Friday, June 12, 2026

ജനാബത്തുകാരനു നോമ്പില്ല

_റമളാൻ മസ്‌അലകൾ 36_


*ജനാബത്തുകാരനു നോമ്പില്ല?!*


_*❓ചോദ്യം:* 'മൻ അസ്വ്‌ബഹ ജുനുബൻ ഫലാ സ്വൗമ ലഹു' എന്ന ഹദീസ് സ്വഹീഹാണോ? അതോ ളഈഫോ? സ്വഹീഹാണെങ്കിൽ ജനാബത്തുകാരന്റെ നോമ്പു സ്വഹീഹാണെന്ന് നമ്മുടെ മദ്ഹബിന്റെ നിയമത്തിനോട് ഇത് എതിരാവില്ലേ? ഒരു വിശദീകരണം തന്നാലും?_


*✅ഉത്തരം:* പ്രസ്തുത ഹദീസ് സ്വഹീഹും ഇമാം ബുഖാരിയും മുസ്ലിമും തങ്ങളുടെ സ്വഹീഹുകളിൽ റിപ്പോർട്ടു ചെയ്തിട്ടുള്ളതുമാണ്. പക്ഷേ, നോമ്പുണ്ടായിരിക്കെ നബി(സ) തങ്ങൾ പുലരിക്കു ശേഷം ജനാബത്തു കുളിച്ച സംഭവം നബിതങ്ങളുടെ സഹധർമ്മിണിമാരായ ആഇശ(റ), ഉമ്മുസലമ(റ) എന്നിവർ റിപ്പോർട്ടു ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഈ ഹദീസിന്റെ റിപ്പോർട്ടറായ അബൂഹുറൈറ(റ) തന്റെ നിലപാടു വിശദീകരിക്കുകയും സ്വന്തം അഭിപ്രായം തിരുത്തുകയും ചെയ്തിട്ടുള്ളതാണ്. "ഈ വാക്യം ഫള്‌ലുബ്നു അബ്ബാസിൽ നിന്ന് കേട്ടതാണെന്നും നബിയിൽ നിന്നും കേട്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. അങ്ങനെയെങ്കിൽ ഈ വാക്യം മൗഖൂഫ് സ്വഹാബിയുടെ വാക്ക് മാത്രമാണല്ലോ.


തിരുനബി(സ)യിൽ നിന്നു വന്ന ഹദീസാണ് ഇതെന്നു വച്ചാലും മൂന്നു നിലക്ക് മറുപടി നൽകി ഇമാമുകൾ ഇതിനെ വിശദീകരിച്ചിട്ടുണ്ട്. ജനാബത്തുകാരൻ പ്രഭാതപുലരിക്കു മുമ്പേ കുളിക്കുകയെന്ന ശ്രേഷ്ഠ രൂപത്തിന് പ്രേരണ നൽകുന്നതിനായി നബി(സ) തങ്ങൾ ഇങ്ങനെ പ്രസ്താവിച്ചതാണെന്നു വയ്ക്കാം. ഇതാണ് ഒരു മറുപടി. അങ്ങനെ വരുമ്പോൾ ഹദീസിന്റെ അർത്ഥം ഇപ്രകാരമാകും: ജനാബത്തുകാരനായി ഒരാൾ പുലരിയിൽ പ്രവേശിച്ചാൽ അയാൾക്കു സമ്പൂർണ്ണ നോമ്പില്ല. പുലരിക്കു മുമ്പു കുളിക്കാത്ത ഒരു കുറവ് അയാളുടെ നോമ്പിനുണ്ട്.


 *രണ്ട്:* ജനാബത്തുണ്ടാകുന്ന പ്രവൃത്തിയിൽ (സംഭോഗം) ഇടപെട്ടവനായി ഒരാൾ പുലരിയിൽ പ്രവേശിക്കുകയും അറിഞ്ഞു കൊണ്ട് അവൻ അതേ പ്രവൃത്തിയിൽ നിലകൊള്ളുകയും ചെയ്താൽ അവന് നോമ്പില്ലെന്നാണ് ഈ ഹദീസിന്റെ സാരം.


*മൂന്ന്:* ഈ ഹദീസ് മൻസൂഖാണ്. നോമ്പിന്റെ രാത്രിയിൽ ഉറക്കത്തിനു ശേഷം സംഭോഗം ആദ്യകാലത്തു നിഷിദ്ധമായിരുന്നു. അക്കാലത്തു നബി പറഞ്ഞ ഹദീസാണിത്. പിന്നീട് ആ വിധി ദുർബ്ബലപ്പെട്ടിട്ടുണ്ട്. രാത്രികാല സംഭോഗം അനുവദനീയമായി ആയത്തിറങ്ങിയിട്ടുണ്ട്. ഇതറിയാതെ അബൂഹുറൈറ(റ) ഈ വാക്യം ഉദ്ധരിക്കുകയും തദടിസ്ഥാനത്തിൽ ഫത്‌വാ നൽകുകയുമായിരുന്നു. വസ്തുത മനസ്സിലാക്കിയപ്പോൾ അദ്ദേഹം ഈ അഭിപ്രായത്തിൽ നിന്നും പിൻവാങ്ങിയിട്ടുമുണ്ട്.


ഇങ്ങനെ മൂന്നുവിധത്തിൽ ഈ ഹദീസിനെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അൽഹവാശിൽ മദനിയ്യ: 2-185 നോക്കുക.


(മൗലാനാ നജീബ്‌ ഉസ്താദിൻ്റെ പ്രശ്നോത്തരം പംക്തി, ബുൽബുൽ മാസിക - ഏപ്രിൽ 2021)


*📢അഹിബ്ബാഉ മൗലാനാ വാട്സപ്പ്‌ ഗ്രൂപ്പ്‌📢*


+91 8281430730


`AHIBBAU MOULANA GROUP`



ഉറക്കത്തിൽ ശുക്ലം: നോമ്പുമുറിയുമോ

 _റമളാൻ മസ്‌അലകൾ 35_


*ഉറക്കത്തിൽ ശുക്ലം: നോമ്പുമുറിയുമോ?:* 


*❓ചോദ്യം:* ഉറക്കത്തിൽ ഇന്ദ്രിയം സ്രവിച്ചാൽ നോമ്പു മുറിയുമോ? വലിയ അശുദ്ധിയോടുകൂടി കുളിക്കാതെ നിയ്യത്തുചെയ്ത നോമ്പു ലഭിക്കുമോ?.


*✅ഉത്തരം:* ഉറക്കത്തിലെ ശുക്ലസ്രാവം കൊണ്ടു നോമ്പുമുറിയുകയില്ല. വലിയ അശുദ്ധിയോടെ നിയ്യത്തു ചെയ്തവന്റെ നോമ്പു സാധുവാകും. ഫത്‌ഹുൽ മുഈൻ. 


(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം,  ഒന്നാം ഭാഗം,  പേജ് : 34)


`AHIBBAU MOULANA GROUP`




ജലദോഷം, തലവേദന പോലുള്ള അസുഖങ്ങൾക്ക് വിക്സ്, ടൈഗർബാം പോലോത്തതു വാസനിച്ചു കയറ്റുന്നത് കൊണ്ട് നോമ്പ് മുറിയുമോ?, അവകൾ ചൂടുവെള്ളത്തിലിട്ട്

 _റമളാൻ മസ്‌അലകൾ 34_


*വിക്സും നോമ്പും(2):*


❓ *ചോദ്യം:* ജലദോഷം, തലവേദന പോലുള്ള അസുഖങ്ങൾക്ക് വിക്സ്, ടൈഗർബാം പോലോത്തതു വാസനിച്ചു കയറ്റുന്നത് കൊണ്ട് നോമ്പ് മുറിയുമോ?, അവകൾ ചൂടുവെള്ളത്തിലിട്ട് ആവി കൊള്ളൽ കൊണ്ട് നോമ്പു മുറിയുമോ?, സുന്നത്തു നോമ്പിനോടു കൂടെ നേർച്ച നോമ്പും ഫർളു നോമ്പും ഒന്നിച്ചു ഖളാവീട്ടാമോ?, അതുപോലെ നേർച്ച നോമ്പിനോട് കൂടെ ഫർളു നോമ്പ് ഖളാഅ് വീട്ടാമോ?, പറ്റുമെങ്കിൽ ഇവയ്ക്ക് എങ്ങനെ നിയ്യത്തു ചെയ്യും?, വ്യാഴാഴ്ച്ച സുന്നത്തു നോമ്പും അറഫ നോമ്പും (അല്ലെങ്കിൽ മറ്റു സുന്നത്തു നോമ്പ്) ഒന്നിച്ചു വന്നാൽ ഇവയോടു കുടെ ഫർളു ഖളാഉ വീട്ടുന്നുവെങ്കിൽ അല്ലെങ്കിൽ നേർച്ചനോമ്പ് വിട്ടുന്നുവെങ്കിൽ എങ്ങനെ നിയ്യത്തു ചെയ്യണം?, കക്കുസിൽ വച്ച് അല്ലെങ്കിൽ മറ്റു ജോലികൾക്കിടയിലാണു നിയ്യത്തു ചെയ്യുന്നതെങ്കിൽ നിയ്യത്തു സ്വഹീഹാകുമോ?


✅ *ഉത്തരം:* വിക്സ് പോലുള്ളതിന്റെ വാസന മാത്രം കയറ്റുന്നതുകൊണ്ടോ അതിന്റെ ആവി കൊള്ളൽ കൊണ്ടോ നോമ്പു മുറിയുകയില്ല. ആവിയും വാസനയും സാധാരണ തടിയുള്ള വസ്തുവായി എണ്ണപ്പെടുന്നതല്ലല്ലോ. തുഹ്ഫ 3-401.


നേർച്ച നോമ്പും മറ്റു ഫർളു നോമ്പുകളും ഖളാഉ വീട്ടുമ്പോൾ അതിനെ പ്രത്യേകം നിജമായിത്തന്നെ കരുതൽ നിർബന്ധമാണ്. എന്നാൽ, ആ ദിനത്തിൽ ഒരു നോമ്പുണ്ടായാൽ മതി എന്ന വിധം സുന്നത്തായ നോമ്പുകളെ ഫർളോടൊപ്പം കുരുതിക്കൊണ്ട് ഒരേദിവസം നിർവ്വഹിക്കാവുന്നതാണ്. പ്രത്യേകം കരുതിയില്ലെങ്കിലും ഇവ അടിസ്ഥാനപരമായി സംഭവിക്കുമെങ്കിലും അതിന്റെ പ്രത്യേക പ്രതിഫലം കിട്ടാൻ പ്രത്യേകമായി തന്നെ കരുതേണ്ടതാണ്, തുഹ്ഫ: 3-390; ഇങ്ങനെ ഒന്നിച്ചു കരുതുമ്പോൾ 'നേർച്ചയുടെ ഫർളു നോമ്പും  വ്യാഴാഴ്ചയുടെ സുന്നത്തു നോമ്പും ഞാൻ നാളെ നിർവ്വഹിക്കുന്നു'വെന്നിങ്ങനെയാണു നിയ്യത്തു ചെയ്യേണ്ടത്.


നേർച്ച നോമ്പിനോടു കൂടെ മറ്റു ഫർളു നോമ്പു ഖളാഉ വീട്ടാവതല്ല. കാരണം, നേർച്ച നോമ്പും ഫർളാണല്ലോ. ഓരോ ഫർളു നോമ്പും പ്രത്യേകം നിജമായി കരുതിത്തന്നെ നിർവ്വഹിക്കൽ നിർബന്ധമാണ്, അങ്ങനെയുള്ള രണ്ടെണ്ണം ഒന്നിച്ചു  കരുതി നിർവ്വഹിക്കാവതല്ല. തുഹ്ഫ: 3-390.


തണ്ടാസിൽ വച്ചോ മറ്റു  ജോലിക്കിടയിലോ നോമ്പിനെ കരുതിയാൽ അതു സാധുവാകുന്നതാണ്. പക്ഷേ, 'നിയ്യത്തു വയ്ക്കുക' എന്നതുകൊണ്ടുദ്ദേശ്യം നിയ്യത്തു മൊഴിയലാണെങ്കിൽ അതു തണ്ടാസിൽ വച്ചു വർജ്ജിക്കേണ്ടതാണ്. അവിടെ ദിക്റുകൾ വർജ്ജിക്കണ്ട സ്ഥലമാണല്ലോ.


(മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌വാ സമാഹാരമായ പ്രശ്നോത്തരം 3/137)


*📢അഹിബ്ബാഉ മൗലാനാ വാട്സപ്പ്‌ ഗ്രൂപ്പ്‌📢*


+91 8281430730


`AHIBBAU MOULANA GROUP`


https://chat.whatsapp.com/K3NN1hTIInL3YIpIEL08y6?mode

റമളാൻ രാത്രിയിലെ കുളി?:* غسل رمضان

_റമളാൻ മസ്‌അലകൾ 33_


 *റമളാൻ രാത്രിയിലെ കുളി?:* 


 *❓ചോദ്യം:* റമളാനിന്റെ ഓരോ രാത്രിയിലും കുളിക്കൽ സുന്നത്തുണ്ടെന്ന് ഒരു മുസ്ലിയാർ പറഞ്ഞു. ഇതു പള്ളിയിൽ നമസ്കാരത്തിനും മറ്റും പോകാതെ വീട്ടിലിരിക്കുന്നവർക്കും ബാധകമാണോ? പള്ളിയിലെ ജമാഅത്തു നമസ്കാരത്തിൽ പങ്കെടുക്കുന്നവർക്കാണ് ഇങ്ങനെ കുളി സുന്നത്തുള്ളൂവെന്നും അല്ലാത്തവർക്ക് സുന്നത്തില്ലെന്നും ഒരു പണ്ഡിതൻ വിശദീകരിക്കുന്നു. ശരിയോ?


*✅ഉത്തരം:* ശരിയല്ല. ജമാഅത്തു നമസ്കാരത്തിൽ പങ്കെടുക്കുന്നതിന് കുളി സുന്നത്തുണ്ട്. ഇതു റമളാനിൽ മാത്രം പ്രത്യേകമല്ല. എന്നാൽ, റമളാനിലെ ഓരോ രാത്രിക്കു വേണ്ടി തന്നെ കുളിക്കൽ സുന്നത്തുണ്ട്. ഇതു റമളാനിന്റെ ബഹുമതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ജമാഅത്തിൽ പങ്കെടുക്കുന്നവർക്കും അതില്ലാതെ വീട്ടിലിരിക്കുന്നവർക്കുമെല്ലാം ഇതു സുന്നത്താണ്. തുഹ്ഫ: 2-468.


(മൗലാനാ നജീബ് ഉസ്താദിൻ്റെ

പ്രശ്നോത്തരം പംക്തി ബുൽബുൽ മാസിക: 2020 ഡിസംബർ)


`AHIBBAU MOULANA GROUP`


_t



Thursday, June 11, 2026

അല്ലാഹു ഇസ്തിവാ ആയി എന്ന വചനം കൊണ്ട് അല്ലാഹു അർശിൽ സ്ഥിരമായി ഇരുന്നു എന്ന് വിശ്വസിക്കുന്നവർക്ക് മറുപടി استوي رد الوهابي

 അല്ലാഹു ഇസ്തിവാ ആയി എന്ന വചനം കൊണ്ട്

അല്ലാഹു അർശിൽ സ്ഥിരമായി ഇരുന്നു എന്ന് വിശ്വസിക്കുന്നവർക്ക് മറുപടി


പണ്ഡിതന്മാർ പറയുന്നു.


Aslam Kamil saquafi parappanangadi



ഇമാം മുർതള സബീദി റ .


ഇമാം ഗസാലിയുടെ വാക്കുകൾ വിശദീകരിക്കുമ്പോൾ പറയുന്നു:


“‘ഇസ്തിവാ’ എന്നത് സ്ഥിരമായി ഇരിക്കുക, സ്ഥലം പിടിച്ച് നിൽക്കുക എന്ന അർത്ഥത്തിൽ എടുത്താൽ, അതിൽ നിന്ന് ആ സ്ഥലം പിടിച്ചിരിക്കുന്നവൻ ഒരു ശരീരമാണെന്നു വരും. അപ്പോൾ അവൻ അർഷിനെ സ്പർശിക്കുന്നവനാകണം — അല്ലെങ്കിൽ അർഷിന്റെ തുല്യവലിപ്പമോ അതിനേക്കാൾ വലുതോ ചെറുതോ ആയിരിക്കണം. ഇതെല്ലാം അസാധ്യമാണ്. അസാധ്യതയിലേക്ക് നയിക്കുന്നതൊക്കെയും അസാധ്യമാണ്.”

ശേഷം അദ്ദേഹം വിശദീകരിക്കുന്നു:

“അല്ലാഹു ഒരു സ്ഥലത്ത് സ്ഥിരമായി നിൽക്കുന്നു, അല്ലെങ്കിൽ ഒരു സ്ഥലത്തോട് നേരിട്ട് നേർക്കുനേർ നിൽക്കുന്നു എന്നു കരുതിയാൽ, അവൻ ആ സ്ഥലത്തിന്റെ തുല്യമോ അതിനേക്കാൾ വലുതോ ചെറുതോ ആയിരിക്കണം.

അവൻ സ്ഥലത്തിന്റെ തുല്യമാണെങ്കിൽ, ആ സ്ഥലത്തിന്റെ ആകൃതിയനുസരിച്ച് രൂപമുള്ളവനാകണം. സ്ഥലം ചതുരമാണെങ്കിൽ അവനും ചതുരമാകണം; ത്രികോണമാണെങ്കിൽ ത്രികോണമാകണം. ഇത് അസാധ്യമാണ്.

അവൻ സ്ഥലത്തേക്കാൾ വലുതാണെങ്കിൽ, അവന്റെ ഒരു ഭാഗം മാത്രമേ ആ സ്ഥലത്ത് വരൂ. അപ്പോൾ അവൻ ഭാഗങ്ങളുള്ളവനായി തീരും. അവന് ‘മൊത്തം’ എന്നും ‘ഭാഗം’ എന്നും പറയേണ്ടിവരും. അങ്ങനെ ആ സ്ഥലം അവന്റെ നാലിലൊന്നോ അഞ്ചിലൊന്നോ എന്നൊക്കെ പറയാൻ സാധിക്കും.

അവൻ സ്ഥലത്തേക്കാൾ ചെറുതാണെങ്കിൽ, അവനെ ആ സ്ഥലത്തിൽ നിന്ന് വേർതിരിക്കാൻ അളവും അതിരും നിർണ്ണയിക്കേണ്ടിവരും. അങ്ങനെ അളക്കലും പരിധിനിർണ്ണയവും അവനിൽ ബാധകമാകും. അല്ലാഹുവിന് അളവും പരിധിയും സങ്കൽപ്പിക്കാൻ പോലും സാധ്യമാണെന്ന് വിശ്വസിക്കുന്നത് കുഫ്രാണ്.

സ്വസത്താൽ ഒരു സ്ഥലത്ത് നിലകൊള്ളുന്നു എന്നു പറയാവുന്ന എല്ലാം ആ സ്ഥലത്തിൽ നിന്ന് വേർതിരിയുന്നത് ‘സ്ഥലപിടിത്തം’ കൊണ്ടായിരിക്കും. സൃഷ്ടാവിനെ അങ്ങനെ വിശേഷിപ്പിക്കുന്നത് അത്യന്തം അസഭ്യമാണ്.

ഒരു സ്ഥലത്തോട് നേർക്കുനേർ നിൽക്കലോ സ്പർശിക്കലോ സാധ്യമാണെങ്കിൽ, അതിൽ നിന്ന് ദൂരപരമായ വേർപാടും സാധ്യമാകും. സ്പർശവും ദൂരവേർപാടും സാധ്യമാകുന്ന എല്ലാം സൃഷ്ടിക്കപ്പെട്ടവയാണ്. ലോകം സൃഷ്ടിക്കപ്പെട്ടതാണെന്ന് നമുക്ക് മനസ്സിലായത് അതിന്റെ ഘടകങ്ങൾക്ക് ചേർച്ചയും വേർപാടും സാധ്യമാകുന്നതിനാലല്ലേ?”


ശേഷം അദ്ദേഹം പറയുന്നു:

“അജ്ഞന്മാർ പറയുന്ന പരമാവധി വാക്ക് ഇതാണ്: ‘ഒരു സ്ഥലത്തുമില്ലാതെ എന്തെങ്കിലും എങ്ങനെ ഉണ്ടാകാം?’

 എന്നാൽ ഈ വാക്ക് അത്യന്തം അപകടകരമായ ഒരു ധാരണയിൽ നിന്നാണ് വരുന്നത്. സത്യത്തിന്റെ ആഴങ്ങളിൽ മുങ്ങിച്ചെല്ലുന്നവർക്കു മാത്രമേ അതിന്റെ ഗൗരവം മനസ്സിലാകൂ.”

അവരുടെ സംശയം തള്ളിക്കൊണ്ട് അദ്ദേഹം പറയുന്നു:

“ലോകവും സ്ഥലവും സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് അല്ലാഹു ഉണ്ടായിരുന്നോ ഇല്ലയോ? ബുദ്ധിയുടെ നിർബന്ധം കൊണ്ട് ‘ഉണ്ടായിരുന്നു’ എന്നു തന്നെ പറയേണ്ടിവരും. അപ്പോൾ ‘സ്ഥലമില്ലാതെ ഒരു സത്തയെ മനസ്സിലാക്കാനാവില്ല’ എന്ന് പറയുന്നവന് രണ്ട് വഴികളിൽ ഒന്ന് സ്വീകരിക്കേണ്ടിവരും:

ലോകവും അർഷും സ്ഥലവും ശാശ്വതമാണ് എന്നു പറയുക,

അല്ലാഹു സൃഷ്ടിക്കപ്പെട്ടവനാണ് എന്നു പറയുക.

ഇവ രണ്ടും ജാഹിലരായ ഹശ്വിയ്യകളുടെ വാക്കുകളാണ്. ശാശ്വതൻ സൃഷ്ടിക്കപ്പെട്ടവനല്ല; സൃഷ്ടിക്കപ്പെട്ടവൻ ശാശ്വതനും അല്ല.”


പിന്നീട്

തഖിയുദീൻ സുബ്കി റ  യുടെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു:

“ലോകത്തിന്റെ സ്രഷ്ടാവ് ഒരു ദിശയിൽ ആയിരിക്കില്ല. കാരണം ദിശയിൽ ആണെങ്കിൽ അവൻ ഒരു സ്ഥലത്തായിരിക്കണം. ദിശ എന്നത് സ്ഥലം തന്നെയോ സ്ഥലത്തെ നിർബന്ധമാക്കുന്നതോ ആണ്. സ്ഥലത്താണെങ്കിൽ അവൻ ‘മുതഹയ്യിസ്‌’ (സ്ഥലം കൈവശപ്പെടുന്നവൻ) ആയിരിക്കും. അങ്ങനെ ആയാൽ അവൻ തന്റെ സ്ഥലത്തെ ആശ്രയിക്കുന്നവനാകും. അപ്പോൾ അവൻ നിർബന്ധ സത്ത (വാജിബുൽ വുജൂദ്) ആകില്ല. എന്നാൽ അല്ലാഹു നിർബന്ധ സത്തയാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. അതിനാൽ ഇത് അസാധ്യമാണ്.

കൂടാതെ അവൻ എല്ലാ ദിശകളിലും ആണോ, അല്ലെങ്കിൽ ചില ദിശകളിലോ? എല്ലാ ദിശകളിലും ആണെന്ന് പറയുന്നത് അത്യന്തം അസംബന്ധമാണ്. ചില ദിശകളിലാണെങ്കിൽ, ആ പ്രത്യേകത നിശ്ചയിച്ച മറ്റൊരാളുടെ ആവശ്യം വരും. അത് ആശ്രിതത്വമാണ്; അല്ലാഹുവിന് അത് അസാധ്യമാണ്.”

അവസാനം സബീദി പറയുന്നു:

“ഈ വിശ്വാസത്തിൽ യഥാർത്ഥത്തിൽ ഒരു സുന്നിയും — മുഹദ്ദിസായാലും ഫഖീഹായാലും മറ്റാരായാലും — എതിർക്കുന്നില്ല. ‘ദിശ’ എന്ന പദം ഒരു നബിയുടെ നാവിൽ ശരീഅത്തിൽ വ്യക്തമായി വന്നിട്ടില്ല. അതിനാൽ മുൻപറഞ്ഞ അർത്ഥത്തിൽ ദിശ അല്ലാഹുവിൽ നിന്ന് അർത്ഥത്താലും വാക്കിനാലും നിഷേധിക്കപ്പെട്ടതാണ്.

എങ്ങനെ അല്ല? അല്ലാഹു തന്നെ പറയുന്നു:

‘അവനെപ്പോലെ ഒന്നുമില്ല.’

അവൻ ഒരു ദിശയിൽ ആണെന്ന് പറഞ്ഞാൽ, അവന് അനേകം സമാനതകൾ ഉണ്ടാകേണ്ടിവരും; ഒരു സമാനത മാത്രമല്ല.” (ഇത്ഹാഫ് 2/109)


وقال الحافظ المحدث اللغوي الفقيه السيد محمد مرتضى الزبيدي الحنفي [1205هـ] عند شرح كلام الغزالي[25] : “الاستواء لو ترك على الاستقرار والتمكن لزم منه كون المتمكّن جسما مماسا للعرش: إما مثله أو أكبر منه أو أصغر، وذلك محال، وما يؤدي إلى المحال فهو محال” ما نصه[26]: “وتحقيقه أنه تعالى لو استقر على مكان أو حاذى مكانا لم يخل من أن يكون مثل المكان أو أكبر منه أو أصغر منه، فإن كان مثل المكان فهو إذًا متشكل بأشكال المكان حتى إذا كان المكان مربعًا كان هو مربعًا أو كان مثلثًا كان هو مثلثًا وذلك محال، وإن كان أكبر من المكان فبعضه على المكان، ويشعر ذلك بأنه متجزئ وله كلٌّ ينطوي على بعض وكان بحيث ينتسب إليه المكان بأنه رُبُعُه أو خـُمـُسُه، وإن كان أصغر من ذلك المكان بقدر لم يتميز عن ذلك المكان إلا بتحديد وتتطرق إليه المساحة والتقدير، وكل ما يؤدي إلى جواز التقدير على البارئ تعالى فتجوّزه[27] في حقه كفر من معتقِده، وكل من جاز عليه الكون بذاته على محل لم يتميز عن ذلك المحل إلا بكونٍ، وقبيحٌ وصف البارئ بالكون[28]، ومتى جاز عليه موازاة مكانٍ أو مماسته جاز عليه مبايـنُتُه- يعني مباينة مسافية -، ومن جاز عليه المباينة والمماسة لم يكن إلا حادثا، وهل علمنا حدوث العالم إلا بجواز المماسة والمباينة على أجزائه. وقصارى الجهلة قولهم :كيف يتصور موجودٌ لا في محل ؟ وهذه الكلمة تصدر عن بدع وغوائل لا يَعرِفُ غورها وقعرها إلا كلُّ غوَّاص على بحار الحقائق، وهيهات طلب الكيفية حيث يستحيل محال.


والذي يدحض شبههم أن يقال لهم: قبل أن يخلق العالم أو المكان هل كان موجودا أم لا؟ فمن ضرورة العقل أن يقول: بلى، فيلزمه لو صح قوله: لا يعلم موجودا إلا في مكان، أحد أمرين: إما أن يقول: المكان والعرش والعالم قديم، وإما أن يقول: الرب تعالى محدث، وهذا مال الجهلة الحشوية ليس القديم بالمحدث والمحدث بالقديم. ونعوذ بالله من الـحَيـْرة في الدين” اهـ.


وقال في موضع ءاخر ما نصه[29]: “وقال السبكي: صانع العالم لا يكون في جهة لأنه لو كان في جهة لكان في مكان ضرورةَ أنها المكان أو المستلزمة له، ولو كان في مكان لكان مُتحيزًا ولو كان مُتحيزًا لكان مُفتقرًا إلى حيزه ومكانه فلا يكون واجب الوجود وثبت أنه واجب الوجود وهذا خلف. وأيضًا فلو كان في جهة فإما في كل الجهات وهو محال وشنيع وإما في البعض فيلزم الاختصاص المستلزم للافتقار إلى المخصص المنافي للوجوب” اهـــ


وقال أيضا ما نصه[30]: “تنبيه :هذا المعتقد لا يخالف فيه بالتحقيق سُني لا محدث ولا فقيه ولا غيره ولا يجئ قط في الشرع على لسان نبي التصريح بلفظ الجهة، فالجهة بحسب التفسير المتقدم منفية معنـًى ولفظًا، وكيف لا والحق يقول: لَيْسَ كَمِثْلِهِ شَىْءٌ ولو كان في جهة بذلك الاعتبار لكان له أمثال فضلا عن مثل واحد” انتهى كلام الزبيدي.

  إتحاف السادة المتقين (2/109، مؤسسة التاريخ العربي)

Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي

പാപം പൊറുക്കാൻ എളുപ്പ വഴി

 പാപം പൊറുക്കാൻ എളുപ്പ വഴി

........................


അബൂ ഹുറൈറ ( رضي الله عنه) നിവേദനം ചെയ്യുന്നു: നബി ﷺ അരുളിച്ചെയ്തു:

"ഓരോ നിർബന്ധ നമസ്കാരത്തിന്റെയും ശേഷം

33 പ്രാവശ്യം 

سُبْحَانَ اللَّهِ

33 പ്രാവശ്യം

 الْحَمْدُ لِلَّهِ

33 പ്രാവശ്യം

 اللَّهُ أَكْبَرُ

പറയുക.

അങ്ങനെ ആകെ 99 ആകും. തുടർന്ന് നൂറാമത്തേതായി:

لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير

(അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനായ മറ്റാരുമില്ല. അവൻ ഏകനാണ്; അവന് പങ്കാളിയില്ല. രാജാധികാരം അവന്നാണ്, സ്തുതിയും അവന്നാണ്. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു.)


ഇങ്ങനെ പറയുന്നവന്റെ പാപങ്ങൾ കടലിലെ നുരപോലെ അനേകമായിരുന്നാലും അല്ലാഹു അവ പൊറുത്തുതരും."


റാവി: അബൂ ഹുറൈറ (റദിയല്ലാഹു അൻഹു)

മുഹദ്ദിസ്: Muslim ibn al-Hajjaj

ഗ്രന്ഥം: Sahih Muslim


عَن رَسولِ اللهِ صلَّى اللهُ عليه وسلَّم: مَن سَبَّحَ اللهَ في دُبُرِ كُلِّ صَلاةٍ ثَلاثًا وثَلاثينَ، وحَمِدَ اللهَ ثَلاثًا وثَلاثينَ، وكَبَّرَ اللهَ ثَلاثًا وثَلاثينَ، فتلك تِسعةٌ وتِسعونَ، وقال تَمامَ المِئةِ: لا إلَهَ إلَّا اللهُ وحدَه لا شَريكَ له، له المُلكُ وله الحَمدُ وهو على كُلِّ شيءٍ قديرٌ، غُفِرَت خَطاياه وإن كانَت مِثلَ زَبَدِ البَحرِ.


الراوي : أبو هريرة | المحدث : مسلم | المصدر : صحيح مسلم


Aslam Kamil Saquafi parappanangadi

Monday, June 8, 2026

ആലുങ്ങൽ മുഹ്‌യിദ്ദീൻകുട്ടി മുസ്‌ലിയാർ(ഖു:സി)

 📚

*ആലുങ്ങൽ മുഹ്‌യിദ്ദീൻകുട്ടി മുസ്‌ലിയാർ(ഖു:സി)*


(ഭാഗം - 1 )


✍️

_അഷ്‌റഫ് സഖാഫി, പള്ളിപ്പുറം_

_________________


അതിരാവിലെ നടക്കാൻ തുടങ്ങുക,  വിശപ്പടക്കാൻ ഒരു അണക്ക് പിണ്ണാക്ക് വാങ്ങി അരയിൽ കരുതും. ഇടക്ക്, പതിനൊന്നു മണിയോടെ വട്ടപ്പാറയിൽ അൽപം വിശ്രമം. അവിടെ നിന്നും വെള്ളം കോരി, പിണ്ണാക്കിൽ ഉതിർത്ത് കഴിക്കും. വീണ്ടും നടത്തം തുടരും. വൈകുന്നേരം നാല് മണിയാകുമ്പഴേക്കും പൊന്നാനിയിലെത്തും. ഇങ്ങനെ, മലപ്പുറം ജില്ലയിലെ മങ്കട - പള്ളിപ്പുറം ദേശത്തെ കൊളപ്പറമ്പ് ഗ്രാമത്തിൽ നിന്നും തുടങ്ങി, പൊന്നാനിയിൽ കാൽനടയായി ചെന്ന് ഇൽമ് പഠിച്ച ഈ മഹാനാണ് ആലുങ്ങൽ മുഹ്‌യുദ്ദീൻകുട്ടി മുസ്‌ലിയാർ(ഖു:സി). വാഴക്കാട് ദാറുൽ ഉലൂമിൽ നിന്നും യൂസുഫുൽ ഫള്ഫരീയുടെ ശിഷ്യത്വവുമുണ്ട്.


എൻ്റെ നാട് - പള്ളിപ്പുറത്തെ ദീനീകാര്യങ്ങൾക്ക് ദീർഘകാലം നേതൃത്വം കൊടുത്ത ഖത്വീബും ഖാളിയും എല്ലാമായിരുന്നു മഹാൻ. നാട്ടിൽ പെരിന്തൽമണ്ണ കാപ്പിലെ ഖാളിമാരുടെ നിയന്ത്രണമായിരുന്നുവെങ്കിലും എല്ലാ ചുമതലകളും നിർവ്വഹിച്ചിരുന്നത് മുഹ്‌യുദ്ദീൻ കുട്ടി മുസ്‌ലിയാരായിരുന്നു. അതിനാൽ തന്നെയാണ് ഇന്നത്തെ കാരണവന്മാരെല്ലാം 'ഖാളിയാരുപ്പാപ്പ' എന്ന് ബഹുമാനത്തോടെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്. വെള്ളിയാഴ്ച പത്തരമണിയാകുമ്പോഴേക്കും കൊളപ്പറമ്പ് വീട്ടിൽ നിന്നും ഇറങ്ങി, കയ്യിലൊരു വടിയും പിടിച്ച്, വിനയാന്വിതനായി, പള്ളിപ്പുറത്തെ പള്ളിയിൽ ജുമുഅഃക്ക് വരുന്ന കാഴ്ച ഇന്നും ഓർമ്മയുളളവർ നാട്ടിലുണ്ട്. 

അന്നൊരു വേനൽക്കാലം, വർഷത്തിൽ മൂന്നു പ്രാവശ്യം കൊയ്ത്തുണ്ടായിരുന്ന ഞങ്ങളുടെ നാട്ടിലെ നെൽപാടങ്ങൾ വയറായി നിൽക്കുന്ന സമയം (കതിരുകൾ വരുന്നതിൻ്റെ തൊട്ടുമുമ്പുള്ള അവസ്ഥ), വെള്ളമില്ലാതെ ഉണങ്ങിപ്പോകുന്ന മട്ടിൽ നിൽക്കുന്നു. ഇത് കണ്ട ഖാളിയാരുപ്പാപ്പ ജുമുഅഃക്ക് ശേഷം എഴുന്നേറ്റ് ചെറിയ ഉപദേശങ്ങൾ തന്ന് പറഞ്ഞു:


"നെല്ലുകളൊക്കെ ഉണങ്ങാനായി, നമുക്ക് ദുആര്ക്കാം.."


ധനാഢ്യന്മാരായ ചിലരുടെ മക്കൾ സ്വർണ്ണമാല കഴുത്തിലണിയുന്ന ശീലം അന്നുണ്ടായിരുന്നു. ആ ആഭരണങ്ങൾ അഴിച്ച് ശരീരത്തിൽ തട്ടാതെ മാറ്റിവെക്കാൻ പറഞ്ഞു. ശേഷം കുറച്ച് ഇസ്‌തിഗ്ഫാറും തഹ്‌ലീലും സ്വലാതും ചൊല്ലി, കൈകളുയർത്തി ദുആ ചെയ്തു. വൈകാതെ കനത്ത മഴ പെയ്തു. ആ മഴയത്ത് നനഞ്ഞ് കുളിച്ചവർ ഇന്നും ജീവിച്ചിരിപ്പുണ്ട്. 

നീട്ടിവലിച്ചുള്ള സംസാരമൊന്നുമില്ല. കുറഞ്ഞ ഉപദേശങ്ങൾ കൊണ്ട് ജനങ്ങളുടെ കണ്ണുകൾ റബ്ബിനെയോർത്ത് നിറഞ്ഞൊലിക്കും.


വെല്ലൂർ ബാഖിയാതിലെ മുദർരിസ് അബ്ദുർറഹ്‌മാൻ ഫള്ഫരി (കുട്ടി മുസ്‌ലിയാർ), മഞ്ചേരി ഓവുങ്ങൽ അബ്ദുർറഹ്‌മാൻ മുസ്‌ലിയാർ, അബുൽ കമാൽ കാടേരി ഇവരുമായെല്ലാം വലിയ ചങ്ങാത്തവും സൗഹൃദ ബന്ധവുമായിരുന്നു. കാടേരിയുടെ മകളെ ഖാളിയാരുടെ മകൻ മുഹ്‌യുദ്ദീൻ മുസ്‌ലിയാർ നികാഹ് ചെയ്തിട്ടുണ്ട്. വണ്ടൂരിലെ നീലാഞ്ചേരി മരക്കാർ ഹാജി, എൻ്റെ ഉസ്താദ് ഉസ്മാൻ ഫൈസിയുടെ പിതാവ് മൊയ്തീൻകാക്കു തുടങ്ങിയ പലരും ഖാളിയാരുപ്പാപ്പയുമായി അടുത്ത ബന്ധമുള്ളവരുണ്ടായിരുന്നു. ഇത്രയും വിവരങ്ങൾ പങ്കുവെച്ചത് നാട്ടുകാരനായ മുതലാശ്ശേരി അബൂബക്ർ മുസ്‌ലിയാരാണ്.


തൗള്വീഹുൽ അഖീദഃ, അസാസുൽ മസാഇലിൽ ഫിഖ്ഹിയ്യഃ എന്നീ പേരുകളിൽ രണ്ട് ചെറുരചന കാവ്യരൂപത്തിൽ മഹാനർ രചിച്ചിട്ടുണ്ട്. (വേറെ ഉണ്ടോ എന്നറിയില്ല). വഹാബികൾക്കെതിരെയും മൗദൂദിസത്തിനെതിരെയും മൂർച്ചയേറിയ വാൾ കണക്കെ 250-ൽ പരം വരികളിൽ ജ്വലിച്ചു നിൽക്കുന്നതാണവ. ഇബ്നു ഹസ്മ്, ഇബ്നു തൈമിയ്യഃ, ഇബ്നുൽ ഖയ്യിം തുടങ്ങിയ ബിദഈ ആശയ സ്രോതസ്സുകളെയും അവരെ അനുകരിച്ച ഇബ്നു അബ്ദിൽ വഹാബ്, റശീദ് രിളാ തുടങ്ങിയവരെയും കൈകാര്യം ചെയ്യുന്നുണ്ട് അതിൽ. തവസ്സുൽ, ഇസ്‌തിഗാസ, മരിച്ചവരോട് സഹായം തേടൽ, കറാമത് തുടങ്ങി, എല്ലാ അനാവശ്യ ശിർക്കാരോപണങ്ങളും വിഷയീഭവിച്ചിട്ടുണ്ട്. ജനാസ കൊണ്ടു പോകുന്നതിനിടെയുള്ള ദിക്റ്, മരിച്ചവർക്ക് വേണ്ടിയുള്ള ഖുർആൻ പാരായണം, നിസ്‌കാരത്തിലെ കൈ കെട്ടൽ തുടങ്ങിയ തെറ്റിദ്ധരിപ്പിക്കപ്പെട്ട മസ്അലഃകളും യഥാവിധം വിശദീകരിച്ചിട്ടുണ്ട്. 


 അക്കാലത്തെ പ്രധാനികളും പ്രസിദ്ധരുമായ പണ്ഡിതന്മാരെല്ലാം ഈ രചനകൾക്ക് ആശംസ എഴുതിയത് കൃതിയുടെയും രചയിതാവിൻ്റെയും മാറ്റു കൂട്ടുന്നുണ്ട്. അവയിലെ ചില ഭാഗങ്ങൾ ചുവടെ ചേർക്കുന്നു:


فَبَارَكَ اللهُ يَا حِبِّي خَدمتَ بِهَا # لِلدِّينِ مَا كَانَ حَقًّا لَائِحٌ فِيهَا

وَكَيْفَ لَا وَأَنْتَ مُحْيِي الدِّينِ تُحْيِي لِمَا # مِنَ الْمَسَائِلِ مَا قَدْ جَارَ بَاغِيهَا


"പ്രിയപെട്ടവരെ, അല്ലാഹു താങ്കൾക്ക് നന്മകൾ വർദ്ധിപ്പിച്ചു തരട്ടെ... 

ഈ കവിത കൊണ്ട് താങ്കൾ ദീനിന്ന് സേവനം ചെയ്തിരിക്കുന്നു. സത്യം അതിൽ തിളങ്ങി നിൽപ്പുണ്ട്.

ഇതിലതിശയമില്ല; അങ്ങ് ദീനിനെ പുനരുജ്ജീവിപ്പിക്കുന്നവരാണല്ലോ!

അക്രമിയുടെ കുതന്ത്രത്തിനിരയായ നിയമവ്യവസ്ഥയെ താങ്കൾ ജീവസ്സുറ്റതാക്കുന്നു. "

(കുട്ടി മുസ്‌ലിയാർ - ന:മ)


يُقِرُّ مِنْكَ أَبَاطِيلُ الطُّغَاةِ بِلَا # مَهَلٍ كَنَجْدِيَّةٍ شَوْهَاءُ تُنْفِيهَا

كَذَاكَ مَوْدُودِ قَدْ قَطَّعْتَ شَوْكَتَهُمْ # بِسَيْفِ نَظْمِكَ يَا تَوْضِيحُ تُنْكِيهَا ...

يَا طَالِبِي الْحَقِّ كُونُوا عَامِلِينَ بِمَا # فِيهَا وَيُهْدِي إِلَى حَقٍّ مَعَانِيهَا

أَبُوكَ أَحْرَى بِمُحْيِي الدِّينِ أَيَّدَهُ # رَبُّ السَّمَاءِ بِتَصْنِيفٍ يُحَاكِيهَا


" ഒരു മടുപ്പുമില്ലാതെ വാളിനു സമാനമായ കാവ്യശീലുകൾ കൊണ്ട് ആശയവിരൂപികളായ നജ്ദിയൻ ചിന്താഗതിക്കാരുടെയും മൗദൂദികളുടെയും മുനയൊടിച്ചല്ലോ..

ഹഖ്ഖിനെ തേടുന്നവർ ഇതിൽ പറഞ്ഞ പ്രകാരം പ്രവർത്തിച്ചു കൊള്ളട്ടെ, അതുവഴി സന്മാർഗ്ഗത്തിലേക്ക് എത്തിച്ചേരും, കാരണം, നിൻ്റെ ആത്മാവിൻ്റെ പിതാവ് ഏറ്റവും യോഗ്യനായ, റബ്ബിൻ്റെ ഭാഗത്ത് നിന്നും ശക്തിയാർജ്ജിച്ച മുഹ്‌യുദ്ധീൻ എന്ന് പേരുള്ളയാളാണ്.."

(ആമയൂർ മുഹമ്മദ് മുസ്‌ലിയാർ - ന:മ)


فَإِنِّي طَالَعْتُ هَاتَيْنِ الرِّسَالَتَيْنِ، فَوَجَدْتُهُمَا مُوَافِقَتَيْنِ لِطَلَبَةِ هَذَا الزَّمَانِ الَّذِي انْتَشَرَتْ فِيهِ نُزُهَاتُ الْمُبْدِعِينَ، وَمُوَافِيَتَيْنِ بِالْأَدِلَّةِ عَلَى الْمُخَالِفِينَ الَّذِينَ زَاغَتْ عَقَائِدُهُمْ عَنِ الْحَقِّ وَالصَّوَابِ، وَكَيْفَ لَا وَنَاسِجُهُمَا تِلْمِيذُ عَيْنِ مزَاعِيان مَلَبَارَ، أَعْنِي بِهِ الشَّيْخَ الْوَلِيَّ الْكَامِلَ الْوَرِعَ يُوسُفَ الْفَضْفَرِيَّ رَحِمَهُ اللهُ، وَلَا غَرْوَ فِي أَنَّهُ كَانَ مِنْ أَزِمَّةِ الْعِلْمِ وَالتَّقْوَى، فَجَزَى الْإِلَهُ المؤلّفَ خَيْرًا، وَشَكَرَ سَعِيدٌ شُكْرًا وَافِيًا، وَأَرْجُو مِنْ حَضَرَاتِ الْعُلَمَاءِ أَنْ يَجْعَلُوا هَذَا السّفرَ مِنْ عِدَادِ الْكُتُبِ الدِّرَاسِيَّةِ، وَاللهُ الْمُوَفِّقُ. الخ 


"ഈ രണ്ട് രിസാലഃകളും ഞാൻ വായിച്ചു. നവീനവാദികളുടെ പിഴച്ച ആശയങ്ങൾ നടമാടുന്ന ഇക്കാലത്തെ വിദ്യാർത്ഥികൾക്ക് ഏറ്റവും അനുയോജ്യമാണിത്. ശരിയായ മാർഗത്തിൽ നിന്ന് വ്യതിചലിച്ചവർക്കെതിരെ വ്യക്തമായ തെളിവുകൾ ഉൾക്കൊള്ളുന്നതാണെന്നും മനസ്സിലാക്കുന്നു.

അങ്ങനെ അല്ലാതിരിക്കുമോ? അവയുടെ രചയിതാവ് മലബാറിന്റെ അഭിമാനമായ മഹാപണ്ഡിതൻ ശൈഖ് യൂസുഫുൽ ഫള്ഫരിയുടെ ശിഷ്യനാണല്ലോ. അദ്ദേഹം സമ്പൂർണ്ണനായ വലിയ്യും, അത്യന്തം സൂക്ഷ്മതയുള്ള മഹാനുമായിരുന്നു.

 ഈ ഗ്രന്ഥത്തിന്റെ രചയിതാവിന് അല്ലാഹു ഉത്തമ പ്രതിഫലം നൽകട്ടെ. ഈ ഗ്രന്ഥത്തെ ദർസ് പഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഞാൻ ആദരണീയരായ പണ്ഡിതന്മാരോട് അഭ്യർത്ഥിക്കുന്നു.."

(കൈപറ്റ മമ്മുട്ടി മുസ്‌ലിയാരുടെ മകൻ മുഹമ്മദ് മുസ്‌ലിയാർ - ന:മ)


കുന്നപ്പള്ളി ഹൈദർ മുസ്‌ലിയാർ, താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാർ, അബ്ദുൽ ഖഹ്ഹാർ പുക്കോയ തങ്ങൾ പാണക്കാട്, മൗലാനാ അബ്ദുൽബാരി മുസ്‌ലിയാർ വാളക്കുളം,  പള്ളിപ്പുറം മുദർരിസായിരുന്ന മൂസാ മുസ്‌ലിയാർ, ഏലംകുളം - തുടങ്ങിയവരെല്ലാം രചനയെയും ഖാളിയാരുപ്പാപ്പയെയും വാനോളം പുകഴ്ത്തി ആശംസ അറിയിച്ചത് കാണാം. ദൈർഘ്യം ഭയന്ന് ചുരുക്കുന്നു. ആശംസ നേർന്നവരുടെ പേരുകൾ തന്നെ രചയിതാവിൻ്റെ വലിപ്പം മനസ്സിലാക്കാൻ മതിയല്ലോ. അവരിൽ മിക്ക പേരുടെയും തഖ്‌രീള്വുകൾ കാവ്യരൂപത്തിലാണെന്നതും ശ്രദ്ധേയമാണ്. നമ്മുടെ ഉലമാഇൻ്റെ അറബി സാഹിത്യത്തിലെ കഴിവും ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്.


നാട്ടിൽ ധാരാളം മൗലിദുകൾ സംഘടിപ്പിച്ചിരുന്നു. പാരായണത്തിന് ബർസൻജീ, ജഅല മുഹമ്മദ് മൗലിദുകളാണ് കൂടുതൽ പ്രിയം. ചിരങ്ങ ഇഷ്ടമായിരുന്നു. 


( തുടരും )

ജനാബത്തുകാരനു നോമ്പില്ല

_റമളാൻ മസ്‌അലകൾ 36_ *ജനാബത്തുകാരനു നോമ്പില്ല?!* _*❓ചോദ്യം:* 'മൻ അസ്വ്‌ബഹ ജുനുബൻ ഫലാ സ്വൗമ ലഹു' എന്ന ഹദീസ് സ്വഹീഹാണോ? അതോ ളഈഫോ? സ്വഹീ...