Wednesday, March 21, 2018

ബൈബിളും ഹജ്ജും ബൈബിളും വിധിവിലക്കുകളിലെ ഐക്യതയും


ഹജ്ജും ബൈബിളും വിധിവിലക്കുകളിലെ ഐക്യതയും● ജുനൈദ് ഖലീൽ നൂറാ



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

hajj-bible-malayalam
സാമ്പത്തിക രംഗത്ത് വിശ്വാസികൾ പാലിക്കേണ്ട അച്ചടക്കവും നിർബന്ധദാനവും അബ്രഹാമും യാക്കോബും പൂർവകാല സമൂഹമൊക്കെയും പാലിച്ചിരുന്നതായി ബൈബിൾ പരാമർശിക്കുന്നു.

അവന് അബ്രാം സകലത്തിനും ദശാംശം കൊടുത്തു (ഉൽപത്തി 14/20). നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്ക് ദശാംശം തരും എന്ന് യാക്കോബ് പറഞ്ഞു (ഉൽപത്തി 28/22). പിന്നെ എല്ലാ യഹൂദന്മാരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരം ഗൃഹങ്ങളിലേക്കു കൊണ്ടുവന്നു (നെഹവ്യാവ് 13/12). നെഹവ്യാവ് 10/38-39, 2 ദിനവൃത്താന്തം 31/12 ലും സകാത്തിനെ(ദശാംശ) കുറിച്ചുള്ള പരാമർശം കാണാം.

യേശുവും ഇതംഗീകരിക്കുകയാണ് ചെയ്തതെന്ന് പുതിയ നിയമത്തിൽ നിന്ന് വായിക്കാനാകുന്നു: കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ നിങ്ങൾക്ക് ഹാ കഷ്ടം. നിങ്ങൾ തുളസി, ചതകുപ്പാ, ജീരകം ഇവയാൽ പതാൽ കൊടുക്കുകയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ച് കളയുകയും ചെയ്യുന്നു. അത് ചെയ്കയും ഇത് ത്യജിക്കാതിരിക്കുകയും വേണം (മത്തായി 23/23). നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ നിങ്ങളുടെ ഹൃദയവും ആയിരിക്കും (ലൂക്കോസ് 2/34).

സകാത്ത് (ദാനം) നൽകേണ്ടത് എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ച് യേശു പഠിപ്പിക്കുന്നതിങ്ങനെ: മനുഷ്യൻ കാണേണ്ടതിന് നിങ്ങളുടെ നീതി അവരുടെ മുമ്പിൽ ചെയ്യാതിരിക്കുവാൻ സൂക്ഷിക്കുവിൻ. അങ്ങനെ ചെയ്താൽ സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിന്നും നിങ്ങൾക്ക് യാതൊരുവിധ പ്രതിഫലവും ലഭിക്കുകയില്ല. ആകയാൽ ഭിക്ഷ കൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിക്കുവാൻ പള്ളികളിലും തെരുവീഥികളിലും കപട ഭക്തിക്കാർ ചെയ്യുന്നത് പോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുത്. അവർക്ക് പ്രതിഫലം കിട്ടിക്കഴിഞ്ഞുവെന്ന് ഞാൻ സത്യമായി നിങ്ങളോട് പറയുന്നു. നീയോ ഭിക്ഷ കൊടുക്കുമ്പോൾ നിന്റെ വലതു കൈ എന്താണ് ചെയ്യുന്നത് എന്ന് ഇടകൈ അറിയരുത്. നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിനു തന്നെ. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം നൽകും (മത്തായി 6/1-4). ക്രൈസ്തവരുടെ ജീവിതരീതി ഏതു വിധത്തിലായാലും ബൈബിൾ നിർബന്ധദാന(സകാത്ത്)ത്തെ കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന് വ്യക്തം.

നോമ്പ്

റമളാനിൽ പ്രഭാതം മുതൽ പ്രദോഷം വരെ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കലും വിലക്കപ്പെട്ട മറ്റു കാര്യങ്ങൾ ചെയ്യാതിരിക്കലുമാണ് ഇസ്‌ലാമിലെ നോമ്പിന്റെ രൂപം. മുൻകാല സമൂഹത്തിനും നോമ്പ് നിർബന്ധമായിരുന്നെന്ന് ഖുർആൻ പറയുന്നു: സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെ തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയാണ് അത് (അൽ ബഖറ 183).

വിവിധ തരത്തിലുള്ള നോമ്പ് (ഉപവാസം) പ്രവാചകന്മാരും പുണ്യാത്മാക്കളും അവരുടെ ജനതയും അനുഷ്ഠിച്ചിരുന്നുവെന്നതിന് പഴയ-പുതിയ നിയമ പുസ്തകങ്ങളിൽ ധാരാളം തെളിവുകൾ കണ്ടെത്താൻ കഴിയും. അബ്‌റഹാം, മോശെ, യേശുവ, യാക്കോബ്, ദാവീദ്, ശലമോൻ, ഏലിയാവ്, ഏലീശാ, യോഹന്നാൻ, എശയ്യാവ്, യേശു തുടങ്ങിയവരെല്ലാം ഉപവസിച്ചിരുന്നതായി കാണാം. പക്ഷേ മൂന്ന്, ഏഴ്, ഇരുപത്തൊന്ന്, മുപ്പത്, നാൽപത് ഇങ്ങനെ വ്യത്യസ്ത ദിവസങ്ങളിലായിരുന്നു അവരുടെ വ്രതം.

സീനായ് മലമുകളിലേക്ക് വിളിക്കപ്പെട്ട രണ്ടു സന്ദർഭങ്ങളിലും നാൽപത് ദിവസം വീതം മോശെ ഉപവസിച്ചുവെന്ന് പുറപ്പാട് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യേശുവും 40 ദിവസം ഉപവസിച്ചതായി മത്തായി പറയുന്നു: അവർ 40 പകലും 40 രാവും ഉപവസിച്ചതിനു ശേഷം അവനു വിശന്നു (മത്തായി 4/2).

പ്രതിസന്ധി ഘട്ടങ്ങളിൽ ഉപവസിച്ച് പ്രാർത്ഥിച്ച് ദൈവം ആ പ്രാർത്ഥന സ്വീകരിച്ചതായി ബൈബിൾ: യെരുശലമിന്റെ മതിൽ ഇടിഞ്ഞും വാതിൽ തീ വെച്ചുചുട്ടും കിടക്കുമെന്ന് അറിഞ്ഞപ്പോൾ നെഹമ്യാവ് കണ്ണുനീരോടെ ഉപവസിച്ചു പ്രാർത്ഥിച്ചു (നെഹമ്യാവ് 1/4). ദൈവം അവന്റെ ഉപവാസത്തിൽ പ്രസാദിക്കുകയും അർത്ഥഹ് ശഷ്ടാ രാജാവ് നൽകിയ അധികാരത്തോടും സഹായത്തോടും കൂടി 52 ദിവസം കൊണ്ട് അവൻ യെരുശലമിന്റെ മതിൽ പണിതു പൂർത്തിയാക്കി (നെഹമ്യാവ് 6/15). മോവാബ്യാരും അഹോന്യരും മെയൂന്യരും ചേർന്ന് യഹോശാഫാത്തിനെതിരെ യുദ്ധത്തിനായി പുറപ്പെട്ടപ്പോൾ യഹോശാഫാത്തും ജനവും ദൈവത്തോട് ഉപവസിച്ചു നിലവിളിച്ചു (2 ദിനം 20/3). 40 ദിവസം കഴിഞ്ഞ് നീനവേ ഉന്മൂലമാകുമെന്നുള്ള യോഹാപ്രവാചകന്റെ മുന്നറിയിപ്പു കേട്ട് നീനവേ നിവാസികൾ ഉപവസിച്ചു (യോനാ 3/5).

യേശുവടക്കം നിരവധി പ്രവാചകന്മാരും അനുയായികളും ഉപവാസം നടത്തിയതിന് ധാരാളം തെളിവുകൾ ബൈബിൾ ഗ്രന്ഥങ്ങളിൽ കാണാം.

ഹജ്ജും ബൈബിളും

ഇസ്‌ലാമിലെ മറ്റൊരു പ്രധാന ആരാധനയാണ് ഹജ്ജ് കർമം. ലോകമുസ്‌ലിംകൾ വർഷംതോറും ഹജ്ജ് കർമത്തിനായി മക്കാ പുണ്യഭൂമിയിൽ ഒരുമിച്ചുകൂടുന്നു. പരിശുദ്ധ ഹജ്ജിന്റെ സിംഹഭാഗവും ഇബ്രാഹീം (അബ്രഹാം) നബിയുടെയും കുടുംബത്തിന്റെയും ത്യാഗപൂർണജീവിതത്തിന്റെ സ്മരണയാണ്. ഹാജറാ ബീവി (ഹാഗാർ) സഫാ മർവ്വ കുന്നുകളിൽ വെള്ളംതേടി ഓടിയതും മകൻ ഇസ്മാഈൽ (യിശ്മയേൽ)നെ ബലിയറുക്കുവാൻ കൊണ്ടുപോകുമ്പോൾ തന്നെ പിന്തിരിപ്പിക്കാൻ വന്ന സാത്താനെ കല്ലെറിഞ്ഞോടിച്ചതുമടക്കം ഇബ്രാഹീം നബി(അ)ന്റെയും കുടുംബത്തിന്റെയും ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഹജ്ജിലൂടെ മുസ്‌ലിംലോകം അയവിറക്കുന്നു. ബൈബിൾ പഴയ നിയമം ഉൽപത്തി പുസ്തകം 21,22 അധ്യായങ്ങളിൽ ഈ രംഗങ്ങൾ വിശദീകരിക്കുന്നുണ്ട്.

ഹജ്ജിനെ കുറിച്ചുള്ള പല പരാമർശങ്ങളും ബൈബിളിൽ കാണാവുന്നതാണ്. ഇത് ശ്രദ്ധിക്കുക:

ഞാൻ സകല ജനതകളെയും ഭാഷക്കാരെയും ഒന്നിച്ചു കൂട്ടുന്ന കാലം വരുന്നു. അവർ വന്ന് എന്റെ മഹത്വം കാണും (യെശയ്യാവ് 66: 10).

ഈ പ്രവചനം അക്ഷരാർത്ഥത്തിൽ മുസ്‌ലിംകളുടെ ഹജ്ജ് കർമത്തിൽ നിവർത്തിയാവുന്നതായി കാണാം. കാരണം കറുത്തവനെന്നോ വെളുത്തവനെന്നോ വ്യത്യാസമില്ലാതെ സകല ജനതകളും സകല ഭാഷക്കാരും പരിശുദ്ധ ഹജ്ജ് കർമത്തിന് വേണ്ടി മക്കയിൽ ഒരുമിച്ച് കൂടുന്നു. ഹജ്ജ് വേളയിൽ അവർ പ്രത്യേകമായി ദൈവ മഹത്ത്വം വാഴ്ത്തുന്നു.

ഹിബ്രു വംശക്കാർ തങ്ങളുടെ പിതാമഹനായ അബ്രഹാമിൽ നിന്നു അനന്തരമായെടുത്ത ശിലോപാസനയെക്കുറിച്ച് ബൈബിൾ പറയുന്നതായി കാണാം. ഇത് ബിംബാരാധനയായിരുന്നില്ല. പ്രത്യുത ദൈവാരാധന ലക്ഷ്യംവെച്ച് പ്രതിഷ്ഠിക്കപ്പെട്ട ഒരു പ്രത്യേക ശിലക്കരികെ നടത്തപ്പെടുന്ന ദൈവാരാധന മാത്രമായിരുന്നു. ഇത് മുസ്‌ലിംകളുടെ ഹജ്ജ് കർമത്തോട് സാദൃശ്യമുണ്ട്. ഹജ്ജ് എന്ന പദം ഹിബ്രുവിലും മറ്റു സെമിറ്റിക് ഭാഷകളിലും ഉപയോഗിക്കുന്നത് പദോൽപത്തിയിലോ അർത്ഥത്തിലോ യാതൊരു വ്യത്യാസവുമില്ലാതെയാണ്. അറബിയിലെ വമഷമഷ ഉം ഹിബ്രു ക്രിയ പദമായ വമഷമഷ ഉം ഒരു പോലെയാണ്. സെമിറ്റ് അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരമായ  ഴമാമഹ ന്റെ ഉച്ചാരണത്തിലുള്ള വ്യത്യാസം മാത്രമേയുള്ളൂ. അറബികൾ അത് (ജ) എന്ന് ഉച്ചരിക്കുന്നു. ഇതേ ഹഗാഗ (വമഴമഴ ീൃ വമഴവമഴവ) തന്നെയാണ് മോശെയുടെ നിയമത്തിലും പ്രയോഗിച്ചിരിക്കുന്നത്. ഹർഷത്തിന്റെയും സ്‌തോത്രത്തിന്റെയും മതപരമായൊരു ഉത്സവ ചടങ്ങ് നിർവഹിക്കുക എന്ന ലക്ഷ്യത്തോടെ നിയമാനുസൃതവും ഉചിതവുമായ ഗതിവേഗത്തിൽ പ്രദക്ഷിണം ചെയ്യുക എന്നാണീ പദത്തിന്റെ അർത്ഥം. പൗരസ്ത്യ നാടുകളിൽ ഉത്സവദിനങ്ങളിലും വിവാഹ ചടങ്ങുകളിലും ക്രൈസ്തവർ ഹിഗ്ഗ് (വശഴഴമ)യെന്ന കർമം ഇന്നും അനുഷ്ഠിച്ചുവരുന്നു.

യാക്കോബിന് ബേർ-ശേമ്പ വിട്ട് ഹാരാനിലേക്കുള്ള യാത്രാമധ്യേ ഒരു അത്ഭുതകരമായ ഗോവണിയുടെ ദർശനമുണ്ടായതിനെക്കുറിച്ച് ഉൽപത്തി പുസ്തകത്തിൽ (ഉൽപത്തി 28: 10-16) വിവരിക്കുന്നുണ്ട്.

യാക്കോബ് അതിരാവിലെ എഴുന്നേറ്റ് തലയണയായി വെച്ചിരുന്ന കല്ലെടുത്ത് തൂണായി നാട്ടി അതിന്മേൽ എണ്ണ ഒഴിച്ചു അവൻ ആ സ്ഥലത്തിന് ബേഥേൽ (ദൈവ ഭവനം) എന്ന് നാമകരണം ചെയ്യുകയും ചെയ്തു (ഉൽപത്തി 28: 18,19).

ശേഷം അദ്ദേഹം നേർച്ച നേർന്ന് പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കൂ: ഞാൻ തൂണായി നാട്ടിയ ഈ കല്ല് ദൈവത്തിന്റെ ആലയമായിത്തീരും (ഉൽപത്തി 28:22).

മറ്റൊരിടത്ത് യാക്കോബും ലാബോനും കൂടി ഒരു കൽകൂമ്പാരം നിർമിച്ചതായി പറയുന്നു:

അപ്പോൾ യാക്കോബ് ഒരു കല്ലെടുത്ത് തൂണായി നാട്ടി. കല്ലു കൂട്ടുവിൻ എന്ന് യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു. അവർ കല്ലെടുത്ത് ഒരു കൂമ്പാരമുണ്ടാക്കി കൂമ്പാരത്തിന്മേൽ വെച്ച് ഭക്ഷണം കഴിച്ചു. ലാബാൻ അതിന് യെഗർ-സാഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്ന് പേരിട്ടു. യാക്കോബ് അതിന് ഗലോദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നും പേരിട്ടു. ഈ കൂമ്പാരം ഇന്ന് എനിക്കും നിനക്കും മധ്യേ സാക്ഷ്യമായിരിക്കട്ടെ എന്ന് ലാബാൻ പറഞ്ഞു. അതുകൊണ്ട് അതിന് ഗലേദ് എന്നും വിസ്‌വാ (കാവൽമാടം) എന്നും പേരായി (ഉൽപത്തി 31:45-49).

പിൽക്കാലത്ത് ഇസ്രയേൽ ചരിത്രത്തിൽ ഒരു സമ്മേളന കേന്ദ്രവും ഒരു ആരാധനാ സ്ഥലവുമായിത്തീർന്നു.

മിസ്പ എന്ന പദത്തിനർത്ഥം പരിഭാഷപ്പെടുത്താറുള്ളത് കാവൽഗോപുരം എന്നാണ്. സെമിറ്റിക് നാമങ്ങളിലെ അാെമ ദമമള എന്ന ഇനത്തിൽപ്പെട്ടതത്രെ ഇതും. ഉള്ളടക്കം ചെയ്യപ്പെട്ട വസ്തുവിൽ നിന്നുത്ഭൂതമായവയത്രെ ഈ നാമങ്ങൾ. ശിലകയെന്ന അർത്ഥത്തിലുള്ള ‘സഫ’ (ടമുവമ) എന്ന പുരാതന പദത്തിൽനിന്നും നിഷ്പതിതമായ ഒരു പദമാണിത്. ഒരു സ്ഥലത്തെയോ കെട്ടിടത്തെയോ ആണ് മിസ്പ സൂചിപ്പിക്കുന്നത്. ശിലക്ക് ഹീബ്രുവിൽ കയലി എന്നും അറബിയിൽ ഹജർ എന്നുമാണ് സാധാരണ പ്രയോഗം. സിറിയ് ഭാഷയിൽ കിപ (സശുമ) എന്നും പറയുന്നു. എന്നാൽ ഒരു പ്രത്യേക സ്ഥലത്തെയോ വ്യക്തിയെയോ ശിലയായി വിശേഷിപ്പിക്കുമ്പോൾ സഫാ എന്നാണ് പൊതുവെ പ്രയോഗമെന്ന് മനസ്സിലാകുന്നു. അപ്പോൾ ഒരു സഫാ സ്ഥാപിതമായ സ്ഥലമോ പ്രദേശമോ ആണ്  മിസ്പ എന്നും വരുന്നു. കൽകൂമ്പാരത്തിന്മേൽ പ്രതിഷ്ഠിതമായ ആ ശിലക്കു മിസ്ഫ എന്നും നാമധേയം ചെയ്യുമ്പോൾ ചുറ്റും കെട്ടിടങ്ങളുണ്ടായിരുന്നില്ലെന്ന് കാണാവുന്നതാണ്. (ഒരു ‘സഫ’ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ‘മിസ്പ’യെന്നു പറയുന്നു).

പ്രതിഷ്ഠിത ശില മാത്രമല്ല, അത് സ്ഥാപിതമായ സ്ഥലവും പാവനസ്മാരകമാണ്. അതുകൊണ്ടാണ് പാവന സ്ഥാപിതമായ കെട്ടിടത്തിനു ചുറ്റുമായി മുസ്‌ലിം ഹജ്ജ് (ഹിബ്രു ഹിഗ്ഗ) അനുഷ്ഠിക്കുന്നത്.

(കടപ്പാട്: മുഹമ്മദ് നബി ബൈബിളിൽ  – ഫാദർ ബെഞ്ചമിൻ കെൽദാനി) ചുരുക്കത്തിൽ ഇസ്‌ലാമിക പഞ്ചസ്തംഭങ്ങൾ ബൈബിളിൽ നിന്നും തെളിഞ്ഞുവരുന്നതായി കാണാം.

വിധിവിലക്കുകളിലെ സാമ്യത

ഖുർആൻ മദ്യത്തെ കർശനമായി വിലക്കുന്നതു കാണാം. നബിയേ, നിന്നോടവർ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക, അവ രണ്ടിലും ഗുരുതരമായ പാപമുണ്ട് (സൂറത്തുൽ ബഖറ-219). ബൈബിളും മദ്യത്തെ നിരോധിക്കുന്നതായി കാണാം:

വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനുമാകുന്നു. അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകുകയില്ല (സദൃശ്യവാക്യങ്ങൾ 20:1).

വീഞ്ഞു ചുവന്ന പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്. ഒടുക്കം അത് സർപ്പത്തെപ്പോലെ കടിക്കും. അണലി പോലെ കൊത്തും (സദൃശ്യവാക്യങ്ങൾ 23: 31,32).

അഹരോനോട് ദൈവം കൽപിക്കുന്നത് നോക്കൂ:

നീയും നിന്റെ പുത്രന്മാരും മരിച്ചുപോകാതിരിക്കേണ്ടതിന് സമാഗമന കൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുത്. ഇത് നിങ്ങൾ തലമുറ തലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം (ലേവ്യ 10:9)

വിശുദ്ധ ഖുർആൻ വിലക്കിയ മറ്റൊരു കാര്യമാണ് പലിശ. അല്ലാഹു പറഞ്ഞു:

പലിശ തിന്നുന്നവൻ പിശാച് നിമിത്തം മറിഞ്ഞുവീഴുന്നവൻ എഴുന്നേൽക്കുന്നതു പോലെയല്ലാതെ എഴുന്നേൽക്കുകയില്ല (സൂറതുൽ ബഖറ 275).

ബൈബിളും പലിശ നിരോധിക്കുന്നുണ്ട്:

എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന് പണം വായ്പ കൊടുത്താൽ പൊലിക്കാരനെപോലെ ഇരിക്കരുത്. അവനോട് പലിശ വാങ്ങുകയും അരുത് (പുറപ്പാട് 22:25).

നിന്റെ സഹോദരന് പണമോ ഭക്ഷ്യസാധനങ്ങളോ മറ്റെന്തെങ്കിലുമോ-പലിശക്കു കൊടുക്കരുത് (ആവർത്തന പുസ്തകം 23:19).

വിശുദ്ധ ഖുർആൻ പന്നി മാംസവും ചത്ത ജന്തുക്കളുടെ മാംസവും നിഷിദ്ധമാക്കിയിട്ടുണ്ട്:

ശവം, രക്തം, പന്നിമാംസം അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത് എന്നിവ മാത്രമേ അവൻ നിങ്ങൾക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ (സൂറത്തുൽ ബഖറ 173).

സമാനമാണ് ബൈബിൾ നിയമവും:

പന്നി കുളമ്പ് പിളർന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതെങ്കിലും അയവിറക്കുന്നതല്ലാത്തതിനാൽ അത് നിങ്ങൾക്ക് അശുദ്ധമാകുന്നു. ഇവയുടെ മാംസം നിങ്ങൾ ഭക്ഷിക്കരുത്. പിന്നെ സ്പർശിക്കുകയും അരുത്. ഇവ നിങ്ങൾക്ക് അശുദ്ധം ആകുന്നു (ലേവ്യ പുസ്തകം 11:7,8).

താനെ ചത്ത ഒന്നിനെയും തിന്നരുത് (ആവർത്തനം 14/21).

കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുത്. നിങ്ങൾ അതിനെ നായ്ക്കൾക്കിട്ടു കൊടുക്കേണം (പുറപ്പാട്).

കൊല ചെയ്തവനെ കൊല്ലുക എന്ന ഇസ്‌ലാമിക ശിക്ഷാരീതിയും ബൈബിൾ അംഗീകരിക്കുന്നുണ്ട്:

ഒരു മനുഷ്യനെ അടിച്ചു കൊല്ലുന്നവൻ തീർച്ചയായും മരണശിക്ഷ അനുഭവിക്കണം. എങ്കിലും അവൻ മനപ്പൂർവ്വം ചെയ്യാതെ അങ്ങനെ സംഭവിക്കുവാൻ ദൈവം ഇടയാക്കിയതാണെങ്കിൽ ഞാൻ നിർദേശിക്കുന്ന സ്ഥലത്ത് ഓടിപ്പോകണം. എന്നാൽ ഒരുവൻ കരുതിക്കൂട്ടിയാണ് അയൽക്കാരനെ കൊന്നതെങ്കിൽ അവൻ മരിക്കേണ്ടതിന് നീ അവനെ എന്റെ യാഗപീഠത്തിങ്കൽ നിന്ന് കൊണ്ടുപോകണം (പുറപ്പാട് 21: 12-14). മനപ്പൂർവ്വം കൊല ചെയ്താൽ കൊല ശിക്ഷയും അല്ലെങ്കിൽ നാടുകടത്തലും (ആവർത്തന പുസ്തകം 19:11-12)ലും ഈ ശിക്ഷാരീതി പറയുന്നുണ്ട്.

ഖുർആൻ വ്യഭിചാരത്തെ ശക്തമായ ഭാഷയിൽ നിരോധിക്കുന്നു: ‘നിങ്ങൾ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീർച്ചയായും അത് ഒരു നീച വൃത്തിയും ദുഷിച്ച മാർഗവുമാകുന്നു (സൂറത്തു ഇസ്‌റാഅ്: 32).

ബൈബിളും വ്യഭിചാരം നിരോധിക്കുന്നു:

മോശെയ്ക്ക് നൽകപ്പെട്ട കൽപനയിൽ ഏഴാമത്തേത് വ്യഭിചാരം ചെയ്യരുത് എന്നാണ് (പുറപ്പാട് 20:14).

യേശു പറഞ്ഞതിപ്രകാരം:

‘നീ വ്യഭിചാരം ചെയ്യരുത് എന്നു അരുളി ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോട് പറയുന്നത്, സ്ത്രീയെ കാമാസക്തിയോടെ നോക്കുന്ന ഓരോരുത്തരും ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തിരിക്കുന്നു (മത്തായി 5:27,28).

പരിഛേദനം

മുസ്‌ലിം പുരുഷന്മാർ എല്ലാവരും ഇബ്രാഹീമീ പാരമ്പര്യമനുസരിച്ച് പരിഛേദന (സുന്നത്ത് കർമം) ഏൽക്കുന്നവരാണ്. പൂർവ പ്രവാചകന്മാരെല്ലാം പരിഛേദനമേറ്റതായി പഴയ-പുതിയ നിയമങ്ങളിൽനിന്നു വായിക്കാവുന്നതാണ്.

അബ്രഹാമിനോട് ദൈവം കൽപ്പിക്കുന്നതു നോക്കൂ:

നീയും നിനക്കുശേഷം നിന്റെ സന്തതിയും പാലിക്കേണ്ട ഞാനും നീയും തമ്മിലുള്ള എന്റെ ഉടമ്പടി ഇതാകുന്നു; നിങ്ങളുടെ പുരുഷന്മാർ എല്ലാം പരിഛേദനയേൽക്കണം. നിങ്ങളുടെ അഗ്രചർമ്മം പരിഛേദന ചെയ്യണം. അത് ഞാനും നിങ്ങളും തമ്മിലുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും (ഉൽപത്തി 17: 10,11). വീണ്ടും പറയുന്നു: പരിഛേദനയേൽക്കാതിരിക്കുന്ന അഗ്രചർമിയായ പുരുഷനെ അവന്റെ ജനത്തിൽനിന്നും ഛേദിച്ചുകളയും. അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നുവല്ലോ (ഉൽപത്തി 17: 14), അബ്രഹാം 99-ാം വയസ്സിൽ പരിഛേദന ചെയ്തു (ഉൽപത്തി 17: 24), മകൻ യിശ്മയേൽ 13-ാം വയസ്സിൽ പരിഛേദനയേറ്റു (ഉൽപത്തി 17: 25).

യേശു ജനനത്തിന്റെ 8-ാം ദിവസം പരിഛേദനയേറ്റതായി ലൂക്കോസ് 2: 21-ൽ രേഖപ്പെടുത്തിയിരിക്കുന്നു.

അഭിവാദന രീതി

മുസ്‌ലിംകൾ പരസ്പരം കണ്ടുമുട്ടുമ്പോൾ അസ്സലാമു അലൈക്കും (നിങ്ങളുടെ മേൽ രക്ഷ/സമാധാനം ഉണ്ടാകട്ടെ) എന്നാണ് അഭിവാദനം ചെയ്യുന്നത്. യേശുക്രിസ്തുവും ഇപ്രകാരം ചെയ്യുകയും കൽപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ബൈബിളിൽ നിന്ന് വായിക്കാം:

നിങ്ങൾ ഭവനത്തിൽ പ്രവേശിക്കുമ്പോൾ അതിനു സമാധാനം ആശംസിക്കണം (മത്തായി 10: 12).

ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്ന് നിങ്ങൾക്ക് സമാധാനം എന്ന് പറഞ്ഞു (ലൂക്കോസ് 24: 36). യേശു പിന്നെയും അവരോട് നിങ്ങൾക്ക് സമാധാനം, പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു (യോഹന്നാൻ 20: 21). അറബി ബൈബിളുകളിൽ സലാം അലൈക്കും എന്നുതന്നെയാണ് ഈ സമാധാനാശംസ ചേർത്തിരിക്കുന്നത്.

ഹിജാബ്/നിഖാബ് (മൂടുപടം)

മുസ്‌ലിം സ്ത്രീകൾ മൂടുപടം ധരിക്കുന്നതിനെ ആധുനിക ക്രൈസ്തവർ ഇസ്‌ലാം സ്ത്രീ സ്വാതന്ത്ര്യം ഹനിക്കുന്നു എന്ന് പറഞ്ഞ് വിമർശിക്കാറുണ്ട്. എന്നാൽ ബൈബിൾ ഇതേക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കുക:

മൂടുപടമില്ലാതെ പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തല അപമാനിക്കുന്നു. അത് അവൾ ക്ഷൗരം ചെയ്യിച്ചതുപോലെയല്ലോ. സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചു കളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ (1 കൊരിന്ത്യൻ 11:5,6).

ബഹുഭാര്യത്വം

ഇസ്‌ലാമിലെ ബഹുഭാര്യത്വത്തെ കണ്ണടച്ച് ആക്ഷേപിക്കുന്നതാണ് ആധുനിക ക്രൈസ്തവരുടെ രീതി. എന്നാൽ ബഹുഭാര്യത്വമാണ് ബൈബിളിന്റെ പൊതുരീതി. ചിലരെ മാത്രം പരാമർശിക്കാം:

-അബ്രഹാമും നഹോരും ഭാര്യമാരെ എടുത്തു. അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നഹോരിന്റെ ഭാര്യക്ക് മിൽക്ക എന്നും പേർ (ഉൽപത്തി 11-29).

-അബ്രഹാം വേറൊരു ഭാര്യയെ പരിഗ്രഹിച്ചു. അവൾക്ക് കൊതൂറ എന്ന് പേർ (ഉൽപത്തി 25-1).

-രാത്രിയിൽ അവൻ എഴുന്നേറ്റു തന്റെ രണ്ടു ഭാര്യമാരെയും രണ്ട് ദാസിമാരെയും പതിനൊന്ന് പുത്രന്മാരെയും കൂട്ടി യാക്കോബ് കടവ് കടന്നു (ഉൽപത്തി 32-22).

യിസ്രയേലിൽ നിന്ന് ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു. അവർ ഇരുവരും അവന്റെ ഭാര്യമാരായിത്തീർന്നു (1 സാമുവൽ 25-43).

ദാവീദ് യെരുശലേമിൽവെച്ച് വേറെയും ഭാര്യമാരെ പരിഗ്രഹിച്ചു. വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു (1 ദിനവൃത്താന്തം 14-3).

ശലമോൻ രാജാവ് ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മേന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്‌നേഹിച്ചു (1 രാജാക്കന്മാർ (11-1). അവന് 700 കുലപത്‌നികളും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു (1 രാജാക്കന്മാർ 11-3).

മോശെ ഒരു കൂശ്യ സ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ട് കൂശ്യ സ്ത്രീ നിമിത്തം മിര്യാമും അഹരോനും അവനു വിരോധമായി സംസാരിച്ചു (സഖ്യാപുസ്തകം 12-1).

പുരോഹിത കൈകടത്തലുകൾക്ക് ഏറെ വിധേയമായിട്ടും ഇസ്‌ലാമിക ആചാരങ്ങളും അനുഷ്ഠാനങ്ങളും ബൈബിൾ പഴയ-പുതിയ നിയമങ്ങളായി ചിതറിക്കിടക്കുന്നതായി കാണാം.

മറ്റെല്ലാ പ്രവാചകന്മാരെയും പോലെ മഹാനായ യേശു പ്രബോധനം ചെയ്ത മതവും ഇസ്‌ലാമായിരുന്നു. പക്ഷേ, വിവിധ കാരണങ്ങളാൽ യേശുവിന്റെ ഉപദേശം ഇന്നു കാണുന്ന രീതിയിലേക്ക് പരിവർത്തിക്കപ്പെടുകയാണുണ്ടായത്. ‘അക്രൈസ്തവനായ യേശുവിനെ തേടി’ പോലുള്ള പുസ്തകങ്ങൾ വ്യക്തമായി സമർത്ഥിക്കുന്നതാണ് ഇക്കാര്യം. യേശുവും മുഹമ്മദ് നബിയും പ്രചരിപ്പിച്ചത് ഒരേ സത്യമായിരുന്നുവെന്ന് സാരം.

ചേകനൂരിസം


ഇസ്‌ലാമല്ല ചേകനൂരിസം● അലവിക്കുട്ടി ഫൈസി എടക്കര 0


●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


chekanoorism-malayalam
ഇസ്‌ലാം വിരുദ്ധരുടെ കളിപ്പാവകളായി അവരുടെ ആശയങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ എക്കാലത്തും ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിംകളില്‍ പരമ്പരാഗതമായി നിലനിന്നുവന്ന ആത്മീയവും ആദര്‍ശപരവുമായ അച്ചടക്കം തകര്‍ക്കാനും അതുവഴി ഇസ്‌ലാമിക പ്രചാരണത്തിന് പ്രതിസന്ധിയും മുസ്‌ലിംകളുടെ മതപ്രതിബദ്ധതക്ക് പോറലുമേല്‍പിക്കാന്‍ പലരും ചട്ടുകങ്ങളായിട്ടുമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് കേരളത്തില്‍ ഇത് വ്യവസ്ഥാപിതമായും സംഘടിതമായും ആരംഭിക്കുന്നത്.

തുടങ്ങിയേടത്തുനിന്ന് അനുദിനം മാറ്റങ്ങള്‍ സ്വീകരിച്ചുകൊണ്ട് തുടര്‍ന്നുവന്ന അത്തരം ചലനങ്ങള്‍ക്കൊന്നും കേരള മുസ്‌ലിംകളുടെ അടിത്തറയില്‍ പരുക്കുകളേല്‍പിക്കാനായില്ല. ലക്ഷ്യത്തിലും മാര്‍ഗത്തിലും അഭിപ്രായ സമന്വയം സാധിക്കാതെ വന്നപ്പോള്‍ പലരും തങ്ങള്‍ക്ക് കൂടുതല്‍ ഗുണമെന്ന് തോന്നുന്നതിനെ സ്വന്തമായി സ്വീകരിച്ചവതരിപ്പിച്ചു. അതുകൊണ്ടു തന്നെ ഈ കൊച്ചു കേരളത്തില്‍ ഡസന്‍കണക്കിന് സംഘടനകളും വളരെയേറെ ആളുകളും മതരംഗത്തും മതത്തിന്റെ പേരിലും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ മുസ്‌ലിം സമൂഹത്തില്‍ പൊതുസ്വീകാര്യതയും അംഗീകാരവും നേടാന്‍ അവര്‍ക്കാര്‍ക്കുമായില്ലെന്നത് കേരള മുസ്‌ലിംകളുടെ പൈതൃകബോധത്തിന്റെ ഫലമാണ്.

വഹാബി, മൗദൂദി, തബ്‌ലീഗ്, ഖാദിയാനി എന്നിങ്ങനെ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ശൈഥില്യം വളര്‍ത്താന്‍ ശ്രമിച്ചവരെ കാണാം. മതം, സമൂഹം, രാഷ്ട്രീയം, വിദ്യാഭ്യാസം, ആതുര സേവനം തുടങ്ങി പലതും മുഖ്യ അജണ്ടയായി പുറമെ അവതരിപ്പിച്ച് ശൈഥില്യത്തെയും മതനിരാസ വ്യതിയാനങ്ങളെയും വളര്‍ത്തുകയാണവരെന്ന് മുസ്‌ലിം ഉമ്മത്തിന് നന്നായി ബോധ്യപ്പെട്ടിട്ടുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ സാര്‍വത്രികമായ അച്ചടക്കത്തിന്റെ പരമ്പരാഗതവും പ്രാമാണികവുമായ രീതിയെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ വളയത്തിന് പുറത്ത് കടന്നുനടത്തിയ അഭ്യാസങ്ങള്‍ പലപ്പോഴും അവര്‍ക്കുതന്നെ വിനയായതും കാണാം. ചേകന്നൂരിസം അതില്‍ പെട്ടതാണ്.

ചേകനൂരിസം

എങ്ങനെയാണ് ചേകനൂരിസം രൂപപ്പെട്ടതെന്നറിയാന്‍ ചേകനൂര്‍ മൗലവിയുടെ ജീവചരിത്രം നോക്കിയാല്‍ മതി. കോക്കൂര്‍ ജുമാ മസ്ജിദില്‍ ജോലി ചെയ്യുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ശാന്തപുരം കോളേജില്‍ അധ്യാപകനായി. അവരുടെ മതരാഷ്ട്രവാദങ്ങള്‍ ഇഷ്ടപ്പെടാത്തതിനാലാണത്രെ വൈകാതെ വഹാബികളുടെ എടവണ്ണ കോളേജില്‍ ചേര്‍ന്നു. അക്കാലത്ത് വഹാബി സ്റ്റേജുകളിലും വാദപ്രതിവാദ വേദികളിലും വഹാബിസത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് ഹദീസുകള്‍ ശരിയല്ലെന്ന് തോന്നല്‍ ശക്തമായത്. റശീദ് റിളയും അഫ്ഗാനിയും മുഹമ്മദ് അബ്ദുവും അങ്ങനെ പലരുടെയും രചനകളും സൃഷ്ടികളും പലരുടെയും ഉപജീവനമായിരുന്നുവല്ലോ.

1968-ല്‍ നിരീക്ഷണം എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. നേരത്തെ മുഅ്തസിലത്തും ശിയാക്കളും ഓറിയന്റലിസ്റ്റുകളും മോഡേണിസ്റ്റുകളും ബഹാഇകളും പുറത്തിറക്കിയ പലതിന്റെയും പുതിയ പ്രചാരകനായി. അതാണ് പിന്നീട് ചേകനൂരിസം എന്ന് വിളിക്കപ്പെട്ടത്. നിരീക്ഷണവുമായി കടന്നുവന്നപ്പോള്‍ ചില മുസ്‌ലിം നാമധാരി ബുദ്ധി(?)ജീവികള്‍ കൂടെക്കൂടി. അവരുമായി ചേര്‍ന്ന് ഖുര്‍ആന്‍ ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി എന്ന സംഘടനക്ക് രൂപം നല്‍കി. പണ്ഡിതരുടെ എതിര്‍പ്പിന് മുന്നില്‍ അതിന് പിടിച്ചുനില്‍ക്കാനായില്ല എന്ന് ജീവചരിത്രകാരന്‍ തന്നെ സമ്മതിക്കുന്നുണ്ട്. പ്രചാരണം മതിയാക്കി കച്ചവടത്തിലേക്ക് തിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പാരമ്പര്യവിരുദ്ധത വീണ്ടും സജീവമായി. അങ്ങനെ അല്‍ബുര്‍ഹാന്‍ പ്രസിദ്ധീകരണം തുടങ്ങി. ഖുര്‍ആന്‍ സുന്നത് സൊസൈറ്റി എന്ന പേരിലാണ് പുതിയ പരീക്ഷണം നടത്തിയത്. അല്‍ബുര്‍ഹാനും സൊസൈറ്റിയുമായി തന്റെ കുറച്ചുകാലത്തെ സംഭരണങ്ങള്‍ പുതിയ കുപ്പിയില്‍ അവതരിപ്പിച്ചുതുടങ്ങി.

പ്രവര്‍ത്തിച്ചതെങ്ങനെ?

മതം പഠിക്കാനവസരം ലഭിക്കുകയോ മതരംഗവുമായി ബന്ധം സ്ഥാപിക്കുകയോ ചെയ്തിട്ടില്ലാത്ത പല സര്‍ക്കാറുദ്യോഗസ്ഥരെയും ചേര്‍ത്ത് സെമിനാറുകളും മറ്റും നടത്തി പ്രസിദ്ധിക്ക് ശ്രമം നടത്തി. ജീവിതത്തിന് കൃത്യമായ അടുക്കും ചിട്ടയും നിര്‍ദേശിക്കുന്നതും വിശുദ്ധ ഖുര്‍ആനിന്റെ ഔദ്യോഗിക വ്യാഖ്യാനവുമായ സുന്നത്തിനെയും അത് പകര്‍ന്ന് തന്ന സ്വഹാബത്തിനെയും തള്ളിപ്പറയുന്നതുകൊണ്ട് പരിഷ്‌കാരികളായ ഏതാനും ചിലര്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. പ്രത്യക്ഷത്തില്‍ തന്നെ മതമില്ലാത്ത അവര്‍ക്ക് ചേകനൂര്‍ മൗലവി ആരാധ്യനായിത്തീര്‍ന്നു. മുസ്‌ലിം പേര് വലിച്ചെറിയാന്‍ താല്‍പര്യമില്ലാത്ത യുക്തിവാദികളും മതരഹിതരും ശരീഅത്തു വിരുദ്ധരുമായ ചിലര്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയെ അവരുടെ പ്രചാരണത്തിന് ഇന്നും മറയാക്കിക്കൊണ്ടിരിക്കുന്നു.

കാലം ചവറ്റുകൊട്ടയിലെറിഞ്ഞതും പണ്ഡിത പ്രതിരോധത്തിന് മുന്നില്‍ ഊര്‍ദ്ധശ്വാസം വലിക്കുന്നതുമായ പല ആശയങ്ങളും പുരോഗമന വാദികളുടെ പിന്തുണയോടെ പുറത്തെടുത്ത് ചര്‍ച്ചയാക്കാന്‍ ചേകന്നൂരിസത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു സത്യമാണ്. മേമ്പൊടിക്കായി പുതിയ ചില കണ്ടെത്തലുകള്‍ കൂടി ചേര്‍ത്താണ് പ്രചാരണം നടത്തുന്നത്. ചേകനൂര്‍ ഉയര്‍ത്തിയതും പ്രചരിപ്പിച്ചതുമായ വിഘടവാദങ്ങളെ അന്ന് തന്നെ പണ്ഡിതര്‍ പ്രമാണം കൊണ്ട് ഖണ്ഡിച്ച് തകര്‍ത്തുകളഞ്ഞതാണ്. മര്‍ഹൂം ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍ (ന.മ.) അവര്‍കളുടെ മുന്നില്‍ വഹാബിയായ ചേകനൂരും സൊസൈറ്റിയായ ചേകനൂരും മുട്ടുകുത്തിയ രംഗങ്ങള്‍ ഏറെയാണ്. 19 സ്ഥലങ്ങളില്‍ ചേകനൂരിസത്തെ നേരിട്ടിട്ടുണ്ടെന്ന് ഹസന്‍ മുസ്‌ലിയാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. (ഇ.കെ.ഹസന്‍ മുസ്‌ലിയാര്‍ ചരിത്ര ജീവിതം പേ: 459).

സുന്നത്തിനെതിരെ

ഇസ്‌ലാമിനെ തകര്‍ക്കുന്നതിന് അതിന്റെ  പ്രമാണങ്ങളില്‍ കൈവെക്കുക എന്നതാണ് എല്ലാ മതവിരുദ്ധരും ചെയ്തത്. ഖുര്‍ആന്‍ തന്നിഷ്ടം പോലെ വ്യാഖ്യാനിക്കുന്നതിന് തടസ്സമാവുന്നതിനാല്‍ ഹദീസിനെതിരെ തിരിയുകയാണ് ചേകനൂരും ചെയ്തത്. അത് എളുപ്പമാകാന്‍ സ്വഹാബത്തിനെ തള്ളി. ഫലത്തില്‍ നുബുവ്വത്തിനെതിരെയുള്ള നീക്കമായി ഇത്. രണ്ടാം സഹസ്രത്തിലെ പരിഷ്‌കര്‍ത്താവായ സര്‍ഹിന്ദിയുടെ കാലത്തും നുബുവ്വത്ത് നിഷേധിക്കുന്ന പ്രണതയുണ്ടായിരുന്നു. അതിനെതിരെ താന്‍ തടത്തിയ പ്രവര്‍ത്തനം ഫലം കണ്ടത് ചരിത്രത്തില്‍ ദര്‍ശിക്കാം. ഓറിയന്റലിസ്റ്റുകളുടെ രീതിയും ഇതായിരുന്നു. അവരില്‍ നിന്ന് കടമെടുത്തതാണ് യഥാര്‍ത്ഥത്തില്‍ ചേകനൂരിന്റെ ഹദീസ് നിഷേധം. സ്വഹാബികളെ അവമതിക്കുന്ന ശിയാക്കളും ബുദ്ധിയെ പ്രമാണമാക്കിയ മുഅ്തസിലത്തും മൗലവിക്ക് ഈ വിഷയത്തില്‍ കൂട്ടാളികളായുണ്ട്. കൂടുതല്‍ ഹദീസുകള്‍ നിവേദനം ചെയ്ത സ്വഹാബിവര്യന്‍ അബൂഹുറൈറ(റ)വിനെയും ഇമാം ബുഖാരി(റ), ഇമാം മുസ്‌ലിം(റ) എന്നിവരുടെ സ്വഹീഹുകളെയും തള്ളിപ്പറഞ്ഞതോടെ കാര്യം എളുപ്പമായി.

രണ്ട് സാക്ഷികള്‍ മുഖേന തെളിഞ്ഞുകിട്ടിയ ഹദീസുകള്‍ മാത്രമേ സ്വീകരിക്കാവൂ എന്ന ചേകനൂരിന്റെ വാദം തന്നെ യഥാര്‍ത്ഥത്തില്‍ ഹദീസ് നിഷേധമായിരുന്നു. കാരണം അത്തരത്തില്‍ സ്ഥിരീകരണം നേടിയ ഹദീസുകള്‍ അത്യപൂര്‍വമോ ലഭ്യമല്ലാത്തതോ ആണ്. ഈ ഗൂഢ ലക്ഷ്യം മറനീക്കി പുറത്തുവന്നത് ബുഖാരിയും മുസ്‌ലിമും ലോക പൊള്ളന്മാരാണെന്നതിന്റെ വ്യക്തമായ തെളിവുകള്‍ എന്ന പേരില്‍ കൃതി രചിച്ചതോടെയാണ്. അതിലദ്ദേഹം എഴുതി: ‘അഹ്‌ലു ഹദീസുകാരുടെ ഇമാമുകളായ ബുഖാരിയും മുസ്‌ലിമും ലോക പൊള്ളന്മാരാണെന്നും നബിയെയും ഇസ്‌ലാമിനെയും താറടിക്കാനും ഖുര്‍ആന് വിരുദ്ധമായ ജീവിത നിയമങ്ങള്‍ ഇസ്‌ലാമിലേക്ക് കുത്തിക്കയറ്റാനും വേണ്ടി വേഷം മാറിവന്ന ജൂത ഏജന്റുമാണെന്നും ലക്ഷ്യസഹിതം വെളിപ്പെട്ടു കഴിഞ്ഞാല്‍ ഏകസാക്ഷി. രണ്ടു സാക്ഷി ചര്‍ച്ചകള്‍ക്കൊന്നും യാതൊരാവശ്യവുമില്ലെന്ന് മാന്യവായനക്കാരെ അറിയിച്ചുകൊള്ളുന്നു (പേ: 5).

ദുര്‍വ്യാഖ്യാനം

സൂറത്തുല്‍ ജാസിയയിലെ ആറാം സൂക്തവും അല്‍ അഅ്‌റാഫിലെ 185-ാം സൂക്തവും ദുര്‍വ്യാഖ്യാനിച്ചാണ് ഹദീസ് നിഷേധിക്കുന്നത്. പ്രസ്തുത സൂക്തങ്ങളുടെ പശ്ചാത്തലങ്ങളും മുന്‍ സൂക്തങ്ങളും ചരിത്രവും നിരാകരിക്കുന്ന ദുര്‍വ്യാഖ്യാനമാണത്. ‘അല്ലാഹുവിന്റെ വചനങ്ങളാണിവ. ശരിയാംവിധം നാമതിനെ തങ്ങള്‍ക്ക് ഓതിത്തരുന്നു. അല്ലാഹുവിനെയും അവന്റെ വചനങ്ങളെയുമല്ലാതെ എന്ത് വൃത്താന്തങ്ങളെയാണവര്‍ വിശ്വസിക്കുന്നത്’ (അല്‍ജാസിയ: 6).

ഈ സൂക്തത്തില്‍ ‘ഹദീസ്’ എന്ന പ്രയോഗമുണ്ട്. എന്നാല്‍ അത് സാങ്കേതികമായി നബി(സ്വ)യുടെ ഹദീസാണെന്ന് പറയേണ്ടിവന്നത് മൗലവിയുടെ പാപ്പരത്തമാണ്. കാരണം ഈ ഹദീസ് കൊണ്ടുദ്ദേശിക്കുന്നതെന്താണെന്ന് 2-5 വരെയുള്ള സൂക്തങ്ങളില്‍ നിന്ന് മനസിലാക്കാന്‍ പ്രയാസമില്ല. പ്രാപഞ്ചികമായ ക്രമീകരണത്തെക്കുറിച്ച് അല്ലാഹുവിന്റെ വചനങ്ങളിലെ വിവരണങ്ങളല്ലാതെ മറ്റെന്ത് വൃത്താന്തങ്ങളാണ് വിശ്വസിക്കുന്നത് എന്നാണിതിന്റെ അര്‍ത്ഥവും ആശയവും. നബി(സ്വ)യുടെ വഫാതിനു വര്‍ഷങ്ങള്‍ക്കു ശേഷമാണല്ലോ ഇന്ന് വിവക്ഷിക്കുന്ന രീതിയില്‍ ഹദീസ് എന്ന് പ്രയോഗത്തിലെത്തുന്നതു പോലും.

സൂറത്തുല്‍ അഅ്‌റാഫിലെ 185-ാം സൂക്തത്തില്‍ അല്ലാഹു ചോദിക്കുന്നു: ‘ആകാശ ഭൂമികളുടെ ഭരണത്തെക്കുറിച്ചും അല്ലാഹു സൃഷ്ടിക്കുന്നതിനെക്കുറിച്ചും അവരുടെ അവധി അടുത്തെത്തിയിരിക്കാമെന്നതിനെക്കുറിച്ചും അവര്‍ ചിന്തിക്കുന്നില്ലേ. ഖുര്‍ആനീ വിവരം നല്‍കിയിട്ടും ഇനിയും അതല്ലാതെ എന്ത് വൃത്താന്തമാണവര്‍ വിശ്വസിക്കുന്നത്.’ ഈ സൂക്തത്തിലെ ഹദീസും അല്ലാഹുവിന്റെ ക്രമീകരണത്തെയാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. അല്ലാഹുവിന്റെ അധികാരം, സൃഷ്ടിപ്പ്, മരണം തുടങ്ങിയവയാണോ ഹദീസുകളില്‍ പറഞ്ഞ കര്‍മാനുഷ്ഠാനങ്ങള്‍? അല്ലെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയാവശ്യമില്ലല്ലോ. സൂറതുല്‍ മുര്‍സലാത്തിന്റെ അവസാന സൂക്തത്തിലും ഇത്തരം ഒരു ചോദ്യമുണ്ട്. അത് അവസാന നാളുകളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ്.

ചരിത്രപരമായി ഹദീസ് നിഷേധത്തിന് ന്യായമവതരിപ്പിച്ച് മൗലവി വെട്ടിലായിട്ടുണ്ട്. മുആവിയ(റ)വിന്റെ കാലത്താണ് ഹദീസ് നിര്‍മാണം ആരംഭിക്കുന്നത്. അബൂഹുറൈറ(റ)യും കൂട്ടരുമാണത് നടത്തിയത്. ഇതാണ് മൗലവിയുടെ വാദം. ഇത് മൗലവിയുടെ വിഭ്രമാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. കാരണം ഈ മൂന്ന് സൂറത്തുകളും മക്കയില്‍ അവതരിച്ചതാണ്. അതിലെ സംബോധന ആദ്യമഭിമുഖീകരിക്കുന്നത് മക്കക്കാരാണ്. അതിനാല്‍ തന്നെ ഖുലഫാഉര്‍റാശിദുകളുടെ കാലവും കഴിഞ്ഞ് നിര്‍മിച്ച ഹദീസുകള്‍ വിശ്വസിക്കരുതെന്ന് നാല്‍പത് വര്‍ഷമെങ്കിലും മുമ്പ്, നബി(സ്വ)യുടെ കാലത്തു ജീവിച്ചവരോട് പറഞ്ഞുവെന്ന് വരും. അഥവാ അവിടെ ഉദ്ദേശിക്കപ്പെട്ട ഹദീസ് തിരുനബി(സ്വ) പഠിപ്പിക്കുന്നതും ഓതികേള്‍പ്പിക്കുന്നതുമല്ലാത്ത കേട്ടുകേള്‍വിയും വാറോലകളുമാണ് എന്ന് മക്കക്കാരോടെന്തിന് പറയണം. സൃഷ്ടിപ്പ്, മരണം, അവസാനം, പരലോകം തുടങ്ങിയവയില്‍ ഖുര്‍ആനും ഹദീസും തന്നെയാണ് സ്വീകരിക്കേണ്ടതെന്നാണ് ഉപരിസൂക്തങ്ങള്‍ വ്യക്തമാക്കുന്നത്. അതല്ലാതെ, നാല്‍പത് വര്‍ഷം കഴിഞ്ഞ് നിര്‍മിക്കപ്പെടുന്ന വൃത്താന്തങ്ങളില്‍ മക്കക്കാരേ, നിങ്ങളിപ്പോള്‍ വിശ്വസിക്കരുതെന്നല്ല.

ചേകനൂരിസം പുതിയമതം തന്നെ

ഹദീസ് നിഷേധത്തിലൂടെ ഖുര്‍ആന്‍ മാത്രം പ്രമാണമാണെന്ന് സ്ഥാപിച്ച് തന്നിഷ്ടം മതകാര്യങ്ങളാക്കി അവതരിപ്പിക്കുകയാണ് ചേകന്നൂര്‍ മൗലവി ചെയ്തത്. നബി(സ്വ) വഹ്‌യിലൂടെ ലഭിച്ച വിവരണങ്ങള്‍ വഴി ഖുര്‍ആനികാശയങ്ങള്‍ പഠിപ്പിച്ചു. ഖുര്‍ആന്‍ അവതരിച്ചതും അത് പഠിപ്പിക്കുന്നതും നബി(സ്വ) തന്നെ. എന്നാല്‍ ചേകനൂര്‍ പ്രവാചകത്വവാദമുന്നയിക്കാതെ ഖുര്‍ആന്‍ മുന്നില്‍ വെച്ച് സ്വന്തം വ്യാഖ്യാനങ്ങളും വിതണ്ഡവാദങ്ങളും ഉന്നയിക്കുകയാണ്. അഥവാ ഖുര്‍ആനില്ലാതെ അല്ലെങ്കില്‍ വഹ്‌യ് ഇല്ലാതെ ഒരു ദൈവിക മതം അവതരിപ്പിക്കുന്നതിന് പ്രയാസമുണ്ട്. അതിനാല്‍ നബി(സ്വ)ക്കവതരിപ്പിച്ച ഖുര്‍ആന്‍ തന്നിഷ്ടപ്രകാരം വ്യാഖ്യാനിച്ച് മതമുണ്ടാക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. ആ മതത്തിന്റെ ധാരണകളും ആശയങ്ങളും അദ്ദേഹം തന്റെ കൃതികളിലും പ്രഭാഷണങ്ങളിലും വ്യക്തമാക്കി. അതിന്റെ ആത്യന്തിക ലക്ഷ്യം യഥാര്‍ത്ഥത്തില്‍ സര്‍വമത സത്യവാദമാണെന്ന് കാണാം.

മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തന്റെ പ്രസ്ഥാനത്തിന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്നാണ് പേര് നല്‍കിയത്. പ്രഥമദൃഷ്ട്യാ സുന്നത്തെന്ന് കേള്‍ക്കുമ്പോള്‍ നബിചര്യ എന്നു തോന്നിപ്പോകും. അതാണ് മൗലവിയുടെ ഉദ്ദേശ്യവും. സത്യത്തില്‍ ഖുര്‍ആനിന് ചേകനൂര്‍ മൗലവിയായ ഞാന്‍ നല്‍കുന്ന വിവരണമെന്ന ചര്യ എന്നും അതംഗീകരിക്കുന്ന സൊസൈറ്റി എന്നുമാണര്‍ത്ഥം. അല്ലാത്തപക്ഷം സുന്നത്ത് വിരുദ്ധ ഖുര്‍ആനിക് സൊസൈറ്റി എന്നായിരിക്കണമായിരുന്നു പേര് നല്‍കേണ്ടത്. ഖുര്‍ആന്‍ മുന്നില്‍ വെച്ച് ഒരു മതത്തെ തന്നെ സ്ഥാപിക്കാനുള്ള ശ്രമമാണ് മൗലവിയുടെ തിരോധാനത്തോടെ പാതിവഴിയില്‍ മുടങ്ങിയത്.

തികച്ചും ഇസ്‌ലാം വിരുദ്ധമായ ചേകനൂരിസത്തിന്റെ മതനിയമങ്ങള്‍ ഒന്നായി ക്രോഡീകരിക്കപ്പെട്ടത് ലഭിച്ചിട്ടില്ല. ഇസ്‌ലാമിക ശരീഅത്തിനെയും അതിന്റെ പ്രബോധകരായ പണ്ഡിതരെയും ആക്ഷേപിക്കുകയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യുക എന്നല്ലാതെ തനിക്ക് ലഭിച്ച അനുയായികള്‍ക്ക് ഒരു വിശ്വാസ പ്രമാണമോ അനുഷ്ഠാന ക്രമമോ അദ്ദേഹം നല്‍കിയിരുന്നില്ല. ശാഫിഈ ഇമാമിനേക്കാള്‍ വലിയ മുജ്തഹിദായി അവകാശപ്പെട്ട് രംഗത്തുവന്നപ്പോള്‍ അതിനുള്ള യോഗ്യതയും അറിവും ചോദ്യം ചെയ്യപ്പെടുകയും പണ്ഡിതരുടെ മുമ്പില്‍ പലപ്പോഴായി പരാജയം സമ്മതിക്കേണ്ടിവരികയും ചെയ്തപ്പോള്‍ പണ്ഡിത നിന്ദയും ശരീഅത്ത് വിരോധവും ഹദീസ് ശേഖരിച്ചവരോടുള്ള വെറുപ്പും പ്രകടിപ്പിച്ച് കാലം കഴിക്കുകയായിരുന്നു. ഏത് പുസ്തകമെഴുതിയാലും അതിന് ഒരു ആശയം സമര്‍ത്ഥിക്കുന്നതിനേക്കാള്‍ പ്രാധാന്യം പണ്ഡിത വിരോധ വിസര്‍ജനത്തിനായിരിക്കും.

അവസാന കാലത്തെഴുതിയ അനന്തരാവകാശത്തെക്കുറിച്ചു പുസ്തകത്തിലും ആശയങ്ങളെക്കാള്‍ കൂടുതല്‍ പണ്ഡിതന്മാരെയും ഇമാമുകളെയും ശരീഅത്തിനെയും വിമര്‍ശിക്കുകയാണ് ചെയ്തിട്ടുള്ളത്. തന്‍പോരിമ പറയാനാളുകള്‍ കുറവായതിനാല്‍ സ്വന്തം വിശേഷങ്ങള്‍ അവതരിപ്പിച്ച് തന്റെ പാണ്ഡിത്യവും ഗവേഷണ ബുദ്ധിയും അടിക്കടി എടുത്തുപറഞ്ഞ് സായൂജ്യം കൊള്ളുന്നത് കാണാം. സുന്നിപണ്ഡിതന്മാരോട് പ്രത്യേകം വിരോധം പുലര്‍ത്തിയ മൗലവി ശിയാമുഅ്തസിലി പണ്ഡിതരെ വലിയവരായി പരിചയപ്പെടുത്തുന്നുണ്ട്. സുന്നി ഇമാമുകളുടെ ബുദ്ധിശൂന്യത എന്ന ഒരു അധ്യായം പിന്തുടര്‍ച്ചയെക്കുറിച്ചുള്ള പുസ്തകത്തില്‍ കാണാം. അത് അവസാനിപ്പിക്കുന്നതിങ്ങനെയാണ്: ‘സുന്നി ഇമാമുകളുടെ മേല്‍ വിവരിച്ചതുപോലുള്ള സകല ബുദ്ധിശൂന്യതകളിലും ഖുര്‍ആന്‍ പഠിപ്പിച്ച പ്രഗത്ഭരായ ശീആ മുഅ്തസിലീ പണ്ഡിതന്മാര്‍ ആദ്യമേ അവരെ ഉപദേശിച്ചെങ്കിലും അവരുടെ കിബ്‌റും അഹന്തയും ബുദ്ധിശൂന്യതയും നിമിത്തം ആ ഉപദേശങ്ങളോ അവരുടെ സത്യമായ മദ്ഹബുകളോ ഒന്നും സ്വീകരിക്കാതെ ഖുര്‍ആന്‍ പഠിച്ച പണ്ഡിതന്മാര്‍ പറയുന്ന ഒറ്റ സത്യവും തലയില്‍ കയറ്റാതെ…’ (ഖുര്‍ആനിലെ പിന്തുടര്‍ച്ചാ നിയമം, നിലവിലുള്ള ശരീഅത്തിന്റെ പൊളിച്ചെഴുത്തും. പേ: 160,161). ഇസ്‌ലാമിന്റെ പേരില്‍ ഉടലെടുത്ത വ്യതിയാന പ്രസ്ഥാനങ്ങളെയും പണ്ഡിതരെയും മൗലവി എങ്ങനെയാണ് കാണുന്നതെന്ന് കൂടി ഇത് മനസ്സിലാക്കിത്തരുന്നു. മറുപടി അര്‍ഹിക്കാത്ത അബദ്ധങ്ങളും അസംബന്ധങ്ങളും നിറഞ്ഞ ആക്ഷേപങ്ങളാണ് മൗലവിയുടേത്.

സര്‍വമത സത്യവാദം

ലോകത്ത് മഹാഭൂരിപക്ഷം വരുന്ന സുന്നി മുസ്‌ലിംകളെയും അവരംഗീകരിക്കുന്ന ശരീഅത്തിനെയും ആക്ഷേപിച്ച് അവസാനം തന്റെ സര്‍വ മത സത്യവാദം വെളിപ്പെടുത്തിയതിന് ശേഷമാണ് മൗലവിയുടെ തിരോധാനമുണ്ടായത്. തന്റെ വാദങ്ങളും വീക്ഷണങ്ങളും തികച്ചും ഇസ്‌ലാമില്‍ നിന്നും ഭിന്നമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് സര്‍വ മത സത്യവാദ കൃതി. കുറഞ്ഞ പേജുകളാണെങ്കിലും അതു തന്റെ വിടവാങ്ങല്‍ സമ്മാനമായി, താന്‍ പ്രചരിപ്പിച്ചതിന്റെ സാക്ഷാല്‍ ഉദ്ദേശ്യം വ്യക്തമാക്കുന്ന സൃഷ്ടിയായി.

മറ്റു മതങ്ങള്‍ അസാധുവാക്കാനാണ് ഖുര്‍ആന്‍ വന്നതെന്ന ആശയത്തെ ഖുര്‍ആന്‍ വിരുദ്ധമായും എല്ലാ മതക്കാര്‍ക്കും മോക്ഷമുണ്ടെന്നത് ഖുര്‍ആനികാശയമായും മൗലവി അവതരിപ്പിക്കുന്നു. ചില ഭാഗങ്ങള്‍ ഇവിടെ പകര്‍ത്താം: ‘ഏതൊരു മതക്കാരും തങ്ങളുടെ മതം മാത്രമാണ് മോക്ഷത്തിന്റെയും വിജയത്തിന്റെയും ഏകമാര്‍ഗമെന്ന് വിശ്വസിക്കാന്‍ പാടുള്ളതല്ല. കാരണം ആ വിശ്വാസമുള്ള ആര്‍ക്കും തന്നെ സഹോദര സമുദായങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാനോ ബഹുമാനിക്കാനോ സാധ്യമല്ലെന്നത് തീര്‍ച്ചയാണ് (സര്‍വമത…).

മൗലവിയെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമല്ലാത്തതെല്ലാം ശരിയും ഇസ്‌ലാമും അതിന്റെ ശരീഅത്തും വെറുക്കപ്പെട്ടതുമാണ്. അതിനാല്‍ തന്നെ തന്റെ ശരിക്കെതിരായവരെ മൗലവിക്ക് അതികഠിനമായ വെറുപ്പാണ്. അവരെ വിമര്‍ശിക്കാനും ആക്ഷേപിക്കാനും അദ്ദേഹത്തിന് വൃത്തികെട്ട പദങ്ങള്‍ വരെ വഴങ്ങുന്നുണ്ട്. സ്വന്തം സ്വഭാവം നല്‍കുന്ന പാഠമാണദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാല്‍ ജീവകാരുണ്യവും മനുഷ്യസ്‌നേഹവും ദീനാനുകമ്പയും പുലര്‍ത്താനും പകരാനും വിശ്വാസിക്ക് തന്റെ മതം തടസ്സമാവില്ല. മതത്തിന്റെ നിര്‍ദേശമാണത്. മറിച്ചൊരാലോചന മതത്തിന് പുറത്ത് കടന്നവന്റെ വിഭ്രമ വിചാരം മാത്രമാണ്.

പ്രസ്തുത പുസ്തകത്തില്‍ മൗലവിയുടെ വാദവും അതിനുദ്ധരിച്ച തെളിവുകളും പരസ്പരം പൊരുത്തപ്പെടുന്നതല്ല. ‘ഓരോ മതക്കാരും തങ്ങളുടെ മതത്തെ പറ്റി വിജയത്തിന്റെയും മോക്ഷത്തിന്റെയും ഒരു മാര്‍ഗമാണെന്നല്ലാതെ അത് മാത്രമാണ് ആ മാര്‍ഗമെന്ന് ഒരിക്കലും അവകാശപ്പെടാന്‍ പാടില്ലാത്തതാണ് (സര്‍വമത…).

മൗലവി പറയും പ്രകാരമാണെങ്കില്‍ നബി(സ്വ) കൂടുതല്‍ ത്യാഗമനുഷ്ഠിക്കേണ്ടിയില്ലായിരുന്നുവല്ലോ. അഡ്ജസ്റ്റ്‌മെന്റിനു വന്ന മക്കക്കാരോട് നബി(സ്വ)യുടെ പ്രതികരണമെന്തായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതാണല്ലോ. അവരുടെ മതസങ്കല്‍പങ്ങളെയും അതിലെ ധാരണകളെയും തിരുനബി(സ്വ) തിരുത്തിയതാണ് അവര്‍ നബി(സ്വ)യോട് ശത്രുത പുലര്‍ത്താന്‍ തന്നെ കാരണം. വേദക്കാരായ ജൂത-ക്രിസ്ത്യാനികളോട് നബി(സ്വ)യിലും ഖുര്‍ആനിലും വിശ്വസിക്കാന്‍ നിര്‍ദേശിക്കുകയാണ് ഖുര്‍ആന്‍. വിശ്വസിക്കാത്തവര്‍ നിഷേധികളാണെന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങളുടെ കൈവശമുള്ള വേദങ്ങളെ ശരിവെക്കുന്നവിധം ഞാനവതരിപ്പിച്ച വേദത്തില്‍ നിങ്ങള്‍ വിശ്വസിക്കുക. അതിനെ ആദ്യം നിഷേധിക്കുന്നവര്‍ നിങ്ങളാവരുത്’ (അല്‍ബഖറ: 41).

‘വേദത്തില്‍ നിന്ന് അല്‍പം നല്‍കപ്പെട്ടവരെ അങ്ങ് കാണുന്നില്ലേ, അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുന്നതിനായി അല്ലാഹുവിന്റെ വേദത്തിലേക്കവര്‍ ക്ഷണിക്കപ്പെട്ടാല്‍ അവരില്‍ നിന്ന് ഒരു വിഭാഗം ഒഴിഞ്ഞുമാറി പിന്തിരിയുന്നവരാണ് (ആലുഇംറാന്‍: 23).

ഈ സൂക്തങ്ങളില്‍ തൗറാത്തിന്റെയും ഇഞ്ചീലിന്റെയും ആളുകളായി അറിയപ്പെടുന്നവരെ ഖുര്‍

ആനിലേക്ക് ക്ഷണിക്കുമ്പോള്‍ നിരാകരിക്കുന്നതിനെ സത്യനിഷേധമായാണ് സൂചിപ്പിച്ചിട്ടുള്ളത് എന്നതും വ്യക്തമാണല്ലോ. ഇതോടൊപ്പം ഒരു കാര്യം പ്രത്യേകമായി ഓര്‍ക്കേണ്ടതുണ്ട്. അഥവാ ആലുഇംറാന്‍ സൂറത്തിലെ അറുപത്തിഒന്നാം സൂക്തത്തില്‍ ക്രിസ്ത്യാനികളെ മുബാഹലക്ക് ക്ഷണിക്കാന്‍ പറയുന്നുണ്ട്. ‘അങ്ങേക്ക് യഥാര്‍ത്ഥ വിവരം ലഭിച്ചശേഷം ഈസാ നബി(അ)ന്റെ കാര്യത്തില്‍ തര്‍ക്കിക്കാന്‍ ആരെങ്കിലും വന്നാല്‍ അവരോട് താങ്കള്‍ പറയുക. നിങ്ങള്‍ വരൂ, ഞങ്ങളും നിങ്ങളുമടക്കം ഞങ്ങളുടെയും നിങ്ങളുടെയും ഭാര്യാസന്താനങ്ങളെയും നമുക്ക് വിളിച്ചുചേര്‍ക്കാം. എന്നിട്ട് നമുക്കൊന്നായി, കള്ളം പറയുന്നവരുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ എന്ന് അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കാം’ (ആലുഇംറാന്‍: 61).

മറുഭാഗത്തിന്റേത് കളവാണെന്നതിനാലാണല്ലോ ഖുര്‍ആന്‍ ഖണ്ഡിതമായി അങ്ങനെ പ്രഖ്യാപിച്ചത്. രണ്ടും ശരിയാണെങ്കില്‍ കള്ളം പറയുന്ന പ്രശ്‌നമില്ല. പരസ്പരം ശാപപ്രാര്‍ത്ഥന നടത്തേണ്ട ആവശ്യവുമില്ല. തങ്ങള്‍ കള്ളം പറയുന്നുവെന്നംഗീകരിക്കുന്നതിനാല്‍ തന്നെ. മുബാഹലക്കൊരുങ്ങിയവര്‍ പിന്തിരിഞ്ഞെന്നാണ് ചരിത്രം. മുബാഹലക്കൊരുങ്ങിയ നജ്‌റാന്‍കാരുടെ സംഭവം ഇമാം ബുഖാരി(റ) ഉദ്ധരിച്ചതാണ്. ഇതിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നുഹജറിനില്‍ അസ്ഖലാനി(റ) ഇത് കൂടി പറയുന്നുണ്ട്: ഒരു അവിശ്വാസി നുബുവ്വത്ത് അംഗീകരിച്ചതുകൊണ്ടു മാത്രം ഇസ്‌ലാമില്‍ പ്രവേശിക്കുന്നില്ല. ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ മുറുകെ പിടിച്ചാലല്ലാതെ (ഫത്ഹുല്‍ബാരി: 7/697).

യഥാര്‍ത്ഥത്തില്‍ ഈ പുസ്തകത്തിലൂടെ തന്റെ മതമേതെന്ന് വ്യക്തമാക്കുകയായിരുന്നു ചേകനൂര്‍. ഇസ്‌ലാമല്ലാത്ത ഒന്നിനോടും പരിഭവമില്ലാത്ത ഒരു മതമാണ് തന്റേതെന്നാണത്. അതിനാവശ്യമായ കാര്യങ്ങളാണ് ആദ്യകാലങ്ങളില്‍ ഓരോന്നായി പറഞ്ഞതും എഴുതിയതും.

ഖുര്‍ആന്‍ പറയുന്നത്

ഇസ്‌ലാമല്ലാത്ത ഒരു മതവും അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ‘ഇസ്‌ലാമല്ലാത്തതിനെ മതമായി ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവനില്‍ നിന്ന് അത് സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്ത് അവന്‍ പരാജിതരില്‍ പെട്ടവനായിരിക്കും’ (ആലുഇംറാന്‍: 85).

ഈ ആശയം വ്യക്തമാക്കുന്ന സൂക്തങ്ങള്‍ വേറെയുമുണ്ട്. വേദക്കാരായ ആളുകള്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ലഭ്യമായിട്ടും കടുപിടുത്തത്തില്‍ കഴിയുന്നതിനെ സത്യനിഷേധമായിട്ടാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

സര്‍വമത സത്യവാദമുന്നയിക്കുമ്പോഴും മൗലവിയുടെ വിഭ്രമാവസ്ഥകള്‍ അദ്ദേഹത്തെ പുറംതിരിഞ്ഞ് കുത്തുന്നത് കാണാം. അബൂഹുറൈറ(റ)വിനെയും വാങ്കിനെയും ശഹാദത്തിനെയും വിമര്‍ശിച്ച് കൊണ്ടദ്ദേഹം എഴുതി:

‘ഇതര മതസ്ഥരെ നമ്മുടെ നമസ്‌കാരത്തിലേക്കോ ഖുതുബയിലേക്കോ ഒരിക്കലും ആകര്‍ഷിക്കപ്പെടരുതെന്ന ദുഷ്ടബുദ്ധി കൊണ്ട് മാത്രമാണ്, സാധാരണ നബിയുടെ പേരില്‍ ശഹാദത്ത് ചൊല്ലാന്‍ ഇഷ്ടപ്പെടാത്ത ജൂത മുനാഫിഖായ അബൂഹുറൈറ ബാങ്കിലും ഇഖാമത്തിലും നമസ്‌കാരത്തിലും ഖുതുബയിലും നബിയുടെ പേരിലുള്ള ശഹാദത്ത് നിര്‍ബന്ധപൂര്‍വം തുന്നിച്ചേര്‍ക്കാന്‍ ഇടയായത്. അല്ലാതെ ഇസ്‌ലാമിനോടുള്ള കൂറുകൊണ്ടല്ല എന്നത് തീര്‍ച്ച (ഖുര്‍ആന്‍ വിരുദ്ധ ബാങ്കും ജമാഅത്തും).

ശഹാദത്ത് കലിമയുടെ രണ്ടാം ഭാഗമായ അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ് എന്നത് വാങ്കിലും ഇഖാമത്തിലും നിസ്‌കാരത്തിലും ഖുതുബയിലും പറയുന്നത് കാരണം ഇതര മതസ്ഥര്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാതിരിക്കുമെന്ന് സ്വയം പറഞ്ഞ് പരിതപിക്കുകയാണ് മൗലവി. സര്‍വമത സത്യവാദിയെന്തിനാണ് ഒരാള്‍ ഇസ്‌ലാമിലേക്ക് വരാതിരിക്കുന്നതില്‍ പരിഭവിക്കുന്നത്. അയാളും സത്യത്തിലാണെന്നല്ലേ സര്‍വമത സമത്വവാദത്തിന്റെ താല്‍പര്യം. മാത്രമല്ല, ശഹാദത്തിന്റെ രണ്ടാം ഭാഗം അംഗീകരിച്ചു പറയാതെ മുസ്‌ലിമാവുകയില്ലല്ലല്ലോ. പണ്ഡിത വിരോധവും ഇസ്‌ലാം വിരോധവും തലക്കുപിടിച്ചതിന്റെ വിഭ്രമമാണിവിടെയെല്ലാം പ്രകടമാവുന്നത്.

എതിര്‍ത്ത് പേരെടുക്കുന്നു

ചേകനൂര്‍ മതം എന്തെങ്കിലും നിര്‍മാണാത്മകമായ തത്ത്വങ്ങളല്ല മുന്നോട്ടുവെക്കുന്നതെന്ന് അവരുടെ ആശയങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. ചേകനൂര്‍ മൗലവിയുടെ ആദര്‍ശ പടയോട്ടം എന്ന ഒരു ലഘുകൃതി യൂസുഫ് കരുനാഗപ്പള്ളി എം.എ. എന്നയാളുടേത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. താനും മോശക്കാരനല്ല എന്ന് സ്വയം അവകാശവാദം നടത്തിയാണതിന്റെ രചന. അതിന്റെ അവസാനത്തില്‍ ചേകനൂര്‍ മതത്തിന്റെ പ്രധാന ആശയങ്ങള്‍ ചുരുക്കി പറഞ്ഞിട്ടുണ്ട്. ആരോടൊക്കെയോ ഉള്ള വിരോധം തീര്‍ക്കുക എന്നതാണ് ചേകനൂരീ മതത്തിന്റെ ആദര്‍ശമെന് അതില്‍നിന്ന് മനസിലാകും. അഞ്ചു നേരത്തെ നിസ്‌കാരം ഖുര്‍ആന്‍ വിരുദ്ധം, ബാങ്കും ഇഖാമത്തും അത്തഹിയ്യാത്തും ഖുര്‍ആന്‍ വിരുദ്ധം, ഹജ്ജിലെ കല്ലേറ് ഖുര്‍ആന്‍ വിരുദ്ധം, ഹജറുല്‍ അസ്‌വദിനെ ചുംബിക്കല്‍ ഖുര്‍ആന്‍ വിരുദ്ധം, ചേലാസുന്നത്ത്കര്‍മം ഖുര്‍ആന്‍ വിരുദ്ധം, മതപരിവര്‍ത്തനം ഖുര്‍ആന്‍ വിരുദ്ധം, ഹജ്ജ് കൊണ്ട് പാപം പൊറുക്കപ്പെടില്ല, ഒരേസമയം മൂന്ന് ത്വലാഖ് ചെയ്യല്‍ ഖുര്‍ആന്‍ വിരുദ്ധം, ജുമുഅ, ബക്രീദ് ഒഴിച്ചുള്ള സംഘടിത നിസ്‌കാരങ്ങള്‍ ഖുര്‍ആന്‍ വിരുദ്ധം, പര്‍ദ ഖുര്‍ആന്‍ വിരുദ്ധം (പേ: 11).

വിരുദ്ധം എന്ന് പ്രയോഗിക്കണമെങ്കില്‍ വിരോധിക്കപ്പെട്ടതോ വിപരീതമായതോ ആകണം. അഞ്ച് നേരത്തെ നിസ്‌കാരം ഖുര്‍ആന്‍ വിരുദ്ധമാവണമെങ്കില്‍ അഞ്ച് നേരം നിസ്‌കരിക്കരുതെന്ന് അല്ലാഹു പറയണം. അല്ലെങ്കില്‍ ഒന്ന് മുതല്‍ നാല് വരെയോ ആറും അതിലധികവും നേരങ്ങള്‍ നിങ്ങള്‍ നിസ്‌കരിക്കുക എന്നോ പറയണം. അപ്പോഴേ വിരുദ്ധം എന്ന് പറയാനാവൂ. ഇത് മലയാളം സാമാന്യം പഠിച്ചവര്‍ക്ക് മനസ്സിലാവും. (ശ്രീകണ്‌ഠേശ്വരം പത്മനാഭ പിള്ളയുടെ ശബ്ദ താരാവലി -പന്ത്രണ്ടാം എഡിഷന്‍-യുടെ 1588-ാം പേജില്‍ ഇത് വിശദീകരിക്കുന്നുണ്ട്). മുകളില്‍ സൂചിപ്പിച്ച വിരുദ്ധങ്ങള്‍ക്കെല്ലാം ഈ രൂപത്തില്‍ തന്നെ പരാമര്‍ശങ്ങളുണ്ടായെങ്കിലേ ഇത്തരത്തിലൊരു വിരുദ്ധ പ്രയോഗം തന്നെ ശരിയാവുകയുള്ളൂ. അതേസമയം, ഹജ്ജ് കൊണ്ട് പാപം പൊറുക്കില്ല എന്ന് ഖുര്‍ആന്‍ പറഞ്ഞതായി തെളിയിക്കാന്‍ ആര്‍ക്കും സാധ്യമല്ല. മൗലവിയുടെ പുസ്തകങ്ങള്‍ വായിച്ചൂം വാചകക്കസര്‍ത്ത് കേട്ടും വഞ്ചിതരായവര്‍ എന്നേ ഗ്രന്ഥകാരനെയും പ്രസാധകനെയും സ്‌പോണ്‍സറെയും കുറിച്ച് മനസ്സിലാക്കാനാവൂ.

നിസ്‌കാരത്തിന്റെ വഖ്തുകള്‍

നിസ്‌കാരത്തിന്റെ വഖ്തുകള്‍ അഞ്ചാണെന്ന് ഏതൊരു മുസ്‌ലിമിനും അറിയാം. എന്നാല്‍ അത് മൂന്ന് നേരമാക്കിയത് ആദ്യം ആരാണെന്ന് പലര്‍ക്കുമറിയണമെന്നില്ല. നബി(സ്വ) ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ പ്രവാചകത്വ വാദമുന്നയിച്ച് രംഗത്തുവന്ന മുസൈലിമതുല്‍കദ്ദാബായിരുന്നു നിസ്‌കാരം ആദ്യമായി മൂന്ന് വഖ്താക്കിയത്. തിരുനബി(സ്വ)യുടെ വഫാത്തിന് ശേഷം ബനൂതമീമിലെ സജാഹ് എന്ന വനിത പ്രവാചകത്വ വാദമുന്നയിച്ച് രംഗപ്രവേശം ചെയ്തു. അവള്‍ തന്റെ അനുയായികളെയും കൂട്ടി, നേരത്തെത്തന്നെ കള്ള പ്രവാചകനായി  രംഗത്ത് വന്ന മുസൈലിമയുടെ യമാമ പിടിച്ചടക്കാന്‍ ചെന്നു. പേടിച്ചരണ്ട മുസൈലിമത്ത് രാജ്യം പകുതി തരാമെന്ന് പറഞ്ഞ് സന്ധിയിലായി. അങ്ങനെ അവര്‍ രണ്ടുപേരും ഒരു കൂടാരത്തിനകത്തു സന്ധിച്ചു. സംഭാഷണങ്ങള്‍ക്കൊടുവില്‍ ഇരുവരും വിവാഹിതരായി പ്രഖ്യാപിച്ചു. മൂന്ന് ദിവസം ഒരുമിച്ചുകഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങിയ സജാഹിനോട് മുസൈലിമ മഹ്‌റായി എന്ത് നല്‍കിയെന്ന് നാട്ടുകാര്‍ ചോദിച്ചു. അവള്‍ മുസൈലിമയുടെ അടുത്തേക്ക് ആളയച്ച് കാര്യം പറഞ്ഞു. വിളംബരം ചെയ്യുന്നവനെ അങ്ങോട്ടയക്കാന്‍ മുസൈലിമ പറഞ്ഞു. അയാളോട് മുസൈലിമ ഇങ്ങനെ നിര്‍ദേശിച്ചു: ‘മുഹമ്മദ്(സ്വ) കൊണ്ടുവന്ന അഞ്ച് നേരത്തെ നിസ്‌കാരത്തില്‍ നിന്ന് രണ്ടു നേരങ്ങളിലെ നിസ്‌കാരം മുസൈലിമ (ഇശാഉം സ്വുബ്ഹിയും) ഒഴിവാക്കിയിരിക്കുന്നു, ഇതാണ് മുസൈലിമ സജാഹിന് മഹ്‌റായി നല്‍കിയിട്ടുള്ളത് എന്ന് വിളിച്ചുപറയുക (അല്‍ബിദായതുവന്നിഹായ 6/353).

~ഒരു കള്ളപ്രവാചകന്‍ തന്റെ ഭാര്യയായ കള്ളപ്രവാചകക്ക് വിവാഹമൂല്യമായിട്ടാണ് രണ്ട് നേരത്തെ നിസ്‌കാരം വെട്ടിച്ചുരുക്കി മൂന്നാക്കിയത്. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഒരു ആയത്തിനെ ദുര്‍വ്യാഖ്യാനിച്ചാണ് മുസൈലിമത്തിന്റെ ഈ മൂന്ന് വഖ്ത് വാദം തന്റെ പട്ടികയില്‍ ചേര്‍ക്കാന്‍ ചേകനൂര്‍ ഉത്സുകനായത്. സൂറത്തുഹൂദിലെ 114-ാം സൂക്തത്തിന് പകലിന്റെ രണ്ട് അറ്റങ്ങളിലും രാത്രിയുടെ ഭാഗങ്ങളിലും നിസ്‌കാരത്തെ നിലനിര്‍ത്തുക എന്ന് അല്ലാഹു പറയുന്നുണ്ട്. രണ്ടറ്റങ്ങള്‍ രണ്ട് നിസ്‌കാരങ്ങളെ കുറിക്കുന്നു. രാത്രിയുടെ ഭാഗങ്ങളിലെ നിസ്‌കാരങ്ങള്‍ എന്നത് ശേഷിക്കുന്ന മൂന്ന് നിസ്‌കാരങ്ങളെയും. കാരണം അറബിഭാഷയില്‍ ബഹുവചനം മൂന്നെണ്ണത്തിനെയെങ്കിലും സൂചിപ്പിക്കുന്നതാണ്. അതിനാല്‍ അഞ്ച് വഖ്ത് നിസ്‌കാരങ്ങള്‍ക്ക് ഇത് തന്നെ തെളിവാണ് എന്ന് പണ്ഡിതന്മാര്‍ സമര്‍ത്ഥിച്ചിട്ടുണ്ട്.

ഇനി സൂക്തത്തിന്റെ ആശയം ഇങ്ങനെയും ഗ്രഹിക്കാവുന്നതാണ്. പകലിന്റെ രണ്ട് ഭാഗങ്ങളിലും നിസ്‌കാരങ്ങളുണ്ട്. രാത്രിയുടെ ആദ്യഭാഗത്ത് മാത്രമേ നിസ്‌കാരങ്ങളുള്ളൂ. പകലിന്റെ ആദ്യഭാഗത്ത് സ്വുബ്ഹിയും രണ്ടാം ഭാഗത്ത് ളുഹ്‌റും അസ്വറും രാത്രിയുടെ ആദ്യത്തില്‍ മഗ്രിബും ഇശാഉം. രണ്ടാം ഭാഗമായ അര്‍ദ്ധരാത്രിക്ക് ശേഷം നിര്‍ബന്ധ നിസ്‌കാരമില്ല. ഇശാഅ് വൈകിച്ചാല്‍ മാത്രമേ നിര്‍ബന്ധ നിസ്‌കാരം അപ്പോഴുണ്ടാവൂ. ‘സഹര്‍’ അതായത് അത്താഴ സമയ നിസ്‌കാരം ഫര്‍ളില്ല എന്നര്‍ത്ഥം. ഈ ആയത്തില്‍ നിന്നുതന്നെ അഞ്ച് വഖ്ത് നിസ്‌കാരം മനസ്സിലാക്കാനാവുമെന്നതിന് പുറമെ അനുബന്ധമായി ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ഒരു ആയത്തില്‍ തന്നെ അഞ്ച് നേരത്തെ നിസ്‌കാരമുണ്ടാവണമെണ് വാശിപിടിക്കുന്നതെന്തിനാണ്. പല ആയത്തുകളിലായി ഒരു വിഷയം പൂര്‍ത്തിയാക്കുന്നതില്‍ അനൗചിത്യമില്ല. ഒരു ആയത്തില്‍ തന്നെ ഒരനുഷ്ഠാനത്തെ വിശദമായി പറയുന്ന രീതിയല്ല പൊതുവെ ഖുര്‍ആനിന്റേത്. അതിനാല്‍ മുസൈലിമയോടൊപ്പം നിന്ന് നബി(സ്വ)ക്കെതിരാവുക എന്ന ഗൂഢോദ്ദേശ്യത്തോടെയുള്ള വാദമാണിത്.

സൂറത്തുര്‍റൂമിലെ 17,18 ആയത്തുകളും സൂറതുല്‍ ഇസ്‌റാഇലെ 78-ാം ആയത്തും സൂറത്തുന്നൂറിലെ 58-ാം സൂക്തവും സൂറതുല്‍ ബഖറയിലെ 238-ാം സൂക്തവും വ്യത്യസ്ത നിസ്‌കാരങ്ങളുടെ സമയവും പേരും വ്യക്തമാക്കുന്നുണ്ട്. അത് എല്ലാം ചേര്‍ത്ത് വെച്ചാല്‍ ഫര്‍ള് നിസ്‌കാരങ്ങള്‍ അഞ്ച് വഖ്താണെന്ന് കാണാവുന്നതാണ്. സൂറത്തുന്നൂറിലെ 17, 18 ആയത്തുകള്‍ വിശദീകരിച്ചുകൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവായ ഇബ്‌നു അബ്ബാസ്(റ) ‘ഈ സൂക്തത്തില്‍ അഞ്ച് നേരത്തെ നിസ്‌കാരങ്ങളും ഒന്നിച്ച് വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്’ (തഫ്‌സീറുത്ത്വിബ്‌രി). മുജാഹിദ്(റ)വില്‍ നിന്നും ഇതേ വ്യാഖ്യാനം ഇമാം ത്വിബ്‌രി(റ) ഉദ്ധരിച്ചിട്ടുണ്ട്. ‘അഞ്ച് നേരത്തെ നിസ്‌കാരങ്ങളും നേരങ്ങളും ഖുര്‍ആനിലുണ്ടെന്ന് ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞപ്പോള്‍ അദ്ദേഹത്തോട് വിശദീകരണം തേടി. അതിന് മറുപടിയായി മഹാന്‍ ഈ ആയത്തുകളുദ്ധരിച്ച് (റൂമിലെ 17,18) വിവരിക്കുകയുണ്ടായി’ (തഫ്‌സീര്‍ ഖുര്‍ത്വുബി).

മുസ്‌ലിം ഉമ്മത്തിന്റെ സല്‍സരണിയില്‍ ഇന്നുവരെ നിസ്‌കാരത്തിന്റെ വഖ്തുകളുടെ എണ്ണം അഞ്ചില്‍ കുറവായിട്ടില്ല. നബി(സ്വ)യോടൊപ്പവും ഖുര്‍ആനോടൊപ്പവുമാണ് മുസ്‌ലിംകള്‍ എല്ലാ കാലവും നിന്നിട്ടുള്ളത്. അബൂബക്‌റില്‍ ജസ്സ്വാസ്വ്(റ) എഴുതുന്നു: ‘നബി(സ്വ)യില്‍ നിന്നും അനിഷേധ്യമായിട്ടുള്ള വചനങ്ങള്‍ വന്നിട്ടുള്ളതും വാക്കാലും പ്രവൃത്തിയാലും സമുദായം കൈമാറ്റം ചെയ്തിട്ടുള്ളതുമായ വിവരമാണ് അഞ്ചു നേരത്തെ നിസ്‌കാരം ഫര്‍ളാണ് എന്നത്. അഞ്ചു നേരത്തെ നിസ്‌കാരങ്ങള്‍ ഫര്‍ളാണെന്ന വിഷയത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല തന്നെ’ (അഹ്കാമുല്‍ഖുര്‍ആന്‍ 3/248).

ബുദ്ധിജീവികളുടെ നാട്യങ്ങള്‍

ചേകനൂര്‍ മൗലവി ഉയര്‍ത്തിയ വിതണ്ഡവാദങ്ങള്‍ തന്റെ കൃതികളില്‍ പരന്നുകിടക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടാണ് എല്ലാ വാദങ്ങളും ഉന്നയിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വാദവും തെളിവുകളും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടാകാറില്ല. പണ്ഡിത വിരോധം പ്രസരിപ്പിച്ചാല്‍ കൂടെകൂടാന്‍ ഇസ്‌ലാം വിരുദ്ധരായ ചിലരെ കിട്ടുമെന്നറിയുന്നതിനാല്‍ തെളിവുദ്ധരിക്കുന്നതിനേക്കാള്‍ പണ്ഡിത നിന്ദയാണ് പ്രചാരണത്തിനുള്ള ചെപ്പടി വിദ്യ. പണ്ഡിത വിരോധം പ്രകടിപ്പിക്കുമ്പോഴാണ് ബുദ്ധിജീവികളെന്ന് നടിക്കുന്നവര്‍ കൂടുതല്‍ ആകൃഷ്ടരാവുന്നത്. മതം പഠിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യാത്ത, മതം അംഗീകരിച്ച് ജീവിക്കാന്‍ തയ്യാറല്ലാത്ത കാരശ്ശേരി-ചേന്ദമംഗല്ലൂര്‍മാരെ വിളിക്കാന്‍ മുഖ്യധാരക്കും ഇഷ്ടമാണ്. ഖുര്‍ആനെ അംഗീകരിക്കുന്നുവെന്നും അത് പ്രമാണമാണെന്നും പറഞ്ഞുകൊണ്ടാണ് മൗലവി ഖുര്‍ആനെ ധിക്കരിക്കുന്നത്. എന്നാല്‍ കൂടെ കുഴലൂത്ത് നടത്തുന്ന ‘ബുദ്ധിജീവികള്‍’ പലരും ഖുര്‍ആന്‍ പാടെ നിരാകരിക്കുന്നവരാണ് എന്നതാണ് വൈരുദ്ധ്യം. ചുരുക്കത്തില്‍ ‘പോത്തിനെ ഇറക്കി അപരന്റെ വാഴ നശിപ്പിക്കുക’ എന്ന പോലെ ചേകനൂരിനെ  പ്രോത്സാഹിപ്പിച്ച് ഇസ്‌ലാമിനെ തകര്‍ക്കാനാവുമെന്നാണ് ചില മതരഹിതര്‍ വിചാരിക്കുന്നത്. ഇപ്പോള്‍ ചേകനൂരിന്റെ പിന്‍മുറക്കാരി ജാമിദ ടീച്ചറെ എഴുന്നള്ളിക്കുന്നതും ഇതേ ലക്ഷ്യത്തോടെയാണ്. പക്ഷേ, മുഹമ്മദ് നബി(സ്വ)യുടെ മതം ആരു വികൃതമാക്കാനിറങ്ങിയാലും അവരെ അവഗണിക്കാന്‍ സത്യവിശ്വാസികള്‍ക്കറിയാം.

ഉറൂസ് കമ്മിറ്റിക്കാർ അറിയേണ്ടത്* ....

*ഉറൂസ് കമ്മിറ്റിക്കാർ അറിയേണ്ടത്* ....

മഹാത്മാക്കളുടെ ആണ്ടു നേർച്ചകൾ ആഘോഷകരമായി  നടതുന്നതിനാണല്ലോ ഉറൂസ് എന്ന്പറയുന്നത് .തികച്ചും ഭക്തി നിർഭരമായി അത് നിർവ്വഹിക്കൽ സൽകർമ്മം തന്നെയാണ് ..
നബി ( സ ) എല്ലാ വർഷാരംഭത്തിലും ശുഹധാക്കളുടെ ഖബറിനരികിൽ പോകുകയും നിങ്ങൾ ക്ഷമിച്ചതിന്റെ പേരിൽ നിങ്ങള്ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ 'നിങ്ങളുടെ അഭയ കേന്ദ്രം എത്രയോ മേന്മയേറിയാതാകുന്നു എന്ന് പറഞ്ഞു പുകഴ്ത്തുകയും ചെയ്യുമായിരുന്നു .ഇത് അബൂബക്കർ ( റ ) ഉമർ ( റ ) ഉസ്‌മാൻ ( റ ) ഇവരുടെയും പതിവായിരുന്നു .ത്വബ്റാനി (2/241)

ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ മണ്‍മറഞ്ഞു പോയ ഔലിയാക്കളുടെയും .മഹാന്മാരുടെയും പേരിൽ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ പല സ്ഥലങ്ങളിലും  ഉറൂസ് നടക്കാറുണ്ട് ഖുർആൻ ഓതിയും, മൗലീദ് ചൊല്ലിയും, ഭക്ഷണം വിതരണം നടത്തിയും തീർത്തും മതത്തിന്റെ ചട്ടക്കൂടിന് അപ്പുറത്തേക്ക് കടക്കാത്ത വിധത്തിൽ അവർ അത് ചെയ്യുന്നു ...

എന്നാൽ ഖേധകരമെന്ന് പറയട്ടെ. പല നാടുകളിലും മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉറൂസ് ആഘോഷ പരിപാടികൾ മതത്തിന്റെ എല്ലാ അതിർവരമ്പുകളും ലങ്കിച്ചു കൊണ്ടാണെന്ന് പറഞ്ഞാൽ നിഷേധിക്കാനാവില്ല ...
മഹത്തുക്കളുടെ പേരിൽ നടക്കുന്ന ഉറൂസ് ഇസ്ലാമികമല്ലാത്ത രീതിയിൽ മാത്രമല്ല .ഇസ്ലാമിനെ പറയിപ്പിക്കുന്ന രീതിയിലാണ് പലയിടങ്ങളിലും നടക്കുന്നത് ..
അന്യ സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് ഒപ്പം അന്യ മതസ്ഥരും കൂടിക്കലർന്ന് ഒരു നിയന്ത്രണവുമില്ലാതെ പരിശുദ്ധ ഇസ്ലാം കൽപിച്ച , ഇസ്ലാം വിരോധിച്ച കാര്യങ്ങള്ക്ക് യാതൊരു നിലയുംവിലയും നൽകാതെ കാട്ടി കൂട്ടുന്ന കോപ്രായങ്ങളെ ഉറൂസ് എന്ന് പറയുന്നത് തന്നെ ശരിയല്ല ...

ഇത് എവിടുന്ന് കിട്ടിയതാണ് ഈ ഒരു രീതിയിലുളള ആഘോഷം എന്ന് വ്യക്തമാക്കേണ്ടത് അത് നടത്തുന്ന ആഘോഷ കമ്മിറ്റികൾ തന്നെയാണ് .ഒരു നാടിന്റെയും നടക്കുന്ന സ്ഥലങ്ങളുടെയോ പേരെടുത്ത് പറയുന്നില്ല .ഈ ഒരു അനാചാരം നാം അവസാനിപ്പിക്കുക തന്നെ വേണം .സ്ത്രീകള്ക്കും പുരുഷന്മാർക്കും എന്ത് കൊണ്ട് രണ്ട് സമയങ്ങൾ ആക്കിക്കൂട .സ്ത്രീകളുടെ അഴിഞ്ഞാട്ടം അത്തരം സ്ഥലങ്ങളിൽ നടക്കുന്നത ്കൊണ്ട് മാത്രമല്ലേ അവിടെ ചെറുപ്പക്കാരുടെയും .മറ്റു അന്യ മതസ്ഥരുടെയും നിറസാന്നിധ്യം ഉണ്ടാവുന്നത് .അത്കൊണ്ട് ഭണ്ടാരപ്പെട്ടി നിറയുന്നത് കൊണ്ടാണോ അത് അവസാനിപ്പിക്കാൻ അത് നടത്താൻ നേതൃത്വം വഹിക്കുന്ന ആളുകൾ മടിക്കുന്നത്

ഇത് എവിടുന്നാ ഇവരൊക്കെ ഇത് പഠിച്ചത് .ഇത് ഒരിക്കലും സുന്നികളുടെ മേൽ കെട്ടിവെക്കേണ്ട .സുന്നത് ജമാഹത്തിന്റെ നിരവധി പണ്ഡിതന്മാർ തന്നെ പല സ്ഥലങ്ങളിലും നടക്കുന്ന ഇത്തരം അനാചാരങ്ങൾക്കെതിരെ ശബ്ധിക്കാറുണ്ട് .സുന്നി പണ്ഡിതന്മാരുടെ ചില പ്രഭാഷണങ്ങൾ താഴെ ലിങ്കിൽ കയറി ഒന്ന് കേട്ടു നോക്കൂ. .👇🏻👇🏻

*മഖ്‌ബറകളിലെ അനാചാരങ്ങൾ
ഫാറൂഖ് നഈമി & പേരോട് ഉസ്താദ്*

https://www.youtube.com/watch?v=9dlCYHAIi9A&feature=youtube_gdata_player

മഖ്‌ബറ , ഉറൂസ് , മന്ത്രവാദം  ഫാറൂഖ് നഈമി👇🏻👇🏻

https://www.youtube.com/watch?v=I1xBB0PA0NQ&feature=youtube_gdata_player

കൊണ്ടോട്ടി ഉറൂസ് പോലുളള അനാചാരങ്ങൾക്കെതിരെ പേരോട് ഉസ്താദ്‌👇🏻👇🏻

https://www.youtube.com/watch?v=Le6EA9arxVc&feature=youtube_gdata_player

ഭീമാപളളിയിൽ നടക്കുന്ന അനാചാരങ്ങൾക്കെതിരെ. .ഫാറൂഖ് നഈമി👇🏻👇🏻

https://www.youtube.com/watch?v=fnn5_AZPctc&feature=youtube_gdata_player

ചുരുക്കി പറഞ്ഞാൽ അല്ലാഹുവും അവന്റെ റസൂലും പറഞ്ഞ വാക്കുകൾ അനുസരിക്കാതെ അവ ലങ്കിച്ച്‌കൊണ്ട്
ഇത്തരത്തിലുള്ള ഉറൂസ് നടത്തുന്നത് ഒരിക്കലും ഇസ്ലാമിൽ അനുവധിനീയം അല്ല എന്ന് മാത്രമല്ല .വൻ കുറ്റകരവുമാണ് ..
അത്കൊണ്ട്തന്നെ ഉറൂസ് നടതാൻ നേതൃത്വം നൽകുന്ന ആളുകളും അതാത് മഹല്ല് ഭാരവാഹികളും ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കി തീർത്തും ഇസ്ലാമികമായ രീതിയിൽ ഉറൂസുകൾ നടത്തണമെന്നും  യുവാക്കൾ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശബ്ദം ഉയർത്തി അവ മാറ്റം വരുത്തണമെന്നുംബഹുമാന പൂർവ്വം ഉണർത്തുന്നു. ...

"അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത് കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ കുറിച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിച്ചാൽ അവൻ വ്യക്തമായ നിലയിൽ വഴി പിഴച് പോയിരിക്കുന്നു.
( ഖുർആൻ 33 : 36 )

നബിദിനാഘോഷംവിശുദ്ധ മക്കയി


വിശുദ്ധ മക്കയിലെ നബിദിനാഘോഷം● 0


●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


മുഖലേഖനം. എഴുതിയത് കാന്തപുരം ഉസ്താദ്
കേരളത്തില്‍ മാത്രമേ നബിദിനാഘോഷവും മൗലിദ് സദസ്സുകളുമുള്ളൂവെന്ന് ബിദഇകള്‍ തട്ടി വിട്ടിരുന്ന കാലമുണ്ട്. സാങ്കേതിക വിദ്യകള്‍ പുരോഗമിക്കുകയും വിദേശങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അവസരമുണ്ടാവുകയും ചെയ്തപ്പോള്‍ അവിടങ്ങളിലെ ഇത്തരം സദസ്സുകളെയും ചര്യകളെയും കുറിച്ച് കൂടുതല്‍ അറിവുലഭിച്ചു. അതോടെ അത്തരം ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതായി. 1985 ഡിസംബര്‍ 612 സുന്നിവോയ്സ് ലക്കത്തില്‍ വിശുദ്ധമക്കയിലെ മൗലിദാഘോഷത്തെകുറിച്ചാണ് മുഖലേഖനം. എഴുതിയത് കാന്തപുരം ഉസ്താദ്. മക്കയിലെ പ്രമുഖനായ സയ്യിദ് അലി മിഹ്ളാര്‍ സംഘടിപ്പിച്ച വലിയ മൗലിദ് സദസ്സില്‍ പ്രത്യേക ക്ഷണിതാവായ അനുഭവമാണ് ലേഖനസാരം.
അതില്‍നിന്ന്: അവിടെ ആയിരങ്ങള്‍ക്ക് പങ്കെടുക്കാന്‍ പാകത്തില്‍ സജ്ജമാക്കിയ മൗലിദിന്റെ സദസ്സ് തന്നെ ഒരു അത്ഭുത കാഴ്ചയായിരുന്നു. ആ മഹദ് സദസ്സ് പഴയകാലത്തെ രാജാക്കന്‍ മാരുടെ രാജസദസ്സിന്റെ പ്രൗഢിയും ഭംഗിയും ഓര്‍മിപ്പിക്കുന്നതായിരുന്നു. ഇത്തരമൊരു വേദി ഒരുക്കാന്‍ ലക്ഷങ്ങള്‍ ചെലവ് വരുമെന്ന് തീര്‍ച്ച. മഹാനായ റസൂല്‍(സ്വ)യോടുള്ള സ്നേഹവും സന്തോഷവും ആദരവും പ്രകടിപ്പിക്കാന്‍ വേണ്ടി സജ്ജമാക്കപ്പെട്ട ആ പുണ്യ സദസ്സില്‍ മക്കയിലെ സുപ്രസിദ്ധ പണ്ഡിതന്‍മാരും സമ്പന്നരുമായിരുന്നു പങ്കുകൊണ്ടിരുന്നത്. ശൈഖ് അഹമ്മദ് മശ്ഹൂര്‍ ബാഅലവി, ശൈഖ് അലി മുഹമ്മദ് ഹുസൈന്‍ ഹബ്ശിന്‍ ബാര്‍ ബാഅലവി, ശൈഖ് ഇസ്മാഈല്‍ മുഹമ്മദ് സൈനി എന്നീ പ്രഗത്ഭരായ പണ്ഡിതരും ശൈഖ് അഹമ്മദ് ഖോക്രി, ശൈഖ് മുഹമ്മദ് ബദ്റുദ്ദീന്‍ മുതലായ കോടീശ്വരന്‍മാരും അവിടെ സന്നിഹിതരായവരില്‍ ചിലര്‍ മാത്രമായിരുന്നു.
ളുഹ്റിനുശേഷം രണ്ടര മണിക്കൂറോളം നീണ്ടു നിന്നു മൗലീദ് പാരായണം. ഇന്ന് കേരളത്തില്‍ നടത്തപ്പെടുന്ന മൗലിദ് പരിപാടിയോട് തികച്ചും സാമ്യമുള്ളതായിരുന്നു അവിടത്തെ പരിപാടികള്‍. നബി(സ്വ)യുടെ മദ്ഹുകളും ചരിത്രങ്ങളും പറയുകയും ഇടക്കിടെ കൂട്ടായി ബൈത്ത് ചൊല്ലുകയുമുണ്ടായി. സദസ്സൊന്നാകെ എഴുന്നേറ്റ് നിന്നു കൊണ്ട് “അശ്റഖ’ ബൈത്ത് പാടിയിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. തദവസരത്തില്‍ പനിനീര്‍ കുടയുകയുമുണ്ടായി. മൗലിദിന്റെ ആരംഭത്തില്‍ ഫാതിഹ ഓതിയും അവസാനത്തില്‍ യാസീന്‍ ഓതിയും കൂട്ടു പ്രാര്‍ത്ഥനയും നടത്തപ്പെട്ടു. ഒട്ടനവധി പ്രഗത്ഭ പണ്ഡിതരുടെ സാന്നിധ്യത്തില്‍ നടത്തപ്പെട്ട ഈ പരിപാടികളിലൊന്നും അവരാരും തന്നെ ഒരു പന്തികേടും അപാകതയും ദര്‍ശിച്ചില്ല. വഹാബി ഭരണകൂടം ഭരണം നടത്തുന്നുവെന്ന് അവകാശപ്പെടാറുള്ള സഊദി അറേബ്യയില്‍ ഭരണകര്‍ത്താക്കളുടെ അറിവോടെയും അനുമതിയോടെയുമാണ് ഇത് നടത്തപ്പെടുന്നത്. എന്നിട്ടും അവരാരും അതിനെതിരെ ഒരക്ഷരം ഉരിയാടിയില്ല. കാരണം ലോകത്തെങ്ങുമുള്ള മുസ്‌ലിംകള്‍ തലമുറയായി ചെയ്തുവരുന്ന ഈ പുണ്യകര്‍മം വ്യക്തമായ തെളിവിന്റെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടതാണെന്ന് അവര്‍ക്കറിയാം. ഇത് ബിദ്അത്താണെന്ന് സ്ഥാപിക്കാനോ, പുണ്യകര്‍മമല്ലെന്ന് വാദിക്കാനോ ഒരു പുല്‍ക്കൊടി പോലും അവരുടെ കൈവശമില്ല.
മൗലിദ് പാരായണത്തിനിടയില്‍ സദസ്സ് കരഞ്ഞ രംഗങ്ങളുണ്ടായി. നബി(സ്വ)യുടെ മഹത്വങ്ങളും ശ്രേഷ്ഠതകളും കേള്‍ക്കുമ്പോള്‍ നബിയോടുള്ള അതിയായ സ്നേഹവും ആദരവും കാരണമായി ആശിഖീങ്ങളുടെ നയനങ്ങളില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. ഇത് കാണുമ്പോള്‍ സദസ്സൊട്ടാകെ കരയുകയായി. പ്രവാചക ശ്രേഷ്ഠരോടുള്ള നിഷ്കളങ്കമായ സ്നേഹം വിളിച്ചോതുന്നതായിരുന്നു ആ രംഗങ്ങള്‍. അവസാനത്തെ കൂട്ടു പ്രാര്‍ത്ഥനയുടെ അവസരത്തിലും ഈ കുട്ടക്കരച്ചില്‍ ആവര്‍ത്തിക്കപ്പെട്ടു. മൗലിദിന്റെ സദസ്സില്‍ പങ്കെടുത്ത മുഴുവന്‍ വ്യക്തികളും ഈമാനികമായ പുതിയ ഒരു ചൈതന്യം കൈവരിച്ചു കൊണ്ടായിരുന്നു അവിടെനിന്ന് പിരിഞ്ഞ് പോയത്. അത്രയും ഭക്തി നിര്‍ഭരവും ദീനിചൈതന്യം തുളുമ്പുന്നതുമായിരുന്നു ആ സദസ്സ്.
മൗലിദിന് ശേഷം വിഭവ സമൃദ്ധമായ സദ്യയുമുണ്ടായിരുന്നു. ബിരിയാണിയും വിവിധതരം പഴങ്ങളും. പതിനായിരത്തോളം പേര്‍ മൗലിദ് പരിപാടിയില്‍ പങ്ക് കൊണ്ടു. മൗലിദിന്, സ്വന്തം വാഹനമില്ലാത്തവരെ കൊണ്ടു വരാനും കൊണ്ടുവിടാനും വീട്ടുടമസ്ഥന്‍ സയ്യിദ് അലി മിഹ്ളാര്‍ പ്രത്യേകം വാഹനങ്ങള്‍ തയ്യാര്‍ചെയ്തിരുന്നു. ഇത്രയും വിപുലമായ സൗകര്യങ്ങളേര്‍പ്പെടുത്തികൊണ്ടാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പ്രവാചക ശ്രേഷ്ഠരുടെ ജന്‍മദിനം ആഘോഷിക്കാന്‍ എന്തും ചിലവഴിക്കാനുള്ള വിശാലമനസ്കതയും ഔദാര്യ മനോഭാവവും പ്രകടമാക്കപ്പെട്ടപ്പോള്‍ നബിയോടുള്ള സ്നേഹം ഒന്നു മാത്രമായിരുന്നു അതിന് പ്രചോദനം നല്‍കിയത്. സ്നേഹം മനസ്സില്‍ മതി, പ്രവര്‍ത്തിയില്‍ വേണ്ട എന്ന വളഞ്ഞതും വികലവുമായ വാദം അവര്‍ക്കില്ല. ഹൃദയത്തില്‍ സ്നേഹമുണ്ടെങ്കില്‍ അത് പ്രവര്‍ത്തിയില്‍ തെളിഞ്ഞു കാണാതിരിക്കയുമില്ല.
സയ്യിദ് അലി മിഹ്ളാറിന്റെ മൗലിദ് കഴിഞ്ഞ് ഞങ്ങള്‍ പിരിയാറായപ്പോള്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ അവിടെ കൂടിയിരുന്നവരെയെല്ലാം അന്ന് രാത്രി മക്കത്തെ വന്‍കിട ഹോട്ടലുകളിലൊന്നായ അല്‍ ഫത്ഹ് ഹോട്ടലിലേക്ക് ക്ഷണിച്ചു. മസ്ജിദുല്‍ ഹറാമിനോടു തൊട്ടുരുമ്മി നില്‍ക്കുന്ന ആ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന മൗലിദില്‍ പങ്കുകൊള്ളാനായിരുന്നു ക്ഷണം. ഇങ്ങനെ മക്കത്തെ വിവിധ ഭാഗങ്ങളില്‍ ഈ മൗലിദ് നടന്നുവരുന്നു. അതും ആയിരങ്ങളും പതിനായിരങ്ങളും പങ്കെടുത്ത മഹദ് സദസ്സുകള്‍.
മദീനയിലും സ്ഥിതി ഭിന്നമല്ല. റബീഉല്‍ അവ്വല്‍ പ്രവേശിച്ചാല്‍ റൗളാശരീഫ് സന്ദര്‍ശിക്കാനായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ജനം മദീനയിലേക്ക് പ്രവഹിക്കുകയായി. അശ്റഖബൈത്ത് ചൊല്ലിയും ബുര്‍ദ പാടിയും സംഘം സംഘമായി ജനങ്ങള്‍ റൗളാ ശരീഫിലേക്കൊഴുകുന്ന കാഴ്ച ഏതൊരു സത്യവിശ്വാസിയെയും രോമാഞ്ചമണിയിക്കുന്നതാണ്. നബി(സ്വ) പിറന്ന റബീഉല്‍ അവ്വല്‍ മാസത്തിന് കൂടുതല്‍ പുണ്യവും ശ്രേഷ്ഠതയുമുണ്ടെന്ന് ലോകമുസ്‌ലിംകള്‍ ഒന്നാകെ അംഗീകരിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ മാസത്തില്‍ റൗളാശരീഫില്‍ കാണുന്ന ജനത്തിരക്ക്. കൂടാതെ മദീനയുടെ മറ്റുഭാഗങ്ങളിലും വിപുലമായ രീതിയില്‍ മൗലിദ് കൊണ്ടാടിവരുന്നു.
മക്കയുടെയും മദീനയുടെയും മാത്രം അവസ്ഥയല്ല ഇത്. മറ്റ് അറേബ്യന്‍ നാടുകളിലും ലോകത്തൊട്ടാകെയും ഇതാണ് സ്ഥിതി. പക്ഷേ കേരളത്തിലെ ചിലര്‍ക്ക് മാത്രം നേരം വെളുത്തിട്ടില്ല. കണ്ണടച്ചു ഇരുട്ടാക്കാനുള്ളശ്രമം വിലപ്പോകില്ലെന്ന് ഇനിയെങ്കിലും അവര്‍ മനസ്സിലാക്കുന്നത് നന്ന്’ ലേഖനം അവസാനിക്കുന്നു.
ഖുര്‍ആനും ഹദീസുകളും നബി(സ്വ)യെ കുറിച്ചുള്ള സന്തോഷത്തിനു നിര്‍ദേശിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകവ്യാപകമായി മുസ്‌ലിംകള്‍ മദ്ഹ് പറഞ്ഞും ആലപിച്ചും ഭക്ഷണവിതരണം നടത്തിയും മീലാദ് സന്ദേശം കൈമാറുന്നത്. ഈ സത്യത്തിനെതിരെയുള്ള ബിദഈ രോഷങ്ങള്‍ വെറും വനരോദനമായി ഇന്നും പരിണമിക്കുന്നു.
ചരിത്രവിചാരം

1985 ഡിസംബര്‍ 612 സുന്നിവോയ്സ് ലക്കത്തില്‍
വിശുദ്ധ മക്കയിലെ മൗലിദാഘോഷത്തെകുറിച്ചാണ്



മുജാഹിദിന്റെ വൈരുദ്യങ്ങൾ പരിണാമങ്ങൾ



തിരിച്ചറിവ് (ഡിസംബര്‍ 16)



 മുജാഹിദിന്റെ വൈരുദ്യങ്ങൾ പരിണാമങ്ങൾ


●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0




കണ്ണേറ് അന്ധവിശ്വാസമല്ലെന്നും അത് ബാധിച്ചാലുള്ള ചികിത്സ സ്വഹീഹായ ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണെന്നും മേല്‍ നബിവചനങ്ങളില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും…. കണ്ണേറുകാരന്റെ ശരീരഭാഗങ്ങള്‍ കഴുകിയ വെള്ളം കണ്ണേറ്റവന്റെ ശരീരത്തില്‍ ഒഴിക്കുമ്പോള്‍ എങ്ങനെയാണ് ബാധ നീങ്ങുന്നത് നമുക്കറിഞ്ഞുകൂടാ. ബുദ്ധികൊണ്ട് ചിന്തിച്ച് കണ്ടെത്താവുന്ന വിഷയവുമല്ല അത്. അതുപോലെ തന്നെ ഒരാള്‍ അകലെയുള്ള/അടുത്തുള്ള ഒരു വസ്തുവിനെ/വ്യക്തിയെ/ജീവിയെ നോക്കുമ്പോള്‍ അയാള്‍ക്ക്/ആ വസ്തുവിന് ഉപദ്രവമുണ്ടാകുന്നത് എങ്ങനെയാണ് എന്ന് വ്യക്തമായി അറിയാന്‍ നമുക്ക് സാധ്യമല്ല.
(ജിന്ന്, സിഹ്റ്, കണ്ണേറ്, പേ 111)
കണ്ണേറു ബാധിക്കാമെന്നും അതിന് മന്ത്രം, പ്രാര്‍ത്ഥന പോലുള്ള ആത്മീയ ചികിത്സ ഫലം ചെയ്യുമെന്നും വിശ്വസിച്ചിരുന്നതിനാല്‍ മുസ്ലിം സമൂഹം മുജാഹിദുകളില്‍ നിന്ന് സഹിച്ച പരിഹാസ്യങ്ങള്‍ക്ക് കണക്കില്ല. ഇപ്പോഴിതാ കഴുകിക്കുടിക്കലടക്കമുള്ള ചികിത്സാ നിര്‍ദേശങ്ങളുമായി അവര്‍ നാടു ചുറ്റുന്നു. ഈ മാറ്റമാണ് പുതിയ “നവോത്ഥാനം.’ ആദര്‍ശ പ്രസ്ഥാനത്തിന്റെ തുടര്‍ വിഷയങ്ങളിലൊന്നും.

സ്ത്രീയുടെ മയ്യിത്ത് അന്യ പുരുഷന്മാര്‍ കാണാന്‍ പാടില്ലെന്ന് അല്ലാഹുവോ റസൂലോ(സ്വ) പറഞ്ഞിട്ടില്ല. വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ വിലക്കിയിട്ടില്ലാത്ത കാര്യങ്ങള്‍ അനുവദനീയമാണ് എന്നതാണ് ഇസ്‌ലാമിലെ അംഗീകൃത തത്ത്വം.
(ശബാബ് 2008 ആഗസ്ത് 1)
അന്യ സ്ത്രീപുരുഷന്മാര്‍ കാണാന്‍ പാടില്ലെന്ന ഖുര്‍ആന്‍ ഹദീസ് വാക്യങ്ങള്‍ പോര പോലും! അതിരിക്കട്ടെ, മൗലിദ് പാടില്ലെന്ന് അവ പറഞ്ഞോ? കൂട്ടു പ്രാര്‍ത്ഥന പറ്റില്ലെന്ന് ഖുര്‍ആനിലുണ്ടോ? ഇതുവരെ മുജാഹിദുകള്‍ തെമ്മാടിക്കുഴിയിലിട്ട മറ്റാദര്‍ശങ്ങളെക്കുറിച്ച്? ഒന്നുകൂടി ചിന്തിക്കുകഇനിയും വെളിവുവരും.

കെഎന്‍എം നേതാക്കളുടെ പ്രസംഗങ്ങള്‍ കേട്ട് തെറ്റിദ്ധരിപ്പിച്ച്, ഇമാം അഹ്മദിന് തെറ്റുപറ്റില്ലേ, ഇമാം നവവിക്ക് തെറ്റ് പറ്റില്ലേ, അവരുടെ വിശ്വാസത്തില്‍ ശിര്‍ക്ക് വരില്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമോ, അവരുടെ ശിര്‍ക്കിനെ ന്യായീകരിക്കേണ്ട ബാധ്യത നമുക്കുണ്ടോ എന്നെല്ലാം ചോദിക്കുന്ന ഇസ്‌ലാഹി പ്രവര്‍ത്തകരുണ്ട്. നിങ്ങള്‍ ബഹുമാനിക്കുന്ന നേതാക്കള്‍ക്ക് നിങ്ങളുടെ പാപം ഏറ്റെടുക്കാന്‍ കഴിയാത്ത ഒരു പരലോകമുണ്ട് എന്ന കാര്യം മറക്കരുത് എന്നാണ് എആര്‍ സലഫി വിഭാഗം പ്രവര്‍ത്തകരോട് ആത്മാര്‍ത്ഥമായി വസ്വിയ്യത്ത് ചെയ്യാനുള്ളത്. തൗഹീദുള്ള ഇമാമുമാരിലും പണ്ഡിതരിലും ശിര്‍ക്കാരോപിക്കുക എന്നത് അങ്ങേയറ്റം ഗുരുതരമായ പാപമാണ് എന്ന കാര്യം തരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് തൗബ ചെയ്ത് മടങ്ങാന്‍ തയ്യാറാവുക
കൂട്ടിമുട്ടല്‍
(ജിന്നുകളെ ആരാധിക്കുകയോ പൂജിക്കുകയോ ചെയ്താല്‍ അവര്‍ സഹായിക്കുമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുമില്ല. അത് ശിര്‍ക്കന്‍ വിശ്വാസമാണ് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്
(ശബാബ് 2012 ജൂലൈ, പേ 27)
ഏതെങ്കിലും ഒരു പിശാചിനെ പ്രത്യേകം സേവിച്ചില്ലെങ്കില്‍ കൂടി മറഞ്ഞ കാര്യം, ഗണിച്ചും പ്രശ്നം നോക്കിയും പറയുന്ന കാര്യത്തില്‍ പൈശാചിക സഹായം കിട്ടും. ഇതില്‍ യാതൊരു സാംഗത്യവും ഇല്ലതന്നെ. പിശാചിനെ പ്രത്യേകം പൂജയും മറ്റു കര്‍മങ്ങളും നടത്തി സേവിക്കുന്നവര്‍ക്ക് അവന്റെ സേവ ലഭിക്കുമെന്നതിലും അസാംഗത്യമില്ല
(അമാനി മൗലവി, ഇസ്‌ലാമിക ജീവിതം, പേ 429)

കണ്ണേറ് മുജാഹിദിന്റെ വൈരുദ്ധ്യം

കണ്ണേറ് മുജാഹിദിന്റെ വൈരുദ്ധ്യം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

കണ്ണേറ് അന്ധവിശ്വാസമല്ലെന്നും അത് ബാധിച്ചാലുള്ള ചികിത്സ സ്വഹീഹായ ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണെന്നും മേല്‍ നബിവചനങ്ങളില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും…. കണ്ണേറുകാരന്റെ ശരീരഭാഗങ്ങള്‍ കഴുകിയ വെള്ളം കണ്ണേറ്റവന്റെ ശരീരത്തില്‍ ഒഴിക്കുമ്പോള്‍ എങ്ങനെയാണ് ബാധ നീങ്ങുന്നത് നമുക്കറിഞ്ഞുകൂടാ. ബുദ്ധികൊണ്ട് ചിന്തിച്ച് കണ്ടെത്താവുന്ന വിഷയവുമല്ല അത്. അതുപോലെ തന്നെ ഒരാള്‍ അകലെയുള്ള/അടുത്തുള്ള ഒരു വസ്തുവിനെ/വ്യക്തിയെ/ജീവിയെ നോക്കുമ്പോള്‍ അയാള്‍ക്ക്/ആ വസ്തുവിന് ഉപദ്രവമുണ്ടാകുന്നത് എങ്ങനെയാണ് എന്ന് വ്യക്തമായി അറിയാന്‍ നമുക്ക് സാധ്യമല്ല.
(ജിന്ന്, സിഹ്റ്, കണ്ണേറ്, പേ 111)
കണ്ണേറു ബാധിക്കാമെന്നും അതിന് മന്ത്രം, പ്രാര്‍ത്ഥന പോലുള്ള ആത്മീയ ചികിത്സ ഫലം ചെയ്യുമെന്നും വിശ്വസിച്ചിരുന്നതിനാല്‍ മുസ്ലിം സമൂഹം മുജാഹിദുകളില്‍ നിന്ന് സഹിച്ച പരിഹാസ്യങ്ങള്‍ക്ക് കണക്കില്ല. ഇപ്പോഴിതാ കഴുകിക്കുടിക്കലടക്കമുള്ള ചികിത്സാ നിര്‍ദേശങ്ങളുമായി അവര്‍ നാടു ചുറ്റുന്നു. ഈ മാറ്റമാണ് പുതിയ “നവോത്ഥാനം.’ ആദര്‍ശ പ്രസ്ഥാനത്തിന്റെ തുടര്‍ വിഷയങ്ങളിലൊന്നും.

Tuesday, March 20, 2018

മന്ത്രം, ഉറുക്ക്: സ്വലാഹി മഞ്ഞതന്നെ കാണുന്നു!


മന്ത്രം, ഉറുക്ക്: സ്വലാഹി മഞ്ഞതന്നെ കാണുന്നു!●



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

പാഴ്മരം പോലെയാണ് മുജാഹിദ് പ്രസ്ഥാനം അകക്കാമ്പോ കാതലോ ഇല്ലാത്ത ദുര്‍ബല സ്വരൂപം. എത്രമേല്‍ പുറം മോടികാണിച്ചാലും ആത്മീയ ശൂന്യതയും പ്രമാണ വിരുദ്ധതയും അതിനെ ദുര്‍ബലപ്പെടുത്തുന്നു. ആകെയുള്ള പുറം തടിയെയും വിശ്വാസ പ്രശ്നങ്ങള്‍ കരണ്ട് തീര്‍ക്കുന്നതാണ് സമകാലികാനുഭവങ്ങള്‍. പ്രധാനമായും, തൗഹീദ് ശിര്‍ക്കു സംബന്ധിയായി ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ വരിക എന്നത് ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തെ ഏറെ ബാധിക്കുമല്ലോ. തൊലിപ്പുറ വിശദീകരണങ്ങള്‍ സംഘടനക്കകത്തും ജമാഅത്ത് പോലുള്ള സമദുഃഖിതരില്‍ നിന്നും ഉണ്ടാകുന്നുണ്ടെങ്കിലും പ്രസ്ഥാനത്തെ ബാധിച്ച യഥാര്‍ത്ഥ പ്രഹേളിക ഈ പറഞ്ഞതാണ്.

മനുഷ്യ ബുദ്ധിയുടെ പരിമിതി അവന്റെ നിയമനിര്‍മ്മാണത്തിനെ സ്വാധീനിക്കുമെന്നുറപ്പ്. അതുകൊണ്ട് തന്നെ മനുഷ്യ നിര്‍മിതമോ ഇടപെടലുകള്‍ക്ക് വിധേയമോ ആയ ദര്‍ശനങ്ങളില്‍ മൗലിക വൈരുദ്ധ്യങ്ങളുണ്ടാവും. ഇതിന്റെ അനുബന്ധമായി ഉണ്ടാകുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നിരന്തര മാറ്റിത്തിരുത്തലുകളാണ് ആശ്രയിക്കാനുള്ളത്. മുജാഹിദുകള്‍ക്കു പോലുമറിയുന്നതാണിക്കാര്യം. അബ്ദുല്‍ ഹഖ് സുല്ലമി എഴുതിയതിപ്രകാരം: “മനുഷ്യമനസ്സുകളില്‍ ഉരുത്തിരിഞ്ഞ് അവര്‍ മിനഞ്ഞുണ്ടാക്കുന്ന അഖീദ പരസ്പര വിരുദ്ധങ്ങളും വ്യത്യസ്തങ്ങളുമാവുക തന്നെ ചെയ്യും” (വിശ്വാസകാര്യങ്ങള്‍/11).

മുജാഹിദ് പ്രസ്ഥാനം രൂപപ്പെട്ടകാലത്ത് വിരലിലൊതുങ്ങുന്ന വിഷയങ്ങളിലാണ് അവര്‍ ഇസ്‌ലാമുമായി കലഹിച്ചിരുന്നത്. ഇന്നത് ഇരട്ട സ്വെറി തികച്ചിരിക്കുന്നു. പരിണാമത്തിന്റെ റോക്കറ്റ് വേഗമാണിന്നത്. ആദര്‍ശത്തില്‍ മാത്രമല്ല പ്രവര്‍ത്തന ശൈലിയിലും ഈ മാറ്റം പ്രകടമാണ്. കുറച്ചു മുമ്പുവരെ പൊതു മുസ്‌ലിം സമൂഹത്തെ കൊല്ലല്‍ നിര്‍ബന്ധമാണെന്നായിരുന്നു പ്രചാരണം. ഇപ്പോഴത് വിട്ടുമാറിയിട്ടുണ്ട്. പൂര്‍വിക മഹാന്‍മാരെ മുഴുവന്‍ പിണ്ഡംവെച്ച് പുറത്താക്കാനും തെമ്മാടിക്കുഴിയിലടക്കാനും ഒരു കാലത്ത് മുജാഹിദുകള്‍ പരസ്പരം മത്സരിച്ചിരുന്നു. അങ്ങനെയാണ് ലോകപ്രശസ്ത ആത്മീയ നായകന്‍ ശൈഖ് മുഹ്യിദ്ദീന്‍ ജീലാനി(റ)യെകുറിച്ച് ശ്രീ ശങ്കര അദ്വൈതം ഏറെ സ്വാധീനിച്ച ആള്‍ എന്ന് ഇവര്‍ എഴുതിയത്. ഈ രീതി തികഞ്ഞ വങ്കത്തമാണെന്ന തിരിച്ചറിവ് പ്രസ്ഥാനത്തില്‍ ഇടിമുഴക്കം സൃഷ്ടിച്ചു. അങ്ങനെ ജിന്നും ശ്വൈാനും അവരെ ബാധിച്ചുതുടങ്ങി. ആത്മീയ ചികിത്സ ആവശ്യമാണെന്ന വാദം അംഗീകരിക്കപ്പെട്ടു. കണ്ണേറു പരിഹാര ക്രിയകളും പ്രയോഗ രംഗത്ത്വന്നു. നാരിയത്ത് സ്വലാത്ത് അനുവദനീയമാക്കാന്‍ ആഭ്യന്തര സംവാദങ്ങളുണ്ടായി. ഏറ്റവുമൊടുവില്‍ ഇസ്തിഗാസ, തവസ്സുല്‍ വിഷയത്തില്‍പ്പോലും മഹാന്‍മാരുടെ പ്രവര്‍ത്തനം ഏറെ ഭീഷണിയായി മുജാഹിദുകളെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്നു. പ്രസ്ഥാനം ശിര്‍ക്കിന്റെ കരിമ്പട്ടികയിലെഴുതിയ മിക്ക സംഗതികളും ഇസ്‌ലാം കൈമാറിതന്ന ജ്ഞാന ശൃംഖലയിലെ ഓരോ കണ്ണിയും അനുവര്‍ത്തിച്ചതാണെങ്കില്‍ രണ്ടാലൊരു പ്രശ്നം പരിഹരിച്ചേ മതിയാവു എന്നതിലെത്തി കാര്യങ്ങള്‍. ഒന്നുകില്‍ ഹദീസ് പണ്ഡിതരും മുഫസ്സിറുകളും കര്‍മശാസ്ത്ര വിദഗ്ധരുമടങ്ങുന്ന ഇതുവരെയുള്ള പണ്ഡിതരെല്ലാം ശിര്‍ക്കുകാര്‍! അല്ലെങ്കില്‍ അവരെ ശിര്‍ക്കുകാരാക്കുന്ന മുജാഹിദുദര്‍ശനങ്ങള്‍ പരമാബദ്ധം, പ്രമാണ വിരുദ്ധം!! ഒന്നാം ഭാഗം അംഗീകരിക്കുന്നത് ഒടുങ്ങാത്ത കുഴപ്പങ്ങളുടെ തുടക്കമാവുമെന്നത് ഏറെ ചിന്ത വേണ്ടാത്ത സത്യമാണ്. അത്തരം “മുശ്രിക്കുകള്‍” കൈമാറിയ ഖുര്‍ആന്‍, ഹദീസ്, മറ്റു പ്രമാണങ്ങള്‍, വിശ്വാസകര്‍മ കാര്യങ്ങള്‍ ഒന്നും തീരെ അംഗീകരിക്കാനാവാതിരിക്കുക ചെറിയ പ്രതിസന്ധിയാണോ? അതുകൊണ്ട് തന്നെ രണ്ടാം പാര്‍ശം പ്രബലമാക്കുകയാണ് ആകെയുള്ള പോംവഴി. ഇത് പ്രസ്ഥാന നേതൃത്വത്തിലേയും അനുയായികളിലെയും നല്ലൊരു വിഭാഗം തിരിച്ചറിഞ്ഞതാണ് നിലവിലുള്ള ഇരുള്‍ മൂടലിന്റെ യഥാര്‍ത്ഥ കാരണം. പണപ്പെരുപ്പവും ഭൗതിക സ്വാധീനവും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗള്‍ഫ് പണവും കാണിച്ച് കുറച്ച് കാലത്തേക്കുകൂടി ഇത് മറച്ചുവെക്കാനായേക്കുമെങ്കിലും മുജാഹിദുകളിലെ ആഖിറത്തെ ഭയപ്പെടുന്ന ഒരാളെപ്പോലും ഏറെക്കാലം കൂടെ നിര്‍ത്താന്‍ ഒരു കോക്കസിനും കഴിയില്ലതന്നെ.

ആത്മീയ ചികിത്സ:

ഇനിയും പഠിക്കാത്ത മുജാഹിദുകള്‍

യുക്തിവാദത്തെയാണ് മുജാഹിദ് പ്രചാരകര്‍ ഇന്നോളം കൂട്ടുപിടിച്ചിരുന്നത്. അവരുടെ പരിമിത യുക്തിക്ക് ദഹിക്കാത്ത തൊന്നും അവര്‍ അംഗീകരിച്ചില്ല. ഹദീസ് വാക്യങ്ങള്‍ വരെ യുക്തിവിരുദ്ധം എന്ന ന്യായങ്ങളുയര്‍ത്തി നിഷ്കരുണം തള്ളിക്കളഞ്ഞു. മുജാഹിദുകള്‍ അംഗീകരിക്കുന്ന ചില ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ക്കു പോലും യുക്തിവിരുദ്ധത ചൂണ്ടിക്കാട്ടി തിരുത്ത് ആവശ്യപ്പെടുകയുണ്ടായി. ഇതിലപ്പുറം മറ്റെന്ത് യുക്തി ഭ്രമമാണ് ഉണ്ടാവേണ്ടത്.

അഭൗതിക, കാര്യ കാരണബന്ധങ്ങള്‍ക്ക് അതീതമായ സഹായോപദ്രവങ്ങള്‍ ദൈവേതരരില്‍ നിന്ന് പ്രതീക്ഷിക്കുന്നതും ഉണ്ടാവാമെന്ന് വിശ്വസിക്കുന്നതും ശിര്‍ക്കാണെന്ന വിശദീകരണങ്ങളുണ്ടായത് ഈ പശ്ചാതലത്തിലാണ്. പ്രസ്തുത നിര്‍വചനവുമായി മുജാഹിദുകള്‍ മതത്തെ സമീപിച്ചപ്പോള്‍, ആന കയറിയ കരിമ്പിന്‍ തോട്ടം പോലെ മതവും പ്രമാണങ്ങളും തകര്‍ന്നു വശംകെട്ടതു സ്വഭാവികം.

കറാമത്ത്, മുഅ്ജിസത്ത്, ഖുര്‍ആന്‍ ചികിത്സ, മന്ത്രിക്കല്‍, സിഹ്ര്‍, ജിന്ന് തുടങ്ങി നിരവധി സംഗതികള്‍ പാടെ തള്ളിക്കളയുന്നതിലേക്ക് മുജാഹിദ് മതം വികസിച്ചു വന്നത് അങ്ങനെയാണ്. മുസ്‌ലിം ലോകം മുഴുക്കെ അംഗീകരിച്ച ആത്മീയ ചികിത്സയെ കുറിച്ച് ഇവരുടെ പഴയനിയമ ഗ്രന്ഥങ്ങള്‍ പഠിപ്പിച്ചതിങ്ങനെയായിരുന്നു: “രോഗങ്ങള്‍ക്കും മറ്റു അവശതകള്‍ക്കും കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പരിഹാരം കാണാന്‍ ശ്രമിക്കുക. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി രോഗം സുഖപ്പെടുത്താന്‍ കഴിവുള്ള അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക, ക്ഷമ കൈകൊള്ളുകയും ചെയ്യുക. ഇതാണ് ഇസ്‌ലാമിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍. ഉറുക്ക്, നറുക്ക്, ഏലസ്സ്, ഐകല്ല് തുടങ്ങിയ ക്ഷുദ്രവിദ്യകള്‍ കൊണ്ട് രോഗങ്ങള്‍ക്ക് ശമനം തേടുന്നത് ശിര്‍ക്കിന്റെ വകുപ്പിലുള്‍പ്പെട്ടതാണ്” (കുഞ്ഞീദു മദനി, ഇസ്‌ലാമിന്റെ ജീവന്‍, കെ.എന്‍.എം പ്രസിദ്ധീകരണം)

മേല്‍ ഉദ്ധരണത്തില്‍ സൂചിപ്പിച്ച കാര്യങ്ങളുടെ മതവിധിയും പ്രമാണികതയും അന്യത്ര വിശദീകരിച്ചതിനാല്‍ കൂടുതല്‍ പറയുന്നില്ല . ഇതിന്റെ പൊരുള്‍ വ്യക്തമാണല്ലോ, ഔഷധ പ്രയോഗമെന്ന കാര്യകാരണ ബന്ധങ്ങള്‍ക്കു വിധേയമായ ചികിത്സയും പ്രാര്‍ത്ഥനയും മാത്രമാണ് ഇസ്‌ലാം അംഗീകരിച്ച ശമന മാര്‍ഗങ്ങള്‍. മന്ത്രിക്കാനോ ഖുര്‍ആന്‍ദിക്റ് വചനങ്ങള്‍, അല്ലാഹുവിന്റെ നാമങ്ങള്‍ പോലുള്ളവ എഴുതിക്കെട്ടാനോ മതം അംഗീകരിക്കുന്നേയില്ല! വലിയ ശബ്ദത്തില്‍ മുജാഹിദ് പ്രസ്ഥാനം കേരളമാകെ ഇത് പാടി നടന്നിരുന്നു. പിന്നീട് ചില മൗലിക മാറ്റങ്ങള്‍ അവരില്‍ കാണാനായി. ജിന്ന് ശ്വൈാന്‍ എന്നിവയുടെ ഉപദ്രവം, അതുപോലെ സിഹ്റ് കൊണ്ട് ശാരീരികമായും മാനസികമായും ഉണ്ടാവുന്ന വിഷമതകള്‍, ശ്വൈാന്‍ കേറലും ചികിത്സിച്ച് ഇറക്കലും ഒക്കെ പ്രസ്ഥാനത്തെ പിടിച്ചുലച്ചു. ഇതൊക്കെ സമര്‍ത്ഥിക്കുന്ന കൃതികളും ഉപകൃതികളുമുണ്ടായി. ഇതു സംബന്ധമായി വിരചിതമായ ഒരു മുജാഹിദ് പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കാം:

“മരുന്ന്, ഗുളിക, ഓപറേഷന്‍ , ഉഴിച്ചില്‍, തടകല്‍ തുടങ്ങിയ ഭൗതിക ചികിത്സകളല്ലാതെ ആത്മീയ ചികിത്സ എന്നൊന്ന് ഇല്ലേയില്ല എന്ന് തെറ്റിദ്ധരിച്ച ചിലരുണ്ട്. എന്നാല്‍, ഒരുതരം ആത്മീയ ചികിത്സാമുറ തന്നെ ഇസ്‌ലാമിനുണ്ട്” (ജിന്ന്, സിഹ്ര്‍, കണ്ണേറ്, റുക്വ്യഃ ശറഇഃ ഒരു പ്രമാണിക പഠനം, പു:66) മന്ത്രത്തെ ന്യായീകരിക്കാനിറക്കിയ പുസ്തകത്തില്‍ നിന്നാണ് ഈ പരാമര്‍ശങ്ങള്‍.

മുജാഹിദ് പ്രസ്ഥാനത്തിന് സംഭവിച്ച മുന്‍കാലാബദ്ധങ്ങള്‍ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്താന്‍ ആരെയും പേടിക്കേണ്ടെന്ന് പ്രസ്തുത ഗ്രന്ഥത്തില്‍ ഉപദേശം നല്‍കിയിട്ടുമുണ്ട് (പു:69). അടിസ്ഥാന മുജാഹിദുകളെന്നവകാശപ്പെടുന്ന അബ്ദുറഹ്മാന്‍ സലഫി വിഭാഗവും തിരുത്തല്‍ വാദികളായ സകരിയ്യാക്കളും സിഹ്റിന്റെ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നവരാണ്. ഇവരില്‍തന്നെ ചിലര്‍ പൂര്‍വികാചാര്യരായ ഇബ്നുതൈമിയ്യയെയും ഇബ്നുല്‍ ഖയ്യിമിനെയുമൊക്കെ മാതൃകയാക്കി വിവിധ ചികിത്സാരീതികളും ശ്വൈാന്‍ ബാധക്ക് അടി ചികിത്സയും നടത്തിവരുന്നു. ഇതുകൊണ്ടുമാത്രം ഇവര്‍ നാളിതുവരെ പഠിപ്പിച്ച തൗഹീദ് ദൂരെ വലിച്ചെറിയേണ്ടി വന്നിരിക്കുന്നു. അഭൗതിക രീതിയിലുള്ള ഉപദ്രവം ദൈവേതരില്‍ നിന്നുണ്ടാവാമെന്നതിന്റെ പ്രഖ്യാപനമാണല്ലോ ഇത്. തനി യുക്തിവാദം പിന്‍തുടരുന്ന മോഡേണിസ്റ്റ് ഗ്രൂപ്പായ മടവൂര്‍ സംഘത്തിന്റെ തൗഹീദിന് പല പ്രതിസന്ധികള്‍ വേറെയുണ്ടെങ്കിലും ഈ പ്രശ്നം അവരെ പൊതുവെ ബാധിക്കില്ല. സിഹ്റ് ബാധ പോലുള്ള പ്രമാണ പ്രവാഹം സാക്ഷിനില്‍ക്കുന്ന വസ്തുതകളെ കണ്ണടച്ചും ഹദീസ് തള്ളിയും നിഷേധിച്ചുമൊക്കെയാണ് അവര്‍ പിടിച്ച് നില്‍ക്കുന്നത്. ഏതായാലും വിവിധ അന്തസ്സംഘര്‍ഷങ്ങളാല്‍ മുഖരിതമാണ് മുജാഹിദ് ലോകം. അവരുടെ തൗഹീദ് പുരയില്‍ എല്ലാവരും നഗ്നരാണെന്നത് ഇതിനകം ലോകത്തിനു ബോധ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

സകരിയ്യയുടെ മഞ്ഞക്കണ്ണ്

ഒരു മിമിക്രി ആര്‍ട്ടിസ്റ്റിന്റെ പ്രാവീണ്യത്തോടെ പരിഹാസം, കൂവല്‍, ഗോഷ്ടികാണിക്കല്‍ പോലുള്ള കലാപ്രകടനങ്ങള്‍ പരസ്യ സ്റ്റേജില്‍ അവതരിപ്പിക്കുന്ന മുജാഹിദ് മൗലവിയാണ് സകരിയ്യാ സ്വലാഹി. …ല്‍ ഊത്തുനടത്താനുള്ള കല്‍പന പോലും ഈ ആവശ്യാര്‍ത്ഥം ഉണ്ടായിട്ടുണ്ട്. അദ്ദേഹമല്ലാത്തവരെയൊക്കെ കൊത്തിവലിക്കുകയാണ് ഇഷ്ടവിനോദം. ഈ “മഹാത്മാവി”നാണ് മുജാഹിദുകള്‍ക്കിടയിലെ മാര്‍ട്ടിന്‍ ലൂഥറാവാന്‍ നിയോഗമുണ്ടായിരിക്കുന്നത്. മുസ്‌ലിം ലോകത്തിനുനേരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്ന മലിന ജിഹ്വ ഇപ്പോള്‍ ആഭ്യന്തര സംഘര്‍ഷത്തിലാണ് തിളങ്ങിനില്‍ക്കുന്നത്. ആത്മീയ ചികിത്സ സമര്‍ത്ഥിക്കുന്നതിന് വേണ്ടി ഈ മൗലവി കൂട്ടുപിടിക്കുന്നത് ഹദീസ്, ഖുര്‍ആന്‍ പ്രമാണങ്ങള്‍ക്കുമപ്പുറം പൂര്‍വികരുടെ പ്രവര്‍ത്തനങ്ങളാണ്. നബി(സ്വ) യും സ്വഹാബത്തുമടക്കം സര്‍വ ഇസ്‌ലാമിക നേതാക്കള്‍ക്കും പുറമെ മുജാഹിദ് നേതാക്കളും ഇവ അംഗീകരിച്ചിരുന്നുവെന്നാണ് ന്യായം. അദ്ദേഹം എഴുതുന്നു: “ചുരുക്കത്തില്‍ കേരളത്തിലെ മുജാഹിദുകള്‍ മുന്പൊന്നും തീരെ ചര്‍ച്ചചെയ്യാത്ത ഒരു വിഷയമാണിതെന്ന് ആരു പറഞ്ഞാലും അത് വാസ്തവമല്ല എന്നു മനസ്സിലാക്കാനാണ് ഇത്രയും എഴുതിയത് (മേല്‍ പുസ്തകം പു :133). പഴയ മുജാഹിദ് പണ്ഡിതര്‍ തന്റെ അതേ വിശ്വാസക്കാരായിരുന്നുവെന്ന് തെളിയിക്കാന്‍ സകരിയ്യാ മൗലവി പ്രത്യേക താല്‍പര്യം കാണിക്കുന്നത് പ്രസ്ഥുത ഗ്രന്ഥത്തില്‍ ഉടനീളം കാണാം. പ്രത്യേകിച്ച് കെഎം മൗലവിയെ കൂടെ നിര്‍ത്താനുള്ള ശ്രമം. ചില ഭാഗങ്ങള്‍ ഇങ്ങനെ വായിക്കാം:

അമാനി മൗലവിയും അലവി മൗലവിയും ചേര്‍ന്നെഴുതി കെഎം മൗലവി പരിശോധിച്ച തഫ്സീര്‍ താഴെ പതിനഞ്ചില്‍ (പു:67)~ഒരു കാര്യം പ്രത്യേകം നാം ഓര്‍ക്കുക. അതായത് അമാനി മൗലവിയോ അലവി മൗലവിയോ കെ.എം മൗലവിയോ കണ്ണേറിനെ നിഷേധിച്ചിട്ടില്ല. കെ.എം മൗലവി പരിശോധിച്ച് സലഫീങ്ങളുടെ തഫ്സീര്‍ എന്നു സാക്ഷ്യപ്പെടുത്തിയ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം… (പുറം.104)

ഇങ്ങനെയൊക്കെ പുകഴ്ത്തി കെഎം മൗലവി അടക്കം തന്റെ കൂടെയാണെന്ന് സമര്‍ത്ഥിക്കുകയാണ് സകരിയ്യ മൗലവി. ആര് ആരുടെയൊക്കെ കൂടെയാണെന്ന് മുജാഹിദ് ഗ്രൂപ്പുകളിയുടെ എരിവും പുളിയുമാകയാല്‍ നമുക്കതില്‍ വലിയ താല്‍പര്യമില്ല. എന്നാല്‍, കെഎം മൗലവിയെ എഴുന്നള്ളിച്ച് മന്ത്രം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന സകരിയ്യാ സ്വലാഹിക്കു പക്ഷേ, അദ്ദേഹത്തില്‍ പൂര്‍ണവിശ്വസമില്ല എന്നത് കേവലം യാദൃഛികമാവാന്‍ തരമില്ല. തന്റെ സ്വന്തം മതത്തെ പിന്തുണക്കുന്നിടത്തോളമേ സകരിയ്യക്ക് കെഎം മൗലവി ആധികാരികമാവുന്നുള്ളു. മറിച്ചു പറഞ്ഞിടത്ത് അദ്ദേഹത്തെയും തള്ളിമാറ്റാന്‍ ഈ മൗലവിക്ക് യാതൊരു സങ്കോചവുമില്ല. കെഎം മൗലവിയുടെ മറ്റു ചില ആദര്‍ശങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം സ്പഷ്ടമാവും. അദ്ദേഹം എഴുതി:

ഉറുക്കും മന്ത്രങ്ങളും താഴെപറയുന്ന മൂന്ന് ശര്‍ത്വുകളോട് കൂടിയായിരുന്നാല്‍ ജാഇസാകുമെന്ന് തെളിയുന്നതാണ്… അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടും അവന്റെ വചനം കൊണ്ടും ഉള്ളവ (മുതലായവ) ശിര്‍ക്കില്‍ പെടുകയില്ല (കെഎം മൗലവിയുടെ ഫത്വകള്‍, പുറം 16). ഈ ഗ്രന്ഥം സകരിയ്യ സ്വലാഹി സുലഭമായി ഉദ്ധരിക്കുന്നുണ്ട്. എന്നിട്ടും കെഎം മൗലവി അംഗീകരിക്കുന്ന ഉറുക്ക് കെട്ടുക എന്ന ചികിത്സാരീതി സക്കരിയ്യക്ക് ശിര്‍ക്കുതന്നെയാണിപ്പോഴും (ജിന്ന് പുസ്തകം പുറം 66 കാണുക). ഉറുക്ക് കെഎം മൗലവിക്ക് അനുവദനീയമാണെങ്കിലും ഈ മൗലവിക്കത് നിഷിദ്ധമായി തുടരുന്നു. തിരുത്തല്‍വാദിയാകുന്നതില്‍ സകരിയ്യക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഉറുക്കും അദ്ദേഹം സമര്‍ത്ഥിക്കേണ്ടതായിരുന്നു. ഇവിടെ മഞ്ഞ കണ്ണുകള്‍ തുറന്നാണ് മൗലവി കാഴ്ചകള്‍ കണ്ടത്. ഇത് തനി മഠയത്തമാണ്. താന്‍ എഴുന്നള്ളിച്ച വാദങ്ങള്‍ക്കു പ്രമാണമായിട്ട് നേതാക്കളെ തപ്പിയെടുത്തതില്‍പോലും ആത്മ വഞ്ചന പ്രകടിപ്പിക്കുകയാണ് സ്വലാഹി. മത പ്രമാണങ്ങള്‍ക്കു നേരെ ചെയ്തു ശീലിച്ച പ്രകാരം സ്വന്തം നേതാക്കളുടെ വാക്കുകളിലും അദ്ദേഹം ഒളിച്ചുകളി നടത്തിയെന്നത് പക്ഷേ, സകരിയ്യ മൗലവിയെ അറിയുന്നവര്‍ക്ക് കൗതുകജനകം പൊലുമല്ലല്ലോ.

ഈ ഉപദേശം മന്ത്രത്തിനു മാത്രമോ.?

സക്കരിയ്യ മൗലവി നടത്തുന്ന ഒരു വിലാപം ശ്രദ്ധിക്കുക:

മുന്‍ഗാമികളായ സലഫീ പണ്ഡിതന്‍മാര്‍ക്കോ മുന്‍കാല മുജാഹിദുകള്‍ക്കോ ഇത്തരം വിഷയങ്ങള്‍ എഴുതുന്നതിനോ ചര്‍ച്ച ചെയ്യുന്നതിനോ യാതൊരു സങ്കോചവും അപകര്‍ഷബോധവും ഉണ്ടായിരുന്നില്ല … എന്നാല്‍ ഇന്നാവട്ടെ മുന്‍ഗാമികളായ പണ്ഡിതന്‍മാര്‍ പറഞ്ഞ അതേ വിഷയം പറയാന്‍ നാം പലകാരണങ്ങളാല്‍ മടിച്ചു നില്‍ക്കുന്നു…. മുന്‍ഗാമികള്‍ പറഞ്ഞ അതേ കാര്യങ്ങള്‍ ഇന്ന് പറയുമ്പോള്‍ പറയുന്നവരെ നിയന്ത്രിക്കണമെന്നും മറ്റും വിവരമില്ലാത്ത പൊതുജനം മുറവിളി ഉയര്‍ത്തുന്നു (അതേ പുസ്തകം, 134).

പാവം! കേട്ടു കൊടുക്കേണ്ടതു തന്നെയാണ് ഈ രോധനം. പൂര്‍വികര്‍ പറഞ്ഞതിന് വിരുദ്ധമായി നിലകൊള്ളുന്നത് കഠിനമായ അപരാധം തന്നെയാണ്. എന്നാല്‍ സകരിയ്യാ മൗലവിയോട് സ്നേഹ ബുദ്ധ്യാ അന്വേഷിക്കേണ്ട ഒരു കാര്യമുണ്ട്. ഇത് സ്വന്തം പുത്തന്‍വാദമായ മന്ത്രിക്കുന്നതില്‍ മാത്രം മതിയോ? ഇസ്തിഗാസ, തവസ്സുല്‍, ഖബര്‍ സിയാറത്ത്, സ്ത്രീ ജുമുഅ ജമാഅത്ത് പോലുള്ള വിഷയങ്ങളില്‍ പൂര്‍വികര്‍ സകരിയക്കുപോലും സ്വീകാര്യമാവാതിരിക്കാമോ? അവര്‍ പറഞ്ഞതും ചെയ്തതും നമുക്കു പറ്റില്ലേ? ഇസ്തിഗാസ കൊണ്ട് പൂര്‍വികര്‍ മുശ്രിക്കാകുന്നില്ലെങ്കില്‍, സമകാലികര്‍ എങ്ങനെ തൗഹീദിന് പുറത്താവാനാണ്? അവര്‍ ചെയ്ത മന്ത്രം നമുക്ക് വേണമെങ്കില്‍ മറ്റുള്ളവ എന്തുകൊണ്ട് വര്‍ജ്യമാവണം?

ആഖിറത്തില്‍ വിജയം നേടാന്‍ ഇക്കാര്യങ്ങള്‍ക്കൂടി പരസ്യമായി അംഗീകരിക്കുക. അതാണ് വൈജ്ഞാനിക സത്യസന്ധത.



ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി

യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...