Friday, August 15, 2025

വിവാഹ സദ്യയെക്കുറിച്ചും

 Tweet 1158

വിവാഹ സദ്യയെക്കുറിച്ചും സൽക്കാരത്തെക്കുറിച്ചും എല്ലാം പ്രവാചക പാഠശാലയിൽ അധ്യാപനങ്ങളുണ്ട്. സദ്യകള്‍ക്ക് പൊതുവെ പറയുന്നത് 'വലീമ' എന്നാണ്. ഒരുമിക്കുക, പരസ്പരം ചേരുക എന്നര്‍ഥം വരുന്ന 'വല്‍മ്' എന്ന പദത്തില്‍ നിന്നാണ് 'വലീമ' എന്ന പദം വന്നിട്ടുള്ളത്.  ഇണകള്‍ കൂടിക്കലര്‍ന്ന് ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ആരംഭമായതിനാലാവണം വിവാഹ സദ്യക്കു 'വലീമ' എന്ന പേര് വന്നത്. വലീമ എന്നത് പ്രസിദ്ധമായി അറിയപ്പെടുന്നതും വിവാഹ സദ്യയെ കുറിച്ചാണ്. 


              വിവാഹത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സദ്യ നിര്‍ബന്ധമാണോ അല്ലേ എന്നതിൽ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായങ്ങളുണ്ട്. ''ഒരാടിനെയെങ്കിലും അറുത്ത് വലീമ നല്‍കണമെന്ന്'' തിരുനബിﷺ അബ്ദുറഹ്മാനു ബ്‌നു ഔഫ്(റ)നോട് പറഞ്ഞതിനാല്‍ വിവാഹ സദ്യ  നിര്‍ബന്ധമാണെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞു. എന്നാൽ പ്രബലമായ സുന്നത്താണ് എന്ന അഭിപ്രായമാണ് ഭൂരിപക്ഷം പണ്ഡിതന്മാരും രേഖപ്പെടുത്തിയത്. തിരുനബിﷺ അവിടുത്തെ വിവാഹങ്ങള്‍ക്ക് സവീക് അഥവാ ഗോതമ്പും മാംസവും ചേർത്തുണ്ടാക്കുന്ന ഒരുതരം ഭക്ഷണം, കാരക്ക, പാല്‍കട്ടി, നെയ്യ്, ആട് തുടങ്ങിയവ നല്‍കിയതായി ഹദീസുകൾ പ്രസ്താവിക്കുന്നു. സൈനബ ബിന്‍ത് ജഹ്ശു(റ) മായുള്ള വിവാഹസമയത്ത് ആടും സ്വഫിയ്യ(റ)യുടെ വിവാഹത്തെ തുടർന്ന് സവീക്കും കാരക്കയും നല്‍കി എന്നും  ഹദീസുകളിലുണ്ട്. അലി(റ) ഫാത്വിമ(റ)യെ വിവാഹമാലോചിച്ചപ്പോള്‍ 'വരന്‍ വലീമ നല്‍കേണ്ടതുണ്ട്' എന്ന് തിരുനബിﷺ പറഞ്ഞതായി നമുക്ക് വായിക്കാൻ കഴിയും. അബ്ദുറഹ്മാനുബ്‌നു ഔഫ്(റ)വിന്റെ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) ഇപ്രകാരം എഴുതുന്നു. ''ആടിനെക്കാള്‍ കുറയാതിരിക്കലാണ് ഏറ്റവും നല്ലത് എന്ന് ഈ കല്‍പനയില്‍ നിന്ന് മനസ്സിലാക്കാം'' വലീമക്ക് കഴിയാത്തവനെ അതിന്  സഹായിക്കുന്നതിലും പ്രവാചക പാഠശാലയിൽ ഉദാഹരണങ്ങളുണ്ട്. ''ആരുടെയെങ്കിലും അടുക്കല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവനത് കൊണ്ടുവരട്ടെ!'' എന്ന് തിരുനബിﷺ പറഞ്ഞതില്‍ നിന്ന് ഇക്കാര്യം ബോധ്യമാകും. വിവാഹദിവസങ്ങള്‍ അവസാനിക്കുന്നതിനിടക്ക് വലീമ നടത്താൻ പറ്റും. കന്യകയാണെങ്കില്‍ ഒരാഴ്ചയും വിധവയാണെങ്കില്‍ മൂന്ന് ദിവസവും എന്നിങ്ങനെയാണ് വിവാഹ ദിവസങ്ങൾ കണക്കാക്കുന്നത്.  ദമ്പതികൾ വീടുകൂടിയതിനുശേഷം വലിമ നൽകുന്നതാണ് ഏറെ നല്ലത്. തിരുനബിﷺ സൈനബ് ബിന്‍ത് ജഹ്ശി(റ)നെ  വിവാഹം കഴിച്ചപ്പോൾ അങ്ങനെയാണ് ചെയ്തിരുന്നത്. 


       ഇതു സംബന്ധിയായി ഇമാം നവവി(റ) പറയുന്നതിപ്രകാരമാണ്. ''വലീമ നല്‍കേണ്ട സമയത്തെ സംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായങ്ങളുണ്ട്. ഇമാം മാലികി(റ)നെ പോലെയുള്ളവരുടെ അടുക്കല്‍ ഏറ്റവും സ്വീകാര്യാഭിപ്രായം ദമ്പതിമാരുടെ ശാരീരിക ബന്ധത്തിന് ശേഷമാണ്  എന്നാണ്. മാലികി മദ്ഹബിലെ മറ്റുചില പണ്ഡിതരുടെ വീക്ഷണം അത് നിക്കാഹ് നടക്കുമ്പോഴാണ് ഉത്തമം എന്നുമാണ്.


          വലീമ നൽകിയ സമയത്തെക്കുറിച്ചും വായനകളുണ്ട്. സൈനബ ബിന്‍ത് ജഹ്ശി(റ)ന്റെ വിവാഹത്തിന് പകല്‍ സൂര്യന്‍ ഉയര്‍ന്നു പൊന്തിയ ശേഷവും. ആയിശ(റ)യുമായുള്ള നിക്കാഹ് നടന്നത് ളുഹാസമയത്തുമായിരുന്നു എന്നാണ് നിവേദനങ്ങൾ.


            മനുഷ്യന്റെ വ്യവഹാര ജീവിതത്തിലെ ഏത് അധ്യായമെടുത്തു നോക്കിയാലും വിശദമായി തന്നെ മാതൃകകൾ നബി ജീവിതത്തിൽ നിന്ന് വായിക്കാൻ കഴിയുന്നു. പ്രവാചക ചരിത്രം ഏറ്റവും ആശ്ചര്യകരമായി തോന്നുന്നത് അപ്പോഴാണ്. തിരുനബിﷺയിൽ ഉദാത്തമായ മാതൃകയുണ്ട് എന്നത് ആലങ്കാരികമായ ഒരു പ്രയോഗമോ ഭംഗി വാക്കോ അല്ല. ജീവിതയാഥാർത്ഥ്യങ്ങളെ ചരിത്രത്തിൽ നിന്ന് വായിക്കാൻ ഒരുങ്ങുമ്പോൾ എല്ലാ മേഖലകളിലും പകർന്നെടുക്കാനുള്ള മാതൃകകൾ നിറഞ്ഞുനിൽക്കുന്നു.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet1158

ഖൈബര്‍ നിലക്കാത്ത പോരാട്ടത്തിന്റെ ചരിത്രപാഠം

 


ഖൈബര്‍ നിലക്കാത്ത പോരാട്ടത്തിന്റെ ചരിത്രപാഠം

ഹിജ്റ ആറാം വര്‍ഷത്തില്‍ നബി(സ്വ) സ്വഹാബികളൊന്നിച്ച് ഉംറ നിര്‍വഹിക്കാനായി മദീനയില്‍ നിന്നു മക്കയിലേക്കു പുറപ്പെട്ടു. വിവരമറിഞ്ഞ ഖുറൈശികള്‍ മക്കയില്‍ സമ്മേളിച്ച് നബി(സ്വ)യെ ഏതുവിധേനയും തടയാന്‍ തീരുമാനിച്ചു. നബി(സ്വ) ആ രംഗത്തെ ശാന്തവും ഗംഭീരവുമായി കൈകാര്യം ചെയ്തു. അങ്ങനെയാണ് ഹുദൈബിയ സന്ധിയുണ്ടായത്. സന്ധി വ്യവസ്ഥയനുസരിച്ച് നബി(സ്വ)യും സ്വഹാബികളും യാത്ര അവസാനിപ്പിച്ച് മദീനയിലേക്ക് തിരിച്ചുപോന്നു.
മദീനയിലെത്തിയ ശേഷം നബി(സ്വ) പ്രബോധന വഴിയില്‍ ശ്രദ്ധേയമായ ചില കാര്യങ്ങളിലേര്‍പ്പെട്ടു. അയല്‍രാജ്യങ്ങളിലേക്ക് കത്തുമായി ദൂതന്മാരെ അയച്ചു. അനുഭാവ പൂര്‍വമായ പ്രതികരണങ്ങളുണ്ടായി. വ്യത്യസ്ത നാടുകളില്‍ നബി(സ്വ)യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിന് ഇതു കാരണമായി. ഹിജ്റയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന ദുര്‍ബലരായ പലരും മദീനയിലേക്ക് വരികയും അതിനെ തുടര്‍ന്നു ഇരുപക്ഷത്തുമുണ്ടായ ചില പ്രയാസങ്ങളുടെ പേരില്‍ ഇടക്ക് സന്ധി വ്യവസ്ഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. അതു സത്യവിശ്വാസികള്‍ക്ക് ഗുണകരവുമായിരുന്നു.
ഹുദൈബിയ സന്ധിയുടെ പശ്ചാത്തലത്തില്‍ സിദ്ധമായ അനുകൂല സാഹചര്യം ചില പ്രബോധന മുന്നേറ്റത്തിനു കൂടി കളമൊരുക്കി. മദീനക്കും മുസ്‌ലിംകള്‍ക്കും സ്വസ്ഥത നല്‍കാതിരിക്കാന്‍ കോപ്പുകൂട്ടുന്ന ഖൈബറിലെ ജൂതര്‍ക്ക് മുസ്‌ലിംകളുടെ ധീരതയും പ്രതാപവും ബോധ്യപ്പെടുത്തേണ്ടിവന്നു. ജൂതന്മാര്‍ ആദ്യം മുതലേ മദീനയില്‍ കുഴപ്പങ്ങളുണ്ടാക്കിയിട്ടും മുസ്‌ലിംകള്‍ സംയമനം പാലിക്കുകയായിരുന്നു. നിര്‍വാഹമില്ലാതെ വന്നപ്പോള്‍ ചിലര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുകയുണ്ടായി.
പരസ്പരമുള്ള സമാധാന ഉടമ്പടി ഏകപക്ഷീയമായി ലംഘിച്ചതിനാല്‍ ഹിജ്റ നാലാം വര്‍ഷം മദീനയില്‍ നിന്നും നാടുകടത്തപ്പെട്ടവരാണ് ബനൂനളീര്‍ എന്ന ജൂത കുടുംബം. അവര്‍ അന്നുമുതല്‍ മക്കയിലും പരിസരങ്ങളിലെ വിവിധ ഗോത്രങ്ങളിലും സഞ്ചരിച്ച് മദീനക്കെതിരെ ആക്രമണത്തിന് പ്രേരണ നല്‍കിക്കൊണ്ടിരുന്നു. ഖന്‍ദഖ് യുദ്ധത്തിന്റെ സാഹചര്യമൊരുങ്ങിയതുതന്നെ ഖൈബറില്‍ താമസിച്ചിരുന്ന ബനൂനളീര്‍കാരുടെ ശ്രമഫലമായാണ്. 20 അംഗ ജൂത നേതൃസംഘം ഖുറൈശികളെയും ഗത്ഫാന്‍ തുടങ്ങിയ ഗോത്രങ്ങളെയും യുദ്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു.
മദീനയുടെയും മുസ്‌ലിംകളുടെയും സ്വസ്ഥതക്കും സമാധാനത്തിനും ജൂതന്മാര്‍ ഇങ്ങനെ പലവിധത്തില്‍ ഭീഷണിയുയര്‍ത്തി. അതുപോലെ നജ്ദിലെ ചില ഗോത്രങ്ങളും മദീനക്കെതിരെ യുദ്ധക്കൊതിയുള്ളവരായിരുന്നു. പക്ഷേ, പ്രധാനമായും കടുത്ത ശത്രുത പുലര്‍ത്തിയിരുന്നതും യുദ്ധ സന്നാഹങ്ങള്‍ നടത്തിയിരുന്നതും മക്കക്കാരായതിനാല്‍ അവരുടെ ആക്രമണത്തെയാണ് ആദ്യ ഘട്ടത്തില്‍ പ്രതിരോധത്തിന് പരിഗണിച്ചിരുന്നത്. ഹുദൈബിയ സന്ധിയും അനുബന്ധ സംഭവങ്ങളും മക്കയുടെ ദുര്‍ബലാവസ്ഥ നന്നായി പ്രകടമാക്കിയിരുന്നു. ഈ അവസരത്തിലാണ് ഖൈബറിലേക്ക് നബി(സ്വ)യുടെ നേതൃത്വത്തില്‍ പടനീക്കം നടത്തുന്നത്.
പശ്ചാത്തലം
മദീനയില്‍ നിന്നും ശാമിലേക്കുള്ള വഴിയില്‍ 170 കി.മീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടകളുടെയും കൃഷിയിടങ്ങളുടെയും നാടാണ് ഖൈബര്‍. നത്വാത്, ശിഖ്, കതീബത്, നാഇം, ഖമൂസ്, വത്വീഹ്, സുലാലിം തുടങ്ങിയ ധാരാളം കോട്ടകളില്‍ സുരക്ഷിതരായി കഴിയുകയായിരുന്നു ഖൈബറിലെ ജൂതര്‍. ഭക്ഷ്യവസ്തുക്കള്‍ കൊണ്ട് സമ്പൂഷ്ടമായിരുന്നു ഖൈബര്‍ പ്രദേശം. ഖൈബര്‍ എന്ന പദത്തിനു തന്നെ ജൂതഭാഷയില്‍ കോട്ട എന്നാണര്‍ത്ഥം. കോട്ടകളുടെ നാട് എന്ന് അര്‍ത്ഥമുള്ള ഖയാബിര്‍ എന്ന പദം ലോപിച്ചാണ് ഖൈബര്‍ എന്നു പ്രയോഗിക്കുന്നത്. സുരക്ഷിതവും ഭക്ഷ്യസമ്പന്നവുമായ ഇവിടത്തുകാര്‍ പരിസര നാടുകളില്‍ അന്നുണ്ടായിരുന്ന രാജാക്കന്മാരുമായി ചേര്‍ന്ന് മദീനക്കെതിരെ പടനീക്കം നടത്താനുള്ള സാധ്യത ഏറെയായിരുന്നു. ബനൂ നളീറുകാരടക്കമുള്ള യുദ്ധക്കൊതിയന്മാരും മദീനവിരോധികളും താവളമാക്കിയ സ്ഥലമെന്ന നിലയില്‍ ഇസ്‌ലാമിക രാഷ്ട്രത്തിന് നിതാന്ത ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. ചുരുക്കത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ നിരന്തരം കുഴപ്പങ്ങളുണ്ടാക്കിക്കൊണ്ടിരുന്ന ഖൈബറിലെയും മറ്റും ജൂതന്മാരെ നിലക്കുനിര്‍ത്തല്‍ മുസ്‌ലിം രാഷ്ട്രത്തിന്റെ സുരക്ഷക്കനിവാര്യമായിത്തീര്‍ത്തു.
ഹിജ്റ ഏഴാം വര്‍ഷം മുഹറത്തിലായിരുന്നു ഖൈബര്‍ പടനീക്കം. ഹുദൈബിയ്യയില്‍ നബി(സ്വ)യോടൊപ്പം ധര്‍മസമരത്തിന് ഉടമ്പടി ചെയ്തവര്‍ മാത്രമാണ് ഖൈബറിലേക്ക് അനുമതി നല്‍കപ്പെട്ട സൈനികര്‍. മറ്റുള്ളവരെ തിരിച്ചയക്കുകയായിരുന്നു. മദീനയില്‍ സിബാഉബ്നു ഉര്‍ഫുത്വ(റ)നെ പ്രതിനിധിയായി നിശ്ചയിച്ചായിരുന്നു യാത്ര. അബൂഹുറൈറ(റ) ഈ സൈന്യത്തില്‍ അണിചേര്‍ന്നിരുന്നു. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ച് മദീനയിലെത്തിയ ഉടനെ സിബാഅ് അദ്ദേഹത്തെ നബി(സ്വ)യുടെ അടുത്തേക്കയച്ചു. നബി(സ്വ) സ്വഹാബികളോട് ചര്‍ച്ചചെയ്തു അദ്ദേഹത്തെ സൈന്യത്തില്‍ അംഗമാക്കി.
മുനാഫിഖിന്റെ വിഫലശ്രമം
മദീനയില്‍ നിന്നും നബി(സ്വ)യും സംഘവും പുറപ്പെട്ട വിവരം ഖൈബറിലെത്തി. മദീനയിലെ മുനാഫിഖ് നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യാണ് ആ വിവരം ചോര്‍ത്തിയത്. മുഹമ്മദും സംഘവും നിങ്ങളുടെ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണം. എന്നാല്‍ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ സൈന്യവും സജ്ജീകരണവും വലുതാണ്. മുഹമ്മദും സംഘവും വളരെ കുറച്ചുപേരെയുള്ളൂ. ഇതായിരുന്നു സന്ദേശം. അതോടെ ജൂതന്മാര്‍ സജ്ജീകരണമാരംഭിച്ചു. അവര്‍ ഗ്വത്ഫാന്‍ ഗോത്രക്കാരോട് സഹായാഭ്യര്‍ത്ഥന നടത്തി. മുസ്‌ലിംകള്‍ക്കെതിരെ കടുത്ത പകയും വിദ്വേഷവുമായി കഴിയുന്നവരും പലപ്പോഴും കരുനീക്കങ്ങള്‍ നടത്തിയവരുമായിരുന്നു ഗ്വത്ഫാന്‍കാര്‍. മുസ്‌ലിംകളെ പരാജയപ്പെടുത്തിയാല്‍ ഖൈബറിലെ പഴങ്ങളില്‍ നിന്നും ഭക്ഷ്യവിഭവങ്ങളില്‍ നിന്നും പകുതി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. അതോടെ അവര്‍ സഹകാരികളായി. ഖൈബറില്‍ പ്രതീക്ഷയുടെയും ആശങ്കയുടെയും സമ്മിശ്ര വികാരങ്ങളുമായി ജൂതര്‍ ദിവസങ്ങളെണ്ണിക്കഴിഞ്ഞു. സുരക്ഷിതമായ കോട്ടകളിലാണെന്നതും സ്വന്തംനാട്ടിലാണെന്നതും തങ്ങള്‍ക്കനുകൂലമാണെന്നവര്‍ കരുതി. പുറമെ ഗ്വത്ഫാന്‍കാരുടെ പിന്തുണയും മദീനയിലെ മുനാഫിഖുകളുടെ സഹകരണവും പ്രതീക്ഷക്ക് കരുത്തുപകര്‍ന്നു.
നബി(സ്വ)യും സംഘവും ഖൈബറിനോടടുത്ത് തമ്പടിക്കാന്‍ തീരുമാനിച്ചു. ആ സ്ഥലം അത്ര സുരക്ഷിതമല്ലെന്ന് ഹുബാബ്(റ) പറഞ്ഞു. അദ്ദേഹം ഓര്‍മിപ്പിച്ചു: ഇത് നത്വാത് കോട്ടയുടെ അടുത്താണ്. അതിനകത്താണ് ജൂതസൈന്യം ഒരുമിച്ചു കൂടിയിരിക്കുന്നത്. നാമിവിടെ തമ്പടിച്ചാല്‍ അവര്‍ക്ക് കോട്ടക്കകത്തുനിന്ന് നമ്മെ കാണാനും നിരീക്ഷിക്കാനും കൂടുതല്‍ സൗകര്യമാവും. നമുക്കാവട്ടെ അവരെ കാണാന്‍ സാധിക്കുകയുമില്ല. അതിനാല്‍ സ്ഥലം മാറുന്നതായിരിക്കും ഗുണകരം.” അതു സ്വീകരിച്ച് റസൂല്‍(സ്വ) അവിടെനിന്നും മാറി തമ്പടിച്ചു.
പോര്‍മുഖത്തോടടുത്ത സമയം പതാകവാഹകരെ നിശ്ചയിക്കുകയും മുന്നണി ക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട്. എല്ലാം വേഗത്തിലാക്കി. രാത്രി അവിടുന്നു പറഞ്ഞു: “അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്ന, അല്ലാഹു സ്നേഹിക്കുന്ന ഒരാളുടെ കൈയില്‍ ഞാന്‍ പതാക നല്‍കും. അദ്ദേഹം മുഖേന ഖൈബര്‍ വിജയം വരിക്കും.”
നേരം പുലര്‍ന്നപ്പോള്‍, നബി(സ്വ) ഉദ്ദേശിച്ച വ്യക്തി ഞാനായിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ സ്വഹാബികള്‍ നബി(സ്വ)യുടെ അടുത്തുകൂടി. അവിടുന്ന് ചോദിച്ചു: അലി എവിടെ?
അവര്‍ പറഞ്ഞു: “നബിയേ, അലിക്ക് കണ്ണിന് സുഖമില്ല.”
അപ്പോള്‍ നബി(സ്വ) പറഞ്ഞു: “അലിയെ എന്റെ അടുത്തേക്കയക്കൂ.”
അലി(റ) വന്നു. കണ്ണിനു തീരെ വയ്യ. ചുവന്നു തുടുത്തിരിക്കുന്നു. പോരെങ്കില്‍ നല്ല വേദനയും എന്നാല്‍ നബി(സ്വ)യുടെ ഉമിനീര് കണ്ണില്‍ പുരട്ടിയപ്പോള്‍ രോഗം പെട്ടെന്ന് സുഖമായി. പതാക അദ്ദേഹം ഏറ്റുവാങ്ങി. അലി(റ) അപ്പോള്‍ ആവേശത്തോടെ ഇങ്ങനെ ചോദിച്ചു: “അവര്‍ നമ്മെപ്പോലെയാകും വരെ ഞാനവരോട് യുദ്ധം ചെയ്യണമോ? നബി(സ്വ) പറഞ്ഞു: “നീ മുന്നേറി അവരുടെ നിലങ്ങളിലെത്തുക. എന്നിട്ട് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക. അവര്‍ക്ക് അല്ലാഹുവിന്റെ വിഷയത്തില്‍ ബാധ്യതപ്പെട്ടത് അറിയിച്ചു കൊടുക്കുക. അല്ലാഹു സത്യം, നിന്നെക്കൊണ്ട് ഒരാള്‍ ഹിദായത്തിലാവുന്നത് മുന്തിയ ഇനം ഒട്ടകപ്പറ്റങ്ങള്‍ നിനക്കുണ്ടാവുന്നതിനേക്കാള്‍ ഉത്തമമാണ്.”
സുബ്ഹി സമയം. ഖൈബറിന്റെ ഹൃദയത്തിലേക്ക് നബി(സ്വ)യും സംഘവും പ്രവേശിക്കുകയാണ്. പ്രവാചകര്‍ അവര്‍ക്ക് ഒരു പ്രാര്‍ത്ഥനാ വചനം ചൊല്ലിക്കൊടുത്തു. ശേഷം “ഉദ്ഖുലൂഹാ ബി ബറകത്തില്ലാഹി” എന്നു പറഞ്ഞു. ഖൈബറില്‍ പ്രവേശിക്കുമ്പോള്‍ സ്വഹാബികള്‍ ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലിക്കൊണ്ടിരുന്നു. നബി(സ്വ) അവരോട് പതുക്കെ ചൊല്ലാന്‍ പറഞ്ഞു.
നേരം പുലര്‍ന്നു. സൂര്യനുദിച്ച ശേഷമാണ് അന്ന് ഖൈബറുകാര്‍ ആലസ്യത്തോടെ ഉണര്‍ന്നത്. അവരെ സംബന്ധിച്ചിടത്തോളം ആയിരത്തി അഞ്ഞൂറില്‍ താഴെ മാത്രം അംഗസംഖ്യയുള്ള മുസ്‌ലിം സൈന്യം പ്രതിയോഗികളേയല്ലെന്ന മട്ടായിരുന്നു. നേരം പുലര്‍ന്നപ്പോള്‍ അവരിലെ തൊഴിലാളികള്‍ തോട്ടത്തിലേക്കും കൃഷിയിടങ്ങളിലേക്കും പുറപ്പെട്ടു. അപ്പോള്‍ മാത്രമാണ് മുസ്‌ലിം സൈന്യം തങ്ങളെ വളഞ്ഞത് അവര്‍ കാണുന്നത്. അവര്‍ ഓടി കോട്ടക്കകത്തു കയറി. ഇതുകണ്ട് റസൂല്‍(സ്വ) പറഞ്ഞു: അല്ലാഹു അക്ബര്‍, ഖൈബര്‍ തരിപ്പണമായി.
അവരുടെ കൈയില്‍ കണ്ട മഴുവും പിക്കാസും ലക്ഷണമാക്കിയാണവിടുന്ന് അങ്ങനെ പറഞ്ഞതെന്നു വ്യാഖ്യാനമുണ്ട്. യഥാര്‍ത്ഥത്തില്‍ അത് റസൂല്‍(സ്വ)ക്ക് ലഭിച്ച വഹ്യിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു.
(തുടരും)

മുശ്താഖ് അഹ്മദ്

Thursday, August 14, 2025

ക്ഷണം സ്വീകരിക്കപ്പെട്ട് തിന്മ കണ്ടാൽ തിരുച്ചു പോരുന്നു

 Tweet 1157

ക്ഷണം സ്വീകരിക്കപ്പെട്ട് എത്തിച്ചേരുമ്പോൾ, നിർദ്ദേശിക്കപ്പെട്ട മതചിട്ടകൾ പാലിക്കാതെയുള്ള സാഹചര്യങ്ങളിൽ അച്ചടക്ക സമീപനം എന്ന നിലയിൽ തിരുനബിﷺ മാറിനിന്ന പല സന്ദർഭങ്ങളും കൂടി ഇവിടെ നമുക്ക് വായിക്കാനുണ്ട്. ഇമാം ഇബ്നു മാജ(റ)യും നസാഇ(റ)യും നിവേദനം ചെയ്യുന്നു. അലി(റ) പറഞ്ഞു. ഞാൻ ഭക്ഷണം തയ്യാർ ചെയ്തിട്ട് നബിﷺയെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് തിരുനബിﷺ വരികയും എൻ്റെ വീട്ടിലേക്ക് എത്തിയപ്പോൾ ജീവികളുടെ രൂപങ്ങളുള്ള കർട്ടൻ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. അവിടുന്ന് നേരെ മടങ്ങിപ്പോയി. രൂപങ്ങളുള്ള ഭവനങ്ങളിൽ കാരുണ്യത്തിന്റെ മലക്കുകൾ പ്രവേശിക്കുകയില്ല എന്ന് തിരുനബിﷺ പ്രസ്താവിക്കുകയും ചെയ്തു.


              തിരുനബിﷺയുടെ സേവകൻ അബ്ദുറഹ്മാൻ സഫീന(റ) എന്നവർ നിവേദനം ചെയ്യുന്നു. ഒരു ദിവസം അലി(റ) ഒരു സഹോദരനെ സൽക്കരിക്കാൻ ഒരുങ്ങി. ഭക്ഷണമൊക്കെ പാചകം ചെയ്തു വച്ചു. അപ്പോൾ പത്നി ഫാത്വിമ(റ) ചോദിച്ചു. തിരുനബിﷺയെയും കൂടി ഭക്ഷണത്തിലേക്ക് ഒന്ന് ക്ഷണിച്ചാലോ? അവിടുന്ന് നമ്മളോടൊപ്പം വന്ന് ഭക്ഷണം കഴിക്കുമല്ലോ! നബിﷺയെ വിളിക്കാൻ ആളെ അയച്ചു. അവിടുന്ന് വീട്ടിലേക്ക് വന്നു. വാതിലിന്റെ ഇരുവശത്തും കൈകൾ വച്ചു. അപ്പോഴതാ വീട്ടിൽ വേറിട്ട ചില അലങ്കാരങ്ങൾ ശ്രദ്ധയിൽപ്പെട്ടു. തങ്ങൾക്ക് അതത്ര സന്തോഷമായി തോന്നിയില്ല. അവിടുന്ന് മെല്ലെ തിരിച്ചു നടന്നു. ഇത് കണ്ട ഫാത്വിമ(റ) അലി(റ)യോട് പറഞ്ഞു, ഒന്ന് പിന്നിൽ ചെല്ലൂ. എന്താണ് തിരുനബിﷺ മടങ്ങിപ്പോകുന്നത് എന്ന്  അന്വേഷിച്ചു നോക്കൂ! അലി(റ) പറഞ്ഞു. ഞാൻ പിന്നാലെ പോയി തിരുനബിﷺയോട് ചോദിച്ചു. എന്താണ് അവിടുന്ന് മടങ്ങിപ്പോകുന്നത്? ഈ വിധം അലങ്കരിക്കപ്പെട്ട ഭവനത്തിൽ പ്രവേശിക്കാൻ പ്രവാചകന്മാർക്ക് സമ്മതമില്ല.


            ഉചിതമല്ലാത്ത അലങ്കാരങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു അവിടുന്ന്. മേൽ പറയപ്പെട്ട ഹദീസിന് വിശാലമായ വ്യാഖ്യാന തലങ്ങളുണ്ട്. പൊതുവായി വിശ്വാസികൾ അനുശാസിക്കേണ്ട ചിട്ടയിലേക്ക് ശ്രദ്ധ തിരിക്കുക എന്ന്. അല്ലെങ്കിൽ, പ്രിയപ്പെട്ട മകൾ ജീവിക്കേണ്ട ലാളിത്യത്തിലേക്ക് വിചാരം കൊണ്ടുപോവുക എന്ന്. അലങ്കാരങ്ങൾക്കും ചില ചിട്ടകളും മര്യാദകളുമുണ്ട്. അതിനപ്പുറത്തേക്ക് വന്നാൽ സ്വീകാര്യമല്ല എന്ന അദ്ധ്യായം നമുക്കിവിടെ വായിക്കാം. 


               അതിനുമപ്പുറമുള്ള ചില വ്യാഖ്യാനങ്ങൾ കൂടി തിരുനബിﷺ അവിടുത്തെ മകൾക്ക് നൽകിയ  ജീവിതപാഠങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഈ ലോകം നൈമിഷികമാണെന്നും ഇവിടുത്തെ അലങ്കാരങ്ങളും ആർഭാടങ്ങളും താൽക്കാലികമാണെന്നും ഉൾക്കൊള്ളുകയും നിരന്തരമായി ബോധ്യപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്തിരുന്ന നേതാവാണല്ലോ തിരുനബിﷺ. അത്തരമൊരു വിചാരം കൃത്യമായി മകൾ ഫാത്വിമ(റ)യിലും തിരുനബിﷺ പകർന്നു നൽകിയിരുന്നു. ഈ ലോകത്തെ അലങ്കാര സന്തോഷങ്ങളിൽ വ്യാപരിച്ചു നിൽക്കാതെ അനന്തമായ പാരത്രിക സന്തോഷങ്ങളിലേക്ക് ഏറ്റവും ഉന്നത പദവി നേടുന്നവളായിരിക്കണം പ്രിയപ്പെട്ട മകൾ എന്ന് അവിടുത്തേക്ക് കണിശതയുണ്ടായിരുന്നു. അതനുസരിച്ചായിരുന്നു മകൾക്ക് ശിക്ഷണം നൽകിയിരുന്നത്. ലളിതമായ ജീവിതം ശീലിപ്പിച്ചു. 


          അതിസമ്പന്നന്മാർ നിറഞ്ഞുനിന്നപ്പോഴും വിജ്ഞാനത്തിന്റെ കവാടമായ അലി(റ)ക്ക് മകളെ വിവാഹം ചെയ്തുകൊടുത്തു. സമ്പത്തിനേക്കാൾ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് പഠിപ്പിക്കാനായിരുന്നു അത്. ഭൗതികമായ സുഖാഡംബരങ്ങളിൽ മകളുടെ ഹൃദയം വ്യാപരിച്ചു പോകരുത് എന്ന് ഓരോ സമയത്തും നബിﷺ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ആത്മീയമായ വിചാരങ്ങളെയും അലങ്കാരങ്ങളെയും പ്രാധാന്യത്തോടെ കാണാനും നാളേക്ക് വേണ്ടി കൂടുതൽ ഒരുങ്ങാനുമായിരുന്നു മകളെ പരിശീലിപ്പിച്ചത്. അതിനു വിഘാതമാകുന്ന ഏതു സന്ദർഭങ്ങളെയും ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും അപ്പോഴെല്ലാം മകളെ ആത്മീയതയുടെ വഴിയിലേക്ക് തന്നെ തിരിച്ചു കൊണ്ടു വരികയും ചെയ്തു. അത്തരം ഒരു സന്ദർഭം കൂടിയായി മേൽ ഹദീസിനെ വിശദീകരിച്ചവരുണ്ട്.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet1157

നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുമോ? മൗലിദ് വിമർശകർക്ക് മറുപടി

 *മുത്ത് നബി ﷺ

 നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുമോ?

മൗലിദ് വിമർശകർക്ക് മറുപടി*


منجي الخلائق من جهنم في غد


ചോദ്യം :

സൃഷ്ടികളെ ജഹന്നമിൽ നിന്ന് നബി ﷺ രക്ഷപെടുത്തുമെന്ന് മൗലിദിൽ പറയുന്നത് ശരിയാണോ ?


മറുപടി


പരലോകത്ത് ശുപാർശ ചെയ്യാനുള്ള അധികാരം

നബി  ﷺ

ക്ക് ഉണ്ടെന്നതിൽ തർക്കമില്ലല്ലോ.

അവയിലൊന്ന് വിചാരണ വേഗത്തിൽ തുടങ്ങാനുള്ളതാണ്. ഇത് മുഹമ്മദ് നബിﷺ

ക്ക് മാത്രം അവകാശപ്പെട്ടതാണ്.*


* വിചാരണ കൂടാതെ ചിലരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുവാനുള്ളതാണ് മറ്റൊന്ന്. ഇതും നമ്മുടെ നബി(ﷺ)ക്കുള്ളതാണ്.

നരകംഅർഹിക്കുന്നവർക്ക് നരകത്തിൽ പോകാതെ സ്വർഗ്ഗത്തിലേക്കു പോകാൻ പ്രവാചകന്മാർ നടത്തുന്ന ശുപാർശയാണ് മറ്റൊന്ന്. ഇത് മുഹമ്മദ് നബി(ﷺ

)യും അല്ലാഹു ഉദ്ദേശിക്കുന്നവരും നടത്തും.*


 *നരകത്തിലെത്തിപ്പെട്ട പാപികളെ നരകത്തിൽ നിന്ന്കയറ്റുന്നതിനുള്ളതാണ് മറ്റൊന്ന്. ഇക്കാര്യം നമ്മുടെ നബി ﷺയും മറ്റു പ്രവാചകന്മാരും മലക്കുകളും വിശ്വാസികളും നിർവ്വഹിക്കുമെന്ന് ഹദീസുകളിൽ വന്നതാണ്.*


*സ്വർഗ്ഗാവകാശികളുടെ സ്ഥാനം ഉയർത്തി

കിട്ടുന്നതിനുള്ള ശുപാർശയാണ് മറ്റൊന്ന്.

(ശർഹു മുസ്ലിം: 3/4070 )*

وأما تأويلهم أحاديث الشفاعة بكونها في زيادة الدرجات فباطل ، وألفاظ الأحاديث في الكتاب وغيره صريحة في بطلان مذهبهم وإخراج من استوجب النار ، لكن الشفاعة خمسة أقسام :


أولها : مختصة بنبينا وهي الإراحة من هول الموقف وتعجيل الحساب كما سيأتي بيانها .


الثانية : في إدخال قوم الجنة بغير حساب وهذه وردت أيضا لنبينا - صلى الله عليه وسلم - ، وقد ذكرها مسلم - رحمه الله - .


الثالثة : الشفاعة لقوم استوجبوا النار فيشفع فيهم نبينا - صلى الله عليه وسلم - ومن شاء الله تعالى ، وسننبه على موضعها قريبا إن شاء الله تعالى .


الرابعة : فيمن دخل النار من المذنبين فقد جاءت [ ص: 407 ] هذه الأحاديث بإخراجهم من النار بشفاعة نبينا - صلى الله عليه وسلم - والملائكة وإخوانهم من المؤمنين ، ثم يخرج الله تعالى كل من قال لا إله إلا الله كما جاء في الحديث لا يبقى فيها إلا الكافرون .


الخامسة : في زيادة الدرجات في الجنة لأهلها ، وهذه لا ينكرها المعتزلة ولا ينكرون أيضا شفاعة الحشر الأول .شرح مسلم النووي3/407


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=ac_t

Wednesday, August 13, 2025

عبد الله) بن سعيد كلاب

 عبد الله) بن سعيد بن محمد بن كلاب القطان البصري أحد المتكلمين في أيام المأمون ذكره الخطيب ضياء الدين والد الامام فخر الدين في كتاب (غاية المرام في علم الكلام) وزعم أنه كان أخا يحيى بن سعيد القطان كبير المحدثين وانه دمر

المعتزلة في مجلس المأمون * وذكره ابن النجار فنقل عن محمد بن إسحاق النديم في الفهرست فقال كان من بابة الحشوية * وله مع عباد بن سليمان مناظرات وأن يقول إن كلام الله هو الله فكان عباد يقول إنه نصراني بهذا القول * قال المصنف في تاريخه كان بعد الأربعين ومائتين * قلت * وقد ذكره العبادي في الفقهاء الشافعية مختصرا فقال عبد الله بن سعيد بن كلاب القطان * ونقل الحاكم في تاريخه عن ابن خزيمة انه كان يعيب مذهب الكلابية ويذكر عن أحمد بن حنبل انه كان أشد الناس على عبد الله بن سعيد وأصحابه ويقال انه قيل له ابن كلاب لأنه كان يخطف الذي يناظره وهو بضم الكاف وتشديد اللام * وقول الضياء انه كان أخا يحيى بن سعيد القطان غلط وانما هو من توافق الاسمين والنسبة * وقول ابن النديم انه من الحشوية تريد من يكون على طريق السلف في ترك التأويل للآيات والأحاديث المتعلقة بالصفات ويقال لهم المفوضة وعلى طريقته مشى الأشعري في كتاب الإبانة

لسان الميزان لابن حجر العسقلاني2/291




1- قال ابن قاضي شهبة في طبقات الشافعية للقاضي شهبة 1-78 :-


( كان ابن كلاب من كبار المتكلمين ومن أهل السنة وبطريقته وبطريقة الحارث المحاسبي أقتدى الإمام الأشعري )



2- قال جمال الدين الإسنوي في طبقات الشافعية 2-178 :-


( كان من كبار المتكلمين ومن أهل السنة ذكره العبادي في طبقة أبي بكر الصيرفي وقال عنه أنه من أصحابنا المتكلمين )



3- قال الحافظ ابن عساكر في كتابه تبيين كذب المفتري .. ص 405 :-


(أنه قرأ رسالة أبي محمد ابن أبي زيد القيرواني الفقيه المالكي مقدم أصحاب مالك في المغرب يذكر فيها ابن كلاب رادا على أحد المعتزلة الذي اتهم عبد الله بن سعيد ابن كلاب بالبدعة فقال أبو محمد ابن أبي زيد القيرواني في تلك الرسالة عن عبد الله ابن كلاب :- كيف تنسبه إلى البدعة ولم تحكي قولا له يفيد أنه بدعة بل وما علمنا أحدا ينسب البدعة له ، والذي بلغنا عنه أنه يتقلد السنة ويتولى الرد على الجهمية وعلى أهل البدع !!! ) .


4 - قال العلامة الكوثري تعرفا لابن كلاب تعليقا على النص السابق :- ( أنه كان إمام متكلمي أهل السنة في عهد أحمد ،وممن يرافق الحارث بن أسد، ويشنع عليه بعض الضعفاء في أصول الدين ثم بين أن ما يعيبه هؤلاء الضعفاء ليس ببعيد عن العقل والشرع ) ..


5- قال عنه الحافظ الذهبي (سير أعلام النبلاء 11- 175 :-


( والرجل أقرب المتكلمين إلى السنة بل هو في مناظريهم )..


6_ قال الشيخ أبو شعيب الأرنؤوط معلقا على كلام الذهبي :-


( أن الإمام ابن كلاب كان إمام أهل السنة في عصره وإليه مرجعها وقد وصفه إمام الحرمين أنه من أصحابنا )


7- قال العلامة كمال الدين البياضي في ( إشارات المرام من عبارات الإمام ص23 ) :-


( أنه لم يخل زمان عن ناصر ينصر السنة فكان قبل الإمام الأشعري الإمام عبد الله ابن كلاب ناصرا للسنة مدافعا عنها ) .


8- قال العلامة الشهرستاني في الملل والنحل ص 81 :-


( إلى ان انتهى الزمان إلى الإمام عبد الله ابن كلاب والإمام أبي العباس القلانسي والحارث المحاسبي وهؤلاء كانوا من السلف الذين باشروا علم الكلام فأيدوا عقائد السلف بالحجج الكلامية وبراهين أصولية وألفوا ودرسوا إلى أن ظهر الإمام الأشعري على شيوخ المعتزلة فخرج عليهم وقد انحاز إلى هؤلاء السلف فألف ونصر مقولاتهم بمناهج كلامية فصار مذهبا لأهل السنة والجماعة وانتقلت سمة الصفاتية إلى الأشعرية ) .


9- قال الحافظ ابن حجر في الفتح 1-293 :-


( أن البخاري في جميع ما يورده من تفسير الغريب فهو يأخذه من أهل ذلك الفن كأبي عبيدة والنضر بن شميل والفراء وغيرهم ..

وأما المباحث الفقهية فمستمدة غالبها من الشافعي وأبو عبيد وأمثالهما ..

وأما المباحث الكلامية فيأخذها من الكرابيسي وابن كلاب ونحوهما ... ) .


وهذه نصوص واضحة أن ابن كلاب على رأس أئمة أهل السنة والجماعة المدافعين الناصرين لها الذي تولى الرد على أهل البدع والضلال ...

Monday, August 11, 2025

ارتكبت على الخطا غير حصر

 *വിമർശനം* 5⃣


-മൻഖുസ് മൗലിദിൽ പറയുന്നു:


ارتكبت على الخطا غير حصر وعدد

لك أشكو فيه ياسيدي خير النبي

“എണ്ണവും ക്ലിപ്തവുമില്ലാത്ത വിധം

ദോഷങ്ങളുടെ (കൂമ്പാരങ്ങൾക്കു) മുകളിൽ ഞാൻ കയറിയിരിക്കുന്നു. അങ്ങയോടാണ് അതിൽ ഞാൻ വേവലാതി പറയുന്നത്. പ്രവാചകന്മാരിൽ ഏറ്റവും ശ്രേഷ്ഠരായ എന്റെ അഭയകേന്ദ്രമേ”.


പാപം പൊറുക്കാൻ പറയേണ്ടത് അല്ലാഹുവോടാണ്. അക്കാര്യം ഇവിടെ മുഹമ്മദ് നബി(s)യോടാണ് പറയുന്നത്. അതിനാൽ അത് ശിർക്കാണ്.



മറുപടി:


*ഈ വാദം അബദ്ധവും പ്രമാണങ്ങൾക്ക് നിരക്കാത്തതുമാണ്. കാരണം പരലോകത്ത് ശുപാർശ ചെയ്യാനുള്ള അധികാരം

നബി (s)ക്ക് ഉണ്ടെന്നതിൽ തർക്കമില്ലല്ലോ.


*ഏതൊരു വിഷയത്തിലും ശുപാർശ

പറയുന്നവരോട്, താഴ്മയോടെ വേവലാതികൾ പറയുന്നതും നിങ്ങളല്ലാതെ ഞങ്ങൾക്കാരുമില്ലെന്ന് പറയുന്നതുമൊക്കെ

സർവ്വസാധാരണമാണല്ലോ. ഈശൈലിസ്വീകരിച്ചാണ് മൗലിദിൽ'ലക അശ്കൂ'

എന്ന് പറയുന്നത്. ഇവിടെ 'ലക'എന്നത്

മുന്തിച്ച് പറയുന്നത് നബിയേ അങ്ങയെയാണ് ഈ വിഷയത്തിൽ ഞാൻ പ്രത്യേകംപരിഗണിക്കുന്നതെന്ന് വരുത്താനാണ്.*


*അതിനാൽ അവിടുന്ന് ഇടപെട്ട് എന്റെ

പാപങ്ങൾ പൊറുത്തുകിട്ടാൻ വേണ്ടത് ചെയ്യണമെന്ന് താൽപര്യം.

ഇപ്പറഞ്ഞതാണ് മൗലിദ് ഓതുന്നവരുടെ ലക്ഷ്യം. ഇതല്ലാത്ത മറ്റൊരു ലക്ഷ്യം

അവർക്കില്ല. “നിശ്ചയം കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത് നിയ്യത്തുകൾക്കനുസരിച്ചാണ്” എന്ന നബിവചനം ഇവിടെ പ്രസ്താവ്യമാണ്*


*അല്ലാതെ 'പാപം പൊറുക്കുന്നവൻ'

എന്ന അല്ലാഹുവിന്റെ വിശേഷണത്തിൽ

കൈ കടത്തി താങ്കളെ ഞങ്ങൾ അല്ലാഹുവോട്പങ്കാളിയാക്കുന്നുവെന്ന് ആരുംകരുതാറില്ല. അറബി ഭാഷാനിയമങ്ങളും

ശൈലികളും അറിയുന്ന ഏതൊരാൾക്കും

ഇക്കാര്യം വളരെ സ്പഷ്ടമായി മനസ്സിലാക്കാവുന്നതാണ്.

ഇത്തരം പ്രയോഗങ്ങൾ നബി(s)യോട് സ്വഹാബിമാർ തന്നെ നടത്തിയിരുന്നതായി പ്രബലമായ ഹദീസുകളിൽ കാണാം. അംറുബ്നുൽ ആസ്(റ) പറയുന്നു:*


قلت يا رسول الله أبايعك على أن تغفر لي ما تقدم من ذنبي ( مسند احمد)


*“എന്റെ കഴിഞ്ഞുപോയ പാപങ്ങൾ

താങ്കൾ എനിക്ക് പൊറുത്തുതരണമെന്ന

വ്യവസ്ഥയിൽ ഞാൻ താങ്കളോട് ബൈഅത്ത് ചെയ്യുന്നു. (മുസ്നദു അഹ്മദ്: 17145)*


*മഹതിയായ ബീവി ആഇഷ(റ) ഒരിക്കൽ ഇപ്രകാരം പറഞ്ഞു:*


فقلت يا رسول الله أتوب إلى الله وإلى رسوله (بخاري: 1963, مسلم 3941)


*“ഞാൻ അല്ലാഹുവിലേക്കും അവന്റെ

തിരുദൂതരിലേക്കും തൗബ ചെയ്തു മടങ്ങുന്നു". (ബുഖാരി: 1963, 4783, 6604, മുസ്ലിം: 3941)*


*ഇതിന്റെ വ്യാഖ്യാനത്തിൽ മുല്ലാ അലിയ്യുൽ ഖാരി പറയുന്നു:*


وفي إعادة إلى دلالة على استقلال الرجوع إلى كل منهما  مرقاة ٤/٤٨٨


*ഇവിടെ 'ഇലാ' എന്ന അക്ഷരം ആവർത്തിച്ചതിൽ നിന്ന് അല്ലാഹുവിലേക്കും

റസൂലിലേക്കും വെവ്വേറെ തൗബ ചെയ്ത് 

മടങ്ങുന്നുവെന്ന അർത്ഥം ലഭിക്കുന്നു. (മിർഖാത്തുൽ മഫാത്തീഹ്: 4/ 488)*


*ഇവിടെ 'തവ്വാബ്' എന്ന അല്ലാഹുവിന്റെ വിശേഷണത്തിൽ മഹതിയായ ആഇഷ(റ) കൈകടത്തിയെന്നും പ്രസ്തുത

വിശേഷണത്തിൽ അല്ലാഹുവോട് നബി (S)യെ പങ്കു ചേർത്തുവെന്നും പറയാൻ

പറ്റുമോ?. ഒരിക്കലുമില്ല. മറിച്ച് ഒരുകാര്യം

അല്ലാഹുവിലേക്ക് ചേർത്തുമ്പോൾഉള്ള

വിവക്ഷയല്ല അതേകാര്യം ഒരുസൃഷ്ടിയി

ലേക്ക് ചേർത്തുമ്പോൾ ഉണ്ടാവുക. .

പാപികൾ നബി(s)യെ സമീപിച്ച് പാപം പൊറുക്കുന്നതിനുവേണ്ടി ശുപാർശപറയാൻ നിസാഅ് സൂറയിലെ 64-ാം വചനത്തിലുടെ വിശുദ്ധ ഖുർആൻ നിർദേശിച്ചകാര്യമാണ്*. 


🔸🔸🔸🔸🔸🔸🔸

Aslam Kamil Saquafi parappanangadi

Saturday, August 9, 2025

നോമ്പിന് അത്താഴം കഴിക്കുന്നതിനിടയിൽ സ്വുബ്ഹ് ബാങ്ക് വിളിച്ചാൽ

 📚

*അത്, ഇതിലില്ല ! (6)*


_അഷ്റഫ് സഖാഫി, പള്ളിപ്പുറം_ 

_______________________________


നോമ്പിന് അത്താഴം കഴിക്കുന്നതിനിടയിൽ സ്വുബ്ഹ് ബാങ്ക് വിളിച്ചാൽ, വായിലുള്ളത് നിർബന്ധമായും തുപ്പിക്കളയണമെന്ന് ഫിഖ്ഹ് നിയമം പഠിപ്പിക്കുന്നു. അപ്രകാരം ചെയ്യാതെ ഭക്ഷണം അകത്താക്കിയാൽ, വളരെ അൽപമാണെങ്കിൽ പോലും നോമ്പ് ബാത്വിലാകും.


ولو طلع الفجر وفي فمه طعام فلفظه قبل أن ينزل منه شئ لجوفه: صح صومه (فتح المعين )


എന്നാൽ, ബാങ്ക് കേട്ടാലും നിർത്തേണ്ടതില്ല.

പ്ലേറ്റിലുള്ളത് മുഴുവനാക്കിയ ശേഷം തീറ്റയിൽ നിന്നും വിരമിച്ചാൽ മതിയെന്ന് ഹദീസിലുണ്ട്. ഇതാ:


إذا سَمِع أحدُكم النِّداءَ والإناءُ على يدِه، فلا يَضَعْه حتى يَقضيَ حاجتَه منه- (رواه أبو داود: ٢٣٥٠)


ഖുർആനിലോ ഹദീസിലോ ഇത്തരം വ്യക്തമായ പരാമർശം ഉണ്ടായിരിക്കെ, നമ്മൾ എന്ത് ചെയ്യണം ? 

തിരുനബി(സ്വ) പറഞ്ഞു:


« تركتُ فيكم أَمْرَيْنِ لن تَضِلُّوا ما تَمَسَّكْتُمْ بهما : كتابَ اللهِ وسُنَّةَ نبيِّهِ ﷺ » (رواه الإمام مالك في الموطإ )


"എനിക്ക് ശേഷം, നിങ്ങളിൽ രണ്ട് കാര്യങ്ങളെ ഏൽപിച്ചു തരുന്നു. ഖുർആനും എൻ്റെ സുന്നതും. അത് മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങൾ പിഴച്ചു പോകില്ല.. "


ഇപ്രകാരം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇനിയെന്തിന് രണ്ടാമതൊന്ന് ചിന്തിക്കണം ? സംശയിക്കേണ്ട, ഫിഖ്ഹ് തള്ളുക തന്നെ - ല്ലെ ?

ഹദീസിൽ വന്നതിന് എതിരായി ഫിഖ്ഹിൽ കാണുമ്പോഴേക്ക് ഒഹാബിക്ക് രക്തം തിളക്കും. അവൻ പറഞ്ഞു നടക്കും: തിരുസുന്നതിൽ വളരെ വ്യക്തമായി ഉണ്ടായിരിക്കെ, മറ്റു 'ഖോജാ'ക്കളുടെ വാക്കുകൾ എന്തിന് പരിഗണിക്കണം ! 


യഥാർത്ഥത്തിൽ, ഇവിടെ എന്താണ് സംഭവിച്ചത് ? ഫിഖ്ഹും ഹദീസും തമ്മിൽ വൈരുദ്ധ്യമാകുമോ ? ഇല്ലെന്നാണ് ഉത്തരം. ഖുർആനും ഹദീസും ആധാരമാക്കി കണ്ടെത്തിയ നിയമങ്ങളാണ് ഫിഖ്ഹ്. അവ രണ്ടിലും വ്യക്തമാക്കാത്ത അനേകം നിയമങ്ങൾ, അർഹരായവർ, അവരണ്ടിൽ നിന്നും ഗവേഷണം ചെയ്ത് ക്രോഡീകരിച്ചു എന്ന് മാത്രം. ആഴമേറിയ അറിവുള്ള മുജ്തഹിദുകൾ ഖുർആനും ഹദീസും അരിച്ച് പെറുക്കിയാണ് ഇത് ചെയ്തിട്ടുള്ളത്. അവർക്ക് ശേഷം ക്രോഡീകരിക്കപ്പെട്ടവയാണ്, ബുഖാരി, മുസ്‌ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങൾ. അവയിലുള്ളതും അല്ലാത്തതും ലഭിച്ചവരാണ് അവർ.


 അവയിലെ, ദുർബലമായതും അല്ലാത്തതും (നാസിഖ് - മൻസൂഖ്), 

പൊതുവായി പറഞ്ഞതും നിബന്ധനയോടെയുള്ളതും ( മുത്വ് ലഖ് - മുഖയ്യദ് ), 

വ്യക്തമാക്കിയതും വ്യക്തമാക്കാതെ പറഞ്ഞതും (മുജ്മൽ - മുബയ്യൻ), 

തെളിച്ചു പറഞ്ഞതും വ്യംഗമായുള്ളതും (സ്വരീഹ് - കിനായത്) തുടങ്ങി ഒരുപാട് കാര്യങ്ങൾ ഗ്രഹിച്ചവരാണ് ഇമാമുകൾ. ഇപ്പറഞ്ഞ സാങ്കേതിക ശബ്ദങ്ങൾ നേരാംവണ്ണം സാധാരണക്കാരിൽ പലർക്കും മനസ്സിലായിട്ടു പോലും ഉണ്ടാവില്ല. മനസ്സിലായ പണ്ഡിതന്മാർക്കു പോലും, ഇതനുസരിച്ച് ഗവേഷണത്തിന് ശേഷിയില്ല. മുജ്തഹിദുകൾ കണ്ടെത്തിപ്പറഞ്ഞത് ഉദ്ധരിച്ചു തരാനേ സാധിക്കൂ. അവരുടെ ഗ്രാഹ്യശേഷിക്കു മുമ്പിൽ കൈകൂപി നിൽക്കാനേ പിൽക്കാലത്തുള്ളവർക്ക് സാധിച്ചിട്ടുള്ളൂ.

അപ്പോൾ, നമ്മൾ ഒരു ആയതിലോ ഹദീസിലോ ഒരു രീതി കണ്ടെന്ന് കരുതി, ഫിഖ്ഹിലെ നിയമങ്ങൾ നോക്കാതെ അതനുസരിച്ച് പ്രവർത്തിക്കാൻ പറ്റില്ല. ചെയ്തികളെല്ലാം കൊളമാകും.

ഉദാഹരണത്തിന്, ബാങ്ക് കേട്ട് അത്താഴം കഴിക്കുന്നത് നിർത്തുന്ന ഇക്കാര്യത്തിൽ തന്നെ നോക്കൂ. മേൽ ഉദ്ധരിച്ച ഹദീസിന് പുറമെ മറ്റൊരു ഹദീസ് ഇപ്രകാരം കാണാം:


  قَالَ رَسُول اللهِ ﷺ : « إِنَّ بِلَالًا يُؤَذِّنُ بِلَيْلٍ، فَكُلُوا وَاشْرَبُوا حَتَّى، تَسْمَعُوا تَأْذِينَ ابْنِ أُمِّ مَكْتُومٍ » (رواه مسلم - ١٠٩٢)


"ബിലാൽ(റ)യുടെ ബാങ്ക് കേട്ടാൽ തിന്നുകയും കുടിക്കുകയും ചെയ്യാം. അബ്ദുല്ലാഹ് ബ്നു ഉമ്മി മക്തൂം(റ)യുടെ ബാങ്ക് കേൾക്കുന്നത് വരെ. "


അഥവാ, പുലർച്ചെ രണ്ട് ബാങ്ക് സുന്നതുണ്ട്. ഒന്ന് തഹജ്ജുദിനും, മറ്റൊന്ന് സുബ്ഹിക്കും. ഇതിലെ രണ്ടാം ബാങ്ക് കേട്ടാൽ പിന്നെ, തിന്നാനോ കുടിക്കാനോ പറ്റില്ല. അതിന് മുമ്പുള്ള ബാങ്ക് കേട്ടാൽ, നോമ്പിനുള്ള സമയമായിട്ടില്ലെന്നും ഭക്ഷണം കഴിക്കുന്നതിന് വിരോധമില്ലെന്നും പഠിപ്പിക്കുകയാണ് തിരുനബി(സ്വ) തങ്ങൾ. ഇക്കാര്യം മാത്രം പരാമർശിച്ച ഹദീസാണ് തുടക്കത്തിൽ അബൂദാവൂദിൽ നിന്ന് ഉദ്ധരിച്ചത്. രണ്ട് ബാങ്കിൻ്റെ ഇപ്രകാരമുള്ള വിശദീകരണം മനസ്സിലാക്കാതെ, ഹദീസിൻ്റെ ആളുകളാണെന്നും പറഞ്ഞ്, സ്വുബ്ഹ് ബാങ്ക് കേട്ടിട്ടും ഭക്ഷണം കഴിച്ചാൽ നോമ്പ് ശരിയാവില്ല. മുറിവൈദ്യൻ ആളെക്കൊല്ലുന്ന പ്രതീതി, ഇബാദതുകൾ ബാത്വിലാക്കുന്ന അൽപജ്ഞാനികളിലും ഉണ്ടെന്ന് സാരം.


എല്ലാം മനസ്സിലാക്കിയ, ഫുഖഹാഅ് പറഞ്ഞതിൽ നിന്ന് കൊണ്ട് വേണം, നമുക്ക് ഖുർആനിനെയും ഹദീസിനെയും മനസ്സിലാക്കാൻ. അവർക്കും തെറ്റ് പറ്റാമെന്ന് ജൽപിച്ച് ഫിഖ്ഹിനെ മാറ്റിവെക്കുന്നത്  നീചവൃത്തിയാണ്. കാര്യങ്ങൾ യഥാവിധം മനസ്സിലാക്കിയ ഒരാളും അപ്രകാരം ഉരിയാടില്ല തന്നെ.


കടലിൽ പോയി മീൻ പിടിക്കാനറിയുന്ന മനുഷ്യർക്കൊപ്പം നിന്നാൽ പൂച്ചക്ക് മീൻ ആവശ്യാനുസരണം കിട്ടും. ഹുങ്ക് കാട്ടി, വെള്ളത്തിലെ മീൻ കൂട്ടത്തിലേക്ക് പൂച്ച എടുത്തു ചാടിയാലോ, മീനിനെ കിട്ടുന്നതിന് പകരം, മീൻ പൂച്ചയെ തിന്നുകയാണ് ഉണ്ടാവുക.

വൈലിത്തറ ഉസ്താദിൽ നിന്നും പൊന്മള ഉസ്താദ് പറഞ്ഞു തന്ന ഈ കഥ സാധാരണക്കാർ ഓർത്തു വെക്കുക. 


തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...