Monday, September 29, 2025

ബുർദ ആശയ വിവർത്തനം* ഫസ്വല് 1

 


*ബുർദ ആശയ വിവർത്തനം*

ഫസ്വല് 1


Aslam Kamil Saquafi parappanangadi


Part:1

ഫസ്വല് 1


* അനുരാഗം*


1:امن تذكر جيران بذي سلم

ദീസലം എന്ന പ്രദേശത്തുള്ള അയൽവാസികളെ (ഇഷ്ടക്കാരെ ) ഓർത്തതിനാലാണോ ?

.......

(അതായത് മുത്ത് നബിയെ ഓർത്തിട്ടാണോ ?)

 (ദീ സലം എന്നത് മദീനയുടെ അരികിലുള്ള ഒരു നാടിൻറെ പേരാണ് )

 مزجت دمعا جري من مقلة بدم

കൺതടത്തിൽ നിന്നു ഒഴുകിക്കൊണ്ടിരിക്കുന്ന കണ്ണുനീരിന് നീ ചോരയോട് ചാലിച്ചത്

2 :ام هبت الريح من تلقاء كاظمة

അതല്ല കാളിമയുടെ ഭാഗത്തുനിന്ന് കാറ്റടിച്ചു വീശിയത് കൊണ്ടാണോ ?

(كاظمة

എന്നത് മദീനയുടെ അരികിലുള്ള ഒരു നാടിൻറെ പേരാണ് )


واومض البرق في الظلماء من اظم

ഇളം താഴ് വരയിൽ നിന്നും കൂരിരുട്ടിൽ മിന്നൽ ലങ്കിയതാണോ ?

3:فمالعينيك ان قلت اكففا همتا

അത് രണ്ടും അല്ലെങ്കിൽ നിങ്ങളുടെ രണ്ട് നയനങ്ങൾക്ക് എന്തുപറ്റി?

നിങ്ങൾ  കരച്ചിൽ അടക്കൂ എന്ന് നീ പറഞ്ഞാൽ അത് ഒഴുകുകയാണല്ലോ


 وما لقلبك ان قلت استفق يهم

നിൻറെ മനസ്സിന് എന്തുപറ്റി? നീ ബോധം തെളിയൂ എന്ന് നീ പറഞ്ഞാൽ അത് പ്രേമ പരവശൻ ആവുകയാണല്ലോ

4:ايحسب الصب ان الحب منكتم

അനുരാഗ ഭക്തനായ മനുഷ്യൻ വിചാരിക്കുകയാണോ നിക്ഷചയം  പ്രേമം മറച്ചുവെക്കാൻ പറ്റുമെന്ന്


 ما بين منسجم منه ومضطرم

തീപിടിച്ച മനസ്സിന്റെയും ഒഴുകുന്ന കണ്ണീരിന്റെയും ഇടയിലായി (അത് മറക്കാൻ പറ്റും എന്ന് കരുതുന്നുണ്ടോ )

5:لولا الهوى لم ترق دمعا على طلل

പ്രേമം ഉണ്ടായിരുന്നില്ലെങ്കിൽ ഇഷ്ടക്കാരുടെ വീടിൻറെ അവശിഷ്ടത്തെ ഓർത്തതിന്റെ പേരിൽ നീ ഒരിക്കലും കണ്ണുനീർ വാർക്കുമായിരുന്നില്ല.

 ولا ارقت لذكر البان والعلم

പ്രേമിക്കപ്പെടുന്ന (മുത്ത്നബി) ആളുടെ പൈൻ മരവും ആ പ്രദേശത്തുള്ള പർവ്വതങ്ങളും ഓർത്തതിന്റെ പേരിൽ നീ ഉറക്കം വരാതിരിക്കുമായിരുന്നില്ല.

6:فكَيفَ تُنْكِرُ حُبًّا بَعْدَمَا شَهِدَتْ

بِهِ عَلَيْكَ عُدُولُ الدَّمْعِ وَالسَّقَمِ

മനോരോഗവും കണ്ണീരും ആകുന്ന സാക്ഷികൾ അങ്ങയുടെ മേലിൽ അനുരാഗം ഉണ്ട് എന്ന് സാക്ഷ്യം നിന്നതിനു ശേഷം നീ  എങ്ങിനെയാണ് അനുരാഗത്തെ നിഷേധിക്കുന്നത്

7:وَأَثْبَتَ الْوَجْدُ خَطَّيْ عَبْرَةٍ وَضَنى

مِثْلَ الْبَهَارِ عَلَى خَدَّيْكَ وَالْعَنَمِ

മഞ്ഞയും ചുവന്നതുമായ രണ്ട് പനനീരുകൾ പോലെ

വിലാപത്തിന്റെയും ദൗർബല്യത്തിന്റെയും രണ്ടു വരകളെ  അങ്ങയുടെ രണ്ട് കവിളിന്റെ മേൽ അനുരാഗം സ്ഥിരപ്പെടുത്തിയതിന് ശേഷം

(അങ്ങ് അനുരാഗത്തെ നിഷേധിക്കുകയാണോ ? )


8:نَعَمْ سَرَى طَيْفُ مَنْ أَهْوَى فَأَرَّقَنِي

അതെ (ഞാൻനിഷേധിക്കുന്നില്ല.)

ഞാൻ പ്രേമിക്കുന്നവന്റെ അനുരാഗം എന്നെ കൊള്ളെ വന്നിരിക്കുന്നു  ആ പ്രതിരൂപം എൻറെ ഉറക്കം കെടുത്തുന്നു

وَالْحُبُّ يَعْتَرِضُ اللَّذَاتِ بِالأَلَمِ

പ്രണയം എന്നത് ആനന്ദങ്ങൾക്ക് വേദനയുമായി വരുന്നതാണ്.

9:يَا لأَئِمِي فِي الْهَوَى العُذْرِيِّ مَعْذِرَةً

مِنِّي إِلَيْكَ وَلَوْ أَنْصَفْتَ لَمْ تَلْمِ

ഈ അനിയന്ത്രിതമായ പ്രണയത്തിൻറെ കാര്യത്തിൽ എന്നെ കുറ്റപ്പെടുത്തുന്നവനെ ഈയുള്ളവൻ താങ്കളോട് ക്ഷമാപണം നടത്തുന്നു നീ  ക്ഷ്പക്ഷത പാലിച്ചിരുന്നെങ്കിൽ നീ എന്നെ കുറ്റപ്പെടുത്തുമായിരുന്നില്ല

10:عَدَتْكَ حَالِيَ لَا سِرِّي بِمُسْتَتِرٍ

عَنِ الْوُشَاةِ وَلَا دَائِي بِمُنْحَسِمِ

എൻറെ ഈ അവസ്ഥ നിനക്ക് എത്തി.

എൻറെ പ്രണയ രഹസ്യം ആക്ഷേപകരെ തൊട്ട് മറഞ്ഞു നിൽക്കുന്നില്ല.എൻറെ പ്രണയ രോഗം അത് മുറിയുന്നതല്ല.

11:محَضْتَنِي النَّصْحَ لَكِنْ لَسْتُ أَسْمَعُهُ

നീ എന്നോട് ഉപദേശത്തെ തനിപ്പിച്ചിരിക്കുന്നു പക്ഷേ ഞാൻ അത് കേൾക്കുന്നില്ല

إِنَّ الْمُحِبَّ عَنْ الْعُدَّالِ فِي صَمَمِ

കാരണം നിശ്ചയം കാമുകൻ ആക്ഷേപകരെ തൊട്ട് ബധിരതയിലാണ്.


12:إِنِّي اتَّهَمْتُ نَصِيحَ الشَّيْبِ فِي عَذَلٍ

എന്നെ കുറ്റപ്പെടുത്തുന്ന വിഷയത്തിൽ എന്നോട് കൂറുള്ള നരയെ ഞാൻ തെറ്റിദ്ധരിച്ചു പോയി

وَالشَّيْبُ أَبْعَدُ فِي نُصْحٍ عَنِ التهُم


നരബാധ  കൂറുപുലർത്തുന്നതിൽ തെറ്റിദ്ധരിക്കലിനെ തൊട്ട്എത്രയോ അകലെയാണ് എന്നിട്ടും (ഞാൻ തെറ്റിദ്ധരിച്ചു പോയി )


اللهم صل على النور واهله

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=ac_t

ബുർദ ആശയ വിവർത്തനം* ഫസ്വൽ 3

 *ബുർദ ആശയ വിവർത്തനം*

ഫസ്വൽ 3


Aslam Kamil Saquafi parappanangadi


ഫസ്വൽ 3


في مدحه


29, ظَلَمْتُ سُنَّةَ مَنْ أَحْيَا الظَّلامَ إِلَى

.ഇരുട്ടിനെ ചൈതന്യമാക്കിയ ഒരുത്തരുടെ ചര്യക്ക് ഞാൻ എതിര് കാണിച്ചിരിക്കുന്നു

. أَنِ اشْتَكَتْ قَدَمَاهُ الضُّرَّ مِنْ وَرَمِ

നീർക്കെട്ടിനാൽ ഇരു പാതങ്ങൾ അവരോട് പരാതി പറയുന്നത് വരെ

30..وَشَدَّ مِنْ سَغبٍ أَحْشَاءَهُ وَطَوَى تَحْتَ الْحِجَارَةِ كَشْحًا مُتْرَفَ الْأَدَمِ

അവിടത്തെ ആന്തരായ അവയവങ്ങളെ നിരാഹാരത്തിനാൽ വെച്ചുകെട്ടുകയും

മൃദുല പൂർണമായ അവിടത്തെ ഊരയെ കല്ലുകൾക്ക് താഴെ ചുരുട്ടുകയും ചെയ്തവർ

31.وَرَا وَدَتْهُ الْجِبَالُ الشُّمُّ مِنْ ذَهَبٍ

 عَنْ نَفْسِهِ فَأَرَاهَا أَيَّمَا شَمَمِ


അവിടത്തെ നഫ്സിനു വേണ്ടി ഉയർന്നുനിൽക്കുന്നതായ സ്വർണ്ണ മലകൾ കെഞ്ചിനോക്കി.

അപ്പോൾ അവിടന്ന് ആ പൊൻമലകൾക്ക് തികഞ്ഞ അവഗണനയെ ബോധ്യപ്പെടുത്തി കൊടുത്തു.


32.وَأَكَدَتْ زُهْدَهُ فِيهَا ضَرُورَتُهُ 

 അവിടത്തെ പ്രപഞ്ച ത്യാഗത്തെ  അവിടത്തെ അത്യാവശ്യം ശക്തിപ്പെടുത്തി

إِنَّ الضَّرُورَةَ لَا تَعْدُو عَلَى الْعِصَمِ

പാപ്പ സുരക്ഷിതരുടെ (അതായത് അമ്പിയാക്കളുടെ മേലിൽ ) അനിവാര്യത കടന്നാക്രമണം നടത്തുകയില്ല


33:وَكَيْفَ تَدْعُو إِلَى الدُّنْيَا ضَرُورَةُ

 مَنْ لَوْلَاهُ لَمْ تُخْرَجِ الدُّنْيَا مِنَ الْعَدَمِ



അവിടുന്ന് ഉണ്ടായിട്ടില്ല ആയിരുന്നെങ്കിൽ ദുനിയാവിനെ ഇല്ലായ്മയിൽ നിന്നും പുറത്തുകൊണ്ടുവരുമായിരുന്നില്ലാത്ത

ഒരുത്തരുടെ അത്യാവശ്യങ്ങൾ ദുനിയാവിന്റെ സുഖലോലുപതയിലേക്ക് എങ്ങനെ പ്രേരിപ്പിക്കാൻ ആണ് .

34مُحَمَّدُ سَيِّدُ الْكَوْنَيْنِ وَالثَّقَلَيْن


മുഹമ്മദ് നബി صلى الله عليه وسلم

ഇഹപര ലോകത്തിൻറെയും ഭൂമിയെ ഭാരമാക്കുന്ന മനുഷ്യ ഭൂതവർഗ്ഗങ്ങളുടെയും  നേതാവും അഭയവ കേന്ദ്രവുമാണ്


نِ وَالْفَرِيقَيْنِ مِنْ عُرْبٍ وَمِنْ عَجَمِ

അറബികളും അനർബികളും ആയ രണ്ട് വിഭാഗത്തിന്റെയും നേതാവുമാണ്

35.نَبِيُّنَا الْآمِرُ النَّاهِي فَلا أَحَدٌ

أَبَرَّ فِي قَوْلِ لَا مِنْهُ وَلَا نَعَمِ

നമ്മുടെ നബി സൽക്രമങ്ങൾ കൽപ്പിക്കുന്നവരും ദുഷ്കർമ്മങ്ങൾ വിരോധിക്കുന്നവരുമാണ്.ചെയ്യണമെന്നോ ചെയ്യണ്ട എന്നോ നിർദ്ദേശം ഉള്ള കാര്യങ്ങളിൽ  അവിടുത്തേക്കാൾ കൂറ് പുലർത്തിയ മറ്റൊരാളും ഇല്ല

30.هُوَ الْحَبِيبُ الَّذِي تُرْجَى شَفَاعَتُهُ

അവിടത്തെ ഷഫാഅത്ത് പ്രതീക്ഷിക്കപ്പെടാവുന്ന അല്ലാഹുവിൻറെ ഇഷ്ടക്കനിയാണ് അവിടുന്ന്

لِكُلِّ هَوْلٍ مِنَ الْأَهْوَالِ مُقْتَحَمِ 

മനുഷ്യർക്ക് വന്നു പെടുന്ന ഏത് ഭീതിതമായ കൊടും ഘട്ടങ്ങളിലും (ശഫാഅത്ത് പ്രതീക്ഷിക്കുന്നവരാണ്)

37.دَعَا إِلَى اللَّهِ فَالْمُسْتَمْسِكُونَ بِهِ

അവിടുന്ന് അല്ലാഹുവിലേക്ക് ക്ഷണിച്ച് അവരാണ്.അവിടത്തെ കൊണ്ട് മുറുകെപ്പിടിച്ചവർ

مُسْتَمْسِكُونَ بِحَبْلٍ غَيْرِ مُنْفَصِمٍ

ഒരിക്കലും മറ്റു പോകാത്ത ഭാഷത്തെ മുറുകെപ്പിടിച്ചവരാണ്.


38:.فَاقَ النَّبِيِّينَ فِي خَلْقٍ وَفِي خُلُقٍ

സ്വഭാവത്തിലും സൃഷ്ടിപ്പിലും സർവ്വ പ്രവാചകന്മാരെയും അവിടുന്ന് കവച്ചു വച്ചിരിക്കുന്നു


 وَلَمْ يُدَانُوهُ فِي عِلْمٍ وَلَا كَرَمِ


അറിവിലും ഔദാര്യത്തിലും അവിടത്തോട് അവർ അടുക്കുക പോലും ചെയ്തിട്ടില്ല

39.وَكُلُّهُمْ مِنْ رَسُولِ اللَّهِ مُلْتَمِسُ 

 അമ്പിയാക്കൾ അഖിലവും അല്ലാഹുവിൻറെ തിരുദൂതരിൽ നിന്നും പകർന്നെടുത്തവരാണ്

غَرْفًا مِنَ الْبَحْرِ أَوْ رَشْفًا مِنَ الدِّيَمِ

വിശാലമായ സമുദ്രത്തിൽ നിന്നും ഒരു കോരൽ മാത്രം

അല്ലെങ്കിൽ പേമാരിയിൽ നിന്നും ഒരു ഇറിഞ്ചൽ മാത്രം


40.وَوَاقِفُونَ لَدَيْهِ عِنْدَ حَدِّهِم 

മറ്റു അമ്പിയാക്കൾ മുത്ത് നബിയുടെ അരികിൽ അവരുടെ നിക്ഷിത പരിധിയിൽ നിലകൊണ്ടവരാണ്


مِنْ نُقْطَةِ الْعِلْمِ أَوْ مِنْ شَكَلَةِ الْحِكَمِ

അവിടുത്തെ പ്രവിശാലമായ വിജ്ഞാനത്തിന്റെ ഒരു ബിന്ദുവിൽ നിന്നും

അവിടുത്തെ തത്വജ്ഞാനങ്ങളുടെ ഒരു അംശത്തിൽ നിന്നും (ആ നബിമാർ നിലകൊള്ളുന്നവരാണ്)

41.فَهُوَ الَّذِي تَمَّ مَعْنَاهُ وَصُورَتُهُ 

 അവിടുന്ന്  ആന്തരികമായ അവസ്ഥയും ഭാഗ്യരൂപവും തികഞ്ഞവരാണ്.

ثُمَّ اصْطَفَاهُ حَبِيبًا بَارِئُ النَّسَمِ

പടപ്പുകളെ പടച്ചവൻ അവിടത്തെ ഇഷ്ടക്കനിയായി തെരഞ്ഞെടുത്തിരിക്കുന്നു.


42 .مُنَزَّهُ عَنْ شَرِيكٍ فِي مَحَاسِنِهِ 

അവിടത്തെ ഗുണഗണങ്ങളിൽ പങ്കുകാരെ തൊട്ട് പരിശുദ്ധമായ

فَجَوْهَرُ الْحُسْنِ فِيهِ غَيْرُ مُنْقَسِمِ

അവിടുത്തെ സൗന്ദര്യത്തിന്റെ മൂല ധാതു അഭേദ്യമാണ്

43.دَعْ مَا ادَّعَتْهُ النَّصَارَى فِي نَبِيِّهِم 

നസ്രാണികൾ അവരുടെ പ്രവാചകരുടെ കാര്യത്തിൽ വ്യാജമായി വാദിച്ചത് നീ വെടിയൂ

وَاحْكُمْ بِمَا شِئْتَ مَدْحًا فِيهِ وَاحْتَكِمِ

അവിടുത്തെ മദ്ഹ് നീ ഇഷ്ടമുള്ളത് എന്തും പറഞ്ഞോ അപാകത വരലിന് സൂട്ട് സൂക്ഷിക്കണം

44 :وَانْسُبْ إِلَى ذَاتِهِ مَا شِئْتَ مِنْ شَرَفٍ

അവിടത്തെ തിരു ദാത്തിലേക്ക് നീ എന്ത് ഉദ്ദേശിച്ചമഹത്വവും ചേർത്തോ

 وَانْسُبْ إِلَى قَدْرِهِ مَا شِئْتَ مِنْ عِظَمِ

അവിടുത്തെ മഹാത്മത്തിലേക്ക് നീ ഉദ്ദേശിച്ച എന്റെ മഹത്വവും നീ ചേർത്തിക്കൊ


45.فَإِنَّ فَضْلَ رَسُولِ اللَّهِ لَيْسَ لَهُ

അല്ലാഹുവിൻറെ തിരുദൂതരുടെ മഹാത്മങ്ങൾക്ക് നിശ്ചയം ഒരു പരിധിയുമില്ല

خدُّ فَيُعْرِبَ عَنْهُ نَاطِقُ بِفَمِ :

അങ്ങനെ ഒരു പരിധി ഉണ്ടെങ്കിലല്ലേ അത് വായ കൊണ്ടു വെളിപ്പെടുത്താൻ കഴിയൂ.

46.لو نَاسَبَتْ قَدْرَهُ آيَاتُهُ عِظَمًا

വലുപ്പത്തിന്റെ കാര്യത്തിൽ അവിടുത്തെ നിലവാരത്തിനോട് ഒത്തതായ അമാനുഷിക സിദ്ധികൾ അവിടുത്തേക്ക് നൽകപ്പെട്ടിരുന്നെങ്കിൽ

أَحْيَا اسْمُهُ حِينَ يُدْعَى دَارِسَ الرِّمَمِ

അവിടുത്തെ നാമം ഉച്ചരിക്കുമ്പോൾ തന്നെ ജീർണ്ണിച്ച അസ്ഥികൾക്ക് ജീവൻ നൽകുമായിരുന്നു.


47:لَمْ يَمْتَحِنَّا بِمَا تَعْيَا الْعُقُولُ بِهِ 

നമ്മുടെ ബുദ്ധിക്ക് റാഹ്യമല്ലാത്ത വിധികൾ നൽകിക്കൊണ്ട് അവിടുന്ന് നമ്മളെ പരീക്ഷിച്ചില്ല


حِرْصًا عَلَيْنَا فَلَمْ نَرْتَبْ وَلَمْ نَهِم

നമ്മൾ വഴിതെറ്റി പോകാതിരിക്കാനുള്ള അവിടത്തെ ജാഗ്രത കാരണത്താൽ

അതുകൊണ്ടുതന്നെ നാം സംശയാലുക്കൾ ആയില്ല ഞാൻ പരിഭ്രാന്തരായില്ല.

48.أَعْيَا الْوَرَى فَهُمُ مَعْنَاهُ فَلَيْسَ يُرَى

ആ തിരു വ്യക്തിത്വത്തെ മനസ്സിലാക്കൽ പടപ്പുകളെ അശക്തരാക്കിയിരിക്കുന്നു.അതുകൊണ്ട് കാണപ്പെടുകയില്ല.


 فِي الْقُرْبِ وَالْبُعْدِ فِيهِ غَيْرُ مُنْفَحِمِ

അവിടത്തോട് അടുത്തവനും വിദൂരയുള്ളവനും അവിടുത്തെ മനസ്സിലാക്കുന്നതിൽ കൈ അറ്റവൻ ആയിട്ടല്ലാതെ കാണപ്പെടുകയില്ല

49.كَالشَّمْسِ تَظْهَرُ لِلْعَيْنَيْنِ مِنْ بُعُدٍصَغِيرَةً

അതിവിദൂരത്തു നിന്നും രണ്ട് കണ്ണുകൾക്ക് വളരെ ചെറുതായി വെളിവാകുന്ന സൂര്യനെപ്പോലെ

  وَتُكِلُّ الطَّرْفَ مِنْ أُمَمِ

അടുത്ത് നിന്ന് ആ സൂര്യൻ കാഴ്ചയെ തന്നെ

ക്ഷയിപ്പിച്ചു കളയും

50.وَكَيْفَ يُدْرِكُ فِي الدُّنْيَا حَقِيقَتَه

ആ തിരു വ്യക്തിത്വത്തിന് യാഥാർത്ഥ്യം ഈ ദുനിയാവിൽ നിന്ന് എങ്ങനെ മനസ്സിലാക്കാനാണ്

51 قَوْمُ نِيَامُ تَسَلَّوْا عَنْهُ بِالْحلُمِ

കേവലം സ്വപ്നം കൊണ്ട് ആശ്വാസമടഞ്ഞ നിദ്രയിലാണ് ഒരു ജനത

(ആ തിരു വ്യക്തിത്വത്തിന്റെ യാഥാർത്ഥ്യം ഈ ദുനിയാവിൽ നിന്ന് എങ്ങനെ മനസ്സിലാക്കാനാണ് )

52.فَمَبْلَغُ الْعِلْمِ فِيهِ أَنَّهُ بَشَرٌ

അതുകൊണ്ടുതന്നെ അവിടുത്തെ കാര്യത്തിൽ അറിയാവുന്നതിന്റെ അകത്തുക നിശ്ചയം അവിടുന്ന് വല്ലാത്ത ഒരു മനുഷ്യനാണ്

وَأَنَّهُ خَيْرُ خَلْقِ اللَّهِ كُلِّهِم

അല്ലാഹുവിൻറെ സർവ്വ പടപ്പുകളിൽ വച്ച് ഏറ്റവും അത്യുൽകൃഷ്ടരുമാണ്


53.وكُلُّ أَي أَتَى الرُّسُلُ الْكِرَامُ بِهَا

ആദരണീയരായ മുഴുവൻ മുർസലുകൾ കൊണ്ടുവന്ന അത്ഭുതങ്ങളും

 فَإِنَّمَا اتَّصَلَتْ مِنْ نُورِهِ بِهِمِ

മുത്ത് നബിയുടെ തിരു ഒളിവ് കാരണത്താൽ മാത്രമാണ് അത് അവരിലേക്ക് ചേർന്നത്.


54.فَإِنَّهُ شَمْسُ فَضْلٍ هُمْ كَوَاكِبُهَا

അവിടന്ന് മികവിന്റെ സൂര്യനാണ് നിക്ഷയം.അമ്പിയാക്കൾ അതിൻറെ (ആ സൂര്യൻറെ ചുറ്റുമുള്ള ) താരങ്ങളാണ്.

 يُظْهِرْنَ أَنْوَارَهَا لِلنَّاسِ فِي الظُّلَمِ

ഇരുട്ടുകളിൽ ജനങ്ങൾക്ക് ആ താരകങ്ങളുടെ പ്രകാശത്തേ അവ വെളിവാക്കുന്നു.

55 .أَكْرِمْ بِخَلْقِ نَبِي زَانَهُ خُلُقُ 

തിരുനബിയുടെ ആകൃതിക്ക് എന്തൊരു ആദരവ് .അവിടത്തെ സ്വഭാവമഹിമ ആകൃതിയെ അലങ്കാരമാക്കിയിരിക്കുന്നു.

بالْحُسْنِ مُشْتَمِلٍ بِالْبِشْرِ مُتَّسِمِ

ശോഭപതിഞ്ഞതുംപ്രസന്നത മുദ്ര ഉള്ളതുമായവർ

56.كالزَّهْرِ فِي تَرَفٍ وَالْبَدْرِ فِي شَرَفٍ 

 നൈർമല്യത്തിന്റെ വിഷയത്തിൽ അവിടുന്ന് പൂ പോലെയാണ്

ഔന്നത്യത്തിന്റെ വിഷയത്തിൽ പൗർണമി പോലെയാണ്.

وَالْبَحْرِ فِي كَرَمِ وَالدَّهْرِ فِي هِمَمِ

ഔദാര്യത്തിന്റെ വിഷയത്തിൽ കടൽ പോലെയാണ്.മനക്കരുത്തിന്റെ വിഷയത്തിൽ കാലം പോലെയാണ്.


57.كَأَنَّهُ وَهُوَ فَرْدٌ مِنْ جَلَالَتِهِ 

فِي عَسْكَرِ حِينَ تَلْقَاهُ وَفِي حَشَمِ

അവിടത്തെ ഗാംഭീര്യം കാരണത്താൽ അവിടുന്ന് തനിച്ചായിരിക്ക

 തന്നെസൈന്യത്തിലോ സേവകർക്കിടയിലോ ആയതുപോലെയാണ്

നീ അവിടത്തെ കണ്ടുമുട്ടിയാൽ


58.كَأَنَّمَا اللُّؤْلُؤُ الْمَكْنُونُ فِي صَدَفٍ

ചിപ്പിയിൽ ഒളിപ്പിക്കപ്പെട്ട തായ മുത്തുകൾ

مِنْ مَعْدِنَيْ مَنْطِقٍ مِنْهُ وَمُبْتَسَم 


അവിടത്തെ പുഞ്ചിരിയിൽ നിന്നും സംസാരത്തിൽ നിന്നുമുള്ള വിളനിലയത്തിൽ നിന്നും ഉൽഭവിച്ചത് പോലെയുണ്ട്.

59.لا طِيبَ يَعْدِلُ تُرْبًا ضَمَّ أَعْظُمَهُ

അവിടുത്തെ തിരു ശരീരം ചേർന്നു കിടക്കുന്ന മണ്ണിനോട് കിടപിടിക്കുന്ന യാതൊരു സുഗന്ധവും ഇല്ല

طوبَى لِمُنْتَشِقٍ مِنْهُ وَمُلْتَثِمِ

 എല്ലാ സന്തോഷവും അതിൽ  നിന്നും മണക്കാൻ സാധിച്ചവർക്കും മുത്തമിടാൻ സാധിച്ചവർക്ക് ആണ് .



اللهم صل على النور واهله


Friday, September 12, 2025

കൊടും ചതി!*

 📚

*കൊടും ചതി!*

____________________


തിരുനബി(സ്വ) തങ്ങൾ മദീനഃയിലെത്തിയിട്ട് ആറാമത്തെ വർഷം. ഉക്‌ല്, ഉറൈനഃ 

( عُكْل وعُرينة )

 എന്നീ ഗോത്രങ്ങളിൽ നിന്ന് ഏഴുപേർ തങ്ങളുടെ അരികിലെത്തി, ഇസ്‌ലാം സ്വീകരിച്ചു. മദീനഃയിൽ എത്തുമ്പഴേ, ആരോഗ്യക്കുറവിനാൽ അവരുടെ ശരീരം മെലിഞ്ഞ് വിവർണ്ണമായിരുന്നു. കാലാവസ്ഥയും ഭക്ഷണ വ്യത്യാസവും അവരെ വീണ്ടും ക്ഷീണിതരാക്കി. അവർ മദീനഃവിട്ട് പോകാൻ തീരുമാനിച്ചു, തങ്ങളെ സമീപിച്ചു. അപ്പോൾ, സകാതിൻ്റെ ഒട്ടകങ്ങളിൽ നിന്ന് കറവയുള്ളവയുടെ പാൽ കുടിക്കാനും, ചികിത്സയായി ഒട്ടകത്തിൻ്റെ മൂത്രം സേവിക്കാനും നിർദ്ദേശിച്ചു. ഒട്ടകങ്ങൾ മദീനഃയിൽ നിന്നും അൽപം അകലെ മേയുകയായിരുന്നു. അവയുടെ അടുത്തേക്ക് പോകാൻ, യസാർ(റ)വിനെ അവർക്കൊപ്പം പറഞ്ഞു വിട്ടു. ഒട്ടകങ്ങളെ മേയ്ക്കുന്ന ഇടയനായിരുന്നു അദ്ദേഹം.


 നിർദ്ദേശിച്ച പ്രകാരം ചെയ്തപ്പോൾ അസുഖം ഭേദമായി. മെലിഞ്ഞ ശരീരം തടിച്ചു, ആരോഗ്യം വീണ്ടെടുത്തു. ഇതോടെ അവരുടെ മട്ടുമാറി. ആ ഒട്ടകങ്ങളെയും കൊണ്ട് പോകാൻ തുനിഞ്ഞു. ഈ മോഷണം, ഇടയന്മാർ തടഞ്ഞു. അപ്പോൾ അവരെന്തു ചെയ്തെന്നോ, യസാർ(റ)വിൻ്റെ കൈ കാലുകൾ മുറിച്ചു. കണ്ണിലും നാവിലും വലിയ മുള്ളുകൾ കൊണ്ട് കുത്തി പരിക്കേൽപിച്ചു. അദ്ദേഹം മരണപ്പെട്ടു.!


പിറ്റേന്ന്, രാവിലെ ഈ വിവരം തിരുനബി(സ്വ) തങ്ങൾക്ക് ലഭിച്ചു. അവിടുന്ന് വേദനിച്ചു, ദേഷ്യപ്പെട്ടു. അവരെ പിടികൂടാൻ, കുർസ് ബ്നു ജാബിർ(റ)വിൻ്റെ നേതൃത്വത്തിൽ യുവാക്കളായ 20 പേരെയും, അടയാളം നോക്കി മനസ്സിലാക്കാൻ കഴിയുന്ന ഒരാളെയും പറഞ്ഞയച്ചു. വൈകുന്നേരമായപ്പോഴേക്കും തൊണ്ടി സഹിതം പിടിച്ചു കെട്ടി, തങ്ങളുടെ മുന്നിൽ ഹാജരാക്കി. തങ്ങൾ സഹായത്തിനു പറഞ്ഞയച്ച, യസാർ(റ) കൈകാലുകൾ മുറിച്ച് കൊലപ്പെടുത്തിയ ഇവർ മാപ്പർഹിക്കുന്നില്ലല്ലോ. തിരിച്ചു കൊല്ലുക തന്നെ. ഇങ്ങോട്ട് ചെയ്ത അതേ രീതിയിൽ തന്നെ തിരിച്ചു കൊടുക്കണം. മേലിൽ ഇത്തരം ക്രൂരത ആവർത്തിക്കപ്പെടരുത്. അതിലൂടെ മാനവകുലത്തിന് അക്രമമില്ലാത്ത ജീവിതം ലഭിക്കുമെന്ന് ഖുർആൻ പറഞ്ഞല്ലോ. ജൂതന്മാരിലും ഇതേ നിയമമുണ്ട്. മദീനത്തുണ്ടായിരുന്ന ഒരു ജൂതൻ , തൻ്റെ അടിമയെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അപ്രകാരം തന്നെ കല്ല് കൊണ്ട് തലക്കടിച്ച് പ്രതിക്രിയ നടപ്പിലാക്കിയിട്ടുണ്ട് തിരുനബി(സ്വ) തങ്ങൾ. ഇത് അവരുടെ തൗറാതിൽ തന്നെയുള്ള നിയമമാണെന്ന് പറയുകയും ചെയ്തത് ചരിത്രത്തിലുണ്ട്. 


ഈ സംഭവത്തിലും പ്രതിക്രിയ നടത്തി. അവരുടെ കൈകാലുകൾ മുറിച്ചു. യസാർ(റ)വിൻ്റെ കണ്ണിലും നാവിലും, മരുഭൂമിയിലെ കൂർത്ത മുള്ളുകൾ കൊണ്ട് അക്രമിച്ചതിനു പകരം, ഇവരുടെ കണ്ണുകളിൽ കൂർത്ത ആണികൾ അടിച്ചു കയറ്റി. ഈ സംഭവം ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.


💫

Monday, September 8, 2025

ബിദ്അത്ത് ഒഹാബി മാനദണ്ഡം പൊളിയുന്നു.

 

ബിദ്അത്ത് ഒഹാബി മാനദണ്ഡം പൊളിയുന്നു.

മരണപ്പെട്ട ചിലയാളുകളുടെ പേരിനു പിറകിൽ വഹാബികൾ 'റഹിമഹുല്ലാഹ് 'എന്ന് എഴുതി കാണുന്നു. ഇത് ദിക്റാണോ?, ദുആ ആണോ? ഇങ്ങനെ നബി (സ) ചെയ്‌തിട്ടുണ്ടോ.? ഹദീസിലുണ്ടോ.? ഖുർആനിലുണ്ടോ.? ജീവിച്ചിരിക്കുന്നവരുടെ പേരിനു പിറകിൽ ഇങ്ങനെ പറയാത്തത് എന്തുകൊണ്ട്.? മരണപ്പെട്ട എല്ലാവരുടെയും പേരിൽ ഇങ്ങനെ പറയുന്നില്ലല്ലോ? ഇത് പറയാനും പറയാതിരിക്കാനുമുള്ള മാനദണ്ഡം എന്താണ്?

നബിദിനം അനിസ്‌ലാമികമാണെന്ന് പ്രഖ്യാപിക്കാൻ മൗലവിമാർ ഉപയോഗിച്ച അളവുകോൽ വെച്ച് ഇതൊന്ന് വിശദീകരിക്കാമോ..?

ഒഹാബി എഴുതുന്നു

പണ്ഡിത പ്രതിഭകളായിരുന്ന മുഹമ്മദ് അമാനി മൗലവി (റഹിമഹുല്ലാഹ്), എ.അലവി മൗലവി(റഹിമഹു ല്ലാഹ്) എന്നിവരാണ് പരിഭാഷയും വിവരണവും നൽകി യിരിക്കുന്നത്. പ്രമുഖ പണ്ഡ‌ിതന്മാരായിരുന്ന കെ.എം. മൗലവി(റഹിമഹുല്ലാഹ്), കെ.പി.മുഹമ്മദ് മൗലവി(റഹി മഹുല്ലാഹ്) എന്നിവർ ഇത് പരിശോധിച്ച് ബോധ്യപ്പെട്ടിട്ടു ള്ളതാണ്.

Sunday, September 7, 2025

സൂര്യ /*ചന്ത്ര ഗ്രഹണ നിസ്കാരം.*

 🌒  🌓

സൂര്യ /*ചന്ത്ര ഗ്രഹണ നിസ്കാരം.*


 🔹 സൂര്യ, ചന്ത്ര ഗ്രഹണ നിസ്കാരങ്ങൾ പുരുഷനും *സ്ത്രീക്കും* യാത്രക്കാർക്കും സുന്നത്താണ്. 


 🔹 ഗ്രഹണ നിസ്കാരം ശക്തമായ സുന്നത്താണ്. നിർബന്ധമാണെന്നും അഭിപ്രായമുണ്ട്. ഉപേക്ഷിക്കൽ കറാഹത്താണ്.


 🔹 ഗ്രഹണം തുടങ്ങിയതു മുതൽ ഗ്രഹണം അവസാനിക്കുന്നതു വരെയാണ് ഇതിന്റെ സമയം. ഖളാ വീട്ടുന്ന ഓപ്ഷൻ ഇല്ല.

 

🔹 ഗ്രഹണ നിസ്ക്കാരം, മൂന്നു രൂപത്തിൽ നിർവ്വഹിക്കാം..


🔹 1: ( ചുരുങ്ങിയ രൂപം )

 സുബ്ഹിയുടെയും മറ്റും സുന്നത്തു നിസ്കാരങ്ങളെ പോലെ "സൂര്യ/ചന്ത്ര ഗ്രഹണ നിസ്കാരം ഞാൻ നിർവഹിക്കുന്നു" എന്ന നിയ്യത്തോടെ രണ്ട് റക്അത്തു നിസ്കരിക്കുക.


🔹 2:(മിതമായ രൂപം ) രണ്ടു നിർത്തവും രണ്ടു  റുകൂഉം വർദ്ധിപ്പിച്ചു നിസ്കരിക്കുക.

 അതായത്: ആദ്യ റക്അത്തിൽ വജ്ജഹ്തു, അഊദു, ഫാതിഹ,സൂറത്ത് ന്നിവക്കു ശേഷം റുകൂഉ ചെയ്യുക.എന്നിട്ട്, റുകൂഇൽ  നിന്നും سمع الله لمن حمده

 എന്നു ചൊല്ലി ഉയർന്നശേഷം

رَبَّناَ لَكَ الحمدُ مِلْءَ السَّمَاوَاتِ...

 എന്നു തുടങ്ങുന്ന ദിക്റ് ചൊല്ലുക.

 ശേഷം, ഫാത്തിഹയും സൂറത്തും ഓതുക. ശേഷം, വീണ്ടും റുകൂഇലേക്കു ഒരിക്കൽ കൂടെ പോകുക.

ശേഷം  سمع الله لمن حمده

എന്നു ചൊല്ലി ഉയർന്ന്,

رَبَّناَ لَكَ الحمدُ مِلْءَ السَّمَاوَاتِ...

 എന്ന ദിക്ർ ചൊല്ലുക.

 പിന്നീട് സുജൂദിലേക്ക് പോകുക

( ഇപ്പോൾ രണ്ടു നിർത്തവും രണ്ടു റുകൂഉം ആയല്ലോ..)


 രണ്ടാം റക്അത്തിലും ആദ്യ റക്അത്തിലേതു പോലെ നിർത്തവും റുകൂഉം വർദ്ധിപ്പിക്കുക.(വജ്ജഹ്തു ഓതേണ്ടതില്ല)


🔹 3:(പൂർണ്ണ രൂപം )

 രണ്ടാം രൂപത്തിൽ പറഞ്ഞ ഒന്ന്, രണ്ട്, മൂന്ന്, നാല് നിർത്തങ്ങളിൽ, യഥാക്രമം :1,സൂറതുൽ ബഖറയോ അതിനു സമാനമായ അളവോ 2,ബഖറയിൽ നിന്നുള്ള മിതമായ 200 ആയതോ അതിനു സമാനമായതോ  3,ബഖറയിൽ നിന്നുള്ള മിതമായ 150 ആയതോ അതിനു സമാനമായതോ 4,ബഖറയിൽ നിന്നുള്ള മിതമായ 100 ആയതോ അതിനു സമാനമായതോ ഒതുക.


 നാലു റുകൂഉകളിലും യഥാക്രമം:1,ബഖറയിൽ നിന്നുള്ള മിതമായ 100 ആയത്തിനു സമാന മായി 2,ബഖറയിൽ നിന്നുള്ള മിതമായ 80 ആയത്തിനു സമാന മായി 3,ബഖറയിൽ നിന്നുള്ള മിതമായ 70 ആയത്തിനു സമാന മായി 4,ബഖറയിൽ നിന്നുള്ള മിതമായ 50 ആയത്തിനു സമാന മായി തസ്ബീഹ്

(سبحان ربي العظيم وبحمده) ചൊല്ലുക


🔹 *മസ്ബൂഖ്*

 ഗ്രഹണ നിസ്ക്കാരങ്ങളിൽ ഇരു റക്അത്തുകളിലെയും ആദ്യ റുകൂഉ ലഭിച്ച മസ്ബൂഖിനു പ്രസ്തുത റക്അതു ലഭിക്കുന്നതാണ്. ഇരു റക്അതിലെയും രണ്ടാമത്തെ റുകൂഉകളിൽ വന്നു തുടർന്നവർക്കു പ്രസ്തുത റക്അതുകൾ ലഭ്യമല്ല.


🔹 *ഖുതുബ*

 

 പുരുഷന്മാരുടെ ജമാഅത്തായ ഗ്രഹണനിസ്കാരത്തിനു ശേഷം രണ്ടു ഖുതുബകൾ സുന്നത്തുണ്ട്. എന്നാൽ തനിച്ചു നിസ്കരിച്ച വ്യക്തിക്കോ *സ്ത്രീകളുടെ ജമാഅത്തിനോ ഖുതുബ സുന്നത്തില്ല*


🔹 *കുളി*

 നിസ്കരിക്കാൻ ഉദ്ദേശിക്കുന്ന മുഴുവനാളുകൾക്കും കുളി സുന്നത്തുണ്ട്. "സൂര്യ/ ചന്ത്ര ഗ്രഹണ നിസ്കാരത്തിന്റെ സുന്നത്തുകുളി ഞാൻ നിർവഹിക്കുന്നു" എന്നു നിയ്യത്ത് ചെയ്താൽ മതി. 

(അവലംഭം: ഫത്ഹുൽ മുഈൻ, ഇആനത്,തുഹ്ഫ, നിഹായ, മുഗ്നി)


Friday, September 5, 2025

ഈസാനബി മരണപ്പെട്ടതായി ഖുർആനിൽ ഉണ്ട്

 




ഈസാനബി മരണപ്പെട്ടതായി ഖുർആനിൽ ഉണ്ട് എന്ന് വരുത്താനായി ചില വിവരം കെട്ട ആളുകൾ ഖുർആനിലെ

فلما توفيتني"


എന്ന വചനത്തെ ദുർവ്യാഖ്യാനം ചെയ്തതായി കാണുവാനായി .

നീ എന്നെ പൂർത്തിയാക്കി എടുത്തപ്പോൾ എന്ന് ഈസാ നബി പറഞ്ഞ വചനത്തെയാണ് ഇവർ ദുർവ്യാഖ്യാനിച്ചിരിക്കുന്നത്.

ആ വചനത്തെ മുഫസ്സിറുകൾ വ്യാഖ്യാനിച്ചത് എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം.

ഇമാം തിബിരി തഫ്സീറിൽ രേഖപ്പെടുത്തുന്നു നിന്നിലേക്ക് എന്നെ പിടിച്ചപ്പോൾ . (തഫ്സീറുത്വബ്രി )


فلما توفيتني"، يقول: فلما قبضتني إليك(٢) 

تفسير الطبري

പ്രഗൽഭ മുഫസ്സി റായ ഇമാം ഖുർതുബി വിവരിക്കുന്നു.

നീയെന്നെ ആകാശത്തേക്ക് ഉയർത്തിയപ്പോൾ എന്നതാണ് അവിടത്തെ അർത്ഥം.

സഹാബികളെ കണ്ട് താബിഈ പണ്ഡിതർ ഹസനുൽ ബസ്വരീ  റ പറഞ്ഞു.

ഖുർആനിലെ വഫാത്ത് എന്ന പദം മൂന്ന് അർത്ഥത്തിന് വന്നിട്ടുണ്ട് -

ഒന്ന് മരണത്തിന്റെ പൂർത്തിയാക്കി എടുക്കൽ എന്നതാണ്.

الله يتوفى الأنفس حين موتها 

മരണസമയം ആത്മാക്കളെ അല്ലാഹു പൂർത്തിയാക്കുന്നു എന്ന ആയത്ത് അതിന് ഉദാഹരണമാണ്.

മറ്റൊന്ന് ഉറക്കിലുള്ള പൂർത്തിയാക്കി എടുക്കൽ.


وهو الذي يتوفاكم بالليل

രാത്രിയിൽ അവൻ നിങ്ങളെ പൂർത്തിയാക്കി എടുക്കുന്നു എന്നതിന്റെ ഉദ്ദേശം ഉറക്കുന്നു എന്നതാണ്.

മറ്റൊന്ന് ഉയർത്തി പൂർത്തിയാക്കിയെടുക്കാൻ


يا عيسى إني متوفيك 

ഈസാനബിയെ അങ്ങയെ ഞാൻ പൂർത്തിയാക്കി എടുക്കുന്നുഎന്നതിന്റെ ഉദ്ദേശം ഉയർത്തൽ എന്നതാണ്. (തഫ്സീറുൽ ഖുർത്വുബി)


وإنما المعنى فلما رفعتني إلى السماء . قال الحسن : الوفاة في كتاب الله عز وجل على ثلاثة أوجه : وفاة الموت وذلك قوله تعالى : الله يتوفى الأنفس حين موتها يعني وقت انقضاء أجلها ، ووفاة النوم ; قال الله تعالى : وهو الذي يتوفاكم بالليل يعني الذي ينيمكم ، ووفاة الرفع ، قال الله تعالى : يا عيسى إني متوفيك 

 تفسير قرطبي

പ്രമുഖ തഫ്സീറായ തഫ്സീറുൽ ബൈളാവിയിൽ പറയുന്നു.

ആകാശത്തേക്ക് ഉയർത്തൽ കൊണ്ട് നീ എന്നെ പൂർത്തിയാക്കി എടുത്തു എന്നാണ് അർത്ഥം.

കാരണം നിന്നെ ഞാൻ പൂർത്തിയാക്കി എടുക്കുകയും ഉയർത്തുകയും ചെയ്യുന്നു എന്ന് മറ്റൊരായൽ ഉണ്ട് .

തവഫ്ഫാ എന്നാൽ പൂർത്തിയാക്കി എടുക്കുക എന്നാണ് മരണം എന്നത് അതിൻറെ ഒരു ഇനം ആണ് . വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു.മരണ സമയത്ത് അല്ലാഹു ആത്മാവിനെ പൂർത്തിയാക്കി എടുക്കും മരിക്കാത്തവനെ അവൻറെ സ്വപ്നത്തിലും സ്വ ബോധത്തെ പൂർത്തിയാക്കി എടുക്കും.

തഫ്സീറുൽ ബൈളാവി


. فلما توفيتني بالرفع إلى السماء لقوله: إني متوفيك ورافعك والتوفي أخذ الشيء وافيا، والموت نوع منه قال الله تعالى: الله يتوفى الأنفس حين موتها والتي لم تمت في منامها

تفسير البيضاوي

തഫ്സീറുൽ ജലാലൈയ്നി പറയുന്നു.

ആകാശത്തേക്ക് ഉയർത്തൽ കൊണ്ട് നീ എന്നെ പിടിച്ചെടുത്തപ്പോൾ എന്നാണ് അർത്ഥം.

തഫ്സീറുൽ ജലാലൈയ്നി


تفسير الجلالين

: {فلما توفيتني} قبضتني بالرفع إلى السماء. اهـ.


തഫ്സീറുൽ വാഹിദി പറയുന്നു,


﴿إِذۡ قَالَ ٱللَّهُ یَـٰعِیسَىٰۤ إِنِّی مُتَوَفِّیكَ وَرَافِعُكَ إِلَیَّ وَمُطَهِّرُكَ مِنَ ٱلَّذِینَ كَفَرُوا۟ وَجَاعِلُ ٱلَّذِینَ ٱتَّبَعُوكَ فَوۡقَ ٱلَّذِینَ كَفَرُوۤا۟ إِلَىٰ یَوۡمِ ٱلۡقِیَـٰمَةِۖ ثُمَّ إِلَیَّ مَرۡجِعُكُمۡ فَأَحۡكُمُ بَیۡنَكُمۡ فِیمَا كُنتُمۡ فِیهِ تَخۡتَلِفُونَ﴾ [آل عمران ٥٥]

وفي تفسير الواحدي



 (സ്വഹാബികളെ കാലത്ത് ജീവിച്ച ) ഹസനുൽ ബസരി റ അൽ കൽബി റ ഇബ്ൻ  ജുറൈജ് റ ഇബ്നു സൈദ് റ 

തുടങ്ങിയ പണ്ഡിതന്മാർ എല്ലാം പറയുന്നത് 

مُتَوَفِّيكَ

എന്നതിൻറെ അർത്ഥം

 മരിക്കാതെ നിന്നെ പിടിക്കും എന്നതാണ്

തവഫ്ഫി എന്നാൽ ഒരു വസ്തുവിനെ പൂർത്തിയാക്കി എടുക്കുക എന്നതാണ്.

മാഇദ 117

تَوَفَّيْتَنِي

 എന്നതിൻറെ അർത്ഥം നീ എന്നെ ആകാശത്തേക്ക് പിടിച്ചപ്പോൾ എന്നാണ്.

مُتَوَفِّيكَ

എന്നതിൻറെ അർത്ഥവും നിന്നെ പൂർത്തിയാക്കി എടുത്തു എന്നതാണ്

തഫ്സീറുൽ വാഹിദി


واختلف أهل التأويل في هذه الآية على طريقين: أحدهما: إجراء الآية(٢) على سياقها من غير تقديم ولا تأخير. وهو قول الحسن(٣)، والكلبي(٤)، وابن جُريج(٥)، وابن زيد(٦)، ومَطَر(٧)، قالوا: معنى ﴿مُتَوَفِّيكَ﴾: قابضك من غير موت. و (التَّوَفِّي): أخذُ الشيء وافيًا(٨). وقد ذكرنا هذا فيما تقدم(٩).

يدل على هذا القول: قوله: ﴿فَلَمَّا تَوَفَّيْتَنِي﴾ [المائدة: 117]، أي: قبضتني إلى السماء(١٠).

فعلى هذا، معنى قوله: ﴿مُتَوَفِّيكَ﴾: قابضك وافيا، لم ينالوا منك شيئًا(١١).

تفسير الواحدي


നിസാഅ് 157 അല്ലാഹു പറയുന്നു:

അവർ അദ്ദേഹത്തെ കൊന്നിട്ടില്ല മറിച്ച് അല്ലാഹു അവനിലേക്ക് അദ്ദേഹത്തെ ഉയർത്തി.


. Aslam Kamil Saquafi parappanangadi




أما الكتاب: فقوله: {وإن من أهل الكتاب إلا ليؤمنن به قبل موته} [النساء: 159]


معنى ذلك: " وإن من أهل الكتاب إلا ليؤمنن به "، يعني: بعيسى=" قبل موته "، يعني: قبل موت عيسى= يوجِّه ذلك إلى أنّ جميعهم يصدِّقون به إذا نـزل لقتل الدجّال، فتصير الملل كلها واحدة، وهي ملة الإسلام الحنيفيّة، دين إبراهيم صلى الله عليه وسلم.

*ذكر من قال ذلك:

10794- حدثنا ابن بشار قال، حدثنا عبد الرحمن قال، حدثنا سفيان، عن أبي حصين، عن سعيد بن جبير، عن ابن عباس: " وإن من أهل الكتاب إلا ليؤمنن به قبل موته "، قال: قبل موت عيسى ابن مريم.

10795- حدثنا ابن وكيع قال، حدثنا أبي، عن سفيان، عن أبي حصين، عن سعيد بن جبير، عن ابن عباس: " وإن من أهل الكتاب إلا ليؤمنن به قبل موته "، قال: قبل موت عيسى.

10796- حدثني يعقوب بن إبراهيم قال، حدثنا هشيم قال، أخبرنا حصين، عن أبي مالك في قوله: " إلا ليؤمنن به قبل موته "، قال: ذلك عند نـزول عيسى ابن مريم، لا يبقى أحدٌ من أهل الكتاب إلا ليؤمننّ به. (43)

10797- حدثني المثنى قال، حدثنا الحجاج بن المنهال، قال، حدثنا حماد بن سلمة، عن حميد، عن الحسن قال: " قبل موته "، قال: قبل أن يموت عيسى ابن مريم.

10798- حدثني يعقوب قال، حدثنا ابن علية، عن أبي رجاء، عن الحسن في قوله: " وإن من أهل الكتاب إلا ليؤمنن به قبل موته "، قال: قبل موت عيسى. والله إنه الآن لحيٌّ عند الله، ولكن إذا نـزل آمنوا به أجمعون.

10799- حدثنا بشر بن معاذ قال، حدثنا يزيد قال، حدثنا سعيد، عن قتادة في قوله: " وإن من أهل الكتاب إلا ليؤمنن به قبل موته "، يقول: قبل موت عيسى.

10800- حدثنا الحسن بن يحيى قال، أخبرنا عبد الرزاق قال: أخبرنا معمر، عن قتادة: " وإن من أهل الكتاب إلا ليؤمنن به قبل موته "، قال: قبل موت عيسى. (44)

10801- حدثنا الحسن بن يحيى قال، أخبرنا عبد الرزاق قال، أخبرنا معمر، عن قتادة: " وإن من أهل الكتاب إلا ليؤمنن به قبل موته "، قال: قبل موت عيسى، إذا نـزل آمنت به الأديان كلها.

10802- حدثنا ابن وكيع قال، حدثنا أبي، عن أبي جعفر الرازي، عن الربيع بن أنس، عن الحسن قال: قبل موت عيسى.

10803- حدثنا ابن وكيع قال، حدثنا أبو أسامة، عن عوف، عن الحسن: " إلا ليؤمنن به قبل موته "، قال عيسى، ولم يمت بعدُ.

10804- حدثنا ابن وكيع قال، حدثنا عمران بن عيينة، عن حصين، عن أبي مالك قال: لا يبقى أحدٌ منهم عند نـزول عيسى إلا آمن به.

10805- حدثنا ابن وكيع قال، حدثنا أبي، عن سفيان، عن حصين، عن أبي مالك قال: قبل موت عيسى.

10806- حدثنا يونس قال، أخبرنا ابن وهب قال، قال ابن زيد في قوله: " وإن من أهل الكتاب إلا ليؤمنن به قبل موته "، قال: إذا نـزل عيسى ابن مريم فقتل الدجال، لم يبق يهوديٌّ في الأرض إلا آمن به. قال: فذلك حين لا ينفعهم الإيمان. (45)

10807- حدثني محمد بن سعد قال، حدثني أبي قال، حدثني عمي قال، حدثني أبي، عن أبيه، عن ابن عباس قوله: " وإن من أهل الكتاب إلا ليؤمنن به قبل موته "، يعني: أنه سيدرك أناسٌ من أهل الكتاب حين يبعث عيسى، فيؤمنون به، وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا .

10808- حدثنا محمد بن المثنى قال، حدثنا محمد بن جعفر قال، حدثنا شعبة، عن منصور بن زاذان، عن الحسن أنه قال في هذه الآية: " وإن من أهل الكتاب إلا ليؤمنن به قبل موته "= قال أبو جعفر: أظنه إنما قال: إذا خرج عيسى آمنت به اليهود...


قال أبو جعفر: وأولى الأقوال بالصحة والصواب، قول من قال: تأويل ذلك: " وإن من أهل الكتاب إلا ليؤمنن بعيسى قبل موت عيسى ".




ويقول في سورة النساء آية 157: { وما قتلوه يقينا بل رفعه الله إليه} 


محمد اسلم الثقافي الكاملي بربننغادي

മുളഫ്ഫര്‍ രാജാവ്

 ആരായിരുന്നു മഹാനായ മുളഫ്ഫര്‍ രാജാവ്

ഇറാഖിലെ കിഴക്ക് പ്രവിശ്യയായ ഇര്ബലിന്റെ ഭരണാധിപനാണ് അബൂസയീദ്‌ മുളഫ്ഫര്‍ അല്‍ മലികുല്‍ മുഅല്ളം. സ്വഹിബുല്‍ ഇര്ബല്‍ എന്ന് ചരിത്ര പണ്ഡിതര്‍ വിശേഷിപ്പിച്ച രാജാവാണ് മുളഫ്ഫര്‍. പിതാവ് സൈനുദ്ദീന്‍ (റ) മരണപ്പെട്ട ശേഷം അധികാരം അദ്ദേഹത്തിനാണ് ലഭിച്ചത്. പ്രായം പതിനാലേ ആയിട്ടുള്ളൂ.. പ്രായം ചെറുതായത് കൊണ്ട് ചില പക്ഷപാതികള്‍ സഹോദരന്‍ യൂസുഫിനെ അവരോധിച്ചു. 

അങ്ങനെ മുളഫ്ഫര്‍(റ) പല രാജ്യങ്ങളുടെയും രാജാവായ സ്വലാഹുദ്ദിന്‍ അയ്യുബി (റ) യുടെ സവിതത്തിലെത്തി. ബഹുമാനപ്പെട്ടവര്‍ക്ക് വേണ്ടി സേവനം ചെയ്തു കഴിഞ്ഞു കൂടി. ഇതിനിടെ മുളഫ്ഫര്‍ രാജാവിന്‍റെ സഹോദരന്‍ യൂസഫ്‌ മരണപ്പെട്ടു. സുല്‍ത്താന്‍ സ്വലാഹുദ്ദിന്‍ അയ്യുബി ഇര്ബലിലെ രാജാവായി മുളഫ്ഫറിനെ നിയോഗിച്ചു. ഹിജ്റ 586 ല്‍ ലഭിച്ച ഭരണം തന്‍റെ മരണം വരെ തുടര്‍ന്നു. 

സ്വലാഹുദ്ദിന്‍ അയ്യുബി(റ) തങ്ങളുടെ സഹോദരി റബീഅ യെ മുളഫ്ഫര്‍ രാജാവ് വിവാഹം ചെയ്തു. നീതിമാനായ ഭരണാധിപന്‍,ബുദ്ധിമാന്‍,വിവര്സ്ഥന്‍, സര്‍വ്വോപരി തുല്യതയില്ലാത്ത ധര്മിഷ്ടന്‍ പാവപ്പെട്ടവരുടേയും അനാഥകളുടെയും വിഷമം അനുഭവിക്കുന്നവരുടെയും ആശാകേന്ദ്രം. രോഗികള്‍ അന്ധര്‍ വിതവകള്‍ ശിശുക്കള്‍ എന്നിവര്‍കെല്ലാം പ്രത്യേകം താമസ സൗകര്യങ്ങള്‍ ഉണ്ടാക്കുകയും അവര്‍ക്കാവശ്യമായ കാര്യങ്ങളൊക്കെ ചെയ്യുന്ന വ്യക്തി എന്നിങ്ങനെ നീണ്ടു പോകുകയാണ് ഈ പണ്ഡിതരാജാവിന്റെ മഹത്വം.

"മൌലിദ് കഴിക്കല്‍ മുന്പ്‌ പതിവില്ലാത്തത

അത് ഹിജ്റ മുന്നൂറിന്ന്‍ ശേഷം വന്നതാ

എന്നത് മാത്രം എടുത്തു ഇത് മുളഫ്ഫര്‍ രാജാവ് കൊണ്ടുവന്നതാണെന്ന് പറഞ്ഞു നിസ്സാരപ്പെടുതുന്നവര്‍ മനസ്സിലാക്കാതെ പോയി മുളഫ്ഫര്‍ രാജാവ് ആരാണെന്നു . ചികില്സാലയത്തില്‍ ചെന്ന് രോഗികളെ കണ്ടു വേണ്ടത് ചെയ്തു കൊടുത്തിരുന്നു , ഹനഫി ഷാഫി ഫുകഹാഹിനു സ്ഥാപനം ഉണ്ടാകികൊടുത്തു,മഹാന്മാരായ അല്ലാഹുവിന്റെ സൂഫിയാക്കള്‍ക്ക് രണ്ടു സ്ഥാപനങ്ങള്‍ ഉണ്ടാകികൊടുത്തു. നിരവധി ആളുകള്‍ക്ക് കഴിഞ്ഞു കൂടാന്‍ സ്വത്തുകള്‍ വകഫ് ചെയ്തു കൊടുത്ത്,ഹജ്ജു മറ്റു യാത്രികര്‍ക്കുള്ള ചിലവുകള്‍ അദ്ദേഹം നല്‍കുകയും സത്യനിഷേധികളുടെ തടവില്‍ കഴിയുന്നവരെ മോചിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മുളഫ്ഫര്‍ രാജാവ്.

റബീഉല്‍ അവ്വല്‍ മാസമായാല്‍ ചില വര്‍ഷങ്ങളില്‍ 8 നും ചിലപ്പോള്‍ 12 നും ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന മൌലിദുകള്‍ സംഘടിപ്പിക്കുമായിരുന്നു. വലിയ മൈദാനിയില്‍ മുളകള്‍ കൊണ്ട് തട്ടുകളുള്ള പന്തല്‍ നിര്‍മിക്കും. ബഖ്ദാദ്,ഇര്ബല്‍,ജസീറ,സഞ്ചാര്‍ എന്നീ അറബ്നാട്ടുകാര്‍ മൌലിദ് സദസ്സില്‍ പങ്കെടുക്കും. കര്‍മ്മശാസ്ത്ര പണ്ഡിതര്‍,ഖുറാന്‍ പണ്ഡിതര്‍, സൂഫിയാക്കള്‍ തുടങ്ങിയവരെല്ലാം സദസ്സില്‍ ഉണ്ടാകാറുണ്ട്.


മഹാനായ മുളഫ്ഫര്‍ രാജാവിന്‍റെ ജീവിത വിശുദ്ധിയെ കുറിച്ചും മൌലിദ് സദസ്സിനെകുറിച്ചും ചരിത്ര പണ്ഡിതര്‍ പുകഴ്ത്തി എഴുതിയിട്ടുണ്ട്.


وقال الإمام ابن كثير في ترجمته: (أحَدُ الأجْوَادِ والساداتِ الكُبَراء، والملوك الأمجاد، لَهُ آثَارٌ حَسَنة،... وكان يعمل المولد الشريف في ربيع الأول، ويحتفل به احْتِفَالاً هائلاً، وكان مع ذلك شهماً شجاعاً فاتكاً بطلاً عاقلاً عالماً عادلاً رحمه الله وأكرم مثواه).

 

ഇമാം ഇബ്ൻ കസീർ പറയുന്നു:അദ്ധേഹം(മുളഫ്ഫർ രാജാവ്‌)വലിയനേതാവും ധർമിഷ്ടനും ഉന്നതനായ രാജാവുമായിരുന്നു അദ്ധേത്തിന്ന് പല നന്മകളുമുണ്ട്‌ അതിൽ പെട്ടതാൺ റബീ ഉൽ അവ്വലിൽ മൗലിദ്‌ കഴിക്കൽ വലിയ സമ്മേളനം തന്നെ അതിന്ന് വേണ്ടി നടത്തുമായിരുന്നു അതോട്‌ കൂടെ അദ്ധേഹം പണ്ഡിതനും,നീതിമാനും,ധീരനും,പ്രതാപിയും,ബുദ്ധിമാനുമായിരുന്നു അദ്ധേഹത്തിന്ന് അള്ളാഹു റഹ്മത്തും അനുഗ്രഹവും ചെയ്യട്ടേ.... അങ്ങനെ മൌലിദ് സദസ്സിനെ കുറിച്ചും മൌലിദിനെ കുറിച്ചും അവിടത്തെ അന്നദാനത്തെ കുറിച്ചും വിവരിക്കുന്നുണ്ട്. 

وقد صنف الشيخ أبو الخطاب ابن دحية له مجلدا في المولد النبوي سماه التنوير في مولد البشير النذير فأجازه على ذلك بألف دينار وقد طالت مدته في الملك في زمان الدولة الصلاحية وقد كان محاصر عكا وإلى هذه السنة محمودالسيرة والسريرة قال السبط حكى بعض من حضر سماط المظفر في بعض الموالد كان يمد في ذلك السماط خمسة آلاف راس مشوى وعشرة آلاف دجاجة ومائة ألف زبدية وثلاثين ألف صحن حلوى


  ഇക്കാര്യം മഹാനായ തഴവാ മുഹമ്മദ്‌ കുഞ്ഞ് മൌലവി തന്റെ കാവ്യകൃതിയില്‍ അതിമനോഹരമായി വിവരിക്കുന്നതും കാണാം.

"മൌലിദ് കഴിക്കല്‍ മുന്പ്‌ പതിവില്ലാത്തത

അത് ഹിജ്റ മുന്നൂറിന്ന്‍ ശേഷം വന്നതാ

എന്നും സഘാവി പറഞ്ഞതായ്‌ കാണുന്നത 

അത് ഹലബി ഒന്നാം ഭാഗമില്‍ നോക്കേണ്ടതാ.

മലിക്കുല്‍ മുളഫ്ഫര്‍ ധീരനായൊരു രാജന

ഇര്ബല്‍ ഭരിച്ചവരാണ് വന്‍ധര്മിഷ്ടനാ  

മൌലിദ് കഴിക്കാന്‍ ഏറ്റവും ഉത്സാഹമ

മാസം റബീഉല്‍ അവ്വലെന്താഘോഷമാ 

ശൈക്ബ്നുദഹ്യത്ത് മൌലിദൊന്നു രചിക്കലായ്‌ 

രാജവിനത് കണ്ടേറ്റവും സന്തോഷമായ്‌ 

സംമ്മാനമായ് പോന്നായിരം നല്കുതന്നതായ്‌ 

എന്നുള്ളതിബ്നുകസീറില്‍ താന്‍ പറയുന്നതായ്.

മൌലിദ് കഴിക്കുന്നന്നു ആടയ്യായിരം 

പൊരിക്കുന്നദാണെ കോഴിയും പതിനായിരം 

കൂടാതെ ഒരുലക്ഷത്തിമുപ്പതിനായിരം

പാത്രങ്ങളില്‍ അലുവായുമുണ്ടോരോതരം 

ഉലമാക്കളനവധി ഹാജരുണ്ടതിലന്നു

അത്പോലെ സൂഫികള്‍ കൂടുമേ അതില്‍ വന്നു.

പ്രത്യേകമായ് ഇവര്ക്കൊക്കെയും ബഹുമാനവും 

നല്കുയന്നതാ രാജാവ്‌ പല സമ്മാനവും.

മൌലിദ് ശരീഫോതുന്ന സമയം വന്നു 

ഇരിക്കുന്നതാ സദസ്സില്‍ മുളഫ്ഫറുമന്ന്‍ 

ചുരുക്കിപ്പറഞ്ഞാല്‍ മൂന്നു ലക്ഷം പൊന്ന 

പ്രതിവര്ഷവും മൌലിദ് കഴിക്കനെന്നാ 

ഇത് അല്‍ബിദായത്തുവന്നിഹായ യില്‍ നോക്കണെ  

ഒരുനൂറ്റിമുപ്പത്തേഴു പതിമൂന്നാക്കണേ 

നബിക്കുള്ള മൌലിദ് വീട്ടിലും ഓതേണ്ടത 

അതിനാല്‍ മുസ്വീബത്തൊക്കെയും നീങ്ങുന്നതാ

കള്ളന്റെ് ശല്യം തന്നെയും ഒതുങ്ങുന്നത 

ദാരിദ്ര്യവും നീങ്ങുന്നതായ്‌ കാണുന്നതാ.

ഹര്ഖും വബ ഇവയൊക്കെയും കാക്കുന്നത  

കണ്ണേറ് ഹസദും നീങ്ങുവാന്‍ ഉതകുന്നതാ."

            (അല്‍ മവാഹിബുല്‍ ജലിയ്യ).

ഓരോ വര്‍ഷവും നബിദിനാഘോഷത്തിനു വേണ്ടി മൂന്നു ലക്ഷത്തോളം ദീനാര്‍ മലികുല്‍ മുഹള്ളം മുളഫ്ഫര്‍ രാജാവ് ചിലവഴിച്ചിരുന്നു. ആദ്യമായി രാജപ്രൌടിയോടെ നബിദിനാഘോഷം സംഘടിപ്പിച്ചത് ഇദ്ദേഹമായിരുന്നു.മഹാനായ ഇബ്നു ദഹ്യ(റ) നബി(സ) യുടെ മൌലൂദ് രചിക്കുകയും അത് മുളഫ്ഫര്‍ രാജാവിനു സമര്പിക്കുക്കയും ചെയ്തു. അതിനു സമ്മാനമായി ആയിരം സ്വര്‍ണ നാണയങ്ങള്‍ നല്‍കി.

മഹാനായ മുളഫ്ഫര്‍ രാജാവ് ഹിജ്റ 549 മുഹര്‍റം 27 മൌസിലില്‍ ജനിച്ച ഇദ്ദേഹം ഹിജ്റ 630 റമളാന്‍ 14 വെള്ളിയാഴ്ച് ഇര്ബലില്‍ മരണപ്പെട്ടു. കൂഫയില്‍ അലി തങ്ങളുടെ ചാരത്ത് ഇദ്ദേഹത്തെ മറവ് ചെയ്തു.

മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്* *Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️* *🌹Tweett 1217🌹* ഉബാദത്ത് ബിനു സാമിത്(റ) നിവേദനം ചെയ്യുന്...