Skip to main content

ദൈവം ഒന്നേയുളളുവെന്ന് യേശുക്രിസ്‌തു* PART :2

 




*ദൈവം ഒന്നേയുളളുവെന്ന് യേശുക്രിസ്‌തു*


PART :2


ന്യായപ്രമാണത്തിൽ പാണ്ഡിത്യം നേടിയ നല്ലവനായ ഒരു യഹൂദനും യേശുക്രിസ്‌തുവും തമ്മിൽ നടത്തിയ സംഭാഷണം മാർ ക്കോസ് സുവിശേഷകൻ ഇങ്ങനെ രേഖപ്പെടുത്തുന്നു. പൊതു ജനങ്ങളുമായി ചർച്ച ചെയ്യവേ യേശുക്രിസ്‌തു നൽകുന്ന മറുപ ടികൾ മതപരമായി ഉത്തമമാണെന്ന് വിലയിരുത്തിയ ഇദ്ദേഹം യേശുവിനോട് ചോദിച്ചു.


"എല്ലാറ്റിലും മുഖ്യമായ കൽപ്പന ഏത്?


അതിന് യേശു ഉത്തരം പറഞ്ഞു. “ഏറ്റവും പ്രധാനപ്പെട്ട കൽപ്പന ഇതാണ്. "അല്ലയോ, യിസ്രയേലേ, കേൾക്കുക. നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്; നിൻ്റെ ദൈവമായ കർത്താ വിനെ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ ശക്തിയോടെയും പൂർണ മനസ്സോടും സ്നേഹിക്കണം. രണ്ടാമ ത്തേത്, നിന്റെ അയൽക്കാരനെ നിന്നെ പോലെ തന്നെ സ്നേഹി ക്കണം" എന്നതാണ്. ഇവയേക്കാൾ വലിയ കല്‌പന വേറെയില്ല.


അയാൾ യേശുവിനോട്: "ഗുരോ അങ്ങ് പറഞ്ഞത് ശരിതന്നെ; ദൈവം ഏകനെന്നും അവിടുന്നല്ലാതെ മറ്റാരുമില്ലെന്നും അങ്ങ് പറഞ്ഞത് ശരിതന്നെ.


യേശുക്രിസ്തുവിൻ്റെ അദ്ധ്യാപനം താനുൾപ്പെടുന്ന ദൈവത്തെ കുറിച്ചായിരുന്നെങ്കിൽ അദ്ദേഹം ഇങ്ങനെ പറയണമായിരുന്നു.


"യിസ്രയേലേ, കേൾക്കുക, നിങ്ങളുടെ ദൈവമായ ഞങ്ങൾ ഏക കർത്താവാകുന്നു".


എന്നാൽ ചോദ്യകർത്താവിന്റെയും തൻറെയും ദൈവം താ നൂൾപ്പെടാത്ത മറ്റൊരു ഏകനായ ദൈവമാണെന്ന് യാതൊരു അർഥശങ്കയ്ക്കും പഴുതില്ലാതെ യേശു വ്യക്തമാക്കി. ഇത് ഗ്രഹിച്ച വേദപണ്ഡിതൻ "ദൈവം ഏകനെന്നും അവിടുന്നല്ലാതെ മറ്റാരു

മില്ലെന്നും" ഉള്ള അങ്ങയുടെ മറുപടി ശരിയാണെന്നും യേശുവിന്റെ in

മുമ്പാകെ പറയുന്നു.


അയാൾ വിവേകപൂർവം മറുപടി പറഞ്ഞുവെന്ന് കണ്ടിട്ട് യേശു പറഞ്ഞു. "നീ ദൈവരാജ്യത്തിനോട് ഒട്ടും അകന്നവല്ല" (മർക്കോസ് 12:28:34).


വാസ്തവത്തിൽ യേശുക്രിസ്‌തുവിൻ്റെ ഈ ഉദ്ധരണി സ്വന്തം വകയല്ല, മറിച്ച് മോശെ പ്രവാചകൻ പഠിപ്പിച്ച കാര്യം (ആവർത്ത നം 6:4,5, ലേവ്യ 19:18) അതേപോലെ ആവർത്തിക്കുക മാത്രമാണ് യേശു ചെയ്തത്. യേശുക്രിസ്‌തുവിൻറെ വാക്കുകളിൽ ദൈവദൂ ഷണം ആരോപിച്ചവർ "പിശാചിൻ്റെ മക്കൾ' എന്ന പ്രയോഗത്തിന് അർഹരായ യഹൂദർ മാത്രമാണ്.


"നിങ്ങൾ പിശാചെന്ന പിതാവിൻ്റെ മക്കൾ ആകുന്നു. നിങ്ങ ളുടെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റാൻ നിങ്ങൾ ഇച്‌ഛിക്കുന്നു. അവൻ ആദിമുതലേ കൊലപാതകൻ ആയിരുന്നു. അവനിൽ സ ത്യം ഇല്ലാത്തത് കൊണ്ട് അവൻ സത്യത്തിന്റെ ഭാഗത്ത് നിൽക്കു ന്നുമില്ല. വ്യാജം പറയുമ്പോൾ അവൻ സ്വന്തം ഭാഷ സംസാരിക്കു ന്നു. അവൻ വ്യാജം പറയുന്നവനും വ്യാജത്തിൻ്റെ അപ്പനും ആ കുന്നു. എന്നാൽ ഞാൻ സത്യം പറയുന്നത് കൊണ്ട് നിങ്ങൾ എ ന്നെ വിശ്വസിക്കുന്നില്ല. നിങ്ങളിൽ ആർക്ക് എന്നിൽ പാപം ആ രോപിക്കാൻ കഴിയും? ഞാൻ സത്യം പറയുന്നുവെങ്കിൽ എന്നെ നിങ്ങൾ വിശ്വസിക്കാത്തത് എന്ത്? ദൈവത്തിൽ നിന്നുള്ളവൻ ദൈ വത്തിന്റെ വാക്ക് കേൾക്കുന്നു. നിങ്ങൾ ദൈവത്തിൽ നിന്നുള്ളവർ അല്ലാത്തത് കൊണ്ടാണ് അവിടുത്തെ വാക്ക് കേൾക്കാത്തത്' (00000 8:44-47),


മോശയുടെ ന്യായപ്രമാണം അടിസ്ഥാനമാക്കി ജീവിക്കുന്ന യഹൂദൻമാരോടാണ് യേശു സധൈര്യം ഈ ചോദ്യം ഉന്നയിച്ചത്. നിങ്ങളിൽ ആർക്ക് എന്നിൽ പാപം ആരോപിക്കാൻ കഴിയും?


യേശുക്രിസ്‌തുവിൻ്റെ അദ്ധ്യാപനം ന്യായപ്രമാണത്തിലെ ഒന്നാം കൽപനക്ക് പോലും വിരുദ്ധമാണെന്ന് യഹൂദർ സത്യസന്ധമായി മനസ്സിലാക്കിയിരുന്നെങ്കിൽ അദ്ദേഹത്തിന് ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കുവാൻ സാധിക്കുമോ? ഒരിക്കലും ഇല്ല. എങ്കിൽ യേശുവിന് എതിരായി വ്യാജ ആരോപണം ഉന്നയിച്ചവർ ആരാണ്? എന്തായിരുന്നു ആ ആരോപണം?


യേശുക്രിസ്‌തു മനുഷ്യനായിരിക്കേ ദൈവത്തിനോട് സമ നാണെന്ന് വാദിക്കുന്നു എന്നതാണ് അവരുടെ വ്യാജ ആരോപണം. എന്നിട്ട് ഇതിന്റെ പേരിൽ യേശുവിനെ വധിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. യേശു ഇങ്ങനെയുള്ളവരെ വിളിച്ചത് പിശാചി ന്റെ മക്കൾ എന്നാണ്. കാരണം അവർ വ്യാജം പറയുമ്പോൾ സ്വ ന്തം ഭാഷ സംസാരിക്കുന്നു. അഥവ യേശു പഠിപ്പിക്കാത്ത കാര്യം പഠിപ്പിച്ചുവെന്ന് കളളം പറയുന്നു.


യേശുക്രിസ്തുവിൻ്റെ വാക്കുകളെ യഥാർഥ രീതിയിൽ ഉൾകൊ ണ്ട ശിഷ്യന്മാരെക്കുറിച്ച് അദ്ദേഹം പ്രശംസിച്ച് പറഞ്ഞത് 'സ്വർ ഗ്രീയ മർമങ്ങൾ ഗ്രഹിക്കുവാനുള്ള വരം നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു' എന്നാണ്. ഇവർക്ക് സ്വർഗീയ രഹസ്യങ്ങൾ വെളിവാകുക വഴി മനസിലായ കാര്യവും പിശാചിൻ്റെ മക്കൾ പ്രചരിപ്പിച്ച ദുരാരോ പണവും ഒന്നാണെന്ന് സൽബുദ്ധിയുള്ളവർ പറയുമോ? ദൈവ നിയുക്തനായ മിശിഹയാണ് യേശുവെന്ന് വിശ്വസിക്കുന്ന ശിഷ്യ ന്മാരുടെ വാക്കുകൾ ശ്രദ്ധിച്ചാൽ ആരാണ് യേശുവെന്ന് വ്യക്തമാ കും.


"അബ്രഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്നെ അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി' (അപ്പൊ. പ്രവ്യ, 3:13).


"ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച നാഥാ, ജനതകൾ രോഷാകുലരായി തീരുന്നതും, വംശ ങ്ങൾ വ്യർഥ കാര്യങ്ങൾ നിരൂപിക്കുന്നതും എന്തിന്? കർത്താവിനും അവിടുത്തെ അഭിഷിക്‌തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ ഒന്നിച്ച് കൂടുകയും ചെയ്തി

രിക്കുന്നു" എന്ന് അവിടുത്തെ ദാസനായ ദാവീദ് മുഖാന്തിരം അവിടുന്ന് പരിശുദ്ധാത്മാവിനാൽ അരുളി ചെയ്‌തിരിക്കുന്നു. അങ്ങ് അഭിഷേകം ചെയ്തത പരിശുദ്ധ ദാസനായ യേശുവിന് വിരുദ്ധമായി ഹേരോദാവും പൊന്തിയോസ് പീലാത്തോസും വിജാതിയരോടും ഇസ്രയേൽ ജനതയോടുമൊരുമിച്ച് ഈ നഗരത്തിൽ കൂടി, സംഭവിക്കേണം എന്ന് അവിടുത്തെ ഭുജ ബലവും ഇച്ഛയും മുൻ നിയമിച്ചതൊക്കെയും അവർ ചെയ്‌തിരിക്കുന്നു. ഇപ്പോൾ കർത്താ വേ, അവരുടെ ഭീഷണികൾ നോക്കണമേ, അങ്ങയുടെ വചനം ധൈര്യത്തോടെ പ്രസംഗിക്കാൻ അവിടുത്തെ ദാസരെ ബലപ്പെ ടുത്തേണമേ. അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമ ത്തിൽ സൗഖ്യം വരുത്തുവാനും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനും അവിടുത്തെ കൈ നീട്ടേണമേ. (അപ്പൊ. പ്രവ 4:24-30).


സ്വർഗീയ മർമങ്ങൾ ഗ്രഹിച്ചവർ ദൈവത്തിൻ്റെ ദാസനാണ് യേശുവെന്നും, പിശാചിൻ്റെ മക്കൾ യേശു ദൈവമാണെന്ന് വ്യാജ പ്രസ്താവന നടത്തിയെന്നും ഈ സന്ദർഭങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ ഒരു ക്രിസ്‌തു സ്നേഹി ആരെയാണ് പിൻപറ്റുക? എന്നാൽ വിരോധാഭാസമെന്ന് പറയട്ടെ, യേശുവിൻ്റെ സമകാലികരായ പിശാ ചിന്റെ മക്കളുടെ വ്യാജവാദമാണ് യഥാർഥ വാദമെന്ന് വിശ്വസിച്ച് യേശു സ്വയം ദൈവത്വം വാദിച്ചുവെന്ന് പറയുകയാണ് ക്രൈസ്ത വർ ചെയ്യുന്നത്. ഇതിൻ്റെ പരിണിത ഫലമെന്നത് ഏകദൈവ വിശ്വാ സത്തിൽ നിന്നും ഒന്നിലധികം ദൈവങ്ങളുണ്ടെന്ന വിശ്വാസത്തിലേക്കുള്ള അധഃപതനമായിരുന്നു.


https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=hqrc


https://t.me/kirusthu


Comments

Popular posts from this blog

*മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘോഷം ഇസ്ലാമികം* *മൗലിദ്  ലോക പണ്ഡിതൻമാർ* ''''',,,,,,,,,,,,,,,,,,,, *മൗലിദ് സഘടിപ്പിക്കുന്നതിന്റെ മഹത്വം ഫത്ഹുൽ മുഈനിന്റെ പ്രശസ്തമായ ഹാശിയ വിവരണം ഇആനത്തു ത്വാലിബീനിൽ ശൈഖ്  അസ്സയിദ്ൽ ബക്രി മക്ക വിവരിക്കുന്നു* *താബിഉകളുടെ നേതാവ് ഹസനുൽ ബസ്വരി റ പറയുന്നു.* قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لانفقته على قراءة مولد الرسول. *എനിക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാവുകയാണങ്കിൽ ഞാൻ അത് മൗലിദ് പാരായണത്തിന് വേണ്ടി ചിലവയിക്കുന്നതാണ് '* قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالايمان. /ജുനൈദുൽ ബഗ്ദാദി رحمه الله: പറയുന്നു. വല്ലവനും റസൂൽ صلى الله عليه وسلم യുടെ മൗലിദിൽ പങ്കടുക്കുകയും അതിനെ മഹത്വപെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനായി* قال معروف الكرخي قدس الله سره: من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمول...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِي...

മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ?

  മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ? Aslam Kamil Saquafi parappanangadi بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد ചോ :മരണപ്പെട്ടവരുടെ പേരിൽഏഴു ദിവസമോ അല്ലെങ്കിൽ മറ്റു ദിവസങ്ങളിലോ ദുആ ചെയ്യുകയും ഖുർആൻ പാരായണം ചെയ്യുകയും ദിക്റ് ചൊല്ലുകയും  മയ്യത്തിന്റെ പേരിൽ സ്വദഖയായി ചെയ്യുകയും ചെയ്യുന്നതിന്ന് എന്താണ് തെളിവ് ? *✅ഉത്തരം👇🏻👇🏻* മരണപ്പെട്ടവരുടെ മേലിൽ അന്നദാനം വിതരണം ചെയ്യൽ പ്രത്യേകിച്ച് മരണശേഷം ഉള്ള ഏഴു ദിവസം നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌.* *സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചിരിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216)* *"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് ഈ ഹദീസ് സ്വഹീഹാണ് -...