Sunday, August 3, 2025

ദാനങ്ങളും സമ്മാനങ്ങളും നൽകൽ*

 *ദാനങ്ങളും സമ്മാനങ്ങളും നൽകൽ*



തിരുനബിﷺയുടെ സാമ്പത്തിക വ്യവഹാരങ്ങളെ കുറിച്ച് വായിക്കുമ്പോൾ ദാനങ്ങൾക്കും ഉപഹാരങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഉപഹാരങ്ങളും സമ്മാനങ്ങളും നൽകണമെന്നും അത് പരസ്പരമുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അവിടുത്തെ അധ്യാപനങ്ങൾ നമ്മെ ഉണർത്തുന്നു. ഇമാം അഹ്മദും(റ) മറ്റും നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. ഹദിയ അഥവാ ദാനം ചെയ്യുന്നത് ഹൃദയത്തിലെ കോപം, ആശങ്ക തുടങ്ങിയ രോഗങ്ങൾ ഇല്ലായ്മ ചെയ്യും എന്ന് തിരുനബിﷺ പഠിപ്പിച്ചു. 


            ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. തിരുനബിﷺ ഇപ്രകാരം പ്രസ്താവിച്ചു. ആരെങ്കിലും ഒരാടിന്റെ കുളമ്പാണ് എനിക്ക് സമ്മാനിക്കുന്നതെങ്കിലും ഞാനത് സ്വീകരിക്കും. അത്രമേൽ ലളിതമായ ഒരു സൽക്കാരത്തിലേക്കാണ് എന്നെ ക്ഷണിക്കുന്നതെങ്കിലും ഞാൻ ക്ഷണം സ്വീകരിക്കും.


          സമ്മാനങ്ങൾ കൊടുക്കുന്നതും വാങ്ങുന്നതും പരസ്പരം ക്ഷണിക്കുന്നതും പോയി വരുന്നതും വ്യക്തികൾക്കിടയിലും അതുവഴി സമൂഹത്തിലുമുണ്ടാക്കുന്ന അടുപ്പത്തിന്റെയും ബന്ധത്തിന്റെയും പ്രാധാന്യമാണ് തിരുനബിﷺ പകർന്നു തരുന്നത്. മറ്റുള്ളവരോട് അടുത്തുനിൽക്കാനും യോജിച്ചു പോകാനും കഴിയുന്ന എല്ലാ സാഹചര്യങ്ങളെയും പ്രയോജനപ്പെടുത്തുകയും അപരന്റെ ഹൃദയത്തിന് സന്തോഷം നൽകുന്ന ഏതു കർമത്തെയും പുണ്യമായി അവതരിപ്പിക്കുകയുമാണ് തിരുനബിﷺ ചെയ്തിട്ടുള്ളത്.


             ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ബുസ്ർ(റ) പറഞ്ഞു. എൻ്റെ ഉമ്മ സമ്മാനങ്ങളുമായി എന്നെ തിരുനബിﷺയുടെ അടുക്കലേക്ക് അയക്കാറുണ്ടായിരുന്നു. ഞാൻ കൊണ്ട് കൊടുക്കുന്ന സമ്മാനങ്ങൾ തിരുനബിﷺ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ തിരുനബിﷺയുടെ അടുക്കലേക്ക് ഒരു കുല മുന്തിരിയുമായി തന്നെ അയച്ചു. ഞാനാ മുന്തിരി കഴിച്ചു. തിരുനബിﷺയോട് അബ്ദുല്ലാഹ് (റ) മുന്തിരി കൊണ്ട് തന്നോ എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ തിരുനബിﷺ എന്നെ തമാശയാക്കി. പറ്റിച്ചല്ലോ പറ്റിച്ചല്ലോ എന്ന് പറഞ്ഞു. പിന്നെ എന്നെ കാണുമ്പോഴൊക്കെ തമാശയാക്കും. മറ്റൊരു നിവേദന പ്രകാരം. അബ്ദുല്ലാഹ്(റ) പറയുന്നു. ഉമ്മ എന്നെ ഏൽപ്പിച്ച മുന്തിരിയുമായി ഞാൻ പോയി. തിരുനബിﷺയുടെ അടുക്കൽ എത്തുന്നതിനുമുമ്പ് അതിൽ നിന്ന് കഴിച്ചു. തിരുനബിﷺയോട് കാര്യം പറഞ്ഞു. എന്നെ തലോടി സന്തോഷിപ്പിച്ചുകൊണ്ട് പറഞ്ഞു. പറ്റിച്ചല്ലോ!


        അബ്ദുല്ലാഹിബ്നു സർജസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. എൻ്റെ സഹോദരി ചിലപ്പോഴൊക്കെ സമ്മാനങ്ങളുമായി തിരുനബിﷺയുടെ സന്നിധിയിലേക്ക് എന്നെ അയക്കാറുണ്ട്. തിരുനബിﷺ സ്വീകരിക്കുകയും ചെയ്യുമായിരുന്നു.


            അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. ഗ്രാമീണനായ ഒരു അറബി തിരുനബിﷺക്ക് ഒരു ഉപഹാരം നൽകി. തിരുനബിﷺ അദ്ദേഹത്തിന് പ്രതിസമ്മാനം സമർപ്പിച്ചു. തൃപ്തിയായോ  എന്ന് ചോദിച്ചു. അദ്ദേഹം ഇല്ലെന്നു പറഞ്ഞു. തിരുനബിﷺ അദ്ദേഹത്തിന് ആവർത്തിച്ച് ആവർത്തിച്ചു നൽകി. സമ്പൂർണ്ണ തൃപ്തിയായി എന്നു പറയുന്നതുവരെ തിരുനബിﷺ കൊടുത്തു കൊണ്ടിരുന്നു. 


      എത്ര മനോഹരമായ വ്യവഹാരങ്ങളാണ് തിരുനബിﷺ നിർവഹിച്ചു കാണിച്ചത്. ഇടപാടുകാരെ തൃപ്തിപ്പെടുത്തുകയും ഉപഹാരം നൽകുന്നവരെ വെറുംകയ്യോടെ മടക്കാതെ അവർക്ക് ഉപകാരപ്പെടുന്ന സമ്മാനങ്ങൾ തിരുനബിﷺ അങ്ങോട്ടും നൽകി. സമ്മാനം സ്വീകരിക്കുന്ന ആൾക്കും സമ്മാനം നൽകുന്നത് തിരുനബിﷺയുടെ ഒരു ശീലമായിരുന്നു. ലളിതമായ സമ്മാനം തിരുനബിﷺക്ക് നൽകുകയും വിലപിടിപ്പുള്ള സമ്മാനങ്ങൾ തിരിച്ച് സ്വീകരിക്കാൻ അവസരം ലഭിക്കുകയും ചെയ്തവരുടെ നിവേദനകളും ഹദീസിൽ കാണാം.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


Saturday, August 2, 2025

ഇബ്രാഹിം നബിയുടെ അബിന്റെ പേരെന്ത് ? ഖുർആനിൽ ചരിത്രത്തിനു വിരുദ്ധമോ ?*

 *ഇബ്രാഹിം നബിയുടെ അബിന്റെ  പേരെന്ത് ?

ഖുർആനിൽ ചരിത്രത്തിനു വിരുദ്ധമോ ?*

ازر وتارخ اسما أبي ابراهيم


Aslam Kamil Saquafi parappanangadi


ചോദ്യം : ഇബ്റാഹീം നബി യുടെ അബ് താറഖ് ആണന്ന് പല ചരിത്രത്തിലും കാണുന്നു എന്നാൽ ഖുർആനിൽ അയാളെ ആസർ എന്ന് വിളിക്കുന്നു. യഥാർത്ഥമെന്ത്?


മറുപടി :

ഇമാം ത്വബരി റ തഫ്സീറിൽ പറയുന്നു.

അയാൾക്ക് രണ്ട് പേരുണ്ടാവുന്നത് അസംഭവ്യമല്ല. ഇക്കാലത്തും പഴയ കാലത്തും ഒരാൾക്ക് രണ്ട് പേരുണ്ടായതായി കാണുന്നുണ്ട് - ആസ്റ് എന്നത് അയാളുടെ സ്ഥാനപേര് ആവാനും സാധ്യതയുണ്ട് (തഫ്സീറുത്വബരി 127)


ഇതേ വിവരണം അല്ലാമ ഇബ്നുകസീർ തഫ്സീറിലും പറയുന്നു.



فان قال قائل: فإن أهل الأنساب إنما ينسبون

 إبراهيم إلى " تارح ", فكيف يكون "آزر " اسمًا له، والمعروف به من الاسم " تارح "؟

قيل له: غير محال أن يكون له اسمان, كما لكثير من الناس في دهرنا هذا, وكان ذلك فيما مضى لكثير منهم . وجائز أن يكون لقبًا يلقّب به. (12)

تفسير الطبري


അയാളുടെ പേര് താറഖ് ആണങ്കിലും ആസറ് എന്നത് വിളി പേരാവാം - 

ത്വബരി റ വിവരിക്കുന്നത് അയാൾക്ക് രണ്ട് പേരുണ്ടാവാം എന്നാണ്. അല്ലങ്കിൽ ഒന്ന് സ്ഥാനപേരാവാം ഇത് വളരെ ശക്തമായ അഭിപ്രായമാണ്. (തഫ്സീറു ഇബ്നുകസീർ 137]



ഇമാം ഖുർതുബി വിവരിക്കുന്നു

മുഹമ്മദ് ബിൻ ഇസ്ഹാക്കും ഇമാം ഖൽബിയും ളഹാക്കും പറയുന്നത് ആസാർ എന്നത് ഇബ്രാഹിം നബിയുടെ അബ് ആണ് അദ്ദേഹത്തിന് താറഖ് എന്നും പേരുണ്ട്.

യാക്കോബ് നബിക്ക് ഇസ്രായേൽ എന്ന പേരുള്ളത് പോലെ .

അപ്പോൾ അദ്ദേഹത്തിന് രണ്ടു പേരുണ്ട്.

മുഖാത്തിൽ എന്നവർ പറയുന്നത്.

ആസാർ എന്നത് സ്ഥാനപ്പേര് ആവാം. ഇത് സഅലബി ഇബ്നു ഇസ്ഹാഖിൽ ഖുശൈരിയിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. (തഫ്സീറുൽ ഖുർത്വിബി)


ഇമാം റാസി ഉദ്ധരിക്കുന്നു.

അയാളുടെ പേര് താറഖ് ആണെന്ന് സമ്മതിച്ചാൽ അയാൾക്ക് ആസർ എന്നും താറഖ് എന്നും രണ്ടുപേരും ഉണ്ടാവാം. തഫ്സീറ് റാസി



وفي تفسير أبن كثير137

قلت : كأنه غلب عليه آزر لخدمته ذلك الصنم ، فالله أعلم

وقال ابن جرير : وقال آخرون : " هو سب وعيب بكلامهم ، ومعناه : معوج " ولم يسنده ولا حكاه عن أحد .

وقد قال ابن أبي حاتم : ذكر عن معتمر بن سليمان ، سمعت أبي يقرأ : ( وإذ قال إبراهيم لأبيه آزر ) قال : بلغني أنها أعوج ، وأنها أشد كلمة قالها إبراهيم - عليه السلام - .

ثم قال ابن جرير : والصواب أن اسم أبيه آزر . ثم أورد على نفسه قول النسابين أن اسمه تارح ثم أجاب بأنه قد يكون له اسمان ، كما لكثير من الناس ، أو يكون أحدهما لقبا وهذا الذي قاله جيد قوي ، والله أعلم .


  1.  قوله تعالى وإذ قال إبراهيم لأبيه آزر أتتخذ أصناما آلهة إني أراك وقومك في ضلال مبين قوله تعالى وإذ قال إبراهيم تكلم العلماء في هذا ; فقال أبو بكر محمد بن محمد بن الحسن الجويني الشافعي الأشعري في النكت من التفسير له : وليس بين الناس اختلاف في أن اسم والد إبراهيم تارح . والذي في القرآن يدل على أن اسمه آزر . وقيل : آزر عندهم ذم في لغتهم ; كأنه قال : وإذ قال لأبيه يا مخطئ أتتخذ أصناما آلهة وإذا كان كذلك فالاختيار الرفع . وقيل : آزر اسم صنم . وإذا كان كذلك فموضعه نصب على إضمار الفعل ; كأنه قال : وإذ قال إبراهيم لأبيه أتتخذ آزر إلها ، أتتخذ أصناما آلهة


 . قلت : ما ادعاه من الاتفاق ليس عليه وفاق ; فقد قال محمد بن إسحاق والكلبي والضحاك : إن آزر أبو إبراهيم عليه السلام وهو تارح ، مثل إسرائيل ويعقوب ; قلت فيكون له اسمان كما تقدم . وقال مقاتل : آزر لقب ، وتارح اسم ، وحكاه الثعلبي عن ابن إسحاق القشيري . ويجوز أن يكون على العكس . قال الحسن : كان اسم أبيه آزر . وقال سليمان التيمي : هو سب وعيب ، ومعناه في كلامهم : المعوج . وروى المعتمر بن سليمان عن أبيه قال : بلغني أنها أعوج ، وهي أشد كلمة قالها إبراهيم لأبيه . وقال الضحاك : معنى آزر الشيخ الهم بالفارسية . وقال الفراء : هي صفة ذم بلغتهم ; كأنه قال يا مخطئ ; فيمن رفعه . أو كأنه قال : وإذ قال إبراهيم لأبيه المخطئ ; فيمن خفض . ولا ينصرف لأنه على أفعل ; قاله النحاس . وقال الجوهري : آزر اسم أعجمي ، وهو مشتق من آزر فلان فلانا إذا عاونه ; فهو مؤازر قومه على عبادة الأصنام : …….. وقال الثعلبي في كتاب العرائس : إن اسم [ ص: 22 ] أبي إبراهيم الذي سماه به أبوه تارح ، فلما صار مع النمروذ قيما على خزانة آلهته سماه آزر . وقال مجاهد : إن آزر ليس باسم أبيه وإنما هو اسم صنم . وهو إبراهيم بن تارح بن ناخور بن ساروع بن أرغو بن فالغ بن عابر بن شالخ بن أرفخشد بن سام بن نوح عليه السلام .

وفي تفسير الرازي

المَقامُ الثّانِي: سَلَّمْنا أنَّ اسْمَهُ كانَ تارَحَ ثُمَّ لَنا هَهُنا وُجُوهٌ:

الوَجْهُ الأوَّلُ: لَعَلَّ والِدَ إبْراهِيمَ كانَ مُسَمًّى بِهَذَيْنِ الِاسْمَيْنِ، فَيُحْتَمَلُ أنْ يُقالَ: إنَّ اسْمَهُ الأصْلِيَّ كانَ آزَرَ وجُعِلَ تارَحُ لَقَبًا لَهُ، فاشْتَهَرَ هَذا اللَّقَبُ وخَفِيَ الِاسْمُ. فاللَّهُ تَعالى ذَكَرَهُ بِالِاسْمِ، ويُحْتَمَلُ أنْ يَكُونَ بِالعَكْسِ، وهو أنَّ تارَحَ كانَ اسْمًا أصْلِيًّا، وآزَرَ كانَ لَقَبًا غالِبًا. فَذَكَرَهُ اللَّهُ تَعالى بِهَذا اللَّقَبِ الغالِبِ.

الوَجْهُ الثّانِي: أنْ يَكُونَ لَفْظَةُ آزَرَ صِفَةً مَخْصُوصَةً في لُغَتِهِمْ، فَقِيلَ: إنَّ آزَرَ اسْمُ ذَمٍّ في لُغَتِهِمْ وهو المُخْطِئُ كَأنَّهُ قِيلَ، وإذْ قالَ إبْراهِيمُ لِأبِيهِ المُخْطِئِ؛ كَأنَّهُ عابَهُ بِزَيْغِهِ وكُفْرِهِ وانْحِرافِهِ عَنِ الحَقِّ، وقِيلَ: آزَرُ هو الشَّيْخُ الهَرِمُ بِالخُوارَزْمِيَّةِ، وهو أيْضًا فارِسِيَّةٌ أصْلِيَّةٌ.

Aslam Kamil Saquafi parappanangadi

https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW?mode=ac_t

മിശ്രവിവാഹത്തിന് ഇസ്‌ലാം അനുവദിക്കുന്നുവെന്ന് തട്ടി വിടുന്നുണ്ട്

 📚

*ചരിത്രങ്ങളിൽ നിന്നും മതവിധി കണ്ടെത്തുന്നത് ഒന്ന് നിർത്തൂ....*


✍️

_അഷ്റഫ് സഖാഫി, പള്ളിപ്പുറം_

___________________________



കുറച്ച് അന്ധന്മാർ ആനയെ കാണാൻ പോയ കഥ കേട്ടിട്ടില്ലേ? ഒരാൾ ആനയുടെ കാലിലാണ് പിടിച്ചു നോക്കിയത്. മറ്റൊരാൾ വാലിൽ. മറ്റൊരുത്തൻ ചെവിയിലും. കാലിൽ പിടിച്ചു നോക്കിയവൻ പറഞ്ഞു: "ആന ഒരു തൂണ് പോലെയാണ്..."

വാലിൽ പിടിച്ചവൻ പറഞ്ഞു: " അല്ല, ചൂൽ പോലെയാണ്.." ചെവിയിൽ പിടിച്ചവൻ രണ്ട് പേരെയും നിഷേധിച്ചു: "അതൊന്നുമല്ല, ആന ഒരു മുറം പോലിരിക്കുന്നു..." 


ഇത് പോലെ ചില 'അന്ധന്മാരും' 'ബധിരന്മാരും' 'മൂകന്മാരും' ഇസ്‌ലാം മതത്തെ കാണാനും കേൾക്കാനും മണത്തു നോക്കാനും വന്നിരിക്കുന്നു..! ഇവന്മാരൊക്കെ ആദ്യം തങ്ങളുടെ ഇല്ലായ്മകളെ കുറിച്ച് ബോധവാന്മാരാവുകയാണ് വേണ്ടത്. അല്ലെങ്കിൽ നേരാം വണ്ണം മതത്തെ അറിയുന്നവരോട് ചോദിച്ച് പഠിക്കണം. അതുമല്ലെങ്കിൽ മതത്തിന്റെ നിയമ സംഹിതകൾ രേഖപ്പെടുത്തി വെച്ച കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ സ്വന്തമായി പരിശോധിക്കാൻ പ്രാപ്തരാകണം. ഈ മൂന്നിൽ ഏതെങ്കിലും ഒരു വഴിയിലൂടെ മാത്രമേ ഇത് നടക്കൂ.  ഇങ്ങനെ ഇസലാമിനെ പഠിക്കാനോ അറിയാനോ ഒരു സാമാന്യ മര്യാദ കാണിച്ചില്ലെങ്കിൽ കഥയിലെ അന്ധന്മാർ ആനയെ വിലയിരുത്തിയ പോലിരിക്കും. 


പറഞ്ഞു വരുന്നത്, തിരുനബി(സ്വ) തങ്ങളുടെ മകൾ സൈനബ് ബീവി(റ) യും അബുൽ ആസ്വ്(റ) വും തമ്മിലുള്ള വിവാഹത്തെ തെറ്റായി വ്യഖ്യാനിച്ചതിനെ സംബന്ധിച്ചാണ്. നബിയായി നിയോഗിക്കപ്പെടും മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്. അന്ന് വിശ്വാസിയും അല്ലാത്തവരും എന്നിങ്ങനെ വിവേചനമില്ല. കാരണം, ഇസ്‌ലാം അവതരിച്ചു തുടങ്ങിയിട്ടില്ലല്ലോ. അങ്ങനെ ''നുബുവ്വത്' (നബിയായി നിയോഗിക്കപ്പെടുക) ലഭിച്ചപ്പോൾ സൈനബ് ബീവി(റ) വിശ്വാസിയായി. ഭർത്താവ് അബുൽ ആസ്വ്(റ) ഇസ്‌ലാമിലേക്ക് വന്നതുമില്ല. വിശ്വാസത്തിലുള്ള ഈ വ്യത്യാസം കൊണ്ട് തന്നെ ഇരുവരും ഒരുമിച്ച് ജീവിച്ചിരുന്നില്ല. ദമ്പതികളിൽ ഒരാൾ സത്യവിശ്വാസം ഉപേക്ഷിച്ചാൽ അതോടുകൂടെ വിവാഹ ബന്ധം നിലക്കുകയും സ്ത്രീ നിശ്ചിത സമയം ഇദ്ദഃ ആചരിക്കുകയും ചെയ്യണമെന്ന നിയമം പക്ഷേ, അന്ന് ഇല്ല. അത് ഹിജ്റഃക്ക് ശേഷമാണ് നിയമമാക്കിയത്. അത് കൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം ഒഴിവായിരുന്നില്ല. 


പിന്നീട് തിരുനബി(സ്വ) തങ്ങളുടെ മദീനഃയിലേക്കുള്ള പലായനമുണ്ടായി. പലസമയങ്ങളിലായി മറ്റു സ്വഹാബതും സൈനബ് ബീവി(റ)യും മദീനയിലെത്തുകയായിരുന്നു. അങ്ങനെ ഹിജ്റഃ ആറാം വർഷം ഹുദൈബിയ്യാ സന്ധിക്ക് പിന്നാലെ മുസ്‌ലിം - അമുസ്‌ലിം തമ്മിലുള്ള വിവാഹം നിഷിദ്ധമാക്കി. അന്ന് മുതൽ സൈനബ് ബീവി(റ) ഇദ്ദഃ ആചരിക്കേണ്ടി വരികയും ഇദ്ദഃയുടെ നിശ്ചിത സമയം കഴിയുന്നതിന് മുമ്പ് അബുൽ ആസ്വ്(റ) ഇസ്‌ലാം സ്വീകരിക്കുന്നുവെങ്കിൽ സൈനബ് ബീവി(റ)യുമായുള്ള വിവാഹബന്ധം തുടർന്നു പോകാമെന്ന നിയമവുമുണ്ടായി. താമസിയാതെ മഹാൻ വിശ്വാസിയാവുകയും ബീവിയുമായി ഒരുമിക്കുകയും ചെയ്തു. ഈ ബന്ധ തുടർച്ചക്ക് പുതിയൊരു നികാഹ് കർമ്മം വേണ്ടി വന്നില്ല. ഇദ്ദഃ കഴിയും മുമ്പേ വിശ്വാസത്തിലേക്ക് വന്നതാണ് അതിന് കാരണം (തുഹ്ഫ: 7/330 ) 


ഇവിടെ, ഇരുവരും വ്യത്യസ്ത വിശ്വാസങ്ങളിലായിരിക്കെ വിവാഹ ബന്ധം വിഛേദിക്കാതെ നില നിന്നു - എന്ന കാര്യത്തെ എടുത്തിട്ട് മിശ്രവിവാഹത്തിന് ഇസ്‌ലാം അനുവദിക്കുന്നുവെന്ന് തട്ടി വിടുന്നുണ്ട് തലക്ക് വെളിവില്ലാത്ത ചിലർ. ആനയെ കാണാൻ പോയ അന്ധന്മാരുടെ ജനുസിൽ പെട്ടവരാണവർ. അത് കൊണ്ടാണല്ലോ അന്ന് ആനയെ തൂണിനോടും ചൂലിനോടുമൊക്കെ സാദൃശ്യപ്പെടുത്തി മനസ്സിലാക്കിയ പോലെ ചരിത്രത്തിന്റെ ഒരു ഭാഗം എവിടുന്നോ കേട്ട് മറുവശങ്ങളൊന്നും കാണാനോ പഠിക്കാനോ നിൽക്കാതെ മണ്ടത്തരം വിളിച്ചു പറയുന്നത്. സാധുക്കൾ ! 


വിശ്വാസ വിത്യാസമുണ്ടായതോടെ മഹതിയുമൊത്ത് ഒരുമിച്ചുള്ള ജീവിതം നടന്നിട്ടില്ല. നടന്നിരുന്നെങ്കിൽ തന്നെ അതൊട്ട് തെളിവാകുന്നുമില്ല. കാരണം മിശ്രവിവാഹത്തെ നിഷേധിച്ചു കൊണ്ടുള്ള നിയമം അവതരിക്കുന്നതിന് മുമ്പാണത്. ഈ നിഷേധം നിയമമാക്കപ്പെട്ടതോടെ ആദ്യമുണ്ടായിരുന്ന അനുവാദം നസ്ഖ് ചെയ്യുകയാണുണ്ടായത്. 


'നുബുവ്വതി'ന് ശേഷമുള്ള 23 വർഷത്തെ ഇസ്‌ലാമിന്റെ അവതരണത്തിൽ ആദ്യ സമയങ്ങളിലുണ്ടായിരുന്ന പല നിയമങ്ങളും മുകളിൽ പറഞ്ഞ പോലെ പിന്നീട് 'നസ്ഖ്' ചെയ്യപ്പെട്ടിട്ടുണ്ട്. ഖബ്ർ സിയാറത്ത് ഇതിൽ പെട്ടതാണ്. ആദ്യം വിലക്കിയിരുന്നെങ്കിലും പിന്നെ ചെയ്യാൻ നിർദ്ദേശമുണ്ടായി. മദ്യപാനം ആദ്യം വിലക്കിയിരുന്നില്ലെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി നിരോധിച്ചു. അവസാനം ശക്തമായി താക്കീത് ചെയ്ത് കൊണ്ടാണ് മദ്യം വിലക്കിയത്. 


മാറ്റത്തിരുത്തലുകൾക്ക് വിധേയമില്ലാതെ ആരംഭത്തിൽ തന്നെ നിയമങ്ങൾ സമ്പൂർണ്ണമായി അവതരിക്കുന്നതിന് പകരം ഇങ്ങനെ 'നസ്ഖ്' ചെയ്യുന്നതിൽ പ്രപഞ്ച നാഥന് പല ഹിക്മതുകളുമുണ്ടെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. 


ഒരു കാര്യം ഇവിടെ പറയാതിരിക്കാനാവില്ല. പ്രഭാഷണങ്ങളിൽ കേട്ടതും വായനകളിൽ നിന്ന് മനസ്സിലാക്കിയതുമായ പല ചരിത്ര സംഭവങ്ങളും ഉണ്ടായിരിക്കാം. അത് വിഷയ സംബന്ധിയായോ ചില പാഠങ്ങൾ ഉൾക്കൊള്ളാനോ പറയുന്നതാണ്. ഇത്തരം ചരിത്രങ്ങളിൽ നിന്നും ഇസ്‌ലാമിക വിധികൾ ഇന്നതാണെന്ന് സ്വയം മനസ്സിലാക്കി പ്രാവർത്തികമാക്കുകയോ മറ്റുള്ളവരോട് പറയുകയോ ചെയ്യുന്ന ചില സാധാരണക്കാരുണ്ട്. മതവിരുദ്ധരായ അൽപജ്ഞാനികളും ഈ ഗണത്തിൽ പെടും. ആ സ്വഭാവം തീർത്തും തെറ്റാണ്. തന്മൂലം നിയമങ്ങൾ പലതും പിഴച്ച് മനസ്സിലാക്കുകയാണ് ചെയ്യുന്നത്. അതിനാൽ അക്കാര്യം വളരെയധികം ഗൗരവപൂർവ്വം കാണേണ്ടതാണ്. ഇതുവരെ പ്രതിപാധിച്ച മിശ്രവിവാഹമെന്ന താന്തോന്നിവാസത്തിന് ചൂട്ടുപിടിക്കാനും ചിലർ ചെയ്തത് അതാണല്ലോ.

മതനിയമം മനസ്സിലാക്കാൻ, വിശുദ്ധ ഖുർആൻ - ഹദീസുകളിൽ നിന്നും പണ്ഡിതന്മാർ ക്രോഡീകരിച്ച ഗ്രന്ഥങ്ങൾ മാത്രമാണ് ശരണം. അത് മനസ്സിലാക്കിയിട്ട് വേണം വിഷയ സംബന്ധമായി ചരിത്രങ്ങൾ ഉദ്ധരിക്കാൻ. 


കാര്യങ്ങളെ യഥാവിധി മനസ്സിലാക്കാൻ റബ്ബ് തുണക്കട്ടെ - ആമീൻ.


💫

ഉള്ഹിയതിൻ്റെ മാംസം ഭക്ഷിക്കരുത്.." മൂന്നു ദിവസത്തിലപ്പുറം

 📚

*അത്, ഇതിലില്ല ! (4)*


_അഷ്റഫ് സഖാഫി, പള്ളിപ്പുറം_ 

_______________________________


തിരുനബി(സ്വ) തങ്ങൾ പറഞ്ഞതായി അബ്ദുല്ലാഹ് ബ്നു ഉമർ (رضي الله عنهما) ഉദ്ധരിക്കുന്നു:


 لَا يَأْكُلْ  أَحَدٌ مِنْ لَحْمِ أُضْحِيَّتِهِ فَوْقَ ثَلَاثَةِ أَيَّامٍ .

 (رواه مسلم - ١٩٧٠)


"നിങ്ങളിൽ ഒരാളും മൂന്നു ദിവസത്തിലപ്പുറം ഉള്ഹിയതിൻ്റെ മാംസം ഭക്ഷിക്കരുത്.."

മൂന്നു ദിവസത്തിലപ്പുറം അത് സൂക്ഷിച്ചു വെക്കുന്നതും ഇതോടെ വിലക്കപ്പെട്ടു. അയ്യാമുത്തശ്‌രീഖിനപ്പുറം ഉള്ഹിയത് മാംസം തിന്നരുതെന്ന്. ഇമാം മുസ്‌ലിം(റ) സ്വഹീഹായി റിപ്പോർട്ട് ചെയ്ത ഈ ഹദീസ് കേട്ടിട്ട്, ആരും വ്യാകുലപ്പെടേണ്ട. അത് മുമ്പുള്ള നിയമമായിരുന്നു. പിന്നീട് ദുർബലപ്പെടുത്തിയിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും, നിങ്ങളുടെ യാത്രാവേളകളിലടക്കം ഉപയോഗിച്ചോളൂ എന്ന് വ്യക്തമാക്കിക്കൊണ്ട് പിന്നീട് തിരുനബി(സ്വ) തങ്ങൾ വ്യക്തമാക്കിയതായി ബീവി ആഇശാ(റ) പറയുന്നുണ്ട്. 

ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന പലർക്കും, ഉള്ഹിയ്യത് ലഭിക്കാൻ വേണ്ടിയായിരുന്നു ഈ നിയന്ത്രണം.

അതിനാൽ, ഇത്തരം ഹദീസുകൾ കേൾക്കുമ്പോഴേക്ക് ബേജാറാവാതെ, ഇമാമുകളുടെ വിശദീകരണവും, അതിലുപരി ഫിഖ്ഹിൻ്റെ നിയമ വശങ്ങളും അന്വേഷിച്ചു വേണം കാര്യങ്ങൾ വിലയിരുത്താൻ.


Friday, August 1, 2025

തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളിലെ വേറിട്ട ഒരു അധ്യായമാണ് മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കുക എന്നത്.

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്*

*Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️*


*🌹Tweett 1144🌹*


തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളിലെ വേറിട്ട ഒരു അധ്യായമാണ് മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കുക എന്നത്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറഞ്ഞു. പത്തു ദിനാർ നൽകാനുള്ള ഒരാളുടെ പിന്നിൽ ഇടപാടുകാരൻ വിടാതെ പിടികൂടി. ഒന്നുകിൽ കടം വീട്ടണം അല്ലെങ്കിൽ ബാധ്യതയ്ക്ക് നബിﷺ ജാമ്യം നിൽക്കണം. തിരുനബിﷺ ചോദിച്ചു. എത്രകാലത്തേക്ക്? ഒരു മാസത്തേക്ക് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. തിരുനബിﷺ ആ ജാമ്യം ഏറ്റെടുത്തു. ഒരുമാസം അവധിയെത്തിയപ്പോൾ ബാധ്യതക്കാരൻ പത്തു ദിനാറുമായി വന്നു. നബിﷺ അദ്ദേഹത്തോട് ചോദിച്ചു. ഇത് എവിടുന്നാണ് നിനക്ക് കിട്ടിയത്? അയാൾ പറഞ്ഞു. ഖനിയിൽ നിന്ന്. എന്നാൽ, അതിൻ്റെ ആവശ്യമില്ല. ബാധ്യത ഞാൻ വീട്ടി കൊള്ളാം.


          ഇടപാടുകാരിൽ പ്രയാസം നേരിടുന്നവർക്ക് ജാമ്യം നിൽക്കുക. പാവപ്പെട്ടവൻ പ്രയാസം നേരിടുന്ന ഘട്ടത്തിൽ എല്ലാ അർത്ഥത്തിലും സഹായിക്കുക. മനുഷ്യർക്കിടയിൽ ഉണ്ടായിരിക്കേണ്ട കാരുണ്യത്തിന്റെയും നന്മയുടെയും ഉയർന്ന അധ്യായങ്ങളാണ് ഈ സംഭവത്തിലൂടെ തിരുനബിﷺ കാഴ്ചവയ്ക്കുന്നത്.


         ഇതിനെക്കാൾ മികച്ച വിശാലതയും ഔദാര്യവും നിറഞ്ഞ ഒരു അധ്യാപനം കൂടി നമുക്കിനി വായിക്കാനുണ്ട്. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. കടബാധ്യതയോടുകൂടി മരണപ്പെട്ട ഒരാളുടെ ജനാസ കൊണ്ടുവന്നാൽ അയാളുടെ കടം വീട്ടാനുള്ള വകുപ്പ് ശേഷിക്കുന്നുണ്ടോ എന്ന് നബിﷺ അന്വേഷിക്കും. ഉണ്ടെന്ന് മറുപടി കിട്ടിയാൽ നബിﷺ അദ്ദേഹത്തിൻ്റെ മേൽ നിസ്കരിക്കും. ഇല്ലെന്നാണ് മറുപടി എങ്കിൽ സ്വഹാബികളോട് അദ്ദേഹത്തിൻറെ മേൽ നിസ്കരിച്ച് മറമാടാൻ പറയും. 


         ഇസ്‌ലാം വിവിധ ദേശങ്ങളിലേക്ക് വിജയപ്രവേശം നടക്കുന്ന കാലത്ത് തിരുനബിﷺ ഇങ്ങനെ പ്രസ്താവിച്ചു. വിശ്വാസികൾക്ക് അവരുടെ സ്വന്തത്തെക്കാൾ വേണ്ടപ്പെട്ടവൻ ഞാനാണ്. സത്യവിശ്വാസികളിൽ ആരെങ്കിലും മരണപ്പെട്ടാൽ അവരുടെ മേലുള്ള കടം ഞാൻ ഏറ്റെടുക്കും. അവർ എന്തെങ്കിലും ബാക്കിവെച്ചു പോയാൽ അത് അവരുടെ അനന്തരാവകാശികൾക്കും കുടുംബാദികൾക്കുമായിരിക്കും.


         കടബാധ്യതകളുടെ പ്രാധാന്യം ഏറെ ഗൗരവത്തോടുകൂടി തിരുനബിﷺ പഠിപ്പിക്കുകയായിരുന്നു. അനിവാര്യമാണെങ്കിൽ മാത്രം കടം വാങ്ങുക.  കൊടുത്തു വീടാൻ വകുപ്പുണ്ടെന്ന് കണ്ടാൽ മാത്രം വാങ്ങുക. നിശ്ചയിക്കുന്ന അവധിക്ക് തന്നെ തിരിച്ചു കൊടുക്കുക. ഒരുപക്ഷേ കഴിയാതെ വന്നാൽ ഇടപാടുകാരനോട് സുതാര്യമായി കാര്യം ബോധ്യപ്പെടുത്തുകയും അവധി നീട്ടി വാങ്ങുകയും ചെയ്യുക. ഇടപാടുകൾ എഴുതി സൂക്ഷിക്കുക. കടബാധ്യത ഉണ്ടാവുകയും വീടാൻ വഴിയില്ലാത്ത വിധം ശേഷിക്കുകയും ചെയ്താൽ അയാളുടെ മേൽ നിസ്കരിക്കാതിരുന്നത് കടബാധ്യതയുടെ ഗൗരവം സൂചിപ്പിക്കാനാണ്. ജീവൻ നിലനിൽക്കാനുള്ള ഭക്ഷണമോ ഉടുതുണിയില്ലാതെ വന്നപ്പോൾ വസ്ത്രത്തിനോ ഒരാൾ കടം വാങ്ങുകയും വീട്ടാൻ കഴിയാതെ മരണപ്പെട്ടു പോവുകയും ചെയ്താൽ തിരുനബിﷺ പരലോകത്ത് ആ ബാധ്യത ഏറ്റെടുക്കും. ഇസ്‌ലാമിൻ്റെ പ്രവർത്തന വഴിയിൽ മുന്നേറുകയും സേവന ഘട്ടത്തിൽ കടബാധ്യതയോടുകൂടി മരണപ്പെടുകയും ചെയ്താൽ അദ്ദേഹത്തിൻ്റെ കടം പരിഹരിക്കാനുള്ള സംവിധാനങ്ങൾ ഇസ്‌ലാമിക വ്യവസ്ഥിതിയുടെ ഭാഗമായി ഉണ്ടായിരുന്നു. 


              തരാനുള്ളവൻ തരാൻ പ്രയാസപ്പെടുന്നുവെന്നും കിട്ടേണ്ടവന് സാവധാനം ചെയ്തു കൊടുക്കാൻ സാഹചര്യമുണ്ടാവുകയും ചെയ്താൽ തരാനുള്ളവനോട് അവധാനത കാണിക്കുന്നതും പുണ്യകർമമാണ്.


        കടമിടപാടുകളുടെ കാര്യത്തിൽ കരുണയും കൃത്യതയും നിഷ്ഠയും സാമൂഹിക ഭദ്രതയും എല്ലാം ഉൾക്കൊള്ളുന്ന എല്ലാ വീക്ഷണ വശങ്ങളെയും പ്രവാചക അധ്യാപനങ്ങൾ ഉൾക്കൊള്ളുന്നു.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet1144

ദീന്‍ പൂര്‍ത്തീകരിച്ചുവെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം 'മൗലിക വിഷയങ്ങളും അടിസ്ഥാനകാര്യങ്ങളും പഠിപ്പിച്ചു തന്നിട്ടുണ്ടെന്നാണ്'.

 വിശുദ്ധ ഖുര്‍ആന്‍ ദീന്‍ പൂര്‍ത്തീകരിച്ചുവെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം 'മൗലിക വിഷയങ്ങളും അടിസ്ഥാനകാര്യങ്ങളും പഠിപ്പിച്ചു തന്നിട്ടുണ്ടെന്നാണ്'. അവയുടെ അടിസ്ഥാനത്തിലും വെളിച്ചത്തിലും ഇസ് ലാമിക ശാസനയനുസരിച്ച് ഇജ്ത്തിഹാദിലൂടെയും ഖിയാസിലൂടെയും ശൂറായിലൂടെയും കണ്ടെത്തുന്ന കാര്യങ്ങളും ദീനിയായവ തന്നെയാണ് !! ...............

ഖുര്‍ആനും സുന്നത്തും ആവശ്യപ്പെടുന്നതനുസരിച്ച്  അര്‍ഹരായ വ്യക്തികള്‍ നടത്തുന്ന ഇജ്ത്തിഹാദിലൂടെയും കൂടിയാലോചനയിലൂടെയും  എടുക്കുന്ന തീരുമാനങ്ങള്‍ മതപരമാണ്. അവയുടെ പാലനം പരലോകത്ത് പ്രതിഫലാര്‍ഹമയ സല്‍കര്‍മ്മങ്ങളും !!!

.....................

(പ്രബോധനം വാരിക: വാള്യം:55 , ലക്കം: 14 . 1998 സെപ്തമ്പര്‍ 19) 

......................

Posted: 24-11-2018 (SATURDAY)

ABU YASEEN AHSANI - CHERUSHOLA

ahsani313@gmail.com


https://www.facebook.com/420849691649016/posts/676146202786029/

ദാനങ്ങളും സമ്മാനങ്ങളും നൽകൽ*

 *ദാനങ്ങളും സമ്മാനങ്ങളും നൽകൽ* തിരുനബിﷺയുടെ സാമ്പത്തിക വ്യവഹാരങ്ങളെ കുറിച്ച് വായിക്കുമ്പോൾ ദാനങ്ങൾക്കും ഉപഹാരങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്....