Wednesday, March 21, 2018

ക്രസ്തുമതം :.കല്യാണവിരുന്നും വീഞ്ഞുസല്‍ക്കാരവും


കല്യാണവിരുന്നും വീഞ്ഞുസല്‍ക്കാരവും● ജുനൈദ് ഖലീല്‍ സഖാഫി

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

യേശു ചെയ്ത ഒന്നാമത്തെ അത്ഭുത സംഭവമായി ബൈബിള്‍ പഠിപ്പിക്കുന്നത് കാനാവിലെ കല്യാണവിരുന്നില്‍വെച്ച് ആറു കല്‍ഭരണികളിലെ വെള്ളം വീഞ്ഞാക്കി മാറ്റിയ സംഭവമാണ്. യോഹന്നാന്‍ വിശദീകരിക്കുന്നതിങ്ങനെ: യേശു അവരോടു ഈ കല്‍പാത്രങ്ങളില്‍ വെള്ളം നിറെപ്പിന്‍ എന്നു പറഞ്ഞു. അവര്‍ വക്കോളവും നിറച്ചു.ഇപ്പോള്‍ കോരിവിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ കൊടുത്തു. വീഞ്ഞായിതീര്‍ന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു; എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരിപിടിച്ചശേഷം എളപ്പമായതും കൊടുക്കുമാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്ന് അവനോട് പറഞ്ഞു. (2:7-10)

ജൂതരുടെ പതിവു രീതിയനുസരിച്ച് വിതരണം ചെയ്യുന്ന വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍, അമ്മ മറിയത്തിന്റെ നിര്‍ദേശപ്രകാരമാണ് യേശു ഇത് ചെയ്തത്. ബൈബിളില്‍ തന്നെ പലയിടങ്ങളില്‍ ലഹരിയുപയോഗത്തെ തിന്മയായി പരിചയപ്പെടുത്തുമ്പോള്‍ യേശുതന്നെ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് അനുചിതമാണെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ യേശുവില്‍ ഒരു അത്ഭുതം കെട്ടിയേല്‍പിക്കുന്നതിനുവേണ്ടി ഈ സംഭവം യോഹന്നാന്‍ നിര്‍മിച്ചെടുത്തതോ അല്ലെങ്കില്‍ അബദ്ധവശാല്‍ ബൈബിളില്‍ കയറിപ്പറ്റിയതോ ആവാനേ സാധ്യതയുള്ളൂ. ഈ കഥ ബൈബിളിന്റെ അപ്രമാദിത്വത്തെ തന്നെയും പ്രതിസന്ധിയിലാക്കുന്നതിനാല്‍ ഇതു സംബന്ധമായി ക്രൈസ്തവ പ്രചാരകര്‍ നടത്തുന്ന ന്യായവാദങ്ങള്‍ പരിശോധിക്കാം.വീഞ്ഞ് രണ്ടു തരമുണ്ട്. മദ്യമായതും അല്ലാത്തതും. യേശു നിര്‍മിച്ചത് ലഹരിയുണ്ടാക്കാത്ത തനി ശീതളപാനീയമായിരുന്നുവെന്നാണ് പ്രധാന ന്യായീകരണം. യേശു ലഹരിയുള്ള വീഞ്ഞാണ് ഉണ്ടാക്കിയത് എന്ന അഭിപ്രായം നിരാകരിക്കേണ്ടതാണെന്നതിനുള്ള കാരണങ്ങള്‍ സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദ പുസ്തകത്തില്‍ പറയുന്നുണ്ട്. അതിങ്ങനെയാണ്:

(1) ഈ അടയാളത്തിന്റെ പ്രാഥമിക ലക്ഷ്യം ‘അവന്റെ മഹത്വം വെളിപ്പെടുത്തുക (യോഹ 2:11) എന്നതായിരുന്നു. ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു രക്ഷിക്കുവാന്‍ (2:11 മത്താ. 1:21) ഭൂമിയില്‍ വന്ന യേശു, ദൈവത്തിന്റെ നീതിമാനും പരിശുദ്ധനുമായ പുത്രന്‍ ആകുന്നു എന്നു അവര്‍ വിശ്വസിക്കണം. പിതാവായ ദൈവത്തിന്റെ ഏകജാതനായ പുത്രന്‍ എന്നു തെളിയിക്കുവാന്‍ ക്രിസ്തു (യോഹ. 1:4) ഒരു മദ്യപ സംഘത്തിനു ലഹരിവീഞ്ഞു അത്ഭുതകരമായി ഉണ്ടാക്കിക്കൊടുത്തു എന്നു പറയുന്നത് തന്നെ അവനോടുള്ള ബഹുമാനമില്ലായ്മ നിമിത്തമാണ്. ദൈവം വര്‍ഷംപ്രതി തന്റെ പ്രകൃതി ക്രമത്തില്‍ ഉളവാക്കുന്ന സ്വാഭാവിക മുന്തിരിച്ചാറു തന്നെയാണ്; പ്രകൃത്യതീതമായി അവന്‍ ഉണ്ടാക്കിയത് എന്നു അംഗീകരിക്കുന്നതാണ് ദൈവത്തിന്റെ മഹത്വത്തിനും ക്രിസ്തുവിന്റെ മഹത്വത്തിനും അനുയോജ്യമായിട്ടുള്ളത്. ഈ അടയാളം പ്രകൃതിലോകത്തിന്മേല്‍ ക്രിസ്തുവിനുള്ള പരമാധികാരത്തെ ചൂണ്ടിക്കാണിക്കുന്നു. പാപികളായ മനുഷ്യരെ ആത്മീയമായി ദൈവമക്കളാക്കിത്തീര്‍ക്കുവാനുള്ള ക്രിസ്തുവിന്റെ ശക്തിയുടെ ചിഹ്നമായും ഇതിനെ വീക്ഷിക്കാം. (യോഹ. 2:3, 3:1-15) (സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദപുസ്തകം പേജ്. 1575)

ഇത് ക്രൈസ്തവരുടെ വിശ്വാസപ്രകാരം ഏറെക്കുറെ ശരിയാവാം. പക്ഷേ, ഈ ബോധം ബൈബിളെഴുതിയ യോഹന്നാനുണ്ടായില്ലെന്നതാണ് പ്രശ്‌നം. വീഞ്ഞു രണ്ടുതരമുണ്ടെന്നും സന്ദര്‍ഭാനുസരണമാണ് അതിന്റെ ഗുണവും സ്വഭാവവും നിര്‍ണയിക്കേണ്ടതെന്നും സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം തന്നെ പറയുന്നുണ്ട്. ‘വീഞ്ഞിന്റെ ഗുണം അഥവാ സ്വഭാവം, സന്ദര്‍ഭാനുസരണമായും സാദ്ധ്യതാനുസരണമായും തീരുമാനിക്കേണ്ടതാണ്. (സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം. പേജ്. 1573)നമുക്ക് സന്ദര്‍ഭവും സാധ്യതയും പരിശോധിക്കാം. യോഹന്നാന്‍ 2:10-ല്‍ ഇപ്രകാരം വായിക്കാം: ‘എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരിപിടിച്ച ശേഷം ഇളപ്പവായതും കൊടുക്കാറുണ്ട്’. യോഹന്നാന്‍ രേഖപ്പെടുത്തിയ ലഹരിപിടിച്ച ശേഷം എന്ന വചനത്തിന്റെ സന്ദര്‍ഭവും സാധ്യതയും പരിഗണിച്ചാല്‍ യേശു ലഹരിയുള്ള വീഞ്ഞ് അഥവാ മദ്യമാണ് കാനായിലെ കല്യാണ വിരുന്നില്‍ നിര്‍മിച്ചതെന്ന് പകല്‍പോലെ വ്യക്തം.

‘ലഹരി പിടിച്ച ശേഷം’ എന്ന വചനം ക്രൈസ്തവരെ ഉറക്കം കെടുത്തുന്നതാണ്. ഇതു പരിഹരിക്കാന്‍ വേണ്ടി അവര്‍ ആ പദപ്രയോഗത്തെയും ന്യായീകരിക്കുന്നത് നോക്കൂ: ലഹരി പിടിച്ച ശേഷം, മെഥുസ്‌കൊ എന്ന് ഇവിടെ ഉപയോഗിച്ചിട്ടുള്ള ഗ്രീക്കു പദത്തിനു (1) ലഹരി പിടിക്കുക (2) നിറയുക, തൃപ്തരാവുക എന്നിങ്ങനെ രണ്ടു അര്‍ത്ഥമുണ്ട്. 2:10ലെ ലഹരിപിടിച്ച ശേഷം എന്നത് രണ്ടാമത്തെ അര്‍ത്ഥത്തിലാണു നാം സ്വീകരിക്കേണ്ടത്. (1) ഈ കല്യാണത്തില്‍ ലഹരിയുള്ള വീഞ്ഞ് കുടിച്ചു എന്ന അര്‍ത്ഥത്തില്‍ ഇത് വ്യാഖ്യാനിക്കുവാന്‍ പാടില്ല.

വിരുന്നു വാഴി അവരുടെ നാട്ടുനടപ്പാണ് പ്രസ്താവിച്ചത്. എന്തു പാനീയം കൊടുക്കുന്നു എന്നു കാണിക്കാതെ ഒരു പൊതുതത്വം വിരുന്നുവാഴി പ്രസ്താവിച്ചു എന്നേയുള്ളൂ. (2) യേശു ഒരു മദ്യവിരുന്നില്‍ പങ്കെടുത്തു എന്നോ അതിനുവേണ്ടി വീഞ്ഞു നില്‍കി എന്നോ യാതൊരു ധാരണയും ഉണ്ടാകാന്‍ പാടില്ല. (സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം പേജ്. 1573, 1576) ന്യായീകരണം കേട്ടാല്‍ ആരും മൂക്കത്ത് കൈ തന്നെ വെച്ചുപോകും. കാരണം ഗ്രീക്ക് പദമായ മെഥുസ്‌കൊ എന്നതിന് രണ്ടര്‍ത്ഥമുണ്ടെന്നാണ് പറഞ്ഞത്.

1) ലഹരി പിടിക്കുക.

2) നിറയുക, തൃപ്തരാകുക.

സത്യവേദ പുസ്തകത്തില്‍ ഈ പദത്തെ ലഹരി പിടിച്ച ശേഷം എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. അതിന് നിറയുക തൃപ്തരാകുക എന്ന് അര്‍ത്ഥം വെച്ച് യേശുവിനെ, അതുവഴി ബൈബിളിനെ രക്ഷിക്കണമെന്ന് അപേക്ഷിക്കുകയാണിവിടെ. മറ്റൊരു സുവിശേഷകന്‍ ഈ പദത്തെ ന്യാ

യീകരിക്കാന്‍ ശ്രമിക്കുന്നത് നോക്കൂ: ലഹരിയെന്നത് മലയാള പരിഭാഷയുടെ തെറ്റാണ്. ഓശാന ബൈബിള്‍ പരിഭാഷ ഇപ്രകാരമാണ്. ‘എല്ലാവരും നല്ല വീഞ്ഞ് ആദ്യം വിളമ്പുന്നു. ആളുകള്‍ യഥേഷ്ടം കുടിച്ചതിനു ശേഷം വീര്യം കുറഞ്ഞത് വീണ്ടും.’ ലഹരി പിടിച്ചുയെന്നല്ല, ണലഹഹ ഉൃൗിസ നന്നായി യഥേഷ്ടം കുടിച്ചുയെന്നര്‍ത്ഥം. നമ്മുടെ കല്യാണ വീടുകളില്‍ പുളിശ്ശേരിയും മറ്റും ആദ്യം നല്ലത് വിളമ്പുന്നു. തികയാതെ വന്നാല്‍ വെള്ളം ചേര്‍ത്ത് വിളമ്പുന്നതുപോലെ. (ഞങ്ങളോടു ചോദിച്ച ചോദ്യങ്ങളും ഞങ്ങളുടെ ചോദ്യങ്ങളും – വര്‍ഗീസ് എം. സാമുവേല്‍  – പേജ്. 28) കല്യാണവിരുന്നിലെ ദുശ്ശകുനം നന്നാക്കിയെടുക്കാനുള്ള വെപ്രാളത്തില്‍ സാമുവേല്‍ ആദര്‍ശം തന്നെ മറന്ന് പോയിരിക്കുകയാണ്. കാര

ണം താന്‍ ഉള്‍കൊള്ളുന്ന പ്രൊട്ടസ്റ്റന്റ് സഭ അംഗീകരിക്കുന്ന സത്യവേദ പുസ്തകത്തിലെ പരിഭാഷ തെറ്റാണെന്നു തുറന്നു സമ്മതിക്കുകയാണിവിടെ. അതോടൊപ്പം പ്രൊട്ടസ്റ്റന്റ് കാര്‍ ദൈവികമല്ല എന്ന് വിശ്വസിക്കുന്ന അപ്പോക്രിഫ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളിച്ച, കത്തോലിക്ക സഭ പ്രസിദ്ധീകരിക്കുന്ന ഒശാന ബൈബിള്‍ പരിഭാഷയാണ് സത്യമെന്നും ഉറക്കെ പ്രഖ്യാപിക്കുകയാണ്.

‘ലഹരി പിടിക്കുക’ എന്നുതന്നെ ഈ പദത്തിന് അര്‍ത്ഥം പറഞ്ഞ ഏതാനും ബൈബിള്‍ മലയാള പതിപ്പുകള്‍ നമുക്ക് പരിശോധിക്കാം.

‘എല്ലാവരും ആദ്യം അല്പ വീഞ്ഞും ലഹരി പിടിച്ച ശേഷം ഇളപ്പമായതും കൊടുക്കാറുണ്ട്. (സത്യവേദപുസ്തകം)ഇപ്രകാരം തന്നെയാണ് മാത്യുവര്‍ഗീസിന്റെ വിശുദ്ധ സത്യവേദ പുസ്തകത്തിലും സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദ പുസ്തകത്തിലും ബിലീവേഴ്‌സ് ചര്‍ച്ച് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പുതിയ നിയമത്തിലും യഹോവ സാക്ഷികള്‍ പ്രസിദ്ധീകരിക്കുന്ന പുതിയ ലോക ഭാഷാന്തരം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലും കത്തോലിക്ക സഭ പ്രസിദ്ധീകരിക്കുന്ന കെ.സി.ബി.സി. ബൈബിളിലും രേഖപ്പെടുത്തിയിരിക്കുന്നത്.

സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദ പുസ്തകം യേശു ലഹരിയുള്ള മദ്യംതന്നെയാണ് ഉണ്ടാക്കിയതെന്ന് സമ്മതിക്കേണ്ടിവരുമെന്ന് പറയുന്ന ഭാഗം കൂടി വിലയിരുത്താം.

‘2:3 അവര്‍ക്കു വീഞ്ഞു ഇല്ല. ഇവിടെ നാം എടുത്തിരിക്കുന്ന നിലപാടില്‍ നിന്നു വ്യത്യസ്തമായി, ആ ഭവനത്തില്‍ കല്യാണത്തിനു കരുതിയിരുന്ന വീഞ്ഞും യേശു നല്‍കിയ വീഞ്ഞും ലഹരിയുള്ളതായും അത് ധാരാളം കുടിക്കുന്നതായും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ വാദഗതി സ്വീകരിച്ചാല്‍, (1) അതിഥികള്‍ ലഹരിപിടിച്ചിരുന്നു (2) ലഹരിയുള്ള വീഞ്ഞു തീര്‍ന്നുപോയതില്‍ ദുഃഖിച്ചുകൊണ്ട്, ലഹരിയുള്ള വീഞ്ഞു കൂടുതല്‍ നല്‍കുവാന്‍ മറിയ യേശുവിനോടു ആവശ്യപ്പെട്ടു. (3) അമ്മയുടെ ആഗ്രഹപ്രകാരം യേശു അങ്ങനെ ചെയ്തു. എല്ലാ അതിഥികളെയും ലഹരിപിടിപ്പിക്കുന്നതിനു കൂടുതല്‍ വീഞ്ഞു നല്‍കപ്പെട്ടു. (4) യേശു തന്റെ മഹത്വം വെളിപ്പെടുത്തിയ ആദ്യ അടയാളമായി ലഹരിയുള്ള വീഞ്ഞു നല്‍കി, ദൈവത്തിന്റെ നീതിമാനും വിശുദ്ധനുമായ പുത്രനായി തന്നെ വിശ്വസിക്കുവാന്‍ ജനത്തെ പ്രേരിപ്പിച്ചു. മേല്‍പ്പറഞ്ഞ വസ്തുതകള്‍ നാം കണക്കിലെടുക്കേണ്ടിവരും’ (സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം പേജ് 1573).

യേശു വെള്ളത്തെ ലഹരിയുള്ള വീഞ്ഞാക്കി. എന്നാല്‍ മദ്യം വിളമ്പല്‍ വേദ പുസ്തകാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായതുകൊണ്ട് ഈ അത്ഭുതം മറ്റു പ്രവാചകന്മാരാരും ചെയ്തില്ലെങ്കിലും തതുല്യമായ അത്ഭുതങ്ങള്‍ പഴയ നിയമ പ്രവാചകരും ചെയ്തിട്ടുണ്ട്.

– മോശ കയ്പുള്ള വെള്ളം മധുരമാക്കുന്നു. (പുറപ്പാട് 15:23-25)

– ഏലിശാ വെള്ളം ശുദ്ധമാക്കുന്നു. (2 രാജാ 2;19-22)

– ഏലീശാ വിഷം കലര്‍ന്ന പായസം ശുദ്ധമാക്കുന്നു. (2 രാജാക്കന്മാര്‍ – 4:38-41)

– ഏലീയാ വിധവയുടെ വീട്ടിലെ എണ്ണ വര്‍ധിപ്പിക്കുന്നു. (2 രാജാക്കന്മാര്‍ 4:2-6)

സത്യത്തില്‍, യശു മദ്യം നിര്‍മിച്ചിട്ടില്ല. അങ്ങനെ ജനങ്ങളെ ഉന്മത്തരാക്കിയിട്ടുമില്ല. മുമ്പു സൂചിപ്പിച്ചതുപോലെ വേദഗ്രന്ഥങ്ങള്‍ക്കും ധര്‍മദര്‍ശനങ്ങള്‍ക്കും വിരുദ്ധമായ ഈ സംഭവം ബൈബിളെഴുത്തുകാരുടെ വകയാണ്. കള്ളക്കണക്കെഴുത്തുകാരുടെ എഴുത്തുകോലുകള്‍ അതിനെ മലിനമാക്കിയിരുന്നുവെന്ന യിരമ്യയുടെ വാക്കുകള്‍ ഓര്‍മിക്കുക.

ത്രീവ്രവാദം സലഫിസം

ശിർക്കിൻ ബെള്ളം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മുജാഹിദായാലെന്താണ് കുഴപ്പം?
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
വർഷങ്ങൾക്ക് മുമ്പാണ് കോഴിക്കോട് ജില്ലയിൽ ഒരു സുന്നിയായ വൃദ്ധൻ മരിച്ചു .

മകൻ പക്കാ ഒഹാബി [ഇസ്ലാഹി പ്രവർത്തകൻ ]. പുളിക്കൽ പഠിക്കാനയച്ചതാണ്. സർവരേയും കാഫിറാക്കുന്ന ഒഹാബിയായാണ് [ഇസ്ലാഹി യായാണ്] മടങ്ങിയത്!. സലഫിസത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള എല്ലാ ശ്രമവും വിഫലമായി.

പിതാവ് തന്നെ മുസ്ലിമാണോ എന്നതിലായിരുന്നു മകൻ്റെ ആശങ്ക.

ആയിടക്ക് പിതാവ് മരണപ്പെട്ടു. കിലോമീറ്ററുകൾ നടന്നാണ് മയ്യിത്ത് ജുമുഅത്ത് പള്ളിയിൽ മുഅ° മിനുകൾ എത്തിച്ചത് . നിസ്കാരവും ഖബറടക്കലും കഴിഞ്ഞു. അതിനിടയിൽ കുടുംബക്കാർ വേനൽചൂടിൽ നടന്നെത്തിയ വിശ്വാസികൾക്ക് കുടിക്കാൻ കുറച്ച് നാരാങ്ങാ വെള്ളം കരുതിയിരുന്നു.

ഖബറിസ്ഥാനിൽ നിന്ന് പിരിയാൻ നേരം അത് വിതരണം ചെയ്യാനാരംഭിച്ചതും മകൻ്റെ ആക്രോശവും ഒന്നിച്ചായിരുന്നു. ശിർക്ക് , കുഫ്റ്, ബിദ്അത്ത്, ഖുറാഫാത്ത്, നബി(സ) തങ്ങൾ നാരാങ്ങാ വെള്ളം കൊടുത്തിട്ടുണ്ടോ എന്ന ചോദ്യവും; ഉള്ളിലെ സലഫി തൗഹീദ് ഉഛസ്ഥായിലായതും നാരാങ്ങാ വെള്ളം നിറച്ച ശിർക്കിൻ കുടം കമിഴ്ത്തിയതും ഒന്നിച്ചായിരുന്നു.

ശിർക്കിൻ വെള്ളം പരന്നൊഴുകിയപ്പോൾ മകനിലെ സലഫിസ്റ്റ് തൗഹീദിൻ്റെ മാറ്റ് കൂടി . വിശ്വാസികളായ മുത്ത് മുഅമിനുകളാകട്ടെ ഒരു നാരങ്ങാവെള്ളത്തിൻ്റെ പ്രതിഫലം പോലും മകനിൽ നിന്ന് പിതാവിന് കിട്ടില്ലല്ലോ ഭാവിയിൽ എന്നോർത്ത് സങ്കടപ്പെട്ടു.

ഇതാണ് സലഫിസം! വഹാബിസം!

.വഹാബി ,ഇസ്ലാഹി, മുജാഹിദ് ,സലഫി തുടങ്ങിയ പേരുകളിൽ ഇവർ അറിയപ്പെടുന്നു.

ജീവിതകാലത്ത് തന്നെ ഇത്തരം സാഹചര്യങ്ങൾക്കെതിരെ നാം ജാഗരൂകരാവുക.

വഹാബിസം തൗഹീദിൻ്റെ പേര് പറഞ്ഞുള്ള ഒരു ഭ്രാന്താണ്. കൺമുമ്പിലുളള സർവതും ശിർക്കാണെന്ന് പ്രഖ്യാപിക്കുന്ന മുഴുഭ്രാന്ത്. ചികിൽസിച്ചാലും ഏറെ ഫലം ചെയ്യാത്ത നിലക്കാത്ത ഭ്രാന്ത്. നിങ്ങൾ എന്തിനാണിങ്ങിനെ ഫിത്നയുണ്ടാക്കുന്നതെന്ന് ചോദിച്ചാൽ- അവർ പറയുന്ന മറുപടി ഖുർആൻ പറയുന്നുണ്ട്. അതിങ്ങിനെ >

.وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ)

[Surat Al-Baqarah 11]

‎“നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെ"ന്ന് ‎ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: "ഞങ്ങള്‍ ഇസ്ലാഹികൾ മാത്രമാകുന്നു''

നോക്കുക- എത്ര കൃത്യമാണ് വസ്തുതകൾ ! ഇവരുടെ ശർറിൽ നിന്ന് അല്ലാഹു കാക്കട്ടെ.

മുസ്ലിംകളെ മുശ്രിക്കാക്കുന്ന പ്രവർത്തനത്തിൽ മാത്രമൊതുങ്ങുന്നതല്ല ഇവരുടെ ഹോബി! തീവ്രവാദം ,സാമുദായിക ഭിന്നത തുടങ്ങിയവയിലൂടെ ഇവരുടെ സേവനം നീണ്ട് കിടക്കുന്നുണ്ടത്രെ! നാം എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്. പുരോഗമനമെന്ന തേൻ പൊതി കാട്ടി ഇത്തരക്കാർ മാടി വിളിക്കുമ്പോൾ ,മുസ്ലിമെന്ന നിലയിൽ, ഇത്തരക്കാരിൽ നിന്നകന്ന് നിൽക്കേണ്ടതും അകലം പാലിക്കേണ്ടതും ഓരോരുത്തരുടെയും ബാധ്യതയാണ്.

തീവ്രവാദം-സലഫിസം വിചാരണ ചെയ്യപ്പെടുന്നു- ഡോക്യൂമെന്ററി-1

https://youtu.be/Nd2dBZq3FLs

തീവ്രവാദം-സലഫിസം വിചാരണ ചെയ്യപ്പെടുന്നു- ഡോക്യൂമെന്ററി-2

https://youtu.be/nl8h_2ufQgw

തീവ്രവാദം -സലഫിസം വിചാരണ ചെയ്യപ്പെടുന്നു. ഡോക്യൂമെന്ററി - 3

കേരളം പത്ത് കൊല്ലം കൊണ്ട് ഇസ് ലാമിക രാജ്യമാക്കുമത്രെ❗മദ്റസയിലെ കുട്ടികളെ കഴുത്ത് ഞെരിച്ച് കൊല്ലണമത്രെ!.ഇവരാണു പോലും സമാധാനം പഠിപ്പിച്ച ഇസ്ലാമിന്റെ വക്താക്കൾ!

മറ്റ് മതക്കാരെ ആക്ഷേപിക്കാൻ ഇവരെ പഠിപ്പിച്ചത് ഏത് മതമാണാവോ❓

https://youtu.be/ouQH9oHumLY

സലഫിസം- തീവ്രവാദം❗ അറിയുക ഇവരെ- അകറ്റുക ഇവരെ❗ ഈ തീവ്രവാദം ആരും അറിയാതെ പോകരുത്❗

https://youtu.be/QZxPMMEH2KU

സലഫികളും [മുജാഹിദ്] പിടിക്കപ്പെടുന്ന തീവ്രവാദികളും!- 1 -ഏഷ്യാനെറ്റ് ന്യൂസ്

https://youtu.be/DOkRQEjzijs

സലഫികളും [മുജാഹിദ്] പിടിക്കപ്പെടുന്ന തീവ്രവാദികളും!- 2

https://youtu.be/cRn6ogtrB2Q

മുജാഹിദിന്റെ വൈരുദ്ധ്യങ്ങൾ

മുജാഹിദിന്റെ വൈരുദ്ധ്യങ്ങൾ
മുജാഹിദു ഐക്യവും ജിന്നൂരികളുടെ അനൈക്യവും● ഇബ്‌റാഹിം സഖാഫി പുഴക്കാട്ടിരി


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


‘ഇസ്‌ലാഹി പ്രസ്ഥാനം പ്രബോധനം ചെയ്തുപോന്ന അടിസ്ഥാന വിഷയങ്ങളിൽ വ്യതിയാനം വരുത്താനാണ് നവയാഥാസ്ഥിതികർ ശ്രമിക്കുന്നത്. തൗഹീദിനെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങളാണിത്. അദൃശ്യവും അഭൗതികവുമായ കാര്യങ്ങൾ, കാര്യകാരണ ബന്ധങ്ങൾക്കതീതമായ വഴികൾ, പ്രാർത്ഥന, ആരാധന, സഹായതേട്ടം തുടങ്ങി തൗഹീദിന്റെ കാര്യത്തിൽ പരിഗണിക്കപ്പെടേണ്ട വിഷയങ്ങൾ ദുർവ്യാഖ്യാനിച്ച് വിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കാ

നും മുവഹ്ഹിദുകളെ ശിർക്കിലേക്കു നയിക്കാനമുള്ള നീക്കങ്ങളാണിത്’ (തൗഹീദും നവയാഥാസ്ഥിതികരുടെ വ്യതിയാനവും).

കേരളത്തിലെ മുജാഹിദു പ്രസ്ഥാനം പൊട്ടിപ്പൊളിഞ്ഞ് പല കഷ്ണങ്ങളായത് കേവലം സംഘടനാ പരമായിരുന്നില്ലെന്നും തീർത്തും മൗലികമായ അടിസ്ഥാന വിഷയങ്ങളിലായിരുന്നുവെന്നും വ്യക്തമാക്കുന്നതാണ് മേൽ ഉദ്ധരണം. തൗഹീദിനെ അസ്ഥിരപ്പെടുത്തുക, ദുർവ്യാഖ്യാനിക്കുക, വിശ്വാസികളെ ശിർക്കിലെത്തിക്കുക പോലുള്ള കലാപരിപാടികൾ ലളിതമായി കാണേണ്ടതല്ലല്ലോ? ലോകമുസ്‌ലിംകൾക്കുനേരെ ഇത്തരം മാരകാബദ്ധങ്ങൾ സംയുക്ത മുജാഹിദുകൾ നേരത്തെ മുതൽ നടത്തിവരുന്നതാണ്. തൗഹീദിലും ശിർക്കിലും നി

രവധി വ്യതിയാനങ്ങൾ വരുത്തിയ അവർ കണക്കില്ലാത്തത്ര കാര്യങ്ങൾ തൗഹീദിൽനിന്ന് കവർന്നെടുത്ത് ശിർക്കിന്റെ അഴുക്കുചാലിൽ നിക്ഷേപിച്ചു. മന്ത്രിച്ചൂത്ത്, ഇസ്തിഗാസ, തവസ്സുൽ, സിയാറത്ത് തുടങ്ങിയവയൊക്കെയും ഈ ആരോപണമേറ്റവയാണ്. വാളെടുത്തവൻ വാളാലെ പോവുമെന്നതുപോ

ലെ ശിർക്കെടുത്തവൻ ഒടുവിൽ ശിർക്കാലെ തന്നെ പോയി; ചിതറി. മേൽപറഞ്ഞ പു
സ്തകം മടവൂരികൾ പ്രസിദ്ധീകരിച്ചതാണ് ഇതിലൂടെ നിരവധി വിമർശനങ്ങളേറ്റ ജിന്നുവിഭാഗം അടങ്ങിയിരിക്കുമോ? ശിർക്കിന്റെ ഉറുമിയെടുത്ത് മുജാഹിദ് പാളയത്തിൽ അവരും തകർത്താടി. അങ്ങനെ മറുപക്ഷം ആരോപിച്ച ശിർക്ക് തന്നെ കലാപരമായി തിരിച്ചിട്ട് അവരെ മൊത്തം ശിർക്കാഭിഷേകം ചെയ്യുന്ന കൗതുകം ഇങ്ങനെ വായിക്കാം: ‘… അഭൗതിക കഴിവുകൾ ഒരു സൃഷ്ടിക്കുമില്ല. അങ്ങനെയുണ്ടെന്ന് വിശ്വസിക്കുന്നതുതന്നെ ശിർക്ക് അഥവാ ബഹുദൈവാരാധന

യാണ്. മലക്ക്, ജിന്ന് തുടങ്ങിയവ അഭൗതിക സൃഷ്ടികളാണെന്ന് പറയുന്നതോടെ അവയുടെ പ്രവർത്തനങ്ങളും അഭൗതികമാണ് എന്നു പറയേണ്ടിവരും. അങ്ങനെ വരുമ്പോൾ ഹഫളത്തിന്റെ മലക്കുകളുടെ കാവൽ തനിക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നതും ജിന്നുവർഗത്തിലെ പിശാചുക്കൾ ദുർബോധനം ഉണ്ടാക്കുമെന്ന് അംഗീകരിക്കലുമൊക്കെ അവയുടെ അഭൗതിക സ്വാധീനമാണെന്ന് പറയേണ്ടിവരും. അങ്ങനെയാകുമ്പോൾ അഭൗതികമായി സ്വാധീനിക്കാനുള്ള ശക്തിയും അധികാരവും അല്ലാഹുവിന് മാത്രമേയുള്ളൂ എന്ന വിശ്വാസത്തിൽ മലക്കിനെയും ജിന്നിനെയും കൂട്ടിച്ചേർക്കലായി. അഥവാ ശിർക്ക് സംഭവിച്ചു. ജിന്നിനെയും മലക്കിനെയും അഭൗതികമാക്കി അവതരിപ്പിച്ച് പ്രതിയോഗികളെ തകർക്കാൻ തെളിവുണ്ടാക്കുന്നവർ അവസാനം ശിർക്കിൽചെന്ന് ചാടി സ്വയം നശിക്കുന്ന വിചിത്രാനുഭവമാണ് ഇവിടെ സംഭവിക്കുന്നത്. അവസാനം ഇവർ എത്തിപ്പെട്ടത് ശിർക്കിലും (ജിന്ന്, സിഹ്ർ, കണ്ണേറ്, റുക്വ്‌യ, ശറഇയ്യ ഒരു പ്രമാണിക പഠനം പേ. 149) ശിർക്കിന്റെ മണം പി
ടിച്ച് സർവ ലോക മുഅ്മിനീങ്ങളെ മൊത്തം നരകത്തിലേക്കയച്ചിരുന്നവരുടെ ദുരന്തപരിണാമമായിരുന്നു ഇത്.
പതിനാല് വർഷം മുമ്പ് രണ്ടുകഷ്ണങ്ങളായാണിവർ ആദ്യം ഭിന്നിച്ചത് – മൗലവി, മടവൂർ ഗ്രൂപ്പുകൾ. പിന്നെ കണക്കില്ലാത്ത ഗ്രൂപ്പുകൾ ജനിച്ചു. അതിൽനിന്ന് സംഘടനാ സംവിധാനങ്ങളും പ്രസിദ്ധീകരണങ്ങളുമൊക്കെയായി സ്വതന്ത്ര നിലനിൽപ്പു നേടിയത് ജിന്നൂരികൾ എന്നപേരിലറിയപ്പെട്ടവരാണ്. അവരും പക്ഷേ പിറന്നപടി നിലകൊണ്ടില്ല. അവരുടെ ഭൂലോക നേതാവ് സക്കരിയ്യയും അനുയായികളും മറ്റൊരു ഗ്രൂപ്പായി. സംഘടനയും പ്രസിഡന്റും മൊബൈലും ആധുനിക വാഹനങ്ങളുമൊക്കെ ബിദ്അത്തും അനാചാരവുമായി പുതിയ നിയമം
അവതരിച്ചപ്പോൾ, ചാടിച്ചുകൊണ്ടുവന്നവരെ വഴിയിൽ ഉപേക്ഷിച്ച് മൂപ്പര് പുസ്തകക്കച്ച
വടവുമായി നടക്കുകയാണിപ്പോൾ.

എന്തായാലും മരത്തേക്കാൾ ജിന്നു ഗ്രൂപ്പായ കൊമ്പ് വലുതായ പ്രതിസന്ധിയിലാണ് മൗലവി – മടവൂർ ഗ്രൂപ്പുകൾ ഒട്ടിച്ചേർന്നു നിൽക്കാൻ തീരുമാനിച്ചത്. തീവ്രവാദംപോലുള്ള മറ്റുചില അഴിയാകുരുക്കുകളും ഈ കെട്ടിപ്പിടുത്തത്തിനുകാരണമായി. അപ്പോഴൊക്കെയും വ്യതിരിക്തത പുലർത്തി നിലകൊള്ളുകയാണ് ജിന്നു ഗ്രൂപ്പ് ചെയ്തത്. മുജാഹിദ് ഐക്യത്തിന്റെ പൂരവും പെരുന്നാളുമൊന്നും അവരെ സ്വാധീനിച്ചുകാണുന്നില്ല. ആദർശപരമായി തന്നെ പരസ്പരം ശിർക്കും കുഫ്‌റും ആരോപിച്ചിരുന്നവർ ഒരു സമ്മേളനം കൊണ്ട് ഒന്നായി തീരുമോ എന്നാണ് ജിന്നൂരികൾ ചോദിക്കുന്നത്.
ജിന്നുകാരുടെചോദ്യങ്ങൾ
ഐക്യമുജാഹിദുകളോട് ജിന്നുവാദികൾ ഉന്നയിക്കുന്ന നിരവധി ചോദ്യങ്ങളിൽ
മൗലിക പ്രാധാന്യമുള്ള ചിലത് ഇവിടെ ചേർക്കാം. ഐക്യാഘോഷമെന്ന യാഥാർത്ഥ്യത്തിനുമപ്പുറത്താണ് ഒട്ടിച്ചേരാനാവാത്ത ആദർശവ്യതിയാനം പോലുള്ളസത്യങ്ങളെന്ന് തിരിച്ചറിയാൻ മുജാഹിദിലെ സർവഗ്രൂപ്പുകാർക്കും മറ്റു മുസ്‌ലിം മതസംഘടനകൾക്കും ഇവ ഉപകാരപ്പെടും.

തൗഹീദിൽ തെറ്റുപറ്റിയെന്നും ശിർക്കിൽ അകപ്പെട്ടുവെന്നും മൗലവി – മടവൂർ ഗ്രൂപ്പുകാർ പരസ്പരം ആരോ
പിച്ചിരുന്നു. ഈ വിഷയത്തിലുള്ള തീരുമാനമെന്താണ്?

സിഹ്‌റിന് യാഥാർത്ഥ്യമുണ്ടോ? അങ്ങനെ വിശ്വസിച്ചാൽ മുശ്‌രിക്കാവുമെന്ന മടവൂരുകാരുടെ വാദം ഇപ്പോൾ നിലനിൽക്കുന്നുണ്ടോ? ഉണ്ടെങ്കിൽ കെ.എൻ.എമ്മുകാർ ശിർക്കുകാരാണോ? ഇല്ലെങ്കിൽ, യാഥാർത്ഥ്യമുണ്ടെന്ന് പറഞ്ഞ പൂർവിക പണ്ഡിതരും മുൻകാല മുജാഹിദു നേതാക്കളും ശിർക്കുകാരാണോ?
സിഹ്‌റ് ഫലിക്കുമെന്ന വിശ്വാസം അഭൗതികമായ ഉപദ്രവത്തെ പ്രതീക്ഷിക്കലാണോ? അതോ ഭൗതികമോ?
പിശാച് ഉപദ്രവിക്കുമോ? രോഗമുണ്ടാക്കുമോ?
സംസം വെള്ളത്തിനു പു
ണ്യമുണ്ടോ? അതു കുടിച്ചാൽ രോഗം മാറുമെന്നത് ഭൗതികമോ അഭൗതികമോ?

ഹജറുൽ അസ്‌വദിന് ഹദീസിൽ പറഞ്ഞ പ്രത്യേകതകളുണ്ടോ?
ഇസ്‌ലാം അനുവദിച്ച ഏതെങ്കിലും തബർറുകുകൾ ഉണ്ടോ?
പിശാച് കട്ടുകേൾക്കുമെന്ന് വിശ്വസിക്കുന്നത് ശിർക്കാണോ?
മന്ത്രവും ഊത്തും അനുവദനീയമാണോ? അവകൊണ്ട് ഫലമുണ്ടാകുമോ? ഉണ്ടാകുമെന്ന ഹദീസുകൾ വിശ്വസിക്കണോ തള്ളണോ? ഫലം ഭൗതികമോ അഭൗതികമോ?
സ്വഹീഹുൽ ബുഖാരിയിൽ തള്ളേണ്ട ഹദീസുകൾ ഉണ്ടോ?
പ്രവാചകർക്ക് സിഹ്‌റ് ബാധിച്ചുവെന്ന ഹദീസ് സ്വീകാര്യമാണോ? ഇത് ഖുർആനിനെതിരാണോ?
കെ.എൻ.എം. വിഭാഗം മുശ്‌രിക്കുകളാണെന്ന് സലാം സുല്ലമി എഴുതിയതിനെക്കുറിച്ച് എന്തു തീരുമാനിച്ചു?
ഈ ചോദ്യങ്ങളിൽ ഓരോന്നും ഐക്യമുജാഹിദുകളുടെ കരളിൽ തറക്കുന്നവയാണ്. അംഗീകരിച്ചാലും എതിർത്താലും കുഴപ്പത്തിലാക്കുന്ന കാര്യങ്ങൾ. സത്യംപറഞ്ഞാൽ, പുതിയ മുജാഹിദുകളുടെ മാത്രം പ്രശ്‌നമല്ല ഇത്. മുസ്‌ലിംകളെ മുശ്‌രിക്കുകളാക്കാൻ പൂർവ മുജാഹിദുകൾ കെട്ടിച്ചമച്ച തൗഹീദ് – ശിർക്ക് നിർവചനങ്ങളുടെ തകരാറാണിത്. മനുഷ്യ കഴിവിനതീതമായ കാര്യങ്ങളിൽ മറഞ്ഞ വഴിയിലൂടെ, അഭൗതികമാർഗേണെയുള്ള സഹായമോ ഉപദ്രവമോ സൃഷ്ടികളിൽനിന്ന് പ്രതീക്ഷി

ക്കൽ എന്നവിധം വലിച്ചു നീട്ടിയാണ് ഇവർ ശിർക്ക് പഠിപ്പിച്ചത്. ഇതനുസരിച്ച് മുന്നോട്ടുപോയപ്പോൾ സിഹ്‌റിന്റെ യാഥാർത്ഥ്യവും ജിന്നുകളുടെ സഹായോപദ്രവങ്ങളും സംസം വെള്ളത്തിനും ഹജറുൽ അസ്‌വദിനും രോഗശമനം പോ

ലുള്ള ഗുണങ്ങളും വിശ്വസിക്കുന്നത് തനി ശിർക്കാണെന്നു പ്രചരിപ്പിക്കേണ്ടിവന്നു. അവയിലൊക്കെയും മേൽ നി

ർവചനത്തിൽ ശിർക്കിന്റെ വിശേഷണമായി പറഞ്ഞ കാര്യങ്ങളാണല്ലോ നിറഞ്ഞുനിൽക്കുന്നത്.

രണ്ടു പതിറ്റാണ്ടുമുമ്പുവരെയും അഥവാ ഈജിപ്ഷ്യ

ൻ യുക്തിവാദമുജാഹിദിസത്തിനു മേൽകോയ്മയുള്ള കാലത്ത് ഇത്യാദി സംഗതികളൊക്കെയും നിഷേധിച്ച് നടന്നത് സ്വയംകൃത തൗഹീദ് – ശിർക്ക് നിർവചനത്തിന്റെ സംരക്ഷണാർത്ഥമായിരുന്നു. പക്ഷേ, പ്രമാണങ്ങളുടെ മഹാപ്രവാഹത്തിനുമുന്നിൽ പി

ടിച്ചുനിൽക്കാനാവാതെ പലസമയത്തും മേൽസംഗതികൾ അംഗീകരിക്കേണ്ടതായിവന്നു. ഇതാണ് ഗ്രൂപ്പുകളികളുടെ യഥാർത്ഥ കാരണം. നി

ർവചനത്തിൽ തിരിഞ്ഞുകളിച്ച് കാലം കഴിച്ചപ്പോഴേക്കും ഇവയെല്ലാം കേറിമേഞ്ഞ് ചുഴലിക്കാറ്റടിച്ചവാഴതോട്ടത്തിന്റെ പരുവത്തിലായി ഇമ്മിണി ബല്യ നവോത്ഥാനക്കാർ!

ഇവിടെയാണ് വഴിയോരമാജിക്കുകാരന്റെ കൈതഴക്കത്തോടെ ജിന്നൂരികൾ നിർവചനം കൊണ്ട് പലവിധ കൗതുകങ്ങൾ പ്രകടിപ്പിച്ചത്. അങ്ങനെ മനുഷ്യകഴിവിൽ പെടാത്ത കാര്യങ്ങളിൽ സഹായം ചോദിക്കൽ ശിർക്കാണെന്ന പഴയവാദം, സൃഷ്ടികളുടെ കഴിവിൽ പെടാത്തത് ചോദിച്ചാലേ ശിർക്കുവരൂ എന്നു വിശദീകരിക്കപ്പെട്ടു. ജിന്നുകളോടും മലക്കുകളോടും സഹായം ചോദിക്കാമെന്ന് പ്രചരിപ്പിക്കുന്നതിനാൽ ഇങ്ങനെ വലിച്ചുനീട്ടേണ്ടിവന്നു എന്നതാണ് സത്യം. ലോഹ്യത്തിൽനിന്ന കാലത്ത് പഴയ മൗലവി കുഞ്ഞീതു മദനി പഠിപ്പിച്ച ശിർക്ക് ഇതോടെ കുഴിച്ചുമൂടേണ്ടിയും വന്നു. മനുഷ്യ കഴിവിനതീതമായ കാര്യത്തിൽ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയവരോട് സഹായം തേടുന്നത് ശിർക്കാണെന്നായിരുന്നുവല്ലോ അദ്ദേഹം എഴുതിയത് (അല്ലാഹുവിന്റെ ഔലിയാക്കൾ).

മലക്ക്, ജിന്ന് പോലുള്ള സൃഷ്ടികളുടെ കഴിവിനപ്പുറമുള്ളതിന്റെ പരിധി എത്രയാണെന്ന പ്രശ്‌നവും പ്രധാനമാണ്. ജിന്ന്, മലക്ക്, സിഹ്‌റിലെ ഉപദ്രവം ഇത്യാദികളൊക്കെയും മുജാഹിദു മതത്തിന്റെ പഴയനിയമത്തിനു വിരുദ്ധമായി ഭൗതിക സംഗതികളാണെന്ന വ്യാഖ്യാനവും ജിന്നൂരികൾ നടത്തി. അവരെഴുതിയത് കാണുക: ഭൗതിക വസ്തുക്കളാൽ സൃഷ്ടിക്കപ്പെട്ട ജിന്നുകളെയും മലക്കുകളെയും അഭൗതികജീവികളാക്കാൻ ശ്രമിക്കുന്നവർ പറയുന്ന ന്യായം ജിന്നും മലക്കും അദൃശ്യ സൃഷ്ടികളാണ്…’ (ജിന്ന്, സിഹ്‌റ് പേ. 146) ഇങ്ങനെ മനുഷ്യ കഴിവ്, ഭൗതിക കാര്യങ്ങൾ തുടങ്ങിയവയിലൊക്കെയും ചെരിപ്പിനൊപ്പിച്ച് കാൽ മുറിക്കുന്ന രീതിയിൽ പൊതുമുജാഹിദുകളിൽ നിന്ന് വ്യത്യസ്തമായി ശരിക്കും ഒരു സ്വതന്ത്രസംഘമായി ജിന്നുമുജാഹിദുകൾ നിലകൊണ്ടു. അതുകൊണ്ടൊക്കെയാണ് ഐക്യം എത്രതന്നെ ആകർഷണീയമായാലും ജിന്നു മുജാഹിദുകൾക്ക് അത് അസഹ്യമാകുന്നതും ആവേണ്ടതും.

വേറെയും പുതിയനിയമങ്ങൾമുജാഹിദ് പ്രസ്ഥാനം കേരളത്തിനു നൽകിയ വലിയ സംഭാവനയെന്താണ്? തൗഹീദ് ശിർക്കാക്കുക, സുന്നത്തിനെ ബിദ്അത്തായി ചിത്രീകരിക്കുക, ആദരിക്കേണ്ടത് മുഴുവൻ അനാദരിക്കുക പോലുള്ള നിരവധി ‘മഹാസംഭാവനകൾ’ ഇതിനുത്തരമായി പറയാനാവുമെങ്കിലും ഏറെ യോജിച്ച മറുപടി അനേകായിരം സ്വതന്ത്ര മുജ്തഹിദുകളെ അവർ വാർത്തെടുത്തു എന്നതാണ്. മദ്ഹബുകളും പൂർവിക നിലപാടുകൾ അംഗീകരിക്കലുമൊക്കെ തനി പോഴത്തമാണെന്നും ഖുർആനും സുന്നത്തും മുറുകെപിടിച്ച് ഓരോ പ്രശ്‌നത്തിനും പരിഹാരം കാണുകയാണ് വേണ്ടതെന്നും അവർ നിരന്തരമായി ഒച്ചവെച്ചു. സുന്നികൾ ഇജ്തിഹാദിന്റെ കവാടം അടച്ചുകളഞ്ഞതായി ആരോപിക്കുകയും ചെയ്തു. തദാവശ്യാർത്ഥം എത്രപ്രമാണശകലങ്ങളാണ് ദുർവ്യാഖ്യാനിച്ചത്? എത്രമാത്രം പ്രവാചക വചനങ്ങളാണ് ഇവരുടെ കണ്ഠ മർദനമേറ്റുപിടഞ്ഞത്? ഒടുവിൽ മുജാഹിദുകൾ എന്നാൽ മുജ്തഹിദുകൾ എന്ന സമവാക്യം രൂപപ്പെടുകപോലുമുണ്ടായി. വാളെടുത്തവരൊക്കെയും വെളിച്ചപ്പാടെന്ന വിധം, ഹർകത്തുകൾ ചേർക്കാത്ത അറബി വായിക്കാൻ പോലുമറിയാത്ത മൗലവിക്കോലങ്ങളൊക്കെയും ഇമാം ശാഫിഈ(റ)നെ പോലുള്ള സ്വതന്ത്രഗവേഷകരായി വിലസിനടന്നു. ‘അന ഫിസ്സ്വുബ്ഹിതിൽമീദുൻ….’ പോലുള്ള പൊളിപ്പൻ നെഹ്‌വുൽ വാളിഹിലെ ഗ്രാമർ പാഠങ്ങളായിരുന്നു ഇവരുടെ ഏക ആയുധം! ഗവേഷണം പൊടിപാറിയപ്പോൾ പഴയ ആദർശങ്ങൾ ഒന്നൊന്നായി കൈവെടിയേണ്ടിവന്നു എന്ന ക്ലൈമാക്‌സിലും നിൽക്കാതെ മുമ്പുവിശദീകരിച്ചതുപോലെ പരസ്പരം കുഫ്‌റും ശിർക്കുമാരോപിക്കുന്ന പലഗ്രൂപ്പുകളായി പ്രസ്ഥാനം വശംകെട്ടു എന്ന ആന്റി ക്ലൈമാക്‌സിലെത്തി ഇവരുടെ സങ്കുചിത നവോത്ഥാനമതം. അങ്ങനെയാണ് മൗലവി ഗ്രൂപ്പിൽനിന്ന് ജിന്നു വിഭാഗം ഉരുവം പ്രാപിച്ചത്. അവരിൽ നിന്നുതന്നെ ആടുമുജാഹിദും ദമ്മാജ് മുജാഹിദുമൊക്കെ ഉദ്ഭവിച്ചത്. ജിന്നു വിഭാഗത്തിലെ പ്രധാന നേതാവിന്റെ കീഴിൽ കാട്ടുജീവികളായ സക്കരിയ്യായികൾ ജനിച്ചുണ്ടായത്.

മുജാഹിദ് ഗ്രൂപ്പുകളിയും നയംമാറ്റങ്ങളും നിഷ്പക്ഷതയോടെ വിലയിരുത്തിയാൽ പഴയ നേതാക്കളുടെ ഈജിപ്ഷ്യൻ യുക്തിവാദങ്ങളിൽ  വിരുദ്ധ പ്രമാണങ്ങൾ കണ്ണടച്ചുകൊണ്ട് കുറെയൊക്കെ പിടിച്ചുനിന്നത് മടവൂർ ഗ്രൂപ്പാണെന്ന് കാണാൻ കഴിയും. അതുകൊണ്ടാണ് സിഹ്ർ അംഗീകരിച്ചാൽ ശിർക് വരും, ബുഖാരിയിലെ ഹദീസുകളും ബുദ്ധിക്ക് യോജിച്ചില്ലെങ്കിൽ തള്ളിക്കളയണം, സ്വിറാത്ത് പാലം, ഖബറിലെ ശിക്ഷ, മീസാൻ തുടങ്ങിയവ ബുദ്ധിക്ക് നിരക്കാത്തതിനാൽ കെട്ടുകഥകളാണ്, നബി(സ്വ)യുടെ മുഅ്ജിസത്തായി ചന്ദ്രൻ പിളർന്നിട്ടില്ല, സംസം വെള്ളത്തിന് കുടി, കുളി, ശൗചം ചെയ്യൽ പോലുള്ളതല്ലാത്ത ഒരു ഉപകാരവുമില്ല തുടങ്ങിയ മതവിരുദ്ധദർശനങ്ങൾ പലപ്പോഴായി അവർ പുറത്തിറക്കിയത്. പഴയവാദങ്ങൾ നിസ്സങ്കോചം വലിച്ചെറിയാൻ തന്റേടം കാണിച്ചത് എല്ലാ അർത്ഥത്തിലും ജിന്നു മുജാഹിദുകളാണെന്നതിൽ ഒരു തർക്കവുമില്ല. ജിന്നുകളോടും മലക്കുകളോടും സഹായമാവശ്യപ്പെടാമെന്നുവരെയും അവർ സിദ്ധാന്തിച്ചുകളഞ്ഞു. മുജാഹിദുകളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമോ അതിലേറെ അപകടകരമോ ആയിരുന്നു ഈ നയം മാറ്റം. മർഹൂം നെല്ലിക്കുത്ത് ഉസ്താദ് തൗഹീദ് സമഗ്രപഠനത്തിൽ ഉന്നയിച്ച ഒരു ചോദ്യമുണ്ട്. കാണാനാകാത്ത മലക്കിനോട് ഹാജറ(റ) സഹായം ചോദിച്ചത് ശിർക്കോ തൗഹീദോ? ശരിക്കും പറഞ്ഞാൽ ഈ പ്രശ്‌നത്തിനു നിർദ്ധാരണം കാണാനാകാതെ യുക്തിവാദ മുജാഹിദ് നേതാവ് സലാം സുല്ലമി എത്രയാണ് വിഷമിച്ചത്, വൃഥാ ശ്രമിച്ചത്. ഇതുപോലും നിഷ്പ്രയാസം തിരുത്താൻ ധൈര്യം കാണിച്ചത് മൂന്നാം ഗ്രൂപ്പായിരുന്നു.കുറെ തിരുത്തിയും പലതും വിഴുങ്ങിയും തിരുത്തിയത് പിന്നെയും വെട്ടിയും സ്ഥാപിച്ചുമൊക്കെ പാമ്പും കോണിയും കളിയിലാണ് മൗലവി ഗ്രൂപ്പ് അഭയം കണ്ടത്. അങ്ങനെ യാണ് ആത്മീയ ചികിത്സയാവാം, എന്നാൽ നമുക്ക് പറ്റില്ല. ജിന്ന് കയറും, പക്ഷേ കയറിയോ എന്നറിയാൻ നബിമാർക്കേ കഴിയൂ. ജിന്നുബാധയാണോ എന്നറിയില്ലെങ്കിലും ജിന്നുകയറിയ ആളെ ചികിത്സിക്കാവുന്നതാണ് പോലുള്ള തലതിരിയും ദർശനങ്ങളുമായി അവർ പ്രത്യക്ഷപ്പെട്ടത്. ജിന്നൂരികൾ എഴുതി: ജിന്ന് കയറിയതറിയാൻ നബിയാവുകതന്നെവേണമെന്ന് പറയുമ്പോഴും ജിന്നുകയറിയ ആളെ നമുക്ക് ചികിത്സിക്കാൻ പറ്റുമെന്നത് എത്ര വിചിത്രം! ഖാദിയാനികളെപ്പോലെ നബിവാദം പുറപ്പെടുവിക്കലാണിതെന്നുപോലും എതിർഗ്രൂപ്പുകൾ വിമർശിച്ചത് വെറുതെയല്ല.
ജിന്നുകാർ എഴുതി: ബാധ തിരിച്ചറിയലും ജിന്നിനെ പുറത്താക്കാനുള്ള റുക്വ്‌യ ചെയ്യലും നബിക്കു മാത്രം പ്രത്യേകമായ മുഅ്ജിസത്തിന്റെ ഭാഗമാണെങ്കിൽ നബിയല്ലാത്തവർ ബാധ തിരിച്ചറിയുകയും റുക്വ്‌യയിലൂടെ അതിന് ചികിത്സിക്കുകയും ജിന്നിനെ പുറത്താക്കുകയും ചെയ്താൽ അവർ മുഅ്ജിസത്ത് വാദിച്ചവരും നബിത്വം വാദിച്ചവരുമായി കണക്കാക്കേണ്ടിവരും. മാത്രമല്ല നബിയുടെ മുഅ്ജിസത്ത് പൊളിഞ്ഞു എന്ന് വാദിക്കുന്ന കുഫ്‌രിയ്യത്തിലേക്ക് നയിക്കുന്ന വാദത്തിലേക്കായിരിക്കും ഈ പുത്തൻവാദം

ചെന്നെത്തുക (ജിന്ന്, സിഹ്‌റ്. പേ. 177).

ഇനി ജിന്നു മുജാഹിദുകൾ തലയൂരിയ ഏതാനും പഴയവാദങ്ങളും അതു സംബന്ധമായി ഇവർ എത്തിച്ചേർന്ന പുതിയ തീരുമാനങ്ങളും ഹ്രസ്വമായി പരിചയപ്പെടാം:

1, മുജാഹിദ് പ്രസ്ഥാനം നിർവഹിച്ച നവോത്ഥാനത്തിന്റെ ഗണത്തിൽ അബ്ദുറഹ്മാൻ മൗലവി ഇരുവേറ്റി ആവേശപൂ

ർവം എടുത്തുചേർത്തതാണ് മന്ത്രവും മന്ത്രിച്ച് ഊതലുമൊക്കെ ഇല്ലാതാക്കി(?) എന്നത്. എല്ലാ ഗ്രൂപ്പും ഒട്ടിനിന്ന കാലത്ത് കെഎൻഎം പ്രസിദ്ധീകരിച്ച ഇസ്വ്‌ലാഹീ പ്രസ്ഥാനം എന്ന പുസ്തകത്തിൽ ഇത് കാണാം. മറ്റ് നിരവധി ഗ്രന്ഥങ്ങളിലും. എന്നാൽ ഇത് അപരാധമാണെന്ന് പറഞ്ഞ് വെട്ടിത്തിരുത്താൻ ജിന്നൂരികൾ തന്റേടം കാണിച്ചു. സക്കരിയ്യ സ്വലാഹി എഴുതിയതിങ്ങനെ: ഈ ചികിത്സ (മന്ത്രം, ഊത്ത്) അനുവദിക്കാത്ത അവസ്ഥയാണ് ഇന്ന് നമുക്കിടയിൽ നി
ലനിൽക്കുന്നത്. ഈ ചികിത്സ നമ്മുടെ പ്രവർത്തകരെ വേണ്ടവിധം നാം പഠിപ്പിക്കാത്തതിനാൽ നമ്മുടെ ആളുകൾ തന്നെ ശിർക്കൻ കേന്ദ്രങ്ങളിലേക്ക്പോകുന്ന അവസ്ഥവരെ കാര്യങ്ങൾ എത്തിനിൽക്കുന്നു. ഈ അധഃപതനത്തിന് ഉത്തരവാദികൾ നാം തന്നെയാണ്. എന്തുകൊണ്ടെന്നാൽ മതം അനുവദിച്ച ഒരു കാര്യത്തെ വിഷയം പഠിക്കാതെ ചിലർ ഖുറാഫാത്ത് എന്ന് മൊത്തത്തിൽ മുദ്രകുത്തി മാറ്റിവെച്ചത് കൊണ്ടാണ് ഈ ദുരവസ്ഥയിലേക്ക് നമ്മുടെ കുടുംബങ്ങൾ തന്നെ എത്തിപ്പെട്ടത് (ജിന്ന്, സിഹ്‌റ് പു. 34 സംഗ്രഹം). ഇതിനുമാത്രമല്ല, കേരള ഇസ്‌ലാമിലുണ്ടായ ആദർശ കലാപങ്ങൾക്കെല്ലാം ഉത്തരവാദികൾ ഈ മൗലവികൂട്ടങ്ങളായിരുന്നു.

2, ജിന്നുമായി ബന്ധപ്പെട്ട ഇവരുടെ പുതിയ നിയമങ്ങൾ ചിലത് സൂചിപ്പിക്കാം.

– ജിന്ന് ബാധ, സിഹ്‌റ് ബാധ എന്നിവയെ പരിഹസിച്ചവർ ഖുർആൻ നിഷേധിക്കുന്നതുകൊണ്ട് കാഫിറാകും (ജിന്ന്, ശാസ്ത്രം പരാജയപ്പെടുന്ന രോഗങ്ങൾക്ക് നബിചര്യയിലെ ചികിത്സാമുറകൾ. പു. 36)

സ്റ്റേജിലും പേജിലും ഇത് പരിഹസിച്ചുനടന്ന പഴയകാലമുജാഹിദു നേതാക്കളുടെ ദുരന്തപരിണാമം നോക്കണേ!

– ജിന്നിനെ പുറത്താക്കൽ സൽകർമം (ടി. പുസ്തകം 93)

– ചികിത്സിക്കുമ്പോൾ ജിന്നിനോട് പറയേണ്ടതും ചൊല്ലേണ്ടതും (ടി. പുസ്തകം 102).

– മന്ത്രിച്ചിട്ടും ജിന്ന് പുറത്തുപോയില്ലെങ്കിൽ എന്തുചെയ്യണം (ടി. പുസ്തകം. 102).

ഹൗ, എന്തൊക്കെ മാറ്റങ്ങൾ!

3, കുട്ടിച്ചാത്തനേറ് സംഭവിക്കും (ടി. പുസ്തകം. 106). എന്നുപോലും അവർ പ്രഖ്യാപി

ച്ചു.

4, പിഞ്ഞാണമെഴുത്ത്. മുമ്പു പറഞ്ഞ ഇസ്വ്‌ലാഹീ പ്രസ്ഥാനം എന്ന പുസ്തകത്തിൽ മുജാഹിദ് നവോത്ഥാനത്തിൽപെട്ട് ഈ ‘ശിർക്കൻ’ പരിപാടിയും ഇല്ലാതായെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇത് വിവിധ പണ്ഡിതോദ്ധരണങ്ങൾ നിരത്തി സമർത്ഥിക്കുകയാണ് ജിന്നൂരികൾ (മന്ത്രവും മന്ത്രവാദവും ഒരു പ്രാമാണിക വിശകലനം കാണുക)

5, ഡോക്ടറെ സമീപിക്കൽ. വസ്തുത എന്തായാലും മുജാഹിദുകളുടെ ആവിർഭാവത്തിനുമുമ്പ് സുന്നികൾ ഡോക്ടറെ കാണിക്കാതെ മന്ത്രത്തിലും പി

ഞ്ഞാണമെഴുത്തിലും കഴിയുകയായിരുന്നുവെന്നായിരുന്നു അവരുടെ മറ്റൊരു അവകാശവാദം. ജിന്നുവാദിയായ ഒരു മൗലവി സ്ത്രീകൾക്ക് അടിവസ്ത്രം ധരിപ്പിച്ചതുപോലും അവരാണെന്ന് പ്രസംഗിച്ചത് ഓർക്കുക. ഇവിടെയും ജിന്നുകാർക്ക് തിരുത്തുണ്ട്. (മന്ത്രവും മന്ത്രവാദവും പു. 64, 65 കാണുക)

6, ഖുത്ബയിലെ ദുആ. നിർബന്ധമായി മുജാഹിദുകളും നിർവഹിച്ചുവന്ന ഇത് റുക്‌ന് അല്ലെന്നും നബിചെയ്യാതിരുന്നതിനാൽ ഉപേക്ഷിക്കലാണ് നല്ലതെന്നും ഇവർ എഴുതി (അൽ ഇസ്വ്‌ലാഹ് 2016 മാർച്ച്)

7, ഖുത്ബയിലെ സ്വലാത്തിനെക്കുറിച്ചും ഇവർ പുതിയ ദർശനം പുറത്തുവിട്ടു. (അൽ ഇസ്വ്‌ലാഹ് 2016 ഫെബ്രു.)

തറാവീഹ്. റമളാനിലെ പ്രത്യേക നിസ്‌കാരത്തിന്റെ റക്അത്തുകളെത്രയെന്നതിൽ ഒരു തീരുമാനത്തിലെത്താൻ മുജാഹിദ് ഗവേഷകർക്കൊന്നും സാധിച്ചിട്ടില്ല. എട്ട്, പതിനൊന്ന് എന്നൊക്കെ പലകാലങ്ങളിൽ മാറ്റിപ്പറയുകയായിരുന്നുപതിവ്. എട്ടിലധികം നിസ്‌കരിക്കുന്നത് ബിദ്അത്തല്ലെന്നു തെളിയിച്ചാൽ ഒരുകോടി രൂപ ഇനാം പറഞ്ഞ അൽ ഇസ്വ്‌ലാഹ് തന്നെ വെളിവു വന്നപ്പോൾ അതും തിരുത്തുകയുണ്ടായി. (2015 ഓഗസ്റ്റ് പുറം. 50)
സംഘടിത സകാത്തിലും (അൽ ഇസ്വ്‌ലാഹ് 2015 ജൂലൈ) നികാഹിന്റെ ഖുത്വുബക്കുപകരം മലയാള പ്രഭാഷണം വെച്ചുകാച്ചുന്നതിലും (അൽ ഇസ്വ്‌ലാഹ് 2016 ജനു.) ഇവ്വിധം തിരുത്ത് വരുത്തുകയാണ് ജിന്നുവാദികൾ ചെയ്തത്. അതൊക്കെ പ്രമാണാധിഷ്ഠിതമാണെന്ന് തിരിച്ചറിയുന്നതിനാ

ൽ ഐക്യമാമാങ്കത്തിനെ ശക്തമായി എതിർക്കുകയാണ് ഇപ്പോൾ ഈ ഗ്രൂപ്പ്. ഇതുവരെയും ജിന്നുവാദങ്ങളുടെ പ്രചരണോപാധിയായ അൽഇസ്വ്‌ലാഹ് മാസിക ഉപഗ്രൂപ്പായ സകരിയ്യായികളിലേക്ക് അടുത്തുനിൽക്കാൻ ശ്രമിക്കുന്നകാഴ്ചയാണ് ഒടുവിൽ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ നേർപഥം എന്ന വാരിക ആരംഭിച്ച് മുന്നോട്ടു നീങ്ങാൻ തന്നെയാണ് ജിന്നുവാദികളുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഐക്യനാടകത്തെ പൊളിച്ചടക്കി ഹുസൈൻ സലഫിയുടെ പ്രഭാഷണം മംഗലാപുരത്ത് സംഘടിപ്പിച്ചത്. എന്തായാലും പിന്നീടുവന്ന പരിവർത്തനങ്ങളൊന്നും പണ്ടുപറയാൻ കഴിയാതിരുന്നത് സംഘടനാ സങ്കുചിതത്വം മൂലമാണെന്ന് തുറന്നുപറഞ്ഞ ജിന്നൂരികൾ (അൽ ഇസ്വ്‌ലാഹ് 2015 മാർച്ച്) സത്യംമൂടിവെച്ചുകൊണ്ടുള്ള ഐക്യനീക്കത്തിനുവിരുദ്ധമായി നിലകൊള്ളുന്നതിൽ അതിശയമൊന്നുമില്ല. മംഗലാപുരം പ്രസംഗത്തിൽ സലഫി ചോദിച്ചതുപോലെ ‘പരസ്പരം ആരോപിച്ച ശിർക്കും കുഫ്‌റും ഐക്യത്തിനുമുമ്പ് എന്തുചെയ്തു. ഈ ചോദ്യത്തിന് തൊള്ള പൊത്താൻ പറയുന്നത് മറുപടിയല്ലല്ലോ?’

മയ്യിത്ത് പ്രദര്‍ശനവും കടമേറ്റെടുക്കലും


മയ്യിത്ത് പ്രദര്‍ശനവും കടമേറ്റെടുക്കലും● മുഹ്‌യിദ്ദീന്‍ സഅദി അല്‍കാമിലി കൊട്ടുക്കര 0


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

മയ്യിത്ത് പൊതുദര്‍ശനത്തിനുവെക്കുന്നതും ഗള്‍ഫിലും മറ്റുമുള്ള ബന്ധുക്കള്‍ക്ക് കാണാനുള്ള അവസരമൊരുക്കാന്‍ ദിവസങ്ങളോളം മറവുചെയ്യാതെ കാത്തുവെക്കുന്നതും ഇപ്പോള്‍ കണ്ടുവരുന്നു. കുളിപ്പിച്ച് കഫന്‍ ചെയ്തതിനുശേഷവും പിന്നീട് വന്നു ചേര്‍ന്നവര്‍ക്ക് തുണിനീക്കി കാണിച്ചുകൊടുക്കുന്ന രീതിപോലുമുണ്ട്. മതപരമായി തീരെ പ്രോത്സാഹിപ്പിക്കേണ്ടതല്ല ഈ കാര്യങ്ങള്‍. വിശ്രുത കര്‍മശാസ്ത്ര വിശാരദനും മഹാപണ്ഡിതനുമായ ഇമാം നവവി(റ) മിന്‍ഹാജിലും ഇമാം ഇബ്‌നുഹജറില്‍ ഹൈതമി(റ) തുഹ്ഫത്തുല്‍ മുഹ്താജിലും എഴുതുന്നു: കഴുകിയ ഭാഗവും അല്ലാത്തവയും അറിയുക പോലുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ മയ്യിത്തിന്റെ ഔറത്ത് ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ ദര്‍ശിക്കലും മറകൂടാതെ സ്പര്‍ശിക്കലും കുളിപ്പിക്കുന്നവര്‍ക്ക് തന്നെ കറാഹത്താണ്.

നജസ് നീക്കല്‍ പോലുള്ള അനിവാര്യവും നിര്‍ബന്ധവുമായ കാര്യത്തിനല്ലാതെ മയ്യിത്തിന്റെ ഔറത്തിന്റെ ഭാഗം നോക്കലും മറകൂടാതെ സ്പര്‍ശിക്കലും ഹറാമാണ് (തുഹ്ഫ 3/201).

ഇമാം ഖത്വീബുശ്ശിര്‍ബീനി(റ) മുഗ്‌നില്‍ മുഹ്താജില്‍ എഴുതി: കുളിപ്പിക്കുന്ന കര്‍മവുമായി നേരെ ബന്ധമില്ലാത്ത സഹായികളെ പോലുള്ളവര്‍ പോലും നിര്‍ബന്ധ സാഹചര്യത്തിലല്ലാതെ ഔറത്തല്ലാത്ത ഭാഗങ്ങള്‍ ദര്‍ശിക്കല്‍ കറാഹത്താണ് (മുഗ്‌നില്‍ മുഹ്താജ് – ശര്‍വാനി 3/202). കുളിപ്പിക്കുന്നവരും സഹായികളും മയ്യിത്തിനെ ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട ഉദ്ധൃത വിശദീകരണ പ്രകാരം തന്നെ എല്ലാവര്‍ക്കും കാണാന്‍ സൗകര്യം ചെയ്ത് കൊണ്ട് മയ്യിത്തിനെ പൊതുദര്‍ശനത്തിന് വെക്കുന്ന പ്രവണത അഭിലഷണീയമല്ലെന്ന് വ്യക്തമാണല്ലോ.

പ്രമുഖ സ്വഹാബിയായ ഉസ്മാനുബ്‌നു മള്ഊന്‍(റ)വിന്റെ മയ്യിത്ത് നബി(സ്വ) ചുംബിച്ചതും തിരുനബി(സ്വ)യുടെ തിരുമുഖം വിയോഗാനന്തരം സിദ്ദീഖ്(റ) ചുംബിച്ചതും സ്വഹീഹുല്‍ ബുഖാരി പോലുള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്.

ഇതടിസ്ഥാനമാക്കി മയ്യിത്തിന്റെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൃപയുടേയും സ്‌നേഹത്തിന്റേയും ഭാഗമെന്ന നിലക്ക് മയ്യിത്തിനെ ചുംബിക്കാമെന്ന് ഇമാമുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബറകത്ത് ഉദ്ദേശിച്ചു കൊണ്ട് സജ്ജനങ്ങളുടേയും പണ്ഡിതരുടേയും മയ്യിത്ത് ചുംബിക്കുന്നതും ഇപ്രകാരം തന്നെയാണ് (ശറഹുല്‍ മന്‍ഹജ്, നിഹായ, തുഹ്ഫ 3/201).

ഇതേപ്രകാരം ശ്രദ്ധിക്കേണ്ടതാണ് മറവുചെയ്യുന്ന കാര്യവും. വൈകുന്നേരമോ രാത്രിയുടെ ആദ്യ സമയങ്ങളില്‍ തന്നെയോ മരണപ്പെട്ടാലും പുലര്‍ച്ചെ വരെ പിന്തിപ്പിച്ചാണ് മറമാടുന്നതായി കണ്ടുവരുന്നത്. മയ്യിത്തിനെ രാത്രി ഖബറടക്കം ചെയ്യുന്നതിന് ശറഇല്‍ ഒരു നിരോധനവും ഇല്ലെന്നതാണ് വസ്തുത.

ഒരു വ്യക്തിയുടെ മരണം ഉറപ്പിക്കപ്പെട്ടാല്‍ കുളിപ്പിക്കുക, കഫന്‍ ചെയ്യുക, നിസ്‌കരിക്കുക, മറമാടുക എന്നീ കര്‍മങ്ങള്‍ സാഹചര്യവും സന്ദര്‍ഭവുമനുസരിച്ച് സാധ്യമായ ഏറ്റവുമടുത്ത സമയത്ത് തന്നെ നിര്‍വഹിക്കണമെന്നാണ് മതനിയമം. രാത്രിയോ പകലോ നിസ്‌കാരം കറാഹത്തായ മറ്റു സമയങ്ങളിലോ മതപരമായി ഇതിന് തടസ്സമില്ല.

ഇമാം നവവി(റ) ഉദ്ധരിക്കുന്നു: രാത്രിയിലും മുന്‍ കാരണങ്ങളില്ലാത്ത നിസ്‌കാരങ്ങള്‍ കറാഹത്താക്കപ്പെട്ട സമയങ്ങളിലും ഖബറടക്കം അനുവദനീയമാണ് (മിന്‍ഹാജ്). ഇത് വിശദീകരിച്ച ഇമാം ഇബ്‌നുഹജര്‍(റ) എഴുതുന്നു: രാത്രി മറമാടല്‍ കറാഹത്ത് കൂടാതെ തന്നെ അനുവദനീയമാണ്. നബി(സ്വ)യും നാല് ഖലീഫമാരും ഇങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതു തന്നെയാണ് കാരണം (തുഹ്ഫ 3/214).

മാത്രമല്ല, നബി(സ്വ) തങ്ങള്‍, അബൂബക്കര്‍ സിദ്ദീഖ്(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരെയൊക്കെ സ്വഹാബത്ത് മറവ് ചെയ്തതും രാത്രിയിലാണ് (മുഗ്‌നി, നിഹായ, ശര്‍വാനി 3/214).

എന്നാല്‍ മയ്യിത്ത് പകര്‍ച്ചയാകുമെന്ന ഭയമില്ലെങ്കില്‍ പരിപാലന സൗകര്യത്തിന് സാധ്യമായ സമയത്തിനുമപ്പുറം അധികമാകാത്ത രൂപത്തില്‍ ആണെങ്കില്‍ ഖബറടക്കം പകലില്‍ ആകുന്നതും നിസ്‌കാരം കറാഹത്താക്കപ്പെടാത്ത സമയത്താകുന്നതും രാത്രിയേക്കാള്‍ ശ്രേഷ്ഠമാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട് (മിന്‍ഹാജ്, തുഹ്ഫ 3/216).

മരണപ്പെട്ട ആളുടെ കടങ്ങള്‍ മക്കളോ മറ്റു ബന്ധുക്കളോ ഏറ്റെടുത്തുവെന്നും ഇനി അവരുമായി ബന്ധപ്പെടണമെന്നും അറിയിപ്പുനല്‍കുന്ന രീതിയുണ്ട് നമ്മുടെ നാടുകളില്‍. മയ്യിത്തിന് ഉപകാരപ്രദമാകയാല്‍ ഈ ശൈലി പ്രോത്സാഹിപ്പിക്കേണ്ടതാണ്.ഇമാം ഇബ്‌നു ഹജര്‍(റ) എഴുതുന്നു: ഒരു വ്യക്തി മരണപ്പെട്ടാല്‍ സാധ്യമാകുമെങ്കില്‍ എത്രയും പെട്ടെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കടമിടപാടുകള്‍ തീര്‍ക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യേണ്ടതാണ്. നല്ല ആത്മാക്കള്‍ക്ക് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളെ തൊട്ട് കടം കാരണം അവന്റെ ആത്മാവിനെ തടയപ്പെടുമെന്ന് നബി(സ്വ)യുടെ ഹദീസ് സ്വഹീഹായി വന്നിട്ടുണ്ട്.ഉടനെ വീട്ടാന്‍ സാധിച്ചില്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ കടങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന വിവരം കടക്കാരെ അറിയിക്കുകയും അവര്‍ അതില്‍ തൃപ്തിപ്പെടുകയും ചെയ്താല്‍ മയ്യിത്ത് ബാധ്യതയില്‍ നിന്ന് ഒഴിവാകുമെന്നും ഇമാം ശാഫിഈ(റ)വിനെ പോലുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫത്തുല്‍ മുഹ്താജ് 3/198).

രണ്ട് ദീനാര്‍ കടബാധ്യത ബാക്കി വെച്ച് മരണപ്പെട്ട മയ്യിത്തിന്റെ മേലില്‍ നിസ്‌കരിക്കാന്‍ തിരുനബി(സ്വ) വിസമ്മതിച്ചതും അബൂഖതാദ(റ) പ്രസ്തുത കടം ഏറ്റെടുക്കാന്‍ തയ്യാറായപ്പോള്‍ ആ രണ്ട് ദീനാര്‍ താങ്കളുടെ ബാധ്യതയിലായെന്നും മയ്യിത്ത് ബാധ്യതയില്‍ നിന്നൊഴിവായെന്നും പരസ്യമായി പ്രസ്താവിച്ച ശേഷം തിരുനബി(സ്വ) തന്നെ നിസ്‌കാരത്തിന് നേതൃത്വം കൊടുത്തതും ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. കടബാധ്യത ഏറ്റെടുക്കുന്നവര്‍ മയ്യിത്തിന്റെ ബന്ധുക്കള്‍ തന്നെയാകണമെന്നില്ല എന്ന് പ്രസ്തുത ഹദീസ് അടിസ്ഥാനമാക്കി സര്‍കശി(റ)വിനെ പോലുള്ള ഇമാമുമാര്‍ പറഞ്ഞിട്ടുണ്ട്.ഇത്രയും വിശദീകരിച്ചതില്‍ നിന്നും മയ്യിത്തിന് അത് വലിയ പ്രയോജനം ചെയ്യുന്നതാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.ശുദ്ധിയില്ലാത്ത സ്ത്രീകള്‍ക്കും മയ്യിത്ത് സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്. ശുദ്ധിയുള്ളവര്‍ ഹാജറുണ്ടെങ്കില്‍ പോലും ഹൈള്, ജനാബത്ത് പോലുള്ള വലിയ അശുദ്ധിയുള്ളവര്‍ക്ക് മയ്യിത്ത് കുളിപ്പിക്കല്‍ അനുവദനീയമാവുന്നതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട് (ഹാശിയത്തു ശര്‍വാനി 3/202). പരിചയ സമ്പന്നരായ സ്ത്രീകള്‍ സന്നിഹിതരായിട്ടും അശുദ്ധിക്കാരായതുകൊണ്ട് ശുദ്ധിയുള്ളവരെ കാത്തിരിക്കേണ്ടതില്ലെന്ന് സാരം.

തസ്വവ്വുഫും ശീഇസവും തമ്മിലെന്ത്


തസ്വവ്വുഫും ശീഇസവും തമ്മിലെന്ത്?● ശൈഖ് അലി ജുമുഅ

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

തസ്വവ്വുഫിന്റെ നിർവചനപരമായ അഭിപ്രായാന്തരങ്ങൾ അതിന്റെ വൈജ്ഞാനിക വൈപുല്യത്തെയാണ് സൂചിപ്പിക്കുന്നത്. വിശുദ്ധ ഖുർആനും തിരുസുന്നത്തും തന്നെയാണ് തസ്വവ്വുഫിന്റെയും അടിസ്ഥാനമെന്നത് പണ്ഡിതലോകം സമർത്ഥിച്ചതാണ്. ശൈഖ് അബൂ നസ്വ്‌റിസ്സിറാജിന്നൈസാബൂരി(റ) തസ്വവ്വുഫിന്റെ പ്രയോഗജീവിതം അടിസ്ഥാനപ്പെടുന്ന ഘടകങ്ങളെ നാലായി വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ കലാമായ വിശുദ്ധ ഖുർആൻ അനുസരിച്ച് ജീവിക്കുക, നബി(സ്വ)യെ പിന്തുടരുക, സ്വഹാബത്തിന്റെയും താബിഉകളുടെ സ്വഭാവശീലങ്ങൾ സ്വീകരിക്കുക സച്ചരിതരായ അടിമകളുടെ ചിട്ടകൾ പാലിക്കുക എന്നിവയാണവ (കിതാബുല്ലുമഅ്).

മതപരമായ ശീലങ്ങളാണ് തസ്വവ്വുഫ്. അതിന്റെ അടിസ്ഥാനവും ഇസ്‌ലാമികം തന്നെയാണ്. അതിനാൽ തന്നെ ഖുർആനിൽനിന്നും സുന്നത്തിൽനിന്നും സ്വഹാബത്തിന്റെ വാക്കുകൾ, പ്രവർത്തികൾ, അവസ്ഥകൾ തുടങ്ങിയവയിൽനിന്നുമാണ് തസ്വവുഫ് അതിന്റെ ആശയങ്ങൾ സ്വീകരിച്ചിട്ടുള്ളത്. കാരണം സ്വഹാബത്തിന്റെ വചനങ്ങൾ ഖുർആനിന്റെയും സുന്നത്തിന്റെയും ആശയങ്ങളിൽനിന്ന് പുറത്തല്ല. അങ്ങനെയാവുമ്പോൾ തസ്വവ്വുഫിന്റെ അടിസ്ഥാന സ്രോതസ്സുകൾ ഖുർആനും സുന്നത്തുമാണെന്ന് വരുന്നു. അതായത് ഖുർആനിൽനിന്നും സുന്നത്തിൽനിന്നും തന്നെയാണ് സ്വൂഫികൾ അവരുടെ സ്വഭാവശീലങ്ങളിലും ആത്മീയ സരണിയിൽ പ്രവേശിക്കുന്നതിലും സ്വൂഫീ ജീവിതത്തിന്റെ ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനായി അനുഷ്ഠിക്കുന്ന പ്രവർത്തനങ്ങളിലും സാധനകളിലും ആശയ-നിലപാടുകൾ സ്വീകരിച്ചിട്ടുള്ളത്.

ശരീഅത്തും ആത്മ സാക്ഷാൽക്കാരവും സമ്മേളിച്ചിട്ടുള്ള ആത്മജ്ഞാനവഴിയിൽ പ്രവേശിച്ചിട്ടുള്ള പണ്ഡിതന്മാരാരും തന്നെ ഖുർആനിലും സുന്നത്തിലും അടിസ്ഥാനമില്ലാതെ തസ്വവ്വുഫ് സംബന്ധമായി സംസാരിക്കാറില്ല. അവ രണ്ടിലേക്കും ആശ്രയിച്ചും അവലംബിച്ചും വിശ്വാസത്തിലും മതാനുഷ്ഠാനങ്ങളിലും ആത്മീയകാര്യങ്ങളിലും അവ രണ്ടിനെയും അവഗണിക്കാതെയും തസ്വവ്വുഫില്ല എന്നതിൽ രണ്ട് പക്ഷമില്ല. അതുപോലെ വിശ്വാസ കാര്യങ്ങളിലും അനുഷ്ഠാന കാര്യങ്ങളിലും ആത്മീയ നിഷ്ഠയിലും അവ രണ്ടിനുമെതിരായവ തിരസ്‌കരിക്കാതെയും

തസ്വവ്വുഫില്ല. ഖുർആനും സുന്നത്തും അവയുടെ അനുബന്ധങ്ങളും അനിവാര്യതകളുമായി പരിഗണിക്കപ്പെട്ടവയുമല്ലാതെ മറ്റൊന്നിൽനിന്നുള്ളതല്ല തസ്വവ്വുഫെന്ന് ചുരുക്കം.

ജുനൈദുൽ ബഗ്ദാദി(റ)പറയുന്നു: സ്വൂഫികൾ ഖുർആൻ-സുന്നത്തുകളുടെ അടിസ്ഥാനത്തിൽ ബന്ധിതരാണ് (രിസാലതുൽ ഖുശൈരിയ്യ). അദ്ദേഹംതന്നെ പറയുന്നു: നന്മയുടെ വഴികളെല്ലാം നബി(സ്വ)യുടെ പാതയിലൂടെ സഞ്ചരിക്കുകയും ചര്യകൾ പിന്തുടരുകയും മാർഗം അവലംബിക്കുകയും ചെയ്യുന്നവരുടെ മുന്നിൽ തുറന്നു കിടക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ളവരല്ലാത്തവരുടെ മുന്നിൽ എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടതാണ് (രിസാലതുൽ ഖുശൈരിയ്യ).

ഇമാം ഖുശൈരി(റ) എഴുതി: ഈ സത്യമാർഗാവലംബികൾ അവരുടെ അടിസ്ഥാന തത്ത്വങ്ങൾ, തൗഹീദിൽ അടിസ്ഥാനപ്പെട്ട കാര്യങ്ങളുടെ മേലാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഈ തത്ത്വങ്ങൾകൊണ്ടാണ് ബിദ്അത്തുകളിൽ നിന്ന് അവർ വിശ്വാസത്തെ സംരക്ഷിച്ചത്. അതുപോലെതന്നെ, പൂർവികരും അഹ്‌ലുസ്സുന്നയും അംഗീകരിച്ചുൾക്കൊള്ളുന്ന തൗഹീദ് അംഗീകരിച്ചതും (രിസാലതുൽ ഖുശൈരിയ്യ).

അബുൽ ഹസനിശ്ശാദുലി(റ) പറയുന്നു: നബി(സ്വ) ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചവിധമല്ലാതെ നാഥനിലേക്ക് ക്ഷണിക്കുന്നവൻ വ്യാജവാദിയാണ്. ഈ മാർഗമെന്ന് പറയുന്നത് പൗരോഹിത്യവഴിയല്ല. ഗോതമ്പോ തവിടോ തിന്നലുമല്ല. മറിച്ച് കൽപനകൾ ശിരസ്സാവഹിക്കലും ഹിദായത്തിൽ സുസ്ഥിരമാവലുമാണ്. അല്ലാഹു പറയുന്നു; ക്ഷമ കൈകൊള്ളുകയും ദൃഷ്ടാന്തങ്ങളിൽ സുദൃഢം വിശ്വസിക്കുന്നവരാവുകയും ചെയ്തപ്പോൾ നമ്മുടെ ആജ്ഞ പോലെ ജനങ്ങൾക്ക് മാർഗദർശനം ചെയ്യുന്ന നേതാക്കന്മാരെ നാമവരിൽനിന്നും ഉണ്ടാക്കി (സജദ. 24). ശാദുലി ഇമാം തുടരുന്നു: നിനക്കുണ്ടാകുന്ന ശരിയായ വെളിപാട് ഖുർആനിനും സുന്നത്തിനും എതിരായാൽ നീ ഖുർആനും സുന്നത്തുമനുസരിച്ച് പ്രവർത്തിക്കണം, അഥവാ നിന്റെ വെളിപാടിനെ അവഗണിക്കണം. എന്നിട്ട് നീ സ്വന്തത്തോടിങ്ങനെ പറയുക; ഖുർആനിന്റെയും സുന്നത്തിന്റെയും പരിശുദ്ധിയും പവിത്രതയും അല്ലാഹു ജാമ്യം നിന്ന കാര്യമാണ്. എന്നാൽ വെളിപാടിന്റെയും ഉൾവിളിയുടെയും കാര്യത്തിൽ അല്ലാഹു അങ്ങനെ അപ്രമാദിത്വം ഏറ്റിട്ടില്ല (ഈഖാളുൽ ഹിമം).

തസ്വവ്വുഫും യഥാർത്ഥ സ്വൂഫിയും ഇസ്‌ലാമിക പ്രമാണങ്ങളിലും അവയുടെ യഥാർത്ഥ ആശയങ്ങളിലും സംസ്‌കാരങ്ങളിലും അടിയുറച്ച് നിലകൊള്ളുന്നവരാണ്. മറിച്ചൊരു അവസ്ഥ തസ്വവ്വുഫിന് പുറത്താണെന്നാണ് ഉപരിവിവരണങ്ങൾ വ്യക്തമാക്കുന്നത്. ശാത്വിബി തസ്വവ്വുഫിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ തിരുത്തിയും പ്രമാണത്തോടും നബിചര്യയോടും അതിനുള്ള ബന്ധം വ്യക്തമാക്കിയും എഴുതിയതു കാണാം.

തസ്വവുഫ് ശീഇസത്തിന്റെ ഉൽപന്നമാണെന്ന ആരോപണം നിരർത്ഥകമാണ്. അടിസ്ഥാനപരമായി തസ്വവ്വുഫെന്നാൽ വിശ്വാസപരമായ നിലപാടോ വഴിയോ അല്ല. മുഅ്തസിലത്തും ഖവാരിജും ശീഅത്തും വിശ്വാസമാർഗമാണല്ലോ. അതുപോലെ ശാഫിഈ, ഹനഫീ, ഹമ്പലീ, മാലികീ  മദ്ഹബുകളെ പോലെ കർമശാസ്ത്ര വഴിയുമല്ല തസ്വവ്വുഫ്. മറിച്ച് ഇസ്‌ലാമിക തസ്വവ്വുഫ് ആത്മീയവും സ്വഭാവശീലസംബന്ധിയുമായ പരിചരണവഴിയാണ്. അതുകാരണമായി വിശ്വാസി നബി(സ്വ) പഠിപ്പിച്ച ഇഹ്‌സാനിന്റെ പദവിയിലേക്കുയരും. തിരുനബി(സ്വ) ഇഹ്‌സാനിനെക്കുറിച്ച് പറഞ്ഞു: അല്ലാഹുവിനെ നേരിൽ കാണുന്നവനെപോലെ നീ അവന് ഇബാദത്ത് ചെയ്യുക. കാരണം നീ അവനെ കാണില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട് (ബുഖാരി).

അല്ലാഹുവിൽ നിന്നും മനുഷ്യനെ മറയിടുന്ന എല്ലാവിധ ആത്മീയരോഗങ്ങളിൽനിന്നും ശരീരത്തെ ശുദ്ധീകരിക്കുന്നതിൽ മുഖ്യപരിഗണന നൽകുന്ന പരിചരണ പരിപാടിയാണ് തസ്വവ്വുഫ്. അല്ലാഹുവിനോടും സൃഷ്ടികളോടും സ്വന്തത്തോടുതന്നെയും ബന്ധമെങ്ങനെയായിരിക്കണമെന്ന വിഷയവുമായി ബന്ധപ്പെട്ട് ശാരീരികവും സംസ്‌കാരികവുമായ വ്യതിയാനങ്ങളെ ശരിപ്പെടുത്തുന്നതിനും തസ്വവ്വുഫ് പ്രാമുഖ്യം നൽകുന്നു. എന്നാൽ ശീഈ വാദം ഇതിൽനിന്ന് എത്രയോ ഭിന്നമാണ്.

അലി(റ)വിന്റെ പക്ഷക്കാരാണെന്ന് അവകാശമുന്നയിച്ച് കഴിയുന്നവരാണ് അവർ. നബി(സ്വ)ക്കുശേഷം അലി(റ)വാണ് ഇമാമെന്ന് വ്യക്തമായോ വ്യംഗമായോ അവർ വാദിക്കുന്നു. പ്രവാചകർക്കു ശേഷം അലി(റ) ആയിരിക്കും ഇമാമെന്നും അബൂബക്കർ, ഉമർ, ഉസ്മാൻ(റ) എന്നിവരല്ലെന്നും നബി(സ്വ) പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവർക്ക് വാദമുണ്ട്. മാത്രമല്ല, ഇമാമത്ത് (മതനേതൃത്വം)യാതൊരു കാരണവശാലും അലി(റ)വിൽനിന്നും സന്താനപരമ്പരയിൽനിന്നും മാറുന്നതല്ലെന്നതും അവരുടെ വാദമാണ്.

ഖുലഫാഉർറാശിദുകളുടെ അവസാനകാലത്തുണ്ടായ രാഷ്ട്രീയവും സൈനികവുമായ അഭിപ്രായ വ്യത്യാസങ്ങൾ, വിശ്വാസ വ്യതിയാന പ്രസ്ഥാനങ്ങളായ ശീഅത്ത്, ഖവാരിജ് തുടങ്ങിയവ ഉടലെടുക്കുന്നതിൽ സ്വാധീനം ചെലുത്തിയതായി കാണാം. അവരിലെ ഇമാമിയ്യത്ത് എന്ന് പറയപ്പെടുന്ന വിഭാഗത്തെ ഉദാഹരണമായെടുക്കാം.

ഈ വിഭാഗമാണ് ശിയാക്കളിലധികവും. എല്ലാ സ്വഹാബത്തിനെക്കാളും അലി(റ)നെ മുന്തിച്ച് വലിയ പിഴവിലകപ്പെട്ട വിഭാഗമാണിത്. അലി(റ)വിന് മുമ്പുള്ള ഖലീഫമാരുടെ ഖിലാഫത്തിനെ അവർ ആക്ഷേപിക്കുന്നു. അതോടൊപ്പം, സ്വഹാബത്തിൽ മഹാഭൂരിഭാഗത്തെയും കുറിച്ച് അരുതാത്തത് പറയുകയും അവരെ അധിക്ഷേപിക്കുകയും ശപിക്കുകയും ചെയ്യുന്നു. ഇവയെല്ലാം തന്നെ അഹ്‌ലുസ്സുന്നത്തിന്റെ ഹൃദയത്തിൽ അവരോട് വലിയ ഈർഷ്യതയുണ്ടാക്കാൻ ഹേതുവായിട്ടുണ്ട്. എന്നിട്ടും ശിഇസത്തിൽനിന്നും കടംകൊണ്ടതാണ് തസ്വവ്വുഫ് എന്ന വാദം ശരിയാവുന്നതെങ്ങനെ?

ഇങ്ങനെയൊക്കെയാണെങ്കിലും അസ്വീകാര്യമായ അഭിപ്രായങ്ങൾ നിലനിൽക്കെത്തന്നെ അഹ്‌ലുസ്സുന്ന അവരെ കാഫിറാക്കുന്നില്ലെന്നതു ശരിയാണ്. കാരണം ഒരാൾ മറ്റൊരാളെ ശപിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തതിന്റെ പേരിൽമാത്രം കാഫിറാവുകയില്ലല്ലോ. സ്വഹാബത്തിനെ കുറിച്ച് ഗുരുതരമായ നിലപാട് സ്വീകരിക്കുന്നവരായിരിക്കെത്തന്നെയാണിത്.

ശിയാക്കളും അഹ്‌ലുസ്സുന്നയും തമ്മിൽ വ്യത്യാസമുള്ള വേറെയും അനവധി കാര്യങ്ങളുണ്ട്. ചില കാര്യങ്ങളിൽ യോജിക്കുന്നുവെന്നതോ പ്രത്യക്ഷത്തിൽ പൊരുത്തമുണ്ടെന്നതോ രണ്ടും ഒരുപോലെ തന്നെയാണെന്നോ പരസ്പരം അനുകരിച്ചതാണെന്നോ പറഞ്ഞതുകൊണ്ട് മാത്രമാവില്ല.അപകടകരമായ അതിവാദമുള്ളവരും ശിയാക്കളിലുണ്ട്. വിശുദ്ധ ഇസ്‌ലാമിൽ നിന്നു പുറത്തുപോകാൻ വരെ കാരണമായ വാദങ്ങളും അന്ധവിശ്വാസങ്ങളും വെച്ച് പുലർത്തുന്നവരാണവർ. അല്ലാഹു അലി(റ)വിലും സന്താനങ്ങളിലും അവതരിച്ച്, അവരുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും അവരുടെ നാക്കിലൂടെ സംസാരിക്കുകയും അവർ മുഖേനെ പ്രവർത്തിക്കുകയും ചെയ്യുന്നു എന്നുപോലും വിശ്വസിക്കുന്ന ശിയാക്കളുണ്ട്. ഇത്തരത്തിലുള്ള അതിവാദികളാണ് ഇസ്മാഈലിയ്യത്ത്, ബോറ തുടങ്ങിയ വിഭാഗങ്ങൾ.

വിശുദ്ധ ഖുർആൻ മാറ്റിത്തിരുത്തൽ, ചില സ്വഹാബികളെ കാഫിറാക്കൽ, ആദ്യത്തെ മൂന്ന് ഖലീഫമാർക്കും ഖിലാഫത്തിന് അർഹതയില്ലായിരുന്നു എന്ന വിശ്വാസം തുടങ്ങിയവ ചിലരുടെ പിഴച്ച നിലപാടുകളാണ്. ഇമാമത്ത് അഥവാ മുസ്‌ലിം നേതൃത്വം അല്ലാഹു തന്നെ ക്ലിപ്തപ്പെടുത്തിയതും വ്യക്തമാക്കിയതുമാണെന്നാണവരുടെ വാദം. എന്നാൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് അങ്ങനെ ഒരു ക്ലിപ്തപ്പെടുത്തലിനെ അംഗീകരിക്കാത്തവരും അല്ലാഹു അവനുദ്ദേശിച്ചവർക്ക് നൽകുന്ന ഔദാര്യമാണെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം പ്രത്യേകമല്ലെന്നും നിലപാടുള്ളവരുമാണ്. ഈ പ്രത്യക്ഷമായ വ്യത്യാസങ്ങളെല്ലാം നിലവിലിരിക്കെ തസ്വവ്വുഫിനെയും സ്വൂഫിയെയും ശീഇസവുമായി ഏച്ചുകെട്ടുന്നത് സമൂഹത്തിൽ തസ്വവ്വുഫിനോട് നീരസമുണ്ടാക്കി ആത്മീയത നശിപ്പിക്കാനുള്ള വക്രതന്ത്രമാണ്.

സ്വൂഫിസം ആദർശപരമായ ഒരു വഴിയല്ലെങ്കിൽതന്നെയും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസ മാർഗങ്ങളിലേതെങ്കിലുമൊന്നിൽ യോജിക്കുന്നതാണ്. ഇമാം അബുൽ ഹസനിൽ അശ്അരി(റ)യുടെ ചിന്താധാരയായ അശ്അരി ത്വരീഖത്തിലോ ഇമാം അബൂമൻസ്വൂരിൽ മാതുരീദി(റ)യുടെ ചിന്താധാരയായ മാതുരീദീ സരണിയിലോ ആയിരിക്കും യഥാർത്ഥ സ്വൂഫികൾ എന്ന് ചരിത്രം വ്യക്തമാക്കുന്നു. സ്വൂഫിസം തൗഹീദ് സ്ഥിരപ്പെടുത്തുന്ന ഒരു ആദർശവഴിയല്ല, അതൊരു ആത്മീയ സംസ്‌കരണ മാർഗമാണ്. തൗഹീദ് സ്ഥിരപ്പെടുത്തുന്ന ഏതെങ്കിലും ഒരു മാർഗമായി സ്വൂഫിസം വേറിട്ട് നിൽക്കുന്നില്ലതന്നെ. അഖീദയിൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് അംഗീകരിച്ച് വരുന്ന ഏതെങ്കിലും ഒരു മാർഗത്തിൽ തന്നെയായിരിക്കും അവരും.

ഇമാം ഇസ്വ്ബഹാനിയുടെ ഹിൽയതുൽ ഔലിയാഅ് ഇമാം ശഅ്‌റാനിയുടെ ത്വബഖാതുൽ ഔലിയാഅ് തുടങ്ങിയവ തുടങ്ങുന്നത് തന്നെ മഹാൻമാരായ ഖുലഫാഉർറാശിദുകളെ വിവരിച്ച് കൊണ്ടാണ്. അബൂബക്ർ(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ) എന്ന ക്രമത്തിലാണിത് കാണാനാവുക. അതുപോലെത്തന്നെ സുന്നികളായ സ്വൂഫികളിൽ അഹ്‌ലുബൈത്തിൽപെട്ട ധാരാളം സയ്യിദുമാരെയും ശരീഫുമാരെയും കാണാവുന്നതാണ്. തസ്വവ്വുഫിലെ മഹാന്മാരുടെ തലമുറകളെയും ചരിത്രങ്ങളെയും വിവരിക്കുന്ന ഗ്രന്ഥങ്ങളിലാണിങ്ങനെയുള്ളത്. ശിആക്കളുടെ ചരിത്രം പറയുന്ന ഗ്രന്ഥങ്ങളിലല്ല.

ഖലീഫമാരിലേക്ക് ചെന്നുചേരുന്ന പരമ്പരകളുള്ള സാത്വികന്മാർ ചരിത്രത്തിലെമ്പാടുമുണ്ട്. ഈജിപ്തിലെ ബക്‌രീ സാദാത്തീങ്ങൾ, അബൂബക്ർ സിദ്ദീഖ്(റ)വിലേക്ക് ചേരുന്നവരാണ്. ഉമർ(റ)വിലേക്കും ഉസ്മാൻ(റ)വിലേക്കും ചേരുന്ന മഹാന്മാരെയും കാണാം. ഈജിപ്തിൽ ജീവിച്ച ശൈഖ് മുഹമ്മദ് അനാൻ(റ) എന്നവരെ ഇമാം ശഅ്‌റാനീ(റ) പരിചയപ്പെടുത്തിയത് ഉമർ(റ)വിലേക്ക് പരമ്പര ചേരുന്നവരെന്നാണ്. പ്രസിദ്ധ സാത്വികൻ ശൈഖ് ഖാലിദ് ളിയാഉദ്ദീൻ(റ) എന്നവർ ഉസ്മാൻ(റ)വിലേക്ക് ചേരുന്നു. എന്നാൽ ഏതെങ്കിലുമൊരു സാത്വിക പ്രമുഖനെ ശിആക്കളിലേക്ക് ചേർത്തിപ്പറയുന്നതായി കാണാനാവില്ല. ശിയാക്കൾ മഹാന്മാരായ അലി(റ)വിനെയും സന്താനങ്ങളെയും കുറിച്ച് സ്വന്തക്കാരെന്ന് അവകാശപ്പെടുന്നുവെന്നല്ലാതെ. ഇന്ന് പ്രചാരത്തിലുള്ള സ്വൂഫീ സരണികൾ അവരുടെ പതാകകളിൽ  നാല് ഖലീഫമാരുടെയും നാമങ്ങൾ തുല്യപ്രാധാന്യത്തോടെയാണുപയോഗിക്കാറുള്ളത്. അവരുടെ അഖീദ സുന്നിയ്യത്തായിരുന്നെന്നും ശീഇയ്യത്തല്ലെന്നും ഇതൊക്കെ വ്യക്തമാക്കുന്നു.

അതുകൊണ്ടുതന്നെ തസ്വവ്വുഫിന്റെ സുന്നീ സരണിയിലാണ് കാലമിതുവരെയും മഹാന്മാരായ സാത്വികർ കഴിഞ്ഞുവന്നിട്ടുള്ളത്. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയാടിത്തറയിലാണവ നിലകൊള്ളുന്നതും പ്രവർത്തിക്കുന്നതും. അഹ്‌ലുസ്സുന്നയുടെ സരണിയിൽ നിലകൊള്ളുന്ന സ്വൂഫിസം ശീഇസവുമായി അടിസ്ഥാനപരമായും ശാഖാപരമായും പ്രായോഗികമായും ചരിത്രപരമായും വേറിട്ടുനിൽക്കുന്നു. സ്വൂഫീസുന്നികൾക്ക് നബികുടുംബത്തോടുള്ള സ്‌നേഹാദരവുകളെ ശീഇസമായി വ്യാഖ്യാനിച്ച് പ്രചാരണം നടത്തുന്നവരുടെ വാദങ്ങൾ അവഗണനയാണർഹിക്കുന്നത്. നബികുടുംബത്തെയും സ്വഹാബത്തിനെയും സ്‌നേഹിക്കുന്നവരാണവർ. നബികുടുംബത്തെ സ്‌നേഹിക്കണമെന്നത് ഖുർആന്റെ കൽപനയാണ്. സൂറത്തു ശ്ശൂറയിലെ 23-ാം സൂക്തത്തിൽ അല്ലാഹു ഇത് പറഞ്ഞതുകാണാം. അതിനാൽതന്നെ ഏതൊരു മുസ്‌ലിമിന്റെയും ഹൃദയാന്തരത്തിൽ നബികുടുംബത്തോടുള്ള സ്‌നേഹാദരവുകളുണ്ടായിരിക്കും. അത് ശീഇസമല്ല.

സ്‌നേഹം അമിതമാവുന്നു എന്ന വാദം നിരർത്ഥകമാണ്. അമിതവാദം വിശ്വാസത്തിലാണുണ്ടാവുക. എന്നാൽ അഹ്‌ലുസ്സുന്ന വിശ്വാസപരമായി അതിവാദമുള്ളവരല്ല. അവർ അ്ഹലുബൈത്തിനെ സ്‌നേഹിക്കുന്നത് വിശ്വാസത്തിൽ പ്രചോദിതമായ സ്വാഭാവിക കാര്യമാണ്. അവരെ സ്‌നേഹിക്കാൻ കഴിയുന്നത് ആത്മീയമായ ഉയർച്ചയുടെ അടയാളങ്ങളിൽ പെട്ടതുമത്രെ. അവരോടുള്ള സ്‌നേഹാദരവുകൾ വിശ്വാസിയിൽ കൂടുന്നതിനനുസരിച്ച് അവന്റെ പദവി വർധിക്കുന്നു. കാരണം ആ സ്‌നേഹം നബി(സ്വ)യോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ്. നബി(സ്വ)യോടുള്ള സ്‌നേഹം അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ അടയാളവും. ഇമാം ശാഫിഈ(റ) പറഞ്ഞു: നബി(സ്വ)യുടെ കുടുംബത്തെ സ്‌നേഹിക്കുന്നുവെന്നത് റാഫിളീ നിലപാടാണെന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ മനുഷ്യരും ജിന്നുകളുും സാക്ഷികളായിക്കോളൂ, ഞാനൊരു റാഫിളിയാണ് (നബികുടുംബത്തോടുള്ള സ്‌നേഹത്തെ റാഫിളീ നിലപാടായി വ്യാഖ്യാനിക്കുന്ന പ്രവണതയെ തച്ചുടക്കുകയായിരുന്നു ഇമാം ശാഫിഈ-റ).

ഇത്രയും വിവരിച്ചതിൽനിന്ന് തസ്വവ്വുഫിന്റെ യാഥാർത്ഥ്യമെന്തെന്ന് മനസ്സിലാക്കാം. അതിന്റെ സ്രോതസ്സുകൾ എന്തെന്നും അതിന് ശീഈബന്ധമുണ്ടെന്നവാദം നിരർത്ഥകവും വ്യാജവുമാണെന്നും ഗ്രഹിക്കാനിത് മതിയാകും. ശരിയായ തസ്വവ്വുഫിന്റെ ബന്ധം  അഹ്‌ലുസ്സുന്നയുടെ സരണിയോടും അതിന്റെ വളർച്ച അഹ്‌ലുസ്സുന്നയുടെ സരണിയിലുമാണെന്നു ചുരുക്കം.

റജബ്വിശ്വാസികൾ വിത്തിറക്കുനനു


വിശ്വാസികൾ വിത്തിറക്കുന്ന റജബ്● സൈനുദ്ദീൻ ഇർഫാനി മാണൂർ
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

റജബ് ഹിജ്‌റ വർഷത്തിലെ ഏഴാമത്തെ മാസവും വിശുദ്ധമായ  നാലു മാസങ്ങളിലൊന്നുമാണ്. വിശുദ്ധ ഖുർആൻ പറയുന്നു: ‘വാന ഭൂമികൾ സൃഷ്ടിച്ചതു മുതൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയിൽ നാലു മാസം വിശുദ്ധവും. അതാണു നേരായ മതം. അതിനാൽ അവയിൽ നിങ്ങൾ സ്വയം അക്രമികളാകരുത്'(9/36). ഇമാം ഖുർത്വുബി(റ) എഴുതുന്നു: ‘അതിക്രമങ്ങൾ ഏതു കാലത്തും നിരോധിതമാണെങ്കിലും നാലു മാസങ്ങൾ വിശുദ്ധമാണെന്ന് പ്രത്യേകം പരാമർശിച്ചതും അവയിലുള്ള അതിക്രമങ്ങൾ നിരോധിച്ചുവെന്ന് വ്യക്തമായി പറഞ്ഞതും അല്ലാഹു അവക്കു നൽകിയ മഹത്ത്വം കൊണ്ടാണ്’ (തഫ്‌സീറുൽ ഖുർത്വുബി).

അബൂബക്കർ(റ)വിൽ നിന്ന് നിവേദനമുള്ള ഒരു ഹദീസിൽ കാണാം: നബി(സ്വ) പ്രസംഗത്തിനിടെ ഇങ്ങനെ പറഞ്ഞു: ‘വാന ഭൂമികളെ അല്ലാഹു സൃഷ്ടിച്ച അതേ രൂപത്തിൽ കാലം കറങ്ങിക്കൊണ്ടിരിക്കുകയാണ്. പന്ത്രണ്ട് മാസങ്ങളാണ് ഒരു വർഷം. അവയിൽ നാലെണ്ണം വിശുദ്ധ മാസങ്ങളാണ്. ദുൽഖഅദ,് ദുൽഹിജ്ജ, മുഹർറം  എന്നീ തുടർച്ചയായ മൂന്ന് മാസങ്ങളും  ജുമാദയുടേയും ശഅ്ബാനിന്റേയും ഇടയിലുള്ള റജബു മുളർ മാസവുമാണവ’ (ബുഖാരി, മുസ്‌ലിം). ഹാഫിള് ഇബ്‌നു കസീർ എഴുതുന്നു: ‘ജുമാദയുടേയും ശഅ്ബാനിന്റെയും ഇടയിലുള്ള മാസമാണ് റജബ് എന്ന മുളർ ഗോത്രക്കാരുടെ അഭിപ്രായമാണ് ശരിയെന്ന് സ്പഷ്ടമാക്കുന്നതിനാണ് റജബിനെ അവിടുന്ന് മുളർ ഗോത്രത്തിലേക്ക് ചേർത്തു പറഞ്ഞത്. ശഅ്ബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസമാണ് (ഇന്നത്തെ റമളാൻ) റജബ് എന്ന റബീഅ ഗോത്രക്കാരുടെ ധാരണ ശരിയല്ലെന്നാണ് തിരുനബി(സ്വ) ഇവിടെ വ്യക്തമാക്കുന്നത്. യുദ്ധം നിഷിദ്ധമായ മാസങ്ങളിൽ മൂന്നെണ്ണം തുടർച്ചയായുള്ളവയും ഒന്നു മാത്രം ഒറ്റക്കു നിൽക്കുന്നതുമാണ്. ഹജ്ജ്-ഉംറ കർമങ്ങൾ നിർഭയത്വത്തോടെ നിർവഹിക്കാൻ വേണ്ടിയാണ് ഹജ്ജു മാസമായ ദുൽഹജ്ജിനു മുമ്പുള്ള ദുൽഖഅ്ദിനെയും ശേഷമുള്ള മുഹർറമിനെയും  യുദ്ധം നിഷിദ്ധമായ മാസങ്ങളാക്കിയത്. വർഷത്തിന്റെ മധ്യത്തിലുള്ള റജബിനെ വിശുദ്ധമാക്കിയത്  പരിശുദ്ധ ഗേഹത്തെ സന്ദർശിക്കാൻ വേണ്ടി വിദൂര പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്ക് നിർഭയത്വത്തോടെ വന്ന് സന്ദർശനം നടത്തി തിരിച്ചു പോകാൻ വേണ്ടിയുമാണ്’ (തഫ്‌സീറുൽ ഖുർആനിൽ അളീം 4/148).

റജബ് എന്ന പദത്തിനർത്ഥം ആദരണീയമായത് എന്നാണ്. ജാഹിലിയ്യാ കാലത്ത് അറബികൾ ഈ മാസത്തിൽ യുദ്ധം ഒഴിവാക്കിക്കൊണ്ട് അതിനെ ആദരിച്ചതു മൂലമാണ് പ്രസ്തുത മാസത്തിന് റജബ് എന്നു നാമകരണം ചെയ്യപ്പെട്ടത് (അൽ ഖാമൂസുൽ മുഹീത്വ് 1/74).

ശഹ്‌റുല്ലാഹി, റജബ്, റജബു മുളർ, അസ്വമ്മ്, മുനഫ്ഫസ്, മുത്വഹ്ഹർ, മുഖീമ്, ഹരിം, ഫർദ്, അസ്വബ്ബ്, മുഅല്ലാ, മുഖശ്ഖശ്, മുബ്‌രിഅ്, മൻസ്വലുൽ അസിന്ന എന്നീ പതിനാലു പേരുകൾ ഈ മാസത്തിന്റേതായി പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. റജ്മ്, മൻസ്വലുൽ ആല്, മൻസഉൽ അസിന്ന എന്നിവ കൂടി ചിലർ ചേർത്തിട്ടുണ്ട് (ലത്വാഇഫുൽ മആരിഫ് – 5/281)

ഈ പേരുകളിൽ ചിലതിന്റെ നാമകരണ നിദാനവും ചില പണ്ഡിതന്മാർ വ്യക്തമാക്കിയതുകാണാം.  യുദ്ധം നിഷിദ്ധമാക്കിയതു മൂലം ആയുധങ്ങളുടെ ശബ്ദം കേൾക്കാത്തതു കൊണ്ട് അസ്വമ്മ് (ബധിരൻ) എന്നും അല്ലാഹുവിന്റെ കാരുണ്യം കുത്തിച്ചൊരിയുന്ന കാലമായതുകൊണ്ട് അസ്വബ്ബ് (കൂടുതൽ ചൊരിയുന്നത്) എന്നും പിശാച് ആട്ടിയോടിക്കപ്പെടുന്ന മാസമായതു കൊണ്ട് റജ്മ് (കല്ലെറിഞ്ഞോടിക്കുന്നത്)എന്നും മുള്വർബ്‌നു നിസാറിന്റെ കാലം മുതൽ തന്നെ പവിത്രതയുള്ള മാസമായതു കൊണ്ട് ഹരിം (കൂടുതൽ പ്രായമുള്ളത്) എന്നും അറബികൾക്കിടയിൽ ഇതര മാസങ്ങളേക്കാൾ ഉയർന്ന സ്ഥാനമുള്ളതായതു കൊണ്ട് മുഅല്ലാ (ഉയർന്നു നിൽക്കുന്നത്) എന്നും  യുദ്ധം നിഷിദ്ധമായതു നിമിത്തം അതിക്രമങ്ങളിൽ നിന്ന് മുക്തമായതു കൊണ്ട് മുബ്‌രിഅ് (മോചിപ്പിക്കുന്നത്)എന്നുമെല്ലാം വിളിക്കപ്പെട്ടുവെന്നാണ് പണ്ഡിതാഭിപ്രായം (ശഹ്‌റു റജബ്/9,10).

സയ്യിദ് ബക്‌രി(റ) എഴുതുന്നു: ‘റജബ് എന്ന പദം ബഹുമാനിക്കൽ എന്നർത്ഥം വരുന്ന തർജീബ് എന്ന പദത്തിൽ നിന്ന് എടുത്തതാണ്. കാരണം അറബികൾ മറ്റുമാസങ്ങളേക്കാൾ കൂടുതൽ റജബിനെ ആദരിച്ചിരുന്നു. നന്മകൾ ചൊരിയുന്നതു കൊണ്ട് ‘അസ്വബ്ബ്’ എന്നും ആയുധ ശബ്ദങ്ങൾ കേൾക്കാത്തതു കൊണ്ട് ‘അസ്വമ്മ്’ എന്നും ശത്രുക്കളെയും പിശാചുക്കളേയും ഓടിക്കുന്നതു കൊണ്ട് ‘റജ്മ്’ എന്നും ഇതിനു പേരുണ്ട് (ഇആനത്ത് 2/307). നാമങ്ങളുടെ ആധിക്യം വസ്തുവിന്റെ സ്ഥാനത്തിന്റെയും മഹത്ത്വത്തി ന്റെയും വർധനവിനെ അറിയിക്കുമെന്നതു ഭാഷാ ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങളിൽപെട്ടതാണ്.

റജബ് എന്ന പദത്തിലെ ആദ്യാക്ഷരം അല്ലാഹുവിന്റെ കാരുണ്യത്തിലേക്കും മധ്യാക്ഷരം അവന്റെ ഔദാര്യത്തിലേക്കും അവസാനാക്ഷരം അവന്റെ ഗുണത്തിലേക്കുമുള്ള സൂചനയാണെന്നും പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ആഇശാ(റ)യിൽ നിന്നു നിവേദനം. നബി(സ്വ) പറയുന്നു: ‘നിശ്ചയം റജബ് അല്ലാഹുവിന്റെ മാസമാണ്'(ബൈഹഖി / ശുഅ്ബുൽ ഈമാൻ). മറ്റൊരു ഹദീസിൽ അവിടുന്ന് പറഞ്ഞു: ‘റജബ് അല്ലാഹുവിന്റെ മാസമാണ്. ശഅ്ബാൻ എന്റെ മാസവും റമളാൻ എന്റെ സമുദായത്തിന്റെ മാസവുമാണ്’ (അൽ മഖാസ്വിദുൽ ഹസന). മാസത്തെ അല്ലാഹുവിലേക്ക് ചേർത്തിപ്പറഞ്ഞതിനെക്കുറിച്ച്  ഇമാം മുനാവി(റ) വിവരിക്കുന്നതിങ്ങനെ: ‘മാസത്തെ അല്ലാഹുവിലേക്ക് ചേർത്തിപ്പറയുന്നത് അതിന്റെ ശ്രേഷ്ഠതക്കും ബഹുമാനത്തിനുമുള്ള തെളിവാണ്. അതിനെ യുദ്ധം നിഷിദ്ധമായ മാസമായി പ്രഖ്യാപിച്ചത് അല്ലാഹുവാണെന്നും  അതിൽ മാറ്റം വരുത്താൻ ആർക്കും അധികാരമില്ലെന്നുമാണ്  അതിന്റെ അർത്ഥം(ഫൈളുൽ ഖദീർ 4/24).

റജബിൽ നോമ്പനുഷ്ഠിക്കുന്നതിനു പ്രത്യേക പുണ്യമുണ്ടെന്ന് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്. വിശുദ്ധ റമളാനിനു ശേഷം നോമ്പനുഷ്ഠിക്കാൻ പറ്റിയ ഏറ്റവും നല്ല മാസത്തെ കുറിച്ച് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) രേഖപ്പെടുത്തുന്നു: ‘റമളാൻ കഴിഞ്ഞാൽ നോമ്പെടുക്കാൻ ഏറ്റവും ശ്രേഷ്ഠമായത് യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളാണ്. അവയിൽ ഏറ്റവും ശ്രേഷ്ഠമായത് മുഹർറം മാസമാണ്. പിന്നെ റജബും ശേഷം ദുൽഹിജ്ജയും പിന്നെ ദുൽഖഅ്ദുമാണ്. അതിനു ശേഷം ശഅ്ബാനും’ (ഫത്ഹുൽ മുഈൻ/204). മുസ്‌ലിം സമൂഹത്തിന് അഭിമാനകരമായ വിധത്തിൽ തിരുനബി(സ്വ)ക്കുണ്ടായ ഇസ്റാഅ്-മിഅ്‌റാജിന്റെ പേരിൽ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി റജബ് ഇരുപത്തിയേഴിന് നോമ്പനുഷ്ഠിക്കൽ പ്രത്യേകം സുന്നത്താണെന്ന് കർമശാസ്ത്ര വിശാരദന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് (ബാജൂരി 1/314). അതേസമയം റജബിലെ ആദ്യ വെള്ളിയാഴ്ച രാവിൽ ഇശാ-മഗ്‌രിബിന്റെ ഇടയിലെ  പന്ത്രണ്ട് റക്അത്ത് നിസ്‌കാരം പോലോത്തവ  മോശമായ ബിദ്അത്താണെന്ന് പണ്ഡിതർ രേഖപ്പെടുത്തുന്നുമുണ്ട്.

അനസ്(റ)വിൽ നിന്നുള്ള ഒരു  നിവേദനത്തിൽ  റജബ് മാസം സമാഗതമായാൽ  നബി(സ്വ) ‘അല്ലാഹുവേ,  റജബിലും ശഅ്ബാനിലും ഞങ്ങൾക്ക് നീ ബറകത്തു നൽകേണമേ. റമളാൻ മാസത്തെ ഞങ്ങൾക്കു നീ എത്തിക്കുകയും ചെയ്യേണമേ’ (ശുഅ്ബുൽ ഈമാൻ 3665) എന്നു പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്നു കാണാം. ഈ ഹദീസിൽ വന്നതു പോലെ ബല്ലിഗ്‌നാ റമളാൻ എന്നു പ്രാർത്ഥിക്കലാണ് അഭികാമ്യം. ശഹ്‌റ റമളാൻ എന്നോ പ്രസ്തുത ദുആഇനു ശേഷം സാധാരണ പ്രാർത്ഥനയിൽ ഉൾപ്പെടുത്താറു

ള്ള വ വഫ്ഫിഖ്‌നാ ഫീഹി ലിസ്‌സ്വിയാമി…. എന്നതോ  ഹദീസിൽ വന്നതായി കണ്ടിട്ടില്ല.  ഹദീസിൽ വന്ന ഈ പ്രാർത്ഥന  ശഅ്ബാനിൽ നടത്തുകയാണെങ്കിലും ഫീ റജബിൻ എന്ന പദം ഉപേക്ഷിക്കേണ്ടതുമില്ല. ഹദീസിൽ വന്നത് അതേ പടി പകർത്തണമെന്നാണല്ലോ ഇമാമുമാർ നമ്മെ പഠിപ്പിച്ചത്.

ചുരുക്കത്തിൽ, മാസങ്ങളുടെ നേതാവായ വിശുദ്ധ റമളാനിനെ വരവേൽക്കാൻ വേണ്ടി വിശ്വാസികൾ കാത്തിരിപ്പ് തുടങ്ങുന്ന മാസമാണ് റജബ്. രണ്ട് മാസത്തെ രാപ്പകൽ പ്രാർത്ഥന കൊണ്ടും മാനസികമായ തയ്യാറെടുപ്പുകൾ കൊണ്ടും വിശ്വാസികൾ പ്രതീക്ഷിച്ചിരിക്കുന്ന റമളാൻ അവരുടെ മനസ്സിനെ അഴിച്ചു പണിയുന്ന കാലം കൂടിയാണ്. അബ്ദുറഹ്മാനിസ്സുഫൂരി(റ) പറയുന്നു: ‘റജബ് സൽക്കർമങ്ങളുടെ വിത്ത് കുഴിച്ചിടേണ്ട മാസമാണ്. ശഅ്ബാൻ വിത്തിനു വെള്ളമൊഴിക്കേണ്ട മാസവും റമളാൻ കൃഷി കൊയ്‌തെടുക്കാനുള്ള മാസവുമാണ്. റജബിൽ വിത്ത് കുഴിച്ചിടാതെയും ശഅ്ബാനിൽ വെള്ളം നൽകാതെയും എങ്ങനെയാണ് റമളാനിൽ കാരുണ്യക്കൃഷി കൊയ്‌തെടുക്കാൻ സാധിക്കുക?’ (നുസ്ഹതുൽ മജാലിസ്).

മൗദൂദികളുടെ ദഅ്വത്തുംകൊളത്തൂരിലെ മയ്യിത്തും



കൊളത്തൂരിലെ മയ്യിത്തും മൗദൂദികളുടെ ദഅ്വത്തും

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


വിവരംകെട്ട സമൂഹത്തെ നന്നാക്കാനായി ചാടിപ്പുറപ്പെടുന്നവൻ, അന്ധന് വെളിച്ചം കാണിക്കാനായി സ്വന്തം ശരീരത്തിന് തീകൊളുത്തുന്നവനെപ്പോലെയാണ് – മൗദൂദി വാരിക പ്രബോധനം 2017 ആഗസ്റ്റ് 4 ലക്കം എഡിറ്റോറിയൽ ആരംഭിക്കുന്നത് റശീദ് റിളയുടേതെന്നപേരിൽ ഉദ്ധരിച്ചുകാണുന്ന ഈ വാചകത്തോടെയാണ്. മൗദൂദി / ഇസ്‌ലാഹിയാദി വെളിച്ചം കാട്ടലുകാരൊക്കെയും ഇങ്ങനെ തീകൊളുത്തി ചത്തതു പോലെയായെന്ന് എഡിറ്ററേമാന് ഇപ്പോഴാണ് വിവരം വെച്ചത്. ഇപ്പോളെന്നാൽ മലപ്പുറം കുളത്തൂരിൽ മരണപ്പെട്ട ഭർത്താവിനെ കുടുംബം മാസങ്ങളോളം സംസ്‌കരിക്കാതെ സൂക്ഷിച്ചപ്പോൾ – എന്തൊരു കഥയാണിത്! മതത്തെ തൂക്കിവിൽക്കാൻ എഴുന്നള്ളിയ നവോത്ഥാനക്കാർ ഖുർആനും ഹദീസും മറ്റു പ്രമാണങ്ങളും കുശാല കൈമിടുക്കോടെ കോട്ടിമാട്ടിയപ്പോൾ ശരീരത്തിനു മാത്രമല്ല, ആത്മാവിനു തന്നെ തീകൊളുത്തുകയാണെന്ന് അന്തമുള്ളവർക്കു മുമ്പുതന്നെ മനസ്സിലായിട്ടുണ്ടല്ലോ.

മേൽചൊന്ന ‘ദിവ്യസൂക്തി’ എന്തായാലും പുറത്തുവരേണ്ടത് റശീദ് റിളയുടെ വായിൽനിന്നുതന്നെയാണ് – ഖുർആനിലെ സൂറതു യൂനുസ് രണ്ടാം വാക്യം വ്യാഖ്യാനിച്ച് അല്ലാഹുവിനെ തിരുത്താനും പടച്ച റബ്ബിനു സംഭവിച്ച ‘ഭീമാബദ്ധം(?)’ ഓർമപ്പെടുത്താനുമൊക്കെ അഹങ്കാരം കാണിച്ചത് ടിയാനാണല്ലോ. പറഞ്ഞത് വല്ലാത്തൊരു തത്ത്വംതന്നെയാണെന്ന് സമ്മതിക്കാതെ വയ്യ. വിവരമില്ലാത്തവരെ നന്നാക്കാനിറങ്ങുന്നത് ആത്മഹത്യയാണെങ്കിൽ പിന്നെ ഇവിടെ ദഅ്‌വത്ത് നടക്കുമോ? വിവരമുള്ളവരെ നന്നാക്കാനായിരുന്നുവോ ലക്ഷത്തിൽപരം പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചത്? അതല്ല, എടുത്തുചാടുന്നതാണോ പ്രശ്‌നം. അതുകൊണ്ടുതന്നെയല്ലേ, ഇമ്മാതിരി ഓരോ നവോത്ഥാന നാടകം അരങ്ങിലെത്തുമ്പോഴും മൂത്ത നവോത്ഥാനക്കാരൻ മൗദൂദി ഇസ്‌ലാമിന്റെ ഹാരം പൊട്ടിച്ചെറിഞ്ഞ് ജമാഅത്തെ ഇസ്‌ലാമിയിൽ ശഹാദത്ത് ചൊല്ലി പ്രവേശിച്ചപ്പോഴുമൊക്കെ പഠിച്ച പണ്ഡിതർ വേണ്ടട്ടോയെന്ന് വേദാന്തമോതിയത്? സ്വസഹോദരനും പിതാവുമൊക്കെ മുഹമ്മദ് ബ്‌നു അബ്ദുൽ വഹാബിനെ നേരിട്ടും അല്ലാതെയും ഉപദേശിച്ചുനോക്കിയത്? പക്ഷേ, ഈ വേദമൊക്കെ ശ്രോതം ചെയ്തത് മഹിഷകാതുപോലുമാകാതെയായി – കഷ്ടം തന്നെ!

പ്രബോധനത്തിന്റെ മുഖവാക്ക് ഓരോ വരിയും അബദ്ധവും തെറ്റിദ്ധരിപ്പിക്കലുമാണ്. ദൗർഭാഗ്യകരമായൊരു കാര്യമാണ് ആ വീട്ടിൽ നടന്നത്. ഒരിക്കലും സംഭവിച്ചുകൂടായിരുന്ന ദുരന്തം. സ്വബുദ്ധി നിലനിൽക്കെ ഒരാളും ഇതിനു ഭൂഷ്ടരാവുമെന്ന് വിചാരിക്കാൻ വയ്യ. എന്നുവെച്ച് ഇത് സമൂഹത്തിന്റെ, പ്രത്യേകിച്ച് സുന്നീ പ്രസ്ഥാനത്തിന്റെ കൊള്ളരുതായ്മയാണെന്നവിധം പ്രചരിപ്പിക്കുന്നതിന്റെ യുക്തിയെന്താണ്? സർവ ജാതിമുജാഹിദുകളും മൗദൂദികളും മതമില്ലാത്തവരും ആലയജീവികളുമൊക്കെയും ഇതെടുത്ത് കുളംകലക്കുന്നു. ഒരു നാടിനെ മൊത്തം ആക്ഷേപിക്കുന്നു. ആ നാട്ടുകാരുമായി വിവാഹബന്ധത്തിനുപോലും ഇതരദേശക്കാർക്ക് താൽപര്യമില്ലായ്മ വരാൻ അപവാദങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒന്നുചോദിക്കട്ടെ, സുന്നീ പ്രസ്ഥാനത്തിലും കൊളത്തൂരും ആദ്യമായൊന്നുമല്ല മരണം നടക്കുന്നത്. എന്നിട്ട് ഇതുവരെ ആരെങ്കിലും ഇങ്ങനെ ഒരു വഷളത്തം ചെയ്തിട്ടുണ്ടോ? പ്രസ്ഥാനത്തിന്റെ സർക്കുലറോ നേതാക്കളുടെ ഉപദേശമോ അനുസരിച്ചായിരുന്നോ ഭർത്താവിന്റെ മയ്യിത്ത് പാവപ്പെട്ട ആ ഗ്രാമീണ സ്ത്രീ സൂക്ഷിച്ചുവെച്ചത്? ഈ പ്രസ്ഥാനം രൂപപ്പെട്ട് ഇതുവരെ എത്രയോ മഹാപണ്ഡിതർ മരണപ്പെട്ടിട്ടുണ്ട്. പുനർജന്മസാധ്യത കണ്ട് അവരെ ആരെങ്കിലും സംസ്‌കരിക്കാതെ സൂക്ഷിക്കുന്നുണ്ടോ? – സത്യത്തിൽ അങ്ങനെയൊരു വിശ്വാസമുണ്ടെങ്കിൽ ഈ മഹാത്മാക്കളെ പുനർജനിപ്പിക്കാനല്ലേ സമൂഹം ശ്രമിക്കുക; അതാണല്ലോ കൂടുതൽ ഉപകാരപ്രദം?

ഏതു പ്രസ്ഥാനത്തിലെയും ഓരോ അംഗത്തെയും നിയന്ത്രിച്ചു നിർത്താൻ നേതൃത്വത്തിനു കഴിയുമെന്ന് ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. എടുത്തുചാടി വഴികാണിച്ച് ആദ്യം ശിർക്കായിരുന്ന സർവ സംഗതിയും തൗഹീദിന്റെ ചാർട്ടിലേക്ക് അടിച്ചുമാറ്റിയിട്ടുപോലും മൗദൂദികൾ പപ്പടവട്ടത്തിൽനിന്ന് വികസിച്ചിട്ടില്ല; ക്ലോസറ്റിലെ വെള്ളം കണക്കെ എന്നും ഒരേ ലെവലിലാണ് ഈ വമ്പൻ രാഷ്ട്രീയ ശക്തി. എന്നിട്ടുപോലും അവർക്ക് അനുയായികളെ നിയന്ത്രിക്കാനാവാത്തതിന്റെ നാറുന്ന കഥകൾ എഴുതിപ്പിക്കണോ? മറ്റേ നവോത്ഥാനക്കാരുടെ നേതാക്കൾതന്നെ നടത്തിയ ഒതായിപ്പള്ളി വിപ്ലവം മുതൽ സ്വന്തം ഭാഷ നിർമിച്ച് ഭാര്യ നിലവിലിരിക്കെ അവളുടെ സഹോദരിയെ കൂടി സ്വന്തമാക്കിയതുവരെയുള്ള സ്വയം തീക്കൊടുക്കൽ വിശദീകരിക്കേണ്ടതില്ലല്ലോ. ഇതൊന്നും എന്തേ, മൗദൂദി എഡിറ്റർക്ക് ഒരു പ്രശ്‌നമല്ലാതായിത്. മതവിധിയനുസരിച്ച് പറഞ്ഞാൽ മയ്യിത്തിന്റെ ശേഷകർമങ്ങൾ ഉപേക്ഷിക്കുന്നതിന്റെ മസ്അല തന്നെയല്ലേ ഉപരിസൂചിത സുന്ദരസുരഭില നവോത്ഥാന കർമങ്ങൾക്കുമുള്ളത്.

ഏതെങ്കിലും ഒറ്റപ്പെട്ട സംഭവമെടുത്ത് സമുദായാക്ഷേപം നടത്തി നല്ലപിള്ള ചമയുന്നത് സ്വശരീരത്തിൽ മാലിന്യം പുരട്ടുന്ന രീതിയിലാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്തിരി ചുളിയാതെ വടിവൊത്ത രീതിയിൽ ആളാവുകയാണ് ലക്ഷ്യമെങ്കിൽ ഒന്നു പറഞ്ഞോട്ടെ, പ്രബോധനക്കാരനും തേജസ് പത്രത്തിൽ ലേഖനം വിളമ്പിയ പഴയ പ്രബോധനക്കാരൻ അബ്ദുല്ലയുമൊക്കെ തീകൊള്ളികൊണ്ട് തല ചൊറിയുകയല്ല ചെയ്യുന്നത്, അന്തംവിട്ട് റശീദ് റിള പറഞ്ഞതുപോലെ ശരീരത്തിനു തീ കൊടുക്കുക തന്നെയാണ്…!

യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...