Monday, March 19, 2018

        



🕋🕌🕋കഅ്ബയിൽ ഹതീമിൽ രണ്ടു കബർ സ്ഥിതി ചെയ്യുന്നു എന്നുള്ളത്തിനുള്ള പ്രമാണങ്ങൾ വിമർശകർക്ക് മുൻപിൽ നിരത്തിയപ്പോൾ -അത് സഹീഹല്ല -അത് നബി ﷺ പഠിപ്പിക്കാത്ത പ്രമാണമാണ് -എന്നൊക്കെയാണ് വഹാബികളുടെ ഏറ്റവും പുതിയതായി ലോഞ്ച് ചെയ്ത വാദം!
എന്നാൽ പ്രമാണങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പത്രാധിപർ ഹുസൈൻ സലഫിയായ വഹ്ഹാബികളുടെ മുഖപത്രം ""ഇസ്ലാഹ് മാസിക 2007 ഒക്ടോബർ ലക്കം"" പറയുന്നു....
ആയിരക്കണക്കിന് പ്രവാചകന്മാരും മഹത്വുക്കളും അന്ത്യവിശ്രമം കൊള്ളുന്ന പ്രത്യേകിച്ച് ഇസ്മാഇൗല് നബി (അ) , ഹാജറ (റ) , ആദം നബി (അ) തുടങ്ങിയവരെല്ലാം മറമാടപ്പെട്ടത് കഅ്ബയിലാണ് എന്ന് ! ഒരു സ്ഥലത്ത് വഹാബി എതിർക്കുന്നു - സ്വന്തം പുസ്തകത്തില് അതേ കാര്യം എഴുതുകയും പഠിപ്പിക്കുകയും ചെയ്യുന്നു!വിരോദാഭാസമേ നിന്റെ പേരോ വഹാബിസം!
( മുജാഹിദ് പുസ്തകം :- ഇസ്ലാഹ് മാസിക
ഒക്ടോബർ 07 :- 2007
പേജ് :- 2 )




 
ചോദ്യം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ചോദ്യം
കഅബാ ശരീഫിനു ചുറ്റും അമ്പിയാക്കളുടെ ഖബറുകളുണ്ടന്നും
 ഹിജിറിൽ ഇസ്മാഈൽ നബിയുടേയും ഉമ്മ ഹാജറ ബീവിയുടേയും ഖബറുകളുണ്ടന്നും വല്ല ഗ്രന്തത്തിലുമുണ്ടോ?


ഉത്തരം 'മുസ്വന്നഫിൽ പറയുന്നു.

 صالح قال حدثني أبي قال حدثنا يحيى بن سليم عن عبد الله بن عثمان عن عبد الرحمن بن سابط عن عبد الله بن ضمرة السلولي قال: ما بين المقام إلى الركن إلى زمزم إلى الحجر قبر تسعة وتسعين نبيا جاؤوا حاجين فقبروا هنالك. (مسائل الإمام أحمد برواية ابنه صالح:ص/94)و(مصنف عبد الرزاق:5/120)



അബ്ദുല്ലാ ബൻ ളംറത്ത് സ്വലൂലി പറയുന്നു.
മഖാമിന്റെ ഇടയിൽ നിന്ന് റുക്ന് വരെയും സംസം വരേയും ഹിജ്റ് വരേയും തൊന്നൂറ്റി ഒമ്പത് നബിമാരുടെ ഖബറുണ്ട്' അവർ ഹജ്ജിന് വരികയും അവിടെ ഖബറടക്കുകയും ചെയ്തു.

മുസന്ന ഫ് അബ്ദുറസാഖ് 5/120

സർകശി റ പറയുന്നു
 اشتهر أن قبراسماعيل وأمه في الحجر.(إعلام الساجد بأحكام المساجد194)للامام الزركشي-794هـ

ഇസ്മാഈൽ നബിയുടെയും ഉമ്മ യുടെയും ഖബർ ഹിജ്റിലാണ് എന്ന് പ്രശസ്തമാണ്. (ഇ അലാ മുസ്സാജിദ് ഇമാം സർകശി 194)

[ من الأنبياء عليهم الصلاة والسلام إذا كذبه قومه خرج من بين أظهرهم إلى مكة، وما من نبي هرب من أمته إلاّ هرب إلى مكة فعبد الله تعالى بها عند الكعبة حتى أتاه اليقين، وهو الـموت "وإنّ حول الكعبة قبر ثلاثمـائة نبي وما بين الركن اليماني والركن الأسود قبر سبعين نبيا كلهم قتلهم الـجوع والـقمل . وقبر إسماعيل وأمّه هاجر صلى الله عليهما وسلم في الحجر تحت الـميزاب. وقبر نوح وهود وشعيب وصالح صلى الله على نبينا وعليهم وسلم فيما بين زمزم والـمقام. (فضائل مكة:ص/63) للامام الحسن البصري رحمه الله
കഅബയുടെ ചുറ്റും മുന്നൂർ നബിമാരുടെ ഖബറുണ്ട്: റുക്നൽ യമാനിയുടെയും റുക്നുൽ അസ്വദി ന്നു മിടയിൽ എഴുപത്
നബിമാരുടെ ഖബറുണ്ട്:ഇസ്മാഈൽ നബിയുടെയും ഉമ്മ യുടെയും ഖബർ മീസാബിൻറ താഴേ ഹിജ്റിലാണ് ' ഫളാ ഇലുമക്ക 63

ശുഅയ്ബ് നബിയുടേയും കൂടെയുള്ള വിശ്വാസി  കളുടേയും ഖബറുകൾ ബനൂ സഹ്മിന്റെയും ദാറുന്നദ് വയുടേയും ഇടയിലാണ്.
ഇബ്ന് അബ്ബാസ് റ പറയുന്നു .
മസ്ജിദുൽ ഹറാമിൽ ഇസ്മാഈൽ നബിയുടേയും ശുഅയ്ബ് നബി യു ടേയും ഖബറുണ്ട്'
ഇസ്മാഈൽ നബി ഹിജ്റിലാണ് ശു അയ്ബ് നബി ഹജറുൽ അസ്വദിന് നേരെയും -അബ്ദുല്ലാ ബൻ ളംറത്ത് സ്വലൂലി പറയുന്നു.
മഖാമിന്റെ ഇടയിൽ നിന്ന് റുക്ന് വരെയും സംസം വരേയും ഹിജ്റ് വരേയും തൊന്നൂറ്റി ഒമ്പത് നബിമാരുടെ ഖബറുണ്ട് അവർ ഹജ്ജിന് വരികയും അവിടെ ഖബറടക്കുകയും ചെയ്തു.
ഖുർ തുബി ഫ്സീർ 2 / 100

 وهب أنّ شعيبا ما بمكة هو ومن معه من المؤمنين فقبورهم في غربي مكة بين دار الندوة وبين بني سهم. وقال ابن عباس: في المسجد الحرام قبران ليس فيه غيرهما، قبر إسماعيل وقبر شعيب عليهما السلام، فقبر إسماعيل في الحجر وقبر شعيب مقابل الحجر الأسود. وقال عبد الله بن ضمرة الشلوبي: ما بين الركن والمقام إلى زمزم قبور تسعة وتسعين نبيّا جاؤوا حجّاجا فقُبِروا هنالك. صلوات الله عليهم أجمعين  ( تفسيرالقرطبي: 2/100-101)مجلد/1

നബി സ്വ പറയുന്നു. മസ്ജിദുൽ ഖൈ ഫിൽ എഴുപത് നബിമാരുടെ ഖബറുണ്ട് ത്വബ്റാനി റിപ്പോർട്ട് ചെയ്തു.
ബസ്സാറിൽ നിന്ന് ഹൈസമി  റിപ്പോർട്ട് ചെയ്തു രാവിമാർ വിശ്വസ്തരാണ് ന്ന് പറയുകയും ചെയ്തു മജ്മഅസ്സവാഇദ്
1/297
 رسول الله صلي الله عليه وسلم في مسجد الخيف قبر سبعين نبيا :رواه الطبراني، أخرجه الهيثمي عن البزار وقال رجاله ثقات (مجمع الزوائد:1/297)

ذكره الطبرانيُّ في معجمه الكبير، فقال: حدثنا عبدان بن أحمد، ثنا عيسى بن شاذان، ثنا أبو همامٍ الدلال، ثنا إبراهيم بن طهمان، عن منصورٍ، عن مجاهدٍ، عن ابن عمر، قال: قال رسول الله صلى الله عليه وسلم: "في مسجد الخيف قبرُ سبعين نبيًّا"[3].


وذكَره الفاكهي في أخبار مكة، فقال: حدثنا محمد بن صالحٍ، قال: ثنا أبو همامٍ الدلال، قال: ثنا إبراهيم بن طهمان، عن منصورٍ، عن مجاهدٍ، عن ابن عمر رضي الله عنهما، قال: قال رسول الله صلى الله عليه وسلم: "في مسجد الخيف قبر سبعين نبيًّا"[4].


وذكره شهابُ الدين البوصيري في إتحاف الخِيرة، فقال: رواه أبو يعلى الموصلي، ثنا الإيادي أبو بكرٍ، ثنا أبو همامٍ الدلال، ثنا إبراهيم بن طهمان، عن مجاهدٍ، عن ابن عمر، قال: قال رسول الله صلى الله عليه وسلم:"بمسجد الخيف قبرُ سبعين نبيًّا"[5].


وذكره ابن حجر في المطالب العالية، فقال: قال أبو يعلى: حدثنا الرمادي أبو بكرٍ، ثنا أبو همامٍ الدلال، ثنا إبراهيم بن طهمان عن منصورٍ، عن مجاهدٍ، عن ابن عمر رضي الله عنهما، قال: قال رسول الله صلى الله عليه وسلم: "مسجد الخيف قبر سبعين نبيًّا"[6].


وذكره نور الدين الهيثمي في كشف الأستار، فقال: حدثنا إبراهيم بن المستمر العروقي، ثنا محمد بن محببٍ أبو همامٍ، ثنا إبراهيم بن طهمان ، عن منصورٍ ، عن مجاهدٍ، عن ابن عمر: أن النبيَّ صلى الله عليه وسلم، قال: "في مسجد الخيف قُبِرَ سبعون نبيًّا"[7].

ഇനിയും വിവിധ റിപ്പോർട്ട് കൾ മുകളിൽ

في (سيرة ابن هشام) (1/ 111) :" قال ابن اسحاق: وكان عمر اسماعيل فيما يذكرون مائة سنة وثلاثين سنة ثم مات رحمة الله وبركاته عليه ودفن في الحجر مع أمه هاجر رحمهم الله تعالى "
وذكر نحو ذلك ابن سعد في (طبقاته) (1/ 52) ، والذهبي في (تاريخ الإسلام) (1/ 20) وابن خلدون في (تاريخه) (2/ 44) .
وفي (أخبار مكة) للأزرقي (1/ 81):" وكان من حديث جرهم وبني إسماعيل أن إسماعيل لما توفي دفن مع أمه في الحجر  ".
وهഇനിയും വിവിധ റിപ്പോർട്ട് കൾ മുകളിൽ


Shihab Pmk
Just now
🕋🕌🕋കഅബയിൽ ഹതീമിൽ രണ്ടു കബർ സ്ഥിതി ചെയുന്നു എന്നുള്ളത്തിനുള്ള പ്രമാണങ്ങൾ വിമർശകർക്ക് മുൻപിൽ നിരത്തിയപ്പോൾ അത് സഹീഹല്ല അത് നബിﷺ പഠിപ്പിക്കപ്പെടാത്ത പ്രമാണമാണ് എന്ന് നൈസായി തട്ടി വിട്ടു.🌬🌬🌬

എന്നാൽ പ്രമാണങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പത്രാധിപർ ഹുസൈൻ സലഫിയായ വഹ്ഹാബികളുടെ മുഖപത്രം ""ഇസ്ലാഹ് മാസിക 2007 ഒക്ടോബർ ലക്കം"" പറയുന്നു....
കഅബയുടെ പരിസരത്ത് 1000 കണക്കിന് പ്രവാചകന്മാരും മഹത്തുക്കളും അന്ത്യവിശ്രമം കൊള്ളുന്നു എന്നും അതിൽ മഹത്തുക്കളായ ഇസ്മായിൽ നബി, ഹാജറ ബിബി, ആദം നബി എന്നിവരുടെ കബറും അവിടെ ഉണ്ട് എന്നും എഴുതുകയുണ്ടായി.

അതിനു മറു ചോതിയതിനു കൂറേ തെറി അഭിഷേകവും🎤, പിന്നെ ബ... ബാ.... എരുമ രാഗവും🎼🎼 
ഇവർക്ക് ഇവരുടെ അത്രശത്തിലും ആശയത്തിലും, നേതൃത്വത്തിലും തന്നെ വിശ്വാസമില്ല. എന്നിട്ടു പൊതു മധ്യത്തിൽ വന്നു ഇളിമ്പ്യാരാകുന്നു.
അവിടെ ഇവരുടെ കബർ ഇല്ല എന്നുള്ളതിന് വല്ല സഹീഹായ ഹദീസ് ഉണ്ടോ എന്ന് ചോദിച്ചാൽ മിണ്ടാട്ടം ഇല്ല.

ഇസ്ലാമിൽ നബിﷺ പറയാത്തതും ചെയ്യാത്തതും ഹറാമോ,കറാഹത്തോ, പാടില്ലാത്തതു എന്ന് ഉണ്ടോ...?❓⁉
ഇസ്ലാമിന്റെ ശറഇന്റെ അടിസ്ഥന പ്രമാണം വരുന്നത് .

1 ➖ഖുർആൻ തിരു സുന്നത്തു 
2 ➖പണ്ഡിതന്മാർ ഏകോപിച്ച അഭിപ്രായം (ഇജിമാഗ്)
3 ➖ഹദീസിന്റെ നിതാന ശാസ്ത്രം (ഖിയാസ് )
4 ➖കവല് സ്വഹാബി 
5 ➖സബ്‌ദ ശരീങ്ങ 
6 ➖അമലു അഹ്‌ലീൽ മദീന 
7 ➖ഹദീസുൽ മുർസൽ 
8 ➖ഇസ്തിഹ് സാൻ
9 ➖ഹദീസ് ളഈഫ് 
10 ➖ങ്ങുർ
11 ➖അൽ മാസാ ഇലുൽ മുർസല
ഈ അടിസ്ഥാനത്തിലാണ് ഇസ്ലാമിന്റെ പ്രമാണങ്ങൾക്ക് വ്യക്തമായ രൂപത്തിൽ ഇമാമീങ്ങളും, പഠിപ്പിച്ചിട്ടുള്ളത് അതൊന്നു അറിയാതെ എവിടെന്നോ കിട്ടിയ ചില കട്ട് പീസുകൾ മറ്റു യോചിക്കാത്ത പീസുമായി യോചിപ്പിച്ചു പൊതു സമൂഹത്തിൽ വന്നു പൊട്ടത്തരം പറയുന്നു

ഇമാമീങ്ങളുടെ ചില വിശതീകരണം ഇങ്ങനെ പറയുന്നു.

""ഇമാം സർകഷി റലിയല്ലാഹു അന്ഹുവിന്റെ ഇഹ്‌ലമു സാജിദ്"" എന്ന കിതാബിൽ പറയുന്നുണ്ട് ഹിജ്‌റ് ഇസ്മൈലിന്റെയും സംസം കിണറിന്റെയും ഇടയിൽ ""77 നബിമരുടെ ഖബർ"" ഉണ്ട് എന്ന് അത്പോലെ തന്നെ ""അത്തശ്ഫീഖ് ഇലാ ബൈത്തുൽ അതീഖ്"" എന്ന ഗ്രന്ദത്തിൽ ""ഇമാം മുഹിബി തബ്‌റിയും"" ഇത് തന്നെ പറയുന്നുണ്ട്....
അത് പോലെ തന്നെ മറ്റു ഇമാമീങ്ങളും,ചരിത്ര പണ്ഡിതന്മാരും അവരുടെ ഗ്രന്തത്തിൽ വിവരിക്കുന്നു 
1 അലമാ ഇബ്നു കസീർ തങ്ങൾ (അൽബിദയ വൻന്നിഹായ)  📚
2 അല്ലാമാ ഇബ്നു ജെഒസി (അൽ മുൻതളീം)📚
3 ഇബ്നു സങ് ദ് (തബകത്തു )📚
4 ഇബ്നുൽ അഫീർ (അൽകാമില് ബിതരിഹ്)📚
5 അല്ലാമാ ഇബ്നു ഹിഷാം (സീറ യിൽ )📚
6 ഇമാമ് തബരി തങ്ങൾ (തരിഹ് തബരി )📚
7 ഇബ്നു ജൂരീർ തങ്ങൾ (താരീഹ് റസൂൽ വൽ മുൽക്ക് )📚
8 മുസന്ന അബ്ദു റസാക്ക് 📚
9 ഇമാമ് അൽ ഫാകിഹി (റ)📚

ഇവിടെ കഅബ യിൽ കബറുണ്ടെന്നു പറഞ്ഞത് ശരിതന്നെ മുമ്പുള്ള കഅബയുടെ രൂപമല്ല ഇപ്പോൾ. ഖുറേഷികൾ പണി തീർത്തതിന് ശേഷം ഹദീ (ഹിജ്ർ ഇസ്‌മയിൽ ) വേറെ തിരിച്ചതായിരുന്നു 
ഇസ്ലാമിൽ കബറുമായി പറഞ്ഞ അടിസ്ഥാനത്തിൽ നമ്മൾ സുജൂദ് ചെയ്യാൻ കഴിയുമോ എന്നാണ് ചിലരുടെ ചോത്യം.
ഇവിടെ മനസിലാക്കേണ്ടത് ഇസ്ലാമിൽ കർമത്തിന് മാത്രമല്ല സ്ഥാനം വിശ്വാസത്തിനും അതിലേറെ സ്ഥാനമുണ്ട്.ശരീഅത്തും ഹകീകത്തും കൂടി ആത്മാവിനെ അല്ലാഹുവിനു സമർപ്പിക്കണം. ഈ സമർപ്പണം അള്ളാ എന്ന വഹ് ദാനിയത്തിൽ തുടികൊള്ളുമ്പോൾ കഅബലയത്തെ അതിന്റെ സ്ഥാനത്തും ഖബറിനെ അതിന്റെ സ്‌ഥാനത്തു മനസിലാക്കാൻ കഴിയണം.
കഅബ ഇസ്ലാമിന്റെ ഖിബ്ലയാണ് 
മുഹമ്മദ് ഈമാനിന്റെ ഖിബ്‌ലയുമാണ്..... ഈ ഒരു ഫോർമുല മനസിൽ ഉള്ളപ്പോൾ വിശ്വാസി ആരുടെയും മുന്നിൽ വഞ്ചിതരാവില്ല

നീ കഅബയെ ആണോ ആരാധിക്കുന്നത് എങ്കിൽ കഅബയിൽ കബറുണ്ടായാൽ അത് ശിർക്കാണ്‌.
നീ അല്ലാഹുവിനെയാണോ ആരാധിക്കുന്നത് എങ്കിൽ കഅബയിലുള്ള ഖബറിനെ ആദരവായി കണക്കാക്കിയാൽ തീരുന്നതേ ഉള്ളു.

കഅബ അല്ലാഹുവിന്റെ ഭവനമാണ് ആ ഭവനത്തെ അറിയണമെങ്കിൽ ആദരവ് ആത്മാവിന് ആവശ്യമാണ്. ആ പാഠമായിരുന്നു ആദംനബിയുടെ മുമ്പിൽ സൂജൂദ് ചെയ്യാൻ കല്പിച്ചതു മുതൽ മുഹമ്മദ് നബി ﷺ വരെ ഉള്ള ദൗഹീദിന്റെ പ്രധാന പരിപൂർണത. കാരണം അല്ലാഹുവിന്റെ ഒളിവു മുഹമ്മദിൽ ﷺ പ്രബഞ്ചം 
സൃഷ്ടിക്കുന്നതിന് മുൻപ് സംവിധാനിച്ചിട്ടുണ്ട് ആ ഒളിവിനെ ആദരിക്കലും പ്രകീർത്തനം ചെയ്യലും സൃഷ്ടാവ് സൃഷ്ടിപ്പിന്റെ മേൽ കല്പിച്ചതാണ്.

 ❌❌❌എല്ലാ പ്രവാചകരും ഒരുപോലെയാണ് ,എല്ലാ മഹാന്മാരും ഒരുപോലെയാണ്, എല്ലാ കബർ ഒരുപോലെയാണ്, 
എല്ലാ ആശയവും ഞങ്ങളെ പോലെയാവാണം എന്നുള്ള അബോക്ക വാദമാണ് നിങ്ങളെ പറ്റിച്ചത് ⚠⚠⚠⚠⚠      

പരിഭാഷാ വാദികള്‍ അറിയാന്‍)* ---- ആരാണ് മുഫസ്സിര്‍

ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

 *ആരാണ് മുഫസ്സിര്‍...?(പരിഭാഷാ വാദികള്‍ അറിയാന്‍)*
---------------------------------------

മൗലവിമാര്‍ എഴുതിയ പരിഭാഷയാണ് ഖുര്‍ആന്‍ എന്നാണ് ഒരു ആവറേജ് മുജായിദിന്റെ വിശ്വാസം.

ഏത് വിഷയവും ദീനില്‍ ഉള്ളതാണോ എന്ന് മനസ്സിലാക്കാന്‍ ഈ ഖുര്‍ആന്‍ പരിഭാഷ ഒരു തവണ വായിക്കുക.

ആ പരിഭാഷയില്‍  ഉള്ള കാര്യങ്ങള്‍ ഇസ്ലാമികവും അതില്‍ ഇല്ലാത്തതെല്ലാം അനിസ്ലാമികവും ആണെന്നാണ് ഈ സാധുക്കളുടെ വിശ്വാസം.

അതാണ് വഹാബികള്‍ക്ക് സംഭവിച്ച ഏറ്റവും വലിയ ദുരന്തവും...

എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ പഠിക്കേണ്ടത് മഹാന്‍മാരായ മുഫസ്സിറുകളുടെ തഫ്സീറുകളുടെ സഹായത്തോടെയാണ്.

അത് എല്ലാവര്‍ക്കും ഒരു പോലെ വായിച്ച് മനസ്സിലാക്കാന്‍ കഴിയില്ലെന്നത് നേരാണ്. കാരണം ലോക പ്രശസ്ത തഫ്സീറുകളെല്ലാം അറബീ ഭാഷയില്‍ തന്നെയാണ് വിരചിതമായിട്ടുള്ളത്.
അത് വായിച്ച് മനസ്സിലാക്കാന്‍ കഴിവില്ലാത്ത സാധാരണക്കാരന്‍ അത് പഠിച്ചവരെ അനുസരിക്കണമെന്നാണ് ദീനിന്റെ താല്‍പര്യം. അതല്ലെങ്കില്‍ അവന്‍ തഫ്സീറുകള്‍ വേണ്ട രീതിയില്‍ മനസ്സിലാക്കാന്‍ ആവശ്യമായ മുഴുവന്‍ ഫന്നുകളിലും വിജ്ഞാനം നേടുക. അതിന് ശേഷം തഫ്സീറുകളുടെ സഹായത്തോടെ തന്നെ ഖുര്‍ആന്‍ പഠിക്കുക.

മുജകള്‍ മുറി വൈദ്യന്‍മാരായ മൗലവിമാരുടെ പരിഭാഷകളെ അവലംബിക്കുമ്പോള്‍
നമ്മള്‍ സുന്നികള്‍ അവലംബിക്കുന്നത് തഫ്സീറുകളെയും മഹാന്‍മാരായ മുഫസ്സിറുകളെയുമാണ്.

മുജകള്‍ അവലംബിക്കുന്ന മൗലവിമാരുടെ വിവരം എന്താണെന്ന് ഏത് കുഞ്ഞിനും അറിവുള്ളതാണ്.ഇന്നത്തെ തൗഹീദ് നാളത്തെ ശിര്‍ക്കും ഇന്നലത്തെ ശിര്‍ക്ക് ഇന്നത്തെ തൗഹീദുമാക്കി തൗഹീദിനെ ഒരു ആണ്ട്രോയിഡ് ഒ എസ് കണക്കേ ഉളുപ്പില്ലാതെ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന മൗലവിമാരുടെ വിവരം മനസ്സിലാക്കാന്‍ ഐന്‍സ്റ്റീന്റെ ബുദ്ധിയൊന്നും ആവശ്യമില്ല.

എന്നാല്‍ തഫ്സീറുകളെ പിന്തള്ളി പരിഭാഷയില്‍ ഖുര്‍ആനെ ചുരുട്ടിക്കൂട്ടുന്ന വഹാബികള്‍ എന്താണ് തഫ്സീറെന്നും ആരാണ് ഒരു മുഫസ്സിര്‍ എന്നും മനസ്സിലാക്കേണ്ടതാണ്.

 *ഒരു മുഫസ്സിറിന് ഏറ്റവും കുറഞ്ഞത് 15 വിജ്ഞാനശാഖകളിലെങ്കിലും അഗാഥ ജ്ഞാനം അത്യന്താപേക്ഷിതമാണ്.*

അവ ഏതൊക്കെയാണെന്ന് നോക്കാം
👇👇👇👇
 *1)ഇല്‍മുസ്സ്വര്‍ഫ് (പദോല്‍പത്തി ശാസ്ത്രം)*

 *2)ഇല്‍മുന്നഹ്വ് (വ്യാകരണം)*

 *3)ഇല്‍മുല്‍ ഇശ്തിഖാഖ് (പദാവിഷ്ക്കാര ശാസ്ത്രം)*

 *4)ഇല്‍മു മത്തനില്ലുഗത്ത് (ഭാഷാ പ്രയോഗ ശാസ്ത്രം)*

 *5)ഇല്‍മുല്‍ മആനി (ഭാഷാ ചാതുര്യ ശാസ്ത്രം)*

 *6)ഇല്‍മുല്‍ ബയാന്‍ (വിവരണശാസ്ത്രം)*

 *7)ഇല്‍മുല്‍ ബദീഅ് (ഭാഷാ സൗന്ദര്യ ശാസ്ത്രം)*

 *8)ഇല്‍മുല്‍ അസ്ബാബിന്നുസൂല്‍ (അവതരണ പശ്ചാത്തല ജ്ഞാനം)*

 *9)ഇല്‍മുല്‍ ഹദീസ് (ഹദീസ് നിദാന ശാസ്ത്രം/ഉസൂലുല്‍ ഹദീസ് )*

 *10)ഹദീസ് (ഇല്‍മു മത്നില്‍ ഹദീസ്)*

 *11)ഉസൂലുദ്ദീന്‍ (വിശ്വാസ ശാസ്ത്രം)*

 *12)ഉസൂലുല്‍ ഫിഖ്ഹ് (കര്‍മ്മശാസ്ത്രത്തിന്റെ നിദാന ശാസ്ത്രം)*

 *13)ഫിഖ്ഹ് [ഇല്‍മുല്‍ ഫുറൂഅ്](4 മദ്ഹബും അതിന് പുറത്തുള്ളതും)*

 *14)ഇല്‍മു തസ്വവ്വുഫ് (അദ്ധ്യാത്മ ശാസ്ത്രം)*

 *15)ഇല്‍മുല്‍ ഖിറാഅത്ത് (പാരായണശാസ്ത്രം)*

ഇനി പറയൂ ഈ *പതിനഞ്ചും അതില്‍ കൂടുതലും വിജ്ഞാന ശാഖകളില്‍ അഗാഥ പാണ്ഢിത്യം നേടി ഖുര്‍ആന്‍ വിവരിച്ച മഹാന്‍മാരായ മുഫസ്സിറുകളെയും അവരുടെ തഫ്സീറുകളെയും* അവലംബിക്കണോ❓❓✅✅

അതോ *ആപ്പീസില്‍ നിന്ന് കിട്ടിയ നാല് ചീട്ടും വായിച്ച് ഖുര്‍ആന്‍ പണ്ഡിതനാണെന്ന് സ്വയം ചമയുന്ന വിഡ്ഢികളായ മൗലവിമാരെയുംഅവരുടെ പരിഭാഷകളെയും* അംഗീകരിക്കണോ...❓❓❓❌❌❌
----------------------------------------
കോമണ്‍സെന്‍സ് ഉള്ളവര്‍ ചിന്തിക്കുക....
-------------------------------------
 *77450 വിജ്ഞാനശാഖകള്‍ ഖുര്‍ആനിലുണ്ട് എന്ന് ഇമാം അബൂബകര്‍ ബാഖില്ലാനി (റ) പറഞ്ഞതായി സുയൂഥി ഇമാം അവിടുത്തെ* *അല്‍ ഇത്ഖാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍* *എന്ന ഗ്രന്ഥത്തില്‍  രേഖപ്പെടുത്തുന്നു.*

ഇതൊക്കെ ഖുര്‍ആനിലുള്ള സിര്‍റുകളാണ്. അത് അറിയേണ്ടവര്‍ അറിയും. അവരുടെ വിജ്ഞാനത്തിന്റെയും തഖ്വയുടെയും മുന്നില്‍ നമ്മള്‍ എത്രയോ നിസാരന്‍മാരാണെന്ന് തിരിച്ചറിഞ്ഞ് അവരുടെ വിജ്ഞാനത്തെ അംഗീകരച്ച് ജീവിക്കേണ്ട ബാധ്യത മാത്രമേ നമുക്കുള്ളൂ... അല്ലാതെ പരിഷ്ക്കാരത്തിന്റെ പേരില്‍ ഇല്‍മിന്റെ വന്‍കിട വൃക്ഷങ്ങളെ തള്ളിപ്പറഞ്ഞ് അറബി പോലും മര്യാദക്ക് വായിക്കാന്‍ അറിയാത്ത സഈദിബ്നു ജോര്‍ജ്ജിനെ പോലുള്ള പമ്പര വിഡ്ഢികള്‍ പരിഭാഷ വായിച്ച് ദീന്‍ പറയാന്‍  തുടങ്ങിയാല്‍ തൗഹീദിലെ പിളര്‍പ്പ് എട്ടിലും എണ്‍പത്തി എട്ടിലും നില്‍ക്കാതെ തുടര്‍ന്നു കൊണ്ടേയിരിക്കും. അല്ലാഹു ബോധം നല്‍കട്ടെ...!!

✍ *മുഹമ്മദ് ബുഖാരി കൊല്ലം*

കൂട്ടപ്രാര്‍ഥന

*കൂട്ടപ്രാര്‍ഥന*

●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
👨‍👨‍👦‍👦👨‍👨‍👦‍👦🤲🏻🤲🏻👨‍👨‍👦‍👦👨‍👨‍👦‍👦

ചോദ്യം: നബി(സ) ജമാഅത്ത് നിസ്കാരത്തിനുശേഷം കൂട്ടപ്രാര്‍ഥന നടത്തിയതിന് വല്ല പ്രബലമായ ഹദീസും തെളിവുണ്ടോ?



ഉത്തരം: അഹ്ലുല്‍ ഹദീസുകാരനായ മുബാറക് ഫൂരി എഴുതുന്നു: “ഫര്‍ള് നിസ്കാരാനന്തരം ഇരുകരങ്ങളുമുയര്‍ത്തി ഇമാമ് പ്രാര്‍ഥിക്കുകയും പിന്നിലുള്ള മഅ്മൂമുകള്‍ കരങ്ങളുയര്‍ത്തിക്കൊണ്ട് ആമീന്‍ പറയുകയും ചെയ്യുന്നത് സംബന്ധിച്ച് ഈ കാലഘട്ടത്തിലെ ഹദീസ് പണ്ഢിതന്മാര്‍ അഭിപ്രായ വ്യത്യാസത്തിലായിട്ടുണ്ട്. അത് അനുവദിച്ചുകൂടെന്നാണ് ചിലര്‍ പറയുന്നത്. സ്വഹീഹായ പരമ്പരയിലൂടെ നബി(സ്വ)യില്‍ നിന്ന് അത് സ്ഥിരപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ അത് ബിദ്അത്താണെന്നുമാണ് അവരുടെ ധാരണ. എന്നാല്‍ അത് അനുവദനീയമാണെന്ന് പറയുന്നവര്‍ അഞ്ച് ഹദീസുകള്‍ രേഖയായി അവതരിപ്പിച്ചിരിക്കുന്നു. പ്രസ്തുത അഞ്ച് ഹദീസുകളില്‍ നാലാമത്തേത് അസ്വദുല്‍ ആമുരി(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസാണ്. അവര്‍ പറഞ്ഞു. ഞാന്‍ നബി(സ്വ)യോടൊന്നിച്ച് ഒരു ദിവസം സ്വുബ്ഹി നിസ്കരിച്ചു. സലാം വീട്ടിയ ശേഷം നബി(സ്വ) തിരിഞ്ഞിരുന്ന് ഇരുകരങ്ങളുമുയര്‍ത്തി പ്രാര്‍ഥന നടത്തി. ഈ ഹദീസ് ഹാഫിള് ഇബ്നുഅബീശൈബ(റ) തന്റെ മുസ്വന്നഫില്‍ നിവേദനം ചെയ്തതായി നിവേദക പരമ്പര പറയാതെ ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (മുസ്വന്നഫ് ലഭിക്കാത്തതുകൊണ്ട്) പ്രസ്തുത നിവേദക പരമ്പര എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അത് പ്രബലമോ അപ്രബലമോ എന്നു പറയാനാകില്ല” (തുഹ്ഫതുല്‍ അഹ്വദി – 2/198, 199).
എന്നാല്‍ ഈ ഹദീസ് ഇബ്നു അബീശൈബ(റ)യുടെ മുസ്വന്നഫ് 1/302ല്‍ വ്യക്തമായി കാണാവുന്നതാണ്.
അതിന്റെ നിവേദക പരമ്പര ഇപ്രകാരമാണ്. ഹുശൈമ്, യഅ്ലബ്നു അത്വാഅ്, ജാബിറ്, അദ്ദേഹത്തിന്റെ പിതാവായ യസീദുബ്നുല്‍ അസ്വദില്‍ ആമുരി (റ.ഹും.) ഈ ഹദീസിന്റെ ആദ്യഭാഗം ഇബ്നുസആദ്(റ) ത്വബഖാത് 5/517ലും നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ നിവേദക പരമ്പര ഇപ്രകാരമാണ്. അബൂദാവൂദ് ത്വയാലിസി, ശുഅ്ബ, യഅ്ലബ് അത്വാഅ്, ജാബിറ്, അദ്ദേഹത്തിന്റെ പിതാവ് യസീദുബ്നുല്‍ അസ്വദില്‍ ആമുരി (റ.ഹും.) രണ്ട് നിവേദക പരമ്പരയിലും നബി(സ്വ)യോടൊന്നിച്ച് ഞങ്ങള്‍ സ്വുബ്ഹി നിസ്കരിച്ചിരുന്നുവെന്ന് പറയുന്നത് യസീദുബ്നുല്‍ അസ്വദില്‍ ആമുരി(റ) തന്നെയാണ്. യസീദിന്റെ പിതാവായ അസ്വദുല്‍ ആമുരിയല്ല. അപ്പോള്‍ പിന്നെ അസ്വദുല്‍ ആമുരി അദ്ദേഹത്തിന്റെ പിതാവില്‍ നിന്ന് ഈ ഹദീസുദ്ധരിച്ചുവെന്ന തുഹ്ഫതുല്‍ അഹ്വദിയുടെ പരാമര്‍ശം വ്യക്തമായ പിഴവാണ്. ഇതിന്റെ നിദാനം തുഹ്ഫതുല്‍ അഹ്വദിയുടെ രചയിതാവ് മുബാറക് ഫൂരി ഇബ്നു അബീശൈബ(റ)യുടെ മുസ്വന്നഫ് കണ്ടെത്തിക്കാത്തതാണ്. മാത്രമല്ല അസ്വദിന്റെ പുത്രനായ യാസീദാണ് സ്വഹാബിവര്യന്‍. ഇബ്നുസഅദ്(റ) ത്വബഖാത് 5/517ല്‍ എഴുതുന്നു: “യസീദുബ്നുല്‍ അസ്വദ് ഹുനൈന്‍ യുദ്ധത്തില്‍ ശത്രുപക്ഷത്തോടൊപ്പം പങ്കെടുത്ത വ്യക്തിയായിരുന്നു. പിന്നീട് മുസ്ലിമാവുകയും സ്വഹാബിവര്യനാവുകയും ചെയ്തു.”
ബഹു. ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം. അവര്‍ പറഞ്ഞു: “നബി(സ്വ) ഒരുദിവസം സ്വുബ്ഹി നിസ്കാരം കഴിഞ്ഞ് ജനങ്ങളിലേക്ക് തിരിഞ്ഞിരുന്ന് “അല്ലാഹുവേ, ഞങ്ങളുടെ രാജ്യത്ത് നീ ഞങ്ങള്‍ക്ക് ബറകത് ചെയ്യേണമേ. ഞങ്ങളുടെ മുദ്ദിലും സ്വാഇലും ബറകത് നല്‍കേണമേ.” എന്നിങ്ങനെ തുടങ്ങുന്ന പ്രാര്‍ഥന നടത്തി” (ത്വബ്റാനിയുടെ കബീര്‍).
ഇമാം ത്വബ്റാനി(റ) തന്നെ ഈ ഹദീസ് ഇബ്നുഉമര്‍(റ) വഴിയായി തന്റെ ഔസത്വിലും നിവേദനം ചെയ്തിട്ടുണ്ടെന്നും ഇവ രണ്ടിന്റെയും നിവേദക പരമ്പര യോഗ്യരാണെന്നും ഇമാം സയ്യിദുസ്സുംഹൂദി(റ) വഫാഉല്‍ വഫാ 1/54ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
അബൂസഈദില്‍ ഖുദ്രി(റ)യില്‍ നിന്ന് ഇബ്നു മുര്‍ദൂയഹ്(റ) നിവേദനം: “നബി(സ്വ) നിസ്കാരം കഴിഞ്ഞാല്‍ ഇങ്ങനെ പറയാറുണ്ടായിരുന്നു. ‘അല്ലാഹുവേ, നിന്നോട് ചോദിക്കുന്നവരുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു. സമുദ്രത്തിലോ കരയിലോ ഉള്ള വല്ല ഒരുത്തന്റെയും പ്രാര്‍ഥന നീ സ്വീകരിക്കുകയും അപേക്ഷക്കുത്തരം ചെയ്യുകയും ചെയ്യുന്ന പക്ഷം അവര്‍ നിന്നോട് ചോദിക്കുന്ന നല്ല കാര്യങ്ങളില്‍ ഞങ്ങളെയും നീ പങ്കുചേര്‍ക്കേണമേ. അവര്‍ക്കും ഞങ്ങള്‍ക്കും സൌഖ്യം പ്രധാനം ചെയ്യേണമേ. അവരില്‍ നിന്നും ഞങ്ങളില്‍നിന്നും അമലുകള്‍ നീ സ്വീകരിക്കേണമേ. അവരുടെയും ഞങ്ങളുടെയും (പാകപ്പിഴവുകള്‍) മാപ്പുചെയ്യേണമേ. നിശ്ചയം നീ അവതരിപ്പിച്ച ഖുര്‍ആന്‍ കൊണ്ട് ഞങ്ങള്‍ വിശ്വസിക്കുകയും നിന്റെ പ്രവാചകനെ ഞങ്ങള്‍ അനുകരിക്കുകയും ചെയ്തവരാണ്” (അദ്ദുര്‍റുല്‍ മന്‍സൂര്‍ 2/224).
അബൂസഈദില്‍ ഖുദ്രി(റ)യില്‍ നിന്നുതന്നെ ഈ ഹദീസ് ഇമാം ദൈലമി(റ)യും നിവേദനം ചെയ്തതായി അലിയ്യുല്‍ മുത്തഖില്‍ ഹിന്‍ദി(റ) കന്‍സുല്‍ ഉമ്മാല്‍ 1/296ലും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രസ്തുത ഹദീസുകളിലെല്ലാം നബി(സ്വ) ബഹുവചനമാക്കി പ്രാര്‍ഥിച്ചത് പിന്നിലുള്ള മഅ്മൂമുകളെയും പരിഗണിച്ചായിരുന്നുവെന്ന് വ്യക്തം. കാരണം, കൂടെയുള്ള മഅ്മൂമുകളെ പരിഗണിക്കാതെ ഏകവചനം കൊണ്ട് പ്രാര്‍ഥന നടത്തുന്നത് അവരെ വഞ്ചിക്കലാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഈ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഹിര്‍സില്‍ പറയുന്നത് കാണുക. “ഇപ്പറഞ്ഞത് നിസ്കാരാനന്തരവും ബാധകമാണ്. അതുകൊണ്ട് തന്നെയാണ് നബി(സ്വ)യില്‍ നിന്നുദ്ധരിക്കപ്പെട്ട നിസ്കാരാനന്തര പ്രാര്‍ഥനകളില്‍ കുറേ ബഹുവചനമായി വന്നത്” (ഇമാം ജസ്രി(റ)യുടെ ഹിര്‍സ് ഹാമിശുല്‍ ഹിസ്വ്ന്‍ പേജ് 24)
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ ഗ്രാഹ്യമായി.
1) നിസ്കാരാനന്തരം നബി(സ്വ) തിരിഞ്ഞിരിക്കുമായിരുന്നു.
2) ഇരുകരങ്ങളുമുയര്‍ത്തി പ്രാര്‍ഥന നടത്തിയിരുന്നു.
3) പിന്നിലുള്ള മഅ്മൂമുകളെ പരിഗണിച്ച് പ്രാര്‍ഥന ബഹുവചനമാക്കിയിരുന്നു.
ഈ അടിസ്ഥാനത്തിലാണ് യൂസുഫുല്‍ ബിന്നൂരി(റ) ഇപ്രകാരം പറഞ്ഞത്. “ഇവ്വിഷയകമായി വന്നിട്ടുള്ള ഉപര്യുക്ത ഹദീസുകളും അത് പോലെയുള്ള മറ്റു ഹദീസുകളും ജനങ്ങള്‍ നിസ്കാരാനന്തരം പതിവാക്കിപ്പോന്ന കൂട്ടപ്രാര്‍ഥനക്ക് മതിയായ തെളിവാകുന്നു” (ബിന്നൂരി(റ)യുടെ മആരിഫുസ്സുനന്‍ 3/124).

വഹാബിയുടെ തട്ട്*(ന്)👋🏻 *വിഎംഎച്ചിന്റെ വെട്ട്*😃💪🏻🗡 (ഭാഗം 1⃣)

*വഹാബിയുടെ തട്ട്*(ന്)👋🏻
*വിഎംഎച്ചിന്റെ വെട്ട്*😃💪🏻🗡
(ഭാഗം 1⃣)
(മതത്തിലെ
അ *യുക്തി*
വാദികൾക്ക് യുക്തികൊണ്ടെന്നേയൊരുകുത്ത്)

*തട്ട് ഓഫ് വഹാബി നമ്പർ 1⃣*
ജാറാനാചാരങ്ങള്ങ്ങളെ ഔലിയകാണോലോ.. കറാമത്തോണ്ടതങ്ങട്ട് തടഞ്ഞൂടേ മോല്യാരേ...😇

*വെട്ട് ഓഫ് VMH🗡*
ങ്ങടെപളളീത്തെ പെണ്ണ്ങ്ങളെ ങ്ങൾ ബലാൽസംഘം ചെയ്യണതല്ലാഹു കാണുന്നൊറപ്പാണല്ലോ...അത്,ഖുദ്റത്തോണ്ടല്ലാക്കങ്ങട്ട് തടഞ്ഞൂടെ
മൗലബീീീീ🤪🤪💪🏻💪🏻


*തട്ട ഓഫ് വഹാബീ നമ്പര്‍ 2⃣*
ജാറത്തിലെ നേർച്ചപ്പെട്ടി കട്ട്പോയപ്പോങ്ങള് മണ്ടീത് പോലീസ് സ്റ്റേഷനിലേക്കല്ലേ...😇

*വെട്ട് ഓഫ് VMH🗡*
ഇപ്പട്ത്താണല്ലോങ്ങളെ സലപിപ്പളളീത്തെ നേർച്ചപ്പെട്ടിയും കട്ട് കൊണ്ടോയത്..അന്ന്ങ്ങള് മണ്ടീത് പിന്നെ *കംഫർട്ട് സ്റ്റേഷനിലേക്കാണോ*🤪🤪💪🏻💪🏻

*തട്ട്  ഓഫ് വഹാബീ നമ്പര്‍ 3⃣*
ഒരേടൈമിൽ ലക്ഷങ്ങളുടെ വിളികേട്ട് എല്ലാരേം മോയ്തീൻ ശൈഖെങ്ങനെ സഹായിക്കാനാ മോല്യാരേ...😇

*വെട്ട് ഓഫ് VMH🗡*
ഒരേ ടൈമിൽ കോടികളുടെ സലാം അപ്പപ്പോ മടക്കാൻ മുത്ത്നബിക്ക് കഴിയുംന്ന് ങ്ങളെ ചലപീം സമ്മതിച്ചല്ലോ...അയ്മക്കങ്ങട്ട് ഖിയാസ്വാക്കിക്കളാഞ്ചേ മൗലബീീീീ🤪💪🏻💪🏻

(തുടരും..ഇൻശാഅല്ലാഹ്)

പവിത്രമായ രാവുകൾ*

*പവിത്രമായ രാവുകൾ*

اﻋﻠﻢ ﺃﻥ اﻟﻠﻴﺎﻟﻲ اﻟﻤﺨﺼﻮﺻﺔ ﺑﻤﺰﻳﺪ اﻟﻔﻀﻞ اﻟﺘﻲ ﻳﺘﺄﻛﺪ ﻓﻴﻬﺎ اﺳﺘﺤﺒﺎﺏ اﻹﺣﻴﺎء ﻓﻲ اﻟﺴﻨﺔ ﺧﻤﺲ ﻋﺸﺮﺓ ﻟﻴﻠﺔ ﻻ ﻳﻨﺒﻐﻲ ﺃﻥ ﻳﻐﻔﻞ اﻟﻤﺮﻳﺪ ﻋﻨﻬﺎ ﻓﺈﻧﻬﺎ ﻣﻮاﺳﻢ اﻟﺨﻴﺮاﺕ ﻭﻣﻈﺎﻥ اﻟﺘﺠﺎﺭاﺕ ﻭﻣﺘﻰ ﻏﻔﻞ اﻟﺘﺎﺟﺮ ﻋﻦ اﻟﻤﻮاﺳﻢ ﻟﻢ ﻳﺮﺑﺢ ﻭﻣﺘﻰ ﻏﻔﻞ اﻟﻤﺮﻳﺪ ﻋﻦ ﻓﻀﺎﺋﻞ اﻷﻭﻗﺎﺕ ﻟﻢ ﻳﻨﺠﺢ ﻓﺴﺘﺔ ﻣﻦ ﻫﺬﻩ اﻟﻠﻴﺎﻟﻲ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺧﻤﺲ ﻓﻲ ﺃﻭﺗﺎﺭ اﻟﻌﺸﺮ اﻷﺧﻴﺮ ﺇﺫ ﻓﻴﻬﺎ ﻳﻄﻠﺐ ﻟﻴﻠﺔ اﻟﻘﺪﺭ ﻭﻟﻴﻠﺔ ﺳﺒﻊ ﻋﺸﺮﺓ ﻣﻦ ﺭﻣﻀﺎﻥ ﻓﻬﻲ ﻟﻴﻠﺔ ﺻﺒﻴﺤﺘﻬﺎ ﻳﻮﻡ اﻟﻔﺮﻗﺎﻥ ﻳﻮﻡ اﻟﺘﻘﻰ اﻟﺠﻤﻌﺎﻥ ﻓﻴﻪ ﻛﺎﻧﺖ ﻭﻗﻌﺔ ﺑﺪﺭ ﻭﻗﺎﻝ اﺑﻦ اﻟﺰﺑﻴﺮ ﺭﺣﻤﻪ اﻟﻠﻪ ﻫﻲ ﻟﻴﻠﺔ اﻟﻘﺪﺭ ﻭﺃﻣﺎ اﻟﺘﺴﻊ اﻷﺧﺮ ﻓﺄﻭﻝ ﻟﻴﻠﺔ ﻣﻦ اﻟﻤﺤﺮﻡ ﻭﻟﻴﻠﺔ ﻋﺎﺷﻮﺭاء ﻭﺃﻭﻝ ﻟﻴﻠﺔ ﻣﻦ ﺭﺟﺐ ﻭﻟﻴﻠﺔ اﻟﻨﺼﻒ ﻣﻨﻪ ﻭﻟﻴﻠﺔ ﺳﺒﻊ ﻭﻋﺸﺮﻳﻦ ﻣﻨﻪ ﻭﻫﻲ ﻟﻴﻠﺔ اﻟﻤﻌﺮاﺝ ﻭﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻭﻟﻴﻠﺔ ﻋﺮﻓﺔ ﻭﻟﻴﻠﺘﺎ اﻟﻌﻴﺪﻳﻦ
  (احياء علوم الدين- ١/٢٠٢)بحذف .
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ഇമാം ഗസ്സാലി (റ) പറയുന്നു:
അല്ലാഹു പ്രത്യേകം അനുഗ്രഹങ്ങൾ ചൊരിഞ്ഞ് തരുന്ന രാത്രികൾ വർഷത്തിൽ  പതിനഞ്ച് രാത്രികളാണ്.
കച്ചവടക്കാരൻ അവന്റെ കച്ചവടത്തിന്റെ seasonൽ  ശ്രദ്ധ കൊടുക്കാതിരുന്നാൽ അവന് നഷ്ടം സംഭവിക്കുന്നത് പോലെ അല്ലാഹുവിലേക്ക് അടുക്കാൻ ആഗ്രഹിക്കുന്നവർ അല്ലാഹു പ്രത്യേകത നൽകിയ സമയങ്ങളിൽ ശ്രദ്ധ ഇല്ലാതിരുന്നാൽ  അവനിക്ക് വലിയ നഷ്ട്ടമാണ് സംഭവിക്കുക.
*അല്ലാഹു പ്രത്യേകത നൽകിയ രാത്രികൾ*

1- റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട അഞ്ച് രാവുകൾ

2- റമളാനിലെ പതിനേഴാം രാവ്. അതിന്റെ പകലിലാണ് ബദ്റ് യുദ്ധം നടന്നത്.

3- മുഹറം ഒന്നാം രാവ്

4- മുഹറം പത്താം രാവ്
(ആശൂറാഅ് ദിനം).

5- *റജബ് ഒന്നിന്റെ രാവ്*.

6- റജബ് പതിനഞ്ചാം രാവ്

7- റജബ് ഇരുപത്തേഴാം രാവ് (മിഅ്റാജ്)

8- ശഅ്ബാൻ പതിനഞ്ചാം രാവ്(ബറാഅത്ത് രാവ്)

9- അറഫാ ദിനത്തിന്റെ രാവ്

10- രണ്ട് പെരുന്നാളിന്റെ രാവുകൾ
(ഇഹ്യാ ഉലൂമുദ്ദീൻ)

തിരിച്ചറിവ് മുജാഹിദുകൾ മാറ്റി പറയുന്നു. നികാഹി ന്റ്ഖുതുബ തസ്ബീഹ് നിസ്കാരം


തിരിച്ചറിവ്
മുജാഹിദുകൾ മാറ്റി പറയുന്നു.

നികാഹി ന്റ്ഖുതുബ തസ്ബീഹ് നിസ്കാരം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
പിന്നൊരു ചോദ്യം, തലമറക്കുന്നതും തൊപ്പി ധരിക്കുന്നതും ഹലാലാണെന്നുള്ളതിന് എന്താണു രേഖ? അതിനു മറുപടി ഒരു കാര്യം ഹലാലാണെന്നതിന് രേഖ ആവശ്യമില്ലെന്നാണ് ഇസ്ലാമിലെ സര്‍വാംഗീകൃതമായ തത്ത്വം. വിരോധിക്കാതിരുന്നാല്‍ മതി. അപ്പോള്‍ ഹലാല്‍ എന്നുവന്നു. തലമറക്കുന്നത് എവിടെയും വിരോധിച്ചിട്ടില്ല.
(കെ ഉമര്‍മൗലവി, സല്‍സബീല്‍ 1999 മെയ് 20, പേ 34)
മുജാഹിദുകള്‍ ഈ തത്ത്വം ഇവിടെ നിറുത്തരുത്. ലോക മുസ്‌ലിംകളുമായി അവര്‍ കലഹിക്കുന്ന മറ്റു കാര്യങ്ങള്‍ കൂടി ഇതുമായൊന്നു തട്ടിച്ചുനോക്കുക, നന്നാവാന്‍ സാധ്യത കാണുന്നു.

പുറത്തുള്ള സ്ത്രീകളുമായിക്കണ്ടു അവരെ സംസ്കരിക്കുവാന്‍ പ്രായം ചെന്ന സ്ത്രീകള്‍ക്കുള്ള സൗകര്യവും സ്വാതന്ത്ര്യവും യുവതികള്‍ക്കില്ല. പ്രായം ചെന്നവരെപ്പോലെ സ്വതന്ത്രമായി പുറത്തിറങ്ങി മറ്റു സ്ത്രീകളെ സമീപിച്ച് അവരെ നന്നാക്കിത്തീര്‍ക്കുവാന്‍ യുവതികളെ ഇസ്‌ലാം അനുവദിക്കുന്നില്ല. അവര്‍ ഇസ്‌ലാം നിശ്ചയിച്ചുകൊടുത്ത പരിധികളില്‍ ഒതുങ്ങി ജീവിക്കേണ്ടതാണ്. നാം നശിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്ന ജാഹിലിയ്യത്ത് മത പ്രബോധനത്തിന്റെ പേരില്‍ നമ്മുടെ സ്ത്രീകളില്‍ പ്രചരിക്കണമെന്ന് നാം ആഗ്രഹിക്കുന്നില്ല.
(മൗദൂദി, മുസ്‌ലിം വനിതകളും ഇസ്ലാമിക പ്രബോധനവും, പേ 49,50)
ആര്‍ക്കുവേണം ആചാര്യന്റെ പഴംപുരാണം! നിറഞ്ഞുതുളുമ്പുന്ന നമ്മുടെ ജിഐഒ മങ്കമാര്‍ എല്ലാ രംഗത്തും തിളങ്ങിനില്‍ക്കുകയല്ലേ. ബാനര്‍ കെട്ടാന്‍ വ്യൈുതിക്കാലിലും ഓണാഘോഷത്തില്‍ യുവകേസരികള്‍ക്കൊപ്പവുമൊക്കെയും അവരുണ്ട്. ഇതല്ലേ ഇസ്‌ലാം; സ്ത്രീ സ്വാതന്ത്ര്യം.

ഇക്കഴിഞ്ഞ റമളാനില്‍ പൊട്ടിപ്പുറപ്പെട്ട ഒരു വിവാദമായിരുന്നു വിത്റിലെ ഖുനൂത്. ലോക സലഫികള്‍ നിരാക്ഷേപം ചൊല്ലുന്നതാണ് വിത്റിലെ ഖുനൂത്. കേരളത്തിലും ചില സലഫി പള്ളികളില്‍ ഇത് ചൊല്ലാന്‍ ആരംഭിച്ചപ്പോള്‍ കോക്കസ് മുരീദുമാര്‍ ഇളകി. “ഇതാ, ജിന്നൂരികള്‍ ഖുറാഫാത്തിലേക്ക് നീങ്ങുന്നു’’ എന്നു പറഞ്ഞായിരുന്നു ഹാലിളക്കം.
(അല്‍ ഇസ്വ്ലാഹ്, 2013 സപ്തം)
ഇതുചൊല്ലാന്‍ ഇപ്പോള്‍ ആരംഭിക്കാന്‍ കാരണം പുതിയ വഹ്യായിരിക്കില്ല. പിന്നെയുള്ള ഏക സാധ്യത അതെക്കുറിച്ചുള്ള ദീനീ നിയമം വൈകി ബോധ്യപ്പെട്ടതാണ്. നേരാംവണ്ണം പഠിച്ചാല്‍ ഇങ്ങനെ ഓരോ ആദര്‍ശവും മാറുകതന്നെ ചെയ്യും. ദ്യേപ്പെടരുത്, ഒന്നുകൂടി ശ്രമിച്ചുനോക്കുമല്ലോ.

നബി(സ്വ) നികാഹ് ഖുതുബ നിര്‍വഹിച്ചുവെന്നോ നികാഹിന്റെ വാക്കുകള്‍ രക്ഷിതാവിനും വരനും ചൊല്ലിക്കൊടുത്തുവെന്നോ പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല
(ശബാബ് 2009 ഒക്ടോ. 16, പേ 21)
മറ്റൊരു ബോധോദയം കൂടി. നബി(സ്വ) നിര്‍വഹിച്ചുവെന്നു തെളിയാത്ത ജുമുഅ ഖുതുബയിലെ സ്വലാത്ത്, ഖബ്റിനരികിലെ തസ്ബീത് പോലെ. ഇതൊക്കെയും ദയനീയമായി വിശ്വസിച്ച് ആചരിക്കുന്ന സ്ഥിതിക്ക് നബി(സ്വ) ചെയ്തിട്ടില്ലെങ്കില്‍ തന്നെയും മറ്റുള്ള ചിലതില്‍ വേണ്ടാത്ത പിടിവാശി എന്തിനാണ്?

കൂട്ടിമുട്ടല്‍
തസ്ബീഹ് നിസ്കാരം ബിദ്അത്താണ്
(ശബാബ് 2010 ഡിസം. 10)
ചിലരൊക്കെ ഈ നിസ്കാരത്തിന്റെ ഹദീസ് സ്ഥിരപ്പെട്ടതാണെന്നും മറ്റും പറയുന്നതുകൊണ്ട് ഈ നമസ്കാരം ബിദ്അത്താണെന്നും ഉറപ്പിച്ചുപറഞ്ഞുകൂടാ.
(അല്‍മുര്‍ശിദ് 1949 ആഗസ്ത്, പേ 11)

ഇസ്തിഗാസ അനുവദനീയമല്ലെങ്കില്‍ ലോകമുസ്‌ലിംകള്‍ മുശ്രിക്കുകള്‍●


ഇസ്തിഗാസ അനുവദനീയമല്ലെങ്കില്‍ ലോകമുസ്‌ലിംകള്‍ മുശ്രിക്കുകള്‍●

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


എഴുപത്തൊന്ന്: അല്ലാമ ഖതീബുശ്ശര്‍ബീനി (മരണം ഹി. 977). പ്രസിദ്ധമായ മുഗ്നിയുടെ കര്‍ത്താവ്. ഗ്രന്ഥകാരന്റെ “ബി മുഹമ്മദിന്‍ വ ആലിഹി’’ എന്ന തവസ്സുല്‍ പരാമര്‍ശത്തിനു പുറമെ അല്ലാമാ ഇസ്സുദ്ദീന്‍ നല്‍കിയ ഫത്വ മുഗ്നിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രത്യേകം സന്ദര്‍ശിക്കേണ്ട മുപ്പത് സ്ഥലങ്ങളുണ്ട് മദീനയില്‍. ഹജ്ജും ഉംറയും കരുതാത്തവനു തന്നെ തിരുനബിയെ സിയാറത്ത് ചെയ്യല്‍ പുണ്യങ്ങളില്‍ ഏറ്റവും ഉത്തമമാകുന്നു. മദീനയിലെത്തിയിട്ടും സിയാറത്ത് ഒഴിവാക്കുന്നത് വൃത്തികെട്ട പണിയാണ്. മറ്റെല്ലാ ശാഫിഈ പണ്ഡിതന്മാരും പറഞ്ഞപോലെ ശര്‍ബീനിയും രേഖപ്പെടുത്തുന്നു: വ തവസ്സുലു ബിഹി ഫീ ഹഖി നഫ്സിഹീ വ യസ്തശ്ഫിഉ ബിഹീ ഇലാ റബ്ബിഹീ… (പഴയ കോപ്പികള്‍ വെച്ച് പരിശോധിക്കുക: ചില കൈക്കടത്തലുകളുടെ “പാടുകള്‍’’ കാണപ്പെടുന്നുണ്ട് മുഗ്നിയുടെ പുതിയ പതിപ്പുകളില്‍).
എഴുപത്തിരണ്ട്: അല്ലാമാ ശംസുദ്ദീന്‍ റംലി (ഹി. 1004). “ചെറിയ ശാഫിഈ’’ എന്നറിയപ്പെട്ട മഹാ പണ്ഡിതന്‍. ഫിഖ്ഹില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. ഇമാം നവവി(റ)യുടെ ഈളാഹിനെഴുതിയ വ്യാഖ്യാനം ശ്രദ്ധേയമാണ്. ഗ്രന്ഥങ്ങളില്‍ പലയിടങ്ങളിലും തവസ്സുല്‍ കാണാം. ഇസ്തിഗാസയെക്കുറിച്ച് ഇമാം റംലി(റ)യോടുണ്ടായ ചോദ്യവും അദ്ദേഹം നല്‍കിയ മറുപടിയും അനുസരണ ശേഷിയുള്ളവര്‍ക്ക് ധാരാളം മതി. പൊതുജനങ്ങള്‍ പ്രയാസ ഘട്ടങ്ങളില്‍ ശൈഖേ, വലിയ്യേ എന്നിങ്ങനെ വിളിച്ചുതേടുന്നു? ഈ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു: അമ്പിയാഇന്റെ മുഅ്ജിസത്തും ഔലിയാഇന്റെ കറാമത്തും മരണശേഷവും നിലനില്‍ക്കുന്നതിനാല്‍ അതനുവദനീയം തന്നെ (ഫതാവാ റംലി).
എഴുപത്തിമൂന്ന്: അല്ലാമാ അബ്ദുറഊഫ് അല്‍മുനാവി (ഹി. 1030). ആധുനികനായ ഖര്‍ളാവിപോലും ഇമാം സുയൂഥി(റ) സമാഹരിച്ച ഹദീസുകളുടെ പൊരുളറിയാനവലംബിക്കേണ്ട ഗ്രന്ഥമെന്നു വിശേഷിപ്പിച്ച ഫൈളുല്‍ ഖദീറിന്റെ കര്‍ത്താവ്. ഇമാം സുയൂഥി(റ)യുടെ ജാമിഉസ്സഗീറിന്റെ വിശദീകരണമാണിത്. പ്രശംസനീയം, അനന്യസാധാരണം. മൂലഗ്രന്ഥകാരന്‍ സുയൂഥി(റ)യുടെയും മറ്റും ഇബ്നു തൈമിയ്യാ ഖണ്ഡനങ്ങള്‍ ഗ്രന്ഥത്തില്‍ പലയിടങ്ങളിലുമുദ്ധരിച്ചു കാണുന്നു.
സുബ്കി ഇമാമിന്റെ പ്രസ്താവന (പൂര്‍വാനുഭവമില്ലാത്ത ഇസ്തിഗാസാ നിഷേധമായിരുന്നു ഇബ്നുതൈമിയ്യയുടേത്) അടിവരയിട്ട് ഉദ്ധരിക്കുന്നു. ഹദീസുകളുടെ വിശദീകരണങ്ങള്‍ക്കിടയില്‍ തവസ്സുല്‍ ഇസ്തിഗാസയുടെ തത്ത്വങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതു കാണാം. “നിങ്ങളെന്റെ ഖബ്റിടം ഒരാഘോഷമാക്കരുത്’’ എന്ന ഹദീസിനെക്കുറിച്ച് പറയവേ, അല്ലാമാ മുനാവി എഴുതി: വര്‍ഷത്തിലൊരിക്കല്‍ തിരിഞ്ഞുനോക്കേണ്ട സ്ഥലമല്ല തിരുനബിയുടെ അന്ത്യവിശ്രമ കേന്ദ്രം. എന്നാല്‍ എല്ലാവര്‍ക്കും ശാരീരികമായി അവിടെയെത്താന്‍ കഴിയില്ലല്ലോ; അതിനാല്‍ ഹദീസിന്റെ തുടര്‍ന്നുള്ള ഭാഗം സ്വലാത്ത് ചൊല്ലുവാനാണ്. സ്വലാത്തുവഴി നബി(സ്വ)യുടെ വിശുദ്ധാത്മാവുമായി വിശ്വാസിക്ക് ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. ശാരീരിക ബന്ധങ്ങളില്‍ നിന്നും മുക്തമാകുന്ന പരിശുദ്ധാത്മാക്കള്‍ക്ക് മലക്കുകളുടെ ലോകത്ത് ബന്ധം ലഭിക്കുന്നു. പിന്നെ അവയ്ക്ക് മറകളില്ല, അവ കാണുന്നു, കേള്‍ക്കുന്നു; നാം കാണുന്നതിലപ്പുറം ഇസ്തിഗാസ നിഷേധത്തെ താത്ത്വികമായി അടിവേരറുക്കുകയാണീ വാക്കുകളില്‍. മുനാവിയുടെ മൗലിദ് ഗ്രന്ഥം സ്മരണീയമാണ്. മനോഹരമായ ഇസ്തിഗാസാ കാവ്യങ്ങള്‍ വിശ്വപ്രസിദ്ധ ഹദീസ് പണ്ഡിതനായ മുനാവിയുടെ മൗലിദിലുണ്ട്. മന്‍ഖൂസ് മൗലിദിലെ വരികളെ നിഷ്പ്രഭമാക്കിക്കളയും വിധം വീര്യമുള്ള ഇസ്തിഗാസ!!
എഴുപത്തിനാല്: അല്ലാമാ ഇബ്നു അല്ലാനുസ്വിദ്ദീഖി (ഹി. 1057). സമീപകാലത്തെ ഏറ്റവും പ്രസിദ്ധനായ ഹദീസ് വിശാരദന്‍. ഇമാം നവവി(റ)യുടെ രിയാളുസ്വാലിഹീന്‍, അദ്കാര്‍ എന്നിവക്കു വിശദീകരണമെഴുതി. ഇമാം സുബ്കി(റ)യുടെ ശിഫാഉസ്സഖാമിന് മറുപടിയെന്ന വിധം ഇബ്നുല്‍ഹാദി എഴുതിയ സ്വാരിമുല്‍ മുല്‍കിയെന്ന ഗ്രന്ഥത്തെ അവസാന വാക്കായി വിഴുങ്ങുന്നവരുണ്ട്. ആ ക്ഷുദ്രകൃതിക്ക് ഹാഫിള് ഇബ്നു അല്ലാനെഴുതിയ മറുപടി, പക്ഷേ, ഒരു നോക്കു കണ്ടിട്ടുപോലുമുണ്ടാവില്ല! അനന്യസാധാരണമായ ആ കൃതിയെ (അല്‍മുബ്രിദുല്‍ മുബ്കീ) പിന്നീടു വന്നവരെല്ലാം പ്രശംസിക്കുകയുണ്ടായി. അല്‍അദ്കാറിലെ ഇസ്തിഗാസാ ഭാഗങ്ങള്‍ വളരെ മനോഹരമായി വ്യാഖ്യാനിച്ചു ഇബ്നു അല്ലാന്‍.
എഴുപത്തിയഞ്ച്: ഇമാം അബ്ദുല്ലാഹിബ്നുല്‍ ഹദ്ദാദ് (ഹി. 1132). കാലഘട്ടത്തിന്റെ ഖുതുബ് എന്നു ശ്രുതിപ്പെട്ട മഹാന്‍. തന്റെ അദ്ദുര്‍റുല്‍ മന്‍ളൂം കാണുക.
എഴുപത്തിയാറ്: അല്ലാമാ ഇസ്മാഈലുല്‍ അജ്ലൂനി (ഹി. 1162). തന്റെ കശ്ഫുല്‍ ഖഫാഅ് പ്രസിദ്ധമാണ്. ഇമാം ബുഖാരി(റ)യുടെ ജീവചിത്രങ്ങള്‍ വരച്ചുവെച്ച അല്‍ ഫവാഇദുദ്ദറാറി ഒരു വിഭിന്ന ഗ്രന്ഥം തന്നെ. ഇമാം സുബ്കി(റ) ത്വബഖാതില്‍ പറഞ്ഞു. ഇമാം ബുഖാരി(റ)യുടെ ജാമിഉസ്വഹീഹ് അനുഭവപ്പെട്ട ഔഷധമാണെന്ന്, അതേക്കുറിച്ച് എഴുതുവാനൊരുങ്ങിയാല്‍ ദീര്‍ഘിക്കുമെന്ന്… വലിയൊരു നഷ്ടമാണാ പിന്മാറല്‍ എന്നു വേദനിച്ചവര്‍ക്കു ആശ്വാസമാണ് അജ്ലൂനിയുടെ അല്‍ഫവാഇദ്. ജാമിഉസ്വഹീഹിന്റെ മഹത്ത്വം പറയാന്‍ നാലഞ്ചു പേജുകള്‍ ഉപയോഗപ്പെടുത്തി.
ഏതു വിഷമങ്ങളുടെയും പരിഹാരമായി ബുഖാരി വായിക്കുകയെന്ന തവസ്സുല്‍ ചെയ്തു വിജയം വരിച്ചവരുടെ അനുഭവങ്ങള്‍. ഒരെണ്ണം മാത്രം കുറിക്കാം. മഹത്തുക്കള്‍ പറയുന്നു: ഖത്മുല്‍ ബുഖാരി സദസ്സില്‍ നബി(സ്വ) പങ്കെടുക്കുന്നതിന് ദൃക്സാക്ഷിയായ ഒന്നിലേറെ മഹത്തുക്കളായ വലിയ്യുമാരെ അവര്‍ക്കറിയാം. ബഹ്ജതുല്‍ മഹാഫില്‍ എന്ന ബൃഹത്തായ നബിചരിത്ര കൃതിയുടെ സംശോധകനും ഫഖീഹുമായ യഹ്യല്‍ ആമിരി, ഒരിക്കല്‍ ഖത്മുല്‍ ബുഖാരി സദസ്സില്‍ എഴുന്നേറ്റുനിന്ന് അവിടെ പങ്കെടുക്കുന്ന മഹാന്മാരുടെ അര്‍വാഹുകള്‍ക്ക് കൈകൊടുത്തു സ്വീകരിക്കുന്നു. കൂട്ടത്തില്‍ മുഹമ്മദ് മുസ്തഫാ(സ്വ)യും മുസ്വാഫഹത്ത് ചെയ്തു സ്വീകരിച്ചു. അതിന്റെ അടയാളം തന്റെ പുറം കൈയില്‍ പതിഞ്ഞു. വെട്ടിത്തിളങ്ങുന്ന പ്രകാശം! ഒടുവില്‍, ശൈഖവര്‍കള്‍ തിളക്കം മറക്കാന്‍ കൈ ടവ്വല്‍ കൊണ്ടു പൊതിഞ്ഞുവെക്കുമായിരുന്നു. വുളൂഅ് സമയത്ത് ടവ്വല്‍ നീക്കിയാല്‍ ചൊരിയുന്ന ജ്വാല കാണാം (അല്‍ഫവാഇദുദ്ദറാറി).
എഴുപത്തിയേഴ്: അല്ലാമാ ബുജൈരിമി (ഹി. 1221).
എഴുപത്തിയെട്ട്: ഇമാം ശബ്റാവി അശ്ശാഫിഈ (ഹി. 1172).
എഴുപത്തൊമ്പത്: അല്ലാമാ അബ്ദുല്‍ ഹമീദ് അശ്ശര്‍വാനി (ഹി. 1292).
എണ്‍പത്: അസ്സയ്യിദുല്‍ ബകരി അദ്ദിംയാഥി (ഹി. 1310).
എണ്‍പത്തൊന്ന്: അല്ലാമാ അല്‍ ജാവി (ഹി. 1315).
എണ്‍പത്തിരണ്ട്: അല്ലാമാ യുസുഫുന്നബ്ഹാനി (ഹി. 1330).
ശാഫിഈ മദ്ഹബ് പണ്ഡിതരായ മേല്‍ വിവരിച്ചവരില്‍ ആരെയാണ് അവഗണിക്കുക? ജ്ഞാനത്തിന്റെയും ആധികാരികതയുടെയും ഉന്നത തലങ്ങളിലുള്ള ഈ മഹാ ജ്ഞാനികളിലൂടെയല്ലാതെ ദീന്‍ ലഭിക്കാന്‍ നമുക്കെന്തു മാര്‍ഗമാണുള്ളത്? ഇസ്തിഗാസ വഴി ഇവരെല്ലാം മുശ്രിക്കുകളാവുമെങ്കില്‍ ഇസ്ലാമിന്റെ ജ്ഞാനലോകം എത്ര വരണ്ടുപോവുമെന്നോര്‍ക്കുക. ഒന്നുകില്‍ ഇസ്തിഗാസ അനുവദനീയം; അല്ലെങ്കില്‍ ലോക മുസ്‌ലിം പണ്ഡിതരെല്ലാം മുശ്രിക്കുകള്‍. മൂന്നാമതൊരു സാധ്യതയില്ലതന്നെ. ഇവിടെ നാം ഏതുപക്ഷത്തു നില്‍ക്കണം?

ഇസ്തിഗാസയും ശാഫിഈ മദ്ഹബും8/മസ്ലൂല്‍

യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...