Thursday, December 4, 2025

യേശു ദൈവമല്ലെന്ന് ബൈബിളിൽ നിന്ന് തെളിവുകൾ

 യേശു ദൈവമല്ലെന്ന് ബൈബിളിൽ നിന്ന് തെളിവുകൾ


ബൈബിളിൽ അനേകം ഭാഗങ്ങളിൽ യേശുവും ദൈവവും തമ്മിൽ വ്യക്തമായ വ്യത്യാസം കാണിക്കുന്നു. ഇവ പ്രധാനപ്പെട്ട സ്ഥാനങ്ങൾ:



---


1. യേശു പറയുന്നു: “പിതാവാണ് എന്നേക്കാൾ മഹാൻ”


📖 യോഹന്നാൻ 14:28


> “പിതാവ് എനിക്കു വലിയവൻ ആണ്.”




👉 ദൈവം ഒരാൾക്കാൾ വലിയവനല്ല. എന്നാൽ യേശു തന്റെ പിതാവിനെ തന്നേക്കാൾ വലിയവൻ എന്ന് പറയുന്നു.



---


2. യേശുവിന് അറിവിന്റെ പരിധിയുണ്ട്


📖 മർക്കോസ് 13:32


> ആ ദിവസവും ആ ഘട്ടവും ആരും അറിയുന്നില്ല — സ്വർഗ്ഗത്തിലെ ദൂതന്മാർക്കും പുത്രനും പോലും അല്ല; പിതാവിന്നു മാത്രം.




👉 ദൈവം സർവ്വജ്ഞൻ ആണ്. എന്നാൽ യേശു പറയുന്നു: എനിക്കറിയില്ല, പിതാവിന്നു മാത്രമേ അറിയൂ.



---


3. യേശു ദൈവത്തെ ആരാധിച്ചു


📖 മത്തായി 26:39


> “അപ്പാ… എന്റെ ഇഷ്ടം അല്ല, നിന്റെ ഇഷ്ടം ആവട്ടെ” എന്ന് മുഖം നിലത്തു കുനിഞ്ഞു പ്രാർത്ഥിച്ചു.




👉 ദൈവം ആരോടാണ് പ്രാർത്ഥിക്കുക? യേശു ദൈവത്തോട് പ്രാർത്ഥിക്കുന്നു.



---


4. യേശുവിന് ദൈവം ഉണ്ട്


📖 യോഹന്നാൻ 20:17


> “ഞാൻ എന്റെ ദൈവത്തിങ്കലേക്കും നിങ്ങളുടെ ദൈവത്തിങ്കലേക്കും പോകുന്നു.”




👉 യേശു പറയുന്നു: എന്റെ ദൈവം

എങ്കിൽ യേശു തന്നെയാണ് ദൈവമെങ്കിൽ → യേശുവിന് ദൈവം എങ്ങനെയാണ്?



---


5. യേശു ദൈവത്തിന്റെ ദൂതൻ (Messenger)


📖 യോഹന്നാൻ 17:3


> “നിങ്ങളെ അയച്ച ഒരേയൊരു സത്യദൈവമായ പിതാവിനെയും, നീയയച്ച യേശു ക്രിസ്തുവിനെയും അറിയുന്നതു തന്നെയാണ് നിത്യജീവൻ.”




👉 ഇവിടെ ஒரേയൊരു സത്യദൈവം = പിതാവ് മാത്രം

യേശു = അയക്കപ്പെട്ടവൻ (ദൂതൻ)



---


6. യേശുവിന് ശക്തി ദൈവം കൊടുത്തതാണ്


📖 മത്തായി 28:18


> “സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല അധികാരവും എനിക്കു നൽകിയിരിക്കുന്നു.”




👉 ദൈവത്തോട് നിന്ന് അധികാരം നൽകിയിരിക്കുന്നു എന്നുവെച്ചാൽ, യേശു സ്രഷ്ടാവല്ല.



---


7. യേശു മനുഷ്യൻ ആയിരുന്നു


📖 പ്രവൃത്തികൾ 2:22


> “നസറായനായ യേശു ഒരു മനുഷ്യൻ ആയിരുന്നു… ദൈവം അവനിലൂടെ ചെയ്യുന്ന അത്ഭുതങ്ങൾകൊണ്ട് നിങ്ങൾക്കു തെളിയിച്ചവൻ.”




👉 വ്യക്തമായി പറയുന്നു: യേശു മനുഷ്യൻ, അത്ഭുതങ്ങൾ ചെയ്തത് ദൈവം.



---


സംഗ്രഹം


യേശു ദൈവം


പ്രാർത്ഥിച്ചു ആരാധിക്കപ്പെടുന്നു

പറയുന്നത്: പിതാവ് വലിയവൻ ഏറ്റവും വലിയവൻ

അറിവ് പരിമിതമാണ് സർവ്വജ്ഞൻ

ദൈവം അവനോട് ഉണ്ട് ദൈവത്തിന് ദൈവമില്ല




---


നിർണയം


ബൈബിള് പ്രകാരം:


യേശു ദൈവമല്ല — ദൈവത്തിന്റെ ദൂതനും പ്രവാചകനും ആയ മനുഷ്യനാണ്.



---


Wednesday, December 3, 2025

ശുഭം ദർശിക്കുകയും ചെയ്ത ചില ഉദാഹരണങ്ങൾ ഇങ്ങനെ വായിക്കാം.

*Usthad Dr Mohammad Farooq Naeemi Albhukhari*🌷🌷✍️✍️







🤍Tweet 1268

തിരുനബിﷺ നല്ല പേരുകളെ താല്പര്യം വയ്ക്കുകയും ചില സന്ദർഭങ്ങളിൽ അത്തരം പേരുകൾ മുൻനിർത്തി ശുഭം ദർശിക്കുകയും ചെയ്ത ചില ഉദാഹരണങ്ങൾ ഇങ്ങനെ വായിക്കാം.


ഇമാം ബുഖാരി(റ) അബുൽ മുഫറൽ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരിക്കൽ സദസ്സിൽ ചോദിച്ചു. "നമ്മുടെ ഈ ഒട്ടകങ്ങളെ ആരാണ് തെളിക്കുക?"

അപ്പോൾ ഒരാൾ എഴുന്നേറ്റ് നിന്ന് പറഞ്ഞു: "ഞാൻ."

അവിടുന്ന് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?"

അയാൾ പറഞ്ഞു: "ഇന്നയാൾ" അവിടുന്ന് പറഞ്ഞു: "ഇരിക്കുക." പിന്നീട് മറ്റൊരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: "ഞാൻ ചെയ്യാം." അവിടുന്ന് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?" അയാൾ പറഞ്ഞു: "ഇന്നയാൾ" അവിടുന്ന് പറഞ്ഞു: "ഇരിക്കുക." ശേഷം വേറൊരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: "ഞാൻ ചെയ്യാം"

അവിടുന്ന് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?"

അയാൾ പറഞ്ഞു: "നാജിയത്ത് അഥവാ രക്ഷപ്പെട്ടവൻ/വിജയിച്ചവൻ." അവിടുന്ന് പറഞ്ഞു: "നിങ്ങൾ അതിന് പറ്റിയവനാണ്. നിങ്ങൾ അതിനെ തെളിക്കുക."


             മറ്റൊരു നിവേദനം ഇപ്രകാരമാണ്. ഉഖ്ബത്ത് ബ്നു ആമിറി(റ)ൽ നിന്ന് ഹൈതമി(റ), മജ്മഉസ്സവാഇദിൽ ഉദ്ധരിക്കുന്നു. തിരുനബിﷺ ചോദിച്ചു: "നമ്മുടെ കറവ ഒട്ടകങ്ങളുടെ അടുത്തേക്ക് നമ്മെ ആരാണ് എത്തിക്കുക/നമുക്ക് ആര് പാൽ കൊണ്ടുവരും?" അപ്പോൾ ഒരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: "ഞാൻ (ചെയ്യാം)."

തിരുനബിﷺ അദ്ദേഹത്തോട് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?" അയാൾ പറഞ്ഞു: "സഖ്ർ /പാറ എന്നോ ജൻദൽ /വലിയ കല്ല് എന്നോ ആണ്." അപ്പോൾ  അദ്ദേഹത്തോട് പറഞ്ഞു: "ഇരിക്കുക." പിന്നീട് ചോദിച്ചു: "നമ്മുടെ കറവ ഒട്ടകങ്ങളുടെ പാൽ നമുക്ക് ആരാണ് എത്തിക്കുക?"

അപ്പോൾ മറ്റൊരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു. തിരുനബിﷺ അദ്ദേഹത്തോട് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?"

അയാൾ പറഞ്ഞു: "യഈശ്" അവൻ ജീവിക്കട്ടെ അല്ലെങ്കിൽ ദീർഘായുസ്സുള്ളവൻ എന്നൊക്കെയാണല്ലോ ഈ പേരിൻ്റെ അർത്ഥം. അവിടുന്ന് പറഞ്ഞു: "എന്നാൽ നിങ്ങൾ നമ്മുടെ കറവ ഒട്ടകങ്ങളുടെ പാൽ നമുക്ക് എത്തിക്കുക."


          മക്കൾക്കും നാടിനും വീടിനും നല്ല നല്ല പേരുകൾ വെക്കണമെന്നത് തിരുനബിﷺയുടെ നിർദ്ദേശമാണ്. അവിടുത്തെ പേരക്കുട്ടികൾക്ക് നൽകിയ പേര് ഹസ്സൻ, ഹുസൈൻ എന്നൊക്കെയാണല്ലോ!


     തിരുനബിﷺ ദുശ്ശകുനം കാണിക്കുമായിരുന്നില്ല, മറിച്ച് ശുഭശകുനം എടുക്കുമായിരുന്നു. ഒരിക്കൽ ബുറൈദത്ത്(റ) തൻ്റെ കുടുംബക്കാരായ ബനൂ സഹ്‍മിലെ എഴുപത് ആളുകളുമായി രാത്രിയിൽ തിരുനബിﷺയെ സ്വീകരിക്കാനായി യാത്ര പുറപ്പെട്ടു. അപ്പോൾ അവിടുന്ന് അദ്ദേഹത്തോട് ചോദിച്ചു: "നിങ്ങൾ ആരാണ്?"

അദ്ദേഹം പറഞ്ഞു: "ഞാൻ ബുറൈദത്ത്(റ)."

അപ്പോൾ നബിﷺ അബൂബക്കറി(റ)ൻ്റെ അടുത്തേക്ക് തിരിഞ്ഞ് പറഞ്ഞു: "നമ്മുടെ കാര്യം തണുത്തു  നന്നാകുകയും ചെയ്തു." ശേഷം അവിടുന്ന് ചോദിച്ചു: "നിങ്ങൾ ഏത് ഗോത്രത്തിൽ പെട്ടവനാണ്?"

അദ്ദേഹം പറഞ്ഞു: "അസ്‌ലം ഗോത്രത്തിൽ നിന്നാണ്."

അവിടുന്ന് അബൂബക്കറി(റ)നോട് പറഞ്ഞു: "നാം രക്ഷപ്പെട്ടു.. സല്ലംനാ.." വീണ്ടും അവിടുന്ന് ചോദിച്ചു: "(അസ്‌ലം ഗോത്രത്തിൽ) ഏത് വിഭാഗത്തിൽ പെട്ടവനാണ്?"

അദ്ദേഹം പറഞ്ഞു: "ബനൂ സഹ്‍മിൽ"  

അവിടുന്ന് പറഞ്ഞു: "നിങ്ങളുടെ ഓഹരി അഥവാ സഹം ലഭിച്ചു കഴിഞ്ഞു."

 

           ബുറൈദത്ത്(റ) നബിﷺയോട് ചോദിച്ചു: "അവിടുന്ന് ആരാണ്?": "മുഹമ്മദ് ബ്നു അബ്ദില്ലാഹ്ﷺ. അല്ലാഹുവിൻ്റെ റസൂലാണ്ﷺ."

ബുറൈദത്ത്(റ) പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, അവിടുന്ന് അവൻ്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു."

അങ്ങനെ ബുറൈദത്തും(റ) അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും ഇസ്‌ലാം സ്വീകരിച്ചു.

അപ്പോൾ ബുറൈദത്ത്(റ) നബിﷺയോട് പറഞ്ഞു: "നിങ്ങൾ ഒരു കൊടിയില്ലാതെ മദീനയിൽ പ്രവേശിക്കരുത്."

തുടർന്ന് അദ്ദേഹം തൻ്റെ തലപ്പാവ് അഴിച്ചു, എന്നിട്ട് അത് ഒരു കുന്തത്തിൽ കെട്ടി. മദീനയിൽ പ്രവേശിക്കുന്നതുവരെ നബിﷺയുടെ മുന്നിൽ കൊടിയുമായി നടന്നു.

ബുറൈദത്ത്(റ) പറഞ്ഞു: "അല്ലാഹുവിനാണ് സർവ്വ സ്തുതിയും, ബനൂ സഹ്‍ം സന്തോഷത്തോടെ ഇസ്‌ലാം സ്വീകരിച്ചല്ലോ."


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet1268

ഇബ്നു തീമിയ്യ അൽ ഹർറാനി

 ഹിജ്റ ആറാം നൂറ്റാണ്ടിന്റെ അവസാനമാകാറായപ്പോൾ

 ഹംബലി മദ്ഹബ്കാരൻ ആയിരുന്ന അഹമ്മദ് ഇബ്നു തീമിയ്യ അൽ ഹർറാനി എന്നയാൾ (ഹിജറ 661 -728) മുസ്ലീങ്ങൾക്കിടയിൽ നിരാക്ഷേപം നടന്നുവന്ന നിരവധി കാര്യങ്ങളെ ചോദ്യം ചെയ്തുകൊണ്ടും ശിർക്കിന് പുതിയ നിർവചനം നൽകി വിഭജിച്ചുകൊണ്ടും രംഗത്ത് വരികയുണ്ടായി.

സമകാലീനരും അടുത്ത നൂറ്റാണ്ടുകാരുമായ ധാരാളം പണ്ഡിതന്മാർ അദ്ദേഹത്തെ വിമർശിച്ചും തെറ്റുകൾ ചൂണ്ടിക്കാട്ടിയും ഗ്രന്ഥങ്ങൾ തന്നെ രചിച്ചിട്ടുണ്ട്.

 മഹാനായ തഖിയുദ്ദീൻ സുബ്കി (683 756 )പുത്രൻ താജുദ്ദീൻ സുബ്കി , സഫ്യുദീൻ ഹിന്ദി ,തഖ്യുദ്ദീൻ അൽ ഹിസ്നി (മരണം829) ഇമാം ഇസ്സുബ്നു ജമാഅ എന്നിവർ അവരിൽ ചിലരാണ്. ശിർക്ക് രണ്ടുവിധം ആക്കി തിരിക്കുകയും ഒന്ന് റുബൂബിയ്യത്തിലുള്ള ശിർക്ക് മറ്റൊന്നു ഉലൂഹിയ്യത്തിലുള്ള ശിർക്ക് എന്നിങ്ങനെ വിഭജിക്കുകയും ചെയ്തുകൊണ്ട് ഭൂരിപക്ഷം മുസ്ലികളേയും ശിർക്കിലേക്ക് തള്ളിവിടുന്ന പ്രവണത ഇബ്നുതീമിയ യിൽ നിന്നാണ് ഉടലെടുത്തത്. 


 റുബൂബിയത്തിൽ (ദൈവവിശ്വാസത്തിൽ) പൂർവ്വ മുശ്രിക്കുകൾ എല്ലാം മുവഹിദുകൾ ആയിരുന്നുവെന്നും എന്നാൽ ഉലൂഹിയത്തിൽ (ആരാധനക്കർഹൻ വേറെ ഉണ്ടെന്നതിൽ )ആയിരുന്നു അവരുടെ ശിർക്കെന്നും ഇബ്നുതീമിയ വാദിച്ചു. 

അതനുസരിച്ച് ഇസ്തിഗാസ, ഖബറിന്റെ അടുത്ത് പ്രാർത്ഥന നടത്തുക മുതലായവ ചെയ്യുന്നവർ ഉലൂഹിയ്യത്തിൽ ശിർക്ക് സ്വീകരിക്കുകയും മുശ്രിക്കാവുകയും ചെയ്യുന്നു എന്നായിരുന്നു അദ്ദേഹത്തിൻറെ സമർഥനം. (ഇഖ്തിളാഉ സ്വിറാഥിൽ മുസ്തഖീം)


തവസ്സുലിന്റെ ഇനങ്ങളിൽ ചിലതും തീമിയ നിഷേധിച്ചു.

ഖബറിനടുത്ത് വെച്ച് ഖുർആൻ ഓതുന്നതിനെയും ദിക്ർ ചൊല്ലുന്നതിനേയും ബിദ് അത്ത് ആക്കി.

മൗലിദ് ബിദ്അത്താണെന്നായിരുന്നു ഇദ്ദേഹത്തിൻറെ വാദം.മഹാന്മാരുടെ ഖബറിനടുത്ത് താമസിക്കൽ ,അവിടെ ചുറ്റിപ്പറ്റി കഴിയൽ മുതലായവ മുശിരിക്കുകളുടെ ദീനാണെന്ന് അദ്ദേഹം വാദിച്ചു. (അതേ ഗ്രന്ഥം  441 )

സിയാറത്തിനായി യാത്ര ചെയ്യുന്നത് വിരോധിക്കുകയും പ്രവാചകന്മാരുടെയും സ്വാലിഹീങ്ങളുടെയും മഖ്ബറകളിലേക്ക് യാത്ര പോകുന്നത് ബിദ്അത്തിന്റെയും ശിർക്കിന്റെയും വകുപ്പിൽ എണ്ണുകയും ചെയ്തു (457)

അല്ലാഹു അർശിൻന്മേൽ സ്ഥലം പിടിച്ചിരിക്കുന്നു എന്ന് വാദിച്ച കാരണത്താൽഅദ്ദേഹം അല്ലാഹുവിന് ജിസ്മ് (ശരീരം)സ്ഥിരപ്പെടുത്തിയ മുജസിമുകളിൽ പെട്ട ആളാണെന്ന് മഹാന്മാരിൽ പലരും രേഖപ്പെടുത്തിയിട്ടുണ്ട്.

അബുൽ ഹസൻ അലി ദിമശ്ഖി തൻറെ പിതാവിൽ നിന്ന് തന്നെ റിപ്പോർട്ട് ചെയ്യുന്നു.

"ഞങ്ങൾ ഇബ്നു തീമിയയുടെ പ്രസംഗ സദസ്സിൽ ഇരിക്കവേ അദ്ദേഹം പറഞ്ഞു.ഞാനീ പീഠത്തിൽ ഉപവിഷ്ടനായതുപോലെ അല്ലാഹു അർശിന്മേൽ ഉപവിഷ്ടനത്രേ "

ജനങ്ങൾ ചാടിയെഴുന്നേറ്റ് അദ്ദേഹത്തെ കസേരയിൽ നിന്ന് ഇറക്കുകയും അടിച്ചും ഇടിച്ചും കൊണ്ട് ഭരണാധികാരിയുടെ മുന്നിൽ ഹാജരാക്കുകയും ചെയ്തു.ഭരണാധികാരിയുടെ മുമ്പിൽവെച്ച് അദ്ദേഹവും പണ്ഡിതന്മാരുമായി വാദപ്രതിവാദം നടന്നപ്പോൾ 'അർറഹ്മാനു അലൽ അർശിസ്തവാ ' എന്ന മുതശാബിഹായ വാക്യമാണ് തെളിവായി  ഉദ്ധരിച്ചത്.

മഹാനായ സഫിയുദ്ധീൻ ഹിന്ദിയോട് പ്രധാന സംവാദത്തിൽ അദ്ദേഹം മുട്ടുകുത്തി.

പിന്നീട് ഖാളി കമാലുദ്ദീൻ സമർഖന്തിയുടെ കോടതിയിൽ ഹാജരാക്കപ്പെടുകയുംഅദ്ദേഹത്തിനു മുമ്പിൽ മുട്ടുകുത്തുകയും ചെയ്തെങ്കിലും ഞാൻ ശാഫിഈ മദ്ഹബ്കാരനാണെന്ന് പറഞ്ഞു തടി തപ്പുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട്

ഖാളി കമാലുദ്ദീൻ കുസ്വൈനിയുടെ കോടതിയിൽ വീണ്ടും ഇദ്ദേഹത്തെ ഹാജരാക്കപ്പെടുകയും അവിടെവച്ച് ശിർക്ക് വിധിക്കപ്പെടുകയും ചെയ്തിരുന്നു.

 തസവ്വുഫിനെ കഠിനമായി എതിർക്കുന്ന പല ഭാഗങ്ങളും ഇബ്നു തീമിയ്യയുടെ ഗ്രന്ഥങ്ങളിൽ കാണാം.

പ്രവാചകന്മാരുടെ ഖബറിടങ്ങളിലേക്ക് യാത്ര ചെയ്യാൻ പാടില്ലെന്ന് വാദിച്ചതിനാൽ ഹിജ്റ 721 ആം വർഷവും 722 ആം വർഷവും ഇദ്ദേഹത്തെ ജയിലിൽ അടക്കുകയുണ്ടായി.

പ്രസ്തുത വാദം വഴി ഇദ്ദേഹം ബിദ് അതു കാരനും പിഴച്ചവനുമായി തീർന്നുവെന്ന് ഖാളി ബദ്റുദ്ദീൻ ഇബ്നു ജമാഅ: ഫത് വ ചെയ്തിരിക്കുന്നു.

ഇമാം ബദ്റുദ്ദീൻ അൽഫിസാരി തുടങ്ങിയ ധാരാളം മഹാന്മാർ ഇദ്ദേഹം കാഫിർ ആണെന്ന് പോലും ഫത്‌വ നൽകിയിട്ടുണ്ട്.

ഹമ്പലി മദ്ഹബ്കാരൻ ആണെന്ന് അവകാശപ്പെടുന്ന ഇബ്നുതീമിയ്യ നാല് മദ്ഹബുകൾക്കും എതിരായി ധാരാളം വിഷയങ്ങളിൽ ഫത് വ നൽകിയതായി ഇദ്ദേഹത്തിൻ്റെ ശിഷ്യന്മാർ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.

അത്തരം ഏതാനും ഫത് വകൾ ഇബ്നു തീമിയയുടെ അരുമ ശിഷ്യൻ അബ്ദുൽ ഹാദി രേഖപ്പെടുത്തിയത് കാണുക.

യാത്ര ചെറുതായാലും ദീർഘിച്ചാലും നിസ്കാരം ഖസ്റാക്കാം.

ഓത്തിന്റെ സുജൂദിന് വുളു ശർത്തില്ല.

കന്യകയായ സ്ത്രീക്ക് ഇസ്തിബ്റാഅ് ആവശ്യമില്ല.

ഖുൽഅ് ചെയ്തവളും ശുബ്ഹത്തിൻ്റെ വത് ഇൽ ഏർപ്പെട്ടവളും മൂന്നു ഥലാക്കിന്റെ അവസാനഘട്ടം പൂർത്തിയാക്കിയവളും ഒരു ഹൈള് കൊണ്ട് മാത്രം ഇസ്തിബ്റാ ചെയ്താൽ മതി.

കൂടുതൽ ഇദ്ദ ആവശ്യമില്ല.

ഹൈളുകാർക്ക് ത്വവാഫ് ചെയ്യാം അതിന് അവളുടെ മേൽ തെറ്റില്ല.

എല്ലാ സാധനവും അതിൻറെ സീറിനു പകരം വില്പന ചെയ്യാം.

ഒലിവ് ഒലിവ് എണ്ണക്ക് പകരം വിൽപ്പന ചെയ്യാമെന്ന് ഉദാഹരണമായി പറയുന്നു.

മുഥ്‌ലക്കോ അല്ലാത്തതോ ആയ ഏത് വെള്ളം കൊണ്ടും വുളു ചെയ്യാം.

നാണയം ആഭരണത്തിന് പകരമായി ഏറ്റ വ്യത്യാസത്തോടെ വിൽക്കാം.

ദ്രാവകം നജസ് ചേർന്നാൽ പകർച്ച ഇല്ലെങ്കിൽ മലിനമാവുകയില്ല.

വെള്ളമായാലും അല്ലാത്തതായാലും അല്പം ആയാലും കൂടുതലായാലും വ്യത്യാസമില്ല.

വെള്ളം ഉപയോഗിച്ചാൽ ജുമുഅ പെരുന്നാള് നിസ്കാരങ്ങൾ നഷ്ടപ്പെടും എന്ന് കാണുന്നവർക്ക് തയമം ചെയ്യാം.

മൂന്നു ത്വലാഖ് ഒന്നിച്ചു ചൊല്ലിയാൽ ഒന്നു മാത്രമേ സംഭവിക്കുകയുള്ളൂ.

ഇതൊക്കെ തീമിയയുടെ വാദങ്ങളാണ്.

ഇബ്നു തീമിയ്യയെ വെള്ളപൂശാൻ ശിഷ്യന്മാർ ധാരാളമായി ശ്രമിച്ചിട്ടുണ്ടെന്നും വിസ്മരിക്കുന്നില്ല. അല്ലാഹു പരാജയപ്പെടുത്തുകയും പിഴപ്പിക്കുകയും ചെയ്ത ആളാണെന്ന് ഇബ്നുതീമിയ്യയെ കുറിച്ച് ഫത്വ ചെയ്ത മഹാനായ ഇബ്നു ഹജറുൽ ഹൈതമി റളിയള്ളാഹു തങ്ങൾ ഇബ്നുതീമിയ്യയുടെ

ഗ്രന്ഥങ്ങൾ

പാരായണം ചെയ്തിരുന്നില്ലെന്ന് അബുൽ ഹസൻ നദ്വി പോലും പഴിച്ച് കാണുന്നത് അത്ഭുതകരമാണ്. 

തൻ്റെ സമകാലീകനായ തഖ്യുദീൻ സുബ്കി തുടങ്ങി ധാരാളം ഉന്നതന്മാർ സ്വീകരിച്ച നിലപാട് തന്നെയാണ് മഹാനായ ഇബ്നു ഹജർ (റ) ഈ വിഷയത്തിൽ പിന്തുടർന്നിട്ടുള്ളത്.

റൂഹുൽ മആനിയുടെ ഗ്രന്ഥകാരനായ ഖൈറുദീൻ ആലുസി "ജലാഉൽ ഐനൈൻ" എന്ന ഗ്രന്ഥത്തിലും ഇബ്നു ഹജർ (റ) വിനെ ആക്ഷേപിച്ചെഴുതിയതായി കാണാം.

നൂറ്റാണ്ടുകളായി ഉന്നത ശീർഷരായ അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ രേഖപ്പെടുത്തിയ കാര്യം അരക്കിട്ടുറപ്പിക്കുക മാത്രമേ ഖാതിമതുൽ മുഹഖിഖീൻ ഇബ്നു ഹജർ (റ) ചെയ്തിട്ടുള്ളൂ.

ആലൂസിയെ പോലുള്ളവരും ശിഷ്യഗണങ്ങളായ ഇബ്നു അബ്ദുൽ ഹാദി, ഇബ്നുൽ ഖയ്യിം എന്നിവരും അവരെ തുടർന്ന് ശൗഖാനി മുതലായവരും വടക്കേ ഇന്ത്യയിലെ പണ്ഡിതരിൽ ചിലരും നദ്വിയെ പോലുള്ള ആധുനികന്മാരും പ്രശംസിച്ചു വാഴ്ത്തി പറയുന്ന ഇബിനു തീമിയ്യ ധാരാളം പിഴച്ച വാദങ്ങളുടെ സമാഹാരമാണെന്ന് സുവ്യക്തമത്രെ.

 തഖ്യുദ്ദീൻ സുബ്കിയുടെ ശിഫാഉസ്സഖാം, ഹിസ്നിയുടെ ദഫ്ഉശുബഹി മൻതശബ്ബഹ മുതലായ

 ധാരാളം ഗ്രന്ഥങ്ങൾ ഇന്നും ആഗോള പ്രശസ്തമായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.

തീമിയ്യ ആശയങ്ങൾ പിഴച്ചവയാണെന്ന് സമർത്ഥിക്കാൻ വേണ്ടി വ്യക്തമായ തെളിവുകൾ ഉദ്ധരിച്ച ഗ്രന്ഥങ്ങളാണ് അവയൊക്കെ.

 അതെല്ലാം വായിക്കുന്ന ഒരു സുന്നി വിദ്യാർഥിക്ക് ഇബ്നുതീമിയ്യ ബിദ് ഈ പാർട്ടിയിൽ പെട്ട ആളാണെന്നതിൽ സംശയത്തിന് അവകാശമില്ല.

ഇബ്നുതീമിയ്യയുടെയും ശിഷ്യന്മാരുടെയും ചുവടൊപ്പിച്ചു കൊണ്ട് മദ്ഹബുകളെ നിഷേധിക്കാൻ ഫത്ഹുൽ ഖദീർ ,നൈലുൽ ഔതാർ തുടങ്ങിയ ഗ്രന്ഥങ്ങളിലും തീവ്രശ്രമം നടത്തുകയുണ്ടായി.

ഭാവി തലമുറ സൂക്ഷിക്കുവാനും ബോധവാൻമാരാകാനും വേണ്ടിയാണ് അവ ഇവിടെ അനുസ്മരിക്കുന്നത്.


 ആക്ഷേപിച്ചെഴുതിയതായി കാണാം.

നൂറ്റാണ്ടുകളായി ഉന്നത ശീർഷരായ അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ രേഖപ്പെടുത്തിയ കാര്യം അരക്കിട്ടുറപ്പിക്കുക മാത്രമേ ഖാതിമതുൽ മുഹഖിഖീൻ ഇബ്നു ഹജർ (റ) ചെയ്തിട്ടുള്ളൂ.

ആലൂസിയെ പോലുള്ളവരും ശിഷ്യഗണങ്ങളായ ഇബ്നു അബ്ദുൽ ഹാദി, ഇബ്നുൽ ഖയ്യിം എന്നിവരും അവരെ തുടർന്ന് ശൗഖാനി മുതലായവരും വടക്കേ ഇന്ത്യയിലെ പണ്ഡിതരിൽ ചിലരും നദ്വിയെ പോലുള്ള ആധുനികന്മാരും പ്രശംസിച്ചു വാഴ്ത്തി പറയുന്ന ഇബിനു തീമിയ്യ ധാരാളം പിഴച്ച വാദങ്ങളുടെ സമാഹാരമാണെന്ന് സുവ്യക്തമത്രെ. തഖ്യുദ്ദീൻ സുബ്കിയുടെ ശിഫാഉസ്സഖാം, ഹിസ്നിയുടെ ദഫ്ഉശുബഹി മൻതശബ്ബഹ മുതലായ

 ധാരാളം ഗ്രന്ഥങ്ങൾ ഇന്നും ആഗോള പ്രശസ്തമായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.

തീമിയ്യ ആശയങ്ങൾ പിഴച്ചവയാണെന്ന് സമർത്ഥിക്കാൻ വേണ്ടി വ്യക്തമായ തെളിവുകൾ ഉദ്ധരിച്ച ഗ്രന്ഥങ്ങളാണ് അവയൊക്കെ.

 അതെല്ലാം വായിക്കുന്ന ഒരു സുന്നി വിദ്യാർഥിക്ക് ഇബ്നുതീമിയ്യബിദ് ഈ പാർട്ടിയിൽ പെട്ട ആളാണെന്നതിൽ സംശയത്തിന് അവകാശമില്ല.

ഇബ്നുതീമിയ്യയുടെയും ശിഷ്യന്മാരുടെയും ചുവടൊപ്പിച്ചുകൊണ്ട് മദ്ഹബുകളെ നിഷേധിക്കാൻ ഫത്ഹുൽ ഖദീർ ,നൈലുൽ ഔതാർ തുടങ്ങിയ ഗ്രന്ഥങ്ങളിലും തീവ്രശ്രമം നടത്തുകയുണ്ടായി.

ഭാവി തലമുറ സൂക്ഷിക്കുവാനും ബോധവാൻമാരാകാനും വേണ്ടിയാണ് അവ ഇവിടെ അനുസ്മരിക്കുന്നത്.


ശൈഖുനാ എം എ ഉസ്താദ്

ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം?

 സംശയം: എന്റെ ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം? വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ഉപയോഗപ്പെടുത്തുമല്ലോ. നമ്മുടെ പണം കൊണ്ട് അവർ ഹറാം ചെയ്യുന്നതിലേറെ നല്ലത് ആ പണം വാങ്ങി നല്ല വഴിയിൽ ചെലവഴിക്കലല്ലേ? ആ പണം പാവങ്ങൾക്ക് നൽകാമോ? ബേങ്ക് അക്കൗണ്ട് ഇന്നത്തെ സാഹചര്യത്തിൽ നിർബന്ധമായതിനാൽ പലിശ വരാതെ കഴിയില്ലല്ലോ.


നിവാരണം:


 ആധുനികബേങ്കുകൾ പലിശ ഇടപാടുകളുടെ കേന്ദ്രങ്ങളായതിനാൽ പരമാവധി ബേങ്ക് ഇടപാടുകൾ ഒഴിവാക്കുകയാണ് വേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ ബേങ്ക് ഇടപാട് നടത്തേണ്ടിവരുമ്പോൾ ഇസ്ലാം കർശനമായി നിരോധിച്ച പലിശ ഇടപാട് അല്ലാത്ത വിധത്തിലാണ് ഇടപാടുകൾ നടത്തേണ്ടത്. നൽകിയതിലേറെ തിരിച്ചു കിട്ടണമെന്ന വ്യവസ്ഥയോടെ പണം നൽകുന്ന ഇടപാട് പലിശ ഇടപാടാണ്. ഈ വ്യവസ്ഥയോടെ ബേങ്കിന് പണം നൽകുന്നതു തന്നെ മഹാപാപമാണ്. അഥവാ വ്യവസ്ഥ പ്രകാരമുള്ള വർദ്ധനവ്-പലിശ-വാങ്ങിയില്ലെങ്കിൽ പോലും പ്രസ്തുത ഇടപാട് കുറ്റകരമാണ്. വർദ്ധനവായി ലഭിക്കുന്ന സംഖ്യ വാങ്ങൽ മാത്രമാണ് തെറ്റ് എന്ന ധാരണ ശരിയല്ല. നൽകിയതിലേറെ തിരിച്ചുലഭിക്കണമെന്ന നിബന്ധനയോടെ നടത്തുന്ന കടമിടപാടാണ് കടപ്പലിശ. ഈ ഇടപാട് നടത്തുന്നതും അതനുസരിച്ചുളള വർദ്ധനവ് വാങ്ങുന്നതും ഹറാമാണ്.


നിർബന്ധ സാഹചര്യങ്ങളിൽ ബേങ്കുമായി ഇടപാട് നടത്തേണ്ടി വരുമ്പോഴും ബേങ്കിലേക്ക് പണം നൽകുമ്പോഴും പലിശ ഇടപാട് അല്ലാത്ത വിധത്തിൽ ചെയ്യേണ്ടതാണ്. നൽകിയതിലേറെ ലഭിക്കേണ്ടതില്ല, ഞാൻ നൽകിയ പണം മാത്രമേ എനിക്ക് തിരിച്ചുലഭിക്കേണ്ടതുള്ളൂ എന്ന വ്യവസ്ഥയിൽ പണം നൽകുകയാണെങ്കിൽ പ്രസ്തുത ഇടപാട് പലിശ ഇടപാടാവുകയില്ല. കൂടുതലായി തിരിച്ചു ലഭിക്കണമെന്ന നിബന്ധനയാണ് പ്രശ്നം. ബേങ്കിലേക്ക് പണം നൽകുന്നവർ വർദ്ധനവ് ലഭിക്കണമെന്ന വ്യവസ്ഥയില്ലാത്ത വകുപ്പുകൾ അന്വേഷിച്ചറിഞ്ഞ് അതനുസരിച്ച് ചെയ്യേണ്ടതാണ്. എങ്കിൽ പലിശസ്ഥാപനമായ ബേങ്കുമായി ഇടപാട് നടത്തി എന്ന പ്രശ്നമുണ്ടെങ്കിലും പലിശ ഇടപാട് നടത്തിയ കുറ്റമുണ്ടാവുകയില്ല. കാരണം ബേങ്കുമായി ഇദ്ദേഹം നടത്തിയ ഇടപാട് പലിശ ഇടപാടല്ല. ബേങ്കുമായുള്ള ഇടപാടുകൾ പൂർണ്ണമായും ഒഴിവാക്കാൻ കഴിയുമെങ്കിൽ അത് ഏറെ സൂക്ഷ്‌മതയാണ്. ഇന്നത്തെ സാഹചര്യത്തിൽ പലപ്പോഴും ഇത് പ്രയാസമാണ്. എങ്കിൽ പിന്നെ ബേങ്കുമായുളള നമ്മുടെ ഇടപാട് പലിശ ഇടപാട് ആവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.


നിങ്ങൾ നടത്തിയ ബേങ്ക് ഇടപാട് പലിശ ഇടപാടാണെങ്കിൽ എത്രയുംവേഗത്തിൽ ആ ഇടപാട് അവസാനിപ്പിച്ച് തൗബ ചെയ്തു മടങ്ങേണ്ടതാണ്. പ്രസ്‌തുത ഇടപാടിലൂടെ നിങ്ങൾ നൽകിയ പണം നിങ്ങൾ തിരിച്ചു വാങ്ങുന്നത് നിഷിദ്ധമല്ല. വ്യവസ്ഥപ്രകാരമുള്ള വർദ്ധനവ് (പലിശ) വാങ്ങാൻ പാടില്ല. അത് ഹറാമായ ധനമാണ്. നാം വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ചെലാവാക്കുമെന്നും അതിലേറെ നല്ലത് ആ പണം നാം വാങ്ങി നല്ല വഴികളിൽ ചെലാവാക്കലാണെന്നുമുളള വിചാരം ശരിയല്ല. കാരണം ആ പണം നമ്മുടെ പണമല്ല. നാം നൽകിയ പണം മാത്രമാണ് നമ്മുടെ പണം. അത് നമുക്ക് വാങ്ങാമെന്ന് പറഞ്ഞല്ലോ.അതിലേറെ ലഭിക്കുന്ന പണം നമ്മുടേതല്ല. ബേങ്ക് വ്യവസ്ഥ പ്രകാരം നമ്മുടെ അക്കൗണ്ടിൽ കണക്ക് വെച്ചതു കൊണ്ട് അത് നമ്മുടേതാവുകയില്ല. നാം ആ പണം വാങ്ങുന്നത് ഹറാമാണ്. ഹറാമായ പണം വാങ്ങി ഉപയോഗിക്കാവുന്നതല്ല. ഹറമായ ധനം സ്വദഖ ചെയ്യുന്നതിന് പ്രതിഫലം ലഭിക്കുകയില്ല. ഹറാം വാങ്ങി എന്ന കുറ്റമുണ്ടാവുകയും ചെയ്യുന്നതാണ്.


ബേങ്കിന്റെ തെറ്റായ ഇടപാടുകൾക്ക് സഹായകമാകുമെന്ന വിചാരത്താൽ ബേങ്കിൽ പണം നൽകാതെ വിട്ടുനിൽക്കുന്നത് സൂക്ഷ്മതയാണ്. അതേസമയം പലിശ ഇടപാടിലൂടെ ബേങ്കിന് പണം നൽകുകയും തെറ്റായ വഴിയിലെത്തുമല്ലോ എന്ന വിചാരത്തിൽ പലിശ വാങ്ങുകയും ചെയ്യുന്നത് സൂക്ഷ്മതയല്ല. ഹറാമായ ധനം കൈവശപ്പെടുത്താനുള്ള കൗശലമാണ്. ബോങ്കുമായുള്ള ഇടപാടുകളിൽ നിന്ന് അകലം പാലിക്കലാണ് സൂക്ഷമത. സാധ്യമല്ലെങ്കിൽ നടത്തുന്ന ഇടപാട് പലിശ ഇടപാട് അല്ലാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. ഗൗരവമറിയാതെ പലിശ ഇടപാട് നടത്തിയവർ നാം നൽകിയപണം മാത്രം സ്വീകരിച്ച് ആ ഇടപാട് അവസാനിപ്പിക്കണം.


വിശുദ്ധ ഇസ്ലാം ഏറെ ശക്തമായി നിരോധിച്ച മഹാപാപമാണ് പലിശ ഇടപാട് . പലിശക്കാരോട് അല്ലാഹുവും അവന്റെ റസൂലും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണ് വിശുദ്ധ ഖുർആൻ:2/275-ൽ അറിയിച്ചിട്ടുളളത്. ഈ യുദ്ധ പ്രഖ്യാപനം മറ്റൊരു തെറ്റുകാരോടും വിശുദ്ധ ഖുർആനിലില്ല. തൗബ ചെയ്ത് പിന്മാറിയില്ലെങ്കിൽ മരണസമയം ഈമാൻ നഷ്‌ടപ്പെടാനിടയാക്കുന്ന അപകടമാണ് പലിശയെന്ന് വിശുദ്ധ ഖുർആൻ അടയാളപ്പെടുത്തിയിരി ക്കുന്നു. ഇമാം ഇബ്നു ഹജർ(റ) വിശദീകരിക്കുന്നു: അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ചുവെന്നത് പരലോകത്തേക്ക് ചേർത്തിപ്പറയുമ്പോൾ അന്ത്യം ചീത്തയായി മരിക്കുമെന്നാണതിന്റെ വിവക്ഷ. അതിനാൽ പലിശ ഇടപാട് പതിവാക്കലും അതിൽ വീണ് പോകുന്നതും അന്ത്യം ചീത്തയായി പോകുന്നതിൻ്റെ ലക്ഷണമാണ്. അല്ലാഹുവും റസൂലും ഒരാളോട് യുദ്ധം പ്രഖ്യാപിച്ചാൽ പിന്നെയെങ്ങനെ അവന് നല്ല അന്ത്യമുണ്ടാകും? (സവാജിർ;1/225). അല്ലാഹു (സു) വിശുദ്ധ ഗ്രന്ഥത്തിൽ മറ്റൊരു തെറ്റുകാരനോടും യുദ്ധ പ്രഖ്യാപനം നടത്തിയിട്ടില്ല. പലിശക്കാരനോട് മാത്രമേ ഈ ശൈലി ഖുർആനിലുളളൂ. മരണസമയം ഈമാൻ നഷ്ടപ്പെടാൻ കാരണമാണ് പലിശയെന്ന് പറയപ്പെടുന്നതിന്റെ കാരണമിതാണ് (തുഹ്ഫ: 4/272), ഹറാമായ ധനം ശേഖരിച്ച് അത് ദാനം ചെയ്താൽ അവന് പ്രതിഫലം ഉണ്ടാവുകയില്ലെന്നും ശിക്ഷയാണുളളതെന്നും റസൂൽകരീം(സ്വ) പറഞ്ഞിരിക്കുന്നു (ഇബ്നുഖുസൈമ, ഇബ്നു ഹിബ്ബാൻ).


ഫതാവാ നമ്പർ : 116

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അമിതമായി അടിക്കുകയാണങ്കിൽ ഉണ്ടാവുന്ന ഭവിഷത്തുകൾ .

 കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ  അമിതമായി അടിക്കുകയാണങ്കിൽ ഉണ്ടാവുന്ന ഭവിഷത്തുകൾ .


1 ഭയം:അമിതമായ അടി ലഭിക്കുന്ന കുട്ടികൾക്ക് കുട്ടികൾക്ക് ഭയം ഉണ്ടാവും

പേടിവന്നാൽ ആത്മവിശ്വാസം കുറയും - ടെൻഷനും നിരാഷയും വരും ഉത്ഘന്ധവരും - വിജയിയാൻ കഴിയില്ല -


2 അമിതമായ ദേഷ്യം :

നാം ദേശ്യം പിടിച്ചു അടിക്കുമ്പോൾ - അവർക്കും ദേശ സ്വഭാവം കോപ സ്വഭാവം പകരുകയും മറ്റുള്ളവരോട് എപ്പോഴും വഴക്കിടുകയും ചെയ്യും - അക്രമസ്വഭാവം ഉണ്ടാവും

3. ലഹരിക്ക് അടിമയാകും :

വീട്ടിൽ സമാധാനവും സന്തോഷവും ലഭിക്കാതെ വരുമ്പോൾ അതിൽ നിന്ന് മുക്തമാൻ ലഹരിക്ക് അടിമയാവും -

പണം സമ്പാതിക്കാൻ എന്തും ചെയ്യും അങ്ങനെ ജീവിതം നഷ്ടപ്പെടും

4. അറ്റാച്ച്മെന്റെ പ്രോബ് ളൻസ് : വീട്ടുക്കാരുമായി സ്നേഹ ബന്ധം കുറയും :

- പാരൻ സ്മായിസ്നേഹബന്ധം ഇല്ലാതെയാവും -മാതാപിതാക്കളെ സ്നേഹിക്കാത്ത മക്കളായി മാറും


5  സഹോദര സഹോദരിമാരും ആയി വെറുപ്പ് ഉണ്ടാക്കും: എന്നെ മാത്രം എന്താ ശകാരിക്കുന്നത്എന്ന് കരുതി

പാരൻസ് ശകാരിക്കാത്ത മറ്റു കുട്ടികളുമായി (മറ്റു സഹോദര സഹോദരിമാരുമായി) വയക്കിട്ടു കയും അവരോട് പക വെച്ച് പുലർത്തുകയും ചെയ്യും - നമ്മുടെ വീട് അസ്വസ്ത വീടാവും


6:ആത്മഹത്യാ പ്രവണതയുണ്ടാവും:

എന്നെ എല്ലാവരുംഎന്ന് മനസ്സിലാക്കി ജീവനൊടുക്കാൻ ശ്രമിക്കും വഴക്കിടുന്ന വീടുകളിലെ കുട്ടികളാണ് ആത്മഹത്യയിലേക്ക് പലപ്പോഴും പോവുന്നത്

7: പഠന വൈകല്യമുണ്ടാവും : -അമിതമായ പണിഷ്മെൻറ് ലഭിക്കുന്നത് കൊണ്ട്അവരുടെ ആത്മവിശ്വാസം കുറയുകയും പണ്ട് പഠനത്തിൽ താൽപര്യമില്ലാതെയാവും


8:ഇത്തരം സ്വഭാവങ്ങളിൽ പാരൻസിനെ മാതൃകയാക്കി ആ മക്കൾ അവരുടെ മക്കളേയും ഇത് പോലെയുള്ളഅതിക്രമങ്ങൾ ചെയ്യുകയും അങ്ങനെ പരമ്പരയായി തുടരുകയും ചെയ്യും 


ഒരാളും കുറ്റവാളിയായി ജനിക്കുന്നില്ല സാഹചര്യമാണ് അവരെ കുറ്റവാളി

   ആക്കുന്നത്


CM AL RASHIDA




Tuesday, December 2, 2025

സാധാരണക്കാരുടെ *വികലമായ ത്രീയേകത്വം* ...

 


സാധാരണക്കാരുടെ *വികലമായ ത്രീയേകത്വം*

.........: .........

സ്വാതികരായ പ്രവാചകന്മാരും വേദഗ്രന്‌ഥങ്ങളും കൊണ്ട് അനുഗ്രഹീതരായ യഹൂദ സമൂഹം ഏകദൈവത്തിലാണ് വിശ്വ സിച്ചിരുന്നത്. ആ ഏകനായ ദൈവത്തിൽ ദൈവപുത്രനെന്നോ, പരിശുദ്ധാത്മാവെന്നോ ഉള്ള രണ്ട് ആളത്വങ്ങൾ ഉളളതായി അവർക്ക് അറിയുകയില്ല. മിശിഹയായി വരുന്നത് പുത്രദൈവമാണെന്ന് അവർ വിശ്വസിച്ചിരുന്നില്ല. അതേപോലെ, പരിശുദ്ധാത്മാവ് ദൈവ ത്തിൽ നിന്നുള്ള ദാനമാണെന്ന് മനസ്സിലാക്കിയിരുന്ന യഹൂദ സമൂഹം പക്ഷേ ഏകദൈവത്തിലുള്ള ആളത്വമായി അതിനെ കണ്ടിരുന്നില്ല. ചുരുക്കത്തിൽ ഏകദൈവമെന്നാൽ ഒരേയൊരു ആള ത്വമുള്ള ഒരു ദൈവത്തെയാണ് യഹൂദന്മാർ വിശ്വസിച്ചിരുന്നത്. 



ഈ ഏകദൈവ വിശ്വാസത്തിന് പിൽക്കാലത്ത് ക്രൈസ്തവർ തിരുത്തലുകൾ നടത്തി. ദൈവത്തിന് അക്ഷരാർഥത്തിൽ തന്നെ അനാദികാലത്ത് ഒരു പുത്ര ദൈവം ജനിച്ചുവെന്ന നൂതന വിശ്വാസം സൃഷ്ടിക്കപ്പെട്ടു. അതോടൊപ്പം, ഏക ദൈവത്തിന് പുറത്തായിരുന്ന പരിശുദ്ധാത്മാവിനെ ദൈവ സങ്കല്‌പത്തിലേക്ക് ഉയർത്തി. അങ്ങനെ പുതിയതായി ഉണ്ടായ രണ്ട് ദൈവങ്ങളെ യഹൂദൻമാരുടെ ഏകദൈവ വിശ്വാസത്തിന് ഉള്ളിൽ തിരുകി കയറ്റി. അങ്ങനെ ഒരു

ആളത്വമുള്ള ദൈവം എന്നതിനെ മൂന്ന് ആളത്വമുള്ള ദൈവം എ ന്നതിലേക്ക് വികസിപ്പിച്ചെടുത്തു. ഇതിന് ക്രൈസ്ത‌വ പുരോ ഹിതൻമാരെ പ്രേരിപ്പിച്ച കാരണം അവർ തന്നെ പറയുന്നു.


“ഏകദൈവാരാധനയെ മുറുകെ പിടിച്ചിരിക്കുന്ന വിഭാഗമാണ് യഹൂദർ (ഏശ 44:6-8, 45:22, പുറപ്പാട് 20:2, നിയമാവർത്തനം 6:4-6) അതിനാൽ ആദിമ നൂറ്റാണ്ടിൽ യഹൂദ മതത്തിൽ നിന്നും ഉൽഭവി ച്ച ക്രിസ്‌തുമതത്തിലും ഈ ഏകദൈവാരാധനയുടെ ശക്തമായ സ്വാധീനമുണ്ട്. (മത്താ. 22:37). അതുകൊണ്ടുതന്നെ ക്രിസ്തു‌ ദൈവ പുത്രനാണെന്നും ദൈവമാണെന്നും സ്ഥാപിക്കുക എന്നിവ അ തീവ ദുർഘട സന്ധിയെയാണ് സഭാപിതാക്കന്മാർ അഭിമുഖീകരി ച്ചത്. ക്രിസ്തു ദൈവമല്ലെന്നും ദൈവം തിരഞ്ഞെടുത്ത ഒരു വ്യ ക്തിയാണെന്നും വരികയാണെങ്കിൽ ക്രിസ്‌തുവിന്റെ ജീവിതത്തി ലൂടെ നേടിയെടുത്ത രക്ഷ അർഥമില്ലാത്ത ഒന്നായിത്തീരും. കാരണം സൃഷ്ടി മറ്റൊരു സൃഷ്‌ടിയുടെ രക്ഷ സാധിതമാക്കുന്ന തെങ്ങനെ? 


വീണ്ടും ക്രിസ്‌തു ദൈവമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചാൽ ഏകദൈവാരാധനയിൽ നിന്നുമുള്ള അകൽച്ചയായിരിക്കും ഫലം. അതുകൊണ്ട് ക്രിസ്‌തു ദൈവമാണെന്നും എങ്കിലും ദൈവവും ക്രിസ്‌തുവും രണ്ടല്ല ഏകദൈവസത്തയിലെ രണ്ട് വ്യക്തിപ്രഭാവ ങ്ങളാണെന്നും സ്ഥാപിക്കേണ്ട ആവശ്യകതയിൽ നിന്നുമാണ് സഭാ പിതാക്കന്മാരുടെ പരിശുദ്ധ ത്രിത്വത്തെ ക്കുറിച്ചുള്ള ചിന്തകൾ ആ രംഭിക്കുന്നത്". (പരിശുദ്ധ ത്രിത്വം, പുറം 19-20)


ഏക ദൈവ വിശ്വാസമെന്ന് യഹൂദസമൂഹം മനസ്സിലാക്കി യിരുന്ന ദൈവ സങ്കല്‌പത്തിലേക്ക് രണ്ട് പുതിയ അംഗങ്ങളെ പ്രവേശിപ്പിച്ചെങ്കിലും ഏകദൈവ വിശ്വാസമാണ് ഇപ്പോഴും തങ്ങളുടേതെന്ന് അവകാശപ്പെടുകയുമാണ് ക്രൈസ്‌തവ നേതൃത്വം ചെയ്യുന്നത്. തീകേയത്വത്തിലെ മൂന്ന് അംഗങ്ങൾ ഒരു ദൈവ മാണോ മൂന്ന് ദൈവമാണോ അല്ലെങ്കിൽ ഇതിൽ പറയുന്ന ഏകത്വം എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നോ സാധാരണക്കാരുടെ ഇടയിൽ വ്യക്തമാക്കുവാൻ ഒരിക്കലും ക്രൈസ്‌തവ നേതൃത്വം

തയ്യാറായില്ല. പകരം വളരെ വിദഗ്‌ധമായ ഒരു ചതിക്കുഴി അവർ മെനഞ്ഞെടുത്തു.


'വ്യക്തികൾ മൂന്നുണ്ടെങ്കിലും സാരാംശത്തിൽ ഒന്നാണ്' എന്ന് മാത്രമേ ഇവർ സാധാരണക്കാരോട് പറയുകയുളളു. സ്വാഭാവികമായും കേട്ടവർ ധരിച്ചത്, മൂന്ന് വ്യക്തികൾ എങ്ങനെയോ ഒരു ദൈവമായി തീർന്നു എന്നാണ്. സാധാരണക്കാരുടെ ഈ അജ്ഞത തിരിച്ചറിയണമെങ്കിൽ അവർ പറയുന്ന ഉപമകൾ ശ്രദ്ധിച്ചാൽ വ്യക്തമാകും.


സാധാരണക്കാരന്റെ ഉപമകൾ


ത്രീകേയത്വത്തിലെ മൂന്ന് വ്യക്തികൾ ഒരു ദൈവമാണെന്ന് തെറ്റിദ്ധ രിച്ചവർ രണ്ട് രീതിയിലാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്.


a) ഒന്ന് -മൂന്ന് വ്യക്തികൾ ചേർന്ന് ഒരു ദൈവം,


b) രണ്ട് - ഒരു ദൈവം തന്നെ മൂന്ന് വ്യക്തി കളായി തീരുന്നു.


ഈ രണ്ട് ധാരണകളുടെ അടിസ്ഥാനത്തിൽ ഇവർ പറയുന്ന ചില ഉപമകൾ നമുക്കൊന്ന് പരിശോധിക്കാം.


a) മൂന്ന് വ്യക്തികൾ ചേർന്ന് ഒരു ദൈവം എന്ന വിഭാഗം


1) മുട്ട : മുട്ടയുടെ പുറംതോട്, വെള്ളഭാഗം, മഞ്ഞഭാഗം എന്നിങ്ങനെ മൂന്ന് കാര്യങ്ങൾ ഉണ്ടെങ്കിലും മുട്ട ഒന്നേയുള്ളൂ.


2) ആപ്പിൾ : പുറം തൊലി, മാംസം, കുരു എന്നിങ്ങനെ മൂന്ന് കാ ര്യങ്ങൾ. പക്ഷേ ആപ്പിൾ ഒന്നേയുള്ളൂ.


3) റബർകായ് : മൂന്ന് കുരു ഉണ്ടെങ്കിലും റബർകായ് ഒന്നേയുള്ളു -


4) മനുഷ്യൻ : ദേഹം, ദേഹി, ആത്മാവ് എന്നിങ്ങനെ മൂന്ന് ഘടകം ഉണ്ടെങ്കിലും മനുഷ്യൻ ഒന്നാണ്.


ഈ വിധമുള്ള ധാരാളം ഉദാഹരണങ്ങൾ ക്രൈസ്തവർ പറയാറുണ്ട്. ദൈവം ഒരുവനേ ഉള്ളൂ എന്ന സത്യത്തോടുള്ള ഇവരുടെ താൽപ്പര്യമാണ് ഈ ഉപമകളിലൂടെ വ്യക്തമാകുന്നത്. പക്ഷേ,



ഇവരുടെ ഉപമകൾ പോലെ ഒരു ദൈവത്തിന്റെ മൂന്ന് ഘടകങ്ങളല്ല ത്രീകേയത്വത്തിലെ മൂന്ന് വ്യക്തികൾ. പിതാവ് എന്ന വ്യക്തി ഏകനായ ദൈവത്തിൻ്റെ മൂന്നിലൊന്ന് അല്ല, പുത്രൻ എന്നത് ഏകനായ ദൈവത്തിൻ്റെ മൂന്നിലൊന്ന് അല്ല, പരിശുദ്ധാത്മാവ് എന്നത് മറ്റൊരു മൂന്നിലൊന്നും അല്ല. പിന്നെയോ, ത്രീയേക വീക്ഷ ണത്തിൽ പിതാവ് പൂർണനായ ദൈവമാണ്. പുത്രൻ പിതാവിൽ നിന്ന് വ്യത്യസ്തനായ പൂർണനായ ദൈവമാണ്. പരിശുദ്ധാത്മാവ് എന്നത് പിതാവോ, പുത്രനോ അല്ലാത്ത പൂർണനായ ദൈവമാണ്.


ഇതിന് സമാനമായി, ദേഹം മനുഷ്യനാണ്, ദേഹി മ നുഷ്യനാണ്, ആത്മാവ് മനുഷ്യനാണ് എന്ന് ആരും പറയുകയില്ല. മുട്ടയുടെ പുറംതോട് പൂർണ മുട്ടയാ ണെന്നും വെള്ളഭാഗം മാത്രം പൂർണ മുട്ടയാണെന്നും മഞ്ഞഭാഗം മാത്രം മുട്ടയാ ണെന്നും ആരും പറയുകയില്ല. എന്നാൽ ത്രിയേകത്വത്തിലെ മൂന്ന് വ്യക്തികളും പൂർണ ദൈവമാണ്. ചുരുക്കത്തിൽ മൂന്ന് വ്യക്തികളെ ഒന്നാക്കാനുള്ള വ്യഗ്രതയിൽ ഉത്ഭവിച്ച ഉപമകൾക്ക് ത്രിയേകത്വമായി യാതൊരു സാമ്യതയുമില്ല.


b) ഒരു വ്യക്തി തന്നെ മൂന്ന് രൂപത്തിൽ വരുന്നു എന്ന വിഭാഗക്കാരുടെ ഉപമകൾ.


a) ഒരു മനുഷ്യൻ്റെ മൂന്ന് റോളുകൾ: ഒരു വ്യക്തി തന്നെ പിതാവായും, ഭർത്താവായും പാസ്റ്ററായും ജീവിക്കുന്നു.


b) വെള്ളത്തിന്റെ മൂന്ന് രൂപങ്ങൾ: ഒരേ വെള്ളം തന്നെ പ്രത്യേക താപനിലക്ക് അനുസൃതമായി വെള്ളം, ഐസ്, നീരാവി എ ന്നിവയായി മാറുന്നു.


ഈ ഉദാഹരണങ്ങൾ ശ്രദ്ധിച്ചാൽ ത്രീകേയത്വത്തെ സംബന്ധിച്ചുള്ള ഇവരുടെ കാഴ്‌ചപ്പാട് വ്യക്തമാകും, തീകേയത്വത്തിലെ പിതാവ് എന്ന വ്യക്തി തന്നെ പിന്നീട് പുത്രനാകുകയും, തുടർന്ന് പരിശുദ്ധാത്മാവാകുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ ധാരണ. ത്രീകേയത്വത്തിൻ്റെ ബാലപാഠങ്ങൾ പോലും ഇവർക്ക് അജ്ഞാ തമാണ് എന്ന വസ്‌തുതയാണ് ഇതിലൂടെ പുറത്തു വരുന്നത്. അനാദികാലത്ത് പിതാവിൽ നിന്നും ഒരു പുത്രദൈവം ജനിച്ചുവെന്നും, ആ പുത്രദൈവമാണ് മറിയയുടെ മകനായി ഭൂമിയിൽ ജനിച്ച തെന്നും ഇവർക്ക് അറിഞ്ഞുകൂടാ. ഇവരുടെ സങ്കൽപ്പത്തിൽ മറിയ പ്രസവിച്ചതു മുതലാണ് ദൈവപുത്രത്വം ആരംഭിക്കുന്നത്. മാനു ഷിക പിതാവില്ലാതെ ജനിച്ചതുകൊണ്ട് ദൈവപുത്രൻ എന്ന് വിളിക്ക പ്പെടുന്നു. യഥാർഥത്തിൽ ദൈവപുത്രൻ എന്നത് പിതാവായ ദൈവം തന്നെ മനുഷ്യനായി വന്നതാണ്. ഇങ്ങനെ പോകുന്നു ഇവരുടെ ഊഹാപോഹം.


ഇവർ ഇങ്ങനെ അബദ്ധത്തിൽ ചാടുവാൻ മറ്റൊരു കാരണം കൂടിയുണ്ട്. ആത്മീയാർഥത്തിൽ യേശു പറഞ്ഞ വചനങ്ങളെ അക്ഷ രാർഥത്തിൽ സമീപിച്ചു എന്നതാണ്. എന്നെ കണ്ടവൻ പിതാവിനെ കണ്ടുവെന്നും, (യോഹ. 14:9) ഞാനും പിതാവും ഒന്നാ കുന്നുവെന്നും (യോഹ. 10:30) പിതാവ് എന്നിലും ഞാൻ പിതാ വിലും ആകുന്നുവെന്നും (യോഹ. 14:14) ഞാൻ ഏകനല്ല എന്നെ അയച്ച പിതാവ് എൻ്റെ കൂടെ ഉണ്ടെന്നുമൊക്കെ (യോഹ. 8:29) പറഞ്ഞ വചനങ്ങളെ ബാഹ്യാർഥത്തിൽ വ്യാഖ്യാനിച്ചപ്പോൾ പിതാവും പുത്രനും ഒരാൾ തന്നെയെന്നാണ് ഇവർ ധരിച്ചത്.


അങ്ങനെ പുത്രൻ തന്നെയാണ് പിതാവെങ്കിൽ, പുത്രനെ തല്ലിയപ്പോൾ പിതാവിനും തല്ലു കിട്ടിയോ, പുത്രൻ ക്രൂശിക്ക പ്പെട്ടപ്പോൾ പിതാവും ക്രൂശിക്കപ്പെട്ടോ, പുത്രൻ മരിച്ചപ്പോൾ പിതാവും മരിച്ചോ, പുത്രൻ കല്ലറയിൽ കിടന്നപ്പോൾ പിതാവും കല്ലറയിൽ ആയിരുന്നോയെന്ന് ചോദിച്ചാൽ ഇല്ല എന്ന് ഇവർക്ക് പറയേണ്ടി വരും



സെബല്ലിയനിസം (Sabellianism)


സാധാരണ ക്രൈസ്‌തവരുടെ വാദം ശ്രദ്ധിച്ചാൽ അത് ത്രീ കേയത്വമല്ല മറിച്ച് മൂന്നാം നൂറ്റാണ്ടിൽ ക്രൈസ്ത‌വ പുരോഹിതന്മാർ ശപിച്ച് പുറത്താക്കിയ സെബല്ലിയനിസം എന്ന പാഷാണ്ഡതയാ ണെന്ന് ബോദ്ധ്യപ്പെടും. ഏഷ്യ മൈനറിലെ പ്രാക്‌സിയസ് (AD 200), മുർന്നയിലെ നോയേട്ടസ് (AD 230) എന്നിവർ പ്രചരിപ്പിച്ച

ദൈവശാസ്ത്രത്തെ പിൽക്കാലത്ത് സബല്ലിയൂസ് എന്ന പണ്ഡിതൻ കൂടുതൽ വ്യക്തത നൽകി അവതരിപ്പിച്ചു.


"ഇവരുടെ പഠനപ്രകാരം ദൈവത്തിന് ഒരു സ്വഭാവവും വ്യക്തിത്വവുമേയുള്ളൂ. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന് പറയുന്നത് മൂന്ന് വ്യക്തികളല്ല, ദൈവത്തിൻ്റെ മൂന്ന് പേരുകൾ മാത്രമാണ്. പിതാവ് തന്നെയാണ് മറിയത്തിൽ നിന്ന് ജനിച്ച് മനുഷ്യസ്വഭാവത്തോടെ പുത്രനെന്ന പേരിൽ പ്രസംഗിച്ചു നട ന്നതും, പീഢനങ്ങൾ സഹിച്ച് മരിച്ചതും. അതുകൊണ്ട് അക്കാല ത്തെ സത്യക്രിസ്ത്യാനികൾ ഇക്കൂട്ടരെ വിളിച്ചിരുന്നത് പാട്രിപാ സിയൻ (Patripassians), അതായത് പിതാവ് ക്രൂശിൽ തൂങ്ങി മരിച്ചു എന്ന് പറയുന്നവർ എന്നാണ്". (പരിശുദ്ധത്രിത്വം പുറം : 42)


സെബല്ലിയനിസം എന്ന പാഷാണ്ഡതയെ AD 268 ൽ അന്ത്യോ ക്യയിൽ സമ്മേളിച്ച കൗൺസിലിൽ വെച്ച് ക്രിസ്തു സഭ ശപിച്ച് പുറത്താക്കി. ഇത് കാത്തോലിക്കരുടെ ഗ്രന്‌ഥങ്ങളിൽ മാത്രമല്ല, പ്രൊട്ടസ്റ്റൻറ്റുകാരുടെ ഗ്രന്‌ഥങ്ങളിലും വിശദീകരിച്ചിട്ടുണ്ട്. (വ്യവ സ്ഥിത ദൈവശാസ്ത്രം G Suseelan പുറം 164, ദൈവശാസ്ത്രം, എം.വി. ചാക്കോ, പുറം 157)


ഇനി എന്റെ സാധാരണക്കാരായ ക്രൈസ്‌തവ സുഹൃത്തുക്ക ൾ ഒന്ന് പറയൂ. പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരു ദൈവ ത്തിന്റെ വിവിധ റോളുകളാണെന്ന വാദം മേൽപറയപ്പെട്ട സെ ബല്ലിയനിസം എന്ന ദുരുപദേശമല്ലേ? ഈ പാഷാണ്ഡതയെ ക്രിസ്തുസഭ ശപിച്ച് പുറത്താക്കി യതല്ലേ? അപ്പോൾ നിങ്ങൾ പറയും പോലെ, പിതാവും പുത്രനും ഒരു ദൈവമാണെന്ന വാദം ക്രിസ്തു‌മത്തിനു പോലും സ്വീകാര്യമല്ല എന്ന് വ്യക്തം. ഇനിയും ആവശ്യമുണ്ടോ തെളിവുകൾ, നമുക്ക് ചില ക്രൈസ്‌തവ പണ്ഡിതന്മാരുടെ ഗ്രന്‌ഥങ്ങൾ കൂടി പരിശോധിക്കാം.


“മറ്റു ചിലർ പിതാവ് തന്നെയാണു പുത്രനെന്നും, ആ പുത്രൻ തന്നെയാണ് പരിശുദ്ധാത്മാവെന്നും മറ്റും പഠിപ്പിച്ചു. അങ്ങ നെ പലവിധ വചന വിരുദ്ധമായ ദുർവ്യാഖ്യാനങ്ങളും കഠിന

മായ ദുരുപദേശങ്ങളും രൂപം പ്രാപിച്ചു".


(M.M. Zacharia, റെജി ഈട്ടിമുട്ടിൽ എഴുതിയ പുത്രൻ പിതാവിന് സാമ്യനോ, സമനോ എന്ന പുസ്‌തകത്തിൻന്റെ അവതാരി കയിൽ), ക്രൈസ്‌തവ - ബ്രദറൺ വിഭാഗത്തിലെ പ്രമുഖരായ ഒ.എം.സാമുവേൽ, സി.വി.വടവന, പി. എസ്. തമ്പാൻ തുടങ്ങിയ പ്രഗത്ഭർ ഉൾപ്പെടെ ഈ പുസ്‌തകത്തെ പിന്താങ്ങുന്നുണ്ട്.


“പുത്രൻ ദൈവമാണ് മനുഷ്യാവതാരമെടുത്തത്, പിതാവ് എ ന്ന ദൈവമോ, പരിശുദ്ധാത്മാവ് എന്ന ദൈവമോ അല്ല. അതു കൊണ്ട് പിതാവേ, നന്ദി, നീ കുരിശിൽ മരിച്ചുവല്ലോ എന്ന് പ്രാർഥിക്കരുത്. പിതാവ് കുരിശിൽ മരിച്ചില്ല. അത് പുത്രനായ លេល”. (Trinity: A Brief study, Sakshi, Apologetic)


“ക്രിസ്‌തു ദൈവമാണെങ്കിൽ അവൻ ക്രൂശിൽ മരിച്ചപ്പോൾ ഈ പ്രപഞ്ചത്തെ നിയന്ത്രിച്ചത് ആരാണ്? മൂന്ന് വ്യക്തികളും ഒന്നാണെങ്കിൽ എല്ലാവരും മരിച്ചല്ലോ?


ക്രിസ്തു ക്രൂശിൽ മരിക്കുവാൻ വേണ്ടിയാണ് മനുഷ്യാ വതാരം എടുത്തത്. ക്രിസ്തു‌ ക്രൂശിൽ മരിക്കുമ്പോൾ പിതാ വായ ദൈവം സ്വർഗത്തിൽ ഉണ്ട്. പരിശുദ്ധാത്മാവും ദൈവ വും ആളത്വപരമായി സ്വർഗത്തിൽ ഉണ്ട്. ക്രിസ്‌തു മരിക്കു കയല്ല ചെയ്ത‌ത്‌. തൻ്റെ ജീവനെ മരണത്തിന് വിധേയപ്പെ ടുത്തി തന്റെ ജീവനെ (പ്രാണനെ) പിതാവിൻ്റെ കൈകളിൽ ഭരമേല്പിക്കുന്നു. ആ സമയം പ്രപഞ്ചത്തിൻ്റെ നിയന്ത്രണം തകരാറിലാകേണ്ട കാര്യമില്ല. മൂന്നു വ്യക്തികളും ഒന്നാകു ന്നുയെന്ന് പറഞ്ഞിരിക്കുന്നത് ആളത്വത്തിൽ ഒന്നാകുന്നുയെ ന്നല്ല, ദൈവത്വത്തിലുള്ള സാരാംശത്തിൽ ഒന്നാകുന്നു എന്നാണ് അർഥം". (ത്രീയേകദൈവം S.G.Gilbert 226)


ചുരുക്കത്തിൽ ക്രൈസ്‌തവരിലെ ബഹുഭൂരിപക്ഷം കരുതുന്നത് പോലെ പിതാവ് എന്ന ദൈവവും പുത്രൻ എന്ന ദൈവവും പരിശുദ്ധാത്മാവ് എന്ന ദൈവവും ഏകനായ ഒരു ദൈവത്തിന്റെ വ്യത്യസ്ത ഭാവങ്ങളോ രൂപങ്ങളോ അല്ലേയല്ല, മാത്രമല്ല ഇങ്ങ

നെയുള്ളവർ ദുരുപദേശത്തിലാണ് വിശ്വസിക്കുന്നതെന്നും ഈ ആശയത്തെ AD 268 ൽ തന്നെ ക്രിസ്‌തുസഭ ശപിച്ചു പുറത്താക്കി യിരുന്നവെന്നും ദയവായി ഉൾക്കൊളളണം.


https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=hqrc


https://t.me/kirusthu



Saturday, November 29, 2025

മൗദൂദിയുടെ ഉപദേശം` *ജനാധിപത്യം* *ഇസ്‌ലാമിന് കടകവിരുദ്ധം

 `മൗദൂദിയുടെ ഉപദേശം`

*ജനാധിപത്യം* 

*ഇസ്‌ലാമിന് കടകവിരുദ്ധം*


✍️Aslamsaquafisuraiji payyoli 

➖➖➖➖➖➖➖➖➖➖➖➖

"മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങൾ അതിൻറെ മുമ്പിൽ സർവ്വാത്മനാ തലകുനിക്കുകയാണെങ്കിൽ നിങ്ങളുടെ വിശുദ്ധ ഖുർആനിനെ പിറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങൾ അതിൻറെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കിൽ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങൾ അതിൻറെ കൊടി പിടിക്കുകയാണെങ്കിൽ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയർത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്‌ലാമിൻ്റെ പേരിൽ മുസ്‌ലിംകൾ എന്ന് നിങ്ങൾ സ്വയം അവകാശപ്പെടുന്നുണ്ടോ അതിൻറെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മിൽ തുറന്ന സമരത്തിലാണ്. അതിൻറെ മൗലിക തത്വങ്ങളും ഇതിൻറെ മൗലിക തത്വങ്ങളും തമ്മിൽ പ്രത്യക്ഷ സംഘട്ടനമാണ്. അതിൻറെ ഓരോ ഘടകവും ഇതിൻറെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്‌ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വായുന്നിടത്ത് ഇസ്‌ലാം വെറും ജല രേഖയായിരിക്കും. ഇസ്‌ലാമിന് സ്വാധീനമുള്ള ദിക്കിൽ ആ വ്യവസ്ഥയ്ക്ക് സ്ഥാനമുണ്ടാവുകയില്ല. നിങ്ങൾ പരിശുദ്ധ ഖുർആനും തിരുദൂതരും ആവിഷ്കരിച്ച ഇസ്‌ലാമിലാണ് യഥാർത്ഥത്തിൽ വിശ്വസിക്കുന്നതെങ്കിൽ നിങ്ങൾ എവിടെയായിരുന്നാലും ശരി, മതേതര ഭൗതികത്വ സിദ്ധാന്തത്തിൽ അധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവിക വിശ്വാസത്തിൽ അധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തെ സ്ഥാപനാർത്ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത മതകർത്തവ്യം മാത്രമാകുന്നു; നിങ്ങൾക്ക് ഒരു പ്രത്യേക ജനതയെന്ന നിലയിൽ സ്വാതന്ത്ര്യവും സ്വയം നിർണയാവകാശവും ലഭിക്കുന്നിടത്ത് വിശേഷിച്ചും. യഥാർത്ഥ ഇസ്‌ലാമിക വ്യവസ്ഥിതിക്ക് പകരം ഈ കുഫ്ർ വ്യവസ്ഥതയാണ് നിങ്ങൾ സ്വന്തം കരങ്ങൾ കൊണ്ട് നിർമ്മിച്ചു നടത്തുന്നതെങ്കിൽ പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല."


(മതേതരത്വം 

ദേശീയത്വം 

ജനാധിപത്യം 

ഒരു താത്വിക വിശകലനം. 

പേജ്: 22

മൗലാനാ മൗദൂദി - ഐ പി എച്ച്)

ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം?

 ചോദ്യം: ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം? അമുസ്‌ലിംകൾക്ക് നൽകാമോ? പൊതുസംരംഭങ്ങൾക്ക് ഉപയോഗിക്കാമോ? ദാറുൽ ഇസ്ലാം അല്ലാത്തത...