Saturday, October 11, 2025

രാവിലെയും വൈകുന്നേരവും ചൊല്ലാൻ മുത്ത്നബി പഠിപ്പിച്ച ദിക്റുകൾ*

 *രാവിലെയും വൈകുന്നേരവും ചൊല്ലാൻ മുത്ത്നബി പഠിപ്പിച്ച ദിക്റുകൾ* 


അത് എല്ലാവരും പതിവാക്കേണ്ടതാണ്.

മുൻകാമികളായ മഹന്മാർ അത് പതിവാക്കുന്നവരാണ്.

അത് പതിവാക്കിയാൽ ലഭിക്കുന്ന നേട്ടങ്ങൾ താഴെ നൽകുന്നു.


എല്ലാ അപകടങ്ങളിൽ നിന്നും വിഷമങ്ങളിൽ നിന്നും കാവലും സംരക്ഷണങ്ങളും ലഭിക്കും


സമുദ്ര നുരകൾക്ക് സമാനമാണങ്കിലും ദോഷങ്ങൾ പൊറുക്കപ്പെടും


രാവിലെ ചൊല്ലിയാൽ വൈകുന്നേരം വരേയും വൈകുന്നേരം ചൊല്ലി യാൽ രാവിലെ വരേയും എഴുപതിനായിരം മലക്കളുടെ കാവൽ ലഭിക്കും അവർ പൊറുക്കൽ നെ തേടും


എല്ലാറ്റിനെ തൊട്ടും മതിയാക്കപ്പെടും


ഒരു വസ്തുവും ഉപദ്രവിക്കുകയില്ല



1 *രാവിലെയും വൈകുന്നേരവും

ഇഖ്ലാസ് മുഅവ്വിദതൈനി മൂന്ന് തവണ ചൊല്ലുക*


ശക്തമായ മഴയും കാറ്റും ഉള്ള ഒരു ദിവസം 

അബ്ദുല്ലാഹിബ്നു ഖുബൈബ്  റ എന്നവരോട്

തിരുനബി صلى الله عليه وسلم പറഞ്ഞു.

നീ ഇഖ്ലാസ് മുഅവ്വിദതൈനി മൂന്ന് തവണ രാവിലെയും വൈകുന്നേരവും ചെ ചൊല്ലുക എന്നാൽ നിനക്ക്

എല്ലാ കാര്യങ്ങളെ തൊട്ടും പ്രയാസങ്ങളെ തൊട്ടു നിനക്ക് മതിയാക്കപ്പെടുന്നതാണ്* 

(ഒരു പ്രയാസവും എത്തുകയില്ല)

..............

1- عن عبدالله بن خبيب رضي الله عنه قال: خرجْنا في ليلة مطر، وظلمة شديدة، نطلب رسول الله صلى الله عليه وسلم ليُصلي لنا، فأدركناه، فقال: ((أصليتم؟))، فلم أقل شيئًا، فقال: ((قل))، فلم أقل شيئًا، ثم قال: ((قل))، فلم أقل شيئًا، ثم قال: ((قل))، فقلت: يا رسول الله، ما أقول؟ قال: ((قل: ﴿ قُلْ هُوَ اللَّهُ أَحَدٌ ﴾ والمعوذتين حين تمسي، وحين تصبح، ثلاث مرات، تكفيك من كل شيء))؛ رواه أبو داود 


CM AL RASHIDA ONE LINE DARS

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


മഹദീ വാദം*- തിരുനബി ﷺ യെ *ശിയായാക്കി വഹാബികൾ

 *മഹദീ വാദം*- തിരുനബി ﷺ യെ

 *ശിയായാക്കി വഹാബികൾ...❗*

👇👇👇👁️👁️👁️


✍️ സുന്നികളും ശിയാക്കളും

ഒരേ ആശയക്കാരാണെന്നതിന് മൗലവിമാരുടെ തെളിവ്, അവസാനകാലം ഇമാം മഹ്ദി വരും എന്ന വിശ്വാസം സുന്നികൾക്കും ശിയാക്കൾക്കും ഉണ്ട് എന്നതായിരുന്നു.

മഹ്ദിവാദം

ശീഇകളുടേത്...👇

➖➖➖➖➖➖➖➖

വഹാബികളുടെ അൽമനാർ എഴുതുന്നു:


"ഭരണത്തിൽ എത്തിച്ചേരുവാൻ ശീഇകൾ -പ്രത്യേകിച്ച് ഫാത്തിമികൾ- ശക്തിയുക്തംപ്രയോഗിച്ച ഒരു ആയുധമായിരുന്നു മഹദീ വാദം.

അതായത് പിൽക്കാലത്ത് ഇസ്‌ലാമിക സമൂഹം താറുമാറാവുകയും കുഴപ്പവും നാശവും അരാചകത്വവും കൂലം കുത്തി വാഴുകയും ചെയ്യും.അന്ന് നബി(സ)യുടെ പുത്രി ഫാത്തിമയുടെ സന്തതികളിൽ പെട്ടതും നബി(സ)തിരുമേനിയുടെ പേരുള്ളതുമായ ഒരു സന്മാർഗ സിദ്ധൻ(മഹ്ദി)വരും;അദ്ദേഹം ഇസ്‌ലാമിന്റെയും മുസ്ലിംകളുടെയും നായകത്വം ഏറ്റെടുത്ത് രക്ഷകനായി വാഴും' എന്നിങ്ങനെയുള്ള വാദവും പ്രചരണവും.

ശീകൾ ഈ ആദർശത്തിന് ഉപോൽബലകമായി ഒട്ടധികം ഹദീസുകൾ നബിതിരുമേനിയിൽ നിന്നുള്ള യഥാർത്ഥ പ്രവചനമാണെന്ന നിലയിൽ രിവായത്ത് ചെയ്യുകയും ചെയ്തിട്ടുണ്ട്."

          [അൽമനാർ 1995

          ഒക്ടോബർ.പേജ് 30]


മഹ്ദി വാദം

വഹാബികളിൽ...👇

➖➖➖➖➖➖➖➖

ശിയാക്കളുടെ വാദമായി 1995ൽ മൗലവിമാർ അവതരിപ്പിച്ചകാര്യം നൂറ് ശതമാനം ഇപ്പോൾ മൗലവിമാർ തന്നെ ഏറ്റെടുത്തു കഴിഞ്ഞു.അന്ന് ശരിയല്ലെന്ന് പറഞ്ഞ ഹദീസുകൾ ഇപ്പോൾ ശരിയായി...


അൽമനാർ തന്നെ എഴുതുന്നു:

"അവസാന കാലത്ത് അനീതിയും അക്രമങ്ങളും തിന്മകളും കുഴപ്പങ്ങളും കൊടികുത്തിവാഴുന്ന സമയത്ത് അത് നിർമാർജനം ചെയ്യാൻ വേണ്ടി മഹ്ദി വരുമെന്നാണ് വിശ്വാസികൾ പ്രതീക്ഷിക്കുന്നത്.മഹ്ദിയെ കുറിച് പലർക്കും പല സംശയങ്ങളും ഉള്ളത് കൊണ്ട് പ്രസ്തുത വിഷയം ഒന്ന് വിശദീകരിക്കാം....

റസൂൽ(സ)പറഞ്ഞു....അദ്ദേഹത്തിന്റെ പേര് എന്റെ പേരുമായി യോജിക്കും.....റസൂൽ(സ)പറഞ്ഞു:മഹ്ദി ഞങ്ങളിൽ നിന്ന്, അതായത് അഹ് ലുബൈത്തിൽ നിന്നായിരിക്കും.ഒരു രാത്രികൊണ്ട് അല്ലാഹു അദ്ദേഹത്തെ പരിഷ്‌കരിക്കും

(ഇബ്നു മാജ).

         [അൽ മനാർ 2012

         ഡിസംബർ പേജ്:30]


മൗലവിമാർക്കിങ്ങനെ വൈരുധ്യങ്ങൾ പറയേണ്ടി വരുന്നത് എന്ത് കൊണ്ടാണെന്ന് നിങ്ങൾക്കറിയുമോ...? അത്, *ഇമാമുകളെ തള്ളി യുക്തിവാദിയായ റശീദ് രിളയെ പിന്തുടർന്നത് കൊണ്ടാണ്*.

സകരിയ സ്വലാഹി അക്കാര്യം തുറന്ന് പറയുന്നുണ്ട്.[2002ൽ മൗലവിമാർ ഒറ്റത്തൗഹീദിൽ കെട്ടിപ്പിടിച്ച് ഒന്നിച്ചുറങ്ങിയ കാലത്ത്]


സകരിയ സ്വലാഹി എഴുതുന്നു:

"യഥാർത്ഥത്തിൽ മഹ്ദിയുടെ ആഗമനത്തെ കുറിച്ചുള്ള ഹദീസുകൾ മുഴുവൻ വ്യാജമാണെന്ന റശീദ് രിളയുടെ സൂക്ഷ്മതയില്ലാത്ത അഭിപ്രായങ്ങളെ തെളിവ് നോക്കാതെ പിന്തുടർന്നതാണ് കേരള സലഫികൾക്ക് പറ്റിയ അബദ്ധം.ജമാഅതുകാർ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച 'മഹ്ദി എന്ന മിഥ്യ' എന്ന കൃതിയും നമ്മുടെ ആളുകളെ സ്വാധീനിച്ചു."(പാവം  മുജാഹിദുകൾ!! അവർ കരുതിയത് മൗലവിമാർ ഖുർആൻ,ഹദീസ് പരിശോധിച്ചാണ് കാര്യങ്ങൾ പറയുന്നത് എന്നാണ്.)

     [ഗൾഫ് സലഫികളും

     കേരളത്തിലെ

     ഇസ്‌ലാഹിപ്രസ്ഥാനവും

     പേജ്:93]


ചുരുക്കത്തിൽ: സുന്നികളെ ശിയാക്കളാക്കാൻ മൗലവിമാർ പറഞ്ഞ മഹ്ദി വാദം അവർതന്നെ  ഏറ്റെടുത്തു ,സ്വീകരിച്ചു ,തൃപ്തിപ്പെട്ടു...❗


1995ലെ ശിയാക്കളുടെ മഹ്ദീ വിശ്വാസം 2012ൽ ഔദ്യോഗികമായി വഹാബികളേറ്റെടുത്തു.2012 ന് മുമ്പ് മരണപ്പെട്ടു പോയ വഹാബികളുടെ വിശ്വാസ പ്രകാരം 2012 ന് ശേഷമുള്ള വഹാബികളും മഹ്ദി ഇമാമിന്റെ ആഗമനം പഠിപ്പിച്ച തിരുനബിﷺയും സഹാബത്തും മുൻകാല മുസ്ലിംകളുമെല്ലാം ശിയാക്കൾ ...❗ മദ്ഹബിന്റെ ഇമാമുമാരെ തള്ളിക്കളഞ്ഞ് റഷീദുരിള എന്ന യുക്തിവാദിയെ ഇമാമായി തിരഞ്ഞെടുത്തതിന് വഹാബികൾക്ക് കിട്ടിയ നമ്പൺ വൺ സമ്മാനം...ഇത്തരം ജാള്യതകൾ മറച്ച് വെക്കാൻ ഇവർ കണ്ടെത്തിയ കുറുക്കുവഴിയാണ് - ''മുസ്ലിംകൾക്ക് നേരെ ശിയാ ആരോപണമുന്നയിച്ച് ജനശ്രദ്ധ തിരിച്ച് വിടുക'' എന്ന തന്ത്രം.തിരുനബിﷺയെയും മുസ്ലിം ലോകത്തെയും ശിയാ ആലയത്തിൽ തളച്ചിട്ട് ,2012ന് മുമ്പ് മരണപ്പെട്ട വഹാബികളുടെ പരലോക കാര്യം എന്താകും ❓.ഈ പിഴച്ച കൂട്ടത്തിലെ ഏത് മൗലവി അവരുടെ കാര്യം ഏറ്റെടുക്കും❓.ഒരു മൗലവിക്കും  ഒരു മറുപടിയുമില്ല. കൈ മലർത്തൽ മാത്രം... ഇവിടെ കൈമലർത്തുന്ന മൗലവിമാർ മഹ്ഷറയിലെന്ത് മലർത്തുമോ ആവോ...❗...ഒരിക്കൽ  ഒന്ന് പറഞ്ഞും തെളിവായപ്രമാണങ്ങൾ മുഴുവൻ തള്ളിയും കഴിവ് തെളിയിച്ച് ,വർഷങ്ങൾക്ക് ശേഷമത് മുഴുവൻ തിരുത്തി- തള്ളിയ പ്രമാണം മുഴുവൻ സ്വീകരിച്ച് ആശ്വാസം കൊള്ളുന്ന വഹാഖീ പ്രസ്ഥാനവും ഇസ്ലാമും തമ്മിലെന്ത് ബന്ധമെന്ന് അന്യമതക്കാർ പോലും ചോദിച്ചു തുടങ്ങി.''തോന്നുമ്പോൾ യോഗം കൂടി തിരുത്തുന്ന പരിപാടി'' ഇസ്ലാമിന്റെ പേരിൽ കേട്ടിട്ടില്ലാത്ത അമുസ്ലിംകളുടെ ചോദ്യങ്ങൾ എന്തുകൊണ്ടും ന്യായമാണല്ലോ...❗...


              വഹാബീ പാമര മൗലവിമാർക്കിതൊന്നും പ്രശ്നമല്ല.തിരുനബി ﷺയെപ്പോലും ശിയായാക്കിയവർക്കെന്ത് പ്രശ്നം...

തിരുത്തിത്തിരുത്തി പരസ്പരം മുശ്രിക്കാക്കുന്ന  

എട്ടും പത്തും വെറൈറ്റി തൗഹീദുകളുടെ മുതലാളിമാരായ   വഹാബികളുടെ കപ്പലിൽ കയറി, വേഗം സ്വർഗത്തിലെത്താമെന്ന് കരുതുന്ന സാധാരണക്കാർ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.പാവപ്പെട്ട മുസ്ലിംകളുടെ നേരെ ശിയാ ആരോപണം നടത്താൻ വാ തുറക്കുമ്പോൾ -ചിന്തിക്കണമെന്നും മണ്ടത്തരത്തിൽ വട്ടം കറങ്ങുന്ന സെൽഫിസം വലിച്ചെറിഞ്ഞ്  നന്നാകണമെന്നും  ഏതെങ്കിലും വഹാബികൾക്ക് തോന്നിയാലോ...❗

*ഖുദ്സി*

03-10-2025

Friday, October 10, 2025

ഭക്ഷണ മര്യാദകൾ* اداب الطعام *ആദ്യം ബിസ്‌മി ചൊല്ലുക, അവസാനം ഹംദ് പറയുക *

 



*ഭക്ഷണ മര്യാദകൾ*

اداب الطعام


 *ആദ്യം ബിസ്‌മി ചൊല്ലുക, അവസാനം ഹംദ് പറയുക *


ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ

بسم الله الرحمن الرحيم

എന്ന് ചൊല്ലുക


തുടക്കത്തിൽ മറന്നാൽ

بسم الله اوله واخره

എന്ന് ചൊല്ലുക


ഭക്ഷണം കഴിച്ചാൽ

الحمد لله الذي أطعمني هذا ورزقنيه من غير حول مني ولا قوة، 

എന്ന് ചൊല്ലുക

ഭക്ഷണ കഴിച്ചു  ഭക്ഷണതളിക െകാണ്ട് പോയാൽ


الحمد لله كثيراً طيباً مباركاً فيه غير مَكْفِيٍّ ولا مودع ولا مستغنىً عنه ربنا

എന്ന് ചൊല്ലുക



1.അംറ്ബ്ന് അബൂസലമ 

رَضِيَ اللَّهُ عَنهُ 

എന്നോട് അല്ലാഹുവിൻറെ റസൂൽﷺപറഞ്ഞു.

(ഭക്ഷണം കഴിക്കുമ്പോൾ )

നീ ബിസ്മി ചൊല്ലുക

 വലത് കൈ കൊണ്ട് തിന്നുക

നിന്റെ അരികത്ത് നിന്ന് ഭക്ഷിക്കുക. (ബുഖാരി മുസ്ലിം)



2.ആയിശ വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി പറഞ്ഞു: നിങ്ങൾ ഭക്ഷണം കഴിക്കാൻ ആരംഭിക്കുമ്പോൾ അല്ലാഹുവിന്റെ നാമം പറയണം. ( ബിസ്മി ചൊല്ലണം)

തുടക്കത്തിൽ ബിസ്‌മി ചൊല്ലാൻ മറന്നാൽ

بسم الله اوله واخره

 (ബിസ്മ‌ില്ലാഹി അവവ്വലഹു വ ആഖിറഹു)

(അർത്ഥം :ആദ്യത്തിലും അവസാനത്തിലും അല്ലാഹുവിൻ്റെ നാമത്തിൽ ) എന്ന് പറയുകയും ചെയ്യുക. (അബൂദാവൂദ്, ദിർമുദി)



3.ജാബിർ വിൽനിന്ന്

നിവേദനം: അദ്ദേഹം

പറഞ്ഞു: നബി പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. ഒരാൾ തന്റെ വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നുവെങ്കിൽ പിശാച് തൻ്റെ സഖാക്കളോട് പറയും, നിങ്ങൾക്കിവിടെ താമസ സൗകര്യമോ രാത്രി ഭക്ഷണമോ ഇല്ല,


.ഒരാൾ തൻ്റെ വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നിങ്കിൽ പിശാച് തന്റെ സഖാക്കളോട് പറയും, നിങ്ങൾക്കിവിടെ താമസസൗകര്യവും രാത്രി ഭക്ഷണവും ലഭക്കുന്നു. (മുസ്ലി‌ം)


4.ഹുദൈഫ رضي الله عنه

പറയുന്നു.ഞങ്ങൾ അല്ലാഹുവിൻറെ റസൂൽﷺ

 യോട് കൂടെ ഭക്ഷണം കഴിക്കാൻ എത്തിയാൽ

അല്ലാഹുവിൻറെ റസൂൽ

തുടങ്ങുന്നത് വരെ ഞങ്ങൾ ഭക്ഷണത്തിൽ കൈവക്കാറില്ല അതിനുശേഷമേ വെക്കാറുള്ളൂ

ഒരിക്കൽ ഞങ്ങൾ അവിടത്തോടുകൂടെ ഭക്ഷണത്തിന് ഇരുന്നപ്പോൾ

ഒരു ചെറിയ പെൺകുട്ടി വന്നു കൊണ്ട് ഭക്ഷണത്തിൽ കൈ വെക്കാൻ പോയി . അല്ലാഹുവിൻറെ റസൂൽ ﷺ അവളുടെ കൈപിടിച്ചു.

ഒരു അഅ്റാബി വന്ന ഭക്ഷണത്തിൽ കൈ വെക്കാൻ പോയി.അവിടുന്ന് അയാളുടെ കൈയും പിടിച്ചു.

അപ്പോൾ അല്ലാഹുവിൻറെ റസൂൽ ﷺപറഞ്ഞു:

ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലാത്ത ഭക്ഷണമാണെങ്കിൽ പിശാചിന് അത് ഭക്ഷിക്കാൻ കഴിയും .പിശാച് ഭക്ഷണം അനുവദിപ്പിക്കാൻ വേണ്ടിയാണ് ആദ്യം ആ പെൺകുട്ടിയെ കൊണ്ടുവന്നത് അപ്പോൾ ഞാൻ ആ പെൺകുട്ടിയുടെ കൈ പിടിച്ചു.പിന്നീട് പിശാചിന് ഭക്ഷണം അനുവദിക്കാൻ വേണ്ടി ആ അഅറാബിയെ പിശാച് കൊണ്ടുവന്നു.ഇപ്പോൾ ഞാൻ അയാളുടെ കൈ പിടിച്ചു.എൻറെ ശരീരം ഏതൊരുവന്റെ അതീനത്തിലാണ് അവൻ തന്നെ സത്യം. പിശാചിന്റെ കൈ അവർ രണ്ടാളുടെ കൈയോട് കൂടെ എൻറെ പിടുത്തത്തിൽ ആയി.

പിന്നീട് തിരുനബി ബിസ്മി ചൊല്ലി ഭക്ഷണം കഴിച്ചു (മുസ്ലിം)


 5. സ്വഹാബിയായ ഉമയ്യ് رَضِيَ اللَّهُ عَنهُ

പറയുന്നു :

അല്ലാഹുവിൻറെ റസൂൽ ﷺഇരിക്കുകയായിരുന്നു.

ഒരാൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നുണ്ട്. അയാൾ ബിസ്മി ചൊല്ലിയിട്ടില്ല.അയാൾ ഭക്ഷണം കഴിച്ചു അയാളുടെ ഭക്ഷണം ഒരു പിടി മാത്രമേ ബാക്കിയുള്ളൂ.ആ പിടി അയാൾ വായിലോ ഉയർത്തിയപ്പോൾ ബിസ്മി ചൊല്ലി .بسم اللَّه أوله وآخره

അപ്പോൾ അല്ലാഹുവിൻറെ റസൂൽ ﷺ

 ചിരിച്ചു .എന്നിട്ട് പറഞ്ഞു.

ശൈത്വാൻ അവളോട് കൂടെ ഭക്ഷിക്കുകയായിരുന്നു അയാൾ ബിസ്മി ചൊല്ലിയപ്പോൾ ആ ശൈത്വാൻ വയറ്റിലുള്ളതെല്ലാം ഛർദ്ദിച്ചു കളഞ്ഞു.

(ഇമാംതിർമിദി  ഈ ഹദീസ് ഹസനും ആണെന്ന് പറഞ്ഞു )


6. അബൂ ഉമാമ റ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബി തങ്ങളുടെ സുപ്ര ഉയർത്തിയാൽ

ഇങ്ങനെ ചൊല്ലാറുണ്ട്

الحمد لله كثيراً طيباً مباركاً فيه غير مَكْفِيٍّ ولا مودع ولا مستغنىً عنه ربنا

എന്ന് പറയാറുണ്ടായിരുന്നു.

അർത്ഥം :

 ഞങ്ങളുടെ രക്ഷി താവേ, ഒരിക്കലും ഞങ്ങൾക്ക് മതിവരാത്തതും, ഒഴിവാക്കാൻ പറ്റാത്തതുമായ രൂപത്തിൽ അനുഗ്രഹീതവും വിശിഷ്‌ഠവുമായ ധാരാളം സ്തു‌തികൾ നിനക്കാണ് എന്ന് പറഞ്ഞിരുന്നു. (ബുഖാരി)


7.മുആദ് ബിൻ അനസ്رَضِيَ اللَّهُ عَنهُ പറയുന്നു.

അല്ലാഹുവിൻറെ റസൂൽ ﷺ

പറഞ്ഞു.ഒരാൾ ഭക്ഷണം കഴിക്കുകയും ശേഷം ഇങ്ങനെ ചെല്ലുകയും ചെയ്താൽ

الحمد لله الذي أطعمني هذا ورزقنيه من غير حول مني ولا قوة، 

അവന്റെ കഴിഞ്ഞുപോയ ദോഷങ്ങൾ പൊറുക്കപ്പെടുന്നതാണ് -


അർത്ഥം

എൻറെ കഴിവോ തെറ്റിക്കലോ ഇല്ലാതെ എനിക്ക് ഭക്ഷണം നൽകുകയും ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതിയും ,


باب التسمية في أوله والحمد في آخره


728- عن عمر بن أبي سلمة رَضِيَ اللَّهُ عَنهُ قال، قال لي رَسُول اللَّهِ ﷺ: (سم اللَّه، وكل بيمينك؛ وكل مما يليك) مُتَّفَقٌ عَلَيهِ.


729- وعن عائشة رَضِيَ اللَّهُ عَنها قالت قال رَسُول اللَّهِ ﷺ: (إذا أكل أحدكم فليذكر اسم اللَّه تعالى، فإن نسي أن يذكر اسم اللَّه تعالى في أوله فليقل بسم اللَّه أوله وآخره) رواه أبو داود والترمذي وَقَالَ حَدِيثٌ حَسَنٌ صحيح.


730- وعن جابر رَضِيَ اللَّهُ عَنهُ قال سمعت رَسُول اللَّهِ ﷺ يقول: (إذا دخل الرجل بيته فذكر اللَّه تعالى عند دخوله وعند طعامه قال الشيطان لأصحابه: لا مبيت لكم ولا عشاء، وإذا دخل فلم يذكر اللَّه تعالى عند دخوله قال الشيطان أدركتم المبيت، وإذا لم يذكر اللَّه تعالى عند طعامه قال أدركتم المبيت والعشاء) رَوَاهُ مُسلِمٌ.


731- وعن حذيفة رَضِيَ اللَّهُ عَنهُ قال: كنا إذا حضرنا مع رَسُول اللَّهِ ﷺ طعاماً لم نضع أيدينا حتى يبدأ رَسُول اللَّهِ ﷺ فيضع يده، وإنا حضرنا معه مرة طعاماً فجاءت جارية كأنها تدفع فذهبت لتضع يدها في الطعام فأخذ رَسُول اللَّهِ ﷺ بيدها، ثم جاء أعرابي كأنما يدفع فأخذ بيده فقال رَسُول اللَّهِ ﷺ: (إن الشيطان يستحل الطعام أن لا يذكر اسم اللَّه تعالى عليه، وإنه جاء بهذه الجارية ليستحل بها فأخذت بيدها، فجاء بهذا الأعرابي ليستحل به فأخذت بيده؛ والذي نفسي بيده إن يده في يدي مع يديهما) ثم ذكر اسم اللَّه تعالى وأكل. رَوَاهُ مُسلِمٌ.


732- وعن أمية بن مخشي الصحابي رَضِيَ اللَّهُ عَنهُ قال: كان رَسُول اللَّهِ ﷺ جالساً ورجل يأكل فلم يسم حتى لم يبق من طعامه إلا لقمة، فلما رفعها إلى فيه قال: بسم اللَّه أوله وآخره. فضحك النبي ﷺ ثم قال: (ما زال الشيطان يأكل معه فلما ذكر اسم اللَّه استقاء ما في بطنه) رواه أبو داود والنسائي.


733- وعن عائشة رَضِيَ اللَّهُ عَنها قالت: كان رَسُول اللَّهِ ﷺ يأكل طعاماً في ستة من أصحابه فجاء أعرابي فأكله بلقمتين. فقال رَسُول اللَّهِ ﷺ: (أما إنه لو سَمَّى لكفاكم) رَوَاهُ التِّرمِذِيُّ وَقَالَ حَدِيثٌ حَسَنٌ صحيح.


734- وعن أبي أمامة رَضِيَ اللَّهُ عَنهُ أن النبي ﷺ كان إذا رفع مائدته قال: (الحمد لله كثيراً طيباً مباركاً فيه غير مَكْفِيٍّ ولا مودع ولا مستغنىً عنه ربنا) رَوَاهُ البُخَارِيُّ.


735- وعن معاذ بن أنس رَضِيَ اللَّهُ عَنهُ قال، قال رَسُول اللَّهِ ﷺ: (من أكل طعاماً فقال: الحمد لله الذي أطعمني هذا ورزقنيه من غير حول مني ولا قوة، غفر له ما تقدم من ذنبه) رواه أبو داود والترمذي وَقَالَ حَدِيثٌ حَسَنٌ.


CM AL RASHIDA ONE LINE DARS

Aslam Kamil Saquafi parappanangadi

അവലംബം : റിയാളു സ്വാലിഹീൻ ഇമാം നവവി رحمه الله


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


മൻഖൂസ് മൗലിദിലെ ഉസ്മാനുബ്നുൽ ഹുവൈരിസ് ആരാണ് ?*

 *മൻഖൂസ് മൗലിദിലെ ഉസ്മാനുബ്നുൽ ഹുവൈരിസ് ആരാണ് ?* 

➖➖➖➖➖➖➖➖➖➖


മൻഖൂസ് മൗലിദ് നമ്മുടെ നാട്ടിൽ വ്യാപകമായി പാരായണം ചെയ്യപ്പെടുന്ന ഒരു മൗലിദാണ്. ശിർകും കുറാഫാത്തും ആരോപിച്ച് ഈ മൗലിദിൽ നിന്ന് ജനങ്ങളെ അകറ്റാൻ പുത്തൻ വാദികൾ കാലങ്ങളായി ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ബിംബാരാധകൻ എന്നും മുശ്‌രികെന്നും പുത്തനാശയക്കാരാൽ ചാപ കുത്തപ്പെട്ടവരാണ് മൻഖൂസ് മൗലിദിൽ പരാമർശിക്കപ്പെട്ട ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന വ്യക്തി. ആരായിരുന്നു ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന്  ചരിത്ര ഗ്രന്ഥങ്ങൾ മുൻനിർത്തി നമുക്കൊന്ന് പരിശോധിക്കാം.


ഇമാം സർഖാനി (റ) പറയുന്നു: ഫതറത്തിന്റെ കാലഘട്ടത്തിലെ (പ്രവാചക നിയോഗമില്ലാത്ത കാലഘട്ടം) ജനങ്ങൾ മൂന്നു രൂപത്തിലാണ്. ഒന്നാം വിഭാഗം ഉൾക്കാഴ്ച്ച കൊണ്ട് തൗഹീദിനെ   മനസ്സിലാക്കി അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നതിൽ നിന്ന് മാറി നിന്നവരാണ്. ഖസ്സ് ബ്നു സാഅദ, സൈദ് ബ്നു അംറ് ബ്നു നുഫൈൽ എന്നിവർ ആ കൂട്ടത്തിൽ പെട്ടവരാണ്. തുബഅ്‌, വറഖത്ത് ബ്നു നൗഫൽ,  വറഖത്ത് ബ്നു നൗഫലിന്റെ എളാപ്പ ഉസ്മാനുബ്നുൽ ഹുവൈരിസ് എന്നിവർ ഈ വിഭാഗത്തിൽ നിന്ന് യഥാർത്ഥ ദീനിൽ പ്രവേശിച്ചവരാണ്, അഥവാ  മൻസൂഖ് (ദുർബലമാക്കപ്പെട്ടത്) ആകാത്ത യഥാർത്ഥ നസാറാക്കളിൽ പെട്ടവരാണ്. (ശർഹുസ്സർഖാനി അലൽ മവാഹിബുലദുനിയ്യ/ ഇമാം സർഖാനി 1/ 343)


قال الإمام الزرقاني: (فإن أهل الفترة ثلاثة أقسام، الأول: من أدرك التوحيد ببصيرته) أي: بعلمه وخبرته فمنعه هذا التبصر عن عبادة غير الله (ثم من هؤلاء من لم يدخل فى شريعة... كقس بن ساعدة...وزيد بن عمرو بن نفيل)....(ومنهم من دخل في شريعة حق قائمة الرسم) أي: الأثر، (كتبع وقومه من حمير وأهل نجران) بفتح النون وسكون الجيم: بلد قريب من اليمن. (وورقة بن نوفل وعمه ‌عثمان ‌بن ‌الحويرث) فإنهم تنصروا في الجاهلية قبل نسخ دين النصرانية.


◉ شرح الزرقاني على المواهب اللدنية بالمنح المحمدية (1/ 343)

◉ المواهب اللدنية بالمنح المحمدية  للإمام القسطلاني (1/ 108)


ഇമാം ഖസ്ഥല്ലാനിയും ഇമാം സർഖാനിയും ഉസ്മാനുബ്നുൽ ഹുവൈരിസിനെ മൂസാ നബിയുടെ ശരീഅത്ത് പ്രകാരം ജീവിക്കുന്ന ഒരു യഥാർത്ഥ വിശ്വാസിയായിട്ടാണിവിടെ പരിചയപ്പെടുത്തുന്നത്.


ഇമാം സൈനി ദഹ്‌ലാൻ (റ) യും ജാഹിലിയത്തിൽ തന്നെ ബിംബങ്ങൾക്ക് ആരാധന നിർവഹിക്കാതെ ദുർബലമാക്കപ്പെടാത്ത നസ്വാറ മതത്തിൽ വിശ്വസിച്ചവർ ആയിട്ടാണ് ഉസ്മാനുബിൻ ഹുവൈസിനെ പരിചയപ്പെടുത്തുന്നത്. 

السيرة النبوية للعلامة أحمد بن زيني دحلان (1/ 81)


ജാഹിലിയ്യ കാലഘട്ടത്തിൽ ബിംബാരാധനയിൽ നിന്ന് മാറി നിന്നവരുടെ പേരുകൾ എണ്ണുന്ന കൂട്ടത്തിൽ അബൂബക്കർ സിദ്ദീഖ് (റ) വിന്റെയും വറഖത്ത് ബ്നു നൗഫലിന്റെയും കൂടെ ഉസ്മാനുബ്നുൽ ഹുവൈരിസിനെയും  വലിയ മുഹദ്ദിസും ചരിത്രകാരനുമായ ഇമാം ഇബ്നുൽ ജൗസി (റ) എണ്ണുന്നുണ്ട്. 


قال الإمام الحافظ ابن الجوزي: تَسْمِيَةُ مَنْ رَفَضَ عِبَادَةَ الْأَصْنَامِ فِي الْجَاهِلِيَّةِ: أَبُو بَكْرٍ الصِّدِّيقُ، زيد بن عمرو بن نفيل، عبيد الله بن جحش، ‌عثمان ‌بن ‌الحويرث، ورقة بن نوفل، رباب بن البراء، أسعد أبو كريب الحميري، قس بن ساعدة الإيادي، أبو قيس بن صرمة، انْتَهَى


◉ تلقيح فهوم أهل الأثر للإمام ابن الجوزي (ص333)


ജാഹിലിയ്യ: കാലഘട്ടത്തിൽ  ശിർക്കൻ വിശ്വാസത്തിൽ ഉൾപ്പെടാതെ ഇബ്രാഹിം നബിയുടെ ദീൻ അനുസരിച്ച് ജീവിക്കുന്ന ഒരു സംഘം ആളുകൾ ഉണ്ടായിരുന്നു എന്നത് സ്ഥിരപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഇബ്നുൽ ജൗസി (റ) വിന്റെ മേൽ വിശദീകരണം ഇമാം സുയൂഥി (റ) അൽ ഹാവീ ലിൽ ഫതാവീയിൽ എടുത്ത് ഉദ്ധരിക്കുന്നുണ്ട്. 


قال الإمام السيوطي: الْأَمْرُ الرَّابِعُ: مِمَّا يُنْتَصَرُ بِهِ لِهَذَا الْمَسْلَكِ أَنَّهُ قَدْ ثَبَتَ عَنْ جَمَاعَةٍ كَانُوا فِي زَمَنِ الْجَاهِلِيَّةِ أَنَّهُمْ تَحَنَّفُوا وَتَدَيَّنُوا بِدِينِ إِبْرَاهِيمَ عليه السلام وَتَرَكُوا الشِّرْكَ، فَمَا الْمَانِعُ أَنْ يَكُونَ أَبَوَا النَّبِيِّ صلى الله عليه وسلم سَلَكُوا سَبِيلَهُمْ فِي ذَلِكَ؟ قال الإمام الحافظ ابن الجوزي: تَسْمِيَةُ مَنْ رَفَضَ عِبَادَةَ الْأَصْنَامِ فِي الْجَاهِلِيَّةِ: أَبُو بَكْرٍ الصِّدِّيقُ، زيد بن عمرو بن نفيل، عبيد الله بن جحش، ‌عثمان ‌بن ‌الحويرث، ورقة بن نوفل، ...انْتَهَى


◉ الحاوي للفتاوي للإمام السيوطي (2/272)


ഇമാം മുല്ലാ അലിയ്യുൽ ഖാരി (റ) വും ഇത് എടുത്തുദ്ധരിക്കുന്നുണ്ട്.


ഹി: 279 ൽ വഫാത്തായ ഇമാം അഹ്മദ് ബലാദുരി (റ) വും ഉസ്മാനുബ്നുൽ ഹുവൈരിസ് ബിംബങ്ങളിൽ നിന്ന് മാറി നിൽക്കുകയും നസ്‌റാണിയായി മരണപ്പെടുകയും ചെയ്തവരാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.


قَالُوا: وقدم ‌عُثْمَان ‌بْن ‌الحويرث بْن أسد بْن عَبْد العزى بْن قصي عَلَى قيصر، وَكَانَ قَدْ ‌رفض الأوثان وَمَاتَ عَلَى النَّصْرَانِيَّة

◉ أنساب الأشراف للإمام بلاذري (5/ 430)

◉ أنساب الأشراف للإمام بلاذري (9/ 464)


എന്നാൽ മക്കയിലെ ജനങ്ങൾ ബിംബങ്ങൾക്ക് ആരാധന അർപ്പിക്കുമ്പോൾ ഇവരും കൂടെയുണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ചില പരാമർശങ്ങൾ കാണാൻ സാധിക്കും, ഇമാം ഹലബി പ്രസ്തുത പരാമർശങ്ങളുടെ ബാഹ്യാർത്ഥം ഉസ്മാനുബ്നുൽ ഹുവൈരിസ് അടക്കമുള്ളവർ ബിംബങ്ങളെ ആരാധിച്ചിട്ടില്ല എന്ന ഇബ്നുൽ ജൗസിയുടെ പ്രസ്താവനയോട്  എതിരാകുന്നുണ്ട് എന്ന് സൂചിപ്പിക്കുന്നുണ്ട്.


وقال الإمام الحلبي: ظاهر هذا السياق أن تركهم للأوثان كان بعد عبادتهم لها، وسيأتي عن ابن الجوزي أنهم لم يعبدوها


السيرة الحلبية للإمام الحلبي (١/ ١٨١)

ഇമാം ഹലബി സീറത്തുൽ ഹലബിയ്യയുടെ 1/ 384 ൽ ഇമാം ഇബ്നുൽ ജൗസിയുടെ പ്രസ്താവന എടുത്തുദ്ധരിച്ച് ഉസ്മാനുബ്നുൽ  ഹുവൈരിസും കൂട്ടുകാരും ബിംബാരാധന നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്നുണ്ട്.


قال الإمام الحلبي: قد عد ابن الجوزي من ‌رفض عبادة الأصنام الجاهلية: أي لم يأت بها: أبا بكر الصديق، وزيد بن عمرو بن نفيل، وعبيد الله بن جحش، وعثمان بن الحويرث، وورقة بن نوفل، ورباب بن البراء، وأسعد بن كريب الحميري، وقس بن ساعدة الإيادي، وأبا قيس بن صرمة


السيرة الحلبية للإمام الحلبي (١ / ٣٨٤)


ഇമാം സുയൂഥ്വീയും ഇമാം മുല്ലാ അലിയ്യുൽ ഖാരിയും ഇമാം ഇബ്നുൽ ജൗസിയുടെ പ്രസ്താവന എടുത്തു ഉദ്ധരിച്ചത് ഉസ്മാനുബ്നുൽ ഹുവൈരിസും കൂട്ടുകാരും ബിംബാരാധകരായിരുന്നില്ല എന്നതിനെ പ്രബലപ്പെടുത്തുന്നുണ്ട്.


 *ബിംബാരാധകരെ ആക്ഷേപിക്കുന്നു.* 


ഹിജ്റ 991 ൽ വഫാത്തായ ഇമാം അഷ്ഖറുൽ യമനി (റ) പറയുന്നു: ഉസ്മാനുബ്നു ഹുവൈരിസും ബിംബാരാധനയിൽ നിന്ന് മാറിനിന്നിരുന്ന വറഖത്ത് ബ്നു നൗഫൽ അടക്കമുള്ള കൂട്ടുകാരും ഒരുമിച്ചു കൂടുകയും ബിംബാരാധകരെ ആക്ഷേപിക്കുകയും അവർ പിഴച്ചവരാണെന്ന് പറഞ്ഞ് യഥാർത്ഥ സത്യപാത അന്വേഷിച്ചു വ്യത്യസ്തങ്ങളായ നാടുകളിലേക്ക് യാത്ര പോവുകയും ചെയ്തവരായിരുന്നു.


قال الإمام الأشخر اليمني: وورقة بن نوفل وعثمان بن الحويرث وعبيد الله بن جحش اجتمعوا وتلاوموا بينهم وضللوا قومهم في عبادتهم الاوثان وتفرقوا في البلاد يطلبون الحنيفية.

◉ شرح بهجة المحافل للإمام الأشخر اليمني (1/53)


ഇമാം ശാമി (റ) പറയുന്നത് കാണൂ:

ഖുറൈശികൾ അവരുടെ ആഘോഷ ദിനങ്ങളിൽ ബിംബങ്ങൾക്ക് സമീപം ഒരുമിച്ചുകൂടി ബിംബങ്ങളെ ആദരിക്കുകയും അവകൾക്ക് വേണ്ടി അറവ് നടത്തുകയും അവിടെ ത്വവാഫ് ചെയ്യുകയും ചെയ്തിരുന്നു. ഉസ്മാനുബ്നുൽ ഹുവൈരിസ് അടക്കമുള്ള നാല് പേർ അതിൽ നിന്ന് മാറി നിന്ന് ഖുറൈശികളുടെ പരിതസ്ഥിതി സ്വകാര്യമായി പങ്കുവെച്ചിരുന്നു. ഖുറൈശികൾ അവരുടെ പിതാവ് ഇബ്‌റാഹീം നബിയുടെ മതത്തിൽ നിന്ന് ഒരുപാട് വ്യതിചലച്ചിരിക്കുന്നു എന്നും അവർ ത്വവാഫ്  ചെയ്യുന്നത് കാണാനോ കേൾക്കാനോ ഉപകാരം ചെയ്യാനോ സാധിക്കാത്ത വെറും കല്ലുകളെ മാത്രമാണെന്നും അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ടായിരുന്നു. 

അങ്ങിനെ സത്യം അന്വേഷിച്ച് യാത്ര പുറപ്പെടാം എന്ന് തീരുമാനിച്ച് അവർ നാല് പേരും വ്യത്യസ്ത നാടുകളിലേക്ക് യാത്ര പോയി. 

വറഖത്ത് ബ്നു നൗഫൽ ഒരു യഥാർത്ഥ നസാറാ വിശ്വാസിയായി മാറുകയും,

ഉബൈദുല്ലാഹിബ്നു ജഹ്ശ് സത്യം അന്വേഷിച്ച് അവിടെ നിൽക്കുകയും പിന്നീട് മുസ്‌ലിമായി ഹബ്ശയിലേക്ക് ഹിജ്റ പോവുകയും ചെയ്തിരുന്നു, പിന്നീട്  മുർത്തദ്ദായി നസ്‌റാനിയായിട്ടാണ് മരണപ്പെടുന്നത്. 

ഉസ്മാനുബ്നു ഹുവൈരിസ് റോമിലെ കൈസർ രാജാവിന്റെ സമീപത്തേക്ക് പോവുകയും യഥാർത്ഥ നസാറാ മതത്തിൽ ചേരുകയും നല്ല രൂപത്തിൽ ജീവിക്കുകയും ചെയ്തു. 

സൈദ്ബ്നു അംറ് ബ്നു നുഫൈൽ യഹൂദ, നസാറാ മതങ്ങളിൽ ചേരാതെ തന്റെ സമൂഹത്തിൽ നിന്ന് മാറിനിന്ന് ബിംബങ്ങളെയും ബിംബങ്ങൾക്ക് വേണ്ടി അറുത്തതിനെയും വെടിഞ്ഞ് ഇബ്‌റാഹിം നബിയുടെ റബ്ബിനെ ഞാൻ ആരാധിക്കുന്നു എന്ന് പറഞ്ഞ് ജീവിക്കുകയായിരുന്നു.


وفي سبل الهدى والرشاد للإمام الشامي: واجتمعت قريش في عيد لهم عند صنم من أصنامهم. قال محمد بن عمر الأسلمي: وهو بوانة، كانوا يعظمونه وينحرون له ويعكفون عنده ويديرون به، وكان ذلك عيدا لهم في كل سنة يوما، فخلص منهم هؤلاء الأربعة نجيا، ثم قال بعضهم لبعض: تصادقوا وليكتم بعضكم على بعض. قالوا: أجل. فقال بعضهم لبعض: تعلموا واللَّه ما قومكم على شيء، لقد أخطئوا دين أبيهم إبراهيم، ما حجر نُطيف به لا يسمع ولا يبصر ولا ينفع؟! يا قوم التمسوا لأنفسكم فإنكم واللَّه ما أنتم على شيء.

فتفرقوا في البلدان يلتمسون الحنيفية دين إبراهيم.

فأما ورقة بن نوفل فاستحكم في النصرانية واتبع الكتب من أهلها حتى علم علما من أهل الكتاب.

وأما عبيد الله بن جحش فأقام على ما هو عليه من الالتباس. حتى أسلم ثم هاجر مع المسلمين إلى الحبشة ومعه امرأته أم حبيبة ابنة أبي سفيان مسلمة فلما قدمها تنصر وفارق الإسلام حتى هلك نصرانيا. وكان يمر بأصحاب النبي صلى الله عليه وسلم وهم بالحبشة فيقول: فقحنا وصأصأتم. أي أبصرنا وأنتم تلتمسون البصر لم تبصروا بعد. وذلك أن ولد الكلب إذا أراد أن يفتح عينيه للنظر صأصأ لينظر.

وأما عثمان بن الحويرث فقدم على قيصر ملك الروم فتنصر وحسنت منزلته عنده.

وأما زيد بن عمرو بن نفيل فوقف فلم يدخل في يهودية ولا نصرانية وفارق دين قومه فاعتزل الأوثان والميتة والدم والذبائح التي تذبح على الأوثان ونهى عن قتل الموءودة وقال: أعبد رب إبراهيم وبادى قومه بعيب ما هم عليه.

◉ سبل الهدى والرشاد للإمام الشامي (2/ 286)


ഈ സംഭവം നിരവധി പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം മഖ്‌രീസി പറയുന്നത് കാണൂ:


قال الإمام المقريزي :  وكانت قريش قد اجتمعت عند صنم لهم فقال ورقة وعبيد اللَّه بن جحش وعثمان بن الحويرث وزيد بن عمرو: لقد أخطأ قومنا دين إبراهيم، ما حجر نطيف به [لا يسمع ولا يبصر] ولا يضر ولا ينفع [يا قوم التمسوا لأنفسكم، فإنكم واللَّه ما أنتم على شيء] فتفرقوا في البلاد يلتمسون الحنيفية [دين إبراهيم] ، فأما ورقة ابن نوفل فاستحكم في النصرانية، واتبع الكتب من أهلها، وأقام عبيد اللَّه على الالتباس حتى أسلم وهاجر إلى الحبشة فتنصر بها، ومات نصرانيا، وقدم عثمان بن الحويرث على قيصر فتنصر، ووقف زيد بن عمرو فلم يدخل في يهودية ولا نصرانية.


( إمتاع الأسماع للإمام المقريزي (6/ 255)


 *ബിംബങ്ങളെ വിളിച്ച് പ്രാർത്ഥിച്ചുവോ ?* 


മൻഖൂസ് മൗലിദിൽ പരാമർശിക്കപ്പെടുന്ന


أيا صنم العيد الذي صفّ حوله … صناديد وفدٍ من بعيدٍ ومن قرب


എന്ന് തുടങ്ങുന്ന ബൈത്തുകൾ ബിംബങ്ങളോടുള്ള വിളിച്ചു പ്രാർഥനയല്ലേ ....? എന്നാണ് സാധാരണയിൽ പുത്തൻ വാദികൾ ചോദിക്കാറുള്ളത്.

മേൽ വിശദീകരണങ്ങളിൽ നിന്ന് ഉസ്മാനുബ്നു ഹുവൈരിസ് ഒരു ഏകദൈവ വിശ്വാസിയായിരുന്നു എന്നും ബിംബാരാധനയിൽ പങ്ക് കൊള്ളാത്തവരായിരുന്നു എന്നും ബോധ്യപ്പെട്ടല്ലോ, അങ്ങനെയുള്ള ഒരാൾ ഈ രൂപത്തിൽ ബിംബങ്ങളെ വിളിച്ചു പ്രാർത്ഥിക്കുമോ ?


യഥാർത്ഥത്തിൽ ഈ വരികൾ ബിംബങ്ങളോടുള്ള വിളിച്ചു പ്രാർഥനയല്ല, മറിച്ച് തിരുനബിയുടെ ജന്മത്തിൽ തല കീഴ്‌യായി മറിഞ്ഞ ബിംബങ്ങളെ പരിഹസിച്ചു കൊണ്ട് അവയുടെ അശക്തത അറിയിച്ചു കൊണ്ട് പാടിയ വരികളാണിത്. 


ചുരുക്കത്തിൽ മുശ്‌രികായ വ്യക്തി ബിംബങ്ങളെ വിളിച്ചുകൊണ്ട് പ്രാർത്ഥിക്കുന്ന വരികൾക്കെന്തിനാ ജവാബ് ചൊല്ലുന്നത് എന്ന് ആരും ആശങ്കപ്പെടേണ്ടതില്ല. ആ പേര് പറഞ്ഞ് ഇവിടുത്തെ സ്വലാത്ത് ആരും ഉപേക്ഷിക്കേണ്ടതുമില്ല.


അഹ്സനി ഊരകം

Thursday, October 9, 2025

വുളുഇന്റെ ഫർളുകൾ

 വുളുഇന്റെ ഫർളുകൾ


1 .നിയ്യത്ത്

2. മുഖം കഴുകുക

3.കൈ രണ്ടും മുട്ടോടു കൂടി കഴുകുക

4. തല തടവുക

5. കാല് ഞെരിയാണി ഉൾപ്പെടെ കഴുകുക

6. ക്രമം പാലിക്കുക


CM AL RASHIDA ONE LINE DARS

Tuesday, October 7, 2025

പള്ളികൾ_അലങ്കരിക്കുന്നത്_ഉത്തമമാണോ

 (#سألوني 14)

#പള്ളികൾ_അലങ്കരിക്കുന്നത്_ഉത്തമമാണോ?


#ചോദ്യം:  പള്ളികൾ അലങ്കരിക്കുന്നതു വ്യാപകമാകുന്നുണ്ട്. ഇന്റീരിയൽ വർക്കുകൾ കൊണ്ടു സമ്പന്നമാണു നിലവിലെ പള്ളികൾ. പള്ളിച്ചുമരുകളിൽ ഖുർആൻ സൂക്തങ്ങൾ എഴുതുന്നതുംവിരളമല്ല .എന്താണ് ഫിഖ്ഹിന്റെ പക്ഷം?


 #മറുപടി:മസ്ജിദുകൾ നിർമ്മിക്കുന്നതും അവ നിസ്കാരവും മറ്റു ആരാധനകൾ കൊണ്ടു പരിപാലിക്കുന്നതും പുണ്യകരമായി കാണുന്ന ഇസ്ലാം അലങ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല.


ചുമരുകളിൽ ഖുർആൻ വചനങ്ങൾ ഉല്ലേഖനം ചെയ്യുന്ന നടപടിയെ ഇസ്ലാമിക കർമ്മശാസ്ത്രം നല്ലതല്ലാത്ത അത്യാചാരമായിട്ടാണ് കാണുന്നത്.  (അൽ ഫത്ഹുൽ മുബീൻ /477, അൽഫതാവൽ ഹദീസിയ്യ:പു.109 കാണുക)


പള്ളിച്ചുമരുകളിലും മറ്റും ഖുർആൻ വരികൾ കോരിയിടിന്നത് കറാഹത്താണെന്ന് ഇമാം ഖത്വീബു ശിർബീനി (മുഗ്നിൽ മുഹ്താജ് 1/152)  രേഖപ്പെടുത്തുന്നുണ്ട്. ഖുർആൻ വചനങ്ങൾ പോലെ തന്നെ അസ്മാഉൽ ഹുസ്നയും കോറിയിടുന്നത് കറാഹത്താണെന്ന് ഇമാം നവവി (ശർഹുൽ മുഹദബ്  2/70)  വ്യക്തമാക്കിയിട്ടുണ്ട്.


ഖുർആൻ ഉല്ലേഖനം ചെയ്യപ്പെട്ട ചുമരുകൾ തൂണുകൾ എന്നിവ പൊളിക്കുന്നത് കരാഹതാണ.

(അസ്നൽ മാത്വലിബ്  1/62, മുഗ്നി 1/152).


മസ്ജിദുകളിൽ  വരുത്തുന്ന അലങ്കാരപ്പണികൾ, കൊത്തുപണികൾ,  തുടങ്ങിയ ഏതു വിധത്തിലുമുള്ള മോഡി കൂട്ടലുകളും കറാഹത്താണെന്ന് ഇമാം നവവി (ശർഹുൽ മുഹദബ് 2/180) രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ നിസ്കരിക്കുന്നവരുടെ ശ്രദ്ധതിരിച്ചുവിടുന്ന തരത്തിലുള്ള മോഡിക്കൂട്ടലുകളാണ് മോശം കാര്യമെന്നും അല്ലാതെ ഭംഗി വരുത്തുന്നത് കറാഹത്തിന്റെ പരിധിയിൽ പെടില്ലെന്നും ഇമാം സുബ്കി (ഫതാവസുബ്കി, പു. 276-277)  നിരീക്ഷിക്കുന്നുണ്ട്.


സഹോദര മദ്ഹബുകളുടെ നിലപാടു കൂടെ പരിശോധിക്കാം;


കിബ്ലയുടെ ഭാഗത്ത് നടത്തുന്ന അലങ്കാര പണികൾ കറാഹത്തും അല്ലാത്തത് കറാഹത്ത് അല്ലെങ്കിലും അതിന് മുടക്കുന്ന പണം പാവങ്ങൾക്കു ദാനംചെയ്യുന്നതാണ് നല്ലതെന്നുമാണ് ഹനഫീ മദ്ഹബിൽ പ്രബലം (അദ്ദുർറുൽ മുഖ്താർ ഇബ്നു ആബിദീൻ സഹിതം 1/658 കാണുക).


പള്ളിയുടെ നിർമ്മാണം മനോഹരമാക്കുന്നത് പുണ്യകരമാണെന്നും എന്നാൽ നിസ്കരിക്കുന്നവരുടെ ശ്രദ്ധതെട്ടിക്കുമെന്നതിനാൽ ഖിബ്ലയുടെ ഭാഗത്ത് നടത്തുന്ന അലങ്കാര പണികളും ഖുർആൻ എഴുത്തുകളും കറാഹത്താണെന്നുമാണ് മാലികീ പണ്ഡിതരുടെ പക്ഷം (മവാഹിബുൽ ജലീൽ 1/551) .


സാധാരണ ഗതിയിൽ നിസ്കരിക്കുന്നവരുടെ ഭക്തിയെ ബാധിക്കുന്ന തരത്തിലുള്ള ഏതു തരം ചിത്രപ്പണികളും അലങ്കാരങ്ങളും എഴുത്തുകുത്തുകളും കറാഹത്താണെന്നും അത് വഖുഫു സ്വത്തിൽ നിന്നാണെങ്കിൽ ഹറാമാണെന്നുമാണ് ഹമ്പലീ മദ്ഹബ് (കശാഫുൽ കിനാഅ് 2/366).


✍️

#ഇസ്മാഈൽ_അഹ്സനി_പുളിഞ്ഞാൽ,#മക്കത്തുൽ_മുകർരമ 🕋🌹

Friday, October 3, 2025

മുഹമ്മദ് നബി ഉത്തമ മാതൃക *I love Muhammad* صلي الله عليه وسلم Part 2 https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW സൽസ്വഭാവിയായ പ്രവാചകൻ നബി ﷺ യുടെ സ്വഭാവഗുണം അങ്ങേയറ്റം ഉല്‍കൃഷ്ടവും മാതൃകാപരവുമായിരുന്നുവെന്ന് അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (ഖു൪ആന്‍:68/4) അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ യുടെ ജനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. (ബുഖാരി: 6203- മുസ്‌ലിം: 2150 നബി ﷺ പറഞ്ഞു: എല്ലാ നല്ല സ്വഭാവങ്ങളുടെയും പൂ൪ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിതനായിട്ടുള്ളത്. (അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു) ആയിശ  رضي الله عنها യിൽ നിന്ന് നിവേദനം: സഅദ് ബ്നു ഹിഷാം അവരോട് ചോദിച്ചു : അല്ലയോ ഉമ്മുൽ മുഅമിനീൻ. നബി ﷺ യുടെ സ്വഭാവത്തെക്കുറിച്ച് എനിക്ക് അറിയിച്ചുതന്നാലും. അവർ പറഞ്ഞു : നീ ഖുർആൻ പാരായണം ചെയ്യാറില്ലേ? അദ്ദേഹം പറഞ്ഞു : ഉണ്ട്. അവർ പറഞ്ഞു: നിശ്ചയം നബി ﷺ യുടെ സ്വഭാവം ഖുർആനാകുന്നു. (മുസ്ലിം:746) അഭിമാനത്തിന് വിലകല്‍പിച്ച പ്രവാചകന്‍ ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി ﷺ മിനായില്‍വെച്ച് ചോദിച്ചു: ”ഇത് ഏതു ദിവസമാണെന്ന് നിങ്ങള്‍ക്കറിയാമോ?”’അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”ഇത് ഒരു പരിശുദ്ധ ദിനമാണ്. ഇത് ഏതു സ്ഥലമാണെന്നറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”പരിശുദ്ധമായ സ്ഥലം. ഇത് ഏതു മാസമാണെന്നറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”പരിശുദ്ധമായ മാസം.” പിന്നീട് അവിടുന്ന് പറഞ്ഞു: ”നിങ്ങളുടെ ഈ സ്ഥലം, നിങ്ങളുടെ ഈ മാസം, നിങ്ങളുടെ ഈ ദിവസം പരിശുദ്ധമായിരിക്കുന്നതുപോലെ നിശ്ചയമായും അല്ലാഹു നിങ്ങളുടെ രക്തവും നിങ്ങളുടെ സ്വത്തും നിങ്ങളുടെ അഭിമാനവും നിങ്ങള്‍ക്ക് പരിശുദ്ധമാക്കിയിരിക്കുന്നു”. (ബുഖാരി:1742) സഹിഷ്ണുവായ പ്രവാചകന്‍ നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക. (ഖു൪ആന്‍ : 7/199) അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ : 7/199) Aslam Kamil parappanangadi

 



മുഹമ്മദ് നബി ഉത്തമ മാതൃക


*I love Muhammad*

صلي الله عليه وسلم

Part 2


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


സൽസ്വഭാവിയായ പ്രവാചകൻ


നബി ﷺ യുടെ സ്വഭാവഗുണം അങ്ങേയറ്റം ഉല്‍കൃഷ്ടവും മാതൃകാപരവുമായിരുന്നുവെന്ന് അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (ഖു൪ആന്‍:68/4)

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ യുടെ ജനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. (ബുഖാരി: 6203- മുസ്‌ലിം: 2150


നബി ﷺ പറഞ്ഞു: എല്ലാ നല്ല സ്വഭാവങ്ങളുടെയും പൂ൪ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിതനായിട്ടുള്ളത്. (അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ആയിശ  رضي الله عنها യിൽ നിന്ന് നിവേദനം: സഅദ് ബ്നു ഹിഷാം അവരോട് ചോദിച്ചു : അല്ലയോ ഉമ്മുൽ മുഅമിനീൻ. നബി ﷺ യുടെ സ്വഭാവത്തെക്കുറിച്ച് എനിക്ക് അറിയിച്ചുതന്നാലും. അവർ പറഞ്ഞു : നീ ഖുർആൻ പാരായണം ചെയ്യാറില്ലേ? അദ്ദേഹം പറഞ്ഞു : ഉണ്ട്. അവർ പറഞ്ഞു: നിശ്ചയം നബി ﷺ യുടെ സ്വഭാവം ഖുർആനാകുന്നു. (മുസ്ലിം:746)

അഭിമാനത്തിന് വിലകല്‍പിച്ച പ്രവാചകന്‍

ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി ﷺ മിനായില്‍വെച്ച് ചോദിച്ചു: ”ഇത് ഏതു ദിവസമാണെന്ന് നിങ്ങള്‍ക്കറിയാമോ?”’അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”ഇത് ഒരു പരിശുദ്ധ ദിനമാണ്. ഇത് ഏതു സ്ഥലമാണെന്നറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”പരിശുദ്ധമായ സ്ഥലം. ഇത് ഏതു മാസമാണെന്നറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”പരിശുദ്ധമായ മാസം.” പിന്നീട് അവിടുന്ന് പറഞ്ഞു: ”നിങ്ങളുടെ ഈ സ്ഥലം, നിങ്ങളുടെ ഈ മാസം, നിങ്ങളുടെ ഈ ദിവസം പരിശുദ്ധമായിരിക്കുന്നതുപോലെ നിശ്ചയമായും അല്ലാഹു നിങ്ങളുടെ രക്തവും നിങ്ങളുടെ സ്വത്തും നിങ്ങളുടെ അഭിമാനവും നിങ്ങള്‍ക്ക് പരിശുദ്ധമാക്കിയിരിക്കുന്നു”. (ബുഖാരി:1742)

സഹിഷ്ണുവായ പ്രവാചകന്‍

നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക. (ഖു൪ആന്‍ : 7/199)

അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ : 7/199)


Aslam Kamil parappanangadi

https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


സൽസ്വഭാവിയായ പ്രവാചകൻ


നബി ﷺ യുടെ സ്വഭാവഗുണം അങ്ങേയറ്റം ഉല്‍കൃഷ്ടവും മാതൃകാപരവുമായിരുന്നുവെന്ന് അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (ഖു൪ആന്‍:68/4)

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ യുടെ ജനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. (ബുഖാരി: 6203- മുസ്‌ലിം: 2150


നബി ﷺ പറഞ്ഞു: എല്ലാ നല്ല സ്വഭാവങ്ങളുടെയും പൂ൪ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിതനായിട്ടുള്ളത്. (അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ആയിശ  رضي الله عنها യിൽ നിന്ന് നിവേദനം: സഅദ് ബ്നു ഹിഷാം അവരോട് ചോദിച്ചു : അല്ലയോ ഉമ്മുൽ മുഅമിനീൻ. നബി ﷺ യുടെ സ്വഭാവത്തെക്കുറിച്ച് എനിക്ക് അറിയിച്ചുതന്നാലും. അവർ പറഞ്ഞു : നീ ഖുർആൻ പാരായണം ചെയ്യാറില്ലേ? അദ്ദേഹം പറഞ്ഞു : ഉണ്ട്. അവർ പറഞ്ഞു: നിശ്ചയം നബി ﷺ യുടെ സ്വഭാവം ഖുർആനാകുന്നു. (മുസ്ലിം:746)

അഭിമാനത്തിന് വിലകല്‍പിച്ച പ്രവാചകന്‍

ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി ﷺ മിനായില്‍വെച്ച് ചോദിച്ചു: ”ഇത് ഏതു ദിവസമാണെന്ന് നിങ്ങള്‍ക്കറിയാമോ?”’അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”ഇത് ഒരു പരിശുദ്ധ ദിനമാണ്. ഇത് ഏതു സ്ഥലമാണെന്നറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”പരിശുദ്ധമായ സ്ഥലം. ഇത് ഏതു മാസമാണെന്നറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”പരിശുദ്ധമായ മാസം.” പിന്നീട് അവിടുന്ന് പറഞ്ഞു: ”നിങ്ങളുടെ ഈ സ്ഥലം, നിങ്ങളുടെ ഈ മാസം, നിങ്ങളുടെ ഈ ദിവസം പരിശുദ്ധമായിരിക്കുന്നതുപോലെ നിശ്ചയമായും അല്ലാഹു നിങ്ങളുടെ രക്തവും നിങ്ങളുടെ സ്വത്തും നിങ്ങളുടെ അഭിമാനവും നിങ്ങള്‍ക്ക് പരിശുദ്ധമാക്കിയിരിക്കുന്നു”. (ബുഖാരി:1742)

സഹിഷ്ണുവായ പ്രവാചകന്‍

നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക. (ഖു൪ആന്‍ : 7/199)

അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ : 7/199)


Aslam Kamil parappanangadi

മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്* *Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️* *🌹Tweett 1217🌹* ഉബാദത്ത് ബിനു സാമിത്(റ) നിവേദനം ചെയ്യുന്...