Friday, December 3, 2021

ക്ര സ്തേ നിസം:സ്വർണ പശുക്കുട്ടിയെ ഉണ്ടാക്കിയത് സാമിരിയോ ഹാറൂനോ? 

 



● ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

  

സ്വർണ പശുക്കുട്ടിയെ ഉണ്ടാക്കിയത് സാമിരിയോ ഹാറൂനോ?

Published on17 November 2021

SHARE ARTICLE

The post has been shared by 9 people.

Facebook9

Twitter

Pinterest

Mail

മോശയുടെ സഹോദരൻ അഹറോൻ (ഹാറൂൻ) ആണ് ഇസ്‌റാഈല്യർക്ക് പശുക്കുട്ടിയുടെ സ്വർണവിഗ്രഹം നിർമിച്ചു കൊടുത്തതെന്ന് ബൈബിൾ പറയുന്നു. എന്നാൽ, സാമിരി(ശമരിയക്കാരൻ) ആണെന്നാണ് ഖുർആൻ ഭാഷ്യം. ബൈബിൾ പറഞ്ഞതിന് വിരുദ്ധമായി പിൽക്കാലത്ത് വന്ന ഗ്രന്ഥം പറയുമ്പോൾ ഖുർആൻ പറഞ്ഞത് തെറ്റാണെന്നല്ലേ മനസ്സിലാകുന്നത്?

?? ബൈബിളിൽ (പുറപ്പാട് 32:16) അഹരോനാണ് പശുക്കുട്ടിയെ ഉണ്ടാക്കിതെന്ന് പറയുന്നു. ഖുർആനിൽ (20:88) സാമിരിയാണ് എന്നും പറയുന്നു.
ബൈബിളിൽ പറഞ്ഞതു പോലെയല്ല വിശുദ്ധ ഖുർആനിലുള്ളതെന്നത് ഖുർആനിൽ പറഞ്ഞത് തെറ്റാണെന്നതിന്റെ തെളിവാകുന്നതെങ്ങനെയാണ്?
അഹരോനാണ് പശുക്കുട്ടിയെ ഉണ്ടാക്കിയതെന്ന് ബൈബിൾ പറയുന്നത് ശരിയാകണമെങ്കിൽ ഒന്നുകിൽ ദൈവം പറയണം, അല്ലെങ്കിൽ അഹറോൻ അത് നിർമിക്കുന്നത് കണ്ടയാൾ പറയണം? പക്ഷേ, ആ ബൈബിൾ രചയിതാവ് ആരാണ്? അയാൾ മോശയുടെ കാലത്ത് ജീവിച്ചയാളാണോ? എന്താണതിന് തെളിവ്?
ആണെങ്കിൽ തന്നെ ഈ സംഭവത്തിന് അദ്ദേഹം സാക്ഷിയായിരുന്നുവോ? അല്ലെങ്കിൽ സാക്ഷിയായവരെ അദ്ദേഹം കണ്ടിരുന്നോ? കണ്ടവരെ കണ്ടവരെ കണ്ടിരുന്നോ? ആരൊക്കെയാണവർ? അവരൊക്കെ സത്യസന്ധരാണോ? അതല്ല, പുറപ്പാട് ദൈവം അവതരിപ്പിച്ച് കൊടുത്ത ‘തോറ’യാണെന്നാണോ വാദം? അങ്ങനെയെങ്കിൽ ‘തോറ’ വാങ്ങാൻ പോയതും വന്നതും ശേഷമുള്ള സംഭവങ്ങളും ഇടയിൽ നടന്ന സംഭവവും (ഇത് അത്തരം ഒരു സംഭവമാണ്) എങ്ങനെയാണ് തോറയിൽ ഉണ്ടാവുന്നത്? മോശ മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കല്ലറ എവിടെയെന്നതിനെ കുറിച്ചുള്ള ചർച്ചകൾ പോലും പഴയ നിയമത്തിൽ കാണാം. അപ്പോൾ അതെങ്ങനെയാണ് മോശക്ക് അവതരിച്ച ഗ്രന്ഥമാകുന്നത്?
വിഗ്രഹാരാധനക്ക് വേണ്ടി പശുക്കുട്ടിയെ ഉണ്ടാക്കിയത് ഹാറൂനാണെന്ന് ബൈബിളിലുണ്ടെങ്കിൽ, ബൈബിളിൽ അബദ്ധങ്ങളുണ്ടെന്നതിനും അത് ദൈവികമല്ല എന്നതിനുമാണ് തെളിവായിത്തീരുന്നത്. കാരണം ജനങ്ങളെ നന്മയിലേക്ക് നയിക്കാൻ ദൈവം തിരഞ്ഞെടുത്ത ദാസനാണ് ഹാറൂൻ. ഖുർആനും ബൈബിളും(പുറപ്പാട് 28: 1) ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. പാപങ്ങളിൽ ഏറ്റവും നികൃഷ്ടമാണ് വിഗ്രഹാരാധനയെന്നും ഇരു ഗ്രന്ഥങ്ങളും സിദ്ധാന്തിക്കുന്നുണ്ട്. ജനങ്ങളെ നന്നാക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകൻ തന്നെ ആ വൃത്തികേട് ചെയ്യുന്നുവെന്നത് പ്രവാചകന് മാത്രമല്ല, ദൈവത്തിന് തന്നെയും ന്യൂനതയല്ലേ?
ഹാറൂൻ പശുരൂപം നിർമിച്ച് ആരാധന ചെയ്തുവെങ്കിൽ ബൈബിളിൽ വൈരുധ്യങ്ങളുണ്ട് എന്നതിനും അത് തെളിവാണ്. കാരണം എനിക്കെതിരെ പാപം ചെയ്തവന്റെ പേര് തന്റെ പുസ്തകത്തിൽ നിന്ന് തുടച്ച് നീക്കും എന്ന് ബൈബിളിൽ (പുറപ്പാട് 32: 33)ൽ കാണാം.
തന്റെ പുസ്തകത്തിൽ നിന്ന് അഹറോന്റെ പേര് ദൈവം തുടച്ച് നീക്കിയോ? ഇല്ല! പ്രത്യുത ഈ സംഭവത്തിന് ശേഷം കൂടുതൽ ദൈവാനുഗ്രഹങ്ങൾ കിട്ടിയയാളായാണ് അദ്ദേഹത്തെ ബൈബിൾ പരിചയപ്പെടുത്തുന്നത്.
പശുക്കുട്ടിയുടെ കാര്യത്തിൽ ക്ഷുഭിതനായ മൂസാ നബി പ്രതികൾക്ക് വധശിക്ഷ വിധിച്ച കാര്യം ബൈബിളിൽ കാണാം (32: 25-28). എന്നിട്ട് അഹരോൻ ശിക്ഷിക്കപ്പെട്ടോ? പശുക്കുട്ടിയെ നിർമിച്ചയാൾക്കല്ലേ ഏറ്റവും കൊടിയ ശിക്ഷ നൽകേണ്ടിയിരുന്നത്? എന്തുകൊണ്ട് നൽകിയില്ല?
ഒന്നുകിൽ മോശെ പക്ഷപാതിത്വം കാണിച്ചു, അതായത് ദൈവം അനീതി ചെയ്തു എന്ന് പറയേണ്ടിവരും. അതല്ലെങ്കിൽ ബൈബിളിൽ പറഞ്ഞ പശുക്കുട്ടി നിർമാണത്തിന്റെ കർതൃത്വം ഹാറൂനിനെ ഏൽപ്പിക്കുന്ന പ്രസ്താവന ശരിയല്ലെന്ന് പറയേണ്ടി വരും.
ലേവിയരാണ് വധശിക്ഷ നടപ്പാക്കുന്നത്. തങ്ങളുടെ ഉടപ്പിറപ്പുകളെയാണ് കൊല്ലാനുള്ളത്. എന്നിട്ടും ആരും ഹാറൂനിനെ കൊല്ലാതിരുന്നത് എന്ത്! അല്ലെങ്കിൽ ഹാറൂനിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്?
ഉത്തരം ലളിതമാണ്; ഹാറൂൻ ആ സംഭവത്തിൽ പ്രതിയല്ല. ബൈബിളിലാണ് വിഷയത്തിൽ അബദ്ധം സംഭവിച്ചത്. പിന്നെ ആരാണ് യഥാർത്ഥ പ്രതി? ബൈബിൾ വാസ്തവ വിരുദ്ധമായി ഉദ്ധരിച്ച കാര്യത്തിന്റെ യാഥാർത്ഥ്യം ഖുർആൻ പുറത്ത് കൊണ്ടുവന്നിരിക്കുകയാണ്. അതേ, സാമിരിയാണ് പശുവിഗ്രഹം നിർമിച്ചത്. ഖുർആനിക പ്രസ്താവനയിൽ മേൽ പറഞ്ഞ പ്രശ്‌നങ്ങൾ ഒന്നുമേ ഇല്ല.
ചുരുക്കത്തിൽ, സാമിരിയാണ് പശുക്കുട്ടിയെ നിർമിച്ചതെന്ന പ്രസ്താവന ഖുർആനിലെ അബദ്ധമല്ല; പ്രത്യുത ബൈബിളിൽ ചിലർ എഴുതിച്ചേർത്ത അബദ്ധത്തിന്റെ കൃത്യമായ എഡിറ്റിംഗാണ്. ‘തുച്ഛമായ കാര്യലാഭങ്ങൾക്ക് വേണ്ടി സ്വന്തം കൈകൾ കൊണ്ട് ഗ്രന്ഥങ്ങൾ എഴുതിയുണ്ടാക്കുകയും എന്നിട്ട് ഇത് അല്ലാഹുവിങ്കൽ നിന്നാണെന്ന് പറയുകയും ചെയ്യുന്നവനാണ് മഹാനാശം’ (വി.ഖു 2: 79).

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

Sunday, November 21, 2021

സിയാറത്ത് ഫീസും* *ഇമാമത് ഫീസും

 🔵

*സിയാറത്ത് ഫീസും*

*ഇമാമത് ഫീസും*

➖➖➖➖➖➖➖➖➖

സിയാറത്ത് ചെയ്യാൻ വരുന്നവർക്ക് ദുആ ചെയ്ത് കൊടുക്കാൻ ആളെ നിശ്ചയിക്കുന്നതും ഫീസ് കൊടുക്കുന്നതും തെറ്റാണെങ്കിൽ 

മുജാഹിദ് പള്ളികളിൽ നിസ്‌ക്കരിക്കുന്ന (ഇമാം)

മൗലവിമാർക്ക്  ശമ്പളം കൊടുക്കലും

അവർ അത്‌ സ്വീകരിക്കലും തെറ്റാവുകയില്ലേ..?


കാരണം നബി (സ)യോ സഹാബികളോ

പള്ളിയിൽ ജോലി ചെയ്ത് ശമ്പളം

വാങ്ങിയിട്ടില്ല.


നബി(സ)തങ്ങളും സ്വാഹാബികളും

ബാങ്ക് വിളിച്ചും ഇമാമത് നിന്നും

ശമ്പളം വാങ്ങിയിട്ടില്ല, അത്‌ പിൽക്കാലത്ത്

ഉടലെടുത്ത ഒരു 'പുത്തൻ'ആചാരമാണെന്ന് 

മുജാഹിദുകൾ തന്നെ സമ്മതിക്കുന്നു.👇👇


"പ്രവാചകന്റെ കാലഘട്ടത്തിൽ ബാങ്ക് കൊടുക്കൽ ഒരു തൊഴിലായിരുന്നില്ല. മറിച് മഹത്തായ ഒരു സ്ഥാനമായിരുന്നു. ബാങ്കിനോ ഇമാമത്തിനോ

ഇന്നത്തെ പോലെ ശമ്പളവും ഉണ്ടായിരുന്നില്ല.

ബാങ്ക് കൊടുക്കലും ഇമാമത്ത് നിൽക്കലുമൊക്കെ ഒരു തൊഴിലായി പരിണമിക്കുന്നത് പ്രവാചകന്റെ വിയോഗത്തിന് ശേഷം ഒരുപാട് കാലം കഴിഞ്ഞാണ്. അത്‌ വരെ പ്രവാചകനും ശേഷം ഖലീഫമാരും ഗവർണ്ണരുമൊക്കെ അടങ്ങുന്ന ഭരണനേതൃത്വം തന്നെയാണ് നമസ്കാരത്തിന് ഇമാമത് നിർവഹിച്ചിരുന്നത്. അതിനു അവർക്ക് പ്രത്യേകിച്ച് ശമ്പളമൊന്നും ഉണ്ടായിരുന്നില്ല."


(വിചിന്തനം വാരിക.

*2021 ഏപ്രിൽ 9 പേജ് :34*

കെ. എൻ എം മുഖപത്രം)


*അസ്‌ലം സഖാഫി പയ്യോളി*

🌹🌹🌹🌹🌹🌹🌹🌹🌹

ചാലിലകത്ത് കുഞ്ഞഹമ്മദാജി വഹാബിയല്ല

ചാലിലകത്ത് കുഞ്ഞഹമ്മദാജി വഹാബിയല്ല


Friday, November 19, 2021

കൊണ്ടോട്ടി തങ്ങൾക്കെതിരെ സമസ്ത പ്രസിഡന്റായിരുന്ന പാങ്ങിൽ അഹ്മദ് മുസ്‌ലിയാർ

 കൊണ്ടോട്ടി തങ്ങൾക്കെതിരെ സമസ്ത പ്രസിഡന്റായിരുന്ന പാങ്ങിൽ അഹ്മദ് മുസ്‌ലിയാർ നൽകിയ ഫത് വയുടെ കയ്യെഴുത്തുപ്രതി. മുഹമ്മദ് ശാഹ് പിഴച്ച വാദക്കാരനായിരുന്നുവെന്ന് ഫത് വ നൽകിയ ശൈഖ് ജിഫ് രി തങ്ങൾ, മമ്പുറം തങ്ങൾ, ഉമർ ഖാളി തുടങ്ങിയ മലബാർ, ഉത്തരേന്ത്യ, മക്ക, മദീന, ഈജിപ്ത് തുടങ്ങിയിവിടങ്ങളിലെ പ്രസിദ്ധരായ പണ്ഡിതന്മാരുടെ നാമങ്ങൾ പരാമർശിച്ചാണ് പാങ്ങിൽ ഉസ്താദ് ഈ ഫത് വ തയ്യാറാക്കിയിട്ടുള്ളത്.






Tuesday, November 16, 2021

ജിന്നിെനെ അടിച്ചിറക്കൽ വഹാബികൾ അംഗീകരിക്കുന്നു.




 

തബ്ലീലീഗ് ജമാഅത്ത്.മുഹന്നദ് തനി കാപട്യമായിരുന്നു.* വികലവാദങ്ങൾ നിറഞ്ഞ

 https://m.facebook.com/story.php?story_fbid=4819163018118579&id=100000747860028


*മുഹന്നദ് തനി കാപട്യമായിരുന്നു.* വികലവാദങ്ങൾ നിറഞ്ഞ

 ഗ്രന്ഥങ്ങളുമായി

 ഖാസിം നാനൂത്തവി,

റഷീദ് ഗാങ്കോഹി, ഖലീൽ അമ്പേട്ടവി , 

ഥാനവി അടങ്ങുന്ന ദേവ്ബന്ദി മൗലവിമാരും ,

ഇവരുടെ ആചാര്യനായ ഇസ്മാഈൽ ദഹ്ലവിയും രംഗത്ത് വന്നപ്പോൾ ഇവർക്കെതിരെ സമൂഹത്തെ ഉണർത്താൻ ഗ്രന്ഥരചനകളുമായി പണ്ഡിതർ എല്ലാ കാലത്തും രംഗത്ത് വന്നിട്ടുണ്ട്. ഇസ്മാഈൽ 

ദഹ്ലവിക്കെതിരെ ശൈഖ് ഫള്ലുൽ ഹഖ് ഖൈറാബാദി (റ)യും , ഗാങ്കോഹി, അമ്പട്ടവിക്കെതിരെ  ഇമാം ഗുലാം ദസ്തക്കീർ ഖുസൂരി (റ)യും , ഇമാം അഹ്മദ് റസഖാൻ ബറേൽവി (റ)യും ഉദാഹരണങ്ങളാണ്.


സമൂഹം ദേവ്ബന്ദി മൗലവിമാരുടെ അപകടങ്ങൾ തിരിച്ചറിഞ്ഞതോടെ 

പിടിച്ചു നിൽക്കാൻ പറ്റാതെയായി.

ഇമാം അഹ്മദ് റസാഖാൻ (റ)ൻ്റെ

വഫാത്തിന് ശേഷം ദേവ്ബന്ദി മൗലവി

ഖലീൽ അഹ്മദ് അമ്പേട്ടവി ഒരു കപട ഗ്രന്ഥമായ മുഹന്നദുമായി പ്രത്യക്ഷപ്പെട്ടു.

ജനങ്ങളെ തെറ്റുദ്ധരിപ്പിക്കലായിരുന്നു

ലക്ഷ്യം. വിഷയങ്ങളെ കുറിച്ച് നല്ല അവഗാഹമുള്ള പണ്ഡിതർ മുഹന്നദിൻ്റെ

റദ്ദ് അപ്പോൾ തന്നെ രചിക്കുകയുണ്ടായി.

അല്ലാമാ സയ്യിദ് നഈമുദ്ദീൻ മുറാദാബാദി (റ)

അല്ലാമാ ഹശ്മത്തലി (റ) തുടങ്ങിയവർ അവരിൽ പ്രസിദ്ധരാണ്.


മുഹന്നദിന് അവരുടെ തന്നെ നേതാവായ 

മൻളൂർ നുഅമാനിക്ക് തന്നെ തൻ്റെ ദിആയത്തുൽ മുകസ്സഫയിലൂടെ തിരുത്ത്

കൊടുക്കേണ്ടി വന്നത് തന്നെ  , *കാപട്യം*

*മറനീക്കി പുറത്ത്* *വന്നതിലൂടെയാണ്.*


ഥാനവിയുടെ ഹിഫ്ളുൽ ഈമാനിലെ

ഇബാറത്തും കണ്ടം മുറിച്ച് മുഹന്നദിൽ

അമ്പേട്ടവിക്ക് കൊടുക്കേണ്ടി വന്നതും

*മറ്റൊരു കപട മുഖമായിരുന്നു.*


മഹത്തുക്കളായ പണ്ഡിതർ അതൊക്കെ കയ്യോടെ പിടികൂടി. അമ്പേട്ടവി ഉദ്ധരിക്കുന്ന

ദേവ്ബന്ദി മൗലവിമാരുടെ മറ്റു വികല ഗ്രന്ഥങ്ങളുടെ ഉദ്ധരണികളോടെ തന്നെ

വൈരുദ്ധ്യാത്മക വാദങ്ങൾ സമൂഹം തിരിച്ചറിഞ്ഞു. മുഹന്നദിന്ന് ശേഷവും

ആ വികല ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നു

എന്നതും *മുഹന്നദിൻ്റെ കാപട്യം കൂടുതൽ*

*വ്യക്തമാക്കി* *തരുന്നുണ്ട്.*


ദേവ്ബന്ദി കടപതയായ മുഹന്നദിന്  കേരളത്തിലെ പണ്ഡിത ശ്രേഷ്ഠനായ

*ശംസുൽ ഉലമ ശൈഖുനാ ഇ കെ അബൂബക്കർ മുസ്‌ലിയാർ (ന: മ:)* ഖണ്ഡനം

രചിച്ചിട്ടുണ്ട്.


*സുന്നി വോയ്സ് 2021 നവം: 15-31 ,ലക്കം* *ഇബ്രാഹിം ഖലീൽ* *സഖാഫി പെരിയടുക്ക എഴുതുന്ന*

 *" മുഹന്നദണിഞ്ഞ മുഖംമൂടി "* 

   *രണ്ടാം ഭാഗം* *വായിക്കാം .*


pdf ന് ബന്ധപ്പെടാം

9567785655 ( whatsapp)


മുഹമ്മദ് സാനി നെട്ടൂർ

Saturday, November 13, 2021

മന്ത്രിച്ചു ഊതൽ ഭക്ഷണത്തിൽ

 *"ഭക്ഷണത്തിൽ ഊതരുതെന്നാണ് ! ഓതിയൂതരുതെന്നല്ല"*___________⤵️


*വീഡിയോ കാണാൻ*

https://youtu.be/AbMVb4cxeIk


ഭക്ഷണ മര്യാദ പഠിപ്പിക്കുന്നിടത്ത് ഭക്ഷണത്തിലേക്ക് ശ്വസിക്കരുത്, വെള്ളം കുടിക്കുമ്പോൾ 3 പ്രാവശ്യം ശ്വാസം എടുത്ത് കുടിക്കുക പോലുള്ള കാര്യങ്ങൾ നബി സ്വ പഠിപ്പിച്ചതിന്റെയർത്ഥം ഓതിയൂതരുതെന്നല്ല അങ്ങനെ മന്ത്രിച്ച് ഊതാൻ പാടില്ലെന്ന് മുത്ത് നബി (സ്വ) പഠിപ്പിച്ചിട്ടില്ല , നബി (സ്വ) തന്നെ ഭക്ഷണത്തിലും, രോഗമുണ്ടാകുന്ന സ്ഥലത്തും, സ്വ ശരീരത്തിലും ഒക്കെ മന്ത്രിച്ചൂതിയ ധാരാളം തെളിവുകൾ സ്വഹീഹ് ബുഖാരി മുസ്ലിം പോലുള്ള സ്വഹീഹായ ഹദീസ് കിതാബുകളിൽ കാണാൻ കഴിയും


 *ഇതാ⬇️ ഭക്ഷണത്തിലേക്ക് തന്നെ നബി (സ്വ) ഉമിനീരോട് (തുപ്പലോട്)  കൂടി ഊതിയ ഹദീസ്*


*ﺻﺤﻴﺢ اﻟﺒﺨﺎﺭﻱ*

*- كتاب المغازي*

*باب غزوة الخندق وهي الأحزاب*

 *صفحة -108*

*ഹദീസ് നമ്പർ - 4102*


فَقَالَ رَسولُ اللَّهِ صلَّى اللهُ عليه وسلَّمَ: لا تُنْزِلُنَّ بُرْمَتَكُمْ، ولَا تَخْبِزُنَّ عَجِينَكُمْ حتَّى أجِيءَ. فَجِئْتُ وجَاءَ رَسولُ اللَّهِ صلَّى اللهُ عليه وسلَّمَ يَقْدُمُ النَّاسَ حتَّى جِئْتُ امْرَأَتِي، فَقَالَتْ: بكَ وبِكَ، فَقُلتُ: قدْ فَعَلْتُ الذي قُلْتِ، فأخْرَجَتْ له عَجِينًا *فَبَصَقَ فيه وبَارَكَ*

(صحيح البخاري للإمام البخاري رضي الله عنه )


ഖന്ദഖ് യുദ്ധ സമയത്ത് ജാബിർ (റ) വിന്റെ  വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ ജാബിർ (റ) വിന്റെ ക്ഷണം സ്വീകരിച്ച് നബി (സ്വ)  ഖന്ദഖിലുണ്ടായ മുഴുവൻ സ്വഹാബത്തിനെയും കൂട്ടി വന്നു.. ഭക്ഷണമാകട്ടെ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ ! പക്ഷെ നബി (സ്വ) ആ ഭക്ഷണത്തിലേക്ക് അവിടത്തെ ഷറഫാക്കപ്പെട്ട ഉമിനീരോട് കൂടി ഊതുകയും, ബറകത്തിന്ന് വേണ്ടി ദുആ ചെയ്യുകയും ചെയ്തു അങ്ങനെ ആ ഭക്ഷണത്തിൽ വലിയ ബറകത്തുണ്ടാകുകയും  അവിടെയുണ്ടായിരുന്ന മുഴുവൻ സ്വഹാബിമാരും  ഭക്ഷണം കഴിച്ചു 


*മറ്റൊരു ഹദീസിൽ വെള്ളത്തിലേക്ക് ഊതുന്ന കാര്യം മഹതി ആയിഷ (റ) പഠിപ്പിക്കുന്നു*⬇️


ഹാഫിള് ഇബ്നു അബീശൈബഃ (റ) ആഇശഃ (റ) യില്‍ നിന്ന് നിവേദനം ചെയ്യുന്നു: “വെള്ളത്തില്‍ മന്ത്രിച്ച് ആ വെള്ളം രോഗിയുടെ മേല്‍ കുടയുന്നതിന് യാതൊരു വിരോ ധവുമില്ല” (മുസ്വന്നഫ്, 5/433).


*അപ്പോൾ കാര്യം വ്യക്തം !ഭക്ഷണത്തിലേക്ക് ഊതരുതെന്ന് പറഞ്ഞ നബി (സ്വ) തന്നെ ഭക്ഷണത്തിലേക്ക് ഉമിനീരീട് കൂടി  ഊതി മന്ത്രിച്ചത് ചെയ്ത് കാണിച്ച് തരുന്നു,  രണ്ടും വൈരുദ്ധ്യമല്ല! ഒന്ന്  സാധാ ഊത്ത് മറ്റേത് മന്ത്രം !ഭക്ഷണത്തിൽ നമുക്ക് മന്ത്രിക്കാൻ പാടില്ലെന്ന് നബി (സ്വ) പഠിപ്പിക്കാത്തടുത്തോളം നമുക്കും ഓതി ഊതാം മന്ത്രിക്കാം  മന്ത്രിക്കുന്നത് ഓതിയിട്ടാണ് ദിക്റ് ചൊല്ലിയിട്ടാണ് ഓത്തിനും ദിക്റിനും മഹത്വം ഉണ്ട് അതിന്റെ ബറകത്ത് ആ ഊത്തിന്ന് ലഭിക്കുക തന്നെ ചെയ്യും അത് കൊണ്ടാണല്ലോ നമുക്ക് ചെറിയ പനിയുണ്ടായാൽ പൊലും വെള്ളത്തിൽ മന്ത്രിച്ച് ആ വെള്ളം കുടിക്കുന്നത് ..‌ രോഗമുള്ള സ്ഥലത്ത് വെള്ളത്തിൽ മന്ത്രിച്ച് കുടയാമെന്ന് ഹദീസിൽ വന്നതുമാണ് !*


*✍️ സിദ്ധീഖുൽ മിസ്ബാഹ്*

8891 786 787 

13/11/2012

_____________________💐

Friday, November 12, 2021

Thursday, November 11, 2021

ഏലസ് ശിർക്കാണ് ഇസ്ലാമിന്റെ ജീവൻ കുഞ്ഞീതു മദനി

 

ഏലസ് ശിർക്കാണ്

ഇസ്ലാമിന്റെ ജീവൻ

കുഞ്ഞീതു മദനി


ബിദ്അത് . വഹാബികൾ െചയ്യുന്ന ബിദ്അത്ത് കൾ

 ബിദ്അത് . വഹാബികൾ െചയ്യുന്ന ബിദ്അത്ത് കൾ







ഐക്യ സംഘം. ഇസ്‌ലാമിൽ നിഷിദ്ധമായ പലിശ ഹലാലാക്കാനുള്ള ശ്രമം പാളിയതാണ്

 1922ൽ രൂപീകരിച്ച് 1934ൽ നശിച്ചുപോയ

ഒന്നാണ് ഐക്യ സംഘം.


ഇസ്‌ലാമിൽ നിഷിദ്ധമായ പലിശ ഹലാലാക്കാനുള്ള ശ്രമം പാളിയതാണ്

സ്വയം നശിക്കാൻ കാരണമായത്.

കെ. എം മൗലവിയും കെ. എം സീതി

സാഹിബുമാണ് ഇതിനു പിന്നിൽ.


ഈ തിന്മയെ ശക്തമായി എതിർത്തിരുന്ന

മുഹമ്മമ്മദ് അബ്ദുറഹ്മാൻ സാഹിബിനോട്

കെ. എം സീതി സാഹിബ് മരണം വരെ 

കഠിന ശത്രുത വെച്ചുപുലർത്തിയെന്നും

ചരിത്രം പറയുന്നു.


മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ്

പേജ് :70,71

എം റഷീദ്.  (ഐ പി എച് )



കറാമത്ത് :നബി(സ) യുടെ ഖബർ ശരീഫിൽ നിന്ന് ബാങ്ക് കേൾക്കാരുണ്ടായിരുന്നൂ

 സഈദ് ബ്നുൽമുസയ്യബ്(റ)

നിസ്കാര സമയങ്ങളിൽ

നബി(സ) യുടെ ഖബർ ശരീഫിൽ

നിന്ന് ബാങ്ക് കേൾക്കാരുണ്ടായിരുന്നൂ


അൽ വിലായതു വൽ കറാമ:

K M മൗലവി.   ( പേജ്:66)