Wednesday, December 3, 2025

കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അമിതമായി അടിക്കുകയാണങ്കിൽ ഉണ്ടാവുന്ന ഭവിഷത്തുകൾ .

 കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ  അമിതമായി അടിക്കുകയാണങ്കിൽ ഉണ്ടാവുന്ന ഭവിഷത്തുകൾ .


1 ഭയം:അമിതമായ അടി ലഭിക്കുന്ന കുട്ടികൾക്ക് കുട്ടികൾക്ക് ഭയം ഉണ്ടാവും

പേടിവന്നാൽ ആത്മവിശ്വാസം കുറയും - ടെൻഷനും നിരാഷയും വരും ഉത്ഘന്ധവരും - വിജയിയാൻ കഴിയില്ല -


2 അമിതമായ ദേഷ്യം :

നാം ദേശ്യം പിടിച്ചു അടിക്കുമ്പോൾ - അവർക്കും ദേശ സ്വഭാവം കോപ സ്വഭാവം പകരുകയും മറ്റുള്ളവരോട് എപ്പോഴും വഴക്കിടുകയും ചെയ്യും - അക്രമസ്വഭാവം ഉണ്ടാവും

3. ലഹരിക്ക് അടിമയാകും :

വീട്ടിൽ സമാധാനവും സന്തോഷവും ലഭിക്കാതെ വരുമ്പോൾ അതിൽ നിന്ന് മുക്തമാൻ ലഹരിക്ക് അടിമയാവും -

പണം സമ്പാതിക്കാൻ എന്തും ചെയ്യും അങ്ങനെ ജീവിതം നഷ്ടപ്പെടും

4. അറ്റാച്ച്മെന്റെ പ്രോബ് ളൻസ് : വീട്ടുക്കാരുമായി സ്നേഹ ബന്ധം കുറയും :

- പാരൻ സ്മായിസ്നേഹബന്ധം ഇല്ലാതെയാവും -മാതാപിതാക്കളെ സ്നേഹിക്കാത്ത മക്കളായി മാറും


5  സഹോദര സഹോദരിമാരും ആയി വെറുപ്പ് ഉണ്ടാക്കും: എന്നെ മാത്രം എന്താ ശകാരിക്കുന്നത്എന്ന് കരുതി

പാരൻസ് ശകാരിക്കാത്ത മറ്റു കുട്ടികളുമായി (മറ്റു സഹോദര സഹോദരിമാരുമായി) വയക്കിട്ടു കയും അവരോട് പക വെച്ച് പുലർത്തുകയും ചെയ്യും - നമ്മുടെ വീട് അസ്വസ്ത വീടാവും


6:ആത്മഹത്യാ പ്രവണതയുണ്ടാവും:

എന്നെ എല്ലാവരുംഎന്ന് മനസ്സിലാക്കി ജീവനൊടുക്കാൻ ശ്രമിക്കും വഴക്കിടുന്ന വീടുകളിലെ കുട്ടികളാണ് ആത്മഹത്യയിലേക്ക് പലപ്പോഴും പോവുന്നത്

7: പഠന വൈകല്യമുണ്ടാവും : -അമിതമായ പണിഷ്മെൻറ് ലഭിക്കുന്നത് കൊണ്ട്അവരുടെ ആത്മവിശ്വാസം കുറയുകയും പണ്ട് പഠനത്തിൽ താൽപര്യമില്ലാതെയാവും


8:ഇത്തരം സ്വഭാവങ്ങളിൽ പാരൻസിനെ മാതൃകയാക്കി ആ മക്കൾ അവരുടെ മക്കളേയും ഇത് പോലെയുള്ളഅതിക്രമങ്ങൾ ചെയ്യുകയും അങ്ങനെ പരമ്പരയായി തുടരുകയും ചെയ്യും 


ഒരാളും കുറ്റവാളിയായി ജനിക്കുന്നില്ല സാഹചര്യമാണ് അവരെ കുറ്റവാളി

   ആക്കുന്നത്


CM AL RASHIDA




Tuesday, December 2, 2025

സാധാരണക്കാരുടെ *വികലമായ ത്രീയേകത്വം* ...

 


സാധാരണക്കാരുടെ *വികലമായ ത്രീയേകത്വം*

.........: .........

സ്വാതികരായ പ്രവാചകന്മാരും വേദഗ്രന്‌ഥങ്ങളും കൊണ്ട് അനുഗ്രഹീതരായ യഹൂദ സമൂഹം ഏകദൈവത്തിലാണ് വിശ്വ സിച്ചിരുന്നത്. ആ ഏകനായ ദൈവത്തിൽ ദൈവപുത്രനെന്നോ, പരിശുദ്ധാത്മാവെന്നോ ഉള്ള രണ്ട് ആളത്വങ്ങൾ ഉളളതായി അവർക്ക് അറിയുകയില്ല. മിശിഹയായി വരുന്നത് പുത്രദൈവമാണെന്ന് അവർ വിശ്വസിച്ചിരുന്നില്ല. അതേപോലെ, പരിശുദ്ധാത്മാവ് ദൈവ ത്തിൽ നിന്നുള്ള ദാനമാണെന്ന് മനസ്സിലാക്കിയിരുന്ന യഹൂദ സമൂഹം പക്ഷേ ഏകദൈവത്തിലുള്ള ആളത്വമായി അതിനെ കണ്ടിരുന്നില്ല. ചുരുക്കത്തിൽ ഏകദൈവമെന്നാൽ ഒരേയൊരു ആള ത്വമുള്ള ഒരു ദൈവത്തെയാണ് യഹൂദന്മാർ വിശ്വസിച്ചിരുന്നത്. 



ഈ ഏകദൈവ വിശ്വാസത്തിന് പിൽക്കാലത്ത് ക്രൈസ്തവർ തിരുത്തലുകൾ നടത്തി. ദൈവത്തിന് അക്ഷരാർഥത്തിൽ തന്നെ അനാദികാലത്ത് ഒരു പുത്ര ദൈവം ജനിച്ചുവെന്ന നൂതന വിശ്വാസം സൃഷ്ടിക്കപ്പെട്ടു. അതോടൊപ്പം, ഏക ദൈവത്തിന് പുറത്തായിരുന്ന പരിശുദ്ധാത്മാവിനെ ദൈവ സങ്കല്‌പത്തിലേക്ക് ഉയർത്തി. അങ്ങനെ പുതിയതായി ഉണ്ടായ രണ്ട് ദൈവങ്ങളെ യഹൂദൻമാരുടെ ഏകദൈവ വിശ്വാസത്തിന് ഉള്ളിൽ തിരുകി കയറ്റി. അങ്ങനെ ഒരു

ആളത്വമുള്ള ദൈവം എന്നതിനെ മൂന്ന് ആളത്വമുള്ള ദൈവം എ ന്നതിലേക്ക് വികസിപ്പിച്ചെടുത്തു. ഇതിന് ക്രൈസ്ത‌വ പുരോ ഹിതൻമാരെ പ്രേരിപ്പിച്ച കാരണം അവർ തന്നെ പറയുന്നു.


“ഏകദൈവാരാധനയെ മുറുകെ പിടിച്ചിരിക്കുന്ന വിഭാഗമാണ് യഹൂദർ (ഏശ 44:6-8, 45:22, പുറപ്പാട് 20:2, നിയമാവർത്തനം 6:4-6) അതിനാൽ ആദിമ നൂറ്റാണ്ടിൽ യഹൂദ മതത്തിൽ നിന്നും ഉൽഭവി ച്ച ക്രിസ്‌തുമതത്തിലും ഈ ഏകദൈവാരാധനയുടെ ശക്തമായ സ്വാധീനമുണ്ട്. (മത്താ. 22:37). അതുകൊണ്ടുതന്നെ ക്രിസ്തു‌ ദൈവ പുത്രനാണെന്നും ദൈവമാണെന്നും സ്ഥാപിക്കുക എന്നിവ അ തീവ ദുർഘട സന്ധിയെയാണ് സഭാപിതാക്കന്മാർ അഭിമുഖീകരി ച്ചത്. ക്രിസ്തു ദൈവമല്ലെന്നും ദൈവം തിരഞ്ഞെടുത്ത ഒരു വ്യ ക്തിയാണെന്നും വരികയാണെങ്കിൽ ക്രിസ്‌തുവിന്റെ ജീവിതത്തി ലൂടെ നേടിയെടുത്ത രക്ഷ അർഥമില്ലാത്ത ഒന്നായിത്തീരും. കാരണം സൃഷ്ടി മറ്റൊരു സൃഷ്‌ടിയുടെ രക്ഷ സാധിതമാക്കുന്ന തെങ്ങനെ? 


വീണ്ടും ക്രിസ്‌തു ദൈവമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചാൽ ഏകദൈവാരാധനയിൽ നിന്നുമുള്ള അകൽച്ചയായിരിക്കും ഫലം. അതുകൊണ്ട് ക്രിസ്‌തു ദൈവമാണെന്നും എങ്കിലും ദൈവവും ക്രിസ്‌തുവും രണ്ടല്ല ഏകദൈവസത്തയിലെ രണ്ട് വ്യക്തിപ്രഭാവ ങ്ങളാണെന്നും സ്ഥാപിക്കേണ്ട ആവശ്യകതയിൽ നിന്നുമാണ് സഭാ പിതാക്കന്മാരുടെ പരിശുദ്ധ ത്രിത്വത്തെ ക്കുറിച്ചുള്ള ചിന്തകൾ ആ രംഭിക്കുന്നത്". (പരിശുദ്ധ ത്രിത്വം, പുറം 19-20)


ഏക ദൈവ വിശ്വാസമെന്ന് യഹൂദസമൂഹം മനസ്സിലാക്കി യിരുന്ന ദൈവ സങ്കല്‌പത്തിലേക്ക് രണ്ട് പുതിയ അംഗങ്ങളെ പ്രവേശിപ്പിച്ചെങ്കിലും ഏകദൈവ വിശ്വാസമാണ് ഇപ്പോഴും തങ്ങളുടേതെന്ന് അവകാശപ്പെടുകയുമാണ് ക്രൈസ്‌തവ നേതൃത്വം ചെയ്യുന്നത്. തീകേയത്വത്തിലെ മൂന്ന് അംഗങ്ങൾ ഒരു ദൈവ മാണോ മൂന്ന് ദൈവമാണോ അല്ലെങ്കിൽ ഇതിൽ പറയുന്ന ഏകത്വം എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നോ സാധാരണക്കാരുടെ ഇടയിൽ വ്യക്തമാക്കുവാൻ ഒരിക്കലും ക്രൈസ്‌തവ നേതൃത്വം

തയ്യാറായില്ല. പകരം വളരെ വിദഗ്‌ധമായ ഒരു ചതിക്കുഴി അവർ മെനഞ്ഞെടുത്തു.


'വ്യക്തികൾ മൂന്നുണ്ടെങ്കിലും സാരാംശത്തിൽ ഒന്നാണ്' എന്ന് മാത്രമേ ഇവർ സാധാരണക്കാരോട് പറയുകയുളളു. സ്വാഭാവികമായും കേട്ടവർ ധരിച്ചത്, മൂന്ന് വ്യക്തികൾ എങ്ങനെയോ ഒരു ദൈവമായി തീർന്നു എന്നാണ്. സാധാരണക്കാരുടെ ഈ അജ്ഞത തിരിച്ചറിയണമെങ്കിൽ അവർ പറയുന്ന ഉപമകൾ ശ്രദ്ധിച്ചാൽ വ്യക്തമാകും.


സാധാരണക്കാരന്റെ ഉപമകൾ


ത്രീകേയത്വത്തിലെ മൂന്ന് വ്യക്തികൾ ഒരു ദൈവമാണെന്ന് തെറ്റിദ്ധ രിച്ചവർ രണ്ട് രീതിയിലാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്.


a) ഒന്ന് -മൂന്ന് വ്യക്തികൾ ചേർന്ന് ഒരു ദൈവം,


b) രണ്ട് - ഒരു ദൈവം തന്നെ മൂന്ന് വ്യക്തി കളായി തീരുന്നു.


ഈ രണ്ട് ധാരണകളുടെ അടിസ്ഥാനത്തിൽ ഇവർ പറയുന്ന ചില ഉപമകൾ നമുക്കൊന്ന് പരിശോധിക്കാം.


a) മൂന്ന് വ്യക്തികൾ ചേർന്ന് ഒരു ദൈവം എന്ന വിഭാഗം


1) മുട്ട : മുട്ടയുടെ പുറംതോട്, വെള്ളഭാഗം, മഞ്ഞഭാഗം എന്നിങ്ങനെ മൂന്ന് കാര്യങ്ങൾ ഉണ്ടെങ്കിലും മുട്ട ഒന്നേയുള്ളൂ.


2) ആപ്പിൾ : പുറം തൊലി, മാംസം, കുരു എന്നിങ്ങനെ മൂന്ന് കാ ര്യങ്ങൾ. പക്ഷേ ആപ്പിൾ ഒന്നേയുള്ളൂ.


3) റബർകായ് : മൂന്ന് കുരു ഉണ്ടെങ്കിലും റബർകായ് ഒന്നേയുള്ളു -


4) മനുഷ്യൻ : ദേഹം, ദേഹി, ആത്മാവ് എന്നിങ്ങനെ മൂന്ന് ഘടകം ഉണ്ടെങ്കിലും മനുഷ്യൻ ഒന്നാണ്.


ഈ വിധമുള്ള ധാരാളം ഉദാഹരണങ്ങൾ ക്രൈസ്തവർ പറയാറുണ്ട്. ദൈവം ഒരുവനേ ഉള്ളൂ എന്ന സത്യത്തോടുള്ള ഇവരുടെ താൽപ്പര്യമാണ് ഈ ഉപമകളിലൂടെ വ്യക്തമാകുന്നത്. പക്ഷേ,



ഇവരുടെ ഉപമകൾ പോലെ ഒരു ദൈവത്തിന്റെ മൂന്ന് ഘടകങ്ങളല്ല ത്രീകേയത്വത്തിലെ മൂന്ന് വ്യക്തികൾ. പിതാവ് എന്ന വ്യക്തി ഏകനായ ദൈവത്തിൻ്റെ മൂന്നിലൊന്ന് അല്ല, പുത്രൻ എന്നത് ഏകനായ ദൈവത്തിൻ്റെ മൂന്നിലൊന്ന് അല്ല, പരിശുദ്ധാത്മാവ് എന്നത് മറ്റൊരു മൂന്നിലൊന്നും അല്ല. പിന്നെയോ, ത്രീയേക വീക്ഷ ണത്തിൽ പിതാവ് പൂർണനായ ദൈവമാണ്. പുത്രൻ പിതാവിൽ നിന്ന് വ്യത്യസ്തനായ പൂർണനായ ദൈവമാണ്. പരിശുദ്ധാത്മാവ് എന്നത് പിതാവോ, പുത്രനോ അല്ലാത്ത പൂർണനായ ദൈവമാണ്.


ഇതിന് സമാനമായി, ദേഹം മനുഷ്യനാണ്, ദേഹി മ നുഷ്യനാണ്, ആത്മാവ് മനുഷ്യനാണ് എന്ന് ആരും പറയുകയില്ല. മുട്ടയുടെ പുറംതോട് പൂർണ മുട്ടയാ ണെന്നും വെള്ളഭാഗം മാത്രം പൂർണ മുട്ടയാണെന്നും മഞ്ഞഭാഗം മാത്രം മുട്ടയാ ണെന്നും ആരും പറയുകയില്ല. എന്നാൽ ത്രിയേകത്വത്തിലെ മൂന്ന് വ്യക്തികളും പൂർണ ദൈവമാണ്. ചുരുക്കത്തിൽ മൂന്ന് വ്യക്തികളെ ഒന്നാക്കാനുള്ള വ്യഗ്രതയിൽ ഉത്ഭവിച്ച ഉപമകൾക്ക് ത്രിയേകത്വമായി യാതൊരു സാമ്യതയുമില്ല.


b) ഒരു വ്യക്തി തന്നെ മൂന്ന് രൂപത്തിൽ വരുന്നു എന്ന വിഭാഗക്കാരുടെ ഉപമകൾ.


a) ഒരു മനുഷ്യൻ്റെ മൂന്ന് റോളുകൾ: ഒരു വ്യക്തി തന്നെ പിതാവായും, ഭർത്താവായും പാസ്റ്ററായും ജീവിക്കുന്നു.


b) വെള്ളത്തിന്റെ മൂന്ന് രൂപങ്ങൾ: ഒരേ വെള്ളം തന്നെ പ്രത്യേക താപനിലക്ക് അനുസൃതമായി വെള്ളം, ഐസ്, നീരാവി എ ന്നിവയായി മാറുന്നു.


ഈ ഉദാഹരണങ്ങൾ ശ്രദ്ധിച്ചാൽ ത്രീകേയത്വത്തെ സംബന്ധിച്ചുള്ള ഇവരുടെ കാഴ്‌ചപ്പാട് വ്യക്തമാകും, തീകേയത്വത്തിലെ പിതാവ് എന്ന വ്യക്തി തന്നെ പിന്നീട് പുത്രനാകുകയും, തുടർന്ന് പരിശുദ്ധാത്മാവാകുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ ധാരണ. ത്രീകേയത്വത്തിൻ്റെ ബാലപാഠങ്ങൾ പോലും ഇവർക്ക് അജ്ഞാ തമാണ് എന്ന വസ്‌തുതയാണ് ഇതിലൂടെ പുറത്തു വരുന്നത്. അനാദികാലത്ത് പിതാവിൽ നിന്നും ഒരു പുത്രദൈവം ജനിച്ചുവെന്നും, ആ പുത്രദൈവമാണ് മറിയയുടെ മകനായി ഭൂമിയിൽ ജനിച്ച തെന്നും ഇവർക്ക് അറിഞ്ഞുകൂടാ. ഇവരുടെ സങ്കൽപ്പത്തിൽ മറിയ പ്രസവിച്ചതു മുതലാണ് ദൈവപുത്രത്വം ആരംഭിക്കുന്നത്. മാനു ഷിക പിതാവില്ലാതെ ജനിച്ചതുകൊണ്ട് ദൈവപുത്രൻ എന്ന് വിളിക്ക പ്പെടുന്നു. യഥാർഥത്തിൽ ദൈവപുത്രൻ എന്നത് പിതാവായ ദൈവം തന്നെ മനുഷ്യനായി വന്നതാണ്. ഇങ്ങനെ പോകുന്നു ഇവരുടെ ഊഹാപോഹം.


ഇവർ ഇങ്ങനെ അബദ്ധത്തിൽ ചാടുവാൻ മറ്റൊരു കാരണം കൂടിയുണ്ട്. ആത്മീയാർഥത്തിൽ യേശു പറഞ്ഞ വചനങ്ങളെ അക്ഷ രാർഥത്തിൽ സമീപിച്ചു എന്നതാണ്. എന്നെ കണ്ടവൻ പിതാവിനെ കണ്ടുവെന്നും, (യോഹ. 14:9) ഞാനും പിതാവും ഒന്നാ കുന്നുവെന്നും (യോഹ. 10:30) പിതാവ് എന്നിലും ഞാൻ പിതാ വിലും ആകുന്നുവെന്നും (യോഹ. 14:14) ഞാൻ ഏകനല്ല എന്നെ അയച്ച പിതാവ് എൻ്റെ കൂടെ ഉണ്ടെന്നുമൊക്കെ (യോഹ. 8:29) പറഞ്ഞ വചനങ്ങളെ ബാഹ്യാർഥത്തിൽ വ്യാഖ്യാനിച്ചപ്പോൾ പിതാവും പുത്രനും ഒരാൾ തന്നെയെന്നാണ് ഇവർ ധരിച്ചത്.


അങ്ങനെ പുത്രൻ തന്നെയാണ് പിതാവെങ്കിൽ, പുത്രനെ തല്ലിയപ്പോൾ പിതാവിനും തല്ലു കിട്ടിയോ, പുത്രൻ ക്രൂശിക്ക പ്പെട്ടപ്പോൾ പിതാവും ക്രൂശിക്കപ്പെട്ടോ, പുത്രൻ മരിച്ചപ്പോൾ പിതാവും മരിച്ചോ, പുത്രൻ കല്ലറയിൽ കിടന്നപ്പോൾ പിതാവും കല്ലറയിൽ ആയിരുന്നോയെന്ന് ചോദിച്ചാൽ ഇല്ല എന്ന് ഇവർക്ക് പറയേണ്ടി വരും



സെബല്ലിയനിസം (Sabellianism)


സാധാരണ ക്രൈസ്‌തവരുടെ വാദം ശ്രദ്ധിച്ചാൽ അത് ത്രീ കേയത്വമല്ല മറിച്ച് മൂന്നാം നൂറ്റാണ്ടിൽ ക്രൈസ്ത‌വ പുരോഹിതന്മാർ ശപിച്ച് പുറത്താക്കിയ സെബല്ലിയനിസം എന്ന പാഷാണ്ഡതയാ ണെന്ന് ബോദ്ധ്യപ്പെടും. ഏഷ്യ മൈനറിലെ പ്രാക്‌സിയസ് (AD 200), മുർന്നയിലെ നോയേട്ടസ് (AD 230) എന്നിവർ പ്രചരിപ്പിച്ച

ദൈവശാസ്ത്രത്തെ പിൽക്കാലത്ത് സബല്ലിയൂസ് എന്ന പണ്ഡിതൻ കൂടുതൽ വ്യക്തത നൽകി അവതരിപ്പിച്ചു.


"ഇവരുടെ പഠനപ്രകാരം ദൈവത്തിന് ഒരു സ്വഭാവവും വ്യക്തിത്വവുമേയുള്ളൂ. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന് പറയുന്നത് മൂന്ന് വ്യക്തികളല്ല, ദൈവത്തിൻ്റെ മൂന്ന് പേരുകൾ മാത്രമാണ്. പിതാവ് തന്നെയാണ് മറിയത്തിൽ നിന്ന് ജനിച്ച് മനുഷ്യസ്വഭാവത്തോടെ പുത്രനെന്ന പേരിൽ പ്രസംഗിച്ചു നട ന്നതും, പീഢനങ്ങൾ സഹിച്ച് മരിച്ചതും. അതുകൊണ്ട് അക്കാല ത്തെ സത്യക്രിസ്ത്യാനികൾ ഇക്കൂട്ടരെ വിളിച്ചിരുന്നത് പാട്രിപാ സിയൻ (Patripassians), അതായത് പിതാവ് ക്രൂശിൽ തൂങ്ങി മരിച്ചു എന്ന് പറയുന്നവർ എന്നാണ്". (പരിശുദ്ധത്രിത്വം പുറം : 42)


സെബല്ലിയനിസം എന്ന പാഷാണ്ഡതയെ AD 268 ൽ അന്ത്യോ ക്യയിൽ സമ്മേളിച്ച കൗൺസിലിൽ വെച്ച് ക്രിസ്തു സഭ ശപിച്ച് പുറത്താക്കി. ഇത് കാത്തോലിക്കരുടെ ഗ്രന്‌ഥങ്ങളിൽ മാത്രമല്ല, പ്രൊട്ടസ്റ്റൻറ്റുകാരുടെ ഗ്രന്‌ഥങ്ങളിലും വിശദീകരിച്ചിട്ടുണ്ട്. (വ്യവ സ്ഥിത ദൈവശാസ്ത്രം G Suseelan പുറം 164, ദൈവശാസ്ത്രം, എം.വി. ചാക്കോ, പുറം 157)


ഇനി എന്റെ സാധാരണക്കാരായ ക്രൈസ്‌തവ സുഹൃത്തുക്ക ൾ ഒന്ന് പറയൂ. പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരു ദൈവ ത്തിന്റെ വിവിധ റോളുകളാണെന്ന വാദം മേൽപറയപ്പെട്ട സെ ബല്ലിയനിസം എന്ന ദുരുപദേശമല്ലേ? ഈ പാഷാണ്ഡതയെ ക്രിസ്തുസഭ ശപിച്ച് പുറത്താക്കി യതല്ലേ? അപ്പോൾ നിങ്ങൾ പറയും പോലെ, പിതാവും പുത്രനും ഒരു ദൈവമാണെന്ന വാദം ക്രിസ്തു‌മത്തിനു പോലും സ്വീകാര്യമല്ല എന്ന് വ്യക്തം. ഇനിയും ആവശ്യമുണ്ടോ തെളിവുകൾ, നമുക്ക് ചില ക്രൈസ്‌തവ പണ്ഡിതന്മാരുടെ ഗ്രന്‌ഥങ്ങൾ കൂടി പരിശോധിക്കാം.


“മറ്റു ചിലർ പിതാവ് തന്നെയാണു പുത്രനെന്നും, ആ പുത്രൻ തന്നെയാണ് പരിശുദ്ധാത്മാവെന്നും മറ്റും പഠിപ്പിച്ചു. അങ്ങ നെ പലവിധ വചന വിരുദ്ധമായ ദുർവ്യാഖ്യാനങ്ങളും കഠിന

മായ ദുരുപദേശങ്ങളും രൂപം പ്രാപിച്ചു".


(M.M. Zacharia, റെജി ഈട്ടിമുട്ടിൽ എഴുതിയ പുത്രൻ പിതാവിന് സാമ്യനോ, സമനോ എന്ന പുസ്‌തകത്തിൻന്റെ അവതാരി കയിൽ), ക്രൈസ്‌തവ - ബ്രദറൺ വിഭാഗത്തിലെ പ്രമുഖരായ ഒ.എം.സാമുവേൽ, സി.വി.വടവന, പി. എസ്. തമ്പാൻ തുടങ്ങിയ പ്രഗത്ഭർ ഉൾപ്പെടെ ഈ പുസ്‌തകത്തെ പിന്താങ്ങുന്നുണ്ട്.


“പുത്രൻ ദൈവമാണ് മനുഷ്യാവതാരമെടുത്തത്, പിതാവ് എ ന്ന ദൈവമോ, പരിശുദ്ധാത്മാവ് എന്ന ദൈവമോ അല്ല. അതു കൊണ്ട് പിതാവേ, നന്ദി, നീ കുരിശിൽ മരിച്ചുവല്ലോ എന്ന് പ്രാർഥിക്കരുത്. പിതാവ് കുരിശിൽ മരിച്ചില്ല. അത് പുത്രനായ លេល”. (Trinity: A Brief study, Sakshi, Apologetic)


“ക്രിസ്‌തു ദൈവമാണെങ്കിൽ അവൻ ക്രൂശിൽ മരിച്ചപ്പോൾ ഈ പ്രപഞ്ചത്തെ നിയന്ത്രിച്ചത് ആരാണ്? മൂന്ന് വ്യക്തികളും ഒന്നാണെങ്കിൽ എല്ലാവരും മരിച്ചല്ലോ?


ക്രിസ്തു ക്രൂശിൽ മരിക്കുവാൻ വേണ്ടിയാണ് മനുഷ്യാ വതാരം എടുത്തത്. ക്രിസ്തു‌ ക്രൂശിൽ മരിക്കുമ്പോൾ പിതാ വായ ദൈവം സ്വർഗത്തിൽ ഉണ്ട്. പരിശുദ്ധാത്മാവും ദൈവ വും ആളത്വപരമായി സ്വർഗത്തിൽ ഉണ്ട്. ക്രിസ്‌തു മരിക്കു കയല്ല ചെയ്ത‌ത്‌. തൻ്റെ ജീവനെ മരണത്തിന് വിധേയപ്പെ ടുത്തി തന്റെ ജീവനെ (പ്രാണനെ) പിതാവിൻ്റെ കൈകളിൽ ഭരമേല്പിക്കുന്നു. ആ സമയം പ്രപഞ്ചത്തിൻ്റെ നിയന്ത്രണം തകരാറിലാകേണ്ട കാര്യമില്ല. മൂന്നു വ്യക്തികളും ഒന്നാകു ന്നുയെന്ന് പറഞ്ഞിരിക്കുന്നത് ആളത്വത്തിൽ ഒന്നാകുന്നുയെ ന്നല്ല, ദൈവത്വത്തിലുള്ള സാരാംശത്തിൽ ഒന്നാകുന്നു എന്നാണ് അർഥം". (ത്രീയേകദൈവം S.G.Gilbert 226)


ചുരുക്കത്തിൽ ക്രൈസ്‌തവരിലെ ബഹുഭൂരിപക്ഷം കരുതുന്നത് പോലെ പിതാവ് എന്ന ദൈവവും പുത്രൻ എന്ന ദൈവവും പരിശുദ്ധാത്മാവ് എന്ന ദൈവവും ഏകനായ ഒരു ദൈവത്തിന്റെ വ്യത്യസ്ത ഭാവങ്ങളോ രൂപങ്ങളോ അല്ലേയല്ല, മാത്രമല്ല ഇങ്ങ

നെയുള്ളവർ ദുരുപദേശത്തിലാണ് വിശ്വസിക്കുന്നതെന്നും ഈ ആശയത്തെ AD 268 ൽ തന്നെ ക്രിസ്‌തുസഭ ശപിച്ചു പുറത്താക്കി യിരുന്നവെന്നും ദയവായി ഉൾക്കൊളളണം.


https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=hqrc


https://t.me/kirusthu



Saturday, November 29, 2025

മൗദൂദിയുടെ ഉപദേശം` *ജനാധിപത്യം* *ഇസ്‌ലാമിന് കടകവിരുദ്ധം

 `മൗദൂദിയുടെ ഉപദേശം`

*ജനാധിപത്യം* 

*ഇസ്‌ലാമിന് കടകവിരുദ്ധം*


✍️Aslamsaquafisuraiji payyoli 

➖➖➖➖➖➖➖➖➖➖➖➖

"മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങൾ അതിൻറെ മുമ്പിൽ സർവ്വാത്മനാ തലകുനിക്കുകയാണെങ്കിൽ നിങ്ങളുടെ വിശുദ്ധ ഖുർആനിനെ പിറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങൾ അതിൻറെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കിൽ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങൾ അതിൻറെ കൊടി പിടിക്കുകയാണെങ്കിൽ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയർത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്‌ലാമിൻ്റെ പേരിൽ മുസ്‌ലിംകൾ എന്ന് നിങ്ങൾ സ്വയം അവകാശപ്പെടുന്നുണ്ടോ അതിൻറെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മിൽ തുറന്ന സമരത്തിലാണ്. അതിൻറെ മൗലിക തത്വങ്ങളും ഇതിൻറെ മൗലിക തത്വങ്ങളും തമ്മിൽ പ്രത്യക്ഷ സംഘട്ടനമാണ്. അതിൻറെ ഓരോ ഘടകവും ഇതിൻറെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്‌ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വായുന്നിടത്ത് ഇസ്‌ലാം വെറും ജല രേഖയായിരിക്കും. ഇസ്‌ലാമിന് സ്വാധീനമുള്ള ദിക്കിൽ ആ വ്യവസ്ഥയ്ക്ക് സ്ഥാനമുണ്ടാവുകയില്ല. നിങ്ങൾ പരിശുദ്ധ ഖുർആനും തിരുദൂതരും ആവിഷ്കരിച്ച ഇസ്‌ലാമിലാണ് യഥാർത്ഥത്തിൽ വിശ്വസിക്കുന്നതെങ്കിൽ നിങ്ങൾ എവിടെയായിരുന്നാലും ശരി, മതേതര ഭൗതികത്വ സിദ്ധാന്തത്തിൽ അധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവിക വിശ്വാസത്തിൽ അധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തെ സ്ഥാപനാർത്ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത മതകർത്തവ്യം മാത്രമാകുന്നു; നിങ്ങൾക്ക് ഒരു പ്രത്യേക ജനതയെന്ന നിലയിൽ സ്വാതന്ത്ര്യവും സ്വയം നിർണയാവകാശവും ലഭിക്കുന്നിടത്ത് വിശേഷിച്ചും. യഥാർത്ഥ ഇസ്‌ലാമിക വ്യവസ്ഥിതിക്ക് പകരം ഈ കുഫ്ർ വ്യവസ്ഥതയാണ് നിങ്ങൾ സ്വന്തം കരങ്ങൾ കൊണ്ട് നിർമ്മിച്ചു നടത്തുന്നതെങ്കിൽ പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല."


(മതേതരത്വം 

ദേശീയത്വം 

ജനാധിപത്യം 

ഒരു താത്വിക വിശകലനം. 

പേജ്: 22

മൗലാനാ മൗദൂദി - ഐ പി എച്ച്)

ജമാഅത്തെ ഇസ്‌ലാമി` *രാഷ്ട്രീയത്തിൽ* *പ്രവർത്തിക്കണമെങ്കിൽ..

 `ജമാഅത്തെ ഇസ്‌ലാമി`

*രാഷ്ട്രീയത്തിൽ*

*പ്രവർത്തിക്കണമെങ്കിൽ...*

✍️Aslamsaquafi suraiji payyoli 

➖➖➖➖➖➖➖➖➖➖➖➖

"മുഴു ജീവിതത്തിലും അല്ലാഹുവിൻറെ ദീനിനൊത്ത് പ്രവർത്തിക്കുമെന്ന് തീരുമാനിച്ചു കഴിഞ്ഞവനാണല്ലോ മുസ്‌ലിം. പ്രസ്തുത തീരുമാനത്തിനെതിരാകുന്ന വിധം അനിസ്‌ലാമിക രാഷ്ട്രീയത്തിൽ പങ്കുവഹിക്കുക അവന് യോജിച്ചതല്ല. ഇന്നത്തെ ഭൗതിക രാഷ്ട്രീയത്തെ മന:സംതൃപ്തിയോടെ അംഗീകരിച്ചുകൊണ്ട് അതിൻ്റെ  സ്ഥാനാർത്ഥിയായോ  അത്തരം സ്ഥാനാർത്ഥികളുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കാനോ മുസ്‌ലിമിന്നു നിവൃത്തിയില്ല. എന്തെന്നാൽ താൻ നാട്ടിന്റെ യഥാർത്ഥ ഉടമാവകാശിയാണെന്നും നാട്ടിന്റെ നിയമനിർമാതാവാണെന്നും  അവൻ വിചാരിക്കുന്നില്ല. എന്നാലല്ലേ പ്രസ്തുത അധികാരമനുസരിച്ച് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഒരു മുസ്‌ലിമിന് ഹൃദയം തുറന്ന് ഒരു കാര്യത്തിൽ പങ്കു വഹിക്കണമെങ്കിൽ കുറഞ്ഞത് അല്ലാഹുവിൻ്റെ പരമാധികാരം സമ്മതിക്കുകയും ശരീഅത്തിനെ അടിസ്ഥാനമായി പരിഗണിക്കുകയും വേണം. ഈ ഉപാധിയോടുകൂടിയല്ലാതെ രാഷ്ട്രീയത്തിൽ മന:സംതൃപ്തിയോടെ പങ്കുവഹിക്കാൻ ദീൻ അനുവദിച്ചിട്ടില്ല."


*ഇസ്‌ലാമിക പാഠങ്ങൾ* 

അബ്ദുൽ ഹയ്യ് - പേജ്: 93

ഐ പി എച്ച്

Friday, November 28, 2025

ദൈവം ഒന്നേയുളളുവെന്ന് യേശുക്രിസ്‌തു* PART :2

 




*ദൈവം ഒന്നേയുളളുവെന്ന് യേശുക്രിസ്‌തു*


PART :2


ന്യായപ്രമാണത്തിൽ പാണ്ഡിത്യം നേടിയ നല്ലവനായ ഒരു യഹൂദനും യേശുക്രിസ്‌തുവും തമ്മിൽ നടത്തിയ സംഭാഷണം മാർ ക്കോസ് സുവിശേഷകൻ ഇങ്ങനെ രേഖപ്പെടുത്തുന്നു. പൊതു ജനങ്ങളുമായി ചർച്ച ചെയ്യവേ യേശുക്രിസ്‌തു നൽകുന്ന മറുപ ടികൾ മതപരമായി ഉത്തമമാണെന്ന് വിലയിരുത്തിയ ഇദ്ദേഹം യേശുവിനോട് ചോദിച്ചു.


"എല്ലാറ്റിലും മുഖ്യമായ കൽപ്പന ഏത്?


അതിന് യേശു ഉത്തരം പറഞ്ഞു. “ഏറ്റവും പ്രധാനപ്പെട്ട കൽപ്പന ഇതാണ്. "അല്ലയോ, യിസ്രയേലേ, കേൾക്കുക. നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്; നിൻ്റെ ദൈവമായ കർത്താ വിനെ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ ശക്തിയോടെയും പൂർണ മനസ്സോടും സ്നേഹിക്കണം. രണ്ടാമ ത്തേത്, നിന്റെ അയൽക്കാരനെ നിന്നെ പോലെ തന്നെ സ്നേഹി ക്കണം" എന്നതാണ്. ഇവയേക്കാൾ വലിയ കല്‌പന വേറെയില്ല.


അയാൾ യേശുവിനോട്: "ഗുരോ അങ്ങ് പറഞ്ഞത് ശരിതന്നെ; ദൈവം ഏകനെന്നും അവിടുന്നല്ലാതെ മറ്റാരുമില്ലെന്നും അങ്ങ് പറഞ്ഞത് ശരിതന്നെ.


യേശുക്രിസ്തുവിൻ്റെ അദ്ധ്യാപനം താനുൾപ്പെടുന്ന ദൈവത്തെ കുറിച്ചായിരുന്നെങ്കിൽ അദ്ദേഹം ഇങ്ങനെ പറയണമായിരുന്നു.


"യിസ്രയേലേ, കേൾക്കുക, നിങ്ങളുടെ ദൈവമായ ഞങ്ങൾ ഏക കർത്താവാകുന്നു".


എന്നാൽ ചോദ്യകർത്താവിന്റെയും തൻറെയും ദൈവം താ നൂൾപ്പെടാത്ത മറ്റൊരു ഏകനായ ദൈവമാണെന്ന് യാതൊരു അർഥശങ്കയ്ക്കും പഴുതില്ലാതെ യേശു വ്യക്തമാക്കി. ഇത് ഗ്രഹിച്ച വേദപണ്ഡിതൻ "ദൈവം ഏകനെന്നും അവിടുന്നല്ലാതെ മറ്റാരു

മില്ലെന്നും" ഉള്ള അങ്ങയുടെ മറുപടി ശരിയാണെന്നും യേശുവിന്റെ in

മുമ്പാകെ പറയുന്നു.


അയാൾ വിവേകപൂർവം മറുപടി പറഞ്ഞുവെന്ന് കണ്ടിട്ട് യേശു പറഞ്ഞു. "നീ ദൈവരാജ്യത്തിനോട് ഒട്ടും അകന്നവല്ല" (മർക്കോസ് 12:28:34).


വാസ്തവത്തിൽ യേശുക്രിസ്‌തുവിൻ്റെ ഈ ഉദ്ധരണി സ്വന്തം വകയല്ല, മറിച്ച് മോശെ പ്രവാചകൻ പഠിപ്പിച്ച കാര്യം (ആവർത്ത നം 6:4,5, ലേവ്യ 19:18) അതേപോലെ ആവർത്തിക്കുക മാത്രമാണ് യേശു ചെയ്തത്. യേശുക്രിസ്‌തുവിൻറെ വാക്കുകളിൽ ദൈവദൂ ഷണം ആരോപിച്ചവർ "പിശാചിൻ്റെ മക്കൾ' എന്ന പ്രയോഗത്തിന് അർഹരായ യഹൂദർ മാത്രമാണ്.


"നിങ്ങൾ പിശാചെന്ന പിതാവിൻ്റെ മക്കൾ ആകുന്നു. നിങ്ങ ളുടെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റാൻ നിങ്ങൾ ഇച്‌ഛിക്കുന്നു. അവൻ ആദിമുതലേ കൊലപാതകൻ ആയിരുന്നു. അവനിൽ സ ത്യം ഇല്ലാത്തത് കൊണ്ട് അവൻ സത്യത്തിന്റെ ഭാഗത്ത് നിൽക്കു ന്നുമില്ല. വ്യാജം പറയുമ്പോൾ അവൻ സ്വന്തം ഭാഷ സംസാരിക്കു ന്നു. അവൻ വ്യാജം പറയുന്നവനും വ്യാജത്തിൻ്റെ അപ്പനും ആ കുന്നു. എന്നാൽ ഞാൻ സത്യം പറയുന്നത് കൊണ്ട് നിങ്ങൾ എ ന്നെ വിശ്വസിക്കുന്നില്ല. നിങ്ങളിൽ ആർക്ക് എന്നിൽ പാപം ആ രോപിക്കാൻ കഴിയും? ഞാൻ സത്യം പറയുന്നുവെങ്കിൽ എന്നെ നിങ്ങൾ വിശ്വസിക്കാത്തത് എന്ത്? ദൈവത്തിൽ നിന്നുള്ളവൻ ദൈ വത്തിന്റെ വാക്ക് കേൾക്കുന്നു. നിങ്ങൾ ദൈവത്തിൽ നിന്നുള്ളവർ അല്ലാത്തത് കൊണ്ടാണ് അവിടുത്തെ വാക്ക് കേൾക്കാത്തത്' (00000 8:44-47),


മോശയുടെ ന്യായപ്രമാണം അടിസ്ഥാനമാക്കി ജീവിക്കുന്ന യഹൂദൻമാരോടാണ് യേശു സധൈര്യം ഈ ചോദ്യം ഉന്നയിച്ചത്. നിങ്ങളിൽ ആർക്ക് എന്നിൽ പാപം ആരോപിക്കാൻ കഴിയും?


യേശുക്രിസ്‌തുവിൻ്റെ അദ്ധ്യാപനം ന്യായപ്രമാണത്തിലെ ഒന്നാം കൽപനക്ക് പോലും വിരുദ്ധമാണെന്ന് യഹൂദർ സത്യസന്ധമായി മനസ്സിലാക്കിയിരുന്നെങ്കിൽ അദ്ദേഹത്തിന് ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കുവാൻ സാധിക്കുമോ? ഒരിക്കലും ഇല്ല. എങ്കിൽ യേശുവിന് എതിരായി വ്യാജ ആരോപണം ഉന്നയിച്ചവർ ആരാണ്? എന്തായിരുന്നു ആ ആരോപണം?


യേശുക്രിസ്‌തു മനുഷ്യനായിരിക്കേ ദൈവത്തിനോട് സമ നാണെന്ന് വാദിക്കുന്നു എന്നതാണ് അവരുടെ വ്യാജ ആരോപണം. എന്നിട്ട് ഇതിന്റെ പേരിൽ യേശുവിനെ വധിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. യേശു ഇങ്ങനെയുള്ളവരെ വിളിച്ചത് പിശാചി ന്റെ മക്കൾ എന്നാണ്. കാരണം അവർ വ്യാജം പറയുമ്പോൾ സ്വ ന്തം ഭാഷ സംസാരിക്കുന്നു. അഥവ യേശു പഠിപ്പിക്കാത്ത കാര്യം പഠിപ്പിച്ചുവെന്ന് കളളം പറയുന്നു.


യേശുക്രിസ്തുവിൻ്റെ വാക്കുകളെ യഥാർഥ രീതിയിൽ ഉൾകൊ ണ്ട ശിഷ്യന്മാരെക്കുറിച്ച് അദ്ദേഹം പ്രശംസിച്ച് പറഞ്ഞത് 'സ്വർ ഗ്രീയ മർമങ്ങൾ ഗ്രഹിക്കുവാനുള്ള വരം നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു' എന്നാണ്. ഇവർക്ക് സ്വർഗീയ രഹസ്യങ്ങൾ വെളിവാകുക വഴി മനസിലായ കാര്യവും പിശാചിൻ്റെ മക്കൾ പ്രചരിപ്പിച്ച ദുരാരോ പണവും ഒന്നാണെന്ന് സൽബുദ്ധിയുള്ളവർ പറയുമോ? ദൈവ നിയുക്തനായ മിശിഹയാണ് യേശുവെന്ന് വിശ്വസിക്കുന്ന ശിഷ്യ ന്മാരുടെ വാക്കുകൾ ശ്രദ്ധിച്ചാൽ ആരാണ് യേശുവെന്ന് വ്യക്തമാ കും.


"അബ്രഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്നെ അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി' (അപ്പൊ. പ്രവ്യ, 3:13).


"ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച നാഥാ, ജനതകൾ രോഷാകുലരായി തീരുന്നതും, വംശ ങ്ങൾ വ്യർഥ കാര്യങ്ങൾ നിരൂപിക്കുന്നതും എന്തിന്? കർത്താവിനും അവിടുത്തെ അഭിഷിക്‌തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ ഒന്നിച്ച് കൂടുകയും ചെയ്തി

രിക്കുന്നു" എന്ന് അവിടുത്തെ ദാസനായ ദാവീദ് മുഖാന്തിരം അവിടുന്ന് പരിശുദ്ധാത്മാവിനാൽ അരുളി ചെയ്‌തിരിക്കുന്നു. അങ്ങ് അഭിഷേകം ചെയ്തത പരിശുദ്ധ ദാസനായ യേശുവിന് വിരുദ്ധമായി ഹേരോദാവും പൊന്തിയോസ് പീലാത്തോസും വിജാതിയരോടും ഇസ്രയേൽ ജനതയോടുമൊരുമിച്ച് ഈ നഗരത്തിൽ കൂടി, സംഭവിക്കേണം എന്ന് അവിടുത്തെ ഭുജ ബലവും ഇച്ഛയും മുൻ നിയമിച്ചതൊക്കെയും അവർ ചെയ്‌തിരിക്കുന്നു. ഇപ്പോൾ കർത്താ വേ, അവരുടെ ഭീഷണികൾ നോക്കണമേ, അങ്ങയുടെ വചനം ധൈര്യത്തോടെ പ്രസംഗിക്കാൻ അവിടുത്തെ ദാസരെ ബലപ്പെ ടുത്തേണമേ. അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമ ത്തിൽ സൗഖ്യം വരുത്തുവാനും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനും അവിടുത്തെ കൈ നീട്ടേണമേ. (അപ്പൊ. പ്രവ 4:24-30).


സ്വർഗീയ മർമങ്ങൾ ഗ്രഹിച്ചവർ ദൈവത്തിൻ്റെ ദാസനാണ് യേശുവെന്നും, പിശാചിൻ്റെ മക്കൾ യേശു ദൈവമാണെന്ന് വ്യാജ പ്രസ്താവന നടത്തിയെന്നും ഈ സന്ദർഭങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ ഒരു ക്രിസ്‌തു സ്നേഹി ആരെയാണ് പിൻപറ്റുക? എന്നാൽ വിരോധാഭാസമെന്ന് പറയട്ടെ, യേശുവിൻ്റെ സമകാലികരായ പിശാ ചിന്റെ മക്കളുടെ വ്യാജവാദമാണ് യഥാർഥ വാദമെന്ന് വിശ്വസിച്ച് യേശു സ്വയം ദൈവത്വം വാദിച്ചുവെന്ന് പറയുകയാണ് ക്രൈസ്ത വർ ചെയ്യുന്നത്. ഇതിൻ്റെ പരിണിത ഫലമെന്നത് ഏകദൈവ വിശ്വാ സത്തിൽ നിന്നും ഒന്നിലധികം ദൈവങ്ങളുണ്ടെന്ന വിശ്വാസത്തിലേക്കുള്ള അധഃപതനമായിരുന്നു.


https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=hqrc


https://t.me/kirusthu


ദൈവം ഒന്ന് മാത്രം ബൈബിൾ

 


ദൈവം ഒന്ന് മാത്രം ബൈബിൾ

Part 1


സ്രഷ്ടാവും പരിപാലകനുമായ ദൈവം ഒരുവനാണ്. അവനല്ലാതെ മറ്റൊരു ദൈവം ഇല്ല. ഇതായിരുന്നു മുഴുവൻ പ്രവാചക ന്മാരുടെയും കാതലായ സന്ദേശം. മോശെ പ്രവാചകന് നൽകപ്പെട്ട ന്യായപ്രമാണത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും കൽപ്പ നകൾ ശ്രദ്ധിക്കുക.


"ഞാനല്ലാതെ മറ്റൊരു ദൈവം നിങ്ങൾക്ക് ഉണ്ടാകരുത്. മീതെ ആകാശത്തിലോ, താഴെ ഭൂമിയിലോ, കീഴെ വെളളത്തിലോ യാ തൊന്നിന്റെയും പ്രതിമ ഉണ്ടാക്കുകയോ അവയെ ആരാധിക്കുക യോ ചെയ്യരുത്". (പുറ. 20:3,4)


ഈ മുഖ്യ കൽപ്പനയെ ലംഘിക്കുന്നവരെ എന്തു ചെയ്യണമെ ന്നും മോശെ പ്രവാചകന് നിയമം നൽകപ്പെട്ടിരുന്നു.


“നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈ വങ്ങളെ നാം ചെന്നു സേവിക്ക എന്നു നിൻ്റെ അമ്മയുടെ മകനാ യ നിന്റെ സഹോദരനോ നിൻ്റെ മകനോ മകളോ നിന്റെ മാർവി ടത്തിലുളള ഭാര്യയോ നിൻ്റെ പ്രാണ സ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽ അവനോടു യോജി ക്കയോ അവന്റെ വാക്കു കേൾക്കുകയോ ചെയ്യരുത്. അവനോടു

കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒഴിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം. അവനെ കൊല്ലേണ്ടതിനു ആദ്യം നിന്റെ കയ്യും പിന്നെ സർവജനത്തിൻ്റെ കയ്യും അവന്റെമേൽ ചെല്ലേണം. അടിമവീടായ മിസ്രയീം ദേശത്തു നിന്നു നിന്നെ കൊ ണ്ടു വന്ന നിന്റെ ദൈവമായ യഹോവയോടു നിന്നെ അകറ്റി ക്കളയാൻ അവൻ അന്വേഷിച്ചതുകൊണ്ടു അവനെ കല്ലെറിഞ്ഞു കൊല്ലേണം. ഇനി നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യ നടക്കാതിരിപ്പാൻ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേ ". (1. 13:6-11)


“നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാർ നിങ്ങളുടെ ഇടയിൽ നി ന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരി ച്ചിരിക്കുന്നു എന്നു നിൻ്റെ ദൈവമായ യഹോവ നിനക്കു പാർപ്പാൻ തന്നിട്ടുളള നിൻ്റെ പട്ടണങ്ങളിൽ ഒന്നിനെക്കുറിച്ചു കേട്ടാൽ നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്‌താരവും നിശ്ച യവും എങ്കിൽ നീ ആ പട്ടണത്തിലെ വാളിൻ്റെ വായ്ത്‌തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം. അതിലെ കൊളളയൊക്കെയും വീഥിയുടെ നടുവിൽ കുട്ടി പട്ടണവും അതിലെ കൊളളയൊക്കെയും അശേഷം നിൻ്റെ ദൈവമായ യഹോ വെക്കായി തീയിട്ടു ചട്ടുകളയേണം; അതു എന്നും പാഴ്ക്കുന്നായി രിക്കേണം അതിനെ പിന്നെ പണികയുമരുത്. (ആവർത്തനം. 13:12 -17)


Aslam Kamil parappanangadi


https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=hqrc


https://t.me/kirusthu


മരണപ്പെട്ടാൽ നിർവഹിക്കേണ്ട കാര്യങ്ങൾ * اذامات

 *മരണപ്പെട്ടാൽ നിർവഹിക്കേണ്ട കാര്യങ്ങൾ *

اذامات


Aslam Kamil Saquafi parappanangadi


1:*കണ്ണു പൂട്ടുക*


ـഒരാൾ മരണപ്പെട്ടാൽ കണ്ണ്

പൂട്ടിക്കൊടുക്കൽ സുന്നത്താണ്

അവൻറെ നോട്ടം വികൃതമാവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമ അബൂ ത്വൽഹ റ എന്ന സ്വഹാബിയുടെ അരികിലേക്ക് കടന്നുവന്നു.അദ്ദേഹം മരണപ്പെട്ടിരുന്നു.അദ്ദേഹത്തിൻറെ കണ്ണ് തുറന്നിരിക്കുന്നു. അപ്പോൾ തിരുനബി صلى الله عليه وسلم അദ്ദേഹത്തിൻറെ കണ്ണ് പൂട്ടി കൊടുത്തു.അവിടുന്ന് പറഞ്ഞു ആത്മാവ് പിടിക്കപ്പെട്ടാൽ കണ്ണും അതിനെ തുടരുന്നതാണ്. അതായത് ആത്മാവിനെ കൊണ്ടുപോകുന്നത് നോക്കിക്കൊണ്ടിരിക്കും.


فَإِذَا مَاتَ غُمِّضَ) نَدْبًا لِئَلَّا يَقْبُحَ مَنْظَرُهُ، وَرَوَى مُسْلِمٌ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «دَخَلَ عَلَى أَبِي سَلَمَةَ وَقَدْ شَقَّ بَصَرُهُ فَأَغْمَضَهُ. ثُمَّ قَالَ: إنَّ الرُّوحَ إذَا قُبِضَ تَبِعَهُ الْبَصَرُ» وَشَقَّ بَصَرُهُ بِفَتْحِ الشِّينِ وَضَمِّ الرَّاءِ: شَخَصَ. قِيلَ إنَّ الْعَيْنَ أَوَّلُ شَيْءٍ يَخْرُجُ مِنْهُ الرُّوحُ، وَأَوَّلُ شَيْءٍ يَشْرَعُ إلَيْهِ الْفَسَادُ 


2 :കണ്ണു പൂട്ടി കൊടുക്കുമ്പോൾ ഇങ്ങനെ പറയൽ സുന്നത്താണ് .

بِسْمِ اللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ 

.........



قَالَ فِي الْمَجْمُوعِ: وَيُسَنُّ أَنْ يَقُولَ عِنْدَ إغْمَاضِهِ: بِسْمِ اللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -

................


3 :*താടി കെട്ടൽ*


വീതിയുള്ള ശീല കൊണ്ട് മയ്യത്തിന്റെ താടി കെട്ടി കൊടുക്കൽ സുന്നത്താണ് .തലയുടെ ഭാഗത്താണ് കെട്ടു വരേണ്ടത്.വായ  തുറന്നിട്ടാൽ വായിലേക്ക് പ്രാണികളും മറ്റും കടക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

 (وَشُدَّ لَحْيَاهُ بِعِصَابَةٍ) عَرِيضَةٍ تَعُمُّهُمَا وَيَرْبِطُهَا فَوْقَ رَأْسِهِ لِئَلَّا يَبْقَى فَمُهُ مَفْتُوحًا فَيَدْخُلَ فِيهِ الْهَوَامُّ


4:*കെണുപ്പുകൾ മയമാക്കുക.*


മരണപ്പെട്ട വ്യക്തിയുടെ കെണുപ്പുകൾ മയമാക്കി കൊടുക്കൽ സുന്നത്താണ് .

തണ്ടം കയ്യിനെ തോളൻ കയ്യിലേക്ക് മടക്കുകയും

പിന്നെ നിവർത്തുകയും ചെയ്യുക.

തണ്ടങ്കാലിന് തുടയിലേക്ക് മടക്കുകയും നിവർത്തുകയും ചെയ്യുക

തുടയെ പള്ളയിലേക്ക് മടക്കുകയും നിവർത്തുകയും ചെയ്യുക.

അപ്രകാരം വിരലുകളും മയമാക്കണം.

കുളിപ്പിക്കൽ എളുപ്പമാവാനാണ് ഇങ്ങനെ ചെയ്യുന്നത്.

ആത്മാവ് വിട്ടുപിരിഞ്ഞ അതിനുശേഷം ശരീരത്തിൽ ചൂട് നിലനിൽക്കും അതുകൊണ്ട് കെണുപ്പുകൾ മയമാക്കിയാൽ പിന്നീട് അത് മയമായി നിൽക്കും.

ഇല്ലെങ്കിൽ പിന്നീട് അത്  മയമാക്കാൻ  സാധ്യമല്ല.


 (وَلُيِّنَتْ مَفَاصِلُهُ) بِأَنْ يَرُدَّ سَاعِدَهُ إلَى عَضُدِهِ ثُمَّ يَمُدَّهُ وَيَرُدَّ سَاقَهُ إلَى فَخِذَيْهِ، وَفَخِذَيْهِ إلَى بَطْنِهِ وَيَرُدَّهُمَا وَيُلَيِّنَ أَصَابِعَهُ، وَذَلِكَ لِيَسْهُلَ غُسْلُهُ فَإِنَّ فِي الْبَدَنِ بَعْدَ مُفَارَقَةِ الرُّوحِ بَقِيَّةَ حَرَارَةٍ فَإِذَا لُيِّنَتْ الْمَفَاصِلُ حِينَئِذٍ لَانَتْ، وَإِلَّا فَلَا يُمْكِنُ تَلْيِينُهَا بَعْدَ ذَلِكَ 


5:*ശരീരം മുഴുവനും  മൂടണം.*


മരണപ്പെട്ടതിനുശേഷം

മയ്യത്തിന്റെ ശരീരം മുഴുവനും

വസ്ത്രം കൊണ്ട് മറക്കൽ സുന്നത്താണ് .

ബുഖാരി മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം.

തിരുനബി സല്ലല്ലാഹു അലൈഹി വസല്ലമ വഫാത്തായപ്പോൾ വസ്ത്രം കൊണ്ട് മൂടപ്പെട്ടു .

യമനിൽ ഒരു കോട്ടം വസ്ത്രമായിരുന്നു അത്.


മൂടുന്ന വസ്ത്രം നേരിയ വസ്ത്രം ആവേണ്ടതാണ്.

മയ്യത്തിന്റെ ശരീരം ചൂടാക്കുകയും മയ്യത്തിലേക്കു വേഗത്തിൽ നാശം വരാതിരിക്കാനാണ്


ഇത് ചെയ്യേണ്ടത് മയ്യത്ത് ധരിച്ചിരുന്ന വസ്ത്രം ഊരിയതിനുശേഷം ആണ് . മൂടിയ വസ്ത്രത്തിന്റെ രണ്ട് അറ്റങ്ങളും തലയുടെയും കാലിന്റെയും താഴ്ഭാഗത്തേക്ക് തിരികി വെക്കേണ്ടതാണ്.

മയ്യത്തിന്റെ ശരീരം വെളിവാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.


 ഇഹ്റാം ചെയ്തവൻ ആണെങ്കിൽ

കഫൻ ചെയ്യൽ നിർബന്ധമുള്ള ഭാഗങ്ങൾ മാത്രമേ മറക്കാൻ പാടുള്ളൂ.

അതായത് മുഖം മറക്കരുത് 



(وَسُتِرَ جَمِيعُ بَدَنِهِ) إنْ لَمْ يَكُنْ مُحْرِمًا (بِثَوْبٍ) فَقَطْ لِخَبَرِ الصَّحِيحَيْنِ «أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - سُجِّيَ حِينَ مَاتَ بِثَوْبِ حِبَرَةٍ» وَهُوَ بِالْإِضَافَةِ وَكَسْرِ الْحَاءِ الْمُهْمَلَةِ وَفَتْحِ الْبَاءِ الْمُوَحَّدَةِ نَوْعٌ مِنْ ثِيَابِ الْقُطْنِ تُنْسَجُ بِالْيَمَنِ، وَسُجِّيَ غُطِّيَ 

(خَفِيفٍ) لِئَلَّا يُحْمِيَهُ فَيُسْرِعَ إلَيْهِ الْفَسَادُ وَيَكُونُ ذَلِكَ بَعْدَ نَزْعِ ثِيَابِهِ، وَيُجْعَلُ طَرَفَاهُ تَحْتَ رَأْسِهِ وَرِجْلَيْهِ لِئَلَّا يَنْكَشِفَ.

أَمَّا الْمُحْرِمُ فَيُسْتَرُ مِنْهُ مَا يَجِبُ تَكْفِينُهُ مِنْهُ 


6:*വയറിൽ മേൽ വല്ലതും വെക്കുക.*


മയ്യത്തിന്റെ വയറിന്മേൽ അല്പം ഭാരമുള്ള വസ്തു വെക്കൽ സുന്നത്താണ് ഇരുമ്പിന്റെ ഇനങ്ങളിൽ പെട്ട വല്ലതും വെക്കണം. അല്ലെങ്കിൽ മണ്ണ് കട്ടയോ പിന്നെ മറ്റു എളുപ്പമായ വസ്തുക്കളോ വെക്കണം.

വയറു വീർക്കാതിരിക്കാൻവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ശൈഖ് അബു ഹാമിദ് റഎന്നവർ 20 ദിർഹം തൂക്കം വരുന്ന വസ്തുവാണ്

വെക്കേണ്ടത് എന്ന് കണക്കാക്കി .

ഇത് ചുരുങ്ങിയ ഭാരമാണ്. ഇതിനേക്കാൾ അല്പം എറുന്നതിന് വിരോധമില്ല.

വസ്ത്രത്തിന്റെ മുകളിൽ വെക്കുന്നതാണ് നല്ലത്.


മുസ്ഹഫിനെ ഭാരം വെക്കാൻ വേണ്ടി ഉപയോഗിക്കരുത്. അപ്രകാരം തന്നെ ഹദീസിന്റെ ഗ്രന്ഥങ്ങളും ആദരവുള്ള വിജ്ഞാനത്തിന്റെ ഗ്രന്ഥങ്ങളും സൂക്ഷിക്കപ്പെടേണ്ടതാണ്.


(وَوُضِعَ عَلَى بَطْنِهِ شَيْءٌ ثَقِيلٌ) كَسَيْفٍ وَمِرْآةٍ وَنَحْوِهِمَا مِنْ أَنْوَاعِ الْحَدِيدِ ثُمَّ طِينٍ رَطْبٍ ثُمَّ مَا تَيَسَّرَ لِئَلَّا يَنْتَفِخَ فَيَقْبُحَ مَنْظَرُهُ، وَقَدَّرَ الشَّيْخُ أَبُو حَامِدٍ ذَلِكَ بِزِنَةِ عِشْرِينَ دِرْهَمًا.


قَالَ الْأَذْرَعِيُّ: وَكَأَنَّهُ أَقَلُّ مَا يُوضَعُ وَإِلَّا فَالسَّيْفُ يَزِيدُ عَلَى ذَلِكَ. وَالظَّاهِرُ أَنَّ السَّيْفَ وَنَحْوَهُ يُوضَعُ بِطُولِ الْمَيِّتِ، وَأَنَّ الْمَوْضُوعَ يَكُونُ فَوْقَ الثَّوْبِ كَمَا جَرَتْ بِهِ الْعَادَةُ. 


وَيُنْدَبُ أَنْ يُصَانَ الْمُصْحَفُ عَنْهُ احْتِرَامًا لَهُ وَيَلْحَقُ بِهِ كُتُبُ الْحَدِيثِ وَالْعِلْمِ الْمُحْتَرَمِ كَمَا بَحَثَهُ الْإِسْنَوِيُّ


7:*കട്ടിൽ പോലത്തെ വെക്കൽ*


മയ്യത്തിനെ കട്ടിലിന്റെ മേലിലോ ഉയരമുള്ള മറ്റു വസ്തുവിന്റെ മേലിലോ വെക്കൽ സുന്നത്താണ് .

ഭൂമിയിലെ തണുപ്പ് ഏൽക്കാതിരിക്കാനും അപ്പോൾ നനവ് തട്ടി മയ്യത്ത് പകർച്ച വരാതിരിക്കാനുമാണിത്


വിരിപ്പ് വിരിച്ചു കൊടുക്കാതിരിക്കേണ്ടതാണ്

കാരണം വിരിപ്പിന്റെ ചൂട് തട്ടി മയ്യത്തിന് പകർച്ചവരും .

 (وَوُضِعَ عَلَى سَرِيرٍ وَنَحْوِهِ) مِمَّا هُوَ مُرْتَفِعٌ: كَدَكَّةٍ لِئَلَّا يُصِيبَهُ نَدَاوَةُ الْأَرْضِ فَيَتَغَيَّرَ بِنَدَاوَتِهَا، فَإِنْ كَانَتْ صُلْبَةً قَالَ فِي الْكِفَايَةِ جَازَ وَضْعُهُ عَلَيْهَا: يَعْنِي مِنْ غَيْرِ ارْتِكَابِ خِلَافِ الْأَوْلَى، وَلَا يُوضَعُ عَلَى فِرَاشٍ لِئَلَّا يُحْمَى فَيَتَغَيَّرَ 


8:*വസ്ത്രങ്ങൾ ഊരുക*



മരിക്കുമ്പോൾ ഉണ്ടായിരുന്ന ശരീരത്തിലെ വസ്ത്രങ്ങൾ ഊരി എടുക്കേണ്ടതാണ്.

വസ്ത്രം ഊരാതിരുന്നാൽ മയ്യത്ത് വേഗം ജീർണത വരും എന്നതുകൊണ്ടാണ്.

മയ്യത്തിന്റെ ശരീരം കാണാത്ത നിലക്കാണ് അത് ഊരി എടുക്കേണ്ടത്.


*വസ്ത്രങ്ങൾ ഊരിയെടുക്കുമ്പോഴും  കുളിപ്പിക്കുമ്പോഴും മയ്യത്തിന്റെ  ഔറത്തിലേക്ക് നോക്കൽ ഹറാമാണ്.* 

*ഔറത്ത് മുട്ടു പുക്കിളിന്റെ  ഇടയിലുള്ള സ്ഥലമാണ്.*

*ഇന്ന് കുളിപ്പിക്കുന്ന പലരും ഈ കാര്യങ്ങൾ ശ്രദ്ധിക്കാറില്ല എന്നാണ് മനസ്സിലായത് -

അതുകൊണ്ട് പ്രത്യേകം അത്തരം ഹറാമുകൾ വരുന്നത് സൂക്ഷിക്കേണ്ടതാണ്.*


(وَنُزِعَتْ) عَنْهُ (ثِيَابُهُ) الْمَخِيطَةُ الَّتِي مَاتَ فِيهَا بِحَيْثُ لَا يُرَى شَيْءٌ مِنْ بَدَنِهِ لِئَلَّا يُسْرِعَ فَسَادُهُ.


قَالَ الْأَذْرَعِيُّ: وَهَذَا فِيمَنْ يُغَسَّلُ لَا فِي شَهِيدِ الْمَعْرَكَةِ، وَيَنْبَغِي أَنْ يَبْقَى عَلَيْهِ الْقَمِيصُ الَّذِي يُغَسَّلُ فِيهِ إذَا كَانَ طَاهِرًا، إذْ لَا مَعْنَى لِنَزْعِهِ، ثُمَّ إعَادَتِهِ. نَعَمْ يُشَمَّرُ إلَى حَقْوِهِ لِئَلَّا يَتَنَجَّسَ بِمَا قَدْ يَخْرُجُ مِنْهُ كَمَا أَشَارَ إلَيْهِ بَعْضُهُمْ اهـ.


وَلَوْ قُدِّمَ هَذَا الْأَدَبُ عَلَى الَّذِي قَبْلَهُ كَانَ أَوْلَى

10* ഖിബ്ലയിലേക്ക് മുന്നിടീക്കുക*


മരണപ്പെട്ടാൽ മയ്യത്തിനെ ഖിബിലയിലേക്ക് തിരിച്ചു കിടത്തേണ്ടതാണ്.

മുഖവും കാൽപാദത്തിന്റെ ഉള്ളവും ഖിബ് ലയിലേക്ക് തിരിയുന്ന നിലക്ക് മലർത്തി കിടത്തേണ്ടതാണ്.


 (وَوُجِّهَ لِلْقِبْلَةِ) إنْ أَمْكَنَ (كَمُحْتَضَرٍ) أَيْ كَتَوَجُّهِهِ وَتَقَدَّمَ.


قَالَ الْأَذْرَعِيُّ: وَقَدْ يُفْهَمُ مِنْ هَذَا أَنَّهُ يَكُونُ عَلَى جَنْبِهِ،


 وَالظَّاهِرُ أَنَّ الْمُرَادَ هُنَا إلْقَاؤُهُ عَلَى قَفَاهُ وَوَجْهُهُ وَأُخْمُصَاهُ إلَى الْقِبْلَةِ، وَيُومِئُ إلَيْهِ قَوْلُهُمْ: وَيُوضَعُ عَلَى بَطْنِهِ شَيْءٌ ثَقِيلٌ


11: * സ്നേഹമുള്ളവർ നിർവഹിക്കണം*


ഇതെല്ലാം  നിർവഹിക്കേണ്ടത്

മഹറമുകളായ

കുടുംബങ്ങളിൽ  മയ്യത്തിനോട് ഏറ്റവും കൃപയുള്ളവരാണ്.


മയ്യത്ത് പുരുഷനാണങ്കിൽ പുരുഷന്മാരാണ് ഇത് നിർവഹിക്കേണ്ടത്. 

മയ്യത്ത് സ്ത്രീയാണെങ്കിൽ സ്ത്രീകൾ നിർവഹിക്കേണ്ടതാണ്.

 സ്ത്രീകളെ മഹറുകളായപുരുഷന്മാർക്കും

 പുരുഷന്മാരെ മഹർകളായ സ്ത്രീകൾക്കും നിർവഹിക്കാവുന്നതാണ്.

ആരുമില്ലാത്ത ഘട്ടങ്ങളിൽ

അന്യ പുരുഷനും പുരുഷനെ അന്യ സ്ത്രീയും  നിർവഹിക്കാമോ സ്പർശനമില്ലാതെ കണ്ണുപൂട്ടിക്കൊണ്ട് നിർവഹിക്കാവുന്നതാണ്.

ഭാര്യ ഭർത്താക്കന്മാർ ആണെങ്കിൽ നിർവഹിക്കുന്നതിന് യാതൊരു കുഴപ്പവും ഇല്ല .


 (وَيَتَوَلَّى ذَلِكَ) كُلَّهُ (أَرْفَقُ مَحَارِمِهِ) أَيْ الْمَيِّتِ لِوُفُورِ شَفَقَتِهِ، وَيَتَوَلَّاهُ الرِّجَالُ مِنْ الرِّجَالِ وَالنِّسَاءُ مِنْ النِّسَاءِ، فَإِنْ تَوَلَّاهُ الرِّجَالُ مِنْ نِسَاءِ الْمَحَارِمِ أَوْ النِّسَاءِ مِنْ رِجَالِ الْمَحَارِمِ جَازَ كَذَا فِي زِيَادَةِ الرَّوْضَةِ. قَالَ الْأَذْرَعِيُّ: وَفِيهِ إشَارَةٌ إلَى أَنَّهُ لَا يَتَوَلَّى ذَلِكَ الْأَجْنَبِيُّ مِنْ الْأَجْنَبِيَّةِ وَلَا بِالْعَكْسِ، وَلَا يَبْعُدُ جَوَازُهُ لَهُمَا مَعَ الْغَضِّ وَعَدَمِ الْمَسِّ اهـ.


وَهُوَ ظَاهِرٌ، وَكَالْمَحْرَمِ فِيمَا ذَكَرَ الزَّوْجَانِ بَلْ أَوْلَى، وَفِي إطْلَاقِ الْمَحْرَمِ عَلَى الرَّجُلَيْنِ وَالْمَرْأَتَيْنِ مُسَامَحَةٌ.


12:*മരണം ഉറപ്പായാൽ വേഗം കുളി നിർവഹിക്കേണ്ടതാണ്.*


മരണത്തിൻറെ അടയാളങ്ങളിൽ വല്ലതും പ്രത്യക്ഷമാവാൻ കൊണ്ടാണ് മരണം ഉറപ്പിക്കൽ .

കാൽപാദം തായുക .

മൂക്ക് ചെരിയുക ,ചെന്നി കുഴിയുക ഇതെല്ലാം അതിൻറെ അടയാളങ്ങളാണ്.

നബി സല്ലല്ലാഹു അലൈഹി വസല്ലമ ത്വൽഹത്ത് എന്ന വരെ രോഗം സന്ദർശിക്കാൻ വന്നപ്പോൾ പറഞ്ഞു.

ഇദ്ദേഹത്തിന് മരണം വരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അങ്ങനെ മരണം വന്നാൽ കർമ്മങ്ങൾ നിങ്ങൾ വേഗം ചെയ്യണം.

ഒരു വിശ്വാസിയുടെ ബോഡിയും കുടുംബത്തിന് ഇടയിൽ ഹബ്സ് ഇടുന്നത് അനുയോജ്യമല്ല.

അബൂദാവൂദ് -

മരിച്ചു എന്ന് സംശയമാണെങ്കിൽ മരണം ഉറപ്പുവരുത്തുന്നതുവരെ പിന്തിക്കേണ്ടതാണ്.



(وَيُبَادَرُ) بِفَتْحِ الدَّالِ نَدْبًا (بِغُسْلِهِ إذَا تُيُقِّنَ مَوْتُهُ) بِظُهُورِ شَيْءٍ مِنْ أَمَارَاتِهِ كَاسْتِرْخَاءِ قَدَمٍ وَمَيْلِ أَنْفٍ وَانْخِسَافِ صُدْغٍ؛ لِأَنَّهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - عَادَ طَلْحَةَ بْنَ الْبَرَاءِ، فَقَالَ «إنِّي لَا أَرَى طَلْحَةَ إلَّا قَدْ حَدَثَ فِيهِ الْمَوْتُ، فَإِنْ يُؤْتَى بِهِ فَعَجِّلُوا بِهِ فَإِنَّهُ لَا يَنْبَغِي لِجِيفَةِ مُؤْمِنٍ أَنْ تُحْبَسَ بَيْنَ ظَهْرَانَيْ أَهْلِهِ» رَوَاهُ أَبُو دَاوُد، فَإِنْ شُكَّ فِي مَوْتِهِ أُخِّرَ وُجُوبًا كَمَا قَالَهُ فِي الْمَجْمُوعِ إلَى الْيَقِينِ بِتَغَيُّرِ الرَّائِحَةِ أَوْ غَيْرِهِ.


1.മയ്യത്തിനെ കുളിപ്പിക്കലും 2.കഫൻ ചെയ്യലും 

3.മയ്യത്തിന് മേൽ നിസ്കരിക്കലും

4. മയ്യത്തിന് ചുമന്നു കൊണ്ടു പോകലും 

5.മറമാടലും ഫർള് കഫായയാണ് - (സാമൂഹിക ബാധ്യത )

അതിൽ ഇജ്മാഉണ്ട് . സ്വഹീഹായ ഹദീസുകളിൽ അത് കൊണ്ട് കൽപ്പനയുണ്ട് - ആത്മഹത്യ ചെയ്തവനും നിയമം ഇത് തന്നെ -

ഇസ്ലാമിന്റെ രാഷ്ട്രത്തിൽ ദിമ്മിയ്യായ അവിശ്വാസിയും നിയമം ഇപ്രകാരമാണ്. എന്നാൽ കുളിപ്പിക്കൽ ,മയ്യത്ത് നിസ്കരിക്കൽ എന്നിവ അവനുവേണ്ടി നിർവഹിക്കപ്പെടില്ല.

അവ രണ്ടും ശഹീദല്ലാത്ത മുസ്ലിമിൽ മാത്രമേ നിർവഹിക്കുകയുള്ളൂ.


(وَغُسْلُهُ) أَيْ الْمَيِّتِ (وَتَكْفِينُهُ وَالصَّلَاةُ عَلَيْهِ) وَحَمْلُهُ (وَدَفْنُهُ فُرُوضُ كِفَايَةٍ) لِلْإِجْمَاعِ عَلَى مَا حَكَاهُ فِي أَصْلِ الرَّوْضَةِ وَلِلْأَمْرِ بِهِ فِي الْأَخْبَارِ الصَّحِيحَةِ فِي غَيْرِ الدَّفْنِ، وَقَاتِلُ نَفْسِهِ كَغَيْرِهِ كَمَا مَرَّ سَوَاءٌ فِي ذَلِكَ الْمُسْلِمُ وَالذِّمِّيُّ إلَّا فِي الْغُسْلِ وَالصَّلَاةِ، فَمَحَلُّهُمَا فِي الْمُسْلِمِ غَيْرِ الشَّهِيدِ 

[مغني المحتاج]


അവലംബം :

 മിൻഹാജ് നവവി റ 

മുഗ്നിൽ മുഹ്താജ് ഇമാം ശിർ ബീനീ റ


Aslam KamilSaqafi

Parappanangaadi

.........................

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=hqrc

പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ?

 ചോദ്യം:പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ? എൻ്റെ ഭർത്താവ് കാണാൻ ചന്തമുള്ള പൂച്ചകളെ പൈസ കൊടുത്ത് വാങ്ങിക്കാറുണ്ട്. വീട്ടിൽ പൂച്ചയെ വള...