Wednesday, January 7, 2026

സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 3

 


*സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം*

التَّحْذِيرُ عَنِ الْمُبْتَدِعَةِ

ഭാഗം : 3


Aslam Kamil saquafi parappanangadi

______________________


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.


https://islamicglobalvoice.blogspot.in/?m=0

______________________

ഒഹാബീ മൗദൂദി തുടങ്ങി സുന്നി അല്ലാത്ത പുത്തൻ വാദികളുമായി നിസ്സഹകരണ സമീപനത്തിൽ ധാരാളം പ്രമാണങ്ങൾ കാണുന്നതാണ്.



ബിദഅത്തുകാരോടുള്ള നിലപാടുകൾ.


 * ആദരിക്കൽ:*


നബി (സ) പറഞ്ഞു: "ആരെങ്കിലും ഒരു സുന്നി അല്ലാത്ത പുത്തനാശയക്കാരനെ  ആദരിച്ചാൽ അവൻ ഇസ്‌ലാമിനെ തകർക്കാൻ സഹായിച്ചു." (ബൈഹഖി).

قال صلى الله عليه وسلم : مَنْ وَقَرَ صَاحِبَ بِدْعَةٍ فَقَدْ أَعَانَ عَلَى هَدْمِ الإِسْلَامِ

بيهقي، مشكاة ۳۱/۱). 


 * സന്ദർശനം:* 


ജാബിർ ബിൻ അബ്ദില്ല (റ) നിവേദനം ചെയ്ത ഹദീസിൽ നബി (സ) പറഞ്ഞു:

 "ഈ സമുദായത്തിലെ മജൂസികൾ (അഗ്നി ആരാധകർ) അല്ലാഹുവിന്റെ വിധിയെ തള്ളിക്കളയുന്നവരാണ്. (ഖദരിയ്യ എന്ന പുത്തൻ വാദികൾ )

 അവർ രോഗികളായാൽ നിങ്ങൾ അവരെ സന്ദർശിക്കരുത്, അവർ മരിച്ചാൽ അവരുടെ ജനാസയിൽ പങ്കെടുക്കരുത്, നിങ്ങൾ അവരെ കണ്ടുമുട്ടിയാൽ സലാം പറയുകയുമരുത്." (ഇബ്നു മാജ).

 * ഇബ്നു ഹിബ്ബാന്റെ റിപ്പോർട്ട്: "അവരുടെ മേൽ നിങ്ങൾ നിസ്കരിക്കരുത്, അവരോടൊപ്പം ചേർന്ന് നിങ്ങൾ നിസ്കരിക്കുകയുമരുത്."


عن جابر بن عبد الله قال قال رسول الله له إِنَّ مَجُوسَ هَذِهِ الْأُمَّةِ المُكَذِّبُونَ بِأَقْدَارِ اللَّهِ إِنْ مَرِضُوا فَلَا تَعُودُوهُمْ وَإِنْ مَا تُوَافَلَا تَشْهَدُوهُمْ وَإِنْ لَقِيتُمُوهُمْ فَلَا تُسَلِّمُوا عَلَيْهِمْ (ابن ماجه (۱۰) وزاد ابن حبان: وَلَا تُصَلُّوا عَلَيْهِمْ وَلَا تُصَلُّوا مَعَهُمْ وفي أبي داود عن ابن عمر إِذَا مَرِضُوا فَلَا تَعُودُ

وهُمْ وَإِنْ مَاتُوا فَلَا تَشْهَدُوهُمْ. 

 *ശാപം:*


നബി (സ) പറഞ്ഞു: "ആരെങ്കിലും മതത്തിൽ പുത്തൻ ആചാരങ്ങൾ ഉണ്ടാക്കുകയോ, അങ്ങനെയുള്ളവർക്ക് അഭയം നൽകുകയോ ചെയ്താൽ അവന്റെ മേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയും ശാപമുണ്ടായിരിക്കും." (സ്വവാഇഖുൽ മുഹ്‌രിഖ).


قَالَ النَّبِيُّ مَنْ أَحْدَثَ حَدَثًا أَوْ أَوَى مُحْدِثًا فَعَلَيْهِ لَعْنَةُ اللَّهِ وَالْمُلْئِكَةِ والنَّاسِ أَجْمَعِينَ (الصواعق المحرقة (٢٥٠).


കഅ്ബ് ബിൻ മാലിക് (റ) വിന്റെ സംഭവം (ബഹിഷ്കരണം)

തബൂക്ക് യുദ്ധത്തിൽ പങ്കെടുക്കാതിരുന്ന കഅ്ബ് ബിൻ മാലിക് (റ) വിനെ പ്രവാചകൻ ബഹിഷ്കരിച്ചതിനെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു:

> "ഞാൻ പുറത്തിറങ്ങി മുസ്‌ലിംകളോടൊപ്പം നിസ്കാരത്തിൽ പങ്കെടുക്കുമായിരുന്നു. അങ്ങാടികളിലൂടെ നടക്കുമായിരുന്നു. എന്നാൽ ആരും എന്നോട് സംസാരിക്കുമായിരുന്നില്ല. നിസ്കാരശേഷം ഞാൻ റസൂലുള്ളാഹിയുടെ അടുത്ത് ചെന്ന് സലാം പറയും. അവിടുന്ന് സലാമിന് മറുപടി നൽകാൻ ചുണ്ടുകൾ അനക്കിയോ ഇല്ലയോ എന്ന് ഞാൻ ചിന്തിക്കുമായിരുന്നു. ഞാൻ അവിടുത്തെ അടുത്തായി നിസ്കരിക്കുകയും കണ്ണിന്റെ കോണിലൂടെ ശ്രദ്ധിക്കുകയും ചെയ്യും. ഞാൻ നിസ്കാരത്തിൽ മുഴുകുമ്പോൾ അവിടുന്ന് എന്നെ നോക്കും, ഞാൻ അങ്ങോട്ട് നോക്കുമ്പോൾ അവിടുന്ന് മുഖം തിരിക്കുകയും ചെയ്യും." (ബുഖാരി, മുസ്‌ലിം).

روى البخاري في حديث كعب بن مالك قال كعب : فَكُنْتُ أَخْرُجُ فَأَشْهَدُ الصَّلَاةَ مَعَ المُسْلِمِينَ وَأَطُوفُ فِي الأَسْوَاقِ وَلَا يُكَلِّمُنِي أَحَدٌ وَآتِي رَسُولَ اللَّهِ فَأُسَلِّمُ عَلَيْهِ وَهُوَ فِي مَجْلِسِهِ بَعْدَ الصَّلَاةِ فَأَقُولُ فِي نَفْسي هَلْ حَرَّكَ شَفَتَيْهِ بِرَدِ السَّلام عَلَى أَمْ لَا ثُمَّ أَصَلِّي قَرِيبًا مِنْهُ فَأَسَارِقُهُ النَّظْرَ فَإِذَا أَقْبَلْتُ عَلَى صَلَاتِي أَقْبَلَ إِلَيَّ وَإِذَا الْتَفَتُ نَحْوَهُ أَعْرَضَ عَنِي (بخاري سندي ۸۸/۳ باب حديث كعب بن مالك ومسلم (٣٦٣/٢).


* വെടിഞ്ഞ് നിൽക്കണം സലാം പറയരുത്.*


 ഇമാം നവവിയുടെ നിരീക്ഷണം


 (ശറഹ് മുസ്‌ലിം):

ഈ ഹദീസിന്റെ പതിനൊന്നാമത്തെ ഗുണപാഠമായി ഇമാം നവവി പറയുന്നു: 


സുന്നി അല്ലാത്തപുത്തൻ ആശയക്കാരെയും (അഹ്‌ലുൽ ബിദ്അ), പരസ്യമായി പാപം ചെയ്യുന്നവരെയും വെടിഞ്ഞ് നിൽക്കലുംഅവർക്ക് സലാം പറയുന്നതും അവരുമായി ബന്ധം പുലർത്തുന്നതും ഒഴിവാക്കൽ സുന്നത്താണ്. ഇത് അവരെ നിസ്സാരപ്പെടുത്തുന്നതിനും അവർക്ക് ഒരു താക്കീത് നൽകുന്നതിനു വേണ്ടിയാണ് .


قال النووي في فوائد هذه الحديث الحادية عشرة استحباب هجران أهل البدع والمعاصي الظاهرة وترك السلام عليهم ومقاطعتهم تحقيرا لهم وزجرا شرح مسلم (٣٦٣/٢)



. *സലാം പറയുന്നതിലെ വിധി*


 (അൽ-അദ്കാർ):

ഇമാം നവവി റ വീണ്ടും പറയുന്നു: സുന്നി കളല്ലാത്തവരാടും വലിയ പാപങ്ങൾ ചെയ്യുകയും അതിൽ പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുന്നവരോടും സലാം പറയുകയോ, അവർ സലാം പറഞ്ഞാൽ മറുപടി നൽകുകയോ ചെയ്യരുത്. ഇമാം ബുഖാരിയും മറ്റ് പണ്ഡിതന്മാരും ഇതേ അഭിപ്രായക്കാരാണ്. കഅ്ബ് ബിൻ മാലിക് (റ) വിന്റെ സംഭവത്തെയാണ് ഇതിന് തെളിവായി ഇമാം ബുഖാരി ഉദ്ധരിക്കുന്നത്.

 (അൽ-അദ്കാർ 22 8):

ഫത്ഹുൽ ബാരി 11/14


 وقال النووي أيضا وأما المبتدع ومن اقترف ذنبا عظيما ولم يتب منه فينبغي أن لا يسلم عليهم ولا يرد عليهم السلام كذا قاله البخاري وغيره من العلماء واحتج الإمام أبو عبد الله البخاري بما رويناه في صحيح البخاري ومسلم في قصة كعب بن مالك (الأذكار (۲۲۸) وفتح الباري نقلا عن النووي ١٤/١١) 


 ഇമാം അൽ-ത്വബരിയുടെ വിശദീകരണം


* സുന്നി അല്ലാത്തപുത്തൻ വാദികളെ വെടിയണം*


ഇമാം ത്വബരി പറയുന്നു: പാപികളെ വെടിയുന്ന കാര്യത്തിൽ കഅ്ബ് ബിൻ മാലിക്കിന്റെ സംഭവം ഒരു അടിസ്ഥാന രേഖയാണ്.


ഇവിടെ ഒരു സംശയമുണ്ടാകാം: ഒരു മുസ്ലിമായ പാപിയേക്കാൾ വലിയ കുറ്റവാളിയായ കാഫിറിനെ (അവിശ്വാസി) വെടിയൽ നിർബന്ധമില്ലാതിരിക്കെ, എന്തുകൊണ്ട് മുസ്ലിമായ പാപിയെ വെടിയണം?


ഇതിന് ഇബ്നു ബത്താൽ അല്ലാത്ത പണ്ഡിതന്മാർ നൽകുന്ന മറുപടി ഇതാണ്: വെടിയൽ രണ്ട് തരത്തിലുണ്ട്; ഹൃദയം കൊണ്ടും നാവു കൊണ്ടും. പ്രത്യേകിച്ച് ശത്രു ആയ കാഫിറിനെ ഹൃദയം കൊണ്ടാണ് വെടിയേണ്ടത്. (സ്നേഹവും സഹകരണവും ഒഴിവാക്കുക).

 എന്നാൽ അവരോട് സംസാരിക്കുന്നത് ഒഴിവാക്കാൻ നിർദ്ദേശിക്കാത്തത്, സംസാരിക്കാതിരുന്നാൽ അവർ കുഫ്രിൽ നിന്ന് പിന്മാറാൻ സാധ്യത കുറവായതുകൊണ്ടാണ്. എന്നാൽ ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം സംസാരിക്കാതിരിക്കുന്നത് അവനെ തെറ്റിൽ നിന്ന് പിന്തിരിപ്പിക്കാൻ പലപ്പോഴും സഹായിക്കും.


وقال الطبري: قصة كعب بن مالك أصل في هجران أهل المعاصي وقد استشكل كون هجران الفاسق أو المبتدع مشروعا ولا يشرع هجران الكافر وهو أشد جرما منهما لكونهما من أهل التوحيد في الجملة ... وأجاب غير ابن بطال بأن الهجران على مرتبتين: الهجران بالقلب والهجران باللسان فهجران الكافر بالقلب وبترك التودد والتعاون والتناصر لا سيما اذا كان حربيا وانما لم يشرع هجرانه بالكلام لعدم ارتداعه بذلك عن كفره بخلاف العاصي المسلم فانه ينزجر بذلك غالبا فتح الباري ٤٩٧/١٠ باب ما يجوز من الهجران لمن عصى.


 മിശ്ര സഭകളിൽ സലാം ചൊല്ലൽ: 


ഇമാം നവവിയെ ഉദ്ധരിച്ച് ഇബ്നു ഹജർ رحمهما اللهപറയുന്നു. 



മുസ്ലിംകളും കാഫിറുകളും ഒരുമിച്ച് ഇരിക്കുന്ന സദസ്സിലൂടെ നടന്നുപോകുമ്പോൾ എല്ലാവരെയും ഉൾപ്പെടുത്തി പൊതുവായ രീതിയിൽ സലാം ചൊല്ലണം, എന്നാൽ ഹൃദയം കൊണ്ട് മുസ്ലിമിനെ ഉദ്ദേശിക്കുകയും വേണം . 


സുന്നികളും  സുന്നി അല്ലാത്ത വരും ഒരുമിച്ച് ഇരിക്കുന്ന സദസ്സിലും ഇതേ രീതി പിന്തുടരണമെന്ന് ഇബ്നുൽ അറബി പറയുന്നു.

ഫത്ഹുൽ ബാരി 11/39

قال ابن حجر نقلا عن النووي السنة اذا مر بمجلس فيه مسلم وكافران يسلم بلفظ التعميم يقصد به المسلم قال ابن العربي ومثله اذا مر بمجلس جمع أهل السنة والبدعة فتح الباري (۳۹/۱۱).


ഇമാം ഇബ്നു ഹജർ അസ്ഖലാനി رحمه الله


."ഫാസിഖിനും (പരസ്യമായി പാപം ചെയ്യുന്നവൻ) മുബ്തദിഇനും (പുത്തൻ ആശയക്കാരൻ) സലാം ചൊല്ലാൻ പാടില്ല എന്നതിലേക്കാണ് ഭൂരിഭാഗം പണ്ഡിതന്മാരും (ജംഹൂർ) പോയിട്ടുള്ളത്."

(ഫത്ഹുൽ ബാരി: 11/40)

وقد ذهب الجمهور إلى أنه لا يسلم على الفاسق والمبتدع فتح الباري

 (٤٠/١١)



ഗീബത്ത് (പരദൂഷണം)


 അനുവദനീയമായ സാഹചര്യങ്ങൾ:

പരദൂഷണം അനുവദനീയമായ, അല്ലെങ്കിൽ നിർബന്ധമായ സാഹചര്യങ്ങളെക്കുറിച്ച് ഇമാം നവവി പറയുന്നു:


 * വിദ്യാർത്ഥിയായ ഒരാൾ ഒരു പാപിയുടെയോ

സുന്നി അല്ലാത്ത പുത്തൻ വാദിയുടേയോ  അടുക്കൽ പോയി വിദ്യ നുകരുന്നത് കണ്ടാൽ, അത് ആ വിദ്യാർത്ഥിക്ക് ദോഷം ചെയ്യുമെന്ന് ഭയപ്പെടുന്നുണ്ടെങ്കിൽ, അധ്യാപകന്റെ അവസ്ഥ വിവരിച്ചുകൊടുത്ത് ആ വിദ്യാർത്ഥിയെ ഉപദേശിക്കൽ നിർബന്ധമാണ്.


 * തന്റെ പാപമോ ബിദ്അത്തോ പരസ്യമായി ചെയ്യുന്ന ഒരാളെക്കുറിച്ച് പറയുന്നതും ഗീബത്തിൽ ഉൾപ്പെടില്ല (അതായത് അത് അനുവദനീയമാണ്).

അവലംബം: ശറഹ് മുസ്‌ലിം 2/322)

ഫത്ഹുൽ ബാരി 10/387


ومنها اذا رأيت متفقها يتردد إلى فاسق أو مبتدع يأخذ عنه علما وخفت عليه ضرره فعليك نصيحته ببيان حاله قاصدا نصيحته، ومنها أن يكون مجاهرا لفسقه أو بدعته (شرح مسلم ۳۲۲/۲، فتح الباري١٠/٣٨٧

باب ما يجوز من اغتياب اهل للفساد والريب

അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


ഭാഗം 4 തുടരും

..........

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama



No comments:

Post a Comment

സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 3

  *സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 3 Aslam Kamil saquafi parappanangadi ______________...