Thursday, May 16, 2024

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*


*ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പെട്ട 'കാറ്റ് ' കൊണ്ടോ 'നനവ്' കൊണ്ടോ ബറക്കത്തെടുക്കലാണ് ഊത്തിന്റെ ഫലം.ദിക്റ് എഴുതിയ വെള്ളം കുടിച്ച് ബർക്കത്ത് എടുക്കാറുണ്ടല്ലോ; പ്രസ്തുത വായു മന്ത്രിക്കുന്ന ആളിൽ നിന്ന് പിരിയുന്നതുപോലെ രോഗിയിൽ നിന്ന് വേദന പിരിയണമെന്ന ശുഭലക്ഷണം ആവാം അതിന്റെ ഫലം.📚 {ഫത്തഹുൽ ബാരി:16:259}*


*فائدةالنفث التبرك بتلك الرطوبة،بالهواء الذي ماسه الذكر،كما يتبرك بغسالةما يكتب من الذكر،وقد يكون على سبيل التفاؤل بزوال ذلك الألم عن المريض،كم في الغسالة ذلك عن الراقي انتهى📚{فتح الباري:١٦:٢٥٩}*


*فيه استحباب النفث في الرقية،وقد أجمعوا على جوازه،واستحبه الجمهور من الصحابة والتابعين ومن بعدهم.📚 {شرح مسلم ٢٣٢:٧}*


📊📊📊📊📊📊


Wednesday, May 15, 2024

അല്ലാഹുവിന്റെ മജീഉ (വരൽ എന്ന് ഭാഹ്യാർത്ഥം ) ഇളക്കമോ നീങ്ങലോ മറാ ലോ അല്ല.

 *അല്ലാഹുവിൻറെ വിശേഷണം*



ഇവന് അബ്ദുൽ ബറ് റ പറയുന്നു


قال الله عز وجل * (وجاء ربك والملك صفا صفا) * وليس مجيئه حركة ولا زوالا ولا انتقالا لأن ذلك إنما يكون إذا كان الجائي جسما أو جوهرا فلما ثبت أنه ليس بجسم ولا جوهر لم يجب أن يكون مجيئه حركة ولا نقلة ولو اعتبرت ذلك بقولهم جاءت فلانا قيامته وجاءه الموت وجاءه المرض وشبه ذلك مما هو موجود نازل به ولا مجيء لبان لك وبالله العصمة والتوفيق التمهيد 5/127



അല്ലാഹുവിന്റെ മജീഉ (വരൽ എന്ന് ഭാഹ്യാർത്ഥം ) ഇളക്കമോ നീങ്ങലോ മറാ ലോ അല്ല. കാരണം

വന്നവൻ ജിസ്മോ ജൗഹറോ ആയാൽ മാത്രമേ അതെല്ലാം ഉണ്ടാവുകയുള്ളൂ.അവൻ ജസ്മോ ജവഹർ അല്ലെന്ന് സ്ഥിരപ്പെടുമ്പോൾ അവൻറെ മജീഇ ഇളക്കമോ നീങ്ങലോ അല്ല

അത്തംഹീദ് 5/127


ഇതെല്ലാം വഹാബിസത്തിൽ പെപോയവർ ഒന്ന് ചിന്തിച്ചെങ്കിൽ എത്ര നന്നായിരുന്നു



അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

Tuesday, May 14, 2024

ചികിത്സ ഭൗതികം അഭൗതികം

 *ചികിത്സ ഭൗതികം അഭൗതികം*


*രോഗം ശാരീരികം, ആത്മീയം എന്നിങ്ങനെ രണ്ട് തരത്തിലുള്ളതുപോലെ ചികിത്സയും ഭൗതികം, അഭൗതികം, എന്നിങ്ങനെ രണ്ട് വിധമുണ്ട്. രോഗത്തിന്റെ കാരണങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കാൻ പര്യാപ്തമായവയെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പദാർത്ഥങ്ങളിൽ നിന്നും കണ്ടെത്തി ഉപയോഗിക്കുന്നതാണ് ഭൗതിക ചികിത്സ. പദാർത്ഥങ്ങളുടെ സഹായമില്ലാതെ ചില വാക്യങ്ങളുംദിക്റുകളും കൊണ്ടോ രോഗിയുമായി പ്രത്യക്ഷ ബന്ധമില്ലാത്ത മറ്റു വല്ലതും കൊണ്ടോ ചികിത്സിക്കുന്നതാണ് അഭൗതിക ചികിത്സ. ഭൗതിക ചികിത്സയിൽ എന്നപോലെ അഭൗതിക ചികിത്സയിലും അനുവദനീയമായതും അല്ലാത്തവയും ഉണ്ട്. ഇരു ചികിത്സാരീതികളും സ്വീകരിക്കാൻ ഇസ്ലാം നിർദ്ദേശിച്ചിട്ടുണ്ട് ദിക്റ് ഖുർആൻ പാരായണം തുടങ്ങിയവ കൊണ്ട് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം ചികിത്സിക്കുകയും ചികിത്സിക്കാൻ കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.*


*وننزل من القران ما هو شفاء ورحمه للمؤمنين*

 

*സത്യവിശ്വാസികൾക്ക് ശമനവും കാരുണ്യവും ആയിട്ടുള്ളത് ഖുർആനിലൂടെ നാം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.{ ഇസ്റാഉ: 82} ഈ സൂക്തം വിശദീകരിച്ച് ഇമാം റാസീ എഴുതുന്നു. അറിയുക നിശ്ചയം ഖുർആൻ ആത്മീയ രോഗങ്ങൾക്കും ശാരീരിക രോഗങ്ങൾക്കും ശമനം ആണ്. ഖുർആൻ ശാരീരിക രോഗങ്ങൾക്ക് ശമനം ആണെന്ന് പറഞ്ഞത് അത് പാരായണം ചെയ്ത് ബറക്കത്ത് എടുക്കുന്നത് ധാരാളം രോഗങ്ങളെ തട്ടിക്കളയുന്നത് കൊണ്ടാണ് {റാസ്വീ 21 34 } ഇമാം ഖുർതുബി പറയുന്നു: നിശ്ചയം ഖുർആൻ അജ്ഞതയും സംശയവും നീങ്ങുന്നതിലൂടെ ഹൃദയങ്ങൾക്ക് ശമനം ആണ്. മന്ത്രം ഏലസ്സ് പോലെയുള്ളതുകൊണ്ട് ബാഹ്യമായ രോഗങ്ങൾക്കും അതിശമനമാണ് (ഖുർത്തുബി 315)* 


*واعلم أن القران شفاء من الامراض الروحانية، وشفاء ايضا من الأمراض الجسمانية،..... وأما كونه شفاء من الامراض الجسمانية فلأن التبرك بقراءته يدفع كثيرا من الامراض.📚 تفسير الرازي:٣٤:٢١}* 


*إنه شفاء للقلوب، بزوال الجهل عنها، وإزالةالريب.... وشفاء من الأمراض الظاهرة بالرقى  والتعوذ ونحوه.📚تفسيرالقرطبب:٣١٥:١٠*


🏆🥇🥈🥉🏅🎖️🏆


മന്ത്രത്തിന്റെ വിധി അത് സുന്നത്താണ്*

 *മന്ത്രത്തിന്റെ വിധി അത് സുന്നത്താണ്*


*بل المدح في ترك الرقي المراد بها الرقى التي هي من كلام الكفار،والرقى المجهولة،والتي بغير العربية،وما لا يعرف معناها،فهذه مذمومة لاحتمال ان معناها كفر،او قريب منه،او مكروه،وأما الرقى بآيات القران،وبالاذكار المعروفة،فلا نهي فيه،بل هو سنة.📚شرح مسلم:٢٥:٧.*


*واما الرقى بايات القران،وبالأذكان المعروفة فلا نهي فيه،بل هو سنة.📚 شرح المسلم ٣٢٥:٧*


*وقد أجمع العلماء على جواز الرقى عند اجتماع ثلاثة شروط: أن يكون بكلام الله تعالى، أو بأسمائه وصفاته، وباللسان العربي، أو بما يعرف معناه من غيره، وأن يعتقد أن الرقية لا تؤثر بذاتها بل بذات الله تعالى.📚 فتح الباري: ٢٥٨:١٦*

⚜️⚜️⚜️⚜️⚜️


Monday, May 13, 2024

ശുപാർശ പ്രതീക്ഷിച്ച് അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ഖബ്റുകളെ ആദരിക്കുന്നത് ശിർക്കാണ്‌ എന്നല്ലേ ഇമാം റാസി(റ) പറയുന്നത്?.

 🔷🔷🔷🔷🔷🔷🔷🔷 


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 

https://islamicglobalvoice.blogspot.in/?m=0



ശിർക്ക്, സംശയ നിവാരണം


മുശ്രിക്കുകളുടെ കാര്യത്തിൽ അവതരിച്ച ആയത്തുകൾ വിശദീകരിക്കുന്നിടത്ത് മുഫസ്സിറുകൾ  നടത്തുന്ന ചില പ്രയോഗങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി  തവസ്സുലും ഇസ്തിഗാസയും നടത്തുന്ന സുന്നികളുടെ കാര്യമാണ് മുഫസ്സിറുകൾ പറയുന്നതെന്ന് പുത്തനാഷയക്കാർ ജല്പിക്കാറുണ്ട്. അത്തരം ഉദ്ദരണികളുടെ ശരിയായ വിശദീകരണങ്ങൾ എന്താണെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ നമുക്ക് മനസ്സിലാക്കാം:

  വിഗ്രഹാരധനയിക്ക് മുശ്രിക്കുകൾ പറഞ്ഞിരുന്ന ന്യായം വിശദീകരിച്ച് ഇമാം റാസി(റ)  എഴുതുന്നു:


/                                           


ورابعها : أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله . (رازي: ٦٠/١٧)


ഈ പ്രതിമകളും വിഗ്രഹങ്ങളും അവർ സ്ഥാപിച്ചിരിക്കുന്നത് അവരുടെ അമ്ബിയാക്കളുടെയും നേതാക്കളുടെയും രൂപങ്ങളിലാണ്. ഈ പ്രതിമകൾക്ക് ആരാധിക്കുന്നതുകൊണ്ട്ജോലിയായാൽ ആ നേതാക്കന്മാർ അല്ലാഹുവിന്റെ അടുക്കൽ അവർക്ക് ശുപാർശ ചെയ്യുമെന്ന് അവർ വാദിച്ചിരുന്നു. ഇക്കാലത്ത് അതിനോട് തുല്യമായ കാര്യം ധാരാളം സൃഷ്ടികൾ നേതാക്കന്മാരുടെ ഖബറുകളെ ആദരിക്കുന്നതിൽ വ്യാപ്രതരാണ്.അവരുടെ ഖബറുകളെ ആധരിച്ചാൽ അവർ തങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുക്കൽ ഷുപാർഷചെയ്യുമെന്ന വിശ്വാസത്തോടെയാണ് അവരങ്ങനെ ചെയ്യുന്നത്. (റാസി: 17/60)


ചോദ്യം ഒന്ന് :


ശുപാർശ പ്രതീക്ഷിച്ച് അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ഖബ്റുകളെ ആദരിക്കുന്നത് ശിർക്കാണ്‌ എന്നല്ലേ ഇമാം റാസി(റ) പറയുന്നത്?. 


മറുവടി: ഒരിക്കലുമല്ല. മറിച്ച് പ്രസ്തുത ഉദ്ദരണിയിൽ നിന്ന് ചോദ്യത്തിൽ പറഞ്ഞ ആശയം കണ്ടെത്തുന്നത് ഇനിപ്പറയുന്ന പ്രമാണങ്ങളുടെ വെളിച്ചത്തിൽ ശരിയല്ല.


1- മേൽ ഉദ്ദരണിയിൽ പറഞ്ഞ ശുപാർശയുടെ വിവക്ഷ അല്ലാഹുവിന്റെ അനുവാദമോ നിര്ദ്ദേശമോ വേണ്ടുകയോ കൂടാതെ നേതാക്കന്മാർ നടത്തുമെന്ന് മുശ്രിക്കുകൾ വിശ്വസിച്ചിരുന്ന ശുപാർശയാണ്. കാരണം മേൽ വിശദീകരണം ഇമാം റാസി(റ) നൽകുന്നത് യൂനുസ് സൂറത്തിലെ 18-ആം വചനത്തിനാണ്. അതിങ്ങനെ:

وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّ‌هُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ(يونس: ١٨)


അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. 


ഈ ആയത്തിൽ പറഞ്ഞ ശുപാര്ഷയുടെ വിവക്ഷ അല്ലാഹുവിന്റെ അനുവാദം കൂടാതെയുള്ള ശുപാർശയാണെന്ന്  ഇമാം റാസി(റ) തന്നെ വിശദീകരിച്ചതാണ്. അദ്ദേഹം പറയുന്നു: 

                                                           

( من ذا الذي ) استفهام معناه الإنكار والنفي ، أي لا يشفع عنده أحد إلا بأمره ، وذلك أن المشركين كانوا يزعمون أن الأصنام تشفع لهم ، وقد أخبر الله تعالى عنهم بأنهم يقولون : ( ما نعبدهم إلا ليقربونا إلى الله زلفى ) [الزمر : 3] وقولهم : ( هؤلاء شفعاؤنا عند الله ) [يونس : 18] ثم بين تعالى أنهم لا يجدون هذا المطلوب ، فقال : ( ويعبدون من دون الله ما لا يضرهم ولا ينفعهم ) [يونس : 18] فأخبر الله تعالى أنه لا شفاعة عنده لأحد إلا من استثناه الله تعالى بقوله : ( إلا بإذنه ) ونظيره قوله تعالى : ( يوم يقوم الروح والملائكة صفا لا يتكلمون إلا من أذن له الرحمن وقال صوابا ) [النبأ : 38] . (تفسير لكير: ٤٤٨/٣).


"ആരുണ്ട്" എന്ന ചോദ്യം നിഷേദത്തെ കാണിക്കാനുള്ളതാണ്‌. അല്ലാഹുവിന്റെ നിർദ്ദേശം കൂടാതെ അവന്റെ അടുക്കൽ ഒരാളും ശുപാർശ പറയുകയില്ലെന്നർത്ഥം. അങ്ങനെ അള്ളാഹു ചോദിക്കാൻ കാരണം തങ്ങളുടെ വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുത്ത് തങ്ങള്ക്കുവേണ്ടി ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നു. "വിഗ്രഹങ്ങള്ക്ക് ഞങ്ങൾ ആരാധിക്കുന്നത് അവ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ വേണ്ടി മാത്രമാണ്" എന്നും "ഇവർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർശക്കാരാണ്" എന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നതായി അള്ളാഹു തന്നെ പറയുന്നുണ്ട്. പിന്നീട് "അവർക്ക്  ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കൾക്ക് അവർ ആരാധിക്കുന്നു "  എന്ന പ്രസ്താവനയിലൂടെ ഈ ലക്‌ഷ്യം നേടാൻ അവർക്ക് സാധിക്കുകയില്ലെന്ന് അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുവാദം കൂടാതെ" എന്നത് കൊണ്ട് അല്ലാഹു മാറ്റി നിർത്തിയവരല്ലാതെ ഒരാളും അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയുകയില്ലെന്നു അല്ലാഹു പ്രഖ്യാപിക്കുന്നു. ഇതോടെ തതുല്യമായൊരു വചനം ഇനി പറയുന്നതാണ്: "റൂഹും മലക്കുകളും അണിയായിനില്ക്കുന്ന  ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്കിയിട്ടുള്ളവനും  സത്യം പറഞ്ഞിട്ടുള്ളവനുമാല്ലാതെ അന്ന് സംസാരിക്കുകയില്ല".(നബഅ: 38) (റാസി: 3/448).

 

അപ്പോൾ യൂനുസ് സൂറത്തിലെ പതിനെട്ടാം വചനത്തിൽ പറഞ്ഞ "ഇവര(ആരാധ്യർ) അല്ലാഹുവിന്റെ അടുക്കൽ ഞങ്ങള്ക്കുള്ള ശുപാര്ഷകരാണ്" എന്നാ മുശ്രിക്കുകളെ വാദത്തെയാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അവന്റെയടുക്കൽ ശുപാർശ പറയാനാരുണ്ട്?" എന്നാ ചോദ്യത്തിലൂടെ അല്ലാഹു ഖണ്ഡിച്ചതെന്നാണ് ഇമാം റാസി(റ) വ്യക്തമാക്കിയത്. അതിനാൽ അതോടു തതുല്യമാണെന്ന് ഇമാം റാസി(റ) പറഞ്ഞ വിഷയത്തിലുള്ള ശുപാർശയുടെ വിവക്ഷയും അല്ലാഹുവിന്റെ അനുവാദം കൂടാതെയുള്ള ശുപാർശ തന്നേയാവണം. കാരണം അല്ലാഹുവിന്റെ അനുവാദത്തോടുകൂടിയുള്ള ശുപാർശയിലാണ് മുസ്ലിംകൾ വിശ്വസിക്കുന്നത്. അതിനെ മുശ്രിക്കുകൾ വിശ്വസിച്ചിരുന്ന, അല്ലാഹുവിന്റെ അനുവാദം കൂടാതെയുള്ള ശുപാർശയോടു തത്തുല്യമായ ഒന്നായി കാണാൻ പറ്റില്ലല്ലോ. അതിനാൽ "ധാരാളം പടപ്പുകൾ" എന്നാ ഇമാം റാസി(റ) യുടെ പരമാർഷത്തിന്റെ വിവക്ഷ സുന്നികളല്ല. പ്രത്യുത വിളക്കുക്കൾ കത്തിച്ചും പൂക്കള വിതറിയും അല്ലാഹുവിന്റെ അനുമതി കൂടാതെയുള്ള ശുപാർശ പ്രതീക്ഷിച്ച് നേതാക്കന്മാരുടെ ഖബറുകൾ ആദരിക്കുന്ന മുശ്രിക്കുകളാണ്. ഇത്തരം സംഗതികൾ കേരളത്തിലും കാണാമല്ലോ. 


2- ശുഹദാക്കളുടെ ഖബറുകൾ ജനങ്ങൾ സന്ദർശിക്കുന്നതും അവയെ അവർ ആദരിക്കുന്നതും  ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാണ് എന്നതിന്റെ പ്രമാണമായാണ്  ഇമാം റാസി(റ) അവതരിപ്പിക്കുന്നത്. അദ്ദേഹം പറയുന്നു. 


وسادسها: أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه(التفسير الكبير٤٤٣/٢)


ആറാമത്തെ തെളിവ്: നിശ്ചയം ജനങ്ങൾ ശുഹദാക്കളുടെ ഖബ്റുകൽ സന്ദർശിക്കുകയും അവയെ ആദരിക്കുകയും ചെയ്യുന്നു. അത് ചില രൂപത്തിലൂടെ നാം പറഞ്ഞതിന് രേഖയാണ്.(റാസി 2/443) . 


      അപ്പോൾ ശുഹദാക്കളുടെ ഖബറുകളെ ആദരിക്കുന്നത് വിഗ്രഹങ്ങളെ ആദരിക്കുന്നത് പോലെയല്ല ഇമാം റാസി(റ) കാണുന്നതെന്ന് മേല ഇബാറത്തിൽ നിന്ന് വ്യക്തമാണ്. ആയിരുന്നുവെങ്കിൽ ശുഹദാക്കൾ മരണശേഷം ജീവിച്ചിരിക്കുന്നവരാണ് എന്നതിന്റെ പ്രമാണമായി ഇമാം റാസി(റ) അതെടുത്ത് പറയുകയില്ലല്ലോ. അതിനാൽ നാം ഈ സുന്നി സോന്കാൽ ബി ലോഗ്സിലൂടെ ചര്ച്ച ചെയ്യുന്ന ഇബാറത്തിലും ഇമാം റാസി(റ) യുടെ പരമാർഷം മുസ്ലിംകൾ അമ്പിയാ-ഔലിയാക്കളുടെ ഖബറുകളെ ആദരിക്കുന്നതിനെകുറിച്ചാണെന്ന്  വെക്കാൻ തരമില്ല.


3- "താങ്കൾക്ക് താങ്കളുടെ കീർത്തി നാം ഉയർത്തിത്തരുകയും ചെയ്തിരിക്കുന്നു". എന്ന് നബി(സ) യോട് അല്ലാഹു പറഞ്ഞതിനെ വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു: 

                                                           

بل العلماء والسلاطين يصلون إلى خدمتك ، ويسلمون من وراء الباب عليك ، ويمسحون وجوههم بتراب روضتك ، ويرجون شفاعتك ، فشرفك باق إلى يوم القيامة . (رازي: ٦/٣٢)

                                                           

എന്നുമാത്രമല്ല പണ്ഡിതന്മാരും രാജാക്കന്മാരും അങ്ങയ്ക്കു സേവനം ചെയ്യാനായി എത്തിച്ചേരുന്നു.വാതിലിന്റെ പിന്നിൽ നിന്ന് അവർ അങ്ങയ്ക്കു സലാം ചൊല്ലുന്നു. അവരുടെ മുഖങ്ങൽ അങ്ങയുടെ റൗളയുടെ മണ്ണിൽ അവർ തടവുന്നു. അവർ അങ്ങയുടെ ശുപാർശ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ അങ്ങയുടെ ബഹുമാനം അന്ത്യനാൾ വരെ അവശേഷിക്കുന്നു. (റാസി: 32/6)


അപ്പോൾ മേൽ ഉദ്ദരണിയിൽ പരമാർഷിച്ച കാര്യം  വിഗ്രഹങ്ങളെ ആദരിക്കുന്നതിന്റെ വകുപ്പിൽപെട്ടതായാണ് ഇമാം റാസി(റ) കണ്ടിരുന്നതെങ്കിൽ അന്ത്യനാൾ വരെ നബി(സ)യുടെ ബഹുമാനം നില നില്ക്കുന്നുവെന്നതിനു അത് തെളിവാകുകയില്ലല്ലോ. കാരണം അങ്ങനെയായിരുന്നുവെങ്കിൽ നബി(സ) കൊണ്ടുവന്ന കാര്യങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട തൗഹീദ് ജനങ്ങൾ സ്വീകരിച്ചില്ലെന്നും അവർ ശിർക്കിൽ തന്നെ നിലകൊള്ളുന്നവരാണ് എന്ന് മാണല്ലോ അത് കാണിക്കുക. അപ്പോൾ നബി(സ) യുടെ ബഹുമാനം അന്ത്യനാൾ വരെ നില നിൽക്കുമെന്നതിനു അതെങ്ങനെ പ്രമാണമാകും?.

                                                           

    ചുരുക്കത്തിൽ ശുപാർശ പ്രതീക്ഷിച്ച് അമ്പിയാ-ഔലിയാക്കളുടെ ഖബറുകൾ സന്ദർശിക്കുന്നതും അവയെ ആദരിക്കുന്നതും വിഗ്രഹങ്ങളെ ആദരിക്കുന്നതിന്റെ ഇനത്തിൽ പെട്ടതായി ഇമാം റാസി(റ) കാണുന്നില്ലെന്ന്  ഈ രണ്ട് ഉദ്ദരണികളിൽ നിന്ന്  സുതരാം വ്യക്തമാണ്. *അതിനാൽ അല്ലാഹുവിന്റെ അനുവാദം കൂടാതെ ശുപാർശ ചെയ്യുമെന്ന വിഷ്വാസമല്ലാതെ, ശിര്ക്കിന്റെ മാനദണ്ഡവും വിഗ്രഹാരധനയുടെയും നേതാക്കന്മാരുടെ ഖബറുകളെ ആദരിക്കുന്നതിന്റെയുമിടയിൽ ബന്ധിപ്പിക്കുന്ന ഘടകമായും മറ്റൊന്നും കണ്ടെത്താൻ സാധ്യമല്ലത്തന്നെ. എന്നിരിക്കെ ഇമാം റാസി(റ)യുടെ പ്രസ്തുത  ഉദ്ദരണി ഉയരത്തികാണിച്ച് ലോക മുസ്ലിംകൾ അമ്പിയാ-ഔലിയാക്കളെ സന്ദർശിക്കുന്നതും അവരുടെ ഖബറുകളെ അവരര്ഹിക്കുന്ന നിലയില ആദരിക്കുന്നതും ശിർക്കാണെന്ന് പറയുന്നത് ക്രൂരതയാണെന്നെ പറയാൻ കഴിയൂ.*

                                                           

4- മരിച്ചവരെയും അവരുടെ ഖബറുകളെയും  ചില രൂപത്തിലൊക്കെ ആദരിക്കാൻ ഇസ്ലാം നിർദ്ദേശിച്ചകാര്യമാണ്. ജനാസ കാണുമ്പോൾ എഴുനേറ്റു നില്ക്കുവാൻ നിർദ്ദേശിക്കുകയും ഖബറിനു മുകളിൽ ഇരിക്കുന്നതും ചവിട്ടുന്നതും മലമൂത്ര വിസർജ്ജനം നടത്തുന്നതുമെല്ലാം ഇസ്ലാം വിലക്കുകയും ചെയ്യുന്നു. 

  നബി(സ) യുടെ മിമ്പറും ഖബറും ചുമ്പിക്കുന്നതിനെ കുറിച്ച് 

അഹ് ല്സ്സുന്നയുടെ  ഇമാമായ ഇമാം അഹ്മദി(റ) നോട് ചോദിച്ചപ്പോൾ വിരോധമില്ലെന്നാണ് അവിടന്ന് മറുവടി നല്കിയത്. (ഫത്ഹുൽ ബാരി : 3/475)


മക്കയിലെ പ്രഗത്ഭ ശാഫിഈ പണ്ഡിതരിൽ  ഒരാളായിരുന്ന ഇബ്നുഅബിസ്സ്വൈഫ്  യമാനി(റ) മുസ്വ് ഹഫ്, ഹദീസ് ഗ്രന്ഥങ്ങൾ, സ്വാലിഹീങ്ങളുടെ ഖബറുകൾ തുടങ്ങിയവ ചുംബിക്കൽ അനുവദനീയമാണെന്ന് പ്രസ്ഥാപിച്ചതായി ഉദ്ദരിക്കപ്പെടുന്നു.(ഫത്ഹുൽ ബാരി: 3/475)

                                                           

ഇബ്നു ഹജർ(റ) എഴുതുന്നു:


أما تخيل بعض المحرومين ان منع الزيارة أو السفر إليها من باب المحافظة على التوحيد وأن فعلها مما يؤد إلى الشرك هو تخيل باطل،دال على غباوة متخيلته وخياله،لأن المؤدي لذلك هو اتخاذ القبور مساجد، والعكوف عليها، وتصوير الصور فيها، كم ورد فى الأحاديث الصحيحة، بخلاف الزيارة والسلام والدعاء، وكل عاقل يعلم الفرق بينهما، ويتحقق أن النوع الثاني إذا فعل على المحافظة على آداب الشريعة الغراء لا يؤدي إلى محذور البتة، وأن القائل بمنع ذالك سدا للذريعة متقول على الله سبحانه وتعالى وعلى رسوله صل الله عليه وصلم،

وهنا أمران، لا بد منهما، أحدهما: وجوب تعظيم النبي صل الله عليه وصلم ورفع رتبته عن سائر الخلق، والثاني: إفراد الربوبية واعتقاد أن لرب تبارك وتعالى منفرد بذاته وصفاته وأفعاله عن جميع خلقه، فمن اعتقد فى مخلوق مشاركة الباري سبحانه وتعالى فى شيئ من ذلك فقد أشرك، ومن قصر بالرسول صل الله عليه وصلم عن شيئ من مرتبته فقد عصى أو كفر، ومن بالغ في تعظيمه صل الله عليه وصلم بأنواع التعظيم، ولم يبلغ به ما يختص بالباري سبحانه وتعالى فقد أصاب الحق، وحافظ على جانب الربوبية والرسالة جميعا، وذالك هو القول لذي إفراط فيه ولا تفريط(الجوهر المنظم: ٥٨)

                                                           

സിയാറത്തിനും അതിനുള്ള യാത്രക്കും വിലക്കേർപ്പെടുത്തൽ തൗഹീദ് സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും അതെല്ലാം ശിർക്കിലേക്ക് ചെന്നെത്തിക്കുന്ന കാര്യമാണെന്നും അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെട്ടവരിൽ ചിലരുടെ ഊഹം ബാത്വിലാണ്. അവരുടെ വിഡ്ഢിത്തവും നാശവും അറിയിക്കുന്നതാണ് പ്രസ്തുത വാദം. കാരണം പ്രബലമായ ഹദീസുകൾ സംസാരിക്കുന്നത് പോലെ ഖബ്റുകൾ പള്ളികളാക്കുന്നതും അവയുടെ മേൽ ഭജനമിരിക്കുന്നതും അവയിൽl രൂപങ്ങൾ നിർമ്മിക്കുന്നതുമാണ്‌ ശിർക്കിലേക്ക് കൂട്ടുന്ന കാര്യങ്ങൾ. സിയാറത്തും സലാം പറയലും പ്രാർത്തിക്കലുമല്ല. അവ രണ്ടിനുമിടയ്ക്ക് അന്തരമുണ്ടെന്നു ഇതു ബുദ്ദിയുള്ളവനും മനസ്സിലാക്കുന്ന കാര്യമാണ്. മത നിയമങ്ങള പാലിച്ചു കൊണ്ട് സിയാറത്തും മറ്റും നിർവഹിക്കുന്നത് ഒരിക്കലും ശിർക്കിലേക്ക് ചെന്നിത്തിക്കുന്നതല്ല. ശിര്ക്കിലെക്കുള്ള വഴി അടച്ചു കളയുക എന്ന കാരണം പറഞ്ഞ് സിയാറത്തിനും മറ്റും വിലക്കെർപ്പെടുത്തുന്നവൻ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും പേരില് പച്ച കള്ളം നിർമ്മിക്കുന്നവനാണ്‌. ഇവിടെ രണ്ട കാര്യങ്ങൾ അറിഞ്ഞേ മതിയാവൂ.

                                                           

ഒന്ന്: നബി(സ) യെ ആദരിക്കലും മറ്റു സൃഷ്ടികളെക്കാൾ അവരുടെ സ്ഥാനം ഉയർത്തികാണിക്കലും  നിര്ബന്ധമാണ്.


രണ്ട്: റുബൂബിയ്യത്തിനെ തനിപ്പിക്കുക. അഥവാ അള്ളാഹു ദാത്തിലും സ്വിഫാത്തിലും അഫ്ആലിലും ഏകനാണെന്ന് വിശ്വസിക്കുക.അപ്പോൾ ഏതെങ്കിലും ഒരു സൃഷ്ട്ടി അവയിൽ നിന്നുള്ള ഒന്നിൽ അല്ലാഹുവിനോട് പങ്കാളിയാണെന്ന് വല്ലവനും വിശ്വസിച്ചാൽ അവൻ ശിർക്ക് ചെയ്തു. അതുപോലെ നബി(സ)യുടെ സ്ഥാനത്തെ വല്ലവനും ഇടിച്ചു താഴ്ത്തിയാൽ അവൻ കുറ്റക്കാരാണോ കാഫിറോ ആയി മാറി. ആദരവിന്റെ വിവിധ ഇനങ്ങളിലൂടെ ഒരാള് നബി(സ) ആദരിക്കുകയും റുബൂബിയ്യത്തിന്റെ പദവിയിലേക്ക് എത്താതിരിക്കുകയും ചെയ്താൽ അവൻ വാസ്തവം കണ്ടെത്തിക്കുകയും റുബൂബിയ്യത്തിന്റെയും രിസാലത്തിന്റെയും രണ്ട് വശങ്ങളും പരിഗണിക്കുകയും ചെയ്തു. പരിധി വിട്ടു പോകാലോ കുറച്ച് കാണിക്കാലോ ഇല്ലാത്ത മിതമായ സംസാരം ഇതാണ്. (അൽ ജൗഹറുൽ മുനള്വം: 58)

അപ്പോൾ വിലക്കപ്പെട്ട ആദരവ് അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങളിലൊന്ന് എതെങ്കിലുമൊരു സൃഷ്ടിക്ക് ചാർത്തികൊണ്ടുള്ള ആദരവാണ്. ഇത് ശിർക്കനെന്നതിൽ സംശയമില്ല. കാരണം ഉലൂഹിയത്തിന്റെ സവിശേഷ ഗുണങ്ങളിൽ ഒന്ന് അല്ലാഹു അല്ലാത്തവർക്ക് സ്ഥിരപ്പെടുന്നതിലൂടെ അല്ലാഹുവിന്റെ പങ്കാളിയെ സ്ഥാപിക്കൽ വന്നുവല്ലോ. അതെ സമയം അമ്പിയാക്കൾ, ഔലിയാക്കൾ, ശുഹദാക്കൾ, പണ്ഡിതന്മാർ, സ്വാലിഹീങ്ങൽ, മാതാ പിതാക്കൾ, ഗുരുവാര്യർ തുടങ്ങിയവരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ശിർക്കല്ലെന്നു മാത്രമല്ല ഇസ്ലാം നിർദ്ദേശിച്ചത് കൂടിയാണ്. 

                                                           

നബി(സ) യിൽ നിന്ന് തൗഹീദ് മനസ്സിലാക്കിയ സ്വഹാബാകിറാം(റ) എപ്രകാരമായിരുന്നു നബി(സ) ആദരിചിരുന്നതെന്ന് ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്ത ഹദീസിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. 


قال عروة: والله لقد وفدت على الملوك ووفدت على قيصر وكسرى والنجاشي والله إن رأيت ملكا قط يعظمه أصحابه ما يعظم أصحاب محمد صلى الله عليه وسلم محمدا والله إن تنخم نخامة إلا وقعت في كف رجل منهم فدلك بها وجهه وجلده وإذا أمرهم ابتدروا أمره وإذا توضأ كادوا يقتتلون على وضوئه وإذا تكلم خفضوا أصواتهم عنده وما يحدون إليه النظر تعظيما له.(صحيح البخاري: ٢٥٢٩)


                                                          

ഉർവത്തുബ്നുമസ്ഊദ് പറയുന്നു: അല്ലാഹുവാണേ സത്യം. പല രാജാക്കന്മാരെയും ഞാൻ സന്ദർശിച്ചിട്ടുണ്ട്. കിസ്റയെയും ഖൈസറിനെയും നജാഷിയെയും ഞാൻ സന്ദർശിച്ചിട്ടുണ്ട്.അല്ലാഹുവാണേ സത്യം. മുഹമ്മദി(സ) ന്റെ അനുയായികൾ മുഹമ്മദി(സ) നെ ആദരിക്കുന്നതുപോലെ ഒരു രാജാവിന്റെയും അനുയായികൾ അദ്ദേഹത്തെ ആദരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. അല്ലാഹുവാണേ സത്യം. മുഹമ്മദി(സ) തുപ്പുകയാണെങ്കിൽ അനുയായികളിൽ ഒരാളുടെ കൈയ്യിൽ അത് വീണിരിക്കും. എന്നിട്ട് അത് അവർ മുഖത്തും ശരീരത്തിലും തേക്കുന്നു. മുഹമ്മദ്‌ നബി(സ) ഒരു കാര്യം കല്പിച്ചാൽ അത് നിർവഹിക്കാൻ അവർ ഉത്സായിക്കുന്നു. മുഹമ്മദ്‌ നബി(സ) അംഗഷുദ്ദി വരുത്തുമ്പോൾ ബാക്കി വെള്ളത്തിനായി അവർ ഒരു യുദ്ദത്തിന്റെ വക്കോളം എത്തുന്നു. മുഹമ്മദ്‌ നബി(സ) സംസാരിക്കുമ്പോൾ അവരെല്ലാം നിശബ്ദരായിരിക്കുന്നു.മുഹമ്മദി (സ) ആദരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിലേക്ക്‌ അവർ നേർക്കുനേരെ നോക്കുക പോലും ചെയ്യുന്നില്ല. (ബുഖാരി: 2529) 


ഈ ഹദീസ് വിശദീകരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:


وفي قصة عروة بن مسعود من الفوائد ما يدل على جودة عقله ويقظته، وما كان عليه الصحابة من المبالغة في تعظيم النبي صلى الله عليه وسلم وتوقيره، ومراعاة أموره، وردع من جفا عليه بقول أو فعل، والتبرك بآثاره.(فتح الباري: ٢٨٣/٨ )

                                                       

ഉർവത്തുബ്നുമസ്ഊദിന്റെ വിവരണത്തിൽ ധാരാളം പാഠങ്ങൾ ഉണ്ട്. അദ്ദേഹത്തിൻറെ ബുദ്ദിവൈഭവവും കാര്യബോധവും അത് വ്യക്തമാക്കുന്നു. നബി(സ) യെ ആദരിക്കുന്നതിലും ബഹുമാനിക്കുന്നതിലും നബി(സ) യുടെ കാര്യം പരിഗണിക്കുന്നതിലും വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ നബി(സ) യോട് ഗൌരവത്തിൽ പെരുമാറുന്നവരെ കൈകാര്യം ചെയ്യുന്നതിലും നബി(സ) യുടെ ആസാറുകൾ കൊണ്ട് ബറക്കത്തെടുക്കുന്നതിലും സ്വഹാബാ കിറാം(റ) കാണിച്ചിരുന്ന സമീപന രീതിയും അത് വ്യക്തമാക്കുന്നു.(ഫത്ഹുൽ ബാരി: 8/283) 


ശൈഖ് അബ്ദുൽഗനിയ്യ് അന്നാബൽസി(റ) 'കാശ്ഫുന്നൂർ അൻസ്വഹാബിൽ ഖുബൂർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു:


إن البدعة الحسنة لمؤافقة لمقصود الشرع تسمى سنة، فبناء القباب على قبور لعلماء والأولياء والصلحاء ووضع الستور  والعمائم والثياب على قبورهم أمر جائز، إذا كان القصد بذلك التعظيم في أعن العامة، حتى لا يحتقروا صاحب هذا القبر، كذا إيقاد القناديل والشمع عند قبور الأولياء والصالحين وهو أيضا من باب التعظيم والاجلال للأولياء. فالمقصد فيها مقصد حسن.(روح البيان: ٦/٥)

                              

മതത്തിന്റെ ലക്ഷ്യത്തോട് യോജിച്ചു വരുന്ന നല്ല ബിദ്അത്തിനു സുന്നത്ത് എന്ന് പറയും. അപ്പോൾ പണ്ഡിതന്മാരുടെയും ഓലിയാകളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾക്ക് മുകളിൽ ഖുബ്ബകൾ നിർമ്മിക്കുന്നതും അവരുടെ ഖബറുകൾക്ക് മുകളിൽ വിരികളും തലപ്പാവുകളും വസ്ത്രങ്ങളും വെക്കുന്നതും സാധാരണക്കാർ ഖബ്റാളിയേ നിസ്സാരമായി കാണാത്തവിധം അവര്ക്ക് അവരോടുള്ള ആദരവുണ്ടാക്കലാണ്  അതിന്റെ ലക്ഷ്യമെങ്കിൽ അത് അനുവദനീയമാണ്. ഇത് പോലെ ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾക്ക് സമീപം വിളക്കുകളും മെഴുകുകളും കത്തിക്കുന്നതും അവരെ ആദരിക്കുന്നതിന്റെ ഭാഗമാണ്. അത് വിലക്കുന്നത് ശരിയല്ല. അതിലുള്ള ലക്‌ഷ്യം നല്ല ലക്ഷ്യമാണ്‌. (റൂഹുൽ ബയാൻ: 5/6) 


നബി(സ)യെ സന്ദർശിക്കുമ്പോൾ ആദരവോടെ സമീപിക്കാനും ശുപാർശ ആവശ്യപ്പെടാനും പണ്ഡിതന്മാർ പഠിപ്പിക്കുന്നുണ്ട്. ഇമാം നവവി (റ) എഴുതുന്നു: 


ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى(شرح المهذب: ٢٧٤/٨)

                                                          

പിന്നെ സന്ദർശകൻ റസൂലുല്ലാഹി(സ) യുടെ തിരുമുഖത്തിനുനേരെ വന്നു നിൽക്കണം. സ്വന്തം കാര്യത്തിൽ നബി(സ)യെ കൊണ്ട്  തവസ്സുൽ ചെയ്യുകയും അല്ലാഹു തആലയിലേക്ക്‌ ശുപാർശ പറയാൻ അവിടത്തോട് ആവശ്യപ്പെടുകയും വേണം.(ശർഹുൽ മുഹദ്ദബ്: 8/274)  


ഇതേ ആശയം നാലുമദ്ഹബിലെയും പണ്ഡിതന്മാർ പറയുന്നുണ്ട്.  


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


Sunday, May 12, 2024

ഇൽ മുൽ ഗൈബ് ആദ്യശ്യമറിയൽഔലിയാക്കൾ . അദൃശ്യം അറിയുമെന്ന് പറഞ്ഞാൽ കാഫിറാകുമോ ?

 ഇൽ മുൽ ഗൈബ്

ആദ്യശ്യമറിയൽ

...............

Aslam Kamil Saquafi parappanangadi


ഔലിയാക്കൾ . അദൃശ്യം  അറിയുമെന്ന് പറഞ്ഞാൽ കാഫിറാകുമോ ?



മഹാ പണ്ഡിതർ ഇബ്നു ഹജർ ഹൈതമി റ യോട്ചോദ്യം



ഒരു പൂർണ്ണ സത്യവിശ്വാസി അദൃശ്യം അറിയും എന്ന്  പറഞ്ഞാൽ അവൻ അവിശ്വാസിയാകുമോ? കാരണം ആകാശഭൂമിയുടെ അദൃശ്യം അല്ലാഹു അല്ലാതെ ഒരാളും അറിയുകയില്ല എന്നും അല്ലാഹുവാണ് ആദർശം അറിയുന്നവൻ അവന്റെ അദൃശ്യത്തെ മറ്റൊരാൾക്ക് വെളിവാക്കി കൊടുക്കുകയില്ല എന്നും ഖുർആനിൽ ഉണ്ടല്ലോ



അല്ലെങ്കിൽ അദൃശ്യങ്ങളുടെ ഭാഗങ്ങൾ അറിയാൻ പറ്റുന്നതാണല്ലോ എന്നതിന് വേണ്ടി അവനോട് വിശദീകരണം തേടുമോ ?



മറുപടി



അങ്ങനെ പറഞ്ഞവനെ അവിശ്വാസിയാണ് എന്ന് നിരുപാധികം പറയാൻ പാടില്ല.അവൻറെ സംസാരം പല സാധ്യതകളും ഉണ്ട് .അവിശ്വാസത്തിനും അല്ലാത്തതിനും സാധ്യമുള്ള സംസാരം ഒരാൾ സംസാരിച്ചാൽ അവനോട് വിശദീകരണം തേടേണ്ടതാണ്.അങ്ങിനെ (ഇമാം നവവിയുടെ ] റൗളയിലും മറ്റും ഉണ്ട് .അതുകൊണ്ടാണ് ഇമാം റാഫി ഇങ്ങനെ പറഞ്ഞത്.ഒരാളിൽ നിന്നും അവിശ്വാസം പ്രത്യക്ഷ അർഥം വരുന്ന വാചകം സംഭവിച്ചാൽഅതിൽ പരിശോധന നടത്തേണ്ടതാണ്.


(ﻭﺳﺌﻞ) ﻧﻔﻊ اﻟﻠﻪ ﺑﻪ ﺑﻤﺎ ﻟﻔﻈﻪ ﻣﻦ ﻗﺎﻝ ﺃﻥ اﻟﻤﺆﻣﻦ ﻳﻌﻠﻢ اﻟﻐﻴﺐ ﻫﻞ ﻳﻜﻔﺮ ﻟﻘﻮﻟﻪ ﺗﻌﺎﻟﻰ {ﻗﻞ ﻻ ﻳﻌﻠﻢ ﻣﻦ ﻓﻲ اﻟﺴﻤﻮاﺕ ﻭاﻷﺭﺽ اﻟﻐﻴﺐ ﺇﻻ اﻟﻠﻪ} 

ﻭﻗﻮﻟﻪ {ﻋﺎﻟﻢ اﻟﻐﻴﺐ ﻓﻼ ﻳﻈﻬﺮ ﻋﻠﻰ ﻏﻴﺒﻪ ﺃﺣﺪا} 

ﺃﻭ ﻳﺴﺘﻔﺼﻞ ﻟﺠﻮاﺯ اﻟﻌﻠﻢ ﺑﺠﺰﺋﻴﺎﺕ ﻣﻦ اﻟﻐﻴﺐ (ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ ﺭﺣﻤﻪ اﻟﻠﻪ ﻭﻧﻔﻌﻨﺎ ﺑﻪ ﺁﻣﻴﻦ ﻻ ﻳﻄﻠﻖ اﻟﻘﻮﻝ ﺑﻜﻔﺮﻩ ﻻﺣﺘﻤﺎﻝ ﻛﻼﻣﻪ ﻭﻣﻦ ﺗﻜﻠﻢ ﺑﻤﺎ ﻳﺤﺘﻤﻞ اﻟﻜﻔﺮ ﻭﻏﻴﺮﻩ ﻭﺟﺐ اﺳﺘﻔﺼﺎﻟﻪ ﻛﻤﺎ ﻓﻲ اﻟﺮﻭﺿﺔ ﻭﻏﻴﺮﻫﺎ ﻭﻣﻦ ﺛﻢ ﻗﺎﻝ اﻟﺮاﻓﻌﻲ ﻳﻨﺒﻐﻲ ﺇﺫا ﻧﻘﻞ ﻋﻦ ﺃﺣﺪ ﻟﻔﻆ ﻇﺎﻫﺮﻩ اﻟﻜﻔﺮ ﺃﻥ ﻳﺘﺄﻣﻞ ﻭﻳﻤﻌﻦ اﻟﻨﻈﺮ ﻓﻴﻪ



പ്രത്യക്ഷ അർത്ഥത്തെ തൊട്ട് തെറ്റിക്കുന്ന മറ്റു വല്ല അർത്ഥസാധ്യതകളും അവിടെയുണ്ടെങ്കിൽ  അതിന് പ്രത്യേകർത്ഥം നൽകലാവാം ആലങ്കാരിക പ്രയോഗം ആകാം അതല്ലാത്ത മറ്റു വല്ലതുമാകാം മൊഴിഞ്ഞവനോട് ഉദ്ദേശം ചോദിക്കപ്പെടേണ്ടതാണ്. ഒരാളുടെ സംസാരത്തിൽ അടിത്തറ യാഥാർത്ഥ്യമാവലും വ്യാപകാർത്ഥമാവലും കളയാതിരിക്കലും ആണെങ്കിലും ശരി.

(വ്യാഖ്യാനിക്കാതിരിക്കൽ )


കാരണം ഇത്തരം കാര്യങ്ങളിൽ ഒക്കെ സൂക്ഷ്മത കാണിക്കൽ അത്യാവശ്യമാണ് ഈ പദം വിവിധ അർത്ഥത്തിൽ സാധ്യമുണ്ട്. അപ്പോൾ അവൻ അവിശ്വാസമല്ലാത്ത  അർത്ഥ സാധ്യതയുള്ള മറ്റു വല്ല അർത്ഥവും പറയുകയാണങ്കിൽ അവന്ന് നടപടിയില്ല. അവിശ്വാസത്തിന് സാധ്യമുള്ള അർത്ഥം പറഞ്ഞാൽ അല്ലങ്കിൽ ഒന്നും പറഞ്ഞില്ലങ്കിൽ അവനോട് താബ ചെയ്യാൻ പറയണം

 അവൻ തൗബ ചെയ്താൽ അവൻറെ തൗബ സ്വീകരിക്കപ്പെടുന്നതാണ്.അവൻ തൗബ ചെയ്തിട്ടില്ലെങ്കിൽ അവൻറെ വാചകം എല്ലാവരും  കുഫ്റാണെന്ന് ഇജ്മാഉള്ള പദമാണെങ്കിൽഅവൻ മതത്തിൽ നിന്നും മുർത്തദ്ധായി എന്ന് വിധിക്കേണ്ടതാണ്.


 ﻓﺈﻥ اﺣﺘﻤﻞ ﻣﺎ ﻳﺨﺮﺝ اﻟﻠﻔﻆ ﻋﻦ ﻇﺎﻫﺮﻩ ﻣﻦ ﺇﺭاﺩﺓ ﺗﺨﺼﻴﺺ ﺃﻭ ﻣﺠﺎﺯ ﺃﻭ ﻧﺤﻮﻫﻤﺎ ﺳﺌﻞ اﻟﻻﻓﻆ ﻋﻦ ﻣﺮاﺩ ﻭﺇﻥ ﻛﺎﻥ اﻷﺻﻞ ﻓﻲ اﻟﻜﻼﻡ اﻟﺤﻘﻴﻘﺔ ﻭاﻟﻌﻤﻮﻡ ﻭﻋﺪﻡ اﻹﺿﻤﺎﺭ ﻷﻥ اﻟﻀﺮﻭﺭﺓ ﻣﺎﺳﺔ ﺇﻟﻰ اﻻﺣﺘﻴﺎﻁ ﻓﻲ ﻫﺬا اﻷﻣﺮ ﻭاﻟﻠﻔﻆ ﻣﺤﺘﻤﻞ ﻓﺈﻥ ﺫﻛﺮ ﻣﺎ ﻳﻨﻔﻰ ﻋﻨﻪ اﻟﻜﻔﺮ ﻣﻤﺎ ﻳﺤﺘﻤﻠﻪ اﻟﻠﻔﻆ ﺗﺮﻙ ﻭﺇﻥ ﻟﻢ ﻳﺤﺘﻤﻞ اﻟﻠﻔﻆ ﺧﻼﻑ ﻇﺎﻫﺮﻩ ﺃﻭ ﺫﻛﺮ ﻏﻴﺮ ﻣﺎ ﻳﺤﺘﻤﻞ ﺃﻭ ﻟﻢ ﻳﺬﻛﺮ ﺷﻴﺄ ﺃﺳﺘﺘﻴﺐ ﻓﺈﻥ ﺗﺎﺏ ﻗﺒﻠﺖ ﺗﻮﺑﺘﻪ ﻭﺇﻻ ﻓﺈﻥ ﻛﺎﻥ ﻣﺪﻟﻮﻝ ﻟﻔﻈﻪ ﻛﻔﺮا ﻣﺠﻤﻌﺎ ﻋﻠﻴﻪ ﺣﻜﻢ ﺑﺮﺩﺗﻪ ﻓﻴﻘﺘﻞ ﺇﻥ ﻟﻢ ﻳﺘﺐ ﻭﺇﻥ ﻛﺎﻥ ﻓﻲ ﻣﺤﻞ اﻟﺨﻼﻑ ﻧﻈﺮ ﻓﻲ اﻟﺮاﺟﺢ ﻣﻦ اﻷﺩﻟﺔ ﺇﻥ ﺗﺄﻫﻞ ﻭﺇﻻ ﺃﺧﺬ ﺑﺎﻟﺮاﺟﺢ ﻋﻨﺪ ﺃﻛﺜﺮ اﻟﻤﺤﻘﻘﻴﻦ ﻣﻦ ﺃﻫﻞ اﻟﻨﻈﺮ ﻓﺈﻥ ﺗﻌﺎﺩﻝ اﻟﺨﻼﻑ ﺃﺧﺬ ﺑﺎﻷﺣﻮﻁ ﻭﻫﻮ ﻋﺪﻡ اﻟﺘﻜﻔﻴﺮ ﺑﻞ اﻟﺬﻱ ﺃﻣﻴﻞ ﺇﻟﻴﻪ ﺇﺫا اﺧﺘﻠﻒ ﻓﻲ اﻟﺘﻜﻔﻴﺮ ﻭﻗﻒ ﺣﺎﻟﻪ ﻭﺗﺮﻙ اﻷﻣﺮ ﻓﻴﻪ ﺇﻟﻰ اﻟﻠﻪ ﺗﻌﺎﻟﻰ اﻧﺘﻬﻰ ﻛﻼﻣﻪ ﻭﻗﻮﻟﻪ ﻭﺇﻥ ﻛﺎﻥ ﻓﻲ ﻣﺤﻞ اﻟﺨﻼﻑ اﻟﺦ ﻣﺤﻠﻪ ﻓﻲ ﻏﻴﺮ ﻗﺎﺽ ﻣﻘﻠﺪ ﺭﻓﻊ ﺇﻟﻴﻪ ﺃﻣﺮﻩ ﻭﺇﻻ ﻟﺰﻣﻪ اﻟﺤﻜﻢ ﺑﻤﺎ ﻳﻘﺘﻀﻴﻪ ﻣﺬﻫﺒﻪ ﺇﻥ اﻧﺤﺼﺮ اﻷﻣﺮ ﻓﻴﻪ ﺳﻮاء ﻭاﻓﻖ اﻻﺣﺘﻴﺎﻁ ﺃﻡ ﻻ ﻭﻣﺎ ﺃﺷﺎﺭ ﺇﻟﻴﻪ اﻟﺮاﻓﻌﻲ ﻣﻦ اﻻﺣﺘﻴﺎﻁ ﻓﻲ ﺇﺭاﻗﺔ اﻟﺪﻣﺎء ﻣﺎ ﺃﻣﻜﻦ ﻭﺟﻴﻪ ﻓﻘﺪ ﻗﺎﻝ ﺣﺠﺔ اﻹﺳﻼﻡ اﻟﻐﺰاﻟﻲ ﺗﺮﻙ ﻗﺘﻞ ﺃﻟﻒ ﻧﻔﺲ اﺳﺘﺤﻘﻮا اﻟﻘﺘﻞ ﺃﻫﻮﻥ ﻣﻦ ﺳﻔﻚ ﻣﺤﺠﻢ ﻣﻦ ﺩﻡ ﻣﺴﻠﻢ ﺑﻐﻴﺮ ﺣﻖ 



അവനോട് വിശദീകരണം ചോദിച്ചപ്പോൾ  അവൻ ഇങ്ങനെ പറഞ്ഞാൽ സത്യവിശ്വാസ അദൃശ്യ മറിയും എന്ന വാക്കിനാൽ ഞാൻ ഉദ്ദേശിച്ചത്അല്ലാഹുവിൻറെ *ഔലിയാക്കളിൽ ചിലർക്ക് അള്ളാഹു അദൃശ്യം

 അറിയിച്ചു കൊടുക്കുമല്ലോ എന്ന് അവൻ പറഞ്ഞാൽ അവനിൽ നിന്നും അത് . സ്വീകരിക്കുന്നതാണ് കാരണം നിശ്ചയം അത് ബുദ്ധിപരമായും  അനുവദനീയമാണ്.പ്രമാണബദ്ധമായും സ്ഥിരീകരിക്കപ്പെട്ടതാണ്.കാരണം അത് കറാമത്തിന്റെ ഇനങ്ങളിൽ പെട്ടതാണ്ഓരോ കാലഘട്ടത്തിലും ക്ലിപ്തതയില്ലാത്ത സംഭവങ്ങൾ അത്തരം കറാമത്തുകൾ ഉണ്ടായിട്ടുണ്ട്*.


*ചില ഔലിയാക്കൾ അല്ലാഹുവിന്റെ നേരിട്ടുള്ള സംഭാഷണം മുഖേന അദൃശ്യമറിഞ്ഞിട്ടുണ്ട്*   


*ചിലർ മറ കശ്ഫ് ( തുറക്കൽ ) ചെയ്യൽ മുഖേന അറിഞ്ഞിട്ടുണ്ട്*.


 *ചിലർക്ക് ലൗഹുൽ മഹ്ഫൂദിനെ തുറക്കപ്പെടുകയും അവനതിനെ കാണുകയും ചെയ്തുകൊണ്ടും അറിഞ്ഞിട്ടുണ്ട്.*


ഖുർആനിലെ ഖളർ സംഭവം അദ്ദേഹം വലിയാണ് എന്ന വീക്ഷണ പ്രകാരം  അതിന് ഏറ്റവും വലിയ തെളിവാണ്..വലിയാണന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും ആത്മജ്ഞാനികളും പറയുന്നത്.എന്നാൽ ഏറ്റവും പ്രബലമായ വീക്ഷണം അദ്ദേഹം നബിയാണ് എന്നതാണ്.


ﻭﻣﻨﻲ اﺳﺘﻔﺼﻞ ﻓﻘﺎﻝ ﺃﺭﺩﺕ ﺑﻘﻮﻟﻲ اﻟﻤﺆﻣﻦ ﻳﻌﻠﻢ اﻟﻐﻴﺐ ﺃﻥ ﺑﻌﺾ اﻷﻭﻟﻴﺎء ﻗﺪ ﻳﻌﻠﻤﻪ اﻟﻠﻪ ﺑﺒﻌﺾ اﻟﻤﻐﻴﺒﺎﺕ ﻗﺒﻞ ﻣﻨﻪ ﺫﻟﻚ ﻷﻧﻪ ﺟﺎﺋﺰ ﻋﻘﻼ ﻭﻭاﻗﻊ ﻧﻘﻼ ﺇﺫ ﻫﻮ ﻣﻦ ﺟﻤﻠﺔ اﻟﻜﺮاﻣﺎﺕ اﻟﺨﺎﺭﺟﺔ ﻋﻦ اﻟﺤﺼﺮ ﻋﻠﻰ ﻣﻤﺮ اﻷﻋﺼﺎﺭ ﻓﺒﻌﻀﻬﻢ ﻳﻌﻠﻤﻪ ﺑﺨﻄﺎﺏ ﻭﺑﻌﻀﻬﻢ ﻳﻌﻠﻤﻪ ﺑﻜﺸﻒ ﺣﺠﺎﺏ ﻭﺑﻌﻀﻬﻢ ﻳﻜﺸﻒ ﻟﻪ ﻋﻦ اﻟﻠﻮﺡ اﻟﻤﺤﻔﻮﻅ ﺣﺘﻰ ﻳﺮاﻩ ﻭﻳﻜﻔﻲ ﺑﺬﻟﻚ ﻣﺎ ﺃﺧﺒﺮ ﺑﻪ اﻟﻘﺮﺁﻥ ﻋﻦ اﻟﺨﻀﺮ ﺑﻨﺎء ﻋﻠﻰ ﺃﻧﻪ ﻭﻟﻲ ﻭﻫﻮ ﻣﺎ ﻧﻘﻞ ﻋﻦ ﺟﻤﻬﻮﺭ اﻟﻌﻠﻤﺎء ﻭﺟﻤﻴﻊ اﻟﻌﺎﺭﻓﻴﻦ ﻭﺇﻥ ﻛﺎﻥ اﻷﺻﺢ ﺃﻧﻪ ﻧﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ 


അബൂബക്കർ റളിയല്ലാഹു അന്ഹു തന്റെ ഭാര്യയുടെ ഗർഭം പുരുഷനാണ് എന്ന് പറഞ്ഞ സംഭവവും ഔലിയാക്കൾ അദർശമറിയും എന്നതിന് തെളിവാണ്.അപ്രകാരം ഉമർ റളിയല്ലാഹു അന്ഹുവിന് സാരിയാ റളിയല്ലാഹുവിനെയും സൈന്യത്തെയും  അവർ അനറബി രാജ്യത്ത് ആയിരിക്കെ കശ്ഫാക്കി (ദ്രശ്യമാക്കി )കൊടുക്കുകയും അപ്പോൾ മദീനയിലെ മിമ്പറയിൽ വച്ച് ഉമർ പറഞ്ഞു സാരിയാ പർവതത്തെ സൂക്ഷിക്കണം.


മുസ്ലിമീങ്ങളെ നാമവശേഷമാക്കാൻ ഉദ്ദേശിച്ച ശത്രു സൈന്യത്തെ ഭയപ്പെടുത്തുകയായിരുന്നു അദ്ദേഹം.



അപ്രകാരം തിരുനബി അല്ലാഹുവിനേപ്പറ്റി പറഞ്ഞതായി സ്വഹീഹായി ഇങ്ങനെ കാണാം അദ്ദേഹം ഇൽഹാം നൽകപ്പെടുന്നവരിൽ പെട്ടവരാണ് (അദൃശ്യം അറിയിക്കപ്പെടുന്നവർ)


- ﻭﻣﺎ ﺟﺎء ﻋﻦ ﺃﺑﻲ ﺑﻜﺮ اﻟﺼﺪﻳﻖ ﺭﺿﻲ اﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﺃﻧﻪ ﺃﺧﺒﺮ ﻋﻦ ﺣﻤﻞ اﻣﺮﺃﺗﻪ ﺃﻧﻪ ﺫﻛﺮ ﻭﻛﺎﻥ ﻛﺬﻟﻚ ﻭﻋﻦ ﻋﻤﺮ ﺭﺿﻲ اﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﺃﻧﻪ ﻛﺸﻒ ﻋﻦ ﺳﺎﺭﻳﺔ ﻭﺟﻴﺸﻪ ﻭﻫﻢ ﺑﺎﻟﻌﺠﻢ ﻓﻘﺎﻝ ﻋﻠﻰ ﻣﻨﺒﺮ اﻟﻤﺪﻳﻨﺔ ﻭﻫﻮ ﻳﺨﻄﺐ ﻳﻮﻡ اﻟﺠﻤﻌﺔ ﻳﺎ ﺳﺎﺭﻳﺔ اﻟﺠﺒﻞ ﻳﺤﺬﺭﻩ اﻟﻜﻤﻴﻦ اﻟﺬﻱ ﺃﺭاﺩ اﺳﺘﺌﺼﺎﻝ اﻟﻤﺴﻠﻤﻴﻦ ﻭﻣﺎ ﺻﺢ ﻋﻨﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺃﻧﻪ ﻗﺎﻝ ﻓﻲ ﺣﻖ ﻋﻤﺮ ﺭﺿﻲ اﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﺃﻧﻪ ﻣﻦ اﻟﻤﺤﺪﺛﻴﻦ ﺃﻱ اﻟﻤﻠﻬﻤﻴﻦ



ഇമാം ഖുശൈരി യുടെ രിസാലയിലും ഇമാം സുഹറ വർദ്ധിയുടെ അവാരിഫിലും മറ്റു ഗ്രന്ഥങ്ങളിലും ഔലിയാക്കൾ അദൃശം പറഞ്ഞ സംഭവങ്ങൾ എന്നിട്ടിട്ടപ്പെടുത്താൻ സാധിക്കാതെ അത്രയും കാണാവുന്നതാണ്.


 ﻭﻓﻲ ﺭﺳﺎﻟﺔ اﻟﻘﺸﻴﺮﻱ ﻭﻋﻮاﺭﻑ اﻟﺴﻬﺮﻭﺭﺩﻱ ﻭﻏﻴﺮﻫﻤﺎ ﻣﻦ ﻛﺘﺐ اﻟﻘﻮﻡ ﻭﻏﻴﺮﻫﻢ ﻣﺎ ﻻ ﻳﺤﺼﻰ ﻣﻦ اﻟﻘﻀﺎﻳﺎ اﻟﺘﻲ ﻓﻴﻬﺎ ﺃﺧﺒﺎﺭ اﻷﻭﻟﻴﺎء ﺑﺎﻟﻤﻐﻴﺒﺎﺕ



അതിൽ പെട്ടതാണ് ചില മഹാന്മാർ പറഞ്ഞു ഞാൻ ഇന്ന സമയത്ത് നാളെ മരിക്കും അദ്ദേഹം ആ സമയത്ത് തന്നെ മരണപ്പെടുകയും ചെയ്തു അദ്ദേഹത്തെ മറമാടപ്പെട്ടപ്പോൾ രണ്ട് കണ്ണുകൾ അദ്ദേഹം തുറന്നുഅപ്പോൾ മറമാടുന്നയാൾ അദ്ദേഹത്തോട് ചോദിച്ചു മരണശേഷം ജീവിതമോ ?അദ്ദേഹം പറഞ്ഞു ഞാൻ ജീവിച്ചിരിക്കുന്നവനാണ് അല്ലാഹുവിനോടുള്ള പ്രേമി എന്നും ജീവിക്കുന്നവനാണ്


 ﻛﻘﻮﻝ ﺑﻌﻀﻬﻢ ﺃﻧﺎ ﻏﺪا ﺃﻣﻮﺕ ﻭﻗﺖ اﻟﻈﻬﺮ ﻭﻛﺎﻥ ﻛﺬﻟﻚ ﻭﻟﻤﺎ ﺩﻓﻦ ﻓﺘﺢ ﻋﻴﻨﻴﻪ ﻓﻘﺎﻝ ﻟﻪ ﺩاﻓﻨﻪ ﺃﺣﻴﺎﺓ ﺑﻌﺪ ﻣﻮﺕ ﻓﻘﺎﻝ ﺃﻧﺎ ﺣﻲ ﻭﻛﻞ ﻣﺤﺐ ﻟﻠﻪ ﺣﻲ 

ﻭﻛﻘﻮﻝ ﺳﺎﺋﻞ ﻟﻢ ﺣﻀﺮ ﻟﻹﻧﻜﺎﺭ ﻋﻠﻴﻪ ﻭاﻋﻠﻤﻮا ﺃﻥ اﻟﻠﻪ ﻳﻌﻠﻢ ﻣﺎ ﻓﻲ ﺃﻧﻔﺴﻜﻢ ﻓﺎﺣﺬﺭﻭﻩ ﻓﺘﺎﺏ ﺑﺒﺎﻃﻨﻪ ﻓﻘﺎﻝ ﻭﻫﻮ اﻟﺬﻱ ﻳﻘﺒﻞ اﻟﺘﻮﺑﺔ ﻋﻦ ﻋﺒﺎﺩﻩ

ഇമാം സുഹറ വർദി  റ റിപ്പോർട്ട് ചെയ്യുന്നു ബഹുമാനപ്പെട്ട ഇമാം ജീലാനി തങ്ങൾ ഒരാളോട് ഇങ്ങനെ പറഞ്ഞു (ബാക്കി അറബി ഇബാറത്ത് നോക്കു )


 ﻭﺭﻭﻯ اﻟﺴﻬﺮﻭﺭﺩﻱ ﻋﻦ اﻟﺠﻴﻼﻧﻲ ﺃﻧﻪ ﻗﺎﻝ ﻟﺮﺟﻞ ﻋﻨﺪﻙ ﻭﺩﻳﻌﺔ ﻟﻔﻼﻥ ﻓﺘﻮﻗﻒ ﻻﻣﺘﻨﺎﻋﻪ ﺷﺮﻋﺎ ﺛﻢ ﻟﻤﺎ ﻟﻢ ﻳﺮ ﻣﻦ ﺫﻟﻚ ﺑﺪا ﺩﻓﻊ ﻟﻠﺸﻴﺦ ﻣﺎ ﻃﻠﺒﻪ ﻓﻘﺪﻡ ﻛﺘﺎﺏ ﻣﻦ اﻟﻤﻮﺩﻉ ﻟﻮﺩﻳﻌﻪ ﺃﻋﻂ اﻟﺸﻴﺦ ﻛﺬا ﺑﻘﺪﺭ ﻣﺎ ﺃﺧﺬﻩ اﻟﺸﻴﺦ ﻗﺎﻝ اﻟﻴﺎﻓﻌﻲ ﻭﺭﻭﻯ ﻣﺴﻨﺪا ﻋﻨﻪ ﺃﻋﻨﻲ اﻟﺸﻴﺦ ﻋﺒﺪ اﻟﻘﺎﺩﺭ ﺃﻥ ﺷﻴﺨﺎ ﺃﺭﺳﻞ ﺟﻤﺎﻋﺔ ﻳﻘﻮﻟﻮﻥ ﻟﻪ ﺇﻥ ﻟﻲ ﺃﺭﺑﻌﻴﻦ ﺳﻨﺔ ﻓﻲ ﺩﺭﻛﺎﺕ ﺑﺎﺏ اﻟﻘﺪﺭﺓ ﻓﻤﺎ ﺭﺃﻳﺘﻚ ﺛﻢ ﻓﻘﺎﻝ اﻟﺸﻴﺦ ﻋﺒﺪ اﻟﻘﺎﺩﺭ ﻓﻲ ﺫﻟﻚ اﻟﻮﻗﺖ ﻟﺠﻤﺎﻋﺔ ﻣﻦ ﺃﺻﺤﺎﺑﻪ اﺫﻫﺒﻮاﺇﻟﻰ ﻓﻼﻥ ﺗﺠﺪﻭﻥ ﺟﻤﺎﻋﺘﻪ ﻓﻲ ﺑﻌﺾ اﻟﻄﺮﻳﻖ ﺃﺭﺳﻠﻬﻢ ﺇﻟﻰ ﺑﻠﺪ ﺑﻜﺬا ﻓﺮﺩﻭﻫﻢ ﻣﻌﻜﻢ ﺇﻟﻴﻪ ﺛﻢ ﻗﻮﻟﻮا ﻟﻪ ﻳﺴﻠﻢ ﻋﻠﻴﻚ اﻟﺸﻴﺦ ﻋﺒﺪ اﻟﻘﺎﺩﺭ ﻭﻳﻘﻮﻝ ﻟﻚ ﺃﻧﺖ ﻓﻲ اﻟﺪﺭﻛﺎﺕ ﻭﻣﻦ ﻫﻮ ﻓﻲ اﻟﺪﺭﻛﺎﺕ ﻻ ﻳﺮﻯ ﻣﻦ ﻫﻮ ﻓﻲ اﻟﺤﻀﺮﺓ ﻭﻣﻦ ﻫﻮ ﻓﻲ اﻟﺤﻀﺮﺓ ﻻ ﻳﺮﻯ ﻣﻦ ﻓﻲ اﻟﻤﺨﺪﻉ ﻭﺃﻧﺎ ﻓﻲ اﻟﻤﺨﺪﻉ ﺃﺩﺧﻞ ﻭﺃﺧﺮﺝ ﻣﻦ ﺑﺎﺏ اﻟﺴﺮ ﺣﻴﺚ ﻻ ﺗﺮاﻧﻲ ﺑﺈﻣﺎﺭﺓ ﺇﻥ ﺧﺮﺟﺖ ﻟﻚ اﻟﺨﻠﻌﺔ اﻟﻔﻼﻧﻴﺔ ﻓﻲ اﻟﻮﻗﺖ اﻟﻔﻼﻧﻲ ﻋﻠﻰ ﻳﺪﻱ ﺧﺮﺟﺖ ﻟﻚ ﻭﻫﻲ ﺧﻠﻌﺔ اﻟﺮﺿﺎ ﻭﺑﺈﻣﺎﺭﺓ ﺧﺮﻭﺝ اﻟﺘﺸﺮﻳﻒ اﻟﻔﻼﻧﻲ ﻓﻲ اﻟﻠﻴﻠﺔ اﻟﻔﻼﻧﻴﺔ ﻟﻚ ﻋﻠﻰ ﻳﺪﻱ ﺧﺮﺝ ﻭﻫﻮ ﺗﺸﺮﻳﻒ اﻟﻔﺘﺢ ﻭﺑﺈﻣﺎﺭﺓ ﺃﻥ ﺧﻠﻊ ﻋﻠﻴﻚ ﻓﻲ اﻟﺪﺭﻛﺎﺕ ﺑﻤﺤﻀﺮ اﺛﻨﻲ ﻋﺸﺮ ﺃﻟﻒ ﻭﻟﻲ ﻭﻫﻲ ﺧﻠﻌﺔ اﻟﻮﻻﻳﺔ ﻭﻫﻲ ﻓﺮﺟﻴﺔ ﺧﻀﺮاء ﻃﺮاﺯﻫﺎ ﺳﻮﺭﺓ اﻹﺧﻼﺹ ﻋﻠﻰ ﻳﺪﻱ ﺧﺮﺟﺖ ﻟﻚ ﻓﺎﻧﺘﻬﻮا ﻓﻮﺟﺪﻭا ﺟﻤﺎﻋﺔ ﺫﻟﻚ اﻟﺸﻴﺦ ﻓﺮﺩﻭﻫﻢ ﺛﻢ ﺃﺧﺒﺮﻭﻩ ﺑﻤﺎ ﺫﻛﺮﻩ اﻟﺸﻴﺦ ﻋﺒﺪ اﻟﻘﺎﺩﺭ ﻓﻘﺎﻝ ﺻﺪﻕ ﻭﻫﻮ ﺻﺎﺣﺐ اﻟﻮﻗﺖ ﻭاﻟﺘﺼﺮﻳﻒ ﻭﻭﻗﻊ ﻟﻠﺸﻴﺦ ﺃﺑﻲ اﻟﻐﻴﺚ ﺑﻦ ﺟﻤﻴﻞ ﺃﻥ ﻗﺎﻃﻊ ﻃﺮﻳﻖ ﺟﺎءﻩ ﺑﺤﺐ ﻭﺁﺧﺮ ﺑﺜﻮﺭ ﻓﺄﻣﺮ ﺑﻄﺒﺦ ﺫﻟﻚ ﻭﺃﻛﻠﻪ ﻓﺎﻣﺘﻨﻊ اﻟﻔﻘﻬﺎء ﻣﻦ ﺃﻛﻞ ﺫﻟﻚ ﻓﺒﻌﺪ ﺃﻥ ﺃﻛﻞ اﻟﻔﻘﺮاء ﺫﻟﻚ ﺟﺎءﻩ ﺷﺨﺺ ﻗﺎﻝ ﻛﻨﺖ ﻧﺬﺭﺕ ﻟﻔﻘﺮاﺋﻚ ﺑﺤﺐ ﻭﺟﺎء ﺁﺧﺮ ﻭﻗﺎﻝ ﻛﻨﺖ ﻧﺬﺭﺕ ﻟﻬﻢ ﺑﺜﻮﺭ ﻓﺄﺧﺬ اﻟﻘﻄﺎﻉ اﻟﺤﺐ ﻭاﻟﺜﻮﺭ ﻭﻛﺎﻥ اﻟﺸﻴﺦ ﺃﻣﺮﻩ ﺑﺈﺑﻘﺎء ﺭﺃﺱ اﻟﺜﻮﺭ ﻓﺄﺧﺮﺟﻪ ﻟﺼﺎﺣﺒﻪ ﻓﻌﺮﻓﻪ ﻓﻨﺪﻡ اﻟﻔﻘﻬﺎء ﻋﻠﻰ ﻣﺨﺎﻟﻔﺔ اﻟﺸﻴﺦ


ധാരാളം സംഭവങ്ങൾ ഔലിയാക്കളിൽ എണ്ണി കണക്കാക്കാൻ പറ്റാത്ത അത്രയും ഉണ്ടായിട്ടുണ്ട് അതിനുള്ള  തെളിവ് ആണ് സ്വഹീഹായ ഹദീസിൽ വന്നതായി തിരുനബി പറയുന്നു എൻറെ ഉമ്മത്തിൽ (ഇൽഹാം) അദൃശ്യം അറിയിക്കപ്പെടുന്നവർ ഉണ്ട് .പെട്ടതാണ് ഉമർ റ


അപ്രകാരം തിരുനബി പറഞ്ഞു. പൂർണസത്യവിശ്വാസികളുടെ

ഫിറാസത്ത് (          ) നിങ്ങൾസൂക്ഷിക്കണേ കാരണം സത്യവിശ്വാസി അല്ലാഹുവിന്റെ പ്രകാശം കൊണ്ടാണ് നോക്കുന്നത്.


ജുനൈദ് റളിയല്ലാഹു അന്ഹു ജനങ്ങൾക്ക് പ്രഭാഷണം നടത്തുമ്പോൾ

ഒരു നസ്രാണി ജുനൈദ് അരികിൽ വന്നു ഇങ്ങനെ പറഞ്ഞു.ഓ മഹാനെ പൂർണ്ണ സത്യവിശ്വാസിയുടെ ഫിറാസത്ത് നിങ്ങൾ സൂക്ഷിക്കുക എന്ന ഹദീസിൻറെ അർത്ഥം എന്ത് ?ഈ സമയത്ത് ജുനൈദ് തലതാഴ്ത്തി പിന്നെ തല ഉയർത്തി പറഞ്ഞു നീ മുസ്ലിം ആവു .നീ ഇസ്ലാം ആവാനുള്ള സമയം വന്നിരിക്കുന്നു. അപ്പോൾ അയാൾ മുസ്ലിം ആയി ,


 ﻭﺃﻣﺜﺎﻝ ﺫﻟﻚ ﻣﻦ اﻷﻭﻟﻴﺎء ﻻ ﺗﺤﺼﻰ ﻭﻳﻜﻔﻲ ﺩﻟﻴﻼ ﻗﻮﻟﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻲ اﻟﺨﺒﺮ اﻟﺼﺤﻴﺢ ﺇﻥ ﻓﻲ ﺃﻣﺘﻲ  ﻣﻠﻬﻤﻮﻥ ﺃﻭ ﻣﺤﺪﺛﻮﻥ ﻭﻣﻨﻬﻢ ﻋﻤﺮ ﻭﻗﻮﻟﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - اﺗﻘﻮا ﻓﺮاﺳﺔ اﻟﻤﺆﻣﻦ ﻓﺈﻧﻪ ﻳﻨﻈﺮ ﺑﻨﻮﺭ اﻟﻠﻪ ﻭﻭﻗﻒ ﻧﺼﺮاﻧﻲ ﻋﻠﻰ اﻟﺠﻨﻴﺪ ﺭﺣﻤﻪ اﻟﻠﻪ ﺗﻌﺎﻟﻰ ﻭﻫﻮ ﻳﺘﻜﻠﻢ ﻓﻲ اﻟﺠﺎﻣﻊ ﻋﻠﻰ اﻟﻨﺎﺱ ﻓﻘﺎﻝ ﺃﻳﻬﺎ اﻟﺸﻴﺦ ﻣﺎ ﻣﻌﻨﻰ ﺣﺪﻳﺚ اﺗﻘﻮا ﻓﺮاﺳﺔ اﻟﻤﺆﻣﻦ ﻓﺄﻃﺮﻕ اﻟﺠﻨﻴﺪ ﺛﻢ ﺭﻓﻊ ﺭﺃﺳﻪ ﻭﻗﺎﻝ ﺃﺳﻠﻢ ﻓﻘﺪ ﺟﺎء ﻭﻗﺖ ﺇﺳﻼﻣﻚ ﻓﺄﺳﻠﻢ اﻟﻐﻼﻡ ﻭﺳﺌﻞ ﺑﻌﻀﻬﻢ ﻋﻦ اﻟﻔﺮاﺳﺔ


മഹാന്മാരിൽ പെട്ട ഒരാളോട് ഫിറാസത്തിനെ പറ്റി ചോദിക്കപ്പെട്ടു

ചില ആത്മാക്കൾ അദൃശ്യലോകത്തേക്ക് സഞ്ചരിക്കും എന്നിട്ട് അദൃശ്യമായ കാര്യങ്ങളുടെ മേൽ വെളിവായി അറിയും എന്നിട്ട് സൃഷ്ടികളുടെ രഹസ്യങ്ങളെ പറ്റിനേരിൽ കണ്ടതുപോലെ സംസാരിക്കും  ഭാവനയോ നിഗമനമോ അല്ല.


 ﻓﻘﺎﻝ ﺃﺭﻭاﺡ ﺗﺘﻘﻠﺐ ﻓﻲ اﻟﻤﻠﻜﻮﺕ ﻓﺘﺸﺮﻑ ﻋﻠﻰ ﻣﻌﺎﻧﻲ اﻟﻐﻴﻮﺏ ﻓﺘﻨﻄﻖ ﻋﻦ ﺃﺳﺮاﺭ اﻟﺨﻠﻖ ﻧﻄﻖ ﻣﺸﺎﻫﺪﺓ ﻭﻋﻴﺎﻥ ﻻ ﻧﻄﻖ ﻇﻦ ﻭﺣﺴﺒﺎﻥ

ഔലിയാക്കൾ അദൃശ്യമറിയും എന്നതിന് നേരത്തെ പറഞ്ഞ രണ്ട് ആയത്തുകൾ ഇതിന് വിരുദ്ധമല്ല.

 കറാമത്ത് നിഷേധിക്കുന്ന വർ അവകൊണ്ട്

 തെളിവ് പിടിച്ചിരിക്കുന്നു. അത് കറാമത്തിനു മേലിൽ അറിയിക്കുകയില്ല എന്ന അറിവില്ലായ്മയാണ് അവർക്ക് ഉള്ളത്.


അല്ലെങ്കിൽ അദൃശ്യത്തിന്റെ ജുസ്ഇയ്യാത്ത് ആണ് ഔലിയാക്കളുടെ പ്രത്യേകമായ അറിവ് എന്നത് അവർ മനസ്സിലാക്കിയില്ല


 ﻭﻻ ﻳﻨﺎﻓﻲ ﻣﺎ ﺗﻘﺮﺭ ﻣﻦ اﻃﻼﻉ اﻷﻭﻟﻴﺎء ﻋﻠﻰ ﺑﻌﺾ اﻟﻐﻴﻮﺏ اﻵﻳﺘﺎﻥ اﻟﻤﺬﻛﻮﺭﺗﺎﻥ ﻓﻲ اﻟﺴﺆاﻝ ﺑﻨﺎء ﻋﻠﻰ ﺃﻥ اﻻﺳﺘﺜﻨﺎء ﻓﻲ اﻟﺜﺎﻧﻴﺔ ﻣﻨﻘﻄﻊ ﻭﻫﻮ ﻣﺎ ﺫﻫﺐ ﺇﻟﻴﻪ اﻟﻤﻌﺘﺰﻟﺔ ﻭاﺳﺘﺪﻟﻮا ﺑﻪ ﻋﻠﻰ ﻧﻔﻲ ﻛﺮاﻣﺎﺕ اﻷﻭﻟﻴﺎء ﺟﻬﻼ ﻣﻨﻬﻢ ﺃﻥ ﻻ ﻳﺪﻝ ﻋﻠﻴﻬﺎ ﺃﻭ ﻋﻠﻰ ﺧﺼﻮﺹ ﻋﻠﻤﻬﻢ ﺑﺠﺰﺋﻴﺎﺕ ﻣﻦ اﻟﻐﻴﺐ ﻻن ﻫﺬﻩ اﻵﻳﺔ ﺇﻥ ﺟﻌﻠﻨﺎ اﻻﺳﺘﺜﻨﺎء ﻓﻴﻬﺎ ﻣﻨﻘﻄﻌﺎ



ഔലിയാക്കൾ ആദർശ മറിയും എന്ന നമ്മുടെ വാദത്തിന് ഈ ആയത്ത് വിരുദ്ധമല്ല എന്ന് പറയാനുള്ള കാരണം അമ്പിയ ഔലിയാക്കളുടെ അറിവ് അവർക്ക് അല്ലാഹു അറിയിച്ചു കൊടുത്തത് കാരണമായിട്ടാണ് .

നമ്മൾ അത് അറിയുന്നത് ഔലിയാക്കൾ നമ്മുക്ക് അറിയിച്ചു തരുന്നത് കൊണ്ടും ആണ് .ഇത് അള്ളാഹുവിന് മാത്രമുള്ള ഇൽമ് അല്ല.അല്ലാഹുവിനെ പ്രത്യേകമായ ഇൽമ് എന്നത് തുടക്കമില്ലാത്ത എന്നെന്നും നിലനിൽക്കുന്ന മാറ്റത്തിന് തൊട്ട് പരിശുദ്ധമായ പുതുതാ വലിനെ തൊട്ടുംന്യൂന്യതയെ തൊട്ടും പങ്കാവൽ നെ തൊട്ടും ഓഹരി യാവൽ നെ തൊട്ടും പരിശുദ്ധമായ അല്ലാഹുവിൻറെ സിഫത്തുകളിൽ പെട്ട ഒരു സിഫത്താണ് .അല്ലാഹു

വിൻറെ ഇൽമ് എന്നത് ഒറ്റ ഇൽമാണ് അത് കൊണ്ട്

ഉണ്ടായതും ഉണ്ടാവാനുള്ളതുമായ കുല്ലിയാത്തും ജുസയ്യായാത്തുകൾ എല്ലാം അറിയുന്നവനാണ് .

 ﻭﻭﺟﻪ ﻋﺪﻡ اﻟﻤﻨﺎﻓﺎﺓ ﺃﻥ ﻋﻠﻢ اﻷﻧﺒﻴﺎء ﻭاﻷﻭﻟﻴﺎء ﺇﻧﻤﺎ ﻫﻮ ﺑﺈﻋﻼﻡ ﻣﻦ اﻟﻠﻪ ﻟﻬﻢ ﻭﻋﻠﻤﻨﺎ ﺑﺬﻟﻚ ﺇﻧﻤﺎ ﻫﻮ ﺑﺈﻋﻼﻣﻬﻢ ﻟﻨﺎ ﻭﻫﺬا ﻏﻴﺮ ﻋﻠﻢ اﻟﻠﻪ ﺗﻌﺎﻟﻰ اﻟﺬﻱ ﺗﻔﺮﺩ ﺑﻪ ﻭﻫﻮ ﺻﻔﺔ ﻣﻦ ﺻﻔﺎﺗﻪ اﻟﻘﺪﻳﻤﺔ اﻷﺯﻟﻴﺔ اﻟﺪاﺋﻤﺔ اﻷﺑﺪﻳﺔ اﻟﻤﻨﺰﻫﺔ ﻋﻦ اﻟﺘﻐﻴﺮ ﻭﺳﻤﺎﺕ اﻟﺤﺪﻭﺙ ﻭاﻟﻨﻘﺺ ﻭاﻟﻤﺸﺎﺭﻛﺔ ﻭاﻻﻧﻘﺴﺎﻡ ﺑﻞ ﻫﻮ ﻋﻠﻢ ﻭاﺣﺪ ﻋﻠﻢ ﺑﻪ ﺟﻤﻴﻊ اﻟﻤﻌﻠﻮﻣﺎﺕ ﻛﻠﻴﺎﺗﻬﺎ ﻭﺟﺰﺋﻴﺎﺗﻬﺎ ﻣﺎ ﻛﺎﻥ ﻣﻨﻬﺎ ﻭﻣﺎ ﻳﻜﻮﻥ


അത് പുതുതായതോ സമ്പാദിച്ചു ഉണ്ടാക്കിയതോ അല്ല.  സൃഷ്ടികളുടെ അറിവ് അങ്ങനെയല്ല.


 ഈ കാര്യങ്ങൾ

നീ മനസ്സിലാക്കിയാൽ അറിയുക.


മേൽ പറയപെട്ട

അല്ലാഹുവിന്റെഇൽമ്

അല്ലാഹു പ്രശംസിച്ച 

മേൽ ആയത്തുകളിൽ

 മറ്റൊരാളും പങ്കാകില്ലന്ന് അല്ലാഹു  പറഞ്ഞ ഇൽമാണ്.

അത് അല്ലാഹു അല്ലാതെ ഒരാളും അറിയുകയില്ല.


ഇനി മറ്റൊരാൾ അറിയുന്നത് തന്നെ അദൃശ്യത്തിന്റെ ജുസ് ഇയ്യാത്തുകൾ ആണ് .അത് അല്ലാഹു അറിയിച്ചു കൊടുത്തതു കൊണ്ടുംവെളിവാക്കി കൊടുക്കുന്നതുകൊണ്ടുമാണ്.



ആയ അല്ലാഹുവിൻറെ അറിവ് എന്നത് 



 ﺃﻭ ﻳﺠﻮﺯ ﺃﻥ ﻳﻜﻮﻥ ﻟﻴﺲ ﺑﻀﺮﻭﺭﻱ ﻭﻻ ﻛﺴﺒﻲ ﻭﻻ ﺣﺎﺩﺙ ﺑﺨﻼﻑ ﻋﻠﻢ ﺳﺎﺋﺮ اﻟﺨﻠﻖ ﺇﺫا ﺗﻘﺮﺭ ﺫﻟﻚ ﻓﻌﻠﻢ اﻟﻠﻪ اﻟﻤﺬﻛﻮﺭ ﻫﻮ اﻟﺬﻱ ﺗﻤﺪﺡ ﺑﻪ ﻭﺃﺧﺒﺮ ﻓﻲ اﻵﻳﺘﻴﻦ اﻟﻤﺬﻛﻮﺭﺗﻴﻦ ﺑﺄﻧﻪ ﻻ ﻳﺸﺎﺭﻛﻪ ﻓﻴﻪ ﺃﺣﺪ ﻓﻼ ﻳﻌﻠﻢ اﻟﻐﻴﺐ ﺇﻻ ﻫﻮ


 ﻭﻣﻦ ﺳﻮاﻩ ﺇﻥ ﻋﻠﻤﻮا ﺟﺰﺋﻴﺎﺕ ﻣﻨﻪ

അല്ലാഹുവിൻറെ അറിവിനെ സ്വന്തമായി  അറിയാൻ കഴിയുന്ന ഒരു സിഫത്ത് ഔലിയാക്കൾക്ക് ഇല്ല അതുകൊണ്ട് നിരുപാധികം അവർ അദൃശ്യം അറിയും എന്ന് പറയരുത്.

 ﻓﻬﻮ ﺑﺈﻋﻼﻣﻪ ﻭاﻃﻼﻋﻪ ﻟﻬﻢ ﻭﺣﻴﻨﺌﺬ ﻻ ﻳﻄﻠﻖ ﺃﻧﻬﻢ ﻳﻌﻠﻤﻮﻥ اﻟﻐﻴﺐ ﺇﺫ ﻻ ﺻﻔﺔ ﻟﻬﻢ ﻳﻘﺘﺪﺭﻭﻥ ﺑﻬﺎ ﻋﻠﻰ اﻻﺳﺘﻘﻼﻝ ﺑﻌﻠﻤﻪ


 അതോടുകൂടി അറിയിക്കപ്പെട്ടത് കൊണ്ട് അറിഞ്ഞതാണ് അവർ സ്വയം അറിഞ്ഞതല്ല .


അതോടുകൂടിനിരുപാധികം അവർ അദൃശ്യം അറിഞ്ഞിട്ടില്ല .കാരണം അവര് വല്ലതും അറിഞ്ഞാൽ അതിൽ മലക്കുകളും അവരെ പോലെയുള്ള  വെളിവായി അറിഞ്ഞ മറ്റു ആളുകളുംപങ്കാവുന്നതാണ്.ചില അദൃശ്യങ്ങൾ അമ്പിയ ഔലിയാക്കൾക്ക് അല്ലാഹു അറിയിച്ചു കൊടുക്കൽ സാധ്യമാണ് അതിനാൽ ഒരു അസംഭവ്യവും ഉണ്ടാവുന്നില്ല.അതുകൊണ്ട് അത്  നിഷേധിക്കൽ ഒരു വാശി പിടിക്കലാണ്.


വളരെ വ്യക്തമാണ് ഇങ്ങനെ അദൃശ്യം അറിയുമെന്നത് അല്ലാഹുവിന് മാത്രമുള്ള വിശേഷണത്തിൽ പങ്കാവലിലേക്ക് ( ശിർക്കിലേക്ക് ) ചേർക്കുന്നതല്ല.അല്ലാഹുവിൻറെ വിശേഷണം പണ്ടേ ഉള്ളതും എന്നൊന്നും ഉള്ളതുമായ അറിവാണ്


 ﻭﺃﻳﻀﺎ ﻫﻢ ﻣﺎ ﻋﻠﻤﻮا ﻭﺇﻧﻤﺎ ﻋﻠﻤﻮا ﻭﺃﻳﻀﺎ ﻫﻢ ﻣﺎ ﻋﻠﻤﻮا ﻏﻴﺒﺎ ﻣﻄﻠﻘﺎ ﻷﻥ ﻣﻦ ﺃﻋﻠﻢ ﺑﺸﻲء ﻣﻨﻪ ﻳﺸﺎﺭﻛﻪ ﻓﻴﻪ اﻟﻤﻼﺋﻜﺔ ﻭﻧﻈﺮاﺅﻩ ﻣﻤﻦ اﻃﻠﻊ ﺛﻢ ﺃﻋﻼﻡ اﻟﻠﻪ ﺗﻌﺎﻟﻰ ﻟﻷﻧﺒﻴﺎء ﻭاﻷﻭﻟﻴﺎء ﺑﺒﻌﺾ اﻟﻐﻴﻮﺏ ﻣﻤﻜﻦ ﻻ ﻳﺴﺘﻠﺰﻡ ﻣﺤﺎﻻ ﺑﻮﺟﻪ ﻓﺈﻧﻜﺎﺭ ﻭﻗﻮﻋﻪ ﻋﻨﺎﺩ ﻭﻣﻦ اﻟﺒﺪاﻫﺔ ﺃﻧﻪ ﻻ ﻳﺆﺩﻱ ﺇﻟﻰ ﻣﺸﺎﺭﻛﺘﻬﻢ ﻟﻪ ﺗﻌﺎﻟﻰ ﻓﻴﻤﺎ ﺗﻔﺮﺩ ﺑﻪ ﻣﻦ اﻟﻌﻠﻢ اﻟﺬﻱ ﺗﻤﺪﺡ ﺑﻪ ﻭاﺗﺼﻒ ﺑﻪ ﻓﻲ اﻷﺯﻝ ﻭﻣﺎ ﻻ ﻳﺰاﻝ




 ﻭﻣﺎ ﺫﻛﺮﻧﺎﻩ ﻓﻲ اﻵﻳﺔ ﺻﺮﺡ ﺑﻪ اﻟﻨﻮﻭﻱ ﺭﺣﻤﻪ اﻟﻠﻪ ﻓﻲ ﻓﺘﺎﻭﻳﻪ ﻓﻘﺎﻝ ﻣﻌﻨﺎﻫﺎ ﻻ ﻳﻌﻠﻢ ﺫﻟﻚ اﺳﺘﻘﻼﻻ ﻭﻋﻠﻢ ﺇﺣﺎﻃﺔ ﺑﻜﻞ اﻟﻤﻌﻠﻮﻣﺎﺕ ﺇﻻ اﻟﻠﻪ ﻭﺃﻣﺎ اﻟﻤﻌﺠﺰاﺕ ﻭاﻟﻜﺮاﻣﺎﺕ ﻓﺒﺈﻋﻼﻡ اﻟﻠﻪ ﻟﻬﻢ ﻋﻠﻤﺖ ﻭﻛﺬا ﻣﺎ ﻋﻠﻢ ﺑﺈﺟﺮاء اﻟﻌﺎﺩﺓ اﻧﺘﻬﻰ ﻛﻼﻣﻪ

الفتاوى الحديثة لابن حجر رحمه الله ٢٢٣,٢٢٢



ഈ ആയത്തിൽ നമ്മൾ ഈ പറഞ്ഞ വിവരണങ്ങൾ ബഹുമാനപ്പെട്ട ഇമാം നവവി ഫതാവയിലും വ്യക്തമാക്കിയിട്ടുണ്ട് ,അദ്ദേഹം പറഞ്ഞു .ആയത്തുകളുടെ അർത്ഥം അറിയപ്പെടുന്ന എല്ലാറ്റിനെയും ചുറ്റി അറിയുന്ന നിലക്കും സ്വയം പര്യപ്തനായ  അല്ലാഹു അല്ലാതെ അറിയുകയില്ല എന്നാണ്.അപ്പോൾ കറാമത്തുകളും അത് അല്ലാഹു അവർക്ക് അറിയിച്ചു കൊടുത്തിട്ടാണ് അവർ അറിഞ്ഞത് ഇപ്രകാരം തന്നെയാണ് സാധാരണകാര്യങ്ങളുടെ അറിവും .

(ഫതാവൽ ഹദീസിയ്യ 222)


അദ്രശ്യത്തിന്റെ ചാവി അഞ്ചാണ് എന്ന ഹദീസ് വിവരിച്ചു.



ഇമാം ശൈഖുൽ ഇസ്ലാം ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി റ പറയുന്നു പറയുന്നു.


അപ്പോൾ ഖുർആൻ വെക്തമായി പറഞ്ഞ കാര്യം അതായത് ഈസ നബി 

അവർ ഭക്ഷിക്കുന്നതും അവർ സൂക്ഷിച്ചു വച്ചതും പറയാറുണ്ട് എന്ന കാര്യവും യൂസഫ് നബി കാര്യം വരുന്നതിനുമുമ്പ് തന്നെ ഭക്ഷണത്തിൻറെ വ്യാഖ്യാനം പറഞ്ഞതും മറ്റു ധാരാളം പ്രകടമായ മുഅജിസാത്തുകളും കറാമാത്തുകളും 

ദൂതന്മാരാൽ

 തൃപ്തിയായവർ ഒഴികെ

എന്ന് തിരു വചനത്തിൽ നിന്നും ഗ്രഹിക്കപ്പെടുന്നതാണ് .


കാരണം ആ വചനം അദൃശ്യത്തിൽ ചിലത് പ്രവാചകന്മാർ വെളിവായി അറിയും എന്ന് അറിയിക്കുന്നുണ്ട്.പ്രവാചകന്മാരോട് പിന്തുടരുന്ന ഔലിയാക്കൾ പ്രവാചകന്മാർ കാരണം അവരെയും ബഹുമാനിക്കപ്പെടുന്നതാണ് കറാമത്ത് നൽകപ്പെടുന്നതാണ്.


وفي فتح الباري

سورة لقمان

» باب قوله إن الله عنده علم الساعة

4500 حَدَّثَنَا يَحْيَى بْنُ سُلَيْمَانَ قَالَ حَدَّثَنِي ابْنُ وَهْبٍ قَالَ حَدَّثَنِي عُمَرُ بْنُ مُحَمَّدِ بْنِ زَيْدِ بْنِ عَبْدِ اللَّهِ بْنِ عُمَرَ أَنَّ أَبَاهُ حَدَّثَهُ أَنَّ عَبْدَ اللَّهِ بْنَ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَفَاتِيحُ الْغَيْبِ خَمْسٌ ثُمَّ قَرَأَ إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ


وأما ما ثبت بنص القرآن أن عيسى - عليه السلام - قال : إنه يخبرهم بما يأكلون وما يدخرون وأن يوسف قال : إنه ينبئهم بتأويل الطعام قبل أن يأتي إلى غير ذلك مما ظهر من المعجزات والكرامات فكل ذلك يمكن أن يستفاد من الاستثناء في قوله : إلا من ارتضى من رسول فإنه يقتضي اطلاع

الرسول على بعض الغيب والولي التابع للرسول عن الرسول يأخذ وبه يكرم ، 

والفرق بينهما أن الرسول يطلع على ذلك بأنواع الوحي كلها والولي لا يطلع على ذلك إلا بمنام أو إلهام والله أعلم . فتح الباري


പ്രവാചകന്മാരും ഔലിയാക്കളും തമ്മിലുള്ള വ്യത്യാസം പ്രവാചകന്മാർ വഹീന്റെ എല്ലാ ഇനങ്ങൾ കൊണ്ടും അദൃശ്യം വെളിവാക്കപ്പെടും. ഔലിയാക്കൾ സ്വപ്നവും ഇൽഹാമും   മുഖേനയാണ് വെളിവാക്കപ്പെടുന്നത് .

ഫത്ഹുൽ ബാരി 13/803


Aslam Kamil Saquafi parappanangadi

പ്രവാചകത്യത്തിൻ്റെ തെളിവുകൾ വിരലുകളിലൂടെ വെള്ളം വരുമെന്ന പ്രവചനം ഭാഗം 6

 മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ*




പ്രവാചകത്യത്തിൻ്റെ തെളിവുകൾ


വിരലുകളിലൂടെ വെള്ളം

വരുമെന്ന പ്രവചനം

ഭാഗം 6


* അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു. “അമാനുഷിക സംഭവങ്ങൾ ഞങ്ങൾക്ക് ഒരനുഗ്രഹമായിരുന്നു ഞങ്ങൾ നബിയോടൊപ്പം ഒരു യാത്രയിലായിരുന്നു. വെള്ളമാണെങ്കിൽ തീർന്നു തുടങ്ങി. നബി (സ) പറഞ്ഞു. അൽപം വെള്ളം ആരുടെയെങ്കിലും അടുക്കൽ ബാക്കി യുണ്ടോയെന്നമ്പേഷിക്കുക അനുചരന്മാർ കുറച്ചു വെള്ളം ഉള്ളൊരു പാത്രം കൊണ്ടു വന്നു. നബി അവിടുത്തെ കൈ ആ പാത്രത്തിൽ ഇട്ടു അവിടുന്ന് പറഞ്ഞു. അനുഗ്രഹീതമായ ശുദ്ധജലം വേണ്ടവർ വരിക. ഈ അനുഗ്രഹം അല്ലാഹുവിൽ നിന്നത്രെ നബി (സ)യുടെ വിരലുകൾക്കിടയിലൂടെ അപ്പോൾ വെള്ളം ഉറവെടുക്കുന്നത് ഞാൻ കണ്ടു. ഈ സംഭവവും ഇമാം ബുഖാരി 3386

ഉദ്ധരിച്ചതാണ്.



3386 حدثني محمد بن المثنى حدثنا أبو أحمد الزبيري حدثنا إسرائيل عن منصور عن إبراهيم عن علقمة عن عبد الله قال كنا نعد الآيات بركة وأنتم تعدونها تخويفا كنا مع رسول الله صلى الله عليه وسلم في سفر فقل الماء فقال اطلبوا فضلة من ماء فجاءوا بإناء فيه ماء قليل فأدخل يده في الإناء ثم قال حي على الطهور المبارك والبركة من الله فلقد رأيت الماء ينبع من بين أصابع رسول الله صلى الله عليه وسلم ولقد كنا نسمع تسبيح الطعام وهو يؤكل صحيح البخاري


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW

Thursday, May 9, 2024

സമ്പത്ത് വിലായത്തിന് തടസമോ

 സമ്പത്ത് വിലായത്തിന് തടസമോ?

================================

ശഅ്റാനി (റ) വീണ്ടും എഴുതുന്നു: “വളരെ വിലപിടിപ്പുള്ള വാഹനങ്ങളിൽ സഞ്ചരിക്കുക. ഐഹികാടംബരക്കാരുടെ വസ്ത്രങ്ങൾ ധരിക്കുക. തുടങ്ങിയ സുഖ ജീവിതങ്ങൾ ഉലമാഇലും സ്വാലിഹീങ്ങളിലും എനിക്കു ദൃശ്യമയാൽ അത്‌ വിമർശിക്കാതിരിക്കുകയെന്നത്‌ അല്ലാഹു എനിക്ക്‌ നൽകിയ അനുഗ്രഹത്തിൽ പെട്ടതാണ്‌. അപ്പറഞ്ഞ കാര്യങ്ങൾ ശർഇൽ അനുവദനീയമാണെന്നതാണ്‌ കാരണം. അത്‌ കൊണ്ട്‌ അതിനെ വിമർശിക്കുന്നവർ ഒരു പക്ഷെ, പിഴവു സംഭവിച്ച പാമരനോ അല്ലെങ്കിൽ കോപിക്കപ്പെട്ട അസൂയാലുവോ ആണ്‌. ഉപര്യുക്ത വസ്ത്രങ്ങൾ ധരിക്കുന്നവൻ തന്റെ യജമാനന്റെ സമ്പത്തിൽ അവന്റെ അനുമതിപ്രകാരം സുഖിക്കുകയാണ്‌. അസൂയാലു അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെട്ടവനും ദുർമ്മാർഗ്ഗിയുമാണ്‌. മാത്രവുമല്ല എളിമത്തവും താഴ്മയുമുള്ള ചില അടിമകൾ അല്ലാഹുവിനുണ്ട്‌. അഹങ്കാരികളായ സമ്പന്നരുടെ ആകൃതിയിലാണവർ.ഐഹികവും പാരത്രികവുമായ രണ്ടു ഗുണങ്ങളും അല്ലാഹു അവരിൽ സന്വയിപ്പിച്ചിരിക്കുന്നു. അശ്ശൈഖ്‌ അബ്ദുൽ ഖാദിരിൽ ജീലി, സയ്യിദീ അലിയ്യുബ്നുൽ വഫാ, സയ്യിദീ മദ്‌യൻ, അബൂ ഹസനിൽ ബക്‌രി, സയ്യിദീ മുഹമ്മദ്‌ (റ:ഹും) തുടങ്ങിയവർ ഈ ഗുണത്തി ചിലരത്രെ.” അൽ മിനനുൽ കുബ്‌റാ: പേജ്‌ 319(90)


ചുരുക്കത്തിൽ രാജാധികാരവും സമ്പത്തും നൽകിയ യൂസുഫ്‌ (അ) ,ദാവൂദ്‌ നബി (അ), ലോകം അടക്കി ഭരിച്ച സുലൈമാൻ നബി (അ) തുടങ്ങിയവർക്കുള്ള നുബുവ്വത്ത്‌ പതവിക്ക്‌ അധികാരവും സമ്പത്തും ന്യൂനതയാവാത്തത്‌ പോലെ അല്ലാഹുവിന്റെ ഔലിയാക്കളായ ഉലമാ ഇന്റെയും സ്വാലിഹീങ്ങളുടേയും വിലായത്തിനും പ്രസ്തുത കാര്യങ്ങൾ ന്യൂനതയാവുന്നില്ല. 


‘അല്ലാഹുവെ എന്നെ മിസ്കീനാക്കി ജീവിപ്പിക്കുകയും മിസ്കീനാക്കി മരിപ്പിക്കുകയും മിസ്കീൻ മാരുരുടെ കൂട്ടത്തിൽ യാത്രയാക്കുകയും ചെയ്യണെ ’ എന്ന് നബി (സ്വ) ദു ആ ചെയ്തതായി ഇമാം തുർമ്മുദി (റ) യും മറ്റും നിവേദനം ചെയ്ത ഹദീസ്‌ മേൽ പറഞ്ഞ വിശദീകരണത്തിന്‌ പ്രതികൂലമല്ലേ? എന്ന് ചോദിച്ചേക്കാം. മറുപടി ഇപ്രകാരമാണ്‌. സകാത്തവകാശികളിൽ രണ്ടാം വിഭാകമായി ഖുർആൻ പരാമർശിച്ച മിസ്കീൻ മാർ (ലഭിക്കുന്ന വരുമാനം ആവശ്യമായ ചെലവിനെ അപേക്ഷിച്ച്‌ മതിയാവാത്തവർ) അല്ല ഹദീസിൽ പറഞ്ഞ മിസ്കീൻ കൊണ്ട്‌ ഉദ്ധേശിക്കുന്നത്‌. പ്രത്യുത വിനയാന്വിതരും ശാന്തരും താഴ്മ പ്രകടിപ്പിക്കുന്നവരും എന്നർത്ഥത്തിലുള്ള മിസ്കീന്മാരാണ്‌. 


ഇബ്‌നു ഹജർ (റ) തുഹ്ഫ വാള്യം 7 പേജ്‌ 154 ൽ ഇപ്രകാരം പ്രസ്താവിച്ചു. “നിശ്ചയം ഈ ഹദീസ്‌ ബലഹീനമാകുന്നു. മാത്രമല്ല; ‘മസ്കനത്തിൽ’ (അഗതിത്വത്തിൽ) നിന്ന് നബി (സ്വ) അല്ലാഹുവിനോട്‌ കാവൽ ചോദിച്ചുവെന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഹദീസ്‌ മേൽ പറഞ്ഞ ഹദീസിന്‌ എതിരായി വരുന്നുമുണ്ട്‌. അപ്പോൾ ദു ആയിൽ പരാമർശിച്ച മസ്കനത്ത്‌ കൊണ്ട്‌ വിവക്ഷ മന:ശ്ശാന്തി എന്നാക്കണമെന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്‌. ശൈഖുൽ ഇസ്ലാം സകരിയ്യ (റ) മേൽ ഹദീസിനെ ഇങ്ങനെയാണ്‌ വ്യാഖ്യാനിക്കുന്നത്‌. വിനയവും താഴ്മയും ഉള്ളവനാക്കണമെന്നും അഹങ്കാരികളായ കിങ്കരന്മാരിലോ പൊങ്ങച്ചം കൊള്ളുന്ന ധനാഢ്യരിലോ പെട്ടവനാക്കരുതെന്നും അല്ലാഹുവിനോട്‌ അപേക്ഷിക്കുകയാണ്‌ ഹദീസ്‌ കൊണ്ട്‌ ഉദ്ധേശ്യം.

ഇജ്ലൂനി (റ) യുടെ കശ്ഫുൾ ഖഫാ അ് വാള്യം 1 പേജ്‌ 181 കാണുക. 


ഇത്രയും എഴുതിയത്‌ അതികാരികൾക്കും സമ്പന്നർക്കും വിലായത്ത്‌ പദവി വെച്ച്‌ കൊടുക്കാനല്ല. മറിച്ച്‌; അല്ലാഹു ഇവ കനിഞ്ഞേകി എന്ന കാരണം കൊണ്ട്‌ അവരെ വിമർശിക്കുകയും അവഹേളിക്കുകയും ചെയ്യുകയും വൃത്തി ഹീനരായും പ്രച്ഛന്ന വേഷം ധരിച്ചും ഗോഷ്ടികൾ കാണിച്ചും വിലായത്ത്‌ പരസ്യപ്പെടുത്തുന്നവർക്ക്‌ ഔലിയാ പട്ടം നൽകുകയും ചെയ്യുന്ന ഇന്നത്തെ ചിലരുടെ സമീപന രീതി മൗഢ്യവും അജ്ഞതയുമാണെന്നു വായനക്കാരെ ബോധ്യപ്പെടുത്തുന്നതിന്ന് വേണ്ടിയാണ്‌.

Monday, May 6, 2024

പ്രവാചകത്വത്തിന്റെ തെളികൾ* *തോൽ പാത്രത്തിലെ വെള്ളം വർധിപ്പിക്കുന്നു*. ഭാഗം : 5

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ*


Aslam Kamil Saquafi


*പ്രവാചകത്വത്തിന്റെ തെളികൾ*



*തോൽ പാത്രത്തിലെ വെള്ളം വർധിപ്പിക്കുന്നു*.

ഭാഗം : 5


നബി (സ) യും അനുചരന്മാരും മറ്റൊരു യാത്രയിലായിരുന്നപ്പോൾ ദാഹം മൂലം അനുചരന്മാർ ആവലാതിപ്പെടാൻ തുടങ്ങിയ ഉടനെ നബി (സ) വാഹനത്തിൽ നിന്നിറങ്ങി. ഹസ്രത്ത് അലി (റ) യേയും മറ്റൊരാ ളെയും വിളിച്ചിട്ടു അവിടുന്നു പറഞ്ഞു: നിങ്ങൾ രണ്ടുപേരും പോയി കുറച്ചുവെള്ളം അന്വേഷിക്കുക. അവർ രണ്ടു പേരും പോയി. കുറച്ച ങ്ങോട്ടു ചെന്നപ്പോൾ ഒരൊട്ടകപ്പുറത്തു രണ്ടുപാത്രം വെള്ളവും കയറ്റി അതിന്റെ നടുവിലിരുന്ന് ഒരു സ്ത്രീ യാത്ര ചെയ്യുന്നതായി കണ്ടു. അവളോടവർ ചോദിച്ചു 'എവിടെയാണ് വെള്ളമുള്ളത്' അവൾ പറഞ്ഞു 'ഞാൻ' വെള്ളത്തിങ്കൽനിന്ന് ഇന്നലെ ഈ സമയത്തു പുറപ്പെട്ടതാണ്. ഞങ്ങളുടെ സംഘത്തിലുള്ളവർ വെള്ളം കിട്ടാതെ അവിടെ തന്നെ പിന്തിനിൽക്കുകയുമാണ്. അപ്പോൾ അലി(റ) പറഞ്ഞു. 'നീ ഞങ്ങളോ ടൊപ്പം വരൂ.' അവൾചോദിച്ചു:' എങ്ങോട്ട്?' 'നബിയുടെ അടുക്ക ലേക്കോ?' എന്നവൾ ചോദിച്ചപ്പോൾ അവർ പറഞ്ഞു. നീ ഉദ്ദേശിച്ച ആൾ തന്നെയാണത് 'നീ നടക്കൂ' അങ്ങനെ അവർ രണ്ടുപേരും അവളേയും കൊണ്ടു നബിയുടെ മുമ്പിൽച്ചെന്നു. സംഭവങ്ങളെല്ലാം അവർ നബിയെ ഉണർത്തി. അവളെ ഒട്ടകപ്പുറത്തു നിന്നിറക്കാൻ നബി (സ) അവരോടു കൽപ്പിച്ചു. നബി (സ) ഒരു പാത്രം ആവശ്യപ്പെട്ടു. എന്നിട്ട് ആ രണ്ടു തോൽപാത്രങ്ങളുടെ വായ അഴിച്ചിട്ട് അതിലേക്കു തുറന്നുവെച്ചു. അതിന്റെ വലിയ വായകെട്ടിയിട്ട് ചെറിയ വായ തുറന്നു വിട്ടു 'സ്വന്തം കുടിക്കാനോ മൃഗങ്ങൾക്ക് കൂടിപ്പിക്കാനൊ ആവശ്യമുള്ളവർ അതു ചെയ്‌തു കൊള്ളുകയെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.'


ആവശ്യമുള്ളവർ കൂടിച്ചു. മൃഗങ്ങൾക്കു കുടിപ്പിക്കേണ്ടവർ അതും ചെയ്തു. ആ സ്ത്രീയാവട്ടെ അവളുടെ വെള്ളവും കൊണ്ട് കാട്ടിക്കൂ ട്ടുന്നത് നോക്കിക്കൊണ്ടു നിന്നു. 'അല്ലാഹുവിനെകൊണ്ടു സത്യം ആ തോൽപാത്രത്തിൽ നിന്നു വെള്ളമെടുക്കുന്നത് നിറുത്തികഴിഞ്ഞപ്പോൾ അതിൽനിന്നു വെള്ളമെടുക്കാൻ തുടങ്ങിയപ്പോഴുണ്ടായിരുന്നതിനേക്കാൾ കൂടുതൽ വെള്ളം അതിലുണ്ടെന്നു ഞങ്ങൾക്കു തോന്നി.' അവ സാനം നബി അരുളി 'അവൾക്ക് വല്ലതും ശേഖരിച്ചുകൊടുക്കുക' ഈത്തപ്പഴം, മാവ്, ഗോതമ്പ് വറുത്ത് പൊടിച്ചത് മുതലായ ആഹാര സാധനങ്ങളുടെ വലിയൊരളവ് അവൾക്കു വേണ്ടി ശേഖരിച്ചു. അതൊരു തുണിയിൽ കെട്ടി അവളുടെ ഒട്ടകപ്പുറത്ത് വെച്ചു കൊടുത്തു. അവളെ ഒട്ടകപ്പുറത്തുകയറ്റി നബി പറഞ്ഞു: 'നിൻ്റെ വെള്ളത്തിൽ ഒരു കുറവും ഞങ്ങൾ വരുത്തിയിട്ടില്ല. അല്ലാഹുവാണു ഞങ്ങൾക്കു വെള്ളം കുടി ക്കാൻ തന്നതെന്നു നീ ഓർക്കണം.'


അവൾ വീട്ടിൽ മടങ്ങിയെത്താൻ അൽപം താമസിച്ചു പോയപ്പോൾ വീട്ടുകാർ ചോദിച്ചു. 'നീ ഇങ്ങനെ പിന്താൻ കാരണമെന്ത്?' അവൾ പറഞ്ഞു : അത്ഭുതം തന്നെ ! എന്നെ രണ്ട് പുരുഷന്മാർ കണ്ടുമുട്ടി. മതത്തിൽ നിന്നു തെറ്റിപ്പോയവനെന്നു നാം പറഞ്ഞു കേൾക്കാറുള്ള ആ മനുഷ്യന്റെയടുക്കലേക്ക് എന്നെ അവർ കൊണ്ടുപോയി. അയാൾ ഇന്നിന്ന പ്രകാരമെല്ലാം പ്രവർത്തിച്ചു. അല്ലാഹുവിനെകൊണ്ടു സത്യം. അയാൾ ഈ കാണുന്ന ആകാശഭൂമികൾക്കിടയിലുള്ള ഏറ്റവും വലിയ വശീകരണ ശക്തിയുള്ളവൻ തന്നെയാണ്. അല്ലെങ്കിൽ അദ്ദേഹം യഥാർത്ഥ പ്രവാചകൻ തന്നെ ആ സംഭവത്തിനു ശേഷം മുസ്‌ലിം കൾ ആ സ്ത്രീയുടെ ചുറ്റും ഭാഗവുമുള്ള ബഹുദൈവ വിശ്വാസികളുമായി യുദ്ധത്തിലേർപ്പെടുമ്പോൾ അവൾ താമസിക്കുന്ന കേന്ദ്രത്തിലുള്ള വീടുകളെ ആക്രമിച്ചിരുന്നില്ല. അവസാനം ഒരു ദിവസം അവൾ തന്റെ ജനതയോടു പറഞ്ഞു. 'നിങ്ങൾക്ക് ഇസ്ലാമിലേക്കു പ്രവേശിക്കാൻ ആഗ്രഹമുണ്ടോ? അവളുടെ വാക്ക് അവർ സ്വീകരിച്ചു. അവർ ഇസ്ല‌ാമിലേക്കു പ്രവേശിച്ചു.' ഈ സംഭവം ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത് താണ്. ഇവിടേയും കുറഞ്ഞ വെള്ളം അധികരിപ്പിച്ചു. ജനങ്ങൾക്കു മതി വരുവോളം കുടിച്ചതായി നമുക്കു കാണാൻ കഴിയും.


Aslam Kamil Saquafi parappanangadi


*പ്രവാചക ജീവിതം തുറന്ന പുസ്‌തകം*

 *പ്രവാചക ജീവിതം തുറന്ന പുസ്‌തകം*


നബി (സ) യുടെ ജീവിതം ഒരു തുറന്ന പുസ്‌തകമാണ്. ധനപര മായ താൽപര്യമോ നേത്യമോഹമോ ആയിരുന്നില്ല പ്രവാചകത്വവാദ ത്തിലൂടെ അവിടുന്ന് ഉദ്ദേശിച്ചതെന്ന് ആ ജീവിതം സാക്ഷിയാണ്. അവി ടുന്നു പ്രഖ്യാപിച്ച ലക്ഷ്യവും ഈ സത്യം വിളിച്ചോതുന്നു.


നബി(സ) യിൽ നിന്നുണ്ടായ അസാധരണ സംഭവങ്ങൾ ഐതി ഹ്യങ്ങളോപുരാണങ്ങളോ അല്ല; മറിച്ചു സത്യസന്ധമായ ഇടമുറിയാത്ത പരമ്പര മുഖേന സ്ഥിരപ്പെട്ട ഹദീസുകളും ചരിത്രസത്യങ്ങളുമാണ്. അനിഷേധ്യമായി സ്ഥിരപ്പെട്ട ഇത്തരം ചരിത്രങ്ങൾ നിഷേധിക്കുന്ന തു മുഹമ്മദ് നബി (സ) മുൻകാലങ്ങളിൽ ജീവിച്ചിട്ടേ ഇല്ലെന്നു പറ യുന്ന നിഷേധത്തോടു സമമാണ്. മുഹമ്മദ് (സ) മുൻകാലത്തു ജീവിച്ചു പ്രവാചകത്വം വാദിച്ചു എന്ന ചരിത്ര സത്യം ആരെങ്കിലും നിഷേധി ക്കുമെന്നു തോന്നുന്നില്ല. അതേപ്രകാരം തന്നെ അവിടുന്നു കൊണ്ടു വന്ന സ്ഥിരപ്പെട്ട അമാനുഷിക സംഭവങ്ങളേയും നിഷേധിക്കുക സാധ്യ മല്ല. മുമ്പു വിവരിച്ച സംഭവങ്ങൾ മാത്രമല്ല അതുപോലുള്ള ആയിരക്ക ണക്കായ അസാധാരണ സംഭവങ്ങൾ നബി (സ) യിൽ നിന്നുണ്ടായി ട്ടുണ്ട്. അവ മാത്രം രേഖപ്പെടുത്തി തയ്യാറാക്കിയിട്ടുള്ള ഗ്രന്ഥങ്ങൾ ധാ രാളമുണ്ട്. ഇമാം ഇബ്‌നു ഖുതൈബ (ഹി: 276 ൽ അന്തരിച്ചു.)യുടെ ദലീലുനുബുവ്വ: ഇമാം അബൂഇസ്ഹാഖിൻ്റെ (മരണം ഹി: 225) ദലാ ഇലുനുബുവ്വ: ഇമാം ബൈഹഖി (മരണം ഹി: 430) യുടെ ദലിലുനു ബുവ്വത്ത്, ഇമാം അബൂനഈമി ഇസ്‌ഫഹാനി (മരണം ഹി: 230) യുടെ ദലീലു നുബുവ്വത്ത്, ഇമാം മുസ്‌തഖ്രി (മരണം ഹി:433) ദലീലുനുബു വൃത്ത്, ഇമാം അബൂൽഖാസിം ഇസ്‌ഫഹാനി (മരണം ഹി:535) യുടെ ദലീൽ മുതലായവ ഇതിൽ പെട്ടതാണ്.


ഇത്തരം അസാധാരണ സംഭവങ്ങൾ മാത്രമല്ല പ്രവാചകത്വത്തിന്റെ തെളിവുകൾ. കൂലങ്കഷമായി ചിന്തിക്കുമ്പോൾ ഇതൊന്നുമില്ലാതെതന്നെ മുഹമ്മദു നബി (സ) യുടെ പ്രവാചകത്വം ബോധ്യപ്പെടുന്നതാണ്. എഴുത്തും വായനയും അറിവില്ലായിരുന്ന, ഒരു വിദ്യാഭ്യാസ സ്ഥാപന

ത്തിൽ നിന്നും പഠിച്ചിട്ടില്ലാത്ത ഒരറബി, ഇസ്‌ലാം പോലുള്ള ഗഹന മായ തത്വങ്ങൾ ലോകത്ത് അവതരിപ്പിക്കുകയും മഹത്തായ ആ ജീവിത പദ്ധതി നടപ്പിൽ വരുത്തുകയും പരിശുദ്ധമായ ആ പ്രസ്ഥാനം കെട്ടിപ ടുക്കുകയും ചെയ്‌തുവെന്നതു തന്നെ നബിയുടെ പ്രവാചകത്വത്തിനു വ്യക്തമായ തെളിവാണ്. അവിടുന്നു കാണിച്ച അൽഭുത സംഭവങ്ങൾ അതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നു മാത്രം. നബി (സ) യുടെ ജീവചരിത്രം പഠിക്കുന്ന ഏതൊരാൾക്കും ഇതു വ്യക്തമായി ഗ്രഹിക്കാവുന്നതാണ്. ഒരാൾ സത്യവാനോ അസത്യവാനോ എന്നു കണ്ടുപിടിക്കുന്നതിന് പ്രഖ്യാപിച്ച ലക്ഷ്യം ആദ്യമായി പരിശോധിക്ക ണം. നബി (സ) യുടെ ലക്ഷ്യമെന്താണെന്നു പരിശുദ്ധ ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യരിൽ സംസ്‌കാരം വളർത്തുകയും അവർക്കു വേദവും തത്വങ്ങളും അഭ്യസിപ്പിക്കുകയുമാണു നബിയുടെ ലക്ഷ്യമെന്നു ഖുർആൻ (അൽജുമുഅ) വ്യക്തമാക്കുന്നു.


സ്വാർത്ഥികളും കുതന്ത്രക്കാരും രംഗത്തിറങ്ങി അവരുടെ കാര്യ സാധ്യത്തിനു ശ്രമങ്ങളാരംഭിക്കുമ്പോൾ പല വേഷങ്ങളും കെട്ടിയെ സിരിക്കും, പല അടവുകളും പ്രയോഗിക്കും. ചിലപ്പോൾ പുരോഹിത വേഷം കെട്ടി ജനങ്ങളെ ചൂഷണം ചെയ്യും. ചിലപ്പോൾ മറ്റു വല്ല കുത ന്ത്രവും പ്രയോഗിച്ചു ജനങ്ങളുടെ ധനം തട്ടിയെടുക്കാൻ പ്ലാനിടും. നബി (സ)ക്കു അത്തരം വല്ല പ്ലാനോ കുതന്ത്രമോ സ്വാർത്ഥതാല്‌പര്യമോ മനസ്സിലുണ്ടായിരുന്നുവോ? ഒന്നുമില്ലെന്നുള്ളതിനു അവിടുത്തെ തുറന്ന പുസ്‌തകം കണക്കെയുള്ള ജീവിതം തന്നെ തെളിവാണ്. പുരോഹിത വർഗത്തിൻ്റെ നാരായവേരുതന്നെ അറുത്തുകളയുകയാണു നബി (സ) ചെയ്തത്. അവരുടെ ദുഷിച്ച മനസ്ഥിതിയെ മനുഷ്യവംശത്തിന്റെ മുമ്പിൽ ഖുർആൻ തുറന്നു കാട്ടിയിട്ടുണ്ട്. ഖുർആൻ പറയുന്നു. ഓ, സത്യവിശ്വാസികളെ, പുരോഹിതന്മാരിലും സന്യാസികളിലും അധി കമാളുകളും മനുഷ്യരുടെ ധനം ന്യായരഹിതമായ മാർഗ്ഗത്തിലൂടെ കര സ്ഥമാക്കി തിന്നുകയും അല്ലാഹുവിൻ്റെ മാർഗത്തിൽനിന്നു ജനങ്ങളെ തടയുകയും ചെയ്യുന്നവരത്രെ.' (അത്തൗബ). പുരോഹിതന്മാരെ ദൈവ ങ്ങളാക്കി വെക്കുന്നത് പൊറുപ്പിക്കാൻ വയ്യാത്ത ഒരപരാധമാണെന്നു ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രബോധനത്തിനു യാതൊരു പ്രതി ഫലവും നിങ്ങളോടു ഞാൻ ചോദിക്കുന്നില്ല എന്നു ജനങ്ങളോടു പറ യാനാണ് അല്ലാഹു നബി (സ) യോടു കല്പിച്ചത് (അശ്ശൂറാ.)


കുറെ ആളുകളെ ഏതെങ്കിലുമൊരു പേരിൽ സംഘടിപ്പിച്ചു അവ രുടെ നേതാവായി ചമയുവാൻ മനുഷ്യരിൽ ചിലർക്കു വാസനയുണ്ടാ



വാറുണ്ട്. അങ്ങനെ വല്ല താൽപര്യവും നബിക്കുണ്ടായിരുന്നുവോ? ഒര ക്കബുമില്ല. അ തിനു അദ്ദേഹത്തിൻ്റെ ചരിത്രം സാക്ഷിയാണ്. പല നാടു കളിൽ നിന്നും സന്ദർശകരും നിവേദക സംഘങ്ങളും നബി (സ) ടെ അടുക്കൽ വരാറുണ്ടായിരുന്നു. ആ സന്ദർഭത്തിൽ പലപ്പോഴും നബി (സ) ഒരാൾകൂട്ടത്തിലാണുണ്ടാവുക അപ്പോൾ നബി (സ) ആരെന്ന് അവർക്കു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തന്നിമിത്തം 'നിങ്ങളുടെ കൂട്ടത്തിൽ ആരാണ് മുഹമ്മദ്' എന്ന് സന്ദർശകർക്കു ചോദിച്ചറിയേണ്ട തായി വന്നിരുന്നു. അത്ര വിനയത്തോടും സമ നിലയിലുമാണു തന്റെ അനുയായികളോടു നബി (സ) പെരുമാറിയിരുന്നത്.


ധനം നേടി, സ്വാധീനശക്തി കൂട്ടി നേത്യത്വവും ആധിപത്യവും കരസ്ഥമാക്കാനാണ് ചിലപ്പോൾ കപടവേഷധാരികൾ രംഗപ്രവേശം ചെയ്യാറുള്ളത്. എന്നാൽ ധനം സംഭരിച്ചുവെക്കുന്നവരെ നബി (സ) ശക്തിയായി താക്കീതു ചെയ്യുന്നു. ധനം ഒരിടത്തും കെട്ടി നിൽക്കാൻ പാടില്ല. അതു മനുഷ്യരിൽ അങ്ങോളമിങ്ങോളമൊഴുകിക്കൊണ്ടിരി ക്കണം. ഭൂമി അല്ലാഹുവിൻ്റേതാണ്. മനുഷ്യർക്കു വേണ്ടിയാണ് അതു സ്യഷ്ടിച്ചിരിക്കുന്നത്. ഇങ്ങനെയാണു ഖുർആൻ്റെ വിളംബരം. അപ്പോൾ ധനം നേടണമെന്നോ തൻ്റെ കുടുംബത്തിലേക്കു ധനം വലിച്ചുകൂട്ടണ മെന്നോ നബി (സ) ക്ക് ഉദ്ദേശ്യമില്ലെന്നു സ്‌പഷ്ടമാക്കുന്നു. ഖുർആൻ പ്രഖ്യാപിക്കുന്നു. 'സ്വർണ്ണവും വെള്ളിയും നിക്ഷേപിച്ചു വെക്കുകയും അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ അതു ചെലവു ചെയ്യാതിരിക്കുകയും ചെയ്യുന്നവർക്കു വേദനാജനകമായ ശിക്ഷയുണ്ടെന്ന 'സന്തോഷ വാർത്ത' അവരെ അറിയിക്കുക' (അത്തൗബ). വീണ്ടും ഖുർആൻ പ്രഖ്യാപിക്കുന്നു. 'ധനം നിങ്ങളിലുള്ള ധനികവർഗ്ഗത്തിനിടയിൽ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നായിരിക്കുവാൻ പാടില്ല' (അൽഹശ്ർ)


നബി (സ) ക്കു സുഖത്തിലും ആഢംബരങ്ങളോടു കൂടിയും ജീവിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നോ? അത്തരം താൽപര്യങ്ങളൊന്നും അവിടുത്തേക്കുണ്ടായിരുന്നില്ലെന്നതിന് അവിടുത്തെ ജീവിതം സാക്ഷി യാണ്. നബി (സ) യുടെ ജീവിതത്തിൽ ഒരു ദിവസമെങ്കിലും ഭൗതിക സുഖങ്ങൾ ആസ്വദിച്ചുവെന്ന് സംശയിക്കാൻ പോലും അവകാശമില്ല. 'നബി (സ) യുടെ കുടുംബം ഒരു ദിവസമെങ്കിലും വയറു നിറയെ ആഹാരം കഴിച്ചിട്ടില്ലെന്നു സ്വപത്നി പ്രസ്‌താവിച്ചതായി നബി (സ) യുടെ ചര്യകളിലിതാ രേഖപ്പെട്ടു കിടക്കുന്നു. അടുപ്പിൽ തീ കത്തിക്കാത്ത ദിവസങ്ങൾപോലും ഉണ്ടായിട്ടുണ്ടെന്നും ആ ചര്യകളിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.' 'അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു

നിറയെ ആഹരിക്കുന്നവൻമുസ്‌ലിമല്ല' എന്നു പ്രഖ്യാപിച്ച ഒരു നേതാ വിന്ദും ഭൗതിക സുഖങ്ങളും ആഢംബരങ്ങളുമാസ്വദിക്കുന്നതിൽ എത് കണ്ടു താൽപര്യമുണ്ടാകുമെന്നു നമുക്കൂഹിക്കാമല്ലോ. നബി (സ) മരണരോഗത്തിലായപ്പോൾ അവിടുത്തെ വീട്ടിൽ ഏഴു ദീനാറുണ്ടെന്നറിഞ്ഞു. ഉടനെ അതു ധർമ്മം ചെയ്യാൻ നബി (സ) പത്നിയോടു കൽപിച്ചു. നബി (സ) യുടെ പരിപാലനത്തിൽ മുഴുകിയ പത്നി അത് മറന്നു പോയി. മരണത്തിൻ്റെ തലേദിവസം ഞായറാഴ്‌ച ഒരിക്കൽ നബിക്ക് ബോധം തിരിച്ചുകിട്ടിയപ്പോൾ ആ ദീനാറുകളെക്കുറിച്ചന്വേ ഷിച്ചു. ധർമ്മം ചെയ്യാൻ മറന്നുപോയിട്ടുണ്ടെന്നറിഞ്ഞപ്പോൾ ഉടനെ അതുവരുത്തി ആയിശയുടെ കയ്യിൽ വെച്ചു കൊടുത്തു ധർമ്മം ചെയ്യാൻ കല്പിച്ചുകൊണ്ടു നബി(സ) പറഞ്ഞു. 'ഈ ദീനാറുകൾ സൂക്ഷിച്ചുകൊണ്ടു ഞാൻ മരണപ്പെട്ടാൽ, ഇത് സമ്പാദിക്കുവാനായി രുന്നുവോ നീ പ്രവാചകനായത് എന്ന് അല്ലാഹു ചോദിച്ചാൽ ഞാൻ എന്തു മറുപടി പറയും.' ധനം സമ്പാദിക്കൽ നബി (സ) യുടെ ലക്ഷ്യ മായിരുന്നില്ലെന്നതിനും ഇത്തരം വ്യക്തമായ ദൃഷ്‌ടാന്തങ്ങളുണ്ട്. മര ണശേഷം അവിടത്തേക്കുള്ളതെല്ലാം പൊതുസ്വത്താണെന്നു പ്രവാച കർ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. നബി (സ) വഫാതാകുമ്പോൾ അവിടത്തെ സമ്പാദ്യങ്ങളിൽ ചിലത് ഏതാനും സ്വാഅ് ഗോതമ്പിനു വേണ്ടി പണയം വെച്ചിട്ടുണ്ടായിരുന്നു എന്നു രേഖപ്പെട്ടു കിടക്കുന്നു.


നബി (സ) യെ ക്കുറിച്ചു ശത്രുക്കളുന്നയിച്ച ഏറ്റവും വലിയ ആരോ പണം നബി (സ) ക്ക് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു എന്നതാണ്. വാസ്തവത്തിൽ സന്ദർഭം മനസ്സിലാക്കാതെയാണ് ആ പരിശുദ്ധാത്മാ വിനെ ആക്ഷേപിക്കുന്നത്. ദുഷ്‌ ബുദ്ധികൾക്കു സന്ദർഭം നോക്കേണ്ട തില്ല. ആക്ഷേപിക്കണമെന്നേയുള്ളുവല്ലോ. 25-ാം വയസ്സിലാണു നബി (സ) ആദ്യമായി വിവാഹം ചെയ്തത്. അന്നുമുതൽ 29 കൊല്ലക്കാലം വരെ അഥവാ 54 വയസ്സുവരെ നബി (സ)ക്ക് ഒരു ഭാര്യമാത്രമാണു ണ്ടായിരുന്നത്. ഒരാൾക്കു വൈവാഹിക ബന്ധം ആവശ്യമാകുന്ന കാലഘട്ടം ഇതാണല്ലോ, വഫാതിനടുത്ത ഏതാനും കൊല്ലങ്ങളിലാണ് നബി (സ)ക്ക് ഒന്നിലധികം ഭാര്യമാരുണ്ടായത്. നബിയുടെ അനുചരൻമാ രിൽ നിന്നും രക്തസാക്ഷികളായവരുടെ വിധവകളെ സംരക്ഷിക്കാനും മറ്റുമായിരുന്നു ലോകാനുഗ്രഹിയായ തിരുനബി അതു ചെയ്തിരുന്നത്.


നബി (സ) ചെറുപ്പകാലം മുതൽക്കേ സദാചാര നിഷ്ഠയിലാണു വളർന്നുവന്നത്. ഉൽകൃഷ്‌ട ഗുണങ്ങൾ നബിയെ അലങ്കരിച്ചിരുന്നു. അതേ അവസരത്തിൽ അറബികൾ വളരെയേറെ ദുഷിച്ചു പോകുകയും

ചെയ്തിരുന്നു. നബി (സ) യുടെ ഉൽകൃഷ്‌ട ഗുണങ്ങൾ അന്നത്തെ ജനതയെ ആകർഷിച്ചു അവരുടെ കണ്ണുകളിൽ നബി (സ) അങ്ങേ യറ്റം ആദരണീയനായി. വിശ്വസിച്ചേൽപിക്കേണ്ട വല്ല കാര്യവും നേരിട്ടാൽ നബി (സ) യെ സമീപിക്കുകയാണവർ ചെയ്‌തിരുന്നത്. നബിയെ 'അൽഅമീൻ' എന്നു പേരു വിളിക്കാൻ തുടങ്ങി. ആ വാക്കിന്റെ അർത്ഥം 'അറിയപ്പെട്ട വിശ്വസ്തൻ' എന്നാണ്. അങ്ങനെ 40 കൊല്ലം വിശ്വസ്‌തനും സർവ്വാദരണീയനുമായി ജീവിച്ച ശേഷമാണ് നബി (സ) പ്രവാചകത്വം ലഭിച്ചത്. അതു ലഭിച്ചു കഴിഞ്ഞു മതപ്രബോധനം ആരം ഭിക്കുകയും ദുരാചാരങ്ങളയും ധനിക വർഗ്ഗത്തിൻ്റെ കുതന്ത്രങ്ങളേയും എതിർക്കാൻ തുടങ്ങുകയും ചെയ്‌തപ്പോഴാണ് ഖുറൈശികളിൽ ചിലരുടെ ഭാവം മാറിയത്. ഇന്നലെ വരെയും 'അൽ അമീൻ' എന്നു വിളിച്ചവർ ഇന്ന് അസത്യവാദിയെന്നു വിളിക്കാൻ തുടങ്ങി. അത് ഇന്നും എന്നുമുള്ളള്ള സ്വഭാവവുമാണ്. തൻ്റെ സമ്പത്തിനോ സ്വാധീനത്തിനോ കോട്ടം തട്ടുമെന്നു കണ്ടാൽ ഏതു സത്യത്തേയും ചിലർ നിഷേധിക്കുമാല്ലാ, അപ്പോൾ അല്ലാഹു നബിയോടു കൽപിച്ചു. 'നീ നിന്റെ ജനത യോടു ചോദിക്കൂ. ഇതിനു മുമ്പ് കുറേ കാലം ഞാൻ നിങ്ങൾക്കിടയിൽ ജീവിച്ചു കഴിഞ്ഞിട്ടില്ലയോ (അന്നും നിങ്ങൾ എന്നിൽ വല്ല കള ങ്കവും കണ്ടിരുന്നുവോ) നിങ്ങൾ ചിന്തിച്ചുഗ്രഹിക്കുന്നില്ലേ' (യൂനുസ്)


ഒരു മനുഷ്യനിൽ വല്ല ദുർഗുണവും ഒളിഞ്ഞു കിടക്കുന്നുണ്ടെങ്കിൽ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ അതു പുറത്തു ചാടുക തന്നെ ചെയ്യും. ഏതായാലും അയാൾക്കു 40 വയസ്സു തികയും മുമ്പ് അതു പുറത്തു ചാടാതിരിക്കുകയില്ല. അതാണു തൊട്ടു മുമ്പു വിവരിച്ച ഖുർആൻ വാക്യം ഉണർത്തുന്നത്.


പകർപ്പ്

Aslam Kamil Saquafi parappanangadi


അവലംബം

മതങ്ങളിലൂടെ ഒരു പഠന പര്യടനം. നെല്ലിക്കുത്ത് ഉസ്താദ്


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW

ബറക്കത്ത് എടുക്കാൻ സിയറത്ത്

 ✅ *പ്രശ്നോത്തരം* ✅


*സിയാറത്തിന്റെ നേട്ടങ്ങൾ*

*** *** ***

❓ _പ്രശ്‌'നം: അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങിയവരുടെ ഖബർ സിയാറത്ത്‌ ചെയ്യുന്നതിൽ വല്ല പ്രത്യേകതകളും ഉണ്ടോ? എല്ലാ ഖബ്‌ർ സിയാറത്തുകളും ആദ്യം തടയപ്പെട്ടിരുന്നതല്ലേ? ഒരു പാട്‌ അമ്പിയാക്കളുടെ ഖബ്‌ർ ഉള്ള സ്ഥലമാണല്ലോ ശാം, ഫലസ്തീൻ. ഇവിടങ്ങളിൽ പോലും സിയാറത്ത്‌ ചെയ്യുവാൻ ഒരു പ്രോത്സാഹനവും നൽകാത്ത നബി പിന്നീട്‌ ഖബ്‌ർ സിയാറത്ത്‌ ചെയ്യുവാൻ അനുവാദം നൽകിയതിനു കാരണം മരണത്തെ ഓർക്കലല്ലേ?_


_ചില സ്ഥലങ്ങളിൽ വെള്ളിയാഴ്ച്ച രാവിലും തിങ്കളാഴ്ച്ച രാവിലും സ്‌'ത്രീകൾ ഉൾപ്പെടെയുള്ളവർ നേർച്ചയായും അല്ലാതെയും ധാരാളമായി മഹാന്മാരുടെ ഖബ്‌ർ സിയാറത്ത്‌ ചെയ്യൽ പതിവുണ്ടല്ലോ. ഇത്‌ ഏതടിസ്ഥാനത്തിലാണ്‌? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു._


✔ ഉത്തരം: അമ്പിയാക്കൾ ഔലിയാക്കൾ തുടങ്ങിയവരുടെ ഖബ്‌ർ സിയാറത്ത്‌ ചെയ്യുന്നതിൽ പ്രത്യേകതയുണ്ട്‌. ആ മഹാത്മാക്കളുടെ പാരത്രിക സഹായം അവരെ സിയാറത്ത്‌ ചെയ്യുന്നവർക്ക്‌ ലഭ്യമാകും. ഇതാണ്‌ പ്രത്യേകത. ഭാഗ്യ ദോഷികളായ ഗുണംകെട്ടവരല്ലാതെ ഇത്‌ നിഷേധിക്കുകയില്ല. തുഹ്ഫ 3-201.


എല്ലാ ഖബ്‌ർ സിയാറത്തുകളും ഇസ്ലാമിന്റെ പ്രാരംഭ കാലത്ത്‌ തടയപ്പെട്ടിരുന്നത്‌ ശരിയാണ്‌. അനിസ്ലാമിക വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും പുതുതായി കടന്നുവന്നിരുന്നവരാകയാൽ അക്കാലത്തെ പതിവനുസരിച്ചുള്ള അരുതായ്മകൾ സിയാറത്ത്‌ വേളയിൽ വന്ന് കൂടാനിടയുള്ളത്‌ കൊണ്ടാണ്‌ അന്നത്‌ തടയപ്പെട്ടിരുന്നത്‌. പിന്നീട്‌ ഇസ്ലാമിക വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം സുദൃഢവും സ്ഥിരീകൃതവുമായപ്പോൾ ആ വിലക്ക്‌ നീക്കപ്പെടുകയും സിയാറത്ത്‌ ചെയ്യാൻ നിർദ്ധേശിക്കപ്പെടുകയുമാണുണ്ടായത്‌. തുഹ്ഫ 3-199.


ശാമിലെ ബൈതുൽ മുഖദ്ദസും പരിസരവും നിരവധി അമ്പിയാക്കളുടെ ഖബറുകളുള്ള സ്ഥലമായിരുന്നെങ്കിലും നബി (സ) യുടെ ജീവിത കാലത്ത്‌ സഹാബത്തിന്‌ അങ്ങോട്ട്‌ പോകുന്നതിനേക്കാൾ അനിവാര്യവും ബാദ്ധ്യതയും നബിയോടൊപ്പം മദീനത്ത്‌ ജീവിച്ച്‌ ദീൻ പഠിക്കുകയും വരും തലമുറക്ക്‌ അത്‌ പകർന്ന് നൽകുവാൻ സജ്ജരാവുകയുമായിരുന്നു. ഇതിനിടയിലും മദീനത്തും പരിസരത്തും ലഭിക്കുന്ന പുണ്യമാർന്ന സിയാറത്തുകൾ നിർവ്വഹിച്ച്‌ കൊണ്ട്‌ തന്നെ നബി (സ) തങ്ങൾ അവർക്ക്‌ മാതൃകയാവുകയും പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നത്‌ സുവിദിതമാണ്‌. ഉഹ്ദ്‌ ശുഹദാക്കളെ നബി (സ) തങ്ങൾ എല്ലാ ശനിയാഴ്ചയും സിയാറത്ത്‌ ചെയ്യാനായി യാത്ര ചെയ്തിരുന്നത്‌ പ്രസിദ്ധ ചരിത്രമാണ്‌.


താങ്കൾ ധരിച്ചത്‌ പോലെ എല്ലാ ഖബ്‌ർ സിയാറത്തിലും ഉള്ളടങ്ങിയിട്ടുള്ളത്‌ മരണത്തെ ഓർക്കൽ മാത്രമല്ല. ഇതേ കാരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല നബി (സ) സിയാറത്തിനു നിർദ്ധേശം നൽകിയിട്ടുള്ളതും. മുസ്ലിം-അമുസ്ലിം ഭേദമില്ലാതെ, പരിചിതരും അല്ലാത്തവരുമെന്ന വ്യത്യാസമില്ലാതെ ഏത്‌ ഖബറുകളെ സിയാറത്ത്‌ ചെയ്യുന്നതിലും എപ്പോൾ സിയാറത്ത്‌ ചെയ്യുന്നതിലുമുള്ള ഒരു നേട്ടം മാത്രമാണത്‌. സിയാറത്തിനെ വിലക്കുമ്പോളും പിന്നീട്‌ ആ വിലക്ക്‌ നീക്കുമ്പോളും നബി (സ) യുടെ സഹാബാക്കൾക്ക്‌ സിയാറത്ത്‌ ചെയ്യാനുണ്ടായിരുന്ന കൂടുതൽ ഖബ്‌റുകളും അനിസ്ലാമിക കാലത്ത്‌ മരണപ്പെട്ട അവരുടെ ബന്ധുക്കളുടേതായിരുന്നു. ആ ഖബ്‌റുകൾക്ക്‌ കൂടി ബാധകമാവുന്ന നേട്ടമായാണു 'പരലോക ചിന്ത ജനിപ്പിക്കുക' 'മരണത്തെ ഓർക്കുക' എന്നീ കാരണങ്ങൾ നബി (സ) വ്യക്തമാക്കിയത്‌.


ഇമാം മുസ്ലിം നിവേദനം ചെയ്ത 'ഫ ഇന്നഹാ തുദക്കിറുകുമുൽ മൗത്ത' എന്ന പ്രയോഗമുള്ള ഹദീസിന്റെ ചില റിപ്പോർട്ടുകൾ ഇത്‌ പഠിക്കുന്നുണ്ട്‌. (സ്വഹീഹു മുസ്ലിം 1-314). അതേ സമയം, മുസ്ലിംകളുടെ ഖബ്‌റുകൾ സിയാറത്ത്‌ ചെയ്യുന്നതിൽ വേറെയും പല നേട്ടങ്ങളുമുണ്ട്‌. ഇമാം ഇബ്നു ഹജർ തന്റെ ഈആബിൽ വ്യക്തമാക്കിയത്‌ കാണുക. "ഖബ്‌ർ സിയാറത്തിന്റെ നേട്ടങ്ങളെ വിലയിരുത്തുമ്പോൾ സിയാറത്ത്‌ പല വിധമായി തരം തിരിക്കാം: (എ) മരണത്തെ ഓർക്കുക, പരലോക ചിന്ത ജനിപ്പിക്കുക എന്ന ലക്ഷ്യത്തിനു മാത്രമുള്ളത്‌. ഇതിന്‌ ഏത്‌ ഖബ്‌റുകളെ കണ്ടാലും മതിയാകുന്നതാണ്‌. അവരാരെന്നോ അവരുടെ നിലയെന്തെന്നോ അറിയേണ്ടതില്ല. (ബി) ഖബ്‌റാളികൾക്ക്‌ പ്രാർത്ഥനക്ക്‌ വേണ്ടിയുള്ളത്‌. ഏത്‌ മുസ്ലിമിന്റെ ഖബ്‌റും ഇതിന്നായി സിയാറത്ത്‌ ചെയ്യൽ സുന്നത്താണ്‌. (സി) ഖബ്‌റാളികളുടെ ബറകത്ത്‌ ലഭ്യമാകുന്നതിനുള്ളത്‌. സദ്‌'വൃത്തരായ മഹാത്മാക്കളുടെ ഖബ്‌റുകൾ ഇതിനായി സിയാറത്ത്‌ ചെയ്യൽ സുന്നത്താണ്‌. കാരണം ആ മഹാത്മാക്കളുടെ ബർസഖീ ജീവിതത്തിൽ അവർക്ക്‌ എണ്ണിയാലൊടുങ്ങാത്ത കൈകാര്യാധികാരങ്ങളും ബറകത്തുകളുമുണ്ട്‌. (ഡി) ജീവിത കാലത്ത്‌ കടപ്പെട്ടവരുടെ കടമ നിർവ്വഹിക്കാൻ വേണ്ടിയുള്ളത്‌. മാതാ പിതാക്കൾ പോലുള്ള ബന്ധുക്കളും ഉറ്റ ചങ്ങാതിമാരുമെല്ലാം ഇതിൽ പെടും. (ഇ) ഖബ്‌റാളിയെ സന്തോഷിപ്പിക്കുന്നതിനും ഖബ്‌റാളിയോട്‌ കാരുണ്യം വർഷിക്കുന്നതിനും വേണ്ടിയുള്ളത്‌. 'ഒരു മയ്യിത്തിനു തന്റെ ഖബ്‌റിൽ ഏറ്റവും സന്തോഷമുണ്ടാകുന്ന സമയം തന്നെ ദുൻയാവിൽ വച്ചു സ്നേഹിച്ചിരുന്നവർ വന്നു കാണുമ്പോളാണെ'ന്ന ഹദീസ്‌ ഈ ലക്ഷ്യത്തെയാണു ചൂണ്ടിക്കാട്ടുന്നത്‌." ശർവാനി 3-200.


വെള്ളിയാഴ്ച പോലുള്ള ചില പ്രത്യേക സമയങ്ങളിൽ മരണപ്പെട്ടവരുടെ ആത്മാക്കൾക്ക്‌ അവരുടെ ഖബ്‌റുകളുമായി ചില പ്രത്യേക ബന്ധങ്ങൾ ഉണ്ട്‌. വ്യാഴാഴ്ച അസ്വ്‌ർ മുതൽ ശനിയാഴ്ച സൂര്യാസ്തമയം വരെ ഇങ്ങനെ ആത്മാക്കൾ ഖബ്‌റിങ്കൽ ഹാജരാകുന്നതായി വന്നിട്ടുണ്ട്‌. ഇത്‌ കൊണ്ടാകാം വെള്ളിയാഴ്ച പലരും സവിശേഷമായി സിയാറത്ത്‌ ചെയ്യുന്നത്‌. ഹാശിയത്തുശബ്‌റാമല്ലിസി 3-36. വെള്ളിയാഴ്ച രാവും പകലും ശനിയാഴ്ച രാവിലെയും സിയാറത്ത്‌ സുന്നത്താണെന്ന് ഇമാം ഖുർത്വുബിയും മറ്റും പ്രസ്താവിച്ചിട്ടുണ്ട്‌. ഫതാവൽ കുബ്‌'റാ നോക്കുക. മഹാന്മാരുടെ ഖബ്‌റുകൾ സിയാറത്ത്‌ ചെയ്യൽ പുരുഷന്മാർക്കെന്ന പോലെ സ്ത്രീകൾക്കും സുന്നത്താണ്‌. പക്ഷേ, അവർ പുറത്തിറങ്ങുമ്പോൾ പാലിച്ചിരിക്കേണ്ട എല്ലാത്തരം ചിട്ടയും പാലിച്ചിരിക്കണമെന്ന് മാത്രം തുഹ്ഫ 3-201. സുന്നത്തായ കാര്യങ്ങൾ നേർച്ചയാക്കാമല്ലോ. പ്രശ്നത്തിലുന്നയിച്ച വെള്ളിയാഴ്ച രാവിലും മറ്റും മഹാന്മാരുടെ ഖബ്‌ർ സിയാറത്ത്‌ ധാരാളമായി നടക്കുന്നത്‌ ഈ വക അടിസ്ഥാനത്തിലാണ്‌.


(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം: 2, പേജ്: 193-195)


*അഹിബ്ബാഉ മൗലാനാ വാട്സ് ആപ്പ് ഗ്രൂപ്പ്*.

🌷🌷🌷

മുത്ത്നബിﷺയുടെ സ്വഭാവം 691

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്*

Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️


🌹Tweet 691🌹


തുഫൈൽ ബിൻ അംറ് അദ്ദൗസി(റ) തിരുനബിﷺയുടെ സന്നിധിയിൽ എത്തി. ഇങ്ങനെ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ദൗസ് ഗോത്രക്കാർക്കെതിരെ അവിടുന്ന് പ്രാർത്ഥിച്ചാലും! അവർ നമ്മുടെ ക്ഷണത്തെ നിരസിക്കുകയും വിസമ്മതിക്കുകയും ചെയ്തിരിക്കുന്നു. ഉടനെ പ്രവാചകൻﷺ ഖിബ്'ലക്ക് അഭിമുഖമായി നിന്നു. ഇരു കൈകളും വാനലോകത്തേക്കുയർത്തി. പ്രാർത്ഥന ആരംഭിച്ചു. അല്ലാഹുവേ ദൗസ് ഗോത്രത്തെ നീ നേർവഴിയിൽ ആക്കേണമേ! അവരെ ഒന്നടങ്കം ഇവിടെ എത്തിച്ചു തരേണമേ.!


           തിരുനബിﷺയുടെ സ്വഭാവ മഹിമയും ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന ആർദ്രതയുടെ പ്രകാശനവും ആണ് നാം വായിച്ചത്. ഒരു ഗോത്രത്തിനെതിരെ പ്രാർത്ഥിക്കാൻ ആവശ്യപ്പെടുമ്പോൾ അവർക്കു മുഴുവനും നേർവഴി ലഭിച്ചു അവർ മുഴുവൻ നല്ലവരായി ഭവിക്കട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.


           താൽക്കാലിക താല്പര്യങ്ങളോ നൈമിഷിക വികാരങ്ങളോ അല്ല തിരുനബിﷺയെ നയിച്ചത്. എല്ലാവർക്കും നല്ലത് ലഭിക്കണമെന്ന മഹത്തായ മനസ്സിന്റെ ശരിയായ ആവിഷ്കാരമായിരുന്നു അവിടുത്തെ വാചകങ്ങൾ.


            ഒരിക്കൽ ഒരു ഗ്രാമീണനായ അറബി സഹായം തേടി തിരുനബിﷺയുടെ അടുക്കൽ എത്തി. അയാൾ ഇങ്ങനെ പറയാൻ തുടങ്ങി. അല്ലയോ മുഹമ്മദേﷺ എനിക്ക് നൽകൂ. സ്വന്തം സ്വത്തിൽ നിന്നോ പിതാവിന്റെ സ്വത്തിൽ നിന്നോ ഒന്നും എനിക്ക് തരേണ്ടതില്ല. അല്ലാഹു തന്നതിൽ നിന്ന് തന്നാൽ മതി. നബിﷺ അദ്ദേഹത്തിന് കുറച്ചു സംഭാവന നൽകി. എന്നിട്ട് ചോദിച്ചു. നിങ്ങൾക്ക് തൃപ്തി ആയോ? തൃപ്തി ആയിട്ടുമില്ല മതിയായിട്ടുമില്ല. അയാൾ പ്രതികരിച്ചു. ഇത് കേട്ടതും നബിﷺയുടെ സ്വഹാബികൾക്ക് വളരെ പ്രയാസമായി. അവർക്ക് ദേഷ്യം പിടിച്ചു. അവരിൽ ചിലർ അയാൾക്ക് നേരെ എഴുന്നേറ്റ് അടുത്തു. പ്രവാചകൻﷺ അവരെ ആംഗ്യം കാണിച്ചു തടഞ്ഞു. നബിﷺ അവിടെ നിന്ന് എഴുന്നേറ്റു വീട്ടിലേക്ക് പോയി. ശേഷം, ആളെ അയച്ചു അദ്ദേഹത്തെ വീട്ടിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തിന് വീണ്ടും ദാനങ്ങൾ നൽകി. മതിയായോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. തൃപ്തിയായി എന്ന് പറയുന്നതുവരെ വീണ്ടും വീണ്ടും കൊടുത്തു കൊണ്ടേയിരുന്നു. അദ്ദേഹം തൃപ്തിയായി എന്ന് പറഞ്ഞപ്പോൾ തിരുനബിﷺ അദ്ദേഹത്തോട് ഇങ്ങനെ നിർദേശിച്ചു. നിങ്ങൾ ഞങ്ങളുടെ അടുക്കലേക്ക് വന്നു. നിങ്ങൾ ആവശ്യമുന്നയിച്ചു. ഞാൻ നൽകിയെങ്കിലും നിങ്ങൾക്ക് തൃപ്തിയാകുന്നതുവരെ ആദ്യം ലഭിച്ചില്ല. അത് നിങ്ങൾ പരസ്യമായി പറഞ്ഞു. അത് കേട്ടുകൊണ്ട് നിന്ന എന്റെ അനുയായികൾക്ക് നിങ്ങളോട് അതൃപ്തി ആയിട്ടുണ്ട്. എനിക്ക് തൃപ്തിയായി എന്ന് നിങ്ങൾ ഇപ്പോൾ എന്നോട് പറഞ്ഞ വാചകം അവരുടെ സാന്നിധ്യത്തിൽ ഒന്ന് പറഞ്ഞാൽ നന്നായിരുന്നു. അവരുടെ മനസ്സിലുള്ള ആ പ്രയാസം നീങ്ങി കിട്ടുമായിരുന്നു. അതെ, അദ്ദേഹം സമ്മതിച്ചു. അന്ന് വൈകുന്നേരമോ പിറ്റേന്ന് പ്രഭാതമോ ആയപ്പോൾ അദ്ദേഹം സ്വഹാബികളുടെ സാന്നിധ്യത്തിലേക്ക് വന്നു. പ്രവാചകൻﷺ അദ്ദേഹത്തെ അടുത്തു നിർത്തിക്കൊണ്ട് പറഞ്ഞു. നിങ്ങളുടെ ഈ സഹോദരൻ വിശന്നു നമ്മുടെ അടുക്കലേക്ക് വന്നു. അദ്ദേഹത്തിന് നമ്മൾ ദാനം നൽകുകയും അദ്ദേഹം അതിൽ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ശേഷം, അങ്ങനെ തന്നെയല്ലേ എന്ന് അദ്ദേഹത്തോട് തിരുനബിﷺ ചോദിച്ചു. അദ്ദേഹം പറഞ്ഞു അതെ എനിക്ക് സർവാത്മനാ തൃപ്തിയായിരിക്കുന്നു. ശേഷം, അല്ലാഹു തിരുനബി കുടുംബത്തിനും നല്ല പ്രതിഫലങ്ങൾ നൽകട്ടെ എന്ന് തിരുനബിﷺക്ക് വേണ്ടി അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു.


      തുടർന്ന് സ്വഹാബികളോടായി തിരുനബിﷺ ഇങ്ങനെ വിശദീകരിച്ചു. ഇദ്ദേഹത്തെയും നിങ്ങളെയും എന്നെയും ഇങ്ങനെ ഉപമിക്കാം. ഒരാളുടെ ഒട്ടകം ഇടഞ്ഞു. ആളുകൾ മുഴുവനും അതിന്റെ പിന്നാലെ കൂടിയപ്പോൾ അതിന്റെ മോട്ട് വർദ്ധിക്കുകയും കൂടുതൽ നിയന്ത്രണം വിടുകയും ചെയ്തു. അപ്പോൾ ഒട്ടകത്തിന്റെ ഉടമ ഇടപെട്ടു കൊണ്ട് പറഞ്ഞു. അതെനിക്ക് വിട്ടേക്കൂ. എന്റെ ഒട്ടകം ആണല്ലോ ഞാൻ അതിനെ വശപ്പെടുത്തി കൊള്ളാം. അങ്ങനെ അദ്ദേഹം ഒട്ടകത്തെ ഇണക്കി കൂട്ടി കൂട്ടത്തിലേക്ക് കൊണ്ടുവന്നു. അതുപോലെ ഒരുപക്ഷേ ഞാൻ ഇദ്ദേഹത്തെ നിങ്ങൾക്കിടയിൽ ഉപേക്ഷിച്ചു പോയിരുന്നെങ്കിൽ നിങ്ങൾ അദ്ദേഹത്തെ വകവരുത്തുകയും അതുവഴി നരകത്തിൽ പ്രവേശിക്കുകയും ചെയ്തേനെ. അതുകൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ ഇടപെട്ടത്.


              എത്ര ഉജ്ജ്വലമായ ആശയങ്ങളെയാണ് പുണ്യ നബിﷺ നമ്മുടെ മുന്നിൽ വരച്ചുകാട്ടുന്നത്. ജീവിതം കൊണ്ട് ആർദ്രതയും കരുണയും വിട്ടുവീഴ്ചയും സാമൂഹിക നിർമ്മിതിയും പാരസ്പര്യങ്ങളിലെ സൗന്ദര്യവും പരസ്പരബന്ധങ്ങളുടെ സൗഹാർദവും മാനവികമായി പാലിക്കേണ്ട ശ്രദ്ധകളും എല്ലാം സമം ചേർത്ത് അവതരിപ്പിക്കുകയായിരുന്നല്ലോ ഇവിടെ.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ🌹 


(തുടരും)✍️

ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി.


#History of Prophet(S)🌹

#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet.691

Saturday, May 4, 2024

മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്*

Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️


🌹Tweet 689🌹


ഗ്രാമീണനായ ഒരു അറബി നബിﷺയുടെ അടുക്കൽ വന്നു. സംസാരത്തിനിടെ നബിﷺയോട് ചോദിച്ചു. സ്വർഗ്ഗത്തിലെ നമ്മുടെ പുടവകൾ നാം തന്നെ കൈകൊണ്ടു തുന്നേണ്ടതുണ്ടോ അതല്ല സ്വർഗീയ വൃക്ഷത്തിൽ നിന്നെടുക്കുകയാണോ ചെയ്യേണ്ടത്? ചോദ്യം കേട്ട് സദസ്സിൽ ഉള്ളവരെല്ലാം ചിരിച്ചു. ഉടനെ അദ്ദേഹം ചോദിച്ചു. എന്തിനാണ് ചിരിക്കുന്നത്? അറിവില്ലാത്തവർ അറിവുള്ളവരോട് ചോദിക്കുകയല്ലേ വേണ്ടത്? ഉടനെ നബിﷺ ഇടപെട്ടു. അല്ലയോ അഅ്റാബി നിങ്ങൾ പറഞ്ഞതാണ് ശരി. അഥവാ അറിവില്ലാത്തവർ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കുകയാണല്ലോ വേണ്ടത്. സ്വർഗ്ഗത്തിലെ വസ്ത്രം അവിടുത്തെ മരത്തിൽ നിന്ന് സ്വീകരിക്കലാണ്.


        എത്ര വേഗമാണ് തിരുനബിﷺ ഇരയുടെ പക്ഷത്ത് ചേർന്നത്. അപരവത്കരിക്കപ്പെടുകയും വേദനിക്കുകയും ചെയ്യുന്ന ആളുകളോടൊപ്പം ചേർന്നുനിന്ന് ചേർത്തുപിടിക്കുക എന്ന മനോഹരമായ രംഗമാണ് തിരുനബിﷺ ഇവിടെ സൃഷ്ടിച്ചത്. ഹൃദയത്തിൽ നന്മ നിറയുകയും സ്വഭാവത്തിൽ പൂർണ്ണമായി അത് പ്രകാശിക്കുകയും ചെയ്തവർക്കേ ഇത് സാധിക്കുകയുള്ളൂ.


         മഹതി ആഇശ(റ) നിവേദനം ചെയ്യുന്ന ഒരു  സന്ദർഭം ഇങ്ങനെ വായിക്കാം. ഒരിക്കൽ ഒരു സംഘം ജൂതന്മാർ നബിﷺയുടെ സമക്ഷത്തിലേക്ക് വന്നു. അസ്സാമു അലൈക്ക എന്നായിരുന്നു അവർ അഭിവാദ്യം ചെയ്തത്. അവിടുത്തേക്ക് രക്ഷ ഉണ്ടാവട്ടെ എന്ന് അർത്ഥം വരുന്ന അസ്സലാമു അലൈക്കും എന്നതിന് പകരം, അങ്ങേക്ക് നാശം ഉണ്ടാകട്ടെ എന്ന് അർത്ഥം വരുന്ന പ്രയോഗമാണ് അവർ നടത്തിയത്. വഅലൈക്കും എന്ന് മാത്രം തിരുനബിﷺ അവരോട് പ്രതികരിച്ചു. അഭിവാദ്യത്തിന്റെ ആശയം ശ്രദ്ധിച്ച ആഇശ(റ) അവരോട് പറഞ്ഞു. നിങ്ങൾക്ക് നാശം ഉണ്ടാകട്ടെ. ഉടനെ തിരുനബിﷺ  ഇടപെട്ടു പറഞ്ഞു. ശാന്തമാകൂ ആഇശാ(റ). എല്ലാക്കാര്യത്തിലും മൃതു സമീപനമാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. അപ്പോൾ ആഇശ(റ) ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ അവർ പറഞ്ഞത് അവിടുന്ന് കേട്ടില്ലേ! അതേ കേട്ടുവല്ലോ. അതുകൊണ്ടാണല്ലോ ഞാൻ നിങ്ങൾക്കും എന്ന് മാത്രം അർത്ഥമുള്ള വഅലൈക്കുമെന്ന് പറഞ്ഞത്.


          വഞ്ചനാപൂർവ്വം വന്ന് ശാപ പ്രാർത്ഥന നടത്തുമ്പോഴും അതിശാന്തമായി അതിനെ അഭിമുഖീകരിക്കുകയും അതിവിദഗ്ധമായി പ്രതിരോധിക്കുകയും ചെയ്യുന്ന ശോഭനമായ ഒരു കാഴ്ചയാണ് നാം ഇവിടെ കണ്ടത്. ഭർത്താവും പ്രവാചകനുമായ തിരുനബിﷺയെ പരസ്യമായി ശാപപ്രാർത്ഥന നടത്തുമ്പോൾ സ്വാഭാവികമായും പത്നിക്ക് വേദനിക്കും. ആ മനോവിചാരം അറിഞ്ഞപ്പോഴും ശാന്തതയോടു കൂടി പെരുമാറാൻ തിരുനബിﷺ പഠിപ്പിക്കുന്നു.  സൗമ്യതയുടെയും സഹിഷ്ണുതയുടെയും എത്ര മനോഹരമായ അധ്യാപനമാണ് പ്രിയ പത്നിക്ക് തിരുനബിﷺ പകർന്നുകൊടുത്തത്.


           അല്ലാഹുവിന്റെ ഏറ്റവും ഉത്തമസൃഷ്ടിയും, പ്രവാചകന്മാരുടെ മുഴുവനും നേതാവുമായ തിരുനബിﷺ അനുയായികൾക്കോ സാധാരണക്കാർക്കോ പ്രാപ്യമല്ലാത്ത ഒരു ലോകത്തല്ല കഴിഞ്ഞത്. പ്രിയപ്പെട്ട മൂന്നാം ഖലീഫ ഉസ്മാനി(റ)ന്റെ പ്രഭാഷണത്തിൽ അത് പരാമർശിക്കുന്നത് ഇങ്ങനെയാണ്. നാട്ടിലും യാത്രയിലും ഞങ്ങൾ പ്രവാചകരോﷺടൊപ്പം സഹവസിച്ചു. ഞങ്ങളിൽ രോഗികളെ അവിടുന്ന് സന്ദർശിച്ചു. ഞങ്ങളോടൊപ്പം ഇല്ലായ്മയിലും സമ്പന്നതയിലും കൂടെ നിന്നു. ഞങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ അനന്തര ചടങ്ങുകൾക്ക് തിരുനബിﷺയും ഒപ്പമുണ്ടായിരുന്നു. ഞങ്ങളോടൊപ്പം അവിടുന്ന് ഭക്ഷണം കഴിക്കുമായിരുന്നു.


          അത്യുത്തമരായ വ്യക്തിവിശേഷത്തിന്റെ സ്വഭാവമാഹാത്മ്യത്തെ വളരെ ലളിതമായി അടയാളപ്പെടുത്തുകയാണിവിടെ. തിരുനബിﷺ ആരോടും മുഖം തിരിച്ചു കളഞ്ഞില്ല. ആരും നീട്ടിയ കരങ്ങൾ അവഗണിച്ചില്ല. ആരെയും അവഗണിച്ച് പിന്നോട്ടാക്കാൻ ശ്രമിച്ചില്ല. എല്ലാവരെയും ചേർത്തു പിടിക്കാനും നന്മയിലേക്ക് ഒപ്പം നയിക്കാനുമായിരുന്നു അവിടുത്തെ ശ്രമങ്ങൾ മുഴുവനും. ഒരു സദസ്സിൽ എല്ലാവരെയും പിന്നോട്ടാക്കി മുന്നോട്ടിരിക്കണം എന്ന പ്രത്യേക താൽപര്യങ്ങൾ ഒന്നും നബിﷺക്കുണ്ടായിരുന്നില്ല. നബിﷺയുടെ സ്ഥാന പദവികൾ അറിഞ്ഞും അനുസരിച്ചും അനുയായികൾ ആദരവുകൾ കൽപ്പിച്ചപ്പോഴും എത്രയോ വിനയപുരസ്സരമായിരുന്നു അവിടുന്ന് സ്വീകരിച്ചിരുന്നത്.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ🌹  


(തുടരും)✍️

ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി.


#History of Prophet(S)🌹

#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet.689

Monday, April 29, 2024

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ*

*പ്രവാചകത്വത്തിന്റെ തെളികൾ*


Aslam Kamil Saquafi parappanangadi


ഭാഗം : 4


*പാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

പുലരുന്നു.*


ഇമാം മുസ്ലിം

1146 നമ്പർ ഹദീസായി ഉദ്ധരിക്കുന്നു.


ഒരവസരം നബി (സ) അനുചരൻമാരോടൊപ്പം യാത്ര ചെയ്തു. അനുച നുചരൻമാർ മുന്നിലും (സ) പിന്നിലുമായിരുന്നു. നബി (സ) (റ) യും ഉണ്ട്. അബൂഖത്താദ: (റ) യുടെ നടന്ന കുന്നിയ വെള്ളം മാത്രമാണ് അവർ നട അതിൻ്റെ ചൂടുപിടിച്ചിരിക്കുന്നു സൂര്യൻ അതിൻറെ ഉച്ചയിലെത്തിയിരിക്കുന്നു. തിരുനബി (സ) വുളു എടുത്തു

ബാക്കിയുള്ള അൽപം വെള്ളം അബൂഖത്താദ (റ)

 ക്കു നൽകി ക്കൊണ്ടു നബി (സ) പറഞ്ഞു. 'ഇതവിടെ സൂക്ഷിച്ചുവെക്കുക, പിന്നീട് അതിലൂടെ അൽഭുതം പ്രകടമാവും.' അവർ യാത്ര തുടർന്നു മറ്റ് അനുചരന്മാർ കുറെ മുന്നിലെത്തിയിരുന്നു. വെള്ളമില്ലാതെ വിഷമിക്കുകയാണവർ കുടിക്കാനും ശുദ്ധിവരുത്താനും വെള്ളം വേണം. ഈ പ്രശ്നം ഉന്നയിക്കാൻ അവർ നബിയെ കാത്തു നിന്നു. നബി (സ) അവരോ ടൊപ്പമെത്തിയപ്പോൾ അവർ പറഞ്ഞു 'അല്ലാഹുവിൻ്റെ പ്രവാചകരെ ഞങ്ങൾ ദാഹിച്ചു വലഞ്ഞിരിക്കുന്നു. (രക്ഷിക്കണേ) ഉടനെ അബൂഖത്താദയുടെ പാത്രത്തിലുള്ള വെള്ളം അഭൗതികമായി നബി (സ) വർദ്ധിപ്പിച്ചുകൊടുത്തു. അവർ മതിവരുവോളം കുടിച്ചു.


ഈ സംഭവം ഇമാം മുസ്‌ലിം (റ) ഉദ്ധരിച്ചതാണ്. ഇവിടെയും വെള്ള പാത്രത്തിനു അത്ഭുതമുണ്ടാകുമെന്ന് നബി (സ) മുൻകൂട്ടി പ്രവചിക്കുകയും പിന്നീട് അതു സത്യമായി പുലരുകയും ചെയ്തു. കുറഞ്ഞ വെള്ളം അസാധാരണമായി വർദ്ധിപ്പിക്കുകയും ജനങ്ങൾ ആ വെള്ളം കുടിക്കുകയും ശുദ്ധിവരുത്തുകയും ചെയ്യുമ്പോൾ ഇത് ജാല വിദ്യ കൊണ്ടു സാധ്യമല്ലെന്നു വ്യക്തമാണ്.


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW

തിരുനബി മകൾ ഫാത്വിമയെ നെഞ്ചത്ത് മുത്തം ചെയ്തു എന്നും . ഫാത്വിമയുടെ നാവ് ചുമ്പിച്ചു എന്നും ഹസൻ ഹുസൈൻ എന്നിവരുടെ തുടക്കിടയിൽ ചുമ്പിച്ചു എന്നും ചില ഗ്രന്തങ്ങളിൽ ഉദ്ധരിച്ചു കാണുന്നു.. യഥാർത്ഥമെന്ത്

 


https://youtu.be/d9SJ2M9OYFg



തിരുനബി യെ ആക്ഷേപിക്കാൻ ഇസ്ലാമികവിരോധികൾ


കൊണ്ട് വരുന്ന ചില കള്ളത്തരങ്ങൾ കാണുക


 തിരുനബി മകൾ ഫാത്വിമയെ നെഞ്ചത്ത് മുത്തം ചെയ്തു എന്നും . ഫാത്വിമയുടെ നാവ് ചുമ്പിച്ചു എന്നും ഹസൻ ഹുസൈൻ എന്നിവരുടെ തുടക്കിടയിൽ ചുമ്പിച്ചു എന്നും ചില ഗ്രന്തങ്ങളിൽ ഉദ്ധരിച്ചു കാണുന്നു.. യഥാർത്ഥമെന്ത്?


മറുപടി


  1.അത്തരം റിപ്പോർട്ടുകൾ കള്ള കഥകൾ മാത്രമാണന്നും കള്ള നിർമിത ഹദീസുകൾ ഇസ്ലാമിന്റെ ശത്രുക്കൾ നിർമിച്ചിട്ടുണ്ട് എന്നും മേൽ റിപ്പോർട്ടുകൾ موضوع

കള്ള നിർമിത ഹദീസുകൾ ആണന്നും അത് സ്വീകാര്യമല്ലന്നും

ഇമാം സുയൂത്വി അല്ല ആലിൽ മസ്നൂഅ ഫിൽ അഹാദീസിൽ മൗളൂഅ .

(കള്ള നിർമിത ഹദീസുകളിൽ പറയുന്ന ഗ്രന്തം )

 358 . 359 360 പേജുകളിൽ വിവരിച്ചിട്ടുണ്ട്


2 :കള്ള നിർമിത ഹദീസുകളും അതിന്റെ നിർമിതാക്കളേയും വിവരിക്കുന്ന മറ്റൊരു ഗ്രന്തമായ " അൽ മൗളൂആത്ത് "എന്ന ഇമാം ഇബ്നുൽ ജവ്സി യുടെ ഗ്രന്തം 409 . 410.411 ... പേജുകളിലും മേൽ ഹദീസുകളല്ലാം കള്ള നിർമിതങ്ങളാണന്നും ആരാണ് അതിനെ നിർമിച്ചതന്നും കൃത്യമായി വിവരിച്ചിട്ടുണ്ട്.


3:ഇങ്ങനെ ഒരു സമ്പവം

തിരുനബിയുടെ പേരിലും ഫാത്വിമയുടെ പേരിലും ശത്രുക്കൾ  കള്ളത്തരം വെച്ചുകെട്ടി നിർമിച്ചതാണന്ന് ദഹബി മീസാനുൽ ഇഅതിദാൽ എന്ന ഗ്രന്തം ” (4/460) പേജിൽ പറയുന്നു.


4:ഹാഫിള് ഇബ്നു ഹജർ അസ്ഖലാനീ  ലിസാനുൽ മീസാൻ എന്ന ഗ്രന്തത്തിൽ” (4/460) പറയുന്നു. ഇത് നിർമിച്ച വൻ നിന്ദ്യമാക്കപെട്ടവനാണ് .കാരണം ഫാത്വിമ ബീവി റ ജനിച്ചത് തന്നെ ഇസ്റാഉ മി അറാജിന്റെ വർശങ്ങൾക്ക് മുമ്പാണ്. അന്നാണല്ലോ നിസ്കാരം ഫർളാക്കപെട്ടത് . നിസ്കാരം നിർബന്ധമാക്കുന്നതിന് മുമ്പേ ഫാത്വിമയുടെ ഉമ്മ ഖദീജ ബീവി മരണപ്പെട്ടിരുന്നു.

” (ലിസാനുൽ മീസാൻ 4/460) 


മേൽ ഗ്രന്തങ്ങൾ ഇസ്ലാമിന്റെ ശ്ത്രുക്കളും മറ്റും തിരുനബി സ്വ യെ ഇകയ്ത്താനും മറ്റും  കള്ള നിർമിത ഹദീസുകളും അതിന്റെ നിർമിതാക്കളേയും വിവരിക്കുന്ന ഗ്രന്തമാണ്.


ചോദ്യം


ഒരു വിമർശകൻ ഇങ്ങനെ എഴുതിയതായി കണ്ടു.


തരീഖ് ബഗ്ദാദ് ഒഫ് അൽ-ബാഗ്ദാദി , ഹദീസ്* *നമ്പർ 1739* 

ഇങ്ങനെ പറയുന്നു " ഉർവാ അബ്ന് അൽ-സുബൈർ നിവേദനം... *ആയിഷ ചോദിക്കുന്നു.പ്രവാചകരേ ,.. എന്താണിത്... *ഫാത്തിമ താങ്കളുടെ അടുക്കൽ വരുമ്പോൾ താങ്കൾ  നാക്ക് മുഴുവനായി അവളുടെ വായിക്കകത്തേക്ക് ഇടുന്നത്...


മറുപടി


ചോദ്യത്തിൽ പറയപെട്ട റിപ്പോർട്ടിൽ ഇങ്ങനെ കൂടിയുണ്ട്.


തിരുനബി صلى الله عليه وسلم

. ഫാത്വിമ ബീവി റ ജനിച്ചത് തിരുനബി സ്വ മിഅറാജിന്റെ രാത്രി സ്വർഗത്തിൽ നിന്ന് ഭക്ഷിച്ച പഴം കാരണമായിട്ടാണ് എന്നും അത് കാരണത്താൽ ആണ് നാക്ക് ചുമ്പിക്കുന്നതു എന്നുമുണ്ട്.


പക്ഷെ ഇങ്ങനെ ഒരു സമ്പവം

തിരുനബിയുടെ പേരിലും ഫാത്വിമയുടെ പേരിലും ശത്രുക്കൾ  കള്ളത്തരം വെച്ചുകെട്ടി നിർമിച്ചതാണന്ന് ദഹബി മീസാനുൽ ഇഅതിദാൽ എന്ന ഗ്രന്തം ” (4/460) പേജിൽ പറയുന്നു.


ഹാഫിള് ഇബ്നു ഹജർ അസ്ഖലാനീ  ലിസാനുൽ മീസാൻ എന്ന ഗ്രന്തത്തിൽ” (4/460) പറയുന്നു. ഇത് നിർമിച്ച വൻ നിന്ദ്യമാക്കപെട്ടവനാണ് .കാരണം ഫാത്വിമ ബീവി റ ജനിച്ചത് തന്നെ ഇസ്റാഉ മി അറാജിന്റെ വർശങ്ങൾക്ക് മുമ്പാണ്. അന്നാണല്ലോ നിസ്കാരം ഫർളാക്കപെട്ടത് . നിസ്കാരം നിർബന്ധമാക്കുന്നതിന് മുമ്പേ ഫാത്വിമയുടെ ഉമ്മ ഖദീജ ബീവി മരണപ്പെട്ടിരുന്നു.

” (ലിസാനുൽ മീസാൻ 4/460) 


ഉത് ഉദ്ധരിച്ച ഖത്വീബുൽ ബഗ്ദാദി റ തന്നെ അതിന്റെ റിപ്പോർട്ടരിൽ പെട്ട


ഇത് ഉദ്ധരിച്ച ഖത്വീബുൽ ബഗ്ദാദി താരിഖ്  (5/292-293/

  ൽ തന്നെ ഇത് റിപ്പോർട്ട് ച്ചെയ്ത മുഹമ്മദ് ബ്ന് ഖലീൽ അറിയപെടാത്ത വെക്തിയാണ് എന്ന് പറഞ്ഞിട്ടുണ്ട്.

مُحَمَّد بن الخليل مجهول ] .


താരീഖ് ബഗ്ദാദ് 5/292 293


 ഇസ്ലാമിനേയും തിരുനബിയേയും നിസാരപെടുത്തൻ വേണ്ടി 

ഇത്തരം കള്ള നിർമിതമായ കാര്യങ്ങൾ ഇസ്ലാമിന്റെ ശത്രുക്കൾ പലതും കെട്ടിച്ചമച്ചിട്ടുണ്ട് . അവയുടെ നിജസ്തിതി പണ്ഡിതന്മാർ വെക്തമാക്കുകയും കള്ളൻമാരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ടാണ് സ്വഹീഹായതും ഹസനായതുമായ ളഈ ഫായതും  നിർമിതമായതുമായ ഹദീസുകളും  വേർത്തിക്കുകയും നിർമിതമായ ഹദീസുകൾ തള്ളപ്പെടുന്നതാണന്ന് പണ്ഡിതന്മാർ പറയുകയും ചെയ്തത് .


സ്വീകരിക്കാൻ പറ്റാത്ത ഹദീസുകൾ ചില പണ്ഡിതൻമാർ അവരുടെ ഗ്രന്തങ്ങളിൽ കൊണ്ട് വന്നത്

ഇത്തരം ചില റിപ്പോർട്ടുകൾ കാണുന്നുണ്ട് എന്ന് വെക്തമാക്കാൻ മാത്രമാണ്.

അതിന്റെ നിജസ്ഥിതി എന്താണന്ന് അവർ തന്നെ ഗ്രന്തങ്ങളിൽ വെക്തമാക്കുകയും ചെയ്തിട്ടുണ്ട്.


ഇത്തരം കള്ള നിർമിതമായ കാര്യങ്ങൾ ശത്രുക്കൾ നിർമിക്കുമെന്ന് തിരുനബി സ്വ തന്നെ പ്രവചിക്കുകയുംവെക്തമാക്കുകയും

ആരെങ്കിലും എന്റെ മേൽ കളവ് നിർമിച്ചു പറഞ്ഞാൽ അവന്റെ ഇരിപ്പിടം നരകത്തിലാണന്ന് വെക്തമാക്കുകയും ചെയ്തിട്ടുണ്ട്.


ഇത്തരം കള്ളത്തരങ്ങൾ ഇസ്ലാമിന്റെ പേരിലും പ്രവാചകന്റെ പേരിലും വെച്ച് കെട്ടി പറഞ്ഞപ്പോൾ പറഞ്ഞവരേയും പറഞ്ഞതിനേയും നെല്ലും പതിരും വേർതിരിച്ചു പണ്ഡിതന്മാർ വെക്തമാക്കി എന്നതാണ് ഇസ്ലാമിന്റെ പ്ര ത്തേകത. ഇസ്ലാമിനെ തകർക്കാൻ വേണ്ടി കള്ള നിർമിത ഹദീസുകൾ  നിർമിച്ചു കൊണ്ടും മറ്റു ഉപദ്രവങ്ങൾ കൊണ്ടും ശത്രുക്കൾ എല്ലാ അടവും പയറ്റിയിട്ടും ഒരു പോറലുമേൽക്കാതെ പ്രഭയോടെ ഇസ്ലാം നിലനിൽക്കുന്നു എന്നതാണ് ഇസ്ലാം ലോക സൃഷ്ടാവിന്റെ യഥാർത്ഥ മതമാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവ്. 


എന്നാൽ ഇസ്ലാമല്ലാത്ത മറ്റു മതങ്ങൾ പരിശോധിച്ചാൽ പ്രവാചകന്മാർ പഠിപ്പിച്ച ഏക ദൈവ വിശ്വാസം പോലും മാറ്റം വരുത്തി ത്രിയേകത്വമാണോ ശരി അത് പൈശാചികമാണോ എന്ന് വരെ ആ മത വിശ്വാസികൾ പരസ്പരം തർക്കിച്ചു കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് നമുക്ക് കാണുന്നത്.


ഇമാം ഇബ്നുൽ ജവ്സി 

,അൽ മൗളൂആത്ത് " എന്ന ഗ്രന്തത്തിന്റെ 410 മുതലുള്ള പേജുകളിൽ പറയുന്നു.


ഈ സംഭവം പറയുന്ന പരമ്പര മൂന്ന് മാർഗത്തിലൂടെ വന്നിട്ടുണ്ട്.


അതിൽ ഒന്നും രണ്ടും പരമ്പരയിൽ സൗബാൻ എന്ന വെക്തിയുണ്ട്. അയാൾ പെരും കള്ളനാണ്.

ദാറഖുത്വനി  ഇമാം റ പറയുന്നു. അയാൾ ഹദീസ് നിർമിക്കുന്ന ആളായിരുന്നു.

ഇബന് അദിയ്യ് പറയുന്നു.

കള്ളത്തരങ്ങൾ പറയുകയും ഹദീസിൽ കളവ് നടത്തുകയും ചെയ്യുന്നയാളാണ് അയാൾ.


ഇബ്നു അബ്ബാസ് റ യിലേക്ക് ചേർത്തി   പറയുന്ന ഹദീസിൽ അബ്സാരി എന്ന വെക്തിയുണ്ട് . അയാൾ ഹദീസ് നിർമിക്കുകയും പെരും കള്ളം പറയുകയും ചെയ്യുന്ന ആളാണ്.


അഇശ റ യിലേക്ക് ചേർത്തി   പറയുന്ന ഹദീസിൽ അഹമദ് ബ്നു അഹ്ജം എന്നയാളുണ്ട് 

ഹദീസ് പണ്ഡിതന്മാർ അയാൾ കളവ് പറയുന്നയാളാണന്ന് പറഞ്ഞിട്ടുണ്ട്.


മറ്റൊരു റൂട്ടിൽ മുഹമ്മദ് ബിന് ഖലീൽ ഉണ്ട് .

ഇബ്നു ഹിബ്ബാൻ റ പറയുന്നു. ഇയാൾ ഹദീസ് നിർമിക്കുന്ന ആളാണ് .

മൂന്നാം റൂട്ടിൽ ഗുലാമു ഖലീൽ ഉണ്ട് അയാൾ ഹദീസ് നിർമിക്കുന്നയാളും പച്ചക്കളവ് പറയുന്നയാളുമാണ്.


നാലാം റൂട്ടിൽ അബൂഖതാദയുണ്ട് അയാളുടെ ഹദീസിൽ കടത്തി കൂട്ടിയിട്ടുണ്ട്


യഹിയ ബ്നു മഈൻ റ പറയുന്നു .അബൂഖത ഒന്നുമല്ലാത്ത (അസ്വീകാര്യനാണ് ) യാളാണ്

ഇമാം നസാഈ പറയുന്നു അദ്ധേഹം ഹദീസിൽ തള്ളപെടുന്നയാളാണ്.


ഇമാം ബുഖാരി പറയുന്നു.

ഹദീസ് പണ്ഡിതന്മാർ അയാളെ ഉപേക്ഷിച്ചിരിക്കുന്നു.

മൗളൂആത്ത് ഇബ്നുൽ ജവ്സി 411 - 414


........................................

തിരുനബി സ്വ നോമ്പനുഷ്ടിച്ചു കൊണ്ട് ആ ഇശ റ യുടെ  നാക്ക് ഊമ്പാറുണ്ട് എന്ന റിപ്പോർട്ട് സ്വഹീഹാണോ ?


മറുപടി :

ഇവിടെ സ്വന്തം ഭാര്യയുടെ നാക്ക് ചുമ്പിക്കുന്നത് കുറ്റമല്ലങ്കിലും അതും വിമർശകർ എടുത്തുദ്ധരിക്കാറുണ്ട്.


നോമ്പ് നോറ്റിരിക്കെ അങ്ങനെ ചെയ്യാമോ എന്നാണ് ?


അതിന്റെ മറുപടി ഈ സംഭവം ദുർബലമായ റിപ്പോർട്ടാണ് എന്നതാണ്.


അത് ളഈഫാണന്ന് 

1:ഫത്ഹുൽ ബാരി  കിതാബു സൗമ് പേ: 179/ 4

2 അത്തൽഖീസ് ഹാഫിള് ഇബ്നു ഹജർ പേ:424

3: നസ്വബുൽറായ By സൈലഗി :പേ:150 / 6

തുടങ്ങി ഗ്രന്തങ്ങളിൽ

 പറഞ്ഞിട്ടുണ്ട്. 


*അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി*


وفي فتح الباري179/ 4


انَّ النَّبِىَّ صلى الله عليه وسلم كَانَ يُقَبِّلُهَا وَهُوَ صَائِمٌ وَيَمُصُّ لِسَانَهَا.))


تنبيه ) : روى أبو داود وحده من طريق مصدع بن يحيى عن عائشة أن النبي - صلى الله عليه وسلم - كان يقبلها ويمص لسانها وإسناده ضعيف ، ولو صح فهو محمول على من لم يبتلع ريقه الذي خالط ريقها ، والله أعلم . فتح البار179/ 4 


قال الحافظ في التلخيص424


وفي إسناده أبو يحيى المعرقب وهو ضعيف


وقال الزيلعي في نصب الراية 150/6


انَّ النَّبِىَّ صلى الله عليه وسلم كَانَ يُقَبِّلُهَا وَهُوَ صَائِمٌ وَيَمُصُّ لِسَانَهَا.))


وهو حديث ضعيف قال ابن عدي: ويمص لسانها لا يقوله إلا محمد بن دينار وقد ضعفه يحيى بن معين وسعد بن أوس قال ابن معين فيه أيضا: بصري ضعيف وقال عبد الحق في " أحكامه ": هذا حديث لا يصح فإن ابن دينار وابن أوس لا يحتج بهما وقال ابن الأعرابي: بلغني عن أبي داود قال: هذا الحديث غير صحيح انتهى كلام عبد الحق. وأعله ابن القطان في " كتابه " بمصدع فقط وقال: قال السعدي: كان مصدع زائغا حائدا عن الطريق - يعني في التشيع - وتعقب بأنه أخرج له مسلم في " صحيحه " وقال ابن الجوزي في " العلل المتناهية ": محمد بن دينار وسعد بن أوس ومصدع ضعفاء بمرة انتهى


وفي موضوعات ابن الجوزي

 

وأما حديث ابن عباس أنبأنا يحيى بن على المدبر قال أنبأنا أبو منصور محمد ابن محمد بن عبد العزيز العكبرى حدثنا أبو أحمد عبيدالله بن محمد الفرضى أنبأنا جعفر بن محمد الخواص حدثنى الحسن بن عبيدالله الابزارى حدثنى إبراهيم بن


سعيد حدثنى المأمون عن الرشيد عن المهدى عن المنصور عن أبيه عن جده عن

ابن عباس قال: " كان النبي صلى الله عليه وسلم يكثر قبل فاطمة، فقالت عائشة يا نبى الله تكثر قبل فاطمة، فقال لها النبي صلى الله عليه وسلم: ليلة أسرى بى دخلت الجنة فأطعمني من جميع ثمارها فصار ماء في صلبى، فحملت خديجة بفاطمة، فإذا اشتقت إلى تلك الثمار قبلت فاطمة فأصيب من رائحتها تلك الثمار التى أكلتها ".


وأما حديث عائشة فله أربعة طرق: الطريق الاول: أنبأنا هبة الله بن محمد بن الحصين أنبأنا أبو طالب محمد بن محمد بن غيلان أنبأنا إبراهيم بن محمد المزكى حدثنا عبدالله بن أحمد بن عاصم أنبأنا أحمد بن الا حجم المروزى حدثنا أبو معاذ النحوي عن هشام بن عروة عن أبيه عن عائشة قالت " قلت يا رسول الله مالك إذا قبلت فاطمه جعلت لسانك في فمها كأنك تريد أن تلعقها عسلا ؟ قال: يا عائشة إنه لما أسرى بى إلى السماء اخلني [ أدخلني ] جبريل الجنة فناولني تفاحة فأكلتها فصارت نطفة في صلبى فلما نزلت من السماء واقعت خديجة، ففاطمة من تلك النطفة كلما اشتقت إلى الجنة قبلتها ".


الطريق الثاني: أنبأنا عبدالرحمن بن محمد القزاز أنبأنا أحمد بن على بن ثابت أنبأنا محمد بن أحمد بن رزق حدثنا أبو الحسين أحمد بن محمد بن عقيل الفقه حدثنا أبو بكر عبدالله بن محمد بن طرخان حدثنا محمد بن الخليل البلخى حدثنا أبو بدر شجاع بن الوليد السكوني عن هشام بن عروة عن أبيه عن عائشة قالت " قلت يا رسول الله مالك إذا جاءت فاطمة فقبلتها تجعل لسانك في فيها كله كأنك تريد أن تلعقها عسلا ؟ قال: نعم يا عائشة إنى لما أسرى بى إلى السماء أدخلني جبريل


الجنة فناولني منها تفاحة فأكلتها فصارت نطفة في صلبى، فلما نزلت واقعت خديجة، ففاطمة من تلك النطفة وهى حوراء إنسية كلما اشتقت إلى الجنة قبلتها ".

الطريق الثالث: أنبأنا عبدالرحمن بن محمد أنبأنا أبو بكر محمد بن على الخياط أنبأنا أحمد بن محمد بن درست أنبأنا أبو الحسين عمر بن الحسن الاشنانى حدثنا أبو عبد الله الحسين بن محمد بن حاتم بن عبيدالله العجل [ العجلى ] حدثنا عبد العزيز بن عبدالله الهاشمي قال: كنت أنا وأبو علي القوقسانى في جماعة فيهم غلام خليل فذكروا فاطمة، فقال غلام خليل: حدثنى حسين بن حاتم حدثنا سفيان بن عيينة عن هشام بن عروة عن أبيه عن عائشة قالت " قلت يا رسول الله مالى أراك إذا قبلت فاطمة أدخلت لسانك في فيها كأنك تريد أن تلعقها عسلا ؟ قال: نعم إن جبريل الروح الامين نزل إى بعنقود قطف من الجنة فأكلت وجامعت خديجة، فولدت فاطمة، فإذا اشتقت إلى الجنة قبلتها فهى حوراء إنسية ".


قال فقال عبد العزيز: لا إله إلا الله هذا عن رسول الله صلى الله عليه وسلم بهذا الاسناد، والله لا كتبته إلا قائما على رجلى ولا كتبته إلا في رقة تهامية بماء الذهب.


قال فقام على رجليه وجاءوه بورقة تهامية وبماء الذهب فكتب الحديث.


الطريق الرابع: أنبأنا محمد بن أبى طاهر أنبأنا الحسن بن على عن أبى الحسن الدارقطني عن أبى حاتم البستى حدثنا محمد بن العباس الدمشقي حدثنا عبدالله بن ثابت بن حسان الهاشمي حدثنا عبدالله بن واقد أبو قتادة الحرانى عن سفيان الثوري عن هشام بن عروة عن عائشة " أن النبي صلى الله عليه وسلم كان كثيرا ما يقبل نحر فاطمة، فقلت: يا رسول الله أراك تفعل شيئا لم تفعله شيئا لم تفعله.

قال:

أو ما علمت يا حميراء أن الله عزوجل لما أسرى بى إلى السماء أمر جبريل فأدخلني الجنة ووقفني على شجرة ما رأيت أطيب منها رائحها ولا أطيب ثمرا، فأقبل جبريل يفرك ويطعمني، فخلق الله عزوجل في صلبى منها نطفة، فلما صرت إلى الدنيا واقعت خديجة فحملت بفاطمة، كلما اشتقت إلى رائحة تلك الشجرة شمعت نحر فاطمة فوجدت رائحة تلك الشجرة منها وأنها ليست من نساء أهل الدنيا، ولا تعتل كما يعتل أهل الدنيا ".


هذا حديث موضوع لا يشك المبتدئ في العلم في وضعه فكيف بالمتبحر.


ولقد كان الذى وضعه أجهل الجهال بالنقل والتاريخ، فإن فاطمة ولدت قبل النبوة بخمس سنين، وقد تلقفه منه جماعة أجهل منه فتعددت طرقه، وذكره الاسراء كان أشد لفضيحته فإن الاسراء كان قبل الهجرة بسنة بعد موت خديجة، فلما هاجر أقام بالمدينة عشر سنين، فعلى قول من وضع هذا الحديث يكون لفاطمة يوم مات النبي صلى الله عليه وسلم عشر سنين وأشهر، وأين الحسن والحسين وهما يرويان عن رسول الله صلى الله عليه وسلم، وقد كان لفاطمة من العمر ليلة المعراج سبع عشرة سنة، فسبحان من فضح هذا الجاهل الواضع، على يد نفسه.


ولقد عجبت من الدارقطني كيف خرج هذا الحديث لابن غيلان ثم خرجه لابي بكر الشافعي أتراه أعجبته صحته ؟ ثم لم يتكلم عليه ولم يبين أنه موضوع، وغاية ما يعتذر به أن يقول هذا لا يخفى عن العلماء، وإنما لا يخفى على العلماء.


فمن أين يعلم الجهال الذين يسمعون هذا وكيف يصنع بقول النبي صلى الله عليه وسلم: " من روى عنه حديثا يرى أنه كذب فهو أحد الكاذبين ".


وإنما يذكر العلماء مثل هذا في كتب الجرح والتعديل ليبينوا حال وضعه فأما في المنتقى والتخريج فذكره قبيح إلا أن يتكلموا عليه. موضوعات ابن الجوزي 413

........


وفي الللالي المصنوعة للسيوطي259


 في الخطيب أنبأنا محمد بن أحمد بن رزق حدثنا أبو الحسين أحمد بن محمد بن عقيل بن أزهر بن عقيل الفقيه الشافعي حدثنا أبو بکر عبدالله بن محمد بن على بن طرخان حدثنا محمد بن خليل البلخي حدثنا أبو بدر ۳۹۳ مناقب الخلفاء الأربعة شجاع بن الوليد السكري عن هشام بن عروة عن أبيه عن عائشة قال قلت يارسول الله مالك إذا جاءت فاطمة قبلتها حتى تجعل لسانك في فيها كله كأنك تريد أن تلعقها عسلا قال نعم ياعائشة إني لما أسرى بي إلى السماء أدخلني جبريل الجنة فناولی منها تفاحة فأكلتها فصارت نطفة في صلبي ولما نزلت واقعت خديجة ففاطمة من تلك النطفة وهي حوراء أنسية كلما اشتقت إلى الجنة قبلتها 



، موضوع : قال الخطيب محمد ابن الجليل مجهول


 وقال المؤلف كذاب يضع وفاطمة ولدت قبل النبوة بخمس سنين ( قلت ) وكذا قال في الميزان هذا موضوع قال في اللسان وكان الذي وضعه خذل وإلا ففاطمة ولدت قبل الإسراء بمدة فإن الصلاة فرضت ليلة الإسراء وقد صح أن خديجة ماتت قبل أن تفرض الصلاة والله أعلم


 ( أخبرنا عبد الرحمن بن محمد أنبأنا أبو بكر محمد بن على الخياط أنبأنا أحمد بن محمد بن در ست أنبأنا أبو الحسين عمر ابن الحسن الأشناني حدثنا عبد الله الحسين بن محمد بن حاتم بن عبيد العجلى حدثنا عبد العزيز بن عبد الله الهاشمي غلام خليل حدثنا حسين بن حاتم حدثنا سفيان بن عيينة عن هشام عن أبيه عن عائشة قالت قلت يارسول الله مالي أراك إذا قبلت فاطمة أدخلت لسانك في فمها كأنك تريد أن تلعقها عسلا قال نعم إن جبريل نزل إلى بقطف من الجنة فأكلت وجامعت خديجة فولدت فاطمة فإذا اشتقت إلى الجنة قبلتها فهي حوراء أنسية : علام خليل كذا


 في أبو طالب بن غيلان في فرائد تخريج الدارقطی أنبأنا إبراهيم بن محمد المزكي حدثنا عبد الله بن أحمد بن عاصي أنبأنا أحمد بن الأحجم المروزی حدثنا أبو معاذ النحوى عن هشام بن عروة

به من حسام عن ابيه من نه لسه و نعت ست ترا " به " ليا = = = فاطمة أدخلت لسانك في فها كأنك تريد أن تلعقها عسلا قال نعم إن جبريل نزل إلى بقطف من الجنة فأكلت وجامعت خديجة فولدت فاطمة فإذا اشتقت إلى الجنة قبلتها فهي حوراء أنسية : علام خليل كذاب و أبو طالب بن غيلان في فراند تخريج الدارقطی أنبأنا إبراهيم بن محمد المزكي حدثنا عبد الله بن أحمد بن عاصم أنه أنبأنا أحمد بن الأحجم المروزی ، حدثنا أبو معاذ النحوى عن هشام بن عروة عن أبيه عن عائشة قالت قلت يارسول الله مالك إذا قبلت فاطمة جعلت لسانك في فمها كأنك تريد أن تلعقبا علا فقال ياعائشة إنه لما أسرى بي إلى السماء أدخلني جبريل الجنة فناولني تفاحة فأكلتها فصارت نطفة في صلبي فلما نزلت من السماء واقعت خديجة ففاطمة . من تلك النطفة كلما اشتقت إلى الجنة قبلتها أحمد بن الأحجم كذاب وابن حبان و أنبأنا محمد بن العباس الدمشقي حدثنا عبد الله


 ابن ثابت بن حسان الهاشمي حدثنا عبد الله بن واقد أبو قتادة الجراحي عن سفيان الثوري عن هشام بن عروة عن أبيه عن عائشة أن النبي كان كثيرا مايقبل نحو فاطمة فقلت يارسول الله أراك تفعل شيئا لم تفعله قال أو ماعلمت يا حميراء أن الله عز وجل لما أسرى بي إلى السماء أمر جبريل فأدخلني الجنة ووقفني على شجرة مارأیت أطيب منها رائحة ولا أطيب ثمرة فأقبل جبريل يفرك ويطعمني خلق الله في صلبي منها نطفة فلما صرت إلى الدنيا واقعت خديجة فملت بفاطمة كلما اشتقت إلى الجنة ورائعة تلك الشجرة شمت نمر فاطمة فوجدت رائحة تلك الشجرة منها وأنها ليست من نساء أهل الدنيا ولا تضل كما يضل نساء أهل الدنيا : عبد الله ابن واقد متروك ( قلت ) قال الذهبي في الميزان هذا حديث موضوع مهتوك الحال أو ما اعتقد أن أبا قتادة رواه قال ثم وجدت له إسناد آخر رواه الطبراني عن عبد الله بن سعيد الرقي عن أحمد بن أبي شيبة الرهاوي عن أبي قتادة فهو الآفة والله أعلم 


اللآلىء المصنوعة في الأحاديث الموضوعة359



*അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി*


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...