Sunday, August 31, 2025

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെങ്കിൽ...

വെള്ളം ലഭിക്കാത്തിടത്ത് ആ വടി കൊണ്ട് പ്രവാചകന്മാർ ഒരു അടി വെച്ച് കൊടുത്തപ്പോള്‍ ശുദ്ധ ജലം ലഭിച്ചെങ്കില്‍... കാലിട്ടടിച്ചപ്പോള്‍ ഒരിക്കലും വറ്റാത്ത ജല പ്രവാഹമായി zazam ലഭിച്ചെങ്കിൽ...

ഒരൊറ്റ രാത്രിയില്‍ ഏഴാനാകാശവും കടന്ന് അള്ളാഹുവിനെ കണ്ട് ബുറാഖ് എന്ന വാഹനം തിരിച്ച് ഭൂമിയില്‍ എത്തിയെങ്കില്‍... ആയിരക്കണക്കിന് കാതം അകലെയുള്ള ബല്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം കണ്ണടച്ച് തുറക്കും മുമ്പ് അടുത്ത് എത്തിക്കാന്‍ സാധിച്ചെങ്കിൽ...

നീ വീട്ടിൽ ഉണ്ടാക്കി വെച്ച ഭക്ഷണം എന്താണെന്നും നാളെ നീ എന്ത് ചെയ്യും എന്നും പ്രവാചകന്മാർക്ക് പറയാൻ കഴിയമെങ്കിൽ...

ഒരു പുരുഷൻറെ സ്പർശനം ഖുർആനിലെ വനിതകൾക്ക് ഗർഭം ധരിക്കാൻ കഴിയുമെങ്കിൽ...

കണ്ടു പരിചയം ഇല്ലാത്ത കാലമില്ലാത്ത കാലത്ത് കായ്ക്കുന്ന അത്ഭുത പഴങ്ങളും മറ്റും അത്ഭുതകരമായി പ്രവാചകന്മാരുടെ മുന്നിലെത്തിക്കാൻ കഴിയുമെങ്കിൽ...

പ്രവാചകൻറെ തിരുകേശം അനക്കാനും ചലിപ്പിക്കാനും വലിപ്പം വെപ്പിക്കാനും അല്ലാഹുവിന് കഴിയില്ലേ...

എന്തിനാ സാറേ അവകാശങ്ങളെയും സൂര്യനെയും ചന്ദ്രനെയും യഥാവിധി യഥാസ്ഥാനത്ത് ചലിപ്പിച്ചു കൊണ്ടിരിക്കുന്ന ആ അല്ലാഹുവിന്...

ഭാര്യ ഭർത്താക്കന്മാരുടെ ദാമ്പത്യ ബന്ധത്തിൽ ജീവനുള്ള അണ്ടർ ബീജത്തെയും ഗർഭത്തിൽ നിക്ഷേപിച്ച് 10 മാസം ജീവനോടെ വളർത്തുന്ന  പത്തുമാസം വയറ്റിൽ വെച്ചുതന്നെ കൊടുക്കുന്ന അല്ലാഹുവിന് എന്തേ ഒരു ചെറിയ മുടി വലുതാക്കാനും അനക്കാനും കഴിയില്ലേ...

ഇങ്ങനെ തുടങ്ങി എണ്ണിയാലൊതുങ്ങാത്ത നമ്മള്‍ സാധാരക്കാര്‍ക്കാര്‍ക്ക് അവിശ്വസനീയം എന്ന് തോന്നിക്കാവുന്ന മുഅ്ജിസത് കറാമത്തുകള്‍ ഖുര്‍ആനിലും മറ്റ് പ്രമാണിക ഗ്രന്ഥങ്ങളിലും

രേഖപെടുത്തിയത് നിർബന്ധമായും വിശ്വസിച്ചു പോരുകയും

നമ്മുടെ നിത്യ ജീവിതത്തിലെ ഭൗതികമായ കാര്യങ്ങളിൽ നാം കാണുന്ന ഭൗതിക പ്രതിഭാസങ്ങൾ നേരിൽ കണ്ടു അനുഭവിക്കുകയും

ചെയ്യുന്ന സുന്നികളായ മുസ്ലിമിനെ സംബന്ധിച്ചോടുത്തോളം ഇത്തരം വിഷയങ്ങളള്‍ സുന്നി പണ്ഡിതന്‍ അവരോടായി പറഞ്ഞാല്‍ അതില്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കാന്തപുരം ഉസ്താദ് ഒരുപാട് ശിഷൃൻമാരുടെ ഉസ്താതും വലിയ ഇസ്ലാമിക പണ്ഡിതനുമാണ്.

അവരുടെ ജീവിതം മാതൃകയാക്കുന്ന അണികള്‍ക്കും ശിഷൃന്മാര്‍ക്കും അവര്‍ കളവ് പറയാറില്ല എന്നും അവര്‍ ഒന്നും പഠിക്കാതെ പറയാറില്ലെന്നും ഉറച്ച് വിശ്വസിക്കുന്നവരാണ്.

അത് കൊണ്ട് ഞങ്ങള്‍ക്ക് ഉസ്താദ് പറഞ്ഞത് സത്യവും വ്യക്തവും ആണെന്ന ബോധ്യം ഉണ്ട് .

ഞങ്ങളോട് ആ പറഞ്ഞത്  ആശങ്കകൾക്ക് വകയില്ലാത്ത വിധം വിശ്വസിക്കുകയും ചെയ്യും.അത് കണ്ട് കുരു പൊട്ടുന്ന നദിവി മടവൂര് ചലപി (സുമുജ).കളുടെ കുരു പൊട്ടി ഒലിക്കട്ടെ...കുറച്ച് കഴിഞ്ഞാല്‍ മാറി കൊള്ളും.

രഥുവി എന്ന ഷിയാ താരനെ കാന്തപുരത്തിന്റെ ഉയർച്ചയിലും വളർച്ചയിലും തലക്കനം തോന്നുന്നുവെങ്കിൽ പാറ പൊട്ടിക്കുന്ന തോട്ട എടുത്ത് ദുബ്റിലേക്ക് കയറ്റി തിരികൊളുത്തുക. അവൻറെ ചൊറിച്ചിലിനും കലിപ്പിനും പരിഹാരമാകും.

അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ* ✍️

 📚

*അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ*

✍️

അഷ്റഫ് സഖാഫി പള്ളിപ്പുറം 

_____________________________


     ഹുദൈബിയിൽ നിന്നും തിരുനബി ﷺ യും സംഘവും മടങ്ങുമ്പോൾ അവിടുന്ന് ചോദിച്ചു: 

"മിസ്റിലെ രാജാവായ മുഖൗഖിസിലേക്ക് എൻ്റെ കത്തുമായി ആരാണ് പോവുക?"

ഉടനെ ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) ചാടി എഴുന്നേറ്റ് ആസ്ഥാനം നേടിയെടുത്തു. തിരുനബി ﷺ നൽകിയ കത്തുമായി പുറപ്പെട്ടു. 


«بسم الله الرحمن الرحيم، من محمد بن عبد الله إلى المقوقس عظيم القبط، سلام على من اتبع الهدى، أما بعد: فإني أدعوك بدعاية الإسلام، أسلم تسلم، يؤتك الله أجرك مرتّين، فإن توليت فإنما عليك إثم القبط» أي الذين هم رعاياك، ويا أَهْلَ الْكِتابِ تَعالَوْا إِلى كَلِمَةٍ سَواءٍ بَيْنَنا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّهَ وَلا نُشْرِكَ بِهِ شَيْئاً وَلا يَتَّخِذَ بَعْضُنا بَعْضاً أَرْباباً مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ.


ഇതായിരുന്നു ആ കത്തിൽ അടങ്ങിയ സന്ദേശം. ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ഈ കത്ത് ഈജിപ്തിലെ അലക്സാഡ്രിയയിൽ വച്ച് ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) മുഖൗഖിസ് രാജാവിന് കൈമാറിയപ്പോൾ രാജാവ് ചോദിച്ചു: 

ما منعه إن كان نبيا أن يدعو على من خالفه وأخرجوه من بلده إلى غيرها أن يسلط عليهم،

" ഇദ്ദേഹം സത്യപ്രവാചകൻ ആണെങ്കിൽ നാട്ടുകാർ അദ്ദേഹത്തെ നാട്ടിൽ നിന്ന് പുറത്താക്കുമ്പോൾ അവർക്കെതിരെ ദുആ ചെയ്താൽ പോരായിരുന്നോ?!"


ഇത് കേട്ടപ്പോൾ ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) വേദക്കാരനായ ആ രാജാവിനോട് ചോദിച്ചു: 

ألست تشهد أن عيسى ابن مريم رسول الله؟ فما له حيث أخذه قومه فأرادوا أن يقتلوه أن لا يكون دعا عليهم أن يهلكهم الله تعالى حتى رفعه الله إليه؟ 

" ഈസാ (അ) അള്ളാഹുവിന്റെ ദൂതനാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലേ?, എന്നാൽ ഈസാ നബി (അ)ൻ്റെ ജനത അദ്ദേഹത്തെ പിടിച്ചു ശിക്ഷിക്കാനിരുന്നപ്പോൾ ഈസാ നബി (അ ) നും അവർക്കെതിരെ ദുആ ചെയ്താൽ പോരായിരുന്നോ?!"

അപ്രതീക്ഷിതമായി മറു ചോദ്യം കേട്ട് രാജാവ് പറഞ്ഞു:

أحسنت، أنت حكيم جاء من عند حكيم،

" ഓഹോ!, സമർത്ഥനായ പണ്ഡിതന്റെ അരികിൽ നിന്നും വന്ന നീയും സമർത്ഥനാണല്ലോ!"


തുടർന്ന് ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) തിരുനബി ﷺ യുടെ അധ്യാപനങ്ങൾ രാജാവിനെ ഉണർത്തി. അപ്പോൾ ആ കാര്യങ്ങളെല്ലാം തങ്ങളുടെ വേദപ്രകാരവും അദ്ദേഹം സത്യപ്രവാചകനാണെന്ന് അറിയിക്കുന്നതാണെന്ന് രാജാവ് സമ്മതിക്കുകയും ചെയ്തു. എന്നിട്ട് തിരുനബി ﷺ യിലേക്ക് അറബിയിൽ ഒരു കത്ത് എഴുതി. 


«بسم الله الرحمن الرحيم. لمحمد بن عبد الله من المقوقس عظيم القبط، سلام عليك. أما بعد: فقد قرأت كتابك، وفهمت ما ذكرت فيه وما تدعو إليه، وقد علمت أن نبيا قد بقي، وقد كنت أظن أنه يخرج بالشام، وقد أكرمت رسولك وبعثت لك بجاريتين لهما مكان في القبط عظيم وبثياب وأهديت إليك بغلة لتركبها، والسلام عليك»


"നിങ്ങൾ അയച്ച സന്ദേശം എനിക്ക് ലഭിക്കുകയും നിയുക്ത പ്രവാചകൻ വരാനിരിക്കുന്നുവെന്നും ഞാൻ അറിയുന്നു. എന്നാൽ അത് ശാമിൻ്റെ ഭാഗത്തു നിന്നുമാണ് പുറപ്പെടുക എന്ന് ഞാൻ നിനച്ചിരുന്നു. നിങ്ങളുടെ ദൂതർക്ക് പാരിതോഷികങ്ങളും വസ്ത്രങ്ങളും നൽകിയും ഖിബ്തികൾക്കിടയിൽ ഔന്നിത്യമുള്ള അടിമകളെ നൽകിയും ഞാൻ അവരെ ആദരിച്ചിട്ടുണ്ട്. അതോടൊപ്പം നിങ്ങൾക്ക് യാത്രക്ക് ഉപയോഗിക്കാവുന്ന ഒരു നല്ല കോവർ കഴുതയും (بغلة എന്ന് പ്രയോഗിക്കുന്നത് കോവർ കഴുതയെ കുറിച്ചാണ്. അന്ന് ലഭിച്ച ദുൽദുൽ എന്ന് പേരുള്ള ഈ കോവർ കഴുതയെ കുതിര എന്ന് പലരും പ്രയോഗിക്കുന്നു. അത് ഭാഷാപരമായി തെറ്റാണ്) ഞാൻ നിങ്ങൾക്ക് സമ്മാനമായി അയക്കുന്നു. നിങ്ങൾക്ക് രക്ഷ ഉണ്ടാകട്ടെ" 


തിരുനബി ﷺ സ്വന്തം അടിമയായ ഉപയോഗിച്ചിരുന്ന മാരിയത്തുൽ ഖിബ്തിയ്യയ്യും ഹസ്സാൻ (റ) ന്  നൽകിയ സീരീൻ എന്ന അടിമ സ്ത്രീയും ഈ രാജാവിൻ്റെ സമ്മാനത്തിൽ ലഭിച്ചതായിരുന്നു. 100 സ്വർണനാണയങ്ങളും അഞ്ചു കൂട്ടം വസ്ത്രങ്ങളും വിലയേറിയ സുഗന്ധങ്ങളും ഇതോടൊപ്പം ലഭിച്ചിരുന്നു.


തിരുനബി ﷺ യുടെ പ്രവാചകത്വം മനസ്സിലാക്കാൻ പല കാര്യങ്ങളും മുന്നിലുണ്ടായിട്ടും ഒരുപാട് സമ്മാനങ്ങൾ രാജാവ് എന്ന നിലയിൽ കൊടുത്തയച്ചിട്ടും അദ്ദേഹം തിരുനബി ﷺ യെ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. ഈ ഭരണാധികാരിയെ കുറിച്ച് 

ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) തിരുനബി ﷺ വിവരം അറിയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: 

«ضنّ الخبيث بملكه، ولا بقاء لملكه» .


"ആ നീചൻ നിലനിൽപ്പില്ലാത്ത അവൻ്റെ  അധികാരം കൊണ്ട് ചതിയിൽപ്പെട്ടു." 

 

അധികാരത്തിൻ്റെ അപ്പകഷ്ണങ്ങൾക്കു മുമ്പിൽ ഈമാനെന്ന വിലമതിക്കാനാവാത്ത മുത്തിനെ ഒരുവേള പോലും വിലകുറച്ച് കാണരുതെന്ന് ചരിത്രത്തിൻ്റ താളുകൾ നമ്മെ ഉണർത്തുന്നു.

Saturday, August 30, 2025

ജന്മദിനാഘോഷം മക്കയിലുമുണ്ട്*

 *തിരു ജന്മദിനാഘോഷം മക്കയിലുമുണ്ട്*


ﷺﷺﷺ

ബഹുമാനപെട്ട ഇബ്നു ജുബൈർ പറയുന്നു.

മക്കയിലെ ഏറ്റവും പ്രധാനപെട്ട സ്ഥലമാണ് തിരു നബി صلى الله عليه وسلم

ജനിച്ച സ്ഥലം .അത് തിരുശരീരത്തിന് ﷺ

ആദ്യമായി സ്പർശന മേൽക്കാൻ ഭാഗ്യം ലഭിച്ച മണ്ണാണ് - അവിടെ ഒരു പള്ളിയുമുണ്ട്.

صلى الله عليه وعلى إله وأصحابه الكرام

റബി ഉൽ അവ്വൽ മാസത്തിലും അതിലെ തിങ്കളാഴ്ച്ചയും 

ആ ബറക്കത്താക്കപെട്ട സ്ഥലം തുറക്കുകയും ജനങ്ങൾ ആ പുണ്യസ്ഥലത്തേക്ക് പ്രവേശിച്ച്  ബറക്കത്തെടുക്കുകയും ചെയ്യും

കാരണം അത് മുത്ത് നബിﷺ

യുടെ മൗലിദിന്റെ മാസമാണ്.

അവിടെന്നു ജനിച്ച ദിവസമാണ്.

മഹത്ത്വമുള്ള എല്ലാ സ്ഥലങ്ങളും അന്ന് തുറന്ന് കൊടുക്കും. അത് മക്കയിൽ എന്നും പ്രശസ്തമാണ്.

(റഹലത്ത് ഇബ്നു ജുബൈർ 1/91)

ومن مشاهدها الكريمة أيضا مولد النبي صلى الله عليه وسلم والتربة الطاهرة التي هي أول تربة مست جسمه الطاهر بنى عليه مسجد لم ير أحفل بناء منه أكثره ذهب منزل به والموضع المقدس الذي سقط فيه صلى الله عليه وسلم ساعة الولادة السعيدة المباركة التي جعلها الله رحمة للأمة أجمعين محفوف بالفضة فيالها تربة شرفها الله بان جعلها مسقط أطهر الأجسام ومولد خير الآنام صلى الله عليه وعلى إله وأصحابه الكرام وسلم تسليما.

 يفتح هذا الموضع المبارك فيدخله الناس كافة متبركين به في شهر ربيع الأول ويوم الإثنين منه لأنه كان شهر مولد النبي صلى الله عليه وسلم وفي اليوم المذكور ولد صلى الله عليه وسلم وتفتح المواضع المقدسة المذكورة كلها وهو يوم مشهور بمكة دائما.

اسم الکتاب : رحلة ابن جبير - ط دار بيروت المؤلف : ابن جبير    الجزء : 1  صفحة : 91

ﷺﷺﷺ

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t

Friday, August 29, 2025

മൽപ്പിടുത്തത്തിൽ ജയിക്കുന്നവനല്ല, കോപം വരുമ്പോള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണ് ശക്തൻ

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്*

*Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️*


*🌹Tweett 1172🌹*


മൽപ്പിടുത്തത്തിൽ ജയിക്കുന്നവനല്ല, കോപം വരുമ്പോള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണ് ശക്തൻ എന്ന വിശ്രുതമായ ഒരു സന്ദേശം തിരുനബിﷺ കൈമാറിയിട്ടുണ്ട്. ആത്മനിയന്ത്രണത്തിനും പൈശാചിക ബോധങ്ങളോടുള്ള ചെറുത്തുനിൽപ്പിനും എത്ര ശക്തിയും ശൗര്യവും ആവശ്യമുണ്ട് എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ജിഹാദിന്റെ ആത്മാവും അടിത്തറയും ഇവിടെയാണ് നിലകൊള്ളുന്നത്. അനിവാര്യമായ ഘട്ടങ്ങളിൽ പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ സായുധ ഇടപെടലുകളെ മാത്രം ജിഹാദായി അവതരിപ്പിക്കുകയോ, പടക്കളത്തിലെ പോരാട്ടമാണ് ജിഹാദ് എന്ന് നിർണയിക്കുകയോ ചെയ്യുക വഴി ഏറ്റവും വലിയ ആത്മസമരത്തെ അവഗണിച്ചു മാറ്റിയത് പോലെയാണ് പൊതുവായനകളും പൊതുബോധങ്ങളും രൂപപ്പെട്ടുവന്നത്. 


           നന്മകളുടെ സമുദ്ധാരണത്തിനും തിന്മകളെ ഇല്ലായ്മ ചെയ്യുന്നതിനും പ്രബോധന വഴിയിൽ നിലകൊള്ളുന്നവർ മുഴുവൻ ഒരർത്ഥത്തിൽ ജിഹാദ് നിർവഹിക്കുന്നവരാണ്. അശരണരെ സഹായിക്കുക, രോഗികൾക്ക് സഹായങ്ങൾ എത്തിച്ചു കൊടുക്കുക, ആശ്രയം ആവശ്യമുള്ളവർക്ക് ആശ്രയം നൽകുക, വിധവകളുടെയും അനാഥരുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുക, സാമൂഹിക നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക, മാതാപിതാക്കളിൽ നിന്ന് സേവനം ആവശ്യമുള്ളവർക്ക് സേവനം ചെയ്യുക തുടങ്ങിയുള്ള കാരുണ്യ ക്ഷേമ പ്രവർത്തനങ്ങൾ മുഴുവനും ജിഹാദിന്റെ ഗണത്തിൽ പെടും. പ്രായാധിക്യമുള്ള മാതാപിതാക്കളുടെ കാര്യത്തിൽ ശ്രദ്ധയോടെ കഴിയുന്നതും പരിപാലനം നിർവഹിക്കുന്നതും ഒരു ജിഹാദാണെന്ന് ഹദീസിന്റെ ഭാഷകളിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാകും. 


                നിർമാണപരമായ സങ്കേതത്തെ സംഹാരത്തിന്റെയും സംഘട്ടനത്തിന്റെയും പര്യായമായി അവതരിപ്പിക്കപ്പെട്ടു എന്നത് ദുഃഖകരമായ ഒരു യാഥാർത്ഥ്യമാണ്. 


             സായുധ സമരം അനിവാര്യമായ ഘട്ടങ്ങളിൽ പ്രതിരോധത്തിന്റെയും രാഷ്ട്ര സുരക്ഷയുടെയും ഭാഗമായി ഇടപെടലുകൾ നടത്തുന്നതിനും ഇസ്‌ലാം വിരോധിക്കുന്നില്ല. എന്നാൽ യാതൊരു വിധേനയുമുള്ള ആക്രമണത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുമില്ല. യുദ്ധത്തെ കൊതിക്കരുതെന്നും ശത്രുവിനെ കണ്ടുമുട്ടാൻ ആഗ്രഹിക്കരുതെന്നും അനിവാര്യമായ ഘട്ടങ്ങളിൽ ആയുധം എടുക്കേണ്ടി വന്നാൽ കണിശമായ ചില യുദ്ധധാർമികതകൾ പാലിക്കണമെന്നും പ്രവാചകനുംﷺ ഇസ്‌ലാമും നിരീക്ഷിക്കുന്നു. നിർദ്ദേശിക്കപ്പെടുന്ന നിബന്ധനകൾ പാലിച്ചുകൊണ്ട് ഒരു സായുധ സമരം തന്നെ വലിയ പ്രയാസകരമാണ്. അത്രമേൽ ശ്രദ്ധയും സൂക്ഷ്മതയുമാണ് പടക്കളത്തിൽ പാലിക്കേണ്ട മര്യാദകളായി പ്രവാചകൻﷺ മുന്നോട്ടുവെക്കുന്നത്. 


       വർഗീയ വംശീയ വിചാരങ്ങളിലൂടെ ഉന്മൂലനത്തിന് ഇറങ്ങുന്ന ഒരു സംഘത്തിനും ന്യായീകരിക്കാവുന്ന ഒരു പ്രയോഗവും സമീപനവും തിരുനബിﷺയുടെ പാഠശാലയിൽ നിന്നുണ്ടായിട്ടില്ല. ലക്ഷക്കണക്കിന് നിരപരാധികൾ കുടിയൊഴിപ്പിക്കപ്പെടുകയും സിവിലിയന്മാർ ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്യുന്ന ആധുനിക യുദ്ധ സമവാക്യങ്ങളുടെ ഏഴ് അയലത്തുപോലും ഇസ്‌ലാമിൻ്റെ ഏതെങ്കിലും ഒരു സൈനിക  പ്രതിരോധത്തെ ചേർത്തുവച്ചുകൊണ്ട് വായിക്കാനാവില്ല. നാമിത് വായിച്ചു കൊണ്ടിരിക്കുമ്പോഴും ലോകത്തെ മുഴുവൻ യുദ്ധനൈതികതയും എന്തിനേറെ അടിസ്ഥാന മനുഷ്യ നിയമങ്ങളും പോലും ലംഘിക്കപ്പെട്ടു ലക്ഷങ്ങൾ പട്ടിണി കിടക്കുകയും 10000 കൊല്ലപ്പെടുകയയും ചെയ്തുകൊണ്ടിരിക്കുന്നു.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet1172

നബിദിനാഘോഷം. ഇമാം അസ്ഖലാനി ഇമാം സഖാവി ഇമാം സുയൂത്വി رضي الله عنهم

 


*നബിദിനാഘോഷം.

ഇമാം അസ്ഖലാനി  ഇമാം സഖാവി ഇമാം സുയൂത്വി رضي الله عنهم  

====================

*നബിദിനാഘോഷ പരിപാടികൾ എങ്ങനെ നടത്തണമെന്ന് ലോക പ്രശസ്ത ഹദീസ് പണ്ഡിതൻ സ്വഹീഹുൽ ബുഖാരിയുടെ പ്രശസ്ത വ്യാഖ്യാനം ഫത്ഹുൽ ബാരി എഴുതിയ ഹാഫിള് ഇമാം ഇബ്നു ഹജർ അസ്കലാനി (റ)

വിവരിച്ചതായി ശിഷ്യൻ ഇമാം ഹാഫിളു സഖാവി വിശദീകരിക്കുന്നു*

ഇമാം ഹാഫിളു സുയൂത്തി റ

യും ഇത് വിവരിച്ചിട്ടുണ്ട്.


സ്വഹീഹുൽ ബുഖാരിയിൽ ഉള്ള  ഹദീസ് ഖിയാസ് ചെയ്തു കൊണ്ട് നബി ദിനാഘോഷത്തിന് തെളിവ് ആണ് എന്ന് വിവരിച്ചതിനു ശേഷം

*നബി ദിനാഘോഷം എങ്ങനെയൊക്കെ ആവണം എന്നും, ഏതൊക്കെ പരിപാടികൾ നടക്കണമെന്നും മഹാനവർകൾ തുടർന്ന് വിശദീകരിക്കുന്നത് കാണാം*


*'മൗലിദാഘോഷം അല്ലാഹുവിന് നന്ദി ചെയ്യുന്നതിനെ ബോധ്യപ്പെടുന്ന കാര്യങ്ങളുടെ മേലിൽ  ചുരുക്കപെടേണ്ടത്'.* 

*'അത് ഖുർആൻ പാരായണത്തിന് മേലിലും, ഭക്ഷണം ഉണ്ടാക്കി കൊടുക്കലും, സ്വദഖ ചെയ്യുന്നതിനാലും, നബി  ﷺ തങ്ങളുടെ മദ്ഹുകൾ പാടി പുകഴ്ത്തുക എന്നതിനാലും, അതു പോലെ ദുനിയാവിനെ പരിത്യജിക്കാൻ  ഉതകുന്ന കാര്യങ്ങൾ പറഞ്ഞും ചെയ്യുക'*


*'ജനങ്ങളുടെ ഹൃദയത്തെ നന്മ പ്രവർത്തിക്കുന്നതിലേക്കും, ആഖിറത്തിലേക്ക് അമലുകൾ ചെയ്യുന്നതിനു വേണ്ടിയും ഉതകുന്ന രീതിയിലുള്ള സംസാരങ്ങൾ ആയിരിക്കണം നബിദിനാഘോഷ പരിപാടികളിൽ നടക്കേണ്ടത്' എന്നുകൂടി മഹാനവർകൾ രേഖപ്പെടുത്തി.*

*എന്നാൽ അതു കൂടാതെ മൗലിദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മറ്റു കാര്യങ്ങൾ ഇതൊക്കെയാണ്  "ഗാനാലാപനങ്ങൾ  അതു പോലുള്ള മറ്റു വിനോദങ്ങളും, സാധാരണ ഗതിയിൽ ഹലാലായ കാര്യങ്ങളും, അതേ സമയം മൗലിദ് ആഘോഷത്തിൻറെ ദിവസം അതു കൊണ്ട് പ്രത്യേകം സന്തോഷം ഉണ്ടാക്കുന്നതും ആണെങ്കിൽ അത്തരം പരിപാടികൾ  നടത്തുന്നതിൽ യാതൊരു തകരാറും ഇല്ല.*

 മൗലിദ് ആഘോഷത്തിലേക്ക് അത്തരം പരിപാടികൾ നടത്തപ്പെടുന്നതിന് യാതൊരു വിരോധവും ഇല്ലെന്ന് സംശയലേശമന്യേ മഹാനായ ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) രേഖപ്പെടുത്തുന്നു.*


*അതേസമയം ഹറാമായതോ, കറാഹത്തായതോ ആയ ഒരു കാര്യം ആണെങ്കിൽ അത് തടയപ്പെടുക തന്നെ വേണം. അതു പോലെ ഖിലാഫുൽ ഔലയും ആയ കാര്യങ്ങൾ ആണെങ്കിൽ അത്തരം കാര്യങ്ങൾ തടയപ്പെട്ടണ്ടതാണ്..* 

*وَأَمَّا مَا يُعْمَلُ فِيهِ فَيَنْبَغِي أَنْ يُقْتَصَرَ فِيهِ عَلَى مَا يُفْهِمُ الشُّكْرَ لِلَّهِ تَعَالَى مِنْ نَحْوِ مَا تَقَدَّمَ ذِكْرُهُ مِنَ التِّلَاوَةِ وَالْإِطْعَامِ وَالصَّدَقَةِ وَإِنْشَادِ شَيْءٍ مِنَ الْمَدَائِحِ النَّبَوِيَّةِ وَالزُّهْدِيَّةِ الْمُحَرِّكَةِ لِلْقُلُوبِ إِلَى فِعْلِ الْخَيْرِ وَالْعَمَلِ لِلْآخِرَةِ، وَأَمَّا مَا يَتْبَعُ ذَلِكَ مِنَ السَّمَاعِ وَاللَّهْوِ وَغَيْرِ ذَلِكَ فَيَنْبَغِي أَنْ يُقَالَ: مَا كَانَ مِنْ ذَلِكَ مُبَاحًا بِحَيْثُ يَقْتَضِي السُّرُورَ بِذَلِكَ الْيَوْمِ لَا بَأْسَ بِإِلْحَاقِهِ بِهِ، وَمَا كَانَ حَرَامًا أَوْ مَكْرُوهًا فَيُمْنَعُ، وَكَذَا مَا كَانَ خِلَافَ الْأَوْلَى. انْتَهَى*

*الأجوبة المرضية فيما سئل (فتاوى السخاوي📚) رحمه الله* 

*ص : 1118*

*الحاوي للفتاوي*📚

*المؤلف: عبد الرحمن بن أبي بكر، جلال الدين السيوطي (المتوفى: 911هـ)*


*ഇവിടെ നാം കാണുന്നത് ലക്ഷക്കണക്കിന് ഹദീസുകൾ മനപ്പാഠം പഠിച്ച, ഏകദേശം 600 വർഷങ്ങൾക്കു മുമ്പ്  വഫാത്തായ മുസ്ലിം ലോകം സാർവ്വത്രികമായി അവലംബിക്കുന്ന ലോക പ്രശസ്തനായ ഇമാം ഇബ്നു ഹജർ അസ്കലാനി (റ) മൗലിദ് ആഘോഷത്തിന് തെളിവ് നിരത്തുന്നതും, മൗലിദാഘോഷ പരിപാടിയിൽ എങ്ങനെയൊക്കെ പരിപാടികൾ നടത്തണമെന്ന് വിശദീകരിക്കുന്നതുമാണ്*

Aslam Kamil Saquafi parappanangadi

*ബിദ്അത്ത്* ചോദ്യം :ഇന്ന് മതം പൂർത്തിയാക്കി തന്നു എന്ന ആയത്ത് ഇറങ്ങിയതിനു ശേഷം പുതിയ ആചാരങ്ങൾ ഇസ്ലാമിക പ്രമാണങ്ങളോട് യോജിച്ചു എന്നതിന് കൊണ്ടുവരുന്നത് ശരിയാണോ ?

 *ബിദ്അത്ത്*

ചോദ്യം :ഇന്ന് മതം പൂർത്തിയാക്കി തന്നു എന്ന ആയത്ത് ഇറങ്ങിയതിനു ശേഷം പുതിയ ആചാരങ്ങൾ ഇസ്ലാമിക പ്രമാണങ്ങളോട് യോജിച്ചു എന്നതിന് കൊണ്ടുവരുന്നത് ശരിയാണോ ?

മറുപടി :

ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി 

ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'

ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ

ഉസ്മാൻ رضي الله عنه അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അംഗീ കരിച്ചു എന്ന ബുഖാരി  رضي الله عنه യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.

ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ

ബാങ്കിന്റെ നേരെ  വാചകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്

ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،

*നബി ﷺ

യുടെ കാലത്ത് ഇല്ലാത്തതിയിരുന്നു* ഇത്

* ബിദ്അത്ത് എന്ന് പറയും* *പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.*

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(رضي الله عنه) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.

 അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി)

ചുരുക്കത്തിൽ നബിﷺ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അംഗീകരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്

ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം

അത് പാടില്ല അനാചാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '

അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.

ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാചാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്.

അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആചാരമടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.

ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി  ﷺകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻഗാമികളും അംഗീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.


*ഒഹാബികൾ മറുപടി പറയുമോ?*

*ഉസ്മാൻ റ  നടപ്പിലാക്കിയ രണ്ടാം വാങ്ക് ബിദ്അത്താണോ* ?

*നബി സ്വ യുടെ കൽപ്പന ഇല്ലാത്ത രണ്ടാം വാങ്ക് നടപ്പിലാക്കിയ ഉസ്മാൻ റ കാലത്തുണ്ടായിരുന്ന സ്വഹാബികൾ മുബ്ത്തദി ഉകളാണോ* ?

Aslam Kamil Saquafi parappanangadi 

Thursday, August 28, 2025

ബിദ്അത്ത് ഹസന എന്നാൽ മദ്രസ പോലെ പുതിയ ബിൽഡിംഗ് നിർമാണം പോലെയുള്ളത് മാത്രമേ* ?

 

*ബിദ്അത്ത് ഹസന എന്നാൽ മദ്രസ പോലെ പുതിയ ബിൽഡിംഗ് നിർമാണം പോലെയുള്ളത്  മാത്രമേ* ?

Aslam Kamil Saquafi  parappanangadi

ബിദ്അത്ത് ഹസന എന്നാൽ
പുതിയ ബിൽഡിംഗ്  കെട്ടി അറിവ് പഠിപ്പിക്കും പോലെ പുതിയ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള രീതികൾക്ക് മാത്രമേ പറയൂ ദിക്ർ സദസ്സോ ഖുർആൻ സദസ്സോ മൗലൂദ് സദസ്സോപ്രത്യേക സമയത്തു നടത്തിയാൽ അത് ബിദ്അത്ത് ഹസന അല്ല എന്നാണ് വഹാബി പുരോഹിതന്മാർ പറയാറുള്ളത്.
എന്നാൽ ബിദ്അത്ത് ഹസന എന്നാൽ നബി തങ്ങളെ കാലത്ത് ഇല്ലാത്ത പുതിയ ശൈലി മാത്രമല്ല മറിച്ച് ഉസ്മാൻ എന്നവർرضي الله عنه വെള്ളിയാഴ്ച നടപ്പാക്കിയ രണ്ടാം വാങ്ക്
ബിദ്അത്ത് ഹസനെയാണെന്ന്
ലോക പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതോടുകൂടെ മദ്രസ നിർമ്മാണം പോലെയുള്ള പുതിയ ശൈലി മാത്രമേ ബിദ്അത്ത് ഹസനയിൽ പെടുകയുള്ളൂ എന്ന വാദം പൊളിഞ്ഞു പാളീസായി

ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി
ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'
ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ

ഉസ്മാൻ رضي الله عنه അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു
കാര്യം അതിന്റെ മേൽ അംഗീ കരിച്ചു എന്ന ബുഖാരി  رضي الله عنه യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.
ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ
ബാങ്കിന്റെ നേരെ  വാചകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്
ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،
*നബി ﷺ
യുടെ കാലത്ത് ഇല്ലാത്തതിയിരുന്നു* ഇത്
* ബിദ്അത്ത് എന്ന് പറയും* *പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.*
നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(رضي الله عنه) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.
അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി)
ചുരുക്കത്തിൽ നബിﷺ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അംഗീകരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്
ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം
അത് പാടില്ല അനാചാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '
അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.
ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാചാരമാണ്  എന്ന് പറഞ്ഞ് നബി ﷺ
തടയാറില്ലന്നും വ്യക്തമാണ്.
അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ
ഇത്തരം നല്ല ആചാരമടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.
ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി  ﷺകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻഗാമികളും അംഗീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.

*ഉസ്മാൻ رضي الله عنه  നടപ്പിലാക്കിയ രണ്ടാം വാങ്ക് ബിദ്അത്താണോ* ?

*നബി ﷺയുടെ കൽപ്പന ഇല്ലാത്ത രണ്ടാം വാങ്ക് നടപ്പിലാക്കിയ ഉസ്മാൻ റ കാലത്തുണ്ടായിരുന്ന സ്വഹാബികൾ മുബ്ത്തദി ഉകളാണോ* ?

ഈ ചോദ്യത്തിന് മുമ്പിൽ ഉത്തരം മുട്ടിയ ഒരു വഹാബിയുടെ
മറുപടി കാണുക

*സഹാബത്തിനെ പിൻപറ്റണമെന്ന് തിരുനബി കൽപ്പിച്ചിട്ടില്ലേ*

ഇയാളോട് നമുക്ക് പറയാനുള്ളത്

*നബി  തങ്ങൾﷺ കൽപ്പിക്കാത്ത
അടിസ്ഥാന തത്വങ്ങളോട് യോജിച്ച പുതിയ ബിദ്അത്ത് ഹസനത്ത് നടപ്പിലാക്കുന്നത് അനുവദനീയമാണെന്ന് സഹാബത്തിന്റെ ഇജ്മാ കൊണ്ടും പ്രവർത്തിയിൽ നിന്നും മനസ്സിലായി* +

*സഹാബത്തിനെ പിൻപറ്റണമെന്ന് തിരുനബി കൽപ്പിച്ചു.* . =
*അപ്പോൾ നബിﷺ തങ്ങൾ കൽപ്പിക്കാത്ത
അടിസ്ഥാന തത്വങ്ങളോട് യോജിച്ച പുതിയ ബിദ്അത്ത് ഹസനത്ത് നടപ്പിലാക്കുന്ന വിശയത്തിലും  സഹാബത്തിനെ പിൻപറ്റണമെന്നത് തിരു നബി ﷺ
യുടെ കൽപ്പനയുമാണ്*.

ﷺﷺﷺ

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...