Thursday, November 12, 2020

അലവി മാലികിയും തബ്ലീഗ് ജമാഅത്ത് നേതാക്കളും

 

https://chat.whatsapp.com/ERFeJytUELg30VBdUeAWpTء

ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
htps://islamicglobalvoice.blogspot.in/?m
.

സയ്യിദ് മുഹമ്മദ് അലവി മാലികിയും തബ്ലീഗ് ജമാഅത്ത് നേതാക്കളും ഡോ . അബ്ദുൽ ഹകീം സഅദി

വിശുദ്ധ മക്കയിൽ ഹിജ്റ 1367 ൽ ജനിച്ച് 1425 ൽ വ ഫാത്തായ സയ്യിദ് അലവി മാലികി ( ന.മ ) അഹ് ലുസ്സുന്നയുടെ മുന്നണി പോരാളികളിൽ പ്രധാനിയാണ് . മുഹദ്ദിസുൽ ഹറമൈൻ ( ഇരു ഹറമുകളിലെയും ഹദീസ് പണ്ഡിതന്മാരുടെ നേ
താവ് എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിനുളള അംഗീകാണമാണ് . നിരവധി അറബ് യൂണിവേഴ്സിറ്റികളിൽ നിന്നു ലഭിച്ച വിവിധ ബഹുമതികളും ഈ ഗണത്തിൽ പെടുന്നു . വിശുദ്ധ മക്കയിലെ കുല്ലിയത്തു ശശരി അ മുദർരിസ് , മലിക് അബ്ദുൽ അസീസ് യൂണിവേഴിസിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് ഫാക്കൽ കമ്മറ്റി അധ്യാപക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന അദ്ദേഹം പിതാവ് അലവി മാലികി ( റ ) യുടെ വഫാത്തി
നെ തുടർന്ന് മസ്ജിദുൽ ഹറമിലെ മുദരിസ്സായി നിയമിതനായി , തന്റെ പിതാമഹാന്മാർ അറുനൂറ് വർഷത്തോളം മസ്ജിദുൽ ഹറാമിൽ നടത്തി വന്നിരുന്ന ദർസ് തുടർന്നുകൊണ്ടു പാ കാനുളള മഹാഭാഗ്യമാണ് ഇതോടെ അദ്ദേഹത്തിന് ലഭിച്ചത് . അറബ് ( പ്രക്ഷേപണ മാധ്യമങ്ങളിൽ സ്ഥിര പ്രഭാഷകനായിരുന്ന അ ദ്ദേഹത്തിന്റെ തൃക്കരങ്ങൾ കൊണ്ട് ഏഷ്യയുടെ കിഴക്ക് തെക്ക് ദിക്കുകളിലായി അറുപതോളം മത സ്ഥാപനങ്ങൾക്ക് നാന്ദി കു റിച്ചിട്ടുണ്ട് . വിവിധ ശാസ്ത്ര ശാഖകളിലായി അമ്പതോളം കനപ്പെട്ട കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട് . വഹാബിസത്തിന്റെ ഉൽഭവസ്ഥാനവും സിരാകേന്ദ്ര വുമായ സഊദി അറേബ്യൻ പൗരനും ലോക മുസ്ലിംകളുടെ ആസ്ഥാനമായ വിശുദ്ധ മക്ക സ്വദേശിയുമായി നിലനിന്നു കൊണ്ട് വഹാബിസത്തിനെതിരെ പരസ്യമായി സന്ധിയില്ലാ സമര ത്തിന് നേതൃത്വം നൽകി എന്നതാണ് സമകാലികരായ അഹ്ലുസുന്നയുടെ നായകരിൽ നിന്നു സയ്യിദ് മുഹമ്മദ് മാലികി ( നമ )വിനെ വ്യതിരിക്തനാക്കുന്നത് . വഹാബിസത്തിന്റെ ശക്തമായ സ്വാധീനത്തിനും കഠിനമായ നിയമങ്ങൾക്കും മുമ്പിൽ അടിപതറാതെ സുന്നിയായി ജീവിക്കുകയും അഹ്ലു സുന്നയുടെ ആദർശ സംരക്ഷണത്തിനു വേണ്ടി പടപൊരുതുകയും ചെയ്ത സഊദി പണ്ഡിതനിരയിലെ പ്രഗത്ഭനായിരുന്നു അദ്ദേഹം . അദ്ദേഹം രചിച്ച അമ്പതോളം ഗ്രന്ഥങ്ങളിൽ അഹ്ലുസ്സുന്നയുടെ ആദർശ സംരക്ഷണം പ്രമേയമാക്കിയ  ഗ്രന്ഥങ്ങളാണ് മറ്റു ഗ്രന്ഥങ്ങളെ അപേക്ഷിച്ച് മുസ്ലിം രാജ്യങ്ങ ളിൽ കൂടുതൽ പ്രചാരം നേടിയത് . മഫാഹീം യജിബു അൻ തുസ്വഹ്ഹ , മൻഹജുസ്സലഫ് , അദ്ദഖാഇറുൽമുഹമ്മദിയ്യ തുടങ്ങിയവ ഈ ഗണത്തിൽ പ്രധാനമാണ് . മാഫാഹീം എന്ന ഗ്രന്ഥത്തിന്റെ അറബി പതിപ്പോ വിവർത്തനമാ പ്രസിദ്ധീകരിക്കാത്ത മുസ്ലിം നാടുകൾ കുറവാണ് എന്നത് അതിന്റെ പ്രചാരത്തിനും അം ഗീകാരത്തിനുമുള്ള തെളിവാണ് . സയ്യിദ് മുഹമ്മദ് മാലികി ( നമ)വിനെ അനുകരിച്ചു കൊണ്ട് വഹാബിസത്തിനും തൈമിയൻ ആശയങ്ങൾക്കുമെതിരെ പരസ്യമായി ഗ്രന്ഥരചന നടത്തിയ മഹാനാണ് ശൈഖ് ഉമർ അബ്ദുല്ല കാമിൽ ( നമ ) . അദ്ദേഹം വിശുദ്ധ മക്കയിൽ ജനിച്ചയാളും സൗദി പൗരനുമായിരുന്നു . സൗദി മതകാര്യവകുപ്പിന്റെ ഉന്നത വഹാബി പണ്ഡിത സഭയിൽ നിന്നു ശക്തമായ എതിർപ്പുകൾ സയ്യിദ് മുഹമ്മദ്
മാലികിക്ക് നേരിടേണ്ടി വന്നു . അദ്ദേഹത്തിന്റെ പ്രവർത്തന ങ്ങളും ആദർശങ്ങളും ചർച്ച ചെയ്യാനും അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് കൂടിയാലോചിക്കാനുമായി വഹാബീ പണ്ഡിതസഭയുടെ സെക്രട്ടറിയേറ്റ് നിരവധി തവണ സമ്മേളിക്കുകയും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ മുഴുവൻ പരിശോധിക്കാനും പ്രവർത്തനങ്ങളെ വിലയിരുത്താനുമായി പ്രത്യക സമിതിയെ നിയമിക്കുകയും ചെയ്തിരുന്നു . ഇസ്തിഗാസ , തവസ്സുൽ തുടങ്ങിയ ഇസ്ലാമിക ദർശനങ്ങളെ ശിർക്കും ബഹുദൈവാരാധനയുമായി ഗണിക്കുന്ന ഈ വഹാബി സമിതി സയ്യിദ് മുഹമ്മദ് മാലികി തങ്ങളുടെ ഗ്രന്ഥങ്ങൾ ശിർക് ( പ്രചരിപ്പിക്കുന്നതാ ണെന്നും അദ്ദേഹം ശിർക്കിന്റെ പ്രചാരകനാണെന്നുമായിരുന്നു കണ്ടെത്തിയത് . ഇതടിസ്ഥാനത്തിൽ സയ്യിദ് മാലികിയെ നേരിൽ സമീപിച്ച് അദ്ദേഹത്തിന്റെ ആദർശം ഇസ് ലാമിന് വിരു ാവും ശിർക്കുമാണെന്നു ബോധ്യപ്പെടുത്തുന്നതിനും വഹാബീ ആദർശങ്ങൾ അംഗീകരിക്കാൻ ആവശ്യപ്പെടുന്നതിനുമായി മറ്റൊരു സമിതിയെ അവർ ചുമതലപ്പെടുത്തി . പ്രസ്തുത സമിതി അംഗങ്ങളായ സൗദിയിലെ ഉന്നത വഹാബി പണ്ഡിതന്മാർ സയ്യിദ് മാലികിയെ ഒന്നിലധികം തവണ നേരിൽ സമീപിച്ചെകിലും അവരുടെ ദൗത്യം പരാജയമായിരുന്നു . താൻ പ്രചരിപ്പിക്കുന്ന അഹ്ലുസ്സുന്നയുടെ ആദർശങ്ങളാണ് യഥാർത്ഥ ഇ സ്ലാമെന്നും വഹാബിസം ഇസ്ലാമിക വിരുദ്ധമാണെന്നും ത ന്നെ സമീപിച്ച ഉന്നത വഹാബി പണ്ഡിതൻമാരുടെ മുമ്പിൽ ലക്ഷ്യസഹിതം സമർത്ഥിച്ച സയ്യിദ് മാലികി അഹ് ലുസ്സുന്നയ്ക്ക് വേണ്ടിയുള്ള തന്റെ പ്രഭാഷണങ്ങളും പ്രവർത്തനങ്ങളും ഗ്രന്ഥ രചനയും എന്ത് വിലകൊടുത്തും തുടരുമെന്നും അവരോട് തുറന്നടിച്ചു . സയ്യിദ് മാലികിയെ വഹാബിയാക്കാനുള അവരുടെ ശ്രമം അമ്പേ പരാജയപ്പെട്ടപ്പോൾ ഭരണ സ്വാധീനം ഉപയോഗിച്ച് അദ്ദേഹത്തെ തുറുങ്കിൽ അടപ്പിക്കാനുള്ള ശ്രമമാണ് പിന്നീട് ഉണ്ടായത് . സയ്യിദ് മുഹമ്മദ് മാലികി ( ന.വ ) യുടെ പ്രവർത്തനങ്ങൾ ജനങ്ങളെ വഴികേടിലേക്കും പുത്തനാശയങ്ങളിലേക്കും നയിക്കുന്നതായിതിനാൽ അവയ്ക്ക് വിലക്ക് ഏർപ്പെടുത്തണമെന്നും മുസ് ലിംകളെ അദ്ദേഹത്തിന്റെ വിപത്തിൽ നിന്ന് രക്ഷിക്കണമെന്നും മസ്ജിദുൽ ഹറാമിലോ വിദ്യാഭ്യാസ സ്ഥാപ നങ്ങളിലോ സ്വന്തം വീട്ടിലോ മറ്റ് സ്ഥലങ്ങളിലോ അദ്ദേഹം ദർസ് നടത്തുന്നത് നിരോധിക്കണമെന്നും വാർത്താ മാധ്യങ്ങളിൽ ഹദീസ് അധ്യാപനമോ മറ്റ് പ്രഭാഷണങ്ങളോ നടത്താൻ അനുവദിക്കരുതെന്നും ഹിജ്റ 1401 ശവ്വാൽ മാസത്തിൽ ചേർന്ന പ്രസ്തുത സമിതി സൗദി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു . വഹാബി പണ്ഡിത സഭയുടെ അംഗീകാരമില്ലാതെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വിൽക്കുന്നതും വിതരണം ചെയ്യുന്നതും പുറം രാജ്യങ്ങളിൽ നിന്നും അവ ഇറക്കുമതി ചെയ്യുന്നതും നിരോധിക്കാനും രാജ്യത്ത് ലഭ്യമായ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ മുഴുവൻ കോപ്പികളും കണ്ടുകെട്ടി നശിപ്പിക്കാനും അ വർ സർക്കാറിനോട് ശുപാർശ ചെയ്തു . അദ്ദേഹത്തിന്റെ വി ദേശയാത്രകൾക്ക് വിലക്ക് ഏർപ്പെടുത്താനും അദ്ദേഹത്തെ വിശുദ്ധമക്കയിൽ നിന്നു റിയാദിലേക്ക് മാറ്റി പൂർണ്ണവും അതി സൂക്ഷ്മവുമായ പോലീസ് നിരീക്ഷണത്തിൽ താമസിപ്പിക്കാനും അവർ അരേഖാമൂലം ആവശ്യപ്പെട്ടു.വഹാബീ പണ്ഡിത സഭയുടെ വാലാട്ടികളായ സൗദി സർക്കാർ ഈ ആവശ്യങ്ങളിൽ സിംഹഭാ ഗവും നടപ്പാക്കി . അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾക്ക് സൗദിയിൽ വിലക്കേർപ്പെടുത്തി . വിദേശയാത്രകൾക്ക് നിയന്ത്രണം വരുത്തി . സ്വന്തം വീട്ടിലെ ദർസ് ഒഴികെ മറ്റെല്ലാ ദർസുകളും ( പ്രഭാഷണ ങ്ങളും നിരോധിച്ചു . അറുനൂറോളം വർഷമായി തന്റെ പിതാ മഹാന്മാർ മസ്ജിദുൽ ഹറാമിൽ നടത്തിവന്നിരുന്ന ദർസ് അവ സാനിപ്പിച്ചു . അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കി . അവഗണിക്കാൻ കഴിയാത്തത്ര സൗദി പൗരൻമാരായ അനുയായികൾ ഉള്ള സ
യ്യിദ് മാലിക്കിയെ അറസ്റ്റ് ചെയ്ത് റിയാദിലേക്ക് മാറ്റിയാൽ ഉണ്ടാകാൻ സാധ്യതയുളള ആഭ്യന്തര കലഹം പേടിച്ചാകാം സർക്കാർ അതിനു മുതിരാതിരുന്നത് . ഇത്രയധികം കഠിനമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വന്നിട്ടും സയ്യിദ് മുഹമ്മദ് മാലികി [നവ ] ആദർശ രംഗ ത്ത് അല്പവും വിട്ടു വീഴ്ചക്ക് തയ്യാറായില്ല . തന്റെ പൂർവികരായ പണ്ഡിത മഹത്തുക്കളിൽ നിന്ന് അനന്തരമെടുത്ത് അഹ് ലു സ്സു ന്നയുടെ ആദർശ സംരക്ഷണ ത്തിന് തന്റെ ആവനാഴിയിലെ അവസാനത്തെ അമ്പും ഉപയോഗപ്പെടുത്തി , അഹ്ലുസ്സുന്നയുടെ സംരക്ഷണത്തിന് അദ്ദേഹം ചെയ്ത് നിസ്തുല സേവനങ്ങളും ശത്രുക്കളിൽ നിന്നും ഏൽക്കേണ്ടിവന്ന കഠിന പീഡനങ്ങൾക്ക് മുമ്പിലെ കണിശ നില പാടും അദ്ദേഹം നൂറ്റാണ്ടിന്റെ മുജദ്ദിദാണെന്ന് മനസ്സിലാക്കിത്തരുന്നു . വഹാബിസത്തിനും തൈമിയ്യൻ സിദ്ധാന്തങ്ങൾക്കുമെതിരെ പടപൊരുതിയ അദ്ദേഹം പ്രതിപക്ഷ ബഹുമാനം കാത്തു സൂക്ഷിക്കുകയും വിമർശനത്തിന് സൗമ്യമായ ശൈലി തെരഞ്ഞെടുക്കുകയും ചെയ്ത ആളായിരുന്നു . രൂക്ഷവിമർശനത്തിന്റെയും പ്രകോപനത്തിന്റെയും ശൈലി കാരണം താൻ വധിക്കപ്പെട്ടേക്കാമെന്നറിയാന്ന അദ്ദേഹം ശത്രുവിനെ പ്രകോപിപ്പിച്ച് ഒറ്റ ദിവസം കൊണ്ട് കൊല്ലപ്പെടുന്നതിനെക്കാൾ നല്ലത് ദീർഘകാലം അഹ്ലുസ്സു നയുടെപ്രചാരകനാകുന്നതാണെന്നദ്ദേഹം തീരുമാനിച്ചതു കൊണ്ടാണ് ഈ ശൈലി തെരഞ്ഞെടുത്തത് . ഇബ്നു തൈ മിയ്യ , ഇബ്നു അബ്ദിൽ വഹാബ് തുടങ്ങിയവരെ ഉദ്ധരിക്കു മ്പോൾ അവർക്ക് റഹ്മത്ത് ചൊല്ലിയത് ശത്രുവിനെ പ്രകാ പിപ്പിക്കാതിരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ സാക്ഷ്യപ്പെടു ത്തുന്നു . സയ്യിദ് മുഹമ്മദ് മാലികി വഫാത്തായ ഹിജ്റ 1425 റ മദാൻ 15 ന് മഗ്രിബ് നിസ്കാര ശേഷം ജനാസ മസ്ജിദുൽ ഹറാമിൽ കൊണ്ടുവന്നു . വഹാബിയായ അബ്ദുൽ റഹ്മാൻ സുദൈസ് ആയിരുന്നു മഗ്രിബ് നിസ്കാരത്തിന്റെ ഇമാം . അവി ടെ സന്നിഹിതരായ വമ്പിച്ച ജനാവലി ശ്രദ്ധയിൽപെട്ട സുദൈസി ജനാസ ആരുടേതാണെന്ന് അന്വേഷിച്ചു . സയ്യിദ് മുഹമ്മദ് അലവി മാലികി (നമ )ന്റേതാണ് എന്ന് അറിയിച്ചപ്പോൾ ജനാസ നിസ്ക്കരിക്കാതെ സുദൈസ് സ്ഥലം വിടുകയായിരുന്നു , സൗ ദിയിലെ ഉന്നത വഹാബി പണ്ഡിതർക്ക് സയ്യിദ് മാലികിയോടുഉള്ള സമീപനത്തിന്റെ വ്യക്തമായ സാക്ഷ്യങ്ങളിൽ ഒന്നാണിത് .

വഹാബിസത്തിനെതിരെ ശക്തമായ നിലപാടെടുത്ത സയ്യിദ് മാലികി തബ്ലീഗ് ജമാഅത്ത് നേതാക്കളെ വാനോളം
പുകഴ്ത്തുകയും അവരിൽ നിന്ന് ഹദീസ് നിവേദനം ചെയ്യു കയും ചെയ്തതിനാൽ അദ്ദേഹത്തെ അംഗീകരിക്കുന്ന സുന്നികൾക്ക് തബ്ലീഗ് ജമാഅത്തിനെ വിമർശിക്കാനും ബിദ്അ ത്തുകാരാക്കാനും അർഹതയില്ലെന്ന അപശംബം ചില കോണുകളിൽ നിന്നു ചിലപ്പോഴൊക്കെ കേൾക്കാറുണ്ട് . മഹാഹീം , മൻഹജുസ്സലഫ് എന്നീ ഗ്രന്ഥങ്ങളിലാണ് സയ്യിദ് മാലികി തബ്ലീഗ് നേതാക്കളെ പുകഴ്ത്തിയതായി പറയപ്പെടുന്നത് . ഒരു ഗ്രന്ഥത്തിന്റെ ഇരു ചട്ടക്കുട്ടിൽ ഉള്ളതെല്ലാം ഗ്രന്ഥകാരന്റെ വചനങ്ങളാണെന്ന ധാരണപ്പിശകാണിതിനു കാര ണം  പ്രസാധകക്കുറിപ്പ് , അവതാരിക എന്നിവക്ക് പുറമെ ചില ഗ്രന്ഥങ്ങളുടെ ആമുഖവും ഗ്രന്ഥകാരന്റേതായിരിക്കില്ല . ഇവയിൽ പറയുന്ന കാര്യങ്ങൾ ഗ്രന്ഥകാരൻതായി വകതിരിവുള്ള ആരും പറയുകയോ മലസ്സിലാക്കുകയാ ചെയ്യുകയില്ല . സയ്യിദ് മുഹമ്മദ് മാലികി രചിച്ച മഫാഹീം എന്ന ഗ്രന്ഥത്തിന് അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലെ ഉന്നത പണ്ഡിത സഭ അംഗവും ഈജിപ്ത് ഗ്രാന്റ് മുഫ്തിയുമായിരുന്ന ശൈഖ് ഹസനൈൻ മുഹമ്മദ് ആമുഖം എഴുതിയിട്ടുണ്ട് . പ്രസ്തുത ആമുഖത്തിൽ അംഗീകരിച്ച് ഒപ്പ് വെച്ച ആറ് ലോകോത്തര മുസ് ലിം പണ്ഡിതന്മാരുടെ പേരുകൾ ശേഷം രേഖപ്പെടുത്തിയിട്ടുണ്ട് . അതിന് ശേഷം നാൽപതോളം പണ്ഡിതന്മാരുടെ അവതാരികകളുണ്ട് . ഒരു പണ്ഡിത സഭയുടെ അവതാരികയും കൂട്ടത്തിലുണ്ട് . മഹാഹീം എന്ന ഗ്രന്ഥത്തിന്റെ ഇവയെല്ലാം സയ്യിദ് മാലികിയുടേതായി അനുമാനിക്കുന്നത് കേവലം ബുദ്ധി ശൂന്യതയില്ലെ. പാകിസ്ഥാൻ റാവൽപിണ്ഡിയിലെ സിദ്ദീഖുൽ അക്ബർ മസ്ജിദ് ഇമാമും ഖത്തീബുമായ മുഹമ്മദ് അസീസുറഹ് മാൻ എഴുതിയ അവതാരികയിലാണ് തബ്ലീഗ് നേതാക്കളായ ഖാസിം നാനൂതവി , റഷീദ് അഹ്മദ് ഗംഗാഹി , അഷ്റഫ് അലി ത്ഥാനവി എന്നിവരെയും മറ്റും പുകഴ്ത്തി പറഞ്ഞിട്ടുള്ളത് (. മ ഫാഹിം : 57-59 നോക്കുക ) മൻഹജുസ്സലഫ് എന്ന ഗ്രന്ഥത്തിന്റെ കാര്യവും ഇതിൽ നിന്ന് ഭിന്നമല്ല . സിയാറത്ത് യാത്ര സംഘടിപ്പിക്കാമോ എന്ന വിഷയം ചർച്ച ചെയ്തിടത്ത് ഖലീൽ അഹ്മദ് അമ്പട്ടവിയുടെ അൽ മുഹന്നദ് എന്ന ഗ്രന്ഥത്തിലെ ദീർഘമായ പരാമർശം സയ്യിദ് മാലികി ഉദ്ധരിക്കുകയാണ് ചെയ്തത് . ഇവിടെ തബ്ലീഗ് നേതാ ക്കളായ ഗംഗാഹി , താനവി എന്നിവരെയും മറ്റും പുകഴ്ത്തി പറയുന്നത് യഥാർത്ഥത്തിൽ അമ്പേട്ടവിയാണ് . സയ്യിദ് മാലി കി അതിനെ ഉദ്ധരിച്ചു എന്ന് മാത്രം . ( മൻഹജുസ്സലഫ് : 83- 87 കാണുക ) ഇസ്തിഗാസ , തവസ്സുൽ , സിയാറത്ത് യാത്ര , ബറ ക്കത്തെടുക്കൽ , മൗലിദ് പാരായണം , മീലാദ് ആഘോഷം തുടങ്ങിയ വഹാബി വിരുദ്ധ സുന്നി ആദർശങ്ങൾ സമർത്ഥിക്കാൻ വേണ്ടി എഴുതിയ ഗ്രന്ഥങ്ങളിൽ വഹാബികൾ അംഗീകരിക്കുന്ന ഇബ്നു തൈമിയ്യ , ഇബ്നുൽ ഖയ്യിം , ഇബ്നു അബ്ദുൽ വ ഹാബ് എന്നിവരുടെ സുന്നി അനുകൂല പ്രസ്താവനകൾ ( പ്ര ത്യേകം ഉദ്ധരിച്ചിട്ടുണ്ട് . അഹ് ലുസ്സുന്നയുടെ ആദർശങ്ങൾക്ക് വഹാബീ ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ തെളിവുകൾ കണ്ടെത്തി യ സയ്യിദ് മുഹമ്മദ് മാലികി വഹാബികൾക്കു കൂടുതൽ തല വദന സൃഷ്ടിച്ചിട്ടുണ്ട് . വഹാബിസത്തിന്റെയും ഖാദിയാനിസത്തി ന്റെയും മിശ്രിതമായ തബിഗിസവും യഥാർത്ഥത്തിൽ സുന്നി ആദർശങ്ങൾ നിഷേധിക്കുന്നവരാണല്ലോ . ആയതിനാൽ തബ് ലീഗ് ജമാഅത്തുകാർ ഖുതുബും ശൈഖും, ശംസും ഖമറും
ഒക്കെയായി വാഴ്ത്തുന്ന അവരുടെ നേതാക്കളുടെ വാചക ങ്ങൾ ഉദ്ധരിച്ച് അവരെ ഖണ്ഡിക്കുക എന്ന ലക്ഷ്യത്തിലാണ് തബലീഗ് നേതാക്കൾക്ക് അവർ നൽകുന്ന വിശേഷണങ്ങൾ ഉൾപ്പെടെ ഉദ്ധരിച്ചത് . വഹാബിസത്തിന്റെ ബദ്ധവൈരിയായിരുന്ന സയ്യിദ് മാലികി വഹാബിസത്തെ പുകഴ്ത്തുന്ന തബ്ലീഗ് നേതാക്കളെ സ്വയം അംഗീകരിക്കുകയില്ലെന്നത് ഏത് അൽപ ബുദ്ധിക്കും ഗ്രഹിക്കാവുന്ന യാഥാർത്ഥ്യമാണ് . എതിരാളിയുടെ കയ്യിൽ നിന്ന് തന്നെ ആയുധം വാങ്ങി അവനെ വക വരുത്തുക എന്ന നയം സ്വീകരിച്ച മാലികി തബ്ലീഗ് നേതാക്കളെ പുകഴ്ത്തിയിട്ടില്ലെന്ന് പകൽ വെളിച്ചം പോലെ ഇതിൽ നിന്ന് വ്യക്തമാണ് .

തബ്ലീഗ് നേതാക്കൾ ഉൾകൊളളുന്ന പരമ്പരയിലൂടെ ഹദീസു കൾ നിവേദനം ചെയ്ത് എന്നതിനാൽ സയ്യിദ് മാലികിയുടെ ശിഷ്യന്മാർക്കും അവരുടെ പിൻതലമുറക്കാർക്കും അനുഭാവി കൾക്കും തബ്ലീഗ് ജമാഅത്തിനെ വിമർശിക്കാൻ യോഗ്യത ഇല്ലെന്നതാണ് മറ്റൊരു കണ്ടെത്തൽ . തബലീഗ് ജമാഅത്ത് സ്ഥാ പകൻ മുഹമ്മദ് ഇല്യാസിന്റെ മകൻ മുഹമ്മദ് യൂസുഫ് , റശീദ് അഹ്ർ ' ഗംഗാഹി , ഖലീൽ അഹ്മദ് അമ്പട്ടവി എന്നിവരും മ റ്റുമാണ് മാലികിയുടെ സനദിൽ ഉണ്ടത്രെ . മുബ്തദിഉകൾ ഉൾക്കൊളളുന്ന നിവേദന പരമ്പരയിലൂടെ ഹദീസ് ഉദ്ധരിക്കാമോ എന്നതിൽ പണ്ഡിതന്മാർക്ക് പത്തോളം അഭിപ്രായങ്ങൾ ഉണ്ട് . നിവേദന പരമ്പരയിലെ ഒരൊളോ മറ്റോ ബിദ്അത്ത് ആശയ ക്കാരൻ ആയതിന്റെ പേരിൽ പ്രസ്തുത പരമ്പര പൂർണ്ണമായും ഉപേക്ഷിച്ചാൽ പല ഹദീസുകളും നഷ്ടപ്പെട്ട് പോകാൻ സാധ്യത യുളളത് കൊണ്ട് നിബന്ധനകൾക്ക് വിധേയമായി പ്രസ്ത പരമ്പരയിലൂടെ ഹദീസ് നിവേദനം ചെയ്യാം എന്നത് ഈ വിഷയത്തിൽ പ്രബലമായ അഭിപ്രായങ്ങളിൽ ഒന്നാണ് . അതായത് ബിദ്അത്ത് കാരന്റെ ഗുരുത്തക്കേടും വഴികേടും അല്ല ഇവിടെ പരിഗണിക്കുന്നത് . മറിച്ച് പ്രസ്തുത പരമ്പരയിലെ സുന്നികളും സൗജനങ്ങളുമായ മശാഖമാരുടെ ഗുരുത്വവും മഹത്വവും പരിഗണിച്ച് പ്രസ്തുത പരമ്പരയിലൂടെ ഹദീസ് ഉദ്ധരിക്കാം . മാലികി ഈ അഭിപ്രായത്തോട് യോജിക്കുന്നതിനാലായി രിക്കാം തബ്ലീഗ് നേതാക്കൾ ഉള്ള പരമ്പരയിലൂടെ ഹദീസ് ഉദ്ധരിച്ചത് . അല്ലെങ്കിൽ തബ്ലീഗ് ജമാഅത്തുകാരുടെ ബിദ്അത്ത് ആദർശങ്ങൾ അദ്ദേഹത്തിന് ബോധ്യപ്പെടുന്നതിന് മുമ്പായിരിക്കാം . അങ്ങനെയൊന്നുമല്ലെന്നും മറിച്ച് സയ്യിദ് മാലികി തബ്ലീഗ് നേതാക്കളും നിവേദന പരമ്പര സ്വീകരിച്ചത് വഴി അവരുടെ മുഴുവൻ ആദർശങ്ങളും അംഗീകരിക്കുകയായിരുന്നു എന്നുമാണെങ്കിൽ സയ്യിദ് മുഹമ്മദ് അലവി മാലികി സാക്ഷാൽ അഹ്മദ് റളാഖാൻ ബാറേലവി ( റ ) യുടെ മകൻ അല്ലാമാ മുസ്ഥഫാ റളാ ഖാൻ ബറേലവി ( ന.മ ) യിൽ നിന്നും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് . ( അൽ ഇഖ്റുൽ ഫരീദ് പ . 16 കാണുക ) അല്ലാമ മഷാറാ ഖാന് ഹദീസ് അടക്കമുളള മുപ്പതോളം വിജ്ഞാന ശാഖകളിൽ ബറേലവി , റഹ്വി , ബൈറാബാദി എന്നിങ്ങനെ മൂന്ന് താവഴി കളാണുളളത് . ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ബാറേലവി പ രമ്പരയാണ് ( അൽ ഇജാസാത്തന്നൂരിയ്യ . പേ : 33 നോക്കുക ) ബാറേലവി പരമ്പരയിൽ എറ്റവും പ്രധാനപ്പെട്ടത് അദ്ദേഹത്തിന്റെ പിതാവും നൂറ്റാണ്ടിന്റെ മുജദ്ദിദും ആയ ശൈഖ് അഹ്മദ് റളാഖാൻ ( റ ) വഴിയുളളതാണ് . ഖുർആനിന്റെയും ഹദീസിന്റെയും ഇരുപത്തി അഞ്ച് ' പരമ്പരകളുടെ ഇജാസത്ത് ( നിവേദന അനുമതി ) അദ്ദേഹം മകന് നൽകിയിട്ടുണ്ട് . ( Ibid പേ : 34 ) അഹ്മദ് ഖാദിയാനിയെ പോലെ തന്നെ തിരുനബി ( സ്വ ) യുടെ അന്ത്യപ്രവാചകത്വം നിഷേധിച്ചതിന്റെ പേരിൽ ( ത ഹ്ദീറുന്നാസ് 6 : 4 , 5 , 43 ) ഖാസിം നാനൂതവിയും തിരുനബി ( സ്വ ) യുടെ അദൃശ്യജ്ഞാനത്തെ ഭ്രാന്തന്റെയും മൃഗങ്ങളുടെയും നാൽക്കാലികളുടെയും വിജ്ഞാനത്തോട് സാമ്യപ്പെ ടുത്തി തിരുനബി ( സ്വ ) യെ നിന്നിച്ചതിന്റെ പേരിൽ അഷ്റഫ് അലി താനവിയും അവരെ അംഗീകരിച്ച മറ്റ് തബ്ലീഗ് നേതാക്കളും കാഫിറുകളാണെന്ന് ഫത്വ നൽകുകയും ( പ്രസ്തുത ത് ഇരു ഹറമുകളിലെ പ്രഗൽഭരായ ഇരുപത്തി അഞ്ചോളം പണ്ഡിതന്മാരെ കാണിച്ച് അവരുടെ രേഖാ മൂലമുള്ള സമ്മതം വാങ്ങി ഹുസാമുൽ ഹറമൈനി എന്ന പേരിൽ ഗ്രന്ഥമായി പ്രസിദ്ധീകരിക്കുകയും ചെയ്ത മഹാനാണ് അഹ്മദ് റളാഖാൻ ബാറേലവി ( റ ) തന്റെ പിതാവിന്റെ ഈ ആദർശം പൂർണ്ണമായും അംഗീകരിക്കുന്നയാളാണ് അല്ലാമാ മുസ്വ്ത്വഫാ റളാഖാൻ ( നമ ) . ഒരു ഗുരുവിൽ നിന്ന് ഹദീസ് നിവേദനം ചെയ്യുന്നത് അദ്ദേഹ ത്തിന്റെ മുഴുവൻ ആദർശങ്ങൾക്കുമുള്ള അംഗീകാരമാണങ്കിൽ സയ്യിദ് മുഹമ്മദ് അലവി മാലികി തന്റെ ഗുരുവായ മുസ്‌വ്സ്ഥ റളാഖാനിന്റെയും അദ്ദേഹത്തിന്റെ ഗുരുവായ അഹ്മദ് റളാഖാനിന്റെയും തബീഗുകാർ കാഫിറുകളാണന്ന അഭിപ്രായം അംഗീകരിച്ചയാളാകും . തബലീഗുകാർക്കും സഖ്യ കക്ഷി കൾക്കും എന്തു പറയാനുണ്ട്. സയ്യിദ് മാലികിയുടെ ശിഷ്യൻമാർക്ക് തബിലീഗുകാരെ വിമർശിക്കാൻ യോഗ്യത കുറവുണ്ടോ ? സയ്യിദ് മുഹമ്മദ് അലവി മാലികി ( നമ ) വിന്റെ ഹദീസ് നിരവദന പരമ്പരക്ക് പുറമെ വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്തിൽ നിന്ന് ബിരുദമെടുത്ത സുന്നി പണ്ഡിതരുടെ ഗുരു പരമ്പരയും ഉയർത്തിക്കാണിക്കാറുണ്ട് . ശൈഖ് ഹസൻ ഹസ്റത്ത് തബ്ലീഗ് ആദർശക്കാരനായിരുന്നെന്നും അദ്ദേഹം ബാഖവി പണ്ഡിതന്മാരുടെ ഉസ്താദുമാരിൽ പെടുന്നതിനാൽ തബലീഗിനെ വിമർശിക്കുന്നത് ഗുരുനിനയാണെന്നുമാണ് കണ്ടെത്തൽ . ശൈഖ് ഹസൻ ഹസ്റത്ത് തബ്ലീഗുകാരൻ ആയിരുന്നോ എന്നത് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല . ആണെങ്കിൽ തന്നെ ഗുരു പരമ്പരയിലോ ഹദീസ് നിവാദനപരമ്പരയിലോ പുത്തനാശയക്കാരായ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ പിഴച്ച ആശയങ്ങൾക്കെതിരെ ശബ്ദിക്കരുതെന്ന് പറയുന്നത് പുത്തനാശയങ്ങളുടെ ആവിർഭാവം മുതൽ ഇന്നോളമുള്ള മുസ് ലിം പണ്ഡിത ചരിത്ര ത്തിനെതിരാണ് . ഉദാഹരണത്തിന് ഇമാം അബുൽ ഹസനിൽ അശ് അരി ( റ ) വിനെ തന്നെ എടുക്കാം . മാതൃഭർത്താവും വളർത്ത് പിതാവും ഗുരുവുമായിരുന്ന അബു അലിയ്യിനിൽ ജുബ്ബാഇ യുടെ മുഅ്തസിലി വിശ്വാസം പിഴച്ചതും ഇസ് ലാമിക വിരുദ്ധ വുമാണെന്നു പൂർണ്ണമായി ബോധ്യപ്പെട്ടത് മുതൽ അദ്ദേഹ ത്തിനെതിരെ ഇമാം അശ്അരി ( റ ) പരസ്യമായി രംഗത്ത് വന്നു . നിരവധി ഗ്രന്ഥങ്ങൾ രചിച്ചു . വാദപ്രതിവാദങ്ങൾ നടത്തി . അയാളെ പിന്തുടരുകയോ അനുകരിക്കുകയോ ചെയ്യരുതെന്ന് പൊതുജനത്തോട് ഇമാം അശ്അരി ( റ ) ഉറക്കെ വിളിച്ച് പറഞ്ഞു .

ഇമാം താജുദ്ദീനിസ്റ്റുബ്കി ( റ ) ഈ വിഷയത്തിൽ മറ്റൊരു മാതൃകയാണ് . ഹാഫിസ് ശംസുദ്ദീനിദ്ദഹബി ഇമാം സു ബിക്കിയുടെ ഉസ്താദാണ് . അഹ്ലുസ്സുന്നയുടെ ആദർശങ്ങളിൽ
നിന്ന് മാറി ഇബ്നു തൈമിയ്യയുടെ പിഴച്ച വിശ്വാസങ്ങളോട് വിധേയത്വം പുലർത്തിയ ആളാണ് ദഹബി . അക്കാരണത്താൽ തന്നെ ഇമാം സുബ്കി ( റ ) അദ്ദേഹത്തിനെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട് . ദഹബിയെക്കുറിച്ച് ഹാഫിസ് സ്വലാഹുദ്ദീനിൽ ഖലീൽ ( റ ) അഭിപ്രായപ്പെട്ടത് ഇമാം സുബ്കി ഉദ്ധരിക്കുന്നു ദഹബിയുടെ മത ഭക്തിയെക്കുറിച്ചോ സുക്ഷമതയെക്കുറിചോ എനിക്ക് സംശയമില്ല . പക്ഷേ അല്ലാഹുവിന് " ശരീരവും അവയവങ്ങളും സ്ഥിരപ്പെടുത്തുന്ന വിശ്വാസം അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട് . ഖുർആനിലോ ഹദീസിലോ അത്തരം പദപ്രയോഗങ്ങൾ വ്യാഖ്യാനിച്ച് അല്ലാഹുവിനെ വിശുദ്ധി കൽപിക്കുന്ന വിശ്വാസത്തോട് അദ്ദേഹത്തിന് വെറുപ്പാണ് . ഈ അമിതമായ സ്വാധീനവും വെറുപ്പും നിമിത്തം അദ്ദേഹത്തിന്റെ  പ്രകൃതി തന്നെ മാറിപ്പോയിട്ടുണ്ട് . അല്ലാഹുവിന് അവയവം സ്ഥിരപ്പെടുത്തുന്ന പണ്ഡിതന്മാരുടെ ചരിത്രമെഴുതുമ്പോൾ അവരുടെ വീഴ്ചകളും ന്യൂനതകളും കണ്ടില്ലെന്ന് നടിക്കുകയോ ന്യായീകരിക്കുകയോ ചെയ്യും . എന്നാൽ . അല്ലാഹുവിന് വിശുദ്ധി കൽപിക്കുന്ന അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ചരിത്രം പറയുമ്പോൾ അവരുടെ  വിശേഷണങ്ങൾ അമിതമായി പറയുകയില്ല . അവരെ ആക്ഷേപിച്ചവരുടെ വാക്കുകൾ കൂടുതലായി ഉദ്ധരിക്കുകയും ചെയ്യും . ഇത് മത ഭക്തിയുടെ ഭാഗമാണെന്ന് അദ്ധേഹം ധരിച്ചത് . വസ്തുത അദ്ധേഹം മനസ്സിലാക്കിയിട്ടില്ല . മതവിശ്വാസത്തിലെ അദ്ധേഹത്തിന്റെ അഭിപ്രായ ഭിന്നതയാണ് ഇതിന്റെയെല്ലാം നിമിത്തം . ശേഷം ഇമാം സുബ്കി ( റ ) പറയുന്നു : " നമ്മുടെ ഗുരു ദഹബിയുടെ കാര്യം അദ്ദേഹം പറഞ്ഞതിലപ്പുറമാണ് . ദഹബി നമ്മുടെ ഗുരു ആണെന്നത് ശരി തന്നെ . പക്ഷേ സത്യത്തെയാണ് അവലംബി ക്കേണ്ടതും പിൻപറ്റണ്ടതും . അമിതമായ പക്ഷപാതം അദ്ദേഹ ത്തെ പരിഹാസ്യനാക്കുന്നിടത്തോളം എത്തിച്ചിട്ടുണ്ട് . തിരുനബി ( സ്വ ) യുടെ വിശുദ്ധ ശരീഅത്ത് നമുക്ക് എത്തിച്ചുതന്ന ഭൂരി ഭാഗം വരുന്ന അശ്അരികളായ മുസ് ലിം പണ്ഡിതന്മാർ വിചാരണ നാളിൽ അദ്ദേഹത്തിനെതിരിൽ സാക്ഷി നിൽക്കുമോ എ ന്നാണ് ഞാൻ ഭയപ്പെടുന്നത് . അശ്അരി പണ്ഡിതനെ ആ േക്ഷ പിക്കാൻ തുടങ്ങിയാൽ അല്പവും ബാക്കി വെക്കാത്ത ആളാ യിരുന്നല്ലോ അദ്ദേഹം . ആയതിനാൽ പരലോകത്ത് അല്ലാ ഹുവിന്റെ സമക്ഷത്തിൽ പണ്ഡിതൻമാർ അദ്ദേഹത്തിന്റെ ശത്രു ക്കളായിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് . അശ്അരി പണ്ഡിതന്മാരുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ ആൾ പോലും ഒരു പക്ഷേ അല്ലാഹുവിന്റെ സമക്ഷത്തിൽ ദഹബിയേക്കാൾ ശ്രേഠനായിരിക്കും . അല്ലാഹു അദ്ദേഹത്തിന്റെ ശിക്ഷയിൽ ഇളവ് ചെയ്യട്ടെ എന്നും അദ്ദേഹത്തിനു മാപ്പ് കൊടുക്കാൻ അശ്അരി പണ്ഡിതന്മാർക്ക് അല്ലാഹു തോന്നിപ്പിക്കട്ടെ എന്നും അ ദ്ദേഹത്തിന് വേണ്ടിയുള്ള അവരുടെ ശിപാർശ അല്ലാഹു സ്വീ .കരിക്കട്ടെ എന്നും ദുആ ഇരക്കാം . അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വായിക്കരുതെന്നും വാക്കുകളെ അവലംബിക്കരുതെന്നുമാ ണ് നമ്മുടെ മറ്റെല്ലാ ഗുരുനാഥൻമാരും നമ്മോട് ഉപദേശിച്ച ത് . " ( ത്വബഖാത് വാ 2 , ul 13-14 )

ഗുരുനാഥന്മാരിൽ ആരെങ്കിലും മുബ്തദിഉം പുത്ത നാശയക്കാരനുമാണെങ്കിൽ അവരോട് കൈകൊണ്ട സമി പനമാണ് ഇമാം സുബ്കി ( റ ) മുസ് ലിം പൊതുജനങ്ങളെ പൊ
തുവെയും പണ്ഡിതന്മാരെ പ്രത്യേകിച്ചും പഠിപ്പിക്കുന്നത് . ഗുരുനാഥന്റെ
പിഴച്ച അദർശങ്ങൾ പിൻപറ്റരുത് . സത്യം അംഗീക രിക്കുകയും അനുകരിക്കുകയും വേണം . ഗുരുവിന്റെ പിഴച്ച ആദർശങ്ങളുള്ള ഗ്രന്ഥങ്ങൾ വായിക്കരുത് . വാക്കുകൾ അവ ലംബിക്കുകയുമരുത് . ഇത് മുസ്ലിം പൊതു ജനങ്ങളോട് തുറന്ന് പറയുകയും വേണം , സുന്നി പണ്ഡിതന്മാർ സ്ഥാപിച്ചതും ദീർഘ കാലം കുറകളഞ്ഞ സുന്നി പാത പിൻ പറ്റുകയും ചെയ്ത ദേവ്ബന്ദ് ദാറുൽ ഉലൂമിലോ വെല്ലൂർ ബാഖിയാത്തിലോ പഠിച്ചതിന്റെ പേരിൽ ഏതെങ്കിലും തബ്ലീഗുകാർ സുന്നി പണ്ഡിതരുടെ ഗുരു പരമ്പരയിൽ കടന്ന് കൂടിയിട്ടുണ്ടെങ്കിൽ അവരോട് സുന്നി പണ്ഡിതർ എടുത്ത നിലപാട് ഇമാം സുബ്കി ( റ ) പഠിപ്പിച്ചതാണ് . ആയതിനാൽ തബ്ലീഗ് ജമാഅത്തിനെതിരെ ശക്തമായി പോരാടുകയും ജനങ്ങളെ ബോധവൽകരിക്കുകയും ചെയ്യുക എ
ന്ന മതപ്രബോധന ബാധ്യത സുന്നി പണ്ഡിതർ എക്കാലത്തും ചെയ്തുകൊണ്ടിരിക്കുന്നുണ്ട് . - സയ്യിദ് മുഹമ്മദ് അലവി മാലികി ( ന.മ ) ഈ ബാധ്യത നിർവ്വഹിച്ചിട്ടുണ്ട് . തന്റെ ഗുരുപരമ്പര വിശദീകരിച്ചതിന് ശേഷം താൻ വഴി ഹദീസ് നിവേദനം ചെയ്യുന്നവരോടുള്ള വിലപ്പെട്ട ഉപദേശങ്ങൾ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് . അഹ് ലുസ്സുന്ന യുടെ പാതയിൽ നിന്ന് വ്യതിചലിച്ച പുത്തനാശയക്കാരുടെ ഗ്രന്ഥങ്ങൾ വായിക്കരുത് എന്ന് അദ്ദേഹം പ്രത്യേകമായി ഉപ് ദേശിച്ചിട്ടുണ്ട് . ( അൽ ഇഖ്ദുൽ ഫരീദ് പ് : 11 ) പ്രസ്തുത ഉപദേശം അനുസരിച്ച് ഇസ്മാഈൽ ദഹ്ലവി , ഖാസിം നാനൂതവി , റഷീദ് അഹ്മദ് ഗംഭഗാഹി , മഹ് മൂദൽ ഹസൻ , ഖലീൽ അഹ് മദ് അബേട്ടവി , മഹ് മൂദൽ ഹസൻ മദവ്ബന്ദി , മുഹമ്മദ് ഇല്യാസ് , മുഹമ്മദ് സകരിയ്യൽ കാന്തലവി , മൻസൂർ നുഅ്മാനി , അബുൽ ഹസൻ അലി നദ്വി തുടങ്ങിയ തബ്ലീഗ് നേതാക്കളുടെ ഗ്രന്ഥ ങ്ങൾ വായിക്കാനോ അവരുടെ വാക്കുകൾ അവലംബിക്കാനോ പാടില്ല . സുന്നികൾ അവലംബിക്കാറുമില്ല .

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...