Skip to main content

മാതാ പിതാക്കൾ: നബി സ്വ യുടെ മാതാപിതാക്കൾ അവിശ്വാസികളാണന്ന് അബൂ ഹനീഫ റ പറഞ്ഞിട്ടുണ്ടോ?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
................
ചോദ്യം 3

നബി സ്വ യുടെ മാതാപിതാക്കൾ അവിശ്വാസികളാണന്ന് ഇമാം അബൂ ഹനീഫ റ പറഞ്ഞിട്ടുണ്ടോ?

മറുപടി

അല്ലാമാ ബാജൂരി ( റ ) പറയുന്നു

 وأما ما نقل عن
 أبي حنيفة في الفقه الأكبر من أن والدي المصطفى ماتا عَلَى الْكُفر ، فمدسوس عليه ، وحاشاه أن يقول في والدي المصطفى لك ، وَغلَط مَلاً على القاري ، يغفر الله له ، في كلمة شنيعة قَالَها ، فالحق الذي نلقى الله عليه أن أبويه ناجيان . . ( حاشية الباجوري : ۲۰ )

 - നബി ( صلى الله عليه وسلم ) യുടെ മാതാപിതാക്കൾ അവിശ്വാസികളായാണ് മരണപ്പെട്ടതെന്ന് ഇമാം അബൂഹനീഫ ( റ ) യെ ഉദ്ധരിച്ച് ഫിഖ്ഹുൽ അക്ബറിൽ കാണുന്ന പരാമർശം അദ്ദേഹത്തിന്റെ പേരിൽ ആരോ കടത്തിക്കൂട്ടിയതാണ് അദ്ദേഹം ഒരിക്കലും അത്തരം പരാമർശം നടത്തുകയില്ല .

മുല്ലാ അലിയ്യുൽ ഖാരി (റ) പ്രസ്തുത ആശയം സമർത്ഥിക്കാൻ ഒരു പ്രബന്ധ രചനനട ത്തിയതിൽ അദ്ദേഹത്തിനു പിഴവ് സംഭ വിച്ചിരിക്കുന്നു . അദ്ദേഹത്തിന് അല്ലാഹു
 പൊറുത്തു കൊടുക്കട്ടെ .   അതിനാൽ നബി ( സ ) യുടെ മാതാപിതാ ക്കൾ രക്ഷപ്പെട്ടവരാണെന്നസത്യവുമായാണ് നാം അല്ലാഹുവിനെ സമീപിക്കാൻ പോകുന്നത് ( ബാജൂരി പേ : 20 )


- മുല്ലാ അലിയ്യുൽ ഖാരിയുടെ മയ്യിത്ത് കുളിപ്പിക്കുന്നയാൾ നാവ് മുറിക്കപ്പെട്ടനിലയിൽ അദ്ദേഹത്തെ കണ്ടതായും നബി ( صلى الله عليه وسلم) യുടെ മാതാപിതാക്കൾ അവിശ്വാസി കളായിരുന്നുവെന്ന് സമർത്ഥിക്കാൻ ഗ്രന്ഥരചന നടത്തിയതിന് ലഭിച്ച ശിക്ഷ യാണ് അതെന്ന് സ്വപ്നത്തിലുടെ കുളിപ്പിച്ചയാളെ അദ്ദേഹം അറിയിച്ചതായും അല്ലാമാ സിൻദി ( റ ) ത്വവാലിഉൽ അൻവാർ എന്ന ഗ്രന്ഥത്തിൽ പറഞ്ഞതായി മഹാനായ അഹ്മദ് കോയ ശാലിയാ തി ( നവ്വറല്ലാഹു മർഖദ ) ഫതാവൽ അസ്ഹരിയ്യ പേജ്   20) ൽ രേഖപ്പെടുത്തിയിട്ടുണ്ട് .

 ഇമാം മുസ്ലിമിന്റെ ഹദീസ് ഉദ്ധരിച്ച ശേഷം അല്ലാമാ സുഹലി ( റ ) എഴുതുന്നു.،


  وليس لنا نحن أن نقول ذلك في أبويه
. ، لقوله : « لأتوذوا الأحياء بسب الأموات » ، والله عز وجل يقول إن الذين يُوَذونَ الله ورسوله لعنهم الله في الدنيا والآخرة


 നബി ( അ ) യുടെ മാതാപിതാക്കൾ നര കത്തിലാണെന്നുപറയാൻ നമുക്കർഹതയി ല്ല . മരണപ്പെട്ടവരെ ആക്ഷേപിച്ച് ജീവിച്ചിരിക്കുന്നവരെ നിങ്ങൾ ബുദ്ധിമുട്ടാക്കരുതന്ന് നബി ( صلى الله عليه وسلم ) നിർദേശിച്ചിട്ടുണ്ട് . അല്ലാഹു പറയുന്നു . അല്ലാഹുവെയും വന്റെ റസൂലിയും ദ്രോഹിക്കുന്നവിരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു ( അൽ റൗളുൽ ഉസഫ് 1 / 200 )

 നബി ( സ ) യുടെ മാതാവ് നരകത്തിലാ ണന്ന് പറയാമോ എന്ന് മാലികീ മദ്ഹബിൽ ഇമാമുകളിൽപ്പെട്ട ഖാളീ അബു ബക്ർ ഇബ്നുൽ അറബി ( റ ) യോട് ചോദിക്കപ്പെട്ടപ്പോൾ അവൻ ശപിക്കപ്പെട്ടവനാ ണെന്നാണ് അദ്ദേഹം മറുപടി കൊടുത്ത് '
എന്നിട്ട് “ അല്ലാഹുവെയും അവന്റെ ' സുലിനെയും ദ്രോഹിക്കുന്നവരാരോ അവരെ  ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു ” എന്നർത്ഥം വരുന്ന ആയത്ത് അതിനു പ്രമാണമായി അദ്ദേഹം ഓതുകയുണ്ടായി . ( അൽഹാവീലിൽ ഫതാവാ )
'
അല്ലാമാ മുഹമ്മദുബ്നു യൂസുഫു സ്സാലിഹി അശ്ശാമി  ( റ ) പറയുന്നു . ( വഫാത് . ഹി : 942 )




  وقد وقعت على فتوى ، بخط بعض علماء المغاربية ، بسط فيها الكلام على هذا المقام ومن جملة ماذكره أن المتكلم في هذا المقام على ثلاثة أقسام قسم يوجب تكفير قائله وزندقه ، وليس فيه إلا القتل دون تلعثم ، وهو حيث يتكلم بمثل هذا الكلام المؤذي في أبويه ، قاصدًا لأذيته وتعيره والازدراء به والتحسر على جهته العزيزة ، بما يصادم تعظيمه وتوقيره

 وقسم ليس على المتكلم به وصم ، وهو حيث بدعوه داعوضروري إلى الكلام به ، كما إذا تكلم على الحديث مفسرا له و مقررا ، ونحو ذلك مما يدعو إلى الكلام به ، من الدواعى الشرعية ،

 وقسم يحرم علينا التكلّهم فيه ، ولا يلغ بالتكلم به إلى القتل ، وهو حيث لايدعوه داع شرعي إلى الكلام به ، فيذا يؤدب على حسب حاله ، ويشدّد في أدبه إن علم منه الجر ءةوعدم التحفَظ في اللسان ، ويعزل عن الوظائف الشرعية واستدل بعزل عمر بن عبد العزيز عامله ( سبل الهدي و الرشاد ( ۱۷۳ / ۲ )

ഈ  വിഷയം സമഗ്രമായി ചർച്ച ചെയ്ത പാശ്ചാത്യപണ്ഡിതന്മാരിൽ ചിലർ രേഖപ്പെടുത്തിവെച്ച ഫത്വവ കാണാനിടയായി , ഈ വിഷയത്തിൽ സംസാരിക്കുന്നവരെ  മൂന്ന് വിഭാഗമായി തരം തിരിച്ചാണ് ആ ഫത്വയിൽ പറയുന്നത് .


നബി ( صلى الله عليه وسلم) യെ പരമ്പരയേ ബുദ്ധിമുട്ടിക്കലും അവിടുത്ത സ്ഥാനം ഇടിച്ചുതാഴ്ത്തലും ലക്ഷ്യംവച്ച് നബി (സ്വ ) യുടെ മാതാപിതാക്കളെ കുറ്റം പറയുന്നവരാണ് ഒരു വിഭാഗം
 അത്തരക്കാർ കാഫിറോ സിൻദീകോ ആകുന്നതാണ് . വധശിക്ഷയല്ലാതെ മറ്റൊന്നും അവർ അർഹിക്കുന്നതല്ല .
മതപരമായ അനിവാര്യതക്കുവേണ്ടി സംസാരിക്കുന്ന വരാണ് മറ്റൊരു വിഭാഗം പ്രസ്തുത ഹദീസ് വിശദീകരിക്കാനുള്ള സംസാരം ഉദാഹരണമായെടുക്കാം അ വർക്ക് യാതൊരു കുറ്റവും മില്ല

മതപരമായ യാതൊരു അനിവാര്യതയുമില്ലാതെ അതേ പ്പറ്റി സംസാരിക്കുന്നവരാണ് മൂന്നാം വിഭാഗം ഇത്തരം സംസാരം ഹറാമാണ് ഇത്തരം സംസാരത്തെ തൊട്ട് നാവിനെ സൂക്ഷിക്കാത്തവനും സംസാരിക്കാൻ ധൈര്യം കാണിക്കുന്നവനുമാണങ്കിൽ ശക്തമായ രീതിയിൽ അവനു മര്യാദ പഠിപ്പിക്കേണ്ടതും മതപരമായ ജോലികളിൽ നിന്ന് അവനെ സ്ഥാന ഭൃഷ്ടനാക്കോണ്ടതുമാണ്  ഉമറുബ്നു അബ്ദുൽ അസീസ് ( റ ) തന്റെ ഗവർണ്ണറെ സ്ഥാന ഭ്യഷ്ടനാക്കിയ താണ് ഇതിന്റെ രേഖയായി അദ്ദേഹം എടുത്തു പറയുന്നത് . ( സുബുലുൽ ഹുദാ വർറശാദ് : 2 / 173 )


നബി ( صلى الله عليه وسلم) യുടെ മാതാപിതാക്കൾ സത്യനിഷേധികളായിരുന്നുവെന്ന ആശ യത്ത ശരിവച്ച് ഇമാം റംലി ( റ ) ഫതാവായിൽ സംസാരിച്ചത് അത് ശിയാ ക്കളുടെ വാദംമാത്രമാണെന്ന് അബൂഹ യ്യാൻ ( റ ) പറഞഞ്ഞതിനോട് പിൻപറ്റിയാണെന്നും ഇബ്നുഹജർ ( റ ) അതിനെ ഖണ്ഡിച്ചിട്ടുണ്ടെന്നും അഹ്മദ് കോയ ശാലിയാതി ( ന - മ ) ഫതാവയിൽ രേഖപ്പെടു ത്തിയിട്ടുണ്ട് . ( പേ : 20 )


 ചുരുക്കത്തിൽ നബി ( صلى الله عليه وسلم) യുടെ മാതാ പിതാക്കളെയോ അവിടുത്തെ കുടുംബ പരമ്പരയേയോ തരം താഴ്ത്തുംവിധമോ
 അവർ കാഫിറാണെന്ന് പ്രസ്താവിക്കുക വഴി നബി ( സ്വ ) യെ ബുദ്ധിമുട്ടാക്കും വിധമോ ഉള്ള യാതൊരുവിധ സംസാ രവും ഒരു സത്യവിശ്വാസിയുടെ ഭാഗത്തു നിന്നുണ്ടാവാൻ പാടില്ല . ഇക്കാര്യത്തിൽ എല്ലാ പണ്ഡിതന്മാരും ഒറ്റക്കെട്ടാണെന്ന് ഇതു വരെയുള്ള വിവരണത്തിൽ നിന്നും സ്പഷ്ടമായി


അസ്ലം സഖാഫി
പരപ്പനങ്ങാടി

Comments

Popular posts from this blog

*മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘോഷം ഇസ്ലാമികം* *മൗലിദ്  ലോക പണ്ഡിതൻമാർ* ''''',,,,,,,,,,,,,,,,,,,, *മൗലിദ് സഘടിപ്പിക്കുന്നതിന്റെ മഹത്വം ഫത്ഹുൽ മുഈനിന്റെ പ്രശസ്തമായ ഹാശിയ വിവരണം ഇആനത്തു ത്വാലിബീനിൽ ശൈഖ്  അസ്സയിദ്ൽ ബക്രി മക്ക വിവരിക്കുന്നു* *താബിഉകളുടെ നേതാവ് ഹസനുൽ ബസ്വരി റ പറയുന്നു.* قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لانفقته على قراءة مولد الرسول. *എനിക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാവുകയാണങ്കിൽ ഞാൻ അത് മൗലിദ് പാരായണത്തിന് വേണ്ടി ചിലവയിക്കുന്നതാണ് '* قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالايمان. /ജുനൈദുൽ ബഗ്ദാദി رحمه الله: പറയുന്നു. വല്ലവനും റസൂൽ صلى الله عليه وسلم യുടെ മൗലിദിൽ പങ്കടുക്കുകയും അതിനെ മഹത്വപെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനായി* قال معروف الكرخي قدس الله سره: من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمول...

മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ?

  മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ? Aslam Kamil Saquafi parappanangadi بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد ചോ :മരണപ്പെട്ടവരുടെ പേരിൽഏഴു ദിവസമോ അല്ലെങ്കിൽ മറ്റു ദിവസങ്ങളിലോ ദുആ ചെയ്യുകയും ഖുർആൻ പാരായണം ചെയ്യുകയും ദിക്റ് ചൊല്ലുകയും  മയ്യത്തിന്റെ പേരിൽ സ്വദഖയായി ചെയ്യുകയും ചെയ്യുന്നതിന്ന് എന്താണ് തെളിവ് ? *✅ഉത്തരം👇🏻👇🏻* മരണപ്പെട്ടവരുടെ മേലിൽ അന്നദാനം വിതരണം ചെയ്യൽ പ്രത്യേകിച്ച് മരണശേഷം ഉള്ള ഏഴു ദിവസം നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌.* *സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചിരിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216)* *"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് ഈ ഹദീസ് സ്വഹീഹാണ് -...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِي...