Saturday, July 28, 2018

Friday, July 27, 2018

പുത്തൻ വാദികളോട്‌:-പൂര്‍വിക പണ്ഡിതന്മാരുടെ സമീപനം


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


പൂര്‍വിക പണ്ഡിതന്മാരുടെ സമീപനം

മുസ്‌ലിംകളിലെ നവീനവാദികളോടുള്ള സമീപനത്തെക്കുറിച്ച് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ 1992ല്‍ എഴുതിയ പഠനത്തിന്റെ രണ്ടാം ഭാഗം.





ഇമാം നവവി(റ) പറയുന്നു: ”ബിദ്അത്തുകാരെയും ഫാസിഖുകളെയും വെറുക്കണമെന്നും അവരുമായി ശാശ്വതമായി നിസ്സഹകരിച്ചു നില്‍ക്കല്‍ അനുവദനീയമാണെന്നും ഹദീസില്‍ വന്നിട്ടുണ്ട്. മൂന്നു ദിവസത്തിലധികം പിണങ്ങി നില്‍ക്കാന്‍ പാടില്ലെന്നു പറഞ്ഞിട്ടുള്ളത് ഭൗതിക കാര്യങ്ങളിലും സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടിയുമാണ്. എന്നാല്‍ ബിദ്അത്തുകാരോടും അവരെപ്പോലുള്ളവരോടും എപ്പോഴും അകന്നുനില്‍ക്കേണ്ടതാണ്”(ശറഹു മുസ്‌ലിം: 2/152).

വിഖ്യാതമായ തുഹ്ഫഃയില്‍ ഇബ്‌നുഹജര്‍ ഹയ്തമി(റ)പറയുന്നു: ”ഭാര്യയില്‍നിന്നു വഴക്കിന്റെ അടയാളം പ്രത്യക്ഷപ്പെട്ടാല്‍ അവളെ അകറ്റി നിറുത്താതെ അവള്‍ക്ക് ഉപദേശം നല്‍കണം. പിന്നെയും തെറ്റ് ആവര്‍ത്തിച്ചാല്‍ വീണ്ടും ഉപദേശിക്കുകയും കിടപ്പറയില്‍ മാത്രം അവളെ വെടിയുകയും ചെയ്യണം, സംസാരിക്കാതിരിക്കരുത്. മൂന്നു ദിവസത്തിലധികം പിണങ്ങിനില്‍ക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഫാസിഖ്, മുബ്തദിഅ് പോലുള്ളവരാണെങ്കില്‍ അവരെ ശാശ്വതമായി അകറ്റിനിറുത്താവുന്നതാണ്”(തുഹ്ഫഃ: 7/55). അല്ലാമാ റംലി തന്റെ നിഹായഃയിലും(6/390) ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം.

സ്വഭാവദൂഷ്യവും അപമര്യാദയും കാണിക്കുന്ന ഭാര്യമാരോടുവരെ ശാശ്വതമായി വിട്ടുനില്‍ക്കാതെ സംസാരിച്ചും ഉപദേശിച്ചും നന്നാക്കിയെടുക്കാന്‍ ശ്രമിക്കണമെന്നു ഫുഖഹാഅ് രേഖപ്പെടുത്തിയതായി കാണാം. അതേസമയം ബിദ്അത്തുകാരോടു ശാശ്വതമായി അകന്നു നില്‍ക്കണമെന്ന് അവര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഇക്കാര്യം ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യുന്നവരുണ്ട്. അവരെക്കുറിച്ചു ഗൗരപൂര്‍വം ചിന്തിക്കേണ്ടിയിരിക്കുന്നു.

അല്ലാമാ ഇബ്‌നുഹജരില്‍ഹയ്തമി(റ) ഫുളയ്‌ലുബ്‌നു ഇയാള്(റ)വിനെ ഉദ്ധരിച്ചു പറയുന്നു: ”സുഫ്‌യാനുബ്‌നു ഉയയ്‌ന(റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്; ഒരു മുബ്തദിഇന്റെ ജനാസയെ ആരെങ്കിലും അനുഗമിച്ചാല്‍ അവന്‍ തിരിച്ചുവരുന്നതുവരെ അല്ലാഹുവിന്റെ ക്രോധത്തിലായിരിക്കും. റസൂല്‍÷ മുബ്തദിഇനെ ശപിച്ചുകൊണ്ടു പറയുകയുണ്ടായി. ഒരു നൂതന(ബിദ്അത്ത്) പ്രവൃത്തി ആരെങ്കിലും നടപ്പിലാക്കുകയോ മുബ്തദിഇന് അഭയം നല്‍കുകയോ ചെയ്താല്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും ജനങ്ങളുടെയും മുഴുവന്‍ ശാപം അവനിലുണ്ടാകും. അവന്റെ ഫര്‍ളും സുന്നത്തുമായ ഒരു ഇബാദത്തും സ്വീകാര്യവുമല്ല”(അസ്സവാഇഖുല്‍മുഹ്‌രിഖഃ- പേജ്: 149).

ഇബ്‌നുഹജരില്‍ഹയ്തമി(റ) തുഹ്ഫയില്‍ പറയുന്നു: ഫാസിഖ്, മുബ്തദിഅ് എന്നിവരല്ലാത്തവരുടെ മേല്‍ മാത്രം സലാം കൊണ്ടു തുടങ്ങല്‍ സുന്നത്താണ്(9/227). ഇമാം നവവി(റ)വിന്റെ ശറഹു മുസ്‌ലിമില്‍ ഇങ്ങനെ കാണാം: ”ത്വീബി പറയുന്നു: മുബ്തദിഇനു സലാം പറയരുത്, അറിയാതെ സലാം പറയുകയും പിന്നീട് അവന്‍ ദിമ്മിയ്യായ കാഫിറോ മുബ്തദിഓ ആണെന്നു വ്യക്തമാവുകയും ചെയ്താല്‍ എന്റെ സലാം മടക്കി എടുത്തിരിക്കുന്നു എന്നു പറയണം”(ശറഹു മുസ്‌ലിം: 2/5) ബിദ്അത്തുകൊണ്ട് കാഫിറാവാത്ത മുബ്തദിഇനെ തുടര്‍ന്നു നിസ്‌കരിക്കല്‍ കറാഹത്താണെന്ന് ഇമാം ശാഫിഈ(റ) മുഖ്തസ്വര്‍ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് (ശറഹു മുസ്‌ലിം: 4/253). ഇതു ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ശറഹുല്‍മുഹദ്ദബില്‍ ഇമാം നവവി(റ) ഉദ്ധരിച്ചിട്ടുണ്ട്.

മുബ്തദിഇനെ തുടര്‍ന്നുനിസ്‌കരിക്കല്‍ നിരോധിക്കപ്പെട്ടതാണ്. അവനെ തുടരുന്നതിനേക്കാള്‍ തനിച്ചു നിസ്‌കരിക്കുന്നതാണു പുണ്യമെന്നു തുഹ്ഫഃ(2/253). ബിദ്അത്തുകാരനെ തുടര്‍ന്നു നിസ്‌കരിക്കല്‍ ശക്തമായ കറാഹത്താണ്. കാരണം അവന്റെ പിഴച്ച വിശ്വാസം അവനെ വിട്ടുപിരിയുന്നില്ല (തുഹ്ഫ: 2/294, മുഗ്‌നി: 1/254). എന്നാല്‍ കറാഹത്താണ് എന്നു പറയുന്നതു സാധാരണക്കാരെ സംബന്ധിച്ചാണ്. ഖാളി, ഖത്വീബ്, മുദര്‍രിസ്, ഇമാം, നേതാവ് തുടങ്ങി അനുസരിക്കപ്പെടുന്നവര്‍ക്ക് ഇതു ഹറാമായിത്തീരും.

ഇമാം ബര്‍മാവിയെ ഉദ്ധരിച്ചു ബുജയ്‌രിമി പറയുന്നു: നന്മയും ഗുണവുമുള്ള ആളുകള്‍ ഫാസിഖിനെയോ മുബ്തദിഇനെയോ അതുപോലെയുള്ളവരെയോ തുടര്‍ന്നുനിസ്‌കരിക്കല്‍ ഹറാമാണ്. അവരുടെ നടപടി, ഫാസിഖുകളും മുബ്തദിഉകളും നല്ലവരാണെന്നു മറ്റുള്ളവര്‍ ധരിക്കാന്‍ കാരണമായിത്തീരുകയും അതിലേക്കു പ്രേരിപ്പിക്കപ്പെടുകയും ചെയ്യും (ശര്‍വാനി: 2/294). ശയ്ഖ് അബ്ദുല്‍ഖാഹിര്‍ ശാഫിഈ(റ) പറയുന്നു: മുഅ്തസിലി, ഖവാരിജി, റാഫിളി മുതലായ ബിദ്അത്തുകാരുടെ മേല്‍ നിസ്‌കരിക്കുകയോ അവരുടെ പിന്നില്‍നിന്നു നിസ്‌കരിക്കുകയോ അവര്‍ അറുത്തതു ഭക്ഷിക്കുകയോ സുന്നിയായ പുരുഷന്‍ ബിദ്അത്തുകാരിയായ സ്ത്രീയെ വിവാഹം ചെയ്യാനോ പാടില്ല (അല്‍ഫര്‍ഖ്- പേജ്: 141).

ശാഫിഈ മദ്ഹബിലെ ആധികാരിക ഇമാമായ ഇബ്‌നുഹജര്‍ ഹയ്തമി(റ) ഗൗസുല്‍അഅഌ ശയ്ഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)വിനെ ഉദ്ധരിക്കുന്നു: ”ബിദ്അത്തുകാര്‍ വര്‍ധിക്കാന്‍ ഇടയാക്കരുത്. അവരോടു സ്‌നേഹം കാണിക്കുകയോ സലാം പറയുകയോ അരുത്. ആരെങ്കിലും ബിദ്അത്തുകാര്‍ക്കു സലാം പറഞ്ഞാല്‍ അവരെ പ്രിയം വെച്ചവനാകും എന്ന് ഇമാം അഹ്മദ്(റ) പറഞ്ഞിട്ടുണ്ട്. എന്തെന്നാല്‍, നബി(സ)÷ പറഞ്ഞിട്ടുണ്ട്; നിങ്ങള്‍ സലാം വര്‍ധിപ്പിക്കുക, എങ്കില്‍ നിങ്ങള്‍ തമ്മില്‍ സ്‌നേഹമുണ്ടാകും. അവരോടൊപ്പം(മുബ്തദിഉകള്‍) ഇരിക്കരുത്. അവരോട് അടുക്കുകയും ചെയ്യരുത്. ആഘോഷങ്ങളിലും സന്തോഷവേളകളിലും അവരെ ആശംസിക്കരുത്. അവര്‍ മരിച്ചാല്‍ അവരുടെ മേല്‍ ജനാസ നിസ്‌കരിക്കരുത്. അവരെ പറയപ്പെട്ടാല്‍ തറഹ്ഹും (അനുഗ്രഹം തേടല്‍) അരുത്. അല്ലാഹുവിന്റെ കാര്യത്തില്‍ അവരുമായി വേര്‍പ്പെട്ടു നില്‍ക്കുകയും ശത്രുത കാണിക്കുകയും അതുവഴി അല്ലാഹുവിന്റെ പക്കല്‍നിന്നു വമ്പിച്ച പ്രതിഫലം ലഭിക്കുമെന്നു വിശ്വസിക്കുകയും വേണം. ഒരു ബിദ്അത്തുകാരനെ അല്ലാഹുവിന്റെ കാരണത്താല്‍ ക്രോധപൂര്‍വം നോക്കിയാല്‍ അവന്റെ ഹൃദയത്തില്‍ വിശ്വാസവും സമാധാനവും അല്ലാഹു നിറച്ചുകൊടുക്കും. ബിദ്അത്തുകാരനെ ആട്ടിയാല്‍ ഭയങ്കര പ്രളയദിനത്തില്‍ അല്ലാഹു അവനെ നിര്‍ഭയനാക്കും. ബിദ്അത്തുകാരനെ നിസ്സാരമാക്കുന്നവനെ സ്വര്‍ഗത്തില്‍ നൂറു പദവി ഉയര്‍ത്തും. അവനെ സന്തോഷത്തോടെ സ്വീകരിച്ചാല്‍ റസൂല്‍ (സ)യുടെ മേല്‍ അല്ലാഹു അവതരിപ്പിച്ചതിനെ നിസ്സാരപ്പെടുത്തിയവനായിത്തീരും.” ഒരു ബിദ്അത്തുകാരന്റെ യാതൊരു അമലും അവന്‍ ആ ബിദ്അത്ത് ഉപേക്ഷിക്കുന്നതു വരെ അല്ലാഹു സ്വീകരിക്കുകയില്ലെന്നു റസൂല്‍÷ പറഞ്ഞതായി ഇബ്‌നുഅബ്ബാസ്(റ) വഴി അബൂമുഗീറ(റ) നിവേദനം ചെയ്തിട്ടുണ്ട്. ഫുളയ്‌ലുബ്‌നു ഇയാള്(റ) പറയുന്നു: ”ബിദ്അത്തുകാരനെ ഒരാള്‍ സ്‌നേഹിച്ചാല്‍ അല്ലാഹു അവന്റെ അമലുകള്‍ നിഷ്ഫലമാക്കുകയും ഈമാനികപ്രഭയും ചൈതന്യവും അവന്റെ ഹൃദയത്തില്‍നിന്ന് അണച്ചുകളയുകയും ചെയ്യും. ബിദ്അത്തുകാരനോടു ക്രോധിക്കുന്നവന് അല്ലാഹു പൊറുത്തുകൊടുക്കുമെന്നു ഞാന്‍ ആശിക്കുന്നു. അവന്റെ അമലുകള്‍ എത്ര കുറഞ്ഞാലും ശരി. ഒരു മുബ്തദിഇനെ വഴിയില്‍ കണ്ടാല്‍ മറ്റൊരു വഴിയില്‍ കൂടി നീ സഞ്ചരിക്കണം” (അസ്സവാഇഖുല്‍മുഹ്‌രിഖ- പേ: 149). ഇത്രയും വിവരിച്ചതില്‍നിന്നു മുബ്തദിഉകളുമായി നിസ്സഹകരിക്കണമെന്നു വിശുദ്ധ ഖുര്‍ആനും ഹദീസുകളും പൂര്‍വീക പണ്ഡിതന്മാരും വ്യക്തമാക്കിയതായി ഗ്രഹിച്ചുവല്ലോ. ബിദ്അത്തുകാരനെയും ഫാസിഖിനെയും നിരാകരിക്കണമെന്നു പറയുമ്പോള്‍, ഇതര മതസ്ഥരെ സന്ദര്‍ശിക്കുന്നതും അവരുടെ കൂടെ ഇരിക്കുന്നതും അനുവദനീയമാണോ എന്ന ചോദ്യം ചിലര്‍ ഉന്നയിക്കുന്നുണ്ട്.

ബിദ്അത്തുകാരോടു നിസ്സഹകരിക്കണമെന്നു പറയുന്നതു തങ്ങളുടെ വിശ്വാസത്തോടു വെറുപ്പുണ്ടാക്കി അവരെയും മറ്റുള്ളവരെയും ബിദ്അത്തില്‍ നിന്നു പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. നല്ല മനുഷ്യര്‍ ബിദ്അത്തുകാരുമായി സഹകരിക്കുമ്പോള്‍ അവരുടെ പിഴച്ച വിശ്വാസം നല്ലതാണെന്നു സാധാരണക്കാര്‍ മനസ്സിലാക്കാന്‍ സാധ്യതയുണ്ട്. അവരെ വിട്ടുനിന്നാല്‍ ബിദ്അത്തുകാര്‍ പിഴച്ച വിശ്വാസത്തില്‍നിന്നു വിരമിക്കാനും മറ്റുള്ളവര്‍ അവരിലേക്ക് ആകര്‍ഷിക്കാതിരിക്കാനും സഹായിക്കുകയും ചെയ്യും. എന്നാല്‍ അമുസ്‌ലിംകളുമായി ഭൗതികമായ ഇടപെടല്‍ വഴി അവരുടെ മതം ശരിയാണെന്ന് ആരും തെറ്റിധരിക്കുകയില്ല.

ഇതര മതസ്ഥരുമായി അകന്നു നില്‍ക്കുന്നതുകൊണ്ടു സ്വന്തം മതത്തില്‍നിന്ന് അവര്‍ പിന്മാറുകയില്ല. അതുകൊണ്ടാണ് അമുസ്‌ലിംകളോടു സംസാരത്തിലും മറ്റും അകന്നു നില്‍ക്കാന്‍ ശര്‍അ് കല്‍പ്പിക്കാതിരിക്കുന്നതെന്ന് ഇമാം ത്വബ്‌രിയെ ഉദ്ധരിച്ച് അല്ലാമാ ഇബ്‌നുഹജര്‍ അസ്ഖലാനി(റ) ഫത്ഹുല്‍ബാരി(10/497)യില്‍ പറയുന്നത്. നിസ്സഹകരണം വഴി മുബ്തദിഉകളെ കാഫിറായി കരുതുന്നുവെന്ന ധാരണയും അമുസ്‌ലിംകളെക്കാള്‍ കടുത്തവരാണോ അവര്‍ എന്ന ചോദ്യവും അസ്ഥാനത്താണെന്ന് ഇതില്‍നിന്നു വ്യക്തമാകുന്നു.

കേരള മുസ്‌ലിംകളില്‍ നജ്ദിയില്‍ തൗഹീദ് പ്രചരിപ്പിക്കാന്‍ പിഴച്ചവാദങ്ങളുമായി ചിലര്‍ രംഗത്തുവന്നപ്പോഴാണു സുന്നത്ത് ജമാഅത്തിന്റെ യഥാര്‍ഥ വിശ്വാസം ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകൃതമായത്. ബിദ്അത്ത് വാദം തലപൊക്കിയപ്പോള്‍ മുസ്‌ലിംകളെ വിശ്വാസപരമായി പിഴപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സമസ്തയും അതിന്റെ പണ്ഡിതന്മാരും രംഗത്തിറങ്ങി. മുബ്തദിഉകളുടെ പിഴച്ചവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ അപ്പപ്പോള്‍ സമസ്ത ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടി. ഈ പിഴച്ച വാദങ്ങളില്‍ കൂടുതല്‍ ആളുകള്‍ അകപ്പെടാതിരിക്കുന്നതിനുവേണ്ടി മേല്‍ പ്രസ്താവിച്ചതുപോലെ അവരോട് ഏതു രീതിയിലാണു വര്‍ത്തിക്കേണ്ടതെന്നും സമസ്ത ജനങ്ങളെ ഉണര്‍ത്തുകയുണ്ടായി.

ഹദീസുകളിലും പൂര്‍വിക പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലും വളരെ വ്യക്തമായി വിശദീകരിച്ചിട്ടുള്ളതു കൊണ്ടു തന്നെ ഏതേതു കാര്യത്തിലും മഹാന്മാരുടെ പാത പിന്തുടര്‍ന്നു വരുന്ന സമസ്ത ബിദ്അത്തുകാരെക്കുറിച്ചു നടത്തിയ പ്രഖ്യാപനങ്ങള്‍ സലക്ഷ്യവും അവിതര്‍ക്കിതവുമായിരുന്നു. എന്നാല്‍ ഭൗതിക കാര്യലാഭം ലക്ഷ്യം വെച്ചു സമസ്തയുടെ പേരില്‍ തന്നെ ചിലര്‍ ഇത്തരം തീരുമാനങ്ങള്‍ ചോദ്യം ചെയ്യുന്ന അവസ്ഥയാണിന്നുള്ളത്. സമസ്ത കേരള ജംഇയ്യത്തുല്‍ഉലമയും അതിന്റെ സ്ഥാപകമെമ്പര്‍മാരും മുബ്തദിഉകളുമായി സഹകരിക്കരുതെന്നും അവരുമായി വിട്ടു നില്‍ക്കണമെന്നും അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചതിനു ചരിത്രം സാക്ഷിയാണ്.

”ചോറ്റൂര്‍ കൈക്കാര്‍, കൊണ്ടോട്ടി കൈക്കാര്‍, വഹാബികള്‍ മുതലായവരുടെ ദുര്‍വിശ്വാസനടപടികള്‍ അഹ്‌ലുസ്സുന്നതി വല്‍ജമാഅഃയുടെ സുന്ദരമായ വിശ്വാസനടപടികളോട് കേവലം മാറാകകൊണ്ട് അവരുടെ വിശ്വാസനടപടികളോട് പിന്തുടരലും അവരോടുള്ള കൂട്ടുകെട്ടും സുന്നി മുസ്‌ലിംകള്‍ക്കു കേവലം പാടുള്ളതല്ലെന്ന് ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു.” 1930ല്‍ മണ്ണാര്‍ക്കാട് മഅ്ദിനുല്‍ ഉലൂമില്‍വെച്ചു ചേര്‍ന്ന സമസ്തയുടെ നാലാം വാര്‍ഷിക സമ്മേളനത്തില്‍ പാസ്സാക്കിയ എട്ടു പ്രമേയങ്ങളില്‍ നാലാമത്തേതാണിത്. കാപ്പില്‍ വെള്ളേങ്ങര മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയിലായിരുന്നു ആ സമ്മേളനം നടന്നത്. സമസ്തയുടെ അന്നത്തെ പ്രസിഡന്റായിരുന്ന മൗലാനാ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ പത്രാധിപരായ അല്‍ബയാന്‍ അറബി-മലയാള മാസികയില്‍ (പുസ്തകം: 1, ലക്കം: 5) പ്രസ്തുത പ്രമേയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ പര്‍ദയില്ലാതെ പുറത്തിറങ്ങുന്നതിനെതിരായും ബ്രിട്ടീഷ് ഗവണ്‍മെന്റ് നടപ്പിലാക്കാനുദ്ദേശിച്ച ശാരദാ ആക്ടിനെതിരായുമുള്ള പ്രമേയങ്ങള്‍ അംഗീകരിച്ചതും ആ സമ്മേളനത്തിലായിരുന്നു.

മേല്‍പ്പറഞ്ഞ തീരുമാനത്തിന്റെ വിശദീകരണമാണു ഫറോക്കില്‍ ചേര്‍ന്ന ചരിത്രപ്രസിദ്ധമായ ആറാം വാര്‍ഷികത്തില്‍ പാസ്സാക്കിയ എട്ടാം പ്രമേയം. 17-ാം സമ്മേളനത്തില്‍ ഇത് ആവര്‍ത്തിച്ചതുമാണ്. ആ പ്രമേയത്തിന്റെ ആമുഖത്തില്‍ തന്നെ പറയുന്നു: ”കേരള മുസ്‌ലിംകളില്‍ നിരാക്ഷേപം നടന്നുവരുന്നതും താഴെ വിവരിക്കുന്നതുമായ കാര്യങ്ങള്‍ അഹ്‌ലുസ്സുന്നതി വല്‍ജമാഅഃയുടെ ഉലമാഇനാല്‍ മതാനുസാരങ്ങളാണെന്നു സ്ഥിരെപ്പട്ടവയാണെന്നും അവ മതവിരുദ്ധങ്ങളാണെന്നോ അഥവാ ശിര്‍കാണെന്നോ പറയുന്നവര്‍ സുന്നികളല്ലെന്നും അവര്‍ ഇമാമത്തിനും ഖത്വീബ് സ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു.” സുന്നികള്‍ ആചരിച്ചു വരുന്ന ആറു കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പ്രസ്തുത പ്രമേയം അവതരിപ്പിച്ചത് അഹ്മദ്‌കോയ ശാലിയാത്തിയും അനുവാദകര്‍ തെന്നിന്ത്യന്‍ മുഫ്തി ശയ്ഖ് ആദം ഹസ്‌റതും റശീദുദ്ദീന്‍ മൂസാ മൗലവിയുമായിരുന്നു. സുന്നികളുടെ പ്രസ്തുത ആചാരനടപടികള്‍ മതവിരുദ്ധമാണെന്നോ ശിര്‍കാണെന്നോ പറയുന്നവര്‍ സുന്നികളല്ലെന്നും അത്തരക്കാരെ തുടര്‍ന്നു നിസ്‌കരിക്കരുതെന്നും പറഞ്ഞത് അടിവരയിടേണ്ടതാണ്. നിസ്സഹകരണത്തിന്റെ ഇനങ്ങളില്‍ പ്രധാനമായതാണു തുടര്‍ന്നു നിസ്‌കരിക്കാതിരിക്കല്‍ എന്ന് ആര്‍ക്കാണറിയാത്തത്? തുടര്‍ന്നു നിസ്‌കരിക്കാന്‍ ഇടവരുമെന്നതിനാല്‍ ബിദ്അത്തിന്റെ ആളുകളെ ഖത്വീബും മുദര്‍രിസുമായി നിശ്ചയിക്കാന്‍ പാടില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണു പ്രമേയത്തില്‍. നിസ്സഹകരണത്തിന്റെ മറ്റു വശങ്ങള്‍ ‘അവരുമായി വിട്ടു നില്‍ക്കണം’ എന്നു പറഞ്ഞതില്‍ ഉള്‍പ്പെടുന്നുണ്ടല്ലോ. (തുടരും)



© #SirajDaily | Read more @ http://www.sirajlive.com/2018/01/03/305578.html

ജമാഅത്കാരുടെ മുഖം ചുളിയുന്ന മൗദൂദി ചിന്തകൾ.3⃣

i: 🔘🔘🔘
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


ജമാഅത്കാരുടെ
മുഖം ചുളിയുന്ന
മൗദൂദി ചിന്തകൾ.3⃣
➖➖➖➖➖➖➖➖
3. സ്ത്രീ മുഖം മറക്കൽ

" വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ സ്ത്രീകളോട് (ഖുർആൻ) ഇപ്രകാരം നിർദ്ദേശിച്ചിരിക്കുന്നു. യുദ്നീന അലൈയ് ഹിന്ന മിൻ ജലാബീബി ഹിന്ന.. സ്ത്രീകൾ ശിരോവസ്ത്രം മുഖമക്കന പോലെ തൂക്കിയിടണം. തികച്ചും അന്യരായ ആളുകളുടെ മുമ്പിൽ മുഖം തുറന്നിടുന്നത് ശരിയല്ലെന്നും ഇതിൽ നിന്നു മനസ്സിലാവുന്നു... തികച്ചും ഗത്യന്തരമില്ലാതെ വരുമ്പോൾ മുഖവും മുൻകയ്യും വെളിവാക്കി കൊണ്ട് വിവാഹം നിഷിദ്ധമല്ലാത്ത കുടുംബക്കാരുടെ മുമ്പിൽ വരുന്നത് കൊണ്ടും വിരോധമില്ല. ഇപ്രകാരം തന്നെ അത്യാവശ്യത്തിന് ലളിതമായി സംസാരിക്കുന്നതു കൊണ്ടു ദോഷമില്ല.എന്നാൽ പരസ്പരം കൂടിചേർന്നിരിക്കലും ലാഘവത്തോടുകൂടി പെരുമാറലും ചിരിച്ചു കളിക്കലും മറ്റും തികച്ചും പാടില്ലാത്തതാണ്."

       മൗദൂദി
       ചോദ്യോത്തരം
      IPH പേ: 171

✍Aboohabeeb payyoli
🌑🌑🌑🔘🌑🌑🌑🌑
[27/07, 9:16 AM] DB Aslam Saqafi Payyoli: 🔹
ജമാഅത്തും
രാഷ്ട്രീയവും
➖➖➖➖➖➖➖➖
ജമാഅത്ത് നേതാവ്
കെ.സി.അബ്ദുല്ല മൗലവി എഴുതുന്നു:
"സയ്യിദ് മൗദൂദി മറ്റൊരു കാര്യം കൂടി ഗൗരവപൂർവ്വം കൈകാര്യം ചെയ്തിട്ടുണ്ടായിരുന്നു. ഇസ്ലാമിൽ അടിസ്ഥാന പ്രാധാന്യമുള്ളതും തൗഹീദുമായി നേരിട്ടു തന്നെ ബന്ധമുള്ളതും എന്നാൽ മുസ്ലിം ലോകം പ്രയോഗത്തിൽ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്തു കളത്തതുമായ ഒരു പ്രശ്നമാണത് ! അതായത് ഇസ് ലാമിന്റെ രാഷ്ട്രീയ വശം.'നിയമ നിർമാണത്തിന്റെ പരമാധികാരം അല്ലാഹുവിനു മാത്രമാണ്, വിധികർതൃത്വം അവനു മാത്രം അവകാശപ്പെട്ടതാണ്. ഈ അധികാരവും അവകാശവും സ്വതന്ത്രമായി മറ്റാർക്കെങ്കിലും വകവെച്ച് കൊടുക്കുന്നത് അല്ലാഹു വിന്റെ പരമാധികാരത്തിൽ പങ്കുചേർക്കലാണ്;ശിർക്കാണ്.ഇതാണ് ആ പ്രശ്നം."
 
     പ്രബോധനം 1989
     ഫെബ്രു: 11 പേ: 16

ജമാഅത്തെ ഇസ്ലാമിയുടെ നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുന്നതുന്നു:

"തീർച്ചയായും രാഷ്ട്രീയവും ഭരണവുമൊക്കെ ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ പരിശോധിക്കേണ്ട കാര്യങ്ങളാണെന്നും അങ്ങനെ വിലയിരുത്തിയ ശേഷം മാത്രമേ അവയോടുള്ള സമീപനം തീരുമാനിക്കാവു യെന്നും ജമാഅത് വിശ്വസിക്കുന്നു....
              
       തെറ്റിദ്ധരിക്കപ്പെട്ട
      ജ: ഇസ്ലാമി. IPH. 28

"അല്ലാഹു വിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങൾ സ്ഥാപിക്കുവാനും നിലനിർത്താനും ഉദ്ദേശിച്ച് ഇലക്ഷനിൽ പങ്കെടുക്കുന്നതും സ്ഥാനാർത്ഥിയാവുന്നതും അനനുവദനീയവും തൗഹീദ് ന്റെ താൽപര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് ജമാത്തത്തെ ഇസ്ലാമി വിശ്വസിക്കുന്നു. ഈ വീക്ഷണത്തിലൊരിക്കലും മാറ്റം വന്നിട്ടില്ല. വരുന്ന പ്രശ്നവുമില്ല. "
   
     (അതേപുസ്തകം: 29)

" ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ ഒരംഗവും ഒരു എം.പി യോ, എം.എൽ.എ യോ എന്നു വേണ്ട പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ല; ആകാൻ ശ്രമിച്ചിട്ടുമില്ല. രാഷ്ട്രീയ ലക്ഷ്യമായിരുന്നെങ്കിൽ ഇഖാമതുദ്ദീനിന് ശ്രമിക്കുന്നതിന് പകരം നിലവിലുള്ള ഏതെങ്കിലും ഒരു പാർട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച് അവരോടൊപ്പം ചേരുകയാണ് വേണ്ടിയിരുന്നത്. എന്നാൽ നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടു പോകാൻ നിർബന്ധിച്ച് ഏൽപിച്ചാൽ പോലും ജമാഅത്തതിന് തയ്യാറാവുകയില്ല. അധികാരം നൽകാമെന്ന് പറഞ്ഞ ഖുറൈശീ പ്രമുഖരോട് നബി(സ) പറഞ്ഞ മറുപടി ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്യും. കാരണം ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത് നിലവിലുള്ള ഭരണവ്യവസ്ഥിതിക്ക് പകരം ഇസ്ലാമിന്റെ സംസ്ഥാപനമാണ്. "
  
     (അതേപുസ്തകം: 44)

"ഇസ്ലാമിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് മറ്റേതെങ്കിലുമടിസ്ഥാനത്തിൽ സംവിധാനം ചെയ്യപ്പെടുന്ന രാഷ്ട്രീയത്തിന് ആയിരമായിരം ശാപങ്ങൾ മാത്രമേ ഞങ്ങളർപ്പിക്കുന്നുള്ളൂ. ഇസ്ലാം, മതത്തെയും രാഷ്ട്രത്തെയും വിഭജിയ്ക്കുന്നില്ല; ഈ വിഭജനത്തിനിടം കൊടുത്താൽ ഞങ്ങൾ അല്ലാഹുവിങ്കൽ തെറ്റുകാരാവും; അതിനു ഞങ്ങളൊരുക്കമില്ല."
  
        മൗദൂദി
        പ്രബോധനം 1963
        ഫിബ്രവരി. പേ: 264

"മുഴു ജീവിതത്തിലും അല്ലാഹു വിന്റെ ദീനിനൊത്ത് പ്രവർത്തിക്കുമെന്ന് തീരുമാനിച്ചു കഴിഞ്ഞവനാണല്ലോ മുസ്ലിം.പ്രസ്തുത തീരുമാനത്തിനെതിരാകുന്ന വിധം അനിസ്ലാമിക രാഷ്ട്രീയത്തിൽ പങ്കുവെക്കുക അവന്ന് യോജിച്ചതല്ല. ഇന്നത്തെ ഭൗതിക രാഷ്ട്രീയത്തെ മന:സംതൃപ്തിയോടെ അംഗീകരിച്ചു കൊണ്ട് അതിന്റെ സ്ഥാനാർത്ഥിയാവാനോ അത്തരം സ്ഥാനാർത്ഥികളുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കാനോ മുസ്ലിമിന്നു നിവൃത്തിയില്ല. എന്തെന്നാൽ താൻ നാട്ടിന്റെ യഥാർത്ഥ ഉടമാവകാശിയാണെന്നും നാട്ടിന്റെ നിയമനിർമാതാവാണെന്നും അവൻ വിചാരിക്കുന്നില്ല. എന്നാലല്ലേ പ്രസ്തുത അധികാരമനുസരിച്ച് പ്രവർത്തിക്കുവാൻ കഴിയുകയുള്ളൂ. ഒരു മുസ്‌ലിമിന് ഹൃദയം തുറന്ന് ഒരു കാര്യത്തിൽ പങ്കുവഹിക്കണമെങ്കിൽ കുറഞ്ഞത് അല്ലാഹു വിന്റെ പരമാധികാരം സമ്മതിക്കുകയും ശരീഅത്തിനെ അടിസ്ഥാനമായി പരിഗണിക്കുകയും വേണം. ഈ ഉപാധിയോടു കൂടിയല്ലാതെ രാഷ്ട്രീയത്തിൽ മന:സംതൃപ്തിയോടെ പങ്കു വഹിക്കാൻ ദീൻ അനുവദിച്ചിട്ടില്ല."

    ഇസ് ലാമിക പാഠങ്ങൾ
    ഐ.പി.എച്ച്  പേ: 93

✍Aboohabeeb payyoli
🔹🔹🔹🔹🔹🔘🔹🔹

Wednesday, July 25, 2018

അഹ്‌മദു ബ്നു ഹമ്പൽ(റ)ന് 10 ലക്ഷം ഹദീസുകൾ മനപ്പാഠം ഉണ്ടായിരുന്നു എന്ന് മകൻ പറയുന്നു




 ഇമാം ശാഫിഈ(റ)ന്റെ ശിഷ്യനായ അഹ്‌മദ് ഇബ്നു ഹമ്പൽ(റ)ന് തന്നെ 10 ലക്ഷം ഹദീസുകൾ മനപ്പാഠമുണ്ട്
أَخْبَرَنِي إِبْرَاهِيم بْن عمر الفقيه، قَالَ: حَدَّثَنَا عبيد اللَّه بْن مُحَمَّد بْن مُحَمَّد بْن حمدان العكبري، قَالَ: حَدَّثَنَا أَبُو حفص عمر بْن مُحَمَّد بْن رجاء، قَالَ: سمعت عَبْد اللَّه بْن أَحْمَد بْن حَنْبَل، يقول: سمعت أبا زرعة الرازي، يقول: كَانَ أَحْمَد بْن حَنْبَل يحفظ ألف ألف حديث، فقيل له: وما يدريك؟ قَالَ: ذاكرته فأخذت عَلَيْهِ الأبواب

👆🏻👆🏻👆🏻അഹ്‌മദു ബ്നു ഹമ്പൽ(റ)ന് 10 ലക്ഷം ഹദീസുകൾ മനപ്പാഠം ഉണ്ടായിരുന്നു എന്ന് മകൻ പറയുന്നു
(താരീഖ് ബഗ്‌ദാദ്)
[25/07, 11:59 PM] റഫീഖ് പൊൻ മ: ഇമാം അഹ്മദുബ്നു ഹംബല്‍(റ)വിന്ന് പത്ത് ലക്ഷം  ഹദീസ് അറിയാമായിരിന്നു എന്ന് വഹാബികളുടെ പുസ്തകം അത്തൗഹീദ് മാസികയിൽ പഠിപ്പിക്കുന്നു ( അത്തൗഹീദ് മാസിക )

(പുസ്തകം:- 3)
(ലക്കം :- 12)
(2006 മാർച്ച് - ജൂൺ)

മൗലിദ് വഹാബി മൗലവിയുടെ ത്

https://m.facebook.com/groups/1199424800164783?view=permalink&id=1792607740846483


*ഒരു വഹാബിയന്‍ മൗലിദ് അപാരത*
___________________________________________

*മരണപ്പെട്ട വഹാബി നേതാവ് കരുവള്ളിയുടെ മൗലിദ് സദസ് വഹാബിയന്‍ മുനാഫിഖുകള്‍ സംഘടിപ്പിച്ചപ്പോള്‍...*

🔰🔰🔰🔰🔰🔰🔰

*നബി സ്വ അടക്കമുള്ള അമ്പിയാ ഔലിയാക്കളുടെ ജീവിത കാലത്തെ സംഭവങ്ങളും, അവരുടെ പ്രത്യേകതകളും മഹത്വങ്ങളും അടങ്ങുന്ന  മദ്ഹുകള്‍ സംയോജിപ്പിച്ചോ അല്ലാതെയോ ചൊല്ലുന്നതിനും പാടുന്നതിനും ഒക്കെയാണ് പൊതുവേ മൗലിദ് എന്ന് പറയുന്നത്.*

*അത് ഗദ്യ രൂപത്തിലായാലും പദ്യ രൂപത്തിലായാലും തഥൈവ....*

*ഈ സമ്പ്രദായത്തെയാണ് വഹാബീ തീവ്രവാദികള്‍ എതര്‍ക്കാറുള്ളത്.*
*മൗലിദ് നരകത്തിലേക്കുള്ള പരിപാടിയാണെന്നാണ് ഈ പാമര ജന്‍മങ്ങളുടെ ഭാഷ്യം.* *അതുകൊണ്ട് തന്നെ ഇക്കൂട്ടര്‍ നബിമാരുടെയോ ഔലിയാക്കളുടേയോ മൗലിദ് നടത്താറില്ല.*

*എന്നാല്‍ ഇവരുടെ നേതാക്കളായ കാല്‍ക്കാശിന്റെ വിവരം ഇല്ലാത്ത, ളാല്ലീങ്ങളും മുളില്ലീങ്ങളുമായ മൗലവിമാരുടെ ജീവന്‍ പോകുമ്പോള്‍ ഈ വഹാബിയന്‍ ഖവാരിജുകള്‍ അവന്‍മാരുടെ മദ്ഹുകള്‍ അടങ്ങുന്ന മൗലിദ് സദസുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.*

*അപ്പോള്‍ നിക്ഷ്പക്ഷമതികളായ ജനങ്ങള്‍ ചിന്തിക്കണം ഈ തെമ്മാടികളുടെ ഉള്ളിലിരിപ്പ് എന്താണെന്ന്....*

*നബി സ്വയുടെയും സ്വഹാബികളുടെയും ഔലിയാക്കളുടെയും മൗലിദിനെ ആക്ഷേപിക്കുമ്പോഴും സ്വന്തം മൗലവിമാര്‍ക്ക് വേണ്ടി മൗലിദ് നടത്താന്‍ മടിക്കാറോ മറക്കാറോ ഇല്ല.*

*പതിവ് പോലെ തന്നെ മരണപ്പെട്ട കരുവള്ളി മൗലവിയുടെ മൗലിദും വഹാബിയന്‍ മൊയന്തുകള്‍ റിലീസ് ചെയ്തു...(വീഡിയോ കാണുക)*

*ഒാരോ ദിവസവും ഇല്ലാണ്ടാവുന്ന മൗലവിമാര്‍ക്ക് വേണ്ടി മൗലിദുകള്‍ റിലീസ് ചെയ്ത് മൂഞ്ചാഹിള് മത വിഭാഗം വീണ്ടും വീണ്ടും പരിഹാസ്യരാകുന്നു.*

*മുജാഹിലെ....*
 *പുത്തനാശയമെ....*
*നിങ്ങൾക്ക് നബിയുടെ മൗലീദ് നരകത്തിലേക്കുള്ളതായപ്പോള്‍  മൗലവിമാരുടെ പേരില്‍ നടത്തപ്പെടുന്ന മൗലിദ് നിന്നെ നരകത്തില്‍ നിന്നും രക്ഷിച്ചത് എങ്ങനെയാണ്...?*

*അതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് നിക്ഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്നതാണ്.*

*ആര്‍ക്കും അവരവരുടെ സ്നേഹപാത്രങ്ങളുടെ മൗലിദ് നടത്താതിരിക്കാന്‍ കഴിയില്ല.*

*മുസ്ലിമീങ്ങള്‍ അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അമ്പിയാ ഔലിയാക്കളുടെ മൗലിദ് സംഘടിപ്പിക്കുമ്പോള്‍ മുജാഹില് മതക്കാര്‍ അവര്‍ക്ക് പ്രിയങ്കരരായ മൗലവിമാരുടെ മൗലിദ് സദസ് സംഘടിപ്പിക്കുന്നു. അതോടൊപ്പം അവരുടെ ശത്രുക്കളായ അമ്പിയാ ഔലിയാക്കളുടെ മൗലിദ് നടത്തുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നു.*

*പലര്‍ക്കും പല പല ഇഷ്ടങ്ങളാണ്. പല പല അഭിരുചികളും...*

മുബ്തദിന്റെ കൂടെ ആലിമിന്ന് തുടർന്ന് നിസ്ക്കരിക്കൽ ഹറാമാണെന്ന്

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

മുബ്തദിന്റെ കൂടെ ആലിമിന്ന് തുടർന്ന് നിസ്ക്കരിക്കൽ ഹറാമാണെന്ന് ശാഫിഈ ഫിഖ് ഹിൽ ഇല്ലെന്നോ ???*


✍  - Siddeequl Misbah

*ഇതാ പിടിച്ചോളൂ......*

*തെളിവ് - (01) -*

*ശാഫിഈ മദ് ഹബിലെ പ്രകൽഭ ഫിഖ് ഹീ പണ്ഡിതൻ ഇമാം ഇബ്നു ഹജർ (റ) ശറഹ് ബാ ഫള് ലിൽ  പഠിപ്പിക്കുന്നു....*

: و بحث الأذرعي حرمة الاقتداء بالمبتدع على عالم شهير لانه سبب لإغواء العوام ببدعته ( شرح بافضل : ص : 2/ 40 / ابن حجر الهيتمي  )

"അറിയപ്പെട്ട പണ്ഡിതന്റെ മേലിൽ പുത്തനാശയക്കാരനെ തുടരൽ ഹറാമാക്കപ്പെടും എന്ന് അദ്റഈ ഇമാം ബഹ്സ് ചെയ്തിട്ടുണ്ട്. കാരണം സാധാരണക്കാരനെ ബിദ്അത്തിലേക്ക് കൊണ്ട് പോകാനുള്ള കാരണമാകുന്നത് കൊണ്ടാണ്."

(ശറഹ് ബാഫള് ല് - 2/40 - ഇബ്നു ഹജർ ഹൈതമി (റ)

*(തെളിവ് - 02)*

: وَيَحْرُمُ عَلَى أَهْلِ الصَّلَاحِ ، وَالْخَيْرِ الصَّلَاةُ خَلْفَ الْفَاسِقِ ، وَالْمُبْتَدِعِ وَنَحْوِهِمَا لِأَنَّهُ يَحْمِلُ النَّاسَ عَلَى تَحْسِينِ الظَّنِّ بِهِمْ كَمَا فِي الْبرْمَاوِيِّ  ( حاشية البجيرمي على المنهج )

"ഖൈറിന്റേയും‌, അഹ്ലിസ്സ്വലാഹിന്റെയും അഹ് ലുകാർക്ക് ഫാസിഖിന്റേയും,  മുബ്തദി ഇന്റേയും, അത് പോലോത്തവരുടേയും പിന്നിൽ നിന്ന് നിസ്ക്കരിക്കൽ ഹറാമാക്കപ്പെടും. ഇത് അവരോട് നല്ലൊരു മതിപ്പ് വരാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് കൊണ്ടാണ്."

*"(തുടർന്ന് നിസ്ക്കരിക്കാൻ പറ്റില്ലെങ്കിൽ പിന്നെ/ഇമാമത്തായി എന്തായാലും പറ്റില്ലല്ലോ!!!)_________*👍🏻👍🏻🌸

Siddeequl Misbah
(09496210086) Wtsp only

Tuesday, July 24, 2018

പുത്തൻ വാദികൾക്ക് മയ്യിത്ത് നിസ്കാരം ചോദ്യം: 2: പൊൻമള ഉസ്താദിന്റെ ഫത് വ ഭാഗം 2

 ഭാഗം 2

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0



പുത്തൻ വാദികൾക്ക് മയ്യിത്ത് നിസ്കാരം
ചോദ്യം: 2:

 മുസ്ലിമായ മയ്യിത്തി'ന്റെ മേൽ നിസ്കാരം നിർവ്വഹിക്കൽ ഫർള് കിഫായയാണെന്ന പൊതു നിയമത്തിൽ നിന്ന് മുബ് തദിഇനെ ഫുഖഹാക്കൾ ഒഴിവാക്കിയിട്ടില്ലെന്നും ചില ഹദീസുകളിലും
മുൻകാല പണ്ഡിതരിലെ ചിലരുടെ വാക്കുകളിലും മുബ്തദിഇന്റെ
മേൽ മയ്യിത്ത് നിസ്കരിക്കരുതെന്ന പരാമർശം കേവലം "സജ്റി'ന്
വേണ്ടി മാത്രമാണെന്നും അല്ലാതെ അത് ഹറാമോ കറാഹത്താ
കുറിക്കുന്നതല്ലെന്നും "സജ്റി'ന് വേണ്ടിയുള്ള വിലക്ക് തന്നെയും
അത് ഫലപ്രദമാകുന്ന അവസരത്തിൽ മാത്രമാണെന്നും ചിലർ വാദി
ക്കുന്നു. യാഥാർത്ഥ്യമെന്ത്?

ഉത്തരം:

മുസ്ലിമായ മയ്യിത്തിന്റെ മേൽ നിസ്കാരം നിർവ്വഹിക്കൽ ഫർള്
കിഫയാണെന്ന പൊതു നിയമത്തിൽ നിന്ന് മുബ്തദിഇനെ ഫുഖഹാ
ക്കൾ ഒഴിവാക്കിയിട്ടില്ല എന്നതാണ് ചോദ്യത്തിലെ ഒന്നാമത്തെ പരാ
മർശം.

മറുപടി ഇപ്രകാരം സംഗ്രഹിക്കാം. ഒരു മുസ്ലിമായ മയ്യിത്തിന്റെ മേൽ നിസ്കാരം നിർവ്വഹിക്കൽ ഫർള് കിഫയാണെന്ന വിഷയത്തിലാണ് മുഖ്യമായും ഫുഖഹാഇന്റെ ചർച്ച ഒതുങ്ങിയത്. ഫർള്
കിഫായയിൽ പ്രധാനമായും കർത്താവിലേക്ക് നോക്കാതെ ക്രിയ
ഉണ്ടാകൽ മാത്രം പരിഗണനീയമായപ്പോൾ

 നിസ്കാരം നിർവ്വഹിക്കു
ന്നവൻ ആര് എന്ന വിശദീകരണത്തിലേക്ക് കടന്നില്ല.

 പുരുഷസമൂഹത്തിൽ നിന്നും സ്വഹീഹായ ഒരു നിസ്കാരം ഉണ്ടായിരിക്കൽ അനി
വാര്യമാണെന്ന വിഷയത്തിനാണ് അവർ ഊന്നൽ കൊടുത്തത്.

അതുപോലെ തന്നെ നിസ്കരിക്കപ്പെടുന്ന മയ്യിത്ത് മുസ്ലി
മാണോ അല്ലയോ എന്ന പൊതുവായ പരിഗണനയില്ലാതെ അവൻ
സുന്നിയോ മുബ്തദിഓ അദ് ലോ ഫാസിഖോ എന്നിങ്ങനെയുള്ള
വിശദാംശങ്ങളിലേക്ക് പ്രധാനമായും അവരുടെ ചർച്ച പ്രവേശിച്ചില്ല.

അതുകൊണ്ട് തന്നെ മയ്യിത്ത് മുസ്ലിമാവുക എന്ന പൊതു പരി
ഗണന വെച്ച് പുരുഷ സമൂഹത്തിൽ നിന്ന് സ്വഹീഹായ ഒരു
നിസ്കാരം നടക്കൽ അനിവാര്യമാണെന്നതിൽ പക്ഷാന്തരമില്ല. ഇതനുസരിച്ച് ഒരു ഒരു നാട്ടിൽ ഒറ്റപ്പെട്ട മുബ്തദിഅ് മരിച്ചാൽ ആ നാട്ടിലെ
സുന്നികളിൽ നിന്ന്ആരെങ്കിലും ഒരാൾ നിസ്കാരം നിർവഹിചേ
പറ്റു.



അതൊരു കുട്ടിയോ ജാഹിലോ ആകട്ടെ. നിസ്കരിക്കാതെ
മറമാടുന്നത് കുറ്റകരം തന്നെ.



എന്നാൽ ഫർള് കിഫായ വീടിയതിന് ശേഷം നിസ്കരിക്കു
നത് ഫർള് കിഫയായി തന്നെ സംഭവിക്കുമെങ്കിലും ആ നിസ്കാരം
നിർവ്വഹിക്കൽ സുന്നത്ത് മാത്രമേയുള്ളുവെന്നും നിർബന്ധമില്ലെന്നും
എല്ലാ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും പ്രസ്താവിച്ചതാണ്. "ഐനിയ്
(വ്യക്തിപരം) ആയ സുന്നത്താണ് ഈ നിസ്കാരം. ഫർളായി സംഭ
വിക്കുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ഈ നിസ്കാരം നടത്തൽ നിർബ
ന്ധമാണെന്നല്ല. പ്രത്യുത നിയ്യത്തിൽ ഫർള് എന്ന് തന്നെ കരുതേ
ണ്ടതും ഫർളിന്റെ പ്രതിഫലം തന്നെ ലഭിക്കുന്നതുമാണ് എന്നാകു
ന്നു. ഇത് തുഹ്ഫ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഫർള് കിഫായ വീടുന്നതിന് മുമ്പ്, ശേഷം എന്ന വിവേചനം നിരർത്ഥകമാണെന്നും
ഫർള് കിഫായ വീടിയതിന് ശേഷം നടക്കുന്ന നിസ്കാരവും ഫർള്
തന്നെയാണെന്നുമുള്ള ധാരണ ഫർള് കിഫയായി സംഭവിക്കുമെന്ന
ഫുഖഹാഇന്റെ പരാമർശം തെറ്റായി ഗ്രഹിച്ചതുകൊണ്ട് വന്ന അബ

ദ്ധമാണെന്ന് ഉപരിക്ത വിശദീകരണത്തിൽ നിന്ന് സുതരാം വ്യക്തമായി

ഐനിയ്യായ സുന്നത്തിൽ ക്രിയ പോലെ തന്നെ കർത്താവി
നേയും പരിഗണിക്കപ്പെടുമെന്ന് പറഞ്ഞുവല്ലോ. ഈ പരിഗണന
വെച്ചാണ് നിസ്കരിക്കപ്പെടുന്ന മയ്യിത്ത് മുബ്തദിഅ്, സുന്നി എന്ന
ചർച്ച വരുന്നത്.

നിസ്കരിക്കുന്നവൻ സുന്നിയും മയ്യിത്ത് മുബദിഉം ആകുമ്പോൾ സലാം ചൊല്ലുക, മടക്കുക, തുടർന്ന് നിസ്കരി
ക്കുക, ക്ഷണം സ്വീകരിക്കുക, രോഗമായാൽ സന്ദർശിക്കുക, മരി
ച്ചിടത്ത് ഹാജറാവുക എന്നിവ പോലെ തന്നെ മയ്യിത്ത് നിസ്കരി
ക്കുന്നതിലും വെടിഞ്ഞ് നിൽക്കേണ്ടതാണെന്ന് കർമ്മശാസ്ത്രത്
പണ്ഡിതന്മാർ പറഞ്ഞുവെച്ച പൊതു നിയമത്തിൽ നിന്ന് വ്യക്തമാണ് .

ബിദഈ കക്ഷികളുമായി വെടിഞ്ഞ് നിൽക്കൽ നമ്മോട്
ജ്ഞാപിക്കപ്പെട്ടിട്ടുണ്ടെന്ന് എല്ലാ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും പ്രസ്ഥാ
വിച്ചിട്ടുണ്ട്. പ്രസ്തുത കാര്യങ്ങളിലെല്ലാം സുന്നികളു
മായുള്ള സമീപനരീതി തന്നെ അവരോടും സ്വീകരിക്കുന്ന പക്ഷം
എവിടെയാണ് വെടിഞ്ഞ് നിൽക്കൽ,

 ഇമാം ഗസ്സാലി(റ)യുടെ വാക്കു
കൾ കാണുക: “ബിദഈ കക്ഷികളോടുള്ള എതിർപ്പ് ശക്തമാക്ക
ക, അവരുമായുള്ള കൂട്ടുകെട്ട് വർജ്ജിക്കുക, അവരുമായി പിണങ്ങി
നിൽക്കുക, അവരെ ആക്ഷേപിക്കുക തുടങ്ങിയ കാര്യങ്ങളിൽ
മുസ്ലിം ഉമ്മത്തിലെ മുൻഗാമികൾ ഏകോപിച്ചിട്ടുണ്ട്. (ഇമാംഗസ്സ്വാലി(റ)യുടെ അൽ മുസ്ത്വസ്പാ പേ: 350)

ശൈഖ് അബ്ദുൽ ഖാഹിറിൽ ബഗ്ദാദി (റ) എഴുതുന്നു: “ഖദ
രിയ്യ പ്രസ്ഥാനം ചില പുത്തൻ ചിന്താഗതികളുമായി രംഗത്ത് വന്നു.
അബ്ദുല്ലാഹിബ്നു ഉമർ (റ), ജാബിറുബ്നു അബ്ദില്ലാഹി (റ), അബു
ഹുറൈറ (റ), ഇബ്നു അബ്ബാസ് (റ), അനസുബ്നു മാലിക് (റ),
അബ്ദുല്ലാഹിബ്നു അബീ ഔഫ് (റ), ഉഖ്ബത്തുബ്നു ആമിർ (റ)
തുടങ്ങിയ പ്രമുഖ സ്വഹാബാക്കളും (മറ്റ് സ്വഹാബാക്കളും താബിഉ
കളും അടങ്ങുന്ന) അവരുടെ കാലക്കാരും ആ പ്രസ്ഥാനവുമായി
പൂർണ്ണമായും ബന്ധവിഛേദം നടത്താനും അവരെ വെടിഞ്ഞ്
നിൽക്കാനും അവർക്ക് സലാം പറയുക, അവരുടെ മേൽ മയ്യിത്ത്
നിസ്കരിക്കുക, അവരിൽ നിന്നുള്ള രോഗികളെ സന്ദർശിക്കുക തുട
ങ്ങിയ കാര്യങ്ങൾ ചെയ്യാതിരിക്കാനും പിൻഗാമികളോട് വസ്വിയ്യത്ത്
ചെയ്യുകയും ചെയ്തു. (ബഗ്ദാദിയുടെ അൽ ഫർഖ് 18, 19, 20)


ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ മുഹ്യിസ്സുന്നഃ
ഇമാം ബഗ്വി (റ) എഴുതുന്നു:

“ഈ ഉമ്മത്തിൽ ചേരിതിരിവ് ഉണ്ടാ
കുമെന്നും സ്വയം അഭിപ്രായങ്ങളും ബിദഈ ചിന്തകളും അവരിൽ
വെളിവാകുമെന്നും നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ചര്യ
അനുഗമിക്കുന്നവർക്ക് മാത്രമേ രക്ഷയുണ്ടാകും എന്നും നബി (സ്വ)
അരുളിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പുത്തൻ ചിന്താഗതികളും സ്വന്തം അഭിപ്രായങ്ങളും വെച്ച് പുലർത്തുകയും അവ വിശ്വസിക്കുകയും സുന്നത്തുകളിൽ നിന്ന് വല്ലതിനെയും നിന്ദ്യമാക്കു
കയും ചെയ്യുന്നവനെ കണ്ടാൽ അവനെ വെടിയലും അവരിൽ നിന്ന്
മുക്തമാകലും ജീവിതത്തിലും മരണ ശേഷവും അവനെ ഉപേക്ഷി
ക്കലും ഏതൊരു നല്ല മുസ്ലിമായ മനുഷ്യന്റെയും കടമയാകുന്നു.
(ബഗ്വി(റ)യുടെ ശർഹുസ്സുന്നഃ വാ: 1, പേ: 224)


മരണ ശേഷവും അവനെ ഉപേക്ഷിക്കണമെന്ന ഇമാം ബഗവി
റ)യുടെ  പരാമർശത്തിൽ നിന്ന് മരിച്ചിടത്ത് ഹാജറാവുക, അവന്റെ
മയ്യിത്ത് നിസ്കരിക്കുക തുടങ്ങിയവ ഉൾപ്പെടുമെന്ന് വ്യക്തം.


അൽ ഉസ്താദ് അബു മൻസൂരിൽ ബഗ്ദാദി (റ) എന്ന പേരിൽ  ശാഫിഈ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പ്രസിദ്ധനായ ശൈഖ്
അബ്ദുൽ ഖാഹിർ അൽ ബഗ്ദാദി (റ) തന്നെ പറയുന്നു: “ആരുടെയല്ലാം
 പിന്നിൽ നിസ്കരിക്കൽ ജാഇസല്ല, അവരുടെയെല്ലാം മേലിൽ
മയ്യിത്ത് നിസ്കരിക്കലും ജാഇസല്ല.” (ബഗ്ദാദിയുടെ ഉസൂലുദ്ദീൻ
പേ: 342, ഉസൂലുൽ ഈമാൻ പേ: 243)


ജാഇസല്ല എന്ന പരാമർശം ഹറാം, കറാഹത്ത് എന്നീ രണ്ടർത്ഥങ്ങൾക്കും വരുമെന്ന് തുഹ്ഫ വാ: 3, പേ: 57ൽ നിന്നും, അൽ ഫവാഇദുൽ മക്കിയ്യ പേ45ൽ നിന്നും വ്യക്തമാകും.

 ബിദ്അത്തുകാരനെ
തുടർന്ന് നിസ്കരിക്കൽ സാധാരണക്കാർക്ക് കറാഹതും പണ്ഡിത
ന്മാർക്ക് ഹറാമുമാണെന്ന് ഇമാം ബർമാവിയെ ഉദ്ധരിച്ച് ബുജൈ
രീമി വാ: 1, പേ: 311 ലും

ഇമാം അദ്റഈ (റ) ഇപ്രകാരം ബഹ്സ്
(ചർച്ച) നടത്തിയതായി ശറഹ് ബാഫള്ലിലും പ്രസ്താവിച്ചിട്ടുണ്ട്.


ഇമാം അദ്റ ഇന(റ)യുടെ ഈ ബഹ്സ് ഇബ്നു ഹജർ (റ) തന്നെ
തന്റെ ഫത്ഹുൽ ജവാദിലും അംഗീകരിച്ചിട്ടുണ്ട്. ഇത് വ്യക്തമായ
കാര്യം തന്നെയെന്ന് ഇംദാദി(റ)യും പറയുന്നു. (അൽ ഹാശിയ
തുൽ കുബ്റാ അലാ ബാഫള്ൽ വാ: 1, പേ: 137)

ബർമാവിയും അദ്റഇയും ഹറാമിന് കാരണമായി പറഞ്ഞതാണ് ബിദ്അത്തുകാ
രനെ സംബന്ധിച്ച് സാധാരണക്കാരിൽ നല്ല ധാരണയുണ്ടാകാൻ
അത് ഹേതുകമാകുമെന്നത്. അല്ലാതെ ചില അൽപജ്ഞാനികൾ
മനസ്സിലാക്കിയത് പോലെ ബിദ്അത്തുകാരനെ സംബന്ധിച്ച് നല്ല
ധാരണയുണ്ടാവാൻ അത് ഇടവരുമ്പോൾ മാത്രമാണ് ഹറാമാകുന്ന
തെന്ന് നിബന്ധനയായി പറഞ്ഞതല്ല. എന്നാലല്ലേ ഇങ്ങനെ ധരി
ക്കാൻ സാധ്യതയില്ലെങ്കിൽ ഈ വിധിയില്ല എന്ന് ഗ്രഹിക്കാനാകൂ.


സാധാരണക്കാർക്ക് കറാഹതും പണ്ഡിതന്മാർക്ക് ഹറാമുമാ
ണെന്ന ഈ രണ്ടർത്ഥവും ഉദ്ദേശിച്ച് തന്നെയാണ് ആരുടെയെല്ലാം
പിന്നിൽ തുടർന്ന് നിസ്കരിക്കൽ ജാഇസല്ല, അവരുടെയെല്ലാം
മേലിൽ മയ്യിത്ത് നിസ്കരിക്കലും ജാഇസല്ല എന്ന് ഇമാം അബു
മൻസൂർ തന്റെ ഉസലുദ്ദീനിൽ പരാമർശിച്ചത്.

അപ്പോൾ ഈപരാമർശത്തിൽ നിന്ന് തുടർന്ന് നിസ്കരിക്കുന്നതിന്റെ വിധി തന്നെയാണ് മയ്യിത്ത് നിസ്ക്കരിക്കുന്നതിന്റെ വിധി എന്ന് വ്യക്തം
..............

എന്നാൽ അബൂമൻസർ അൽബഗ്ദാദി(റ)യുടെ ഈ പരാമർശം
 അദ്ദേഹത്തിന്റെ ഒറ്റപ്പെട്ട അഭിപ്രായമാണന്ന ധാരണ അക്ഞതയാണന്ന് നേരത്തെ വിശദീകരിച്ചിട്ടുണ്ട്. മാത്രമല്ല തങ്ങളുടെ
അഭിപ്രായമനുസരിച്ചും ഇജ്തിഹാദനുസരിച്ചും ശാഫി മദ്ഹബിൽ
ഫത്വ വ നൽകാൻ അധികാരമുള്ളവരാണെന്ന് ഇമാം ഉമറുബ്നു സവ്വാർ (റ) വിശേഷിപ്പിച്ച 40 ഇമാമുകളിൽ ഒരാളാണ് ഇമാം അബു
മൻസരിൽ ബഗ്ദാദി (റ) എന്ന് വഫ യാതുൽ  അഅയാൻ   വാള്യം 6 പേ. 394ൽ പ്രസ്താവിച്ചിട്ടുണ്ട്.

വഫ യാത്തുൽഅഅയാൻ വാ 3,
പേ: 392,
അൽ ബിദായതു വന്നിഹായ വാ: 12, പേ61,
 തബ ഖാതു ശാഫിയ്യത്തിൽ കുബ്റാ വാ :5, പേ :136,
തബ്യീനു കദി ബിൽ മുഫ്തരി  പേ: 351
 എന്നീ ചരിത്ര ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ
ശാഫിഈ മദ്ഹബിൽ ബഗ്ദാദിയുടെ സ്ഥാനം എത്രയാണെന്ന് മന
സ്സിലാക്കാനാകും.

അതുകൊണ്ട് തന്നെ ബഗ്ദാദിയെ ചെറുതാക്കി
ബിദഇകളെ വെള്ള പൂശാനാകില്ല.

സജ്റിന് വേണ്ടി നിസ്കരിക്കാതിരുന്നത് കൊണ്ട് നിസ്കരിക്കുന്നത് ഹറാമോ കറാഹത്താ ആണെന്ന് വരില്ലെന്ന ധാരണ
തികച്ചും അജ്ഞതയാണ്. ആത്മഹത്യ നടത്തിയ വ്യക്തി മഹാപാ
പിയായ ഫാസിഖാണെന്നതിൽ സംശയമില്ല. നബി (സ്വ) അവന്റെ
മേൽ മയ്യിത്ത് നിസ്കരിക്കാതിരുന്നത് സജ്റിന് വേണ്ടിയായിരുന്നു
വെന്ന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പറഞ്ഞത് ഫാസിഖിന്റെ മേൽ
മയ്യിത്ത് നിസ്കരിക്കൽ കറാഹത്തും ഹറാമും ഇല്ലെന്ന് കുറിക്കാന
ല്ല.

 പ്രത്യുത ആത്മഹത്യ കാരണം അവൻ ദീനിൽ നിന്ന് പുറത്ത്
പോയവനും അതുകൊണ്ട് അവന്റെ മേൽ മയ്യിത്ത് നിസ്കരിക്കപ്പെടുന്ന മേൽ
സംഭവം രേഖയാക്കിയപ്പോൾ അതിന് മറുപടിയായിട്ടാണ് നബി (സ)
ടില്ലെന്നും വാദിക്കുന്നവർ നബി (സ്വ) നിസ്കരിക്കാതിരുന്ന് മേ
നിസ്കരിക്കാതിരുന്നത് സജ്റിന് വേണ്ടിയായിരുന്നുവെന്ന് കർമ്മ
ശാസ്ത്ര ഗ്രന്ഥങ്ങളിൽ പറഞ്ഞത്. അതിന് വ്യക്തമായ തെളിവാണ് .

പ്രസ്തുത വ്യക്തിയുടെ മേൽ സ്വഹാബത്ത് നിസ്ക്കാരം നിർവ്വഹിച്ചുവെന്ന്
 ഹദീസിൽ തന്നെ പറഞ്ഞത്.

ആത്മഹത്യ കാരണം ദീനിൽ
നിന്ന് പുറത്ത് പോയിരുന്നെങ്കിൽ സ്വഹാബത്ത് നിസ്കാരം നിർവ്വഹിക്കുമായിരുന്നില്ല
 നിസ്കാരം
നിർവ്വഹിക്കാതെ മറവ് ചെയ്യേണ്ടതായിരുന്നു

ഇപ്രകാരം ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി(റ) തന്നെ പ്രസ്താവിച്ചിട്ടുണ്ട് -
ഇമാം നവവി(റ) തന്നെ തുടരുന്നു :
ദുർ ജനങ്ങളുടെ മേലിൽ ശ്രഷ്ഠ ജനങ്ങൾ നിസ്ക്കരിക്കരുതെന്ന് ഇമാം മാലിക്കും റ മറ്റും പ്രസ്ഥാവിച്ചിട്ടുണ്ട്.

(ശറഹു മുസ്ലിം വാ :11 പേ3 14)

ഇത് ഉദ്ദരിച്ച ശേഷം ഇമാം നവവി (റ) ഇതു സംബന്ധമായി മൗനം ദീക്ഷിച്ചിരിക്കുകയാണ്. ഒരു  ഉദ്ധരണിക്ക് ശേഷം അതിനോട് വിയോജിപ്പൊന്നും പ്രകടമാക്കാതെ മൗനം ദീക്ഷിക്കൽ ഉദ്ദരിച്ചവ്യക്തി അതിനെ അംഗീകരിച്ചതായി കുറിക്കുമെന്നാണ് കർമശാസത്ര പണ്ഡിതരുടെ പൊതുനിയമം. അപ്പോൾ ദുർജനങ്ങളുടെമേലിൽ ശ്രഷ്ടജനങ്ങൾ നിസ്കരിക്കരുതെന്ന് രണ്ടാം ശാഫിഈ
യായി അറിയപ്പെടുന്ന ഇമാം നവവി(റ)യും അംഗീകരിച്ചുവെന്ന് ചുരു
ക്കം.

വെടിഞ്ഞ് നിൽക്കുന്ന വിഷയത്തിൽ
 ദുർജനങ്ങളിൽ ഉപരിയാണ് മുബ്തദിഅ എന്ന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിട്ടുമുണ്ട്.

ഇത്രയും വിശദികരിച്ചതിൽ നിന്ന് ദുർജനങ്ങളുടെ മേലിൽ
ശ്രഷ്ഠ ജനങ്ങൾ നിസ്കരിക്കരുതെന്ന് വെച്ചാണ് നബി (സ്വ)
വെടിഞ്ഞ് നിന്നതെന്നും എന്നാൽ സജ്റിന് വേണ്ടിയായിരുന്നു നബി
(സ) നിസ്കരിക്കാതിരുന്നത് എന്ന ഫുഖഹാഇന്റെ പരാമർശം  നിസ്ക്കരിക്ക
രിക്കുന്നതിന്റെ വിധിയെ പരാമർശിക്കുന്നതല്ലെന്നും മറിച്ച് ആ
ത്മഹത്യ ചെയ്തവൻ ദീനിൽ നിന്ന് ദൃഷ്ടായത് കൊണ്ട് നിസ്സ്ക്കരിക്കരുതെന്ന വാദത്തെ  ഖണ്ഡിക്കുന്നത് മാത്രമാണെന്നും വ്യക്തമായി.

മുസ്ലിമിനെ ചീത്ത പറയൽ ഫുസൂഖും (ദുർനടപടിയും) അവനുമായി സംഘട്ടനത്തിലേർപ്പെടൽ കുഫ്റും (അവിശ്വാസവും)
ആണെന്ന നബി വചനം ഇമാം ബുഖാരി(റ)യും മുസ്ലിമും
റിപ്പോർട്ട് ചെയ്തതാണ്.

ഈ ഹദീസിൽ മുസ്ലിമുമായി സംഘട്ടനം നടത്തൽ കൂഫ്റാണെന്ന് പറഞ്ഞത് സജ്റിന് വേണ്ടിയായിരുവെ ന്ന് വ്യഖ്യാന ഗ്രന്ഥങ്ങളിൽ കാണാം.

ഈ പരാമർശം കൊണ്ട് മുസ് ലിമുമായി സംഘട്ടനത്തിലേർപ്പെടൽ ഹറാമും കറാഹത്തും ഒന്നുമില്ലന്ന്
ഗ്രഹിക്കാനാവില്ല. കാരണം സജ്റിന് വേണ്ടിയാണെന്ന് പറഞത്
ഇത് ഹറാമും കറാഹത്തും ആണെന്ന് കുറിക്കാനല്ല'

പ്രതുത പഴയ കാല ബിദഈ കക്ഷികളിൽ ഒരു വിഭാകമായ ഖവാരിജുകളുടെ
 മദ്ഹബിനെ ഖണ്ഡിക്കാനാണ്. അവർ പറയുന്നത് ഒരു മുസലിമായ വ്യക്തി മഹാപാപം ചെയ്താൽ
മഹാപാപം ചെയ്താൽ ഇസ്ലാമിൽ നിന്ന്
പോകുമെന്നാണ്. അതിന് ഈ ഹദീസിനെ അവർ രേഖയാക്കുന്നു.ഇതിന് മറുപടിയായിട്ടാണ് ഹദീസിലെ കുഫ്റ് എന്ന പരാമർശം "സജ്റിന് വേണ്ടി മാത്രമാണെന്ന് ഹദീസ് പ
ക്കൾ പറഞ്ഞത്.

ഇതിൽ നിന്ന് മുസലിമുമായി സംഘട്ടനത്തിൽ ഏർപെടൽ
 കറാഹത്തും ഹറാമും അല്ലെന്നു മനസ്സിലാക്കുന്നത് മൗണ്ഡ്യമാണ്'
 ഹറാമാണെന്നതിൽ ആർക്കും തർക്കമില്ലെന്ന് സംക്ഷിപ്തം
(ഫത്ഹുൽ ബാരി വാ: 1, പേ: 227
 നോക്കുക)
.........
ഫാസിഖും മുബ്തദിഉമായി വെടിഞ്ഞ് നിൽക്കൽ കൊണ്ട്
ഫിസ് ഖും ബിദ്അത്തും അവർ ഉപേക്ഷിക്കാൻ അത് ഫലപ്രദമ
മെന്ന് കണ്ടാലല്ലേ വെടിയേണ്ടതുള്ളൂ. ഫലപ്രദമല്ലെങ്കിൽ പിന്നെ
വെടിഞ്ഞ് നിൽക്കൽ കൊണ്ടെന്താണ് കാര്യമെന്നാണ് ചോദ്യത്തിലെ
അവസാന ഭാഗം.


മറുപടി ഇപ്രകാരമാണ്. ഫലപ്രദമല്ലെങ്കിലും വെടിഞ്ഞ്
നിൽക്കൽ തന്നെയാണ് വേണ്ടതെന്ന് അലിയ്യുശ്ശബ്റാമല്ലിസി വ്യക്ത
മാക്കിയിട്ടുണ്ട്. ഇത് നേരത്തെ അദ്ദേഹത്തിന്റെ ഹാശിയതുന്നിഹാ
യയിൽ നിന്ന് ഉദ്ധരിച്ചതാണ്. മാത്രമല്ല, ശർവാനി വാ: 1, പേ:
455ലും ഇത് ഉദ്ദരിച്ചത് കാണാം.



എന്നാൽ ഈ ഉദ്ദരണിക്ക് ശേഷം
അലിയ്യുബ്റാമല്ലിസി തുടർന്ന് പറഞ്ഞ ഭാഗം നേരത്തെ ഞാൻ
വിട്ട് കളഞ്ഞത് സംബന്ധിച്ച് ചിലർ സംശയം ഉന്നയിച്ചിട്ടുണ്ട്.
തുടർന്നുള്ള ഭാഗം ഇപ്രകാരമാണ്: “എങ്കിലും വെടിഞ്ഞ് നിൽക്കൽ
ഫിസ്ക് വർദ്ധിക്കുന്നതിന്
പ്രേരകമാകുമെന്ന് കണ്ടാൽ വെടിഞ്ഞ്
നിൽക്കാതിരിക്കാതിരിക്കണമെന്നാണ് അനിവാര്യമായിട്ടുള്ളത്.

(ഹാശിയത്തുന്നിഹായഃ വാ: 6, പേ: 390)


ഈ ഭാഗം ഞാൻ വിട്ട് കളഞ്ഞത് ബോധപൂർവ്വം തന്നെയാണ്.
ചോദ്യത്തിൽ ബിദ്അത്തുകാരനെ സംബന്ധിച്ച് മാത്രമായിരുന്നു പരാ
മർശം. അലിയ്യുശ്ശിബ്ഹറാമുല്ലസി ബിദ്അത്തുകാരനെ വെടിയുന്നത
ബിദഅത്ത് വർദ്ധിക്കാൻ പ്രരകമാകുമെന്ന് കണ്ടാൽ വെടിയാൻ
രിക്കലാണ് വേണ്ടതെന്ന് പറഞ്ഞിട്ടില്ല.

 പ്രത്യുത ഫിസിഖ് വർദ്ധിക്കുമെന്നത് സംബന്ധിച്ച് മാത്രമാണ് അദ്ദേഹത്തിന്റെ പരാമർശം.

മാത്രമല്ല ഫാസിഖിനെ വെടിഞ്ഞ് നിൽക്കൽഫിഖ് വർദ്ധിക്കാൻ ഹേതുകമാകുന്നത് പോലെ വെടിഞ്ഞ് നിൽക്കൽ കൊണ്ട് വർദ്ധിക്കുന്ന
ഒന്നല്ല ബിദ്അത്തന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്.

ഫാസിഖ് ഒരോ കുറ്റം ചെയ്യും തോറും ഫിസ്ഖ് വർദ്ധിച്ച് കൊണ്ടിരിക്കും
വെടിഞ്ഞ് നിൽക്കൽകുറ്റകൃത്യം വർദ്ധിക്കാൻ കാരണമാഴേക്കും
അപ്രകാരമുള്ള ഒന്നല്ല ബിദ്അത് '


അഹ്ലുസ്സുന്നയുടെ നേരായ
വഴിയിൽ നിന്ന് ഒരു വ്യക്തിതെറ്റിയതോടെ അവൻ ബിഅത്തു കാരനായി.

വെടിഞ്ഞ് നിൽക്കൽ കൊണ്ട് ഇത് വർദ്ധിക്കുകയോ വെടിയാതിരിക്കൽ കൊണ്ട് ഇത് കുറയുകയോ ഇല്ല.

 അതുതന്നെയാണ്
ഫിസ് ഖും ബിദ്അത്തും പറഞ്ഞുവെച്ച് അലിയ്യുശ്ശിബ് മുല്ലസി

ഈ വിശയത്തിൽ ഫിസ് ഖിനെ മാത്രം പറഞ്ഞ് ബിദ്അത്തിനെ പരാമർശി
ക്കാതെ പോയത്.

എന്നാൽ വെടിഞ്ഞ് നിൽക്കൽ കൊണ്ട് ഫിസ്ഖ്, ബിദ്അത്ത്
കൂടുകയാണെങ്കിൽ വെടിഞ്ഞ് നിൽക്കാൻ പാടില്ലെന്ന് അലിയ്യുശബറാ
മല്ലസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചിലർ എഴുതി വിട്ടത്
അദ്ദേഹത്തിന്റെ മേൽ പച്ചക്കള്ളം കെട്ടിവെച്ചത് മാത്രമാണ്.




പൊൻമള ഉസ്താദിന്റെ ഫത്വയിൽ നിന്നു്

അസ്ലം
പരപ്പനങ്ങാടി

ലൈലത്തുൽ ഖദ്റ് (ليلة القدر)

 ലൈലത്തുൽ ഖദ്റ് (ليلة القدر) ------  റമളാനിലെ ഏറ്റവും മഹത്തായ രാത്രിയാണ്. ഖുർആനിലും ഹദീസുകളിലും അതിന്റെ മഹത്വം വളരെ വ്യക്തമാക്കപ്പെട്ടിട്ടുണ...