തൗബ ചെയ്യുക ........ رياض الصالحبن റിയാളു സ്സ്വാലിഹീൻ ഇമാം നവവി തൗബയുടെ അധ്യായം. പണ്ഡിതന്മാർ പറയുന്നു: *എല്ലാ പാപങ്ങളിൽ നിന്നും തൗബ ചെയ്യുന്നത് നിർബന്ധമാണ്.* അല്ലാഹുവിനും അടിമയ്ക്കും ഇടയിലുള്ള, മറ്റൊരാളുടെ അവകാശവുമായി ബന്ധമില്ലാത്ത പാപമാണെങ്കിൽ, *തൗബയ്ക്ക് മൂന്ന് നിബന്ധനകളുണ്ട്:* 1.ആ പാപം ഉടൻ ഉപേക്ഷിക്കുക. 2.അത് ചെയ്തതിൽ ആത്മാർത്ഥമായി പശ്ചാത്തപിക്കുക. 3.ഇനി ഒരിക്കലും അതിലേക്ക് മടങ്ങില്ലെന്ന് ദൃഢനിശ്ചയം എടുക്കുക. ഈ മൂന്ന് നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് ഇല്ലെങ്കിൽ തൗബ ശരിയാകുകയില്ല. എന്നാൽ പാപം മറ്റൊരു മനുഷ്യന്റെ അവകാശവുമായി ബന്ധപ്പെട്ടതാണെങ്കിൽ, *നാല് നിബന്ധനകളുണ്ട്:* മേൽ പറഞ്ഞ മൂന്ന് നിബന്ധനകളും പാലിക്കുക. കൂടാതെ, ആ വ്യക്തിയുടെ അവകാശത്തിൽ നിന്ന് മുക്തനാകുക. അതായത്: *മറ്റൊരാളുടെ സ്വത്ത് കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് തിരികെ നൽകണം.* *അപവാദക്കുറ്റം (ഖദ്ഫ്) പോലുള്ള ശിക്ഷാർഹമായ കുറ്റമാണെങ്കിൽ, ശിക്ഷ ഏറ്റുവാങ്ങുകയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ മാപ്പ് തേടുകയോ വേണം* ഗീബത്ത് പറത്തിട്ടുണ്ടെങ്കിൽ, അദ്ദേഹത്തോട് ക്ഷമ ചോദിക്കണം. എല്ലാ പാപങ്ങളിൽ നിന്നും തൗബ ചെയ്യേണ്ടത് നിർബന്ധമാ...
ദർസ് 452 ഹദീസ് പഠനം ആത്മീയത رياض الصالحبن റിയാളു സ്സ്വാലിഹീൻ ഇമാം നവവി -ആത്മാർത്ഥത - * നിയ്യത്ത് നന്നാക്കിയാൽ വലിയ പ്രതിഫലം* വിശ്വാസികളുടെ മാതാവായ ആയിശ (റളിയല്ലാഹു അൻഹാ) പറയുന്നു: മുഹമ്മദ് (ﷺ) അരുളിച്ചെയ്തു: "ഒരു സൈന്യം കഅ്ബയെ ആക്രമിക്കാൻ പുറപ്പെടും. അവർ മരുഭൂമിയിലെ 'ബൈദാ' എന്ന സ്ഥലത്തെത്തുമ്പോൾ, അവരുടെ ആദ്യമുതൽ അവസാനവരെ എല്ലാവരെയും ഭൂമി വിഴുങ്ങും." ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേ! അവരുടെ കൂട്ടത്തിൽ അവരുടെ കച്ചവടക്കാരും (യുദ്ധത്തിനല്ലാതെ വന്നവരും), അവരിൽ പെട്ടവരല്ലാത്തവരും ഉണ്ടാകുമല്ലോ. അപ്പോൾ എല്ലാവരെയും എങ്ങനെ ഭൂമി വിഴുങ്ങും?" അപ്പോൾ നബി (ﷺ) പറഞ്ഞു: "അവരുടെ ആദ്യമുതൽ അവസാനവരെ എല്ലാവരെയും ഭൂമി വിഴുങ്ങും. പിന്നീട് (പരലോകത്തിൽ) ഓരോരുത്തരെയും അവരുടെ നിയ്യത്ത് (ഉദ്ദേശ്യം) അനുസരിച്ചാണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക." (Sahih al-Bukhari, Sahih Muslim) ഈ ഹദീസിൽ നിന്നും ലഭിക്കുന്ന പാഠങ്ങൾ 1.നിയ്യത്ത് നന്നാക്കി സൽക്രമങ്ങൾ അനുഷ്ഠിച്ചാൽ അവനെ വലിയ പ്രതിഫലം ലഭിക്കും 2.ഖിയാമത്ത് നാളിന് മുമ്പ് കഅബ അക്രമിക്കാൻ സൈന്യങ്ങൾ വരും. 3.ആക്രമികളെയും ആ നാട്ടിലുള്ളവരെയും...