ദർസ് 452 ഹദീസ് പഠനം ആത്മീയത رياض الصالحبن റിയാളു സ്സ്വാലിഹീൻ ഇമാം നവവി -ആത്മാർത്ഥത - * നിയ്യത്ത് നന്നാക്കിയാൽ വലിയ പ്രതിഫലം* വിശ്വാസികളുടെ മാതാവായ ആയിശ (റളിയല്ലാഹു അൻഹാ) പറയുന്നു: മുഹമ്മദ് (ﷺ) അരുളിച്ചെയ്തു: "ഒരു സൈന്യം കഅ്ബയെ ആക്രമിക്കാൻ പുറപ്പെടും. അവർ മരുഭൂമിയിലെ 'ബൈദാ' എന്ന സ്ഥലത്തെത്തുമ്പോൾ, അവരുടെ ആദ്യമുതൽ അവസാനവരെ എല്ലാവരെയും ഭൂമി വിഴുങ്ങും." ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേ! അവരുടെ കൂട്ടത്തിൽ അവരുടെ കച്ചവടക്കാരും (യുദ്ധത്തിനല്ലാതെ വന്നവരും), അവരിൽ പെട്ടവരല്ലാത്തവരും ഉണ്ടാകുമല്ലോ. അപ്പോൾ എല്ലാവരെയും എങ്ങനെ ഭൂമി വിഴുങ്ങും?" അപ്പോൾ നബി (ﷺ) പറഞ്ഞു: "അവരുടെ ആദ്യമുതൽ അവസാനവരെ എല്ലാവരെയും ഭൂമി വിഴുങ്ങും. പിന്നീട് (പരലോകത്തിൽ) ഓരോരുത്തരെയും അവരുടെ നിയ്യത്ത് (ഉദ്ദേശ്യം) അനുസരിച്ചാണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക." (Sahih al-Bukhari, Sahih Muslim) ഈ ഹദീസിൽ നിന്നും ലഭിക്കുന്ന പാഠങ്ങൾ 1.നിയ്യത്ത് നന്നാക്കി സൽക്രമങ്ങൾ അനുഷ്ഠിച്ചാൽ അവനെ വലിയ പ്രതിഫലം ലഭിക്കും 2.ഖിയാമത്ത് നാളിന് മുമ്പ് കഅബ അക്രമിക്കാൻ സൈന്യങ്ങൾ വരും. 3.ആക്രമികളെയും ആ നാട്ടിലുള്ളവരെയും...
ദർസ് 451 ഹദീസ് പഠനം ആത്മീയത رياض الصالحبن റിയാളു സ്സ്വാലിഹീൻ ഇമാം നവവി -ആത്മാർത്ഥത - അധ്യായം: എല്ലാ പ്രവൃത്തികളിലും, വാക്കുകളിലും, അവസ്ഥകളിലും പ്രകടമായതിലും രഹസ്യമായതിലും ഇഖ്ലാസ് (ആത്മാർത്ഥത) പുലർത്തുകയും നിയ്യത്ത് (ഉദ്ദേശ്യം) നന്നാക്കുകയും ചെയ്യുക. അല്ലാഹു തഅാലാ പറയുന്നു: "അവർക്ക് കൽപ്പിക്കപ്പെട്ടത് അല്ലാഹുവിനെ മാത്രം *ആത്മാർത്ഥതയോടെ* ആരാധിക്കുവാനും, സത്യവിശ്വാസത്തിലേക്ക് ചരിഞ്ഞുനിൽക്കുന്നവരാകുവാനും, നമസ്കാരം നിലനിർത്തുവാനും, സകാത്ത് നൽകുവാനും മാത്രമാണ്. അതാണ് നേരായ മതം." (സൂറത്തുൽ ബയ്യിന: 5) ഹദീസ് വിശ്വാസികളുടെ നേതാവായ അബൂ ഹഫ്സ്, ഉമർ ഇബ്നുൽ ഖത്താബ് (റ) പറഞ്ഞു: ഞാൻ മുഹമ്മദ് നബി (ﷺ) പറയുന്നത് കേട്ടു: "തീർച്ചയായും എല്ലാ പ്രവൃത്തികളും നിയ്യത്ത് (ഉദ്ദേശ്യം) അനുസരിച്ചാണ് സ്വീകരിക്കപ്പെടുന്നത് . ഓരോ വ്യക്തിക്കും അവൻ നിയ്യത്ത് വെച്ചതായിരിക്കും ലഭിക്കുക. അതിനാൽ ആരുടെ ഹിജ്റ (പലായനം) അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണോ, അവന്റെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും തന്നെയായിരിക്കും. എന്നാൽ ആരുടെ ഹിജ്റ ഈ ലോകത്തിലെ എന്തെങ്കിലും നേട്ടത്തിനുവേണ്ടിയോ, അല്ലെങ്കിൽ വിവാഹ...