മുഅജിസത്ത് കറാമത്തും കഴിവുകളും
المعجزات والكرامات مع الاختيار
..............
Aslam Kamil saquafi parappanangadi
സാധാരണയും അസാധാരണയുമായ എല്ലാ കഴിവുകളും അല്ലാഹു അപ്പപ്പോൾ സൃഷ്ടിക്കുന്നതാണ്
ഒരു കാര്യത്തിനും ഒരാൾക്കും ഒരു കഴിവും മുൻകൂട്ടി സ്റ്റോറ്റാക്കാക്കി തന്നതല്ല .
എന്നാൽ സാധാരണക്കാർക്ക് സാധാരണ കാര്യങ്ങൾ ചെയ്യാനുള്ള പാകത ഉള്ളത് പോലെ അസാധാരണക്കാർക്ക് അസാധാരണകാര്യങ്ങൾ ചെയ്യാനും കാണാനും കേൾക്കാനുമുള്ള പാകതയുണ്ടാവുന്നതാണ്.
തെളിവുകൾ
കഴിവുകൾ അപ്പപ്പോൾ നൽകുന്നു.
പ്രശസ്ത മുഫസറും പണ്ഡിതനുമായ ഇമാം നസഫി റ
അഹ്ലുസ്സുന്നയുടെ വിശ്വാസം വിവരിക്കുന്ന അൽ അഖാഇദ് എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നു
والاستطاعة مع الفعل خلافاً للمعتزلة، وهي حقيقة القدرة التي يكون بها الفعل.
العقاءد
"ഇസ്തിതാഅത്ത് (കഴിവ്/ശേഷി) പ്രവൃത്തിയോടൊപ്പമാണ് ഉണ്ടായിരിക്കുന്നത്; ഇത് മുഅ്തസിലികളുടെ അഭിപ്രായത്തിന് വിരുദ്ധമാണ്.
ആ ഇസ്തിതാഅത്താണ് പ്രവൃത്തി സംഭവിക്കുന്ന യഥാർത്ഥ കഴിവ്."
(അൽ അഖാഇദ്)
ഇത് വിവരിച്ചു കൊണ്ട്
ഇമാം സഅദുദ്ധീൻ തഫ്തസാനി റ വിവരിക്കുന്നു
[2] قوله: [للمعتزلة] فهم يقولون: إنّ الاستطاعة سابقة على الفعل. ١٢
മേൽ കഴിവ് പ്രവർത്തിക്ക് മുമ്പേ നൽകപ്പെട്ടതാണന്നാണ് മുഅതസിലത്തിന്റെ വാദം
(ശറഹുൽ അഖാഇദ്)
ചുരുക്തത്തിൽ
ഈ കഴിവ് നേരത്തെ നൽകിയിട്ടുണ്ട് എന്നാണ് പഴയ കാല പുത്തൻ വാദികളായമുഅതസിലത്തും
ഈ മുഅതസിലീ വാദം പേറുന്നവരാണ് ഒഹാബികളും
........
*മുഅജിസത്ത് കറാമത്തിൽ അവർക്ക് അസാധാരണമായ ശേഷി ഉണ്ട്* എന്നതിനും *അവരുട ഇഷ്ടപ്രകാരം അത് ഉണ്ടാവും* എന്നതിനും തെളിവ് കാണുക
ശൈഖുൽ ഇസ്ലാം ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി رحمه الله عليه
ഉദ്ധരിക്കുന്നു.
നുബുവ്വത്ത് എന്നാൽ
മറ്റുള്ളവർ അത് കൊണ്ട് വേർതിരിയുന്ന
നബിക്ക് മാത്രം പ്രതേകമായ ഒന്നാണ്......
നബിമാരല്ലാത്തവർക്ക്
ഇഖ്തിയാരിയായ
ഇഷ്ടപ്രകാരമുള്ള *സാധാരണ പ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കുന്ന ഒരു പ്രത്തേക ശേഷി ഉള്ളത് പോലെ
നബിക്ക് ഒരു ശേഷിയുണ്ട്*
അസാധാരണമായ പ്രവർത്തനങ്ങൾ അത് മുഖേനെ അവർക്ക് പൂർണമാവുന്നതാണ് '
കാഴ്ച്ചയുള്ളവന്ന് അന്തനെ തൊട്ട് വേർത്തിരിയുന്ന
ഒരു പ്രത്തേക ശേഷി ഉള്ളത് പോലെ *നബിക്ക് പ്രത്തേക
ഒരു ശേഷിണ്ട്
അത് മുഖേനെ മലാഇ കത്തുകളേയും അദ്രശ്യ ലോകവും ദർശിക്കാൻ അവർക്ക് സാധിക്കും*
ബുദ്ധിയുള്ളവൻ ബുദ്ധിയില്ലാത്തവനെ തൊട്ട് അവനെ വേർതിരിക്കുന്ന ഒരു
പ്രത്തേക ശേഷിണം അവന്ന് ഉള്ളത് പോലെ
*നബിക്ക് ഒരു പ്രതേക ശേഷിണ്ട്
അത് മുഖേനെ
അദ്രശ്യത്തിലുള്ളതിനെ അറിയുന്നതാണ്*
*അത് മുഖേനെ
ലൗഹുൽ മഹ്ഫൂളിൽ ഉള്ളതിനെ പാരായണം ചെയ്യാൻ സാധിക്കുന്നതുമാണ്*
ഇത് സമ്പൂർണ വിശേഷണമാണ് നബി ക്കുള്ള താണ് ഫത്ഹുൽ ബാരി 12 /367
لأن النبوة عبارة عما يختص به النبي ويفارق به غيره ، وهو يختص بأنواع من الخواص منها أنه يعرف حقاءق الأشياءالمتعلقة بالله وصفاته وملائكته والدار الآخرة لا كما يعلمه غيره بل عنده من كثرة المعلومات وزيادة اليقين والتحقيق ما ليس عند غيره ،. وله صفة تتم له بها الأفعال الخارقة للعادات کالصفة التي بها تتم لغيره الحركات الاختبارية ، وله صفة يبصر بها الملائكة ويشاهد بها الملكوت كالصفة التي يفارق بها البصير الأعمى ، وله صفة بها يدرك ما سيكون في الغيب ، ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد ، فهذه صفات کمالات ثابتة للنبي فتح الباري 12/367
ഇമാം ഗസാലി റ ഇത് പറഞ്ഞിട്ടുണ്ട്
പ്രവാചകന്മാർക്കുള്ള പ്രത്യേകതകൾ എണ്ണിപ്പറ ത്തുകൊണ്ട് ഇബ്നുഹജർ(റ) ഉദ്ധരിക്കുന്നു:
تَاسِعُهَا : ذَكَاءُ بَصَرِهِ، حَتَّى يَكَادُ يُبْصِرُ الشَّيْئَ مِنْ أَقْصَى الْأَرْضِ عاشرها : ذَكَاءُ سمعه، حتى ! سمعه، حتَّى يَسْمَعُ مِنْ أَقْصَى الْأَرْضِ مَا لَا يَسْمَعهُ غَيْرُهُ، حَادِيَ عَشَرَهَا : ذَكَاءُ شَمِّهِ، كَمَا وَقَعَ لِيَعْقُوبَ فِي قَمِيصِ يُوسُفَ ثَانِي عَشَرَهَا : تَقْوِيَةُ جَسَدِهِ، حَتَّى سَارَ فِي لَيْلَةٍ مَسِيرَةً ثَلَاثِينَ لَيْلَةً ثَالِثَ عَشَرَهَا : عُرُوجُهُ إِلَى السَّمَوَاتِ )( فتح الباري: (۱۲:۳۰۸
-
(ഒമ്പത്) ദൂരെയുള്ളത് കാണാൻ പറ്റിയ വിധത്തിലുള്ള കാഴ്ച യുടെ മൂർച്ചയാണ് (പത്ത്) മറ്റുള്ളവർ കേൾക്കാത്ത വിധം ദൂരെയു ള്ളത്. കേൾക്കാൻ പറ്റിയ മൂർച്ചയുള്ള കേൾവിയാണ്. (പതിനൊന്ന്) യൂസുഫ്(അ)മിൻ്റെ കുപ്പായത്തിൽ യഅ്ഖൂബ് നബി(അ)ക്ക് സംഭവിച്ചത് പോലെ ദൂരെയുള്ളത് വാസനിക്കാൻ പറ്റിയ ശക്തിയാണ്. (പന്ത്രണ്ട്) കുറഞ്ഞ സമയം കൊണ്ട് അധികദൂരം സഞ്ചരിക്കാൻ പറ്റിയ ദേഹശക്തിയാണ്. (പതിമൂന്ന്) ആകാശ ലോകത്തേക്ക് സഞ്ച രിക്കാൻ പറ്റിയ സ്വഭാവമാണ്. (ഫത്ഹുൽബാരി 12.308).
സൂര്യഗ്രഹണവും അതിൻ്റെ നിസ്കാരവും സവിസ്തരം വിവരിച്ചശേഷം ആ നിസ്കാ രത്തിലുണ്ടായ ഒരു സംഭവം ഇബ്നുഅബ്ബാസ്(റ) തങ്ങൾ ഉദ്ധരി ക്കുന്നു.
قَالُوا : يَا رَسُولَ اللَّهِ رَأَيْنَاكَ تَنَاوَلْتَ شَيْئً فِي مَقَامِكَ، ثُمَّ رَأَيْنَاكَ تَكَعَكَعْتَ، قَالَ: «إِنِّي رَأَيْتُ الْجَنَّةَ، فَتَنَاوَلْتُ عَنقُودًا، وَلَوْ أَصَبْتُهُ لأَكَلْتُمْ مِنْهُ مَا بَقِيَتِ الدُّنْيَا، وَرَأَيْتُ النَّارَ، فَلَمْ أَرَ مَنْظَرًا كَالْيَوْمَ قَطَّ أفظع» (بخاري)
നബിയേ, അങ്ങ് നിസ്കാര വേളയിൽ നിൽക്കുന്ന സന്ദർഭത്തിൽ എന്തോ ഒന്നു പിടിക്കാൻ കൈ നീട്ടുന്നതും പിന്നീട് പിന്നോട്ട് തന്നെ
നീങ്ങുന്നതും ഞങ്ങൾ കണ്ടല്ലോ എന്നു സ്വഹാബികൾ ചോദിച്ചു. നബി(സ്വ) പറഞ്ഞു: ഞാൻ ആ നിൽപ്പിൽ സ്വർഗം കണ്ടു. സ്വർഗത്തിലെ ഒരു മുന്തിരിക്കുല പിടിക്കാൻ കൈ നീട്ടി. ഞാനത്
കരസ്ഥമാക്കി കൊണ്ട് വന്നിരുന്നെങ്കിൽ ലോകം നിലനിൽക്കുന്ന കാലമത്രയും നിങ്ങൾക്കതിൽ നിന്നു ഭക്ഷിക്കാൻ കഴിയുമായിരുന്നു. ഞാൻ നരകത്തെയും കണ്ടു. ആ കണ്ടപോലെയുള്ള ഭയാനകമായ ഒരു കാഴ്ച മുമ്പ് കണ്ടിട്ടില്ല (ബുഖാരി). ഈ ഹദീസിൻ്റെ വ്യാഖ്യാന ത്തിൽ ഇബ്നുഹജർ(റ) തങ്ങൾ പറയുന്നു.
ظَاهِرُهُ أَنَّهَا رُؤْيَةُ عَيْنٍ، فَمِنْهُمْ مَنْ حَمَلَهُ عَلَى أَنَّ الْحُجُبَ كُشِفَتْ لَهُ دُونَهَا، فَرَاهَا عَلَى حَقِيقَتِهَا، وَطُويَتِ الْمَسَافَةُ بَيْنَهُمَا، حَتَّى أَمْكَنَهُ أَنْ
يتناول منها (فتح الباري: ٢:٥٤١)
*ഇത് നബി(സ്വ)യുടെ കണ്ണു കൊണ്ടുള്ള കാഴ്ചയാണെന്നാണ് വ്യക്തമാവുന്നത്.* സ്വർഗത്തിൽ നിന്നു ഒരു വസ്തു എടുക്കാൻ സാധ്യമാവുന്ന വിധം മറകൾ നീക്കപ്പെടുകയും വഴിദൂരം ചുരുക്കപ്പെടുകയും ചെയ്തുകൊണ്ടു യഥാർത്ഥത്തിൽ അവയെ കാണുകയുണ്ടായി എന്നു വ്യാഖ്യാനിക്കുന്നവരും ഉണ്ട്. (ഫത്ഹുൽബാരി 2:2, 2: 541).
قَالَ الْقُرْطُبِي: لَا إِحَالَةَ فِي إِبْقَاءِ هَذِهِ الْأُمُورِ عَلَى ظَوَاهِرِهَا، لَا سِيِّمَا عَلَى مَذْهَبَ اهل السنة، في أَنَّ الْجَنَّةَ وَالنَّارَ قَدْ خُلِقَنَا وَوُجِدَتَا، فَيَرْجِعُ إِلَى أَنَّ اللَّهَ خَلَقَ لَنَبِيِّهِ إِذْرَاكًا خَاصًا بِهِ، أَدْرَكَ بِهِ الْجَنَّةَ وَالنَّارَ عَلَى
حقيقتهما ( فتح الباري: ٢:٥٤١)
'ഇമാം ഖുർത്തുബി റ പറയുന്നു .ഇത്തരം കാര്യങ്ങളെ അതിന്റെ ബാഹ്യപ്രകാരമാക്കുന്നതിൽ യാതൊരു വിരോധവുമില്ല. വിശിഷ്യാ സ്വർഗവും നരകവും ഇപ്പോൾ തന്നെ സൃഷ്ടിക്കപ്പെട്ടതാണെന്ന് അഹ്ലുസ്സുന്നത്തിൻ്റെ അഭിപ്രായപ്രകാരം അപ്പോൾ *സ്വർഗവും നരകവും നേരിട്ട് കാണാനുള്ള ഒരു കഴിവ് അല്ലാഹു നബി(സ്വ)ക്ക് സൃഷ്ടിച്ചുകൊടുത്തു എന്നതാണ് സാരം* സംഘം ചേർന്നുള്ള നിസ്കാരത്തിനിടയിൽ നബി(സ്വ) പിന്നിലുള്ളവരെയും അവരുടെ ഭക്തിയെയും കാണുന്നുണ്ട് എന്നു നബി(സ്വ) പറഞ്ഞ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി(റ) പറയുന്നു:
خلق له إدراكا فى قفاه يبصر به من ورائه شرح مسلم: (٤:١٤٩)
പിന്നിലുള്ളത് കാണത്തക്കവിധം ഒരു കാഴ്ചയെ അല്ലാഹു റബിക്ക് പടച്ചുകൊടുത്തിരിക്കുന്നു (ശറഹ് മുസ്ലിം 4-149).
محمول على ظاهره، وأن هذا الابصار ادراك حقیقی خاص به
انْخَرَقَتْ لَهُ فِيهِ الْعَادَةُ (فتح الباري: ١:٥١٤)
ഈ ഹദീസ് ബാഹ്യത്തിന്മേൽ തന്നെ ചുമത്തേണ്ടതാണ്. അത് നബി(സ്വ)യെ കൊണ്ട് പ്രത്യേകമായതും അസാധാരണമായതുമായ യഥാർത്ഥ കാഴ്ചയാണ് (ഫത്ഹുൽബാരി 1-514).
അഭൗതികമായതും മറഞ്ഞ വഴിയിൽ കൂടി ഉള്ളതുമായ യാതൊന്നും നബി(സ്വ)യിൽ ഇല്ലെങ്കിൽ ജനമധ്യത്തിൽ വെച്ച് ജനം കാണാത്ത ജിബരീൽ(അ)നെ നബി(സ്വ) എങ്ങനെ കാണും? ജനം കേൾക്കാത്ത ശബ്ദത്തെ നബി(സ്വ) എങ്ങനെ കേൾക്കും?
മേൽവിവരണങ്ങളിൽ നിന്നും മഹത്തുക്കൾക്ക് മറ്റുള്ളവർക്കില്ലാത്ത പ്രത്യേക ഒരു ഗുണം തന്നെ ഉണ്ടെന്നു വ്യക്തമാണ്. മഹ ത്തുക്കൾ ജനമധ്യത്തിലായിരിക്കുമ്പോൾ അവരിലേക്ക് മലക്കു വരു ന്നു. സംസാരിക്കുന്നു. സ്വർഗം കാണുന്നു. പിന്നിലുള്ളവരുടെ ഭയഭക്തി കാണുന്നു. നബി(സ്വ)യോടൊപ്പമുള്ളവർ ഇത് കാണുന്നില്ല, കേൾക്കുന്നില്ല. അതിനുള്ള പാകതയും, പക്വതയും, മഹത്തുക്കൾക്ക് മാത്രമാണുള്ളത്. ചുരുക്കത്തിൽ സാധാരണ മനുഷ്യരുടെ സ്വതന്ത്ര പ്രവർത്തനങ്ങൾ സാധാരണ കാര്യങ്ങൾക്ക് കാരണ മാവുന്നത് പോലെ മഹത്തുക്കളുടെ സ്വതന്ത്ര പ്രവർത്തനങ്ങൾ അസാധാരണ കാര്യങ്ങൾക്കും കാരണമാവുന്നതാണ്. കാര്യങ്ങളുടെ സ്രഷ്ടാവ് എല്ലായിടത്തും അല്ലാഹു തന്നെയാണ്. ഇത് തന്നെയാണ് ആരാധനക്കർഹനാവാനുള്ള കാരണവും. തൗഹീദിൻ്റെ ആകത്തെ കയും അത് തന്നെ.
Aslam Kamil saquafi parappanangadi