Wednesday, January 22, 2025

ബിദ്അതാരോപണം;* *ചിലത് ശ്രദ്ധിക്കാതെ പറ്റില്ല*

 📚

*ബിദ്അതാരോപണം;* 

 *ചിലത് ശ്രദ്ധിക്കാതെ പറ്റില്ല* 


(ഭാഗം - 7)


✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

__________________________


എല്ലാ പണ്ഡിതന്മാരുടെയും ഏകോപനമാണല്ലോ ഇജ്മാഅ്‌. മുജ്തഹിദുകളുടെ മാത്രം ഏകോപനമെന്ന് പറഞ്ഞത് ഉസ്വൂലുൽ ഫിഖ്ഹിലെ വിശദീകരിമാണ്. ഇജ്തിഹാദ് ചെയ്യേണ്ട കാര്യം അവർക്കല്ലേ അറിയൂ. എന്നാൽ ഗവേഷണാത്മകമല്ലാത്ത, വിശ്വാസകാര്യം രൂപപ്പെടുന്നതിലും നിഷേധിക്കാൻ പാടില്ലാത്ത വിഷയത്തിലും, എക്കാലത്തുമുള്ള പണ്ഡിതന്മാരുടെയെല്ലാം ഏകോപനം പരിഗണിക്കേണ്ടതുണ്ട്. ശുഹ്റത് ഇല്ലാത്ത പണ്ഡിതരുടെ വീക്ഷണങ്ങൾ വരെ മാനിക്കണമെന്ന് കഴിഞ്ഞ കുറിപ്പിൽ (ഭാഗം - 5 ) വ്യക്തമാക്കിയല്ലോ. പക്ഷേ, കിതാബുകളിൽ കാണുന്ന എല്ലാ ഖിലാഫുകളും പരിഗണനീയമാകണം എന്നില്ല. ചിലപ്പോൾ ഇജ്മാഅ്‌ സ്ഥിരപ്പെടും മുമ്പുള്ള ഖിലാഫുകൾ അതേപടി ഉദ്ധരിച്ചതാവാം. അല്ലെങ്കിൽ ഇജ്മാഅ് സ്ഥിരപ്പെട്ട വിവരം ലഭിക്കാതെ പറഞ്ഞതാവാം. അതുമല്ലെങ്കിൽ, ഇജ്മാഇൻ്റെ സ്ഥിരീകരണവുമായി ബന്ധപ്പെട്ട വീക്ഷണ വ്യത്യാസത്തിൻ്റെ പേരിലാകാം. അഥവാ, ഇജ്മാഇൽ പരിഗണിക്കപ്പെട്ടവരുടെയെല്ലാം വഫാത് വരെ കാത്തിരിക്കണമെന്നും അതിനു ശേഷമേ ആ ഏകോപനം സ്ഥിരീകരിക്കാവൂ എന്നും ചിലർ വാദിച്ചു. വഫാതിന് മുമ്പ് അതിൽ പെട്ട ആരെങ്കിലും തങ്ങളുടെ വീക്ഷണത്തിൽ നിന്ന് മാറാനുള്ള സാധ്യതയാണ് അവർ ഗൗനിച്ചത്. പക്ഷെ, അത് പ്രബലമല്ല. ഇജ്മാഅ് നിഷേധം ഏതൊരു കാരണം കൊണ്ടാണോ നിഷിദ്ധമായത്, അതേ ന്യായം ഏകോപന സമയത്ത് തന്നെ ഉണ്ടല്ലോ. പിന്നീട് വീക്ഷണം പറഞ്ഞവർക്ക് പോലും അവരുടെ അഭിപ്രായത്തിൽ നിന്ന് മാറാൻ പറ്റില്ല. ആ അപ്രബലമായ ന്യായത്തെ തുടർന്നുണ്ടായ ഖിലാഫുകളും ഉദ്ധരിക്കപ്പെട്ടേക്കാം.


അനന്തരാവകാശ നിയമത്തിലെ 'മസ്അലതുൽ ഔലു'മായി ബന്ധപ്പെട്ട കാര്യത്തിൽ, സ്വഹാബതിൻ്റെ ഇജ്മാഅ് വന്നതിന് ശേഷവും ഇബ്നു അബ്ബാസ്(റ) തങ്ങളുടെ വീക്ഷണത്തിൽ നിന്ന് മാറിയതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച്, ഇബ്നു ഹജർ(റ) ന്യായം പറഞ്ഞത്, വഫാത് വരെ കാത്തിരിക്കണമെന്ന സാധ്യതയെ കൂട്ടുപിടിച്ചാണ്:


ثُمَّ خَالَفَ فِيهِ ابْنُ  عَبَّاسٍ - رَضِيَ اللَّهُ عَنْهُمَا - وَكَأَنَّهُ مِمَّنْ يَرَى أَنَّ شَرْطَ انْعِقَادِ الْإِجْمَاعِ الَّذِي تَحْرُمُ مُخَالَفَتُهُ انْقِرَاضُ الْعَصْرِ. اه‍ 

(تحفة: ٦/٤٣١)


മറ്റൊരു വിഷയത്തിൽ അലീ(റ)വിൽ നിന്നും ഇത്തരത്തിൽ ഒരു വീക്ഷണം വന്നതും ഉബൈദതുസ്സൽമാനീ(റ) ഇതിനെതിരെ വിമർശനം പറഞ്ഞതും തുടർന്ന് ഇബ്നു ഹജർ(റ) ഉദ്ധരിക്കുന്നുണ്ട്. ഖിലാഫുകൾ വരുന്നതിൻ്റെ ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം. ഇപ്രകാരം, ഇനി വിവരിക്കുന്ന അനുകരിക്കാൻ പറ്റാത്ത ഖിലാഫുകൾ പറഞ്ഞത് തെറ്റായിപ്പോയെന്ന് കരുതിക്കൂടാ. അവർക്ക് ന്യായമുണ്ടായേക്കാം. പക്ഷേ, നമുക്ക് അവകളെ അനുകരിക്കാൻ പറ്റില്ലെന്നത് വ്യക്തം.

അല്ലാഹുവിൻ്റെ റഹ്‌മത് എന്ന് പറയാം, എല്ലാം സൂക്ഷ്മ നിരീക്ഷണം നടത്തി ഇമാമുകൾ കതിരും പതിരും വേർതിരിച്ച് തന്നല്ലോ.  


*എല്ലാ ഖിലാഫുകളും പരിഗണനീയമല്ല*

________________________



ദീനിലെ അടിസ്ഥാന ഘടകവും പരക്കെ അംഗീകരിക്കപ്പെട്ടതുമായ കാര്യമാണ് സകാത്. അത് നിഷേധിച്ചാൽ കുഫ്റ് വരും. ഇപ്രകാരം തന്നെ, അടിസ്ഥാന കാര്യമല്ലാത്ത ചിലതിനെ നിഷേധിക്കുന്നതിലൂടെയും ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകേണ്ടി വരും. ഇബ്നു ഹജർ(റ) വിശദീകരിക്കുന്നു:


وَالْأَصْلُ فِي وُجُوبِهَا - اي الزكاة - الْكِتَابُ... وَالسُّنَّةُ وَالْإِجْمَاعُ بَلْ هُوَ مَعْلُومٌ مِنْ الدِّينِ بِالضَّرُورَةِ فَمَنْ أَنْكَرَ أَصْلَهَا كَفَرَ، وَكَذَا بَعْضُ جُزْئِيَّاتِهَا الضَّرُورِيَّةِ. اه‍ (تحفة: ٣/٢٠٩)


എന്നാൽ അത്തരം അടിസ്ഥാന കാര്യമല്ലാത്ത കാര്യങ്ങൾ, വീക്ഷണ വ്യത്യാസമുള്ളതാണെങ്കിൽ, നിഷേധിച്ചത് കൊണ്ട് 'കുഫ്റ്' വരുന്നില്ല. എന്ന് കരുതി എല്ലാ വീക്ഷണ വ്യത്യാസങ്ങളെയും പരിഗണിക്കാനാവുകയുമില്ല. ഇബ്നു ഹജർ(റ)യുടെ മേൽ വാക്യത്തെ ഇപ്രകാരം വിശദീകരിച്ചത് കാണാം:


(قَوْلُهُ، وَكَذَا بَعْضُ جُزْئِيَّاتِهَا الضَّرُورِيَّةِ) أَيْ: دُونَ الْمُخْتَلَفِ فِيهِ كَوُجُوبِهَا فِي مَالِ الصَّبِيِّ وَمَالِ التِّجَارَةِ نِهَايَةٌ زَادَ الْعُبَابُ وَفِطْرَةٍ اهـ قَالَ شَيْخُنَا وَلَيْسَ زَكَاةُ الْفِطْرِ مِنْهُ؛ لِأَنَّ خِلَافَ ابْنِ اللَّبَّانِ فِيهَا ضَعِيفٌ جِدًّا فَلَا عِبْرَةَ بِهِ. اه‍ (شرواني)


വീക്ഷണ വ്യത്യാസമുള്ളത് നിഷേധിച്ചാൽ കുഫ്റ് വരില്ലെന്ന് പറഞ്ഞതിന്, ഫിത്വ് ർ സകാതിനെ ഉദാഹരണമായി ചേർത്തിട്ടുണ്ട്. എന്നാൽ, ഫിത്വ് ർ സകാതിലുള്ള ഇബ്നു ലബ്ബാൻ എന്നവരുടെ വീക്ഷണ വ്യത്യാസം ഇവിടെ പരിഗണനീയമല്ല. അതിനാൽ അത് നിഷേധിച്ചാലും കുഫ്റ് വരുമെന്ന് തന്നെയാണ് ഗ്രഹിക്കേണ്ടത്. ഇത്രയും പറഞ്ഞ് ഒരു കവിതയും ഉദ്ധരിക്കുന്നു:


وَلَيْسَ كُلُّ خِلَافٍ  جَاءَ مُعْتَبَرًا

 إلَّا خِلَافًا لَهُ حَظٌّ مِنْ النَّظَرِ اهـ.


"യോഗ്യമായ ഖിലാഫുകളെ മാത്രമേ  പരിഗണിക്കേണ്ടതുള്ളൂ "


ഇജ്മാഇന് വിരുദ്ധമായി വന്ന ഖിലാഫുകളെ ഇവ്വിധം തള്ളപ്പെടേണ്ടതാണ്. അത് കൊണ്ടാണല്ലോ, മുജ്തഹിദിന്, അവരുടെ മുൻകാലത്തുള്ളവരുടെ എല്ലാ ഇജ്മാഉം അറിഞ്ഞിരിക്കമെന്ന് നിയമമുണ്ടായത് (തുഹ്ഫഃ 10/108). അത്തരം കാര്യങ്ങളിൽ പിന്നെ ഗവേഷണം തന്നെ നടത്താനില്ല. അതിനെതിരെ വീക്ഷണം പറയുന്നത് നിഷിദ്ധവുമാണല്ലോ.

ഇപ്രകാരം ഖിയാസ് - മറ്റൊന്നിനോട് തുലനം ചെയ്ത് കാര്യങ്ങൾ വിധിക്കുന്നിടത്തും, അവ ഇജ്മാഇന് വിരുദ്ധമാകരുതെന്ന് പറയുന്നുണ്ട്(ജംഉൽ ജവാമിഅ്‌: 2/226). യാത്രയിൽ നോമ്പ് ഒഴിവാക്കാമെന്ന്  കരുതി, നിസ്കാരം ഒഴിച്ചുകൂടാൻ പറ്റില്ലല്ലോ.


 ഹജ്ജിൻ്റെ പ്രതിഫലമായി ഒരുമ്മ പെറ്റ കുഞ്ഞിനെപ്പോലെ സകല ദോഷങ്ങളും പൊറുക്കപ്പെടുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. എന്നാൽ, മനുഷ്യരുടെ അവകാശങ്ങൾ ഇതിൽ നിന്ന് ഒഴിവാണ്. അത് കൊടുത്തു വീട്ടിയേ തീരൂ. ഇക്കാര്യത്തിൽ ഇജ്മാഅ് വരലോടെ, പ്രസ്തുത ഹദീസിൻ്റെ ബാഹ്യാർത്ഥം ഗ്രഹിച്ച്, ഹജ്ജ് ചെയ്യലോടെ എല്ലാ തെറ്റുകളും പൊറുക്കപ്പെടുമെന്ന് പറയാനാവില്ല:


قال شيخنا في حاشية الإيضاح: قوله: كيوم ولدته أمه يشمل التبعات، .... ثم رأيت بعض المحققين نقل الإجماع عليه وبه يندفع الإفتاء المذكور تمسكا بالظواهر. اه‍ بحذف 

(فتح المعين: ٢٠٥)


ഇജ്മാഇനെതിരായതിനാൽ തള്ളപ്പെടണമെന്ന നിയമത്തെ കുറിക്കാനാണ് ഇത് ഉദ്ധരിച്ചത്. വിഷയത്തിലെ മദ്ഹബിൻ്റെ തീരുമാനങ്ങളും മറ്റും അതാത് കിതാബുകൾ നോക്കി ഉറപ്പുവരുത്തുമല്ലോ. ഖിലാഫുകൾ തള്ളപ്പെടുന്ന ചില ഉദാഹരണങ്ങൾ സൂചിപ്പിക്കുക മാത്രമാണ് ഈ കുറിപ്പിൽ ഉദ്ദേശിക്കുന്നത്. വായനക്കാർ ശ്രദ്ധിക്കുമല്ലോ. തിരുത്തുകൾ അറിയിക്കണമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു.


മയ്യിത് നിസ്കാരത്തിന് ശുദ്ധി വേണ്ടതില്ല എന്നൊരു വീക്ഷണം ചിലരിൽ നിന്ന് വന്നിട്ടുണ്ടെങ്കിലും അത് സ്വീകാര്യമല്ല. ഇജ്മാഇന് വിരുദ്ധമാണത്:


وَقَوْلُ ابْنُ جَرِيرٍ  كَالشُّعَبِيِّ تَصِحُّ بِلَا طَهَارَةٍ رُدَّ بِأَنَّهُ خَارِقٌ لِلْإِجْمَاعِ وَابْنُ جَرِيرٍ وَإِنْ عُدَّ مِنْ الشَّافِعِيَّةِ لَا يُعَدُّ تَفَرُّدُهُ وَجْهًا لَهُمْ كَالْمُزَنِيِّ. اه‍ 

(تحفة: ٣/١٤٦)


സമയം നിശ്ചയിച്ചുള്ള നികാഹ് സ്വഹാബതിൻ്റെ കാലത്ത് അനുവദിക്കപ്പെട്ടിരുന്നു. പിന്നെ നിരോധിച്ചു. ഇടക്കാലത്ത് വീണ്ടും അനുവാദമുണ്ടായി. ശേഷം എന്നെന്നേക്കുമായി അത് നിഷിദ്ധമാക്കി. അത് പറ്റില്ലെന്ന് ഇജ്മാഅ്‌ സ്ഥിരപ്പെടുകയും ചെയ്തു. പക്ഷേ, ഇബ്നു അബ്ബാസ് (رضي الله عنهما) ഈ നികാഹ് അനുവദനീയമാണെന്ന് പറഞ്ഞത്, അതിനെ നിഷേധിച്ചു കൊണ്ടുള്ള നഹ്‌യിൻ്റെ വിവരം ലഭിക്കാത്തത് കൊണ്ടായിരിക്കാം എന്നാണ് ഇമാമുകൾ പറഞ്ഞിട്ടുള്ളത്. ആ വീക്ഷണത്തെ ഗൗനിക്കുകയില്ലെന്ന് സാരം:


وَجَازَ أَوَّلًا رُخْصَةً لِلْمُضْطَرِّ ثُمَّ حَرُمَ عَامَ خَيْبَرَ ثُمَّ جَازَ عَامَ الْفَتْحِ وَقِيلَ حَجَّةَ الْوَدَاعِ ثُمَّ حَرُمَ أَبَدًا بِالنَّصِّ الصَّرِيحِ الَّذِي لَوْ بَلَغَ ابْنَ عَبَّاسٍ لَمْ يَسْتَمِرَّ عَلَى حِلِّهَا مُخَالِفًا كَافَّةَ الْعُلَمَاءِ . اه‍ 

(تحفة: ٧/٢٢٤)


ഒരാൾക്ക് വിവരം ലഭിക്കാത്തത് ആക്ഷേപാർഹമല്ല. മഹാനുഭാവന് തന്നെ, ഖുർആനിലെ രണ്ട് പദത്തിൻ്റെ അർത്ഥം അവ്യക്തമായത് തുഹ്ഫഃയിൽ(1/8) തന്നെ ഉദ്ധരിക്കുന്നുണ്ട്. മേൽ പറഞ്ഞ വീക്ഷണത്തെ അനുകരിക്കാൻ പറ്റില്ലെങ്കിലും, സമയത്തെ നിബന്ധന വെച്ച നികാഹിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ വ്യഭിചാര ശിക്ഷ നടപ്പിലാക്കില്ല( തുഹ്ഫഃ 9/106). 


 «ادْرَءُوا الْحُدُودَ بِالشُّبُهَاتِ»


ശുബ്ഹകൾ കാരണം ശിക്ഷാമുറകൾ ഒഴിവാക്കപ്പെടുമെന്ന ഈ ഹദീസ് ആധാരമാക്കിയാണ് ഈ ഇളവ്. അല്ലാതെ അനുകരിക്കാൻ പറ്റിയത് കൊണ്ടല്ല. അതേ സമയം നാലിൽ കൂടുതൽ ഭാര്യമാരാവാം എന്ന ശിയാവിശ്വാസത്തെ അനുകരിച്ചവനെയും, വലിയ്യും സാക്ഷികളുമില്ലാതെ നികാഹ് നിഷിദ്ധമാണെന്ന് അറിഞ്ഞ് കൊണ്ട് അക്കാര്യം ചെയ്തവനെയും ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുകയില്ല( തുഹ്ഫഃ 9/106). ഈ വീക്ഷണത്തെ ശിക്ഷാ നിയമത്തിലെ ഇളവിൽ പോലും പരിഗണിക്കപ്പെടുന്നില്ല എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.


മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലിയാൽ ഒന്നേ സംഭവിക്കൂ എന്ന വീക്ഷണം ഇബ്നു തൈമിയ്യഃ പറഞ്ഞത് ഇജ്മാഇന് വിരുദ്ധമാണ്. അതി ശക്തമായ ഭാഷയിൽ ഇബ്നു ഹജർ(റ) ആ വാദത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്:


أَمَّا وُقُوعُهُنَّ مُعَلَّقَةً كَانَتْ أَوْ مُنَجَّزَةً فَلَا خِلَافَ فِيهِ يُعْتَدُّ بِهِ، وَقَدْ شَنَّعَ  أَئِمَّةُ الْمَذَاهِبِ عَلَى مَنْ خَالَفَ فِيهِ، وَقَالُوا: اخْتَارَهُ مِنْ الْمُتَأَخِّرِينَ مَنْ لَا يُعْبَأُ بِهِ فَأَفْتَى بِهِ وَاقْتَدَى بِهِ مَنْ أَضَلَّهُ اللَّهُ وَخَذَلَهُ. اه‍ (تحفة: ٨/٨٣)


വ്യത്യസ്ത മദ്ഹബിൽ നിന്നും അൽപ ഭാഗങ്ങളെടുത്ത് ഇബാദതുകൾ നിർവ്വഹിക്കാൻ പറ്റില്ല. അങ്ങനെയാവുമ്പോൾ ആരും പറയാത്ത ഒരു പ്രത്യേക ചെയ്തിയായി മാറുമല്ലോ. തൽഫീഖ് എന്നാണിതിന് പേര്. ഇങ്ങനെ ചെയ്യുന്നത് നിഷിദ്ധമാണെന്നും തത്ഫലമായി ഫാസിഖായി മാറുമെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. അത് ഇജ്മാഇനെതിരായ പ്രവർത്തനമാണെന്നും പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇബ്നുൽ ഹുമാം(റ) അനുവദനീയമാണെന്ന് പറഞ്ഞത് സ്വീകാര്യമല്ലെന്ന് ഇമാമുകൾ പഠിപ്പിക്കുന്നു:


وَهُوَ خِلَافُ الْإِجْمَاعِ أَيْضًا فَتَفَطَّنْ لَهُ وَلَا تَغْتَرَّ بِمَنْ أَخَذَ بِكَلَامِهِ هَذَا الْمُخَالِفِ لِلْإِجْمَاعِ كَمَا تَقَرَّرَ. اه‍ (تحفة: ١٠/١١٢)


സിയാറത് ലക്ഷ്യമാക്കി തന്നെ മദീനഃയിൽ പോകാൻ വിശ്വാസികൾ കൊതിക്കുമല്ലോ. ഇങ്ങനെ പോവുന്നത് ഇജ്മാഇനാൽ സ്ഥിരപ്പെട്ട മഹത്തായ പുണ്യകർമ്മമാണെന്നും മഹാന്മാർ പഠിപ്പിക്കുന്നു. തിരുനബി(സ്വ) തങ്ങളെ സിയാറത് ചെയ്യാതെ ഹജ്ജ് - ഉംറഃ നിർവ്വഹിക്കുന്നത് അവിടത്തോടുള്ള പിണക്കമായി കരുതപ്പെടുമെന്നാണ് ഹദീസുകളിൽ വന്നിട്ടുള്ളത്. എന്നാൽ, സിയാറത് എന്ന ലക്ഷ്യത്തിൽ മാത്രം പോകുന്നതിനെ ഇബ്നു തൈമിയ്യഃ വിമർശിച്ചത് ഒരു വിലയും കൽപിക്കപ്പെടാത്ത വിമർശനമാണെന്ന് ഇബ്നു ഹജർ(റ) പറയുന്നു:


فإن قلت: كيف تحكي الإجماع السابق على مشروعية الزيارة والسفر إليها وطلبها، وابن تيمية من متأخر الحنابلة منكر لمشروعية ذلك كله - كما رآه السبكي في خطه وأطال- أعني ابن تيمية في الاستدلال لذلك بما تمجه الأسماع وتنفر عنه الطباع، بل زعم حرمة السفر لها إجماعا، وأنه لا تقصر فيه الصلاة، وأن جميع الأحاديث الواردة فيها موضوعة، وتبعه بعض من تأخر عنه من أهل مذهبه. قلت: من ابن تيمية حتى ينظر إليه أو يعوّل في شيء من أمور الدين عليه ؟ وهل هو إلا كما قال جماعة من الأئمة الذين تعقبوا كلماته الفاسدة وحججه الكاسدة حتى أظهروا عوار سقطاته وقبائح أوهامه وغلطاته كالعز بن جماعة: عبد أضله الله تعالى وأغواه وألبسه رداء الخزي وأراد وبأه من قوة الافتراء والكذب، ما أعقبه الهوان وأوجب له الحرمان. اه‍ 

(الجوهر المنظم لابن حجر الهيتمي - ٢٩،٣٠)


'വാക്കുകളെ മുഖവിലക്കെടുക്കാൻ മാത്രം ആരാണ് ഇബ്നു തൈമിയ്യഃ ?' എന്ന മഹാനരുടെ ചോദ്യത്തിൻ്റെ ഗാംഭീര്യം തിരിച്ചറിയുമല്ലോ.


മേൽപ്പറഞ്ഞ ബലഹീനമായ ഖിലാഫുകളുടെ ഉൽഭവം, തുടക്കത്തിൽ പറഞ്ഞ പോലെ, ഇജ്മാഇനെക്കുറിച്ചുള്ള വിവരം ലഭിക്കാതിരിക്കുക പോലോത്തതാവാം. മറ്റു ചില കാരണങ്ങളാലും അനാവശ്യ ഖിലാഫുകൾ വന്നുപെട്ടിട്ടുണ്ട്. അനർഹരുടെ ഇടപെടലാണിതിൽ പ്രധാനം. ചില വാക്കുകൾ നോക്കൂ:


അവരവർ മികച്ചു നിൽക്കുന്ന ഫന്നിൽ മാത്രമേ അവരെ അവലംബിക്കാവൂ. മറ്റു വിഷയങ്ങളിൽ ഇടപെട്ട് പറഞ്ഞത് പരിഗണിക്കേണ്ടതില്ല -

 

وَمن غلب عَلَيْهِ فن يرجع إِلَيْهِ فِيهِ دون غَيره. اه‍ 

(فتاوى الحديثية لابن حجر الهيتمي - ١٧٦)


 ഇല്ലെങ്കിൽ പല അബദ്ധങ്ങളും സംഭവിക്കുമെന്ന് -


وَإِذَا تَكَلَّمَ الْمَرْءُ فِي غَيْرِ فَنِّهِ أَتَى بِهَذِهِ الْعَجَائِبِ. اه‍ 

(فتح الباري لابن حجر العسقلاني: ٣/٥٨٤)


അറിയാത്തവർ മിണ്ടാതിരുന്നാൽ തന്നെ ഒരുപാട് വിവാദങ്ങളും തർക്കങ്ങളും കുറഞ്ഞേനെ -


لو سكت من لا يعرف لقل الاختلاف.


കാലികപ്രസക്തിയുള്ള ഈ തത്വം ഇമാം ശാഫിഈ(റ)വിൽ നിന്നും ഇമാം ഗസ്സാലീ(റ)വിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്. സമാന ആശയം ഇങ്ങനെയും കാണാം.


وقال ﺍﻟﺤﺎﻓﻆ ﺍﻟﻤﺰﻱ: ﻭﻟﻮ ﺳﻜﺖ ﻣﻦ ﻻ ﻳﺪﺭﻱ ﻻﺳﺘﺮﺍﺡ ﻭﺃﺭﺍﺡ ﻭﻗﻞ ﺍﻟﺨﻄﺄ ﻭﻛﺜﺮ ﺍﻟﺼﻮﺍﺏ. اه‍ (ﺗﻬﺬﻳﺐ ﺍﻟﻜﻤﺎﻝ: ٤/٣٦٢)


അത് കൊണ്ടാണല്ലോ, ഹദീസിലെ 

خبر واحد

ൻ്റെയും, ഇജ്മാഇൻ്റെയും ഖിയാസിൻ്റെയും പ്രാമാണികതയിൽ ഖിലാഫുകൾ ഉയർന്നെങ്കിലും ഇമാമുമാരെല്ലാം അവ തള്ളിക്കളഞ്ഞത്. ഖുർആൻ - ഹദീസ് - ഇജ്മാഅ് - ഖിയാസ് തുടങ്ങിയ ചതുർ പ്രമാണങ്ങൾ സർവ്വരാലും സ്വീകാര്യമായ പ്രമാണങ്ങളായി അനുവർത്തിച്ച് പോരുകയും ചെയ്തിട്ടുണ്ട്.



*ഖിലാഫുകളെ ഉദ്ധരിക്കുന്നതിലും വേണം ശ്രദ്ധ*

_______________________________


ജുമുഅഃ നിസ്കാരം ഓരോ വിശ്വാസിയുടെ മേലിലും ഫർളാണ്. എന്നാൽ ഇത് ഫർള് കിഫായഃ മാത്രമാണെന്ന ഒരു അഭിപ്രായം ചിലർക്കുണ്ടായിരുന്നു. എന്നാൽ അത് അനുകരിക്കാൻ പറ്റിയ വീക്ഷണമല്ല. അത് കൊണ്ട് തന്നെ അത്തരം വീക്ഷണങ്ങൾ, അമലുകൾ ചെയ്യുന്നതിന് അവലംബിക്കുന്ന പിൽക്കാലത്തെ കിതാബുകളിൽ ഉദ്ധരിക്കുക തന്നെ ചെയ്യരുതെന്നാണ് ഇമാമുകൾ പറയുന്നത്. എന്നാൽ ഇമാം മഹല്ലീ(റ)യുടെ ശറഹുൽ മിൻഹാജിൽ പല ഖിലാഫുകളും ഉദ്ധരിച്ചത് ഇതിനെതിരല്ല. കാരണം, അനുകരിക്കാൻ പറ്റുന്നതും പറ്റാത്തതുമായ  ഖിലാഫുകൾ ഉദ്ധരിക്കുന്ന കിതാബാണ് ശറഹുൽ മഹല്ലീയെന്ന കാര്യം പണ്ഡിതർക്കിടയിൽ വിശ്രുതമാണ്. ഇക്കാര്യം ഉണർത്തിക്കൊണ്ട് അല്ലാമഃ അസ്സയ്യിദ് അഹ്‌മദുസ്സഖാഫ്(റ) തർശീഹിൽ പറയുന്നുണ്ട്. ഇആനതുത്ത്വാലിബീനിൽ ജുമുഅഃ നിസ്കാരത്തിലെ പ്രസ്തുത ഖിലാഫ് ഉദ്ധരിച്ചതിനെതിരെയാണ് തർശീഹിൽ വിമർശിച്ചത്:


ومنه تعلم ما في حكاية المحشي كالبجيرمي القول بأنها فرض كفاية، فإن قلت: سبقهما إلى ذلك المحلي على المنهاج،  قلت: هو متصد في شرحه المذكور لحكاية الأقوال المعمول بها وغيرها كما يعلم من قواعد الاصطلاحي فلا تغفل. اه‍ 

(ترشيح المستفيدين: ١١٦)


അങ്ങനെയെങ്കിൽ മേൽ പറഞ്ഞ ഖിലാഫുകളെ ഉദ്ധരിച്ചത് പ്രശ്നമാക്കേണ്ട. അനുകരിക്കാൻ പറ്റില്ലെന്ന് പഠിപ്പിക്കാൻ ഉദ്ധരിച്ചതാണ്. ഇആനതിൽ വിമർശന വിധേയമാക്കാതെ ഉദ്ധരിച്ചതിനെതിരെയാണ് തർശീഹിൽ ഗൗരവം പൂണ്ടത്. അതേ സമയം, ആവശ്യമുള്ള ഖിലാഫുകളെ ഉദ്ധരിക്കാതെ, പക്ഷപാതിത്വം കാണിക്കരുതെന്ന മഹാനരുടെ കണിശത ഹീലതുർരിബായുമായി ബന്ധപ്പെട്ട ചർച്ചയിൽ കാണാം. അതേക്കുറിച്ച് മറ്റൊരു കുറിപ്പ് തയ്യാറാക്കണമെന്നുണ്ട് - إن شاء الله.


(തുടരും )


💫

سبحن الله والحمد لله ولا الله الا الله والله اكبر എന്ന് എല്ലാ ദിവസവും കഴിയുന്ന എണ്ണം ചൊല്ലുക .................

 ഹദീസ് പഠനം

PARt 3


سبحن الله والحمد لله ولا الله الا الله والله اكبر


എന്ന് എല്ലാ ദിവസവും കഴിയുന്ന എണ്ണം ചൊല്ലുക

.................

*അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ‘


സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍’ എന്ന് ഞാന്‍ പറയലാണ് ഏതിന്റെ മേലൊക്കെ സൂര്യന്‍ ഉദിക്കുന്നുവോ അതിനെക്കാളും (ദുന്‍യാവിനെക്കാളും അതിലുള്ളതിനേക്കാളും) എനിക്ക് ഇഷ്ടകരമായത്. (മുസ്‌ലിം: 2695).*

وروى مسلم في صحيحه من حديث أبي هريرة ـ رضي الله عنه ـ قال: قال رسول الله صلى الله عليه وسلم: لأن أقول: سبحان الله، والحمد لله، ولا إله إلا الله، والله أكبر: أحب إلي مما طلعت عليه الشمس.

CM Al RASHIDA online dars

Aslam Kamil parappanangadi


*അനസില്‍(റ)നിന്നും നിവേദനം :അല്ലാഹുവിന്റെ റസൂല്‍ ﷺ ഉണങ്ങിയ ഇലകളുള്ള ഒരു വൃക്ഷത്തിനരികിലൂടെ നടന്നു. അപ്പോള്‍ തന്റെ കയ്യിലുള്ള വടികൊണ്ട് അതില്‍ അടിച്ചു. ഉടന്‍ ഇലകള്‍ കൊഴിഞ്ഞുവീണു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിശ്ചയം ‘അല്‍ഹംദുലില്ലാഹ്, വസുബ്ഹാനല്ലാഹ്, വലാഇലാഹഇല്ലല്ലാഹ്, വല്ലാഹു അക്ബര്‍'(എന്നീ കലിമകള്‍) ഒരു അടിമയുടെ പാപങ്ങളെ കൊഴിച്ചുകളയും, ഈ വൃക്ഷത്തിന്റെ ഇലകള്‍ പൊഴിയുന്നതുപോലെ. (സുനനുത്തുര്‍മുദി: 3533 – സ്വഹീഹുല്‍ ജാമിഅ് : 1601)*

عن أنس – رضي الله عنه -: أن رسول الله صلى الله عليه وآله وسلم، مر بشجرة يابسة الورق، فضربها بعصاه فتناثر الورق، فقال: ((إن الحمد لله وسبحان الله ولا إله إلا الله والله أكبر لتساقط من ذنوب العبد، كما تساقط ورق هذه الشجرة)).



*അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഇസ്‌റാഇന്റെ രാവില്‍ ഞാന്‍ ഇബ്‌റാഹീമിനെ(അ) കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘മുഹമ്മദ്, താങ്കളുടെ സമുദായത്തോട് എന്റെ സലാം പറയുക. അവരോട് പറഞ്ഞേക്കുക. നിശ്ചയം സ്വര്‍ഗം നല്ല മണ്ണാണ്, സ്വഛമായ വെള്ളമാണ്. നിശ്ചയം അത് വിശാലമാണ്, അതിലെ കൃഷിയാകട്ടെ ‘സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാ ഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍ എന്നിവയാണ്.’ (തുര്‍മുദി: 3462 – സില്‍സിലത്തുസ്സ്വഹീഹ: 105)*

عن عبدالله بن مسعود – رضي الله عنه – قال: قال النبي صلى الله عليه وآله وسلم: ((لقيت إبراهيم ليلة أسري بي، فقال: يا محمد، أقرئ أمتك مني السلام، وأخبرهم أن الجنة طيبة التربة، عذبة الماء، وأنها قيعان، غِراسها: سبحان الله والحمد لله ولا إله إلا الله والله أكبر)).



*അബൂഹുറൈറയില്‍(റ) നിന്നും അബൂസഈദില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: വാക്കുകളില്‍ നാലെണ്ണത്തെ അല്ലാഹു തെരഞ്ഞെടുത്തു. സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍. ഒരാള്‍ സുബ്ഹാനല്ലാഹ് എന്നു പറഞ്ഞാല്‍ അയാള്‍ക്ക് ഇരുപത് നന്‍മകള്‍ രേഖപ്പെടുത്തും. അവനില്‍ നിന്ന് ഇരുപത് തിന്‍മകള്‍ മാക്കപ്പെടുകയും ചെയ്യും. ഒരാള്‍ അല്ലാഹുഅക്ബര്‍ എന്നു പറഞ്ഞാല്‍ ഇതുപോലെ തന്നയാണ്. ഒരാള്‍ ലാഇ ലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞാലും ഇതുപോലെ തന്നയാണ്. ഒരാള്‍ ആത്മാ൪ത്ഥമായി അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍ എന്നു പറഞ്ഞാല്‍ അവന് മുപ്പത് നന്‍മകള്‍ രേഖപ്പെടുത്തുകയും മുപ്പത് പാപങ്ങള്‍ അവനില്‍ നിന്ന് മാക്കപ്പെടുകയും ചെയ്യും. (അഹ്മദ് / മുസ്നദ് : 2/302 – ഹാകിം / അല്‍മുസ്തദ്റക് : 1/512 – അല്‍ബാനി / സ്വഹീഹ് ജാമിഅ് :1718)*


عن أبي سعيد الخدري – رضي الله عنه – وأبي هريرة – رضي الله عنه – عن النبي صلى الله عليه وآله وسلم قال: ((إن الله اصطفى من الكلام أربعا: سبحان الله والحمد لله ولا إله إلا الله والله أكبر، فمن قال: سبحان الله كتب له عشرون حسنة، وحط عنه عشرون سيئة، ومن قال: الله أكبر فمثل ذلك، ومن قال: لا إله إلا الله فمثل ذلك، ومن قال: الحمد لله رب العالمين من قبل نفسه كتب له بها ثلاثون حسنة، أو حط عنه ثلاثون سيئة)).

*നബി ﷺ പറഞ്ഞു:നിങ്ങള്‍ നിങ്ങളുടെ പരിച എടുക്കുക. ഞങ്ങള്‍ പറഞ്ഞു: വന്നണഞ്ഞ വല്ല ശത്രുവിനെ (തടുക്കുവാനാണോ?) നബി ﷺ പറഞ്ഞു: അല്ല, നരകത്തില്‍ നിന്നും നിങ്ങളെ കാക്കാനുള്ള പരിച. നിങ്ങള്‍ ‘സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍’ എന്ന് പറയുക. കാരണം അവകള്‍ അന്ത്യനാളില്‍ വരുന്നത് രക്ഷപ്പെടുത്തുന്നവയും മുന്നോട്ട് ആനയിക്കുന്നവയുമായിട്ടായിരിക്കും. അവയത്രെ, അല്‍ബാഖിയാത്തുസ്സ്വാലിഹാത്ത് അഥവാ പ്രതിഫലം അവശേഷിക്കുന്നതും കൂലി നിത്യമാകുന്നതുമായ നിലനില്‍ക്കുന്ന സല്‍പ്രവ൪ത്തനങ്ങള്‍.(ഹാകിം / മുസ്തദ്റക് :1/541 – നസാഇ / അസ്സുനനുല്‍ കുബ്റാ : 6/212 – അല്‍ബാനി / സ്വഹീഹ് ജാമിഅ്:3214)*

عن أبي هريرة – رضي الله عنه – قال: قال رسول الله صلى الله عليه وآله وسلم: ((خذوا جنتكم))، قلنا: يا رسول الله، من عدو قد حضر؟ قال: ((لا، جنتكم من النار، قولوا: سبحان الله والحمد لله ولا إله إلا الله والله أكبر؛ فإنها يأتين يوم القيامة منجيات ومقدمات، وهن الباقيات الصالحات)).


CM Al RASHIDA online dars

Aslam Kamil parappanangadi


Tuesday, January 21, 2025

ഗീബത്ത് പരദൂശണം

 ഗീബത്ത്

പരദൂശണം

..................



നബി 

صلى الله عليه وسلم 

പറയുന്നു.

ഗീബത്ത് (പരദൂശണം) ( മറ്റുള്ളവരുടെ കുറ്റം പറയൽ)

വ്യഭിചാരത്തേക്കാൾ ശക്തമാണ്.

സ്വഹാബികൾ ചോദിച്ചു.

എങ്ങനെയാണ് ഗീബത്ത് (പരദൂശണം) വ്യഭിചാരത്തിനേക്കാൾ വലിയ തിൻമയായത് ?

തിരുനബി صلى الله عليه وسلم 

പറഞ്ഞു. ഒരാൾ വ്യഭിചരിച്ചാൽ തൗബ ചെയ്താൽ തൗബ സ്വീകരിച്ചേക്കാം

എന്നാൽ പരദൂശണം പറഞ്ഞവൻ അതിന്റെ ഉടമസ്തൻ പൊറുക്കാതെ അല്ലാഹു പൊറുക്കുകയില്ല.

(മിശ്കാത്ത് )

وعن أبي سعيد ، وجابر - رضي الله عنهما - قالا : قال رسول الله - صلى الله عليه وسلم : " الغيبة أشد من الزنا " . قالوا : يا رسول الله وكيف الغيبة أشد من الزنا ؟ قال : " إن الرجل ليزني فيتوب ، فيتوب الله عليه " - وفي رواية : " فيتوب فيغفر الله له ، وإن صاحب الغيبة لا يغفر له حتى يغفرها له صاحبه " .

CM Al RASHIDA online dars

Aslam Kamil.Pgi


Saturday, January 18, 2025

ആർത്തവം (ഹയ്ള്)الحيض

 



സ്ത്രീയും പ്രായപൂർത്തിയും

Part 1


ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ്


മൂന്നിലൊരു ലക്ഷണത്തെ അടിസ്ഥാനമാക്കിയാണ് ഒരു സ്ത്രീയുടെ പ്രായപൂർത്തി വിലയിരുത്ത പ്പെടുന്നത്.


1 ജനിച്ചതുമുതൽ 15 ചന്ദ്രവർഷം പൂർത്തിയാവുക,

 2ഇന്ദ്രിയ സ്രാവമുണ്ടാവുക

3.ആർത്തവ സ്രാവമോ ഉണ്ടാവുക എന്നിവയാണവ.


9 ചന്ദ്രവർഷമാണ് ഒരു സ്ത്രീക്ക് ആർത്തവ രക്തവും ഇന്ദ്രിയവും പുറപ്പെടുവാൻ വേണ്ട ചുരുങ്ങിയ പ്രായം. 


എന്നാൽ കൃത്യമായും 9 വർഷം തികയണമെന്നില്ല. 9 വയസ്സ് തികയുവാൻ 16 ൽ കുറഞ്ഞ ദിവസം മാത്രം ശേഷിക്കുമ്പോൾ ഒരു സ്ത്രീക്ക് ആർത്തവ രക്തവും ഇന്ദ്രിയവും പുറപ്പെടാവുന്നതാണ്.


മേൽ വിവരിച്ച ഏതെങ്കിലുമൊന്നിൻ്റെ അടിസ്ഥാനത്തിൽ ഒരു സ്ത്രീക്ക് പ്രായപൂർത്തി എത്തുന്നതോടൊപ്പം നിസ്ക്‌കാരം, നോമ്പ്, തുടങ്ങിയ ആരാ ധനാ കർമങ്ങൾ (അവൾക്ക്) നിർബന്ധമായിത്തീരുന്നതും പ്രായപൂർത്തി വന്നശേഷം അത്തരം കർമ്മങ്ങൾ ഉപേക്ഷിക്കുന്നത് ശിക്ഷാർഹവും ഉപേ ക്ഷിച്ചു പോയെങ്കിൽ നിർബന്ധമായും അവ വീട്ടേണ്ടതുമാണ്.


പ്രായപൂർത്തി എത്തും മുമ്പ് നിസ്ക‌കാരാദികർമ്മങ്ങൾ നിർബന്ധികുന്നില്ലെങ്കിലും ഏഴു വയസ്സെത്തിയ കുട്ടികളോട് നിസ്‌കാരവും കഴിയു മെങ്കിൽ നോമ്പും നിർവഹിക്കുവാൻ മാതാപിതാക്കൾ നിർദ്ദേശിക്കേണ്ടതാണ്. പത്തുവയസ്സ് പൂർത്തിയായ ശേഷം അവ ഉപേക്ഷിച്ചാൽ മുറിവുണ്ടാകാത്ത വിധം അവരെ അടിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം മാതാപിതാക്കൾ കുറ്റക്കാരാവുന്നതുമാണ്. ആരാധനാ മേഖലകളിലേക്ക് കുട്ടിക ൾകാലെടുത്തു വെക്കുന്നതിനു മുമ്പു തന്നെ അതിലേക്ക് പരിശീലന നൽകുക എന്നതാണ് ഇസ്‌ലാം ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.


Aslam Kamil

Parappanangadi

Cm alrashida



ആർത്തവം (ഹയ്ള്)

Part 2


മനുഷ്യ പുത്രിമാർക്ക് അല്ലാഹു നിശ്ചയിച്ച ഒന്നാണ് 'ഹയ്ള് അഥവാ *ആർത്തവം (ബുഖാരി). ഒലിക്കുക എന്നാണ് 'ഹയ്ള്' എന്ന പദത്തിനർത്ഥം. രോഗം നിമിത്തമല്ലാതെ ചില പ്രത്യേക സമയങ്ങളിൽ സ്ത്രീയുടെ ഗർഭാ ശയത്തിന്റെ അറ്റത്തു നിന്ന് സ്രവിക്കുന്ന രക്തമാണ് സാങ്കേതിക തല ത്തിൽ 'ഹയ്ള്' കൊണ്ടുദ്ദേശിക്കുന്നത്.


ആദ്യ ആർത്തവകാരി


ആദ്യപിതാവ് ആദം നബി(അ) മിൻ്റെ വാരിയെല്ലിൽ നിന്ന് അല്ലാഹു സൃഷ്ടിച്ച ഹവ്വാഅ്(റ) ആണല്ലോ ലോകത്തെ ആദ്യ വനിത. മഹതി  ന്നെയാണ് ആദ്യമായി ആർത്തവമുണ്ടായ വനിതയെന്ന് പണ്ഡിതന്മാർ വിവരിക്കുന്നു.


*ആർത്തവം വ്യാപകമായത് ബനൂ ഇസ്റാഈലിൽ*


പ്രബലപരമ്പരയിലൂടെ ഇബ്നു‌ മസ്ഊദ്(റ)വിൽ നിന്ന് അബ്ദുറസാഖ്(റ) റിപ്പോർട്ടുചെയ്‌ത ഒരു ഹദീസിൽ ഇങ്ങനെ വായിക്കാം. "ബനൂ ഇസ്റാഈലിൽപെട്ട സ്ത്രീ പുരുഷന്മാർ ഒന്നിച്ച് പള്ളിയിൽ വന്ന് നിസ്ക രിക്കുമ്പോൾ പുരുഷന്മാരുടെ മുമ്പാകെ സ്ത്രീകൾ സൗന്ദര്യം പ്രകടിപ്പി ച്ചതിന്റെ പേരിൽ 'ഹയ്ള്' നൽകുകവഴി അല്ലാഹു അവർക്ക് പള്ളികൾ വിലക്കുകയുണ്ടായി. (ഫത്ഹുൽബാരി:2/70)



പ്രസ്തുത ഹദീസിൻ്റെ വെളിച്ചത്തിൽ ആദ്യമായി ഹയ്ളുണ്ടായത് ബനൂ ഇസ്‌റാഈലീ സ്ത്രീകളിലാണെന്ന് പണ്ഡിതരിൽ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രസ്‌തുത രണ്ട് ഹദീസുകൾ തമ്മിൽ ആശയപരമായി എതിരൊന്നുമില്ല. ആദ്യമായി ആർത്തവമുണ്ടായ വനിത ഹവ്വാഅ് (റ) ആണെന്നും ഒരു സമൂഹം എന്ന നിലക്ക് ആർത്തവത്തിനുവിധേയരായ സമൂഹം ബനൂഇസ്‌റാഈലി സ്ത്രീകളാണെന്നും വെച്ചാൽ ഇരു അഭിപ്രാ യങ്ങളേയും ഐക്യപ്പെടുത്താമല്ലോ. (ഹാശിയത്തു നിഹായ: 1/324)



ഇബ്നു ഹജരിൽ അസ്ഖലാനീ(റ) എഴുതുന്നു. ബനൂഇസ്റാഈലീ സ്ത്രീകളുടെ ചെയ്‌തികൾക്ക് ഒരു ശിക്ഷ എന്നോണം ആർത്തവത്തിന്റെ കാലയളവ് അവരിൽ അല്ലാഹു വർദ്ധിപ്പിച്ചു. ഇതുപരിഗണിച്ചു കൊണ്ടാണ് ആദ്യം ആർത്തവമുണ്ടായവർ ബനൂഇസ്റാഈലീ സ്ത്രീകളാണെന്നു പറ യുന്നത്. ആർത്തവത്തിൻ്റെ തുടക്കം അവരിലായിരുന്നു എന്ന അർത്ഥതലത്തെ ഉദ്ദേശിച്ചല്ല. (ഫത്ഹുൽബാരി).


Cm alrashida

Aslam Kamil parappanangadi



Part 3

അർത്തവമുണ്ടാകുന്ന മനുഷ്യേതര ജീവികൾ


മനുഷ്യേതര ജീവികളിലും ആർത്തവം ഉണ്ടാവാറുണ്ട്.

1മുയൽ

 2.വാവൽ

 3 പല്ലി 

4.പട്ടി 

5.ഒട്ടകം

 6.കുതിര 

7.കഴുതപ്പുലി

എന്നിവയാണവ


CM Al Rashida

Aslam Kamil parappanangadi


Part4

ഏറ്റവും കുറഞ്ഞ ആർത്തവം എത്ര ?


സ്രവിക്കുവാൻ തുടങ്ങിയ ആർത്തവ രക്തം നിലനിൽക്കുന്ന സമയപരിധിയിൽ നിന്ന് ഏറ്റവും കുറഞ്ഞത്

 ഒരു രാവും പകലുമാണ്. അഥവാ 24 മണിക്കൂർ ഉദാഹരണമായി  . . ഒന്നാം തിയ്യതി രാവിലെ 8 മണി മുതൽ  രണ്ടാം തിയതി 8 മണി വരെ ഇടയിൽ ശുദ്ധി വരാതെ നീണ്ടു നിന്നാൽ പ്രസ്‌തുത രക്തം ആർത്തവമായി വിലയിരുത്തപ്പെടുന്നതാണ് -


ഇനി രക്തവും ശുദ്ധിയും ഇടകലർന്നു വരുന്നവളാണങ്കിൽ  രക്തം മാത്രം 24 മണിക്കൂറിൽ കുറയാതിരിക്കണം

15 ദിവസത്തേക്കാൾ കൂടാതിരിക്കുകയും വേണം.

ഇങ്ങനെയായാൽ

 ഇടയിൽ കാണുന്ന ശുദ്ധി (നഖാഉ) കൂടി ആർത്തവമായി പരിഗണിക്കുന്നതാണ്.


അപ്പോൾ

ഒരു സ്ത്രീക്ക് 24 മണിക്കൂറിനുള്ളിൽ രക്തവും ശുദ്ധിയും ഇടവിട്ട് വരുകയും


24 മണിക്കൂറിനു ശേഷം ശുദ്ധി മാത്രമായി നിലനിൽക്കുകയും ചെയ്താൽ

അതിൻറെ വിധിയെന്ത് ?

അത് രോഗ രക്തമാണ് .

കാരണം രക്തം മാത്രം

24 മണിക്കൂർ ഉണ്ടായിട്ടില്ല.


CM Al RASHIDA

Aslam Kamil parappanangadi




Part.5


സാധരണനിലയിൽ എത്ര ദിവസം ആർത്തവം ഉണ്ടാവാം



ആർത്തവരക്തം നിലനിൽക്കുന്ന സമയ പരിധി സാധാരണ നിലയിൽ ആറോ ഏഴോ ദിവസമാണ്. ജഹ്ശിൻ്റെ പുത്രി ഹംന ബീവിയോട് നിസ്കാദി  കർമങ്ങൾ ഉപേക്ഷിക്കാൻ നബി (സ) നിർദ്ദേശിച്ച കാലപരിധി അതായിരുന്നു. (നിഹായ 1/327)


ആർത്തവംഅധികമായാൽ


പൂർണമായ 15 ദിവസം വരെ ആർത്തവരക്തം നിലനിൽക്കാവുന്നതാണ്



ശുദ്ധിയും സമയ പരിധികളും


രണ്ടു ഹയ്ളുകൾക്കിടയിൽ ഉണ്ടാകാവുന്ന ചുരുങ്ങിയ ശുദ്ധി 15 ദിവസമാണ്.

അധികരിച്ചാൽ അറ്റമില്ല എത്രയും നീളാം


 എല്ലാ മാസത്തിലും ഒരു ഹയ്ളും ഒരു ശുദ്ധിയും സാധാരണ നിലയിൽ ഏതൊരു സ്ത്രീക്കും ഉണ്ടാകുമെന്നതാണ് . ഹയ്ള് പരമാവധി പോയാൽ 15 ദിവസമാണ്. ഇത് കണക്കിലെടുക്കുമ്പോൾ കുറഞ്ഞ ശുദ്ധി ശേഷിക്കുന്ന 15 ദിവസം ആവണമല്ലോ.


 സാധാരണ നിലയിൽ ഹയ്ളുണ്ടാകുന്ന സമയം ആറോ ഏഴോ ദിവസമാണെന്ന് നേരത്തെ പറഞ്ഞു. അപ്പോൾ ഒരു മാസത്തിൽ നിന്ന് ശേഷിക്കുന്ന ദിവസങ്ങൾ സാധാരണ നിലയിലുള്ള ശുദ്ധിയുടെ കാലപരിധിയായി ഗണിക്കും.


 എന്നാൽ ശുദ്ധി പരമാവധി എത്രവരെ പോകാമെന്ന് തിട്ടപ്പെടുത്തുക സാധ്യമല്ല.


 വിശ്രുത കർമ്മ ശാസ്ത്ര പണ്ഡിതൻ അൽഖാളീ അബൂ ത്വയ്യിബി(റ)ന്റെ കാലത്ത് ഓരോ വർഷത്തിലും 24 മണിക്കൂർ മാത്രം ഹയ്ളുണ്ടായിരുന്ന ഒരു സ്ത്രീയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. തീരെ ഹയ്ള് ഉണ്ടാ കാത്ത ഒരു മാതാവിനെക്കുറിച്ചും രണ്ടു വർഷത്തിലൊരിക്കൽ മാത്രം ഹയ്ളൂണ്ടായിരുന്ന ഒരു സഹോദരിയെക്കുറിച്ചും വിശ്വാസയോഗ്യ നായൊരു വ്യക്തി തന്നോട് പറഞ്ഞതായി തുടർന്ന് അബൂത്വയ്യിബ് (റ) ഉദ്ധരിക്കുന്നു (മുഗ്ന‌ി).



ഇസ്തിഹാളത്ത്


കണക്കുകൾ തെറ്റിയാൽ


ചുരുക്കം ചില സ്ത്രീകളുടെ പതിവുരക്തം മേൽ പറഞ്ഞ കണക്കു കൾക്കതീതമായി വരാറുണ്ട്. അതിനെ ആർത്തവമായി ഗണിക്കുന്നതല്ല.


 ഉദാഹരണമായി


 24 മണിക്കൂറിൽ കുറഞ്ഞതാവുക


15 ദിവസത്തിൽ കൂടിയും

രക്തം കണുക


അല്ലെങ്കിൽ 15 ദിവസത്തിൽ കുറഞ്ഞ ദിവസം ശുദ്ധി കാണുക


 ഇത്തരുണത്തിൽ ആ രക്തത്തെ 'ഇസ്‌തിഹാളത്ത്' അഥവാ രക്തസ്രാവം ആയി പരിഗണിക്കുന്നതാണ്. കാരണം ആർത്തവം, ശുദ്ധി എന്നിവക് നാം മുകളിൽ എടുത്തുവെച്ച സമയ പരിധികൾ സുസ്ഥിരമായി നടന്നു വന്ന ഒന്നാണ്. ചിലസ്ത്രീകളുടെ പതിവ് മാത്രം അടിസ്ഥാനമാക്കി പ്രസ്തുത സമയ പരിധികളെ അവഗണിക്കുന്നതിനേക്കാൾ ഭേദം ഇവരുടെ രക്തം രോഗം കാരണമായി വരുന്നതാണെന്ന് മനസ്സിലാക്കുന്നതാണ്.



CM Al RASHIDA

Aslam Kamil

Parappanangadi


പ്രസവരക്തം (നിഫാസ്)

 പ്രസവരക്തം (നിഫാസ്)

PART 6


പ്രസവത്തിലൂടെ ഗർഭാശയം പൂർണമായും ഒഴിവായ ശേഷം 15 ദിവസം തികയുന്നതിനുമുമ്പായി സ്ത്രീയുടെ ഗർഭാശയത്തിൽ നിന്ന് വരുന്ന രക്ത മാണ് 'നിഫാസ്' അഥവാ പ്രസവരക്തം.


സുവ്യക്തമല്ലെങ്കിലും മനുഷ്യരൂപം പ്രാപിച്ച രക്തപിണ്ഡം, മാംസ പിണ്ഡം എന്നിവ പ്രസവിച്ചതിനുശേഷം സ്രവിക്കുന്ന രക്തവും 'നിഫാസ്' തന്നെ .


ഒരു പ്രസവത്തിൽ ഒന്നിലധികം കുഞ്ഞുങ്ങളുണ്ടെങ്കിൽ എല്ലാ കുഞ്ഞുങ്ങളും പ്രസവത്തിലൂടെ പൂർണ്ണമായും പുറത്തുവന്നതിനു ശേഷം സ്രവിക്കുന്ന രക്തം മാത്രമേ നിഫാസായി പരിഗണിക്കൂ.


 എന്നാൽ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനിടയിൽ സ്രവിക്കുന്ന രക്തം ഹയ്ളിനു പറഞ്ഞ സമയ പരിധിയിൽ ഉൾപ്പെടുമെങ്കിൽ ഹയ്ളായും അല്ലാത്ത പക്ഷം രക്തസ്രാവമായി മാത്രവും ഗണിക്കുന്നതാണ്. ഇതേപോലെ പ്രസവവേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയത്തും, ശിശുവിൻ്റെ കൂടെയും പുറത്തുവരുന്ന രക്തവും നിഫാസല്ല. പ്രസവത്തിൻ്റെ മുമ്പുണ്ടായിരുന്ന ആർത്തവരക്തവുമായി ചേർന്നാണ് അത് വരുന്നതെങ്കിൽ അതിനേയും ആർത്തവ രക്തമായി ഗണിക്കപ്പെടുന്നതാണ്.


പതിനഞ്ച് കഴിഞ്ഞാൽ


പ്രസവിച്ച് പതിനഞ്ചോ അതിൽ കൂടുതലോ ദിവസം പിന്നിട്ടതിനുശേഷമാണ് രക്തം സ്രവിക്കുന്നതെങ്കിൽ അത് നിഫാസ് രക്തമല്ല.


 ഇത്തരുണത്തിൽ ഒരു ജനാബത്തുകാരിയുടെ വിധിയാണ് അവൾക്ക് ബാധകമാകുന്നത്. തദനുസരണം കുളിച്ചോ തയമ്മും ചെയ്യുവാനുള്ള നിബന്ധനകൾ മേളിച്ച രൂപമെങ്കിൽ തയമ്മും ചെയ്തോ ശുദ്ധി വരുത്തുന്നതിനു മുമ്പു തന്നെ ഭർത്താവുമായി ബന്ധപ്പെടുന്നതിനു വിരോധവും ഇല്ല. (നിഹായ : മുഗ്‌നി)




നിഫാസിൻ്റെ തുടക്കം


പ്രസവം കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ എപ്പോൾ രക്തസ്രാവം തുടങ്ങിയോ അതുമുതൽ നിഫാസിൻ്റെ വിധി അവൾക്കു ബാധകമാവുന്നു. ഇത്തരുണത്തിൽ പ്രസവത്തിനും രക്തം സ്രവിക്കുന്നതിനുമിടയിലുള്ള സമയം ശുദ്ധിയുടെ കാലയളവായാണ് ഗണിക്കപ്പെടുക. അതു കൊണ്ടു തന്നെ പ്രസവം നിമിത്തം നിർബന്ധമായ കുളി നിർവ്വഹിച്ച ശേഷം നിസ്കാരം നോമ്പ് തുടങ്ങിയ ആരാധനാകർമങ്ങൾ മുറപോലെ നിർവഹിക്കൽ ആസ്ത്രീക്കു നിർബന്ധമാണ്. എന്നാൽ പ്രസ്‌തുത ശുദ്ധിദിവസങ്ങൾ മതപരമായ വിധികളുമായി ബന്ധപ്പെടുത്തി നിഫാസിൽ പരിഗണി ക്കുന്നില്ലെങ്കിലും അവയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് നിഫാസിന്റെ 60ദിവസം കണക്കാക്കുന്നത്. (തുഹ്ഫ)


നാൽപതുകുളി


പ്രസവം കഴിഞ്ഞ് രക്തസ്രാവമില്ലെങ്കിലും പ്രസവം നിമിത്തം നിർബ ന്ധമായ കുളിയും മറ്റു ആരാധനാ കർമ്മങ്ങളും ഉപേക്ഷിച്ച് 40 ദിവസം കാത്തിരിക്കുന്നത് കടുത്ത തെറ്റാണ്. പ്രസവാനന്തരം രക്തം സ്രവിക്കുന്നില്ലെങ്കിൽ ഉടനെ തന്നെ കുളിച്ചു ശുദ്ധി വരുത്തി നിസ്‌കാരാദി കർമ്മ ങ്ങൾ നിർവ്വഹിക്കൽ നിർബന്ധമാണ്.


കാലപരിധി എത്ര?


പ്രസവരക്തം നിലനിൽക്കുന്ന സമയപരിധിയിൽ നിന്ന് ഏറ്റവും കുറഞ്ഞത് ഒരു നിമിഷവും സാധാരണനിലയിൽ 40 ദിവസവും, കൂടിയാൽ 60 ദിവസവുമാണ്. ഇതേക്കുറിച്ച് ഇമാം ശാഫിഈ (റ) നടത്തിയ സൂക്ഷ്മപ രിശോധനയാണ് പ്രസ്‌തുത കണക്കുകൾക്ക് ആധാരം (തുഹ്ഫ).


രക്തം വീണ്ടും സ്രവിച്ചാൽ


പ്രസവം കഴിഞ്ഞ് അൽപനേരത്തിനു ശേഷം രക്തം നിലച്ചുപോവു കയും 15 ദിവസം പിന്നിടുന്നതിനുമുമ്പായി വീണ്ടും സ്രവിക്കുകയും ചെയ്യുന്ന പക്ഷം അവൾ നിഫാസുകാരിയാണെന്ന് മനസ്സിലാക്കേണ്ടതാണ്.


 എന്നാൽ പ്രസവശേഷം 15 ദിവസം പിന്നിട്ടാൽ സ്രവിക്കുന്ന രക്തം നിഫാസായി ഗണിക്കില്ല. അതേ സമയം ആ രക്തം 24 മണിക്കൂറിൽ കുറയാതെയും 15 ദിവസത്തിൽ കൂടാതെയും സ്രവിക്കുന്നുവെങ്കിൽ അതിനെ ആർത്തവമായി കാണുന്നതാണ്. (കുർദി)


സ്ത്രീകൾശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ആർത്തവവും പ്രസവരക്തവും സ്രവിക്കുന്ന കാലയളവിലെ നിസ്കാരം വീട്ടേണ്ടതില്ല.എന്നാൽ ആർത്തവമോ പ്രസവരക്തമോ ശ്രവിക്കാൻ തുടങ്ങിയത് ഒരു നിസ്കാര സമയത്തിന്റെ തുടക്കത്തിൽ ആണെന്ന് കരുതുക എന്നാൽ രക്തം ശ്രവിക്കാൻ തുടങ്ങും മുമ്പ് ആ നിസ്കാരം ഏറ്റവും ചുരുങ്ങിയ നിലയിൽ നിർവഹിക്കുവാനുള്ള സമയം കിട്ടിയിരുന്നെങ്കിൽ ആ നിസ്കാരം  നിർബന്ധമാവും

 തയമ്മും ചെയ്‌ത് നിസ്കര ക്കുന്ന രൂപത്തിൽ അതിനുള്ള സമയം കൂടി കിട്ടേണ്ടതുണ്ട്. കാരണം സമയമാകും മുമ്പ് തയമ്മും ചെയ്യാൻ പറ്റില്ലല്ലോ.


 പ്രസ്‌തുത സമയം കിട്ടി നിർബന്ധമായ നിസ്‌കാരത്തിൻ്റെ നേരെമുമ്പുള്ള നിസ്‌കാരം ഇതോടൊന്നിച്ച് ജംആക്കി നിസ്‌കരിക്കുകയാണെങ്കിൽ അതിനുവേണ്ട സമയവും കൂടി ആദ്യത്തിൽ ലഭിച്ചിരുന്നെങ്കിൽ അതും നിർബന്ധമാകും.


 ഉദാഹരണമായി ഒരു സ്ത്രീ ളുഹ്റിനെ അസ്‌റിലേക്ക് പിന്തിച്ചു ജംആക്കാൻ കരുതി, അങ്ങനെ അസ്വറിൻ്റെ സമയം പ്രവേശിച്ച് നാല് മിനുറ പ പിന്നിട്ട ശേഷമാണ് രക്തസ്രാവം തുടങ്ങിയതെങ്കിൽ ളുഹ്റും അസ്വറും നിർബന്ധമാകും. ഓരോന്നും ചുരുങ്ങിയ നിലയിൽ നിസ്‌കരിക്കാൻ വേണ്ട സമയം 2 മിനിറ്റ് എന്ന അടിസ്ഥാനത്തിലാണ് ഈ ഉദാഹരണം.


ഒരു നിസ്‌കാരസമയത്തിൽ നിന്ന് ഒരു തക്‌ബീർ ചൊല്ലാനാവശ്യമായ സമയം അവശേഷിക്കുമ്പോൾ രക്തസ്രാവം നിലച്ചാൽ ആ നിസ്‌കാരം നിർബന്ധമാവും. മാത്രമല്ല അസ്വറിൻ്റെയോ ഇശാഇന്റെയോ അവസാന സമയത്തിൽ നിന്ന് ഒരു തക്‌ബീർ ചൊല്ലാൻ ആവശ്യമായ സമയം കിട്ടിയാൽ അസ്വറിനോടൊപ്പം ളുഹ്‌റും ഇശാഇനോടൊപ്പം മഗ്‌രിബും നിർബന്ധമാകും, ജംആക്കി നിസ്‌കരിക്കുമ്പോൾ രണ്ടിൻറെയും സമയം ഒന്നായി പരിഗണിക്കുമല്ലോ. അങ്ങനെ പരിഗണിക്കാൻ ഏറ്റവും അർഹമായത് ഇവിടെയാണെന്നതാണ് ഇതിന് തെളിവായി കർമ്മ ശാസ്ത്ര പണ്ഡിതന്മാർ എടുത്തുവെക്കുന്ന ന്യായം. (തുഹ്ഫ)


ഇത്തരം പ്രശ്നങ്ങൾ അറിയാത്തതിൻ്റെ പേരിലോ അശ്രദ്ധയുടെ പേരിലോ നിസ്കാരം നഷ്‌ടപ്പെട്ടുപോകാൻ ഏറെ സാധ്യതയുള്ളതിനാൽ ഈ പുസ്‌തകം വായിച്ചവർ വായിക്കാത്തവർക്ക് പറഞ്ഞു കൊടു ക്കേണ്ടതാണ്.


മരുന്നുകൾ ഉപയോഗിച്ച് ഹൈളും നിഫാസും പതിവിലും നേരത്തെ ഉണ്ടാക്കിയാൽ രക്തം സ്രവിക്കുന്ന സമയത്ത് നിസ്‌കാരം നിർബന്ധമാവില്ല. ആർത്തവ സമയത്ത് നിസ്‌കാരം ഉപേക്ഷിക്കുവാൻ കൽപ്പിക്ക പ്പെട്ടവരാണല്ലോ അവർ. (തുഹ്ഫ 1/448)


CM Al RASHIDA

Aslam Kamil

Monday, January 13, 2025

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

 


*മദ്ഹബ് സ്വീകരിക്കൽ* -*


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 

https://islamicglobalvoice.blogspot.in/?m=0


Aslam Kamil Saquafi parappanangadi


ചോദ്യം


മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ ഹദീസുകൊണ്ട് പ്രവർത്തിക്കലാണ് പണ്ഡിതന്മാർ ചെയ്തിട്ടുള്ളത്. അതുകൊണ്ട് മദ്ഹബ് സ്വീകരിക്കേണ്ടതില്ല. ഹദീസുകൊണ്ട് അമൽ ചെയ്യേണ്ടതാണ്. മദ്ഹബിനെതിരെ ധാരാളം പണ്ഡിതന്മാർ ഹദീസ് കൊണ്ട് അമൽ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് ചിലർ വഹാബി പുരോഹിതന്മാർ പ്രസംഗിക്കുന്നത് കേട്ടു ഇത് ശരിയാണോ ?


 എന്റെ വാക്കിന് എതിര് ഹദീസ് കണ്ടാൽ നിങ്ങൾ അത് സ്വീകരിക്കണം

ഇമാം ശാഫിഈ(റ)ന്റെ വാക്ക് കൊണ്ടും അത് വരുന്നില്ലേ ?


മറുപടി


മദ്ഹബിനെ തള്ളാൻ വേണ്ടി വഹാബി പുരോഹിതന്മാർ കൊണ്ടുവരുന്ന ഒരു പൊടിക്കൈ ആണിത്

 എന്നാൽ ഇമാം ശാഫിഈ(റ)യുടെ ഈ വാക്ക് ആരോടാണ് എന്ന് നമുക്ക് നോക്കാം..... 


ഈ വാക്കിനെ കുറിച്ച് ഇമാം നവവി(റ) പറയുന്നു....

 ഇമാം ശാഫിഈ(റ)യെ തൊട്ട് സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. എന്റെ കിതാബിൽ റസൂൽ(സ)യുടെ സുന്നത്തിന് എതിര് നിങ്ങൾ കണ്ടാൽ ആ സുന്നത്ത് കൊണ്ട് നിങ്ങൾ പറയുക. എന്റെ വാക്കിനെ നിങ്ങൾ ഉപേക്ഷിക്കുക; 


വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടു എന്റെ വാക്കിനെതിരെ ഹദീസ് സ്വഹീഹായി വന്നാൽ ആ ഹദീസ് കൊണ്ട് നിങ്ങൾ പ്രവർത്തിക്കുക. എന്റആയവാക്ക് നിങ്ങൾ ഉപേക്ഷിക്കുക./അതാണ് എന്റെ മദ്-ഹബ്. ഈ അർത്ഥത്തിലുളള പല റിപ്ലോർട്ടുകളും ഉണ്ട്.നമ്മുടെ അസ് ഹാബ് ഇത് കൊണ്ട് പല വിശയങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സുബ് ഹ് ബാങ്കിലെ തസ്വീബ്, രോഗത്തിന്റെ കാരണം കൊണ്ട് ഇഹ്രാമിൽ നിന്ന് തഹല്ലുൽ ആവുമ്പോഴുളള നിബന്ധനകൾ എന്നിവ പോലെ മദ്ഹബിൽ അറിയപ്പെട്ട മറ്റു ചില കാര്യങ്ങൾ. 


തുടർന്ന് പറയുന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കുക...


സഹീഹായ ഹദീസ് കണ്ട എല്ലാവരും ഇപ്രകാരം ചെയ്യുകയും ഹദീസിന്റെ ഭാഹ്യമനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണം  എന്നല്ല ഈ വാക്കിന്റെ അർത്ഥം. മറിച്ച്; മദ് ഹബിൽ ഗവേഷണത്തിന്റെ പതവി എത്തിച്ചവർക്കാണ് ശാഫിഈ ഇമാമിന്റെ ഈ വാക്ക് ബാധകമാവുകയുളളു. ഈ പതവിക്കുളള യോഗ്യത താഴെ;-

ഇമാം ശാഫിഈ(റ) ഈ ഹദീസ് കണ്ടിട്ടില്ല എന്നോ/സഹീഹ് ആണെന്ന് അറിഞ്ഞിട്ടില്ല എന്നോ അവന്റെ  ഭാവനയിൽ മികച്ചുവരണം. ഈ യോഗ്യത കൈവരിക്കാൻ വളരെ പ്രയാസമാണ്. ഇമാം ശാഫിഈ(റ)ന്റെ മുഴുവൻ കിതാബും, അനുചരന്മാരുടെ കിതാബുകളും അതു പോലെ മറ്റു കിതാബുകളും പാരായണം ചെയ്തിരിക്കണം... കാരണം പല സ്വഹീഹായ ഹദീസുകളുടെയും ഭാഹ്യാർത്ഥം അനുസരിച്ച് ശാഫിഈ ഇമാം പ്രവർത്തിച്ചിട്ടില്ലായിരിക്കാം. അതിന് പല കാരണങ്ങള്‍ ഉണ്ട്.അത് ചിലപ്പോള്‍ ആ ഹദീസ് മൻസൂഖ് ആയത് കൊണ്ടോ/ ഖാസ്സ് ആയ്ത് കൊണ്ടോ/ വേറെ തഅവീൽ ഉളളത് കൊണ്ടോ മറ്റു കാരണങ്ങള്‍ കൊണ്ടോ ആയിരിക്കാം.


ഇമാം അബൂ അംറ് പറഞ്ഞു.

ഷാഫി ഇമാം പറഞ്ഞതിന്റെ പ്രത്യക്ഷം കൊണ്ട് പ്രവർത്തിക്കൽ അത്ര എളുപ്പമുള്ളതല്ല അതുകൊണ്ട് ഓരോ പണ്ഡിതനും അവൻ കണ്ട ഹദീസിനെ പ്രമാണമാക്കി സ്വയം പ്രവർത്തിക്കൽ അനുവദനീയമല്ല.

ഷാഫി ഇമാമിന്റെ മേൽ വാക്കനുസരിച്ച് പ്രവർത്തിക്കാൻ ശ്രമിച്ച ചിലർ ഉണ്ട് .കൊമ്പ് വെച്ചവനും കൊമ്പ് അകപ്പെട്ടവനും നോമ്പ് മുറിയുന്നതാണ് എന്ന ഹദീസ് ആയിരുന്നു അദ്ദേഹം അവലംബിച്ചു പ്രവർത്തിച്ചത്

പക്ഷേ അദ്ദേഹത്തിന് എതിരെ ഇങ്ങനെ മറുപടി പറയുകയും ചെയ്യപ്പെട്ടു ഷാഫി ഇമാം മേൽ ഹദീസ് സ്വഹീഹായിട്ട് തന്നെ അറിഞ്ഞിട്ടും അത് അവലംബിക്കാത്തതാണ് കാരണം അത് ദുർബലമാക്കപ്പെട്ട നിയമമായിരുന്നു.ദുർബലമായതുകൊണ്ടാണ് അവലംബിക്കാത്തതെന്ന് ഷാഫി ഇമാം തന്നെ പറഞ്ഞിട്ടുണ്ട്. അതിന് വേണ്ടി മറ്റു തെളിവുകൾ ഷാഫി ഇമാം കൊണ്ടുവരുകയും ചെയ്തു.


മഹാനായ ഇബ്നു ഹുസൈമ പറഞ്ഞത് ഇങ്ങനെയാണ്.

ഹലാലിന്റെ വിഷയത്തിലും ഹറാമിന്റെ വിഷയത്തിലും ഷാഫി ഇമാം അവിടുത്തെ ഗ്രന്ഥങ്ങളിൽ കൊണ്ടുവരാത്ത ഒരു സുന്നത്തും ഞാനറിയുകയില്ല-

ഹദീസിലും ഫിഖ്ഹിലും ഷാഫി ഇമാമിന്റെ വാക്കുകളെ പറ്റിയും അറിയുന്നതിൽ ഇബ്നു ഖുസൈമയുടെ സ്ഥാനം വലുതാണല്ലോ.

(ശറഹുൽ മുഹദ്ധബ്)

(ചുരുക്കത്തിൽ ഗവേഷണത്തിന് യോഗ്യതയുള്ള പണ്ഡിതന്മാരോടാണ് ഇമാം ഷാഫി അത് പറയുന്നത്. അല്ലാതെ എല്ലാ സാധാരണക്കാരും ഹദീസ് അനുസരിച്ച് പ്രവർത്തിക്കണമെന്നല്ല. കാരണം ഒരു ഹദീസ് വ്യാപകമുള്ളത് പ്രത്യേക അർത്ഥമുള്ളതോ നിരുപാധികമോ സ്വാഭാവികമോ നാസിയോ മൻസൂ ഖോ അതിനു വിരുദ്ധമായ മറ്റു ഹദീസുകൾ ഉണ്ടോ ഇല്ലേ എങ്ങനെ മുജ്തഹിതായ പണ്ഡിതന്മാർ മനസ്സിലാക്കേണ്ട ധാരാളം കാര്യങ്ങൾ അറിയുന്നവർക്ക് മാത്രമേ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ഗവേഷണം ചെയ്യാൻ സാധ്യമാകൂ. അർഹതയില്ലാത്തവർ ഗവേഷണം ചെയ്ത് ഒരു ഹദീസിന്റെ ഭാഹ്യം പിടിച്ച് കർമ്മങ്ങൾ ചെയ്താൽ അവൻ പിഴച്ചു പോവാനാണു സാധ്യത. കാരണം ഈ ഹദീസിന്വിരുദ്ധമായ തെളിവുകളും പ്രമാണങ്ങളും ഗവേഷണ പണ്ഡിതൻ മാത്രമേ എത്തിക്കാൻ സാധ്യമാകൂ അതുകൊണ്ടുതന്നെ ഇമാം ഷാഫിയുടെ മേൽ വാക്ക് ഗവേഷണത്തിന് യോഗ്യതയുള്ള പണ്ഡിതന്മാരോട് ആണ് എന്നാണ് ഇമാം നവവി വിവരിച്ചു പറയുന്നത്.


ഷാഫിഈ ഇമാമിന്റെ   ചില അഭിപ്രായത്തിന് വിരുദ്ധമായിട്ട് ഹദീസ് കണ്ടപ്പോൾ ഏതെങ്കിലും പണ്ഡിതന്മാർ ഹദീസുകൊണ്ട് അമൽ ചെയ്തതായി ഇവർ പറയുന്ന സ്ഥലങ്ങളിൽ ഗവേഷണത്തിന് അർഹതയുള്ള പണ്ഡിതന്മാർ ശാഫി ഇമാമിന്റെ രണ്ട് അഭിപ്രായങ്ങളിൽ ഒരു അഭിപ്രായത്തെ മുൻതൂക്കം  നൽകാൻ വേണ്ടി ഹദീസ് പ്രമാണം ആക്കുകയോ അല്ലെങ്കിൽ ഷാഫി ഇമാമിന്റെ ഗ്രന്ഥങ്ങളെല്ലാം കണ്ടെത്തിയ മദ്ഹബിലെ ഗവേഷണത്തിന് അർഹതയുള്ള പണ്ഡിതന്മാർ ഹദീസ് കൊണ്ട് അവലംബിക്കുകയോ ചെയ്തതാണ് അതിനാൽ എല്ലാ ആളുകൾക്കും ഹദീസുകൊണ്ട് അവലംഭിക്കാൻ പറ്റും എന്ന് അർത്ഥമില്ല.

ഗവേഷത്തിന് അർഹതയുള്ള പണ്ഡിതന്മാരോടാണ് ഇമാം ശാഫിയുടെ വാക്ക് ബാധകമാവുകയുള്ളൂ എന്ന് ഇമാം നവവി നേരത്തെ വിവരിച്ച അടിസ്ഥാനത്തിൽ അർഹതയുള്ള പണ്ഡിതന്മാർ ശാഫി ഇമാമിന്റെ എല്ലാ ഗ്രന്ഥങ്ങളും പരിശോധിച്ചതിനുശേഷംഹദീസ് കൊണ്ട് പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഗവേഷണ പണ്ഡിതന്മാർക്ക് ഷാഫി ഇമാം നൽകിയ അനുവാദം മാത്രമാണത്. ഗവേഷണത്തിന് അർഹതയില്ലാത്ത എല്ലാവരും അതീതനുസരിച്ച് പ്രവർത്തിക്കണമെന്നല്ല.

ﻓﺼﻞ ﺻﺢ ﻋﻦ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﺃﻧﻪ ﻗﺎﻝ ﺇﺫﺍ ﻭﺟﺪﺗﻢ ﻓﻲ ﻛﺘﺎﺑﻲ ﺧﻼﻑ ﺳﻨﺔ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﻮﻟﻮﺍ ﺑﺴﻨﺔ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺩﻋﻮﺍ ﻗﻮﻟﻲ: ﻭﺭﻭﻱ ﻋﻨﻪ ﺇﺫﺍ ﺻﺢ ﺍﻟﺤﺪﻳﺚ ﺧﻼﻑ ﻗﻮﻟﻲ ﻓﺎﻋﻤﻠﻮﺍ ﺑﺎﻟﺤﺪﻳﺚ ﻭﺍﺗﺮﻛﻮﺍ ﻗﻮﻟﻲ ﺃﻭ ﻗﺎﻝ ﻓﻬﻮ ﻣﺬﻫﺒﻲ ﻭﺭﻭﻱ ﻫﺬﺍ ﺍﻟﻤﻌﻨﻰ ﺑﺄﻟﻔﺎﻅ ﻣﺨﺘﻠﻔﺔ: ﻭﻗﺪ ﻋﻤﻞ ﺑﻬﺬﺍ ﺃﺻﺤﺎﺑﻨﺎ ﻓﻲ ﻣﺴﺄﻟﺔ ﺍﻟﺘﺜﻮﻳﺐ ﻭﺍﺷﺘﺮﺍﻁ ﺍﻟﺘﺤﻠﻞ ﻣﻦ ﺍﻹﺣﺮﺍﻡ ﺑﻌﺬﺭ ﺍﻟﻤﺮﺽ ﻭﻏﻴﺮﻫﻤﺎ ﻣﻤﺎ ﻫﻮ ﻣﻌﺮﻭﻑ ﻓﻲ ﻛﺘﺐ ﺍﻟﻤﺬﻫﺐ ﻭﻗﺪ ﺣﻜﻰ ﺍﻟﻤﺼﻨﻒ ﺫﻟﻚ ﻋﻦ ﺍﻷﺻﺤﺎﺏ ﻓﻴﻬﻤﺎ

* ﻭﻣﻤﻦ ﺣﻜﻰ ﻋﻨﻪ ﺃﻧﻪ ﺃﻓﺘﻰ ﺑﺎﻟﺤﺪﻳﺚ ﻣﻦ ﺃﺻﺤﺎﺑﻨﺎ ﺃﺑﻮ ﻳﻌﻘﻮﺏ ﺍﻟﺒﻮﻳﻄﻲ ﻭﺃﺑﻮ ﺍﻟﻘﺎﺳﻢ ﺍﻟﺪﺭﺍﻛﻲ ﻭﻣﻤﻦ ﻧﺺ ﻋﻠﻴﻪ ﺃﺑﻮ ﺍﻟﺤﺴﻦ ﺇﻟﻜﻴﺎ ﺍﻟﻄﺒﺮﻱ ﻓﻲ ﻛﺘﺎﺑﻪ ﻓﻲ ﺃﺻﻮﻝ ﺍﻟﻔﻘﻪ ﻭﻣﻤﻦ ﺍﺳﺘﻌﻤﻠﻪ ﻣﻦ ﺃﺻﺤﺎﺑﻨﺎ ﺍﻟﻤﺤﺪﺛﻴﻦ ﺍﻹﻣﺎﻡ ﺃﺑﻮ ﺑﻜﺮ ﺍﻟﺒﻴﻬﻘﻲ ﻭﺁﺧﺮﻭﻥ: ﻭﻛﺎﻥ ﺟﻤﺎﻋﺔ ﻣﻦ ﻣﺘﻘﺪﻣﻲ ﺃﺻﺤﺎﺑﻨﺎ ﺇﺫﺍ ﺭﺃﻭﺍ ﻣﺴﺄﻟﺔ ﻓﻴﻬﺎ ﺣﺪﻳﺚ ﻭﻣﺬﻫﺐ ﺍﻟﺸﺎﻓﻌﻲ ﺧﻼﻓﻪ ﻋﻤﻠﻮﺍ ﺑﺎﻟﺤﺪﻳﺚ ﻭﺃﻓﺘﻮﺍ ﺑﻪ ﻗﺎﺋﻠﻴﻦ ﻣﺬﻫﺐ ﺍﻟﺸﺎﻓﻌﻲ ﻣﺎ ﻭﺍﻓﻖ ﺍﻟﺤﺪﻳﺚ ﻭﻟﻢ ﻳﺘﻔﻖ ﺫﻟﻚ ﺇﻻ ﻧﺎﺩﺭﺍ ﻭﻣﻨﻪ ﻣﺎ ﻧﻘﻞ ﻋﻦ ﺍﻟﺸﺎﻓﻌﻲ ﻓﻴﻪ ﻗﻮﻝ ﻋﻠﻰ ﻭﻓﻖ ﺍﻟﺤﺪﻳﺚ:


 ﻭﻫﺬﺍ ﺍﻟﺬﻱ ﻗﺎﻟﻪ ﺍﻟﺸﺎﻓﻌﻲ ﻟﻴﺲ ﻣﻌﻨﺎﻩ ﺍﻥ ﻛﻞ ﺃﺣﺪ ﺭﺃﻯ ﺣﺪﻳﺜﺎ ﺻﺤﻴﺤﺎ ﻗﺎﻝ ﻫﺬﺍ ﻣﺬﻫﺐ ﺍﻟﺸﺎﻓﻌﻲ ﻭﻋﻤﻞ ﺑﻈﺎﻫﺮﻩ: ﻭﺇﻧﻤﺎ ﻫﺬﺍ ﻓﻴﻤﻦ ﻟﻪ ﺭﺗﺒﺔ ﺍﻻﺟﺘﻬﺎﺩ ﻓﻲ ﺍﻟﻤﺬﻫﺐ ﻋﻠﻰ ﻣﺎ ﺗﻘﺪﻡ ﻣﻦ ﺻﻔﺘﻪ ﺃﻭ ﻗﺮﻳﺐ ﻣﻨﻪ: ﻭﺷﺮﻃﻪ ﺃﻥ ﻳﻐﻠﺐ ﻋﻠﻰ ﻇﻨﻪ ﺃﻥ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﻟﻢ ﻳﻘﻒ ﻋﻠﻰ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﺃﻭ ﻟﻢ ﻳﻌﻠﻢ ﺻﺤﺘﻪ: ﻭﻫﺬﺍ ﺇﻧﻤﺎ ﻳﻜﻮﻥ ﺑﻌﺪ ﻣﻄﺎﻟﻌﺔ ﻛﺘﺐ ﺍﻟﺸﺎﻓﻌﻲ ﻛﻠﻬﺎ ﻭﻧﺤﻮﻫﺎ ﻣﻦ ﻛﺘﺐ ﺃﺻﺤﺎﺑﻪ ﺍﻵﺧﺬﻳﻦ ﻋﻨﻪ ﻭﻣﺎ ﺃﺷﺒﻬﻬﺎ ﻭﻫﺬﺍ ﺷﺮﻁ ﺻﻌﺐ ﻗﻞ ﻣﻦ ﻳﻨﺼﻒ ﺑﻪ: ﻭﺇﻧﻤﺎ ﺍﺷﺘﺮﻃﻮﺍ ﻣﺎ ﺫﻛﺮﻧﺎ ﻷﻥ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﺗﺮﻙ ﺍﻟﻌﻤﻞ ﺑﻈﺎﻫﺮ ﺃﺣﺎﺩﻳﺚ ﻛﺜﻴﺮﺓ ﺭﺁﻫﺎ ﻭﻋﻠﻤﻬﺎ ﻟﻜﻦ ﻗﺎﻡ ﺍﻟﺪﻟﻴﻞ ﻋﻨﺪﻩ ﻋﻠﻰ ﻃﻌﻦ ﻓﻴﻬﺎ ﺃﻭ ﻧﺴﺨﻬﺎ ﺃﻭ ﺗﺨﺼﻴﺼﻬﺎ ﺃﻭ ﺗﺄﻭﻳﻠﻬﺎ ﺃﻭ ﻧﺤﻮ ﺫﻟﻚ:


قال الشيخ أبو عمرو - رحمه الله - : ليس العمل بظاهر ما قاله الشافعي بالهين ، فليس كل فقيه يسوغ له أن يستقل بالعمل بما يراه حجة من الحديث ، وفيمن سلك هذا المسلك من الشافعيين من عمل بحديث تركه الشافعي - رحمه الله - عمدا ، مع علمه بصحته لمانع اطلع عليه وخفي على [ ص: 106 ] غيره ، كأبي الوليد ( 1 ) موسى بن أبي الجارود ممن صحب الشافعي ، قال : صح حديث { أفطر الحاجم والمحجوم } ، فأقول : قال الشافعي : أفطر الحاجم والمحجوم ، فردا ذلك على أبي الوليد ; لأن الشافعي تركه مع علمه بصحته ، لكونه منسوخا عنده ، وبين الشافعي نسخه واستدل عليه ، وستراه في ( كتاب الصيام ) إن شاء الله تعالى ،

 وقد قدمنا عن ابن خزيمة أنه قال : لا أعلم سنة لرسول الله صلى الله عليه وسلم في الحلال والحرام لم يودعها الشافعي كتبه . وجلالة ابن خزيمة وإمامته في الحديث والفقه ، ومعرفته بنصوص الشافعي بالمحل المعروف . 


شرح المهذب


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

വദ്ധ് സുവാഅ് യഗൂസ് യ ഊഖ് നസ്റ് എന്നിവയോ നൂഹ് നബിയുടെ ജനത ഇസ്തിഗാസ ചെയ്തോ ?

 


വദ്ധ് സുവാഅ് യഗൂസ് യ ഊഖ് നസ്റ് എന്നിവയോ നൂഹ് നബിയുടെ ജനത ഇസ്തിഗാസ ചെയ്തോ ?


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


Aslam Kamil Saquafi parappanangadi


ചോദ്യം


ഖുർആനിൽ

നിങ്ങളുടെ

  ദൈവങ്ങളെ നിങ്ങൾ ഉപേക്ഷിക്കരുത്

വദ്ധ് സുവാഅ് യഗൂസ് യ ഊഖ് നസ്റ് എന്നിവയെ നിങ്ങൾ വെടിയരുത്. എന്ന് പറയുന്നു.


മേൽ പറഞ്ഞ പേരുകൾ സ്വാലിഹീങ്ങളായ മഹാന്മാരായിരുന്നു.

ഈ മഹാന്മാരോട് ഇസ്തിഗാസ ചെയ്തതാണ്  നൂഹ് നബിയുടെ സമുദായക്കാർ ചെയ്ത ശിർക്ക്  എന്ന് വഹാബി പുരോഹിതൻ പ്രസംഗിക്കുന്നത് കേട്ടു ശരിയാണോ ?


മറുപടി


മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ

 മേൽ പേര് വെക്കപെട്ടവരോട് ഇസ്തിഗാസ ചെയ്തത് കൊണ്ടാണ്

നൂഹ് നബിയുടെ കാലത്തുള്ള അവിശ്വാസികൾ ശിർക്ക് ചെയ്തത് 

എന്ന് ഖുർആനിലോ മേൽ ആയത്തിന്റെ തഫ്സീറിൽ ഒരു മുഫസീറും  പറഞ്ഞതായി തെളിയിക്കാൻ ഒരു ഒഹാബിപുരോഹിതനും സാധ്യമല്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് ഈ പുരോഹിത വർഗ്ഗം തെളിയിക്കേണ്ടത്.


അവർ സ്വാലിഹീങ്ങളാണ് എന്നതുകൊണ്ടും അവരെ വിഗ്രഹം ഉണ്ടാക്കിയോ  ഉണ്ടാക്കാതെയോ അവരെ ആരാധിച്ചാൽ ശിർക്കല്ല എന്നിവ ആരും പറഞ്ഞിട്ടില്ല.

അല്ലാഹു അല്ലാത്ത സ്വാലിഹീങ്ങളെ ആവട്ടെ നിർജീവ വസ്തുക്കളെ ആവട്ടെ വിഗ്രഹം ഉണ്ടാക്കിയോ അല്ലാതെയോ ആവട്ടെ ആരാധികുക എന്നത് കടുത്ത ശിർക്ക് തന്നെയാണ്

അതുകൊണ്ടൊന്നും കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരുടെ സഹായം തേടൽ ശിർക്കാണെന്ന് തെളിയിക്കാൻ ഈ പുരോഹിതന്മാർക്ക് സാധ്യമല്ല.


 അവരെ ആരാധിക്കുകയായിരുന്നു ചെയ്തിരുന്നത് എന്ന് ഇമാം തബ്രി അവിടുത്തെ തഫ്സീർ രേഖപ്പെടുത്തിയിട്ടുണ്ട്.

പൗരാണിക മുഫസ്സിറായ ഇമാം തുബ്രി റ

പറയുന്നു .ആ ജനത ഇവയെ ആരാധിക്കുകയായിരുന്നു ചെയ്തിരുന്നത് അവരുടെ ദൈവങ്ങളെ പറ്റിയാണ് ഖുർആൻ പറയുന്നത്.

അവരുടെ ചരിത്രം നമുക്ക് എത്തിയതനുസരിച്ച് ഇങ്ങനെയാണ്.

മുഹമ്മദ് ബ്ൻ ഖൈസാൻ

പറയുന്നു


القول في تأويل قوله تعالى : وَقَالُوا لا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا سُوَاعًا وَلا يَغُوثَ وَيَعُوقَ وَنَسْرًا (23) وَقَدْ أَضَلُّوا كَثِيرًا وَلا تَزِدِ الظَّالِمِينَ إِلا ضَلالا (24)

يقول تعالى ذكره مخبرا عن إخبار نوح، عن قومه: (وَقَالُوا لا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا سُوَاعًا وَلا يَغُوثَ وَيَعُوقَ وَنَسْرًا ) كان هؤلاء نفرًا من بني آدم فيما ذُكر عن آلهة القوم التي كانوا يعبدونها.

وكان من خبرهم فيما بلغنا ما حدثنا ابن حميد، قال: ثنا مهران، عن سفيان، عن موسى، عن محمد بن قيس (وَيَعُوقَ وَنَسْرًا ) قال: كانوا قومًا صالحين من بنى آدم، وكان لهم أتباع يقتدون بهم، فلما ماتوا قال أصحابهم الذين كانوا يقتدون بهم: لو صوّرناهم كان أشوق لنا إلى العبادة إذا ذكرناهم، فصوّروهم، فلما ماتوا، وجاء آخرون دبّ إليهم إبليس، فقال: إنما كانوا يعبدونهم، وبهم يُسقون المطر فعبدوهم.



യഊഖ് നസറ് എന്നിവ ആദമിൻറെ പുത്രന്മാരിൽ സ്വാലിഹീങ്ങൾ ആയ ഒരു ജനതയായിരുന്നു. അവരെ പിന്തുടരുന്ന അനുയായികളും ഉണ്ടായിരുന്നു .അവർ മരണപ്പെട്ടപ്പോൾ അവരുടെ അനുയായികൾ ഇങ്ങനെ പറഞ്ഞു നമുക്ക് ഇവരുടെ ഫോട്ടോ ഉണ്ടാക്കിയാൽ നമുക്ക് ഇബാദത്തിൽ ആവേശം ലഭിക്കും അവരെ ഓർക്കുകയാണെങ്കിൽ . അങ്ങനെ അവരുടെ ഫോട്ടോകൾ നിർമിച്ചു.ആ വിഭാഗം മരണപ്പെടുകയും അടുത്ത ജനത വരുകയും ചെയ്തപ്പോൾ ഇബിലീസ് അവരിലേക്ക് തോന്നിപ്പിച്ചു കൊടുത്തു മുൻഗാമികൾ ഈ ഫോട്ടോകളെ ആരാധിക്കുകയായിരുന്നു ചെയ്തിരുന്നത് എന്ന് .

മറ്റൊരു വിഭാഗം പണ്ഡിതന്മാർ പറയുന്നത് ഇവർ നൂഹ് റ  നബിയുടെ ജനതയിലെ വിഗ്രഹങ്ങളുടെ നാമങ്ങളാണ് എന്നതാണ് നൂഹ് നബിയുടെ ജനത അവരെ ആരാധിച്ചിരുന്നു. പിന്നീട് അറബികളും അവരെ ആരാധിക്കാൻ തുടങ്ങി.

وقال آخرون: هذه أسماء أصنام قوم نوح.

* ذكر من قال ذلك:

حدثنا بشر، قال: ثنا يزيد، قال: ثنا سعيد، عن قتادة، قوله: (لا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا سُوَاعًا وَلا يَغُوثَ وَيَعُوقَ وَنَسْرًا ) قال: كان ودّ لهذا الحيّ من كَلْب بدومة الجَندل، وكانت سُواع لهذيل برياط، وكان يغوث لبني عُطَيف من مُراد بالجُرْف من سبَأ، وكان يعوق لهمدان ببلخع، وكان نسر لذي كلاع من حِمْير؛ قال: وكانت هذه الآلهة يعبدها قوم نوح، ثم اتخذها العرب بعد ذلك. والله ما عدا خشبة أو طينة أو حجرًا.



ഇവിടെയെല്ലാം മഹാന്മാരും അല്ലാത്തതോ ആയ ആളുകളെയും വസ്തുക്കളെയും ആരാധിക്കുന്നതിനെ പറ്റിയാണ് പറയുന്നത്

മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ ഇസ്തിഗാസ ചെയ്യുന്നതിനെ ഒരു ആയത്തിലും എതിർക്കുന്നില്ല എന്ന് എല്ലാ വഹാബി പുരോഹിതന്മാരും മനസ്സിലാക്കുക


Aslam   Kamil  Saquafi

Parappanangadi


https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 3

  *സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 3 Aslam Kamil saquafi parappanangadi ______________...