Tuesday, January 27, 2026

മിഅ്റാജ് നോമ്പ് നാല് മദ്ഹബിലും*

 https://www.facebook.com/100051161541759/posts/pfbid0MCKjRDDfJXmdiafu4rYELucdYc9mANYZU4X7NJrs7Mi5ijCByrhjszhaLUp6Mnqpl/?app=fbl


 *മിഅ്റാജ് നോമ്പ് നാല് മദ്ഹബിലും* 

-----------------------------------------

റജബ് മാസം 27 മിഅ്റാജ് ദിനത്തിൽ നോമ്പ് പുണ്യകരമാണെന്ന് പറഞ്ഞ ഇമാമീങ്ങൾ നാല് മദ്ഹബിലും ഉണ്ട്. തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമക്ക് നൽകപ്പെട്ട മിഅ്റാജ് എന്ന അനുഗ്രഹത്തിന് നന്ദി ആയിട്ടാണ് അന്നേദിവസം നോമ്പ് അനുഷ്ഠിക്കൽ പുണ്യകരമായത്.

ഇമാം അബൂഹനീഫ(റ) മിഅ്റാജ് ദിനത്തിൽ നോമ്പ് മുസ്തഹബ് ആണെന്ന് പറഞ്ഞതായി ഇമാം ഖറാഫി(റ) അൽ ദഖീറഃ 2/532 ൽ പറഞ്ഞിട്ടുണ്ട്.

മാലികി മദ്ഹബിലെ മവാഹിബുൽ ജലീൽ പേജ് 2/406 ലും ഹമ്പലി മദ്ഹബിലെ അത്തൗളീഹ് പേജ് 2/461ലും ശാഫിഈ മദ്ഹബിൽ സുലൈമാനുൽ ജമൽ(റ) ഹാശിയത്തു ശറഹിൽ മൻഹജ് പേജ്  2/249 ലും ഈ നോമ്പ് സുന്നത്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഗസാലി(റ)  ഇഹ് യാ ഉലൂമിദ്ദീൻ പേജ് (1/361)ലും ഈ നോമ്പിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

Tuesday, January 20, 2026

സുന്നത്തുകളാണെങ്കിലും* *നടപ്പിലാക്കുമ്പോൾ ശ്രദ്ധിക്കാനുണ്ട്.*

 📚

*സുന്നത്തുകളാണെങ്കിലും*

*നടപ്പിലാക്കുമ്പോൾ ശ്രദ്ധിക്കാനുണ്ട്.*

___________________________



ഹജ്ജിനിടയിൽ നാല് ഖുത്വുബഃകൾ നിർവ്വഹിക്കാനുണ്ട്. 

ഒന്ന്: ദുൽഹിജ്ജഃ ഏഴിന് മക്കഃയിൽ വെച്ച്.

രണ്ട്: അറഫാ ദിവസം.

മൂന്ന്: പെരുന്നാൾ ദിവസം

നാല്: അയ്യാമുത്തശ്‌രീഖിൻ്റെ രണ്ടാം നാൾ.

ഇതിലെ രണ്ടാം ഖുത്വുബഃ ഒഴികെ ബാക്കിയെല്ലാം ളുഹ്റ് നിസ്കാര ശേഷമാണ്. രണ്ടാമത്തേതാകട്ടെ, ളുഹ്റിന് മുമ്പ്, രണ്ട് ഖുത്വുബഃയായിട്ട്, ജുമുഅഃയിലുള്ളത് പോലെ നിർവ്വഹിക്കുക.

ഇവയെല്ലാം നിർവ്വഹിക്കേണ്ടത് ഇമാമോ, ഹജ്ജ് കർമ്മങ്ങളുടെ മുഖ്യ രക്ഷാധികാരിയായി ഇമാം ഏൽപിക്കുന്ന അമീറോ ആയിരിക്കണം. എന്നാൽ, മൂന്ന് - നാല് ഖുത്വുബഃകൾ പക്ഷെ, സുന്നതാണെങ്കിലും കാലങ്ങളായി ഇവ നടപ്പില്ലെന്ന് ഇബ്നു ഹജർ(റ) പറയുന്നു. ശേഷം, മഹാൻ ഒരു കാര്യം ഉണർത്തുന്നുണ്ട്. അഥവാ, ഭരണാധികാരിയുടെ കൽപന പ്രകാരമല്ലാതെ ഈ സുന്നതുകൾ വീണ്ടും നടപ്പിൽ വരുത്താതിരിക്കുകയാണ് വേണ്ടത്. കാരണം ഫിത്‌നഃകൾ ഉണ്ടാവാനിടയുണ്ട്. 


وَتُرِكَتَا مِنْ أَزْمِنَةٍ عَدِيدَةٍ وَمِنْ ثَمَّ لَا يَنْبَغِي فِعْلُهَا الْآنَ إلَّا بِأَمْرِ الْإِمَامِ أَوْ نَائِبِهِ لِمَا يُخْشَى مِنْ الْفِتْنَةِ. اهـ

(تحفة: ٤/١٣٠)


ഇനി, നമ്മുടെ നാട്ടിലേക്കും പരിസരങ്ങളിലേക്കും നോക്കൂ. പല സുന്നതുകളും നടപ്പിലില്ല. സ്വുബ്ഹിനു മുമ്പ് തഹജ്ജുദിൻ്റെ നേരത്തെ ബാങ്ക്, ജുമുഅഃയുടെ ഖുത്വുബഃയിൽ 'സൂറതുൽ ഖാഫ്' തീർത്തും ഓതുന്നത് തുടങ്ങി പലതുമുണ്ട്. മഗ്‌രിബിന് മുമ്പുള്ള രണ്ട് റക്അത് സുന്നത് നിസ്കാരം, മഗ്‌രിബ് നിസ്കാര ശേഷം മുപ്പത്തിമൂന്ന് വീതം ചൊല്ലുന്ന വളരെ പ്രധാനപ്പെട്ട ദിക്റുകൾ - ഇങ്ങനെ ചിലത് പഴയകാലത്തെ പല പള്ളികളിലും നടപ്പില്ല. സൂക്ഷ്മതയും പവിത്രതയും നിറഞ്ഞ വലിയ പണ്ഡിതരുടെ കാലത്തും, അവരുടെ അറിവോടെയും ഈ രീതി തന്നെയാണ് തുടർന്നു പോന്നത്. അവരാരും അത്തരം കാര്യങ്ങളെ സുന്നതുകളാണെന്ന് കരുതി നടപ്പിലാക്കിയില്ല. ന്യായങ്ങൾ പലതാവാം. എല്ലാം നമുക്കറിയുകയുമില്ല. ഇബ്നു ഹജർ(റ) പറഞ്ഞത് പോലെ, പല ഫിത്‌നഃകളും ഭയന്നിരിക്കാം.

അപ്പോൾ, നാട്ടിൽ ഭിന്നിപ്പുണ്ടാവുക പോലോത്ത ഫിത്‌നഃകൾ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമായിരിക്കണം, സുന്നതുകൾ നടപ്പിലാക്കേണ്ടത്.


എന്നാൽ, ശവ്വാൽ മാസം ആറു ദിവസത്തെ സുന്നതു നോമ്പിനെക്കുറിച്ച് ഇമാമുകൾക്കിടയിൽ വ്യത്യസ്ത നിലപാടാണ്. മദീനഃക്കാർ, അത് ചെയ്തു വരുന്നില്ലെന്നും അതിനാൽ സുന്നതില്ലെന്നുമാണ് ഇമാം മാലിക്(റ)വിൻ്റെ വീക്ഷണം. എന്നാൽ ശാഫിഈ മദ്ഹബിൽ ഇത് സുന്നതാണ്. ഇമാം മാലിക്(റ)യുടെ ന്യായത്തെ ഇമാം നവവി(റ) നിരൂപിക്കുന്നത് നോക്കൂ:


قَوْلَهُ ﷺ (مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ) ... 

وَقَالَ مَالِكٌ وَأَبُو حَنِيفَةَ يُكْرَهُ ذَلِكَ، قَالَ مَالِكٌ فِي الْمُوَطَّأِ مَا رَأَيْتُ أَحَدًا مِنْ أَهْلِ الْعِلْمِ يَصُومُهَا قَالُوا فَيُكْرَهُ لِئَلَّا يُظَنَّ وُجُوبُهُ، وَدَلِيلُ الشَّافِعِيِّ وَمُوَافِقِيهِ هَذَا الْحَدِيثُ الصَّحِيحُ الصَّرِيحُ وَإِذَا ثَبَتَتِ السُّنَّةُ لَا تُتْرَكُ لِتَرْكِ بَعْضِ النَّاسِ أَوْ أَكْثَرِهِمْ أَوْ كُلِّهِمْ لَهَا. اهـ

(شرح مسلم للنووي: ٨/٥٦)


"സ്വഹീഹായ ഹദീസിൽ, വ്യക്തമായ കൽപനയുണ്ടായിരിക്കെ, അത് ഒഴിവാക്കേണ്ടതില്ല. ഒരു വിഭാഗമോ, കൂടുതൽ പേരോ, എന്നല്ല എല്ലാവരും ഉപേക്ഷിച്ചാൽ തന്നെയും, സ്ഥിരപ്പെട്ട സുന്നതുകളെ മാറ്റി നിർത്തേണ്ടതല്ല. "


ഈ നിലപാട്, നാം ആദ്യം പറഞ്ഞതിനോട് എതിരാണെന്ന് തോന്നിയേക്കാം. ഇല്ല, സുന്നതുകൾ ജന സമക്ഷം നടപ്പിൽ വരുത്തുന്നതും, നോമ്പ് പോലോത്ത സ്വന്തമായി പ്രവർത്തിക്കുന്ന കർമ്മങ്ങളും വ്യത്യാസമുണ്ടല്ലോ. ആദ്യത്തേതിൽ പല ഫിത്‌നഃകളും ഉണ്ടാകാം. രണ്ടാമത്തേതിൽ അങ്ങനെ വരുന്നില്ല. 


الجهاد ليس دفاعا فقط

 (وَعَنْ أَنَسٍ رضي الله عنه، عَنِ النَّبِيِّ - ﷺ - قَالَ: «جَاهِدُوا الْمُشْرِكِينَ»): أَيْ: قَاتِلُوهُمْ، وَهُوَ بِظَاهِرِهِ يَشْمَلُ الْحَرَمَ وَالْأَشْهُرَ الْحُرُمَ وَالْبَدْءَ بِالْقِتَالِ. *قَالَ ابْنُ الْهُمَامِ: وَقِتَالُ الْكُفَّارِ الَّذِينَ لَمْ يُسْلِمُوا وَهُمْ مِنْ مُشْرِكِي الْعَرَبِ، أَوْ لَمْ يُسْلِمُوا وَلَمْ يُعْطُوا الْجِزْيَةَ مِنْ غَيْرِهِمْ وَاجِبٌ وَإِنْ لَمْ يَبْدَؤُونَا ; لِأَنَّ الْأَدِلَّةَ الْمُوجِبَةَ لَهُ لَمْ تُقَيِّدِ الْوُجُوبَ بِبَدْئِهِمْ خِلَافًا لِمَا نُقِلَ عَنِ الثَّوْرِيِّ. وَالزَّمَانُ الْخَاصُّ كَالْأَشْهُرِ الْحُرُمِ وَغَيْرِهَا سَوَاءٌ خِلَافًا لِعَطَاءَ، وَلَقَدِ اسْتُبْعِدَ مَا عَنِ الثَّوْرِيِّ. وَتَمَسُّكُهُ بِقَوْلِهِ تَعَالَى: ﴿فَإِنْ قَاتَلُوكُمْ فَاقْتُلُوهُمْ﴾ [البقرة: ١٩١] فَإِنَّهُ لَا يَخْفَى عَلَيْهِ نَسْخُهُ وَصَرِيحُ قَوْلِهِ - ﷺ - فِي الصَّحِيحَيْنِ:»«أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَقُولُوا لَا إِلَهَ إِلَّا اللَّهُ» " الْحَدِيثَ. تُوجِبُ ابْتِدَاءَهُمْ بِأَدْنَى تَأَمُّلٍ.* 


وَحَاصَرَ - ﷺ - الطَّائِفَ لِعَشْرٍ بَقِينَ مِنْ ذِي الْحِجَّةِ إِلَى آخِرِ الْمُحَرَّمِ، أَوْ إِلَى شَهْرٍ، وَقَدِ اسْتُدِلَّ عَلَى نَسْخِ الْحُرْمَةِ فِي الْأَشْهُرِ الْحُرُمِ بِقَوْلِهِ تَعَالَى: ﴿فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ﴾ [التوبة: ٥] وَهُوَ بِنَاءٌ عَلَى التَّحَرُّزِ بِلَفْظِ: حَيْثُ فِي الزَّمَانِ، وَلَا شَكَّ أَنَّهُ كَثِيرٌ فِي الِاسْتِعْمَالِ. وَقَوْلُهُ: (بِأَمْوَالِكُمْ): أَيْ: بِالتَّجْهِيزِ (وَأَنْفُسِكُمْ): أَيْ: بِالْمُبَاشَرَةِ (وَأَلْسِنَتِكُمْ): أَيْ: بِدَعْوَتِهِمْ إِلَى اللَّهِ تَعَالَى، *وَقَالَ الْمُظْهِرُ: أَيْ: جَاهِدُوهُمْ بِهَا ; أَيْ: بِأَنْ تَذُمُّوهُمْ وَتَعِيبُوهُمْ وَتَسُبُّوا أَصْنَامَهُمْ وَدِينَهُمُ الْبَاطِلَ، وَبِأَنْ تُخَوِّفُوهُمْ بِالْقَتْلِ وَالْأَخْذِ وَمَا أَشْبَهَ ذَلِكَ، فَإِنْ قُلْتَ: هَذَا يُخَالِفُ قَوْلَهُ تَعَالَى: ﴿وَلَا تَسُبُّوا الَّذِينَ يَدْعُونَ مِنْ دُونِ اللَّهِ فَيَسُبُّوا اللَّهَ عَدْوًا بِغَيْرِ عِلْمٍ﴾ [الأنعام: ١٠٨] قُلْتُ: كَانَ الْمُسْلِمُونَ يَسُبُّونَ آلِهَتَهُمْ فَنُهُوا، لِئَلَّا يَكُونَ سَبُّهُمْ سَبَبًا لِسَبِّ اللَّهِ تَعَالَى، وَالنَّهَيُ مُنْصَبٌّ عَلَى الْفِعْلِ الْمُعَلَّلِ، فَإِذَا لَمْ يُؤَدِّ السَّبُّ إِلَى سَبِّ اللَّهِ تَعَالَى جَازَ اهـ.*


وَفِيهِ أَنَّهُ سَبَبٌ غَالِبِيٌّ، وَعَدَمُ كَوْنِهِ سَبَبًا أَمْرٌ مَوْهُومٌ فَيَتَعَيَّنَ النَّهْيُ، لَا سِيَّمَا مَبْنَى الْأَحْكَامِ الشَّرْعِيَّةِ عَلَى أُمُورِ الْغَالِبِيَّةِ، مَعَ أَنَّ حَالَةَ الِاسْتِوَاءِ، بَلْ وَقْتُ الِاحْتِمَالِ يُرَجِّحُ النَّهْيَ، نَعَمْ يُمْكِنُ أَنْ يَكُونَ النَّهْيُ وَارِدًا عَلَى أَنْ يَكُونَ الِابْتِدَاءُ مِنَ الْمُؤْمِنِينَ) ; لِأَنَّهُ رُبَّمَا يَكُونُ سَبَبًا لِسَبِّهِمْ، أَمَّا إِذَا كَانَ الِابْتِدَاءُ مِنْهُمْ فَلَيْسَ كَذَا ; لِأَنَّ هَذَا الْخَوْفَ فِي الَّذِينَ غَلَبَ الْجَهْلُ وَالسَّفَهُ عَلَيْهِمْ مِنَ الْكُفَّارِ، *أَمَّا أَكْثَرُهُمْ فَيُعَظِّمُونَ اللَّهَ! وَيَقُولُونَ: ﴿هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ - وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ﴾* [لقمان: ١٨ - ٢٥] (رَوَاهُ أَبُو دَاوُدَ، وَالنَّسَائِيُّ، وَالدَّارِمِيُّ): وَكَذَا أَحْمَدُ وَابْنُ حِبَّانَ وَالْحَاكِمُ.


مرقاة المفاتيح

Sunday, January 18, 2026

ഇബ്നു തൈമിയ്യയെ പെടുത്തിയ ഇന്ത്യൻ പണ്ഡിതൻ....... ജിഹത്ത് വാദം ഇബ്നു തൈമിയ്യയെ വീഴ്ത്തി .......ابن تيمية مع الصفي الهندي

 ഇബ്നു തൈമിയ്യയെ പെടുത്തിയ ഇന്ത്യൻ പണ്ഡിതൻ.......


ജിഹത്ത് വാദം ഇബ്നു തൈമിയ്യയെ വീഴ്ത്തി .......




ഇമാം താജുദ്ദീൻ അസ്സുബ്കി (റ) അദ്ദേഹത്തിന്റെ 'ത്വബഖാത്തുശ് ശാഫിഇയ്യതിൽ കുബ്റാ' എന്ന വിഖ്യാത ഗ്രന്ഥത്തിൽ, പ്രമുഖ പണ്ഡിതനായിരുന്ന സഫിയുദ്ദീൻ അൽ-ഹിന്ദി (റ) യെ കുറിച്ച് വിവരിക്കുന്നു..



മുഹമ്മദ് ബിൻ അബ്ദുറഹീം ബിൻ മുഹമ്മദ്, ശൈഖ് സഫിയുദ്ദീൻ അൽ-ഹിന്ദി അൽ-അർമവി. അബുൽ ഹസൻ അശ്അരിയുടെ (അശ്അരി മദ്ഹബ്) ആദർശങ്ങളിൽ അഗാധപണ്ഡിതനായിരുന്നു അദ്ദേഹം. ഇന്ത്യയിൽ (ഹിജ്റ 644-ൽ) ജനിച്ച അദ്ദേഹം പിന്നീട് യമൻ, ഈജിപ്ത്, റൂം എന്നിവിടങ്ങൾ സന്ദർശിക്കുകയും അവസാനം ദമസ്കസിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. അദ്ദേഹം വളരെ ലളിതമായി ജീവിച്ചിരുന്ന, തമാശകൾ ആസ്വദിച്ചിരുന്ന വ്യക്തിയായിരുന്നു.



ഇബ്നു തൈമിയ്യയുമായുള്ള സംവാദം:


ഇബ്നു തൈമിയ്യയുടെ 'അൽ-അഖീദത്തുൽ ഹമവിയ്യ' എന്ന ഗ്രന്ഥത്തിലെ ചില പരാമർശങ്ങൾ (പ്രത്യേകിച്ച് അല്ലാഹുവിന് ദിശയുണ്ട് - ജിഹത്ത് - എന്ന വാദം) വലിയ വിവാദമുണ്ടാക്കിയപ്പോൾ അമീർ തൻകസ് ഒരു പണ്ഡിത സഭ വിളിച്ചുകൂട്ടി. അവിടെ ഇബ്നു തൈമിയ്യയോട് സംവദിക്കാൻ എല്ലാവരും നിർദ്ദേശിച്ചത് ശൈഖ് സഫിയുദ്ദീൻ അൽ-ഹിന്ദിയെ ആയിരുന്നു.


> "ശൈഖ് ഹിന്ദി ഒരു വിഷയം അവതരിപ്പിക്കാൻ തുടങ്ങിയാൽ വളരെ ദീർഘമായി, എല്ലാ വശങ്ങളും ചിന്തിച്ച്, എതിരാളികൾക്ക് മറുപടി പറയാൻ ഇടയില്ലാത്ത വിധം വ്യക്തമായി സംസാരിക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ഹിന്ദി സംസാരിച്ചു തുടങ്ങിയപ്പോൾ, ഇബ്നു തൈമിയ്യ തന്റെ പതിവുപോലെ ധൃതി കാണിക്കാനും ഒരു വിഷയത്തിൽ നിന്ന് മറ്റൊരു വിഷയത്തിലേക്ക് ചാടിപ്പോകാനും ശ്രമിച്ചു.

> അപ്പോൾ ഹിന്ദി അദ്ദേഹത്തോട് പറഞ്ഞു: 'ഇബ്നു തൈമിയ്യ, നിങ്ങളെ ഞാൻ ഒരു കുരുവിയെപ്പോലെയേ കാണുന്നുള്ളൂ; ഒരിടത്ത് നിന്ന് പിടിക്കാൻ നോക്കുമ്പോൾ മറ്റൊരിടത്തേക്ക് നിങ്ങൾ പറന്നു മാറുന്നു.'

> ആ സഭയിലുണ്ടായിരുന്ന പണ്ഡിതന്മാരുടെയെല്ലാം ഉസ്താദായിരുന്നു ശൈഖ് ഹിന്ദി. അമീർ തൻകസിന് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. എല്ലാവരും ഹിന്ദിയുടെ അഭിപ്രായത്തെ ശരിവെച്ചു. അല്ലാഹുവിന് 'ജിഹത്ത്' (ദിശ) ഉണ്ടെന്ന വാദമുയർത്തിയ ആ വിഷയത്തിന്റെ പേരിൽ ഇബ്നു തൈമിയ്യ തടവിലാക്കപ്പെട്ടു. അദ്ദേഹത്തിന്റെ അനുയായികളെ തൽസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും നഗരത്തിൽ വിളംബരം നടത്തുകയും ചെയ്തു."

(ത്വബഖാത്തുൽ ഇമാമി സുബ്കി )

*ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﺮﺣﻴﻢ ﺑﻦ ﻣﺤﻤﺪ اﻟﺸﻴﺦ ﺻﻔﻲ اﻟﺪﻳﻦ اﻟﻬﻨﺪﻱ* اﻷﺭﻣﻮﻱ

اﻟﻤﺘﻜﻠﻢ ﻋﻠﻰ ﻣﺬﻫﺐ اﻷﺷﻌﺮﻱ

ﻛﺎﻥ ﻣﻦ ﺃﻋﻠﻢ اﻟﻨﺎﺱ ﺑﻤﺬﻫﺐ اﻟﺸﻴﺦ ﺃﺑﻲ اﻟﺤﺴﻦ ﻭﺃﺩﺭاﻫﻢ ﺑﺄﺳﺮاﺭﻩ ﻣﺘﻀﻠﻌﺎ ﺑﺎﻷﺻﻠﻴﻦ

اﺷﺘﻐﻞ ﻋﻠﻰ اﻟﻘﺎﺿﻲ ﺳﺮاﺝ اﻟﺪﻳﻦ ﺻﺎﺣﺐ اﻟﺘﺤﺼﻴﻞ

ﻭﺳﻤﻊ ﻣﻦ اﻟﻔﺨﺮ ﺑﻦ اﻟﺒﺨﺎﺭﻱ

ﺭﻭﻯ ﻋﻨﻪ ﺷﻴﺨﻨﺎ اﻟﺬﻫﺒﻲ

ﻭﻣﻦ ﺗﺼﺎﻧﻴﻔﻪ ﻓﻲ ﻋﻠﻢ اﻟﻜﻼﻡ اﻟﺰﺑﺪﺓ ﻭﻓﻲ ﺃﺻﻮﻝ اﻟﻔﻘﻪ اﻟﻨﻬﺎﻳﺔ ﻭاﻟﻔﺎﺋﻖ ﻭاﻟﺮﺳﺎﻟﺔ اﻟﺴﻴﻔﻴﺔ

ﻭﻛﻞ ﻣﺼﻨﻔﺎﺗﻪ ﺣﺴﻨﺔ ﺟﺎﻣﻌﺔ ﻻ ﺳﻴﻤﺎ اﻟﻨﻬﺎﻳﺔ

 *ﻣﻮﻟﺪﻩ ﺑﺒﻼﺩ اﻟﻬﻨﺪ ﺳﻨﺔ ﺃﺭﺑﻊ ﻭﺃﺭﺑﻌﻴﻦ ﻭﺳﺘﻤﺎﺋﺔ* 

ﻭﺭﺣﻞ ﺇﻟﻰ اﻟﻴﻤﻦ ﺳﻨﺔ ﺳﺒﻊ ﻭﺳﺘﻴﻦ ﺛﻢ ﺣﺞ ﻭﻗﺪﻡ ﺇﻟﻰ ﻣﺼﺮ ﺛﻢ ﺳﺎﺭ ﺇﻟﻰ اﻟﺮﻭﻡ ﻭاﺟﺘﻤﻊ ﺑﺴﺮاﺝ اﻟﺪﻳﻦ

ﺛﻢ ﻗﺪﻡ ﺩﻣﺸﻖ ﺳﻨﺔ ﺧﻤﺲ ﻭﺛﻤﺎﻧﻴﻦ ﻭاﺳﺘﻮﻃﻨﻬﺎ ﻭﺩﺭﺱ ﺑﺎﻷﺗﺎﺑﻜﻴﺔ ﻭاﻟﻈﺎﻫﺮﻳﺔ اﻟﺠﻮاﻧﻴﺔ ﻭﺷﻐﻞ اﻟﻨﺎﺱ ﺑﺎﻟﻌﻠﻢ

 *ﺗﻮﻓﻲ ﺑﺪﻣﺸﻖ ﺳﻨﺔ ﺧﻤﺲ ﻋﺸﺮﺓ ﻭﺳﺒﻌﻤﺎﺋﺔ* 

ﻭﻛﺎﻥ ﺧﻄﻪ ﻓﻲ ﻏﺎﻳﺔ اﻟﺮﺩاءﺓ ﻭﻛﺎﻥ ﺭﺟﻼ ﻇﺮﻳﻔﺎ ﺳﺎﺫﺟﺎ ﻓﻴﺤﻜﻰ ﺃﻧﻪ ﻗﺎﻝ ﻭﺟﺪﺕ ﻓﻲ ﺳﻮﻕ اﻟﻜﺘﺐ ﻣﺮﺓ ﻛﺘﺎﺑﺎ ﺑﺨﻂ ﻇﻨﻨﺘﻪ ﺃﻗﺒﺢ ﻣﻦ ﺧﻄﻲ ﻓﻐﺎﻟﻴﺖ ﻓﻲ ﺛﻤﻨﻪ ﻭاﺷﺘﺮﻳﺘﻪ ﻷﺣﺘﺞ ﺑﻪ ﻋﻠﻰ ﻣﻦ ﻳﺪﻋﻲ ﺃﻥ ﺧﻄﻲ ﺃﻗﺒﺢ اﻟﺨﻄﻮﻁ ﻓﻠﻤﺎ ﻋﺪﺕ ﺇﻟﻰ اﻟﺒﻴﺖ ﻭﺟﺪﺗﻪ ﺑﺨﻄﻲ اﻟﻘﺪﻳﻢ



 *ﻭﻟﻤﺎ ﻭﻗﻊ ﻣﻦ اﺑﻦ ﺗﻴﻤﻴﺔ ﻓﻲ اﻟﻤﺴﺌﻠﺔ اﻟﺤﻤﻮﻳﺔ ﻣﺎ ﻭﻗﻊ ﻭﻋﻘﺪ ﻟﻪ اﻟﻤﺠﻠﺲ ﺑﺪاﺭ اﻟﺴﻌﺎﺩﺓ* ﺑﻴﻦ ﻳﺪﻱ اﻷﻣﻴﺮ ﺗﻨﻜﺰ ﻭﺟﻤﻌﺖ اﻟﻌﻠﻤﺎء ﺃﺷﺎﺭﻭا ﺑﺄﻥ اﻟﺸﻴﺦ اﻟﻬﻨﺪﻱ ﻳﺤﻀﺮ ﻓﺤﻀﺮ ﻭﻛﺎﻥ اﻟﻬﻨﺪﻱ ﻃﻮﻳﻞ اﻟﻨﻔﺲ ﻓﻲ اﻟﺘﻘﺮﻳﺮ ﺇﺫا ﺷﺮﻉ ﻓﻲ ﻭﺟﻪ ﻳﻘﺮﺭﻩ ﻻ ﻳﺪﻉ ﺷﺒﻬﺔ

ﻭﻻ اﻋﺘﺮاﺿﺎ ﺇﻻ ﻗﺪ ﺃﺷﺎﺭ ﺇﻟﻴﻪ ﻓﻲ اﻟﺘﻘﺮﻳﺮ ﺑﺤﻴﺚ ﻻ ﻳﺘﻢ اﻟﺘﻘﺮﻳﺮ ﺇﻻ ﻭﻗﺪ ﺑﻌﺪ ﻋﻠﻰ اﻟﻤﻌﺘﺮﺽ ﻣﻘﺎﻭﻣﺘﻪ *ﻓﻠﻤﺎ ﺷﺮﻉ ﻳﻘﺮﺭ ﺃﺧﺬ اﺑﻦ ﺗﻴﻤﻴﺔ ﻳﻌﺠﻞ ﻋﻠﻴﻪ ﻋﻠﻰ ﻋﺎﺩﺗﻪ* ﻭﻳﺨﺮﺝ ﻣﻦ ﺷﻲء ﺇﻟﻰ ﺷﻲء *ﻓﻘﺎﻝ ﻟﻪ اﻟﻬﻨﺪﻱ ﻣﺎ ﺃﺭاﻙ ﻳﺎ اﺑﻦ ﺗﻴﻤﻴﺔ ﺇﻻ ﻛﺎﻟﻌﺼﻔﻮﺭ ﺣﻴﺚ ﺃﺭﺩﺕ ﺃﻥ ﺃﻗﺒﻀﻪ ﻣﻦ ﻣﻜﺎﻥ ﻓﺮ ﺇﻟﻰ ﻣﻜﺎﻥ ﺁﺧﺮ* ﻭﻛﺎﻥ اﻷﻣﻴﺮ ﺗﻨﻜﺰ ﻳﻌﻈﻢ اﻟﻬﻨﺪﻱ ﻭﻳﻌﺘﻘﺪﻩ ﻭﻛﺎﻥ اﻟﻬﻨﺪﻱ ﺷﻴﺦ اﻟﺤﺎﺿﺮﻳﻦ ﻛﻠﻬﻢ ﻓﻜﻠﻬﻢ ﺻﺪﺭ ﻋﻦ ﺭﺃﻳﻪ *ﻭﺣﺒﺲ اﺑﻦ ﺗﻴﻤﻴﺔ ﺑﺴﺒﺐ ﺗﻠﻚ اﻟﻤﺴﺌﻠﺔ ﻭﻫﻲ اﻟﺘﻲ ﺗﻀﻤﻨﺖ ﻗﻮﻟﻪ ﺑﺎﻟﺠﻬﺔ ﻭﻧﻮﺩﻱ ﻋﻠﻴﻪ ﻓﻲ اﻟﺒﻠﺪ ﻭﻋﻠﻰ ﺃﺻﺤﺎﺑﻪ* ﻭﻋﺰﻟﻮا ﻣﻦ ﻭﻇﺎﺋﻔﻬﻢ


طبقات الامام السبكي


പ്രധാന പോയിന്റുകൾ:

 * സഫിയുദ്ദീൻ അൽ-ഹിന്ദി: ഇന്ത്യയിൽ ജനിച്ച പ്രമുഖ അശ്അരി പണ്ഡിതൻ.

 * വിവാദം: ഇബ്നു തൈമിയ്യയുടെ 'ഹമവിയ്യ' എന്ന പുസ്തകത്തിലെ അല്ലാഹുവിന് ദിശയുണ്ട് എന്ന വാദം.

 * വിധി: സഫിയുദ്ദീൻ അൽ-ഹിന്ദിയുടെ വാദങ്ങൾ അംഗീകരിക്കപ്പെടുകയും ഇബ്നു തൈമിയ്യയുടെ വാദങ്ങൾ തള്ളപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് അദ്ദേഹം ജയിലിലായി.


Aslam Kamil saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

മഹാന്മാർ ഉസ്തദുമാർ ശ്രേഷ്ഠതയുള്ളവർ വരുമ്പോൾ എഴുന്നേറ്റു നിൽക്കൽ*

 *മഹാന്മാർ ഉസ്തദുമാർ ശ്രേഷ്ഠതയുള്ളവർ വരുമ്പോൾ എഴുന്നേറ്റു നിൽക്കൽ*


Aslam Kamil saquafi parappanangadi

_____________________


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.


https://islamicglobalvoice.blogspot.in/?m=0

______________________


ലോകപ്രശസ്ത പണ്ഡിതരും മുഹദ്ധിസും ഫാഖീഹു ആയഇമാം നവവിയുടെ 'അൽ-അദ്കാർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു


 'ശ്രേഷ്ഠരായ വ്യക്തികൾക്കായി എഴുന്നേറ്റ് നിൽക്കുന്നതിന്റെ വിധി' 

فَصْلُ [جواز القيام لأصحاب الفضل] :


١٣٦٣- وأما إكرامُ الداخل بالقيام،


 فالذي نختارهُ أنه مستحبّ لمن كان فيه فضيلةٌ ظاهرةٌ من علم، أو صلاح، أو شرفٍ، أو ولايةٍ مصحوبةٍ بصيانةٍ، أو له ولادةٌ، أو رَحِمٌ مع سنّ ونحو ذلك، ويكون هذا القيام للبِرّ والإِكرام والاحترام، لا للرياء والإِعظام،

 

" ശ്രേഷ്ഠരായ വ്യക്തികൾക്കായി എഴുന്നേറ്റ് നിൽക്കുന്നതിന്റെ അനുവാദ നീയമാണ് .


വിജ്ഞാനം, സൽസ്വഭാവം (സ്വലാഹ്), മാന്യത (ശറഫ്), അല്ലെങ്കിൽ നീതിയോടുകൂടിയ അധികാരം (വിലായത്ത്) തുടങ്ങിയ പ്രകടമായ ശ്രേഷ്ഠതകളുള്ളവർക്ക് വേണ്ടിയോ, മാതാപിതാക്കൾ, കുടുംബബന്ധമുള്ളവർ, പ്രായമുള്ളവർ തുടങ്ങിയവർക്ക് വേണ്ടിയോ എഴുന്നേറ്റ് നിൽക്കുന്നത് മുസ്തഹബ്ബ് (അഭികാമ്യം) ആണ്.


പുറത്തുനിന്ന് ഒരാൾ വരുമ്പോൾ അയാളെ ആദരിക്കുന്നതിനായി എഴുന്നേറ്റ് നിൽക്കുന്ന വിഷയത്തിൽ ഞങ്ങൾ തിരഞ്ഞെടുക്കുന്ന അഭിപ്രായം (മദ്ഹബ്) ഇതാണ്: 


ഈ എഴുന്നേറ്റ് നിൽക്കൽ അവർക്കുള്ള ഗുണകാംക്ഷ (ബിർറ്), ആദരവ് (ഇക്റാം), ബഹുമാനം (ഇഹ്തിറാം) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം; അല്ലാതെ കാണിക്കാനോ (രിയാഅ്) അതിരുകടന്ന മഹത്വപ്പെടുത്താനോ (ഇഅ്ളാം) ആകരുത്. ഞങ്ങൾ തിരഞ്ഞെടുത്ത ഈ അഭിപ്രായത്തിന് അനുസരിച്ചാണ് മുൻഗാമികളും (സലഫ്) പിൻഗാമികളും (ഖലഫ്) പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ഈ വിഷയത്തിൽ ഞാൻ ഒരു പ്രത്യേക ലഘുഗ്രന്ഥം (ജുസ്അ്) തന്നെ രചിച്ചിട്ടുണ്ട്. ഞാൻ മുകളിൽ സൂചിപ്പിച്ച കാര്യങ്ങളെ ശരിവെക്കുന്ന ഹദീസുകളും ചരിത്രരേഖകളും മുൻഗാമികളുടെ വാക്കുകളും പ്രവൃത്തികളും അതിൽ ശേഖരിച്ചിട്ടുണ്ട്. അതിന് വിരുദ്ധമായി വന്ന കാര്യങ്ങളും അവയ്ക്കുള്ള വ്യക്തമായ മറുപടികളും ഞാൻ അതിൽ വിവരിച്ചിട്ടുണ്ട്. ആർക്കെങ്കിലും ഈ വിഷയത്തിൽ സംശയമുണ്ടെങ്കിൽ ആ ഗ്രന്ഥം വായിക്കാവുന്നതാണ്; ഇൻഷാ അല്ലാഹ്, അതിലൂടെ അവരുടെ സംശയങ്ങൾ ദൂരീകരിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ."


(അൽ അദ്കാറ് അന്നവവി പേ:439 )

(അത്തിബ് യാൻ അന്നവവി رحمه الله 

പേജ് 303)


സ്വഹീഹുൽ ബുഖാരിയിൽ ഇങ്ങനെ കാണാം

باب قول النبي صلى الله عليه وسلم قوموا إلى سيدكم


5907 حدثنا أبو الوليد حدثنا شعبة عن سعد بن إبراهيم عن أبي أمامة بن سهل بن حنيف عن أبي سعيد أن أهل قريظة نزلوا على حكم سعد فأرسل النبي صلى الله عليه وسلم إليه فجاء فقال قوموا إلى سيدكم أو قال خيركم

നബി ﷺ

 “നിങ്ങളുടെ നേതാവിനുവേണ്ടി എഴുന്നേൽക്കൂ” 

എന്ന് പറഞ്ഞ വാക്ക്


 അബൂ സഈദ് (റ) ൽ നിന്ന് روایت ചെയ്യുന്നു:


ബനു ഖുറൈള

 സഅ്ദ് (റ)യുടെ വിധി അംഗീകരിച്ച് കീഴടങ്ങിയപ്പോൾ, 

നബി ﷺ സഅ്ദിനെ വിളിപ്പിച്ചു. അദ്ദേഹം വന്നപ്പോൾ

 നബി ﷺ പറഞ്ഞു:


“നിങ്ങളുടെ നേതാവിനുവേണ്ടി എഴുന്നേൽക്കൂ”

അഥവാ: “നിങ്ങളിലെ ഉത്തമനുവേണ്ടി എഴുന്നേൽക്കൂ.”


ഇബ്ന്‍ ബത്താലിന്റെ വ്യാഖ്യാനം:

قال ابن بطال : في هذا الحديث أمر الإمام الأعظم بإكرام الكبير من المسلمين ومشروعية إكرام أهل الفضل في مجلس الإمام الأعظم والقيام فيه لغيره من أصحابه وإلزام الناس كافة بالقيام إلى الكبير منهم .


ഈ ഹദീസിൽ ലഭിക്കുന്നത്.

മുസ്ലിംകളിൽ പ്രായത്തിലും സ്ഥാനത്തിലും മഹത്തായവരെ ആദരിക്കണമെന്ന്

ഇമാമിന്റെയും നേതാവിന്റെയും സന്നിധിയിൽ ഗുണഗണങ്ങളുള്ളവരെ ആദരിക്കുന്നത് ശരിയാണെന്നും


*നേതാവിനോ വലിയ വ്യക്തിക്കോ വേണ്ടി എഴുന്നേൽക്കുന്നത് അനുവദനീയമാണെന്നും

സമൂഹത്തിലെ എല്ലാവരെയും വലിയവർക്കായി എഴുന്നേൽക്കാൻ ബാധ്യതയാണന്നും  വ്യക്തമാകുന്നു.


وقد منع من ذلك قوم واحتجوا بحديث أبي أمامة قال خرج علينا النبي - صلى الله عليه وسلم - متوكئا على عصا فقمنا له فقال لا تقوموا كما تقوم الأعاجم بعضهم لبعض 


وأجاب عنه الطبري بأنه حديث ضعيف مضطرب السند فيه من لا يعرف ،

 واحتجوا أيضا بحديث عبد الله بن بريدة أن أباه دخل على معاوية فأخبره أن النبي - صلى الله عليه وسلم - قال من أحب أن يتمثل له الرجال قياما وجبت له النار . 



وأجاب عنه الطبري بأن هذا الخبر إنما فيه نهي من يقام له عن السرور بذلك لا نهي من يقوم له إكراما له



ചിലർ ഇതിനെ നിരസിച്ചു. അവർ അബൂ ഉമാമ (റ)യിൽ നിന്ന് വരുന്ന ഒരു ഹദീസ് ഉദ്ധരിച്ചു:

നബി ﷺ ഒരു വടി ചാരിയായി പുറത്തുവന്നപ്പോൾ ഞങ്ങൾ എഴുന്നേറ്റു. അപ്പോൾ നബി ﷺ പറഞ്ഞു:

“അന്യജാതികൾ തമ്മിൽ തമ്മിൽ ചെയ്യുന്ന പോലെ നിങ്ങൾ എഴുന്നേൽക്കരുത്.”


ഇതിന് ത്വബരീ رحمه الله മറുപടി പറഞ്ഞു:


ഈ ഹദീസ് ദുർബലവും (ദയീഫ്) സനദ് അസ്ഥിരവുമാണ്; അറിയപ്പെടാത്ത റാവികൾ അതിലുണ്ട്.


അവർ മറ്റൊരു ഹദീസും ഉദ്ധരിച്ചു:


അബ്ദുല്ലാഹ് ബിൻ ബുറൈദ തന്റെ പിതാവിൽ നിന്ന് روایت ചെയ്യുന്നു:

നബി ﷺ പറഞ്ഞു:

“ആൾക്കാർ തനിക്കുവേണ്ടി എഴുന്നേൽക്കുന്നത് ഇഷ്ടപ്പെടുന്നവന് നരകം നിർബന്ധമാണ്.”


*തബരീ رحمه الله

ഇതിന് മറുപടി പറഞ്ഞു:*


ഇത് എഴുന്നേൽക്കുന്നതിനെ നിരോധിക്കുന്നതല്ല, മറിച്ച് തനിക്കുവേണ്ടി എഴുന്നേൽക്കുന്നതിൽ സന്തോഷിക്കുന്ന അഹങ്കാര മനോഭാവത്തെയാണ് നിരോധിക്കുന്നത്.


وقال الخطابي في حديث الباب " 

جواز إطلاق السيد " على الخير الفاضل ، وفيه أن قيام المرءوس للرئيس الفاضل والإمام العادل والمتعلم للعالم مستحب وإنما يكره لمن كان بغير هذه الصفات .


 ومعنى حديث " من أحب أن يقام له " أي بأن يلزمهم بالقيام له صفوفا على طريق الكبر والنخوة


ഖത്താബിയുടെ വിശദീകരണം:

ഈ ഹദീസിൽ “സയ്യിദ്” (നേതാവ്/പ്രമുഖൻ) എന്ന പദം നല്ലവർക്കും ശ്രേഷ്ഠർക്കും ഉപയോഗിക്കാം എന്നതിന് തെളിവുണ്ട്.


* നീതിമാനായനേതാവിനും, നല്ല ഇമാമിനും, പണ്ഡിതനുമൊക്കെയായി എഴുന്നേൽക്കുന്നത് മുസ്തഹബ്ബാണ്.*

എന്നാൽ ഈ ഗുണങ്ങൾ ഇല്ലാത്തവർക്ക് അത് ചെയ്യുന്നത് പാടുള്ളതല്ല

.

“ആൾക്കാർ എഴുന്നേൽക്കുന്നത് ഇഷ്ടപ്പെടുന്നവൻ” എന്ന ഹദീസിന്റെ അർത്ഥം:

അഹങ്കാരത്തോടെ, നിർബന്ധിച്ച്, ആളുകളെ നിരയായി എഴുന്നേൽപ്പിക്കാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ചാണ്.


അനസ് (റ) ൽ നിന്ന് വരുന്ന മറ്റൊരു റിപ്പോർട്ട്:

തബറാനി “അൽ-അൗസത്” ൽ അനസ് (റ) ൽ നിന്ന് روایت ചെയ്യുന്നു:

“നിങ്ങള്ക്ക് മുൻപുള്ളവർ നശിച്ചത് അവരുടെ രാജാക്കന്മാർ ഇരിക്കുമ്പോൾ അവർ എഴുന്നേറ്റ് അതിക്രമമായി ആദരിച്ചതിനാലാണ്.”


മുന്‍പറഞ്ഞ തബരിرحمه الله

യുടെ അഭിപ്രായം 

ഇമാം മുന്ദിരിرحمه الله

 ഉദ്ധരിക്കുന്നു:

നിരോധനം എഴുന്നേൽക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന അഹങ്കാര മനോഭാവത്തോടാണ് മാത്രം ബന്ധപ്പെട്ടത്.


നവവി (റഹ്) യുടെ നിലപാട്:


ഹദീസ് (മുഅാവിയ (റ) വഴി വന്നത്)യുടെ ശരിയായ അർത്ഥം:

ആൾക്കാർ തനിക്കുവേണ്ടി എഴുന്നേൽക്കണം എന്ന ആഗ്രഹം ഹറാമാണെന്ന് മുന്നറിയിപ്പാണ്.

അതിൽ എഴുന്നേൽക്കുന്നത് തന്നെ ഹറാമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല.

ഒരാൾക്ക് അങ്ങനെ ഒരു ആഗ്രഹം ഇല്ലാതെ ആളുകൾ എഴുന്നേറ്റാൽ അവനു കുറ്റമില്ല.

എഴുന്നേറ്റാലും ഇല്ലെങ്കിലും, ഹൃദയത്തിലെ ആഗ്രഹമാണ് പാപം.

അതിനാൽ ഈ ഹദീസ് ഉപയോഗിച്ച് എഴുന്നേൽക്കൽ പൂർണ്ണമായി നിരോധിക്കാനാവില്ല.

“എഴുന്നേൽക്കൽ ആഗ്രഹത്തിലേക്ക് നയിക്കും” എന്ന വാദം ദുർബലമാണ്; കാരണം നിരോധനം ആഗ്രഹത്തോടാണ് മാത്രം ബന്ധിപ്പിച്ചിരിക്കുന്നത്.

ഫത്ഹുൽ ബാരി 51 / 11


ചുരുക്കത്തിൽ


👉 നേതാവിനോ പണ്ഡിതനോ ശ്രേഷ്ഠനോ വേണ്ടി ആദരത്തോടെ എഴുന്നേൽക്കുന്നത് പുണ്യമാണ്

👉 അഹങ്കാരത്തോടെ ആളുകളെ എഴുന്നേൽപ്പിക്കാൻ ആഗ്രഹിക്കുന്നതാണ് നിരോധിച്ചത്.


وفي فتح الباري11/51


قلت وورد في خصوص القيام على رأس الكبير الجالس ما أخرجه الطبراني في " الأوسط " عن أنس قال : إنما هلك من كان قبلكم بأنهم عظموا ملوكهم بأن قاموا وهم قعود ثم حكى المنذري قول الطبري ، وأنه قصر النهي على من سره القيام له لما في ذلك من محبة التعاظم ورؤية منزلة نفسه وسيأتي ترجيح النووي لهذا القول .


وقال النووي في الجواب عن حديث معاوية : إن الأصح والأولى بل الذي لا حاجة إلى ما سواه أن معناه زجر المكلف أن يحب قيام الناس له قال وليس فيه تعرض للقيام بمنهي ولا غيره وهذا متفق عليه .


قال والمنهي عنه محبة القيام فلو لم يخطر بباله فقاموا له أو لم يقوموا فلا لوم عليه فإن أحب ارتكب التحريم سواء قاموا أو لم يقوموا قال فلا يصح الاحتجاج به لترك القيام فإن قيل فالقيام سبب للوقوع في المنهي عنه قلنا هذا فاسد لأنا قدمنا أن الوقوع في المنهي عنه يتعلق بالمحبة خاصة انتهى ملخصا ولا يخفى ما فيه .

فتح الباري


ഇതിൽ നിന്നും മഹത്തുക്കൾ പണ്ഡിതന്മാർ സ്വാലിഹീങ്ങൾ മാതാപിതാക്കൾ തുടങ്ങിയവർ വരുമ്പോൾ എഴുന്നേറ്റു നിൽക്കൽ പുണ്യമാണ് എന്ന് മനസ്സിലാക്കാം .അത് സുന്നത്തും സലഫു സ്വാലിഹീങ്ങളുടെ ചര്യയുമാണ്.

പക്ഷേ ഒരാൾ എനിക്കുവേണ്ടി എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്ന് ഇഷ്ടപ്പെടാൻ പാടില്ല.

അതിനെ തിരുനബി വിരോധിച്ചിട്ടുണ്ട്.


كتاب الأذكار للنووي 439

٣٧٨- فَصْلُ [جواز القيام لأصحاب الفضل] :

١٣٦٣- وأما إكرامُ الداخل بالقيام،

 فالذي نختارهُ أنه مستحبّ لمن كان فيه فضيلةٌ ظاهرةٌ من علم، أو صلاح، أو شرفٍ، أو ولايةٍ مصحوبةٍ بصيانةٍ، أو له ولادةٌ، أو رَحِمٌ مع سنّ ونحو ذلك، ويكون هذا القيام للبِرّ والإِكرام والاحترام، لا للرياء والإِعظام، وعلى هذا الذي اخترناه استمرّ عمل السلف والخلف؛ وقد جمعت في ذلك جزءاً١ جمعتُ فيه الأحاديث والآثار، وأقوال السلف، وأفعالهم الدّالة على ما ذكرته، ذكرتُ فيه ما خالفها، وأوضحتُ الجوابَ عنهُ، فمن أشكلَ عليهِ من ذلك شيءٌ ورغبَ في مُطالعةِ ذلكَ الجزءِ رجوتُ أن يزُول إشكالهُ إن شاءَ الله تعالى؛ واللهُ أعلمُ. [راجع "التبيان"، رقم: ٣٠٣] .كتاب الأذكار للنووي

439


അസ്‌ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama


Saturday, January 17, 2026

മക്ക മുശ്രിക്കുകളുടെ തല്‍ബിയത്.* മക്കാ മുശ്രിക്കുകളുടെ വിശ്വാസവും സുന്നികളുടെ വിശ്വാസവും

 📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.


https://islamicglobalvoice.blogspot.in/?m=0


*സംശയാ നിവാരണം ക്ലാസ്സ്റൂം*

➖➖➖➖➖➖➖➖


*മക്ക മുശ്രിക്കുകളുടെ തല്‍ബിയത്.*


മക്കാ മുശ്രിക്കുകളുടെ വിശ്വാസവും

 സുന്നികളുടെ വിശ്വാസവും


=======================

*⭕ചോദ്യം:*1⃣3⃣


*അല്ലാഹുവിലേക്ക് അടുപ്പിക്കാനാണ് ഞങ്ങള്‍ കുട്ടി ദൈവങ്ങളെ* *ആരാധിക്കുന്നത് എന്നും നീ ഉടമയാക്കി കൊടുത്ത കൂട്ടുകാരനല്ലാതെ നിനക്കില്ല എന്ന്‍ തല്ബിയത്തില്‍ പോലും 

പറഞ്ഞിരുന്ന മക്ക മുശ്രിക്കുകളും സുന്നികളും ഒരുപോലെയല്ലേ❓*


*1⃣മഹാന്മാര്‍ ശുപാര്‍ഷകരാണന്ന വിശ്വാസത്തില്‍ സുന്നികള്‍ മഹാന്മാരോട് ശുപാര്‍ശ തേടുന്നതും 

മക്ക മുശ്രിക്കുകള്‍ അവര്‍ ഞങ്ങള്‍ക്ക് ശുപാര്‍ഷകര്‍ ആണെന്നും പറഞ്ഞു അവരുടെ നേതാക്കളെ വിളിച്ചു പ്രാര്‍തിച്ചതും ഒരുപോലെയല്ലേ❓*


*✅ഉത്തരം:*


*📚അല്ല. ഒരുപോലെയല്ല. 


*സുന്നികളുടെ വിശ്വാസം *


അല്ലാഹുവിന്റെ അനുമതിയും ഉദ്ധേശവും ഇല്ലാതെ ഒരു വലിയ്യും ഒരുഉപകാരവും സുബാർശയും ചെയ്യുകയില്ല.

മക്കാ മുശ്രിക്കുകളുടെ വിശ്വാസം :


*📓അല്ലാഹു അല്ലാത്ത ബഹുദൈവങ്ങളെ ആരാധിച്ചിരുന്ന മക്കാ മുശ്രിക്കുകൾ വിശ്വസിച്ചിരുന്നത്


 വലിയ ദൈവത്തിന്‍റെ 

ഉദ്ദേശമില്ലാതെ കുട്ടി ദൈവങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതാണ് ..*


*📖മക്ക മുശ്രിക്കുകളുടെ വിശ്വാസം എന്താണെന്ന് ഇബ്നു തൈമിയ്യ തന്നെ വിവരിച്ചിട്ടുണ്ട്.*

                                                

*അയാള്‍ പറയുന്നു .


 മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ

രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുപാര്‍ശ തേടി.*

*രാജാക്കാന്മാരിലേക്ക് അവരുടെ  പ്രത്തേകക്കാരെ (മന്ത്രിമാര്‍) കൊണ്ട് ഇടയാളന്‍മാരാകുമ്പോള്‍  


 *അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ*


രാജാവ് മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത് 

കൊണ്ടും ശുപാര്‍ശക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു 

മുശ്രിക്കുകള്‍ കരുതിയിരുന്നത്.

ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.


അല്ലാഹു പറയുന്നു. 

ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.


അല്ലാഹു വീണ്ടും പറയുന്നു , അല്ലാഹു ഉദ്ദേശിക്കുകയും ത്രിപ്തിയാവുകയും ചെയ്തവര്‍ക്ക് 

അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതെ ശുപാര്‍ശ ഉപകരിക്കാത്ത എത്രയോ മലക്കുകള്‍ ഉണ്ട് ആകാശത്ത്.


*അല്ലാഹുവിനെ ഭയന്ന്‌ പ്രതീക്ഷയര്‍പ്പിച്ച് അവന്‍ ത്രിപ്തിയുള്ളവര്‍ക്കല്ലാതെ  അവര്‍ ശുപാര്‍ശ ചെയ്യുകയില്ല.*

*അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ വാദിക്കുന്നവരെ നിങ്ങള്‍ വിളിക്കുക,*

*ആകാശത്തോ ഭൂമിയിലോ ഒരു അണുവിന്‍ തൂക്കവും അവര്‍ ഉടമപ്പെടുതുകയില്ല. അവര്‍ക്ക് ഇവയില്‍ ഒരു പങ്കുമില്ല.*


*📚അല്ലാഹുവിനെ കൂടാതെ അവര്‍ക്ക് ഉപകാരവും ഉപദ്രവമോ ചെയ്യാത്തവര്‍ക്ക് അവര്‍ ആരായിരുന്നു? ഇവര്‍ അല്ലാഹുവിന്‍റെ അടുത്ത് ശുപാര്‍ഷകര്‍ ആണെന്ന് അവര്‍ പറയുന്നു.(മജ്മൂഅ' ഫതാവ , ഇബ്നു തൈമിയ്യ)*

*(മജ്മൂഅ' ഫതാവ 24/155 , ഇബ്നു തൈമിയ്യ).                                            *. 

فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة . فأنكر الله هذه الشفاعة فقال تعالى : } من ذا الذي يشفع عنده إلا بإذنه { وقال : } وكم من ملك في السماوات لا تغني شفاعتهم شيئا إلا من بعد أن يأذن الله لمن يشاء ويرضى { وقال عن الملائكة :} وقالوا اتخذ الرحمن ولدا سبحانه بل عباد مكرمون { } لا يسبقونه بالقول وهم بأمره يعملون { } يعلم ما بين أيديهم وما خلفهم ولا يشفعون إلا لمن ارتضى وهم من خشيته مشفقون { وقال : } قل ادعوا الذين زعمتم من دون الله لا يملكون مثقال ذرةفي السماوات ولا في الأرض وما لهم فيهما من شرك وما له منهم من ظهير { } ولا تنفع الشفاعة عنده إلا لمن أذن له { وقال تعالى : } ويعبدون من دون الله ما لا يضرهم ولا ينفعهم ويقولون هؤلاء شفعاؤنا عند الله قل أتنبئون الله بما لا يعلم في السماوات ولا في الأرض سبحانه وتعالى عما يشركون { وقال تعالى : } وأنذر به الذين يخافون أن يحشروا إلى ربهم ليس لهم من دونه ولي ولا شفيع لعلهم يتقون { وقال تعالى : } الله الذي خلق السماوات والأرض وما بينهما في ستة أيام ثم استوى على العرش ما لكم من دونه من ولي ولا شفيع أفلا تتذكرون { وقال تعالى : } ولا يملك الذين يدعون من دونه الشفاعة إلا من شهد بالحق وهم يعلمون { وقال تعالى : } ولقد جئتمونا فرادى كما خلقناكم أول مرة وتركتم ما خولناكم وراء ظهوركم وما نرى معكم شفعاءكم الذين زعمتم أنهم فيكم شركاء لقد تقطع بينكم وضل عنكم ما كنتمتزعمون { وقال تعالى : } أم اتخذوا من دون الله شفعاء قل أولو كانوا لا يملكون شيئا ولا يعقلون{ } قل لله الشفاعة جميعا له ملك السماوات والأرض ثم إليه ترجعون { } وإذا ذكر الله وحده اشمأزت قلوب الذين لا يؤمنون بالآخرة وإذا ذكر الذين من دونه إذا هم يستبشرون { وقال تعالى : } وخشعت الأصوات للرحمن فلا تسمع إلا همسا { }يومئذ لا تنفع الشفاعة إلا من أذن له الرحمن ورضي له قولا { وقال صاحب يس : } وما لي لا أعبد الذي فطرني وإليه ترجعون { } أأتخذ من دونه آلهة إن يردن الرحمن بضر لا تغن عني شفاعتهمشيئا ولا ينقذون { } إني إذا لفي ضلال مبين { } إني آمنت بربكم فاسمعون 

 .

ഇങ്ങനെ തുടങ്ങി ധാരാളം ആയത്തുകള്‍ ഇബ്നു തീമിയ്യ ഉദ്ധരിച്ച് തെളിവ് നിരത്തുന്നു.


മുശ്രിക്കുകള്‍ വിശ്വസിച്ച വലിയ ദൈവം ഉദ്ദേശിക്കാത്ത വിഷയത്തില്‍ കുട്ടി ദൈവങ്ങള്‍ ശുപാര്‍ശ ചെയ്യുമെന്നു മക്കാ മുശ്രിക്കുകള്‍ക്ക് വിശ്വാസമുണ്ടായിരുന്നു.

അത് കൊണ്ടാണ്  അവർ ശുപർശ സ്വീകരിച്ചിരുന്നത് എന്നതായിരുന്നു മുശ് രിക്കുക്കളുടെ വിശ്വാസം

അതിന് ഈ ആയത്ത് തെളിവാണ് എന്ന് ഇബ്നു തീമിയ്യ മജ്മൂഉല്‍  പറയുകയും ചെയ്യുന്നു .


*🔹ചുരുക്കത്തില്‍  രാജാവ് ഉദ്ദേശിക്കാത്ത വിഷയത്തില്‍ മന്ത്രിമാര്‍ രാജാവിന്റെ അനുമതിയില്ലാതെ ശുപാര്‍ശ ചെയ്യുമ്പോള്‍ ,*

*രാജാവ് മന്ത്രിയെ പേടിച്ചു , മന്ത്രിയിലേക്ക് ആവശ്യമുള്ളതിനു വേണ്ടി ശുപാര്‍ശ സ്വീകരിക്കല്‍ രാജാവിന്‍റെ മേല്‍ കടമയാണ്* 

*എന്നത് പോലെ വലിയ ദൈവത്തിന്‍റെ അടുത്ത് കുട്ടി ദൈവങ്ങള്‍ വലിയ ദൈവം ഉദേഷിക്കാത്ത വിഷയത്തില്‍ ശുപാര്‍ശ ചെയ്യുകയും ,* 

*കുട്ടി ദൈവങ്ങളെ പേടിച്ചതിനു വേണ്ടിയും അവരിലേക്ക്‌ ആവശ്യമുള്ളതിനും വേണ്ടിയും വലിയ ദൈവം ശുപാര്‍ശ സ്വീകരിക്കലിലേക്ക് ആവശ്യമാവും എന്നാ വിശ്വാസമായിരുന്നു മക്ക മുശ്രിക്കുകള്‍ക്ക് ഉണ്ടായിരുന്നത് എന്ന്

ഇബ്നു തീമിയ്യയുടെ മേല്‍ ഉദ്ധരണിയില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയും.*


*ഇത്തരം ഒരു വിശ്വാസം മുസ്ലിമീങ്ങല്‍ക്കില്ല. അല്ലാഹുവിന്‍റെ ഉദ്ദേശം ഇല്ലാതെ ഭൗതികമോ അഭൌതികമോ ആയ ഒരു കാര്യവും മറ്റു ഒരു ശുപാര്‍ശയും മഹാന്മാരായ അല്ലാഹുവിന്‍റെ മഹത്തുക്കള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയില്ല എന്നതാണ് മുസ്ലിംങ്ങളുടെ വിശ്വസിക്കുന്നത്.

ഒരു കൈ വിരല്‍ പോലും ഇളക്കാന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ കഴിയു എന്നാണു മുസ്ലിമീങ്ങള്‍ വിശ്വസിക്കുന്നത്*.

            

*മുസ്ലിമീങ്ങളുടെ ഈ വിശ്വാസവും മുശ്രിക്കുകളുടെ വിശ്വാസവും തമ്മില്‍ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അന്തരത്തെക്കാള്‍ വലുതാണ്‌.

ഒന്ന് തൗഹീദും മറ്റൊന്ന് ശിര്‍ക്കുമാണ്.*


*ആകാശ ഭൂമി സൃഷ്ടിച്ചത് അല്ലാഹു ആണെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ പോലും , രാജാവ് മന്ത്രിമാര്‍ക്ക് എല്ലാ അധികാരം*

*നല്‍കി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങള്‍ വിട്ടു കൊടുത്തു മന്ത്രിയെ തന്നെ വളര്‍ത്തി വലുതാക്കി എല്ലാം നല്‍കിയതിനു ശേഷം

രാജാവ് ഉദ്ധേശിക്കാത വിഷയത്തില്‍ ഏതെങ്കിലും ഭൗതികമോ അഭൌതികമോ ആയ  ഒരു ചെറിയ കാര്യത്തില്‍ വരെ ഉപകാരമോ ഉപദ്രവമോ ചെയ്യുംമെന്ന് വിശ്വസിക്കും പോലെ , വലിയ ദൈവത്തിന്‍റെ ഉദ്ദേശമില്ലാതെ കുട്ടി ദൈവങ്ങള്‍ ഏതെങ്കിലും ഒരു ഉപകാരമോ , ഉപദ്രവമോ ശുപാര്‍ശയോ ചെയ്യുംമെന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കാവുന്നതാണ്.*


🔹എല്ലാം സൃഷ്ട്ടിച്ചതും അധികാരം നല്കിയതും വലിയ ദൈവമാണ് എന്ന് സമ്മതിച്ചാല്‍ പോലും വലിയ

ദൈവത്തിന്‍റെ ഉദ്ദേശമില്ലാത്തതില്‍ കുട്ടി ദൈവങ്ങള്‍ ഉപകാര ഉപദ്രവ ശുപാര്‍ശ ചെയ്യും എന്നാ വിശ്വാസം ഉണ്ടായാല്‍ അതു ശിര്‍ക്ക് ആണ്.

അങ്ങനെയുള്ള വിശാസമായിരുന്നു മക്ക മുശ്രിക്കുകള്‍ക്ക് ഉണ്ടായിരുന്നത് എന്ന ഇബ്നു തൈമിയ്യ മജ്മൂഉല്‍ രേഖപ്പെടുത്തിയതാണ് നാം മുകളില്‍ വായിച്ചത്.


🔰എന്നാല്‍ സുന്നികളുടെ വിശ്വസം ഒരു ഉപകാരവും ഉപദ്രവവും ശുപാര്‍ശയും അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതത്തില്‍ ആര്‍ക്കും ചെയ്യാന്‍ സാധ്യമല്ല എന്നാണു.

അതുകൊണ്ട് അത് തൌഹീദ് ആണ്.


*മക്കാമുശ്രിക്കുകളുടെ വിവരിച്ചു ഇബ്നു കസീര്‍ പറയുന്നത് കാണുക*,

*രാജാക്കന്മാര്‍ ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അവരെ ഉദ്ദേശം ഇല്ലാതെ ശുപാര്‍ശ ചെയ്യുന്ന മന്ത്രിമാരെ പോലെയല്ല മലക്കുകള്‍,* 

*മറിച്ച് അവര്‍ അല്ലാഹുവിന്‍റെ അടിമകളും അല്ലാഹുവിന് കീഴോതിങ്ങിയവരുമാണ് എന്നാണ് അല്ലാഹു പറയുന്നത്.( തഫ്സീര്‍ ഇബ്നു കസീര്‍ 4/45)*.

                

🔸ചുരുക്കത്തില്‍ ഈ വിശ്വാസത്തിലുള്ള മുശ്രിക്കുകളുടെ ശുപാര്‍ശ തേടലിനെയാണ്  അല്ലാഹു ധാരാളം ആയത്തില്‍ ഖണ്ഡിക്കുന്നത്.

ഇങ്ങനെയുള്ള മുശ്രിക്കുകളെ പറ്റിയുള്ള ആയത്തുകള്‍,  മുശ്രിക്കുകളുടെ ഈ വിശ്വാസമില്ലാതെ അല്ലാഹുവിന്‍റെ ഉദ്ദേശം ഇല്ലാതെ ഒരു ശുപാര്‍ശയും 

ഉപകാരവും ചെയ്യാന്‍ ഒരാള്‍ക്കും സാധ്യമല്ല എന്ന തൌഹീദില്‍ ഉറച്ചു നില്‍ക്കുന്ന മുസ്ലിമീങ്ങളുടെ മേല്‍ ഓതികൊണ്ടിരിക്കയാണ് ആധുനിക ഖവാരിജുകള്‍.


*📖ഹജറുല്‍ അസ് വദിലേക്ക് തിരിഞ്ഞു ഉമര്‍(റ) പറഞ്ഞു ,

നീ ഒരു കല്ലാണ്.*

*ഇത് വിവരിച്ചു ശൈഖുല്‍ ഇസ്ലാം ഹാഫിള് ഇബ്നു ഹജര്‍ ഫതുഉല്‍ ബാരിയില്‍ പറയുന്നു,*

*അതായതു അല്ലാഹുവിന്റെ ഉദ്ധേശമ്മില്ലാതെ ഉപകാര ഉപദ്രവം ചെയ്യുകയില്ല.( ഫതുഉല്‍ ബാരിയില്‍)*.


1520 حدثنامحمد بن كثيرأخبرناسفيان عن الأعمش عنإبراهيم عن عابس بن ربيعة عن عمررضي الله عنهأنه جاء إلى الحجر الأسود فقبله فقال إني أعلم أنك حجر لا تضر ولا تنفع ولولا أني رأيت النبي صلى الله عليه وسلم يقبلك ما.                مرفوعا ، أن لهذاالحجرلسانا وشفتين يشهدان لمن استلمه يوم القيامة بحق ، وصححه أيضاابن حبان،والحاكم، وله شاهد من حديث                رقم:1.   



  قوله : ) 

                                تضر ولا تنفع  أي إلا بإذن الله ،   

فتح الباري


    

ن الناس كانوا حديثي عهد بعبادة الأصنام ، فخشي عمرأن يظن الجهال أن استلام الحجرمن باب تعظيم بعض الأحجار كما كانت العرب تفعل في الجاهلية ، فأرادعمرأن يعلم الناس أن استلامه اتباع لفعل رسول الله صلى الله عليه وسلم ، لا لأن الحجر ينفع ويضر بذاته كما كانت الجاهلية تعتقده في الأوثان ، وقال المهلب: حديث عمر هذا يرد على من قال : إن الحجر يمين الله في الأرض يصافح بها عباده ، ومعاذ الله أن يكون لله جارحة ،


فتح الباري. 14/


                                          

*📚ഇമാം ത്വബിരി(റ) പറയുന്നു -*

*ജാഹിലായ ആളുകള്‍ അവര്‍ വിഗ്രഹങ്ങളെ പറ്റി വിശ്വസിച്ചത് അവ സ്വയം ഉപകാരവും ഉപദ്രവവും ചെയ്യുന്നതാണ് എന്നാണു*.

*അതുകൊണ്ട് അറബികൾ ജാഹിലിയ കാലത്ത് ചെയ്തത് പോലെയല്ല, ഹജറുല്‍ അസ്വദിനേ ചുംബിക്കുന്നത് മറിച്ച് ഈ വിശ്വാസമില്ലാതെ 

നബി(സ)യോട് പിന്തുടര്‍ന്ന് കൊണ്ടാണ്.*

ജനങ്ങള്‍ വിഗ്രഹാരാധന കൊണ്ട് അവരുടെ വിശ്വാസ പ്രകാരമാണ് ഹജര്‍ ചുംബിക്കുനത് എന്ന് വിവരമില്ലാത്തവര്‍ ഭാവിക്കേണ്ടതില്ല

എന്ന് ജനങ്ങളെ പഠിപ്പിക്കാനാണ് ഉമര്‍ (റ) ഇത് പറഞ്ഞത് *( തഫ്സീര്‍ ത്വബ്രി 462/3)*  


*📖 ഇബ്നുതൈമിയ്യ  വീണ്ടും പറയുന്നു* :

*സൃഷ്ടികള്‍ സ്രിഷ്ടിക്കളുടെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ ഉള്ളതും , രാജാക്കന്മാരുടെ മന്ത്രിമാരാര്‍ രാജാക്കന്മാരുടെ 

ഉദ്ദേശം ഇല്ലാതെ ചോദിച്ചാല്‍ രാജാക്കന്മാര്‍ക്ക് മന്ത്രിമാരിലേക്ക് ആവശ്യമുള്ളതിനു വേണ്ടി രാജാക്കന്മാര്‍ മന്ത്രിമാരുടെ ശുപാര്‍ശക്ക് ഉത്തരം ചെയ്യല്‍ നിര്‍ബന്ധമാണ്‌. അങ്ങനെ രാജാക്കന്മാരോട് മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യും പോലെയുള്ള ശിര്‍ക്കായ ശുപാര്‍ശയാണ് മുശ്രിക്കുകള്‍ സ്ഥിരപ്പെടുതിയത്*.


*അല്ലാഹുവിന്റെ അടുക്കല്‍ ഇങ്ങനെയുള്ള ശുപാര്‍ശ സ്ഥിരപ്പെടുതിയവന്‍ മുശ്രിക്കും കാഫിറും ആണ്.

കാരണം അല്ലാഹുവിന്‍റെ അടുക്കല്‍ അവന്‍റെ ഉദേശംഇല്ലാതെ ഒരാളും ശുപാര്‍ശ ചെയ്യുകയില്ല.  അല്ലാഹു സൃഷ്ട്ടികളില്‍ ഒരാളിലെക്കും ആവശ്യമുള്ളവനല്ല.

ശുപാര്‍ഷകരുടെ ശുപാര്‍ശ സ്വീകരിക്കല്‍ അല്ലാഹുവിന്‍റെ കാരുണ്യവും ഔദാര്യവുമാണ് *( മജ്മൂഅ' ഫതാവ 23/150)*


*തുടര്‍ന്ന് ഇങ്ങനെയുള്ള ശുപാര്‍ശയാണ് മുശ്രിക്കുകളുടെ വിശ്വാസമെന്നതിനു ധാരാളം ആയത്തുകള്‍ ഇബ്നു തൈമിയ്യ തെളിവായി ഉദ്ധരിക്കുന്നു.*

*( മജ്മൂഅ' ഫതാവ 23/150)*.

തൈമിയ്യ).*

فالمشركون أثبتوا الشفاعة التي هي شرك ; كشفاعة المخلوق عند المخلوق كما يشفع عند الملوك خواصهم لحاجة الملوك إلى ذلك فيسألونهم بغير إذنهم وتجيب الملوك سؤالهم لحاجتهم إليهم فالذين أثبتوا مثل هذه الشفاعة عند الله تعالى مشركون كفار ; لأن الله تعالى لا يشفع عنده أحد إلا بإذنهولا يحتاج إلى أحد من خلقه بل من رحمته وإحسانه إجابة دعاء الشافعين وهو سبحانه أرحم بعباده من الوالدة بولدها. ولهذا قال تعالى : }ما لكم من دونه من ولي ولا شفيع{ وقال : }وأنذر به الذين يخافون أن يحشروا إلى ربهم ليس لهم من دونه ولي ولا شفيع{ وقال تعالى : }أم اتخذوا من دون الله شفعاء قل أولو كانوا لا يملكون شيئا ولا يعقلون{ }قل لله الشفاعة جميعا{ وقال تعالى عن صاحب" يس " : }أأتخذ من دونه آلهة إن يردن الرحمن بضر لا تغن عني شفاعتهم شيئا ولا ينقذون{ }إني إذا لفي ضلال مبين{ }إني آمنت بربكم فاسمعون{ .وأماالخوارجوالمعتزلة: فإنهم أنكرواشفاعة نبينا صلى الله عليه وسلم في أهل الكبائر من أمتهوهؤلاء مبتدعة ضلال مخالفون للسنة المستفيضة عن النبي صلى الله عليهوسلم ولإجماع خير القرون .


  1  23 /150 مجموع فتاوي لابن تيمية.

*ഈ ആയത്തുകളാണ് വഹാബി പാതിരികള്‍ മുശ്രിക്കുകളുടെ വിശ്വാസമില്ലാത്ത സുന്നികളുടെ മേല്‍ ഉപയോഗിക്കുന്നത്.*


*🔰എന്ന് മാത്രമല്ല , മലക്കുകള്‍ ദൈവ പുത്രിമാരും , ചില നബിമാര്‍ ദൈവ പുത്രന്മാരുമാണെന്നു വിശ്വസിച്ചു.* 

*മുശ്രിക്കുകള്‍ പുത്രന്മാര്‍ക്കും പുത്രിമാക്കും എല്ലാ കഴിവുകളും നല്‍കിയത് വലിയ ദൈവമാണെങ്കിലും പിതാവിന്‍റെ ഉദ്ദേശമില്ലാതെ പുത്രാ പുത്രികള്‍ക്ക് അവരോടു ശുപാര്‍ശ തേടിവരുന്നവര്‍ക്ക് പിതാവിന്‍റെ അരികില്‍ പോയി പിതാവ് ഇഷ്ട്ടപ്പെട്ടിട്ടില്ലെങ്കിലും ഉപകാരങ്ങളും ശുപാര്‍ശയും ചെയ്യാനുള്ള അധികാരം കുട്ടി ദൈവങ്ങള്‍ക്കും ദേവികളുമായ ഇവര്‍ക്ക് ഉണ്ടായിരുന്നു എന്നാ ചിന്തയും ഈ ശിര്‍ക്കും ഇസ്ലാമിന് വിരുദ്ധവും , തൌഹീദ്നു നിരക്കാതതുമാണ്.* 

*ഇങ്ങനെ ഒരു വിശ്വാസവും സുന്നികള്‍ക്ക് ഇല്ല.

ചുരുക്കത്തില്‍ മന്ത്രിസഭ പോലെയും കുടുംബ സഭ പോലെയുമാണ് ലോകത്തിന്‍റെ ഭരണം നടക്കുന്നത് എന്നാ ചിന്തയാണ് പലര്‍ക്കുമുള്ളത്‌ എന്ന് മനസിലാക്കാം.*

*കുട്ടി ദൈവങ്ങള്‍ ദൈവങ്ങള്‍ സൃഷ്ട്ടിച്ചാലെ ശിര്‍ക്ക് വരൂ എന്ന വാദം സുന്നികള്‍ക്ക് ഇല്ല. ഏതെങ്കിലും ഒരു വിഷയത്തില്‍ സൃഷ്ട്ടാവ് ഉദ്ദേശിക്കാത്ത ഏതെങ്കിലും ഉപകാരം ആര്‍കെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞാലും തൌഹീദിനു വിരുദ്ധമാണ്*. 


*അത് തൌഹീദ് സൂറത്ത് ആയ ഇഖ്‌ലാസ് സൂറത്തില്‍ നിന്നും മനസിലാക്കാം.*

തൌഹീദിനെ വിവരിച്ച അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞത് എങ്ങനെയാണ്.

ഇതില്‍ നിന്നും അല്ലാഹു ഉദ്ദേശിക്കാതെ ഏതെങ്കിലും ഒരു ശുപാര്‍ശ ആരെങ്കിലും ചെയ്യാന്‍ കഴിയുംമെന്ന് വിശ്വസിച്ചാല്‍ അത് 

തൌഹീദിനു വിരുദ്ധമായി. കാരണം അല്ലാഹുവിനെ ആശ്രയിക്കാതെ ഉള്ള ശുപാര്‍ശയാണ് ഇവര്‍ ചെയ്യുന്നത് എന്നാ വിശ്വാസം, എല്ലാ വിഷയത്തിലും അല്ലാഹുവിലേക്ക് 

ആശ്രയിക്കുന്നവന്‍ എന്നാ ഖുര്‍ആനില്‍ പറഞ്ഞ ആശയത്തിന് വിരുദ്ധമാണ്.

*തൌഹീദ് വിരുദ്ധമാവാന്‍ കുട്ടി ദൈവങ്ങള്‍ ഒരു വിഷയത്തിലും അല്ലാഹുവിലേക്ക് ആശ്രയിക്കുന്നില്ല എന്ന് വിശ്വസിക്കണമെന്നില്ല.*

*മറിച് ഏതെങ്കിലും ഒരു വിഷയത്തില്‍ അത് ശുപാര്‍ശ ചെയ്യുന്ന വിഷയത്തില്‍ ആവട്ടെ , അല്ലാഹുവിലേക്ക് ആശ്രയിക്കാതെ അവന്‍ ഉദ്ദേശിക്കാതെ കുട്ടി ദൈവങ്ങള്‍ ചെയ്യുമെന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്ക് ആണ്, അത് സൂറത്തുല്‍ ഇഖ്ലാസിനു വിരുദ്ധമാണ്, അല്ലാഹു പഠിപ്പിച്ച തൌഹീദിനു വിരുദ്ധമാണ്*. 

*തൌഹീദ് പഠിപ്പിക്കാന്‍ ഇറങ്ങിയ ഖുര്‍ആനില്‍ ഒരൊറ്റ ആയതില്‍ പോലും അഭൌതികമായ നിലക്ക് സഹായിക്കലോ ,സഹായ തേട്ടമോ ആണ് ശിര്‍ക്ക് തൌഹീദിന്റെ മാനധണ്ടം എന്ന് പറഞ്ഞത് ഒരു വാഹാബിക്കും തെളിയിക്കാന്‍ സാധ്യമല്ല.*

🌴🌴🌴🌴🌴🌴🌴


_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി

.

 അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*


    🔹🔹🔹🔹🔹🔹🔹

SHARE MAX👬


*ശറഹുൽ അൽഫിയ്യഃ;* *മഖ്ദൂം തങ്ങളുടെ(റ) ഇബാറതിന് തകരാറില്ല*

 📚

*ശറഹുൽ അൽഫിയ്യഃ;*

*മഖ്ദൂം തങ്ങളുടെ(റ) ഇബാറതിന് തകരാറില്ല*

________________________

 

അൽഫിയ്യഃയിൽ, മുബ്തദഇനെ നിർബന്ധമായും പിന്തിക്കേണ്ട സന്ദർഭത്തിൽ നിന്ന് രണ്ടാമത്തേത് ഇങ്ങനെ:

كذا إذا عاد عليه مضمر 

مما به عنه مبينا يخبر 


മുബ്തദഇൽ നിന്നും 

خبر

ലേക്ക് 'ള്വമീർ' മടങ്ങുന്നുവെങ്കിൽ, മുബ്തദഇനെ പിന്തിക്കണം, അഥവാ 

خبر

നെയാണ് ആദ്യം കുറിക്കേണ്ടത്. ഇവിടെ, യഥാർത്ഥത്തിൽ 'ള്വമീർ'മടങ്ങുന്നത് 

خبر

ലേക്കല്ല, അതിൻ്റെ ഒരു ഭാഗത്തേക്ക് മാത്രം, അല്ലെങ്കിൽ അതുമായി ബന്ധമുള്ളതിലേക്കാണ് മടങ്ങുന്നത്. ഇതിന് ഉദാഹരണമായി പറഞ്ഞതിൽ നിന്നും ഇത് വ്യക്തമാണ്:


{ أَمۡ عَلَىٰ قُلُوبٍ أَقۡفَالُهَاۤ }

ഇതിലെ

أَقۡفَالُ 

എന്ന മുബ്തദഇലെ ള്വമീർ, മടങ്ങുന്നത്

قُلُوب 

എന്നതിലേക്ക് മാത്രമാണ്. ഖബറായി വരുന്നത്

عَلَىٰ قُلُوبٍ 

എന്നത് മുഴുവനുമാണല്ലോ.


ملأ عين حبيبها

എന്നതിലും ഇപ്രകാരം തന്നെ.


എന്നാൽ, പ്രസ്തുത ബൈതിൻ്റെ ശറഹിൽ മഖ്ദൂം(റ) പറയുന്നത് ഇങ്ങനെ:


إذا عاد عليه اي على الخبر أو على ملابسه. اهـ


" ഖബറിലേക്കോ അല്ലെങ്കിൽ അതിനോട് ചേർന്നുള്ളതിലേക്കോ.." എന്ന പരാമർശത്തിൽ രണ്ടും ആകാമെന്ന് തോന്നിപ്പോകുന്നുണ്ട്. പക്ഷെ, രണ്ടാമത്തേതിന് മാത്രമേ ഉദാഹരണം പറഞ്ഞുള്ളൂ. അത് മാത്രമേ ഇവിടെ ഉദ്ദേശമുള്ളൂ എന്ന് മറ്റു ശാരിഹുകൾ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിനോട് യോജിപ്പിക്കാൻ ബൈതിൽ, ഒരു മുള്വാഫ് കളയപ്പെട്ടതായി സങ്കൽപിക്കണമെന്നും അവർ പറയുന്നു:


الثاني: أن يشتمل المبتدأ على ضميرٍ يعود على شيءٍ في الخبر، نحو: «في الدارِ صاحبُها»، فصاحبُها: مبتدأ، والضميرُ المتصلُ به راجعٌ إلى الدار، وهو جزءٌ من الخبر، فلا يجوزُ تأخيرُ الخبر، ...

وهذا مرادُ المصنِّف ....

 فينبغي أن تقدر مضافا محذوفا في قول المصنف "عاد عليه" التقدير: "كذا إذا عاد على ملابسه " ثم حذف المضاف الذي هو 'ملابس' وأقيم المضاف إليه - وهو الهاء - مقامه فصار اللفظ كذا إذا عاد عليه. اهـ

(شرح ابن عقيل على الألفية)


وقد عرفت أن قوله: عاد عليه هو على حذف مضاف أي عاد على ملابسه. اهـ (شرح الأشموني)


എന്ന് കരുതി, മഖ്ദൂം(റ)യുടെ ഇബാറതിൽ പന്തികേടൊന്നുമില്ല. അതിലെ

أو 

എന്നത് 

بل

ൻ്റെ അർത്ഥത്തിൽ വന്നതാണെന്ന് വെച്ചാൽ മതി.  അർത്ഥം വെക്കേണ്ടത് ഇങ്ങനെ:


"ള്വമീർ മടങ്ങുന്നത് ഖബറിലേക്ക്, അല്ല - അതിനോട് ചേർന്നുള്ളതിലേക്ക്..."


മുഴക്കുന്ന് സലാം ഉസ്താദിൽ നിന്ന് കിട്ടിയതാണിത്.

ഇത്തരത്തിൽ ഖുർആനിലും ഹദീസിലും പ്രയോഗങ്ങളുണ്ട്. ചിലത് നോക്കാം:


{ وَأَرۡسَلۡنَـٰهُ إِلَىٰ مِا۟ئَةِ أَلۡفٍ أَوۡ یَزِیدُونَ }

[الصافات- ١٤٧]


അല്ലാഹു തആലാ യൂനുസ് നബി(അ)നെ റസൂലായി അയച്ചു, 'നീനവാ'യിലുള്ള ജനതയിലേക്ക്, അവർ ഒരു ലക്ഷം പേരുണ്ടായിരുന്നു - അല്ല, അതിനേക്കാൾ ഉണ്ട്. ഇവിടെ 

أو 

എന്നത്

بل 

ൻ്റെ അർത്ഥത്തിനാണെന്ന് മുഫസ്സിറുകൾ വ്യക്തമാക്കിയിട്ടുണ്ട്:


{إلَى مِائَة أَلْف أَوْ} بَلْ {يَزِيدُونَ}. اهـ 

(تفسير الجلالين)


തിരുനബി(സ്വ), തങ്ങളുടെ അഹ്‌ലുബൈതിന് സകാതിൽ നിന്ന് നൽകേണ്ടതില്ല, പകരം ഗനീമതിൽ നിന്നുള്ള വിഹിതം അവർക്ക് നൽകാൻ പറഞ്ഞിട്ടുണ്ട്. ആ ഹദീസ് ഇങ്ങനെ:


«إنَّ لَكُمْ فِي خُمُسِ الْخُمُسِ مَا يَكْفِيكُمْ أَوْ يُغْنِيكُمْ»


"ആ വിഹിതത്തിൽ, നിങ്ങളുടെ ആവശ്യത്തിന് തികയുന്നത് ഉണ്ട്, അല്ല - അതിലേറെ നിങ്ങളെ സ്വയംപര്യാപ്തരാക്കുന്നതുമുണ്ട്. "


 أَيْ بَلْ يُغْنِيكُمْ رَوَاهُ الطَّبَرَانِيُّ فِي مُعْجَمِهِ الْكَبِيرِ. اهـ

ابن قيم] مُتَصَدِّيًا لِلْإِفْتَاءِ بِمَسْأَلَةِ الطَّلَاقِ

 وَقَدْ كَانَ [أي ابن قيم] مُتَصَدِّيًا لِلْإِفْتَاءِ بِمَسْأَلَةِ الطَّلَاقِ *الَّتِي اخْتَارَهَا الشَّيْخُ تَقِيُّ الدِّينِ ابْنُ تَيْمِيّ...