Saturday, August 15, 2026

കണ്ണേറ് കൊണ്ട് അറിയപ്പെടുന്ന വ്യക്തികളുടെമയ്യിത്ത് നിസ്കാരം

 ചോദ്യം: കണ്ണേറ് കൊണ്ട് അറിയപ്പെടുന്ന വ്യക്തികളുടെ കണ്ണേറ് ശല്യം ഒഴിവാക്കാൻ വേണ്ടി അത്തരം വ്യക്തികളുടെ മേൽ നിയ്യത്ത് ചെയ്ത് കൊണ്ട് മയ്യിത്ത് നിസ്കാരം നിർവഹിക്കാം എന്നു ചിലർ പറയുന്നു. ഇത് ശരിയാണോ ? ജീവിച്ചിരിക്കുന്നവരുടെ മേൽ മയ്യിത്ത് നിസ്കാരം പറ്റുമോ ?


ഉത്തരം: പറ്റില്ല; മയ്യിത്ത് നിസ്‌കാരം മരണാനന്തര കർമ്മമാണ്. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ മേൽ മയ്യിത്ത് നിസ്കാരം നിർവ്വഹിച്ചു കൂടാ. ആരുടെ പേരിലാണോ അതു നിർവ്വഹിക്കപ്പെടുന്നത് അദ്ദേഹം മരിച്ചിരിക്കണം എന്നത് മയ്യിത്ത് നിസ്കാരത്തിൻ്റെ നിബന്ധനയാണ്. (റൗള: 2-117 കാണുക)


ഫതാവാ നമ്പർ : 702

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

മീലാദ് നബി ദിനം ഇബ്ൻ ൽ ഹാജ് റ പറഞ്ഞത്

 മീലാദ്

നബി ദിനം

ഇബ്ൻ ൽ ഹാജ് റ പറഞ്ഞത്


​ഇബ്‌നുൽ ഹാജ്ജ് (റ) തങ്ങളുടെ 'അൽ-മദ്ഖൽ' ഗ്രന്ഥത്തിലെ ഒരു അധ്യായത്തിന്റെ തുടക്കത്തിലെ ഒരൊറ്റ വാചകം വെട്ടിപ്പറിച്ച് പോസ്റ്ററടിച്ച് ആളുകളുടെ കണ്ണിൽ പൊടിയിടാൻ നോക്കുന്ന വഹാബീ തന്ത്രം പ്രമാണങ്ങൾക്ക് മുന്നിൽ വീണ്ടും പൊളിഞ്ഞടുങ്ങുകയാണ്!


​ഇബ്‌നുൽ ഹാജ്ജ് (റ) അതേ കിതാബിൽ (വാല്യം 2) മൗലിദിന്റെ യഥാർത്ഥ ശർഈ വിധിയും, അവിടുന്ന് എതിർത്ത കാര്യങ്ങളും വ്യക്തമായി വിഭജിച്ച് എഴുതിവെച്ചത് നീ എന്തുകൊണ്ട് വിഴുങ്ങി? ഒഹാബി


​1. ഇബ്‌നുൽ ഹാജ്ജ് (റ) എതിർത്തത് എന്തിനെയാണ്?

​അവിടുന്ന് അധ്യായത്തിന്റെ ആരംഭത്തിൽ പറഞ്ഞ «وقد احتوى على بدع ومحرمات» (അതിൽ ബിദ്അത്തുകളും ഹറാമുകളും അടങ്ങിയിരിക്കുന്നു) എന്നതിന്റെ അർത്ഥം മൗലിദ് എന്ന പ്രവാചക പ്രേമത്തിന്റെ അടിസ്ഥാനത്തെക്കുറിച്ചല്ല! മറിച്ച് അക്കാലത്ത് ചില ആളുകൾ മൗലിദിന്റെ പേരിൽ സംഘടിപ്പിച്ച പാട്ടുകൾ, സംഗീതോപകരണങ്ങൾ, സ്ത്രീ-പുരുഷ സമ്മിശ്രം, ധൂർത്ത് തുടങ്ങിയ അനാചാരങ്ങളെയാണ്!

​അതാണ് അവിടുന്ന് തൊട്ടടുത്ത വരികളിൽ വ്യക്തമാക്കുന്നത്:


​«فَإِنَّ الْمَوْلِدَ إِذَا سَلِمَ مِنْ تِلْكَ الْمَفَاسِدِ وَالْمُنْكَرَاتِ...»


(വിവർത്തനം: മൗലിദാഘോഷം മേൽപ്പറഞ്ഞ അനാചാരങ്ങളിൽ നിന്നും ഹറാമുകളിൽ നിന്നും മുക്തമാവുകയാണെങ്കിൽ...)


​2. അനാചാരമില്ലാത്ത മൗലിദിനെ കുറിച്ച് ഇബ്‌നുൽ ഹാജ്ജ് (റ) എന്താണ് പറഞ്ഞത്?


​ ഒഹാബീ, നിന്റെ പോസ്റ്ററിൽ കാണിച്ച ഇബാറത്തിന് തൊട്ടുതാഴെ, അനാചാരങ്ങളില്ലാതെ തിരുനബിയുടെ മൗലിദ് ആഘോഷിക്കുന്നതിനെക്കുറിച്ച് അവിടുന്ന് രേഖപ്പെടുത്തിയത് പോസ്റ്ററടിച്ച് കാണിക്കാൻ നിനക്ക് ധൈര്യമുണ്ടോ?


​അവിടുന്ന് എഴുതുന്നു:


​«فَلَوْ عَمِلَ طَعَامًا وَنَوَى بِهِ الْمَوْلِدَ وَدَعَا إلَيْهِ الإِخْوَانَ... وَتَعْظِيمًا لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَهُوَ خَيْرٌ وَبَرَكَةٌ»

(المدخل - ابن الحاج)


​(വിവർത്തനം: അനാചാരങ്ങളിൽ നിന്ന് ഒഴിഞ്ഞ്, തിരുനബി ﷺ യോടുള്ള ബഹുമാനവും ആദരവും മുൻനിർത്തി, മൗലിദ് നിയ്യത്തോടെ ഭക്ഷണം പാകം ചെയ്ത് ആളുകളെ ക്ഷണിക്കുകയാണെങ്കിൽ അത് ഏറെ നന്മയും (ഖൈർ) ബറകത്തുമാണ്!)


​3. തിരുനബിയുടെ ജന്മദിനത്തെ ബഹുമാനിക്കുന്നതിനെക്കുറിച്ച് ഇബ്‌നുൽ ഹാജ്ജ് (റ):

​ഇതേ ഇബ്‌നുൽ ഹാജ്ജ് (റ) 'അൽ-മദ്ഖലിൽ' തന്നെ തുടർന്ന് എഴുതുന്നത് വായിക്ക്:


​«فَكَانَ يَجِبُ أَنْ نَزِيدَ فِي ذَلِكَ الْيَوْمِ مِنَ العِبَادَةِ وَالشُّكْرِ لِلَّهِ تَعَالَى عَلَى مَا خَصَّنَا بِهِ مِنْ هَذِهِ النِّعْمَةِ العَظِيمَةِ»


​(വിവർത്തനം: റബീഉൽ അവ്വൽ മാസത്തിൽ അല്ലാഹു നമുക്ക് പ്രവാചകരെ തന്ന് അനുഗ്രഹിച്ച ആ മഹത്തായ നിഅ്മത്തിന് നന്ദിയെന്നോണം നാം ആ ദിനത്തിൽ അല്ലാഹുവിനുള്ള ഇബാദത്തുകളും നന്ദിപ്രകടനങ്ങളും വർദ്ധിപ്പിക്കൽ നിർബന്ധമാണ്).


​, ഇനി പറ:

​മൗലിദിലെ അനാചാരങ്ങളെ (ബിദ്അത്തുകളെ) വിരൽ ചൂണ്ടിപ്പറഞ്ഞ ആദ്യ ഖണ്ഡിക മാത്രം കട്ട് ചെയ്ത് പോസ്റ്ററടിച്ച്, അതേ കിതാബിൽ "അനാചാരമില്ലാത്ത മൗലിദ് ഏറെ നന്മയും ബറകത്തുമാണ് (فهو خير وبركة)" എന്ന് ഇബ്‌നുൽ ഹാജ്ജ് (റ) എഴുതിവെച്ചതിനെ മറച്ചുപിടിക്കുന്നത് വഞ്ചനയല്ലേ?


​അഹ്‌ലുസ്സുന്നതി വൽ ജമാഅത്ത് നടത്തുന്ന മൗലിദുകളിൽ പാട്ടോ, സ്ത്രീ-പുരുഷ സമ്മിശ്രമോ, ശർഇന് വിരുദ്ധമായ അനാചാരങ്ങളോ ഉണ്ടോ? തിരുനബിയുടെ മേൽ സ്വലാത്തും, സദഖയും, ഖുർആൻ പാരായണവുമല്ലാതെ മറ്റെന്താണ് സുന്നികളുടെ മൗലിദിലുള്ളത്?


​ഇമാമീങ്ങളുടെ ഗ്രന്ഥങ്ങളിൽ നിന്നുള്ള വാചകങ്ങൾ പാതിവഴിയിൽ വെട്ടിമാറ്റി പോസ്റ്ററുണ്ടാക്കി ആളെക്കൂട്ടുന്ന നിന്റെ ഈ സ്ഥിരം വഹാബീ നമ്പർ ഇനി ചെലവാകില്ല!


 ധൈര്യമുണ്ടെങ്കിൽ അൽ-മദ്ഖലിലെ മുകളിൽ കൊടുത്ത «فَهُوَ خَيْرٌ وَبَرَكَةٌ» എന്ന ഇബാറത്തിന് മറുപടി പറ!

മീലാദ് — നബിദിനത്തിന് അടിസ്ഥാനം (اصل)സ്ഥിരപ്പെട്ടിട്ടുണ്ട്. ഇമാം ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി رحمه اللهميلاد

 

🌙 മീലാദ് — നബിദിനത്തിന് അടിസ്ഥാനം (اصل)സ്ഥിരപ്പെട്ടിട്ടുണ്ട്.
ഇമാം ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله
━━━━━━━━━━━━━━━━━━
ഇമാം അസ്ഖലാനി യുടെ അരുമ ശിഷ്യൻ ഇമാം സഖാവി رحمهما الله പറഞ്ഞു:

بل خرج شيخنا شيخ مشايخ الإسلام خاتمة الأئمة الأعلام فعله على أصل ثابت
“എന്റെ ഗുരുവും, ഇസ്‌ലാമിലെ മഹാപണ്ഡിതന്മാരുടെ ഗുരുവും, മഹാന്മാരായ ഇമാമുമാരുടെ അവസാന കണ്ണിയുമായ ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله, മീലാദ് നടത്തുന്നതിനെ ഒരു സ്ഥിരപ്പെട്ട അടിസ്ഥാനം (اصل) തെളിവ് ഉണ്ടന്ന് പറഞ്ഞിട്ടുണ്ട് .”
അൽ അജ് വിബതുൽ മർളിയ്യ
📚 الأجوبة المرضية

,
(അടിസ്ഥാനം) أصل ഇല്ലാത്ത കാര്യങ്ങൾ മാത്രമാണ് പിഴച്ച ബിദ്അത്തായി കണക്കാക്കപ്പെടുന്നത് എന്ന പൊതുതത്ത്വത്തിന്റെ അടിസ്ഥാനത്തിൽ മീലാദിനെക്കുറിച്ചുള്ള ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി رحمه اللهയുടെ നിലപാട് വ്യക്തമാണ്.

🌹 മീലാദ് — സ്നേഹത്തിന്റെ ഓർമ്മ, സന്തോഷത്തിന്റെ പ്രകടനം, നബിസ്നേഹത്തിന്റെ സംഗമം ﷺ
✍️ Aalam Kamil Saquafi Parappanangadi
ഫോട്ടോ ആക്കു

മുഹമ്മദ് നബിയുടെ പ്രവചനം* Part.4 പ്രവാചകത്വത്തിന്റെ അടയാളം ആ സ്വ‌പ്നം സത്യം തന്നെ .........علامات النبوةلتدخلن المسجد

 



*മുഹമ്മദ് നബിയുടെ പ്രവചനം*


Part.4

പ്രവാചകത്വത്തിന്റെ അടയാളം


ആ സ്വ‌പ്നം സത്യം തന്നെ

.........

മുഹമ്മദ് നബി പ്രവാചകനാണ് എന്നതിന് ധാരാളം തെളിവുകൾ അമാനുഷിക സംഭവങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിൽ പെട്ട ചിലതാണ് അവിടത്തെ പ്രവചനങ്ങൾ

...........

പ്രവചനം - 4


ആ സ്വ‌പ്നം സത്യം തന്നെ


റസൂൽ തിരുമേനി(സ)യും അനുയായികളും മദീനയിൽ നിവസിക്കുന്നു. വിശുദ്ധ മക്കയിൽ പോയി 'കഅബ' സന്ദർശനം നടത്താനുള്ള അത്യധികമായ ആഗ്രഹം അവർക്കുണ്ട്. പക്ഷെ മക്ക ശത്രു ക്കളുടെ സങ്കേതമാണ്. അവിടെ ചെല്ലുന്ന ഒരു മുസ്ലിമിനും ജീവനോടെ തിരിച്ചു പോരാൻ കഴിയില്ല. മുസ്‌ലിം രക്തത്തിനു വേണ്ടി

ദാഹിക്കുന്ന ശത്രുരാക്ഷസരാണവിടെയുള്ളത്. മുഹാജിറുകൾക്കു തങ്ങളുടെ ജന്മനാടായ പുണ്യഭൂമിയെക്കുറിച്ചോർക്കുമ്പോൾ, സ്വമന ങ്ങളിൽ, സങ്കടം നിറഞ്ഞൊഴുകുന്നു.


പ്രവാചകശ്രേഷ്ഠൻ ഒരു ദിവസംസുഷുപ്‌തികൊള്ളുന്നു. തദ വസരം ഒരു സ്വപ്നം; “തിരുമേനി (സ) സഖാക്കളോടുകൂടി മക്ക യിലെ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുന്നു. ആരാധനാ കർമ്മങ്ങൾ പൂർത്തീകരിച്ചു ചിലർ മുടി കളയുന്നു. മറ്റുചിലർ മുടിവെട്ടുന്നു." സ്വപ്ന സംഭവം നബി(സ) സ്വഹാബികളെ അറിയിച്ചു. അവരുടെ ചിരകാ ലാഭിലാഷം നിറവേറ്റപ്പെടുമെന്നവർക്കുറപ്പായി.


ഹിജ്റ 6-ാം വർഷം ദുൽഖഅ്ദ ; മാസത്തിൽ റസൂൽ കരീം (സ) ആയിരത്തി നാനൂറിൽപരം സഹാബികളോടുകൂടി “ഉംറ” കർമ്മം നിർവ്വഹിക്കുവാനായി മക്കയിലേക്കു പുറപ്പെട്ടു. അവർ ഹുദൈബി യ്യയിലെത്തിച്ചേർന്നു. മുസ്ലിംകളുടെ മക്കാ പ്രവേശം തങ്ങൾക്കു സമ്മതമല്ലെന്നു മക്കാനേതാക്കളറിയിച്ചപ്പോൾ, യുദ്ധം ചെയ്യുന്നതി നുള്ള ആയുധങ്ങളോടുകൂടിയല്ലാ പ്രത്യുത ഉംറ നിർവ്വഹിക്കുവാൻ ബലിമൃഗങ്ങളോടൂ കൂടിയാണ് മുസ്‌ലിംകൾ വന്നിട്ടുള്ളതെന്ന യാഥാർത്ഥ്യം നബി(സ) അവരെ ബോധ്യപ്പെടുത്തി. പക്ഷെ മുസ്ലിം കൾ മക്കയിൽ പ്രവേശിച്ചാൽ, അതു അറബ് ലോകത്തിനു മുഴുവൻ ഖുറൈശികൾക്കപമാനം പരത്തും അതുകൊണ്ടു അതിനനുവദിക്കി ല്ലെന്നവർ ശഠിച്ചു.


മുസ്‌ലിംകളുടെ ദൂതനായി മക്കയിൽ പ്രവേശിച്ച ഹസ്രത്ത് ഉസ്മ‌ാനി(റ) നെ അവർ തടഞ്ഞുവെച്ചു. ഉസ്‌മാൻ(റ) വധിക്കപ്പെട്ടു. എന്ന കിംവദന്തി മുസ്‌ലിംകളുടെ ഇടയിൽ പരന്നു. ഈ വാർത്ത ശരിയാണെങ്കിൽ മരണംവരെ പോരാടുമെന്നു മുസ്‌ലിംകൾ നബി( സ) യോടു പ്രതിജ്ഞ ചെയ്‌തു. ഇതറിഞ്ഞു താമസംവിനാ ഖുറൈ ശികൾ ഒരുസന്ധിക്കു മുന്നോട്ടുവന്നു. ഇതത്രെ സുപ്രസിദ്ധമായ ഹുദൈബിയ്യാ സന്ധി. സന്ധി വ്യവസ്ഥപ്രകാരം മുസ്‌ലിംകൾ മദീന യിലേക്കു തന്നെ തിരിച്ചു പോരുവാൻ നിർബന്ധിതരായി.


സമധാന പൂർവ്വമായ കഅബാ സന്ദർശനത്തിനും സുഗമമായ ഇസ്‌ലാം മത പ്രചാരണത്തിനും തജ്ജന്യമായ മഹാവിജയങ്ങൾക്കും ഈ സംഭവം വഴി, കളമൊരുക്കുകയായിരുന്നു അല്ലാഹു. ഇതറിയാ ത്തതുകൊണ്ട് ചില വ്യക്തികൾ തിരുനബി(സ)യുടെ സ്വപ്‌നത്തെ കുറിച്ചും സംശയ ഗ്രസ്ഥരായി തദവസരം നിസംശയം

അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ പുലരുന്ന സത്യം തന്നെയാണെന്നു വിശുദ്ധഖുർആൻ പ്രവചിച്ചു “അല്ലാഹു ഉദ്ദേശിച്ചാൽ തീർച്ചയായും നിങ്ങൾ നിർഭയരായ നില യിൽ തലമുടികളഞ്ഞവരും വെട്ടിയവരുമായികൊണ്ട് -മസ്‌ജിദുൽ ഹറാമിൽ പ്രവേശിക്കും നിങ്ങൾ ഭയക്കേണ്ടിവരില്ല എന്ന സ്വപ്നം നിശ്ചയമായും അല്ലാഹു തൻ്റെ റസൂലിനു യാഥാർത്ഥ്യമായും സത്യ മായും സത്യമാക്കിയിരിക്കുന്നു. എന്നാൽ നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ അവൻ അറിഞ്ഞിരിക്കുന്നു. അങ്ങനെ, അതിനു പുറമെ ഒരു സമീപവിജയം അവൻ ഉണ്ടാക്കിത്തന്നു." (വി.ഖു.48:27)


ഹിജ്ര 7-ാം വർഷം ദുൽഖഅ്ദ : മാസത്തിൽ നബി(സ)യും അനുചരന്മാരും മദീനയിൽ നിന്ന് പുറപ്പെട്ടു. ഖുർആൻ വാഗ്ദത്തം ചെയ്തതുപോലെ നിർഭയരായിക്കൊണ്ട് തന്നെ അവർ മക്കയിൽ പ്രവേശിച്ചു. ഉംറ കർമ്മം നിർവ്വഹിച്ചു. ഹിജ 8 റംസാനിൽ പ്രവാച കർ (സ) 10,000 സഹാബികളോടുകൂടി മക്കയിൽ പ്രവേശിച്ചു. അതോ ടുകൂടി ആ പുണ്യഭൂമി എന്നെന്നേക്കും മുസ്‌ലിംകളുടെ അധീനതയി ലായി. ഹിജ്റ ഒമ്പതിൽ അബൂബക്കർ(റ)ൻ്റെ നേതൃത്വത്തിൽ മുസ്ലിംകൾ മക്കയിൽ വന്ന് ഹജ്ജ് കർമ്മം നിർവ്വഹിച്ചു. ഹിജ്റ 10 -ാം വർഷവും തിരുമേനിയുടെ നേതൃത്വത്തിൽ വിഖ്യാതമായ ഹജ്ജ ത്തുൽവദാഅ് നടത്തപ്പെട്ടു. ശിർക്കിൻ്റെ ബലിഷ്‌ഠതയിൽ നൂറ്റാണ്ടു കളായി വീർപ്പുമുട്ടി കഴിഞ്ഞിരുന്ന മക്ക ഒരു ലക്ഷം മുസ്ലിംകളുടെ പാദസ്‌പർശനമേറ്റു പുളകംകൊണ്ട് സുദിനമായിരുന്നു അത് !


അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ

Copied Aslam pgi


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW?s=cl&p=a&ilr=4

 

https://t.me/islamrealpath


Friday, August 14, 2026

കിസ്റായുടെ കൊട്ടാരം വിറച്ചതും, കൊട്ടാരത്തിലെ പതിനാലു മാളികമുകളിലെ അലങ്കാരങ്ങൾ വീണതുംذكر ارتجاس إيوان كسرى، وسقوط الشرفات

 


തിരു ജന്മത്തിലെ അൽഭുതം

മൗലിദ് കിതാബിലെ സത്യങ്ങൾ

...........



കിസ്റായുടെ കൊട്ടാരം വിറച്ചതും, കൊട്ടാരത്തിലെ പതിനാലു മാളികമുകളിലെ അലങ്കാരങ്ങൾ വീണതും

.....

ഹാഫിള്‍ അബൂബക്കർ മുഹമ്മദ് ബ്നു ജഅ്ഫർ ബ്നു സഹ്ൽ അൽ-ഖറാഇത്വി തന്റെ «ഹവാതിഫുൽ ജിന്ന്» എന്ന ഗ്രന്ഥത്തിൽ പറയുന്നു:


അലി ബ്നു ഹർബ് ഞങ്ങളോട് പറഞ്ഞു: അബൂ അയ്യൂബ് യഅ്‌ലാ ബ്നു ഇംറാൻ — ജരീർ ബ്നു അബ്ദില്ലാഹ് അൽ-ബജലിയുടെ കുടുംബത്തിൽപ്പെട്ടയാൾ — ഞങ്ങളോട് പറഞ്ഞു: മഖ്സൂം ബ്നു ഹാനി അൽ-മഖ്സൂമി, തന്റെ പിതാവിൽ നിന്ന് — അദ്ദേഹത്തിന് 150 വയസ്സ് പ്രായമുണ്ടായിരുന്നു — ഉദ്ധരിച്ച് പറഞ്ഞു:


1.അല്ലാഹുവിന്റെ റസൂൽ ﷺ ജനിച്ച രാത്രിയിൽ കിസ്റായുടെ കൊട്ടാരം ശക്തമായി വിറച്ചു. 


2.അതിലെ പതിനാലു ശിഖരങ്ങൾ/മാളികമുകളിലെ അലങ്കാരങ്ങൾ തകർന്നുവീണു.


3. പേർഷ്യക്കാരുടെ അഗ്നി അണഞ്ഞു. അതിനു മുമ്പ് ആയിരം വർഷത്തോളം ആ തീ അണഞ്ഞിരുന്നില്ല.


4.സാവാ തടാകത്തിലെ വെള്ളം വറ്റിപ്പോയി. 


5.കൂടാതെ, മൗബദാൻ ഒരു സ്വപ്നത്തിൽ, അറേബ്യൻ ഒട്ടകങ്ങൾ അറേബ്യൻ കുതിരകളെ നയിച്ചുകൊണ്ട് ടൈഗ്രിസ് നദി കടന്ന് അവരുടെ നാട്ടിൽ വ്യാപിച്ചുകിടക്കുന്നതായി കണ്ടു.


രാവിലെ കിസ്റാ ഇതെല്ലാം അറിഞ്ഞപ്പോൾ അത്യന്തം ഭയപ്പെട്ടു. എന്നാൽ ധൈര്യം നടിച്ച് സ്വയം സമാധാനിപ്പിച്ചു. പിന്നീട് ഈ കാര്യം തന്റെ മന്ത്രിമാരിൽ നിന്ന് മറച്ചുവെക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

അങ്ങനെ അദ്ദേഹം അവരെ വിളിച്ചുകൂട്ടി. കിരീടം ധരിച്ച് സിംഹാസനത്തിൽ ഇരുന്നു. ശേഷം അവരെ തന്റെ സന്നിധിയിലേക്ക് വിളിപ്പിച്ചു.

അവർ എല്ലാവരും വന്നപ്പോൾ കിസ്റാ ചോദിച്ചു:

“ഞാൻ നിങ്ങളെ എന്തിനാണ് വിളിപ്പിച്ചതെന്ന് നിങ്ങൾക്കറിയാമോ?”

അവർ പറഞ്ഞു:

“ഇല്ല. രാജാവ് പറഞ്ഞുതന്നാൽ മാത്രമേ ഞങ്ങൾക്കറിയൂ.”

അവർ അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് 

*പേർഷ്യയിലെ അണയാത്ത തീ അണഞ്ഞുവെന്ന വാർത്ത അവർക്കെത്തിയത്.*

അപ്പോൾ കിസ്റായുടെ ദുഃഖത്തിന് മുകളിൽ വീണ്ടും ദുഃഖം വർധിച്ചു. തുടർന്ന് താൻ കണ്ട കാര്യങ്ങളും തന്നെ ഭയപ്പെടുത്തിയ സംഭവങ്ങളും അദ്ദേഹം അവരോട് വിവരിച്ചു.

— അൽ-ബിദായ വൻ-നിഹായ



ذكر ارتجاس إيوان كسرى، وسقوط الشرفات



ذكر ارتجاس إيوان كسرى، وسقوط الشرفات، وخمود النيران، ورؤيا الموبذان، وغير ذلك من الدلالات


قال الحافظ أبو بكر محمد بن جعفر بن سهل الخرائطي في كتاب (هواتف الجان): حدثنا علي بن حرب، حدثنا أبو أيوب يعلى بن عمران - من آل جرير بن عبد الله البجلي - حدثني مخزوم بن هاني المخزومي، عن أبيه - وأتت عليه خمسون ومائة سنة - قال: لما كانت الليلة التي ولد فيها رسول الله ﷺ ارتجس إيوان كسرى، وسقطت منه أربع عشرة شرفة، وخمدت نار فارس، ولم تخمد قبل ذلك بألف عام.


وغاضت بحيرة ساوة، ورأى الموبذان إبلا صعابا تقود خيلا عرابا قد قطعت دجلة وانتشرت في بلادهم، فلما أصبح كسرى أفزعه ذلك، فتصبر عليه تشجعا، ثم رأى أنه لا يدخر ذلك عن مرازبته، فجمعهم ولبس تاجه وجلس على سريره، ثم بعث إليهم، فلما اجتمعوا عنده قال: أتدرون فيم بعثت إليكم؟ قالوا: لا، إلا أن يخبرنا الملك ذلك.


فبينما هم كذلك إذ ورد عليهم كتاب خمود النيران، فازداد غما إلى غمه، ثم أخبرهم بما رأى وما هاله

البداية والنهاية

Aalam Kamil saquafi parappanangadi


محمد اسلم الثقافي الكاملي بربننغادي المليباري الهندي 


https://t.me/ahlussunnahva


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?s=cl&p=a&ilr=4


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m

ബുർദഃയിലൂടെ

 📚

#ബുർദഃയിലൂടെ 


✍️ 

അഷ്റഫ് സഖാഫി പളളിപ്പുറം.

____________________________________

തിരുനബി(സ്വ) തങ്ങളെ വർണ്ണിക്കുന്ന സ്നേഹ കാവ്യമാണിത്. രചയിതാവ് ഇമാം ബൂസ്വീരി(റ). ഓറുടെ ഹള്റതിലാണിപ്പോൾ.

ബറകത് മാത്രം പ്രതീക്ഷിച്ച് ചിലത് കുറിക്കാം. അവരുടെ മദദിന് ഇത് കാരണമാക്കണേ റബ്ബേ. - ആമീൻ.


അറബി സാഹിത്യത്തിൽ കവിതകളുടെ ആദ്യ വരികളിൽ തന്നെ, എന്ത് വിഷയത്തിലാണോ കവിതയുള്ളത് - അതിലേക്ക് സൂചിപ്പിച്ചു കൊണ്ടുള്ള പദപ്രയോഗങ്ങൾ കാണാം. ആ വരിയുടെ ഉദ്ദേശ്യാർത്ഥം വേറെയാണെങ്കിലും വിഷയത്തിലേക്കുള്ള സൂചനകൾ നൽകും. ഇത് ഗ്രന്ഥങ്ങളുടെ തുടക്കത്തിലും കാണാം. ഇതിന് براعة الاستهلال എന്നാണ് പറയുക. ബുർദഃയുടെ തുടക്കം സ്നേഹം കൊണ്ട് മനസ്സ് തകർന്ന, പ്രേമഭാജനത്തെ പുൽകാൻ കഴിയാത്ത മനോവിഷമം അനുഭവിക്കുന്ന ഒരു കാമുകനെ അവതരിപ്പിക്കുന്നത് മേൽ പറഞ്ഞ സാഹിത്യരീതിയാണ്. ഒന്നാമത്തെ 'ഫസ്വ് ൽ' മുഴുവൻ ഇതാണ്. പക്ഷേ, ഇവിടുത്തെ സ്നേഹം തിരുസ്നേഹമാണെന്ന് മാത്രം.


മദ്ഹ് കാവ്യങ്ങളിൽ غزل എന്ന ഒരു രീതിയുമുണ്ട്. ആരംഭത്തിൽ കാമുകനെയോ കാമുകിയെയോ രണ്ട് പേർക്കും ഒരുമിച്ചുള്ള വിശേഷണങ്ങളോ മഹബ്ബതിൻ്റെ കാരണങ്ങളോ വർണ്ണിക്കുന്ന നാല് രൂപങ്ങളിൽ ഇതുണ്ടാകും. തിരുമേനി(സ്വ) തങ്ങളും സ്വഹാബതും ചുറ്റി നടന്ന മദീനയിലെ പ്രാന്തപ്രദേശങ്ങളും താഴ്‌വാരങ്ങളുമാണ് 'ദീ സലം' , കാള്വിമഃ' , 'ഇള്വം' എന്നിവ. ഇവയെ, അവിടുത്തെ അയൽവാസികളെ ഓർക്കുമ്പഴേക്ക്, അവിടുന്ന് അടിച്ചു വീശുന്ന മന്ദമാരുതനും ഇടിമിന്നലും കാണുമ്പഴേക്ക് മഹ്ബൂബിനെ ഓർത്ത് കണ്ണുകൾ ഈറനണിയുന്നു, അല്ല കുത്തിയൊഴുകുന്നു, അല്ല, ഒഴുകി കണ്ണീർ വറ്റി രക്തം വരാൻ തുടങ്ങുകയും ഒഴുകിയ സ്ഥലത്ത് ചാലുകൾ രൂപപ്പെടുകയും ചെയ്തിരിക്കുന്നു! ഇങ്ങനെ പോവുന്നു കവിയുടെ മഹ്ബൂബിനെ ഓർത്തു കൊണ്ടുള്ള വർണ്ണനകൾ. ഇതെല്ലാം കാമുകിയെ വിശേഷിപ്പിക്കുന്ന غزل എന്ന സാഹിത്യ രീതിയാണ്.


ആദ്യം പറഞ്ഞ براعة الاستهلال ഉം കാമുകിയുടെ വർണ്ണനയും കഴിഞ്ഞാൽ പിന്നെ, കാമുകിയുടെ അടുത്ത് ചെല്ലാൻ പോകേണ്ട വാഹനത്തെ വർണ്ണിക്കുകയാണ് അറബി കവിതയിലെ പതിവ്. بانت سعاد യിലും معلقة യിലും ഈ രീതി കാണാം. എന്നാൽ, ബൂസ്വീരി ഇമാം(റ) രണ്ടാമതായി സ്വന്തം ശരീരത്തെ പഴിച്ചു തുടങ്ങുകയാണ്. തന്നിഷ്ടങ്ങൾക്ക് വഴിപ്പെട്ട് ജീവിക്കുന്ന മനസ്സിനെ കുറ്റപ്പെടുത്തുന്നു. യഥാർത്ഥത്തിൽ, സ്നേഹ ഭാജനത്തിലേക്കുള്ള വാഹനത്തെ തന്നെയാണ് മഹാൻ പറയുന്നത്. അതായത്, ആ വാഹനം ഈ മനസ്സാണെന്ന്. തിരുനബി(സ്വ) തങ്ങളെ പുൽകേണ്ടത് ഈ മനസ്സ് കൊണ്ടാണല്ലോ. പക്ഷേ, തന്നിഷ്ടങ്ങൾക്ക് അടിമപ്പെട്ട് ആ ദൗത്യത്തിന് മനസ്സ് പാകപ്പെട്ടില്ല എന്നത് മനോവിഷമമായി അവതരിപ്പിച്ചതാണെന്നേയുള്ളൂ.


അതെല്ലാം നമ്മെപ്പോലെ തെറ്റുകളിൽ ആറാടിയ ശരീരമാണെന്ന് ആരും നിനക്കരുതേ... തസ്വവ്വുഫിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പറയുകയാണ് ഇമാം.(അശ്ശൈഖ് ശാദുലീ ഇമാമി(ഖ:സി)ൻ്റെ ഖലീഫഃയായ അബുൽ അബ്ബാസ് മുർസീ(ഖ:സി)യുടെ മുരീദാണ് ഇമാം ബൂസ്വൂരീ(ഖ:സി)). ആ സ്റ്റേജിലെത്തുമ്പോൾ റബ്ബിനെ ഓർക്കാത്ത സന്ദർഭമെല്ലാം കടുത്ത പാപമായിട്ട് കാണും. അങ്ങനെ പല അവസ്ഥകളും അവർക്കുണ്ട്. ആ രീതിയിൽ കണ്ടാൽ മതി ഇതെല്ലാം.

ഇതൊക്കെ പാടുമ്പോൾ നമ്മുടെ തെറ്റുകളെ കുറിച്ചോർക്കാനും ഖേദം പ്രകടിപ്പിക്കാനും തൗബഃയുടെ മനസ്സ് തുറക്കാനും നമുക്കാവണം. ബുർദഃ ആലാപകരോട് പറയട്ടെ, ആ വരികളുടെ അർത്ഥത്തോട് കൂറുപുലർത്തുന്ന ഇശലുകളിൽ പാടാൻ ശ്രമിക്കണം. നിരത്തിലിറങ്ങിയ എല്ലാവിധ ഗാനങ്ങളുടെയും രീതിയിൽ ബുർദഃ ആലാപനം അരങ്ങു തീർക്കുന്നത് കടുത്ത അപരാധമായിട്ട് പലപ്പോഴും തോന്നിയിട്ടുണ്ട്. വ്യത്യസ്ത രീതിയിൽ ചൊല്ലുന്നതിനെ എതിർക്കുകയല്ല. തൗബഃയുടെയും ദുആകളുടെയും വരികളിൽ അതിനോട് യോജിക്കുന്ന രീതിയെ സ്വീകരിക്കാവൂ എന്നാണ് ഉദ്ദേശിച്ചത്.


മൂന്നാമതായി, ആ മനസ്സിനെ സംസ്കരിച്ചെടുക്കാൻ തിരുനബി(സ്വ) തങ്ങളെ അനുകരിക്കലും അവിടുത്തോട് അടങ്ങാത്ത ഹുബ്ബ് ഉണ്ടാവലുമാണ് പ്രതിവിധി - ഇത് വിവരിക്കുകയാണ് പിന്നെ. അങ്ങനെ, അവിടുത്തെ മദ്ഹുകൾ പാടിത്തുടങ്ങുന്നു. വ്യക്തിത്വത്തെ തനതായ ശൈലിയിൽ വർണ്ണിക്കുന്നു. മുഅ്ജിസതുകളെക്കുറിച്ചും, ഏറ്റവും വലിയ മുഅ്ജിസതായ ഖുർആനെ സംബന്ധിച്ചും ഇസ്റാഅ് - മിഅ്റാജിനെ പറ്റിയും അവിടുത്തെയും സ്വഹാബതിൻ്റെയും ജിഹാദിനെ സ്മരിക്കലും തുടർന്നുള്ള ഓരോ 'ഫസ്വ് ലു'കളിലായി ഉൾക്കൊള്ളിക്കുന്നു.


അതല്ലൊം കഴിഞ്ഞ്, ഒമ്പതാം 'ഫസ്വ് ലി'ൽ തിരുനബി(സ്വ) തങ്ങളെക്കൊണ്ട് തവസ്സുൽ ചെയ്ത് റബ്ബിനോടുള്ള ഇരവാണ്. ഇതുവരെ മദ്ഹ് പറഞ്ഞത് വളരെ പുണ്യമായ ഇബാദതായി കണ്ട് അതിനെയും തവസ്സുൽ ചെയ്യുന്നു. അവസാന ഭാഗത്തെ ഈ തവസ്സുലിലെ ചില വരികൾ പരിചയിക്കാം:


خدمته بمديح أستقيل به 

ذنوب عمر مضى في الشّعر والخدم


കച്ചവടത്തിൽ ഇടപാട് നടത്തിയ ഇരുവർക്കും വേണമെങ്കിൽ പിന്മാറാൻ ശരീഅതിൽ വകുപ്പ് വെച്ചിട്ടുണ്ട്. إقالة എന്നാണ് ഇതിന് ഫിഖ്ഹീ ഭാഷ. പരസ്പര കൈമാറ്റം ചെയ്ത സാധനങ്ങൾ മുഴുവനായും തിരിച്ചു നൽകുന്ന രീതിയാണിത്. എന്നപോലെ കഴിഞ്ഞ കാലത്തെ തെറ്റുകളിൽ നിന്നും - കച്ചവടത്തിലെ إقالة പോലെ - പൂർണ്ണമായി പിന്മാറുന്നു എന്നാണ് أستقيل എന്ന വാക്കിലൂടെ അർത്ഥമാക്കുന്നത്. മുമ്പ്  കവിതകൾ രചിച്ച് മറ്റുള്ളവരുടെ സേവനത്തിൽ അല്ലാഹുവിനെ വേണ്ടത് പോലെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നതാണ് വലിയ തെറ്റായി ഇമാം പറയുന്നത്. ഈ മഹത്തായ മദ്ഹ് രചിച്ച്, തിരുനബി(സ്വ)യുടെ ഒരു സേവകനായി, അതിൻ്റെ ബറകത് കൊണ്ട് ആ തെറ്റിൽ നിന്നും പൂർണ്ണമായും മാറി, കുറ്റിയറുത്ത് പോകുന്നു.. 


إذ قلّداني ما تخشى عواقبه

 كأنّني بهما هدي من النّعم


സാധിക്കുമെങ്കിൽ ഹജ്ജിന് പോകുമ്പോൾ ഒരു ബലിമൃഗത്തെ നാട്ടിൽ നിന്ന് തന്നെ തെളിച്ച് കൊണ്ടുപോകൽ സുന്നതുണ്ട്. ഈ ബലിമൃഗത്തിനാണ് هدي എന്ന് പറയുക. അതിനെ തിരിച്ചറിയാൻ അവയുടെ ശരീരത്തിൽ അടയാളം വെക്കുന്ന പതിവുണ്ട്. ശേഷം അവയെ മക്കഃയിൽ വെച്ച് അറുത്ത് പാവങ്ങൾക്ക് വിതരണം ചെയ്യുകയാണ് ഉണ്ടാവുക. എന്നപോലെ, മുമ്പ് പറഞ്ഞ ആ ദോഷങ്ങളെ, എൻ്റെ ശരീരത്തിൽ മാല ചാർത്തപ്പെട്ടിരിക്കുന്നു - മൃഗത്തിന് അടയാളം വെക്കുന്ന പോലെ. ഇനി അതിനെ അറുക്കും പോലെ - ആഖിറതിൽ എന്നെ ശിക്ഷിക്കുമോ എന്ന ഭയത്തിലാണ് ഞാൻ ! അടയാളം വെച്ച മൃഗത്തെ തെളിക്കും പോലെ ശിക്ഷയേറ്റു വാങ്ങാൻ പരലോകത്തേക്കുള്ള യാത്രയിലാണോ ഞാൻ !


فيا خسارة نفس في تجارتها 

لم تشتر الدّين بالدّنيا ولم تسم


ഒരു കച്ചവടത്തിൽ ഏർപ്പെട്ട് ലാഭം കൊയ്യാൻ റബ്ബ് നമ്മോട് പറയുന്നുണ്ട്. ഈ നശ്വരമായ ദുൻയാവിനെ വിറ്റിട്ട് അനശ്വരമായ ആഖിറതെ വാങ്ങി ലാഭം നേടാൻ. ഇവിടെ അവസാനിക്കാത്ത ആഖിറതിനെ ഒഴിവാക്കിയിട്ട് അൽപായുസ്സുള്ള ദുൻയാവിലെ സുഖം വാങ്ങുന്നവന് തീരാനഷ്ടമാണ്. ആ നഷ്ടക്കച്ചവടത്തിലാണിപ്പോൾ ഞാൻ, ദുൻയാവിനെ വിറ്റ് ദീനിനെ ഞാൻ വിലക്ക് വാങ്ങിയില്ലല്ലോ! ദുൻയാവിനെ വിൽക്കാൻ, കച്ചവടത്തിന് മുമ്പുള്ള വില പറഞ്ഞുറപ്പിക്കും പോലെ, മനസ്സിനെ നന്നാക്കുന്നതിന് മുമ്പുള്ള ഒരുക്കവും ഉണ്ടായില്ല..

വിശുദ്ധ ഖുർആൻ പറഞ്ഞ കച്ചവടത്തിലേക്ക് സൂചനയാണ് ഈ വരികളിൽ.

{ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ هَلۡ أَدُلُّكُمۡ عَلَىٰ تِجَـٰرَةࣲ تُنجِیكُم مِّنۡ عَذَابٍ أَلِیمࣲ }

[الصف- ١٠]


{ إِنَّ ٱللَّهَ ٱشۡتَرَىٰ مِنَ ٱلۡمُؤۡمِنِینَ أَنفُسَهُمۡ وَأَمۡوَ ٰ⁠لَهُم بِأَنَّ لَهُمُ ٱلۡجَنَّةَۚ}

[التوبة- ١١١]


ഇങ്ങനെ സൂചിപ്പിക്കുന്നതിന് تلميح എന്നാണ് പറയുക.


ومن يبع اجلا منه بعاجله 

يبن له الغبن في بيع وفي سلم


വല്ലവനും മേൽപറഞ്ഞ, അവസാനമില്ലാത്ത ആഖിറതിനെ വിറ്റിട്ട് അൽപായുസ്സുള്ള ദുൻയാവിന് വാങ്ങുന്ന കച്ചവടം നടത്തിയാൽ അതിൻ്റെ നഷ്ടം അവന് ബോധ്യമാവും. ഇവിടെ പറഞ്ഞ الغبن എന്നത് ഖുർആനിലെ سورة التغابن ഓർമ്മപ്പെടുത്തലായിരിക്കാം. അതിൽ ആഖിറതിൽ വരാൻ പോകുന്ന നഷ്ടത്തെ ഭയപ്പെടുത്തി അറിയിക്കുന്നുണ്ട്. ബിസിനസ് രംഗത്ത് നഷ്ടം വരാതിരിക്കാൻ മോട്ടിവേഷൻ ക്ലാസുകളിൽ പോകാറില്ലേ? ഈ സൂറത് പഠിച്ച് അല്ലാഹു പറഞ്ഞ കച്ചവടത്തിൽ വിജയിക്കാൻ നോക്കൂ, പരിശ്രമിക്കൂ എന്ന് ഉണർത്തും പോലെയുണ്ട്.


 സാധാരണ കച്ചവടത്തിന് പുറമെ 'സലമ്' എന്ന ഒരു ഇടപാടിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നുണ്ട്. ചരക്കിൻ്റെ ക്വാളിറ്റിയും അളവും തിട്ടപ്പെടുത്തി അവധി പറഞ്ഞ്, പണം അപ്പോൾ തന്നെ വസ്വൂലാക്കുന്ന രീതിയാണിത്. ഈ കച്ചവടത്തിലും ഇങ്ങനെ വർണ്ണിക്കാം. അതായത്, വിലയാകുന്ന ദുൻയാവിനെ ഇപ്പോൾ തന്നെ വിട്ടുകൊടുക്കുന്നു. വാങ്ങുന്ന ആഖിറം ഇന്നാലിന്ന രൂപത്തിൽ മരണശേഷം ലഭ്യമാക്കും എന്ന് റബ്ബ് നമ്മോട്, 'സലമ്' ഇടപാട് നടത്തുന്ന രൂപം. ദുൻയാവ് ഒഴിവാക്കി ഇപ്പോൾ തന്നെ നന്നായിക്കോ എന്ന സൂചന. കച്ചവടത്തിൻ്റെ ഈ രണ്ട് രൂപങ്ങളിലേക്കും സൂചിപ്പിച്ച് في بيع وفي سلم എന്ന് കവിതയിൽ ചേർക്കുന്നു.

ഈ വരികൾ തൊട്ടുമുമ്പത്തേതിന് കാരണം പറയുകയാണ്. ومن يبع എന്നതിലെ واو കാരണത്തെ പറയാനുള്ള تعليلي ആക്കാം. അങ്ങനെ ചില കവിതകളിൽ വന്നിട്ടുമുണ്ട്.


لئن كان إياه لقد حال بعدنا 

عن العهد والإنسان قد يتغير 


ഇവിടുത്തെ والإنسان എന്നതിലെ واو നെ പറ്റി, അത് تعليلي ആണെന്ന് عيني യിൽ കാണാം.(അൽഫിയ്യഃയുടെ ശറഹിൽ കൊണ്ടുവരുന്ന شواهد ബൈതുകൾക്ക് വിശദീകരണം എഴുതിയ കിതാബാണിത്. حاشية الصبان ൻ്റെ കൂടെ ഈ കിതാബ് ഉൾക്കൊള്ളിച്ച് പ്രിൻ്റ് ചെയ്തിട്ടുണ്ട്).


إن آت ذنبا فما عهدي بمنتقض

 من النبيّ ولا حبلي بمنصرم


فإنّ لي ذمّة منه بتسميتي 

محمّدا وهو أوفى الخلق بالذّمم


ആഖിറതിലെ കാര്യത്തിൽ ഭയമുണ്ടാകലോടെ, രക്ഷ കിട്ടുമെന്ന പ്രതീക്ഷയും ഒരു വിശ്വാസിക്ക് വേണം. ആ പ്രതീക്ഷയാണ് മഹാൻ ഇനി പറയുന്നത്: 

ആ സ്നേഹനിധിയായ മുത്ത്നബി(സ്വ)യോടുള്ള എൻ്റെ കരാർ - അവിടുത്തെക്കൊണ്ട് വിശ്വസിച്ച് മുസ്‌ലിമായത്, അങ്ങയിൽ നിന്നും أمن - നിർഭയത്വം ലഭിക്കുമെന്ന എൻ്റെ ഉറപ്പ് - അത് പൊളിയൂല. മുൻഗാമികളായ മഹാന്മാരിലൂടെ, മശാഇഖുമാരിലൂടെ അങ്ങയിലേക്ക് എത്തിച്ചേരുന്ന ആത്മീയമായ പിടിവള്ളി - അത് പൊട്ടിപ്പോകൂല, എന്ത് തെറ്റ് വന്നു പോയാലും ശരി. കാരണം, ഈ മദ്ഹ് രചനക്ക് പുറമെ, അവിടുത്തെ പേര് - محمد - തന്നെയാണല്ലോ എനിക്കും, ആ നിലക്ക് എനിക്ക് ഒരു ذمة അവിടെ നിന്നും ലഭിക്കാനുണ്ട്. തിരുനബി(സ്വ)യുടെ പേരുള്ളവർക്ക് അവിടുത്തെ ശഫാഅത് ലഭിക്കുമെന്ന വാഗ്ദാനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പേര് ഒന്നാവുക എന്ന അവിടത്തോടുള്ള  ചെറിയ ഒരു ബന്ധത്തിലൂടെയെങ്കിലും വിജയിക്കാമെന്ന പ്രതീക്ഷയാണ് ഇമാം നൽകുന്നത്. മേൽ പറഞ്ഞ കച്ചവടത്തിൽ ലാഭം കിട്ടുമെന്ന ഒരു ശുഭ പ്രതീക്ഷ!.


إن لم يكن في معادي اخذا بيدي

 فضلا، وإلّا فقل يا زلّة القدم


ഞാൻ ചെയ്ത ഇബാദതുകളോ ഈ മദ്ഹ് രചനയോ പകരം നിർത്തിയാലും എൻ്റെ തെറ്റുകൾക്ക് പരിഹാരമാവണമെന്നില്ല. റബ്ബിൻ്റെ നിഅ്മതുകൾക്ക് പകരമാവില്ല. അത്കൊണ്ട്, ആ തിരുനബി(സ്വ) തങ്ങളുടെ فضل - ഔദാര്യം കൊണ്ട് മാത്രം, മഹ്ശറിൽ എൻ്റെ കൈ പിടിക്കണം. അത് മാത്രമാണെൻ്റെ പ്രതീക്ഷ. അതെങ്ങാനും ഇല്ലായെങ്കിൽ, കാലിടറുക തന്നെ ചെയ്യും..


ولم أرد زهرة الدّنيا التي اقتطفت 

يدا زهير بما أثنى على هرم


'ഹരിമുബ്നു സിനാൻ' എന്ന ധനികനെ പുകഴ്ത്തിപ്പാടിയിട്ട് കൈ നിറയെ സമ്പാദ്യം വാങ്ങിക്കൂട്ടിയ ആളാണ് زهير എന്ന കവി. അതുപോലെ, കാണാൻ ചന്തവും ഗന്ധവുമുള്ള - പക്ഷേ പെട്ടെന്ന് വാടി വീഴുന്ന അൽപായുസ്സുള്ള പൂവിനെപ്പോലോത്ത ഈ ദുൻയാവ്, കൊയ്തെടുക്കാൻ ഞാനുദ്ദേശിക്കുന്നില്ലാ...


ഇനി മുത്ത്നബി(സ്വ) തങ്ങളെ നേരിട്ട് വിളിക്കുകയാണ്. ഇത്രേം വർണ്ണിച്ച് മനസ്സ് നിറഞ്ഞ് നിൽക്കുന്ന അവിടുത്തെ എങ്ങനെ ഇനി വിളിക്കാതിരിക്കും? നമുക്കും മനസ്സറിഞ്ഞ് വിളിക്കാം, ആ തിരുദൂതരെ, സൃഷ്ടികളിൽ വെച്ചേറ്റവും ഉൽകൃഷ്ടരായ മുത്ത് നബിയേ...


يا أكرم الخلق مالي من ألوذ به 

سواك عند حلول الحادث العمم


ഇവിടെ يا എന്ന അവ്യയമാണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ദൂരെയുള്ള ആളെ വിളിക്കാനാണ് അറബിയിൽ يا ഉപയോഗിക്കുക. അടുത്തുള്ളവരെ വിളിക്കാൻ همزة പോലോത്ത മറ്റു അവ്യയങ്ങൾ പ്രയോഗിക്കും. ഇവിടെ, ഇത്രയധികം മദ്ഹ് പാടി മനസ്സിൽ നിറച്ച മുത്ത്നബി(സ്വ) തങ്ങൾ, നമ്മുടെ അരികത്തുള്ള പോലെയാണല്ലോ. മനസ്സിൽ ഏതായാലും ഉണ്ട്. എന്നിട്ടും വിദൂരത്തായി മനസ്സിലാക്കിയതെങ്ങനെ?

അപ്പോൾ, ആത്മീയ ബലഹീനത കാരണം നമ്മൾ അവിടത്തോട് അകന്നിരിക്കുന്നു. അപ്പോൾ منادِي -വിളിക്കുന്നയാൾ അകന്നപ്പോൾ മുത്ത്നബി(സ്വ) തങ്ങൾ അകലെയാണെന്ന് വരും. അല്ലെങ്കിൽ, നമ്മുടെ മോശം കാരണം അവിടുന്ന് അകന്ന പോലെ. 

ചില വ്യാഖ്യാതാക്കൾ, ഇത്രേം വർണ്ണിച്ചതോടെ തിരുനബി(സ്വ) തങ്ങൾ മനസ്സിനകത്ത് നിറഞ്ഞ് നിൽക്കുന്നു, അതിനാൽ നേരിട്ട് അഭിസംബോധന ചെയ്യാൻ يا ഉപയോഗിച്ചു എന്നും പറഞ്ഞിട്ടുണ്ട്. അഭിസംബോധന ചെയ്യലും ദൂരെയുള്ളതാവലും തമ്മിൽ ഇടയുന്നുമില്ല. പിന്നെ, ഇതെല്ലാം കവിയുടെ സങ്കൽപ്പനങ്ങളായി കരുതുന്നതാണ്. കവിതയുടെ പ്രാസൊപ്പിക്കലും ഈ അവ്യയം തെരെഞ്ഞെടുത്തതിലുണ്ടാകാം എന്നും മനസ്സിലാക്കണം.


തുടർന്ന് ഇമാം പറയുന്നു: "മുത്തുനബിയേ, എല്ലാർക്കും വന്നെത്തുന്ന മഹ്ശറിൽ അങ്ങല്ലാതെ എനിക്ക് അഭയമായി മറ്റൊന്നില്ല.."

ഇവിടെ ബുദ്ധിശൂന്യരായ വഹാബികൾ പറയും പോലെ, അല്ലാഹുവിന് മാത്രം അവകാശപ്പെട്ട - 'രക്ഷ നൽകുക' എന്ന വിശേഷണം - സൃഷ്ടിക്ക് കൽപിക്കൽ വരുന്നില്ല. സ്വഹീഹായ ഹദീസുകളിൽ നിരാക്ഷേപം വന്നതാണല്ലോ മഹ്ശറിൽ മുത്തുനബി(സ്വ) തങ്ങൾ ശഫാഅത് ചെയ്യുമെന്ന്. അതേക്കുറിച്ചാണ് ഇതെന്ന് വെച്ചാൽ പിന്നെന്ത് പ്രശ്നം ? തൊട്ടടുത്ത വരിയിൽ പറയുന്നതും മഹ്ശറിലെ കാര്യമാണല്ലോ.

അല്ലാഹുവിലും അവന്റെ സ്വിഫാതുകളിലും നേരാം വണ്ണം വിശ്വസിക്കുന്ന ഒരു മുഅ്മിൻ ഇത്തരം പ്രയോഗങ്ങൾ ഉപയോഗിച്ചാൽ അതിനെ നിമിത്തങ്ങളായി പറഞ്ഞതാണെന്ന് വെച്ചാൽ മതി. പിന്നെ,  ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുക എന്ന ഇവരുടെ പണി നടക്കാൻ ഇങ്ങനെയൊക്കെ പറയണമല്ലോ. അല്ലെങ്കിലും, തിരുഹദീസിൽ മഴയെപ്പറ്റി مغيث - സഹായം നൽകുന്നത് എന്ന് പ്രയോഗിച്ചില്ലേ:


أتتِ النَّبيَّ صلَّى اللَّهُ عليْهِ وسلَّمَ بواكي فقالَ اللَّهمَّ اسقِنا غيثًا مغيثًا 

 (أخرجه أبو داود -1169)


ഈ ദുആ വാരിദായ ദുആകളുടെ കൂട്ടത്തിൽ എല്ലാ ഇമാമുകളും പഠിപ്പിച്ചതുമാണ്. യഥാർത്ഥത്തിൽ مغيث അല്ലാഹു തആലായാണെങ്കിലും, മഴ കാരണത്തിലൂടെ സഹായിക്കുന്നു എന്ന നിലക്ക് മഴയെ പറ്റി ആ പദം ഉപയോഗിക്കാം. مجاز എന്ന രീതി പരിചയിച്ചവർക്ക് ഇതിലൊന്നും പുതുമയില്ല.


 ولن يضيق رسول الله جاهك بي

 إذا الكريم تجلّى باسم منتقم


അല്ലഹു തആലാ منتقم എന്ന സ്വിഫതിൽ വെളിപ്പെടും നേരം, അങ്ങയുടെ ഉന്നതമായ സ്ഥാനത്ത് നിന്ന് എന്നെ രക്ഷപ്പെടുത്തുന്ന കാര്യം പ്രയാസമാകില്ലല്ലോ നബിയേ...


 فإنّ من جودك الدّنيا وضرّتها

 ومن علومك علم اللّوح والقلم


കാരണം, ഈ ദുൻയാവിലെയും ആഖിറതിലെയും ഖൈറുകൾ അങ്ങയിലൂടെ ലഭിക്കുന്നതാണല്ലോ. لوح ലെയും قلم ലെയും علم കൾ അല്ലാഹു അങ്ങേക്ക് നൽകിയിരിക്കുന്നു.. ( അത്രയും ഉന്നത സ്ഥാനം അല്ലാഹു തന്നതിനാൽ എന്നെ ശഫാഅതിലൂടെ രക്ഷപ്പെടുത്താൻ അങ്ങേക്ക് നിഷ്പ്രയാസമാണല്ലോ, കനിഞ്ഞാലും നബിയേ..)

ഒരാൾക്ക് രണ്ട് ഭാര്യമാരുണ്ടായാൽ, ഒരാളെ തൃപ്തിപ്പെടുത്തുന്നത് മറ്റവൾക്ക് ദേഷ്യമുണ്ടാക്കും. ഇരുവരെയും ഒരുമിച്ച് സന്തോഷിപ്പിക്കുന്നത് നടക്കില്ല. എന്നപോലെ ദുൻയാവും ആഖിറവും ഒരുമിച്ച് സമ്പാദിക്കുന്നത് മെനക്കെടുള്ള കാര്യമാണ് എന്നറിയിക്കാനാണ് ضرة എന്ന് പ്രയോഗിച്ചത്.


ഇനി ഇവിടെ മറ്റവന്മാർ വരും, മുത്ത്നബിക്ക് غيب അറിയില്ലെന്നും പറഞ്ഞ്. അവർക്ക് ആയതും തെളിവുണ്ടത്രേ:


{ قُل لَّا یَعۡلَمُ مَن فِی ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِ ٱلۡغَیۡبَ إِلَّا ٱللَّهُۚ }

[النمل- ٦٥]


{ قُل لَّاۤ أَقُولُ لَكُمۡ عِندِی خَزَاۤىِٕنُ ٱللَّهِ وَلَاۤ أَعۡلَمُ ٱلۡغَیۡبَ }

[الأنعام- ٥٠][الهود- ٣١]


ഖുർആൻ കൊണ്ട് പിഴക്കുന്നവർ, ജനങ്ങളെ കബളിപ്പിക്കുന്നവർ എന്നൊക്കെ പറഞ്ഞത് ഇവരായിരിക്കുമോ ? ഭാഷയിലെ عموم السلب ഉം سلب العموم ഉം തിരിയാത്ത പ്രശ്നമാണ് ഈ സാധുക്കൾക്ക്. 'ആരും വന്നിട്ടില്ല' എന്നതും 'എല്ലാരും വന്നിട്ടില്ല' എന്നതും തമ്മിൽ വ്യത്യാസമില്ലേ. ആ വ്യത്യാസം തിരിയാത്ത അസുഖമാണിവർക്ക്. ചില غيب കൾ തിരുനബി(സ്വ) തങ്ങൾക്ക് الله تعالى അറിയിച്ചു കൊടുക്കും എന്ന് വന്നാൽ പോരെ? ഇതാ:


{ وَمَا هُوَ عَلَى ٱلۡغَیۡبِ بِضَنِینࣲ }

[التكوير- ٢٤]


തിരുനബി(സ്വ) തങ്ങൾ പറയുന്ന غيب ആയ കാര്യങ്ങളിൽ മുഴുവൻ പറഞ്ഞു തരാതെ ചുരുക്കി വെക്കുന്നതല്ല. ഒരു ഖിറാഅതിൽ بظنين എന്നുണ്ട്. അപ്പോൾ 'കളവ് തോന്നിപ്പിക്കുന്നവരല്ല' എന്നാണർത്ഥം.


{ عَـٰلِمُ ٱلۡغَیۡبِ فَلَا یُظۡهِرُ عَلَىٰ غَیۡبِهِۦۤ أَحَدًا 0 إِلَّا مَنِ ٱرۡتَضَىٰ مِن رَّسُولࣲ فَإِنَّهُۥ یَسۡلُكُ مِنۢ بَیۡنِ یَدَیۡهِ وَمِنۡ خَلۡفِهِۦ رَصَدࣰا 0 }

[الجن- ٢٦،٢٧]


എല്ലാ غيب ഉം അറിയുന്നവനായ റബ്ബ്, അവൻ തൃപ്തിപ്പെട്ട ദൂതർക്കല്ലാതെ വേറെ ഒരാൾക്കും അറിയിച്ച് കൊടുക്കുന്നില്ല. മറ്റു മഹാന്മാരായ ഔലിയാക്കൾ പറയുന്ന അദൃശ്യ ജ്ഞാനങ്ങൾ ഒരു പക്ഷേ, പിഴച്ചേക്കാം. അത്തരം സാധ്യതയില്ലാത്ത انكشاف تام ആയ غيب അല്ലാഹുവിന് മാത്രമേയുള്ളൂ. അത് തിരുനബി(സ്വ) തങ്ങൾക്കല്ലാതെ വേറെ ആർക്കും അറിയിച്ച് കൊടുക്കില്ല. ഇതിൽ നിന്നെല്ലാം غيب തിരുനബി(സ്വ) തങ്ങൾക്ക് അറിയിച്ചു കൊടുക്കുന്നുണ്ട് എന്ന് വ്യക്തമാണ്.

ഖുർആനിലെ പല ആയതുകളും മറ്റു ആയതുകളെ ചേർത്ത് മനസ്സിലാക്കാതെ പറഞ്ഞാൽ വലിയ അപകടമായിരിക്കും. ഇദ്ദഃയുടെ ആയതിൽ ഒന്ന് മാത്രം പറഞ്ഞാൽ എങ്ങിനെയിരിക്കും? വഫാതിൻ്റെയും ത്വലാഖിൻ്റെയും ഗർഭിണിയുടെയും ഇദ്ദഃകൾ വ്യത്യസ്തമല്ലേ. എല്ലാം ഒരു ആയതിലാണോ? അങ്ങനെ പലതുമുണ്ട്.  ഇപ്പോൾ വിസ്തരിക്കുന്നില്ല.

അല്ലെങ്കിലും, വഹാബികളുടെ ആശയ സ്രോതസ്സ് ഇബ്നു തൈമിയ്യഃ തന്നെ اللوح المحفوظ ൽ നോക്കി غيب പറഞ്ഞത് അരുമ ശിഷ്യൻ ഇബ്നു ഖയ്യിം പറയുന്നുണ്ട് (മദാരിജു സ്സാലികീൻ- 3/310). 


 يا نفس لا تقنطي من زلّة عظمت

 إنّ الكبائر في الغفران كاللّمم


റബ്ബിലുള്ള പ്രതീക്ഷയാണ് ഈ വരികളിലുമുള്ളത്. ശരീരമേ, സംഭവിച്ചു പോയ തെറ്റിൻ്റെ പേരിൽ പ്രതീക്ഷ കൈവെടിയണ്ട. കാരണം റബ്ബിൻ്റെ مغفرة ലേക്ക് ചേർത്തി നോക്കിയാൽ എത്ര വലിയ പാപങ്ങളും നിസാരമായ തെറ്റുകളാണ്. ഇവിടെ في എന്നത് مقايسة - മറ്റൊന്നിലേക്ക് ചേർത്തി നോക്കിയിട്ട് / ആപേക്ഷികമായി എന്നർത്ഥത്തിനാണ്. 


{ فَمَا مَتَـٰعُ ٱلۡحَیَوٰةِ ٱلدُّنۡیَا فِی ٱلۡآخِرَةِ إِلَّا قَلِیلٌ }

[التوبة-٣٨]


ഈ ആയതിലും, في എന്നത് مقايسة നാണ്. 'ആഖിറതിലേക്ക് ചേർത്തി നോക്കുമ്പോൾ ദുൻയാവിലെ സൗകര്യങ്ങൾ വളരെ തുച്ഛമാണ് '.

ഈ വരികളിലും ഖുർആൻ സൂക്തങ്ങളിലേക്ക് تلويح ഉണ്ട് :


{ قُلۡ یَـٰعِبَادِیَ ٱلَّذِینَ أَسۡرَفُوا۟ عَلَىٰۤ أَنفُسِهِمۡ لَا تَقۡنَطُوا۟ مِن رَّحۡمَةِ ٱللَّهِۚ إِنَّ ٱللَّهَ یَغۡفِرُ ٱلذُّنُوبَ جَمِیعًاۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِیمُ }

[الزمر: ٥٣]


{ ٱلَّذِینَ یَجۡتَنِبُونَ كَبَـٰۤىِٕرَ ٱلۡإِثۡمِ وَٱلۡفَوَ ٰ⁠حِشَ إِلَّا ٱللَّمَمَۚ إِنَّ رَبَّكَ وَ ٰ⁠سِعُ ٱلۡمَغۡفِرَةِۚ  }

[النجم: ٣٢]


 لعلّ رحمة ربّي حين يقسمها

 تأتي على حسب العصيان في القسم


 يا ربّ واجعل رجائي غير منعكس

 لديك، واجعل حسابي غير منخرم


എന്തൊക്കെയായാലും, എല്ലാത്തിനും കഴിവുള്ളവനാണ് റബ്ബ്, ആരും ചോദ്യം ചെയ്യാനില്ലാത്ത പരമാധികാരിയാണ്.. എൻ്റെ ഈ പ്രതീക്ഷകളൊന്നും തകിടം മറിക്കരുതേ റബ്ബേ.. എൻ്റെ വിചാരണ, നിൻ്റെ ഔദാര്യമില്ലാത്തത് ആക്കി മാറ്റരുതേ..


 والطف بعبدك في الدّارين إنّ له

 صبرا، متى تدعه الأهوال ينهزم


നിൻ്റെ പാവപ്പെട്ട ഈ അടിയനോട് കരുണ കാണിക്കണേ, കാരണം, ആപൽ ഘട്ടങ്ങളിൽ നിൻ്റെ قضاء ആണെന്ന നിലക്ക് ക്ഷമിക്കാനുള്ള കഴിവ് വളരെ കുറവാണ്.


 وأذن لسحب صلاة منك دائمة

 على النّبيّ بمنهلّ ومنسجم 


മുത്ത്നബി(സ്വ) തങ്ങളുടെ മേൽ സ്വലാത്തിൻ്റെ പേമാരി വർഷിപ്പിക്കണേ..


ما رنّحت عذبات البان ريح صبا

 وأطرب العيس حادي العيس بالنّغم


കിഴക്ക് നിന്നും വീശുന്ന ഇളം തെന്നലിൽ മരച്ചില്ലകൾ മൂളിപ്പാട്ട് പാടുന്ന കാലത്തോളം, ചെഞ്ചായമണിഞ്ഞ ഒട്ടകങ്ങൾ തെളിക്കുന്നവൻ്റെ മൂളിപ്പാട്ടും കേട്ട് ലക്ഷ്യസ്ഥാനത്തേക്ക് പോകുന്ന കാലത്തോളവും, ആ സ്വലാത് വർഷിച്ചു കൊണ്ടിരിക്കണേ...

'എല്ലാ കാലത്തും' എന്നാണ് ഉദ്ദേശം. കാറ്റടിക്കലും ഒട്ടകത്തെ തെളിക്കുന്നതും എന്നുമുണ്ടാവുമല്ലോ. പിന്നെ 'തെളിച്ച് കൊണ്ട് പോവുക' എന്നതിൽ ഈ കവിത ഞാൻ അവസാനിപ്പിച്ച് ഞാനും പോകുന്നു എന്ന് ധ്വനിപ്പിക്കുന്നുണ്ട്. ഇങ്ങനെ കവിതയുടെ വിരാമത്തിലേക്ക് സൂചിപ്പിക്കുന്ന പ്രയോഗങ്ങൾക്ക് براعة المقطع എന്നും അറബി സാഹിത്യത്തിൽ പേരുണ്ട്.



💫

മീലാദ് (നബിദിനം സംഘടിപ്പിക്കൽ)

 




മീലാദ് 

 (നബിദിനം സംഘടിപ്പിക്കൽ) ....................................

(സ്വഹീഹുൽ ബുഖാരിക്ക് ഏറ്റവും വലിയ ശറഹ് എഴുതിയ) ഹാഫിള്  ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله അംഗീകരിക്കുന്നു.



ഇമാം അസ്ഖലാനി (റ)യുടെ അരുമശിഷ്യനായ 

ഇമാം സഖാവി رحمه الله പറഞ്ഞു:

“എന്റെ ഗുരുവും ഇസ്‌ലാമിലെ മഹാപണ്ഡിതന്മാരുടെ ഗുരുവും മഹാന്മാരായ ഇമാമുമാരുടെ അവസാന കണ്ണിയുമായഹാഫിള്‍ ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله, 


മീലാദ് പരിപാടി (നബിദിനം) നടത്തുന്നതിന് ഒരു സ്ഥിരമായ അസ്വൽ (തെളിവ്/അടിസ്ഥാനം) ഉണ്ടെന്ന് സ്ഥാപിച്ചു.

സ്വഹീഹുൽ ബുഖാരിയിലും മുസ്‌ലിമിലും സ്ഥിരപ്പെട്ടിട്ടുള്ള ഹദീസാണ് അതിന്റെ അടിസ്ഥാനം.

എന്റെ ഗുരു (ഹാഫിള് ഇബ്നു ഹജർ റ ) പറഞ്ഞു:

ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാവുന്നത്, പ്രത്യേക ദിവസം അല്ലാഹു നൽകിയ അനുഗ്രഹത്തിനോ നീക്കിക്കളഞ്ഞ വിപത്തിനോ നന്ദി പ്രകടിപ്പിക്കുന്നതിനായി ആരാധന ചെയ്യാമെന്നും, ഓരോ വർഷവും അതേ ദിവസത്തിൽ അതിന് സമാനമായ രീതിയിൽ അത് ആവർത്തിക്കാമെന്നുമാണ്.

അല്ലാഹുവിനുള്ള നന്ദി വിവിധ തരത്തിലുള്ള ആരാധനകളിലൂടെയാണ് പ്രകടിപ്പിക്കുന്നത്; ഉദാഹരണത്തിന് സുജൂദ്, നോമ്പ്, ഖുർആൻ പാരായണം തുടങ്ങിയവ.

തിരുജന്മദിവസം ഈ നബി ﷺ ലോകത്ത് പ്രത്യക്ഷപ്പെട്ടതിനെക്കാൾ മഹത്തായ മറ്റേതൊരു അനുഗ്രഹമാണുള്ളത്?”

— ഇമാം സഖാവി رحمه الله, «الأجوبة المرضية»

قال الإمام السخاوي: بل خرج شيخنا شيخ مشايخ الإسلام خاتمة الأئمة الأعلام فعله على أصل ثابت

وهو ما ثبت في الصحيحين من أنه ﷺ دخل المدينة فوجد اليهود يصومون يوم عاشوراء، فسألهم فقالوا: هو يوم أغرق الله فيه فرعون ونجى موسى، فنحن نصومه شكراً لله، فقال ﷺ: «فأنا أحق بموسى منكم» فصامه وأمر بصيامه»

وقال: «ما عملت إلى ... الحديث».

قال شيخنا: فيستفاد منه فعلُه الشكر لله تعالى على ما منَّ به في يوم معين من إسناء نعمة أو دفع نقمة ويعاد ذلك في نظير ذلك اليوم من كل سنة، والشكر لله تعالى يحصل بأنواع العبادة، كالسجود والصيام والتلاوة، وأي نعمة أعظم من النعمة ببروز هذا النبي ﷺ في ذلك اليوم.

(الأجوبة المرضية لإمام السخاوي)

നിരവധി പണ്ഡിതന്മാർ ഇബ്നു ഹജർ അൽ-അസ്ഖലാനി (റ)യുടെ ഈ ഫത്വ അംഗീകരിച്ച് ഉദ്ധരിച്ചിട്ടുണ്ട്.

ചില ഉദാഹരണങ്ങൾ കാണാം:

➤ ഇമാം സുയൂത്വി (റ) — (الحاوي للفتاوي للإمام السيوطي ١/٢٢٩)

➤ ഇമാം ഷാമി (റ) — (سبل الهدى والرشاد للإمام الشامي ١/٣٣١)

➤ ഇമാം മുല്ലാ അലിയ്യുൽ ഖാരി (റ) — (المورد الروي في المولد النبوي)

➤ ഇമാം സർഖാനി (റ) — (شرح الزرقاني على المواهب اللدنية ١/١٢٣)

➤ ഇമാം ഇബ്നു ഹജർ അൽ-ഹൈതമി (റ) — (إتمام النعمة)

➤ ഇമാം ഇസ്മാഈൽ ഹഖി (റ) — (تفسير روح البيان ٩/٤٧)

➤ ഇമാം നജ്മുദ്ദീൻ അൽ-ഗൈത്വി (റ) — (مولد الإمام نجم الدين الغيطي)

➤ ശൈഖ് തഹ്താവി (റ) — (نهاية الإيجاز في سيرة ساكن الحجاز)

ഇമാം നജ്മുദ്ദീൻ അൽ-ഗൈത്വി (റ) പറയുന്നു:

قال الإمام نجم الدين الغيطي: وما ذكره الحافظ ابن حجر من التخريج أنسب وأظهر ... كما هو الظاهر؛ لأن فعل صوم عاشوراء يتكرر كل عام، وهو في وقت معين، فكان عمل المولد المذكور مثله.

(مولد الإمام نجم الدين الغيطي، نهاية الإيجاز في سيرة ساكن الحجاز للشيخ الطهطاوي ١٣)

ഇമാം ഹാഫിള്‍ ഇബ്നു ഹജർ അൽ-അസ്ഖലാനി (റ) ഈ ഹദീസിനെ നബിദിനാഘോഷത്തിന് രേഖയാക്കിയത് അനുയോജ്യവും സുവ്യക്തവുമാണ്.


CM media Aslam pgi

നബിദിനാഘോഷം ഇമാം ഹാഫിള് സുയൂത്വി (റ)അംഗീകരിക്കുന്നുുുുുുുميلادسيوطي

 നബിദിനാഘോഷം 

ഇമാം ഹാഫിള്  സുയൂത്വി

 (റ)അംഗീകരിക്കുന്നു



നബിദിന ആഘോഷത്തെക്കുറിച്ച് മഹാനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:

“നബിദിനാഘോഷം എന്നാൽ ജനങ്ങൾ ഒരുമിച്ച് കൂടുകയും, തിരുനബി ﷺ യുടെ ജനനത്തെക്കുറിച്ചും ആ സമയത്ത് ഉണ്ടായ അത്ഭുതങ്ങളെക്കുറിച്ചും ഖുർആനിൽ നിന്ന് പാരായണം ചെയ്യാൻ കഴിയുന്നതും, നബി ﷺ യുടെ ജനനവുമായി ബന്ധപ്പെട്ട വാർത്തകൾ പറയുകയും, ശേഷം ഭക്ഷണം വിതരണം ചെയ്ത് ഭക്ഷണം കഴിച്ച് പിരിയുകയും ചെയ്യുന്നതാണ്..അത് പുണ്യം ലഭിക്കുന്ന നല്ല ആചാരങ്ങളിൽപ്പെട്ടതാണ്. തിരുനബി ﷺ യെ ആദരിക്കുന്നതും, തിരുജന്മത്തിൽ സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കുന്നതും ഇതിലുണ്ട്.”


قال الإمام السيوطي: قد وقع السؤال عن عمل المولد النبوي في شهر ربيع الأول، ما حكمه من حيث الشرع؟ وهل هو محمود أم مذموم؟ وهل يثاب فاعله أو لا؟ الجواب عندي أن أصل عمل المولد الذي هو اجتماع الناس وقراءة ما تيسر من القرآن ورواية الأخبار الواردة في مبدأ أمر النبي ﷺ وما وقع في مولده من الآيات، ثم يمد بهم سماطًا يأكلونه وينصرفون من غير زيادة على ذلك، هو من البدع الحسنة التي يثاب عليها صاحبها لما فيه من تعظيم قدر النبي ﷺ وإظهار الفرح والاستبشار بمولده الشريف.

(الحاوي للفتاوي للإمام السيوطي 1/221)


ഈ ഫത് വ നിരവധി പണ്ഡിതന്മാർ ഏറ്റെടുത്ത് അംഗീകരിക്കുന്നുണ്ട്:

◈ ഇമാം ഷാമി (റ) — (سبل الهدى والرشاد للإمام الشامي 1/367)

◈ ഇമാം സർഖാനി (റ) — (حاشية الشرقاوي 7/422)

◈ ഇബ്നു ഖാസിം അൽ-അബ്ബാദി (റ) — (حاشية ابن قاسم 7/497)

◈ ഇമാം സയ്യിദുൽ ബക്റി (റ) — (إعانة الطالبين 1/414)

◈ സുയൂഥി (റ)യുടെ അന്നത്തെ കാലത്തെ പണ്ഡിതന്മാർ — (ترشيح المستفيدين 335)


നബിദിനാഘോഷം സുന്നത്ത് ആണ് എന്ന് തന്നെ ഇമാം സുയൂതി (റ) പറയുന്നു:

فَيَسْتَحِبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّاتِ.

(الحاوي للفتاوي للإمام السيوطي 1/230)

“തിരുജന്മത്തിൽ സന്തോഷിച്ച് ഒരുമിച്ച് കൂടലും ഭക്ഷണം നൽകലും മറ്റു നല്ല കാര്യങ്ങളും നമുക്ക് സുന്നത്താണ്.”

ഇതും നിരവധി പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കുന്നുണ്ട്:

◈ ഇമാം ഷാമി (റ) — (سبل الهدى والرشاد 1/367)

◈ ഇമാം സർഖാനി (റ) — (شرح الزرقاني على المواهب اللدنية 1/264)

◈ ഇമാം ഹൽബി (റ) — (السيرة الحلبية 1/117)


CM media pgi

മീലാദ് (നബിദിനം സംഘടിപ്പിക്കൽ)ميلاد الإمام العسقلاني

 




മീലാദ് 

 (നബിദിനം സംഘടിപ്പിക്കൽ) ....................................

(സ്വഹീഹുൽ ബുഖാരിക്ക് ഏറ്റവും വലിയ ശറഹ് എഴുതിയ) ഹാഫിള്  ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله അംഗീകരിക്കുന്നു.



ഇമാം അസ്ഖലാനി (റ)യുടെ അരുമശിഷ്യനായ 

ഇമാം സഖാവി رحمه الله പറഞ്ഞു:

“എന്റെ ഗുരുവും ഇസ്‌ലാമിലെ മഹാപണ്ഡിതന്മാരുടെ ഗുരുവും മഹാന്മാരായ ഇമാമുമാരുടെ അവസാന കണ്ണിയുമായഹാഫിള്‍ ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله, 


മീലാദ് പരിപാടി (നബിദിനം) നടത്തുന്നതിന് ഒരു സ്ഥിരമായ അസ്വൽ (തെളിവ്/അടിസ്ഥാനം) ഉണ്ടെന്ന് സ്ഥാപിച്ചു.

സ്വഹീഹുൽ ബുഖാരിയിലും മുസ്‌ലിമിലും സ്ഥിരപ്പെട്ടിട്ടുള്ള ഹദീസാണ് അതിന്റെ അടിസ്ഥാനം.

എന്റെ ഗുരു (ഹാഫിള് ഇബ്നു ഹജർ റ ) പറഞ്ഞു:

ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാവുന്നത്, പ്രത്യേക ദിവസം അല്ലാഹു നൽകിയ അനുഗ്രഹത്തിനോ നീക്കിക്കളഞ്ഞ വിപത്തിനോ നന്ദി പ്രകടിപ്പിക്കുന്നതിനായി ആരാധന ചെയ്യാമെന്നും, ഓരോ വർഷവും അതേ ദിവസത്തിൽ അതിന് സമാനമായ രീതിയിൽ അത് ആവർത്തിക്കാമെന്നുമാണ്.

അല്ലാഹുവിനുള്ള നന്ദി വിവിധ തരത്തിലുള്ള ആരാധനകളിലൂടെയാണ് പ്രകടിപ്പിക്കുന്നത്; ഉദാഹരണത്തിന് സുജൂദ്, നോമ്പ്, ഖുർആൻ പാരായണം തുടങ്ങിയവ.

തിരുജന്മദിവസം ഈ നബി ﷺ ലോകത്ത് പ്രത്യക്ഷപ്പെട്ടതിനെക്കാൾ മഹത്തായ മറ്റേതൊരു അനുഗ്രഹമാണുള്ളത്?”

— ഇമാം സഖാവി رحمه الله, «الأجوبة المرضية»

قال الإمام السخاوي: بل خرج شيخنا شيخ مشايخ الإسلام خاتمة الأئمة الأعلام فعله على أصل ثابت

وهو ما ثبت في الصحيحين من أنه ﷺ دخل المدينة فوجد اليهود يصومون يوم عاشوراء، فسألهم فقالوا: هو يوم أغرق الله فيه فرعون ونجى موسى، فنحن نصومه شكراً لله، فقال ﷺ: «فأنا أحق بموسى منكم» فصامه وأمر بصيامه»

وقال: «ما عملت إلى ... الحديث».

قال شيخنا: فيستفاد منه فعلُه الشكر لله تعالى على ما منَّ به في يوم معين من إسناء نعمة أو دفع نقمة ويعاد ذلك في نظير ذلك اليوم من كل سنة، والشكر لله تعالى يحصل بأنواع العبادة، كالسجود والصيام والتلاوة، وأي نعمة أعظم من النعمة ببروز هذا النبي ﷺ في ذلك اليوم.

(الأجوبة المرضية لإمام السخاوي)

നിരവധി പണ്ഡിതന്മാർ ഇബ്നു ഹജർ അൽ-അസ്ഖലാനി (റ)യുടെ ഈ ഫത്വ അംഗീകരിച്ച് ഉദ്ധരിച്ചിട്ടുണ്ട്.

ചില ഉദാഹരണങ്ങൾ കാണാം:

➤ ഇമാം സുയൂത്വി (റ) — (الحاوي للفتاوي للإمام السيوطي ١/٢٢٩)

➤ ഇമാം ഷാമി (റ) — (سبل الهدى والرشاد للإمام الشامي ١/٣٣١)

➤ ഇമാം മുല്ലാ അലിയ്യുൽ ഖാരി (റ) — (المورد الروي في المولد النبوي)

➤ ഇമാം സർഖാനി (റ) — (شرح الزرقاني على المواهب اللدنية ١/١٢٣)

➤ ഇമാം ഇബ്നു ഹജർ അൽ-ഹൈതമി (റ) — (إتمام النعمة)

➤ ഇമാം ഇസ്മാഈൽ ഹഖി (റ) — (تفسير روح البيان ٩/٤٧)

➤ ഇമാം നജ്മുദ്ദീൻ അൽ-ഗൈത്വി (റ) — (مولد الإمام نجم الدين الغيطي)

➤ ശൈഖ് തഹ്താവി (റ) — (نهاية الإيجاز في سيرة ساكن الحجاز)

ഇമാം നജ്മുദ്ദീൻ അൽ-ഗൈത്വി (റ) പറയുന്നു:

قال الإمام نجم الدين الغيطي: وما ذكره الحافظ ابن حجر من التخريج أنسب وأظهر ... كما هو الظاهر؛ لأن فعل صوم عاشوراء يتكرر كل عام، وهو في وقت معين، فكان عمل المولد المذكور مثله.

(مولد الإمام نجم الدين الغيطي، نهاية الإيجاز في سيرة ساكن الحجاز للشيخ الطهطاوي ١٣)

ഇമാം ഹാഫിള്‍ ഇബ്നു ഹജർ അൽ-അസ്ഖലാനി (റ) ഈ ഹദീസിനെ നബിദിനാഘോഷത്തിന് രേഖയാക്കിയത് അനുയോജ്യവും സുവ്യക്തവുമാണ്.


CM media Aslam pgi

Thursday, August 13, 2026

നബിദിനം- പ്രമാണത്തിൻ്റെ പ്രമാണം തപ്പിയിറങ്ങിയ മൗലവി മുങ്ങി...🤭

 *നബിദിനം- പ്രമാണത്തിൻ്റെ  പ്രമാണം തപ്പിയിറങ്ങിയ മൗലവി മുങ്ങി...🤭*

👇👇👇👁️👁️👁️

https://www.facebook.com/share/p/1Bp24Hkti8/

✍️രാത്രി 11:30 ന് സഅദിൻ്റെ കോൾ... ആ മൗലവിക്ക് നേരിട്ട് കാണണമെന്ന്... പിറ്റേന്ന് രാവിലത്തേക്ക് ടൈം ഫിക്സ് ചെയ്തു... ഏതാണ്ട് 9 മണി ആയപ്പോൾ ദേ വരുന്നു സഅദിൻ്റെ ഒപ്പം ആ മൗലവി... കുറേ ബുക്സും ഒപ്പമുണ്ട്. ആ മുഖത്തെ ഗൗരവം കണ്ടിട്ട് ഒരു പിടിയും കിട്ടുന്നില്ല... വന്നപാടെ മൂപ്പര് മുന്നിലെ ചെയറിൽ സ്ഥാനം പിടിച്ചു... ഒട്ടും താമസിക്കാതെ കാര്യത്തിൻ്റെ കെട്ടഴിച്ചു. എന്നെ സ്വർഗത്തിൽ കയറ്റാനുള്ള പാസുമായി ആപ്പീസീന്ന് പോന്നതാ കക്ഷി.വിഷയം നബി ദിനം...


                    നബിദിനം  പ്രമാണത്തിൽ കാണണമെന്നായി മൗലവി...ഏത് പ്രമാണത്തിൽ... പ്രമാണം നാലുണ്ടെന്നും അതിൽ കാണണമെന്നും മൂപ്പര്... വഹാബികളുടെ റോളിലേക്ക് ഞാനും ഇറങ്ങിയതോടെ സംഗതി ജോറായി... അല്ല മൗലവീ... ഇസ്ലാം പടച്ചോൻ്റെതല്ലേ... 


അതേ... 


ഖുർആനിലുണ്ടോ ഇസ്ലാമിൽ 4 പ്രമാണമുണ്ടെന്ന്... 


അ...അത്... 


ഹദീസിലൂടെ നബി പഠിപ്പിച്ചോ ഇസ്ലാമിലെ പ്രമാണം 4 എണ്ണമാണെന്ന്... 


അ...തു പിന്നെ... 


ഏത് ആയത്തിൽ ,ഏത് ഹദീസിൽ...ഇസ്ലാമിൻ്റെ നെടുംതൂണുകളായ പ്രമാണങ്ങൾ 4 എണ്ണമാണെന്ന് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും വേഗം കാണിച്ചു തരൂ...


ഞാൻ ഖുർആൻ നീട്ടിയിട്ടും മൗലവി വാങ്ങിയില്ല... മൂപ്പര് വല്ലാതെ വിയർക്കുന്നു... നബിദിനം പ്രമാണത്തിൽ കാണണം. ആ പ്രമാണം 4 ആണെന്ന് ഖുർആനിലെവിടെ...ഹദീസിലെവിടെ... ആദ്യം പ്രമാണം തെളിയിക്കൂ... എന്നിട്ടല്ലേ 'ആ' പ്രമാണമനുസരിച്ച് നബിദിനം തെളിയിക്കൽ... 

                    ''വഹാബികളുടെ 

വാദമനുസരിച്ച് '' ,അല്ലാഹുവോ നബിയോ പഠിപ്പിക്കാത്ത പ്രമാണം കെട്ടിപ്പിടിച്ച് ,അത് മതമായി വിശ്വസിച്ച് നിന്നിട്ടാണ് ആ പ്രമാണം വച്ച് നബിദിനത്തിന് തെളിവ് ചോദിക്കുന്നത്. അടിപൊളി... നബി ജനനത്തിൽ സന്തോഷിക്കുന്ന മുസ്ലിമിന് എല്ലാ വിഷയത്തിലും തെളിവുകൾ വേണ്ടുവോളമുണ്ടെന്നതാണ് വസ്തുത. നുമ്മ തൃപ്തിപ്പെടുന്ന കോലത്തിൽ എല്ലാം എല്ലായിടത്തും വേണമെന്നു വാശി പിടിക്കുന്നവരുടെ അവസ്ഥ കഷ്ടം തന്നെ.ഇത് ഇലാഹീ മതമാണ്. അല്ലാഹു തൃപ്തിപ്പെടുന്ന രൂപത്തിലേ ഇസ്ലാമിൽ നിയമങ്ങളുണ്ടാകൂ... അത് പറ്റാത്തവർ വഹാബിസവുമായി മുന്നോട്ടു പോകട്ടെ...

              വഹാബീ മാനിഫെസ്റ്റോയിൽ കുടുങ്ങിയ അപകടത്തിൻ്റെ ആഴം മണത്തപ്പോൾ ,കൊടുത്ത ചായ പോലും കുടിക്കാതെ വന്ന വണ്ടിക്ക് മുന്നേ മുങ്ങിയ പാവം മൗലവി... ഈ വഹാബികളെല്ലാവരും  മണ്ടൻമാരാണോ എന്ന എൻ്റെ കുട്ടിയുടെ സംശയം  ഇതോടെ ഉറപ്പായി... ആ ഉറപ്പിന് ബലമേകി മൗലവിയുടെ അഡാർ മുങ്ങലും...😄

*ഖുദ്സി*

14-08-2026

മീലാദ് ഇബ്ലീസും മൗലവീസും ഒരുമിച്ചു നിലവിളി കൂട്ടി കരയുന്ന ദിവസങ്ങൾ .

 മീലാദ്


ഇബ്ലീസും മൗലവീസും ഒരുമിച്ചു നിലവിളി കൂട്ടി കരയുന്ന ദിവസങ്ങൾ .


ഒഹാബീ ഇബ്ലീസ് മൗലവീസുകളുടെ ദുഃഖാചരണ മാസം റബിഉൽ അവ്വൽ


സുഹൈലി, ഹാഫിള്‍ ബഖീ ബ്നു മഖ്‌ലദിന്റെ തഫ്സീറിൽ നിന്ന് ഉദ്ധരിക്കുന്നു:


*ഇബ്‌ലീസ് നാല് പ്രാവശ്യം വലിയ നിലവിളി കൂട്ടി കരഞ്ഞു. (റന്ന) നടത്തിയിട്ടുണ്ട്:*

ശപിക്കപ്പെട്ടപ്പോൾ.


1 .റസൂലുല്ലാഹി ﷺ മീലാദ് ദിനം


2 .സ്വർഗത്തിൽ നിന്ന് താഴെയിറക്കപ്പെട്ടപ്പോൾ.


3.സൂറത്തുൽ ഫാതിഹ അവതരിച്ചപ്പോൾ.

അൽ ബിദായത്തു (വന്നിഹായ വാ 1 )



حكى السهيلي عن تفسير بقي بن مخلد الحافظ، أن إبليس رن أربع رنات: حين لعن، وحين أهبط، وحين ولد رسول الله ﷺ، وحين أنزلت الفاتحة..


ചുരുക്കത്തിൽ: നബി ﷺ യുടെ ജനനം ഇബ്‌ലീസിനും അനുയായികൾക്കും വലിയ ദുഃഖത്തിനും നിരാശയ്ക്കും കാരണമായ ദനമായിരുന്നു.


Aalam Kamil saquafi parappanangadi

Wednesday, August 12, 2026

മീലാദ്* മൗലിദ് പരിപാടി നബിദിനം

 



* മീലാദ്*

മൗലിദ് പരിപാടി

 


====================


* മീലാദ് പരിപാടികൾ എങ്ങനെ നടത്തണമെന്ന് ലോക പ്രശസ്ത ഹദീസ് പണ്ഡിതൻ സ്വഹീഹുൽ ബുഖാരിക്ക് ഏറ്റവും വലിയ ശറഹ് എഴുതിയ ഹാഫിളുദ്ധുൻയാ

ഹാഫിള് ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) വിശദീകരിക്കുന്നു*



❇️❇️❇️❇️❇️❇️❇️❇️


*' മീലാദ് ദിനത്തിൽ അല്ലാഹുവിന് നന്ദി ചെയ്യുന്നതിനെ ബോധ്യപ്പെടുന്ന കാര്യങ്ങളുടെ മേലിൽ  ചുരുക്കപെടേണ്ടത്'.* 


*'അത് ഖുർആൻ പാരായണത്തിന് മേലിലും, ഭക്ഷണം ഉണ്ടാക്കി കൊടുക്കലും, സ്വദഖ ചെയ്യുന്നതിനാലും, നബി  ﷺ തങ്ങളുടെ മദ്ഹുകൾ പാടി പുകഴ്ത്തുക എന്നതിനാലും, അതു പോലെ ദുനിയാവിനെ പരിത്യജിക്കാൻ  ഉതകുന്ന കാര്യങ്ങൾ (പരലോക ചിന്തകൾ ഉണർത്തുന്ന സംസാരങ്ങൾ) പറഞ്ഞും ചെയ്യുക'*



*'ജനങ്ങളുടെ ഹൃദയത്തെ നന്മ പ്രവർത്തിക്കുന്നതിലേക്കും, ആഖിറത്തിലേക്ക് അമലുകൾ ചെയ്യുന്നതിനു വേണ്ടിയും ഉതകുന്ന രീതിയിലുള്ള സംസാരങ്ങൾ ആയിരിക്കണം നബിദിനാഘോഷ പരിപാടികളിൽ നടക്കേണ്ടത്'*



*എന്നാൽ അതു കൂടാതെ മൗലിദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മറ്റു കാര്യങ്ങൾ ഇതൊക്കെയാണ്  "ഗാനാലാപനങ്ങൾ (നബിﷺ തങ്ങളുമായി ബന്ധപ്പെട്ടത്) അതു പോലുള്ള മറ്റു വിനോദങ്ങളും, സാധാരണ ഗതിയിൽ ഹലാലായ കാര്യങ്ങളും, അതേ സമയം മൗലിദ് ആഘോഷത്തിൻറെ ദിവസം അതു കൊണ്ട് പ്രത്യേകം സന്തോഷം ഉണ്ടാക്കുന്നതും ആണെങ്കിൽ അത്തരം പരിപാടികൾ  നടത്തുന്നതിൽ യാതൊരു തകരാറും ഇല്ല.*


*അതേസമയം ഹറാമായതോ, കറാഹത്തായതോ ആയ ഒരു കാര്യം ആണെങ്കിൽ അത് തടയപ്പെടുക തന്നെ വേണം. അതു പോലെ ഖിലാഫുൽ ഔലയും ആയ കാര്യങ്ങൾ ആണെങ്കിൽ അത്തരം കാര്യങ്ങൾ തടയപ്പെട്ടണ്ടതാണ്..* 


*وَأَمَّا مَا يُعْمَلُ فِيهِ فَيَنْبَغِي أَنْ يُقْتَصَرَ فِيهِ عَلَى مَا يُفْهِمُ الشُّكْرَ لِلَّهِ تَعَالَى مِنْ نَحْوِ مَا تَقَدَّمَ ذِكْرُهُ مِنَ التِّلَاوَةِ وَالْإِطْعَامِ وَالصَّدَقَةِ وَإِنْشَادِ شَيْءٍ مِنَ الْمَدَائِحِ النَّبَوِيَّةِ وَالزُّهْدِيَّةِ الْمُحَرِّكَةِ لِلْقُلُوبِ إِلَى فِعْلِ الْخَيْرِ وَالْعَمَلِ لِلْآخِرَةِ، وَأَمَّا مَا يَتْبَعُ ذَلِكَ مِنَ السَّمَاعِ وَاللَّهْوِ وَغَيْرِ ذَلِكَ فَيَنْبَغِي أَنْ يُقَالَ: مَا كَانَ مِنْ ذَلِكَ مُبَاحًا بِحَيْثُ يَقْتَضِي السُّرُورَ بِذَلِكَ الْيَوْمِ لَا بَأْسَ بِإِلْحَاقِهِ بِهِ، وَمَا كَانَ حَرَامًا أَوْ مَكْرُوهًا فَيُمْنَعُ، وَكَذَا مَا كَانَ خِلَافَ الْأَوْلَى. انْتَهَى*

*الأجوبة المرضية فيما سئل (فتاوى السخاوي📚) رحمه الله* *ص : 1118*

*الحاوي للفتاوي*📚

*المؤلف: عبد الرحمن بن أبي بكر، جلال الدين السيوطي (المتوفى: 911هـ)*

Aalam pgi



*

വഹാബികൾ ചെയ്യുന്ന* 🔟 *ബിദ്അത്തുകൾ*

 *വഹാബികൾ ചെയ്യുന്ന*


🔟 *ബിദ്അത്തുകൾ*


=====================       


=====================


നബി(സ)ചെയ്യാത്തതെല്ലാം ബിദ്അതാണ്, അനാചാരമാണ് എന്നാണല്ലോ വഹാബി മതം. മൗലവിമാർ എഴുതുന്നു : അല്ലാഹുവും റസൂലും കൽപിച്ചിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്. ഉണ്ടെങ്കിൽ അങ്ങനെ തന്നെ ചെയ്യണം. ഇല്ലെങ്കിൽ അതൊക്കെ ദൂരെ എറിയണം."(അൽമനാർ 2015 ഡിസംബർ പേജ് :5)


എന്നാൽ വഹാബി വിശ്വാസ പ്രകാരം അവർ തന്നെ ചെയ്യുന്ന ബിദ്അതുകൾ നിരവധിയുണ്ട്. ചില ഉദാഹരണങ്ങൾ :


1️⃣ ഖുത്ബയിൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്ന് മൗലവിമാർ പഠിപ്പിക്കുകയും നിർബന്ധ പൂർവ്വം സ്വലാത്ത് ചൊല്ലുകയും ചെയ്യുന്നു.(അൽമനാർ 2022 ജൂൺ പേജ് 32)


എന്നാൽ ഇത് നബി(സ)ചെയ്തിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു.(ശബാബ് 2009 ജൂലൈ 10 പേജ്:21 )


2️⃣ നിക്കാഹിന്റെ മുമ്പ് മൗലവിമാർ വിശാലമായി പ്രസംഗിക്കുന്നു. ഇത് നബി (സ)ചെയ്തിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു. (ശബാബ്   വാരിക 2009 ഒക്ടോബർ 16 പേജ് :21)


3️⃣ഇബ്റഹിമിയ്യ സ്വലാത്ത് അല്ലാത്ത ഒരു സ്വലാത്തും പാടില്ല,ബിദ്അതാണ് എന്ന് വാദിക്കുന്നു (വിചിന്തനം വാരിക 2009 മാർച്ച് 6 പേജ് : 4) അതോടൊപ്പം "സ്വല്ലല്ലാഹു അലൈഹി വസല്ലം" എന്ന് മൗലവിമാർ ചൊല്ലുന്നു. ഇങ്ങനെ നബി(സ)യോ നബി(സ)പേര് കേൾക്കുമ്പോൾ സ്വാഹബാതോ ചൊല്ലിയിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു. (ശബാബ്  2017 ഫെബ്രുവരി 3പേജ് : 31)


4️⃣'യതീംഖാന'  നബി(സ)യുടെ കാലത്തില്ലെന്നും എന്നാൽ നബി(സ)മാതൃക കാണിക്കാത്ത യതീംഖാന സുന്നത്തിന്റെ പരിധിയിൽ വരുമെന്നും പഠിപ്പിക്കുന്നു.


(വിചിന്തനം 2010


 ഫെബ്രുവരി 12 പേ :12)


5️⃣ നബി(സ)യോ സ്വഹാബികളോ ദഅവത്തിന് വേണ്ടി സംഘടന ഉണ്ടാക്കിയിട്ടില്ലന്ന് മൗലവിമാർ സമ്മതിക്കുന്നു.(ശബാബ് 2009 ജനു 30) എന്നാൽ ദഅവത്തിന് വേണ്ടി സ്ത്രീകൾക്കു വരെ(MGM, KNM, ISM,...)അവർ തന്നെ സംഘടന ഉണ്ടാക്കുന്നു. അതോടൊപ്പം നിസ്കാര ശേഷമോ മയ്യിത്ത് എടുക്കും മുമ്പോ സംഘടിച്ച് ദുആ പാടില്ലെന്നും ബിദ്അതാണെന്നും വാദിക്കുന്നു.കാരണം അത് നബി(സ)ചെയ്തിട്ടില്ലത്രേ.


6️⃣ ദിക്ർ, ദുആ നബി(സ)ചൊല്ലിയ രൂപത്തിൽ ആവണമെന്ന് മൗലവിമാർ പഠിപ്പിക്കുന്നു. (അൽമനാർ 2019 ഏപ്രിൽ പേജ് :8) എന്നാൽ തസ്ബീത് എന്ന പേരിൽ നബി(സ) പഠിപ്പിക്കാത്ത ദിക്ർ, ദുആ മൗലവിമാർ തന്നെ പഠിപ്പിക്കുന്നു. (മനഃശാന്തി പ്രാർത്ഥനയിലൂടെ.പേജ് 77,ഹുസൈൻ സലഫി.)


7️⃣ റമദാനിൽ നബി(സ)പ്രത്യേകകാലയളവ് നിശ്ചയിച്ചുകൊണ്ടോ അല്ലാതെയോ ഖുർആൻ കാമ്പയിൻ നടത്തിയിരുന്നില്ലന്ന് മൗലവിമാർ സമ്മതിക്കുന്നു. (ശബാബ് 2013 ആഗസ്റ്റ്‌ 9പേജ് : 38)


എന്നാൽ സമയം നിശ്ചയിച്ചുകൊണ്ട് അവർ തന്നെ റമളാനിൽ ഖുർആൻ ക്യാമ്പയിൻ നടത്തുന്നു.


8️⃣ നബി(സ) പെരുന്നാൾ ദിവസം നാം ഇന്ന് ചൊല്ലിവരാറുള്ള തക്ബീർ അതേ രൂപത്തിൽ ചൊല്ലിയതിന് ഹദീസിൽ തെളിവില്ലെന്ന് മൗലവിമാർ സമ്മതിക്കുന്നു.(ശബാബ് 2009 നവംബർ 27പേജ് : 31) എന്നാൽ അവർ തന്നെ പെരുന്നാൾ ദിവസം ഈ മാതൃകയില്ലാത്ത രൂപം തക്ബീർ ചൊല്ലാൻ സ്വീകരിക്കുന്നു.


9️⃣നബി(സ)പഠിക്കാത്ത ദിക്ർ, ദുആ പാടില്ലെന്ന് വാദിക്കുന്ന(അൽമനാർ 2019 ഏപ്രിൽ പേജ് :8)മൗലവിമാർ അവരുടെ മരണമടഞ്ഞ നേതാക്കളുടെ പേരിന് പിറകിൽ (റ) ചേർക്കുന്നു. ഇങ്ങനെ നബി(സ)ചെയ്തതിന് തെളിവില്ല. 


🔟 ഹദ്ദാദ് റാത്തീബ് ബിദ്അത് ആവാനുള്ള കാരണം സമയം, എണ്ണം നിശ്ചയിച്ചത് കൊണ്ടാണെന്ന് മൗലവിമാർ പഠിപ്പിക്കുന്നു. (ഫാത്തിഹയുടെ തീരത്ത്,പേജ് :115 കെ.ഉമർ മൗലവി) എന്നാൽ ഇൽമ് പഠിപ്പിക്കാൻ മൗലവിമാർ സമയം നിശ്ചയിക്കുന്നു. (ശബാബ് 2008 നവംബർ 14 പേജ്: 33) ദഅവത്തിന് എണ്ണവും ദിവസവും സമയവും നിശ്ചയിക്കുന്നു. (ഉദാഹരണം 5 വർഷം കൂടുമ്പോൾ സമ്മേളനം, ക്യാമ്പുകൾ)


🔵⚪🔵⚪🔵⚪🔵⚪🔵