Tuesday, May 19, 2026

ഹദാഫീറും അസ്റുംمعني حذافير

 📚

*ഹദാഫീറും അസ്റും*

_________________


ശറഹു തഹ്ദീബിൽ 'ഫസ്വ്‌ലി'ൻ്റെ ചർച്ചയിൽ യസ്ദിയുടെ ശറഹിൽ ഇങ്ങനെ ഒരു പരാമർശമുണ്ട്:

وحينئذ يندفع الإشكال بحذافيره. اهـ

സംശയം പൂർണ്ണമായും നീങ്ങിയെന്നാണർത്ഥം. ഇതിലെ 'ഹദാഫീർ' എന്ന പദത്തിന് 'ഭാഗങ്ങൾ', 'മുഗൾഭാഗം' എന്നൊക്കെയാണ് അർത്ഥം. 'ഹദ്ഫർ' -

حذفر

എന്ന് അതിൻ്റെ ഏകവചനം. അപ്പോൾ ഒരു വസ്തുവിൻ്റെ എല്ലാ ഭാഗങ്ങളോടു കൂടെയും - എന്നാണ്

الشيء بحذافيره 

എന്നതിൻ്റെ അടിസ്ഥാന സാരം. അത് 'മുഴുവനും' എന്ന ആശയത്തിന് തുല്യവുമാണ്.


حذفر: حَذافِيرُ الشَّيْءِ: أَعالِيهِ ونواحِيه...وأَخَذَهُ بِحَذافِيرِه أَي بِجَمِيعِهِ. وَيُقَالُ: أَعطاه الدُّنْيَا بِحَذافِيرها أَي بأَسْرِها. وَفِي الْحَدِيثِ: فكأَنما حِيزَتْ لَهُ الدُّنْيَا بِحَذَافِيرِهَا، هِيَ الْجَوَانِبُ، وَقِيلَ: الأَعالي، أَي فكأَنما أُعطي الدُّنْيَا بِحَذَافِيرِهَا أَي بأَسرها.. وَيُقَالُ: أَخَذَ الشيءَ بِحُذْفُورِه وحَذافِيرهِ أَي بِجَمِيعِهِ وَجَوَانِبِهِ؛ وَقَالَ فِي مَوْضِعٍ آخَرَ: إِذا لَمْ يَتْرُكْ مِنْهُ شَيْئًا. اهـ بحذف

(لسان العرب: ٤/١٧٧)


ഇതേ അർത്ഥത്തിൽ ഉപയോഗിക്കുന്നതാണ് 'അസ്‌റ്.

قَالَتْ مَلَائِكَةُ السَّمَاءِ بِأَسْرِهِمْ

وُلِدَ الْحَبِيبُ وَمِثْلُهُ لَا يُولَدُ


മൻഖൂസ് മൗലിദിലെ ഈ വരികൾ എല്ലാവർക്കും സുപരിചിതമായിരിക്കുമല്ലോ.


 "വാനലോകത്തെ മലക്കുകൾ ഒന്നടങ്കം പറഞ്ഞു, റബ്ബിൻ്റെ ഹബീബ് ജനിച്ചു, ഇതുപോലെ ഇനി ഒരു സൃഷ്ടി വരാനില്ല.." 


'അസ്‌റി'ൻ്റെ അർത്ഥം 'ചങ്ങല' എന്നാണ്. ചങ്ങലയിൽ ബന്ധിയാക്കിയവൻ, ചങ്ങലയോടു കൂടെ രക്ഷപ്പെട്ടു എന്ന പ്രയോഗത്തിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നതാണ് ഇത്. 


(قوله بأسرها) أي بجميعها، والأسر في الأصل: القيد الذي يشدّ به الأسير، يقال: ذهب الأسير بأسره أي بقيده، ومن لوازم ذلك ذهابه بجميعه، وذلك اللازم مراد هنا فقد أطلق اسم الملزوم وهو الأسر وأريد اللازم وهو الجميع، وهذا تأكيد لما استفيد من (ال) الاستغراقية. اهـ

(حاشية الدسوقي على مختصر المعاني: ١/٤٢)

മശായിഖോ അതോ മശാഇഖോ

 📚

*മശായിഖോ അതോ മശാഇഖോ ?*

_____________________


മശായിഖാണ് ശരി.

شيخ 

എന്നതിൻ്റെ ബഹുവചനമാണ്

مشايخ 

ഇതിൽ 'യാഅ്‌' ആണ് വേണ്ടത്. ഏക വചനത്തിലെ യാഇനെ മാറ്റി

همزة 

ആക്കാൻ ചില കണ്ടീഷനുകളുണ്ട്. അത് ഇവിടെ ഇല്ല. 

ഏകവചനത്തിൽ മൂന്നാമതായി മദ്ദക്ഷരം അധികമായി വരണം. ഉദാ:

قلادة - قلائد، صحيفة - صحائف، عجوز - عجائز 


അല്ലെങ്കിൽ രണ്ട് അക്ഷരങ്ങൾ ഒരുമിച്ച്, ലീനിൻ്റെ ഹർഫുകളായാൽ, രണ്ടാമത്തേതിനെ 

همزة

യാക്കി മറിക്കും. അത്

مفاعِل 

വസ്നിൽ ബഹുവചനമാക്കുമ്പോഴാണ് ഉണ്ടാവുക. ഉദാ:

أوّل - أوائل ، نيّف - نيائف، صائد - صوائد، سيّد - سوائد 


'ശൈഖ്' എന്നതിൽ മേൽ പറഞ്ഞ രണ്ട് നിബന്ധനങ്ങളും ഒത്തിട്ടില്ല.


والمدُّ زِيدَ ثَالِثٍ في الوَاحِدِ

هَمْزًا يُرٰى في مِثْلِ كَالقَلائِدِ


كذاك ثَاني لَيّنَيْنِ اكْتَنَفَا 

مدَّ مَفَاعِلَ كَجَمْعِ نَيِّفـٰا

(باب الإبدال، من ألفية ابن مالك - رحمه الله)


ഫത്ഹുൽ മുഈനിൽ (പേ:4)

مشايخنا

എന്നിടത്ത്, യാഅ് കൊണ്ട് വായിക്കണമെന്ന് അല്ലാമഃ കരിങ്കപ്പാറ ഉസ്താദ്(ന:മ) എഴുതിക്കൊടുത്തത് കാണാം. ഇആനതിൽ ഇക്കാര്യം വ്യക്തമായി തന്നെയുണ്ട്:


وقوله (مشايخنا)  يقرأ بالياء  لا بالهمزة لأن ياء المفرد ليست مدا زائدا ثالثا، وإلى ذلك أشار ابن مالك بقوله:

 والمد زيد ثالثا في الواحد

 همزا يرى في مثل كالقلائد. اهـ

(إعانة الطالبين)

അല്ലാമഃ ബാജൂരീ(റ), യാഅ് വായിക്കരുതെന്ന് പറഞ്ഞ ശേഷം, ശൈഖിൻ്റെ ഭാഷാ - സാങ്കേതിക അർത്ഥങ്ങളും വ്യത്യസ്‌ത ബഹുവചനങ്ങളും വെച്ച് അൽപം വിസ്‌തരിച്ചു പറയുന്നു: 


"നാല്‌പത് തികഞ്ഞാൽ 'ശൈഖ്' എന്ന് ഭാഷയിൽ പ്രയോഗിക്കും. പെരുത്ത് ഫള്‌ല് ഉള്ളവർക്ക് സാങ്കേതികമായി ഇത് പ്രയോഗിക്കുന്നു. അപ്പോൾ നാൽപത് തികയും മുമ്പ് തന്നെ ഈ വിശേഷണമുണ്ടായാൽ 'ശൈഖ്' എന്ന് വിളിക്കാം." 

(ഹാശിയതുൽ ബാജൂരീ: 5)


ഭാഷാതെറ്റ് ഇത്രമേൽ ഗൗരവമായി കാണണോ ? എന്ന് ചിന്തിക്കുന്നുണ്ടാവും ചിലർ. ഒരു സംഭവം ഉദ്ധരിക്കാം. അതിലൂടെ മുൻഗാമികൾ ഇത് എത്രമേൽ ഗൗരവത്തോടെയാണ് കണ്ടത് എന്ന് മനസ്സിലാക്കാം:


ഖലീഫഃ ഉമർ(റ), അമ്പെയ്ത് പഠിച്ചു കൊണ്ടിരിക്കുന്ന ആളുകൾക്കരികിലൂടെ കടന്നു പോവുകയായിരുന്നു. ഉന്നം തെറ്റുന്നത് കണ്ട് ഖലീഫഃ നേരെ ചൊവ്വെ അമ്പെയ്യാൻ കൽപിച്ചു. അപ്പോൾ അവർ പ്രതികരിച്ചു:

نحن متعلمين

"ഞങ്ങൾ പഠിക്കുന്നവരല്ലേ..."

പക്ഷെ, ഇവിടെ

متعلمون 

എന്നായിരുന്നു പറയേണ്ടിയിരുന്നത്. ഇത്കേട്ട് മഹാൻ പറഞ്ഞു:

لحنكم أشد علي من سوء رميكم

"അമ്പെയ്തിലുള്ള തെറ്റിനേക്കാൾ വലിയ തെറ്റായി, നിങ്ങളുടെ ഭാഷയിലെ പിഴവിനെ ഞാൻ മനസ്സിലാക്കുന്നു..."

തുടർന്ന്, ഭാഷ നന്നാക്കുന്നവർക്ക് റഹ്‌മത് തേടിക്കൊണ്ടുള്ള തിരുനബി(സ്വ)യുടെ ഒരു ഹദീസ് കേട്ടതായി ഉദ്ധരിക്കുകയും ചെയ്തു. ബുദ്ധിയും മാന്യതയും വർദ്ധിക്കാൻ അറബിഭാഷ നന്നാക്കുന്നവർക്ക് സാധിക്കുമെന്നും ഉമർ(റ) പറയാറുണ്ടായിരുന്നു. ഇബ്‌നു ഉമർ(റ), ഇബ്നു അബ്ബാസ്(റ) അവരുടെ മക്കളെ ഭാഷാതെറ്റിൻ്റെ കാരണത്താൽ അടിക്കാറുണ്ടായിരുന്നുവത്രെ!


 وقال سيدنا عمر رضي الله عنه: تعلموا العربية فإنها تزيد في العقل والمروءة. وكان ابن عمر وابن عباس يضربان أولادهما على اللحن. ومر عمر على قوم أخطأوا في الرمي فقال: سوء رميكم، فقالوا: نحن متعلمين، فقال: لحنكم أشد علي من سوء رميكم، سمعت رسول الله ﷺ يقول: رحم الله امرأ أصلح من لسانه. اهـ

(حاشية ابن حمدون على المكودي على ألفية ابن مالك: ٢١)

Monday, May 18, 2026

ഇടിയും മിന്നലുംالرعد والبرق

 *ഇടിയും മിന്നലും* 


ഇടിനാദം കേൾക്കുമ്പോൾ താഴെ പറയുന്ന തസ്ബീഹ് മൂന്ന് പ്രാവശ്യം ചൊല്ലുന്നത് സുന്നത്താണ്:


سُبْحَانَ من يُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ


(റഅ്ദ് എന്ന മലക്ക് അല്ലാഹുവിന് തസ്ബീഹും ഹംദും അർപ്പിക്കുന്നു. അതുപോലെ, മറ്റു മലക്കുകളും അവന്റെ ഭയത്താൽ തസ്ബീഹ് ചെയ്യുന്നു. ആ അല്ലാഹു പരിശുദ്ധനാകുന്നു.)


ഖുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലും, അത് താൽക്കാലികമായി നിർത്തി ഈ ദിക്ർ ചൊല്ലുന്നതാണ് ഉചിതം (ബാങ്ക് കേൾക്കുമ്പോൾ പാരായണം നിർത്തുന്നതുപോലെ).


മിന്നൽ കാണുമ്പോൾ താഴെ പറയുന്ന തസ്ബീഹ് ചൊല്ലുന്നത് കൂടുതൽ അനുയോജ്യമാണ്:


سُبْحَانَ مَنْ يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا


(ഭയവും പ്രതീക്ഷയും ഉണ്ടാക്കിക്കൊണ്ട് നിങ്ങളെ മിന്നൽ കാണിക്കുന്നവൻ പരിശുദ്ധനാകുന്നു.)


ഇടിനാദവും മിന്നലും കഠിനമാകുമ്പോൾ നബി (സ്വ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:


اللَّهُمَّ لَا تَقْتُلْنَا بِغَضَبِكَ، وَلَا تُهْلِكْنَا بِعَذَابِكَ، وَعَافِنَا قَبْلَ ذَلِكَ


(അല്ലാഹുവേ, നിന്റെ കോപം കൊണ്ട് ഞങ്ങളെ കൊല്ലരുതേ; നിന്റെ ശിക്ഷ കൊണ്ട് ഞങ്ങളെ നശിപ്പിക്കരുതേ; അതിന് മുമ്പ് ഞങ്ങൾക്ക് സുരക്ഷ നല്കണമേ.)


ഇടിമിന്നൽ പോലുള്ള ഭയപ്പെടുത്തുന്ന പ്രകൃതി പ്രതിഭാസങ്ങൾ കാണുമ്പോൾ അല്ലാഹുവിനെ സ്മരിക്കുന്നത്, ആപത്തുകളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ കാരണമാകുന്നു. അതുകൊണ്ടാണ് ഇത്തരം ദിക്റുകൾ ചൊല്ലാൻ നിർദ്ദേശിച്ചിരിക്കുന്നത്.


و) أن (يسبح عند الرعد) لما صح أن ابن الزبير - رضي الله عنهما - كان إذا سمعه ترك الحديث وقال سبحان من يسبح الرعد بحمده، والملائكة من خيفته 

(وعند البرق)

ولان الذكر عند الامور المخوفه يؤمن غائلتها

(تحفة المحتاج)


قوله: إذا سمعه) أي الرعد مغني (قوله: ترك الحديث) أي ما كان فيه وظاهره ولو قرآنا وهو ظاهر قياسا على إجابة المؤذن ع ش

(قوله: وقال سبحان من يسبح الرعد إلخ) أي ثلاثا 

 عبارة الأسنى والنهاية والمغني وقيس بالرعد البرق والمناسب أن يقول عنده سبحان من يريكم البرق خوفا وطمعا

(حاشية الشرواني ٣/٨١)

أن رسول الله صلى الله عليه وسلم كان إذا سمع صوت الرعد والصواعق قال: "اللهم لا تقتلنا بغضبك، ولا تهلكنا بعذابك، وعافنا قبل ذلك".

(كتاب الاذكار)

മിന്നലും നോട്ടവും

 *മിന്നലും നോട്ടവും* 

മിന്നൽ പിണരുകളിലേക്കും മഴയിലേക്കും ഇടിയിലേക്കും കണ്ണുകൊണ്ട് ഉറ്റുനോക്കാനോ (അമിത ശ്രദ്ധയോടെ നോക്കി നിന്ന് പിന്തുടരൽ)

കൈ കൊണ്ടോ മറ്റോ അതിലേക്ക് ആംഗ്യം കാണിക്കാനോ പാടില്ല. 

സലഫ് സ്വാലിഹീങ്ങൾ അതിനെ വെറുത്തിരുന്നു. മറിച്ച് അത്തരം സന്ദർഭങ്ങളിൽ അവർ ഇപ്രകാരം പറയുമായിരുന്നു:

لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ سُبُّوحٌ قُدُّوسٌ

(അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനില്ല, അവൻ ഏകനാണ്, അവന് പങ്കുകാരില്ല, അവൻ  പരിശുദ്ധനാണ്).

ഈ ദിക്ർ ഒരു തവണ ചൊല്ലിയാൽ തന്നെ അതിന്റെ സുന്നത്ത് ലഭിക്കുന്നതാണ്. എന്നാൽ ഒന്നിലധികം തവണ വർദ്ധിപ്പിക്കാം.

ولا يتبع بصره البرق) أو المطر أو الرعد قال الماوردي؛ لأن السلف الصالح كانوا يكرهون الإشارة إلى الرعد والبرق ويقولون عند ذلك لا إله إلا الله وحده لا شريك له سبوح قدوس فيختار الاقتداء بهم في ذلك

قوله: يكرهون الإشارة إلخ) أي ببصر وغيره ع ش (قوله: فيختار الاقتداء بهم إلخ) ويحصل سنة ذلك بمرة واحدة ولا بأس بالزيادة ع ش

(تحفة المحتاج ٣/٨٢)

Friday, May 15, 2026

സൂറതുന്നസ്വ്‌റും ഫത്‌ഹും

 📚

*സൂറതുന്നസ്വ്‌റും ഫത്‌ഹും*

______________________


അയൽപക്കത്ത് കല്യാണ ദിവസം. കൃത്യം പതിനൊന്നു മണിക്ക് കല്യാണം തുടങ്ങുമെന്ന് ക്ഷണക്കത്തിലുണ്ട്. പറഞ്ഞതു പോലെ,  പതിനൊന്ന് മണിയോടെ നീ പന്തലിലെത്തിയാലും, വീട്ടുടമക്ക് വലിയ സന്തോഷമൊന്നുമുണ്ടാവില്ല. അതേസമയം, അവൻ്റെ സുഹൃത്ത് കൃത്യസമയത്ത് എത്തിയാൽ വലിയ സന്തോഷമാവുകയും ചെയ്യും. എന്തേ? നീ അയൽപക്കത്തുള്ളവനാണ്. തലേ ദിവസങ്ങളിൽ തന്നെ പോകേണ്ടവനാണ്, തിരക്കുപിടിച്ച സമയത്ത് സഹകരിക്കേണ്ടവനാണ്. സുഹൃത്തിൽ നിന്നും ഇത്ര തന്നെ പ്രതീക്ഷിക്കാത്തതിനാൽ, വൈകി വന്നാലും അത് തെറ്റാവില്ല.


പറഞ്ഞു വന്നത്, അടുപ്പം കൂടുന്നതിനനുസരിച്ച്, നല്ല കാര്യങ്ങളാണെങ്കിൽ പോലും, അടുപ്പക്കാരിൽ അത് പോരായ്കയാവും. മുകളിൽ, കല്യാണത്തിന് രാവിലെത്തന്നെ എത്തിയിട്ടും മോശമായത് പോലെ. 

ഇതേ രീതിയിൽ, അല്ലാഹുവിൻ്റെ ഇഷ്ടക്കാരിലെ പരിപൂർണ്ണതയിൽ വരുന്ന നേരിയ കുറവ് പോലും, ചിലപ്പോൾ തെറ്റായി വിശേഷിപ്പിച്ചേക്കും. യഥാർത്ഥത്തിൽ അത് വലിയ നന്മയാണെങ്കിലും. ഈ ആശയം വിളിച്ചോതുന്ന പ്രസിദ്ധമായ വാക്യമുണ്ട്:


حَسَنَاتُ الْأَبْرَارِ سَيِّئَاتُ الْمُقَرَّبِينَ


ദിനേന ദറജഃകൾ ഉയർന്നു കൊണ്ടിരിക്കുന്ന തിരുനബി(സ്വ) തങ്ങൾക്ക്, തൊട്ടു മുമ്പത്തെ ദിവസത്തേക്ക് നോക്കിയാൽ അതൊരു കുറച്ചിലായി അനുഭവപ്പെടും. കാരണം, ഈ ദിവസത്തെ അത്ര ദറജഃ ഇന്നലെ ഉണ്ടായില്ലല്ലോ എന്നാണ് ചിന്തിച്ചു പോവുക. 


ദിവസവും എഴുപത് തവണ തങ്ങൾ ഇസ്തിഗ്ഫാർ ചൊല്ലിയതിന്, ന്യായമായി പറഞ്ഞവയിൽ രണ്ട് കാര്യങ്ങളാണ് മുകളിൽ കൊടുത്തത്. ഉമ്മതിനെ നെഞ്ചോട് ചേർത്തിയ നേതാവായതിനാൽ, അവരിൽ നിന്നുള്ള തെറ്റുകളെല്ലാം സ്വന്തത്തോട് ചേർത്ത്, അവർക്ക് വേണ്ടിയുള്ള പൊറുക്കലിനെ ചോദിക്കലാണെന്നും അഭിപ്രായമുണ്ട്. അല്ലെങ്കിലും ഇസ്തിഗ്ഫാർ ചൊല്ലാൻ, തെറ്റുകൾ ഒന്നും തന്നെ സംഭവിക്കേണ്ടതില്ല എന്നാണ് ഇമാമുകൾ പറഞ്ഞു വെച്ചത്. 


ചുരുക്കത്തിൽ, സർവ്വ തെറ്റുകളിൽ നിന്നും പൂർണ്ണ സുരക്ഷരരായവരാണ് നബിമാർ. അവരിലെ ഏറ്റവും ഉന്നതരാണ് തിരുനബി(സ്വ) തങ്ങൾ. എന്നിട്ടും 'തങ്ങളുടെ തെറ്റുകൾ' എന്ന പ്രയോഗം ഖുർആനിലുണ്ട്. ബാഹ്യാർത്ഥം ഒരിക്കലും ഉദ്ദേശമില്ലെന്ന് പകൽ കണക്കെ വ്യക്തമാണ്. മുകളിൽ പറഞ്ഞ പോലോത്ത വ്യാഖ്യാനങ്ങൾ അവിടെയുണ്ടെന്ന് ഇമാമുകൾ പഠിപ്പിച്ചിട്ടുമുണ്ട്. ഇനി നോക്കൂ, അല്ലാഹു പറയുന്നു:


{ إِنَّا فَتَحۡنَا لَكَ فَتۡحٗا مُّبِينٗا(١) لِّيَغۡفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعۡمَتَهُۥ عَلَيۡكَ وَيَهۡدِيَكَ صِرَٰطٗا مُّسۡتَقِيمٗا(٢) وَيَنصُرَكَ ٱللَّهُ نَصۡرًا عَزِيزًا(٣)  }[سورة الفتح]


"നബിയേ, ഇനി മുതൽ അങ്ങേക്ക് വിജയത്തിൻ്റെ നാളുകളാണ്.." 

ഫത്‌ഹു മക്കഃയുമായി ബന്ധപ്പെട്ട ആയതാണ് ഇത്. അതിന് വഴിയൊരുങ്ങിയ ഹുദൈബിയ്യാ സന്തിക്ക് തൊട്ടു മുമ്പ് ഹി: ആറാം വർഷത്തിലാണ് അവതരിച്ചത്. പൂർണ്ണമായും ശത്രുക്കളുടെ ആവശ്യങ്ങൾ സമ്മതിച്ചും, മുസ്‌ലിമുകൾക്ക് പലതും തടഞ്ഞുമുള്ള ഈ കരാർ സ്വാഭാവികമായും സ്വഹാബതിൽ പലർക്കും നീരസമുണ്ടാക്കി. ഉംറഃ നിർവ്വഹിക്കാൻ പോലും സമ്മതിക്കാതെ തിരിച്ചു പോകേണ്ട ഗതി വന്നപ്പോൾ,  അല്ലാഹു സഹായിക്കുമെന്ന വാഗ്ദാനം ഉണ്ടായില്ലല്ലോ എന്ന ആശങ്കയുണ്ടായി. അപ്പോൾ അബൂബക്ർ(റ) പറഞ്ഞു: 


"അത് ഈ വർഷം തന്നെ ഉണ്ടാകുമെന്ന് പറഞ്ഞിട്ടില്ലല്ലോ.."


അത് തിരുനബി(സ്വ) ശരിവെച്ചു കൊണ്ട് മറുപടി വ്യക്തമാക്കി. ശേഷം രണ്ട് വർഷം കഴിഞ്ഞ് ഹി: എട്ടാം വർഷത്തിൽ തന്നെ ഫത്ഹു മക്കഃ അരങ്ങേറുകയായിരുന്നു.


 ഇസ്‌ലാമിക സാമ്രാജ്യം എല്ലാം കീഴടക്കി മുന്നേറുമെന്ന സന്തോഷവാർത്തയാണ് ആയതിലൂടെ നൽകുന്നത്. അതിനു വേണ്ടി പരിശ്രമിക്കാനുള്ള കൽപനയും അതിലുണ്ട്.

അതുവഴി അല്ലാഹു മഗ്ഫിറത് നൽകുകയും അവൻ്റെ നിഅ്മതുകൾ പൂർത്തിയാക്കി തരികയും സൽപാന്താവിലേക്ക് ചേർത്തുമെന്നും പറയുന്നു. ഇത്, തിരുനബി(സ്വ) തങ്ങളുടെ ഉമ്മതിനോടുള്ള പ്രചോദനവും കൽപനയുമാണെന്ന് മുഫസ്സിറുകൾ വിശദീകരിക്കുന്നു. 

ഇവിടെ, 

ذَنۢبِكَ

'തങ്ങളിൽ നിന്ന് വരാവുന്ന മോശങ്ങൾ' - അഥവാ, അത് യഥാർത്ഥത്തിൽ മോശമായതല്ല, മറിച്ച് സൽകർമ്മം തന്നെയാണ്, തങ്ങളുടെ സ്ഥാനത്തേക്ക് നോക്കുമ്പോൾ ഇനിയും ഉയരാനുണ്ട് - എന്ന് മേൽ പറഞ്ഞ രീതിയിൽ വ്യാഖ്യാനിക്കണം. അത് കൊണ്ടാണല്ലോ

الذنب 

എന്ന് പറയാതെ,

ذنبك 

അങ്ങയുടെ 'ദൻബ്' എന്ന് പറഞ്ഞത്.


യഥാർത്ഥത്തിൽ, ഇത് സൂറതുന്നസ്വ്‌റിൻ്റെ പൂർത്തീകരണമാണ്.


{ إِذَا جَآءَ نَصۡرُ ٱللَّهِ وَٱلۡفَتۡحُ() وَرَأَيۡتَ ٱلنَّاسَ يَدۡخُلُونَ فِي دِينِ ٱللَّهِ أَفۡوَاجٗا() فَسَبِّحۡ بِحَمۡدِ رَبِّكَ وَٱسۡتَغۡفِرۡهُۚ إِنَّهُۥ كَانَ تَوَّابَۢا}[النصر]


ഇവിടെ പറഞ്ഞ, ശത്രുക്കൾക്കെതിരിൽ ലഭിക്കുന്ന റബ്ബിൻ്റെ സഹായവും വിജയവും, വരാനിരിക്കുന്ന ഫത്‌ഹു മക്കഃയാണ്. അന്ന് കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് ആളുകൾ കടന്ന് വരുന്ന സന്ദർഭം വരുമ്പോൾ, അങ്ങയുടെ റബ്ബിന് തസ്‌ബീഹ് - ഹംദ് - ഇസ്തിഗ്ഫാർ ചൊല്ലണമെന്ന് പറഞ്ഞു. ഈ കൽപന വന്നതു മുതൽ തന്നെ,

سُبْحَان اللَّه وَبِحَمْدِهِ أَسْتَغْفِر اللَّه وَأَتُوب إِلَيْهِ

എന്ന ദിക്റ് തങ്ങൾ അധികരിപ്പിച്ചിരുന്നു. 


അപ്പോൾ, അന്ന് സന്തോഷമറിയിച്ച കാര്യം സൂറതുൽ ഫത്ഹിലൂടെ പൂർത്തീകരിക്കുകയാണ് ചെയ്യുന്നത്. 

وَيَنصُرَكَ ٱللَّهُ نَصۡرًا عَزِيزًا

എന്ന ആയതും, മുമ്പ് അവതരിച്ച സൂറതിന്, അന്നസ്വ്‌ർ എന്ന പേരും,

نَصۡرُ ٱللَّهِ

എന്ന പരാമർശവുമെല്ലാം ചേർത്തു മനസ്സിലാക്കേണ്ടതാണ്. സൂറതുകൾ തമ്മിലുള്ള ഈ ബന്ധം ജലാലൈനിയിൽ നിന്നും വ്യക്തമാകുന്നതാണ്.


ഇങ്ങനെ, ഇസ്തിഗ്ഫാർ ചൊല്ലിച്ച് തിരുനബി(സ്വ) തങ്ങളെ പരിപൂർണ്ണതയിലെത്തിച്ച്, വഫാതിനുള്ള ഒരുക്കമായിരുന്നു ഇതെല്ലാമെന്നും ഗ്രഹിക്കാം. മറ്റൊന്ന്, എത്ര വലിയ നിഅ്മതുകൾ ലഭിക്കുമ്പോഴും, പൂർണ്ണമായ തവക്കുൽ - താനും തൻ്റെ പ്രവർത്തനങ്ങളും സർവ്വതും റബ്ബിൽ നിന്നാണ്, 'ഞാൻ' എന്ന ഒരു തോന്നൽ പോലും ഇല്ലാത്ത രിതി - ഉണ്ടായിത്തീരാൻ ഇങ്ങനെ ഇസ്തിഗ്ഫാർ ചൊല്ലിക്കുന്ന ശൈലികൂടി വായിച്ചെടുക്കാം. 


മുകളിൽ പറഞ്ഞ, കല്യാണത്തിൻ്റെ ഉദാഹരണം, വൈലിത്തറ ഉസ്താദിൽ നിന്നും കിട്ടിയതാണ്. കീഴന ഓറും ഇങ്ങനെ പറയാറുണ്ടായിരുന്നത്രെ.


അല്ലാഹു തആലാ പാപങ്ങൾ പൊറുത്ത് നമ്മെയെല്ലാവരെയും സ്വീകരിക്കട്ടെ - ആമീൻ.


💫

ഹദീസ് പഠനം ഉപകരിക്കുന്നത് ഫിഖ്ഹിലൂടെ..*

 📚

*ഹദീസ് പഠനം ഉപകരിക്കുന്നത് ഫിഖ്ഹിലൂടെ..*

______________________


ഇമാം മാലിക്(റ)വിൻ്റെ സഹോദരീപുത്രന്മാരായിരുന്നു ബക്റും ഇസ്‌മാഈലും. ഇരുവരും ഹദീസ് പഠനത്തിൽ കൂടുതൽ ഉത്സാഹം കാണിക്കുന്നത് കണ്ടപ്പോൾ ഇമാം അവരെ ഇങ്ങനെ ഉപദേശിച്ചു:


"ഹദീസ് പഠനം നിങ്ങൾക്ക് ഉപകരിക്കണമെങ്കിൽ, അതിനേക്കാൾ കൂടുതലായി ഫിഖ്ഹിൽ മുഴുകുക.."


ഫിഖ്ഹ് പഠിക്കാതെ, ഹദീസിൽ മാത്രം മുഴുകുന്നത് അപകടമാണെന്ന്, മുഹദ്ദിസുകളിൽ ഉന്നതരായ ഇമാം മാലിക്(റ)വിൻ്റെ ഉപദേശമാണ്.


ഇമാം ശാഫിഈ(റ)വിൻ്റെ ഗുരുവായ സുഫ്‌യാനുബ്നു ഉയൈന(റ) ൻ്റെ പ്രസിദ്ധമായ വാക്ക് ഇതിനോട് ചേർത്ത് വായിക്കാം:


اَلْحَدِيثُ مَضَلَّةٌ إِلَّا لِلْفُقَهَاءِ


ഫിഖ്ഹീ പണ്ഡിതന്മാർ അല്ലാത്തവർക്ക് ഹദീസ് പഠനം കാലിടറിപ്പോകുന്ന മേഖലയാണെന്ന് സാരം.

___________________


وَقَالَ مَالِكٌ رَضِيَ اللهُ عَنْهُ لِابْنَيْ أُخْتِهِ - بَكْرٍ وَإِسْمَاعِيلَ: "أَرَاكُمَا تُحِبَّانِ الْحَدِيثَ وَتَطْلُبَانِهِ، قَالَا: نَعَمْ. قَالَ: إِنْ أَحْبَبْتُمَا أَنْ تَنْتَفِعَا بِهِ وَيَنْفَعَ اللهُ بِكُمَا، فَأَقِلَّا مِنَ الْحَدِيثِ وَتَفَقَّهَا".

 أَشَارَ رَضِيَ اللهُ عَنْهُ إِلَى أَنَّهُ لَا بُدَّ مِنْ مَعْرِفَةِ الْحَدِيثِ، لَكِنَّ الْعُمْدَةَ إِنَّمَا هِيَ عَلَى التَّفَقُّهِ فِيهِ. اهـ

(الفتاوى الحديثية: ٢٠٢)

💫

Monday, May 11, 2026

അല്ലാഹു അകാശത്തിൽ ഇരിക്കുകയാലണന്ന ഒഹാബി വാദം പൊളിച്ചടക്കുന്നു - മുസ്ലിം ലോകപണ്ഡിതന്മാർ അവരുടെ വിശ്വാസം സമർത്ഥിക്കുന്നുب بدعة الوهابيه ان الله عن العرش جالس خلافا لائمه اهل السنه ഭാഗം 2

 അല്ലാഹു അകാശത്തിൽ ഇരിക്കുകയാലണന്ന ഒഹാബി വാദം പൊളിച്ചടക്കുന്നു -


മുസ്ലിം ലോകപണ്ഡിതന്മാർ അവരുടെ വിശ്വാസം സമർത്ഥിക്കുന്നുب

بدعة الوهابيه ان الله عن العرش جالس خلافا لائمه اهل السنه



ഭാഗം 2


Aalam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري


7: ഹൻബലി മധ്ഹബിലെ മഹാനായ മുഹദ്ദിസ്‌, ഹാഫിസ്‌, മുഫസ്സിർ ആയ

ഇബ്നുൽ ജവ്സിറ

 Ibn al-Jawzi 


അല്ലാഹുവിന് സ്ഥലം, ദിശ, ശരീരപരമായ ചേർച്ച-വേർപാട് എന്നിവ ഇല്ലെന്ന് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. 

തന്റെദഫ്ഉശുബ്ഹ

 എന്ന ഗ്രന്ഥത്തിൽ ദൈവത്തെ ശരീരസാദൃശ്യമാക്കുന്ന ഇബ്നു സാഗൂനിയെ അദ്ദേഹം ശക്തമായി ഖണ്ഡിക്കുന്നു.


ഇബ്നു സാഗൂനി “അല്ലാഹു അർഷിൽ ഇസ്തിവാ ആയത്കൊണ്ട് അവൻ ഒരു പ്രത്യേക ദിശയിൽ ഉള്ളവനാണെന്ന് നമുക്ക് മനസ്സിലാകും” എന്നും “അല്ലാഹുവിന്റെ സത്തയ്ക്ക് ഒരു പരിധിയും അവസാനവും ഉണ്ടാകണം” എന്നും പറഞ്ഞപ്പോൾ, അതിന് മറുപടിയായി ഇബ്നുൽ ജൗസി പറഞ്ഞു:


“ഇവൻ എന്താണ് പറയുന്നതെന്ന് അറിയാത്ത ആളാണ്. കാരണം, സൃഷ്ടാവിനും സൃഷ്ടികൾക്കും ഇടയിൽ ഒരു അതിരും പരിധിയും നിശ്ചയിച്ചാൽ, അതോടെ അവനെ പരിമിതനാക്കി; അങ്ങനെ അവനെ ഒരു ശരീരമെന്നു സമ്മതിച്ചുവെന്നതായിരിക്കും. എന്നാൽ തന്റെ പുസ്തകത്തിൽ ‘അല്ലാഹു ജൗഹർ (സ്ഥലം കൈവശപ്പെടുന്ന വസ്തു) അല്ല’ എന്ന് അവൻ പറയുന്നുണ്ട്; പിന്നെ അവന് ഒരു സ്ഥലം നിശ്ചയിക്കുന്നു!”

ശേഷം ഇബ്നുൽ ജൗസി പറയുന്നു:

“ഇത് പറഞ്ഞവന്റെ അജ്ഞതയും തുറന്ന ഉപമപ്പെടുത്തലുമാണ്. സൃഷ്ടാവിന് നിർബന്ധമായ ഗുണങ്ങളും അസാധ്യമാകുന്ന കാര്യങ്ങളും ഇയാൾ അറിയുന്നില്ല. അല്ലാഹുവിന്റെ സത്ത ജൗഹറുകളുടെയും ശരീരങ്ങളുടെയും സത്തപോലെയല്ല; 

 സ്ഥലം ആവശ്യമുണ്ട്. മുകളിലും താഴെയും എന്നത് തമ്മിൽ നേരിട്ട് നിലകൊള്ളുന്ന വസ്തുക്കൾക്കാണ് ബാധകമാകുന്നത്. അങ്ങനെ നേർക്കുനേർ നിലകൊള്ളുന്നവയിൽ ഒന്ന് മറ്റേതിനേക്കാൾ വലുതോ ചെറുതോ സമമോ ആയിരിക്കണം. ഇതൊക്കെ ശരീരങ്ങളിലേ ഉണ്ടാകൂ.

ശരീരങ്ങളോട് നേർക്കുനേർ നിലകൊള്ളുന്ന ഏതു വസ്തുവിനും അവയെ സ്പർശിക്കാനുള്ള സാധ്യത ഉണ്ടായിരിക്കും. ശരീരങ്ങളെ സ്പർശിക്കലും വേർപെടലും സാധ്യമാകുന്ന എല്ലാം സൃഷ്ടിക്കപ്പെട്ടവയാണ്. കാരണം ജൗഹറുകൾ സൃഷ്ടിക്കപ്പെട്ടവയാണെന്ന് തെളിയിക്കുന്ന തെളിവുകളിൽ ഒന്നാണ് അവയ്ക്ക് ചേർച്ചയും വേർപാടും സംഭവിക്കുന്നത്.

അല്ലാഹുവിന് ഇത് സാധ്യമാണെന്ന് പറഞ്ഞാൽ, അവൻ സൃഷ്ടിക്കപ്പെട്ടവനാകാനുള്ള സാധ്യതയും സമ്മതിക്കേണ്ടിവരും. അത് അസാധ്യമാണെന്ന് പറഞ്ഞാൽ, ജൗഹറുകൾ സൃഷ്ടിക്കപ്പെട്ടവയാണെന്ന് തെളിയിക്കാനുള്ള മാർഗം ഇല്ലാതാകും.

അല്ലാഹുവിനെ ‘സ്ഥലത്തോട് ആവശ്യമില്ലാത്തവൻ’ എന്നും ഒരേസമയം ‘ഒരു സ്ഥലം ആവശ്യമായവൻ’ എന്നും പറയുന്നത് അസാധ്യമാണ്. കാരണം അടുത്തിരിക്കുക, വേർതിരിഞ്ഞിരിക്കുക എന്നിവ എല്ലാം സ്ഥലം കൈവശപ്പെടുന്ന വസ്തുക്കളുടെ ഗുണങ്ങളാണ്.

കൂടാതെ, കൂടിച്ചേരലും വേർപാടും സ്ഥലം കൈവശപ്പെടുന്നവയുടെ പ്രത്യേകതകളാണ്. അല്ലാഹുവിനെ സ്ഥലം കൈവശപ്പെടുന്നവനായി വിശേഷിപ്പിക്കാനാവില്ല. കാരണം അങ്ങനെ പറഞ്ഞാൽ അവൻ ആ സ്ഥലത്ത് നിശ്ചലനായോ അതിൽ നിന്ന് സഞ്ചരിക്കുന്നവനായോ ആയിരിക്കണം. എന്നാൽ അല്ലാഹുവിന് ചലനം, നിശ്ചലത, ചേർച്ച, വേർപാട് എന്നിവ ഒന്നും വിശേഷിപ്പിക്കാനാവില്ല.

ഒരാളോടു ചേർന്നോ വേർപ്പെട്ടോ നിൽക്കുന്ന എല്ലാം സ്വഭാവത്തിൽ പരിമിതമാണ്. പരിമിതമായതൊക്കെയും ഒരു നിർണ്ണയകനെ ആവശ്യപ്പെടുന്നു.

അതുപോലെ ‘അല്ലാഹു ലോകത്തിനകത്താണ്’ എന്നും ‘ലോകത്തിനുപുറത്താണ്’ എന്നും പറയാനും പാടില്ല. കാരണം ‘അകത്ത്’ ‘പുറത്ത്’ എന്നീ ആശയങ്ങളും സ്ഥലം കൈവശപ്പെടുന്നവയ്ക്കു മാത്രമുള്ളതാണ്; ചലനവും നിശ്ചലതയും പോലെ ശരീരങ്ങളുടെ ഗുണങ്ങളാണ് അവയും.”

പിന്നീട് അദ്ദേഹം പറയുന്നു:

“അവരെ ഇന്ദ്രിയബോധം ഉപമപ്പെടുത്തലിലേക്കും കുഴപ്പത്തിലേക്കും നയിച്ചു. ചിലർ ‘അല്ലാഹു അർഷിനെപ്പറ്റി പ്രത്യേകം പരാമർശിച്ചത് അത് അവനോട് ഏറ്റവും അടുത്ത സൃഷ്ടിയായതിനാലാണ്’ എന്നു പറഞ്ഞു. ഇതും അജ്ഞതയാണ്. കാരണം ദൂരസമീപത്വം ശരീരങ്ങൾക്കിടയിലേ സങ്കൽപ്പിക്കാനാവൂ.”

പിന്നീട് ഖുർആനിലെ “അവന്റെ അടുക്കലേക്ക് നല്ല വാക്കുകൾ ഉയരുന്നു” എന്നും “അവൻ തന്റെ ദാസന്മാർക്കു മീതെ ആധിപത്യം പുലർത്തുന്നവൻ” എന്നും ഉള്ള ആയത്തുകൾ കൊണ്ട് ചിലർ ദിശാപരമായ മുകളിത്തം തെളിയിക്കാൻ ശ്രമിച്ചതിനെക്കുറിച്ച് അദ്ദേഹം പറയുന്നു:

“അവർ മറന്നുപോയത്, ഭൗതികമായ ‘മുകളിൽ’ എന്നത് ശരീരങ്ങൾക്കോ ജൗഹറുകൾക്കോ മാത്രമാണെന്നതാണ്. ‘മുകളിൽ’ എന്ന പദം പദവിയുടെ മഹത്വത്തിനും ഉപയോഗിക്കപ്പെടുന്നു; ‘അവൻ അവനെക്കാൾ ഉയർന്ന സ്ഥാനത്തുള്ളവൻ’ എന്ന് പറയുന്നതുപോലെ.

അല്ലാഹു ‘അവൻ ദാസന്മാർക്കു മീതെയാണ്’ എന്ന് പറഞ്ഞതുപോലെ തന്നെ ‘അവൻ നിങ്ങളോടൊപ്പം തന്നെയുണ്ട്’ എന്നും പറഞ്ഞിട്ടുണ്ട്. ഒരാൾ അതിനെ അറിവിന്റെ അർത്ഥത്തിൽ വ്യാഖ്യാനിക്കുന്നുവെങ്കിൽ, മറ്റൊരാൾക്ക് ‘ഇസ്തിവാ’യെ ആധിപത്യം എന്ന അർത്ഥത്തിൽ വ്യാഖ്യാനിക്കാനും അവകാശമുണ്ട്.”

അവസാനം, “അല്ലാഹു അർഷിനെ സ്പർശിച്ചിരിക്കുകയാണ്” എന്ന ആശയം പറഞ്ഞവരെക്കുറിച്ച് അദ്ദേഹം പറയുന്നു:

“സ്പർശം രണ്ട് ശരീരങ്ങൾക്കിടയിലേ ഉണ്ടാകൂ. ഇതോടെ അവർ ദൈവത്തെ ശരീരമാക്കുന്നതിൽ ഒന്നും ബാക്കിയാക്കിയില്ല.” ദഫ് ഉശുബഹ് 21 - 24


وقد نص الإمام المحدث الحافظ المفسر عبد الرحمن بن الجوزي الحنبلي [597هـ] على نفي التحيز في المكان والاتصال والانفصال والاجتماع والافتراق عن الله تعالى، وردَّ في كتابه ” دفع شبه التشبيه ” [22]على ابن الزاغوني المجسم الذي قال :” فلما قال – تعالى – ثُمَّ اسْتَوَى [سورة الأعراف] علمنا اختصاصه بتلك الجهة”، 


وقال ابن الزاغوني أيضا :”ولا بد أن يكون لذاته نهاية وغاية يعلمها”، قال ابن الجوزي في الرد عليه ما نصه:


 “قلت هذا رجل لا يدري ما يقول، لأنه إذا قَدَّر غاية وفصلا بين الخالق والمخلوق فقد حدده، وأقرَّ بأنه جسم وهو يقول في كتابه أنه ليس بجوهر لأن الجوهر ما يتحيز، ثم يثبت له مكانا يتحيز فيه .


قلت:- أي ابن الجوزي– وهذا كلام جهل من قائله وتشبيه محض، فما عرف هذا الشيخ ما يجب للخالق تعالى وما يستحيل عليه، فإن وجوده تعالى ليس كوجود الجواهر والأجسام التي لا بد لها من حيز، والتحت والفوق إنما يكون فيما يقابَل ويحاذَى، ومن ضرورة المحاذِي أن يكون أكبر من المحاذَى أو أصغر أو مثله، وأن هذا ومثله إنما يكون في الأجسام، وكل ما يحاذِي الأجسام يجوز أن يمسها، وما جاز عليه مماسة الأجسام ومباينتها فهو حادث إذ قد ثبت أن الدليل على حدوث الجواهر قبولها المماسةَ والمباينة، فإن أجازوا هذا عليه قالوا بجواز حدوثه، وإن منعوا هذا عليه لم يبق لنا طريق لإثبات حدوث الجواهر، ومتى قدَّرنا مستغنيا عن المحل ومحتاجا إلى الحيز ثم قلنا: إما أن يكونا متجاورين أو متباينين كان ذلك محالا، فإن التجاور والتباين من لوازم التحيز في المتحيزات. وقد ثبت أن الاجتماع والافتراق من لوازم التحيز، والحق سبحانه وتعالى لا يوصف بالتحيز لأنه لو كان متحيزا لم يخل إما أن يكون ساكنا في حيزه أو متحركا عنه، ولا يجوز أن يوصف بحركة ولا سكون ولا اجتماع ولا افتراق، ومن جاورَ أو باين فقد تناهى ذاتا والتناهي إذا اختص بمقدار استدعى مخصِصا، وكذا ينبغي أن يقال ليس بداخلٍ في العالم وليس بخارجٍ منه، لأن الدخول والخروج من لوازم المتحيزات فهما كالحركة والسكون وسائر الأعراض التي تختص بالأجرام .


وأما قولهم خلق الأماكن لا في ذاته فثبت انفصاله عنها، قلنا: ذاته المقدس لا يَقبل أن يـُخلَق فيه شئ ولا أن يحل فيه شئ، وقد حملهم الحس على التشبيه والتخليط، حتى قال بعضهم: إنما ذكَر الاستواء على العرش لأنه أقرب الموجودات إليه، وهذا جهل أيضا لأن قرب المسافة لا يتصور إلا في جسم، ويَعِزُّ علينا كيف يُنْسَبُ هذا القائل إلى مذهبنا.


واحتج بعضهم بأنه على العرش بقوله تعالى: إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ [سورة فاطر] وبقوله: وَهُوَ الْقَاهِرُ فَوْقَ عِبَادِهِ [سورة الأنعام] وجعلوا ذلك فوقية حسية ونسوا أن الفوقية الحسية إنما تكون لجسم أو جوهر، وأن الفوقية قد تطلق لعلو المرتبة فيقال: فلان فوق فلان. ثم إنه كما قال- تعالى-: فَوْقَ عِبَادِهِ قال –تعالى وَهُوَ مَعَكُمْ، فمن حملها على العلم حمل خصمه الاستواء على القهر، وذهبت طائفة إلى أن الله تعالى على عرشه وقد ملأه والأشْبَه – أي على زعم هذه الطائفة المجسمة- أنه مماس للعرش والكرسي موضعُ قدميه. قلت: المماسة إنما تقع بين جسمين وما أبقى هذا في التجسيم بقية” انتهى كلام الحافظ ابن الجوزي ولقد أجاد وشفى وكفى.


  دفع شبه التشبيه (ص/21-24، المكتبة الأزهرية للتراث) 


محمد اسلم الثقافي الكاملي بربننغادي المليباري الهندي


https://www.facebook.com/share/p/1Ln6xdsJQb/


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=gi_t

ഹദാഫീറും അസ്റുംمعني حذافير

 📚 *ഹദാഫീറും അസ്റും* _________________ ശറഹു തഹ്ദീബിൽ 'ഫസ്വ്‌ലി'ൻ്റെ ചർച്ചയിൽ യസ്ദിയുടെ ശറഹിൽ ഇങ്ങനെ ഒരു പരാമർശമുണ്ട്: وحينئذ يندفع ...