Monday, June 3, 2024

തസ്ബീഹ്/കൗണ്ടർ*

 *തസ്ബീഹ്/കൗണ്ടർ*


തസ്ബീഹ് മാല/കൗണ്ടർ കയ്യിൽ കരുതിയ, യാത്രയോ സന്ദർഭമോ ഓർമിച്ചുനോക്കൂ... കയ്യിൽ കരുതാത്ത സന്ദർഭത്തേക്കാൾ കൂടുതൽ ദിക്ർ/സ്വലാതുകൾ ചൊല്ലാൻ സാധിച്ചിരിക്കണം. 

ഇവ കയ്യിൽ കരുതുന്നത് മതദൃഷ്ട്യാ പ്രോത്സാഹനാ ജനകമാണ്.

തസ്ബീഹ് മാലയെക്കുറിച്ചു ചർച്ച ചെയ്യാൻ ഇമാം സുയൂത്വീ (റ)

المِنحة في السُّبحة

എന്നപേരിൽ 

ഒരു ചെറു കൃതി തന്നെ രചിച്ചിട്ടുണ്ട്.


തസ്ബീഹ് മാലയുടെ നേട്ടം,ഇമാമാവർകൾ വിവരിക്കുന്നുണ്ട്.

*" ഇതു കാണുന്ന സമയത്ത് അല്ലാഹു തആലയെ ഓർമവരുന്നു. ദിക്റുകൾ ചൊല്ലാനും, ചൊല്ലിക്കൊണ്ടിരിക്കുന്നവർക്കു  ചൊല്ലിക്കൊണ്ടേയിരിക്കാനും  പ്രേരണയാകുന്നു.*


മഹാൻമാർ ഇതിന്നു 

مُذكِّرة بالله تعالى ،

 حبل الوصل ، رابطة القلوب 

എന്നീ പേരുകൾ വിളിച്ചിരുന്നു.


അത് നമ്മെ റബ്ബിലേക്ക് അടുപ്പിക്കാൻ സഹായകമാണെന്നും അതൊരു ബറകത് പുഷ്പ്പിച്ചു നിൽക്കുന്ന ഉപകരണമാണെന്നുമെല്ലാം  മഹാന്മാർ ഉണർത്തിയിട്ടുണ്ട്.


ആധുനിക കൗണ്ടറുകളും തസ്ബീഹ് മാലയെപ്പോലെ സ്വലാത്/ദിക്ർ ചൊല്ലാൻ ഓർമിപ്പിക്കാറുണ്ട്.

തസ്ബീഹ് ഉപയോഗിക്കൽ സ്വാലിഹീങ്ങളുടെ ചര്യയായിരുന്നു.


നമുക്കും, തസ്ബീഹ്/ കൌണ്ടർ കയ്യിൽ കരുതാം..അത്,നമ്മുടെ അമൂല്യമായ സമയത്തെ നന്മയിൽ വിനിയോഗിക്കാൻ പ്രേരണയായേക്കും...


https://chat.whatsapp.com/ED18fryN2ShFmCY1Qv7iWg

➖➖➖➖➖➖➖

🌷....ﻭﻫﻲ ﻣﺬﻛﺮﺓ ﺑﺎﻟﻠﻪ ﺗﻌﺎﻟﻰ ; ﻷﻥ اﻹﻧﺴﺎﻥ ﻗﻞ ﺃﻥ ﻳﺮاﻫﺎ ﺇﻻ ﻭﻳﺬﻛﺮ اﻟﻠﻪ ﻭﻫﺬا ﻣﻦ ﺃﻋﻈﻢ ﻓﻮاﺋﺪﻫﺎ، ﻭﺑﺬﻟﻚ ﻛﺎﻥ ﻳﺴﻤﻴﻬﺎ ﺑﻌﺾ اﻟﺴﻠﻒ ﺭﺣﻤﻪ اﻟﻠﻪ ﺗﻌﺎﻟﻰ. ﻭﻣﻦ ﻓﻮاﺋﺪﻫﺎ ﺃﻳﻀﺎ اﻻﺳﺘﻌﺎﻧﺔ ﻋﻠﻰ ﺩﻭاﻡ اﻟﺬﻛﺮ، ﻛﻠﻤﺎ ﺭﺁﻫﺎ ﺫﻛﺮ ﺃﻧﻬﺎ ﺁﻟﺔ ﻟﻠﺬﻛﺮ ﻓﻘﺎﺩﻩ ﺫﻟﻚ ﺇﻟﻰ اﻟﺬﻛﺮ، ﻓﻴﺎ ﺣﺒﺬا ﺳﺒﺐ ﻣﻮﺻﻞ ﺇﻟﻰ ﺩﻭاﻡ ﺫﻛﺮ اﻟﻠﻪ ﻋﺰ ﻭﺟﻞ، ﻭﻛﺎﻥ ﺑﻌﻀﻬﻢ ﻳﺴﻤﻴﻬﺎ ﺣﺒﻞ اﻟﻮﺻﻞ، ﻭﺑﻌﻀﻬﻢ ﺭاﺑﻄﺔ اﻟﻘﻠﻮﺏ.........

.......ﻓﺎﻧﻈﺮ ﻳﺎ ﺃﺧﻲ ﺇﻟﻰ ﻫﺬﻩ اﻵﻟﺔ اﻟﻤﺒﺎﺭﻛﺔ اﻟﺰاﻫﺮﺓ ﻭﻣﺎ ﺟﻤﻊ ﻓﻴﻬﺎ ﻣﻦ ﺧﻴﺮﻱ اﻟﺪﻧﻴﺎ ﻭاﻵﺧﺮﺓ، ﻭﻟﻢ ﻳﻨﻘﻞ ﻋﻦ ﺃﺣﺪ ﻣﻦ اﻟﺴﻠﻒ ﻭﻻ ﻣﻦ اﻟﺨﻠﻒ اﻟﻤﻨﻊ ﻣﻦ ﺟﻮاﺯ ﻋﺪ اﻟﺬﻛﺮ ﺑﺎﻟﺴﺒﺤﺔ، ﺑﻞ ﻛﺎﻥ ﺃﻛﺜﺮﻫﻢ ﻳﻌﺪﻭﻧﻪ ﺑﻬﺎ ﻭﻻ ﻳﺮﻭﻥ ﺫﻟﻚ ﻣﻜﺮﻭﻫﺎ، ﻭﻗﺪ ﺭﺋﻲ ﺑﻌﻀﻬﻢ ﻳﻌﺪ ﺗﺴﺒﻴﺤﺎ ﻓﻘﻴﻞ ﻟﻪ: ﺃﺗﻌﺪ ﻋﻠﻰ اﻟﻠﻪ؟ ﻓﻘﺎﻝ: ﻻ ﻭﻟﻜﻦ ﺃﻋﺪ ﻟﻪ، ﻭاﻟﻤﻘﺼﻮﺩ ﺃﻥ ﺃﻛﺜﺮ اﻟﺬﻛﺮ اﻟﻤﻌﺪﻭﺩ اﻟﺬﻱ ﺟﺎءﺕ ﺑﻪ اﻟﺴﻨﺔ اﻟﺸﺮﻳﻔﺔ ﻻ ﻳﻨﺤﺼﺮ ﺑﺎﻷﻧﺎﻣﻞ ﻏﺎﻟﺒﺎ، ﻭﻟﻮ ﺃﻣﻜﻦ ﺣﺼﺮﻩ ﻟﻜﺎﻥ اﻻﺷﺘﻐﺎﻝ ﺑﺬﻟﻚ ﻳﺬﻫﺐ اﻟﺨﺸﻮﻉ ﻭﻫﻮ اﻟﻤﺮاﺩ ﻭاﻟﻠﻪ ﺃﻋﻠﻢ

(*المِنْحَة في السُّبْحَة* للإمام الحافظ السّيوطي رضي الله تعالى عنه)

പതുക്കെ, ഉറക്കെ* നിസ്കാരത്തിലെ തക്ബീറുകൾ,

 *പതുക്കെ, ഉറക്കെ*


 നിസ്കാരത്തിലെ തക്ബീറുകൾ, തസ്‌മീഅ്( سمع الله لمن حمده)

,സലാം ,എന്നിവ പിറകിലുള്ളവർ കേൾക്കും വിധം ശബ്ദമുയർത്തിപ്പറയൽ ഇമാമിനു സുന്നതാണ്. പക്ഷെ ഇവ ഓരോന്നും പറയുന്ന സമയത്ത് ദിക്റാണെന്ന കരുത്തോടെയാവണം.

അല്ലെങ്കിൽ ദിക്റോടു കൂടെ,തന്റെ ചലനങ്ങളെ മഅ്മൂമുകളെ അറിയിക്കുകയും ചെയ്യുന്നു, എന്ന കരുത്ത് അത്യാവശ്യമാണ്. തന്റെ ചലനങ്ങൾ പിറകിലുള്ളവരെ അറിയിക്കണം എന്നു മാത്രം കരുതിയോ യാതൊരു കരുത്തും ഇല്ലാതെയോ ഇമാം ശബ്ദമുയർത്തിയാൽ ഇമാമിന്റെ നിസ്കാരം ബാത്വിലാകും.  ഇത് പ്രാവർത്തികമാക്കൽ പലപ്പോഴും അല്പം പ്രയാസമായി തോന്നിയേക്കാം. എന്നാൽ പ്രസ്തുത വേളയിൽ പ്രത്യേകിച്ചൊന്നും കരുതാതെ ശബ്ദമുയർത്തിയാൽ നിസ്കാരം ബാത്വിലാവില്ല എന്നൊരു വീക്ഷണം ചില ഇമാമുമാർക്കുണ്ട്.ആ വീക്ഷണവും അനുകരിക്കാവുന്നതാണ്.(തുഹ്ഫ, ഫത്ഹുൽ മുഈൻ, ബുശ്റൽ കരീം കാണുക ).

എന്നാൽ ഇത് പലർക്കും അവ്യക്തമാകുന്ന ഒരു മസ്അലയായതിനാൽ, ഇതറിയാത്ത സാധാരണക്കാർക്കിതിൽ വിട്ടുവീഴ്ച്ചയുണ്ടെന്നും, അവർ പിറകിലുള്ളവരെ കേൾപ്പിക്കൽ മാത്രം കരുതിയാൽ പോലും അവരുടെ നിസ്കാരത്തിനു കോട്ടം സംഭവിക്കില്ലെന്നും ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട്.(ശർവാനി)

 _വിശദ വായനക്ക് ഇമാം കുർദി(റ)യുടെ ഫതാവാ കാണുക_ 


*പ്രത്യേക ശ്രദ്ധക്ക്:* നിസ്കാരത്തിൽ, പതുക്കെ നിർവ്വഹിക്കേണ്ട  ദിക്റുകൾ, ഉറക്കെ നിർവഹിക്കൽ കറാഹതാണ്.(ശർഹു ബാഫള്ൽ)

വായോട് ചേർന്നു കിടക്കുന്ന പുതിയ ഇനം മൈക് ഉപയോഗിക്കുക വഴി ,ഇമാം, റൂകൂഉഅ്,സുജൂദ്, തശഹ്ഹുദ് എന്നിവിടങ്ങളിൽ ചൊല്ലുന്ന ദിക്റുകൾ ഒപ്പിയെടുത്ത് പിറകിലുള്ളവരെ കേൾപ്പിക്കുന്നതും കറാഹതിന്റെ പരിധിയിൽ വരുമെന്നു മനസിലാക്കാം.(മൈക് ഉപയോഗിക്കുന്ന പക്ഷം,പതുക്കെ നിർവഹിക്കേണ്ടവ പിടിച്ചെടുക്കാത്ത വിധം  അകറ്റിപിടിക്കാൻ ശ്രമിക്കലാണു കരണീയം)

▪️▪️▪️▪️▪️▪️

◼️ ﻭﻳﺴﻦ) ﻟﻹﻣﺎﻡ اﻟﺠﻬﺮ ﺑﺘﻜﺒﻴﺮ ﺗﺤﺮﻣﻪ ﻭاﻧﺘﻘﺎﻟﻪ ﻭﻛﺬا ﻣﺒﻠﻎ اﺣﺘﻴﺞ ﺇﻟﻴﻪ ﻟﻜﻦ ﺇﻥ ﻧﻮﻳﺎ اﻟﺬﻛﺮ ﺃﻭ اﻹﺳﻤﺎﻉ ﻭﺇﻻ ﺑﻄﻠﺖ...الخ

(تحفة المحتاج ٢/١٨)


◼️ ﻗﺎﻝ اﻟﺒﺠﻴﺮﻣﻲ ﻭﺷﻴﺨﻨﺎ ﻭاﻟﺒﻄﻼﻥ ﺑﻘﺼﺪ اﻹﻋﻼﻡ ﻓﻘﻂ ﺃﻭ اﻹﻃﻼﻕ ﻓﻲ ﺣﻖ اﻟﻌﺎﻟﻢ ﻭﺃﻣﺎ اﻟﻌﺎﻣﻲ ﻭﻟﻮ ﻣﺨﺎﻟﻄﺎ ﻟﻠﻌﻠﻤﺎء ﻓﻼ ﻳﻀﺮ ﻗﺼﺪﻩ اﻹﻋﻼﻡ ﻓﻘﻂ ﻭﻻ اﻹﻃﻼﻕ اﻩـ

(شرواني ٢/١٨)


◼️ ﺗﺒﻄﻞ اﻟﺼﻼﺓ)....................(ﻭﺑﻨﻄﻖ) ﻋﻤﺪا ﻭﻟﻮ ﺑﺈﻛﺮاﻩ (ﺑﺤﺮﻓﻴﻦ) ﺇﻥ ﺗﻮاﻟﻴﺎﻛﻤﺎ اﺳﺘﻈﻬﺮﻩ ﺷﻴﺨﻨﺎ - ﻣﻦ ﻏﻴﺮ ﻗﺮﺁﻥ ﻭﺫﻛﺮ ﺃﻭ ﺩﻋﺎء ﻟﻢ ﻳﻘﺼﺪ ﺑﻬﺎ ﻣﺠﺮﺩ اﻟﺘﻔﻬﻴﻢ، ﻛﻘﻮﻟﻪ ﻟﻤﻦ اﺳﺘﺄﺫﻧﻮﻩ ﻓﻲ اﻟﺪﺧﻮﻝ: (اﺩﺧﻠﻮﻫﺎ ﺑﺴﻼﻡ ﺁﻣﻨﻴﻦ) ﻓﺈﻥ ﻗﺼﺪ اﻟﻘﺮاءﺓ ﺃﻭ اﻟﺬﻛﺮ ﻭﺣﺪﻩ ﺃﻭ ﻣﻊ اﻟﺘﻨﺒﻴﻪ ﻟﻢ ﺗﺒﻄﻞ، *ﻭﻛﺬا ﺇﻥ ﺃﻃﻠﻖ ﻋﻠﻰ ﻣﺎ ﻗﺎﻟﻪ ﺟﻤﻊ ﻣﺘﻘﺪﻣﻮﻥ.*

ﻟﻜﻦ اﻟﺬﻱ ﻓﻲ اﻟﺘﺤﻘﻴﻖ ﻭاﻟﺪﻗﺎﺋﻖ اﻟﺒﻄﻼﻥ، ﻭﻫﻮ اﻟﻤﻌﺘﻤﺪ.

*ﻭﺗﺄﺗﻲ ﻫﺬﻩ اﻟﺼﻮﺭ اﻻﺭﺑﻌﺔ ﻓﻲ اﻟﻔﺘﺢ ﻋﻠﻰ اﻻﻣﺎﻡ ﺑﺎﻟﻘﺮﺁﻥ ﺃﻭ اﻟﺬﻛﺮ، ﻭﻓﻲ اﻟﺠﻬﺮ ﺑﺘﻜﺒﻴﺮ اﻻﻧﺘﻘﺎﻝ ﻣﻦ اﻻﻣﺎﻡ ﻭاﻟﻤﺒﻠﻎ* (فتح المعين)


▪️ﺃﻣﺎ ﺇﺫا ﻗﺼﺪ اﻟﻘﺮاءﺓ ﻭﺣﺪﻫﺎ ﺃﻭ اﻟﺬﻛﺮ ﻭﺣﺪﻩ ﺃﻭ ﻣﻊ ﻧﺤﻮ اﻟﺘﻔﻬﻴﻢ .. ﻓﻼ ﺑﻄﻼﻥ؛ ﻟﺒﻘﺎء ﻣﺎ ﺗﻜﻠﻢ ﺑﻪ ﻋﻠﻰ ﻣﻮﺿﻮﻋﻪ، *ﻭﻛﺬا ﻣﻊ اﻹﻃﻼﻕ ﻋﻨﺪ ﺟﻤﻊ.* (بشرى الكريم)

وأنظر فتاوى العلامة الكردي رحمه الله تعالى أيضا وفيه كلام طويل حول هذه المسألة


🔹 ﻭﻳﻜﺮﻩ *ﻟﻜﻞ ﻣُﺼﻞ* اﻟﺠﻬﺮُ ﺑﺎﻟﺘﺸﻬﺪ ﻭاﻟﺼﻼﺓ ﻋﻠﻰ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭاﻟﺪﻋﺎء ﻭاﻟﺘﺴﺒﻴﺢ" ﻭﺳﺎﺋﺮ اﻷﺫﻛﺎﺭ اﻟﺘﻲ ﻟﻢ ﻳﻄﻠﺐ ﻓﻴﻬﺎ اﻟﺠﻬﺮ

(شرح با فضل)

https://chat.whatsapp.com/ED18fryN2ShFmCY1Qv7iWg

Saturday, June 1, 2024

കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും - 3*

 https://www.facebook.com/share/XUCkHZL9mfjNACdu/?mibextid=oFDknk

1️⃣1️⃣7️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️ Aslamsaquafisuraiji payyoli

➖➖➖➖➖➖➖➖➖➖➖➖

*കുണ്ടുതോട് വ്യവസ്ഥക്ക്*

*മുമ്പും ശേഷവും - 3*


കൊണ്ടുതോട് വ്യവസ്ഥയിലെ പതിനൊന്നാമത്തെ തീരുമാനം സ്ത്രീകൾ ജുമുഅ ജമാഅത്തിൽ പങ്കെടുക്കൽ പുണ്യകരമാണെന്നായിരുന്നു. 

"അന്യ പുരുഷന്മാർ പങ്കെടുക്കുന്ന ജമാഅത്ത് ജുമുഅകളിൽ പള്ളിയിൽ ആയിരുന്നാലും അല്ലാതിരുന്നാലും സ്ത്രീകൾ പങ്കെടുക്കൽ അനുവദനീയവും പുണ്യകർമ്മവുമാണ് - മുജാഹിദുകൾ "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 134)


സ്ത്രീകൾ പള്ളിയിൽ പോകണമെന്നു പറഞ്ഞു സംവാദങ്ങൾ വരെ നടത്തിയ ഇക്കൂട്ടർക്ക്

ഇപ്പോൾ ഇത് പുണ്യകർമ്മമല്ലാതായി തീർന്നിരിക്കുന്നു. 


"സ്ത്രീകൾ പള്ളിയിൽ പോവുകയോ പോകാതിരിക്കുകയോ ചെയ്യാം " 

(വിചിന്തനം വാരിക

2009 മാർച്ച് 20 പേ: 9)


"ജുമുഅ  ജമാഅത്തുകൾക്കായി സാഹചര്യങ്ങളും സന്ദർഭങ്ങളും സുരക്ഷിതത്വവും അനുകൂലമെങ്കിൽ സ്ത്രീകൾ ചെന്നെത്തുന്നതിന് ഇസ്‌ലാം എതിരല്ലെന്നതാണ് വസ്തുത. "

(വിചിന്തനം വാരിക

2007 ഫെ: 23 പേ: 3)


പുതിയ പ്രസിദ്ധീകരണങ്ങളിൽ ജമാഅത്ത് നിസ്കാരവുമായി ബന്ധപ്പെട്ട് സ്ത്രീകളെ പരാമർശിക്കുന്നേയില്ല.

"പുരുഷന്മാർ കഴിവതും അഞ്ചുനേരത്തെ നിസ്കാരങ്ങളും പള്ളിയിൽ പോയി സംഘടിതമായി (ജമാഅത്തായി) നിസ്കരിക്കുവാനാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്. "

(ഇസ്‌ലാം അടിസ്ഥാന പാഠങ്ങൾ - വിസ്ഡം പേ:119 )


"ഫർള് നിസ്കാരങ്ങൾ പുരുഷന്മാർ കഴിവതും ജമാഅത്തായിട്ടാണ് നിർവഹിക്കേണ്ടത്. ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ ഇരുപത്തിയേഴ് ഇരട്ടി പ്രതിഫലമാണ് ജമാഅത്തായി നിസ്കരിക്കുന്നതിനുള്ളത്. "

(ഇസ്‌ലാം അടിസ്ഥാന 

പാഠങ്ങൾ വിസ്ഡം പേജ് 130 )


പുതിയ തലമുറ സ്ത്രീകളെ പള്ളിയിലേക്ക് പറഞ്ഞയക്കുന്നതിൽ നിന്നും പിന്തിരിയുകയും ഒരു പ്രതിഫലം ഇല്ലാത്ത കാര്യമാണെന്ന് പഠിപ്പിക്കുകയും ചെയ്യുമ്പോൾ മുതിർന്ന മൗലവിമാരിൽ ചിലർ ഇതിൻെറ പ്രയാസങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. 


"ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന ചില സലഫി പണ്ഡിതർ സ്ത്രീകൾ ജുമുഅ ജമാഅത്തിൽ പങ്കെടുക്കൽ സുന്നത്തില്ല, ജാഇസാണ്, വീടാണ് ഉത്തമം എന്ന് പറയുന്നവരുണ്ടല്ലോ? എന്ന് ചോദിക്കുന്നവരുമുണ്ടാകാം. അത്തരക്കാരോട് നമുക്ക് പറയാനുള്ളത് ഇതാണ്. ജാഇസ് എന്നാൽ ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. രണ്ടിലും പുണ്യമില്ലെന്നർത്ഥം. അപ്പോൾ സ്ത്രീകൾ പള്ളിയിൽ നമസ്കരിച്ചാൽ പുണ്യമില്ലാത്തത് കൊണ്ട് അതിന് പോകുന്നതും പുണ്യമില്ല എന്ന് വരുന്നു...ജാഇസ് എന്നത് ഒരു വർഗ്ഗ നാമമാണ്. കറാഹത്ത് , സുന്നത്ത് എന്നീ രണ്ട് നിയമങ്ങളുടെ കൂടെയും അത് വരുന്നതാണ്. നിങ്ങൾ പറയുന്ന ജാഇസ് സുന്നത്തിന്റെ കൂടെയുള്ളതാണോ? അതോ , കറാഹത്തിന്റെ കൂടെയുള്ളതോ?. കറാഹത്തിന്റെ കൂടെയുള്ള ജാഇസാണെങ്കിൽ നിങ്ങളും ആധുനിക ഖുറാഫികളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാക്കണം. പഴയ വീഞ്ഞ് പുതിയ പാത്രത്തിൽ അടയ്ക്കേണ്ട ആവശ്യമില്ല. നിങ്ങൾ പറയുന്ന ജാഇസ് സുന്നത്തിന്റെ കൂടെയുള്ളതാണെങ്കിൽ ആ കാര്യം മുസ്‌ലിം സമൂഹത്തോട് തുറന്നു പറയാൻ എന്തിനു മടി കാണിക്കണം? "

(ജാമിഅ: നദ്‌വിയ്യ: എടവണ്ണ, 

40ാം വാർഷിക സുവനീർ - 66, 67)


1975 ൽ മൗലവിമാർ കുണ്ടു തോട് വ്യവസ്ഥയിൽ എഴുതിവെച്ച വാദങ്ങൾ ഏറ്റെടുക്കാൻ ആധുനിക മൗലവിമാർ വിമുഖത കാണിക്കുന്നുവെന്നത്  പൗരാണിക മൗലവിമാരുടെ പല വാദങ്ങൾക്കും പ്രമാണങ്ങളില്ലെന്ന പുതു തലമുറയുടെ തിരിച്ചറിവിനെയാണ് അടയാളപ്പെടുത്തുന്നത്.

പിഞ്ഞാണമെഴുത്ത് ചികിത്സ* *ശിർക്കാണെന്നും അല്ലെന്നും* ➖ മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം -1️⃣1️⃣6️⃣

 https://www.facebook.com/share/p/3rfJLqmof5Pph7tk/?mibextid=oFDknk

*പിഞ്ഞാണമെഴുത്ത് ചികിത്സ*

*ശിർക്കാണെന്നും അല്ലെന്നും*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം -1️⃣1️⃣6️⃣

✍️ Aslamsaquafi payyoli

➖➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് വ്യവസ്ഥയിൽ നിന്നും മൗലവിമാർ വ്യതിചലിച്ചതിൻ്റെ രണ്ടാമത്തെ ഉദാഹരണമാണ് ആത്മീയ ചികിത്സയിലെ പിഞ്ഞാണമെഴുത്ത്. ഇത്തരം ചികിത്സകൾ ശിർക്കാണെന്നായിരുന്നു വ്യവസ്ഥയിൽ അഞ്ചാം നമ്പറായി രേഖപ്പെടുത്തിയത്.

"ഇന്ന് നമ്മുടെ നാട്ടിൽ മുസ്‌ലിംകൾക്കിടയിൽ നടപ്പുള്ള ഉറുക്ക്, ഏലസ്സ്, ഹോമം, പിഞ്ഞാണമെഴുത്ത് എന്നിവ ശിർക്ക് പരമായ കാര്യങ്ങളാണ്. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും - പേ 132)


മുജാഹിദ് നേതാക്കൾ ശിർക്കാണെന്ന് പഠിപ്പിച്ച പിഞ്ഞാണമെഴുത്ത് ചികിത്സ പിന്നീട് തൗഹീദായി മാറുന്നു.

മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹ് മാസിക ശ്രദ്ധിക്കുക :

"വിശുദ്ധ ഖുർആനിലെ ചില സൂക്തങ്ങൾഏതെങ്കിലും പാത്രത്തിലോ മറ്റോ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ചശേഷം ആ വെള്ളം കുടിക്കുകയോ അതുകൊണ്ട് ശരീരം കഴുകുകയോ ചെയ്യൽ.

ഇബ്നു അബ്ബാസ്(റ) പ്രമുഖ താബിഈ പണ്ഡിതനായ മുജാഹിദ്, അബൂഖിലാബ, അഹ്മദ് ബിൻ ഹമ്പൽ,അൽ ഖാളി ഇയാള്, ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യും തുടങ്ങിയവരൊക്കെ ഇത് അനുവദനീയമാണെന്ന് വീക്ഷണക്കാരാണ്... 


ഇബ്നു അബീ ശൈബ  തൻ്റെ മുസന്നഫിൽ രിവായത്ത് ചെയ്തു: ഖുർആനിൽ നിന്നുള്ള സൂക്തങ്ങൾ എഴുതി അത് ഭയമുള്ള ആളിന് കുടിക്കാൻ കൊടുക്കുന്നതിൽ മുജാഹിദ് , ലൈസ് എന്നിവർ യാതൊരു തെറ്റും കണ്ടില്ല.

ഇബ്നു തൈമിയ്യ പറഞ്ഞു: ഖുർആനിൽ നിന്നോ മറ്റു ദിക്റുകളിൽ നിന്നോ വല്ലതും പാത്രത്തിലോ പലകയിലോ മറ്റോ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ചശേഷം കുടിക്കുന്നത് കൊണ്ട് തെറ്റില്ലെന്ന് ഇമാം അഹ്മദും മറ്റും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. "

(അൽ ഇസ്‌ലാഹ് മാസിക 

2015 മാർച്ച് പേജ് 37 )


ശിർക്ക് തൗഹീദും തൗഹീദ് ശിർക്കുമായി മാറിമറിയുന്നത് മുജാഹിദുകൾക്ക് ഒരു പുതുമയുള്ള കാര്യമല്ല. എന്നാൽ സുന്നികൾക്ക് ഇത്തരം കാര്യങ്ങൾ സങ്കൽപ്പിക്കാൻ പോലും സാധ്യമല്ല. ഒരു കാര്യം ശിർക്കാണെങ്കിൽ അത് എല്ലാ കാലത്തും ശിർക്കു തന്നെയായിരിക്കണം. തൗഹീദും തഥൈവ. പക്ഷേ ഈയൊരു സ്ഥിരത സുന്നത്ത് ജമാഅത്തിന് മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ കുണ്ടുതോട് സംവാദത്തിൽ സുന്നികൾ എഴുതിയ വാദങ്ങൾ ഒന്നും തന്നെ ഇന്നുവരെ തിരുത്തി എഴുതേണ്ടി വന്നിട്ടില്ല. 

വിശ്വാസകാര്യങ്ങളിൽ വൈരുദ്ധ്യങ്ങൾ സംഭവിക്കുന്നു എന്നതാണ് മുജാഹിദ് പ്രസ്ഥാനം പിഴച്ചതാണെന്നതിനുള്ള ഏറ്റവും വലിയ തെളിവ്. ശരിയായ അഖീദയിൽ ഒരിക്കലും പരസ്പര വിരുദ്ധ ആശയം വരില്ല. 

തെറ്റായ അഖീദയിലാവട്ടെ വൈരുദ്ധ്യങ്ങൾ സുലഭമായിരിക്കും.

ഇത് മൗലവിമാർക്കും അറിയാവുന്ന ഒരു വസ്തുതയാണ്.


"ജനങ്ങൾ ഉൾക്കൊണ്ട അഖീദയെ നമുക്ക് രണ്ടായി വിഭജിക്കാം. 

ഒന്ന് - ശരിയായ അഖീദ : ഓരോ കാലഘട്ടങ്ങളിൽ ഓരോ പ്രദേശങ്ങളിൽ നിയുക്തരായ പ്രവാചകന്മാർ കൊണ്ടുവന്നിട്ടുള്ള വിശ്വാസകാര്യങ്ങളാണവ. അവയൊക്കെ സൂക്ഷ്മ ജ്ഞാനിയും സർവ്വജ്ഞനുമായ അല്ലാഹുവിൻ്റെ പക്കലിൽ നിന്നുള്ളവയാണെന്നതിനാൽ ഒരേ കാര്യങ്ങൾ ആയി നാം കാണുന്നു. അവ തമ്മിൽ വൈരുദ്ധ്യമോ വ്യത്യാസമോ നാം കാണുന്നില്ല..

രണ്ട് - തെറ്റായ അഖീദ : അല്ലാഹുവിന്റെ പക്കലിൽ നിന്ന് പ്രവാചകന്മാർ കൊണ്ടുവന്നതല്ലാത്ത മനുഷ്യ ചിന്തകളിൽ നിന്ന് രൂപം കൊണ്ട അഖീദകളാണിവ. മനുഷ്യൻ അറിവുകൊണ്ടും അനുഭവം കൊണ്ടും എത്ര വലുതായാലും അവൻ്റെ എല്ലാ കാര്യങ്ങളും പരിമിതമാണ്. അവൻെറ അനുഭവത്തിലും പരിജ്ഞാനത്തിലും പരിസ്ഥിതിക്കും വിധേയമായവയെ അവ ആവുകയുള്ളൂ. അതിനാൽ മനുഷ്യമനസ്സുകളിൽ ഉരുത്തിരിഞ്ഞ് അവൻ മിനഞ്ഞുണ്ടാക്കുന്ന അഖീദകൾ പരസ്പര വിരുദ്ധങ്ങളും വ്യത്യസ്തങ്ങളുമാവുക തന്നെ ചെയ്യും. 

ഇനി ദൈവീകമായി സിദ്ധിച്ച അഖീദകൾ തന്നെ മനുഷ്യന്റെ കൈകടത്തലുകൾക്ക് വിധേയമാകുമ്പോൾ അവയിൽ വ്യത്യാസവും വ്യതിയാനവും സംഭവിക്കുന്നു. "

(വിശ്വാസ കാര്യങ്ങൾ

കെ എൻ എം പേ: 11)


മുജാഹിദ് മൗലവിമാർ

ഇത്തരം വസ്തുതാപരമായ കാര്യങ്ങൾ എഴുതുന്നതോടൊപ്പം തന്നെ വിശ്വാസകാര്യങ്ങളിൽ പരസ്പര വിരുദ്ധങ്ങളായ ആശയങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നതെങ്ങിനെയെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നേയില്ല.

സിഫാത്തുകളുമായി ബന്ധപ്പെട്ട ആയത്ത് ഹദീസുകൾക്ക് വഹാബി തെറ്റിദ്ധരിപ്പിക്കുന്നതിന് മറുപടി

 


*സിഫാത്തുകളുമായി ബന്ധപ്പെട്ട  ആയത്ത് ഹദീസുകൾക്ക് വഹാബി തെറ്റിദ്ധരിപ്പിക്കുന്നതിന് മറുപടി *


Aslam Kamil Saquafi parappanangadi


മുതശാബിഹായ ആയത്തുകൾക്ക് 


രണ്ട് വിശധീകരണങ്ങൾ കാണാം 


1 . അതിന്റെ വ്യാഖ്യാനിക്കുകയോ നേരെ അർത്ഥം പറയുകയോ ചെയ്യാതിരിക്കുക

ഇതാണ് ഭൂരിപക്ഷം സലഫുകളുടെ അഭിപ്രയം


ഉദാ  യദയ്യ അന്ന വാക്കിന് അവയവം എന്ന അർത്ഥമുള്ള രണ്ട് കൈകൾ അല്ലാഹുവിന്ന് ഉണ്ട് എന്ന് പറയരുത്


ഇസ്തവാ എന്ന വാക്കിന് ഇരുന്നു എന്ന അർത്ഥത്തിന് ഉപവിഷ്ടനായി എന്ന് പറയരുത്


അല്ലാഹുവിന് സ്ഥലമുണ്ട് ഭാഗത്താണ് എന്ന അർത്ഥത്തിന് അവൻ മുകൾഭാഗത്താണ് എന്ന് പറയരുത്


മറിച്ചു ഇസ്തവ എന്നും യദയ്യ എന്നും ഫൗഖ എന്നും അല്ലാഹു പറഞ്ഞത് നാം വിശ്വസിക്കുന്നു. അതിന് അല്ലാഹു ഉദ്ധേശിച്ച അർത്ഥം നമുക്കറിയില്ല.

അല്ലാഹു തആലക്ക് അനുയോജ്യമായ ഇസ്തിവായും യദും ഫൗഖും അവനുണ്ട് . അത് എന്നാണന്ന് നമുക്കറിയില്ല. അതിനെ വ്യാഖ്യാനിക്കേണ്ടതില്ല.


ഇതാണ് അൽ ഇബാനയിലും 

മറ്റു സലഫിന്റെ ഗ്രന്തങ്ങളിലും പറഞ്ഞിട്ടുള്ളത്.


എന്നാൽ ഒഹാബി വാദം

ഇസ്തവാ എന്നൽ ഉപവിഷ്ടനായി ഇരുന്നു എന്നും . യദയ്യ എന്നാൽ ഒർജിനൽ കൈ എന്നും മറ്റു ബാഹ്യാർത്ഥം വിശ്വസിക്കുകയും അത് നമ്മെ പോലെയല്ല അല്ലാഹുവിനോട് യോജിച്ച പ്രകാരം ഉപവിഷ്ടനായി ഇരുന്നു എന്നും ഒർജിനൽ കൈകൾ ഉണ്ട് എന്നും പറയുന്നു. എന്നാൽ ഈ വാദം തെറ്റായ വാദമാണ്. അങ്ങനെ സലഫുകൾ പറഞ്ഞിട്ടില്ല. പറഞ്ഞു എന്ന് തെളിയിക്കാൻ സാധ്യമല്ല


പ്രശസ്ത ഹദീസ് പണ്ഡിതൻ ഇമാം ബൈഹഖി റ പറയുന്നു

ഇമാം ഖത്വാബി റ പറഞ്ഞു.

അല്ലാഹുവിന്റെ യദ് എന്ന് പറഞ്ഞാൽ അവയവമല്ല. യദ് നെ വന്നത് പോലെ നമുക്ക് പറയാം അതിന് ഒരു  രൂപവും പറയരുത്. ഖുർആനിലും സ്വഹീഹായഹദീസിലും വന്നതിൽ നമുക്ക് നിൽക്കാം

ഇതാണ് അഹ് ലുസുന്ന വൽ ജമാഅയുടെ മദ്ഹബ്

അൽ അസ്മാഉ വസ്സി ഫത്ത് 2 / 161


فقد قال البيهقي في الأسماء والصفات (2/ 161) : وقال أبو سليمان الخطابي رحمه الله : 

 ، وليس معنى اليد عندنا الجارحة ، إنما هو صفة جاء بها التوقيف ، فنحن نطلقها على ما جاءت ولا نكيفها. وننتهي إلى حيث انتهى بنا الكتاب والأخبار المأثورة الصحيحة وهو مذهب أهل السنة والجماعة .اهـ

ഇമാം ബാഖില്ലാനി റ അൽ ഇൻസ്വാഫ് എന്ന ഗ്രന്തത്തിൽ പറയുന്നു.

ഖുർആനിൽ യദയ്യ കൊണ്ട് ഞാൻ സൃഷ്ടിച്ച ഒരാൾക്ക് നീ സുജൂദ് ചെയ്യുന്നതിന് നിന്നെ പറഞ്ഞത് എന്താണ് എന്ന് ആയത്തിലെ യഥയ കൊണ്ടുള്ള ഉദ്ദേശം ഒരിക്കലും രണ്ട് അവയവം അല്ല . ( അൽ ഇൻസ്വാഫ് 230 )


قال الباقلاني في الإنصاف: “وقوله. ” ما منعك أن تسجد لما خلقت بيدي ” وأنهما ليستا بجارحتين”.


സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവ് ഇബ്നു ബത്താൽ റ  പറയുന്നു.

അല്ലാഹുവിനെ അവയവങ്ങൾ വിശേഷിപ്പിക്കാൻ പാടില്ല. അപ്പോൾ അവന്ന് വലത് ഇടത് ഉണ്ടാവുകയില്ല.  ശറഹുസഹീഹുൽ ബുഖാരി 3/412

[12] جاء في شرح صحيح البخارى لابن بطال (3/ 412): والله تعالى لا يوصف بالجوارح فيكون له يمين وشمال.اهـ

ഇബ്നു ബത്താൽ റ  പറയുന്നു.

അല്ലാഹുവിന്റെ ദാത്തിന്റെ സിഫത്തുകളിൽ പെട്ട യമീനിനെ സ്ഥിരപ്പെടുത്തൽ ഹദീസിൽ ഉണ്ട് പക്ഷെ മുജസ്സിമത്ത് വിശ്വസിക്കും പോലെ അത് അവയവമല്ല.അല്ലാഹുവിനെ അവയവങ്ങളും ഭാഗങ്ങളും വിശേഷിപ്പിക്കലും ജിസ്മിനെ പറയലും അസംഭവമാണ് പ

ശറഹുസഹീഹുൽ ബുഖാരി 10/411

وجاء أيضا في شرح صحيح البخارى لابن بطال (10/ 411): وفيه إثبات اليمين لله صفة من صفات ذاته ليست بجارحة خلافًا لما تعتقده الجسمية فى ذلك لاستحالة جواز وصفه بالجوارح والأبعاض، واستحالة كونه جسمًا، وقد تقدم القول فى حل شبههم فى ذلك.


ഇമാം ബൈഹഖി റ  പറയുന്നു.

അവയവമല്ലാത്ത യദൈനി എന്ന സിഫത്ത് അല്ലാഹുവിനെ സ്ഥിരപെട്ടതാണ് എന്ന അധ്യായം.

അൽഅസ്മാഉ വസ്സിഫാത്ത് 2 / 13


[13] فقد نفى البيهقي مرارا في كتابه الأسماء والصفات الجوارح عن الله، فمن ذلك قوله في الأسماء والصفات (2/ 118): باب ما جاء في إثبات اليدين صفتين لا من حيث الجارحة لورود الخبر الصادق به.اهـ


ഇമാം ബൈഹഖി റ 

ആദം നബിയെ സൃഷ്ടിച്ചപ്പോൾ  യദൈയ്യ എന്ന് പറഞ്ഞത് അവയവം ആണ് എന്ന് വെക്കാൻ പാടില്ല കാരണം അല്ലാഹുതആല ഏകനാണ് അവന്ന് ഭാഗങ്ങൾ ഇല്ല .

ശക്തി എന്നോ അധികാരമെന്നോ അനുഗ്രഹമെന്നോ അതിനർത്ഥം പറയരുത്.

അൽഅസ്മാഉ വസ്സിഫാത്ത് 2 / 127

وقال أيضا في الأسماء والصفات (2/ 127): فأما قوله عز وجل : {يا إبليس ما منعك أن تسجد لما خلقت بيدي}.

فلا يجوز أن يحمل على الجارحة ، لأن الباري جل جلاله واحد ، لا يجوز عليه التبعيض.

ولا على القوة والملك والنعمة والصلة ، لأن الاشتراك يقع حينئذ بين وليه آدم وعدوه إبليس.اهـ


ഇമാം ബൈഹഖി റ വീണ്ടും പറയുന്നു .

അല്ലാഹുവിനെ യദ് എന്ന സിഫത്തുണ്ട് അത് അവയവമല്ല.

അൽഅസ്മാഉ വസ്സിഫാത്ത് 2 / 159

وقال في الأسماء والصفات (2/ 159): واليد لله تعالى صفة بلا جارحة.


ഇമാം ബൈഹഖി റ വീണ്ടും പറയുന്നു .

യദ് എന്ന സിഫത്ത്  അവയവമല്ല.

അൽഅസ്മാഉ വസ്സിഫാത്ത് 2 / 169

وقال أيضا في الأسماء والصفات (2/ 169):

وليس معنى اليد في الصفات ، بمعنى الجارحة حتى يتوهم بثبوتها الأصابع ، بل هو توقيف شرعي.اهـ


ദഹബി തദ്കിറയിൽ ഉദ്ധരിക്കുന്നു. .

ഇമാം ഹാഫിള്  അബൂബക്കർ ഖത്തീബ് റ  പറഞ്ഞു:

സ്വഹീഹായ സുനനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 

സിഫാത്തുകൾ    സ്ഥിരപ്പെടുത്തുന്നതാണ്അവ അവയവം ആണെന്ന് ഞാൻ പറയുന്നില്ല.അല്ലാഹുവിൻറെ സമൂഹം ബസറും ഐ ദിയും പ്രവർത്തിക്കുള്ള ആയുധങ്ങളാക്കുന്ന അവയവങ്ങൾ നാം  പറയുന്നില്ല .

 സിഫാത്തുകൾ അല്ലാഹുവിനെ സ്ഥിരപ്പെടുത്തൽ നിർബന്ധമാണ് കാരണം അത് പ്രമാണങ്ങളിൽ വന്നതാണ്.ഖുർആൻ പറഞ്ഞു അല്ലാഹുവിനോട് തുല്യമായ ആരുമില്ല. തദ്കിറ 3/225


[14] جاء في تذكرة الحفاظ للذهبي (3/ 225): نا الحافظ أبو بكر الخطيب قال: أما الكلام في الصفات فإن ما روي منها في السنن الصحاح مذهب السلف إثباتها وإجراؤها على ظواهرها ونفي الكيفية والتشبيه عنها،… السمع والبصر العلم ولا نقول: إنها جوارح ولا نشبهها بالأيدي والأسماع والأبصار التي هي جوارح وأدوات للفعل ونقول: إنما وجب إثباتها؛ لأن التوقيف ورد بها, ووجب نفي التشبيه عنها لقوله تعالى: {لَيْسَ كَمِثْلِهِ شَيْءٌ} [الشورى: 11] {وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ} [الإخلاص: 4] .


ഹാഫിള് ഇബ്നു ഹജറ് റ സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനം ഫത്ഹുൽ ബാരിയിൽ പറയുന്നു..

അല്ലാഹു അവയവം ഉണ്ടാവലിനെ തൊട്ട് പരിശുദ്ധനാണ്

ഫത്ഹുൽ ബാരി

3/541

[16] قال الحافظ في الفتح 3/541: “ومعاذ الله أن يكون لله جارحة. . “.




ഇബ്ന് അബ്ദുൽ ബറ് റ പറയുന്നു


قال الله عز وجل * (وجاء ربك والملك صفا صفا) * وليس مجيئه حركة ولا زوالا ولا انتقالا لأن ذلك إنما يكون إذا كان الجائي جسما أو جوهرا فلما ثبت أنه ليس بجسم ولا جوهر لم يجب أن يكون مجيئه حركة ولا نقلة ولو اعتبرت ذلك بقولهم جاءت فلانا قيامته وجاءه الموت وجاءه المرض وشبه ذلك مما هو موجود نازل به ولا مجيء لبان لك وبالله العصمة والتوفيق التمهيد 5/127


അല്ലാഹുവിന്റെ മജീഉ (വരൽ എന്ന് ഭാഹ്യാർത്ഥം ) ഇളക്കമോ നീങ്ങലോ മറാ ലോ അല്ല. കാരണം


വന്നവൻ ജിസ്മോ ജൗഹറോ ആയാൽ മാത്രമേ അതെല്ലാം ഉണ്ടാവുകയുള്ളൂ.അവൻ ജസ്മോ ജവഹർ അല്ലെന്ന് സ്ഥിരപ്പെടുമ്പോൾ അവൻറെ മജീഇ ഇളക്കമോ നീങ്ങലോ അല്ല

അത്തംഹീദ് 5/127


ഇതെല്ലാം വഹാബിസത്തിൽ പെട്ടു പെപോയവർ ഒന്ന് ചിന്തിച്ചെങ്കിൽ എത്ര നന്നായിരുന്നു


അല്ലാഹു ഇറങ്ങും എന്ന് പ്രത്യക്ഷം കുറിക്കുന്ന ഹദീസ് വിവരിച്ചു 


ഇമാം നവവി റ : ( 676)


പറയുന്നു.


ഈ ഹദീസ്  അള്ളാഹുവിൻറെ സിഫാത്തു മായി ബന്ധപ്പെട്ട ഹദീസ് ആണ് .അതിൽ പണ്ഡിതന്മാർക്ക് രണ്ടു അഭിപ്രായമുണ്ട്.പലതവണ അത് വിവരിച്ച് താണ് കിതാബുൽ ഈമാനിൽ അത് വിവരിച്ചിട്ടുണ്ട് 


.അതിൽ ഒരു അഭിപ്രായം 

 അതിൻറെ അർത്ഥത്തിലേക്ക്  ചിന്തിക്കാതെ  അതിനെ വിശ്വസിക്കലാണ്.സൃഷ്ടികളുടെ വിശേഷണങ്ങൾ തൊട്ട്  അല്ലാഹു പരിശുദ്ധനാണ് എന്നും അവനോട് തുല്യമായ മറ്റൊന്നും ഇല്ലെന്നും വിശ്വസിക്കുകയും ചെയ്യണം


രണ്ടാമത്തെ അഭിപ്രായം

അല്ലാഹുവിനോട് യോജിച്ച നിലയ്ക്ക് അതിനെ വ്യാഖ്യാനിക്കണംഅല്ലാഹുവിനോട് യോജിച്ച നിലക്ക് അതിനെ വ്യാഖ്യാനിക്കണം (ശറഹു മുസ്‌ലിം 5 /2 4)


 قال الإمام النووي :

 هذا الحديث من أحاديث الصفات وفيها مذهبان تقدم ذكرهما مرات في كتاب الإيمان أحدهما الإيمان به من غير تخوض في معناه مع اعتقاد أن الله تعالى ليس كمثله شئ وتنزيهه عن سمات المخلوقات 

والثاني تأويله بما .يليق به شرح مسلم للإمام النووي ( المتوفى : 676 ه ) 5/24


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Wednesday, May 29, 2024

മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും*

 https://www.facebook.com/share/p/uJ2DidVAW7WXhzXM/?mibextid=oFDknk

*മുജാഹിദ് പ്രസ്ഥാനം;*

*കുണ്ടുതോട് വ്യവസ്ഥക്ക്*

*മുമ്പും ശേഷവും*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം -1️⃣1️⃣5️⃣

✍️ Aslamsaquafi suraiji Payyoli

➖➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് സംവാദം നടന്നില്ലെങ്കിലും അതിൻ്റെ വ്യവസ്ഥകൊണ്ട്  ഗുണങ്ങളേറെയുണ്ടായിട്ടുണ്ട്. 


സുന്നികൾക്കില്ലാത്ത വിശ്വാസം വെച്ചുകെട്ടി അതിനു മറുപടി പറയുന്ന ഒരു ശൈലി പണ്ടുമുതലേ മൗലവിമാർക്കുണ്ടായിരുന്നല്ലോ. അത്തരം ശൈലികൾ മൗലവിമാർ സംവാദ വ്യവസ്ഥയിൽ പ്രയോഗിച്ചപ്പോൾ സുന്നിപണ്ഡിതർ അത്  തിരുത്തി വസ്തുതകൾ ബോധ്യപ്പെടുത്തി എന്നത് വ്യവസ്ഥ കൊണ്ടുളള എടുത്തു പറയാവുന്നൊരു നേട്ടം തന്നെയാണ്. 


ഉദാഹരണത്തിന്, മഹാന്മാരുടെ ഹഖ്, ജാഹ്, ബറകത് കൊണ്ടുള്ള തവസ്സുൽ. 

മഹാന്മാരെ തവസ്സുൽ ചെയ്ത് അല്ലാഹു തആലയോട് ഒരു കാര്യം  ചോദിക്കുമ്പോൾ അല്ലാഹു അത് ചെയ്തുതരാൻ നിർബന്ധിതനാകുമെന്നാണ് സുന്നികൾ വിശ്വസിക്കുന്നത് എന്ന  ഒരു ധാരണ പരത്തി ഹഖ്, ബറകത്ത് കൊണ്ടുള്ള തവസ്സുൽ ശിർക്കാണെന്ന് വാദിക്കാനായിരുന്നു മൗലവിമാർ ശ്രമിച്ചത്. സുന്നി ഉലമാക്കൾ അത് തിരുത്തി; തവസ്സുൽ ഘട്ടത്തിൽ അല്ലാഹു തആലാക്ക് അങ്ങനെ ഒരു "നിർബന്ധിതാവസ്ഥ" ഇല്ലെന്ന വസ്തുത അവർക്ക് പഠിപ്പിച്ചു കൊടുത്തു. അങ്ങനെ ആ വിഷയം വാദാപ്രതിവാദത്തിന് വിഷയമാക്കേണ്ടതില്ലെന്ന് രണ്ടു കൂട്ടരും തീരുമാനിക്കുകയും ചെയ്തു.


വ്യവസ്ഥ നമ്പർ 3 പരിശോധിക്കുക.

" തവസ്സുൽ, അഥവാ മരിച്ചുപോയ മഹാത്മാക്കളെ ഇടയാളരാക്കി അല്ലാഹുവിനോട് ദുആ ഇരക്കുന്നതിന്റെ അർത്ഥത്തിൽ അങ്ങനെ ചെയ്യുമ്പോൾ അല്ലാഹു നിർബന്ധിതനാകും എന്ന വിശ്വാസം സുന്നി- മുജാഹിദുകൾക്കിടയിൽ തർക്കമില്ലാത്തതിനാൽ ആ ഭാഗം വാദപ്രതിവാദ വിഷയമാക്കേണ്ടതില്ല. "

(ഒതായും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 131 )


ഈ സംവാദ വ്യവസ്ഥയെ മറ്റൊരു രൂപത്തിൽ കൂടി  നമുക്ക് വിശകലനം ചെയ്യാം. അതായത്, 

ഈ സംവാദ വ്യവസ്ഥ ഇപ്പോൾ മൗലവിമാർക്കിടയിൽ എത്രത്തോളം സ്വീകാര്യമാണ്.? 

ഇത്  പഠന വിധേയമാക്കുമ്പോൾ മൗലവിമാരുടെ ആദർശ അസ്ഥിരത നമുക്ക് വേഗം ബോധ്യപ്പെടും.


ഒന്നാമതായി തവസ്സുൽ തന്നെ ഉദാഹരണമായെടുക്കാം.

1- *തവസ്സുൽ* 

*അന്ന് ശിർക്കല്ല* 

*ഇന്ന് ശിർക്കാണ്*


മഹാന്മാരുടെ ബറകത് കൊണ്ട് / മുഖേനെ അല്ലാഹുതആലയോട് ഒരു കാര്യം ചോദിക്കുമ്പോൾ അത് സാധിപ്പിച്ചു തരൽ അല്ലാഹുവിന് നിർബന്ധ ബാധ്യതയാണെന്ന് വിശ്വസിച്ചു കൊണ്ട് തവസ്സുൽ ശിർക്കാണെന്നും അങ്ങനെയല്ലെങ്കിൽ ഹഖ്, ബറകത് കൊണ്ടുള്ള തവസ്സുൽ കറാഹത്താണെന്നു മായിരുന്നു കുണ്ടുതോട് സംവാദത്തിൽ മൂന്നാം നമ്പറായി എഴുതിയിട്ടുള്ളത്. 


അതായത്, നാം ചെയ്തു വരാറുള്ള മഹാന്മാരുടെ ഹഖ്, ജാഹ്, ബറകത്ത് കൊണ്ടുള്ള തവസ്സുൽ മുജാഹിദുകൾക്ക് അന്ന് കറാഹത്ത് മാത്രമായിരുന്നു.


"അല്ലാഹു നിർബന്ധിതനാകും എന്ന വിശ്വാസത്തോടെ (തവസ്സുൽ) ചെയ്താൽ ശിർക്കും അല്ലാത്തപക്ഷം കറാഹത്തുമാണെന്ന് മുജാഹിദുകൾ. "

(ഒതായിയും ഇസ്‌ലാഹി

പ്രസ്ഥാനവും - കുണ്ടു തോട് വ്യവസ്ഥ പേ: 131)


സുന്നികൾ ചെയ്യുന്ന  തവസ്സുൽ ശിർക്കല്ല എന്ന് അവരും സമ്മതിച്ചതു കൊണ്ടാണല്ലോ ആ സംവാദത്തിൽ നിന്നും ആ വിഷയം മാറ്റിവെച്ചത്.

എന്നാൽ വ്യവസ്ഥക്ക്  ശേഷം 

ഈ നിലപാട് മാറി മറിഞ്ഞു.


കെ എൻ എം പ്രസിദ്ധീകരിച്ച അല്ലാഹു എന്ന പുസ്തകത്തിൽ:

"ഒട്ടേറെ ന്യായീകരണങ്ങൾ തവസ്സുൽവാദക്കാർ ഉന്നയിക്കാറുണ്ടെങ്കിലും അതൊന്നും സ്വീകാര്യയോഗ്യമല്ല. ആയതിനാൽ മുഹിയിദ്ദീൻ ശൈഖേ രക്ഷിക്കണേ ബദരീങ്ങളെ കാക്കണേ എന്നിങ്ങനെയുള്ള തേട്ടവും ബദ് രീങ്ങളുടെ ബറകത്ത് കൊണ്ട് രോഗം ശിഫയാക്കണേ.. ഞങ്ങൾക്ക് അവർ മുഖേനെ തുണയാകണേ.. എന്നൊക്കെ പ്രാർത്ഥിക്കൽ മതവിരുദ്ധവും മാതൃകയില്ലാത്തവയുമാണ്. ഇപ്രകാരം തവസ്സുൽ ചെയ്തു പ്രാർത്ഥിക്കുന്നത് കടുത്ത ശിർക്കാണ്. "

(വിശ്വാസ കാര്യങ്ങൾ 

അല്ലാഹു - KNM പേ:329)


നോക്കൂ, കുണ്ടുതോട് വ്യവസ്ഥയിൽ ശിർക്കല്ല എന്ന് തുറന്നു പ്രഖ്യാപിച്ച ഒരു കാര്യത്തെ പിന്നീട് മൗലവിമാർ നിരുപാധികം ശിർക്കാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സംവാദ വ്യവസ്ഥ കൊണ്ട് നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം വഹാബിസത്തിന്റെ വിശ്വാസ മാറ്റങ്ങൾ സമൂഹത്തിന് ബോധ്യപ്പെടുത്താൻ സാധിക്കുന്നു എന്നതാണ്.

കുണ്ടുതോട്* *സംവാദം നടന്നില്ല.* ➖മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം - 1️⃣1️⃣4️⃣

 https://www.facebook.com/share/LWWB4cVn5qyFEJeG/?mibextid=oFDknk

*വഹാബി ഭീരുത്വം;*

*കുണ്ടുതോട്*

*സംവാദം നടന്നില്ല.*

➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം - 1️⃣1️⃣4️⃣

✍️ Aslamsaquafi suraiji payyoli

➖➖➖➖➖➖➖➖➖➖➖

മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് കുണ്ടുതോട്. 

ഒതായി, എടവണ്ണ പ്രദേശങ്ങളിലെ വഹാബി വൽക്കരണം പരിസരങ്ങളിലേക്ക് പടരാതിരിക്കാൻ സുന്നികൾ ജാഗ്രത പാലിച്ചിരുന്നു. കുണ്ടുതോട് പ്രദേശത്ത് നിരന്തരം വഅള് പരിപാടി സംഘടിപ്പിക്കുകയും വിശ്വാസികളെ ഉൽബുദ്ധരാക്കുകയും ചെയ്തു. സുന്നികളുടെ പ്രഭാഷണങ്ങളിൽ ഉദ്ധരിക്കുന്ന പ്രമാണങ്ങൾ മൗലവിമാർക്കും പരിശോധിക്കാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. നേരിട്ട് സംവദിക്കാനുള്ള അവസരങ്ങൾ നിരന്തരം നൽകിക്കൊണ്ടിരുന്നു. തത്ഫലമായി സംവാദത്തിന് വേദിയൊരുങ്ങി. എല്ലാ വിഷയത്തിലും സംവാദം നടത്തണമെന്നായിരുന്നു തീരുമാനം. 10 ദിവസങ്ങളിലായി 58 വിഷയങ്ങളിൽ രണ്ടു കൂട്ടരും വാദങ്ങൾ എഴുതി. അതിൽ എട്ടു വിഷയങ്ങളിൽ വലിയ അഭിപ്രായ ഭിന്നത ഇല്ലാത്തതിനാൽ സംവാദം വേണ്ടതില്ലെന്ന് തീരുമാനമായി. 


സുന്നി പക്ഷത്ത് ശൈഖുനാ ഇ കെ ഹസ്സൻ മുസ്‌ലിയാർ, സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ്, പി അബ്ദുറഹ്മാൻ മുസ്‌ലിയാർ, കെ എം മാത്തോട്ടം തുടങ്ങിയവരും മുജാഹിദ് പക്ഷത്തുനിന്ന് എ പി അബ്ദുൽ ഖാദർ മൗലവി, പികെ അലി അബ്ദുറസാഖ് മദനി, എം.കെ അലി അക്ബർ മൗലവി എന്നിവരുമായിരുന്നു വ്യവസ്ഥക്ക് നേതൃത്വം നൽകിയത്. 


1974 ജൂൺ 1, 9, 28, ജൂലൈ 26, സപ്തംബർ 8, ഒക്ടോബർ 25, 1975 ജനുവരി 17,31 ഫെബ്രുവരി 2, മാർച്ച് 4 തിയ്യതികളിലായിരുന്നു ഇരു വിഭാഗം പണ്ഡിതന്മാരും യോഗം ചേർന്ന് വാദപ്രതിവാദ വിഷയങ്ങളും നിബന്ധനകളും രീതികളും തീരുമാനിച്ചത്.


1975 ഏപ്രിൽ 10 മുതൽ 24 കൂടിയ തീയതികളിൽ 15 ദിവസവും മെയ് 10 മുതൽ 24 കൂടിയ ദിവസങ്ങളിൽ 15 ദിവസവുമായി 30 ദിവസമാണ് വാദപ്രതിവാദം നടത്താൻ നിശ്ചയിച്ചിരുന്നത്. പക്ഷേ, ഒരു വർഷത്തോളം എടുത്ത് വ്യവസ്ഥകളും തീരുമാനങ്ങളുമൊക്കെ എഴുതിയ ഈ സംവാദം നടക്കാതെ പോയി എന്നത് ഏറെ ഖേദകരമാണ്. 


നൂറുകണക്കിന് സംവാദ വ്യവസ്ഥകൾ കേരളത്തിൽ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും സംവാദം നിശ്ചയിച്ച രൂപത്തിൽ നടന്നത് വളരെ വിരളമാണ്. പലരുടെയും നിർബന്ധങ്ങൾക്ക് വഴങ്ങി സംവാദ വ്യവസ്ഥക്ക് വരുന്ന മൗലവിമാർ

എന്തെങ്കിലും ന്യായങ്ങൾ മുന്നിൽവെച്ച് പരിപാടിക്ക് തടസ്സം നിൽക്കുകയാണ് പതിവ്. കുണ്ടുതോട് വാദപ്രതിവാദത്തിനും തടസ്സം മൗലവിമാരുടെ ചില ദുർവാശികൾ മാത്രമായിരുന്നു.


നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത കാരണങ്ങളാലാണത്രേ കുണ്ടുതോട് വാദപ്രതിവാദം നടക്കാതെ പോയത്. അതായത് ഒരാഴച മുമ്പേ സുന്നികൾക്ക് ഉദ്ധരിക്കാനുള്ള തെളിവുകൾ എഴുതി കൈമാറണമത്രെ. ഇതൊരുതരം ഭീരുത്വം തന്നെയാണെന്ന് ആർക്കും ബോധ്യപ്പെടും. സ്വന്തം ആദർശത്തിനെതിരായി ഒരു പ്രമാണം ഖുർആനിലോ ഹദീസിലോ ഇല്ലെന്ന് ഉറപ്പിച്ചു പറയാൻ മൗലവിമാർക്ക് സാധ്യമല്ല എന്നതാണല്ലോ ഈ നിബന്ധനകളിൽ നിന്ന് ബോധ്യമാവുന്നത്. സുന്നികൾ ഉദ്ധരിക്കാൻ പോകുന്ന തെളിവുകൾ ആദ്യം ലഭിച്ചാൽ അതിനെ എങ്ങനെയൊക്കെ ദുർവ്യാഖ്യാനിക്കണമെന്ന് ആലോചിച്ച് മൗലവിമാർക്ക് സമാധാനിക്കാനാവും, മാത്രമല്ല എഴുതിത്തരുന്ന പ്രമാണങ്ങൾക്ക് അപ്പുറത്ത് എന്തു ഉദ്ധരിച്ചാലും അത് തള്ളിക്കളയാൻ മൗലവിമാർക്ക് നിഷ്പ്രയാസം സാധിക്കുകയും ചെയ്യും. 


സുന്നികൾക്കാവട്ടെ, സ്വന്തം ആദർശ ആശയങ്ങൾക്ക് വിരുദ്ധമായി ഒരു പ്രമാണവും ലോകത്തില്ലെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്നത് കൊണ്ട് മൗലവിമാർ എന്ത് തെളിവായി കൊണ്ടുവരും എന്ന ഒരു ആശങ്കയേ ഇല്ല. എന്തു കൊണ്ടു വന്നാലും അപ്പോൾ തന്നെ അതിനെ ഖണ്ഡിക്കാനുള്ള പാണ്ഡിത്യവും അവർക്കുണ്ട്. അത് വിശ്വാസവും കർമ്മവും പ്രമാണങ്ങളിൽ അധിഷ്ഠിതമായതുകൊണ്ട് മാത്രം ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ തെളിവുകൾ ആദ്യം ഹാജരാക്കണം എന്ന ഒരു നിബന്ധന സുന്നികൾ വെച്ചിട്ടുമില്ല. 


തെളിവുകൾ ആദ്യം ഹാജരാക്കണമെന്നത് പ്രായോഗികമല്ലെന്ന് അവർക്കും അറിയാത്തതല്ല. ഇങ്ങനെ സംവാദങ്ങൾക്ക് സാധാരണ ചെയ്യാറുമില്ല. മുജാഹിദുകൾ പരസ്പരം നടക്കുന്ന സംവാദങ്ങളിൽ പോലും ഇങ്ങനെ ഒരു നിയമം നാം കണ്ടിട്ടുമില്ല. ഈ സംവാദം നടക്കരുതെന്ന ദുരുദ്ദേശത്തോടുകൂടി പാലിക്കാൻ പറ്റാത്ത നിയമങ്ങൾ മുന്നിലിടുക മാത്രമാണ് മൗലവിമാർ ചെയ്തിരുന്നത്.

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...