Monday, May 18, 2026

ഇടിയും മിന്നലുംالرعد والبرق

 *ഇടിയും മിന്നലും* 


ഇടിനാദം കേൾക്കുമ്പോൾ താഴെ പറയുന്ന തസ്ബീഹ് മൂന്ന് പ്രാവശ്യം ചൊല്ലുന്നത് സുന്നത്താണ്:


سُبْحَانَ من يُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ


(റഅ്ദ് എന്ന മലക്ക് അല്ലാഹുവിന് തസ്ബീഹും ഹംദും അർപ്പിക്കുന്നു. അതുപോലെ, മറ്റു മലക്കുകളും അവന്റെ ഭയത്താൽ തസ്ബീഹ് ചെയ്യുന്നു. ആ അല്ലാഹു പരിശുദ്ധനാകുന്നു.)


ഖുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലും, അത് താൽക്കാലികമായി നിർത്തി ഈ ദിക്ർ ചൊല്ലുന്നതാണ് ഉചിതം (ബാങ്ക് കേൾക്കുമ്പോൾ പാരായണം നിർത്തുന്നതുപോലെ).


മിന്നൽ കാണുമ്പോൾ താഴെ പറയുന്ന തസ്ബീഹ് ചൊല്ലുന്നത് കൂടുതൽ അനുയോജ്യമാണ്:


سُبْحَانَ مَنْ يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا


(ഭയവും പ്രതീക്ഷയും ഉണ്ടാക്കിക്കൊണ്ട് നിങ്ങളെ മിന്നൽ കാണിക്കുന്നവൻ പരിശുദ്ധനാകുന്നു.)


ഇടിനാദവും മിന്നലും കഠിനമാകുമ്പോൾ നബി (സ്വ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:


اللَّهُمَّ لَا تَقْتُلْنَا بِغَضَبِكَ، وَلَا تُهْلِكْنَا بِعَذَابِكَ، وَعَافِنَا قَبْلَ ذَلِكَ


(അല്ലാഹുവേ, നിന്റെ കോപം കൊണ്ട് ഞങ്ങളെ കൊല്ലരുതേ; നിന്റെ ശിക്ഷ കൊണ്ട് ഞങ്ങളെ നശിപ്പിക്കരുതേ; അതിന് മുമ്പ് ഞങ്ങൾക്ക് സുരക്ഷ നല്കണമേ.)


ഇടിമിന്നൽ പോലുള്ള ഭയപ്പെടുത്തുന്ന പ്രകൃതി പ്രതിഭാസങ്ങൾ കാണുമ്പോൾ അല്ലാഹുവിനെ സ്മരിക്കുന്നത്, ആപത്തുകളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ കാരണമാകുന്നു. അതുകൊണ്ടാണ് ഇത്തരം ദിക്റുകൾ ചൊല്ലാൻ നിർദ്ദേശിച്ചിരിക്കുന്നത്.


و) أن (يسبح عند الرعد) لما صح أن ابن الزبير - رضي الله عنهما - كان إذا سمعه ترك الحديث وقال سبحان من يسبح الرعد بحمده، والملائكة من خيفته 

(وعند البرق)

ولان الذكر عند الامور المخوفه يؤمن غائلتها

(تحفة المحتاج)


قوله: إذا سمعه) أي الرعد مغني (قوله: ترك الحديث) أي ما كان فيه وظاهره ولو قرآنا وهو ظاهر قياسا على إجابة المؤذن ع ش

(قوله: وقال سبحان من يسبح الرعد إلخ) أي ثلاثا 

 عبارة الأسنى والنهاية والمغني وقيس بالرعد البرق والمناسب أن يقول عنده سبحان من يريكم البرق خوفا وطمعا

(حاشية الشرواني ٣/٨١)

أن رسول الله صلى الله عليه وسلم كان إذا سمع صوت الرعد والصواعق قال: "اللهم لا تقتلنا بغضبك، ولا تهلكنا بعذابك، وعافنا قبل ذلك".

(كتاب الاذكار)

മിന്നലും നോട്ടവും

 *മിന്നലും നോട്ടവും* 

മിന്നൽ പിണരുകളിലേക്കും മഴയിലേക്കും ഇടിയിലേക്കും കണ്ണുകൊണ്ട് ഉറ്റുനോക്കാനോ (അമിത ശ്രദ്ധയോടെ നോക്കി നിന്ന് പിന്തുടരൽ)

കൈ കൊണ്ടോ മറ്റോ അതിലേക്ക് ആംഗ്യം കാണിക്കാനോ പാടില്ല. 

സലഫ് സ്വാലിഹീങ്ങൾ അതിനെ വെറുത്തിരുന്നു. മറിച്ച് അത്തരം സന്ദർഭങ്ങളിൽ അവർ ഇപ്രകാരം പറയുമായിരുന്നു:

لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ سُبُّوحٌ قُدُّوسٌ

(അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനില്ല, അവൻ ഏകനാണ്, അവന് പങ്കുകാരില്ല, അവൻ  പരിശുദ്ധനാണ്).

ഈ ദിക്ർ ഒരു തവണ ചൊല്ലിയാൽ തന്നെ അതിന്റെ സുന്നത്ത് ലഭിക്കുന്നതാണ്. എന്നാൽ ഒന്നിലധികം തവണ വർദ്ധിപ്പിക്കാം.

ولا يتبع بصره البرق) أو المطر أو الرعد قال الماوردي؛ لأن السلف الصالح كانوا يكرهون الإشارة إلى الرعد والبرق ويقولون عند ذلك لا إله إلا الله وحده لا شريك له سبوح قدوس فيختار الاقتداء بهم في ذلك

قوله: يكرهون الإشارة إلخ) أي ببصر وغيره ع ش (قوله: فيختار الاقتداء بهم إلخ) ويحصل سنة ذلك بمرة واحدة ولا بأس بالزيادة ع ش

(تحفة المحتاج ٣/٨٢)

Friday, May 15, 2026

സൂറതുന്നസ്വ്‌റും ഫത്‌ഹും

 📚

*സൂറതുന്നസ്വ്‌റും ഫത്‌ഹും*

______________________


അയൽപക്കത്ത് കല്യാണ ദിവസം. കൃത്യം പതിനൊന്നു മണിക്ക് കല്യാണം തുടങ്ങുമെന്ന് ക്ഷണക്കത്തിലുണ്ട്. പറഞ്ഞതു പോലെ,  പതിനൊന്ന് മണിയോടെ നീ പന്തലിലെത്തിയാലും, വീട്ടുടമക്ക് വലിയ സന്തോഷമൊന്നുമുണ്ടാവില്ല. അതേസമയം, അവൻ്റെ സുഹൃത്ത് കൃത്യസമയത്ത് എത്തിയാൽ വലിയ സന്തോഷമാവുകയും ചെയ്യും. എന്തേ? നീ അയൽപക്കത്തുള്ളവനാണ്. തലേ ദിവസങ്ങളിൽ തന്നെ പോകേണ്ടവനാണ്, തിരക്കുപിടിച്ച സമയത്ത് സഹകരിക്കേണ്ടവനാണ്. സുഹൃത്തിൽ നിന്നും ഇത്ര തന്നെ പ്രതീക്ഷിക്കാത്തതിനാൽ, വൈകി വന്നാലും അത് തെറ്റാവില്ല.


പറഞ്ഞു വന്നത്, അടുപ്പം കൂടുന്നതിനനുസരിച്ച്, നല്ല കാര്യങ്ങളാണെങ്കിൽ പോലും, അടുപ്പക്കാരിൽ അത് പോരായ്കയാവും. മുകളിൽ, കല്യാണത്തിന് രാവിലെത്തന്നെ എത്തിയിട്ടും മോശമായത് പോലെ. 

ഇതേ രീതിയിൽ, അല്ലാഹുവിൻ്റെ ഇഷ്ടക്കാരിലെ പരിപൂർണ്ണതയിൽ വരുന്ന നേരിയ കുറവ് പോലും, ചിലപ്പോൾ തെറ്റായി വിശേഷിപ്പിച്ചേക്കും. യഥാർത്ഥത്തിൽ അത് വലിയ നന്മയാണെങ്കിലും. ഈ ആശയം വിളിച്ചോതുന്ന പ്രസിദ്ധമായ വാക്യമുണ്ട്:


حَسَنَاتُ الْأَبْرَارِ سَيِّئَاتُ الْمُقَرَّبِينَ


ദിനേന ദറജഃകൾ ഉയർന്നു കൊണ്ടിരിക്കുന്ന തിരുനബി(സ്വ) തങ്ങൾക്ക്, തൊട്ടു മുമ്പത്തെ ദിവസത്തേക്ക് നോക്കിയാൽ അതൊരു കുറച്ചിലായി അനുഭവപ്പെടും. കാരണം, ഈ ദിവസത്തെ അത്ര ദറജഃ ഇന്നലെ ഉണ്ടായില്ലല്ലോ എന്നാണ് ചിന്തിച്ചു പോവുക. 


ദിവസവും എഴുപത് തവണ തങ്ങൾ ഇസ്തിഗ്ഫാർ ചൊല്ലിയതിന്, ന്യായമായി പറഞ്ഞവയിൽ രണ്ട് കാര്യങ്ങളാണ് മുകളിൽ കൊടുത്തത്. ഉമ്മതിനെ നെഞ്ചോട് ചേർത്തിയ നേതാവായതിനാൽ, അവരിൽ നിന്നുള്ള തെറ്റുകളെല്ലാം സ്വന്തത്തോട് ചേർത്ത്, അവർക്ക് വേണ്ടിയുള്ള പൊറുക്കലിനെ ചോദിക്കലാണെന്നും അഭിപ്രായമുണ്ട്. അല്ലെങ്കിലും ഇസ്തിഗ്ഫാർ ചൊല്ലാൻ, തെറ്റുകൾ ഒന്നും തന്നെ സംഭവിക്കേണ്ടതില്ല എന്നാണ് ഇമാമുകൾ പറഞ്ഞു വെച്ചത്. 


ചുരുക്കത്തിൽ, സർവ്വ തെറ്റുകളിൽ നിന്നും പൂർണ്ണ സുരക്ഷരരായവരാണ് നബിമാർ. അവരിലെ ഏറ്റവും ഉന്നതരാണ് തിരുനബി(സ്വ) തങ്ങൾ. എന്നിട്ടും 'തങ്ങളുടെ തെറ്റുകൾ' എന്ന പ്രയോഗം ഖുർആനിലുണ്ട്. ബാഹ്യാർത്ഥം ഒരിക്കലും ഉദ്ദേശമില്ലെന്ന് പകൽ കണക്കെ വ്യക്തമാണ്. മുകളിൽ പറഞ്ഞ പോലോത്ത വ്യാഖ്യാനങ്ങൾ അവിടെയുണ്ടെന്ന് ഇമാമുകൾ പഠിപ്പിച്ചിട്ടുമുണ്ട്. ഇനി നോക്കൂ, അല്ലാഹു പറയുന്നു:


{ إِنَّا فَتَحۡنَا لَكَ فَتۡحٗا مُّبِينٗا(١) لِّيَغۡفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعۡمَتَهُۥ عَلَيۡكَ وَيَهۡدِيَكَ صِرَٰطٗا مُّسۡتَقِيمٗا(٢) وَيَنصُرَكَ ٱللَّهُ نَصۡرًا عَزِيزًا(٣)  }[سورة الفتح]


"നബിയേ, ഇനി മുതൽ അങ്ങേക്ക് വിജയത്തിൻ്റെ നാളുകളാണ്.." 

ഫത്‌ഹു മക്കഃയുമായി ബന്ധപ്പെട്ട ആയതാണ് ഇത്. അതിന് വഴിയൊരുങ്ങിയ ഹുദൈബിയ്യാ സന്തിക്ക് തൊട്ടു മുമ്പ് ഹി: ആറാം വർഷത്തിലാണ് അവതരിച്ചത്. പൂർണ്ണമായും ശത്രുക്കളുടെ ആവശ്യങ്ങൾ സമ്മതിച്ചും, മുസ്‌ലിമുകൾക്ക് പലതും തടഞ്ഞുമുള്ള ഈ കരാർ സ്വാഭാവികമായും സ്വഹാബതിൽ പലർക്കും നീരസമുണ്ടാക്കി. ഉംറഃ നിർവ്വഹിക്കാൻ പോലും സമ്മതിക്കാതെ തിരിച്ചു പോകേണ്ട ഗതി വന്നപ്പോൾ,  അല്ലാഹു സഹായിക്കുമെന്ന വാഗ്ദാനം ഉണ്ടായില്ലല്ലോ എന്ന ആശങ്കയുണ്ടായി. അപ്പോൾ അബൂബക്ർ(റ) പറഞ്ഞു: 


"അത് ഈ വർഷം തന്നെ ഉണ്ടാകുമെന്ന് പറഞ്ഞിട്ടില്ലല്ലോ.."


അത് തിരുനബി(സ്വ) ശരിവെച്ചു കൊണ്ട് മറുപടി വ്യക്തമാക്കി. ശേഷം രണ്ട് വർഷം കഴിഞ്ഞ് ഹി: എട്ടാം വർഷത്തിൽ തന്നെ ഫത്ഹു മക്കഃ അരങ്ങേറുകയായിരുന്നു.


 ഇസ്‌ലാമിക സാമ്രാജ്യം എല്ലാം കീഴടക്കി മുന്നേറുമെന്ന സന്തോഷവാർത്തയാണ് ആയതിലൂടെ നൽകുന്നത്. അതിനു വേണ്ടി പരിശ്രമിക്കാനുള്ള കൽപനയും അതിലുണ്ട്.

അതുവഴി അല്ലാഹു മഗ്ഫിറത് നൽകുകയും അവൻ്റെ നിഅ്മതുകൾ പൂർത്തിയാക്കി തരികയും സൽപാന്താവിലേക്ക് ചേർത്തുമെന്നും പറയുന്നു. ഇത്, തിരുനബി(സ്വ) തങ്ങളുടെ ഉമ്മതിനോടുള്ള പ്രചോദനവും കൽപനയുമാണെന്ന് മുഫസ്സിറുകൾ വിശദീകരിക്കുന്നു. 

ഇവിടെ, 

ذَنۢبِكَ

'തങ്ങളിൽ നിന്ന് വരാവുന്ന മോശങ്ങൾ' - അഥവാ, അത് യഥാർത്ഥത്തിൽ മോശമായതല്ല, മറിച്ച് സൽകർമ്മം തന്നെയാണ്, തങ്ങളുടെ സ്ഥാനത്തേക്ക് നോക്കുമ്പോൾ ഇനിയും ഉയരാനുണ്ട് - എന്ന് മേൽ പറഞ്ഞ രീതിയിൽ വ്യാഖ്യാനിക്കണം. അത് കൊണ്ടാണല്ലോ

الذنب 

എന്ന് പറയാതെ,

ذنبك 

അങ്ങയുടെ 'ദൻബ്' എന്ന് പറഞ്ഞത്.


യഥാർത്ഥത്തിൽ, ഇത് സൂറതുന്നസ്വ്‌റിൻ്റെ പൂർത്തീകരണമാണ്.


{ إِذَا جَآءَ نَصۡرُ ٱللَّهِ وَٱلۡفَتۡحُ() وَرَأَيۡتَ ٱلنَّاسَ يَدۡخُلُونَ فِي دِينِ ٱللَّهِ أَفۡوَاجٗا() فَسَبِّحۡ بِحَمۡدِ رَبِّكَ وَٱسۡتَغۡفِرۡهُۚ إِنَّهُۥ كَانَ تَوَّابَۢا}[النصر]


ഇവിടെ പറഞ്ഞ, ശത്രുക്കൾക്കെതിരിൽ ലഭിക്കുന്ന റബ്ബിൻ്റെ സഹായവും വിജയവും, വരാനിരിക്കുന്ന ഫത്‌ഹു മക്കഃയാണ്. അന്ന് കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് ആളുകൾ കടന്ന് വരുന്ന സന്ദർഭം വരുമ്പോൾ, അങ്ങയുടെ റബ്ബിന് തസ്‌ബീഹ് - ഹംദ് - ഇസ്തിഗ്ഫാർ ചൊല്ലണമെന്ന് പറഞ്ഞു. ഈ കൽപന വന്നതു മുതൽ തന്നെ,

سُبْحَان اللَّه وَبِحَمْدِهِ أَسْتَغْفِر اللَّه وَأَتُوب إِلَيْهِ

എന്ന ദിക്റ് തങ്ങൾ അധികരിപ്പിച്ചിരുന്നു. 


അപ്പോൾ, അന്ന് സന്തോഷമറിയിച്ച കാര്യം സൂറതുൽ ഫത്ഹിലൂടെ പൂർത്തീകരിക്കുകയാണ് ചെയ്യുന്നത്. 

وَيَنصُرَكَ ٱللَّهُ نَصۡرًا عَزِيزًا

എന്ന ആയതും, മുമ്പ് അവതരിച്ച സൂറതിന്, അന്നസ്വ്‌ർ എന്ന പേരും,

نَصۡرُ ٱللَّهِ

എന്ന പരാമർശവുമെല്ലാം ചേർത്തു മനസ്സിലാക്കേണ്ടതാണ്. സൂറതുകൾ തമ്മിലുള്ള ഈ ബന്ധം ജലാലൈനിയിൽ നിന്നും വ്യക്തമാകുന്നതാണ്.


ഇങ്ങനെ, ഇസ്തിഗ്ഫാർ ചൊല്ലിച്ച് തിരുനബി(സ്വ) തങ്ങളെ പരിപൂർണ്ണതയിലെത്തിച്ച്, വഫാതിനുള്ള ഒരുക്കമായിരുന്നു ഇതെല്ലാമെന്നും ഗ്രഹിക്കാം. മറ്റൊന്ന്, എത്ര വലിയ നിഅ്മതുകൾ ലഭിക്കുമ്പോഴും, പൂർണ്ണമായ തവക്കുൽ - താനും തൻ്റെ പ്രവർത്തനങ്ങളും സർവ്വതും റബ്ബിൽ നിന്നാണ്, 'ഞാൻ' എന്ന ഒരു തോന്നൽ പോലും ഇല്ലാത്ത രിതി - ഉണ്ടായിത്തീരാൻ ഇങ്ങനെ ഇസ്തിഗ്ഫാർ ചൊല്ലിക്കുന്ന ശൈലികൂടി വായിച്ചെടുക്കാം. 


മുകളിൽ പറഞ്ഞ, കല്യാണത്തിൻ്റെ ഉദാഹരണം, വൈലിത്തറ ഉസ്താദിൽ നിന്നും കിട്ടിയതാണ്. കീഴന ഓറും ഇങ്ങനെ പറയാറുണ്ടായിരുന്നത്രെ.


അല്ലാഹു തആലാ പാപങ്ങൾ പൊറുത്ത് നമ്മെയെല്ലാവരെയും സ്വീകരിക്കട്ടെ - ആമീൻ.


💫

ഹദീസ് പഠനം ഉപകരിക്കുന്നത് ഫിഖ്ഹിലൂടെ..*

 📚

*ഹദീസ് പഠനം ഉപകരിക്കുന്നത് ഫിഖ്ഹിലൂടെ..*

______________________


ഇമാം മാലിക്(റ)വിൻ്റെ സഹോദരീപുത്രന്മാരായിരുന്നു ബക്റും ഇസ്‌മാഈലും. ഇരുവരും ഹദീസ് പഠനത്തിൽ കൂടുതൽ ഉത്സാഹം കാണിക്കുന്നത് കണ്ടപ്പോൾ ഇമാം അവരെ ഇങ്ങനെ ഉപദേശിച്ചു:


"ഹദീസ് പഠനം നിങ്ങൾക്ക് ഉപകരിക്കണമെങ്കിൽ, അതിനേക്കാൾ കൂടുതലായി ഫിഖ്ഹിൽ മുഴുകുക.."


ഫിഖ്ഹ് പഠിക്കാതെ, ഹദീസിൽ മാത്രം മുഴുകുന്നത് അപകടമാണെന്ന്, മുഹദ്ദിസുകളിൽ ഉന്നതരായ ഇമാം മാലിക്(റ)വിൻ്റെ ഉപദേശമാണ്.


ഇമാം ശാഫിഈ(റ)വിൻ്റെ ഗുരുവായ സുഫ്‌യാനുബ്നു ഉയൈന(റ) ൻ്റെ പ്രസിദ്ധമായ വാക്ക് ഇതിനോട് ചേർത്ത് വായിക്കാം:


اَلْحَدِيثُ مَضَلَّةٌ إِلَّا لِلْفُقَهَاءِ


ഫിഖ്ഹീ പണ്ഡിതന്മാർ അല്ലാത്തവർക്ക് ഹദീസ് പഠനം കാലിടറിപ്പോകുന്ന മേഖലയാണെന്ന് സാരം.

___________________


وَقَالَ مَالِكٌ رَضِيَ اللهُ عَنْهُ لِابْنَيْ أُخْتِهِ - بَكْرٍ وَإِسْمَاعِيلَ: "أَرَاكُمَا تُحِبَّانِ الْحَدِيثَ وَتَطْلُبَانِهِ، قَالَا: نَعَمْ. قَالَ: إِنْ أَحْبَبْتُمَا أَنْ تَنْتَفِعَا بِهِ وَيَنْفَعَ اللهُ بِكُمَا، فَأَقِلَّا مِنَ الْحَدِيثِ وَتَفَقَّهَا".

 أَشَارَ رَضِيَ اللهُ عَنْهُ إِلَى أَنَّهُ لَا بُدَّ مِنْ مَعْرِفَةِ الْحَدِيثِ، لَكِنَّ الْعُمْدَةَ إِنَّمَا هِيَ عَلَى التَّفَقُّهِ فِيهِ. اهـ

(الفتاوى الحديثية: ٢٠٢)

💫

Monday, May 11, 2026

അല്ലാഹു അകാശത്തിൽ ഇരിക്കുകയാലണന്ന ഒഹാബി വാദം പൊളിച്ചടക്കുന്നു - മുസ്ലിം ലോകപണ്ഡിതന്മാർ അവരുടെ വിശ്വാസം സമർത്ഥിക്കുന്നുب بدعة الوهابيه ان الله عن العرش جالس خلافا لائمه اهل السنه ഭാഗം 2

 അല്ലാഹു അകാശത്തിൽ ഇരിക്കുകയാലണന്ന ഒഹാബി വാദം പൊളിച്ചടക്കുന്നു -


മുസ്ലിം ലോകപണ്ഡിതന്മാർ അവരുടെ വിശ്വാസം സമർത്ഥിക്കുന്നുب

بدعة الوهابيه ان الله عن العرش جالس خلافا لائمه اهل السنه



ഭാഗം 2


Aalam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري


7: ഹൻബലി മധ്ഹബിലെ മഹാനായ മുഹദ്ദിസ്‌, ഹാഫിസ്‌, മുഫസ്സിർ ആയ

ഇബ്നുൽ ജവ്സിറ

 Ibn al-Jawzi 


അല്ലാഹുവിന് സ്ഥലം, ദിശ, ശരീരപരമായ ചേർച്ച-വേർപാട് എന്നിവ ഇല്ലെന്ന് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. 

തന്റെദഫ്ഉശുബ്ഹ

 എന്ന ഗ്രന്ഥത്തിൽ ദൈവത്തെ ശരീരസാദൃശ്യമാക്കുന്ന ഇബ്നു സാഗൂനിയെ അദ്ദേഹം ശക്തമായി ഖണ്ഡിക്കുന്നു.


ഇബ്നു സാഗൂനി “അല്ലാഹു അർഷിൽ ഇസ്തിവാ ആയത്കൊണ്ട് അവൻ ഒരു പ്രത്യേക ദിശയിൽ ഉള്ളവനാണെന്ന് നമുക്ക് മനസ്സിലാകും” എന്നും “അല്ലാഹുവിന്റെ സത്തയ്ക്ക് ഒരു പരിധിയും അവസാനവും ഉണ്ടാകണം” എന്നും പറഞ്ഞപ്പോൾ, അതിന് മറുപടിയായി ഇബ്നുൽ ജൗസി പറഞ്ഞു:


“ഇവൻ എന്താണ് പറയുന്നതെന്ന് അറിയാത്ത ആളാണ്. കാരണം, സൃഷ്ടാവിനും സൃഷ്ടികൾക്കും ഇടയിൽ ഒരു അതിരും പരിധിയും നിശ്ചയിച്ചാൽ, അതോടെ അവനെ പരിമിതനാക്കി; അങ്ങനെ അവനെ ഒരു ശരീരമെന്നു സമ്മതിച്ചുവെന്നതായിരിക്കും. എന്നാൽ തന്റെ പുസ്തകത്തിൽ ‘അല്ലാഹു ജൗഹർ (സ്ഥലം കൈവശപ്പെടുന്ന വസ്തു) അല്ല’ എന്ന് അവൻ പറയുന്നുണ്ട്; പിന്നെ അവന് ഒരു സ്ഥലം നിശ്ചയിക്കുന്നു!”

ശേഷം ഇബ്നുൽ ജൗസി പറയുന്നു:

“ഇത് പറഞ്ഞവന്റെ അജ്ഞതയും തുറന്ന ഉപമപ്പെടുത്തലുമാണ്. സൃഷ്ടാവിന് നിർബന്ധമായ ഗുണങ്ങളും അസാധ്യമാകുന്ന കാര്യങ്ങളും ഇയാൾ അറിയുന്നില്ല. അല്ലാഹുവിന്റെ സത്ത ജൗഹറുകളുടെയും ശരീരങ്ങളുടെയും സത്തപോലെയല്ല; 

 സ്ഥലം ആവശ്യമുണ്ട്. മുകളിലും താഴെയും എന്നത് തമ്മിൽ നേരിട്ട് നിലകൊള്ളുന്ന വസ്തുക്കൾക്കാണ് ബാധകമാകുന്നത്. അങ്ങനെ നേർക്കുനേർ നിലകൊള്ളുന്നവയിൽ ഒന്ന് മറ്റേതിനേക്കാൾ വലുതോ ചെറുതോ സമമോ ആയിരിക്കണം. ഇതൊക്കെ ശരീരങ്ങളിലേ ഉണ്ടാകൂ.

ശരീരങ്ങളോട് നേർക്കുനേർ നിലകൊള്ളുന്ന ഏതു വസ്തുവിനും അവയെ സ്പർശിക്കാനുള്ള സാധ്യത ഉണ്ടായിരിക്കും. ശരീരങ്ങളെ സ്പർശിക്കലും വേർപെടലും സാധ്യമാകുന്ന എല്ലാം സൃഷ്ടിക്കപ്പെട്ടവയാണ്. കാരണം ജൗഹറുകൾ സൃഷ്ടിക്കപ്പെട്ടവയാണെന്ന് തെളിയിക്കുന്ന തെളിവുകളിൽ ഒന്നാണ് അവയ്ക്ക് ചേർച്ചയും വേർപാടും സംഭവിക്കുന്നത്.

അല്ലാഹുവിന് ഇത് സാധ്യമാണെന്ന് പറഞ്ഞാൽ, അവൻ സൃഷ്ടിക്കപ്പെട്ടവനാകാനുള്ള സാധ്യതയും സമ്മതിക്കേണ്ടിവരും. അത് അസാധ്യമാണെന്ന് പറഞ്ഞാൽ, ജൗഹറുകൾ സൃഷ്ടിക്കപ്പെട്ടവയാണെന്ന് തെളിയിക്കാനുള്ള മാർഗം ഇല്ലാതാകും.

അല്ലാഹുവിനെ ‘സ്ഥലത്തോട് ആവശ്യമില്ലാത്തവൻ’ എന്നും ഒരേസമയം ‘ഒരു സ്ഥലം ആവശ്യമായവൻ’ എന്നും പറയുന്നത് അസാധ്യമാണ്. കാരണം അടുത്തിരിക്കുക, വേർതിരിഞ്ഞിരിക്കുക എന്നിവ എല്ലാം സ്ഥലം കൈവശപ്പെടുന്ന വസ്തുക്കളുടെ ഗുണങ്ങളാണ്.

കൂടാതെ, കൂടിച്ചേരലും വേർപാടും സ്ഥലം കൈവശപ്പെടുന്നവയുടെ പ്രത്യേകതകളാണ്. അല്ലാഹുവിനെ സ്ഥലം കൈവശപ്പെടുന്നവനായി വിശേഷിപ്പിക്കാനാവില്ല. കാരണം അങ്ങനെ പറഞ്ഞാൽ അവൻ ആ സ്ഥലത്ത് നിശ്ചലനായോ അതിൽ നിന്ന് സഞ്ചരിക്കുന്നവനായോ ആയിരിക്കണം. എന്നാൽ അല്ലാഹുവിന് ചലനം, നിശ്ചലത, ചേർച്ച, വേർപാട് എന്നിവ ഒന്നും വിശേഷിപ്പിക്കാനാവില്ല.

ഒരാളോടു ചേർന്നോ വേർപ്പെട്ടോ നിൽക്കുന്ന എല്ലാം സ്വഭാവത്തിൽ പരിമിതമാണ്. പരിമിതമായതൊക്കെയും ഒരു നിർണ്ണയകനെ ആവശ്യപ്പെടുന്നു.

അതുപോലെ ‘അല്ലാഹു ലോകത്തിനകത്താണ്’ എന്നും ‘ലോകത്തിനുപുറത്താണ്’ എന്നും പറയാനും പാടില്ല. കാരണം ‘അകത്ത്’ ‘പുറത്ത്’ എന്നീ ആശയങ്ങളും സ്ഥലം കൈവശപ്പെടുന്നവയ്ക്കു മാത്രമുള്ളതാണ്; ചലനവും നിശ്ചലതയും പോലെ ശരീരങ്ങളുടെ ഗുണങ്ങളാണ് അവയും.”

പിന്നീട് അദ്ദേഹം പറയുന്നു:

“അവരെ ഇന്ദ്രിയബോധം ഉപമപ്പെടുത്തലിലേക്കും കുഴപ്പത്തിലേക്കും നയിച്ചു. ചിലർ ‘അല്ലാഹു അർഷിനെപ്പറ്റി പ്രത്യേകം പരാമർശിച്ചത് അത് അവനോട് ഏറ്റവും അടുത്ത സൃഷ്ടിയായതിനാലാണ്’ എന്നു പറഞ്ഞു. ഇതും അജ്ഞതയാണ്. കാരണം ദൂരസമീപത്വം ശരീരങ്ങൾക്കിടയിലേ സങ്കൽപ്പിക്കാനാവൂ.”

പിന്നീട് ഖുർആനിലെ “അവന്റെ അടുക്കലേക്ക് നല്ല വാക്കുകൾ ഉയരുന്നു” എന്നും “അവൻ തന്റെ ദാസന്മാർക്കു മീതെ ആധിപത്യം പുലർത്തുന്നവൻ” എന്നും ഉള്ള ആയത്തുകൾ കൊണ്ട് ചിലർ ദിശാപരമായ മുകളിത്തം തെളിയിക്കാൻ ശ്രമിച്ചതിനെക്കുറിച്ച് അദ്ദേഹം പറയുന്നു:

“അവർ മറന്നുപോയത്, ഭൗതികമായ ‘മുകളിൽ’ എന്നത് ശരീരങ്ങൾക്കോ ജൗഹറുകൾക്കോ മാത്രമാണെന്നതാണ്. ‘മുകളിൽ’ എന്ന പദം പദവിയുടെ മഹത്വത്തിനും ഉപയോഗിക്കപ്പെടുന്നു; ‘അവൻ അവനെക്കാൾ ഉയർന്ന സ്ഥാനത്തുള്ളവൻ’ എന്ന് പറയുന്നതുപോലെ.

അല്ലാഹു ‘അവൻ ദാസന്മാർക്കു മീതെയാണ്’ എന്ന് പറഞ്ഞതുപോലെ തന്നെ ‘അവൻ നിങ്ങളോടൊപ്പം തന്നെയുണ്ട്’ എന്നും പറഞ്ഞിട്ടുണ്ട്. ഒരാൾ അതിനെ അറിവിന്റെ അർത്ഥത്തിൽ വ്യാഖ്യാനിക്കുന്നുവെങ്കിൽ, മറ്റൊരാൾക്ക് ‘ഇസ്തിവാ’യെ ആധിപത്യം എന്ന അർത്ഥത്തിൽ വ്യാഖ്യാനിക്കാനും അവകാശമുണ്ട്.”

അവസാനം, “അല്ലാഹു അർഷിനെ സ്പർശിച്ചിരിക്കുകയാണ്” എന്ന ആശയം പറഞ്ഞവരെക്കുറിച്ച് അദ്ദേഹം പറയുന്നു:

“സ്പർശം രണ്ട് ശരീരങ്ങൾക്കിടയിലേ ഉണ്ടാകൂ. ഇതോടെ അവർ ദൈവത്തെ ശരീരമാക്കുന്നതിൽ ഒന്നും ബാക്കിയാക്കിയില്ല.” ദഫ് ഉശുബഹ് 21 - 24


وقد نص الإمام المحدث الحافظ المفسر عبد الرحمن بن الجوزي الحنبلي [597هـ] على نفي التحيز في المكان والاتصال والانفصال والاجتماع والافتراق عن الله تعالى، وردَّ في كتابه ” دفع شبه التشبيه ” [22]على ابن الزاغوني المجسم الذي قال :” فلما قال – تعالى – ثُمَّ اسْتَوَى [سورة الأعراف] علمنا اختصاصه بتلك الجهة”، 


وقال ابن الزاغوني أيضا :”ولا بد أن يكون لذاته نهاية وغاية يعلمها”، قال ابن الجوزي في الرد عليه ما نصه:


 “قلت هذا رجل لا يدري ما يقول، لأنه إذا قَدَّر غاية وفصلا بين الخالق والمخلوق فقد حدده، وأقرَّ بأنه جسم وهو يقول في كتابه أنه ليس بجوهر لأن الجوهر ما يتحيز، ثم يثبت له مكانا يتحيز فيه .


قلت:- أي ابن الجوزي– وهذا كلام جهل من قائله وتشبيه محض، فما عرف هذا الشيخ ما يجب للخالق تعالى وما يستحيل عليه، فإن وجوده تعالى ليس كوجود الجواهر والأجسام التي لا بد لها من حيز، والتحت والفوق إنما يكون فيما يقابَل ويحاذَى، ومن ضرورة المحاذِي أن يكون أكبر من المحاذَى أو أصغر أو مثله، وأن هذا ومثله إنما يكون في الأجسام، وكل ما يحاذِي الأجسام يجوز أن يمسها، وما جاز عليه مماسة الأجسام ومباينتها فهو حادث إذ قد ثبت أن الدليل على حدوث الجواهر قبولها المماسةَ والمباينة، فإن أجازوا هذا عليه قالوا بجواز حدوثه، وإن منعوا هذا عليه لم يبق لنا طريق لإثبات حدوث الجواهر، ومتى قدَّرنا مستغنيا عن المحل ومحتاجا إلى الحيز ثم قلنا: إما أن يكونا متجاورين أو متباينين كان ذلك محالا، فإن التجاور والتباين من لوازم التحيز في المتحيزات. وقد ثبت أن الاجتماع والافتراق من لوازم التحيز، والحق سبحانه وتعالى لا يوصف بالتحيز لأنه لو كان متحيزا لم يخل إما أن يكون ساكنا في حيزه أو متحركا عنه، ولا يجوز أن يوصف بحركة ولا سكون ولا اجتماع ولا افتراق، ومن جاورَ أو باين فقد تناهى ذاتا والتناهي إذا اختص بمقدار استدعى مخصِصا، وكذا ينبغي أن يقال ليس بداخلٍ في العالم وليس بخارجٍ منه، لأن الدخول والخروج من لوازم المتحيزات فهما كالحركة والسكون وسائر الأعراض التي تختص بالأجرام .


وأما قولهم خلق الأماكن لا في ذاته فثبت انفصاله عنها، قلنا: ذاته المقدس لا يَقبل أن يـُخلَق فيه شئ ولا أن يحل فيه شئ، وقد حملهم الحس على التشبيه والتخليط، حتى قال بعضهم: إنما ذكَر الاستواء على العرش لأنه أقرب الموجودات إليه، وهذا جهل أيضا لأن قرب المسافة لا يتصور إلا في جسم، ويَعِزُّ علينا كيف يُنْسَبُ هذا القائل إلى مذهبنا.


واحتج بعضهم بأنه على العرش بقوله تعالى: إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ [سورة فاطر] وبقوله: وَهُوَ الْقَاهِرُ فَوْقَ عِبَادِهِ [سورة الأنعام] وجعلوا ذلك فوقية حسية ونسوا أن الفوقية الحسية إنما تكون لجسم أو جوهر، وأن الفوقية قد تطلق لعلو المرتبة فيقال: فلان فوق فلان. ثم إنه كما قال- تعالى-: فَوْقَ عِبَادِهِ قال –تعالى وَهُوَ مَعَكُمْ، فمن حملها على العلم حمل خصمه الاستواء على القهر، وذهبت طائفة إلى أن الله تعالى على عرشه وقد ملأه والأشْبَه – أي على زعم هذه الطائفة المجسمة- أنه مماس للعرش والكرسي موضعُ قدميه. قلت: المماسة إنما تقع بين جسمين وما أبقى هذا في التجسيم بقية” انتهى كلام الحافظ ابن الجوزي ولقد أجاد وشفى وكفى.


  دفع شبه التشبيه (ص/21-24، المكتبة الأزهرية للتراث) 


محمد اسلم الثقافي الكاملي بربننغادي المليباري الهندي


https://www.facebook.com/share/p/1Ln6xdsJQb/


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=gi_t

മഹാന്മാരുടെ പേരിലുള്ള നേർച്ച വഹാബി തട്ടിപ്പ് ഇമാം അദ്റ ഈ മഹാന്മാരുടെ പേരിൽ നേർച്ച ചെയ്യുന്നത് വിലക്കിയോ ? كذب الوهابية على الأذرعي في النذر.. النذر الصحيحة والفاسدة الى مشاهيد الصالحين

 മഹാന്മാരുടെ പേരിലുള്ള നേർച്ച വഹാബി തട്ടിപ്പ്

ഇമാം അദ്റ ഈ മഹാന്മാരുടെ പേരിൽ നേർച്ച ചെയ്യുന്നത് വിലക്കിയോ ?

كذب الوهابية على الأذرعي في النذر..

النذر الصحيحة والفاسدة الى مشاهيد الصالحين


محمد اسلم الثقافي الكاملي بربننغادي المليباري الهندي

*ഒരു ഒഹാബി മൗലവി എഴുതുന്നു.*


 أَنَّ النَّاذِرَ إنْ قَصَدَ تَعْظِيمَ الْبُقْعَةِ أَوْ الْقَبْرِ أَوْ التَّقَرُّبَ إلَى مَنْ دُفِنَ فِيهَا أَوْ مَنْ تُنْسَبُ إلَيْهِ وَهُوَ الْغَالِبُ مِنْ الْعَامَّةِ لِأَنَّهُمْ يَعْتَقِدُونَ أَنَّ لِهَذِهِ الْأَمَاكِنِ خُصُوصِيَّاتٍ لِأَنْفُسِهِمْ وَيَرَوْنَ أَنَّ النَّذْرَ لَهَا مِمَّا يَنْدَفِعُ بِهِ الْبَلَاءُ فَلَا يَصِحُّ النَّذْرُ فِي صُورَةٍ مِنْ هَذِهِ الصُّوَرِ لِأَنَّهُ لَمْ يُقْصَدْ بِهِ التَّقَرُّبُ إلَى اللَّهِ سُبْحَانَهُ وَتَعَالَى 


الكتاب: الفتاوى الفقهية الكبرى (4/268)

ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)


നേര്‍ച്ച  ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കുവാണോ, അല്ലെങ്കില്‍ ഖബറിന്‍റെയോ ഖബറാളിയുടെയോ ആ ഖബറിലേക്ക് ചെര്‍ക്കപ്പെടുന്നവരുടെയോ  സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണ്. സാധാരണക്കാരുടെ മിക്ക നേര്‍ച്ചയും ഇത് തന്നെയാണ്. ആ നേര്‍ച്ച സ്ഥലങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്നും അവിടേക്കുള്ള നേര്‍ച്ച ആപത്തിനെ തടുക്കുമെന്നും അവര്‍ വിചാരിക്കുന്നു. ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും സ്വഹീഹാവുകയില്ല. കാരണം ഈ നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിന്‍റെ സാമീപ്യമല്ല അവരുദ്ധേഷിക്കുന്നത്.  




മറുപടി



ഇവിടെ ധാരാളം ഭാഗങ്ങൾ ഈ പുരോഹിതൻ കട്ടുവെച്ചിട്ടുണ്ട്


ഈ കട്ടുവെക്കൽ ജൂതന്മാരെ പോലും കടത്തിവെച്ചിരിക്കുന്നു


'ഇബ്നു ഹജർ ഫതാവയിൽ ധാരാളം പേജുകളിൽ മരണപെട്ട ഔലിയാക്കളുടെ പേരിൽ നേർച്ചയാക്കൽ അനുവദനീയമാണന്ന് പറഞ്ഞിട്ടുണ്ട് 'അതല്ലാം മൗലവീസ് കട്ടുവെച്ചച്ചതാണ്


ഇത് ഇബ്ലീസിനെ പോലും നാണിപ്പിക്കുന്നതാണ്



മൗലവി കട്ടുവെച്ച  ഭാഗം താഴെ നൽകുന്നു '


وسئل عن النذر لولي من الأولياء والوقف عليه هل يصح أو لا ؟ . فأجاب بقوله : إن النذر أو الوقف لمشاهد الأولياء والعلماء صحيح إن نوى الناذر أو الواقف أهل ذلك المحل أو صرفه في عمارته أو مصالحة أو غير ذلك من وجوه القرب ، وكذا إن لم يقصد شيئاً ويصرف في هذه الحالة لما ذكر من مصالح ذلك المحل بخلاف ما لو قصد بذلك التقرب إلى من دفن هناك أو ينسب إليه ذلك المحال ، فإن النذر حينئذ لا ينعقد ، 


وقد ذكر الأذرعي وغيره في نذر نحو الشمع ووقفه على ذلك ما يفيد ما ذكرته ، وحاصله أن من نذر أو وقف ما يشتري من غلته الأسراج للمسجد أو غيره صح إن كان قد يدخله ولو على نذور من ينتفع به من مصل أو نائم وإلا لم يصح ،



 وكذا إذا قصد بالنذر أو الموقوف من ذلك على المشاهد التنوير على من يسكن البقعة أو يرد إليها ، لأن هذا نوع فرية


 أما إذا قصد به الإيقاد على القبر ولو مع قصد التنوير فلا يصح ، 


وكذا إذا قصد به وهو الغالب من العامة تعظيم البقعة أو الغير أو التقرب إلى صاجيه فلا ينعقد لأنهم يعتقدون أن لهذه الأماكن خصوصيات ويرون أن النذر لها مما يندفع به البلاء الفتاوى الكبري 283


അല്ലാമാഇബ്നു ഹജർ റ യോട് ചോദ്യം 


ഔലിയാക്കളിൽ പെട്ട ഒരു വലിയ്യിന് നേർച്ചയാക്കാമോ?


ഉത്തരം.


ഔലിയാക്കളുടെയും ഉലമാ ഇന്റയും മഖ്ബറയിലേക്ക് നേർച്ചയും വഖ്ഫും സ്വഹീഹാണ് 'അവിടെയുള്ള' നിവാസികളെയോ ആ മഖ്ബറയുടെ പരിപാലനത്തിനോ   മറ്റു പുണ്യ കർമത്തിനോ  ചെലവഴിക്കൽ കരുതേണ്ടതാണ് .ഒന്നും കരുതിയില്ലങ്കിലും  അപ്പോഴും മേൽപ്പറഞ്ഞതിലേക്ക് തന്നെയാണ് അതിനെ ചെലവഴിക്കേണ്ടത് 


അവിടെ മറപെട്ടുകിടക്കുന്ന ആളുകളിലേക്ക് ഖുർബത് (ആരാധനാ കൊണ്ടുള്ള സാമീപ്യം )കരുതാൻ പാടില്ല അപ്പോൾ നേർച്ച സഹീഹ് വകയില്ല


ഇതെ ആശയം *ഇമാം അദ്റ ഈ റ യും മറ്റു പണ്ഡിതന്മാറും പറഞ്ഞിട്ടുണ്ട്.* ചുരുക്കം ഇങ്ങനെയാണ്


പള്ളിക്ക് വേണ്ടി യോ മറ്റോ വരുമാനത്തിൽ നിന്ന് വിളക്ക് കത്തിക്കാൻ നേർച്ചയാക്കുകയോ വഖ്ഫ് ചെയ്യുകയോ ചെയ്താൽ 

അവിടെ വരുന്നവർക്ക് അത് കൊണ്ട് ഉപകാരമുണ്ടങ്കിൽ

ആ നേർച്ച സഹിയാണ് അല്ലെങ്കിൽ സ്വഹീഹല്ല


ഇപ്രകാരമാണ് മഹാന്മാരുടെ മഖ്ബറുകളിലേക്കുള്ള നേർച്ചയും വഖ്ഫും

അവിടെ വരുന്നവർക്കോ താമസിക്കുന്നവർക്കോ

വിളക്ക് കത്തിക്കൽനേ ഉദ്ധേശിച്ചാൽ

 അത് സ്വഹീഹാവും

കാരണം അത് പുണ്യമാണ്.

വെറും കത്തിക്കൽ കരുതിയാൽ പാടില്ല.



നേര്‍ച്ച  ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കുവാണോ, അല്ലെങ്കില്‍ ഖബറിന്‍റെയോ ഖബറാളിയുടെയോ ആ ഖബറിലേക്ക് ചെര്‍ക്കപ്പെടുന്നവരുടെയോ ആരാധന കൊണ്ട്ള്ള സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണ്. (വിവരമില്ലാത്ത ചില നാട്ടിലെ )സാധാരണക്കാരുടെ മിക്ക നേര്‍ച്ചയും ഇത് തന്നെയാണ്. ആ നേര്‍ച്ച സ്ഥലങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്നും അവിടേക്കുള്ള നേര്‍ച്ച (അല്ലാഹു അല്ല ) ആപത്തിനെ തടുക്കുമെന്നും അവര്‍ വിചാരിക്കുന്നു. ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും സ്വഹീഹാവുകയില്ല. (കാരണം ഈ നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിന്‍റെ സാമീപ്യമല്ല അവരുദ്ധേഷിക്കുന്നത് ) (.ഫതാവൽ കുബ്റാ 282)


സുന്നികൾ ഔലിയാക്കളുടെ പേരിൽ സ്വദഖയായി ചെയ്യുന്ന നേർച്ച ഇബ്നു ഹജർ റ  ആദ്യം അങ്ങീകരിച്ചിട്ടുണ്ട് .ആ ഭാഗം ഒഹാബി പുരോഹിതൻ കട്ടുവെച്ചിരിക്കുകയാണ്.


നേർച്ച സ്വയം ആപത്തിനെ തടുക്കുമെന്ന വിശ്വാസത്തിൽ മഹാന്മാരിലേക് ആരാധന (ഖുർബത്ത്) അർപിച്ച് കൊണ്ട് ഏതോ രാജ്യത്ത് വിവരമില്ലാത്ത ചിലർ നടത്തുന്ന നേർച്ചയേയാണ് മഹാനവറുകൾ എത്രിക്കുന്നത് .മഹാന്മാരുടെ പേരിൽ സ്വദഖയായി നടത്തുന്ന നേർച്ചയേ അദ്ധേഹം ഈ ഫത് വയിലും അതിന്റെ തൊട്ടടുത്ത പേജുകളിലും വെക്തമായി ശരിവെച്ചിട്ടുണ്ട്. സ്വദഖ   ദുരിതങ്ങൾ നീക്കുമെന്ന് നബി صلى الله عليه وسلم പറഞ്ഞതുമാണല്ലോ



നേർച്ച നടത്തുന്നത് അല്ലാഹുവിലേക്ക് അടുപ്പിക്കാനും അവനുള്ള ആരാധനയായിട്ടുമാണ് . മഹാന്മാരിലേക്ക് അടുപ്പിക്കാനോ അവർക്കുള്ള ആരാധനയായിട്ടല്ല  .നേർച്ച സ്വയം ഒരു ദുരന്തവും തടുക്കുകയില്ല. സ്വദഖയും പുണ്യകർമവും പ്രാർഥനയും കാരണം അല്ലാഹുവാണ് എല്ലാം തടുക്കുന്നത് .


ഒഹാബികൾ കട്ടൂ വെക്കുന്ന ഇബ്നു ഹജർ റ വിന്റെ ഫതാവയുടെ മറ്റു ഭാഗങ്ങൾ കാണുക.


ചോദ്യം

ഔലിയാക്കളുടെ ഖബറിലേക്കോ വഫാത്തിന് ശേഷം മുത്ത് നബി صلى الله عليه وسلم

തങ്ങൾക്കോ നേർച്ചയാക്കുന്നതിന്റെ വിധി എന്ത്?


ഉത്തരം



വലിയ്യുന്നുള്ള നേർച്ച കൊണ്ട് അതികവും ഉദ്ധേശിക്കുന്നത്

അദ്ധേഹത്തിന്റെ ഖബറിന്റെ സേവകന്മാർക്കോ  കുടുംബത്തിനോ സാധുക്കൾക്കോ സ്വദഖ ചെയ്യൽനേയാണ് കരുതാറുള്ളത്.

വലിയ്യിന്റെ പേരിൽ നേർച്ച കൊണ്ട് ഇത്തരം കാര്യങ്ങൾ കരുതുകയോ നിരുപാധികം നേർച്ചയാക്കുകയോ ചെയ്താൽ അത് സ്വഹീഹാണ്


മയ്യത്തിന്റെ തടിയിലേക്ക് ഖുർബത്തിനെ (ഇബാദത്ത് ) കരുതിയാൽ സ്വഹീഹല്ല.

മയ്യത്തിന് നേർച്ച സ്വഹീഹല്ല എന്ന് അബുൽ ഹസനുൽ അർസഖ് പറഞ്ഞതിനേ ഇതിന്റെ മേൽ (മയ്യത്തിന്റെ തടിയിലേക്ക് ഖുർബത്തിനെ (ഇബാദത്ത് ) കരുതിയാൽ )ചുമത്തണം


ഇമാം റാഫി റ ഇ യുടെ അസീസ് എന്ന ഗ്രന്തത്തിലും മേൽ കാര്യം പറഞ്ഞിട്ടുണ്ട്.


മഖ്ബറ യുടെ ഖാദിമങ്ങൾക്കും അയൽവാസികൾക്കും സ്വദഖ കരുതൽ പതിവുള്ളപ്പോൾ ' അത് സ്വഹീഹാണന്നാണ് റാഫി ഈ റ ഇമാമിന്റെ ഉദ്ധേശം ഖാദിം എന്ന ഗ്രന്തത്തിലും ഇത് പറഞ്ഞിട്ടുണ്ട്


മുത്ത് നബിക്ക്صلي الله عليه وسلم നേർച്ചയാക്കലും മേൽ പ്രകാരം സ്വഹീഹാണ് അവിടത്തെ അയൽവാസികൾക്കൊ മഖ്ബറ യുടെ 

ഖാദി മുകളേയോ ഉദ്ധേശിച്ച് നേർച്ചയാക്കിയാൽ അങ്ങനെ ചെയ്യണം 'അല്ലങ്കിൽ പതിവ് പോലെ ചെയ്യണം ( ഫതാവ280)


. باب النذر وسئل رحمه الله تعالى بما لفظه ما حاصل أحكام النذر لقبور الأولياء وللمساجد وللنبي  بعد وفاته ، وما حاصل ما يجب في قسمة ذلك النذر هل هو على سكان مشهد المندور له مع التسوية بينهم ومن سبق منهم وأاخذ النذر يفوز به أو يشاركه فيه الباقون ؟ فأجاب نفعنا الله سبحانه وتعالى بعلومه بقوله : النذر للولي إنما يقصد به غالباً التصدق عنه الخدام قبره وأقاربه وفقرائه فإن قصد القادر شيئاً من ذلك أو أطلق صح وإن قصد التقرب لذات الميت كما يفعله أكثر الجهلة لم يصح وعلى هذا الأخير يحمل إطلاق أبي الحسن الأزرق عدم صحة النذر للميت . وفي العزيز في النذر لقبر جرجان ما هو صريح فيما ذكر وحذفه في الروضة لإيهامه صحة النذر للقبر مطلقاً لكن مراد الرافعي كما في الخادم أن العرف اقتضى أن يتصدق به على فقراء جبران مشهده أو خدمته والنذر للمسجد صحيح لأنه حر يملك وحينئذ يصرف لمصالحه كالوقف عليه فلا يعطي خدمته منه شيئاً إلا أن صرح الناذر بأنه قصدهم وحيث صح النذر للقبر عمل في قسمة المندور على الفقراء والخدام والأقارب وغيرهم بالعادة المطردة في ذلك وقت النذر إن علمها النادر أخذاً من كلامهم في باب الوقف من أنه يعمل فيه بالعادة بهذه الشروط ومن ثم قالوا في العادة الموجود فيها هذه الشروط أنها بمنزلة شرط الواقف فكذا نقول هنا العادة المذكورة بمنزلة شرط الناذر فيعمل بجميع ما حكمت به فلو اعتيد أن من خرج وسبق إلى الناذر وأخذ منه فاز به عمل بذلك على ما أفتى به بعضهم . قال السيد السمهوديي رحمة الله تبارك وتعالى بعد ذكره نحو ما قدمته


 وكذا القول فيمن نذر به للنبي فإن قصد النادر خدامه أو جيرانه و عمل به وإن لم يعلم قصده واطرد العرف بشيء من ذلك حمل الندر عليه اهـ ، ولم يقيد هو ولا غيره ذلك بما قدمته أن شرط العمل بالعادة أن يعرفها الناذر حين النذر ولا بد من ذلك لما علمته من كلامهم في الوقف فإن علم من حال الناذر أنه لا يعرف تلك العادة المطردة في وقت أو شك في ذلك فالذي يظهر في حالة الشك حمله على العادة ، لأن الظاهر أن الناذر أحاط بها ، وأما في حالة العلم بعدم معرفته بها فيتردد النظر فيه ولا يبعد أن يقال ينظر لعرف أهل بلد الناذر في نذرهم للقبور فإن لم يعرف بلده أو لم يكن لهم عرف في ذلك اعتبرت العادة التي يقصدها أغلب الناس فتاوى الكبرى 280 .


 ഇബ്നു ഹജർ റ നോട് ചോദ്യം


മുത്ത് നബിക്ക് നേർച്ചയാക്കിയാൽ എന്ത് ചെയ്യണം ?


മറുപടി


ഇമാം റാഫിഈ റ ഇമാംഇബ്നു അബ്ദുസ്സലാം  റ ഇമാംഅദ്റഈ റ

ഇമാംസർകശി റ മറ്റു മഹത്തുകളുടെ വാചകങ്ങളിൽ നിന്നും ഗ്രഹിക്കുന്നത് 


മുത്ത് നബി صلي الله عليه وسلم

യുടെ പേരിൽ  നേർച്ച കൊണ്ട് മുത്ത് നബി صلي الله عليه وسلم

യുടെ പള്ളിയിലേക്കോ അയൽവാസികൾക്കോ മറ്റു പുണ്യകർമത്തിനോ ചിലവയിക്കൽനെ കരുതിയാൽ ആ നേർച്ച സ്വഹീഹാവുന്നതാണ്. മേൽപ്രകാരം ചിലവയിക്കേണ്ടതാണ് .ഒന്നും കരുതാതെ നേർച്ചയാക്കിയാൽ പതിവ് പോലെ ചിലവയിക്കണം

ഒരു പതിവുമില്ലങ്കിൽ സ്വഹീഹല്ല (.ഫതാവ281)


 وسئل إذا نذر شخص نذراً للنبي  هل يملكه  ويرصد لمصالح حجرته أو لمصالح مسجده أو لأهله فإذا صرف فهل يصرف لبنى الحسنين أو لبني هاشم وبني المطلب أو لخدام حجرته أو لخدام مسجده أو لسكان بلده أم لا ؟ وإذا أخذ نذره أحد هؤلاء  المذكورين جاز له ذلك والتصرف فيه أم لا ؟ .


 فأجاب الذي يؤخذ من مجموع كلام الرافعي وأبن عبد السلام والأذرعي والزركشي وغيرهم أن من نذر شيئاً للنبي ؟ فإن قصد صرفه في قرية تتعلق بمسجده أو بجيرانه أو بغير هما صح تذره وعمل فيه بقصده وإن لم يقصد شيئاً فإن أطرد العرف بصرف ما ينذر له و لجهة مخصوصة وعلم الناذر بذلك العرف وقت النذر صح النذر أيضاً ووجب صرفه لتلك الجهة المذكورة وإن لم يطرد بشيء أو جهله الناذر ولا قصد له كما تقرر فالذي يتجه أنه لا يصح النذر لأنه لم يقصد به قربة ولم يوجد عرف ينزل عليه وإذا خرج النذر عن هذين ولم يكن لفظه موضوعاً للقرية كان باطلاًفتاوي280


ഇബ്ൻ ഹജർ റ നോട്  ചോദ്യം


ഔലിയാക്കൾക്ക്‌ നേർച്ച സ്വഹീഹാ ണോ?


മറുപടി 


ജീവിച്ചിരിക്കുന്ന വലിയ്യിന് സ്വഹീഹാണ്  അത് അദ്ധേഹത്തിന് തന്നെ നൽകണം


മരിച്ച വലിയ്യിന് നേർച്ചയിക്കൽ കൊണ്ട് അദ്ധേഹത്തിന്റെ ഖബറിന്നരികിലുള്ള സാധുക്കളെ ഭക്ഷിപ്പിക്കലോ അദ്ധേഹത്തിന്റെ ഖലീഫമാർക്കോ മക്കൾക്കോ നൽകലോ  ആ വലിയുമായി ബന്തപെട്ട മറ്റു പുണ്യകർമങ്ങളോ കരുതിയാൽ 

അത് സ്വഹീഹാണ്


ഒന്നും കരുതിയില്ലങ്കിൽ പതിവ് പോലെ ചിലവാക്കണം


വലിയിലേക്ക് നേരിട്ട് നൽകൽനേ കരുതിയാൽ സ്വഹീഹല്ല.

(ഫ്താവ280)

وسئل عن النذر للأولياء هل يصح ويجب تسليم المنذور إليهم إن كانوا أحياء أو لأي فقير أو مسكين كان وإذا كان الولي ميتاً فهل يصرف لمن في ذريته أو أقاربه أو لمن ينهج منهجه أو يجلس في حلقته أو لغيره أو كيف الحال  

. فأجاب بقوله : النذر الولي الحي صحيح ويجب صرفه إليه ولا يجوز صرف شيء منه لغيره ، وأما الندر لولي ميت فإن قصد النادر الميت بطل نذره وإن قصد قرية أخرى كاولاده وخلفائه أو إطعام الفقراء الذين عند قبره أو غير ذلك من القرب المتعلقة بذلك الولي صح النذر ووجب صرفه فيما قصد النادر وإن لم يقصد شيئاً لم يصح إلا أن اطردت عادة الناس في زمن النادر بأنهم يدرون الميت ويريدون جهة مخصوصة مما ذكرناه وعلم النادر بتلك العادة المطردة المستقرة فالظاهر تنزيل نذره علية أخذاً مما ذكروه في الوقت من أن العادة المستقرة المرادة في زمن الواقف تنزل منزلة شرط فتاوي الكبري280


ഇനിയും ധാരാളം ഉദ്ധരണികളും പണ്ഡിത

 വചനങ്ങളും നമുക്ക് കൊണ്ട് വരാൻ കഴിയും ധീർഘം ഭയന്നു ചുരുക്കുന്നു


Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


ടെലിഗ്രാംലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

Sunday, May 10, 2026

അല്ലാഹു ആകാശത്ത് ഇരിക്കുന്നവനോ ? ليس لله مكان

 അല്ലാഹു ആകാശത്ത്

ഇരിക്കുന്നവനോ ?

ليس لله مكان 

* ഒഹാബി വാദം ലോക മുസ്ലിം പണ്ഡിതന്മാർ അംഗീകരിക്കുന്നില്ല.*

ഭാഗം 1


അല്ലാഹു ഏതെങ്കിലും സ്ഥലത്ത് നിൽക്കുന്നവനോ ഇരിക്കുന്നവനോ അല്ല അവൻക്ക് യാതൊരു സ്ഥലവും ആവശ്യമില്ല അവൻ ആകാശത്ത് ഇരിക്കുന്നവൻ ആണെന്നോ അർശിൽ  ഇരിക്കുകയാണന്നോ ?

 പറയാൻ പാടില്ല.


1.നബിസല്ലല്ലാഹു അലൈഹി വസല്ലമ പറയുന്നു.

അല്ലാഹു ഉണ്ടായിരുന്നു അവനല്ലാത്ത മറ്റൊരു വസ്തുവും ഉണ്ടായിരുന്നില്ല.

ബുഖാരി-

ബൈഹഖി 9/4

قال رسول الله صلى الله عليه وسلم “كان الله ولم يكن شئ غيره” رواه البخاري

 كتاب بدء الخلق: باب ما جاء في قول الله تعالى: وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ [الروم27]، 

والبيهقي في السنن الكبرى(9/4، دار الكتب العلمية


2.ഇമാം ബൈഹഖി റ പറയുന്നു:


«واستدل بعض أصحابنا في نفي المكان عنه بقول النبي ﷺ:

(أنت الظاهر فليس فوقك شيء، وأنت الباطن فليس دونك شيء)

وإذا لم يكن فوقه شيء ولا دونه شيء لم يكن في مكان.

الحافظ أبو بكر البيهقي

الأسماء والصفات (ص/373، المكتبة الأزهرية للتراث)


“അല്ലാഹുവിൽ നിന്ന് സ്ഥലം (മകാൻ) നിഷേധിക്കുന്നതിന് നമ്മുടെ ചില പണ്ഡിതർ നബി ﷺയുടെ ഈ ഹദീസ് തെളിവാക്കിയിട്ടുണ്ട്:

(أنت الظاهر فليس فوقك شيء، وأنت الباطن فليس دونك شيء)

‘നീയാണ് الظاهر — നിന്റെ മുകളിൽ ഒന്നുമില്ല; നീയാണ് الباطن — നിന്റെ താഴെ ഒന്നുമില്ല.’

അതുകൊണ്ട് അവന്റെ മുകളിൽ ഒന്നുമില്ലയും താഴെ ഒന്നുമില്ലയും എങ്കിൽ അവൻ ഒരു സ്ഥലത്തിനുള്ളിൽ ആകുകയില്ല.”

(കിതാബുൽ അസ്മാഇ വ സ്സിഫാത് 373)


ഈ ഹദീസ് صحيح مسلم ൽ വന്നതാണ്:

وقال الحافظ البيهقي[ت458هـ] في كتابه الأسماء والصفات

: واستدل بعض أصحابنا في نفي المكان عنه – أي عن الله عز وجل – بقول النبي صلى الله عليه وسلم (أنت الظاهر فليس فوقك شىء وأنت الباطن فليس دونك شىء) وإذا لم يكن فوقه شيء ولا دونه شيء لم يكن في مكان.اهـ. وهذا دليل صريح في نفي المكان والجهة عن الله تعالى.

كتابه الأسماء والصفات 373


3: ഇമാം ത്വഹാവി റ വഫാത് 277

Abu Ja'far al-Tahawi 

തന്റെ അഖീദയിൽ

പറയുന്നു.

وقال الإمام أبو جعفر الطحاوي المولود سنة 227هـ 

في عقيدته التي ذكر أنها عقيدة أهل السنة والجماعة


” تعالى (الله) عن الحدودوالغايات والأركان والأعضاء والأدوات ولا تحويه الجهات الست كسائر المبتدعات”. وقال ” ومن وصف الله بمعنى من معاني البشر فقد كفر”.اهـ

“അല്ലാഹു അതിരുകൾ, അവസാനങ്ങൾ, അവയവങ്ങൾ, ഉപകരണങ്ങൾ എന്നിവയിൽ നിന്ന് അതീതനാണ്. സൃഷ്ടികളുപോലെ ആറു ദിശകളും അവനെ ചുറ്റിപ്പിടിക്കുകയില്ല.”


അദ്ദേഹം മറ്റൊരിടത്ത് പറഞ്ഞു:

“ആരെങ്കിലും അല്ലാഹുവിനെ മനുഷ്യരുടെ ഗുണങ്ങളിൽ ഏതെങ്കിലും ഒരു ഗുണം കൊണ്ട് വിശേഷിപ്പിച്ചാൽ അവൻ കുഫ്ര് ചെയ്തിരിക്കുന്നു.” അഖീദ


4:അബൂമൻസൂറുൽ ബഗ്ദാദി റ പറയുന്നു.[ت429هـ]

 Abu Mansur al-Baghdadi


”وأجمعوا (أي أهل السنة والجماعة) على أنه (تعالى) لا يحويه مكان ولا يجري عليه زمان”اهـ   الفرق بين الفرق (ص/333).

“അഹ്‌ലുസ്സുന്ന വൽജമാഅ ഏകകണ്ഠമായി സമ്മതിച്ചിരിക്കുന്നു: അല്ലാഹുവിനെ ഒരു സ്ഥലവും ഉൾക്കൊള്ളുന്നില്ല; സമയവും അവനിൽ പ്രവഹിക്കുന്നില്ല.” (അൽ ഫർഖു ബൈനൽ ഫിറ ഖി 333 )


5: ഇമാം ജുവൈനി റ

Abd al-Malik al-Juwayni തന്റെ അൽ-ഇർശാദ് എന്ന ഗ്രന്ഥത്തിൽ പറഞ്ഞു:


“സത്യവിശ്വാസികളുടെ മുഴുവൻ മദ്ഹബും ഇതാണ്: അല്ലാഹു സ്ഥലം പിടിക്കൽ (തഹയ്യുസ്) എന്നും ദിശകളിൽ പ്രത്യേകീകരിക്കപ്പെടൽ എന്നും ഉള്ളതിൽ നിന്ന് പരമാതീതനാണ്.” (കിതാബുൽ ഇർശാദ്  39)

وقال إمام الحرمين عبد الملك الـجـُويني [ت478هـ]في كتابه الإرشاد[15]:”ومذهب أهل الحق قاطبة أن الله سبحانه وتعالى يتعالى عن التحيز والتخصص بالجهات”اهـ.  الإرشاد (ص/39، مكتبة الخانجي).


6:ഇമാം സുബ്കി റ പറയുന്നു.


Taj al-Din al-Subki, Fakhr al-Din Ibn Asakir


 നെ ഉദ്ധരിച്ച്, അൽ-അഖീദത്തുൽ മുർഷിദയിൽ പറഞ്ഞ വാക്കുകൾ ഇപ്രകാരം نقل ചെയ്യുന്നു:

“അല്ലാഹു സൃഷ്ടികൾക്ക് മുമ്പേ നിലവിലുണ്ടായവൻ ആണ്. അവനു ‘മുമ്പ്’ എന്നതുമില്ല, ‘ശേഷം’ എന്നതുമില്ല. ‘മുകളിൽ’ ഇല്ല, ‘താഴെ’ ഇല്ല; ‘വലത്’ ഇല്ല, ‘ഇടത്’ ഇല്ല; ‘മുന്നിൽ’ ഇല്ല, ‘പിന്നിൽ’ ഇല്ല. അവൻ ‘മൊത്തം’ അല്ല, ‘ഭാഗം’ അല്ല. ‘എപ്പോൾ ഉണ്ടായിരുന്നു?’ എന്നും ‘എവിടെയായിരുന്നു?’ എന്നും ‘എങ്ങനെയായിരുന്നു?’ എന്നും പറയുകയില്ല.

അവൻ സ്ഥലം ഇല്ലാതെ നിലനിന്നു; പിന്നീട് സകല സൃഷ്ടികളെയും സൃഷ്ടിച്ചു; സമയത്തെ നിയന്ത്രിച്ചു. സമയം അവനെ നിയന്ത്രിക്കുന്നില്ല; സ്ഥലം അവനെ പ്രത്യേകമാക്കുന്നില്ല. ഒരു കാര്യം മറ്റൊന്നിൽ നിന്ന് അവനെ തിരക്കിലാക്കുന്നില്ല. ഭാവനകൾ അവനെ ഉൾക്കൊള്ളുന്നില്ല; ബുദ്ധി അവനെ ചുറ്റിമൂടുന്നില്ല; മനസ്സിൽ അവൻ രൂപപ്പെടുന്നില്ല; ചിന്തയിൽ പ്രത്യക്ഷമാകുന്നില്ല; ബുദ്ധിയിൽ ഒരു രൂപം കൈക്കൊള്ളുന്നില്ല. ഭാവനകളും ചിന്തകളും അവനെ പ്രാപിക്കുന്നില്ല. ‘അവനോട് സാദൃശ്യമുള്ള ഒന്നുമില്ല; അവൻ സർവ്വം കേൾക്കുന്നവനും സർവ്വം കാണുന്നവനുമാണ്.’”

ഇത് نقل ചെയ്ത ശേഷം Taj al-Din al-Subki പറഞ്ഞു:

“ഈ അഖീദയുടെ അവസാന ഭാഗമാണിത്; ഇതിൽ ഒരു സുന്നിക്കും എതിർക്കാനുളള ഒന്നുമില്ല.” (ത്വബഖാതു ശാഫിഇയ്യത്ത് 8/186)


ونقل الشيخ القاضي تاج الدين السبكي [ت771هـ] عن الإمام فخر الدين ابن عساكر [ت 620هـ] 

أنه كان يقرىء بالقدس العقيدة المرشدة، وفيها عن الله تعالى:” موجـــودٌ قبـــل الخلقِ، ليس له قبلٌ ولا بعدٌ، ولا فــــــــوقٌ ولا تحــتٌ، ولا يَمينٌ  ولا شمـالٌ، ولا أمامٌ ولا خلفٌ، ولا كـلٌّ، ولا بعضٌ، ولا يقالُ متى كـانَ ولا أينَ كـانَ ولا كيفَ، كان ولا مكان، كوَّنَ الأكـــــوانَ ودبَّـر الزمـــــانَ، لا يتقيَّدُ بالزمــــــانِ ولا يتخصَّصُ بالمكــــان، ولا يشغلُهُ شـــــأنٌ عن شــــــأن، ولا يــلحقُهُ وهمٌ، ولا يكتَنِفُهُ عقلٌ، ولا يتخصَّصُ بـــــالذهنِ، ولا يــتمثلُ فـي النفسِ، ولا يتصورُ فـي الوهمِ، ولا يتكيَّـــفُ فـي العقلِ، لا تـــَلحقُهُ الأوهـــامُ والأفكـــــــــــارُ، لَيْسَ كَمِثْلِهِ شَىْءٌ وَهُوَ السَّمِيعُ البَصِيرُ {11} اهـ،


 ثم قال تاج الدين السبكي بعد أن ذكر هذه العقيدة ما نصه [16]: “هذا ءاخر العقيدة وليس فيها ما ينكره سني”اهـ.  

 طبقات الشافعية الكبرى: ترجمة عبد الرحمن بن محمد بن الحسن (8/186، دار إحياء الكتب العربية)


Aslam Kamil Saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي


ഭാഗം 2 തുടരും


അല്ലാഹു ആകാശത്തിൽ ഇരിക്കുകയാണെന്ന അടിമസ്ത്രീയുടെ വാക്ക് തിരുനബി സ്വ അംഗീകരിച്ചോ?

https://www.facebook.com/share/p/1BsEUeLe6H/


അല്ലാഹു അർശിൽ ഇരിക്കുകയാണന്ന് ഇമാം അബീ ഹനീഫ റ പറഞ്ഞോ ?

 https://www.facebook.com/share/p/17gnGbXxvV/


ഇടിയും മിന്നലുംالرعد والبرق

 *ഇടിയും മിന്നലും*  ഇടിനാദം കേൾക്കുമ്പോൾ താഴെ പറയുന്ന തസ്ബീഹ് മൂന്ന് പ്രാവശ്യം ചൊല്ലുന്നത് സുന്നത്താണ്: سُبْحَانَ من يُسَبِّحُ الرَّعْدُ بِح...