Saturday, June 28, 2025

സജസ് ശുദ്ധിയാക്കൽ

 


*സജസ് ശുദ്ധിയാക്കൽ*


ചോദ്യം :

ലഘുവായ നജസ് ഏത് ?

ചെറിയ ആൺകുട്ടികളുടെ മൂത്ര മായ വസ്തു ശുദ്ധിയാക്കൽ എങ്ങനെ ?


ഉത്തരം:

രണ്ടു വയസ് തികയാത്ത പാലല്ലാത്ത ഭക്ഷിക്കാത്ത ചെറിയ ആൺകുട്ടികളുടെ മൂത്രം ശുദ്ധിയാക്കേണ്ട രൂപം

ആദ്യമായി വസ്ത്രത്തിൽ നിന്നും  മൂത്രം പിഴിഞ്ഞ് ഒഴിവാക്കുക 

തറയിൽ മൂത്രം കെട്ടി നിൽക്കുന്നുണ്ടങ്കിൽ അത് തുടച്ചുനീക്കുക ശേഷം

 മൂത്രമായ എല്ലാ സ്ഥലത്തും എത്തുന്ന വിധത്തിൽ ഒരു തവണ വെള്ളം തെളിക്കുക

ഒലിപ്പിക്കൽ നിർബന്ധമില്ല.

മറ്റു നജസുകൾ നീക്കും പോലെ രുചി നിറം വാസന എന്നിവ നീങ്ങുന്നത് വരെ ഒലിപ്പിച്ച്  കഴുകലും നിർബന്ധമില്ല.

രണ്ടു വയസ്സ് തികയാത്ത പാലല്ലാത്തത് ഭക്ഷിക്കാത്ത ആൺകുട്ടികളെ മൂത്രം ലഘുവായ നജസ് ആയതുകൊണ്ടാണ് ഇങ്ങനെ ഇളവ് നൽകപ്പെട്ടത്

ഒരിക്കൽ തിരുനബിയുടെ അരികിലേക്ക് ഉമ്മു ഖൈസ് എന്ന സ്ത്രീ തൻറെ ചെറിയ

പാലല്ലാതെ 

 ഭക്ഷണം കഴിക്കാത്ത  ആൺകുട്ടിയുമായി വന്നു.

അല്ലാഹുവിൻറെ റസൂൽ ആ കുഞ്ഞിനെ തൻറെ മടിയിൽ ഇരുത്തി.കുഞ്ഞ് അവിടത്തെ മടിയിൽ മൂത്രമൊഴിച്ചു തിരുനബി വെള്ളം കൊണ്ടുവരാൻ പറഞ്ഞു മൂത്രമായ സ്ഥലത്ത് വെള്ളംചേർത്തു മറ്റു വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കും പോലെ കഴുകി വൃത്തിയാക്കിയില്ല.


പാലല്ലാത്ത മറ്റു ഭക്ഷണം ഭക്ഷിക്കുന്ന ആൺകുട്ടിയുടെ മൂത്രം കൊണ്ടും രണ്ട് വയസിന് ശേഷമുള്ള കുട്ടിയുടെ മൂത്രം കൊണ്ടും രണ്ട് വയസിന് മുമ്പാണങ്കിലും പെൺകുട്ടിയുടെ മൂത്രം കൊണ്ടും നജസായ  വസ്തു

മറ്റു നജസുകൾ വൃത്തിയാക്കും പോലെ തന്നെ വൃത്തിയാക്കേണ്ടതാണ്.


ചോദ്യം : മറ്റു  നജസായ വസ്തു എങ്ങനെയാണ് വൃത്തിയാക്കേണ്ടത് ?


പാലല്ലാത്തത് ഭക്ഷിക്കാത്ത ആൺകുട്ടിയുടെ മൂത്രം കൊണ്ടും നായ പന്നി എന്നിവ കൊണ്ടും  നജസായ വസ്തുവും വൃത്തിയാക്കേണ്ട രൂപം താഴെ വിവരിക്കുന്നു -


ആദ്യമായി നജസിന്റെ തടി നീക്കം ചെയ്യേണ്ടതാണ്.

അതായത് വസ്ത്രത്തിൽ മൂത്രമായി കഴിഞ്ഞാൽ  മൂത്രത്തിന്റെ തടി പിഴിഞ്ഞ് ഒഴിവാക്കേണ്ടതാണ്.

തറയിലോ മറ്റോ കെട്ടിനിൽക്കുന്ന മൂത്രമുണ്ടങ്കിൽ തുടച്ചു കൊണ്ടോ മറ്റോ മൂത്രം നീക്കേണ്ടതാണ്.

 കാഷ്ടമോ മറ്റോ ആണങ്കിൽ ആ തടി അവിടെനിന്ന് നീക്കം ചെയ്യേണ്ടതാണ്.

ശേഷം അതിൻറെ മൂന്ന് വിശേഷണങ്ങൾ അതായത് നിറം വാസന രുചി എന്നിവ നീങ്ങുന്നത് വരെ കഴുകി വൃത്തിയാക്കേണ്ടതാണ്.

സോപ്പോ മറ്റോ ഉപയോഗിക്കേണ്ടി വന്നാൽ അത് ഉപയോഗിക്കേണ്ടതാണ്.

നജസായ വസ്തുവിനെ നിറം നീക്കാൻ പ്രയാസമാണെങ്കിൽ രുചിയും വാസനയും മാത്രം നീക്കിയാലും മതിയാകുന്നതാണ്.

ഉദാഹരണത്തിന് രക്തം പോലെയുള്ളതിന്റെ നിറം നീക്കം ചെയ്യൽ പ്രയാസകരമായാൽ വാസനയും രുചിയും നീക്കിയാൽ മതിയാകുന്നതാണ്.

അപ്രകാരം നീക്കൽ പ്രയാസമായ വാസന ബാക്കിയാവുകയും നിറവും രുചിയും നീക്കുകയും ചെയ്താൽ മതിയാവുന്നതാണ്.

ഉദാഹരണത്തിന് ചില നജസുകൾ എത്ര നീക്കിയാലും വാസന പോയി കിട്ടുകയില്ല എങ്കിൽ നിറവും രുചിയും നീക്കി മതിയാക്കാവുന്നതാണ്.

എന്നാൽ  രുചി  ഒരു എത്ര പ്രയാസമുണ്ടെങ്കിലും നീക്കൽ നിർബന്ധമാണ് .അപ്പോൾ ശേഷിക്കുകയും നിറവും വാസനയും നീക്കുകയും ചെയ്താലും ശുദ്ധിയാവുകയില്ല.

പ്രയാസകരമായ നിറമോ അല്ലെങ്കിൽ വാസനയോ ഏതെങ്കിലും ഒന്ന് ബാക്കിയാവുന്നത് മാത്രമേ മാപ്പ് ഉള്ളൂ. നിറവും വാസനയും രണ്ടും കൂടി ബാക്കിയാവുകയും രുചി നീക്കുകയും ചെയ്താൽ സ്ഥലം ശുദ്ധിയാവുകയില്ല



വസ്ത്രം പോലോത്ത കഴുകുമ്പോൾ വെള്ളം ഒഴിച്ച് കഴുകൽ നിർബന്ധമാണ്.


കുളം പുഴ പോലെയുള്ള രണ്ട് ഖുല്ലത്ത്  (191 ലിറ്റർ)വെള്ളം ഉണ്ടെങ്കിൽനജസായ വസ്തു അതിൽ ഇട്ടു കഴുകാവുന്നതാണ്.


എന്നാൽ രണ്ട് ഖുല്ലത്തിന് താഴെയുള്ള  (1 91 ലിറ്റർ ന് താഴെയുള്ള  )  വെള്ളത്തിൽ നജസായ വസ്തു ഇട്ടു കഴുകിയാൽ വെള്ളം മുഴുവനും നജസ് ആകുന്നതാണ് : ഉദാഹരണം 191ലിറ്റർ താഴെയുള്ള ഒരു പാത്രത്തിൽ നജസായ വസ്തു ഇട്ടാൽ വെള്ളം മുഴുവനും നജസ് ആയി മാറുന്നതാണ് .

ഒരിക്കലും ആ വസ്തു അതുകൊണ്ട് ശുദ്ധിയാവുകയില്ല.

മറിച്ച് വെള്ളം നജസായ വസ്തുവിലേക്ക് ഒഴിച്ച് കഴുകൽ നിർബന്ധമാണ്.


നമ്മുടെ വീടിന്റെയും മറ്റോ നിലം നജസ് ആയി കഴിഞ്ഞാൽ അത് മൂത്രം പോലെയുള്ള നജസ് ആണെങ്കിൽ അത് വറ്റിയിട്ടില്ലെങ്കിൽ ആ നിലത്തു നിന്ന് മൂത്രം തുടച്ചെടുക്കുകയോ മറ്റു മാർഗ്ഗത്തിലൂടെ നീക്കം ചെയ്യുകയോ ചെയ്യുക അതിനുശേഷം നിറവും വാസനയും രുചിയും നീങ്ങുന്നത് വരെ വെള്ളമൊഴിച്ച് കഴുകേണ്ടതാണ്.

ഷീല കൊണ്ട് തുടച്ചത് കൊണ്ട് മാത്രം സ്ഥലം വൃത്തിയാവുകയില്ല.

നജസ് ആയ വസ്തു തുടച്ച ശീല ചെറിയ ബക്കറ്റിലുള്ള വെള്ളത്തിൽ കഴുകിയാൽ

ശീല ഒരിക്കലും വൃത്തിയാവുകയില്ല.

 ആ ബക്കറ്റിലെ വെള്ളം മുഴുവനും നജസ് ആവുകയും ചെയ്യും.

നജസ്സായ ശീല ബക്കറ്റിലിട്ട് കഴുകിയതിന് ശേഷം ആ ശീല കൊണ്ട് വീണ്ടും നിലം തുടച്ചാൽ നിലം മുഴുവനും നജസായി മാറും .ആ നിലം ഉണങ്ങിയാലും അവിടെ നജസ് ഉണ്ട് .വെള്ളമൊഴിച്ച് വൃത്തിയാക്കിയാലല്ലാതെ അത് ശുദ്ധിയാവുകയില്ല.ഉണങ്ങിയ നജസുള്ള നിലത്തിലൂടെ നനഞ്ഞ കാലുകൊണ്ട് നടന്നാൽ കാലും നജസായി മാറും. അങ്ങനെ നജസായ കാലുകൾ വൃത്തിയാക്കാതെ നിസ്കരിച്ചാൽ നിസ്കാരം ബാത്വിലാണ് .നജസ്സായ കാല് മുസ്വല്ലയിൽ ചവിട്ടിയാൽ മുസ്വല്ല നജസായി മാറും. ഇത്തരം കാര്യങ്ങളൊക്കെ പലപ്പോഴും അശ്രദ്ധയായി സംഭവിക്കാറുണ്ട്. ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ടായിരിക്കണം നാം കർമ്മങ്ങൾ ചെയ്യുന്നത്.അല്ലാ എങ്കിൽ നമ്മുടെ ഇബാദത്തുകൾ എല്ലാം ബാത്വിലായി പോകും.

അതുകൊണ്ട് ചെറിയ കുട്ടികളുള്ള വീട്ടിലും മറ്റും നജസ് ആയാൽ വളരെ ശ്രദ്ധിക്കേണ്ടതാണ്.

നമ്മുടെ വീടും നിലവും എല്ലാം കഴുകി വൃത്തിയാകേണ്ടതാണ്.

നജസ് ഉണ്ടെങ്കിൽ ശീല കൊണ്ട് തുടച്ചത് കൊണ്ട് മാത്രം വൃത്തിയാവുകയില്ല.


മൂത്രമായ വസ്തു ഉണങ്ങുകയും നിറമോ വാസനയോ രുചിയോ ഇല്ലാതിരിക്കുകയും ചെയ്താൽ അവിടെ വെള്ളം ഒഴിക്കൽ കൊണ്ട് അത് വൃത്തിയാക്കുന്നതാണ്.


നജസ്സായ വസ്തുവിന്റെ മേൽ വെള്ളം ഒഴിച്ച് കഴുകൽ നിർബന്ധമായതുകൊണ്ടാണ് വസ്ത്രം അലക്കുമ്പോൾ മേൽവെള്ളം പാരാൻ ശ്രദ്ധിക്കണം എന്ന് മുൻഗാമികൾ പറയുന്നത്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm



Friday, June 27, 2025

മുഹറം ശ്രേഷ്ടതകൾ*

 *മുഹറം ശ്രേഷ്ടതകൾ*


 നബി 

صلى الله عليه وسلم

പറഞ്ഞു: മുഹറമിൽ നീ നോമ്പനുഷ്ടിക്കുക അത് അല്ലാഹുവിൻറെ മാസമാണ് ഒരു ജനതയ്ക്ക് അല്ലാഹു ആ മാസത്തിൽ തൗബ സ്വീകരിച്ചിട്ടുണ്ട് മറ്റു ധാരാളം പേർക്ക് തൗബ സ്വീകരിക്കുകയും ചെയ്യും .ഇമാം അഹ്മദ് തിർമതി റ


നബി 

صلى الله عليه وسلم

റമദാനിനു ശേഷം നോമ്പനുഷ്ഠിക്കൽ ഏറ്റവും ശ്രേഷ്ഠതമുള്ള മാസം മുഹറമാണ്.

ഫർള് നിസ്കാരത്തിനു ശേഷം ഏറ്റവും ശ്രേഷ്ഠമായ നിസ്കാരം രാത്രിയിലെ നിസ്കാരം ആണ് .

(മുസ്ലിം)

قال صلى الله عليه وسلم: فصم المحرم شهر الله، وفيه يوم تاب فيه على قوم، ويتاب فيه على آخرين. رواه أحمد والترمذي وحسنه.

قال صلى الله عليه وسلم: أفضل الصيام بعد رمضان شهر الله المحرم، وأفضل الصلاة بعد الفريضة صلاة الليل. رواه مسلم وأحمد وغيرهما.

Aslam Kamil Saquafi parappanangadi


പലിശ മഹാ പാതകം

 📚

*പലിശ മഹാ പാതകം*


_അഷ്റഫ് സഖാഫി, പള്ളിപ്പുറം_ 

_______________________________



'പോത്ത്' ഭക്ഷ്യയോഗ്യമാണ് - എന്നത് കൊണ്ട് 'ചെമ്പോത്ത്' തിന്നാൻ പറ്റുമെന്ന് പറയാൻ പാടില്ല. രണ്ടും ഒരേ വർഗ്ഗമാണെന്ന്, കേട്ടാൽ തോന്നുമെങ്കിലും ചേർത്ത് പറയാനാവാത്ത വിധം വ്യത്യാസമുണ്ട്. ഈ രണ്ടിനെയും വേർതിരിച്ച് അറിഞ്ഞിട്ട് മാത്രമേ നിയമം പറയാവൂ. ഇസ്‌ലാമിൻ്റെ നിയമങ്ങൾ അല്ലാഹുവിൻ്റെ നിയമങ്ങളാണ്. അവ തെറ്റിച്ച് പറഞ്ഞാൽ അത് അല്ലാഹുവിൻ്റെ മേൽ കളവ് പറഞ്ഞ അപരാധമാണുണ്ടാവുക. ഇങ്ങനെ കർമ്മ കാര്യങ്ങളിലെ വിധി പ്രസ്താവ്യം അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയും വേണമെന്ന് ഖുർആൻ അധ്യാപനത്തിൽ നിന്ന് തന്നെ വായിക്കാം:


{  وَلا تَقولوا لِما تَصِفُ أَلسِنَتُكُمُ الكَذِبَ هذا حَلالٌ وَهذا حَرامٌ لِتَفتَروا عَلَى اللَّهِ الكَذِبَ إِنَّ الَّذينَ يَفتَرونَ عَلَى اللَّهِ الكَذِبَ لا يُفلِحونَ }[ النحل:  ١١٦ ]


പറഞ്ഞു വരുന്നത്, പലിശ എന്ന മഹാപാപത്തെ സംബന്ധിച്ചാണ്. ജനങ്ങൾ പറഞ്ഞു വരുന്നതെല്ലാം ഇസ്‌ലാമിലെ പലിശയാവില്ലെന്നും, പൊതുവെ മിക്കപേരും അശ്രദ്ധരായ, ഇസ്‌ലാമിലെ പലിശയുടെ ഇനങ്ങളെക്കുറിച്ചും കൃത്യമായി ബോധവൽക്കരണം അത്യാവശ്യമാണ്. വിശ്വാസികൾ, പേരിലും കാര്യത്തിൻ്റെ കൃത്യതയിലും ശ്രദ്ധിച്ചേ മതിയാവൂ എന്നതിനാണ് 'പോത്തും' 'ചെമ്പോത്തും' ഉദാഹരിച്ചത്. ഇസ്‌ലാമിൽ പലിശയാവാത്തത് പലിശയാണെന്ന് തെറ്റിദ്ധരിക്കുന്നതിലെ അപകടവുമാണ് ഉണർത്തിയത്. അതിനാൽ രിബാ ഹറാമാണ് എന്ന് പഠിക്കുന്ന പോലെ, എന്താണ് രിബാ, ഏതൊക്കെയാണ് ഇവയിൽ ഉൾപെടുക എന്നും കൃത്യമാക്കേണ്ടതുണ്ട്.


ഉമർ(റ) പറയാറുണ്ടായിരുന്നു:


  لَا يَتَّجِرْ فِي سُوقِنَا إلَّا مَنْ فَقِهَ أَكْلَ الرِّبَا. اهـ


"പലിശയുടെ നിയമങ്ങൾ അറിഞ്ഞിട്ടല്ലാതെ  കച്ചവടത്തിനിറങ്ങരുത്."


അലി (റ) പറഞ്ഞതിങ്ങനെ:


 مَنْ اتَّجَرَ قَبْلَ أَنْ يَتَفَقَّهَ ارْتَطَمَ فِي الرِّبَا ثُمَّ ارْتَطَمَ ثُمَّ ارْتَطَمَ أَيْ وَقَعَ وَارْتَبَكَ وَنَشَبَ. اهـ


" ഇസ്‌ലാമിലെ ഇടപാടു സംബന്ധിച്ച നിയമങ്ങൾ അറിയാതിരുന്നാൽ പലിശയിൽ ചെന്ന് വീഴും. അത് ആവർത്തിച്ച് ഗൗരവമേറിയ തെറ്റുകളിൽ പെട്ടുപോകാൻ കാരണമാകും "


*പലിശയുടെ ഗൗരവം*


വിശുദ്ധ ഖുർആനിൽ, അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ച ഒരേയൊരു വിഭാഗം പലിശക്കാരാണ്.


{ فَإِن لَم تَفعَلوا فَأذَنوا بِحَربٍ مِنَ اللَّهِ وَرَسولِهِ وَإِن تُبتُم فَلَكُم رُءوسُ أَموالِكُم لا تَظلِمونَ وَلا تُظلَمونَ(٢٧٨)  فَإِن لَم تَفعَلوا فَأذَنوا بِحَربٍ مِنَ اللَّهِ وَرَسولِهِ وَإِن تُبتُم فَلَكُم رُءوسُ أَموالِكُم لا تَظلِمونَ وَلا تُظلَمونَ }[البقرة:  ٢٧٨ - ٢٧٩ ]


അല്ലാഹുവിൻ്റെ ഔലിയാക്കളെ വേദനിപ്പിച്ചും മറ്റും ബുദ്ധിമുട്ടാക്കുന്നവരോടും യുദ്ധം ചെയ്യുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. വഫാതായ മഹാന്മാരെ പ്രയാസപ്പെടുത്തുന്നതും ഈ ശിക്ഷയർഹിക്കുമെന്ന് ഇമാമുകൾ പറയുന്നു. ഇതിന്റെ ഭവിഷത്ത് മരണസമയത്തെ അപകടാവസ്ഥയാണെന്നും, അത് പലിശക്കാരുടെ മേൽ കൂടുതൽ സാധ്യതയുണ്ടെന്നും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മുൻ കഴിഞ്ഞ ഒരു സമുദായത്തിലും പലിശ അനുവദിച്ചു നൽകിയിട്ടില്ല. മാനവ കുലത്തിൽ തന്നെ തെറ്റായ കാര്യമാണിതെന്ന് സാരം.

( തുഹ്ഫഃ, ശർവാനി സഹിതം - 4/272 )


ഇമാം മാലിക്(റ) പറഞ്ഞു: കള്ള് അകത്താകുന്നതിനേക്കാൾ അപകടമാണ് പലിശ മുഖേന തിന്നുന്നത്. (മുഗ്‌നി - 2/ 364)


*ഇസ്‌ലാമിലെ പലിശ*


ഖുത്വുബഃ ഒരു പ്രസംഗമാണെങ്കിലും എല്ലാ പ്രസംഗവും ഖുത്വുബഃയാവുന്നില്ല. നോമ്പ്, ഭക്ഷണം കഴിക്കാതിരിക്കലാണെങ്കിലും എല്ലാ പട്ടിണിയും നോമ്പാവുന്നില്ല. ഇനി, എല്ലാവരും ഉപയോഗിക്കുന്ന 'കളക്ടർ' എന്ന വാക്കിനർത്ഥം, ശേഖരിക്കുന്നവൻ, സ്വരൂപിക്കുന്നവൻ എന്നാണ്. ഇത് ആക്രി പെറുക്കുന്നവന് വെച്ച് കൊടുത്താലോ ?  അഥവാ, പദത്തിന് ഭാഷാർത്ഥമുണ്ടെങ്കിലും സാങ്കേതികമായി ഉപയോഗിക്കുമ്പോൾ അതിന് പ്രത്യേകമായ നിർവ്വചനവും കണ്ടീഷനുകളും വരുന്നു. തൽഫലം ഭാഷാർത്ഥത്തേക്കാൾ സങ്കുചിതമായ പ്രത്യേക അർത്ഥം ലഭിക്കുന്നു. ഇത് സാങ്കേതിക നാമങ്ങളുടെ പ്രത്യേകതയാണെന്ന് ഇബ്നു ഹജർ(റ) പറഞ്ഞിട്ടുണ്ട്: 


شَأْنُ الْمُصْطَلَحَاتِ الْعُرْفِيَّةِ مُخَالَفَتُهَا لِلْحَقَائِقِ اللُّغَوِيَّةِ  وَكَوْنُهَا أَخَصَّ مِنْهَا كَالْحَمْدِ وَالصَّلَاةِ عُرْفًا. اه‍ـ (تحفة: ١/١٨)


വളരെ വ്യക്തമായ ഇക്കാര്യം, പലിശയുടെ കാര്യത്തിലുമുണ്ട്. ഇതിനെ ശരീഅതിലെ ഒരു സാങ്കേതിക പദമായിട്ട് തന്നെ കാണണം.


കടം നൽകിയ വ്യക്തി, സ്വത്ത് തിരിച്ചു തരുന്നതിന് പുറമെ, തനിക്ക് എന്തെങ്കിലും ഒരു ഉപകാരം നിബന്ധന വെക്കുന്നത് പലിശയാണ്. ആ ഇടപാട് നിഷിദ്ധവും, ആ ഉപകാരം സ്വീകരിക്കുന്നത് പലിശ വാങ്ങലുമാണ്. 'കടപ്പലിശ' എന്ന പേരിലുള്ള ഈ ഒരെണ്ണം മാത്രമേ പലരും മനസ്സിലാക്കിയിട്ടുള്ളൂ. പലിശയെക്കുറിച്ച് പ്രത്യേകം ഹെഡ്ഡിംഗ് നൽകി വിവരിച്ചത് വേറെയുണ്ട്. നോക്കാം:


*പലിശകൾ മൂന്ന് തരം*


രിബാ നസാഅ്‌

രിബാ യദ്

രിബാ ഫള്ല്


സ്വർണ്ണം - വെള്ളി - ഭക്ഷ്യവസ്തുക്കൾ; ഈ മൂന്ന് കാര്യങ്ങളിൽ ഇടപാട് നടത്തുമ്പോൾ നിർബന്ധമായും പാലിച്ചിരിക്കേണ്ട കണ്ടീഷനുകളുണ്ട്. അവ പാലിക്കാതെ ഇടപാട് നടത്തുമ്പോൾ വരുന്നതാണ് മേൽ പറഞ്ഞ പലിശകൾ. 


സ്വർണ്ണം, വെള്ളി, ഭക്ഷ്യ വസ്തുക്കളായ അരി, ഗോതമ്പ്, ഈത്തപ്പഴം, മുന്തിരി, ഉപ്പ്, മാംസം, വെള്ളം, മരുന്ന് തുടങ്ങിയവ പരസ്പരം കൈമാറ്റം ചെയ്യുന്നു, ഇരു ഭാഗത്തും ഒരേ ഇനങ്ങളുമാണ് (ഉദാ: സ്വർണ്ണം സ്വർണ്ണത്തിന് പകരം, അരി അരിക്ക് പകരം) എങ്കിൽ

 നിർബന്ധമായും പാലിക്കേണ്ട ശർത്വുകൾ മൂന്നെണ്ണമാണ്:


حلول 

അവധി നിശ്ചയിക്കാതിരിക്കുക

مماثلة 

അളവിൽ തുല്യമായിരിക്കുക

تقابض 

ഇടപാട് നടത്തിയ സ്ഥലത്ത് വെച്ച് തന്നെ കൈമാറ്റം നടത്തുക.

ഇവ ഇടപാടിൻ്റെ നേരത്ത് (സ്വുൽബുൽ അഖ്ദിൽ) പാലിക്കാനാണ് നിർദേശം. തത്സമയത്ത് ഇവ വ്യത്യാസപ്പെടുത്തിയാൽ പലിശയായി. അഥവാ, അവധി പറഞ്ഞാൽ 'രിബാ നസാഅ്‌', അളവിൽ വ്യത്യാസം വന്നാൽ 'രിബാ ഫള്ല്', സ്ഥലത്ത് നിന്ന് വസ്തു കൈപറ്റാതെ പോയാൽ 'രിബാ യദ്‌'. 

'കടപ്പലിശ' യഥാർത്ഥത്തിൽ അളവിൽ വ്യത്യാസം വരുത്തുന്നു എന്നതിനാൽ അവയെ 'രിബാ ഫള്ലി'ൽ ചേർത്തിയാണ് പറയുക. 


ഇനി മേൽ പറഞ്ഞവയിൽ, ഇനം വ്യത്യാസപ്പെട്ട് കൈമാറ്റം ചെയ്യുമ്പോൾ ( ഉദാ: സ്വർണ്ണം വെള്ളിക്ക് പകരം, അരി ഗോതമ്പിന് പകരം ) മേൽ പറഞ്ഞ രണ്ട് നിബന്ധനകളേ ഇടപാടിൻ്റെ നേരത്ത് പാലിക്കേണ്ടതുള്ളൂ:


حلول 

അവധി നിശ്ചയിക്കാതിരിക്കുക

تقابض 

ഇടപാട് നടത്തിയ സ്ഥലത്ത് വെച്ച് തന്നെ കൈമാറ്റം നടത്തുക.


ഇവയിൽ വ്യത്യാസപ്പെടുത്തിയാൽ മേൽ പറഞ്ഞ പലിശ വരികയും ഇടപാട് നിഷിദ്ധമാവുകയും ചെയ്യും. എന്നാൽ, സ്വർണ്ണം / വെള്ളി ഇവയും, മറ്റു ഭക്ഷ്യ വസ്തുക്കളും തമ്മിൽ കൈമാറ്റം ചെയ്യുമ്പോൾ ഈ മൂന്ന് കണ്ടീഷനുകളും ബാധകമല്ല. പലിശ വരുന്നതുമല്ല. ഇടപാടുകൾ ഹറാമാകുന്ന ചതി, വഞ്ചന, സ്വന്തം ഉടമസ്ഥയിലില്ലാത്തത് വിൽക്കുക, അളവും തൂക്കവും നിർണ്ണയിക്കാതിരിക്കുക തുടങ്ങിയ എല്ലാ കച്ചവടങ്ങൾക്കുമുള്ള കണ്ടീഷനുകൾ ശ്രദ്ധിക്കണമെന്ന് മാത്രം.


_അവധി നിശ്ചയിക്കൽ_


ഇടപാടിൻ്റെ നേരത്ത് കുറഞ്ഞ സമയത്തിനാണെങ്കിൽ പോലും അവധി പറയാൻ പറ്റില്ല. ഇരുവരും സദസ്സ് പിരിയും മുമ്പ് കൈമാറ്റം നടത്തിയിട്ടുണ്ടെങ്കിലും അതിന് മുമ്പ് അവധി നിശ്ചയിച്ചത് പ്രശ്നമാകും.

ഉദാ: A സ്വർണ്ണം B ക്ക് വിൽക്കുന്നു, B പകരം നൽകുന്ന സ്വർണ്ണം / വെള്ളി അഞ്ച് മിനിറ്റ് കഴിഞ്ഞേ തരികയുള്ളൂ എന്ന് പറയുന്നു. ഈ സമയം നിശ്ചയിക്കൽ പ്രശ്നമാണ്. അത് പരിഗണിക്കാതെ, ഉടനെ തന്നെ B തരാമെന്നേറ്റ സ്വർണ്ണം / വെള്ളി നൽകിയാലും, 

حلول

എന്ന കണ്ടീഷൻ തെറ്റിച്ചതിനാൽ പലിശ വരുന്നു.


_അളവിൽ തുല്യമാവൽ_


സ്വർണ്ണവും വെള്ളിയും തൂക്കത്തിലും, ഭക്ഷ്യവസ്തുക്കൾ ലിറ്റർ അളവിലുമാണ് ഇസ്‌ലാം പരിഗണിക്കുന്നത്. ഇക്കാലത്ത് ഭക്ഷണ സാധനങ്ങളെല്ലാം തൂക്കം അടിസ്ഥാനമാക്കി കച്ചവടം ചെയ്യുന്നുവെങ്കിലും അത് തെറ്റല്ല. പലിശ വരുമോ ഇല്ലേ എന്നതിലെ അടിസ്ഥാനം നിർണ്ണയിക്കപ്പെട്ട അളവുകളായിരിക്കണം. മൂല്യം, പണിക്കൂലി എന്നിവ മേൽ അളവിനോടൊപ്പം പരിഗണിക്കുകയില്ല. സ്വർണത്തിലും വെള്ളിയിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണിത് (തുഹ്ഫഃ - 4/279)


ചെറു വിവരണമേ ഉദ്ദേശിച്ചുള്ളൂ. വിശദീകരണം വേണ്ടവർ അറിവുള്ളവരെ സമീപിച്ച് പഠിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


അല്ലാഹു അവന്റെ ഇഷ്ടക്കാരിൽ നമ്മെ ചേർക്കട്ടെ - ആമീൻ.

 

💫

Wednesday, June 25, 2025

തൽഖീൻ ചൊല്ലിക്കൊടുക്കൽ

 തൽഖീൻ ചൊല്ലിക്കൊടുക്കൽ 🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0 സുന്നത്താണ്.

ഇമാം നവവി(റ) ശറഹുൽ മുഹദ്ദബിൽ പറയുന്നു

മയ്യത്ത് മറമാടിയ ഉടനെ

തൽ ഖീൻ ചൊല്ലൽ 

നമ്മുടെ പണ്ഡിതന്മാരിൽ പെട്ടവർ സുന്നത്താണെന്ന് പറഞ്ഞു. ::::

അപ്പോൾ ഈ തൽ ഖീൻ സുന്നത്താണ് .


 

(الرَّابِعَةُ) قَالَ جَمَاعَاتٌ مِنْ أَصْحَابِنَا يُسْتَحَبُّ تَلْقِينُ

الْمَيِّتِ عَقِبَ دَفْنِهِ فَيَجْلِسُ عِنْدَ رَأْسِهِ إنْسَانٌ وَيَقُولُ يَا فُلَانَ ابْنَ فُلَانٍ وَيَا عَبْدَ اللَّهِ ابن أَمَةِ اللَّهِ اُذْكُرْ الْعَهْدَ الَّذِي خَرَجْت عَلَيْهِ مِنْ الدُّنْيَا شَهَادَةَ أَنْ لا اله وَحْدَهُ لَا شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّ الْجَنَّةَ حَقٌّ وَأَنَّ النَّارَ حَقٌّ وأن البعث حق وأن الساعة آتية لاريب فِيهَا وَأَنَّ اللَّهَ يَبْعَثُ مَنْ فِي الْقُبُورِ وَأَنَّك رَضِيت بِاَللَّهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَبِيًّا وَبِالْقُرْآنِ إمَامًا وَبِالْكَعْبَةِ قِبْلَةً وَبِالْمُؤْمِنِينَ إخْوَانًا زَادَ الشَّيْخُ نَصْرٌ ربي الله لا إله الا هو عله تَوَكَّلْت وَهُوَ رَبُّ الْعَرْشِ الْعَظِيمِ فَهَذَا التَّلْقِينُ عندهم مستحب 

അത് സുന്നത്താണെന്ന് ഇമാം ഖാളി ഹുസൈൻ ഇമാം മുതവല്ലി ഇമാം ശൈഖ് നസ്വര് ഇമാം റാഫിഇ എന്നിവരും മറ്റും رضي الله عنهم

വെക്തമായി പറഞ്ഞിട്ടുണ്ട് -

ശൈഖ് ഇമാം ഇബ്നു സ്വലാഹ്رَحِمَهُ اللَّهُ عَنْهُ

എന്നവരോട് തൽഖീനിനെ പറ്റിചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ചെല്ലണമെന്ന് തന്നെയാണ് നാം പ്രബലപ്പെടുത്തുന്നതും പ്രവർത്തിക്കുന്നതും.

ആ വിഷയത്തിൽ അബൂ ജമാമ എന്നവരുടെ ഹദീസ് ഉണ്ട് ആ ഹദീസിന് വിവിധ സാക്ഷികളെ കൊണ്ട് ശക്തിയാക്കപ്പെട്ടിട്ടുണ്ട് പഴയ കാലം മുതൽ ശ്യാമ കാരുടെ പ്രവർത്തനവും അതിന് ശക്തി നൽകുന്നുണ്ട്.അതുകൊണ്ട് ഹദീസിന്റെ ന്യൂനത പരിഹരിക്കുന്നതാണ് ഇതല്ലാംഇമാം ഇബ്നു സലാഹ് റ പറഞ്ഞതാണ് .



ممن نَصَّ عَلَى اسْتِحْبَابِهِ الْقَاضِي حُسَيْنٌ وَالْمُتَوَلِّي وَالشَّيْخُ نَصْرٌ الْمَقْدِسِيُّ وَالرَّافِعِيُّ وَغَيْرُهُمْ وَنَقَلَهُ الْقَاضِي حُسَيْنٌ عَنْ أَصْحَابِنَا مُطْلَقًا وَسُئِلَ الشَّيْخُ أَبُو عَمْرِو بْنُ الصَّلَاحِ رَحِمَهُ اللَّهُ عَنْهُ فَقَالَ التَّلْقِينُ هُوَ الَّذِي نَخْتَارُهُ وَنَعْمَلُ بِهِ قَالَ وَرَوَيْنَا فِيهِ حَدِيثًا مِنْ حَدِيثِ أَبِي أُمَامَةَ لَيْسَ إسْنَادُهُ بِالْقَائِمِ لَكِنْ اُعْتُضِدَ بِشَوَاهِدَ وَبِعَمَلِ أَهْلِ الشَّامِ قَدِيمًا هَذَا كَلَامُ أَبِي عَمْرٍو

ഞാൻ (ഇമാം നവവി )

പറയുന്നു അബുമാമയുടെ ഹദീസ് ഇമാം ത്വബ്റാനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ ഹദീസ് ചെറിയ ന്യൂനത ഉണ്ടെങ്കിലും തെളിവിന് അവലംബിക്കാവുന്നതാണ്.പുണ്യ കർമ്മങ്ങളിലും നന്മയെ പ്രേരിപ്പിക്കുന്നതിലും തിന്മയെ തടയുന്നതിലും ഉള്ള ഹദീസുകളിൽ (നൂന്യത ഉണ്ടങ്കിലും)വിട്ടുവീഴ്ച ഉണ്ട് എന്ന് മുഹദ്ദിസുകളും മറ്റുമായ എല്ലാ പണ്ഡിതന്മാരും ഏകോപിച്ചിട്ടുണ്ട്.

പ്രത്യേകിച്ച് ഈ ഹദീസിൽ വിവിധ സാക്ഷികളെ കൊണ്ട് ശക്തിയാക്കപ്പെട്ടിട്ടുണ്ട്.



 قُلْت حَدِيثُ أَبِي أُمَامَةَ رَوَاهُ أَبُو الْقَاسِمِ الطَّبَرَانِيُّ فِي مُعْجَمِهِ بِإِسْنَادٍ ضَعِيفٍ وَلَفْظُهُ عَنْ سَعِيدِ بْنِ عَبْدِ اللَّهِ الْأَزْدِيِّ قَالَ " شَهِدْتُ أَبَا أُمَامَةَ رَضِيَ اللَّهُ عَنْهُ وَهُوَ فِي النَّزْعِ فَقَالَ إذَا مِتُّ فَاصْنَعُوا بِي كَمَا أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ إذَا مَاتَ أَحَدٌ مِنْ إخْوَانِكُمْ فَسَوَّيْتُمْ التُّرَابَ عَلَى قَبْرِهِ فَلْيَقُمْ أَحَدُكُمْ عَلَى رَأْسِ قَبْرِهِ ثُمَّ لِيَقُلْ يَا فُلَانَ ابْنَ فُلَانَةَ فَإِنَّهُ يَسْمَعُهُ وَلَا يُجِيبُ ثُمَّ يَقُولُ يَا فُلَانَ ابْنَ فُلَانَةَ فَإِنَّهُ يَسْتَوِي قَاعِدًا ثُمَّ يَقُولُ يا فلان ابن فُلَانَةَ فَإِنَّهُ يَقُولُ أَرْشِدْنَا رَحِمَك اللَّهُ وَلَكِنْ لا تشعرون فَلْيَقُلْ اُذْكُرْ مَا خَرَجْت عَلَيْهِ مِنْ الدُّنْيَا شَهَادَةِ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّك رَضِيت بِاَللَّهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ نَبِيًّا وَبِالْقُرْآنِ إمَامًا فَإِنَّ مُنْكَرًا وَنَكِيرًا يَأْخُذُ كُلُّ وَاحِدٍ مِنْهُمَا بِيَدِ صَاحِبِهِ وَيَقُولُ انْطَلِقْ بِنَا مَا نَقْعُدُ عِنْدَ مَنْ لُقِّنَ حُجَّتَهُ فَقَالَ رَجُلٌ يَا رَسُولَ اللَّهِ فَإِنْ لَمْ نَعْرِفْ أُمَّهُ قَالَ فَيَنْسُبُهُ إلَى أُمِّهِ حَوَّاءَ يَا فُلَانَ ابْنَ حَوَّاءَ " قُلْتُ فَهَذَا الْحَدِيثُ وَإِنْ كَانَ ضَعِيفًا فَيُسْتَأْنَسُ بِهِ وَقَدْ اتَّفَقَ عُلَمَاءُ الْمُحَدِّثِينَ وَغَيْرُهُمْ عَلَى الْمُسَامَحَةِ فِي أَحَادِيثِ الْفَضَائِلِ وَالتَّرْغِيبِ وَالتَّرْهِيبِ وَقَدْ اُعْتُضِدَ بِشَوَاهِدَ مِنْ الْأَحَادِيثِ 

Aslam Kamil Saquafi parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

തൽഖീൻ ചൊല്ലൽ: പുത്തൻ വാദികൾക്ക് വായടപ്പൻ മറുപടി

 തൽഖീൻ ചൊല്ലൽ: പുത്തൻ വാദികൾക്ക് വായടപ്പൻ മറുപടി

ഒരാള്‍ മരിച്ചാല്‍ അയാളെ മറമാടിയതിന് ശേഷം തല്‍ഖീന്‍ ചൊല്ലാനായി നബി(സ) പറയുന്നതായി ത്വബ്‌റാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

عَنْ سَعِيدِ بن عَبْدِ اللَّهِ الأَوْدِيِّ، قَالَ: شَهِدْتُ أَبَا أُمَامَةَ وَهُوَ فِي النَّزْعِ، فَقَالَ: إِذَا أَنَا مُتُّ، فَاصْنَعُوا بِي كَمَا أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ نصْنَعَ بِمَوْتَانَا، أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ:"إِذَا مَاتَ أَحَدٌ مِنْ إِخْوَانِكُمْ، فَسَوَّيْتُمِ التُّرَابَ عَلَى قَبْرِهِ، فَلْيَقُمْ أَحَدُكُمْ عَلَى رَأْسِ قَبْرِهِ، ثُمَّ لِيَقُلْ: يَا فُلانَ بن فُلانَةَ، فَإِنَّهُ يَسْمَعُهُ وَلا يُجِيبُ، ثُمَّ يَقُولُ: يَا فُلانَ بن فُلانَةَ، فَإِنَّهُ يَسْتَوِي قَاعِدًا، ثُمَّ يَقُولُ: يَا فُلانَ بن فُلانَةَ، فَإِنَّهُ يَقُولُ: أَرْشِدْنَا رَحِمَكَ اللَّهُ، وَلَكِنْ لا تَشْعُرُونَ، فَلْيَقُلْ: اذْكُرْ مَا خَرَجْتَ عَلَيْهِ مِنَ الدُّنْيَا شَهَادَةَ أَنْ لا إِلَهَ إِلا اللَّهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَأَنَّكَ رَضِيتَ بِاللَّهِ رَبًّا، وَبِالإِسْلامِ دِينًا، وَبِمُحَمَّدٍ نَبِيًّا، وَبِالْقُرْآنِ إِمَامًا، فَإِنَّ مُنْكَرًا وَنَكِيرًا يَأْخُذُ وَاحِدٌ مِنْهُمْا بِيَدِ صَاحِبِهِ، وَيَقُولُ: انْطَلِقْ بنا مَا نَقْعُدُ عِنْدَ مَنْ قَدْ لُقِّنَ حُجَّتَهُ، فَيَكُونُ اللَّهُ حَجِيجَهُ دُونَهُمَا"، فَقَالَ رَجُلٌ: يَا رَسُولَ اللَّهِ، فَإِنْ لَمْ يَعْرِفْ أُمَّهُ؟ قَالَ:"فَيَنْسُبُهُ إِلَى حَوَّاءَ، يَا فُلانَ بن حَوَّاءَ". (المعجم الكبير للطبراني)

സഅ്ദുബിന്‍ അബ്ദുല്ല (റ)വിനെത്തൊട്ട് അബൂഉമാമ (റ) മരണവേദനയിലായ സമയം ഞാന്‍ അദ്ദേഹത്തെ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ മരണപ്പെട്ടാല്‍ മരണപ്പെട്ടവരെക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നബി (സ) ഞങ്ങളോട് കല്‍പിച്ചത് പ്രകാരം എന്നെക്കൊണ്ട് നിങ്ങള്‍ പ്രവര്‍ത്തിക്കുക. നബി (സ) ഞങ്ങളോട് കല്‍പിച്ചത്: നിങ്ങളില്‍ ഒരാള്‍ മരിക്കുകയും അവന്റെ മേല്‍ മണ്ണിനെ നിങ്ങള്‍ നിരത്തുകയും ചെയ്താല്‍ ഉടനെ നിങ്ങളില്‍ ഒരാള്‍ അവന്റെ ഖബറിന്റെ തലഭാഗത്ത് നിന്ന് ഇങ്ങനെ പറയട്ടെ.... (ത്വബ്‌റാനി) ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഇബ്‌നുല്‍ ഖയ്യിം(റ) പറയുന്നു:

فصل ويدل على هذا أيضا ما جرى عليه عمل الناس قديما وإلى الآن......... فهذا الحديث وإن لم يثبت فإتصال العمل به في سائر الأمصار والأعصار من غير انكار كاف في العمل به (الروح - ابن قيم الجوزية)

ഈ ഹദീസ് കുറ്റമറ്റതല്ലെങ്കിലും ഇതിനോട് എല്ലാ കാലത്തും എല്ലാ സ്ഥലത്തുമുള്ളവരുടെ പ്രവര്‍ത്തനം ചേര്‍ന്നുവരിക എന്നുള്ളത് ഈ ഹദീസുകൊണ്ട് പ്രവര്‍ത്തിക്കാമെന്നതിന് മതിയായ തെളിവാണ്. (റൂഹ് : 22)

وفيه إيماء إلى تلقين الميت بعد تمام دفنه وكيفيته مشهورة ، وهو سنة على المعتمد من مذهبنا خلافا لمن زعم أنه بدعة ، كيف وفيه حديث صريح يعمل به في الفضائل اتفاقا بل اعتضد بشواهد يرتقي بها إلى درجة الحسن (مرقاة المفاتيح)

മയ്യത്തിനെ മറമാടിയതിന് ശേഷമുള്ള തല്‍ഖീനിലേക്ക് ഇതില്‍ സൂചനയുണ്ടെന്ന് ഇബ്‌നു ഹജര്‍(റ) പറഞ്ഞിരിക്കുന്നു. തല്‍ഖീനിന്റെ രൂപം പ്രസിദ്ധിയാര്‍ജിച്ചതാണ്. നമ്മുടെ മദ്ഹബില്‍ പ്രബലമായ അഭിപ്രായം അത് സുന്നത്താണെന്നുള്ളതാണ്. അത് ബിദ്അത്താണെന്ന വാദിച്ചവരോട് എതിരായ നിലക്കാണത്. പണ്ഡിതന്മാരുടെ ഏകോപനമുള്ള നിലയില്‍ ഇബാദത്തുകളുടെ ശ്രേഷ്ഠതയില്‍ പ്രവര്‍ത്തിക്കപ്പെടാന്‍ പറ്റുന്ന രൂപത്തിലുള്ള വ്യക്തമായ ഹദീസുകള്‍ ആ വിഷയത്തിലുണ്ടായിരിക്കെ അതെങ്ങനെ ബിദ്അത്താകും. (മിര്‍ഖാത് 1/173) ചുരുക്കത്തില്‍ ഇവര്‍ സമ്മതിക്കുന്ന ഇബ്‌നുഖയ്യിം, മുല്ല അലിയ്യുല്‍ ഖാരി പോലെയുള്ള പണ്ഡിതന്മാര്‍ തന്നെ ഹദീസുകള്‍ ഉദ്ധരിച്ച് തല്‍ഖീന്‍ ചൊല്ലല്‍ സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ട്. കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ നോക്കിയാല്‍ തെളിവുകള്‍ ധാരാളം കാണാന്‍ കഴിയും.

Tuesday, June 24, 2025

പെരുന്നാൾ മസ്അലകൾ

 🌷 *പെരുന്നാൾ മസ്അലകൾ*🌷  


👉🏼പെരുന്നാൾ ഖുതുബകൾക്ക് മുമ്പ് ഖത്തീബ് മിമ്പറിൽ ഇരിക്കൽ സുന്നത്ത് (നിഹായ 2/392)ഈ ഇരുത്തം ഒരു ബാങ്കിനവശ്യമായ സമയമാണ് (മുഗ് നി 1/423)


👉🏼മിമ്പറിൽ കയറുമ്പോൾ ഇഷ്ട്ടമുള്ള കാൽ മുന്തിക്കാവുന്നതാണ്.  (തുഹ്ഫ 1/159)


👉🏼മിമ്പറിൽ കയറുമ്പോൾ ഓരോ പടിയിലും നിൽക്കേണ്ടതില്ല. സാധാരണ നടക്കും പോലെ ഓരോ കാൽ വെച്ചാണു കയറേണ്ടത് (ശർവാനി 2/462)


👉🏼ഒന്നാം ഖുതുബയുടെ  തുടക്കത്തിൽ ഒമ്പതുo രണ്ടിൽ ഏഴുo തക്ബീർ സുന്നത്ത് .ഈ തക്ബീറുകൾ ഓരോന്നും മുറിച്ചു മുറിച്ചാണ് ഉത്തമം ..

(അല്ലാഹു അക്ബ൪, അല്ലാഹു അക്ബ൪...എന്നിങ്ങനെ )(തുഹ്ഫ,ശ൪വാനി 3/46) അപ്പോൾ അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു എന്നിങ്ങനെ ചേർത്തല്ല ചൊല്ലേണ്ടത് എന്നു മനസ്സിലായി


👉🏼ഖുതുബക്കിടയിൽ ഖത്തീബിനു തക്ബീറുകൾ ധാരാളം സുന്നത്ത്..എന്നാൽ ഈ തക്ബീർ  സദസ്യർക്ക് സുന്നത്തില്ല (ഫത്ഹുൽ മുഈ൯) 



👉🏼പെരുന്നാൾ നിസ്കാരത്തിലെ ആദ്യത്തെ ഏഴു൦ അഞ്ചും  തക്ബീറുകൾ  ഉറക്കയാക്കൽ മഅമൂമിനുo സുന്നത്തുണ്ട് (തുഹ്ഫ,ശ൪വാനി3/41 )



👉🏼പെരുന്നാൾ നിസ്കാരം നഷ്ട്ടപ്പെട്ടവർക്ക് ഖളാ വീട്ടൽ സുന്നത്ത് (തുഹ്ഫ 2/237)


👉🏼 "അസ്സലാതു ജാമിഅ" എന്നു കേൾക്കുമ്പോൾ, ലാ ഹൌല വലാ ഖുവ്വത......എന്ന ദിക്ർ  ചൊല്ലൽ സുന്നത്ത് (ശർവാനി1/461)


👉🏼പെരുന്നാൾ നിസ്കാരം എന്നുമാത്രം നിയ്യത്ത് ചെയ്താൽ മതിയാവില്ല..മറിച്ച് വലിയ പെരുന്നാൾ എന്നോ ചെറിയ പെരുന്നാൾ എന്നോ നിർണ്ണയിക്കണം (ഫത്ഹുൽ മുഈ൯)


👉🏼ബലിപെരുന്നാൾ നിസ്കാരത്തിനു മുമ്പ് *വല്ലതും കഴിക്കലും കുടിക്കലും കറാഹത്.* ചെറുപെരുന്നാളിനു സുന്നത്ത്.വിശിഷ്യാ ഈത്തപ്പഴം (തുഹ്ഫ3/50, നിഹായ 2/396 കാണുക )


👉🏼ദുൽഹിജ്ജ 9 സുബ്‌ഹ്‌ മുതൽ 13 അസ്ർ ഉൾപ്പെടെ എല്ലാ നിസ്കാര ശേഷവും,( *പെരുന്നാൾ നിസ്ക്കാരം, റവാതിബ്*  പോലുള്ള മുഴുവൻ സുന്നത്തു നിസ്കാരങ്ങൾ ഉൾപ്പെടെ ) സലാം വീട്ടിയ ഉടനെ നിസ്കാരത്തിന്റെ ദിക്റുകൾക്ക് മുമ്പ്, തക്ബീർ സുന്നത്ത്.. 

(തുഹ്ഫ 3/53, ശർവാനി 3/51) 


ഈ തക്ബീറുകൾ നിസ്കരിച്ച ഉടനെ വിട്ടുപോയാൽ പിന്നീട്, -അയ്യാമുതശ്‌രീഖ്‌ അവസാനിക്കും വരെ- വീണ്ടെടുക്കാവുന്നതാണ് (തുഹ്ഫ 3/54, ബുശ്റൽ കരീം )


====================


👉🏼നിർണ്ണിത മൃഗത്തെ നേർച്ചയാക്കിയവരല്ലാത്തവർ ഉള്ഹിയത്തിനു നിയ്യത്ത് ചെയ്യണം. നിയ്യത്ത് ഇല്ലെങ്കിൽ ഉള്ഹിയത്തായി പരിഗണിക്കുകയില്ല *(ഷെയർ ചേർന്ന് ഉള്ഹിയ നിർവഹിക്കുന്ന പലരും നിയ്യത്തിന്റ കാര്യം ശ്രദ്ധിക്കാറില്ല )*

സുന്നത്തായ ഉള്ഹിയത്തിന്റെ നിയ്യത്ത് 

ﻧﻮﻳﺖ اﻷﺿﺤﻴﺔ اﻟﻤﺴﻨﻮﻧﺔ، ﺃﻭ ﺃﺩاء ﺳﻨﺔ اﻟﺘﻀﺤﻴﺔ.

(സുന്നത്തായ ഉള്ഹിയതിനെ ഞാൻ കരുതി /സുന്നത്തായ ഉള്ഹിയതിനെ നിർവഹിക്കാൻ ഞാൻ കരുതി) പോലുള്ളവയാണ്  (ഇആനത് കാണുക )


മൃഗത്തെ നിർണ്ണയിച്ചതു മുതൽ അറവ് നടക്കും വരെയാണ്  നിയ്യത്തിന്റെ സമയം . 

നിയ്യത്ത് ചെയ്യാൻ മറ്റൊരാളെ ഏൽപ്പിക്കാവുന്നതുമാണ് (ജർഹസി, തുഹ്ഫ കാണുക )


👉🏼ഒരു ജീവിയെ അറുത്ത കത്തി കഴുകാതെ മറ്റൊന്നിനെ അറവുനടത്തൽ  അനുവദനീയം (തുഹ്ഫ 1/176)


===================


👉🏼പെരുന്നാൾ ആശംസ അറിയിക്കൽ സുന്നത്ത്.. (تقبل الله منا ومنكمഎന്നോ *തുല്യമായ മറ്റു വാചകങ്ങളോ പറയാം* 

(ശർവാനി 3/56)  


*عيد مبارك*

 എന്നു പറയുന്ന പതിവ് പഴയ കാലത്തു തന്നെ ഉണ്ട് (റദ്ദുൽ മുഹ്താർ(ഹനഫി) 2/169 കാണുക )   

ദുൽ ഹിജ്ജ,ഒന്നു മുതൽ പത്തുവരെ *എല്ലാ ദിവസവും സൂറതുൽ ഫജ്ർ* പാരായണം ചെയ്യൽ

 🔹ദുൽ ഹിജ്ജ,ഒന്നു മുതൽ പത്തുവരെ *എല്ലാ ദിവസവും സൂറതുൽ ഫജ്ർ*  പാരായണം ചെയ്യൽ സുന്നതാണ്.(ഫത്ഹുൽ മുഈൻ)


🔹പ്രസ്തുത ദിനങ്ങളിൽ ആടു മാടുകളെ കാണുമ്പോൾ/ അവയുടെ ശബ്ദം കേൾക്കുമ്പോൾ തക്ബീർ സുന്നതാണ്.. *_അല്ലാഹു അക്ബർ എന്ന് ഒരു തവണ_* യാണ് ചൊല്ലേണ്ടത് (ശർവാനി)


🔹ദുൽ ഹിജ്ജ 1 മുതൽ 9 വരെ നോമമ്പെടുക്കൽ ശക്തമായ സുന്നതുണ്ട്. ഒൻപതു കൂടുതൽ ശക്തമാണ്. (തുഹ്ഫ)


➖️➖️➖️➖️


 *_വൽ ഫജ്ർ ഓതാം.._*


بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَالْفَجْرِ ﴿١﴾ وَلَيَالٍ عَشْرٍ ﴿٢﴾ وَالشَّفْعِ وَالْوَتْرِ ﴿٣﴾ وَاللَّيْلِ إِذَا يَسْرِ ﴿٤﴾ هَلْ فِي ذَٰلِكَ قَسَمٌ لِّذِي حِجْرٍ ﴿٥﴾ أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ ﴿٦﴾ إِرَمَ ذَاتِ الْعِمَادِ ﴿٧﴾ الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ ﴿٨﴾ وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ ﴿٩﴾ وَفِرْعَوْنَ ذِي الْأَوْتَادِ ﴿١٠﴾ الَّذِينَ طَغَوْا فِي الْبِلَادِ ﴿١١﴾ فَأَكْثَرُوا فِيهَا الْفَسَادَ ﴿١٢﴾ فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ ﴿١٣﴾ إِنَّ رَبَّكَ لَبِالْمِرْصَادِ ﴿١٤﴾ فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ ﴿١٥﴾ وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ ﴿١٦﴾ كَلَّا ۖ بَل لَّا تُكْرِمُونَ الْيَتِيمَ ﴿١٧﴾ وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِينِ ﴿١٨﴾ وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا ﴿١٩﴾ وَتُحِبُّونَ الْمَالَ حُبًّا جَمًّا ﴿٢٠﴾كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا ﴿٢١﴾ وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا ﴿٢٢﴾ وَجِيءَ يَوْمَئِذٍ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّىٰ لَهُ الذِّكْرَىٰ ﴿٢٣﴾ يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي ﴿٢٤﴾ فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُ أَحَدٌ ﴿٢٥﴾ وَلَا يُوثِقُ وَثَاقَهُ أَحَدٌ ﴿٢٦﴾ يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ﴿٢٧﴾ ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً ﴿٢٨﴾ فَادْخُلِي فِي عِبَادِي ﴿٢٩﴾ وَادْخُلِي جَنَّتِي ﴿٣٠﴾


➖➖➖➖➖➖

🔹........ﻭﺃﻥ ﻳﻮاﻇﺐ ﻛﻞ ﻳﻮﻡ ﻋﻠﻰ ﻗﺮاءﺓ ﺁﻟﻢ، اﻟﺴﺠﺪﺓ، ﻭﻳﺲ، ﻭاﻟﺪﺧﺎﻥ، ﻭاﻟﻮاﻗﻌﺔ، ﻭﺗﺒﺎﺭﻙ، ﻭاﻟﺰﻟﺰﻟﺔ، ﻭاﻟﺘﻜﺎﺛﺮ ﻭﻋﻠﻰ اﻻﺧﻼﺹ ﻣﺎﺋﺘﻲ ﻣﺮﺓ، *ﻭاﻟﻔﺠﺮ ﻓﻲ ﻋﺸﺮ ﺫﻱ اﻟﺤﺠﺔ* الخ....

(فتح المعين)

🔹(ﻭﻳﺴﺘﺤﺐ ﺇﻟﺦ) ، ﻭﺇﺫا ﺭﺃﻯ ﺷﻴﺌﺎ ﻣﻦ اﻟﻨﻌﻢ ﻭﻫﻲ اﻹﺑﻞ ﻭاﻟﺒﻘﺮ ﻭاﻟﻐﻨﻢ ﻓﻲ ﻋﺸﺮ ﺫﻱ اﻟﺤﺠﺔ ﻛﺒﺮ ﻧﺪﺑﺎ ﻣﻐﻨﻲ ﻭﺷﺮﺡ ﺑﺎﻓﻀﻞ ﺯاﺩ اﻟﻨﻬﺎﻳﺔ ﻭﻇﺎﻫﺮ ﺃﻥ ﻣﻦ ﻋﻠﻢ ﻛﻤﻦ ﺭﺃﻯ اﻩـ ﻗﺎﻝ ﻋ ﺷ ﻗﻮﻟﻪ مر ﻛﺒﺮ *ﺃﻱ ﻳﻘﻮﻝ اﻟﻠﻪ ﺃﻛﺒﺮ ﻓﻘﻂ ﻣﺮﺓ* ﻋﻠﻰ اﻟﻤﻌﺘﻤﺪ اﻩـ

(شرواني ٣/٥٤)


🔹(ﻭ) ﻳﺴﻦ ﺑﻞ ﻳﺘﺄﻛﺪ ﺻﻮﻡ ﺗﺴﻊ اﻟﺤﺠﺔ......ﻭﺁﻛﺪﻫﺎ ﺗﺎﺳﻌﻬﺎ ...(تحفة المحتاج ٣/٤٥٤)



കടം വീടാൻ പതിവാക്കുക

 *കടം വീടാൻ പതിവാക്കുക*. ഈ ദുആ അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷവും തഹജ്ജുദിന്റെ ശേഷവും മറ്റു സമയങ്ങളിലും ധാരാളം തവണ പതിവാക്കുക اللَّهُمَّ فَا...