Wednesday, May 3, 2023

ഇസ്തിഗാസ #നൂറ്റാണ്ടുകളിൽ #ഭാഗം 1

 #ഇസ്തിഗാസ #നൂറ്റാണ്ടുകളിൽ #ഭാഗം 1


പോയ നൂറ്റാണ്ടുകളിൽ ജീവിച്ച പണ്ഡിതന്മാർ ഇസ്തിഗാസ അന്ഗീകരിച്ചവരും ഇസ്തിഗാസ നടത്തിയവരുമാണെന്ന് അവരുടെ ചരിത്രവും രേഖകളും പരിശോദിക്കുമ്പോൾ നമുക്ക് ബോധ്യമാകും. സ്വഹാബത്തിന്റെ കാലം മുതൽ അവിതർക്കിതമായി നടന്നുവന്നിരുന്ന ഇസ്തിഗാസയെ ആദ്യമായി വിമർശിച്ചത് ഇബ്നു തൈമിയ്യ ആണെന്ന ഇമാം സുബുകി (റ) യുടെ പരാമർഷം ഇവിടെ ശ്രദ്ദേയമാണ്. ഓരോ നൂറ്റാണ്ടിലും അറിയപ്പെട്ട പണ്ഡിതർ നടത്തിയ ഇസ്തിഗാസയുടെ മാതൃകയോ ഇസ്തിഗാസ സംബന്ധമായി അവർ നടത്തിയ പരമാർഷങ്ങളും ചുവടെ കുറിക്കട്ടെ.


ഒന്നാം നൂറ്റാണ്ട്

(1)ഒന്നാം ഖലീഫ സിദ്ദീഖ് (റ).


حدثنا بشر بن محمد أخبرنا عبد الله قال أخبرني معمر ويونس عن الزهري قال أخبرني أبو سلمة أن عائشة رضي الله عنها زوج النبي صلى الله عليه وسلم أخبرته قالت أقبل أبو بكر رضي الله عنه على فرسه من مسكنه بالسنح حتى نزل فدخل المسجد [ ص: 419 ] فلم يكلم الناس حتى دخل على عائشة رضي الله عنها فتيمم النبي صلى الله عليه وسلم وهو مسجى ببرد حبرة فكشف عن وجهه ثم أكب عليه فقبله ثم بكى فقال بأبي أنت يا نبي الله لا يجمع الله عليك موتتين أما الموتة التي كتبت عليك فقد متها(صحيح البخاري : ١١٦٥)


ആഇഷാ(റ) വില നിന്ന് നിവേദനം: 'സുൻഹ്'  എന്ന സ്ഥലത്തുള്ള വീട്ടിൽ നിന്ന്  അബൂബക്കർ (റ) കുതിരപ്പുറത്ത് കയറി പളളിയിൽ വന്നു. ജനങ്ങളോട് യാതൊന്നും സംസാരിക്കാതെ ആഇഷാ(റ) യുടെ വീട്ടിൽ വന്ന അദ്ദേഹം വസ്ത്രം കൊണ്ട് മൂടപ്പെട്ട നബി(സ) യെ സമീപിച്ചു.നബി(സ) യുടെ മുഖത്ത്നിന്ന് വസ്ത്രം നീക്കി നബി(സ) യെ ചുംബിച്ചു. കരഞ്ഞുകൊണ്ടദ്ദേഹം നബി(സ) യെ വിളിച്ചു പറഞ്ഞു."അല്ലാഹുവിന്റെ  പ്രവാചകരെ! അങ്ങയിക്ക് വേണ്ടി എന്റെ പിതാവിനെ സമർപ്പിക്കാൻ ഞാനൊരുക്കമാണ്.അങ്ങയിക്ക് രണ്ട് മരണത്തെ അള്ളാഹു സംഘടിപ്പിക്കുകയില്ല. അങ്ങയിക്ക് അള്ളാഹു നിർബന്ദമാക്കിയ മരണം അങ്ങയിക്ക് സംഭവിച്ചിരിക്കുന്നു".(ബുകാരി :1165)


മഹാനായ ഇബ്നുഅബിദ്ദുൻയാ(റ) 'അൽഅസാഅ' എന്നാ ഗ്രന്ഥത്തിൽ  ഉദ്ദരിച്ച റിപ്പോർട്ടിൽ  ഇതും കൂടി കാണാം.

أذكرنا يا محمّد صلّي الله عليك عند ربّك،ولنكن من بالك،


"മുഹമ്മദ്‌ നബിയേ! അങ്ങയുടെ രക്ഷിതാവിന്റെയടുക്കൾ ഞങ്ങളുടെ കാര്യം പറയുക, അങ്ങയുടെ മനസ്സിൽ ഞങ്ങളുണ്ടാവനം".


ഇമാം ഗസാലി(റ)യുടെ ഇഹ് യാഉ ഉലുമിദ്ദീൻ എന്നാ ഗ്രന്ഥത്തിൽ പ്രസ്തുത റിപ്പോർട്ട് ഉദ്ദരിചിട്ടുണ്ട്.


വഫത്തായ നബിയെ വിളിച്ച് സങ്കടം പറയുകയും അല്ലാഹുവോട് ശുപാര്ശ പറയാൻ ആവശ്യപ്പെടുകയുമാണ് ഇതിലുടെ ഒന്നാം ഖലീഫ സിദ്ദീഖ് (റ) ചെയ്തിരിക്കുന്നത്.


(2) രണ്ടാം ഖലീഫ ഉമർ(റ).


വിശ്വവിഖ്യാത ഹദീസ് പണ്ഡിതൻ ഇമാം അഹമദ് (റ) നിവേദനം ചെയ്യുന്നു:


حدّثنا عبد الله، ثنا أبو عمرو الحارث بن مسكينٍ المصْرَيّ  ثنا ابْنُ وَهْبٍ , أَخْبرَنِي يَحْيَى بْنُ أَيُّوبَ , عَنْ مُحَمَّدِ بْنِ عَجْلانَ , عَنْ نَافِعٍ , عَنِ ابْنِ عُمَرَ : أَنَّ عُمَرَ بْنَ الْخَطَّابِ ، بَعَثَ جَيْشًا , وَأَمَّرَ عَلَيْهِمْ رَجُلا يُدْعَى سَارِيَةَ ، قَالَ : فَبَيْنَا عُمَرُ يَخْطُبُ ، قَالَ : فَجَعَلَ يَصِيحُ , وَهُوَ عَلَى الْمِنْبَرِ : يَا سَارِيَةُ الْجَبَلَ ، يَا سَارِيَةُ الْجَبَلَ . قَالَ : فَقَدِمَ رَسُولُ الْجَيْشِ , فَسَأَلَهُ , فَقَالَ : يَا أَمِيرَ الْمُؤْمِنِينَ ، لَقِينَا عَدُوَّنَا فَهَزَمُونَا وَإِنَّ الصَّائِحَ لَيَصِيحُ ، يَا سَارِيَةُ الْجَبَلَ ، يَا سَارِيَةُ الْجَبَلَ ، فَشَدَدْنَا ظُهُورَنَا بِالْجَبَلِ , فَهَزَمَهُمُ اللَّهُ ، فَقِيلَ لِعُمَرَ : إِنَّكَ كُنْتَ تَصِيحُ بِذَلِكَ . وَحَدَّثَنِي ابْنُ عَجْلانَ وَحَدَّثَنِي إِيَاسُ بْنُ مُعَاوِيَةَ بْنِ قُرَّةَ بِذَلِكَ .(فضائل الصاية:)


അബ്ദുല്ലാഹിബ്നുഉമർ(റ) യിൽ നിന്ന് നിവേദനം: ഉമറുബ്നുൽഖത്ത്വബ്  (റ) സാറിയ(റ) യുടെ നേത്രത്വത്തിൽ ഒരു സൈന്യത്തെ പറഞ്ഞയച്ചു. ഒരു ദിവസം ഉമർ(റ) ഖുതുബ ഒതുന്നതിന്നിടയിൽ 'യാസാരിയ അൽജബൽ', 'യാസാരിയ അൽജബൽ' എന്ന് ഉച്ചത്തിൽ വിളിച്ചു പറയുകയുണ്ടായി. തുടർന്ന് സൈന്യത്തിൽ നിന്ന് പറഞ്ഞയച്ച ദൂതന വന്നപ്പോൾ ഉമർ(റ) വിവരം അന്വേഷിച്ചപ്പോൾ ദൂതൻ വന്നപ്പോൾ ഉമർ(റ) വിവരം അന്വേഷിച്ചപ്പോൾ  ദൂതൻ വിശദീകരിച്ചു: അമീറുൽ മുഅമിനീൻ!. ഞങ്ങൾ ശത്രുക്കളെ കണ്ടുമുട്ടുകയും അവർ ഞങ്ങളെ തുരത്തുകയും ചെയ്തു. അപ്പോൾ 'യാ സരിയ അൽജബൽ'  'യാ സരിയ അൽജബൽ'  എന്ന് ഒരാൾ വിളിച്ചു പറയുന്നത്  കേട്ടതിന്റെ അടിസ്ഥാനത്തിൽ പരവ്വതത്തോട് ചേർന്ന് നിന്ന് ഞങ്ങൾ യുദ്ദം ചെയ്യുകയും ശത്രുക്കളെ അള്ളാഹു തുരത്തുകയും ചെയ്തു.(ഫളാഇലുസ്സ്വഹാബ: ഹദീസ് നമ്പർ: 354)


 ഇമാം അഹ്മദി(റ) ന്റെ നിവേദക പരമ്പരയിലുല്ലവരെല്ലാം വിശ്വാസയോഗ്യരാണ്‌.

      (1) അബ്ദുല്ലാഹിബ്നുഅഹ്മദുബ്നുമുഹമ്മദ്ബ്നുഹമ്പൽ(റ) 

അബുബക്രുൽഖാത്വീബ്(റ) പറയുന്നു:

كَانَ ثقةٍ ثَبْتا فهما


അദ്ദേഹം വിശ്വാസ യോഗ്യനും  സ്ഥിരതയുള്ളവനും ഗ്രാഹ്യശേഷിയുള്ളവനുമായിരുന്നു.(ജനനം. 213- മരണം. 290)

(തഹ്ദീബുൽകമാൽ ഫീ അസ്മാഇരിജാൽ: 14/285).

       (2) ഹാരിസുബ്നുമിസ്കീനുബ്നുമുഹമ്മദ്യുസുഫ്(റ). ഇദ്ദേഹത്തെ പണ്ഡിതന്മാർ വിലയിരുത്തുന്നത് കാണുക.


وثقه غير واحد،وسئل عنه أحمد،فقال فيه قولا جميلا، قال النّسائي: ثقة مأمون، وقال أبوبكر الخطيب: كان فقيها ثقة ثبتا


അദ്ദേഹം വിശ്വാസ യോഗ്യനാണെന്ന്  ഒന്നിലധികം പണ്ഡിതന്മാർ പ്രസ്താവിച്ചിരിക്കുന്നു. അദ്ദേഹത്തെപറ്റി ഇമാം അഹ്മദ്(റ) നോട് അന്വേഷിച്ചപ്പോൾ നല്ല അഭിപ്രായമാണ് അവിടന്ന് പറഞ്ഞത്. അദ്ദേഹം വിശ്വസ്തനാനെന്നു  ഇമാം നാസാഈ (റ) പ്രസ്താവിച്ചിരിക്കുന്നു. അബുബക്രുൽഖത്വീബ്(റ) പറഞ്ഞതിങ്ങനെ; അദ്ദേഹം പണ്ഡിതനും സ്ഥിരതയുല്ലാവരും വിസ്വാസയോഗ്യരുമാണ്. ഹി:250 റബീഹുൽ അവ്വൽ മാസത്തിലാണ് അദ്ദേഹം വഫാതായ്ത്.. 96 വയസ്സ് പ്രായമുണ്ടായിരുന്നു. (സിയറു അഅലാമിന്നുബലാഅ: 12/54, അൽജർഹുവത്തഅദീൽ: 2/90 - താരീഖുബഅദാദ് : 8/216 - അത്തഹ്ദീബ് : 2/156 എന്നിവ കാണുക.


      (3) അബ്ദുല്ലാഹിബ്നുവഹബു(റ)

      ഇദ്ദേഹത്തെ കുറിച്ച്  ഇമാം ബുഖാരി (റ) എഴുതുന്നു:


ثقة حافظ فقيه، ثقة متفق عليه، توفي سنة سبعة وتسعين ومأة(التارخ الكبير:١٨٩/٣)


പണ്ഡിതനും ഹാഫിളും വിസ്വാസയോഗ്യനുമാണ് അദ്ദേഹം ഹി:197 ലാണ് അദ്ദേഹം വഫാത്തായത്. (അത്താരീഖുൽ കബീര്: 3/189)


മീസാനുൽഇഅതിദാൽ 2/521- അത്തഹ്ദീബ് 6/71 സിയറു അഅലാമിന്നുബലാഅ 9/223 അല്ജർഹുവത്തഅദീൻ  2/189-തുടങ്ങിയ ഗ്രന്ഥങ്ങളിലും  അദ്ദേഹം വിശ്വാസ യോഗ്യനാണെന്ന് പ്രഗത്ഭ പണ്ഡിതരെ ഉദ്ദരിച്ച് രേകപ്പെടുത്തിയിട്ടുണ്ട്.


        (4) യഹു്യബ്നുഅയ്യുബ്(റ)


ഇദ്ദേഹത്തെ പണ്ഡിതർ വിലയിരുത്തുന്നത് കാണുക.


اطلق القول بتوثيقه ابن معين والبخاري، وقال لذّهبي: ثقة صالح الحديث(ابن سعد : ٥١٦/٧)


അദ്ദേഹം വിശ്വസ്തനാനെന്നു ഇമാം ബുഖാരി(റ) യും ഇബ്നുമഈനും(റ) നിരുപാധികം പ്രസ്ഥാപിചിരിക്കുന്നു. ഹദീസ് സ്വീകരിക്കാൻ പറ്റിയ വിശ്വസതനാനെന്നു ദഹബിയും പറയുന്നു. (ഇബ്നുസഅദ്: 1/516)


    ഹി: 168-ലാണ് അദ്ദേഹം വഫാത്തായത്. അത്താരീഖുൽകബീർ: 4/260- മീസാനുൽഇഅതിദാൽ : 4/362- അത്തഹ്ദീബ് : 11/186 - തുടങ്ങിയ ഗ്രന്ഥങ്ങളിലും അദ്ദേഹ വിശ്വസ്ഥാനാനെന്നു പ്രസ്ഥാപിച്ചിട്ടുണ്ട്.


        (5)മുഹമ്മദ്ബ്നുഇജ്ലാൻ(റ)


وثّق ابن عجلان أحمد بن حنبل ويحيى بن معين، وحدث عنه شعبة ومالك، وهو حسن الحديث(سير أعلام النباء:٣١٧/٦)


ഇദ്ദേഹം വിശ്വസ്തനാനെന്നു ഇമാം അഹ്മദും(റ)  യഹു്യബ്നുമഈനും(റ) പ്രസ്ഥാപിച്ചിരിക്കുന്നു. ഇമാം ശുഅബത്തും ഇമാം മാളികും(റ) അദ്ദേഹത്തിൽ നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. അദ്ദേഹ ഹദീസ് സ്വീകരിക്കാവുന്ന വ്യക്തിയാണ്.(സിയറു അഅലാമിന്നുബലാഅ : 6/317)  


         (6) നാഫിഅ മൗലാഅബ്ദില്ലാഹിബ്നുഉമർ(റ).


ധാരാളം ഹദീസുകൾ നിവേദനം ചെയ്ത വിശ്വസ്തനായ താബിഈ പണ്ഡിതനാണദ്ദേഹം. ഹി: 119- ലാണ് അദ്ദേഹം വഫാത്തായത്. ഇമാം മാലിക്(റ) നാഫിഅ(റ) വഴി ഇബ്നുഉമർ(റ) യിൽ നിന്ന് നിവേദനം ചെയ്യുന്ന പരമ്പരയാണ് ഏറ്റവും പ്രബലമെന്നു ഇമാം ബുഖാരി(റ) പ്രസ്തപിച്ചത് കാണാം. (തഹ്ദീബുൽകമാൽ : 29/298) കാണുക.


         (7) മുത്തബിഉസ്സുന്ന: അബ്ദുല്ലാഹിബ്നുഉമർ(റ).


പ്രസ്തുത പരമ്പര പ്രബലമാണെന്ന് മേൽവിവരണത്തിൽ  നിന്ന് വ്യക്തമായല്ലോ.


ഈ സംഭവം ഇമാം ബയ്ഹഖി (റ) ദലാഇലുന്നുബുവ്വ യിലും ഇബ്നു ഹജറുൽ അസ്ഖലാനി (റ) അൽഇസ്വാബ ഫീ മഅരിഫത്തുസ്സ്വഹാബ: 1/411 യിലും നിവേദനം ചൈതിറ്റുന്ദ്. ഇതിന്റെ നിവേദക പരമ്പര ഹസനാനെന്നു ഇബ്നു ഹജർ(റ) പ്രസ്തപിച്ചിട്ടുണ്ട് .      


ഹർമലത്(റ) വഴി ഇബ്നുവഹബി(റ) ഇൽ നിന്ന് അബുനുഐം(റ) ദലാഇൽ 3/210 ൽ ഇത് രേകപെടുത്തിയിട്ടുണ്ട്. മറ്റു മൂന്ന് പരമ്പരയ്ലൂടെയും അദ്ദേഹ ഈ സംഭവം ഉദ്ദരിചിട്ടുണ്ട്. ഇബ്നുമർദവയ്ഹി(റ) മയ്മുനുബ്നുമിഹ്രാൻ(റ) വഴി യായും ഇബ്നു സഅദു(റ) നാഫിഅ(റ) സൈദുബ്നു അസ്ലം(റ) വഴിയായും പ്രസ്തുത സംഭവം രേകപെടുത്തിയിട്ടുണ്ട്.  ഇമാം സുയൂത്വി(റ) അൽഖസ്വാഇസ്വിൽ കുബ്റാ 2/285) ലും ഉദ്ദരിചിട്ടുണ്ട്.


ഇതിനു പുറമേ അല്ലആലികാഈ(റ) ശർഹുസ്സുന്നയിലും സൈനുൽആഖുലി(റ)  ഫവാ ഇദിലും ഇബ്നുൽ അഅറാബി(റ) കറാമത്തുൽഔലിയാഇലും പ്രസ്തുത സംഭവം രേകപെടുത്തിയിട്ടുണ്ട്. ഇബ്നുൽ ജൗസ് (റ)  താരീഖുഉമർ 196-ലും ഇബ്നുഖുതൈബ (റ) തഅവീലുമുഖ്‌തലഫുൽഹദീസിലും ഈ സംഭവം അന്ഗീകാര സ്വഭാവത്തോടെ ഉദ്ദരിചത് കാണാം. 


കര്രാമാത്തിനു രേകയായി ഇബ്നുതമിയ്യ തന്നെ അൽഫുർഖാൻ 74-ലും ഈ സംഭവം വിവരിച്ചിട്ടുണ്ട് . ഇത് പ്രബലമാണെന്ന്  ഇബ്നു ഹജറുൽ ഹൈതമി(റ) ഫതാവൽ ഹദീസിയ്യ: 301 -ൽ പ്രസ്തപിച്ചിട്ടുണ്ട്.


ചുരുക്കത്തിൽ ഇതിന്റെ പരമ്പര പ്രബലമാണെന്ന് ഹദീസ് പണ്ഡിതന്മാർ പ്രഖ്യാപിച്ചിട്ടുണ്ട് . ഒന്നിലധികം പരമ്പരയിലൂടെ മുഹദ്ദിസുകൾ അത് നിവേദനം ചെയ്തിട്ടുമുണ്ട്.അതിനാല നെവടക പരമ്പര ദുർബ്ബലമാണെന്ന് വന്നാൽ തന്നെ  പരമ്പരയുടെ ആധിക്യം അതിന്റെ ദൌർബല്യത്തെ പരിഹരിച്ചിരിക്കുന്നു.


ശ്രദ്ദേഹം.

ഒരു ഖലീഫ എന്ന നിലയിൽ ഉമർ(റ) വിന്നു ഏറ്റവും കൂടുതൽ അവ്വശ്യമായ സഹായം തന്റെ സൈന്യത്തിന്റെ വിജയമാണ്. മദീനയിൽ നിന്ന് എത്രയോ കിലോ മീറ്ററുകൾ അകലെ സ്ഥിതിചെയ്യുന്ന 'നഹാവൻദ്' എന്ന സ്ഥലത്തുള്ള  തന്റെ സൈന്യത്തെ  മദീനയിലെ മിമ്പറിൽ വെച്ച് മഹാനായ  ഉമർ (റ) നോക്കികാണുകയും സൈന്യത്തിലെ ക്യാപ്റ്റൻ സാരിയ(റ) വിനെ വിളിച്ച്  മലയോടു ചേർന്ന് നിന്ന്  യുദ്ദം ചെയ്ത തന്റെ സൈന്യത്തിന് വജയം നേടികൊടുത്ത് എന്നെ സഹായിക്കണമെന്ന്  ആവശ്യപ്പെടുകയുമാണ്  ഇവിടെ ഉമർ(റ) ചെയ്തത്. ഉമർ(റ) ന്റെ വിളി  സാരിയ(റ) കേൾക്കുകയും അദ്ദേഹം ആവശ്യപ്പെട്ടത് പോലെ  ചെയ്തത് കാരണം മുസ്ലിംകൾ വിജയം വരിക്കുകയും  ചെയ്തുവെന്ന്  അതെ ഹദീസിൽ തുടർന്ന് പറയുന്നു. നഹാവൻദിലുള്ള സാരിയ(റ) എന്റെ വിളി കേൾക്കുമെന്നും മുസ്ലിംകളുടെ വിജയത്തിന് ആവശ്യമായത് ചെയ്തു അദ്ദേഹം എന്നെ സഹായിക്കുമെന്നും വിശ്വസിച്ചുതന്നെയാണ്  ഉമർ(റ) അദ്ദേഹത്തെ  വിളിക്കുന്നത്.  വിദൂരത്ത് നിന്നുള്ള വിളി കേൾക്കുകയെന്നത്  അല്ലാഹുവിന്റെ മാത്രം വിശേഷണം അല്ലെന്നും മുഅജിസത്  കറാമത്തിലൂടെ  അമ്പിയ-ഔലിയാക്കൽക്കും അതിനു സാധിക്കുമെന്നും ഈ വിശ്വാസത്തോടെ വിദൂരത്തിൽ നിന്ന് അവരെ വിളിച്ച് സഹായം തേടുന്നത് ശിർക്കല്ലെന്നും ഇതിൽനിന്നും സുതരാം വ്യക്തമാണ്.  


****

[സാരിയ(റ) യുടെ സംഭവം സ്വഹീഹാണെന്ന് വഹാബികളുടെ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുൽഉലമാഹി: 1365 ൽ പുറത്തിറക്കിയ അൽവിലായത്തുവൽകറാമ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അതിൽ നിന്ന് വായിക്കുക. " ഉമറുബ്നുൽഖത്ത്വാബ്(റ) വിനെ തൊട്ട് ഇങ്ങനെ വന്നിരിക്കുന്നു. അദ്ദേഹം മദീനത്തുൽ മുനവ്വറയിൽ വെള്ളിയാഴ്ച ദിവസം  ഖുത്വുബ ഓതുമ്പോൾ 'യാസാരിയഅൽജബൽ' (സാരിയതെ, ആ പർവ്വദത്തിനു മേൽ കേറുക.) എന്ന് പറഞ്ഞു. ഉമർ(റ) ന്റെ ഈ ശബ്ദം അപ്പോൾ തന്നെ സാരിയ കേട്ടു. ആ പർവ്വടത്തിൽ മറഞ്ഞു ഇരുന്നിരുന്ന ശത്രുക്കളിൽ നിന്ന്  തല്ക്ഷണം തന്നെ അദ്ദേഹം സൂക്ഷിച്ചു രക്ഷപ്രാപിച്ചു. ഈ അസർ സ്വഹീയായ രിവായത്തുകൊണ്ട് സുബൂതായിട്ടുള്ളതാന്." (അൽ വിലായത്തുവൽകറാമ : 23)   ]

****


(3)മുത്തബിഉസ്സുന്ന അബ്ദുല്ലഹിബ്നുഉമർ(റ)


ഇമാം ബുഖാരി(റ) "അൽഅദബുൽമുഫ്റദ്" എന്ന ഗ്രന്ഥത്തിൽ ഉദ്ദരിക്കുന്നു:


حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"(الأدب المفرد: ٢١٣/١)


അബ്ദുറഹ്മാനുബ്നു സഅദ്(റ) വില നിന്ന് നിവേദനം: "ഇബ്നുഉമർ(റ) യുടെ കാലു കോച്ചിയപ്പോൾ ഒരാള് അദ്ദേഹത്തോട് പറഞ്ഞു" ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക. അപ്പോൾ അദ്ദേഹം  "യാമുഹമ്മദു"  (يا محمّد) എന്ന് പറഞ്ഞു". (1/213).


മഹാനായ ഹാഫിള് ഇബ്നുസുന്നീ(റ) (വഫാ: ഹി:364) 'അമലുൽയൗമിവല്ലൈല' എന്ന ഗ്രന്ഥത്തിൽ അതിന്റെ വ്യത്യസ്ത റിപ്പോർട്ടുകൾ കൊടുത്തിട്ടുണ്ട്. അവയിൽ ചിലതിൽ

 (أذْكُرْ أَحَبََّ النَّاس إِليكَ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക; എന്നതിനു പകരം (أدع أحبّ النّاس إليك: فقال : يا محمّد ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ വിളിക്കുക .അപ്പോൾ അദ്ദേഹം 'യാമുഹമ്മദ്' (يا محمّد) എന്ന് വിളിച്ചു  എന്നാണുള്ളത്. അതേപോലെ ചില രിവായത്തുകളിൽ "യാമുഹമ്മദ്" (يا محمّد) എന്നതിന് പകരം "യമുഹമ്മദാഹ് " (يا محمّداه) എന്നും കാണാം.


ഈ ഹദീസ് വിശദീകരിച്ച്  അല്ലാമ മുല്ലാഅലിയ്യുൽഖാരി എഴുതുന്നു:


وكأنه رضي الله تعالى عنه قصد به اظهار المحبة في ضمن الاستغاثة(شرح الشفاء : ٤١/٢)


മഹാനായ ഇബ്നുഉമർ(റ) ഇസ്തിഗാസയിലൂടെ സ്നേഹപ്രകടനം ലക്ഷ്യമാക്കിയെന്നുമനസ്സിലാക്കാം.(ശർഹുശ്ശിഫാ: 2/14)


(باب ما يقول الرّجل إذاخدرت رجله) ഒരാളുടെ കാല് കോച്ചിയാൽ  എന്ത്പറയനമെന്നു  പഠിപ്പിക്കുന്ന അധ്യായത്തിലാണ് ഇമാം ബുഖാരി(റ) യും മറ്റു ഹദീസ് പണ്ഡിതരും  ഈ സംഭവം ഉദ്ദരിക്കുന്നത്.


(4) ബിലാലുബ്നുൽഹാരിസ് (റ) (വഫാ: ഹി:60)

മഹാനയാ രണ്ടാം ഖലീഫ: ഉമർ(റ) വിന്റെ ഭരണകാലത്ത് മഴയില്ലാതെ ജനങ്ങൾ ബുദ്ദിമുട്ടിയപ്പൊൽ നബി(സ) യുടെ റൗലയിൽ വന്നു അല്ലാഹുവിൽ നിന്ന് മഴ വാങ്ങിച്ചു കൊടുക്കാൻ നബി(സ) യോട് ആവശ്യപ്പെട്ട സംഭവം.


 حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار ، قال : وكان خازن عمر على الطعام ، قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي (ص) فقال : يا رسول الله ! إستسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : إئت عمر فإقرئه السلام ، وأخبره أنكم مستقيمون وقل له : عليك الكيس ! عليك الكيس ! فأتى عمر فأخبره فبكى عمر ثم قال : يا رب لا آلو إلا ما عجزت عنه.


"ഉമര്‍(റ)ന്‍റെകാലത്ത് ജനങ്ങള്‍ക്ക് വരള്‍ച്ച ബാധിച്ചപ്പോള്‍ ഒരാള്‍ നബി(സ)യുടെ ഖബറിന്‍ സമീപം വന്ന്‍ പറഞ്ഞു.ജനങ്ങളാകെനശിച്ചു അവര്‍ മഴയില്ലാതെ വിഷമിക്കുന്നു.അവര്‍ക്ക് വേണ്ടി അങ്ങ് മഴയെ തേടിയാലും.പിന്നീട് അയാള്‍ക്ക് ഉറക്കില്‍ പ്രത്യക്ഷപെട്ടു നബി(സ)പറഞ്ഞു.താങ്കള്‍ ഉമറിനെ കണ്ട് സലാം പറയുകയും അവര്‍ക്ക് മഴ ലഭിക്കുമെന്ന വൃത്താന്തമറീക്കുകയും ചെയ്യുക.അദ്ദേഹം ഉടനെ ഉമര്‍(റ)വിന്‍റെ അരികില്‍ ചെന്ന്‍ നടന്ന സംഭാവങ്ങളല്ലാം വിവരിച്ചു.നബി(സ)അങ്ങേക്ക് സലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു ഇത് കേട്ട ഉമര്‍(റ)കരയുകയുണ്ടായി.(ദലാഇലുന്നുബുവ്വ).


ഈ ഹദീസില്‍ പല ചിന്തനീയ വസ്തുതകളുണ്ട് .


ഒന്ന്‍:നബി(സ)യുടെ വഫാത്തി(മരണം)ന്‍ ശേഷമായിരുന്നു സംഭവം.രണ്ട്:വഫാത്തായ നബി(സ)യോട് തന്‍റെ സങ്കടം ബോധിപ്പിക്കുകയാണയാള്‍ ചെയ്യുന്നത്.മൂന്ന്:ഇസ്ലാമിക വിഷയങ്ങളില്‍ കാര്കശ്യം പുലര്ത്തുന്ന ഉമര്‍(റ)നെ സമീപിച്ച് താന്‍ ചെയ്ത വിവരങ്ങളെല്ലാം പറഞ്ഞു.ഇതുശ്രദ്ധിച്ചു കേട്ട ഉമര്‍(റ)നീ ചെയ്തത് ശിര്‍ക്കാണന്ന്‍ പറയുകയോ അല്ലെങ്കില്‍ അത് മോശമാണെന്നോ പറഞ്ഞ് എന്തെങ്കിലും ശകാരിക്കുകയോ ചെയ്തില്ല.നാല്‍:വഫാത്തായ നബി(സ)യുടെ ഖബറിന്നരികില്‍ ചെന്നുകൊണ്ടുള്ള ഈ ഇസ്തിഗാസ ശുദ്ധമായ തൌഹീദാണന്ന്‍ മനസ്സിലാക്കി ഇതിനെ അംഗീകരിക്കുകയാണ് ഉമര്‍(റ)ചെയ്തത്.


വഫാത്തായ,മണ്മറഞ്ഞ നബി(സ)യോട് സഹായം ചോദിക്കാന്‍ സ്വഹാബാക്കള്‍ മുതിര്ന്നതും എല്ലാവരും അത് അനുവദിച്ചതും ഇത് തെളീയിക്കുന്നുണ്ട്.ഇത് തന്നെയാണ് തര്‍ക്കത്തിലിരിക്കുന്ന ഇസ്തിഗാസ.

ഈ സംഭവം പല പണ്ഡിതന്മാരും ഉദ്ടരിച്ചിട്ടുണ്ട്.ചിലരെ മാത്രം പരിചയപ്പെടാം .


التاريخ الكبير 7/304 للشيخ الامام البخاري ,كنز العمل 8/431 للشيخ علاء الدين الهندي ,البداية والنهاية 7/93 للشيخ الحفظ ابن كثير, فتح الباري 2/269 للشيخ ابن حجر العسقلاني ,المصنف 12/31 للشيخ ابن أبي شيبة.


ഇബ്നുകസീർ  പറയുന്നത് കാണുക.  

 يقول في الصحيفة التي تليها : وقال سيف بن عمر عن سهل بن يوسف السلمي عن عبد الرحمن بن كعب بن مالك قال: كان عام الرمادة في ءاخر سنة سبع عشرة وأول سنة ثماني عشرة أصاب أهل المدينة وما حولها جوع فهلك كثير من الناس حتى جعلت الوحش تأوي إلى الإنس، فكان الناس بذلك وعمر كالمحصور عن أهل الأمصار حتى أقبل بلال بن الحرث المزني فاستأذن على عمر فقال: أنا رسول رسول الله إليك، يقول لك رسول الله صلى الله عليه وسلم :" لقد عهدتك كيسا، وما زلت على ذلك فما شأنك". قال: متى رأيت هذا ؟ قال: البارحة، فخرج فنادى في الناس الصلاة جامعة، فصلى بهم ركعتين ثم قام فقال: أيها الناس أنشدكم الله هل تعلمون مني أمرا غيره خير منه فقالوا: اللهم لا. فقال : إن بلال بن الحرث يزعم ذيت وذيت(11). قالوا : صدق بلال فاستغث بالله ثم بالمسلمين ، فبعث إليهم وكان عمر عن ذلك محصورا ، فقال: الله أكبر ، بلغ البلاء مدته فانكشف ، ما أذن لقوم في الطلب إلا وقد رفع عنهم الأذى والبلاء. وكتب إلى أمراء الأمصار أن أغيثوا أهل المدينة ومن حولها، فإنه قد بلغ جهدهم ، وأخرج الناس إلى الاستسقاء ، فخرج وخرج معه العباس بن عبد المطلب ماشيا ، فخطب وأوجز وصلّى ثم جثا لركبتيه وقال: الله إياك نعبد وإياك نستعين ، اللهم اغفر لنا وارحمنا وارض عنا. ثم انصرف، فما بلغوا المنازل راجعين حتى خاضوا الغدران.(البداية والنهاية 7/93 للشيخ الحفظ ابن كثير)


സൈഫ്ബ്നു ഉമർ കഅബുബ്നു മാലിക് (റ) നിന്ന് ഉദ്ദരിക്കുന്നു: പതെനെഴാം വര്ഷത്തിന്റെ അവസാനത്തിലും പതിനെട്ടിന്റെ തുടക്കത്തിലുമായിരുന്നു.മദീനയിൽ കഠിനമായ വരൾച്ച ബാധിച്ചത്. (റമാദ് വര്ഷം).അന്ന് മദീനയിലും പരിസര പ്രദേശങ്ങളിലും വന്യ മിർഗങ്ങൽ നാട്ടിലേക്ക് ഇറങ്ങി വരുമാർ ശക്തമായ വരൾച്ച ബാധിച്ചത് കാരണം ധാരാളം പേര് മരണപ്പെട്ടു. ഞങ്ങളുടെ അവസ്ഥ ഇതായിരുന്നുവെങ്കിലും ഉമർ (റ) അത് കാര്യമായി എടുത്തിരുന്നില്ല. അപ്പോൾ ബിലാല്ബുൻ ഹാരിസുൽ മുസ്ന(റ) വന്നു ഉമർ യോട് സംസാരിക്കാൻ അനുവാദം തേടി.അദ്ദേഹം സംസാരം ആരംഭിച്ചു.ഞാൻ നിങ്ങളിലേക്ക് നിയുക്തനായ അല്ലാഹുവിന്റെ റസൂൽ(സ) ദൂതനാണ്‌. അല്ലാഹുവിന്റെ റസൂൽ(സ) താങ്കളോട് ഇപ്രകാരം ചോദിക്കുന്നു.കടുപ്പം കുറച്ച ഭരിക്കാൻ ഞാൻ നിങ്ങളോട് കരാര് ചൈതിരുന്നില്ലെ? ഇതുവരെ ആ കരാര് പ്രകാരം ആയിരുന്നല്ലോ താങ്കള് നീങ്ങിയിരുന്നത്. ഇപ്പോൾ നിങ്ങളുടെ കാര്യമെന്ത്? ഉമർ(റ) തിരിച്ചു ചോദിച്ചു: "താങ്കള് എപ്പോഴാണ് ഈ സ്വപ്നം കണ്ടത്?" ബിലാൽ ഇന്നലെ രാത്രി.ബിലാൽ ഉടനെ തന്നെ.ഉമർ (റ) ഉടനെ തന്നെ പുറത്തിറങ്ങി. മഴയെ തേടുന്ന നിസ്കാരത്തിനു ഒരുമിച്ച് കൂടാൻ ജനങ്ങൾക്ക്‌ നിര്ദ്ദേശം നല്കുകയും അവര്ക്കിമാമായി രണ്ട റകഅത് നിസ്കരിക്കുകയും ചെയ്തു. തുടർന്ന് എണീറ്റ്‌ നിന്ന് സദസ്സിനോടായി അദ്ദേഹം ചോദിച്ചു. " അല്ലയോ ജനങ്ങളെ അല്ലാഹുവേ മുന്നിർത്തി നിങ്ങളോട് ഞാൻ ചോദിക്കുന്നു.ഉത്തമമല്ലാത്ത വല്ല കാര്യവും എന്നില്നിന്നു ഉണ്ടായതായി നിങ്ങൾക്കറിയുമോ?" ജനങ്ങള് പ്രതികരിച്ചു: 'ഇല്ല'. അപ്പോൾ ഉമർ (റ) പറഞ്ഞു: ബിലാലുബ്നു ഹാരിസ് ചിലതൊക്കെ പറയുന്നുണ്ടല്ലോ?.അപ്പോൾ സദസ്സ് പ്രതികരിച്ചു ". ബിലാൽ(റ) പറയുന്നത് ശരിയാണ് അതിനാല അല്ലാഹുവോടും പിന്നെ മുസ്ലിമ്കലോടും താങ്കള് സഹായം തേടുക".അതെ തുടർന്ന് ജനങ്ങളിലേക്ക് ഉമർ (റ) വിവരമറിയിച്ചു.അതുവരെ അതിനു അദ്ദേഹം തയ്യാറായിരുന്നില്ല. അങ്ങനെ ഉമർ(റ) പറഞ്ഞു: 'അള്ളാഹു പരമോന്നതനാണ്. ഭയാനകമായ നാശം നീങ്ങിയിരിക്കുന്നു.ഒരു ജനതൈക്ക് അപേക്ഷ സമര്പ്പിക്കാൻ അള്ളാഹു അനുമതി നല്കിയിട്ടില്ല. അവരില നിന്നും ബുദ്ടിമുട്ടും പ്രയാസവും അള്ളാഹു എടുത്തു കലഞ്ഞിടല്ലാതെ.". തുടർന്ന് മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ളവരെ സഹായിക്കാൻ അടുത്ത നാടുകളിലെ ഗവർണർമാർക്ക് ഉമർ(റ) നിര്ദ്ദേശം നല്കി.തുടർന്ന് മഴ ആവശ്യപ്പെടുന്ന നിസ്കാരത്തിനു പുറപ്പെടാൻ ജനങ്ങൾക്ക്‌ ഉമർ (റ) നിര്ദ്ദേശം നല്കുകയും അദ്ദേഹവും കൂടെ അബ്ബാസ്‌ (റ) വും അതിനു വേണ്ടി പുറപ്പെടുകയും ചെയ്തു. ചുരുങ്ങിയ നിലയില ഖുതുബയും നിസ്കാരവും നിര്വഹിച്ച്ച ശേഷം മുട്ട് കുത്തിനിന്നു അദ്ദേഹം അല്ലാഹുവോട് പ്രാർഥിച്ചു.' അല്ലാഹുവേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് തന്നെ ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു. അലഹുവേ ഞങ്ങള്ക്ക് നീ പാപമോചനം കാരുന്ന്യവും നിന്റെ പ്രീതിയും നല്കേണമേ! അദ്ദേഹം പിരിഞ്ഞു പോയി. അവർ വീടുകളിലെത്തും മുമ്പായി അവര്ക്ക് നല്ല മഴ ലഭിക്കുകയും ചെയ്തു.(അൽബിദായതു വന്നിഹായ 7/93).


 ഇബ്നു തൈമിയ്യ പറയുന്നത് കാണുക. 


وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢) 


റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة)

 എന്ന് വിളിക്കുന്നത്.) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട്  ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും  നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും  ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).


ഇക്കാര്യം ഇബ്നുഹജറുൽ അസ്ഖലാനി (റ) ഫത്ഹുൽബാരിയിലും  സൂചിപ്പിച്ചിട്ടുണ്ട്. ഇമാം ബുഖാരി(റ)സ്വഹീഹുൽ അദ്ധ്യായം നല്കിയിരിക്കുന്നിങ്ങനെയാണ്;


باب سؤال الناس الإمام الاستسقاء إذا قحطوا


ജലക്ഷാമം നേരിട്ടാൽ ജനങ്ങള് ഇമാമിനോടു മഴയെത്തെടാൻ ആവശ്യപ്പെടുന്ന അദ്ധ്യായം.എന്നാൽ ഈ അധ്യായത്തിൽ ഇമാം ബുഖാരി(റ) കൊണ്ടുവന്ന ഹദീസിതാനു.


عن أنس رضي الله عنه أن عمر بن الخطاب كان إذا قحطوا استسقى بالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون(صحيح البخاري٩٥٤)


അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:

“നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’ (ബുഖാരി 954).


ഈ ഹദീസും ഇമാം ബുഖാരിയുടെ അദ്ധ്യായവും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞ പലരും ഇമാം ബുഖാരിയെ എതിർത്ത് സംസാരിച്ചിട്ടുണ്ട്.അതിനു ഇബ്നു ഹാജർ നല്കിയ മറുവടി വായിക്കുക.


وأما حديث أنس عن عمر فأشار به أيضا إلى ما ورد في بعض طرقه ، وهو عند الإسماعيلي من رواية محمد بن المثنى عن الأنصاري بإسناد البخاري إلى أنس قال : كانوا إذا قحطوا على عهد النبي - صلى الله عليه وسلم - استسقوا به ، فيستسقي لهم فيسقون فلما كان في إمارة عمر " فذكر الحديث وقد أشار إلى ذلك الإسماعيلي فقال : هذا الذي رويته يحتمل المعنى الذي ترجمه ، بخلاف ما أورده هو : قلت : وليس ذلك بمبتدع ، لما عرف بالاستقراء من عادته من الاكتفاء بالإشارة إلى ما ورد في بعض طرق الحديث الذي يورده . وقد روى عبد الرزاق من حديث ابن عباس " أن عمر استسقى بالمصلى ، فقال للعباس : قم فاستسق ، فقام العباس " فذكر الحديث ، فتبين بهذا أن في القصة المذكورة أن العباس كان مسئولا وأنه ينزل منزلة الإمام إذا أمره الإمام بذلك . وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري - وكان خازن عمر - قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي - صلى الله عليه وسلم - هذا الأثر - على فرض صحته كما قال الشارح - ليس بحجة على جواز الاستسقاء بالنبي - صلى الله عليه وسلم - بعد وفاته ، لأن السائل مجهول ; ولأن عمل الصحابة - رضي الله عنهم - على خلافه ، وهو أعلم الناس بالشرع ، ولم يأت أحد منهم إلى قبره يسأل السقيا ولا غيرها ، بل عدل عمر عنه لما وقع الجدب إلى الاستسقاء بالعباس ولم ينكر ذلك عليه أحد من الصحابة ، فعلم أن ذلك هو الحق ، وأن ما فعله هذا الرجل منكر ووسيلة إلى الشرك ، بل قد جعله بعض أهل العلم من أنواع الشرك . وأما تسمية السائل في رواية سيف المذكورة " بلال بن الحارث " ففي صحة ذلك نظر ولم يذكر الشارح سند سيف في ذلك ، وعلى تقدير صحته عنه لا حجة فيه ؛ لأن عمل كبار الصحابة يخالفه ، وهم أعلم بالرسول - صلى الله عليه وسلم - وشريعته من غيرهم ، والله أعلم . فقال : يا رسول الله استسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : ائت عمر " الحديث . وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة ، وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق(فتح الباري) . .

ഉമർ(റ)വിനെ തൊട്ട്  അനസ് (റ) റിപ്പോർട്ട്‌ ചെയ്യുന്ന ഹദീസിന്റെ വിവിധ റിപ്പോർട്ടുകളിലേക്ക് സൂചിപ്പിക്കുകയാണ് ഇവിടെ ഇമാം ബുഖാരി (റ) ചെയ്തത്. ബുഖാരി(റ) യുടെ നിവേദക പരമ്പര കൊണ്ട് അൻസ്വാരി(റ) വഴിയായി മുഹമ്മദ്ബ്നുൽ മുസന്ന(റ) വഴിയായി  ഇസ്മാഹാന്ഈല(റ) നിവേദനം ചെയ്തതാണ്  ഒരു റിപ്പോർട്ട്‌.അതിങ്ങനെയാണ്.അനസ്(റ) പറയുന്നു: നബി(സ) യുടെ കാലത്ത്  ജലക്ഷാമം നേരിട്ടാൽ നബി(സ) യോട് സഹാബിൽ കിറാം മഴയെ തേടുമായിരുന്നു. അപ്പോൾ നബി(സ) അവർക്ക് വേണ്ടി മഴയെ തേടുകയും അവർക്ക് മഴ ലഭിക്കുകയും ചെയ്യും അങ്ങനെ ഉമർ(റ) ഭരണ കാലമായപ്പോൾ...ഇസ്മാഈലി (റ) യും അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.  അദ്ദേഹം പറയുന്നു : ഈ റിപ്പോർട്ടിലുള്ള വിഷയം ഇമാം ബുഖാരി ( റ) യുടെ അധ്യായത്തിൽ പറഞ്ഞ ആശയത്തിന് വക നൽകുന്നതാണ്. ഇമാം ബുഖാരി(റ) കൊണ്ട് വന്ന റിപ്പോർട്ട്‌ അങ്ങനെയല്ല.


ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു: പുതിയ ഒരു സംഗതിയായി അതിനെ കാണേണ്ടതില്ല. ഇമാം ബുഖാരി(റ) ഒരദ്ധ്യായത്തിൽ കൊണ്ടുവരുന്ന ഹദീസിന്റെ മറ്റു രിവായത്തുകൾ സൂചിപ്പിച്ച്  അദ്ധ്യായം നൽകുക എന്ന പരിപാടി ഇമാം ബുകാരി (റ) യുടെ പതിവ് പരിശോധിച്ചതിൽ നിന്ന് ബോധ്യപ്പെട്ട കാര്യമാണ്...ഇബ്നുഅബീശൈബ(റ) പ്രബലമായ പരമ്പരയിലൂടെ അബുസ്വാലിഹുസ്സമ്മാനി(റ),മാലികുദ്ദാർ(റ) വില നിന്ന് നിവേദനം ചെയ്യുന്നു.ഉമർ(റ) കാലത്ത് ജലക്ഷാമം നേരിട്ടപ്പോൾ ഒരാള് നബി(സ) യുടെ ഖബരിങ്കൽ വന്നു ഇങ്ങനെ പറഞ്ഞു. 'അല്ലാഹുവിന്റെ റസൂലെ!. അങ്ങ് അങ്ങയുടെ സമുധായത്തിനു വേണ്ടി മഴയെ തേടിയാലും. നിശ്ചയം അവർ നശിച്ചിരിക്കുന്നു." അതെ തുടർന്ന് നബി(സ) അദ്ദേഹത്തെ സ്വപ്നത്തിലൂടെ സമീപിച്ചു പറഞ്ഞു...സൈഫ് പുതൂഹിൽ ഉദ്ദരിക്കുന്നു: പ്രസ്തുത സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ പെട്ട ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) എന്നിവരാണ്. ഈ ചരിത്രത്തിന്റെ അടിസ്ഥാനവുമായി ഇമാം ബുഖാരി(റ) യുടെ അധ്യായത്തിന് ബന്ധമുണ്ടെന്നു ഇപ്പറഞ്ഞത് കൊണ്ടെല്ലാം വ്യക്തമായിരിക്കുന്നു.(ഫത്ഹുൽബാരി : 3/441).


അപ്പോൾ ഇമാം ബുഖാരി(റ) പ്രസ്തുത അധ്യായത്തിലൂടെ ഉമർ(റ) ന്റെ ഭരണ കാലത്ത് നടന്ന ആ സംഭവത്തിലേക്കും വിരല ചൂണ്ടി എന്നാണല്ലോ ഇബ്നു ഹാജർ(റ) പറഞ്ഞത്. ഈ  പ്രസ്താവനയും അതിന്റെ പ്രമനികതയും വർദ്ദിപ്പിക്കുന്നതാണ്. ഈ സംഭവത്തിന്റെ ഏതാനും ഭാഗം ഇമാം ബുഖാരി(റ) തന്നെ അടബുൽമുഫ്റദിലും താരീഖിലും രേകപ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത ഇപ്പറഞ്ഞതിനു ശക്തി പകരുന്നതാണ്.


ഇബ്നുഹജറുൽ അസ്ഖലാനി(റ) ഫത്ഹുൽ ബാരിയിൽ എഴുതുന്നു : 


وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة (فتح البباري : ٤٤١/٣)


പറയപ്പെട്ട സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ ഒരാളായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) യാണെന്ന് സൈഫ് (റ) ഫുതുഹിൽ ഉദ്ദരിച്ചിട്ടുണ്ട് .(ഫത്ഹുൽബാരി : 3/441).


ഇക്കാര്യം ഹാഫിള്  ഇബ്നു കസീർ അൽബിദായത്തുവന്നിഹായ. വാ:7 പേ: 93 - ലും ഇമാം സുബ്കി(റ) ഷിഫാഉസ്സഖാമിലും ഇബ്നി ഹജറുൽ ഹൈത്തമി (റ) അൽ ജൗഹറുൽ മുനള്വമിലും ഇമാം സുംഹൂദി(ര) വഫാഉൽ വഫാ- യിലും രേകപ്പെടുത്തിയിട്ടുണ്ട്.അതിനാല പ്രസ്തുത വ്യക്തി പ്രമുഖ സ്വഹാബി വര്യനാണ്. 

 


മാറ്റ്‌ പല ഗ്രന്ഥങ്ങളിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.ഇതിന്‍റെ ആധികരികതക്ക് ഇതിലതിക്കം തെളിവ് വേണ്ടതില്ല.എന്നിട്ടും സ്വഹാബ്ത്തിന്‍റെ കാലത്ത് ഇസ്തിഗാസ നടന്നത് നിഷേധിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച്ഇരുട്ടാക്കുകയാണ്.  


 പുത്തൻപ്രസ്ഥാനക്കാർ അവരുടെ പ്രസ്ഥാനത്തിന്റെ നേതാവായി പരിജയപ്പെടുത്തുന്ന ശൌകാനി തന്നെ പറയുന്നു:


عندي أنه لا وجه لتخصيص جواز التوسل بالنبي  كما زعمه الشيخ عز الدين بن عبد السلام لأمرين :

الأول : ما عرفناك به من إجماع الصحابة رضي الله تعالى عنهم .

والثاني : أن التوسل إلى الله بأهل الفضل والعلم هو في التحقيق توسل بأعمالهم الصالحة ومزاياهم الفاضلة إذ لا يكون فاضلاً إلا بأعماله ، فإذا قال القائل : اللهم إني أتوسل إليك بالعالم الفلاني فهو باعتبار ما قام به من العلم ، وقد ثبت في الصحيحين وغيرهما أن النبي r حكى عن الثلاثة الذين انطبقت عليهم الصخرة أن كل واحد منهم توسل إلى الله بأعظم عمل عمله فارتفعت الصخرة ،  فلو كان التوسل بالأعمال الفاضلة غير جائز أو كان شركاً كما زعمه المتشددون في هذا الباب كابن عبد السلام ، ومن قال بقوله من أتباعه لم تحصل الإجابة لهم ولا سكت النبي r عن إنكار ما فعلوه بعد حكايته عنهم ،


ഷൈഖ് ഇബ്നുഅബ്ദിസ്സലാം(റ) വാദിച്ചത് പോലെ നബി(സ) യെ കൊണ്ട്  മാത്രമേ തവസ്സുൽ ചെയ്യാവൂ എന്ന ആശയം രണ്ട് കാര്യങ്ങളുടെ വെളിച്ചത്തിൽ ശരിയല്ല. ഉമർ(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തത് സ്വഹാബത് (റ) അന്ഗീകരിച്ചതായി നാം വിവരിച്ച ഇജ്മാഹാണ് ഒന്ന്.രണ്ടാമത്തെ കാര്യം മഹത്തുക്കളെ മുന്നിർത്തി അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുന്നത് യഥാർതത്തിൽ അവരുടെ സൽകർമ്മങ്ങളും അവരുടെ ഉന്നതമായ സ്ഥാനങ്ങളും മുൻനിർത്തിയുള്ള തവസ്സുലാണ്. കാരണം ഒരാൾ ശ്രേഷ്ടവാനും മഹാനുമാകുന്നത് സൽകർമ്മങ്ങൾ കൊണ്ട് മാത്രമാണല്ലോ. അപ്പോൾ 'ഇന്നാലിന്ന പണ്ഡിതനെ മുന്നിർത്തി നിന്നോട് ഞാൻ ചോദിക്കുന്നു' എന്നൊരാൾ പറഞ്ഞാൽ അത് അദ്ദേഹത്തിൽ നല്കുന്ന വിജ്ഞാനം പരിഗണിച്ചാണ്.മൂന്ന് പേർ അവരവരുടെ വലിയ സൽകർമ്മങ്ങൾ മുന്നിർത്തി അല്ലാഹുവോട് പ്രാർത്തിച്ചപ്പോൾ അവരുടെ ഗുഹാ മുഖത്ത് നിന്ന് പാറകല്ല്‌ നീങ്ങിയതായി നബി(സ) വിവരിച്ച സംഭവം ബുഖാരി(റ) യും മുസ്ലിം (റ) മറ്റും നിവേദനം ചെയ്തതാണ്. അപ്പോൾ ഇക്കൂട്ടർ വാദിക്കുന്നത് പോലെ  സൽകർമ്മങ്ങൾ കൊണ്ടുള്ള തവസ്സുൽ ശിര്ക്കോ അനുവദനീയമല്ലാത്തതൊ ആയിരുന്നെങ്കിൽ അവർക്കുത്തരം ലഭിക്കുകയോ അവരുടെ പ്രവർത്തി വിവരിച്ച ശേഷം നബി(സ) അതംഗീകരിക്കുകയോ ചെയ്യുമായിരുന്നില്ല.( തുഹ്ഫത്തുൽ  അഹ് വദി 8/476)


(5) ഉഖ്ബത്തുബ്നു ആമിർ(റ) (വഫാ: ഹി: 58)


ഇമാം നവവി(റ) എഴുതുന്നു:


 ووصل المدينة فى سبعة أيام ورجع منها إلى الشام فى يومين ونصف بدعائه عند قبر رسول الله - صلى الله عليه وسلم - وتشفعه به فى تقريب طريقه( تهذيب الأسماء واللغات : ٣٣٦/١)


ഏഴുദിവസമെടുത്ത്  ശാമിൽ നിന്ന് മദീനയിലെത്തിയ ഉഖ്ബത്തുബ്നുആമിർ (റ) നബി(സ) യുടെ ഖബ്റിങ്കൽ വന്നു ദുആ ചെയ്യുകയും വഴി ചുരുക്കി കിട്ടുവാൻ നബി(സ) യോട് ശുപാർശ ആവശ്യപ്പെടുകയും ചെയ്തതിന്റെ  ഫലമായി രണ്ടര ദിവസം കൊണ്ട് മദീനയിൽ നിന്ന് ശാമിൽ തിരിച്ചെത്തി.(തഹ്ദീബുൽ അസ്മാഈ വല്ലുഗാത്ത്: 1/336)


(6)ഖാലിദുബ്നുൽവലീദ്(റ) (വഫാ: ഹി:21)


അല്ലാമ ഇബ്നുകസീർ എഴുതുന്നു :


وحمل خالد بن الوليد حتى جاوزهم وسار لجبال مسيلمة وجعل يترقب أن يصل إليه فيقتله، ثم رجع، ثم وقف بين الصفين ودعا البراز وقال: أنا ابن الوليد العود، أنا ابن عامر وزيد، ثم نادى بشعار المسلمين وكان شعارهم يومئذ: يا محمداه، وجعل لا يبرز لهم أحد إلا قتله، ولا يدنو منه شيء إلا أكله(البداية والنهاية : ٣٥٧/٦)


മുസൈലിമത്തുൽ കദ്ദാബുമായുള്ള യുദ്ദത്തിൽ ശത്രുക്കളെ വെല്ലു വിളിച്ച് ഖാലിദ്ബ്നുൽവലീദ് (റ) മുന്നേറി. "ഞാൻ വലീദിന്റെ മകനാണ്. ഞാൻ ആമിറിന്റെയും സൈദിന്റെയും മകനാണ്. എന്നോട് ഏറ്റുമുട്ടാൻ തയ്യാറുള്ളവർ മുമ്പോട്ടു വരൂ". എന്നൊക്കെ പറഞ്ഞ ശേഷം ആ യുദ്ദത്തിൽ മുസ്ലിംകൾ ചിന്നമായി സ്വീകരിച്ചിരുന്ന "യാമുഹമ്മദാഹ്" (يا محمداه) എന്ന് അദ്ദേഹം ഉച്ചത്തിൽ വിളിച്ച് പറയുകയും തന്നോട് ഏറ്റുമുട്ടാൻ വന്നവരെ വകവരുത്തുകയും ചെയ്തു. (അൽബിദായത്തുവന്നിഹായ :6/357)


ഇസ്തിഗാസയുടെ വാചകമായ "യാമുഹമ്മദാഹ്" എന്നാണ് ആ യുദ്ദത്തിൽ  എല്ലാ മുസ്ലിംകളും വിളിച്ചു പറഞ്ഞിരുന്നതെന്ന് ഇവിടെ ശ്രദ്ദേഹമാണ്.


(7) അബു അയ്യൂബുൽ അൻസ്വാരി(റ).


ഇമാം അഹ്മദ് മുസ്നദുൽ രേകപ്പെടുത്തുന്നു:


حدثنا عبد الملك بن عمرو حدثنا كثير بن زيد عن داود بن أبي صالح قال أقبل مروان يوما فوجد رجلا واضعا وجهه على القبر فقال أتدري ما تصنع؟ فأقبل عليه فإذا هو أبو أيوب فقال نعم جئت رسول الله صلى الله عليه وسلم ولم آت الحجر سمعت رسول الله صلى الله عليه وسلم يقول لا تبكوا على الدين إذا وليه أهله ولكن ابكوا عليه إذا وليه غير أهله (مسند أحمد : برقم ٢٢٤٨٢) والطبراني(برقم : ٣٩٩٩) ورواه الحاكم في المستدرك:(برقم : ٨٧١٧) وقال : ((هاذا حديث صحيح الإسنادو لم يخرجاه)) وأخرجه أيض الطبراني في الأوسط: (برقم : ٢٨٤) قال الهيشم: فيه كثير بن زيد، وثّقه أحمد وغيره، وضعّفه النّسائي وغيره (مجمع الزوائد ٢٤٥/٥)


ദാവൂദുബ്നു അബീസ്വാലിഹി (റ) ൽ നിന്ന് നിവേദനം : ഒരു ദിവസം മർവാൻ വന്നപ്പോൾ  ഖബ്റിന്റെ മേൽ മുഖം വച്ച ഒരാൾ തന്റെ ദ്രിഷ്ട്ടിയിൽപ്പെട്ടു. അപ്പോൾ അദ്ദേഹം ചോദിച്ചു: " താങ്കൾ ചെയ്യുന്നത്  എന്താണെന്ന് താങ്കൾക്കറിയുമോ?". അടുത്ത വന്നു നോക്കുമ്പോൾ അത് അബു അയ്യൂബ് (റ) ആയിരുന്നു. അദ്ദേഹം പ്രതിവചിച്ചു: അതെ അല്ലാഹുവിന്റെ റസൂലിനെയാണ് ഞാൻ സമീപ്പിച്ചത്. കല്ലിനെയല്ല. നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. "അർഹർ കൈകാര്യം ചെയ്യുമ്പോൾ മതത്തിന്റെ പേരിൽ നിങ്ങൾ കരയരുത്. പക്ഷെ അനർഹർ കൈകാര്യം ചെയ്യുമ്പോൾ മതത്തിന്റെ പേരിൽ നിങ്ങൾ കരയുവീൻ". (മുസ്നദ് അഹ്മദ് : ഹദീസ് നമ്പർ : 22482)


ഇതേ ഹദീസ് ഇമാം ഹാകിം (റ) മുസ്തദ്റകിലും (ന: 8717) ഇമാം ത്വബ്റാനി(റ) മുഅജമിലും (ന: 3999) ഔസതിലും (ന: 284) നിവേദനം ചെയ്തിട്ടുണ്ട്. ഈ ഹദീസിന്റെ നിവേദക പരമ്പര പ്രബലമാണെന്ന് ഹാകിം(റ) പ്രസ്ഥാപിച്ചിട്ടുണ്ട്. പ്രസ്തുത ഹദീസ് ഉദ്ദരിച്ച് നൂറുദ്ദീൻ ഹയ്സമീ(റ) പറഞ്ഞതിങ്ങനെയാണ്; "അതിന്റെ പരമ്പരയിൽ 'കസീറുബ്നുസൈദ്‌' എന്നൊരു വ്യക്തിയുണ്ട്.ഇമാം അഹ്മദും മറ്റും അദ്ദേഹം വിശ്വാസയോഗ്യനാണെന്നും ഇമാം നാസാഈ(റ) യും മറ്റും അദ്ദേഹം ദുർബ്ബലനാണെന്നും പ്രസ്ഥാപിചിട്ടുണ്ട്".(മജ്മഉസ്സവാദ് : 5/245)


ഭരണപരമായ പ്രതിസന്ധിനേരിട്ടപ്പോൾ നബി(സ)യുടെ ഖബ്റിങ്കൽ വന്നു കരഞ്ഞു സങ്കടം ബോധിപ്പിക്കുകയാണ് പ്രഗത്ഭനായ സ്വഹാബീ വര്യൻ അബുഅയ്യൂബുൽ അൻസ്വാരി(റ) ചെയ്തത്.


(8) അലി(റ) അംഗീകരിക്കുന്നു.


روى أبو صادق عن علي قال : قدم علينا أعرابي بعدما دفنا رسول الله صلى الله عليه وسلم بثلاثة أيام ، فرمى بنفسه على قبر رسول الله صلى الله عليه وسلم وحثا على رأسه من ترابه ؛ فقال : قلت يا رسول الله فسمعنا قولك ، ووعيت عن الله فوعينا عنك ، وكان فيما أنزل الله عليك ولو أنهم إذ ظلموا أنفسهم الآية ، وقد ظلمت نفسي وجئتك تستغفر لي . فنودي من القبر إنه قد غفر لك (قرطبي : ٢٦٥/٥)


അബുസ്വാദിഖ്(റ) അലി(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു: നബി(സ)യെ മറവു ചെയ്തു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഒരു അഅറാബി ഖബ്റിന്നരികെ വന്നു  ഖബ്റിനു മുകളിലേക്ക്  വീണു.അവിടെ നിന്ന് മണ്ണ് വാരി തലയിലിട്ട്‌ ഇപ്രകാരം പറഞ്ഞു. "അല്ലാഹുവിന്റെ തിരു ദൂതരെ! അങ്ങ് പറഞ്ഞു. ഞങ്ങൾ അങ്ങയുടെ വാക്കുകള കേട്ടു. അങ്ങ് അല്ലഹുവില്നിന്നു കാര്യങ്ങൾ മനസ്സിലാക്കി. ഞങ്ങൾ അങ്ങയിൽനിന്നു അതുൾകൊണ്ടു.അള്ളാഹു അങ്ങേക്ക്   അവതരിപ്പിച്ചതിൽ ഇപ്രകാരം വന്നിരിക്കുന്നു. " അവർ അവരുടെ സ്വശരീരങ്ങളെ അക്രമിച്ച് താങ്കളെ സമീപിക്കുകയും അല്ലാഹുവോട് അവർ മാപപേക്ഷിക്കുകയും റസൂൽ അവർക്ക് വേണ്ടി മാപപേക്ഷിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവേ കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കരുണകാണിക്കുന്നവനായും അവർ എത്തിക്കുന്നതാണ്". നിശ്ചയം ഞാനെന്റെ ശരീരത്തെ അക്രമിച്ചിരിക്കുന്നു. താങ്കള് എനിക്ക് പാപമൊചനത്തിനിരക്കാൻ വേണ്ടി ഞാനിതാ അങ്ങയെ സമീപ്പിച്ചിരിക്കുന്നു". അപ്പോൾ ഖബ്റിൽനിന്ന് ഒരു വിളിയാളം കേട്ടു. " നിശ്ചയം അള്ളാഹു നിനക്ക് പൊറുത്തുതന്നിരിക്കുന്നു". (ഖുർതുബി: 5/265).


മഹാനായ അബുഹയ്യാൻ(റ) "അൽ ബഹ്റുൽമുഹീത്വ" 4/180 ലും ഈ സംഭവം രേകപ്പെടുത്തിയിട്ടുണ്ട്.


പ്രസ്തുത ഹദീസ്  "കൻസുൽ ഉമ്മാൽ"  2/386 - ലും 4/259- ലും പരമാർഷിച്ചിട്ടുണ്ട്. ഈ അഅറാബി നടത്തിയ ഇസ്തിഗസയെ അലി(റ) ഉൾപെടെയുള്ള സ്വഹാബത്ത് അംഗീകരിച്ചു.


(9) നബി(സ) യുടെ പ്രിയ പത്നി ആഇഷാ(റ) നിർദ്ദേശം നല്കുന്നു.


വിശ്വവിഖ്യാത ഹദീസ് പണ്ഡിതൻ ഇമാം ദാരിമി(റ)(ഹി: 181-255) സുനനുൽ  നിവേദനം ചെയ്യുന്നു:


 وعن أبي الجوزاء ، قال : قحط أهل المدينة قحطا شديدا ، فشكوا إلى عائشة فقالت : انظروا قبر النبي - صلى الله عليه وسلم - فاجعلوا منه كوى إلى السماء ، حتى لا يكون بينه وبين السماء سقف . ففعلوا ، فمطروا مطرا حتى نبت العشب ، وسمنت الإبل ، حتى تفتقت من الشحم ، فسمي عام الفتق(سنن الدارمي: ٩٣)


അബുൽജൗസാഅ(റ) ൽ നിന്ന് നിവേദനം : മദീനയിൽ ശക്തമായ ജലക്ഷാമം നേരിട്ടപ്പോൾ മദീനക്കാർ മഹതിയായ ആഇഷാ(റ) യോട്  വേവലാതി ബോധിപ്പിച്ചു. അപ്പോൾ നബി(സ) യുടെ ഖബ്റിനടുത്ത് ചെന്ന് അതിൽനിന്നു ആഘാശത്തേക്ക് ഒരു ദ്വാരമുണ്ടാക്കാൻ   ആഇഷാ(റ) അവരോടു നിർദ്ദേശിച്ചു. അപ്രകാരം അവർ പ്രവർത്തിച്ചപ്പോൾ അവർക്ക് നല്ല മഴ ലഭിച്ചു. അതുനിമിത്തം സസ്യങ്ങള മുളക്കുകയും ശരീരം പൊട്ടും വിധം ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു. അതിനാല ആവർഷത്തെ ആ മുൽഫത്ഖ് എന്ന് വിളിക്കുക്കപ്പെട്ടു.(സുനനുദ്ദാരിമി: 93)


باب ما أكرم الله تعالى نبيه صلى الله عليه وسلم بعد موته 


'വഫാത്തിനു ശേഷം അള്ളാഹു നബി(സ) യെ ആദരിച്ച കാര്യങ്ങൾ വിവരിക്കുന്ന അദ്ധ്യായം' എന്ന ശീർഷകത്തിലാണ് ഇമാം ദാരിമി(റ) പ്രസ്തുത ഹദീസ് കൊണ്ട് വന്നിരിക്കുന്നതെന്ന കാര്യം പ്രസ്താവ്യമാണ്. അതായത് അവര്ക്ക് അപ്രകാരം ചെയ്തപ്പോൾ മഴ ലഭിച്ചത് നബി(സ) യെ അള്ളാഹു ആധാരിച്ചതിന്റെ ഭാഗമാണെന്നു ചുരുക്കം.


(10) ഉമ്മു കുല്സൂം(റ).

 

ഹാഫിള് ഇബ്നു അബ്ദിൽ ബർറ്(റ) നിവേദനം ചെയ്യുന്നു: ഒന്നാം ഖലീഫ സിദ്ദീഖ് (റ) ന്റെ പുത്രി ഉമ്മുകുൽസൂം ബീവി(റ) മഹാനായ ഉമർ(റ) വിവാഹാലോചന നടത്തുകയും മഹതിയായ ആഈഷാ ബീവി(റ) അതിനു പ്രോത്സാഹനം നല്കുകയും ചെയ്തപ്പോൾ അതിനു താല്പര്യമില്ലാത്ത ഉമ്മുകുൽസൂം(റ) ആഇഷാ(റ) യോട് പറയുന്നു:  


والله لئن فعلت لأخرجن إِلَى قبر رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، ولأصيحن به( الاستيعاب في معرفة الأصحاب:٨٣/٢)


"അല്ലാഹുവാണെ സത്യം നിങ്ങൾ അപ്രകാരം ചെയ്യുന്ന പക്ഷം ഞാൻ നബി(സ) യുടെ ഖബ്റിലേക്ക്  പുറപ്പെടുകയും അവരോടു സഹായാർത്ഥന നടത്തുകയും ചെയ്യും തീർച്ച". (അൽഇസ്തീആബ്  ഫീ മഅരിഫത്തിൽ അസ്വാബ്: 2/83)


നബി(സ) യുടെ പ്രിയ പത്നിയും തൗഹീദും ശിർക്കും മറ്റുമെല്ലാം നബി(സ) യിൽ നിന്ന് നന്നായി മനസ്സിലാക്കിയവരുമായ ആഇഷാ ബീവി(റ) യോടാണ് ഉമ്മുകുൽസൂം(റ) അപ്രകാരം പറഞ്ഞതെന്ന കാര്യം ശ്രദ്ദേയമാണ്.. ഇത് ശിര്ക്കോ ഹറാമോ ആയിരുന്നു വെങ്കിൽ മഹതി അതിനെ ശക്തിയുക്തം വിമർഷിക്കുമെന്ന കാര്യം തീർച്ചയാണല്ലോ

Monday, May 1, 2023

മുശ്രിക്കുകളെയും കണ്ടിടത്തുവെച്ച് കൊന്നുകളയണമെന്ന് ഖുർആനിൽ ഉണ്ടോ?*

 https://m.facebook.com/story.php?story_fbid=pfbid02PHeJuQugSzDiRzvnRdK1mEmMgYvULr1gmpkSnozazNPHynB5UbGieeBjebdnbXjsl&id=100087554602292&mibextid=Nif5oz


*എല്ലാം മുശ്രിക്കുകളെയും കണ്ടിടത്തുവെച്ച് കൊന്നുകളയണമെന്ന് ഖുർആനിൽ ഉണ്ടോ?*



*ഖുർആൻ വിമർശകർക്ക് മറുപടി* 

Aslam Kamil Saquafi parappanangadi


ചോദ്യം


*എല്ലാം മുശ്രിക്കുകളെയും കണ്ടിടത്തുവെച്ച് കൊന്നുകളയണമെന്ന് ഖുർആനിൽ ഉണ്ടോ?*


മറുപടി


 ഒരിക്കലുമില്ല

ഇങ്ങനെ ദുരാരോപണം നടത്താൻ തൗബ സൂറത്തിലെ ഒരു വചനമാണ് ചിലർ കൊണ്ട് വരാറുള്ളത്.


അതിന്റെ യഥാർത്ഥമെന്ത് എന്ന് നമുക്ക് പരിശോധിക്കാം

തൗബ സൂറത്തിൽ അല്ലാഹു പറയുന്നത് ഇങ്ങനെയാണ്

براءة من الله ورسوله إلى الذين عاهدتم من المشركين. 

(ഇത്‌) അല്ലാഹുവില്‍ നിന്നും, അവന്റെ റസൂലില്‍നിന്നുമുള്ള  (ബാധ്യത) ഒഴിവാകലാണ്‌ [ഒഴിവായിക്കൊണ്ടുള്ള പ്രഖ്യാപനമാണ്‌]: മുശ്‌രിക്കു [ബഹുദൈവ വിശ്വാസി] കളില്‍ നിന്ന്‌ നിങ്ങള്‍ കരാറു നടത്തിയിട്ടുള്ളവരോട്‌. 9-1

തൌബ  - 9:2

فَسِيحُوا۟ فِى ٱلْأَرْضِ أَرْبَعَةَ أَشْهُرٍ وَٱعْلَمُوٓا۟ أَنَّكُمْ غَيْرُ مُعْجِزِى ٱللَّهِ ۙ وَأَنَّ ٱللَّهَ مُخْزِى ٱلْكَٰفِرِينَ

ആകയാല്‍ നിങ്ങള്‍ നാലു മാസം ഭൂമിയില്‍ (യഥേഷ്‌ടം) സഞ്ചരിച്ചുകൊള്ളുവിന്‍. നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍: നിങ്ങള്‍ അല്ലാഹുവിനെ (തോല്‍പിച്ച്‌) അശക്തമാക്കുന്നവരല്ലെന്നും, അല്ലാഹു ആ അവിശ്വാസികളെ അപമാനപ്പെടുത്തുന്നവനാണെന്നും.


തൌബ  - 9:3

وَأَذَٰنٌ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلنَّاسِ يَوْمَ ٱلْحَجِّ ٱلْأَكْبَرِ أَنَّ ٱللَّهَ بَرِىٓءٌ مِّنَ ٱلْمُشْرِكِينَ ۙ وَرَسُولُهُۥ ۚ فَإِن تُبْتُمْ فَهُوَ خَيْرٌ لَّكُمْ ۖ وَإِن تَوَلَّيْتُمْ فَٱعْلَمُوٓا۟ أَنَّكُمْ غَيْرُ مُعْجِزِى ٱللَّهِ ۗ وَبَشِّرِ ٱلَّذِينَ كَفَرُوا۟ بِعَذَابٍ أَلِيمٍ


അല്ലാഹുവില്‍നിന്നും, അവന്‍റെ റസൂലില്‍നിന്നുമുള്ള ഒരു അറിയിപ്പുമാകുന്നു. മഹത്തായ ഹജ്ജിന്‍റെ ദിവസത്തില്‍ മനുഷ്യരോട്‌ (പൊതുവില്‍). അല്ലാഹുവും അവന്‍റെ റസൂലും ആ മുശ്‌രിക്കുകളില്‍നിന്ന്‌ (ബാദ്ധ്യത) ഒഴിവായവരാണെന്ന്‌. എന്നാല്‍, (മുശ്‌രിക്കുകളേ) നിങ്ങള്‍ പശ്ചാത്തപിച്ചാല്‍, അത്‌ നിങ്ങള്‍ക്ക്‌ ഉത്തമമായിരിക്കും; നിങ്ങള്‍ തിരിഞ്ഞുകളഞ്ഞാല്‍ നിങ്ങള്‍ അല്ലാഹുവിനെ (പരാജയപ്പെടുത്തി) അശക്തമാക്കുന്നവരല്ലെന്നു അറിഞ്ഞുകൊള്ളുവിന്‍. അവിശ്വസിച്ചവര്‍ക്ക്‌ (നബിയേ) വേദനയേറിയ ശിക്ഷയെക്കുറിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.9.3

ഇവിടെ കരാർ ചെയ്തു ലംഘനം നടത്തിയ അവിശ്വാസികളോട് ആണ് അല്ലാഹു കരാറിൽ നിന്ന് ഒഴിവായതായി പ്രഖ്യാപിക്കുന്നത്


ഇമാം ബൈളാവി വിവരിക്കുന്നു 

*അറബികളിൽ പെട്ട 

ബനൂ ളംറ ബനൂ കിനാന എന്നിവർ ഒഴികെയുള്ള

മുശ്രിക്കുകൾ കരാർ ചെയ്യുകയും ലംഘനം നടത്തുകയും ചെയ്തിരുന്നു ، 

കരാർ ലംഘനം നടത്തിയ ഈ മുശ്രിക്കുകളോടുള്ള കരാറിൽ നിന്നും ഒഴിവാക്കാൻ അല്ലാഹു കൽപ്പിക്കുകയാണ് .ആ മുശ്രിക്കുകൾക്ക് നാലു മാസം സാവകാശം ചെയ്യണമെന്നുംഅല്ലാഹു പറയുന്നു.* (തഫ്സീറുൽ ബൈളാവി 3.70)


وذلك أنهم عاهدوا مشركي العرب فنكثوا إلا أناسا منهم بنو ضمرة وبنو كنانة فأمرهم بنبذ العهد إلى الناكثين وأمهل المشركين أربعة أشهر ليسيروا أين شاءوا فقال : فسيحوا في الأرض أربعة أشهر


تفسر البيضاوي3/70


മേൽ ആയത്ത് കൾ വിവരിച്ചുകൊണ്ട് പ്രശസ്ത തഫ്സീർ അബുസൂ ഊദിൽ പറയുന്നു.


കരാർ ലംഘിച്ച അവിശ്വാസികളോട് 

അല്ലാഹുവും റസൂലും ഒഴിവാണെന്നും

ഇനി കരാറില്ല എന്ന്നും വിവരിക്കുകയാണ്.

(അൽ മുശ്രിക്കീന) ആ മുശ്രിക്കീങ്ങളിൽ നിന്ന് ഒഴിവാണ് എന്നാൽ കരാർ ലംഘനം നടത്തിയ മുശ്രിക്കുകളിൽ നിന്ന് എന്നാണ്.


(തഫ്സീറ് അബു സ്സഊദ്4/40 )

وفي تفسير أبو السعيد

وأسند العهد إليهم، والبراءة من العهد إلى الله تعالى؛ لأن هذه البراءة حكم شرعي بنقض العهد مع المشركين الذين نقضوا عهودهم

أن الله أي: بأن الله، وقرئ بالكسر لما أن الأذان فيه معنى القول بريء من المشركين أي: المعاهدين الناكثين 


فإن تبتم من الشرك والغدر

 അല്ലാഹു തുടരുന്നു

തൌബ  - 9:4

إِلَّا ٱلَّذِينَ عَٰهَدتُّم مِّنَ ٱلْمُشْرِكِينَ ثُمْ يَنقُصُوكُمْ شَيْـًٔا وَلَمْ يُظَٰهِرُوا۟ عَلَيْكُمْ أَحَدًا فَأَتِمُّوٓا۟ إِلَيْهِمْ عَهْدَهُمْ إِلَىٰ مُدَّتِهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ

(പക്ഷേ) മുശ്‌രിക്കുകളില്‍നിന്ന്‌ നിങ്ങള്‍ കരാറ്‌ നടത്തിയിട്ടുള്ളവരൊഴികെ, പിന്നീട്‌ (അതില്‍) നിങ്ങളോട്‌ യാതൊന്നും അവര്‍ പോരായ്‌മ വരുത്തിയിട്ടുമില്ല. നിങ്ങള്‍ക്കെതിരില്‍ ഒരാള്‍ക്കും അവര്‍ പിന്‍തുണ നല്‍കിയിട്ടുമില്ല (ഇങ്ങിനെയുള്ളവരൊഴികെ); അപ്പോള്‍, അവര്‍ക്ക്‌ അവരുടെ കാലം [അവധി] വരേക്ക്‌ അവരുടെ കരാറ്‌ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍. നിശ്ചയമായും അല്ലാഹു, സൂക്ഷ്‌മത പാലിക്കുന്നവരെ ഇഷ്‌ടപ്പെടുന്നു.


 9 - 4

ഇമാം ബൈളാവി തഫ്സീറിൽ വിവരിക്കുന്നു.

കരാർ ലംഘനം നടത്തിയവരുടെ കരാറിൽ  നിന്നും ഒഴിവാകണമെന്ന പ്രഖ്യാപനത്തിന്ശേഷം അല്ലാഹു പറയുന്നത് കരാർ ചെയ്തതിനു ശേഷം കരാറിന്റെ നിബന്ധനകളിൽ ഒന്നും കുറക്കാതെയും കരാർ ലംഘനം നടത്താതെയും നിങ്ങളിൽ നിന്നും ആരെയും വധിക്കാതെ യും നിങ്ങളെ ഉപദ്രവിക്കാതെ യും ശത്രുക്കളിൽ നിന്നും ആരെയെങ്കിലും നിങ്ങൾക്കെതിരെ സഹായം ചെയ്യാതെയും  നിൽകൊണ്ടവർ  മേൽ  പ്രക്യാപനത്തിൽ ഉൾപ്പെടുകയില്ല അവരുടെ കരാർ നിങ്ങൾ പൂർത്തിയാക്കണം  കരാർ ലംഘനം നടത്തിയവരെ പോലെ അവരോട് പെരുമാറരുത്.അല്ലാഹു ഭക്തിയുള്ളവരെ ഇഷ്ടപ്പെടുന്നു എന്ന വചനം കരാർ പൂർത്തിയാക്കൽ ഭക്തിയുടെ ഭാഗമാണ് എന്ന് അല്ലാഹു ബോധിപ്പിക്കുകയാണ്.    (തഫ്സീറുൽ ബൈളാവി 3/70 )

الا الذين عاهدتم من المشركين استثناء من المشركين ، أو استدراك فكأنه قيل لهم بعد أن أمروا بنبذ العهد إلى الناكثين ولكن الذين عاهدوا منهم . ثم لم ينقصوكم شيئا من شروط العهد ولم ينكثوه أو لم يقتلوا منكم ولم يضروكم قط . ولم يظاهروا عليكم أحدا من أعدائكم فأتموا إليهم عهدهم إلى مدتهم إلى تمام مدتهم ولا تجروهم مجرى الناكثين . إن الله يحب المتقين تعليل وتنبيه على أن إتمام عهدهم من باب التقوى .

تفسير البيضاوي


ഖുർആൻ പറയുന്നു.

തൌബ  - 9:5

فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍ ۚ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ


അങ്ങനെ, (യുദ്ധം) നിഷിദ്ധമായ (ആ) മാസങ്ങള്‍ കഴിഞ്ഞുപോയാല് ആ‍


, മുശ്‌രിക്കുകളെ (കറാർ ലങ്കനം നടത്തിയ തഫ്സീർ ബൈളാവി നോക്കുക) നിങ്ങള്‍  വധിക്കുവിന്‍, അവരെ കിട്ടിയേടത്തുവെച്ച്‌. അവരെ പിടിക്കുകയും, അവരെ ഉപരോധിക്കുകയും, എല്ലാ പതിസ്ഥലങ്ങളിലും അവര്‍ക്കുവേണ്ടി (പതി) ഇരിക്കുകയും ചെയ്യുവിന്‍. എനി, അവര്‍ പശ്ചാത്തപിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും, സക്കാത്ത്‌ കൊടുക്കുകയും ചെയ്യുന്നപക്ഷം (അവര്‍ക്ക്‌) അവരുടെ വഴി ഒഴിവാക്കി (വിട്ടു) കൊടുക്കുവിന്‍. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്‌. കരുണാനിധിയാണ്‌.

9 - 5

ഇവിടെ എല്ലാ വിശ്വാസികളെയും വധിക്കാൻ ആണ് പറയുന്നത് എന്നാണ് ചിലർ തെറ്റിദ്ധരിപ്പിക്കാറുള്ളത് എന്നാൽ അൽ മുശ്രിക്കീന എന്ന് പറഞ്ഞാൽ ആ മുശ്രിക്കീങ്ങൾ എന്നാണ് അതായത് കരാർ ലംഘിക്കുകയും ഇസ്ലാമിക രാഷ്ട്രത്തിനെതിരെ അതിക്രമം ചെയ്യുകയും ചെയ്തു മുശ്രിക്കുകൾ .ഇത് ഖുർആനിലെ അൽ മുശ്രിക്കീന എന്നതിലെ അൽ എന്ന പദം അതിലേക്ക് സൂചനയാണ്.എല്ലാ മുഫസറുകളും വിവരിച്ചിട്ടുണ്ട്.


തഫ്സീറുൽ ബൈളാവി 3/70പറയുന്നു.

കരാർ ലംഘനം നടത്തിയ വർക്ക് സഞ്ചരിക്കാൻ അനുമതി നൽകിയ പരിശുദ്ധ നാല് മാസം കഴിഞ്ഞാൽ കരാർ ലംഘനം നടത്തിയ മുശ്രിക്കുകളെ കണ്ടെടുത്തുവെച്ച് അത് ഹറമിൽ ആവട്ടെ പുറത്താവട്ടെ


കൊന്നുകളയു .അവരെ വളയുകയും അറസ്റ്റ് ചെയ്യുകയും ചെയ്യൂ എന്നാണ് ഇവിടെ പറയുന്നത്. (തഫ്സീറുൽ ബൈളാവി 3/ 70)


 فإذا انسلخ انقضى ، وأصل الانسلاخ خروج الشيء مما لابسه من سلخ الشاة . الأشهر الحرم التي أبيح للناكثين أن يسيحوا فيها 

اقتلوا المشركين الناكثين . حيث وجدتموهم من حل أو حرم . وخذوهم وأسروهم ، والأخيذ الأسير . واحصروهم واحبسوهم أو حيلوا بينهم وبين المسجد الحرام . واقعدوا لهم كل مرصد كل ممر لئلا يتبسطوا في البلاد ، وانتصابه على الظرف . فإن تابوا عن الشرك بالإيمان . وأقاموا الصلاة وآتوا الزكاة تصديقا لتوبتهم وإيمانهم .

تفسير البيضاوي

കരാർ ലംഘനം നടത്താത്ത മുശ്രിക്കുകൾ ഒഴികെ എന്ന അല്ലാഹുവിന്റെ വാക്ക് അതിൻറെ ഉദ്ദേശം കറാമ ലങ്കനം നടത്തിയ മുശ്രിക്കുകൾ ഒരിക്കലും സാവകാശം നൽകേണ്ടതില്ല എന്നും കരാർ ചെയ്യുകയും ലംഘനം നടത്താതിരിക്കുകയും ചെയ്തവരെ ഒരിക്കലും കരാർ ലംഘിച്ചവരെ സ്ഥാനത്ത് നടത്തുകയില്ല അവരുടെ കരാർ പൂർത്തിയാക്കേണ്ടതാണ് എന്നുമാണ് പറയുന്നത്

അൽ മുശ്രിക്കീന എന്നത് കൊണ്ടുള്ള ഉദ്ദേശം കരാർ ലംഘനം നടത്തിയവർ മാത്രമാണ്


എട്ടാം ആയത്തിലെയും അൽ മുശ്രിക്കൂന എന്നതുകൊണ്ടുള്ള

ഉദ്ദേശം കറാർലങ്കനം നടത്തിയവരാണ് കാരണം അവരിൽ നിന്നാണല്ലോ അല്ലാഹു ഒഴിവാണ് എന്ന് പറഞ്ഞത്


(തഫ് സീറ് അബു സഈദ് 4/40 )

إلا الذين عاهدتم من المشركين استدراك من النبذ السابق الذي أخر فيه القتال أربعة أشهر، كأنه قيل: لا تمهلوا الناكثين فوق أربعة أشهر، لكن الذين عاهدتم ثم لم ينكثوا عهدهم فلا تجروهم مجرى الناكثين في المسارعة إلى قتالهم، بل أتموا إليهم عهدهم،

والمراد بها: إما ما مر من الأشهر الأربعة فقط - ووضع المظهر موضع المضمر ليكون ذريعة إلى وصفها بالحرمة - تأكيدا لما ينبئ عنه إباحة السياحة من حرمة التعرض لهم مع ما فيه من مزيد الاعتناء بشأنها، أو هي مع ما فهم من قوله تعالى: فأتموا إليهم عهدهم إلى مدتهم من تتمة مدة بقيت لغير الناكثين، فعلى الأول يكون المراد بالمشركين في قوله تعالى: فاقتلوا المشركين الناكثين خاصة، فلا يكون قتال الباقين مفهوما من عبارة النص، بل من دلالته، وعلى الثاني مفهوما من العبارة إلا أنه يكون الانسلاخ وما نيط به من القتال حينئذ شيئا فشيئا لا دفعة واحدة، كأنه قيل: فإذا تم ميقات كل طائفة فاقتلوهم، ...


كيف وإن يظهروا فيكم

والمراد بالمشركين الناكثون؛ لأن البراءة إنما هي في شأنهم،

ഖുർആൻ വീണ്ടും പറയുന്നു.

തൌബ  - 9:6

وَإِنْ أَحَدٌ مِّنَ ٱلْمُشْرِكِينَ ٱسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَٰمَ ٱللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُۥ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْلَمُونَ

(നബിയേ) ആ മുശ്‌രിക്കുകളില്‍ നിന്ന്‌ ഏതെങ്കിലും ഒരാള്‍ തങ്ങളോട്‌ രക്ഷ [അഭയം] തേടിയെങ്കില്‍, അവന്‍ അല്ലാഹുവിന്‍റെ വചനം കേള്‍ക്കുന്നതുവരെ അവന്‌ രക്ഷ [അഭയം] നല്‍കുക. പിന്നെ, അവനെ അവന്‍റെ അഭയസ്ഥാനത്ത്‌ എത്തിച്ചുകൊടുക്കുക. അത്‌ അവര്‍ അറിഞ്ഞുകൂടാത്ത ഒരു ജനതയാണെന്നുള്ളത്‌ കൊണ്ടത്രെ.


തഫ്സീറുൽ ബൈളാവി 3/70പറയുന്നു.

കരാർ ലംഗനം നടത്തിയ വർ തന്നെ അഭയം തേടി വന്നാൽ അവർക്ക് അഭയം നൽകണമെന്നും അപ്പോൾ അല്ലാഹുവിൻറെ വചനങ്ങൾ അവർ കേൾക്കുകയും ചിന്തിക്കുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യട്ടെ എന്നും ശേഷം അവർ ഇസ്ലാമിലേക്ക് വന്നിട്ടില്ലെങ്കിൽ അവരുടെ നിർഭയ സ്ഥാനങ്ങളിലേക്ക് അവരെ എത്തിച്ചു കൊടുക്കണം എന്നുമാണ് ഖുർആൻ ഇവിടെ വിവരിക്കുന്നത്. 3/70 തഫ്സീർ ബൈളാവി


وإن أحد من المشركين المأمور بالتعرض لهم . استجارك استأمنك وطلب منك جوارك فأجره فأمنه . حتى يسمع كلام الله ويتدبره ويطلع على حقيقة الأمر . ثم أبلغه مأمنه موضع أمنه إن لم يسلم


തൌബ  - 9:7

كَيْفَ يَكُونُ لِلْمُشْرِكِينَ عَهْدٌ عِندَ ٱللَّهِ وَعِندَ رَسُولِهِۦٓ إِلَّا ٱلَّذِينَ عَٰهَدتُّمْ عِندَ ٱلْمَسْجِدِ ٱلْحَرَامِ ۖ فَمَا ٱسْتَقَٰمُوا۟ لَكُمْ فَٱسْتَقِيمُوا۟ لَهُمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ

എങ്ങിനെയാണ്‌ ആ മുശ്‌രിക്കുകള്‍ക്ക്‌ അല്ലാഹുവിന്‍റെ അടുക്കലും, അവന്‍റെ റസൂലിന്‍റെ അടുക്കലും ഒരു കരാര്‍ (നിലവില്‍) ഉണ്ടാകുന്നത്‌? നിങ്ങള്‍ `മസ്‌ജിദുല്‍ ഹറാമി`ന്‍റെ അടുക്കല്‍ വെച്ചു കരാറു നടത്തിയവര്‍ക്കല്ലാതെ! എന്നാല്‍, അവര്‍ നിങ്ങളോട്‌ ചൊവ്വിനു നിലകൊള്ളുമ്പോള്‍, നിങ്ങള്‍ അവരോടും ചൊവ്വിനു നിലകൊള്ളുവിന്‍. നിശ്ചയമായും അല്ലാഹു സൂക്ഷ്‌മത പാലിക്കുന്നവരെ ഇഷ്‌ടപ്പെടുന്നു.


ബൈളാവി തഫ്സീറിൽ പറയുന്നു. 3/70

കരാർ ലംഘനം നടത്തിയിരിക്കും എങ്ങനെയാണ് അല്ലാഹുവും റസൂലും അവരുടെ കരാർ പൂർത്തിയാക്കുക എന്നാണ് അല്ലാഹു പറയുന്നത്. തഫ്സീറുൽ ബൈളാവി 3/70)

كيف يكون للمشركين عهد عند الله وعند رسوله استفهام بمعنى الإنكار والاستبعاد لأن يكون لهم عهد ولا ينكثوه مع وغرة صدورهم ، أو لأن يفي الله ورسوله بالعهد وهم نكثوه

تفسير البيضاوي


അല്ലാഹു പറയുന്നു


തൌബ  - 9:8

كَيْفَ وَإِن يَظْهَرُوا۟ عَلَيْكُمْ لَا يَرْقُبُوا۟ فِيكُمْ إِلًّا وَلَا ذِمَّةً ۚ يُرْضُونَكُم بِأَفْوَٰهِهِمْ وَتَأْبَىٰ قُلُوبُهُمْ وَأَكْثَرُهُمْ فَٰسِقُونَ

എങ്ങനെയാണ്‌ (അവര്‍ക്ക്‌ കരാര്‍ ഉണ്ടായിരിക്കുക)? നിങ്ങളുടെ മേല്‍ അവര്‍ (വിജയം വരിച്ചു) പ്രത്യക്ഷപ്പെടുന്നപക്ഷം, നിങ്ങളെപ്പറ്റി കുടുംബബന്ധമാകട്ടെ, (കരാറ്‌) ബാധ്യതയാകട്ടെ അവര്‍ കാത്തുസൂക്ഷിക്കുകയില്ല [പരിഗണിക്കുകയില്ല]! അവരുടെ വായകൊണ്ട്‌ അവര്‍ നിങ്ങളെ തൃപ്‌തിപ്പെടുത്തും; അവരുടെ ഹൃദയങ്ങള്‍ വെറുക്കുകയും ചെയ്യും. അവരില്‍ അധികപേരും തോന്നിയവാസികളുമാകുന്നു.

തഫ്സീർ ബൈളാവി പറയുന്നു.

അവർ ഒരിക്കലും കരാറിന്മേൽ സ്ഥിരമായി നിൽക്കുകയില്ല എന്നാണ് അല്ലാഹു പറയുന്നത്.

തഫ്സീർ ബൈളാവി 3/70


ഇതിൽ നിന്നും ഖുർആൻ ഒരിക്കലും എല്ലാ ബഹുദൈവവിശ്വാസികളെയും കൊന്നുകളയണമെന്ന് പഠിപ്പിച്ചിട്ടില്ല  അതെല്ലാം ഖുർആൻ വിരോധികൾ ഖുർആനിന്റെ പേരിൽ നിർമ്മിച്ചുണ്ടാക്കിയ പച്ച കളവാണ് എന്ന് മനസ്സിലാക്കാം 



*ഒരു അവിശ്വാസിയെ പോലും അനാവശ്യമായി അപമാനിക്കുക പോലും ചെയ്യരുത് എന്നാണ് ലോക ഗുരു മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചത് 

കൊല്ലരുത്*



തിരുനബി സ്വ പറയുന്നു. കരാറിൽ ഏർപെട്ട ഒരു അവിശ്വാസിയെ ഒരാൾ കൊന്നാൽ അവൻ സ്വർഗീയ പരിമളം എത്തിക്കുകയില്ല . സ്വർഗീയ പരിമളം നാൽപത് വർഷത്തെ ദൂരത്തേക്ക് അടിച്ചു  വീശുന്നതാണ് (സ്വഹീഹുൽ ബുഖാരി 3166)


തിരുനബി പറയുന്നു.


ഒരാൾ കരാറിൽ ഏർപെട്ട അവിശ്വാസിയെ ആക്രമിക്കുകയോ അപമാനിക്കുകയോ അവൻറെ കഴിവിനപ്പുറം അവനെ നിർബന്ധിപ്പിക്കുകയോ അവൻറെ ഇഷ്ടമില്ലാതെ ധനം അപഹരിക്കുകയോ ചെയ്താൽ അന്ത്യനാളിൽ ഞാൻ അവൻക്കെതിരെ വാദിക്കുന്നതാണ്. അബൂദാവൂദ് 3052

അഹമദ് 23958


3166 حَدَّثَنَا قَيْسُ بْنُ حَفْصٍ حَدَّثَنَا عَبْدُ الْوَاحِدِ حَدَّثَنَا الْحَسَنُ حَدَّثَنَا مُجَاهِدٌ عَنْ عَبْدِ اللَّهِ بْنِ عَمْرٍو عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ قَتَلَ نَفْسًا مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا البخاري3166

قال النبي صلى الله عليه وسلم


ألا من ظَلمَ معاهَدًا أوِ انتقصَه أو كلَّفَه فوقَ طاقتِه أو أخذَ منهُ شيئًا بغيرِ طيبِ نفسٍ فأنا خَصمهُ يومَ القيامةِ

| المحدث : السخاوي | المصدر : الأجوبة المرضية

الصفحة أو الرقم: 1/16 | خلاصة حكم المحدث : إسناده لا بأس به

ألا مَن ظلمَ مُعاهدًا، أوِ انتقصَهُ، أو كلَّفَهُ فوقَ طاقتِهِ، أو أخذَ منهُ شيئًا بغَيرِ طيبِ نفسٍ، فأَنا حَجيجُهُ يومَ القيامةِ

| المصدر : صحيح أبي داود

الصفحة أو الرقم: 3052 | خلاصة حكم المحدث : صحيح

روى الإمام أحمد (23958) ، وابن حبان (4862) ، والطبراني في "المعجم الكبير" (796) ، والحاكم (24) ، وابن المبارك في "الزهد" (826) ، والنسائي في "السنن الكبرى" (11794) ، والبيهقي في "الشعب" (10611)


അക്രമം ചെയ്യുകയോ രാഷ്ട്രത്തോട് യുദ്ധം ചെയ്യുകയോ ചെയ്യാത്ത അവിശ്വാസികളോടുള്ള നിലപാട് വിശുദ്ധ ഖുർആൻ വിവരിക്കുന്നു.


 മുംതഹന  - 60:8


لَّا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمْ يُقَٰتِلُوكُمْ فِى ٱلدِّينِ وَلَمْ يُخْرِجُوكُم مِّن دِيَٰرِكُمْ أَن تَبَرُّوهُمْ وَتُقْسِطُوٓا۟ إِلَيْهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ


മത(വിഷയ)ത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയോ, നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു നിങ്ങളെ പുറത്താക്കുകയോ ചെയ്തിട്ടില്ലാത്തവരെപ്പറ്റി അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല; (അതെ) നിങ്ങള്‍ അവര്‍ക്കു നന്‍മ ചെയ്യുകയും, അവരോടു നീതിമുറ പാലിക്കുകയും ചെയ്യുന്നതു (വിരോധിക്കുന്നില്ല). നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.


 മുംതഹന  - 60:9

إِنَّمَا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ قَٰتَلُوكُمْ فِى ٱلدِّينِ وَأَخْرَجُوكُم مِّن دِيَٰرِكُمْ وَظَٰهَرُوا۟ عَلَىٰٓ إِخْرَاجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ

മത വിഷയ(ത്തില്‍) നിങ്ങളോടു യുദ്ധം ചെയ്യുകയും, നിങ്ങളെ നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു പുറത്താക്കുകയും, നിങ്ങളെ പുറത്താക്കുന്നതിനു പരസ്പരം പിന്തുണ നല്‍കുകയും ചെയ്യുന്നവരെപ്പറ്റി മാത്രമേ അല്ലാഹു നിങ്ങളോടു വിരോധിക്കുന്നുള്ളു; (അതെ) അവരോടു മൈത്രികാണിക്കുന്നതു (മാത്രം).<br />

<br />

അവരോടു ആര്‍ മൈത്രി കാണിക്കുന്നുവോ, അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍.



Aslam Kamil saquafi parappanangadi

Sunday, April 30, 2023

ബുദ്ധി ഹിസ്സ് (പഞ്ചേന്ദ്രിയം) എന്നതും ഇസ്ലാമിൽ പ്രമാണമാണോ ?

 


ബുദ്ധി ഹിസ്സ് (പഞ്ചേന്ദ്രിയം) എന്നതും ഇസ്ലാമിൽ പ്രമാണമാണോ ?


ഖുർആനും സുന്നത്തും ഇജ്മാഉം ഖിയാസും അല്ലേ ഇസ്ലാമിലെ പ്രമാണം.


മറുപടി



ഇസ്ലാമിൽ അഞ്ച് വിധികൾ ഉണ്ട് അവ ലഭിക്കാനുള്ള പ്രമാണങ്ങൾ ഖുർആനും സുന്നത്തും ഇജ്മാഉം ഖിയാസും മാണ്


എന്നാൽ വിജ്ഞാനം ലഭിക്കാനുള്ള പ്രമാണം ഈ നാലെണ്ണം മാത്രമല്ല

ബുദ്ധിയും ഹിസ്സും (പഞ്ചേന്ദ്രിയങ്ങൾ)ഇസ്ലാമിൽ പ്രമാണം തന്നെയാണ്.അല്ലാഹു ഉണ്ട് എന്നതിനും അല്ലാഹുവിന് ഇന്ന സിഫാത്തുകൾ ഉണ്ട് എന്നതിനും മതനിഷേധിയുടെ യോട് നാം പ്രമാണമായി പറയുന്നത് ബുദ്ധിയാണ്കാരണം അവർ ഖുർആനും സുന്നത്തും അംഗീകരിക്കുന്ന ആളല്ല അയാളോട് അത് പ്രമാണം ആക്കാനും പറ്റില്ല


അപ്രകാരം പ്രപഞ്ചം അനാദി അല്ല തുടങ്ങിയ ധാരാളം കാര്യങ്ങൾക്ക് ഖുർആനും സുന്നത്തും അംഗീകരിക്കാത്ത വരോട് നാം പ്രമാണമായി അവതരിപ്പിക്കുന്നത് ബുദ്ധിയും ഹിസ്സുമാണ്.

ഇതുപോലെ ധാരാളം വിഷയങ്ങളിൽ ബുദ്ധിയെയും പഞ്ചേന്ദ്രത്തെയും പണ്ഡിതന്മാരും പ്രമാണം ആക്കിയിട്ടുണ്ട് .വിശുദ്ധ ഖുർആനും ബുദ്ധിയെ പ്രമാണമാക്കിക്കൊണ്ട് ധാരാളം കാര്യങ്ങൾ വിവരിച്ചു പറഞ്ഞതായി കാണാം



ഖുർആൻ പറയുന്നു


 ഞാൻ നിങ്ങളോട് ഒരു കാര്യം ഉപദേശിക്കുന്നു. നിങ്ങൾ രണ്ടോ മൂന്നോ വെക്തികളായ നിലക്ക് അല്ലാഹുവിനു വേണ്ടി നിൽക്കുക എന്നിട്ട് നിങ്ങൾ ചിന്തിക്കുക നിങ്ങളുടെ സുഹൃത്തിന് (തിരു നബിക്ക് ) യാതൊരു ഭ്രാന്തു മില്ല എന്ന് . അദ്ദേഹം നിങ്ങളെ ശക്തമായി ശിക്ഷക്ക് മുന്നോടിയായി ഭയപ്പെടുത്തുന്നവർ അല്ലാതെ അല്ല


 ا: { ۞ قُلۡ إِنَّمَاۤ أَعِظُكُم بِوَ ٰ⁠حِدَةٍۖ أَن تَقُومُوا۟ لِلَّهِ مَثۡنَىٰ وَفُرَ ٰ⁠دَىٰ ثُمَّ تَتَفَكَّرُوا۟ۚ مَا بِصَاحِبِكُم مِّن جِنَّةٍۚ إِنۡ هُوَ إِلَّا نَذِیرࣱ لَّكُم بَیۡنَ یَدَیۡ عَذَابࣲ شَدِیدࣲ }

ഖുർആൻ പറയുന്നു 


അവർ പറഞ്ഞു ഞങ്ങൾ കേൾക്കുകയും ചിന്തിക്കുകയും ചെയ്തിരുന്നെങ്കിൽ ഞങ്ങൾ നരകവാസികളിൽ പെട്ടില്ലായിരുന്നു.


 ا: { وَقَالُوا۟ لَوۡ كُنَّا نَسۡمَعُ أَوۡ نَعۡقِلُ مَا كُنَّا فِیۤ أَصۡحَـٰبِ ٱلسَّعِیرِ (10) فَٱعۡتَرَفُوا۟ بِذَنۢبِهِمۡ فَسُحۡقࣰا لِّأَصۡحَـٰبِ ٱلسَّعِیرِ (11) }


 ബുദ്ധി യും പഞ്ചേന്ദ്രിയവും ഇസ്ലാമിൽ അറിവ് കിട്ടാനുള്ള  പ്രമാണവും മാനദണ്ഡവുമാണോ ?


ഇമാം ഗസ്സാലി റ പറയുന്നു.

വ്യാപകാർത്ഥത്തെ പ്രത്തേ കാർത്ഥം നൽകുന്ന പ്രമാണം പത്ത് ഇനമാണ് .ഒന്ന് (ഹിസ്സ്)പഞ്ചേന്ദ്രിയമെന്ന പ്രമാണം

സുലൈമാൻ നബിക്ക് എല്ലാ വസ്തുക്കളേയും നൽകപ്പെട്ടു എന്ന വജനം ഹിസ്സ് എന്ന പ്രമാണം കൊണ്ട് പ്രത്തേകമാക്കപ്പെടും 

അപ്രകാരം എല്ലാ വസ്തുവിനേയും നശിപ്പിക്കും എന്ന വചനം എന്ന വചനത്തിൽ നിന്നും ആകാശം ഭൂമി മറ്റു ധാരാളം വസ്തുക്കൾ ഹിസ്സ്  (അനുഭവം / പഞ്ചേന്ദ്രിയം ) എന്ന പ്രമാണം കൊണ്ട് 

ഒഴിവാകുന്നതാണ്.


പത്തിൽ രണ്ടാമത്തത് ബുദ്ധി എന്ന പ്രമാണമാണ്. എല്ലാ വസ്തുക്കളേയും സ്രഷ്ടിച്ചവൻ എന്ന അല്ലാഹുവിന്റെ വചനത്തിൽ നിന്ന് അല്ലാഹുവിന്റെ ദാത്തും സ്വിഫാതും ഒഴിവാകുന്നത് കൊണ്ട് ബുദ്ധി എന്ന പ്രമാണം മുഘേനെ ഈ ആയത്തിനെ പ്രത്തേ കമാക്കണം. ഖദീമായ (തുടക്കമില്ലാത്തവൻ) അല്ലാഹുവിനോട് അവന്റെ ഖുദ്റത്ത് ബന്ധിക്കൽ അസംഭവ്യമാണ് (അൽ മുസ്തസ് ഫാ ഗാസാ ലി )

 والأدلة التي يخص بها العموم انواع عشرة الاول دليل الحس وبه خصص قوله تعالى واوتيت من كل شيء فإن ما كان في يد سليمان لم يكن في يدها وهو شيئ وقوله تعالى تدمر كل شيء بأمر ربها خرج منه السماء والأرض وأمور كثيرة بالحس 


الثاني : دليل العقل وبه خصص قوله تعالى خالق كل شيء إذ خرج عنه ذاته وصفاته إذ القديم يستحيل تعلق القدرة به ( المستصفى للغزالي رحمه الله)


ഇമാം റാസി പറയുന്നു.


ബുദ്ധി എന്ന പ്രമാണത്തേക്കാൾ നഖ്ല് (ഖുർആൻ സുന്നത്ത് ) എന്ന പ്രമാണത്തെ മുന്തിക്കണമെന്നത് അസംഭവ്യമാണ്. കാരണം ബുദ്ധി എന്ന പ്രമാണത്തെ നാം കളവാക്കിയാൽ നഖ്ൽ എന്ന പ്രമാണത്തിന്റെ അടിത്തറയാണ് നാം കളവാക്കുന്നത് .അടിത്തറയെ കളവാക്കിയാൽ നഖ്ൽ എന്ന പ്രമാണത്തെ കളവാക്കലായി. അതുകൊണ്ട്  ബുദ്ധി എന്ന പ്രമാണത്തെ കളവാക്കിക്കൊണ്ട് നഖ്ൽ എന്ന പ്രമാണം അംഗീകരിക്കൽ  നഖ്ൽ എന്ന പ്രമാണത്തെ തന്നെ കളവാക്കൽനെ നിർബന്ധമാക്കും അപ്പോൾ  ബുദ്ധി എന്ന പ്രമാണത്തിന് മുൻതൂക്കം കൊടുക്കൽ അത്യാവശ്യമാണ് എന്ന് നമുക്ക് ഉറപ്പായി (അൽ മഹ് സ്വൂൽ ഇമാം റാസി)

والقول بترجيح النقل على العقل محال لأن العقل أصل النقل فلو كذبنا العقل لكنا كذبنا أصل النقل ومتى كذبنا أصل النقل فقد كذبنا النقل فتصحيح النقل بتكذيب العقل يستلزم تكذيب النقل فعلمنا أنه لا بد من ترجيح دليل العقل. - المحصول للامام فخر الدين الرازي


ഇമാം ഇബ്നു ഖുദാമത്തുൽ ഹമ്പലി റ പറയുന്നു.


അർത്ഥം നൽകുന്ന പ്രമാണങ്ങളിൽ ഒന്ന് ഹിസ്സ് (പ ഞ്ചേന്ദ്രിയങ്ങൾ )

എല്ലാ വസ്തുവിനെ നശിപ്പിക്കും എന്ന അല്ലാഹുവിൻറെ വചനത്തെ ഹിസ്റ്റ് കൊണ്ട് പ്രത്യേകമാക്കിയിരിക്കുന്നു.എന്ന പ്രമാണം കൊണ്ട് ആകാശവും ഭൂമിയും മറ്റു ധാരാളം വസ്തുക്കളും മേൽ ആയത്തിൽ നിന്നും ഒഴിവാണ്

രണ്ടാമത്തെ പ്രമാണം ബുദ്ധിയാണ്

കഴിവുള്ള എല്ലാ ജനങ്ങളും അല്ലാഹുവിനുവേണ്ടി ഹജ്ജ് ചെയ്യണം  എന്ന ആയത്തിനെ ബുദ്ധി എന്ന പ്രമാണം കൊണ്ട് പ്രത്യേകത നൽകിയിരിക്കുന്നു. കാരണം  ഗ്രാഹ്യം ഇല്ലാത്തവനോട് കീർത്തിക്കൽ അസംഭവ്യമാണ് എന്ന് ബുദ്ധി എന്ന പ്രമാണം അറിയിക്കുന്നുണ്ട് (അൽ മുഗ്നി ഇബ്നു ഖുദാമ )


وأدلة التخصيص تسعة الاول دليل الحس وبه خصص قوله تعالى تدمر كل شيء بأمر ربها خرج منه السماء والأرض وأمور كثيرة بالحس

الثاني دليل العقل وبه خصص قوله تعالى ولله على الناس حج البيت من استطاع إليه سبيلا لدلالة العقل على استحالة تكليف من لا يفهم - روضة الناظر للامام ابن قدامة المقدسي الحنبلي رحمه الله


ഇമാം നവവി  റ പറയുന്നു.

വാചകത്തിന്റെ പ്രമാണത്തേക്കാൾ ബുദ്ധിയുടെ പ്രമാണമാണ് ഏറ്റവും ശക്തിയായത്.

(ശറഹുൽ മുഹദ്ധ ബ്)

فهذا الدليل لوجوبه وان لم يدل بمجرد الصيغة من حيث وضع اللسان لكن دليل العقل أقوى من دلالة الصيغة - شرح المهذب للامام النووي رحمه الله




റബ്ബിൽ നിന്നുള്ള പ്രമാണത്തിന്റെ മേലിൽ ആയ ഒരുത്തൻ എന്ന ആയത്ത് വിവരിച്ച് ഇമാം നസഫി പറയുന്നു ഇത് ബുദ്ധി എന്ന പ്രമാണമാണ്. (തഫ്സീറുന്ന നസഫി )

افمن كان على بينة من ربه ) اي على برهان من الله وبيان أن دين الإسلام حق وهو دليل العقل - تفسير النسفي



ഇമാം നസഫി പറയുന്നു. അറിവ് ലഭിക്കാനുള്ള നിദാനങ്ങൾ മൂന്നെണ്ണമാണ് ഒന്ന് ശരിയായ പഞ്ചേന്ദ്രിയം രണ്ട് സത്യവചനം മൂന്ന് ബുദ്ധി

(അഖാഇദുന്ന സഫി )

 ا: وأسْبَابُ العِلْمِ للخَلْقِ ثَلاثَةٌ : الحَوَاسُّ السَّلِيمَةُ، وَالخَبَرُ الصَّادِقُ، وَالعَقْلُ - عقائد النسفي


Aslam Kamil Saquafi parappanangadi

മരണപ്പെട്ടവർ കേൾക്കുന്നതാണ് ഇബ്നു തൈമിയ പറയുന്നു .

 ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


*മരണപ്പെട്ടവർ കേൾക്കുന്നതാണ് ഇബ്നു തൈമിയ പറയുന്നു .

നീ മരിച്ചവരെ കേൾപ്പിക്കുകയില്ല എന്ന ആയത്ത് യഥാർത്ഥ മെന്ത് ഇബ്നു തൈമിച്ച വിവരിക്കുന്നു.*



ഇബ്നു തൈമിയ്യ  മജ്മൂഉഫതാവയിൽ പറയുന്നു.



തിരുനബി ബദ്റിൽ കെല്ലപ്പെട്ട അവിശ്വാസികളുടെ പൊട്ടക്കിണറ്റിന്റെ അരികിൽ നിന്നും മുശ്രിക്കുകളുടെ പേരുകളും അവരുടെ പിതാക്കളുടെ പേരുകളും പറഞ്ഞുകൊണ്ട് അവരെ ഇങ്ങനെ വിളിച്ചു ഓ ഇന്നവന്റെമകൻ ഇന്നവനെ നിങ്ങൾ വഴിപ്പെട്ടിരുന്നെങ്കിൽ നിങ്ങൾക്ക് സന്തോഷം ആകുമായിരുന്നില്ലേ ? ഞങ്ങളുടെ രക്ഷിതാവ് ഞങ്ങൾക്ക് വാഗ്ദത്തം ചെയ്ത കാര്യം ഞങ്ങൾസത്യമായി എത്തിച്ചിരിക്കുന്നു . നിങ്ങളോട് വാക്ദത്വം ചെയ്തത് നിങ്ങൾക്ക് സത്യമായി എത്തിച്ചുവോ ? ഉമർ റ ചോദിച്ചു അല്ലാഹുവിൻറെ ദൂതരേ ആത്മാവില്ലാത്ത ജഡങ്ങളോടാണോ അങ്ങ് സംസാരിക്കുന്നത് ?

.തിരുനബി

പറഞ്ഞു


 എന്റെ ശരീരം ഏതൊരുവന്റെ അധീനത്തിലാണോ അവൻ തന്നെ സത്യം ഞാൻ പറയുന്നത് അവരെക്കാൾ കൂടുതൽ നിങ്ങൾ കേൾക്കുകയില്ല. ഈ ഹദീസിനെ ആയിഷയും മറ്റും പല വ്യാഖ്യാനങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ  സഹാബികൾ ആകട്ടെ മറ്റുള്ളവർ ആവട്ടെ അവരുടെ വ്യാഖ്യാനങ്ങളെക്കാളുംതിരുനബി വ്യക്തമായി പറഞ്ഞ(മരിച്ചവർ കേൾക്കുമെന്ന ) വാചകത്തെ 

മുന്തിരിക്കേണ്ടതാണ് .


മരിച്ചവരുടെ കേൾവി നിഷേധിക്കുന്ന യാതൊന്നും വിശുദ്ധ ഖുർആനിൽ ഇല്ല . നീ മൗത്തകളെ കേൾപ്പിക്കുകയില്ല എന്ന ആയത്ത് കൊണ്ടുള്ള ഉദ്ദേശം ഉപകാരപ്രദമായ കേൾപ്പിക്കുകയില്ല (ഹിദായത്തിലേക്ക് വരുന്ന ) എന്നതാണ് അവിശ്വാസികളെ പറ്റി അല്ലാഹു ഇവിടെ ഉപമ പറഞ്ഞതാണ്. അവിശ്വാസികൾ ശബ്ദം കേൾക്കുന്നുണ്ടല്ലോ അനുസരിക്കുകയും പിൻപറ്റുകയും ചെയ്യുന്ന കേൾവി അവൾ കേൾക്കുകയില്ല എന്ന് മാത്രം. ഖുർആനിൽ പറഞ്ഞതുപോലെയാണ് അവിശ്വാസികളുടെ ഉപമ വിളിയല്ലാതെ കേൾക്കാത്ത വരെ പോലെയാണ്. ഇപ്രകാരമാണ് ഉപമ പറയപ്പെട്ട മരണപ്പെട്ടവർ. കേൾവിയുടെ എല്ലാ ഇനങ്ങളും അവർക്ക് നിഷേധിക്കാൻ പാടില്ല അവിശ്വാസികളെ തൊട്ടും കേൾവി നിഷേധിക്കപ്പെടാത്തത് പോലെ . ഉപകാരപ്രദമായ (സന്മാർഗത്തിലേക്ക് വരുക )

 കേൾവിയെയാണ് നിഷേധിക്കുന്നത്.  മറ്റു കേൾവികൾ അവരെ തൊട്ട് അല്ലാഹുവിനിഷേധിക്കുന്നില്ല. ബുഖാരി മുസ്ലിമിനും മറ്റും സ്ഥിരപ്പെട്ടതായി ഇങ്ങനെയുണ്ട്. മരണപ്പെട്ടവർ ചെരുപ്പിന്റെ ശബ്ദം കേൾക്കുന്നതാണ് ഈ ഹദീസ് ബദറിലെ സംഭവവുമായി യോജിപ്പുണ്ട്. അതുകൊണ്ടുതന്നെ അതിനെ എങ്ങനെ തള്ളപ്പെടും ?



٤/٢٩ (۱) فجعل يناديهم / فلما كان اليوم الثالث أمر براحلته فشد عليها ،فحركها، ثم مشى وتبعه أصحابه . وقالوا : ما نراه ينطلق إلا لبعض حاجته؛ حتى قام على شفاء الركي بأسمائهم وأسماء آبائهم يافلان بن فلان أيسركم أنكم أطعتم الله ورسوله؟ فإنا قد وجدنا ما وعدنا ربنا حقاً . فهل وجدتم ما وعدكم ربكم حقا ؟ قال عمر بن الخطاب : يا رسول الله، ما تكلم من أجساد ولا أرواح فيها؟ فقال النبي و اول : والذي نفسي بيده، ما أنتم بأسمع لما أقول منهم .


قال قتادة : أحياهم الله حتى سمعهم ، توبيخ وتصغيراً ، ونقمة وحسرة وتنديما (۲).


وعائشة تأولت فيما ذكرته كما تأولت أمثال ذلك.


والنص الصحيح عن

النبي ﷺ مقدم على تأويل من تأول من أصحابه وغيره، وليس


في القرآن ما ينفي ذلك فإن قوله : (إِنَّكَ لا تسمع الموتى ) [النمل: ٨٠] إنما أراد به السماع


المعتاد، الذي ينفع صاحبه، فإن هذا مثل ضرب للكفار، والكفار تسمع الصوت، لكن لا


تسمع سماع قبول بفقه واتباع ، كما قال تعالى : ﴿وَمَثَلُ الَّذِينَ كَفَرُوا كَمَثَلِ الَّذِي يَنعِقُ بِمَا لا


يسمع إلا دعاء ونداء ) [البقرة : ۱۷۱]. فهكذا الموتى الذين ضرب لهم المثل، لا يجب أن ينفى عنهم جميع السماع المعتاد أنواع السماع، كما لم ينف ذلك عن الكفار، بل قد انتفى عنهم السماع المعتاد الذي ينتفعون به، وأما سماع آخر فلا ينفى عنهم .


وقد ثبت في الصحيحين وغيرهما أن الميت يسمع خفق نعالهم، إذا ولوا مدبرين(۳)، فهذا موافق لهذا، فكيف يدفع ذلك؟ مجموعة فتاوي


Aslam Kamil Saquafi parappanangadi


5https://m.facebook.com/story.php?story_fbid=pfbid0hMBroPaxxn3ncg8tSFzWifuSMCS3qSx5nbp5ZEuGvSYycVNeU2ZK9ZykP9pUCKR5l&id=100087448557819&mibextid=Nif5oz

ജുമുഅയും പെരുന്നാളും ഒരുമിച്ചു വന്നാൽ*

 *ജുമുഅയും പെരുന്നാളും ഒരുമിച്ചു വന്നാൽ*


ASLAM Kamil Saquafi parappanangadi


*പെരുന്നാളും ജുമുഅയും ഒരുമിച്ചു വന്നാൽ ജുമുഅ നിർബന്ധമില്ല എന്ന് ചിലർ പറയുന്നു ഇത് ശരിയാണോ0* ?*


മറുപടി


ഹിജ്റ150 ൽ ജനിച്ച സലഫുകളിൽ പ്രമുഖനായ

ഇമാം ശാഫിഈ റ പറയുന്നു.


രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നാൽ

ഉമർ ബ്നു അബ്ദുൽ അസീസ് റ പറയുന്നു. തിരുനബിയുടെ കാലത്ത് രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നു. അപ്പോൾ അവിടന്ന് പറഞ്ഞു. മേൽഭാഗത്തുള്ളവർ ജുമുഅക്ക് വരാതെ ഇരിക്കാൻ ഉദ്ധേശിച്ചാൽ ഇരുന്ന് കൊള്ളട്ടെ


മറ്റൊരു ഹദീസിൽ . അബൂ ഉബൈദ് പറയുന്നു. ഞാൻ ഉസ്മാൻ ബ്നു അഫാനി റ ന്റെ കൂടെ പൊരുന്നാളിന് സാക്ഷിയായി ഉസ്മാൻ റ വന്നു നിസ്കരിച്ചു. നിസ്കാരം കഴിഞ്ഞപ്പോൾ ഖുത്വുബ നിർവഹിച്ചു. പറഞ്ഞു. നിങ്ങൾക്ക് ഇന്ന് രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നിരിക്കുന്നു. മുകൾ ഭാത്തുള്ളവർ ജുമുഅക്ക് വേണ്ടി കാത്തിരിക്കണമെങ്കിൽ കാത്തിരിക്കാം മടങ്ങി പോവണമെങ്കിൽ മടങ്ങി പോവാം അതിന് നിങ്ങൾക്ക് ഞാൻ സമ്മതം നൽകിരിക്കുന്നു.


ഇമാം ശാഫിഈ തുടരുന്നു.


اجتماع العيدين أخبرنا الربيع قال أخبرنا الشافعي قال أخبرنا إبراهيم بن محمد قال أخبرنا إبراهيم بن عقبة عن عمر بن عبد العزيز قال اجتمع عيدان على عهد رسول الله صلى الله عليه وسلم فقال " من أحب أن يجلس من أهل العالية فليجلس في غير حرج " 


أخبرنا الربيع قال أخبرنا الشافعي قال أخبرنا مالك عن ابن شهاب عن أبي عبيد مولى ابن أزهر قال شهدت العيد مع عثمان بن عفان فجاء فصلى ثم انصرف فخطب فقال " إنه قد اجتمع لكم في يومكم هذا عيدان فمن أحب من أهل العالية أن ينتظر الجمعة فلينتظرها ومن أحب أن يرجع فليرجع فقد أذنت له

ചെറിയ പെരുന്നാളും ജുമുഅ ദിവസവും ഒരുമിച്ചു വന്നാൽ ഇമാം പെരുന്നാൾ നിസ്കരിച്ചതിന്ന് ശേഷം പെരുന്നാൾ നിസ്കാരത്തിന് വന്ന നാട്ടുകാരല്ലാത്തവരോട് അവരുടെ കുടുംബത്തിലേക്ക് പിരിഞ്ഞ് പോവാൻ ആഗ്രഹിക്കുന്നവർക്ക് അതിന്ന് സമ്മതം നൽകണം അവർ ജുമുഅയിലേക്ക് മടങ്ങിവരേണ്ടതില്ല. അവർക്ക് ഏറ്റവും നല്ലത് അവർ അവിടെ തന്നെ താമസിച്ചു ജുമുഅയിൽ പങ്കടുക്കുകയോ അല്ലങ്കിൽ പിരിഞ്ഞ് പോയി ജുമുഅക്ക് വേണ്ടി മടങ്ങിവരുകയും ചെയ്യലാണ് . ഇനി അവർ മടങ്ങിവന്നിട്ടില്ലങ്കിൽ വിരോധമില്ല. أن شاء الله

ഇമാം ശാഫിഈ തുടരുന്നു

എന്നാൽ നാട്ടുകാർക്ക് പെരുന്നാൾ ദിവസമാണങ്കിലും ജുമുഅ ഉപേക്ഷിക്കാൻ പാടില്ല. (അൽ ഉമ്മ 1/274


 " (قال الشافعي) وإذا كان يوم الفطر يوم الجمعة صلى الامام العيد حين تحل الصلاة ثم أذن لمن حضره من غير أهل المصر في أن ينصرفوا إن شاءوا إلى أهليهم ولا يعودون إلى الجمعة والاختيار لهم أن يقيموا حتى يجمعوا أو يعودوا بعد انصرافهم إن قدروا حتى يجمعوا وإن لم يفعلوا فلا حرج إن شاء الله تعالى (قال الشافعي) ولا يجوز هذا لاحد من أهل المصر أن يدعوا أن يجمعوا إلا من عذر يجوز لهم به ترك الجمعة وإن كان يوم عيد  كتاب الام للشافعي 1/274


ഇമാം ശാഫിഇ റ യുടെ മേൽ പ്രസ്താവനയിൽ നിന്നും ജുമുഅ നടക്കുന്ന നാട്ടുകാർക്ക് ജുമുഅ നിർബന്ധമാണന്നും ജുമുഅ നടക്കുന്ന നാട്ടുകാരല്ലാത്ത മറ്റു നാടുകളിൽ താമസിക്കുന്നവർക്ക് മാത്രമാണ്  പെരുന്നാൾ നിസ്കരിച്ചാൽ ജുമുഅക്ക് ഇളവുള്ളത് എന്ന് മനസ്സിലാക്കാം . മേൽ രണ്ട് ഹദീസിലും നാട്ടുകാരല്ലാത്ത മേൽഭാഗത്ത് താമസിക്കുന്നവർക്ക് മാത്രമാണ് ഇളവുള്ളത് എന്നത് വെക്തമാണ്.

ഇനി ഇതല്ലാത്ത ഏതങ്കിലും ഹദീസിൽ മേൽഭാഗത്തുള്ളവർ എന്ന് വേർതിരിച്ചു പറഞ്ഞിട്ടില്ലങ്കൽ തന്നെ മേൽ  ഹദീസിന്റെ അടിസ്ഥാനത്തിൽ അതല്ലാം മേൽ ഭാഗത്തുള്ളവർക്ക് മാത്രമാണ് എന്ന് മനസ്സിലാക്കാം .കാരണം ചില ഹദീസിൽ നിബന്ധനകൾ പറയുകയും മറ്റു ചിലതിൽ നിബന്ധന പറയാതിരിക്കുകയും ചെയ്താൽ നിബന്ധന പറയാത്തതിൽ പറഞ്ഞതിന്റെ നിയമം ഭാതകമാക്കണമെന്നത് ഉസൂലുൽ ഫിഖ് ഹിൽ സ്ഥിരപ്പെട്ടതാണ് (ജംഉ ജവാമി ) 


ഇമാം ശീറാസി റ മുഹദ്ധബിൽ പറയുന്നു.

പെരുന്നാൾ ദിവസവും ജുമുഅ ദിവസവും ഒരുമിച്ചു വരുകയും  ജുമുഅ നടക്കുന്ന പട്ടണത്തിലേക്ക് ജുമുഅ നടക്കാത്ത ഗ്രാമവാസികൾ വന്നു പെരുന്നാൾ നമസ്കരിച്ചു അവർക്ക് പിരിഞ്ഞ് പോകാവുന്നതും ജുമുഅ ഉപേക്ഷിക്കാവുന്നതുമാണ്.


അതിന്റെ തെളിവ് ഉസ്മാൻ റ അവരുടെ ഖുത്വുബയിൽ ഇങ്ങനെ പറഞ്ഞു. ഓ ജനങ്ങള രണ്ട് പെരുന്നാൾ നിങ്ങൾക്ക് ഇന്ന് സമാകതമായിരിക്കുന്നു.

മുകൾ ഭാത്തുള്ളവർ നമ്മോട് കൂടെ  ജുമുഅ നിസ്കരിക്കാൻ ഉദ്ധേശിക്കുന്നവർ നിസ്കരിക്കുക  .പിരിഞ്ഞ് പോകാൻ ഉദ്ധേശിക്കുന്ന വർക്ക് പിരിഞ്ഞ് പോവാം

ഉസ്മാൻ റ ഇത് പറഞ്ഞപ്പോൾ ആരും അതിനെ എത്രിത്തില്ല.


മറ്റൊരു കാരണം 

അവർ ജുമുഅക്ക് വേണ്ടി അവിടെ തന്നെ ഇരുന്നാൽ അവർക്ക് പെരുന്നാൾ ഒരുക്കങ്ങൾ ലഭിക്കുകയില്ല. അവർ മടങ്ങി പോയി ജുമുഅക്ക് തിരിച്ചു വരികയാണങ്കിൽ അത് അവർക്ക് പ്രയാസമാണ്. പ്രയാസമുണ്ടങ്കിൽ  ജുമുഅ ഒഴിവാക്കുന്നതാണ്. എന്നാൽ ചിലർ ഇവർക്കും ജുമുഅ നിർബന്ധമാണന്ന് പറഞ്ഞിട്ടുണ്ട്.| ( മുഹദ്ധബ് )


* (وإن اتفق يوم عيد ويوم جمعة فحضر أهل السواد فصلوا العيد جاز ان ينصرفوا ويتركوا الجمعة لما روى عن عثمان رضي الله عنه انه قال في خطبته " ايها الناس قد اجتمع عيدان في يومكم فمن أراد من اهل العالية ان يصلي معنا الجمعة فليصل ومن اراد ان ينصرف فلينصرف " ولم ينكر عليه احد


ولانهم إذا قعدوا في البلد لم يتهيؤا بالعيد فان خرجوا ثم رجعوا للجمعة كان عليهم في ذلك مشقة والجمعة تسقط بالمشقة ومن اصحابنا من قال تجب عليهم الجمعة لان من لزمته الجمعة في غير يوم العيد وجبت عليه في يوم العيد كأهل البلد والمنصوص في الام هو الاول)


ഇമാം ഹാഫിള് നവവി റ ശറഹുൽ മുഹദ്ധബിൽ പറയുന്നു.

ഉസ്മാൻ റ യിൽ നിന്നുള്ള മേൽ സംഭവം ഇമാം ബുഖാരി റിപ്പോർട്ട് ചെയ്തിരിക്കുന്നു.


മേൽ വചനത്തിൽ മേൽ ഭാഗതതുള്ളവർക്ക് ഇളവുണ്ട് എന്ന് പറഞ്ഞതിൽ മേൽ ഭാഗം കൊണ്ടുള്ള ഉദ്ധേശം

മദീനയുടെ കിഴക്ക് ഭാഗത്തുള്ള ഗ്രാമമാണ്.

* (الشرح) هذا الأثر عن عثمان رضي الله عنه رواه البخاري في صحيحه والعالية بالعين المهملة هي قرية بالمدينة من جهة الشرق وأهل السواد هم أهل القرى والمراد هنا اهل القرى الذين يبلغهم النداء ويلزمهم حضور الجمعة في البلد في غير العيد وينكر على المصنف قوله روي عن عثمان بصيغة التمريض مع أنه حديث صحيح وقد سبق التنبيه على نظائره وقوله يتهيأ مهموز


ഇമാം ശാഫിഈയും അസ്ഹാബും  പറയുന്നത്

പെരുന്നാൾ ദിവസവും ജുമുഅ ദിവസവും ഒരുമിച്ചു വന്നാൽ ജുമുഅ നടക്കാത്ത ഗ്രാമവാസികൾ  വന്നു പെരുന്നാൾ നിസ്കരിച്ചാൽ അവർക്ക് ജുമുഅ ഒഴിവാക്കും എന്നതാണ് ഇമാം ശാഫിഈ ഉമ്മിൽ വെക്തമാക്കി പറഞ്ഞ സ്വഹീഹായ അഭിപ്രായം.

നാട്ടുകാർക്ക് ജുമുഅ ഒഴിവാ കൂല എന്നതിൽ അഭിപ്രായ വിത്യാസമില്ല.

ഗ്രാമവാസികൾക്കും ജുമുഅ ഒഴിവാകുല എന്ന ഒരഭിപ്രായമുണ്ട് അത്ന്ന് തെളിവ് ഖുർആനാണ്.


* اما الأحكام فقال الشافعي والأصحاب إذا اتفق يوم جمعة يوم عيد وحضر أهل القرى الذين تلزمهم الجمعة لبلوغ نداء البلد فصلوا العيد لم تسقط الجمعة بلا خلاف عن أهل البلد وفي أهل القرى وجهان الصحيح المنصوص للشافعي في الأم والقديم أنها تسقط


(والثاني)

لا تسقط ودليلها في الكتاب

 وأجاب هذا الثاني عن قول عثمان ونص الشافعي فحملهما على من لا يبلغه النداء (فإن قيل) هذا التأويل باطل لأن من لا يبلغه النداء لا جمعة

ഇമാം നബി തുടരുന്നു

ഈ വിഷയത്തിൽ പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ


നമ്മുടെ മദ്ഹബ് നാട്ടുകാർക്ക് ജുമുഅ നിർബന്ധമാണെന്നും ജുമാ നടക്കാത്ത അപ്പുറത്തുള്ള ഗ്രാമവാസികൾക്ക് ജുമുഅ നിർബന്ധമില്ല എന്നതുമാണ്

ഇതാണ് ഉസ്മാനുബ്നു അഫ്ഫാൻ ഉമർ ബിൻ അബ്ദുൽ അസീസ് മറ്റു ഭൂരിപക്ഷം പണ്ഡിതന്മാർ ഇവരുടെയെല്ലാം മദ്ഹബ്


ഇമാം അഹ്മദ് പറയുന്നു നാട്ടുകാർക്ക് മേൽ ഗ്രാമവാസികൾക്ക് ജുമുഅ നിർബന്ധമില്ല അവർക്ക് ളുഹർ നിർബന്ധമാണ്.

അബു ഹനീഫ പറയുന്നു നാട്ടുകാർക്കും പുറത്തുള്ള ഗ്രാമവാസികൾക്കുംഒരിക്കലും ജുമുഅ ഒഴിവാക്കുകയില്ല.

 (فرع)


في مذاهب العلماء في ذلك


* قد ذكرنا أن مذهبنا وجوب الجمعة علي اهل البلد وسقوطها عن عن اهل القرى وبه قال عثمان ابن عفان وعمر بن عبد العزيز وجمهور العلماء وقال عطاء بن أبي رباح إذا صلوا العيد لم تجب بعده في هذا اليوم صلاة الجمعة ولا الظهر ولا غيرهما إلا العصر لا على أهل القرى ولا أهل البلد قال ابن المنذر وروينا نحوه عن علي بن أبي طالب وابن الزبير رضي الله عنهم


* وقال أحمد تسقط الجمعة عن أهل القرى وأهل البلد ولكن يجب الظهر


* وقال أبو حنيفة لا تسقط الجمعة عن أهل البلد ولا أهل القرى


ആർക്കും ജുമുഅ നിർബന്ധമില്ല എന്ന് പറയുന്നവർ തെളിവായി കൊണ്ടുവരുന്നത് സൈദ്ബ്നു അർഖം റ ന്റെ ഹദീസാണ്.

അദ്ദേഹം പറഞ്ഞു ഞാൻ തിരുനബിയോട് കൂടെ രണ്ട് പെരുന്നാൾ ഒരുമിച്ച് വന്നപ്പോൾ ഹാജരായി തിരുനബി പെരുന്നാൾ നിസ്കരിച്ചു ജുമുഅക്ക് ഇളവ് നൽകി പറഞ്ഞു  ജുമുഅഉദ്ദേശിക്കുന്നവർക്ക് നിസ്കരിക്കാം


മറ്റൊരു ഹദീസ് ഇങ്ങനെയാണ് അബു ഹുറൈറ റ   പറയുന്നു നബി പറഞ്ഞു നിങ്ങൾക്ക് ഇന്ന് രണ്ട് പെരുന്നാൾ ഒരുമിച്ച് വന്നിരിക്കുന്നു ഉദ്ദേശിക്കുന്നവർക്ക് ജുമുഅയുടെ കാര്യം പിന്തിക്കാം ഞങ്ങൾ ഇവിടെ ജുമാ നിസ്കരിക്കുകയാണ്.

ഈ ഹദീസിന്റെ സനദ് ദുർബലമാണ്

* واحتج الذين أسقطوا الجمعة عن الجميع بحديث زيد بن أرقم


وقال " شهدت مع النبي صلى الله عليه وسلم عيدين اجتمعا فصلى العيد ثم رخص في الجمعة وقال من شاء أن يصلي فليصل " رواه أبو داود والنسائي وابن ماجه بإسناد جيد ولم يضعفه أبو داود وعن أبي هريرة عن رسول الله صلى الله عليه وسلم أنه قال " قد اجتمع في يومكم هذا عيدان فمن شاء أخر أمر الجمعة وإنا مجتمعون " رواه أبو داود وابن ماجه بإسناد ضعيف واحتج لأبي حنيفة بأن الأصل الوجوب واحتج عطاء بما رواه هو قال " اجتمع يوم جمعة ويوم عيد على عهد ابن الزبير فقال عيدان اجتمعا فجمعهما جميعا فصلاهما ركعتين بكرة لم يزد عليهما حتى صلى العصر " رواه أبو داود بإسناد صحيح على شرط مسلم وعن عطاء قال صلى " ابن الزبير في يوم عيد يوم جمعة أول92 النهار ثم رحنا إلى الجمعة فلم يخرج إلينا فصلينا وحدانا وكان ابن عباس بالطائف فلما قدم ذكرنا ذلك له فقال أصحاب السنة " رواه أبو داود بإسناد حسن أو صحيح على شرط مسلم


* واحتج أصحابنا بحديث عثمان وتأولوا الباقي على أهل القرى لكن قول ابن عباس من السنة مرفوع وتأويله أضعف

شرح المهذب 24

നാട്ടുകാർക്ക് ജുമുഅ നിർബന്ധമാണെന്നുംഇതര ഗ്രാമവാസികൾക്ക് ജുമുഅ നിർബന്ധമില്ലെന്ന് നാം പറയുന്ന അഭിപ്രായത്തിൻറെ തെളിവ് ഉസ്മാൻ റളിയള്ളാഹുവിൽ നിന്നുള്ള നേരത്തെ ഉദ്ധരിച്ച ഹദീസാണ് .ആർക്കും ജുമുഅ നിർബന്ധമില്ല എന്ന് പറയുന്നവർ കൊണ്ടുവന്ന തെളിവ് അത് .ജുമാ നടക്കുന്ന നാട്ടുകാർ അല്ലാത്ത ഗ്രാമവാസികളുടെ പറ്റി പറഞ്ഞതാണ് (നാട്ടുകാർ അവിടെ ജുമാ നടത്തുന്നവരായിരുന്നല്ലോ ] എന്ന് വ്യാഖ്യാനം നൽകിയിരിക്കുന്നു (ശറഹുൽ മുഹദ്ധബ് ഇമാം നവവി 492/ 4 )


ചുരുക്കത്തിൽ ഇവർ കൊണ്ടുവന്ന തെളിവ് മേൽപറഞ്ഞതുപോലെ ജുമാ നടക്കാത്ത നാട്ടിൽ നിന്നും വരുന്ന ഗ്രാമവാസികളെ പറ്റി തിരു നബി പറഞ്ഞതാണ് എന്നാണ് ഇമാം നവവി റ പറയുന്നത്


ഇമാം നവവി റൗളയിൽ പറയുന്നു.


പെരുന്നാൾ ദിവസവും വെള്ളിയാഴ്ച ദിവസവും ഒരുമിച്ചു വരികയും ജുമാ നടക്കുന്ന നാട്ടിലേക്ക് പെരുന്നാൾ നിസ്കാരത്തിനു വേണ്ടി ബാങ്ക് കേൾക്കുന്ന ദൂരെയുള്ള  ജുമാ നടക്കാത്ത നാട്ടുകാർ ഹാജരാവുകയും ചെയ്താൽ അവര് പെരുന്നാൾ നിസ്കാരം കഴിഞ്ഞ് നാട്ടിലേക്ക് പോയാൽ ജുമാ നഷ്ടപ്പെടുമെങ്കിൽ അവർക്ക് പിരിഞ്ഞു പോകാവുന്നതാണ് . ഈ ദിവസം അവർക്ക് ജുമാ ഉപേക്ഷിക്കാവുന്നതാണ് .അതാണ് ഇമാം ഷാഫി വ്യക്തമാക്കി പറഞ്ഞ സ്വഹീഹായ അഭിപ്രായം. (റൗള നവവി  1/587 )


فرع: إذا وافق يوم العيد يوم جمعة، وحضر أهل القرى الذين يبلغهم النداء لصلاة العيد، وعلموا أنهم لو انصرفوا لفاتتهم الجمعة، فلهم أن ينصرفوا، ويتركوا الجمعة في هذا اليوم على الصحيح المنصوص في القديم والجديد

روضة الطالبين1/587

ഇമാം റംലി നിഹായയിൽ പറയുന്നു

പെരുന്നാൾ ദിവസവും വെള്ളിയാഴ്ച ദിവസവും ഒരുമിച്ച് വരുകയും ജുമാ നടക്കാത്ത ഗ്രാമത്തിൽ നിന്നും ബാങ്ക് കൊടുക്കുന്ന ഗ്രാമവാസികൾ പെരുന്നാൾ നിസ്കാരത്തിന് ജുമാ നടക്കുന്ന നാട്ടിലേക്ക് വരുകയും ചെയ്താൽ ജുമുഅക്ക് മുമ്പ് അവർക്ക് മടങ്ങി പോകാവുന്നതും ജുമുഅ വരെ തൊട്ട് ഒഴിവാക്കുന്നതും ആണ്അതിൻറെ തെളിവ് തിരുനബിയുടെ ഹദീസാണ് നമ്മുടെ കൂടെ ജുമുഅക്ക് ഹാജർ ആവാൻ ഉദ്ദേശിക്കുന്നവർ അത് ചെയ്തുകൊള്ളട്ടെ ഉദ്ദേശിക്കുന്നവർ പിന്തിരിഞ്ഞു കൊള്ളട്ടെ .അബുദാവൂദ്.

അവരോട് നാട്ടിലേക്ക് മടങ്ങിപ്പോവരുത് എന്നോ മടങ്ങിയാൽ ജുമുഅയിലേക്ക് തിരിച്ചുവരണമെന്ന് കീർത്തിക്കുകയാണെങ്കിൽ അത് അവർക്ക് പ്രയാസമാകുന്നതാണ് എന്ന കാരണത്തിനു വേണ്ടിയും ആണ് ഈ നിയമം.ഈ കാരണത്തിന്റെ തേട്ടം അവർ പെരുന്നാളിന് വേണ്ടി നാട്ടിലേക്ക് വന്നിട്ടില്ലെങ്കിൽ മറിച്ച് അവരുടെ ഗ്രാമത്തിൽ വച്ച് തന്നെ പെരുന്നാൾ നിസ്കരിച്ചാൽ അവര് ജുമുഅക്ക് വേണ്ടിവരൽ നിർബന്ധമാണ് അത് അങ്ങനെ തന്നെയാണ്.അവരുടെ ഗ്രാമത്തിലേക്ക് മടങ്ങി പോകാമെന്ന് പറയുന്നത് പെരുന്നാൾ നിസ്കരിച്ച ഉടനെ ജുമുഅയുടെ സമയം കടന്നിട്ടില്ലെങ്കിൽ ആണ് അങ്ങനെ വന്നാൽ ഒരിക്കലും അവർക്ക് ജുമാ ഉപേക്ഷിക്കാൻ പാടില്ല. (നിഹായ)


وفي نهاية المحتاج للرملي الشافعي (لو وافق

 العيد يوم الجمعة فحضر أهل القرية الذين بلغهم النداء لصلاة العيد فلهم الرجوع قبل صلاتها وتسقط عنهم وإن قربوا منها وسمعوا النداء وأمكنهم إدراكها لو عادوا إليها لخبر (من أحب أن يشهد معنا الجمعة فليفعل ومن أحب أن ينصرف فليفعل) رواه أبو داود ولأنهم لو كلفوا بعدم الرجوع أو بالعود إلى الجمعة لشق عليهم والجمعة تسقط بالمشاق….ومقتضى التعليل أنهم لو لم يحضروا كأن صلوا العيد بمكانهم لزمتهم الجمعة وهو كذلك ومحل ما مر ما لم يدخل وقتها قبل انصرافهم فإن دخل عقب سلامهم من العيد لم يكن لهم تركها). اهـ


ഈ വിഷയത്തിലുള്ള വിവിധ ഹദീസുകൾ കൊണ്ടുവന്നതിനു ശേഷം അതിനെ വിവിധ വ്യാഖ്യാനങ്ങൾക്ക് സാധ്യമുണ്ട് എന്ന് പറഞ്ഞതിനുശേഷം ഇബ്നു അബ്ദുൽ ബർ മുവത്വ യുടെ ശർഹ് അത്തംഹീദിൽ രേഖപ്പെടുത്തുന്നു


ഈ അസറുകൾ ഞാൻ പറഞ്ഞ വിവിധ വ്യാഖ്യാനങ്ങൾക്ക് സാധ്യമുണ്ടാകുമ്പോൾ ജുമുഅയുടെ ഫർള് ജുമാ നിർബന്ധമായ എല്ലാവരെ തൊട്ടും ഒഴിവായി പോകും എന്ന് പറയാൻ ഒരിക്കലും സാധ്യമല്ല.കാരണം അല്ലാഹു ഖുർആനിൽജുമാ ദിവസം നിസ്കാരത്തിന് ബാങ്ക് വിളിക്കപ്പെട്ടാൽ ജുമുഅക്ക് നിങ്ങൾ വരണം എന്ന് വ്യക്തമായി പറഞ്ഞതാണ്.അല്ലാഹു റസൂലോ പെരുന്നാൾ ദിവസത്തെ അതിൽ നിന്നും ഒഴിവാക്കിയിട്ടില്ല. അത്തം ഹീദ് 10/277

قال ابن عبد البر :” وإذا احْتَملت هذه الآثارُ من التأويل ما ذكَرنا، لم يَجُز لمُسلم أن يذهَبَ إلى سُقُوطِ فرضِ الجُمُعةِ عمَّن وجَبَت عليهِ؛ لأنَّ الله عزَّ وجلَّ يقولُ: (يَٰٓأَيُّهَا اَ۬لذِينَ ءَامَنُوٓاْ إِذَا نُودِيَ لِلصَّلَوٰةِ مِنْ يَّوْمِ اِ۬لْجُمُعَةِ فَاسْعَوِاْ اِلَيٰ ذِكْرِ اِ۬للَّهِ وَذَرُواْ اُ۬لْبَيْعَۖ ذَٰلِكُمْ خَيْرٞ لَّكُمُۥٓ إِن كُنتُمْ تَعْلَمُونَۖ ،) سورة الجمعة 09. ولم يخُصَّ اللهُ ورسُولُهُ يوم عيدٍ من غيره من وَجْهٍ تجِبُ حُجَّتُهُ، فكيفَ بمن ذهَبَ إلى سُقُوطِ الجُمُعةِ والظُّهرِ، المُجتَمَع عليهما في الكِتابِ والسُّنَّةِ والإجماع،بأحاديثَ ليس منها حديثٌ إلّا وفيه مَطْعنٌ لأهلِ العِلم بالحديثِ” (التمهيد،ج10ص 277).


ഇമാം ഇബ്നു അബ്ദുൽ ബറ് പറയുന്നു.


അബൂഹുറൈറയിൽ നിന്നും ഉദ്ധരിച്ച ഹദീസിൽതിരുനബി പറഞ്ഞതായി ഇങ്ങനെ കാണാം ഈ ദിവസത്തിൽ രണ്ട് ആഘോഷം ഒരുമിച്ചു വന്നിരിക്കുന്നു ഉദ്ദേശിക്കുന്നവർക്ക് ജുമുഅ ഒഴിവാക്കുന്നതാണ് .ഞങ്ങൾ ജുമാ നിസ്കരിക്കുന്നതാണ്.

ഹദീസിൽ ബക്രീദ് എന്ന വ്യക്തിയുണ്ട് അദ്ദേഹം ദുർബലനാണ്

എന്ന് മാത്രമല്ല ഇതിലെ വിവിധ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ തിരുനബി യും അവിടുത്തെ നാട്ടുകാരും ജുമാ നിസ്കരിച്ചിരുന്നു എന്ന് മനസ്സിലാക്കാം.ഇതിൽ നിന്നും ജുമുഅ നിർബന്ധമാണ് എന്നും മനസ്സിലാക്കാം ഇളവ് നൽകപ്പെട്ടത് ജുമുഅ നിർബന്ധമില്ലാത്ത ജുമാ നടക്കാത്ത  വിവിധ പ്രദേശങ്ങളിൽ നിന്ന് പെരുന്നാൾ നിസ്കാരത്തിനു വേണ്ടി വരുന്നവർക്കാണ്.വ്യാഖ്യാനത്തെ അടിസ്ഥാന തത്വങ്ങൾ ശക്തിപ്പെടുത്തുകയും തെളിവുകൾ അതിൻറെ മേൽ നിൽക്കുകയും ചെയ്യുന്നു. ഇതിനു വിരുദ്ധം പറയുന്ന തെളിവും ഇല്ല പ്രമാണവും ഇല്ല . അത്തംഹീദ് 273/10


عن أبي هريرة عن رسول الله صلى الله عليه وسلم ( أنه ( قال : قد اجتمع في يومكم هذا عيدان ، فمن شاء أجزأته الجمعة ، وإنا مجمعون إن شاء الله .


قال أبو عمر : احتج من ذهب مذهب عطاء في هذه المسألة بهذا الحديث لما فيه من قوله صلى الله عليه وسلم : إن شئتم أجزأكم ، فمن شاء أجزأته . وهذا الحديث لم يروه فيما علمت عن شعبة أحد من ثقات أصحابه الحفاظ ، وإنما رواه عنه بقية بن الوليد وليس بشيء في شعبة أصلا وروايته عن أهل بلده أهل الشام فيها كلام وأكثر أهل العلم يضعفون بقية عن الشاميين وغيرهم وله مناكير وهو ضعيف ليس ممن يحتج به .


[ ص: 273 ] وقد رواه الثوري عن عبد العزيز بن رفيع عن أبي صالح مرسلا قال : اجتمع عيدان على عهد رسول الله صلى الله عليه وسلم فقال : إنا مجمعون فمن شاء منكم أن يجمع فليجمع ومن شاء أن يرجع فليرجع فاقتصر في هذا الحديث على ذكر إباحة الرجوع ولم يذكر الإجزاء ورواه زياد البكائي عن عبد العزيز بن رفيع بمعنى حديث الثوري إلا أنه أسنده : حدثني عبد الوارث بن سفيان قال : حدثنا قاسم بن أصبغ قال : حدثنا إبراهيم بن إسحاق النيسابوري قال : حدثنا إبراهيم بن دينار قال : حدثنا زياد بن عبد الله بن الطفيل البكائي قال : حدثنا عبد العزيز بن رفيع عن أبي صالح عن أبي هريرة قال : اجتمعنا إلى رسول الله صلى الله عليه وسلم في يوم عيد ويوم جمعة فقال لنا رسول الله صلى الله عليه وسلم وهو في العيد : هذا يوم قد اجتمع لكم فيه عيدان : عيدكم هذا والجمعة ، وإني مجمع إذا رجعت فمن أحب منكم أن يشهد الجمعة فليشهدها قال : فلما رجع رسول الله صلى الله عليه وسلم جمع بالناس .


[ ص: 274 ] فقد بان في هذه الرواية ورواية الثوري لهذا الحديث أن رسول الله صلى الله عليه وسلم جمع ذلك اليوم بالناس ، وفي ذلك دليل على أن فرض الجمعة والظهر لازم وأنها ساقطة وأن الرخصة إنما أريد بها من لم تجب عليه الجمعة ممن شهد العيد من أهل البوادي ، والله أعلم . وهذا تأويل تعضده الأصول وتقوم عليه الدلائل ، ومن خالفه فلا دليل معه ولا حجة له .

التمهيد 10/274


മേൽഭാഗത്തുള്ളവർക്ക് പിരിഞ്ഞുപോകാം എന്ന ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഔനുൽ മഅബൂദ് ൽ പറയുന്നു.

മേൽഭാഗത്തുള്ളവർ എന്ന് പറഞ്ഞാൽ മദീനയെ തൊട്ട് 3 മൈല് മുതൽ എട്ടു മൈൽ വരെ അകലമുള്ളവരാണ്.

ഇവർ ജുമുഅ നിർബന്ധമില്ലാത്ത അത്രയും ദൂരെയുള്ള പ്രദേശത്തു നിന്ന്  പെരുന്നാൾ നിസ്കാരത്തിന് വരുന്നവരായത് കൊണ്ടാണ് ഇവർക്ക് ദുബായിൽ പങ്കെടുക്കേണ്ടതില്ല എന്ന ഇളവ് നൽകിയത് എന്നാണ് പല പണ്ഡിതന്മാരും മറുപടി പറഞ്ഞിട്ടുള്ളത്.


وفي عون المعبود


قوله: (قال أبو عبيد)، هو موصول بالسند المذكور. قوله: (ثم شهدت مع عثمان)، أي: ثم شهدت العيد مع عثمان، وكذا في بعض النسخ: لفظ العيد مذكور، ولكنه لم يبين أي: عيد. قال بعضهم: والظاهر أنه عيد الأضحى الذي قدمه في حديثه عن عمر، رضي الله تعالى عنه، فتكون اللام فيه للعهد. قلت: يحتمل أحد العيدين ولا سيما في الرواية التي لم يذكر فيها لفظ العيد. قوله: (فكان ذلك)، أي: فكان يوم العيد ذاك يوم الجمعة. قوله: (فيه عيدان)، يعني: عيد الجمعة ويوم العيد حقيقة وسمى يوم الجمعة عيدا لأنه زمان اجتماع المسلمين في يوم عظيم لإظهار شعائر الشريعة كيوم العيد والإطلاق على سبيل التشبيه. قوله: (من أهل العوالي) وهو جمع العالية وهي قرى بقرب المدينة من جهة الشرق، وأقربها من المدينة على أربعة أميال أو ثلاثة، وأبعدها ثمانية. قوله: (فلينتظر) أي: فليتأخر إلى أن يصلي الجمعة. قوله: (أن يرجع)، أي: إلى منزله (فقد أذنت له) بالرجوع، وبه استدل أحمد على سقوط الجمعة على من صلى العيد إذا وافق العيد يوم الجمعة، وبه قال مالك مرة: وأجيب بأنهم إنما كانوا يأتون العيد والجمعة من مواضع لا يجب عليهم المجيء فأخبر بما لهم في ذلك.

عون المعبود



ഇമാം അബൂബക്കർ ഇബ്നുൽ മുൻദിർ അനൈസാബൂരി  അൽ ഔസത് ഫിസുനനി എന്ന ഗ്രന്ഥത്തിൽ പറയുന്നു.


ഇളവ് നൽകിയത് പട്ടണത്തിന് പുറത്തുള്ളവർ പെരുന്നാൾ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനും അവർ ജുമുഅക്ക് തിരിച്ചു വരേണ്ടതില്ല എന്നുമാണ്.നാട്ടുകാരെ തൊട്ട് ഒരിക്കലും ജുമാ ഒഴിവാക്കുകയില്ല കാരണം അത് പെരുന്നാൾ അല്ലാത്ത മറ്റൊരു നിസ്കാരം ആണ് ഉച്ചതിരിഞ്ഞ് അതിനുശേഷം ആണല്ലോ നിസ്കരിക്കല് അതിന് ഖുർആൻ തെളിവാണ് അതുകൊണ്ട് ഉച്ചതിരിഞ്ഞ് അതിനുശേഷം നിർബന്ധമായ ഒരു നിസ്കാരം പകലിന്റെ ആദ്യത്തിൽ നിസ്കരിക്കുന്ന പെരുന്നാൾ നിസ്കാരം എന്ന സുന്നത്തിന്റെ കാരണം പറഞ്ഞു ഒരിക്കലും ഉപേക്ഷിക്കൽ അനുവദനീയമല്ല.

ഉസ്മാൻ റളിയള്ളാഹുവിൽ നിന്നുള്ള റിപ്പോർട്ട് മേൽഭാഗത്തുള്ളവർ പിരിഞ്ഞു പോവാം എന്നതാണ്. ഇപ്രാകാരും ഉമറ്ബ്നു അബ്ദുൽ അസീസ് റ യെതൊട്ടും റിപ്പോർട്ടുണ്ട്.


قال الإمام أبو بكر محمد بن إبراهيم بن المنذر النيسابوري في كتابه الأوسط في السنن والإجماع والاختلاف 


وهو الرخصة في الإذن لمن كان خارجا عن المصر في الرجوع إلى أهليهم ولا يعودون للجمعة ، فأما الجمعة فلا يسقط عن أهل القرية بحال ، لأنها صلاة غير صلاة العيد ، وإنما يجب إذا زالت الشمس ، يدل على ذلك قول الله جل ثناؤه : يا أيها الذين آمنوا إذا نودي للصلاة من يوم الجمعة فاسعوا إلى ذكر الله (2) الآية فغير جائز إسقاط ما يجب بعد زوال الشمس من فرض الجمعة بتطوع يتطوعه المرء في أول النهار أعني صلاة العيد . قال أبو بكر : ثابت عن عثمان بن عفان أنه قال في يوم عيد : قد اجتمع لكم في يومكم عيدان فمن أحب من أهل العالية أن ينتظر الجمعة فلينتظرها ومن أحب أن يرجع فليرجع فقد أذنت له ، وروي نحو ذلك عن عمر بن عبد العزيز

ഇമാം ഷാഫിയും ഇപ്രകാരം തന്നെയാണ് പറയുന്നത്.പട്ടണക്കാർക്ക് ഒരിക്കലും ജുമാ ഉപേക്ഷിക്കാൻ കാരണമില്ലാതെ പറ്റുകയില്ല നു അമാൻ (ശാഫിഇ) റ പറയുന്നു.

രണ്ട് പെരുന്നാൾ ഒരുമിച്ച് വന്നാൽ രണ്ടിനും ഹാജർ ആവണം ആദ്യത്തെ സുന്നത്തും രണ്ടാമത്തേത് ഫർളും ആണ് . രണ്ടിൽ നിന്നും ഒന്നിനെയും ഉപേക്ഷിക്കരുത്.


(أخبرنا الربيع قال أخبرنا الشافعي، قال أخبرنا مالك عن ابن شهاب عن أبي عبيد مولى ابن أزهر قال شهدت العيد مع عثمان بن عفان فجاء فصلى ثم انصرف فقال إنه قد اجتمع لكم في يومكم هذا عيدان فمن أحب من أهل العالية أن ينتظر الجمعة فلينتظرها، ومن أحب أن يرجع فليرجع فقد أذنت له، وقال الشافعي مثله، وقال لا يجوز هذا لأحد من أهل المصر أن يدعوا أن يجمعوا إلا من عذر، وقال النعمان في العيدين يجتمعان في يوم واحد يشهدهما جميعا الأول سنة والآخر فريضة، ولا يترك واحد منهما).


ഇബ്നുൽ മുന്ദിർ  റ തുടരുന്നു


ജുമാ നിസ്കാരം നിർബന്ധമാണെന്ന് അതിൻറെ പേരിൽ പണ്ഡിതന്മാർ ഏകോപിച്ചതാണ് തിരുനബിയെ തൊട്ട് സ്ഥിരപ്പെട്ട ധാരാളം ഹദീസുകൾ അഞ്ച് വഖ്ത് ഫർള് നിസ്കാരമാണ് ഉള്ളത് എന്നതിന് തെളിവാണ്.

പെരുന്നാൾ നിസ്കാരം അഞ്ചുവത്തിൽ പെട്ടതല്ല.ഖുർആനും സുന്നത്തും ഏകോപനവും ജുമാ നിർബന്ധമാണ് എന്നതിന് മേലിൽ തെളിവാകുമ്പോൾ പെരുന്നാൾ നിസ്കാരം സുന്നത്താണ് എന്നതിന്റെ മേലിൽ തിരുനബിയുടെ ഹദീസുകളും തെളിവാകുമ്പോൾ ഒരു സുന്നത്ത് കാരണമായി ഒരിക്കലും ഫർള് ഉപേക്ഷിക്കൽ അനുവദനീയമല്ല. (അൽ അവ് സത്വ - 6/493 )


قال أبو بكر (أجمع أهل العلم على وجوب صلاة الجمعة، ودلت الأخبار الثابتة عن رسول الله صلى الله عليه وسلم على أن فرائض الصلوات خمس، وصلاة العيدين ليس من الخمس، وإذا دل الكتاب والسنة والاتفاق على وجوب صلاة الجمعة، ودلت الأخبار عن رسول الله صلى الله عليه وسلم على أن فرائض الصلوات الخمس، وصلاة العيدين ليس من الخمس، وإذا دل الكتاب والسنة والاتفاق على وجوب صلاة الجمعة ودلت الأخبار عن رسول الله صلى الله عليه وسلم على أن صلاة العيد تطوع، لم يجز ترك فرض بتطوع). ا

اهـ

6/493

 

ഇമാം മാലിക് മുവത്വയിലെ മേൽഭാഗത്തുള്ളവർ ജുമുഅക്ക് വരേണ്ടതില്ല എന്ന ഹദീസ് ഉദ്ധരിച്ചു ഇമാം  ശൈബാനി പറയുന്നു.


ഇതുകൊണ്ട് തന്നെയാണ് നാം പിടിക്കുന്നത്

.മേൽഭാഗത്തുള്ളവർക്ക് ഇളവുണ്ടെന്ന് ഹദീസ്

മേൽഭാഗത്തുള്ളവർ പട്ടണവാസികൾ അല്ലാത്തതുകൊണ്ട് അവർക്ക് ഉസ്മാൻ റളിയള്ളാഹു ഇളവ് നൽകിയതാണ് ഇത് ഇമാം അബു ഹനീഫയുടെയും അഭിപ്രായമാണ്

(അൽ ജാമിഉ സ്വഗീർ )

وفي (الموطأ) للإمام محمد أيضـا عن الإمام مالك بن أنس عن محمد بن شهاب الزهري عن أبي عبيد مولى ابن أزهر أنه قال في حديثه: [شهدت العيد مع عثمان بن عفان –رضي الله عنه-، فصلى ثم انصرف، فخطب فقال: إنـه قد اجتمع لكم في يومكم هذا عيدان فمن أحب من أهل العالية أن يرجع فقد أذنت له] 


ثم قال محمد:[وبهذا كله نأخذ، وإنما رخص عثمان في الجمعة لأهل العالية لأنهم ليسـوا من أهل المصـر وهو قول أبي حنيفة].


ഇമാം ഷൈബാനി പറയുന്നു ഇമാം അബു ഹനീഫ പറഞ്ഞു രണ്ട് ആഘോഷങ്ങൾ ഒരു ദിവസത്തിൽ ഒരുമിച്ചു വന്നാൽ ഒന്നാമത്തെ സുന്നത്തും രണ്ടാമത്തേത് ഫർളും ആണ്രണ്ടിൽനിന്ന് ഒന്നിനെയും ഉപേക്ഷിക്കപ്പെടരുത് (അൽ ജാമിഉ സ്വഗീർ ഹനഫി)

قال الإمام محمد بن الحسن الشيباني في (الجامع الصغيـر): [محمد عن يعقـوب عن أبي حنيفـة: عيدان اجتمعا في يوم واحد فالأول سنة والآخـر فريضـة، ولا يترك واحد منهما

……

ഇബ്ൻ ആബിദീൻ എന്നവരും ഇത് ഉദ്ധരിക്കുന്നു.

قال ابن عابدين الحنفي في حاشيته في باب العيدين: وتجب على من تجب عليه الجمعة. ثم قال: قال في الهداية ناقلا عن الجامع الصغير عيدان اجتمعا في يوم واحد فالأول سنة والثاني فريضة ولا يترك واحد منهما اهـ


മാലിക്ക് പണ്ഡിതൻ ഇമാം ബാജി പറയുന്നു.


മേൽഭാഗത്തുള്ളവർക്കും പുറത്തുള്ള ഗ്രാമവാസികൾക്കും ഇളവുണ്ട് എന്നതാണ്.ഇതുകൊണ്ട് അബു ഹനീഫയും ശാഫി ഇമാമും പറഞ്ഞിരിക്കുന്നു. (ശർഹു മുവത്വ  )

وقال أبو الوليد الباجي المالكي في شرحه: [روى ابن وهب ومطرف وابن الماجشـون عن مالك أن ذلك (أي الإذن لأهل العوالي والقرى) جائـز ... وبذلك قال أبو حنيفة والشافعي].


ഇബ്ൻ ഹജർ പറയുന്നു

 ജുമാ നടക്കുന്ന നാട്ടിലേക്ക്

ജുമാ നടക്കാത്തനാട്ടുകാർ ബാങ്ക് കേട്ടതിന് വേണ്ടി വരുന്നവർ ആണെങ്കിൽ പെരുന്നാളും ജുമായും ഒരുമിച്ചു വന്നാൽ ജുമുഅയുടെ ടൈം കിടക്കുന്നതിനു മുമ്പ് പെരുന്നാൾ നിസ്കാരം കഴിഞ്ഞാൽ അവർക്ക് പിരിഞ്ഞു പോകാവുന്നതാണ് ജുമുഅക്ക് വേണ്ടി മടങ്ങിവരേണ്ടതില്ല അത് അവർക്കുള്ള ഇളവാണ് അവർ പെരുന്നാൾ നിസ്കാരത്തിനു വന്നിട്ടില്ലെങ്കിൽ ജുമുഅക്ക് വരേണ്ടതാണ്. തുഹ്ഫ 2/415

وَلِمَنْ حَضَرَ وَالْعِيدُ الَّذِي وَافَقَ يَوْمُهُ يَوْمَ جُمُعَةٍ الِانْصِرَافُ بَعْدَهُ قَبْلَ دُخُولِ وَقْتِهَا وَعَدَمُ الْعَوْدِ لَهَا، وَإِنْ سَمِعُوا تَخْفِيفًا عَلَيْهِمْ وَمِنْ ثَمَّ لَوْ لَمْ يَحْضُرُوا لَزِمَهُمْ الْحُضُورُ لِلْجُمُعَةِ عَلَى الْأَوْجَهِ وَلَا تَسْقُطُ بِالسَّفَرِ مِنْ مَحَلِّهَا لِمَحَلٍّ يَسْمَعُ أَهْلُهُ النِّدَاءَ مُطْلَقًا عِنْدَهُمَا؛ لِأَنَّهُ مَعَهَا كَمَحَلَّةٍ مِنْهَا.

 ( تحفة المحتاج  ,2/415

*അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി*

 


Sunday, April 23, 2023

പെരുന്നാൾ നിസ്കാരത്തിന് സ്ത്രീകൾ പുറപ്പെടൽ ഒഹാബികൾ തെറ്റിദ്ധരിപ്പിക്കുന്ന ഹദീസിന്ന് മറുപടി*

 


*സംശയാ നിവാരണം ക്ലാസ്സ്റൂം*

➖➖➖🔷🔶➖➖➖

*വഹാബികളുടെ തട്ടിപ്പ്

Aslam Kamil Saquafi parappanangadi



*പെരുന്നാൾ നിസ്കാരത്തിന് സ്ത്രീകൾ പുറപ്പെടൽ ഒഹാബികൾ തെറ്റിദ്ധരിപ്പിക്കുന്ന ഹദീസിന്ന് മറുപടി*



സീരീൻ റ ന്റെ മകൾഹഫ്സ റ പറയുന്നു. *ഞങ്ങൾ സ്ത്രീകൾ പെരുന്നാളിന് പുറപ്പെടുന്നത് തടഞ്ഞിരുന്നു.*

അപ്പോൾ ഒരു സ്ത്രീ ബനൂ ഖലഫ് കൊട്ടാരത്തിൽ വന്നിറങ്ങി അവൾ അവളുടെ സഹോദരിയയെപ്പറ്റി സംസാരിച്ചു . സഹോദരി ഭർത്താവ് തിരുനബിയോട് കൂടെ 12 യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട് . ആറെണ്ണത്തിൽ സഹോദരി ഉണ്ടായിരുന്നു . ഞങ്ങൾ സ്ത്രീകൾ മുറിവേറ്റ വരെ മുറിവ് കിട്ടുകയും രോഗികളെ പരിചരിക്കുകയും ചെയ്തിരുന്നു

എൻറെ സഹോദരി തിരുനബിയോട് ചോദിച്ചു ഞങ്ങൾക്കു ഒരാൾക്ക് വസ്ത്രം ഇല്ലെങ്കിൽ പുറപ്പെടാതിരുന്നു കൂടെ തിരുനബി പറഞ്ഞു അവളുടെ കൂട്ടുകാരി അവളെ വസ്ത്രം ധരിപ്പിക്കണം നന്മയിലും മുസ്ലിമീങ്ങളുടെ പ്രാർത്ഥനയിലും അവൾ സംബന്ധിക്കട്ടെ .

عن حفصة قالت: "كنا نمنع عواتقنا أن يخرجن في العيدين فقدمت امرأة فنزلت قصر بني خلف فحدثت عن أختها وكان زوج أختها غزا مع النبي - صلى الله عليه وسلم - ثنتي عشرة غزوة وكانت أختي معه في ست قالت كنا نداوي الكلمة ونقوم على المرضى فسألت أختي النبي - صلى الله عليه وسلم - أعلى إحدانا بأس إذا لم يكن لها جلباب أن لا تخرج قال "لتلبسا صاحبتها من جلبابها ولتشهد الخير ودعوة المسلمين"



ഈ ഹദീസിന്റെ ആദ്യ ഭാഗത്ത് സ്ത്രീകൾ പുറപ്പെടൽ   ആ കാലത്ത്  തടഞ്ഞിരുന്നു വ്യക്തമാണ്.


ഹാഫിളുദ്ധുൻയാ ഇബ്നു ഹജർ റ പറയുന്നു.

ആദ്യ കാലത്ത് നാശം ഉണ്ടായപ്പോൾ സ്ത്രീകൾ പുറപ്പെടുന്നത് അവർ വിലക്കിയിരുന്നു. . ഫത്ഹുൽ ബാരി 1 / 505


وكأنهم كانوا يمنعون العواتق من الخروج لما حدث بعد العصر الأول من الفساد ، ولم تلاحظ الصحابة ذلك بل رأت استمرار الحكم على ما كان عليه في زمن النبي - صلى الله عليه وسلم 

1/505



സലഫുകൾ ഈ വിഷയത്തിൽ വിവിധ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്

എന്ന് പറഞ്ഞതിന്ന് ഇമാം ഇബ്ൻ ഹജർ റ വിവരിക്കുന്നു.


ഇമാം ത്വഹാവി റ പറയുന്നു.ഹൈള് കാരിയെ അടക്കം പുറപ്പെടാനുള്ള കൽപ്പന ഇസ്ലാമിന്റെ ആദ്യ കാലത്താണ് അന്ന് മുസ്ലിമീങ്ങൾ കുറവാണ്. ശത്രുക്കളെ ഭയപ്പെടുത്താൻ വേണ്ടി അവർ ഹാജറാവൽ കൊണ്ട് ആളുകൾ വർധിപ്പിക്കാൻ ഉദ്ധേശിച്ചതാണ്. ഇപ്പോൾ അത് ആവശ്യമില്ല.


എന്നാൽ ഇത് ദുർബലമാക്കപ്പെട്ടു എന്ന അഭിപ്രായം എത്രിക്കപ്പെട്ടിരിക്കുന്നു.


قال الطحاوي وأمره عليه السلام بخروج الحيض وذوات الخدور إلى العيد يحتمل أن يكون في أول الإسلام والمسلمون قليل فأريد التكثير بحضورهن إرهابا للعدو وأما اليوم فلا يحتاج إلى ذلك


ഏറ്റവും നല്ലത് അവളുടെ മേലിലോ അവൾ കാരണമായോ ഫിത്ന നിർഭയമായ കാലത്തും മറ്റു ഭവിഷത്തുകൾ ഇല്ലാത്തിടത്തും മാത്രമാണ്  അവൾ പുറപ്പെട്ടിരുന്നത് ഫത്ഹുൽ ബാരി 2/391


والأولى أن يخص ذلك بمن يؤمن عليها وبها الفتنة ولا يترتب على حضورها محاصر ولا تزاحم الرجال في الطرقات ولا في المجامع)

2/391




പ്രമുഖ ശാഫിഈ പണ്ഡിതൻ സയ്യിദ് തഖിയ്യുദ്ദീൻ ഹിസ്വ് നി(റ) എഴുതുന്നു:  


 قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات لكثرة الفساد وحديث أم عطية : وإن دل على الخروج إلا أن المعنى الذي كان في خير القرون قد زال والمعنى أن كان في المسلمين قلة فأذن رسول الله صلى الله عليه وسلم لهن في الخروج ليحصل بهن الكثرة ولهذا أذن للحيض مع أن الصلاة مفقودة في حقهن وتعليله صلى الله عليه وسلم بشهودهن الخير ودعوة المسلمين لا ينافي ما قلنا وأيضا فكان الزمان زمان أمن فكن لا يبدين زينتهن ويغضضن من أبصارهن وكذا الرجال يغضون من أبصارهم ومفاسد خروجهن محققة وقد صح عن عائشة رضي الله عنها أنها قالت : [ لو رأى رسول الله صلى الله عليه وسلم ما أحدث النساء لمنعهن المساجد كما منعت نساء بني إسرائيل ] فهذا فتوى أم المؤمنين في خير القرون فكيف بزماننا هذا الفاسد ؟.... وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة قد تمسك بظاهر دليل حمل على ظاهره دون فهم معناه مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوى به والله أعلم (كفاية الأخيار: ١٢٥-١٢٦/١)


ഫസാദിന്റെ ആധിക്യം കണക്കിലെടുത്ത് യുവതികളും ഭംഗിയുള്ളവരും ഇക്കാലത്ത് പുറപ്പെടൽ നിഷിദ്ധമാണെന്ന് തറപ്പിച്ച് പറയേണ്ടിയിരിക്കുന്നു. ഉമ്മുഅത്വിയ്യ(റ)യുടെ ഹദീസ് പോകാമെന്നു കാണിക്കുന്നുവെങ്കിലും ഉത്തമ നൂറ്റാണ്ടിൽ അതിനുണ്ടായിരുന്ന നിമിത്തം ഇന്നില്ല. അന്നുണ്ടായിരുന്ന നിമിത്തം അന്ന് മുസ്ലിംകൾ ന്യൂനപക്ഷമായിരുന്നു. അതിനാൽ സ്ത്രീകളുടെ സാന്നിധ്യം മുഖേന മുസ്ലിംകളുടെ അംഗബലത്തിൽ ആധിക്യമുണ്ടാകുന്നതിനുവേണ്ടി സ്ത്രീകൾക്ക് പുറപ്പെടാൻ നബി(സ) അനുവാദം നൽകി. നിസ്കരിക്കാൻ പറ്റാത്ത ആർത്തവകാരികൾക്കും പുറപ്പെടാൻ അനുവാദം നൽകിയത് ഇതുകൊണ്ടാണ്. നന്മയിലും മുസ്ലിംകളുടെ പ്രാർത്ഥനയിലും പങ്കെടുക്കാനെന്ന് നബി(സ) പറഞ്ഞ കാരണം ഇതിനെതിരല്ല. മാത്രവുമല്ല അക്കാലം നിർഭയത്വത്തിന്റെ കാലമായിരുന്നു. സ്ത്രീകൾ അവരുടെ ഭംഗി പ്രദർഷിപ്പിക്കുകയോ അന്യപുരുഷന്മാരെ നോക്കുകയോ ചെയ്തിരുന്നില്ല. ഇതുപോലെ പുരുഷന്മാരും അന്യസ്ത്രീകളിലേക്കു നോട്ടമിട്ടിരുന്നില്ല. എന്നാൽ നമ്മുടെ കാലം അതല്ല. സ്ത്രീകൾ വീട്ടിൽ നിന്ന് പുറപ്പെടുന്നത് തന്നെ സൗന്ദര്യം പ്രദർശിപ്പിക്കാനാണ്. സ്ത്രീകൾ അന്യപുരുഷന്മാരെയും അന്യപുരുഷന്മാർ അന്യസ്ത്രീകളെയും നോക്കാതിരിക്കുന്നുമില്ല. അതിനാൽ അവർ പുറപ്പെടുന്നതിനാൽ വരുന്ന നാശങ്ങൾ ഉറപ്പാണ്. മഹതിയായ ആയിഷാ(റ) ഇപ്രകാരം പ്രസ്താവിച്ചതായി പ്രബലമായി വന്നിട്ടുണ്ട്: "സ്ത്രീകൾ പുതുതാക്കിയ കാര്യം റസൂലുല്ലാഹി(സ) എത്തിച്ചിരുന്നുവെങ്കിൽ ബനൂഇസ്രാഈല്യരിലെ സ്ത്രീകളെ വിലക്കിയതുപോലെ പള്ളികൾ അവർക്കു അവിടന്ന് വിലക്കുമായിരുന്നു". ഉത്തമ നൂറ്റാണ്ടിൽ ഉമ്മുൽ മുഅമിനീൻ(റ) നടത്തിയ പ്രസ്താവനയാണിത്. എങ്കിൽ നാം ജീവിക്കുന്ന  ഫസാദായ ഈ കാലത്തെ കാര്യം എന്തായിരിക്കും?....

   അതിനാൽ നമ്മുടെ ഈ കാലത്ത് സ്ത്രീകളെ വിളക്കുന്നതിൽ മുസ്ലിംകളിൽ ഒരാളും ശങ്കിച്ച് നിൽക്കുകയില്ല. പ്രമാണത്തിന്റെ ശരിയായ ആശയം മനസ്സിലാക്കാത്ത, പ്രമാണത്തെ ബാഹ്യാർത്ഥത്തിൽ മാത്രം വിലയിരുത്തുന്ന, ശരീഹത്തിന്റെ രഹസ്യങ്ങൾ മനസ്സിലാക്കുവാനുള്ള കോപ്പുകളില്ലാത്ത മൂഢന്മാർ മാത്രമേ ഇതിൽ ശങ്കിച്ച് നിൽകുകയുള്ളൂ. മഹതിയായ ആയിഷാബീവി(റ)യും  അവരുടെ റൂട്ട് സ്വീകരിച്ചവരും ഗ്രഹിച്ച ആശയം അവർ ഒഴിവാക്കുന്നു. സൗദര്യപ്രകടനം നിഷിദ്ധമാണെന്നും കാണിക്കുന്ന പ്രമാണങ്ങളും ഒഴിവാക്കുന്നു. അതിനാൽ നിഷിദ്ധമാണെന്നു തറപ്പിച്ചു പറയലും അതനുസരിച്ച് ഫത്‌വ നൽകാനുമാണ് ശരിയായ സമീപനം.  (കിഫായത്തുൽ അഖ്‌യാർ: 1/125-126)


സ്ത്രീകൾക്ക് പള്ളി വിലക്കരുതെന്നു പറയുന്ന ഹദീസ് വിശദീകരിച്ച് അല്ലാമാ ഐനി (റ) എഴുതുന്നു:



അർത്ഥം:

സ്ത്രീയിൽ നിന്നോ അവളുടെ മേലിലോ നാശം ഭയപ്പെടാത്തപ്പോഴുള്ള നിയമമാണിത്. അക്കാലത്ത് പൊതുവെയുള്ള സ്വഭാവം അതായിരുന്നു. എന്നാൽ നമ്മുടെ കാലത്ത് സ്വഭാവം അതല്ല. നമ്മുടെ കാലത്ത് നാശം വ്യാപകവും നാശകാരികൾ കൂടുതലുമാണ്. ആയിഷാ(റ)യുടെ വരാൻ പോകുന്ന ഹദീസ് ഇക്കാര്യം വ്യക്തമാക്കുന്നു. (ഉംദത്തുൽ ഖാരി: 9/477)


ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇബ്നുൽ ഹുമാം(റ) എഴുതുന്നു:



എല്ലാ സമയങ്ങളിലും നാശം മികച്ചു നിൽക്കുന്നതിനാൽ എല്ലാ നിസ്കാരങ്ങളിലും യുവതികൾ, കിഴവികൾ എന്ന വ്യത്യാസമില്ലാതെ തടയണമെന്ന് പിൽക്കാല പണ്ഡിതന്മാർ പ്രസ്താവിച്ചിരിക്കുന്നു. (ഫത്ഹുൽ ഖാദർ: 1/376)


ഇമാം ഗസ്സാലി(റ) പറയുന്നു:  


നിസ്കരിക്കാൻ വേണ്ടി പള്ളിയിൽ വരുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കൽ നിര്ബന്ധമാണ്....(ഇഹ്‌യാഅ്: 2/337


ഇമാം  നവവി പെരുന്നാൾ ആധ്യായത്തിൽ പറഞ്ഞതിനെയാണ്


*നവവി ഇമാം എഴുതുന്നു* 

أما الأحكام ( فقالالشافعي والأصحاب رحمهم الله : يستحب للنساء غير ذوات الهيئات حضور صلاة العيد وأما ذوات الهيئات وهن اللواتي يشتهين لجمالهن فيكره حضورهن، هذا هو المذهب والمنصوص ، وبه قطع الجمهور  شرح المهذب

പെരുന്നാൾ അദ്ധ്യയത്തിൽ 

ഇമാം ശാഫിഈ (റ)യും മറ്റുപണ്ഡിതന്മാരും പറയുന്നു

  ഭംഗിക്കു വേണ്ടി കണ്ടാൽ ആശിക്കപ്പെടുന്ന കോലമുള്ള ഉള്ള എല്ലാ സ്ത്രികളും നിസ്കാരത്തിനു വേണ്ടി പള്ളിയിൽ ഹാളിറാവൽ (ഫിത്ന ഭയ്ക്കുന്നിലെങ്കിൽ) കറാഹത്താണ് . ഇതാണ് ശാഫിഈ ഇമാം വ്യക്തമാക്കിയതും

മദ്ഹബും (ശാഫിഈ ഇമാമും മറ്റു പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്) .അത് തന്നെയാണ് ഭൂരിപക്ഷവും ഉറപ്പിച്ചുപറഞ്ഞത് . അവർക്ക് ഒരിക്കലും പുറപ്പെടൽ സുന്നത്തില്ല എന്ന് റാഫിഈ ഇമാം അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്.

📚  *ശറഹുൽ മുഹദബ്‌*

              ഇതിൽ നിന്ന് സ്ത്രികൾ നിസ്കാരത്തിനു വേണ്ടി പള്ളിയിൽ വരൽ ഫിത്നയില്ലെങ്കിൽ തന്നെ കാറഹത്താണെന്ന്‌ ഇമാം നവവി വ്യകതമായി പറഞ്ഞത് നാം കണ്ടു. 


ഇമാം നവവി റ  പറയുന്നു.


അപ്പോൾ ഏതൊരു യുവതിയും അപ്രകാരം ഭംഗിയുള്ള സ്‌ത്രിയും അപ്രകാരം കണ്ടാൽ ആശിക്കപ്പെടുന്നവരും .

 നിസ്കാരത്തിനു വേണ്ടി പുറപ്പെടൽ കറാഹത്താണ് . കാരണം അവരെ കൊണ്ടോ അവരുടെ മേലിലോ ഫിത്നയുണ്ടവുമെന്ന ഭയന്നതിന് വേണ്ടിയാണ.            📚  *ശറഹുൽ മുഹദബ്‌*                                                                                                     ്فأما الشابة وذات الجمال ، ومن تشتهى فيكره لهن الحضور ، لما في ذلك من خوفالفتنة  وبهن )  شرح المهذب ث

        

സ്ത്രികൾ ഫിത്നയില്ലെങ്കിൽ നിസ്കാരത്തിന് പള്ളിയിൽ പുറപ്പെടൽ കാറഹത്താണെന്നു ശറഹുൽ മുഹദബിലും ഫിത്നയുണ്ടെങ്കിൽ ഹാറമാണെന്നു ശറഹുൽ മുസ്ലിമിലും ഇമാം നവവി رحمه الله ورضي عنه തന്നെ പറഞ്ഞിട്ടുണ്ട്  


ഇമാം മുസ്ലിം ഹെഡിങ് ഇങ്ങനെ കാണാം


ഫിത്ന ഇല്ലാത്ത കാലത്ത് സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽഎന്ന അധ്യായം


 

 ( باب خروج النساء إلى المساجد : )) 


إذا لم يترتب عليه فتنة وأنها لا تخرج متطيبة 

 ഇത് വിവരിച്ചു ഇമാം നവവി പറയുന്നു.


ഈ അധ്യായത്തിലെ ഹദീസുകൾ സ്ത്രീകളെതൊട്ടു തടയാതിരിക്കാൻ നിബന്ധനകൾ പാലിക്കുമ്പോൾ മാത്രമാണ്.

ഹദീസുകളിൽ നിന്നും പിടിച്ചെടുത്ത് പണ്ഡിതന്മാർ പറഞ്ഞ നിബന്ധനകളാണവ

ആ നിബന്ധനകളിൽ പെട്ടതാണ് യുവതി ആവാതിരിക്കുക എന്നത്

അപ്രകാരം ഫിത്തനയാക്കപ്പെടുന്ന യുവതിയെ പോലോത്തവരും ആവാതിരിക്കണം വഴിയിലോ  മറ്റോ നാശമോ അത് പോലോത്തതോ ഭയപ്പെടാതെ ഇരിക്കണം

മേൽമയുള്ള ഭംഗിയുള്ള വസ്ത്രം ധരിക്കാതിരിക്കണം തുടങ്ങിയ നിബന്ധനകൾ പാലിച്ചാൽ

തടയാൻ പാടില്ല . തടയരുത് എന്ന വിരോധം മേൽപ്പറഞ്ഞതുപോലെയുള്ള നിബന്ധനകൾ ഒത്തിണങ്ങിയ സ്ഥലത്ത് മാത്രമാണ്.


(ശറഹു മുസ്ലിം അന്നവവി )


هذا وشبهه من أحاديث الباب ظاهر في أنها لا تمنع من المسجدلكن بشروط ذكرها العلماء مأخوذة من الأحاديث

 وهي :أن لا تكون متطيبة ، ولا متزينة ذات خلاخل يسمع صوتها ، ولا ثيابا فاخرة ، ولا مختلطة بالرجال ، ولا شابة ونحوها ممن يفتتن بها ، وأن لا يكون بالطريق ما يخاف به مفسدة ونحوها .وهذا النهي عن منعهن من الخروج محمول على كراهة التنزيه إذا كانت المرأة ذات زوج أو سيد ووجدت الشروط المذكورة .فإن لم يكن لها زوج ولا سيد حرم المنع إذا وجدت الشروط اهـ] المنع حيث فقدت شروط الجواز

شرح مسلم النووي


ഇമാം മുസ്ലിമിൻറെ വാചകവും   ഉദ്ധരിച്ചുകൊണ്ട്

ഇബ്ൻ ഹജർ ഹൈത്തമി വിവരിക്കുന്നു.


ഇമാം നവവി പറഞ്ഞു.


ഫിത്ന തുടർന്ന് വരുന്നില്ലാത്തപ്പോൾ എന്ന ഇമാം മുസ്ലിമിൻറെ വാക്ക് അവൾ പുറപ്പെടൽ കാരണം ഫിത്ന തുടരുന്ന കാലത്ത് അവളെ തടയൽ നിർബന്ധമാണെന്ന് ഞാൻ മുമ്പ്  പറഞ്ഞ ആശയത്തിന് തെളിവാണ്.


ഈ അധ്യായത്തിലെ ഹദീസുകൾ സ്ത്രീകളെതൊട്ടു തടയാതിരിക്കാൻ നിബന്ധനകൾ പാലിക്കുമ്പോൾ മാത്രമാണ്.

ഹദീസുകളിൽ നിന്നും പിടിച്ചെടുത്ത് പണ്ഡിതന്മാർ പറഞ്ഞ നിബന്ധനകളാണവ

ആ നിബന്ധനകളിൽ പെട്ടതാണ് യുവതി ആവാതിരിക്കുക എന്നത്

അപ്രകാരം ഫിത്തനയാക്കപ്പെടുന്ന യുവതിയെ പോലോത്തവരും ആവാതിരിക്കണം വഴിയിലോ  മറ്റോ നാശമോ അത് പോലോത്തതോ ഭയപ്പെടാതെ ഇരിക്കണം

മേൽമയുള്ള ഭംഗിയുള്ള വസ്ത്രം ധരിക്കാതിരിക്കണം തുടങ്ങിയ നിബന്ധനകൾ പാലിച്ചാൽ

തടയാൻ പാടില്ല . തടയരുത് എന്ന വിരോധം മേൽപ്പറഞ്ഞതുപോലെയുള്ള നിബന്ധനകൾ ഒത്തിണങ്ങിയ സ്ഥലത്ത് മാത്രമാണ്.


(وانظر إلى قوله " إذا لم يترتب عليه فتنة " ما أحسنه فيما قدمته من وجوب المنع حيث ترتبت الفتنة على خروجهن فإن قوله صلى الله عليه وسلم )) لا تمنعوا إماء الله مساجد الله

 ( هذا وشبهه من أحاديث الباب ظاهر في أنها لا تمنع من المسجدلكن بشروط ذكرها العلماء مأخوذة من الأحاديث

 وهي :أن لا تكون متطيبة ، ولا متزينة ذات خلاخل يسمع صوتها ، ولا ثيابا فاخرة ، ولا مختلطة بالرجال ، ولا شابة ونحوها ممن يفتتن بها ، وأن لا يكون بالطريق ما يخاف به مفسدة ونحوها .وهذا النهي عن منعهن من الخروج محمول على كراهة التنزيه إذا كانت المرأة ذات زوج أو سيد ووجدت الشروط المذكورة .فإن لم يكن لها زوج ولا سيد حرم المنع إذا وجدت الشروط اهـ] المنع حيث فقدت شروط الجواز



ഇബ്നു ഹജർ അൽ ഹൈതമി റ തുടരുന്നു.


ഇവിടെ ഇമാം നവവിയുടെ വാചകത്തിൽ നിന്നും യുവതിയാവുക . ഫിത്ന ഭയക്കുക . കൂടി കലരുക തുടങ്ങി ഏതു ഒരു തടസ്സം ഉണ്ടായാലും അവളെ തടയേണ്ടതാണ് എന്ന് ഗ്രഹിക്കാവുന്നതാണ്.ഇങ്ങനെയുണ്ടാകുമ്പോൾ തടയൽ നിർബന്ധമാണോ എന്ന് ചോദിച്ചാൽ ധാരാളം പണ്ഡിതന്മാർ അത് നിർബന്ധമാണ് എന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ഗസ്സാലിയും മറ്റുംഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്.ഇമാം മുസ്ലിമിൻറെ ഫിത്ന ഇല്ലാത്ത കാലത്ത് എന്ന വാചകം തടയൽ നിർബന്ധമാണ് എന്നതിന് തെളിവാണ് .പറ്റുന്നത് ഫിത്ന ഇല്ലാത്ത കാലത്താണല്ലോ അപ്പോൾ ഫിത്നയുള്ള കാലത്ത് പുറപ്പെടാൻ പാടില്ല പുറപ്പെടാൻ പാടില്ലെങ്കിൽ തടയൽ നിർബന്ധമാണ്.


 [فافهم قوله لكن " بشروط إلخ إن هذه شروط لعدم المنع ، وأنه حيث فقد واحد منها منعت لكن كلامه يقتضي جواز المنع أو وجوبه ، والأولى أن يقال ساكت عن التعرض لأحد القسمين ، وقد صرح غيره بالوجوب كما يأتي عن الغزالي وغيره ،

 ويدل عليه قوله السابق " إذا لم يترتب عليه فتنةفإنه شرط للخروج " أي لجوازه كما هو ظاهر .وحيث حرم الخروج وجب المنع وليكن على ذكر منكجعله من الشروط أن لا يكون في الطريق ما يخاف به مفسدة ، وأن لا تختلط بالرجال .                                                                                                                                         നവവി ഇമാം എഴുതുന്നു                                                          ) فإن قيل ( هذا مخالف حديثأم عطيةالمذكور )  قلنا ( ثبت في الصحيحين عنعائشةرضي الله عنها قالت : " لو أدرك رسول الله صلى الله عليه وسلم]ص:14 [ما أحدث النساء لمنعهن كما منعت نساء بني إسرائيل ، ولأن الفتن وأسباب الشر في هذه الأعصار كثيرة بخلاف العصر الأول والله أعلم  شرح المهذب ل

    *ഇവിടെ ഒരു ചോദ്യമുണ്ട്*

          ഈ പറഞ്ഞത് സ്ത്രികൾ പെരുന്നാളിന്

വന്നിരുന്നു എന്ന ഉമ്മു അത്ഇയ്യ (റ)യുടെ ബുഖാരിയിലെ ഹദീസിന് വിരുദ്ധമല്ലെ .

*മറുപടി ഞാൻ പറയാം.*

              ആയിഷ ബീവിയെ(റ) തൊട്ട് ബുഖാരി മുസ്ലിമിൽ സ്ഥിരമായ ഒരു ഹദീസിൽ ആയിഷ ബീവി പറയുന്നു 

  സ്ത്രികൾ ഇന്ന് പുതുതാക്കിയ ഫിത്നകൾ നബി(സ)എത്തിക്കുകയാണെങ്കിൽ ബനൂ ഇസ്രാഈൽ സ്ത്രികളെ തടഞ്ഞ പോലെ നിരുപാധികം (ഫിത്ന ഉണ്ടായാലും ഇല്ലെങ്കിലും) ഇവരെ നബി(സ) തടയുമായിരുന്നു.

📚 ( *ശറഹുൽ മുഹദബ്*)

        (നിരുപാധികം തടയുമെന്ന് നമ്മുടെ ഇമാമുമാർ പറയുന്നില്ല . ഫിത്നയുള്ള കാലത്ത് ഹറാമും ഫിത്ന ഇല്ലെങ്കിൽ കറാഹത്ത് എന്നുമാണ് പറയുന്നത്. ഈ കാലഘട്ടത്തിൽ ഫിത്നയുണ്ട് . ഈ കാലഘട്ടത്തിൽ നിരുപാധികം ഹറാമാണ് ഫാത്താവൽ കുബ്രയിൽ നോക്കുക)

നവവി ഇമാം തുടരുന്നു

നാം ഈ വിധി ഇങ്ങനെ പറയാൻ കാരണം ഫിത്നയും ഷിറിന്റെ കാരണങ്ങളും ഈ കാലത്ത് വർധിച്ചിട്ടുണ്ട്. ആദ്യ കാലത്തിനു മാറ്റം

[ശറഹുൽ മുഹദബ്]

(അപ്പോൾ ഉമ്മു അത്വിയ്യയുടെ സംഭവം ആദ്യ കാലത്താണ്)


          തെറ്റിദ്ധരിച്ചു പെട്ടുപോയ ബിരുദ താരികളോ അല്ലാത്തവരുമായ സുഹൃത്തുക്കളോട് എനിക്ക് പറയാൻ ഉള്ളത് .നിങ്ങൾ മുറിയൻ പോസ്റ്റ് കിട്ടിയാൽ കിതാബിന്റെ മുഴുവൻ പേജും പരിശോധിക്കാൻ തയാറാവണമെന്നാണ്.

          ഇമാമുമാരെ പറ്റി അവർ ഉദ്ദേശികാത്ത അർത്ഥം എഴുതി  പോസ്റ്റുണ്ടാകിയ ദജ്ജാലുകളും കള്ളന്മാരുമാണ് വാഹബിസത്തിൽ പെട്ടുപോയവർ എന്ന് നിഷ്പക്ഷമായി ചിന്തിക്കുക.

ശറഹുൽ മുഹദബിന്റെ ജുമുഹയുടെ അദ്ധ്യായത്തിലും ജമാഅത്തിന്റെ അദ്ധ്യായത്തിലും പറഞ്ഞത് കൂടി അടുത്ത ടെകസ്റ്റിൽ വരുന്നതാണ്.

          ഞാൻ ഒരു കാര്യം കൂടി പറയട്ടെ .

തീർച്ചയായും എനിക്ക് ഉറപ്പുണ്ട്. ഒരിക്കലും മുജാഹിദ് മതത്തിൽ പെട്ടുപോയ ഒരു ബിരുതധാരിയും സാധാരണകാരനും കിതാബ് മുഴുവനും ശരിയായ നിലക്ക് പരിശോദിച്ചിട്ടില്ല .


            സലഫികളായ ഗൾഫിലെ തട്ടിപ്പുകാരായ ചിലർ എഴുതിയ ലേഖനം നെറ്റിൽ കണ്ടു തെറ്റിദ്ദരിക്കുക മാത്രമാണ് ഇവർ ചെയ്തിരിക്കുന്നത്.

*അത് കൊണ്ട് ഏത് പോസ്റ്റ് കണ്ടാലും കിതാബ് പരിശോധിക്കാൻ തയാറാവണമെന്നാണ് എനിക്ക് പറയാനുള്ളത്*


ഇമാമുമാരെ പറ്റി അവരുടെ ഗ്രന്ഥത്തിൽ നിന്നവരുദ്ദേശിക്കാത്ത അർത്ഥം തിരിമറി നടത്തി ഈമാൻ നഷ്ടപ്പെടുത്താതിരിക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ.


                ـ

  🌴🌴🌴🌴🌴🌴🌴


_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

*+91 81294 69100*


  🔹🔹🔹🔹🔹🔹🔹

*ഇത്  സംശയാനിവാരണം എന്ന ഇസ്ലാമിക് വാട്സാപ്പ് ഗ്രൂപ്പാണ്    അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ  സമാനതകളില്ലാത്ത  വാട്സാപ്പ്  ഗ്രൂപ്പാണ്*


*ഈ ഗ്രൂപ്പുകളില്‍ നിങ്ങള്‍കും അംഗമാവാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ താഴെയുള്ള വാട്ട്സപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക*👇🏻

🔹🔸

00918129469100🔸🔹

🌴🌴🌴🌴🌴🌴🌴

SHARE MAX👬*


മറന്നു പോയാൽ അത് ഓർമ്മിച്ചെടുക്കാൻ വേണ്ടി സ്വലാത്ത് ചൊല്ലാറുണ്ട്.

 ചോദ്യം: ചിലയാളുകൾ വല്ലതും മറന്നു പോയാൽ അത് ഓർമ്മിച്ചെടുക്കാൻ വേണ്ടി സ്വലാത്ത് ചൊല്ലാറുണ്ട്. ഇങ്ങനെ ചെയ്യാമോ. ?? 👇 ഉത്തരം👇 ചെയ്യാം, സ്വലാത...