Saturday, December 27, 2025

വൈദ്യുതി ചാർജ്ജ് നിശ്ചിത തിയ്യതിക്കുള്ളിൽ അടച്ചില്ലെങ്കിൽ കൂടുതൽ പണം അടക്കേണ്ടി വരാറുണ്ടല്ലോ. ഈ വർദ്ധനവ് പലിശയല്ലേ

 ചോദ്യം: വൈദ്യുതി ചാർജ്ജ് നിശ്ചിത തിയ്യതിക്കുള്ളിൽ അടച്ചില്ലെങ്കിൽ കൂടുതൽ പണം അടക്കേണ്ടി വരാറുണ്ടല്ലോ. ഈ വർദ്ധനവ് പലിശയല്ലേ ? അതടക്കുന്നതിന് പലിശയുടെ കുറ്റമുണ്ടോ ?


ഉത്തരം: നിശ്ചിത തിയ്യതിക്കകം പണമടച്ചില്ലെങ്കിൽ നിശ്ചിത നിരക്കിൽ പലിശ ഈടാക്കുന്നതാണെന്നാണ് വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തിയിട്ടുള്ളത്. നാം ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ചാർജ്ജ് നിശ്ചിത തിയ്യതിക്കുള്ളിൽ നൽകണമെന്ന് വൈദ്യുതി ബോർഡ് അറിയിക്കുന്നു. പ്രസ്‌തുത തിയ്യതിക്കുള്ളിൽ അടച്ചില്ലെങ്കിൽ സമയം തെറ്റിച്ചതിന്റെ ശിക്ഷയായി -പിഴയായി-കൂടുതൽ സംഖ്യ വാങ്ങുന്നു. ഇത് ഇസ്ലാം നിരോധിച്ച മഹാ പാപമായ പലിശയിൽ ഉൾപ്പെടുന്നതല്ല.


ധനം വസൂൽ ചെയ്‌തുകൊണ്ട് ശിക്ഷ നൽകുക എന്ന വകുപ്പിൽ പെട്ടതാണിത്. തഅ്സീർ എന്ന പേരിൽ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയപ്പെടുന്ന നടപടി ക്രമമാണിത്. എന്നാൽ ധനം പിടിച്ചെടുത്തു കൊണ്ടുള്ള തഅ്സീർ (ശിക്ഷ) പാടില്ലെന്ന് തന്നെയാണ് കർമ്മ ശാസ്ത്ര നിയമം.


ഇമാം സുലൈമാനുൽ കുർദീ (റ) ഫതാവൽ കുർദീ 96 ാം പേജിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പലിശയെന്ന് കറണ്ട് ബില്ലിൽ എഴുതിയത് കൊണ്ട് ഇസ്‌ലാമിക നിയമത്തിൽ "രിബാ" എന്ന് പറയുന്ന മാഹ പാപമായ പലിശയിൽ ഉൾപ്പെടണമെന്നില്ല. കറൻ്റ് ബില്ല് അടക്കാൻ വൈകിയതിന്റെ പേരിൽ കൂടുതൽ സംഖ്യ അടക്കുന്നത് പലിശയല്ല. അതിന് പലിശയുടെ കുറ്റമില്ല.


ഫതാവാ നമ്പർ : 924

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

Friday, December 26, 2025

കറാഹത്;* *സാങ്കേതികത്വവും ചില പ്രയോഗങ്ങളും

 📚

*കറാഹത്;*

*സാങ്കേതികത്വവും ചില പ്രയോഗങ്ങളും*


(ഭാഗം -4)


✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

______________________


 *_മുൻഗാമികളുടെ 'കറാഹത്' പ്രയോഗങ്ങൾ_* 


കറാഹതിൽ നിന്നും, ഖിലാഫുൽ ഔലാ എന്ന ഇനത്തെ വേർതിരിച്ച് സാങ്കേതികത്വം നൽകിയത് പിൽക്കാല ഇമാമുമാരാണെന്ന് തുടക്കത്തിൽ സൂചിപ്പിച്ചിരുന്നു. അപ്പോൾ മുൻഗാമികൾ ഖിലാഫുൽ ഔലായും കൂടെ ഉൾപ്പെട്ട വിശാലാർത്ഥത്തിനാണ് കറാഹത് എന്ന് പ്രയോഗിക്കുക. അവരുടെ ഉദ്ധരണികളോ ഗ്രന്ഥങ്ങളോ വായിക്കുമ്പോൾ ഇക്കാര്യം നല്ല ഓർമ്മ വേണം. 


وَيُسَنُّ لِلْخَطِيبِ أَنْ يُبَالِغَ فِي حُسْنِ الْهَيْئَةِ وَفِي مَوْضِعٍ مِنْ الْإِحْيَاءِ يُكْرَهُ لَهُ لُبْسُ السَّوَادِ أَيْ هُوَ خِلَافُ الْأَوْلَى. اهـ

(تحفة: ٢/٤٧٥)

കറുപ്പ് വസ്ത്രം ധരിക്കൽ ഖത്വീബിന് കറാഹതാണെന്ന ഇമാം ഗസാലി(റ)യുടെ വാക്ക് കണ്ട്, തൻസീഹോ തഹ്‌രീമോ കരുതണ്ട. അത് ഖിലാഫുൽ ഔലായാണ് അവിടെ ഉദ്ദേശമെന്ന് തുഹ്ഫഃയിൽ വ്യക്തമാക്കിയതാണ് ഇപ്പോൾ ഉദ്ധരിച്ചത്. ഇതല്ലാത്ത മറ്റു വിധികളുടെ കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ഇമാം നവവി(റ)ൻ്റെ മുമ്പുള്ള പണ്ഡിതന്മാരിൽ പെട്ടവരാണ് ഇമാം ഗസാലി(റ). അവർ പറഞ്ഞ ഹുക്മുകളുടെ നിജസ്ഥിതി, പിൽക്കാല പണ്ഡിതരുടെ ഗ്രന്ഥങ്ങളിൽ നിന്നാണ് അവലംബിക്കേണ്ടത്. അതേക്കുറിച്ച് മുമ്പ് എഴുതിയതിനാൽ ഇവിടെ നീട്ടുന്നില്ല. ശ്രദ്ധിക്കാൻ ഓർമ്മിപ്പിച്ചെന്ന് മാത്രം. ഇനിയുള്ള വിവരണങ്ങളിൽ നിന്നും ഒന്നുകൂടെ ആ തത്വം ബോധ്യമാകും. (ഇ.അ)


കുറച്ചു കൂടി മുൻകാലത്തേക്ക് പോയാൽ, കറാഹത് എന്ന് വെറുപ്പുള്ളത് എന്ന ഭാഷാർത്ഥത്തിൽ പ്രയോഗിച്ചത് കാണാം. അപ്പോൾ, നമ്മൾ പറയുന്ന ഹറാമും, കറാഹതും, ഖിലാഫുൽ ഔലായും ഒക്കെ ഉൾപ്പെടും. ഫർള് കിഫായഃ ആയിട്ടുള്ള കാര്യത്തെക്കുറിച്ച് വരെ കറാഹത് പ്രയോഗിച്ചിട്ടുണ്ട്. അതിനർത്ഥം, 'അക്കാര്യം ചെയ്യാൻ താൽപര്യപ്പെടുന്നില്ല' എന്നാണ്.  അപ്പോൾ ഒന്നുകൂടെ വിശാലമായി. ഇങ്ങനെയൊക്കെ പല സാധ്യതകളും ഉള്ളത് കൊണ്ടാണ് മുൻഗാമികളുടെ കിതാബുകൾ നോക്കി ഹുക്മ് പറയുന്നത് അത്ര എളുപ്പമല്ലാതായത്. അതെല്ലാം വേണ്ടവിധം ഗ്രഹിച്ച് പിൽക്കാല ഇമാമുകൾ വ്യതമാക്കിയതിലാണ് നമ്മുടെ ശരണം. 


ഇമാം തഖിയ്യുസ്സുബ്കീ(റ) പറയുന്നു:


"കറാഹതിന് മൂന്ന് വിവക്ഷയുണ്ട് - ഹറാം, കറാഹത് തൻസീഹ്, ഒഴിവാക്കൽ നല്ലത് എന്നിങ്ങനെയാണ് അവ. ഇമാം ശാഫിഈ(റ) ഹറാം എന്ന അർത്ഥത്തിന് പ്രയോഗിക്കുന്നുണ്ട്. പൂർവ്വകാല പണ്ഡിതർ കൂടുതലും ഹറാം എന്ന അർത്ഥത്തിന് കറാഹത് എന്ന് ഉപയോഗിക്കുന്നു. 

"നിങ്ങൾക്ക് തോന്നുന്ന പ്രകാരം ഇന്നത് ഹലാൽ, ഇന്നത് ഹറാം എന്ന് പറയരുത്" എന്ന ഖുർആനിൻ്റെ ആക്ഷേപസ്വരം ഉണ്ടായതിനാൽ അദബ് പാലിച്ചു കൊണ്ടാണ്, ഹറാം എന്ന് പറയാതെ ഈ രീതി അവർ സ്വീകരിച്ചത്." തന്നിഷ്ടം നോക്കി നിയമം വിധിക്കുന്നതിനെ പറ്റിയാണ് വിരോധനയെങ്കിലും അവർ വിനയം കാണിക്കുകയാണ് ഇതിലൂടെ.


وفي المكروه ثلاثة اصطلاحات: 

أحدهما: الحرام، فيقول الشافعي: أكره كذا، ويريد التحريم، وهو غالب إطلاق المتقدمين، تحرزًا عن قول الله تعالى: 

{وَلَا تَقُولُوا لِمَا تَصِفُ الْسِنَتُكُمُ الْكَذِبَ هَذَا حَلَالٌ وَهَذَا حَرَامٌ} ، فكرهوا إطلاق لفظ التحريم.

 الثاني: ما نُهِي عنه نَهْيَ تنزيه، وهو المقصود هنا. 

الثالث: تَرْكُ الأولى، كترك صلاة الضحى لكثرة الفضل في فعلها، والفرق بين هذا والذي قبله ورود النهي المقصود. اهـ

(الإبهاج في شرح المنهاج للتقي السبكي: ١٦٣-٢/١٦٢)


അടിവരയിടേണ്ട വാക്കുകളാണ് ഇമാം സുബ്കീ(റ)യുടേത്. ഇമാം മാലിക്(റ), തജ്‌വീദിലെ പല ഉച്ഛാരണ ശൈലികളും നിസ്കാരത്തിൽ കൊണ്ടു വരുന്നതിനെ കറാഹത് പ്രയോഗം നടത്തി. ഫർള് കിഫായഃ ആയിട്ടുള്ള ഇമാമതിനെക്കുറിച്ച് ഇമാം ശാഫിഈ(റ)യും കറാഹത് പ്രയോഗം നടത്തി. ഇതേക്കുറിച്ച് ഇമാം ഇബ്നു ഹജർ(റ) പറയുന്നു:


وَكَأَنَّ مَا فِي السُّؤَالِ تَوَهُّمٌ مِنْ قَوْلِ مَالِكٍ - رَضِيَ اللَّهُ عَنْهُ -: 'وَأَكْرَهُ التَّرْقِيقَ وَالتَّفْخِيمَ وَالرَّوْمَ وَالْإِشْمَامَ فِي الصَّلَاةِ؛ لِأَنَّهَا تُشْغِلُ عَنْ أَحْكَامِ الصَّلَاةِ.'اهـ وَلَيْسَ ذَلِكَ التَّوَهُّمُ بِصَحِيحٍ؛ لِأَنَّ الْمُجْتَهِدِينَ قَدْ يُطْلِقُونَ الْكَرَاهَةَ عَلَى الْإِرْشَادِيَّةِ الَّتِي لَا ثَوَابَ فِي تَرْكِهَا وَلَا قُبْحَ فِي فِعْلِهَا. 

.وَنَظِيرُهُ قَوْلُ الشَّافِعِيِّ: - رَضِيَ اللَّهُ عَنْهُ - وَأَنَا أَكْرَهُ الْإِمَامَةَ؛ لِأَنَّهَا وِلَايَةٌ، وَأَنَا أَكْرَهُ سَائِرَ الْوِلَايَاتِ لَمْ يُرِدْ الْكَرَاهَةَ الشَّرْعِيَّةَ لِأَنَّهَا مِنْ قِسْمِ الْقَبِيحِ. ...، فَمُرَادُهُ أَنَّهُ لَا يُحِبُّ الدُّخُولَ فِيهَا وَلَا يَخْتَارُهُ، وَلَا أَنَّهُ لَا ثَوَابَ فِيهَا إذْ الْكَرَاهَةُ وَالثَّوَابُ لَا يَجْتَمِعَانِ؛ فَكَذَلِكَ مُرَادُ مَالِكٍ بِذَلِكَ أَنَّهُ أَحَبَّ وَاخْتَارَ أَنْ لَا يَفْعَلَ ذَلِكَ فِي الصَّلَاةِ لِلْمَعْنَى الَّذِي ذَكَرَهُ لَا أَنَّ ذَلِكَ مَكْرُوهٌ شَرْعًا؛ لِأَنَّهُ مِنْ حَيِّزِ الْقَبِيحِ، وَالْقِرَاءَةُ الْمَذْكُورَةُ لَا تُوصَفُ بِذَلِكَ قَطْعًا.  اهـ

(فتاوى الكبرى: ١/١٥٢)


"ഇമാം മാലിക്(റ) അത് കൊണ്ട് ഇർശാദിയ്യായ കറാഹതേ ഉദ്ദേശിച്ചിട്ടുള്ളൂ. അതിനാണെങ്കിൽ ചെയ്താൽ കൂലിയോ ഉപേക്ഷിച്ചതിന് മോശമോ ഇല്ലല്ലോ. ഇമാം ശാഫിഈ(റ) അക്കാര്യം ഞാൻ താൽപര്യപ്പെടുന്നില്ല എന്ന അർത്ഥത്തിനുമാണ് ഉദ്ദേശിക്കുന്നത്. കാരണം ഫർള് കിഫായഃ ആയിട്ടുള്ള ഒരു കാര്യം കറാഹതാവില്ലല്ലോ. പ്രതിഫലം ലഭിക്കുന്ന ഒരു കാര്യവും ശറഇൽ മോശമായ കറാഹതാവുകയില്ല തന്നെ.."


താടി വടിക്കുന്നതിനെക്കുറിച്ച് ഇമാം ഹലീമീ(റ) -

لا يحلّ

എന്ന് പ്രയോഗിച്ചതിനെ: "ചെയ്യലും ഉപേക്ഷിക്കലും ഒരുപോലെയുള്ളതല്ല" എന്ന് അർത്ഥം നൽകി വ്യാഖ്യാനിച്ചിട്ടുണ്ട്. അപ്പോൾ കറാഹതും ഇതിൻ്റെ അർത്ഥത്തിൽ പെടുത്തി. 

يحرم 

എന്നതിനെ - 

خلاف المعتمد 

എന്നും വ്യഖ്യാനിച്ചത് കാണാം.

(തുഹ്ഫഃ 9/376- നോക്കുക).


പ്രവൃത്തിയിൽ നിന്നൊഴിവാക്കണം എന്ന് പഠിപ്പിക്കാനും, അതോടൊപ്പം, കറാഹത് എന്ന് വിധി വ്യക്തമാക്കാനുള്ള പ്രമാണങ്ങൾ ലഭ്യമാകാത്തതിനാലും ഇമാമുകൾ ഒരു ശൈലി സ്വീകരിച്ചിട്ടുണ്ട്. മഹാന്മാരിലേക്ക് ചേർത്തി, അത് അവർ ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് പറഞ്ഞ് ജനങ്ങളെ ഉൽബുദ്ധരാക്കുക. മൂക്കിലെ രോമങ്ങൾ പറിച്ചെടുക്കുന്നതിനെക്കുറിച്ച് അപ്രകാരം പ്രയോഗിച്ചിട്ടുണ്ട്:


وَكَرِهَ الْمُحِبُّ  الطَّبَرِيُّ نَتْفَ الْأَنْفِ قَالَ بَلْ يَقُصُّهُ لِحَدِيثٍ فِيهِ قِيلَ بَلْ فِي حَدِيثٍ أَنَّ فِي بَقَائِهِ أَمَانًا مِنْ الْجُذَامِ. اهـ

(تحفة: ٢/٤٧٦، فتح المعين - ١٤٥)


ഇമാം മുഹിബ്ബുത്ത്വബരീ(റ) അതിൽ വെറുപ്പ് പ്രകടപ്പിച്ചിട്ടുണ്ട് എന്ന് പറയുന്ന രീതി. 


لا يُفْعَلُ - ഇമാമുകളുടെ പ്രയോഗം* *ഹറാമിനെ മാത്രം കുറിക്കാനുള്ളതല്ല

 📚

*o-لا يُفْعَلُ - ഇമാമുകളുടെ പ്രയോഗം*

*ഹറാമിനെ മാത്രം കുറിക്കാനുള്ളതല്ല*


✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

______________________


ഇമാം നവവി(റ) പറഞ്ഞു:


لا يقال 'يا خالق الخنازير' مثلا- أدباً. اهـ (الأذكار: ١٠٧)


"അല്ലാഹുവിനെ അഭിസംബോധന ചെയ്യുമ്പോൾ 'പന്നികളെ സൃഷ്ടിച്ചവനേ..' എന്ന് പറയരുത്. അതാണ് മര്യാദ"


ഇവിടെ 'അങ്ങനെ പറയരുത്' എന്ന് പറഞ്ഞെങ്കിലും, അത് നിഷിദ്ധമായ ഹറാമോ, അല്ലെങ്കിൽ കറാഹതോ പോലും ഉദ്ദേശിക്കുന്നില്ല. അദബിൻ്റെ ശൈലി പഠിപ്പിക്കുക മാത്രമാണെന്ന് പ്രസ്തുത വാക്കിൽ തന്നെ ഇമാം വ്യക്തമാക്കി. ഈ ഉദ്ധരണിയിൽ നിന്നും തെളിവ് പിടിച്ച് ഇമാം കുർദീ(റ) ഇക്കാര്യങ്ങൾ ഉണർത്തുന്നുണ്ട്. ചില വിദ്യാർത്ഥികൾ ഇമാമുകളുടെ 

لا يقال 

പ്രയോഗം കാണുമ്പോഴേക്ക്, അക്കാര്യം ഹറാമാണെന്ന് ഗ്രഹിക്കുന്നത് തെറ്റിദ്ധാരണയാണെന്നും മഹാൻ പറയുന്നു:


ففي أذكار النووي: لا يقال 'يا خالق الخنازير مثلا- أدباً '. فاستعمل لا يقال في الأدب، وكان الشائع على ألسنة الطلبة أن 'هذا حرام' أخذًا من قولهم: لا يقال، فبيّن النووي - رحمه الله تعالى - أن لا يقال لا يختص بالحرام ولا بالمكروه، بل يستعمل فيما هو خلاف الأدب أيضا. انتهى كلام الشارح في حاشيته على التحفة، ومنها نقلت. اهـ

(حاشية الكردي على شرح بافضل لابن حجر - ٧)


നബിമാരല്ലാത്തവരുടെ മേൽ സ്വലാത് ചൊല്ലുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇമാം നവവി(റ), സമാനമായി പ്രയോഗിക്കുകയും, അവിടെ ഖിലാഫുൽ ഔലാ എന്ന വിധി പ്രബലപ്പെടുത്തുന്നതും അദ്കാറിൽ തന്നെയുണ്ട് (പേ:226).


അദബ് പഠിപ്പിക്കാൻ ഇതുപോലെ പറഞ്ഞ മറ്റൊരു ഉദാഹരണം:


(وَلَا يَسْتَقْبِلُ الْقِبْلَةَ وَلَا يَسْتَدْبِرُهَا) أَدَبًا فِي الْبُنْيَانِ. اهـ

(شرح المحلي على المنهاج: ١/٣٩)


"വിസർജനത്തിനായി പ്രത്യേകം തയ്യാർ ചെയ്ത ചുറ്റും മറയോടു കൂടെയുള്ള സ്ഥലത്ത്, ഖിബ്‌ലഃക്ക് മുന്നിട്ടോ പിന്നിട്ടോ വിസർജ്ജിക്കരുത്, ഇത് അദബാണ് "


പ്രസ്തുത നിഷേധ വാചകത്തിന്, ഹറാം, കറാഹത്, ഖിലാഫുൽ ഔലാ, അഫ്ളൽ അല്ലാത്തത് എന്നെല്ലാം ഉൾക്കൊണ്ട വിശദീകരണമാണ് തുഹ്ഫഃയിലുള്ളത്. വ്യത്യസ്ത സന്ദർഭങ്ങളിലാണെങ്കിലും ഈ വാചകത്തിൻ്റെ സാരമായി ആ വിധികളെല്ലാം ഉൾപ്പെടുമെന്നത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്:


( وَلَا يَسْتَقْبِلُ الْقِبْلَةَ) أَيْ الْكَعْبَةَ وَخَرَجَ بِهَا قِبْلَةُ بَيْتِ الْمَقْدِسِ فَيُكْرَهُ فِيهَا نَظِيرُ مَا يَحْرُمُ هُنَا (وَلَا يَسْتَدْبِرُهَا) أَدَبًا مَعَ سَاتِرٍ ارْتِفَاعُهُ ثُلُثَا ذِرَاعٍ فَأَكْثَرَ وَقَدْ دَنَا مِنْهُ ثَلَاثَةُ أَذْرُعٍ فَأَقَلَّ بِذِرَاعِ الْآدَمِيِّ الْمُعْتَدِلِ، فَإِنْ فَعَلَ فَخِلَافُ الْأَوْلَى، هَذَا فِي غَيْرِ الْمُعَدِّ أَمَّا هُوَ فَذَلِكَ فِيهِ مُبَاحٌ وَالتَّنَزُّهُ عَنْهُ حَيْثُ سَهُلَ أَفْضَلُ . اهـ

 (تحفة: ١٦٢-١/١٦١)

കറാഹതിൻ്റെ അർത്ഥത്തിന്:


 (وَلَا يَتَكَلَّمُ) فِي  بَوْلٍ أَوْ تَغَوُّطٍ بِذِكْرٍ أَوْ غَيْرِهِ. 

قَالَ فِي الرَّوْضَةِ: يُكْرَهُ ذَلِكَ إلَّا لِضَرُورَةٍ. اهـ 

(شرح المحلي على المنهاج: )


ഇവിടെ കറാഹത് എന്ന ഹുക്മ് പറയാൻ റൗളഃയുടെ ഉദ്ധരണി കൂട്ടുപിടിച്ചത് ശ്രദ്ധേയമാണ്. നിഷേധ വാചകത്തിൻ്റെ അർത്ഥപരിധി വിശാലമായതിനാലാണ് മറ്റൊരു തെളിവ് വേണ്ടി വന്നത്.


(وَلَا يَتَكَلَّمُ)  أَيْ يُكْرَهُ لَهُ إلَّا لِمَصْلَحَةٍ.اهـ

(تحفة: ١/١٧٠)

(وَلَا يَسْتَنْجِي بِمَاءٍ فِي مَجْلِسِهِ) بِغَيْرِ مُعَدٍّ أَوْ بِهِ إنْ صَعِدَ مِنْهُ هَوَاءٌ مَقْلُوبٌ فَيُكْرَهُ خَشْيَةَ تَنَجُّسِهِ. اهـ 

(تحفة: ١٧١-١/١٧٠)

ചുരുക്കത്തിൽ,

لا يُفْعَلُ 

എന്ന നിഷേധ വാചകം കിതാബുകളിൽ കാണുമ്പോൾ, അതിലുള്ള ഹുക്മ് പലതിനും സാധ്യതയുള്ളതിനാൽ ശ്രദ്ധിച്ചേ അർത്ഥകൽപന നടത്താവൂ.


Wednesday, December 24, 2025

സ്വീകാര്യതയും പ്രതിഫലാർഹവും രണ്ടാണ്*

 📚

*സ്വീകാര്യതയും പ്രതിഫലാർഹവും രണ്ടാണ്*


✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

______________________


ഈ ഹദീസ് നോക്കൂ:


قَالَ رَسُولُ اللَّهِ ﷺ «لَا يَقْبَلُ اللَّهُ صَلَاةَ أَحَدِكُمْ إذَا أَحْدَثَ حَتَّى يَتَوَضَّأَ»

വുളൂ ഇല്ലാത്ത നിസ്കാരം അല്ലാഹു സ്വീകരിക്കില്ല - എന്ന ആശയമാണല്ലോ ഈ ഹദീസിൽ. 


മറ്റൊരു ഹദീസ്:


« لا يَشْرَبُ الخمرَ رجلٌ من أُمَّتِي ، فيَقْبَلُ اللهُ منه صلاةً أربعينَ يومًا»


"എൻ്റെ സമുദായത്തിൽ ഒരാൾ കള്ള് കുടിച്ചാൽ, അവൻ്റെ ഇബാദതുകൾ 40 ദിവസത്തേക്ക് അല്ലാഹു സ്വീകരിക്കുന്ന പ്രശ്നമില്ല" 


ഈ രണ്ട് ഹദീസിലും - "അല്ലാഹു സ്വീകരിക്കില്ല" എന്നാണുള്ളത്. വുളൂ ഇല്ലാത്ത നിസ്കാരം സ്വഹീഹേ അല്ല. അപ്രകാരം നിസ്കരിച്ചത് പരിഗണിക്കില്ല. വീണ്ടും വുളൂ എടുത്ത് നിസ്കരിക്കൽ നിർബന്ധമാണ്. എന്നാൽ കള്ള് കുടിച്ചവൻ്റെ നിസ്കാരം സ്വീകരിക്കില്ല എന്നാൽ, ഇനി 40 ദിവസങ്ങൾക്ക് ശേഷം, അവയെല്ലാം മടക്കി നിസ്കരിക്കണം എന്നാണോ ? അല്ല. അവൻ്റെ നിസ്കാരം സ്വഹീഹാകുന്നുണ്ട്. പക്ഷേ, പ്രതിഫലം ലഭിക്കുന്നതല്ല എന്നാണ് അവിടെ ഉദ്ദേശം.


ഇതെങ്ങനെ ഈ രണ്ട് ഹദീസിലെയും ഒരേ വാക്കിന് അർത്ഥം വ്യത്യാസപ്പെട്ടത് ? ഒരിടത്ത് 'സ്വഹീഹല്ല' എന്നും - മറ്റിടത്ത് 'പ്രതിഫലം ലഭിക്കില്ല' എന്നും ! 

അതെ, ഇതിലൊരു ഖാഇദഃയുണ്ട്. ശറഇൽ തെറ്റായ ഒരു കാര്യത്തിലേക്ക് 

لا يقبل/ عدم القبول 

നെ ചേർത്തിപ്പറഞ്ഞാൽ, അവിടെ 'പ്രതിഫലം ലഭിക്കില്ല' എന്നാണ് വെക്കുക. കള്ള് കുടിക്കൽ തെറ്റാണല്ലോ. അതിനോട് ബന്ധിപ്പിച്ചപ്പോൾ പ്രതിഫലം ലഭിക്കില്ല എന്നായി.


العبدُ الآبِقُ لَا تُقْبَلُ لَهُ صلاةٌ ، حتى يَرْجِعَ إلى موالِيهِ


യജമാനൻ്റെ സമ്മതമില്ലാതെ പോയ അടിമയുടെ നിസ്കാരം, അവൻ തിരിച്ചു വരുന്നത് വരെ സ്വീകരിക്കില്ല - അഥവാ, ആ നിസ്കാരങ്ങൾ പ്രതിഫലാർഹമല്ല. സമ്മതില്ലാതെ പോകുന്നത് തെറ്റാണല്ലോ.


 ഇനി തെറ്റല്ലാത്ത കാര്യത്തോട് - ഉദാ: വുളൂ ചെയ്യുക - ചേർത്തിയാൽ 'സ്വഹീഹ് അല്ല' എന്നാണ് ഉദ്ദേശം. 


لا تُقبَلُ صَلاةُ حائِضٍ إلَّا بخِمارٍ


പ്രായപൂർത്തി എത്തിയ ഏതൊരാളുടെയും നിസ്കാരം, ഔറത് മറക്കാതെ സ്വീകരിക്കില്ല - അഥവാ, ആ നിസ്കാരം സ്വഹീഹല്ല. വീണ്ടും ഔറത് മറച്ച് നിസ്കരിക്കണം. ഇങ്ങനെ മറക്കുന്നത് തെറ്റായ കാര്യമല്ല. 

ഈ നിയമം ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്:


وَاَلَّذِي يَنْبَغِي أَنْ يُقَالَ فِي اخْتِلَافِ الْأَحَادِيثِ الَّتِي ذَكَرَهَا وَكَوْنِهَا مُسْتَوِيَةً فِي نَفْيِ الْقَبُولِ فَانْتَفَتْ الصِّحَّةُ مَعَهُ فِي بَعْضِهَا دُونَ بَعْضٍ أَنَّهُ لَا يَلْزَمُ مِنْ نَفْيِ الْقَبُولِ نَفْيُ الصِّحَّةِ لَكِنَّا نَنْظُرُ فِي الْمَوَاضِعِ الَّتِي نُفِيَ فِيهَا الْقَبُولُ فَإِنْ كَانَ ذَلِكَ الْعَمَلُ قَدْ اقْتَرَنَتْ بِهِ مَعْصِيَةٌ عَلِمْنَا أَنَّ عَدَمَ قَبُولِ ذَلِكَ الْعَمَلِ إنَّمَا هُوَ لِوُجُودِ تِلْكَ الْمَعْصِيَةِ فَمِنْ هَذَا الْوَجْهِ كَانَ ذَلِكَ الْعَمَلُ غَيْرَ مَرْضِيٍّ.

لَكِنَّهُ صَحِيحٌ فِي نَفْسِهِ لِاجْتِمَاعِ الشُّرُوطِ وَالْأَرْكَانِ فِيهِ، وَهَذَا كَصَلَاةِ الْعَبْدِ الْآبِقِ وَشَارِبِ الْخَمْرِ وَآتِي الْعَرَّافِ فَهَؤُلَاءِ إنَّمَا لَمْ تُقْبَلْ صَلَاتُهُمْ لِلْمَعْصِيَةِ الَّتِي ارْتَكَبُوهَا مَعَ صِحَّةِ صَلَاتِهِمْ، وَإِنْ لَمْ يَقْتَرِنْ بِذَلِكَ الْعَمَلِ مَعْصِيَةٌ فَعَدَمُ قَبُولِهِ إنَّمَا هُوَ لِفَقْدِ شَرْطٍ مِنْ شُرُوطِهِ فَهُوَ حِينَئِذٍ غَيْرُ صَحِيحٍ؛ لِأَنَّ الشَّرْطَ مَا يَلْزَمُ مِنْ عَدَمِهِ الْعَدَمُ، وَهَذَا كَصَلَاةِ الْمُحْدِثِ وَالْمَرْأَةِ مَكْشُوفَةَ الرَّأْسِ فَإِنَّ الْحَدَثَ وَكَشْفَ الْمَرْأَةِ رَأْسَهَا حَيْثُ لَا يَرَاهَا الرِّجَالُ الْأَجَانِبُ لَيْسَ مَعْصِيَةً فَعَدَمُ قَبُولِ هَذِهِ الْعِبَادَةِ إنَّمَا هُوَ لِأَنَّ ضِدَّ الْحَدَثِ الَّذِي هُوَ الطَّهَارَةُ شَرْطٌ فِي صِحَّةِ الصَّلَاةِ وَكَذَلِكَ ضِدُّ الْكَشْفِ وَهُوَ السَّتْرُ شَرْطٌ فِي صِحَّةِ الصَّلَاةِ فَفُقِدَتْ الصِّحَّةُ لِفَقْدِ شَرْطِهَا فَاعْتَبِرْ مَا ذَكَرْته تَجِدْ جَمِيعَ الْأَحَادِيثِ مَاشِيَةً عَلَيْهِ مِنْ غَيْرِ خَلَلٍ وَلَا اضْطِرَابٍ وَاَللَّهُ أَعْلَمُ اهـ

(طرح التثريب للعراقي: ٢١٥-٢/٢١٤، وكذا في إحكام الأحكام لابن دقيق: ٦٥-٢/٦٤)


Wednesday, December 17, 2025

മറന്നു പോയാൽ അത് ഓർമ്മിച്ചെടുക്കാൻ വേണ്ടി സ്വലാത്ത് ചൊല്ലാറുണ്ട്.

 ചോദ്യം:


ചിലയാളുകൾ വല്ലതും മറന്നു പോയാൽ അത് ഓർമ്മിച്ചെടുക്കാൻ വേണ്ടി സ്വലാത്ത് ചൊല്ലാറുണ്ട്. ഇങ്ങനെ ചെയ്യാമോ. ??



👇 ഉത്തരം👇



ചെയ്യാം, സ്വലാത്ത് കൊണ്ടുള്ള ഗുണങ്ങളിൽ ഒന്നാണിത്


الموفية عشرين : أنها - الصلاة - سبب لتذكر ما نسيه المصلي عليه .

مطالب المسرات ١٨

ചെറിയ കുഞ്ഞുങ്ങളെ പള്ളിയിൽ

 السلام عليكم ورحمة الله وبركاته 


ചെറിയ കുഞ്ഞുങ്ങളെ  പള്ളിയിൽ കൊണ്ടുവരുന്നവരുണ്ട്.

പ്രത്യേകിച്ച് പള്ളിയിൽ നടക്കുന്ന മജ്ലിസുകളിൽ.

ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണോ?



👇 ഉത്തരം👇


ﺇﺩﺧﺎﻝ اﻟﺼﺒﻴﺎﻥ ﻓﻲ اﻟﻤﺴﺠﺪ ﺣﺮاﻡ ﺇﻥ ﻏﻠﺐ ﺗﻨﺠﻴﺴﻬﻢ ﻟﻪ، ﻭﺇﻥ ﻟﻢ ﻳﻐﻠﺐ ﻓﻤﻜﺮﻭﻩ

مغني ١/٧٠٩



"ചെറിയ കുട്ടികളെ പള്ളിയിൽ കൊണ്ടുവന്നാൽ പള്ളി അശുദ്ധമാകാനുള്ള സാധ്യത കൂടുതലാണെങ്കിൽ ഹറാമാണ്.

അങ്ങനെ അശുദ്ധമാക്കാനുള്ള സാധ്യത ശക്തമല്ലെങ്കിൽ  കറാഹത്താണ്"

Saturday, December 13, 2025

പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ?

 ചോദ്യം:പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ? എൻ്റെ ഭർത്താവ് കാണാൻ ചന്തമുള്ള പൂച്ചകളെ പൈസ കൊടുത്ത് വാങ്ങിക്കാറുണ്ട്. വീട്ടിൽ പൂച്ചയെ വളർത്താൻ നല്ലതാണെന്ന് ഭർത്താവ് പറയുന്നു. അങ്ങനെയുണ്ടോ ?


ഫർസാന എടരിക്കോട്


ഉത്തരം: പൂച്ചയെ വിൽക്കലും വാങ്ങലും അനുവദനീയമാണ്. (റൗള: 3-400, അസ്‌നൽമത്വാലിബ്: 2-31) പൂച്ചകൾ നമ്മെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജീവികളാണെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. നാടൻ പൂച്ചയെ (വന്യമൃഗങ്ങളിൽ പെട്ട കാട്ടു പൂച്ചകളല്ല) വളർത്തലും അതിനോട് നല്ലനിലയിൽ ഇടപെടലും സുന്നത്താണെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. (അൽ ഫതാവൽ കുബ്റ: 4-240)


ഫതാവാ നമ്പർ : 928 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


ദീർഘ യാത്ര ചെയ്യുന്നവർക്ക് എവിടെ മുതലാണ് ജംഉം ഖസ്‌റും അനുവദനീയമാവുക

 ചോദ്യം: ദീർഘ യാത്ര ചെയ്യുന്നവർക്ക് എവിടെ മുതലാണ് ജംഉം ഖസ്‌റും അനുവദനീയമാവുക? വീട്ടിൽ നിന്നിറങ്ങിയാൽ സ്വന്തം നാട്ടിൽ വെച്ച് തന്നെ അവ അനുവദനീ...