Friday, September 12, 2025

കൊടും ചതി!*

 📚

*കൊടും ചതി!*

____________________


തിരുനബി(സ്വ) തങ്ങൾ മദീനഃയിലെത്തിയിട്ട് ആറാമത്തെ വർഷം. ഉക്‌ല്, ഉറൈനഃ 

( عُكْل وعُرينة )

 എന്നീ ഗോത്രങ്ങളിൽ നിന്ന് ഏഴുപേർ തങ്ങളുടെ അരികിലെത്തി, ഇസ്‌ലാം സ്വീകരിച്ചു. മദീനഃയിൽ എത്തുമ്പഴേ, ആരോഗ്യക്കുറവിനാൽ അവരുടെ ശരീരം മെലിഞ്ഞ് വിവർണ്ണമായിരുന്നു. കാലാവസ്ഥയും ഭക്ഷണ വ്യത്യാസവും അവരെ വീണ്ടും ക്ഷീണിതരാക്കി. അവർ മദീനഃവിട്ട് പോകാൻ തീരുമാനിച്ചു, തങ്ങളെ സമീപിച്ചു. അപ്പോൾ, സകാതിൻ്റെ ഒട്ടകങ്ങളിൽ നിന്ന് കറവയുള്ളവയുടെ പാൽ കുടിക്കാനും, ചികിത്സയായി ഒട്ടകത്തിൻ്റെ മൂത്രം സേവിക്കാനും നിർദ്ദേശിച്ചു. ഒട്ടകങ്ങൾ മദീനഃയിൽ നിന്നും അൽപം അകലെ മേയുകയായിരുന്നു. അവയുടെ അടുത്തേക്ക് പോകാൻ, യസാർ(റ)വിനെ അവർക്കൊപ്പം പറഞ്ഞു വിട്ടു. ഒട്ടകങ്ങളെ മേയ്ക്കുന്ന ഇടയനായിരുന്നു അദ്ദേഹം.


 നിർദ്ദേശിച്ച പ്രകാരം ചെയ്തപ്പോൾ അസുഖം ഭേദമായി. മെലിഞ്ഞ ശരീരം തടിച്ചു, ആരോഗ്യം വീണ്ടെടുത്തു. ഇതോടെ അവരുടെ മട്ടുമാറി. ആ ഒട്ടകങ്ങളെയും കൊണ്ട് പോകാൻ തുനിഞ്ഞു. ഈ മോഷണം, ഇടയന്മാർ തടഞ്ഞു. അപ്പോൾ അവരെന്തു ചെയ്തെന്നോ, യസാർ(റ)വിൻ്റെ കൈ കാലുകൾ മുറിച്ചു. കണ്ണിലും നാവിലും വലിയ മുള്ളുകൾ കൊണ്ട് കുത്തി പരിക്കേൽപിച്ചു. അദ്ദേഹം മരണപ്പെട്ടു.!


പിറ്റേന്ന്, രാവിലെ ഈ വിവരം തിരുനബി(സ്വ) തങ്ങൾക്ക് ലഭിച്ചു. അവിടുന്ന് വേദനിച്ചു, ദേഷ്യപ്പെട്ടു. അവരെ പിടികൂടാൻ, കുർസ് ബ്നു ജാബിർ(റ)വിൻ്റെ നേതൃത്വത്തിൽ യുവാക്കളായ 20 പേരെയും, അടയാളം നോക്കി മനസ്സിലാക്കാൻ കഴിയുന്ന ഒരാളെയും പറഞ്ഞയച്ചു. വൈകുന്നേരമായപ്പോഴേക്കും തൊണ്ടി സഹിതം പിടിച്ചു കെട്ടി, തങ്ങളുടെ മുന്നിൽ ഹാജരാക്കി. തങ്ങൾ സഹായത്തിനു പറഞ്ഞയച്ച, യസാർ(റ) കൈകാലുകൾ മുറിച്ച് കൊലപ്പെടുത്തിയ ഇവർ മാപ്പർഹിക്കുന്നില്ലല്ലോ. തിരിച്ചു കൊല്ലുക തന്നെ. ഇങ്ങോട്ട് ചെയ്ത അതേ രീതിയിൽ തന്നെ തിരിച്ചു കൊടുക്കണം. മേലിൽ ഇത്തരം ക്രൂരത ആവർത്തിക്കപ്പെടരുത്. അതിലൂടെ മാനവകുലത്തിന് അക്രമമില്ലാത്ത ജീവിതം ലഭിക്കുമെന്ന് ഖുർആൻ പറഞ്ഞല്ലോ. ജൂതന്മാരിലും ഇതേ നിയമമുണ്ട്. മദീനത്തുണ്ടായിരുന്ന ഒരു ജൂതൻ , തൻ്റെ അടിമയെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അപ്രകാരം തന്നെ കല്ല് കൊണ്ട് തലക്കടിച്ച് പ്രതിക്രിയ നടപ്പിലാക്കിയിട്ടുണ്ട് തിരുനബി(സ്വ) തങ്ങൾ. ഇത് അവരുടെ തൗറാതിൽ തന്നെയുള്ള നിയമമാണെന്ന് പറയുകയും ചെയ്തത് ചരിത്രത്തിലുണ്ട്. 


ഈ സംഭവത്തിലും പ്രതിക്രിയ നടത്തി. അവരുടെ കൈകാലുകൾ മുറിച്ചു. യസാർ(റ)വിൻ്റെ കണ്ണിലും നാവിലും, മരുഭൂമിയിലെ കൂർത്ത മുള്ളുകൾ കൊണ്ട് അക്രമിച്ചതിനു പകരം, ഇവരുടെ കണ്ണുകളിൽ കൂർത്ത ആണികൾ അടിച്ചു കയറ്റി. ഈ സംഭവം ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.


💫

Monday, September 8, 2025

ബിദ്അത്ത് ഒഹാബി മാനദണ്ഡം പൊളിയുന്നു.

 

ബിദ്അത്ത് ഒഹാബി മാനദണ്ഡം പൊളിയുന്നു.

മരണപ്പെട്ട ചിലയാളുകളുടെ പേരിനു പിറകിൽ വഹാബികൾ 'റഹിമഹുല്ലാഹ് 'എന്ന് എഴുതി കാണുന്നു. ഇത് ദിക്റാണോ?, ദുആ ആണോ? ഇങ്ങനെ നബി (സ) ചെയ്‌തിട്ടുണ്ടോ.? ഹദീസിലുണ്ടോ.? ഖുർആനിലുണ്ടോ.? ജീവിച്ചിരിക്കുന്നവരുടെ പേരിനു പിറകിൽ ഇങ്ങനെ പറയാത്തത് എന്തുകൊണ്ട്.? മരണപ്പെട്ട എല്ലാവരുടെയും പേരിൽ ഇങ്ങനെ പറയുന്നില്ലല്ലോ? ഇത് പറയാനും പറയാതിരിക്കാനുമുള്ള മാനദണ്ഡം എന്താണ്?

നബിദിനം അനിസ്‌ലാമികമാണെന്ന് പ്രഖ്യാപിക്കാൻ മൗലവിമാർ ഉപയോഗിച്ച അളവുകോൽ വെച്ച് ഇതൊന്ന് വിശദീകരിക്കാമോ..?

ഒഹാബി എഴുതുന്നു

പണ്ഡിത പ്രതിഭകളായിരുന്ന മുഹമ്മദ് അമാനി മൗലവി (റഹിമഹുല്ലാഹ്), എ.അലവി മൗലവി(റഹിമഹു ല്ലാഹ്) എന്നിവരാണ് പരിഭാഷയും വിവരണവും നൽകി യിരിക്കുന്നത്. പ്രമുഖ പണ്ഡ‌ിതന്മാരായിരുന്ന കെ.എം. മൗലവി(റഹിമഹുല്ലാഹ്), കെ.പി.മുഹമ്മദ് മൗലവി(റഹി മഹുല്ലാഹ്) എന്നിവർ ഇത് പരിശോധിച്ച് ബോധ്യപ്പെട്ടിട്ടു ള്ളതാണ്.

Sunday, September 7, 2025

സൂര്യ /*ചന്ത്ര ഗ്രഹണ നിസ്കാരം.*

 🌒  🌓

സൂര്യ /*ചന്ത്ര ഗ്രഹണ നിസ്കാരം.*


 🔹 സൂര്യ, ചന്ത്ര ഗ്രഹണ നിസ്കാരങ്ങൾ പുരുഷനും *സ്ത്രീക്കും* യാത്രക്കാർക്കും സുന്നത്താണ്. 


 🔹 ഗ്രഹണ നിസ്കാരം ശക്തമായ സുന്നത്താണ്. നിർബന്ധമാണെന്നും അഭിപ്രായമുണ്ട്. ഉപേക്ഷിക്കൽ കറാഹത്താണ്.


 🔹 ഗ്രഹണം തുടങ്ങിയതു മുതൽ ഗ്രഹണം അവസാനിക്കുന്നതു വരെയാണ് ഇതിന്റെ സമയം. ഖളാ വീട്ടുന്ന ഓപ്ഷൻ ഇല്ല.

 

🔹 ഗ്രഹണ നിസ്ക്കാരം, മൂന്നു രൂപത്തിൽ നിർവ്വഹിക്കാം..


🔹 1: ( ചുരുങ്ങിയ രൂപം )

 സുബ്ഹിയുടെയും മറ്റും സുന്നത്തു നിസ്കാരങ്ങളെ പോലെ "സൂര്യ/ചന്ത്ര ഗ്രഹണ നിസ്കാരം ഞാൻ നിർവഹിക്കുന്നു" എന്ന നിയ്യത്തോടെ രണ്ട് റക്അത്തു നിസ്കരിക്കുക.


🔹 2:(മിതമായ രൂപം ) രണ്ടു നിർത്തവും രണ്ടു  റുകൂഉം വർദ്ധിപ്പിച്ചു നിസ്കരിക്കുക.

 അതായത്: ആദ്യ റക്അത്തിൽ വജ്ജഹ്തു, അഊദു, ഫാതിഹ,സൂറത്ത് ന്നിവക്കു ശേഷം റുകൂഉ ചെയ്യുക.എന്നിട്ട്, റുകൂഇൽ  നിന്നും سمع الله لمن حمده

 എന്നു ചൊല്ലി ഉയർന്നശേഷം

رَبَّناَ لَكَ الحمدُ مِلْءَ السَّمَاوَاتِ...

 എന്നു തുടങ്ങുന്ന ദിക്റ് ചൊല്ലുക.

 ശേഷം, ഫാത്തിഹയും സൂറത്തും ഓതുക. ശേഷം, വീണ്ടും റുകൂഇലേക്കു ഒരിക്കൽ കൂടെ പോകുക.

ശേഷം  سمع الله لمن حمده

എന്നു ചൊല്ലി ഉയർന്ന്,

رَبَّناَ لَكَ الحمدُ مِلْءَ السَّمَاوَاتِ...

 എന്ന ദിക്ർ ചൊല്ലുക.

 പിന്നീട് സുജൂദിലേക്ക് പോകുക

( ഇപ്പോൾ രണ്ടു നിർത്തവും രണ്ടു റുകൂഉം ആയല്ലോ..)


 രണ്ടാം റക്അത്തിലും ആദ്യ റക്അത്തിലേതു പോലെ നിർത്തവും റുകൂഉം വർദ്ധിപ്പിക്കുക.(വജ്ജഹ്തു ഓതേണ്ടതില്ല)


🔹 3:(പൂർണ്ണ രൂപം )

 രണ്ടാം രൂപത്തിൽ പറഞ്ഞ ഒന്ന്, രണ്ട്, മൂന്ന്, നാല് നിർത്തങ്ങളിൽ, യഥാക്രമം :1,സൂറതുൽ ബഖറയോ അതിനു സമാനമായ അളവോ 2,ബഖറയിൽ നിന്നുള്ള മിതമായ 200 ആയതോ അതിനു സമാനമായതോ  3,ബഖറയിൽ നിന്നുള്ള മിതമായ 150 ആയതോ അതിനു സമാനമായതോ 4,ബഖറയിൽ നിന്നുള്ള മിതമായ 100 ആയതോ അതിനു സമാനമായതോ ഒതുക.


 നാലു റുകൂഉകളിലും യഥാക്രമം:1,ബഖറയിൽ നിന്നുള്ള മിതമായ 100 ആയത്തിനു സമാന മായി 2,ബഖറയിൽ നിന്നുള്ള മിതമായ 80 ആയത്തിനു സമാന മായി 3,ബഖറയിൽ നിന്നുള്ള മിതമായ 70 ആയത്തിനു സമാന മായി 4,ബഖറയിൽ നിന്നുള്ള മിതമായ 50 ആയത്തിനു സമാന മായി തസ്ബീഹ്

(سبحان ربي العظيم وبحمده) ചൊല്ലുക


🔹 *മസ്ബൂഖ്*

 ഗ്രഹണ നിസ്ക്കാരങ്ങളിൽ ഇരു റക്അത്തുകളിലെയും ആദ്യ റുകൂഉ ലഭിച്ച മസ്ബൂഖിനു പ്രസ്തുത റക്അതു ലഭിക്കുന്നതാണ്. ഇരു റക്അതിലെയും രണ്ടാമത്തെ റുകൂഉകളിൽ വന്നു തുടർന്നവർക്കു പ്രസ്തുത റക്അതുകൾ ലഭ്യമല്ല.


🔹 *ഖുതുബ*

 

 പുരുഷന്മാരുടെ ജമാഅത്തായ ഗ്രഹണനിസ്കാരത്തിനു ശേഷം രണ്ടു ഖുതുബകൾ സുന്നത്തുണ്ട്. എന്നാൽ തനിച്ചു നിസ്കരിച്ച വ്യക്തിക്കോ *സ്ത്രീകളുടെ ജമാഅത്തിനോ ഖുതുബ സുന്നത്തില്ല*


🔹 *കുളി*

 നിസ്കരിക്കാൻ ഉദ്ദേശിക്കുന്ന മുഴുവനാളുകൾക്കും കുളി സുന്നത്തുണ്ട്. "സൂര്യ/ ചന്ത്ര ഗ്രഹണ നിസ്കാരത്തിന്റെ സുന്നത്തുകുളി ഞാൻ നിർവഹിക്കുന്നു" എന്നു നിയ്യത്ത് ചെയ്താൽ മതി. 

(അവലംഭം: ഫത്ഹുൽ മുഈൻ, ഇആനത്,തുഹ്ഫ, നിഹായ, മുഗ്നി)


Friday, September 5, 2025

ഈസാനബി മരണപ്പെട്ടതായി ഖുർആനിൽ ഉണ്ട്

 




ഈസാനബി മരണപ്പെട്ടതായി ഖുർആനിൽ ഉണ്ട് എന്ന് വരുത്താനായി ചില വിവരം കെട്ട ആളുകൾ ഖുർആനിലെ

فلما توفيتني"


എന്ന വചനത്തെ ദുർവ്യാഖ്യാനം ചെയ്തതായി കാണുവാനായി .

നീ എന്നെ പൂർത്തിയാക്കി എടുത്തപ്പോൾ എന്ന് ഈസാ നബി പറഞ്ഞ വചനത്തെയാണ് ഇവർ ദുർവ്യാഖ്യാനിച്ചിരിക്കുന്നത്.

ആ വചനത്തെ മുഫസ്സിറുകൾ വ്യാഖ്യാനിച്ചത് എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം.

ഇമാം തിബിരി തഫ്സീറിൽ രേഖപ്പെടുത്തുന്നു നിന്നിലേക്ക് എന്നെ പിടിച്ചപ്പോൾ . (തഫ്സീറുത്വബ്രി )


فلما توفيتني"، يقول: فلما قبضتني إليك(٢) 

تفسير الطبري

പ്രഗൽഭ മുഫസ്സി റായ ഇമാം ഖുർതുബി വിവരിക്കുന്നു.

നീയെന്നെ ആകാശത്തേക്ക് ഉയർത്തിയപ്പോൾ എന്നതാണ് അവിടത്തെ അർത്ഥം.

സഹാബികളെ കണ്ട് താബിഈ പണ്ഡിതർ ഹസനുൽ ബസ്വരീ  റ പറഞ്ഞു.

ഖുർആനിലെ വഫാത്ത് എന്ന പദം മൂന്ന് അർത്ഥത്തിന് വന്നിട്ടുണ്ട് -

ഒന്ന് മരണത്തിന്റെ പൂർത്തിയാക്കി എടുക്കൽ എന്നതാണ്.

الله يتوفى الأنفس حين موتها 

മരണസമയം ആത്മാക്കളെ അല്ലാഹു പൂർത്തിയാക്കുന്നു എന്ന ആയത്ത് അതിന് ഉദാഹരണമാണ്.

മറ്റൊന്ന് ഉറക്കിലുള്ള പൂർത്തിയാക്കി എടുക്കൽ.


وهو الذي يتوفاكم بالليل

രാത്രിയിൽ അവൻ നിങ്ങളെ പൂർത്തിയാക്കി എടുക്കുന്നു എന്നതിന്റെ ഉദ്ദേശം ഉറക്കുന്നു എന്നതാണ്.

മറ്റൊന്ന് ഉയർത്തി പൂർത്തിയാക്കിയെടുക്കാൻ


يا عيسى إني متوفيك 

ഈസാനബിയെ അങ്ങയെ ഞാൻ പൂർത്തിയാക്കി എടുക്കുന്നുഎന്നതിന്റെ ഉദ്ദേശം ഉയർത്തൽ എന്നതാണ്. (തഫ്സീറുൽ ഖുർത്വുബി)


وإنما المعنى فلما رفعتني إلى السماء . قال الحسن : الوفاة في كتاب الله عز وجل على ثلاثة أوجه : وفاة الموت وذلك قوله تعالى : الله يتوفى الأنفس حين موتها يعني وقت انقضاء أجلها ، ووفاة النوم ; قال الله تعالى : وهو الذي يتوفاكم بالليل يعني الذي ينيمكم ، ووفاة الرفع ، قال الله تعالى : يا عيسى إني متوفيك 

 تفسير قرطبي

പ്രമുഖ തഫ്സീറായ തഫ്സീറുൽ ബൈളാവിയിൽ പറയുന്നു.

ആകാശത്തേക്ക് ഉയർത്തൽ കൊണ്ട് നീ എന്നെ പൂർത്തിയാക്കി എടുത്തു എന്നാണ് അർത്ഥം.

കാരണം നിന്നെ ഞാൻ പൂർത്തിയാക്കി എടുക്കുകയും ഉയർത്തുകയും ചെയ്യുന്നു എന്ന് മറ്റൊരായൽ ഉണ്ട് .

തവഫ്ഫാ എന്നാൽ പൂർത്തിയാക്കി എടുക്കുക എന്നാണ് മരണം എന്നത് അതിൻറെ ഒരു ഇനം ആണ് . വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു.മരണ സമയത്ത് അല്ലാഹു ആത്മാവിനെ പൂർത്തിയാക്കി എടുക്കും മരിക്കാത്തവനെ അവൻറെ സ്വപ്നത്തിലും സ്വ ബോധത്തെ പൂർത്തിയാക്കി എടുക്കും.

തഫ്സീറുൽ ബൈളാവി


. فلما توفيتني بالرفع إلى السماء لقوله: إني متوفيك ورافعك والتوفي أخذ الشيء وافيا، والموت نوع منه قال الله تعالى: الله يتوفى الأنفس حين موتها والتي لم تمت في منامها

تفسير البيضاوي

തഫ്സീറുൽ ജലാലൈയ്നി പറയുന്നു.

ആകാശത്തേക്ക് ഉയർത്തൽ കൊണ്ട് നീ എന്നെ പിടിച്ചെടുത്തപ്പോൾ എന്നാണ് അർത്ഥം.

തഫ്സീറുൽ ജലാലൈയ്നി


تفسير الجلالين

: {فلما توفيتني} قبضتني بالرفع إلى السماء. اهـ.


തഫ്സീറുൽ വാഹിദി പറയുന്നു,


﴿إِذۡ قَالَ ٱللَّهُ یَـٰعِیسَىٰۤ إِنِّی مُتَوَفِّیكَ وَرَافِعُكَ إِلَیَّ وَمُطَهِّرُكَ مِنَ ٱلَّذِینَ كَفَرُوا۟ وَجَاعِلُ ٱلَّذِینَ ٱتَّبَعُوكَ فَوۡقَ ٱلَّذِینَ كَفَرُوۤا۟ إِلَىٰ یَوۡمِ ٱلۡقِیَـٰمَةِۖ ثُمَّ إِلَیَّ مَرۡجِعُكُمۡ فَأَحۡكُمُ بَیۡنَكُمۡ فِیمَا كُنتُمۡ فِیهِ تَخۡتَلِفُونَ﴾ [آل عمران ٥٥]

وفي تفسير الواحدي



 (സ്വഹാബികളെ കാലത്ത് ജീവിച്ച ) ഹസനുൽ ബസരി റ അൽ കൽബി റ ഇബ്ൻ  ജുറൈജ് റ ഇബ്നു സൈദ് റ 

തുടങ്ങിയ പണ്ഡിതന്മാർ എല്ലാം പറയുന്നത് 

مُتَوَفِّيكَ

എന്നതിൻറെ അർത്ഥം

 മരിക്കാതെ നിന്നെ പിടിക്കും എന്നതാണ്

തവഫ്ഫി എന്നാൽ ഒരു വസ്തുവിനെ പൂർത്തിയാക്കി എടുക്കുക എന്നതാണ്.

മാഇദ 117

تَوَفَّيْتَنِي

 എന്നതിൻറെ അർത്ഥം നീ എന്നെ ആകാശത്തേക്ക് പിടിച്ചപ്പോൾ എന്നാണ്.

مُتَوَفِّيكَ

എന്നതിൻറെ അർത്ഥവും നിന്നെ പൂർത്തിയാക്കി എടുത്തു എന്നതാണ്

തഫ്സീറുൽ വാഹിദി


واختلف أهل التأويل في هذه الآية على طريقين: أحدهما: إجراء الآية(٢) على سياقها من غير تقديم ولا تأخير. وهو قول الحسن(٣)، والكلبي(٤)، وابن جُريج(٥)، وابن زيد(٦)، ومَطَر(٧)، قالوا: معنى ﴿مُتَوَفِّيكَ﴾: قابضك من غير موت. و (التَّوَفِّي): أخذُ الشيء وافيًا(٨). وقد ذكرنا هذا فيما تقدم(٩).

يدل على هذا القول: قوله: ﴿فَلَمَّا تَوَفَّيْتَنِي﴾ [المائدة: 117]، أي: قبضتني إلى السماء(١٠).

فعلى هذا، معنى قوله: ﴿مُتَوَفِّيكَ﴾: قابضك وافيا، لم ينالوا منك شيئًا(١١).

تفسير الواحدي


നിസാഅ് 157 അല്ലാഹു പറയുന്നു:

അവർ അദ്ദേഹത്തെ കൊന്നിട്ടില്ല മറിച്ച് അല്ലാഹു അവനിലേക്ക് അദ്ദേഹത്തെ ഉയർത്തി.


. Aslam Kamil Saquafi parappanangadi




أما الكتاب: فقوله: {وإن من أهل الكتاب إلا ليؤمنن به قبل موته} [النساء: 159]


معنى ذلك: " وإن من أهل الكتاب إلا ليؤمنن به "، يعني: بعيسى=" قبل موته "، يعني: قبل موت عيسى= يوجِّه ذلك إلى أنّ جميعهم يصدِّقون به إذا نـزل لقتل الدجّال، فتصير الملل كلها واحدة، وهي ملة الإسلام الحنيفيّة، دين إبراهيم صلى الله عليه وسلم.

*ذكر من قال ذلك:

10794- حدثنا ابن بشار قال، حدثنا عبد الرحمن قال، حدثنا سفيان، عن أبي حصين، عن سعيد بن جبير، عن ابن عباس: " وإن من أهل الكتاب إلا ليؤمنن به قبل موته "، قال: قبل موت عيسى ابن مريم.

10795- حدثنا ابن وكيع قال، حدثنا أبي، عن سفيان، عن أبي حصين، عن سعيد بن جبير، عن ابن عباس: " وإن من أهل الكتاب إلا ليؤمنن به قبل موته "، قال: قبل موت عيسى.

10796- حدثني يعقوب بن إبراهيم قال، حدثنا هشيم قال، أخبرنا حصين، عن أبي مالك في قوله: " إلا ليؤمنن به قبل موته "، قال: ذلك عند نـزول عيسى ابن مريم، لا يبقى أحدٌ من أهل الكتاب إلا ليؤمننّ به. (43)

10797- حدثني المثنى قال، حدثنا الحجاج بن المنهال، قال، حدثنا حماد بن سلمة، عن حميد، عن الحسن قال: " قبل موته "، قال: قبل أن يموت عيسى ابن مريم.

10798- حدثني يعقوب قال، حدثنا ابن علية، عن أبي رجاء، عن الحسن في قوله: " وإن من أهل الكتاب إلا ليؤمنن به قبل موته "، قال: قبل موت عيسى. والله إنه الآن لحيٌّ عند الله، ولكن إذا نـزل آمنوا به أجمعون.

10799- حدثنا بشر بن معاذ قال، حدثنا يزيد قال، حدثنا سعيد، عن قتادة في قوله: " وإن من أهل الكتاب إلا ليؤمنن به قبل موته "، يقول: قبل موت عيسى.

10800- حدثنا الحسن بن يحيى قال، أخبرنا عبد الرزاق قال: أخبرنا معمر، عن قتادة: " وإن من أهل الكتاب إلا ليؤمنن به قبل موته "، قال: قبل موت عيسى. (44)

10801- حدثنا الحسن بن يحيى قال، أخبرنا عبد الرزاق قال، أخبرنا معمر، عن قتادة: " وإن من أهل الكتاب إلا ليؤمنن به قبل موته "، قال: قبل موت عيسى، إذا نـزل آمنت به الأديان كلها.

10802- حدثنا ابن وكيع قال، حدثنا أبي، عن أبي جعفر الرازي، عن الربيع بن أنس، عن الحسن قال: قبل موت عيسى.

10803- حدثنا ابن وكيع قال، حدثنا أبو أسامة، عن عوف، عن الحسن: " إلا ليؤمنن به قبل موته "، قال عيسى، ولم يمت بعدُ.

10804- حدثنا ابن وكيع قال، حدثنا عمران بن عيينة، عن حصين، عن أبي مالك قال: لا يبقى أحدٌ منهم عند نـزول عيسى إلا آمن به.

10805- حدثنا ابن وكيع قال، حدثنا أبي، عن سفيان، عن حصين، عن أبي مالك قال: قبل موت عيسى.

10806- حدثنا يونس قال، أخبرنا ابن وهب قال، قال ابن زيد في قوله: " وإن من أهل الكتاب إلا ليؤمنن به قبل موته "، قال: إذا نـزل عيسى ابن مريم فقتل الدجال، لم يبق يهوديٌّ في الأرض إلا آمن به. قال: فذلك حين لا ينفعهم الإيمان. (45)

10807- حدثني محمد بن سعد قال، حدثني أبي قال، حدثني عمي قال، حدثني أبي، عن أبيه، عن ابن عباس قوله: " وإن من أهل الكتاب إلا ليؤمنن به قبل موته "، يعني: أنه سيدرك أناسٌ من أهل الكتاب حين يبعث عيسى، فيؤمنون به، وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا .

10808- حدثنا محمد بن المثنى قال، حدثنا محمد بن جعفر قال، حدثنا شعبة، عن منصور بن زاذان، عن الحسن أنه قال في هذه الآية: " وإن من أهل الكتاب إلا ليؤمنن به قبل موته "= قال أبو جعفر: أظنه إنما قال: إذا خرج عيسى آمنت به اليهود...


قال أبو جعفر: وأولى الأقوال بالصحة والصواب، قول من قال: تأويل ذلك: " وإن من أهل الكتاب إلا ليؤمنن بعيسى قبل موت عيسى ".




ويقول في سورة النساء آية 157: { وما قتلوه يقينا بل رفعه الله إليه} 


محمد اسلم الثقافي الكاملي بربننغادي

മുളഫ്ഫര്‍ രാജാവ്

 ആരായിരുന്നു മഹാനായ മുളഫ്ഫര്‍ രാജാവ്

ഇറാഖിലെ കിഴക്ക് പ്രവിശ്യയായ ഇര്ബലിന്റെ ഭരണാധിപനാണ് അബൂസയീദ്‌ മുളഫ്ഫര്‍ അല്‍ മലികുല്‍ മുഅല്ളം. സ്വഹിബുല്‍ ഇര്ബല്‍ എന്ന് ചരിത്ര പണ്ഡിതര്‍ വിശേഷിപ്പിച്ച രാജാവാണ് മുളഫ്ഫര്‍. പിതാവ് സൈനുദ്ദീന്‍ (റ) മരണപ്പെട്ട ശേഷം അധികാരം അദ്ദേഹത്തിനാണ് ലഭിച്ചത്. പ്രായം പതിനാലേ ആയിട്ടുള്ളൂ.. പ്രായം ചെറുതായത് കൊണ്ട് ചില പക്ഷപാതികള്‍ സഹോദരന്‍ യൂസുഫിനെ അവരോധിച്ചു. 

അങ്ങനെ മുളഫ്ഫര്‍(റ) പല രാജ്യങ്ങളുടെയും രാജാവായ സ്വലാഹുദ്ദിന്‍ അയ്യുബി (റ) യുടെ സവിതത്തിലെത്തി. ബഹുമാനപ്പെട്ടവര്‍ക്ക് വേണ്ടി സേവനം ചെയ്തു കഴിഞ്ഞു കൂടി. ഇതിനിടെ മുളഫ്ഫര്‍ രാജാവിന്‍റെ സഹോദരന്‍ യൂസഫ്‌ മരണപ്പെട്ടു. സുല്‍ത്താന്‍ സ്വലാഹുദ്ദിന്‍ അയ്യുബി ഇര്ബലിലെ രാജാവായി മുളഫ്ഫറിനെ നിയോഗിച്ചു. ഹിജ്റ 586 ല്‍ ലഭിച്ച ഭരണം തന്‍റെ മരണം വരെ തുടര്‍ന്നു. 

സ്വലാഹുദ്ദിന്‍ അയ്യുബി(റ) തങ്ങളുടെ സഹോദരി റബീഅ യെ മുളഫ്ഫര്‍ രാജാവ് വിവാഹം ചെയ്തു. നീതിമാനായ ഭരണാധിപന്‍,ബുദ്ധിമാന്‍,വിവര്സ്ഥന്‍, സര്‍വ്വോപരി തുല്യതയില്ലാത്ത ധര്മിഷ്ടന്‍ പാവപ്പെട്ടവരുടേയും അനാഥകളുടെയും വിഷമം അനുഭവിക്കുന്നവരുടെയും ആശാകേന്ദ്രം. രോഗികള്‍ അന്ധര്‍ വിതവകള്‍ ശിശുക്കള്‍ എന്നിവര്‍കെല്ലാം പ്രത്യേകം താമസ സൗകര്യങ്ങള്‍ ഉണ്ടാക്കുകയും അവര്‍ക്കാവശ്യമായ കാര്യങ്ങളൊക്കെ ചെയ്യുന്ന വ്യക്തി എന്നിങ്ങനെ നീണ്ടു പോകുകയാണ് ഈ പണ്ഡിതരാജാവിന്റെ മഹത്വം.

"മൌലിദ് കഴിക്കല്‍ മുന്പ്‌ പതിവില്ലാത്തത

അത് ഹിജ്റ മുന്നൂറിന്ന്‍ ശേഷം വന്നതാ

എന്നത് മാത്രം എടുത്തു ഇത് മുളഫ്ഫര്‍ രാജാവ് കൊണ്ടുവന്നതാണെന്ന് പറഞ്ഞു നിസ്സാരപ്പെടുതുന്നവര്‍ മനസ്സിലാക്കാതെ പോയി മുളഫ്ഫര്‍ രാജാവ് ആരാണെന്നു . ചികില്സാലയത്തില്‍ ചെന്ന് രോഗികളെ കണ്ടു വേണ്ടത് ചെയ്തു കൊടുത്തിരുന്നു , ഹനഫി ഷാഫി ഫുകഹാഹിനു സ്ഥാപനം ഉണ്ടാകികൊടുത്തു,മഹാന്മാരായ അല്ലാഹുവിന്റെ സൂഫിയാക്കള്‍ക്ക് രണ്ടു സ്ഥാപനങ്ങള്‍ ഉണ്ടാകികൊടുത്തു. നിരവധി ആളുകള്‍ക്ക് കഴിഞ്ഞു കൂടാന്‍ സ്വത്തുകള്‍ വകഫ് ചെയ്തു കൊടുത്ത്,ഹജ്ജു മറ്റു യാത്രികര്‍ക്കുള്ള ചിലവുകള്‍ അദ്ദേഹം നല്‍കുകയും സത്യനിഷേധികളുടെ തടവില്‍ കഴിയുന്നവരെ മോചിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മുളഫ്ഫര്‍ രാജാവ്.

റബീഉല്‍ അവ്വല്‍ മാസമായാല്‍ ചില വര്‍ഷങ്ങളില്‍ 8 നും ചിലപ്പോള്‍ 12 നും ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന മൌലിദുകള്‍ സംഘടിപ്പിക്കുമായിരുന്നു. വലിയ മൈദാനിയില്‍ മുളകള്‍ കൊണ്ട് തട്ടുകളുള്ള പന്തല്‍ നിര്‍മിക്കും. ബഖ്ദാദ്,ഇര്ബല്‍,ജസീറ,സഞ്ചാര്‍ എന്നീ അറബ്നാട്ടുകാര്‍ മൌലിദ് സദസ്സില്‍ പങ്കെടുക്കും. കര്‍മ്മശാസ്ത്ര പണ്ഡിതര്‍,ഖുറാന്‍ പണ്ഡിതര്‍, സൂഫിയാക്കള്‍ തുടങ്ങിയവരെല്ലാം സദസ്സില്‍ ഉണ്ടാകാറുണ്ട്.


മഹാനായ മുളഫ്ഫര്‍ രാജാവിന്‍റെ ജീവിത വിശുദ്ധിയെ കുറിച്ചും മൌലിദ് സദസ്സിനെകുറിച്ചും ചരിത്ര പണ്ഡിതര്‍ പുകഴ്ത്തി എഴുതിയിട്ടുണ്ട്.


وقال الإمام ابن كثير في ترجمته: (أحَدُ الأجْوَادِ والساداتِ الكُبَراء، والملوك الأمجاد، لَهُ آثَارٌ حَسَنة،... وكان يعمل المولد الشريف في ربيع الأول، ويحتفل به احْتِفَالاً هائلاً، وكان مع ذلك شهماً شجاعاً فاتكاً بطلاً عاقلاً عالماً عادلاً رحمه الله وأكرم مثواه).

 

ഇമാം ഇബ്ൻ കസീർ പറയുന്നു:അദ്ധേഹം(മുളഫ്ഫർ രാജാവ്‌)വലിയനേതാവും ധർമിഷ്ടനും ഉന്നതനായ രാജാവുമായിരുന്നു അദ്ധേത്തിന്ന് പല നന്മകളുമുണ്ട്‌ അതിൽ പെട്ടതാൺ റബീ ഉൽ അവ്വലിൽ മൗലിദ്‌ കഴിക്കൽ വലിയ സമ്മേളനം തന്നെ അതിന്ന് വേണ്ടി നടത്തുമായിരുന്നു അതോട്‌ കൂടെ അദ്ധേഹം പണ്ഡിതനും,നീതിമാനും,ധീരനും,പ്രതാപിയും,ബുദ്ധിമാനുമായിരുന്നു അദ്ധേഹത്തിന്ന് അള്ളാഹു റഹ്മത്തും അനുഗ്രഹവും ചെയ്യട്ടേ.... അങ്ങനെ മൌലിദ് സദസ്സിനെ കുറിച്ചും മൌലിദിനെ കുറിച്ചും അവിടത്തെ അന്നദാനത്തെ കുറിച്ചും വിവരിക്കുന്നുണ്ട്. 

وقد صنف الشيخ أبو الخطاب ابن دحية له مجلدا في المولد النبوي سماه التنوير في مولد البشير النذير فأجازه على ذلك بألف دينار وقد طالت مدته في الملك في زمان الدولة الصلاحية وقد كان محاصر عكا وإلى هذه السنة محمودالسيرة والسريرة قال السبط حكى بعض من حضر سماط المظفر في بعض الموالد كان يمد في ذلك السماط خمسة آلاف راس مشوى وعشرة آلاف دجاجة ومائة ألف زبدية وثلاثين ألف صحن حلوى


  ഇക്കാര്യം മഹാനായ തഴവാ മുഹമ്മദ്‌ കുഞ്ഞ് മൌലവി തന്റെ കാവ്യകൃതിയില്‍ അതിമനോഹരമായി വിവരിക്കുന്നതും കാണാം.

"മൌലിദ് കഴിക്കല്‍ മുന്പ്‌ പതിവില്ലാത്തത

അത് ഹിജ്റ മുന്നൂറിന്ന്‍ ശേഷം വന്നതാ

എന്നും സഘാവി പറഞ്ഞതായ്‌ കാണുന്നത 

അത് ഹലബി ഒന്നാം ഭാഗമില്‍ നോക്കേണ്ടതാ.

മലിക്കുല്‍ മുളഫ്ഫര്‍ ധീരനായൊരു രാജന

ഇര്ബല്‍ ഭരിച്ചവരാണ് വന്‍ധര്മിഷ്ടനാ  

മൌലിദ് കഴിക്കാന്‍ ഏറ്റവും ഉത്സാഹമ

മാസം റബീഉല്‍ അവ്വലെന്താഘോഷമാ 

ശൈക്ബ്നുദഹ്യത്ത് മൌലിദൊന്നു രചിക്കലായ്‌ 

രാജവിനത് കണ്ടേറ്റവും സന്തോഷമായ്‌ 

സംമ്മാനമായ് പോന്നായിരം നല്കുതന്നതായ്‌ 

എന്നുള്ളതിബ്നുകസീറില്‍ താന്‍ പറയുന്നതായ്.

മൌലിദ് കഴിക്കുന്നന്നു ആടയ്യായിരം 

പൊരിക്കുന്നദാണെ കോഴിയും പതിനായിരം 

കൂടാതെ ഒരുലക്ഷത്തിമുപ്പതിനായിരം

പാത്രങ്ങളില്‍ അലുവായുമുണ്ടോരോതരം 

ഉലമാക്കളനവധി ഹാജരുണ്ടതിലന്നു

അത്പോലെ സൂഫികള്‍ കൂടുമേ അതില്‍ വന്നു.

പ്രത്യേകമായ് ഇവര്ക്കൊക്കെയും ബഹുമാനവും 

നല്കുയന്നതാ രാജാവ്‌ പല സമ്മാനവും.

മൌലിദ് ശരീഫോതുന്ന സമയം വന്നു 

ഇരിക്കുന്നതാ സദസ്സില്‍ മുളഫ്ഫറുമന്ന്‍ 

ചുരുക്കിപ്പറഞ്ഞാല്‍ മൂന്നു ലക്ഷം പൊന്ന 

പ്രതിവര്ഷവും മൌലിദ് കഴിക്കനെന്നാ 

ഇത് അല്‍ബിദായത്തുവന്നിഹായ യില്‍ നോക്കണെ  

ഒരുനൂറ്റിമുപ്പത്തേഴു പതിമൂന്നാക്കണേ 

നബിക്കുള്ള മൌലിദ് വീട്ടിലും ഓതേണ്ടത 

അതിനാല്‍ മുസ്വീബത്തൊക്കെയും നീങ്ങുന്നതാ

കള്ളന്റെ് ശല്യം തന്നെയും ഒതുങ്ങുന്നത 

ദാരിദ്ര്യവും നീങ്ങുന്നതായ്‌ കാണുന്നതാ.

ഹര്ഖും വബ ഇവയൊക്കെയും കാക്കുന്നത  

കണ്ണേറ് ഹസദും നീങ്ങുവാന്‍ ഉതകുന്നതാ."

            (അല്‍ മവാഹിബുല്‍ ജലിയ്യ).

ഓരോ വര്‍ഷവും നബിദിനാഘോഷത്തിനു വേണ്ടി മൂന്നു ലക്ഷത്തോളം ദീനാര്‍ മലികുല്‍ മുഹള്ളം മുളഫ്ഫര്‍ രാജാവ് ചിലവഴിച്ചിരുന്നു. ആദ്യമായി രാജപ്രൌടിയോടെ നബിദിനാഘോഷം സംഘടിപ്പിച്ചത് ഇദ്ദേഹമായിരുന്നു.മഹാനായ ഇബ്നു ദഹ്യ(റ) നബി(സ) യുടെ മൌലൂദ് രചിക്കുകയും അത് മുളഫ്ഫര്‍ രാജാവിനു സമര്പിക്കുക്കയും ചെയ്തു. അതിനു സമ്മാനമായി ആയിരം സ്വര്‍ണ നാണയങ്ങള്‍ നല്‍കി.

മഹാനായ മുളഫ്ഫര്‍ രാജാവ് ഹിജ്റ 549 മുഹര്‍റം 27 മൌസിലില്‍ ജനിച്ച ഇദ്ദേഹം ഹിജ്റ 630 റമളാന്‍ 14 വെള്ളിയാഴ്ച് ഇര്ബലില്‍ മരണപ്പെട്ടു. കൂഫയില്‍ അലി തങ്ങളുടെ ചാരത്ത് ഇദ്ദേഹത്തെ മറവ് ചെയ്തു.

Sunday, August 31, 2025

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെങ്കിൽ...

വെള്ളം ലഭിക്കാത്തിടത്ത് ആ വടി കൊണ്ട് പ്രവാചകന്മാർ ഒരു അടി വെച്ച് കൊടുത്തപ്പോള്‍ ശുദ്ധ ജലം ലഭിച്ചെങ്കില്‍... കാലിട്ടടിച്ചപ്പോള്‍ ഒരിക്കലും വറ്റാത്ത ജല പ്രവാഹമായി zazam ലഭിച്ചെങ്കിൽ...

ഒരൊറ്റ രാത്രിയില്‍ ഏഴാനാകാശവും കടന്ന് അള്ളാഹുവിനെ കണ്ട് ബുറാഖ് എന്ന വാഹനം തിരിച്ച് ഭൂമിയില്‍ എത്തിയെങ്കില്‍... ആയിരക്കണക്കിന് കാതം അകലെയുള്ള ബല്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം കണ്ണടച്ച് തുറക്കും മുമ്പ് അടുത്ത് എത്തിക്കാന്‍ സാധിച്ചെങ്കിൽ...

നീ വീട്ടിൽ ഉണ്ടാക്കി വെച്ച ഭക്ഷണം എന്താണെന്നും നാളെ നീ എന്ത് ചെയ്യും എന്നും പ്രവാചകന്മാർക്ക് പറയാൻ കഴിയമെങ്കിൽ...

ഒരു പുരുഷൻറെ സ്പർശനം ഖുർആനിലെ വനിതകൾക്ക് ഗർഭം ധരിക്കാൻ കഴിയുമെങ്കിൽ...

കണ്ടു പരിചയം ഇല്ലാത്ത കാലമില്ലാത്ത കാലത്ത് കായ്ക്കുന്ന അത്ഭുത പഴങ്ങളും മറ്റും അത്ഭുതകരമായി പ്രവാചകന്മാരുടെ മുന്നിലെത്തിക്കാൻ കഴിയുമെങ്കിൽ...

പ്രവാചകൻറെ തിരുകേശം അനക്കാനും ചലിപ്പിക്കാനും വലിപ്പം വെപ്പിക്കാനും അല്ലാഹുവിന് കഴിയില്ലേ...

എന്തിനാ സാറേ അവകാശങ്ങളെയും സൂര്യനെയും ചന്ദ്രനെയും യഥാവിധി യഥാസ്ഥാനത്ത് ചലിപ്പിച്ചു കൊണ്ടിരിക്കുന്ന ആ അല്ലാഹുവിന്...

ഭാര്യ ഭർത്താക്കന്മാരുടെ ദാമ്പത്യ ബന്ധത്തിൽ ജീവനുള്ള അണ്ടർ ബീജത്തെയും ഗർഭത്തിൽ നിക്ഷേപിച്ച് 10 മാസം ജീവനോടെ വളർത്തുന്ന  പത്തുമാസം വയറ്റിൽ വെച്ചുതന്നെ കൊടുക്കുന്ന അല്ലാഹുവിന് എന്തേ ഒരു ചെറിയ മുടി വലുതാക്കാനും അനക്കാനും കഴിയില്ലേ...

ഇങ്ങനെ തുടങ്ങി എണ്ണിയാലൊതുങ്ങാത്ത നമ്മള്‍ സാധാരക്കാര്‍ക്കാര്‍ക്ക് അവിശ്വസനീയം എന്ന് തോന്നിക്കാവുന്ന മുഅ്ജിസത് കറാമത്തുകള്‍ ഖുര്‍ആനിലും മറ്റ് പ്രമാണിക ഗ്രന്ഥങ്ങളിലും

രേഖപെടുത്തിയത് നിർബന്ധമായും വിശ്വസിച്ചു പോരുകയും

നമ്മുടെ നിത്യ ജീവിതത്തിലെ ഭൗതികമായ കാര്യങ്ങളിൽ നാം കാണുന്ന ഭൗതിക പ്രതിഭാസങ്ങൾ നേരിൽ കണ്ടു അനുഭവിക്കുകയും

ചെയ്യുന്ന സുന്നികളായ മുസ്ലിമിനെ സംബന്ധിച്ചോടുത്തോളം ഇത്തരം വിഷയങ്ങളള്‍ സുന്നി പണ്ഡിതന്‍ അവരോടായി പറഞ്ഞാല്‍ അതില്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കാന്തപുരം ഉസ്താദ് ഒരുപാട് ശിഷൃൻമാരുടെ ഉസ്താതും വലിയ ഇസ്ലാമിക പണ്ഡിതനുമാണ്.

അവരുടെ ജീവിതം മാതൃകയാക്കുന്ന അണികള്‍ക്കും ശിഷൃന്മാര്‍ക്കും അവര്‍ കളവ് പറയാറില്ല എന്നും അവര്‍ ഒന്നും പഠിക്കാതെ പറയാറില്ലെന്നും ഉറച്ച് വിശ്വസിക്കുന്നവരാണ്.

അത് കൊണ്ട് ഞങ്ങള്‍ക്ക് ഉസ്താദ് പറഞ്ഞത് സത്യവും വ്യക്തവും ആണെന്ന ബോധ്യം ഉണ്ട് .

ഞങ്ങളോട് ആ പറഞ്ഞത്  ആശങ്കകൾക്ക് വകയില്ലാത്ത വിധം വിശ്വസിക്കുകയും ചെയ്യും.അത് കണ്ട് കുരു പൊട്ടുന്ന നദിവി മടവൂര് ചലപി (സുമുജ).കളുടെ കുരു പൊട്ടി ഒലിക്കട്ടെ...കുറച്ച് കഴിഞ്ഞാല്‍ മാറി കൊള്ളും.

രഥുവി എന്ന ഷിയാ താരനെ കാന്തപുരത്തിന്റെ ഉയർച്ചയിലും വളർച്ചയിലും തലക്കനം തോന്നുന്നുവെങ്കിൽ പാറ പൊട്ടിക്കുന്ന തോട്ട എടുത്ത് ദുബ്റിലേക്ക് കയറ്റി തിരികൊളുത്തുക. അവൻറെ ചൊറിച്ചിലിനും കലിപ്പിനും പരിഹാരമാകും.

അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ* ✍️

 📚

*അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ*

✍️

അഷ്റഫ് സഖാഫി പള്ളിപ്പുറം 

_____________________________


     ഹുദൈബിയിൽ നിന്നും തിരുനബി ﷺ യും സംഘവും മടങ്ങുമ്പോൾ അവിടുന്ന് ചോദിച്ചു: 

"മിസ്റിലെ രാജാവായ മുഖൗഖിസിലേക്ക് എൻ്റെ കത്തുമായി ആരാണ് പോവുക?"

ഉടനെ ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) ചാടി എഴുന്നേറ്റ് ആസ്ഥാനം നേടിയെടുത്തു. തിരുനബി ﷺ നൽകിയ കത്തുമായി പുറപ്പെട്ടു. 


«بسم الله الرحمن الرحيم، من محمد بن عبد الله إلى المقوقس عظيم القبط، سلام على من اتبع الهدى، أما بعد: فإني أدعوك بدعاية الإسلام، أسلم تسلم، يؤتك الله أجرك مرتّين، فإن توليت فإنما عليك إثم القبط» أي الذين هم رعاياك، ويا أَهْلَ الْكِتابِ تَعالَوْا إِلى كَلِمَةٍ سَواءٍ بَيْنَنا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّهَ وَلا نُشْرِكَ بِهِ شَيْئاً وَلا يَتَّخِذَ بَعْضُنا بَعْضاً أَرْباباً مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ.


ഇതായിരുന്നു ആ കത്തിൽ അടങ്ങിയ സന്ദേശം. ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ഈ കത്ത് ഈജിപ്തിലെ അലക്സാഡ്രിയയിൽ വച്ച് ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) മുഖൗഖിസ് രാജാവിന് കൈമാറിയപ്പോൾ രാജാവ് ചോദിച്ചു: 

ما منعه إن كان نبيا أن يدعو على من خالفه وأخرجوه من بلده إلى غيرها أن يسلط عليهم،

" ഇദ്ദേഹം സത്യപ്രവാചകൻ ആണെങ്കിൽ നാട്ടുകാർ അദ്ദേഹത്തെ നാട്ടിൽ നിന്ന് പുറത്താക്കുമ്പോൾ അവർക്കെതിരെ ദുആ ചെയ്താൽ പോരായിരുന്നോ?!"


ഇത് കേട്ടപ്പോൾ ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) വേദക്കാരനായ ആ രാജാവിനോട് ചോദിച്ചു: 

ألست تشهد أن عيسى ابن مريم رسول الله؟ فما له حيث أخذه قومه فأرادوا أن يقتلوه أن لا يكون دعا عليهم أن يهلكهم الله تعالى حتى رفعه الله إليه؟ 

" ഈസാ (അ) അള്ളാഹുവിന്റെ ദൂതനാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലേ?, എന്നാൽ ഈസാ നബി (അ)ൻ്റെ ജനത അദ്ദേഹത്തെ പിടിച്ചു ശിക്ഷിക്കാനിരുന്നപ്പോൾ ഈസാ നബി (അ ) നും അവർക്കെതിരെ ദുആ ചെയ്താൽ പോരായിരുന്നോ?!"

അപ്രതീക്ഷിതമായി മറു ചോദ്യം കേട്ട് രാജാവ് പറഞ്ഞു:

أحسنت، أنت حكيم جاء من عند حكيم،

" ഓഹോ!, സമർത്ഥനായ പണ്ഡിതന്റെ അരികിൽ നിന്നും വന്ന നീയും സമർത്ഥനാണല്ലോ!"


തുടർന്ന് ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) തിരുനബി ﷺ യുടെ അധ്യാപനങ്ങൾ രാജാവിനെ ഉണർത്തി. അപ്പോൾ ആ കാര്യങ്ങളെല്ലാം തങ്ങളുടെ വേദപ്രകാരവും അദ്ദേഹം സത്യപ്രവാചകനാണെന്ന് അറിയിക്കുന്നതാണെന്ന് രാജാവ് സമ്മതിക്കുകയും ചെയ്തു. എന്നിട്ട് തിരുനബി ﷺ യിലേക്ക് അറബിയിൽ ഒരു കത്ത് എഴുതി. 


«بسم الله الرحمن الرحيم. لمحمد بن عبد الله من المقوقس عظيم القبط، سلام عليك. أما بعد: فقد قرأت كتابك، وفهمت ما ذكرت فيه وما تدعو إليه، وقد علمت أن نبيا قد بقي، وقد كنت أظن أنه يخرج بالشام، وقد أكرمت رسولك وبعثت لك بجاريتين لهما مكان في القبط عظيم وبثياب وأهديت إليك بغلة لتركبها، والسلام عليك»


"നിങ്ങൾ അയച്ച സന്ദേശം എനിക്ക് ലഭിക്കുകയും നിയുക്ത പ്രവാചകൻ വരാനിരിക്കുന്നുവെന്നും ഞാൻ അറിയുന്നു. എന്നാൽ അത് ശാമിൻ്റെ ഭാഗത്തു നിന്നുമാണ് പുറപ്പെടുക എന്ന് ഞാൻ നിനച്ചിരുന്നു. നിങ്ങളുടെ ദൂതർക്ക് പാരിതോഷികങ്ങളും വസ്ത്രങ്ങളും നൽകിയും ഖിബ്തികൾക്കിടയിൽ ഔന്നിത്യമുള്ള അടിമകളെ നൽകിയും ഞാൻ അവരെ ആദരിച്ചിട്ടുണ്ട്. അതോടൊപ്പം നിങ്ങൾക്ക് യാത്രക്ക് ഉപയോഗിക്കാവുന്ന ഒരു നല്ല കോവർ കഴുതയും (بغلة എന്ന് പ്രയോഗിക്കുന്നത് കോവർ കഴുതയെ കുറിച്ചാണ്. അന്ന് ലഭിച്ച ദുൽദുൽ എന്ന് പേരുള്ള ഈ കോവർ കഴുതയെ കുതിര എന്ന് പലരും പ്രയോഗിക്കുന്നു. അത് ഭാഷാപരമായി തെറ്റാണ്) ഞാൻ നിങ്ങൾക്ക് സമ്മാനമായി അയക്കുന്നു. നിങ്ങൾക്ക് രക്ഷ ഉണ്ടാകട്ടെ" 


തിരുനബി ﷺ സ്വന്തം അടിമയായ ഉപയോഗിച്ചിരുന്ന മാരിയത്തുൽ ഖിബ്തിയ്യയ്യും ഹസ്സാൻ (റ) ന്  നൽകിയ സീരീൻ എന്ന അടിമ സ്ത്രീയും ഈ രാജാവിൻ്റെ സമ്മാനത്തിൽ ലഭിച്ചതായിരുന്നു. 100 സ്വർണനാണയങ്ങളും അഞ്ചു കൂട്ടം വസ്ത്രങ്ങളും വിലയേറിയ സുഗന്ധങ്ങളും ഇതോടൊപ്പം ലഭിച്ചിരുന്നു.


തിരുനബി ﷺ യുടെ പ്രവാചകത്വം മനസ്സിലാക്കാൻ പല കാര്യങ്ങളും മുന്നിലുണ്ടായിട്ടും ഒരുപാട് സമ്മാനങ്ങൾ രാജാവ് എന്ന നിലയിൽ കൊടുത്തയച്ചിട്ടും അദ്ദേഹം തിരുനബി ﷺ യെ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. ഈ ഭരണാധികാരിയെ കുറിച്ച് 

ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) തിരുനബി ﷺ വിവരം അറിയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: 

«ضنّ الخبيث بملكه، ولا بقاء لملكه» .


"ആ നീചൻ നിലനിൽപ്പില്ലാത്ത അവൻ്റെ  അധികാരം കൊണ്ട് ചതിയിൽപ്പെട്ടു." 

 

അധികാരത്തിൻ്റെ അപ്പകഷ്ണങ്ങൾക്കു മുമ്പിൽ ഈമാനെന്ന വിലമതിക്കാനാവാത്ത മുത്തിനെ ഒരുവേള പോലും വിലകുറച്ച് കാണരുതെന്ന് ചരിത്രത്തിൻ്റ താളുകൾ നമ്മെ ഉണർത്തുന്നു.

Saturday, August 30, 2025

ജന്മദിനാഘോഷം മക്കയിലുമുണ്ട്*

 *തിരു ജന്മദിനാഘോഷം മക്കയിലുമുണ്ട്*


ﷺﷺﷺ

ബഹുമാനപെട്ട ഇബ്നു ജുബൈർ പറയുന്നു.

മക്കയിലെ ഏറ്റവും പ്രധാനപെട്ട സ്ഥലമാണ് തിരു നബി صلى الله عليه وسلم

ജനിച്ച സ്ഥലം .അത് തിരുശരീരത്തിന് ﷺ

ആദ്യമായി സ്പർശന മേൽക്കാൻ ഭാഗ്യം ലഭിച്ച മണ്ണാണ് - അവിടെ ഒരു പള്ളിയുമുണ്ട്.

صلى الله عليه وعلى إله وأصحابه الكرام

റബി ഉൽ അവ്വൽ മാസത്തിലും അതിലെ തിങ്കളാഴ്ച്ചയും 

ആ ബറക്കത്താക്കപെട്ട സ്ഥലം തുറക്കുകയും ജനങ്ങൾ ആ പുണ്യസ്ഥലത്തേക്ക് പ്രവേശിച്ച്  ബറക്കത്തെടുക്കുകയും ചെയ്യും

കാരണം അത് മുത്ത് നബിﷺ

യുടെ മൗലിദിന്റെ മാസമാണ്.

അവിടെന്നു ജനിച്ച ദിവസമാണ്.

മഹത്ത്വമുള്ള എല്ലാ സ്ഥലങ്ങളും അന്ന് തുറന്ന് കൊടുക്കും. അത് മക്കയിൽ എന്നും പ്രശസ്തമാണ്.

(റഹലത്ത് ഇബ്നു ജുബൈർ 1/91)

ومن مشاهدها الكريمة أيضا مولد النبي صلى الله عليه وسلم والتربة الطاهرة التي هي أول تربة مست جسمه الطاهر بنى عليه مسجد لم ير أحفل بناء منه أكثره ذهب منزل به والموضع المقدس الذي سقط فيه صلى الله عليه وسلم ساعة الولادة السعيدة المباركة التي جعلها الله رحمة للأمة أجمعين محفوف بالفضة فيالها تربة شرفها الله بان جعلها مسقط أطهر الأجسام ومولد خير الآنام صلى الله عليه وعلى إله وأصحابه الكرام وسلم تسليما.

 يفتح هذا الموضع المبارك فيدخله الناس كافة متبركين به في شهر ربيع الأول ويوم الإثنين منه لأنه كان شهر مولد النبي صلى الله عليه وسلم وفي اليوم المذكور ولد صلى الله عليه وسلم وتفتح المواضع المقدسة المذكورة كلها وهو يوم مشهور بمكة دائما.

اسم الکتاب : رحلة ابن جبير - ط دار بيروت المؤلف : ابن جبير    الجزء : 1  صفحة : 91

ﷺﷺﷺ

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t

Friday, August 29, 2025

മൽപ്പിടുത്തത്തിൽ ജയിക്കുന്നവനല്ല, കോപം വരുമ്പോള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണ് ശക്തൻ

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്*

*Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️*


*🌹Tweett 1172🌹*


മൽപ്പിടുത്തത്തിൽ ജയിക്കുന്നവനല്ല, കോപം വരുമ്പോള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണ് ശക്തൻ എന്ന വിശ്രുതമായ ഒരു സന്ദേശം തിരുനബിﷺ കൈമാറിയിട്ടുണ്ട്. ആത്മനിയന്ത്രണത്തിനും പൈശാചിക ബോധങ്ങളോടുള്ള ചെറുത്തുനിൽപ്പിനും എത്ര ശക്തിയും ശൗര്യവും ആവശ്യമുണ്ട് എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ജിഹാദിന്റെ ആത്മാവും അടിത്തറയും ഇവിടെയാണ് നിലകൊള്ളുന്നത്. അനിവാര്യമായ ഘട്ടങ്ങളിൽ പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ സായുധ ഇടപെടലുകളെ മാത്രം ജിഹാദായി അവതരിപ്പിക്കുകയോ, പടക്കളത്തിലെ പോരാട്ടമാണ് ജിഹാദ് എന്ന് നിർണയിക്കുകയോ ചെയ്യുക വഴി ഏറ്റവും വലിയ ആത്മസമരത്തെ അവഗണിച്ചു മാറ്റിയത് പോലെയാണ് പൊതുവായനകളും പൊതുബോധങ്ങളും രൂപപ്പെട്ടുവന്നത്. 


           നന്മകളുടെ സമുദ്ധാരണത്തിനും തിന്മകളെ ഇല്ലായ്മ ചെയ്യുന്നതിനും പ്രബോധന വഴിയിൽ നിലകൊള്ളുന്നവർ മുഴുവൻ ഒരർത്ഥത്തിൽ ജിഹാദ് നിർവഹിക്കുന്നവരാണ്. അശരണരെ സഹായിക്കുക, രോഗികൾക്ക് സഹായങ്ങൾ എത്തിച്ചു കൊടുക്കുക, ആശ്രയം ആവശ്യമുള്ളവർക്ക് ആശ്രയം നൽകുക, വിധവകളുടെയും അനാഥരുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുക, സാമൂഹിക നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക, മാതാപിതാക്കളിൽ നിന്ന് സേവനം ആവശ്യമുള്ളവർക്ക് സേവനം ചെയ്യുക തുടങ്ങിയുള്ള കാരുണ്യ ക്ഷേമ പ്രവർത്തനങ്ങൾ മുഴുവനും ജിഹാദിന്റെ ഗണത്തിൽ പെടും. പ്രായാധിക്യമുള്ള മാതാപിതാക്കളുടെ കാര്യത്തിൽ ശ്രദ്ധയോടെ കഴിയുന്നതും പരിപാലനം നിർവഹിക്കുന്നതും ഒരു ജിഹാദാണെന്ന് ഹദീസിന്റെ ഭാഷകളിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാകും. 


                നിർമാണപരമായ സങ്കേതത്തെ സംഹാരത്തിന്റെയും സംഘട്ടനത്തിന്റെയും പര്യായമായി അവതരിപ്പിക്കപ്പെട്ടു എന്നത് ദുഃഖകരമായ ഒരു യാഥാർത്ഥ്യമാണ്. 


             സായുധ സമരം അനിവാര്യമായ ഘട്ടങ്ങളിൽ പ്രതിരോധത്തിന്റെയും രാഷ്ട്ര സുരക്ഷയുടെയും ഭാഗമായി ഇടപെടലുകൾ നടത്തുന്നതിനും ഇസ്‌ലാം വിരോധിക്കുന്നില്ല. എന്നാൽ യാതൊരു വിധേനയുമുള്ള ആക്രമണത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുമില്ല. യുദ്ധത്തെ കൊതിക്കരുതെന്നും ശത്രുവിനെ കണ്ടുമുട്ടാൻ ആഗ്രഹിക്കരുതെന്നും അനിവാര്യമായ ഘട്ടങ്ങളിൽ ആയുധം എടുക്കേണ്ടി വന്നാൽ കണിശമായ ചില യുദ്ധധാർമികതകൾ പാലിക്കണമെന്നും പ്രവാചകനുംﷺ ഇസ്‌ലാമും നിരീക്ഷിക്കുന്നു. നിർദ്ദേശിക്കപ്പെടുന്ന നിബന്ധനകൾ പാലിച്ചുകൊണ്ട് ഒരു സായുധ സമരം തന്നെ വലിയ പ്രയാസകരമാണ്. അത്രമേൽ ശ്രദ്ധയും സൂക്ഷ്മതയുമാണ് പടക്കളത്തിൽ പാലിക്കേണ്ട മര്യാദകളായി പ്രവാചകൻﷺ മുന്നോട്ടുവെക്കുന്നത്. 


       വർഗീയ വംശീയ വിചാരങ്ങളിലൂടെ ഉന്മൂലനത്തിന് ഇറങ്ങുന്ന ഒരു സംഘത്തിനും ന്യായീകരിക്കാവുന്ന ഒരു പ്രയോഗവും സമീപനവും തിരുനബിﷺയുടെ പാഠശാലയിൽ നിന്നുണ്ടായിട്ടില്ല. ലക്ഷക്കണക്കിന് നിരപരാധികൾ കുടിയൊഴിപ്പിക്കപ്പെടുകയും സിവിലിയന്മാർ ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്യുന്ന ആധുനിക യുദ്ധ സമവാക്യങ്ങളുടെ ഏഴ് അയലത്തുപോലും ഇസ്‌ലാമിൻ്റെ ഏതെങ്കിലും ഒരു സൈനിക  പ്രതിരോധത്തെ ചേർത്തുവച്ചുകൊണ്ട് വായിക്കാനാവില്ല. നാമിത് വായിച്ചു കൊണ്ടിരിക്കുമ്പോഴും ലോകത്തെ മുഴുവൻ യുദ്ധനൈതികതയും എന്തിനേറെ അടിസ്ഥാന മനുഷ്യ നിയമങ്ങളും പോലും ലംഘിക്കപ്പെട്ടു ലക്ഷങ്ങൾ പട്ടിണി കിടക്കുകയും 10000 കൊല്ലപ്പെടുകയയും ചെയ്തുകൊണ്ടിരിക്കുന്നു.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet1172

നബിദിനാഘോഷം. ഇമാം അസ്ഖലാനി ഇമാം സഖാവി ഇമാം സുയൂത്വി رضي الله عنهم

 


*നബിദിനാഘോഷം.

ഇമാം അസ്ഖലാനി  ഇമാം സഖാവി ഇമാം സുയൂത്വി رضي الله عنهم  

====================

*നബിദിനാഘോഷ പരിപാടികൾ എങ്ങനെ നടത്തണമെന്ന് ലോക പ്രശസ്ത ഹദീസ് പണ്ഡിതൻ സ്വഹീഹുൽ ബുഖാരിയുടെ പ്രശസ്ത വ്യാഖ്യാനം ഫത്ഹുൽ ബാരി എഴുതിയ ഹാഫിള് ഇമാം ഇബ്നു ഹജർ അസ്കലാനി (റ)

വിവരിച്ചതായി ശിഷ്യൻ ഇമാം ഹാഫിളു സഖാവി വിശദീകരിക്കുന്നു*

ഇമാം ഹാഫിളു സുയൂത്തി റ

യും ഇത് വിവരിച്ചിട്ടുണ്ട്.


സ്വഹീഹുൽ ബുഖാരിയിൽ ഉള്ള  ഹദീസ് ഖിയാസ് ചെയ്തു കൊണ്ട് നബി ദിനാഘോഷത്തിന് തെളിവ് ആണ് എന്ന് വിവരിച്ചതിനു ശേഷം

*നബി ദിനാഘോഷം എങ്ങനെയൊക്കെ ആവണം എന്നും, ഏതൊക്കെ പരിപാടികൾ നടക്കണമെന്നും മഹാനവർകൾ തുടർന്ന് വിശദീകരിക്കുന്നത് കാണാം*


*'മൗലിദാഘോഷം അല്ലാഹുവിന് നന്ദി ചെയ്യുന്നതിനെ ബോധ്യപ്പെടുന്ന കാര്യങ്ങളുടെ മേലിൽ  ചുരുക്കപെടേണ്ടത്'.* 

*'അത് ഖുർആൻ പാരായണത്തിന് മേലിലും, ഭക്ഷണം ഉണ്ടാക്കി കൊടുക്കലും, സ്വദഖ ചെയ്യുന്നതിനാലും, നബി  ﷺ തങ്ങളുടെ മദ്ഹുകൾ പാടി പുകഴ്ത്തുക എന്നതിനാലും, അതു പോലെ ദുനിയാവിനെ പരിത്യജിക്കാൻ  ഉതകുന്ന കാര്യങ്ങൾ പറഞ്ഞും ചെയ്യുക'*


*'ജനങ്ങളുടെ ഹൃദയത്തെ നന്മ പ്രവർത്തിക്കുന്നതിലേക്കും, ആഖിറത്തിലേക്ക് അമലുകൾ ചെയ്യുന്നതിനു വേണ്ടിയും ഉതകുന്ന രീതിയിലുള്ള സംസാരങ്ങൾ ആയിരിക്കണം നബിദിനാഘോഷ പരിപാടികളിൽ നടക്കേണ്ടത്' എന്നുകൂടി മഹാനവർകൾ രേഖപ്പെടുത്തി.*

*എന്നാൽ അതു കൂടാതെ മൗലിദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മറ്റു കാര്യങ്ങൾ ഇതൊക്കെയാണ്  "ഗാനാലാപനങ്ങൾ  അതു പോലുള്ള മറ്റു വിനോദങ്ങളും, സാധാരണ ഗതിയിൽ ഹലാലായ കാര്യങ്ങളും, അതേ സമയം മൗലിദ് ആഘോഷത്തിൻറെ ദിവസം അതു കൊണ്ട് പ്രത്യേകം സന്തോഷം ഉണ്ടാക്കുന്നതും ആണെങ്കിൽ അത്തരം പരിപാടികൾ  നടത്തുന്നതിൽ യാതൊരു തകരാറും ഇല്ല.*

 മൗലിദ് ആഘോഷത്തിലേക്ക് അത്തരം പരിപാടികൾ നടത്തപ്പെടുന്നതിന് യാതൊരു വിരോധവും ഇല്ലെന്ന് സംശയലേശമന്യേ മഹാനായ ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) രേഖപ്പെടുത്തുന്നു.*


*അതേസമയം ഹറാമായതോ, കറാഹത്തായതോ ആയ ഒരു കാര്യം ആണെങ്കിൽ അത് തടയപ്പെടുക തന്നെ വേണം. അതു പോലെ ഖിലാഫുൽ ഔലയും ആയ കാര്യങ്ങൾ ആണെങ്കിൽ അത്തരം കാര്യങ്ങൾ തടയപ്പെട്ടണ്ടതാണ്..* 

*وَأَمَّا مَا يُعْمَلُ فِيهِ فَيَنْبَغِي أَنْ يُقْتَصَرَ فِيهِ عَلَى مَا يُفْهِمُ الشُّكْرَ لِلَّهِ تَعَالَى مِنْ نَحْوِ مَا تَقَدَّمَ ذِكْرُهُ مِنَ التِّلَاوَةِ وَالْإِطْعَامِ وَالصَّدَقَةِ وَإِنْشَادِ شَيْءٍ مِنَ الْمَدَائِحِ النَّبَوِيَّةِ وَالزُّهْدِيَّةِ الْمُحَرِّكَةِ لِلْقُلُوبِ إِلَى فِعْلِ الْخَيْرِ وَالْعَمَلِ لِلْآخِرَةِ، وَأَمَّا مَا يَتْبَعُ ذَلِكَ مِنَ السَّمَاعِ وَاللَّهْوِ وَغَيْرِ ذَلِكَ فَيَنْبَغِي أَنْ يُقَالَ: مَا كَانَ مِنْ ذَلِكَ مُبَاحًا بِحَيْثُ يَقْتَضِي السُّرُورَ بِذَلِكَ الْيَوْمِ لَا بَأْسَ بِإِلْحَاقِهِ بِهِ، وَمَا كَانَ حَرَامًا أَوْ مَكْرُوهًا فَيُمْنَعُ، وَكَذَا مَا كَانَ خِلَافَ الْأَوْلَى. انْتَهَى*

*الأجوبة المرضية فيما سئل (فتاوى السخاوي📚) رحمه الله* 

*ص : 1118*

*الحاوي للفتاوي*📚

*المؤلف: عبد الرحمن بن أبي بكر، جلال الدين السيوطي (المتوفى: 911هـ)*


*ഇവിടെ നാം കാണുന്നത് ലക്ഷക്കണക്കിന് ഹദീസുകൾ മനപ്പാഠം പഠിച്ച, ഏകദേശം 600 വർഷങ്ങൾക്കു മുമ്പ്  വഫാത്തായ മുസ്ലിം ലോകം സാർവ്വത്രികമായി അവലംബിക്കുന്ന ലോക പ്രശസ്തനായ ഇമാം ഇബ്നു ഹജർ അസ്കലാനി (റ) മൗലിദ് ആഘോഷത്തിന് തെളിവ് നിരത്തുന്നതും, മൗലിദാഘോഷ പരിപാടിയിൽ എങ്ങനെയൊക്കെ പരിപാടികൾ നടത്തണമെന്ന് വിശദീകരിക്കുന്നതുമാണ്*

Aslam Kamil Saquafi parappanangadi

*ബിദ്അത്ത്* ചോദ്യം :ഇന്ന് മതം പൂർത്തിയാക്കി തന്നു എന്ന ആയത്ത് ഇറങ്ങിയതിനു ശേഷം പുതിയ ആചാരങ്ങൾ ഇസ്ലാമിക പ്രമാണങ്ങളോട് യോജിച്ചു എന്നതിന് കൊണ്ടുവരുന്നത് ശരിയാണോ ?

 *ബിദ്അത്ത്*

ചോദ്യം :ഇന്ന് മതം പൂർത്തിയാക്കി തന്നു എന്ന ആയത്ത് ഇറങ്ങിയതിനു ശേഷം പുതിയ ആചാരങ്ങൾ ഇസ്ലാമിക പ്രമാണങ്ങളോട് യോജിച്ചു എന്നതിന് കൊണ്ടുവരുന്നത് ശരിയാണോ ?

മറുപടി :

ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി 

ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'

ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ

ഉസ്മാൻ رضي الله عنه അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അംഗീ കരിച്ചു എന്ന ബുഖാരി  رضي الله عنه യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.

ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ

ബാങ്കിന്റെ നേരെ  വാചകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്

ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،

*നബി ﷺ

യുടെ കാലത്ത് ഇല്ലാത്തതിയിരുന്നു* ഇത്

* ബിദ്അത്ത് എന്ന് പറയും* *പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.*

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(رضي الله عنه) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.

 അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി)

ചുരുക്കത്തിൽ നബിﷺ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അംഗീകരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്

ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം

അത് പാടില്ല അനാചാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '

അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.

ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാചാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്.

അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആചാരമടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.

ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി  ﷺകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻഗാമികളും അംഗീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.


*ഒഹാബികൾ മറുപടി പറയുമോ?*

*ഉസ്മാൻ റ  നടപ്പിലാക്കിയ രണ്ടാം വാങ്ക് ബിദ്അത്താണോ* ?

*നബി സ്വ യുടെ കൽപ്പന ഇല്ലാത്ത രണ്ടാം വാങ്ക് നടപ്പിലാക്കിയ ഉസ്മാൻ റ കാലത്തുണ്ടായിരുന്ന സ്വഹാബികൾ മുബ്ത്തദി ഉകളാണോ* ?

Aslam Kamil Saquafi parappanangadi 

Thursday, August 28, 2025

ബിദ്അത്ത് ഹസന എന്നാൽ മദ്രസ പോലെ പുതിയ ബിൽഡിംഗ് നിർമാണം പോലെയുള്ളത് മാത്രമേ* ?

 

*ബിദ്അത്ത് ഹസന എന്നാൽ മദ്രസ പോലെ പുതിയ ബിൽഡിംഗ് നിർമാണം പോലെയുള്ളത്  മാത്രമേ* ?

Aslam Kamil Saquafi  parappanangadi

ബിദ്അത്ത് ഹസന എന്നാൽ
പുതിയ ബിൽഡിംഗ്  കെട്ടി അറിവ് പഠിപ്പിക്കും പോലെ പുതിയ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള രീതികൾക്ക് മാത്രമേ പറയൂ ദിക്ർ സദസ്സോ ഖുർആൻ സദസ്സോ മൗലൂദ് സദസ്സോപ്രത്യേക സമയത്തു നടത്തിയാൽ അത് ബിദ്അത്ത് ഹസന അല്ല എന്നാണ് വഹാബി പുരോഹിതന്മാർ പറയാറുള്ളത്.
എന്നാൽ ബിദ്അത്ത് ഹസന എന്നാൽ നബി തങ്ങളെ കാലത്ത് ഇല്ലാത്ത പുതിയ ശൈലി മാത്രമല്ല മറിച്ച് ഉസ്മാൻ എന്നവർرضي الله عنه വെള്ളിയാഴ്ച നടപ്പാക്കിയ രണ്ടാം വാങ്ക്
ബിദ്അത്ത് ഹസനെയാണെന്ന്
ലോക പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതോടുകൂടെ മദ്രസ നിർമ്മാണം പോലെയുള്ള പുതിയ ശൈലി മാത്രമേ ബിദ്അത്ത് ഹസനയിൽ പെടുകയുള്ളൂ എന്ന വാദം പൊളിഞ്ഞു പാളീസായി

ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി
ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'
ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ

ഉസ്മാൻ رضي الله عنه അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു
കാര്യം അതിന്റെ മേൽ അംഗീ കരിച്ചു എന്ന ബുഖാരി  رضي الله عنه യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.
ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ
ബാങ്കിന്റെ നേരെ  വാചകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്
ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،
*നബി ﷺ
യുടെ കാലത്ത് ഇല്ലാത്തതിയിരുന്നു* ഇത്
* ബിദ്അത്ത് എന്ന് പറയും* *പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.*
നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(رضي الله عنه) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.
അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി)
ചുരുക്കത്തിൽ നബിﷺ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അംഗീകരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്
ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം
അത് പാടില്ല അനാചാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '
അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.
ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാചാരമാണ്  എന്ന് പറഞ്ഞ് നബി ﷺ
തടയാറില്ലന്നും വ്യക്തമാണ്.
അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ
ഇത്തരം നല്ല ആചാരമടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.
ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി  ﷺകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻഗാമികളും അംഗീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.

*ഉസ്മാൻ رضي الله عنه  നടപ്പിലാക്കിയ രണ്ടാം വാങ്ക് ബിദ്അത്താണോ* ?

*നബി ﷺയുടെ കൽപ്പന ഇല്ലാത്ത രണ്ടാം വാങ്ക് നടപ്പിലാക്കിയ ഉസ്മാൻ റ കാലത്തുണ്ടായിരുന്ന സ്വഹാബികൾ മുബ്ത്തദി ഉകളാണോ* ?

ഈ ചോദ്യത്തിന് മുമ്പിൽ ഉത്തരം മുട്ടിയ ഒരു വഹാബിയുടെ
മറുപടി കാണുക

*സഹാബത്തിനെ പിൻപറ്റണമെന്ന് തിരുനബി കൽപ്പിച്ചിട്ടില്ലേ*

ഇയാളോട് നമുക്ക് പറയാനുള്ളത്

*നബി  തങ്ങൾﷺ കൽപ്പിക്കാത്ത
അടിസ്ഥാന തത്വങ്ങളോട് യോജിച്ച പുതിയ ബിദ്അത്ത് ഹസനത്ത് നടപ്പിലാക്കുന്നത് അനുവദനീയമാണെന്ന് സഹാബത്തിന്റെ ഇജ്മാ കൊണ്ടും പ്രവർത്തിയിൽ നിന്നും മനസ്സിലായി* +

*സഹാബത്തിനെ പിൻപറ്റണമെന്ന് തിരുനബി കൽപ്പിച്ചു.* . =
*അപ്പോൾ നബിﷺ തങ്ങൾ കൽപ്പിക്കാത്ത
അടിസ്ഥാന തത്വങ്ങളോട് യോജിച്ച പുതിയ ബിദ്അത്ത് ഹസനത്ത് നടപ്പിലാക്കുന്ന വിശയത്തിലും  സഹാബത്തിനെ പിൻപറ്റണമെന്നത് തിരു നബി ﷺ
യുടെ കൽപ്പനയുമാണ്*.

ﷺﷺﷺ

Wednesday, August 27, 2025

ബുർദ ആശയ വിവർത്തനം* Part:1 ഫസ്വല് 1

 


*ബുർദ ആശയ വിവർത്തനം*

Part:1

ഫസ്വല് 1


* അനുരാഗം

Aslam Kamil Saquafi parappanangadi

1:امن تذكر جيران بذي سلم

ദീസലം എന്ന പ്രദേശത്തുള്ള അയൽവാസികളെ (ഇഷ്ടക്കാരെ ) ഓർത്തതിനാലാണോ ?

.......

(അതായത് മുത്ത് നബിയെ ഓർത്തിട്ടാണോ ?)

 (ദീ സലം എന്നത് മദീനയുടെ അരികിലുള്ള ഒരു നാടിൻറെ പേരാണ് )

 مزجت دمعا جري من مقلة بدم

കൺതടത്തിൽ നിന്നു ഒഴുകിക്കൊണ്ടിരിക്കുന്ന കണ്ണുനീരിന് നീ ചോരയോട് ചാലിച്ചത്

2 :ام هبت الريح من تلقاء كاظمة

അതല്ല കാളിമയുടെ ഭാഗത്തുനിന്ന് കാറ്റടിച്ചു വീശിയത് കൊണ്ടാണോ ?

(كاظمة

എന്നത് മദീനയുടെ അരികിലുള്ള ഒരു നാടിൻറെ പേരാണ് )


واومض البرق في الظلماء من اظم

ഇളം താഴ് വരയിൽ നിന്നും കൂരിരുട്ടിൽ മിന്നൽ ലങ്കിയതാണോ ?

3:فمالعينيك ان قلت اكففا همتا

അത് രണ്ടും അല്ലെങ്കിൽ നിങ്ങളുടെ രണ്ട് നയനങ്ങൾക്ക് എന്തുപറ്റി?

നിങ്ങൾ  കരച്ചിൽ അടക്കൂ എന്ന് നീ പറഞ്ഞാൽ അത് ഒഴുകുകയാണല്ലോ


 وما لقلبك ان قلت استفق يهم

നിൻറെ മനസ്സിന് എന്തുപറ്റി? നീ ബോധം തെളിയൂ എന്ന് നീ പറഞ്ഞാൽ അത് പ്രേമ പരവശൻ ആവുകയാണല്ലോ

4:ايحسب الصب ان الحب منكتم

അനുരാഗ ഭക്തനായ മനുഷ്യൻ വിചാരിക്കുകയാണോ നിക്ഷചയം  പ്രേമം മറച്ചുവെക്കാൻ പറ്റുമെന്ന്


 ما بين منسجم منه ومضطرم

തീപിടിച്ച മനസ്സിന്റെയും ഒഴുകുന്ന കണ്ണീരിന്റെയും ഇടയിലായി (അത് മറക്കാൻ പറ്റും എന്ന് കരുതുന്നുണ്ടോ )

5:لولا الهوى لم ترق دمعا على طلل

പ്രേമം ഉണ്ടായിരുന്നില്ലെങ്കിൽ ഇഷ്ടക്കാരുടെ വീടിൻറെ അവശിഷ്ടത്തെ ഓർത്തതിന്റെ പേരിൽ നീ ഒരിക്കലും കണ്ണുനീർ വാർക്കുമായിരുന്നില്ല.

 ولا ارقت لذكر البان والعلم

പ്രേമിക്കപ്പെടുന്ന (മുത്ത്നബി) ആളുടെ പൈൻ മരവും ആ പ്രദേശത്തുള്ള പർവ്വതങ്ങളും ഓർത്തതിന്റെ പേരിൽ നീ ഉറക്കം വരാതിരിക്കുമായിരുന്നില്ല.

6:فكَيفَ تُنْكِرُ حُبًّا بَعْدَمَا شَهِدَتْ

بِهِ عَلَيْكَ عُدُولُ الدَّمْعِ وَالسَّقَمِ

മനോരോഗവും കണ്ണീരും ആകുന്ന സാക്ഷികൾ അങ്ങയുടെ മേലിൽ അനുരാഗം ഉണ്ട് എന്ന് സാക്ഷ്യം നിന്നതിനു ശേഷം നീ  എങ്ങിനെയാണ് അനുരാഗത്തെ നിഷേധിക്കുന്നത്

7:وَأَثْبَتَ الْوَجْدُ خَطَّيْ عَبْرَةٍ وَضَنى

مِثْلَ الْبَهَارِ عَلَى خَدَّيْكَ وَالْعَنَمِ

മഞ്ഞയും ചുവന്നതുമായ രണ്ട് പനനീരുകൾ പോലെ

വിലാപത്തിന്റെയും ദൗർബല്യത്തിന്റെയും രണ്ടു വരകളെ  അങ്ങയുടെ രണ്ട് കവിളിന്റെ മേൽ അനുരാഗം സ്ഥിരപ്പെടുത്തിയതിന് ശേഷം

(അങ്ങ് അനുരാഗത്തെ നിഷേധിക്കുകയാണോ ? )


8:نَعَمْ سَرَى طَيْفُ مَنْ أَهْوَى فَأَرَّقَنِي

അതെ (ഞാൻനിഷേധിക്കുന്നില്ല.)

ഞാൻ പ്രേമിക്കുന്നവന്റെ അനുരാഗം എന്നെ കൊള്ളെ വന്നിരിക്കുന്നു  ആ പ്രതിരൂപം എൻറെ ഉറക്കം കെടുത്തുന്നു

وَالْحُبُّ يَعْتَرِضُ اللَّذَاتِ بِالأَلَمِ

പ്രണയം എന്നത് ആനന്ദങ്ങൾക്ക് വേദനയുമായി വരുന്നതാണ്.

9:يَا لأَئِمِي فِي الْهَوَى العُذْرِيِّ مَعْذِرَةً

مِنِّي إِلَيْكَ وَلَوْ أَنْصَفْتَ لَمْ تَلْمِ

ഈ അനിയന്ത്രിതമായ പ്രണയത്തിൻറെ കാര്യത്തിൽ എന്നെ കുറ്റപ്പെടുത്തുന്നവനെ ഈയുള്ളവൻ താങ്കളോട് ക്ഷമാപണം നടത്തുന്നു നീ  ക്ഷ്പക്ഷത പാലിച്ചിരുന്നെങ്കിൽ നീ എന്നെ കുറ്റപ്പെടുത്തുമായിരുന്നില്ല

10:عَدَتْكَ حَالِيَ لَا سِرِّي بِمُسْتَتِرٍ

عَنِ الْوُشَاةِ وَلَا دَائِي بِمُنْحَسِمِ

എൻറെ ഈ അവസ്ഥ നിനക്ക് എത്തി.

എൻറെ പ്രണയ രഹസ്യം ആക്ഷേപകരെ തൊട്ട് മറഞ്ഞു നിൽക്കുന്നില്ല.എൻറെ പ്രണയ രോഗം അത് മുറിയുന്നതല്ല.

11:محَضْتَنِي النَّصْحَ لَكِنْ لَسْتُ أَسْمَعُهُ

നീ എന്നോട് ഉപദേശത്തെ തനിപ്പിച്ചിരിക്കുന്നു പക്ഷേ ഞാൻ അത് കേൾക്കുന്നില്ല

إِنَّ الْمُحِبَّ عَنْ الْعُدَّالِ فِي صَمَمِ

കാരണം നിശ്ചയം കാമുകൻ ആക്ഷേപകരെ തൊട്ട് ബധിരതയിലാണ്.


12:إِنِّي اتَّهَمْتُ نَصِيحَ الشَّيْبِ فِي عَذَلٍ

എന്നെ കുറ്റപ്പെടുത്തുന്ന വിഷയത്തിൽ എന്നോട് കൂറുള്ള നരയെ ഞാൻ തെറ്റിദ്ധരിച്ചു പോയി

وَالشَّيْبُ أَبْعَدُ فِي نُصْحٍ عَنِ التهُم


നരബാധ  കൂറുപുലർത്തുന്നതിൽ തെറ്റിദ്ധരിക്കലിനെ തൊട്ട്എത്രയോ അകലെയാണ് എന്നിട്ടും (ഞാൻ തെറ്റിദ്ധരിച്ചു പോയി )


Aslam Kamil Saquafi parappanangadi


ബുർദ ആശയ വിവർത്തനം* ദേഹേച്ഛ ഫസ്വല് 2 Part 2

 *ബുർദ ആശയ വിവർത്തനം*

ദേഹേച്ഛ

ഫസ്വല് 2

Part 2



Aslam Kamil Saquafi parappanangadi



13.فَإِنَّ أَمَّارَتِي بِالسُّوءِ مَا اتَّعَظَتْ

തിന്മ കൽപ്പിക്കുന്ന എൻറെ ശരീരം അത് ഉൽബുദ്ധത നേടിയില്ല


 مِنْ جَهْلِهَا بِنَذِيرِ الشَّيْبِ وَالهَرَمِ

നരയും വാർദ്ധക്യവും ആകുന്ന മുന്നറിയിപ്പ് കാരനെ കൊണ്ടുള്ള അജ്ഞത കാരണത്താൽ (ഉൽബുദ്ധത നേടിയില്ല)


14.وَلَا أَعَدَّتْ مِنَ الْفِعْلِ الْجَمِيلِ

സുകൃതങ്ങളായ പ്രവർത്തനങ്ങൾ (അതായത് സൽക്കാരം )ആ ശരീരം ഒരുക്കിയില്ല


 قِرَى ضَيْفِ أَلَمَّ بِرَأْسِي غَيْرَ مُحْتَشِمِ

ലജ്ജയില്ലാതെ എൻറെ തലയിൽ വന്നിറങ്ങിയ അതിഥിക്കുള്ള സൽക്കാരം (അത് ഒരുക്കിയില്ല)

15.لَوْ كُنْتُ أَعْلَمُ أَنِّي مَا أُوَقِّرُهُ 

ആ അതിഥിയെ ഞാൻ ബഹുമാനിക്കുല്ലെന്ന് ഞാൻ മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ


كَتَمْتُ سِرًّا بَدَا لِي مِنْهُ بِالْكَتَمِ

നീല അമരി (മുടിയിൽ ചായം തേക്കുന്ന ഒരു ചായം)കൊണ്ട് ആ നരയാകുന്ന രഹസ്യത്തെ ഞാൻ മറച്ചുവെക്കുമായിരുന്നു.

16.مَنْ لِي بِرَدَّ جِمَاحٍ مِنْ غَوَايَتِهَا

അനുസരണക്കേട് കാണിക്കുന്ന എൻറെ ദുഷ്ട മനസ്സിന്റെ അനുസരണക്കേടിനെ തിരിച്ചുപിടിക്കാൻ എനിക്ക് ആരാണുള്ളത്

كَمَا يُرَدُّ جِمَاحُ الْخَيْلِ بِاللُّجُمِ

അനുസരണയില്ലാത്ത കുതിരകളെ കടിഞ്ഞാണ് കൊണ്ട് തിരിച്ചു പിടിക്കപ്പെടും പോലെ


17.فَلا تَرُمْ بِالْمَعَاصِي كَسْرَ شَهْوَتِهَا

ദുഷിച്ച മനസ്സിൻറെ തെറ്റിനോടുള്ള മോഹത്തെ തെറ്റുകൾ ചെയ്തു കൊണ്ട് പൊളിച്ചുകളയാമെന്ന് നീ കരുതണ്ട.

 إِنَّ الطَّعَامَ يُقَوِّي شَهْوَةَ النَّهِم

തീറ്റ മാടന്റെ ആഗ്രഹത്തെ തിന്നുകൊണ്ടിരിക്കൽ ശക്തമാക്കുകയേയുള്ളൂ.



18.وَالنَّفْسُ كَالطَّفْلِ إِنْ تُهْمِلْهُ 

മനസ്സ് ഒരു ശിശുവിന് പോലെയാണ് ആ ശിശുവിനെ നീ അവഗണിച്ചാൽ


شَبَّ عَلَى حُبِّ الرَّضَاعِ وَإِنْ تَفْطِمْهُ يَنْفَطِمِ

മുലകുടിയോടുള്ള ആർത്തിയോടുകൂടെ അവൻ യുവാവായി മാറുംനീ അവന്റെ മുലകുടി നിർത്തുകയാണ് എങ്കിൽ അവൻ മുലകുടി മാറ്റുകയും ചെയ്യും

19.فاصْرِفْ هَوَاهَا وَحَاذِرٌ أَنْ تُوَلِّيَهُ 

അതുകൊണ്ട് ആ നഫ്സിന്റെ തന്നിഷ്ടത്തെ നീ തട്ടിമാറ്റു

ആ നഫ്സിനെ അതിൻറെ ഇങ്ങേതത്തിന് വിടലിനെ തൊട്ട് നീ സൂക്ഷിക്കുക

إِنَّ الْهَوَى مَا تَوَلَّى يُصْمِ أَوْ يَصِمِ

നിശ്ചയം ശരീരത്തിൻറെ തന്നിഷ്ടം ആ ശരീരത്തിന് അധികാരം കിട്ടിയാൽ അത് ബധിരനാക്കുകയും ബധിരനാവുകയും ചെയ്യും



.....................


20.وَرَاعِهَا وَهِيَ فِي الْأَعْمَالِ سَائِمَةً

സൽക്കർമ്മങ്ങളിലായി ശരീരം മേച്ചു കൊണ്ടിരിക്കുമ്പോഴും  ശരീരത്തെ നീ വീക്ഷിക്കണം


 وَإِنْ هِيَ اسْتَحْلَتِ الْمَرْعَى فَلَا تُسِمِ


ആ മേച്ചിൽ  സ്ഥലം നീ മധുരമായി കണ്ടാൽ അതിനെ നീ മേഴാൻ വിടരുത്


21.كَمْ حَسَّنَتْ لَذَّةٌ لِلْمَرْءِ قَاتِلَةً 

എത്രയാണ് ആ ശരീരം മനുഷ്യനെ കൊല്ലുന്ന വിഷത്തെ നല്ലതായി കണ്ടത്


مِنْ حَيْثُ لَمْ يَدْرِ أَنَّ السُّمَّ فِي الدَّسَمِ

കഴിക്കുന്ന സ്വാദിഷ്ടമായ ഭക്ഷണത്തിൽ വിഷം ഉണ്ടെന്ന് അറിയാതെ (ശരീരം അതിനെ നല്ലതായി കണ്ടു )

22.وَاخْشَ الدَّسَائِسَ مِنْ جُوعٍ وَمِنْ شِبَع

വിശപ്പിനാലും വയറുനിറക്കൽ നാലും ഉള്ള ചതിക്കുഴിയെ നീ ഭയപ്പെടണം

 فَرُبَّ مَخْمَصَةٍ شَرٌّ مِنَ التَّخَمِ


വയറു നിറക്കുന്നതിനേക്കാളും ശർറായ എത്ര വിശപ്പുകൾ ഉണ്ട് .

23.وَاسْتَفْرِعَ الدَّمْعَ مِنْ عَيْنٍ قَدِ امْتَلأَتْ

വിലക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടു നിറഞ്ഞതായ കണ്ണുകളിൽ നിന്ന് നീ കണ്ണുനീർ പൊയ്ക്കൂ


مِنَ الْمَحَارِمِ وَالْزَمْ حِمْيَةَ النَّدَمِ

ഖേദമാകുന്ന പഥ്യം മുറുകെ പിടിക്കുകയും ചെയ്യു


24.وَخَالِفِ النَّفْسَ وَالشَّيْطَانَ وَاعْصِهِمَا

സ്വന്തം ശരീരത്തോടും പിശാചിനോടു നീ എതിർ നിൽക്കണം അവ രണ്ടിനോട് നീ അനുസരണക്കേട് കാണിക്കുക

وَإِنْ هُمَا محْضَاكَ النُّصْحَ فَاتهِم

അവ രണ്ടും നിന്നോടുള്ള അനുസരണത്തിൽ നിന്നോട് കൂറു കാണിച്ചാലും നീ അവരെ നീ തെറ്റിദ്ധരിച്ചോ

25.وَلَا تُطِعْ مِنْهُمَا خَصْمًا وَلَا حَكَمًا

ഒന്ന് നിൻറെ പ്രതിയോഗിയായ നിലക്കും മറ്റൊന്ന് നീതികെട്ട നീതി കർത്താവായ നൽകും അവ രണ്ടിനും അനുസരിക്കരുത്


 فَأَنْتَ تَعْرِفُ كَيْدَ الْخَصْمِ وَالْحَكَمِ

കാരണം പ്രതിയോഗിയുടെ കുതന്ത്രവുംനീതികെട്ട നീതി കർത്താവിൻറെ കുതന്ത്രവും നിനക്കറിയാമല്ലോ

26.اسْتَغْفِرُ اللهَ مِنْ قَوْلٍ بِلا عَمَلٍ

സുകൃതങ്ങൾ ഒന്നുമില്ലാതെ ഉപദേശിച്ചതിനാൽ അല്ലാഹുവിനോട് ഞാൻ മാപ്പ് ചോദിക്കുന്നു 


 لَقَدْ نَسَبْتُ بِهِ نَسْلاً لِذِي عُقُمِ

ഇത് കാരണം

സന്താനോല്പാദന ശേഷിയില്ലാത്തവനിലേക്ക് ഞാൻ മക്കളെ ചേർത്തിരിക്കുന്നു. 


27.أَمَرْتُكَ الْخَيْرَ لَكِنْ مَا اثْتَمَرْتُ بِهِ 

ഞാൻ നിന്നോട് നന്മകൽപ്പിച്ചു പക്ഷേ ഞാൻ ആ നന്മ ഉൾക്കൊണ്ടില്ല


وَمَا اسْتَقَمْتُ فَمَا قَوْلِي لَكَ اسْتَقِمِ

ഞാൻ ചൊവ്വായി നടന്നില്ല അതുകൊണ്ട് നീ ചൊവ്വ എന്ന് എൻറെ വാക്ക് എന്തുവാക്കാ ?

28.وَلا تَزَوَّدْتُ قَبْلَ الْمَوْتِ نَافِلَةٌ

ധാരാളം സുകൃതങ്ങൾ ചെയ്തുകൊണ്ട് മരണത്തിനു മുമ്പ് ഞാൻ പാത ഒരുക്കിയിട്ടില്ല

وَلَمْ أُصَلَّ سِوَى فَرْضٍ وَلَمْ أَصْمٍ

സാങ്കല്പികമായ നിസ്കാരം അല്ലാതെ ഞാൻ ഒരു നിസ്ക്കാരവും നിസ്കരിച്ചിട്ടില്ല.ഞാൻ നോമ്പ് അനുഷ്ഠിച്ചിട്ടുമില്ല.


صلي الله عليه وسلم


തിരു വിയർപ്പുകൊണ്ട് ബർക്കത്ത് എടുത്ത് രോഗം ശമനം തേടുന്ന സ്വഹാബികൾ

 *തിരു വിയർപ്പുകൊണ്ട് ബർക്കത്ത് എടുത്ത് രോഗം ശമനം തേടുന്ന സ്വഹാബികൾ *

Aslam Kamil parappanangadi

.............

بسم الله الرحمن الرحيم الحمد لله رب العالمينﷺ اما بعد


ഇമാം മുസ്ലിം رحمه الله അനസ് رضي الله عنه

ൽ നിന്നും നിവേദനം .അവർ പറഞ്ഞു. ഒരിക്കൽ നബി ﷺ

 ഞങ്ങളുടെ അടുക്കൽ വന്നു. 

എൻറെ ഉമ്മ

ഒരു കുപ്പിയുമായി നബി ﷺ

യെ സമീപിച്ച് നബി ﷺ

യുടെ ശരീരത്തിൽ നിന്ന് വിയർപ്പ് കുപ്പിയിലേക്ക് ശേഖരിക്കാൻ തുടങ്ങി ഉറങ്ങിയിരുന്ന നബിﷺ പൊടുന്നനെ ഉണർന്നു. 'ഉമ്മുസുലൈം നിങ്ങൾ എന്ത് ചെയ്യു കയായിരുന്നു?' നബിﷺ ആരാഞ്ഞു. ഉമ്മുസുലൈം (رضي الله عنها) പറഞ്ഞു: 'ഇത് അങ്ങയുടെ വിയർപ്പാണ്. ഇതിനെ ഞങ്ങൾ സുഗന്ധദ്രവ്യങ്ങളിൽ ചേർക്കാറുണ്ട്. അങ്ങയുടെ വിയർപ്പ് ചേർക്കുന്ന സുഗന്ധം ഞങ്ങളുടെ സുഗന്ധങ്ങളിൽ മാറ്റുകൂടിയതാണ്. ഞങ്ങളുടെ സന്താനങ്ങൾക്ക് ഈ വിയർപ്പിൻ്റെ പുണ്യം ഞങ്ങൾ ആഗ്രഹിക്കുന്നു. നബി(ﷺ) പറഞ്ഞു: നിങ്ങൾ പറയുന്നത് വാസ്‌തവമാണ്." (സ്വഹീഹു മുസ്‌ലിം, വാ: 15, പേ 87).


عَنْ أَنَسِ بْنِ مَالِكٍ قَالَ دَخَلَ عَلَيْنَا النَّبِيُّ صلى الله عليه وسلم، فقال عِنْدَنَا فَعَرَقَ وَجَالَتْ أُمِّي بِقَارُورَةٍ فَجَعَلَتْ تَسْلُتُ الْعَرْقَ فِيهَا فَاسْتَيْقَظَ النَّبِيُّ صَلَّى الله عليه وسلم فقال يا أم سليم. ما هَذَا الَّذى تَصْنَعِينَ قَالَتْ هَذَا عَرْقُكَ نَجْعَلُهُ فِي طِيبِنَا وَهُوَ نرجو بركته لصبياتِنَا فَقَالَ أَصبت. مِنْ أَطيب الطيب

- مسلم ٨٧/١٥


ഭൗതികവാദികൾ ഇവിടെ കയ്യിട്ട് വാരേണ്ടതില്ല. ഇത് ഞങ്ങളുടെ കാര്യമാണ്. ഇസ്‌ലാമിൻ്റെയും മുസ്‌ലിംകളുടെയും കാര്യം. നബിﷺ

യുടെ വിയർപ്പ് സുഗന്ധത്തിന് മാറ്റു വർധിപ്പിക്കുമെന്നും കുട്ടികൾക്ക് ഔഷധമായി വർത്തിക്കുമെന്നും വിശ്വസിക്കുന്നത് സ്വഹാബീ വനിതകളാണ്. നബിﷺ

 ഈ വിശ്വാസത്തിന് അംഗീകാരം നൽകുന്നതും നാം കാണു ന്നു. നബിﷺ

യുടെ ആത്മീയവിശുദ്ധിയാണിതിന് കാരണം. അല്ലാഹു تعاليവിലേക്ക് സ്വയം അർപ്പിച്ച് കൊണ്ടുള്ള ഒരു ജീവിതം അവിടുന്ന് നയിച്ചപ്പോൾ മറ്റാർക്കുമില്ലാത്ത സവിശേഷതകൾ ആവാഹിച്ചെടുക്കാൻ നബിﷺ ക്ക് സാധിച്ചു. ആത്മീയമാർഗത്തിൽ സഞ്ചരിക്കുന്നവർക്കെല്ലാം ഈ സവിശേഷതകൾ കൈവരിക്കാനാകും. ഇത് നബിﷺ

യുടെ മാത്രം പ്രത്യേകതയോ മുഅ്ജിസത്തിൻ്റെ ഭാഗമോ ആയിരുന്നില്ല. ഇലാഹീ സാമീപ്യം നിമിത്തം ആർക്കും സംഭവിക്കാവുന്ന പരിണതി മാത്രമാണി ത്. ഇമാം നവവി(റ) ഇബ്നു ഹജർ അല്ല സലാനി മഹാന്മാരെ കൊണ്ട് ബറക്കത്ത്  തേടുന്നതിന് ഇത് തെളിവാണെന്ന്

 വ്യക്തമാക്കിയിട്ടുണ്ട്.


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t

ജുബ്ബ മുക്കിയ വെള്ളം രോഗ ശമനത്തിന് സ്വഹാബത്ത് ഉപയോഗിക്കുന്നുالتبرك بناء الجبة

 


*തിരുനബി സ്വ യുടെ ജുബ്ബ മുക്കിയ വെള്ളം രോഗ ശമനത്തിന് സ്വഹാബത്ത് ഉപയോഗിക്കുന്നു. *.

......................


മുസ്‌ലിം (റ) നിവേദനം

"ഒരു ഷർട്ട് കാണിച്ചുകൊണ്ട് അസ്മാഅ് ഇപ്രകാരം പ്രസ്താവിച്ചു. ഇത് ആഇശ(റ)യുടെ അടുക്കലായിരുന്നു. അവർ മരണപ്പെട്ടപ്പോൾ ഞാൻ കൈവശപ്പെടുത്തി. നബി(സ) ഇത് ധരിക്കാറുണ്ടായിരുന്നു. രോഗികൾക്കു വേണ്ടി ഞങ്ങൾ ഇത് കഴുകും. ആ വെള്ളം ഔഷധമായി ഞങ്ങൾ ഉപയോഗിക്കും." (മുസ്‌ലിം: വാ:14, പേ: 43)


عن اسماء بنت أبي بكر قالت هذه جُبَّةٌ رَسول الله كانت عند عائشة حتى قبضت صلى الله عليه وسلم. فَلَمَّا قُبِضَتْ قَبَضَتُهَا وَكَانَ النَّبِيُّ صلعم يَلْبَسُهَا فَنَحْنُ نَغْسِلُهَا لِلْمَرْضَى يَسْتَشفى بها - مسلم ٤٣/١٤ .

പ്രവാചക പത്നിമാർ ഈ പ്രവൃത്തി കൊണ്ട് എന്തായിരിക്കണം ഉദ്ദേ ശിച്ചിരിക്കുക? നബി(സ)യുടെ ഒരു പ്രത്യേകത ജനങ്ങളെ തെര്യപ്പെടു ത്തലായിരിക്കുമോ? ഒരു കാര്യം വ്യക്തമാണ്. പ്രവാചക ശരീരവുമായി ചേർന്നു നിന്ന കാരണത്താൽ വസ്ത്രത്തിന് ഔഷധവീര്യം കൈവന്ന തായി അസ്മ‌ാഅ് (റ) മനസ്സിലാക്കുന്നു. അവർ രോഗികൾക്ക് നബി(സ) യുടെ വസ്ത്രം കഴുകിയ വെള്ളം വിതരണം ചെയ്യുന്നു. നബി(സ)യുടെ കാര്യത്തിൽ മാത്രമായി ഇതൊതുങ്ങി നിൽക്കുമെന്ന വാദം പണ്ഡിത ന്മാർ തകർക്കുകയാണ്. മുസ്‌ലിമി(റ)ൻ്റെ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റ) എഴുതുന്നു: “സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം നേടാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു." (ശറഹു മുസ്ലിം, ( 14, 44).


وفِي هَذَا الْحَدِيثِ دَلِيلٌ عَلَى إِسْتِحْبَابِ التَّبَرُّكِ بِآثَارِ

الصالحين وثيابهم - شرح مسلم ٤٤/١٤


ഒരു വലിയ ചികിത്സാമുറ പ്രവാചക പത്നിമാർ ഇവിടെ അവതരിപ്പി ച്ചിരിക്കുന്നു. ആത്മീയ ചികിത്സക്കൊരാമുഖം. ഇസ്‌ലാമിൻ്റെ ആധികാ രികമായ അംഗീകാരം. അനിഷേധ്യമാണിത്.


അഭൗതികമായ നിലക്ക് ജുബ്ബ മുക്കിയ വെള്ളം കൊണ്ട് രോഗശമനം തേടുന്നത് ശിർക്ക് ആക്കുന്ന വഹാബി പുരോഗമനവാദികൾക്ക് എന്ത് പറയാനുണ്ട് ?

സഹാബത്ത് ശിർക്ക് ചെയ്തോ ?


Aslam Kamil parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t


ശഅറ് മുബാറക്ക് ഇട്ട വെള്ളം കൊണ്ട് സ്വഹാബത്ത് രോഗ ശമനം തേടി*

 *ശഅറ് മുബാറക്ക് ഇട്ട വെള്ളം കൊണ്ട് സ്വഹാബത്ത് രോഗ ശമനം തേടി* 

.......


വിശുദ്ധ കേശം 

നബി(സ) തന്നെ അനുയായികൾക്കിടയിൽ വിതരണം ചെയ്യാൻ ഏർപ്പാട് ചെയ്‌തതായി ഹദീസുകൾ വ്യക്തമാക്കുന്നു. 


അനസുബ്നു മാലിക്കി(റ)ൽ നിന്ന് ഇമാം മുസ്‌ലിം (റ) നിവേദനം: 'ഹജ്ജ് വേളയിൽ ജംറയെ എറിയുകയും അറവ് നടത്തുകയും ചെയ്‌ത ശേഷം നബി(സ) മുടി വടിച്ചു കളഞ്ഞു. ആദ്യം വലതുഭാഗവും പിന്നെ ഇടതുഭാഗവും വടിച്ചു. ഓരോ ഭാഗത്തുമുണ്ടായിരുന്ന മുടി അൻസാറുകളിൽ പെട്ട അബൂത്വൽഹത്തി(റ)ൻ്റെ കയ്യിൽ കൊടുത്തു. ജനങ്ങൾക്കിട യിൽ വിതരണം ചെയ്യാൻ കൽപ്പിച്ചു." (മുസ്‌ലിം -വാ: 9, പേ: 54).


عَنْ أَنَسِ بْنِ مَالِكِ قَالَ لَمَّا رَمَى رَسُولُ الله صلى الله عليه وسلم. الجَمْرَة وَنَحرَ نُسْكَهُ وَحَلَقَ نَا وَلَ الْحالِقَ شِقَّهُ الْأَيْمَنَ فَحَلَقَهُ ثُمَّ دَعَى أَبَا طَلْحَةَ الأَنصَارِي فَأَعْطَاهُ إِيَّاهُ ثُمَّ نَاوَلَهُ الشَّقُّ الْأَيْسَرَ فَقَالَ اخلِقْ فَحَلَقَهُ فَأَعْطَاهُ أَبَا طَلْحَةَ فَقَالَ اقْسِمُهُ بَيْنَ النَّاسِ.

مسلم ٥٤/٩


നബി(സ)യുടെ കേശം പ്രത്യേകതകളുൾക്കൊള്ളുന്നതായി നബി( സ) തന്നെ അംഗീകരിക്കുകയാണിവിടെ സ്വന്തം മുടി മുസ്ലിംകൾക്ക് വിതരണം ചെയ്യാനുള്ള നബി(സ)യുടെ കൽപന അന്ധവിശ്വാസത്തി നുള്ള ആഹ്വാനമായിരുന്നില്ല. എൻ്റെ തലമുടി നിങ്ങൾക്ക് ഔഷധമായി ഉപയോഗപ്പെടുമെന്ന് വ്യംഗമായി നബി(സ) സൂചിപ്പിക്കുകയായിരുന്നു. ഇസ്ല‌ാമിലെ ആത്മീയതയുടെ ഭാഗമാണിത്. ഇത് അവഗണിക്കനാകില്ല


പിൽക്കാലത്ത് സ്വഹാബികളായ മുസ്‌ലിംകൾ വിശുദ്ധകേശം ഔഷധത്തിനായി ഉപയോഗപ്പെടുത്തിയെന്ന് ബുഖാരിയുടെ തന്നെ ഹദീസു കൾ വ്യക്തമാക്കുന്നു.

 ഉസ്‌മാനുബ്‌നു അബ്‌ദില്ലാഹി(റ)യിൽ നിന്ന് ബുഖാ മി(റ) നിവേദനം: അവർ പറഞ്ഞു: "എൻ്റെ ഭാര്യ ഒരു വെള്ളപ്പാത്രവുമായി നബി(സ)യുടെ പത്നിയായ ഉമ്മുസലമ(റ)യുടെ അടുക്കലേക്ക് എന്നെ പറഞ്ഞയച്ചു.... *ജനങ്ങൾ അക്കാലങ്ങളിൽ കണ്ണേറോ മറ്റു രോഗങ്ങളോ* പിടിപെട്ടാൽ ഒരു പാത്രം വെള്ളവുമായി ഉമ്മുസലമ(റ)യുടെ അടുക്കലേക്ക് പോവുക പതിവായിരുന്നു. ഞാൻ ആ കുപ്പിയിലേക്ക്

എത്തിനോക്കി. അതിൽ കുറേ ചുവന്ന മുടികൾ ഞാൻ കണ്ടു." (ബുഖാരി -:13/353).


عَنْ عُثْمَانَ بْنِ عَبْدِ اللَّهِ بْنِ مَوْهِبِ قَالَ أَرْسَلَنِي أَهْلِي إِلَى أُمِّ سَلَمَةَ بِقَدَحٍ مِنْ مَاءٍ وَقَبَضَ إِسْرَائِيلُ ثَلَثَ أَصَابِعَ مِنْ قَصَّةِ فِيهَا شَعْرٌ من شعر النبي صلى الله عليه وسلم وَكَانَ إِذَا أَصَابَ الإِنْسَانِ عين أَوْ شَيْئً بَعَثَ إِلَيْهَا مِحْضَبَةً فَاطَّلَعَتْ فِي الْجِلْجِلِ فَرَأَيْتُ شعرات حمرا بخاری - ٣٥٣/١٣.


വിശുദ്ധകേശം ഇവിടെ ഔഷധമായി മാറുന്നത് നാം അറിയുന്നു.


ഇബ്‌നുഹജർ(റ) മേൽ ഹദീസ് വ്യാഖ്യാനിച്ച് പറയുന്നു: "ആർക്കെങ്കിലും വല്ല രോഗവും പിടിപെട്ടാൽ ഉമ്മുസലമയുടെ അടുത്തേക്ക് ഒരുപാത്രം വെള്ളം കൊടുത്തുവിടും. അവർ നബി(സ) യുടെ മുടി ഈ വെള്ളത്തിൽ മുക്കിയെടുക്കും. പാത്രത്തിന്റെ ഉടമസ്ഥൻ (രോഗി) ശിഫ പ്രതീക്ഷിച്ച് ആ വെള്ളം കുടിക്കും. അപ്പോൾ ആ മുടി യുടെ പുണ്യം അദ്ദേഹത്തിന് അനുഭവപ്പെടും. ഇതാണ് ഹദീസിൻ്റെ ഉദ്ദേശ്യം." (ഫത്ഹുൽ ബാരി: വാ: 13, പേ: 357).

والْمُرَادُ أَنَّهُ كَانَ مَنْ اشْتَكَى اَرْسَلَ آنَاءَ إِلَى أَمْ سَلَمَةَ فَتَجْعَلُ فيه تلك الشَّعَرَات وتغسلها فيه وتُعِيدُهُ فَيُشْرِبُهُ صَاحِب الإناء أَوْ يُغسَلُ به اسْتَشْفَاء بِهَا فَيَحْصُلُ لَهُ بَرَكَتُهَا- فتح البارى ٣٥٧/١٣.


യുക്തിവാദികൾക്കും പരിഷ്‌കരണവാദികൾക്കും ഇതിനെ പരിഹസി ക്കാൻ എളുപ്പം സാധിക്കും. പക്ഷെ, ഇസ്‌ലാമിക പ്രമാണങ്ങൾ ഇവർക്കൊപ്പമില്ല. ഏതെങ്കിലും ഉപരിപ്ലവകരമായ തലച്ചോറുകളെ തൃപ്തി പ്പെടുത്തൽ ഇസ്ലലാമിൻ്റെ ലക്ഷ്യമല്ല. ഒരു ആത്മീയ പ്രസ്ഥാനമെന്ന നിലക്ക് ഇസ്‌ലാമിനെ വീക്ഷിക്കുന്നവർക്ക് ഈ ആധ്യാത്മികമാനം അവ ഗണിക്കാനാകില്ല.

Aslam Kamil parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t

Tuesday, August 26, 2025

തിരുകേശങ്ങൾ സ്വമേധയാ ചലിക്കും, നീളം വെക്കും, പൊട്ടി മുളക്കും

 എല്ലാ സാധരണ കാര്യങ്ങളും , ചലനങ്ങളും അസാധരണ കാര്യങ്ങളും, ചലനങ്ങളും  അഥവാ ഇല്ലാത്ത അവസ്ഥയിൽ ഉള്ള അവസ്ഥയിലേക്ക് വരുന്ന എന്തും അല്ലാഹുവിൻ്റെ ഖുദ്റത്തും (കഴിവ്) ഇറാദത്തും (ഉദ്ദേശം) ബന്ധിച്ച്  അവൻ സൃഷ്ടിപ്പ്  നടത്തിയാലെ   ഉണ്ടാവൂ എന്ന് ഉറച്ച് വിശ്വസിക്കുന്ന സുന്നികൾക്ക്  വായിക്കാൻ 👇👇👇👇


ഏകദേശം 400 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന പ്രശസ്ത സൂഫി പണ്ഡിതൻ ശൈഖ് അബ്ദുൽ ഗനിയ്യുന്നാബുലിസി(റ)യിൽ നിന്നും അല്ലാമ യുസുഫുന്നബഹാനി ഉദ്ധരിക്കുന്നു:

ചില തിരുകേശങ്ങൾ സ്വമേധയാ ചലിക്കും,

നീളം വെക്കും, പൊട്ടി മുളക്കും.

ഇതൊന്നും ഒരു ആശ്ചര്യമല്ല.

ഈ ജീവൻ തിരുനബി(സ)യുടെ ശരീരത്തിലെ മുഴുവൻ ഭാഗങ്ങൾക്കും അല്ലാഹു നൽകുന്ന മഹത്തായ അനുഗ്രഹമാണ്.

(ജവാഹിറുൽ ബിഹാർ 4/102)


” ومن جواهر سيدي عبد الغني النابلسي رضي الله عنه رحلته في المدنية ، قوله : في رحلته الحجازية أيضا عند ذكر وجوده في المدنية المنورة على صاحبها أفضل الصلاة والسلام ، وكان رجل من علماء الهنود اسمه غلام محمد ، وكنيته أبو محمد ، يقرأ علينا بعد الظهرالى العصر في أوائل الفتوحات المكية للشيخ الأكبر محي الدين العربي رضي الله عنه ، ويخبرنا : ان أباه كان من العلماء الفقهاء المشهورين في بلاد الهند . وكان ممن جمعهم من كبار فقهاء الحنفية في بلاد الهند ملكهم المعروف باورنك زيب لجمع الفتاوى الهندية المشهورة الآن في الحرمين وغيرها ، وهي كتاب كبير في فقه الحنفية اشتمل على الصحيح من المذهب ، وكان يخبر أنه في قطر الهند عند ناس متعددين في بلاد متعددة شعرات من شعر النبي r فعند بعضهم شعرة وعند بعضهم شعرتان وأكثر الى العشرين شعرة ، وأنهم يخرجون ذلك لمن أراد زيارته . وأخبرني عن رجل من الصالحين في الهند انه يخرج ذلك في كل سنة يوم التاسع من شهر ربيع الأول، ويجتمع عنده ناس كثيرون من العلماء والصلحاء ويعملون الصلوات على النبي  والذكر والتواجد على ذلك ، وأن تلك الشعرة في وعاء من الذهب يضعونه في المسك والعنبر.


وأخبرني أيضا : أن تلك الشعرة ربما تتحرك بنفسها ، وأنه رآه ذلك ، وأنه أخبره من عنده بعض الشعرات أنها تطول ويتولد منها شعب غيرها كل ذلك ليس بعجيب ، فأنه r له الحياة العظيمة الربانية السارية في جميع أجزائه الشريفة ، وقد نقل بعض المؤرخين بأن الملك العادل نور الدين الشهيد كان عنده في خزائنه شعرات من شعر النبي  وأنه لما مات أوصى أن توضع في عينيه وأنها الآن موضوعة في عينيه معه في قبره وقالوا : ينبغي لمن يزوره ان يقصد التبرك بذلك أيضا ، وهو الآن مدفون عندنا في دمشق في مدرسته التي بناها للعلماء والطلبة وعليه قبة رفيعة البناء”.

തിരുനബിയുടെ ജന്മംകൊണ്ട് സന്തോഷം പ്രകടിപ്പിക്കണമെന്ന് ഖുർആനിൽ ഉണ്ടോ

 

* മീലാദ്*

ചോദ്യം :

തിരുനബിയുടെ ജന്മംകൊണ്ട് സന്തോഷം പ്രകടിപ്പിക്കണമെന്ന് ഖുർആനിൽ ഉണ്ടോ . ?

മറുപടി

പരിശുദ്ധ ഖുർആനിൽപറയുന്നു പറയുന്നു.
قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجَْسیون]

“അല്ലാഹുവിൻ്റെ ഫള്ൽ കൊണ്ടും റഹ്‌മത്ത് കൊണ്ടും വിശ്വാസികൾ സന്തോഷിക്കട്ടെ!"

അല്ലാഹുവിന്റെ തിരു ദൂതർ സർവ്വലോകത്തിനും റഹ് മത്താണന്ന് വിശുദ്ധ ഖുർആനിൽ തന്നെ പറഞ്ഞിട്ടുണ്ട്

ലോകർക്ക് മുഴുവൻ അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ  നിയോഗിക്കപ്പെട്ടിട്ടില്ല ( അൽ അമ്പിയാ )
وَمَا أَرْسَلْنَاكَ إِلَّا رَحْمَةِ لِلْعَالَمِينَ) [الأنبياء: ۱۰۷]
സൂറത്തു യൂനുസിലെ ഈ ആയത്തിനെ ഇങ്ങനെ നിര വധി മുഫസ്സിരീങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

ഇമാം സുയൂഥ്വി(റ):
ഇബ്നു അബ്ബാസ്  റ പറയുന്നു.
ഈ ആയത്തിൽ അല്ലാഹുവിൻറെ റഹ്മത്ത് മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലമയാണ്.
(തഫ് സീറ് അദുററുൽ മൻസൂർ 367)
قال الإمام السيوطي: وأخرج أبو الشَّيْخ عن ابن عباس رضي الله عنه في الآية قال: فضل الله العلم ورحمة الله تَعَالَى
محمد صلى الله عليه وسلم قال الله تعالى﴿وَمَا أَرْسَلْنَاكَ إِلَّا رَحْمَة
للعالمين) [الأنبياء: ۱۰۷] (الدر المنثور للإمام السيوطي (٣٦٧)

ഇമാം ആലൂസി: തഫ്സീറിൽ പറയുന്നു
വിശുദ്ധ ഖുർആൻ നിർദേശിച്ചത് പോലെ റഹ്മത്ത് കൊണ്ട് സന്തോശിക്കു എന്ന് പറത്ത റഹ്മത്ത് മുഹമ്മദ് നബി صلى الله عليه وسلمയാണ് തഫ്സീർ റൂഹുൽ മആനി

قال الإمام الألوسي وأخرج أبو الشيخ عن ابن عباس رضي الله تعالى عنهما أن الفضل العلم والرحمة ومحمد صلى الله عليه وسلم كما يرشد إليه قوله تعالى:  (روح المعاني للإمام الالوسي ١١/١٤١

ഇമാം അബു ഹയ്യാൻ(റ):
റഹ്മത്ത് മുഹമ്മദ് നബി صلى الله عليه وسلمയാണ് എന്ന് ഇബ്നു അബ്ബാസ് റ പറഞ്ഞു.

قال الإمام أبو حيان: وَقَالَ ابْنُ عَبَّاسٍ فِيمَا رَوَى الضَّحَاكُ عَنْهُ: الْفَضْلُ الْعِلْمُ
وَالرَّحْمَةُ مُحَمَّدٌ البحر المحيط للإمام أبي حيان (169/5)
അപ്പോൾ
സൂറത്ത് യൂനുസിൻ്റെ 58 ാമത്തെ ഈ ആയത്ത് കൃത്യമാ യി തിരുനബി(സ)യെ കൊണ്ട് സന്തോഷിക്കാൻ നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഇമാം ഇബ്നു ഹജർ അസ്ഖലാനി(റ)വിൻ്റെ ശിഷ്യനും പ്രമുഖ മുഹദ്ദിസുമായ ഇമാം ഇബ്റാഹിം നാജി(റ) പറയുന്നു:

قال الإمام الناجي وتبركوا بولادته وافرحوا بها ... وَبِرَحْمَتِهِ فَبِذَالِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ ﴾ [يونس (٥٨ الله]) العفاة للإمام الناجي (المتوفى (900) 36,37)

നിങ്ങൾ തിരുനബി(സ) യുടെ ജന്മം കൊണ്ട് ബറക്കത്ത് എടുക്കു... തിരുനബി(സ) യുടെ ജന്മംകൊണ്ട് സന്തോഷിക്കു.. വിശുദ്ധ ഖുർആനിൽ അല്ലാഹു തആല പറഞ്ഞത് നിങ്ങൾ കേൾക്കുക “അല്ലാഹുവിൻ്റെ ഫള്ൽ കൊണ്ടും റഹ്മത്ത് കൊണ്ടും വിശ്വാസികൾ സന്തോഷിച്ചു കൊള്ളട്ടെ (കൻസുർ റാഗിബീൻ/ ഇമാം അന്നാജി:36, 37)

Aslam Kamil Saquafi parappanangadi

ഉസ്മാൻ റ നടപ്പിലാക്കിയ രണ്ടാം വാങ്ക് ബിദ്അത്താണോ* ?

 *നബി സ്വ യുടെ കൽപ്പന ഇല്ലാത്തതെല്ലാം ബിദ്  അത്താകുന്ന ഒഹാബികൾ മറുപടി പറയുമോ* ?


*ഉസ്മാൻ റ  നടപ്പിലാക്കിയ രണ്ടാം വാങ്ക് ബിദ്അത്താണോ* ?


*നബി സ്വ യുടെ കൽപ്പന ഇല്ലാത്ത രണ്ടാം വാങ്ക് നടപ്പിലാക്കിയ ഉസ്മാൻ റ കാലത്തുണ്ടായിരുന്ന സ്വഹാബികൾ മുബ്ത്തദി ഉകളാണോ* ?



ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി 

ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'

ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ


ഉസ്മാൻ رضي الله عنه അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അംഗീ കരിച്ചു എന്ന ബുഖാരി  رضي الله عنه യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.

ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ

ബാങ്കിന്റെ നേരെ  വാചകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്

ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،

*നബി ﷺ

യുടെ കാലത്ത് ഇല്ലാത്തതിയിരുന്നു* ഇത്

* ബിദ്അത്ത് എന്ന് പറയും* *പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.*

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(رضي الله عنه) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.

 അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി)

ചുരുക്കത്തിൽ നബിﷺ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അംഗീകരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്

ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം

അത് പാടില്ല അനാചാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '

അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.

ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാചാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്.

അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആചാരമടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.

ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി  ﷺകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻഗാമികളും അംഗീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.

Aslam Kamil Saquafi parappanangadi

ﷺﷺﷺ

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t




Sunday, August 24, 2025

ബിദ്അത്തും പിഴച്ചതല്ലേ

 എല്ലാ ബിദ്അത്തും പിഴച്ചതല്ലേ*?


ചോദ്യം :

എല്ലാ ബിദ്അത്തും പിഴച്ചതാണന്ന് നബി صلي الله عليه وسلم

പറഞ്ഞിരിക്കെ ബിദ്അത്തിനെ നല്ലതും ചീത്തയും ആക്കുന്നത് ഏതടിസ്ഥാനത്തിൽ ?


മറുപടി :


ഇമാം നവവി റ ശറഹു മുസ്ലിമിൽ പറയുന്നു.

എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന തിരുവചനത്തിന്റെ വ്യാപകാർത്ഥത്തെ പ്രത്തേ കാർത്ഥം നൽകേണ്ടതാണ്.

അതിന്റെ ഉദ്ധേശം അധിക ബിദ്അത്തുകളുമാണ്.


ഭാഷാ പണ്ഡിതന്മാർ പറയുന്നു.

 ബിദ്അത്ത് എന്നാൽ (ഭാഷയിൽ) മാതൃക ഇല്ലാതെ പ്രവർത്തിക്കപ്പെട്ട എല്ലാ കാര്യങ്ങളുമാണ്.

പണ്ഡിതന്മാർ പറയുന്നു.

ആബിദ്അത്ത് 5ആബിദ്അത്ത് അഞ്ച് ഇനമാണ് .

വാജിബ് ,പുണ്യകർമ്മം , ഹറാം, കറാഹത്ത് ,ഹലാല്.

വാജിബായ ബിദ്അത്തിൽ പെട്ടതാണ് മതനിഷേധികൾക്കെതിരെയും പുത്തൻ വാദികൾക്കെതിരെയും *ഇൽമുൽ കലാമിന്റെ പണ്ഡിതന്മാർ പ്രമാണങ്ങൾ ക്രോഡീകരിച്ചത് *


ഈ വിഷയത്തിലെ ചർച്ച വിശാലമായ പ്രമാണങ്ങൾ സഹിതം തഹ്ദീബുല്ലുഗാത്ത് എന്ന ഗ്രന്ഥത്തിൽ ഞാൻ വിവരിച്ചിട്ടുണ്ട്.

ഞാൻ ഈ പറഞ്ഞ കാര്യം ശരിക്ക് മനസ്സിലായാൽ എല്ലാവിധ പിഴച്ചതാണ് എന്ന് ഹദീസിന്റെ ആശയം വ്യാപകമാണെങ്കിലും അതിന് പ്രത്യേകർത്ഥം നൽകേണ്ടതാണ് എന്ന് അറിയാൻ കഴിയും.

ഈ ആശയത്തിന് വന്ന എല്ലാ ഹദീസുകളും ഇപ്രകാരം തന്നെയാണ്.

ഇത് നല്ല ബിദ്അത്താണ് എന്ന ഉമർ എന്നവരുടെ വാക്ക് ഇതിനു ശക്തിയാണ്.

ഹദീസിൽ കുല്ലൂ എന്ന പദം ഉണ്ട് എന്നത്

പ്രത്യേകമായ ചില ബിദ്അത്തുകളാണ് പിഴച്ച ബിദ്അത്ത് എന്ന ഞാൻ പറഞ്ഞ ആശയത്തിന് വിരുദ്ധമല്ല. കുല്ലു വെന്ന പദം കടന്നാലും പ്രത്യേകർത്ഥം കൊടുക്കാവുന്നതാണ്.

എല്ലാ വസ്തുക്കളെയും തകർത്തു കളയും എന്ന ആയത്തിൽ പ്രത്യേക അർത്ഥം കൊടുക്കണമെന്നത് പണ്ഡിതന്മാർ പഠിപ്പിച്ചിട്ടുണ്ടല്ലോ.

(ശറഹു മുസ്ലിം നവവി റ 154/6)

وقال النووى فى شرحه على صحيح مسلم (6 – 154 – 155) قوله صَلَّى اللهُ عَلَيهِ وَسَلَّمَ (وَكُلُّ بِدْعَةٍ ضَلاَلَةٌ) هذا عامٌّ مخصوص، والمراد غالب البدع. قال أهل اللُّغة هي كلّ شيء عمل عَلَى غير مثال سابق. قال العلماء البدعة خمسة أقسام واجبة، ومندوبة، ومحرَّمة، ومكروهة، ومباحة، فمن الواجبة نظم أدلَّة المتكلّمين للرَّدّ عَلَى الملاحدة والمبتدعين وشبه ذلك. ومن المندوبة تصنيف كتب العلم وبناء المدارس والرّبط وغير ذلك. ومن المباح التّبسط في ألوان الأطعمة وغير ذلك. والحرام والمكروه ظاهران، وقد أوضحت المسألة بأدلَّتها المبسوطة في تـهذيب الأسماء واللُّغات فإذا عرف ما ذكرته علم أنَّ الحديث من العامّ المخصوص، وكذا ما أشبهه من الأحاديث الواردة، ويؤيّد ما قلناه قول عمر بن الخطَّاب رَضِيَ اللهُ عَنْهُ في التّـَراويح (نعمت البدعة)، ولا يمنع من كون الحديث عامًّا مخصوصًا قوله (كُلُّ بِدْعَةٍ) مؤكّدًا بـــــــ كلّ، بل يدخله التَّخصيص مع ذلك كقوله تعالى (تُدَمّرُ كُلَّ شَىءٍ) [الأحقاف ءاية 25]. اهـ

ഇമാം ഷാഫി റഹിമഹുല്ലാ പറഞ്ഞത് : ബിദ്അത്ത് രണ്ടു വിതമുണ്ട് ; നല്ല ബിദ്അതും ചീത്ത ബിദ്അതും., സുന്നത്തിനോട്

യോജിച്ചാൽ നല്ലതും വിയോജിച്ചാൽ ചീത്ത ബിദ്അതും...

قال  الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "

**********************************

വീണ്ടും ഇമാം ഷാഫി (റ)  പറയുന്നു;


اخرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ، وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى .

(ഫത്‌ഹുൽ ബാരി)

പുതുതായി ഉണ്ടായത് രണ്ടു വിതമാണ്; 1 കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി

പുതുതായത്. ഇത് പിഴച്ച ബിദ്അത്താണ്. എന്നാൽ അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അതുകളാണ്...


ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:

ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)


‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു ഫത്ഹുൽ ബാരി 13/254

ഭാഷാപരമായി ഒരര്‍ഥത്തിലും സാങ്കേതികമായി മറ്റൊരര്‍ഥത്തിലും ബിദ്അത് എന്ന പദം നിര്‍വചിക്കപ്പെടുന്നു. മുമ്പ് നടപ്പില്ലാത്ത, പിന്നീട് പ്രാവര്‍ത്തികമായ എല്ലാകാര്യങ്ങളും ഭാഷാര്‍ഥ പ്രകാരം ബിദ്അതാണ്.


പരിഷ്കരണവാദികള്‍ക്കിടയില്‍ അംഗീകൃത പണ്ഢിതനായ ഇബ്നുതൈമിയ്യഃ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ‘ഇഖ്തിളാഉ സ്വിറാത്വുല്‍ മുസ്തഖീം’ പേജ് 255 ല്‍ അദ്ദേഹം പറയുന്നു. “ആദ്യമായി പ്രവര്‍ത്തിക്കുന്ന ഏതു കാര്യത്തെയും ഭാഷാപരമായി ബിദ് അത് എന്നു പറയാം. പക്ഷേ, മതത്തിന്റെ വീക്ഷണത്തില്‍ അതെല്ലാം ബിദ്അതല്ല.”


Aslam Kamil Saquafi parappanangadi

നബിദിനം-രണ്ട് ആഘോഷം മാത്രമേ ഇസ്ലാമിലുള്ളോ?.

 നബിദിനം-രണ്ട് ആഘോഷം മാത്രമേ ഇസ്ലാമിലുള്ളോ?. 

രണ്ട് ആഘോഷം മാത്രമേ ഇസ്ലാമിലുള്ളോ?

ഇസ്ലാമിൽ രണ്ട് ആഘോഷമേ ഉള്ളൂ എന്നത് പ്രമാണവിരുദ്ധം"

_____________________👆🏻


❓ഒരു വിശ്വാസിക്ക്‌ 2 ആഘോഷമല്ലേ ഉള്ളൂ.പിന്നെ എങ്ങനെ നാം മൂന്നാമത്തെ ആഘോഷമായി നബിദിനം ആഘോഷിക്കും?


👍മറുപടി:👍✒


🔻ഇസ്‌ലാമിൽ 2 ആഘോഷമല്ലേ ഉള്ളൂ എന്ന് നിങ്ങൾ തെറ്റിദ്ധരിച്ച  ഹദീസ്‌ നസാഇ (റ) വിൻ റ്റെ സുനനിൽ 3/179 ൽ കിതാബു സ്വലാത്തിൽ ഈദൈനിയിൽ പറയുന്നുണ്ട്‌.

🔻

അതിൻ റ്റെ ആശയം ഇങ്ങനെ വായിക്കാം.

ജാഹിലിയ്യാക്കൾ എല്ലാ വർഷവും അവർ ആഘോഷിക്കുന്ന ദിനങ്ങൾ രണ്ടാണ്.അങ്ങനെ നബി (സ) മദീനയിൽ വന്നപ്പോൾ പറഞ്ഞു.നിങ്ങൾ ആഘോഷിക്കുന്ന രണ്ട്‌ ദിനങ്ങൾ ഉണ്ടായിരുന്നു.അവ രണ്ടിനും പകരം അതിനേക്കാൾ അത്യുത്തമമായ ഈദുൽ ഫിത്‌റും عيد الاضحى യും അല്ലാഹു പകരമാക്കിയിരിക്കുന്നു.

🔻

ഇതിൽ നിന്ന് രണ്ട്‌ ആഘോഷമേ ഇസ്ലാമിൽ ഉള്ളൂ എന്ന ആശയത്തെ നിർദ്ദാരണം ചെയ്യാൻ കഴിയില്ല.ജാഹിലിയ്യക്കാർ ആഘോഷിച്ച  ആ രണ്ട്‌ ദിനത്തേക്കാൾ നിങ്ങൾക്ക്‌ അത്യുത്തമമായതാണ് നമ്മുടെ രണ്ട്‌ പെരുന്നാൾ എന്ന ആശയമേ ലഭിക്കുന്നുള്ളൂ.

🔻

ഇനി വാദത്തിന് വേണ്ടി രണ്ട്‌ ആഘോഷമാണ് ഇസ്ലാമിൽ ഉള്ളതെന്ന് ആ ഹദീസ്‌ നേടിത്തരുന്നു എന്ന് സമ്മതിച്ചാൽ തന്നെ ഇവിടെ ആ എണ്ണത്തിൽ പരിമിധമല്ലെന്ന് മറ്റ്‌ ഹദീസുകൾ കൂട്ടിച്ചേർത്ത്‌ വായിക്കുമ്പോൾ വ്യക്തമാകുന്നതാണ്.


يَا مَعْشَرَ الْمُسْلِمِينَ، إِنَّ هَذَا يَوْمٌ جَعَلَهُ اللَّهُ عِيدًا لِلْمُسْلِمِينَ فَاغْتَسِلُوا فِيهِ مِنَ الْمَاءِ، وَمَنْ كَانَ عِنْدَهُ طِيبٌ فَلَا يَضُرُّهُ أَنْ يَمَسَّ مِنْهُ، وَعَلَيْكُمْ بِهَذَا السِّوَاكِ»


‌"  ഓ മുസ്ലിം സമൂഹമേ നിശ്ചയം ഇതൊരു ദിവസമാണ്  അല്ലാഹു ഇതിനെ മുസ്ലിമീങ്ങൾക്ക് "ഈദ്" (ആഘോഷം)  ആക്കിയിരിക്കുന്നു. അതിനാൽ കുളിക്കുക സുഗന്ധം ഉള്ളവർ പൂശുന്നത് കൊണ്ട് വിരോധമില്ല , മിസ് വാക്ക് ചെയ്യുക


ഇമാം മാലികി (റ) വിൻ റ്റെ മുവത്വയിലും , ഇമാം ശാഫിഈ റ വിൻ റ്റെ മുസ്നദിലും മറ്റു ധാരാളം ഹദീസ് ഗ്രന്ഥങ്ങളിലും പ്രസ്തുത ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 👆🏻📚

🔻

മാത്രവുമല്ല ഇമാം  ബൈഹഖിയുടെ  സുനനിൽ 5/318 ൽ 6082 ലെ ഹദീസിലും തുർമ്മുദി,ത്വബ്‌രി,ത്വബ്‌റാനി,എന്നിവരുടെ രിവായത്തിലും (ഫത്‌ഹുൽ ബാരി-1/71)ജുമുഅ ദിവസത്തെ കുറിച്ച്‌ ഈദ്‌ എന്ന് പ്രയോഗിച്ചിട്ടുണ്ട്‌.

🔻

വെള്ളിയാഴ്ച ദിവസം മുഹ്മിനീങ്ങളായ നമുക്ക് അല്ലാഹു ആഘോഷമാക്കിത്തന്നിരിക്കുന്നു


🔻قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ أُدْخِلَ الْجَنَّةَ، وَفِيهِ أُخْرِجَ مِنْهَا»

(സ്വഹീഹ് മുസ്ലിം)


വെള്ളിയാഴ്ച ദിവസം മഹത്വമാകാനുള്ള പ്രധാന കാരണങ്ങളിൽ ആദ്യമായി നബി സ്വ പടിപ്പിക്കുന്നത്  അബൂനാ അബുൽ ബശർ ആദം നബി( അസ) ജനിച്ചു എന്നതാകുന്നു. 👆🏻

🔻

അത് പോലെത്തന്നെ സ്വഹീഹ്  മുസ്ലിമിൽ രണ്ട്‌ മാസങ്ങളെക്കുറിച്ച്‌ ഈദ്‌ എന്ന് പ്രയോഗിച്ചതിനെ പ്രത്യേകം باب ആയി നൽകിയത്‌ കാണാം.

🔻

ഈ ദിവസം നിങ്ങൾക്ക്‌ നിങ്ങളുടെ ദീൻ പൂർത്തീകരിക്കപ്പെട്ടു എന്ന ആശയം വരുന്ന ആയത്തിനെ കുറിച്ച്‌ പറഞ്ഞ ഹദീസിൻ റ്റെ വിവരണത്തിൽ നിന്ന് അറഫ ദിവസം തന്നെ ഒരു പെരുന്നാൾ ആണെന്ന് ഉമർ (റ) ജൂതനോട്‌ പ്രതികരിച്ച സംഭവം ബുഖാരിയിൽ ഉണ്ട്‌.

🔻

മാഇദ അവതരിപ്പിക്കുന്നതിനെ കുറിച്ച്‌ ഈസാ നബി അത്‌ ഒരു ഈദാക്കാം എന്ന് അല്ലാഹുവിനോട്‌ പറഞ്ഞത്‌ മാഇദ സൂറത്തിലുണ്ട്‌


قَالَ عِيسَى ابْنُ مَرْيَمَ اللَّهُمَّ رَبَّنَا أَنزِلْ عَلَيْنَا مَائِدَةً مِّنَ السَّمَاءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَآخِرِنَا وَآيَةً مِّنكَ ۖ وَارْزُقْنَا وَأَنتَ خَيْرُ الرَّازِقِينَ


മര്‍യമിൻ റ്റെ മകന്‍ ഈസാ (അസ)  പ്രാര്‍ഥിച്ചു: ''ഞങ്ങളുടെ നാഥനായ അല്ലാഹുവേ, മാനത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ! അതു ഞങ്ങളുടെ, ആദ്യക്കാര്‍ക്കും അവസാനക്കാര്‍ക്കും ഒരാഘോഷവും  നിന്നില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കട്ടെ. ഞങ്ങള്‍ക്കു നീ അന്നം നല്‍കുക. അന്നം നല്‍കുന്നവരില്‍ അത്യുത്തമന്‍ നീയല്ലോ.'' (Sura 5 : Aya 114)


.അനുഗ്രഹങ്ങളുടെ ദിവസം ബഹുമാന പൂർവ്വം അതിനെ ഈദാക്കാം എന്ന്

ഇതിൻ റ്റെ തഫ്‌സീറുകളിൽ ഇമാമീങ്ങൾ ഈ ആയത്തിന്റെ വെളിച്ചത്തിൽ പറഞ്ഞിട്ടുണ്ട്‌.


تفسير الرازى-١٢/١٣٩

تفسير الطبرى-٥/١٣٢

حاشية العلوى على تفسير البيضاوى-٢/٣٠

تفسير البيضاوى-٢/١٧٥

تفسير بحر المحيط-٤/٥٦

شيخ زاده محمد ابن مصلح -٣/٦١٣

تفسير روح البيان-٧/٤٦٣

تفسير ابى السعود-٢/١١٠

🔻

ചുരുക്കത്തിൽ 2 ആഘോഷമേ ഇസ്ലാമിൽ ഉള്ളൂ എന്ന് പറയുന്നത്‌  പ്രമാണങ്ങൾക്ക്‌ വിരുദ്ധമാണ്.


നബി ജനിച്ചതിന്റെ പേരിലുള്ള മുസ്ലിം സന്തോഷം ഊതിക്കെടുത്താൻ വഹാബികൾ കണ്ടെത്തിയ ''രണ്ടാഘോഷങ്ങൾ മാത്രമെന്ന-മരിച്ച ദിവസം സന്തോഷിക്കരുതെന്ന ഒറ്റമൂലി''

വഹാബികൾക്ക് തന്നെ വിനയായി.ആദം നബി (അ) ജനിക്കുന്നതും  വഫാത്താകുന്നതും വെള്ളിയാഴ്ച !!!!അതാകട്ടെ മുഅ്മിനീങ്ങളുടെ

പെരുന്നാൾ സുദിനമാണെന്ന് തിരുനബി പഠിപ്പിക്കുന്നു. പക്ഷേ- രണ്ടാഘോഷം മാത്രമുള്ളപ്പോൾ/മരിച്ച ദിവസം സന്തോഷവക്കുന്നതെങ്ങിെനെ എന്നൊക്കെ ചോദിച്ച് നബി ജനന സന്തോഷത്തിനെതിരെ ഉറഞ്ഞ് തുള്ളിയ  വഹാബികൾക്ക് മാത്രം ദുഖവെളളി...

തിരുനബി പറയട്ടെ...

يَا مَعْشَرَ الْمُسْلِمِينَ، إِنَّ هَذَا يَوْمٌ جَعَلَهُ اللَّهُ عِيدًا لِلْمُسْلِمِينَ فَاغْتَسِلُوا فِيهِ مِنَ الْمَاءِ، وَمَنْ كَانَ عِنْدَهُ طِيبٌ فَلَا يَضُرُّهُ أَنْ يَمَسَّ مِنْهُ، وَعَلَيْكُمْ بِهَذَا السِّوَاكِ»


*‌"ഓ മുസ്ലിം സമൂഹമേ നിശ്ചയം ഇതൊരു ദിവസമാണ്  അല്ലാഹു ഇതിനെ മുസ്ലിമീങ്ങൾക്ക് "ഈദ്" (ആഘോഷം)  ആക്കിയിരിക്കുന്നു. അതിനാൽ കുളിക്കുക സുഗന്ധം ഉള്ളവർ പൂശുന്നത് കൊണ്ട് വിരോധമില്ല , മിസ് വാക്ക് ചെയ്യുക*

*(മുസ്വന്നഫ് അബ്ദുറസാഖ് - ഹദീസ്  (5301)*


*ഇമാം മാലികി (റ) വിൻറ മുവത്വയിലും , ഇമാം ശാഫിഈ റ വിൻറ മുസ്നദിലും മറ്റു ധാരാളം ഹദീസ് ഗ്രന്ഥങ്ങളിലും പ്രസ്തുത ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.


قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ يَوْمَ الْجُمُعَةِ سَيِّدُ الْأَيَّامِ، وَأَعْظَمُهَا عِنْدَ اللَّهِ، وَهُوَ أَعْظَمُ عِنْدَ اللَّهِ مِنْ يَوْمِ الْأَضْحَى وَيَوْمِ الْفِطْرِ، فِيهِ خَمْسُ خِلَالٍ، خَلَقَ اللَّهُ فِيهِ آدَمَ، وَأَهْبَطَ اللَّهُ فِيهِ آدَمَ إِلَى الْأَرْضِ، وَفِيهِ تَوَفَّى اللَّهُ آدَمَ،

(ഇബ്നു മാജ -ഹദീസ് ( -1084)


*"വെള്ളിയാഴ്ച ദിവസം മഹത്വമാകാനുള്ള പ്രധാന കാരണങ്ങളിൽ ആദ്യമായി നബി (സ്വ) പഠിപ്പിക്കുന്നത്  അബൂനാ അബുൽ ബശർ ആദം നബി( അസ) ജനിക്കുകയും , തദിവസത്തിൽ തന്നെ വഫാത്താവുകയും ചെയ്തു എന്നതാകുന്നു."*

ഏത് നബി എന്ത് പറഞ്ഞാലും വേണ്ടില്ല,ഞങ്ങളുടെ മുറി മൗലവി പറയുന്നതാണ് പ്രമാണമെന്ന് വാദിക്കുന്നവർ ഭാഗ്യഹീനർ എന്നല്ലാതെ മറ്റെന്ത് പറയാൻ....!

Saturday, August 23, 2025

ബിദ്അത്ത് എന്ത് ?

 ബിദ്അത്ത് എന്ത് ?


ശൈഖുൽ ഇസ്ലാം ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി റ   സ്വഹീഹുൽ ബുഖാരി യുടെ ശറഹ് ഫത്ഹുൽ ബാരിയിൽ പറയുന്നു.


ബിദ് അത്ത് എന്നാൽ മുൻ മാതൃക ഇല്ലാതെ പുതുക്കപ്പെട്ടതിനാണ്.

അതിന്റെ ശരിയായ വിവരണം. പുതുതായി ഉണ്ടായത് ശറഇൽ നന്മയുടെ

കീഴിൽ പ്രവേശിച്ചാൽ  അത് നന്മയാണ്. അത് ശറഇൽ തിന്മയുടെ കീഴിൽ പ്രവേശിച്ചൽ അത് തിന്മയാണ്. രണ്ടിലും പ്രവേശിച്ചില്ലങ്കിൽ അത് ഹലാലാണ്  പുതിയ ബിദ്അത്ത് വാജിബ് സുന്നത്ത് ഹറാം കറാഹത്ത് ഹലാൽ എന്നെ അഞ്ചു വിഭാഗം ആയി ഓഹരി ചെയ്യപ്പെടും ( ഫത്ഹുൽ ബാരി 4 - 298


قال الحافظ أحمد بن حجر العسقلاني في الفتح (ج 4-298) قوله قال عمر (نعم البدعة) في بعض الروايات (نعمت البدعة) بزيادة التاء، والبدعة أصلها ما أحدث على غير مثال سابق، وتطلق في الشرع في مقابل السنة فتكون مذمومة، والتحقيق إن كانت مما تندرج تحت مستحسن في الشرع فهي حسنة، وإن كانت مما تندرج تحت مستقبح في الشرع فهي مستقبحة وإلا فهي من قسم المباح وقد تنقسم إلى الأحكام الخمسة. انتهى


Aslam Kamil Saquafi parappanangadi


ബിദ്അത്ത് * നബി സ്വ യുടെ കൽപ്പന ഇല്ലാത്ത നല്ല ബിദ്അത്ത് പുണ്യമാണ് എന്ന് ഇജ്മാഉണ്ട്*

 ബിദ്അത്ത്


* നബി സ്വ യുടെ കൽപ്പന ഇല്ലാത്ത നല്ല ബിദ്അത്ത് പുണ്യമാണ് എന്ന് ഇജ്മാഉണ്ട്*


Aslam Kamil Saquafi parappanangadi


ചോദ്യം :നബി സ്വ യുടെ കൽപ്പന ഇല്ലാത്തത് പുതിയ ബിദ്അത്ത് നടപ്പിലാക്കാമോ?


മറുപടി


നബി സ്വ യുടെ കൽപ്പന ഇല്ലാത്ത പുതിയ ബിദ്അത്ത് 

  നബി സ്വ ക്കും സ്വിദ്ധീഖ് ഉമറ് റ എന്നിവർക്കും ശേഷം ഉസ്മാൻ റ നടപ്പാക്കിയ രണ്ടാം വാങ്ക്  സ്വഹാബത്തിന്റെ ഇജ്മാ കൊണ്ട് അംഗീകരിച്ചപ്പോൾ നബി സ്വ യുടെ കൽപ്പന ഇല്ലാത്ത പുതിയ ബിദ്അത്ത് നടപ്പാക്കാമെന്ന് ഇജ്മാഉണ്ട് എന്ന് മനസ്സിലായി.


ഇമാം അബൂശാമ റ പറയുന്നു


*നല്ല ബിദ്അത് പ്രവർത്തിക്കൽ അനുവദനീയമാണന്നതും പുണ്യമാണന്നതും *

*നിയ്യത്ത് നന്നാക്കിയവന്ന് അതിന്ന് പ്രതിഫലം ലഭിക്കുമെന്നതും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചതാണ്*'


فالبدع الحسنة : متفق على جواز فعلها والاستحباب لها ورجاء الثواب لمن حسنت نيته فيها

അൽബാഇസ് പേ 21 ) .


ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി 

ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'

ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ


ഉസ്മാൻ رضي الله عنه അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അംഗീ കരിച്ചു എന്ന ബുഖാരി  رضي الله عنه യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.

ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ

ബാങ്കിന്റെ നേരെ  വാചകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്

ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،

*നബി ﷺ

യുടെ കാലത്ത് ഇല്ലാത്തതിയിരുന്നു* ഇത്

* ബിദ്അത്ത് എന്ന് പറയും* *പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.*

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(رضي الله عنه) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.

 അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി)

ചുരുക്കത്തിൽ നബിﷺ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അംഗീകരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്

ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം

അത് പാടില്ല അനാചാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '

അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.

ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാചാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്.

അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആചാരമടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.

ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി  ﷺകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻഗാമികളും അംഗീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.

Aslam Kamil Saquafi parappanangadi

ﷺﷺﷺ

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t

https://www.facebook.com/share/p/1BRFTob3hJ/

Friday, August 22, 2025

ബിദ്അത്ത് എന്ത് ?നമ്മുടെ കൽപ്പന ഇല്ലാത്തത് പുതുതാക്കിയാൽ അത് ബിദ്അത്താണെന്ന് മുത്ത് നബി പഠിപ്പിച്ചാ വഹാബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ഹദീസിന് മറുപടി البدعة

 ബിദ്അത്ത് എന്ത് ?


Aslam Kamil Saquafi


നമ്മുടെ കൽപ്പന ഇല്ലാത്തത് പുതുതാക്കിയാൽ അത് ബിദ്അത്താണെന്ന് മുത്ത് നബി പഠിപ്പിച്ചാ വഹാബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ഹദീസിന് മറുപടി



بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد

ﷺﷺﷺ

ചോദ്യം :


من عمل عملا ليس عليه أمرنا فهو رد

നമ്മുടെ കൽപന ഇല്ലാത്തത്

വല്ലവനും ചെയ്താൽ അത് തള്ളാണ് എന്ന് ഹദീസിൽ ഉണ്ടോ ?

ഇതിൽ നിന്ന് നബി സ്വ യുടെ കൽപ്പനയി

മറുപടി.


ഇവിടെ ഈ ഹദീസിനെ നബിയുടെ കൽപ്പന ഇല്ലാത്തത് എന്ന അർത്ഥമാണ് വഹാബികൾ നൽകാറുള്ളത് .അവിടെ നമ്മുടെ കൽപ്പന എന്ന അർത്ഥമില്ല അംറു നാ എന്നതിന് നമ്മുടെ കാര്യം അതിന്മേൽ ആയ ഒന്നല്ലാത്തതിന് ഒരാൾ ചെയ്താൽ എന്ന ആശയമാണ്.

തിരുനബി കൽപ്പിക്കാത്ത കാര്യങ്ങൾ ചെയ്താൽ അത് തള്ളാവുകയാണെങ്കിൽ ഉസ്മാൻ എന്നവർ അവരുടെ കൂടെയുള്ള സഹാബത്തിന്റെ ഇജ്മഓട് കൂടെ നടപ്പാക്കിയ രണ്ടാം വാങ്ക് തള്ളപ്പെടേണ്ടതായി വരും. സഹാബത്തിനെ ഹദീസിന്റെ ആശയം മനസ്സിലായില്ല എന്ന് പറയേണ്ടിവരും. കാരണം വെള്ളിയാഴ്ച ജുമുഅക്ക് മറ്റൊരു ബാങ്ക് കൊടുക്കണമെന്ന് നബിയുടെ കൽപ്പന ഉണ്ടായിട്ടില്ല എന്നിട്ടും സഹാബത്ത് എല്ലാവരുടെയും അംഗീകാരത്തോടു കൂടെ ഉസ്മാൻ ഖലീഫ ആയിരിക്കെ നടപ്പാക്കി അപ്പോൾ നബിയുടെ കൽപ്പനയില്ലാത്തത് പ്രവർത്തിക്കുന്നത് തെറ്റാണെന്ന് ബിദ്അത്താണെന്നും പറയുന്നത് ശരിയല്ല. അപ്രകാരം അബൂബക്കർ എന്നിവരുടെ കാലത്ത് 



 ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി 

ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'

ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ


ഉസ്മാൻ رضي الله عنه അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അംഗീ കരിച്ചു എന്ന ബുഖാരി  رضي الله عنه യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.

ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ

ബാങ്കിന്റെ നേരെ  വാചകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്

ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،

*നബി ﷺ

യുടെ കാലത്ത് ഇല്ലാത്തതിയിരുന്നു* ഇത്

* ബിദ്അത്ത് എന്ന് പറയും* *പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.*

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(رضي الله عنه) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.

 അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി)

ചുരുക്കത്തിൽ നബിﷺ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അംഗീകരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്

ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം

അത് പാടില്ല അനാചാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '

അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.

ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാചാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്.

അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആചാരമടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.

ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി  ﷺകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻഗാമികളും അംഗീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.


ഇവർ കൽപ്പന ഇല്ലാത്തത്  എന്ന് ദുർവ്യാഖ്യാനം ചെയ്ത

قال رسول الله صلى الله عليه وسلم من أحدث في أمرنا هذا ما ليس منه فهو رد

ഹദീസിലെ 


നമ്മുടെ അംറ് ഇല്ലാത്തത്  എന്നതിന്റെ അംറ്  എന്ന പദത്തിൻറെ അർത്ഥം കാര്യം എന്നാണ് കൽപ്പന എന്നല്ല.സർവ്വ വ്യാഖ്യാതാക്കളും പണ്ഡിതന്മാരും അങ്ങനെ തന്നെയാണ് അർത്ഥം പറഞ്ഞത്.

സ്വഹീഹുൽ ബുഖാരി ഏറ്റവും വലിയ വ്യാഖ്യാതാവ് ശൈഖുൽ ഇസ്ലാം ഹാഫിളു ദ്ധുൻയാ ഇബ്ൻ ഹജറുൽ അസ്ഖലാനി റ പറയുന്നു.

ശറഇന്റെ പ്രമാണങ്ങളിൽ ഒരു പ്രമാണങ്ങളിൽ (ഖുർആൻ സുന്നത്ത് ഇജ്മാ ഖിയാസ്)തെളിവില്ലാത്ത്ത് ദീനിൽ ഒരാൾ പുതുക്കിയാൽ അത് തിരിഞ്ഞു നോക്കേണ്ടതില്ല എന്നാണ് ഹദീസിന്റെ അർത്ഥം


ശറഇന്റെ * കാര്യത്തിൽ* പെടാത്തത് (അതായത് ഖുർആന് ഹദീസ് ഇജ്മാ  ഖിയാസ് എന്നീ പ്രമാണങ്ങളിൽ സ്ഥിരപ്പെടാത്തത് )

 തള്ളപ്പെടേണ്ടതാണ് എന്നാണ് ഉദ്ദേശം,

പ്രവർത്തിയുടെ മേലിൽ

ശറഇന്റെ കാര്യം തന്നെഉള്ളതാണെങ്കിൽ (അതായത് ഖുർആന് ഹദീസ് ഇജ്മാ  ഖിയാസ് എന്നീ പ്രമാണങ്ങളിൽ ഒന്നിൽ സ്ഥിരപ്പെട്ടത് )

 പ്രവർത്തനം സ്വീകാര്യമാണ് എന്നാണ് ഇതിൻറെ ആശയം . (5 /325ഫത്ഹുൽ ബാരി ]

وهذا الحديث معدود من أصول الإسلام وقاعدة من قواعده ، فإن معناه : من اخترع في الدين ما لا يشهد له أصل من أصوله فلا يلتفت إليه .



هذا ليس من أمر الشرع ، وكل ما كان كذلك فهو مردود ، فهذا العمل مردود 


ومفهومه أن من عمل عملا عليه أمر الشرع فهو صحيح ، فتح الباري٣٥٥/٥


അംറ്  എന്നതിന്  രണ്ട് അർത്ഥമുണ്ട്  കാര്യം എന്നും കൽപ്പന എന്നും ഒരു പണ്ഡിതനും ഇവിടെ കൽപ്പന എന്ന അർത്ഥം വെച്ചിട്ടില്ല അത് വഹാബി ദുർവ്യാഖ്യാനം  മാത്രമാണ്.

നമ്മുടെ കാര്യം അതായത് ഷറഇന്റെ കാര്യം അതായത് ഷറഇന്റെ തത്വങ്ങൾ പ്രമാണങ്ങൾ ഇല്ലാത്തത് തള്ളാണ് എന്നാണ് എല്ലാ പണ്ഡിതന്മാരും വ്യാഖ്യാനിച്ചത്.



مَن أحدث في أمرنا هذا ما ليس منه فهو ردٌّ،

നമ്മുടെ കാര്യത്തിൽ അതിൽ പെടാത്തത് വല്ലവനും പുതുക്കിയാൽ അത് തള്ളാണ്  എന്ന ഹദീസിന് പണ്ഡിതന്മാർ എന്തർത്ഥം പറയുന്നു എന്ന് പരിശോധിക്കാം


ഇബ്നു റജബ് (റ) ഈ ഹദീസിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്;

مَن أحدث في أمرنا هذا ما ليس منه فهو ردٌّ، فالمعنى إذاً: أنَّ مَنْ كان عملُه خارجاً عن الشرع ليس متقيداً بالشرع، فهو مردود. (جامع العلوم والحكم )

അപ്പോൾ ഈ ഹദീസ് കൊണ്ട്അർത്ഥമാക്കുന്നത്; തീർച്ചയായും ഒരാളുടെ പ്രവർത്തി ഷറഇനെ തൊട്ടുപുറത്തുള്ളതായി; അഥവാ ഷറഇനോട് ഒരു ബന്ധവും ഇല്ലാതെവന്നാൽ അതു തള്ളപ്പെടെണ്ടാതാണ്.

 (അതായത് ഖുർആന് ഹദീസ് ഇജ്മാ  ഖിയാസ് എന്നീ പ്രമാണങ്ങളിൽ സ്ഥിരപ്പെടാത്തത് )

(ജാമിഉൽ ഉലും)

ഇമാം ഇബ്ൻ ഹജർ അസ്ഖലാനി ഫതുഹുൽ ബാരിയിൽ ഈ ഹദീസിനെ വിശദീകരിക്കുന്നു


وَهَذَا الْحَدِيث  مَعْدُودٌ مِنْ أُصُولِ الْإِسْلَامِ، وَقَاعِدَةٌ مِنْ قَوَاعِدِهِ، فَإِنَّ مَعْنَاهُ: مَنْ اخْتَرَعَ مِنْ الدِّينِ مَا لَا يَشْهَدُ لَهُ أَصْلٌ مِنْ أُصُولِهِ فَلَا يُلْتَفَتُ إلَيْهِ

ഈ ഹദീസ് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിൽ എന്നപ്പെട്ടതും അതിന്റെ നിയമങ്ങളിൽ പെട്ടതുമാണ്. അപ്പോൾ ഈ ഹദീസിന്റെ അർത്ഥം ; ആരെങ്കിലും ദീനിൽ അതിന്റെ പ്രമാണങ്ങളിൽ ഒരു അടിസ്ഥാനത്തോടും ചേരാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയും ചെയ്‌താൽ അത്  ദീനിൽ വകവേയ്ക്കാവുന്നതല്ല. (ഫത്ഹുൽ ബാരി)

 (അതായത് ഖുർആന് ഹദീസ് ഇജ്മാ  ഖിയാസ് എന്നീ പ്രമാണങ്ങളിൽ സ്ഥിരപ്പെടാത്തത് )


അതാണ്‌ ഇമാം ഷാഫി റഹിമഹുല്ലാ പറഞ്ഞത് : ബിദ്അത്ത് രണ്ടു വിതമുണ്ട് ; നല്ല ബിദ്അതും ചീത്ത ബിദ്അതും., സുന്നത്തിനോട്

യോജിച്ചാൽ നല്ലതും വിയോജിച്ചാൽ ചീത്ത ബിദ്അതും...


قال  الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "

**********************************

വീണ്ടും ഇമാം ഷാഫി (റ)  പറയുന്നു;


اخرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ، وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى .

(ഫത്‌ഹുൽ ബാരി)

പുതുതായി ഉണ്ടായത് രണ്ടു വിതമാണ്; 1) കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി

പുതുതായത്. ഇത് പിഴച്ച ബിദ്അത്താണ്. എന്നാൽ അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അതുകളാണ്...


ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:

ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)


‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു ഫത്ഹുൽ ബാരി 13/254

ഭാഷാപരമായി ഒരര്‍ഥത്തിലും സാങ്കേതികമായി മറ്റൊരര്‍ഥത്തിലും ബിദ്അത് എന്ന പദം നിര്‍വചിക്കപ്പെടുന്നു. മുമ്പ് നടപ്പില്ലാത്ത, പിന്നീട് പ്രാവര്‍ത്തികമായ എല്ലാകാര്യങ്ങളും ഭാഷാര്‍ഥ പ്രകാരം ബിദ്അതാണ്.


പരിഷ്കരണവാദികള്‍ക്കിടയില്‍ അംഗീകൃത പണ്ഢിതനായ ഇബ്നുതൈമിയ്യഃ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ‘ഇഖ്തിളാഉ സ്വിറാത്വുല്‍ മുസ്തഖീം’ പേജ് 255 ല്‍ അദ്ദേഹം പറയുന്നു. “ആദ്യമായി പ്രവര്‍ത്തിക്കുന്ന ഏതു കാര്യത്തെയും ഭാഷാപരമായി ബിദ് അത് എന്നു പറയാം. പക്ഷേ, മതത്തിന്റെ വീക്ഷണത്തില്‍ അതെല്ലാം ബിദ്അതല്ല.”


ഇബ്നുഹജര്‍(റ)ഫതാവല്‍ ഹദീസിയ്യഃ പേജ് 200 ല്‍ എഴുതുന്നു: “ഭാഷാപരമായി ബിദ് അതെന്ന് പറഞ്ഞാല്‍ ഒരു മുന്‍മാതൃക കൂടാതെ പ്രവര്‍ത്തിക്കപ്പെടുന്നത് എന്നാകുന്നു”.


 ശൈഖ് അബ്ദുല്‍ഹയ്യ് തന്റെ ‘മജ്മൂഉര്‍റസാഇല്‍’ പേജ് 16 ല്‍ പറയുന്നു: “

ഇബാദതാ കട്ടെ മറ്റു ആചാരമാകട്ടെ നിരുപാധികം പുതുതായുണ്ടായ കാര്യമാണ് ഭാഷാപരമായി ബിദ്അത്. ഈ ബിദ്അതിനെ അഞ്ചിനങ്ങളായി പണ്ഢിതന്മാര്‍ വിഭജിച്ചിരിക്കുന്നു.”


സാങ്കേതിക ബിദ്അത്

ഇബ്നുതൈമിയ്യഃ യുടെ ‘ഇഖ്തിളാഇല്‍’ (പേജ് 255) ഇങ്ങനെ കാണാം:


“ശറഇന്റെ വീക്ഷണത്തില്‍ ബിദ്അതെന്നു പറഞ്ഞാല്‍ മതപരമായ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തത് എന്നാകുന്നു.

3.**

നബി സ്വ പറയുന്നു. ഇസ്ലാമിൽ ആരെങ്കിലും പുണ്യമായ ചര്യ നടപ്പിലാക്കിയാൽ അയാൾക്ക് അതിന്റെ പ്രതിഫലവും അതനുസരിച്ച് പ്രവർത്തിച്ചവന്റെ തിന് തുല്യമായപ്രതിഫലവും ലഭിക്കുന്നതാണ്. മുസ്ലിം 8/226


ഇമാം നവവി ഈ ഹദീസിന്റെ വ്യഖ്യാനത്തിൽ എഴുതുന്നു.

ഈ ഹദീസിൽ നല്ല കാര്യങ്ങളെ ചര്യയാക്കൽ സുന്നത്താണെന്നും ചീത്ത കാര്യങ്ങളെ ചര്യയാക്കൽ നിഷിദ്ധമാണന്നും വ്യക്തമായും തെളിയിക്കുന്നു. നേരത്തേ ഉള്ളതോ അവനാൽ തുടങ്ങിയതോ ആവട്ടെ ' ശറഹുൽ മുസ്ലിം വാ 8 പേ226


ഇതിൽ നിന്നും

പ്രമാണങ്ങൾക്ക് വിരുദ്ധമല്ലാത്ത

 പുതിയ നല്ല കാര്യങ്ങൾ കൊണ്ട് വരൽ പ്രതിഫലാർഹമാണെന്ന് നബി സ്വപഠിപ്പിച്ചതിൽ പെട്ടതാണ് എന്ന് മനസ്സിലാക്കാം.

Aslam Kamil Saquafi parappanangadi



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t

കൊടും ചതി!*

 📚 *കൊടും ചതി!* ____________________ തിരുനബി(സ്വ) തങ്ങൾ മദീനഃയിലെത്തിയിട്ട് ആറാമത്തെ വർഷം. ഉക്‌ല്, ഉറൈനഃ  ( عُكْل وعُرينة )  എന്നീ ഗോത്രങ്ങ...