Saturday, August 31, 2024

നബിദിനാഘോഷം ജന്മദിനത്തിന്* *മഹത്വമുണ്ടോ

 *നബിദിനാഘോഷം :*

*വഹാബി വൈരുദ്ധ്യങ്ങൾ (1/15)*

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ജന്മദിനത്തിന്* *മഹത്വമുണ്ടോജന്മദിനത്തിന്* *മഹത്വമുണ്ടോ ?*


തിരുനബി(സ) യുടെ ജന്മദിനത്തിന് ഇസ്‌ലാമിൽ മഹത്വമുണ്ടോ, പ്രത്യേകതയുണ്ടോ ?


ഉണ്ടെന്നും ഇല്ലെന്നും പരസ്പര വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരാണ് മുജാഹിദുകൾ. 


നബി(സ) യുടെ ജന്മ ദിനത്തിന് ഇസ്‌ലാമിൽ ഒരു സ്ഥാനവുമില്ലെന്നാണ്  കെ എൻ എം മുഖപത്രത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.


"... ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് അവരുടെ(അമ്പിയാക്കളുടെ)യൊന്നും ജനന മരണ ദിനങ്ങൾക്കല്ല ഇസ്‌ലാമിൽ സ്ഥാനമുള്ളത്, മറിച്ച് അവരുടെയെല്ലാം ജീവിത മാതൃക പിൻപറ്റുന്നതിനാണ് എന്നാണ്."

(അൽമനാർ 2006 ഏപ്രിൽ പേജ് :13)


എന്നാൽ നബി(സ)യുടെ ജന്മ ദിനത്തിന് ഇസ്‌ലാമിൽ സ്ഥാനമുണ്ട്, പ്രത്യേകതയുണ്ട്. തിങ്കളാഴ്ച ദിവസത്തിനുള്ള മഹത്വം അവിടുത്തെ ജന്മദിനം എന്നതാണ്. അതിനുള്ള ശുക്റാണ് തിങ്കളാഴ്ച നോമ്പിലൂടെ നബി(സ) പ്രകടിപ്പിച്ചത്. ലോക മുസ്ലിംകൾ ഇന്നും ആ മഹത്വം മനസ്സിലാക്കി എല്ലാ തിങ്കളാഴ്ചയും നോമ്പനുഷ്ടിച്ചു വരുന്നു.  ഇക്കാര്യം ഹദീസിൽ സ്ഥിരപ്പെട്ടതാണ്.


തിങ്കളാഴ്ച നോമ്പ് സുന്നത്ത് ആവാൻ കാരണം മുത്ത് നബി(സ)യുടെ ജന്മദിനമാണെന്ന ഹദീസ് ഉദ്ധരിച്ചുകൊണ്ട് വഹാബി നേതാവ് മൗലവി സുഹൈർ ചുങ്കത്തറ നബിയുടെ ജന്മദിനത്തിന് മഹത്വം ഉണ്ടെന്നും പ്രത്യേകതയുണ്ടെന്നും സമ്മതിക്കുന്നു.


"തിങ്കളാഴ്ച പുണ്യ റസൂൽ(സ)ജനിച്ച ദിവസം.കൊല്ലത്തിൽ ഒരു ദിവസമല്ല 52 ദിവസം. നബി (സ)ജനിച്ച ദിവസത്തിന് പ്രത്യേകതയില്ലേ? ഉണ്ട്. എന്താണത്? സുന്നത്ത് നോമ്പ്."

നോമ്പും നിയമവും പേജ് : 43 സുഹൈർ ചുങ്കത്തറ)


"നബി (സ) ജനിച്ച ദിവസം തീർച്ചയായും സാധാരണ ദിവസമല്ല. അസാധാരണ ദിവസമാണ്."

(നബിദിനാഘോഷം പേ: 31

സുഹൈർ മൗലവി)


*ശുക്ർ ചെയ്യണം* 

*ഫണ്ട് ശേഖരിക്കണം*


അപ്പോൾ സാധാരണക്കാരുടെ ജന്മദിനം പോലെയല്ല തിരുനബി(സ)യുടെ ജന്മദിനം. മാത്രമല്ല, അവിടുത്തെ ജന്മദിനം ഉൾക്കൊള്ളുന്ന മാസത്തിൽ പ്രത്യേകം ദഅവത് നടത്തി ശുക്ർ ചെയ്യണമെന്നും, അതിനായി ഫണ്ട് ശേഖരിക്കണമെന്നും മുജാഹിദ് സ്ഥാപക നേതാക്കൾ തന്നെ നിർദ്ദേശം നൽകിയത് ശ്രദ്ധിക്കുക:


"മുഹമ്മദ് നബി(സ) യെ അല്ലാഹു ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ളതിന് ഈ മാസത്തിൽ നബി(സ)യുടെ ദഅവത് പ്രചരിപ്പിക്കുക വഴിയായ് നാം എല്ലാവരും അല്ലാഹു തആലാക്ക് ശുക്ർ ചെയ്യണം. അതിനായി ദേശങ്ങൾ തോറും മൗലിദ് യോഗങ്ങൾ കൂട്ടി അതിൽ നാനാജാതി മതസ്ഥരെയും സമ്മേളിപ്പിച്ച്  അവർക്കെല്ലാം നബി (സ)യുടെ ദഅവത് തബ്ലീഗ് ചെയ്യുന്ന കടമയെ നാം നിർവഹിക്കുകയും, ഈ മാസത്തിലും റമദാൻ മാസത്തിലും എല്ലാ ദേശത്തും ഒരു തബ്ലീഗ് ഫണ്ട് ശേഖരിക്കുകയും വേണം."

(അൽ മുർഷിദ് മാസിക

1935 ജൂൺ പേജ് 197)

നബിദിനാഘോഷം:* *ഖുർആനിൽ തെളിവുണ്ടോ

 *നബിദിനാഘോഷം: മുജാഹിദ് വൈരുദ്ധ്യങ്ങൾ (2/15)*

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം:*

*ഖുർആനിൽ തെളിവുണ്ടോ?*


റബീഉൽ അവ്വൽ ആഗതമാവുമ്പോൾ മുത്ത് നബി(സ)യെ കൂടുതൽ സ്മരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന വിശ്വാസികളോട് ഇങ്ങനെ ചെയ്യാൻ ഖുർആനിലുണ്ടോ എന്ന് ചോദിക്കുന്നവരാണ് ആധുനിക വഹാബികൾ. 

എന്നാൽ മുജാഹിദ് സ്ഥാപക നേതാക്കളിൽ പലരും റബീഉൽഅവ്വലിൽ സന്തോഷം പ്രകടിപ്പിച്ചവരും  അതിനു ഖുർആനിൽ തെളിവുണ്ടെന്ന് പഠിപ്പിച്ചവരുമായിരുന്നു.


മുജാഹിദ് പണ്ഡിതസഭ KJU പുറത്തിറക്കിയ അൽ മുർശിദ് മാസികയിൽ റബീഉൽ അവ്വൽ മാസത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഒരു പ്രസാധക കുറിപ്പുണ്ട്. അതിൽ ഖുർആൻ സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് മുത്ത് നബി(സ) യുടെ ജനനത്തിൽ സന്തോഷിക്കാൻ പ്രത്യേകം നിർദ്ദേശം നൽകിയിരിക്കുന്നത്. 


"മർഹബൻ  ബി ശഹ് റി റബീഇൽ അവ്വൽ മർഹബൻ ബി ഹി അഹ് ലൻ വ സഹ് ലൻ എന്ന തലവാചകത്തിലുളള പ്രസാധക കുറിപ്പ് തുടങ്ങുന്നത് തന്നെ ഖുർആനിലെ സൂറ ആലു ഇംറാനിലെ 

لقد من الله على المؤمنين

എന്ന സൂക്തം ഉദ്ധരിച്ചുകൊണ്ടാണ്. അതിങ്ങനെ വായിക്കാം :


"അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ അവർക്ക് പറഞ്ഞ് ഗ്രഹിപ്പിക്കുകയും അവരെ സംസ്കരിക്കുകയും അവർക്ക് ഗ്രന്ഥത്തെയും വിജ്ഞാനത്തെയും പഠിപ്പിക്കുകയും ചെയ്യുന്ന അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ അവരിൽ നിന്ന് തന്നെ നിയോഗിക്കുക വഴിക്ക് സത്യവിശ്വാസികളെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു.


റബീഉൽ അവ്വൽ മാസം ഇതാ ആരംഭിച്ചു. റസൂലുള്ളാഹി(സ)യുടെ ജനനത്തിലുള്ള സന്തോഷം കാണിക്കുവാൻ എല്ലാവരും ഒരുങ്ങി കഴിഞ്ഞു.  സഹോദരങ്ങളെ, നാം എന്തിന് സന്തോഷം കാണിക്കുന്നു. നബി(സ) മുഖേന അല്ലാഹു നമ്മെ അനുഗ്രഹിച്ചതിന് നാം നന്ദി കാണിക്കണം...."


(അൽ മുർശിദ് മാസിക

1937 മെയ് പേജ് : 42 )


റബീഉൽ അവ്വൽ മാസം മുത്ത് നബി(സ)യെ കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിച്ച മാസമാകയാൽ ഈ മാസം വരുമ്പോൾ മുത്ത് നബി(സ) യുടെ ജനനത്തിൽ നാം സന്തോഷിച്ച് അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കണമെന്നും അതിന് ഖുർആനിക സൂക്തം തെളിവാണെന്നുമാണ്  മൗലവിമാർ മേൽ പ്രസ്ഥാവനയിലൂടെ  ഓർമ്മിപ്പിക്കുന്നത്.


ഇപ്പോൾ മൗലവിമാർ നബിദിനാഘോഷത്തിന് ഖുർആനിൽ തെളിവുണ്ടോ എന്ന് ചോദിക്കുന്നത് സ്ഥാപക നേതാക്കൾ പഠിപ്പിച്ച ആദർശത്തിന് വിരുദ്ധമാണെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.

*നബിദിനാഘോഷം :* *മുജാഹിദ് വൈരുദ്ധ്യങ്ങൾ

 *3/15*

*നബിദിനാഘോഷം :*

*മുജാഹിദ് വൈരുദ്ധ്യങ്ങൾ* 

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ജന്മദിനത്തെ കുറിച്ച്*

*ഹദീസിൽ സൂചന പോലുമില്ലെന്ന് !!.*


നബി(സ)യുടെ ജന്മദിനത്തിന് മഹത്വമില്ലെന്ന് സ്ഥാപിക്കാൻ മുജാഹിദുകൾ സാധരണ എഴുതിവിടാറുള്ളത് അമ്പിയാക്കളുടെ ജന്മദിനത്തെ കുറിച്ച് ഹദീസുകളിൽ ഒരു സൂചനയും നൽകിയില്ലെന്നാണ്.


"ഹദീസ് ഗ്രന്ഥങ്ങളിലും പല പ്രവാചകന്മാരുടെയും ചരിത്രമുണ്ട്. എന്നാൽ ആകൂട്ടത്തിൽ ഒരാളുടെ പോലും ജന്മദിനത്തെ കുറിച്ച് യാതൊരു സൂചനയുമില്ല എന്നതും ശ്രദ്ധേയമാണ്."

(അൽ മനാർ 2006 ഏപ്രിൽ പേജ്: 12)


നബിദിനത്തിന് മഹത്വമില്ലെന്ന് വാദിക്കാൻ പ്രമാണങ്ങളുടെ പിൻബലമില്ലാതിരിക്കുമ്പോൾ കണ്ടെത്തുന്ന ന്യായങ്ങൾ മാത്രമാണിത്.   തിങ്കൾ, വെളളി ദിവസങ്ങളുടെ  പ്രത്യേകത തന്നെ പ്രവാചകന്മാരുടെ ജന്മദിനമാണ്. മഹത്വമുളള ദിവസങ്ങളിൽ അവർ ജനിച്ചതല്ല. മറിച്ച് അമ്പിയാക്കളുടെ ജന്മം നടന്നതിനാൽ തിങ്കൾ, വെള്ളി ദിവസങ്ങൾക്ക് മഹത്വം വന്നതാണ്. ഇക്കാര്യം ഹദീസിൽ വന്നിട്ടുമുണ്ട്.


നബി(സ) യുടെയും ആദം നബി(അ)

ന്റെയും ജന്മദിനത്തെ കുറിച്ച് വന്ന ഹദീസ് മുജാഹിദിന്റെ അൽ മനാർ മാസികയിൽ തന്നെ ഉദ്ദരിക്കുന്നു. 


"നബി(സ)പറഞ്ഞു : തിങ്കളാഴ്ച ഞാൻ ജനിക്കുകയും എനിക്ക് ദിവ്യ സന്ദേശമിറങ്ങാൻ തുടങ്ങുകയും ചെയ്ത ദിവസമാണ്. അത് കൊണ്ടാണ് ഞാൻ നോമ്പനുഷ്ടിക്കുന്നത്. (മുസ്‌ലിം ) "

(അൽമനാർ 2015 ഡിസംബർ പേജ് : 4)


ആദം നബി(അ)ന്റെ ജന്മദിനത്തെ കുറിച്ച് പരാമർശിക്കുന്ന ഹദീസ് :


"സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഉത്തമമായ ദിവസമാകുന്നു വെള്ളിയാഴ്ച. ആ ദിവസത്തിലാണ് ആദം നബി(അ)സൃഷ്ടിക്കപ്പെട്ടതും. (മുസ്ലിം, അബൂദാവൂദ് )

(അൽമനാർ 2018 നവംബർ പേജ് : 46)


അമ്പിയാക്കളുടെ ജന്മദിനത്തെ കുറിച്ച് ഹദീസിൽ ഒന്നും വന്നിട്ടില്ലെന്ന് പറയുന്നതും അമ്പിയാക്കളുടെ ജന്മദിനത്തെക്കുറിച്ച് വന്ന ഹദീസ് റിപ്പോർട്ട് ചെയ്യുന്നതും കെ എൻ എം മുഖപത്രമായ അൽമനാർ മാസിക തന്നെയാണ്.


നോക്കൂ, 

ഒരു വിഷയത്തിൽ ഇത്രയും വ്യക്തമായ വൈരുദ്ധ്യങ്ങൾ ഒരേ പ്രസിദ്ധീകരണത്തിൽ തന്നെ പറയേണ്ടി വരുന്നത് മനുഷ്യ നിർമ്മിത ആദർശം സ്വീകരിച്ചത് കൊണ്ടല്ലെ..

സ്വഹാബിയുടെ വാക്ക് തെളിവാണോ* ❓

 *സ്വഹാബിയുടെ വാക്ക് തെളിവാണോ*  ❓


🔴 *ചോദ്യം*


സഹാബിയുടെ വാക്ക് തെളിവല്ലെന്ന് ഇമാം ഗസ്സാലി പറഞ്ഞിട്ടുണ്ടോ ?



✅ *മറുപടി*


 🟥 ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത വിഷയത്തിൽ ഇജ്തിഹാദിന്നർഹതയുള്ള പണ്ഡിതൻ ശറഇയ്യായ വിധികളെ കണ്ടുപിടിക്കുന്നതിനാണ് ഇജ്തിഹാദ് എന്ന് പറയുന്നത്.


🟥 ഇജ്തിഹാദിന്നർഹതയില്ലാത്തവൻ,  മുജ്തഹിദ് ഇജ്തിഹാദ് ചെയ്തത് സ്വീകരിക്കുന്നതിന് തഖ്ലീദ് എന്ന് പറയുന്നു


🟥 ഫിഖ്ഹിയ്യായ ഹുക്മുകൾ കണ്ടത്താൻ മുജ്തഹിദുകൾ അവലംബിക്കുന്ന പ്രമാണങ്ങൾ ഖുർആൻ സുന്നത്ത് ഇജ്മാഉ ഖിയാസ്  എന്നിവയാണ്.


🔹ഇതല്ലാം ഖുർആനിലും സുന്നത്തിലും വെക്തമായി പറയാത്ത വിഷയത്തിൽ ഇജ്തിഹാദിന്നർഹതയുള്ള പണ്ഡിതൻ ശറഇയ്യായ വിധികളെ ഇജ്തിഹാദ് ചെയ്ത് കണ്ടുപിടിക്കുമ്പോൾ അവലംഭിക്കുന്ന പ്രമാണങ്ങളാണ്


🔹മേൽ പറഞ്ഞ ഇജ്മാഇൽ സ്വഹാബത്തിന്റെ ഇജ്മാഉം ഉൾപ്പെടുന്നതാണ്. അപ്പോൾ സ്വഹാബത്തിന്റെ ഇജ്മാഉം മറ്റു മുജ്തഹിദുകളുടെ ഇജ്മാഉം പ്രമാണമാണ്.


🚨എന്നാൽ ഒഹാബി പുരോഹിതൻമാർ എഴുതിവിട്ടത് 


⚠️" കേരളത്തിലെ മുസ്ലിയാക്കൾ ദീനിൽ തെളിവല്ലാത്തത് പോലെ സ്വഹാബികളും ദീനിൽ തെളിവല്ല എന്നാണ് "❌ 👇🏻


  ” *ചിന്തിക്കുന്ന ആർക്കും സ്വഹാബികൾ അറബി അറിയാത്തവരോട് അറബിയിൽ ഉപദേശം ചെയ്തിരുന്നുവെന്നു സമ്മതിക്കാൻ നിർവാഹമില്ല.  ഇനി അങ്ങനെ ചെയ്തിരുന്നു എന്ന് പറയുന്നപക്ഷം വസ്തുനിഷ്ടമായ റിപ്പോർട്ട് തെളിയിക്കേണ്ടതാണ്.  ഇനി തെളിഞ്ഞാൽ തന്നെ കേരളത്തിലെ മുസ്ലിയാക്കന്മാർ ചെയ്യുന്നദ് ദീനിൽ തെളിവല്ലാത്തത് പോലെ അതും ( സ്വഹാബത് ചെയ്‌തതും) ദീനിൽ തെളിവാവുകയില്ല* ” (ജുമുഅ ഖുതുബ മദ്ഹബുകളിൽ പേ: 84 )


🚨 സഹാബത്തിന്റെ വാക്കും പ്രവൃത്തനങ്ങളും ദീനിൽ തെളിവല്ല- ഇസ് ലാഹ് മാസിക-ഡിസംബർ-5ലും പറഞ്ഞിട്ടുണ്ട്


🟥 ഏതെങ്കിലും ഒരു സ്വഹാബി

ഇജ്തിഹാദ് ചെയ്ത അഭിപ്രായത്തെ അല്ല ഇവർ എതിർക്കുന്നത്, 

മറിച്ച് സ്വഹാബികൾ മൊത്തത്തിൽ ഏകോപിച്ച് ചെയ്തതിനെയാണ്.

എന്നാൽ ഏതെങ്കിലും ഒരു സ്വഹാബിയുടെ ഇജ്തിഹാദ് ചെയ്ത് 

പ്രകടിപിച്ച അഭിപ്രായം മറ്റൊരു മുജ്തഹിദായ സ്വഹാബിക്കോ ശാഫിഈ ഇമാമിനെ പോലെയുള്ള മുജ്തഹിദിനോ പ്രമാണമാവില്ല.

കാരണം പ്രമാണങ്ങളിൽ നിന്നു സ്വയം   ഇജ്തിഹാദ് ചെയ്യൽ കഴിവുണ്ടാവുമ്പോൾ  ഇജ്തിഹാദ് ചെയ്ത മറ്റൊരാളുടെ അഭിപ്രായം അവർ സ്വീകരിക്കേണ്ടതില്ല എന്നത് കൊണ്ടാണ്.

ഇതല്ലാം ഇജ്തിഹാദ് ചെയ്യാൻ കഴിവുള്ള വരെ പറ്റിയാണ്.

അവർ മറ്റു ഒരു മുജ്തഹിദ് ഇജ്തിഹാദ് ചെയ്ത അഭിപ്രായമല്ല തെളിവാക്കേണ്ടത് എന്നത് കൊണ്ടാണ്. അതായത് ശാഫിഈ(റ) ഇമാമിനെ പോലെയുള്ള മുജ്തഹിദ് പ്രമാണത്തിൽ നിന്ന് സ്വയം ഇജ്തിഹാദ് ചെയ്യണം. മറ്റൊരാളുടെ ഇജ്തിഹാദ് ചെയ്ത അഭിപ്രായമല്ല സ്വീകരിക്കേണ്ടത്. അത് സ്വഹാബി ഇജ്തിഹാദ് ചെയ്ത അഭിപ്രായമാണെങ്കിലും ശരി.

ഇതല്ലാം ഇജ്തിഹാദിന് അർഹത ഉള്ളവരെ പറ്റിയാണ്.


എന്നാൽ ഇജ്തിഹാദിന് അർഹത ഇല്ലാത്തവർ ഏത് മുജ്തഹിദിന്റെ അഭിപ്രായവും സ്വീകരിക്കാവുന്നതാണ്, അത് സ്വഹാബിയാണങ്കിലും ശരി


✅*ചുരുക്കത്തിൽ ഏതെങ്കിലും ഒരു സ്വഹാബിയുടെ ഇജ്തിഹാദ് ചെയ്ത ഒരു  അഭിപ്രായം ഷാഫി ഇമാമിനെ പോലെ ഇജ്തിഹാദിന് കഴിവുള്ള വ്യക്തികൾക്ക് പ്രമാണം ആവുകയില്ല എന്നത് കൊണ്ടാണ്*

⚠️" സഹാബിയുടെ അഭിപ്രായം ഹുജ്ജത്തല്ല " എന്ന്  ഇമാം ഗസാലിയും മറ്റും പറഞ്ഞതിന്റെ അർത്ഥം.


എന്നാൽ സ്വഹാബികൾ മുഴുവനും ജുമുഅ ഖുതുബ അറബി ഭാഷയിൽ ഓതിയാൽ പോലും അത് തെളിവല്ല അതായത് സഹാബികളുടെ ഇജ്മാഉ തെളിവല്ല എന്ന നിലക്കാണ് വഹാബി മൗലവിസുകൾ എഴുതി പിടിപ്പിച്ചിരിക്കുന്നത്. ഇതിനെ

ചോദ്യം ചെയ്യുമ്പോൾ ഇമാം ഗസ്സാലിയുടെയും മറ്റും മേൽ വാചകം കൊണ്ടു വന്ന് പ്രതിരോധിക്കുന്നത് വിവരക്കേട് മാത്രമാണ്.


ലോകപണ്ഡിതന്മാരുടെ മതഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് കൊണ്ടും എന്താണ് അതിൽ പറഞ്ഞത് എന്ന് മനസ്സിലാക്കാതെയും ജനങ്ങളെ കബളിപ്പിക്കുകയാണ് വഹാബികൾ.


⭕വിവരക്കേടോ നിന്റെ പേരോ വഹാബിസം ❓


✒️ *അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

സ്വഹാബിയുടെ വാക്ക് തെളിവാണോ* ❓

 *സ്വഹാബിയുടെ വാക്ക് തെളിവാണോ*  ❓


🔴 *ചോദ്യം*


സഹാബിയുടെ വാക്ക് തെളിവല്ലെന്ന് ഇമാം ഗസ്സാലി പറഞ്ഞിട്ടുണ്ടോ ?



✅ *മറുപടി*


 🟥 ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത വിഷയത്തിൽ ഇജ്തിഹാദിന്നർഹതയുള്ള പണ്ഡിതൻ ശറഇയ്യായ വിധികളെ കണ്ടുപിടിക്കുന്നതിനാണ് ഇജ്തിഹാദ് എന്ന് പറയുന്നത്.


🟥 ഇജ്തിഹാദിന്നർഹതയില്ലാത്തവൻ,  മുജ്തഹിദ് ഇജ്തിഹാദ് ചെയ്തത് സ്വീകരിക്കുന്നതിന് തഖ്ലീദ് എന്ന് പറയുന്നു


🟥 ഫിഖ്ഹിയ്യായ ഹുക്മുകൾ കണ്ടത്താൻ മുജ്തഹിദുകൾ അവലംബിക്കുന്ന പ്രമാണങ്ങൾ ഖുർആൻ സുന്നത്ത് ഇജ്മാഉ ഖിയാസ്  എന്നിവയാണ്.


🔹ഇതല്ലാം ഖുർആനിലും സുന്നത്തിലും വെക്തമായി പറയാത്ത വിഷയത്തിൽ ഇജ്തിഹാദിന്നർഹതയുള്ള പണ്ഡിതൻ ശറഇയ്യായ വിധികളെ ഇജ്തിഹാദ് ചെയ്ത് കണ്ടുപിടിക്കുമ്പോൾ അവലംഭിക്കുന്ന പ്രമാണങ്ങളാണ്


🔹മേൽ പറഞ്ഞ ഇജ്മാഇൽ സ്വഹാബത്തിന്റെ ഇജ്മാഉം ഉൾപ്പെടുന്നതാണ്. അപ്പോൾ സ്വഹാബത്തിന്റെ ഇജ്മാഉം മറ്റു മുജ്തഹിദുകളുടെ ഇജ്മാഉം പ്രമാണമാണ്.


🚨എന്നാൽ ഒഹാബി പുരോഹിതൻമാർ എഴുതിവിട്ടത് 


⚠️" കേരളത്തിലെ മുസ്ലിയാക്കൾ ദീനിൽ തെളിവല്ലാത്തത് പോലെ സ്വഹാബികളും ദീനിൽ തെളിവല്ല എന്നാണ് "❌ 👇🏻


  ” *ചിന്തിക്കുന്ന ആർക്കും സ്വഹാബികൾ അറബി അറിയാത്തവരോട് അറബിയിൽ ഉപദേശം ചെയ്തിരുന്നുവെന്നു സമ്മതിക്കാൻ നിർവാഹമില്ല.  ഇനി അങ്ങനെ ചെയ്തിരുന്നു എന്ന് പറയുന്നപക്ഷം വസ്തുനിഷ്ടമായ റിപ്പോർട്ട് തെളിയിക്കേണ്ടതാണ്.  ഇനി തെളിഞ്ഞാൽ തന്നെ കേരളത്തിലെ മുസ്ലിയാക്കന്മാർ ചെയ്യുന്നദ് ദീനിൽ തെളിവല്ലാത്തത് പോലെ അതും ( സ്വഹാബത് ചെയ്‌തതും) ദീനിൽ തെളിവാവുകയില്ല* ” (ജുമുഅ ഖുതുബ മദ്ഹബുകളിൽ പേ: 84 )


🚨 സഹാബത്തിന്റെ വാക്കും പ്രവൃത്തനങ്ങളും ദീനിൽ തെളിവല്ല- ഇസ് ലാഹ് മാസിക-ഡിസംബർ-5ലും പറഞ്ഞിട്ടുണ്ട്


🟥 ഏതെങ്കിലും ഒരു സ്വഹാബി

ഇജ്തിഹാദ് ചെയ്ത അഭിപ്രായത്തെ അല്ല ഇവർ എതിർക്കുന്നത്, 

മറിച്ച് സ്വഹാബികൾ മൊത്തത്തിൽ ഏകോപിച്ച് ചെയ്തതിനെയാണ്.

എന്നാൽ ഏതെങ്കിലും ഒരു സ്വഹാബിയുടെ ഇജ്തിഹാദ് ചെയ്ത് 

പ്രകടിപിച്ച അഭിപ്രായം മറ്റൊരു മുജ്തഹിദായ സ്വഹാബിക്കോ ശാഫിഈ ഇമാമിനെ പോലെയുള്ള മുജ്തഹിദിനോ പ്രമാണമാവില്ല.

കാരണം പ്രമാണങ്ങളിൽ നിന്നു സ്വയം   ഇജ്തിഹാദ് ചെയ്യൽ കഴിവുണ്ടാവുമ്പോൾ  ഇജ്തിഹാദ് ചെയ്ത മറ്റൊരാളുടെ അഭിപ്രായം അവർ സ്വീകരിക്കേണ്ടതില്ല എന്നത് കൊണ്ടാണ്.

ഇതല്ലാം ഇജ്തിഹാദ് ചെയ്യാൻ കഴിവുള്ള വരെ പറ്റിയാണ്.

അവർ മറ്റു ഒരു മുജ്തഹിദ് ഇജ്തിഹാദ് ചെയ്ത അഭിപ്രായമല്ല തെളിവാക്കേണ്ടത് എന്നത് കൊണ്ടാണ്. അതായത് ശാഫിഈ(റ) ഇമാമിനെ പോലെയുള്ള മുജ്തഹിദ് പ്രമാണത്തിൽ നിന്ന് സ്വയം ഇജ്തിഹാദ് ചെയ്യണം. മറ്റൊരാളുടെ ഇജ്തിഹാദ് ചെയ്ത അഭിപ്രായമല്ല സ്വീകരിക്കേണ്ടത്. അത് സ്വഹാബി ഇജ്തിഹാദ് ചെയ്ത അഭിപ്രായമാണെങ്കിലും ശരി.

ഇതല്ലാം ഇജ്തിഹാദിന് അർഹത ഉള്ളവരെ പറ്റിയാണ്.


എന്നാൽ ഇജ്തിഹാദിന് അർഹത ഇല്ലാത്തവർ ഏത് മുജ്തഹിദിന്റെ അഭിപ്രായവും സ്വീകരിക്കാവുന്നതാണ്, അത് സ്വഹാബിയാണങ്കിലും ശരി


✅*ചുരുക്കത്തിൽ ഏതെങ്കിലും ഒരു സ്വഹാബിയുടെ ഇജ്തിഹാദ് ചെയ്ത ഒരു  അഭിപ്രായം ഷാഫി ഇമാമിനെ പോലെ ഇജ്തിഹാദിന് കഴിവുള്ള വ്യക്തികൾക്ക് പ്രമാണം ആവുകയില്ല എന്നത് കൊണ്ടാണ്*

⚠️" സഹാബിയുടെ അഭിപ്രായം ഹുജ്ജത്തല്ല " എന്ന്  ഇമാം ഗസാലിയും മറ്റും പറഞ്ഞതിന്റെ അർത്ഥം.


എന്നാൽ സ്വഹാബികൾ മുഴുവനും ജുമുഅ ഖുതുബ അറബി ഭാഷയിൽ ഓതിയാൽ പോലും അത് തെളിവല്ല അതായത് സഹാബികളുടെ ഇജ്മാഉ തെളിവല്ല എന്ന നിലക്കാണ് വഹാബി മൗലവിസുകൾ എഴുതി പിടിപ്പിച്ചിരിക്കുന്നത്. ഇതിനെ

ചോദ്യം ചെയ്യുമ്പോൾ ഇമാം ഗസ്സാലിയുടെയും മറ്റും മേൽ വാചകം കൊണ്ടു വന്ന് പ്രതിരോധിക്കുന്നത് വിവരക്കേട് മാത്രമാണ്.


ലോകപണ്ഡിതന്മാരുടെ മതഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് കൊണ്ടും എന്താണ് അതിൽ പറഞ്ഞത് എന്ന് മനസ്സിലാക്കാതെയും ജനങ്ങളെ കബളിപ്പിക്കുകയാണ് വഹാബികൾ.


⭕വിവരക്കേടോ നിന്റെ പേരോ വഹാബിസം ❓


✒️ *അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

Wednesday, August 28, 2024

നബിദിനാഘോഷം* *മാത്രമാണോ ശിയായിസം

 *നബിദിനാഘോഷം*

*മാത്രമാണോ ശിയായിസം.*

✍️അസ്‌ലംസഖാഫി പയ്യോളി 


ശിയാക്കളിലെ ഫാത്വിമികൾ ഞങ്ങളും മുസ്‌ലിംകളാണെന്ന് വരുത്തി തീർക്കാൻ അവരുടെ ആഘോഷങ്ങൾക്കിടയിൽ മുസ്‌ലിംകൾ അംഗീകരിക്കുന്ന ചില ആഘോഷങ്ങളെക്കൂടി തിരുകി കയറ്റി 26 ആഘോഷങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്രെ. നബി(സ)യുടെ മൗലിദും അവർ അതിലുൾപ്പെടുത്തിയെന്നതാണ് സുന്നികൾ ശിയാക്കളാണെന്നു പറഞ്ഞു മൗലവിമാർ ഒച്ച വെക്കാനുണ്ടായ കാരണം.  


സത്യത്തിൽ നബി(സ)യുടെ മൗലിദ് മാത്രമല്ല മുസ്‌ലിംകളുടെ ചെറിയപെരുന്നാളും ഇവരുടെ ആഘോഷങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. അത് പോലെ എല്ലാവരും അംഗീകരിക്കുന്ന ഗോൾഡൻ ജൂബിലി, സിൽവർ ജൂബിലി ആഘോഷങ്ങളും ശിയാക്കളുടെ ആഘോഷങ്ങളായി അവർ എണ്ണിയിട്ടുണ്ട്.


കെ എൻ എം പ്രസിദ്ധീകരിക്കുന്ന വിചിന്തനം വാരികകയിൽ നിന്ന് :


"ഫാത്വിമി ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ച 26 ആഘോഷങ്ങൾ ഇവയായിരുന്നു .... (2)ഭരണകൂടത്തിന്റെ (ഖലീഫമാരുടെ) ഒന്നാം വർഷം. (16) ഈദുൽ ഫിത്വർ...

തങ്ങൾ മുസ്‌ലിംകളാണെന്ന് വാദിച്ചു കൊണ്ടാണ് ഇവയൊക്കെ ഫാത്വിമികൾ ആഘോഷിച്ചത്....

സിൽവർ ജൂബിലി, ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഏപ്രിൽ ഒന്നിനുള്ള ആഘോഷം തുടങ്ങിയ ഐച്ഛിക ആഘോഷങ്ങളും ഇവർ കൊണ്ടാടിയിരുന്നു."

(വിചിന്തനം വാരിക

2023 സെപ്റ്റംബർ 29 )


ശിയാക്കളുടേതായി പ്രഖ്യാപിക്കപ്പെട്ട 26 ആഘോഷങ്ങളിൽ മുസ്‌ലിംകളുടെ ആഘോഷങ്ങൾ പലതും അവർ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മൗലവിമാർക്കും അറിയാമല്ലോ. 


എങ്കിൽ, മൗലിദാഘോഷം ശിയാക്കളിൽ നിന്ന് സ്വീകരിച്ചതാണെന്ന് പറയുന്ന മൗലവിമാർക്ക് ചെറിയ പെരുന്നാളും സ്ഥാപനങ്ങളുടെയും മറ്റും സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും ശിയാ ആചാരങ്ങളാക്കി മുസ്‌ലിംകളെ ഒന്നടങ്കം ശിയാക്കളുടെ പിൻഗാമികളായി പ്രഖ്യാപിക്കാമല്ലോ. അവരും ഇതെല്ലാം ആഘോഷിക്കുന്നുണ്ടല്ലോ. 


സുന്നികൾ ചെയ്യുന്ന ചില കാര്യങ്ങൾ ശിയാക്കളും ചെയ്യുന്നതിനാൽ അഹ്‌ലുസ്സുന്ന: ശിയായിസമാണെന്ന കണ്ടുപിടിത്തം ഇനിയെങ്കിലും അവസാനിപ്പിക്കുക.

Tuesday, August 27, 2024

ഔലിയാക്കളിൽ_ജദ്ബിന്റെ_ഹാൽ_എന്ന്_പറഞ്ഞു_കേൾക്കുന്നു_ഇതിന്റെ_യാഥാർഥ്യം_വിവരിക്കാമോ

 #ഔലിയാക്കളിൽ_ജദ്ബിന്റെ_ഹാൽ_എന്ന്_പറഞ്ഞു_കേൾക്കുന്നു_ഇതിന്റെ_യാഥാർഥ്യം_വിവരിക്കാമോ...???


സത്യസന്ധരായ ഔലിയാക്കളില്‍ തന്നെ  ചിലര്‍ക്ക് ആത്മീയ കാരണങ്ങളാല്‍ ബുദ്ധിഭ്രമം സംഭവിക്കാറുണ്ട്. ഇതിനെയാണ് ജദ്ബ് എന്ന് വിളിക്കുന്നത്.

ഇങ്ങനെ ഔലിയാഇനു സംഭവിക്കാമെന്ന് പണ്ഡിതര്‍ വെക്തമാക്കിയിട്ടുണ്ട­്.

ഇത്തരക്കാര്‍ മതത്തിന്‍റെ വിധിവിലക്കുകളില്‍ സാധാരണക്കാരിലെ ഭ്രാന്ത് ഭാധിച്ചവരെ പോലയാണ്.

വഹാബീ ആചാര്യന്‍ ഇബ്നു തീമിയ്യ തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്.


അദ്ധേഹം പറയുന്നു;

"ഭൗതിക കാരണങ്ങളാൽ ഭ്രാന്ത് ബാധിച്ച സാധാരണക്കാരനും #ആത്മീയ_കാരണങ്ങളാൽ_ജദ്ബ്_ബാധിച്ച_വലിയ്യും_മതശാസനകളിൽ_നിന്നൊഴിവാണ്.

ജദ്ബ് എന്നത് ഔലിയാഇന്‍റെ ഉന്നത സ്ഥാനമല്ല .ലക്ഷ്യത്തി­ലേക്കുളള പ്രയാണത്തില്‍ കാലിടറുന്നവരാണ് ഇത്തരക്കാര്‍.കാലിടറാ­തെ ലക്ഷ്യം പ്രാപിക്കുന്നവരാണ് ഔലിയാക്കളിലെ ഉന്നതര്‍.നബി (സ)യും ,സ്വഹാബത്തും കാലിടറാതെ ലക്ഷ്യം നേടിയവരില്‍ പെടുന്നു."

(ഫതാവഇബ്നു തീമിയ്യ 11/8)


ഔലിയാക്കളുടെ ഇനത്തില്‍ പെട്ട ഒന്നാണ് മജാദീബ്,  ജദ്ബിന്‍റെ അവസ്ത പ്രാപിച്ചവര്‍ എന്നാണ് അതിന്‍റെ അര്‍ത്ഥം. പല ഉദ്ധേശത്തിലും ഈ വാക്കിനെ ഉപയോഗിക്കാറുണ്ടങ്കിലും  തന്‍റെ മുഴുകാര്യങ്ങത്രയും അല്ലാഹുവില്‍ മാത്രമായി അര്‍പ്പിക്കുകയും അതിലേക്ക് ആകര്‍ഷ്ടരാവുകയും ചെയ്തവര്‍ എന്നാണ് ഇവിടെ ജദ്ബ് കൊണ്ട് ഉദ്ധേശിക്കുന്നത്.

ഈ വിഭാഗത്തിനു യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെ കുറിച്ചുളള വിചാരത്താല്‍ സ്വബോദം തന്നെ നഷ്ടമായിരിക്കും. അതിനാല്‍ ഇവര്‍ ആത്മീയ ഭ്രാന്തന്‍മാര്‍ എന്ന് വിളിക്കപ്പെടാറുണ്ട്.

ഇബ്നു അറബി തങ്ങള്‍ ഇത്തരക്കാരെ പരിചയപ്പെടുത്തുന്നത്­ ' #ബുദ്ധിയുളള_ഭ്രാന്തന്മാർ 'എന്നാണ്.


മജ്ദൂബുകള്‍ മഹാന്‍മാര്‍ തന്നെയാണ് . അവരുടെ മാനസിക നില തെറ്റാന്‍ കാരണം അല്ലാഹുവിലുളള അഗാധ ചിന്തയും അതിയായ മഹബ്ബത്തുമാണ്.


ഇമാം ളിയാഉദ്ധീന്‍ (റ)പറയുന്നു; അല്ലാഹു സ്വന്തത്തിനു വേണ്ടി വലിച്ചടുത്തവരാണ് മജ്ദൂബുകള്‍.അല്ലാഹു അവരെ തന്‍റെ സന്നിധാനത്തിലേക്ക് ആകര്‍ഷിപ്പിക്കുകയും

അവന്‍റെ പരിശുദ്ധ പാനിയത്താല്‍ പവിത്രമാക്കുകയും ചെയ്തിരിക്കുന്നു. അതു കൊണ്ട് സാധാരണ നിയമ പ്രശ്നങ്ങള്‍ ‍ഇടതടവില്ലാതെ സകലമാന ആത്മീയ പദവികള്‍ കൊണ്ടും,സ്താനങ്ങള്‍ കൊണ്ടും അവര്‍ വിജയം  കൊയ്തെടുത്തിരിക്കുന്നു .

(ജാമിഉല്‍ ഉസൂല്‍ 117)


ഇബ്നു അറബി (റ)പറയുന്നു; "ഇലാഹീയായ­ വെളിപാട് പെട്ടന്ന് ആഗമിച്ചതിനാല്‍ ബുദ്ധി താങ്ങാനാകാതെ താളം തെറ്റിയതാണ് മജാദീബിന്‍റെ പ്രശ്നം. അവരുടെ സമനില സത്യത്തില്‍ അല്ലാഹുവിന്‍റെടുക്കൽ  ഗോപ്യമായി നില്‍ക്കുന്നു എന്നതാണ് നേര്.

(ഫുതൂഹാതുല്‍ മക്കിയ്യ 1/316)


ഇത്തരക്കാര്‍ ശരീഅത്തില്‍ മത ശാസനക്ക് വിധേയരല്ല എന്നുളളതാണ് പണ്ഡിത പക്ഷം. അവര്‍ക്ക് ബുദ്ധിയുടെ സമനില തെറ്റി എന്നുളളതാണ് കാരണം.

സമനില തെറ്റാന്‍ കാരണം ആദ്യാത്മിക ചിന്തയാണ് എന്നുമാത്രം.


ഇമാം ഇബ്നു അറബി (റ)പറയുന്നു; ബഹാഹീല്‍,­ മജാനീന്‍,മജാദീബ് എന്നിങ്ങനെയുളള സമനില തെറ്റിയവരോട് മത ശാസനകളെ സംബന്ധിച്ചു തേട്ടമില്ല. എന്നാല്‍ ബുദ്ധി സ്ഥിരത ഉളളവന് മത നിയമം നിര്‍ബന്ധമാണ്.

(ഫുതൂഹാതുല്‍ മക്കിയ്യ 2/511)


ഇമാം നവവി റ)പറയുന്നു

"മജ്ദൂബുകളെ പോലെ ബുദ്ധി സ്ഥിരത  തെറ്റിയവരുടെ കാര്യം അല്ലാഹുവിലേക്ക് നാം വിടുന്നു.പക്ഷേ അവരില്‍ നിന്ന് ദീനിനു വിരുദ്ധമായ കാര്യങ്ങള്‍ വന്നാല്‍ അത് നാം എതിര്‍ക്കുക തന്നെ വേണം. വിശുദ്ധ മതത്തിന്‍റെ നിയമ സുരക്ഷക്ക് അത് അനിവാര്യമാണ്.

(അല്‍ മഖാസിദ് 18)


സമനില തെറ്റിയ സന്ദര്‍ഭത്തില്‍ ശറഈ ശാസനക്കു വിധേയരല്ലങ്കിലും സ്വബോധത്തില്‍ അവരും നിയമത്തിനതീതരാണന്ന് പണ്ഡിതര്‍ വെക്തമാക്കീട്ടുണ്ട്.


ഇമാം ശഅ്റാനി(റ) പറയുന്നതു കാണുക: “എന്റെ നേതാവ് ശയ്ഖ് അഹ്മദ് സത്വീഹ്(റ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഔലിയാഇല്‍ ചിലരെ അല്ലാഹു തന്റെ അദൃശ്യമറ കൊണ്ട് അനുഗ്രഹിക്കുന്നതാണ്. അതേസമയം അവന്‍ തന്റെ മഹത്വം അവര്‍ക്കു പ്രകടമാക്കിയാല്‍ അതിനു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കാകുന്നതല്ല. അല്ലാഹുവിന്റെ അപാരതയെ അവന്‍ ഹാജറാക്കിയാല്‍ ഒന്നും ഓര്‍ക്കാനാകാതെ അവന്‍ മജ്ദൂബായി തീരും. പിന്നെ ജനങ്ങള്‍ അവരുടെ കാര്യത്തില്‍ പരിഭ്രമിക്കുന്ന സ്ഥിതിവരും. അവരെ നിസ്കരിക്കുന്നതായി പോലും അവര്‍ കാണുന്നതല്ല.” ഇതു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു:

“ഇത്തരക്കാര്‍ക്കു ബോധം തിരിച്ചു വന്നാല്‍ നിസ്കാരങ്ങള്‍ വീണ്ടെടുക്കല്‍ നിര്‍ബന്ധമാണോ?” ശയ്ഖ് പറഞ്ഞു: “അതെ, നിര്‍ബന്ധമാകും” 

 (മീസാനുല്‍കുബ്റാ: 1/157, 158)(110)


ഇബ്നു അറബി(റ) തങ്ങള്‍ പറയുന്നു: “ശരീഅതിന്റെ മര്യാദകള്‍ പാലിക്കാത്തവന്‍ എത്ര ഉന്നത പദവി അവകാശപ്പെട്ടാലും ആരുമതു തിരിഞ്ഞു നോക്കരുത്. അത്തരമൊരാള്‍ ഒരിക്കലും ശെയ്ഖായി തീരുന്നതല്ല. ശരീഅതിന്റെ മര്യാദകള്‍ പാലിക്കാത്തവനെ ത്വരീഖതിന്റെ കാര്യത്തില്‍ വിശ്വസിക്കരുതെന്നാണു നിയമം. ശാസന സ്വീകാര്യമാകുന്ന ബുദ്ധിസ്ഥിരത ഉണ്ടാവണമെന്ന നിബന്ധന ഇക്കാര്യത്തില്‍ ഉണ്ട്...


 തക്ലീഫിന്റെ വൃത്തത്തില്‍ നിന്നും പുറത്തു കടക്കുന്ന വിധം ആത്മീയ കാരണത്താല്‍ തന്നെ സമനില തെറ്റിയവനാണെങ്കില്‍ അവന്റെകാര്യം അവനുതന്നെ വിടുകയാണു നമ്മുടെ കടമ. എന്നാലും അവനെ പിന്തുടര്‍ന്നു പോകരുത്. അവന്‍ വിജയിയാകാമെന്നതു വേറെ കാര്യം” 

(ശറഹുല്‍യൂസുഫ്/ഹിദായ: 190)


=================

ഇന്ന് സോഷ്യൽ മീഡിയയിൽ പല മഹാന്മാരെയും കളിയാക്കി കൊണ്ട് പോസ്റ്റുകൾ പുത്തൻവാദികൾ ഇടാറുണ്ട് ..  മതത്തെ കുറിച്ചോ മത നിയമങ്ങളെ കുറിച്ചോ തീരെ വിവരമില്ലാത്ത ഇന്നും തൗഹീദ് തന്നെ തിരിയാതെ ബുദ്ധിഭ്രമം സംഭവിച്ചു തമ്മിൽ തല്ല് കൂടുന്ന ഇത്തരക്കാരുടെ കെണിവലകളിൽ പെട്ടു കൊണ്ട് അറിയാത്ത കാര്യത്തിൽ അഭിപ്രായം പറഞ്ഞു ഒടുക്കം ആഖിബത് മോശമാവാൻ കാരണം ആവരുത് എന്ന് സാധാരണക്കാരോട് ഓർമപ്പെടുത്തുന്നു...

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...