Friday, August 22, 2025

ഞാന്‍ ദൈവമാണ് എന്നെ ആരാധിക്കണം എന്ന് അല്ലാഹു ആരോടെങ്കിലും നേരിട്ട് പറഞ്ഞ ഒരു ആയത്ത് ഖുര്‍ആനില്‍ ഉണ്ടോ?

അഗ്രചർമ്മുകളുടെ ചോദ്യം – ഞാന്‍ ദൈവമാണ് എന്നെ ആരാധിക്കണം എന്ന് അല്ലാഹു ആരോടെങ്കിലും നേരിട്ട് പറഞ്ഞ ഒരു ആയത്ത് ഖുര്‍ആനില്‍ ഉണ്ടോ? 


ഓരോരുത്തരുടെയും വീട്ടില്‍ വന്ന് “എന്നെ ആരാധിക്കണം” എന്ന് അല്ലാഹു പറയണമെന്നാണോ ഇവർ ഉദ്ദേശിച്ചത് എന്നറിയില്ല.  ഖുര്‍ആനില്‍ 6236 ആയത്തുകള്‍ ഉണ്ട്. ഇത് എല്ലാം തന്നെ മുഹമ്മദു നബിയിലൂടെ (സ) മനുഷ്യരെ മൊത്തത്തില്‍ അഭിസംബോധന ചെയ്താണ് അല്ലാഹു സംസാരിക്കുന്നത്. ഖുർആനിലെ എല്ലാ ആയത്തിൻ്റെയും സാരം അല്ലാഹുവിനോട് മാത്രമുള്ള ആരാധനയാണ്. ആദ്യത്തെ അദ്ധ്യായത്തിൽതന്നെ അല്ലാഹു തന്നെ മാത്രം ആരാധിക്കണമെന്ന മനുഷ്യരെ പഠിപ്പിക്കുന്ന പ്രാർത്ഥനയാണ്. 


بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ﴿١﴾ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ﴿٢﴾ٱلرَّحْمَٰنِ ٱلرَّحِيمِ﴿٣﴾مَٰلِكِ يَوْمِ ٱلدِّينِ﴿٤﴾إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴿٥﴾ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ﴿٦﴾صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ﴿٧﴾


പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. സര്‍വലോകത്തിന്റെയും റബ്ബായ അല്ലാഹുവിനു മാത്രമാകുന്നു സ്‌തോത്രം. അളവറ്റ ദയാപരനും കരുണാവാരിധിയുമാണവന്‍. പ്രതിഫലദിവസത്തിന്നധിപനായവന്‍.  നിനക്കുമാത്രം ഞങ്ങള്‍ ഇബാദത്തുചെയ്യുന്നു. നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുന്നു. നീ ഞങ്ങളെ നേര്‍വഴിയില്‍ നയിക്കേണമേ! നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍; കോപത്തിനിരയായവരുടെയും വ്യതിചലിച്ചവരുടെയും മാര്‍ഗത്തിലല്ല  (ഖുർആൻ അദ്ധ്യായം 1)


 മനുഷ്യനെ സ്രിഷിടിച്ചതുതന്നെ അല്ലാഹുവിനെ ആരാധിക്കുവാന്‍ വേണ്ടിയാണെന്ന് ഖുര്‍ആന്‍ പറയുന്നു. 

 

وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ

 

“ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.” (ഖുര്‍ആന്‍ 51:56)


ഖുര്‍ആനിന്‍റെ ഓരോ നിര്‍ദ്ദേശവും മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്. അത് മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി അവതരിച്ചതാണ്‌. 


شَھۡرُ رَمَضَانَ الَّذِیۡۤ اُنۡزِلَ فِیۡہِ الۡقُرۡاٰنُ ھُدًی لِّلنَّاسِ وَبَیِّنٰتٍ مِّنَ الۡھُدٰی وَالۡفُرۡقَانِ

“മനുഷ്യര്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍.” (ഖുര്‍ആന്‍ 2:185)


തന്നെ മാത്രമേ ആരാധിക്കുവാന്‍ പാടുള്ളൂ എന്ന ഉപദേശം മുഹമ്മദു നബിക്ക് (സ) മുന്‍പുള്ള ജനങ്ങള്‍ക്കും അല്ലാഹു കൊടുത്തിട്ടൂള്ളതായി ഖുര്‍ആന്‍ പറയുന്നു.


وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِىٓ إِلَيْهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعْبُدُونِ 


“ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല”. (ഖുര്‍ആന്‍ 21:25)


ഖുറാനില്‍ പല സ്ഥലങ്ങളിയായി തന്നെ മാത്രം ആരാധിക്കണമെന്നു അല്ലാഹു ഉപദേശം നല്‍കുന്നു. 


إِنَّ هَٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا۠ رَبُّكُمْ فَٱعْبُدُونِ 

“തീര്‍ച്ചയായും നിങ്ങളുടെ ഈ സമുദായം ഒറ്റ സമുദായമാകുന്നു. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍.” (ഖുര്‍ആന്‍ 21:92)


ذَٰلِكُمُ ٱللَّهُ رَبُّكُمْۖ لَآ إِلَٰهَ إِلَّا هُوَۖ خَٰلِقُ كُلِّ شَىْءٍ فَٱعْبُدُوهُۚ وَهُوَ عَلَىٰ كُلِّ شَىْءٍ وَكِيلٌ 


“അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു.” (ഖുര്‍ആന്‍ 6:102)


إِنَّنِىٓ أَنَا ٱللَّهُ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعْبُدْنِى وَأَقِمِ ٱلصَّلَوٰةَ لِذِكْرِىٓ 


“തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.” (ഖുര്‍ആന്‍ 20:14)


لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ 

“നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും നിങ്ങള്‍ക്കില്ല. തീര്‍ച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങള്‍ക്കു (വന്നുഭവിക്കുമെന്ന്‌) ഞാന്‍ ഭയപ്പെടുന്നു.” (ഖുര്‍ആന്‍ 7:59)


إِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُۗ هَٰذَا صِرَٰطٌ مُّسْتَقِيمٌ 


“തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം.” (ഖുര്‍ആന്‍ 3:51)


🖋️ 🖊️

Tuesday, August 19, 2025

നഹ്സ് ദിനങ്ങൾ-യാഥാർത്ഥ്യമെന്ത് ?

 നഹ്സ് ദിനങ്ങൾ-യാഥാർത്ഥ്യമെന്ത് ?

സഅ്ദ് എന്നതിന്റെ എതിര്‍ശബ്ദമാണ് നഹ്‌സ്. ബറകത്തുള്ളത്, ഗുണമുള്ളത് എന്നെല്ലാമാണ് സഅ്ദ് എന്നതുകൊണ്ടുള്ള വിവക്ഷ. ബറകത്തില്ലാത്തത്, ഗുണം പിടിക്കാത്തത് എന്നിങ്ങനെ നഹ്‌സ് എന്ന പദത്തെ പരിഭാഷപ്പെടുത്താം. എല്ലാ ദിവസവും സമയവും തുല്യമല്ലെന്നും ചില കാര്യങ്ങള്‍ക്കു ചില സമയങ്ങള്‍ പ്രത്യേകം യോജിച്ചതും ചില കാര്യങ്ങള്‍ക്ക് ചില സമയങ്ങള്‍ അനുയോജ്യവും ആണെന്ന് ഇസ്‌ലാമിക അദ്ധ്യാപനങ്ങളില്‍നിന്നും വ്യക്തമാണ്. ചില ദിവസങ്ങളുടെയും സമയങ്ങളുടെയും പ്രത്യേകതയാണ് ഇത് സൂചിപ്പിക്കുന്നത്.

മതവും ഭൗതികവുമായ ഏതു കാര്യവും തിങ്കളാഴ്ച പ്രഭാതത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ താല്‍പര്യം കാണിക്കേണ്ടതാണെന്ന് ഇമാം നവവി പ്രസ്താവിച്ചിട്ടുണ്ട്. നികാഹ് കര്‍മം വെള്ളിയാഴ്ചയും അതുതന്നെ, പ്രഭാതത്തിലുമായിരിക്കല്‍ പ്രത്യേകം സുന്നത്താണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറയുന്നുണ്ട്. 'എന്റെ സമുദായത്തിന്റെ പ്രഭാതങ്ങളില്‍ അല്ലാഹു ബറകത്ത് നല്‍കട്ടെ' എന്ന ഹദീസാണ് ഇതിന് നിദാനം. യാത്ര ചെയ്യല്‍ ഉത്തമം വ്യായാഴ്ചയും അതിന് കഴിഞ്ഞില്ലെങ്കില്‍ തിങ്കളാഴ്ചയും അതിനും കഴിഞ്ഞില്ലെങ്കില്‍ ശനിയാഴ്ചയുമാണെന്ന് പണ്ഡിന്മാര്‍ പറയുന്നു (തുഹ്ഫ: 10    /13, ശര്‍ഹുല്‍ ഈളാഹ്: 42).

ഓരോ മസത്തിലെയും 17, 19, 21 എന്നീ ദിവസങ്ങളില്‍ പ്രാചീന ചികിത്സാരീതിയായ കൊമ്പുവെക്കല്‍ സര്‍വരോഗത്തിനും ശമനമാണെന്നു പ്രവാചകന്‍ പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്). ഈ ദിവസങ്ങളില്‍ കൊമ്പ് വെക്കലിനെ പ്രവാചകന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്ന് അനസ് (റ) വില്‍നിന്ന് ഇമാം ബഗ്‌വി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ പല കാര്യങ്ങളിലും ശുഭകരമായ ദിവസങ്ങളും സമയങ്ങളും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.


മുന്‍കാല സമുദായങ്ങളില്‍ ചിലരെ നശിപ്പിച്ച ദിവസങ്ങളെക്കുറിച്ച് 'ഫീ അയ്യാമിന്‍ നഹിസാത്തിന്‍'  (ഗുണം കെട്ട ദിവസങ്ങള്‍) എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്. പ്രവാചകന്‍ പറഞ്ഞു: ഒരു വര്‍ഷത്തില്‍ പന്ത്രണ്ടു ദിവസം നിങ്ങള്‍ സൂക്ഷിക്കുക. ആ ദിവസം സമ്പത്ത് നഷ്ടപ്പെടുത്തുകയും മാനം നശിപ്പിക്കുകയും ചെയ്യും. അവ ഏതാണെന്ന സ്വഹാബികള്‍ അന്വേഷിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: മുഹര്‍റം 12, സ്വഫര്‍ 10, റബീഉല്‍ അവ്വല്‍ 4, റബീഉല്‍ ആഖിര്‍ 18, ജുമാദുല്‍ ഊല 18, ജുമാദുല്‍ ഉഖ്‌റ 12, റജബ് 12, ശഅബാന്‍ 26, റമളാന്‍ 24, ശവ്വാല്‍ , ദുല്‍ ഖഅദ 18, ദുല്‍ഹിജ്ജ 8 എന്നിവയാണവ. ഈ ഹദീസ് ഇമാം ദാരിമി (റ) ഹയാത്തുല്‍ ഹയവാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച രക്ത ദിനമാണ്. ആ ദിവസത്തില്‍ ഒരു സമയമുണ്ട്; ആ സമയത്ത് രക്തം നിലക്കുകയില്ലായെന്ന് പ്രവാചകന്‍ പറഞ്ഞതനുസരിച്ച് അബൂ ബകറത്ത് (റ) ചൊവ്വാഴ്ച കൊമ്പു വെക്കല്‍ നിരോധിച്ചിരുന്നുവെന്ന് അബൂദാവൂദ് (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇമാം സുഹ്‌രിയില്‍നിന്ന് നിവേദനം. പ്രവാചകന്‍ പറഞ്ഞു: ബുധന്‍, ശനി എന്നീ ദിവസങ്ങളില്‍ ആരെങ്കിലും കൊമ്പുവെക്കുകയും അതുകാരണം അവന് വെള്ളപ്പാണ്ട് പിടിപെടുകയും ചെയ്താല്‍ അവന്‍ അവനെത്തന്നെയല്ലാതെ ആക്ഷേപിക്കരുത്. ഈ ഹദീസ് ഇമാം ബഗ്‌വി ശര്‍ഹുസ്സുന്നയിലും (12/151) ഹാകിം  തന്റെ മുസ്തദ്‌റകിലും (4/405) ബൈഹഖി സുനനുല്‍ കുബ്‌റയിലും (9/340) ലും രേഖപ്പെടുത്തിയിട്ടുണ്ട്.


ഇബ്‌നു അബ്ബാസില്‍നിന്നു നിവേദനം: പ്രവാചകന്‍ പറഞ്ഞു: ശനിയാഴ്ച വഞ്ചനയുടെ ദിനമാണ്. ഞായറാഴ്ച കെട്ടിടനിര്‍മാണത്തിന്റെയും മരം നട്ടുപിടിപ്പിക്കുന്നതിന്റെയും ദിവസമാണ്. തിങ്കളാഴ്ച യാത്രയുടെയും ജീവിതമാര്‍ഗം തേടുന്നതിന്റെയും ദിവസവും. ചൊവ്വാഴ്ച സംഘര്‍ഷത്തിന്റെ ദിനം. ബുധനാഴ്ച ഇടപാടുകള്‍ക്ക് ഉത്തമമല്ലാത്ത ദിനം. വ്യായാഴ്ച ആവശ്യം നേടിയെടുക്കാനും ഭരണാധികാരികളെ സമീപിക്കാനുമുള്ള  ദിവസം. വെള്ളിയാഴ്ച പെണ്ണന്വേഷണത്തിന്റെയും നികാഹിന്റെയും ദിവസം (അബൂ യഅ്്‌ലാ).  എല്ലാ മാസവും അവസാനത്തെ ബുധന്‍ നിത്യനഹ്‌സാണെന്ന് ഇബ്‌നു അബ്ബാസ് (റ) വില്‍നിന്നും തുര്‍മുദി റിപ്പോര്‍ട്ട് ചെയ്തതായി ജാമിഉസ്സ്വഗീറില്‍ പ്രസ്താവിച്ചിട്ടുണ്ട്. മുന്‍ സമുദായങ്ങളില്‍ അല്ലാഹു ശിക്ഷയിറക്കിയതു ഒടുവിലെ ബുധനാഴ്ചയാണെന്ന് മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇബ്‌നുല്‍ ഹാജിനെ തൊട്ട് ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ബുധനാഴ്ച നഖം മുറിക്കാന്‍ ഉദ്ദേശിക്കുകയും ശേഷം അത് നല്ലതല്ലായെന്നും അന്ന് മുറിച്ചാല്‍ വെള്ളപ്പാണ്ട് പിടിപെടുമെന്ന്  കരുതുകയും ചെയ്ത് അത് ഒഴിവാക്കി. ശേഷം, അന്നുതന്നെയാണ് ഉചിതമെന്നു തോന്നി അദ്ദേഹം നഖം ബുധനാഴ്ച നഖം മുറിച്ചു. അതു കാരണം വെള്ളപ്പാണ്ട് പിടിപെടുകയും ചെയ്തു. അങ്ങനെയിരിക്കെ, അദ്ദേഹം  പ്രവാചകനെ സ്വപ്നത്തില്‍ കണ്ടു. ബുധനാഴ്ച നഖം മുറിക്കാന്‍ പാടില്ലായെന്ന് നീ അറിഞ്ഞിട്ടില്ലേ; അദ്ദേഹം ചോദിച്ചു. അദ്ദേഹം പറഞ്ഞു: പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് എന്റെ അടുത്ത് സ്ഥിരപ്പെട്ടിട്ടില്ല. അപ്പോള്‍, പ്രവാചകന്‍ പറഞ്ഞു: ശരി, എങ്കിലും ഇതില്‍നിന്നും വെടിഞ്ഞു നില്‍ക്കാന്‍ ഈ ഹദീസ് തന്നെ മതിയായിരുന്നുവല്ലോ. അങ്ങനെ പ്രവാചകന്‍ അവരെ തടവുകയും രോഗം ഭോദമാവുകയും ചെയ്തു (ഇക്‌ലീല്‍).

ബുധനാഴ്ച രോഗ സന്ദര്‍ശനം നല്ലതല്ലെന്നു പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. രോഗി വേഗത്തില്‍ മരിക്കാന്‍ ഇത് ഇടവരുത്തുമെന്നാണ് ഇതിന് കാരണം പറയുന്നത്.


ബുധനാഴ്ച തുടക്കം കുറിച്ച ഏതു കാര്യവും  വേഗത്തില്‍ പൂര്‍ത്തിയാകുമെന്നതാണ് പ്രസ്തുത ദിവസത്തിന്റെ പ്രത്യേകത. 'ബുധനാഴ്ച തുടക്കം കുറിച്ച ഏതൊരു കാര്യവും പൂര്‍ത്തിയാവാതിരിക്കില്ല' എന്നു പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍, വേഗത്തില്‍ അവസാനിക്കേണ്ട കാര്യങ്ങളാണ് ബുധനാഴ്ച ചെയ്യേണ്ടത്. അതുകൊണ്ടാണ് പഠനം, അധ്യാപനം എന്നിവ തുടക്കം കുറിക്കാന്‍ ബുധനാഴ്ച (ഒടുവിലെ ബുധനൊഴികെ) ഉത്തമമാണെന്നു ഇമാമുമാര്‍ വ്യക്തമാക്കിയത്. ചുരുക്കത്തില്‍, ദിവസങ്ങളില്‍ ചിലത് അശുഭകരമാണെന്ന് ഖുര്‍ആനും ഹദീസും അംഗീകരികരിക്കുന്നവര്‍ സമ്മതിക്കേണ്ടിവരും.

ഇനി, നഹ്‌സ് ആചരിക്കുന്നതിന്റെ വിധി നോക്കാം. അല്ലാഹു അല്ലാതെ ഉപകാരവും ഉപദ്രവവും ചെയ്യുന്നവനില്ലെന്നും സര്‍വ്വ നേട്ടങ്ങളുടെയും ഉടമസ്ഥന്‍ അല്ലാഹുവാണെന്നും വിശ്വസിക്കുന്നതോടൊപ്പം നഹ്‌സ് നോക്കലും അവലംബിക്കലും അനുവദനീയമാണ്. ചില ദിനങ്ങളിലെ നോട്ട കോട്ടങ്ങളെക്കുറിച്ച് വന്ന പരാമര്‍ശങ്ങളിലും ചരിത്രങ്ങളിലും ആയിച്ചും ആശങ്കപ്പെട്ടും നഹ്‌സാചരിക്കുകയാണിത്. പണ്ടുകാലംമുതല്‍ ഇതാണ് മുസ്‌ലിംകള്‍ ചെയ്തുപോരുന്നത്.

വീടുനിര്‍മാണം, ഗൃഹപ്രവേശം, കച്ചവടം ആരംഭിക്കുക, വിവാഹം നിശ്ചയിക്കുക തുടങ്ങിയ അതിപ്രധാന കാര്യങ്ങള്‍ക്കൊരുങ്ങുമ്പോള്‍ നഹ്‌സുള്ള ദിനമാണോയെന്ന് പണ്ഡിതന്മാരോട് അന്വേഷിക്കുന്ന സമ്പ്രദായം നമ്മുടെ പൂര്‍വ്വീകരിലുണ്ട്. ഇത് പ്രവാചകരും സ്വഹാബത്തും പ്രോത്സാഹിപ്പിച്ചതുമാണ്. ഇതിനെ അവഗണിച്ചാല്‍ പലവിധ പരീക്ഷണങ്ങളും അഭീമുഖീകരിക്കേണ്ടി വരും. പക്ഷെ, എല്ലാം അല്ലാഹുവിലര്‍പ്പിച്ച്  പൂര്‍ണമായി തവക്കുലാക്കുന്നവര്‍ക്ക് നഹ്‌സ് ഏല്‍ക്കുകയില്ലെന്ന് ഇക്‌ലീല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ നഹ്‌സ് പരിഗണിക്കാന്‍ സാധിക്കാതെ വന്നാല്‍  സമര്‍പ്പണബോധത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ശ്രദ്ധിക്കണം.

ചില ദിനങ്ങള്‍ക്കു കാര്യനിര്‍വഹണത്തില്‍ പങ്കുണ്ടെന്നും ആപത്തും നേട്ടവുമുണ്ടാക്കാന്‍ പ്രാപ്തിയുണ്ടെന്നുമുള്ള വിശ്വാസത്തോടെ നഹ്‌സ് ആചരിക്കല്‍ കടുത്ത തെറ്റും നിഷിദ്ധവുമാണ്. രാശി നോക്കി ശുഭാശുഭ ദിനങ്ങളെ നിര്‍ണയിക്കുന്നവരിലധികവും ഈ വിശ്വാസക്കാരാണ്. ഈ നിലക്ക് നഹ്‌സ് ആചരിക്കുന്നവരെക്കുറിച്ചാണ് നഹ്‌സ് ജൂതരുടെ പ്രവൃത്തിയാണെന്ന് ഇമാം ഇബ്‌നു ഹജര്‍ ഫതാവല്‍ ഹദീസിയ്യയില്‍ (പേ. 23) പറഞ്ഞത്. മന്‍ഖൂത്തത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ചില ദിവസങ്ങളും മറ്റും അലി (റ) വിനെ തൊട്ട് ഉദ്ധരിക്കപ്പെട്ടത് അടിസ്ഥാന രഹിതമാണ് (ഫതാവല്‍ ഹദീസിയ്യ: 23).

മുകളില്‍ പറഞ്ഞ ഹദീസുകളില്‍ ചിലത് ദുര്‍ബലമാണെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും   സഅദ്, നഹ്‌സ് തുടങ്ങിയവയുടെ കാര്യത്തില്‍ അവ അവലംബിക്കാവുന്നതാണ്. പുണ്യങ്ങള്‍ വിവരിക്കുന്നതില്‍ ദുര്‍ബല ഹദീസുകള്‍ പരിഗണിക്കാമെന്നത് സര്‍വ്വാംഗീകൃതമാണ് (തുഹ്ഫ: 1/102).

പ്രത്യേകം ദിവസങ്ങളില്‍ ചെയ്യണമെന്ന് ശര്‍അ് നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ നഹ്‌സുള്ള ദിവസത്തിനോട് യോജിച്ചുവന്നാലും അവ അന്നുതന്നെ ചെയ്യണം. നഹ്‌സിന്റെ പേരില്‍ മാറ്റിവെക്കരുത്. ഉദാഹരണത്തിന്: കുഞ്ഞ് ജനിച്ചാല്‍ അഖീഖ അറുക്കല്‍ സുന്നത്താണ്. ഏഴാം ദിവസമാണ് ഇത് സുന്നത്തുള്ളത്. അന്ന് അറവ് നടന്നിട്ടില്ലെങ്കില്‍ 14, 21, 28 എന്നിങ്ങനെ ഓരോ ഏഴുകള്‍ ആവര്‍ത്തിച്ചുവരുമ്പോഴാണ് സുന്നത്തുള്ളത് (ശര്‍ഹു ബാഫള്ല്‍: 2/308). പ്രസ്തുത ദിവസങ്ങളെ നഹ്‌സുള്ള ദിവസങ്ങളാണെന്ന പേരില്‍ പിന്തിപ്പിക്കേണ്ടതില്ല.


ചിലര്‍ മുഹര്‍റമാസം പിറന്നാല്‍ ആദ്യത്തെ പത്തു ദിവസങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ നടത്താതെ മുഹര്‍റം പതിനൊന്നിലേക്കോ പന്ത്രണ്ടിലേക്കോ പിന്തിക്കുന്നതു കാണാം. അതുമൂലം സുന്നത്ത് നഷ്ടപ്പെടാനും നഹ്‌സുള്ള ദിവസങ്ങളില്‍ ഉള്‍പ്പെടാനും ഇടവന്നേക്കാം. ഒരു വര്‍ഷത്തെ പന്ത്രണ്ടു നഹ്‌സുകള്‍ വിവരിച്ച പ്രസിദ്ധ ഹദീസില്‍ മുഹര്‍റം പന്ത്രണ്ട് നഹ്‌സാണെന്ന് പ്രവാചകന്‍ പറഞ്ഞത് മുമ്പു പറഞ്ഞുവല്ലോ.

Monday, August 18, 2025

ദാരിദ്ര്യം ഉണ്ടാക്കുന്ന കാര്യങ്ങൾ

 *ചോദ്യം* :2️⃣3️⃣7️⃣5️⃣

ചില കാര്യങ്ങൾ ചെയ്താൽ ദാരിദ്ര്യം ഉണ്ടാകുമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്, ആ കാര്യങ്ങൾ വിശദീകരിക്കുമോ?



 *ഉത്തരം* :

വിശദീകരിക്കാം.


താഴെ പറയുന്ന കാര്യങ്ങൾ ദാരിദ്ര്യമുണ്ടാക്കുന്നവയാണ്.

(1)അമിതമായ ഉറക്കം

(2) നഗ്നനായി ഉറങ്ങൽ

(3) വലിയ അശുദ്ധിയുള്ളവനായി ഭക്ഷണം കഴിക്കൽ

(4) രാത്രിയിൽ വീട് അടിച്ചുവാരൽ

(5) ധരിച്ച വസ്ത്രം തുന്നുക

(6) വീട്ടിൽ / റൂമിൽ അടിച്ചുവാരി കൂട്ടിയിടുക

(7) ഉമ്മറപ്പടിയിൽ ഇരിക്കുക

(8) പേനിനെ തീയിലിടുക

(9) പേനിനെ ജീവനോടെ ഇടൽ

(10) ഉള്ളിത്തോൽ കരിക്കുക

(11) വ്യഭിചരിക്കുക

(12) പലിശ ഭക്ഷിക്കുക

(13) കാറ്റിനെ ചീത്ത പറയുക

(14) കക്കൂസ്, മൂത്രപ്പുര പോലെയുള്ള വിസർജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ വലതുകാൽ മുന്തിക്കുക

(15) പള്ളിയിൽ പ്രവേശിക്കുമ്പോൾ ഇടതുകാൽ മുന്തിക്കുക

( 16) ഭക്ഷണ വസ്തുക്കൾ മാലിന്യത്തിൽ നിക്ഷേപിക്കുക

( 17) നഖം കടിക്കുക

(18) ഭക്ഷണ പാനീയങ്ങൾ ആവശ്യക്കാർക്ക് നൽകാതെ പൂഴ്ത്തിവെക്കുക

(19) ഉമിക്കരികൊണ്ട് പല്ല് തേക്കുക

(20) ധരിച്ച വസ്ത്രം കൊണ്ട് മുഖം തുടക്കു ക

( 21) പൊട്ടിയ പേന കൊണ്ട് / കെട്ടുള്ള പേന കൊണ്ട് എഴുതുക (പൊട്ടിയ പേന വീണ്ടും ഉപയോഗിക്കാൻ വേണ്ടി നൂൽ പോലോത്തത് കൊണ്ട് കെട്ട് ഇടുക)

(22) കക്കൂസിൽ വെച്ച് (മലമൂത്രവിസർജനം നടത്തിയ സ്ഥലത്ത് വെച്ച്) വുളൂഅ് എടുക്കുക

( 23 ) മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാതിരിക്കൽ

(24) മാതാപിതാക്കളെ പേരു കൊണ്ടു അഭിസംബോധനം ചെയ്യൽ

(25) നിന്ന് കൊണ്ട് പാന്റ്സ് ,ട്രൗസർ ധരിക്കൽ

(26) ഉസ്താദുമാരുടെ മുന്നിലൂടെ നടക്കൽ

(27) സുപ്രയിൽ വീണ ഭക്ഷണം നിസാരമായി കാണൽ

(28) ഇരുന്ന് തലപ്പാവ് ധരിക്കൽ

(29) പാത്രങ്ങൾ മൂടിവെക്കാതിരിക്കുക

(30) മക്കൾക്കെതിരെ പ്രാർത്ഥിക്കുക

(31) വാതിലിന്റെ ഒരു പൊളിയിൽ ചാരിയിരിക്കുക

(32) സൂര്യന്റെയും ചന്ദ്രന്റെയും മുമ്പിൽ ഗുഹ്യസ്ഥാനം വെളിവാക്കുക

(33) നഗ്നമായി മൂത്രിക്കുക

(34) മൂക്കിൽ കൈയിട്ടിരിക്കുക

(35) വിസർജ്യത്തിൽ തുപ്പുക

(36) വെണ്ണീരിൽ തുപ്പുക

(37) താടി കൊണ്ട് കളിക്കുക

(38) നിന്ന് ഷൂ പോലോത്തത് ധരിക്കുക

(39) ചെരിപ്പ് ധരിക്കുമ്പോൾ ഇടത്തേതിനെ മുന്തിക്കുക

(40) നിസ്കാരത്തിന്റെ വിഷയത്തിൽ അശ്രദ്ധ കാണിക്കുക

(41) കമിഴ്ന്ന് കിടക്കൽ (ഉറങ്ങൽ )

( 42) വിളക്ക് ഊതിക്കെടുത്തുക

(43) പൊട്ടിയ പാത്രത്തിൽ ഭക്ഷിക്കുക

( 44)സുബ്ഹിക്ക് ശേഷം പള്ളിയിൽ നിന്നും വേഗം പുറപ്പെടുക

(45) അങ്ങാടിയിലേക്ക് അതിരാവിലെ പുറപ്പെടുക

(46) അങ്ങാടിയിൽ നിന്നും വൈകി മടങ്ങുക

(47) മാതാപിതാക്കളുടെ മുന്നിലൂടെ നടക്കുക

(48) വഴിവക്കിലിരുന്ന് സംസാരിക്കുക

(49) വീട്ടിൽ നിന്നും ( താമസ സ്ഥലത്തിൽ നിന്നും )ചിലന്തിവല ( മാറാല ) നീക്കാതിരിക്കുക

(50) അളവിലും തൂക്കത്തിലും വഞ്ചന നടത്തുക

(51) സുബ്ഹിന്റെ ശേഷം ഉറങ്ങുക

(52) കെട്ടി നിൽക്കുന്ന വെളളത്തിൽ മലമൂത്ര വിസർജ്ജനം നടത്തുക

(53) കക്കൂസിൽ വെച്ച് വുളൂഅ് ഉണ്ടാക്കുക

( 54) കറുത്ത ചെരിപ്പ് സ്ഥിരമായി ധരിക്കുക

(55) ഊരക്ക് കൈ കൊടുത്ത് നിൽക്കുക

(56) ബിസ്മി ചൊല്ലാതെ ഭക്ഷിക്കുക/കുടിക്കുക

(57) നിസ്കാരത്തിൽ കോട്ടു വായ ഇടുക

(58) ചെയ്ത ഉപകാരങ്ങൾ/ കൊടുത്തതിനെ എടുത്തു പറയുക

(59) രണ്ട് വിരൽ കൊണ്ട് ഭക്ഷിക്കുക

(60) കവിളിൻ മേൽ കൈ വെച്ചിരിക്കുക

(61) പൊട്ടിയ ചീർപ്പ് കൊണ്ട് ചീകുക (വാരുക )

(62) പുരുഷൻ കമിഴ്ന്നും സ്ത്രീ മലർന്നും കിടക്കുക

(63) ആവശ്യക്കാരന് വെളളം തടയുക

(64) വഞ്ചന നടത്തുക

(65) യാത്രക്കാർക്ക് തണലിനും മറ്റും ഉപകാരപ്രദമായ വഴിയിലുള്ള മരങ്ങൾ മുറിക്കുക

(66) നിസ്കാരത്തിൽ കോട്ടു വായ ഇടുക

(67) വ്യഭിചാരാരോപണം ഉന്നയിക്കുക

(68) സ്ത്രീകൾക്കിടയിലൂടെ നടക്കുക

(69) താടിക്ക് കൈ കൊടുത്തിരിക്കുക

(70)അല്ലാഹുവിന്റെ ഔലിയാക്കളെ നിന്ദിക്കുക

(71) അക്രമികളുമായി പണ്ഡിതൻ സഹവസിക്കുക

(72) ശരീഅത്ത് അനുസരിക്കാതെ വിധി പറയുക

(73) അധികാരം ആഗ്രഹിക്കുക

(74) സമ്പത്ത് വാരിക്കൂട്ടാൻ അത്യാർത്തി കാണിക്കുക

(75) പിശുക്ക് കാണിക്കുക

(76) ദുർവ്യയം ചെയ്യുക

(77) പ്രാവിനെ കൂട്ടിൽ ഇട്ട് കളിപ്പിക്കുക

(78) കുളിമുറിയിൽ മൂത്രം ഒഴിക്കുക

(79) ഇശാ മഗ് രിബിനിടയിൽ ഉറങ്ങുക

(80) അമിതമായി രാഗം കേൾക്കുക

(81) കുടുംബ ബന്ധം മുറിക്കുക

(82) കൈ കഴുകാതെ ഭക്ഷണം കഴിക്കുക

(83) വെള്ളമുള്ള പാത്രങ്ങൾ മൂടിവെക്കാതിരിക്കുക

(84) ഇരുട്ടത്ത് ഭക്ഷിക്കുക

(85) മുട്ട് കെട്ടിയിരിക്കുക

(86) ചെളിവെള്ളം കൊണ്ട് കൈ കഴുകൽ

(ശർവാനി, ബുജൈരിമി, സ്വലാഹുദ്ദീൻ,ശർഹു തഅലീമിൽ മുതഅല്ലിം)

➖➖➖➖➖➖➖➖➖➖➖


✒️ *പി.കെ.എം.മുസ്ത്വഫ അസ്ഹരി,പുല്ലാര* 

(മുദരിസ് മീനാർ കുഴി ജുമാ മസ്ജിദ് )


സ്വഫർ:21 (ശനി)



Sunday, August 17, 2025

ബിദ്അത്ത് part.2 മാലിക് ഇമാം പറഞ്ഞത്

 ബിദ്അത്ത് part.2

മാലിക് ഇമാം പറഞ്ഞത്


ചോദ്യം 2


"ആരെങ്കിലും നല്ലതെന്ന പേരില്‍ ഒരു ബിദ്അത്ത് ചെയ്‌താല്‍ മുഹമ്മദ്‌ നബി(സ) തന്റെ രിസാലത്തില്‍ വഞ്ചന കാണിച്ചു എന്ന് അവന്‍ വാദിക്കുന്നുവെന്നാണ് അതിന്നര്‍ത്ഥം"  എന്ന്

 ഇമാം മാലിക് (റ) പറഞ്ഞിട്ടുണ്ടോ? ഇതിൽ നിന്നും നല്ല ബിദ്അത്തുണ്ട് എന്ന് പറയൽ തെറ്റാണന്ന് മനസ്സിലാവില്ലേ?


ഉത്തരം

📎

 💐1    

നല്ലതാണന്ന് കരുതി ശറഇന് വിരുദ്ധമായ ബിദ്അത്തുകൾ ഉണ്ടാക്കാൻ പാടില്ല എന്നാണ് ഇമാം മാലിക് റ പറഞ്ഞത് -

ബിദ്അത്ത് ഹസനത്ത് ഇല്ല എന്ന് പറഞ്ഞിട്ടില്ല:

ഇന്ന് ദീൻ പൂർത്തിയാക്കി തന്നു.

എന്ന ആയത്ത് ഇറങ്ങിയതിന് ശേഷം

പല വിധികളും ദീനിൽ ഉണ്ടായിട്ടുണ്ട് .

നബി സ്വ വെക്തമായി പഠിപ്പിക്കാത്തതും കൽപിക്കാത്തതും ചെയ്യാത്തതുമായ കാര്യങ്ങൾ സ്വഹാബികളും മറ്റും ചെയ്തിട്ടുണ്ട്.


അതിന് ധാരാളം തെളിവുകൾ  ഹദീസുകളിൽ കാണാം


ഇതിൽ നിന്നല്ലാം മനസ്സിലാവുന്നത് അടിസ്ഥാന തത്ത്വത്തിന് വിരുദ്ധമായ ബിദ്അത്ത് നല്ലതാണെന്ന് കരുതി ചെയ്യാൻ പാടില്ല എന്നാണ്

അടിസ്ഥാന തത്വത്തിന് യോജിച്ച പുതിയവ പ്രതിഫലാർഹമാണന്ന് ഇമാം മാലിക് റ ശിഷ്യൻ  സലഫുകളിൽ പെട്ട ഇമാം ശാഫിഈ അടക്കമുള്ള മഹാപണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട് .


അത് താഴെ വരുന്നുണ്ട്.

മാലിക് ഇമാമിന്റെ വാക്കോ മറ്റു ഇവർ തെറ്റിദ്ധരിപ്പിക്കുന്ന വജനങ്ങളോ കാണാത്തവരല്ല ഇമാം ശാഫിഈ അടക്കമുള്ള പണ്ഡിതന്മാർ -

ഇമാം ഷാഫി റഹിമഹുല്ലാ പറഞ്ഞത് : ബിദ്അത്ത് രണ്ടു വിതമുണ്ട് ; നല്ല ബിദ്അതും ചീത്ത ബിദ്അതും., സുന്നത്തിനോട്

യോജിച്ചാൽ നല്ലതും വിയോജിച്ചാൽ ചീത്ത ബിദ്അതും...


قال  الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "

**********************************

വീണ്ടും ഇമാം ഷാഫി (റ)  പറയുന്നു;


خرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ، وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى .

(ഫത്‌ഹുൽ ബാരി)

പുതുതായി ഉണ്ടായത് രണ്ടു വിതമാണ്; 1) കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി

പുതുതായത്. ഇത് പിഴച്ച ബിദ്അത്താണ്. എന്നാൽ അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അതുകളാണ്...


ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:

ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)


‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു ഫത്ഹുൽ ബാരി 13/254


ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി 

ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'

ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ


ഉസ്മാൻ رضي الله عنه അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അംഗീ കരിച്ചു എന്ന ബുഖാരി  رضي الله عنه യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.

ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ

ബാങ്കിന്റെ നേരെ  വാചകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്

ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،


*നബി ﷺ

യുടെ കാലത്ത് ഇല്ലാത്തതിയിരുന്നു* ഇത്

* ബിദ്അത്ത് എന്ന് പറയും* *പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.*

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(رضي الله عنه) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.


 അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി)


ചുരുക്കത്തിൽ നബിﷺ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അംഗീകരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്

ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം

അത് പാടില്ല അനാചാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '


അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.


ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാചാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്.


അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആചാരമടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.


ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി  ﷺകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻഗാമികളും അംഗീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.

Aslam Kamil Saquafi parappanangadi

 

ﷺﷺﷺ

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t




Saturday, August 16, 2025

വേണ്ടതെല്ലാം വിതരണം ചെയ്ത് തരുന്നത് നബി തങ്ങളാണ്.

 📚

#എല്ലാമെല്ലാം_തിരുനബിയിലൂടെ !


അഷ്റഫ് സഖാഫി, പള്ളിപ്പുറം

_______________________________


മാലോകർക്ക് മുഴുവൻ റഹ്‌മതായി നിയോഗിക്കപ്പെട്ടവരാണ് മുത്ത്നബി(സ്വ) തങ്ങൾ. നമുക്ക് വേണ്ടതെല്ലാം വിതരണം ചെയ്ത് തരുന്നത് നബി തങ്ങളാണ്. നൽകുന്നവൻ അല്ലാഹുവാണെങ്കിലും, ആർക്ക്, എന്തെല്ലാം വേണമെന്ന് തിരുനബി(സ്വ) തങ്ങൾക്ക് തീരുമാനിക്കാനും, അപ്രകാരം ചെയ്തു തരാനും സാധിക്കുമെന്നതാണ് വസ്തുത. ഈ ഭൂമിലോകത്തും സ്വർഗ്ഗീയ ലോകത്തും ഇപ്രകാരം നടക്കുമെന്ന് ഇമാമുകൾ പഠിപ്പിച്ചു തന്നിട്ടുണ്ട്:


لِأَنَّ اللَّهَ تَعَالَى أَقْطَعَهُ أَرْضَ الدُّنْيَا كَأَرْضِ الْجَنَّةِ لِيُقْطِعَ مِنْهُمَا مَنْ شَاءَ مَا شَاءَ. اه‍ـ 

(تحفة: ٦/٢٠٢)


ആരുടെയും ഉടമസ്ഥതയിലില്ലാത്ത ഭൂമി, വെട്ടിത്തെളിച്ചവനാരോ, ആ ഭാഗം അവനുള്ളതാണ്. അതിന് പ്രത്യേകം നിയ്യത് വെക്കുകയോ, ഉടമപ്പെടുത്തി എന്നറിയിക്കുന്ന പ്രത്യേക വാക്ക് ഉരുവിടുകയോ ചെയ്യേണ്ടതില്ല. കാരണം, അതിനെല്ലാം പകരമായി തിരുനബി(സ്വ) തങ്ങൾ ഇപ്രകാരം മുന്നേ പറഞ്ഞു വെച്ചിട്ടുണ്ട്: 

«مَن أحيا أرضًا ميتة، فهي له»

"നിർജീവമായ ഭൂമി, അത് വെട്ടിത്തെളിച്ചവനുള്ളതാണ്." 

ഈ പെർമിഷൻ തങ്ങളുടെ കാലത്തുള്ളവർക്കും, അതിനു ശേഷം അന്ത്യനാൾ വരെയുള്ളവർക്കും കൂടിയാണ്. അതിനാലാണ്, വെട്ടിത്തെളിക്കുന്നവർക്ക് ഇനി മറ്റൊരു ഉടമസ്ഥതാ വചനം ആവശ്യമില്ലാത്തത്. അത് തിരുനബി(സ്വ) തങ്ങൾ അവനിക്ക് പതിച്ചു നൽകിയ ഭൂമിയായിട്ടാണ് പരിഗണിക്കുന്നത്. ഇത് ഈ ഭൂമിലോകത്തെ കാര്യം മാത്രമല്ല. സ്വർഗ്ഗീയ ലോകത്തും, തങ്ങൾ ഉദ്ദേശിക്കുന്നവർക്ക്, അവിടുത്തെ ഇഷ്ടം പോലെ ഭാഗിച്ചു കൊടുക്കാൻ അല്ലാഹു സമ്മതം നൽകിയിട്ടുണ്ട്. ഇതാണ്, തുഹ്ഫഃയിൽ നിന്ന് ഉദ്ധരിച്ച് മുകളിൽ പറഞ്ഞത്.


അങ്ങനെ വരുമ്പോൾ, തങ്ങൾക്ക് ശേഷം വെട്ടിത്തെളിച്ച ഭൂമിയെല്ലാം, തങ്ങളുടെ ദാനഫലമാണ്. അതിലൂടെ ലഭിച്ച ഉടമസ്ഥാവകാശം ഉപയോഗിച്ചു കൊണ്ടാണല്ലോ, അത് ലഭിച്ചയാൾ ശേഷമുള്ളവർക്ക് വിൽക്കുന്നത്. അതിന് സാധിച്ചതും അത് കൊണ്ടാണല്ലോ. അപ്പോൾ ഇന്നത്തെ പല പ്രദേശങ്ങളും തങ്ങളുടെ ദാനഫലത്താൽ ലഭിച്ചതാണ് എന്ന് പറയാം.

എന്തിനധികം, ലോകത്തെ മുഴുവൻ സൃഷ്ടിക്കപ്പെടാൻ കാരണമായിട്ടുള്ളത് തിരുനബി(സ്വ) തങ്ങളാണ് എന്ന് വന്നാൽ പിന്നെ ഇക്കാര്യത്തിൽ വലിയ പുതുമയൊന്നുമില്ല. അവിടുത്തേക്ക് വേണ്ടിയാണ് ഈ ലോകത്തെ പടച്ചുവെച്ചത് എന്നാണ് വിശ്വാസികൾ മനസ്സിലാക്കേണ്ടത്. അപ്പോൾ, ഈ ലോകത്തെ, എന്നല്ല പരലോകത്തെയും, റബ്ബിൻ്റെ അനുഗ്രഹങ്ങളെ വേണ്ടവർക്ക് വിതരണം നടത്തുന്നത് തങ്ങളാകുന്നതിൽ അതിശയോക്തിയില്ല.

ഇമാം ശാഫിഈ(റ) പറയുന്നു:


فلم تُمس بنا نعمة ظهرت ولا بطنت نلنا بها، حظاً في دين ودنيا. اه‍ـ 

(الرسالة للشافعي - ١/١٦)


"പ്രത്യക്ഷ്യമായതും അല്ലാത്തതുമായ, ദീനിയ്യും ദുൻയവിയുമായ മുഴുവൻ നിഅ്‌മതുകളും തിരുനബി(സ്വ)തങ്ങളിലൂടെയാണ് നമുക്ക് ലഭിച്ചത് "


അത് എന്നെന്നും, അവിടുത്തെ വഫാതിനു ശേഷവും നടന്നു കൊണ്ടിരിക്കുന്നു എന്നാണ് ഇമാമുകൾ പഠിപ്പിക്കുന്നത്. നോക്കൂ, 'വിതരണക്കാരൻ' എന്ന അർത്ഥത്തിലുള്ള 

أبو القاسم 

എന്ന പേരിന് അർഹൻ, മുത്ത്നബി(സ്വ) തങ്ങൾ മാത്രമേയുള്ളൂ. അതിനാൽ, ആ പേര് മറ്റുള്ളവർക്ക് ഉപയോഗിക്കുന്നത് വിലക്കപ്പെട്ടിട്ടുണ്ട്. അതിൻ്റെ അർഹത തങ്ങൾക്ക് മാത്രമായതെങ്ങനെ എന്നല്ലേ, ഇതാ:


الصوفي ابن الوقت 

എന്നതിൻ്റെ അർത്ഥം: എല്ലാ സമയവും വേണ്ടതു പോലെ വിനിയോഗിക്കുന്നവൻ, സമയത്തിനോടൊപ്പം കടമകൾ നിർവ്വഹിച്ച് സഞ്ചരിക്കുന്നവൻ - അവരാണ് സ്വൂഫീ.


ابن السبيل 

സദാസമയവും വഴിയെ കൂടെ കൂട്ടുന്നവൻ, അഥവാ കൂടുതലായി യാത്ര ചെയ്യുന്നവൻ എന്ന് സാരം.

أخو الحرب 

എപ്പോഴും, യുദ്ധത്തെ കൂടെ കൊണ്ടു നടക്കുന്നവൻ. അഥവാ, കൂടുതലായി യുദ്ധം ചെയ്യുന്നവൻ.

أبو هريرة 

എപ്പോഴും പൂച്ചക്കുട്ടിയുമായി സഹവസിക്കുന്നവൻ.

ഉദാഹരണങ്ങൾ ശ്രദ്ധിച്ചില്ലേ. ഇവിടെയെല്ലാം

ابن، أخ، أب

എന്നത് കൊണ്ട്

صاحب 

എന്ന അർത്ഥമാണ് ഉദ്ദേശം. എന്നപോലെ

أبو القاسم 

എന്നാകുമ്പോൾ, എപ്പോഴും വിതരണം ചെയ്തു കൊണ്ടിരിക്കുന്നവൻ എന്ന അർത്ഥം വരുന്നു. ഇത് തിരുനബി(സ്വ) തങ്ങൾക്ക് മാത്രം ചേരുന്ന വിശേഷണമാണെന്നും, ആ വിതരണം ദുൻയവിയും ഉഖ്റവിയും ഉണ്ടെന്നും ഇമാമുകൾ വ്യക്തമാക്കുന്നുണ്ട്. അല്ലാതെ,

القاسم 

എന്ന മകനിലേക്ക് ചേർത്തിപ്പറയുക മാത്രമല്ല ഈ പേരിനു പിന്നിലെ രഹസ്യമെന്നും മഹാന്മാർ പറയുന്നു.

(ശറഹുൽ മവാഖിഫ്:1/24, അൽ ഫുതൂഹാതുർറബ്ബാനിയ്യ: 6/149)


💫٩

ബിദ്അത്ത്* part 1 ചോദ്യം 1 സ്വർഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തെ തൊട്ട് അകറ്റുന്നതുമായ എല്ലാ കാര്യങ്ങളും വിവരിക്കാതെ നബി ﷺ ബാക്കി വെച്ചിട്ടില്ല എന്ന് നബിﷺ പറഞ്ഞിരിക്കെ ബിദ്അത്ത് നല്ലതുണ്ട് എന്ന് പറയുന്നത് ശരിയാണോ?

 *ബിദ്അത്ത്* part 1


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=


Aslam Kamil Saquafi pgi

 *ബിദ്അത്ത്* part 1


ചോദ്യം 1


സ്വർഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തെ തൊട്ട് അകറ്റുന്നതുമായ എല്ലാ കാര്യങ്ങളും വിവരിക്കാതെ നബി     ﷺ ബാക്കി വെച്ചിട്ടില്ല എന്ന് നബിﷺ പറഞ്ഞിരിക്കെ

 ബിദ്അത്ത് നല്ലതുണ്ട് എന്ന് പറയുന്നത് ശരിയാണോ?


ഉത്തരം

📎

 💐

നബിﷺ തങ്ങളുടെ ജനനത്തിന്റെ പേരിൽ സന്തോഷം പ്രകടിപ്പിക്കുന്നത് നരകത്തിലേക്ക് അടുപ്പിക്കുമെന്നും നബി തങ്ങൾ പറഞ്ഞിട്ടില്ല


 എല്ലാ കാര്യങ്ങളും വ്യക്തമായി ഖുർആനിലും സുന്നത്തിലും പറഞ്ഞിട്ടില്ല എന്നത് വളരെ വെക്തമാണ്.

 അത് കൊണ്ടാണ് ഇസ്ലാമിക പ്രമാണങ്ങൾ ഖുർആൻ ഹദീസ് മാത്രമല്ല.

മറിച്ച് ഇജ്മാഉ ഖിയാസ് എന്നിവ കൂടി പ്രമാണമാണ്.


എല്ലാം വെക്തമായി ഖുർ ആനിലും ഹദീസിലും പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ

ഇജ്മാഇനും ഖിയാസിനും ആവ്ശ്വമുണ്ടാവില്ല.


ഞാൻ ഒന്നും ഒഴിവാക്കിയിട്ടില്ല എന്നതിന്റെ അർഥം ഖുർആനിലും സുന്നത്തിലും വെക്തമായോ

സൂജനയായോ  അവ്യക്തമായോ പറഞ്ഞിട്ടുണ്ട് എന്നാണ് '


ഇജ്മാഉം ഖിയാസും പ്രമാണമാണ് എന്ന് ഖുർആനിലും ഹദീസിലും പഠിപ്പിച്ചിട്ടുണ്ട്.

അത് കൊണ്ടാണ് നബി ﷺ

എല്ലാ കാര്യങ്ങളും നിങ്ങൾക്ക് പറഞ്ഞ് തന്നിട്ടുണ്ട്  എന്ന് പറയാൻ കാരണം.


നബി  ﷺ   യുടെ കാലത്ത് ഇല്ലാത്തതും  പടിപ്പിക്കാത്തതും പിന്നീട് ഇജ്മാഉ മുഖേനയും ഖിയാസ് മുഖേനയും സ്ഥിരപ്പെടുന്നതാണ് -

അതിൽ പ്രതിഫലാർഹമായ കാര്യങ്ങളും ഉണ്ടാവുന്നതാണ്.


അതുകൊണ്ടാണ് പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ കാര്യങ്ങൾ പുണ്യകർമങ്ങളും നന്മകളും ഉണ്ട് എന്ന് പണ്ഡിതന്മാർ പഠിപ്പിച്ചത്.


അതാണ്‌ ഇമാം ഷാഫി റഹിമഹുല്ലാ പറഞ്ഞത് : ബിദ്അത്ത് രണ്ടു വിതമുണ്ട് ; നല്ല ബിദ്അതും ചീത്ത ബിദ്അതും., സുന്നത്തിനോട്

യോജിച്ചാൽ നല്ലതും വിയോജിച്ചാൽ ചീത്ത ബിദ്അതും...


قال  الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "

**********************************

വീണ്ടും ഇമാം ഷാഫി (رحمه الله)  പറയുന്നു;


خرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ، وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى .

(ഫത്‌ഹുൽ ബാരി)

പുതുതായി ഉണ്ടായത് രണ്ടു വിതമാണ്; 1 കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി

പുതുതായത്. ഇത് പിഴച്ച ബിദ്അത്താണ്. എന്നാൽ അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അതുകളാണ്...


ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(رحمة الله عليه) നിർവചിക്കുന്നു:

ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)

‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു ഫത്ഹുൽ ബാരി 13/254



 ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി 

ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'

ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ


ഉസ്മാൻ رضي الله عنه അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അംഗീ കരിച്ചു എന്ന ബുഖാരി  رضي الله عنه യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.

ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ

ബാങ്കിന്റെ നേരെ  വാചകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്

ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،


*നബി ﷺ

യുടെ കാലത്ത് ഇല്ലാത്തതിയിരുന്നു* ഇത്

* ബിദ്അത്ത് എന്ന് പറയും* *പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.*

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(رضي الله عنه) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.


 അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി)


ചുരുക്കത്തിൽ നബിﷺ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അംഗീകരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്

ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം

അത് പാടില്ല അനാചാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '


അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.


ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാചാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്.


അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആചാരമടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.


ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി  ﷺകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻഗാമികളും അംഗീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.

Aslam Kamil Saquafi parappanangadi

 

ﷺﷺﷺ

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t


Friday, August 15, 2025

വിവാഹ സദ്യയെക്കുറിച്ചും

 Tweet 1158

വിവാഹ സദ്യയെക്കുറിച്ചും സൽക്കാരത്തെക്കുറിച്ചും എല്ലാം പ്രവാചക പാഠശാലയിൽ അധ്യാപനങ്ങളുണ്ട്. സദ്യകള്‍ക്ക് പൊതുവെ പറയുന്നത് 'വലീമ' എന്നാണ്. ഒരുമിക്കുക, പരസ്പരം ചേരുക എന്നര്‍ഥം വരുന്ന 'വല്‍മ്' എന്ന പദത്തില്‍ നിന്നാണ് 'വലീമ' എന്ന പദം വന്നിട്ടുള്ളത്.  ഇണകള്‍ കൂടിക്കലര്‍ന്ന് ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ആരംഭമായതിനാലാവണം വിവാഹ സദ്യക്കു 'വലീമ' എന്ന പേര് വന്നത്. വലീമ എന്നത് പ്രസിദ്ധമായി അറിയപ്പെടുന്നതും വിവാഹ സദ്യയെ കുറിച്ചാണ്. 


              വിവാഹത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സദ്യ നിര്‍ബന്ധമാണോ അല്ലേ എന്നതിൽ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായങ്ങളുണ്ട്. ''ഒരാടിനെയെങ്കിലും അറുത്ത് വലീമ നല്‍കണമെന്ന്'' തിരുനബിﷺ അബ്ദുറഹ്മാനു ബ്‌നു ഔഫ്(റ)നോട് പറഞ്ഞതിനാല്‍ വിവാഹ സദ്യ  നിര്‍ബന്ധമാണെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞു. എന്നാൽ പ്രബലമായ സുന്നത്താണ് എന്ന അഭിപ്രായമാണ് ഭൂരിപക്ഷം പണ്ഡിതന്മാരും രേഖപ്പെടുത്തിയത്. തിരുനബിﷺ അവിടുത്തെ വിവാഹങ്ങള്‍ക്ക് സവീക് അഥവാ ഗോതമ്പും മാംസവും ചേർത്തുണ്ടാക്കുന്ന ഒരുതരം ഭക്ഷണം, കാരക്ക, പാല്‍കട്ടി, നെയ്യ്, ആട് തുടങ്ങിയവ നല്‍കിയതായി ഹദീസുകൾ പ്രസ്താവിക്കുന്നു. സൈനബ ബിന്‍ത് ജഹ്ശു(റ) മായുള്ള വിവാഹസമയത്ത് ആടും സ്വഫിയ്യ(റ)യുടെ വിവാഹത്തെ തുടർന്ന് സവീക്കും കാരക്കയും നല്‍കി എന്നും  ഹദീസുകളിലുണ്ട്. അലി(റ) ഫാത്വിമ(റ)യെ വിവാഹമാലോചിച്ചപ്പോള്‍ 'വരന്‍ വലീമ നല്‍കേണ്ടതുണ്ട്' എന്ന് തിരുനബിﷺ പറഞ്ഞതായി നമുക്ക് വായിക്കാൻ കഴിയും. അബ്ദുറഹ്മാനുബ്‌നു ഔഫ്(റ)വിന്റെ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) ഇപ്രകാരം എഴുതുന്നു. ''ആടിനെക്കാള്‍ കുറയാതിരിക്കലാണ് ഏറ്റവും നല്ലത് എന്ന് ഈ കല്‍പനയില്‍ നിന്ന് മനസ്സിലാക്കാം'' വലീമക്ക് കഴിയാത്തവനെ അതിന്  സഹായിക്കുന്നതിലും പ്രവാചക പാഠശാലയിൽ ഉദാഹരണങ്ങളുണ്ട്. ''ആരുടെയെങ്കിലും അടുക്കല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവനത് കൊണ്ടുവരട്ടെ!'' എന്ന് തിരുനബിﷺ പറഞ്ഞതില്‍ നിന്ന് ഇക്കാര്യം ബോധ്യമാകും. വിവാഹദിവസങ്ങള്‍ അവസാനിക്കുന്നതിനിടക്ക് വലീമ നടത്താൻ പറ്റും. കന്യകയാണെങ്കില്‍ ഒരാഴ്ചയും വിധവയാണെങ്കില്‍ മൂന്ന് ദിവസവും എന്നിങ്ങനെയാണ് വിവാഹ ദിവസങ്ങൾ കണക്കാക്കുന്നത്.  ദമ്പതികൾ വീടുകൂടിയതിനുശേഷം വലിമ നൽകുന്നതാണ് ഏറെ നല്ലത്. തിരുനബിﷺ സൈനബ് ബിന്‍ത് ജഹ്ശി(റ)നെ  വിവാഹം കഴിച്ചപ്പോൾ അങ്ങനെയാണ് ചെയ്തിരുന്നത്. 


       ഇതു സംബന്ധിയായി ഇമാം നവവി(റ) പറയുന്നതിപ്രകാരമാണ്. ''വലീമ നല്‍കേണ്ട സമയത്തെ സംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായങ്ങളുണ്ട്. ഇമാം മാലികി(റ)നെ പോലെയുള്ളവരുടെ അടുക്കല്‍ ഏറ്റവും സ്വീകാര്യാഭിപ്രായം ദമ്പതിമാരുടെ ശാരീരിക ബന്ധത്തിന് ശേഷമാണ്  എന്നാണ്. മാലികി മദ്ഹബിലെ മറ്റുചില പണ്ഡിതരുടെ വീക്ഷണം അത് നിക്കാഹ് നടക്കുമ്പോഴാണ് ഉത്തമം എന്നുമാണ്.


          വലീമ നൽകിയ സമയത്തെക്കുറിച്ചും വായനകളുണ്ട്. സൈനബ ബിന്‍ത് ജഹ്ശി(റ)ന്റെ വിവാഹത്തിന് പകല്‍ സൂര്യന്‍ ഉയര്‍ന്നു പൊന്തിയ ശേഷവും. ആയിശ(റ)യുമായുള്ള നിക്കാഹ് നടന്നത് ളുഹാസമയത്തുമായിരുന്നു എന്നാണ് നിവേദനങ്ങൾ.


            മനുഷ്യന്റെ വ്യവഹാര ജീവിതത്തിലെ ഏത് അധ്യായമെടുത്തു നോക്കിയാലും വിശദമായി തന്നെ മാതൃകകൾ നബി ജീവിതത്തിൽ നിന്ന് വായിക്കാൻ കഴിയുന്നു. പ്രവാചക ചരിത്രം ഏറ്റവും ആശ്ചര്യകരമായി തോന്നുന്നത് അപ്പോഴാണ്. തിരുനബിﷺയിൽ ഉദാത്തമായ മാതൃകയുണ്ട് എന്നത് ആലങ്കാരികമായ ഒരു പ്രയോഗമോ ഭംഗി വാക്കോ അല്ല. ജീവിതയാഥാർത്ഥ്യങ്ങളെ ചരിത്രത്തിൽ നിന്ന് വായിക്കാൻ ഒരുങ്ങുമ്പോൾ എല്ലാ മേഖലകളിലും പകർന്നെടുക്കാനുള്ള മാതൃകകൾ നിറഞ്ഞുനിൽക്കുന്നു.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet1158

കൊടും ചതി!*

 📚 *കൊടും ചതി!* ____________________ തിരുനബി(സ്വ) തങ്ങൾ മദീനഃയിലെത്തിയിട്ട് ആറാമത്തെ വർഷം. ഉക്‌ല്, ഉറൈനഃ  ( عُكْل وعُرينة )  എന്നീ ഗോത്രങ്ങ...