Saturday, August 31, 2024

നബിദിനാഘോഷം ജന്മദിനത്തിന്* *മഹത്വമുണ്ടോ

 *നബിദിനാഘോഷം :*

*വഹാബി വൈരുദ്ധ്യങ്ങൾ (1/15)*

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ജന്മദിനത്തിന്* *മഹത്വമുണ്ടോജന്മദിനത്തിന്* *മഹത്വമുണ്ടോ ?*


തിരുനബി(സ) യുടെ ജന്മദിനത്തിന് ഇസ്‌ലാമിൽ മഹത്വമുണ്ടോ, പ്രത്യേകതയുണ്ടോ ?


ഉണ്ടെന്നും ഇല്ലെന്നും പരസ്പര വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരാണ് മുജാഹിദുകൾ. 


നബി(സ) യുടെ ജന്മ ദിനത്തിന് ഇസ്‌ലാമിൽ ഒരു സ്ഥാനവുമില്ലെന്നാണ്  കെ എൻ എം മുഖപത്രത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.


"... ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് അവരുടെ(അമ്പിയാക്കളുടെ)യൊന്നും ജനന മരണ ദിനങ്ങൾക്കല്ല ഇസ്‌ലാമിൽ സ്ഥാനമുള്ളത്, മറിച്ച് അവരുടെയെല്ലാം ജീവിത മാതൃക പിൻപറ്റുന്നതിനാണ് എന്നാണ്."

(അൽമനാർ 2006 ഏപ്രിൽ പേജ് :13)


എന്നാൽ നബി(സ)യുടെ ജന്മ ദിനത്തിന് ഇസ്‌ലാമിൽ സ്ഥാനമുണ്ട്, പ്രത്യേകതയുണ്ട്. തിങ്കളാഴ്ച ദിവസത്തിനുള്ള മഹത്വം അവിടുത്തെ ജന്മദിനം എന്നതാണ്. അതിനുള്ള ശുക്റാണ് തിങ്കളാഴ്ച നോമ്പിലൂടെ നബി(സ) പ്രകടിപ്പിച്ചത്. ലോക മുസ്ലിംകൾ ഇന്നും ആ മഹത്വം മനസ്സിലാക്കി എല്ലാ തിങ്കളാഴ്ചയും നോമ്പനുഷ്ടിച്ചു വരുന്നു.  ഇക്കാര്യം ഹദീസിൽ സ്ഥിരപ്പെട്ടതാണ്.


തിങ്കളാഴ്ച നോമ്പ് സുന്നത്ത് ആവാൻ കാരണം മുത്ത് നബി(സ)യുടെ ജന്മദിനമാണെന്ന ഹദീസ് ഉദ്ധരിച്ചുകൊണ്ട് വഹാബി നേതാവ് മൗലവി സുഹൈർ ചുങ്കത്തറ നബിയുടെ ജന്മദിനത്തിന് മഹത്വം ഉണ്ടെന്നും പ്രത്യേകതയുണ്ടെന്നും സമ്മതിക്കുന്നു.


"തിങ്കളാഴ്ച പുണ്യ റസൂൽ(സ)ജനിച്ച ദിവസം.കൊല്ലത്തിൽ ഒരു ദിവസമല്ല 52 ദിവസം. നബി (സ)ജനിച്ച ദിവസത്തിന് പ്രത്യേകതയില്ലേ? ഉണ്ട്. എന്താണത്? സുന്നത്ത് നോമ്പ്."

നോമ്പും നിയമവും പേജ് : 43 സുഹൈർ ചുങ്കത്തറ)


"നബി (സ) ജനിച്ച ദിവസം തീർച്ചയായും സാധാരണ ദിവസമല്ല. അസാധാരണ ദിവസമാണ്."

(നബിദിനാഘോഷം പേ: 31

സുഹൈർ മൗലവി)


*ശുക്ർ ചെയ്യണം* 

*ഫണ്ട് ശേഖരിക്കണം*


അപ്പോൾ സാധാരണക്കാരുടെ ജന്മദിനം പോലെയല്ല തിരുനബി(സ)യുടെ ജന്മദിനം. മാത്രമല്ല, അവിടുത്തെ ജന്മദിനം ഉൾക്കൊള്ളുന്ന മാസത്തിൽ പ്രത്യേകം ദഅവത് നടത്തി ശുക്ർ ചെയ്യണമെന്നും, അതിനായി ഫണ്ട് ശേഖരിക്കണമെന്നും മുജാഹിദ് സ്ഥാപക നേതാക്കൾ തന്നെ നിർദ്ദേശം നൽകിയത് ശ്രദ്ധിക്കുക:


"മുഹമ്മദ് നബി(സ) യെ അല്ലാഹു ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ളതിന് ഈ മാസത്തിൽ നബി(സ)യുടെ ദഅവത് പ്രചരിപ്പിക്കുക വഴിയായ് നാം എല്ലാവരും അല്ലാഹു തആലാക്ക് ശുക്ർ ചെയ്യണം. അതിനായി ദേശങ്ങൾ തോറും മൗലിദ് യോഗങ്ങൾ കൂട്ടി അതിൽ നാനാജാതി മതസ്ഥരെയും സമ്മേളിപ്പിച്ച്  അവർക്കെല്ലാം നബി (സ)യുടെ ദഅവത് തബ്ലീഗ് ചെയ്യുന്ന കടമയെ നാം നിർവഹിക്കുകയും, ഈ മാസത്തിലും റമദാൻ മാസത്തിലും എല്ലാ ദേശത്തും ഒരു തബ്ലീഗ് ഫണ്ട് ശേഖരിക്കുകയും വേണം."

(അൽ മുർഷിദ് മാസിക

1935 ജൂൺ പേജ് 197)

നബിദിനാഘോഷം:* *ഖുർആനിൽ തെളിവുണ്ടോ

 *നബിദിനാഘോഷം: മുജാഹിദ് വൈരുദ്ധ്യങ്ങൾ (2/15)*

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം:*

*ഖുർആനിൽ തെളിവുണ്ടോ?*


റബീഉൽ അവ്വൽ ആഗതമാവുമ്പോൾ മുത്ത് നബി(സ)യെ കൂടുതൽ സ്മരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന വിശ്വാസികളോട് ഇങ്ങനെ ചെയ്യാൻ ഖുർആനിലുണ്ടോ എന്ന് ചോദിക്കുന്നവരാണ് ആധുനിക വഹാബികൾ. 

എന്നാൽ മുജാഹിദ് സ്ഥാപക നേതാക്കളിൽ പലരും റബീഉൽഅവ്വലിൽ സന്തോഷം പ്രകടിപ്പിച്ചവരും  അതിനു ഖുർആനിൽ തെളിവുണ്ടെന്ന് പഠിപ്പിച്ചവരുമായിരുന്നു.


മുജാഹിദ് പണ്ഡിതസഭ KJU പുറത്തിറക്കിയ അൽ മുർശിദ് മാസികയിൽ റബീഉൽ അവ്വൽ മാസത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഒരു പ്രസാധക കുറിപ്പുണ്ട്. അതിൽ ഖുർആൻ സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് മുത്ത് നബി(സ) യുടെ ജനനത്തിൽ സന്തോഷിക്കാൻ പ്രത്യേകം നിർദ്ദേശം നൽകിയിരിക്കുന്നത്. 


"മർഹബൻ  ബി ശഹ് റി റബീഇൽ അവ്വൽ മർഹബൻ ബി ഹി അഹ് ലൻ വ സഹ് ലൻ എന്ന തലവാചകത്തിലുളള പ്രസാധക കുറിപ്പ് തുടങ്ങുന്നത് തന്നെ ഖുർആനിലെ സൂറ ആലു ഇംറാനിലെ 

لقد من الله على المؤمنين

എന്ന സൂക്തം ഉദ്ധരിച്ചുകൊണ്ടാണ്. അതിങ്ങനെ വായിക്കാം :


"അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ അവർക്ക് പറഞ്ഞ് ഗ്രഹിപ്പിക്കുകയും അവരെ സംസ്കരിക്കുകയും അവർക്ക് ഗ്രന്ഥത്തെയും വിജ്ഞാനത്തെയും പഠിപ്പിക്കുകയും ചെയ്യുന്ന അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ അവരിൽ നിന്ന് തന്നെ നിയോഗിക്കുക വഴിക്ക് സത്യവിശ്വാസികളെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു.


റബീഉൽ അവ്വൽ മാസം ഇതാ ആരംഭിച്ചു. റസൂലുള്ളാഹി(സ)യുടെ ജനനത്തിലുള്ള സന്തോഷം കാണിക്കുവാൻ എല്ലാവരും ഒരുങ്ങി കഴിഞ്ഞു.  സഹോദരങ്ങളെ, നാം എന്തിന് സന്തോഷം കാണിക്കുന്നു. നബി(സ) മുഖേന അല്ലാഹു നമ്മെ അനുഗ്രഹിച്ചതിന് നാം നന്ദി കാണിക്കണം...."


(അൽ മുർശിദ് മാസിക

1937 മെയ് പേജ് : 42 )


റബീഉൽ അവ്വൽ മാസം മുത്ത് നബി(സ)യെ കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിച്ച മാസമാകയാൽ ഈ മാസം വരുമ്പോൾ മുത്ത് നബി(സ) യുടെ ജനനത്തിൽ നാം സന്തോഷിച്ച് അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കണമെന്നും അതിന് ഖുർആനിക സൂക്തം തെളിവാണെന്നുമാണ്  മൗലവിമാർ മേൽ പ്രസ്ഥാവനയിലൂടെ  ഓർമ്മിപ്പിക്കുന്നത്.


ഇപ്പോൾ മൗലവിമാർ നബിദിനാഘോഷത്തിന് ഖുർആനിൽ തെളിവുണ്ടോ എന്ന് ചോദിക്കുന്നത് സ്ഥാപക നേതാക്കൾ പഠിപ്പിച്ച ആദർശത്തിന് വിരുദ്ധമാണെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.

*നബിദിനാഘോഷം :* *മുജാഹിദ് വൈരുദ്ധ്യങ്ങൾ

 *3/15*

*നബിദിനാഘോഷം :*

*മുജാഹിദ് വൈരുദ്ധ്യങ്ങൾ* 

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ജന്മദിനത്തെ കുറിച്ച്*

*ഹദീസിൽ സൂചന പോലുമില്ലെന്ന് !!.*


നബി(സ)യുടെ ജന്മദിനത്തിന് മഹത്വമില്ലെന്ന് സ്ഥാപിക്കാൻ മുജാഹിദുകൾ സാധരണ എഴുതിവിടാറുള്ളത് അമ്പിയാക്കളുടെ ജന്മദിനത്തെ കുറിച്ച് ഹദീസുകളിൽ ഒരു സൂചനയും നൽകിയില്ലെന്നാണ്.


"ഹദീസ് ഗ്രന്ഥങ്ങളിലും പല പ്രവാചകന്മാരുടെയും ചരിത്രമുണ്ട്. എന്നാൽ ആകൂട്ടത്തിൽ ഒരാളുടെ പോലും ജന്മദിനത്തെ കുറിച്ച് യാതൊരു സൂചനയുമില്ല എന്നതും ശ്രദ്ധേയമാണ്."

(അൽ മനാർ 2006 ഏപ്രിൽ പേജ്: 12)


നബിദിനത്തിന് മഹത്വമില്ലെന്ന് വാദിക്കാൻ പ്രമാണങ്ങളുടെ പിൻബലമില്ലാതിരിക്കുമ്പോൾ കണ്ടെത്തുന്ന ന്യായങ്ങൾ മാത്രമാണിത്.   തിങ്കൾ, വെളളി ദിവസങ്ങളുടെ  പ്രത്യേകത തന്നെ പ്രവാചകന്മാരുടെ ജന്മദിനമാണ്. മഹത്വമുളള ദിവസങ്ങളിൽ അവർ ജനിച്ചതല്ല. മറിച്ച് അമ്പിയാക്കളുടെ ജന്മം നടന്നതിനാൽ തിങ്കൾ, വെള്ളി ദിവസങ്ങൾക്ക് മഹത്വം വന്നതാണ്. ഇക്കാര്യം ഹദീസിൽ വന്നിട്ടുമുണ്ട്.


നബി(സ) യുടെയും ആദം നബി(അ)

ന്റെയും ജന്മദിനത്തെ കുറിച്ച് വന്ന ഹദീസ് മുജാഹിദിന്റെ അൽ മനാർ മാസികയിൽ തന്നെ ഉദ്ദരിക്കുന്നു. 


"നബി(സ)പറഞ്ഞു : തിങ്കളാഴ്ച ഞാൻ ജനിക്കുകയും എനിക്ക് ദിവ്യ സന്ദേശമിറങ്ങാൻ തുടങ്ങുകയും ചെയ്ത ദിവസമാണ്. അത് കൊണ്ടാണ് ഞാൻ നോമ്പനുഷ്ടിക്കുന്നത്. (മുസ്‌ലിം ) "

(അൽമനാർ 2015 ഡിസംബർ പേജ് : 4)


ആദം നബി(അ)ന്റെ ജന്മദിനത്തെ കുറിച്ച് പരാമർശിക്കുന്ന ഹദീസ് :


"സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഉത്തമമായ ദിവസമാകുന്നു വെള്ളിയാഴ്ച. ആ ദിവസത്തിലാണ് ആദം നബി(അ)സൃഷ്ടിക്കപ്പെട്ടതും. (മുസ്ലിം, അബൂദാവൂദ് )

(അൽമനാർ 2018 നവംബർ പേജ് : 46)


അമ്പിയാക്കളുടെ ജന്മദിനത്തെ കുറിച്ച് ഹദീസിൽ ഒന്നും വന്നിട്ടില്ലെന്ന് പറയുന്നതും അമ്പിയാക്കളുടെ ജന്മദിനത്തെക്കുറിച്ച് വന്ന ഹദീസ് റിപ്പോർട്ട് ചെയ്യുന്നതും കെ എൻ എം മുഖപത്രമായ അൽമനാർ മാസിക തന്നെയാണ്.


നോക്കൂ, 

ഒരു വിഷയത്തിൽ ഇത്രയും വ്യക്തമായ വൈരുദ്ധ്യങ്ങൾ ഒരേ പ്രസിദ്ധീകരണത്തിൽ തന്നെ പറയേണ്ടി വരുന്നത് മനുഷ്യ നിർമ്മിത ആദർശം സ്വീകരിച്ചത് കൊണ്ടല്ലെ..

സ്വഹാബിയുടെ വാക്ക് തെളിവാണോ* ❓

 *സ്വഹാബിയുടെ വാക്ക് തെളിവാണോ*  ❓


🔴 *ചോദ്യം*


സഹാബിയുടെ വാക്ക് തെളിവല്ലെന്ന് ഇമാം ഗസ്സാലി പറഞ്ഞിട്ടുണ്ടോ ?



✅ *മറുപടി*


 🟥 ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത വിഷയത്തിൽ ഇജ്തിഹാദിന്നർഹതയുള്ള പണ്ഡിതൻ ശറഇയ്യായ വിധികളെ കണ്ടുപിടിക്കുന്നതിനാണ് ഇജ്തിഹാദ് എന്ന് പറയുന്നത്.


🟥 ഇജ്തിഹാദിന്നർഹതയില്ലാത്തവൻ,  മുജ്തഹിദ് ഇജ്തിഹാദ് ചെയ്തത് സ്വീകരിക്കുന്നതിന് തഖ്ലീദ് എന്ന് പറയുന്നു


🟥 ഫിഖ്ഹിയ്യായ ഹുക്മുകൾ കണ്ടത്താൻ മുജ്തഹിദുകൾ അവലംബിക്കുന്ന പ്രമാണങ്ങൾ ഖുർആൻ സുന്നത്ത് ഇജ്മാഉ ഖിയാസ്  എന്നിവയാണ്.


🔹ഇതല്ലാം ഖുർആനിലും സുന്നത്തിലും വെക്തമായി പറയാത്ത വിഷയത്തിൽ ഇജ്തിഹാദിന്നർഹതയുള്ള പണ്ഡിതൻ ശറഇയ്യായ വിധികളെ ഇജ്തിഹാദ് ചെയ്ത് കണ്ടുപിടിക്കുമ്പോൾ അവലംഭിക്കുന്ന പ്രമാണങ്ങളാണ്


🔹മേൽ പറഞ്ഞ ഇജ്മാഇൽ സ്വഹാബത്തിന്റെ ഇജ്മാഉം ഉൾപ്പെടുന്നതാണ്. അപ്പോൾ സ്വഹാബത്തിന്റെ ഇജ്മാഉം മറ്റു മുജ്തഹിദുകളുടെ ഇജ്മാഉം പ്രമാണമാണ്.


🚨എന്നാൽ ഒഹാബി പുരോഹിതൻമാർ എഴുതിവിട്ടത് 


⚠️" കേരളത്തിലെ മുസ്ലിയാക്കൾ ദീനിൽ തെളിവല്ലാത്തത് പോലെ സ്വഹാബികളും ദീനിൽ തെളിവല്ല എന്നാണ് "❌ 👇🏻


  ” *ചിന്തിക്കുന്ന ആർക്കും സ്വഹാബികൾ അറബി അറിയാത്തവരോട് അറബിയിൽ ഉപദേശം ചെയ്തിരുന്നുവെന്നു സമ്മതിക്കാൻ നിർവാഹമില്ല.  ഇനി അങ്ങനെ ചെയ്തിരുന്നു എന്ന് പറയുന്നപക്ഷം വസ്തുനിഷ്ടമായ റിപ്പോർട്ട് തെളിയിക്കേണ്ടതാണ്.  ഇനി തെളിഞ്ഞാൽ തന്നെ കേരളത്തിലെ മുസ്ലിയാക്കന്മാർ ചെയ്യുന്നദ് ദീനിൽ തെളിവല്ലാത്തത് പോലെ അതും ( സ്വഹാബത് ചെയ്‌തതും) ദീനിൽ തെളിവാവുകയില്ല* ” (ജുമുഅ ഖുതുബ മദ്ഹബുകളിൽ പേ: 84 )


🚨 സഹാബത്തിന്റെ വാക്കും പ്രവൃത്തനങ്ങളും ദീനിൽ തെളിവല്ല- ഇസ് ലാഹ് മാസിക-ഡിസംബർ-5ലും പറഞ്ഞിട്ടുണ്ട്


🟥 ഏതെങ്കിലും ഒരു സ്വഹാബി

ഇജ്തിഹാദ് ചെയ്ത അഭിപ്രായത്തെ അല്ല ഇവർ എതിർക്കുന്നത്, 

മറിച്ച് സ്വഹാബികൾ മൊത്തത്തിൽ ഏകോപിച്ച് ചെയ്തതിനെയാണ്.

എന്നാൽ ഏതെങ്കിലും ഒരു സ്വഹാബിയുടെ ഇജ്തിഹാദ് ചെയ്ത് 

പ്രകടിപിച്ച അഭിപ്രായം മറ്റൊരു മുജ്തഹിദായ സ്വഹാബിക്കോ ശാഫിഈ ഇമാമിനെ പോലെയുള്ള മുജ്തഹിദിനോ പ്രമാണമാവില്ല.

കാരണം പ്രമാണങ്ങളിൽ നിന്നു സ്വയം   ഇജ്തിഹാദ് ചെയ്യൽ കഴിവുണ്ടാവുമ്പോൾ  ഇജ്തിഹാദ് ചെയ്ത മറ്റൊരാളുടെ അഭിപ്രായം അവർ സ്വീകരിക്കേണ്ടതില്ല എന്നത് കൊണ്ടാണ്.

ഇതല്ലാം ഇജ്തിഹാദ് ചെയ്യാൻ കഴിവുള്ള വരെ പറ്റിയാണ്.

അവർ മറ്റു ഒരു മുജ്തഹിദ് ഇജ്തിഹാദ് ചെയ്ത അഭിപ്രായമല്ല തെളിവാക്കേണ്ടത് എന്നത് കൊണ്ടാണ്. അതായത് ശാഫിഈ(റ) ഇമാമിനെ പോലെയുള്ള മുജ്തഹിദ് പ്രമാണത്തിൽ നിന്ന് സ്വയം ഇജ്തിഹാദ് ചെയ്യണം. മറ്റൊരാളുടെ ഇജ്തിഹാദ് ചെയ്ത അഭിപ്രായമല്ല സ്വീകരിക്കേണ്ടത്. അത് സ്വഹാബി ഇജ്തിഹാദ് ചെയ്ത അഭിപ്രായമാണെങ്കിലും ശരി.

ഇതല്ലാം ഇജ്തിഹാദിന് അർഹത ഉള്ളവരെ പറ്റിയാണ്.


എന്നാൽ ഇജ്തിഹാദിന് അർഹത ഇല്ലാത്തവർ ഏത് മുജ്തഹിദിന്റെ അഭിപ്രായവും സ്വീകരിക്കാവുന്നതാണ്, അത് സ്വഹാബിയാണങ്കിലും ശരി


✅*ചുരുക്കത്തിൽ ഏതെങ്കിലും ഒരു സ്വഹാബിയുടെ ഇജ്തിഹാദ് ചെയ്ത ഒരു  അഭിപ്രായം ഷാഫി ഇമാമിനെ പോലെ ഇജ്തിഹാദിന് കഴിവുള്ള വ്യക്തികൾക്ക് പ്രമാണം ആവുകയില്ല എന്നത് കൊണ്ടാണ്*

⚠️" സഹാബിയുടെ അഭിപ്രായം ഹുജ്ജത്തല്ല " എന്ന്  ഇമാം ഗസാലിയും മറ്റും പറഞ്ഞതിന്റെ അർത്ഥം.


എന്നാൽ സ്വഹാബികൾ മുഴുവനും ജുമുഅ ഖുതുബ അറബി ഭാഷയിൽ ഓതിയാൽ പോലും അത് തെളിവല്ല അതായത് സഹാബികളുടെ ഇജ്മാഉ തെളിവല്ല എന്ന നിലക്കാണ് വഹാബി മൗലവിസുകൾ എഴുതി പിടിപ്പിച്ചിരിക്കുന്നത്. ഇതിനെ

ചോദ്യം ചെയ്യുമ്പോൾ ഇമാം ഗസ്സാലിയുടെയും മറ്റും മേൽ വാചകം കൊണ്ടു വന്ന് പ്രതിരോധിക്കുന്നത് വിവരക്കേട് മാത്രമാണ്.


ലോകപണ്ഡിതന്മാരുടെ മതഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് കൊണ്ടും എന്താണ് അതിൽ പറഞ്ഞത് എന്ന് മനസ്സിലാക്കാതെയും ജനങ്ങളെ കബളിപ്പിക്കുകയാണ് വഹാബികൾ.


⭕വിവരക്കേടോ നിന്റെ പേരോ വഹാബിസം ❓


✒️ *അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

സ്വഹാബിയുടെ വാക്ക് തെളിവാണോ* ❓

 *സ്വഹാബിയുടെ വാക്ക് തെളിവാണോ*  ❓


🔴 *ചോദ്യം*


സഹാബിയുടെ വാക്ക് തെളിവല്ലെന്ന് ഇമാം ഗസ്സാലി പറഞ്ഞിട്ടുണ്ടോ ?



✅ *മറുപടി*


 🟥 ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത വിഷയത്തിൽ ഇജ്തിഹാദിന്നർഹതയുള്ള പണ്ഡിതൻ ശറഇയ്യായ വിധികളെ കണ്ടുപിടിക്കുന്നതിനാണ് ഇജ്തിഹാദ് എന്ന് പറയുന്നത്.


🟥 ഇജ്തിഹാദിന്നർഹതയില്ലാത്തവൻ,  മുജ്തഹിദ് ഇജ്തിഹാദ് ചെയ്തത് സ്വീകരിക്കുന്നതിന് തഖ്ലീദ് എന്ന് പറയുന്നു


🟥 ഫിഖ്ഹിയ്യായ ഹുക്മുകൾ കണ്ടത്താൻ മുജ്തഹിദുകൾ അവലംബിക്കുന്ന പ്രമാണങ്ങൾ ഖുർആൻ സുന്നത്ത് ഇജ്മാഉ ഖിയാസ്  എന്നിവയാണ്.


🔹ഇതല്ലാം ഖുർആനിലും സുന്നത്തിലും വെക്തമായി പറയാത്ത വിഷയത്തിൽ ഇജ്തിഹാദിന്നർഹതയുള്ള പണ്ഡിതൻ ശറഇയ്യായ വിധികളെ ഇജ്തിഹാദ് ചെയ്ത് കണ്ടുപിടിക്കുമ്പോൾ അവലംഭിക്കുന്ന പ്രമാണങ്ങളാണ്


🔹മേൽ പറഞ്ഞ ഇജ്മാഇൽ സ്വഹാബത്തിന്റെ ഇജ്മാഉം ഉൾപ്പെടുന്നതാണ്. അപ്പോൾ സ്വഹാബത്തിന്റെ ഇജ്മാഉം മറ്റു മുജ്തഹിദുകളുടെ ഇജ്മാഉം പ്രമാണമാണ്.


🚨എന്നാൽ ഒഹാബി പുരോഹിതൻമാർ എഴുതിവിട്ടത് 


⚠️" കേരളത്തിലെ മുസ്ലിയാക്കൾ ദീനിൽ തെളിവല്ലാത്തത് പോലെ സ്വഹാബികളും ദീനിൽ തെളിവല്ല എന്നാണ് "❌ 👇🏻


  ” *ചിന്തിക്കുന്ന ആർക്കും സ്വഹാബികൾ അറബി അറിയാത്തവരോട് അറബിയിൽ ഉപദേശം ചെയ്തിരുന്നുവെന്നു സമ്മതിക്കാൻ നിർവാഹമില്ല.  ഇനി അങ്ങനെ ചെയ്തിരുന്നു എന്ന് പറയുന്നപക്ഷം വസ്തുനിഷ്ടമായ റിപ്പോർട്ട് തെളിയിക്കേണ്ടതാണ്.  ഇനി തെളിഞ്ഞാൽ തന്നെ കേരളത്തിലെ മുസ്ലിയാക്കന്മാർ ചെയ്യുന്നദ് ദീനിൽ തെളിവല്ലാത്തത് പോലെ അതും ( സ്വഹാബത് ചെയ്‌തതും) ദീനിൽ തെളിവാവുകയില്ല* ” (ജുമുഅ ഖുതുബ മദ്ഹബുകളിൽ പേ: 84 )


🚨 സഹാബത്തിന്റെ വാക്കും പ്രവൃത്തനങ്ങളും ദീനിൽ തെളിവല്ല- ഇസ് ലാഹ് മാസിക-ഡിസംബർ-5ലും പറഞ്ഞിട്ടുണ്ട്


🟥 ഏതെങ്കിലും ഒരു സ്വഹാബി

ഇജ്തിഹാദ് ചെയ്ത അഭിപ്രായത്തെ അല്ല ഇവർ എതിർക്കുന്നത്, 

മറിച്ച് സ്വഹാബികൾ മൊത്തത്തിൽ ഏകോപിച്ച് ചെയ്തതിനെയാണ്.

എന്നാൽ ഏതെങ്കിലും ഒരു സ്വഹാബിയുടെ ഇജ്തിഹാദ് ചെയ്ത് 

പ്രകടിപിച്ച അഭിപ്രായം മറ്റൊരു മുജ്തഹിദായ സ്വഹാബിക്കോ ശാഫിഈ ഇമാമിനെ പോലെയുള്ള മുജ്തഹിദിനോ പ്രമാണമാവില്ല.

കാരണം പ്രമാണങ്ങളിൽ നിന്നു സ്വയം   ഇജ്തിഹാദ് ചെയ്യൽ കഴിവുണ്ടാവുമ്പോൾ  ഇജ്തിഹാദ് ചെയ്ത മറ്റൊരാളുടെ അഭിപ്രായം അവർ സ്വീകരിക്കേണ്ടതില്ല എന്നത് കൊണ്ടാണ്.

ഇതല്ലാം ഇജ്തിഹാദ് ചെയ്യാൻ കഴിവുള്ള വരെ പറ്റിയാണ്.

അവർ മറ്റു ഒരു മുജ്തഹിദ് ഇജ്തിഹാദ് ചെയ്ത അഭിപ്രായമല്ല തെളിവാക്കേണ്ടത് എന്നത് കൊണ്ടാണ്. അതായത് ശാഫിഈ(റ) ഇമാമിനെ പോലെയുള്ള മുജ്തഹിദ് പ്രമാണത്തിൽ നിന്ന് സ്വയം ഇജ്തിഹാദ് ചെയ്യണം. മറ്റൊരാളുടെ ഇജ്തിഹാദ് ചെയ്ത അഭിപ്രായമല്ല സ്വീകരിക്കേണ്ടത്. അത് സ്വഹാബി ഇജ്തിഹാദ് ചെയ്ത അഭിപ്രായമാണെങ്കിലും ശരി.

ഇതല്ലാം ഇജ്തിഹാദിന് അർഹത ഉള്ളവരെ പറ്റിയാണ്.


എന്നാൽ ഇജ്തിഹാദിന് അർഹത ഇല്ലാത്തവർ ഏത് മുജ്തഹിദിന്റെ അഭിപ്രായവും സ്വീകരിക്കാവുന്നതാണ്, അത് സ്വഹാബിയാണങ്കിലും ശരി


✅*ചുരുക്കത്തിൽ ഏതെങ്കിലും ഒരു സ്വഹാബിയുടെ ഇജ്തിഹാദ് ചെയ്ത ഒരു  അഭിപ്രായം ഷാഫി ഇമാമിനെ പോലെ ഇജ്തിഹാദിന് കഴിവുള്ള വ്യക്തികൾക്ക് പ്രമാണം ആവുകയില്ല എന്നത് കൊണ്ടാണ്*

⚠️" സഹാബിയുടെ അഭിപ്രായം ഹുജ്ജത്തല്ല " എന്ന്  ഇമാം ഗസാലിയും മറ്റും പറഞ്ഞതിന്റെ അർത്ഥം.


എന്നാൽ സ്വഹാബികൾ മുഴുവനും ജുമുഅ ഖുതുബ അറബി ഭാഷയിൽ ഓതിയാൽ പോലും അത് തെളിവല്ല അതായത് സഹാബികളുടെ ഇജ്മാഉ തെളിവല്ല എന്ന നിലക്കാണ് വഹാബി മൗലവിസുകൾ എഴുതി പിടിപ്പിച്ചിരിക്കുന്നത്. ഇതിനെ

ചോദ്യം ചെയ്യുമ്പോൾ ഇമാം ഗസ്സാലിയുടെയും മറ്റും മേൽ വാചകം കൊണ്ടു വന്ന് പ്രതിരോധിക്കുന്നത് വിവരക്കേട് മാത്രമാണ്.


ലോകപണ്ഡിതന്മാരുടെ മതഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് കൊണ്ടും എന്താണ് അതിൽ പറഞ്ഞത് എന്ന് മനസ്സിലാക്കാതെയും ജനങ്ങളെ കബളിപ്പിക്കുകയാണ് വഹാബികൾ.


⭕വിവരക്കേടോ നിന്റെ പേരോ വഹാബിസം ❓


✒️ *അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

Wednesday, August 28, 2024

നബിദിനാഘോഷം* *മാത്രമാണോ ശിയായിസം

 *നബിദിനാഘോഷം*

*മാത്രമാണോ ശിയായിസം.*

✍️അസ്‌ലംസഖാഫി പയ്യോളി 


ശിയാക്കളിലെ ഫാത്വിമികൾ ഞങ്ങളും മുസ്‌ലിംകളാണെന്ന് വരുത്തി തീർക്കാൻ അവരുടെ ആഘോഷങ്ങൾക്കിടയിൽ മുസ്‌ലിംകൾ അംഗീകരിക്കുന്ന ചില ആഘോഷങ്ങളെക്കൂടി തിരുകി കയറ്റി 26 ആഘോഷങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്രെ. നബി(സ)യുടെ മൗലിദും അവർ അതിലുൾപ്പെടുത്തിയെന്നതാണ് സുന്നികൾ ശിയാക്കളാണെന്നു പറഞ്ഞു മൗലവിമാർ ഒച്ച വെക്കാനുണ്ടായ കാരണം.  


സത്യത്തിൽ നബി(സ)യുടെ മൗലിദ് മാത്രമല്ല മുസ്‌ലിംകളുടെ ചെറിയപെരുന്നാളും ഇവരുടെ ആഘോഷങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. അത് പോലെ എല്ലാവരും അംഗീകരിക്കുന്ന ഗോൾഡൻ ജൂബിലി, സിൽവർ ജൂബിലി ആഘോഷങ്ങളും ശിയാക്കളുടെ ആഘോഷങ്ങളായി അവർ എണ്ണിയിട്ടുണ്ട്.


കെ എൻ എം പ്രസിദ്ധീകരിക്കുന്ന വിചിന്തനം വാരികകയിൽ നിന്ന് :


"ഫാത്വിമി ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ച 26 ആഘോഷങ്ങൾ ഇവയായിരുന്നു .... (2)ഭരണകൂടത്തിന്റെ (ഖലീഫമാരുടെ) ഒന്നാം വർഷം. (16) ഈദുൽ ഫിത്വർ...

തങ്ങൾ മുസ്‌ലിംകളാണെന്ന് വാദിച്ചു കൊണ്ടാണ് ഇവയൊക്കെ ഫാത്വിമികൾ ആഘോഷിച്ചത്....

സിൽവർ ജൂബിലി, ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഏപ്രിൽ ഒന്നിനുള്ള ആഘോഷം തുടങ്ങിയ ഐച്ഛിക ആഘോഷങ്ങളും ഇവർ കൊണ്ടാടിയിരുന്നു."

(വിചിന്തനം വാരിക

2023 സെപ്റ്റംബർ 29 )


ശിയാക്കളുടേതായി പ്രഖ്യാപിക്കപ്പെട്ട 26 ആഘോഷങ്ങളിൽ മുസ്‌ലിംകളുടെ ആഘോഷങ്ങൾ പലതും അവർ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മൗലവിമാർക്കും അറിയാമല്ലോ. 


എങ്കിൽ, മൗലിദാഘോഷം ശിയാക്കളിൽ നിന്ന് സ്വീകരിച്ചതാണെന്ന് പറയുന്ന മൗലവിമാർക്ക് ചെറിയ പെരുന്നാളും സ്ഥാപനങ്ങളുടെയും മറ്റും സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും ശിയാ ആചാരങ്ങളാക്കി മുസ്‌ലിംകളെ ഒന്നടങ്കം ശിയാക്കളുടെ പിൻഗാമികളായി പ്രഖ്യാപിക്കാമല്ലോ. അവരും ഇതെല്ലാം ആഘോഷിക്കുന്നുണ്ടല്ലോ. 


സുന്നികൾ ചെയ്യുന്ന ചില കാര്യങ്ങൾ ശിയാക്കളും ചെയ്യുന്നതിനാൽ അഹ്‌ലുസ്സുന്ന: ശിയായിസമാണെന്ന കണ്ടുപിടിത്തം ഇനിയെങ്കിലും അവസാനിപ്പിക്കുക.

Tuesday, August 27, 2024

ഔലിയാക്കളിൽ_ജദ്ബിന്റെ_ഹാൽ_എന്ന്_പറഞ്ഞു_കേൾക്കുന്നു_ഇതിന്റെ_യാഥാർഥ്യം_വിവരിക്കാമോ

 #ഔലിയാക്കളിൽ_ജദ്ബിന്റെ_ഹാൽ_എന്ന്_പറഞ്ഞു_കേൾക്കുന്നു_ഇതിന്റെ_യാഥാർഥ്യം_വിവരിക്കാമോ...???


സത്യസന്ധരായ ഔലിയാക്കളില്‍ തന്നെ  ചിലര്‍ക്ക് ആത്മീയ കാരണങ്ങളാല്‍ ബുദ്ധിഭ്രമം സംഭവിക്കാറുണ്ട്. ഇതിനെയാണ് ജദ്ബ് എന്ന് വിളിക്കുന്നത്.

ഇങ്ങനെ ഔലിയാഇനു സംഭവിക്കാമെന്ന് പണ്ഡിതര്‍ വെക്തമാക്കിയിട്ടുണ്ട­്.

ഇത്തരക്കാര്‍ മതത്തിന്‍റെ വിധിവിലക്കുകളില്‍ സാധാരണക്കാരിലെ ഭ്രാന്ത് ഭാധിച്ചവരെ പോലയാണ്.

വഹാബീ ആചാര്യന്‍ ഇബ്നു തീമിയ്യ തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്.


അദ്ധേഹം പറയുന്നു;

"ഭൗതിക കാരണങ്ങളാൽ ഭ്രാന്ത് ബാധിച്ച സാധാരണക്കാരനും #ആത്മീയ_കാരണങ്ങളാൽ_ജദ്ബ്_ബാധിച്ച_വലിയ്യും_മതശാസനകളിൽ_നിന്നൊഴിവാണ്.

ജദ്ബ് എന്നത് ഔലിയാഇന്‍റെ ഉന്നത സ്ഥാനമല്ല .ലക്ഷ്യത്തി­ലേക്കുളള പ്രയാണത്തില്‍ കാലിടറുന്നവരാണ് ഇത്തരക്കാര്‍.കാലിടറാ­തെ ലക്ഷ്യം പ്രാപിക്കുന്നവരാണ് ഔലിയാക്കളിലെ ഉന്നതര്‍.നബി (സ)യും ,സ്വഹാബത്തും കാലിടറാതെ ലക്ഷ്യം നേടിയവരില്‍ പെടുന്നു."

(ഫതാവഇബ്നു തീമിയ്യ 11/8)


ഔലിയാക്കളുടെ ഇനത്തില്‍ പെട്ട ഒന്നാണ് മജാദീബ്,  ജദ്ബിന്‍റെ അവസ്ത പ്രാപിച്ചവര്‍ എന്നാണ് അതിന്‍റെ അര്‍ത്ഥം. പല ഉദ്ധേശത്തിലും ഈ വാക്കിനെ ഉപയോഗിക്കാറുണ്ടങ്കിലും  തന്‍റെ മുഴുകാര്യങ്ങത്രയും അല്ലാഹുവില്‍ മാത്രമായി അര്‍പ്പിക്കുകയും അതിലേക്ക് ആകര്‍ഷ്ടരാവുകയും ചെയ്തവര്‍ എന്നാണ് ഇവിടെ ജദ്ബ് കൊണ്ട് ഉദ്ധേശിക്കുന്നത്.

ഈ വിഭാഗത്തിനു യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെ കുറിച്ചുളള വിചാരത്താല്‍ സ്വബോദം തന്നെ നഷ്ടമായിരിക്കും. അതിനാല്‍ ഇവര്‍ ആത്മീയ ഭ്രാന്തന്‍മാര്‍ എന്ന് വിളിക്കപ്പെടാറുണ്ട്.

ഇബ്നു അറബി തങ്ങള്‍ ഇത്തരക്കാരെ പരിചയപ്പെടുത്തുന്നത്­ ' #ബുദ്ധിയുളള_ഭ്രാന്തന്മാർ 'എന്നാണ്.


മജ്ദൂബുകള്‍ മഹാന്‍മാര്‍ തന്നെയാണ് . അവരുടെ മാനസിക നില തെറ്റാന്‍ കാരണം അല്ലാഹുവിലുളള അഗാധ ചിന്തയും അതിയായ മഹബ്ബത്തുമാണ്.


ഇമാം ളിയാഉദ്ധീന്‍ (റ)പറയുന്നു; അല്ലാഹു സ്വന്തത്തിനു വേണ്ടി വലിച്ചടുത്തവരാണ് മജ്ദൂബുകള്‍.അല്ലാഹു അവരെ തന്‍റെ സന്നിധാനത്തിലേക്ക് ആകര്‍ഷിപ്പിക്കുകയും

അവന്‍റെ പരിശുദ്ധ പാനിയത്താല്‍ പവിത്രമാക്കുകയും ചെയ്തിരിക്കുന്നു. അതു കൊണ്ട് സാധാരണ നിയമ പ്രശ്നങ്ങള്‍ ‍ഇടതടവില്ലാതെ സകലമാന ആത്മീയ പദവികള്‍ കൊണ്ടും,സ്താനങ്ങള്‍ കൊണ്ടും അവര്‍ വിജയം  കൊയ്തെടുത്തിരിക്കുന്നു .

(ജാമിഉല്‍ ഉസൂല്‍ 117)


ഇബ്നു അറബി (റ)പറയുന്നു; "ഇലാഹീയായ­ വെളിപാട് പെട്ടന്ന് ആഗമിച്ചതിനാല്‍ ബുദ്ധി താങ്ങാനാകാതെ താളം തെറ്റിയതാണ് മജാദീബിന്‍റെ പ്രശ്നം. അവരുടെ സമനില സത്യത്തില്‍ അല്ലാഹുവിന്‍റെടുക്കൽ  ഗോപ്യമായി നില്‍ക്കുന്നു എന്നതാണ് നേര്.

(ഫുതൂഹാതുല്‍ മക്കിയ്യ 1/316)


ഇത്തരക്കാര്‍ ശരീഅത്തില്‍ മത ശാസനക്ക് വിധേയരല്ല എന്നുളളതാണ് പണ്ഡിത പക്ഷം. അവര്‍ക്ക് ബുദ്ധിയുടെ സമനില തെറ്റി എന്നുളളതാണ് കാരണം.

സമനില തെറ്റാന്‍ കാരണം ആദ്യാത്മിക ചിന്തയാണ് എന്നുമാത്രം.


ഇമാം ഇബ്നു അറബി (റ)പറയുന്നു; ബഹാഹീല്‍,­ മജാനീന്‍,മജാദീബ് എന്നിങ്ങനെയുളള സമനില തെറ്റിയവരോട് മത ശാസനകളെ സംബന്ധിച്ചു തേട്ടമില്ല. എന്നാല്‍ ബുദ്ധി സ്ഥിരത ഉളളവന് മത നിയമം നിര്‍ബന്ധമാണ്.

(ഫുതൂഹാതുല്‍ മക്കിയ്യ 2/511)


ഇമാം നവവി റ)പറയുന്നു

"മജ്ദൂബുകളെ പോലെ ബുദ്ധി സ്ഥിരത  തെറ്റിയവരുടെ കാര്യം അല്ലാഹുവിലേക്ക് നാം വിടുന്നു.പക്ഷേ അവരില്‍ നിന്ന് ദീനിനു വിരുദ്ധമായ കാര്യങ്ങള്‍ വന്നാല്‍ അത് നാം എതിര്‍ക്കുക തന്നെ വേണം. വിശുദ്ധ മതത്തിന്‍റെ നിയമ സുരക്ഷക്ക് അത് അനിവാര്യമാണ്.

(അല്‍ മഖാസിദ് 18)


സമനില തെറ്റിയ സന്ദര്‍ഭത്തില്‍ ശറഈ ശാസനക്കു വിധേയരല്ലങ്കിലും സ്വബോധത്തില്‍ അവരും നിയമത്തിനതീതരാണന്ന് പണ്ഡിതര്‍ വെക്തമാക്കീട്ടുണ്ട്.


ഇമാം ശഅ്റാനി(റ) പറയുന്നതു കാണുക: “എന്റെ നേതാവ് ശയ്ഖ് അഹ്മദ് സത്വീഹ്(റ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഔലിയാഇല്‍ ചിലരെ അല്ലാഹു തന്റെ അദൃശ്യമറ കൊണ്ട് അനുഗ്രഹിക്കുന്നതാണ്. അതേസമയം അവന്‍ തന്റെ മഹത്വം അവര്‍ക്കു പ്രകടമാക്കിയാല്‍ അതിനു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കാകുന്നതല്ല. അല്ലാഹുവിന്റെ അപാരതയെ അവന്‍ ഹാജറാക്കിയാല്‍ ഒന്നും ഓര്‍ക്കാനാകാതെ അവന്‍ മജ്ദൂബായി തീരും. പിന്നെ ജനങ്ങള്‍ അവരുടെ കാര്യത്തില്‍ പരിഭ്രമിക്കുന്ന സ്ഥിതിവരും. അവരെ നിസ്കരിക്കുന്നതായി പോലും അവര്‍ കാണുന്നതല്ല.” ഇതു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു:

“ഇത്തരക്കാര്‍ക്കു ബോധം തിരിച്ചു വന്നാല്‍ നിസ്കാരങ്ങള്‍ വീണ്ടെടുക്കല്‍ നിര്‍ബന്ധമാണോ?” ശയ്ഖ് പറഞ്ഞു: “അതെ, നിര്‍ബന്ധമാകും” 

 (മീസാനുല്‍കുബ്റാ: 1/157, 158)(110)


ഇബ്നു അറബി(റ) തങ്ങള്‍ പറയുന്നു: “ശരീഅതിന്റെ മര്യാദകള്‍ പാലിക്കാത്തവന്‍ എത്ര ഉന്നത പദവി അവകാശപ്പെട്ടാലും ആരുമതു തിരിഞ്ഞു നോക്കരുത്. അത്തരമൊരാള്‍ ഒരിക്കലും ശെയ്ഖായി തീരുന്നതല്ല. ശരീഅതിന്റെ മര്യാദകള്‍ പാലിക്കാത്തവനെ ത്വരീഖതിന്റെ കാര്യത്തില്‍ വിശ്വസിക്കരുതെന്നാണു നിയമം. ശാസന സ്വീകാര്യമാകുന്ന ബുദ്ധിസ്ഥിരത ഉണ്ടാവണമെന്ന നിബന്ധന ഇക്കാര്യത്തില്‍ ഉണ്ട്...


 തക്ലീഫിന്റെ വൃത്തത്തില്‍ നിന്നും പുറത്തു കടക്കുന്ന വിധം ആത്മീയ കാരണത്താല്‍ തന്നെ സമനില തെറ്റിയവനാണെങ്കില്‍ അവന്റെകാര്യം അവനുതന്നെ വിടുകയാണു നമ്മുടെ കടമ. എന്നാലും അവനെ പിന്തുടര്‍ന്നു പോകരുത്. അവന്‍ വിജയിയാകാമെന്നതു വേറെ കാര്യം” 

(ശറഹുല്‍യൂസുഫ്/ഹിദായ: 190)


=================

ഇന്ന് സോഷ്യൽ മീഡിയയിൽ പല മഹാന്മാരെയും കളിയാക്കി കൊണ്ട് പോസ്റ്റുകൾ പുത്തൻവാദികൾ ഇടാറുണ്ട് ..  മതത്തെ കുറിച്ചോ മത നിയമങ്ങളെ കുറിച്ചോ തീരെ വിവരമില്ലാത്ത ഇന്നും തൗഹീദ് തന്നെ തിരിയാതെ ബുദ്ധിഭ്രമം സംഭവിച്ചു തമ്മിൽ തല്ല് കൂടുന്ന ഇത്തരക്കാരുടെ കെണിവലകളിൽ പെട്ടു കൊണ്ട് അറിയാത്ത കാര്യത്തിൽ അഭിപ്രായം പറഞ്ഞു ഒടുക്കം ആഖിബത് മോശമാവാൻ കാരണം ആവരുത് എന്ന് സാധാരണക്കാരോട് ഓർമപ്പെടുത്തുന്നു...

Wednesday, August 21, 2024

മഖ്ബറ പൊളിച്ചു കളവ് പറയാൻ ഫത് വ കൊടുക്കുന്ന ഒഹാബി

 https://m.facebook.com/story.php?story_fbid=pfbid0hvsjVSt4DJzrcUStSPKfXJ4fKmXqE2R1TGuGLAaj2Vb7QTC1ZQGTW5YfpYT4iSgUl&id=100016744417795&mibextid=Nif5oz


സലഫിസം തീവ്രവാദം വിചാരണ ചെയ്യപ്പെട്ടപ്പോൾ മൗലവിമാർ ഒന്നായി പറഞ്ഞു ഞങ്ങൾ ഒറ്റ മഖ്ബറയും പൊളിച്ചിട്ടില്ല,ഒരു കല്ല് പോലും ഞങ്ങൾ എറിഞ്ഞിട്ടില്ല.....


കളവ് പറയാൻ മൗലവിമാർക്ക്

ഇത്ര വലിയ തൊലിക്കട്ടി എങ്ങനെയുണ്ടാകുന്നുവെന്നാലോജിച്ചപ്പോയാണ് പഴയ ഒരു സൽസബീലിൽ ഉമർ മൗലവി പഠിപ്പിച്ചകാര്യം ഓർമ വന്നത്.


അത് ഇതാണ്


"

( നേർച്ച വഴിപാടുകളും പ്രാർഥനയുമൊക്കെ നടത്തപ്പെടുന്ന ഒരു ജാറം ഒരാൾ പൊളിച്ചു.എന്നിട്ട് ആ ജാറത്തിലെ പൂജാരിയാണ് പൊളിച്ചെതെന്നു (കളവ് )പറഞ്ഞാൽ തെറ്റില്ല.")

         സൽസബീൽ 1985

         ആഗസ്ത്

സുന്നികളെ കൊല്ലല്‍ നിർബന്ധമാണ് മുജാഹിദ് മൗലവി പറയുന്നു.

 https://m.facebook.com/story.php?story_fbid=pfbid0U5xpYfi6gHezf8FypnAjhyzNNFt2L2P1ZrZ7YUBqTzcea5b4noorKcPiLdw5u6EJl&id=100016744417795&mibextid=Nif5oz


സുന്നികളെ കൊല്ലല്‍ നിർബന്ധമാണ്  മുജാഹിദ് മൗലവി പറയുന്നു.

----------------------------------------+

വഹാബി ഭീകരതയുടെ ഉറവിടം ഇബ്നു തീമിയ്യ യുടെ ഈ വരികളാവാം.. 

(അൽ മനാർ 1981 ഒക്ടോബർ) #കൊല #വഹാബിസം


ഇവരുടെ കൈയ്യിൽ ഭരണമാണെങ്കിൽ എന്താ അവസ്ഥയെന്ന് ഇവരുടെ നേതാക്കളും ഇവരുടെ ലേഖനവും വ്യക്തമായി പറയുന്നു .....


സുന്നികളെ കൊല്ലൽ നിർബന്ധo


[ഖബറുകൾക്ക് നേർച്ച നേരുന്നതിൽ ഫലമുണ്ടെന്നും.......... വിഷമങ്ങളെ അതു നീക്കുമെന്നും....... ആയുസിനെ സംരക്ഷിക്കുമെന്നുമൊക്കെ വിശ്വസിക്കുന്നവൻ അവിശ്വാസിയും മുശ്രിക്കും ആയിരിക്കും. അവനെ കൊല്ലൽ നിർബന്ധമാണ്]!!!


ഇതാണ് വഹാബീ വിശ്വാസം.. ഐസിസിന്റെ അതേ ആശയം!


ഐസിസ് ആശയക്കാരായ കേരളത്തിലെ വഹാബി പ്രസ്ഥാനത്തിൻറെ പഴയ പ്രസിദ്ധീകരണമായ അൽ മനാർ 1981 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചതാണിത്.


ചുരുക്കിപ്പറഞ്ഞാൽ വഹാബി ചിന്തകൾക്കും വിശ്വാസങ്ങൾക്കും എതിരെ വിശ്വസിക്കുന്ന പാരമ്പര്യ മുസ്‌ലിംകൾ മൊത്തം അവിശ്വാസികളും മുശ്‌രിക്കും (ബഹുദൈവാരാധകരും) ആണെന്നും അവരെ കൊല്ലണമെന്നുമാണ് ഇവർ പറയുന്നതും വിശ്വസിക്കുന്നതും.


എന്ന് വച്ചാൽ - ഇവരുടെ വീക്ഷണത്തിൽ ,അവിശ്വാസികൾക്കും ബഹുദൈവാരാധകർക്കും രക്ഷയില്ലെന്ന് ചുരുക്കം !..എല്ലാവരും കൊല്ലപ്പെടേണ്ടവർ.


എന്ത് കൊണ്ട് ഇറാഖിലും സിറിയയിലും ഇസിസുകാർ മുസ്ലിംകളെ മാത്രം കൊല്ലുന്നു എന്നതിനുള്ള ഉത്തരമാണീ പ്രസിദ്ധീകരണത്തിലൂടെ നമുക്ക് കാണിച്ചു തരുന്നത്..


ഇത് തന്നെയാണ് ഉസ്മാനിയ (ഓട്ടോമൻ) ഖിലാഫത്തിനെ ബ്രിറ്റീഷ് സഹായത്തോടെ തകർത്ത് ഹിജാസിൻറെ ഭരണം പിടിച്ചെടുത്ത് സഊദിയുടെ പിറവി ഉണ്ടായപ്പോഴും അവിടെയുള്ള ലക്ഷക്കണക്കിന് വിശ്വാസികളെ കൊന്നു കൊണ്ടും വഹാബി സൈനികർ കാണിച്ചതും..


അത് തന്നെയാണിവർ ഇപ്പോൾ അവരുടെ സ്വാധീന മേഖലകളിൽ കാണിച്ചു കൊണ്ടിരിക്കുന്നതും. നമ്മുടെ നാട്ടിൽ സ്വാധീനമുണ്ടായാൽ ഇവർ കാണിക്കുമെന്ന് പറയുന്നതും ഇത് തന്നെയാണ്

Sunday, August 18, 2024

വഹാബി ചുയലി മൗലവിയുടെ പ്രസംഗത്തിന്റെ ചുരുക്കം ഇതാണ്

 https://m.facebook.com/story.php?story_fbid=pfbid0HpmP5xCss8saXiB3As2K7FmMY3xXaooKQxLRj4K2hFYMyKu9g2hAMrWxJDH1AcQel&id=100016744417795&mibextid=Nif5oz


വഹാബി ചുയലി മൗലവിയുടെ  പ്രസംഗത്തിന്റെ ചുരുക്കം ഇതാണ്


സുന്നികൾ വള്ളാഹി മുസ്ലിമീങ്ങൾ അല്ല

മുസ്ലിമീങ്ങൾ ആയി പരിഗണിക്കാൻ പറ്റുകയില്ല

അവർ മുശ്രിക്കുകളും ബഹുദൈവ വിശ്വാസികളും തന്നെയാണ്.

സുന്നികളെ തുടർന്ന് നിസ്കരിക്കൽ അമ്പലത്തിലെ സ്വാമിയെ തുടരുന്നത് പോലെയും

സുന്നി മഹല്ല്പള്ളിയിൽ നിസ്കരിക്കുന്നത് അമ്പലത്തിൽ നിസ്കരിക്കുന്ന തുല്യമാണ്.

സുന്നികളുടെ പള്ളികൾ അമ്പലങ്ങളാണ്.

മഹല്ല് പള്ളികളിൽ നിസ്കരിക്കാൻ പാടില്ല.


സുന്നികൾ നജസ്സുകളാണ്

അവർ മുശ്രിക്കുകളാണ്. തീട്ടമുള്ള (ഒഹാബി സംസ്കാരം ക്ഷമിക്കു ക ) തുണി എടുത്തവനോട് തുടരുന്നതിനേക്കാൾ മോശമാണ് നജസുകളായ സുന്നികളോട് തുടരൽ


 ഇതാണ് ഒരു വഹാബി മൗലവിയുടെ പ്രസംഗം



ഇവനെ പോലെയുള്ള കഴുതകളുടെ പ്രസംഗം കേട്ട് മതം പഠിക്കുന്ന വഹാബി കുഞ്ഞാടുകളെ നിങ്ങൾ ഇതുവരെ സുന്നി ഉസ്താദുമാരെ തുടർന്ന് തുടർന്നുകൊണ്ട് എത്രയെത്ര നിസ്കാരം നിർവഹിച്ചു അതെല്ലാം ബാത്വിലാണ് എന്നാണ് നിങ്ങളുടെ മൗലവി പുരോഹിതൻ പ്രസംഗിക്കുന്നത്ആ നിസ്കാരങ്ങൾ മുഴുവനും ഇന്നുമുതൽ മടക്കി നിസ്കരിക്കുമോ?

ഖുത്വുബീയത് ചൊല്ലിയ

നിങ്ങളുടെ പിതാക്കളും പിതാമഹന്മാരും  സുന്നികൾ ആയിരുന്നില്ലേ അവരെല്ലാം മുശ്രിക്കുകളും നജസ്സുകളും ആണെന്ന് നിങ്ങൾക്ക് വാദം ഉണ്ടോ ?


മുശ്രിക്കുകളും നജസുകളും ആയവർ നരകവാസികൾ അല്ലേ ?


മുശ്രിക്കുകളുടെ അനന്തരവകാശം എടുക്കാൻ നിങ്ങൾക്ക് അവകാശമുണ്ടോ ?

മുശ്രിക്കോട് അനന്തരവകാശം എടുക്കാൻ പാടില്ല എന്ന് തിരുനബി പഠിപ്പിച്ചതല്ലേ നിങ്ങൾ സുന്നികളിൽ നിന്നുംഎടുത്ത അനന്തരവകാശ സ്വത്ത് എല്ലാം തിരിച്ചു കൊടുക്കുമോ ?


മുശ്രിക്കുകളിൽ നിന്നും ജനിച്ച നിങ്ങൾ മുശ്രിക്കുകൾ ആയ സുന്നി പെൺകുട്ടികളെ വിവാഹം ചെയ്തിട്ടില്ലേ


മുശ്രിക്കുകളായസ്ത്രീകളെ വിവാഹം ചെയ്യരുതെന്ന് ഖുർആൻ പഠിപ്പിച്ചതല്ലേ അവരെ നിങ്ങൾ ത്വലാഖ് ചൊല്ലി ഒഴിവാക്കുമോ ?വിവാഹം തന്നെ സ്വഹീഹാണോ ?

സ്വഹീഹല്ലാത്ത വിവാഹത്തിലൂടെ നിങ്ങൾ ചെയ്യുന്ന ലൈംഗികവേഴ്ചകൾ വ്യഭിചാരം അല്ലേ ?

എല്ലാ ദിവസവും നിങ്ങളുടെ മുശ്രിക്കുകൾ ആയ ഭാര്യമാരുമായി ബന്ധപ്പെടൽ കൊണ്ട് നിങ്ങൾ എത്ര വ്യഭിചാരങ്ങൾ ചെയ്യുന്നുണ്ട് ?അപ്പോൾ നിങ്ങളുടെ മക്കളൊക്കെ ജാര സന്തതികൾ അല്ലേ ?മുശ്രിക്കുകളായ സ്ത്രീകളിൽ നിന്നും ജനിച്ച നിങ്ങളുടെ ജാര സന്തതികൾ ആയ മക്കൾ വ്യഭിചാര പുത്ര പുത്രിമാർ അല്ലേ ?


നിങ്ങളുടെ പുരോഹിതന്റെ വാക്കിൽ നിന്നും ഇത്തരം കാര്യങ്ങൾ എല്ലാം മനസ്സിലാക്കാമല്ലോ?


സ്വന്തം മാതാപിതാക്കളെ മുശ്രിക്കുകൾ ആയ നജസ് ആക്കുകയും സ്വന്തം സന്താനങ്ങളെ ജാരസന്താനമാക്കുകയും ചെയ്യുന്ന നിങ്ങളുടെ അവസ്ഥയെന്ത് ?

മുശിരിക്കുകൾക്ക് സലാം പറയാമോ ? അവരുടെ സലാം മടക്കൽ ആഗ്രഹിക്കണമോ?


സുന്നികൾ സലാം പറയാതിരിക്കുകയോ മാക്കാതിരിക്കുകയോ ചെയ്യുമ്പോൾ നിങ്ങൾ വലിയ അഹംഭാവം കാണിച്ച് പരിഭവം പറയാറുണ്ടല്ലോ ?


മുശ്രിക്കുകളുടെ സലാം നിങ്ങൾക്ക് എന്തിനു വേണം ?


നിങ്ങളുടെ ഭാഷയിൽ മുശ്രിക്കുകളും നജസുകളുമായ സുന്നികളുടെ മഖ്ബറയിൽ നിങ്ങൾ എന്തിനു മറമാടണം?

 മുസ്ലിമീങ്ങൾ മുസ്ലിമിനെ മറമാടുന്ന സ്ഥലത്തല്ലേമറമാടേണ്ടത് ?

നജസുകളായ മുശ്രിക്കുകളുടെ കൂടെ നിങ്ങൾ എന്തിന് മറമാടപ്പെടുന്നു ?


സുന്നി പള്ളികൾ എല്ലാം അമ്പലങ്ങളാണ് എന്ന് നിങ്ങളുടെ മൗലിയുടെ വാദനങ്ങൾ ഏറ്റെടുക്കുമോ ?

സുന്നി പള്ളികളിൽ നിസ്കാരം അമ്പലങ്ങളിലെ നിസ്കാരം ആണെന്ന് വാദം നിങ്ങൾ എല്ലാവരും ഏറ്റെടുക്കുന്നുണ്ടോ ?


സുന്നികൾ അറുത്തത് നിങ്ങൾ വെട്ടിമുഴുങ്ങാറില്ല

ഖുത്തുബിയ്യത്തിൽ പങ്കെടുക്കുന്നവർ ആണല്ലോ അവരെല്ലാം ?

മുശ്രിക്കുകൾഅറുത്തത് തിന്നാൻ പാടുണ്ടോ ? അത് ഖുർആൻ വിരോധിച്ചതല്ലേ? 


തിന്നുംന്നിടത്തും അനന്തര സ്വത്ത് എടുക്കുന്നിടത്തും വിവാഹം കഴിക്കുന്നിടത്തും നിങ്ങൾക്ക് പ്രത്യേക നിയമമാണോ? അപ്പോൾ നിങ്ങൾക്ക് പല ഞണ്ടിന്യായങ്ങളും പറയാനുണ്ട് അല്ലേ ?


അത് തീറ്റയുടേയും യുടെയും പള്ളയുടെയും സമ്പത്തിനെയും

ലൈംഗികതയുടെയും

 കാര്യമായതു കൊണ്ടായിരിക്കും


ആ സമയത്ത് നിങ്ങൾക്ക് ഖുർആനും സുന്നത്തും ഒന്നും മറിച്ചു നോക്കാറില്ല അല്ലേ ?



സുന്നികളെ മുശ്രിക്കുകളും നജസുകളും ആണെന്ന് പറയുമ്പോൾ ഇത്തരം

കാര്യങ്ങൾ ഒന്നും ചിന്തിക്കാനുള്ള അന്തമില്ലാതെ ആയിപ്പോയല്ലോ നിങ്ങൾക്ക്


അന്തമില്ല നിൻറെ പേരോ വഹാബി


Aslam Saquafi parappanangadi

Tuesday, August 6, 2024

സ്നേഹം തീർത്ത മഹാരഥൻമാർpart 2

 ﷽​​

⛱️⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


സ്വലാത്തിൻ്റെ മാധുര്യവും തിരുദർശനവും


പുസ്തകം


*അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

Part 2


സ്നേഹം തീർത്ത മഹാരഥൻമാർ


പുണ്യ നബി(ﷺ)യോട് അടക്കി നിർത്താനാവാത്ത അവാച്യ സ്നേഹം തീർത്ത ധാരാളം മഹാന്മാർ കഴിഞ്ഞു പോയിട്ടുണ്ട്. സ്നേഹം അവരെ എന്തൊക്കെ ചെയ്യിപ്പിച്ചു. ചരിത്രത്തോട് ചോദിക്കുക.


പ്രവാചക സ്നേഹത്താൽ അവിടത്തെ പേര് കേൾക്കു മ്പോൾ കരഞ്ഞ് കണ്ണുനീർ വാർത്തവർ ആ മഹദ് നാമം വാങ്കിൽ അത്യുച്ചത്തിൽ ഉച്ചരിച്ചപ്പോൾ ബോധമറ്റു വീണവർ, മുഹമ്മദ് എന്ന പദം അക്ഷരങ്ങളിലേക്ക് പകർത്തുമ്പോൾ പേന പിടിച്ചു കൈ പിടച്ചു പോയവർ.


മുഹമ്മദ്.... മുഹമ്മദ്.... എന്ന ശബ്ദമുച്ചരിച്ച് പ്രേമസായു ജ്യമടഞ്ഞവർ ഇങ്ങനെ എത്രയെത്ര പ്രേമപ്രകടനങ്ങൾ


ആ പുണ്യ പൂമേനിയുടെ പാദസ്‌പർശനമേറ്റ് പുളകിതമായ മദീന മണ്ണിൽ 40 വർഷം ജീവിച്ചിരുന്നിട്ടും അനാദരവ് ഭയന്നു ഒരിക്കലെങ്കിലും അവിടെ വാഹനപ്പുറത്ത് സഞ്ചരിക്കാത്ത ഇമാം മാലിക്കി(റ)നെ നമുക്കറിയാം.


പാതിരാവിൽ ഒരു വൃദ്ധ പ്രവാചക സ്നേഹഗീതങ്ങൾ ഉരു വിടുന്നത് കേട്ട് മനസ്സലിഞ്ഞ് അവുടെ ഉമ്മറപ്പടിയിലിരുന്ന് വിങ്ങിക്കരഞ്ഞ മഹാനായ ഖലീഫ ഉമറിൻ്റെ നബി സ്നേഹം നാം വായിച്ചിട്ടുണ്ട്.


ശരീരാവയവങ്ങളിൽ നിന്നും ശക്തമായ വേദന പിടിപെട്ട പ്പോൾ തനിക്കേറ്റം പ്രിയങ്കരനായ തിരുനബിയെ വിളിച്ച് വേദന മാറ്റിയ സ്വഹാബിവര്യനായ അബ്‌ദുല്ലാഹിബ്‌നു ഉമർ(റ) വിന്റെ കഥാചരിത്രം നമുക്കറിയാം.


പ്രവാചക വിയോഗാനന്തരം മദീനയിൽ വെച്ചും പിന്നീടൊ രിക്കൽ ഫലസ്തീനിൽ മസ്‌ജിദുൽ അഖസയിലും ബാങ്കൊലി മുഴക്കിയപ്പോൾ മുഹമ്മദുർറസൂലുല്ലാഹ് എന്നുച്ചരിച്ച മാത്ര യിൽ സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് ബോധമറ്റ ഹസ്രത്ത് ബിലാലി(റ)ന്റെ പ്രവാചക സ്നേഹത്തെ ഏത് മൂശയിലിട്ടാണ് അളക്കുക?


തൂക്കുമരത്തിൽ മരണത്തെ മുഖാമുഖം കാണുന്ന മഹാ നായ ഖുബൈബ്(റ) ഖുറൈശികളുടെ ക്രൂരമായ ശിക്ഷാ മുറ കൾ ഏറ്റുവാങ്ങുന്ന സമയത്ത്

ശത്രുക്കളുടെ അവസാനത്തെ അടവ് "ഓ ഖുബൈബ്

 നിന്നെ ഞങ്ങൾ വെറുതെ വിട്ട് കൊള്ളാം. പക്ഷെ, മുഹമ്മദ് നബി(ﷺ)യെ ഈ സ്ഥാനത്ത് എനിക്ക് പകരം ക്രൂഷിക്കുന്നത് എനിക്കിഷ്ടമാണ് എന്ന് പറയാൻ തയ്യാറാവണം."


മഹാനായ ത്യാഗീവര്യൻ്റെ പ്രതികരണം വിസ്‌മയാഭരിത മായിരുന്നു. "ഹേ ഖുറൈഷി കഷ്‌മലരെ എന്നെയും എന്റെ കുടുംബത്തേയും സുഖ സന്തോഷത്തോടെ ജീവിക്കാൻ അനു വദിച്ചില്ലെങ്കിലും എൻ്റെ പുണ്യ പ്രവാചകൻ ക്രൂഷിക്കപ്പെടു ന്നത് പോയിട്ട് അവിടത്തെ കയ്യിൽ ഒരു മുള്ളു തറക്കുന്നതിൽ പോലും ഞാൻ ഇഷ്‌ടപ്പെടുന്നില്ല" എന്ന് പറഞ്ഞ ഖുബൈ ബി(റ)ന്റെ സ്നേഹം അവർണനീയമാണ്.


* മുഹമ്മദ് അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടിയുടെ 

സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും

എന്ന പുസ്തകത്തിൽ നിന്നും*

💠💠💠💠💠💠


....................


﷽​​

സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും*part .1

 *✦🔅🔅●﷽●🔅🔅✦*

💎💎💎💎💎💎💎💎💎

Part.1

*സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും*


പുസ്തകം


*അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി*



*പ്രണയിക്കാം ഹബീബിനെ*


അഖില ലോക ചരാചരങ്ങൾക്കും കാരണക്കാരൻ, വിശ്വാസി

ഹൃദയത്തിന്റെ കനകക്കൊട്ടാരം, സ്നേഹഭാജനം, മദീനയിലെ

പൊന്നമ്പിളി, പുണ്യ പൂമേനി മുത്ത് മുഹമ്മദ് മുസ്തഫാﷺ

യെ സൃഷ്ടിച്ച നാഥന്ന് സർവ്വ സ്തുതിയും, പ്രവാചക പ്രേമിയുടെ ഹൃദയത്തിൽ സ്നേഹസാഗരം നില കൊള്ളുന്ന കാലത്തോളം പരകോടി സൃഷ്ടിജാലങ്ങളുടെ എണ്ണംകണ്ട് സ്വലാത്തിന്റേയും സലാമിന്റെ കുളിർകാറ്റ് തിരു ഹള്റത്തിലേക്ക്ﷺ

 അടിച്ചു വീശട്ടെ. അവിടത്തെ കുടംബത്തിലും സ്വഹാബികളിലും വിശ്വാസികളിലും സലാമിന്റെ നന്മകളത്തട്ടെ. പ്രവാചക പ്രേമിയുടെ ഹൃദയത്തിലെ സ്നേഹ ത്തിന്റെ അടയാളമാണ് സ്വലാത്ത്. അതൊരു വെളിച്ചമാണ്. രക്ഷാകവചമാണ്. വിസ്മയാവഹമായ ഫലവും സൗന്ദര്യവു മുണ്ടതിന്. അതിന്റെ പരിമളം കസ്തൂരിയാണ്.


അത് ചൊല്ലുന്നവന്റെ അടുത്ത് നിന്നു കസ്തൂരിയുടെ സുഗന്ധം ആകാശത്തേക്ക് അടിച്ചുവീശും ആകാശത്തിലെ മല ക്കുകൾ അതുകണ്ട് ആനന്ദിക്കും. അത് അർശ് വരെ മുട്ടും. ചൊല്ലുന്നവനെ കോടാനുകോടി മലക്കുകൾ സ്മരിക്കും. അവന്ന് വേണ്ടി പ്രാർത്ഥിക്കും.


അത് തിരുനബി ﷺ

യുടെ ഹള്റത്തിലേക്ക് കുതിക്കും. അവിടന്ന് സന്തോഷിക്കും. അവന്ന് വേണ്ടി പ്രാർത്ഥിക്കും. പുണ്യ

പൂമേനിയുടെ ﷺ

മേലിലുള്ള സ്വലാത്ത് പതിവാക്കിയ വന്ന്

അതൊരു മധുരമാണ്. മനസ്സിനൊരു കുളിർമയാണ്. ആനന്ദ

മാണ്. സ്നേഹമാണ്. സ്നേഹത്തിന്റെ അടയാളമാണ്. ജീവി

തവിജയത്തിന് കാരണമാണ്, മരണസമയം രക്ഷയാണ്. ഖ റിൽ ഒരു കൂട്ടുകാരനാണ്. തിരുസാന്നിദ്യത്തിന് കാരണമാണ് സ്വർഗത്തിലേക്ക് നയിക്കുന്നതാണ്. തിരു നബിയുടെ ശുപാർശക്ക് കാരണമാണ്. സ്വർഗത്തിൽ അവിടത്തെ പൂമുഖം കണ്ടാസ്വദിക്കാൻ ഉതകുന്നതാണ്.


ആ തിരുമുത്തിനെﷺ സ്വപ്നത്തിലും ഉണർച്ചയിലും സ്വർഗ് ത്തിലും കണ്ടാസ്വദിച്ചു ഹൃദയം കുളിരുവാൻ ആഗ്രഹിക്കാ വരില്ല. അതിലേക്ക് വഴി കാണിക്കുന്ന ഒരു ചെറുപുസ്ത കമാണ് നിങ്ങളുടെ കരങ്ങളിൽ ഇതൊരു മാർഗദർശിയാണ്. ഇതു വായിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു. മദീനാ മലർവാടിയുടെ സ്നേഹ നിധിയെ എപ്പോഴും ഓർത്ത് ജീവിക്കുക. അവിടത്തെ പ്രേമിക്കുക. നാവിൻ തുമ്പിലൂടെ സ്വലാത്തിന്റെയും സലാമിന്റെയും പുണ്യ വചനങ്ങൾ ഹൃദ യാന്തരത്തിൽനിന്നും മദീനയിലെ പച്ച ഖുബ്ബയിൽ നൽ കാത്തിരിക്കുന്ന തിരുനബിയെﷺ ഓർത്തുകൊണ്ട് ഒരു കാമു കനെ പോലെ ഉരുവിട്ടുകൊണ്ടിരിക്കുക.


നടത്തത്തിലും ഇരുത്തത്തിലും നിർത്തത്തിലും പോക്കിലും വരവിലും സ്വലാത്ത് ചൊല്ലുക. ഉറക്കിലും ഉണർച്ചയിലും അത് തുടരുക. ആ പൂമുത്ത് തിരുനബി(ﷺ

)യുടെ മദ്ഹ് കീർത്തന ങ്ങൾ പറയുക. കേൾക്കുക. അവിടത്തെ മൗലിദ് സദസ്സിൽ പങ്കെടുക്കുക. കുളിരേറ്റവരാകുക, അവിടത്തെ ചര്യ പിൻപറ്റു


സ്വലാത്തിനെ ഒരാനന്തമാക്കുക അതിന്റെ മാധുര്യം ആസ്വ

ദിക്കുക. അവിടത്തെ സ്മരണയും പ്രേമവും നിലനിർത്തുക


ഇനി വിശ്രമമില്ല. ആ തിരുഹള്റത്തിൽ സംഗമിക്കുന്നത് വരെ, ആ തിരു പൂമുഖം കാണുന്നത് വരെ. അവിടത്തെ പല തവണ സ്വപ്നത്തിൽ ദർശിക്കണം. അവിടത്തെ തിരുകരത്തിൽ നിന്ന് ഹൗളുൽ കൗസർ പാനം ചെയ്യണം.


അവിടത്തോട് കൂടിയിരുന്നൊന്ന് സംസാരിക്കണം. അല്ലാ ഹുവെ നീ ഭാഗ്യം നൽകാം. അല്ലാഹുവേ നീ സ്വീകരിക്കണേ 

* മുഹമ്മദ് അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടിയുടെ 

സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും

എന്ന പുസ്തകത്തിൽ നിന്നും*

💠💠💠💠💠💠


....................


Saturday, August 3, 2024

മഹാന്മാരുടെ ഖബറുകൾക്കു മേൽ ഖുബ്ബ നിർമിക്കൽ ഖബർ പരിപാലനം

 മഹാന്മാരുടെ ഖബറുകൾക്കു

മേൽ ഖുബ്ബ നിർമിക്കൽ

ഖബർ പരിപാലനം

Aslam Kamil Saquafi parappanangadi


ഷാഫി മദ്ഹബിലെ ആധികാരിക പണ്ഡിതന്മാർ എല്ലാവരും മഹാന്മാരുടെ ഖബറിനെ പരിപാലിക്കൽ (ഇമാറത്ത്) പുണ്യമാണെന്നും അനുവദനീയമാണെന്നും അതിനുവേണ്ടി മരണസമയത്ത് തന്റെ സ്വത്ത് വസിയ്യത്ത് ചെയ്യൽ പുണ്യമാണെന്നും സഹീഹ് ആണെന്നും അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് ഷാഫി മദ്ഹബിലെ രണ്ട് കുലപതികളായ ഇമാം നവവിയും ഇമാം റാഫിയും റ ഇത് വിവരിച്ചിട്ടുണ്ട്.


മേൽ ഇമാറത്തിൽ (പരിപാലനത്തിൽ )

മഹാന്മാരുടെ ഖബറിന്മേൽ ഖുബ്ബയും മറ്റു  ബിൽഡിങ്ങുകൾ നിർമിക്കൽഉൾപ്പെടുമെന്ന് പ്രശസ്തരായ പണ്ഡിതന്മാരുടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം സർകശി ആണ് അതിനു വിരുദ്ധം പറഞ്ഞത്

മണ്ണ് സമമാക്കലാണ് അതിൻറെ ഉദ്ദേശം എന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്.

ഇമാം സർക്കസ് ന്യായത്തേക്കാൾ കുപ്പയും ബിൽഡിംഗ് നിർമ്മാണവും പെടുമെന്ന് അഭിപ്രായത്തെയാണ് പ്രബല പണ്ഡിതന്മാർ പ്രബലപ്പെടുത്തിയത്.

ഇത് മനസ്സിലാക്കാതെ സർകശി റ യുടെ അഭിപ്രായം മാത്രം ഉദ്ധരിച്ച് ചിലർ കബളിപ്പിക്കുന്നത് കാണാം




ഇമാം നവവി റൗളയിൽ പറയുന്നു.

പള്ളികൾ പരിപാലിക്കാനും അമ്പിയാക്കൾ ഉലമാക്കൾ സ്വാലിഹീങ്ങൾ ഇവരുടെകബറുകൾ പരിപാലിക്കാനും വസിയ്യത്ത് ചെയ്യൽ പുണ്യമാണ്

 അവരുടെ ഖബറുകൾ പരിപാലിക്കുന്നതിൽ അവരെ കൊണ്ടുള്ള ബറക്കത്തും സിയാറത്തും ജീവിപ്പിക്കൽ ഉണ്ട് . (റൗള നവവി )


بناء القبة علي قبور الصالحين


وفي روضة الطالبين

يجوز للمسلم والذمي الوصية لعمارة المسجد الأقصى وغيره من المساجد ، ولعمارة قبور الأنبياء ، والعلماء ، والصالحين ، لما فيها من إحياء الزيارة ، والتبرك بها 


മുഗ്നിയിൽ പറയുന്നു

തെറ്റല്ലാത്ത പുണ്യകർമ്മത്തിൽ പെട്ടതാണ് പള്ളി നിർമാണവും അമ്പിയാക്കൾ ഉലമാക്കൾ സ്വാലിഹീങ്ങൾ എന്നിവരുടെ ഖബർ പരിപാലനവും അത് പരിപാലിക്കുന്നത് കൊണ്ട് മഹത്തുക്കളെക്കൊണ്ട് ബർക്കത്ത് എടുക്കലും അവരുടെ സിയാറത്തിന് ജീവിപ്പിക്കലും ഉണ്ട് ( മുഗ്നിൽ മുഹ്താജ്)


وفي مغني المحتاج

وإذا انتفت المعصية فلا فرق بين أن يكون قربة كالفقراء أو بناء المساجد وعمارة قبور الأنبياء - عليهم الصلاة والسلام -، وألحق الشيخ أبو محمد بها قبور العلماء والصالحين لما فيه من إحياء الزيارة والتبرك بها

ഇമാം നവവിയുടെ മേൽ വാചകം വിവരിച്ചുകൊണ്ട്

ഷാഫിഈമദ്ഹബിലെ ആധികാരികപണ്ഡിതൻ

 ശൈഖുൽ ഇസ്ലാം സക്കറിയൽ അൻസാരി റ പറയുന്നു.

ദഖാഇറി ന്റെ കർത്താവ് പറഞ്ഞു.ഖബർ പരിപാലനം കൊണ്ട് ഉദ്ദേശം അവരുടെ കബറിന്റെ മുകളിൽ കുബ്ബകൾ നിർമ്മിക്കലും ബിൽഡിങ്ങുകൾ നിർമിക്കലും ഉൾപ്പെടുന്നതാണ്......

എന്നാൽ ഇമാം സർകശി അതിൽ സംശയം പ്രകടിപ്പിച്ചു.പരിപാലനം കൊണ്ട് മണ്ണ് നീക്കലുംഎപ്പോഴും സിയാറത്ത് ചെയ്യലും ഖുർആൻ പാരായണവും സിയാറത്തിനു വരുന്നവർക്ക് അറിയിച്ചു കൊടുക്കലും ആണ് .അത് ഖബർ നാമവശേഷം ആകാതിരിക്കാനാണ്

എന്ന് പറഞ്ഞു.എന്നാൽ ആദ്യം പറഞ്ഞത് തന്നെയാണ് ( ഖുബ്ബയും ബിൽഡിങ്ങും നിർമ്മിക്കൽ ഉൾപ്പെടുമെന്നത് ) അതിൻറെ പ്രത്യക്ഷ  ആശയം (അസ്നൽ മത്വാലിബ് ബാബുൽ വസ്വിയ്യ സകരിയൽ അൻസ്വാരി )


وفي اسني المطالب لزكريا الانصاري

(ﻭﻗﺒﻮﺭ اﻷﻧﺒﻴﺎء ﻭاﻟﻌﻠﻤﺎء ﻭاﻟﺼﺎﻟﺤﻴﻦ) ﻟﻤﺎ ﻓﻴﻬﺎ ﻣﻦ ﺇﺣﻴﺎء اﻟﺰﻳﺎﺭﺓ ﻭاﻟﺘﺒﺮﻙ ﺑﻬﺎ. ﻗﺎﻝ ﺻﺎﺣﺐ اﻟﺬﺧﺎﺋﺮ: ﻭﻟﻌﻞ اﻟﻤﺮاﺩ ﺃﻥ ﻳﺒﻨﻰ ﻋﻠﻰ ﻗﺒﻮﺭﻫﻢ اﻟﻘﺒﺎﺏ ﻭاﻟﻘﻨﺎﻃﺮ ﻛﻤﺎ ﻳﻔﻌﻞ ﻓﻲ اﻟﻤﺸﺎﻫﺪ ﺇﺫا ﻛﺎﻥ ﻓﻲ اﻟﺪﻓﻦ ﻓﻲ ﻣﻮاﺿﻊ ﻣﻤﻠﻮﻛﺔ ﻟﻬﻢ ﺃﻭ ﻟﻤﻦ ﺩﻓﻨﻬﻢ ﻓﻴﻬﺎ ﻻ ﺑﻨﺎء اﻟﻘﺒﻮﺭ ﻧﻔﺴﻬﺎ ﻟﻠﻨﻬﻲ ﻋﻨﻪ ﻭﻻ ﻓﻌﻠﻪ ﻓﻲ اﻟﻤﻘﺎﺑﺮ اﻟﻤﺴﺒﻠﺔ ﻓﺈﻥ ﻓﻴﻪ ﺗﻀﻴﻴﻘﺎ ﻋﻠﻰ اﻟﻤﺴﻠﻤﻴﻦ.

ﻗﺎﻝ اﻟﺰﺭﻛﺸﻲ ﻭﻓﻴﻪ ﻧﻈﺮ، ﻭاﻟﻤﺘﺠﻪ ﺃﻥ اﻟﻤﺮاﺩ ﺑﻌﻤﺎﺭﺗﻬﺎ ﺭﺩ اﻟﺘﺮاﺏ ﻓﻴﻬﺎ ﻭﻣﻼﺯﻣﺘﻬﺎ ﺧﻮﻓﺎ ﻣﻦ اﻟﻮﺣﺶ، ﻭاﻟﻘﺮاءﺓ ﻋﻨﺪﻫﺎ ﻭﺇﻋﻼﻡ اﻟﺰاﺋﺮﻳﻦ ﺑﻬﺎ ﻛﻲ ﻻ ﺗﻨﺪﺭﺱ اﻧﺘﻬﻰ.

*ﻭاﻷﻭﻝ ﻫﻮ اﻟﻤﺘﺒﺎﺩﺭ*

ഷാഫിഈമദ്ഹബിലെ ആധികാരിക ഗ്രന്ഥമായ നിഹായത്തുൽ മഹ്താജിൽ പറയുന്നു.

തെറ്റായ കാര്യങ്ങള്‍ക്ക് വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ലെന്ന്  പറഞ്ഞതില്‍ നിന്ന് പുണ്യകർമങ്ങള്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം.പള്ളി പരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിര്‍വഹിക്കുന്നത് കാഫിറാണെങ്കില്‍ പോലും നിയമം മറ്റൊന്നല്ല.


അമ്പിയാക്കള്‍,സച്ഛരിതര്‍,

പണ്ഢിതന്‍മാര്‍,തുടങ്ങിയവരുടെ ഖബ്റുകള്‍ പരിപാലിക്കുന്നതും പുണ്യത്തിന്റെ ഭാഗമാണ്.

കാരണം,സിയാറത്ത് സജീവമാക്കാനും അത് കൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ....

ഇവിടെ ഖബറ് പരിപാലനം കൊണ്ട് ഉദ്ധേശം ഇന്ന് നമ്മുടെ മഹാന്മാരുടെ ഖബറിസ്ഥാനിൽ നടക്കുന്നത് പോലെ ഖബറിന്മേൽ ഖുബ്ബകൾ നിർമിക്കലും ബിൽഡിംഗുകൾ നിർമിക്കലുമാണ്. ഇത് ദഖാ ഇറ് എന്ന ഗ്രന്തത്തിന്റെ  രചയിതാവ് പറഞ്ഞിട്ടുണ്ട്.

കിതാബുൽ ഹജ്ജിന്റെ തുടക്കത്തിൽ ഇഹ് യാഉലൂമിന്റെ -ഗസ്സാലി ഇമാമിന്റെ - സംസാരവും അത് തന്നെ അറിയി ക്കുന്നുണ്ട്. ഇമാം ഗസാലി റ വസീത്ത് എന്ന ഗ്രന്തത്തിലും സൂജിപ്പിപ്പിച്ചുട്ടുണ്ട് - ഇതല്ലാം ഉടമസ്തതയിലാണങ്കിലാണ്

 നിഹായ 6/42)

وفي نهاية المحتاج

وشمل عدم المعصية القربة كعمارة المساجد ولو من كافر وقبور الأنبياء والعلماء والصالحين لما في ذلك من إحياء الزيارة والتبرك بها ، ولعل المراد به كما قاله صاحب الذخائر ، وأشعر به كلام الإحياء في أوائل كتاب الحج ، وكلامه في الوسيط في زكاة النقد يشير إليه أن تبنى على قبورهم القباب والقناطر كما يفعل في المشاهد إذا كان الدفن في مواضع مملوكة لهم أو لمن دفنهم فيها لا بناء القبور نفسها للنهي عنه ، ولا فعله في المقابر المسبلة فإن فيه تضييقا على المسلمين خلافا لما استوجهه الزركشي من كون المراد بعمارتها رد التراب فيها وملازمتها خوفا من الوحش والقراءة عندها ، وإعلام الزائرين بها لئلا تندرس .

نهاية المحتاج

ശാഫിഈ മദ്ഹബ് വിവരിക്കുന്ന ഗ്രന്തം ഹാശിയത്തുൽ ജമലിൽ ഇമാം സുലൈമാനുൽ ജമൽ റ പറയുന്നു. പള്ളി പരിപാലിക്കൽ സ്വഹീഹായത് പോലെ അമ്പിയാക്കൾ ഉലമാക്കൾ സ്വാലിഹുകൾ എന്നിവരുടെ ഖബറുകൾ പരിപാലിക്കൽ സ്വഹീഹാണ്. കാരണം ഖബറുകൾക്കൊണ്ട് ബറക്കത്ത് എടുക്കലും സിയാറത്തും ജീവൻ നൽകൽ അതിൽ ഉണ്ട് .ഇവിടെ ഖബറ് പരിപാലനം കൊണ്ട് ഉദ്ധേശം ഇന്ന് നമ്മുടെ മഹാന്മാരുടെ ഖബറിസ്ഥാനിൽ നടക്കുന്നത് പോലെ ഖബറിന്മേൽ ഖുബ്ബകൾ നിർമിക്കലും ബിൽഡിംഗുകൾ നിർമിക്കലുമാണ്. ഇത് ദഖാ ഇറ് എന്ന ഗ്രന്തത്തിന്റെ  രചയിതാവ് പറഞ്ഞിട്ടുണ്ട്.

കിതാബുൽ ഹജ്ജിന്റെ തുടക്കത്തിൽ ഇഹ് യാഉലൂമിന്റെ -ഗസ്സാലി ഇമാമിന്റെ - സംസാരവും അത് തന്നെ അറിയി ക്കുന്നുണ്ട്. ഇമാം ഗസാലി റ വസീത്ത് എന്ന ഗ്രന്തത്തിലും സൂജിപ്പിപ്പിച്ചുട്ടുണ്ട് - 

സർകശിയുടെ ന്യായം ഇതിന് വിരുദ്ധമാണ്. 

(ഹാശിയത്തുൽ ജമൽ)

وفي حاشية الجمل سليمان الجمل

 قوله : (وتصح العمارة مسجد أي ولو كانت الوصية من كافر ومثل المسجد قبور الأنبياء والعلماء والصالحين لما في ذلك من إحياء الزيارة والتبرك بها ولعل المراد به كما قاله صاحب الذخائر وأشعر به كلام الأحياء في أوائل كتاب الحج وكلامه في الوسيط في زكاة النقد يشير إليه أنه يبني على قبورهم القباب والقناطر كما يفعل في المشاهد إذا كان الدفن في مواضع مملوكة لهم أو لمن دقتهم فيها لأبناء القبور نفسها للنهي عنه ولا فعله في المقابر المسيلة فإن فيه تضييقاً على المسلمين خلافاً لما استوجهه الزركشي من كون المراد بعمارتها رد التراب فيها

عملاً بالعرف 

ചുരുക്കത്തിൽ സർകശിയുടെ ന്യായം ശാഫിഈ മദ്ഹബിലെ പ്രഭ ലരായ പണ്ഡിതന്മാർ അംഗീകരിക്കുന്നില്ല.


തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറയുന്നു

 وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج

പള്ളി നിർമിക്കൽ, പണ്ഡിതന്മാർപോലെയുള്ളവടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ എന്നിവ  പുണ്യമാണ് ഇത് 

പൊതുശ്‌മശാനത്തിലല്ലങ്കിൽ ആണ്

പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും പുണ്യമാണ് . അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും. 

(തുഹ്ഫ)


ശർവാനിയിൽ പറയുന്നു

നിഹായയിൽ ഖുബ്ബയും ബിൽഡിംഗാം പെടുത്തിയിട്ടുണ്ട് (ശർവാനി)

وفي الشرواني

 ( قوله ونحو قبة ) عبارة النهاية القباب والقناطر ا هـ ( قوله قبر نحو عالم ) عبارة النهاية والمغني قبور الأنبياء والعلماء والصالحين ا هـ .

ഫതാവൽ കുബ്റയിൽ ഇബ്നു ഹജർ റ ഉദ്ധരിക്കുന്നു.

ഇമാം ഇബ്നുൽ ഇമാദ് റ പറയുന്നു. മഖ്ബറ ആർക്കും ഉടമയില്ലാത്ത മവാത്ത് ആണങ്കിൽ അതിൽ നിർമാണം ഹറാമില്ല. ഉടമയിലാണങ്കിൽ ഉടമസ്തന്റെ അനുമതിയോടെ പടുക്കൽ - ബിൽഡിംഗ് അനുവദനീയമാണ് (ഫതാവൽ കുബറാ )

وفي فتاوي الكبري عند السؤال


وقد قال الإمام ابن العماد إن كانت أي المقبرة مواتا لم يحرم البناء فيها وإن كانت مملوكة جاز البناء فيها بإذن المالك الأمر.

ഇമാം ഹാകിം മുസ്തദ്റകിൽ പറയുന്നു.

മുസ്ലിം ഇമാമുമാർ കിഴക്കും പടിഞ്ഞാറും -ലോകം മുഴുവൻ - മഹാന്മാരുടെ ഖബറുകൾക്ക് മേൽ കെട്ടിടം നിർമിക്കൽ ചെയ്തു വരുന്നു.

സലഫുകളിൽ നിന്നും പിൻ കാമികൾ തുടർന്നുവരുന്നതാണത്. 

ഇമാം ബർസലി റ പറയുന്നു അത് കൊണ്ട് ഇത് ഇജ്മാഉ - പണ്ഡിത ഏകോപനമാണ് - (ഫതാവൽ കുബ്റാ )

الثالث أن الحاكم قال في مستدركه إثر تصحيح أحاديث النهي عن البناء والكتب على القبور ليس العمل عليها فإن أئمة المسلمين شرقا وغربا البناء على قبورهم وهو أمر أخذه الخلف عن السلف قال البرزلي فيكون إجماعا الأمر

പിൻകാമികളായ പണ്ഡിതന്മാരുടെ കെട്ടിടം നിർമിക്കൽ അനുവദനീയമാണന്ന് അറിയിക്കു നല്ല സംസാരം ഉണ്ടുണ്ട്.

മസ്ജിദുൽ അഖ്സയും അമ്പിയാക്കളുടെ ഖബറുകളും കെട്ടിടം നിർമിക്കാൻ വസ്വിയ്യത്ത് ചെയ്യൽ സ്വഹീഹാവുമെന്ന് അവർ പറഞ്ഞിരിക്കുന്നു.

അമ്പിയാക്കളെ പോലെയാണ് ഉലമാക്കളും സ്വാലിഹീങ്ങളും എന്ന് ശൈഖ് അബൂ മുഹമ്മദ് റ എന്നവർ പറഞ്ഞിട്ടുണ്ട്. (ഫതാവൽ കുബ്റാ )

الخامس أن بعض علماء أئمتنا المتأخرين ذكر كلاما حسنا يؤيد جواز البناء فقال قلت ذكروا صحة الوصية لبناء المسجد الأقصى وقبور الأنبياء - عليهم الصلاة والسلام - وألحق الشيخ أبو محمد بها قبور العلماء والصالحين لما فيها من الإحياء بالزيارة.


ദീനിന്റെ പണ്ഡിതന്മാരുടേയും ഇസ്ലാമിന്റെ മശാഇഖന്മാരുടേയും സ്വാലിഹീങ്ങളുടേയും ഖബറുകളുടെ മേൽ കെട്ടിടം പണിയൽ

ഇമാം ഗസാലി റ വസീതിലും ഇഹ് യായിലും  അനുവദിച്ചിരിക്കുന്നു. അത് അനുവദനീയമാവുന്നത് ബഹുമാനത്തിന് വേണ്ടിയാണ്

ഇമാം ഇബ്നു റിഫ്അയുടെ തമ്പീഹ് എന്ന ഗ്രന്തത്തിലും കെട്ടിടം ഉണ്ടാക്കൽ അനുവദനീയമാണെന്ന് അറിയിക്കുന്നുണ്ട്. വസീതിലും ഇഹ്യായിലും ഉള്ളത് പോലെ തന്നെ .

എന്നല്ല അത് സുന്നത്താണെന്നാണ് അറിയിക്കുന്നത്.

അതിൽ യാതൊരു സംശയവുമില്ല.കാരണം പണ്ടും പിന്നീടും ഇസ്ലാമിക രാജ്യങ്ങൾ മുഴുവനും ഇത്തരം കെട്ടിടങ്ങൾ ഉണ്ടായിട്ടുണ്ട്.കൈകാര്യകർത്താക്കളായ ഭരണാധികാരികളോ സ്വാലിഹീങ്ങളോ പണ്ഡിതന്മാരോ വാക്കുകൊണ്ടോ പ്രവർത്തി കൊണ്ടോ

അതിനെ എതിർത്തതായി ഒരു റിപ്പോർട്ടും ഇല്ല . അവർ അതിന് സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു. (ഫതാവൽ കുബ്റാ )


وقد ذكر الغزالي - رضي الله عنه - في الوسيط والإحياء كلاما يدل على جواز البناء على قبور علماء الدين ومشايخ الإسلام وسائر الصلحاء ولا يبعد جواز ذلك حملا على الإكرام قال وفي شرح التنبيه للإمام ابن الرفعة ما يدل على جواز البناء كما في الوسيط والإحياء بل على استحبابه ولا شك في ذلك لوجوده في جميع أمصار الإسلام قديما وحديثا قال ولم ينقل عن أحد من العلماء والصلحاء ولاة أمور الدين إنكار فيه بقول ولا فعل مع عدم الشك في تمكنهم منه والله تعالى أعلم اهـ الفتاوي الكبري


وفي نهاية المطلب

أبو المعالي عبد الملك بن عبد الله بن يوسف بن محمد الجويني (المتوفى: 478هـ)

عبد الملك بن عبد الله بن يوسف بن محمد الجويني، أبو المعالي، ركن الدين، الملقب بإمام الحرمين: أعلم المتأخرين، من أصحاب الشافعي

 

، فإن لم يكن في مقبرة مشتركة، فلا بأس بالبناء.


ഹിജ്റ 478 ൽ വഫാതായ മഹാ പണ്ഡിതൻ ഇമാം ജുവൈനി റ  പറയുന്നു -

എല്ലാവർക്കും അവകാശമുള്ള പങ്കായ മഖ്ബറയാണങ്കിൽ ബിൽഡിംഗ് നിർമിക്കുന്നത് വിരോധമില്ല. (നിഹായത്തുൽ മത്ലബ് )



ഇമാം നവവി റ അടക്കമുള്ള പണ്ഡിതന്മാർ പറഞ്ഞ ഇമാറത്ത് - ( പരിപാലനം - ) കൊണ്ട് ഉദ്ധേശം പൊതു സ്മശാനമല്ലാത്തിടത്ത ബിൽഡിങ്ങ് നിരമാണ മാണന്ന് ഇബ്നു ഹജർ ഫതാവയിൽ പറഞ്ഞതിൽ നിന്നും മനസ്സിലാകുന്നതാണ്


ഇബ്നു ഹജർ റ ഫതാവൽ കുബ്റയിൽ പറയുന്നു.


പ്രഭല വീക്ഷണം

പൊതു സ്മശാനത്ത് നിർമാണം പാടില്ലന്നും അതിൽ മഹത്തുക്കളുടേതും അല്ലാത്തതും വിത്യാസമില്ലന്നും

അതിന്റെ കാരണം മറ്റുള്ള വർക്ക് കൂടി അവകാശ പെട്ട സ്ഥലം ഒരാൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് 

(ഖബറിന്റെ മേൽ നിർമാണം നടത്തി എന്നതല്ല )


ഇമാം നവവി റ ഇമാം റാഫിഇയും മയ്യത്ത് പരിപാലന അദ്ധ്യായത്തിൽ നിർമാണം കറാഹത്തും ഹാറാമുമാണന്ന് പറഞ്ഞതും മഹാന്മാരുടെ ഖബറ് പരിപാലിക്കൽ കൊണ്ട് വിസ്വിയ്യത്ത് ചെയ്യൽ അനുവദനീയമെന്ന് പറഞ്ഞതും വൈരുദ്ധ്യമില്ല

കറാഹത്ത് എന്ന് പറഞ്ഞത് സ്വന്തം ഉടമസ്തതയിൽ (സാദാ ) ഖബറാണ്

ഹറാമാണന്ന് പറഞ്ഞത് പൊതുസ്മശാനത്താണ്


മഹാന്മാരുടെ ഖബറ് പരിപാലിക്കൽ കൊണ്ട് വിസ്വിയ്യത്ത് ചെയ്യൽ അനുവദനീയമെന്ന് പറഞ്ഞത് പൊതുസ്മശാനത്തെ കെട്ടിടം  അല്ല. (പൊതു സ്മശാനത്തെ കെട്ടിടം അല്ല എന്നതിൽ നിന്ന് പൊതുസ്മശാനത്ത്  അല്ലാത്തിടത്ത് കെട്ടിടം പറ്റുമെന്ന് മനസ്സിലാക്കാം) 

(ഫതാവൽ കുബ്റ)

المنقول المعتمد ... حرمة البناء في المقبرة المسبلة...  ولا فرق في ذلك بين قبور الصالحين والعلماء وغيره

وإن لم يحصل به تضييق في الحال لأنه يحصل به ذلك في الاستقبال ولأن من شأن البناء أن يضيق


فالحاصل من اضطراب وقع للشيخين فيها أن قولهما في الجنائز يكره البناء على القبر مرادهما بناء في ملك الشخص أو غيره بإذنه فإن أراد المسبلة أو الموقوفة كان مرادهما كراهة التحريم وما ذكراه في الوصايا محمول على غير البناء في المسبلة لما تقرر لك أولا (الفتاوى الكبري)


ഇതിൽ നിന്നും അദ്ധേഹത്തിന്റെ ഫതാവയിൽ പാടില്ലന്ന് പറഞ്ഞത് പൊതുസ്മശാനത്തെ പറ്റിയാ ണന്ന്  മനസ്സിലാക്കാം


' എന്നാൽ തുഹ്ഫയിൽ വെക്തമായി തന്നെ അനതിക്രതമല്ലാത്ത സ്ഥലത്ത് 


മഹത്തുക്കളുടെ ഖബറിന്റെ മേൽ കുബ്ബയും കെട്ടിടവും നിർമിക്കൽ പുണ്യമാണന്നും അതിന്ന് വസ്വിയ്യത്ത് ചെയ്യൽ സ്വഹീഹാണന്നും വെക്തമായി പറഞ്ഞിട്ടുണ്ട്


തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറയുന്നു

 وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج


പള്ളി നിർമിക്കൽ, പണ്ഡിതന്മാർപോലെയുള്ളവടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ എന്നിവ  പുണ്യമാണ് ഇത് 

പൊതുശ്‌മശാനത്തിലല്ലങ്കിൽ ആണ്


പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും പുണ്യമാണ് . അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും. 

(തുഹ്ഫ)



എന്നാൽ ഫതാവൽ കുബ്റയിലെ ഈ വാചകത്തെ വളച്ചൊടിച്ചും  തുഹ്ഫയുടെ വാചകം മറച്ചുവെച്ചും  ഒഹാബികൾ ജനങ്ങളെ കബളിപ്പിക്കുകയാണ് പതിവ്

പൊതു സ്മാശാനത്ത് അതികാരമില്ലാതെ അനതിക്രതമായി നിർമിക്കുന്നതിനെ പറ്റിയാണ് ഫതാവയിലും മറ്റും പറഞ്ഞത് എന്നത് ഇതിൽ നിന്നും വെക്തമാണ്

എന്നാൽ അതികാരമുള്ള സ്ഥലത്ത് യാതൊരു കുഴപ്പമില്ലന്ന് മാത്രമല്ല അത് പുണ്യം കൂടിയാണന്ന് അദ്ധേഹം വെക്തമാക്കുകയും ചെയ്തിരിക്കുന്നു 'അതല്ലാം ഈ പുരോഹിതന്മാർ മറച്ചു വെച്ചിരിക്കുകയാണ്


ഇത്രയും പറഞ്ഞതിൽ നിന്നും മഹാന്മാരുടെ ഖബറിന്മേൽ ഖുബ്ബയുണ്ടാക്കൽ പുണ്യമാണന്നും അനുവദനീയമാണന്നും ഇബ്നു ഹജർ  റ അടക്കമുള്ള എല്ലാ ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാരും അങ്ങീകരിച്ചതാണന്നും 

അത് പൊതുസ്മശാന മാവുമ്പോൾ അനതിക്രതമായ താണന്ന നിഗമനത്തിൽ മാത്രമാണ് ചിലർ വിരോധം പറഞ്ഞത് എന്നും അല്ലാതെ ഖബറിന്മേൽ നിർമാണം പാടില്ലാത്തത് കൊണ്ടല്ലന്നും മനസ്സിലാക്കാം.


എന്നാൽ ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാർ തന്നെ പൊതു സ്മാശാനത്താണങ്കിലും പണ്ഡിതന്മാരുടെ മഹത്വം പരിഗണിച്ച് ഖുബ്ബ നിർമിക്കൽ അനുവദനീയമാണന്ന് പറഞ്ഞിട്ടുണ്ട് 

അത് അനതിക്രത മാവുന്നില്ല ഹറാമല്ല  എന്നാണ് മറ്റു പണ്ഡിതന്മാർ പറയുന്നത്

അതിന്റെ തെളിവ് താഴെ വിവരിക്കുന്നു

................

പൊതു സ്ഥലമാണങ്കിലും മഹാന്മാരുടേത് പറ്റുമെന്ന് പറയുന്ന ഇബാറത്ത് കാണുക

 ✍🏻 *ഇമാം ബുജൈരിമി പറയുന്നു*


പൊതുസ്മശാനത്ത് നിർമാണം പാടില്ല എന്ന് പറയുന്നത് മയ്യത്ത് മഹാന്മാരിൽ പെടാതിരിക്കുമ്പോയാണ് . അത്കൊണ്ടാണ് സിയറത്ത് സജീവമാകാനും ബറകത്തെടുക്കാനും മഹാന്മാരുടെ ഖബർ പരിപ്പാലിക്കാൻ വസിയത്ത് ചെയ്യൽ അനുവദിനിയമാണെന്ന് പറയുന്നത് 

*(ബുജൈരിമി 1/496)*


ﻭﻓﻲ ﺣﻮﺍﺷﻲ ﺍﻟﺒﺤﻴﺮﻣﻲ ﻋﻠﻰ ﺷﺮﺡ ﺍﻟﺨﻄﻴﺐ ﻋﻠﻰ ﻣﺘﻦ ﺃﺑﻲ ﺷﺠﺎﻉ : ﻭﻟﻮ ﻭﺟﺪﻧﺎ ﺑﻨﺎﺀ ﻓﻲ ﺃﺭﺽ ﻣﺴﺒﻠﺔ ﻭﻟﻢ ﻳﻌﻠﻢ ﺃﺻﻠﻪ ﺗﺮﻙ ﻻﺣﺘﻤﺎﻝ ﺃﻧﻪ ﻭﻗﻊ ﺑﺤﻖ ﻗﻴﺎﺳﺎً ﻋﻠﻰ ﻣﺎ ﻗﺮﺭﻭﻩ ﻓﻲ ﺍﻟﻜﻨﺎﺋﺲ . ﻧﻌﻢ ﺍﺳﺘﺜﻨﻰ ﺑﻌﻀﻬﻢ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺸﻬﺪﺍﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻭﻧﺤﻮﻫﻢ ﻗﺎﻝ ﺍﻟﺒﺮﻣﺎﻭﻱ . ﻭﻋﺒﺎﺭﺓ ﺍﻟﺮﺣﻤﺎﻧﻲ : ﻧﻌﻢ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﻳﺠﻮﺯ ﺑﻨﺎﺅﻫﺎ ﻭﻟﻮ ﺑﻘﻴﺔ ﻹﺣﻴﺎﺀ ﺍﻟﺰﻳﺎﺭﺓ ﻭﺍﻟﺘﺒﺮﻙ ﻗﺎﻝ ﺍﻟﺤﻠﺒﻲ ﻭﻟﻮ ﻓﻲ ﻣﺴﺒﻠﺔ ﻭﺃﻓﺘﻰ ﺑﻪ ﻭﻗﺎﻝ ﺃﻣﺮ ﺑﻪ ﺍﻟﺸﻴﺦ ﺍﻟﺰﻳﺎﺩﻱ ﻣﻊ ﻭﻻﻳﺘﻪ ﺍﻫ


സാധാരണ ഖബറുകള്‍ പ്രതൃേകസാഹചരൃമൊന്നുമില്ലെങ്കില്‍ ഒരുചാണിലധികം ഉയര്‍ത്തുന്നതനുവദനീയമല്ല. പക്ഷേ സ്വാലീഹീങ്ങളുടെ ഖബറുകളുണ്‍ടെങ്കില്‍ മണ്ണിനെ ഉയര്‍ത്തുക,ഖബറിനുചുറ്റുംകെട്ടിടം(മഖാം)പണിയുക തുടങ്ങി പ്രസ്തുതഖബറുകള്‍നശിച്ചുപോവാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിര്‍ത്താനും ആവശ്യമാണ് (ശര്‍വാനി3/206


ഇമാം ഖാരി റ പറയുന്നു.

أَبَاحَ السَّلَفُ الْبِنَاءَ عَلَى قَبْرِ الْمَشَايِخِ وَالْعُلَمَاءِ وَالْمَشْهُورِينَ لِيَزُورَهُمُ النَّاسُ، وَيَسْتَرِيحُوا بِالْجُلُوسِ فِيهِ اهـ.


ജനങ്ങൾക്ക് പണ്ഡിതന്മാരുടെ ഖബറുകൾ സന്ദർശിക്കാൻ വേണ്ടിയും,അവിടെ ഇരിന്ന് വിശ്രമിക്കാൻ വേണ്ടിയും ശൈഖൻമാരുടെയും,പണ്ഡിതന്മാരുടെയും,പ്രസിദ്ധിയാർജിച്ചവരുടെയും ഖബറിനു മേൽ കെട്ടിടം നിർമിക്കലിനെ സലഫുകൾ അനുവദനീയമാക്കിയിരിക്കുന്നു..!!

മിർഖാത്..മുല്ലാ അലിയ്യുൽ ഖാരി 👆👆


എന്നാൽ ചില പണ്ഡിതന്മാർ പൊതുസ്ഥലത്ത് പറ്റില്ലങ്കിലും സ്വന്തം സ്ഥലം പോലെ


അതികാരമുള്ള സ്ഥലത്ത് മഹാന്മാരുടേത്  പറ്റുമെന്ന് ആർക്കും തർക്കമില്ല

പൊതു സ്ഥലത്ത് പറ്റില്ലന്ന് പറയുന്നവർ അതിന്ന് കാരണം പറയുന്നവർ ഖബറിന്റെ മേൽ നിർമാണം പാടില്ലാത്തത് കൊണ്ടല്ല മറ്റുള്ളവർക്ക് കൂടി അതികാരമുള്ള സ്ഥലം ഒരാളുടെ ഖബറിന്ന് വേണ്ടി എടുക്കുന്നു എന്നതിനാലാണ്


മറ്റൊരാളുടെ അവകാശമുള്ള ടത്ത് പള്ളി നിർമിക്കലും വീട് മറ്റു എന്ത് നിർമിക്കലും പാടില്ലാത്തതാണ് 'അത് കൊണ്ട് പള്ളി വീട് തുടങ്ങിയവ നിർമിക്കൽ ഒരിക്കലും പാടില്ലന്ന് പറയില്ലല്ലോ


പൊതുസ്മശാനത്തിലെ നിയമം പറഞ്ഞ വാചകം കൊണ്ടുവന്നു 


ഖബറിൻമേൽ ഖുബ്ബയും നിർമാണവും ഒരിക്കലും പാടില്ലന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് ഈ പുരോഹിതന്മാർ ചെയ്യുന്നത്


ഇബ്നു ഹജർ റ യുടെ ഫതാവൽ കുബ്റ യുടെ ഒരു വാജകമാണ് ചിലർ കൊണ്ട് വരാറുള്ളത് 


അത് പൊതു സ്മശാനത്തിൽ അനതിക്രതമായി നിർമിക്കുന്നതിന്റെ നിയമം പറഞ്ഞതാണ് 

അദ്ധേഹം തന്നെ അനതി ക്രതമല്ലാത്ത നിർമാണം പുണ്യമാണന്ന് വെക്തമായി തുഹ്ഫയിലും മറ്റും രേഘ പ്പെടുത്തിയിട്ടുണ്ട് 


 തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറയുന്നു

 وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج

പള്ളി നിർമിക്കൽ, പണ്ഡിതന്മാർപോലെയുള്ളവടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ എന്നിവ  പുണ്യമാണ് ഇത് 

പൊതുശ്‌മശാനത്തിലല്ലങ്കിൽ ആണ്

പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും പുണ്യമാണ് . അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും. 

(തുഹ്ഫ)



നിഹായയുടെ വാചകം താഴെ പറയുന്നു.


قوله قال بعضهم إلخ) عبارة النهاية والمغني ومحل ذلك كما قاله المؤلف ابن حمزة في مشكل الوسيط ما لم يكن المدفون صحابيا أو ممن اشتهرت ولايته وإلا امتنع نبشه عند الانمحاق وأيده ابن شهبة بجواز الوصية لعمارة قبور الأولياء والصالحين لما فيه من إحياء الزيارة والتبرك إذ قضيته جواز عمارة قبورهم مع الجزم هنا بما مر من حرمة تسوية القبر وعمارته في المسبلة اهـ.



ശർവാനി റ പറയുന്നു


മേൽ പറഞ്ഞ വാചകത്തിന്റെ തേട്ടം പൊതു സമശാനത്താണങ്കിലും മഹത്തുക്കളുടെ ഖബറിന്ന് മുകളിൽ ബിൽഡിംഗ് നിർമിക്കൽ അനുവദനീയമാണന്നാണ്


കാരണം നിർമാണം പാടില്ല എന്ന് പറയുന്നത്  നുരുമ്പിയതിന്ന് ശേഷവും മറ്റുള്ളവർക്ക് പ്രയാസവും സ്ഥലം ഇടുക്കലും ഉള്ളത് കൊണ്ടാണ് 'ഇത് മയ്യത്ത് നുരുമ്പിയതിന്  ശേഷവും

ആ സ്ഥലം കൊണ്ട് ഉപകാരവും കൈകാര്യവും സാധിക്കുന്നിടത്ത് മാത്രമേ ഭാതകമാവു. നാം ചർച്ച ചെയ്യുന്നതിൽ (മഹാന്മാരുടെ ഖബറിൽ )ഇത് ബാധകമല്ല. മുഹമ്മദ് റംലി ഇത് പറഞ്ഞു '


അപ്പോൾ പൊതു സ്മാശാനമല്ലാത്തിടത്ത്  എന്ന മേൽ അഭിപ്രായത്തിൽ ആശങ്കയുണ്ട് 'അത് കൊണ്ട് കിളച്ചു മാന്താൻ പാടില്ലാത്തതിൽ (മഹത്തുക്കളിൽ ) നിർമാണം അനുവദനീയം എന്ന് പറയൽ അത്യാവശ്യമാണ് ഇത് ഇബ്നു ഖാസിം റ പറഞ്ഞു

(قوله فلا يجوز إلخ) أي النبش قضية ذلك أن يجوز البناء عليه ولو في مسبلة لأنه إنما حرم البناء لأنه يضيق على الغير ويحجر المكان بعد انمحاق الميت وهذا إنما يتأتى فيما يجوز التصرف فيه والانتفاع به بعد انمحاق الميت وما نحن فيه لا يجوز فيه ذلك م ر فقول الشارح أي في غير المسبلة فيه نظر نعم ينبغي أن يتقيد جواز البناء بأن يكون فيما يمتنع النبش فيه سم.



ഫത്‌ഹുൽ മുഈന് പറയുന്നു


 പൊതുസ്മ ശാനം (അനതിക്രതമല്ലങ്കിൽ ) പള്ളിയും ഖുബ്ബയും പണ്ഡിതന്മാർ പോലോത്തവരുടെ ( മഹാൻമാരുടെ )ഖബറിന്ന് മുകളിൽ ഖുബ്ബ പോലെയുള്ളതും നിർമിക്കൽ അനുവദനീയമാണന്ന് (ഫത്ഹുൽ മുഈൻ)



وتصح وصية مكلف حر لجهة حل كعمارة مسجد

 وكعمارة نحو قبة على قبر نحو عالم في غير مسبلة . 


ഫത്ഹുൽ മുഈനിന്റെ മേൽ വാചകത്തെ അതിന്റെ ശറഹ് ഇആനത്തിൽ വിവരിക്കുന്നു


 ( وكعمارة ) عطف على كعمارة مسجد . وقوله نحو قبة ، أي كقنطرة . وقوله على قبر نحو عالم ، کنبي وولي ، وعبارة النهاية وشمل عدم المعصية القرية كعمارة المساجد ولو من کافر ، وقبور الأنبياء والعلماء والصالحين لما في ذلك من إحياء الزيارة والتبرك بها . ولعل المراد به ، أي بنعمير القبور ، أن تبنى على قبورهم القباب والقناطر ، كما يفعل في المشاهد ، لا بناء القبور نفسها ، للنهي عنه . آه . باختصار . وقوله في غير مسبلة ، متعلق بعمارة ، أي عمارة ذلك في غير مقبرة مسبلة ، بأن كانت مملوكة لنحو ذلك الولي او لمن دفنه فيها ، فإن كانت مسبلة أو موقوفة ، حرم ذلك لما فيه من التضييق 


പണ്ഡിതൻ പോലേയുള്ളവർ എന്നാൽ നബി മാർ ഔലിയാക്കൾ എന്നിവർ ഉൾപെടും

നിഹായായിൽ പറയുന്നു:

തെറ്റല്ലാത്തതിന്ന് വേണ്ടി വസ്വിയ്യത് അനുവദനീയമാവും എന്നതിൽ നിന്ന് പള്ളി നിർമിക്കൽ, അമ്പിയാക്കൾ പണ്ഡിതന്മാർ സ്വാലിഹീങ്ങൾ 

തുടങ്ങിയവരുടെ ഖബറിന് മുകളിൽ   ഇന്ന്  അവരുടെ മഖ്ബറയിൽ കാണും പോലെ

കെട്ടിടവും ഖുബ്ബ നിർമിക്കൽ പോലെയുള്ള പരിപാലനമെന്ന പുണ്യകർമത്തിനും വസ്വിയ്യത്ത് അനുവദനീയമാണ്

കാരണം സിയാറത്ത് സജീവമാക്കാനും അതുകൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ..

അവരെ മറവുചെയ്യുന്നത് അവരുടെയോ അവരെ മറവുചെയ്യുന്നവരുടെയോ ഉടമസ്ഥതയിലുള്ള സ്ഥലത്താകുമ്പോഴാണിത്. 

  കാരണം അതിൽ മുസ്ലിംകൾക്ക് സ്ഥലം

 കുടുസ്സാക്കലുണ്ടല്ലൊ.

(അനതിക്രതമാവൽ ) (ഇ ആനത് ഹാശിയത്ത് ഫത്ഹുൽ മുഈൻ ബാബുൽ വസ്വിയ്യത്ത്)


ഇതിൽ നിന്നും ഖബറിന്ന് മുകളിൽ കെട്ടിടമോഖുബ്ബയോ നിർമിക്കലല്ല തെറ്റായത് എന്നും 

അനതിക്രതമാവൽ ഉണ്ടായതാണ് എന്നും വെക്തമാണ്

എന്നാൽ ഫത്ഹുൽ മുഈനിന്റെ ശറഹ് ഇആനത്തിൽ തന്നെ ജനാസയുടെ അദ്ധ്യായത്തിൽ പറയുന്നു''


وقال البجيرمي: واستثنى بعضهم قبور الأنبياء والشهداء والصالحين ونحوهم.

برماوي.

وعبارة الرحماني.

نعم، قبور الصالحين يجوز بناؤها ولو بقية لإحياء الزيارة والتبرك.

قال الحلبي: ولو في مسبلة، وأفتى به، وقد أمر به الشيخ الزيادي مع ولايته، إعانة الطالبين

ബുജൈരിമി  റ പറയുന്നു.

അമ്പിയാക്കൾ, രക്തസാക്ഷികൾ പോലെയുള്ള സച്ചരിതരുടെ ഖബ്‌റുകൾ ഇതിൽ നിന്നൊഴിവാണ്.

ബർമാവി റ യുടെ വാക്ക് ഇങ്ങനെ


സച്ചരിതരുടെ ഖബ്‌റുകൾ കെട്ടൽ അനുവദനീയമാണ്

 സിയാറത്ത് സജീവമാക്കാനും ബറക്കത്തെടുക്കാനും അവ കെട്ടിപ്പടുക്കാവുന്നതാണ്. അത് ഖുബ്ബ നിർമ്മിച്ചതും ആകാവുന്നതാണ് 

 . ഹലബി(റ) അതനുസരിച്ച് ഫത്‌വ കൊടുക്കുകയും ശൈഖ് സിയാദി ഖുബ്ബ നിർമ്മിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

(ഇആനത്ത് )


 (ശർഖാവി. 1/354)


അസ് ലം കാമിൽ സഖാഫി 

പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


Friday, August 2, 2024

മുദബ്ബിറുൽ ആലം-ഇബ്നു തൈമിയ്യയുടെ പൊത്തകം മുക്കാനുറപ്പിച്ച് വഹാബികൾ

 *മുദബ്ബിറുൽ ആലം-ഇബ്നു തൈമിയ്യയുടെ പൊത്തകം മുക്കാനുറപ്പിച്ച് വഹാബികൾ...*😃

👇👇👇👁️👁️👁️

https://www.facebook.com/share/p/RPfaYJBW1pcG1dmj/?mibextid=oFDknk

✍️''ഹലോ... ---...---...ഇബ്നു തൈമിയ്യയുടെ മജ്മൂൽ ഫതാവ എവിടെ കിട്ടും  മൗലവീ ''..?... ''ഏ...തു ഫതാവ... അ... അത് നമ്മൾ കണ്ടിട്ടും കൂടിയില്ല. നമുക്ക് അറിയാനും പാടില്ല''- എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ച് പ്യാവം മൗലവി ഫോൺ കട്ടാക്കി...      


                   ഖുർആൻ തള്ളുന്നതിന് തുല്യമാണ് ഇബ്നു തൈമിയ്യയുടെ വാക്ക് തള്ളുന്നത് എന്ന് മലയാള പൊത്തകത്തിലടിച്ച് സകല വഹാബികളെയും പഠിപ്പിച്ച മൗലവിമാർക്കിപ്പോൾ ആ പേര് കേൾക്കുമ്പോളേക്കും മുട്ട് കൂട്ടിയിടിക്കുന്നു..!

       മുദബ്ബിറുൽ ആലം ആണ് വിഷയം. മലക്കുകൾക്കും ഔലിയാക്കൾക്കും ലോകത്ത് ചില നിയന്ത്രണങ്ങൾ അല്ലാഹു നൽകുന്നതാണ് പ്രശ്ന വിഷയം. അപ്പേരിൽ ലോക മുസ്ലിംകളെ വഹാബികൾ മുശ്രിക്കാക്കി. കാര്യത്തോടടുത്തപ്പോൾ വഹാബികളുടെ സ്വന്തം നേതാവ് സാക്ഷാൽ ഇബ്നു തൈമിയ്യ,ദാ - പൊത്തോന്ന് കിടക്കുന്നു വഹാബീ 

 നരകത്തിൽ...😀


                  ബാക്കി കാര്യം ഇബ്നു തൈമിയ്യ തന്നെ പറയട്ടെ...ല്ലേ...


              ''സൃഷ്ടികൾക്ക് മുഴുവനായി ലഭിക്കുന്ന ഉപകാരങ്ങൾ ,ലോകത്തിൻ്റെ നിയന്ത്രണങ്ങൾ[തദ്ബീറുൽ ആലം/ മുദബ്ബിറുൽ ആലം],അടിമകൾക്ക് ആവശ്യമായത് നൽകുക തുടങ്ങിയവയെല്ലാം മലക്കുകളുടെ കഴിവിൽ പെട്ടതല്ലേ...?''


മറുപടി :

''മനുഷ്യരിലുള്ള സ്വാലിഹീങ്ങൾക്ക് ഇതുപോലെയും ഇതിൽ അധികവും കഴിവുകളുണ്ട്.ഔലിയാക്കളിലെ വ്യത്യസ്ത വിഭാഗങ്ങളായ അക്താബ് ഔതാദ് അഗ്-വാസ് അബുദാല് നുജബഅ തുടങ്ങിയവയിലേക്ക് ചേർത്തി നോക്കുമ്പോൾ മലക്കുകളുടെ സ്ഥാനം എത്രയോ ചെറുതാണ്''.

                  ''ഇത്തരത്തിലുള്ള സ്വാലിഹീങ്ങളുടെ സ്ഥാനങ്ങളെ നിഷേധിക്കുന്നവർ വെറും പ്രത്യക്ഷജ്ഞാനത്തിന്റെ വക്താക്കളാണ്.അവർ അത് കാരണത്താൽ  ബിദ്അത്തുകളിലും അവ്യക്തതകളിലും പെട്ടുപോയിരിക്കുന്നു'' [മജ്‌മഉൽ ഫത്താവ 4 / 379 380]


               തത്ബീറുൽ ആലം നിഷേധിച്ച വഹാബികൾ ബിദ്അത്തുകാരാണെന്ന് ഇബ്നു തൈമിയ... ഒരു മാതിരി ഒന്നൊന്നര കുഞ്ഞായൻ കുടുക്കിലാണ് വഹാബിക്കോമരങ്ങൾ ചാടിയത്... കയ്ച്ചിട്ട് ഇറക്കാനും വയ്യ- മധുരിച്ചിട്ട് തുപ്പാനും വയ്യ...🤭

                  ആകെപ്പാടെ പെട്ടു പോയ മൗലവിമാരുടെ ആപ്പീസിലെ ചർച്ച ഇബ്നു തൈമിയ്യയുടെ പൊത്തകം ഉടലോടെ മുക്കി അ[ഭി]പമാനം രക്ഷിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് ... മുങ്ങലും മുക്കലും ജോറായിട്ട് നടക്കട്ടെ...ന്നാലും ഖുർആനിന് തത്തുല്യമാക്കി വഹാബികൾ തൂക്കമൊപ്പിച്ച പാവം ഇബ്നു തൈമിയ്യ... കവി ഭാഷയിൽ  വീണിതല്ലോ കിടക്കുന്നു... മുങ്ങാനും  മുക്കാനുമിറങിയ സകല മുറി മൗലവിമാർക്കും ഭാവുകങ്ങൾ നേരുന്നു...🤣

*ഖുദ്സി*

02-08-2024

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...