Tuesday, March 11, 2025

മദ്യപാനിയുടെ മകൾ, ജാരസന്തതി എന്നിവരെ ഭാര്യയായി സ്വീകരിക്കുന്നതു മോശമാണോنكاح الفاسقة.

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓മദ്യപാനിയുടെ മകൾ, ജാരസന്തതി എന്നിവരെ ഭാര്യയായി സ്വീകരിക്കുന്നതു മോശമാണോ.


🟰 മോശമാണ്. ഫാസിഖിൻ്റെ മകളെയും ജാരസന്തതിയേയും നികാഹു ചെയ്യുന്നതു കറാഹത്താണ്.(തുഹ്ഫഃ 7–189)


*മസ്അല 2️⃣3️⃣7️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



സ്ത്രീകളുടെ സംഘത്തോടു പുരുഷൻ സലാം

*💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓സ്ത്രീകളുടെ സംഘത്തോടു പുരുഷൻ സലാം പറയൽ ഹറാമാവുകയില്ലല്ലോ. അപ്പോൾ പിന്നെ അതിന്റെ വിധിയെന്താണ്. ഒരു സംഘമെന്നു പറയാൻ കുറഞ്ഞത് എത്ര സ്ത്രീകൾ വേണ്ടിവരും. രണ്ടുപേർ മതിയോ.


🟰 പുരുഷൻ സ്ത്രീ സംഘത്തോടു സലാം പറയൽ ഹറാമോ കറാഹത്തോ ഇല്ലെന്നു മാത്രമല്ല, അതു സുന്നത്തുകൂടിയാണ്. അവിടെ നാശ ഭയമില്ലല്ലോ. ഇവിടെ സംഘമെന്നതുകൊണ്ടുദ്ദേശം ഒന്നിലധികം പേരാണ്. രണ്ടു പേരുണ്ടായാലും അതൊരു സംഘമാണ്.(തുഹ്ഫഃ ശർവാനി സഹിതം 9–223)


*മസ്അല 2️⃣3️⃣8️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



اسقاط الحملഗർഭം അലസിപ്പിക്കുന്നതിന്റെ (അബോർഷൻ) വിധിയെന്ത്.

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓ഗർഭം അലസിപ്പിക്കുന്നതിന്റെ (അബോർഷൻ) വിധിയെന്ത്. 


🟰 മനുഷ്യക്കുഞ്ഞായി രൂപപ്പെടുന്നതിന്റെ ആരംഭഘട്ടത്തിൽ പ്രവേശിച്ച ശേഷം (42 ദിവസം പിന്നിട്ട ശേഷം) ബീജം ഗർഭപാത്രത്തിൽ നിന്നു നീക്കംചെയ്യാൻ പാടുള്ളതല്ല. അതു ഹറാമാണ്.(തുഹ്ഫഃ 8–241)




`

നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `1️⃣ തടിയുള്ള ഒരു വസ്തു ഉള്ളിലേക്കു ചേരൽ`നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `1️⃣ തടിയുള്ള ഒരു വസ്തു ഉള്ളിലേക്കു ചേരൽ`

 *നോമ്പു മുറിയുന്ന കാര്യങ്ങൾ.!*



`1️⃣ തടിയുള്ള ഒരു വസ്തു ഉള്ളിലേക്കു ചേരൽ`


   തടിയുള്ള വല്ല സാധനവും ശരീരത്തിൻ്റെ ഉൾഭാഗത്തേക്കു ചേർന്നാൽ നോമ്പു മുറിയുന്നതാണ്. തലയുടെ ഉള്ളും വയറും ഉൾഭാഗമാണ്. അതുപോലെ ചെവിയുടെ ഉള്ള്, തരിമൂക്കിൻ്റെ അറ്റം, ഹൽഖ്, മുലക്കണ്ണിന്റെ ഉള്ള്, ചലനം കൊണ്ടു മൂത്രദ്വാരത്തിൽ നിന്ന് പുറത്തു കാണുന്നതിന്റെ അപ്പുറം, മലദ്വാരത്തിൽനിന്നു ചുരുണ്ടുകൂടിയതിൻ്റെ അപ്പുറം ഇവയെല്ലാം ഉൾഭാഗത്തിന്റെ വിധിയിൽ ഉള്ളതു തന്നെയാണ്. അതിനാൽ ഈ ഭാഗത്തേക്കു വല്ലതും ചേർന്നാൽ നോമ്പു മുറിയുന്നതാണ്.


   ഉൾഭാഗത്ത് വല്ലതും ചേരുന്നത് തുറന്ന ദ്വാരത്തിലൂടെയായാൽ മാത്രമേ നോമ്പു മുറിയുകയുള്ളൂ. തുറന്ന ദ്വാരമല്ലാത്ത രോമകൂപം, കണ്ണിലെ സുഷിരം ഇവകളിൽകൂടി വല്ലതും ഉള്ളിലേക്ക് ചേർന്നാൽ നോമ്പു മുറിയുന്നതല്ല. അതുപോലെ ശരീരത്തിൻ്റെ ഉൾഭാഗമല്ലാത്ത മാംസപേശികൾ, എല്ലിന്റെ ഉള്ളിലെ മജ്ജ ഇവയിലേക്ക് വല്ലതും ചേർന്നാലും നോമ്പ് മുറിയുന്നതല്ല. തടിയില്ലാത്ത വാസന, രുചി മുതലായവ ഉള്ളിലേക്കു ചേർന്നാലും നോമ്പു മുറിയുന്നതല്ല.


   തടിയുള്ള സാധനം ഉള്ളിലേക്ക് പ്രവേശിക്കുന്നത് നോമ്പു പിടിച്ച ആളുടെ സ്വമനസ്സാലെയും അറിവോടും കൂടിയായിരുന്നാലേ നോമ്പു മുറിയുകയുള്ളൂ. സ്വമനസ്സോടുകൂടിയല്ലാതെ മറ്റാരെങ്കിലും ബലം പ്രയോഗിച്ചതുകൊണ്ട് ഒരു നിലയിലും അതിൽനിന്ന് ഒഴിവാകുവാൻ സാദ്ധ്യമല്ലാത്തതിനാൽ നിർബന്ധിതാവസ്ഥയിൽ വല്ലതും ഉള്ളിലേക്ക് ചേർക്കേണ്ടിവന്നാൽ അതുകൊണ്ട് നോമ്പു മുറിയുന്നതല്ല. നോമ്പുള്ള കാര്യം ഓർമ്മയിലില്ലാതെ മറന്നുകൊണ്ട് ഭക്ഷണം കഴിക്കുകയോ മറ്റോ ചെയ്താൽ നോമ്പു മുറിയുന്നതല്ല. അതുപോലെ ഇയാളുടെ ഉദ്ദേശ്യപ്രകാരമല്ലാതെ വഴിയിൽനിന്നോ മറ്റോ പറന്നുവന്ന പൊടിപടലങ്ങളോ ഈച്ച പോലത്ത പ്രാണികളോ ഉള്ളിലേക്ക് കടന്നു പോയാലും നോമ്പു മുറിയുന്നതല്ല.


  വായിൽ ഉണ്ടാകുന്ന തുപ്പുനീരിൽ കഫംപോലത്തെ ഇതരവസ്തുക്കൾ ചേർന്നാൽ ആ തുപ്പുനീർ ഉള്ളിലേക്ക് ഇറക്കിയാൽ നോമ്പു മുറിയുന്നതാണ്. അതുപോലെ തുപ്പുനീരിൻ്റെ ഉറവിടമായ വായയിൽനിന്ന് പുറത്തുപോയ തുപ്പുനീർ വീണ്ടും വായയിലേക്ക് മടക്കി അത് ഉള്ളിലേക്ക് ഇറക്കിയാലും നോമ്പു മുറിയുന്നതാണ്.


   നോമ്പുള്ളവർ പകൽ സമയത്ത് കുളിക്കുമ്പോൾ ചെവി, മൂക്ക് മുതലായവയുടെ ഉള്ളിലേക്ക് വെള്ളം പ്രവേശിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. നോമ്പ് നോറ്റുകൊണ്ട് വെള്ളത്തിൽ മുങ്ങിക്കുളിക്കൽ കുറാഹത്തുമാണ്. വലിയ അശുദ്ധി ഉയർത്തുവാനുള്ള നിർബന്ധമോ സുന്നത്തോ ആയ കുളിയാണെങ്കിൽ തന്നെ മുങ്ങിക്കുളിക്കുമ്പോൾ ചെവിയുടേയോ മറ്റോ ഉള്ളിലേക്കു വെള്ളം കടന്നാൽ നോമ്പു മുറിയുന്നതാണ്. നിർബന്ധമായ കുളി കോരിപ്പാർന്നു കളിക്കുന്ന സന്ദർഭത്തിൽ ഉള്ളിലേക്കു വെള്ളം കടന്നാൽ നോമ്പു മുറിയുന്നതല്ല. ശരീരം തണുക്കുവാനോ വൃത്തിയാക്കുവാനോ മറ്റോ കുളിക്കുന്ന നിർബന്ധമോ സുന്നത്തോ അല്ലാത്ത സാദാകുളിയുടെ അവസരം ഉള്ളിലേക്കു വെള്ളം കടന്നാൽ കോരിക്കുളിക്കുകയാണെങ്കിൽ പോലും നോമ്പു മുറിയുന്നതാണ്.


  രാത്രി ബാക്കിയുണ്ടെന്നും നേരം പുലർന്നിട്ടില്ലെന്നും ലക്ഷണങ്ങൾകൊണ്ടും മറ്റും മനസ്സിലായാൽ ഭക്ഷണം കഴിക്കുന്നതിനു യാതൊരു വിരോധവുമില്ല. നേരം പുലർന്നോ ഇല്ലയോ എന്ന കാര്യം സംശയമാണെങ്കിൽ ഭക്ഷണം കഴിക്കൽ കറാഹത്തുമാണ്. നേരം പുലർന്നിട്ടില്ല, രാത്രി ബാക്കിയുണ്ട് എന്ന് മനസ്സിലാക്കിയത് പിശകാണെന്നും നേരം പുലർന്ന ശേഷമാണ് ഭക്ഷണം കഴിച്ചതെന്നും പിന്നീടു ബോദ്ധ്യപ്പെട്ടാൽ അന്നത്തെ നോമ്പു ബാത്വിലാണെന്ന് അപ്പോൾ മനസ്സിലാക്കേണ്ടതാണ്.


   സൂര്യൻ അസ്തമിച്ചുവെന്ന് ബോദ്ധ്യപ്പെട്ട ശേഷമാണു നോമ്പു മുറിക്കേണ്ടത്. സൂര്യാസ്തമനത്തിൽ സംശയമുണ്ടാവുമ്പോൾ നോമ്പു മുറിക്കൽ ഹറാമാണ്. സൂര്യൻ അസ്തമിച്ചത് നേരിൽ കണ്ട ഒരു വിശ്വസ്തൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലും സമയം ക്ലിപ്തമാക്കുന്നതിൽ കൃത്യനിഷ്ഠയുള്ള ആളുടെ മഗ്‌രിബ് ബാങ്ക് കേട്ടതിന്റെ അടിസ്ഥാനത്തിലും സൂര്യാസ്തമനത്തെ കുറിക്കുന്ന ലക്ഷണങ്ങൾ കൊണ്ടും മറ്റും സൂര്യൻ അസ്തമിച്ചുവെന്ന് ബലമായ അഭിപ്രായമുണ്ടായാലും നോമ്പു മുറിക്കാവുന്നതാണ്. അസ്തമിച്ചുവെന്ന ബലമായ അഭിപ്രായത്തിൽ എത്തിയാൽ തന്നെ കുറഞ്ഞ സമയം കൂടി കാത്തു നിൽക്കൽ നിർബന്ധമാണ്. സൂര്യാസ്തമനം അനുമാനിച്ചുകൊണ്ട് നോമ്പു മുറിക്കുകയും തദ്‌സമയം അസ്തമിച്ചിട്ടില്ലായിരുന്നു വെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്താൽ ആ നോമ്പു നഷ്ടപ്പെട്ടതായി കണക്കാക്കി പകരം മറ്റൊരു നോമ്പുനോറ്റ് ഖളാഉ വീട്ടേണ്ടതാണ്.


ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണു നേരം പുലർന്ന(ഫജ്റ് വെളിവായ) വിവരം അറിഞ്ഞതെങ്കിൽ വായിലുള്ളത് മുഴുവനും പുറത്തേക്ക് തുപ്പിക്കളയേണ്ടതാണ്. അൽപവും ഉള്ളിലേക്ക് ഇറക്കുവാൻ പാടില്ല. വല്ലതും ഇറക്കിയാൽ അന്നത്തെ നോമ്പു ബാത്വിലാണ്.


`ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി(ഖു:സി)യുടെ കർമ്മശാസ്ത്ര പാഠങ്ങൾ പേ: 210, 211, 213`

നോമ്പുകാരി കണ്ണിൽ മരുന്ന്, മുലപ്പാൽ

 *കണ്ണിൽ മുലപ്പാലും മരുന്നും ഇറ്റിക്കാമോ.?* 



*ചോദ്യം:* നോമ്പുകാരൻ/നോമ്പുകാരി കണ്ണിൽ മരുന്ന്, മുലപ്പാൽ മുതലായവ ഉപയോഗിക്കുന്നതിന്റെ വിധിയെന്ത്‌.? അതുകൊണ്ട്‌ നോമ്പ്‌ നഷ്ടപ്പെടുമോ.? 


*ഉത്തരം:* ഇല്ല. കണ്ണിൽ മരുന്നോ മുലപ്പാലോ ഇറ്റിക്കുന്നതുകൊണ്ട്‌ നോമ്പു നഷ്ടപ്പെടുകയില്ല. അതു അനുവദനീയവുമാണ്‌.(ഫതാവാ ഹുജ്ജത്തിൽ ഉലമാ)

ഉണ്ടാക്കി ഛർദ്ദിക്കൽ`േ രമ്പ് മുറിക്കും

 *നോമ്പു മുറിയുന്ന കാര്യങ്ങൾ.!*



`2️⃣ ഉണ്ടാക്കി ഛർദ്ദിക്കൽ`


  ഛർദ്ദിക്കുവാനില്ലാതെ ഉണ്ടാക്കി ഛർദ്ദിക്കലാണു നോമ്പു മുറിയുന്ന മറ്റൊരു കാര്യം. നിർബന്ധപൂർവ്വം ഓക്കാനിച്ച് ഉള്ളിൽ നിന്ന് വല്ലതും പുറത്തേക്കു കൊണ്ടുവരുന്നതു കൊണ്ടു തന്നെ നോമ്പു മുറിയുന്നതാണ്. പുറത്തുവന്ന വസ്തു അൽപവും ഉള്ളിലേക്കു തിരിച്ചുപോയിട്ടില്ലെന്നു ബോധ്യമാണെങ്കിൽ പോലും നോമ്പു മുറിയുന്നതാണ്. ഛർദ്ദിക്കാൻ വരുമ്പോൾ ഛർദ്ദിക്കുന്നതുകൊണ്ട് നോമ്പു മുറിയുകയില്ല.


  ഉള്ളിൽ നിന്ന് കഫം കാറിയെടുത്ത് പുറത്തേക്കു തുപ്പുന്നതിന് വിരോധമി ല്ല. അതുകൊണ്ട് നോമ്പു മുറിയുന്നതുമല്ല. വായിലേക്ക് ഇറങ്ങിവന്ന കഫം പുറത്തേക്കു തുപ്പിക്കളയാൻ ആവതുണ്ടായിട്ടും തുപ്പിക്കളയാതെ ഉള്ളിലേക്കിറക്കിയാൽ നോമ്പു മുറിയുന്നതാണ്. ഹൽഖിന്റെ ഇപ്പുറത്ത് എത്താതെ കഫം ഉള്ളിലേക്ക് ഇറങ്ങിപ്പോകുകയോ അല്ലെങ്കിൽ ഇറക്കുകയോ ചെയ്താൽ നോമ്പു മുറിയുന്നതല്ല.


`ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി(ഖു:സി)യുടെ "കർമ്മശാസ്ത്ര പാഠങ്ങൾ" പേ: 212`

നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `3️⃣ സംയോഗം കഫാറത്ത്`

 *നോമ്പു മുറിയുന്ന കാര്യങ്ങൾ.!*



`3️⃣ സംയോഗം`


നോമ്പനുഷ്ടിച്ചുകൊണ്ട് സംയോഗത്തിലേർപ്പെട്ടാൽ നോമ്പു മുറിയുന്നതാണ്. സ്ഖലനമുണ്ടായിട്ടില്ലെങ്കിൽ പോലും പുരുഷന്റേയും സ്ത്രീയുടേയും നോമ്പു മുറിയുന്നതാണ്. നോമ്പുള്ളപ്പോൾ സംയോഗം ഹറാമാണെന്നറിവുള്ളതോടുകൂടി സ്വമനസ്സാലെ കരുതിക്കൂട്ടി ആയിരുന്നാലാണ് നോമ്പു മുറിയുന്നത്. സ്വമനസ്സാലെയല്ലാതെയോ നോമ്പ് ഓർമ്മയില്ലാതെയോ ആയിരുന്നാൽ നോമ്പു മുറിയുന്നതല്ല. അതു തെറ്റാണെന്ന് അറിവില്ലാതെയാകുമ്പോഴും നോമ്പു മുറിയുന്നതല്ല. പക്ഷേ, അറിവില്ലാതിരിക്കുവാൻ ന്യായമായ കാരണങ്ങളുണ്ടായിരിക്കണം. ഇസ്‌ലാമതം സ്വീകരിച്ചത് അടുത്ത സമയത്തായതുകൊണ്ടോ അല്ലെങ്കിൽ അറിവുള്ളവർ അടുത്ത ദിക്കിലൊന്നും ഇല്ലാത്തതുകൊണ്ടോ നോമ്പു മുറിയുന്ന കാര്യങ്ങൾ പഠിക്കാൻ സാധ്യമാവാത്തതുകൊണ്ട് വിവരമില്ലാതിരുന്നാൽ അതു ന്യായമായ കാരണങ്ങൾ തന്നെയാണ്. ഇത്തരം കാരണങ്ങളൊന്നുമില്ലാതിരുന്നാൽ വിവരമില്ലാതെയായിരുന്നാലും നോമ്പു മുറിയുന്നതാണ്.


   റമളാനിലെ നോമ്പ് സംയോഗം കൊണ്ട് നഷ്ടപ്പെടുത്തിയാൽ ആ നോമ്പു മറ്റൊരു ദിവസം ഖളാഉ വീട്ടേണ്ടതും പുറമേ നഷ്ടപ്പെടുത്തിയ ഓരോ നോമ്പിനും ഓരോ 'കഫ്‌ഫാറത്ത്' (പ്രായശ്ചിത്തം) നൽകേണ്ടതുമാണ്. ഒരു അടിമയെ സ്വതന്ത്രനാക്കുവാൻ സാധിക്കുമെങ്കിൽ അതു ചെയ്യലാണു ഒരു കഫ്ഫാറത്ത്- പ്രായശ്ചിത്തം. തൊഴിൽ ചെയ്യുന്നതിന് ഹാനികരമായി വരുന്ന അംഗഭംഗം പോലത്തെ കോട്ടങ്ങളൊന്നുമില്ലാത്ത മുസ്‌ലിമായ അടിമയെയാണു സ്വതന്ത്രനാക്കപ്പെടേണ്ടത്. ഇത്തരത്തിലുള്ള അടിമകളില്ലാത്തതുകൊണ്ടോ അതു വാങ്ങാനുള്ള കഴിവില്ലാത്തതുകൊണ്ടോ അടിമയെ സ്വതന്ത്രനാക്കുവാൻ സാധ്യമാവാതെ വന്നാൽ രണ്ടു മാസം നോമ്പു പിടിക്കേണ്ടതാണ്. ഈ നോമ്പു തുടങ്ങിയതു മുതൽ ഒരൊറ്റ ദിവസവും ഇടയ്ക്കു വച്ചു വിട്ടുപോവാതെ തുടർച്ചയായിട്ടാണ് അനുഷ്ഠിക്കേണ്ടത്. സംഗതിവശാൽ ഇടയ്ക്കു വെച്ച് ഒരു ദിവസമെങ്കിലും വിട്ടുപോയാൽ ആദ്യം മുതൽ വീണ്ടും ആരംഭിക്കേണ്ടി വരുന്നതാണ്. രണ്ടു മാസം തുടർച്ചയായി അനുഷ്ഠിക്കേണ്ട ഈ നോമ്പിൽ ഓരോന്നിനും രാത്രിയിൽ തന്നെ നിയ്യത്ത് ചെയ്യേണ്ടതാണ്. 'കഫ്‌ഫാറത്ത് നോമ്പ് നാളെ ഞാൻ നോൽക്കുന്നു' എന്നാണു നിയ്യത്ത്.


    മാറാവ്യാധികൾ പിടിപെട്ടതുകൊണ്ടോ മറ്റോ ഇങ്ങനെ നോമ്പു പിടിക്കുവാനും സാധ്യമല്ലാതെ വന്നാൽ അറുപതു സാധുക്കൾക്ക് ഭക്ഷ്യധാന്യം കൊടുക്കേണ്ടതാണ്. ഓരോരുത്തർക്കും ഓരോ 'മുദ്ദ്' വീതം കൊടുക്കേണ്ടതാണ്. സകാത്തു നൽകുവാൻ പറ്റുന്ന സാധുക്കൾക്ക് മാത്രമേ കഫ്ഫാറത്ത് കൊടുക്കുവാൻ പാടുള്ളൂ. അല്ലാത്തവർക്ക് കൊടുക്കുവാൻ പറ്റുകയില്ല. അതിനാൽ കഫ്ഫാറത്ത് കൊടുക്കുവാൻ കടപ്പെട്ട വ്യക്തിയുടെ ചെലവിൽ ജീവിക്കുന്ന സാധുക്കൾക്ക് ആ വ്യക്തിയുടെ കഫ്ഫാറത്ത് കൊടുക്കുവാൻ പറ്റുകയില്ല. അതുപോലെ നബി(സ്വ)യുടെ കുടുംബക്കാരായ ഹാശിംമുത്ത്വലിബ്‌ ഗോത്രങ്ങളിൽ പെട്ട സാധുക്കൾക്കും അമുസ്‌ലിംകളായ സാധുക്കൾക്കും കൊടുക്കാൻ പറ്റുകയില്ല. ഈ മൂന്നു വിഭാഗങ്ങൾക്കും സകാത്തു കൊടുക്കുവാൻ പറ്റുകയില്ലല്ലോ. ഫിത്ർ സകാത്തിലേക്കു കൊടുക്കാൻ പറ്റുന്ന ധാന്യങ്ങളായ നാട്ടിലെ മുഖ്യ ആഹാരവസ്തുവിൽ നിന്നാണു കഫ്‌ഫാറത്ത് കൊടുക്കേണ്ടത്. അതു ഓരോ സാധുവിനും ഒരു മുദ്ദ് വീതം 60 സാധുക്കൾക്കു തന്നെ കൊടുക്കണം. ഒരു ദിവസം തന്നെ 60 പേർക്ക് കൊടുത്താൽ മതിയാകുന്നതാണ്. ഒരാൾക്കു തന്നെ 60 ദിവസം ഓരോ മുദ്ദ് കൊടുത്താൽ മതിയാകുന്നതല്ല. കഫ്‌ഫാറത്ത് കടമപ്പെട്ട ആളുടേയും അയാൾ ചെലവുകൊടുക്കൽ നിർബന്ധമായ ആളുകളുടേയും അത്യാവശ്യ ചെലവു കഴിച്ചു ബാക്കിയുണ്ടാവുമ്പോൾ കൊടുത്താൽ മതിയാകുന്നതാണ്. അങ്ങനെ ബാക്കിവരുന്നില്ലെങ്കിൽ കഫ്ഫാറത്ത് എന്നും അയാളുടെ കടമയിൽ അവശേഷിക്കുന്നതാണ്. ഈ പറഞ്ഞ കഫ്‌ഫാറത്ത് റമളാൻ മാസത്തിലെ നോമ്പ് സംയോഗം കൊണ്ടു മുറിച്ചാൽ മാത്രമേ നിർബന്ധമുള്ളൂ. ആ സംയോഗം സ്വന്തം ഭാര്യയേയോ അപരസ്ത്രീകളേയോ ഇതര ജീവികളേയോ ആയിരുന്നാലും കഫ്ഫാറത്തു നിർബന്ധമാണ്. റമളാനിലല്ലാതെ നോൽക്കുന്ന നോമ്പ്- അതു റമളാൻ നോമ്പു ഖളാഉ വീട്ടുകയായിരുന്നാലും-സംയോഗം കൊണ്ടു മുറിച്ചാൽ കഫ്‌ഫാറത്ത് നിർബന്ധമില്ല. അതുപോലെ റമളാനിലെ നോമ്പ് സംയോഗമല്ലാത്ത മറ്റു വല്ല കാരണങ്ങൾ കൊണ്ട് മുറിച്ചാലും അല്ലെങ്കിൽ നോമ്പ് മുറിച്ച ശേഷം സംയോഗം ചെയ്താലും കഫ്ഫാറത്ത് നിർബന്ധമില്ല. അതുപോലെത്തന്നെ മറവിപോലത്ത നോമ്പു മുറിയാത്ത വിധത്തിലുള്ള സംയോഗത്തിനും കഫ്ഫാറത്ത് കൊടുക്കേണ്ടതില്ല. പുരുഷൻമാർക്ക് മാത്രമേ ഈ കഫ്‌ഫാറത്ത് നിർബന്ധമുള്ളു. സ്ത്രീകൾക്കതു നിർബന്ധമില്ല. അവർ നഷ്ടപ്പെട്ട നോമ്പു ഖളാഉവീട്ടിയാൽ മതി.


`ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി(ഖു:സി)യുടെ "കർമ്മശാസ്ത്ര പാഠങ്ങൾ" പേ: 212, 213, 214`

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...