ബുർദാആശയ പഠനം
ഫസ് ൽ 9
137- 149
خدَمْتُهُ بِمَدِيحٍ أَسْتَقِيلُ بِهِ
പാടി പറയാൻ കൊണ്ട് ഞാൻ മുത്തുനബിക്ക് സേവനം ചെയ്യുന്നു.അതുകൊണ്ട് ഞാൻ മാപ്പ് ലഭിക്കണമെന്ന് തേടിയവനായ നിലക്ക്
ذُنُوبَ عُمْرٍ مَضَى فِي الشَّعْرِ وَالْخِدَمِ
ആരൊക്കെയോ സ്തുതിച്ചുപാടുന്നതിലും ആർക്കൊക്കെയോ സേവനം ചെയ്യുന്നതിലും കഴിഞ്ഞകാല എൻറെ ആയുസ്സിലുള്ള തെറ്റുകുറ്റങ്ങളെ മായിച്ചു കളയലിനെ ആഗ്രഹിച്ചവനായ നിലക്ക്
إِذْ قَلَّدَانِي مَا تُخْشَى عَوَاقِبُهُ
കാരണം
ഭാവി ഭയക്കേണ്ട കാര്യങ്ങളാണ് ഞാൻ എൻറെ കഴുത്തിൽ അണിയിച്ചത്
كَأَنَّنِي بِهِمَا هَدَى مِنَ النَّعَمِ
ആ പാട്ടുകാരണവും സേവനം കാരണവും ഞാൻ ബലി മൃഗത്തെ പോലെ ആയിട്ടുണ്ട്.
اطعْتُ غي الصَّبَا فِي الْحَالَتَيْنِ
രണ്ട് ഘട്ടത്തിലും എൻറെ ഇളം പ്രായത്തിന്റെ വഴികേടിനെ ഞാൻ അനുസരിച്ചു പോയി
وَمَاحَصَلْتُ إِلَّا عَلَى الْآثَامِ وَالنَّدَمِ
കുറ്റവും വിഷാദവും അല്ലാതെ അതുകൊണ്ട് ഞാൻ ലഭിച്ചിട്ടില്ല.
فَيَا خَسَارَةَ نَفْسٍ فِي تِجَارَتِهَا
ഒരാളുടെ വ്യാപാരത്തിൽ അയാൾക്ക് പറ്റിയ എന്തൊരു നഷ്ടമേ
لَمْ تَشْتَرِ الدِّينَ بِالدُّنْيَا وَلَمْ تَسُمِ
അയാൾ ദുനിയാവിന് പകരം ദീനിനെ വാങ്ങിയിട്ടില്ല. വില പറയുക പോലും ചെയ്തിട്ടില്ല.
وَمَنْ يَبِعْ أَجِلاً مِنْهُ بِعَاجِلِهِ
താൽക്കാലിക നേട്ടത്തിനു പകരം എന്നെന്നേക്കുമുള്ളതിന് ഒരാൾ കച്ചവടമാക്കിയാൽ
يَينْ لَهُ الْغَبْنُ فِي بَيْعِ وَفِي سَلَمِ
അവന്റെകച്ചവടത്തിലും സലം ഇടപാടിലും അവൻക്ക് നഷ്ടം ബോധ്യപ്പെടും.
إِنْ آتِ ذَنْبًا فَمَا عَهْدِي بِمُنْتَقِضٍ
ഞാൻ തെറ്റ് ചെയ്താൽ മുത്ത് നബിയോടുള്ള എൻറെ ഉടമ്പടി മുറിഞ്ഞു പോവുകയില്ല.
مِنَ النَّبِيِّ وَلَا حَبْلِي بِمُنْصَرِمِ
എൻറെ പിടിക്കായർ മുറിഞ്ഞു പോവുകയില്ല.
فَإِنَّ لِي ذِمَّةٌ مِنْهُ بِتَسْمِيَتِي
കാരണം ഞാൻ മുഹമ്മദ് എന്ന് പേരിടൽ കൊണ്ട് മുത്ത് നബിയിൽ നിന്ന് ഒരു സംരക്ഷണ കരാർ എനിക്കുണ്ട്.
مُحَمَّدًا وَهُوَ أَوْفَى الْخَلْقِ بِالذَّمَمِ
കരാറുകൾ പാലിക്കുന്നതിൽ പടപ്പുകൾ കൂട്ടത്തിൽ അവിടുന്ന് ഏറ്റവും സമ്പൂർണ്ണരാണ്.
إِنْ لَمْ يَكُنْ فِي مَعَادِي آخِذًا بِيَدِي
അവിടുത്തെ ഔദാര്യമായി എൻറെ പരലോകം അടക്ക ഘട്ടത്തിൽ അവിടുന്ന് പിടിച്ചിട്ടില്ലെങ്കിൽ
فَضْلاً وَإِلَّا فَقُلْ يَا زَلَّةَ الْقَدَمِ
അവിടുത്തെ കരാർ അടിസ്ഥാനത്തിലും അവിടുന്ന് എന്നെ കൈപിടിച്ചിട്ടില്ലെങ്കിൽ നീ വിലപിക്കു .. എൻറെ പാദത്തിൻറെ വീഴ്ചയേ
حَاشَاهُ أَنْ يَحْرِمَ الرَّاجِي مَكَارِمَهُ
അവിടത്തെ സ്നേഹത്തെ കൊതിച്ചു വരുന്നവരെ തൊട്ട് അവിടുന്ന് ഒരിക്കലും വിലക്കുകയില്ല
أَوْ يَرْجِعَ الْجَارُ مِنْهُ غَيْرَ مُحْتَرَم
തങ്ങളെ അരികിലേക്ക് എത്തിയവൻ മാനിക്കപ്പെടാതെ മടങ്ങലിനെ തൊട്ടും അവിടുന്ന് പരിശുദ്ധരാണ്.
وَمُنْذُ أَلْزَمْتُ أَفْكَارِي مَدَائِحَهُ
അവിടുത്തെ പാടിപ്പുകൾ തന്നെ ഞാൻ എൻറെ ചിന്തകളെ നിർബന്ധമാക്കിയപ്പോൾ
وَجَدْتُهُ لِخَلاصِي خَيْرَ مُلْتَزِم
എൻറെ മോചനത്തിനു വേണ്ടി ഏറ്റെടുത്തവരിൽ അത്യുത്തമരാണ് അവിടുന്ന് എന്ന് എനിക്ക് ബോധ്യപ്പെട്ടു
وَلَنْ يَفُوتَ الْغِنَى مِنْهُ يَدًا تَرِبَتْ
ദരിദ്രം പിടിപെട്ട ഒരു കരത്തിനും ആ മുത്ത് നബിയിൽ നിന്നും ക്ഷേമം കിട്ടാതെ നഷ്ടപ്പെടുകയില്ല
إِنَّ الْحَيَا يُنْبِتُ الْأَنْهَارَ فِي الْأَكَمِ
നിശ്ചയം മഴ കുന്നിൻ പ്രദേശങ്ങളിലും പുഷ്പങ്ങളെ ഉത്പാദിപ്പിക്കും.
وَلَمْ أَرِدْ زَهْرَةَ الدُّنْيَا الَّتِي اقْتَطَفَتْ
(മുത്ത് നബിയുടെ മദ്ഹുകൾ പാടിപ്പറയൽ കൊണ്ട്)
ഐഹികമായ ആഡംബരത്തെ ഞാൻ ഉദ്ദേശിച്ചിട്ടില്ല
يَدَا زُهَيْرٍ بِمَا أَثْنَى عَلَى هَرِم
ഹരിമിനെ പാടി പുകഴ്ത്തിയ സുഹൈറിന്റെ കരങ്ങൾ പറിച്ചെടുക്കുന്ന (ഐഹിക സുഖങ്ങൾ ഞാൻ ഉദ്ദേശിച്ചിട്ടില്ല)
يَا أَكْرَمَ الْخَلْقِ مَا لِي مَنْ أَلُوذُ بِهِ
സൃഷ്ടികളിൽ ഏറ്റവും ബഹുമാനിയായ വരെ എനിക്ക് അഭയം തേടാൻ അങ്ങല്ലാതെ മറ്റാരുമില്ല.
سِوَاكَ عِنْدَ حُلُولِ الْحَادِثِ الْعَمِمِ
വ്യാപകമായ പ്രയാസങ്ങൾ ഇറങ്ങുന്ന സമയത്ത് (അങ്ങല്ലാതെ ആരുമില്ല)
وَلَنْ يَضِيقَ رَسُولَ اللَّهِ جَاهُكَ بِي
അല്ലാഹുവിൻറെ തിരുദൂതരേ അങ്ങയുടെ ഉന്നത പദവി എനിക്ക് കുടുസാവുകയില്ല
إِذَا الْكَرِيمُ تَجلَّى بِاسْمِ مُنْتَقِمِ
നടപടിയെടുക്കുക എന്ന നാമം കൊണ്ട് ഔദാര്യനായ അല്ലാഹു വെളിവായാൽ
فَإِنَّ مِنْ جُودِكَ الدُّنْيَا وَضَرَّتَهَا
കാരണം നിശ്ചയം ഈ ദുനിയാവും അതിൻറെ സകളത്രയായ പരലോകവും അങ്ങയുടെ ധർമ്മത്തിൽ നിന്നും മാത്രമാണ്.
وَمِنْ عُلُومِكَ عِلْمَ اللَّوْحِ وَالْقَلَمِ
ലൗഹിന്റെയും ഖലമിന്റെയും വിജ്ഞാനം അങ്ങയുടെ വിജ്ഞാനത്തിൽ നിന്നും ഒരു ഭാഗമാണ്
يَا نَفْسِ لَا تَقْنَطِي مِنْ زَلَّةٍ عَظُمَتْ
ഓ ശരീരമേ
ഭീമമായ തെറ്റുകൾ ചെയ്തതിനാൽ നീ നിരാശപ്പെടരുത്
إِنَّ الْكَبَائِرَ فِي الْغُفْرَانِ كَاللَّمَمِ
കാരണം വൻ കുറ്റങ്ങൾ അല്ലാഹു പൊറുക്കുന്നതിൽ ചെറുദോഷം പോലെ തന്നെയാണ്
لَعَلَّ رَحْمَةَ رَبِّي حِينَ يَقْسِمُهَا
എൻറെ നാഥന്റെ കനിവ് വിതരണം ചെയ്യുന്ന സമയത്ത് അത് അയേക്കാം
تَأْتِي عَلَى حَسَبِ الْعِصْيَانِ فِي الْقِسَمِ
അത് ഓഹരി വെക്കുന്ന വേളയിൽ ദോഷത്തിന്റെ സ്ഥിതി അനുസരിച്ച് എനിക്ക് എത്തിയതായേക്കാം
يَا رَبِّ وَاجْعَلْ رَجَائِي غَيْرَ مُنْعَكِسٍ
എൻറെ നാഥാ എൻറെ പ്രതീക്ഷ നിൻറെ സന്നിധാനത്തിൽ വിപരീതമല്ലാത്തതാ ആക്കണേ
لَدَيْكَ وَاجْعَلْ حِسَابِي غَيْرَ مُنْخَرِمِ
എൻറെ കണക്ക് കൂട്ടൽ തെറ്റാത്തതാക്കണേ
وَالْطُفْ بِعَبْدِكَ فِي الدَّارَيْنِ إِنَّ لَهُ
ഇരു വീട്ടിലും നിൻറെ ഈ അടിമയ്ക്ക് നീ കനിവ് കാട്ടണേ
صَبْرًا مَتَى تَدْعُهُ الْأَهْوَالُ يَنْهَزِمِ .
ഈ അടിമക്ക് ഒരു ക്ഷമയുണ്ട്
ഭീതിതമായ അവസ്ഥകൾ വന്നാൽ ആ ക്ഷമ പിന്തിരിയുന്നതാണ്.
وَأَذَنْ لِسُحْبِ صَلَاةٍ مِنْكَ دَائِمَةً
عَلَى النَّبِيِّ بِمُنْهَلَّ وَمُنْسَجِم
പ്രവഹിക്കുകയും വർഷിക്കുകയും ചെയ്യുന്ന സ്വലാത്ത് മേഘങ്ങൾക്ക് നിത്യമായിട്ടും തിരുനബിയുടെ മേലിൽ ചോദിക്കാൻ നീ അനുമതി നൽകണേ
مَا رَنحَتْ عَذَبَاتِ الْبَانِ رِيحُ صَبًا
കിഴക്കൻ കാറ്റ് പൈൻ മരത്തിൻറെ ചില്ലകളെ ചാഞ്ചാടിക്കുന്ന കാലത്തോളം (സ്വലാത്ത് വർഷിപ്പിക്കണേ)
وَأَطْرَبَ الْعِيسَ حَادِي الْعِيسِ بِالنَّغَمِ
മൂളിപ്പാട്ട് കൊണ്ട് ഒട്ടകങ്ങളെ തെലിക്കുന്നവൻ വെളുപ്പും ചുവപ്പും കലർന്ന ഒട്ടകങ്ങൾക്ക് ഇമ്പം പകരുന്ന കാലത്തോളം
ثُمَّ الرِّضَى عَنْ أَبِي بَكْرٍ وَعَنْ عُمَرٍ
وَعَنْ عَلَيَّ وَعَنْ عُثْمَانَ ذِي الْكَرَمِ
ബഹുമാനമുള്ള അബൂബക്കർ ഉമറ് അലി ഉസ്മാൻ എന്നിവരെ തൊട്ട് അല്ലാഹു പൊരുത്തപ്പെടട്ടെ
سعْدٍ سَعِيدٍ زُبَيْرٍ طَلْحَةٍ وَأَبِي عُبَيْدَةٍ وَابْنِ عَوْفٍ عَاشِرِ الْكَرَمِ
സഅദ് സഈദ് സുബൈർ ത്വൽഹത് അബൂ ഉബൈദ
ഇബ്ന് ഔഫ് എന്നിവർക്കും അല്ലാഹു തൃപ്തി നൽകട്ടെ .ഇവർ ആദരവുള്ള പത്ത് പേരാണ് .
وَالْآلِ وَالصَّحْبِ ثُمَّ التَّابِعِينَ فَهُمْ
അവിടുത്തെ കുടുംബത്തിനും സ്വഹാബികൾക്കും താബിഉകൾക്കുംസ്വലാത്തുകൾ വർഷിപ്പിക്കട്ടെ
أَهْلُ التَّقَى وَالنَّقَا وَالْحِلْمِ وَالْكَرَمِ
അവർ ഭക്തിയുടെയും ശുദ്ധിയുടെയും സഹനത്തിന്റെയും ഔദാര്യത്തിന്റെയും ആളുകളാണ്
يَا رَبِّ بِالْمُصْطَفَى بَلِّغْ مَقَاصِدَنَا
എൻറെ നാഥാ മുസ്തഫ നബിയെക്കൊണ്ട് ഞങ്ങളുടെ ഉദ്ദേശങ്ങൾ നീ എത്തിച്ചു തരണേ
وَاغْفِرْ لَنَا مَا مَضَى يَا وَاسِعَ الكَرَمِ
ഔദാര്യം വിശാലമായവനെ കഴിഞ്ഞുപോയതെല്ലാം ഞങ്ങൾക്ക് പൊറുത്തു തരണേ
وَاغْفِرْ إِلهِي لِكُلِّ الْمُسْلِمِينَ بِمَا
يَتْلُونَ فِي الْمَسْجِدِ الْأَقْصَى وَفِي الْحَرَمِ
എന്റെ ഇലാഹായവനെ
മസ്ജിദുൽ അഖ്സയിലും ഹറമിലും പാരായണം ചെയ്യുന്നതുകൊണ്ട് എല്ലാം മുസ്ലിമീങ്ങൾക്കും നീ പൊറുക്കണേ
بِجَاهِ مَنْ بَيْتُهُ فِي طَيْبَةٍ حَرَمُ
അവരുടെ വീട് ത്വയ്ബയിൽ ഹറാമായ മുത്ത് നബിയുടെ ജാഹു കൊണ്ട്
وَإِسْمُهُ قَسَمٌ مِنْ أَعْظَمِ الْقَسَمِ
അവിടുത്തെ നാമം ഏറ്റവും വലിയ സത്യമാണ്
وَهَذِهِ بُرْدَةُ الْمُخْتَارِ قَدْ خُتِمَتْ
ഇത് തെരഞ്ഞെടുക്കപ്പെട്ട തിരുദൂതരുടെ കീർത്തനമാണ് സമാപിച്ചിരിക്കുന്നു
وَالْحَمْدُ لِلَّهِ فِي بَدْءٍ وَفِي خَتْم
തുടക്കത്തിലും ഒടുക്കത്തിലും അല്ലാഹുവിനാണ് സർവ്വസ്തുതിയും
أَبْيَاتُهَا قَدْ أَتَتْ سِتِّينَ مَعْ مِائَةٍ
ഇതിൻറെ വരികൾ നൂറ്റി അറുപത് എത്തിച്ചിരിക്കുന്നു
فَرِّجْ بِهَا كَرْبَنَا يَا وَاسِعَ الْكَرَمِ
ഔദാര്യം വിശാലമായവനെ ഞങ്ങളുടെ പ്രയാസങ്ങൾ ഇതുകൊണ്ട് നീക്കി തരണേ
Aslam Kamil parappanangadi