Saturday, November 29, 2025

മൗദൂദിയുടെ ഉപദേശം` *ജനാധിപത്യം* *ഇസ്‌ലാമിന് കടകവിരുദ്ധം

 `മൗദൂദിയുടെ ഉപദേശം`

*ജനാധിപത്യം* 

*ഇസ്‌ലാമിന് കടകവിരുദ്ധം*


✍️Aslamsaquafisuraiji payyoli 

➖➖➖➖➖➖➖➖➖➖➖➖

"മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങൾ അതിൻറെ മുമ്പിൽ സർവ്വാത്മനാ തലകുനിക്കുകയാണെങ്കിൽ നിങ്ങളുടെ വിശുദ്ധ ഖുർആനിനെ പിറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങൾ അതിൻറെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കിൽ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങൾ അതിൻറെ കൊടി പിടിക്കുകയാണെങ്കിൽ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയർത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്‌ലാമിൻ്റെ പേരിൽ മുസ്‌ലിംകൾ എന്ന് നിങ്ങൾ സ്വയം അവകാശപ്പെടുന്നുണ്ടോ അതിൻറെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മിൽ തുറന്ന സമരത്തിലാണ്. അതിൻറെ മൗലിക തത്വങ്ങളും ഇതിൻറെ മൗലിക തത്വങ്ങളും തമ്മിൽ പ്രത്യക്ഷ സംഘട്ടനമാണ്. അതിൻറെ ഓരോ ഘടകവും ഇതിൻറെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്‌ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വായുന്നിടത്ത് ഇസ്‌ലാം വെറും ജല രേഖയായിരിക്കും. ഇസ്‌ലാമിന് സ്വാധീനമുള്ള ദിക്കിൽ ആ വ്യവസ്ഥയ്ക്ക് സ്ഥാനമുണ്ടാവുകയില്ല. നിങ്ങൾ പരിശുദ്ധ ഖുർആനും തിരുദൂതരും ആവിഷ്കരിച്ച ഇസ്‌ലാമിലാണ് യഥാർത്ഥത്തിൽ വിശ്വസിക്കുന്നതെങ്കിൽ നിങ്ങൾ എവിടെയായിരുന്നാലും ശരി, മതേതര ഭൗതികത്വ സിദ്ധാന്തത്തിൽ അധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവിക വിശ്വാസത്തിൽ അധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തെ സ്ഥാപനാർത്ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത മതകർത്തവ്യം മാത്രമാകുന്നു; നിങ്ങൾക്ക് ഒരു പ്രത്യേക ജനതയെന്ന നിലയിൽ സ്വാതന്ത്ര്യവും സ്വയം നിർണയാവകാശവും ലഭിക്കുന്നിടത്ത് വിശേഷിച്ചും. യഥാർത്ഥ ഇസ്‌ലാമിക വ്യവസ്ഥിതിക്ക് പകരം ഈ കുഫ്ർ വ്യവസ്ഥതയാണ് നിങ്ങൾ സ്വന്തം കരങ്ങൾ കൊണ്ട് നിർമ്മിച്ചു നടത്തുന്നതെങ്കിൽ പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല."


(മതേതരത്വം 

ദേശീയത്വം 

ജനാധിപത്യം 

ഒരു താത്വിക വിശകലനം. 

പേജ്: 22

മൗലാനാ മൗദൂദി - ഐ പി എച്ച്)

ജമാഅത്തെ ഇസ്‌ലാമി` *രാഷ്ട്രീയത്തിൽ* *പ്രവർത്തിക്കണമെങ്കിൽ..

 `ജമാഅത്തെ ഇസ്‌ലാമി`

*രാഷ്ട്രീയത്തിൽ*

*പ്രവർത്തിക്കണമെങ്കിൽ...*

✍️Aslamsaquafi suraiji payyoli 

➖➖➖➖➖➖➖➖➖➖➖➖

"മുഴു ജീവിതത്തിലും അല്ലാഹുവിൻറെ ദീനിനൊത്ത് പ്രവർത്തിക്കുമെന്ന് തീരുമാനിച്ചു കഴിഞ്ഞവനാണല്ലോ മുസ്‌ലിം. പ്രസ്തുത തീരുമാനത്തിനെതിരാകുന്ന വിധം അനിസ്‌ലാമിക രാഷ്ട്രീയത്തിൽ പങ്കുവഹിക്കുക അവന് യോജിച്ചതല്ല. ഇന്നത്തെ ഭൗതിക രാഷ്ട്രീയത്തെ മന:സംതൃപ്തിയോടെ അംഗീകരിച്ചുകൊണ്ട് അതിൻ്റെ  സ്ഥാനാർത്ഥിയായോ  അത്തരം സ്ഥാനാർത്ഥികളുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കാനോ മുസ്‌ലിമിന്നു നിവൃത്തിയില്ല. എന്തെന്നാൽ താൻ നാട്ടിന്റെ യഥാർത്ഥ ഉടമാവകാശിയാണെന്നും നാട്ടിന്റെ നിയമനിർമാതാവാണെന്നും  അവൻ വിചാരിക്കുന്നില്ല. എന്നാലല്ലേ പ്രസ്തുത അധികാരമനുസരിച്ച് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഒരു മുസ്‌ലിമിന് ഹൃദയം തുറന്ന് ഒരു കാര്യത്തിൽ പങ്കു വഹിക്കണമെങ്കിൽ കുറഞ്ഞത് അല്ലാഹുവിൻ്റെ പരമാധികാരം സമ്മതിക്കുകയും ശരീഅത്തിനെ അടിസ്ഥാനമായി പരിഗണിക്കുകയും വേണം. ഈ ഉപാധിയോടുകൂടിയല്ലാതെ രാഷ്ട്രീയത്തിൽ മന:സംതൃപ്തിയോടെ പങ്കുവഹിക്കാൻ ദീൻ അനുവദിച്ചിട്ടില്ല."


*ഇസ്‌ലാമിക പാഠങ്ങൾ* 

അബ്ദുൽ ഹയ്യ് - പേജ്: 93

ഐ പി എച്ച്

Friday, November 28, 2025

ദൈവം ഒന്നേയുളളുവെന്ന് യേശുക്രിസ്‌തു* PART :2

 




*ദൈവം ഒന്നേയുളളുവെന്ന് യേശുക്രിസ്‌തു*


PART :2


ന്യായപ്രമാണത്തിൽ പാണ്ഡിത്യം നേടിയ നല്ലവനായ ഒരു യഹൂദനും യേശുക്രിസ്‌തുവും തമ്മിൽ നടത്തിയ സംഭാഷണം മാർ ക്കോസ് സുവിശേഷകൻ ഇങ്ങനെ രേഖപ്പെടുത്തുന്നു. പൊതു ജനങ്ങളുമായി ചർച്ച ചെയ്യവേ യേശുക്രിസ്‌തു നൽകുന്ന മറുപ ടികൾ മതപരമായി ഉത്തമമാണെന്ന് വിലയിരുത്തിയ ഇദ്ദേഹം യേശുവിനോട് ചോദിച്ചു.


"എല്ലാറ്റിലും മുഖ്യമായ കൽപ്പന ഏത്?


അതിന് യേശു ഉത്തരം പറഞ്ഞു. “ഏറ്റവും പ്രധാനപ്പെട്ട കൽപ്പന ഇതാണ്. "അല്ലയോ, യിസ്രയേലേ, കേൾക്കുക. നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്; നിൻ്റെ ദൈവമായ കർത്താ വിനെ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ ശക്തിയോടെയും പൂർണ മനസ്സോടും സ്നേഹിക്കണം. രണ്ടാമ ത്തേത്, നിന്റെ അയൽക്കാരനെ നിന്നെ പോലെ തന്നെ സ്നേഹി ക്കണം" എന്നതാണ്. ഇവയേക്കാൾ വലിയ കല്‌പന വേറെയില്ല.


അയാൾ യേശുവിനോട്: "ഗുരോ അങ്ങ് പറഞ്ഞത് ശരിതന്നെ; ദൈവം ഏകനെന്നും അവിടുന്നല്ലാതെ മറ്റാരുമില്ലെന്നും അങ്ങ് പറഞ്ഞത് ശരിതന്നെ.


യേശുക്രിസ്തുവിൻ്റെ അദ്ധ്യാപനം താനുൾപ്പെടുന്ന ദൈവത്തെ കുറിച്ചായിരുന്നെങ്കിൽ അദ്ദേഹം ഇങ്ങനെ പറയണമായിരുന്നു.


"യിസ്രയേലേ, കേൾക്കുക, നിങ്ങളുടെ ദൈവമായ ഞങ്ങൾ ഏക കർത്താവാകുന്നു".


എന്നാൽ ചോദ്യകർത്താവിന്റെയും തൻറെയും ദൈവം താ നൂൾപ്പെടാത്ത മറ്റൊരു ഏകനായ ദൈവമാണെന്ന് യാതൊരു അർഥശങ്കയ്ക്കും പഴുതില്ലാതെ യേശു വ്യക്തമാക്കി. ഇത് ഗ്രഹിച്ച വേദപണ്ഡിതൻ "ദൈവം ഏകനെന്നും അവിടുന്നല്ലാതെ മറ്റാരു

മില്ലെന്നും" ഉള്ള അങ്ങയുടെ മറുപടി ശരിയാണെന്നും യേശുവിന്റെ in

മുമ്പാകെ പറയുന്നു.


അയാൾ വിവേകപൂർവം മറുപടി പറഞ്ഞുവെന്ന് കണ്ടിട്ട് യേശു പറഞ്ഞു. "നീ ദൈവരാജ്യത്തിനോട് ഒട്ടും അകന്നവല്ല" (മർക്കോസ് 12:28:34).


വാസ്തവത്തിൽ യേശുക്രിസ്‌തുവിൻ്റെ ഈ ഉദ്ധരണി സ്വന്തം വകയല്ല, മറിച്ച് മോശെ പ്രവാചകൻ പഠിപ്പിച്ച കാര്യം (ആവർത്ത നം 6:4,5, ലേവ്യ 19:18) അതേപോലെ ആവർത്തിക്കുക മാത്രമാണ് യേശു ചെയ്തത്. യേശുക്രിസ്‌തുവിൻറെ വാക്കുകളിൽ ദൈവദൂ ഷണം ആരോപിച്ചവർ "പിശാചിൻ്റെ മക്കൾ' എന്ന പ്രയോഗത്തിന് അർഹരായ യഹൂദർ മാത്രമാണ്.


"നിങ്ങൾ പിശാചെന്ന പിതാവിൻ്റെ മക്കൾ ആകുന്നു. നിങ്ങ ളുടെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റാൻ നിങ്ങൾ ഇച്‌ഛിക്കുന്നു. അവൻ ആദിമുതലേ കൊലപാതകൻ ആയിരുന്നു. അവനിൽ സ ത്യം ഇല്ലാത്തത് കൊണ്ട് അവൻ സത്യത്തിന്റെ ഭാഗത്ത് നിൽക്കു ന്നുമില്ല. വ്യാജം പറയുമ്പോൾ അവൻ സ്വന്തം ഭാഷ സംസാരിക്കു ന്നു. അവൻ വ്യാജം പറയുന്നവനും വ്യാജത്തിൻ്റെ അപ്പനും ആ കുന്നു. എന്നാൽ ഞാൻ സത്യം പറയുന്നത് കൊണ്ട് നിങ്ങൾ എ ന്നെ വിശ്വസിക്കുന്നില്ല. നിങ്ങളിൽ ആർക്ക് എന്നിൽ പാപം ആ രോപിക്കാൻ കഴിയും? ഞാൻ സത്യം പറയുന്നുവെങ്കിൽ എന്നെ നിങ്ങൾ വിശ്വസിക്കാത്തത് എന്ത്? ദൈവത്തിൽ നിന്നുള്ളവൻ ദൈ വത്തിന്റെ വാക്ക് കേൾക്കുന്നു. നിങ്ങൾ ദൈവത്തിൽ നിന്നുള്ളവർ അല്ലാത്തത് കൊണ്ടാണ് അവിടുത്തെ വാക്ക് കേൾക്കാത്തത്' (00000 8:44-47),


മോശയുടെ ന്യായപ്രമാണം അടിസ്ഥാനമാക്കി ജീവിക്കുന്ന യഹൂദൻമാരോടാണ് യേശു സധൈര്യം ഈ ചോദ്യം ഉന്നയിച്ചത്. നിങ്ങളിൽ ആർക്ക് എന്നിൽ പാപം ആരോപിക്കാൻ കഴിയും?


യേശുക്രിസ്‌തുവിൻ്റെ അദ്ധ്യാപനം ന്യായപ്രമാണത്തിലെ ഒന്നാം കൽപനക്ക് പോലും വിരുദ്ധമാണെന്ന് യഹൂദർ സത്യസന്ധമായി മനസ്സിലാക്കിയിരുന്നെങ്കിൽ അദ്ദേഹത്തിന് ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കുവാൻ സാധിക്കുമോ? ഒരിക്കലും ഇല്ല. എങ്കിൽ യേശുവിന് എതിരായി വ്യാജ ആരോപണം ഉന്നയിച്ചവർ ആരാണ്? എന്തായിരുന്നു ആ ആരോപണം?


യേശുക്രിസ്‌തു മനുഷ്യനായിരിക്കേ ദൈവത്തിനോട് സമ നാണെന്ന് വാദിക്കുന്നു എന്നതാണ് അവരുടെ വ്യാജ ആരോപണം. എന്നിട്ട് ഇതിന്റെ പേരിൽ യേശുവിനെ വധിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. യേശു ഇങ്ങനെയുള്ളവരെ വിളിച്ചത് പിശാചി ന്റെ മക്കൾ എന്നാണ്. കാരണം അവർ വ്യാജം പറയുമ്പോൾ സ്വ ന്തം ഭാഷ സംസാരിക്കുന്നു. അഥവ യേശു പഠിപ്പിക്കാത്ത കാര്യം പഠിപ്പിച്ചുവെന്ന് കളളം പറയുന്നു.


യേശുക്രിസ്തുവിൻ്റെ വാക്കുകളെ യഥാർഥ രീതിയിൽ ഉൾകൊ ണ്ട ശിഷ്യന്മാരെക്കുറിച്ച് അദ്ദേഹം പ്രശംസിച്ച് പറഞ്ഞത് 'സ്വർ ഗ്രീയ മർമങ്ങൾ ഗ്രഹിക്കുവാനുള്ള വരം നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു' എന്നാണ്. ഇവർക്ക് സ്വർഗീയ രഹസ്യങ്ങൾ വെളിവാകുക വഴി മനസിലായ കാര്യവും പിശാചിൻ്റെ മക്കൾ പ്രചരിപ്പിച്ച ദുരാരോ പണവും ഒന്നാണെന്ന് സൽബുദ്ധിയുള്ളവർ പറയുമോ? ദൈവ നിയുക്തനായ മിശിഹയാണ് യേശുവെന്ന് വിശ്വസിക്കുന്ന ശിഷ്യ ന്മാരുടെ വാക്കുകൾ ശ്രദ്ധിച്ചാൽ ആരാണ് യേശുവെന്ന് വ്യക്തമാ കും.


"അബ്രഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്നെ അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി' (അപ്പൊ. പ്രവ്യ, 3:13).


"ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച നാഥാ, ജനതകൾ രോഷാകുലരായി തീരുന്നതും, വംശ ങ്ങൾ വ്യർഥ കാര്യങ്ങൾ നിരൂപിക്കുന്നതും എന്തിന്? കർത്താവിനും അവിടുത്തെ അഭിഷിക്‌തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ ഒന്നിച്ച് കൂടുകയും ചെയ്തി

രിക്കുന്നു" എന്ന് അവിടുത്തെ ദാസനായ ദാവീദ് മുഖാന്തിരം അവിടുന്ന് പരിശുദ്ധാത്മാവിനാൽ അരുളി ചെയ്‌തിരിക്കുന്നു. അങ്ങ് അഭിഷേകം ചെയ്തത പരിശുദ്ധ ദാസനായ യേശുവിന് വിരുദ്ധമായി ഹേരോദാവും പൊന്തിയോസ് പീലാത്തോസും വിജാതിയരോടും ഇസ്രയേൽ ജനതയോടുമൊരുമിച്ച് ഈ നഗരത്തിൽ കൂടി, സംഭവിക്കേണം എന്ന് അവിടുത്തെ ഭുജ ബലവും ഇച്ഛയും മുൻ നിയമിച്ചതൊക്കെയും അവർ ചെയ്‌തിരിക്കുന്നു. ഇപ്പോൾ കർത്താ വേ, അവരുടെ ഭീഷണികൾ നോക്കണമേ, അങ്ങയുടെ വചനം ധൈര്യത്തോടെ പ്രസംഗിക്കാൻ അവിടുത്തെ ദാസരെ ബലപ്പെ ടുത്തേണമേ. അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമ ത്തിൽ സൗഖ്യം വരുത്തുവാനും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനും അവിടുത്തെ കൈ നീട്ടേണമേ. (അപ്പൊ. പ്രവ 4:24-30).


സ്വർഗീയ മർമങ്ങൾ ഗ്രഹിച്ചവർ ദൈവത്തിൻ്റെ ദാസനാണ് യേശുവെന്നും, പിശാചിൻ്റെ മക്കൾ യേശു ദൈവമാണെന്ന് വ്യാജ പ്രസ്താവന നടത്തിയെന്നും ഈ സന്ദർഭങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ ഒരു ക്രിസ്‌തു സ്നേഹി ആരെയാണ് പിൻപറ്റുക? എന്നാൽ വിരോധാഭാസമെന്ന് പറയട്ടെ, യേശുവിൻ്റെ സമകാലികരായ പിശാ ചിന്റെ മക്കളുടെ വ്യാജവാദമാണ് യഥാർഥ വാദമെന്ന് വിശ്വസിച്ച് യേശു സ്വയം ദൈവത്വം വാദിച്ചുവെന്ന് പറയുകയാണ് ക്രൈസ്ത വർ ചെയ്യുന്നത്. ഇതിൻ്റെ പരിണിത ഫലമെന്നത് ഏകദൈവ വിശ്വാ സത്തിൽ നിന്നും ഒന്നിലധികം ദൈവങ്ങളുണ്ടെന്ന വിശ്വാസത്തിലേക്കുള്ള അധഃപതനമായിരുന്നു.


https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=hqrc


https://t.me/kirusthu


ദൈവം ഒന്ന് മാത്രം ബൈബിൾ

 


ദൈവം ഒന്ന് മാത്രം ബൈബിൾ

Part 1


സ്രഷ്ടാവും പരിപാലകനുമായ ദൈവം ഒരുവനാണ്. അവനല്ലാതെ മറ്റൊരു ദൈവം ഇല്ല. ഇതായിരുന്നു മുഴുവൻ പ്രവാചക ന്മാരുടെയും കാതലായ സന്ദേശം. മോശെ പ്രവാചകന് നൽകപ്പെട്ട ന്യായപ്രമാണത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും കൽപ്പ നകൾ ശ്രദ്ധിക്കുക.


"ഞാനല്ലാതെ മറ്റൊരു ദൈവം നിങ്ങൾക്ക് ഉണ്ടാകരുത്. മീതെ ആകാശത്തിലോ, താഴെ ഭൂമിയിലോ, കീഴെ വെളളത്തിലോ യാ തൊന്നിന്റെയും പ്രതിമ ഉണ്ടാക്കുകയോ അവയെ ആരാധിക്കുക യോ ചെയ്യരുത്". (പുറ. 20:3,4)


ഈ മുഖ്യ കൽപ്പനയെ ലംഘിക്കുന്നവരെ എന്തു ചെയ്യണമെ ന്നും മോശെ പ്രവാചകന് നിയമം നൽകപ്പെട്ടിരുന്നു.


“നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈ വങ്ങളെ നാം ചെന്നു സേവിക്ക എന്നു നിൻ്റെ അമ്മയുടെ മകനാ യ നിന്റെ സഹോദരനോ നിൻ്റെ മകനോ മകളോ നിന്റെ മാർവി ടത്തിലുളള ഭാര്യയോ നിൻ്റെ പ്രാണ സ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽ അവനോടു യോജി ക്കയോ അവന്റെ വാക്കു കേൾക്കുകയോ ചെയ്യരുത്. അവനോടു

കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒഴിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം. അവനെ കൊല്ലേണ്ടതിനു ആദ്യം നിന്റെ കയ്യും പിന്നെ സർവജനത്തിൻ്റെ കയ്യും അവന്റെമേൽ ചെല്ലേണം. അടിമവീടായ മിസ്രയീം ദേശത്തു നിന്നു നിന്നെ കൊ ണ്ടു വന്ന നിന്റെ ദൈവമായ യഹോവയോടു നിന്നെ അകറ്റി ക്കളയാൻ അവൻ അന്വേഷിച്ചതുകൊണ്ടു അവനെ കല്ലെറിഞ്ഞു കൊല്ലേണം. ഇനി നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യ നടക്കാതിരിപ്പാൻ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേ ". (1. 13:6-11)


“നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാർ നിങ്ങളുടെ ഇടയിൽ നി ന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരി ച്ചിരിക്കുന്നു എന്നു നിൻ്റെ ദൈവമായ യഹോവ നിനക്കു പാർപ്പാൻ തന്നിട്ടുളള നിൻ്റെ പട്ടണങ്ങളിൽ ഒന്നിനെക്കുറിച്ചു കേട്ടാൽ നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്‌താരവും നിശ്ച യവും എങ്കിൽ നീ ആ പട്ടണത്തിലെ വാളിൻ്റെ വായ്ത്‌തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം. അതിലെ കൊളളയൊക്കെയും വീഥിയുടെ നടുവിൽ കുട്ടി പട്ടണവും അതിലെ കൊളളയൊക്കെയും അശേഷം നിൻ്റെ ദൈവമായ യഹോ വെക്കായി തീയിട്ടു ചട്ടുകളയേണം; അതു എന്നും പാഴ്ക്കുന്നായി രിക്കേണം അതിനെ പിന്നെ പണികയുമരുത്. (ആവർത്തനം. 13:12 -17)


Aslam Kamil parappanangadi


https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=hqrc


https://t.me/kirusthu


മരണപ്പെട്ടാൽ നിർവഹിക്കേണ്ട കാര്യങ്ങൾ * اذامات

 *മരണപ്പെട്ടാൽ നിർവഹിക്കേണ്ട കാര്യങ്ങൾ *

اذامات


Aslam Kamil Saquafi parappanangadi


1:*കണ്ണു പൂട്ടുക*


ـഒരാൾ മരണപ്പെട്ടാൽ കണ്ണ്

പൂട്ടിക്കൊടുക്കൽ സുന്നത്താണ്

അവൻറെ നോട്ടം വികൃതമാവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമ അബൂ ത്വൽഹ റ എന്ന സ്വഹാബിയുടെ അരികിലേക്ക് കടന്നുവന്നു.അദ്ദേഹം മരണപ്പെട്ടിരുന്നു.അദ്ദേഹത്തിൻറെ കണ്ണ് തുറന്നിരിക്കുന്നു. അപ്പോൾ തിരുനബി صلى الله عليه وسلم അദ്ദേഹത്തിൻറെ കണ്ണ് പൂട്ടി കൊടുത്തു.അവിടുന്ന് പറഞ്ഞു ആത്മാവ് പിടിക്കപ്പെട്ടാൽ കണ്ണും അതിനെ തുടരുന്നതാണ്. അതായത് ആത്മാവിനെ കൊണ്ടുപോകുന്നത് നോക്കിക്കൊണ്ടിരിക്കും.


فَإِذَا مَاتَ غُمِّضَ) نَدْبًا لِئَلَّا يَقْبُحَ مَنْظَرُهُ، وَرَوَى مُسْلِمٌ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «دَخَلَ عَلَى أَبِي سَلَمَةَ وَقَدْ شَقَّ بَصَرُهُ فَأَغْمَضَهُ. ثُمَّ قَالَ: إنَّ الرُّوحَ إذَا قُبِضَ تَبِعَهُ الْبَصَرُ» وَشَقَّ بَصَرُهُ بِفَتْحِ الشِّينِ وَضَمِّ الرَّاءِ: شَخَصَ. قِيلَ إنَّ الْعَيْنَ أَوَّلُ شَيْءٍ يَخْرُجُ مِنْهُ الرُّوحُ، وَأَوَّلُ شَيْءٍ يَشْرَعُ إلَيْهِ الْفَسَادُ 


2 :കണ്ണു പൂട്ടി കൊടുക്കുമ്പോൾ ഇങ്ങനെ പറയൽ സുന്നത്താണ് .

بِسْمِ اللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ 

.........



قَالَ فِي الْمَجْمُوعِ: وَيُسَنُّ أَنْ يَقُولَ عِنْدَ إغْمَاضِهِ: بِسْمِ اللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -

................


3 :*താടി കെട്ടൽ*


വീതിയുള്ള ശീല കൊണ്ട് മയ്യത്തിന്റെ താടി കെട്ടി കൊടുക്കൽ സുന്നത്താണ് .തലയുടെ ഭാഗത്താണ് കെട്ടു വരേണ്ടത്.വായ  തുറന്നിട്ടാൽ വായിലേക്ക് പ്രാണികളും മറ്റും കടക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

 (وَشُدَّ لَحْيَاهُ بِعِصَابَةٍ) عَرِيضَةٍ تَعُمُّهُمَا وَيَرْبِطُهَا فَوْقَ رَأْسِهِ لِئَلَّا يَبْقَى فَمُهُ مَفْتُوحًا فَيَدْخُلَ فِيهِ الْهَوَامُّ


4:*കെണുപ്പുകൾ മയമാക്കുക.*


മരണപ്പെട്ട വ്യക്തിയുടെ കെണുപ്പുകൾ മയമാക്കി കൊടുക്കൽ സുന്നത്താണ് .

തണ്ടം കയ്യിനെ തോളൻ കയ്യിലേക്ക് മടക്കുകയും

പിന്നെ നിവർത്തുകയും ചെയ്യുക.

തണ്ടങ്കാലിന് തുടയിലേക്ക് മടക്കുകയും നിവർത്തുകയും ചെയ്യുക

തുടയെ പള്ളയിലേക്ക് മടക്കുകയും നിവർത്തുകയും ചെയ്യുക.

അപ്രകാരം വിരലുകളും മയമാക്കണം.

കുളിപ്പിക്കൽ എളുപ്പമാവാനാണ് ഇങ്ങനെ ചെയ്യുന്നത്.

ആത്മാവ് വിട്ടുപിരിഞ്ഞ അതിനുശേഷം ശരീരത്തിൽ ചൂട് നിലനിൽക്കും അതുകൊണ്ട് കെണുപ്പുകൾ മയമാക്കിയാൽ പിന്നീട് അത് മയമായി നിൽക്കും.

ഇല്ലെങ്കിൽ പിന്നീട് അത്  മയമാക്കാൻ  സാധ്യമല്ല.


 (وَلُيِّنَتْ مَفَاصِلُهُ) بِأَنْ يَرُدَّ سَاعِدَهُ إلَى عَضُدِهِ ثُمَّ يَمُدَّهُ وَيَرُدَّ سَاقَهُ إلَى فَخِذَيْهِ، وَفَخِذَيْهِ إلَى بَطْنِهِ وَيَرُدَّهُمَا وَيُلَيِّنَ أَصَابِعَهُ، وَذَلِكَ لِيَسْهُلَ غُسْلُهُ فَإِنَّ فِي الْبَدَنِ بَعْدَ مُفَارَقَةِ الرُّوحِ بَقِيَّةَ حَرَارَةٍ فَإِذَا لُيِّنَتْ الْمَفَاصِلُ حِينَئِذٍ لَانَتْ، وَإِلَّا فَلَا يُمْكِنُ تَلْيِينُهَا بَعْدَ ذَلِكَ 


5:*ശരീരം മുഴുവനും  മൂടണം.*


മരണപ്പെട്ടതിനുശേഷം

മയ്യത്തിന്റെ ശരീരം മുഴുവനും

വസ്ത്രം കൊണ്ട് മറക്കൽ സുന്നത്താണ് .

ബുഖാരി മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം.

തിരുനബി സല്ലല്ലാഹു അലൈഹി വസല്ലമ വഫാത്തായപ്പോൾ വസ്ത്രം കൊണ്ട് മൂടപ്പെട്ടു .

യമനിൽ ഒരു കോട്ടം വസ്ത്രമായിരുന്നു അത്.


മൂടുന്ന വസ്ത്രം നേരിയ വസ്ത്രം ആവേണ്ടതാണ്.

മയ്യത്തിന്റെ ശരീരം ചൂടാക്കുകയും മയ്യത്തിലേക്കു വേഗത്തിൽ നാശം വരാതിരിക്കാനാണ്


ഇത് ചെയ്യേണ്ടത് മയ്യത്ത് ധരിച്ചിരുന്ന വസ്ത്രം ഊരിയതിനുശേഷം ആണ് . മൂടിയ വസ്ത്രത്തിന്റെ രണ്ട് അറ്റങ്ങളും തലയുടെയും കാലിന്റെയും താഴ്ഭാഗത്തേക്ക് തിരികി വെക്കേണ്ടതാണ്.

മയ്യത്തിന്റെ ശരീരം വെളിവാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.


 ഇഹ്റാം ചെയ്തവൻ ആണെങ്കിൽ

കഫൻ ചെയ്യൽ നിർബന്ധമുള്ള ഭാഗങ്ങൾ മാത്രമേ മറക്കാൻ പാടുള്ളൂ.

അതായത് മുഖം മറക്കരുത് 



(وَسُتِرَ جَمِيعُ بَدَنِهِ) إنْ لَمْ يَكُنْ مُحْرِمًا (بِثَوْبٍ) فَقَطْ لِخَبَرِ الصَّحِيحَيْنِ «أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - سُجِّيَ حِينَ مَاتَ بِثَوْبِ حِبَرَةٍ» وَهُوَ بِالْإِضَافَةِ وَكَسْرِ الْحَاءِ الْمُهْمَلَةِ وَفَتْحِ الْبَاءِ الْمُوَحَّدَةِ نَوْعٌ مِنْ ثِيَابِ الْقُطْنِ تُنْسَجُ بِالْيَمَنِ، وَسُجِّيَ غُطِّيَ 

(خَفِيفٍ) لِئَلَّا يُحْمِيَهُ فَيُسْرِعَ إلَيْهِ الْفَسَادُ وَيَكُونُ ذَلِكَ بَعْدَ نَزْعِ ثِيَابِهِ، وَيُجْعَلُ طَرَفَاهُ تَحْتَ رَأْسِهِ وَرِجْلَيْهِ لِئَلَّا يَنْكَشِفَ.

أَمَّا الْمُحْرِمُ فَيُسْتَرُ مِنْهُ مَا يَجِبُ تَكْفِينُهُ مِنْهُ 


6:*വയറിൽ മേൽ വല്ലതും വെക്കുക.*


മയ്യത്തിന്റെ വയറിന്മേൽ അല്പം ഭാരമുള്ള വസ്തു വെക്കൽ സുന്നത്താണ് ഇരുമ്പിന്റെ ഇനങ്ങളിൽ പെട്ട വല്ലതും വെക്കണം. അല്ലെങ്കിൽ മണ്ണ് കട്ടയോ പിന്നെ മറ്റു എളുപ്പമായ വസ്തുക്കളോ വെക്കണം.

വയറു വീർക്കാതിരിക്കാൻവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ശൈഖ് അബു ഹാമിദ് റഎന്നവർ 20 ദിർഹം തൂക്കം വരുന്ന വസ്തുവാണ്

വെക്കേണ്ടത് എന്ന് കണക്കാക്കി .

ഇത് ചുരുങ്ങിയ ഭാരമാണ്. ഇതിനേക്കാൾ അല്പം എറുന്നതിന് വിരോധമില്ല.

വസ്ത്രത്തിന്റെ മുകളിൽ വെക്കുന്നതാണ് നല്ലത്.


മുസ്ഹഫിനെ ഭാരം വെക്കാൻ വേണ്ടി ഉപയോഗിക്കരുത്. അപ്രകാരം തന്നെ ഹദീസിന്റെ ഗ്രന്ഥങ്ങളും ആദരവുള്ള വിജ്ഞാനത്തിന്റെ ഗ്രന്ഥങ്ങളും സൂക്ഷിക്കപ്പെടേണ്ടതാണ്.


(وَوُضِعَ عَلَى بَطْنِهِ شَيْءٌ ثَقِيلٌ) كَسَيْفٍ وَمِرْآةٍ وَنَحْوِهِمَا مِنْ أَنْوَاعِ الْحَدِيدِ ثُمَّ طِينٍ رَطْبٍ ثُمَّ مَا تَيَسَّرَ لِئَلَّا يَنْتَفِخَ فَيَقْبُحَ مَنْظَرُهُ، وَقَدَّرَ الشَّيْخُ أَبُو حَامِدٍ ذَلِكَ بِزِنَةِ عِشْرِينَ دِرْهَمًا.


قَالَ الْأَذْرَعِيُّ: وَكَأَنَّهُ أَقَلُّ مَا يُوضَعُ وَإِلَّا فَالسَّيْفُ يَزِيدُ عَلَى ذَلِكَ. وَالظَّاهِرُ أَنَّ السَّيْفَ وَنَحْوَهُ يُوضَعُ بِطُولِ الْمَيِّتِ، وَأَنَّ الْمَوْضُوعَ يَكُونُ فَوْقَ الثَّوْبِ كَمَا جَرَتْ بِهِ الْعَادَةُ. 


وَيُنْدَبُ أَنْ يُصَانَ الْمُصْحَفُ عَنْهُ احْتِرَامًا لَهُ وَيَلْحَقُ بِهِ كُتُبُ الْحَدِيثِ وَالْعِلْمِ الْمُحْتَرَمِ كَمَا بَحَثَهُ الْإِسْنَوِيُّ


7:*കട്ടിൽ പോലത്തെ വെക്കൽ*


മയ്യത്തിനെ കട്ടിലിന്റെ മേലിലോ ഉയരമുള്ള മറ്റു വസ്തുവിന്റെ മേലിലോ വെക്കൽ സുന്നത്താണ് .

ഭൂമിയിലെ തണുപ്പ് ഏൽക്കാതിരിക്കാനും അപ്പോൾ നനവ് തട്ടി മയ്യത്ത് പകർച്ച വരാതിരിക്കാനുമാണിത്


വിരിപ്പ് വിരിച്ചു കൊടുക്കാതിരിക്കേണ്ടതാണ്

കാരണം വിരിപ്പിന്റെ ചൂട് തട്ടി മയ്യത്തിന് പകർച്ചവരും .

 (وَوُضِعَ عَلَى سَرِيرٍ وَنَحْوِهِ) مِمَّا هُوَ مُرْتَفِعٌ: كَدَكَّةٍ لِئَلَّا يُصِيبَهُ نَدَاوَةُ الْأَرْضِ فَيَتَغَيَّرَ بِنَدَاوَتِهَا، فَإِنْ كَانَتْ صُلْبَةً قَالَ فِي الْكِفَايَةِ جَازَ وَضْعُهُ عَلَيْهَا: يَعْنِي مِنْ غَيْرِ ارْتِكَابِ خِلَافِ الْأَوْلَى، وَلَا يُوضَعُ عَلَى فِرَاشٍ لِئَلَّا يُحْمَى فَيَتَغَيَّرَ 


8:*വസ്ത്രങ്ങൾ ഊരുക*



മരിക്കുമ്പോൾ ഉണ്ടായിരുന്ന ശരീരത്തിലെ വസ്ത്രങ്ങൾ ഊരി എടുക്കേണ്ടതാണ്.

വസ്ത്രം ഊരാതിരുന്നാൽ മയ്യത്ത് വേഗം ജീർണത വരും എന്നതുകൊണ്ടാണ്.

മയ്യത്തിന്റെ ശരീരം കാണാത്ത നിലക്കാണ് അത് ഊരി എടുക്കേണ്ടത്.


*വസ്ത്രങ്ങൾ ഊരിയെടുക്കുമ്പോഴും  കുളിപ്പിക്കുമ്പോഴും മയ്യത്തിന്റെ  ഔറത്തിലേക്ക് നോക്കൽ ഹറാമാണ്.* 

*ഔറത്ത് മുട്ടു പുക്കിളിന്റെ  ഇടയിലുള്ള സ്ഥലമാണ്.*

*ഇന്ന് കുളിപ്പിക്കുന്ന പലരും ഈ കാര്യങ്ങൾ ശ്രദ്ധിക്കാറില്ല എന്നാണ് മനസ്സിലായത് -

അതുകൊണ്ട് പ്രത്യേകം അത്തരം ഹറാമുകൾ വരുന്നത് സൂക്ഷിക്കേണ്ടതാണ്.*


(وَنُزِعَتْ) عَنْهُ (ثِيَابُهُ) الْمَخِيطَةُ الَّتِي مَاتَ فِيهَا بِحَيْثُ لَا يُرَى شَيْءٌ مِنْ بَدَنِهِ لِئَلَّا يُسْرِعَ فَسَادُهُ.


قَالَ الْأَذْرَعِيُّ: وَهَذَا فِيمَنْ يُغَسَّلُ لَا فِي شَهِيدِ الْمَعْرَكَةِ، وَيَنْبَغِي أَنْ يَبْقَى عَلَيْهِ الْقَمِيصُ الَّذِي يُغَسَّلُ فِيهِ إذَا كَانَ طَاهِرًا، إذْ لَا مَعْنَى لِنَزْعِهِ، ثُمَّ إعَادَتِهِ. نَعَمْ يُشَمَّرُ إلَى حَقْوِهِ لِئَلَّا يَتَنَجَّسَ بِمَا قَدْ يَخْرُجُ مِنْهُ كَمَا أَشَارَ إلَيْهِ بَعْضُهُمْ اهـ.


وَلَوْ قُدِّمَ هَذَا الْأَدَبُ عَلَى الَّذِي قَبْلَهُ كَانَ أَوْلَى

10* ഖിബ്ലയിലേക്ക് മുന്നിടീക്കുക*


മരണപ്പെട്ടാൽ മയ്യത്തിനെ ഖിബിലയിലേക്ക് തിരിച്ചു കിടത്തേണ്ടതാണ്.

മുഖവും കാൽപാദത്തിന്റെ ഉള്ളവും ഖിബ് ലയിലേക്ക് തിരിയുന്ന നിലക്ക് മലർത്തി കിടത്തേണ്ടതാണ്.


 (وَوُجِّهَ لِلْقِبْلَةِ) إنْ أَمْكَنَ (كَمُحْتَضَرٍ) أَيْ كَتَوَجُّهِهِ وَتَقَدَّمَ.


قَالَ الْأَذْرَعِيُّ: وَقَدْ يُفْهَمُ مِنْ هَذَا أَنَّهُ يَكُونُ عَلَى جَنْبِهِ،


 وَالظَّاهِرُ أَنَّ الْمُرَادَ هُنَا إلْقَاؤُهُ عَلَى قَفَاهُ وَوَجْهُهُ وَأُخْمُصَاهُ إلَى الْقِبْلَةِ، وَيُومِئُ إلَيْهِ قَوْلُهُمْ: وَيُوضَعُ عَلَى بَطْنِهِ شَيْءٌ ثَقِيلٌ


11: * സ്നേഹമുള്ളവർ നിർവഹിക്കണം*


ഇതെല്ലാം  നിർവഹിക്കേണ്ടത്

മഹറമുകളായ

കുടുംബങ്ങളിൽ  മയ്യത്തിനോട് ഏറ്റവും കൃപയുള്ളവരാണ്.


മയ്യത്ത് പുരുഷനാണങ്കിൽ പുരുഷന്മാരാണ് ഇത് നിർവഹിക്കേണ്ടത്. 

മയ്യത്ത് സ്ത്രീയാണെങ്കിൽ സ്ത്രീകൾ നിർവഹിക്കേണ്ടതാണ്.

 സ്ത്രീകളെ മഹറുകളായപുരുഷന്മാർക്കും

 പുരുഷന്മാരെ മഹർകളായ സ്ത്രീകൾക്കും നിർവഹിക്കാവുന്നതാണ്.

ആരുമില്ലാത്ത ഘട്ടങ്ങളിൽ

അന്യ പുരുഷനും പുരുഷനെ അന്യ സ്ത്രീയും  നിർവഹിക്കാമോ സ്പർശനമില്ലാതെ കണ്ണുപൂട്ടിക്കൊണ്ട് നിർവഹിക്കാവുന്നതാണ്.

ഭാര്യ ഭർത്താക്കന്മാർ ആണെങ്കിൽ നിർവഹിക്കുന്നതിന് യാതൊരു കുഴപ്പവും ഇല്ല .


 (وَيَتَوَلَّى ذَلِكَ) كُلَّهُ (أَرْفَقُ مَحَارِمِهِ) أَيْ الْمَيِّتِ لِوُفُورِ شَفَقَتِهِ، وَيَتَوَلَّاهُ الرِّجَالُ مِنْ الرِّجَالِ وَالنِّسَاءُ مِنْ النِّسَاءِ، فَإِنْ تَوَلَّاهُ الرِّجَالُ مِنْ نِسَاءِ الْمَحَارِمِ أَوْ النِّسَاءِ مِنْ رِجَالِ الْمَحَارِمِ جَازَ كَذَا فِي زِيَادَةِ الرَّوْضَةِ. قَالَ الْأَذْرَعِيُّ: وَفِيهِ إشَارَةٌ إلَى أَنَّهُ لَا يَتَوَلَّى ذَلِكَ الْأَجْنَبِيُّ مِنْ الْأَجْنَبِيَّةِ وَلَا بِالْعَكْسِ، وَلَا يَبْعُدُ جَوَازُهُ لَهُمَا مَعَ الْغَضِّ وَعَدَمِ الْمَسِّ اهـ.


وَهُوَ ظَاهِرٌ، وَكَالْمَحْرَمِ فِيمَا ذَكَرَ الزَّوْجَانِ بَلْ أَوْلَى، وَفِي إطْلَاقِ الْمَحْرَمِ عَلَى الرَّجُلَيْنِ وَالْمَرْأَتَيْنِ مُسَامَحَةٌ.


12:*മരണം ഉറപ്പായാൽ വേഗം കുളി നിർവഹിക്കേണ്ടതാണ്.*


മരണത്തിൻറെ അടയാളങ്ങളിൽ വല്ലതും പ്രത്യക്ഷമാവാൻ കൊണ്ടാണ് മരണം ഉറപ്പിക്കൽ .

കാൽപാദം തായുക .

മൂക്ക് ചെരിയുക ,ചെന്നി കുഴിയുക ഇതെല്ലാം അതിൻറെ അടയാളങ്ങളാണ്.

നബി സല്ലല്ലാഹു അലൈഹി വസല്ലമ ത്വൽഹത്ത് എന്ന വരെ രോഗം സന്ദർശിക്കാൻ വന്നപ്പോൾ പറഞ്ഞു.

ഇദ്ദേഹത്തിന് മരണം വരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അങ്ങനെ മരണം വന്നാൽ കർമ്മങ്ങൾ നിങ്ങൾ വേഗം ചെയ്യണം.

ഒരു വിശ്വാസിയുടെ ബോഡിയും കുടുംബത്തിന് ഇടയിൽ ഹബ്സ് ഇടുന്നത് അനുയോജ്യമല്ല.

അബൂദാവൂദ് -

മരിച്ചു എന്ന് സംശയമാണെങ്കിൽ മരണം ഉറപ്പുവരുത്തുന്നതുവരെ പിന്തിക്കേണ്ടതാണ്.



(وَيُبَادَرُ) بِفَتْحِ الدَّالِ نَدْبًا (بِغُسْلِهِ إذَا تُيُقِّنَ مَوْتُهُ) بِظُهُورِ شَيْءٍ مِنْ أَمَارَاتِهِ كَاسْتِرْخَاءِ قَدَمٍ وَمَيْلِ أَنْفٍ وَانْخِسَافِ صُدْغٍ؛ لِأَنَّهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - عَادَ طَلْحَةَ بْنَ الْبَرَاءِ، فَقَالَ «إنِّي لَا أَرَى طَلْحَةَ إلَّا قَدْ حَدَثَ فِيهِ الْمَوْتُ، فَإِنْ يُؤْتَى بِهِ فَعَجِّلُوا بِهِ فَإِنَّهُ لَا يَنْبَغِي لِجِيفَةِ مُؤْمِنٍ أَنْ تُحْبَسَ بَيْنَ ظَهْرَانَيْ أَهْلِهِ» رَوَاهُ أَبُو دَاوُد، فَإِنْ شُكَّ فِي مَوْتِهِ أُخِّرَ وُجُوبًا كَمَا قَالَهُ فِي الْمَجْمُوعِ إلَى الْيَقِينِ بِتَغَيُّرِ الرَّائِحَةِ أَوْ غَيْرِهِ.


1.മയ്യത്തിനെ കുളിപ്പിക്കലും 2.കഫൻ ചെയ്യലും 

3.മയ്യത്തിന് മേൽ നിസ്കരിക്കലും

4. മയ്യത്തിന് ചുമന്നു കൊണ്ടു പോകലും 

5.മറമാടലും ഫർള് കഫായയാണ് - (സാമൂഹിക ബാധ്യത )

അതിൽ ഇജ്മാഉണ്ട് . സ്വഹീഹായ ഹദീസുകളിൽ അത് കൊണ്ട് കൽപ്പനയുണ്ട് - ആത്മഹത്യ ചെയ്തവനും നിയമം ഇത് തന്നെ -

ഇസ്ലാമിന്റെ രാഷ്ട്രത്തിൽ ദിമ്മിയ്യായ അവിശ്വാസിയും നിയമം ഇപ്രകാരമാണ്. എന്നാൽ കുളിപ്പിക്കൽ ,മയ്യത്ത് നിസ്കരിക്കൽ എന്നിവ അവനുവേണ്ടി നിർവഹിക്കപ്പെടില്ല.

അവ രണ്ടും ശഹീദല്ലാത്ത മുസ്ലിമിൽ മാത്രമേ നിർവഹിക്കുകയുള്ളൂ.


(وَغُسْلُهُ) أَيْ الْمَيِّتِ (وَتَكْفِينُهُ وَالصَّلَاةُ عَلَيْهِ) وَحَمْلُهُ (وَدَفْنُهُ فُرُوضُ كِفَايَةٍ) لِلْإِجْمَاعِ عَلَى مَا حَكَاهُ فِي أَصْلِ الرَّوْضَةِ وَلِلْأَمْرِ بِهِ فِي الْأَخْبَارِ الصَّحِيحَةِ فِي غَيْرِ الدَّفْنِ، وَقَاتِلُ نَفْسِهِ كَغَيْرِهِ كَمَا مَرَّ سَوَاءٌ فِي ذَلِكَ الْمُسْلِمُ وَالذِّمِّيُّ إلَّا فِي الْغُسْلِ وَالصَّلَاةِ، فَمَحَلُّهُمَا فِي الْمُسْلِمِ غَيْرِ الشَّهِيدِ 

[مغني المحتاج]


അവലംബം :

 മിൻഹാജ് നവവി റ 

മുഗ്നിൽ മുഹ്താജ് ഇമാം ശിർ ബീനീ റ


Aslam KamilSaqafi

Parappanangaadi

.........................

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=hqrc

Monday, November 24, 2025

യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല 

ബൈബിളിൽ:



യേശു (ഏശോ) ദൈവമല്ല :

എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.  


---


⭐ 1. യേശു ദൈവത്തെ ആരാധിക്കുന്നു — ദൈവം ആരെയും ആരാധിക്കില്ല


യോഹന്നാൻ 20:17


> “ഞാൻ എന്റെ പിതാവിന്റെ അടുക്കൽ കയറുന്നു; നിങ്ങളുടെ ദൈവത്തിന്റെ അടുക്കലും എന്റെ ദൈവത്തിന്റെ അടുക്കലും.”




➡️ യേശു പറയുന്നു: “എന്റെ ദൈവം” — ദൈവത്തിന് ദൈവം ഉണ്ടാവില്ല.



---


⭐ 2. യേശു ദൈവത്തേക്കാൾ താഴ്ന്ന സ്ഥാനത്തിൽ


യോഹന്നാൻ 14:28


> “പിതാവ് എന്നേക്കാൾ മഹത്താൻ.”




➡️ ദൈവം ഒരാൾക്കാൾ മഹത്തനാണെങ്കിൽ, ആ വ്യക്തി ദൈവമല്ല.



---


⭐ 3. ദൈവം എല്ലാം അറിയുന്നു — യേശു അറിയുന്നില്ല


മർക്കോസ് 13:32


> “ആ ദിവസം… ആരും അറിയുന്നില്ല; പുത്രനും അറിയുന്നില്ല; പിതാവ് മാത്രം.”




➡️ എല്ലാം അറിയാത്തവൻ ദൈവമാകാനാവില്ല.



---


⭐ 4. യേശു പ്രാർത്ഥിച്ചു — ദൈവം ആരോടും പ്രാർത്ഥിക്കില്ല


മത്തായി 26:39


> “അവൻ മുഖം താഴ്ത്തി വീണു പ്രാർത്ഥിച്ചു: പിതാവേ…”




➡️ പ്രാർത്ഥിക്കൽ ഒരു താഴ്ന്നവന്റെ പ്രവൃത്തി; ദൈവം പ്രാർത്ഥിക്കില്ല.



---


⭐ 5. യേശുവിന്റെ ശക്തി ദൈവത്തിൽ നിന്നാണ്


യോഹന്നാൻ 5:30


> “ഞാൻ സ്വമേധയാ ഒന്നും ചെയ്യാൻ കഴിയുന്നില്ല.”




➡️ ദൈവം “എനിക്ക് കഴിയില്ല” എന്ന് പറയുന്നില്ല.



---


⭐ 6. യേശു ദൈവത്തിന്റെ ദൂതൻ / പ്രവാചകൻ


യോഹന്നാൻ 17:3


> “നീ ഒരേയൊരു സത്യദൈവവും നീ അയച്ച യേശുക്രിസ്തുവും.”




➡️ ഇവിടെ:


ഒരു സത്യദൈവം = പിതാവ്


യേശു = അയച്ച ദൂതൻ




---


⭐ 7. യേശു മനുഷ്യനായി വിളിക്കുന്നു


യോഹന്നാൻ 8:40


> “ദൈവത്തിൽ നിന്നു സത്യം പറഞ്ഞ ഒരു മനുഷ്യൻ ഞാൻ.”




➡️ നേരിട്ട് — “മനുഷ്യൻ ഞാൻ”.



---


⭐ 8. യേശു ഭക്ഷിച്ചു, ഉറങ്ങി, ക്ഷീണിച്ചു, മരിക്കാൻ വിധേയനായി


➡️ ഇവ എല്ലാം മനുഷ്യഗുണങ്ങൾ, ദൈവത്തിന്റെ ഗുണങ്ങൾ അല്ല.


ഉദാഹരണം — മത്തായി 4:2


> “അവന്‌ വിശന്നു.”




➡️ ദൈവത്തിന് വിശപ്പുണ്ടാകില്ല.



---


⭐ 9. യേശു ദൈവത്തെ വിളിച്ചത് “എൻ ദൈവമേ, എൻ ദൈവമേ”


മത്തായി 27:46


> “എൻ ദൈവമേ, എൻ ദൈവമേ, നീ എന്നെ എന്തു വേണ്ടി ഉപേക്ഷിച്ചു?”




➡️ ഇത് യേശു ദൈവമല്ലെന്നതിന്റെ ഏറ്റവും ശക്തമായ തെളിവുകളിൽ ഒന്ന്.



---


⭐ 10. ദൈവം അമരൻ — യേശു മരണപ്പെട്ടു


1 തിമൊത്തെയോസ് 6:16


> “അവൻ (ദൈവം) മാത്രം അമരനാണ്.”




➡️ യേശുവിന് മരണം സംഭവിച്ചു → അതിനാൽ ദൈവമാകാനാവില്ല.



---


സമാപനം (Summary)


ബൈബിൾ സ്വയം പറയുന്നത് പ്രകാരം:


വിഷയം യേശു ദൈവം


അറിയൽ ചിലത് അറിയുന്നില്ല എല്ലാം അറിയുന്നു

ശക്തി ദൈവത്തിൽ ആശ്രയിക്കുന്നു സ്വയം സമ്പൂർണ്ണ ശക്തി

സ്ഥാനം ദൈവത്തേക്കാൾ താഴെ ഏറ്റവും ഉയർന്ന സ്ഥാനം

ആരാധന ദൈവത്തെ ആരാധിച്ചു ആരെയും ആരാധിക്കില്ല

മരണം മരണപ്പെട്ടു അമരൻ

ദൈവം ഉള്ളത് “എന്റെ ദൈവം” എന്ന് പറഞ്ഞു ദൈവത്തിന് ദൈവമില്ല




---


Sunday, November 23, 2025

ദൈവപുത്രൻ എന്ന് പറഞ്ഞാൽ ദൈവമാണോ?

 


ദൈവപുത്രൻ എന്ന് പറഞ്ഞാൽ ദൈവമാണോ?


 അങ്ങനെയാണെങ്കിൽ പലരും ദൈവമാവണം


ബൈബിളിൽ “ദൈവപുത്രൻ” (Son of God) എന്ന പദം യേശുവിനുമാത്രമല്ല, മറ്റു പലരെയും സൂചിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.

ഈ പദം ഹെബ്രു–ബൈബിൾ പരമ്പരയിൽ “ദൈവത്തിന് അടുപ്പമുള്ളവർ”, “ദൈവാനുയോജ്യർ”, “ദൈവത്തിന്റെ ആളുകൾ” എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു.



---


📌 ബൈബിളിൽ “ദൈവപുത്രൻ” എന്ന് വിളിക്കപ്പെട്ടവർ


1️⃣ ആദം


ലൂക്കാ 3:38


> “...അദാം, ദൈവപുത്രൻ”




➡️ ആദത്തെ ദൈവം സൃഷ്ടിച്ചതിനാൽ ഈ പദം ഉപയോഗിക്കുന്നു.



---


2️⃣ സാധാരണ ധാർമ്മികർ / നീതിമാന്മാർ


ഹോഷേയ 1:10


> “...അവരെ ദൈവപുത്രന്മാർ എന്നു വിളിക്കും.”




➡️ ദൈവത്തിന് അനുസരിക്കുന്ന ജനതയെയാകെ “ദൈവപുത്രന്മാർ” എന്നു വിളിക്കുന്നു.



---


3️⃣ ഇസ്രായേൽ ജാതി (ആഖില രാഷ്ട്രം)


നിയാമാവ്‌ 4:22


> “ഇസ്രായേൽ എന്റെ പഞ്ചായത്തൻ, എന്റെ മുതൽകുഞ്ഞ് ആണ്.”




➡️ പൂർണ്ണ ദേശത്തെ “ദൈവത്തിന്റെ പുത്രൻ” എന്ന് കാണുന്നു.



---


4️⃣ രാജാക്കന്മാർ (പ്രത്യേകിച്ച് ദാവീദ് വംശം)


2 ശമൂവേൽ 7:14 — ദാവീദിന്റെ പുത്രനെ കുറിച്ചു:


> “ഞാൻ അവന്നു പിതാവ് ആയിരിക്കും; അവൻ എനിക്കു പുത്രൻ ആയിരിക്കും.”




➡️ രാജാവിന് ദൈവത്തോട് ഒരു സംബന്ധ പദവി.


Psalm 2:7


> “നീ എന്റെ പുത്രൻ…”




➡️ ഇതും “ദൈവാധികാരം ലഭിച്ച ഭരണാധികാരി” എന്ന അർത്ഥത്തിൽ.



---


5️⃣ ദൂതന്മാർ (Angels)


ജോബ് 1:6


> “ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ ഹാജരായി…”




➡️ ഇവിടെ “ദൈവപുത്രന്മാർ” = ദൂതന്മാർ.



---


6️⃣ സമാധാനം സ്ഥാപിക്കുന്ന ആളുകൾ


മത്തായി 5:9


> “ശാന്തി സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാർ എന്നു വിളിക്കപ്പെടും.”




➡️ സാധാരണ വിശ്വാസികൾക്കുള്ള ഒരു പദവി.



---


7️⃣ വിശ്വാസികൾ (ക്രിസ്ത്യാനികൾ) പൊതുവായി


റോമർ 8:14


> “ദൈവത്തിന്റെ ആത്മാവ് നയിക്കുന്ന ഏവരും ദൈവപുത്രന്മാരാണ്.”




➡️ വിശ്വാസമുള്ളവർ എല്ലാവരും “ദൈവപുത്രന്മാർ”.



---


📌 നിർണയം


ബൈബിളിൽ “ദൈവപുത്രൻ” എന്ന പദം യേശുവിനുമാത്രമല്ല, താഴെ പറയുന്നവർക്ക് ഉപയോഗിക്കുന്നു:


ആർക്കെല്ലാം? രേഖകൾ


ആദം ലൂക്കാ 3:38

ഇസ്രായേൽ ജനത നിയാമാവ്‌ 4:22

രാജാക്കന്മാർ 2 ശമൂവേൽ 7:14, Psalm 2:7

ദൂതന്മാർ ജോബ് 1:6

വിശ്വാസികൾ/നീതിമാന്മാർ ഹോഷേയ 1:10, റോമർ 8:14

സമാധാനസ്ഥാപകർ മത്തായി 5:9



➡️ അതുകൊണ്ട് “ദൈവപുത്രൻ” എന്ന പദം ബൈബിളിൽ ഉപമയായാണ്—ദൈവത്തിന് പ്രിയപ്പെട്ടവർ/അടുപ്പമുള്ളവർ/ദൈവത്തെ അനുസരിക്കുന്നവർ എന്ന അർത്ഥത്തിൽ.



---


മൗദൂദിയുടെ ഉപദേശം` *ജനാധിപത്യം* *ഇസ്‌ലാമിന് കടകവിരുദ്ധം

 `മൗദൂദിയുടെ ഉപദേശം` *ജനാധിപത്യം*  *ഇസ്‌ലാമിന് കടകവിരുദ്ധം* ✍️Aslamsaquafisuraiji payyoli  ➖➖➖➖➖➖➖➖➖➖➖➖ "മുസൽമാന്മാരെ സംബന്ധിച്ചിടത്തോള...