Sunday, February 1, 2026

ബറാഅത്ത് രാവ്: പ്രാർത്ഥന, ഖബർ സിയാറത്ത്, ചീരിണി*

 *ബറാഅത്ത് രാവ്:  പ്രാർത്ഥന, ഖബർ സിയാറത്ത്, ചീരിണി* 


*പ്രാർത്ഥനയ്ക്ക് പ്രത്യേക സ്വീകാര്യത* 

قال الشافي وبلغنا انه كان يقال ان الدعاء يستجاب في خمس ليال:في ليلة الجمعة وليلة الأضحى وليلة الفطر وأول ليلة من رجب وليلة النصف من شعبان 

(كتاب الأم ١/٢٦٤)

" ഇമാം ശാഫിഈ (റ) പറയുന്നു: അഞ്ച് രാത്രികളിൽ പ്രാർത്ഥന പ്രത്യേകം സ്വീകരിക്കപ്പെടുന്നതാണ്: വെള്ളിയാഴ്ച രാവ്, ബലിപെരുന്നാൾ രാവ്, ചെറിയ പെരുന്നാൾ രാവ് , റജബ് മാസത്തിലെ ആദ്യ രാത്രി, പിന്നെ ശഅബാൻ പകുതിയുടെ രാത്രി (ബറാഅത്ത് രാവ്) എന്നിവയാണവ."


 *ഖബർ സിയാറത്ത്* 

عن إبن عباس رضي الله عنهما إذا كان يوم العيد ويوم العشر ويوم الجمعة الأولى من شهر رجب *وليلة النصف من شعبان* وليلة الجمعة يخرج الأموات من قبورهم ويقفون على أبواب بيوتهم ويقولون ترحموا علينا في هذه الليلة بصدقة ولو بلقمة من خبز فإنا محتاجون إليها فان لم يجدوا شيئا يرجعون بالحسرة 


( الدرر الحسان في البعث ونعيم الجنان -للامام السيوطي)

ഇമാം സുയൂത്വി(റ)യുടെ 'അദ്ദുററുൽ ഹിസാൻ' എന്ന ഗ്രന്ഥത്തിൽ പറയുന്നു:

ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: രണ്ട് പെരുന്നാൾ ദിനങ്ങളിലും, ദുൽഹിജ്ജ പത്തിലെ ദിനങ്ങളിലും, റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയും, ശഅ്ബാൻ പകുതിയിലെ രാവിലും (ബറാഅത്ത് രാവ്), വെള്ളിയാഴ്ച രാവുകളിലും മരിച്ചവർ അവരുടെ ഖബറുകളിൽ നിന്ന് പുറത്തു വരികയും അവരുടെ വീട്ടുവാതിൽക്കൽ വന്ന് നിൽക്കുകയും ചെയ്യും. അവർ പറയും: "ഈ രാത്രിയിൽ ഒരു കഷ്ണം അപ്പമെങ്കിലും ദാനം ചെയ്തുകൊണ്ട് നിങ്ങൾ ഞങ്ങളോട് കരുണ കാണിക്കണേ, തീർച്ചയായും ഞങ്ങൾ അതിലേക്ക് ആവശ്യമുള്ളവരാണ്." അവർക്ക് ഒന്നും ലഭിച്ചില്ലെങ്കിൽ അവർ അങ്ങേയറ്റത്തെ വിഷമത്തോടെ (ഖബറുകളിലേക്ക്) മടങ്ങും.


ففي الحديث دلالة على استحباب *زيارة القبور في ليلة النصف من شعبان* والإستغفار للأقارب والإخوان

 

(التبيان في بيان ما في ليلة النصف من شعبان وليلة القدر من رمضان -ملا علي القاري)

മുല്ലാ അലിയ്യുൽ ഖാരി(റ)യുടെ 'അത്തബിയാൻ' എന്ന ഗ്രന്ഥത്തിൽ നിന്ന്:

 ഹദീസിൽ കാണാം, ശഅ്ബാൻ പകുതിയിലെ രാവിൽ (ബറാഅത്ത് രാവ്) ഖബർ സിയാറത്ത് ചെയ്യുന്നതും, ബന്ധുക്കൾക്കും സഹോദരങ്ങൾക്കും വേണ്ടി പാപമോചനം തേടുന്നതും (ഇസ്തിഗ്ഫാർ) സുന്നത്താണ്.


 *ചീരിണി* 

وكذا ما اعتيد من الكعك والنقل والسمك في العيد الصغير والحلوى ليلة نصف شعبان 

 

(حاشية الجمل ٤/٤٩٠)

"ശഅ്ബാൻ പകുതിയിലെ രാവിൽ മധുര പലഹാരങ്ങൾ നൽകുക പോലെയുള്ള പതിവ് കാര്യങ്ങൾ ഭാര്യക്ക് കൊടുക്കേണ്ട ചെലവിൽ പെട്ടതാണ്."

(ഹാശിയത്തുൽ ജമൽ 4/490)


 *അശ്റഫ് സഖാഫി വെണ്ണക്കോട്*

90 48 0 1 7 4 7 3

Saturday, January 31, 2026

വിശുദ്ധ ഖുർആനും തിരുഹദീസും കേൾക്കുന്നതിലെ(تحمل) വ്യത്യാസം* -

 https://www.facebook.com/100051161541759/posts/pfbid0czAmBxVu5YFCgB8bL7U3dd3DM3HpdxZxbbUeBaELjpvhHA2bAmhQy18wjLPkfTy7l/?app=fbl


*വിശുദ്ധ ഖുർആനും തിരുഹദീസും കേൾക്കുന്നതിലെ(تحمل) വ്യത്യാസം* 

---------------------------

ഇമാം സുയൂത്വി(റ) പറയുന്നു:

ഹദീസ് പണ്ഡിതന്മാരുടെ അടുക്കലുള്ള സമ്പാദന രീതികൾ (تحمل الحديث): ശൈഖിന്റെ വാക്കുകൾ കേൾക്കുക (السماع من لفظ الشيخ), ശൈഖിന്റെ മുന്നിൽ ഓതുക (القراءة عليه), മറ്റൊരാൾ ഓതുന്നത് കേൾക്കുക, മുനാവലഹ് (المناولة), ഇജാസഹ് (الإجازة), മുകാതിബഹ് (المكاتبة), വസ്വിയ്യത്ത് (الوصية), ഇഅ്‌ലാം (الإعلام), വിജാദഹ് (الوجادة) എന്നിവയാണ്. ഇതിൽ ആദ്യത്തെ രണ്ടും ഒഴികെയുള്ളവ ഇവിടെ (تحمل القرآن) ഖുർആൻ സമ്പാദനത്തിന് സ്വീകാര്യമല്ല. കാരണം പിന്നീട് വിവരിക്കും.

ശൈഖിന്റെ മുന്നിൽ ഓതുക (القراءة على الشيخ) എന്നത് മാത്രമാണ് ഖുർആൻ സമ്പാദനത്തിന് സലഫും ഖലഫും ഉപയോഗിച്ചിരുന്ന രീതി. ശൈഖിന്റെ പാരായണം കേൾക്കുക (السماع من لفظ الشيخ) എന്നത് ഇവിടെ അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്. കാരണം, സഹാബത്ത് (റ) ഖുർആൻ നബി ﷺ-ൽ നിന്ന് കേൾക്കുക മാത്രമാണ് ചെയ്തത്. എന്നാൽ ഖുർആൻ പാരായണത്തിന്റെ ഇമാമീങ്ങൾ ആരും അത് സ്വീകരിച്ചില്ല. ശൈഖിന്റെ പാരായണം സ്വീകാര്യമല്ല എന്നതിന്റെ ന്യായം വ്യക്തമാണ്. കാരണം ഇവിടെ (ഖുർആനിൽ) ഉദ്ദേശ്യം പാരായണ രീതിയാണ് (أداء). ശൈഖിന്റെ പാരായണം കേൾക്കുന്ന എല്ലാവർക്കും ശൈഖ് പാരായണം ചെയ്തത് പോലെ തന്നെ പാരായണം ചെയ്യാൻ കഴിയില്ല. എന്നാൽ ഹദീസിലാവട്ടെ, ഉദ്ദേശ്യം അർത്ഥമോ പദങ്ങളോ ആണ്, ഖുർആനിൽ പരിഗണിക്കപ്പെടുന്നത് പോലെ പാരായണ രീതി ഉദ്ദേശമല്ല. എന്നാൽ സഹാബിമാർ അവരുടെ സാഹിത്യവും ശുദ്ധ പ്രകൃതിയും നിമിത്തം നബി സല്ലല്ലാഹു അലൈഹിവസല്ലമയിൽ നിന്ന് കേട്ടതുപോലെ പാരായണം ചെയ്യാൻ കഴിവുള്ളവരായിരുന്നു. കാരണം വിശുദ്ധ ഖുർആൻ അവതരിച്ചത് അവരുടെ ഭാഷയിലാണ്.

എല്ലാ വർഷവും റമദാൻ മാസത്തിൽ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം വിശുദ്ധ ഖുർആൻ ജിബ് രീൽ(അ)മിന് അങ്ങോട്ട് ഓതി കൊടുത്തു എന്നത് ശൈഖിന് അങ്ങോട്ട് ഓതിക്കൊടുക്കണം എന്നതിന്റെ തെളിവാണ്.

(ഇമാം സുയൂത്വി(റ)/ അൽ ഇത്ഖാൻ 1/322)


قال الإمام السيوطي رحمه الله تعالى:

النوع الرابع والثلاثون: في كيفية تحمله.

...........

وأوجه التحمل عند أهل الحديث: السماع من لفظ الشيخ، والقراءة عليه، والسماع عليه بقراءة غيره، والمناولة والإجازة والمكاتبة والوصية والإعلام، والوجادة. فأما غير الأولين فلا يأتي هنا لما يعلم مما سنذكره.

وأما القراءة على الشيخ فهي المستعملة سلفا وخلفا.

وأما السماع من لفظ الشيخ فيحتمل أن يقال به هنا لأن الصحابة - رضي الله عنهم - إنما أخذوا القرآن من النبي - صلى الله عليه وسلم - لكن لم يأخذ به أحد من القراء، والمنع فيه ظاهر لأن المقصود هنا كيفية الأداء، وليس كل من سمع من لفظ الشيخ يقدر على الأداء كهيئته بخلاف الحديث فإن المقصود فيه المعنى أو اللفظ لا بالهيئات المعتبرة في أداء القرآن. وأما الصحابة فكانت فصاحتهم وطباعهم السليمة تقتضي قدرتهم على الأداء كما سمعوه من النبي صلى الله عليه وسلم لأنه نزل بلغتهم.

ومما يدل للقراءة على الشيخ عرض النبي - صلى الله عليه وسلم - القرآن على جبريل في رمضان كل عام. (الإتقان في علوم القرآن ١/٣٢٢)

വിശുദ്ധ ഖുർആനും തിരുഹദീസും കേൾക്കുന്നതിലെ(تحمل) വ്യത്യാസം

 https://www.facebook.com/100051161541759/posts/pfbid0czAmBxVu5YFCgB8bL7U3dd3DM3HpdxZxbbUeBaELjpvhHA2bAmhQy18wjLPkfTy7l/?app=fbl


*വിശുദ്ധ ഖുർആനും തിരുഹദീസും കേൾക്കുന്നതിലെ(تحمل) വ്യത്യാസം* 

---------------------------

ഇമാം സുയൂത്വി(റ) പറയുന്നു:

ഹദീസ് പണ്ഡിതന്മാരുടെ അടുക്കലുള്ള സമ്പാദന രീതികൾ (تحمل الحديث): ശൈഖിന്റെ വാക്കുകൾ കേൾക്കുക (السماع من لفظ الشيخ), ശൈഖിന്റെ മുന്നിൽ ഓതുക (القراءة عليه), മറ്റൊരാൾ ഓതുന്നത് കേൾക്കുക, മുനാവലഹ് (المناولة), ഇജാസഹ് (الإجازة), മുകാതിബഹ് (المكاتبة), വസ്വിയ്യത്ത് (الوصية), ഇഅ്‌ലാം (الإعلام), വിജാദഹ് (الوجادة) എന്നിവയാണ്. ഇതിൽ ആദ്യത്തെ രണ്ടും ഒഴികെയുള്ളവ ഇവിടെ (تحمل القرآن) ഖുർആൻ സമ്പാദനത്തിന് സ്വീകാര്യമല്ല. കാരണം പിന്നീട് വിവരിക്കും.

ശൈഖിന്റെ മുന്നിൽ ഓതുക (القراءة على الشيخ) എന്നത് മാത്രമാണ് ഖുർആൻ സമ്പാദനത്തിന് സലഫും ഖലഫും ഉപയോഗിച്ചിരുന്ന രീതി. ശൈഖിന്റെ പാരായണം കേൾക്കുക (السماع من لفظ الشيخ) എന്നത് ഇവിടെ അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്. കാരണം, സഹാബത്ത് (റ) ഖുർആൻ നബി ﷺ-ൽ നിന്ന് കേൾക്കുക മാത്രമാണ് ചെയ്തത്. എന്നാൽ ഖുർആൻ പാരായണത്തിന്റെ ഇമാമീങ്ങൾ ആരും അത് സ്വീകരിച്ചില്ല. ശൈഖിന്റെ പാരായണം സ്വീകാര്യമല്ല എന്നതിന്റെ ന്യായം വ്യക്തമാണ്. കാരണം ഇവിടെ (ഖുർആനിൽ) ഉദ്ദേശ്യം പാരായണ രീതിയാണ് (أداء). ശൈഖിന്റെ പാരായണം കേൾക്കുന്ന എല്ലാവർക്കും ശൈഖ് പാരായണം ചെയ്തത് പോലെ തന്നെ പാരായണം ചെയ്യാൻ കഴിയില്ല. എന്നാൽ ഹദീസിലാവട്ടെ, ഉദ്ദേശ്യം അർത്ഥമോ പദങ്ങളോ ആണ്, ഖുർആനിൽ പരിഗണിക്കപ്പെടുന്നത് പോലെ പാരായണ രീതി ഉദ്ദേശമല്ല. എന്നാൽ സഹാബിമാർ അവരുടെ സാഹിത്യവും ശുദ്ധ പ്രകൃതിയും നിമിത്തം നബി സല്ലല്ലാഹു അലൈഹിവസല്ലമയിൽ നിന്ന് കേട്ടതുപോലെ പാരായണം ചെയ്യാൻ കഴിവുള്ളവരായിരുന്നു. കാരണം വിശുദ്ധ ഖുർആൻ അവതരിച്ചത് അവരുടെ ഭാഷയിലാണ്.

എല്ലാ വർഷവും റമദാൻ മാസത്തിൽ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം വിശുദ്ധ ഖുർആൻ ജിബ് രീൽ(അ)മിന് അങ്ങോട്ട് ഓതി കൊടുത്തു എന്നത് ശൈഖിന് അങ്ങോട്ട് ഓതിക്കൊടുക്കണം എന്നതിന്റെ തെളിവാണ്.

(ഇമാം സുയൂത്വി(റ)/ അൽ ഇത്ഖാൻ 1/322)


قال الإمام السيوطي رحمه الله تعالى:

النوع الرابع والثلاثون: في كيفية تحمله.

...........

وأوجه التحمل عند أهل الحديث: السماع من لفظ الشيخ، والقراءة عليه، والسماع عليه بقراءة غيره، والمناولة والإجازة والمكاتبة والوصية والإعلام، والوجادة. فأما غير الأولين فلا يأتي هنا لما يعلم مما سنذكره.

وأما القراءة على الشيخ فهي المستعملة سلفا وخلفا.

وأما السماع من لفظ الشيخ فيحتمل أن يقال به هنا لأن الصحابة - رضي الله عنهم - إنما أخذوا القرآن من النبي - صلى الله عليه وسلم - لكن لم يأخذ به أحد من القراء، والمنع فيه ظاهر لأن المقصود هنا كيفية الأداء، وليس كل من سمع من لفظ الشيخ يقدر على الأداء كهيئته بخلاف الحديث فإن المقصود فيه المعنى أو اللفظ لا بالهيئات المعتبرة في أداء القرآن. وأما الصحابة فكانت فصاحتهم وطباعهم السليمة تقتضي قدرتهم على الأداء كما سمعوه من النبي صلى الله عليه وسلم لأنه نزل بلغتهم.

ومما يدل للقراءة على الشيخ عرض النبي - صلى الله عليه وسلم - القرآن على جبريل في رمضان كل عام. (الإتقان في علوم القرآن ١/٣٢٢)

Thursday, January 29, 2026

ഖസ്ർ ആയി നിസ്‌കരിക്കുന്നവൻ മറന്നു കൊണ്ട് മൂന്നാം റക്അത്തിലേക്ക് എഴുന്നേറ്റതിനുശേإذا قام لثالثة من قصر

 ചോദ്യം: ഖസ്ർ ആയി നിസ്‌കരിക്കുന്നവൻ മറന്നു കൊണ്ട് മൂന്നാം റക്അത്തിലേക്ക് എഴുന്നേറ്റതിനുശേഷം ഓർമ്മ വന്നാൽ എന്ത് ചെയ്യണം ?


ഉത്തരം: ഇരുത്തത്തിലേക്ക് മടങ്ങണം. സഹ്‌വിൻ്റെ സുജൂദ് സുന്നത്തുണ്ട്. സലാം വീട്ടുകയും വേണം. ഇനി പൂർണ്ണമായി നിസ്കരിക്കാം എന്ന് കരുതിയാലും ഇരുത്തത്തിലേക്ക് മടങ്ങിയതിന് ശേഷം എഴുന്നേറ്റ് പൂർണ്ണമായി നിസ്കരിക്കണം. ഇരുത്തത്തിലേക്ക് മടങ്ങാതെ പറ്റില്ല. (തുഹ്‌ഫ 2-391)


ഫതാവ നമ്പർ (608)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല



ഖസ്റായി നിസ്‌കരിച്ചതിനു ശേഷം സമയം കഴിയുന്നതിന് മുമ്പ് നാട്ടിലെത്തിയാൽ

 ചോദ്യം : നിസ്‌കാരം പൂർത്തിയാകുന്നത് വരെ യാത്രക്കാരനായിരിക്കണം എന്നാണല്ലോ നിബന്ധനയിൽ പറഞ്ഞത്. എന്നാൽ ഖസ്റായി നിസ്‌കരിച്ചതിനു ശേഷം സമയം കഴിയുന്നതിന് മുമ്പ് നാട്ടിലെത്തിയാൽ രണ്ടാമത് നിസ്കകരിക്കേണ്ടതുണ്ടോ ?


ഉത്തരം: നിസ്കാരത്തിനിടയിൽ യാത്ര അവസാനിച്ചാൽ ആ നിസ്കാരം നാല് റക്‌അത്ത് പൂർണ്ണമായി നിസ്കരിക്കണം. ഖസ്റായി നിസ്‌കരിച്ചു സലാം വീട്ടിയതിനു ശേഷം യാത്ര അവസാനിച്ചത് കൊണ്ട് പ്രശ്‌നമില്ല. ആ നിസ്കാരം രണ്ടാമത് നിർവ്വഹിക്കേണ്ടതില്ല.


ഫതാവ നമ്പർ (609)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല



ഏതെല്ലാം നിസ്കാരങ്ങളിലാണ് ഖസ്വറ് അനുവദനീയമാവുക ?

 ചോദ്യം: ഏതെല്ലാം നിസ്കാരങ്ങളിലാണ് ഖസ്വറ് അനുവദനീയമാവുക ?


ഉത്തരം: നാല് റക്അത്തുള്ള നിസ്കാരം രണ്ട് റക്‌അത്തായി ചുരുക്കി നിർവ്വഹിക്കലാണല്ലോ ഖസ്വറ്.സുബ്ഹി, മഗ്രിബ് എന്നിവയിൽ ഖസ്വറ് അനുവദനീയമല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഹറാമല്ലാത്ത ദീർഘ യാത്രയിൽ അദാആയി നിർവ്വഹിക്കുന്ന ളുഹർ, അസ്വർ, ഇശാഅ് എന്നിവയിൽ ഖസ്വറ് അനുവദനീയമാണ്. നേർച്ചയിലൂടെ നിർബന്ധമായ നിസ്‌കാരങ്ങളിലോ സുന്നത്ത് നിസ്ക‌ാരങ്ങളിലോ ഖസ്വറ് ഇല്ല.നാല് റക്അത്ത് നിസ്കരിക്കാൻ നേർച്ചയാക്കിയിട്ടുണ്ടെങ്കിൽ നാലു റക്അത്ത് തന്നെ നിർവ്വഹിക്കണം. രണ്ട് റക്അത്ത് നിസ്ക‌രിച്ച് മതിയാക്കാൻ പറ്റില്ല. ളുഹാ നിസ്‌കാരം നാലു റകഅത്ത് നിസ്‌കരിക്കുന്നുവെങ്കിൽ നാല് തന്നെ നിസ്കരിക്കണം. ഖസ്റായി രണ്ട് റക്‌അത്ത് നിർവ്വഹിക്കാവു ന്നതല്ല. അഥവാ രണ്ട് റക്അത്ത് നിസ്കരിച്ചാൽ അത് നാലിന് പകരമാകുന്നതല്ല.


ഖസ്‌റ് അനുവദനീയമായ യാത്രയിൽ (നിഷിദ്ധമല്ലാത്ത ദീർഘ യാത്ര) ഖളാആയ നിസ്കാരം അതേ യാത്രയിലോ മറ്റൊരു ദീർഘ യാത്രയിലോ ഖളാഅ് വീട്ടുമ്പോഴും ഖസ്‌റ് അനുവദനീയമാണ്. ആ നിസ്കാരങ്ങൾ യാത്ര അവസാനിച്ചതിന് ശേഷം നാട്ടിൽ വെച്ച് ഖളാഅ് വീട്ടുകയാണെങ്കിൽ ഖസ്റ് അനുവദനീയമല്ല. ദീർഘ യാത്രയിൽ ഖളാആയ നിസ്കാരം ഹൃസ്വ യാത്രയിൽ ഖളാഅ് വീട്ടുമ്പോഴും ഖസ്‌റ് പറ്റില്ല. യാത്രയിലല്ലാത്തപ്പോഴോ ഹൃസ്വ യാത്രയിലോ ഖളാആയ നിസ്കാരം ഖളാഅ് വീട്ടുമ്പോൾ ദീർഘ യാത്രയിലാണെങ്കിലും ഖസ്റ് അനുവദനീയമല്ല. പൂർണ്ണമായി തന്നെ നിസ്കരിക്കണം.


ഫതാവ നമ്പർ (593)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല



ഏതെല്ലാം നിസ്‌കാരങ്ങളാണ് ജംആയി നിസ്കരിക്കാവുന്നത്?جمع الصلواة

 ചോദ്യം : ഏതെല്ലാം നിസ്‌കാരങ്ങളാണ് ജംആയി നിസ്കരിക്കാവുന്നത്?


ഉത്തരം: രണ്ട് സമയങ്ങളിലെ നിസ്കാരങ്ങൾ ഒന്നിന്റെ സമയം നിർവ്വഹിക്കലാണല്ലോ ജംഅ്. ളുഹ്റും അസറും പരസ്പ‌രം ജംആയി നിസ്‌കരിക്കാം. ളുഹറും അസ്‌റും ളുഹറിന്റെ സമയത്ത് നിസ്‌കരിക്കാവുന്നതാണ്. ഇത് അസ്വറിനെ മുന്തിച്ചു ജംആക്കലാവുന്നു. രണ്ടും അസ്വറിന്റെ സമയം നിസ്കരിക്കുന്നുവെങ്കിൽ അത് ളുഹറിനെ പിന്തിച്ചു ജംആക്കലാണ്. ഇപ്രകാരം തന്നെ മഗ്‌രിബും ഇശാഉം മുന്തിയും പിന്തിച്ചും ജംആക്കാവുന്നതാണ്. സുബ്ഹി നിസ്ക്കാരം മറ്റൊന്നിൻ്റെ കൂടെ ജംഅ് പറ്റില്ല. അസ്വറും മഗ്‌രിബും തമ്മിലും ജംഅ് അനുവദനീയമല്ല.


ഫതാവ നമ്പർ (594)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല



ബറാഅത്ത് രാവ്: പ്രാർത്ഥന, ഖബർ സിയാറത്ത്, ചീരിണി*

 *ബറാഅത്ത് രാവ്:  പ്രാർത്ഥന, ഖബർ സിയാറത്ത്, ചീരിണി*  *പ്രാർത്ഥനയ്ക്ക് പ്രത്യേക സ്വീകാര്യത*  قال الشافي وبلغنا انه كان يقال ان الدعاء يستجاب ...