Thursday, March 13, 2025

കല്യാണം മുടക്കൽ നിർബന്ധം / ഹറാം*

 *കല്യാണം മുടക്കൽ നിർബന്ധം / ഹറാം*


❓ ഒരാൾ തൻ്റെ മകളെ വിവാഹാലോചന നടത്തുന്ന വ്യക്തിയെക്കുറിച്ച് അന്വേഷിച്ചാൽ അവനിലുള്ള തെറ്റുകളെ പറഞ്ഞു കൊടുക്കാമോ? അതു അയാൾക്ക് ഇഷ്ടമാവില്ലല്ലോ .അതിനാൽ ഗീബത്താകുമോ?


✅ അവനിലുള്ള ന്യൂനതകളെ സത്യമായ നിലയിൽ പറയൽ നിർബന്ധമാണ് .

അതു തൻ്റെ നിർബന്ധമായ നസ്വീഹത്താണ്.- ഉപദേശമാണ്.  അതു കുറ്റമുള്ള ഗീബത്തല്ല, കുറ്റമില്ലാത്ത, പറയൽ അനുവദനീയമായ ഗീബത്താണ്.(തുഹ്ഫ: 7/212, 213 ) 

     പെണ്ണ് അന്വേഷിക്കുന്നവൻ കള്ള് കുടിയനാണെങ്കിൽ അതു തുറന്നു പറയണം, മയക്കുമരുന്നിന് അടിമയാണെങ്കിൽ അതു പറയണം. ജുമുഅക്ക് വരാത്തവനാണെന്ന് ബോധ്യമുണ്ടെങ്കിൽ അതു പറയണം . പുത്തൻ വാദിയാണെങ്കിൽ അതു പറയണം ... 

  *പ്രത്യേക ശ്രദ്ധയ്ക്ക്*

      ഇനി, ന്യൂനത പറയാതെ തന്നെ കല്യാണം മുടങ്ങുമെങ്കിൽ ആ രീതി സ്വീകരിക്കണം.അതു നിർബന്ധമാണ്. ഉദാ: അവൻ നല്ലവനല്ല. ഇനി ചില ന്യൂനതകൾ പറഞ്ഞാൽ തന്നെ കല്യാണം മുടങ്ങുമെങ്കിൽ അതു മാത്രമേ പറയാവൂ, കൂടുതൽ പറയാൻ പാടില്ല. പറയൽ ഹറാമാണ്.  ( ഇആനത്ത് : 3/311)

  ന്യൂനത പറഞ്ഞാലും ഒരു പ്രയോജനവും ഇല്ല എന്നു അറിയുമെങ്കിൽ പറയരുത് (തുഹ്ഫ: 7/213)

  *രണ്ടു ഹദീസുകൾ*

  ഒന്ന്: അബൂജഹ്'മ് (റ)വിനെക്കുറിച്ച് തിരുനബി(സ്വ)യോട് അന്വേഷിച്ചപ്പോൾ അവിടുന്നു പറഞ്ഞത് ഇങ്ങനെ: അദ്ദേഹം കൂടുതലായി അടിക്കുന്ന ആളാണ്. 

രണ്ട്: മുആവിയ(റ) വിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അവിടുന്നു പറഞ്ഞത് ഇങ്ങനെ: അദ്ദേഹം സമ്പത്ത് ഇല്ലാത്ത വ്യക്തിയാണ് (തുഹ്ഫ: 7/ 2 13 ) 

         ഈ പറഞ്ഞ മുആവിയ(റ) അബൂസുഫ്'യാൻ (റ) വിൻ്റെ മകനായ പ്രസിദ്ധനായ മുആവിയ (റ) അല്ല (ശർവാനി: 7/213)

    *കളവു പറഞ്ഞ് കല്യാണം മുടക്കൽ ഹറാമാണ് , വൻ കുറ്റമാണ്*


ﻭﻣﻦ اﺳﺘﺸﻴﺮ ﻓﻲ ﺧﺎﻃﺐ  ﺃﻭ ﻟﻢ ﻳﺴﺘﺸﺮ ﻓﻲ ﺫﻟﻚﺫﻛﺮ) ﻭﺟﻮﺑﺎ .. ﻣﺴﺎﻭﺋﻪ اﻟﺸﺮﻋﻴﺔ ﻭﻛﺬا اﻟﻌﺮﻓﻴﺔ ﻓﻴﻤﺎ ﻳﻈﻬﺮ..

 (ﺑﺼﺪﻕ) ﻟﻴﺤﺬﺭ ﺑﺬﻻ ﻟﻠﻨﺼﻴﺤﺔ اﻟﻮاﺟﺒﺔ ﻭﺻﺢ «ﺃﻧﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - اﺳﺘﺸﻴﺮ ﻓﻲ ﻣﻌﺎﻭﻳﺔ ﻭﺃﺑﻲ ﺟﻬﻢ ﻓﻘﺎﻝ ﺃﻣﺎ ﺃﺑﻮ ﺟﻬﻢ ﻓﻼ ﻳﻀﻊ ﻋﺼﺎﻩ ﻋﻦ ﻋﺎﺗﻘﻪ ﻛﻨﺎﻳﺔ ﻋﻦ ﻛﺜﺮﺓ اﻟﻀﺮﺏ ﻗﻴﻞ ﺃﻭ اﻟﺴﻔﺮ ﻭﺃﻣﺎ ﻣﻌﺎﻭﻳﺔ ﻓﺼﻌﻠﻮﻙ ﻻ ﻣﺎﻝ ﻟﻪ» ﻧﻌﻢ ﺇﻥ ﻋﻠﻢ ﺃﻥ اﻟﺬﻛﺮ ﻻ ﻳﻔﻴﺪ ﺃﻣﺴﻚ ﻛﺎﻟﻤﻀﻄﺮ ﻻ ﻳﺒﺎﺡ ﻟﻪ ﺇﻻ ﻣﺎ اﺿﻄﺮ ﺇﻟﻴﻪ ﻭﻗﺪ ﻳﺆﺧﺬ ﻣﻨﻪ ﺃﻧﻪ ﻳﺠﺐ ﺫﻛﺮ اﻷﺧﻒ ﻓﺎﻷﺧﻒ ﻣﻦ اﻟﻌﻴﻮﺏ ﻭﻫﺬا ﺃﺣﺪ ﺃﻧﻮاﻉ اﻟﻐﻴﺒﺔ اﻟﺠﺎﺋﺰﺓ، ( تحفة: ٧ / ٢١٢ - ٢١٣)


 ﺫﻛﺮ) ﺃﻱ اﻟﻤﺴﺘﺸﺎﺭ.

ﻭﻗﻮﻟﻪ ﻭﺟﻮﺑﺎ: ﻣﺤﻠﻪ ﺇﺫا ﻟﻢ ﻳﻨﺪﻓﻊ ﺇﻻ ﺑﺬﻛﺮ اﻟﻌﻴﻮﺏ، ﻓﺈﻥ اﻧﺪﻓﻊ ﺑﺪﻭﻧﻪ، ﺑﺄﻥ اﻛﺘﻔﻰ ﺑﻘﻮﻟﻪ ﻟﻪ ﻫﻮ ﻻ ﻳﺼﻠﺢ، ﺃﻭ اﺣﺘﻴﺞ ﻟﺬﻛﺮ اﻟﺒﻌﺾ ﺩﻭﻥ اﻟﺒﻌﺾ، ﺣﺮﻡ ﺫﻛﺮ ﺷﺊ ﻣﻨﻬﺎ ﻓﻲ اﻷﻭﻝ ﻭﺷﺊ ﻣﻦ اﻟﺒﻌﺾ اﻵﺧﺮ ﻓﻲ اﻟﺜﺎﻧﻲ. ( إعانة : ٣ / ٣١١) കോപ്പി 

----------------------------------------

h

ഖുനൂത്തിലെ رب اغفر* *❓

 *ഖുനൂത്തിലെ رب اغفر* 

*❓ ഖുനൂതിന്റെ അവസാനത്തിൽ رب اغفر وارحم وأنت خير الراحمين എന്നു പ്രാർത്ഥിക്കൽ സുന്നത്തുണ്ടോ?*


 ✅ ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണത്തിൽ സുന്നത്തില്ല. എന്നാൽ പ്രസ്തുത പ്രാർത്ഥനാ വാക്യം ഖുനൂതിൽ വർദ്ധിപ്പിച്ചാൽ നല്ലതാണെന്നു ഇമാം റൂയാനി *(روياني)* (റ) പ്രസ്താവിച്ചിട്ടുണ്ട് (ബിഗ്‌യ: 47).

    ഖുനൂതിൽ നബി(സ്വ)യുടെ കുടുംബത്തിന്റെയും മേൽ സ്വലാത്ത് ചൊല്ലിയ ശേഷം

 *رب اغفر وارحم وأنت خير الراحمين* 

എന്നു ചൊല്ലൽ നല്ലതാണെന്നു *(حسن)* ഇമാം റൂയാനി(റ)യും മറ്റു പലരും പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞത് ഇമാം സർകശി(റ)വും മറ്റു പലരും അംഗീകരിച്ചിട്ടുമുണ്ടെന്നും ഇമാം ഇബ്നു ഹജർ(റ) ഇംദാദിൽ വിവരിച്ചിട്ടുണ്ട്.

ഹസൻ [ حسن ] എന്നത് സുന്നത്ത് എന്നതിന്റെ പര്യായമാണ് (തുഹ്ഫ: 2/29).

    അപ്പോൾ ഇമാം റൂയാനി(റ)വിനെ തഖ്‌ലീദ് ചെയ്ത് പ്രസ്തുത പ്രാർത്ഥനാ വാക്യം ഖുനൂതിന്റെ അവസാനം കൊണ്ടു വരാം.

   ബിഗ് യ: യുടെ ഇബാറത്ത്:

*قال في البحر لو زاد في القنوت رب اغفر وارحم وأنت خير الراحمين فحسن*

        ഇമാം ഇബ്നു ഹജർ(റ)വിൻ്റെ ഇംദാദിൻ്റ ഇബാറത്ത്:

*قال الروياني وغيره ولو زاد بعد الصلاة على الآل رب اغفر وارحم وأنت خير  الراحمين كان حسنا وأقرهم الزركشي وغيره* 

*പ്രത്യേക ശ്രദ്ധയ്ക്ക്*

     ഇംദാദിൻ്റ ഇബാറത്തായി ബഹു , മൗലാനാ കരിങ്കപ്പാറ മുഹമ്മദ് മുസ് ലിയാർ (റ) ബഹു , സൈതാലി മുസ് ലിയാർ (റ) എന്നിവർ നന്നാക്കിയ ഫത്ഹുൽ മുഈനിൻ്റെ തഖ് രീരിലുള്ളത് 

رب اغفر وارحم وأنت أرحم الراحمين 

എന്നാണ് .

      എന്നാൽ ഇന്നു വിപണിയിലുള്ള ഇംദാദിൽ 

 خير الراحمين

 എന്നാണുള്ളത്. ارحم الراحمين എന്നല്ല . നന്നാക്കിയ ഫത്ഹുൽ മുഈനിൽ അതെങ്ങനെ സംഭവിച്ചുവെന്നറിയില്ല.


*❓ ഇമാം റൂയാനി(റ) അഭിപ്രായപ്പെട്ടത് ഒഴിവാക്കിയാൽ സഹ്‌വിന്റെ സുജൂദ് സുന്നത്തുണ്ടോ?*


✅  ഇല്ല. സുന്നത്തില്ല.


*❓ ഖുനൂതിൽ കൈ ചേർത്തി പിടിക്കലോ അകറ്റി പിടിക്കലോ എറ്റവും നല്ലത്?*


  ✅ രണ്ടു രീതിയിൽ പിടിച്ചാലും സുന്നത്തിന്റെ പ്രതിഫലം ലഭിക്കുമെങ്കിലും കൂട്ടി പിടിക്കലാണ് ഏറ്റവും നല്ലത് (ശർവാനി: 2/67).


❓ *ഇമാം   ഖുനൂതിൽ  رب اغفر എന്നോ ربنا اغفر എന്നോ പറയേണ്ടത് ?*


✅ വിവരിക്കാം.  ശാഫിഈ മദ്ഹബിൽ ആധികാരിക വീക്ഷണപ്രകാരം ഖുനൂത്തിൽ رب اغفر 

وارحم وأنت خير الراحمين

എന്നു പ്രാർത്ഥിക്കൽ സുന്നത്തില്ലന്നു പറഞ്ഞല്ലോ.  അതു ഖുനൂതായി തിരു നബി(സ്വ)യിൽ നിന്നു വന്നിട്ടില്ല. 

     തിരു നബി(സ്വ)യിൽ നിന്നു വന്ന പ്രസിദ്ധ ഖുനൂതിൽ നിന്നു ഒരു അക്ഷരം ഒഴിവാക്കിയാൽ പോലും സഹ് വിൻ്റെ സുജൂദ് സുന്നത്തുണ്ട്. എന്നാൽ رب اغفر എന്നത് ഒഴിവാക്കിയാൽ സഹ് വിൻ്റെ സുജൂദ് സുന്നത്തില്ല.

     رب اغفر وارحم وأنت خير الراحمين

എന്നത് ഒരു ആയത്താണ്. അതായത് مأثور ആണ്.

     = മഅ്സൂർ

കൊണ്ടുവരുമ്പോൾ ആ പദത്തിനോട് പിൻപറ്റണം എന്നതാണ് അഭികാമ്യമെന്ന് =  ഇമാം ഇബ്നു ഹജർ(റ) 

 തുഹ്ഫ: യിൽ പ്രസ്താവിക്കുന്നു: 

وحيث أتى بمأثور أتبع لفظه

(2/66)

   ഇമാം റംലി (റ) പറയുന്നത് പ്രാർത്ഥനാ വാക്യം ഖുനൂതിൽ ബഹുവചനമാക്കണമെന്നാണ്. (നിഹായ :ശർവാനി 2 / 66) 

    ഇമാം റംലി (റ)വിൻ്റെ വീക്ഷണത്തിൽ ربنا اغفر

എന്നു പറയണം. 

[ നിസ്കാര ശേഷമുള്ള പ്രാർത്ഥനകൾ ഏകവചനമായിട്ടാണ് ഹദീസിലുള്ളത്. അതു ബഹുവചനമാക്കിയാണല്ലോ ഇമാമത്ത നിൽക്കുന്നവർ പ്രാർത്ഥിക്കാറുള്ളത് ' അപ്പോൾ ഇമാം റംലി (റ) വിൻ്റെ വീക്ഷണപ്രകാരമാണ് ഇന്നു അമൽ ]

*പ്രത്യേക ശ്രദ്ധയ്ക്ക്*  

   നമ്മുടെ നാടുകളിലെ മത്റൂഖായ പള്ളികളിലെ ഇമാം ഖുനൂതിൽ പ്രസ്തുത വാക്യം കൊണ്ടുവരൽ സുന്നത്താകുമോ ഇല്ലയോ  എന്നു ആലോചിക്കേണ്ടതാണ്.

 الله اعلم.. കോപ്പി

------------------------------------------ 

പലിശ:വില കുറഞ്ഞ 40 കിലോ അരി കൊടുത്തു വില കൂടിയ 20 കിലോ അരി വാങ്ങുന്ന കച്ചവടം അനുവദനീയമാണോ

 *റേഷൻ കടയിലെ അരിയും സൂപ്പർ മാർക്കറ്റിലെ അരിയും പരസ്പരം കൈമാറൽ*


❓കുറഞ്ഞ വിലയിൽ റേഷൻ കടയിൽ നിന്നു കിട്ടുന്ന അരി [ ഉദാ: നാൽപ്പത് കിലോ അരി ] സൂപ്പർമാർക്കറ്റിൽ കൊടുത്തി പകരം അവിടെയുള്ള വില കൂടിയ അരി [ ഉദാ: ഇരുപത് കിലോ അരി ] പകരം വാങ്ങുന്ന കച്ചവടം പലയിടത്തും നടക്കുന്നുണ്ട്. 

    വില കുറഞ്ഞ 40 കിലോ അരി കൊടുത്തു വില കൂടിയ 20 കിലോ അരി വാങ്ങുന്ന കച്ചവടം അനുവദനീയമാണോ?


✅ അല്ല, അനുവദനീയമല്ല, ഹറാമാണ്, വൻദോഷമാണ്. പലിശ ഇടപാടാണത്. ആ ഇടപാട് ബാത്വിലുമാണ്. സ്വഹീഹല്ല.

   അരിയും അരിയും തമ്മിൽ കച്ചവടം നടത്തുമ്പോൾ മൂന്നു നിബന്ധന അനിവാര്യമാണ്. 

*ഒന്ന്:*

 രണ്ടു പേരുടെയും അരി തുല്യ തൂക്കമായിരിക്കണം ( ഒരാളുടെത് ഇരുപത് കിലോ ആണെങ്കിൽ മറ്റെയാളുടെതും ഇരുപത് കിലോ ആവണം

*രണ്ട്:*

രണ്ടു അരിയും റൊക്കമായിരിക്കണം .

*മൂന്ന്:*

സദസ്സ് വിട്ടുപിരിയും മുമ്പ് പരസ്പരം അരി കൈമാറണം.(ഫത്ഹുൽ മുഈൻ)

    ഈ മൂന്നു നിബന്ധനകളിൽ ഏതെങ്കിലും ഒന്നു നഷ്ടപ്പെട്ടാൽ തന്നെ കച്ചവടം ഹറാമാണ്, വൻദോഷമാണ്. പലിശ ഇടപാടാണ്. തിരു നബി(സ്വ) ശപിച്ച തെറ്റാണിത് ( ഫത്ഹുൽ മുഈൻ )

  സംഗ്രഹം

   ചോദ്യത്തിൽ പറഞ്ഞ അരിക്കച്ചവടം വൻകുറ്റമാണ്. 

   അരിക്കച്ചവടത്തിന് മാത്രമുള്ള നിയമമല്ല ഇത്. പലിശ വരാൻ സാധ്യതയുള്ള മറ്റു വസ്തുക്കളിലുമുണ്ട്

   രണ്ടു ഇനം വസ്തുക്കളിലാണ് പലിശ വരാൻ സാധ്യതയുള്ളത്. ഭക്ഷ്യവസ്തുക്കളും ഇരു നാണയങ്ങളുമാണത്. അതു അല്പം വിവരിക്കാനുണ്ട്. പിന്നീടാവാം

إن شاء الله

............

 ﻭﺷﺮﻁ ﻓﻲ ﺑﻴﻊ ﻣﻄﻌﻮﻡ ﻭﻧﻘﺪ ﺑﺠﻨﺴﻪ ﺣﻠﻮﻝ ﻭﺗﻘﺎﺑﺾ ﻗﺒﻞ ﺗﻔ ﻭﻣﻤﺎﺛﻠﺔ ﻭﺑﻐﻴﺮ ﺟﻨﺴﻪ ﺣﻠﻮﻝ ﻭﺗﻘﺎﺑﺾﻭﺷﺮﻁ ﻓﻲ ﺑﻴﻊ ﺭﺑﻮﻱ ﻭﻫﻮ ﻣﺤﺼﻮﺭ ﻓﻲ ﺷﻴﺌﻴﻦ:ﻣﻄﻌﻮﻡ ﻛﺎﻟﺒﺮ ﻭاﻟﺸﻌﻴﺮ ﻭاﻟﺘﻤﺮ ﻭاﻟﺰﺑﻴﺐ ﻭاﻟﻤﻠﺢ ﻭاﻷﺭﺯ ﻭاﻟﺬﺭﺓ ﻭاﻟﻔﻮﻝ.ﻭﻧﻘﺪ ﺃﻱ ﺫﻫﺐ ﻭﻓﻀﺔ ﻭﻟﻮ ﻏﻴﺮ ﻣﻀﺮﻭﺑﻴﻦ ﻛﺤﻠﻲ ﻭﺗﺒﺮ.

ﺑﺠﻨﺴﻪ ﻛﺒﺮ ﺑﺒﺮ ﻭﺫﻫﺐ ﺑﺬﻫﺐ.ﺣﻠﻮﻝ ﻟﻠﻌﻮﺿﻴﻦ ﻭﺗﻘﺎﺑﺾ ﻗﺒﻞ ﺗﻔﺮﻕ ﻭﻟﻮ ﺗﻘﺎﺑﺾا اﻟﺒﻌﺾ: ﺻﺢ ﻓﻴﻪ ﻓﻘﻂ ﻭﻣﻤﺎﺛﻠﺔ ﺑﻴﻦ اﻟﻌﻮﺿﻴﻦ ﻳﻘﻴﻨﺎ: ﺑﻜﻴﻞ ﻓﻲ ﻣﻜﻴﻞ ﻭﻭﺯﻥ ﻓﻲ ﻣﻮﺯﻭﻥ ﻭﺫﻟﻚ ﻟﻘﻮﻟﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: "ﻻ ﺗﺒﻴﻌﻮا اﻟﺬﻫﺐ ﺑﺎﻟﺬﻫﺐ ﻭﻻ اﻟﻮﺭﻕ ﺑﺎﻟﻮﺭﻕ ﻭﻻ اﻟﺒﺮ ﺑﺎﻟﺒﺮ ﻭﻻ اﻟﺸﻌﻴﺮ ﺑﺎﻟﺸﻌﻴﺮ ﻭﻻ اﻟﺘﻤﺮ ﺑﺎﻟﺘﻤﺮ ﻭﻻ اﻟﻤﻠﺢ ﺑﺎﻟﻤﻠﺢ ﺇﻻ ﺳﻮاء ﺑﺴﻮاء ﻋﻴﻨﺎ ﺑﻌﻴﻦ ﻳﺪا ﺑﻴﺪ ﻓﺈﺫا اﺧﺘﻠﻔﺖ ﻫﺬﻩ اﻷﺻﻨﺎﻑ ﻓﺒﻴﻌﻮا ﻛﻴﻒ ﺷﺌﺘﻢ ﺇﺫا ﻛﺎﻥ ﻳﺪا ﺑﻴﺪ"

ﺃﻱ:ﻣﻘﺎﺑﻀﺔ.ﻗﺎﻝ اﻟﺮاﻓﻌﻲ: ﻭﻣﻦ ﻻﺯﻣﻪ اﻟﺤﻠﻮﻝ ﺃﻱ ﻏﺎﻟﺒﺎ ﻓﻴﺒﻄﻞ ﺑﻴﻊ اﻟﺮﺑﻮﻱ ﺑﺠﻨﺴﻪ ﺟﺰاﻓﺎ ﺃﻭ ﻣﻊ ﻇﻦ ﻣﻤﺎﺛﻠﺔ ﻭﺇﻥ ﺧﺮﺟﺘﺎ ﺳﻮاء.ﻭﺷﺮﻁ ﻓﻲ ﺑﻴﻊ ﺃﺣﺪﻫﻤﺎ ﺑﻐﻴﺮ ﺟﻨﺴﻪ ﻭاﺗﺤﺪا ﻓﻲ ﻋﻠﺔ اﻟﺮﺑﺎ ﻛﺒﺮ ﺑﺸﻌﻴﺮ ﻭﺫﻫﺐ ﺑﻔﻀﺔ ﺣﻠﻮﻝ ﻭﺗﻘﺎﺑﺾ ﻗﺒﻞ ﺗﻔﺮﻕ ﻻ ﻣﻤﺎﺛﻠﺔ ﻓﻴﺒﻄﻞ ﺑﻴﻊ اﻟﺮﺑﻮﻱ ﺑﻐﻴﺮ ﺟﻨﺴﻪ ﺇﻥ ﻟﻢ ﻳﻘﺒﻀﺎ ﻓﻲ اﻟﻤﺠﻠﺲ ﺑﻞ ﻳﺤﺮﻡ اﻟﺒﻴﻊ ﻓﻲ اﻟﺼﻮﺭﺗﻴﻦ ﺇﻥ اﺧﺘﻞ ﺷﺮﻁ ﻣﻦ اﻟﺸﺮﻭﻁ.ﻭاﺗﻔﻘﻮا ﻋﻠﻰ ﺃﻧﻪ ﻣﻦ اﻟﻜﺒﺎﺋﺮ ﻟﻮﺭﻭﺩ اﻟﻠﻌﻦ ﻵﻛﻞ اﻟﺮﺑﺎ ﻭﻣﻮﻛﻠﻪ ﻭﻛﺎﺗﺒﻪ ( فتح المعين )

കോപ്പി 

~~~~~~~~~~~~~~~~~


നേർച്ചയിലൂടെ പലിശ ഇടപാടിൽ നിന്നു രക്ഷ നേടാം*

 *നേർച്ചയിലൂടെ പലിശ ഇടപാടിൽ നിന്നു രക്ഷ നേടാം*


❓ നല്ലയിനം അരിയും നിലവാരം കുറഞ്ഞ അരിയും തമ്മിൽ  പരസ്പരം കച്ചവടം നടത്തുകയാണെങ്കിൽ രണ്ടു അരിയും തുല്യ തൂക്കമാകണ മെന്നും വ്യത്യസ്ത തൂക്കമായാൽ പലിശ ഇടപാടാകുമെന്നും മസ്അല  കണ്ടു.

   എന്നാൽ വ്യത്യസ്ത തൂക്കത്തോടെ പലിശ വരാതെ പരസ്പരം അരി കൈപറ്റാൻ വല്ല മാർഗവുമുണ്ടോ?


✅ ഉണ്ട്. നേർച്ചാ ഇടപാടിലൂടെ ചരക്ക് പരസ്പരം സ്വന്തമാക്കി പലിശ ഇടപാടിൽ നിന്നു രക്ഷ നേടാം.

   അതിങ്ങനെ:

 പരസ്പരം കച്ചവടമിടവാട്  നടത്താനുദ്ദേശിച്ച രണ്ടാളുകൾ കച്ചവടം നടത്താതെ ഓരോരുത്തരും തൻ്റെ ചരക്ക് ( ഉദാ: അരി ) മറ്റൊരാൾക്ക് നേർച്ചയാക്കുക. 

ഉദാ: ഒരാൾ തൻ്റെ അടുത്തുള്ള നിലവാരം കുറഞ്ഞ 40 കിലോ  അരി മറ്റൊരാൾക്ക് നേർച്ചയാക്കുക, ആ മറ്റൊരാൾ തൻ്റെയടുത്തുള്ള മുന്തിയ ഇനം 20 കിലോ അരി  ഇവനും നേർച്ചയാക്കുക 

   കച്ചവടം സാധുവാകാത്തതും [ ഉദാ: പലിശ വരാൻ സാധ്യതയുള്ള കച്ചവടം, ഏറ്റ വിത്യാസത്തോടെ നേർച്ചയാക്കി കൈമാറൽ: ഇബ്നു ഖാസിം :10/ 78 ] എന്നാൽ നേർച്ച സാധുവാകുന്നതുമായ വസ്തുക്കളിൽ ഈ ഏർപ്പാട് ധാരാളം നടക്കാറുണ്ട് ( തുഹ്ഫ: തുഹ്ഫ: 10/78, ഫത്ഹുൽ മുഈൻ )

 *ﻭﺃﻓﺘﻰ ﺟﻤﻊ ﻓﻴﻤﻦ ﺃﺭاﺩ ﺃﻥ ﻳﺘﺒﺎﻳﻌﺎ ﻓﺎﺗﻔﻘﺎ ﻋﻠﻰ ﺃﻥ ﻳﻨﺬﺭ ﻛﻞ ﻟﻵﺧﺮﺑﻤﺘﺎﻋﻪ ﻓﻔﻌﻼ ﺻﺢ. ﻭﺇﻥ ﺯاﺩ اﻟﻤﺒﺘﺪﺉ: ﺇﻥ ﻧﺬﺭﺕ ﻟﻲ ﺑﻤﺘﺎعك ﻭﻛﺜﻴﺮا ﻣﺎ ﻳﻔﻌﻞ ﺫﻟﻚ ﻓﻴﻤﺎ ﻻ ﻳﺼﺢ ﺑﻴﻌﻪ ﻭﻳﺼﺢ ﻧﺬﺭﻩ*. (تحفة : ١٠ ٧٨, فتح المعين)

قوله فيما لا يصح بيعه :  كالربويات مع التفاضل: ابن قاسم , والشرواني , ١٠ / ٧٨)

കോപ്പി 

========================


ഫർളു നിസ്കാരത്തിൻ്റെ കൂടെ സുന്നത്തും കൂടി കരുതൽ*

 *ഫർളു നിസ്കാരത്തിൻ്റെ കൂടെ സുന്നത്തും കൂടി കരുതൽ*


❓ഫർളു നിസ്കാരത്തിൻ്റെ നിയ്യത്തിൻ്റെ കൂടെ തഹിയ്യത്തിൻ്റെ നിയ്യത്ത് ചെയ്യാമോ? 


✅ അതേ, ഫർളു നിസ്കാരത്തിൻ്റെ കൂടെയോ മറ്റു സുന്നത്തു നിസ്കാരത്തിൻ്റെ കൂടെയോ തഹിയ്യത്ത് കരുതാം. രണ്ടു നിസ്കാരവും സ്വഹീഹാവുകയും രണ്ടിൻ്റെയും പ്രതിഫലം ലഭിക്കുന്നതുമാണ്. (തുഹ്ഫ: 2/235)


❓തഹിയ്യത്തിൻ്റെ നിയ്യത്ത് ചെയ്യാതെ ഫർളു നിസ്കരിച്ചാൽ തഹിയ്യത്തിൻ്റെ പ്രതിഫലം ലഭിക്കുമെന്ന് ചിലർ പറയാറുണ്ട്. വസ്തുതയെന്ത്?


✅ നമ്മുടെ മദ്ഹബിൽ ഭിന്ന വീക്ഷണമുള്ള കാര്യമാണിത്. 

   ഇമാം റംലി (റ) , ഇമാം ഖത്വീബുശ്ശിർബീനി (റ), ഇമാം ബാജൂരി (റ) തുടങ്ങി നിരവധി ഇമാമുകളുടെ വീക്ഷണം

 '' തഹിയ്യത്ത് പോലെയുള്ള നിസ്കാരങ്ങളുടെ നിയ്യത്ത് ഇല്ലെങ്കിലും ഫർളിൻ്റെ കൂടെ പ്രസ്തുത നിസ്കാരങ്ങൾ ലഭിക്കുകയും പ്രതിഫലം കിട്ടുകയും ചെയ്യുമെന്നാണ് '' (ശർവാനി: 2/235)

   എന്നാൽ ഇമാം ഇബ്നു ഹജർ(റ) ഈ വീക്ഷണത്തോട് വിയോജിച്ചിട്ടുണ്ട്.

 '' നിയ്യത്തില്ലെങ്കിൽ പ്രതിഫലം കിട്ടുകയില്ല, നിസ്കാരത്തിൻ്റെ സുന്നത്തായ തേട്ടം ഒഴിവാകും'' എന്നാണ് ഇമാം ഇബ്നു ഹജർ(റ)വിൻ്റെ വീക്ഷണം. ശൈഖ് സകരിയ്യൽ അൻസ്വാരീ (റ)വിൻ്റെ വീക്ഷണവും ഇതുതന്നെയാണ് ' (തുഹ്ഫ:  ശർവാനി: 2/235)

   അഭിപ്രായ ഭിന്നത നമുക്കൊരു അനുഗ്രഹമാണ്. 

   ഒരാൾ പള്ളിയിലേക്ക് പ്രവേശിച്ചപ്പോൾ അവിടെ ജമാഅത്തു നിസ്കാരം നടക്കുകയാണ്. എന്നാൽ ആ ഫർളിൽ പങ്കെടുത്താൽ 

ആ ഫർളും തഹിയ്യത്തും വുളൂഇൻ്റ രണ്ടു റക്അത്തുമെല്ലാം ലഭിക്കും. ( ബിഗ്'യ: പേജ്: 27)

    അതേ സമയം ഫർളിൻ്റെ കൂടെ റവാത്തിബ് നിസ്കാരം കരുതിയാൽ ഫർളും റവാത്തിബും ലഭിക്കില്ല, അതിൻ്റെ കാരണം ഇനി വിവരിക്കാം 

إن شاء الله

----------     --------   -----

 (ﻭﺗﺤﺼﻞ ﺑﻔﺮﺽ ﺃﻭ ﻧﻔﻞ ﺁﺧﺮ) ، ﻭﺇﻥ ﻟﻢ ﻳﻨﻮﻫﺎ ﻣﻌﻪ؛ ﻷﻧﻪ ﻟﻢ ﻳﻬﺘﻚ ﺣﺮﻣﺔ اﻟﻤﺴﺠﺪ اﻟﻤﻘﺼﻮﺩﺓ ﺃﻱ ﻳﺴﻘﻂ ﻃﻠﺒﻬﺎ ﺑﺬﻟﻚ ﺃﻣﺎ ﺣﺼﻮﻝ ﺛﻮاﺑﻬﺎ ﻓﺎﻟﻮﺟﻪ ﺗﻮﻗﻔﻪ ﻋﻠﻰ اﻟﻨﻴﺔ ﻟﺤﺪﻳﺚ «ﺇﻧﻤﺎ اﻷﻋﻤﺎﻝ ﺑﺎﻟﻨﻴﺎﺕ» ( تحفة: ٢ / ٢٣٥)


 (ﻗﻮﻟﻪ: ﻓﺎﻟﻮﺟﻪ ﺗﻮﻗﻔﻪ ﺇﻟﺦ) ﻭﻓﺎﻗﺎ ﻟﺸﻴﺦ اﻹﺳﻼﻡ ﻭﺧﻼﻓﺎ ﻟﻠﻨﻬﺎﻳﺔ، ﻭاﻟﻤﻐﻨﻲ ﻭاﻟﺰﻳﺎﺩﻱ ﻭﻭاﻓﻘﻬﻢ ﺷﻴﺨﻨﺎ ( 2/235 ) കോപ്പി

××××××××××××××××××××× 

ഫർളു നിസ്കാരത്തിൻ്റെ കൂടെ റവാതിബ് കരുതാമോ?*

 *ഫർളു നിസ്കാരത്തിൻ്റെ കൂടെ  റവാതിബ് കരുതാമോ?*


❓ഫർളു നിസ്കാരത്തിൻ്റെ നിയ്യത്തിൻ്റെ കൂടെ തഹിയ്യത്ത് പോലെയുള്ളത് കരുതാമെന്ന്  വിവരിച്ചത് കണ്ടു. എന്നാൽ ഫർളിൻ്റെ കൂടെ റവാതിബ്  സുന്നത്തു നിസ്കാരം കരുതാമോ?


✅ കരുതാവതല്ല, കരുതിയാൽ ഫർളും  റവാത്തിബും ശരിയാവില്ല, രണ്ടും ലഭിക്കില്ല. 

    റവാത്തിബ് എന്നത് പ്രത്യേകം ഉദ്ദേശിക്കപ്പെട്ട നിസ്കാരമാണ്. അതു കൊണ്ട് തന്നെ ഫർളിൻ്റെ കൂടെ അതു കരുതാൻ പറ്റില്ല. (തുഹ്ഫ: 2/235, ജമൽ: 1/333)

   റവാത്തിബ് പോലെ തന്നെ വിത്റും. ഫർളിൻ്റെ കൂടെ വിത്ർ കരുതാവതല്ല .


 ﻭﺇﻧﻤﺎ ﺿﺮﺕ ﻧﻴﺔ ﻇﻬﺮ ﻭﺳﻨﺘﻪ ﻣﺜﻼ؛ ﻷﻧﻬﺎ ﻣﻘﺼﻮﺩﺓ ﻟﺬاﺗﻬﺎ ﺑﺨﻼﻑ اﻟﺘﺤﻴﺔ ( تحفة : ٢ / ٢٤٥) കോപ്പി 

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

h

മയ്യിത്തിൻ്റെ ബന്ധുക്കൾക്ക് ഒന്നാം സ്വഫ്ഫ്⁉️*

 *മയ്യിത്തിൻ്റെ ബന്ധുക്കൾക്ക് ഒന്നാം സ്വഫ്ഫ്⁉️*


❓ ഹാളിറായ മയ്യിത്ത് നിസ്കാരം നിർവഹിക്കപ്പെടുമ്പോൾ  മയ്യിത്തിന്റെ അടുത്ത കുടുംബക്കാർ മുന്നിലേക്ക് കടന്നുവരണമെന്ന് ചിലയിടത്ത് പറയാറുണ്ടല്ലോ. മറ്റുള്ളവർ ആദ്യം എത്തിയാലും ഒന്നാം സ്വഫ് മയ്യിത്തിൻ്റെ ബന്ധുക്കൾക്കായി  ഒഴിച്ചിടാറുണ്ട്. കൂടുതൽ ബന്ധുക്കൾ മുന്നിലേക്ക് വരുമ്പോൾ ആദ്യമേ സ്വഫ്ഫിൽ നിന്നവർ പിന്നിലെ സ്വഫ്ഫിലേക്ക് നിൽക്കാൻ നിർബന്ധിതരാകാറുമുണ്ട്. 

    ഈയടുത്ത കാലത്താണ് ഈ ഒരു ഏർപ്പാട് കണ്ടു തുടങ്ങിയത്. മുമ്പില്ല.

   മയ്യിത്തിൻ്റെ ബന്ധുക്കൾക്ക് ഒന്നാം സ്വഫ്ഫിൽ നിൽക്കാൻ പ്രത്യേക അധികാരം ഉണ്ടോ? ഉണ്ടെങ്കിൽ കഴിഞ്ഞ കാല ഉസ്താദുമാരൊന്നും അങ്ങനെ ഒരു അറിയിപ്പ് നൽകാതിരുന്നത് എന്തുകൊണ്ട്?

ഈ വിഷയത്തിൽ സംശയം തീർത്തു തന്നാലും.

കെ. ശറഫുദ്ദീൻ മുസ്'ലിയാർ കൽപറ്റ

 

✅ മയ്യിത്തിൻ്റെ അടുത്ത ബന്ധുക്കൾക്ക് ഒന്നാം സ്വഫ്ഫിൽ നിൽക്കാൻ പ്രത്യേകം അധികാരമൊന്നുമില്ല. സ്വഫ്ഫിൽ അണിനിരന്നവരെ - അവർ കൂട്ടികളാണെങ്കിൽ പോലും -  പിന്നിലേക്ക് ആക്കരുത് എന്നാണ് ഫുഖഹാക്കൾ പഠിപ്പിച്ചത്. 

*ولا يؤخر الصبيان للبالغين لاتحاد جنسهم* ( فتح المعين )

  സ്വഫ്ഫിൽ നിന്നവരെ അവിടെ നിന്നു മാറ്റി അവിടെ നിൽക്കൽ ഹറാമാണ്. ( നിഹായ :2/339)

*يحرم أن يقيم أحدا ليجلس مكانه* ( نهاية : ٢ / ٣٣٩ )

   ഇനി ഒരാൾ തൻ്റെ ഇഷ്ടപ്രകാരം താൻ നിന്നിരുന്ന സ്ഥലത്ത് മയ്യിത്തിൻ്റെ ബന്ധുവിനെ നിർത്തി പിന്നിലേക്ക് മാറി നിൽക്കലും ശരിയായ രീതിയല്ല . ആ രീതി കറാഹത്താണ്. 

ഒരാൾ മറ്റൊരാൾക്ക് വേണ്ടി സ്ഥലം മാറിക്കൊടുക്കുന്നത് അതേ പദവിയിലോ 

അതിനേക്കാൾ മുന്തിയ പദവിയിലോ നിൽക്കാൻ സാധിക്കുമ്പോൾ ആവണം .അല്ലാത്ത രീതി ശർഅ് അംഗീകരിച്ച കാരണം കൂടാതെ  കറാഹത്താണ്. 

അതേ സമയം ഇമാമിനു പിഴവു വന്നാൽ തീർക്കാൻ വേണ്ടി പണ്ഡിതൻ, ഖാരിഅ് എന്നിവരെ ഇമാമിൻ്റ അടുത്തേക്ക് തെരഞ്ഞെടുക്കൽ കറാഹത്തില്ല.( നിഹായ :2/339)


*പള്ളി ഇമാമിൻ്റെ പ്രഖ്യാപനം*


   ''ഒന്നാം സ്വഫ് അവിടെ ഒഴിച്ചിടണം. അവിടെ ആരും നിൽക്കരുത്. അതു മയ്യിത്തിൻ്റെ അടുത്ത ബന്ധുക്കൾക്ക് നിൽക്കാനുള്ളതാണ്. ആ സ്ഥലം അവർക്കു വേണ്ടി ഒഴിച്ചിടണം'' എന്ന മുന്നറിയിപ്പ് നൽകാൻ പള്ളി ഇമാമിന് അധികാരമില്ല. കമ്മിറ്റിക്കും മറ്റുള്ളവർക്കും അധികാരമില്ല പരിശുദ്ധ മതം പഠിപ്പിച്ചതിന് എതിരാണ് ആ അറിയിപ്പ് എന്നതാണ് അധികാരമില്ലാതിരിക്കാൻ കാരണം.


 ﻭﻳﺤﺮﻡ ﺃﻥ ﻳﻘﻴﻢ ﺃﺣﺪا ﻟﻴﺠﻠﺲ ﻣﻜﺎﻧﻪ ﺑﻞ ﻳﻘﻮﻝ ﺗﻔﺴﺤﻮا ﻟﻷﻣﺮ ﺑﻪ، ﻓﺈﻥ ﻗﺎﻡ اﻟﺠﺎﻟﺲ: ﺑﺎﺧﺘﻴﺎﺭﻩ ﻭﺃﺟﻠﺲ ﻏﻴﺮﻩ ﻓﻴﻪ ﻟﻢ ﻳﻜﺮﻩ ﻟﻠﺠﺎﻟﺲ ﻭﻻ ﻟﻤﻦ ﻗﺎﻡ ﻣﻨﻪ ﺇﻥ اﻧﺘﻘﻞ ﺇﻟﻰ ﻣﻜﺎﻥ ﺃﻗﺮﺏ ﺇﻟﻰ اﻹﻣﺎﻡ ﺃﻭ ﻣﺜﻠﻪ، ﻭﺇﻻ ﻛﺮﻩ ﺇﻥ ﻟﻢ ﻳﻜﻦ ﻋﺬﺭ ﻷﻥ اﻹﻳﺜﺎﺭ ﺑﺎﻟﻘﺮﺏ ﻣﻜﺮﻭﻩ... 

ﻭﻟﻮ ﺁﺛﺮ ﺷﺨﺼﺎ ﺃﺣﻖ ﺑﺬﻟﻚ اﻟﻤﺤﻞ ﻣﻨﻪ ﻟﻜﻮﻧﻪ ﻗﺎﺭﺋﺎ ﺃﻭ ﻋﺎﻟﻤﺎ ﻳﻠﻲ اﻹﻣﺎﻡ ﻟﻌﻠﻤﻪ ﺃﻭ ﻳﺮﺩ ﻋﻠﻴﻪ ﺇﺫا ﻏﻠﻂ ﻓﻬﻞ ﻳﻜﺮﻩ ﺃﻳﻀﺎ ﺃﻭ ﻻ ﻟﻜﻮﻧﻪ ﻣﺼﻠﺤﺔ ﻋﺎﻣﺔ؟ اﻷﻭﺟﻪ اﻟﺜﺎﻧﻲ ( نهاية : ٢ / ٣٣٩ )


ﻗﻮﻟﻪ: ﻭﻳﻜﺮﻩ ﺇﻳﺜﺎﺭ ﻏﻴﺮﻩ) ﺃﻱ ﻭﻳﻜﺮﻩ ﻟﻤﻦ ﺳﺒﻖ ﻓﻲ ﻣﻜﺎﻥ ﻣﻦ اﻟﺼﻒ اﻷﻭﻝ ﻣﺜﻼ ﺃﻥ ﻳﻘﻮﻡ ﻣﻨﻪ ﻭﻳﺠﻠﺲ ﻏﻴﺮﻩ ﻓﻴﻪ.

(ﻗﻮﻟﻪ: ﺇﻻ ﺇﻥ اﻧﺘﻘﻞ ﻟﻤﺜﻠﻪ) ﺃﻱ ﺇﻻ ﺇﻥ اﻧﺘﻘﻞ اﻟﻤﺆﺛﺮ ﻟﻤﻜﺎﻥ ﻣﺜﻞ اﻟﻤﻜﺎﻥ اﻟﺬﻱ ﺁﺛﺮ ﺑﻪ، ﻓﻼ ﻳﻜﺮﻩ اﻹﻳﺜﺎﺭ.

(ﻭﻗﻮﻟﻪ: ﺃﻭ ﺃﻗﺮﺏ ﻣﻨﻪ ﺇﻟﻰ اﻹﻣﺎﻡ) ﺃﻱ ﺃﻭ ﺇﻻ ﺃﻥ اﻧﺘﻘﻞ ﻟﻤﻜﺎﻥ ﺃﻗﺮﺏ ﺇﻟﻰ اﻹﻣﺎﻡ ﻣﻦ اﻟﻤﻜﺎﻥ اﻟﺬﻱ ﺁﺛﺮ ﺑﻪ، ﻓﻼ ﻳﻜﺮﻩ.

ﻓﺈﻥ اﻧﺘﻘﻞ ﻟﻤﻜﺎﻥ ﺃﺑﻌﺪ ﻣﻦ اﻟﺬﻱ ﺁﺛﺮ ﺑﻪ ﻛﺮﻩ ( اعانة : ٢ / ١٠٩ ) കോപ്പി 

-----------------------------------------

യേശു ദൈവത്തിന്റെ ദൂതനാണ് അദ്ദേഹം ദൈവമല്ല എന്നതിന്റെ തെളിവുകൾ

 *യേശു ദൈവത്തിന്റെ ദൂതനാണ് അദ്ദേഹം ദൈവമല്ല എന്നതിന്റെ തെളിവുകൾ* ..........,,,........ ചുരുക്കത്തിൽ പറയുകയാണെങ്കിൽ: ➡️ ബൈബിള്‍ പ്രകാരം യേശു (...