Saturday, February 1, 2025

വഹാബി /മൗദൂദി പാർട്ടിയിൽപെട്ട ആളുകളുമായി എങ്ങനെയെല്ലാമാണ് പെരുമാറേണ്ടത്?ഇ.കെ അബൂബക്കർ മുസ്‌ലിയാർ

 സയ്യിദ് മുഹമ്മദ് കോയ തങ്ങൾ 

ഹി. 1379 ജമാദുൽ അവ്വൽ 10 വ്യാഴാഴ്ച എഴുതി ചോദിച്ച ചോദ്യവും മറുപടിയും പൂർണമായി നമുക്ക് വായിക്കാം: ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഇ.കെ അബൂബക്കർ മുസ്‌ലിയാർ അവർകളുടെ 


ഹള്റത്തിലേക്ക്, 


താഴെ എഴുതുന്ന ചോദ്യങ്ങൾക്ക് മതിയായ തെളിവുകളോട് കൂടിയ ഒരു ജവാബ് തരുവാൻ ഇസ്‌ലാമിന്റെ പേരിൽ അപേക്ഷിച്ച് കൊള്ളുന്നു. 


1, അടുത്ത കാലത്തായി ഉടലെടുത്ത വഹാബി /മൗദൂദി പാർട്ടിയിൽപെട്ട ആളുകളുമായി എങ്ങനെയെല്ലാമാണ് പെരുമാറേണ്ടത്? 


2, അവർ മരിച്ചാൽ ജനാസയുടെ അടുത്ത് ഹാജറാവുകയും മയ്യിത്ത് നിസ്‌കരിക്കുകയും ചെയ്യുന്നത് അനുവദനീയമാണോ? 


3, സുന്നികളുടെ ജുമുഅത്ത് പള്ളിയിൽ വെച്ച് അവാമ്മും ഖവാസ്സും കൂടിച്ചേർന്ന്‌കൊണ്ട് ജനങ്ങൾക്ക് വിശ്വാസയോഗ്യരായ മുദരിസുകൾ പോലുള്ളവർ ഇമാമായി അവരുടെ മേൽ മയ്യിത്ത് നിസ്‌കരിക്കുന്നതിന്റെ ഹുക്മ് എന്താണ്?


അൽജവാബ്-


1, കേരളത്തിലെ പ്രധാനപ്പെട്ട ആലിമുകൾ മൗദൂദികളുടെ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ച് അവരെ സംബന്ധിച്ച് കടുത്ത മുബ്തദിഉകളാണെന്ന് തീർപ്പ് ചെയ്തിരിക്കുന്നു. മുബ്തദിഉകളെ എല്ലാവിധേനയും വർജ്ജിക്കേണ്ടതാണെന്നുള്ള ഹുക്മ് പ്രസിദ്ധവുമാണ്. 


ഇമാം നവവി(റ) പറയുന്നു: പുത്തൻവാദിക്ക് സലാം പറയരുത്. അവരുടെ സലാം മടക്കരുത്. ഇങ്ങനെയാണ് ഇമാം ബുഖാരിയും മറ്റും പറഞ്ഞിട്ടുള്ളത് 

(അദ്കാർ 206)


2, അവർ മരിച്ചാൽ അവരുടെ മേൽ #മയ്യിത്ത് #നമസ്കരിക്കാനോ ജനാസയിൽ പങ്ക്‌ചേരുവാനോ #പാടുള്ളതല്ല. ബഹു.ശൈഖ് ജീലാനി(റ) പറയുന്നു: സത്യവിശ്വാസി സുന്നത്ത് ജമാഅത്തിന്റെ പാതയാണ് അനുകരിക്കേണ്ടത്. പുത്തനാശയക്കാർക്ക് പെരുപ്പം ഉണ്ടാകുന്ന കാര്യങ്ങൾ ചെയ്യരുത്. അവരോട് സ്‌നേഹത്തിൽ പെരുമാറരുത്. അവരോട് സലാം പറയരുത്. അവരോടൊന്നിച്ച് സന്തോഷ പ്രകടനത്തോടെ ഇരിക്കരുത്. സന്തോഷ ദിനങ്ങളിലും സമയങ്ങളിലും അവർക്ക് അഭിനന്ദന സന്ദേശങ്ങൾ നൽകരുത്. അവരുടെ മേൽ മയ്യിത്ത് നിസ്‌കരിക്കരുത്. അവർക്ക് ഗുണത്തിനായി പ്രാർത്ഥിക്കരുത്. അല്ലാഹുവിന്റെ മാർഗത്തിൽ അവരോട് ഈർഷ്യതയും വെറുപ്പും പ്രകടിപ്പിക്കണം. അവരുടെ പാത പിഴച്ചതാണെന്ന് വിശ്വസിച്ച് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത് 

(ഗുൻയത്ത് 89-90/1)


3, മേൽ ചേർത്ത ഒന്നും രണ്ടും സുആലുകളുടെ ജവാബുകളിൽ നിന്ന് മൂന്നാം സുആലിൽ പറയപ്പെട്ട മുദരിസ് പോലോത്തവനെ പിരിച്ചവിടേണ്ടതാണെന്നും അവർ പിഴച്ച ള്വാല്ലും മുള്വില്ലും ആണെന്ന് വ്യക്തമാകുന്നതാണ്. 


എന്ന് ഇ.കെ അബൂബക്കർ മുസ്‌ലിയാർ. 

ഒപ്പ്

Friday, January 31, 2025

സംഘടിതസകാതും ബൈതുസ്സകാതും മതവിരുദ്ധം!*

 *ആധുനിക സംഘടിതസകാതും ബൈതുസ്സകാതും മതവിരുദ്ധം!*


✒️ *ഹുസൈൻ കാമിൽ ഒമച്ചപ്പുഴ*


ജമാഅത്തെ ഇസ്‌ ലാമിയുടെ കീഴിൽ മുസ്ലിം പൊതുജനങ്ങളിൽനിന്ന് സകാത് സംഭരിച്ചു പ്രസ്ഥാനപ്രവർത്തനങ്ങൾ (പത്രവും ചാനലും "മാധ്യമ ജിഹാദ്"എന്ന രീതിയിൽ വഖ്ഫിന്റെയും സകാത്തിന്റെയും പണം ഉപയോഗിച്ചു ആവിഷ്കരിക്കപ്പെട്ടതാണെന്നു അതിന്റെ ഒരു പ്രമുഖനേതാവ് തന്നെ  ഓഡിയോ ക്ലിപ്പ് വഴി പ്രചരിപ്പിച്ചത് എല്ലാവരും കേട്ടിട്ടുള്ളതാണല്ലോ)ഊർജ്ജിതമാക്കാൻ ലക്ഷ്യംവെച്ചു ആവിഷ്ക്കരിക്കപ്പെട്ട "ബൈത്തുസ്സകാത് ക്യാമ്പയിനി"ന്റെ സംസ്ഥാനതല ഉദ്ഘാടനം 31/01/2025 ന് കണ്ണൂരിൽ വെച്ചു മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ്‌ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ നിര്വഹിക്കുമെന്ന പരസ്യം കാണാനിടയായി,ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം നേരത്തെ തന്നെ മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുകയും ബൈതുസ്സകാത് എന്ന സംഘടിതസകാത് പദ്ധതിയെ എല്ലാവരും സഹായിക്കണമെന്ന് അഭ്യാർതിച്ചുകൊണ്ട് വീഡിയോ ഇറക്കുകയും ചെയ്തിട്ടുണ്ടായിരുന്നു,തികച്ചും ഇസ്‌ലാമിക വിരുദ്ധമായ ഈ സമീപനത്തിന്റെ മത കാഴ്ചപ്പാട് ചൂണ്ടിക്കാണിക്കുക എന്ന ധർമ്മ നിർവഹണാർത്ഥവും ലീഗിന്റെ സമുന്നത നേതാവും പാണക്കാട്ടെ കുട്ടിത്തങ്ങന്മാരും ഇതിന്റെ പ്രചാരകാരവുക വഴി ഇത് മതപരമായി സാധുതയുള്ളതാണെന്നു പാമരന്മാർ തെറ്റിദ്ധരിക്കാനും വഞ്ചിക്കപ്പെടാനും സാധ്യതയുള്ളതിനാലുമാണ് ഈ കുറിപ്പ് പബ്ലിഷ് ചെയ്യുന്നത്.



സുന്നിവിരുദ്ധർ അവരുടെ അഭിനവ മതത്തിൽ സൃഷ്ടിച്ചുണ്ടാക്കിയ അടിസ്ഥാനമില്ലാത്തതും നിയമവിരുദ്ധമായതുമായ ഒരു പുതിയ ആചാരമാണ് സകാത് വിതരണം കമ്മറ്റി മുഖേന നടത്തുകയെന്നത്. “സകാത് വാങ്ങാൻ അർഹരായവർക്ക് സകാത് വിഹിതം ശാസ്ത്രീയമായി എത്തിക്കാനുള്ള സംവിധാനം എന്നതാ ണിതിനു വേണ്ടി ഉന്നയിക്കപ്പെടുന്ന ദുർന്യായം,സകാത് ശേഖരി ക്കാൻ കമ്മറ്റി രൂപീകരിച്ച് അതിനു ഇസ്ലാമിക പാരമ്പര്യം ചാർത്തി“ബൈതുൽ മാലി'ൻ്റെ പവറിലേക്കുയർത്താനും ചിലപ്പോഴൊക്കെ അവർ ശ്രമിക്കാറുണ്ട്. ഈ കമ്മറ്റി മെമ്പർമാർക്ക് “ആമി ലീങ്ങൾ” (ഉദ്യോഗസ്ഥർ) എന്ന ഓമനപ്പേർ നല്കി അവകാശികൾക്ക് നൽകേണ്ട ഒരു വിഹിതം കമ്മറ്റി പ്രവർത്തകർ മുഖേന സ്വന്തം പ്രസ്ഥാന ഫണ്ടിലേക്ക് തിരിക്കുന്ന കുത്സിത ശ്രമം കൂടെ ഇതിനുള്ളിൽ നടക്കുന്നുണ്ട്. ഇങ്ങിനെ കൃത്രിമങ്ങൾ കാണിച്ചു സ്വർഗ്ഗം നേടാൻ ശ്രമിക്കുന്നതിലുപരി സകാതിന്റെ സമ്പത്ത് ലാഭിച്ചു നരകത്തിലേക്ക് പോവാൻ ഒരുങ്ങുന്നതാണ് കരണീയം. മതം പറയുന്ന ലക്ഷ്യവും മാർഗവും സ്വീകരിക്കാൻ മനസ്സില്ലാത്തവർ “മുസ്‌ലിം ഐഡന്റിറ്റി" ഒഴിവാക്കുന്നതാണുചിതം. മതശാസനകൾ ധിക്കരിച്ചു അനുഷ്ഠിക്കുന്ന കർമങ്ങളെല്ലാം നിഷ്‌ഫലമാണ്. എല്ലാം നിയമാനുസൃതമായിരിക്കണമെന്ന നിർബന്ധനിബന്ധനയുമുണ്ട്. ശരീഅത്ത് പാലിക്കാത്ത സകാത്ത് വിതരണം നഷ്‌ടം വരുത്തുന്ന ഏർപ്പാട് മാത്രമാണ്.


*കമ്മറ്റിയുടെ പോരായ്മ‌കൾ*


സകാത് വിതരണത്തിനു ഇസ്‌ലാമിൽ മൂന്ന് രീതി മാത്രമാണുള്ളത്. ഒന്ന് ഇസ്ലാമിക ഭരണമുള്ള രാജ്യത്ത് അവിടുത്തെ ഇമാമിനെ ഏല്പിക്കുക. രണ്ട്: സ്വയം വിതരണം ചെയ്യുക. മൂന്ന്: അർഹതയുള്ളവനെ “വകാലത്താ''ക്കുക എന്നിവയാണവ ,നമ്മുടെ രാജ്യത്ത് ഇസ്ലാമിക ഭരണ മില്ലാത്തതിനാൽ വിതരണത്തിനു രണ്ടു രീതി മാത്രമേയുള്ളൂ. എന്നാൽ: ഈ മൂന്ന് വകുപ്പിലും അഭിനവ കമ്മിറ്റികൾക്ക് ഒരു പ്രവേശനവുമില്ല. 


വിവിധ തസ്തികകളുള്ള ഒരു സംവിധാനത്തിനാണ് കമ്മറ്റിയെന്നു പറയുന്നത്. പ്രസിഡണ്ട്,സെക്രട്ടറി, ട്രഷറർ,മെമ്പർ തുടങ്ങിയ പോസ്റ്റുകളുള്ള കമ്മറ്റിയെ സകാത് ഏല്പ്‌പിച്ചാൽ മറ്റുള്ള എല്ലാവരെയും നിഷ്പ്രഭമാക്കാൻ പ്രസിഡന്റിനു കഴിയും. സെക്രട്ടറിയുടെ അധികാരം മെമ്പർമാർക്കില്ല. ഇങ്ങനെ വ്യത്യസ്ഥ തരത്തിലായി അധികാരങ്ങളുള്ള ഒരു "കൂട്ടുകമ്പനി'യെ വകാലത്താക്കാൻ പോലും വകുപ്പില്ല. വകാലത്തിൻ്റെ മറപിടിച്ചാണ് ചില കമ്മറ്റിക്കാർ രംഗപ്രവേശം ചെയ്യാറുള്ളത്. വ്യത്യസ്ത പവറുള്ള ഒരു കൂട്ടത്തെ വകാലത്താക്കപ്പെട്ട വസ്തുവിലും ഓരോരുത്തർക്കും വ്യത്യസ്ഥ അധികാരങ്ങളാണുണ്ടാവുക. അവിടെ അരി കൊടുക്കാൻ കമ്മറ്റിയോഗം ചേർന്നാൽ, ഒരു നിശ്ചിത ഫഖീറിനു അരി കൊടുക്കണമെന്ന് ഒരു മെമ്പർ അഭിപ്രായപ്പെടുമ്പോൾ മറ്റുള്ളവർ അതിനെ എതിർക്കാം.അയാളുടെ അഭിപ്രായത്തിനു ഭൂരിപക്ഷ പിന്തുണയില്ലാതിരുന്നാൽ അയാളുടെ വകാലത്ത് പവർ നഷ്ടപ്പട്ടു. ഇങ്ങനെ വിടവാങ്ങുന്നതല്ല "വകാലത്ത് അധികാരം' അതിനാൽ;കമ്മറ്റിക്ക് വകാലത്തിന്റെ പവർ നല്കാൻ ഇസ്ലാമിക ഫിഖ്ഹിൽ ഒരു പഴുതും കാണുന്നില്ല. ചിലപ്പോൾ ഫഖീറിന്റെ യോഗ്യത തീരുമാനിക്കാൻ കമ്മറ്റിയിലെ ഭൂരിഭാഗം പരിശോധിക്കേണ്ടതായും വരും. ഇത്തരുണത്തിലുള്ള പലതരം പ്രശ്‌ന-പ്രതിസന്ധികൾ കമ്മറ്റിയിലുണ്ടാവു ന്നതിനാൽ രൂപീകരിച്ച കമ്മറ്റിയിലെ ഒരംഗത്തെ കമ്മറ്റി മെമ്പർമാർ എന്ന നിലയ്ക്ക് വകാലത്താക്കുന്നതും ക്ഷന്തവ്യമല്ല.


*ആന്തരിക സ്വത്തും ബാഹ്യസ്വത്തും*


ഇസ്‌ലാമിക രാജ്യത്തെ ഇമാമിനു ചില ഘട്ടങ്ങളിൽ സകാത് പിരിച്ചെടുക്കാനുള്ള പവറുണ്ടായതിനാൽ അതിന്റെ മറപിടിച്ചും സകാത് കമ്മറ്റിക്ക് പരി ശുദ്ധി കല്പിക്കാൻ നൂതന വാദികൾ ശ്രമിക്കാറുണ്ട്. എന്നാൽ; ഫിത്വർ സകാത് പോലുള്ളവ ഇമാമിനു തന്നെ പൂർണ്ണാർത്ഥത്തിൽ പിരിച്ചെടുക്കാൻ അവകാശമില്ലെന്നതാണ് വസ്‌തുത. സകാതിനെ "ആന്തരികസ്വത്തിന്റെ സകാത്" "ബാഹ്യസ്വത്തിൻ്റെ സകാത്"എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. അവ ഏതൊക്കെയാണെന്നതു

സംബന്ധമായുള്ള വിവരണം കാണുക:


أن المال الباطن النقد وعرض التجارة والركاز وزكاة الفطر والمال الظاهر المواشى والزروع والثمار والمعادن (نهاية 3/136 ، شروانی3/ ٣٤٤)


“ഒന്ന് : ആന്തരികമായ സ്വത്തിൻ്റെ സകാത്. സ്വർണ - വെള്ളി നാണയങ്ങൾ, നിധി, കച്ചവട ചരക്കുകൾ തുടങ്ങിയവയുടെ സകാത്തും ഫിത്വർ സകാത്തുമാണവ. രണ്ട് : ബാഹ്യധനത്തിന്റെ സകാത്ത്. കൃഷികൾ, ആട്, മാട്, ഒട്ടകം, പഴവർഗ്ഗങ്ങൾ, ലോഹങ്ങൾ എന്നിവയുടെ സകാത്താണവ."(നിഹായ : 3/136) (ശർവാനി : 3/344).


ഇവയിൽ ആന്തരിക ഇനത്തിൽപെട്ട സകാത്ത് മുസ്ലീം ഭരണാധികാരിയിലേക്ക് തിരിക്കൽ കൊണ്ട് ബാധ്യത ഒഴിവായിക്കിട്ടു മെങ്കിലും പ്രത്യേക നിർദ്ദേശ മടിസ്ഥാനത്തിൽ ജനങ്ങളോടാവശ്യ പ്പെടാനോ പിരിച്ചെടുക്കാനോ അദ്ദേഹത്തിനു പോലും അവകാശമില്ലെന്നാണ് പണ്ഡിതർ വിവരിച്ചിട്ടുള്ളത്. തുഹ്ഫ: നിഹായ: മുഗ്നി എന്നീ ഗ്രന്ഥങ്ങൾ അവ വിവരിച്ചു രേഖപ്പെടുത്തിയ ലിഖിതം ഇങ്ങിനെ

വായിക്കാം: 


وله أن يؤدي بنفسه 

زكاة المال الباطن ) وليس للإمام أن يطلبها إجماعا ...... نعم يلزمه إذا علم أوظن أن المالك لا يزكي أن يقول له ما يأتي (تحفة3/ ٣٤٤) (نهاية3/ ١٣٦) (مغنى1/ ٤١٣)


ഇമാമിനു ഇതിന് അർഹതയില്ലെന്നതിനുള്ള ന്യായം പണ്ഡിതർ സമർത്ഥിക്കുന്നതിങ്ങനെ വായിക്കാം:


وأما الأموال الباطنة فقال الماوردي ليس للولاة نظر في زكاتها بل أصحاب الأموال أحق بتفرقتها فإن بذلوها طوعا قبلها الإمام منهم ( شرح المهذب ج 6/ ص ١٦٦)


“ആന്തരിക ധനത്തിൻ്റെ സകാത് ഭരണകർത്താക്കളുടെ നി യന്ത്രണ പരിധിയിൽ വരുന്നില്ലെന്ന് ഇമാം മാവറദി(റ) പ്രസ്താവി ച്ചിട്ടുണ്ട്. അതിനാൽ, അവ വിതരണം ചെയ്യേണ്ട ബാധ്യത മുതലുടമക്കാണ്. അഥവാ ഭരണാധികാരി ജനങ്ങളിൽ നിന്ന് സകാത് ആവശ്യപ്പെടാതെ മുതലുടമകൾ തന്നെ ഇഷ്ടാനുസൃതം ഇമാമിലേക്കു തിരിച്ചാൽ ബാധ്യത വീടുന്നതാണ്". (ശറഹുൽ മുഹദ്ദബ്: 6/166, അലിയ്യുശ്ശബ്‌റാമുല്ലസി: 3/136,ശർവാണി 3/344).


*ആരാണ് ഇമാം ?*


കമ്മറ്റിക്കാർ ഇമാമിൻ്റെ റോളിൽ അവതരിച്ചു സകാത്ത് നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. മതം വ്യക്തമായി പരിചയപ്പെടുത്തിയ എന്ത് യോഗ്യതയാണ് കമ്മറ്റിക്കുള്ളത്? ആരാണ് മേൽ അധികാരങ്ങൾ നിക്ഷിപ്തമായ ഇമാമെന്നു പരിചയപ്പെടുക:


يجوز دفع الزكاة للسلطان ..... إذا أخذها بنية الزكاة وقد صحت ولايته وقويت شوكته وانعقدت إمامته باستخلاف أو بيعة أو تغلب لكن التفريق بنفسه أو بوكيله أولى ( بغية ١٠٤

“പ്രാതിനിധ്യം, ഉടമ്പടി. ഭൂരിപക്ഷത്തിൻ്റെ പിന്തുണയാർജ്ജിക്കൽ എന്നിവ മുഖേന സ്ഥിരപ്പെട്ട ഇമാമത്തും ശക്തമായ അധികാരവും ഭരണ സാധുതയുമുള്ളവനാണ് ഇമാം." (ബിഗ് യ: 104)


രൂപീകരിക്കപ്പെടുന്നതും ആജീവാനന്തമായി നിയമിക്കപ്പെടുന്നതുമായ ഒരു കമ്മറ്റിക്കും ഇമാമിനു പറയപ്പെട്ട ഒരു യോഗ്യതയു മില്ലാത്തതിനാൽ കമ്മറ്റിയെ ഇമാമിനോടു താരതമ്യം ചെയ്യാൻ ശ്ര മിക്കുന്നത് തന്നെ അജ്ഞതയോ കടുത്ത ധിക്കാരമോ ആണ്. അതുകൊണ്ട് തന്നെ കമ്മറ്റിയോ സമിതികളോ ഇമാമല്ല എന്ന കാര്യം വ്യക്തമാണ്. മേൽ പവറുള്ള ഇമാമിനു പോലും ഫിത്വർസകാത് പോലുള്ളവ ചോദിച്ചു വാങ്ങാൻ അർഹതയില്ലെന്നിരിക്കെ ഇമാമിന്റെ സ്ഥാനത്തവതരിച്ചതാണെന്നവകാശപ്പെടുന്ന കമ്മ റ്റിക്ക് പിരിവുനടത്താൻ ഏത് മതമാണ് അധികാരം നൽകുന്നതെന്നറിയേണ്ടതുണ്ട്. ഇമാമിനു ഇത്തരുണത്തിൽ സകാത് ചോദിക്കൽ ഹറാമാണെന്നാണ് നിയമമെന്ന രേഖ നോക്കുക: 


قوله ليس للولاة ) أي يحرم عليهم ( قليوبي ج ٢ ص ٤٣) 


“ഭരണാധികാരികൾ ഉടമകളിൽ നിന്ന് സകാത് സംഭരിക്കൽ നിഷിദ്ധവുമാണ്' (ഖൽയൂബി: 2/43)


فإن بذلوها طوعا قبلها الوالى ( كنز الراغبين ج ٢ ص ٤٢ )


"ഫിത്വർ സകാത് ഉൾപ്പെടെയുള്ള ആന്തരിക സമ്പത്തുക്കളുടെ സകാത് സ്വാഷ്ടപ്രകാരം ഭരണാധികാരികളെ ഏൽപ്പിച്ചാൽ അവർക്കത് സ്വീകരിക്കാമെന്നു മാത്രം."( കൻസൂർ റാഗിബീൻ:2/42)


ഫിത്വർ സകാത് ഉൾപ്പെടെയുള്ള ആന്തരിക സമ്പത്തുക്കളുടെ സകാതിനെപറ്റി ഭരണാധികാരികൾ പോലും "വേവലാതിപ്പെടേണ്ടതില്ലെന്നും നിർബന്ധിച്ചു അടപിക്കാൻ വാളും പരിചയും എടുക്കേണ്ടതില്ലെന്നും വ്യക്തം.


നിസ്ക‌രിക്കുക, നോമ്പനുഷ്ഠിക്കുക, സകാത് നൽകുക തു ടങ്ങിയ മതനിർദ്ദേശങ്ങൾ വ്യക്തികളോട് സ്പെഷ്യലായിട്ടായതിനാലും പ്രസ്തുത നിർദ്ദേശം ഭരണകൂടങ്ങളോടല്ലാത്തതിനാലും വ്യക്തികൾ തന്നെ അതു നൽകുകയാണ് വേണ്ടത്. പക്ഷെ; വാ ങ്ങാൻ അർഹതയുള്ളവരെ സംബന്ധിച്ച് വ്യക്തികളെക്കാൾ ജ്ഞാനം ഗവൺമെന്റിനാകയാൽ ഉടമകൾക്ക് തങ്ങളുടെ സകാത്ത് ഇസ്ലാമിക ഗവൺമെന്റിനെ ഏല്പിക്കാമെന്നു മാത്രം. എന്നാൽ; ഇസ്ലാമിക ഗവൺമെന്റുകളില്ലാത്തതിനാൽ ഓരോ പ്രദേശത്തു മുള്ള മുസ്ലീംകൾ - ഗ്രാമം, താലൂക്ക്, ജില്ല, സംസ്ഥാനം, എന്നിവ അടിസ്ഥാനമാക്കി സകാത്ത് സംഘടിപ്പിച്ച് വിതരണം ചെയ്യാമെന്ന വാദം ശരിവെക്കാൻ ഒരു നിർവ്വാഹവുമില്ല. ഇത്തരുണത്തിൽ വിതരണം ചെയ്യപ്പെടുന്നവ സൗജന്യമായി നൽകപ്പെട്ടത് പോലെയായ തുകൊണ്ട് സകാതിന്റെ ബാധ്യത വീടണമെങ്കിൽ വേറെ നൽകുകയും കഴിഞ്ഞകാലങ്ങൾക്ക് വേണ്ടിയുള്ള സകാതുകൾ വേറെ തന്നെ കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാണ്.


*വിരുതന്മാരെ പിടികൂടണം*


ഇസ് ലാമിക ഭരണാധികാരിക്ക് സകാത് വിഹിതം ചോദിച്ചു വാങ്ങാൻ അവകാശമില്ലെങ്കിലും നിയമത്തിന്റെ മറവിൽ വല്ല വിരുതൻമാരും രക്ഷപ്പെടാൻ ശ്രമിക്കുന്നു വെങ്കിൽ അവരെ പിടികൂടാൻ ഇമാമിനു അവകാശം നൽകപ്പെടുന്നുണ്ട്. കുതന്ത്രം പ്രയോഗിച്ചു നിയമത്തിൽ നിന്ന് ഒളിച്ചോടുന്നവരെ പിടിച്ചു കെട്ടാനുള്ള സ്പെഷ്യൽ ഓർഡറാണത്. നിർദ്ദേശമിതാ


فيلزمه إذا ظن من إنسان عدم إخراجها أن يقول له أدها والآفادفعها لي لأفرقها لانه إزالة منكر (تحفة :3/345 ) (شرح المهذب: 6/166) (نهاية: 3/136) “


ഒരാൾ സകാത്

 നൽകിയിട്ടില്ലെന്ന് ഭരണാധികാരിക്ക് ബോ ധ്യമായാൽ സ്വന്തം നൽകണമെന്നോ അല്ലെങ്കിൽ, തന്നെ ഏല്പി ക്കണമെന്നോ നിർദ്ദേശിക്കാൻ ഭരണാധികാരിക്ക് അവകാശമുണ്ടെന്നു മാത്രമല്ല അത് നിർബന്ധവുമാണ്.” (ശറഹുൽ മുഹദ്ദബ് 6/166 , തുഹ്ഫ : 3/344, നിഹായ: 3/136)


പക്ഷേ, ഇങ്ങനെ ആവശ്യപ്പെടാൻ ഇമാമിനു മാത്രമേ അർഹതയുള്ളു. ഒറ്റപ്പെട്ട വ്യക്തികൾക്ക് അവകാശമില്ല. ഇക്കാര്യം വിവരിച്ച് പണ്ഡ‌ിതർ രേഖപ്പെടുത്തിയതിങ്ങനെ വായിക്കാം:


قوله نعم يلزمه ومثل الإمام فى ذلك الآحاد لكن في الأمر بالدفع لا فى الطلب ع ش ) شروانی ج ٣ ص ٣٤٤)


“പ്രസ്തുത വിഷയത്തിൽ മറ്റു വ്യക്തികളും ഇമാമിനു സമമാണ്. പക്ഷെ; ഇത് സകാത് നൽകാൻ നിർദ്ദേശിക്കുന്ന വിഷയ ത്തിൽ മാത്രമാണ്. വ്യക്തികളെ ഏല്പ‌ിക്കാൻ ആവശ്യപ്പെടുന്ന വി ഷയത്തിലല്ല”. (ശരവാനി: 3/344)


മേൽ ഉദ്ധരണിയടിസ്ഥാനത്തിൽ വ്യക്തികൾക്ക് ഒരു സാഹ ചര്യത്തിലും സകാത് ചോദിച്ചു വാങ്ങാൻ വകുപ്പില്ലെന്നാണ് വ്യ ക്തമാവുന്നത്. അതിനാൽ, ഫിത്വർ സകാത് സമാഹരിക്കുന്നതിനു വേണ്ടി കമ്മറ്റി രൂപീകരിക്കുന്നതിനും ആ കമ്മറ്റികൾ വഴി ജനങ്ങ ളിൽ നിന്ന് സകാതിന്റെ ഓഹരികൾ പിരിച്ചെടുക്കുന്നതിനും ഇസ്ലാമികമായി ഒരു മാനവും ന്യായവുമില്ലെന്നു സുതാരം വ്യക്തമായി.


*കമ്മറ്റി മെമ്പറെ വകീലാക്കിയാൽ .....?*


ഒരു പ്രദേശത്ത് രൂപം കൊണ്ട കമ്മറ്റിയിലെ ഒരംഗത്തെ വകാലത്താക്കിക്കൂടെ എന്ന ചോദ്യമുയരാറുണ്ട് അയാൾ കമ്മറ്റി മെമ്പറായി എന്ന പരിഗണന വെച്ചാണ് അയാളെ വകാലത്താക്കുന്നതെ ങ്കിൽ അത് ഗതകാല കീഴ് വഴക്കങ്ങൾക്കെതിരാണ്. അത്തരത്തിലുള്ള ഒരാൾ വകീലാവാനുള്ള സർവ്വ നിബന്ധനകളും യഥോചിതം പാലിച്ചിട്ടുണ്ടെന്ന് ഉടമക്ക് ബോധ്യമുണ്ടെങ്കിൽ മാത്രമേ വിതരണത്തിന് അദ്ദേഹത്തേ ഏൽപിച്ച ഉടമയുടെ ബാധ്യത വീടുകയുള്ളുവെന്നാണ് ഇമാം നവവി(റ)യുടെ ഭാഷ്യം. ശറഹുൽ മുഹദ്ദബിൽ അതിങ്ങനെ വായിക്കാവുന്നതാണ്:


. قال أصحابنا : تفريقه بنفسه أفضل من التوكيل بلاخلاف لأنه على ثقة من تفريقه بخلاف الوكيل وعلى تقديرخيانة الوكيل

لايسقط الفرض عن المالك لأن يده كيده فما لم يصل المال الى المستحقين لا يبرأ ذمة المالك بخلاف دفعها إلى الإمام فإنه بمجرد قبضه تسقط

الزكاة عن المالك ( شرح المهذب ج 6 ص ١٦٥) "


നമ്മുടെ അസ്ഹാബിമാർ പറഞ്ഞു: സകാത് വകാലത്താക്കുന്നതിനേക്കാൾ ശ്രേഷ്‌ഠം സ്വന്തം വിതരണമാണ്. കാരണം സ്വന്തം വിതരണത്തിൽ ഉറപ്പും വകീലിനെ ഏല്‌പിക്കുന്നതിൽ സംശയവുമാണുള്ളത്. വകീൽ വഞ്ചന കാണിക്കാൻ സാധ്യതയുണ്ടെങ്കിൽ ഉടമയുടെ ബാധ്യത വീടുകയില്ല. അവ അവകാശികൾക്കെ ത്തിയിട്ടില്ലെങ്കിലും വിധി ഇതു തന്നെ. എന്നാൽ, ഇമാമിലേക്ക് ഏല്പിക്കുന്ന തോടെ ഉടമയുടെ ബാധ്യത വീടുന്നതാണ്.” (ശറഹുൽ മുഹദ്ധബ് : 6/165)


നാട്ടിലെ ഭരണാധികാരിയെ ഏൽപ്പിക്കുന്നതിനേക്കാളും വകീലിനെ ഇറക്കി വിതരണം നടത്തുന്നതിനേക്കാളും അത്യുത്തമം സ്വയം വിതരണം ചെയ്യലാണ്. എനി, സ്വയം വിതരണത്തിനു സാ ധ്യമല്ലാത്തിടത്തെ ഇമാം അക്രമി കൂടിയാണെങ്കിൽ മാത്രമേ വകീലിനെ സമീപിക്കുന്നതിൽ ഔചത്യമുള്ളൂവെന്ന് വിവരിച്ചു ഇമാം റംലി(റ) രേഖപ്പെടുത്തുന്നു.


فتفريق المالك بنفسه أفضل من التسليم إليه كما أن ذلك أفضل من التسليم لوكيله . لأنه على يقين من فعل نفسه وفي شك من فعل غيره والتسليم للوكيل أفضل منه إلى الجائر لظهور خيانته (نهاية :3/136) 


ഇമാമിലേക്ക് ഏല്പിക്കുന്നതിനേക്കാളും വകീലിനെ ഏല്പി ക്കുന്നതിനേക്കാളും അത്യുത്തമം ഉടമ തന്നെ വിതരണം ചെയ്യലാണ്. സ്വന്തം വിതരണത്തിൽ ഉറപ്പും മറ്റുള്ളവരുടേതിൽ സംശയവുമുണ്ടെന്നതാണ് കാരണം. അക്രമിയായ ഭരണാധികാരിയിലേക്ക് ഏല്പിക്കുന്നതിലേറെ നല്ലത് വകീലിലേക്ക് ഏല്പിക്ക ലാണ്. (നിഹായ: 3/136)


ഒരു പ്രദേശത്ത് സകാത് സമാഹരിക്കാൻ വേണ്ടി രൂപം കൊണ്ട കമ്മറ്റി ജനങ്ങളിൽ നിന്ന് തീരെ സകാത് ആവശ്യപ്പെടാതെ കമ്മറ്റിയെ ഏല്പിക്കുന്നവ മാത്രം സ്വരൂപിക്കുക മാത്രമാണ് ചെയ്യുന്നതെങ്കിലും ആ കമ്മറ്റിയിലും അടക്കാൻ പാടില്ല. കാരണം കമ്മറ്റിക്ക് സകാതിൻ്റെ വകാലത്ത് വ്യവസ്ഥ പാലിക്കാനുള്ള ഒരർഹതയുമില്ലെന്നതു തന്നെ. പ്രത്യുത,“സംഘടിത സകാത് കമ്മറ്റി യുണ്ടാക്കുക" എന്ന നിഷിദ്ധമായ പ്രവർത്തനം ശരിവെക്കുന്നതും അതിനു പ്രോത്സാഹനം നൽകുന്നതുമാണിതെന്നതിനാൽ പരമാവധി ഈ കമ്മറ്റിയിൽപെട്ട അംഗങ്ങളെപ്പോലും വകാലത്ത് ഏൽപിക്കാ തിരിക്കുന്നതാണ് കൂടുതൽ ഗുണകരമെന്നുണർത്തുന്നു.


തോന്നുന്ന രീതിയിൽ സകാത് വിതരണം ചെയ്യാൻ ഉദ്യമിക്കുന്ന സുന്നി വിരുദ്ധരായ ശരീ അത്തിന്റെ ശത്രുക്കൾ ഇവ്വിഷയകമായും മതത്തിനു ഭീഷണിയാണ്. മതം പറഞ്ഞ ലക്ഷ്യവും മാ ർഗ്ഗവും അക്ഷരാർത്ഥത്തിൽ ഉൾക്കൊള്ളാൻ താത്പര്യമില്ലാത്തവർ ഇസ്ലാമിനു നേട്ടമുണ്ടക്കാൻ വേണ്ടി മതത്തിൽ അണിനിരന്നവരല്ല. ഇതര മതങ്ങളിൽ മതവിധികൾ തോന്നുന്നതു പോലെ വളച്ചൊടിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം മതത്തിനകത്തു തന്നെ യുണ്ടെന്നതിനാൽ വർഷത്തിനിടയിൽ ഒരു നിയമത്തെ തന്നെ പല തവണ പൊളിച്ചെഴുതാനുള്ള അവസരം ലഭിക്കുന്നതാണ്. മതം പൊളിച്ചെഴുതണമെന്നാ ഗ്രഹിക്കുന്നവർ ഇസ്ലാമിനെ വെറുതെ വിട്ട് അത്തരം സംരംഭങ്ങളിൽ സ്ഥാനം നേടുന്നതായിരിക്കും ഉചിതം? മആദല്ലാ.......


✒️ *ഹുസൈൻ കാമിൽ ഒമച്ചപ്പുഴ*

Wednesday, January 29, 2025

സൂക്ഷ്മതയും ഫിഖ്ഹിലെ ഹുക്മും*

 📚

*സൂക്ഷ്മതയും ഫിഖ്ഹിലെ ഹുക്മും*



✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

__________________________


ഇമാം നവവി(റ)യുടെ ജീവിതചരിത്രത്തിൽ നിന്നും വായിക്കാം:


മരണം വരെ ശാം പ്രവിശ്യയിലെ പഴങ്ങൾ ഒരെണ്ണം പോലും മഹാൻ കഴിച്ചിരുന്നില്ല. കാരണമറിയുമോ ? അന്നാട്ടിലെ ഏതോ ഒരാൾ, തന്നെ ഏൽപിക്കപ്പെട്ട യതീമിൻ്റെ തോട്ടത്തിൽ നിന്നും പഴങ്ങൾ അന്യായമായി വിൽപ്പന നടത്തിയെന്ന് വിവരം ലഭിച്ചു. അതിന് ശേഷം, താൻ തിന്നുന്നത് ആ പഴമാകുമോ എന്ന ഭയം കൊണ്ട് പഴങ്ങൾ തിന്നുന്നത് മഹാൻ നിർത്തി.


എന്നാൽ, ഇതിനിടെ ഒരു അടിമ കുറച്ച് ആപ്പിളുമായി മഹാനെ സമീപിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: "ഇതിൽ നിന്ന് വല്ലതും താങ്കൾ സ്വീകരിച്ചാൽ സ്വതന്ത്രനാക്കാമെന്ന് എന്റെ യജമാനൻ പറഞ്ഞിരിക്കുന്നു.."

ഒരാളുടെ ജീവിതാഭിലാശം തകരരുതല്ലോ എന്ന് കരുതി, അതിലൊരെണ്ണം മാത്രം മഹാൻ സ്വീകരിച്ചു. പക്ഷെ, പിന്നീട് ഈ ആപ്പിൾ, മഹാനരുടെ വഫാതിന് ശേഷം കിതാബുകൾ വെക്കുന്ന അലമാരയിൽ നിന്നും കണ്ടുകിട്ടി. അത് ഉണങ്ങിയ പരുവത്തിലായിരുന്നു !


ومما بلغنا من ورعه أنه لم يأكل من فاكهة الشام حتى مات؛ لما بلغه أن بعض الأوصياء على الأيتام باع ثمرة بستان يتيم بغير الحظ والمصلحة، وقد علق شخص عتق عبده على قبول الشيخ تفاحة من تفاح أرسله مع العبد، وقال له سيده: إن قبل الشيخ شيئًا منه فأنت حر لوجه الله ، فقبل رحمه الله منه تفاحة واحدة لأجل صحة العتق ، فلما مات رحمه الله وجدوها يابسة وراء الكتب بعد موته. اه‍ ( الدرر واللمع للإمام للشعراني - ٤٦،٤٧)


കേൾക്കുമ്പോൾ ഉള്ളകം കോരിത്തരിക്കുന്ന ഇത്തരം അനേകം ചരിത്രങ്ങൾ ഉള്ളതോടൊപ്പം, മേൽ പറഞ്ഞ സംഭവത്തിലെ ഫിഖ്ഹിൻ്റെ ഹുക്മ്, മഹാൻ പറഞ്ഞത് കൂടി കേൾക്കണം. ഹറാമും ഹലാലും കലർത്തപ്പെട്ട സ്വത്തിൽ നിന്നും ഇടപാട് നടത്തുന്നതും ഭക്ഷിക്കുന്നതും അനുവദനീയമാണ്, അഥവാ, കറാഹതുണ്ടെങ്കിലും ഹറാമല്ല. ഇത് പറഞ്ഞെന്ന് മാത്രമല്ല, അത്തരം ശുബ്ഹഃ കലർന്ന സ്വത്തിൽ നിന്നും സ്വീകരിക്കുന്നത് ഹറാമാണെന്ന് പറഞ്ഞ ഇമാം ഗസ്സാലീ(റ)വിൻ്റെ വീക്ഷണത്തെ ശക്തിയുക്തം വിമർശിക്കുക കൂടി ചെയ്തിട്ടുണ്ട് (മജ്മൂഅ് - 9/349).


നോക്കൂ, ഇമാം ജീവിച്ചു കാണിച്ച സൂക്ഷ്മതയോട് ഏറ്റവും കൂടുതൽ യോജിക്കുന്നത് ഹറാമാണെന്ന നിയമമാണ്. ഇമാം ഗസ്സാലീ(റ)യുടെ ഈ വീക്ഷണത്തെ എതിർക്കുന്നതിന് പകരം, സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ജനങ്ങളെല്ലാം ഇത്തരം ശുബ്ഹഃ കലർന്ന സ്വത്തിൽ നിന്ന് അകന്ന് നിൽക്കുമായിരുന്നില്ലേ ? എന്നിട്ടും മഹാൻ, ആ വിധിയെ ലഘൂകരിച്ച് കറാഹതേയുള്ളൂ എന്നാണ് ജനതക്ക് മുമ്പിൽ വിളിച്ചു പറഞ്ഞത്.


തമ്മിൽ വിരോധാഭാസമൊന്നും ഇല്ല. ഒന്ന് വ്യക്തി ജീവിതത്തിലെ സൂക്ഷ്മതയും മറ്റൊന്ന് ഫിഖ്ഹുമാണ്. ഫിഖ്ഹിനെ വിവരിക്കുമ്പോൾ, അതിലെ ഉസ്വൂലുകളും നിയമവശങ്ങളും അനുസരിച്ചേ പറ്റൂ. സൂക്ഷ്മത കിട്ടട്ടേ എന്ന് കരുതി, ഫിഖ്ഹിലെ ഹുക്മിനെ, അഥവാ, അല്ലാഹുവിൻ്റെ നിയമങ്ങളെ മാറ്റിപ്പറയാൻ നമുക്ക് അവകാശമില്ല. ഈ തിരിച്ചറിവാണ് ഇമാം നവവി(റ)വിൻ്റെ ജീവിതത്തിൽ നിന്നും ഫിഖ്ഹിൽ നിന്നും നാം ശ്രദ്ധിക്കേണ്ടത്.


മറ്റൊരിക്കൽ, മഹാനരുടെ തലപ്പാവ് ഒരാൾ മോഷ്ടിച്ചു. കള്ളൻ്റെ പിന്നാലെ മഹാനും ഓടി. തിരിച്ചു വാങ്ങാനല്ല. ഇങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു: "താങ്കൾക്ക് ഞാനത് പൊരുത്തപ്പെട്ടു തന്നിരിക്കുന്നു. 'സ്വീകരിച്ചു' എന്ന് പറഞ്ഞേക്കൂ.." കാര്യം തിരിയാത്ത മോഷ്ടാവ് തന്നെ പിന്തുടരുന്നത് കണ്ട് ഓട്ടത്തിന്  വേഗത കൂട്ടുകയും ചെയ്യുന്നു!


وبلغني أن الشيخ الإمام النووي - رحمه الله تعالى - خطف سارق عمامته وهرب، فتبعه الشيخ يعدو خلفه ويقول له: "ملكتك إياها، قل قبلت". والسارق ما عنده خبر من ذلك. اه‍

(روض الرياحين للإمام اليافعي- رقم الحكاية: ٤٨٢)


ഇക്കാര്യത്തിലെ ഫിഖ്ഹ് നിയമം എന്താണെന്ന് നോക്കാം. മോഷ്ടാവ് കൈക്കലാക്കുന്ന സമയത്ത്, നിഷിദ്ധമായ സ്വത്തായിരുന്നുവെങ്കിലും, ഉടമസ്ഥൻ അത് പൊരുത്തപ്പെട്ട് നൽകലോടെ, അത് മോഷ്ടാവിന് അനുവദനീയമായി. ഇക്കാര്യം മോഷ്ടാവ് അറിയണമെന്നില്ല. പക്ഷെ, ഇത് നിഷിദ്ധമായ സ്വത്താണ് എന്ന ചിന്തയോടെ ഉപയോഗിക്കുന്നതിൽ നന്മയുടെ അംശം കുറവാണല്ലോ. അതെല്ലാം പാടേ നീക്കി, അനുവദനീയമാണെന്നെ നല്ല ചിന്തയോടെ ഉപയോഗിക്കട്ടെ എന്ന് കരുതിയായിരിക്കാം ഇമാം പിന്തുടർന്ന് ഓടിയത്. ഖബൂലിൻ്റെ വാചകവും ചൊല്ലി ഇടപാട് പരിപൂർണ്ണമാക്കാനുമായിരിക്കണം. الله أعلم 


ഉപയോഗിക്കും നേരം ചിന്ത നന്നാക്കുന്നത് കൂടുതൽ പ്രതിഫലാർഹമാണെന്ന് ഇമാം സുബ്കീ(റ)യുടെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം:


(وَزِيَادَةُ الْأَجْرِ  عِنْدَ قَصْدِ الِامْتِثَالِ لِأَجْلِهَا) لِزِيَادَةِ النَّشَاطِ فِيهِ حِينَئِذٍ بِقُوَّةِ الْإِذْعَانِ لِقَبُولِ مَعْلُولِهَا. اه‍ (جمع الجوامع: ٢/٢٤٢)


മനസ്സിനകത്തെ ചിന്തകൾക്ക് ആക്കം കൂട്ടിയുള്ള തിരുനബി(സ്വ) തങ്ങളുടെ ഹജ്ജ് യാത്രയെ കുറിച്ച് മുമ്പ് എഴുതിയിരുന്നു. തിരുനബി(സ്വ)യോടും മഹാന്മാരോടും മഹബ്ബതുള്ളവർക്ക് മാത്രം ബോധ്യപ്പെടുന്ന ചില ബോധ്യങ്ങളുണ്ട്. ഇതിനോട് ചേർത്ത് വായിക്കുന്നത് നന്നായിരിക്കും.


മുതഫർരിദിൽ, നിസ്കാരത്തിൽ തിരിഞ്ഞു നോക്കുന്നത് ഹറാമാണെന്ന ഇമാം ഹലീമീ(റ), ഇമാം മുതവല്ലീ(റ) എന്നിവരുടെ വീക്ഷണം പറഞ്ഞതും, ഇർശാദുൽ ഇബാദിലെ ഹീലതുർരിബാ ഹറാമാണെന്ന് ഇമാം മാലിക്(റ), ഇമാം അഹ്‌മദ്(റ) ഇവരെ ഉദ്ധരിച്ച് പറഞ്ഞതും അവകളനുസരിച്ച് സൂക്ഷ്മത നിറഞ്ഞ ജീവിതം നയിക്കാനാണ്. അവ രണ്ടും കറാഹതാണെന്ന് ഫത്ഹുൽ മുഈനിൽ വ്യക്തമാക്കിയത് മേൽ കിതാബുകളെ തിരുത്തുകയല്ല, മറിച്ച് മദ്ഹബിലെ തീരുമാനവും ഫിഖ്ഹിലെ നിയമവും പഠിപ്പിക്കുകയാണ്.  


സകാതിൽ നിന്നും രക്ഷപ്പെടാൻ, ഉടമസ്ഥാവകാശം ഭാര്യക്ക് കൈമാറി, തിരിച്ചു വാങ്ങുന്ന അറുവശളൻ ഏർപ്പാടിനെക്കുറിച്ച് കറാഹതാണെന്ന് നിയമം പറയുന്നു. അതോടൊപ്പം, നിഷിദ്ധമാണെന്ന ഉദ്ധരണികൾ വലിയ ഇമാമുകളിലേക്ക് ചേർത്തിപ്പറഞ്ഞ് അതനുസരിച്ച് ജീവിക്കാൻ പ്രോത്സാഹനവും നൽകുന്ന ഫത്ഹുൽ മുഈനിൻ്റെ ശൈലി ശ്രദ്ധേയമാണ്:


وكره أن يزيل ملكه ببيع أو مبادلة عما تجب فيه الزكاة لحيلة بأن يقصد به دفع وجوب  الزكاة لأنه فرار من القربة وفي الوجيز: يحرم. وزاد في الإحياء: ولا يبرئ الذمة باطنا وأن هذا من الفقه الضار. وقال ابن الصلاح: يأثم بقصده لا بفعله. اه‍

 (فتح المعين: ١٦٦)


ഇമാം മഹല്ലീ(റ)വിൻ്റെ ശറഹുൽ മിൻഹാജിലെ വീക്ഷണങ്ങളിലെല്ലാം സൂക്ഷ്മതയോടൊപ്പം നിലകൊള്ളണം. അതായത്, അസ്വഹ്ഹിനെ പ്രബലമായി മനസ്സിലാക്കുകയും മറ്റു വജ്ഹുകളയും കൂടി മാനിച്ചുള്ള അമലുകൾ പ്രാവർത്തികമാക്കുകയും ചെയ്യണം. അല്ലാഹു തൗഫീഖ് നൽകട്ടെ - ആമീൻ.


💫

Tuesday, January 28, 2025

വിവാഹം

 വിവാഹം -



വിവാഹം സുന്നത്തുള്ളവർ


വൈവാഹിക ജീവിതത്തിലൂടെ  ആസ്വദിക്കുവാൻ ആശ യുള്ള മഹ്റ് വസ്ത്രം മറ്റു ചിലവുകൾക്ക് കഴിവുള്ള പുരുഷനും


വൈവാഹിക ജീവിതത്തിലൂടെ  ആസ്വദിക്കുവാൻ ആശ യുള്ളവൾക്കും ഭർത്താവിൽ നിന്ന് ജീവിതോപാധി നേടിയെടുക്കേണ്ട വർക്കും ദുർവൃത്തരിൽ നിന്ന് അഹിതം ഭയക്കുന്ന സ്ത്രീക്കും വിവാഹം സുന്നത്താണ്. (തുഹ്‌ഫഃ 7/187)


വിവാഹം നിർബന്ധം -


*വ്യഭിചാരത്തിൽ നിന്ന് മാറി നിൽക്കുവാൻ വിവാഹം വഴിമാത്രമേ സാധ്യ മാകൂ എന്നുറപ്പായാൽ വിവാഹം നിർബന്ധമാണ്. (തുഹ്ഫ 7/188) 


കറാഹത്ത്


വിവാഹത്തിലേക്ക് ആവശ്യമില്ലാത്തതോടൊപ്പം ആരാധനയിൽ മുഴുകുന്നവൾക്ക് വിവാഹം കഴിക്കൽ കറാഹത്താണ്. (മുഗ്‌നീ)


ഹറാം


വിവാഹം നിമിത്തം നിർബന്ധ ആരാധന മുടങ്ങുമെന്നു ഭയന്നാൽ വിവാഹം ഹറാമാണ്. (നിഹായഃ)


ഭർത്താവിനു ചെയ്തുകൊടുക്കേണ്ട ബാധ്യതകൾ നിറവേറ്റുവാൻ തനിക്കാവില്ലെന്ന് ബോധ്യപ്പെട്ടവൾ വിവാഹം ആവശ്യമില്ലാത്ത ഘട്ടത്തിൽ അതിന് തുനിയുന്നത് ഹറാമാണ്. (തുഹ്ഫഃ 7/188)


ഭർത്താവിനു ചെയ്‌തുകൊടുക്കേണ്ട ബാധ്യത എന്നാൽ ഭർത്താവ് ആവശ്യപ്പെടുമ്പോൾ സുഗന്ധം ഉപയോഗിക്കുക, വ്യത്യസ്‌ത അലങ്കാര വസ്‌തുക്കൾ ഉപയോഗിച്ച് ഭംഗിയാവുക,  തുടങ്ങിയവയാണ്. 


എന്നാൽ ഭർത്താവിനുവേണ്ടി ഭക്ഷണം പോലെയുള്ളവ തയ്യാർ ചെയ്യൽ നമുക്കിടയിൽ പതിവുണ്ടെങ്കിലും അത് ഭാര്യയുടെ മേൽ നിർബന്ധബാ ധ്യതയായി ഇസ്ല‌ാം ഗണിക്കുന്നില്ല.


CM Al RASHIDA online dars

Aslam Kamil


Monday, January 27, 2025

സ്വഹാബത്തിനെതിരെ ഒഹാബി

 മുജാഹിദിനെന്താ കുഴപ്പം

Aslam Kamil Saquafi parappanangadi


*സ്വഹാബത്തിനെതിരെ ഒഹാബി*


നബി(സ)യുടെ ജീവിതത്തിന് ദൃക്‌സാക്ഷികളാണ് സ്വഹാബികൾ. മുസ്ല‌ിംകൾ ഇസ്ലാം പഠിച്ചത് ഇവരിൽ നിന്നാണ്. ഇസ്ലാമിന്റെ അടി സ്ഥാന ഗ്രന്ഥമാണ് ഖുർആൻ. ഈ മഹത് ഗ്രന്ഥവും അതിന്റെ വ്യാഖ്യാ നവും ലോകത്തിന് ലഭിച്ചത് സ്വഹാബത്ത് മുഖേനയാണ്. ഇവരെ ഇകഴ്ത്താനുള്ള ഏതു നീക്കവും ഇസ്ലാമിനെ ഇകഴ്ത്തലായിരിക്കും. ഇസ്ല‌ാ മിനെ മുഖം കെടുത്താൻ ആഗ്രഹിച്ചവരൊക്കെ ഈ വഴിക്കാണ് കരുക്കൾ നീക്കിയത്.


പ്രാമാണികരായ സ്വഹാബിമാരെ ആക്ഷേപിച്ചു കൊണ്ടായിരുന്നു ചേകന്നൂരിന്റെ അരങ്ങേറ്റം. മൗദൂദികളും ഈ വഴിയിൽ ഏറെ സഞ്ചരിച്ചു. ഇവരെയെല്ലാം നിഷ്പ്രഭമാക്കുന്ന നീക്കങ്ങളാണ് വഹാബികൾ ഈ രംഗത്ത് നടത്തിയത്.



മുജാഹിദുകൾ സ്വഹാബത്തിനെ ആദരിക്കുകയും ബഹുമാനിക്കു കയും ചെയ്യുന്നുവെന്നോ. സ്വന്തം ഇഛക്കെതിരാകുമ്പോൾ അവരെ തള്ളി പ്പറയുന്നവരല്ലേ വഹാബികൾ. ഏതാനും ഉദാഹരണങ്ങൾ:


1. കേരളത്തിൽ ഇസ്‌ലാം എത്തിച്ച സ്വഹാബത്താണ് ഇവിടെ ആദ്യമായി ജുമുഅ: സ്ഥാപിച്ചത്. ശ്രോതാക്കൾ അനറബികളായിട്ടും അറബി യിൽ തന്നെ ജുമുഅയും ഖുതുബയും നിർവ്വഹിക്കണമെന്ന സുന്നത്ത് നടപ്പാക്കിയതും അവർ തന്നെ. സ്വഹാബത്തിൻ്റെ ഈ നടപടി തങ്ങളുടെ വാദത്തിനെതിരാണെന്ന് വ്യക്തമായപ്പോൾ വഹാബി ആചാര്യൻ സ്വഹാബത്തിനെ തള്ളുന്നത് കാണുക.


“ചിന്തിക്കുന്ന ആർക്കും സ്വഹാബികൾ അറബി അറിയാത്തവരോട് അറബിയിൽ ഖുതുബ ഉപദേശം ചെയ്തിരുന്നുവെന്ന് സമ്മതിക്കാൻ നിർവ്വാഹമില്ല. ഇനി അങ്ങനെ ചെയ്‌തിരുന്നുവെന്ന് പറയുന്ന പക്ഷം വസ്തു‌ നിഷ്ഠമായ റിപ്പോർട്ട്തെളിയിക്കേണ്ടതാണ്. ഇനി തെളിഞ്ഞാൽ തന്നെ കേരളത്തിലെ മുസ്‌ലിയാക്കന്മാർ ചെയ്യുന്നത് ദീനിൽ തെളിവല്ലാ ത്തത് പോലെ അതും (സ്വഹാബത്ത് ചെയ്‌തതും) ദീനിൽ തെളിവാകു കയില്ല" (ജുമുഅ ഖുതുബ മദ്ഹബുകളിൽ പേ: 84)



2. മറ്റൊരു വഹാബി സ്വഹാബത്തിനെ കരിതേക്കുന്നത് കാണുക. "മുസ്‌ലിംകളിൽ അന്ധവിശ്വാസം അരക്കിട്ടുറപ്പിക്കുകയും അവരുടെ പ്രവത്തികളെ ദുഷിപ്പിക്കുകയും ചെയ്‌തതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ഇസ്റാഈലി കഥകളാണ്. അഹ്ലുൽ കിതാബിൽ നിന്ന് ഇസ്ലാം സ്വീകരിച്ചവർ മുഖേനയാണ് ഇവ മുസ്‌ലിംകളിൽ പ്രചരിപ്പിച്ചത്. അവർ സന്ദർഭത്തിനനുസരിച്ച് തൗറാത്തിൽ നിന്നും ഇഞ്ചീലിൽ നിന്നും 

എടുത്തുദ്ധരിക്കുകയും ചെയ്തു. തമീമുദ്ദാരി(റ) കഅ്ബുൽ അഹ്ബാർ(റ), വഹബുബ്‌നു മുനബ്ബിഹ്(റ),, അബ്‌ദുല്ലാഹിബ്നു സലാം(റ) എന്നീ നാല് . പേരിലാണ് ഇത്തരംറിപ്പോർട്ടുകളധികവും ചെന്നെത്തുക. ഇവർ നാലു പേരും യഹൂദി ക്രിസ്‌ത്യാനി വേദങ്ങളിൽ പരിജ്ഞാനമുള്ളവരായിരുന്നു." (അൽ മനാർ പു: 9, ല: 6) ('തർളിയത്ത്' ലേഖകന്റെ വക.)


3. ഉമറുൽ ഫാറൂഖി(റ)നെയും ഉസ്‌മാനുബ്നു അഫ്ഫാനി(റ)നെയും ഒരു വഹാബി ആക്ഷേപിക്കുന്നത് കാണുക: “രണ്ട് കാരണങ്ങളാണ് ഇസ്‌റാഈലീ കഥകൾ ഇസ്‌ലാമിൽ പ്രചരിപ്പിക്കാൻ ഇടവരുത്തിയത്. സ്‌ലാമിൻ്റെ ആരംഭ ദശയിൽ നബി(സ)യുടെ വിയോഗ ശേഷം പള്ളി ിൽ വെച്ച് കഥ പറയുന്ന ഒരു പുതിയ സമ്പ്രദായം ആരംഭിച്ചു. ഹ: ഉമറിൻ്റെ അവസാന കാലത്ത് തന്നെ ഇത് തുടങ്ങിവെച്ചിരുന്നു. എന്നാൽ സ്‌മാൻ(റ) അവർകളുടെ കാലം മുതൽക്കാണ് സർവ്വ പ്രചാരം സിദ്ധിച്ചത്" (അൽ മനാർ 1959 മെയ് പേ: 152)


4. ഇബ്നു അബ്ബാസ്(റ) അബൂഹുറൈറ(റ) എന്നിവരെ പ്രത്യേകം ഇകഴ്ത്തിക്കൊണ്ട് ഒരു വഹാബി എഴുതുന്നു: “വഹ്ബുബ്മുനബ്ബഹും  ഈ കൂട്ടത്തിൽ പെട്ട ഒരു കഥാകാരൻ തന്നെയാണ്. എന്നാൽ മൂന്നാത്തെ ദേഹമായ കഅ്ബുൽ അഹ്ബാറിൽ(റ)നിന്നാണ് ഇസ്‌റാഈലി കഥകൾ പ്രചരിക്കുന്നത്. ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവായ ഹ: ഇബ്‌നു അബ്ബാസ്(റ), മുഹദ്ദിസുകളിൽ ഒന്നാം സ്ഥാനമർഹിക്കുന്ന  അബൂഹുറൈറ(റ)യുമാണ് കഅ്ബി(റ)ൽ നിന്ന് ഏറ്റവുമധികം റിപ്പോർട്ട ചെയ്തതെന്ന് വരുമ്പോൾ ഇസ്റാഈലി പുരാണേതിഹാസങ്ങൾ ഇസ്ലാമിൽ എത്രമാത്രം പ്രചരിപ്പിച്ചിട്ടുണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതാ ണ്. (അൽ മനാർ പു: 9, ലക്കം 1959) (തർളിയത് ലേഖകൻ്റെ വക) 


ഇതിൽ നിന്ന് നാല് കാര്യങ്ങൾ വ്യക്തമാകുന്നു.


1. വഹാബികൾ സ്വഹാബത്തിനെ അംഗീകരിക്കുന്നവരോ ബഹുമാ നിക്കുന്നവരോ അല്ല.



2. ഇസ്‌ലാമിലേക്ക് ജൂതായിസം കടത്തിക്കൊണ്ട് വന്നവരാണ് സ്വഹാബികളിൽ പലരുമെന്ന് വഹാബികൾ വിശ്വസിക്കുന്നു.


3. വഹാബി ചിന്തകൾക്കെതിരെയാണ് സ്വഹാബികളുടെ വീക്ഷണ മെങ്കിൽ അവരെ ആക്ഷേപിക്കാനും കേരള മുസ്ലിയാക്കളെ പോലെ തള്ളാനും വഹാബികൾ ഒരുക്കമാണ്.


4. ഉമർ(റ), ഉസ്‌മാൻ(റ) എന്നിവർ ഇസ്‌റാഈലി കഥകൾ കടത്തിക്കുട്ടാൻ അരു നിന്നവരാണെന്ന് വഹാബികൾ വിശ്വസിക്കുന്നു.


സ്വഹാബത്ത് ദീനിൽ ജൂതായിസം കലർത്തിയവരാണെന്നും അവരുടെഇജ്‌മാഅ് കേരള 'മുസ്‌ലിയാക്കളുടെ' ഇജ്‌മാഇന് തുല്യം തള്ളപ്പെ ണ്ടതാണെന്നും വഹാബികൾ എഴുതിയത് നാം കണ്ടു. ഇതുകൊണ്ടാണ് വഹാബികൾ സ്വഹാബി വിരുദ്ധമായി അറിയപ്പെടാൻ കാരണം. 


ലോകത്തിന് ഇസ്ലാമിന്റെ വെളിച്ചം പകർന്ന് കൊടുത്ത സ്വഹാബ ത്തിനെ ഇകഴ്ത്തുകയും തരം താഴ്ത്തുകയും ചെയ്‌തവരാണ് ഒഹാബികൾ എന്ന് ഇതോടെ വെക്തമായി


Aslam Kamil Saquafi parappanangadi


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


https://chat.whatsapp.com/25iXC28SbjWFoTZeUBXBo

 

ഒഹാബി മതത്തിൽ നബി(സ) സാധാരണക്കാരൻ?

 മുജാഹിദിനെന്താ കുഴപ്പം ?



ഒഹാബി മതത്തിൽ നബി(സ) സാധാരണക്കാരൻ?


ഒരു വഹാബി മൗലവി എഴുതുന്നു: 


1) “സാധാരണ മനുഷ്യർക്ക് മാതൃകയാകേണ്ട പ്രവാചകൻ സാധാ രണ മനുഷ്യൻ തന്നെയായിരിക്കണം. സാധാരണ മനുഷ്യ പ്രകൃതിയു ള്ളവരായിരുന്നു പ്രവാചകന്മാർ... അവർക്ക് സാധാരണ മനുഷ്യരെ പോലെ യുള്ള കേൾവിയും കാഴ്‌ചയും മാത്രമേ ഉണ്ടായിരുന്നുള്ളൂ" (ശബാബ് വാരിക 88 ഫെബ്രുവരി 12)


മുജാഹിദ് സംസ്ഥാന പ്രസിഡൻ്റ് ഡോ. ഉസ്‌മാൻ എഴുതിയ ഈ വരി കളിൽ മൂല്യവത്തായ' മൂന്ന് നുണകൾ പ്രവാചകരിൽ ആരോപിച്ചിട്ടുണ്ട്


1 സാധാരണ മനുഷ്യ പ്രകൃതിയുള്ളവരായിരുന്നു പ്രവാചകന്മാർ


2.സാധാരണ മനുഷ്യർക്കുള്ള കേൾവി മാത്രമേ പ്രവാചകന്മാർക്ക ണ്ടായിരുന്നുള്ളൂ.


3.സാധാരണ മനുഷ്യർക്കുള്ള കാഴ്ച്‌ചമാത്രമേപ്രവാചകന്മാർക്കുണ്ടായിരുന്നുള്ളൂ.


എന്നാൽ ഇസ്‌ലാമിക ശരീഅത്തിനു വിരുദ്ധമായ ഈ വാദങ്ങളെ പ്രാചീന വഹാബി ആചാര്യന്മാർ തന്നെ ഖണ്ഡിക്കുന്നത് കാണുക.


“എന്നാൽ നബി(സ)യുടെ ദേഹപ്രകൃതി അസാധാരണമാണ്. കൂർമ്മ ബുദ്ധിയും അല്ലാഹു നബി(സ)ക്ക് നൽകിയിട്ടുണ്ട്. സകല നബിമാരും ബുദ്ധിമാൻമാരേ ആയിരിക്കുകയുള്ളൂ. എന്നിരുന്നാലും തിരുമേനി അതിന്റെ ഉച്ചസ്ഥായിയെ പ്രാപിച്ചിട്ടുണ്ട്.


 നബി(സ)ക്ക് പിറകോട്ട് കാണുനുള്ള ഒരു പ്രത്യേക ദൃഷ്‌ടി അല്ലാഹു ജന്മനാൽ തന്നെ പ്രദാനം ചെയ്ത ട്ടുണ്ട്... നബി(സ) ചില അവസരങ്ങളിൽ ദൂരദർശനം നടത്താറുണ്ട് നജ്ജാശി രാജൻ മരിച്ചയുടനെ നബി(സ)യത് സ്വഹാബാക്കളോട് പറയുകയുണ്ടായി. അസാധാരണമായ ശരീരബലംനബി(സ)ക്കുണ്ടായിരുന്നു.. തങ്ങളുടെ ഉറക്കം ശ്രദ്ധ തീരെ മാറിക്കൊണ്ടുള്ളതായിരുന്നില്ല. 'ഒരാളുടെ മുഖത്തേക്ക് തങ്ങൾ നോക്കിയാൽ അയാളുടെ തല താഴ്ന്നു പോകുന്നു"(അൽമുർശിദ് പു:1, പേ: 151 മുതൽക്കുള്ള പേജുകൾ നോക്കുക)


ഇസ്‌ലാമിക പ്രമാണങ്ങൾ ഇക്കാര്യം സമഗ്രമായി ചർച്ച ചെയ്‌തിട്ടുണ്ട്. നബി(സ)യുടെ ശാരീരികമായ എല്ലാ കഴിവുകളും അസാധാരണ മായിരുന്നുവെന്ന് പ്രമാണങ്ങളിൽ നിന്ന് വ്യക്തമാകുന്നു. 


2) എന്നാൽ അഭിനവ വഹാബികൾ ഇതംഗീകരിക്കുന്നില്ല വഹാബി നേതാവ് എഴുതുന്നു: “ പ്രവാചകന്മാർ സാധാരണ മനുഷ്യ പ്രകൃതിയുള്ള മനുഷ്യരായിരുന്നുവെന്ന് പറയുന്നവരല്ല ഇസ്ലാമിൽ നിന്ന് പുറത്ത് പോവുക. നേരെ മറിച്ചാണ് സംഗതിയുടെ കിടപ്പ് മന്ത് മറ്റേക്കാലിലാണ്” (ശബാബ് വാരിക 88 ഫെബ്രുവരി 19)


Aslam Kamil Saquafi parappanangadi


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

ഈസാനബി മരണപ്പെട്ടതായി ഖുർആനിൽ ഉണ്ട്

  ഈസാനബി മരണപ്പെട്ടതായി ഖുർആനിൽ ഉണ്ട് എന്ന് വരുത്താനായി ചില വിവരം കെട്ട ആളുകൾ ഖുർആനിലെ فلما توفيتني" എന്ന വചനത്തെ ദുർവ്യാഖ്യാനം ചെയ്തതാ...