Thursday, March 22, 2018

നൂരിഷാ ത്വരീഖത്ത് സ്വീകരിച്ചാൽ പാപമുക്തി!● അലവി സഖാഫി കൊളത്തൂർ


നൂരിഷാ ത്വരീഖത്ത് സ്വീകരിച്ചാൽ പാപമുക്തി!● അലവി സഖാഫി കൊളത്തൂർ


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി


അല്ലാഹുവിന്റെ സ്വിഫാതുകൾ (ഗുണങ്ങൾ) ഇഖ്തിയാരിയ്യ (ഇഷ്ടാനുസരണം വേണമെന്നും വേണ്ടെന്നും വെക്കാൻ പറ്റും വിധമുള്ളത്) അല്ലെന്നും അവ അല്ലാഹുവിന്റെ ദാത്തിൽ (സത്ത) എന്നെന്നും നിലനിൽക്കൽ നിർബന്ധമാണെന്നും അഹ്‌ലുസ്സുന്ന വിശ്വസിക്കുന്നു. ഇവിടെയും നൂരിഷക്കാർ സത്യസരണിയിൽ നിന്ന് ഭ്രംശം സംഭവിച്ചവരുടെ വിശ്വാസത്തെ ഏറ്റെടുത്തിരിക്കുന്നു. അല്ലാഹുവിന്റെ സ്വിഫതുകൾ സ്തുതിക്കപ്പെടുന്നതാകയാൽ അവ ഇഖ്തിയാരിയ്യ് ആവണമെന്നാണ് ഈ വാദത്തിന് ഇവർ ന്യായീകരണം കണ്ടെത്തുന്നത്. ഇത് ശരിയല്ല. മത നിയമങ്ങൾ യഥാവിധം ഗ്രഹിക്കാത്തതു കൊണ്ട് നൂരിഷ അപകടത്തിൽ ചെന്ന് ചാടിയതാണിവിടെ.

ശർവാനി(റ) പറയുന്നു: അല്ലാഹുവിന്റെ ഗുണങ്ങൾ ഇഖ്തിയാരിയ്യ അല്ലെങ്കിലും ഇഖ്തിയാരിയ്യായ ഗുണങ്ങളുടെ ഒരു സവിശേഷത അല്ലാഹുവിന്റെ ഗുണങ്ങൾക്കുണ്ട്. മറ്റൊരാളുടെ സമ്മർദത്തിന് വിധേയമല്ലാത്തത് എന്നാണ് ആ സവിശേഷത. നമ്മുടെ ഇഷ്ടാനുസരണമുള്ള ഗുണങ്ങൾ മറ്റൊരാളുടെ സമ്മർദത്തിന് വിധേയമല്ലാത്തത് പോലെ അല്ലാഹുവിന്റെ ഗുണങ്ങളൊന്നും ആരുടെയും സമ്മർദത്തിന് വിധേയമല്ല. ഇതാണ് അല്ലാഹുവിനെ സ്തുതിക്കുന്നതിന്റെ മാനദണ്ഡം (ഹാശിയതുശർവാനി 1/11).

അല്ലാഹു സർവ വ്യാപിയാണെന്ന മതവിരുദ്ധ വാദവും ഈ ത്വരീഖത്തുകാർക്കുണ്ട്. നൂരിഷ പറയുന്നു: അല്ലാഹുവിന്റെ ദാത്തിയ്യായ മഇയ്യത് എന്ന ഗുണം അർശിലും ഫർശിലും ആകാശത്തുമെല്ലാം മുഹീത്വ് (ചുറ്റിനിൽക്കുന്നത്) ആണെന്നാണ് മനസ്സിലാക്കേണ്ട കാര്യം. പക്ഷേ, ഗലബത്ത് (ആധിക്യം) ദർശിക്കലാണ് അല്ലാഹു അർശിൽ മുസ്തവിയാണ് എന്നർത്ഥം വരുന്ന സൂക്തത്തിന്റെ ഉദ്ദേശ്യം. ഉദാഹരണമായി മനുഷ്യന്റെ ആത്മാവ് അണ്ണാക്ക് മുതൽ പാദം വരെ എല്ലാറ്റിലും ദാത്തിയ്യായ നിലയിൽ മുഹീത്വാണ്. പക്ഷേ, ആത്മാവിന്റെ ആധിക്യം ഹൃദയത്തിലാണ്. അഥവാ മനുഷ്യന്റെ ഒരവയവം മുറിച്ചാൽ മനുഷ്യൻ മരിക്കുന്നില്ല. പക്ഷേ, ഹൃദയം മുറിച്ചാൽ പെട്ടെന്ന് മരിക്കും. ഇതുപോലെയാണ് അല്ലാഹുവിന്റെ ദാത്തിയ്യായ മഇയ്യത്തും. അത് എല്ലാ സൃഷ്ടികളിലുമുണ്ട്. പക്ഷേ, ആധിക്യം അർശിലാണ്. അല്ലാഹു അർശിലാവട്ടെ ഫർശിലാവട്ടെ അവന്റെ ദാത്തിൽ (സത്തയിൽ) ഒരു മാറ്റവുമില്ല (അസ്‌റാറു ലാഇലാഹ ഇല്ലല്ലാഹ്/72,73).

തികഞ്ഞ അജ്ഞതയും മതവിരുദ്ധതയുമാണ് ഈ അഭിപ്രായം. മാത്രമല്ല അൽ ഇത്തിഹാദ് വൽ ഹുലൂൽ (അവതാരവാദം) പരിധിയിലാണ് ഇത് പെടുന്നത്. യഥാർത്ഥ സ്വൂഫിയാക്കൾ പറയുന്ന വഹ്ദത്തുൽ വുജൂദിനെ തെറ്റായി മനസ്സിലാക്കിയതാണ് നൂരിഷയെ ഈ വാദത്തിലേക്ക് കൊണ്ടെത്തിച്ചത്. നൂരിഷക്ക് മാത്രമല്ല, മുൻകാലത്ത് കഴിഞ്ഞുപോയ ചില വ്യാജ സ്വൂഫികൾക്കും ഈ അബദ്ധം പിണഞ്ഞിട്ടുണ്ട്.

സഅ്ദുദ്ദീനുത്തഫ്താസാനി(റ) എഴുതുന്നു: അവരിൽ (അവതാര സിദ്ധാന്തക്കാർ) പെട്ട ചില അഭിനവ സ്വൂഫികൾ പറയുന്നതിപ്രകാരമാണ്. സാലികായ (ത്വരീഖത്തിൽ കടന്നവൻ) വ്യക്തി സുലൂകിൽ (ആത്മപ്രയാണം) ആഴ്ന്നിറങ്ങിയാൽ ചിലപ്പോൾ അല്ലാഹു അവനിൽ അവതരിക്കും. ഈ അക്രമികളിൽ നിന്ന് അല്ലാഹു എത്രയോ മുക്തനാണ്. തീയിൽ കിടക്കുന്ന കല്ലിൽ തീ അവതരിക്കുമ്പോൾ കല്ലും തീയും വേർതിരിക്കാനാവാത്ത വിധം രണ്ടും ഒന്നാവും പോലെ അല്ലാഹുവും സ്വാലിഹായ വ്യക്തിയും ഒന്നാകുമെന്നാണ് ഇവർ പറയുന്നത്. അപ്പോൾ അല്ലാഹു ഞാനാണെന്നും ഞാൻ അല്ലാഹുവാണെന്നും പറയാനാകും. ഈ പദവി പ്രാപിച്ചാൽ വിധി വിലക്കുകളൊന്നും അവന് ബാധകമല്ല. അപ്പോൾ മനുഷ്യനിൽ നിന്ന് ഊഹിക്കാനാവാത്ത പല അത്ഭുതങ്ങളും ആശ്ചര്യ പ്രവർത്തികളും അവനിൽ നിന്ന് പ്രകടമാകും. വിശദീകരണത്തിന് ആവശ്യമില്ലാത്ത വിധം തെറ്റാണെന്ന് ആർക്കും ബോധ്യപ്പെടുന്ന കാര്യമാണിത് (ശർഹുൽ മഖാസ്വിദ് 3/43).

ദാത്തിയ്യത്ത്, മഇയ്യത്ത് വാദം തെറ്റാണെന്ന് തഫ്താസാനി ഇമാമിനെപ്പോലെ തന്നെ അഹ്‌ലുസ്സുന്നയുടെ മറ്റു ഇമാമുമാരും സ്പഷ്ടമാക്കുന്നുണ്ട്. അല്ലാഹു അവന്റെ സത്ത കൊണ്ട് നമ്മുടെ കൂടെയുണ്ടെന്ന് ഖുർആനിലോ സുന്നത്തിലോ വ്യക്തമായി വരാത്തതിനാൽ അങ്ങനെ പറയാൻ പാടില്ല എന്ന് ശൈഖ് തഖിയുദ്ദീൻ(റ) വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ശഅ്‌റാനി(റ)യുടെ യവാഖീത് 1/67-ലും സത്തകൊണ്ട് കൂടെയാവൽ വാദത്തെ നിശിതമായി എതിർക്കുന്നതു കാണാം.

നിങ്ങൾ എവിടെയായിരുന്നാലും അവൻ (അല്ലാഹു) നിങ്ങളോട് കൂടെയുണ്ടെന്ന് വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ലോ എന്ന് പറഞ്ഞാണ് നൂരിഷക്കാർ ഈ വാദത്തെ ന്യായീകരിക്കാൻ ശ്രമിക്കാറുള്ളത്. ഖുർആനിൽ പറഞ്ഞതിന്റെ അർത്ഥം സത്ത കൊണ്ടുള്ള കൂടെയാവൽ അല്ലെന്ന് മഹാന്മാരായ മുഫസ്സിറുകൾ ആർക്കും മനസ്സിലാവും വിധം പ്രസ്താവിച്ചിട്ടുണ്ട്. എല്ലാം സൃഷ്ടിച്ചവനും തുടക്കമില്ലാത്ത അനാദിയുമാണല്ലാഹു. അവൻ സൃഷ്ടികളുടെ കൂടെയാണെന്നും അർശിൽ ഇരിക്കുകയാണെന്നുമൊക്കെ പറയുന്നത് സ്രഷ്ടാവിനെ പരിമിതിപ്പെടുത്തലാണ്.

ഇബ്‌നു അറബി(റ) പറയുന്നു: നിങ്ങൾ എവിടെയായിരുന്നാലും അവൻ നിങ്ങളോട് കൂടെയുണ്ടെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് സത്ത കൊണ്ടുള്ള മഇയ്യത്താണെന്ന് പറയാൻ പറ്റില്ല. കാരണം അല്ലാഹുവിന്റെ ദാത്ത് നമുക്ക് അജ്ഞാതമാണ്. അപ്പോൾ മഇയ്യത്തിനെ ദാത്തിലേക്ക് ചേർത്തിപ്പറയലും തഥൈവ. എന്നാൽ പിന്നെ അല്ലാഹു പറഞ്ഞതിന്റെ അർത്ഥം അവന്റെ അറിവ് കൊണ്ടും ഔദാര്യം കൊണ്ടും കൂടെയുണ്ടെന്നാണ് (അൽ ഫുതൂഹാതുൽ മക്കിയ്യ 2/119).

നൂരിഷാ ത്വരീഖത്തിനെ മാറ്റിനിർത്തണമെന്ന് പണ്ഡിതന്മാർ പറയാനുള്ള മറ്റൊരു കാരണമാണ്, അവരുടെ ദിക്ർ ഹൽഖയിൽ നബി(സ്വ)യുടെ പേര് മുഹമ്മദ്-മുഹമ്മദ് എന്ന് സ്വലാത്ത് കൂടാതെ 125 വട്ടം ചൊല്ലുന്നു എന്നത്.

ഇങ്ങനെ സ്വലാത്ത് കൂടാതെ ഇതൊരു ദിക്‌റായി ചൊല്ലുന്നത് ഖുർആനിനും സുന്നത്തിനും പണ്ഡിതാഭിപ്രായങ്ങൾക്കും വിരുദ്ധമാണ്.

നിങ്ങൾ പരസ്പരം വിളിക്കുന്നത് പോലെ റസൂലുല്ലാഹി(സ്വ)യെ വിളിക്കരുതെന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട്.

സ്വലാത്തും സലാമും ചൊല്ലിക്കൊണ്ട് മാത്രമേ നബി(സ്വ)യെ പരാമർശിക്കാവൂ എന്നാണ് ശർഇന്റെ കൽപന. നബി(സ്വ)യെ വെറും പേര് പറഞ്ഞു വിളിക്കുന്നത് ഇസ്‌ലാമിക ലോകത്തിന് അംഗീകരിക്കാൻ കഴിയില്ല.

കുറേ പ്രാവശ്യം മുഹമ്മദ്-മുഹമ്മദ് എന്ന് ചൊല്ലുകയും അവസാനത്തിൽ മുകർറം, മുഅള്ളം എന്നൊക്കെ പറയുകയും ചെയ്തിരുന്ന വിഭാഗങ്ങൾ ചരിത്രത്തിൽ ഇതിന് മുമ്പും കഴിഞ്ഞുപോയിട്ടുണ്ട്. ഇവരെ കുറിച്ച് ഇമാം ബുൽഖീനി(റ) പറഞ്ഞു: ‘അത് അപമര്യാദയും ബിദ്അത്തുമാകുന്നു. അങ്ങനെ ഒരു ദിക്ർ ഉദ്ധരിക്കപ്പെട്ടിട്ടില്ല. അതിന് പ്രതിഫലം ലഭിക്കുകയുമില്ല.’

ഇവ്വിഷയത്തിൽ ഇമാം ബുൽഖീനി(റ) പറഞ്ഞ അഭിപ്രായമാണ് മുസ്‌ലിം പണ്ഡിതന്മാർക്കുള്ളത്. ശിഹാബുദ്ദീനിൽ ഖഫാജി(റ) വിശദീകരിക്കുന്നതിങ്ങനെ: നബി(സ്വ)യുടെ പേര് ഇങ്ങനെ ആവർത്തിച്ച് പറയൽ ബിദ്അത്താണെന്ന് മാത്രമല്ല, വിലക്കപ്പെട്ടതിന്റെ വ്യാപ്തിയിൽ അത് കടക്കുകയും ചെയ്യുന്നു. ഇത് ഇബാദത്താവുകയുമില്ല. ഇങ്ങനെ ചെയ്യുന്നവൻ സുന്നത്തിന്റെ വിരോധിയാകുന്നു. സുൽത്താന്റെ പേര് ഒരാൾ പറഞ്ഞ് കൊണ്ടിരുന്നാൽ അ വർ അവനെ വിലക്കുകയും നീചനായി കാണുകയും ചെയ്യും. അപ്പോൾ സൃഷ്ടികളിൽ ശ്രേഷ്ഠരും മഹത്ത്വമുള്ളവരുമായ നബി(സ്വ)യെ സംബന്ധിച്ച് പറയേണ്ടതുണ്ടോ? (നസീമുർരിയാള് 1/30).

നൂരിഷക്കാർ ഈ വാദത്തിന് സുരക്ഷിതത്വത്തിന്റെ തുരുത്തന്വേഷിക്കുന്നത് ഇമാം നവവി(റ)ന്റെ അദ്കാറിലാണ്. അവർ പറയുന്നു: ‘ഒരു മജ്‌ലിസിൽ എത്ര പ്രാവശ്യം നബി(സ്വ)യുടെ പേര് പറഞ്ഞാലും എല്ലാറ്റിനും കൂടി ഒരു സ്വലാത്ത് മതിയാകുമെന്ന് ഇമാം നവവി(റ) അദ്കാറിൽ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ 125 പ്രാവശ്യം നബി(സ്വ)യുടെ പേര് ചൊല്ലിയ ശഷം ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലി മാത്രമേ അവസാനിപ്പിക്കാറുള്ളൂ.’

ഈ ന്യായീകരണം മൂന്ന് കാരണങ്ങളാൽ വർജ്യമാണ്.

ഇമാംനവവി(റ) അപ്രകാരം ഉറപ്പിച്ചു പറഞ്ഞിട്ടില്ല. മറിച്ച് ഉലമാക്കളിൽ ചിലരിൽ നിന്ന് അങ്ങനെ ഉദ്ധരിക്കപ്പെടുന്നുണ്ട് എന്ന് പറയുകയാണ് ചെയ്തിരിക്കുന്നത് (അദ്കാർ/107).
ഇനി ഒരു സദസ്സിൽ വെച്ച് പല പ്രാവശ്യം റസൂൽ(സ്വ)യുടെ പേര് പറഞ്ഞ് ഒടുക്കം സ്വലാത്ത് ചൊല്ലിയാൽ മതിയെന്ന ഒറ്റപ്പെട്ട അഭിപ്രായം അംഗീകരിച്ചാലും ഓരോ പ്രാവശ്യവും സ്വന്തം സ്വന്തമായിത്തന്നെ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്ന അഭിപ്രായം അവഗണിക്കാൻ പറ്റാത്ത വിധം ശക്തമാണ്. എന്നിരിക്കെ ഒരു ത്വരീഖത്ത് പ്രകാരം ഇബാദത്തുകൾ ചെയ്യുന്നവർ ഈ അഭിപ്രായത്തെ അവഗണിച്ചുകൂടാ. ത്വരീഖത്ത് കൊണ്ടുള്ള വിവക്ഷ തന്നെ ‘ഏറ്റവും സൂക്ഷ്മമായതു കൊണ്ട് പിടിച്ചുനിൽക്കൽ’ എന്നതാവുമ്പോൾ പ്രത്യേകിച്ചും.
അദ്കാറിൽ പറഞ്ഞത് ഒരു സദസ്സിൽ വെച്ച് നബി(സ്വ)യുടെ പേര് പല പ്രാവശ്യം ഉച്ചരിച്ച് അവസാനം സ്വലാത്ത് ചൊല്ലുന്നതിനെ സംബന്ധിച്ചാണ്. അല്ലാതെ നബി(സ്വ)യുടെ നാമം ഒരു ദിക്‌റായി പല പ്രാവശ്യം പറഞ്ഞ് അവസാനം ഒരു സ്വലാത്ത് ചൊല്ലുന്നതിനെ സംബന്ധിച്ചല്ല. അങ്ങനെയൊരു ദിക്ർ ഉദ്ധരിക്കപ്പെട്ടിട്ടില്ലെന്നും അത് ബിദ്അത്താണെന്നും അങ്ങനെ ചെയ്യുന്നവർ സുന്നത്ത് വിരോധികളാണെന്നും ഖഫാജി(റ) പറഞ്ഞത് മുകളിൽ വിശദമാക്കിയിട്ടുണ്ട്.
മേൽ വിശദീകരണങ്ങളിൽ നിന്ന് നൂരിഷാ ത്വരീഖത്തിന്റെ ഹൽഖയിലുള്ളതു പോലെ നബി(സ്വ)യുടെ പേര് സ്വലാത്ത് കൂടാതെ ഒരു സദസ്സിൽ വെച്ച് ദിക്‌റായി ഉച്ചരിക്കുന്നത് നല്ലതിനെതിരാണെന്നും സുന്നത്ത് വിരോധത്തിന്റെ പരിധിയിൽ പെടുന്നതാണെന്നും മനസ്സിലാക്കാം. ഇതുപോലുള്ള പ്രവർത്തനങ്ങൾ ആത്മീയ സരണിയാണെന്ന് നടിക്കുന്ന ഒരു ത്വരീഖത്തിൽ ഉണ്ടാവാനേ പാടില്ല.

ത്വരീഖത്തിൽ പ്രവേശിക്കുന്നതോടെ ദോഷങ്ങളെല്ലാം പൊറുക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കൽ നിർബന്ധവും സംശയിക്കാൻ പാടില്ലാത്തതുമാകുന്നു എന്ന വാദം നൂരിഷയുടെ മറ്റൊരു പിഴച്ച വിശ്വാസമാണ്.

‘മൂന്നുവട്ടം ഇസ്തിഗ്ഫാറും ഒരുവട്ടം കലിമതുത്തൗഹീദും ചൊല്ലിക്കൊടുത്ത ശേഷം നിങ്ങളുടെ ദോഷങ്ങളെല്ലാം പൊറുക്കപ്പെട്ടിരിക്കുന്നുവെന്നും അതിൽ സംശയിക്കാൻ പാടില്ലെ’ന്നും നൂരിഷാ ത്വരീഖത്തിന്റെ തഅ്‌ലീമിൽ (പഠന സദസ്സ്) പഠിപ്പിക്കുന്നുണ്ട്.

അല്ലാഹുവിന്റെ ശിക്ഷയെ തൊട്ട് നിർഭയനാവണം എന്ന് വിശ്വസിപ്പിക്കുകയാണിവിടെ. അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള ശുഭപ്രതീക്ഷയാണിതെന്ന് പറഞ്ഞ് നൂരിഷാ മുരീദുമാർ ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ അതിൽ സംശയിക്കാൻ പാടില്ല എന്നു പറയുമ്പോൾ അല്ലാഹുവിന്റെ ശിക്ഷയെ തൊട്ട് നിർഭയനാവൽ അനിവാര്യമാണെന്ന് വരുന്നു. എന്നാൽ അല്ലാഹുവിന്റെ ശിക്ഷയെ തൊട്ട് നിർഭയനാവൽ ളലാലത്ത് (പിഴച്ചത്) ആണെന്നാണ് പണ്ഡിതപക്ഷം. ഒരു യഥാർത്ഥ ത്വരീഖത്തിൽ ഇത്തരം ളലാലത്തുകൾ ഉണ്ടായിക്കൂടാ. ഈ നിലക്കും നൂരിഷാ ത്വരീഖത്ത് മാറ്റിനിർത്തപ്പെടേണ്ടതു തന്നെയാണ് നമുക്ക് ബോധ്യമാവുന്നു

(തുടരും)



റസൂല് (സ) യെ ഗര്ഭംധരിച്ചതു റജബ് മാസത്തിലാണ്


മുജാഹിദ് പൊട്ടൻ ചോദ്യത്തിന് മറുവടി(Shahad Ayar)
ആമിന ബീവി (റ) റസൂല് (സ) യെ ഗര്ഭംധരിച്ചതു  Tuesday, 23 December 2014
Moosa Sonkal at 23:38
മുജാഹിദ് പൊട്ടൻ ചോദ്യത്തിന് മറുവടി(Shahad Ayar)
ആമിന ബീവി (റ) റസൂല് (സ) യെ ഗര്ഭംധരിച്ചതു റജബ് മാസത്തിലാണ് എന്നത് ഇവര് കരുതുംപോലെ മന്കൂസ് മൌലൂദില് മാത്രം ഉള്ള കാര്യമല്ല..
{ ﻭﻗﺎﻝ ﺳﻬﻞ ﺑﻦ ﻋﺒﺪ ﺍﻟﻠﻪ ﺍﻟﺘﺴﺘﺮﻯ ﻓﻴﻤﺎ ﺭﻭﺍﻩ ﺍﻟﺨﻄﻴﺐ ﺍﻟﺒﻐﺪﺍﺩﻯ ﺍﻟﺤﺎﻓﻆ : ﻟﻤﺎ ﺃﺭﺍﺩ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﺧﻠﻖ ﻣﺤﻤﺪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻰ ﺑﻄﻦ ﺃﻣﻪ ﺁﻣﻨﺔ، ﻟﻴﻠﺔ ﺭﺟﺐ، ﻭﻛﺎﻧﺖ ﻟﻴﻠﺔ ﺟﻤﻌﺔ }
ഹിജ്ര: 283 നില് വഫാതായ ഇമാം അബ്ദുല്ലാഹി അത്തസ്തരീ (റ), ഹിജ്ര: 463 നില് വഫാതായ ഇമാം ഹാഫിസ് ഖതീബുല് ബഗ്ദാദി (റ), ഈ വിഷയം തന്നെ ഉദ്ധരിക്കുന്ന ഇമാം ദിയാരില് ബകരീ (റ), ഇമാം സര്ക്കാനീ (റ), ഇമാം ഖാസ്തല്ലാനി ഇവരെക്കെ യാണ് ഈ വക്കാബി മൌലവിമാര് ചോദ്യം ചെയ്യുന്നത്!!!
റഫറൻസ്;
( ﺍﻟﻤﻮﺍﻫﺐ ﺍﻟﻠﺪﻧﻴﺔ ﺑﺎﻟﻤﻨﺢ ﺍﻟﻤﺤﻤﺪﻳﺔ - 1/72 ‏)
‏( ﺗﺎﺭﻳﺦ ﺍﻟﺨﻤﻴﺲ ﻓﻲ ﺃﺣﻮﺍﻝ ﺃﻧﻔﺲ ﺍﻟﻨﻔﻴﺲ - 1/185 ‏)
‏( ﺷﺮﺡ ﺍﻟﺰﺭﻗﺎﻧﻲ - 1/194 )
ഇനി റജബ് മാസം ഗർഭ ധാരണം നടന്നാൽ പ്രസവം രബീഉൽ അവ്വലിൽ നടക്കില്ലേ?? ദീനി വിവരമോ ഇല്ല.. എന്നാൽ പിന്നെ അല്പം സയിൻസ് എങ്കിലും അറിയണ്ടേ??
ഗര്ഭാധാരണത്തിന്റെ കാലഘട്ടം അറിയില്ലെങ്കില് ഒന്ന് സ്വന്തം ഭാര്യയെയോ അല്ലെങ്കില് ഉമ്മയെയോ വിളിച്ചു ചോദിച്ചാല് തന്നെ സംശയം തീരും.. ആരും പത്തു കലെണ്ടര് മാസം പൂര്ത്തിയാക്കി പ്രസവിക്കില്ല.. ഒരു പൂര്ണ ഗര്ഭം എന്ന് പറയുന്നത് ഒമ്പത് മാസവും ഏഴു ദിവസവും ആണ് (അല്ലെങ്കില് ഒമ്പത് മാസവും ഒമ്പത് ദിവസവും എന്നും കണക്കുകള് ഉണ്ട്). ഇതൊക്കെ മെഡിക്കല് സൈന്സിന്റെ കണക്കുകളാണ്.. ഞാന് ഇരുന്നു കുത്തിക്കുരിച്ചുണ്ടാക്കിയതല്ല.
അണ്ഡസംയോജനം നടന്ന് മൂന്നാഴ്ചക്കകം കുഞ്ഞിന്റെ തലച്ചോറ്, നട്ടെല്ല്, ഹൃദയം തുടങ്ങി മറ്റെല്ലാഅവയവങ്ങളും രൂപപ്പെടാന് തുടങ്ങും. അഞ്ചാഴ്ചയാകുമ്പോഴേയ്ക്കും ഹൃദയമിടിപ്പ് തുടങ്ങും. ഏഴാഴ്ചയാകുമ്പോള് പൊക്കിള്കൊടി പ്രത്യേക്ഷപ്പടുന്നു. 40 ആഴ്ചകളാണ് ഗര്ഭസ്ഥശിശുവിന്റെ വളര്ച്ചാകാലം. 36 ആഴ്ചകള്ക്കുശേഷം പ്രസവിക്കുന്ന കുഞ്ഞുങ്ങളെല്ലാം പൂര്ണവളര്ച്ചയെത്തിയവയായിരിക്കും. 36 ആഴ്ചകള് പൂര്ത്തിയാകാന് എട്ടു മാസം പിന്നിട്ടാല് മതി.. നേരത്തെ ഞാന് പറഞ്ഞ ഒമ്പത് മാസവും ഏഴു ദിവസവും ആയാൽ 40 ആഴ്ച പൂര്ത്തിയാകും..
റജബ് മാസം ആദ്യ വാരത്തില് ഗര്ഭധാരണം സംഭവിച്ചാല് തന്നെ തുടര്ന്ന് വരുന്ന മാസങ്ങളുടെ ആദ്യ വാരങ്ങള് എത്തിയാല് ഓരോ മാസം പൂര്ത്തിയാകും, അതായതു;
ശ'അബാന് ആദ്യ വാരം കഴിഞ്ഞാല് രണ്ടാം മാസത്തില് കടന്നു, റമദാന്, ശവ്വാല്, ദുല്ക'അദു, ദുല്ഹിജ്ജ, മുഹറം, തുടര്ന്ന് സഫര് എത്തിയാല് തന്നെ എട്ടാം മാസത്തില് കടന്നു പിന്നെ റബീഉല് അവ്വല് എത്തിയാല് ഒമ്പതാം മാസം ആയി..
റജബ് - ഒന്നാം മാസം
ശഅബാന് - 2 മാസം
റമളാന് - 3 മാസം
ശവ്വാല് - 4 മാസം
ദുല്ഖഅദ് – 5 മാസം
ദുല്ഹജ്ജ് – 6 മാസം
മുഹറം – 7 മാസം
സഫര് - 8 മാസം
റബീഉല് അവ്വല് - 9 മാസം
ഒമ്പതാം മാസം പ്രസവിക്കുന്ന എല്ലാ കുട്ടിയും പൂര്ണവളര്ച്ച എത്തി പ്രസവിച്ചതയാണ് കണക്കു കൂട്ടുക.. അതില് കുറഞ്ഞാല് തന്നെയും പ്രസവിച്ചുകൂട എന്നില്ല.. അങ്ങനെ പ്രസവിക്കുന്ന കുട്ടികളെ ചാപ്പിള്ളകള് എന്നും വിളിക്കാറില്ല.. ഇതൊക്കെ പറഞ്ഞു തന്നാലും തലയ്ക്കു കയറുന്നില്ലെങ്കില് പിന്നെ എന്ത് ചെയ്യാന്?? ഇനി ആ തല കീറിമുറിച്ചു അതിൽ വിവരം കുത്തിനിറക്കാൻ ഞങ്ങളെ കൊണ്ട് പറ്റില്ലല്ലോ.   എന്നത് ഇവര് കരുതുംപോലെ മന്കൂസ് മൌലൂദില് മാത്രം ഉള്ള കാര്യമല്ല..
{ ﻭﻗﺎﻝ ﺳﻬﻞ ﺑﻦ ﻋﺒﺪ ﺍﻟﻠﻪ ﺍﻟﺘﺴﺘﺮﻯ ﻓﻴﻤﺎ ﺭﻭﺍﻩ ﺍﻟﺨﻄﻴﺐ ﺍﻟﺒﻐﺪﺍﺩﻯ ﺍﻟﺤﺎﻓﻆ : ﻟﻤﺎ ﺃﺭﺍﺩ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﺧﻠﻖ ﻣﺤﻤﺪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻰ ﺑﻄﻦ ﺃﻣﻪ ﺁﻣﻨﺔ، ﻟﻴﻠﺔ ﺭﺟﺐ، ﻭﻛﺎﻧﺖ ﻟﻴﻠﺔ ﺟﻤﻌﺔ }
ഹിജ്ര: 283 നില് വഫാതായ ഇമാം അബ്ദുല്ലാഹി അത്തസ്തരീ (റ), ഹിജ്ര: 463 നില് വഫാതായ ഇമാം ഹാഫിസ് ഖതീബുല് ബഗ്ദാദി (റ), ഈ വിഷയം തന്നെ ഉദ്ധരിക്കുന്ന ഇമാം ദിയാരില് ബകരീ (റ), ഇമാം സര്ക്കാനീ (റ), ഇമാം ഖാസ്തല്ലാനി ഇവരെക്കെ യാണ് ഈ വക്കാബി മൌലവിമാര് ചോദ്യം ചെയ്യുന്നത്!!!
റഫറൻസ്;
( ﺍﻟﻤﻮﺍﻫﺐ ﺍﻟﻠﺪﻧﻴﺔ ﺑﺎﻟﻤﻨﺢ ﺍﻟﻤﺤﻤﺪﻳﺔ - 1/72 ‏)
‏( ﺗﺎﺭﻳﺦ ﺍﻟﺨﻤﻴﺲ ﻓﻲ ﺃﺣﻮﺍﻝ ﺃﻧﻔﺲ ﺍﻟﻨﻔﻴﺲ - 1/185 ‏)
‏( ﺷﺮﺡ ﺍﻟﺰﺭﻗﺎﻧﻲ - 1/194 )
ഇനി റജബ് മാസം ഗർഭ ധാരണം നടന്നാൽ പ്രസവം രബീഉൽ അവ്വലിൽ നടക്കില്ലേ?? ദീനി വിവരമോ ഇല്ല.. എന്നാൽ പിന്നെ അല്പം സയിൻസ് എങ്കിലും അറിയണ്ടേ??
ഗര്ഭാധാരണത്തിന്റെ കാലഘട്ടം അറിയില്ലെങ്കില് ഒന്ന് സ്വന്തം ഭാര്യയെയോ അല്ലെങ്കില് ഉമ്മയെയോ വിളിച്ചു ചോദിച്ചാല് തന്നെ സംശയം തീരും.. ആരും പത്തു കലെണ്ടര് മാസം പൂര്ത്തിയാക്കി പ്രസവിക്കില്ല.. ഒരു പൂര്ണ ഗര്ഭം എന്ന് പറയുന്നത് ഒമ്പത് മാസവും ഏഴു ദിവസവും ആണ് (അല്ലെങ്കില് ഒമ്പത് മാസവും ഒമ്പത് ദിവസവും എന്നും കണക്കുകള് ഉണ്ട്). ഇതൊക്കെ മെഡിക്കല് സൈന്സിന്റെ കണക്കുകളാണ്.. ഞാന് ഇരുന്നു കുത്തിക്കുരിച്ചുണ്ടാക്കിയതല്ല.
അണ്ഡസംയോജനം നടന്ന് മൂന്നാഴ്ചക്കകം കുഞ്ഞിന്റെ തലച്ചോറ്, നട്ടെല്ല്, ഹൃദയം തുടങ്ങി മറ്റെല്ലാഅവയവങ്ങളും രൂപപ്പെടാന് തുടങ്ങും. അഞ്ചാഴ്ചയാകുമ്പോഴേയ്ക്കും ഹൃദയമിടിപ്പ് തുടങ്ങും. ഏഴാഴ്ചയാകുമ്പോള് പൊക്കിള്കൊടി പ്രത്യേക്ഷപ്പടുന്നു. 40 ആഴ്ചകളാണ് ഗര്ഭസ്ഥശിശുവിന്റെ വളര്ച്ചാകാലം. 36 ആഴ്ചകള്ക്കുശേഷം പ്രസവിക്കുന്ന കുഞ്ഞുങ്ങളെല്ലാം പൂര്ണവളര്ച്ചയെത്തിയവയായിരിക്കും. 36 ആഴ്ചകള് പൂര്ത്തിയാകാന് എട്ടു മാസം പിന്നിട്ടാല് മതി.. നേരത്തെ ഞാന് പറഞ്ഞ ഒമ്പത് മാസവും ഏഴു ദിവസവും ആയാൽ 40 ആഴ്ച പൂര്ത്തിയാകും..
റജബ് മാസം ആദ്യ വാരത്തില് ഗര്ഭധാരണം സംഭവിച്ചാല് തന്നെ തുടര്ന്ന് വരുന്ന മാസങ്ങളുടെ ആദ്യ വാരങ്ങള് എത്തിയാല് ഓരോ മാസം പൂര്ത്തിയാകും, അതായതു;
ശ'അബാന് ആദ്യ വാരം കഴിഞ്ഞാല് രണ്ടാം മാസത്തില് കടന്നു, റമദാന്, ശവ്വാല്, ദുല്ക'അദു, ദുല്ഹിജ്ജ, മുഹറം, തുടര്ന്ന് സഫര് എത്തിയാല് തന്നെ എട്ടാം മാസത്തില് കടന്നു പിന്നെ റബീഉല് അവ്വല് എത്തിയാല് ഒമ്പതാം മാസം ആയി..
റജബ് - ഒന്നാം മാസം
ശഅബാന് - 2 മാസം
റമളാന് - 3 മാസം
ശവ്വാല് - 4 മാസം
ദുല്ഖഅദ് – 5 മാസം
ദുല്ഹജ്ജ് – 6 മാസം
മുഹറം – 7 മാസം
സഫര് - 8 മാസം
റബീഉല് അവ്വല് - 9 മാസം
ഒമ്പതാം മാസം പ്രസവിക്കുന്ന എല്ലാ കുട്ടിയും പൂര്ണവളര്ച്ച എത്തി പ്രസവിച്ചതയാണ് കണക്കു കൂട്ടുക.. അതില് കുറഞ്ഞാല് തന്നെയും പ്രസവിച്ചുകൂട എന്നില്ല.. അങ്ങനെ പ്രസവിക്കുന്ന കുട്ടികളെ ചാപ്പിള്ളകള് എന്നും വിളിക്കാറില്ല.. ഇതൊക്കെ പറഞ്ഞു തന്നാലും തലയ്ക്കു കയറുന്നില്ലെങ്കില് പിന്നെ എന്ത് ചെയ്യാന്?? ഇനി ആ തല കീറിമുറിച്ചു അതിൽ വിവരം കുത്തിനിറക്കാൻ ഞങ്ങളെ കൊണ്ട് പറ്റില്ലല്ലോ.

ഇസ്ലാം ഖുർആൻ ബൈബിൾ ഹൈന്ദവത ഒരു പഠനം

ഇസ്ലാം ഖുർആൻ ബൈബിൾ  ഹൈന്ദവത ഒരു പഠനംഇസ്ലാം ഖുർആൻ ബൈബിൾ  ഹൈന്ദവത ഒരു പഠനം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ക്വുര്‍ആനിന്റെ അമാനുഷികത


1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൈവം മനുഷ്യരാശിക്ക് മാര്‍ഗദര്‍ശനമായി അവതരിപ്പിച്ച് വേദഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍, മുന്‍ കഴിഞ്ഞ പ്രവാചകന്മാരെയും അവരുടെ വേദഗ്രന്ഥങ്ങളെയും അംഗീകരിക്കുകയും, അന്ത്യനാള്‍ വരെ യാതൊരു വിധ മാറ്റിത്തിരുത്തലുകള്‍ക്കും വിധേയമാകാതെ നിലകൊള്ളുകയും ചെയ്യുന്ന ഏക വേദഗ്രന്ഥമാണ് ക്വുര്‍ആന്‍. ജീവസുറ്റ അറബി ഭാഷയില്‍ അതുല്യമായ പ്രതിപാദന ശൈലിയില്‍ വിസ്മയകരമായ സാഹിത്യ സൗന്ദര്യവും ഉല്‍കൃഷ്ടമായ വിജ്ഞാന സമ്പത്തും ക്വുര്‍ആനില്‍ തെളിയുന്നു. ക്വുര്‍ആന്‍ ദൈവിക മാണെന്നതിന്റൈ ഉത്തമ ദൃഷ്ടാന്തമാണിത്. പ്രപഞ്ച സൃഷ്ടാവായ ഏക ദൈവത്തില്‍ നിന്നും അവതീര്‍ണ്ണമാണ് ഇത് എന്നതിന് വേറെയും തെളിവുകള്‍ ദര്‍ശിക്കാം. അതിലൊന്നാണ് ഇരുപതാം നൂറ്റാണ്ടില്‍ മാത്രം കണ്ടെത്താനായ അനേകം ശാസ്ത്ര സത്യങ്ങള്‍ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്വുര്‍ആനില്‍ പ്രതിപാദിച്ചു എന്നത്. കൂടാതെ ഇതിലെ ചരിത്രപരമായ പ്രതിപാദനവും, പ്രവചനവുമെല്ലാം വിശുദ്ധ ക്വുര്‍ആനിന്റെ അമാനുഷികതയെ വിളിച്ചറിയിക്കുന്നു.


ക്വുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല. പക്ഷെ വളരെ സംശുദ്ധവും ഗഹനവുമായ രീതിയില്‍ പ്രതിപാദിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളെ കുറിച്ചുള്ള ക്വുര്‍ആനിലെ സൂചനകള്‍ കണ്ടുപിടിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ടുമാത്രമാണ്. അവതരണ ഘട്ടത്തില്‍ ഈ സൂചനകള്‍ മനസ്സിലാക്കാന്‍ അന്നുള്ളവര്‍ക്ക് സാധിക്കുമായിരുന്നില്ല. ക്വുര്‍ആനിലെ ശാസ്ത്ര വിസ്മയങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ നാം ആദ്യം വിശുദ്ധ ഗ്രന്ഥം അവതീര്‍ണ്ണമായ കാലഘട്ടത്തിലെ ശാസ്ത്ര നിലവാരം അറിയേണ്ടതുണ്ട്. ക്വുര്‍ആന്‍ അവതരണ കാലമായ ഏഴാം നൂറ്റാണ്ടില്‍ അറബികള്‍ വിവിധ അനാചാരങ്ങളിലും അന്ധവിശ്വാങ്ങളിലും ആണ്ടിരുന്നു. പ്രപഞ്ചത്തെയും പ്രകൃതിയേയും മനസ്സിലാക്കാനുള്ള സാങ്കേതികത ഇല്ലായിരുന്ന അക്കാലത്ത് പൂര്‍വ്വീകരായ മഹാന്മാരില്‍ ദിവ്യത്വം കല്‍പ്പിക്കുകയും അവരെ ആരാധിക്കുകയും ചെയ്തിരുന്നു. പര്‍വ്വതങ്ങളാണ് ആകാശത്തെ താങ്ങി നിര്‍ത്തിയിരുന്നതെന്നും ഭൂമി പരന്നതാണെന്നു

മായിരുന്ന അവര്‍ വിശ്വസിച്ചിരുന്നത്. ഭൂമിയുടെ രണ്ടറ്റങ്ങളിലും പര്‍വ്വതങ്ങളുണ്ടായിരുന്നവെന്നും ഈ പര്‍വ്വതങ്ങള്‍ തൂണുകളായി ആകാശത്തെ താങ്ങി നിറുത്തുകയാണെന്നും അന്നത്തെ ബുദ്ധി ജീവികള്‍ വാദിച്ചു. എങ്കിലും ഈ അന്ധവിശ്വാസങ്ങള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഇല്ലാതാക്കുന്നതില്‍ വിശുദ്ധ ക്വുര്‍ആന്‍ വിജയിച്ചു.

"നിങ്ങള്‍ കാണുന്ന താങ്ങുകളൊന്നുമില്ലാതെ ആകാശങ്ങളെ ഉയര്‍ത്തി നിറുത്തിയവന്‍ അല്ലാഹുവാണ് "(വി. ക്വുര്‍ആന്‍ 13.2)

ആകാശം പര്‍വ്വതങ്ങളാല്‍ താങ്ങി നിറുത്തപ്പെട്ടിരുന്നുവെന്ന വാദത്തെ ഈ സൂക്തം ദുര്‍ബലപ്പെടുത്തി. മറ്റു പല വിഷയങ്ങളിലെയും വസ്തുതകള്‍ മറ്റൊരാളും കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ ക്വുര്‍ആന്‍ വെളിപ്പെടുത്തി. ജോതിശാസ്ത്രം, ഭൗതിക ശാസ്ത്രം, ജീവ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ മനുഷ്യര്‍ക്ക് നാമമാത്രമായ അറിവുണ്ടായിരുന്ന കാലഘട്ടത്തില്‍ പ്രപഞ്ച സൃഷ്ടിപ്പ്, മനുഷ്യ സൃഷ്ടിപ്പ്, അന്തരീക്ഷ ഘടന ജീവിയോഗ്യമാക്കിയ പ്രകൃതിയുടെ സന്തുലിതത്വം തുടങ്ങി അനവധി വിഷയങ്ങള്‍ ക്വുര്‍ആന്‍ സ്പഷ്ടമാക്കിയിട്ടുണ്ട്.  വിശുദ്ധ ക്വുര്‍ആന്‍ വെളിപ്പെടുത്തിയ ചില ശാസ്ത്ര സത്യങ്ങള്‍ ഇനി നമുക്ക് മനസ്സിലാക്കാം.





പ്രപഞ്ച സൃഷ്ടിപ്പ്



"ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്ന എന്നിട്ട് നാമവയെ വേര്‍പ്പെടുത്തി "(വി. ക്വുര്‍ആന്‍ 21.30)


ഇന്നത്തെ ശാസ്ത്ര നിയമമനുസരിച്ച് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ് ഒരു ഗംഭീര സ്‌ഫോടനാന്തരമാണ് ഉണ്ടായത്. മഹാ വിസഫോടനം അഥവാ ബിഗ് ബാങ്ങ് എന്ന ഈ പ്രതിഭാസം സൂചിപ്പിക്കുന്നത് ഒരു ബിന്ധുവില്‍ ഉഗ്രസ്‌ഫോടനം ഉണ്ടായതിന്റെ ഫലമാണ് പ്രപഞ്ചോല്‍പ്പതി എന്നാണ്. ബിഗ് ബാങ്ങോടുകൂടിയാണ് പദാര്‍ത്ഥവും ഊര്‍ജ്ജവും കാലവും നിലവില്‍ വന്നത്. വളരെ സമീപ കാലത്ത് മാത്രം ആധുനിക ശാസ്ത്രം കണ്ടെത്തിയ ഈ വസ്തുത മഹാ വിസ്‌ഫോടനത്തിന്റെ സൃഷ്ടാവില്‍ നിന്നല്ലാതെ പിന്നെ എവിടെ നിന്നാണ് മരുഭൂമിയിലെ ഒരു അറബിക്ക് (മുഹമ്മദ് (സ) 14 നൂറ്റാണ്ട് മുമ്പ്  പറയാന്‍ കഴിഞ്ഞത്.

പ്രപഞ്ചത്തിന്റെ വികാസം

ജ്യോതി ശാസ്ത്രം പോലുള്ള ശാസ്ത്രങ്ങളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത കാലഘട്ടത്തില്‍ അതാത് 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ്  പ്രപഞ്ചത്തിന്റെ വികാസത്തെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നു.

"ആകാശത്തെ നാം സ്വന്തം കരബലത്താല്‍ നിര്‍മ്മിച്ചു നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. "(വി. ക്വുര്‍ആന്‍ 51.41)

ഇരുപതാം നൂറ്റാണ്ടില്‍ ആരംഭ ഘട്ടം വരെ ശാസ്ത്ര ലോകം ധരിച്ചിരുന്നത് പ്രപഞ്ചത്തിന് ഒരു നിശ്ചിത സ്വഭാവമുണ്ടെന്നും ആരംഭ സ്ഥിതിയില്‍ നിന്നും യാതൊരു മാറ്റവും സംഭവിക്കുന്നില്ല എന്നുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യന്‍ ഊര്‍ജ്ജ തന്ത്രജ്ഞനായ അലക്‌സാണ്ടര്‍ ട്രേങ്മാനും ബെല്‍ജിയം പ്രകൃത ശാസ്ത്രജ്ഞനായ ജോര്‍ജ്ജ് ലമൈക്കറും പ്രപഞ്ചം ഒരു നിക്ഷിപ്ത തോതില്‍ ചലിക്കുന്നവെന്നും വികാസം പ്രാപിച്ച്‌കൊണ്ടേയിരിക്കുന്നുവെന്നും തെളിയിക്കുകയുണ്ടായി.



പര്‍വ്വതങ്ങളുടെ ധര്‍മ്മം


"ഭൂമിയില്‍ നാം പര്‍വ്വതങ്ങളെ ഉറപ്പിച്ചു നിര്‍ത്തി ഭൂമി അവരെയും കൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍" (വി. ക്വുര്‍ആന്‍ 21.31)


പര്‍വ്വതങ്ങള്‍ ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്നതായി ഈ വാക്യത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ക്വുര്‍ആന്‍ അവതീര്‍ണ്ണമായ അവസരത്തില്‍ ഈ വസ്തുതയെ കുറിച്ച് അറിയില്ലായിരുന്നു. ഈ അടുത്ത കാലത്ത് മാത്രമാണ് പര്‍വ്വതങ്ങള്‍ ഭൂകമ്പങ്ങളെ ചെറുക്കുന്നുവെന്ന് മനസ്സിലാക്കിയത്.

"പര്‍വ്വതങ്ങളുടെ സ്വഭാവം പര്‍വ്വതങ്ങളെ ആണിയാക്കിയില്ലേ?" (വി. ക്വുര്‍ആന്‍ 78.7)

പര്‍വ്വതങ്ങളുടെ ഒരു പ്രധാന സേവനമെന്തന്നാല്‍ ഭൂമിയുടെ പാളികളെ ദൃഢീകരിച്ച് അവ പരസ്പരം തെന്നി പോകാതെ ഉറപ്പിച്ച് നിര്‍ത്തുക എന്നാണ്. നാം രണ്ട് മരപ്പലകകളെ തമ്മില്‍ യോജിപ്പിക്കാനായി ആണി ഉപയോഗിക്കുന്നത് പോലെയാണിത്. പര്‍വ്വതങ്ങളുടെ ഈ ആണി പോലെ ഉറപ്പിക്കുന്ന പ്രതിഭാസത്തെ ഐസോസ്‌കസി എന്ന് പറയുന്നു. ഭൂചലന ഗവേഷണങ്ങളുടെയും ഭൂഗര്‍ഭ ശാസ്ത്ര പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ അടുത്ത കാലത്ത് മാത്രമാണ് ശാസ്ത്രം ഇത് കണ്ടെത്തിയത്.



പര്‍വ്വതങ്ങളുടെ ചലനം


"നീ ഇപ്പോള്‍ പര്‍വ്വതങ്ങളെ കാണുന്നു. അവ ഊന്നിയുറച്ച് പോലെയാണൈന്ന് നിനക്ക് തോന്നും. എന്നാല്‍ അവ മേഘങ്ങള്‍ പോലെ ഇളകി നീങ്ങിക്കൊണ്ടിരിക്കും. "(വി. ക്വുര്‍ആന്‍ 27.88)

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് വേഗ്നന്‍ ഭൂഖണ്ഡങ്ങള്‍ അതിന്റെ ആരംഭത്തില്‍ ഒന്നിച്ചായിരുന്നുവെന്നും പിന്നീടവ തെന്നി മാറി വിവിധ ദിശയിലേക്ക് നീങ്ങി വേര്‍പ്പെടുകയും ചെയ്തുവെന്ന് കണ്ടെത്തി. ഏതാണ്ട് 100 കി. മീ. കനം വരുന്ന 6 പ്രധാന പ്ലെയിറ്റുകളും കുറെയധികം ചെറിയ പ്ലെയിറ്റുകളുമായി ഇവ ഇന്നും പ്രതിവര്‍ഷം 1 മുതല്‍ 5 സെ.മീറ്റര്‍ വരെ നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് ഇന്ന് ശാസ്ത്രം കണ്ടെത്തി. ആധുനിക ശാസ്ത്രജ്ഞാന്മാര്‍ ഈ ചലനത്തെ ഇന്ന് കോണ്ടിനെന്റല്‍ ഡ്രിഫ്റ്റ് എന്ന് വിളിക്കുന്നു. 14 നൂറ്റാണ്ട് മുമ്പ് ചിന്തിക്കാന്‍ പോലും കഴിയാത്ത ഈ വിഷയം എന്ന് ആര് വളരെ വ്യക്തമായി ക്വുര്‍ആനില്‍ രേഖപ്പെടുത്തി..?! പ്രപഞ്ച സൃഷ്ടാവല്ലാതെ ആര്‍ക്കാണതിന് കഴിയുക.?



തമോഗര്‍ത്തം


നിരവധി ജ്യോതി ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ക്ക് ഇരുപതാം നൂറ്റാണ്ട് സാക്ഷിയായിട്ടുണ്ട്.  അതിലെ അതിപ്രധാനമാണ് തമോഗര്‍ത്തം. ഒരു നക്ഷത്രം അതിന്റെ ഊര്‍ജ്ജം മുഴുവന്‍ ഉപയോഗിച്ച് തീരുമ്പോള്‍ അത് അനന്തമായ സാന്ദ്രതയുള്ളതും പൂജ്യം വ്യാപ്തമുള്ള അതി ശക്തമായ കാന്തിക മേഖലായി തീരുന്നു. അതാണ് തമോഗര്‍ത്തം. ഉയര്‍ന്ന ഗുരുത്വാകര്‍ഷണം മൂലം പ്രകാശത്തിന് പോലും പുറത്ത് കടക്കാന്‍ സാധ്യമല്ലാത്ത മേഖലയാണ് ഇത്. തമോഗര്‍ത്തത്തിലേക്ക് വസ്തുക്കള്‍ക്ക് പ്രവേശിക്കാമെന്നല്ലാതെ ഉയര്‍ന്ന ഗുരുത്വാകര്‍ഷണം മറികടന്ന് അതില്‍ നിന്ന് യാതൊന്നിനും പുറത്തേക്ക് കടക്കാന്‍ സാധ്യമല്ല. എന്നാല്‍ ചുറ്റുമുള്ള വസ്തുക്കളില്‍ അതുളവാക്കുന്ന ആറ്റങ്ങളിലൂടെ അതിന്റെ സാന്നിദ്ധ്യം മനസ്സിലാക്കാം. ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പ്രപഞ്ച സൃഷ്ടാവ് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് നമുക്ക് സൂചന നല്‍കി, ചിന്തിക്കുന്നവര്‍ക്ക് ഒരു തെളിവാകാന്‍ വേണ്ടി.

"അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെ കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു. തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമെങ്കില്‍ അതൊരു വമ്പിച്ച സത്യം തന്നെയാണ്."  (വി. ക്വുര്‍ആന്‍ 56. 76,76)



സൂര്യന്റെ പതനം


"സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാകിയതാണ്." (വി. ക്വുര്‍ആന്‍ 36.38)


"സൂര്യന്‍ ചുറ്റി പൊതിയുമ്പോള്‍ "(വി. ക്വുര്‍ആന്‍ 81.1)

കഴിഞ്ഞ 5 ബില്ല്യണ്‍ വര്‍ഷങ്ങളായി സൂര്യന്റെ ഉപരിതലത്തില്‍ നടക്കുന്ന രാസപ്രക്രിയയുടെ ഭാഗമായാണ്. സൂര്യന്‍ പ്രകാശിക്കുന്നത്. ഭൂമിയിലെ മുഴുവന്‍ ജീവനും നാശം വരുത്തി വെക്കത്തക്ക വിധത്തില്‍ ഭാവിയില്‍ ഒരു പ്രത്യേക കാലയളവിന് ശേഷം സൂര്യന്‍ പൂര്‍ണ്ണമായും നശിക്കും എന്നാണ് ഇന്ന് ശാസ്ത്രം പറയുന്നത് ഈ വസ്തുത എങ്ങനെ 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഈ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടു.?


സംരക്ഷണ മേല്‍ക്കുര


"ആകാശത്തെ നാം സുരക്ഷിതമായ മേല്‍പ്പുരയാക്കി എന്നിട്ടും അവരതിലെ തെളിവുകളെ അവഗണിക്കുകയാണ്." (വി. ക്വുര്‍ആന്‍ 21.32)

ആകാശത്തിന്റെ ഈ ഘടന ഇരുപതാം നൂറ്റാണ്ടിന്റെ ശാസ്ത്ര ഗവേഷണങ്ങളിലൂടെ കണ്ടെത്തുകയുണ്ടായി. ആകാശത്തിലെ ഓസോണ്‍ പാളിയെ കുറിച്ചും വായു മണ്ഡലത്തെക്കുറിച്ചും നമുക്ക് അവ നല്‍കുന്ന സംരക്ഷണത്തെക്കുറിച്ചും ഇന്ന് ആരോടും വിശദീകരിക്കേണ്ടതില്ലല്ലോ.  ഈ അടുത്ത കാലത്ത് മാത്രം കണ്ടെത്തിയ ഇക്കാര്യം മരുഭൂമിയിലെ ആ ആട്ടിടയനായ (മുഹമ്മദ് നബി (സ) ക്ക് ആരാണ് ഇത്ര കൃത്യമായി പറഞ്ഞ് കൊടുത്തിട്ടുണ്ടാവുക..??



സൂര്യനും ചന്ദ്രനും

"അല്ലാഹു ഒന്നിനു മീതെ ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചതെങ്ങനെയാണെന്ന് നിങ്ങള്‍ കാണുന്നില്ലേ. അതില്‍ വെളിച്ചമായി ചന്ദ്രനെ ഉണ്ടാക്കി. വിളക്കായി സൂര്യനെയും. "(വി. ക്വുര്‍ആന്‍ 71.15,16)

ചന്ദ്രന്‍ സ്വയം പ്രകാശിക്കും എന്നാണ് മുന്‍ കാലങ്ങളില്‍ നില നിന്നിരുന്ന വിശ്വാസം. എന്നാല്‍ ചന്ദ്രനില്‍ നിന്നും ബഹിര്‍ഗണിക്കുന്ന പ്രകാശം പ്രതിഫലിക്കുന്ന പ്രകാശമാണെന്നാണ് ശാസ്ത്രം ഇന്ന് നമ്മോട് പറയുന്നത്. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്വുര്‍ആനില്‍ ഈ വസ്തുത എങ്ങനെ കൃത്യമായി വ്യക്തമാക്കാന്‍ കഴിഞ്ഞു.??



ഓക്‌സിജന്റെ ലഭ്യത

മനുഷ്യന് ജീവിക്കണമെങ്കില്‍ ഓക്‌സിജനും വായു സമ്മര്‍ദ്ദവും ആവശ്യമാണ്. നമ്മള്‍ ശ്വസിക്കുമ്പോള്‍ അന്തരീക്ഷത്തിലെ ഓക്‌സിജന്‍ ശ്വാസകോശത്തിലെ വായു അറകളില്‍ പ്രവേശിക്കുന്നു. ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ സമ്മര്‍ദ്ദം കുറയും അന്തരീക്ഷം നേര്‍ത്തതാവുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഓക്‌സിജന്റെ ലഭ്യത കുറയുകയും ശ്വസിക്കാന്‍ പ്രയാസം അനുഭവപ്പെടുകയുമുണ്ടാകുന്നു.  ഉയരം കൂടുന്നതിനനുസരിച്ച് ശ്വസിക്കാന്‍ പ്രയാസമേറുന്നു. നെഞ്ചിന് സങ്കോചവും സമ്മര്‍ദ്ദവും ഉണ്ടാകുന്നു. ഈ യാഥാര്‍ത്ഥ്യം ക്വുര്‍ആനില്‍ വ്യക്തമാക്കുന്നുണ്ട്.

"അല്ലാഹു ആരെയെങ്കിലും നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അയാളുടെ മനസ്സിനെ അവന്‍ ഇസ്ലാമിനായി തുറന്നു കൊടുക്കുന്നു. ആരെയെങ്കിലും ദുര്‍മാര്‍ഗ്ഗത്തിലാക്കാനാണ് അവനുദ്ദേശിക്കുന്നതെങ്കില്‍ അയാളുടെ ഹൃദയത്തെ ഇടുങ്ങിയതും സങ്കുചിതവുമാക്കുന്നു. അപ്പോള്‍ താന്‍ ആകാശത്തേക്ക് കയറിപ്പോകും പോലെ അവന് തോന്നുന്നു. വിശ്വസിക്കാത്തവര്‍ക്ക് അല്ലാഹു ഇവ്വിധം നീചമായ ശിക്ഷ നല്‍കും" (വി. ക്വുര്‍ആന്‍ 6.125)

ആകാശത്തേക്ക് കയറിപ്പോകുമ്പോള്‍ മനുഷ്യശരീരത്തിനുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് വ്യക്തമായി അറിയാത്ത ഒരാള്‍ക്ക് ഇത്തരത്തില്‍ ഉദാഹരണം പറയാന്‍ പറ്റുമോ..??



കാറ്റും മേഘവും


"അല്ലാഹു കാര്‍മേഘത്തെ മന്ദം മന്ദം തെളിയിച്ചു കൊണ്ടുവരുന്നതും പിന്നീടവയെ ഒരുമിച്ചു ചേര്‍ക്കുന്നതും എന്നിടതിനെ അട്ടിയാക്കി വെച്ച് കട്ടപിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ.. അങ്ങനെ അവയ്ക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറപ്പെടുന്നത് നിനക്ക് കാണാം. മാനത്തെ മലകള്‍ പോലെയുള്ള മേഘക്കൂട്ടങ്ങളില്‍ നിന്ന് അവന്‍ ആലിപ്പഴം വീഴ്ത്തുന്നു. എന്നിട്ട് താനിച്ഛിക്കുന്നവര്‍ക്ക് അതിന്റെ വിപത്ത് വരുത്തുന്നു. താനിച്ഛിക്കുന്നവരില്‍ നിന്നത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്. "(വി. ക്വുര്‍ആന്‍ 24.43)

ഈ അടുത്ത കാലത്താണ് മഴ മേഘങ്ങള്‍ രൂപപ്പെടുന്നതിനെ കുറിച്ചും അതില്‍ കാറ്റിന്റെ പങ്കിനെക്കുറിച്ചുമൊക്കെ ശാസ്ത്രം കൂടുതല്‍ മനസ്സിലാക്കിയത്. ഈ വക കാര്യങ്ങള്‍ ദൈവം മനുഷ്യ ബുദ്ധിയുടെ മുന്നിലേക്കിട്ടത് അവന്‍ അതിനെപ്പറ്റി ചിന്തിക്കുവാനും തന്റെ സൃഷ്ടാവായ ഏക ദൈവത്തെ കണ്ടെത്തുവാനുമല്ലേ..??



ഭൂമിയുടെ ഗോളാകൃതി


ഭൂമി പരന്നതാണെന്നായിരുന്നു ആദ്യ കാല ജനങ്ങളുടെ വിശ്വാസം  ഭൂമിയുടെ അറ്റത്തെത്തിയാല്‍ വീണുപോകുമെന്ന ഭയത്താല്‍ അധിക ദൂരം സഞ്ചരിക്കുവാന്‍ നൂറ്റാണ്ടുകളോളം മനുഷ്യന്‍ ഭയപ്പെട്ടിരുന്നു. !! 1577 ല്‍ ലോകം ചുറ്റി സഞ്ചരിച്ച ഫ്രാന്‍സിസ് ഡ്രൈക് ആണ് ഭൂമി ഉരുണ്ടതാണെന്ന് ആദ്യമായി തെളിയിച്ചത്. രാപ്പകലുകളുടെ മാറ്റത്തെക്കുറിച്ച് താഴെ കാണുന്ന ക്വുര്‍ആനിക വചനം ശ്രദ്ധിക്കുക.

"അല്ലാഹു രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. എന്ന് നീ ചിന്തിച്ച് നോക്കിയിട്ടില്ലേ.?" ( വി. ക്വുര്‍ആന്‍ 31.29)

രാത്രി മെല്ലെ മെല്ലെ പകലിലേക്കും പകല്‍ രാത്രിയിലേക്കും മാറി വരിക എന്നതാണ് പ്രവേശിക്കുക എന്നത് കൊണ്ടിവിടെ അര്‍ത്ഥമാക്കുന്നത്. ഭൂമി ഉരുണ്ടതാണെങ്കില്‍ മാത്രമേ ഈ പ്രതിഭാസം നടക്കുകയുള്ളൂ. ഭൂമി പരന്നതായിരുന്നെങ്കില്‍ രാത്രിയില്‍ നിന്ന് പകലിലേക്കും പകലില്‍ നിന്ന് രാത്രിയിലേക്കും പെട്ടെന്നുള്ള മാറ്റം ഉണ്ടാകുമായിരുന്നു.

"ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ കൊണ്ട് അവന്‍ പകലിന്മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിയെയും ചുറ്റി പൊതിയുന്നു." (വി. ക്വുര്‍ആന്‍ 39.5)

നാം 1577 ല്‍ മാത്രം കണ്ടെത്തിയ ഈ വിഷയം 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയുടെ സൃഷ്ടാവിനല്ലാതെ ആര്‍ക്കാണ് ഇത്ര കൃത്യമായി പറയുവാന്‍ കഴിയുക??


പാല്‍

മൃഗങ്ങളിലെ പാലിന്റെ ഉല്‍പാദനത്തെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നു. നിശ്ചയമായും, കന്നുകാലികളിലും നിങ്ങള്‍ക്ക് പാഠമുണ്ട്. അവയുടെ വയറ്റിലുള്ളതില്‍ നിന്ന്. ചാണകത്തിനും ചോരക്കുമിടയില്‍ നിന്ന് നിങ്ങളെ നാം ശുദ്ധമായ പാല്‍ കുടിപ്പിക്കുന്നു. കുടിക്കുന്നവര്‍ക്കെല്ലാം ആനന്ദദായകമാണത് (വി.ക്വുര്‍ആന്‍ 16.66)
ഈ വചനം വ്യക്തമായി മനസ്സിലാക്കുന്നതിന് മൃഗങ്ങളുടെ ദഹന രക്ത ചംക്രമണ വ്യവസ്ഥകള്‍ ചുരുങ്ങിയ രീതിയില്‍ നമുക്ക് പരിശോധിക്കാം. മൃഗങ്ങള്‍ ഭക്ഷിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ നിരവധി ഘട്ടങ്ങളിലൂടിെ കടന്ന് ആമാശയത്തില്‍ വെച്ച് ദഹിപ്പിക്കപ്പെടുന്നു. ദഹിക്കപ്പെട്ട വസ്തുക്കള്‍ കുഴലിലൂടെ രക്തത്തില്‍ പ്രവേശിച്ച് സങ്കീര്‍ണ്ണമായ രാസപദാര്‍ത്ഥങ്ങള്‍ രക്തത്തിലൂടെ അവയവങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുന്നു. മറ്റു ശരീര കോശങ്ങളെ പോലെ തന്നെ പാലുല്‍പാദിപ്പിക്കുന്ന ഗ്രന്ഥികളും പരിപോഷിപ്പിക്കപ്പെടുന്നത് രക്തത്തിലൂടെ അവയിലെത്തുന്ന പോഷക ദ്രവ്യങ്ങള്‍ മൂലമാണ്. അതിനാല്‍ തന്നെ ഈ പോഷക ദ്രവ്യങ്ങള്‍ ശേഖരിക്കുന്നിതിലും കൈമാറ്റം ചെയ്യുന്നതിലും രക്തത്തിന് വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്.
പോഷക സമ്പുഷ്ടവും ശുദ്ധവുമായ പാല്‍ രക്തത്തില്‍ നിന്നും പാതി ദഹിപ്പിച്ചതുമായ ഭക്ഷണപദാര്‍ത്ഥത്തില്‍ നിന്നുമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത.് മൃഗങ്ങളുടെ ആമാശയത്തില്‍നിന്നോ രക്തത്തില്‍ നിന്നോ നേരിട്ട് പാല്‍ ഉല്‍പാദിപ്പിക്കുവാന്‍ മനുഷ്യന് സാധ്യമല്ല. ഇവയില്‍ ഏതെങ്കിലും ഒന്നിന് മനുഷ്യന്‍ ശ്രമിച്ചാല്‍ അത് മാരകമായ ഭക്ഷ്യവിഷബാധക്കും മരണത്തിനും കാരണമാകും. എന്നാല്‍ അതി സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെ പോഷക സമ്പുഷ്ടമായ പാല്‍ ഉല്‍പാദിപ്പിച്ച ദൈവം എല്ലാ കാര്യത്തിലും കഴിവുള്ളവനാകുന്നു. പാലിന്റെ രൂപീകരണം ഒരു അത്ഭുതം തന്നെയാണ്. പാലിന്റെ അതിസങ്കീര്‍ണ്ണമായ രൂപീകരണത്തെക്കുറിച്ചുള്ള ക്വുര്‍ആനിന്റെ പ്രസ്ഥാവന മറ്റൊരു മഹാത്ഭുതവും.
പാലിന്റെ രൂപീകരണത്തെക്കുറിച്ച് ഇത്ര വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ മൃഗങ്ങളുടെ ദഹനേന്ദ്രീയ വ്യവസ്ഥയെ കുറിച്ച് അറിവുണ്ടായിരിക്കണം. എന്നാല്‍ ഈ അറിവ് ക്വുര്‍ആന്‍ അവതീര്‍ണ്ണമായ കാലഘട്ടത്തെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടുകളിലാണ് ശാസ്ത്രപുരോഗതിയും ചക്രമണവ്യവസ്ഥയെ പറ്റിയുള്ള പഠനങ്ങള്‍ പുരോഗമിക്കുന്നതെല്ലാം. ഇതെല്ലാം വ്യക്തമാക്കുന്നത് ക്വുര്‍ആനിക വചനങ്ങള്‍ ജീവജാലങ്ങളുടെ നാഥന്റേതാണ് എന്നതാണ്.


വിരല്‍ തുമ്പുകള്‍

മരിച്ച് എല്ലു മണ്ണും ആയിപ്പോയാലും വീണ്ടും ജീവിപ്പിക്കപ്പെടുമോ എന്ന സത്യനിഷേധികളുടെ ചോദ്യത്തിന് ദൈവത്തിന്റെ മറുപടി ശ്രദ്ധിക്കുക.

മനുഷ്യന്‍ വിചാരിക്കുന്നുവോ, നമുക്ക് അവന്റെ എല്ലുകളെ ഒരുമിച്ച് കൂട്ടാനാവില്ലെന്ന് എന്നാല്‍ നാം അവന്റെ വിരല്‍തുമ്പുപോലും കൃത്യമായി നിര്‍മിക്കാന്‍ പോന്നവനാണ് (വി.ക്വു. 75.3,4)

വിരല്‍ തുമ്പുകളുടെ സൃഷ്ടിപ്പില്‍ എന്താണ് ഇത്ര അത്ഭുതമെന്ന് 1400 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അന്നത്തെ ജനങ്ങള്‍ ചിന്തിച്ചിട്ടുണ്ടായിരിക്കാം. പക്ഷെ ഇന്ന് അതില്‍ ഒളിഞ്ഞുകിടക്കുന്ന അത്ഭുതത്തെ പറ്റി നമുക്കറിയാം. 1858 ല്‍ ആണ് ഓരോ വ്യക്തിയുടെയും വിരലടയാളം വ്യത്യാസ്തമാണെന്ന് മനസ്സിലാക്കിയത്. 1892 ല്‍ മാത്രമാണ് വിരലടയാളം വ്യക്തിയോടൊപ്പം കാലാകാലവും ഒട്ടുമാറ്റം വരാതെ നില നില്‍ക്കുമെന്നും അവ തേയ്മാനം സംഭവിച്ചാല്‍ പോലും പഴയപടിയുള്ള വിരലടയാളമായിരിക്കുമെന്നും ശാസ്ത്രം കണ്ടെത്തിയത്. ഇക്കാലത്ത് കുറ്റാന്വേഷണ വിഭാഗത്തിലെ പ്രധാനപ്പെട്ട തെളിവ് ശേഖരണത്തില്‍ പെട്ടതാണ് വിരലടയാളം എന്നത്. ഇക്കാര്യം ദൈവം ചെയ്ത് വെച്ചതല്ല എന്നും ക്വുര്‍ആന്‍ ദൈവിക വചനമല്ല എന്നും ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ.?


ജീവനുള്ള വസ്തുക്കളെ വെള്ളത്തില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു.

വെള്ളത്തില്‍ നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യ നിഷേധികള്‍ ഇതൊന്നും കാണുന്നില്ലേ.. അങ്ങനെ അവര്‍ വിശ്വസിക്കുന്നില്ലേ.. (വി.ക്വുര്‍ആന്‍ 21.30)

ശാസത്രം അതിന്റെ പുരോഗതിയില്‍ എത്തിയപ്പോള്‍ മാത്രമാണ് കോശത്തിന്റെ അടിസ്ഥാന ഘടകമായ സൈറ്റോ പ്ലാസത്തിന്റെ 80% വും വെള്ളത്താല്‍ നിര്‍മ്മിതമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. എല്ലാ ജീവജാലങ്ങളും 50% മുതല്‍ 90% വരെ വെള്ളത്താല്‍ നിര്‍മ്മിച്ചതാണെന്നും ജീവവസ്തുക്കളുടെയെല്ലാം നിലനില്‍പ്പിന് വെള്ളം അത്യന്താപേക്ഷിതമാണെന്നും ആധുനിക പര്യവേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

മുഴുവന്‍ ജീവികളും വെള്ളത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുത 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ച ഏതെങ്കിലും ഒരു മനുഷ്യന് അനുമാനിക്കുക സാധ്യമായിരുന്നോ.. ജല ദൗര്‍ബല്യത്തിന്റെ കെടുതികള്‍ അനുസൂത്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന മരുഭൂവാസികളായ അറബികളെ സംബന്ധിച്ചടത്തോളം അത്തരം അനുമാനം വിശ്വാസയോഗ്യമായിരിക്കുമോ വെള്ളത്തില്‍ നിന്നാണ് സകല ജീവജാലങ്ങളും സൃഷ്ടിച്ചിരിക്കപ്പെട്ടിരിക്കുന്നതെന്ന് ക്വുര്‍ആന്‍ വളരെ വ്യക്തമായി മറ്റൊരിടത്ത് പറയുന്നു. അല്ലാഹു എല്ലാ ജീവജാലങ്ങളെയും വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചു (വി. ക്വുര്‍ആന്‍ 24.45)


ഭ്രമണപഥം

സൂര്യചന്ദ്രന്മാര്‍ ഒരു നിശ്ചിത ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നുവെന്ന് വിശുദ്ധ ക്വുര്‍ആന്‍ ഊന്നിപ്പറയുന്നു.

രാപ്പകലുകള്‍ സൃഷ്ടിച്ചത് അവനാണ്. സൂര്യചന്ദ്രന്മാരെ സൃഷ്ടിച്ചതും അവന്‍ തന്നെ. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്നു. (വി.ക്വുര്‍ആന്‍ 21.33)

സൂര്യന്‍ നിശ്ചലമല്ലെന്നും അത് നിശ്ചിത ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നുവെന്നും മറ്റൊരു സൂക്തവും വ്യക്തമാക്കുന്നു.സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപിയും എല്ലാ അറിയുന്നവനുമായ അല്ലാഹുവിന്റെ സൂക്ഷമമായ പദ്ധതിയനുസരിച്ചാണ്  (വി.ക്വുര്‍ആന്‍ 36.38)

ക്വുര്‍ആനിലെ ഈ വസ്തുതകള്‍ ജ്യോതിശാസ്ത്ര ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടത് നമ്മുടെ യുഗത്തില്‍ മാത്രമാണ്. ജ്യോതിശാസ്ത്രവിദഗ്ദരുടെ ഗണനമനുസരിച്ച് സൂര്യന്‍ ഒരു പ്രത്യേക ബിന്ദുവിലേക്ക് മണിക്കൂറില്‍ 7,20,00 കിലോമീറ്റര്‍ എന്ന തോതില്‍ സഞ്ചരിക്കുന്നു. ഇതിനെ സോളാര്‍ ആപക്‌സ് എന്ന് വിളിക്കുന്നു. പ്രപഞ്ചം നിറയെ ഭ്രമണപഥങ്ങളുടെന്ന് ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നു.

വിവിധ സഞ്ചാരപഥങ്ങളുള്ള ആകാശം സാക്ഷി (വി.ക്വുര്‍ആന്‍ 51.7)

200 ബില്ല്യണ്‍ നക്ഷത്രവ്യൂഹങ്ങളും അവയില്‍ ഒരോന്നിലും 200 ബില്ല്യണ്‍ നക്ഷത്രങ്ങളും ഉള്ളതാണ് ആധുനിക ശാസ്ത്രം വെളിപ്പെടുത്തുന്നു. ഇവയില്‍ അധിക നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങളുണ്ട്. ഈ ഗ്രഹങ്ങള്‍ക്ക് ഉപഗ്രഹങ്ങളും.  ഈ ജ്യോതിര്‍ഗോളങ്ങള്‍ വളരെ വ്യവസ്ഥാപിതമായി ചലിച്ചുകൊണ്ടിരിക്കുന്നു. ഇവ ലക്ഷോപലക്ഷം വര്‍ഷങ്ങളായി ഒരു നിശ്ചിത ഭ്രമണപഥത്തില്‍ കൃത്യമായ താളക്രമത്തില്‍ സഞ്ചരിക്കുന്നു. അതുപോലെ തന്നെ വാല്‍ നക്ഷത്രങ്ങളും. ഈ നക്ഷത്രവ്യൂഹങ്ങള്‍ അവയുടെ നിശ്ചിത ഭ്രമണപഥത്തില്‍ ചിട്ടയോടെ അസാധാരണമായ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ അവ പരസ്പരം കൂട്ടിമുട്ടുകയോ ഭ്രമണപഥം തെറ്റുകയോ ചെയ്യുന്നില്ല. തീര്‍ച്ചയായും ക്വുര്‍ആന്‍ അവതരിച്ച കാലഘട്ടത്തില്‍ മനുഷ്യന് ശൂന്യാകാശ പര്യവേഷണങ്ങള്‍ക്ക് ആവശ്യമായ ടെലസ്‌കോപ്പുകളോ, അത്യാധുനിക നിരീക്ഷണ സാങ്കേതിക വിദ്യയോ, ജ്യോതിശാസ്ത്രം, ഭൗതിക ശാസ്ത്രം എന്നിവയില്‍ അവഗാഹമോ ഉണ്ടായിരുന്നില്ല. ഭ്രമണപഥം എന്ന പ്രയോഗം പോലും അവര്‍ക്ക് ഉള്‍ക്കൊള്ളാവുന്ന ബൗദ്ധിക വളര്‍ച്ചയിലായിരുന്നില്ല എന്നര്‍ത്ഥം. അതിനാല്‍ അക്കാലത്ത് ശൂന്യാകാശത്തെ വഴികളും ഭ്രമണപഥങ്ങളും മറ്റും ശാസ്ത്രീയമായി തെളിയിക്കാവാന്‍ സാധിക്കുമായിരുന്നില്ല. ആ സന്ദര്‍ഭത്തിലാണ് ഈ വസ്തുതകളെ ക്വുര്‍ആന്‍ തുറന്ന് പ്രഖ്യാപിക്കുന്നത്. പ്രപഞ്ച സൃഷ്ടാവായ ദൈവത്തിന്റെ വചനങ്ങളാണ് വിശുദ്ധ ക്വുര്‍ആനെന്ന് ഇക്കാര്യങ്ങള്‍ വസ്തുതാപരമായി സൂചന നല്‍കുന്നു.







വിശുദ്ധ ക്വുര്‍ആന്‍

ഇത് ദൈവിക വചനങ്ങളാണ് എന്ന് സ്വയം പ്രഖ്യാപിച്ച് കൊണ്ടുള്ള ഏക വേദഗ്രന്ഥം പരിശുദ്ധ ക്വുര്‍ആന്‍ മാത്രമാണ്. പ്രത്യേക ജന വിഭാഗങ്ങള്‍ക്ക് വേണ്ടിയോ, ഭൂപ്രവിശ്യകളിലേക്കോ അല്ല, ലോകത്തിലെ സര്‍വ്വ ജനങ്ങള്‍ക്കും വേണ്ടി ഇറക്കിയതാണ് എന്ന് ഇതില്‍ എത്രയോ ഇടങ്ങളില്‍ പറഞ്ഞിരിക്കുന്നു.


''എന്നാലിത് മുഴുവന്‍ ലോകര്‍ക്കുമുള്ള ഒരുത്‌ബോധനമല്ലാതൊന്നുമല്ല'' (വി.ക്വുര്‍ആന്‍ 68.52)

''ക്വുര്‍ആന്‍ ജനങ്ങള്‍ക്ക് നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗ്ഗം വിശദീകരിക്കുന്നതും, സത്യാസത്യങ്ങളെ വേര്‍തിരിച്ച് കാണിക്കുന്നതുമാണ്.'' (വി.ക്വുര്‍ആന്‍ 2.185)

മാത്രമല്ല ഇത് കൊണ്ട് വന്ന പ്രവാചകനെ അന്ത്യപ്രവാചകനാണ് എന്നും ഇതില്‍ പറഞ്ഞിരിക്കുന്നു.

''മുഹമ്മദ് നിങ്ങളിലെ പുരുഷന്മാരിലാരുടെയും പിതാവല്ല, മറിച്ച് അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്. ദൈവ ദൂതന്മാരില്‍ അവസാനത്തെയാളും'' (വി. ക്വുര്‍ആന്‍ 33.40)

ഈ അന്ത്യപ്രവാചകന്റെ വരവിനെ കുറിച്ച് എല്ലാ മുന്‍വേദങ്ങളിലും പരാമര്‍ശിച്ചത് നമുക്ക് കാണാവുന്നതാണ്. വേദ ഭാഷ വ്യത്യാസത്തിനനുസരിച്ച് പല പേരുകളിലാണ് ആ ദൈവദൂതനെ കുറിച്ച് പറഞ്ഞരിക്കുന്നത്.


അമാനുഷികത
ലോകവസാനം വരെയുള്ള എല്ലാ ജനങ്ങള്‍ക്കും ഈ ഗ്രന്ഥത്തിന്റെ അമാനുഷികത തെളിയിച്ച് കൊടുക്കേണ്ടതിനാല്‍ ഇത് കൊണ്ട് വന്ന ദൈവ ദൂതന് അമാനുഷിക കഴിവുകള്‍ കൊടുക്കുന്നതിലുപരി ഈ ഗ്രന്ഥത്തിനാണ് ദൈവം അമാനുഷികത നല്‍കിയിട്ടുള്ളത്. ഗ്രന്ഥത്തിന്റെ അമാനുഷികത പരിശോധിക്കാന്‍ തയ്യാറുള്ള ആര്‍ക്കും അതിന്റെ അമാനുഷികത തിരിച്ചറിയാവുന്നതാണ്. അതുകൊണ്ട് തന്നെ നമുക്ക് ഈ ഗ്രന്ഥത്തിന്റെ അമാനുഷികത പരിശോധിക്കുകയും,  ഈ ഗ്രന്ഥത്തില്‍ പറയുന്നതിനനുസൃതമായി ജീവിതം ചിട്ടപ്പെടുത്തുക അനിവാര്യതയുമാണ്.




കണ്ണിനുപകരം കണ്ണ് പഴയ നിയമത്തില്‍

" ഇനി നിങ്ങളുടെ ഇടയില്‍ അതുപോലെയുള്ള ദോഷം നടക്കാതിരിക്കേണ്ടതിന്നു ശേഷമുള്ളവര്‍ കേട്ടു ഭയപ്പെടേണം. നിനക്കു കനിവു തോന്നരുതു; ജീവന്നു പകരം ജീവന്‍ , കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു, കൈകൂ പകരം കൈ, കാലിന്നു പകരം കാല്‍." (ആവര്ത്തനപുസ്തകം 19.20) 





പ്രതികാരവും വിധി നടപ്പാക്കലും


19.10  നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു കുറ്റമില്ലാത്ത രക്തം ചിന്നീട്ടു നിന്റെമേല്‍ രക്തപാതകം ഉണ്ടാകരുതു.

19.11  എന്നാല്‍ ഒരുത്തന്‍ കൂട്ടുകാരനെ ദ്വേഷിച്ചു തരംനോക്കി അവനോടു കയര്‍ത്തു അവനെ അടിച്ചുകൊന്നിട്ടു ഈ പട്ടണങ്ങളില്‍ ഒന്നില്‍ ഔടിപ്പോയാല്‍,

19.12  അവന്റെ പട്ടണത്തിലെ മൂപ്പന്മാര്‍ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിന്നു രക്തപ്രതികാരകന്റെ കയ്യില്‍ ഏല്പിക്കേണം.

19.13  നിനക്കു അവനോടു കനിവു തോന്നരുതു; നിനക്കു നന്മ വരുവാനായി കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലില്‍നിന്നു നീക്കക്കളയേണം.

(ആവര്ത്തനപുസ്തകം)


സാക്ഷി വിസ്താരവും കള്ള സാക്ഷ്യവും.


 19.15  മനുഷ്യന്‍ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നില്‍ക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേല്‍ കാര്യം ഉറപ്പാക്കേണം.

19.16  ഒരുത്തന്റെ നേരെ അകൃത്യം സാക്ഷീകരിപ്പാന്‍ ഒരു കള്ളസ്സാക്ഷി അവന്നു വിരോധമായി എഴുന്നേറ്റാല്‍

19.17  തമ്മില്‍ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയില്‍ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നില്‍ക്കേണം.

19.18  ന്യായാധിപന്മാര്‍ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്റെ നേരെ കള്ളസ്സാകഷ്യം പറഞ്ഞു എന്നും കണ്ടാല്‍

19.19  അവന്‍ സഹോദരന്നു വരുത്തുവാന്‍ നിരൂപിച്ചതുപോലെ നിങ്ങള്‍ അവനോടു ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം.

(ആവര്ത്തനപുസ്തകം)







മുസ്ലികള്‍ എന്തുകൊണ്ടാണ് ഇംഗ്ലീഷ് നാമമായ 'ഗോഡ്' എന്നുപറയാതെ 'അല്ലാഹു' എന്ന അറബി പദം ഉപയോഗിക്കുന്നത്. ?




ഒരാള്‍ക്ക് ഇംഗ്ലീഷ് പദമായ ഗോഡ് ദൈവനാമത്തെ ദുര്‍വ്യാഖ്യാനിക്കാന്‍ കഴിയും. അല്ലാഹു എന്ന അറബി പദത്തെ ദുര്‍വ്യാഖ്യാനിക്കാന്‍ കഴിയില്ല.

ഗോഡിനോട് കൂടെ എസ് (s)ചേര്‍ക്കുകയാണെങ്കില്‍ അത് ദൈവങ്ങള്‍ എന്നാകും ദൈവത്തിന്റെ ബഹുവചനം. എന്നാല്‍ അല്ലാഹ് എന്ന അറബിവാക്കിന് ബഹുവചനമില്ല. അത് ഏകവചനമാകുന്നു. ഗോഡ് എന്ന പദത്തിലേക്ക് ഡി.ഇ.എസ്.എസ്. (dess) ചേര്‍ത്താല്‍ അത് ദേവത (സ്ത്രീ ദൈവം) എന്നാകും. ഇസ്ലാമില്‍ പുരുഷ അല്ലാഹുവോ, സ്ത്രീ അല്ലാഹുവോ ഇല്ല. അല്ലാഹു അദ്വതീയനാണ് അവന് ലിംഗഭേദമില്ല. ഗോഡ് എന്ന പദത്തിലേക്ക് ഫാദര്‍ എന്ന് ചേര്‍ത്താല്‍ അത് ദൈവപിതാവ് അല്ലെങ്കില്‍ തലതൊട്ടപ്പന്‍. അല്ലാഹ് അബ് എന്നോ അല്ലാഹ് ബഹന്‍ എന്നോ ഇസ്ലാമിലില്ല. ഗോഡിലേക്ക് മദര്‍ ചേര്‍ത്താല്‍ ദൈവമാതാവ് എന്നാകും. ഈ പ്രയോഗവും ഇസ്ലാമിലില്ല. ഗോഡ് എന്ന പദത്തിന് മുമ്പ് ട്ടിന്‍ എന്ന് ചേര്‍ത്താല്‍ അത് വ്യാജദൈവമാകും. വ്യാജ അല്ലാഹ് ഇസ്ലാമിലില്ല. യഥാര്‍ത്ഥത്തില്‍ അല്ലാഹ് എന്ന അറബിക്ക് പദത്തിന്റ ഭാഷാര്‍ത്ഥമല്ല ഗോഡ് എന്ന ഇംഗ്ലീഷ് വാക്ക്.
യേശു അവസാനമായി പ്രയോഗിച്ചതായി ക്രൈസ്തവര് പറയുന്ന ഹേളി  എന്നത് അല്ലാഹ് എന്നതിന്റെ ലോപിച്ച വാക്കാണ് എന്നും ചില ഭാഷാനൈപുണിയുള്ള മതതാരതമ്യം നടത്തുന്ന പണ്ഡിതര് അഭിപ്രായപ്പെട്ടിട്ടുണ്ട്.

അല്ലാഹ് എന്ന വാക്ക്  മറ്റു മതഗ്രന്ഥങ്ങളിലും ഉപയോഗിക്കപ്പെട്ട വാക്കാണ്.

ഋഗ്വേദം പുസ്തകം 2 ഹിം 1 വേ. 11

ഋഗ്വേദം പുസ്തകം 3 ഹിം 30 വേ. 10

ഋഗ്വേദം പുസ്തകം 9 ഹിം 67 വേ. 30





ധര്‍മ്മ സമരം (ജിഹാദ്) ബൈബിളില്‍



അപ്പോള്‍ മോശെ ജനത്തോടു സംസാരിച്ചു മിദ്യാന്യരുടെ നേരെ പുറപ്പെട്ടു യഹോവേക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിന്നു നിങ്ങളില്‍ നിന്നു ആളുകളെ യുദ്ധത്തിന്നു ഒരുക്കുവിന്‍.
31.4  നിങ്ങള്‍ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഔരോന്നിഅനിന്നു ആയിരംപോരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു.
31.5  അങ്ങനെ യിസ്രായേല്യ സഹസ്രങ്ങളില്‍ നിന്നു ഓരോ ഗോത്രത്തില്‍ നിന്ന് ആയിരം പേര്‍ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേര്‍തിരിച്ചു.
31.6  മോശെ ഓരോ ഗോത്രത്തില്‍ നിന്നു ആയിരം പേര്‍ വീതമും അവരെയും പുരോഹിതനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസിനെയും യുദ്ധത്തിന്നു അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.
31.7  യഹോവ മോശെയോടു കല്പിച്ചതുപോലെ അവര്‍ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.
31.8  നിഹതന്മാരുടെ കൂട്ടത്തില്‍ അവര്‍ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കം, സൂര്‍, ഹൂര്‍, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവര്‍ വാളുകൊണ്ടു കൊന്നു.
31.9  യിസ്രായേല്‍ മക്കള്‍ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധസ്തരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.
31.10  അവര്‍ പാര്‍ത്തിരുന്ന എല്ലാപട്ടണങ്ങളും എല്ലാപാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.
31.11  അവര്‍ എല്ലാ കൊള്ളയും മനുഷ്യരും മൃഗങ്ങളുമായള്ള അപഹൃത മൊക്കെയും എടുത്തു    (സംഖ്യപുസ്തകം  31. 1...9)



ലൂക്കോസിന്റെ സുവിശേഷത്തില്‍ യേശു തന്റെ കുഞ്ഞാടുകള്‍ക്ക് നല്‍കുന്ന കല്‍പന ഇങ്ങനെ കാണാം.


അവന്‍ അവരോടു എന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ. (ലൂക്കോസിന്റെ സുവിശേഷം 22. 36)




യേശു ക്രിസ്തു ക്വുര്‍ആനില്‍


അല്ലാഹു പറഞ്ഞ സന്ദര്‍ഭം മര്‍യമിന്റെ മകന്‍ ഈസ നിനക്കും നിന്റെ മാതാവിനും നാം നല്‍കിയ അനുഗ്രഹം ഓര്‍ക്കുക. ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിന്നെ കരുത്തനാക്കി, തൊട്ടിലില്‍ വെച്ചും പ്രായമായ ശേഷവും നീ ജനങ്ങളോട് സംസാരിച്ചു. നാം നിനക്ക് പ്രമാണവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും അഭ്യസിപ്പിച്ചു. നീ എന്റെ അനുമതിയോടെ കളിമണ്ണ് കൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി. പിന്നെ അതിലൂതി, എന്റെ ഹിതത്താല്‍ അത് പക്ഷിയായി. ജന്മനാ കുരുടനായവനേയും വെള്ളപ്പാണ്ടുകാരനെയും എന്റെ ഹിതത്താല്‍ നീ സുഖപ്പെടുത്തി. എന്റെ അനുമതിയോടെ നീ മരണപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് നീ വ്യക്തമായ തെളിവുകളുമായി ഇസ്രയേല്‍ മക്കളുടെ അടുത്ത് ചെന്നു. അപ്പോള്‍ അവരിലെ സത്യനിഷേധികള്‍ , ഈ തെളിവുകളെല്ലാം തെളിഞ്ഞ മായാജാലം മാത്രമാണെന്ന് തള്ളിപ്പറയുകയും ചെയ്തു. പിന്നെ അവരില്‍ നിന്ന് ഞാന്‍ നിന്നെ രക്ഷിച്ചു. (വിശുദ്ധ ക്വുര്‍ആന്‍ 5. 110)


ഓര്‍ക്കുക. അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം മര്‍യമിന്റെ മകന്‍ ഈസാ..അല്ലാഹുവേ വിട്ട് എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കുവിന്‍ എന്ന് നീയാണോ നിന്റെ ജനതയോട് പറഞ്ഞത്. അപ്പോള്‍ അദ്ദേഹം പറയും നീ എത്ര പരിശുദ്ധന്‍ എനിക്ക് പറയാന്‍ പാടില്ലാത്ത ഒരു കാര്യം ഞാന്‍ പറയാവതല്ലല്ലോ. ഞാന്‍ അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഉറപ്പായും നീ അതറിഞ്ഞിരിക്കും. എന്റെ ഉള്ളിലുള്ളത് നീ അറിയും. എന്നാല്‍ നിന്റെ ഉള്ളിലുള്ളത് ഞാനറിയുകയില്ല.  തീര്‍ച്ചയായും നീ തന്നെയാണ് കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തത് പോലും നന്നായി അറിയുന്നവന്‍ (വിശുദ്ധ ക്വുര്‍ആന്‍ 5.116)

നീ എന്നോട് കല്‍പ്പിച്ചിട്ടില്ലാത്തതൊന്നും ഞാനവരോട് പറഞ്ഞിട്ടില്ല. അഥവാ, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവേ മാത്രം വഴിപ്പെട്ട് ജീവിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ അവരിലുണ്ടായ കാലത്തോളം അവരുടെ എല്ലാറ്റിനും സാക്ഷിയായിരുന്നു ഞാന്‍. പിന്നെ നീ എന്നെ തിരിച്ചു വിളിച്ചപ്പോള്‍ അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു. (വിശുദ്ധ ക്വുര്‍ആന്‍ 5.117

നീ അവരെ ശിക്ഷിക്കുന്നെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ അടിമകള്‍ തന്നെയല്ലേ. നീ അവര്‍ക്ക് മാപ്പേകുന്നുവെങ്കിലോ, നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും (വിശുദ്ധ ക്വുര്‍ആന്‍ 5.118)


മര്‍യമിന്റെ മകന്‍ മസീഹ് (മിശിഹാ) ദൈവം തന്നയാണെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്. ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന് മാത്രം വഴിപ്പെടുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്ക് ചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും, തീര്‍ച്ച . അവന്റെ വാസസ്ഥലം നരകമാണ്, അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല. (വിശുദ്ധ ക്വുര്‍ആന്‍ 5. 72)


ദൈവം മൂവരില്‍ ഒരുവനാണെന്ന് (ത്രിത്വം) വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. കാരണം. ഏകനായ ദൈവമല്ലാതെ വേറെ ദൈവമില്ല. തങ്ങളുടെ പറച്ചിലുകളില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. (വി. ക്വുര്‍ആന്‍ 5.73)


ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാതാപിച്ചു മടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ... അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ (വി. ക്വുര്‍ആന്‍ 5.74)

മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിന് മുമ്പും ദൈവദൂതര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ. നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ച് കൊടുക്കുന്നുവെന്ന്, എന്നിട്ടും അവരെങ്ങനെയാണ് തെറ്റിപോകുന്നതെന്ന് (വി. ക്വുര്‍ആന്‍ .75)




മുഹമ്മദ് നബി ബൈബിളില്‍




പൂര്‍വ്വവേദങ്ങളായ തൗറാത്ത് (ബൈബിള്‍ പഴയ നിയമം) ഇന്‍ഞ്ചീല്‍ (ബൈബിള്‍ പുതിയ നിയമം) തുടങ്ങിയ ഗ്രന്ഥങ്ങളില്‍ മുഹമ്മദ് നബിയുടെ നിയോഗത്തെ കുറിച്ചുള്ള വ്യക്തമായ പ്രസ്താവനകളുണ്ടായിരുന്നു. അക്കാലത്ത് മദീനയിലുണ്ടായിരുന്ന ജൂത, കൃസ്ത്യാനികള്‍ അവിടെയുണ്ടായിരുന്ന വേദക്കാരല്ലാത്തവിശ്വാസികളോട് വരാന്‍ പോകുന്ന പ്രവാചകന്റെ അടയാളങ്ങള്‍ പറയാറുണ്ടായിരുന്നു. അദ്ദേഹം വന്നാല്‍ അദ്ദേഹത്തിന്റെ കൂടെ ചേര്‍ന്ന് നിങ്ങളെ പരാജയപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. അങ്ങനെ,  പ്രവാചക ആഗമനത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി പൂര്‍വ്വ വേദക്കാരില്‍ പെട്ട പണ്ഡിതന്മാരും പാതിരിമാരും സന്യാസിമാരും ആ പ്രതീക്ഷിക്കപ്പെടുന്ന ദൈവദൂതനെ പറ്റി സംസാരിക്കാന്‍ തുടങ്ങി. പ്രസ്തുത പ്രവാചകന്റെ ആഗമനത്തിനുള്ള കാലഗണനവും, സാഹചര്യ ഗണനവും പൂര്‍വ്വ വേദം പ്രകാരം അവര്‍ നടത്തുകയുണ്ടായി.   പക്ഷേ, അദ്ദേഹത്തിന്റെ ആഗമനം വേദക്കാരി (ഇസ്രാഈല്‍ സന്തതികളില്‍)ലല്ല എന്ന് കണ്ടപ്പോള്‍ അവരില്‍ ചിലര്‍ക്ക് അത് സഹിച്ചില്ല. അബ്രഹാമിന്റെ (ഇബ്രാഹീം നബി അ.) പുത്രന്‍ യെശ്മയേല്‍ (ഇസ്മാഈല്‍ അ.) സന്തതികളായ അറബികളില്‍ നിന്നാണ് ആ പ്രവാചകന്‍ ഉദയം കൊണ്ടത് എന്ന കാര്യം വേദക്കാര്‍ക്ക് എങ്ങനെ സഹിക്കാനാകും. കാരണം അവര്‍ വീരവാദം മുഴക്കിയിരുന്നതും പ്രതീക്ഷിത പ്രവാചകന്റെ പിന്തുണയോടെ പരാജയപ്പെടുത്തും എന്ന് പറഞ്ഞിരുന്നതും ആ ബഹുദൈവവിശ്വാസികളായ ആ അറബികളോടായിരുന്നു. അവര്‍ തങ്ങളുടെ അയല്‍വാസികളായ ജൂതന്മാരില്‍ നിന്ന് മനസ്സിലാക്കിയ അടയാളങ്ങളും ലക്ഷണങ്ങളും കണ്ടപ്പോള്‍ ഈ ജൂതന്മാരേക്കാള്‍ മുമ്പ് അവര്‍ വിശ്വസിച്ചു.  എന്നിട്ട് അവര്‍ വേദക്കാരോട് പറഞ്ഞു. ദൈവമാണേ സത്യം. ജൂതന്മാര്‍ ഏത് നബിയുടെ കൂടി ഞങ്ങളെ തോല്‍പിക്കുമെന്ന് പറയുന്നുവോ ആ നബി തന്നെയാണിദ്ദേഹം. അതിനാല്‍ അവരെക്കാള്‍ മുമ്പ് നമ്മള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുക. നമ്മേക്കാള്‍ നേരത്തെ വിശ്വസിക്കാന്‍ അവര്‍ക്ക് അവസരം നല്‍കരുത്. ഇക്കാരണങ്ങളെല്ലാം അഹന്ത വെച്ച് നടന്നരിന്ന മിക്ക വേദക്കാര്‍ക്കും നിരാശ നല്‍കി. ചില ജൂത കൃസ്തീയ പുരോഹിതര്‍ പ്രവാചകാഗമനത്തെ കുറിച്ചുള്ള വേദ വചനങ്ങള്‍ ഒഴിവാക്കി അവരുടെ നാണക്കേടിന് ശമനം കണ്ടത്താന്‍ ശ്രമം നടത്തി. എന്നിട്ടും നിലവിലുള്ള മാറ്റി തിരുത്തലുകള്‍ക്ക് വിധേയമായ ബൈബിളില്‍ ഉള്ള പ്രവാചക നിയോഗത്തെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ അവശേഷിക്കുന്നു.

16.7  എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും.
16.8  അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
16.9  അവര്‍ എന്നില്‍ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും
16.10  ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകയും നിങ്ങള്‍ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു
16.11  നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായ വിധിയെക്കുറിച്ചും തന്നേ.
16.12  ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല.
16.13  സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചുതരികയും ചെയ്യും.
16.14  അവന്‍ എനിക്കുള്ളതില്‍നിന്നു എടുത്തു നിങ്ങള്‍ക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും  (യോഹന്നാന്‍)

യേശുവിന്റെ ദൗത്യകാലം കഴിഞ്ഞാലാണ് വാഗ്ദത്ത പ്രവാചകന്റെ ആഗമനമെന്നും ദൈവിക ദൗത്യം പൂര്‍ണ്ണമായിട്ടില്ലായെന്നും സാമൂഹികവും ബൗദ്ധികവുമായ ഉന്നതിയിലല്ലാത്ത തന്റെ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ (മുഹമ്മദ് സ.) സുവിശേഷമായ വിശുദ്ധ ക്വുര്‍ആന്‍ ഗ്രഹിക്കാനും ബൗദ്ധിക വിശകലനം നടത്തുവാനും    പ്രയാസമാണെന്നുമുള്ള പരാമര്‍ശങ്ങള്‍ പരോക്ഷമായും പ്രത്യക്ഷമായും യേശു പ്രസ്തുത പ്രവചനത്തിലൂടെ നല്‍കുന്നുണ്ട്.

ഞാന്‍ പിതാവിന്റെ അടുക്കല്‍നിന്നു നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കല്‍ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയും. (യോഹന്നാന് 15.26)


യിസ്രായീല് മക്കള്ക്കു നല്കുന്ന ഒരുപദേശത്തില് ഇങ്ങനെ കാണാം.

18.18   നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കും അവരുടെ സഹോദരന്മാരുടെഇടയില്‍നിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും.
18.19  അവന്‍ എന്റെ നാമത്തില്‍ പറയുന്ന എന്റെ വചനങ്ങള്‍ യാതൊരുത്തെനങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോടു ഞാന്‍ ചോദിക്കും.
18.20  എന്നാല്‍ ഒരു പ്രവാചകന്‍ ഞാന്‍ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കയോ ചെയ്താല്‍ ആ പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കേണം. (ആവര്ത്തനപുസ്തകം.)

പ്രസ്തുത ഭാഗത്തില് കാണുന്ന അവരുടെ സഹോദരങ്ങള് എന്നതിന്റെ ആശയങ്ങള് ഇതേ ആവര്ത്തന പുസ്തകത്തില് നിന്ന് തന്നെ നമുക്ക് കാണാം സാധിക്കും.

2.6 നീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാല്‍സേയീരില്‍ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരില്‍കൂടി നിങ്ങള്‍ കടപ്പാന്‍ പോകുന്നു. അവര്‍ നിങ്ങളെ പേടിക്കും; ആകയാല്‍ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം.
2.5  നിങ്ങള്‍ അവരോടു പടയെടുക്കരുതുഅവരുടെ ദേശത്തു ഞാന്‍ നിങ്ങള്‍ക്കു ഒരു കാല്‍ വെപ്പാന്‍ പോലും ഇടം തരികയില്ല; സേയീര്‍പര്‍വ്വതം ഞാന്‍ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു.



ആദ്യ കാല പതിപ്പായ ശ്ലോമോന്റെ ഉത്തമഗീതത്തില്   മുഹമ്മദ് നബിയുടെ പേര് അതുപോലെ പരാമര്ശിക്കപ്പെട്ടിരിക്കുന്നു. എന്നാല് ഇംഗ്ളീഷിലേക്ക് വിവര്ത്തനം ചെയ്യപ്പെട്ടതോടെ നാമത്തിന് പകരം അതിന്റെ പദാനുപദ അര്ത്ഥം "altogether lovely"  നല്കുകയായിരുന്നു. താഴെ നല്കിയിരിക്കുന്ന ആ ഭാഗത്തില് നമുക്ക് അവ ഗ്രഹിക്കാം.


'അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവന്‍ സര്‍വ്വാംഗസുന്ദരന്‍ തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയന്‍ ; ഇവനത്രേ എന്റെ സ്നേഹിതന്‍. (5.16)

യെശയ്യായില് അന്ത്യപ്രവാചകന്റെ ചില  പ്രത്യേകതകളെ  വര്‍ണ്ണിക്കുന്നത് കാണാം.


42.1  ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍ ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതന്‍ ; ഞാന്‍ എന്റെ ആത്മാവിനെ അവന്റെ മേല്‍ വെച്ചിരിക്കുന്നു; അവന്‍ ജാതികളോടു ന്യായം പ്രസ്താവിക്കും.
42.2  അവന്‍ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയില്‍ തന്റെ ശബ്ദം കേള്‍പ്പിക്കയുമില്ല.
42.3  ചതഞ്ഞ ഔട അവന്‍ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവന്‍ സത്യത്തോടെ ന്യായം പ്രസ്താവിക്കും.

42.4  ഭൂമിയില്‍ ന്യായം സ്ഥാപിക്കുംവരെ അവര്‍ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകള്‍ കാത്തിരിക്കുന്നു.     (യെശായ്യാ)


അറേബ്യന്‍ ഉപദീപില്‍ ഉയിര്‍ കൊണ്ട ആ ശബ്ദം 20 നേതാക്കളടങ്ങുന്ന അറുപതിനായിരത്തോളം വരുന്ന ശത്രുക്കളുടെ മനസ്സും മനോവീര്യവും കീഴടക്കി. സത്യനിഷേധത്തിനും അനീതിക്കെരെയുള്ള ധര്‍മ്മ സമരത്തില്‍ മുന്നില്‍ നിന്ന് പടനയിച്ചു. ദീപാരാധനയും ബിംബാരാധനയും വിലക്കി. ആരാധനാ ഘട്ടത്തിലോ സങ്കടഘട്ടത്തിലോ നിലവിളിക്കുന്നത് വിലക്കി. അവസാനം തന്നെ ആട്ടിയോടിച്ച മക്കയിലേക്ക് വിജയശ്രീലാളിതനായി അദ്ദേഹമെത്തി. കറുത്തവനും വെളുത്തവനും അറബിയും അനറബിയും സ്തീയും പുരുഷനുമെല്ലാം ദൈവസമീപം ഒരേ സ്ഥാനമാണുള്ളത്. അവന്റെ ഭക്തികൊണ്ടല്ലാതെ ദൈവം അവന് പ്രത്യേക പരിഗണന നല്കുകയില്ല. എന്ന മഹത്തായ വിളംബരവും അവിടുന്ന് നടത്തി. ഭൂമിയില് ന്യായം സ്ഥാപിക്കുന്നതിന് വേണ്ടി അദ്ദേഹം തന്റെ പതിനായിരക്കണക്കിന് വരുന്ന അനുയായികളെ സാക്ഷി നിര്‍ത്തി ദൈവത്തോട് പ്രാര്‍ത്ഥിച്ചു.. അല്ലാഹുമ്മ ശ്ഹദ്.   ഗോത്രവും രാഷ്ട്രവും ഭാഷയും വര്ണ്ണവും അധികാരവുമെല്ലാം ഒരു കുടക്കീഴില് നിറുത്തി ഹജ്ജെന്ന മഹാസംഗമത്തിന് ഇന്നും ലോകം സാക്ഷിയാകുന്നു.


 തുടര്‍ന്നു യെശായ്യാ സൂചിപ്പിക്കുന്നു.


42.9  പണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാന്‍ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കുന്നു.

42.10  സമുദ്രത്തില്‍ സഞ്ചരിക്കുന്നവരും അതില്‍ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവേക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്നു അവന്നു സ്തുതിയും പാടുവിന്‍ .

42.11  മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാര്‍ പാര്‍ക്കുംന്ന ഗ്രാമങ്ങളും ശബ്ദം ഉയര്‍ത്തട്ടെ; ശൈലനിവാസികള്‍ ഘോഷിച്ചുല്ലസിക്കയും മലമുകളില്‍ നിന്നു ആര്‍ക്കുംകയും ചെയ്യട്ടെ.

42.12  അവര്‍ യഹോവേക്കു മഹത്വം കൊടുത്തു അവന്റെ സ്തുതിയെ ദ്വീപുകളില്‍ പ്രസ്താവിക്കട്ടെ.

42.13  യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷണതയെ ജ്വലിപ്പിക്കും; അവന്‍ ആര്‍ത്തുവിളിക്കും; അവന്‍ ഉച്ചത്തില്‍ ആര്‍ക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവര്‍ത്തിക്കും.

 പ്രാര്‍ത്ഥനാ സമയത്തിന് മുന്നറിയിപ്പായി ബാങ്കൊലി മുഴങ്ങുന്നു. അത് ഭൂമിയിലാകമാനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. (ലോകത്തിലെ വ്യത്യസ്ത കോണുകളില് ബാങ്കൊലി മുഴങ്ങുമ്പോള് , 24 മണിക്കൂറും ആ ദൈവകീര്‍ത്തനം ഭൂമിയിലുടനീളം നിലകൊള്ളുന്നു.) - അല്ലാഹുവാണ് വലിയവന്, അവനല്ലാതെ ഒരാരാധ്യനുമില്ലെന്ന് ഞാന് സാക്ഷ്യം വഹിക്കുന്നു... എന്നാരംഭിക്കുന്ന ആ മഹത്തായ സ്തുതി കീര്‍ത്തനം - പ്രസ്തുത പ്രയോഗത്തില് മരുഭൂമിയെ പ്രത്യേകം പരമാര്‍ശിക്കുന്നത് വളരെയധികം ആശ്ചര്യമുളവാക്കുന്നു.


ഇത് യേശു (ഈസാ അ.) ന് ശേഷം വരുന്ന ഒരു പ്രവാചകനെ കുറിച്ചുള്ള സുവിശേഷമാണ്. ഭാവിയിലുണ്ടാകുന്ന കാര്യങ്ങളെ കുറിച്ച് സംസാരിച്ച ഒരു ദൈവദൂതന്‍ അതിന് ശേഷം മുഹമ്മദ് നബി (സ) അല്ലാതെ ഭൂലോകത്തുണ്ടായിട്ടില്ല. ബൈബിളില്‍ ഇനിയും ബാക്കി നില്‍ക്കുന്ന മുഹമ്മദ്  നബി (സ) യെ കുറിച്ചുള്ള സവിശേഷത്തിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ നല്‍കിയത്.



മുഹമ്മദ് നബി ഹൈന്ദവ വേദങ്ങളില്‍


ഭവിഷ്യല്‍ പുരാണം

ഏതസ്മിന്നന്തരെ മ്ലേഛ ആചാര്യേണ സമന്വിതഃ

മഹാമദ ഇതിഖ്യാദഃ ശിഷ്യ ശാഖാ സമന്വിതം  (പ്രതിസര്‍ഗ്ഗപര്‍വ്വം 3: 3. 58)

(ആ സന്ദര്‍ഭത്തില്‍ മഹാമദ് (മുഹമ്മദ്) എന്ന സ്ഥാനപ്പേരുള്ള ഒരു വിദേശി തന്റെ അനുചരന്മാരോട് കൂടി പ്രത്യക്ഷ്യപ്പെടും.)

തുടര്‍ന്ന് ഒരു ഇന്ത്യന്‍ രാജാവ്  അദ്ദേഹത്തെ ഇങ്ങനെ അഭിസംബോധന ചെയ്യുമെന്ന് പറയുന്നുണ്ട്.

(ഭോജ രാജ ഉവാച)  നമസ്‌തെ ഗിരിജാ നാഥാമരുസ്ഥലനിവാസിനം

ത്രിപുരാസുരനാശയ ബഹുമായാ പ്രവര്‍ത്തിനം

മ്ലേച്ഛൈ ഗുപ്തായ ശുദ്ധായ സച്ചിദാനന്ദരുപിണൈ

ത്വാമാംഹി കിങ്കിരം വിദ്ധിശരാത്ഥര്‍മപാഗതം  (ഭവിഷ്യല്‍ പുരാണം പ്രതിസര്‍ഗ്ഗപര്‍വ്വം)


അല്ലയോ മനുഷ്യരാശിയുടെ അഭിമാനമേ, അറബ്യേനിവാസീ, ഞാന്‍ നിന്നെ വന്ദിക്കുന്നു. പിശാചിനെ തകര്‍ക്കാന്‍ നീ മഹത്തായ ശക്തി സംഭരിച്ചിരിക്കുന്നു. മ്ലേച്ഛന്മാരയ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു. അല്ലയോ.. സച്ചിദാനന്ദസ്വരൂപമേ, ഞാന്‍ അവിടുത്തെ എളിയ ദാസനാണ്, അങ്ങയുടെ പാദചരണങ്ങളില്‍ പതിച്ച ഈയുള്ളവനേ സ്വീകരിച്ചനുഗ്രഹിച്ചാലും)




ഈ പ്രവചനങ്ങളില്‍ ചില കാര്യങ്ങള്‍ നമുക്ക് വിശകലനം ചെയ്യാം.

മുഹമ്മദ് നബി (സ) യെ മഹാമദ് ഇന്ന് വളരെ വ്യക്തമായി തന്നെ ഇവിടെ പേര്‍ വിളിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വദേശം മരുഭൂനിവാസി അഥവാ അറബ്യേന്‍ മരുഭൂമിയിലാണെന്നും പറഞ്ഞിരിക്കുന്നു.

അദ്ദേഹത്തിന്റെ അനുയായികളെ കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നു. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ മുഹമ്മദ് നബിക്കുണ്ടായിരുന്നത് പോലെയുള്ള സന്തതസഹചാരികള്‍ മറ്റൊരു പ്രവാചകനുണ്ടായിരുന്നോ എന്നത് സംശയമുള്ളതാണ്. കൂടാതെ പില്‍ക്കാലത്ത് ആയിരത്തിലധികം മറ്റു സഹാബാക്കള്‍ (അനുചരന്മാര്‍) അദ്ദേഹത്തിനുണ്ടായിരുന്നു. ശത്രുക്കള്‍ പ്രവാചകനെ വധിക്കാന്‍ ഭക്ഷണ പാനീയങ്ങളില്‍ വിഷം കലര്‍ത്തുകയും, ഭാരമേറിയ കല്ലെടുത്ത് തലയിലിട്ട് വധിക്കാനും, ഉറങ്ങിക്കിടക്കെ വധിച്ചുകളയുവാനും, യുദ്ധത്തില്‍ ചതിക്കുഴിയില്‍ വീഴ്ത്തി കൊല്ലുവാനുമെല്ലാം ശ്രമിക്കുകയുണ്ടായി. പക്ഷേ ദൈവം അദ്ദേഹത്തിന് അതില്‍ നിന്നെല്ലാം പൂര്‍ണ്ണമായും സംരക്ഷണം നല്‍കി. മ്ലേച്ഛന്മാരയ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു. എന്ന ഭവിഷ്യല്‍പുരാണ ഖണ്ഡത്തിലെ  ആശയം ഇത്തരത്തില്‍ നമുക്ക് ഗ്രാഹ്യമാണ്.


കല്‍ക്കിപുരാണം


കല്‍ക്കിപുരാണത്തില്‍ അവസാനമായി വരാന്‍ പോകുന്ന ഒരു അവതാരത്തെ (ഋഷി) യെക്കുറിച്ച് പറയുന്നുണ്ട്. ഈ ഋഷിയുടെ ഒരുപാട് ലക്ഷണങ്ങള്‍ കല്‍ക്കിപുരാണത്തില്‍ പറയുന്നുണ്ട്. ഇവ അന്തിമ പ്രവാചകനായ മുഹമ്മദ് (സ) യുമായി എങ്ങനെ യോജിക്കുന്നുവെന്ന് നോക്കാം.

അദ്ദേഹം വിഷ്ണുയാഷ് എന്നയാളുടെ ഭവനത്തിലാണ് ജനിക്കുക. (കല്‍ക്കിപുരാണം 2.4)

വിഷ്ണുയാഷ്  എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം വിഷ്ണു (ദൈവം)ത്തെ ആരാധിക്കുന്നവന്‍ എന്നാണ്. മുഹമ്മദ് (സ)യുടെ പിതാവിന്റെ പേര് ദൈവത്തെ ആരാധിക്കുന്ന അടിമ എന്ന അറബി വാക്കായ അബ്ദുള്ള എന്നായിരുന്നു.


മതപ്രചാരണത്തിന് നാല് അനുചരന്മാരാല്‍ അദ്ദേഹം സഹായിക്കപ്പെടം (കല്ക്കിപുരാണം 2.5)

ഇസ്ലാമിലെ നാല് ഖലീഫമാരായ അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ) , അലി (റ) എന്നിവരെക്കുറിച്ചുള്ള പരാമര്‍ശമാണിത്.


വിഷ്ണുയാഷിന്റെ ഭവനത്തില്‍ സുമതിയുടെ ഗര്‍ഭപാത്രത്തിലാണ്  അദ്ദേഹം (ഋഷി) ജനിക്കുക.  കല്‍ക്കിപുരാണം 2.11)

സുമതി (സൗമ്യവതി) എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം ശാന്തി എന്നാണ്. ഇത് അറബിയിലേക്ക് ഭാഷാര്‍ത്ഥം നടത്തിയാല്‍ ആമിന എന്നാണ് ലഭിക്കുക. മുഹമ്മദ് (സ)യുടെ മാതാവിന്റെ പേര് ആമിന എന്നായിരുന്നു.

മാധവ മാസത്തിന്റെ ആദ്യപകുതിയിലായിരിക്കും അദ്ദേഹം ജനിക്കുക. (കല്‍ക്കിപുരാണം 2.15)

ചന്ദ്രമാസം റബീഉല്‍ അവ്വലിലെ ആദ്യപകുതിയിലാണ് മുഹമ്മദ് (സ) ജനിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം.


യുദ്ധക്കളത്തില്‍ മാലാഖമാരാല്‍ അദ്ദേഹം സഹായിക്കപ്പെടും. (കല്‍ക്കിപുരാണം 2.7)

ഇസ്ലാമിലെ ബദര്‍ യുദ്ധമുള്‍പ്പടെ നിരവധി യുദ്ധങ്ങളില്‍ മാലാഖമാരാല്‍ ദൈവ സഹായം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായിട്ടുണ്ട്. (വിശുദ്ധ ക്വുര്‍ആന്‍ 8. 89,    3. 123-125 എന്നീ ഭാഗങ്ങളില്‍ അവ വിവരിക്കുന്നുണ്ട്. )


കൂടാതെ കല്‍ക്കി അവതാരത്തിന്  ദൈവമായ പരശുറാമില്‍ നിന്ന്  പര്‍വ്വതത്തില്‍ വെച്ച് ജ്ഞാനം ലഭിക്കും എന്നാണ് പ്രവചനം. മുഹമ്മദ് നബിക്ക് ആദ്യമായി വെളിപാട് ലഭിച്ചത് ജബല്‍ നൂര്‍ എന്ന പര്‍വ്വതത്തിലെ ഹിറാ എന്ന ഗുഹയില്‍ വെച്ചായിരുന്നു. അദ്ദേഹം വടക്ക് ഭാഗത്തേക്ക് പാലായനം ചെയ്യുമെന്നും തുടര്‍ന്ന് തിരിച്ച് വരികയും ചെയ്യുമെന്ന് കൂടി പ്രവചനത്തില്‍ കാണം. മുഹമ്മദ് നബി മക്കയുടെ വടക്ക് ഭാഗത്തുള്ള മദീനയിലേക്ക് പാലായനം ചെയ്തതും വിജയശ്രീലാളിതനായി മക്കയിലേക്ക് തിരിച്ചുവന്നതും ഇസ്ലാമിക ചരിത്രത്തില്‍ എന്നും അവിസ്മരണീയ സംഭവങ്ങളാണ്.


ചതുര്‍വേദങ്ങള്‍


അഹ്മ്മദിന് അനശ്വരമായ നിയമങ്ങള്‍ നല്‍കപ്പെടും. (സാമവേദം. ഉത്തര്‍ചിക മന്ത്ര 1500)

ഇവിടെ അഹ്മ്മദ് എന്ന് പ്രത്യേകം പേര് പരാമര്‍ശിക്കുന്നു എന്നത് വളരെ വ്യക്തം. അദ്ദേഹത്തിന് നല്‍കപ്പെടുന്ന അനശ്വരമായ (കാലഘട്ടത്തെ അതിജീവിച്ച) നിയമസംഹിതയാണ് വിശുദ്ധ ക്വുര്‍ആന്‍.


അഹ്മ്മദ് എന്നത് ഒരറബി നാമമായതിനാല്‍ സംസ്‌കൃതപരിഭാഷകര്‍ക്ക് അത് വിവര്‍ത്തനത്തിന് സാധിച്ചില്ല. അവര്‍ വിചാരിച്ചത് അഹമ്മട്ടി എന്നാണ്. അഹ്മ്മട്ടി എന്ന സംസ്‌കൃത വാക്കിനര്‍ത്ഥം പിതാവ് എന്നാണ്. അതിനാല്‍ അത് എന്റെ പിതാവ് എനിക്ക് അനശ്വര നിയമങ്ങള്‍ നല്‍കും  എന്നാകും. പക്ഷെ, യഥാര്‍ത്ഥ മൂലത്തില്‍ അഹ്മ്മദ് എന്ന പദമാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് പ്രസ്താവ്യം.

ഹൈന്ദവ മത ഗ്രന്ഥങ്ങളില്‍ മറ്റു സ്ഥലങ്ങളിലും അഹ്മ്മദ് എന്ന നാമം പ്രസ്ഥാവിക്കപ്പെട്ടിട്ടുണ്ട്.

സാമവേദം (2.152)

യജുര്‍വേദം (31.18)

ഋഗ്വേദം (8:6: 10)

അഥര്‍വ്വവേദം (8:5:  16)

അഥര്‍വ്വവേദം (20:126: 14)



ദൈവ സങ്കല്‍പം ഹൈന്ദവതയിലും ക്രൈസ്തവതയിലും

ഇക്കം എവദിത്വം.    ദൈവം ഒന്നേയുള്ളൂ (ചാന്ദോഗ്യാപനിഷത്ത് 6  2.1)


സര്‍വ്വ ശക്തനായ ദൈവം അരൂപിയാണ്.ആര്‍ക്കും അവന്റെ രൂപം കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കില്ല. (ശ്വോതോശ്വോതോ പനിഷത്ത് 4.20)


ന തസ്യ പ്രതിമ ആസ്തി. സര്‍വ്വ ശക്തനായ ദൈവത്തിന് പ്രതിരൂപങ്ങളില്ല.                 (ശ്വോതോശ്വോതോ പനിഷത്ത്  4.19)


സര്‍വ്വ ശക്തനായ ദൈവം അരൂപിയും പവിത്രനുമാണ്  (യജുര്‍വേദം 40.8)


അവന് യജമാനനില്ല, പ്രഭുക്കളില്ല, സര്‍വ്വ ശക്തനായ ദൈവത്തിന് മാതാപിതാക്കളില്ല,അവന് മേലാളന്മാരില്ല (ശ്വോതോശ്വോതോ പനിഷത്ത് 6.9)


സത്യം അല്ലെങ്കില്‍ ദൈവം ഒന്നെയൂള്ളൂ. ജ്ഞാനികള്‍ അവനെ പല പേരിലും വിളിക്കുന്നു. (ഋഗ്വേദം, പുസ്തകം 1 സ്‌ത്രോത്രം 164 വേ. 46)

ഇത് പലയിടത്തായി ആവര്‍ത്തിക്കുന്നുണ്ട് (ഋഗ്വോദം പുസ്തകം 10 സ്‌ത്രോത്രം 114      വേ. 5)


മുകളില്‍ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും കര്‍ത്താവല്ലാതെ മറ്റൊരു ദൈവവുമില്ലെന്ന് ഗ്രഹിച്ച് അത് ഹൃദയത്തില്‍ ഉറപ്പിക്കുവിന്‍ (ആവര്‍ത്തന പുസ്തകം 10.3)


ഞാന്‍ ആദിയും അന്തവുമാണ്,ഞാനല്ലാതെ മറ്റൊരു ദൈവമില്ല (ആവര്‍ത്ത പുസ്തകം 44.6)

ഇസ്രായിലേ കേള്‍ക്കുക.. നമ്മുടെ ദൈവമായ കര്‍ത്താവ് ഏകകര്‍ത്താവ് (മാര്‍ക്കോസ് 12.29)


സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. ഭൃത്യന്‍ യജമാനനേക്കാള്‍ വലിയവനല്ല. അയക്കപ്പെട്ടവന്‍ അയച്ചവനേക്കാള്‍ വലിയവനല്ല. ഈ കാര്യങ്ങള്‍ അറിഞ്ഞ് നിങ്ങള്‍ ഇതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ അനുഗ്രഹീതര്‍ (യോഹന്നാന്‍ 13. 16,17)



ജിഹാദ് (ധര്‍മ്മ സമരം ) ഹൈന്ദവ (സനാതന) ധര്‍മ്മത്തില്‍

കുന്തീ പുത്രാ നീ ധര്‍മ്മയുദ്ധം ചെയ്യുക. യുദ്ധം ചെയ്യാതെ നീ പിന്തിരിഞ്ഞാല്‍ നിനക്ക് ഈ ലോക ജീവിതം നരക തുല്യമാകും.പരലോകത്ത് നരകം ലഭിക്കും. യുദ്ധം ചെയ്താല്‍ ഈ ലോകത്ത് നീ ജേതാവാകും, പരലോകത്ത് സ്വര്‍ഗം ലഭിക്കും. (ഭഗവത് ഗീത അധ്യായം 2, ശ്ലോകം 3132)



ശ്രീകൃഷ്ണന്‍ അര്‍ജുനനോട് ഹേ അര്‍ജുനാ..! കുന്തിയുടെ പുത്രാ.. യുദ്ധം ചെയ്യുക..നീ കൊല്ലപ്പെട്ടാല്‍ പ്രശ്‌നമൊന്നുമില്ല. നീ സ്വര്‍ഗത്തില്‍ പ്രവേശിക്കും. നീ വിജയിച്ച മടങ്ങി വരികയാണെങ്കില്‍ ഈ ലോകത്തിലെ സൗഭാഗ്യങ്ങള്‍ നിനക്ക് ലഭിക്കും.
(ഭഗവത് ഗീത അധ്യായം 2, ശ്ലോകം 37)




വിഗ്രഹാരാധനയുടെ നിന്ദ്യത ഹൈന്ദവതയിലും ക്രൈസ്തവതയിലും


ഭൗതികമായ മോഹങ്ങളില്‍ ബുദ്ധി വ്യാപരിക്കുന്നവരാണ് വിഗ്രഹങ്ങളുള്‍പ്പടെയുള്ള വ്യാജദൈവങ്ങളെ ആരാധിക്കുന്നത് (ഭഗവത് ഗീത അധ്യായം 7 ശ്ലോകം 20)





പ്രകൃതിപ്രതിഭാസത്തെ (അഗ്നി,വെള്ളം, വായു തുടങ്ങിയ) ആരാധിക്കുന്നവന്‍ അന്ധകാരത്തില്‍ പ്രവേശിക്കുന്നു. നിര്‍മിത വസ്തുക്കളെ (മേശ,കസേര,പ്രതിമ തുടങ്ങിയ) ആരാധിക്കുന്നവന്‍ ഘോരാന്ധകാരത്തില്‍ പ്രവേശിക്കുന്നു. (യജുര്‍വേദം ചാപ്റ്റര്‍ 40 വോ. 9)




നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപട നാട്യക്കാരെ പോലയാകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിസിനഗോഗുകളിലും തെരുവീഥികളിലും കോണുകളിലും നിന്നുപ്രാര്‍ത്ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു അവര്‍ക്ക് പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാല്‍ നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന് കതകടച്ച് രഹസ്യമായി നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നല്‍കും (മത്തായി 6 വേ. 5,6)




Wednesday, March 21, 2018

ഇസ്ലാം .ഹിന്ദുമതം ക്രസ്തുമതം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


മലബാറിലെ ഹിന്ദുമുസ്‌ലിം ബന്ധം - ഡോ. എം. ഗംഗാധരന്


കേരളത്തിലെ ഭരണകൂടം കയ്യാളിയിരുന്ന മേല്‍ജാതിക്കാര്‍ക്കും അവരെ സഹായിച്ചിരുന്ന നായന്മാരടക്കമുള്ളവര്‍ക്കും തീരപ്രദേശങ്ങളിലെ മുസ്‌ലിങ്ങളുമായി ആരോഗ്യകരമായ ബന്ധമുണ്ടാകാന്‍. പ്രധാന കാരണം മുസ്‌ലിം കടല്‍ക്കച്ചവടക്കാരുമായുള്ള നല്ല ബന്ധമായിരുന്നു. എല്ലാ കച്ചവടത്തിനും ആവശ്യമായിട്ടുള്ളത് സൗഹൃദവും സമാധാനവുമാണ്. നല്ല സൗഹൃദവും സമാധാനവും നിലനിര്‍ത്തിക്കൊണ്ടാണ് കേരളതീരത്തെ മതമൈത്രി ആഘോഷമാക്കിയിരുന്നത്.

ഏതാണ്ട് 18ാം നൂറ്റാണ്ട് കാലംവരെ മുസ്‌ലിങ്ങള്‍ തീരപ്രദേശങ്ങളില്‍ മാത്രമാണ് ഉണ്ടായിരുന്നത്. 18ാം നൂറ്റാണ്ടോടുകൂടിയാണ് ഇസ്‌ലാം കേരളത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത്. യമനില്‍നിന്നുവന്ന മതപ്രബോധകരാണ് ഇതിനു തുടക്കംകുറിക്കുന്നത്. പത്താംനൂറ്റാണ്ടോടെത്തന്നെ കേരളത്തിലെ തുറമുഖനഗരങ്ങളില്‍ വേരോടിയിരുന്ന മുസ്‌ലിങ്ങള്‍, ഉള്‍നാടുകളിലേക്ക് വ്യാപിച്ചിരുന്നില്ല. 9ാം നൂറ്റാണ്ടിനു മുന്‍പും അറബികള്‍ കേരളത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമികവിശ്വാസം വരുംമുന്‍പുള്ള അറബികള്‍ ഒരു പേഗണ്‍ ആയാണ് തുറമുഖനഗരങ്ങളില്‍ പെരുമാറിയിരുന്നത്. തീരപ്രദേശത്തുള്ള ഹിന്ദുസ്ത്രീകളെ ഭാര്യമാരാക്കിക്കഴിഞ്ഞിരുന്നു. ഇസ്‌ലാമിന്റെ വരവിനു ശേഷമാണ് ഒരു ആവാസകേന്ദ്രത്തിലെന്നവിധം സാമൂഹികജീവിതം അവര്‍ നയിക്കുവാന്‍ തുടങ്ങിയത്. മുസ്‌ലിങ്ങളുടെ വരവിനു ശേഷം തീരപ്രദേശങ്ങളില്‍ അറബികളുടെ ഇത്തരം സെറ്റ്ല്‍മെന്റുകള്‍ ഉണ്ടായി. ഇസ്‌ലാമികാശയത്തോടുകൂടി കുടുംബരൂപങ്ങളും പ്രത്യക്ഷപ്പെട്ടു.
ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് അക്കാലത്ത് ഇസ്‌ലാം ചെന്നെത്താതിരുന്നതിന്റെ കാരണം പ്രധാനമായും കച്ചവടക്കാര്‍ തീരപ്രദേശം വിട്ട് കൂടുതലായി യാത്ര ചെയ്തിരുന്നില്ല എന്നതാണ്. അവര്‍ക്കതാവശ്യമായിരുന്നില്ല. പുഴകളിലൂടെ സുഗന്ധദ്രവ്യവ്യഞ്ജനങ്ങള്‍ കിട്ടുന്ന കിഴക്കന്‍ പ്രദേശങ്ങളിലേക്ക് മുസ്‌ലിം കച്ചവടക്കാര്‍ യാത്രചെയ്തിരുന്നു. ഉത്പാദകരുമായി ബന്ധം വെച്ചുപുലര്‍ത്തുകയും മുന്‍കൂര്‍ പണം നല്കി കച്ചവടമുറപ്പിക്കുകയും ഉത്പന്നങ്ങള്‍ ശേഖരിച്ച് പുഴമാര്‍ഗം മടങ്ങുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പല ജാതി വിഭാഗങ്ങള്‍ പങ്കെടുത്തിട്ടുണ്ടാവും. പുഴവഴിയുള്ള സഞ്ചാരമാര്‍ഗത്തില്‍ ചില ദേശങ്ങളില്‍ മുസ്‌ലിങ്ങള്‍ താമസിക്കുകയും സെറ്റ്ല്‍മെന്റുകള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ചാലിയാര്‍, കടലുണ്ടി, ഭാരതപ്പുഴകളുടെ തീരങ്ങളില്‍ മുസ്‌ലിം ആവാസകേന്ദ്രങ്ങളുണ്ടായിരുന്നു. 9ാം നൂറ്റാണ്ടിനുശേഷം ക്രമേണ ഉണ്ടായ ഈ ജനപഥങ്ങള്‍, ഉള്‍നാടന്‍ സാമൂഹികജീവിതത്തെ 18ാം നൂറ്റാണ്ട് വരെയും കാര്യമായി ബന്ധപ്പെടുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല.

ഉള്‍നാടന്‍ പ്രദേശങ്ങളിലെ സുഘടിതമായ ജാതിവ്യവസ്ഥ ഈ സമ്പര്‍ക്കത്തിനു തടസ്സമായി നിന്നിരുന്നു. ചില പ്രദേശങ്ങളില്‍ മുസ്‌ലിങ്ങള്‍ താമസിച്ചിരുന്നു എന്നതിനപ്പുറം, ഇസ്‌ലാം പടര്‍ന്നു പിടിക്കാതെ പോയത് ജാതിവ്യവസ്ഥയുടെ കാഠിന്യംകൊണ്ടുതന്നെയായിരുന്നു. എന്നാല്‍ മുസ്‌ലിം ആവാസകേന്ദ്രങ്ങളിലുള്ള മറ്റു ജാതിക്കാരില്‍ ചിലര്‍ ഇസ്‌ലാം മതത്തെ ആശ്ലേഷിക്കുകയും, കച്ചവടമുസ്‌ലിങ്ങളുടെ എണ്ണം പെരുകുവാന്‍ കാരണമാക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ കഠിനമായ ജോലികളെടുക്കുന്നവരുണ്ടായിരുന്നു. കച്ചവടത്തോട് ചേര്‍ന്ന് സാധനങ്ങള്‍ കയറ്റിറക്ക് നടത്തുന്നവരും ശേഖരിച്ചു സൂക്ഷിക്കുന്നവരുമായ ഇക്കൂട്ടരില്‍നിന്നാണ് കേരളത്തിലെ മുസ്‌ലിം സമൂഹം വ്യാപിക്കുന്നത്. ഈ വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളെ അറബികളോ ആദ്യകാലമുസ്‌ലിങ്ങളോ വിവാഹം കഴിക്കുകയും സ്ത്രീകളെ ഹൈന്ദവജാതി ആചാരങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാനനുവദിക്കുകയും ചെയ്തതായി ശൈഖ് സൈനുദ്ദീന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവരിലുണ്ടായിരുന്ന മക്കളെ മുസ്‌ലിമായി വളര്‍ത്തുകയും ചെയ്തു. ഭ്രഷ്ട് കല്പിക്കപ്പെട്ട ഹിന്ദുസ്ത്രീകളും ഇസ്‌ലാമികജീവിതത്തിലേക്ക് വന്നിരുന്നുവെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ തീരപ്രദേശസമുദായം മലബാറിലെ കച്ചവടം സമ്പുഷ്ടി പ്രാപിക്കാനും നിലനിര്‍ത്താനും കാരണമാക്കിയതുകൊണ്ട്, ഭരണകര്‍ത്താക്കളായ ഹൈന്ദവരുമായി സമാധാനപൂര്‍ണമായ ബന്ധം നിലനിര്‍ത്തി.

ആദ്യകാലങ്ങളില്‍ കച്ചവടക്കാരുടെ കപ്പല്‍ തീരത്തടിഞ്ഞാല്‍ അതിലുള്ളവര്‍ ആക്രമിക്കപ്പെടുകയും കപ്പലിലെ വസ്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്യുക പതിവായിരുന്നു. എന്നാല്‍ കേരളത്തിന്റെ തീരങ്ങള്‍ ഇതിനൊരപവാദമായിരുന്നു. കയറ്റിയയ്ക്കുന്ന വിഭവങ്ങളുടെ ലഭ്യതയും വന്‍ലാഭവും കച്ചവടക്കാരെ തീരപ്രദേശങ്ങളില്‍ നിലനിര്‍ത്തുവാന്‍ കാരണമായി. അതു ഭരണകര്‍ത്താക്കളുടെ ആവശ്യമായിരുന്നു. കച്ചവടത്തേയും കച്ചവടക്കാരായ മുസ്‌ലിങ്ങളേയും ഹൈന്ദവ ഭരണകര്‍ത്താക്കള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. മുസ്‌ലിങ്ങള്‍ക്ക് അവരുടെ മതാചാരങ്ങള്‍ തുടരാനുള്ള സ്വാതന്ത്ര്യം നല്കിയിരുന്നു. പള്ളികളുണ്ടാക്കാനും നടത്താനും സഹായിച്ചിരുന്നു. സാമൂതിരി മിസ്‌കാല്‍ പള്ളി, മുച്ചുന്തിപ്പള്ളി തുടങ്ങിയ മുസ്‌ലിം ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ സ്ഥലം നല്കിയതും മറ്റു സഹായങ്ങള്‍ ചെയ്തുകൊടുത്തതും ചരിത്രവസ്തുതയാണ്.

മുസ്‌ലിങ്ങള്‍ക്ക് തീരപ്രദേശങ്ങളിലെ നായര്‍, കീഴാളജാതിവിഭാഗങ്ങളുമായാണ് പ്രധാനമായും ബന്ധമുണ്ടായിരുന്നത്. നമ്പൂതിരിമാരുമായി അടുത്ത ബന്ധം മുസ്‌ലിങ്ങള്‍ക്കുണ്ടായിരുന്നില്ല. കച്ചവടക്കാരുടെ 'കാവല്‍ചങ്ങാതം' നല്കിയ നായന്മാരും മറ്റു സഹായങ്ങള്‍ ചെയ്ത താഴ്ന്ന ജാതിക്കാരും മുസ്‌ലിങ്ങളുമായി നല്ല സൗഹൃദബന്ധമാണ് വെച്ചുപുലര്‍ത്തിയിരുന്നത്. വൈവാഹികകുടുംബ ബന്ധമായത് വളരുമ്പോള്‍, നേരത്തേ കെട്ടിപ്പടുത്ത സൗഹാര്‍ദപൂര്‍വമായ അന്തരീക്ഷം യാതൊരുവിധ സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചില്ല. കച്ചവടക്കാരില്‍നിന്ന് നായന്മാര്‍ക്ക് സാമ്പത്തികമായ നേട്ടങ്ങളുമുണ്ടായിരുന്നു. അവര്‍ക്ക് പാരിതോഷികമായി ലഭിച്ചിരുന്ന സ്വര്‍ണവും മറ്റും ഭൂമിയുടെ അധികാരികളായിരുന്ന നമ്പൂതിരിമാര്‍ക്ക് കാണിക്കവെച്ച്, ഭൂമിയുടെ മീതെ 'കാണാവകാശം' നേടിയെടുത്ത് കൃഷിയിലൂടെ പില്ക്കാലത്ത് പ്രബലസമുദായമാക്കാനും സഹായിച്ചിട്ടുണ്ട്. നമ്പൂതിരിമാരുമായി നായന്മാര്‍ക്കുണ്ടായിരുന്ന 'സംബന്ധം' അത് എളുപ്പം സാധ്യമാക്കുകയും ചെയ്തു.

അറബികളും കച്ചവടത്തിലേര്‍പ്പെട്ടിരുന്ന മാപ്പിളമാരും സമ്പന്നരായിരുന്നു. നമ്പൂതിരിമാര്‍ സമ്പന്നരായിരുന്നില്ല. നാടുവാഴികളും അത്ര സമ്പന്നരായിരുന്നില്ല. കച്ചവടക്കാര്‍ ഭരിക്കുന്നവരെയും അധികാരികളെയും തൃപ്തിപ്പെടുത്താന്‍ മാര്‍ഗങ്ങള്‍ അവലംബിച്ചു. വ്യാപാരമേള കച്ചവടക്കാരെ സഹായിച്ചിരുന്ന ഹിന്ദുവിഭാഗങ്ങളുമായി മുസ്‌ലിങ്ങള്‍ക്ക് നല്ല ബന്ധമുണ്ടാക്കാന്‍ കാരണമായി. കുടുംബബന്ധവും അറബിമലയാളം, വേഷം, ഭാഷ മുതലായ പലതും രൂപപ്പെടാന്‍ ഇതുകാരണമാക്കി. ഇരു വിഭാഗങ്ങളും അങ്ങോട്ടുമിങ്ങോട്ടും വാങ്ങുകയും നല്കുകയും ചെയ്തു. ഒരു സമന്വയസംസ്‌കാരം സ്വരൂപിക്കുകയായിരുന്നു. ഭാഷയുടെ കാര്യമെടുക്കുക. അറബിമലയാളത്തില്‍ ലഭിച്ച ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രാചീനം ഖാസി മുഹമ്മദിന്റേതാണ്: മുഹ്‌യുദ്ദീന്‍മാല ഇതിലെ ഭാഷ വളരെ പരിഷ്‌കൃതമായ ഭാഷയാണ്. അതിനു മുന്‍പുതന്നെ അറബിമലയാളത്തിന്റെ മുന്‍രൂപങ്ങള്‍ ഇവിടെ നിലനിന്നിരുന്നു എന്നതുറപ്പാണ്. ഇത് മലബാറിലെ സമന്വയ സംസ്‌കാരത്തിന്റെ അനന്യമായ മാതൃകയാണ്.

മലബാറിലെ അസാധാരണമായ ഹൈന്ദവമുസ്‌ലിം സൗഹാര്‍ദത്തിന് തെളിവു നല്കുന്ന ഉദാഹരണങ്ങള്‍ ചരിത്രത്തില്‍നിന്ന് ലഭിച്ചിട്ടുണ്ട്. മുസ്‌ലിം പള്ളികള്‍ ഉണ്ടാക്കാനും നടത്താനും ഹിന്ദു ഭരണാധികാരികള്‍ സഹായം നല്കി. മതപണ്ഡിതന്മാര്‍ക്ക് പാരിതോഷികങ്ങള്‍ നല്കുകയും ചെയ്തു. താഴ്ന്ന ജാതി വിഭാഗങ്ങളില്‍നിന്ന് മതം മാറ്റം ചെയ്യപ്പെടുന്നതിന് ഭരണാധികാരികള്‍ എതിരായിരുന്നില്ല. മുസ്‌ലിങ്ങള്‍ ഭരണാധികാരികളോട് അസാധാരണമായ കുറു കാണിച്ചിരുന്നുതാനും. തുറമുഖാധിപന്‍ 'ഷാബന്തര്‍' കോയയായിരുന്നു. മാമാങ്കത്തിന് അധിപനായി നില്ക്കാന്‍ മുസ്‌ലിം സേനാനായകന്മാരുണ്ടായിരുന്നു. കടല്‍മാര്‍ഗം നയിച്ചിരുന്ന പടയുടെ ഉത്തരവാദിത്വം മുസ്‌ലിങ്ങള്‍ക്കായിരുന്നു. കരയിലൂടെ നായന്മാരും കടലിലൂടെ മാപ്പിളമാരും നയിച്ചിരുന്ന പടകളിലൂടെയാണ് സാമൂതിരി മാമാങ്കത്തിന്റെ അധിപതി എന്ന സ്ഥാനം കരസ്ഥമാക്കുകയും നിലനിര്‍ത്തുകയും ചെയ്തിരുന്നത്.

കിഴക്കന്‍ദേശത്തെ ഭരണാധികാരികളില്‍ പ്രമുഖനായിരുന്നു പറമ്പി നബി. അദ്ദേഹത്തിന്റെ സമുദ്രതീരത്തുണ്ടായിരുന്ന ആസ്ഥാനം കടത്തനാട്ടുകാര്‍ ആക്രമിച്ചപ്പോള്‍ തീരപ്രദേശമുസ്‌ലിങ്ങളാണ് യുദ്ധസഹായം ചെയ്തുകൊടുത്തിരുന്നത്. ഇതിനു പ്രതിഫലമായി ഉള്‍നാടന്‍ പ്രദേശത്ത് ഒരു പള്ളി പണിയാന്‍ പറമ്പി നമ്പി സഹായം ചെയ്തു. ഉള്‍നാടന്‍ പ്രദേശത്തെ ആദ്യത്തെ പള്ളി മലപ്പുറത്ത് ഉണ്ടാകുന്നത് ഇങ്ങനെയാണെന്നു കാണുന്നു. 18ാം നൂറ്റാണ്ടോടു കൂടിയാണ് ഇസ്‌ലാം കേരളത്തിലെ ഉള്‍നാടുകളിലേക്ക് ഈവിധം പ്രവേശിച്ചുതുടങ്ങുന്നത്.
ഒരു കച്ചവടസമൂഹത്തിനു മൈത്രിയിലും സമാധാനത്തിലും അടിയൂന്നിയുള്ള സാമൂഹികാന്തരീക്ഷമാണ് അഭികാമ്യം. മലബാറിലെ ഈ ബന്ധത്തെ ഡോ.എം.ജി.എസ്.നാരായണന്‍ വിശേഷിപ്പിക്കുന്നത് 'പരസ്പരാശ്രിത സാമൂഹികത' എന്നാണ്. വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിനുള്ള ഐക്യപ്പെടലാണിത്. മലബാറിലെ കച്ചവടക്കാരുടെ ആവശ്യങ്ങളില്‍നിന്നിതു വ്യക്തമാകും. അവര്‍ക്കു യാത്ര ചെയ്യാനും കച്ചവടച്ചരക്കുകള്‍ കൊണ്ടുപോകാനും കപ്പലുകള്‍ ആവശ്യമായിരുന്നു. ഇവ ഉണ്ടാക്കിയിരുന്നത് ഹിന്ദുക്കളായ ആശാരിമാരാണ്. അവര്‍തന്നെയാണ് മുസ്‌ലിം പള്ളികള്‍ നിര്‍മിച്ചുകൊടുത്തതും. ആശാരിമാര്‍ക്കു ജോലി നല്കാന്‍ മുസ്‌ലിം കച്ചവടക്കാരും ആവശ്യമായിരുന്നു. ഒരു തൊഴില്‍മേഖലയില്‍ വിജയിക്കാനും തൊഴില്‍മേധാവിത്വം നിലനിര്‍ത്താനും അവസരങ്ങള്‍ നല്കിയ മുസ്‌ലിം കച്ചവടക്കാര്‍ അവര്‍ക്ക് അനിവാര്യമായിരുന്നു. പരസ്പരം കൊടുക്കാനും വാങ്ങാനും സഹായകരമായ ഒരു തൊഴില്‍സംസ്‌കാരം അക്കാലത്തിന്റെ നിര്‍മിതിയാണ്. ഇന്നും നിലകൊള്ളുന്ന മതമൈത്രിയുടെ വേരുകളില്‍ ആ കാലത്തിന്റെ ഊര്‍ജം കുടികൊള്ളുന്നുവെന്ന് മനസ്സിലാക്കാനാവും.

ഇതിനു സമാന്തരമായിത്തന്നെ അറേബ്യന്‍ നാടുകളില്‍നിന്ന് വന്ന പ്രബോധകര്‍ തീരപ്രദേശങ്ങള്‍ വിട്ട് അകം പ്രദേശങ്ങളിലേക്കു നീങ്ങുകയും ചെയ്തു. മുസ്‌ലിം പ്രബോധകര്‍ വ്യാപകമായി ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതും ഈ കാലയളവിലാണ്. മലബാറില്‍ ചില സൂഫി കുടുംബങ്ങള്‍ താമസമുറപ്പിക്കുകയും തദ്ദേശീയരായ താഴ്ന്ന ജാതികളിലുള്ളവരോട് സമ്പര്‍ക്കം വെച്ചു പുലര്‍ത്തുകയും ചെയ്തു. അലി തങ്ങള്‍ കോഴിക്കോട്ടും പിന്നീട് തിരൂരങ്ങാടിയിലുമെത്തി. കര്‍ഷകര്‍ക്കിടയില്‍ ഇസ്‌ലാമികസന്ദേശം എത്തിക്കാന്‍ ഇതു കാരണമായി. ബാഫഖി കുടുംബം കച്ചവടക്കാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തി. അലീവുളള തുടങ്ങിയ സൂഫിവര്യന്മാര്‍ മീന്‍പിടിത്തക്കാരുടെയിടയില്‍ പ്രവര്‍ത്തിച്ചു. കേരളത്തില്‍ മുസ്‌ലിങ്ങളുടെ വ്യാപനം ഇങ്ങനെ എളുപ്പകരമാക്കിത്തീര്‍ക്കാന്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന മതസൗഹാര്‍ദത്തിന്റെ അന്തരീക്ഷം സഹായകമാവുകയും ചെയ്തു.

കച്ചവടസംസ്‌കാരം പണിതുയര്‍ത്തിയ മതസൗഹാര്‍ദത്തിന്റെ വേരുകള്‍ മെല്ലെ അറ്റുതുടങ്ങുന്നത് പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടിയാണ്. വാസ്‌കോഡ ഗാമയുടെ വരവും അതിനുശേഷം ഉണ്ടായ ചരിത്രസംഭവങ്ങളും മറ്റൊന്നല്ല വ്യക്തമാക്കുന്നത്. ഗാമയ്ക്ക് മലബാറിലെ വ്യാപാരക്കുത്തകയായിരുന്നു ലക്ഷ്യം. തുടക്കത്തില്‍ത്തന്നെ അറബികളും ചൈനാക്കാരുമൊക്കെയായുള്ള കച്ചവടബന്ധം അവസാനിപ്പിക്കാന്‍ ഗാമ സാമൂതിരിയോട് ആവശ്യപ്പെട്ടു. തുടക്കത്തിലേ അത് നിരാകരിക്കപ്പെടുകയും ചെയ്തു. സാമൂതിരി മുസ്‌ലിങ്ങളുടെ ഭാഗത്തു നിന്നു. പോര്‍ച്ചുഗീസുകാര്‍ കോലത്തിരി രാജാവിന്റെയും കൊച്ചിരാജാവിന്റെയും സഹായം തേടി. കോലത്തിരി കൊച്ചി രാജാക്കന്മാര്‍ സാമൂതിരിയുടെ പ്രതാപത്തില്‍ അസൂയാലുക്കളായിരുന്നു. സാമ്പത്തികമായും സൈനികപരമായും ദുര്‍ബലരുമായിരുന്നു. ശത്രുക്കളുടെ ഈ ഐക്യപ്പെടല്‍ സാമൂതിരിക്കു നേരേയുള്ള യുദ്ധങ്ങള്‍ക്കും അതുകൊണ്ടുതന്നെ മുസ്‌ലിം കച്ചവടക്കാര്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ക്കും കാരണമായി. കച്ചവടക്കാര്‍ക്കു സംരക്ഷണം നല്കി 'മെര്‍ഡിനറിബ്' ആയി വര്‍ത്തിച്ചിരുന്നത് മാപ്പിളമാരായിരുന്നു. മരയ്ക്കാന്മാരും മറ്റു പടയാളികളുമടങ്ങുന്നവര്‍ പോര്‍ച്ചുഗീസുകാരുടെ ശത്രുക്കളായി മാറുന്നതെങ്ങനെയാണ്. പോര്‍ച്ചുഗീസുകാരുമായുള്ള മാപ്പിളമാരുടെ യുദ്ധങ്ങളും, മരയ്ക്കാന്മാരുടെ രാജ്യസംസ്ഥാപനവും ഒടുവില്‍ അടിയറവു പറച്ചിലും കുറച്ചൊക്കെ മതസൗഹാര്‍ദത്തെ പ്രതികൂലമായി ബാധിക്കാന്‍ കാരണമാക്കിയിട്ടുണ്ട്. 1510ല്‍ അല്‍ബുക്കര്‍ക്ക് മിസ്‌കാല്‍പള്ളി ആക്രമിച്ചതു ബന്ധത്തെ കൂടുതല്‍ വ്രണപ്പെടുത്തി.
എന്നാല്‍ മലബാറിലെ ഹിന്ദുമുസ്‌ലിം മൈത്രി കുറെയേറെ തകര്‍ക്കപ്പെടുന്നത് മൈസൂര്‍ രാജാക്കന്മാരുടെ വരവോടുകൂടിയാണ്. ഹൈദരലി യുദ്ധതന്ത്രങ്ങളറിയുന്ന സേനാനായകനായിരുന്നു. പാലക്കാടന്‍ രാജാവും പിന്നീട് കണ്ണൂരിലെ ആലിരാജയുമാണ് ഹൈദരലിയെ മലബാറിലേക്ക് ക്ഷണിക്കുന്നത്. കണ്ണൂരിനടുത്തുള്ള ബദനൂര്‍വരെ എത്തിയ ഹൈദരലി, യുദ്ധങ്ങളില്‍ അനേകം നായകന്മാരെ കൊലപ്പെടുത്തിയിരുന്നു. സാമൂതിരിക്ക് പിടിച്ചുനില്ക്കാനാവാത്ത ഒരവസ്ഥയില്‍ സന്ധിയില്‍ ഏര്‍പ്പെടാന്‍ തുനിഞ്ഞു. ഹൈദരലിയുമായി ഏറ്റുമുട്ടാന്‍ സാധിക്കില്ലെന്നു മനസ്സിലാക്കിയ സാമൂതിരി, കുടുംബാംഗങ്ങളെ പലായനം ചെയ്യാന്‍ പ്രേരിപ്പിച്ച് കൊട്ടാരത്തിനു തീകൊടുത്ത് ആത്മഹത്യചെയ്യുകയായിരുന്നു. മൂവായിരത്തോളം പടയാളികളെ പല ഭാഗങ്ങളിലായി നിയമിച്ചശേഷമാണ് ഹൈദരലി മടങ്ങിപ്പോയത്. നായര്‍പ്പട ഈ മൂവായിരത്തോളം വരുന്ന പടയാളികളെ വകവരുത്തി. ക്രുദ്ധനായ ഹൈദരലി തിരിച്ചുവന്ന് മഞ്ചേരി ആസ്ഥാനമാക്കി 'ഭീകരതയുടെ ഭരണം' നടത്തുകയായിരുന്നുവെന്ന് എ.പി.ഇബ്രാഹിം കുഞ്ഞിനെപ്പോലുള്ള ചരിത്രകാരന്മാര്‍ പറഞ്ഞിട്ടുണ്ട്. ഇരുപതിനായിരത്തോളം നായകന്മാര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. പലരും രക്ഷപ്പെടാന്‍ മതപരിവര്‍ത്തനം ചെയ്തു. നായന്മാരുടെ കഠിനമായ അടിച്ചമര്‍ത്തലിനു വിധേയമായിരുന്ന അടിയാളന്മാര്‍ക്ക് ഹൈദരലിയുടെ വരവ് സഹായകമായി. നായന്മാരുടെ മേധാവിത്വത്തില്‍നിന്നവര്‍ക്ക് രക്ഷപ്പെടാനായി അവര്‍ക്കിടയില്‍ ഒരു കൂട്ടായ്മയുണ്ടായി. അവരില്‍ ഭൂരിഭാഗം ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തു.

(മലബാര്‍ : പൈതൃകവും പ്രതാപവും എന്ന പുസ്തകത്തില്‍ നിന്ന്)



അനുഭവം- ഉമര്‍റാവു


എന്റെ ഇപ്പോഴത്തെ പേര്‍ ഉമര്‍റാവു എന്നാണ്, ബ്രാഹ്മണ കുടുംബത്തില്‍ ആയിരുന്നു ജനനം, മാതാപിതാക്കള്‍ക്ക് ഏകമകന്‍, രണ്ടു സഹോദരികള്‍, RSSന്റെ സജീവ പ്രവര്‍ത്തകന്‍.പത്താം തരം വരെ മൈസൂരില്‍ ആയിരുന്നു പിന്നീട് ബാങ്ക്‌ലൂരിലേക്ക് വന്നു ഇപ്പോള്‍ സോഫ്റ്റ് വയര്‍ എന്‍ജിനീയര്‍ ആയി ഒരു ടെലികോം കമ്പനിയില്‍ ജോലി ചെയ്യുന്നു.





ഞാന്‍ സ്വപ്നത്തില്‍ പോലും മുസ്ലിം ആകുമെന്ന് കരുതിയിരുന്നില്ല, ഞാന്‍ മുസ്ലിംകളെ അത്രയധികം വെറുത്തിരുന്നു, അവരില്‍ നിന്നും അകലം പാലിക്കാന്‍ ഞാന്‍ എന്നും ശ്രമിച്ചിരുന്നു, അവരുടെ വിശ്വാസത്തെ പറ്റി എനിക്കൊന്നും അറിയില്ലെങ്കിലും അവര്‍ വഴിപിഴച്ചവര്‍ ആണെന്ന് ഞാന്‍ വിശ്വസിച്ചു.

എന്റെ അമ്മ ഒരു ടീച്ചര്‍ ആണ്, എന്റെ അച്ഛന്‍ ഒരു മില്ലില്‍ ടെക്‌സ്ടില്‍ എന്‍ജിനീയര്‍ ആയിരുന്നു, മില്‍ പൂട്ടിയതിനു ശേഷം പിന്നീട് KSRTCയില്‍ ജോലി ലഭിച്ചു. മൈസൂരില്‍ നിന്നും ഉപരിപഠനത്തിനായി ബാങ്ക്‌ലൂരില്‍ എത്തിയപ്പോള്‍ ജോലി ഉപേക്ഷിച്ചു എവിടെ എങ്കിലും ഇന്‍വെസ്റ്റ് പാര്‍ട്ട്‌നര്‍ ആയി വ്യാപാരം നടത്താന്‍ മാതാ പിതാക്കള്‍ തീരുമാനം എടുത്തു.

അങ്ങനെ രാജാജി നഗറില്‍ ഒരു കടയുടെ മുന്നില്‍ കൗണ്ടര്‍ ലഭിച്ചു, ഒരു മതഭക്തനായ മുസ്ലിം ആയിരുന്നു ഉടമസ്ഥന്‍, വാടകയ്ക്ക് പുറമേ കച്ചവടത്തിന്റെ ലാഭം തരാം എന്ന എന്റെ മാതാപിതാക്കളുടെ ഓഫര്‍ അയാള്‍ നിരസിച്ചു, ലാഭം നിങ്ങളുടെത് ആണെന്നും അതെനിക്ക് വേണ്ട എന്നും അദ്ദേഹം പറഞ്ഞു.
എന്റെ അമ്മാമയ്ക്കും, ആമ്മയ്ക്കും അത് ഭയങ്കര മതിപ്പുണ്ടാക്കി, വീട്ടില്‍ അദ്ദേഹത്തെപ്പറ്റി പുകയ്തി പറയലായി പിന്നെ, എനിക്കാണെങ്കില്‍ അത് സഹിക്കാന്‍ കഴിഞ്ഞില്ല.
ഒരു മുസ്ലിമിനെ പുകയ്തി പറയുകയോ? എന്റെ അമ്മയും, അമ്മാമയും ഒഴിവു സമയത്ത് അവിടെ പോയ് ബിസ്സിനസ്സ് പഠിക്കാന്‍ എന്നോട് പറഞ്ഞു ഒരിക്കലും ഒരു മുസ്ലിമിന്റെ അടുത്ത് പോകില്ല എന്ന് ഞാന്‍ ശഠിച്ചു, അവസാനം അവരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഞാന്‍ അവിടേക്ക് പോയി, അവരുടെ ചിക്കപെട്ടയിലെ മറ്റൊരു കടയില്‍ ആയിരുന്നു എന്റെ ജോലി.

അവിടെ വെച്ച് ഇസ്ലാം മതം സ്വീകരിച്ച ഒരു ഹിന്ദു യുവതിയെ ഞാന്‍ കണ്ടു, മുസ്ലിംകളോടുള്ള എന്റെ ദേഷ്യം ഇരട്ടിക്കാന്‍ അത് കാരണമായി.
ഈ ദ്രോഹികള്‍ പാകിസ്ഥാനില്‍ പോകാതെ ഇവിടെ നിന്ന് എന്താണ് ചെയ്യുന്നത് എന്നോര്‍ത്ത് എന്റെ ഉള്ളം ജ്വലിച്ചു.

ഞാന്‍ ആ യുവതിയുടെ അടുത്ത പോയി ഉപദേശിച്ചു, എന്തിനാണ് പാരമ്പര്യ മതം വിട്ടത് എന്ന എന്റെ ചോദ്യത്തിനു അവള്‍ നല്‍കിയ മറുപടി 'ഇതാണ് സത്യം' എന്നായിരുന്നു. കൂടുതലൊന്നും അവള്‍ സംസാരിക്കാന്‍ നിന്നില്ല.

എന്റെ ദേഷ്യം കണ്ട എന്റെ സഹ പ്രവര്‍ത്തകന്‍ എന്നോട് പറഞ്ഞു: 'നീയൊന്നു ഖുറാന്‍ വായിച്ചു നോക്ക്, എന്താണ് സത്യം എന്ന് മനസ്സിലാക്കാമല്ലോ'..
എനിക്കാണെങ്കില്‍ ആ കുട്ടിയെ ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ട് വരണം അതിനാല്‍ ഇസ്ലാം തെറ്റാണെന്നും, എന്റെ ദൈവങ്ങള്‍ ആണ് ശക്തിമാന്‍മാര്‍ എന്നും തെളിയിക്കാന്‍ ഞാന്‍ ഗ്രന്ഥങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദൈവം രാമന്‍ ആയിരുന്നു RSSല്‍ പ്രവര്‍ത്തിക്കുമ്പോള്‍ രാമക്ഷേത്രം അയോധ്യയില്‍ നിര്‍മ്മിക്കണം എന്ന തീവ്ര ആഗ്രഹാകാരായിരുന്നു ഞങ്ങള്‍. അതിനാല്‍ തന്നെ ഞാന്‍ അവളെ ഗണ്ടിക്കാന്‍ ആയി രാമ ചരിത്രം വീണ്ടും എടുത്ത് സൂക്ഷ്മമായ് വായിക്കാന്‍ തുടങ്ങി.
സീതാദേവിയെ തട്ടി കൊണ്ട് പോകാന്‍ രാവണന്‍ പ്ലാന്‍ ഇട്ട രംഗം വന്നപ്പോള്‍ എനിക്ക് സംശയം മുള പൊട്ടാന്‍ തുടങ്ങി.
സ്വന്തം ഭാര്യയെ തട്ടിക്കൊണ്ട് പോകാന്‍ പ്ലാന്‍ ഇടുന്ന കാര്യം അറിയാത്ത ദൈവം എങ്ങനെ എന്റെ കാര്യങ്ങള്‍ അറിയും എന്നി ചിന്ത?, രാവണന്‍ അനുചരനെ മാനിന്റെ രൂപം പൂണ്ടയച്ചു, ലക്ഷ്മണനും രാമനും അതിന്റെ പിന്നാലെയോടി! ബിക്ശു ആയി വന്നു രാവണന്‍ സീതയെ തട്ടി കൊണ്ട് പോയി!!

വാനരന്‍മാരുടെ സഹായത്താല്‍ കൊല്ലങ്ങള്‍ നീടുനിന്നു ദൈവമായ രാമന്, സ്വന്തം ഭാര്യയായ സീതയെ വീണ്ടെടുക്കാന്‍!
പിന്നീട ദൈവമായ രാമന് സ്വന്തം ഭാര്യയായ സീതയുടെ ചരിത്ര ശുദ്ധിയില്‍ സംശയം! തെളിയിക്കാന്‍ അഗ്‌നിയിലൂടെ ത്തുന്നു!!

ഈ കഥകള്‍ എന്റെ സംശയം കൂട്ടി, എന്തിനു ഒരു ശക്തിമാനായ ദൈവം സ്വന്തം ഭാര്യയെ തട്ടി കൊണ്ട് പോകുന്നത് അറിയാതെ മാനിനു പിന്നാലെ ഓടി, എന്തുകൊണ്ടത് ദൈവത്തിന് തടയാന്‍ സാധിച്ചില്ല? ദൈവമായ രാമന് എന്തിനു ഭാര്യയെ വീണ്ടെടുക്കാന്‍ വര്‍ഷങ്ങളുടെ താമസം? വാനരന്മാരുടെ സഹായം?? പിന്നെ എന്തിനു ദൈവം സ്വന്തം ഭാര്യയെ സംശയിച്ചു..
സംശയങ്ങള്‍ കൂടിയപ്പോള്‍ ഞാന്‍ രാമനെ വിട്ടു ആരാധന മൂര്‍ത്തിയായ ഗണപതിയിലെക്ക് തിരിഞ്ഞു..

അവിടെയും സ്ഥിതി വിത്യാസമല്ല, ദൈവങ്ങളില്‍ ഏറ്റവും പവര്‍ഫുള്ളായ ശിവ ഭഗവാന്‍ തൃക്കണ്ണ്! തുറന്നാല്‍ ലോകം ഭസ്മം ആക്കാന്‍ കഴിവുള്ള ദൈവമായ ശിവ ഭഗവാന്റെ പുത്രന്‍ ആണ് ഗണപതി.
ശിവ ഭഗവാന്‍ പുറത്തു പോയ സമയത്താണ് പാര്‍വതി ദേവി ഗണപതിക്ക് ജന്മം നല്‍കുന്നത്, താന്‍ കുളിക്കാന്‍ പോവുകയാണെന്നും ആരെയും ഉള്ളിലേക്ക് കയറ്റി വിടരുതെന്നും പറഞ്ഞ് പാര്‍വതി ദേവി കുളിക്കാന്‍ പോയി, ആ സമയം മടങ്ങി വന്ന ശിവനെ ഗണപതി അകത്തേക്ക് വിട്ടില്ല. രണ്ടു പേരും യുദ്ധമായി, അവസാനം ഗണപതിയുടെ തല ശിവ ഭഗവാന്‍ വെട്ടി എടുത്തു ചാടി, കുളി കഴിഞ്ഞു വന്ന പാര്‍വതി ദേവി ഇത് നമ്മുടെ മകന്‍ ആണെന്ന് പറയുകയും ശിവനോട് കലഹിക്കുകയും ചെയ്തു.
വിഡ്ഢിത്തം മനസ്സിലായ ഭഗവാന്‍ തല കാണാത്തതിനാല്‍ സഹായികളാല്‍ ഒരാനയുടെ തല വെട്ടിയെടുത്ത് ഗണപതിയുടെ ഉടലില്‍ വെച്ച് ജീവന്‍ നല്‍കി..!

ഈ കഥ ആണെങ്കില്‍ എന്നില്‍ സംശയങ്ങള്‍ അധികരിപ്പിച്ചു. ഇത്ര വലിയ ദൈവത്തിന് സ്വന്തം മകനെ തിരിച്ചറിയാന്‍ പറ്റിയില്ലേ? സ്വന്തം മകന്റെ തല തിരിച്ചു കൊടുക്കാന്‍ പറ്റാത്തത് എന്തേ?? ദേവിയായ പാര്‍വതിക്ക് അച്ഛനും മകനും അടികൂടിയത് അറിയാന്‍ കഴിയാതെ പോയതെന്ത് ? സ്വന്തം അച്ഛനായ ശിവ ഭഗാവനെ തിരിച്ചറിയാന്‍ കഴിയാത്ത, തല സംരക്ഷിക്കാന്‍ കഴിയാത്ത ഗണപതി ഭഗവാന്‍ എങ്ങനെ എന്നെ സംരക്ഷിക്കും??? ആകെ സംശയങ്ങള്‍ !!

ദൈവിക ഗ്രന്ഥത്തില്‍ എന്തൊക്കെ വിഡ്ഢിത്തങ്ങള്‍ ? ഞാന്‍ എന്റെ അമ്മൂമയോട് സംശയം പറഞ്ഞു ? അമ്മൂമ പറഞ്ഞു വാല്‍മീകി എഴിതിയതല്ലേ രാമായണം? ദൈവവചനങ്ങള്‍ എന്ന് വിശ്വസിക്കുന്ന ഗ്രന്ഥം മുസ്ലിങ്ങളെ ഖുറാന്‍ ആണ്..

അമ്മൂമയോട് ഞാന്‍ പറഞ്ഞു: പിന്നെ എന്തിനു കഥകള്‍ക്കനുസരിച്ച് നാം ഇങ്ങനെ രൂപം ഉണ്ടാക്കി പൂജിക്കുന്നു? അവര്‍ പറഞ്ഞു: നമ്മുടെ മുന്‍ഗാമികള്‍ ചെയ്തത് അതേപടി ബുദ്ധിശൂന്യമായി നാം പിന്തുടരുന്നു..

ഞാന്‍ ആകെ സംശയതിലായി.

പിന്നീട് കടയില്‍ പോയ സമയത്ത് (തെറ്റുകള്‍ കണ്ടു പിടിക്കാന്‍) ഖുറാന്‍ പരിഭാഷ ഞാനെടുത്തു വായിച്ചു.
ആദ്യമായി ഞാന്‍ കണ്ട വചനം 'നിങ്ങളുടെ പൂര്‍വികര്‍ ചെയ്ത തെറ്റുകള്‍ ആവര്‍തിക്കുകയാണോ നിങ്ങള്‍' എന്നതാണ്. ഞാന്‍ ആകെ സമ്മര്‍ദ്ദത്തിലായി.
എന്റെ സംശയത്തിനുള്ള മറുപടിയോ ഇത്? അതടച്ചു വെച്ച് മുസ്ലിങ്ങളുടെ പിഴവ് കണ്ടുപിടിക്കാന്‍ സഹായിക്കണം പ്രാര്‍ഥിക്കാനായി ഞാന്‍ കര്‍ണാടകയിലെ ശക്തിമത്തായ ചാമുണ്ടേശ്വരി ക്ഷേത്രത്തില്‍ പോയി.

അവിടുത്തെ ചരിത്രം ആണെങ്കിലോ എന്നെ കൂടുതല്‍ സമ്മര്‍ദ്ദതിലാക്കി.
രാക്ഷസനായ മഹിഷാസുരന്‍ പത്തു കൊല്ലം തപസ്സു ചെയ്തു ബ്രഹ്മാവിനെ (സൃഷ്ടികര്‍ത്താവ്) പ്രത്യക്ഷപെടുത്തി, ഏറ്റവും കൂടുതല്‍ ശക്തി ചോദിച്ചു, മരണമില്ലായ്മയും. അങ്ങനെ ബ്രഹ്മാവ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ശക്തി മഹിഷാസുരന് നല്‍കി.
കഴിവ് കിട്ടിയ മഹിഷാസുരന്‍ വരം നല്‍കിയ ബ്രഹ്മാവിനെ തന്നെ കൊല്ലാന്‍ ശ്രമിച്ചു (ദൈവമായ?) ബ്രഹ്മാവ് ഓടി.
അങ്ങനെ ശിവ ഭഗവാനും, വിഷ്ണു ഭഗവാനും, ബ്രഹ്മാവും കൂടി ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. ഇപ്പോള്‍ ഉള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ശക്തിയാണ് നാം അവനു നല്‍കിയത്, അതിനാല്‍ നമ്മെക്കാള്‍ ശക്തി അവനുണ്ട്, അത് കൊണ്ട് അവനെക്കാള്‍ ശക്തിയുള്ള പുതിയ ദൈവത്തെ ഉണ്ടാക്കി നമ്മുക്ക് അവനെ കൊല്ലാം, അങ്ങനെയുണ്ടാക്കിയ ആളാണ് ചാമുണ്ടേശ്വരി ദേവി!

ഇതോടു കൂടി ഞാന്‍ ഇത്രയും കാലം ജീവിച്ചത് ഒരു സാങ്കല്‍പ്പിക കഥാ ലോകത്താണ് എന്ന് എനിക്ക് ബോധ്യം വരാന്‍ തുടങ്ങി. പിന്നീട് വീണ്ടും ഖുറാന്‍ ഞാന്‍ എടുത്തു വായിച്ചു, ഏക ദൈവത്തിന് പുറമേ മറ്റു ദൈവങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ലോകത്ത് മൊത്തം പ്രശ്‌നം ആയേനെ എന്നതില്‍ വായിച്ചു. അത് സത്യം തന്നെയാണ് എന്ന് ഞാന്‍ കരുതി, കാരണം ഞങ്ങളുടെ ദൈവസങ്കല്പത്തില്‍ ദൈവങ്ങള്‍ തമ്മിലുള്ള അടിയും, യുദ്ധവും, ലൈംഗിക ക്രീഡകളും, കൊല്ലും കൊലയും സാധാരണമാണ്, അവര്‍ക്ക് തമ്മില്‍ തമ്മില്‍ തിരിച്ചറിയാന്‍ പറ്റാറില്ല!

പിന്നീട് ഇസ്ലാമിനെക്കാളും നല്ലത് വേറെ ഉണ്ടോ എന്നാ അന്വേഷണമായി. ക്രിസ്തുമതം പഠിച്ചു, ദൈവപുത്രനെന്ന സങ്കല്പം ഞങ്ങളുടെതില്‍ നിന്നും വിത്യസ്തമല്ല. വിഗ്രഹാരാധനയും തുല്യം തന്നെ!

അവസാനം ഖുറാനില്‍ തന്നെ മടങ്ങിയെത്തി, വായിക്കുന്തോറും സത്യം അത് തന്നെയെന്ന് ബോധ്യമായി, ഇത് ദൈവിക വചനങ്ങളാണെന്നും.
പക്ഷെ ഇസ്ലാം സ്വീകരിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം അസഹനീമായിരുന്നു.
ഒന്നാമത് എനിക്ക് മുസ്ലിങ്ങളെ വെറുപ്പായിരുന്നു, രണ്ടാമത് ഞാനുള്ളത് ഏറ്റവും ഉയര്‍ന്ന, യാഥാസ്ഥിതികരായ ബ്രാഹ്മണ്‍ ഫാമിലിയിലും. പരസ്യമായി മുസ്ലിമായില്ലെങ്കിലും ഞാന്‍ ശിര്‍ക്കില്‍ (ഏക ദൈവത്തോടൊപ്പം പങ്കുകാരെ ചേര്‍ക്കലില്‍ നിന്നും) ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിച്ചു.

ഷോപ്പില്‍ വാരാന്ധ്യങ്ങളില്‍ പോകുന്ന സമയം അവിടെ വെച്ച് ഖുറാന്‍ വായിക്കും. അങ്ങനെയിരിക്കെ, വിശ്വസിക്കുന്നവര്‍ നമസ്‌ക്കരിക്കണം തുടങ്ങിയ ഇസ്ലാമിന്റെ നിര്‍ബന്ധ കല്പനകള്‍ ഞാന്‍ അതില്‍ വായിക്കാനിടയായി. അങ്ങനെ നമസ്‌കാര രീതികള്‍ എഴുതിയെടുത്ത് ഞാന്‍ നമസ്‌ക്കരിക്കാന്‍ തുടങ്ങി. തുടര്‍ച്ചയായല്ല, ഇടയ്ക്കിടെ മാത്രം.
പഠനം പൂര്‍ത്തിയാക്കി ഇസ്ലാം സ്വീകരിക്കാമെന്നായിരുന്നു എന്റെ ഉള്ളിലിരുപ്പ്.
ഇത്തരം ചിന്തകള്‍ മാറ്റി നിര്‍ത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഇരിക്കെ അടുത്ത നാള്‍ ഖുറാന്‍ വായിച്ചപ്പോള്‍ ഞാന്‍ കണ്ടത് അല്ലാഹുവില്‍ വിശ്വസിച്ചെന്നു പറയുകയും, എന്നാല്‍ അത് പ്രവര്‍ത്തനത്തില്‍ കാണിക്കാതെ ഇരിക്കുന്നവരെയും കുറിച്ചുള്ളതായിരുന്നു., അവര്‍ വഞ്ചിക്കുന്നത് അല്ലാഹുവിനെയല്ല സ്വന്തം ശരീരങ്ങളെത്തന്നെയാണ് എന്ന വചനം എന്നില്‍ ഭീതി ഉണ്ടാക്കി.

ഞാന്‍ നമസ്‌കാരം ക്രമത്തില്‍ പാലിക്കാന്‍ തുടങ്ങി, ആ വര്‍ഷത്തെ നോമ്പും എടുക്കാന്‍ തുടങ്ങി.
ഇത് എന്റെ വീട്ടില്‍ സംശയം ഉണ്ടാക്കി, ഞാന്‍ മെല്ലെ മെല്ലെ ഇസ്ലാമിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീട്ടില്‍ അവതരിപ്പിക്കാന്‍ തുടങ്ങി, എന്റെ വീട്ടുകാര്‍ക്ക് തങ്ങളുടെ രീതി ശരിയല്ലെന്നും ഇസ്ലാം ആണ് സത്യം എന്നതിലും തര്‍ക്കം ഇല്ലായിരുന്നു, പക്ഷെ നമ്മുടെ സൊസൈറ്റിയില്‍ ഒറ്റപെടുന്ന, പൂര്‍വികരെ തള്ളി പറയുന്നതിലേക്കില്ലെന്ന് അവര്‍ ശഠിച്ചു..
വീട്ടില്‍ പ്രശ്‌നങ്ങള്‍ കൂടിക്കൂടി വന്നു, അവസാനം ഞാന്‍ പുറത്തു പോകേണ്ട അവസ്ഥയില്‍ എത്തി. പോകുന്ന സമയം എന്റെ സഹോദരി വന്നു എന്റെ കൈപിടിച്ചു പറഞ്ഞു, ഇതാണ് സത്യം അത് കൊണ്ട് എനിക്കും ഇസ്ലാമിലേക്ക് വരണം എന്നെയും കൂടെകൂട്ടുക എന്ന്.
അങ്ങനെ ഞങ്ങള്‍ 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്ലാമിനെ തേടിയെത്തി.





അധാര്‍മ്മികത ഹൈന്ദവ മതത്തില്‍





മദ്യപാനം
മനുസ്മൃതി ചാപ്റ്റര്‍ 9 സൂക്തം 235 മദ്യപാനത്തെ വിലക്കിയിരിക്കുന്നു. പുരോഹിത ഘാതകര്‍, മദ്യപാനി, കള്ളന്‍, ഗുരുവിന്റെ മണിയറയില്‍ ബലാല്‍ക്കാരം നടത്തുന്നവന്‍ എന്നീ നാലു വിഭാഗക്കാര്‍ വന്‍ പാപികളാണ്. അതേ ചാപ്റ്ററില്‍ സൂക്തം 238 ല്‍ ഇവര്‍ക്കുള്ള ശിക്ഷയും പ്രതിപാദിക്കുന്നുണ്ട്. മദ്യപാനിയുടെ കൂടെ ഭക്ഷണം കഴിക്കരുതെന്നും, അവര്‍ക്ക് വേണ്ടി യജ്ഞം നടത്തരുതെന്നും, അവര്‍ക്ക് വേണ്ടി ആരും സംസാരിക്കരുതെന്നും, അവരെ ആരും വിവാഹം കഴിക്കരുതെന്നും അങ്ങനെ അവര്‍ അലഞ്ഞ് തിരിഞ്ഞ് നടക്കണമെന്നുമാണ് ആ ശിക്ഷ. ഇസ് ലാമില്‍ പോലും മദ്യാപാനിക്ക് ഇത്തരത്തിലുള്ള ശിക്ഷ വിധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മദ്യപാനി അരിയില്‍ നിന്നും വിസര്‍ജ്ജിക്കുന്ന വൃത്തിഹീനമായ മാലിന്യമാണ് എന്നും പാപം കളങ്കമാകുന്നുവെന്നും കാണാം മനുസ്മൃതി  ചാപ്റ്റര്‍ 11 സൂക്തം 94 കാണാം. കൂടാതെ മനുസ്മൃതി ചാപ്റ്റര്‍ 9 സൂക്തം 225, മനുസ്മൃതി ചാപ്റ്റര്‍ 7 സൂക്തം 47, മനുസ്മൃതി ചാപ്റ്റര്‍ 7 സൂക്തം 50, ഋഗ്വേധം ബുക്ക്. 8 ഖണ്ഡം 2 സൂക്തം 12, ഋഗ്വേധം ബുക്ക്. 8 ഖണ്ഡം 21 സൂക്തം 14 എന്നീ ഭാഗങ്ങളിലെല്ലാം മദ്യപാനത്തെ നിഷിധമാക്കപ്പെട്ടതായി നമുക്ക് കാണാം.
ചൂതാട്ടം
ചൂതാട്ടക്കാരന്‍ പറയുന്നതായി ഋഗ്വേധം ബുക്ക്. 10 ഖണ്ഡം 34 സൂക്തം 3 ല്‍ കാണാം. അവന്റെ പത്‌നി അവനില്‍ നിന്നകന്നു. അവന്റെ അമ്മ അവനെ വെറുത്തു. ഈ ദൗര്‍ഭാഗ്യവാന് ആരും ആശ്വാസമില്ല എന്ന് വിലപിക്കുന്നു. അല്‍പ വചനങ്ങള്‍ക്ക് ശേഷം സൂക്തം 13 ല്‍ പറയുന്നു. പകിട കളിക്കരുത്, അതിനേക്കാള്‍ നല്ലത് ഭൂമിയില്‍ കൃഷി ചെയ്തുള്ള സമ്പാദ്യത്തില്‍ നിങ്ങള്‍ തൃപ്തിയടയലാണ്. മനുസ്മൃതിയും ചൂതാട്ടത്തെ വിലക്കുന്നു. മനുസ്മൃതി ചാപ്റ്റര്‍ 7 സൂക്തം 50

ഭാവി പ്രവചനം
മനുസ്മൃതി ചാപ്റ്റര്‍ 9 സൂക്തം 258-262 ല്‍ നല്ല കാര്യങ്ങള്‍ പറഞ്ഞ് ജീവിത മാര്‍ഗ്ഗം തേടുന്നയാള്‍, ജോത്സ്യന്‍.  ഇവര്‍ ചെയ്ത കുറ്റത്തിന്റെ തോതനുസരിച്ച് രാജാവ് ശിക്ഷിക്കണമെന്ന് പറയുന്നതായി കാണാം.

കൈക്കൂലി


കൈകൂലിയില്‍ പങ്കാളിയാകുന്നവന്‍, വഞ്ചകന്‍, അപരാധി ഇവരുടെ കുറ്റത്തിന്റെ തോതനുസരിച്ച് രാജാവ് ശിക്ഷ നല്‍കണം എന്ന് മനുസ്മൃതി ചാപ്റ്റര്‍ 9 സൂക്തം 258 ല്‍ കാണാം.

പന്നിമാംസം
മനുസ്മൃതി ചാപ്റ്റര്‍ 5 സൂക്തം 19 അറിഞ്ഞ് കൊണ്ട് ഒരു ബ്രഹ്മണന്‍ കൂണോ, പന്നിമാംസമോ, വെള്ളുള്ളിയോ, പൂവന്‍കോഴിയേയോ, വലിയ ഉള്ളിയോ ഭക്ഷിച്ചാല്‍ അവന്‍ അധഃപതിക്കും. വിഷ്ണുസൂത്ര ചാപ്റ്റര്‍ 5 സൂക്തം 49 ല്‍ പന്നിമാംസ വില്‍പനക്കാരനെ ശിക്ഷിക്കേണ്ട രീതി പറയുന്നു. പന്നിമാംസ വില്‍പനക്കാരനെ കൈകാലുകള്‍ വിപരീതമായി ഛേദിക്കണം.



മരണാനന്തര ജീവിതം ഹൈന്ദവ മതത്തില്‍



സാധാരണക്കാരായ ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് പുനര്‍ജ്ജന്മങ്ങളുടെ ചക്രത്തിലാണ് അതായത് ജനനം, മരണം, വീണ്ടും ജനനം, വീണ്ടും മരണം എന്നുള്ളത്. സംസാര എന്നാണ് ഇതറിയപ്പെടുന്നത്. പുനരവതാരം, ദേഹാന്തരപ്രാപ്തി എന്നെല്ലാം ഇത് വിളിക്കപ്പെടുന്നു. ഈ തത്വശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തിന് കാരണമായത് ദൈവത്തിന് എങ്ങിനെ മനുഷ്യരോട് അനീതി കാണിക്കാന്‍ കഴിയും എന്ന് പണ്ഡിതന്മാര്‍ക്ക് ന്യായീകരിക്കാന്‍ കഴിയാത്തതിനാലായിരുന്നു. ചിലര്‍ സമ്പന്നര്‍, ചിലര്‍ പാവങ്ങള്‍, ചിലര്‍ ആരോഗ്യവാന്മാര്‍, ചിലര്‍ രോഗികള്‍ ..... ഇതിനെ ന്യായീകരിക്കാനും കാരണം കണ്ടെത്താനുമായിരുന്ന സംസാര എന്ന തത്വശാസ്ത്രത്തിന്റെ രൂപീകരണം. ഭഗവത് ഗീത ചാപ്റ്റര്‍ 2, സൂക്തം 22, ബ്രഹ്ദാരായനക ഉപനിഷത്ത് ഭാഗം 4, ചാപ്റ്റര്‍ 4 സൂക്തം 3 എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കാം സംസാരയെ പണ്ഡിതന്മാര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. എങ്കില്‍ പോലും മോക്ഷത്തില്‍ അവര്‍ വിശ്വസിക്കുന്നു. പക്ഷേ വേദങ്ങളില്‍ എവിടെയും ഇപ്രകാരത്തിലുള്ള സംസാരത്തെ കാണാന്‍ സാധിക്കില്ല. പുനര്‍ജന്മത്തെയാണ് കാണാന്‍ സാധിക്കുക. പുനര്‍ എന്നാല്‍ അടുത്ത അല്ലെങ്കില്‍ വീണ്ടും എന്നാണ്. ജന്മ് എന്നാല്‍ ജനനം - പുനര്‍ ജീവിതം, മരണാനന്തര ജീവിതം എന്നര്‍ത്ഥം  ഋഗ്വേദം ബുക്ക് നമ്പര്‍ 10, ഖണ്ഡം 16 സൂക്തം 4-5 ല്‍ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രതിപാദ്യമുണ്ട്. കൂടാതെ സ്വര്‍ഗ്ഗത്തെ പറ്റിയും വേദങ്ങളില്‍ പരാമര്‍ശിക്കുന്നു. അഥര്‍വ്വവേദം ബുക്ക് നമ്പര്‍ 2, ഖണ്ഡം 34, സൂക്തം 5, അഥര്‍വ്വവേദം  ബുക്ക് നമ്പര്‍ 4  ഖണ്ഡം 34 സൂക്തം 6, അഥര്‍വ്വവേദം ബുക്ക് നമ്പര്‍ 6 ഖണ്ഡം 122 സൂക്തം 3, ഋഗേധം ബുക്ക് 10 ഖണ്ഡം 95 സൂക്തം 18.
തീ കൊണ്ടുള്ള ശിക്ഷയായ നരകത്തെ പറ്റിയും ഋഗേധം പറയുന്നു. ബുക്ക് 4 ഖണ്ഡം 5 സൂക്തം 4 സ്വര്‍ഗ്ഗ നരക ആശയങ്ങളുണ്ടായിരിക്കുമ്പോള്‍ മരണാനന്തരം ഒരാള്‍ക്ക് ശിക്ഷയോ രക്ഷയോ ലഭിക്കുമെന്നത് തീര്‍ച്ചയാണ്. പിന്നെ ഈ  ലോകത്തേക്ക് അയാള്‍ വരുന്നതിന് എന്ത് സാധുതയാണുള്ളത്.




ബൈബിളിലെ അബദ്ധങ്ങള്‍




ചരിത്രകാരന്മാരുടെ വചനങ്ങളും എണ്ണമറ്റ ശാസ്ത്രാബദ്ധങ്ങളും അശ്ലീലതയും ബൈബിലുണ്ട്. ആധുനിക ശാസ്ത്രത്തെ കുറിച്ചുള്ള ബൈബളിന്റെ വിവരണം.
ജോതിശാസ്ത്രം
പ്രപഞ്ച സൃഷ്ടിപ്പിനെപറ്റി ബൈബിള്‍ ഉല്‍പത്തി പുസ്തകം ഒന്നാം അധ്യായത്തില്‍ 3-5 ല്‍ (പ്രകാശം ആദ്യദിനത്തില്‍ സൃഷ്ടിക്കപ്പെട്ടു.) ഉല്‍പത്തി 1 -ാം അധ്യായത്തില്‍ 14-19 (നക്ഷത്രങ്ങള്‍, സൂര്യന്‍ തുടങ്ങിയവ നാലാം ദിവസത്തില്‍ സൃഷ്ടിക്കപ്പെട്ടത്) പ്രകാശത്തിന്റെ ഉറവിടങ്ങളായ സൂര്യനും നക്ഷത്രങ്ങളും നാലാം ദിനത്തിലാണെങ്കില്‍ പ്രകാശം എങ്ങനെ ഒന്നാം ദിനത്തില്‍ സൃഷ്ടിക്കപ്പെട്ടു. - അബദ്ധം - അശാസ്ത്രീയം

ഉല്‍പത്തി ഒന്നാം അധ്യായത്തില്‍ 9-13 ( ഭൂമി മൂന്നാമത്തെ ദിവസമാണ് സൃഷ്ടിക്കപ്പെട്ടത് ) ഭൂമിയുടെ കറക്കത്തെ ആശ്രിയച്ചാണല്ലോ രാവും പകലും രൂപം കൊള്ളുന്നത്. ഭൂമിയില്ലാതെ എങ്ങിനെ രാപ്പകലുകള്‍ ഉണ്ടാകും,  - അബദ്ധം - അശാസ്ത്രീയം

ഉല്‍പത്തി ഒന്നാം അധ്യായം 11-13 ( ചെടികള്‍ , സസ്യലദാതികള്‍, മരങ്ങള്‍ എന്നവയെല്ലാം സൃഷ്ടിക്കപ്പെട്ടത് മൂന്നാമത്തെ ദിവസമാണ്) ഉല്‍പത്തി 1 -ാം അധ്യായത്തില്‍ 14-19 (നക്ഷത്രങ്ങള്‍, സൂര്യന്‍ തുടങ്ങിയവ നാലാം ദിവസത്തില്‍ സൃഷ്ടിക്കപ്പെട്ടത്) സൂര്യപ്രകാശമില്ലാതെ എങ്ങിനെയാണ് പച്ചക്കറികളുണ്ടാവുക. സൂര്യപ്രകാശമില്ലാതെ എങ്ങിനെ അവ അതിജീവിക്കും.   - അബദ്ധം - അശാസ്ത്രീയം

ഉല്‍പത്തി ഒന്നാം അധ്യായത്തില്‍ 16 (ദൈവം രണ്ട് വലിയ പ്രകാശത്തെ സൃഷ്ടിച്ചെന്ന്, വലിയ പ്രകാശം സൂര്യന്‍ പകലിനെ ഭരിക്കുന്നു. കുറഞ്ഞ പ്രകാശമുള്ള ചന്ദ്രന്‍ രാവിനെയും ഭരിക്കുന്നു. ) ഹിബ്രു പരിഭാഷയാണെങ്കില്‍ ഇത് വിളിക്കെന്നാണ് സൂചിപ്പിക്കുന്നത്. സൂര്യനും ചന്ദ്രനും സ്വയം പ്രകാശമുണ്ടെന്ന് ഈ വാദം ശാസ്ത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമാണ്  - അബദ്ധം - അശാസ്ത്രീയം


ഭൂമിയെപറ്റി - ലോകാവസാനത്തെപറ്റിയുള്ള കാഴ്ചപ്പാടില്‍ ലോകം നശിക്കും അല്ലെങ്കില്‍ ലോകം നിലനില്‍ക്കും ഈ രണ്ടു വാദങ്ങളും വ്യക്തതയില്ലാതെ ഒരുപോലെ ബൈബിളില്‍ വന്നിട്ടുണ്ട്.  എബ്രായര്‍ പുസ്തകം ഒന്നാം അധ്യായത്തില്‍ 10,12 ലും സങ്കീര്‍ത്തനങ്ങള്‍ 102 ല്‍ 25,26 ലും സര്‍വ്വ ശക്തനായ ദൈവം ആകാശഭൂമികള്‍ സൃഷ്ടിച്ചു, അവ നശിക്കും എന്നു കാണാം. ഇതിന് നേര്‍ വിരുദ്ധമായി സഭാപ്രഭാഷകന്‍ ഒന്നാം അധ്യായത്തില്‍ 4 ലും സങ്കീര്‍ത്തനപുസ്തകത്തില്‍ 78 അധ്യായത്തില്‍ 69 ലും പറയുന്നത് ഭൂമി എല്ലാകാലവും നിലനില്‍ക്കും എന്നാണ്.  - അബദ്ധം - അശാസ്ത്രീയം

ആകാശത്തെ പറ്റി - ആകാശത്തിന്റെ തൂണുകള്‍ വിറക്കുന്നു (ഇയ്യോബ് 26-11) കൂടാതെ ശാമുവേല്‍ 2-8, ഇയ്യോബ് 9-6,  സങ്കീര്‍ത്തനങ്ങള്‍ 75-3 ഭൂമിക്കും തൂണുകളുണ്ടെന്ന് പറയുന്നു.  - അബദ്ധം - അശാസ്ത്രീയം

ആഹാര പോഷണ മേഖലയില്‍ - ബൈബിള്‍ പറയുന്നു. വിത്തുള്ള എല്ലായിനം ചെടികളും ഫളം കായ്ക്കുന്ന എല്ലായിനം വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്ക് തന്നിരിക്കുന്നു. അവ നിങ്ങള്‍ക്ക് ഭക്ഷണമായിരിക്കും.  (ഉല്‍പത്തി 1-29) ഇത്തരത്തിലുള്ള ചെടികളിലും വൃക്ഷങ്ങളിലും ധാരാളം വിഷച്ചെടികളുണ്ടെന്ന് ഇന്നത്തെ ലോകത്ത് കണ്ടെത്തിയിട്ടുണ്ട്, പലതിലെയും ആല്‍ക്കലോയ്ഡ്, പോളിയാണ്ടര്‍, ബകായിപോയിഡ് എന്നിവ ഭക്ഷിച്ചാല്‍ ദഹിച്ചിലെങ്കില്‍ മരിക്കാന്‍ വരെ സാധ്യതയുണ്ടെന്ന് ആരോഗ്യശാസ്ത്രം പറയുന്നു. പ്രപഞ്ച സൃഷ്ടാവിന് ഈ ചെടികളില്‍ നിന്ന് ഭക്ഷിച്ചാല്‍ മരിക്കുമെന്ന് അറിയാതിരിക്കുമോ.. - അബദ്ധം - അശാസ്ത്രീയം

വൈദ്യശാസ്ത്ര മേഖലയില്‍ - പ്ലേഗില്‍ നിന്നും, കുഷ്ഠരോഗത്തില്‍ നിന്നും വീട് ശുദ്ധീകരിക്കാനുള്‌ലതായി ഒരു അസാധാരണ രീതി ബൈബിളില്‍ പറയുന്നു.  രണ്ടുപക്ഷികളെ എടുക്കുക, ഒന്നിനെ കൊല്ലുക, മര കഷണമെടുക്കുക, ജീവനുള്ള പക്ഷിയെ ഒഴുകുന്ന വെള്ളത്തില്‍ മുക്കുക. അത് വീട്ടില്‍ തളിക്കുക.  (ലേവ്യര്‍ 14 ല്‍ 49 മുതല്‍ 53 വരെ) - അബദ്ധം - അശാസ്ത്രീയം

ജന്തുശാസ്ത്ര മേഖലയില്‍ - മുയല്‍ അയവിറക്കുന്ന ജീവിയാണ് (ലേവ്യര്‍ 11.6)
സര്‍പ്പം പൊടി തിന്നുന്നു (ഉല്‍പത്തി 3.41), (യെശയ്യ 65.25) ഏത് ജന്തുശാസത്ര ഗ്രന്ഥത്തിലും ഇത്തരത്തിലുള്ള ഒരു വിവരം രേഖപ്പെടുത്തപ്പെട്ടിട്ടില്ല !
നാല് കാലുള്ള പക്ഷികള്‍ മ്ലേച്ചമാണെന്ന് (ലേവ്യര്‍ 11.20) ലോകത്ത് ഇന്നുവരെ ഇത്തരത്തിലുള്ള ഒരു പക്ഷിയെ കണ്ടെത്തിയിട്ടില്ല !

വ്യഭിചാരിണിയെ തിരിച്ചറിയാനുള്ള മാര്‍ഗം - പുരോഹിതന്‍ യാനപാത്രത്തില്‍ വുശുദ്ധ ജലം കൊണ്ടുവരും, തറയില്‍ നിന്നും പൊടി വാരി പാത്രത്തില്‍ ഇടണം., അത് കയ്പ്പ് വെള്ളമായിരിക്കണം. അതില്‍ ശാപവചനങ്ങള്‍ ഉച്ചരിച്ച ശേഷം ആരോപിതയായ സ്ത്രീക്ക് നല്‍കുക. സ്ത്രീ വ്യഭിചരിച്ചിട്ടുണ്ടെങ്കില്‍ അവള്‍ അത് കുടിച്ചാല്‍ ശാപം അവളുടെ ശരീരത്തില്‍ പ്രവേശിക്കും. ഉദരം വീര്‍ക്കുകയും തുട ക്ഷയിക്കുകയുമുണ്ടാകും, ജനങ്ങളുടെ ഇടയില്‍ അവള്‍ ശപിക്കപ്പെട്ടവളായി തീരും. സ്ത്രീ വ്യഭിചരിച്ചിട്ടില്ലെങ്കില്‍ അവള്‍ ശുദ്ധയായിരിക്കുകയും അവള്‍ക്ക് സന്താനമുണ്ടാവുകയും ചെയ്യും.  (സംഖ്യാപുസ്തകം  5 ല്‍ 11 മുതല്‍ 31 വരെ ) ഇത് എത്രമാത്രം പ്രയോജനപ്പെടുത്തുന്ന നീതിന്യായ വ്യവസ്ഥയാണ് ഇന്ന് ക്രൈസ്തവ ലോകത്തുള്ളത് - അബദ്ധം - അശാസ്ത്രീയം

യഥാര്‍ത്ഥ വിശ്വാസിയെ അറിയാനുള്ള മാര്‍ഗം - വിശ്വാസിക്കുന്നവരോട് കൂടെ അടയാളങ്ങള്‍ കാണപ്പെടും. അവര്‍ എന്റെ നാമത്തില്‍ പിശാച്ചുക്കളെ ഒഴിപ്പിക്കും, അവര്‍ അന്യഭാഷ സംസാരിക്കും, സര്‍പ്പങ്ങളെ കയ്യിലെടുക്കും, മരണകരമായത് കുടിച്ചാല്‍ അവര്‍ക്ക്് ദോഷം ഭവിക്കില്ല. അവര്‍ രോഗികളുടെ മേല്‍ കൈവെച്ചാല്‍ രോഗികള്‍ സുഖം പ്രാപിക്കും (മാര്‍ക്കോസ്  16 - 17,18) സത്യവാനെ കണ്ടെത്താനുള്ള ഈ രീതി പക്ഷേ ഇതുവരെ ഒരു വിശ്വാസിയും അവലംബിച്ചിട്ടില്ല എന്നതാണ് പരിഹാസ്യമാകുന്നത് - അബദ്ധം - അശാസ്ത്രീയം



ഗണിതപരമായ വൈരുദ്ധ്യങ്ങള്‍
 ആയിരക്കണക്കിന് ഗണിത വൈരുദ്ധ്യങ്ങളാണ് ബൈബിളിലുള്ളത്. ചിലത് മാത്രം
ബാബിലോണിയയില്‍ നിന്ന് ഇസ്രയേല്‍ ജനതയെ നെബുക്കദ് നസര്‍ ബന്ധനത്തില്‍ നിന്നും മോചനം നല്‍കിയ പശ്ചാത്തലത്തില്‍ ആളുകളുടെ പേരും എണ്ണവുമുള്ള പട്ടിക നല്‍കിയിരിക്കുന്നിടത്ത്  (എസ്രാ 2 ല്‍ 1 മുതല്‍ 63 വരെയും  നെഹ്മ്യ 7 ല്‍ 7 മുതല്‍ 65 വരെയുമുള്ള ഭാഗത്ത്)  അറുപതോളം വചനങ്ങളില്‍ പതിനെട്ടിലധികം വൈരുദ്ധ്യങ്ങള്‍ 200 ഗായികാ ഗായകന്മാരുണ്ടായിരുന്നെന്ന് എസ്രാ 2-65 245 ഗായികാ ഗായകന്മാരാണെന്ന് നെഹ്മ്യ 7-67
2 രാജാക്കന്മാര്‍ 24 ല്‍ 8 പറയുന്നു. യോഹേയാക്കീസിന് ഭരണം നടത്തുമ്പോള്‍ 18 വയസ്സായിരുന്നു. അദ്ദേഹം ജറൂസലം 3 മാസം അദ്ദേഹം ഭരിച്ചു.
ദിനവൃത്താന്തം 36.9 ല്‍ യെഹേയാക്കീസിന് 8 വയസ്സായിരുന്നു. അദ്ദേഹം 3 മാസവും 10 ദിവസവും ഭരിച്ചു.
1 രാജാക്കന്മാര്‍ 7.26 ല്‍ പറയുന്നു. സോളമാന്റെ കൊട്ടാരത്തില്‍, അദ്ദേഹത്തിന്റെ കടലില്‍ 2000 ബത്ത് വെള്ളം കൊള്ളും. 2 ദിനവൃത്താന്തം 4.5 ല്‍ പറയുന്നു. 3000 ബത്ത് വെള്ളം കൊള്ളും.

1 രാജാക്കന്മാര്‍ 15.13 ല്‍ പറയുന്നു. ആശായുടെ വാഴ്ചയുടെ 26-ാം വത്സരം ബാശ മരിച്ചു.
2 ദിന വൃത്താന്തം 16.1 ല്‍ പറയുന്നു. ആശായുടെ വാഴ്ചയുടെ 36-ാം വത്സരത്തില്‍ ബാശ യഹൂദ അധീനപ്പെടുത്തി. (തന്റെ മരണത്തിന് 10 വര്‍ഷങ്ങള്‍ക്ക് ശേഷം ബാശ എങ്ങിനെ അധിനിവേശം നടത്തി !)

പൂര്‍ത്തീകരിക്കപ്പെടാതെ തെറ്റിപ്പോയ ബൈബിള്‍ പ്രവചനങ്ങള്‍
നെബ്ക്കദനസര്‍ ടൈര്‍ നശിപ്പിക്കുമെന്ന് (എസക്കിയേല്‍ 26 ല്‍ പറയുന്നു.) അലക്‌സാണ്ടറാണ് ടൈര്‍ നശിപ്പിച്ചത്. ദൈവം കയീനോട് പറഞ്ഞു. നീ പുറന്തള്ളപ്പെട്ടിരിക്കുന്നു. നീ അലഞ്ഞ് നടക്കും (ഉല്‍പത്തി 4.12)  അതേ ഉല്‍പത്തിയില്‍ ഏതാനും വചനങ്ങള്‍ക്ക് ശേഷം 17 ല്‍ പറയുന്നു. കയീന്‍ ഒരു നഗരം പണിതു. യെഹോയാക്കീന് ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കാന്‍ കഴിയില്ല (യിരമ്യ 36.30). യോഹാക്കീന്‍ ഭരണം നടത്തിയെന്ന് (2 രാജാക്കന്മാര്‍24.6)
കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവനെ ഇമ്മാനുവേല്‍ എന്ന് വിളിക്കും. (യെശയ്യാ 7.14) ക്രിസത്യാനികള്‍ ഇത് യേശുവിനെ കുറിച്ചാണെന്ന് പറയുന്നു.  എന്നാല്‍ അംല എന്ന പ്രയോഗമാണ് ഇവിടെ ഹിബ്രുവില്‍ കാണാന്‍ സാധിക്കുക. അംല എന്നു പറഞ്ഞാല്‍ കന്യകയെന്നല്ല യുവതിയെന്നാണ് അര്‍ത്ഥം കന്യകക്ക് ഹിബ്രുവില്‍ ബൈതുല എന്നാണ് പറയുക. ഇനി വാദത്തിന് സമ്മതിച്ചാല്‍ പോലും യേശുവിനെ ബൈബിളിലെവിടെയും ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെട്ടിട്ടില്ല.


യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...