ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ.
ജമാഅത്തിന് സകാത്തിൻ്റെ ധനം അവകാശികൾക്ക് നൽകുന്നതിന് പകരം ഓട്ടോറിക്ഷ പോലുള്ള വസ്തുക്കൾ വാങ്ങി നൽകുന്ന പതിവുണ്ട്.
അവകാശികൾക്ക് അർഹതപ്പെട്ട ധനം നൽകുന്നതിന് പകരം സംഘടന തീരുമാനിക്കുന്ന രൂപത്തിൽ സക്കാത്ത് വിതരണം ചെയ്യുന്നു.
ഇതിനു മതപരമായ അനുമതിയുണ്ടോ എന്ന് പരിശോധിക്കാം.
പാവപ്പെട്ടവന് അവകാശപ്പെട്ട സമ്പത്തിൽ ഇവർ എങ്ങനെയാണ് ഇടപാട് നടത്തുക എന്ന് ചിന്തിച്ചാൽ തന്നെ ഇതിൻ്റെ ഉത്തരം ലഭിക്കും.
ഈ ലക്കം പ്രബോധനത്തിൽ ഇമാം നവവി (റ) യെ ഉദ്ധരിച്ച് സകാത്തിൻ്റെ അവകാശികൾക്ക് അവശ്യവസ്തുക്കൾ(വാഹനം നൽകൽ, വീടുണ്ടാക്കി നൽകൽ പോലെ) നൽകുകയാണ് നല്ലത് എന്ന് വരുത്തുന്ന രൂപത്തിൽ ഇല്യാസ് മൗലവി ലേഖനം എഴുതിയിട്ടുണ്ട്.
അവർ ചെയ്യുന്ന രീതിയും അതാണ്.
ഷാഫി മദ്ഹബിലെ ഗ്രന്ഥങ്ങൾ തെളിവിനു കൊണ്ടുവന്ന ഇല്യാസ് മൗലവിയോട് ഷാഫിഈ മദ്ഹബ് തന്നെ ചർച്ച ചെയ്യാം.
സകാത്തിന്റെ അർഹർക്ക് പണം നൽകുന്നതിന് പകരം കമ്മിറ്റി നിശ്ചയിക്കുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുന്നത് ഏത് പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ്?
പാവപ്പെട്ടവന്റെ അവകാശമാണ് സക്കാത്ത്.
അത് അവർക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടത്.
അത് ഏതു രൂപത്തിൽ ചിലവഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സകാത്ത് സ്വീകരിക്കുന്നവർക്കാണ് ഉള്ളത്.
വസ്തുക്കൾ വാങ്ങി നൽകാമെന്ന അഭിപ്രായം മദ്ഹബിൽ ഉണ്ട്,
അത് ഭരണാധികാരി വിതരണം ചെയ്യുന്ന സന്ദർഭത്തിൽ മാത്രമാണ്.
സക്കാത്ത് വിതരണം ഞങ്ങൾ നടത്തുന്നത് വക്കാലത്ത് മുഖേനയാണ് എന്നാണല്ലോ ജമാഅത്തിന്റെ "പുതിയ" വാദം,
അതായത് ഉടമസ്ഥന്റെ പകരക്കാർ ആണ് അവർ, സകാത്തിൻ്റെ ധനത്തിൽ
ഉടമസ്ഥന് അനുവദനീയമാകുന്ന രീതി മാത്രമേ വക്കീലിനും അനുവദനീയമാകു.
ഭരണകൂടം ഇല്ലാത്ത സ്ഥലങ്ങളിൽ സംഘം ചേർന്ന് ആ കാര്യങ്ങൾ ചെയ്യുക എന്നായിരുന്നു ജമാഅത്തുകാർ പൊതുവിൽ പറഞ്ഞിരുന്നത് , ആ വാദത്തിന് പിടിച്ചുനിൽക്കാൻ കഴിയില്ല, ഒരു കൂട്ടം ആളുകൾ ഒരു സംഘടന ഉണ്ടാക്കിയാൽ അവർക്ക് എങ്ങനെയാണ് ഭരണകൂടത്തിന്റെ അവകാശങ്ങൾ ലഭിക്കുക എന്ന സുന്നികളുടെ ചോദ്യം വന്നതോടെ അവർ വാദം മാറ്റി.
വക്കാലത്താണ് ഞങ്ങളുടെ രീതി എന്നതാണ് അവർ ഇപ്പോൾ പറയുന്നത്,
ഈ ലക്കം പ്രബോധനത്തിൽ ഇല്യാസ് മൗലവി അത് എഴുതിയിട്ടുമുണ്ട്.
കർമശാസ്ത്രത്തിൽ പറയപ്പെട്ട മൂന്ന് രൂപത്തിൽ മാത്രമേ സക്കാത്ത് വിതരണം അനുവദനീയമാകൂ എന്നില്ല എന്ന് ഇതേ ഇല്ല്യാസ് മൗലവി അൽപ്പ ദിവസം പോഡ് കാസ്റ്റ് ചർച്ചയിൽ പറഞ്ഞിരുന്നു പറഞ്ഞിരുന്നു.
എങ്കിലും ഈ മൂന്ന് രൂപത്തിലേക്ക് തന്നെ വെച്ചു കെട്ടാനുള്ള ശ്രമം പ്രബോധനത്തിൽ അദ്ദേഹം നടത്തുന്നു.
വ്യക്തികൾക്കോ, വ്യക്തികളുടെ പകരക്കാരനായി വക്കീൽ വിതരണം ചെയ്യുന്ന സന്ദർഭത്തിലോ സകാത്ത് നൽകുന്നവന് ഇഷ്ടമുള്ളത് വാങ്ങി നൽകിക്കൂടാ.
അർഹർക്ക് അവരുടെ ധനം നൽകുക,
അത് ഏത് രൂപത്തിൽ ചെലവഴിക്കണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്.
ഒരാളുടെ ആവശ്യത്തെ എങ്ങനെയാണ് മറ്റുള്ളവർ തീരുമാനിക്കുക!?
സക്കാത്ത് വിതരണം നടത്തേണ്ട രൂപം ഇമാം നവവി വിശദീകരിക്കുന്നത് കാണുക:
فَصْلٌ:
مَنْ طَلَبَ زَكَاةً وَعَلِمَ الْإِمَامُ اسْتِحْقَاقَهُ، أَوْ عَدَمَهُ، عَمِلَ بِعِلْمِهِ، وَإِلَّا، فَإِنْ ادَّعَى فَقْرًا أَوْ مَسْكَنَةً لَمْ يُكَلَّفْ بَيِّنَةً.....
وَيُعْطَى الْفَقِيرُ، وَالْمِسْكِينُ كِفَايَةَ سَنَةٍ.
قُلْتُ: الْأَصَحُّ الْمَنْصُوصُ، وَقَوْلُ الْجُمْهُورِ: كِفَايَةَ الْعُمْرِ الْغَالِبِ، فَيَشْتَرِي بِهِ عَقَارًا يَسْتَغِلُّهُ، وَاَللَّهُ أَعْلَمُ.
وَالْمُكَاتَبُ وَالْغَارِمُ قَدْرَ دَيْنِهِ، وَابْنِ السَّبِيلِ مَا يُوصِلُهُ مَقْصِدَهُ، أَوْ مَوْضِعَ مَالِهِ، وَالْغَازِي قَدْرَ حَاجَتِهِ نَفَقَةً، وَكِسْوَةً ذَاهِبًا وَرَاجِعًا وَمُقِيمًا هُنَاكَ، وَفَرَسًا وَسِلَاحًا.
ആശയം:
ഫക്കീർ, മിസ്കീൻ എന്നീ വിഭാഗത്തിൽ പെട്ടവർക്ക് ശരാശരി ആയുഷ്കാലത്തേക്ക് ആവശ്യമായ പണം നൽകണം.(ആയുഷ്കാലത്തേക്ക് ആവശ്യമായ പണം നൽകുക എന്നാൽ അവന് ജീവിക്കാൻ ആവശ്യമായ വരുമാനത്തിനുള്ള വസ്തുവിന്റെ വില നൽകുക എന്നതാണ്).
നൽകപ്പെട്ട പണം ഉപയോഗിച്ച് അയാൾ വരുമാനത്തിനാവശ്യമായ കാര്യങ്ങൾ ചെയ്യണം.
കടമുള്ളവന് കടം വീട്ടാൻ ആവശ്യമായ തുക നൽകണം.
യാത്രക്കാരന് അവന്റെ ലക്ഷ്യത്തിലെത്താൻ ആവശ്യമായ ധനം നൽകണം.
യോദ്ധാവിന് അവന് ആവശ്യമായ ചിലവ്, വസ്ത്രം, കുതിര, യുദ്ധായുധങ്ങൾ എന്നിവ നൽകണം.
(ഇവിടെയെല്ലാം വിശദീകരണങ്ങൾ ഉണ്ട്)
ഒരു കാര്യം ശ്രദ്ധിക്കു,
ഈ അധ്യായം തുടങ്ങുന്നത്
مَنْ طَلَبَ زَكَاةً، وَعَلِمَ الْإِمَامُ اسْتِحْقَاقًا
എന്നിങ്ങനെയാണ്.
അതായത് ഒരാൾ സകാത്ത് ഭരണാധികാരിയിൽ നിന്ന് ആവശ്യപ്പെടുകയും ഭരണാധികാരി അവൻ അർഹനാണ് എന്ന് മനസ്സിലാക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ ഉള്ള വിശദീകരണം ആണിത്.
വ്യക്തികൾ നൽകുന്ന സന്ദർഭത്തെയല്ല ഇവിടെ വിശദീകരിക്കുന്നത്.
ഭരണാധികാരി നൽകുന്ന സന്ദർഭത്തിൽ പോലും ആവശ്യമായ ധനം നൽകുകയാണ് വേണ്ടത് എന്നതാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്.
വസ്തുക്കൾ നൽകുന്ന രീതി അല്ല.
فَإِنْ كَانَ الَّذِي يُفَرِّقُ الزَّكَاةَ هُوَ الْإِمَامُ قَسَّمَهَا عَلَى ثَمَانِيَةِ أَسْهُمٍ. [شرح المهذب]
പ്രബോധനത്തിലെ ലേഖനത്തിൽ ഇല്യാസ് മൗലവി കൊണ്ടുവന്ന ഇബാറത്തുകളുടെ തുടക്കം ആണിത്.
"സക്കാത്ത് വിതരണം ചെയ്യുന്നത് ഭരണാധികാരി ആണെങ്കിൽ" എന്ന് പറഞ്ഞു കൊണ്ടാണ് തുടക്കം.
തുടർന്ന് അദ്ദേഹം ലേഖനത്തിൽ കൊണ്ടുവന്ന ഭാഗം ഇതാണ്:
قال أصحابنا: فان كانَ عَادَتُهُ الِاحْتِرَافَ أُعْطِيَ مَا يَشْتَرِي بِهِ حِرْفَتَهُ، أَوْ آلَاتِ حِرْفَتِهِ، قَلَّتْ قِيمَةُ ذَلِكَ، أَمْ كَثُرَتْ، وَيَكُونُ قَدْرُهُ بِحَيْثُ يَحْصُلُ لَهُ مِنْ ربحِه ما يفى بكفايته غالبا تَقْرِيبًا، وَيَخْتَلِفُ ذَلِكَ بِاخْتِلَافِ الْحِرَفِ، وَالْبِلَادِ، وَالْأَزْمَانِ، وَالْأَشْخَاصِ.
وَقَرَّبَ جَمَاعَةٌ مِنْ أَصْحَابِنَا ذَلِكَ، فَقَالُوا: مَنْ يَبِيعُ الْبَقْلَ يُعْطَى خَمْسَةَ دَرَاهِمَ، أَوْ عَشْرَة، وَمَنْ حِرْفَتُهُ بَيْعُ الْجَوْهَرِ يُعْطَى عَشْرَةَ آلَافِ دِرْهَمٍ مَثَلًا، إذَا لَمْ يَتَأَتَّ لَهُ الْكِفَايَةُ بِأَقَلَّ مِنْهَا، وَمَنْ كَانَ تَاجِرًا، أَوْ خَبَّازًا، أَوْ عَطَّارًا، أَوْ صَرَّافًا أُعْطِيَ بِنِسْبَةِ ذَلِكَ، وَمَنْ كَانَ خَيَّاطًا، أَوْ نَجَّارًا، أَوْ قَصَّارًا، أَوْ قَصَّابًا، أَوْ غَيْرَهُمْ مِنْ أَهْلِ الصَّنَائِعِ أُعْطِيَ مَا يَشْتَرِي بِهِ الْآلَاتِ الَّتِي تَصْلُحُ لِمِثْلِهِ، وَإِنْ كَانَ مِنْ أَهْلِ الضيَاعِ يُعْطَى مَا يَشْتَرِي بِهِ ضَيْعَةً، أَوْ حِصَّةً فِي ضَيْعَةٍ تَكْفِيهِ غَلَّتُهَا عَلَى الدَّوَامِ.
قَالَ أَصْحَابُنَا: فَإِنْ لَمْ يَكُنْ مُحْتَرِفًا وَلَا يُحْسِنُ صَنْعَةً أَصْلًا وَلَا تِجَارَةً وَلَا شَيْئًا مِنْ أَنْوَاعِ الْمَكَاسِبِ أُعْطِيَ كِفَايَةَ الْعُمْرِ الْغَالِبِ لِأَمْثَالِهِ فِي بِلَادِهِ، وَلَا يَتَقَدَّرُ بِكِفَايَةِ سَنَةٍ.
قَالَ الْمُتَوَلِّي، وَغَيْرُهُ: يُعْطَى مَا يَشْتَرِي بِهِ عَقَارًا يَسْتَغِلُّ مِنْهُ كِفَايَتَهُ.
قَالَ الرَّافِعِيُّ: وَمِنْهُمْ مَنْ يُشْعِرُ كَلَامُهُ بِأَنَّهُ يُعْطَى مَا يُنْفِقُ عَيْنَهُ فِي مُدَّةِ حَيَاتِهِ، وَالصَّحِيحُ بَلِ الصَّوَابُ هُوَ الْأَوَّلُ.
ഇതിൽ പറയുന്നതിൻ്റെ ചുരുക്കം അവകാശികൾക്ക് അവശ്യമായ ധനം നൽകണമെന്നാണ്.
അല്ലാതെ വസ്തുക്കൾ വാങ്ങി നൽകണം എന്നല്ല.
വസ്തു തന്നെ വാങ്ങി നൽകണമെന്ന് പറയുന്നതെല്ലാം ഇമാം വിതരണം നടത്തുന്ന സന്ദർഭത്തിൽ ഉള്ള രീതിയാണ്.
വസ്തുക്കൾ ഒരു നിലയിലും വാങ്ങി നൽകരുത് എന്ന വാദം നമുക്കില്ല,
യോദ്ധാവിന് ആയുധങ്ങൾ നൽകണം എന്ന് പറഞ്ഞ ഇമാം നവവിയുടെ മിന്ഹാജിലെ ഇബാറത്തിനെ ഇമാം മഹല്ലി വിശദീകരിക്കുന്നത് കാണുക.
(وَفَرَسًا) إنْ كَانَ يُقَاتِلُ فَارِسًا، (وَسِلَاحًا).
وَعِبَارَةُ الْمُحَرِّرِ: وَيَشْتَرِي لَهُ الْفَرَسَ وَالسِّلَاحَ، وَفِي الرَّوْضَةِ، كَأَصْلِهَا: يُعْطَى مَا يَشْتَرِيهِمَا بِهِ.
ആശയം: ഭരണാധികാരി പണം നൽകുന്നതിന് പകരം ആയുധങ്ങൾ തന്നെ വാങ്ങി നൽകാവുന്നതാണ്.
എന്നാൽ റൗളയിലും അതിൻ്റെ അസ്ലിലും പറയുന്നത് വാങ്ങാൻ ആവശ്യമായ ധനം അയാൾക്ക് നൽകണം എന്നതാണ്.
മഹല്ലിയുടെ വിശദീകരണ ഗ്രന്ഥമായ ആസിയത്തു സുമ്പാത്തി ഇവിടെ വിശദീകരിക്കുന്നത് കാണുക.
قوله: وفرسا( أي : يعطى ذلك، أو ثمنه.
فقوله: (وعبارة «المحرر» ...) فيه إشارة إلى حسن عبارة المصنف عليها من حيث إفادتها تعين الشراء له، وعلى عبارة الروضة كأصلها من حيث إفادتها تعين الثمن، لا يقال: عبارة «المنهاج» كالمحرر تقتضي بعمومها جواز ذلك #للمالك؛ كالإمام، وليس كذلك، #بل إذا فرق #المالك يتعين #إعطاء #ما يشتريهما به؛ لأنا نقول: كلامهما في هذا الفصل مفروض
فيما إذا فرق الإمام؛ كما يفيده قولهما أولا : #من طلب زكاة وعلم...
ഒറ്റവാക്കിൽ പറഞ്ഞാൽ ഈ അധ്യായത്തിൽ ഉള്ള സംസാരം ഇമാം നേരിട്ട് വിതരണം ചെയ്യുന്ന സന്ദർഭത്തലുള്ള രീതിയാണ്.
ഉടമസ്ഥൻ നൽകുന്ന സന്ദർഭങ്ങളിൽ വസ്തുക്കൾ വാങ്ങി നൽകാൻ പറ്റില്ല എന്ന് കൃത്യമായി പറയുന്നു..
ഇതേ വിഷയം
തുഹ്ഫ വിശദീകരിക്കുന്നത് കാണുക:
وَيُعْطِيهِ الْإِمَامُ لَا #الْمَالِكُ لِامْتِنَاعِ الْإِبْدَالِ فِي الزَّكَاةِ عَلَيْهِ، فَرَسًا، إنْ كَانَ مِمَّنْ يُقَاتِلُ فَارِسًا، وَسِلَاحًا، وَلَوْ بِغَيْرِ شِرَاءٍ لِمَا يَأْتِي.
تحفة المحتاج: ٧/ ١٦٧
യോദ്ധാവിന് ഇമാം വിതരണം ചെയ്യുന്ന സന്ദർഭത്തിൽ കുതിരയും ആയുധവും നൽകണം.
ഇത് ഇമാം നൽകുമ്പോൾ മാത്രമാണ് എന്ന് ഇബ്നു ഹജർ തങ്ങൾപ്രത്യേകം ഉണർത്തുന്നു.
തുടർന്നു പറയുന്നു:
لا المالك
ഉടമസ്ഥൻ നൽകുമ്പോൾ ഇത് അനുവദനീയമല്ല.
ഉടമസ്ഥൻ സക്കാത്തിന്റെ ധനം അവകാശികൾക്ക് നൽകുകയാണ് വേണ്ടത്.
സക്കാത്തിന്റെ ധനത്തിൽ ഉടമസ്ഥന് ക്രിയവിക്രയാധികാരം ഇല്ല.
തങ്ങൾക്ക് ഇഷ്ടമുള്ള വസ്തുക്കൾ വാങ്ങി നൽകുക, വീടുണ്ടാക്കി നൽകുക എന്നിവ പോലെയുള്ള ചാരിറ്റി ഓർഗനൈസേഷനുകളുടെ പ്രവർത്തനരീതി സക്കാത്തിൽ അനുവദനീയമല്ല.
സക്കാത്ത് എന്ന ഇബാദത്തിനെ കേവലം ചാരിറ്റി മാത്രമാക്കുന്നത് ഇബാദത്തുകളെ അതിൻ്റെ മർമ്മത്തിൽ നിന്ന് അടർത്തി മാറ്റലാണ്.
ഇല്യാസ് മൗലവിയേ പോലുള്ളവർ ഈ രൂപത്തിൽ ഫത്വ കൊടുക്കുന്നതിനുള്ള അപകടം എത്ര വലുതാണ്!
ഈ മൗലവി ഒക്കെയാണ് ഇവർക്ക് മതപരമായ വിഷയങ്ങളിൽ ദിശ നിർണയിക്കുന്നത്!!
മറ്റു ചില ഉദ്ധരണികളും താഴെ ചേർക്കാം.
تَنْبِيهٌ لَمْ يُعْلَمْ مِنْ كَلَامِ الْمُصَنِّفِ مَنْ يَشْتَرِي الْعَقَارَ.
قَالَ الزَّرْكَشِيُّ: وَيَنْبَغِي أَنْ يَكُونَ الْإِمَامَ، ثُمَّ قَالَ: وَيُشْبِهُ أَنْ يَكُونَ كَالْغَازِي إنْ شَاءَ اشْتَرَى لَهُ، وَإِنْ شَاءَ دَفَعَ لَهُ، وَأَذِنَ لَهُ فِي الشِّرَاءِ. اهـ.
وَهَذَا هُوَ الظَّاهِرُ
[الخطيب الشربيني، مغني المحتاج إلى معرفة معاني ألفاظ المنهاج، ١٨٦/٤]
وَالْأَقْرَبُ -كَمَا بَحَثَهُ الزَّرْكَشِيُّ- أَنَّ لِلْإِمَامِ *دُونَ الْمَالِكِ* شِرَاءَهُ لَهُ، نَظِيرَ مَا يَأْتِي فِي الْغَازِي، وَلَهُ إلْزَامُهُ بِالشِّرَاءِ، وَعَدَمُ إخْرَاجِهِ عَنْ مِلْكِهِ، وَحِينَئِذٍ لَيْسَ لَهُ إخْرَاجُهُ، فَلَا يَحِلُّ، وَلَا يَصِحُّ فِيمَا يَظْهَرُ، وَلَوْ مَلَكَ هَذَا دُونَ كِفَايَةِ الْعُمْرِ الْغَالِبِ كُمِّلَ لَهُ مِنْ الزَّكَاةِ كِفَايَتُهُ، كَمَا بَحَثَهُ السُّبْكِيُّ.
نهاية المحتاج: ٦/ ١٦٢
تَنْبِيهٌ: قَدْ عُلِمَ مِمَّا تَقَرَّرَ: أَنَّهُ لَيْسَ لِلْمَالِكِ أَنْ يُعْطِيَهُ الْفَرَسَ، وَالسِّلَاحَ، لِامْتِنَاعِ الْإِبْدَالِ فِي الزَّكَاةِ.
وَأَمَّا الْإِمَامُ فَلَهُ أَنْ يَشْتَرِيَ لَهُ ذَلِكَ، وَيُعْطِيَهُ لَهُ، وَلَهُ أَنْ يَشْتَرِيَ مِنْ هَذَا السَّهْمِ خَيْلًا، وَسِلَاحًا، وَيُوقِفَهَا فِي سَبِيلِ اللَّهِ - تَعَالَى - وَلَهُ أَنْ يَسْتَأْجِرَ لَهُ، وَأَنْ يُعِيرَهُ مِمَّا اشْتَرَاهُ، وَوَقَفَهُ، وَيَتَعَيَّنُ أَحَدُهُمَا إنْ قَلَّ الْمَالُ، وَإِذَا انْقَضَتْ الْمُدَّةُ اُسْتُرِدَّ مِنْهُ الْمَوْقُوفُ، وَالْمُسْتَأْجَرُ، وَالْمُعَارُ.
مغني المحتاج: ٤/ ١٨٧
وَعِبَارَةُ الْعُبَابِ كَغَيْرِهِ، وَلِلْإِمَامِ بِالْمَصْلَحَةِ، لَا لِلْمَالِكِ اشْتِرَاءُ خَيْلٍ، وَسِلَاحٍ، وَحُمُولَةٍ مِنْ هَذَا السَّهْمِ، وَوَقْفُهَا لِجِهَةٍ، وَيُعْطِيهِ إيَّاهَا عِنْدَ الْحَاجَةِ إلَخْ.
وَفِي شَرْحِهِ قَبْلَ هَذَا: وَلَيْسَ لِلْمَالِكِ أَنْ يُعْطِيَهُ الْفَرَسَ، وَالْآلَةَ، وَإِنْ اشْتَرَاهُمَا بِمَالِ الزَّكَاةِ، وَلَوْ بِإِذْنِهِ فِيمَا يَظْهَرُ؛ إذْ لَا مِلْكَ لَهُ قَبْلَ الْقَبْضِ، وَذَلِكَ لِامْتِنَاعِ الْإِبْدَالِ فِي الزَّكَاةِ، وَلِلْإِمَامِ ذَلِكَ؛ لِأَنَّ لَهُ وِلَايَةً عَلَيْهِ، فَيَشْتَرِيَ لَهُ ذَلِكَ، وَلَوْ بِغَيْرِ إذْنِهِ.
حاشية ابن قاسم : ٧ / ١٦٧.