Wednesday, August 13, 2025

عبد الله) بن سعيد كلاب

 عبد الله) بن سعيد بن محمد بن كلاب القطان البصري أحد المتكلمين في أيام المأمون ذكره الخطيب ضياء الدين والد الامام فخر الدين في كتاب (غاية المرام في علم الكلام) وزعم أنه كان أخا يحيى بن سعيد القطان كبير المحدثين وانه دمر

المعتزلة في مجلس المأمون * وذكره ابن النجار فنقل عن محمد بن إسحاق النديم في الفهرست فقال كان من بابة الحشوية * وله مع عباد بن سليمان مناظرات وأن يقول إن كلام الله هو الله فكان عباد يقول إنه نصراني بهذا القول * قال المصنف في تاريخه كان بعد الأربعين ومائتين * قلت * وقد ذكره العبادي في الفقهاء الشافعية مختصرا فقال عبد الله بن سعيد بن كلاب القطان * ونقل الحاكم في تاريخه عن ابن خزيمة انه كان يعيب مذهب الكلابية ويذكر عن أحمد بن حنبل انه كان أشد الناس على عبد الله بن سعيد وأصحابه ويقال انه قيل له ابن كلاب لأنه كان يخطف الذي يناظره وهو بضم الكاف وتشديد اللام * وقول الضياء انه كان أخا يحيى بن سعيد القطان غلط وانما هو من توافق الاسمين والنسبة * وقول ابن النديم انه من الحشوية تريد من يكون على طريق السلف في ترك التأويل للآيات والأحاديث المتعلقة بالصفات ويقال لهم المفوضة وعلى طريقته مشى الأشعري في كتاب الإبانة

لسان الميزان لابن حجر العسقلاني2/291




1- قال ابن قاضي شهبة في طبقات الشافعية للقاضي شهبة 1-78 :-


( كان ابن كلاب من كبار المتكلمين ومن أهل السنة وبطريقته وبطريقة الحارث المحاسبي أقتدى الإمام الأشعري )



2- قال جمال الدين الإسنوي في طبقات الشافعية 2-178 :-


( كان من كبار المتكلمين ومن أهل السنة ذكره العبادي في طبقة أبي بكر الصيرفي وقال عنه أنه من أصحابنا المتكلمين )



3- قال الحافظ ابن عساكر في كتابه تبيين كذب المفتري .. ص 405 :-


(أنه قرأ رسالة أبي محمد ابن أبي زيد القيرواني الفقيه المالكي مقدم أصحاب مالك في المغرب يذكر فيها ابن كلاب رادا على أحد المعتزلة الذي اتهم عبد الله بن سعيد ابن كلاب بالبدعة فقال أبو محمد ابن أبي زيد القيرواني في تلك الرسالة عن عبد الله ابن كلاب :- كيف تنسبه إلى البدعة ولم تحكي قولا له يفيد أنه بدعة بل وما علمنا أحدا ينسب البدعة له ، والذي بلغنا عنه أنه يتقلد السنة ويتولى الرد على الجهمية وعلى أهل البدع !!! ) .


4 - قال العلامة الكوثري تعرفا لابن كلاب تعليقا على النص السابق :- ( أنه كان إمام متكلمي أهل السنة في عهد أحمد ،وممن يرافق الحارث بن أسد، ويشنع عليه بعض الضعفاء في أصول الدين ثم بين أن ما يعيبه هؤلاء الضعفاء ليس ببعيد عن العقل والشرع ) ..


5- قال عنه الحافظ الذهبي (سير أعلام النبلاء 11- 175 :-


( والرجل أقرب المتكلمين إلى السنة بل هو في مناظريهم )..


6_ قال الشيخ أبو شعيب الأرنؤوط معلقا على كلام الذهبي :-


( أن الإمام ابن كلاب كان إمام أهل السنة في عصره وإليه مرجعها وقد وصفه إمام الحرمين أنه من أصحابنا )


7- قال العلامة كمال الدين البياضي في ( إشارات المرام من عبارات الإمام ص23 ) :-


( أنه لم يخل زمان عن ناصر ينصر السنة فكان قبل الإمام الأشعري الإمام عبد الله ابن كلاب ناصرا للسنة مدافعا عنها ) .


8- قال العلامة الشهرستاني في الملل والنحل ص 81 :-


( إلى ان انتهى الزمان إلى الإمام عبد الله ابن كلاب والإمام أبي العباس القلانسي والحارث المحاسبي وهؤلاء كانوا من السلف الذين باشروا علم الكلام فأيدوا عقائد السلف بالحجج الكلامية وبراهين أصولية وألفوا ودرسوا إلى أن ظهر الإمام الأشعري على شيوخ المعتزلة فخرج عليهم وقد انحاز إلى هؤلاء السلف فألف ونصر مقولاتهم بمناهج كلامية فصار مذهبا لأهل السنة والجماعة وانتقلت سمة الصفاتية إلى الأشعرية ) .


9- قال الحافظ ابن حجر في الفتح 1-293 :-


( أن البخاري في جميع ما يورده من تفسير الغريب فهو يأخذه من أهل ذلك الفن كأبي عبيدة والنضر بن شميل والفراء وغيرهم ..

وأما المباحث الفقهية فمستمدة غالبها من الشافعي وأبو عبيد وأمثالهما ..

وأما المباحث الكلامية فيأخذها من الكرابيسي وابن كلاب ونحوهما ... ) .


وهذه نصوص واضحة أن ابن كلاب على رأس أئمة أهل السنة والجماعة المدافعين الناصرين لها الذي تولى الرد على أهل البدع والضلال ...

Monday, August 11, 2025

ارتكبت على الخطا غير حصر

 *വിമർശനം* 5⃣


-മൻഖുസ് മൗലിദിൽ പറയുന്നു:


ارتكبت على الخطا غير حصر وعدد

لك أشكو فيه ياسيدي خير النبي

“എണ്ണവും ക്ലിപ്തവുമില്ലാത്ത വിധം

ദോഷങ്ങളുടെ (കൂമ്പാരങ്ങൾക്കു) മുകളിൽ ഞാൻ കയറിയിരിക്കുന്നു. അങ്ങയോടാണ് അതിൽ ഞാൻ വേവലാതി പറയുന്നത്. പ്രവാചകന്മാരിൽ ഏറ്റവും ശ്രേഷ്ഠരായ എന്റെ അഭയകേന്ദ്രമേ”.


പാപം പൊറുക്കാൻ പറയേണ്ടത് അല്ലാഹുവോടാണ്. അക്കാര്യം ഇവിടെ മുഹമ്മദ് നബി(s)യോടാണ് പറയുന്നത്. അതിനാൽ അത് ശിർക്കാണ്.



മറുപടി:


*ഈ വാദം അബദ്ധവും പ്രമാണങ്ങൾക്ക് നിരക്കാത്തതുമാണ്. കാരണം പരലോകത്ത് ശുപാർശ ചെയ്യാനുള്ള അധികാരം

നബി (s)ക്ക് ഉണ്ടെന്നതിൽ തർക്കമില്ലല്ലോ.


*ഏതൊരു വിഷയത്തിലും ശുപാർശ

പറയുന്നവരോട്, താഴ്മയോടെ വേവലാതികൾ പറയുന്നതും നിങ്ങളല്ലാതെ ഞങ്ങൾക്കാരുമില്ലെന്ന് പറയുന്നതുമൊക്കെ

സർവ്വസാധാരണമാണല്ലോ. ഈശൈലിസ്വീകരിച്ചാണ് മൗലിദിൽ'ലക അശ്കൂ'

എന്ന് പറയുന്നത്. ഇവിടെ 'ലക'എന്നത്

മുന്തിച്ച് പറയുന്നത് നബിയേ അങ്ങയെയാണ് ഈ വിഷയത്തിൽ ഞാൻ പ്രത്യേകംപരിഗണിക്കുന്നതെന്ന് വരുത്താനാണ്.*


*അതിനാൽ അവിടുന്ന് ഇടപെട്ട് എന്റെ

പാപങ്ങൾ പൊറുത്തുകിട്ടാൻ വേണ്ടത് ചെയ്യണമെന്ന് താൽപര്യം.

ഇപ്പറഞ്ഞതാണ് മൗലിദ് ഓതുന്നവരുടെ ലക്ഷ്യം. ഇതല്ലാത്ത മറ്റൊരു ലക്ഷ്യം

അവർക്കില്ല. “നിശ്ചയം കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത് നിയ്യത്തുകൾക്കനുസരിച്ചാണ്” എന്ന നബിവചനം ഇവിടെ പ്രസ്താവ്യമാണ്*


*അല്ലാതെ 'പാപം പൊറുക്കുന്നവൻ'

എന്ന അല്ലാഹുവിന്റെ വിശേഷണത്തിൽ

കൈ കടത്തി താങ്കളെ ഞങ്ങൾ അല്ലാഹുവോട്പങ്കാളിയാക്കുന്നുവെന്ന് ആരുംകരുതാറില്ല. അറബി ഭാഷാനിയമങ്ങളും

ശൈലികളും അറിയുന്ന ഏതൊരാൾക്കും

ഇക്കാര്യം വളരെ സ്പഷ്ടമായി മനസ്സിലാക്കാവുന്നതാണ്.

ഇത്തരം പ്രയോഗങ്ങൾ നബി(s)യോട് സ്വഹാബിമാർ തന്നെ നടത്തിയിരുന്നതായി പ്രബലമായ ഹദീസുകളിൽ കാണാം. അംറുബ്നുൽ ആസ്(റ) പറയുന്നു:*


قلت يا رسول الله أبايعك على أن تغفر لي ما تقدم من ذنبي ( مسند احمد)


*“എന്റെ കഴിഞ്ഞുപോയ പാപങ്ങൾ

താങ്കൾ എനിക്ക് പൊറുത്തുതരണമെന്ന

വ്യവസ്ഥയിൽ ഞാൻ താങ്കളോട് ബൈഅത്ത് ചെയ്യുന്നു. (മുസ്നദു അഹ്മദ്: 17145)*


*മഹതിയായ ബീവി ആഇഷ(റ) ഒരിക്കൽ ഇപ്രകാരം പറഞ്ഞു:*


فقلت يا رسول الله أتوب إلى الله وإلى رسوله (بخاري: 1963, مسلم 3941)


*“ഞാൻ അല്ലാഹുവിലേക്കും അവന്റെ

തിരുദൂതരിലേക്കും തൗബ ചെയ്തു മടങ്ങുന്നു". (ബുഖാരി: 1963, 4783, 6604, മുസ്ലിം: 3941)*


*ഇതിന്റെ വ്യാഖ്യാനത്തിൽ മുല്ലാ അലിയ്യുൽ ഖാരി പറയുന്നു:*


وفي إعادة إلى دلالة على استقلال الرجوع إلى كل منهما  مرقاة ٤/٤٨٨


*ഇവിടെ 'ഇലാ' എന്ന അക്ഷരം ആവർത്തിച്ചതിൽ നിന്ന് അല്ലാഹുവിലേക്കും

റസൂലിലേക്കും വെവ്വേറെ തൗബ ചെയ്ത് 

മടങ്ങുന്നുവെന്ന അർത്ഥം ലഭിക്കുന്നു. (മിർഖാത്തുൽ മഫാത്തീഹ്: 4/ 488)*


*ഇവിടെ 'തവ്വാബ്' എന്ന അല്ലാഹുവിന്റെ വിശേഷണത്തിൽ മഹതിയായ ആഇഷ(റ) കൈകടത്തിയെന്നും പ്രസ്തുത

വിശേഷണത്തിൽ അല്ലാഹുവോട് നബി (S)യെ പങ്കു ചേർത്തുവെന്നും പറയാൻ

പറ്റുമോ?. ഒരിക്കലുമില്ല. മറിച്ച് ഒരുകാര്യം

അല്ലാഹുവിലേക്ക് ചേർത്തുമ്പോൾഉള്ള

വിവക്ഷയല്ല അതേകാര്യം ഒരുസൃഷ്ടിയി

ലേക്ക് ചേർത്തുമ്പോൾ ഉണ്ടാവുക. .

പാപികൾ നബി(s)യെ സമീപിച്ച് പാപം പൊറുക്കുന്നതിനുവേണ്ടി ശുപാർശപറയാൻ നിസാഅ് സൂറയിലെ 64-ാം വചനത്തിലുടെ വിശുദ്ധ ഖുർആൻ നിർദേശിച്ചകാര്യമാണ്*. 


🔸🔸🔸🔸🔸🔸🔸

Aslam Kamil Saquafi parappanangadi

Saturday, August 9, 2025

നോമ്പിന് അത്താഴം കഴിക്കുന്നതിനിടയിൽ സ്വുബ്ഹ് ബാങ്ക് വിളിച്ചാൽ

 📚

*അത്, ഇതിലില്ല ! (6)*


_അഷ്റഫ് സഖാഫി, പള്ളിപ്പുറം_ 

_______________________________


നോമ്പിന് അത്താഴം കഴിക്കുന്നതിനിടയിൽ സ്വുബ്ഹ് ബാങ്ക് വിളിച്ചാൽ, വായിലുള്ളത് നിർബന്ധമായും തുപ്പിക്കളയണമെന്ന് ഫിഖ്ഹ് നിയമം പഠിപ്പിക്കുന്നു. അപ്രകാരം ചെയ്യാതെ ഭക്ഷണം അകത്താക്കിയാൽ, വളരെ അൽപമാണെങ്കിൽ പോലും നോമ്പ് ബാത്വിലാകും.


ولو طلع الفجر وفي فمه طعام فلفظه قبل أن ينزل منه شئ لجوفه: صح صومه (فتح المعين )


എന്നാൽ, ബാങ്ക് കേട്ടാലും നിർത്തേണ്ടതില്ല.

പ്ലേറ്റിലുള്ളത് മുഴുവനാക്കിയ ശേഷം തീറ്റയിൽ നിന്നും വിരമിച്ചാൽ മതിയെന്ന് ഹദീസിലുണ്ട്. ഇതാ:


إذا سَمِع أحدُكم النِّداءَ والإناءُ على يدِه، فلا يَضَعْه حتى يَقضيَ حاجتَه منه- (رواه أبو داود: ٢٣٥٠)


ഖുർആനിലോ ഹദീസിലോ ഇത്തരം വ്യക്തമായ പരാമർശം ഉണ്ടായിരിക്കെ, നമ്മൾ എന്ത് ചെയ്യണം ? 

തിരുനബി(സ്വ) പറഞ്ഞു:


« تركتُ فيكم أَمْرَيْنِ لن تَضِلُّوا ما تَمَسَّكْتُمْ بهما : كتابَ اللهِ وسُنَّةَ نبيِّهِ ﷺ » (رواه الإمام مالك في الموطإ )


"എനിക്ക് ശേഷം, നിങ്ങളിൽ രണ്ട് കാര്യങ്ങളെ ഏൽപിച്ചു തരുന്നു. ഖുർആനും എൻ്റെ സുന്നതും. അത് മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങൾ പിഴച്ചു പോകില്ല.. "


ഇപ്രകാരം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇനിയെന്തിന് രണ്ടാമതൊന്ന് ചിന്തിക്കണം ? സംശയിക്കേണ്ട, ഫിഖ്ഹ് തള്ളുക തന്നെ - ല്ലെ ?

ഹദീസിൽ വന്നതിന് എതിരായി ഫിഖ്ഹിൽ കാണുമ്പോഴേക്ക് ഒഹാബിക്ക് രക്തം തിളക്കും. അവൻ പറഞ്ഞു നടക്കും: തിരുസുന്നതിൽ വളരെ വ്യക്തമായി ഉണ്ടായിരിക്കെ, മറ്റു 'ഖോജാ'ക്കളുടെ വാക്കുകൾ എന്തിന് പരിഗണിക്കണം ! 


യഥാർത്ഥത്തിൽ, ഇവിടെ എന്താണ് സംഭവിച്ചത് ? ഫിഖ്ഹും ഹദീസും തമ്മിൽ വൈരുദ്ധ്യമാകുമോ ? ഇല്ലെന്നാണ് ഉത്തരം. ഖുർആനും ഹദീസും ആധാരമാക്കി കണ്ടെത്തിയ നിയമങ്ങളാണ് ഫിഖ്ഹ്. അവ രണ്ടിലും വ്യക്തമാക്കാത്ത അനേകം നിയമങ്ങൾ, അർഹരായവർ, അവരണ്ടിൽ നിന്നും ഗവേഷണം ചെയ്ത് ക്രോഡീകരിച്ചു എന്ന് മാത്രം. ആഴമേറിയ അറിവുള്ള മുജ്തഹിദുകൾ ഖുർആനും ഹദീസും അരിച്ച് പെറുക്കിയാണ് ഇത് ചെയ്തിട്ടുള്ളത്. അവർക്ക് ശേഷം ക്രോഡീകരിക്കപ്പെട്ടവയാണ്, ബുഖാരി, മുസ്‌ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങൾ. അവയിലുള്ളതും അല്ലാത്തതും ലഭിച്ചവരാണ് അവർ.


 അവയിലെ, ദുർബലമായതും അല്ലാത്തതും (നാസിഖ് - മൻസൂഖ്), 

പൊതുവായി പറഞ്ഞതും നിബന്ധനയോടെയുള്ളതും ( മുത്വ് ലഖ് - മുഖയ്യദ് ), 

വ്യക്തമാക്കിയതും വ്യക്തമാക്കാതെ പറഞ്ഞതും (മുജ്മൽ - മുബയ്യൻ), 

തെളിച്ചു പറഞ്ഞതും വ്യംഗമായുള്ളതും (സ്വരീഹ് - കിനായത്) തുടങ്ങി ഒരുപാട് കാര്യങ്ങൾ ഗ്രഹിച്ചവരാണ് ഇമാമുകൾ. ഇപ്പറഞ്ഞ സാങ്കേതിക ശബ്ദങ്ങൾ നേരാംവണ്ണം സാധാരണക്കാരിൽ പലർക്കും മനസ്സിലായിട്ടു പോലും ഉണ്ടാവില്ല. മനസ്സിലായ പണ്ഡിതന്മാർക്കു പോലും, ഇതനുസരിച്ച് ഗവേഷണത്തിന് ശേഷിയില്ല. മുജ്തഹിദുകൾ കണ്ടെത്തിപ്പറഞ്ഞത് ഉദ്ധരിച്ചു തരാനേ സാധിക്കൂ. അവരുടെ ഗ്രാഹ്യശേഷിക്കു മുമ്പിൽ കൈകൂപി നിൽക്കാനേ പിൽക്കാലത്തുള്ളവർക്ക് സാധിച്ചിട്ടുള്ളൂ.

അപ്പോൾ, നമ്മൾ ഒരു ആയതിലോ ഹദീസിലോ ഒരു രീതി കണ്ടെന്ന് കരുതി, ഫിഖ്ഹിലെ നിയമങ്ങൾ നോക്കാതെ അതനുസരിച്ച് പ്രവർത്തിക്കാൻ പറ്റില്ല. ചെയ്തികളെല്ലാം കൊളമാകും.

ഉദാഹരണത്തിന്, ബാങ്ക് കേട്ട് അത്താഴം കഴിക്കുന്നത് നിർത്തുന്ന ഇക്കാര്യത്തിൽ തന്നെ നോക്കൂ. മേൽ ഉദ്ധരിച്ച ഹദീസിന് പുറമെ മറ്റൊരു ഹദീസ് ഇപ്രകാരം കാണാം:


  قَالَ رَسُول اللهِ ﷺ : « إِنَّ بِلَالًا يُؤَذِّنُ بِلَيْلٍ، فَكُلُوا وَاشْرَبُوا حَتَّى، تَسْمَعُوا تَأْذِينَ ابْنِ أُمِّ مَكْتُومٍ » (رواه مسلم - ١٠٩٢)


"ബിലാൽ(റ)യുടെ ബാങ്ക് കേട്ടാൽ തിന്നുകയും കുടിക്കുകയും ചെയ്യാം. അബ്ദുല്ലാഹ് ബ്നു ഉമ്മി മക്തൂം(റ)യുടെ ബാങ്ക് കേൾക്കുന്നത് വരെ. "


അഥവാ, പുലർച്ചെ രണ്ട് ബാങ്ക് സുന്നതുണ്ട്. ഒന്ന് തഹജ്ജുദിനും, മറ്റൊന്ന് സുബ്ഹിക്കും. ഇതിലെ രണ്ടാം ബാങ്ക് കേട്ടാൽ പിന്നെ, തിന്നാനോ കുടിക്കാനോ പറ്റില്ല. അതിന് മുമ്പുള്ള ബാങ്ക് കേട്ടാൽ, നോമ്പിനുള്ള സമയമായിട്ടില്ലെന്നും ഭക്ഷണം കഴിക്കുന്നതിന് വിരോധമില്ലെന്നും പഠിപ്പിക്കുകയാണ് തിരുനബി(സ്വ) തങ്ങൾ. ഇക്കാര്യം മാത്രം പരാമർശിച്ച ഹദീസാണ് തുടക്കത്തിൽ അബൂദാവൂദിൽ നിന്ന് ഉദ്ധരിച്ചത്. രണ്ട് ബാങ്കിൻ്റെ ഇപ്രകാരമുള്ള വിശദീകരണം മനസ്സിലാക്കാതെ, ഹദീസിൻ്റെ ആളുകളാണെന്നും പറഞ്ഞ്, സ്വുബ്ഹ് ബാങ്ക് കേട്ടിട്ടും ഭക്ഷണം കഴിച്ചാൽ നോമ്പ് ശരിയാവില്ല. മുറിവൈദ്യൻ ആളെക്കൊല്ലുന്ന പ്രതീതി, ഇബാദതുകൾ ബാത്വിലാക്കുന്ന അൽപജ്ഞാനികളിലും ഉണ്ടെന്ന് സാരം.


എല്ലാം മനസ്സിലാക്കിയ, ഫുഖഹാഅ് പറഞ്ഞതിൽ നിന്ന് കൊണ്ട് വേണം, നമുക്ക് ഖുർആനിനെയും ഹദീസിനെയും മനസ്സിലാക്കാൻ. അവർക്കും തെറ്റ് പറ്റാമെന്ന് ജൽപിച്ച് ഫിഖ്ഹിനെ മാറ്റിവെക്കുന്നത്  നീചവൃത്തിയാണ്. കാര്യങ്ങൾ യഥാവിധം മനസ്സിലാക്കിയ ഒരാളും അപ്രകാരം ഉരിയാടില്ല തന്നെ.


കടലിൽ പോയി മീൻ പിടിക്കാനറിയുന്ന മനുഷ്യർക്കൊപ്പം നിന്നാൽ പൂച്ചക്ക് മീൻ ആവശ്യാനുസരണം കിട്ടും. ഹുങ്ക് കാട്ടി, വെള്ളത്തിലെ മീൻ കൂട്ടത്തിലേക്ക് പൂച്ച എടുത്തു ചാടിയാലോ, മീനിനെ കിട്ടുന്നതിന് പകരം, മീൻ പൂച്ചയെ തിന്നുകയാണ് ഉണ്ടാവുക.

വൈലിത്തറ ഉസ്താദിൽ നിന്നും പൊന്മള ഉസ്താദ് പറഞ്ഞു തന്ന ഈ കഥ സാധാരണക്കാർ ഓർത്തു വെക്കുക. 


Sunday, August 3, 2025

ദാനങ്ങളും സമ്മാനങ്ങളും നൽകൽ*

 *ദാനങ്ങളും സമ്മാനങ്ങളും നൽകൽ*



തിരുനബിﷺയുടെ സാമ്പത്തിക വ്യവഹാരങ്ങളെ കുറിച്ച് വായിക്കുമ്പോൾ ദാനങ്ങൾക്കും ഉപഹാരങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഉപഹാരങ്ങളും സമ്മാനങ്ങളും നൽകണമെന്നും അത് പരസ്പരമുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അവിടുത്തെ അധ്യാപനങ്ങൾ നമ്മെ ഉണർത്തുന്നു. ഇമാം അഹ്മദും(റ) മറ്റും നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. ഹദിയ അഥവാ ദാനം ചെയ്യുന്നത് ഹൃദയത്തിലെ കോപം, ആശങ്ക തുടങ്ങിയ രോഗങ്ങൾ ഇല്ലായ്മ ചെയ്യും എന്ന് തിരുനബിﷺ പഠിപ്പിച്ചു. 


            ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. തിരുനബിﷺ ഇപ്രകാരം പ്രസ്താവിച്ചു. ആരെങ്കിലും ഒരാടിന്റെ കുളമ്പാണ് എനിക്ക് സമ്മാനിക്കുന്നതെങ്കിലും ഞാനത് സ്വീകരിക്കും. അത്രമേൽ ലളിതമായ ഒരു സൽക്കാരത്തിലേക്കാണ് എന്നെ ക്ഷണിക്കുന്നതെങ്കിലും ഞാൻ ക്ഷണം സ്വീകരിക്കും.


          സമ്മാനങ്ങൾ കൊടുക്കുന്നതും വാങ്ങുന്നതും പരസ്പരം ക്ഷണിക്കുന്നതും പോയി വരുന്നതും വ്യക്തികൾക്കിടയിലും അതുവഴി സമൂഹത്തിലുമുണ്ടാക്കുന്ന അടുപ്പത്തിന്റെയും ബന്ധത്തിന്റെയും പ്രാധാന്യമാണ് തിരുനബിﷺ പകർന്നു തരുന്നത്. മറ്റുള്ളവരോട് അടുത്തുനിൽക്കാനും യോജിച്ചു പോകാനും കഴിയുന്ന എല്ലാ സാഹചര്യങ്ങളെയും പ്രയോജനപ്പെടുത്തുകയും അപരന്റെ ഹൃദയത്തിന് സന്തോഷം നൽകുന്ന ഏതു കർമത്തെയും പുണ്യമായി അവതരിപ്പിക്കുകയുമാണ് തിരുനബിﷺ ചെയ്തിട്ടുള്ളത്.


             ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ബുസ്ർ(റ) പറഞ്ഞു. എൻ്റെ ഉമ്മ സമ്മാനങ്ങളുമായി എന്നെ തിരുനബിﷺയുടെ അടുക്കലേക്ക് അയക്കാറുണ്ടായിരുന്നു. ഞാൻ കൊണ്ട് കൊടുക്കുന്ന സമ്മാനങ്ങൾ തിരുനബിﷺ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ തിരുനബിﷺയുടെ അടുക്കലേക്ക് ഒരു കുല മുന്തിരിയുമായി തന്നെ അയച്ചു. ഞാനാ മുന്തിരി കഴിച്ചു. തിരുനബിﷺയോട് അബ്ദുല്ലാഹ് (റ) മുന്തിരി കൊണ്ട് തന്നോ എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ തിരുനബിﷺ എന്നെ തമാശയാക്കി. പറ്റിച്ചല്ലോ പറ്റിച്ചല്ലോ എന്ന് പറഞ്ഞു. പിന്നെ എന്നെ കാണുമ്പോഴൊക്കെ തമാശയാക്കും. മറ്റൊരു നിവേദന പ്രകാരം. അബ്ദുല്ലാഹ്(റ) പറയുന്നു. ഉമ്മ എന്നെ ഏൽപ്പിച്ച മുന്തിരിയുമായി ഞാൻ പോയി. തിരുനബിﷺയുടെ അടുക്കൽ എത്തുന്നതിനുമുമ്പ് അതിൽ നിന്ന് കഴിച്ചു. തിരുനബിﷺയോട് കാര്യം പറഞ്ഞു. എന്നെ തലോടി സന്തോഷിപ്പിച്ചുകൊണ്ട് പറഞ്ഞു. പറ്റിച്ചല്ലോ!


        അബ്ദുല്ലാഹിബ്നു സർജസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. എൻ്റെ സഹോദരി ചിലപ്പോഴൊക്കെ സമ്മാനങ്ങളുമായി തിരുനബിﷺയുടെ സന്നിധിയിലേക്ക് എന്നെ അയക്കാറുണ്ട്. തിരുനബിﷺ സ്വീകരിക്കുകയും ചെയ്യുമായിരുന്നു.


            അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. ഗ്രാമീണനായ ഒരു അറബി തിരുനബിﷺക്ക് ഒരു ഉപഹാരം നൽകി. തിരുനബിﷺ അദ്ദേഹത്തിന് പ്രതിസമ്മാനം സമർപ്പിച്ചു. തൃപ്തിയായോ  എന്ന് ചോദിച്ചു. അദ്ദേഹം ഇല്ലെന്നു പറഞ്ഞു. തിരുനബിﷺ അദ്ദേഹത്തിന് ആവർത്തിച്ച് ആവർത്തിച്ചു നൽകി. സമ്പൂർണ്ണ തൃപ്തിയായി എന്നു പറയുന്നതുവരെ തിരുനബിﷺ കൊടുത്തു കൊണ്ടിരുന്നു. 


      എത്ര മനോഹരമായ വ്യവഹാരങ്ങളാണ് തിരുനബിﷺ നിർവഹിച്ചു കാണിച്ചത്. ഇടപാടുകാരെ തൃപ്തിപ്പെടുത്തുകയും ഉപഹാരം നൽകുന്നവരെ വെറുംകയ്യോടെ മടക്കാതെ അവർക്ക് ഉപകാരപ്പെടുന്ന സമ്മാനങ്ങൾ തിരുനബിﷺ അങ്ങോട്ടും നൽകി. സമ്മാനം സ്വീകരിക്കുന്ന ആൾക്കും സമ്മാനം നൽകുന്നത് തിരുനബിﷺയുടെ ഒരു ശീലമായിരുന്നു. ലളിതമായ സമ്മാനം തിരുനബിﷺക്ക് നൽകുകയും വിലപിടിപ്പുള്ള സമ്മാനങ്ങൾ തിരിച്ച് സ്വീകരിക്കാൻ അവസരം ലഭിക്കുകയും ചെയ്തവരുടെ നിവേദനകളും ഹദീസിൽ കാണാം.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


Saturday, August 2, 2025

ഇബ്രാഹിം നബിയുടെ അബിന്റെ പേരെന്ത് ? ഖുർആനിൽ ചരിത്രത്തിനു വിരുദ്ധമോ ?*

 *ഇബ്രാഹിം നബിയുടെ അബിന്റെ  പേരെന്ത് ?

ഖുർആനിൽ ചരിത്രത്തിനു വിരുദ്ധമോ ?*

ازر وتارخ اسما أبي ابراهيم


Aslam Kamil Saquafi parappanangadi


ചോദ്യം : ഇബ്റാഹീം നബി യുടെ അബ് താറഖ് ആണന്ന് പല ചരിത്രത്തിലും കാണുന്നു എന്നാൽ ഖുർആനിൽ അയാളെ ആസർ എന്ന് വിളിക്കുന്നു. യഥാർത്ഥമെന്ത്?


മറുപടി :

ഇമാം ത്വബരി റ തഫ്സീറിൽ പറയുന്നു.

അയാൾക്ക് രണ്ട് പേരുണ്ടാവുന്നത് അസംഭവ്യമല്ല. ഇക്കാലത്തും പഴയ കാലത്തും ഒരാൾക്ക് രണ്ട് പേരുണ്ടായതായി കാണുന്നുണ്ട് - ആസ്റ് എന്നത് അയാളുടെ സ്ഥാനപേര് ആവാനും സാധ്യതയുണ്ട് (തഫ്സീറുത്വബരി 127)


ഇതേ വിവരണം അല്ലാമ ഇബ്നുകസീർ തഫ്സീറിലും പറയുന്നു.



فان قال قائل: فإن أهل الأنساب إنما ينسبون

 إبراهيم إلى " تارح ", فكيف يكون "آزر " اسمًا له، والمعروف به من الاسم " تارح "؟

قيل له: غير محال أن يكون له اسمان, كما لكثير من الناس في دهرنا هذا, وكان ذلك فيما مضى لكثير منهم . وجائز أن يكون لقبًا يلقّب به. (12)

تفسير الطبري


അയാളുടെ പേര് താറഖ് ആണങ്കിലും ആസറ് എന്നത് വിളി പേരാവാം - 

ത്വബരി റ വിവരിക്കുന്നത് അയാൾക്ക് രണ്ട് പേരുണ്ടാവാം എന്നാണ്. അല്ലങ്കിൽ ഒന്ന് സ്ഥാനപേരാവാം ഇത് വളരെ ശക്തമായ അഭിപ്രായമാണ്. (തഫ്സീറു ഇബ്നുകസീർ 137]



ഇമാം ഖുർതുബി വിവരിക്കുന്നു

മുഹമ്മദ് ബിൻ ഇസ്ഹാക്കും ഇമാം ഖൽബിയും ളഹാക്കും പറയുന്നത് ആസാർ എന്നത് ഇബ്രാഹിം നബിയുടെ അബ് ആണ് അദ്ദേഹത്തിന് താറഖ് എന്നും പേരുണ്ട്.

യാക്കോബ് നബിക്ക് ഇസ്രായേൽ എന്ന പേരുള്ളത് പോലെ .

അപ്പോൾ അദ്ദേഹത്തിന് രണ്ടു പേരുണ്ട്.

മുഖാത്തിൽ എന്നവർ പറയുന്നത്.

ആസാർ എന്നത് സ്ഥാനപ്പേര് ആവാം. ഇത് സഅലബി ഇബ്നു ഇസ്ഹാഖിൽ ഖുശൈരിയിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. (തഫ്സീറുൽ ഖുർത്വിബി)


ഇമാം റാസി ഉദ്ധരിക്കുന്നു.

അയാളുടെ പേര് താറഖ് ആണെന്ന് സമ്മതിച്ചാൽ അയാൾക്ക് ആസർ എന്നും താറഖ് എന്നും രണ്ടുപേരും ഉണ്ടാവാം. തഫ്സീറ് റാസി



وفي تفسير أبن كثير137

قلت : كأنه غلب عليه آزر لخدمته ذلك الصنم ، فالله أعلم

وقال ابن جرير : وقال آخرون : " هو سب وعيب بكلامهم ، ومعناه : معوج " ولم يسنده ولا حكاه عن أحد .

وقد قال ابن أبي حاتم : ذكر عن معتمر بن سليمان ، سمعت أبي يقرأ : ( وإذ قال إبراهيم لأبيه آزر ) قال : بلغني أنها أعوج ، وأنها أشد كلمة قالها إبراهيم - عليه السلام - .

ثم قال ابن جرير : والصواب أن اسم أبيه آزر . ثم أورد على نفسه قول النسابين أن اسمه تارح ثم أجاب بأنه قد يكون له اسمان ، كما لكثير من الناس ، أو يكون أحدهما لقبا وهذا الذي قاله جيد قوي ، والله أعلم .


  1.  قوله تعالى وإذ قال إبراهيم لأبيه آزر أتتخذ أصناما آلهة إني أراك وقومك في ضلال مبين قوله تعالى وإذ قال إبراهيم تكلم العلماء في هذا ; فقال أبو بكر محمد بن محمد بن الحسن الجويني الشافعي الأشعري في النكت من التفسير له : وليس بين الناس اختلاف في أن اسم والد إبراهيم تارح . والذي في القرآن يدل على أن اسمه آزر . وقيل : آزر عندهم ذم في لغتهم ; كأنه قال : وإذ قال لأبيه يا مخطئ أتتخذ أصناما آلهة وإذا كان كذلك فالاختيار الرفع . وقيل : آزر اسم صنم . وإذا كان كذلك فموضعه نصب على إضمار الفعل ; كأنه قال : وإذ قال إبراهيم لأبيه أتتخذ آزر إلها ، أتتخذ أصناما آلهة


 . قلت : ما ادعاه من الاتفاق ليس عليه وفاق ; فقد قال محمد بن إسحاق والكلبي والضحاك : إن آزر أبو إبراهيم عليه السلام وهو تارح ، مثل إسرائيل ويعقوب ; قلت فيكون له اسمان كما تقدم . وقال مقاتل : آزر لقب ، وتارح اسم ، وحكاه الثعلبي عن ابن إسحاق القشيري . ويجوز أن يكون على العكس . قال الحسن : كان اسم أبيه آزر . وقال سليمان التيمي : هو سب وعيب ، ومعناه في كلامهم : المعوج . وروى المعتمر بن سليمان عن أبيه قال : بلغني أنها أعوج ، وهي أشد كلمة قالها إبراهيم لأبيه . وقال الضحاك : معنى آزر الشيخ الهم بالفارسية . وقال الفراء : هي صفة ذم بلغتهم ; كأنه قال يا مخطئ ; فيمن رفعه . أو كأنه قال : وإذ قال إبراهيم لأبيه المخطئ ; فيمن خفض . ولا ينصرف لأنه على أفعل ; قاله النحاس . وقال الجوهري : آزر اسم أعجمي ، وهو مشتق من آزر فلان فلانا إذا عاونه ; فهو مؤازر قومه على عبادة الأصنام : …….. وقال الثعلبي في كتاب العرائس : إن اسم [ ص: 22 ] أبي إبراهيم الذي سماه به أبوه تارح ، فلما صار مع النمروذ قيما على خزانة آلهته سماه آزر . وقال مجاهد : إن آزر ليس باسم أبيه وإنما هو اسم صنم . وهو إبراهيم بن تارح بن ناخور بن ساروع بن أرغو بن فالغ بن عابر بن شالخ بن أرفخشد بن سام بن نوح عليه السلام .

وفي تفسير الرازي

المَقامُ الثّانِي: سَلَّمْنا أنَّ اسْمَهُ كانَ تارَحَ ثُمَّ لَنا هَهُنا وُجُوهٌ:

الوَجْهُ الأوَّلُ: لَعَلَّ والِدَ إبْراهِيمَ كانَ مُسَمًّى بِهَذَيْنِ الِاسْمَيْنِ، فَيُحْتَمَلُ أنْ يُقالَ: إنَّ اسْمَهُ الأصْلِيَّ كانَ آزَرَ وجُعِلَ تارَحُ لَقَبًا لَهُ، فاشْتَهَرَ هَذا اللَّقَبُ وخَفِيَ الِاسْمُ. فاللَّهُ تَعالى ذَكَرَهُ بِالِاسْمِ، ويُحْتَمَلُ أنْ يَكُونَ بِالعَكْسِ، وهو أنَّ تارَحَ كانَ اسْمًا أصْلِيًّا، وآزَرَ كانَ لَقَبًا غالِبًا. فَذَكَرَهُ اللَّهُ تَعالى بِهَذا اللَّقَبِ الغالِبِ.

الوَجْهُ الثّانِي: أنْ يَكُونَ لَفْظَةُ آزَرَ صِفَةً مَخْصُوصَةً في لُغَتِهِمْ، فَقِيلَ: إنَّ آزَرَ اسْمُ ذَمٍّ في لُغَتِهِمْ وهو المُخْطِئُ كَأنَّهُ قِيلَ، وإذْ قالَ إبْراهِيمُ لِأبِيهِ المُخْطِئِ؛ كَأنَّهُ عابَهُ بِزَيْغِهِ وكُفْرِهِ وانْحِرافِهِ عَنِ الحَقِّ، وقِيلَ: آزَرُ هو الشَّيْخُ الهَرِمُ بِالخُوارَزْمِيَّةِ، وهو أيْضًا فارِسِيَّةٌ أصْلِيَّةٌ.

Aslam Kamil Saquafi parappanangadi

https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW?mode=ac_t

മിശ്രവിവാഹത്തിന് ഇസ്‌ലാം അനുവദിക്കുന്നുവെന്ന് തട്ടി വിടുന്നുണ്ട്

 📚

*ചരിത്രങ്ങളിൽ നിന്നും മതവിധി കണ്ടെത്തുന്നത് ഒന്ന് നിർത്തൂ....*


✍️

_അഷ്റഫ് സഖാഫി, പള്ളിപ്പുറം_

___________________________



കുറച്ച് അന്ധന്മാർ ആനയെ കാണാൻ പോയ കഥ കേട്ടിട്ടില്ലേ? ഒരാൾ ആനയുടെ കാലിലാണ് പിടിച്ചു നോക്കിയത്. മറ്റൊരാൾ വാലിൽ. മറ്റൊരുത്തൻ ചെവിയിലും. കാലിൽ പിടിച്ചു നോക്കിയവൻ പറഞ്ഞു: "ആന ഒരു തൂണ് പോലെയാണ്..."

വാലിൽ പിടിച്ചവൻ പറഞ്ഞു: " അല്ല, ചൂൽ പോലെയാണ്.." ചെവിയിൽ പിടിച്ചവൻ രണ്ട് പേരെയും നിഷേധിച്ചു: "അതൊന്നുമല്ല, ആന ഒരു മുറം പോലിരിക്കുന്നു..." 


ഇത് പോലെ ചില 'അന്ധന്മാരും' 'ബധിരന്മാരും' 'മൂകന്മാരും' ഇസ്‌ലാം മതത്തെ കാണാനും കേൾക്കാനും മണത്തു നോക്കാനും വന്നിരിക്കുന്നു..! ഇവന്മാരൊക്കെ ആദ്യം തങ്ങളുടെ ഇല്ലായ്മകളെ കുറിച്ച് ബോധവാന്മാരാവുകയാണ് വേണ്ടത്. അല്ലെങ്കിൽ നേരാം വണ്ണം മതത്തെ അറിയുന്നവരോട് ചോദിച്ച് പഠിക്കണം. അതുമല്ലെങ്കിൽ മതത്തിന്റെ നിയമ സംഹിതകൾ രേഖപ്പെടുത്തി വെച്ച കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ സ്വന്തമായി പരിശോധിക്കാൻ പ്രാപ്തരാകണം. ഈ മൂന്നിൽ ഏതെങ്കിലും ഒരു വഴിയിലൂടെ മാത്രമേ ഇത് നടക്കൂ.  ഇങ്ങനെ ഇസലാമിനെ പഠിക്കാനോ അറിയാനോ ഒരു സാമാന്യ മര്യാദ കാണിച്ചില്ലെങ്കിൽ കഥയിലെ അന്ധന്മാർ ആനയെ വിലയിരുത്തിയ പോലിരിക്കും. 


പറഞ്ഞു വരുന്നത്, തിരുനബി(സ്വ) തങ്ങളുടെ മകൾ സൈനബ് ബീവി(റ) യും അബുൽ ആസ്വ്(റ) വും തമ്മിലുള്ള വിവാഹത്തെ തെറ്റായി വ്യഖ്യാനിച്ചതിനെ സംബന്ധിച്ചാണ്. നബിയായി നിയോഗിക്കപ്പെടും മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്. അന്ന് വിശ്വാസിയും അല്ലാത്തവരും എന്നിങ്ങനെ വിവേചനമില്ല. കാരണം, ഇസ്‌ലാം അവതരിച്ചു തുടങ്ങിയിട്ടില്ലല്ലോ. അങ്ങനെ ''നുബുവ്വത്' (നബിയായി നിയോഗിക്കപ്പെടുക) ലഭിച്ചപ്പോൾ സൈനബ് ബീവി(റ) വിശ്വാസിയായി. ഭർത്താവ് അബുൽ ആസ്വ്(റ) ഇസ്‌ലാമിലേക്ക് വന്നതുമില്ല. വിശ്വാസത്തിലുള്ള ഈ വ്യത്യാസം കൊണ്ട് തന്നെ ഇരുവരും ഒരുമിച്ച് ജീവിച്ചിരുന്നില്ല. ദമ്പതികളിൽ ഒരാൾ സത്യവിശ്വാസം ഉപേക്ഷിച്ചാൽ അതോടുകൂടെ വിവാഹ ബന്ധം നിലക്കുകയും സ്ത്രീ നിശ്ചിത സമയം ഇദ്ദഃ ആചരിക്കുകയും ചെയ്യണമെന്ന നിയമം പക്ഷേ, അന്ന് ഇല്ല. അത് ഹിജ്റഃക്ക് ശേഷമാണ് നിയമമാക്കിയത്. അത് കൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം ഒഴിവായിരുന്നില്ല. 


പിന്നീട് തിരുനബി(സ്വ) തങ്ങളുടെ മദീനഃയിലേക്കുള്ള പലായനമുണ്ടായി. പലസമയങ്ങളിലായി മറ്റു സ്വഹാബതും സൈനബ് ബീവി(റ)യും മദീനയിലെത്തുകയായിരുന്നു. അങ്ങനെ ഹിജ്റഃ ആറാം വർഷം ഹുദൈബിയ്യാ സന്ധിക്ക് പിന്നാലെ മുസ്‌ലിം - അമുസ്‌ലിം തമ്മിലുള്ള വിവാഹം നിഷിദ്ധമാക്കി. അന്ന് മുതൽ സൈനബ് ബീവി(റ) ഇദ്ദഃ ആചരിക്കേണ്ടി വരികയും ഇദ്ദഃയുടെ നിശ്ചിത സമയം കഴിയുന്നതിന് മുമ്പ് അബുൽ ആസ്വ്(റ) ഇസ്‌ലാം സ്വീകരിക്കുന്നുവെങ്കിൽ സൈനബ് ബീവി(റ)യുമായുള്ള വിവാഹബന്ധം തുടർന്നു പോകാമെന്ന നിയമവുമുണ്ടായി. താമസിയാതെ മഹാൻ വിശ്വാസിയാവുകയും ബീവിയുമായി ഒരുമിക്കുകയും ചെയ്തു. ഈ ബന്ധ തുടർച്ചക്ക് പുതിയൊരു നികാഹ് കർമ്മം വേണ്ടി വന്നില്ല. ഇദ്ദഃ കഴിയും മുമ്പേ വിശ്വാസത്തിലേക്ക് വന്നതാണ് അതിന് കാരണം (തുഹ്ഫ: 7/330 ) 


ഇവിടെ, ഇരുവരും വ്യത്യസ്ത വിശ്വാസങ്ങളിലായിരിക്കെ വിവാഹ ബന്ധം വിഛേദിക്കാതെ നില നിന്നു - എന്ന കാര്യത്തെ എടുത്തിട്ട് മിശ്രവിവാഹത്തിന് ഇസ്‌ലാം അനുവദിക്കുന്നുവെന്ന് തട്ടി വിടുന്നുണ്ട് തലക്ക് വെളിവില്ലാത്ത ചിലർ. ആനയെ കാണാൻ പോയ അന്ധന്മാരുടെ ജനുസിൽ പെട്ടവരാണവർ. അത് കൊണ്ടാണല്ലോ അന്ന് ആനയെ തൂണിനോടും ചൂലിനോടുമൊക്കെ സാദൃശ്യപ്പെടുത്തി മനസ്സിലാക്കിയ പോലെ ചരിത്രത്തിന്റെ ഒരു ഭാഗം എവിടുന്നോ കേട്ട് മറുവശങ്ങളൊന്നും കാണാനോ പഠിക്കാനോ നിൽക്കാതെ മണ്ടത്തരം വിളിച്ചു പറയുന്നത്. സാധുക്കൾ ! 


വിശ്വാസ വിത്യാസമുണ്ടായതോടെ മഹതിയുമൊത്ത് ഒരുമിച്ചുള്ള ജീവിതം നടന്നിട്ടില്ല. നടന്നിരുന്നെങ്കിൽ തന്നെ അതൊട്ട് തെളിവാകുന്നുമില്ല. കാരണം മിശ്രവിവാഹത്തെ നിഷേധിച്ചു കൊണ്ടുള്ള നിയമം അവതരിക്കുന്നതിന് മുമ്പാണത്. ഈ നിഷേധം നിയമമാക്കപ്പെട്ടതോടെ ആദ്യമുണ്ടായിരുന്ന അനുവാദം നസ്ഖ് ചെയ്യുകയാണുണ്ടായത്. 


'നുബുവ്വതി'ന് ശേഷമുള്ള 23 വർഷത്തെ ഇസ്‌ലാമിന്റെ അവതരണത്തിൽ ആദ്യ സമയങ്ങളിലുണ്ടായിരുന്ന പല നിയമങ്ങളും മുകളിൽ പറഞ്ഞ പോലെ പിന്നീട് 'നസ്ഖ്' ചെയ്യപ്പെട്ടിട്ടുണ്ട്. ഖബ്ർ സിയാറത്ത് ഇതിൽ പെട്ടതാണ്. ആദ്യം വിലക്കിയിരുന്നെങ്കിലും പിന്നെ ചെയ്യാൻ നിർദ്ദേശമുണ്ടായി. മദ്യപാനം ആദ്യം വിലക്കിയിരുന്നില്ലെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി നിരോധിച്ചു. അവസാനം ശക്തമായി താക്കീത് ചെയ്ത് കൊണ്ടാണ് മദ്യം വിലക്കിയത്. 


മാറ്റത്തിരുത്തലുകൾക്ക് വിധേയമില്ലാതെ ആരംഭത്തിൽ തന്നെ നിയമങ്ങൾ സമ്പൂർണ്ണമായി അവതരിക്കുന്നതിന് പകരം ഇങ്ങനെ 'നസ്ഖ്' ചെയ്യുന്നതിൽ പ്രപഞ്ച നാഥന് പല ഹിക്മതുകളുമുണ്ടെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. 


ഒരു കാര്യം ഇവിടെ പറയാതിരിക്കാനാവില്ല. പ്രഭാഷണങ്ങളിൽ കേട്ടതും വായനകളിൽ നിന്ന് മനസ്സിലാക്കിയതുമായ പല ചരിത്ര സംഭവങ്ങളും ഉണ്ടായിരിക്കാം. അത് വിഷയ സംബന്ധിയായോ ചില പാഠങ്ങൾ ഉൾക്കൊള്ളാനോ പറയുന്നതാണ്. ഇത്തരം ചരിത്രങ്ങളിൽ നിന്നും ഇസ്‌ലാമിക വിധികൾ ഇന്നതാണെന്ന് സ്വയം മനസ്സിലാക്കി പ്രാവർത്തികമാക്കുകയോ മറ്റുള്ളവരോട് പറയുകയോ ചെയ്യുന്ന ചില സാധാരണക്കാരുണ്ട്. മതവിരുദ്ധരായ അൽപജ്ഞാനികളും ഈ ഗണത്തിൽ പെടും. ആ സ്വഭാവം തീർത്തും തെറ്റാണ്. തന്മൂലം നിയമങ്ങൾ പലതും പിഴച്ച് മനസ്സിലാക്കുകയാണ് ചെയ്യുന്നത്. അതിനാൽ അക്കാര്യം വളരെയധികം ഗൗരവപൂർവ്വം കാണേണ്ടതാണ്. ഇതുവരെ പ്രതിപാധിച്ച മിശ്രവിവാഹമെന്ന താന്തോന്നിവാസത്തിന് ചൂട്ടുപിടിക്കാനും ചിലർ ചെയ്തത് അതാണല്ലോ.

മതനിയമം മനസ്സിലാക്കാൻ, വിശുദ്ധ ഖുർആൻ - ഹദീസുകളിൽ നിന്നും പണ്ഡിതന്മാർ ക്രോഡീകരിച്ച ഗ്രന്ഥങ്ങൾ മാത്രമാണ് ശരണം. അത് മനസ്സിലാക്കിയിട്ട് വേണം വിഷയ സംബന്ധമായി ചരിത്രങ്ങൾ ഉദ്ധരിക്കാൻ. 


കാര്യങ്ങളെ യഥാവിധി മനസ്സിലാക്കാൻ റബ്ബ് തുണക്കട്ടെ - ആമീൻ.


💫

കൊടും ചതി!*

 📚 *കൊടും ചതി!* ____________________ തിരുനബി(സ്വ) തങ്ങൾ മദീനഃയിലെത്തിയിട്ട് ആറാമത്തെ വർഷം. ഉക്‌ല്, ഉറൈനഃ  ( عُكْل وعُرينة )  എന്നീ ഗോത്രങ്ങ...