Saturday, April 26, 2025

ഹൃദയത്തിലുള്ളത് മഹാന്മാർ അറിയുമോ ?

 

ഹൃദയത്തിലുള്ളത് മഹാന്മാർ അറിയുമോ ?

ചോദ്യം

ഒരു ഒഹാബി എഴുതുന്നു

കുപ്പിക്കകത്തുള്ള വസ്തുവിനെ പോലെ കാൻ മാൻ ഞാൻ നിങ്ങളുടെ ഖൽബകം എന്നോവർ* എന്ന് മൂഹിയുദ്ധീൻ മാലയിൽ എഴുതി പഠിപ്പിക്കുന്നു,
ഇത് അല്ലാഹുവിന്റെ സ്വിഫത് അതായത് വിശേഷണത്തിൽ പങ്കു ചേർക്കൽ ആണ്
എന്താണ് മറുപടി

മറുപടി

അല്ലാഹു ഹൃദയത്തിലുള്ളത് അറിയുന്നവനാണ് എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം അല്ലാഹു സ്വന്തമായി അറിയുന്നവനാണ് എന്നതാണ് . സ്വന്തമായി  അറിയുമെന്ന് വിശ്വസിക്കൽ ആണ് അല്ലാഹുവിൻറെ സിഫത്തിൽ പങ്കുചേർക്കുക എന്നാൽ .

അമ്പിയ ഔലിയാക്കൾക്ക് കറാമത്ത് കൊണ്ട് മറ്റുള്ളവരുടെ ഹൃദയത്തിലുള്ളത് അറിയുമെന്ന് വിശ്വസിക്കുന്നത് ശിർക്കല്ല .

താഴെയുള്ള ഒരു ഹദീസ് നോക്കൂ ..ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഈ ഹദീസിൽ കാണാം

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: هل ترون قبلتي ههنا؟ والله ما يخفى علي ركوعكم ولا خشوعكم ، وإني لأراكم وراء ظهري (رواه البخاري رحمه الله
“നിങ്ങൾ എന്റെ മുന്നിലുള്ളതിനെ കാണുന്നില്ലേ ? അപ്രകാരം, അല്ലഹുവാണെ സത്യം നിങ്ങളുടെ റുകൂ‍ഉം നിങ്ങളുടെ ഭയഭക്തിയും എനിക്ക് ഗോപ്യമല്ല, നിശ്ചയം നിങ്ങളെ ഞാൻ പിന്നിലൂടെ കാണുന്നുണ്ട്”

പിന്നിലുള്ളതും ഹൃദയത്തിന്റെ ഉള്ളിലുള്ളതുമൊക്കെ കാണുമെന്നാണ് നബി ഇവിടെ പ്രഖ്യാപിക്കുന്നത് തിരു നബി صلي الله عليه وسلم ഇവിടെ പ്രഖ്യാപിക്കുന്നത്.
ഇത് ശിർക്കായിരുന്നെങ്കിൽ ആദ്യത്തെ മുശ്രിക്ക് മുത്ത് നബി ആകുമായിരുന്നു.
വഹാബി പുരോഹിത വർഗ്ഗമല്ലാതെ ഇങ്ങനെ പറയുകയില്ല.
അപ്പോൾ മുഅജിസത്ത് കറാമത്ത് മുഖേന വിദൂരയുള്ളത് കാണുമെന്നോ അദൃശ്യം അറിയുമെന്നോ ഹൃദയത്തിലുള്ളത് കാണുമെന്നോ പറഞ്ഞാൽ അത് അല്ലാഹുവിൻറെ സിഫത്തിൽ പങ്കു ചേർക്കൽ അല്ല എന്ന് മനസ്സിലാക്കാം

Aslam Kamil parappanangadi

Friday, April 25, 2025

എന്തുകൊണ്ട് ഇസ്ലാം അടിമത്വം വിരോധിച്ചില്ല? അമുസ്ലിമീങ്ങളെ കണ്ടടുത്ത് കൊല്ലണമെന്ന് ഇസ്ലാം പഠിപ്പിച്ചോ?

 *ഇസ്ലാം ഭീകരതയാ* ?


ചോദ്യം

എന്തുകൊണ്ട് ഇസ്ലാം അടിമത്വം വിരോധിച്ചില്ല?

അമുസ്ലിമീങ്ങളെ കണ്ടടുത്ത് കൊല്ലണമെന്ന് ഇസ്ലാം പഠിപ്പിച്ചോ?


മറുപടി


 യുദ്ധത്തിൽ പിടിക്കപ്പെടുന്നവർ 

കൊല്ലപ്പെടാത്തവരാണങ്കിൽ

 അവരെ തടവുകാരായി പിടിച്ച് വീട്ട് ജോലിയിലുംമറ്റും  പങ്കാളിയാക്കുക എന്നതാണ് അന്ന് കാലങ്ങളായി ഉള്ള സാഹചര്യം -അത് മൂസാ നബിയുടെ കാലത്തും മറ്റും അങ്ങനെ തന്നെയായിരുന്നു. ഇത് ബൈബിളിൽ കാണാം.


ഇസ്ലാം വരുന്നതിനു മുമ്പ് യജമാനന്മാർ അടിമകളെ ധാരാളം പീഡിപ്പിച്ചിരുന്നു. യുദ്ധത്തടുവുകാരാണ് അടിമകളായി വരുന്നത് -

ഇസ്ലാം മാത്രം അത് വിരോധിച്ചാൽ ശത്രുക്കൾ മുസ്‌ലിമീങ്ങളെ അടിമകളാക്കുകയും മുസ്ലീങ്ങൾക്ക് ശത്രുക്കളായ തടവുകാരെ പിടിച്ച്  വെറുതെ വിടുകയും ചെയ്യേണ്ടിവരും. അത് ശത്രുക്കൾക്ക് വളമാകും. കൂടുതൽ ശത്രുക്കൾ യുദ്ധത്തിന് തയ്യാറാകും .

അപ്പോൾ എന്തുകൊണ്ട് ഇന്ത്യ  നിരുപാധികം യുദ്ധത്തെ നിരോധിച്ചില്ല എന്ന് ചോദിക്കും പോലെയാണ് മേൽ ചോദ്യം.

 

എന്നല്ല ധാരാളം അടിമകൾ നിലനിൽക്കുന്ന കാലത്ത് അവരെ മുഴുവനും വെറുതെ വിട്ടു കഴിഞ്ഞാൽ സംരക്ഷിക്കാൻ ആളില്ലാത്ത കുറെ ആളുകൾ വളരുകയും നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാവുകയും ചെയ്യും.


എന്ന് മാത്രമല്ല പിടിക്കപ്പെട്ടാൽ സ്ത്രീകളും കുട്ടികളും ദുർബലന്മാരും ഒക്കെ അടിമകളാക്കപ്പെടും എന്ന് ഭയമുണ്ടാകുമ്പോൾ യുദ്ധസാഹചര്യം ഇല്ലാതെയാക്കാൻ കഴിയും. യുദ്ധത്തിൽ ധീരമായി മരിക്കുക എന്നത് ധീരന്മാർ ഇഷ്ടപ്പെടുന്നതാണ് .എന്നാൽ അടിമകളായി പിടിക്കപ്പെടുക എന്നത് ആർക്കും പ്രത്യക്ഷത്തിൽ ഇഷ്ടമല്ല,


അടിമകളായി പിടിക്കപ്പെടുന്നവരെ അവർ അവിശ്വാസികൾ ആണെങ്കിലും വധിച്ചു കളയുക എന്നതല്ല ഇസ്ലാമിൻറെ വഴി .മറിച്ച് വധശിക്ഷ നടപ്പാക്കേണ്ട അതിഭീകരന്മാർ ആണെങ്കിൽ അവർക്ക് വധ ശിക്ഷ നൽകുകയും അല്ലാത്തവരെ വെറുതെ വിടുകയോ ഫിദ്യ നൽകി മോചിപ്പിക്കുകയോ അതിന് സാഹചര്യമില്ലാത്തവർ അടിമകളാക്കാൻ പറ്റുന്നവരെ അടിമകളായി പിടിക്കപ്പെടുകയോ ചെയ്യപ്പെടും. ഇത് വിശുദ്ധ ഖുർആനിലും പഠിപ്പിച്ചിട്ടുണ്ട്.


ഇങ്ങനെ പിടിക്കപ്പെട്ട വീട്ടുജോലിയിൽ നിർത്തപ്പെടുന്നവരെ അടിമകൾ എന്ന് വിളിക്കരുത്

 എന്നും നിങ്ങളുടെ സഹോദര സഹോദരിമാരായി കാണണമെന്നുമാണ് തിരുനബി പഠിപ്പിച്ചത്.നിങ്ങൾ ധരിക്കുന്ന വസ്ത്രം അവരെയും ധരിപ്പിക്കണമെന്നും നിങ്ങൾ കഴിക്കുന്ന ഭക്ഷണം തന്നെ അവർക്കും ഭക്ഷിപ്പിക്കണം എന്നും  കൂടെത്തന്നെ അവരെയും ഭക്ഷണം കഴിക്കണമെന്നും

കഴിയാത്ത ജോലികൾ അവരെ ഏൽപ്പിക്കരുതെന്നും അവരെ അനാവശ്യമായി അടിക്കരുതെന്നും പ്രയാസപ്പെടുത്തരുതെന്നും പ്രവാചകർ പ്രത്യേകം നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.


യുദ്ധ തടവുകാരായി പിടിക്കപ്പെടുന്നവരെ പലപ്പോഴും തിരുനബി മോചിപ്പിച്ചിരുന്നു.

ബദറിൽ എഴുപതോളം ആളുകളെ പിടിക്കപ്പെടുകയുണ്ടായി. അതിൽ

കൂടുതൽ ഭീകരവാദികളായ രണ്ടോ മൂന്നോ പേരെ മാത്രം വധശിക്ഷ വഴിയിൽ വെച്ച് നടപ്പാക്കിയത്. ബാക്കിയുള്ളവരെ  മദീനയിലേക്ക് കൊണ്ടുവന്നതിനു ശേഷം സഹാബികൾ ഭക്ഷണം കഴിച്ചിട്ടില്ലെങ്കിലും അവർക്ക് ഉള്ള ഭക്ഷണം നല്ല നിലയിൽ നൽകണമെന്ന് തിരുനബി നിർദേശിച്ചിരുന്നു.

ദണ്ഡം വാങ്ങിയും ദണ്ഡം കൊടുക്കാൻ കഴിയാത്ത വരെ വെറുതെ വിട്ടയക്കുകയാണ് അവിടെന്ന് ചെയ്തത് . അക്ഷരങ്ങൾ പഠിപ്പിക്കാൻ കഴിയുന്നവരെ അതിനു വേണ്ടി നിർത്തുകയും അതിനുപകരം അവരെ വിട്ടയക്കുകയും ചെയ്തു .


അവിശ്വാസികളായി പിടിക്കപ്പെടുന്ന വരെ മുഴുവനും കണ്ടെടുത്തുവെച്ച് കൊല്ലണമെന്ന് നിയമം ഉണ്ടായിരുന്നെങ്കിൽ ആ 70 യുദ്ധത്തടവുകാരെയും തിരുനബി കൊല്ലുമായിരുന്നു. പക്ഷേ അവിടുന്ന് അവരെ കൊന്നിട്ടില്ല. അവരെ മോചിപ്പിച്ചു വിട്ടയക്കുകയായിരുന്നു ചെയ്തത്.


തിരുനബി മക്കയിൽ നിന്നും ഹിജ്റ വന്നു മദീനയുടെ ഭരണാധികാരിയായി മദീനയിൽ എത്തിയപ്പോൾ

മദീനയിലെ ജൂത ഗോത്രങ്ങളുമായും പരസ്പരം ഐക്യ കരാർ നടത്തുകയായിരുന്നു. അതിന് മദീന കരാർ എന്നാണ് പേര്.ഈ രാജ്യത്തെ ശത്രുക്കൾ ആക്രമിക്കാൻ വന്നാൽ നമ്മൾ കൂട്ടമായി ശത്രുക്കളെ നേരിടണമെന്നും നമ്മൾ പരസ്പരം സൗഹാർദത്തിൽ മാത്രം ജീവിക്കണമെന്ന് ആയിരുന്നു കരാറിന്റെ ഉള്ളടക്കം.


ഈ കരാർ ലംഘിച്ചുകൊണ്ട് ആദ്യം ബനൂ നളീർ ഗോത്രക്കാർ തിരുനബിയെ വധിക്കാൻ വേണ്ടി പ്ലാൻ ഇടുകയും തലനാരിയക്ക് തിരുനബി രക്ഷപ്പെടുകയും ചെയ്തു. മദീനയുടെ ഭരണാധികാരിയായ മുഹമ്മദ് നബിയെ വധിക്കാൻ വേണ്ടി അവർ ഗൂഢാലോചന നടത്തിയ അതിനുവേണ്ടി തിരുനബിയെ അവരുടെ തട്ടകങ്ങളിലേക്ക് വിളിച്ചുവരുത്തി .

ഈ വിവരം അല്ലാഹുവിൻറെ ദിവ്യ സന്ദേശം മുഖേന അല്ലാഹു തിരുനബിക്ക് അറിയിച്ചു കൊടുത്തപ്പോൾ തിരുനബി രക്ഷപ്പെടുകയായിരുന്നു.

ഭരണാധികാരിയെ വധിക്കാൻ വേണ്ടി ഗൂഢാലോചന നടത്തുകയും കരാർ ലംഘിക്കുകയും ചെയ്ത ഈ വിഭാഗത്തെ തിരുനബിക്ക് വധശിക്ഷ നടപ്പാക്കാമായിരുന്നിട്ടും അവരുടെ അപേക്ഷ പ്രകാരം അവർക്ക് ആവശ്യമുള്ള സമ്പത്തുകൾ എടുക്കാൻ അനുവദിച്ചു കൊണ്ട് ഖൈബറിലേക്കും മറ്റും നാടുകടത്തുകയായിരുന്നു ചെയ്തത്.അവിശ്വാസികൾ മുഴുവനും കണ്ടിടത്ത് വധിച്ചു കളയണമെന്ന് ഖുർആൻ കൽപ്പിച്ചിട്ടുണ്ടായിരുന്നെങ്കിൽ ഇവിടെ അവരെ തിരുനബി അവരെ നാടുകടത്തേണ്ടിയില്ലായിരുന്നു.



പിന്നീട്  മദീനയിൽ അവശേഷിക്കുന്ന ജൂത ഗോത്രമായ  ബനൂ ഖുറൈളക്കാർ രാജ്യത്ത് അക്രമിക്കാൻ വരുന്ന ശത്രുക്കൾക്കെതിരെ ഒറ്റക്കെട്ടായി നാം നേരിടണമെന്നും പരസ്പരം സൗഹാർദ്ദത്തിൽ ജീവിക്കണമെന്നും മദീനയിലെ ഭരണാധികാരി തിരുനബിയോട് കരാർ ചെയ്തിട്ടുണ്ടായിരുന്നു എങ്കിലും ആ കരാർ മുഴുവനും ലംഘിച്ചുകൊണ്ട് മക്കയിൽ രഹസ്യമായി പോവുകയും മദീനയിലേക്ക് നിങ്ങൾ യുദ്ധത്തിന് വരുകയാണെങ്കിൽ ഞങ്ങൾ മുസ്ലിമീങ്ങൾക്കെതിരെ നിങ്ങളെ സഹായിക്കാം എന്ന് വാഗ്ദത്തം ചെയ്യുകയും ചെയ്തു .


അപ്പോൾ  മക്കയിലെ ശത്രുക്കളും ചുറ്റുഭാഗത്തുള്ള എല്ലാ ശത്രുക്കളായ കക്ഷികളും ഒരുമിച്ചു കൂടി മദീനയെ ആക്രമിക്കാൻ വേണ്ടി വന്നപ്പോൾ തിരുനബി കിടങ്ങുകൾ കുഴിച്ച് അവരരേ പ്രധിരോധിച്ചു  ഖന്തഖ് യുദ്ധം ( കിടങ്ങ് യുദ്ധം) എന്നും അഹ്സാബ് യുദ്ധം  ( സഖ്യകക്ഷികൾ )എന്നും ഈ യുദ്ധത്തിന് പേര് പറയും.ഈ യുദ്ധം വലിയ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ശത്രുക്കൾ എണ്ണമറ്റതായിരുന്നു. എല്ലാവരും സഖ്യകക്ഷികൾ ആയി വന്നതായിരുന്നു.

മദീനയെ ശത്രുക്കൾ വളയുകയായിരുന്നു.ഇസ്ലാമിനെ നാമവശേഷമാക്കാം എന്നായിരുന്നു അവയുടെ അവരുടെ ചിന്ത.


ധാരാളം കക്ഷികളായി മദീന വളഞ്ഞപ്പോൾ കരാർ ലംഘനം നടത്തിയ ഈ യുദ്ധത്തിൻറെ കാരണക്കാരായ ഒറ്റുകാരായ ജൂത ഗോത്രം ബനൂ ഖുറൈളക്കാർ ശത്രുക്കൾക്ക് എല്ലാ സഹായങ്ങളും ഉള്ളിൽ നിന്ന് തന്നെ നൽകുകയും മുസ്ലിമീങ്ങൾക്ക് എതിരെ യുദ്ധത്തിൽ പങ്കാളിയാവുകയും ചെയ്തു.


 അങ്ങനെ യുദ്ധം അല്ലാഹുവിൻറെ പ്രത്യേക സഹായംകൊണ്ട് മുസ്ലിമീങ്ങൾ വിജയിക്കുകയും ശത്രുക്കൾ പരാജയപ്പെട്ടു പോകുകയും ചെയ്തു .


യുദ്ധം അവസാനിച്ചപ്പോൾ

ശത്രുക്കൾ മുഴുവനും മദീന വളഞ്ഞ ഈ പ്രതിസന്ധിഘട്ടത്തിൽ

കറാർലങ്കനം നടത്തി ശത്രുക്കളുടെ ഭാഗത്തുനിന്ന് ഒറ്റുക്കാരായി പ്രവർത്തിക്കുകയും  മുസ്ലിമീങ്ങളെക്കെതിരെ ശത്രുക്കളെ സഹായിക്കുകയും യുദ്ധം ചെയ്യുകയും ചെയ്ത ബനൂ ഖുറൈള എന്ന ജൂത ഗോത്രത്തിനെതിരെ  നടപടി സ്വീകരിക്കണമെന്ന് അല്ലാഹുവിൻറെ ഓർഡർ വന്നു. അപ്പോൾ ജൂതന്മാരുടെ കോട്ട വളയാൻ വേണ്ടി തിരുനബി തൻറെ അനുയായികളെ വിടുകയും

അവസാനം അവർ പരാജയപ്പെട്ട് കീഴടങ്ങുകയും ചെയ്തു.ഈ സമയത്ത് ജൂതന്മാരുടെ വേദഗ്രന്ഥമായ തോറയുടെ നിയമപ്രകാരം അവർ നിക്ഷയിച്ച മധ്യസ്ഥൻ സഅദി ന്റെ   തീരുമാനപ്രകാരം തന്നെ സ്ത്രീകളെയും കുട്ടികളെയും തടവുകാരായി പിടിക്കപ്പെടുകയും പ്രായപൂർത്തിയായ പുരുഷന്മാരെ വധിച്ചു കളയുകയും ചെയ്തു.


യുദ്ധസമയത്ത് കരാർ ലംഘനം നടത്തി 

 ശത്രു രാജ്യത്തെ സഹായിക്കുകയും മുസ്ലിമീങ്ങൾക്കെതിരെ  യുദ്ധം ചെയ്യുകയും  ചെയ്ത ഈ ജൂതന്മാർക്ക് വധശിക്ഷ അല്ലാതെ വഴിയുണ്ടായിരുന്നില്ല.

അതുകൊണ്ട് മാത്രമാണ് തിരുനബി അവരെ വധശിക്ഷ നടപ്പാക്കിയത്.


മറ്റു അധിക സാഹചര്യങ്ങളിലും തിരുനബി ശത്രുക്കളെ പലപ്പോഴും മോചിപ്പിക്കൽ ആയിരുന്നു പതിവ്.


എല്ലാ അവിശ്വാസികളെയും കണ്ടെടുത്തുവെച്ച് കൊല്ലണമെന്ന് ഖുർആനിൽ ഒരിടത്തും പറഞ്ഞിട്ടില്ല.

യുദ്ധസാഹചര്യം വിവരിച്ച സ്ഥലത്ത് ശത്രുക്കളായ അവിശ്വാസികളെ യുദ്ധ ഘട്ടങ്ങളിൽ കണ്ടെടുത്തുവെച്ച് കൊല്ലേണ്ടി വരും എന്നത് തീർച്ചയാണ് .അതാണ് ഖുർആനിൽ പഠിപ്പിച്ചത് അതിനെ ദുർവ്യാഖ്യാനം ചെയ്യുകയാണ് ചില ഇക്കാലഘട്ടത്തിലുള്ള ഇസ്ലാമി വിരോധികൾ .

 നബിയുടെ മരണസമയത്ത് പോലും തൻറെ പടയങ്കി ജൂതന്റെ അരികിൽ പണയത്തിൽ ആയിരുന്നു എന്ന് സഹീഹുൽ ബുഖാരിയിൽ കാണാം

മക്ക വിജയസമയത്ത് തന്നെ ആക്രമിച്ച മക്കയിലെ മുഴുവൻ ശത്രുക്കളോടും അവിടുന്ന് പ്രഖ്യാപിച്ചത് നിങ്ങൾക്ക് പ്രതികാരമില്ല നിങ്ങൾ മോചിതരാണ് എന്നായിരുന്നു.


“മത കാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയു ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്മ ചെയ്യുന്നതില്‍ നിന്നും നിങ്ങളവരോട് നീതി കാണിക്കുന്നതില്‍നിന്നും അല്ലാഹു നിങ്ങളെ വിലക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ഖുര്‍ ആന്‍ 60:8).


“മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളി ല്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് അവരോട് മൈത്രി കാണിക്കുന്നത് അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീബന്ധം പുലര്‍ത്തുന്നപക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍” (60:9).



*അവിശ്വാസിയെ അഭമാനിക്കരുത് .

കൊല്ലരുത്*


തിരുനബി സ്വ പറയുന്നു. കരാറിൽ ഏർപെട്ട ഒരു അവിശ്വാസിയെ ഒരാൾ കൊന്നാൽ അവൻ സ്വർഗീയ പരിമളം എത്തിക്കുകയില്ല . സ്വർഗീയ പരിമളം നാൽപത് വർഷത്തെ ദൂരത്തേക്ക് അടിച്ചു  വീശുന്നതാണ് (സ്വഹീഹുൽ ബുഖാരി 3166)



തിരുനബി പറയുന്നു.

ഒരാൾ കരാറിൽ ഏർപെട്ട അവിശ്വാസിയെ ആക്രമിക്കുകയോ അപമാനിക്കുകയോ അവൻറെ കഴിവിനപ്പുറം അവനെ നിർബന്ധിപ്പിക്കുകയോ അവൻറെ ഇഷ്ടമില്ലാതെ ധനം അപഹരിക്കുകയോ ചെയ്താൽ അന്ത്യനാളിൽ ഞാൻ അവൻക്കെതിരെ വാദിക്കുന്നതാണ്. അബൂദാവൂദ് 3052

അഹമദ് 23958


Aslam Kamil saquafi parappanangadi


3166 حَدَّثَنَا قَيْسُ بْنُ حَفْصٍ حَدَّثَنَا عَبْدُ الْوَاحِدِ حَدَّثَنَا الْحَسَنُ حَدَّثَنَا مُجَاهِدٌ عَنْ عَبْدِ اللَّهِ بْنِ عَمْرٍو عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ قَتَلَ نَفْسًا مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا البخاري3166


قال النبي صلى الله عليه وسلم

ألا من ظَلمَ معاهَدًا أوِ انتقصَه أو كلَّفَه فوقَ طاقتِه أو أخذَ منهُ شيئًا بغيرِ طيبِ نفسٍ فأنا خَصمهُ يومَ القيامةِ

| المحدث : السخاوي | المصدر : الأجوبة المرضية

الصفحة أو الرقم: 1/16 | خلاصة حكم المحدث : إسناده لا بأس به

ألا مَن ظلمَ مُعاهدًا، أوِ انتقصَهُ، أو كلَّفَهُ فوقَ طاقتِهِ، أو أخذَ منهُ شيئًا بغَيرِ طيبِ نفسٍ، فأَنا حَجيجُهُ يومَ القيامةِ

| المصدر : صحيح أبي داود

الصفحة أو الرقم: 3052 | خلاصة حكم المحدث : صحيح

روى الإمام أحمد (23958) ، وابن حبان (4862) ، والطبراني في "المعجم الكبير" (796) ، والحاكم (24) ، وابن المبارك في "الزهد" (826) ، والنسائي في "السنن الكبرى" (11794) ، والبيهقي في "الشعب" (10611)

അസ് ലം  M K S പരപ്പനങ്ങാടി

 https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


 

Thursday, April 24, 2025

അടിമ മോചനത്തെ തിരുനബി നിരുത്സാഹപ്പെടുത്തിയോ* ? ഇസ്ലാമിക വിമർശകർക്ക് മറുപടി

 *അടിമ മോചനത്തെ തിരുനബി നിരുത്സാഹപ്പെടുത്തിയോ*

 ?

ഇസ്ലാമിക വിമർശകർക്ക് മറുപടി .


ചോദ്യം :

 തൻറെ മരണശേഷം തൻറെ അടിമയെ മോചിപ്പിച്ചു എന്ന് പ്രഖ്യാപിച്ച വ്യക്തിയോട് തിരുനബി എന്തുകൊണ്ട് ആ അടിമ മോചനത്തെ നിരുത്സാഹപ്പെടുത്തി അതിനെ വില്പന നടത്തിയത് എന്ത് കൊണ്ട് ?


മറുപടി


മേൽ സംഭവത്തിന്റെ വിശദരൂപം സ്വഹീഹുൽ ബുഖാരിയിൽ ഇങ്ങനെ കാണാം അൻസാരികളിൽ പെട്ട ഒരാൾ മരണശേഷം തൻറെ അടിമയെ മോചിതനാണന്ന്  പ്രഖ്യാപിച്ചു.

ആ വ്യക്തിയുടെ കയ്യിൽ മറ്റൊരു സമ്പത്തും ഉണ്ടായിരുന്നില്ല.മോചന വിവരം അറിഞ്ഞ തിരുനബി അടിമയെ വിൽപ്പന നടത്തുകയും അതിൻറെ വില ആ വ്യക്തിക്ക് നൽകുകയും ചെയ്തു. സ്വഹീഹുൽ ബുഖാരി 997

ഇമാം അബൂഹനീഫ മാലിക് മറ്റു ധാരാളം പണ്ഡിതന്മാർ വിവരിക്കുന്നു.നബി അതിന് വില്പന നടത്താൻ ഉള്ള കാരണം ആ വ്യക്തിക്ക് ധാരാളം കടങ്ങൾ  മറ്റൊരു സമ്പത്തും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മറ്റൊരു സമ്പത്തും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.അപ്പോൾ അദ്ദേഹത്തിന്റെ കടം വീട്ടണമെങ്കിൽ ഈ അടിമയെ വിൽപ്പന നടത്തൽ അത്യാവശ്യമായിരുന്നു.ഇതുകൊണ്ട് നിൻറെ കടം വീട്ടുകാർ എന്ന് പറഞ്ഞു കൊണ്ടായിരുന്നു വിൽപ്പന നടത്തിയതിനുശേഷം ആ സമ്പത്ത് അയാൾക്ക് തിരുനബി നൽകിയത്. ഫത്ഹുൽ ബാരി ശറഹ് സ്വഹീഹുൽ ബുഖാരി 11 /298


ചുരുക്കത്തിൽ അടിമ മോചനത്തെ തിരുനബി ധാരാളം പ്രോത്സാഹിപ്പിക്കുകയും അതിൻറെ പുണ്യത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട് പക്ഷേ കടക്കാരനായി കൊണ്ടും കടം വീട്ടാതെയും ഉള്ള ഈ സാഹചര്യത്തിൽ കടം വീട്ടലിന് പ്രാധാന്യം നൽകണമെന്ന് അവിടുന്ന് പഠിപ്പിക്കുകയായിരുന്നു. ഇതൊന്നും അറിയാതെ ഇസ്ലാം വിമർശകർ ഹദീസിന്റെ ചില ഭാഗങ്ങൾ കൊണ്ടുവന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത് . ഇവർക്ക് തെറ്റിദ്ധരിപ്പിക്കൽ അല്ലാതെ യാഥാർത്ഥ്യം പറഞ്ഞു നിലനിൽപ്പില്ല എന്നത് വ്യക്തമാണ്.


باب جواز بيع المدبر


997 حدثنا أبو الربيع سليمان بن داود العتكي حدثنا حماد يعني ابن زيد عن عمرو بن دينار عن جابر بن عبد الله أن رجلا من الأنصار أعتق غلاما له عن دبر لم يكن له مال غيره فبلغ ذلك النبي صلى الله عليه وسلم فقال من يشتريه مني فاشتراه نعيم بن عبد الله بثمان مائة درهم فدفعها إليه قال عمرو سمعت جابر بن عبد الله يقول عبدا قبطيا مات عام أول صحيح البخاري


وفي فتح البارى


وقال أبو حنيفة ومالك - رضي الله عنهما - وجمهور العلماء والسلف من الحجازيين والشاميين والكوفيين - رحمهم الله تعالى - : لا يجوز بيع المدبر ، قالوا : وإنما باعه النبي صلى الله عليه وسلم في دين كان على سيده ، وقد جاء في رواية للنسائي والدارقطني : أن النبي صلى الله عليه وسلم قال له : ( اقض به دينك ) قالوا : وإنما دفع إليه ثمنه ليقضي به دينه ،

അസ് ലം കാമിൽ പരപ്പനങ്ങാടി


https://m.facebook.com/story.php?story_fbid=pfbid036baHpahDzJxL6kffLoTpsDeuBY68VWJ5x5b1EjnEG2ErYano1btGRJerbmCww8Bhl&id=100016744417795&mibextid=Nif5oz

Saturday, April 19, 2025

രോഗം വന്നാൽ ചികിൽസിക്കുന്നതിന്റെ വിധി എന്ത്

 


ചോദ്യം :

രോഗം വന്നാൽ ചികിൽസിക്കുന്നതിന്റെ വിധി എന്ത് ?

ഉത്തരം

രോഗം വന്നാൽ ചികിത്സിക്കൽ സുന്നത്താണ് -തിരുനബി പറഞ്ഞു.നിങ്ങൾ ചികിത്സിക്കും മരുന്നു വെച്ചിട്ടല്ലാതെ ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല.

ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ചികിത്സിക്കൽ സുന്നത്താണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.



باب لكل داء دواء واستحباب التداوي


2204 حدثنا هارون بن معروف وأبو الطاهر وأحمد بن عيسى قالوا حدثنا ابن وهب أخبرني عمرو وهو ابن الحارث عن عبد ربه بن سعيد عن أبي الزبير عن جابر عن رسول الله صلى الله عليه وسلم أنه قال لكل داء دواء فإذا أصيب دواء الداء برأ بإذن الله عز وجل عرض الحاشية


قوله صلى الله عليه وسلم : ( لكل داء دواء ، فإذا أصيب دواء الداء برئ بإذن الله ) الدواء بفتح الدال ممدود ، وحكى جماعات منهم الجوهري فيه لغة بكسر الدال . قال القاضي : هي لغة الكلابيين ، وهو شاذ . وفي هذا الحديث إشارة إلى استحباب الدواء ، وهو مذهب أصحابنا ، وجمهور السلف ، وعامة الخلف .

شرح مسلم

ويستحب أن يتداوى لما روى أبو الدرداء أن رسول الله صلى الله عليه وسلم [ ص: 98 ] قال : " { إن الله تعالى أنزل الداء والدواء ، وجعل لكل داء دواء فتداووا ولا تداووا بالحرام 

 المهذب



ويستحب التداوي لما ذكره المصنف مع غيره من الأحاديث المشهورة في التداوي وإن ترك التداوي توكلا فهو فضيلة .


( فرع ) في جملة من الأحاديث الواردة في الدواء والتداوي عن أبي هريرة عن النبي صلى الله عليه وسلم قال : " { إن الله لم ينزل داء إلا أنزل له شفاء } " رواه البخاري .


وعن جابر عن النبي صلى الله عليه وسلم أنه [ ص: 99 ] قال " { لكل داء دواء فإذا أصيب دواء الداء برئ بإذن الله عز وجل } " رواه مسلم .


وعن أسامة بن شريك قال " { أتيت رسول الله صلى الله عليه وسلم وأصحابه كأنما على رءوسهم الطير فسلمت ثم قعدت فجاء الأعراب من هاهنا وها هنا فقالوا : يا رسول الله نتداوى ؟ قال : تداووا فإن الله لم يضع داء إلا وضع له دواء غير الهرم } رواه أبو داود والترمذي والنسائي وابن ماجه وغيرهم بأسانيد صحيحة . قال الترمذي حديث حسن صحيح . 


شرح المهذب


ويسن) للمريض (التداوي) لخبر: إن الله لم يضع داء إلا وأنزل له دواء غير الهرم قال الترمذي: حسن صحيح وروى ابن حبان والحاكم عن ابن مسعود: ما أنزل الله داء إلا وأنزل له دواء جهله من جهله وعلمه من علمه، فعليكم بألبان البقر فإنها ترم من كل الشجر - أي تأكل. وفي رواية: عليكم بالحبة السوداء فإن فيها شفاء من كل داء إلا السام يريد الموت. قال في المجموع: فإن ترك التداوي توكلا فهو أفضل. فإن قيل: إنه (ص) فعله وهو رأس المتوكلين.

أجيب بأنه فعله لبيان الجواز. وفي فتاوى ابن البرزي أن من قوي توكله فالترك له أولى، ومن ضعفت نفسه وقل صبره فالمداواة له أفضل، وهو كما قال الأذرعي حسن، ويمكن حمل كلام المجموع عليه. ونقل القاضي عياض الاجماع على عدم وجوبه. فإن قيل: هلا وجب كأكل الميتة للمضطر وإساغة اللقمة بالخمر أجيب بأنا لا نقطع بإفادته بخلافهما، ويجوز استيصاف الطبيب الكافر واعتماد وصفه كما صرح به الأصحاب على دخول الكافر الحرم. (ويكره إكراهه) أي المريض، (عليه) أي التداوي باستعمال الدواء، وكذا إكراهه على الطعام كما في المجموع لما في ذلك من التشويش عليه.


مغني المحتاج


Aslam Kamil Saquafi parappanangadi

Tuesday, April 15, 2025

മറവിയുണ്ടാക്കുന്ന കാര്യങ്ങൾ*

 *മറവിയുണ്ടാക്കുന്ന കാര്യങ്ങൾ* 

🫡🫡🫡🫡🫡🫡🫡🫡🫡🫡


*ചോദ്യം:*

 മറവിയുണ്ടാക്കുന്ന കാര്യങ്ങൾ  വിശദീകരിക്കാമോ?


 *ഉത്തരം:* 

വിശദീകരിക്കാം.


1) കക്കൂസിൽ വെച്ച് മിസ് വാക്ക് ചെയ്യുക


2) ഖബ്ർസ്ഥാനിൽ അടിക്കാട്ട് ഇടുക 


3) കുടുതൽ നെയ്യുള്ള മാംസം, കൂടുതൽ ഉപ്പ് രസമുള്ള വസ്തുക്കൾ കഴിക്കുക


4) കള്ള്, കഞ്ചാവ് പോലെയുള്ളവ ഉപയോഗിക്കുക (അവ ഉപയോഗിക്കൽ ഹറാമാണ്)


5) ഗുഹ്യസ്ഥാനത്തേക്ക് നോക്കൽ


6) കെട്ടി നിൽക്കുന്ന വെള്ളത്തിലേക്ക് നോക്കൽ


7)ക്രൂശിക്കപ്പെട്ടവനിലേക്ക് നോക്കൽ


8) പച്ച ഉള്ളി അധികമായി കഴിക്കൽ


9) പിരടിയിൽ കൊമ്പ് വെക്കൽ


10) എലി കടിച്ചതിൻ്റെ ബാക്കി കഴിക്കൽ


11) പച്ചക്കൊത്തമ്പാലി കഴിക്കൽ


12) പുളിയുള്ള പേരക്ക കഴിക്കൽ


13) അമരക്ക അധികമായി കഴിക്കൽ


14) തകർന്ന വീടിലേക്ക് നോക്കൽ


15) മരണപ്പെട്ടവരുടെ മുഖത്തേക്ക് നോക്കിയിരിക്കൽ


16) അധികമായി സംയോഗം ചെയ്യൽ


17)മറ്റൊരാളുടെ മിസ് വാക്ക് ഉപയോഗിക്കൽ


18) പൊട്ടിച്ചിരിക്കൽ


19 ) ഖബ്ർസ്ഥാനിൽ വെച്ച് ചിരിക്കൽ


20) ധരിച്ച വസ്ത്രത്തിൻ്റെ തല കൊണ്ട് മുഖം തുടക്കൽ


21) പല്ല് കൊണ്ട് താടിരോമം മുറിക്കൽ


22) സുർക്ക അമിതമായി ഉപയോഗിക്കൽ


23) അമിതമായി ഭക്ഷിക്കൽ


24) പരുപരുക്കൻ സംസാരം കേൾക്കൽ


25) ഐഹിക കാര്യങ്ങളിൽ മനോദു:ഖം അധികരിപ്പിക്കൽ


26) വെളുത്ത എള്ള് അമിതമായി കഴിക്കുക


27) കോഴി മുട്ടയുടെ തൊലിയിലൂടെ നടക്കുക

(സ്വലാഹുദ്ധീൻ,പേജ്: 42)

➖➖➖➖➖➖➖➖➖➖

 

Friday, April 11, 2025

വിത്റ് ബാക്കി നിസ്കരിക്കൽ

 വിത്റ് ബാക്കി നിസ്കരിക്കൽ


ചോദ്യം :

 വിത്റ് മൂന്ന് റക്അത്ത് നിസ്കരിച്ച യാൾ ബാക്കി വിത്റ് നിസ്കരിച്ച് പതിനൊന്ന് ആക്കണമെന്ന് ഉദ്ധേശിച്ചാൽ അനുവദനീയമാണോ?


ഉത്തരം: അനുവദനീയമാണന്ന്

വിത്റ് ഒന്നോ മൂന്നോ നിസ്കരിച്ചയാൾ ബാക്കി കൂടി നിസ്കരിക്കണമെന്ന് ആഗ്രഹിച്ചാൽ അത് അനുവദനീയമാണ് ഫതാവൽ കുബ്റ 1,185 -ൽ ഇബ്നു ഹജർ റ പറഞ്ഞിട്ടുണ്ട്.

എന്നാൽ ചില പണ്ഡിതന്മാർ അത് പറ്റില്ല എന്നും പറഞ്ഞിട്ടുണ്ട് - പറ്റുമെന്നാണ് പ്രഭലമെന്ന് അലിയ്യുശിബ്റാ മുല്ലസി റ ഹാശിയത്തു നിഹായ 2/112യിൽ പറഞ്ഞിട്ടുണ്ട്.


[ فرع ] . لو صلى واحدة بنية الوتر حصل الوتر ، ولا يجوز بعدها أن يفعل شيئا بنية الوتر لحصوله وسقوطه ، فإن فعل عمدا لم ينعقد وإلا انعقد نفلا مطلقا ، وكذا لو صلى ثلاثا بنية الوتر وسلم وكذا نقل م ر عن شيخنا الرملي قال : لسقوط الطلب فلا تقبل الزيادة بعد ذلك فألزم بأنه يلزم أنه لو نذر أن يأتي بأكثر الوتر أبدا فنوى ثلاث ركعات منه وسلم منها فات العمل فالتزمه ، ورأيت شيخنا حج أفتى بخلاف ذلك . ا هـ سم على منهج .


وقول سم : ورأيت شيخنا حج أفتى بخلاف ذلك : أي فقال إذا صلى ركعة من الوتر أو ثلاثة مثلا جاز له أن يفعل باقيه . أقول : والأقرب ما قاله حج 

حاشية النهاية113

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

ബാങ്ക് കേൾക്കുമ്പോൾ കൈവിരൽ കൊണ്ട് കണ്ണ് തടവൽ

 

ബാങ്ക് കേൾക്കുമ്പോൾ കൈവിരൽ  കൊണ്ട് കണ്ണ് തടവൽ

ചോദ്യം :
ബാങ്ക് കേൾക്കുമ്പോൾ കൈവിരൽ  കൊണ്ട് ചിലർകണ്ണ് തടവുന്ന എന്തിനാണ് ?

ഉത്തരം:
ബാങ്ക് കേൾക്കുന്നവൻ അശ്ഹദം അന്ന  മുഹമ്മദുർ  റസൂലുല്ലാഹ് എന്ന് കേൾക്കുമ്പോൾ മർഹബൻ ബി ഹബീബി വ ഖുർറത്തു ഐനീ മുഹമ്മദ് ബ്നു അബ്ദുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം
مرحبا بحبيبي وقرة عيني محمد بن عبد الله صلى الله عليه وسلم
എന്ന് പറഞ്ഞ് തള്ളവിരലുകളിൽ ചുംബിച്ച് അവ കണ്ണുകൾക്ക് മുകളിൽ വച്ചാൽ അന്ധതയും കണ്ണ് രോഗവും ബാധിക്കുകയില്ല എന്ന് ചിലർ പറഞ്ഞിട്ടുണ്ട്
ഇആനത്ത് 1.281
وفي الشنواني ما نصه: من قال حين يسمع قول المؤذن: أشهد أن محمدا رسول الله: مرحبا بحبيبي وقرة عيني محمد بن عبد الله (ص). ثم يقبل إبهاميه ويجعلهما على عينيه لم يعم ولم يرمد أبدا. اعانة الطالبين1/281

അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...