Wednesday, May 29, 2024

സ്ത്രീ വിദ്യാഭ്യാസം* മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 106/313

 https://m.facebook.com/story.php?story_fbid=pfbid02mXtEzhBSNk57wdqB3yBqTibyoFS6sL98FhaUWrDirn61eMC4voJGFcCNPHV2iFGdl&id=100024345712315&mibextid=9R9pXO

*സ്ത്രീ വിദ്യാഭ്യാസം*

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 106/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


സുന്നികൾ സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ പ്രവർത്തിച്ചു എന്നതാണ് മുജാഹിദുകളുടെ മറ്റൊരു ആരോപണം. 


കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്‌ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിൽ എഴുതുന്നു :

"സ്ത്രീ വിദ്യാഭ്യാസം മതപരമായി മക്റൂഹ് ആണെങ്കിലും സ്ത്രീകളെ വിദ്യ അഭ്യസിപ്പിക്കാൻ പ്രത്യേകം പാടില്ല എന്നാണ് സമസ്ത പ്രമേയം പാസാക്കിയത് "

(പേജ് : 61)


സ്ത്രീകൾക്ക് യാതൊരു വിദ്യാഭ്യാസവും നൽകാതെ തനി ജഹാലത്തിൽ തളച്ചിട്ടു എന്നാണ് ഇത് വായിക്കുമ്പോൾ മനസ്സിലാവുക. എന്നാൽ സുന്നികൾ ഒരിക്കലും സ്ത്രീ വിദ്യാഭ്യാസത്തിന് എതിരായിരുന്നില്ല. മലയാള ലിപി വരുന്നതിനുമുമ്പ് അറബി മലയാള ലിപി നിർമ്മിക്കുകയും അത് സ്ത്രീകൾക്ക് പഠിപ്പിക്കുകയും ചെയ്തവരാണ് കേരളത്തിലെ സുന്നി ഉലമാക്കൾ. അതുകൊണ്ടാണ് മുജാഹിദുകൾ അൽ മുർശിദ്, അൽ ഇർശാദ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ  അറബി മലയാള ലിപിയിൽ പുറത്തിറക്കിയത്. 


അൽ മുർശിദിൽ എഴുതുന്നു:

"അൽമുർശിദ് മലയാള ഭാഷയിലും ലിബിയിലും പുറപ്പെടുവിക്കാതെ അറബി മലയാളത്തിൽ തന്നെ പുറപ്പെടുവിക്കാൻ പല കാരണങ്ങളുമുണ്ട്. ഒന്നാമതായി കേരള മുസ്‌ലിംകളിൽ മലയാളം എഴുതുവാനും വായിക്കുവാനും അറിയുന്നവരെ അപേക്ഷിച്ച് അറബി മലയാളം അറിയുന്നവരുടെ എണ്ണം വളരെ അധികമാണ്. വിശേഷിച്ച് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും അറബി മലയാളം വായിക്കുവാൻ സാധിക്കും. "

(1935 ഫെബ്രുവരി പേജ് : 2)


മാത്രമല്ല, സമസ്തയുടെ ആദ്യകാല മുശാവറാംഗം പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ ഭാര്യ വെളിയങ്കോടും പരിസരത്തുമുള്ള സ്ത്രീകൾക്ക് ദർസ് നടത്തി കൊടുത്തിരുന്നു.(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 531)

സ്ത്രീകൾക്ക് വേണ്ടി മസ്അലകൾ വായിച്ചു പഠിക്കാൻ ആദ്യ കാലത്തിറക്കിയ പുസ്തകങ്ങളെ കുറിച്ച് സി എൻ പറയുന്നു:

"വെള്ളാട്ടി മസ്അല, നൂറുൽ ഈമാൻ, നൂറുൽ ഇസ്‌ലാം മുതലായ ചെറുഗ്രന്ഥങ്ങൾ പ്രാചീന കൃതികളിൽ പെടുന്നു... കഥാരൂപത്തിൽ വിവിധ വിഷയങ്ങൾ പഠിപ്പിക്കുകയാണ് ഈ കൃതി മുഖേന ചെയ്യുന്നത്. കൈഫിയത്ത് സ്വലാത്ത് പണ്ടുകാലങ്ങളിൽ എല്ലാ സ്ത്രീപുരുഷന്മാരും ശ്രദ്ധിച്ചു പഠിച്ചിരുന്നു. അതിൻെറ അവസാന പേജിലാണ് ഉമർ ഖാസിയുടെ അസർ നമസ്കാരത്തിന്റെ അടിക്കണുള്ളത്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 271)


മതപരമായതും അത്യാവശ്യവുമായ വിദ്യാഭ്യാസം സ്ത്രീകൾക്ക് നൽകുന്നതിൽ ഒരിക്കലും ഒരു വീഴ്ചയും മുൻഗാമികൾ വരുത്തിയിട്ടില്ല.

 

മുസ്‌ലിം സ്ത്രീകളെ പൊതുരംഗത്തിറക്കാനും പരപുരുഷന്മാരോടൊപ്പം വേദിയിൽ പ്രത്യക്ഷപ്പെടുത്താനും അതിനാവശ്യമായ വിദ്യാഭ്യാസങ്ങൾ നൽകാനുമാണ് മുജാഹിദ് പ്രസ്ഥാനം പ്ലാൻ ചെയ്തിരുന്നത്. അവരുടെ ഫാമിലികളിലെ സ്ത്രീകളെ പൊതു രംഗത്തിറക്കിയും പൊതുവേദിയിൽ പ്രസംഗിപ്പിച്ചും അന്യസ്ത്രീ പുരുഷന്മാർക്കിടയിലുള്ള മറ വലിച്ചുകീറാൻ അവർക്ക് ഏറെക്കുറെ സാധിച്ചിട്ടുണ്ട്. യുവതികളായ സ്ത്രീകൾ പൂർണമായി ഔറത്ത് പോലും മറക്കാതെ സ്റ്റേജുകളിലും സമ്മേളന ഗ്രൗണ്ടുകളിലും ഈദ് ഗാഹുകളിലും പ്രത്യക്ഷപ്പെട്ടത് മുജാഹിദിന്റെ നവോത്ഥാന ഫലം തന്നെയാണ്. അവസാനം മൗലവിമാർക്ക് പോലും ഇതിനെതിരെ ശബ്ദിക്കേണ്ടി വന്നിട്ടുണ്ട്. 

1978 ലെ അൽമനാർ മാസികയിൽ നിന്ന്:

അവരെന്തിന് പള്ളിയിൽ വരുന്നു ? കോഴിക്കോട് നഗരത്തിലെ ഒരു പ്രധാനപ്പെട്ട പള്ളിയിൽ നിന്ന് ബലിപെരുന്നാൾ നമസ്കാരവും കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീകളുടെ ചിത്രം സ്ഥലത്തെ ഒരു പ്രമുഖ പത്രം പ്രസിദ്ധീകരിച്ചിരുന്നു. കണ്ടപ്പോൾ നടുങ്ങിപ്പോയി. മതബോധമുള്ള ഏതൊരു മുസ്ലിമിന്റെയും മനസ്സാക്ഷിയെ വ്രണപ്പെടുത്തുന്ന ചിത്രം. അണിഞ്ഞൊരുങ്ങി ഫാഷൻ പരേഡിന് ഇറങ്ങിയ അത്യാധുനിക മഹിളകളെന്നേ  ചിത്രം കാണുന്ന മാത്രയിൽ ആർക്കും തോന്നുകയുള്ളൂ. പള്ളിയിൽ കയറി ദൈവ പ്രാർത്ഥനയും നടത്തി, ഒരു സാരോപദേശ പ്രസംഗവും കേട്ട് പുറത്തിറങ്ങിയ ഭക്തകളുടെ കോലം! ഇങ്ങനെയാണെങ്കിൽ അവരെന്തിനു പള്ളിയിൽ വരുന്നു ?

(അൽമനാർ 1978 

ഡിസംബർ, പേജ് : 3)


ഇസ്‌ലാമിൽ പുരുഷനാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടേണ്ടതും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതും. പൊതുസമൂഹത്തിൽ പ്രകടമാക്കേണ്ട ആരാധനകളുടെ നേതൃത്വവും പുരുഷന്മാർക്ക് തന്നെയാണ്. പള്ളിയിൽ ബാങ്ക് വിളിക്കേണ്ടതും ഇമാമത്ത് നിൽക്കേണ്ടതും ഖാസി സ്ഥാനങ്ങൾ വഹിക്കേണ്ടതും പുരുഷന്മാർ തന്നെയാണ്. സ്ത്രീകളുടെ ഭരണം അവരവരുടെ വീടുകളിലും സന്താനങ്ങളിലുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ വിദ്യാഭ്യാസം മതപരമായ വിഷയങ്ങളിലുള്ള വിദ്യയും അത്യാവശ്യം അവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ്. 


കേരളത്തിലെ മുജാഹിദുകൾ അല്ലാത്ത എല്ലാവർക്കും ഈ കാര്യങ്ങൾ ബോധ്യപ്പെടുകയും മനസ്സിലാകുകയും ചെയ്തിട്ടുണ്ട്. കേരള വഹാബികൾ പോലും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇബ്നു ബാസിനെ പോലുള്ള പണ്ഡിതന്മാർ ഈ വിഷയത്തിൽ എടുത്ത നിലപാട് ഇവിടെ പകർത്തുന്നത് ഏറെ ഉപകാരപ്പെടും. 


മുജാഹിദ് പണ്ഡിതൻ എം.ഐ മുഹമ്മദലി സുല്ലമി സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗൾഫ് പണ്ഡിതന്മാരുടെ നിലപാട് വ്യക്തമാക്കുന്നു.


"ആൺകുട്ടികളും പെൺകുട്ടികളും ഒരേ സ്ഥാപനത്തിലോ ഒരേ ക്ലാസിലൊ പഠിക്കുന്നത് നിഷിദ്ധമാണെന്നാണ് ഗൾഫിലെ സലഫികൾ പറയുന്നത്. അപ്രകാരം ആൺകുട്ടികളെ വനിതകളും പെൺകുട്ടികളെ പുരുഷന്മാരും പഠിപ്പിക്കുന്നതും നിഷിദ്ധമാണത്രേ. പ്രൈമറി പാഠശാലകളിൽ പോലും ഇത്തരം മിശ്ര വിദ്യാഭ്യാസം ഹറാമാണെന്ന് അവർ പറയുന്നു. 

ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ്(റ) പറയുന്നു:

"പ്രൈമറി സ്കൂളുകളിൽ വനിതകൾ അധ്യാപനം നടത്തുന്നത് അവർ ആൺകുട്ടികളുമായി കൂടിക്കലരാൻ ഇടവരുന്നു. ചില കുട്ടികൾ പ്രായപൂർത്തിയാകാറാവുമ്പോഴും പ്രൈമറി സ്കൂളുകളിൽ ആയിരിക്കും പഠിക്കുന്നത്. ഒരാൺകുട്ടിക്ക് പത്ത് വയസ്സായാൽ അവൻ കൗമാരപ്രായത്തിലെത്തുന്നു സ്ത്രീകളിലേക്ക് അവൻ ആകൃഷ്ടനാവുകയും ചെയ്യുന്നു ആ പ്രായത്തിൽ അവന് വിവാഹം ചെയ്യാവുന്നതാണ്. 

മറ്റൊരു കാര്യം കൂടി എടുത്തു പറയേണ്ടതാണ്.  പ്രൈമറി തലത്തിലുള്ള മിശ്രവിദ്യാഭ്യാസം ക്രമേണ മറ്റു തലങ്ങളിലേക്കും വ്യാപിക്കാനിടയുണ്ട്. മിശ്രവിദ്യാഭ്യാസം മൂലമുള്ള നാശങ്ങൾക്കും ദുരന്തങ്ങൾക്കും കയ്യും കണക്കുമില്ല. ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ കുറിച്ചും സമുദായത്തിലെ ബാലികാ ബാലകരുടെ ഭാവിയെക്കുറിച്ചും ജ്ഞാനമുള്ള ഏതൊരാൾക്കും ഇക്കാര്യം സംശയലേശമന്യേ ഗ്രഹിക്കാവുന്നതാണ്. അതിനാൽ മിശ്ര വിദ്യാഭ്യാസത്തിൻറെ കവാടങ്ങൾ നാം ഭദ്രമായി അടച്ചുപൂട്ടുക തന്നെ വേണം. ആൺകുട്ടികളെ പ്രൈമറി തലം മുതൽ എല്ലായിടത്തും പുരുഷന്മാരായ അധ്യാപകരും പെൺകുട്ടികളെ വനിതകളും മാത്രമേ പഠിപ്പിക്കാവൂ. അതാണ് നിർബന്ധമായതെന്ന് എനിക്ക് ബോധ്യമുണ്ട്. (ഇബ്നു ബാസിന്റെ അത്തബർറുജ് വഖത്തുറുഹു (പുറത്തിറങ്ങലിന്റെ അപകടം) എന്ന കൃതി പേജ് 47 ) 


എം ഐ സുല്ലമി തുടർന്നെഴുതുന്നു:

" സ്ത്രീകളുടെ ഭൗതിക വിദ്യാഭ്യാസം : കെമിസ്ട്രി, ഫിസിക്സ്, ബയോളജി തുടങ്ങിയ ശാസ്ത്രീയ വിജ്ഞാനീയങ്ങളും മറ്റു ഭൗതിക വിജ്ഞാനങ്ങളും വിദ്യാർഥിനികളും അഭ്യസിക്കാൻ ഇസ്‌ലാഹി (മുജാഹിദ്) പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഗൾഫ് സലഫികൾ ശാസ്ത്ര വിജ്ഞാനങ്ങൾ പെൺകുട്ടികൾ അഭ്യസിക്കേണ്ടതില്ലെന്ന് വീക്ഷണമാണ് വെച്ചുപുലർത്തുന്നത് ഗൾഫ് സലഫികൾ ശാസ്ത്ര വിജ്ഞാനങ്ങൾ പെൺകുട്ടികൾ അഭ്യസിക്കേണ്ടതില്ലെന്ന വീക്ഷണമാണ് വെച്ച് പുലർത്തുന്നത്. സലഫി പണ്ഡിതരുടെ ഫത്‌വകൾ ക്രോഡീകരിച്ച ഫതാവാ ഇസ്‌ലാമിയ്യയിൽ ശൈഖ് ഇബ്നു ബാസ് ഒരു ചോദ്യത്തിന് നൽകിയ മറുപടി ശ്രദ്ധിക്കുക: 

ചോദ്യം : കെമിസ്ട്രി, ഫിസിക്സ് തുടങ്ങിയ ഭൗതിക ശാസ്ത്രീയ വിഷയങ്ങൾ ഒരു യുവതി പഠിക്കുന്നത് അനുവദനീയമാണോ? ഉത്തരം: ഒരു സ്ത്രീ അവൾക്ക് അനാവശ്യമായ വിഷയങ്ങൾ പഠിക്കേണ്ട ആവശ്യമില്ല. അറബി ഭാഷ ഇസ്ലാമിക പാഠങ്ങൾ തുടങ്ങിയ അവരുടെ പ്രകൃതി കനിയോജ്യമായ വിഷയങ്ങൾ അവൾ പഠിക്കേണ്ടതാണ്. എൻജിനീയറിങ് രസതന്ത്രം ഭൗതികശാസ്ത്രം ഗോളശാസ്ത്രം ഭൂമിശാസ്ത്രം തുടങ്ങിയവയൊന്നും അവൾക്ക് അനുയോജ്യമായവയല്ല. (ഫതാവ ഇസ്‌ലാമിയ്യ: വാല്യം : 4 പേജ് : 235 )


ചുരുക്കത്തിൽ, ഗൾഫ് സലഫികളും സുന്നി പണ്ഡിതരും ഈ വിഷയത്തിൽ സൂക്ഷ്മ വശങ്ങൾ സ്വീകരിക്കുകയാണ് ചെയ്തത്. സ്ത്രീകളുടെ പൂർണ്ണ സുരക്ഷയ്ക്ക് വേണ്ടി എന്തൊക്കെ വിദ്യാഭ്യാസം അവർക്ക് നൽകണമെന്ന ചർച്ചയിൽ പണ്ഡിതന്മാർ എടുത്ത തീരുമാനങ്ങൾ അടർത്തിയെടുത്ത് അത് സ്ത്രീ വിദ്യാഭ്യാസത്തിനെതിരാണെന്ന് വരുത്തി തീർത്ത്  സുന്നികൾ പിന്തിരിപ്പന്മാരാണെന്ന് വരുത്തി തീർക്കാനാണ് മൗലവിമാരുടെ ശ്രമം. മൗലവിമാർ വിവാധമാക്കിയ സുന്നി പണ്ഡിതരുടെ ഫത്‌വ യുടെ പശ്ചാത്തലം ഇങ്ങനെ വായിക്കാം :


"ഇക്കാലത്തുള്ള സ്ത്രീ അക്ഷര വിദ്യ അധികവും ദീനിയായ വിഷയത്തിലോ ശറഹ് അനുസരിച്ച തോതിലോ കാര്യമായ ആവശ്യത്തിനോ അല്ലാത്തതോടുകൂടി ആയതിനാൽ കണക്കില്ലാത്ത പാപങ്ങൾ വന്നു വശാകുന്നതും അത് പല പാപങ്ങൾക്കുമുള്ള ഉപകരണം ആവുന്നതും ദൃഷ്ടിയാൽ അറിയപ്പെടുന്ന തായും വരുന്നതുകൊണ്ട്... " 

(ഇസ്‌ലാഹി പ്രസ്ഥാനം പേജ് 59)

ഈ സൂക്ഷ്മതയുടെ പാശ്ചാത്തലം മറച്ചുവെച്ചുകൊണ്ടാണ് മൗലവിമാർ തെറ്റിദ്ധരിപ്പിക്കാറുള്ളത്. പ്രമേയത്തിലെ അക്ഷരവിദ്യ എന്നത് മനപ്പൂർവ്വം  വിദ്യാഭ്യാസം എന്നാക്കി മാറ്റുകയും ചെയ്യും.

സുന്നികൾ* *ബ്രിട്ടീഷുകാർക്ക്* *അനുകൂലമോ ?

 https://www.facebook.com/100024345712315/posts/pfbid0fUZCYhTXQFzTgd7drcxyMEd9vaqCreTwyr6fvppo7JZne9ANBguxkS9bcaUNJ4G6l/?mibextid=9R9pXO

*സുന്നികൾ*

*ബ്രിട്ടീഷുകാർക്ക്* 

*അനുകൂലമോ ?*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 105/313


✍️ Aslam saquafi payyoli


"സമസ്തക്കാർ ബ്രിട്ടീഷ് അനുകൂലമായിരുന്നു, സമസ്തക്കാർക്ക് കോൺഗ്രസിൽ പ്രവർത്തിക്കുവാൻ അനുവാദം ഉണ്ടായിരുന്നില്ല." 

(ഇസ്‌ലാഹി പ്രസ്ഥാനം 

പേജ് 52 - കെ എൻ എം)

ഇതൊക്കെ പുതുതലമുറ വായിക്കുമ്പോൾ സുന്നികൾ സ്വാതന്ത്ര്യ സമര വിരോധികളും നേരം വെളുക്കാത്തവരുമായിരുന്നുവെന്ന് മനസ്സിലാക്കണം. അങ്ങനെയെങ്കിലും സുന്നി വിരോധം കുത്തിവെക്കാനാണ് മൗലവിമാർ ശ്രമിക്കുന്നത്. 


മമ്പുറം തങ്ങൾ, ഉമർ ഖാളി, ആലി മുസ്‌ലിയാർ, ചെറുശ്ശേരി അഹമ്മദ് മുസ്‌ലിയാർ, കിടങ്ങയം ഇബ്രാഹിം മുസ്‌ലിയാർ, പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ, പാനായിക്കുളം അബ്ദുറഹ്മാൻ മുസ്‌ലിയാർ തുടങ്ങിയവരുടെ ചരിത്രം വായിച്ചാൽ സുന്നികളുടെ ബ്രിട്ടീഷ് വിരോധം എത്രത്തോളമുണ്ടായിരുന്നെന്ന് നന്നായി ബോധ്യപ്പെടും. അതിവിടെ വിശദീകരിക്കുന്നില്ല. 


"അറബി മലയാളത്തിലുള്ള മുഹിമ്മാത്തുൽ മുസ്ലിമീൻ എന്ന ബ്രിട്ടീഷ് വിരുദ്ധ ഗ്രന്ഥത്തിന് ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ല്യാരുടെ അവതാരികയുണ്ട്. ഈ ഗ്രന്ഥമാണ് മുസ്ലിംകളെ കടുത്ത ബ്രിട്ടീഷ് വിരോധികളാക്കി തീർത്തത്. താനൂർ ആമിനുമ്മാന്റകത്തു ഫരീദ് കുട്ടി മുസ്‌ല്യാരാണ് ഗ്രന്ഥകർത്താവ്. "

(മലയാളത്തിലെ മഹാരഥന്മാർ 

പേജ്, 135)

ഈ ബ്രിട്ടീഷ് വിരുദ്ധ ഗ്രന്ഥം കൈവശം വെച്ചതിന്റെ പേരിലാണത്രേ ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാരും പാനായിക്കുളം അബ്ദുറഹ്മാൻ മുസ്‌ല്യാരും ശിക്ഷിക്കപ്പെട്ടിരുന്നത്.


സമസ്തയുടെ ഫറൂഖ് സമ്മേളനത്തിലെ പന്ത്രണ്ടാം പ്രമേയമാണ് സുന്നികൾക്കെതിരെ ഇപ്പോൾ  മൗലവിമാർ ഉയർത്തി കാട്ടാറുള്ളത്. 

ആ പ്രമേയത്തിൽ ആദ്യത്തിൽ തന്നെ കോൺഗ്രസിനെതിരെ അന്ന് അങ്ങനെയൊരു പ്രമേയം കൊണ്ടുവരാനുള്ള സാഹചര്യവും വിശദീകരിക്കുന്നുണ്ട്. സാഹചര്യവും പ്രമേയവും താഴെ ചേർക്കുന്നു :


"സാധുക്കളും നിരപരാധികളുമായ കേരള മുസ്‌ലിംകളെ കോൺഗ്രസ് കക്ഷിക്കാർ അവരുടെ ഉദ്ദേശ നിർവഹണത്തിനായി ഖിലാഫത്ത് കമ്മിറ്റി എന്ന പേരും പരസ്യം ചെയ്ത് അവരുടെ മായാവലയത്തിൽ പെടുത്തുകയും, അവിവേകികളും പാമരന്മാരുമായ മുസ്‌ലിംകളെ മുമ്പിലേക്ക് തള്ളി, കക്ഷിവഴക്കുകളും ബഹളവും ഉണ്ടാക്കി കേരളം മിക്കവാറും സ്ഥലങ്ങളിൽ വമ്പിച്ച ലഹള നടന്നതിന്റെ ഫലമായി എത്രയോ അനവധി മുസ്‌ലിം സഹോദരങ്ങൾ തോക്കിൻ ഇരയാവുകയും ജയിൽ ശിക്ഷക്ക് കാരണഭൂതരായി തീരുകയും ചെയ്തുവല്ലോ. ( ഈ കാരണം വ്യക്തമാക്കിയതിനുശേഷമാണ് പ്രമേയം അവതരിപ്പിക്കുന്നത്)

ഭരണകർത്താക്കളോട് എതിർക്കലും അവരുടെ കൽപ്പന അനാദരവ് ചെയ്യലും മതവിരോധമായിട്ടുള്ള കാര്യമായിരിക്കെ കോൺഗ്രസ് കക്ഷിക്കാരുമായി യോജിക്കലും അവരോട് സഹകരിക്കലും ഒരിക്കലും യഥാർത്ഥ മുസ്‌ലിംകൾക്ക് ചെയ്യുവാൻ പാടില്ലാത്തതും ആകുന്നു."

ഈ പ്രമേയം സമസ്തയുടെ ആറാം വാർഷിക സമ്മേളനമാണ് പാസാക്കിയത്.

(ഇസ്‌ലാഹി പ്രസ്ഥാനം

കെ എൻ എം പേ: 51)


ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ

പേരിൽ ഒപ്പം കൂടി സൗഹൃദം നടിച്ച് ക്രൂരമായി വഞ്ചിച്ച കോൺഗ്രസിന്റെ പ്രസ്തുത നിലപാട് മലബാർ കലാപാനന്തര ഘട്ടങ്ങളിൽ നിരവധി നഷ്ടങ്ങളാണ് മുസ്‌ലിംകൾക്ക് വരുത്തിവെച്ചത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സമസ്തയുടെ പ്രമേയം വരുന്നത്. ഇതൊരിക്കലും ബ്രിട്ടീഷ് അനുകൂലമായിരുന്നില്ല; മുസ്‌ലിംകളുടെ സംരക്ഷണം മാത്രമായിരുന്നുവെന്ന് പഴയകാല ചരിത്രം പരിശോധിച്ചാൽ നമുക്ക് ബോധ്യപ്പെടും. 


സാഹചര്യം മനസ്സിലാക്കാതെ ഈ പ്രമേയം ഉയർത്തിക്കാട്ടി സുന്നികളെ രാജ്യ വിരോധികൾ ആക്കുന്ന മൗലവിമാർ ഒരു കാര്യം ഓർക്കണം, ഇതേ സാഹചര്യത്തിൽ കോൺഗ്രസിനെതിരെ കടുത്ത തീരുമാനങ്ങൾ എടുത്തവരാണ് മുജാഹിദ് പണ്ഡിതന്മാർ. 


മുജാഹിദ് പണ്ഡിത സഭ പുറത്തിറക്കിയ അൽമുർശിദിലെ ചില വരികൾ താഴെ ചേർക്കാം. ഇതു വായിച്ച് മൗലവിമാർ കോൺഗ്രസ് വിരോധികൾ ആയിരുന്നോ ? അല്ലേ ? എന്ന് ആധുനിക മൗലവിമാർ വിശദീകരിക്കേണ്ടതുണ്ട്.


1) "കോൺഗ്രസിന് എതിരെ നമ്മുടെ സംഘടനയെ നാം ശക്തിപ്പെടുത്തി, നമ്മുടെ സമരം കൊണ്ട് ബ്രിട്ടീഷ് ഫിർഔന്റെ മടിയിലിരുന്ന് വളർന്ന് വരുന്ന ഈ കുട്ടി ഫിർഔന്റെ വളർച്ചയെ നാം ഇപ്പോൾ തന്നെ തടയണം. "

(അൽ മുർശിദ് മാസിക

1939 ജനുവരി പേജ് : 18)


2)...അതിനാൽ മുസ്‌ലിംകളോട് കൂടുതലായി കോൺഗ്രസിൽ ചേർന്ന് അതിനെ കരസ്ഥമാക്കുവാൻ ഉപദേശിക്കുന്നവരുടെ വാക്കിന് മുലപ്പാൽ കുടിക്കുന്ന കുട്ടികളുടെ വാക്കിന്റെ വില കൽപ്പിക്കുവാനേ സാധിക്കുകയുള്ളൂ."

(അൽ മുർശിദ് മാസിക

1939 ജനുവരി പേജ് : 24)


കോൺഗ്രസിനെതിരെയും ബ്രിട്ടീഷന് അനുകൂലവുമായുള്ള ഉദ്ധരണികൾ ഇതിലും കടുപ്പപ്പെട്ടത് ഇനിയും മുജാഹിദ് പണ്ഡിതസഭ ഇറക്കിയ അൽ മുർശിദിലുണ്ട്. തൽക്കാലം ഇതിൽ ഒതുക്കുന്നു. 


ഒരു കാര്യം കൂടി മൗലവിമാർ വിശദീകരിക്കേണ്ടതുണ്ട്. 1924 ൽ ഐക്യ സംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനത്തിൽ ബ്രിട്ടീഷിനെതിരെ അബ്ദുറഹ്മാൻ സാഹിബ് അവതരിപ്പിച്ച പ്രമേയത്തിനെതിരെ മൗലവിമാർ അന്ന് സംസാരിച്ചത് എന്തിനായിരുന്നു ?


ചരിത്രം ഇങ്ങനെ:

"1924-ൽ ഐക്യ സംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനം ആലുവായിൽ ചേർന്നപ്പോൾ ഖിലാഫത്ത് പ്രശ്നത്തിൽ മുസ്‌ലിംകളോട് വാഗ്ദാന ലംഘനം നടത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അപലപിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ചുകൊണ്ട് അബ്ദുറഹ്മാൻ സാഹിബ് ഉജ്ജ്വലമായി പ്രസംഗിച്ചു. സ്നേഹപൂർവ്വമായ സമ്മർദ്ദം വഴി തങ്ങളുടെ കുഞ്ഞുമുഹമ്മദിനെ കൊണ്ട് ഈ പ്രമേയം പിൻവലിപ്പിക്കാൻ കഴിയുമെന്ന് കുഞ്ഞു കൊച്ചു ഹാജിയും മണപ്പാടനും മറ്റും കരുതി. അത് നടക്കുകയില്ലെന്ന് ഉറപ്പായപ്പോൾ സാഹിബ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു എതിർപ്പുണ്ടായി. ഉറ്റ സുഹൃത്തും നിതാന്ത സഹചാരിയുമായ മൊയ്തു മൗലവി പ്രമേയത്തെ ശക്തിയായി എതിർത്തുകൊണ്ട് പ്രസംഗിച്ചു. അതിനുശേഷം പ്രമേയം വോട്ടിനിട്ടപ്പോൾ എതിരാളികൾക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചു. "

(മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പേജ് 70, 71 - എം റശീദ്)


ഇനി പറയൂ ,

മേലുദ്ധരണികൾ വെച്ചുകൊണ്ട് മൗലവിമാർ ബ്രിട്ടീഷുകാർക്ക് അനുകൂലമായിരുന്നു എന്നു പറയാൻ പറ്റുമോ ? രാജ്യ വിരോധികളാണെന്ന് പറയാമോ? ഇതിന് മൗലവിമാർ നടത്തുന്ന ന്യായീകരണങ്ങൾ എന്തൊക്കെയുണ്ടോ, അതെല്ലാം സമസ്തയുടെ പ്രമേയത്തിനും ബാധകമല്ലേ ?

പൂനൂർ സംവാദത്തിൽ നിന്നും* *മൗലവിമാർ പഠിച്ച പാഠം* ➖➖➖➖➖➖➖➖➖➖➖➖ മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 104/313

 https://m.facebook.com/story.php?story_fbid=pfbid02fyGytJmtTFxjZLAV2WazdTAgBoMu9xTJoUNfF6L1131FrZaUPGonjCUat1o3dimHl&id=100024345712315&mibextid=9R9pXO

*പൂനൂർ സംവാദത്തിൽ നിന്നും* 

*മൗലവിമാർ പഠിച്ച പാഠം*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 104/313

✍️ Aslam saquafi payyoli


അടിസ്ഥാന വിവരങ്ങൾ നഷ്ടപ്പെടുമ്പോഴാണ് ഒരാൾ വഹാബിയാകുന്നതെന്ന വസ്തുത പൂനൂർ  സംവാദത്തിലെ അലവി മൗലവിയുടെ ചോദ്യത്തിൽ നിന്നും നമുക്ക് ബോധ്യപ്പെടും. 


പുളിക്കൽ മുജാഹിദ് സ്ഥാപനമായ ജാമിഅ: സലഫിയ: പുറത്തിറക്കിയ പൂനൂർ സംവാദം എന്ന കൃതിയിൽ നിന്ന് അലവി മൗലവിയുടെ ചോദ്യം ഇങ്ങനെ വായിക്കാം : 


"മുഹിയുദ്ദീൻ ശൈഖേ രക്ഷിക്കണേ, ബദരീങ്ങളേ കാക്കണേ... എന്നിങ്ങനെ മരിച്ചുപോയ മഹാത്മാക്കളോട് സഹായത്തിന്നപേക്ഷിക്കുക എന്ന ഇസ്തിഗാസ അനുവദനീയമാണെന്നതിന് വല്ല ആയത്തുകളും തെളിയിക്കാമോ?"

(പേജ്: 33 )


അനുവദനീയമായ ഒരു കാര്യത്തിന് സാധാരണ കാര്യബോധമുള്ള ഒരാളും രേഖ ചോദിക്കാറില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വലിയ ഒരു ചോദ്യം എന്ന നിലക്ക് മൗലവി ഇത് ചോദിച്ചു. പതി ഉസ്താദ് ഉടൻ തന്നെ ഇങ്ങനെ മറുപടി നൽകി:


"മരിച്ചുപോയ മഹാത്മാക്കളോട് സഹായത്തിന്നപേക്ഷിക്കുക എന്ന ഇസ്തിഗാസയെ വിരോധിക്കുന്ന യാതൊരു ആയത്തും വന്നിട്ടില്ലാത്തതിനാൽ ഇസ്തിഗാസ പരിശുദ്ധ ഖുർആനിന്റെ ദൃഷ്ടിക്ക് അനുവദനീയം തന്നെ. ഇസ്തിഗാസ ശിർക്കാണെന്ന് ഖുർആനിൽ നിന്ന് വല്ല ആയത്തും തെളിവായി തരാമോ ?"

(പൂനൂരിലെ വാദപ്രതിവാദം

പുളിക്കൽ ജാമിഅ: സലഫിയ:

 പേജ് : 33 )


പതി ഉസ്താദിന്റെ ഈ മറുപടിക്ക് മറുത്തൊന്നും പറയാൻ അലവി മൗലവിക്ക് സാധിച്ചിട്ടില്ല. എന്നു മാത്രമല്ല പിന്നീട് വന്ന മൗലവിമാർ ഈ അടിസ്ഥാന തത്വം പല സ്ഥലത്തും അംഗീകരിച്ച് ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. 


1999ലെ തല മറക്കൽ വിവാദം.  മൗലവിമാർക്കിടയിൽ മുസ്‌ലിംകൾ തല മറക്കണോ വേണ്ടേ എന്ന വിഷയത്തിൽ തർക്കം  നടന്നിരുന്നു. തല മറക്കണം എന്ന് ഉമർ മൗലവിയും വേണ്ടെന്ന് സലാം സുല്ലമിയും.  അതുമായി ബന്ധപ്പെട്ട് കെ. ഉമർ മൗലവി കൊടുത്ത മറുപടി പൂനൂരിൽ പതി ഉസ്താദ് നൽകിയ മറുപടി തന്നെയായിരുന്നു :


"പിന്നൊരു ചോദ്യം; തല മറക്കുന്നതും തൊപ്പി ധരിക്കുന്നതും ഹലാലാണെന്നതിന് എന്താണ് രേഖ ?  അതിനു മറുപടി. ഒരു കാര്യം ഹലാലാണെന്നതിന് രേഖ ആവശ്യമില്ലെന്നാണ് ഇസ്‌ലാമിലെ സർവ്വാംഗീകൃത തത്വം. വിരോധിക്കാതിരുന്നാൽ മതി. അപ്പോൾ ഹലാൽ എന്ന് വന്നു. തല മറക്കുന്നത് എവിടെയും വിരോധിച്ചിട്ടില്ല. ഹജ്ജിൽ പ്രവേശിച്ചാൽ ഒഴികെ. അപ്പോൾ ഇതൊരു ഹലാലായ കാര്യമാണെന്ന് വന്നു. ഇനി അതിന് രേഖ ചോദിക്കേണ്ട ആവശ്യമില്ല. "

(സൽസബീൽ മാസിക

1999. മെയ് 20 പേജ് : 34)


നോക്കൂ , പതി ഉസ്താദിൽ നിന്നാണ് ഈ വിവരം മൗലവിമാർ മനസ്സിലാക്കുന്നത്. കഥയറിയാത്ത ചില ആളുകൾ ഇപ്പോഴും പറയും പൂനൂരിൽ അലവി മൗലവിയുടെ ചോദ്യത്തിന് സുന്നികൾ മറുപടി പറഞ്ഞില്ലെന്ന്! പാവം അവർക്കറിയില്ല, അന്ന് പതി ഉസ്താദ് കൊടുത്ത മറുപടിയാണ് മൗലവിമാർ പലയിടത്തും ഉപയോഗപ്പെടുത്തുന്നതെന്ന്. 


മറ്റൊരു രംഗം കൂടി പറയാം; 2012ൽ കെ എൻ എം ശിർക്ക് ആരോപിച്ച് ഒരു വിഭാഗത്തെ പുറത്താക്കി. 

അവർ തമ്മിൽ സംവാദങ്ങൾ നടന്നു. ഖണ്ഡനങ്ങൾ നടന്നു. അലവി മൗലവിയുടെ ആ പഴയ ചോദ്യം അവർക്കിടയിലും വന്നു.

പതി ഉസ്താദ് അന്ന് നൽകിയ മറുപടിയാണ് ശിർക്കാരോപിക്കപ്പെട്ടവർക്ക് സഹായകമായത്. 


ചോദ്യവും മറുപടിയും താഴെ ചേർക്കുന്നു :

"അനസ് മൗലവി (കെ എൻ എം) ഉന്നയിക്കുന്ന അവസാനത്തെ ഒരു ചോദ്യമുണ്ട്. അതായത് കെ ജെ യുവിന്റെ ഈ ഫത്‌വ (ജിന്നിനോട് സഹായം തേടൽ ശിർക്ക്) സ്വീകരിക്കുന്നില്ലെങ്കിൽ അതിനെതിരെ ഒരു ആയത്തോ സ്വഹീഹായ ഹദീസോ കൊണ്ടുവരാൻ ആർക്കെങ്കിലും സാധിക്കുമോ ? (ജിന്ന് സഹായ തേട്ടം ശിർക്കല്ല എന്നതിന് ആയത്ത് ഉണ്ടോ ? ഹദീസ് ഉണ്ടോ ?)

ഇവിടെ വലിയൊരു തെറ്റിദ്ധരിപ്പിക്കൽ മൗലവി നടത്തുന്നുണ്ട്. അതായത് ശിർക്കല്ല എന്ന് പറയുന്നവരാണ് ആയത്തും ഹദീസും കൊണ്ടുവരേണ്ടത് എന്നതാണാ തെറ്റിദ്ധരിപ്പിക്കൽ. വാസ്തവത്തിൽ ഹാളിറായ ജിന്നിനോട് അതിൻെറ കഴിവിൽ പെട്ടത് ചോദിച്ചാലും ശിർക്കാണെന്ന് പറയുന്നവരാണ് ആയത്തും ഹദീസും കൊണ്ടുവരേണ്ടത്. എന്നാൽ കെ ജെ യു ഫത്‌വയിൽ ഇക്കാര്യം തെളിയിക്കുന്ന ഒരൊറ്റ ആയതോ ഹദീസോ കൊണ്ടുവന്നിട്ടില്ല. 'ശിർക്കല്ല' എന്നതിനുള്ള തെളിവ് 'ശിർക്കല്ല' എന്നത് തന്നെയാണ്. "ശിർക്ക് ശിർക്ക് " എന്ന് വിളിച്ചു കൂവുന്നവരാണ് എന്തുകൊണ്ടത് ശിർക്കായി എന്ന് പ്രമാണങ്ങൾ ഉദ്ധരിച്ച് തെളിയിക്കേണ്ടത്. ഒരു കാര്യം സ്ഥാപിക്കുന്നവരാണ് തെളിവ് ഹാജരാക്കേണ്ടത്, നിഷേധിക്കുന്നവരല്ല. മുസ്‌ലിം പണ്ഡിത ലോകത്ത് ഏറെ അറിയപ്പെട്ട ഈ തത്വം പോലും ശിർക്കാരോപകർ കണ്ടില്ലെന്ന് നടിക്കുന്നത് അവരുടെ ഗതികേടിന്റെ ആയമാണ് വ്യക്തമാക്കുന്നത്. "

(അൽ ഇസ്‌ലാഹ് മാസിക 

2013 ജനുവരി പേജ് 67)


എത്ര മനോഹരമായ വിശദീകരണം ! മൗലവിമാരുടെ മേൽ ശിർക്കാരോപണങ്ങൾ വന്നപ്പോൾ പൂനൂര് സംവാദത്തിൽ പതി ഉസ്താദ് പറഞ്ഞ തത്വം സുന്ദരമായി മൗലവിമാർ ഉപയോഗിക്കുകയാണ്.

പൂനൂരിൽ അലവി മൗലവിയുടെ ചോദ്യം ഗതികേടിന്റെ അങ്ങേയറ്റമായിരുന്നെന്ന് മൗലവിമാർ പോലും സമ്മതിച്ചു കൊണ്ടിരിക്കുന്നു. 


പൂനൂരിൽ പതി ഉസ്താദ് പഠിപ്പിച്ച തത്വം മൗലവിമാരും ഉൾക്കൊണ്ടു. പക്ഷേ, ഹഖിന്റെ ഭാഗത്ത് ചേരാൻ അവർക്ക് തൗഫീഖുണ്ടായില്ല.

അലവി മൗലവിയുടെ ചോദ്യത്തിന് പതി ഉസ്താദ് അളന്നു മുറിച്ച മറുപടി നൽകി

 https://www.facebook.com/100024345712315/posts/pfbid03cDBm8xFXu6LXimPJk2tKpJQ7GPjF9VSaeCub8QtscLt21Q7sHh5RCNmkMUd7P15l/?mibextid=9R9pXO

*പൂനൂർ സംവാദം*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 103/313

✍️ Aslam saquafi payyoli


മലബാറിൽ 10 വർഷമാണ് പതി ഉസ്താദിന്റെ പടയോട്ടം നടന്നത്. 1949 ൽ തുടങ്ങി 1958ല്‍ വഫാത്താകുന്നത് വരെ എല്ലാ മൗലവിമാരെയും നിരായുധരാക്കുന്ന ഖണ്ഡനങ്ങളായിരുന്നു വിവിധ സ്ഥലങ്ങളിലായി നടന്നത്. 


1951 ഫെബ്രുവരിയിൽ കുന്ദമംഗലത്ത് നടന്ന പതി ഉസ്താദിന്റെ പ്രഭാഷണ പരമ്പരയാണ് പൂനൂർ ഒന്നാം സംവാദത്തിന് വഴിയൊരുക്കിയത്. മൗലവിമാരെ വെല്ലുവിളിച്ചു കൊണ്ടുള്ള തകർപ്പൻ പ്രഭാഷണ പരമ്പരയായിരുന്നു അത്. നന്മണ്ടയിൽ നിന്നും വഅള് കേൾക്കാൻ വന്ന മുജാഹിദ് പ്രവർത്തകരായ കൊല്ലങ്കണ്ടി മമ്മു സാഹിബും അനുജൻ കലന്തൻകുട്ടിയും പതി ഉസ്താദിന്റെ വെല്ലുവിളി ഏറ്റെടുത്തതോടെ സംവാദത്തിന് കളമൊരുങ്ങി. 


1951 ഫെബ്രുവരി പതിനാലാം തിയ്യതി പതി ഉസ്താദും കെ സി ഹുസൈൻ സാഹിബും മുജാഹിദ് പക്ഷത്തുനിന്ന് കൊല്ലംകണ്ടി മമ്മു സാഹിബും അനുജൻ കലന്തൻകുട്ടിയും സംവാദം നടത്താനുള്ള കരാറിലേർപ്പെട്ടു. പൂനൂരിലെ പൗരപ്രമുഖനായ മരക്കാർ ഹാജി വശം കരാർ സൂക്ഷിച്ചു. കുന്ദമംഗലത്തെ കെ സി ഹുസൈൻ സാഹിബിന്റെ വീട്ടിൽ വെച്ചായിരുന്നു വ്യവസ്ഥകൾ തയ്യാറാക്കിയിരുന്നത്. 


സാധാരണ സംവാദങ്ങളിൽ വ്യവസ്ഥ എഴുതുമ്പോൾ തന്നെ വിഷയങ്ങൾ നിർണ്ണയിക്കുകയും രണ്ടു കൂട്ടരുടെയും വാദങ്ങൾ സ്ഥിരപ്പെടുത്തുകയും സമയങ്ങൾ നിർണയിക്കുകയും ചെയ്യുക പതിവുണ്ട്. പക്ഷേ, ഈ സംവാദത്തിൽ അതുണ്ടായില്ല. അതിനും ചില കാരണങ്ങളുണ്ട്. 

സംവാദ വ്യവസ്ഥ എഴുതാൻ മുജാഹിദ് പണ്ഡിതന്മാർ ആരും വന്നിരുന്നില്ല. പതി ഉസ്താദിന്റെ വെല്ലുവിളി നേരിൽ കേട്ട നന്മണ്ടയിലെ സഹോദരങ്ങൾ നമ്മുടെ മൗലവിമാർക്ക് വിഷയങ്ങൾ സമർത്ഥിക്കാൻ കഴിയും എന്ന ധൈര്യത്തിൽ വെല്ലുവിളി ഏറ്റെടുത്തതാണ്. സത്യത്തിൽ ഇത് ഏറ്റെടുത്തതോടെ മൗലവിമാർ വെപ്രാളപ്പെട്ടിട്ടുണ്ടാവണം. 

അതുകൊണ്ടാണല്ലൊ വ്യവസ്ഥ എഴുതാൻ ഒരു മൗലവിയും പതി ഉസ്താദിന്റെ മുന്നിലേക്ക് വരാതിരുന്നത്. വ്യവസ്ഥക്ക് വന്നത്  നന്മണ്ടയിലെ ഈ രണ്ട് ഹാജിമാർ തന്നെയായിരുന്നു. വിഷയങ്ങൾ നിർണയിച്ചെഴുതാൻ മാത്രം വിവരം അവർക്കുണ്ടായിരുന്നില്ല. എങ്കിലും സുന്നികൾ സംവാദം നടക്കണം എന്ന ഉറച്ച തീരുമാനത്തിലായതിനാൽ വാദം എഴുതാൻ മൗലവിമാർ വരാത്തതുകൊണ്ട് സംവാദം മുടങ്ങരുത്; സംവാദത്തിന്റെ ദിവസം ആദ്യം വാദം എഴുതി നമുക്ക് സംവാദം തുടങ്ങാം എന്ന തീരുമാനത്തിൽ വ്യവസ്ഥയുടെ മീറ്റിംഗ് പിരിഞ്ഞു.


1951 മാർച്ച് 18 ന് രാത്രിയാണ് സംവാദം നടന്നത്. ഇരുകക്ഷികളിൽ നിന്നും 30 പേർ വീതം നേതാക്കൾ പങ്കെടുത്തു. 


സുന്നി പക്ഷത്തുനിന്ന് : പതി ഉസ്താദ്, പറവണ്ണ ഉസ്താദ്, സ്വദഖതുല്ല ഉസ്താദ്, ഇ കെ ഉസ്താദ് തുടങ്ങിയ പ്രമുഖരും മുജാഹിദ് പക്ഷത്തുനിന്ന് : അലവി മൗലവി, എം സി സി അഹമ്മദ് മൗലവി, കെ സി അബൂബക്കർ മൗലവി, സി പി കുഞ്ഞിമൊയ്തീൻ മൗലവി തുടങ്ങിയവരുമാണ് പങ്കെടുത്തത്.


പൂനൂരിലെ മരക്കാർ ഹാജിയുടെ പീടിക മുകളിലാണ് നേതാക്കളുടെ ഇരിപ്പിടം. 

സംവാദ ദിവസം ഉസ്താദുമാരും മൗലവിമാരും നേരത്തെ തന്നെ സ്ഥലത്തെത്തി. ഉസ്താദുമാർ പീടിക മുറിയുടെ പടിഞ്ഞാറ് ഭാഗത്തും മൗലവിമാർ കിഴക്ക് ഭാഗത്തുമായി സ്ഥാനം ഉറപ്പിച്ചു.


എന്നാൽ, ഈ സംവാദം വേണ്ടതുപോലെ വിജയിക്കാതിരിക്കാൻ മൗലവിമാർ ചില കുതന്ത്രങ്ങൾ ഒപ്പിച്ചിരുന്നു. സംവാദ വിഷയത്തിലുള്ള വാദം എഴുതുകയോ വിഷയാവതരണം നടത്തുകയോ ചെയ്യാതെ ആദ്യം തന്നെ എഴുന്നേറ്റ് ചോദ്യങ്ങൾ ചോദിക്കുക. സ്വാഭാവികമായും എതിർകക്ഷികൾ അത് പറ്റില്ലെന്ന് പറയും. അപ്പോൾ നമുക്ക് ചോദ്യങ്ങൾ ഇങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കാം.  ഇതായിരുന്നു മൗലവിമാരുടെ കുതന്ത്രം. സംവാദം തുടങ്ങുകയല്ലേ ? എന്ന് പതി ഉസ്താദ് ചോദിക്കുമ്പോഴേക്കും അലവി മൗലവി ചാടിഎഴുന്നേറ്റു ചോദ്യം ഉന്നയിച്ചത് ഈ കുതന്ത്രത്തിൻെറ ഭാഗമാണ്.


പുളിക്കൽ ജാമിഅ: സലഫിയ്യ: ഇറക്കിയ ' പൂനൂരിലെ വാദ പ്രതിവാദം ' എന്ന പുസ്തകത്തിൽ നിന്ന് :

"....അനന്തരം തുടങ്ങുകയല്ലേ ? എന്ന് പതി മുസ്‌ലിയാർ പറയുകയും അപ്പോൾ അലവി മൗലവി ചോദ്യം ഉന്നയിക്കുകയും ചെയ്തു "


വാദം എന്താണെന്ന് എഴുതാതെ, ചോദ്യം ആദ്യം ആര് ചോദിക്കണം എന്ന് തീരുമാനിക്കാതെ എടുത്തുചാടിയുള്ള ഈ ചോദ്യം തീർത്തും ദുരുദ്ദേശപരം തന്നെയായിരുന്നു.


വാദം എന്തെന്ന് പറയാതെ ചോദ്യം ചോദിക്കുന്നത് ശരിയല്ലെന്ന് പതി ഉസ്താദ് പലതവണ  ആവർത്തിച്ചു പറഞ്ഞു. അലവി മൗലവി മൈന്റ് ചെയ്തില്ല. അയാൾ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരുന്നു. അവസാനം പതി ഉസ്താദ് എഴുന്നേറ്റുനിന്ന് നടന്ന സംഭവങ്ങൾ തുറന്ന് പറഞ്ഞു:


"1951 ഫെബ്രുവരി മാസം 14ന് ഞങ്ങളും നിങ്ങളുമായി ഒപ്പുവെച്ച വ്യവസ്ഥ വാദപ്രതിവാദത്തിന്റെ കരാർ വ്യവസ്ഥയാണ്. ആ വ്യവസ്ഥയിൽ വാദ വിഷയം ഇന്നതാണെന്ന് നിശ്ചയിച്ചതല്ലാതെ ആ വിഷയങ്ങളെക്കുറിച്ചുള്ള വാദം ഇന്നതാണെന്ന് നിർണ്ണയിച്ചിട്ടില്ല. 

ആ ദിവസം പ്രസ്തുത കരാറിൽ ഒപ്പ് വെക്കുവാൻ നിങ്ങളുടെ ഭാഗത്തിനുവേണ്ടി ഹാജരായ കൊല്ലങ്കണ്ടി മമ്മുസാഹിബും അനുജൻ കലന്തൻകുട്ടി സാഹിബും മൗലവിമാരല്ലാത്ത സ്ഥിതിക്ക് അവരോട് വാദം എന്താണെന്ന് ചോദിക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്ന് കരുതി വാദപ്രതിവാദ സദസ്സിൽ രണ്ടു ഭാഗത്തെയും പണ്ഡിതന്മാർ ഹാജരാകുമ്പോൾ നേരിട്ട് വാദം നിർണയിച്ചുകൊണ്ട് ലക്ഷ്യത്തെപ്പറ്റി ചോദിക്കാമെന്നാണ് വെച്ചിരുന്നത്. അതുപ്രകാരം തർക്കത്തിലിരിക്കുന്ന ഇസ്തിഗാസയെ കുറിച്ചുള്ള ലക്ഷ്യത്തെപ്പറ്റി ചോദിക്കുന്നതിനു മുമ്പ് ഇസ്തിഗാസയെ സംബന്ധിച്ചുള്ള വാദം തീർച്ചപ്പെടുത്തുകയാണ് വേണ്ടത്. വാദം ഇന്നതാണെന്ന് തീർച്ചപ്പെടുത്തുന്നതിന് മുമ്പ് ലക്ഷ്യത്തെപ്പറ്റി ചോദ്യം ചെയ്യുവാൻ ഏത് നിയമമാണ് നിങ്ങളെ ഉപദേശിച്ചത് ? "

(പൂനൂരിലെ വാദപ്രതിവാദം

പേജ് : 28 - പുളിക്കൽ 

ജാമിഅ: സലഫിയ്യ:)


സംവാദ നിയമങ്ങൾ അറിയുന്ന ഏതൊരാൾക്കും പതി ഉസ്താദ് പറഞ്ഞ കാര്യങ്ങൾ വ്യക്തമായിരുന്നു. രാത്രി 9 : 15ന് തുടങ്ങിയ ചർച്ച രണ്ടുമണിവരെ നീണ്ടു. ശേഷം മധ്യസ്ഥന്മാർ ഇടപെട്ടു. അലവി മൗലവിയുടെ ചോദ്യത്തിന് പതി ഉസ്താദ് അളന്നു മുറിച്ച മറുപടി നൽകി. ചോദ്യവും മറുപടിയും തുടർന്ന് നമുക്ക് വായിക്കാം.

മുഹിയുദ്ദീൻ മാലക്കെതിരെ പ്രസംഗിച്ച അലവി മൗലവി

 https://www.facebook.com/100024345712315/posts/pfbid02kq37DV588VN6sTQSckoeJtp37EgD7cnnPxXi9DwWYh1Bky2SFrdGS17VeoyJsJ39l/?mibextid=9R9pXO

*തെക്ക്നിന്നൊരു* 

*കൊടുങ്കാറ്റ്*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 102/313

✍️ Aslam saquafi payyoli


1945 ലാണ് പാങ്ങിൽ ഉസ്താദ് വഫാത്താകുന്നത്. ആ വർഷം നടന്ന കാര്യവട്ടം സമ്മേളനത്തിൽ രോഗം കാരണം പാങ്ങിലോർ പങ്കെടുത്തിരുന്നില്ല. സമ്മേളനം നിയന്ത്രിച്ചത് റഷീദുദ്ദീൻ മൂസ മുസ്‌ലിയാർ ആയിരുന്നു. കാര്യവട്ടം സമ്മേളനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സമ്മേളനത്തിലേക്ക് വഹാബികളെ വാദപ്രതിവാദത്തിന് ക്ഷണിച്ചിരുന്നു. വഹാബികളുമായുള്ള സംവാദം കൂടി നടക്കേണ്ടുന്ന സമ്മേളനത്തിൽ പാങ്ങിൽ ഉസ്താദ്ന്റെ അസാന്നിധ്യം സുന്നികളെ തളർത്താതിരുന്നത് റശീദുദ്ദീൻ മൂസ മുസ്‌ലിയാരുടെ സാന്നിധ്യം തന്നെയായിരുന്നു. 


പാങ്ങിലോർ ഇല്ലെന്നറിഞ്ഞിട്ടും മൗലവിമാർ തൊണ്ടി ന്യായങ്ങൾ പറഞ്ഞ് സംവാദത്തിൽ നിന്ന് മാറിനിന്നു. അതിന് ചില കാരണങ്ങളുണ്ട്. പാങ്ങിലുസ്താദിനു പകരം  ഇനി വരാനുള്ളത് റശീദുദ്ദീൻ മൂസ മുസ്‌ല്യാരാണ്. അവരുടെ ആദർശ തീവ്രത മൗലവിമാർക്ക് നേരത്തേ അറിയാം. ഇബ്നു അബ്ദുൽ വഹാബിന്റെ അത്തൗഹീദ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു പി അബ്ദുൽ ഖാദിർ മൗലവി പ്രസിദ്ധീകരിച്ചപ്പോൾ ആ പുസ്തകത്തിന് ഖണ്ഡനം എഴുതിയത് റശീദുദ്ദീൻ മുസ്‌ല്യാരായിരുന്നു. 


പക്ഷേ മൂന്നുവർഷം കൊണ്ട് മഹാനറുകളും വഫാത്തായി. ഇനി ആരെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് തെക്കുനിന്നൊരു കൊടുങ്കാറ്റ്. അങ്ങനെയായിരുന്നത്രെ പതി ഉസ്താദിന്റെ വരവിനെ വിശേഷിപ്പിക്കപ്പെട്ടത്.


നല്ല ധൈര്യശാലിയും വിഷയങ്ങൾ സമർത്ഥിക്കാനുള്ള അസാധാരണകഴിവും  ഉസ്താദിനുണ്ടായിരുന്നു. മുഹിയുദ്ദീൻ മാല ഈണത്തിൽ ചൊല്ലി ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന കാലമായിരുന്നു അത്. അലവി മൗലവി അതിൽ അഗ്രഗണ്യനായിരുന്നു. കൊണ്ടോട്ടിക്കടുത്ത നെടിയിരുപ്പ് എന്ന സ്ഥലത്താണത്രേ ആദ്യമായി പതി ഉസ്താദെത്തുന്നത്. 1949 മാർച്ച് മാസം മുപ്പതിന്. മുഹിയുദ്ദീൻ മാലക്കെതിരെ പ്രസംഗിച്ച അലവി മൗലവിയെ നേരിടാനായിരുന്നു ആദ്യ വരവ്.


"മുഹിയുദ്ദീൻ മാല ക്കെതിരെ വഹാബി മൗലവിമാർ ശിർക്കാരോപണവും പരിഹാസവും അഴിച്ചുവിട്ടു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ മുഹിയുദ്ദീൻ മാല സത്യ സമ്പൂർണ്ണമാണെന്ന് ഖുർആൻ, ഹദീസ്, ഇജ്മാഅ് ഖിയാസ് എന്നീ ചതുർ ലക്ഷ്യങ്ങളിലൂടെ ഞാൻ തെളിയിക്കാം. എന്ന് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച നോട്ടീസുമായിട്ടായിരുന്നു പതിയുടെ നെടിയിരുപ്പിലെ അരങ്ങേറ്റം. അവിടെവച്ച് അലവി മൗലവി തന്റെ വാദം ഉന്നയിച്ചു. എന്നാൽ പതി നഖശികാന്തം ഖണ്ഡിച്ചു അദ്ദേഹത്തെ മുട്ടുകുത്തിക്കുകയുണ്ടായി. അവസാനം ഗത്യന്തരമില്ലാതെ അലവി മൗലവി പറഞ്ഞു: "മുസ്‌ലിയാർ പറയുന്നതുപോലെയാണ് മുഹിയുദ്ദീൻ മാലയുടെ അർത്ഥമെങ്കിൽ അതിൽ ശിർക്കില്ല."


മലപ്പുറം കുന്നിൽ ഖുതുബ പരിഭാഷക്കെതിരെ പ്രസംഗിക്കാൻ എത്തിയ ഉസ്താദിന്റെ പ്രസംഗം തടയാൻ മൗലവിമാർ ചിലരെ ചട്ടം കെട്ടിവിട്ടു. സ്ഥലം ഡിവൈഎസ്പിയെ സമീപിച്ച് ജുമുഅ പ്രസംഗം മലയാളത്തിൽ നടത്തുന്നതിനെതിരെ വിവരം ഇല്ലാത്ത ബഹുജനങ്ങളെ ഇളക്കിവിട്ട് നാട്ടിൽ കുഴപ്പമുണ്ടാക്കുകയാണ് പതി മുസ്‌ലിയാർ ചെയ്യുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചു. പതി ഉസ്താദ് സ്ഥലത്ത് എത്തിയപ്പോൾ ഡി വൈ എസ് പി വിളിച്ച് ഉപദേശിക്കുകയുണ്ടായി. അവർ തമ്മിലുള്ള സംസാരം ഇങ്ങനെ വായിക്കാം :

"ജുമുഅ: പ്രസംഗം ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ അല്ലേ വേണ്ടത്,  എന്നാലല്ലേ അവർക്ക് മനസ്സിലാകൂ. അതിനെ എന്തുകൊണ്ടാണ് താങ്കൾ എതിർക്കുന്നത് ? 

പതി തിരിച്ചു ചോദിച്ചു: 144 പാസാക്കിയ സ്ഥലത്ത് ജനങ്ങൾ സംഘടിച്ച് ഒരു പ്രസംഗം നടത്താൻ നിങ്ങൾ സമ്മതിക്കുമോ ? "ഇല്ല "

"എന്തുകൊണ്ട് ? "

"അത് നിയമലംഘനമായതുകൊണ്ട് "

"എന്നാൽ 144 പാസാക്കിയ ഏതെങ്കിലും സ്ഥലങ്ങളിൽ ജുമുഅ: ഖുതുബയും നിരോധിച്ചിട്ടുണ്ടോ ? "

"ഇല്ല"

"അതെന്താ " 

"അത് ആരാധനയല്ലേ ?"

പതി ചിരിച്ചുകൊണ്ട് പറഞ്ഞു: " ഇപ്പോൾ ജുമുഅ ഖുതുബ സാധാരണ പ്രസംഗമല്ലെന്നും ആരാധനയാണെന്നും നിങ്ങൾക്ക് മനസ്സിലായോ ? "

അതോടെ ഉദ്യോഗസ്ഥൻ പതിയുടെ കൈപിടിച്ചു പറഞ്ഞു: ക്ഷമിക്കണം ഞാൻ അത്ര ചിന്തിച്ചില്ല. "

(സമസ്തയുടെ ചരിത്രം

എം എ ഉസ്താദ് പേജ് 201)

ബുദ്ധിപരമായും പ്രമാണബന്ധമായും വിഷയങ്ങൾ സമർത്ഥിക്കാനുള്ള പതി ഉസ്താദിന്റെ കഴിവ് അപാരമായിരുന്നു.

പാങ്ങിൽ ഉസ്താദിന്റെ തിരുവിതാംകൂറിലെ പരിപാടി മുടക്കാനായിരുന്നു മുജാഹിദ് മൗലവിമാരുടെ പ്ലാനിങ്.

 https://www.facebook.com/100024345712315/posts/pfbid02gxHJXvYjsBJCS2EPZqB9nSdhKEgmVSJAEDkXBXB2mKNbQTsxSKEtsZANfbrPWrpvl/?mibextid=9R9pXO


*കോടതിയിൽ തിളങ്ങി* 

*സമ്മേളനം വിജയിച്ചു*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 101/313

✍️ Aslam saquafi payyoli


പാങ്ങിൽ ഉസ്താദിന്റെ തിരുവിതാംകൂറിലെ പരിപാടി മുടക്കാനായിരുന്നു മുജാഹിദ് മൗലവിമാരുടെ പ്ലാനിങ്. ഓർക്കാപ്പുറത്താണ് ഇത് സംഭവിക്കുന്നത്.  സമ്മേളന ദിവസം പരിപാടിക്കെത്തിയ പാങ്ങിൽ ഉസ്താദ് വീട്ടുതടങ്കലിൽ, സമ്മേളന നഗരി പോലീസുകാർ വളഞ്ഞു. പക്ഷേ സുന്നികൾ പരാജയപ്പെട്ടില്ല.


തിരുവിതാംകൂർ രാജാവിന്റെ സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായിരുന്ന ഇബ്റാഹിം എന്ന സുന്നി പ്രവർത്തകന്റെ സഹായത്തോടു കൂടെ അന്ന് തന്നെ മൗലവിമാർ കൊടുത്ത ഹരജി വിചാരണക്കെടുക്കാൻ സാധിച്ചു. ഇബ്റാഹിം ആയിരുന്നു അന്നത്തെ പരിപാടിയുടെ സ്വാഗതസംഘം സെക്രട്ടറിയും.  


പാങ്ങിൽ ഉസ്താദിന്റെ സെക്രട്ടറി മാമുക്കോയയാണ് പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. 

ചരിത്രം ഇങ്ങനെ വായിക്കാം :

"ഹരജി വായിച്ചശേഷം കൂട്ടിൽ കയറ്റിയ മാമുക്കോയയോട് താങ്കൾക്ക് വല്ലതും പറയാനുണ്ടോ എന്ന് ചോദിച്ചു. 

മാമുക്കോയ ഇംഗ്ലീഷിൽ മറുപടി പറഞ്ഞു: "ഞങ്ങൾ ഇവിടെ പ്രസംഗിക്കാൻ ഉദ്ദേശിച്ചത് കോഴിക്കോട്ട് നിന്ന് അച്ചടിച്ചു കൊണ്ടുവന്ന ഈ പ്രസംഗമാണ്. അത് ബഹുമാനപ്പെട്ട കോടതി വായിക്കണം. ഇതിൽ കവിഞ്ഞ് ഞങ്ങൾക്കൊന്നും പറയാനില്ല. "

കോടതി പ്രസ്തുത പ്രസംഗം ശ്രദ്ധാപൂർവ്വം വായിച്ചശേഷം മാമുക്കോയോട് ചോദിച്ചു ഈ പണ്ഡിതന്മാർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ എതിർക്കുന്നവരാണോ ? 

മാമുക്കോയ ഇംഗ്ലീഷിൽ പ്രതിവചിച്ചു: ഇവിടെ പങ്കെടുത്ത പണ്ഡിതന്മാരിൽ പ്രധാനി എന്റെ നേതാവ് പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ല്യാരാണ്. ഒരു മുസൽമാൻ എന്ന നിലക്ക് അദ്ദേഹത്തിൻറെ ഏത് ആജ്ഞയും ശിരസ്സാവഹിക്കാൻ ഞാൻ സന്നദ്ധനും ആണ്. ഇംഗ്ലീഷ് പഠിക്കരുതെന്ന് ആജ്ഞാപിക്കുന്ന ആളാണ് അദ്ദേഹം എങ്കിൽ ഞാൻ ഇംഗ്ലീഷ് പഠിക്കുകയോ കോടതിയിൽ ഇംഗ്ലീഷ് സംസാരിക്കുകയോ ചെയ്യില്ലായിരുന്നു. ഞാൻ ഇവിടെ വച്ച് ഇംഗ്ലീഷ് സംസാരിക്കുന്നത് തന്നെ അദ്ദേഹം ഇംഗ്ലീഷ് വിരോധിയല്ലെന്നതിന് തെളിവാണ്. "

ഇത്രയും കേട്ടതോടെ ജഡ്ജി ആഹ്ലാദത്തോടെ മേശപ്പുറത്ത് അടിക്കുകയും വെരിഗുഡ് എന്ന് പറഞ്ഞുകൊണ്ട് ഇങ്ങനെ വിധി എഴുതുകയും ചെയ്തു.


"പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ല്യാരുടെയും കൂട്ടുകാരുടെയും പേരിൽ ഇവിടെ സമർപ്പിക്കപ്പെട്ട ആരോപണം കയമ്പില്ലാത്തതും തള്ളപ്പെടേണ്ടതുമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. അതിനാൽ ഹരജി തള്ളുകയും മുസ്ലിയാർക്കും പാർട്ടിക്കുമെതിരെ നടത്തിയ കൽപ്പന റദ്ദാക്കുകയും അവർക്ക് സമ്മേളനം നടത്താൻ അനുവാദം നൽകുകയും ചെയ്തിരിക്കുന്നു. കൂടാതെ മുസ്‌ല്യാർക്കും പാർട്ടിക്കും സമ്മേളനം നടത്താനുള്ള എല്ലാവിധ സംരക്ഷണവും നൽകണമെന്ന് കല്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഹർജിക്കാരായ 16 പേർ സമ്മേളന സ്ഥലത്ത് പ്രവേശിക്കാനോ സമ്മേളനം കഴിയുന്നതുവരെ പരസ്പരം സംസാരിക്കാനോ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നു. "

(സമസ്തയുടെ ചരിത്രം 

എം എ ഉസ്താദ് - 176)


പാങ്ങിൽ ഉസ്താദിന്റെ പാണ്ഡിത്യവും പ്രഭാഷണത്തിന്റെ മികവും മൗലവിമാരുടെ ഇത്തരം പ്രവർത്തനങ്ങളിലൂടെ എല്ലാവർക്കും ബോധ്യപ്പെട്ടു.

ആദർശത്തിൽ തോൽപ്പിച്ചതിന്* *കള്ളക്കേസിലൊതുക്കാൻ ശ്രമം*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 100/313

 https://www.facebook.com/100024345712315/posts/pfbid0ZnQkr9n2DynpHo1NGJWSPMhf1tppoeHWzWsjyJyuEYfJSv5ijnASpwLkNq4XW2HGl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 100/313

➖➖➖➖➖➖➖➖➖➖➖

✍️ Aslamsaquafi payyoli


*ആദർശത്തിൽ തോൽപ്പിച്ചതിന്* 

*കള്ളക്കേസിലൊതുക്കാൻ ശ്രമം*


ഐക്യ സംഘം രൂപീകരിച്ച് ജനശ്രദ്ധ പിടിച്ചുപറ്റി പണ്ഡിതസഭ രൂപീകരിച്ച് പിഴച്ചആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം തുടങ്ങുകയും ചെയ്തപ്പോൾ തന്നെ സുന്നി പണ്ഡിതന്മാർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്. ഐക്യ സംഘത്തിൻെറ ആശയങ്ങളിലെ പിഴവ്  ഉലമാഇന്ന്  ബോധ്യപ്പെടുത്തിയതിൽ മുൻപന്തിയിൽ നിന്നത് മഹാനായ അഹ്മദ് കോയ ശാലിയത്തി(റ) അവറുകളായിരുന്നു. 1925ലാണിത്.


ഐക്യ സംഘത്തിന്റെ പോക്ക് ശരിയല്ലെന്ന് ബോധ്യപ്പെട്ട സയ്യിദ് അബ്ദുറഹ്മാൻ ബാ അലവി(റ) എന്ന വരക്കൽ മുല്ലക്കോയ തങ്ങൾ  പാങ്ങിൽ എ പി അഹ്മദ് കുട്ടി മുസലിയാരടക്കമുളള പ്രശസ്തരായ ആലിമീങ്ങളെ പുതിയങ്ങാടിയിലേക്ക്  വിളിച്ചുവരുത്തി കൂടിയാലോചിച്ചു. സുന്നി പണ്ഡിതസഭയ്ക്ക് രൂപം നൽകാനും സുന്നി ആദർശം ശക്തിപ്പെടുത്താനും തീരുമാനിച്ചു. ഇതിൻെറ ഫലമായി വരക്കൽ മുല്ലക്കോയ തങ്ങൾ പ്രസിഡണ്ടും പി.വി മുഹമ്മദ് മുസ്‌ലിയാർ സെക്രട്ടറിയുമായി 1926ൽ സമസ്ത പണ്ഡിത സഭ  നിലവിൽ വന്നു. പാങ്ങിൽ ഉസ്താദ് അന്ന് വൈസ് പ്രസിഡണ്ടായിരുന്നു.


പിഴച്ച കക്ഷികൾക്ക് ഏതു രൂപത്തിലും മറുപടി നൽകാൻ കഴിവുള്ള പ്രഗത്ഭനായിരുന്നു അന്നത്തെ എ പി ഉസ്താദ്.  എഴുത്തിന് എഴുത്ത്, ഖണ്ഡനത്തിന് ഖണ്ഡനം. രണ്ടും പാങ്ങിലോർക്ക് വഴങ്ങുമായിരുന്നു. 

മാല, മൗലിദ്, റാത്തീബ് തുടങ്ങിയ കാര്യങ്ങളെ പരിഹസിച്ച് വഹാബികൾ 'മുസ്‌ല്യാന്മാരുടെ പള്ളക്കടി' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖക്ക് 'രണ്ടക്ഷര മൗലവിമാരുടെ മണ്ടക്കടി' എന്ന ശീർഷകത്തിൽ പാങ്ങിൽ ഉസ്താദ് മറുപടി എഴുതിയിരുന്നു. 


അറിവ് കുറഞ്ഞ വരെ  രസിപ്പിച്ചും ഉലമാക്കളെ തരംതാഴ്ത്തിയും പ്രസംഗിക്കുന്ന തെക്കുഭാഗത്ത് നിന്ന് വന്ന യൂസഫ് ഇസ്സുദ്ദീൻ എന്ന വഹാബിയെ നേരിട്ടത് പാങ്ങിൽ ഉസ്താതായിരുന്നു.

മൗലവിയുടെ പ്രസംഗങ്ങൾ നടക്കുന്നിടത്തെല്ലാം പാങ്ങിൽ ഉസ്താദിന്റെ മറുപടിയുണ്ടാവും. സുന്നി ഭാഗത്തുനിന്നുള്ള ആദ്യ ഖണ്ഡന പ്രഭാഷകനായി പാങ്ങിൽ ഉസ്താദിനെ കണക്കാക്കാം.


ഖണ്ഡന പ്രസംഗങ്ങളിലൂടെയോ വാദപ്രതിവാദങ്ങളിലൂടെയോ പാങ്ങിലുസ്താദിനെ അതിജീവിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട വഹാബികൾക്ക് പ്രതികാരബുദ്ധി വർദ്ധിച്ചു. പാങ്ങിൽ ഉസ്താദ് സമസ്തയുടെ പ്രസിഡണ്ട് ആയതോടെ അത് മൂർച്ഛിച്ചു. ചതി പ്രയോഗം നടത്തി പരാജയപ്പെടുത്താനായിരുന്നു മൗലവിമാർ പിന്നീട് ശ്രമിച്ചിരുന്നത്. പക്ഷേ, അതിലും പാങ്ങിൽ ഉസ്താദ് വിജയിച്ചു.

ആ ചരിത്ര സംഭവം ഇങ്ങനെ വായിക്കാം :


"തിരൂരങ്ങാടിയിൽ വെച്ച് കോഴിക്കോട് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥന്മാർ ഒരിക്കൽ പാങ്ങുകാരനെ പിടികൂടി. തങ്ങളുടെ സമാദരണീയനും നേതാവും പണ്ഡിതനുമായ എപി അഹ്മദ് കുട്ടി മുസ്‌ലിയാരെ പോലീസ് സൈന്യം വളഞ്ഞിരിക്കുന്നു എന്ന് കേട്ടമാത്രയിൽ മുസ്‌ലിം ബഹുജനം അവിടെത്തടിച്ചുകൂടി ; കാര്യം വ്യക്തമാക്കണം എന്നവർ ഡെപ്യൂട്ടി കലക്ടറോട് ആവശ്യപ്പെട്ടു. അവരോട് കലക്ടർ പറഞ്ഞ മറുപടി കേട്ട് ജനം അന്തംവിട്ടു. പാങ്ങിൽ അഹ്മദ് കുട്ടി എന്നയാൾ മലബാർ ലഹളക്ക് ജനങ്ങളെ പ്രേരിപ്പിച്ച ആളാണെന്നും വീണ്ടും അങ്ങനെ ഒരു പ്രവർത്തനത്തിനുള്ള ഗൂഢശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും  അതിനുവേണ്ടി ഒരു പണ്ഡിത സംഘടനക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും ഇദ്ദേഹത്തെ സ്വൈര വിഹാരത്തിന് അനുവദിച്ചാൽ വീണ്ടും ഒരു ഹിന്ദു മുസ്‌ലിം ലഹളക്ക് കാരണമായി തീരുമെന്നും ആയതിനാൽ എത്രയും വേഗം ഇദ്ദേഹത്തെ ജില്ല മാറ്റി അയക്കാൻ കൽപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടിക്കാരായ പലരും ഒപ്പിട്ടയച്ച മാസ് പെറ്റീഷൻ നേരിൽ അന്വേഷിക്കാനാണ്  താനും പാർട്ടിയും ഇവിടെ വന്നതെന്നും പെറ്റീഷനിൽ ഒപ്പുവെച്ച ആളുകളെ വിളിച്ചു നേരിൽ അന്വേഷിച്ച് വേണ്ടത് ചെയ്യലാണ് തൻ്റെ ഉദ്ദേശ്യമെന്നുമാണ് ഡെപ്യൂട്ടി കലക്ടർ തടിച്ചുകൂടിയ പൊതുജനങ്ങളോട് പറഞ്ഞത്. തതടിസ്ഥാനത്തിൽ ഹരജിയിൽ ഒപ്പിട്ട പലരെയും വിളിച്ചു ഡെപ്യൂട്ടി കലക്ടർ ചോദിച്ചപ്പോൾ അവരിൽ നിന്നുള്ള മറുപടി കേട്ട് കലക്ടറും അമ്പരന്നു. ബഹുമാനപ്പെട്ട ഖുതുബുസ്സമാൻ സയ്യിദ് അലവി ജിഫ്രി (റ) അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറത്തേക്ക് ധാരാളം ആളുകൾ സിയാറത്തിന് വന്നുകൊണ്ടിരിക്കുന്നതിനാൽ അവിടെ ഒരു പാലം അടിയന്തരമായി കെട്ടി തരണമെന്ന ഒരു ഹരജിയിലാണ് ഞങ്ങളെല്ലാം ഒപ്പു വെച്ചുകൊടുത്തിട്ടുള്ളത് എന്നും ഞങ്ങളുടെ നേതാവായ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ പേരിൽ എന്തെങ്കിലും നടപടി എടുക്കുന്നതായാൽ ജീവൻ പോലും ബലിയർപ്പിക്കാൻ ഞങ്ങൾ സന്നദ്ധരാണെന്നായിരുന്നു ജനങ്ങളുടെ പ്രതികരണം. അതോടെ കളക്ടർ ജനങ്ങളോട് മാപ്പ് പറഞ്ഞു. മുസ്‌ലിയാർക്ക് വേണ്ടുന്ന എല്ലാ സഹായവും നൽകാൻ താൻ സന്നദ്ധനാണെന്നും ഏറ്റുപറഞ്ഞു. ജനങ്ങൾ ശാന്തരായി പിരിഞ്ഞു. "

(സമസ്ത അറുപതാം വാർഷിക സമ്മേളന സ്മരണിക പേജ് 86)


സമാനമായ മറ്റൊരു സംഭവം തിരുവനന്തപുരത്ത് നടന്നു. സുന്നി സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പാങ്ങിൽ ഉസ്താദിനെ പോലീസുകാർ കൈയോടെ പിടികൂടിയ രംഗം. ചരിത്രം ഇങ്ങനെ: 


"സമ്മേളന ദിവസം അടുത്തു. പാങ്ങ്ക്കാരനും മറ്റു മുസ്‌ലിയാന്മാരും ഞാനും( കെ എം മാത്തോട്ടം) തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഞങ്ങൾ വാഹനത്തിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ ഒരു ഉയർന്ന ഉദ്യോഗസ്ഥനും കുറെ പോലീസുകാരും ഞങ്ങളെ വളഞ്ഞു. നിങ്ങൾക്ക് അറസ്റ്റ് വാറണ്ടുണ്ട്, നിങ്ങളെ വിട്ടുതടങ്ങളിൽ പാർപ്പിക്കണമെന്ന് വിധിയുണ്ട് എന്ന് പറയുകയുണ്ടായി. ഞങ്ങൾ നിയമത്തെ ചോദ്യം ചെയ്തില്ല. ഞങ്ങളുടെ വീട്ടുപടിക്കൽ പോലീസുകാർ രാവും പകലും പാറാവു നിന്നു. 

തിരുവനന്തപുരത്തെ അഭ്യസ്തവിദ്യരും ഉദ്യോഗസ്ഥരുമായ ചില രാണ് ഈ പണി പറ്റിച്ചെടുത്തത്. അവർ 16 പേർ ചേർന്ന് ഒപ്പിട്ട് അന്നത്തെ ദിവാന്ന് ഒരു ഹരജി സമർപ്പിച്ചു. അതിൽ പറഞ്ഞ പ്രധാന ആക്ഷേപം ഇവർ രാജാവിനെയും ഭരണകർത്താക്കളെയും എതിർക്കുന്നവരും, മാപ്പിള ലഹളക്ക് നേതൃത്വം കൊടുത്തവരും ഹിന്ദു മുസ്‌ലിം സ്പർദ്ദ ഉണ്ടാക്കുന്നവരും വിദ്യാഭ്യാസത്തെ എതിർക്കുന്നവരും മറ്റുമാണെന്നും ഇവർ ഇവിടെ പ്രസംഗിച്ചാൽ നാട്ടിൽ ഹിന്ദു മുസ്‌ലിം ലഹള പൊട്ടിപ്പുറപ്പെടുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കയ്യേറ്റം നടത്തുമെന്നും ഇവരെ അറസ്റ്റ് ചെയ്യാതെ വിട്ടാൽ നിയമം ലംഘിച്ച് സമ്മേളനം നടത്തുമെന്നും  മറ്റുമായിരുന്നു. "

(സമസ്ത അറുപതാം വാർഷിക സമ്മേളന സ്മരണിക പേജ് : 87)


മൗലവിമാരുടെ ഈ ചതിയേയും സുന്നി പണ്ഡിതർ നേരിട്ടു പരാജയപ്പെടുത്തി.

തിരുവനന്തപുരം സമ്മേളനം ഭംഗിയായി നടന്നു. മാത്രമല്ല അന്ന് ഹരജിക്കൊടുത്ത 16 പേർക്ക് സമ്മേളനം കഴിയുന്നതുവരെ തമ്മിൽ തമ്മിൽ കൂടിച്ചേരുന്നതും സമ്മേളന സ്ഥലത്തേക്ക് പ്രവേശിക്കുന്നതും തടയപ്പെടുകയും ചെയ്തു.

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...