Friday, December 3, 2021

തബ്‌ലീഗ് :സിയാറത്ത് യാത്രയിലെ തബ്‌ലീഗ് ഉരുണ്ടുകളി!

 


  


സിയാറത്ത് യാത്രയിലെ തബ്‌ലീഗ് ഉരുണ്ടുകളി!


അൽകൗകബുദ്ദുർറിയയിൽ ശാഹ് വലിയുല്ലാഹി(റ)യുടേതായി പറഞ്ഞ അഭിപ്രായത്തെ കുറിച്ച് അടിക്കുറിപ്പിൽ തഖിയുദ്ദീൻ നദ്‌വി രേഖപ്പെടുത്തിത് ശാഹ് വലിയുല്ലാഹി തന്റെ ഹുജ്ജതുല്ലാഹിൽ ബാലിഗയിൽ പറഞ്ഞു എന്നാണ്. യഥാത്ഥത്തിൽ ഹുജ്ജതുല്ലാഹിൽ ബാലിഗയിൽ ശാഹ് വലിയുല്ലാഹി പറഞ്ഞെതെന്ത്, അതിന്റെ ഉദ്ദേശമെന്ത് എന്ന് നോക്കാം. മൂന്ന് പള്ളിയിലേക്കല്ലാതെ വാഹനം കെട്ടി യാത്ര പുറപ്പെടരുത് എന്നർത്ഥം വരുന്ന ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ശാഹ് വലിയുല്ലാഹി പറയുന്നു: ഖബ്ർ, ഔലിയാക്കളുടെ ആരാധനാ സ്ഥലം, ത്വൂർ പർവതം എല്ലാം ഹദീസിൽ വന്ന വിലക്കിൽ സമമാണ് (ഹുജ്ജതുല്ലാഹിൽ ബാലിഗ).

ശാഹ് വലിയുല്ലാഹി(റ) പറഞ്ഞതിന്റെ ഉദ്ദേശ്യം റശീദ് അഹ്‌മദ് ഗംഗോഹിയുടെ ഗുരുവും ഇസ്മാഈൽ ദഹ്‌ലവിയെ ശക്തമായി എതിർത്ത സുന്നി പണ്ഡിതനുമായ മുഫ്തി സ്വദ്‌റുദ്ദീൻ ആസുർദ(റ) മുൻതഹൽ മഖാലിൽ രേഖപ്പെടുത്തുന്നു: ശാഹ് വലിയുല്ലാഹി ദഹ്‌ലവി(റ) ഹുജ്ജതുല്ലാഹിൽ ബാലിഗയിൽ വിവരിച്ചു: എന്റെ അടുക്കൾ ശരിയായത്, ഖബ്ർ, ഔലിയാക്കളുടെ ആരാധനാ സ്ഥലം, ത്വൂർ പർവതം എല്ലാം ഹദീസിൽ വന്ന വിലക്കിൽ സമമാണ്.

മുവത്വയുടെ വ്യാഖ്യാനമായ മുസ്വഫയിൽ പറയുന്നു: മഹാനായ അബൂ ബസ്വറത്തുൽ ഗിഫാരി(റ) ഹദീസിന്റെ വിലക്കിൽ ത്വൂർ പർവതത്തെ ഉൾപ്പെടുത്തുകയും അബൂഹുറൈറ(റ)യെ എതിർക്കുകയും ചെയ്യുന്നു.

മുവത്വയുടെ മറ്റൊരു വ്യാഖ്യാനമായ മുസവയിൽ ശാഹ് വലിയുല്ലാഹി(റ) പറയുന്നു: ഞാൻ പറയുന്നു; മൂന്ന് പള്ളി അല്ലാത്ത മറ്റു പ്രത്യേക സ്ഥലങ്ങളിലേക്ക് ഇബാദത്ത് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വാഹനം കെട്ടി യാത്ര പുറപ്പെടുന്നത് വിലക്കപ്പെട്ടതാണ്.

ശേഷം മുഫ്തി സ്വദ്‌റുദ്ദീൻ ആസുർദ(റ) ശാഹ് വലിയുല്ലാഹി(റ)യുടെ ഈ വിഷയത്തിലുള്ള നിലപാട് വിവരിക്കുന്നു: ശാഹ് വലിയുല്ലാഹി(റ)യുടെ ഉദ്ദേശ്യവും നിലപാടും വളരെ വ്യക്തമാണ്. ബറകത്താക്കപ്പെട്ട സ്ഥലങ്ങൾ അഥവാ ഔലിയാക്കളുടെ ഖബറുകൾ, അവരുടെ ആരാധനാ സ്ഥലങ്ങൾ, ത്വൂർ പർവതം അതുപോലുള്ള മറ്റു സ്ഥലങ്ങളിലേക്ക് ഇബാദത്തിന് വേണ്ടിയോ തബറുകിനോ തവസ്സുലിന് വേണ്ടിയോ യാത്ര പുറപ്പെടുന്നത് നിഷിദ്ധമാക്കുന്നത് ആ സ്ഥലങ്ങൾക്ക് പ്രത്യേകം പ്രതിഫലമുണ്ടെന്ന ഉദ്ദേശ്യത്തോടുകൂടി അവിടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴാണ് (മുൻതഹൽ മഖാൽ ഫീ ശറഹി ഹദീസി ലാ തുശദ്ദിർറിഹാൽ).

ശാഹ് വലിയുല്ലാഹി ദഹ്‌ലവി(റ) സിയാറത്ത് ചെയ്യാൻ വേണ്ടി വാഹനം കെട്ടി യാത്ര പുറപ്പെടുന്നതിനെ നിഷേധിച്ചു എന്ന് വരുത്തിത്തീർക്കാൻ റശീദ് അഹ്‌മദ് ഗംഗോഹി ഏതു പ്രസ്താവനയെയാണോ അവലംബിച്ചത് അതേ പ്രസ്താവനക്കാണ് മുഫ്തി സ്വദ്‌റുദ്ദീൻ ആസുർദ(റ) വിശദീകരണം നൽകുന്നതും അദ്ദേഹം സിയാറത്ത് നിഷേധിച്ചിട്ടില്ല എന്ന് സമർത്ഥിക്കുന്നതും.

അമ്പേട്ടവി മുഹന്നദിൽ നബി(സ്വ)യുടെ ഖബ്ർ ഉദ്ദേശിച്ച യാത്ര പുറപ്പെടുന്നതിനെ ഞങ്ങൾ അംഗീകരിക്കുന്നു എന്ന് പറയാൻ റഷീദ് അഹ്‌മദ് ഗംഗോഹിയുടെ സുബ്ദതുൽ മനാസിക് തെളിവായി ഉദ്ധരിച്ച ശേഷം ആധികാരികമായ മറ്റൊരു ഗ്രന്ഥം അന്വേഷിച്ചു കിട്ടാതായപ്പോൾ മുഫ്തി സ്വദ്‌റുദ്ദീൻ ആസുർദ(റ)യുടെ മുൻതഹൽ മഖാൽ ഉദ്ധരിക്കുന്നുവെന്നതാണ് വിരോധാഭാസം.

കൗകബുദ്ദുർറിയുടെ ടിപ്പണിയിൽ സകരിയ കാന്ദലവിയുടെ വിശദീകരണം കാണാം: ഞാൻ പറയുന്നു; ഹദീസിൽ വന്ന വിലക്കിൽ ശാഹ് വലിയ്യുല്ലയുടെയും ഭൂരിഭാഗം വരുന്ന മറ്റു പണ്ഡിതന്മാരുടെയും അടുക്കൽ നബി(സ്വ)യുടെ ഖബർ സിയാറത്ത് ഉൾപ്പെടുന്നില്ല. ശാഹ് വലിയുല്ലാഹി മുവത്വയുടെ വ്യാഖ്യാനമായ മുസഫയിലും മുസവയിലും പറയുന്നു: ഹജ്ജിൽ നിന്ന് വിരമിച്ചതിന് ശേഷം തിരുനബി(സ്വ)യുടെ ഖബർ സിയാറത്ത് ചെയ്യൽ സുന്നതാണ്. അതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമില്ല.

റശീദ് അഹ്‌മദ് ഗംഗോഹി നബി(സ്വ)യുടെ ഖബ്ർ, മറ്റു മഖ്ബറകൾ എന്ന് വേർതിരിക്കാതെ സിയാറത്തിന് വേണ്ടി യാത്ര പുറപ്പെടൽ അനുവദനീയമല്ലെന്ന് പറഞ്ഞിടത്ത് സകരിയ കാന്ദലവി റസൂൽ(സ്വ)യുടെ ഖബ്ർ ഉദ്ദേശിച്ചുകൊണ്ടുള്ള യാത്രയെ മാത്രം അതിൽ നിന്നൊഴിവാക്കുന്നു. നബി(സ്വ)യുടേതല്ലാത്ത മറ്റു മഖ്ബറകൾ ഉദ്ദേശിച്ചുകൊണ്ടുള്ള യാത്രയോട് കാന്ദലവിക്ക് വിയോജിപ്പാണ്.

സകരിയ കാന്ദലവി ഫളായിലേ അഅ്മാലിൽ സജ്ജനങ്ങളുടെ ഖബ്ർ സിയാറത്തിന് വേണ്ടി യാത്ര പോകാമെന്ന് സമർത്ഥിക്കുന്ന ഇമാം ഗസ്സാലി(റ)യുടെ ഉദ്ധരണം കൊണ്ടുവന്ന ശേഷം പറയുന്നു: ഞാൻ പറയുന്നു; ഔലിയാക്കളുടെ ഖബ്ർ സിയാറത്തിന് വേണ്ടി യാത്ര പോവൽ അനുവദനീയമാണോ അല്ലേ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട് (ഫളായിലേ അഅ്മാൽ).

ഇമാം ഗസ്സാലി(റ) പറഞ്ഞതിനോട് കാന്ദലവി വിയോജിക്കുന്നതും നബി(സ്വ)തങ്ങളുടെ ഖബർ സിയാറത്തിന് വേണ്ടി യാത്ര പോകുന്നതിൽ പരിഗണിക്കാത്ത അഭിപ്രായവ്യത്യാസം ഔലിയാക്കളുടെ ഖബ്ർ സിയാറത്തിൽ പരിഗണിക്കുന്നത് എന്തുകൊണ്ടാണ്. ഇതേ കാന്ദലവിയുടെ നിർദേശ പ്രകാരമാണ് തഖ്‌വിയതുൽ ഈമാൻ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയതെന്ന് അബുൽ ഹസൻ അലി നദ്‌വി തഖ്‌വിയതുൽ ഈമാനിന്റെ പരിഭാഷയായ രിസാലതുത്തൗഹീദിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

കാന്ദലവി പറഞ്ഞതിനോടു സമാനമായി മറ്റൊരു ദേവ്ബന്ദി നേതാവ് അൻവർ ഷാ കശ്മീരി പറഞ്ഞതായി കാണാം. സ്വഹീഹുൽ ബുഖാരിക്ക് അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിൽ നബി(സ്വ)യുടെ ഖബർ ഉദ്ദേശിച്ച് യാത്ര പുറപ്പെടാമെന്ന് പറയുന്നു. അതേസമയം തുർമുദിക്കെഴുതിയ വ്യാഖ്യാനത്തിൽ പറയുന്നതിങ്ങനെ: ഈ കാലഘട്ടത്തിലെ ജനങ്ങൾ പതിവാക്കിയ ഔലിയാക്കളുടെ ഖബറുകൾ സിയാറത്ത് ചെയ്യാൻ വേണ്ടി യാത്ര പുറപ്പെടുന്നതിന് നബി(സ്വ)യിൽ നിന്നോ മദ്ഹബിന്റെ ഇമാമുമാരിൽ നിന്നോ അല്ലെങ്കിൽ മറ്റു പണ്ഡിതന്മാരിൽ നിന്നോ ഉള്ള പ്രമാണങ്ങൾ അനിവാര്യമാണ്. നാട്ടിലെ ഖബറുകൾ സിയാറത്ത് ചെയ്യുന്നതിനെ അതിലേക്ക് ഖിയാസ് ചെയ്യൽ അനുവദനീയമല്ല. കാരണം അവിടെ യാത്ര പുറപ്പെടലില്ല (അൽ ഉർഫുശ്ശദി 1/327).

പ്രമാണങ്ങൾ ഇല്ലാത്തതുകൊണ്ട് ഔലിയാക്കളുടെ ഖബറുകൾ സിയാറത്ത് ചെയ്യാൻ വേണ്ടി യാത്ര പുറപ്പെടാൻ പാടില്ല എന്നാണ് കശ്മീരിയുടെ വാദം. മുഹന്നദിൽ നബി(സ്വ)യുടെ ഖബ്ർ ഉദ്ദേശിച്ചുകൊണ്ടുള്ള യാത്രയെ മാത്രം പരാമർശിച്ചത് കൊണ്ടാകണം കശ്മീരിയും കാന്ദലവിയും അങ്ങനെ പറഞ്ഞത്. അപ്പോഴും മുതിർന്ന നേതാക്കളായ റശീദ് ഗംഗോഹിയും ഇസ്മാഈൽ ദഹ്‌ലവിയും പറഞ്ഞതിനെ വിമർശിക്കാനോ എതിർക്കാനോ അവർ തയ്യാറുമല്ല. റസൂൽ(സ്വ)യുടെ ഖബർ സിയാറത്തിന് വേണ്ടി യാത്ര പുറപ്പെടുന്നതിനെയെങ്കിലും അവർക്ക് അംഗീകരിക്കേണ്ടിവന്നുവെന്നത് അഅ്‌ലാ ഹസ്‌റത്തിന്റെ വിമർശനത്തിന്റെ വിജയമാണ്.

സുന്നത്ത് ജമാഅത്തിന്റെ ആശയാദർശങ്ങളെ സമർത്ഥിച്ചുകൊണ്ട് ഇമാം സുബ്ഖി(റ) രചിച്ച ശിഫാഉസ്സഖാമിനെ കുറിച്ച് അൻവർ ഷാ കശ്മീരി പറഞ്ഞത് സാന്ദർഭികമായി പറയാതിരിക്കാൻ നിർവാഹമില്ല. കശ്മീരി എഴുതി: ശിഫാഉസ്സഖാം ഫീ സിയാറതി ഖൈരിൽ അനാം എന്ന പേരിൽ ഇബ്‌നു തൈമിയ്യയെ എതിർത്തുകൊണ്ടു തഖിയുദ്ദീൻ സുബ്ഖി ഒരു രചന നടത്തിയിട്ടുണ്ട്. സ്ഫുടവും പുതിയതുമായ ഒന്നിനെയും ഞാനതിൽ കണ്ടിട്ടില്ല. തഖിയുദ്ദീൻ സുബ്ഖി ദുർബലമായതിനെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. പിന്നീട് ഇബ്‌നു അബ്ദിൽ ഹാദി അസ്സ്വാരിമുൽ മുങ്കി എന്ന പേരിൽ തഖിയുദ്ദീൻ സുബ്ഖിയെ എതിർത്തുകൊണ്ട് രചന നടത്തുകയും അതിൽ നന്നായി സമർത്ഥിക്കുകയും ചെയ്തു (അൽ ഉർഫുശ്ശദി 1/327).

ഇമാം സുബ്ഖി(റ) ശിഫാഉസ്സഖാമിൽ സമർത്ഥിച്ച സുന്നത്ത് ജമാഅത്തിന്റെ പല ആശയങ്ങളോടും അൻവർ ഷാ കശ്മീരിക്ക് ശക്തമായ വിയോജിപ്പുണ്ടെന്ന് ഇതിൽ നിന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്. ഇസ്മാഈൽ ദഹ്‌ലവിയെയും റശീദ് അഹ്‌മദ് ഗംഗോഹിയെയും വിമർശിച്ചതിന് അൻവർ ഷാ കശ്മീരി ദേഷ്യപ്പെടുന്നത് കാണുക: സൂക്ഷ്മതയും സുഹ്ദുമുള്ള ഇസ്മാഈൽ ദഹ്‌ലവി, മുസ്‌ലിംകളുടെ ഇമാമായ റശീദ് അഹ്‌മദ് ഗംഗോഹിയെ പോലോത്ത മഹാപണ്ഡിതന്മാരെ ആക്ഷേപിക്കാൻ തുടങ്ങി ജനങ്ങളെ ഖബ്ർ പൂജയിലേക്ക് പ്രേരിപ്പിക്കുകയും ചെയ്തു (സഹ്‌മുൽ ഗൈബ് പേ. 3).

അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ഖബ്‌റുകൾ ഉദ്ദേശിച്ച് വിദൂരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിനെയും അവിടെച്ചെന്ന് ഇസ്തിഗാസ നടത്തുന്നതിനെയും ശക്തമായി എതിർക്കുകയും അത് ശിർക്കാണെന്ന് വരെ എഴുതിയത് കൊണ്ടാണ് അക്കാലത്തെ സുന്നി പണ്ഡിതൻമാർ അദ്ദേഹത്തെ വിമർശിച്ചത്. അതിനെ ഖബ്ർ പൂജയാക്കി അവഹേളിക്കുകയാണ് അൻവർ ഷാ കശ്മീരി. റശീദ് അഹ്‌മദ് ഗംഗോഹിയെ പുകഴ്ത്തുന്ന കാവ്യം കൊണ്ടാണ് സഹ്‌മുൽ ഗൈബ് അവസാനിപ്പിക്കുന്നത്.

ഹിജ്‌റ 1330ൽ വഹാബി പണ്ഡിതൻ റശീദ് രിള ഇന്ത്യയിൽ വരുകയും ദേവ്ബന്ദ് ദാറുൽ ഉലൂം സന്ദർശിക്കുകയും ചെയ്തപ്പോൾ അദ്ദേഹത്തെ വരവേൽക്കുകയും ദേവ്ബന്ദി ആശയധാര അദ്ദേഹത്തിന് വിവരിച്ചു കൊടുക്കുകയും ചെയ്തത് അവിടത്തെ പ്രധാനാധ്യാപകനായിരുന്ന അൻവർ ഷാ കശ്മീരിയായിരുന്നുവെന്ന് രേഖപ്പെടുത്തിയതു കാണാം. അൻവർ ഷാ കശ്മീരി അന്ന് നടത്തിയ പ്രഭാഷണത്തിന്റെ ലിഖിതരൂപം അദ്ദേഹത്തിന്റെ ചരിത്രം പറയുന്ന ജമാലേ അൻവർ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെയും അൻവർ ഷാ കാശ്മീരി ഇസ്മാഈൽ ദഹ്‌ലവിയെ പരിചയപ്പെടുത്താൻ മറന്നില്ല. ഷാ പറയുന്നു: ഇസ്മാഈൽ ദഹ്‌ലവി പുത്തനാശയത്തിനെതിരെ കഠിനാധ്വാനം നടത്തുകയും മികച്ച ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. അതെല്ലാം വിശ്വാസ കാര്യങ്ങളിൽ വളരെ ഉപകാരപ്രദമാണെന്ന കാര്യം സ്ഥിരപ്പെട്ടതാണ് ( ജമാലേ അൻവർ പേ. 288).

ഇവരുടെ വൈരുധ്യങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് ദേവ്ബന്ദിലെ ദാറുൽ ഇഫ്താഅ് നൽകിയ രണ്ട് ഫത്‌വകൾ ശ്രദ്ധിക്കുക. സിയാറത്തിന് വേണ്ടി യാത്ര പുറപ്പെടുന്നതിനെ നിഷേധിച്ച് മുസ്‌ലിംകൾക്കിടയിൽ പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന് ബോധ്യമായപ്പോൾ ‘ഏതൊരു വ്യക്തിയുടെയും ഖബറുകൾ ഉദ്ദേശിച്ച് യാത്ര പുറപ്പെടാമെന്നും അതിനെ വിലക്കാൻ യാതൊരു തെളിവുമില്ലെന്നും ഫത്‌വ നൽകുന്നു’ (ഫത്‌വ നമ്പർ: 159671).

സിയാറത്ത് യാത്ര നടത്തുന്നത് ശക്തമായി വിരോധിക്കുകയും അത് ശിർക്കാണെന്ന് വരെ എഴുതിവെക്കുകയും ചെയ്ത തഖ്‌വിയതുൽ ഈമാനിനെ കുറിച്ചും അതിന്റെ രചയിതാവായ ഇസ്മാഈൽ ദഹ്‌ലവിയെ കുറിച്ചുമുള്ള ചോദ്യത്തിന് നൽകിയ ഫത്‌വ ഇങ്ങനെ: ഇസ്മാഈൽ ദഹ്‌ലവി പ്രസിദ്ധനും പരിഗണനീയനുമായ പണ്ഡിതനാണ്. സുന്നത്തിന്റെയും തൗഹീദിന്റെയും പതാകവാഹകനാണ്. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വ്യാഖ്യാതാവാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥമായ തഖ്‌വിയതുൽ ഈമാൻ പരിഗണിക്കപ്പെടേണ്ടതും ഉപകാരപ്രദവുമായ കൃതിയാണ്. തെളിവുകൾ നിരത്തി ശിർക്കിനെയും ബിദ്അത്തിനെയും ഖണ്ഡിക്കുന്ന ഗ്രന്ഥമാണത്. ധാരാളമാളുകൾ അത് കാരണം ശിർക്കിൽ നിന്നും ബിദ്അത്തിൽ നിന്നും സുന്നത്തിലേക്കും തൗഹീദിലേക്കും കടന്നുവന്നിട്ടുണ്ട് (ഫത്‌വ നമ്പർ: 147034).

സിയാറത്തിന് വേണ്ടി യാത്ര പുറപ്പെടുന്നതിനെ നിഷേധിക്കാൻ യാതൊരു തെളിവുമില്ലെന്ന് ഒരു ഫത്‌വ. സിയാറത്തിന് വേണ്ടി യാത്ര പുറപ്പെടുന്നതിനെ ശക്തമായി നിഷേധിച്ച ഗ്രന്ഥത്തെ കുറിച്ച്, തെളിവുകൾ നിരത്തി സുന്നത്ത് സ്ഥാപിക്കുന്ന ഗ്രന്ഥമെന്ന് മറ്റൊരു ഫത്‌വ. ഈ വിരോധാഭാസത്തിന്റെ പേരാണ് തബ്‌ലീഗിസം. അവരുടെ കാപട്യമാണ് ഇതിൽ നിന്നെല്ലാം ബോധ്യമാകുന്നത്. വിശ്വാസികൾ ഇതിൽ വഞ്ചിതരാവാതെ ശ്രദ്ധിക്കണം.

തഖ്‌വിയതുൽ ഈമാൻ, ഫതാവാ റശീദിയ്യ എന്നിവ അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളാണ്. അതിനെ വിമർശിക്കാനോ അതിൽ പരാമർശിച്ചത് തെറ്റെന്ന് പറയാനോ ഒരിക്കലും അവർ തയ്യാറാവില്ല. ദേവ്ബന്ദികളെ സുന്നികളാക്കി ചിത്രീകരിച്ച് മലയാളികൾക്ക് പരിചയപ്പെടുത്താൻ വടുതല മൂസ മൗലവി 2013ൽ മുഹന്നദിനെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി. എന്നാൽ അതിന്റെ വർഷങ്ങൾക്കു മുമ്പുതന്നെ ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്‌ലിയാർ മുഹന്നദിന് മലയാളത്തിൽ പ്രൗഢമായൊരു ഖണ്ഡനം ‘വെളിച്ചം കെട്ട വെള്ളക്കടലാസുകൾ’ എന്ന പേരിൽ എഴുതിയിട്ടുണ്ട്. മുന്നദിലെ ഓരോ വാദത്തിനും അതിൽ അക്കമിട്ട് മറുപടി പറയുന്നുണ്ട് (അമൂല്യരത്‌നങ്ങൾ പേ. 174).

ചുരുക്കത്തിൽ, മുഹന്നദ് തനി കാപട്യമാണ്. ദേവ്ബന്ദികളുടെ വികലവാദങ്ങൾ സമൂഹം തിരിച്ചറിഞ്ഞപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു പുകമറ മാത്രമായിരുന്നു അത്. അവരുടെ തന്നെ നേതാവായ മൻളൂർ നുഅ്മാനി അദ്ദിആയത്തുൽ മുകസ്സഫ എഴുതിയപ്പോൾ മുഹന്നദിന്റ മുഖംമൂടി അവരാൽ തന്നെ അഴിഞ്ഞു വീണു. സ്വന്തം നേതാവായ അശ്‌റഫലി ഥാനവിയുടെ വികലവാദങ്ങൾ ഉൾക്കൊള്ളുന്ന ഹിഫ്‌ളുൽ ഈമാനിലെ വാചകങ്ങൾ, ഥാനവിയെ വെള്ളപൂശാനായി വെട്ടിമുറിച്ച് മുഹന്നദിൽ കൊടുക്കേണ്ടിവന്ന അമ്പേട്ടവിയുടെ ദയനീയതും സമൂഹത്തിൽ മുഹന്നദിന്റെ കപടത അടിവരയിട്ടു രേഖപ്പെടുത്തുന്നതായി.


ഇബ്‌റാഹീം ഖലീൽ സഖാഫി പെരിയടുക്ക


 


ഇസ്ലാം:തിരുനബി(സ്വ):സഹിഷ്ണുതയുടെ മാതൃക

 




● ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല


 

തിരുനബി(സ്വ):സഹിഷ്ണുതയുടെ മാതൃക



ഒരു സംഘം ജൂതന്മാർ ഒരിക്കൽ നബി(സ്വ)യുടെയടുത്ത് വന്നു. അസ്സലാമു അലൈകും അഥവാ അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ എന്നതിന് പകരം അവർ പറഞ്ഞത് അസ്സാമു അലൈകും അഥവാ നാശവും മരണവും നിന്റെ മേലിലു­ണ്ടാവട്ടെ എന്ന അഭിവാദ്യമായിരുന്നു. അപ്രതീക്ഷിതമായി വന്ന ഈ കടുത്ത വാക്കുകൾ കേട്ടയുടനെത്തന്നെ ആഇശ(റ) ഒരൽപം പരുഷമായി പ്രതികരിച്ചു. ‘നിങ്ങളുടെ മേൽ ശാപവും നാശവുമുണ്ടാവട്ടെ’ എന്നായിരുന്നു ബീവി പ്രതികരിച്ചത്. ഇത് രണ്ടും ശ്രവിച്ച പ്രവാചകർ(സ്വ) ആഇശ(റ)യെ തിരുത്തുകയാണ് ചെയ്തത്. ‘അടങ്ങൂ ആഇശ, അല്ലാഹു എല്ലാ കാര്യങ്ങളിലും മയം ഇഷ്ടപ്പെടുന്നു.’ അവർ പറഞ്ഞത് അങ്ങ് കേട്ടില്ലയോ എന്നായി ബീവി. ‘നിങ്ങളുടെ മേലും എന്ന് ഞാൻ പറഞ്ഞില്ലേ? അത് പോരേ?’ എന്ന് ആഇശ ബീവിയോട് റസൂൽ(സ്വ) മറുപടി സ്വരത്തിൽ പറയുകയും ചെയ്തു. ‘നിങ്ങളുടെ മേലും’ എന്ന് നബി(സ്വ) പറഞ്ഞതിന്റെ ഉദ്ദേശ്യം എനിക്ക് മരണം വരുന്നത് പോലെ നിങ്ങൾക്കും മരണം വരുമെന്ന ഉണർത്തലായിരുന്നുവെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നു (ഇർശാദുസ്സാരി: 9/149).

മദീനയിലെ അറിയപ്പെട്ട ജൂത പുരോഹിതനായിരുന്ന സൈദ്ബ്‌നു സൻഅ തന്റെ കഴിഞ്ഞകാലം ഓർത്തെടുക്കുന്ന ഒരു സംഭവം വിവരിക്കുന്നുണ്ട്. ഒരിക്കൽ നബി(സ്വ)യും അലി(റ)യും വീടിനു പുറത്തിറങ്ങിയപ്പോൾ ഒരു പാവം അഅ്‌റാബി(ഗ്രാമീണൻ) വന്ന് തന്റെ ജനതയുടെ കാര്യം ബോധിപ്പിച്ചു. അവരെല്ലാവരും ഇസ്‌ലാമിലേക്ക് വന്നിട്ടുണ്ടെന്നും പക്ഷേ ആർക്കും ഭക്ഷിക്കാൻ ഒന്നുമില്ലെന്നും അവർക്ക് ഭക്ഷണം നൽകി മതംമാറ്റം നടത്താനുള്ള ശ്രമങ്ങൾ നടന്നേക്കാമെന്നുമായിരുന്നു അഅ്‌റാബിയുടെ പരാതി. നമ്മുടെ കയ്യിൽ വല്ലതുമുണ്ടോ എന്ന് നബി(സ്വ) അലി(റ)യോട് ആരാഞ്ഞു. ഒന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് ദൂരെ നിന്നും കണ്ട സൈദ്ബ്‌നു സൻഅ നബി(സ്വ)യുടെ അടുത്ത് വരികയും തൽകാലം കടമായി ഈത്തപ്പഴം തരാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. നബി(സ്വ) സമ്മതിക്കുകയും അഅ്‌റാബിയെ സന്തോഷത്തോടെ പറഞ്ഞയക്കുകയും ചെയ്തു.

കടത്തിന്റെ അവധിയെത്തുന്നതിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ സൈദ്ബ്‌നു സൻഅ മദീന പള്ളിക്കടുത്തെത്തി. നബി(സ്വ)യും അബൂബക്കർ(റ), ഉമർ(റ) തുടങ്ങിയവരൊക്കെയുള്ള സദസ്സിലേക്കാണ് അദ്ദേഹം ചെന്നത്. നബിയെ കണ്ടപാടെത്തന്നെ അദ്ദേഹം അവിടത്തെ ഖമീസും തലപ്പാവും ശക്തമായി പിടിച്ചുകുലുക്കി പണം ചോദിക്കാൻ തുടങ്ങി. നല്ല തെറിയഭിഷേകവും അദ്ദേഹം നടത്തുന്നുണ്ടായിരുന്നു. ഈ പെരുമാറ്റം കണ്ട് നബി(സ്വ)യുടെ കൂടെയുള്ളവരുടെ മുഖം ചുവന്നു. ക്ഷമ നഷ്ടപ്പെട്ട ഉമർ(റ) സൈദിനോട് അൽപം ദേഷ്യത്തിലാണ് സംസാരിച്ചത്. പക്ഷേ നബി(സ്വ) ഉമറിനെയാണ് തിരുത്തിയത്. ‘ഈ സംസാരമല്ല ഇവിടെ ആവശ്യം. എനിക്കും ഇദ്ദേഹത്തിനും ഇതിലേറെ നല്ലൊരു ആളെയാണ് ലഭിക്കേണ്ടത്; എന്നോട് നല്ല നിലയിൽ കടം വീട്ടാൻ കൽപിക്കുന്ന, ഇദ്ദേഹത്തോട് നല്ല നിലയിൽ കടം തിരിച്ചുചോദിക്കാൻ കൽപിക്കുന്ന ഒരാൾ!’

ശേഷം ഇദ്ദേഹത്തിന് അവകാശപ്പെട്ടതിനേക്കാൾ ഇരുപത് സ്വാഅ് അധികം നൽകാനും തിരുനബി(സ്വ) ഉമറിനോട് കൽപിക്കുകയും അങ്ങനെ കൊടുക്കുകയും ചെയ്തു. വിശാലമായ നബിസ്‌നേഹത്തിന്റെ വലയം മനസ്സിലാക്കിയ സൈദ്ബ്‌നു സൻഅ അധികം വൈകാതെ മുസ്‌ലിമാവുകയുണ്ടായി. (അൽ മുഅജ്മുൽ കബീർ 25/203).

പതിനായിരക്കണക്കിന് അനുയായികളുടെ നേതാവും, മദീനയുടെ ആത്മീയവും ഭൗതികവുമായ മുഴുവൻ നിയന്ത്രണങ്ങളുമുള്ള മുസ്‌ലിം ലോകത്തിന്റെ നേതാവ് മുഹമ്മദ് നബി(സ്വ) തന്റെ അനുയായികൾക്കൊപ്പം ഇരിക്കുമ്പോൾ തന്നെ അന്നാട്ടിലെ ന്യൂനപക്ഷ സമുദായാംഗമായ ഒരു ജൂതന് നബി(സ്വ)യോട് ഇങ്ങനെ പെരുമാറാൻ സാധിക്കുന്നതും അതിന് ധൈര്യം വരുന്നതും എന്തുകൊണ്ട് എന്ന ഒരൊറ്റ ചോദ്യത്തിന് ഉത്തരം തേടിയാൽ മതി മുഹമ്മദ് നബി(സ്വ)യിലടങ്ങിയ സഹിഷ്ണുതയുടെ ആഴം കണ്ടെത്താ

ൻ. തങ്ങളുടെ ജീവനേക്കാൾ ആയിരം മടങ്ങ് സ്‌നേഹിക്കുന്ന പുണ്യനബിയോട് വളരെ പരുഷമായി പെരുമാറിയിട്ടും അതിനോട് അതേ ഭാഷയിൽ പ്രതികരിക്കാതെ ക്ഷമിച്ച്, തിരുനബി(സ്വ) പറഞ്ഞുതരുന്നതിനനുസരിച്ച് ഇടപെട്ട് ലോകത്തിനു മാതൃക സൃഷ്ടിക്കാൻ തയ്യാറായ അനുചരരുടെ സഹിഷ്ണുത ആലോചിച്ചാൽ മതി പ്രവാചകരുടെ സന്നിധിയിൽ എത്രമാത്രം ആഴത്തിലാണ് സഹിഷ്ണുതയുടെ അധ്യാപനങ്ങൾ പകർന്നു നൽകുന്നതെന്ന് ബോധ്യപ്പെടാൻ. ഒരു പ്രകോപനവുമില്ലാതെ തീർത്തും അവിഹിതമായി അക്രമിക്കപ്പെടുമ്പോഴും ശകാരങ്ങളേൽക്കേണ്ടി വരുമ്പോഴും അനുയായികളെ ഉപയോഗപ്പെടുത്തിപ്പോലും ഒന്നും ചെയ്യാതെ, ഉപദ്രവത്തിനു പകരം ഉപകാരം ചെയ്യുന്ന മാതൃക ലോകത്ത് ഒരിക്കലും ബദലില്ലാത്തതാണെന്ന് പറഞ്ഞാൽ തെറ്റാകില്ല.

സഹിഷ്ണുതയുടെ ആദ്യം സർവമാതൃകകളും ലോകത്തിനു സമ്മാനിച്ചാണ് തിരുനബി(സ്വ) വിട പറഞ്ഞത്. സ്വന്തം അഭിരുചിക്കും ഇഷ്ടത്തിനും വിശ്വാ സത്തിനും താൽപര്യങ്ങൾക്കും പറ്റാത്തതെല്ലാം പൂർണമായും അവഹേളിക്കപ്പെടുകയും നിഷ്‌കാസനം ചെയ്യപ്പെടുകയും ചെയ്യുന്ന പ്രവണത അഥവാ അസഹിഷ്ണുത എക്കാലവും ലോകത്ത് നടന്നിട്ടുണ്ട്. ഒരുപക്ഷേ മനുഷ്യോൽപത്തിയോളം അതിനു പഴക്കവുമുണ്ടാവും. മനുഷ്യൻ ഏറ്റവും കൂടുതൽ സാഹസം കാണിക്കേണ്ടത് ഇത്തരം നീചപ്രവർത്തനങ്ങളിൽ നിന്നുള്ള മോചനത്തിനാണ്. താൻ അല്ലെങ്കിൽ തങ്ങൾ മാത്രമെന്ന ചിന്ത ലോകത്ത് ഒരാൾക്കും പാടില്ല. അന്യനെ ഉൾകൊള്ളാനും അപരനെ മനസ്സിലാക്കാനും സാധ്യമായ വഴികളിലൂടെയെല്ലാം അവന്റെ നിലനിൽപിനെ സ്വാഗതം ചെയ്യാനുമാണ് സാമൂഹ്യജീവിയായ മനുഷ്യൻ എപ്പോഴും ശ്രമിക്കേണ്ടത്. ഈ വിചാരത്തിനെതിരെയുള്ള ഏതു പ്രവണതയും കടുത്ത തെറ്റും മനുഷ്യത്വ ത്തോടുള്ള വഞ്ചനയും പൂർണമായും മാറ്റിയെടുക്കേണ്ടതുമാണ്. മനുഷ്യൻ ഏറ്റവും കൂടുതൽ അസഹിഷ്ണുവാകേ@തും ഇത്തരം ക്രൂരമായ വിചാരങ്ങളോ ടാണ്.

ഭാഷവർഗവർണമത വൈജാത്യങ്ങൾ സൃഷ്ടിച്ച് മനുഷ്യത്വത്തെ ധ്വംസിക്കുന്ന രൂപത്തിൽ മനുഷ്യനെ വെട്ടിമുറിക്കുന്ന സകല ചിന്താധാരകളെയും മുഹമ്മദ് നബി(സ്വ) അതികഠിനമായി വിമർശിച്ചു. തന്റെ ജീവിതത്തിലൂടെ ലോകം എക്കാലവും മാതൃകയാക്കുന്ന ഉത്തമ രൂപങ്ങൾ സൃഷ്ടിച്ചെടുത്തു. ചരിത്രത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത വിധമുള്ള അനുപമ മാതൃകകൾ സമ്മാനിച്ചു. സഹിഷ്ണുത എന്ന പദത്തിന് മുഹമ്മദ് നബി(സ്വ)യെപ്പോലെ ഒരു പര്യായം ലഭിക്കാൻ ചരിത്രം എക്കാലവും കഷ്ടപ്പെടേണ്ടിവരും. അല്ലെങ്കിൽ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. തന്റെ ദൗത്യ നിർവഹണത്തിന്റെ അവസാന ദിവസങ്ങളിൽ ലക്ഷക്കണക്കിന് വരുന്ന അനുയായികളെ അറഫാ മരുഭൂമിയിൽ അണിനിരത്തി സ്വന്തം ജീവിതം തന്നെ സാക്ഷിനിർത്തി ഇക്കാര്യങ്ങളെല്ലാം തുറന്നു സംസാരിക്കുകയും ലോകത്തെ മുഴുവൻ ജനങ്ങളിലേക്കും ഈ സന്ദേശം എത്തിക്കാനുള്ള ആഹ്വാനം നൽകുകയും ചെയ്തു. മനുഷ്യന് അവകാശങ്ങളുണ്ട് എന്ന് ലോകം ചിന്തിക്കുന്നതിന്റെ നൂറ്റാണ്ടുകൾക്ക് മുമ്പായിരുന്നു ഇതെല്ലം. ‘ഓ മനുഷ്യരേ’ എന്ന് അഭിസംബോധന ചെയ്താണ് തു കൊണ്ടാണ് പ്രസംഗം തിരുനബി(സ്വ) ആരംഭിക്കുന്നത് തന്നെ. അഥവാ മനുഷ്യ സമൂഹത്തെ മൊത്തം ഒരു മാലയിൽ അണിനിരത്തിയുള്ള ജീവിതവും സന്ദേശവും. ലോകത്ത് അതിനു മുമ്പും ശേഷവും മനുഷ്യന്റെ അവകാശങ്ങൾ പ്രഖ്യാപിക്കാനും സംസ്ഥാപിക്കാനും പ്രചരിപ്പിക്കാനും മാലോകരെ സഹിഷ്ണുവാക്കാനും ഇങ്ങനെയൊരു സംഗമം നടന്നിട്ടില്ലെന്നതാണ് യാഥാർഥ്യം.

ഇസ്‌ലാം മാത്രമാണ് ശരിയെന്ന് മുഹമ്മദ് നബി(സ്വ) സമൂഹത്തെ ബോധ്യപ്പെടുത്തി. അതേസമയം തെറ്റായ കാര്യ ങ്ങൾ വിശ്വസിക്കാൻ ഒരു മനുഷ്യനുള്ള സ്വാതന്ത്ര്യം ഒരിക്കലും ഹനിക്കരുതെന്നും പ്രഖ്യാപിച്ചു. അറേബ്യയിൽ മതസ്വാതന്ത്ര്യം മരീചികയായ കാലത്താണ് ഇഷ്ടമുള്ള മതം സ്വീകരിക്കാൻ ഓരോ മനുഷ്യനെയും അനുവദിക്കൂ എന്ന് മക്കയിലെ പ്രമാണിമാരോട് നബി(സ്വ) ആവശ്യപ്പെട്ടത്. മതം മനുഷ്യൻ സ്വാതന്ത്ര്യത്തോട് കൂടിയാണ് സ്വീകരിക്കേണ്ടതെന്ന് ലോകത്ത് വിളംബരപ്പെടുത്തിയ നേതാവും മുഹമ്മദ് നബി(സ്വ)യാണ്. മനസ്സിനുള്ളിലാണ് മതം മാറേണ്ടത്. മനസ്സ് മാറാതെയുള്ള ഏതു മാറ്റവും ഒരാളെ മുസ്‌ലിമാക്കുന്നില്ല എന്ന് പറയാൻ ധൈര്യം കാണിച്ചതുതന്നെ ഏറ്റവും വലിയ സഹിഷ്ണുതയായിരുന്നു. കാരണം മതങ്ങളുടെ അടിസ്ഥാന ധർമം മനുഷ്യന് സ്വസ്ഥത സമ്മാനിക്കലാണല്ലോ. മനസ്സിൽ പരിവർത്തനം സാധ്യമാകാതെ ഈ സ്വസ്ഥത ഒരിക്കലും ലഭ്യമാകില്ല.

ജീവിക്കാനും വിശ്വസിക്കാനും ആചരിക്കാനും സാമൂഹ്യ കടപ്പാടുകൾ നിർവഹിക്കാനും മറ്റെല്ലാ മാനുഷിക കാര്യങ്ങൾക്കും മനുഷ്യന് സ്വാതന്ത്ര്യം വേണം. അവിടെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണണം. ഇവിടെയാണ് തിരുനബി(സ്വ)യും ഇസ്‌ലാമും വേറിട്ടുനിൽക്കുന്നത്. മനുഷ്യകുലത്തെ മൊത്തം ആദരിച്ച മതമാണ് ഇസ്‌ലാം. ഖുർആൻ ഇത് അടിവരയിടുന്നുണ്ട് (ഇസ്‌റാഅ് 70). ഓരോ മനുഷ്യനെയും ആദരിച്ചുവെന്ന് പറയുന്നത് പതിനാലു നൂറ്റാണ്ടു മുമ്പാണെന്നു കൂടി മനസ്സിലാക്കണം. ഖുർആന്റെ ഈ പ്രസ്താവന വന്നതിന് ആയിരം വർഷങ്ങൾക്കിപ്പുറവും സ്ത്രീജന്മം മനുഷ്യ ജന്മമാണോ, അടിമകൾ മനുഷ്യരാണോ തുടങ്ങിയ ധാരാളം ചർച്ചകൾ ലോകത്ത് ചൂടുപിടിച്ചിരുന്നു; അഥവാ പരിഷ്‌കൃത ലോകത്തുതന്നെ മനുഷ്യനെ വെട്ടിമുറിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ഇന്നും കറുത്തവർഗക്കാരനും മറ്റു മതാനുയായികൾക്കും വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത ലോകരാഷ്ട്രങ്ങളുടെ നീണ്ട പട്ടിക നമുക്കറിയാം. മതം വ്യത്യാസപ്പെട്ടതിന്റെ പേരിലും നിറം കറുത്തതിന്റെ പേരിലും അനാവശ്യ ഫോബിയകൾ സൃഷ്ടിക്കുന്ന അനേകായിരം ശ്രമങ്ങൾക്കിടയിൽ അഥവാ ഇത്തരം അസഹിഷ്ണുതകൾക്കിടയിലാണ് മുഹമ്മദ്(സ്വ) കെടാവിളക്കായി പ്രകാശിച്ചു നിൽക്കുന്നത്.

ഒരു മതത്തെയും മതാനുയായിയെയും ഇല്ലാത്തത് പറഞ്ഞ് പീഡിപ്പിക്കാനോ അനാവശ്യ ഫോബിയകൾ വളർത്തി മാനസികാഘാതം സൃഷ്ടിക്കാനോ നബി(സ്വ) സമ്മതിച്ചില്ല. മുസ്‌ലിമിനോടും അമുസ്‌ലിമിനോടും ഒരുപോലെ സത്യസന്ധമായി പെരുമാറുന്നവനാണ് യഥാർത്ഥ വിശ്വാസി. അതാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്ന നീതിയും. ഒരു സമൂഹത്തോടുള്ള വിദ്വേഷം അഥവാ അനാവശ്യ ഫോബിയ ആ സമൂഹത്തോട് അനീതി ചെയ്യാനുള്ള കാരണമാകരുത് എന്ന് ശക്തമായി താക്കീത് ചെയ്യുകയും ഓരോ സമൂഹത്തോടും നീതിചെയ്യൽ നിർബന്ധമാണെന്ന് പഠിപ്പിക്കുകയും ചെയ്ത ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ (മാഇദ 8). വിദ്വേഷം ജനിപ്പിക്കുന്നത് കുടിൽ വ്യവസായമായി മാറിയ ആധുനിക അസഹിഷ്ണുതാ ലോകത്ത് ഈ കൽപന എത്രയേറെ പ്രസക്തമാണ്!

മനുഷ്യന്റെ ഭാഷയും വർണവും വ്യത്യാസപ്പെടുന്നത് അല്ലാഹുവിന്റെ പ്രത്യേകമായ ദൃഷ്ടാന്തമാണെന്ന് പഠിപ്പിച്ച മതവും ഇസ്‌ലാമാണ്. ഖുർആൻ വളരെ മനോഹരമായി ഈ ദൃഷ്ടാന്തം വരച്ചിടുന്നു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പും നിങ്ങളുടെ ഭാഷകളും നിറങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നതും അവന്റെ ഉന്നതമായ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് (അർറൂം 22). ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് പോലെ അതികമനീയമായ ദൃഷ്ടാന്തമായാണ് മനുഷ്യരുടെ ഈ വൈജാത്യങ്ങളെ ഇസ്‌ലാം ദർശിക്കുന്നത്. മുഴുവൻ മനുഷ്യരെയും ഒരൊറ്റ ആണിൽനിന്നും പെണ്ണിൽനിന്നുമാണ് സൃഷ്ടിച്ചതെന്ന് ഖുർആനും മുഹമ്മദ്(സ്വ)യും പറയുകയുണ്ടായി. ഭാഷയുടെ പേരിൽ പോലും മനുഷ്യനെ വെട്ടിമുറിക്കുന്ന അസഹിഷ്ണുത വാഴുന്ന ലോകത്ത് ഇതിലപ്പുറം എന്തു സന്ദേശമാണ് ഈ സമൂഹം ആവശ്യപ്പെടുന്നത്?! അറബികൾക്ക് എന്നും അറേബ്യൻ പെരുമയിൽ അഹങ്കാരവും ആഭിജാത്യവുമുണ്ടായിരുന്നു. അനറബികളെ അവർ രണ്ടാം കണ്ണുകൊണ്ടു മാത്രമാണ് നോക്കിയത്. അറബികൾക്കിടയിൽ വന്ന അറബി സംസാരിക്കുന്ന പ്രവാചകർ(സ്വ)യെ സംബന്ധിച്ചിടത്തോളം ഈ അറേബ്യൻ വികാരം നിലനിർത്തിയോ ആളിക്കത്തിച്ചോ തന്റെ ഔന്നത്യവും ആഭിജാത്യവും തെളിയിക്കാനും മതത്തെ പെട്ടെന്ന് ജനമനസ്സുകളിൽ കുടിയിരുത്താനും സാധിക്കുമായിരുന്നിട്ടും ഒരിക്കലും അത്തരം പ്രവൃത്തികൾക്ക് മുതിരാതെ അറബികളുടെ മുഖത്ത് നോക്കി ഉച്ചൈസ്തരം നബി(സ്വ) ഇങ്ങനെ താക്കീത് ചെയ്തു: ‘ഒരു അറബിക്കും മറ്റൊരു അനറബിയെക്കാൾ ഒരു ശ്രേഷ്ഠതയുമില്ല. വെളുത്തവന് കറുത്തവനെക്കാൾ യാതൊരുവിധ ശ്രേഷ്ഠതയുമില്ല, എല്ലാ ശ്രേഷ്ഠതയുടേയും മാനദണ്ഡം ഹൃദയത്തിലുള്ള ദൈവഭക്തി മാത്രമാണ്.’ ലോകം കണ്ട ഏറ്റവും വലിയ സഹിഷ്ണുതയുടെ സന്ദേശമായിരുന്നു അത്. മുസ്‌ലിംകൾ നെഞ്ചോട് ചേർക്കുന്ന വിശുദ്ധ ഖുർആനിൽ ഒരിടത്തുപോലും അറബികൾ എന്ന വാക്ക് പ്രയോഗിച്ചിട്ടുമില്ല. പതിനാലു നൂറ്റാണ്ടിനിടയിൽ ഒരു മുസ്‌ലിമിനും നിറത്തിന്റെ പേരിലോ ഭാഷയുടെ പേരിലോ ഒരൽപം പോലും അവഗണന നേരിടേണ്ട ദുരവസ്ഥ വരാത്തതിന്റെ പിന്നിലെ രഹസ്യവും ഇതുതന്നെയാണ്.

ജനങ്ങൾക്കിടയിൽ മതിൽകെട്ടുകളില്ലാതെ സ്‌നേഹവും സഹിഷ്ണുതയും വളർത്തിയെടുത്ത ലോകത്തിന്റെ അതുല്യനായ മാതൃകാ പുരുഷനായ നബി(സ്വ) ജനങ്ങൾക്ക് സേവനം ചെയ്യാനാണ് നിരന്തരം തന്റെ ജനതയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. മുസ്‌ലിം ജനതയുടെ പ്രത്യേകത തന്നെ അവർ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് ഖുർആൻ ഉണർത്തി. ‘നിങ്ങൾ ജങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഉത്തമ ജനതയാണ്’ (ആലുഇംറാൻ 110). തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടമാകുന്നത് വരെ ഒരാളും സമ്പൂർണ വിശ്വാസിയാകില്ലെന്ന സന്ദേശം വ്യക്തമായി പലയാവർത്തി സമൂഹത്തോട് പ്രഖ്യാപിക്കാൻ ധൈര്യം കാണിച്ച വ്യക്തിത്വം പ്രവാചകർ (സ്വ) മാത്രമാണ്. കേവല പ്രഖ്യാപനങ്ങളോ നിർദേശങ്ങളോ മാത്രമായിരുന്നില്ല ഇവയൊന്നും. ജീവിതത്തിൽ കാണിക്കുകയും അതുപോലെ ജീവിക്കുന്ന കോടിക്കണക്കിനു മനുഷ്യരെ സൃഷ്ടിക്കുകയും ചെയ്തു. ഒരു യുദ്ധവേളയിൽ അവസാന നിമിഷം കിട്ടിയ പാനജലം പരസ്പരം കൈമാറി ആരും കുടിക്കാതെ അവസാനം എല്ലാവരും മരണത്തിനു കീഴടങ്ങിയ സൗഹൃദം പ്രവാചകരുടെ അനുയായികൾക്കല്ലാതെ മറ്റാർക്കും അവകാശപ്പെടാനാവില്ല.

നബി(സ്വ) വിഭാവനം ചെയ്ത വിശാലമായ സഹിഷ്ണുത കേവലം മനുഷ്യനിൽ ഒതുങ്ങുന്നതായിരുന്നില്ല. അവിടന്ന് പ്രപഞ്ചത്തിന്റെ കാരുണ്യമാണ്. ഓരോ ജീവിയോടും പറവയോടും സസ്യത്തോടും പ്രകൃതിയോടുമെല്ലാം തിരുനബി(സ്വ) സഹിഷ്ണുത കാണിച്ചു. ഖുർആൻ പറയുന്നത് ഏറെ ശ്രദ്ധേയം: ‘ഭൂമിയിൽ നടക്കുന്ന ഏതു ജന്തുവും ആകാശത്ത് പറക്കുന്ന ഏതു പറവയും നിങ്ങളെപോലുള്ള ജനത മാത്രമാണ്’ (അൻആം 38). ഭൂമിയിലെ ഓരോ ജന്തുവിനെയും മനുഷ്യരെപ്പോലെയുള്ള സമൂഹം അല്ലെങ്കിൽ ഉമ്മത്തായാണ് ഇവിടെ ഖുർആൻ പരിഗണിച്ചത്. ഉമ്മത്ത് എന്ന വിശാലമായ ആശയത്തിൽ ഓരോ ജീവിയെയും കാണണമെന്ന സന്ദേശത്തിലുപരി മനുഷ്യരുടെ സഹോദര ജീവികളായ ഈ കോടാനുകോടി ജന്തുജാലങ്ങളെ ലോകത്ത് ഒരാൾക്കും പരിഗണിക്കാനാവില്ല. മുഹമ്മദ് നബി(സ്വ) ലോകാനുഗ്രഹിയാണല്ലോ.

അതേസമയം മുഹമ്മദ് നബി(സ്വ) അസഹിഷ്ണുവായിരുന്നു, എപ്പോഴും തെറ്റുകളോടും തിന്മകളോടും മാത്രം. സ്വന്തം സമൂഹത്തിലും മറ്റെല്ലാ വിഭാഗങ്ങളിലും തിന്മയെ ശക്തമായി വിപാടനം ചെയ്തു. തന്റെ മകൾ ഫാത്വിമ(റ) മോഷ്ടിച്ചാലും ഞാൻ അവളുടെ കൈ മുറിക്കുമെന്ന് ഉറച്ച സ്വരത്തിൽ പറഞ്ഞത് അന്നും ഇന്നും ലോകത്തെ തെല്ലൊന്നുമല്ല കുലുക്കിയത്. പ്രമാണിമാർക്ക് കേട്ടു ശീലമില്ലാത്ത വാക്കുകളായിരുന്നു അത്. പ്രമാണിത്വം മനുഷ്യന് എല്ലാ ആനുകൂല്യവും നൽകിയപ്പോൾ മുഹമ്മദ്(സ്വ) തെറ്റുകൾക്ക് മുമ്പിലും മനുഷ്യരെ തുല്യരായി ക@ു. നിങ്ങളുടെ രൂപത്തിലേക്കോ കോലത്തിലേക്കോ അല്ല അല്ലാഹു നോക്കുന്നതെന്നും മനസ്സ് നന്നാക്കുകയാണ് വേണ്ടതെന്നും പഠിപ്പിച്ചു. ഏറ്റവും നല്ലവനും വലിയനും സൂക്ഷ്മ ജീവിതം നയിച്ചവനാണെന്ന് നിരന്തരം ഓർമപ്പെടുത്തി. ഇതിലപ്പുറം ഒരു സന്ദേശം സഹിഷ്ണുത വിളഞ്ഞുകാണാൻ ആഗ്രഹിക്കുന്ന ലോകത്തിന് ആവശ്യമില്ലായിരുന്നു.


ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല


ക്ര സ്തേ നിസം:സ്വർണ പശുക്കുട്ടിയെ ഉണ്ടാക്കിയത് സാമിരിയോ ഹാറൂനോ? 

 



● ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

  

സ്വർണ പശുക്കുട്ടിയെ ഉണ്ടാക്കിയത് സാമിരിയോ ഹാറൂനോ?

Published on17 November 2021

SHARE ARTICLE

The post has been shared by 9 people.

Facebook9

Twitter

Pinterest

Mail

മോശയുടെ സഹോദരൻ അഹറോൻ (ഹാറൂൻ) ആണ് ഇസ്‌റാഈല്യർക്ക് പശുക്കുട്ടിയുടെ സ്വർണവിഗ്രഹം നിർമിച്ചു കൊടുത്തതെന്ന് ബൈബിൾ പറയുന്നു. എന്നാൽ, സാമിരി(ശമരിയക്കാരൻ) ആണെന്നാണ് ഖുർആൻ ഭാഷ്യം. ബൈബിൾ പറഞ്ഞതിന് വിരുദ്ധമായി പിൽക്കാലത്ത് വന്ന ഗ്രന്ഥം പറയുമ്പോൾ ഖുർആൻ പറഞ്ഞത് തെറ്റാണെന്നല്ലേ മനസ്സിലാകുന്നത്?

?? ബൈബിളിൽ (പുറപ്പാട് 32:16) അഹരോനാണ് പശുക്കുട്ടിയെ ഉണ്ടാക്കിതെന്ന് പറയുന്നു. ഖുർആനിൽ (20:88) സാമിരിയാണ് എന്നും പറയുന്നു.
ബൈബിളിൽ പറഞ്ഞതു പോലെയല്ല വിശുദ്ധ ഖുർആനിലുള്ളതെന്നത് ഖുർആനിൽ പറഞ്ഞത് തെറ്റാണെന്നതിന്റെ തെളിവാകുന്നതെങ്ങനെയാണ്?
അഹരോനാണ് പശുക്കുട്ടിയെ ഉണ്ടാക്കിയതെന്ന് ബൈബിൾ പറയുന്നത് ശരിയാകണമെങ്കിൽ ഒന്നുകിൽ ദൈവം പറയണം, അല്ലെങ്കിൽ അഹറോൻ അത് നിർമിക്കുന്നത് കണ്ടയാൾ പറയണം? പക്ഷേ, ആ ബൈബിൾ രചയിതാവ് ആരാണ്? അയാൾ മോശയുടെ കാലത്ത് ജീവിച്ചയാളാണോ? എന്താണതിന് തെളിവ്?
ആണെങ്കിൽ തന്നെ ഈ സംഭവത്തിന് അദ്ദേഹം സാക്ഷിയായിരുന്നുവോ? അല്ലെങ്കിൽ സാക്ഷിയായവരെ അദ്ദേഹം കണ്ടിരുന്നോ? കണ്ടവരെ കണ്ടവരെ കണ്ടിരുന്നോ? ആരൊക്കെയാണവർ? അവരൊക്കെ സത്യസന്ധരാണോ? അതല്ല, പുറപ്പാട് ദൈവം അവതരിപ്പിച്ച് കൊടുത്ത ‘തോറ’യാണെന്നാണോ വാദം? അങ്ങനെയെങ്കിൽ ‘തോറ’ വാങ്ങാൻ പോയതും വന്നതും ശേഷമുള്ള സംഭവങ്ങളും ഇടയിൽ നടന്ന സംഭവവും (ഇത് അത്തരം ഒരു സംഭവമാണ്) എങ്ങനെയാണ് തോറയിൽ ഉണ്ടാവുന്നത്? മോശ മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കല്ലറ എവിടെയെന്നതിനെ കുറിച്ചുള്ള ചർച്ചകൾ പോലും പഴയ നിയമത്തിൽ കാണാം. അപ്പോൾ അതെങ്ങനെയാണ് മോശക്ക് അവതരിച്ച ഗ്രന്ഥമാകുന്നത്?
വിഗ്രഹാരാധനക്ക് വേണ്ടി പശുക്കുട്ടിയെ ഉണ്ടാക്കിയത് ഹാറൂനാണെന്ന് ബൈബിളിലുണ്ടെങ്കിൽ, ബൈബിളിൽ അബദ്ധങ്ങളുണ്ടെന്നതിനും അത് ദൈവികമല്ല എന്നതിനുമാണ് തെളിവായിത്തീരുന്നത്. കാരണം ജനങ്ങളെ നന്മയിലേക്ക് നയിക്കാൻ ദൈവം തിരഞ്ഞെടുത്ത ദാസനാണ് ഹാറൂൻ. ഖുർആനും ബൈബിളും(പുറപ്പാട് 28: 1) ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. പാപങ്ങളിൽ ഏറ്റവും നികൃഷ്ടമാണ് വിഗ്രഹാരാധനയെന്നും ഇരു ഗ്രന്ഥങ്ങളും സിദ്ധാന്തിക്കുന്നുണ്ട്. ജനങ്ങളെ നന്നാക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകൻ തന്നെ ആ വൃത്തികേട് ചെയ്യുന്നുവെന്നത് പ്രവാചകന് മാത്രമല്ല, ദൈവത്തിന് തന്നെയും ന്യൂനതയല്ലേ?
ഹാറൂൻ പശുരൂപം നിർമിച്ച് ആരാധന ചെയ്തുവെങ്കിൽ ബൈബിളിൽ വൈരുധ്യങ്ങളുണ്ട് എന്നതിനും അത് തെളിവാണ്. കാരണം എനിക്കെതിരെ പാപം ചെയ്തവന്റെ പേര് തന്റെ പുസ്തകത്തിൽ നിന്ന് തുടച്ച് നീക്കും എന്ന് ബൈബിളിൽ (പുറപ്പാട് 32: 33)ൽ കാണാം.
തന്റെ പുസ്തകത്തിൽ നിന്ന് അഹറോന്റെ പേര് ദൈവം തുടച്ച് നീക്കിയോ? ഇല്ല! പ്രത്യുത ഈ സംഭവത്തിന് ശേഷം കൂടുതൽ ദൈവാനുഗ്രഹങ്ങൾ കിട്ടിയയാളായാണ് അദ്ദേഹത്തെ ബൈബിൾ പരിചയപ്പെടുത്തുന്നത്.
പശുക്കുട്ടിയുടെ കാര്യത്തിൽ ക്ഷുഭിതനായ മൂസാ നബി പ്രതികൾക്ക് വധശിക്ഷ വിധിച്ച കാര്യം ബൈബിളിൽ കാണാം (32: 25-28). എന്നിട്ട് അഹരോൻ ശിക്ഷിക്കപ്പെട്ടോ? പശുക്കുട്ടിയെ നിർമിച്ചയാൾക്കല്ലേ ഏറ്റവും കൊടിയ ശിക്ഷ നൽകേണ്ടിയിരുന്നത്? എന്തുകൊണ്ട് നൽകിയില്ല?
ഒന്നുകിൽ മോശെ പക്ഷപാതിത്വം കാണിച്ചു, അതായത് ദൈവം അനീതി ചെയ്തു എന്ന് പറയേണ്ടിവരും. അതല്ലെങ്കിൽ ബൈബിളിൽ പറഞ്ഞ പശുക്കുട്ടി നിർമാണത്തിന്റെ കർതൃത്വം ഹാറൂനിനെ ഏൽപ്പിക്കുന്ന പ്രസ്താവന ശരിയല്ലെന്ന് പറയേണ്ടി വരും.
ലേവിയരാണ് വധശിക്ഷ നടപ്പാക്കുന്നത്. തങ്ങളുടെ ഉടപ്പിറപ്പുകളെയാണ് കൊല്ലാനുള്ളത്. എന്നിട്ടും ആരും ഹാറൂനിനെ കൊല്ലാതിരുന്നത് എന്ത്! അല്ലെങ്കിൽ ഹാറൂനിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്?
ഉത്തരം ലളിതമാണ്; ഹാറൂൻ ആ സംഭവത്തിൽ പ്രതിയല്ല. ബൈബിളിലാണ് വിഷയത്തിൽ അബദ്ധം സംഭവിച്ചത്. പിന്നെ ആരാണ് യഥാർത്ഥ പ്രതി? ബൈബിൾ വാസ്തവ വിരുദ്ധമായി ഉദ്ധരിച്ച കാര്യത്തിന്റെ യാഥാർത്ഥ്യം ഖുർആൻ പുറത്ത് കൊണ്ടുവന്നിരിക്കുകയാണ്. അതേ, സാമിരിയാണ് പശുവിഗ്രഹം നിർമിച്ചത്. ഖുർആനിക പ്രസ്താവനയിൽ മേൽ പറഞ്ഞ പ്രശ്‌നങ്ങൾ ഒന്നുമേ ഇല്ല.
ചുരുക്കത്തിൽ, സാമിരിയാണ് പശുക്കുട്ടിയെ നിർമിച്ചതെന്ന പ്രസ്താവന ഖുർആനിലെ അബദ്ധമല്ല; പ്രത്യുത ബൈബിളിൽ ചിലർ എഴുതിച്ചേർത്ത അബദ്ധത്തിന്റെ കൃത്യമായ എഡിറ്റിംഗാണ്. ‘തുച്ഛമായ കാര്യലാഭങ്ങൾക്ക് വേണ്ടി സ്വന്തം കൈകൾ കൊണ്ട് ഗ്രന്ഥങ്ങൾ എഴുതിയുണ്ടാക്കുകയും എന്നിട്ട് ഇത് അല്ലാഹുവിങ്കൽ നിന്നാണെന്ന് പറയുകയും ചെയ്യുന്നവനാണ് മഹാനാശം’ (വി.ഖു 2: 79).

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

Sunday, November 21, 2021

സിയാറത്ത് ഫീസും* *ഇമാമത് ഫീസും

 🔵

*സിയാറത്ത് ഫീസും*

*ഇമാമത് ഫീസും*

➖➖➖➖➖➖➖➖➖

സിയാറത്ത് ചെയ്യാൻ വരുന്നവർക്ക് ദുആ ചെയ്ത് കൊടുക്കാൻ ആളെ നിശ്ചയിക്കുന്നതും ഫീസ് കൊടുക്കുന്നതും തെറ്റാണെങ്കിൽ 

മുജാഹിദ് പള്ളികളിൽ നിസ്‌ക്കരിക്കുന്ന (ഇമാം)

മൗലവിമാർക്ക്  ശമ്പളം കൊടുക്കലും

അവർ അത്‌ സ്വീകരിക്കലും തെറ്റാവുകയില്ലേ..?


കാരണം നബി (സ)യോ സഹാബികളോ

പള്ളിയിൽ ജോലി ചെയ്ത് ശമ്പളം

വാങ്ങിയിട്ടില്ല.


നബി(സ)തങ്ങളും സ്വാഹാബികളും

ബാങ്ക് വിളിച്ചും ഇമാമത് നിന്നും

ശമ്പളം വാങ്ങിയിട്ടില്ല, അത്‌ പിൽക്കാലത്ത്

ഉടലെടുത്ത ഒരു 'പുത്തൻ'ആചാരമാണെന്ന് 

മുജാഹിദുകൾ തന്നെ സമ്മതിക്കുന്നു.👇👇


"പ്രവാചകന്റെ കാലഘട്ടത്തിൽ ബാങ്ക് കൊടുക്കൽ ഒരു തൊഴിലായിരുന്നില്ല. മറിച് മഹത്തായ ഒരു സ്ഥാനമായിരുന്നു. ബാങ്കിനോ ഇമാമത്തിനോ

ഇന്നത്തെ പോലെ ശമ്പളവും ഉണ്ടായിരുന്നില്ല.

ബാങ്ക് കൊടുക്കലും ഇമാമത്ത് നിൽക്കലുമൊക്കെ ഒരു തൊഴിലായി പരിണമിക്കുന്നത് പ്രവാചകന്റെ വിയോഗത്തിന് ശേഷം ഒരുപാട് കാലം കഴിഞ്ഞാണ്. അത്‌ വരെ പ്രവാചകനും ശേഷം ഖലീഫമാരും ഗവർണ്ണരുമൊക്കെ അടങ്ങുന്ന ഭരണനേതൃത്വം തന്നെയാണ് നമസ്കാരത്തിന് ഇമാമത് നിർവഹിച്ചിരുന്നത്. അതിനു അവർക്ക് പ്രത്യേകിച്ച് ശമ്പളമൊന്നും ഉണ്ടായിരുന്നില്ല."


(വിചിന്തനം വാരിക.

*2021 ഏപ്രിൽ 9 പേജ് :34*

കെ. എൻ എം മുഖപത്രം)


*അസ്‌ലം സഖാഫി പയ്യോളി*

🌹🌹🌹🌹🌹🌹🌹🌹🌹

ചാലിലകത്ത് കുഞ്ഞഹമ്മദാജി വഹാബിയല്ല

ചാലിലകത്ത് കുഞ്ഞഹമ്മദാജി വഹാബിയല്ല


Friday, November 19, 2021

കൊണ്ടോട്ടി തങ്ങൾക്കെതിരെ സമസ്ത പ്രസിഡന്റായിരുന്ന പാങ്ങിൽ അഹ്മദ് മുസ്‌ലിയാർ

 കൊണ്ടോട്ടി തങ്ങൾക്കെതിരെ സമസ്ത പ്രസിഡന്റായിരുന്ന പാങ്ങിൽ അഹ്മദ് മുസ്‌ലിയാർ നൽകിയ ഫത് വയുടെ കയ്യെഴുത്തുപ്രതി. മുഹമ്മദ് ശാഹ് പിഴച്ച വാദക്കാരനായിരുന്നുവെന്ന് ഫത് വ നൽകിയ ശൈഖ് ജിഫ് രി തങ്ങൾ, മമ്പുറം തങ്ങൾ, ഉമർ ഖാളി തുടങ്ങിയ മലബാർ, ഉത്തരേന്ത്യ, മക്ക, മദീന, ഈജിപ്ത് തുടങ്ങിയിവിടങ്ങളിലെ പ്രസിദ്ധരായ പണ്ഡിതന്മാരുടെ നാമങ്ങൾ പരാമർശിച്ചാണ് പാങ്ങിൽ ഉസ്താദ് ഈ ഫത് വ തയ്യാറാക്കിയിട്ടുള്ളത്.






ലൈലത്തുൽ ഖദ്റ് (ليلة القدر)

 ലൈലത്തുൽ ഖദ്റ് (ليلة القدر) ------  റമളാനിലെ ഏറ്റവും മഹത്തായ രാത്രിയാണ്. ഖുർആനിലും ഹദീസുകളിലും അതിന്റെ മഹത്വം വളരെ വ്യക്തമാക്കപ്പെട്ടിട്ടുണ...