Sunday, April 30, 2023

ബുദ്ധി ഹിസ്സ് (പഞ്ചേന്ദ്രിയം) എന്നതും ഇസ്ലാമിൽ പ്രമാണമാണോ ?

 


ബുദ്ധി ഹിസ്സ് (പഞ്ചേന്ദ്രിയം) എന്നതും ഇസ്ലാമിൽ പ്രമാണമാണോ ?


ഖുർആനും സുന്നത്തും ഇജ്മാഉം ഖിയാസും അല്ലേ ഇസ്ലാമിലെ പ്രമാണം.


മറുപടി



ഇസ്ലാമിൽ അഞ്ച് വിധികൾ ഉണ്ട് അവ ലഭിക്കാനുള്ള പ്രമാണങ്ങൾ ഖുർആനും സുന്നത്തും ഇജ്മാഉം ഖിയാസും മാണ്


എന്നാൽ വിജ്ഞാനം ലഭിക്കാനുള്ള പ്രമാണം ഈ നാലെണ്ണം മാത്രമല്ല

ബുദ്ധിയും ഹിസ്സും (പഞ്ചേന്ദ്രിയങ്ങൾ)ഇസ്ലാമിൽ പ്രമാണം തന്നെയാണ്.അല്ലാഹു ഉണ്ട് എന്നതിനും അല്ലാഹുവിന് ഇന്ന സിഫാത്തുകൾ ഉണ്ട് എന്നതിനും മതനിഷേധിയുടെ യോട് നാം പ്രമാണമായി പറയുന്നത് ബുദ്ധിയാണ്കാരണം അവർ ഖുർആനും സുന്നത്തും അംഗീകരിക്കുന്ന ആളല്ല അയാളോട് അത് പ്രമാണം ആക്കാനും പറ്റില്ല


അപ്രകാരം പ്രപഞ്ചം അനാദി അല്ല തുടങ്ങിയ ധാരാളം കാര്യങ്ങൾക്ക് ഖുർആനും സുന്നത്തും അംഗീകരിക്കാത്ത വരോട് നാം പ്രമാണമായി അവതരിപ്പിക്കുന്നത് ബുദ്ധിയും ഹിസ്സുമാണ്.

ഇതുപോലെ ധാരാളം വിഷയങ്ങളിൽ ബുദ്ധിയെയും പഞ്ചേന്ദ്രത്തെയും പണ്ഡിതന്മാരും പ്രമാണം ആക്കിയിട്ടുണ്ട് .വിശുദ്ധ ഖുർആനും ബുദ്ധിയെ പ്രമാണമാക്കിക്കൊണ്ട് ധാരാളം കാര്യങ്ങൾ വിവരിച്ചു പറഞ്ഞതായി കാണാം



ഖുർആൻ പറയുന്നു


 ഞാൻ നിങ്ങളോട് ഒരു കാര്യം ഉപദേശിക്കുന്നു. നിങ്ങൾ രണ്ടോ മൂന്നോ വെക്തികളായ നിലക്ക് അല്ലാഹുവിനു വേണ്ടി നിൽക്കുക എന്നിട്ട് നിങ്ങൾ ചിന്തിക്കുക നിങ്ങളുടെ സുഹൃത്തിന് (തിരു നബിക്ക് ) യാതൊരു ഭ്രാന്തു മില്ല എന്ന് . അദ്ദേഹം നിങ്ങളെ ശക്തമായി ശിക്ഷക്ക് മുന്നോടിയായി ഭയപ്പെടുത്തുന്നവർ അല്ലാതെ അല്ല


 ا: { ۞ قُلۡ إِنَّمَاۤ أَعِظُكُم بِوَ ٰ⁠حِدَةٍۖ أَن تَقُومُوا۟ لِلَّهِ مَثۡنَىٰ وَفُرَ ٰ⁠دَىٰ ثُمَّ تَتَفَكَّرُوا۟ۚ مَا بِصَاحِبِكُم مِّن جِنَّةٍۚ إِنۡ هُوَ إِلَّا نَذِیرࣱ لَّكُم بَیۡنَ یَدَیۡ عَذَابࣲ شَدِیدࣲ }

ഖുർആൻ പറയുന്നു 


അവർ പറഞ്ഞു ഞങ്ങൾ കേൾക്കുകയും ചിന്തിക്കുകയും ചെയ്തിരുന്നെങ്കിൽ ഞങ്ങൾ നരകവാസികളിൽ പെട്ടില്ലായിരുന്നു.


 ا: { وَقَالُوا۟ لَوۡ كُنَّا نَسۡمَعُ أَوۡ نَعۡقِلُ مَا كُنَّا فِیۤ أَصۡحَـٰبِ ٱلسَّعِیرِ (10) فَٱعۡتَرَفُوا۟ بِذَنۢبِهِمۡ فَسُحۡقࣰا لِّأَصۡحَـٰبِ ٱلسَّعِیرِ (11) }


 ബുദ്ധി യും പഞ്ചേന്ദ്രിയവും ഇസ്ലാമിൽ അറിവ് കിട്ടാനുള്ള  പ്രമാണവും മാനദണ്ഡവുമാണോ ?


ഇമാം ഗസ്സാലി റ പറയുന്നു.

വ്യാപകാർത്ഥത്തെ പ്രത്തേ കാർത്ഥം നൽകുന്ന പ്രമാണം പത്ത് ഇനമാണ് .ഒന്ന് (ഹിസ്സ്)പഞ്ചേന്ദ്രിയമെന്ന പ്രമാണം

സുലൈമാൻ നബിക്ക് എല്ലാ വസ്തുക്കളേയും നൽകപ്പെട്ടു എന്ന വജനം ഹിസ്സ് എന്ന പ്രമാണം കൊണ്ട് പ്രത്തേകമാക്കപ്പെടും 

അപ്രകാരം എല്ലാ വസ്തുവിനേയും നശിപ്പിക്കും എന്ന വചനം എന്ന വചനത്തിൽ നിന്നും ആകാശം ഭൂമി മറ്റു ധാരാളം വസ്തുക്കൾ ഹിസ്സ്  (അനുഭവം / പഞ്ചേന്ദ്രിയം ) എന്ന പ്രമാണം കൊണ്ട് 

ഒഴിവാകുന്നതാണ്.


പത്തിൽ രണ്ടാമത്തത് ബുദ്ധി എന്ന പ്രമാണമാണ്. എല്ലാ വസ്തുക്കളേയും സ്രഷ്ടിച്ചവൻ എന്ന അല്ലാഹുവിന്റെ വചനത്തിൽ നിന്ന് അല്ലാഹുവിന്റെ ദാത്തും സ്വിഫാതും ഒഴിവാകുന്നത് കൊണ്ട് ബുദ്ധി എന്ന പ്രമാണം മുഘേനെ ഈ ആയത്തിനെ പ്രത്തേ കമാക്കണം. ഖദീമായ (തുടക്കമില്ലാത്തവൻ) അല്ലാഹുവിനോട് അവന്റെ ഖുദ്റത്ത് ബന്ധിക്കൽ അസംഭവ്യമാണ് (അൽ മുസ്തസ് ഫാ ഗാസാ ലി )

 والأدلة التي يخص بها العموم انواع عشرة الاول دليل الحس وبه خصص قوله تعالى واوتيت من كل شيء فإن ما كان في يد سليمان لم يكن في يدها وهو شيئ وقوله تعالى تدمر كل شيء بأمر ربها خرج منه السماء والأرض وأمور كثيرة بالحس 


الثاني : دليل العقل وبه خصص قوله تعالى خالق كل شيء إذ خرج عنه ذاته وصفاته إذ القديم يستحيل تعلق القدرة به ( المستصفى للغزالي رحمه الله)


ഇമാം റാസി പറയുന്നു.


ബുദ്ധി എന്ന പ്രമാണത്തേക്കാൾ നഖ്ല് (ഖുർആൻ സുന്നത്ത് ) എന്ന പ്രമാണത്തെ മുന്തിക്കണമെന്നത് അസംഭവ്യമാണ്. കാരണം ബുദ്ധി എന്ന പ്രമാണത്തെ നാം കളവാക്കിയാൽ നഖ്ൽ എന്ന പ്രമാണത്തിന്റെ അടിത്തറയാണ് നാം കളവാക്കുന്നത് .അടിത്തറയെ കളവാക്കിയാൽ നഖ്ൽ എന്ന പ്രമാണത്തെ കളവാക്കലായി. അതുകൊണ്ട്  ബുദ്ധി എന്ന പ്രമാണത്തെ കളവാക്കിക്കൊണ്ട് നഖ്ൽ എന്ന പ്രമാണം അംഗീകരിക്കൽ  നഖ്ൽ എന്ന പ്രമാണത്തെ തന്നെ കളവാക്കൽനെ നിർബന്ധമാക്കും അപ്പോൾ  ബുദ്ധി എന്ന പ്രമാണത്തിന് മുൻതൂക്കം കൊടുക്കൽ അത്യാവശ്യമാണ് എന്ന് നമുക്ക് ഉറപ്പായി (അൽ മഹ് സ്വൂൽ ഇമാം റാസി)

والقول بترجيح النقل على العقل محال لأن العقل أصل النقل فلو كذبنا العقل لكنا كذبنا أصل النقل ومتى كذبنا أصل النقل فقد كذبنا النقل فتصحيح النقل بتكذيب العقل يستلزم تكذيب النقل فعلمنا أنه لا بد من ترجيح دليل العقل. - المحصول للامام فخر الدين الرازي


ഇമാം ഇബ്നു ഖുദാമത്തുൽ ഹമ്പലി റ പറയുന്നു.


അർത്ഥം നൽകുന്ന പ്രമാണങ്ങളിൽ ഒന്ന് ഹിസ്സ് (പ ഞ്ചേന്ദ്രിയങ്ങൾ )

എല്ലാ വസ്തുവിനെ നശിപ്പിക്കും എന്ന അല്ലാഹുവിൻറെ വചനത്തെ ഹിസ്റ്റ് കൊണ്ട് പ്രത്യേകമാക്കിയിരിക്കുന്നു.എന്ന പ്രമാണം കൊണ്ട് ആകാശവും ഭൂമിയും മറ്റു ധാരാളം വസ്തുക്കളും മേൽ ആയത്തിൽ നിന്നും ഒഴിവാണ്

രണ്ടാമത്തെ പ്രമാണം ബുദ്ധിയാണ്

കഴിവുള്ള എല്ലാ ജനങ്ങളും അല്ലാഹുവിനുവേണ്ടി ഹജ്ജ് ചെയ്യണം  എന്ന ആയത്തിനെ ബുദ്ധി എന്ന പ്രമാണം കൊണ്ട് പ്രത്യേകത നൽകിയിരിക്കുന്നു. കാരണം  ഗ്രാഹ്യം ഇല്ലാത്തവനോട് കീർത്തിക്കൽ അസംഭവ്യമാണ് എന്ന് ബുദ്ധി എന്ന പ്രമാണം അറിയിക്കുന്നുണ്ട് (അൽ മുഗ്നി ഇബ്നു ഖുദാമ )


وأدلة التخصيص تسعة الاول دليل الحس وبه خصص قوله تعالى تدمر كل شيء بأمر ربها خرج منه السماء والأرض وأمور كثيرة بالحس

الثاني دليل العقل وبه خصص قوله تعالى ولله على الناس حج البيت من استطاع إليه سبيلا لدلالة العقل على استحالة تكليف من لا يفهم - روضة الناظر للامام ابن قدامة المقدسي الحنبلي رحمه الله


ഇമാം നവവി  റ പറയുന്നു.

വാചകത്തിന്റെ പ്രമാണത്തേക്കാൾ ബുദ്ധിയുടെ പ്രമാണമാണ് ഏറ്റവും ശക്തിയായത്.

(ശറഹുൽ മുഹദ്ധ ബ്)

فهذا الدليل لوجوبه وان لم يدل بمجرد الصيغة من حيث وضع اللسان لكن دليل العقل أقوى من دلالة الصيغة - شرح المهذب للامام النووي رحمه الله




റബ്ബിൽ നിന്നുള്ള പ്രമാണത്തിന്റെ മേലിൽ ആയ ഒരുത്തൻ എന്ന ആയത്ത് വിവരിച്ച് ഇമാം നസഫി പറയുന്നു ഇത് ബുദ്ധി എന്ന പ്രമാണമാണ്. (തഫ്സീറുന്ന നസഫി )

افمن كان على بينة من ربه ) اي على برهان من الله وبيان أن دين الإسلام حق وهو دليل العقل - تفسير النسفي



ഇമാം നസഫി പറയുന്നു. അറിവ് ലഭിക്കാനുള്ള നിദാനങ്ങൾ മൂന്നെണ്ണമാണ് ഒന്ന് ശരിയായ പഞ്ചേന്ദ്രിയം രണ്ട് സത്യവചനം മൂന്ന് ബുദ്ധി

(അഖാഇദുന്ന സഫി )

 ا: وأسْبَابُ العِلْمِ للخَلْقِ ثَلاثَةٌ : الحَوَاسُّ السَّلِيمَةُ، وَالخَبَرُ الصَّادِقُ، وَالعَقْلُ - عقائد النسفي


Aslam Kamil Saquafi parappanangadi

മരണപ്പെട്ടവർ കേൾക്കുന്നതാണ് ഇബ്നു തൈമിയ പറയുന്നു .

 ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


*മരണപ്പെട്ടവർ കേൾക്കുന്നതാണ് ഇബ്നു തൈമിയ പറയുന്നു .

നീ മരിച്ചവരെ കേൾപ്പിക്കുകയില്ല എന്ന ആയത്ത് യഥാർത്ഥ മെന്ത് ഇബ്നു തൈമിച്ച വിവരിക്കുന്നു.*



ഇബ്നു തൈമിയ്യ  മജ്മൂഉഫതാവയിൽ പറയുന്നു.



തിരുനബി ബദ്റിൽ കെല്ലപ്പെട്ട അവിശ്വാസികളുടെ പൊട്ടക്കിണറ്റിന്റെ അരികിൽ നിന്നും മുശ്രിക്കുകളുടെ പേരുകളും അവരുടെ പിതാക്കളുടെ പേരുകളും പറഞ്ഞുകൊണ്ട് അവരെ ഇങ്ങനെ വിളിച്ചു ഓ ഇന്നവന്റെമകൻ ഇന്നവനെ നിങ്ങൾ വഴിപ്പെട്ടിരുന്നെങ്കിൽ നിങ്ങൾക്ക് സന്തോഷം ആകുമായിരുന്നില്ലേ ? ഞങ്ങളുടെ രക്ഷിതാവ് ഞങ്ങൾക്ക് വാഗ്ദത്തം ചെയ്ത കാര്യം ഞങ്ങൾസത്യമായി എത്തിച്ചിരിക്കുന്നു . നിങ്ങളോട് വാക്ദത്വം ചെയ്തത് നിങ്ങൾക്ക് സത്യമായി എത്തിച്ചുവോ ? ഉമർ റ ചോദിച്ചു അല്ലാഹുവിൻറെ ദൂതരേ ആത്മാവില്ലാത്ത ജഡങ്ങളോടാണോ അങ്ങ് സംസാരിക്കുന്നത് ?

.തിരുനബി

പറഞ്ഞു


 എന്റെ ശരീരം ഏതൊരുവന്റെ അധീനത്തിലാണോ അവൻ തന്നെ സത്യം ഞാൻ പറയുന്നത് അവരെക്കാൾ കൂടുതൽ നിങ്ങൾ കേൾക്കുകയില്ല. ഈ ഹദീസിനെ ആയിഷയും മറ്റും പല വ്യാഖ്യാനങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ  സഹാബികൾ ആകട്ടെ മറ്റുള്ളവർ ആവട്ടെ അവരുടെ വ്യാഖ്യാനങ്ങളെക്കാളുംതിരുനബി വ്യക്തമായി പറഞ്ഞ(മരിച്ചവർ കേൾക്കുമെന്ന ) വാചകത്തെ 

മുന്തിരിക്കേണ്ടതാണ് .


മരിച്ചവരുടെ കേൾവി നിഷേധിക്കുന്ന യാതൊന്നും വിശുദ്ധ ഖുർആനിൽ ഇല്ല . നീ മൗത്തകളെ കേൾപ്പിക്കുകയില്ല എന്ന ആയത്ത് കൊണ്ടുള്ള ഉദ്ദേശം ഉപകാരപ്രദമായ കേൾപ്പിക്കുകയില്ല (ഹിദായത്തിലേക്ക് വരുന്ന ) എന്നതാണ് അവിശ്വാസികളെ പറ്റി അല്ലാഹു ഇവിടെ ഉപമ പറഞ്ഞതാണ്. അവിശ്വാസികൾ ശബ്ദം കേൾക്കുന്നുണ്ടല്ലോ അനുസരിക്കുകയും പിൻപറ്റുകയും ചെയ്യുന്ന കേൾവി അവൾ കേൾക്കുകയില്ല എന്ന് മാത്രം. ഖുർആനിൽ പറഞ്ഞതുപോലെയാണ് അവിശ്വാസികളുടെ ഉപമ വിളിയല്ലാതെ കേൾക്കാത്ത വരെ പോലെയാണ്. ഇപ്രകാരമാണ് ഉപമ പറയപ്പെട്ട മരണപ്പെട്ടവർ. കേൾവിയുടെ എല്ലാ ഇനങ്ങളും അവർക്ക് നിഷേധിക്കാൻ പാടില്ല അവിശ്വാസികളെ തൊട്ടും കേൾവി നിഷേധിക്കപ്പെടാത്തത് പോലെ . ഉപകാരപ്രദമായ (സന്മാർഗത്തിലേക്ക് വരുക )

 കേൾവിയെയാണ് നിഷേധിക്കുന്നത്.  മറ്റു കേൾവികൾ അവരെ തൊട്ട് അല്ലാഹുവിനിഷേധിക്കുന്നില്ല. ബുഖാരി മുസ്ലിമിനും മറ്റും സ്ഥിരപ്പെട്ടതായി ഇങ്ങനെയുണ്ട്. മരണപ്പെട്ടവർ ചെരുപ്പിന്റെ ശബ്ദം കേൾക്കുന്നതാണ് ഈ ഹദീസ് ബദറിലെ സംഭവവുമായി യോജിപ്പുണ്ട്. അതുകൊണ്ടുതന്നെ അതിനെ എങ്ങനെ തള്ളപ്പെടും ?



٤/٢٩ (۱) فجعل يناديهم / فلما كان اليوم الثالث أمر براحلته فشد عليها ،فحركها، ثم مشى وتبعه أصحابه . وقالوا : ما نراه ينطلق إلا لبعض حاجته؛ حتى قام على شفاء الركي بأسمائهم وأسماء آبائهم يافلان بن فلان أيسركم أنكم أطعتم الله ورسوله؟ فإنا قد وجدنا ما وعدنا ربنا حقاً . فهل وجدتم ما وعدكم ربكم حقا ؟ قال عمر بن الخطاب : يا رسول الله، ما تكلم من أجساد ولا أرواح فيها؟ فقال النبي و اول : والذي نفسي بيده، ما أنتم بأسمع لما أقول منهم .


قال قتادة : أحياهم الله حتى سمعهم ، توبيخ وتصغيراً ، ونقمة وحسرة وتنديما (۲).


وعائشة تأولت فيما ذكرته كما تأولت أمثال ذلك.


والنص الصحيح عن

النبي ﷺ مقدم على تأويل من تأول من أصحابه وغيره، وليس


في القرآن ما ينفي ذلك فإن قوله : (إِنَّكَ لا تسمع الموتى ) [النمل: ٨٠] إنما أراد به السماع


المعتاد، الذي ينفع صاحبه، فإن هذا مثل ضرب للكفار، والكفار تسمع الصوت، لكن لا


تسمع سماع قبول بفقه واتباع ، كما قال تعالى : ﴿وَمَثَلُ الَّذِينَ كَفَرُوا كَمَثَلِ الَّذِي يَنعِقُ بِمَا لا


يسمع إلا دعاء ونداء ) [البقرة : ۱۷۱]. فهكذا الموتى الذين ضرب لهم المثل، لا يجب أن ينفى عنهم جميع السماع المعتاد أنواع السماع، كما لم ينف ذلك عن الكفار، بل قد انتفى عنهم السماع المعتاد الذي ينتفعون به، وأما سماع آخر فلا ينفى عنهم .


وقد ثبت في الصحيحين وغيرهما أن الميت يسمع خفق نعالهم، إذا ولوا مدبرين(۳)، فهذا موافق لهذا، فكيف يدفع ذلك؟ مجموعة فتاوي


Aslam Kamil Saquafi parappanangadi


5https://m.facebook.com/story.php?story_fbid=pfbid0hMBroPaxxn3ncg8tSFzWifuSMCS3qSx5nbp5ZEuGvSYycVNeU2ZK9ZykP9pUCKR5l&id=100087448557819&mibextid=Nif5oz

ജുമുഅയും പെരുന്നാളും ഒരുമിച്ചു വന്നാൽ*

 *ജുമുഅയും പെരുന്നാളും ഒരുമിച്ചു വന്നാൽ*


ASLAM Kamil Saquafi parappanangadi


*പെരുന്നാളും ജുമുഅയും ഒരുമിച്ചു വന്നാൽ ജുമുഅ നിർബന്ധമില്ല എന്ന് ചിലർ പറയുന്നു ഇത് ശരിയാണോ0* ?*


മറുപടി


ഹിജ്റ150 ൽ ജനിച്ച സലഫുകളിൽ പ്രമുഖനായ

ഇമാം ശാഫിഈ റ പറയുന്നു.


രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നാൽ

ഉമർ ബ്നു അബ്ദുൽ അസീസ് റ പറയുന്നു. തിരുനബിയുടെ കാലത്ത് രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നു. അപ്പോൾ അവിടന്ന് പറഞ്ഞു. മേൽഭാഗത്തുള്ളവർ ജുമുഅക്ക് വരാതെ ഇരിക്കാൻ ഉദ്ധേശിച്ചാൽ ഇരുന്ന് കൊള്ളട്ടെ


മറ്റൊരു ഹദീസിൽ . അബൂ ഉബൈദ് പറയുന്നു. ഞാൻ ഉസ്മാൻ ബ്നു അഫാനി റ ന്റെ കൂടെ പൊരുന്നാളിന് സാക്ഷിയായി ഉസ്മാൻ റ വന്നു നിസ്കരിച്ചു. നിസ്കാരം കഴിഞ്ഞപ്പോൾ ഖുത്വുബ നിർവഹിച്ചു. പറഞ്ഞു. നിങ്ങൾക്ക് ഇന്ന് രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നിരിക്കുന്നു. മുകൾ ഭാത്തുള്ളവർ ജുമുഅക്ക് വേണ്ടി കാത്തിരിക്കണമെങ്കിൽ കാത്തിരിക്കാം മടങ്ങി പോവണമെങ്കിൽ മടങ്ങി പോവാം അതിന് നിങ്ങൾക്ക് ഞാൻ സമ്മതം നൽകിരിക്കുന്നു.


ഇമാം ശാഫിഈ തുടരുന്നു.


اجتماع العيدين أخبرنا الربيع قال أخبرنا الشافعي قال أخبرنا إبراهيم بن محمد قال أخبرنا إبراهيم بن عقبة عن عمر بن عبد العزيز قال اجتمع عيدان على عهد رسول الله صلى الله عليه وسلم فقال " من أحب أن يجلس من أهل العالية فليجلس في غير حرج " 


أخبرنا الربيع قال أخبرنا الشافعي قال أخبرنا مالك عن ابن شهاب عن أبي عبيد مولى ابن أزهر قال شهدت العيد مع عثمان بن عفان فجاء فصلى ثم انصرف فخطب فقال " إنه قد اجتمع لكم في يومكم هذا عيدان فمن أحب من أهل العالية أن ينتظر الجمعة فلينتظرها ومن أحب أن يرجع فليرجع فقد أذنت له

ചെറിയ പെരുന്നാളും ജുമുഅ ദിവസവും ഒരുമിച്ചു വന്നാൽ ഇമാം പെരുന്നാൾ നിസ്കരിച്ചതിന്ന് ശേഷം പെരുന്നാൾ നിസ്കാരത്തിന് വന്ന നാട്ടുകാരല്ലാത്തവരോട് അവരുടെ കുടുംബത്തിലേക്ക് പിരിഞ്ഞ് പോവാൻ ആഗ്രഹിക്കുന്നവർക്ക് അതിന്ന് സമ്മതം നൽകണം അവർ ജുമുഅയിലേക്ക് മടങ്ങിവരേണ്ടതില്ല. അവർക്ക് ഏറ്റവും നല്ലത് അവർ അവിടെ തന്നെ താമസിച്ചു ജുമുഅയിൽ പങ്കടുക്കുകയോ അല്ലങ്കിൽ പിരിഞ്ഞ് പോയി ജുമുഅക്ക് വേണ്ടി മടങ്ങിവരുകയും ചെയ്യലാണ് . ഇനി അവർ മടങ്ങിവന്നിട്ടില്ലങ്കിൽ വിരോധമില്ല. أن شاء الله

ഇമാം ശാഫിഈ തുടരുന്നു

എന്നാൽ നാട്ടുകാർക്ക് പെരുന്നാൾ ദിവസമാണങ്കിലും ജുമുഅ ഉപേക്ഷിക്കാൻ പാടില്ല. (അൽ ഉമ്മ 1/274


 " (قال الشافعي) وإذا كان يوم الفطر يوم الجمعة صلى الامام العيد حين تحل الصلاة ثم أذن لمن حضره من غير أهل المصر في أن ينصرفوا إن شاءوا إلى أهليهم ولا يعودون إلى الجمعة والاختيار لهم أن يقيموا حتى يجمعوا أو يعودوا بعد انصرافهم إن قدروا حتى يجمعوا وإن لم يفعلوا فلا حرج إن شاء الله تعالى (قال الشافعي) ولا يجوز هذا لاحد من أهل المصر أن يدعوا أن يجمعوا إلا من عذر يجوز لهم به ترك الجمعة وإن كان يوم عيد  كتاب الام للشافعي 1/274


ഇമാം ശാഫിഇ റ യുടെ മേൽ പ്രസ്താവനയിൽ നിന്നും ജുമുഅ നടക്കുന്ന നാട്ടുകാർക്ക് ജുമുഅ നിർബന്ധമാണന്നും ജുമുഅ നടക്കുന്ന നാട്ടുകാരല്ലാത്ത മറ്റു നാടുകളിൽ താമസിക്കുന്നവർക്ക് മാത്രമാണ്  പെരുന്നാൾ നിസ്കരിച്ചാൽ ജുമുഅക്ക് ഇളവുള്ളത് എന്ന് മനസ്സിലാക്കാം . മേൽ രണ്ട് ഹദീസിലും നാട്ടുകാരല്ലാത്ത മേൽഭാഗത്ത് താമസിക്കുന്നവർക്ക് മാത്രമാണ് ഇളവുള്ളത് എന്നത് വെക്തമാണ്.

ഇനി ഇതല്ലാത്ത ഏതങ്കിലും ഹദീസിൽ മേൽഭാഗത്തുള്ളവർ എന്ന് വേർതിരിച്ചു പറഞ്ഞിട്ടില്ലങ്കൽ തന്നെ മേൽ  ഹദീസിന്റെ അടിസ്ഥാനത്തിൽ അതല്ലാം മേൽ ഭാഗത്തുള്ളവർക്ക് മാത്രമാണ് എന്ന് മനസ്സിലാക്കാം .കാരണം ചില ഹദീസിൽ നിബന്ധനകൾ പറയുകയും മറ്റു ചിലതിൽ നിബന്ധന പറയാതിരിക്കുകയും ചെയ്താൽ നിബന്ധന പറയാത്തതിൽ പറഞ്ഞതിന്റെ നിയമം ഭാതകമാക്കണമെന്നത് ഉസൂലുൽ ഫിഖ് ഹിൽ സ്ഥിരപ്പെട്ടതാണ് (ജംഉ ജവാമി ) 


ഇമാം ശീറാസി റ മുഹദ്ധബിൽ പറയുന്നു.

പെരുന്നാൾ ദിവസവും ജുമുഅ ദിവസവും ഒരുമിച്ചു വരുകയും  ജുമുഅ നടക്കുന്ന പട്ടണത്തിലേക്ക് ജുമുഅ നടക്കാത്ത ഗ്രാമവാസികൾ വന്നു പെരുന്നാൾ നമസ്കരിച്ചു അവർക്ക് പിരിഞ്ഞ് പോകാവുന്നതും ജുമുഅ ഉപേക്ഷിക്കാവുന്നതുമാണ്.


അതിന്റെ തെളിവ് ഉസ്മാൻ റ അവരുടെ ഖുത്വുബയിൽ ഇങ്ങനെ പറഞ്ഞു. ഓ ജനങ്ങള രണ്ട് പെരുന്നാൾ നിങ്ങൾക്ക് ഇന്ന് സമാകതമായിരിക്കുന്നു.

മുകൾ ഭാത്തുള്ളവർ നമ്മോട് കൂടെ  ജുമുഅ നിസ്കരിക്കാൻ ഉദ്ധേശിക്കുന്നവർ നിസ്കരിക്കുക  .പിരിഞ്ഞ് പോകാൻ ഉദ്ധേശിക്കുന്ന വർക്ക് പിരിഞ്ഞ് പോവാം

ഉസ്മാൻ റ ഇത് പറഞ്ഞപ്പോൾ ആരും അതിനെ എത്രിത്തില്ല.


മറ്റൊരു കാരണം 

അവർ ജുമുഅക്ക് വേണ്ടി അവിടെ തന്നെ ഇരുന്നാൽ അവർക്ക് പെരുന്നാൾ ഒരുക്കങ്ങൾ ലഭിക്കുകയില്ല. അവർ മടങ്ങി പോയി ജുമുഅക്ക് തിരിച്ചു വരികയാണങ്കിൽ അത് അവർക്ക് പ്രയാസമാണ്. പ്രയാസമുണ്ടങ്കിൽ  ജുമുഅ ഒഴിവാക്കുന്നതാണ്. എന്നാൽ ചിലർ ഇവർക്കും ജുമുഅ നിർബന്ധമാണന്ന് പറഞ്ഞിട്ടുണ്ട്.| ( മുഹദ്ധബ് )


* (وإن اتفق يوم عيد ويوم جمعة فحضر أهل السواد فصلوا العيد جاز ان ينصرفوا ويتركوا الجمعة لما روى عن عثمان رضي الله عنه انه قال في خطبته " ايها الناس قد اجتمع عيدان في يومكم فمن أراد من اهل العالية ان يصلي معنا الجمعة فليصل ومن اراد ان ينصرف فلينصرف " ولم ينكر عليه احد


ولانهم إذا قعدوا في البلد لم يتهيؤا بالعيد فان خرجوا ثم رجعوا للجمعة كان عليهم في ذلك مشقة والجمعة تسقط بالمشقة ومن اصحابنا من قال تجب عليهم الجمعة لان من لزمته الجمعة في غير يوم العيد وجبت عليه في يوم العيد كأهل البلد والمنصوص في الام هو الاول)


ഇമാം ഹാഫിള് നവവി റ ശറഹുൽ മുഹദ്ധബിൽ പറയുന്നു.

ഉസ്മാൻ റ യിൽ നിന്നുള്ള മേൽ സംഭവം ഇമാം ബുഖാരി റിപ്പോർട്ട് ചെയ്തിരിക്കുന്നു.


മേൽ വചനത്തിൽ മേൽ ഭാഗതതുള്ളവർക്ക് ഇളവുണ്ട് എന്ന് പറഞ്ഞതിൽ മേൽ ഭാഗം കൊണ്ടുള്ള ഉദ്ധേശം

മദീനയുടെ കിഴക്ക് ഭാഗത്തുള്ള ഗ്രാമമാണ്.

* (الشرح) هذا الأثر عن عثمان رضي الله عنه رواه البخاري في صحيحه والعالية بالعين المهملة هي قرية بالمدينة من جهة الشرق وأهل السواد هم أهل القرى والمراد هنا اهل القرى الذين يبلغهم النداء ويلزمهم حضور الجمعة في البلد في غير العيد وينكر على المصنف قوله روي عن عثمان بصيغة التمريض مع أنه حديث صحيح وقد سبق التنبيه على نظائره وقوله يتهيأ مهموز


ഇമാം ശാഫിഈയും അസ്ഹാബും  പറയുന്നത്

പെരുന്നാൾ ദിവസവും ജുമുഅ ദിവസവും ഒരുമിച്ചു വന്നാൽ ജുമുഅ നടക്കാത്ത ഗ്രാമവാസികൾ  വന്നു പെരുന്നാൾ നിസ്കരിച്ചാൽ അവർക്ക് ജുമുഅ ഒഴിവാക്കും എന്നതാണ് ഇമാം ശാഫിഈ ഉമ്മിൽ വെക്തമാക്കി പറഞ്ഞ സ്വഹീഹായ അഭിപ്രായം.

നാട്ടുകാർക്ക് ജുമുഅ ഒഴിവാ കൂല എന്നതിൽ അഭിപ്രായ വിത്യാസമില്ല.

ഗ്രാമവാസികൾക്കും ജുമുഅ ഒഴിവാകുല എന്ന ഒരഭിപ്രായമുണ്ട് അത്ന്ന് തെളിവ് ഖുർആനാണ്.


* اما الأحكام فقال الشافعي والأصحاب إذا اتفق يوم جمعة يوم عيد وحضر أهل القرى الذين تلزمهم الجمعة لبلوغ نداء البلد فصلوا العيد لم تسقط الجمعة بلا خلاف عن أهل البلد وفي أهل القرى وجهان الصحيح المنصوص للشافعي في الأم والقديم أنها تسقط


(والثاني)

لا تسقط ودليلها في الكتاب

 وأجاب هذا الثاني عن قول عثمان ونص الشافعي فحملهما على من لا يبلغه النداء (فإن قيل) هذا التأويل باطل لأن من لا يبلغه النداء لا جمعة

ഇമാം നബി തുടരുന്നു

ഈ വിഷയത്തിൽ പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ


നമ്മുടെ മദ്ഹബ് നാട്ടുകാർക്ക് ജുമുഅ നിർബന്ധമാണെന്നും ജുമാ നടക്കാത്ത അപ്പുറത്തുള്ള ഗ്രാമവാസികൾക്ക് ജുമുഅ നിർബന്ധമില്ല എന്നതുമാണ്

ഇതാണ് ഉസ്മാനുബ്നു അഫ്ഫാൻ ഉമർ ബിൻ അബ്ദുൽ അസീസ് മറ്റു ഭൂരിപക്ഷം പണ്ഡിതന്മാർ ഇവരുടെയെല്ലാം മദ്ഹബ്


ഇമാം അഹ്മദ് പറയുന്നു നാട്ടുകാർക്ക് മേൽ ഗ്രാമവാസികൾക്ക് ജുമുഅ നിർബന്ധമില്ല അവർക്ക് ളുഹർ നിർബന്ധമാണ്.

അബു ഹനീഫ പറയുന്നു നാട്ടുകാർക്കും പുറത്തുള്ള ഗ്രാമവാസികൾക്കുംഒരിക്കലും ജുമുഅ ഒഴിവാക്കുകയില്ല.

 (فرع)


في مذاهب العلماء في ذلك


* قد ذكرنا أن مذهبنا وجوب الجمعة علي اهل البلد وسقوطها عن عن اهل القرى وبه قال عثمان ابن عفان وعمر بن عبد العزيز وجمهور العلماء وقال عطاء بن أبي رباح إذا صلوا العيد لم تجب بعده في هذا اليوم صلاة الجمعة ولا الظهر ولا غيرهما إلا العصر لا على أهل القرى ولا أهل البلد قال ابن المنذر وروينا نحوه عن علي بن أبي طالب وابن الزبير رضي الله عنهم


* وقال أحمد تسقط الجمعة عن أهل القرى وأهل البلد ولكن يجب الظهر


* وقال أبو حنيفة لا تسقط الجمعة عن أهل البلد ولا أهل القرى


ആർക്കും ജുമുഅ നിർബന്ധമില്ല എന്ന് പറയുന്നവർ തെളിവായി കൊണ്ടുവരുന്നത് സൈദ്ബ്നു അർഖം റ ന്റെ ഹദീസാണ്.

അദ്ദേഹം പറഞ്ഞു ഞാൻ തിരുനബിയോട് കൂടെ രണ്ട് പെരുന്നാൾ ഒരുമിച്ച് വന്നപ്പോൾ ഹാജരായി തിരുനബി പെരുന്നാൾ നിസ്കരിച്ചു ജുമുഅക്ക് ഇളവ് നൽകി പറഞ്ഞു  ജുമുഅഉദ്ദേശിക്കുന്നവർക്ക് നിസ്കരിക്കാം


മറ്റൊരു ഹദീസ് ഇങ്ങനെയാണ് അബു ഹുറൈറ റ   പറയുന്നു നബി പറഞ്ഞു നിങ്ങൾക്ക് ഇന്ന് രണ്ട് പെരുന്നാൾ ഒരുമിച്ച് വന്നിരിക്കുന്നു ഉദ്ദേശിക്കുന്നവർക്ക് ജുമുഅയുടെ കാര്യം പിന്തിക്കാം ഞങ്ങൾ ഇവിടെ ജുമാ നിസ്കരിക്കുകയാണ്.

ഈ ഹദീസിന്റെ സനദ് ദുർബലമാണ്

* واحتج الذين أسقطوا الجمعة عن الجميع بحديث زيد بن أرقم


وقال " شهدت مع النبي صلى الله عليه وسلم عيدين اجتمعا فصلى العيد ثم رخص في الجمعة وقال من شاء أن يصلي فليصل " رواه أبو داود والنسائي وابن ماجه بإسناد جيد ولم يضعفه أبو داود وعن أبي هريرة عن رسول الله صلى الله عليه وسلم أنه قال " قد اجتمع في يومكم هذا عيدان فمن شاء أخر أمر الجمعة وإنا مجتمعون " رواه أبو داود وابن ماجه بإسناد ضعيف واحتج لأبي حنيفة بأن الأصل الوجوب واحتج عطاء بما رواه هو قال " اجتمع يوم جمعة ويوم عيد على عهد ابن الزبير فقال عيدان اجتمعا فجمعهما جميعا فصلاهما ركعتين بكرة لم يزد عليهما حتى صلى العصر " رواه أبو داود بإسناد صحيح على شرط مسلم وعن عطاء قال صلى " ابن الزبير في يوم عيد يوم جمعة أول92 النهار ثم رحنا إلى الجمعة فلم يخرج إلينا فصلينا وحدانا وكان ابن عباس بالطائف فلما قدم ذكرنا ذلك له فقال أصحاب السنة " رواه أبو داود بإسناد حسن أو صحيح على شرط مسلم


* واحتج أصحابنا بحديث عثمان وتأولوا الباقي على أهل القرى لكن قول ابن عباس من السنة مرفوع وتأويله أضعف

شرح المهذب 24

നാട്ടുകാർക്ക് ജുമുഅ നിർബന്ധമാണെന്നുംഇതര ഗ്രാമവാസികൾക്ക് ജുമുഅ നിർബന്ധമില്ലെന്ന് നാം പറയുന്ന അഭിപ്രായത്തിൻറെ തെളിവ് ഉസ്മാൻ റളിയള്ളാഹുവിൽ നിന്നുള്ള നേരത്തെ ഉദ്ധരിച്ച ഹദീസാണ് .ആർക്കും ജുമുഅ നിർബന്ധമില്ല എന്ന് പറയുന്നവർ കൊണ്ടുവന്ന തെളിവ് അത് .ജുമാ നടക്കുന്ന നാട്ടുകാർ അല്ലാത്ത ഗ്രാമവാസികളുടെ പറ്റി പറഞ്ഞതാണ് (നാട്ടുകാർ അവിടെ ജുമാ നടത്തുന്നവരായിരുന്നല്ലോ ] എന്ന് വ്യാഖ്യാനം നൽകിയിരിക്കുന്നു (ശറഹുൽ മുഹദ്ധബ് ഇമാം നവവി 492/ 4 )


ചുരുക്കത്തിൽ ഇവർ കൊണ്ടുവന്ന തെളിവ് മേൽപറഞ്ഞതുപോലെ ജുമാ നടക്കാത്ത നാട്ടിൽ നിന്നും വരുന്ന ഗ്രാമവാസികളെ പറ്റി തിരു നബി പറഞ്ഞതാണ് എന്നാണ് ഇമാം നവവി റ പറയുന്നത്


ഇമാം നവവി റൗളയിൽ പറയുന്നു.


പെരുന്നാൾ ദിവസവും വെള്ളിയാഴ്ച ദിവസവും ഒരുമിച്ചു വരികയും ജുമാ നടക്കുന്ന നാട്ടിലേക്ക് പെരുന്നാൾ നിസ്കാരത്തിനു വേണ്ടി ബാങ്ക് കേൾക്കുന്ന ദൂരെയുള്ള  ജുമാ നടക്കാത്ത നാട്ടുകാർ ഹാജരാവുകയും ചെയ്താൽ അവര് പെരുന്നാൾ നിസ്കാരം കഴിഞ്ഞ് നാട്ടിലേക്ക് പോയാൽ ജുമാ നഷ്ടപ്പെടുമെങ്കിൽ അവർക്ക് പിരിഞ്ഞു പോകാവുന്നതാണ് . ഈ ദിവസം അവർക്ക് ജുമാ ഉപേക്ഷിക്കാവുന്നതാണ് .അതാണ് ഇമാം ഷാഫി വ്യക്തമാക്കി പറഞ്ഞ സ്വഹീഹായ അഭിപ്രായം. (റൗള നവവി  1/587 )


فرع: إذا وافق يوم العيد يوم جمعة، وحضر أهل القرى الذين يبلغهم النداء لصلاة العيد، وعلموا أنهم لو انصرفوا لفاتتهم الجمعة، فلهم أن ينصرفوا، ويتركوا الجمعة في هذا اليوم على الصحيح المنصوص في القديم والجديد

روضة الطالبين1/587

ഇമാം റംലി നിഹായയിൽ പറയുന്നു

പെരുന്നാൾ ദിവസവും വെള്ളിയാഴ്ച ദിവസവും ഒരുമിച്ച് വരുകയും ജുമാ നടക്കാത്ത ഗ്രാമത്തിൽ നിന്നും ബാങ്ക് കൊടുക്കുന്ന ഗ്രാമവാസികൾ പെരുന്നാൾ നിസ്കാരത്തിന് ജുമാ നടക്കുന്ന നാട്ടിലേക്ക് വരുകയും ചെയ്താൽ ജുമുഅക്ക് മുമ്പ് അവർക്ക് മടങ്ങി പോകാവുന്നതും ജുമുഅ വരെ തൊട്ട് ഒഴിവാക്കുന്നതും ആണ്അതിൻറെ തെളിവ് തിരുനബിയുടെ ഹദീസാണ് നമ്മുടെ കൂടെ ജുമുഅക്ക് ഹാജർ ആവാൻ ഉദ്ദേശിക്കുന്നവർ അത് ചെയ്തുകൊള്ളട്ടെ ഉദ്ദേശിക്കുന്നവർ പിന്തിരിഞ്ഞു കൊള്ളട്ടെ .അബുദാവൂദ്.

അവരോട് നാട്ടിലേക്ക് മടങ്ങിപ്പോവരുത് എന്നോ മടങ്ങിയാൽ ജുമുഅയിലേക്ക് തിരിച്ചുവരണമെന്ന് കീർത്തിക്കുകയാണെങ്കിൽ അത് അവർക്ക് പ്രയാസമാകുന്നതാണ് എന്ന കാരണത്തിനു വേണ്ടിയും ആണ് ഈ നിയമം.ഈ കാരണത്തിന്റെ തേട്ടം അവർ പെരുന്നാളിന് വേണ്ടി നാട്ടിലേക്ക് വന്നിട്ടില്ലെങ്കിൽ മറിച്ച് അവരുടെ ഗ്രാമത്തിൽ വച്ച് തന്നെ പെരുന്നാൾ നിസ്കരിച്ചാൽ അവര് ജുമുഅക്ക് വേണ്ടിവരൽ നിർബന്ധമാണ് അത് അങ്ങനെ തന്നെയാണ്.അവരുടെ ഗ്രാമത്തിലേക്ക് മടങ്ങി പോകാമെന്ന് പറയുന്നത് പെരുന്നാൾ നിസ്കരിച്ച ഉടനെ ജുമുഅയുടെ സമയം കടന്നിട്ടില്ലെങ്കിൽ ആണ് അങ്ങനെ വന്നാൽ ഒരിക്കലും അവർക്ക് ജുമാ ഉപേക്ഷിക്കാൻ പാടില്ല. (നിഹായ)


وفي نهاية المحتاج للرملي الشافعي (لو وافق

 العيد يوم الجمعة فحضر أهل القرية الذين بلغهم النداء لصلاة العيد فلهم الرجوع قبل صلاتها وتسقط عنهم وإن قربوا منها وسمعوا النداء وأمكنهم إدراكها لو عادوا إليها لخبر (من أحب أن يشهد معنا الجمعة فليفعل ومن أحب أن ينصرف فليفعل) رواه أبو داود ولأنهم لو كلفوا بعدم الرجوع أو بالعود إلى الجمعة لشق عليهم والجمعة تسقط بالمشاق….ومقتضى التعليل أنهم لو لم يحضروا كأن صلوا العيد بمكانهم لزمتهم الجمعة وهو كذلك ومحل ما مر ما لم يدخل وقتها قبل انصرافهم فإن دخل عقب سلامهم من العيد لم يكن لهم تركها). اهـ


ഈ വിഷയത്തിലുള്ള വിവിധ ഹദീസുകൾ കൊണ്ടുവന്നതിനു ശേഷം അതിനെ വിവിധ വ്യാഖ്യാനങ്ങൾക്ക് സാധ്യമുണ്ട് എന്ന് പറഞ്ഞതിനുശേഷം ഇബ്നു അബ്ദുൽ ബർ മുവത്വ യുടെ ശർഹ് അത്തംഹീദിൽ രേഖപ്പെടുത്തുന്നു


ഈ അസറുകൾ ഞാൻ പറഞ്ഞ വിവിധ വ്യാഖ്യാനങ്ങൾക്ക് സാധ്യമുണ്ടാകുമ്പോൾ ജുമുഅയുടെ ഫർള് ജുമാ നിർബന്ധമായ എല്ലാവരെ തൊട്ടും ഒഴിവായി പോകും എന്ന് പറയാൻ ഒരിക്കലും സാധ്യമല്ല.കാരണം അല്ലാഹു ഖുർആനിൽജുമാ ദിവസം നിസ്കാരത്തിന് ബാങ്ക് വിളിക്കപ്പെട്ടാൽ ജുമുഅക്ക് നിങ്ങൾ വരണം എന്ന് വ്യക്തമായി പറഞ്ഞതാണ്.അല്ലാഹു റസൂലോ പെരുന്നാൾ ദിവസത്തെ അതിൽ നിന്നും ഒഴിവാക്കിയിട്ടില്ല. അത്തം ഹീദ് 10/277

قال ابن عبد البر :” وإذا احْتَملت هذه الآثارُ من التأويل ما ذكَرنا، لم يَجُز لمُسلم أن يذهَبَ إلى سُقُوطِ فرضِ الجُمُعةِ عمَّن وجَبَت عليهِ؛ لأنَّ الله عزَّ وجلَّ يقولُ: (يَٰٓأَيُّهَا اَ۬لذِينَ ءَامَنُوٓاْ إِذَا نُودِيَ لِلصَّلَوٰةِ مِنْ يَّوْمِ اِ۬لْجُمُعَةِ فَاسْعَوِاْ اِلَيٰ ذِكْرِ اِ۬للَّهِ وَذَرُواْ اُ۬لْبَيْعَۖ ذَٰلِكُمْ خَيْرٞ لَّكُمُۥٓ إِن كُنتُمْ تَعْلَمُونَۖ ،) سورة الجمعة 09. ولم يخُصَّ اللهُ ورسُولُهُ يوم عيدٍ من غيره من وَجْهٍ تجِبُ حُجَّتُهُ، فكيفَ بمن ذهَبَ إلى سُقُوطِ الجُمُعةِ والظُّهرِ، المُجتَمَع عليهما في الكِتابِ والسُّنَّةِ والإجماع،بأحاديثَ ليس منها حديثٌ إلّا وفيه مَطْعنٌ لأهلِ العِلم بالحديثِ” (التمهيد،ج10ص 277).


ഇമാം ഇബ്നു അബ്ദുൽ ബറ് പറയുന്നു.


അബൂഹുറൈറയിൽ നിന്നും ഉദ്ധരിച്ച ഹദീസിൽതിരുനബി പറഞ്ഞതായി ഇങ്ങനെ കാണാം ഈ ദിവസത്തിൽ രണ്ട് ആഘോഷം ഒരുമിച്ചു വന്നിരിക്കുന്നു ഉദ്ദേശിക്കുന്നവർക്ക് ജുമുഅ ഒഴിവാക്കുന്നതാണ് .ഞങ്ങൾ ജുമാ നിസ്കരിക്കുന്നതാണ്.

ഹദീസിൽ ബക്രീദ് എന്ന വ്യക്തിയുണ്ട് അദ്ദേഹം ദുർബലനാണ്

എന്ന് മാത്രമല്ല ഇതിലെ വിവിധ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ തിരുനബി യും അവിടുത്തെ നാട്ടുകാരും ജുമാ നിസ്കരിച്ചിരുന്നു എന്ന് മനസ്സിലാക്കാം.ഇതിൽ നിന്നും ജുമുഅ നിർബന്ധമാണ് എന്നും മനസ്സിലാക്കാം ഇളവ് നൽകപ്പെട്ടത് ജുമുഅ നിർബന്ധമില്ലാത്ത ജുമാ നടക്കാത്ത  വിവിധ പ്രദേശങ്ങളിൽ നിന്ന് പെരുന്നാൾ നിസ്കാരത്തിനു വേണ്ടി വരുന്നവർക്കാണ്.വ്യാഖ്യാനത്തെ അടിസ്ഥാന തത്വങ്ങൾ ശക്തിപ്പെടുത്തുകയും തെളിവുകൾ അതിൻറെ മേൽ നിൽക്കുകയും ചെയ്യുന്നു. ഇതിനു വിരുദ്ധം പറയുന്ന തെളിവും ഇല്ല പ്രമാണവും ഇല്ല . അത്തംഹീദ് 273/10


عن أبي هريرة عن رسول الله صلى الله عليه وسلم ( أنه ( قال : قد اجتمع في يومكم هذا عيدان ، فمن شاء أجزأته الجمعة ، وإنا مجمعون إن شاء الله .


قال أبو عمر : احتج من ذهب مذهب عطاء في هذه المسألة بهذا الحديث لما فيه من قوله صلى الله عليه وسلم : إن شئتم أجزأكم ، فمن شاء أجزأته . وهذا الحديث لم يروه فيما علمت عن شعبة أحد من ثقات أصحابه الحفاظ ، وإنما رواه عنه بقية بن الوليد وليس بشيء في شعبة أصلا وروايته عن أهل بلده أهل الشام فيها كلام وأكثر أهل العلم يضعفون بقية عن الشاميين وغيرهم وله مناكير وهو ضعيف ليس ممن يحتج به .


[ ص: 273 ] وقد رواه الثوري عن عبد العزيز بن رفيع عن أبي صالح مرسلا قال : اجتمع عيدان على عهد رسول الله صلى الله عليه وسلم فقال : إنا مجمعون فمن شاء منكم أن يجمع فليجمع ومن شاء أن يرجع فليرجع فاقتصر في هذا الحديث على ذكر إباحة الرجوع ولم يذكر الإجزاء ورواه زياد البكائي عن عبد العزيز بن رفيع بمعنى حديث الثوري إلا أنه أسنده : حدثني عبد الوارث بن سفيان قال : حدثنا قاسم بن أصبغ قال : حدثنا إبراهيم بن إسحاق النيسابوري قال : حدثنا إبراهيم بن دينار قال : حدثنا زياد بن عبد الله بن الطفيل البكائي قال : حدثنا عبد العزيز بن رفيع عن أبي صالح عن أبي هريرة قال : اجتمعنا إلى رسول الله صلى الله عليه وسلم في يوم عيد ويوم جمعة فقال لنا رسول الله صلى الله عليه وسلم وهو في العيد : هذا يوم قد اجتمع لكم فيه عيدان : عيدكم هذا والجمعة ، وإني مجمع إذا رجعت فمن أحب منكم أن يشهد الجمعة فليشهدها قال : فلما رجع رسول الله صلى الله عليه وسلم جمع بالناس .


[ ص: 274 ] فقد بان في هذه الرواية ورواية الثوري لهذا الحديث أن رسول الله صلى الله عليه وسلم جمع ذلك اليوم بالناس ، وفي ذلك دليل على أن فرض الجمعة والظهر لازم وأنها ساقطة وأن الرخصة إنما أريد بها من لم تجب عليه الجمعة ممن شهد العيد من أهل البوادي ، والله أعلم . وهذا تأويل تعضده الأصول وتقوم عليه الدلائل ، ومن خالفه فلا دليل معه ولا حجة له .

التمهيد 10/274


മേൽഭാഗത്തുള്ളവർക്ക് പിരിഞ്ഞുപോകാം എന്ന ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഔനുൽ മഅബൂദ് ൽ പറയുന്നു.

മേൽഭാഗത്തുള്ളവർ എന്ന് പറഞ്ഞാൽ മദീനയെ തൊട്ട് 3 മൈല് മുതൽ എട്ടു മൈൽ വരെ അകലമുള്ളവരാണ്.

ഇവർ ജുമുഅ നിർബന്ധമില്ലാത്ത അത്രയും ദൂരെയുള്ള പ്രദേശത്തു നിന്ന്  പെരുന്നാൾ നിസ്കാരത്തിന് വരുന്നവരായത് കൊണ്ടാണ് ഇവർക്ക് ദുബായിൽ പങ്കെടുക്കേണ്ടതില്ല എന്ന ഇളവ് നൽകിയത് എന്നാണ് പല പണ്ഡിതന്മാരും മറുപടി പറഞ്ഞിട്ടുള്ളത്.


وفي عون المعبود


قوله: (قال أبو عبيد)، هو موصول بالسند المذكور. قوله: (ثم شهدت مع عثمان)، أي: ثم شهدت العيد مع عثمان، وكذا في بعض النسخ: لفظ العيد مذكور، ولكنه لم يبين أي: عيد. قال بعضهم: والظاهر أنه عيد الأضحى الذي قدمه في حديثه عن عمر، رضي الله تعالى عنه، فتكون اللام فيه للعهد. قلت: يحتمل أحد العيدين ولا سيما في الرواية التي لم يذكر فيها لفظ العيد. قوله: (فكان ذلك)، أي: فكان يوم العيد ذاك يوم الجمعة. قوله: (فيه عيدان)، يعني: عيد الجمعة ويوم العيد حقيقة وسمى يوم الجمعة عيدا لأنه زمان اجتماع المسلمين في يوم عظيم لإظهار شعائر الشريعة كيوم العيد والإطلاق على سبيل التشبيه. قوله: (من أهل العوالي) وهو جمع العالية وهي قرى بقرب المدينة من جهة الشرق، وأقربها من المدينة على أربعة أميال أو ثلاثة، وأبعدها ثمانية. قوله: (فلينتظر) أي: فليتأخر إلى أن يصلي الجمعة. قوله: (أن يرجع)، أي: إلى منزله (فقد أذنت له) بالرجوع، وبه استدل أحمد على سقوط الجمعة على من صلى العيد إذا وافق العيد يوم الجمعة، وبه قال مالك مرة: وأجيب بأنهم إنما كانوا يأتون العيد والجمعة من مواضع لا يجب عليهم المجيء فأخبر بما لهم في ذلك.

عون المعبود



ഇമാം അബൂബക്കർ ഇബ്നുൽ മുൻദിർ അനൈസാബൂരി  അൽ ഔസത് ഫിസുനനി എന്ന ഗ്രന്ഥത്തിൽ പറയുന്നു.


ഇളവ് നൽകിയത് പട്ടണത്തിന് പുറത്തുള്ളവർ പെരുന്നാൾ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനും അവർ ജുമുഅക്ക് തിരിച്ചു വരേണ്ടതില്ല എന്നുമാണ്.നാട്ടുകാരെ തൊട്ട് ഒരിക്കലും ജുമാ ഒഴിവാക്കുകയില്ല കാരണം അത് പെരുന്നാൾ അല്ലാത്ത മറ്റൊരു നിസ്കാരം ആണ് ഉച്ചതിരിഞ്ഞ് അതിനുശേഷം ആണല്ലോ നിസ്കരിക്കല് അതിന് ഖുർആൻ തെളിവാണ് അതുകൊണ്ട് ഉച്ചതിരിഞ്ഞ് അതിനുശേഷം നിർബന്ധമായ ഒരു നിസ്കാരം പകലിന്റെ ആദ്യത്തിൽ നിസ്കരിക്കുന്ന പെരുന്നാൾ നിസ്കാരം എന്ന സുന്നത്തിന്റെ കാരണം പറഞ്ഞു ഒരിക്കലും ഉപേക്ഷിക്കൽ അനുവദനീയമല്ല.

ഉസ്മാൻ റളിയള്ളാഹുവിൽ നിന്നുള്ള റിപ്പോർട്ട് മേൽഭാഗത്തുള്ളവർ പിരിഞ്ഞു പോവാം എന്നതാണ്. ഇപ്രാകാരും ഉമറ്ബ്നു അബ്ദുൽ അസീസ് റ യെതൊട്ടും റിപ്പോർട്ടുണ്ട്.


قال الإمام أبو بكر محمد بن إبراهيم بن المنذر النيسابوري في كتابه الأوسط في السنن والإجماع والاختلاف 


وهو الرخصة في الإذن لمن كان خارجا عن المصر في الرجوع إلى أهليهم ولا يعودون للجمعة ، فأما الجمعة فلا يسقط عن أهل القرية بحال ، لأنها صلاة غير صلاة العيد ، وإنما يجب إذا زالت الشمس ، يدل على ذلك قول الله جل ثناؤه : يا أيها الذين آمنوا إذا نودي للصلاة من يوم الجمعة فاسعوا إلى ذكر الله (2) الآية فغير جائز إسقاط ما يجب بعد زوال الشمس من فرض الجمعة بتطوع يتطوعه المرء في أول النهار أعني صلاة العيد . قال أبو بكر : ثابت عن عثمان بن عفان أنه قال في يوم عيد : قد اجتمع لكم في يومكم عيدان فمن أحب من أهل العالية أن ينتظر الجمعة فلينتظرها ومن أحب أن يرجع فليرجع فقد أذنت له ، وروي نحو ذلك عن عمر بن عبد العزيز

ഇമാം ഷാഫിയും ഇപ്രകാരം തന്നെയാണ് പറയുന്നത്.പട്ടണക്കാർക്ക് ഒരിക്കലും ജുമാ ഉപേക്ഷിക്കാൻ കാരണമില്ലാതെ പറ്റുകയില്ല നു അമാൻ (ശാഫിഇ) റ പറയുന്നു.

രണ്ട് പെരുന്നാൾ ഒരുമിച്ച് വന്നാൽ രണ്ടിനും ഹാജർ ആവണം ആദ്യത്തെ സുന്നത്തും രണ്ടാമത്തേത് ഫർളും ആണ് . രണ്ടിൽ നിന്നും ഒന്നിനെയും ഉപേക്ഷിക്കരുത്.


(أخبرنا الربيع قال أخبرنا الشافعي، قال أخبرنا مالك عن ابن شهاب عن أبي عبيد مولى ابن أزهر قال شهدت العيد مع عثمان بن عفان فجاء فصلى ثم انصرف فقال إنه قد اجتمع لكم في يومكم هذا عيدان فمن أحب من أهل العالية أن ينتظر الجمعة فلينتظرها، ومن أحب أن يرجع فليرجع فقد أذنت له، وقال الشافعي مثله، وقال لا يجوز هذا لأحد من أهل المصر أن يدعوا أن يجمعوا إلا من عذر، وقال النعمان في العيدين يجتمعان في يوم واحد يشهدهما جميعا الأول سنة والآخر فريضة، ولا يترك واحد منهما).


ഇബ്നുൽ മുന്ദിർ  റ തുടരുന്നു


ജുമാ നിസ്കാരം നിർബന്ധമാണെന്ന് അതിൻറെ പേരിൽ പണ്ഡിതന്മാർ ഏകോപിച്ചതാണ് തിരുനബിയെ തൊട്ട് സ്ഥിരപ്പെട്ട ധാരാളം ഹദീസുകൾ അഞ്ച് വഖ്ത് ഫർള് നിസ്കാരമാണ് ഉള്ളത് എന്നതിന് തെളിവാണ്.

പെരുന്നാൾ നിസ്കാരം അഞ്ചുവത്തിൽ പെട്ടതല്ല.ഖുർആനും സുന്നത്തും ഏകോപനവും ജുമാ നിർബന്ധമാണ് എന്നതിന് മേലിൽ തെളിവാകുമ്പോൾ പെരുന്നാൾ നിസ്കാരം സുന്നത്താണ് എന്നതിന്റെ മേലിൽ തിരുനബിയുടെ ഹദീസുകളും തെളിവാകുമ്പോൾ ഒരു സുന്നത്ത് കാരണമായി ഒരിക്കലും ഫർള് ഉപേക്ഷിക്കൽ അനുവദനീയമല്ല. (അൽ അവ് സത്വ - 6/493 )


قال أبو بكر (أجمع أهل العلم على وجوب صلاة الجمعة، ودلت الأخبار الثابتة عن رسول الله صلى الله عليه وسلم على أن فرائض الصلوات خمس، وصلاة العيدين ليس من الخمس، وإذا دل الكتاب والسنة والاتفاق على وجوب صلاة الجمعة، ودلت الأخبار عن رسول الله صلى الله عليه وسلم على أن فرائض الصلوات الخمس، وصلاة العيدين ليس من الخمس، وإذا دل الكتاب والسنة والاتفاق على وجوب صلاة الجمعة ودلت الأخبار عن رسول الله صلى الله عليه وسلم على أن صلاة العيد تطوع، لم يجز ترك فرض بتطوع). ا

اهـ

6/493

 

ഇമാം മാലിക് മുവത്വയിലെ മേൽഭാഗത്തുള്ളവർ ജുമുഅക്ക് വരേണ്ടതില്ല എന്ന ഹദീസ് ഉദ്ധരിച്ചു ഇമാം  ശൈബാനി പറയുന്നു.


ഇതുകൊണ്ട് തന്നെയാണ് നാം പിടിക്കുന്നത്

.മേൽഭാഗത്തുള്ളവർക്ക് ഇളവുണ്ടെന്ന് ഹദീസ്

മേൽഭാഗത്തുള്ളവർ പട്ടണവാസികൾ അല്ലാത്തതുകൊണ്ട് അവർക്ക് ഉസ്മാൻ റളിയള്ളാഹു ഇളവ് നൽകിയതാണ് ഇത് ഇമാം അബു ഹനീഫയുടെയും അഭിപ്രായമാണ്

(അൽ ജാമിഉ സ്വഗീർ )

وفي (الموطأ) للإمام محمد أيضـا عن الإمام مالك بن أنس عن محمد بن شهاب الزهري عن أبي عبيد مولى ابن أزهر أنه قال في حديثه: [شهدت العيد مع عثمان بن عفان –رضي الله عنه-، فصلى ثم انصرف، فخطب فقال: إنـه قد اجتمع لكم في يومكم هذا عيدان فمن أحب من أهل العالية أن يرجع فقد أذنت له] 


ثم قال محمد:[وبهذا كله نأخذ، وإنما رخص عثمان في الجمعة لأهل العالية لأنهم ليسـوا من أهل المصـر وهو قول أبي حنيفة].


ഇമാം ഷൈബാനി പറയുന്നു ഇമാം അബു ഹനീഫ പറഞ്ഞു രണ്ട് ആഘോഷങ്ങൾ ഒരു ദിവസത്തിൽ ഒരുമിച്ചു വന്നാൽ ഒന്നാമത്തെ സുന്നത്തും രണ്ടാമത്തേത് ഫർളും ആണ്രണ്ടിൽനിന്ന് ഒന്നിനെയും ഉപേക്ഷിക്കപ്പെടരുത് (അൽ ജാമിഉ സ്വഗീർ ഹനഫി)

قال الإمام محمد بن الحسن الشيباني في (الجامع الصغيـر): [محمد عن يعقـوب عن أبي حنيفـة: عيدان اجتمعا في يوم واحد فالأول سنة والآخـر فريضـة، ولا يترك واحد منهما

……

ഇബ്ൻ ആബിദീൻ എന്നവരും ഇത് ഉദ്ധരിക്കുന്നു.

قال ابن عابدين الحنفي في حاشيته في باب العيدين: وتجب على من تجب عليه الجمعة. ثم قال: قال في الهداية ناقلا عن الجامع الصغير عيدان اجتمعا في يوم واحد فالأول سنة والثاني فريضة ولا يترك واحد منهما اهـ


മാലിക്ക് പണ്ഡിതൻ ഇമാം ബാജി പറയുന്നു.


മേൽഭാഗത്തുള്ളവർക്കും പുറത്തുള്ള ഗ്രാമവാസികൾക്കും ഇളവുണ്ട് എന്നതാണ്.ഇതുകൊണ്ട് അബു ഹനീഫയും ശാഫി ഇമാമും പറഞ്ഞിരിക്കുന്നു. (ശർഹു മുവത്വ  )

وقال أبو الوليد الباجي المالكي في شرحه: [روى ابن وهب ومطرف وابن الماجشـون عن مالك أن ذلك (أي الإذن لأهل العوالي والقرى) جائـز ... وبذلك قال أبو حنيفة والشافعي].


ഇബ്ൻ ഹജർ പറയുന്നു

 ജുമാ നടക്കുന്ന നാട്ടിലേക്ക്

ജുമാ നടക്കാത്തനാട്ടുകാർ ബാങ്ക് കേട്ടതിന് വേണ്ടി വരുന്നവർ ആണെങ്കിൽ പെരുന്നാളും ജുമായും ഒരുമിച്ചു വന്നാൽ ജുമുഅയുടെ ടൈം കിടക്കുന്നതിനു മുമ്പ് പെരുന്നാൾ നിസ്കാരം കഴിഞ്ഞാൽ അവർക്ക് പിരിഞ്ഞു പോകാവുന്നതാണ് ജുമുഅക്ക് വേണ്ടി മടങ്ങിവരേണ്ടതില്ല അത് അവർക്കുള്ള ഇളവാണ് അവർ പെരുന്നാൾ നിസ്കാരത്തിനു വന്നിട്ടില്ലെങ്കിൽ ജുമുഅക്ക് വരേണ്ടതാണ്. തുഹ്ഫ 2/415

وَلِمَنْ حَضَرَ وَالْعِيدُ الَّذِي وَافَقَ يَوْمُهُ يَوْمَ جُمُعَةٍ الِانْصِرَافُ بَعْدَهُ قَبْلَ دُخُولِ وَقْتِهَا وَعَدَمُ الْعَوْدِ لَهَا، وَإِنْ سَمِعُوا تَخْفِيفًا عَلَيْهِمْ وَمِنْ ثَمَّ لَوْ لَمْ يَحْضُرُوا لَزِمَهُمْ الْحُضُورُ لِلْجُمُعَةِ عَلَى الْأَوْجَهِ وَلَا تَسْقُطُ بِالسَّفَرِ مِنْ مَحَلِّهَا لِمَحَلٍّ يَسْمَعُ أَهْلُهُ النِّدَاءَ مُطْلَقًا عِنْدَهُمَا؛ لِأَنَّهُ مَعَهَا كَمَحَلَّةٍ مِنْهَا.

 ( تحفة المحتاج  ,2/415

*അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി*

 


Sunday, April 23, 2023

പെരുന്നാൾ നിസ്കാരത്തിന് സ്ത്രീകൾ പുറപ്പെടൽ ഒഹാബികൾ തെറ്റിദ്ധരിപ്പിക്കുന്ന ഹദീസിന്ന് മറുപടി*

 


*സംശയാ നിവാരണം ക്ലാസ്സ്റൂം*

➖➖➖🔷🔶➖➖➖

*വഹാബികളുടെ തട്ടിപ്പ്

Aslam Kamil Saquafi parappanangadi



*പെരുന്നാൾ നിസ്കാരത്തിന് സ്ത്രീകൾ പുറപ്പെടൽ ഒഹാബികൾ തെറ്റിദ്ധരിപ്പിക്കുന്ന ഹദീസിന്ന് മറുപടി*



സീരീൻ റ ന്റെ മകൾഹഫ്സ റ പറയുന്നു. *ഞങ്ങൾ സ്ത്രീകൾ പെരുന്നാളിന് പുറപ്പെടുന്നത് തടഞ്ഞിരുന്നു.*

അപ്പോൾ ഒരു സ്ത്രീ ബനൂ ഖലഫ് കൊട്ടാരത്തിൽ വന്നിറങ്ങി അവൾ അവളുടെ സഹോദരിയയെപ്പറ്റി സംസാരിച്ചു . സഹോദരി ഭർത്താവ് തിരുനബിയോട് കൂടെ 12 യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട് . ആറെണ്ണത്തിൽ സഹോദരി ഉണ്ടായിരുന്നു . ഞങ്ങൾ സ്ത്രീകൾ മുറിവേറ്റ വരെ മുറിവ് കിട്ടുകയും രോഗികളെ പരിചരിക്കുകയും ചെയ്തിരുന്നു

എൻറെ സഹോദരി തിരുനബിയോട് ചോദിച്ചു ഞങ്ങൾക്കു ഒരാൾക്ക് വസ്ത്രം ഇല്ലെങ്കിൽ പുറപ്പെടാതിരുന്നു കൂടെ തിരുനബി പറഞ്ഞു അവളുടെ കൂട്ടുകാരി അവളെ വസ്ത്രം ധരിപ്പിക്കണം നന്മയിലും മുസ്ലിമീങ്ങളുടെ പ്രാർത്ഥനയിലും അവൾ സംബന്ധിക്കട്ടെ .

عن حفصة قالت: "كنا نمنع عواتقنا أن يخرجن في العيدين فقدمت امرأة فنزلت قصر بني خلف فحدثت عن أختها وكان زوج أختها غزا مع النبي - صلى الله عليه وسلم - ثنتي عشرة غزوة وكانت أختي معه في ست قالت كنا نداوي الكلمة ونقوم على المرضى فسألت أختي النبي - صلى الله عليه وسلم - أعلى إحدانا بأس إذا لم يكن لها جلباب أن لا تخرج قال "لتلبسا صاحبتها من جلبابها ولتشهد الخير ودعوة المسلمين"



ഈ ഹദീസിന്റെ ആദ്യ ഭാഗത്ത് സ്ത്രീകൾ പുറപ്പെടൽ   ആ കാലത്ത്  തടഞ്ഞിരുന്നു വ്യക്തമാണ്.


ഹാഫിളുദ്ധുൻയാ ഇബ്നു ഹജർ റ പറയുന്നു.

ആദ്യ കാലത്ത് നാശം ഉണ്ടായപ്പോൾ സ്ത്രീകൾ പുറപ്പെടുന്നത് അവർ വിലക്കിയിരുന്നു. . ഫത്ഹുൽ ബാരി 1 / 505


وكأنهم كانوا يمنعون العواتق من الخروج لما حدث بعد العصر الأول من الفساد ، ولم تلاحظ الصحابة ذلك بل رأت استمرار الحكم على ما كان عليه في زمن النبي - صلى الله عليه وسلم 

1/505



സലഫുകൾ ഈ വിഷയത്തിൽ വിവിധ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്

എന്ന് പറഞ്ഞതിന്ന് ഇമാം ഇബ്ൻ ഹജർ റ വിവരിക്കുന്നു.


ഇമാം ത്വഹാവി റ പറയുന്നു.ഹൈള് കാരിയെ അടക്കം പുറപ്പെടാനുള്ള കൽപ്പന ഇസ്ലാമിന്റെ ആദ്യ കാലത്താണ് അന്ന് മുസ്ലിമീങ്ങൾ കുറവാണ്. ശത്രുക്കളെ ഭയപ്പെടുത്താൻ വേണ്ടി അവർ ഹാജറാവൽ കൊണ്ട് ആളുകൾ വർധിപ്പിക്കാൻ ഉദ്ധേശിച്ചതാണ്. ഇപ്പോൾ അത് ആവശ്യമില്ല.


എന്നാൽ ഇത് ദുർബലമാക്കപ്പെട്ടു എന്ന അഭിപ്രായം എത്രിക്കപ്പെട്ടിരിക്കുന്നു.


قال الطحاوي وأمره عليه السلام بخروج الحيض وذوات الخدور إلى العيد يحتمل أن يكون في أول الإسلام والمسلمون قليل فأريد التكثير بحضورهن إرهابا للعدو وأما اليوم فلا يحتاج إلى ذلك


ഏറ്റവും നല്ലത് അവളുടെ മേലിലോ അവൾ കാരണമായോ ഫിത്ന നിർഭയമായ കാലത്തും മറ്റു ഭവിഷത്തുകൾ ഇല്ലാത്തിടത്തും മാത്രമാണ്  അവൾ പുറപ്പെട്ടിരുന്നത് ഫത്ഹുൽ ബാരി 2/391


والأولى أن يخص ذلك بمن يؤمن عليها وبها الفتنة ولا يترتب على حضورها محاصر ولا تزاحم الرجال في الطرقات ولا في المجامع)

2/391




പ്രമുഖ ശാഫിഈ പണ്ഡിതൻ സയ്യിദ് തഖിയ്യുദ്ദീൻ ഹിസ്വ് നി(റ) എഴുതുന്നു:  


 قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات لكثرة الفساد وحديث أم عطية : وإن دل على الخروج إلا أن المعنى الذي كان في خير القرون قد زال والمعنى أن كان في المسلمين قلة فأذن رسول الله صلى الله عليه وسلم لهن في الخروج ليحصل بهن الكثرة ولهذا أذن للحيض مع أن الصلاة مفقودة في حقهن وتعليله صلى الله عليه وسلم بشهودهن الخير ودعوة المسلمين لا ينافي ما قلنا وأيضا فكان الزمان زمان أمن فكن لا يبدين زينتهن ويغضضن من أبصارهن وكذا الرجال يغضون من أبصارهم ومفاسد خروجهن محققة وقد صح عن عائشة رضي الله عنها أنها قالت : [ لو رأى رسول الله صلى الله عليه وسلم ما أحدث النساء لمنعهن المساجد كما منعت نساء بني إسرائيل ] فهذا فتوى أم المؤمنين في خير القرون فكيف بزماننا هذا الفاسد ؟.... وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة قد تمسك بظاهر دليل حمل على ظاهره دون فهم معناه مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوى به والله أعلم (كفاية الأخيار: ١٢٥-١٢٦/١)


ഫസാദിന്റെ ആധിക്യം കണക്കിലെടുത്ത് യുവതികളും ഭംഗിയുള്ളവരും ഇക്കാലത്ത് പുറപ്പെടൽ നിഷിദ്ധമാണെന്ന് തറപ്പിച്ച് പറയേണ്ടിയിരിക്കുന്നു. ഉമ്മുഅത്വിയ്യ(റ)യുടെ ഹദീസ് പോകാമെന്നു കാണിക്കുന്നുവെങ്കിലും ഉത്തമ നൂറ്റാണ്ടിൽ അതിനുണ്ടായിരുന്ന നിമിത്തം ഇന്നില്ല. അന്നുണ്ടായിരുന്ന നിമിത്തം അന്ന് മുസ്ലിംകൾ ന്യൂനപക്ഷമായിരുന്നു. അതിനാൽ സ്ത്രീകളുടെ സാന്നിധ്യം മുഖേന മുസ്ലിംകളുടെ അംഗബലത്തിൽ ആധിക്യമുണ്ടാകുന്നതിനുവേണ്ടി സ്ത്രീകൾക്ക് പുറപ്പെടാൻ നബി(സ) അനുവാദം നൽകി. നിസ്കരിക്കാൻ പറ്റാത്ത ആർത്തവകാരികൾക്കും പുറപ്പെടാൻ അനുവാദം നൽകിയത് ഇതുകൊണ്ടാണ്. നന്മയിലും മുസ്ലിംകളുടെ പ്രാർത്ഥനയിലും പങ്കെടുക്കാനെന്ന് നബി(സ) പറഞ്ഞ കാരണം ഇതിനെതിരല്ല. മാത്രവുമല്ല അക്കാലം നിർഭയത്വത്തിന്റെ കാലമായിരുന്നു. സ്ത്രീകൾ അവരുടെ ഭംഗി പ്രദർഷിപ്പിക്കുകയോ അന്യപുരുഷന്മാരെ നോക്കുകയോ ചെയ്തിരുന്നില്ല. ഇതുപോലെ പുരുഷന്മാരും അന്യസ്ത്രീകളിലേക്കു നോട്ടമിട്ടിരുന്നില്ല. എന്നാൽ നമ്മുടെ കാലം അതല്ല. സ്ത്രീകൾ വീട്ടിൽ നിന്ന് പുറപ്പെടുന്നത് തന്നെ സൗന്ദര്യം പ്രദർശിപ്പിക്കാനാണ്. സ്ത്രീകൾ അന്യപുരുഷന്മാരെയും അന്യപുരുഷന്മാർ അന്യസ്ത്രീകളെയും നോക്കാതിരിക്കുന്നുമില്ല. അതിനാൽ അവർ പുറപ്പെടുന്നതിനാൽ വരുന്ന നാശങ്ങൾ ഉറപ്പാണ്. മഹതിയായ ആയിഷാ(റ) ഇപ്രകാരം പ്രസ്താവിച്ചതായി പ്രബലമായി വന്നിട്ടുണ്ട്: "സ്ത്രീകൾ പുതുതാക്കിയ കാര്യം റസൂലുല്ലാഹി(സ) എത്തിച്ചിരുന്നുവെങ്കിൽ ബനൂഇസ്രാഈല്യരിലെ സ്ത്രീകളെ വിലക്കിയതുപോലെ പള്ളികൾ അവർക്കു അവിടന്ന് വിലക്കുമായിരുന്നു". ഉത്തമ നൂറ്റാണ്ടിൽ ഉമ്മുൽ മുഅമിനീൻ(റ) നടത്തിയ പ്രസ്താവനയാണിത്. എങ്കിൽ നാം ജീവിക്കുന്ന  ഫസാദായ ഈ കാലത്തെ കാര്യം എന്തായിരിക്കും?....

   അതിനാൽ നമ്മുടെ ഈ കാലത്ത് സ്ത്രീകളെ വിളക്കുന്നതിൽ മുസ്ലിംകളിൽ ഒരാളും ശങ്കിച്ച് നിൽക്കുകയില്ല. പ്രമാണത്തിന്റെ ശരിയായ ആശയം മനസ്സിലാക്കാത്ത, പ്രമാണത്തെ ബാഹ്യാർത്ഥത്തിൽ മാത്രം വിലയിരുത്തുന്ന, ശരീഹത്തിന്റെ രഹസ്യങ്ങൾ മനസ്സിലാക്കുവാനുള്ള കോപ്പുകളില്ലാത്ത മൂഢന്മാർ മാത്രമേ ഇതിൽ ശങ്കിച്ച് നിൽകുകയുള്ളൂ. മഹതിയായ ആയിഷാബീവി(റ)യും  അവരുടെ റൂട്ട് സ്വീകരിച്ചവരും ഗ്രഹിച്ച ആശയം അവർ ഒഴിവാക്കുന്നു. സൗദര്യപ്രകടനം നിഷിദ്ധമാണെന്നും കാണിക്കുന്ന പ്രമാണങ്ങളും ഒഴിവാക്കുന്നു. അതിനാൽ നിഷിദ്ധമാണെന്നു തറപ്പിച്ചു പറയലും അതനുസരിച്ച് ഫത്‌വ നൽകാനുമാണ് ശരിയായ സമീപനം.  (കിഫായത്തുൽ അഖ്‌യാർ: 1/125-126)


സ്ത്രീകൾക്ക് പള്ളി വിലക്കരുതെന്നു പറയുന്ന ഹദീസ് വിശദീകരിച്ച് അല്ലാമാ ഐനി (റ) എഴുതുന്നു:



അർത്ഥം:

സ്ത്രീയിൽ നിന്നോ അവളുടെ മേലിലോ നാശം ഭയപ്പെടാത്തപ്പോഴുള്ള നിയമമാണിത്. അക്കാലത്ത് പൊതുവെയുള്ള സ്വഭാവം അതായിരുന്നു. എന്നാൽ നമ്മുടെ കാലത്ത് സ്വഭാവം അതല്ല. നമ്മുടെ കാലത്ത് നാശം വ്യാപകവും നാശകാരികൾ കൂടുതലുമാണ്. ആയിഷാ(റ)യുടെ വരാൻ പോകുന്ന ഹദീസ് ഇക്കാര്യം വ്യക്തമാക്കുന്നു. (ഉംദത്തുൽ ഖാരി: 9/477)


ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇബ്നുൽ ഹുമാം(റ) എഴുതുന്നു:



എല്ലാ സമയങ്ങളിലും നാശം മികച്ചു നിൽക്കുന്നതിനാൽ എല്ലാ നിസ്കാരങ്ങളിലും യുവതികൾ, കിഴവികൾ എന്ന വ്യത്യാസമില്ലാതെ തടയണമെന്ന് പിൽക്കാല പണ്ഡിതന്മാർ പ്രസ്താവിച്ചിരിക്കുന്നു. (ഫത്ഹുൽ ഖാദർ: 1/376)


ഇമാം ഗസ്സാലി(റ) പറയുന്നു:  


നിസ്കരിക്കാൻ വേണ്ടി പള്ളിയിൽ വരുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കൽ നിര്ബന്ധമാണ്....(ഇഹ്‌യാഅ്: 2/337


ഇമാം  നവവി പെരുന്നാൾ ആധ്യായത്തിൽ പറഞ്ഞതിനെയാണ്


*നവവി ഇമാം എഴുതുന്നു* 

أما الأحكام ( فقالالشافعي والأصحاب رحمهم الله : يستحب للنساء غير ذوات الهيئات حضور صلاة العيد وأما ذوات الهيئات وهن اللواتي يشتهين لجمالهن فيكره حضورهن، هذا هو المذهب والمنصوص ، وبه قطع الجمهور  شرح المهذب

പെരുന്നാൾ അദ്ധ്യയത്തിൽ 

ഇമാം ശാഫിഈ (റ)യും മറ്റുപണ്ഡിതന്മാരും പറയുന്നു

  ഭംഗിക്കു വേണ്ടി കണ്ടാൽ ആശിക്കപ്പെടുന്ന കോലമുള്ള ഉള്ള എല്ലാ സ്ത്രികളും നിസ്കാരത്തിനു വേണ്ടി പള്ളിയിൽ ഹാളിറാവൽ (ഫിത്ന ഭയ്ക്കുന്നിലെങ്കിൽ) കറാഹത്താണ് . ഇതാണ് ശാഫിഈ ഇമാം വ്യക്തമാക്കിയതും

മദ്ഹബും (ശാഫിഈ ഇമാമും മറ്റു പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്) .അത് തന്നെയാണ് ഭൂരിപക്ഷവും ഉറപ്പിച്ചുപറഞ്ഞത് . അവർക്ക് ഒരിക്കലും പുറപ്പെടൽ സുന്നത്തില്ല എന്ന് റാഫിഈ ഇമാം അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്.

📚  *ശറഹുൽ മുഹദബ്‌*

              ഇതിൽ നിന്ന് സ്ത്രികൾ നിസ്കാരത്തിനു വേണ്ടി പള്ളിയിൽ വരൽ ഫിത്നയില്ലെങ്കിൽ തന്നെ കാറഹത്താണെന്ന്‌ ഇമാം നവവി വ്യകതമായി പറഞ്ഞത് നാം കണ്ടു. 


ഇമാം നവവി റ  പറയുന്നു.


അപ്പോൾ ഏതൊരു യുവതിയും അപ്രകാരം ഭംഗിയുള്ള സ്‌ത്രിയും അപ്രകാരം കണ്ടാൽ ആശിക്കപ്പെടുന്നവരും .

 നിസ്കാരത്തിനു വേണ്ടി പുറപ്പെടൽ കറാഹത്താണ് . കാരണം അവരെ കൊണ്ടോ അവരുടെ മേലിലോ ഫിത്നയുണ്ടവുമെന്ന ഭയന്നതിന് വേണ്ടിയാണ.            📚  *ശറഹുൽ മുഹദബ്‌*                                                                                                     ്فأما الشابة وذات الجمال ، ومن تشتهى فيكره لهن الحضور ، لما في ذلك من خوفالفتنة  وبهن )  شرح المهذب ث

        

സ്ത്രികൾ ഫിത്നയില്ലെങ്കിൽ നിസ്കാരത്തിന് പള്ളിയിൽ പുറപ്പെടൽ കാറഹത്താണെന്നു ശറഹുൽ മുഹദബിലും ഫിത്നയുണ്ടെങ്കിൽ ഹാറമാണെന്നു ശറഹുൽ മുസ്ലിമിലും ഇമാം നവവി رحمه الله ورضي عنه തന്നെ പറഞ്ഞിട്ടുണ്ട്  


ഇമാം മുസ്ലിം ഹെഡിങ് ഇങ്ങനെ കാണാം


ഫിത്ന ഇല്ലാത്ത കാലത്ത് സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽഎന്ന അധ്യായം


 

 ( باب خروج النساء إلى المساجد : )) 


إذا لم يترتب عليه فتنة وأنها لا تخرج متطيبة 

 ഇത് വിവരിച്ചു ഇമാം നവവി പറയുന്നു.


ഈ അധ്യായത്തിലെ ഹദീസുകൾ സ്ത്രീകളെതൊട്ടു തടയാതിരിക്കാൻ നിബന്ധനകൾ പാലിക്കുമ്പോൾ മാത്രമാണ്.

ഹദീസുകളിൽ നിന്നും പിടിച്ചെടുത്ത് പണ്ഡിതന്മാർ പറഞ്ഞ നിബന്ധനകളാണവ

ആ നിബന്ധനകളിൽ പെട്ടതാണ് യുവതി ആവാതിരിക്കുക എന്നത്

അപ്രകാരം ഫിത്തനയാക്കപ്പെടുന്ന യുവതിയെ പോലോത്തവരും ആവാതിരിക്കണം വഴിയിലോ  മറ്റോ നാശമോ അത് പോലോത്തതോ ഭയപ്പെടാതെ ഇരിക്കണം

മേൽമയുള്ള ഭംഗിയുള്ള വസ്ത്രം ധരിക്കാതിരിക്കണം തുടങ്ങിയ നിബന്ധനകൾ പാലിച്ചാൽ

തടയാൻ പാടില്ല . തടയരുത് എന്ന വിരോധം മേൽപ്പറഞ്ഞതുപോലെയുള്ള നിബന്ധനകൾ ഒത്തിണങ്ങിയ സ്ഥലത്ത് മാത്രമാണ്.


(ശറഹു മുസ്ലിം അന്നവവി )


هذا وشبهه من أحاديث الباب ظاهر في أنها لا تمنع من المسجدلكن بشروط ذكرها العلماء مأخوذة من الأحاديث

 وهي :أن لا تكون متطيبة ، ولا متزينة ذات خلاخل يسمع صوتها ، ولا ثيابا فاخرة ، ولا مختلطة بالرجال ، ولا شابة ونحوها ممن يفتتن بها ، وأن لا يكون بالطريق ما يخاف به مفسدة ونحوها .وهذا النهي عن منعهن من الخروج محمول على كراهة التنزيه إذا كانت المرأة ذات زوج أو سيد ووجدت الشروط المذكورة .فإن لم يكن لها زوج ولا سيد حرم المنع إذا وجدت الشروط اهـ] المنع حيث فقدت شروط الجواز

شرح مسلم النووي


ഇമാം മുസ്ലിമിൻറെ വാചകവും   ഉദ്ധരിച്ചുകൊണ്ട്

ഇബ്ൻ ഹജർ ഹൈത്തമി വിവരിക്കുന്നു.


ഇമാം നവവി പറഞ്ഞു.


ഫിത്ന തുടർന്ന് വരുന്നില്ലാത്തപ്പോൾ എന്ന ഇമാം മുസ്ലിമിൻറെ വാക്ക് അവൾ പുറപ്പെടൽ കാരണം ഫിത്ന തുടരുന്ന കാലത്ത് അവളെ തടയൽ നിർബന്ധമാണെന്ന് ഞാൻ മുമ്പ്  പറഞ്ഞ ആശയത്തിന് തെളിവാണ്.


ഈ അധ്യായത്തിലെ ഹദീസുകൾ സ്ത്രീകളെതൊട്ടു തടയാതിരിക്കാൻ നിബന്ധനകൾ പാലിക്കുമ്പോൾ മാത്രമാണ്.

ഹദീസുകളിൽ നിന്നും പിടിച്ചെടുത്ത് പണ്ഡിതന്മാർ പറഞ്ഞ നിബന്ധനകളാണവ

ആ നിബന്ധനകളിൽ പെട്ടതാണ് യുവതി ആവാതിരിക്കുക എന്നത്

അപ്രകാരം ഫിത്തനയാക്കപ്പെടുന്ന യുവതിയെ പോലോത്തവരും ആവാതിരിക്കണം വഴിയിലോ  മറ്റോ നാശമോ അത് പോലോത്തതോ ഭയപ്പെടാതെ ഇരിക്കണം

മേൽമയുള്ള ഭംഗിയുള്ള വസ്ത്രം ധരിക്കാതിരിക്കണം തുടങ്ങിയ നിബന്ധനകൾ പാലിച്ചാൽ

തടയാൻ പാടില്ല . തടയരുത് എന്ന വിരോധം മേൽപ്പറഞ്ഞതുപോലെയുള്ള നിബന്ധനകൾ ഒത്തിണങ്ങിയ സ്ഥലത്ത് മാത്രമാണ്.


(وانظر إلى قوله " إذا لم يترتب عليه فتنة " ما أحسنه فيما قدمته من وجوب المنع حيث ترتبت الفتنة على خروجهن فإن قوله صلى الله عليه وسلم )) لا تمنعوا إماء الله مساجد الله

 ( هذا وشبهه من أحاديث الباب ظاهر في أنها لا تمنع من المسجدلكن بشروط ذكرها العلماء مأخوذة من الأحاديث

 وهي :أن لا تكون متطيبة ، ولا متزينة ذات خلاخل يسمع صوتها ، ولا ثيابا فاخرة ، ولا مختلطة بالرجال ، ولا شابة ونحوها ممن يفتتن بها ، وأن لا يكون بالطريق ما يخاف به مفسدة ونحوها .وهذا النهي عن منعهن من الخروج محمول على كراهة التنزيه إذا كانت المرأة ذات زوج أو سيد ووجدت الشروط المذكورة .فإن لم يكن لها زوج ولا سيد حرم المنع إذا وجدت الشروط اهـ] المنع حيث فقدت شروط الجواز



ഇബ്നു ഹജർ അൽ ഹൈതമി റ തുടരുന്നു.


ഇവിടെ ഇമാം നവവിയുടെ വാചകത്തിൽ നിന്നും യുവതിയാവുക . ഫിത്ന ഭയക്കുക . കൂടി കലരുക തുടങ്ങി ഏതു ഒരു തടസ്സം ഉണ്ടായാലും അവളെ തടയേണ്ടതാണ് എന്ന് ഗ്രഹിക്കാവുന്നതാണ്.ഇങ്ങനെയുണ്ടാകുമ്പോൾ തടയൽ നിർബന്ധമാണോ എന്ന് ചോദിച്ചാൽ ധാരാളം പണ്ഡിതന്മാർ അത് നിർബന്ധമാണ് എന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ഗസ്സാലിയും മറ്റുംഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്.ഇമാം മുസ്ലിമിൻറെ ഫിത്ന ഇല്ലാത്ത കാലത്ത് എന്ന വാചകം തടയൽ നിർബന്ധമാണ് എന്നതിന് തെളിവാണ് .പറ്റുന്നത് ഫിത്ന ഇല്ലാത്ത കാലത്താണല്ലോ അപ്പോൾ ഫിത്നയുള്ള കാലത്ത് പുറപ്പെടാൻ പാടില്ല പുറപ്പെടാൻ പാടില്ലെങ്കിൽ തടയൽ നിർബന്ധമാണ്.


 [فافهم قوله لكن " بشروط إلخ إن هذه شروط لعدم المنع ، وأنه حيث فقد واحد منها منعت لكن كلامه يقتضي جواز المنع أو وجوبه ، والأولى أن يقال ساكت عن التعرض لأحد القسمين ، وقد صرح غيره بالوجوب كما يأتي عن الغزالي وغيره ،

 ويدل عليه قوله السابق " إذا لم يترتب عليه فتنةفإنه شرط للخروج " أي لجوازه كما هو ظاهر .وحيث حرم الخروج وجب المنع وليكن على ذكر منكجعله من الشروط أن لا يكون في الطريق ما يخاف به مفسدة ، وأن لا تختلط بالرجال .                                                                                                                                         നവവി ഇമാം എഴുതുന്നു                                                          ) فإن قيل ( هذا مخالف حديثأم عطيةالمذكور )  قلنا ( ثبت في الصحيحين عنعائشةرضي الله عنها قالت : " لو أدرك رسول الله صلى الله عليه وسلم]ص:14 [ما أحدث النساء لمنعهن كما منعت نساء بني إسرائيل ، ولأن الفتن وأسباب الشر في هذه الأعصار كثيرة بخلاف العصر الأول والله أعلم  شرح المهذب ل

    *ഇവിടെ ഒരു ചോദ്യമുണ്ട്*

          ഈ പറഞ്ഞത് സ്ത്രികൾ പെരുന്നാളിന്

വന്നിരുന്നു എന്ന ഉമ്മു അത്ഇയ്യ (റ)യുടെ ബുഖാരിയിലെ ഹദീസിന് വിരുദ്ധമല്ലെ .

*മറുപടി ഞാൻ പറയാം.*

              ആയിഷ ബീവിയെ(റ) തൊട്ട് ബുഖാരി മുസ്ലിമിൽ സ്ഥിരമായ ഒരു ഹദീസിൽ ആയിഷ ബീവി പറയുന്നു 

  സ്ത്രികൾ ഇന്ന് പുതുതാക്കിയ ഫിത്നകൾ നബി(സ)എത്തിക്കുകയാണെങ്കിൽ ബനൂ ഇസ്രാഈൽ സ്ത്രികളെ തടഞ്ഞ പോലെ നിരുപാധികം (ഫിത്ന ഉണ്ടായാലും ഇല്ലെങ്കിലും) ഇവരെ നബി(സ) തടയുമായിരുന്നു.

📚 ( *ശറഹുൽ മുഹദബ്*)

        (നിരുപാധികം തടയുമെന്ന് നമ്മുടെ ഇമാമുമാർ പറയുന്നില്ല . ഫിത്നയുള്ള കാലത്ത് ഹറാമും ഫിത്ന ഇല്ലെങ്കിൽ കറാഹത്ത് എന്നുമാണ് പറയുന്നത്. ഈ കാലഘട്ടത്തിൽ ഫിത്നയുണ്ട് . ഈ കാലഘട്ടത്തിൽ നിരുപാധികം ഹറാമാണ് ഫാത്താവൽ കുബ്രയിൽ നോക്കുക)

നവവി ഇമാം തുടരുന്നു

നാം ഈ വിധി ഇങ്ങനെ പറയാൻ കാരണം ഫിത്നയും ഷിറിന്റെ കാരണങ്ങളും ഈ കാലത്ത് വർധിച്ചിട്ടുണ്ട്. ആദ്യ കാലത്തിനു മാറ്റം

[ശറഹുൽ മുഹദബ്]

(അപ്പോൾ ഉമ്മു അത്വിയ്യയുടെ സംഭവം ആദ്യ കാലത്താണ്)


          തെറ്റിദ്ധരിച്ചു പെട്ടുപോയ ബിരുദ താരികളോ അല്ലാത്തവരുമായ സുഹൃത്തുക്കളോട് എനിക്ക് പറയാൻ ഉള്ളത് .നിങ്ങൾ മുറിയൻ പോസ്റ്റ് കിട്ടിയാൽ കിതാബിന്റെ മുഴുവൻ പേജും പരിശോധിക്കാൻ തയാറാവണമെന്നാണ്.

          ഇമാമുമാരെ പറ്റി അവർ ഉദ്ദേശികാത്ത അർത്ഥം എഴുതി  പോസ്റ്റുണ്ടാകിയ ദജ്ജാലുകളും കള്ളന്മാരുമാണ് വാഹബിസത്തിൽ പെട്ടുപോയവർ എന്ന് നിഷ്പക്ഷമായി ചിന്തിക്കുക.

ശറഹുൽ മുഹദബിന്റെ ജുമുഹയുടെ അദ്ധ്യായത്തിലും ജമാഅത്തിന്റെ അദ്ധ്യായത്തിലും പറഞ്ഞത് കൂടി അടുത്ത ടെകസ്റ്റിൽ വരുന്നതാണ്.

          ഞാൻ ഒരു കാര്യം കൂടി പറയട്ടെ .

തീർച്ചയായും എനിക്ക് ഉറപ്പുണ്ട്. ഒരിക്കലും മുജാഹിദ് മതത്തിൽ പെട്ടുപോയ ഒരു ബിരുതധാരിയും സാധാരണകാരനും കിതാബ് മുഴുവനും ശരിയായ നിലക്ക് പരിശോദിച്ചിട്ടില്ല .


            സലഫികളായ ഗൾഫിലെ തട്ടിപ്പുകാരായ ചിലർ എഴുതിയ ലേഖനം നെറ്റിൽ കണ്ടു തെറ്റിദ്ദരിക്കുക മാത്രമാണ് ഇവർ ചെയ്തിരിക്കുന്നത്.

*അത് കൊണ്ട് ഏത് പോസ്റ്റ് കണ്ടാലും കിതാബ് പരിശോധിക്കാൻ തയാറാവണമെന്നാണ് എനിക്ക് പറയാനുള്ളത്*


ഇമാമുമാരെ പറ്റി അവരുടെ ഗ്രന്ഥത്തിൽ നിന്നവരുദ്ദേശിക്കാത്ത അർത്ഥം തിരിമറി നടത്തി ഈമാൻ നഷ്ടപ്പെടുത്താതിരിക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ.


                ـ

  🌴🌴🌴🌴🌴🌴🌴


_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

*+91 81294 69100*


  🔹🔹🔹🔹🔹🔹🔹

*ഇത്  സംശയാനിവാരണം എന്ന ഇസ്ലാമിക് വാട്സാപ്പ് ഗ്രൂപ്പാണ്    അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ  സമാനതകളില്ലാത്ത  വാട്സാപ്പ്  ഗ്രൂപ്പാണ്*


*ഈ ഗ്രൂപ്പുകളില്‍ നിങ്ങള്‍കും അംഗമാവാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ താഴെയുള്ള വാട്ട്സപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക*👇🏻

🔹🔸

00918129469100🔸🔹

🌴🌴🌴🌴🌴🌴🌴

SHARE MAX👬*


Tuesday, April 18, 2023

തറാവീഹ് :* *മുജാഹിദ് ആദർശ പരിണാമം*

 1️⃣6️⃣

*തറാവീഹ് :* 

*മുജാഹിദ് ആദർശ പരിണാമം*

➖➖➖➖➖➖➖➖➖➖➖

✍️aslamsaquafi payyoli


*ഹദീസിലുള്ളത് ചെയ്യരുതേ...*

➖➖➖➖➖➖➖➖➖➖➖

ഹദീസിലുണ്ടോ എന്ന് ചോദിച്ച് നാട്ടിൽ നടക്കുന്ന സകല നന്മകളെയും  മുടക്കുന്നവർ ഇപ്പോൾ ഹദീസിൽ വന്നത് ചെയ്യരുതേയെന്ന് അണികളെ നിർദ്ദേശിക്കുന്നത് ഏറെ കൗതുകകരമാണ്.


ഹദീസുകൾ ദുർവ്യാഖ്യാനിച്ചു കൊണ്ടാണെങ്കിലും മുജാഹിദുകൾ ഇപ്പോഴും പറയുന്നത് നബി സല്ലല്ലാഹു അലൈഹിവസല്ലം പതിനൊന്നിൽ കൂടുതൽ നിസ്കരിച്ചിട്ടില്ല എന്നാണ്.


"11 റക്അത്തുകളിൽ കൂടുതൽ നബി(സ) നിസ്കരിക്കാറുണ്ടായിരുന്നില്ല എന്ന് അവിടുത്തെ പത്നിയായ ആയിഷ(റ) വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്."

(അൽ ഇസ്ലാഹ് മാസിക

2023 ഏപ്രിൽ പേജ് 37)


ഹദീസിൽ നിന്നും നബി(സ) നിസ്കരിച്ചതിന്റെ എണ്ണം വ്യക്തമാണെങ്കിൽ അതിൽ ഉറച്ചു നിൽക്കുകയല്ലേ വേണ്ടത്. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു നിലപാടാണ് മൗലവിമാർ ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. അതായത് നബി(സ) 11ൽ കൂടുതൽ നിസ്കരിച്ചിട്ടില്ല. എന്നാൽ നബി(സ) ചെയ്യാത്ത കാര്യം തറാവീഹിന്റെ വിഷയത്തിൽ നിങ്ങൾക്ക് ചെയ്യാം അഥവാ 11 കൂടുതൽ നിസ്കരിക്കാം. ഇവിടെ നബിചര്യ കണിശമായി പാലിക്കരുത്. 


ഒരു മൗലവിയുടെ നിർദ്ദേശം നോക്കൂ,

"ചിലർ തറാവീഹിന്റെ റക്അകത്തുകളുടെ എണ്ണം മുറുകെ പിടിക്കുന്നതിൽ ശക്തമായ കാഠിന്യം പുലർത്തും. ഹദീസിൽ വന്ന എണ്ണത്തിനപ്പുറം നിസ്കരിക്കുന്നത് അനുവദനീയമല്ല, അതിൽ അധികരിപ്പിക്കുന്നവൻ തെറ്റുകാരനാണ് എന്നെല്ലാം പറയും ; ഇത് അബദ്ധമാണ് എന്നതിൽ സംശയമില്ല."

(അൽ ഇസ്ലാഹ് മാസിക

2023 ഏപ്രിൽ പേജ് 38)


ഇതിൽ നിന്നും എന്താണ് നമുക്ക് മനസ്സിലാകുന്നത്.

നബി(സ) നിസ്കരിച്ച എണ്ണം ഹദീസിൽ സ്വഹീഹായി വന്നിട്ടുണ്ടെങ്കിൽ അത് സ്വീകരിക്കുകയല്ലേ വേണ്ടത് ?. അതിൽ ശക്തമായ കണിശത സ്വീകരിക്കുകയല്ലേ വേണ്ടത് ?. ഇത് അബദ്ധമാണെന്ന് പറയുന്നത് എന്തുകൊണ്ടാണ് ?


സത്യത്തിൽ നബി(സ) നിസ്കരിച്ച തറാവീഹിന്റെ റക്അതുകളുടെ എണ്ണം സ്വഹീഹായി ഒരു റിപ്പോർട്ടിലും വന്നിട്ടില്ല. എന്നാൽ സ്വഹാബികൾ 20 റക്അത്ത് നിസ്കരിച്ചു എന്ന് സ്വഹീഹായി റിപ്പോർട്ട് വന്നിട്ടുണ്ട്. അത് ഇരുപത് റക്അത്താണ്. ഇതായിരുന്നു ഇമാമുകളുടെ നിലപാട്. ഇത് സ്വീകരിക്കാതെ ഇതിനെ ചോദ്യം ചെയ്ത്  പുതിയ ചിന്താഗതികളുമായി  വന്നവർ ഈ വിഷയത്തിൽ വ്യക്തമായ നിലപാടില്ലാതെ ഇപ്പോൾ ഉഴലുകയാണ്.


israj da-awa wing

sirajulhuda alumni

◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

ഇരുപത്തിയേഴാം രാവിൽ പള്ളിയിൽ എത്തികാഫ് ഇരിക്കലല്ലേ പുണ്യം*

 *ഇരുപത്തിയേഴാം രാവിൽ പള്ളിയിൽ എത്തികാഫ് ഇരിക്കലല്ലേ പുണ്യം*


റമളാൻ അവസാന പത്തിലും ഒറ്റരാവുകളിലും ഇരുപത്തി ഏഴാം രാവിലും പള്ളിയിൽ ഇഅതികാഫ് ഇരിക്കുകയല്ലേ ചെയ്തത് അത് കൊണ്ട് റമളാൻ അവസാന പത്തിൽ പള്ളിയുടെ പുറത്ത് വെച്ച് ദിക്റ് ചൊല്ലാനോ സദസ്സ് സഘടിപ്പിക്കാനോ പാടില്ല . അവസാന പത്തിൽ പള്ളിയിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല അത് ബിദ്അത്താണ് നബി ചര്യക്ക് വിരുദ്ധമാണ് എന്നൊക്കെയാണ് ഒഹാബി പുരോഹിതന്മാർ പറഞ്ഞ് കൊണ്ടിരിക്കുന്നത്


പക്ഷെ മുജാഹിദ് പള്ളിയിൽ നബി തങ്ങൾ ഇഅതികാഫ് ഇരുന്നത് പോലെ അവസാന പത്തിലെ മുഴു സമയവും ഒരു ഒഹാബിയും ഇഅതികാഫ് ഇരിക്കുന്നത് കാണുന്നില്ല.

ഈ റമദാനിലെ ഇരുപത്തിയേഴാം രാവിലെ എങ്കിലും രാത്രി മുഴുവനും അല്ലെങ്കിൽ പകൽ മുഴുവനും അവർ പള്ളിയിൽ എത്തികാഫിന്നിരുന്നു എന്ന് ചോദിച്ചാൽ ഇല്ല എന്നായിരിക്കും

മറിച്ച് വീട്ടിൽ കൂർക്കം വലിച്ചു കിടന്നുറങ്ങുകയായിരിക്കും


മേൽ വാദമുള്ള ഒരു ഒഹാബിയും ഒഹാബിച്ചിയും ഇനിയുള്ള റമളാനിന്റെ അവസാന പത്തിലെങ്കിലും മുഴുസമയവും ഇ അത്തികാഫ് ഇരിക്കുമെന്നും പള്ളിയിൽ നിന്നും പുറത്തിറങ്ങൽ ഒഹാബി വാദപ്രകാരം ബിദ്അത്തായത് കൊണ്ട് പള്ളിയുടെ പുറത്ത് വിജ്ഞാന സദസ്സ് മറ്റോ  സംഘടിപ്പിക്കുകയോ ഒന്നും ചെയ്യാതെ വീട്ടിലേക്ക് പോലും പോകാതെ മുഴുസമയവും ഇ അത്തികാഫിലായി ഇരിക്കുമെന്ന് കരുതുന്നു.


യഥാർത്ഥത്തിൽ ബുദ്ധിയുള്ള ആളുകൾ മനസ്സിലാക്കേണ്ടത് അവസാന പത്തിൽ ഏത് ഇബാദത്തും ചെയ്യാവുന്നതാണ്. അത് പള്ളിയിൽ നിന്ന് ഇബാദത്ത് ചെയ്യാൻ മാത്രമേ സ്വീകാര്യമാവും എന്ന് നിയമം ഇല്ല . പള്ളിയിലും പള്ളിയുടെ പുറത്തും ദിക്കറുകൾ ചൊല്ലാം  വിജ്ഞാന സദസ്സുകളിൽ പങ്കെടുക്കാം ഇബാദത്തുകൾ ചെയ്യാം പള്ളിയിൽ എത്തികാഫ് ഇരിക്കുന്നത് വലിയ പുണ്യമാണെന്ന് മാത്രം. അല്ലാതെ പള്ളിയിൽ എത്തികാഫ് ഇരിക്കാൻ മാത്രമേ പാടുള്ളൂ. പുറത്തിറങ്ങുന്നതും വിജ്ഞാന സദസ്സിൽ പങ്കെടുക്കുന്നതും മറ്റുസദസ്സുകൾ സംഘടിപ്പിക്കുന്നതും പള്ളിയുടെ പുറത്തുവച്ച് ദിക്റ് ചൊല്ലുന്നതും ദുആ ചെയ്യുന്നതും തെറ്റാണെന്ന് പാടില്ല എന്ന ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല. ഖുർആനിലോ ഹദീസിലോ അങ്ങനെ തെളിയിക്കാനും സാധ്യമല്ല അതുണ്ടെങ്കിൽ ഈ പുരോഹിത വർഗ്ഗം അതാണ് തെളിയിക്കേണ്ടിയിരുന്നത് പക്ഷേ ഇതുവരെ അവർക്ക് അതിന് സാധിച്ചിട്ടില്ല



അസ് ലം സഖാഫി പരപ്പനങ്ങാടി


Monday, April 17, 2023

നിങ്ങൾ സകാത്ത് നൽകിയോ

 *നിങ്ങൾ സകാത്ത് നൽകിയോ*


നിങ്ങളുടെ കയ്യിൽ 595 ഗ്രാം വെള്ളിക്ക് സമാനമായ സഖ്യ 45000 രൂപയോ അതിൽ കൂടുതലോ ഉണ്ടോ ?


1.ഒരു വർഷം നിങ്ങളുടെ കയ്യിൽ സൂക്ഷിച്ചാൽ


2.ബാങ്കിൽ സൂക്ഷിച്ചാൽ


3.മറ്റൊരാളുടെ അടുക്കൽ സൂക്ഷിച്ചാൽ


4.നിങ്ങളുടെ കുടുംബത്തിനോ മറ്റോ കടം കൊടുത്താൽ


5. ജോലിയുടെ ആവശ്യത്തിനും മറ്റും

മൂൻകൂട്ടി നൽകുന്ന പണം 


6. കച്ചവടത്തിന്  ശയർ നൽകിയത്


7. കുറിയിൽ നിക്ഷേപിച്ച് നിക്ഷിത കണക്ക് എത്തിയതിന് ശേഷം ഒരു വർഷമായാൽ


8.തിരിച്ചു നൽകണമെന്ന വെവസ്ഥയിൽ മറ്റൊരാൾക്ക്  നൽകിയത് 


9.വീടോ പീടികയോ മറ്റോ വാടകക്കെടുക്കുമ്പോൾ  അഡ്വാൻസായി നൽകുന്ന തുക


10 കച്ചവടം തുടങ്ങി ഒരു വർഷമായാൽ


തുടങ്ങി ധാരാളം സ്ഥലങ്ങളിൽ



നിങ്ങളുടെ കയ്യിൽ 595 ഗ്രാം വെള്ളിക്ക് സമാനമായ സഖ്യ 45000 രൂപ യോ അതിൽ കൂടുതലോ ഒരു വർഷം മേൽ രൂപത്തിൽ ഉണ്ടങ്കിൽ അതിന്റെ 40 ൽ 1 ( 2 .5 /) സകാത്ത് നൽകേണ്ടതാണ്


കച്ചവടത്തിന്റെ സകാത്ത് കൊല്ലവസാനം  കച്ചവട വസ്തുക്കളും മാറ്റി വെക്കാത്ത (കച്ചവടത്തിൽ ഉപയോഗിക്കുന്ന ) പണവും 

മേൽ സഖ്യക്കുള്ളത് ( 595 ഗ്രാം വെള്ളിക്ക് സമാനം) ഉണ്ടങ്കിൽ  സകാത്ത് നൽകണം 


തുടക്കം മുതൽ മേൽ സംഖ്യ ഉണ്ടാവണമെന്നില്ല


സകാത്തിൽ ശ്രദ്ധിക്കേണ്ടത് 


1 നിയ്യത്ത് ചെയ്യുക

2. ഫഖീർ . മിസ്കീൻ കടക്കാർ തുടങ്ങി അവകാശികൾക്ക് നൽകുക


അവകാശകളാണന്ന് ഉറപ്പ് വരുത്തിയതിന്ന് ശേഷമേ നൽകാവു

കാരണം അവകാശികളല്ലാത്തവർക്ക് നൽകിയാൽ ഒരിക്കലും സകാത്ത് വീടുകയില്ല.


അല്ലാഹു പറയുന്നു


 തൌബ  - 9:34


۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۗ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ


. സ്വര്‍ണവും, വെള്ളിയും നിക്ഷേപിച്ചു വെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അതിനെ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെക്കുറിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുക!- 


`ജഹന്നമി' ന്‍റെ [നരകത്തിന്‍റെ] അഗ്നിയില്‍ വെച്ച്‌ അത്‌ കാച്ചിപ്പഴുപ്പിക്കപ്പെടുന്ന ദിവസം, എന്നിട്ട്‌ അതുകൊണ്ട്‌ അവരുടെ നെറ്റികള്‍ക്കും, പാര്‍ശ്വങ്ങള്‍ക്കും മുതുകുകള്‍ക്കും ചൂടു വെ(ച്ചു കരി)ക്കപ്പെടുകയും ചെയ്യുന്ന (ദിവസം). `ഇതത്രെ, നിങ്ങള്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്കുവേണ്ടി നിക്ഷേപിച്ചു വെച്ചത്‌; അതിനാല്‍, നിങ്ങള്‍ നിക്ഷേപിച്ചു വെച്ചിരുന്നതിനെ നിങ്ങള്‍ രുചിച്ചുനോക്കിക്കൊള്ളുവിനഎന്ന്‌ അവരോട്‌ പറയപ്പടുകയും ചെയ്യും)


തൌബ  - 9:35


അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി

1️⃣5️⃣ *തറാവീഹ് :* *മുജാഹിദ് ആദർശ പരിണാമം* ✍️aslamsaquafi payyoli ➖▪️➖▪️➖▪️➖▪️➖▪️➖ *നിങ്ങൾ 20 നിസ്കരിക്കാതെ എഴുന്നേറ്റ് പോകാറുണ്ടോ...?!* മുജാഹിദുകൾക്ക് ചില സ്വഭാവങ്ങളുണ്ട്. സുന്നി പള്ളികളിൽ തറാവീഹിന് കൂടിയാൽ എട്ടോ പത്തോ നിസ്കരിച്ചു അവർ എഴുന്നേറ്റു പോകും, അല്ലെങ്കിൽ സംസാരിച്ചിരിക്കുകയോ, സഫുകൾക്കിടയിൽ വെറുതെ ഇരിക്കുകയോ ചെയ്യും. 20 റക്അത്ത് നിസ്കരിക്കൽ കുറ്റമാണ്, തെറ്റാണ് എന്ന വിശ്വാസത്താലാണ് ഇങ്ങനെയൊക്കെ അവർ ചെയ്യുന്നത്. എങ്കിൽ ഇനിമുതൽ ഇങ്ങനെ ചെയ്തു പോകരുത് ഇത് മഹാ അബദ്ധമാണ് എന്നാണ് പുതിയ മൗലവിമാരുടെ തീരുമാനം. തറാവീഹ് വിഷയത്തിൽ പഴയ കാലങ്ങളിൽ സംവാദങ്ങൾ നടന്നത് വരെ തെറ്റാണെന്ന ചിന്താഗതിയാണ് ആധുനിക മൗലവിമാർക്കുള്ളത്. ഒരു മൗലവി എഴുതുന്നു: "ചിലർ തറാവീഹിന്റെ റകഅത്തുകളുടെ എണ്ണം മുറുകെ പിടിക്കുന്നതിൽ ശക്തമായ കാഠിന്യം പുലർത്തും. ഹദീസിൽ വന്ന എണ്ണത്തിനപ്പുറം നിസ്കരിക്കുന്നത് അനുവദനീയമല്ല, അതിൽ അധികരിപ്പിക്കുന്നവൻ തെറ്റുകാരനാണ് എന്നെല്ലാം പറയും ഇത് അബദ്ധമാണ് എന്നതിൽ സംശയമില്ല. പതിനൊന്നിൽ കൂടുതൽ നിസ്കരിക്കുന്ന ഇമാമിന്റെ പിറകിൽ നിന്ന് പത്തു റകഅത് കഴിഞ്ഞാൽ പിന്തിരിഞ്ഞു പോവുക എന്നതോ, സ്വഫുകൾക്കിടയിൽ വെറുതെ ഇരുന്ന് നിസ്കാരത്തിന്റെ അണി മുറിക്കുകയോ, അവിടെ ഇരുന്ന് സംസാരിച്ച് നിസ്കരിക്കുന്നവർക്ക് പ്രയാസം സൃഷ്ടിക്കുക എന്നതോ ഒന്നും ശരിയല്ല. ഇക്കൂട്ടർ നന്മയാണ് ഉദ്ദേശിക്കുന്നത് എങ്കിലും അവർ സ്വീകരിച്ച ഈ അഭിപ്രായവും ഗവേഷണവും അബദ്ധമാണ് എന്നത് സംശയമില്ല....ചുരുക്കത്തിൽ, തറാവീഹിന്റെ വിഷയത്തിൽ സുന്നത്ത് മുറുകെ പിടിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരെങ്കിലും കൂടുതൽ കണിശത പുലർത്തുകയും പ്രസ്തുത വിഷയത്തിൽ അതിന്റെ പരിധികൾ ലംഘിച്ചുകൊണ്ട് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ അവർ അത് തിരുത്തുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ വാദപ്രതിവാദങ്ങൾക്ക് വെല്ലുവിളിക്കുക എന്നതും ഈ വിഷയം സത്യാസത്യങ്ങളെ വേർതിരിക്കുന്ന വിഷയമായി കണക്കാക്കുകയും ചെയ്യുക എന്നതും ശരിയല്ല എന്നർത്ഥം." (അൽ ഇസ്‌ലാഹ് മാസിക 2013 ഏപ്രിൽ പേ: 38,39) israjda-awawing sirajulhuda alumni ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

 1️⃣5️⃣

*തറാവീഹ് :* 

*മുജാഹിദ് ആദർശ പരിണാമം*

✍️aslamsaquafi payyoli

➖▪️➖▪️➖▪️➖▪️➖▪️➖


*നിങ്ങൾ 20 നിസ്കരിക്കാതെ എഴുന്നേറ്റ് പോകാറുണ്ടോ...?!*


മുജാഹിദുകൾക്ക് ചില സ്വഭാവങ്ങളുണ്ട്. സുന്നി പള്ളികളിൽ തറാവീഹിന് കൂടിയാൽ എട്ടോ പത്തോ നിസ്കരിച്ചു അവർ എഴുന്നേറ്റു പോകും, അല്ലെങ്കിൽ സംസാരിച്ചിരിക്കുകയോ, സഫുകൾക്കിടയിൽ വെറുതെ ഇരിക്കുകയോ ചെയ്യും. 20 റക്അത്ത് നിസ്കരിക്കൽ കുറ്റമാണ്, തെറ്റാണ് എന്ന വിശ്വാസത്താലാണ് ഇങ്ങനെയൊക്കെ അവർ ചെയ്യുന്നത്. 

എങ്കിൽ ഇനിമുതൽ ഇങ്ങനെ ചെയ്തു പോകരുത് ഇത് മഹാ അബദ്ധമാണ് എന്നാണ് പുതിയ മൗലവിമാരുടെ തീരുമാനം. തറാവീഹ് വിഷയത്തിൽ പഴയ കാലങ്ങളിൽ സംവാദങ്ങൾ നടന്നത് വരെ തെറ്റാണെന്ന ചിന്താഗതിയാണ് ആധുനിക മൗലവിമാർക്കുള്ളത്.


ഒരു മൗലവി എഴുതുന്നു:

"ചിലർ തറാവീഹിന്റെ റകഅത്തുകളുടെ എണ്ണം മുറുകെ പിടിക്കുന്നതിൽ ശക്തമായ കാഠിന്യം പുലർത്തും. ഹദീസിൽ വന്ന എണ്ണത്തിനപ്പുറം നിസ്കരിക്കുന്നത് അനുവദനീയമല്ല, അതിൽ അധികരിപ്പിക്കുന്നവൻ തെറ്റുകാരനാണ് എന്നെല്ലാം പറയും ഇത് അബദ്ധമാണ് എന്നതിൽ സംശയമില്ല. പതിനൊന്നിൽ കൂടുതൽ നിസ്കരിക്കുന്ന ഇമാമിന്റെ പിറകിൽ നിന്ന് പത്തു റകഅത് കഴിഞ്ഞാൽ പിന്തിരിഞ്ഞു പോവുക എന്നതോ, സ്വഫുകൾക്കിടയിൽ വെറുതെ ഇരുന്ന് നിസ്കാരത്തിന്റെ അണി മുറിക്കുകയോ, അവിടെ ഇരുന്ന് സംസാരിച്ച് നിസ്കരിക്കുന്നവർക്ക് പ്രയാസം സൃഷ്ടിക്കുക എന്നതോ ഒന്നും ശരിയല്ല. ഇക്കൂട്ടർ നന്മയാണ് ഉദ്ദേശിക്കുന്നത് എങ്കിലും അവർ സ്വീകരിച്ച ഈ അഭിപ്രായവും ഗവേഷണവും അബദ്ധമാണ് എന്നത് സംശയമില്ല....ചുരുക്കത്തിൽ, തറാവീഹിന്റെ വിഷയത്തിൽ സുന്നത്ത് മുറുകെ പിടിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരെങ്കിലും കൂടുതൽ കണിശത പുലർത്തുകയും പ്രസ്തുത വിഷയത്തിൽ അതിന്റെ പരിധികൾ ലംഘിച്ചുകൊണ്ട് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ അവർ അത് തിരുത്തുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ വാദപ്രതിവാദങ്ങൾക്ക് വെല്ലുവിളിക്കുക എന്നതും ഈ വിഷയം സത്യാസത്യങ്ങളെ വേർതിരിക്കുന്ന വിഷയമായി കണക്കാക്കുകയും ചെയ്യുക എന്നതും ശരിയല്ല എന്നർത്ഥം."


(അൽ ഇസ്‌ലാഹ് മാസിക

2013 ഏപ്രിൽ പേ: 38,39)


israjda-awawing

sirajulhuda alumni

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

Thursday, April 13, 2023

തറാവീഹ്ജാബിർ (റ) #വിന്റെ_ഹദീസ്_തെളിവിന്_പറ്റില്ല.

 ഭാഗം: 7


#ജാബിർ (റ) #വിന്റെ_ഹദീസ്_തെളിവിന്_പറ്റില്ല.


 "സലഫികൾ" കൂട്ട് പിടിക്കുന്ന മറ്റൊരു ഹദീസ് ജാബിർ (റ) വിനെ തൊട്ട് ഇമാം ഇബ്നു ഹിബ്ബാൻ സ്വഹീഹിൽ ഉദ്ധരിക്കുന്ന ഹദീസാണ്.


:وفي صحيح ابن حبان: حدثنا يعقوب القمي، قال حدثنا عيسى بن جارية عن جابر بن عبد الله، قال: صلى بنا رسول الله صلى الله عليه وسلم في رمضان ثمان ركعة والوتر


◉ صحيح ابن حبان:  2409


"ജാബിർ (റ) വിൽ നിന്ന് ഈസബ്നു ജാരിയ വഴി ഇമാം ഇബ്നു ഹിബ്ബാൻ ഉദ്ധരിക്കുന്നു: തിരു നബി (സ്വ) റമളാനിൽ ഞങ്ങളോട് കൂടെ 8 റക്അത്തും വിത്റുമാണ് നിസ്കരിച്ചത്"


 തിരുനബി (സ്വ) യുടെ തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം സ്വഹീഹായി സ്ഥിരപെട്ടിട്ടില്ല എന്ന് നിരവധി പൗരാണിക ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിനാം സ്ഥിരപെടുത്തിയല്ലോ....

അതിൽ നിന്ന് ജാബിർ (റ) വിന്റെ ഹദീസ് പ്രമാണയോഗ്യമല്ലന്ന് സ്ഥിരപെടുമല്ലോ....


 മാത്രവുമല്ല പ്രസ്തുത  ഹദീസിന്റെ പരമ്പരയിലെ ഈസബ്നു ജാരിയ ഹദീസ് നിരൂപണ ശാസ്ത്രത്തിൽ അയോഗ്യത കൽപിക്കപെട്ട റാവിയുമാണ്.

നിരവധി മഹദിസുകൾ അത് വ്യക്തമാക്കിയിട്ടുണ്ട്. ചില ഉദാഹരണങ്ങൾ കാണാം


◉ ميزان الإعتدال/ الحافظ الذهبي 3/ 311

◉ تهذيب التهذيب/ الإمام ابن حجر العسقلاني 8/ 207

◉ الضعفاء الكبير/ أبو جعفر العقيلي 3/ 383

◉ الضعفاء والمتركون/ الإمام ابن الجوزي 3/ 238

◉ أوجز المسالك/ الشيخ محمد زكريا 503، 504


പി.പി. ഉവൈസ് അദനി വെട്ടുപാറ

Sunday, April 9, 2023

തബ്ലീലീഗ് ജമാഅത്ത്

 [09/04, 2:35 pm] سلام ويناد: 📣തബ് ലീക്കൻമാരുടെ ലീക്കൻ വിശ്വാസങ്ങൾ😅

📝VMH വണ്ടൂർ

📱9605606574 

🍃🍃🍃🍃🍃🍃🍃

👉🏻അല്ലാഹുവിന് വ്യാജം പറയാനും വാഗ്ദത്തം ചെയ്തതിനെതിരെ പ്രവർത്തിക്കാനും കഴിയും😒(ഫതാവാ റശീദിയ്യ 113)

👉🏻പരലോകത്ത് ഭാഗങ്ങളില്ലാതെ അല്ലാഹുവിനെ കാണുമെന്ന് വിശ്വസിക്കൽ ബിദ്അത്ത്(ഈളാഉൽഹഖ്,ദഹ് ലവീ പേജ്45)

👉🏻പ്രവാചകൻമാർക്ക് കളങ്കമുണ്ടായിട്ടുണ്ട്😠(മൽഫൂളാത്ത്90)

👉🏻അമ്പിയാക്കൾക്ക് ഒരിക്കലും ഗൈബ് അറിയില്ല..അത് അല്ലാഹു നൽകിയതാണെന്ന് വിശ്വസിച്ചാൽ പോലും ശിർക്ക് തന്നെ(തഖ് വിയതുൽ ഈമാൻ,ലക്നൗ പതിപ്പ് 32,ദുയൂബന്ദ് പതിപ്പ് 15)

👉🏻അത്തഹിയ്യാത്തിൽ നബിയെ വിളിക്കുമ്പോൾ നബി അത് കാണും,കേൾക്കുംഎന്ന വിശ്വാസം അനുവദനീയമല്ല..അത് അപകടകരമാണ്(തലവൻ ഇല്യാസ്,മഖാതീബ് 9)

👉🏻ഇൽമുൽ ഗൈബ് കൊണ്ട് നബി അത് അറിയുമെന്ന് വിശ്വസിക്കൽ നിസ്സംശയം ശിർക്കാണ്(ബറാഹീനേ ഖാത്വിഅ 28)

👉🏻വഹാബികളുടെ  വിശ്വാസം ശരിയായ വിശ്വാസമാണ്😠(ഫതാവാ റശീദിയ്യ 280)

🌹🌹🌹🌹🌹🌹🌹

📣സൂക്ഷിക്കുക..ഇവർ ഇന്ത്യൻ വഹാബീപതിപ്പ് തന്നെ.. അതാണ് സുപ്രസിദ്ധ മുഫ്തിയായിരുന്ന ഇമാം ശാലിയാത്വി(നഃമ)എഴുതിവെച്ചത്..👇🏻

📝തബ് ലീഗ് നേതാവ് ഇസ്മാഈൽ ദഹ് ലവി ഇബ്നു തൈമിയ്യയുടേയും ഇബ്നു അബ്ദുൽ വഹാബിൻറെയും പിഴച്ച വിശ്വാസത്തിലേക്ക് ഇന്ത്യയിൽ നിന്ന് ആകൃഷ്ടരായവരിൽ ഒന്നാമനാണ്അൽപം വഴിപിഴച്ചവർ അയാളെ പിൻപറ്റുകയും ചെയ്തു(ദഫ്ഉൽ അസീർ)📝

🍃🍃🍃🍃🍃🍃🍃

📣വലിച്ചെറിയുക..ഈ വഹാബീവൽകൃത വികലാശയത്തേ...📣📣📣

[09/04, 2:35 pm] سلام ويناد: https://m.facebook.com/story.php?story_fbid=3071911989510366&id=100000747860028


ഇന്ത്യയിലെ പ്രഥമ വഹാബി 

എന്ന പേരിൽ

കുപ്രസിദ്ധനായ വ്യക്തിയാണ്

 *ഇസ്മാഈൽ ദഹ്ലവി.* 


ദേവ്ബന്ദി , തബ്ലീഗികളുടെ ആദർശ ഗുരുവാണ് ഇസ്മാഈൽ ദഹ്ലവി.


മുസ്‌ലിംകളെ മുശ്രിക്കാക്കാൻ വേണ്ടി

ടിയാൻ എഴുതിയ ക്ഷുദ്ര കൃതിയാണ്

 *തഖ് വിയത്തുൽ ഈമാൻ.* 



 ദേവ്ബന്ദി മൗലവി *റഷീദ് അഹമ്മദ് കാങ്കോഹി എഴുതുന്നു.* 


 " ഇസ്മാഈൽ ദഹ് ലവി പണ്ഡിതനും , മുത്തഖിയും , ബിദ്അത്ത് നിർമാർജ്ജനം  ചെയ്യുന്നവനും  , സുന്നത്ത് നടപ്പാക്കുന്നവനും , ഖുർആനും , ഹദീസും അനുസരിച്ച് പ്രവർത്തിക്കുന്നവനും ജനങ്ങളെ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്ന വ്യക്തിയുമാകുന്നു.


(ഫതാവ റശീദിയ്യ:  42 ) .


 *കാങ്കോഹി  വീണ്ടും പറയുന്നു.* 


" തഖ് വിയത്തുൽ ഈമാൻ എന്ന ഗ്രന്ഥം അങ്ങേയറ്റം ആവശ്യമായ കിതാബാണ്.

ശിർക്ക് , ബിദ്അത്തുകൾ തടയുന്നതിൽ നിസ്തുല്യ കിതാബാണ്. അതിലെ തെളിവുകൾ മുഴുവനും 

ഖുർആനും ഹദീസുമാണ്. 

ആ കിതാബ് വാങ്ങലും 

പഠിക്കലും , അതനുസരിച്ച് പ്രവർത്തിക്കലും സാക്ഷാൽ ഇസ്ലാമാണ്. പ്രതിഫലം ലഭിക്കുന്നതുമാണ്. അത് വാങ്ങുന്നതിനെ ആക്ഷേപിക്കുന്നവർ പുത്തൻ വാദിയും 

തെമ്മാടിയു മാണ്.


(ഫതാവ റശീദിയ്യ: 42) .



ഗാങ്കോഹിയെ ബൈഅത്ത് ചെയ്ത

 *ദേവ്ബന്ദി മൗലവി അൻവർ ഷാ കാശ്മീരി* 

എഴുതുന്നു.


"ആചാരങ്ങളെ ഇല്ലാതാക്കുന്നതിന് ഇസ്മാഈൽ ദഹ്ലവിക്ക് ഒരു കിതാബുണ്ട്. അത് തഖ്വിയത്തുൽ ഈമാൻ എന്ന കൃതിയെക്കാൾ

വളരെ നല്ലതാണ്.

തഖ്വിയത്തുൽ ഈമാൻ 

എന്ന ഗ്രന്ഥത്തിൽ കടുപ്പം

കൂടിയതിനാൽ ഉപകാരം കുറഞ്ഞ് പോയി. അത് കൊണ്ട് ഈ കിതാബിന്റെ

കാരണത്താൽ ചില *വിവരം കെട്ടവർ* *ഇസ്മാഈൽ*

*ദഹ്ലവിയെ കുഫ്ർ*

*ആരോപണം* നടത്തിയിട്ടുണ്ട്.


[ ഫയ്ളുൽ ബാരി 1/252]

[09/04, 2:35 pm] سلام ويناد: *തബ്ലീഗിസം ബിദ്അത്ത് പ്രചാരണത്തിന്റെ വളഞ്ഞവഴി*

______________________________________

☢ചരിത്രത്തിലിന്നോളം മുസ്‌ലിം സമൂഹം നിര്വഹിക്കുന്ന പുണ്യപ്രവൃത്തിയാണ്പ്രവാചകര്‍ (സ്വ)യുടെ ജന്മദിനാഘോഷവും മൗലിദ് പാരായണങ്ങളും. പൂര്വിക മഹാന്മാര് ഇവയുടെ ആധികാരികത അന്യത്ര വിശദീകരിച്ചിട്ടുണ്ട്. ബിദ്അത്ത് ബാധിച്ചവരില് കണ്ടുവരുന്ന ഒരു പൊതു രോഗമാണ് നബി(സ്വ)യുമായി ബന്ധപ്പെട്ട, അവിടുത്തെ മഹത്ത്വങ്ങള് പ്രചരിക്കാന് സഹായകമായ പ്രവര്ത്തനങ്ങള് വിമര്ശിക്കുക എന്നത്. 


തബ്ലീഗുകാരും ഈ മതവിരുദ്ധതയില് കക്ഷിചേരുന്നതിന് നിരവധി തെളിവുകളുണ്ട്. അങ്ങനെ ഈ രംഗത്തു കൂടി അവര് ബിദ്അത്തിന്റെ നേര്പതിപ്പാണെന്നു വ്യക്തമാവുന്നു. 

മൗലിദില് കെട്ടുകഥകളും മറ്റും ഉണ്ടായത് കൊണ്ടാണ് വിമര്ശിക്കുന്നതെന്ന് ചിലര് വിശദീകരിക്കാറുണ്ട്. അംഗീകൃത മൗലിദുകളില് കെട്ടുകഥകളുണ്ടെന്നതു തന്നെ പരമാബദ്ധമാണ്. എന്നാല്‍, ശരിയായാല്‍ പോലും പാരായണം പറ്റില്ലെന്ന് റശീദ് അഹ്മദ് ഗംഗോഹി വ്യക്തമാക്കിയിട്ടുണ്ട്. 

ഒരു കുഴപ്പവുമില്ലാത്ത സ്വഹീഹായ മൗലിദുകള് തന്നെയും നിഷിദ്ധമാണത്രെ! ഇത് കാണുക:


👉 *ചോദ്യം:* 


❓⚡മൗലിദിന്നിടയില് നില്ക്കാതെ സ്വഹീഹായ റിപ്പോര്ട്ടുകള് മാത്രം വായിച്ച്കൊണ്ടുള്ള മൗലിദില് പങ്കെടുക്കാമോ? 


*ഉത്തരം:*

ഏത് രൂപത്തിലായാലും മൗലിദ് സദസ്സുകള് സംഘടിപ്പിക്കല് വിരോധിക്കപ്പെട്ടതാണ്’’ (ഫതാവാ റശീദിയ്യ പേ.130)


മറ്റൊരു ഫത്വകാണുക:-


കെട്ടുകഥകളൊന്നുമില്ലാത്ത, സ്വഹീഹായ റിപ്പോര്ട്ടുകള് മാത്രം അവലംബിച്ച് നടത്തുന്ന മൗലിദ് സദസ്സില് പങ്കെടുക്കലുംപലകാരണങ്ങളാല് അനുവദനീയമല്ല’ (ഫതാവാ റശീദിയ്യ പേ.131)


തിരുനബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള മൗലിദുകളും മൗലിദ് സദസ്സുകളും ഇവര്ക്ക് പുച്ഛം. ഇതു തന്നെയാണ് ബിദ്അത്തുകാരുടെ പൊതുരീതി.നബിദിനാഘോഷം ബിദ്അത്ത്. വിശുദ്ധറബീഇന്റെ പൊന്നമ്പിളി വാനില് പ്രത്യക്ഷപ്പെടുമ്പോഴേക്കും വിശ്വാസി മാനസങ്ങളില് സന്തോഷം ഉയരുകയായി. പക്ഷേ; പ്രവാചക സ്നേഹം ഹൃദയാന്തരങ്ങളില് ഇല്ലാത്തവരുടെ പ്രഖ്യാപനം ശ്രദ്ധിക്കൂ: 


*“റബീഉല് അവ്വലില് നബിദിനമാഘോഷിക്കുക, നബിദിനാഘോഷ സദസ്സില് നബി(സ്വ)യുടെ ജന്മം പരാമര്ശിക്കപ്പെടുമ്പോള് അവിടുത്തെ ആത്മാവ് സന്നിഹിതമായിട്ടുണ്ടെന്ന വിശ്വാസത്തോടെ എഴുന്നേറ്റ് നില്ക്കുക. റബീഉല് ആഖിര് പതിനൊന്ന് (ഗൗസുല് അഅ്ളമിന്റെ ആണ്ട്) കൊണ്ടാടുക… ഈ കാര്യങ്ങളും ഇത് പോലുള്ള ആയിരക്കണക്കിന് കാര്യങ്ങളും ദീനീവിരുദ്ധമാണ്’ (തഖ്വിയതുല് ഈമാന് പേ.92).* 


ലോകപണ്ഡിതര് മുഴുക്കെ സുന്നത്താണെന്ന് പ്രഖ്യാപിച്ച നബിദിനാഘോഷം ഇവര്ക്ക് ദീനീവിരുദ്ധം. മറ്റു ആയിരക്കണക്കിന് കാര്യങ്ങളും തനി നിഷിദ്ധം. ഈ കൊട്ടക്കണക്കില് പെടുന്നത് സുന്നികളും ബിദ്അത്തുകാരും തമ്മില് തര്ക്കത്തിലിരിക്കുന്നവയാണ്. എന്നിട്ടും തബ്ലീഗുകാരുടെ കുഴപ്പംമനസ്സിലായില്ലെന്ന് നടിക്കരുത്.


നബി(സ്വ)യെ ചിന്തിച്ച് പോകരുത്തിരുനബി(സ്വ)യോടുള്ള തബ്ലീഗുകാരുടെ അമര്ശം അതി ശക്തമായിത്തന്നെ പ്രചരിപ്പിക്കുകയാണ് ഇസ്മാഈല് ദഹ്ലവി. അദ്ദേഹം പറയുന്നത് നോക്കൂ: “ശൈഖിനെയോ മഹത്തുക്കളെയോ നിസ്കാരത്തില് ഓര്ക്കുന്നത് വ്യഭിചരിക്കുന്നുവെന്ന് ചിന്തിക്കുന്നതിലും മോശമാണ് നബി(സ്വ)യെയാണ് ചിന്തിക്കുന്നതെങ്കില് പോലുംകഴുതയെയോ കാളയെയോ ഓര്ക്കുന്നത് ഇതിനേക്കാള് ഉചിതമാണ്. കാരണം ബഹുമാനത്തോടെയുള്ള ഓര്ക്കല് ശിര്ക്കിലേക്ക് നയിക്കും. കഴുതയെയും കാളയെയും സംബന്ധിച്ചുള്ള ചിന്ത അപ്രകാരമല്ല, നിന്ദ്യതയോട് കൂടിയായിരിക്കും’’ (സ്വിറാതുല് മുസ്തഖീം പേ.97).


അത്തഹിയ്യാത്തിലെ “അയ്യുഹന്നബിയ്യു’’വിനെയാണ് ഇയാള് ഭര്ത്സിക്കുന്നത്.


👉⚡ *മുത്ത് നബി(സ്വ) ഇവരുടെ ശിഷ്യനോ?* ❓❓❓


തിരുനബി(സ്വ) തബ്ലീഗ് മൗലമാരുടെടെ ശിഷ്യനാണെന്ന് അന്പേട്ടവി തന്റെ ബറാഹീനെ ഖാതിഅയില് രേഖപ്പെടുത്തുന്നു: “സദ്വൃത്തനായ ഒരാള് നബി(സ്വ)യെ സ്വപ്നത്തില് ദര്ശിച്ചു. നബി(സ്വ) ഉറുദുവില് പലകാര്യങ്ങളും സംസാരിക്കുന്നത് കേട്ടപ്പോള് അദ്ദേഹം ചോദിച്ചു. അങ്ങ് ശരിയായ അറബിയായിരിക്കേ എങ്ങനെയാണ് ഈ ഭാഷ സംസാരിക്കുന്നത്? തിരു നബി(സ) പ്രതികരിച്ചു. *ദയൂബന്ദ് മദ്റസയിലെ പണ്ഡിതരുമായി ബന്ധപ്പെട്ട് തുടങ്ങിയപ്പോള് എനിക്ക് ഈ ഭാഷ വശമായി’’* *(ബറാഹീനെ ഖാത്വിഅ പേ.30).* 


തിരുനബി(സ്വ)ക്ക് എല്ലാഭാഷയും പരിജ്ഞാനമുണ്ടെന്ന് ഖുര്ആന് ആയത്തുദ്ധരിച്ച് ഇമാം ഇബ്നുഹജരില് അസ്ഖലാനി(റ) തന്റെ ഫത്ഹുല് ബാരിയില് രേഖപ്പെടുത്തിയിട്ടുണ്ട്. ഉറുദു പരിജ്ഞാനം പക്ഷേ, തബ്ലീഗ് മൗലാനമാരില് നിന്ന് നേടിയെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ധിക്കാരം അല്ലാതെയെന്ത്.


*മുസ്‌ലിംകള് ബഹുദൈവ വിശ്വാസികള്അല്ലാഹുവിന്റെ വലിയ്യെന്ന് തബ്ലീഗുകാര് വിശേഷിപ്പിച്ച ഇസ്മാഈല് ദഹ്ലവി പറയുന്നു: ഇന്ത്യയിലെ ബഹുദൈവാരാധകര് അവരുടെ ദേവന്മാരോട് വച്ചു പുലര്‍ത്തുന്ന വിശ്വാസം തന്നെയാണ് അമ്പിയാക്കള്, ഔലിയാക്കള്, ശുഹദാക്കള്… എന്നിവരോട് മുസ്‌ലിംകള് സ്വീകരിച്ചത്. അവരെ ചാണോട് ചാണും മുഴത്തിന് മുഴവുമായി ഈ വിഭാഗം പൂര്ണ്ണമായും പിന്തുടര്ന്നു’(രിസാലത്തുത്തൗഹീദ് പേ.51).* 


ദേവിദേവന്മാര്ക്ക് പകരം അമ്പിയാക്കളെയും ഔലിയാക്കളെയും പ്രതിഷ്ഠിച്ചവരാണ് മുസ്‌ലിംകളത്രെ. നജ്ദിയന് തൗഹീദിന്റെ പ്രചാരണത്തിനു വേണ്ടിയുള്ള കപടവേഷധാരികളാണ് തബ്ലീഗുകാരെന്ന് ഈ വാചകവും തെളിയിക്കുന്നു.അബൂജഹലിനുതുല്യംലോകമുസ്‌ലിംകളെ മതത്തിന് പുറത്ത് നിറുത്തുകയാണ് ഇസ്മാഈല് ദഹ്ലവി. അദ്ദേഹത്തിന്റെ വാക്കുകള്: തിരുനബി(സ)യുടെ കാലത്തുണ്ടായിരുന്ന കുഫ്ഫാറുകള് അവരുടെ ആരാധ്യരും അല്ലാഹുവും സമന്മാരാണെന്ന് ഒരിക്കലും വാദിച്ചിരുന്നില്ല. മറിച്ച്, അവരെല്ലാം അവന്റെ സൃഷ്ടികളും അടിമകളും മാത്രമായിരുന്നു എന്ന് അംഗീകരിക്കുന്നവരായിരുന്നു.


അവരെ വിളിച്ചു, നേര്ച്ചകള് നേര്ന്നു, ശിപാര്ശകരാക്കി ഇതെല്ലാമാണ് അവര് ചെയ്തത്. ഇപ്രകാരം ആരുചെയ്താലും അവരും അബൂജഹലും ബഹുദൈവാരാധനയില് തുല്യരാണ്’(രിസാലത്തുത്തൗഹീദ് പേ.54).


ഇസ്ലാമിക ചരിത്ര പാരമ്പര്യത്തെയും പ്രമാണങ്ങളെയും അവഗണിച്ച് വിശ്വാസികളെ ശിര്ക്കുകാരാക്കാനുള്ള ഹീനശ്രമം. ഈ അതിക്രമം സാധിപ്പിച്ചെടുക്കാന് റസൂലിന്റെ കൊടിയ ശത്രു അബൂജഹ്ലിനെ വരെ ന്യായീകരിക്കുന്നു. മക്കാ മുശ്രിക്കുകളെ തൗഹീദുകാരും ലോക മുസ്‌ലിംകളെ ശിര്ക്കുകാരുമാക്കുന്ന മുജാഹിദ് രീതിയുടെ തനിയാവര്ത്തനം. നിസ്കരിപ്പിക്കലിന്റെ മേന്പൊടിയില് ഇത്തരം കാപട്യങ്ങള് ഒളിപ്പിച്ചു വെക്കാനാവില്ല തന്നെ.


ഇസ്തിഗാസക്കെതിരെഇന്ത്യയില് ബിദ്അത്ത് നട്ടുപിടിപ്പിച്ച ഇസ്മാഈല് ദഹ്ലവി പറയുന്നു: *“ജനങ്ങള്ക്കിടയില് യാ ശൈഖ് അബ്ദല്ഖാദിര് ജീലാനീ ശൈഅന് ലില്ലാഹ് (ശൈഖവര്കളേ, അല്ലാഹു മുഖേന ഞങ്ങളെ സഹായിക്കൂ) എന്ന വാചകം പ്രസിദ്ധമാണ്. ഇത് പരസ്യമായ ശിര്ക്കാണ്. ഇതില് നിന്നും മുസ്‌ലിംകളെ അല്ലാഹു രക്ഷിക്കട്ടെ’(തഖ്വിയതുല് ഈമാന് പേ.68, രിസാലത്തുതൗഹീദ് പേ.161).* 


മുസ്‌ലിം സമൂദായത്തെ ഇവരുടെ ഫിത്നയിയില് നിന്നും അല്ലാഹു രക്ഷിക്കട്ടെ എന്ന് നമുക്ക് പ്രാര്ത്ഥിക്കാം.വിളികേള്ക്കുമെന്ന് കരുതിയാല്‍....


ഇസ്മാഇല് ദഹ്ലവി തുടരുന്നു: “മഹാന്മാരെ ദൂരേ നിന്നും വിളിച്ച് തങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് അങ്ങു പ്രാര്ത്ഥിക്കണമെന്ന് പറയുന്നത് ശിര്ക്കാണ്. ഇവിടെ ആവശ്യ പൂര്ത്തീകരണത്തിന് അല്ലാഹുവിനോട് മാത്രമാണ് പ്രാര്ത്ഥിച്ചതെങ്കിലും മഹത്തുക്കളെ വിളിച്ചതിലൂടെ ശിര്ക്ക് സംഭവിച്ചു’’ (തഖ്വിയതുല് ഈമാന് പേ.32, രിസാലത്തുത്തൗഹീദ് പേ.105)


മഹത്തുക്കള്ക്ക് അല്ലാഹു നല്കുന്ന കേള്വിക്കും കാഴ്ചക്കും പരിധിനിശ്ചയിക്കാവതല്ല. മദീനയിലെ മിമ്പറില് നിന്നും ഉമര്(റ) നല്കിയ “പര്വ്വതത്തിന്റെ പിന്നിലുള്ള ശത്രുക്കളെ സൂക്ഷിക്കുക’’ എന്ന നിര്ദേശം നഹാവന്ദിലെ സാരിയ(റ) കട്ടത് പ്രസിദ്ധമാണ്. അതിവിദൂരതയില് നിന്നുള്ള ദൃശ്യം ഖലീഫ(റ) കണ്ടതും സാരിയ(റ) കേട്ടതും ഇതില് നിന്നു വ്യക്തം. മറ്റനവധിരേഖകളും ഇതു തെളിയിക്കുന്നു. അവ വിശദീകരിക്കുക ഇവിടെ ലക്ഷ്യമല്ലാത്തതിനാല് മറ്റൊരു കാര്യം സൂചിപ്പിക്കാം.മഹാന്മാര്ക്ക് അല്ലാഹു നല്കുന്ന കഴിവുകൊണ്ട് അവര് സഹായിക്കുമെന്ന വിശ്വാസവും അതനുസരിച്ചുള്ള സഹായാര്ത്ഥനയും ഇസ്ലാമിക ചരിത്രത്തില് ഇന്നോളം നടന്നുവരുന്നതാണ്. ഇത് ശിര്ക്കാണെന്നു പ്രഖ്യാപിക്കുകവഴി ഇസ്ലാമിക ജ്ഞാനശൃംഖലയുടെ ഓരോ കണ്ണിയെയും മതത്തില് നിന്നു പുറന്തള്ളുകയാണ് ചെയ്യുന്നത്. എല്ലാ ബിദ്അത്തുകാരുടെയും പൊതു സ്വഭാവം തബ്ലീഗുകാരും പ്രകടിപ്പിക്കുന്നതാണിത്. ഇതേപ്രകാരം തന്നെ അദൃശ്യജ്ഞാനം പോലുള്ളവയിലുംഇവര് സമൂഹധാരയില് നിന്നു പുറംതിരിഞ്ഞാണ് നില്ക്കുന്നത്.അദൃശ്യജ്ഞാനം ഒരാള്ക്കുമില്ലെന്ന് തബ്ലീഗ് നേതാവ് പറയുന്നത് നോക്കൂ:-


‘നബി, വലിയ്യ്, ഇമാം, ശഹീദ് മുതലായവര് അദൃശ്യകാര്യങ്ങള് അറിയുമെന്ന വിശ്വാസം ശരിയല്ല. നബി(സ്വ) അറിയുമെന്ന വിശ്വാസം ഒട്ടും ശരിയല്ല’(രിസാലത്തുത്തൗഹീദ് പേ.108)


*അല്ലാഹുവിനെ തിരുത്തുന്ന തബ്ലീഗുകാര്!അദൃശ്യം അറിയിച്ചുകൊടുക്കുമെന്ന് ഖുര്ആനും പ്രമാണങ്ങളും പറയുമ്പോള് അവയ്ക്ക് തിരുത്ത് നടത്തുകയാണ് തബ്ലീഗുകാര്.*


മതത്തിന്റെ അടിയാധാരങ്ങളെ മുഴുവന് അപഹസിക്കുന്ന ഇവര്ക്ക് ആരാധനാ കാര്യങ്ങളില് ഉപദേശിക്കുന്നതിനനര്ഹതയേയില്ല. വിശ്വാസമാണല്ലോ പ്രധാനം. അതിന്റെ അനുബന്ധം മാത്രമാണ് ഇബാദത്തുകള്‍.(തുടരും)


✒ *അബ്ദുറശീദ് സഖാഫി മേലാറ്റൂര്‍*

[09/04, 2:36 pm] سلام ويناد: നബിവിശ്വാസവും തബ്ലീഗുകാരും

*********************************

ഇസ്‌ലാമിക തബ്ലീഗ് (പ്രബോധനം) നടത്തുന്നു എന്നു അവകാശപ്പെടുന്നവര്‍ എന്തു പ്രചരിപ്പിക്കണം? നിസ്സംശയം പറയാം, മതത്തിന്റെ യഥാര്‍ത്ഥ വിശ്വാസവും രീതികളും കര്‍മവിധികളും തന്നെ. എന്നാല്‍, ഇസ്‌ലാമിക പ്രബോധനം എന്നതിലപ്പുറം മതത്തിലെ ഛിദ്രതയും തൗഹീദാദി വിശ്വാസങ്ങളിലെ മലിനീകരണവും നിഗൂഢലക്ഷ്യമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മത ദര്‍ശനങ്ങളോട് വിരുദ്ധ സമീപനമാണ് തബ്ലീഗ് ജമാഅത്തുകാര്‍ വച്ചുപുലര്‍ത്തുന്നത്. കഴിഞ്ഞ ലക്കം വിശദീകരിച്ച തബ്ലീഗ് നേതാക്കളുടെ ഗ്രന്ഥത്തില്‍ നിന്നു ചിലതു പരാമര്‍ശിക്കാം.

അമ്പിയാക്കള്‍ അശുദ്ധ മനസ്കര്‍

മതത്തിന്റെ സമ്പൂര്‍ണ പ്രയോക്താക്കളാണ് പ്രവാചകന്മാര്‍. അവര്‍ സമ്പൂര്‍ണ പാപസുരക്ഷിതരാണെന്നാണ് മതം പഠിപ്പിക്കുന്നത്. എത്രമേല്‍ മലിനമായ സാഹചര്യത്തിലും ധര്‍മനിഷ്ഠരായി തുടരാന്‍ അവര്‍ക്കു കഴിയും. എങ്കിലേ അവര്‍ സമൂഹത്തിനു മാതൃകാ യോഗ്യരാവുകയുള്ളൂ. എന്നാല്‍ തബ്ലീഗുകാര്‍ വിരുദ്ധ ദര്‍ശനമാണു സ്വീകരിക്കുന്നത്. സമൂഹത്തിന്റെ മ്ലേഛതകള്‍ നബിമാരെയും സ്വാധീനിക്കുമെന്ന് അവര്‍ പ്രചരിപ്പിക്കുന്നു.

പാപസുരക്ഷിതരും അല്ലാഹുവില്‍ നിന്ന് നേരിട്ട് അറിവും ആജ്ഞയും സ്വീകരിക്കുന്നവരുമാണ് അമ്പിയാക്കള്‍. എങ്കിലും ഈ പ്രബോധന വേളയില്‍ വ്യത്യസ്ത ജനങ്ങളുമായി ബന്ധപ്പെടുന്നതുകാരണം അവരുടെ തിന്മകളുടെ പ്രതിഫലനങ്ങള്‍ അമ്പിയാക്കളുടെ പരിശുദ്ധവും പ്രകാശപൂരിതവുമായ ഹൃദയങ്ങളില്‍ പതിക്കും. ഏകാന്തമായ ദൈവസ്മരണിയിലൂടെയും ആരാധനയിലൂടെയുമാണ് അവര്‍ ആ പൊടിപടലങ്ങള്‍ കഴുകി ശുദ്ധിയാക്കുന്നത്. ഇതു പോലെ തബ്ലീഗ് ജമാഅത്തിന്റെ പ്രചാരണത്തിനിറങ്ങുന്നവരുടെ ഹൃദയങ്ങളിലും തങ്ങള്‍ കണ്ടുമുട്ടുന്നവരുടെ മ്ലേഛതകള്‍ പ്രതിഫലിക്കും. തന്മൂലം രാത്രി ആരാധനയില്‍ മുഴുകുകയും ചെയ്യേണ്ടതാണ് (മല്‍ഫൂളാത്ത്, പേ 90).

അമ്പിയാക്കള്‍ പാപസുരക്ഷിതരാണെങ്കിലും പ്രബോധിതരുടെ അരുതായ്മകള്‍ അവരുടെ ഹൃദയങ്ങളില്‍ പതിക്കുകമൂലം അവര്‍. ശുദ്ധമല്ലാതെയാവുമെന്നാണ് ഈ പറയുന്നത്. പ്രബോധിത സമൂഹത്തിന്റെ മാലിന്യം പ്രവാചകന്മാര്‍ക്കു ബാധിച്ച പോലെ തബ്ലീഗുകാര്‍ക്കും എത്തുമെന്ന പരാമര്‍ശത്തിലൂടെ നബിമാരെ തബ്ലീഗുകാരന്റെ നിലാവരത്തിലേക്ക് താഴ്ത്തുകയോ അതല്ലെങ്കില്‍ നബിമാര്‍ക്ക് തുല്യമാണ് തബ്ലീഗുകാര്‍ എന്നു വരുത്തുകയോ ആണ് ചെയ്തിരുന്നത്. ഇസ്‌ലാമിക ലോകത്തിനു പരിചയമില്ലാത്ത പരമാബദ്ധമാണിത്.

നബി(സ്വ)യെക്കാള്‍ അറിവ് പിശാചിന്!

തബ്ലീഗ് സ്ഥാപകനായ മുഹമ്മദ് ഇല്‍യാസിനെ വളരെയധികം സ്വാധീനിച്ച ഖലീല്‍ അഹ്മദ് അന്പേട്ടവി പറയുന്നത് കാണുക: ‘ചുരുക്കത്തില്‍, പിശാചിന്റെയും മലക്കുല്‍ മൗത്തിന്റെയും അറിവിനോട് ശരിയായ പ്രമാണത്തിനു വിരുദ്ധമായി, കേവലം തെറ്റായ താരതമ്യത്തിലൂടെ, ഭൂമിയെ ചുറ്റുന്ന അറിവ് റസൂല്‍(സ്വ)ക്കുണ്ടെന്ന് വാദിക്കുന്നതു ശിര്‍ക്കല്ലെങ്കില്‍ പിന്നെന്താണത്? ശ്വൈാനിനും മലക്കുല്‍ മൗത്തിനും വിശാലമായ അറിവുണ്ടെന്നത് പ്രമാണത്തിലൂടെ സ്ഥിരപ്പെട്ടതാണ്. എല്ലാ പ്രമാണങ്ങളും തട്ടിമാറ്റി നബി(സ്വ)ക്ക് വിശാല ജ്ഞാനമുണ്ടെന്ന ശിര്‍ക്ക് സ്ഥാപിക്കാന്‍ പറ്റുന്ന ഏതു തെളിവാണുള്ളത്?’ (ബറാഹീനേ ഖാത്വിഅ, പേ.55).

പിശാചിനോട് എന്തിനാണിത്ര സ്നേഹമെന്ന് മനസ്സിലാകുന്നില്ല. നബി(സ്വ)ക്ക് വിശാല അറിവുണ്ടെന്ന് ഖുര്‍ആനുള്‍പ്പടെയുള്ള മുഴുവന്‍ പ്രമാണങ്ങളും പഠിപ്പിക്കുന്നു. എന്നിട്ടും തബ്ലീഗുകാര്‍ അതിനെ ശിര്‍ക് വല്‍കരിച്ച് പിശാചിനോടുള്ള കടപ്പാട് കൃത്യമായി തന്നെ നിര്‍വഹിക്കുന്നു. റസൂല്‍(സ്വ)യെ സാധാരണക്കാരനാക്കാനുള്ള പതിവു ബിദ്അത്ത് രീതിയാണിത്. ഇബ്ലീസിനോടു നബി(സ്വ)യോടുള്ളതിനേക്കാള്‍ സ്നേഹമുള്ളവര്‍ ആരായിരിക്കും?

നബി(സ്വ)യും ഭ്രാന്തന്റെ ജ്ഞാനവും

ഹിഫ്ളുല്‍ ഈമാനില്‍ താനവി നടത്തുന്ന നബി(സ്വ)യുടെ അദൃശ്യജ്ഞാനവുമായി ബന്ധപ്പെട്ടുള്ള ചോദ്യവും ഉത്തരവും ശ്രദ്ധിക്കുക: ചോദ്യം: അദൃശ്യജ്ഞാനം രണ്ടു വിധമുണ്ട്. 1) സ്വന്തമായി ലഭിക്കുന്നത്. ഈ അര്‍ത്ഥ പ്രകാരം അല്ലാഹുവല്ലാതെ ഒരാളും അദൃശ്യജ്ഞാനമുള്ള വരാണെന്ന് പറയാന്‍ പറ്റില്ല. 2) മറ്റൊരാള്‍ മുഖേന ലഭിക്കുന്നത്. ഇതനുസരിച്ച് നബി(സ്വ) അദൃശ്യ ജ്ഞാനമുള്ളവരാകുന്നു. ഈ വിശ്വാസവും പ്രവര്‍ത്തനവും ശരിയാണോ?

ഉത്തരം: തിരുനബി(സ്വ)ക്ക് അദൃശ്യം അറിയുമെന്നത് ശരിയാണെങ്കില്‍ ഒരു കാര്യം അന്വേഷിക്കേണ്ടതുണ്ട്. അദൃശ്യമെന്നാല്‍ മുഴുവന്‍ അദൃശ്യവും എന്നാണോ അതോ ചില അദൃശ്യങ്ങള്‍ എന്നോ? ചിലതാണങ്കില്‍ അതില്‍ റസൂല്‍(സ്വ)ക്ക് മാത്രം എന്ത് പ്രത്യേകത? ഇത് സാധാരണ മനുഷ്യര്‍ക്ക് എന്നല്ല; കുട്ടികള്‍ക്കും ഭ്രാന്തന്മാര്‍ക്കും മൃഗങ്ങള്‍ക്കും മുഴുവന്‍ ജീവികള്‍ക്കുമുള്ളതാണല്ലോ? കാരണം ഓരോ വ്യക്തിക്കും അറിയാത്തവ മറ്റേ വ്യക്തിക്ക് അറിയുമല്ലോ. അപ്പോള്‍ എല്ലാവരും അദൃശ്യ ജ്ഞാനമുള്ളവരായി മാറി’ (ഹിഫ്ളുല്‍ ഈമാന്‍ പേ.15).

ഇന്ദ്രിയങ്ങള്‍ ഉപയോഗപ്പെടുത്തിയാലും അറിയാന്‍ കഴിയാത്ത കാര്യങ്ങള്‍ക്കാണ് അദൃശ്യജ്ഞാനം എന്ന് പറയുന്നത്. നബി(സ്വ)ക്ക് അത്തരം കാര്യങ്ങള്‍ അറിയിക്കപ്പെട്ടിട്ടുണ്ടെന്നതിന് വിശുദ്ധ ഖുര്‍ആന്‍ തന്നെ സാക്ഷിയാണ്. പക്ഷേ, തബ്ലീഗുകാര്‍ക്ക് ഈ കാര്യങ്ങളൊന്നുമറിയില്ല. അവര്‍ക്ക് തിരുറസൂലും ഭ്രാന്തനും മൃഗങ്ങളുമൊക്കെയും ഒരേ സ്ഥാനത്തില്‍ മാത്രം. ഇസ്‌ലാമിന് പരിചയമില്ലാത്തതാണിതും.

നബി(സ്വ)ക്ക് വിവരമില്ല!

ഇസ്മാഈല്‍ ദഹ്ലവിയുടെ വാക്കുകള്‍ കാണുക. ഈലോകത്തോ പരലോകത്തോ ഖബറിലോ അടിമകളോട് അല്ലാഹു എങ്ങനെ വര്‍ത്തിക്കുമെന്ന് ഒരാള്‍ക്കുമറിയില്ല. പ്രവാചകനും വലിയ്യും അങ്ങനെത്തന്നെ. തങ്ങളുടെയും മറ്റുള്ളവരുടെയും അവസ്ഥയെ സംബന്ധിച്ച് അവര്‍ക്ക് വിവരമില്ല. വഹ്യ് മുഖേന ആര്‍ക്കെങ്കിലും ഒരാളുടെ അന്ത്യം സന്തോഷകരമായിരിക്കുമെന്ന് വിവരം നല്‍കപ്പെട്ടാല്‍ തന്നെ അത് മൊത്തത്തിലായിരിക്കും’(തഖ്വിയതുല്‍ ഈമാന്‍ പേ.35)

റസൂല്‍(സ്വ) സ്വര്‍ഗം വാഗ്ദാനം ചെയ്ത എത്രയോ സ്വഹാബികളുണ്ട്. സ്വര്‍ഗലോകത്ത് ചിലര്‍ക്കുള്ള ഗുണങ്ങള്‍ അവിടുന്ന് വിവരിക്കുകയും ചെയ്തു. ഇത് മൊത്തത്തിലായല്ല വ്യക്തിപരമായി വിശദീകരിച്ചു തന്നെയായിരുന്നു. വസ്തുത ഇതായിരിക്കെ നബി(സ്വ)ക്ക് അവിടുത്തെ പരലോകാവസ്ഥ പോലും അറിയില്ലെന്നു പ്രചരിപ്പിക്കുന്നത് ക്രൈസ്തവരെ പോലുള്ള മതവിരുദ്ധരെ സഹായിക്കാനാണ്. നബി(സ്വ)യെ ‘സാധു’വാക്കി അവതരപ്പിക്കേണ്ടത് അവര്‍ക്കാണല്ലോ ആവശ്യമുള്ളത്. ഇവിടെ തബ്ലീഗുകാരും ഇസ്ലാം വിരുദ്ധരും ഒരേ തൂവല്‍പക്ഷികളാവുന്നു.

അമ്പിയാക്കളേക്കാള്‍ ഉന്നതരും

തബ്ലീഗുകാര്‍ വച്ചുപുലര്‍ത്തുന്ന മറ്റൊരു വിശ്വാസം ശ്രദ്ധിക്കുക: ‘പ്രവാചകന്മാര്‍ സമുദായത്തില്‍ നിന്നു വ്യതിരിക്തരാവുന്നുണ്ടെങ്കില്‍ അതു വിജ്ഞാനത്തിന്റെ കാര്യത്തില്‍ മാത്രമാണ്. കര്‍മ്മങ്ങളില്‍ പലപ്പോഴും സമുദായം അവരോടു തുല്യരാവുകയോ അവരേക്കാള്‍ മികവുപുലര്‍ത്തുകയോ ചെയ്യുന്നു’(തഹ്ദീറുന്നാസ് പേ 8).

ഹുജ്ജതുല്ലാഹി അലല്‍ ആലമീന ഫില്‍ അര്‍ള് എന്ന സ്ഥാനപ്പേരോടെ പരിചയപ്പെടുത്തുന്ന നേതാവാണ് ഇത്തരമൊരു പരമാബദ്ധം എഴുന്നള്ളിക്കുന്നത്. സാധാരണക്കാര്‍ തന്നെ നബിമാരേക്കാള്‍ ഭക്തരും ആരാധനക്കാരുമാവുമെങ്കില്‍ ഇസ്‌ലാമില്‍ പ്രവാചകന്മാര്‍ എങ്ങനെയാണ് മാതൃകയാവുക? ഇതൊക്കെ അറിയുമ്പോള്‍ ഇവരുടെ കാര്യമോര്‍ത്ത് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാന്‍!

മുത്തു നബിക്ക് നേരെ

വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു നബി(സ്വ)ക്ക് പതിച്ചു നല്‍കിയ അംഗീകാരം തബ്ലീഗുകാര്‍ കൊച്ചാക്കുന്നു. സര്‍വലോക കാരുണ്യം (റഹ്മതുന്‍ ലില്‍ ആലമീന്‍) എന്ന വിശേഷണത്തെ സംബന്ധിച്ച് ഇവര്‍ പറയുന്നു:

ചോദ്യം: റഹ്മതുല്‍ ആലമീന്‍ എന്നത് നബി(സ്വ)ക്ക് മാത്രം പ്രത്യേകമായതാണോ? മറുപടി: ലോകാനുഗ്രഹി എന്ന സവിശേഷത മറ്റുപലര്‍ക്കും പറയാവുന്നതാണ്. അമ്പിയാക്കള്‍, ഔലിയാക്കള്‍, പണ്ഡിതര്‍ എന്നിവരെല്ലാം ഈ വിശേഷണത്തിന് അര്‍ഹരാണ്’(ഫതാവാ റശീദിയ്യ, പേ. 104).

തിരുനബിയോടുള്ള ധിക്കാരത്തിന്റെ ഒരുദാഹരണം മാത്രമാണിത്. ശരിയായ ബിദ്അത്ത് ആശയം ഇവിടെയും കാണാം. മതവുമായി ഇവരുടെ ബന്ധരാഹിത്യത്തിനു കൂടുതല്‍ തെളിവുകളെന്തിനാണ്.

ആലിമുല്‍ ഗൈബെന്ന പ്രയോഗം

തിരുനബി(സ്വ) അദൃശ്യമറിയുമെന്ന് സ്ഥിരപ്പെട്ടാലും ആലിമുല്‍ഗൈബ് എന്ന് പറയാന്‍ പാടില്ലെന്നാണ് തബ്ലീഗുകാര്‍ പ്രചരിപ്പിക്കുന്നത്. അത് വ്യാഖ്യാനിച്ചാണെങ്കിലും ശരി. അത് ശിര്‍ക്കിനെ തോന്നിപ്പിക്കുമെന്നതാണ് കാരണം. (അല്‍ മുഹന്നദ് അലല്‍ മുഫന്നദ് പേ.28).

അല്ലാഹുവിന് ഇല്ലാത്ത ഭയം ഇവര്‍ക്ക്!! റഊഫ്, റഹീം തുടങ്ങിയ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ അല്ലാഹു തന്നെ നബി(സ്വ)യിലും ഉപയോഗിച്ചത് ഖുര്‍ആനില്‍ കാണാം. ഇവിടെയൊന്നും ഉദയം ചെയ്യാത്ത ശിര്‍ക് എങ്ങനെയാണ് ആലിമുല്‍ഗൈബ് (അദൃശ്യമറിയുന്നവന്‍) എന്ന് പറയുമ്പോഴേക്കും ഉദയം ചെയ്യുന്നത്?

തിരു നബി(സ്വ) അന്ത്യ പ്രവാചകനല്ല!

ചെറിയ കുട്ടികള്‍ക്കുവരെ അറിയുന്ന വസ്തുതയാണ് നബി(സ്വ) അന്ത്യ പ്രവാചകനാണെന്നത്. എന്നാല്‍ മതത്തെപൊളിച്ചടക്കാന്‍, ഇസ്‌ലാമില്‍ നിന്ന് പുറത്തായവര്‍ എന്ന് എല്ലാവരും അംഗീകരിക്കുന്ന ഖാദിയാനികള്‍ക്ക് കുടപിടിക്കുകയാണ് തബ്ലീഗുകാര്‍. ഈ വരികള്‍ കാണൂ:‘അവിടുത്തെ കാലത്തു തന്നെ ഈ ഭൂമിയിലോ ആകാശത്തോ മറ്റൊരു നബിയുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ ആ നബിയും പ്രവാചകത്വത്തിന്റെ വിഷയത്തില്‍ തിരുമേനി (സ്വ)യെ ആശ്രയിച്ചിരിക്കും… ഞാനീ പറഞ്ഞ രൂപത്തില്‍ (എല്ലാവരുടെയും നുബുവ്വത്തിന്റെ പ്രഭവ കേന്ദ്രം എന്ന അര്‍ത്ഥപ്രകാരം) ഖത്മുന്നുബുവ്വത്തിനെ മനസ്സിലാക്കിയാല്‍ റസൂല്‍(സ്വ) അന്ത്യ പ്രവാചകനാകുന്നത് മുന്‍കാല അമ്പിയാക്കളെ അപേക്ഷിച്ചു മാത്രമല്ല പ്രത്യുത അവിടുത്തെ കാലത്തു തന്നെ എവിടെയെങ്കിലും ഏതെങ്കിലും നബിയുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ പോലും അവിടുന്ന് ഖാതിമിയ്യത് അതേപടി നിലനില്‍ക്കും…. റസൂല്‍ (സ്വ)യുടെ കാലശേഷം വല്ല നബിയും ജനിക്കുമെന്നു സങ്കല്‍പ്പിച്ചാല്‍ പോലും അന്ത്യപ്രവാചകനെന്ന വിശേഷണത്തില്‍ ഒരുവ്യത്യാസവും വരികയില്ല. അവിടുത്തെ സമകാലീനനായി മറ്റേതെങ്കിലും ഭൂമിയില്‍ ഒരു പ്രവാചകനുണ്ടാകുന്നതിനെ കുറിച്ച് പറയേണ്ടതുമില്ല. ഇതേ ഭൂമിയില്‍ മറ്റേതെങ്കിലും നബിയുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ തന്നെയും ഖാത്തിമുന്നബിയ്യീന്‍ എന്നതിന് ഒരു പോറലും സംഭവിക്കില്ല’(തഹ്ദീറുന്നാസ് പേ 43).

കേട്ടാല്‍ നബി(സ്വ)യെ പ്രകീര്‍ത്തിക്കുകയാണെന്നു തോന്നും. പക്ഷേ, അന്ത്യ പ്രവാചകന്‍ എന്നാല്‍ അവസാനത്തെ നബി എന്നല്ല, എല്ലാനബിമാരും ആശ്രയിക്കുന്നവര്‍ എന്ന അര്‍ത്ഥം നല്‍കി ലോകത്ത് ഇന്നോളം കഴിഞ്ഞ പണ്ഡിതരൊന്നും പറയാത്ത പുതിയൊരു ആദര്‍ശം പ്രചരിപ്പിച്ച് മതവിരുദ്ധത തെളിയിക്കുകയാണ് ഇവര്‍. നബി(സ്വ)ക്കൊപ്പമോ ശേഷമോ ഒരര്‍ത്ഥത്തിലുള്ള പ്രവാചകനും വരില്ലെന്നും അങ്ങനെ വിശ്വസിക്കുന്നത് കുഫ്റാണെന്നുമാണ് മതം പഠിപ്പിക്കുന്നത്.

അദൃശ്യമറിയലും ശിര്‍ക്ക്

റശീദ് അഹ്മദ് ഗംഗോഹിയുടെ ഫതാവയില്‍ രേഖപ്പെടുത്തുന്നു: നബി(സ്വ)ക്ക് അദൃശ്യ ജ്ഞാനം ഒട്ടും ഉണ്ടായിരുന്നില്ല. നബി(സ്വ) ഒരിക്കലും അങ്ങനെ പറഞ്ഞിട്ടുമില്ല. അദൃശ്യജ്ഞാനം ഉണ്ടായിരുന്നില്ലെന്നതിന് ഖുര്‍ആനും നിരവധി ഹദീസുകളും തെളിവാണ്. അദൃശ്യം അറിഞ്ഞിരുന്നുവെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അത് പരസ്യമായ ശിര്‍ക്കാണ് (ഫതാവാ റശീദിയ്യ പേ. 103).

വിശുദ്ധ ഖുര്‍ആനിലും സ്വഹീഹുല്‍ ബുഖാരിയുള്‍പ്പടെയുള്ള ഹദീസ് ഗ്രന്ഥങ്ങളിലുമുള്ള സത്യം കണ്ണടച്ച് ഇരുട്ടാക്കി സമൂഹത്തെ വഞ്ചിക്കുന്നത് ആരുടെ പ്രീതി നേടാനാണെന്ന് മുസ്‌ലിം സമൂഹത്തിനറിയാം, ഇതും നേരത്തേ പറഞ്ഞ ബിദ്അത്ത് പ്രീണനം തന്നെ.

അല്ലാഹുവിന്നറിയാം, റസൂലിനും…

ഇത്തരം പ്രയോഗങ്ങള്‍ ധാരാളമായി സത്യവിശ്വാസികളില്‍ കാണാം. സ്വഹാബിമാര്‍ തിരുദൂതരോട് നേരിട്ടുതന്നെ തതുല്യ പ്രയോഗങ്ങള്‍ നടത്തിയിട്ടുമുണ്ട്. ഇതിനെ സംബന്ധിച്ച് തബ്ലീഗിന്റെ വീക്ഷണം കാണുക:

ഏതെങ്കിലുമൊരാള്‍ മറ്റൊരാളുടെ ഹൃദയത്തിലെ ചിന്ത എന്താണെന്നോ അവന്റെ വിവാഹം എന്നാണെന്നോ മരത്തില്‍ എത്ര ഇലകളുണ്ടെന്നോ ആകാശത്ത് എത്ര നക്ഷത്രങ്ങള്‍ ഉണ്ടെന്നോ ചോദിച്ചാല്‍ അതിനുത്തരം അല്ലാഹുവും അവന്റെ റസൂലും അറിയും (അല്ലാഹു വറസൂലുഹു അഅ്ലം) എന്ന് പറയരുത്. കാരണം അദൃശ്യം അല്ലാഹു മാത്രമേ അറിയൂ… റസൂല്‍ അറിയില്ല’ (തഖ്വിയതുല്‍ ഈമാന്‍ പേ.69)

റസൂല്‍ അദൃശ്യമറിയുമെന്ന വിശ്വാസം ശിര്‍ക്കാണെന്ന് ഗംഗോഹിയും. ഇതുവഴിയും സത്യവിശ്വാസികളെ മുഴുവന്‍ ശിര്‍ക്കില്‍ വകചേര്‍ക്കുകയാണ് തബ്ലീഗ് മൗലാനമാര്‍. എന്നാലോ, അത്തരം കാര്യങ്ങള്‍ ഞങ്ങളുടെ മേല്‍ ആരോപിക്കുകയാണെന്നും തബ്ലീഗ് ജമാഅത്തെന്നാല്‍ ശരിയായ സുന്നത്ത് ജമാഅത്താണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. കേരള തബ്ലീഗുകാര്‍ ഈ പ്രചാരണത്തില്‍ ഏറെ ശ്രദ്ധിക്കാറുണ്ട്. സത്യത്തില്‍, മറ്റു ബിദ്ത്തുകാര്‍ പോലും വച്ചുപുലര്‍ത്താത്തത്ര കടുത്ത അന്ധകാരമാണ് ഇവര്‍ക്കുള്ളത്. അദൃശ്യജ്ഞാനമറിയുമെന്നത് ശിര്‍ക്കാണെന്ന് പഠിപ്പിക്കുന്നതിലും മറ്റും ഇത് വ്യക്തമാകുന്നു.

[09/04, 2:36 pm] سلام ويناد: ഇസ്‌ലാമിക തബ്ലീഗ് (പ്രബോധനം) നടത്തുന്നു എന്നു അവകാശപ്പെടുന്നവര് എന്തു പ്രചരിപ്പിക്കണം? നിസ്സംശയം പറയാം, മതത്തിന്റെ യഥാര്ത്ഥ വിശ്വാസവും രീതികളും കര്മവിധികളും തന്നെ. എന്നാല്, ഇസ്‌ലാമിക പ്രബോധനം എന്നതിലപ്പുറം മതത്തിലെ ഛിദ്രതയും തൗഹീദാദി വിശ്വാസങ്ങളിലെ മലിനീകരണവുംനിഗൂഢലക്ഷ്യമായി പ്രവര്ത്തിക്കുന്നതിനാല് മത ദര്ശനങ്ങളോട് വിരുദ്ധ സമീപനമാണ് തബ്ലീഗ് ജമാഅത്തുകാര് വച്ചുപുലര്ത്തുന്നത്. കഴിഞ്ഞ ലക്കം വിശദീകരിച്ച തബ്ലീഗ് നേതാക്കളുടെ ഗ്രന്ഥത്തില് നിന്നു ചിലതു പരാമര്ശിക്കാം.അമ്പിയാക്കള് അശുദ്ധ മനസ്കര്മതത്തിന്റെ സമ്പൂര്ണ പ്രയോക്താക്കളാണ് പ്രവാചകന്മാര്. അവര് സമ്പൂര്ണ പാപസുരക്ഷിതരാണെന്നാണ് മതം പഠിപ്പിക്കുന്നത്. എത്രമേല് മലിനമായ സാഹചര്യത്തിലും ധര്മനിഷ്ഠരായി തുടരാന് അവര്ക്കു കഴിയും. എങ്കിലേ അവര് സമൂഹത്തിനു മാതൃകാ യോഗ്യരാവുകയുള്ളൂ. എന്നാല് തബ്ലീഗുകാര് വിരുദ്ധ ദര്ശനമാണു സ്വീകരിക്കുന്നത്. സമൂഹത്തിന്റെ മ്ലേഛതകള് നബിമാരെയും സ്വാധീനിക്കുമെന്ന് അവര് പ്രചരിപ്പിക്കുന്നു.പാപസുരക്ഷിതരും അല്ലാഹുവില് നിന്ന് നേരിട്ട് അറിവും ആജ്ഞയും സ്വീകരിക്കുന്നവരുമാണ് അമ്പിയാക്കള്. എങ്കിലും ഈ പ്രബോധന വേളയില് വ്യത്യസ്ത ജനങ്ങളുമായി ബന്ധപ്പെടുന്നതുകാരണം അവരുടെ തിന്മകളുടെ പ്രതിഫലനങ്ങള് അമ്പിയാക്കളുടെ പരിശുദ്ധവും പ്രകാശപൂരിതവുമായ ഹൃദയങ്ങളില് പതിക്കും. ഏകാന്തമായ ദൈവസ്മരണിയിലൂടെയും ആരാധനയിലൂടെയുമാണ് അവര് ആ പൊടിപടലങ്ങള് കഴുകി ശുദ്ധിയാക്കുന്നത്. ഇതു പോലെ തബ്ലീഗ് ജമാഅത്തിന്റെ പ്രചാരണത്തിനിറങ്ങുന്നവരുടെ ഹൃദയങ്ങളിലും തങ്ങള് കണ്ടുമുട്ടുന്നവരുടെ മ്ലേഛതകള് പ്രതിഫലിക്കും. തന്മൂലം രാത്രി ആരാധനയില് മുഴുകുകയും ചെയ്യേണ്ടതാണ് (മല്ഫൂളാത്ത്, പേ 90).അമ്പിയാക്കള് പാപസുരക്ഷിതരാണെങ്കിലും പ്രബോധിതരുടെ അരുതായ്മകള് അവരുടെ ഹൃദയങ്ങളില് പതിക്കുകമൂലം അവര്. ശുദ്ധമല്ലാതെയാവുമെന്നാണ് ഈ പറയുന്നത്. പ്രബോധിത സമൂഹത്തിന്റെ മാലിന്യം പ്രവാചകന്മാര്ക്കു ബാധിച്ച പോലെ തബ്ലീഗുകാര്ക്കും എത്തുമെന്ന പരാമര്ശത്തിലൂടെ നബിമാരെ തബ്ലീഗുകാരന്റെ നിലാവരത്തിലേക്ക് താഴ്ത്തുകയോ അതല്ലെങ്കില് നബിമാര്ക്ക് തുല്യമാണ് തബ്ലീഗുകാര് എന്നു വരുത്തുകയോ ആണ് ചെയ്തിരുന്നത്. ഇസ്‌ലാമിക ലോകത്തിനു പരിചയമില്ലാത്ത പരമാബദ്ധമാണിത്.നബി(സ്വ)യെക്കാള് അറിവ് പിശാചിന്!തബ്ലീഗ് സ്ഥാപകനായ മുഹമ്മദ് ഇല്യാസിനെ വളരെയധികം സ്വാധീനിച്ച ഖലീല് അഹ്മദ് അന്പേട്ടവി പറയുന്നത് കാണുക: ‘ചുരുക്കത്തില്, പിശാചിന്റെയുംമലക്കുല് മൗത്തിന്റെയും അറിവിനോട് ശരിയായ പ്രമാണത്തിനു വിരുദ്ധമായി, കേവലം തെറ്റായ താരതമ്യത്തിലൂടെ, ഭൂമിയെ ചുറ്റുന്ന അറിവ് റസൂല്(സ്വ)ക്കുണ്ടെന്ന് വാദിക്കുന്നതു ശിര്ക്കല്ലെങ്കില് പിന്നെന്താണത്? ശ്വൈാനിനും മലക്കുല് മൗത്തിനും വിശാലമായ അറിവുണ്ടെന്നത്പ്രമാണത്തിലൂടെ സ്ഥിരപ്പെട്ടതാണ്. എല്ലാ പ്രമാണങ്ങളും തട്ടിമാറ്റി നബി(സ്വ)ക്ക് വിശാല ജ്ഞാനമുണ്ടെന്ന ശിര്ക്ക് സ്ഥാപിക്കാന് പറ്റുന്ന ഏതു തെളിവാണുള്ളത്?’ (ബറാഹീനേ ഖാത്വിഅ, പേ.55).പിശാചിനോട് എന്തിനാണിത്ര സ്നേഹമെന്ന് മനസ്സിലാകുന്നില്ല. നബി(സ്വ)ക്ക് വിശാല അറിവുണ്ടെന്ന് ഖുര്ആനുള്പ്പടെയുള്ള മുഴുവന് പ്രമാണങ്ങളും പഠിപ്പിക്കുന്നു. എന്നിട്ടുംതബ്ലീഗുകാര് അതിനെ ശിര്ക് വല്കരിച്ച് പിശാചിനോടുള്ള കടപ്പാട് കൃത്യമായി തന്നെ നിര്വഹിക്കുന്നു. റസൂല്(സ്വ)യെ സാധാരണക്കാരനാക്കാനുള്ള പതിവു ബിദ്അത്ത് രീതിയാണിത്. ഇബ്ലീസിനോടു നബി(സ്വ)യോടുള്ളതിനേക്കാള് സ്നേഹമുള്ളവര് ആരായിരിക്കും?നബി(സ്വ)യും ഭ്രാന്തന്റെ ജ്ഞാനവുംഹിഫ്ളുല് ഈമാനില് താനവി നടത്തുന്ന നബി(സ്വ)യുടെ അദൃശ്യജ്ഞാനവുമായി ബന്ധപ്പെട്ടുള്ള ചോദ്യവും ഉത്തരവും ശ്രദ്ധിക്കുക: ചോദ്യം: അദൃശ്യജ്ഞാനം രണ്ടു വിധമുണ്ട്. 1) സ്വന്തമായി ലഭിക്കുന്നത്. ഈ അര്ത്ഥ പ്രകാരം അല്ലാഹുവല്ലാതെ ഒരാളും അദൃശ്യജ്ഞാനമുള്ള വരാണെന്ന് പറയാന് പറ്റില്ല. 2) മറ്റൊരാള് മുഖേന ലഭിക്കുന്നത്. ഇതനുസരിച്ച് നബി(സ്വ) അദൃശ്യ ജ്ഞാനമുള്ളവരാകുന്നു. ഈ വിശ്വാസവും പ്രവര്ത്തനവും ശരിയാണോ?ഉത്തരം: തിരുനബി(സ്വ)ക്ക് അദൃശ്യം അറിയുമെന്നത് ശരിയാണെങ്കില് ഒരു കാര്യം അന്വേഷിക്കേണ്ടതുണ്ട്. അദൃശ്യമെന്നാല് മുഴുവന് അദൃശ്യവും എന്നാണോ അതോ ചില അദൃശ്യങ്ങള് എന്നോ? ചിലതാണങ്കില് അതില് റസൂല്(സ്വ)ക്ക് മാത്രം എന്ത് പ്രത്യേകത? ഇത് സാധാരണ മനുഷ്യര്ക്ക് എന്നല്ല; കുട്ടികള്ക്കും ഭ്രാന്തന്മാര്ക്കും മൃഗങ്ങള്ക്കും മുഴുവന് ജീവികള്ക്കുമുള്ളതാണല്ലോ? കാരണം ഓരോ വ്യക്തിക്കും അറിയാത്തവ മറ്റേ വ്യക്തിക്ക് അറിയുമല്ലോ. അപ്പോള് എല്ലാവരും അദൃശ്യ ജ്ഞാനമുള്ളവരായി മാറി’ (ഹിഫ്ളുല് ഈമാന് പേ.15).ഇന്ദ്രിയങ്ങള് ഉപയോഗപ്പെടുത്തിയാലും അറിയാന് കഴിയാത്ത കാര്യങ്ങള്ക്കാണ് അദൃശ്യജ്ഞാനം എന്ന് പറയുന്നത്. നബി(സ്വ)ക്ക് അത്തരം കാര്യങ്ങള് അറിയിക്കപ്പെട്ടിട്ടുണ്ടെന്നതിന് വിശുദ്ധ ഖുര്ആന് തന്നെ സാക്ഷിയാണ്. പക്ഷേ, തബ്ലീഗുകാര്ക്ക് ഈ കാര്യങ്ങളൊന്നുമറിയില്ല. അവര്ക്ക് തിരുറസൂലും ഭ്രാന്തനും മൃഗങ്ങളുമൊക്കെയും ഒരേ സ്ഥാനത്തില് മാത്രം. ഇസ്‌ലാമിന് പരിചയമില്ലാത്തതാണിതും.നബി(സ്വ)ക്ക് വിവരമില്ല!ഇസ്മാഈല് ദഹ്ലവിയുടെ വാക്കുകള് കാണുക. ഈലോകത്തോ പരലോകത്തോ ഖബറിലോ അടിമകളോട് അല്ലാഹു എങ്ങനെ വര്ത്തിക്കുമെന്ന് ഒരാള്ക്കുമറിയില്ല. പ്രവാചകനും വലിയ്യും അങ്ങനെത്തന്നെ. തങ്ങളുടെയും മറ്റുള്ളവരുടെയും അവസ്ഥയെ സംബന്ധിച്ച് അവര്ക്ക് വിവരമില്ല. വഹ്യ് മുഖേന ആര്ക്കെങ്കിലും ഒരാളുടെ അന്ത്യം സന്തോഷകരമായിരിക്കുമെന്ന് വിവരം നല്കപ്പെട്ടാല് തന്നെ അത് മൊത്തത്തിലായിരിക്കും’(തഖ്വിയതുല് ഈമാന് പേ.35)റസൂല്(സ്വ) സ്വര്ഗം വാഗ്ദാനം ചെയ്ത എത്രയോ സ്വഹാബികളുണ്ട്. സ്വര്ഗലോകത്ത് ചിലര്ക്കുള്ള ഗുണങ്ങള് അവിടുന്ന് വിവരിക്കുകയും ചെയ്തു. ഇത് മൊത്തത്തിലായല്ല വ്യക്തിപരമായി വിശദീകരിച്ചു തന്നെയായിരുന്നു. വസ്തുത ഇതായിരിക്കെ നബി(സ്വ)ക്ക് അവിടുത്തെ പരലോകാവസ്ഥ പോലും അറിയില്ലെന്നു പ്രചരിപ്പിക്കുന്നത് ക്രൈസ്തവരെ പോലുള്ള മതവിരുദ്ധരെ സഹായിക്കാനാണ്. നബി(സ്വ)യെ ‘സാധു’വാക്കി അവതരപ്പിക്കേണ്ടത് അവര്ക്കാണല്ലോ ആവശ്യമുള്ളത്. ഇവിടെ തബ്ലീഗുകാരും ഇസ്ലാം വിരുദ്ധരും ഒരേ തൂവല്പക്ഷികളാവുന്നു.അമ്പിയാക്കളേക്കാള് ഉന്നതരുംതബ്ലീഗുകാര് വച്ചുപുലര്ത്തുന്ന മറ്റൊരു വിശ്വാസം ശ്രദ്ധിക്കുക: ‘പ്രവാചകന്മാര് സമുദായത്തില് നിന്നു വ്യതിരിക്തരാവുന്നുണ്ടെങ്കില് അതു വിജ്ഞാനത്തിന്റെ കാര്യത്തില് മാത്രമാണ്. കര്മ്മങ്ങളില് പലപ്പോഴും സമുദായം അവരോടു തുല്യരാവുകയോ അവരേക്കാള് മികവുപുലര്ത്തുകയോ ചെയ്യുന്നു’(തഹ്ദീറുന്നാസ് പേ 8).ഹുജ്ജതുല്ലാഹി അലല് ആലമീന ഫില് അര്ള് എന്ന സ്ഥാനപ്പേരോടെ പരിചയപ്പെടുത്തുന്ന നേതാവാണ് ഇത്തരമൊരു പരമാബദ്ധം എഴുന്നള്ളിക്കുന്നത്. സാധാരണക്കാര് തന്നെ നബിമാരേക്കാള് ഭക്തരും ആരാധനക്കാരുമാവുമെങ്കില് ഇസ്‌ലാമില് പ്രവാചകന്മാര് എങ്ങനെയാണ് മാതൃകയാവുക? ഇതൊക്കെ അറിയുമ്പോള് ഇവരുടെ കാര്യമോര്ത്ത് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാന്!മുത്തു നബിക്ക് നേരെവിശുദ്ധ ഖുര്ആനിലൂടെ അല്ലാഹു നബി(സ്വ)ക്ക് പതിച്ചു നല്കിയ അംഗീകാരം തബ്ലീഗുകാര് കൊച്ചാക്കുന്നു. സര്വലോക കാരുണ്യം (റഹ്മതുന് ലില് ആലമീന്) എന്ന വിശേഷണത്തെ സംബന്ധിച്ച് ഇവര് പറയുന്നു:ചോദ്യം: റഹ്മതുല് ആലമീന് എന്നത് നബി(സ്വ)ക്ക് മാത്രം പ്രത്യേകമായതാണോ? മറുപടി: ലോകാനുഗ്രഹി എന്ന സവിശേഷത മറ്റുപലര്ക്കും പറയാവുന്നതാണ്. അമ്പിയാക്കള്, ഔലിയാക്കള്, പണ്ഡിതര് എന്നിവരെല്ലാം ഈ വിശേഷണത്തിന് അര്ഹരാണ്’(ഫതാവാ റശീദിയ്യ, പേ. 104).തിരുനബിയോടുള്ള ധിക്കാരത്തിന്റെ ഒരുദാഹരണം മാത്രമാണിത്. ശരിയായ ബിദ്അത്ത് ആശയം ഇവിടെയും കാണാം. മതവുമായി ഇവരുടെ ബന്ധരാഹിത്യത്തിനു കൂടുതല് തെളിവുകളെന്തിനാണ്.ആലിമുല് ഗൈബെന്ന പ്രയോഗംതിരുനബി(സ്വ) അദൃശ്യമറിയുമെന്ന് സ്ഥിരപ്പെട്ടാലും ആലിമുല്ഗൈബ് എന്ന് പറയാന് പാടില്ലെന്നാണ് തബ്ലീഗുകാര് പ്രചരിപ്പിക്കുന്നത്. അത് വ്യാഖ്യാനിച്ചാണെങ്കിലും ശരി. അത് ശിര്ക്കിനെ തോന്നിപ്പിക്കുമെന്നതാണ് കാരണം. (അല് മുഹന്നദ് അലല് മുഫന്നദ് പേ.28).അല്ലാഹുവിന് ഇല്ലാത്ത ഭയം ഇവര്ക്ക്!! റഊഫ്, റഹീം തുടങ്ങിയ അല്ലാഹുവിന്റെ വിശേഷണങ്ങള് അല്ലാഹു തന്നെ നബി(സ്വ)യിലും ഉപയോഗിച്ചത് ഖുര്ആനില് കാണാം. ഇവിടെയൊന്നും ഉദയം ചെയ്യാത്ത ശിര്ക് എങ്ങനെയാണ് ആലിമുല്ഗൈബ് (അദൃശ്യമറിയുന്നവന്) എന്ന് പറയുമ്പോഴേക്കും ഉദയം ചെയ്യുന്നത്?തിരു നബി(സ്വ) അന്ത്യ പ്രവാചകനല്ല!ചെറിയ കുട്ടികള്ക്കുവരെ അറിയുന്ന വസ്തുതയാണ് നബി(സ്വ) അന്ത്യ പ്രവാചകനാണെന്നത്. എന്നാല് മതത്തെപൊളിച്ചടക്കാന്, ഇസ്‌ലാമില് നിന്ന് പുറത്തായവര് എന്ന് എല്ലാവരും അംഗീകരിക്കുന്ന ഖാദിയാനികള്ക്ക് കുടപിടിക്കുകയാണ് തബ്ലീഗുകാര്. ഈ വരികള് കാണൂ:‘അവിടുത്തെ കാലത്തു തന്നെ ഈ ഭൂമിയിലോ ആകാശത്തോ മറ്റൊരു നബിയുണ്ടെന്നു സങ്കല്പ്പിച്ചാല് ആ നബിയും പ്രവാചകത്വത്തിന്റെ വിഷയത്തില് തിരുമേനി (സ്വ)യെ ആശ്രയിച്ചിരിക്കും… ഞാനീ പറഞ്ഞ രൂപത്തില് (എല്ലാവരുടെയും നുബുവ്വത്തിന്റെ പ്രഭവ കേന്ദ്രം എന്ന അര്ത്ഥപ്രകാരം) ഖത്മുന്നുബുവ്വത്തിനെ മനസ്സിലാക്കിയാല് റസൂല്(സ്വ)അന്ത്യ പ്രവാചകനാകുന്നത് മുന്കാല അമ്പിയാക്കളെ അപേക്ഷിച്ചു മാത്രമല്ല പ്രത്യുത അവിടുത്തെ കാലത്തു തന്നെ എവിടെയെങ്കിലും ഏതെങ്കിലും നബിയുണ്ടെന്നു സങ്കല്പ്പിച്ചാല് പോലും അവിടുന്ന് ഖാതിമിയ്യത് അതേപടി നിലനില്ക്കും…. റസൂല് (സ്വ)യുടെ കാലശേഷം വല്ല നബിയും ജനിക്കുമെന്നു സങ്കല്പ്പിച്ചാല് പോലും അന്ത്യപ്രവാചകനെന്ന വിശേഷണത്തില് ഒരുവ്യത്യാസവും വരികയില്ല. അവിടുത്തെ സമകാലീനനായി മറ്റേതെങ്കിലും ഭൂമിയില് ഒരു പ്രവാചകനുണ്ടാകുന്നതിനെ കുറിച്ച് പറയേണ്ടതുമില്ല. ഇതേ ഭൂമിയില് മറ്റേതെങ്കിലും നബിയുണ്ടെന്നു സങ്കല്പ്പിച്ചാല് തന്നെയും ഖാത്തിമുന്നബിയ്യീന് എന്നതിന് ഒരു പോറലും സംഭവിക്കില്ല’(തഹ്ദീറുന്നാസ് പേ 43).കേട്ടാല് നബി(സ്വ)യെ പ്രകീര്ത്തിക്കുകയാണെന്നു തോന്നും. പക്ഷേ, അന്ത്യ പ്രവാചകന് എന്നാല് അവസാനത്തെ നബി എന്നല്ല, എല്ലാനബിമാരും ആശ്രയിക്കുന്നവര് എന്ന അര്ത്ഥം നല്കി ലോകത്ത് ഇന്നോളം കഴിഞ്ഞ പണ്ഡിതരൊന്നും പറയാത്ത പുതിയൊരു ആദര്ശം പ്രചരിപ്പിച്ച് മതവിരുദ്ധത തെളിയിക്കുകയാണ് ഇവര്. നബി(സ്വ)ക്കൊപ്പമോ ശേഷമോ ഒരര്ത്ഥത്തിലുള്ള പ്രവാചകനും വരില്ലെന്നും അങ്ങനെ വിശ്വസിക്കുന്നത് കുഫ്റാണെന്നുമാണ് മതംപഠിപ്പിക്കുന്നത്.അദൃശ്യമറിയലും ശിര്ക്ക്റശീദ് അഹ്മദ് ഗംഗോഹിയുടെ ഫതാവയില് രേഖപ്പെടുത്തുന്നു: നബി(സ്വ)ക്ക് അദൃശ്യ ജ്ഞാനം ഒട്ടും ഉണ്ടായിരുന്നില്ല. നബി(സ്വ) ഒരിക്കലും അങ്ങനെ പറഞ്ഞിട്ടുമില്ല. അദൃശ്യജ്ഞാനം ഉണ്ടായിരുന്നില്ലെന്നതിന് ഖുര്ആനും നിരവധി ഹദീസുകളും തെളിവാണ്. അദൃശ്യം അറിഞ്ഞിരുന്നുവെന്ന് ആരെങ്കിലും വിശ്വസിച്ചാല് അത് പരസ്യമായ ശിര്ക്കാണ് (ഫതാവാ റശീദിയ്യ പേ. 103).വിശുദ്ധ ഖുര്ആനിലും സ്വഹീഹുല് ബുഖാരിയുള്പ്പടെയുള്ള ഹദീസ് ഗ്രന്ഥങ്ങളിലുമുള്ള സത്യം കണ്ണടച്ച് ഇരുട്ടാക്കി സമൂഹത്തെ വഞ്ചിക്കുന്നത് ആരുടെ പ്രീതി നേടാനാണെന്ന് മുസ്‌ലിം സമൂഹത്തിനറിയാം, ഇതും നേരത്തേ പറഞ്ഞ ബിദ്അത്ത് പ്രീണനം തന്നെ.അല്ലാഹുവിന്നറിയാം, റസൂലിനും…ഇത്തരം പ്രയോഗങ്ങള് ധാരാളമായി സത്യവിശ്വാസികളില് കാണാം. സ്വഹാബിമാര് തിരുദൂതരോട് നേരിട്ടുതന്നെ തതുല്യ പ്രയോഗങ്ങള് നടത്തിയിട്ടുമുണ്ട്. ഇതിനെ സംബന്ധിച്ച് തബ്ലീഗിന്റെ വീക്ഷണം കാണുക:ഏതെങ്കിലുമൊരാള് മറ്റൊരാളുടെ ഹൃദയത്തിലെ ചിന്ത എന്താണെന്നോ അവന്റെ വിവാഹം എന്നാണെന്നോ മരത്തില് എത്ര ഇലകളുണ്ടെന്നോ ആകാശത്ത് എത്ര നക്ഷത്രങ്ങള് ഉണ്ടെന്നോ ചോദിച്ചാല് അതിനുത്തരം അല്ലാഹുവും അവന്റെ റസൂലും അറിയും (അല്ലാഹു വറസൂലുഹു അഅ്ലം) എന്ന് പറയരുത്. കാരണം അദൃശ്യം അല്ലാഹു മാത്രമേ അറിയൂ… റസൂല് അറിയില്ല’ (തഖ്വിയതുല് ഈമാന് പേ.69)റസൂല് അദൃശ്യമറിയുമെന്ന വിശ്വാസം ശിര്ക്കാണെന്ന് ഗംഗോഹിയും. ഇതുവഴിയും സത്യവിശ്വാസികളെ മുഴുവന് ശിര്ക്കില് വകചേര്ക്കുകയാണ് തബ്ലീഗ് മൗലാനമാര്. എന്നാലോ, അത്തരം കാര്യങ്ങള് ഞങ്ങളുടെ മേല് ആരോപിക്കുകയാണെന്നും തബ്ലീഗ് ജമാഅത്തെന്നാല് ശരിയായ സുന്നത്ത് ജമാഅത്താണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. കേരള തബ്ലീഗുകാര് ഈ പ്രചാരണത്തില് ഏറെ ശ്രദ്ധിക്കാറുണ്ട്. സത്യത്തില്, മറ്റു ബിദ്ത്തുകാര് പോലും വച്ചുപുലര്ത്താത്തത്ര കടുത്ത അന്ധകാരമാണ് ഇവര്ക്കുള്ളത്. അദൃശ്യജ്ഞാനമറിയുമെന്നത് ശിര്ക്കാണെന്ന് പഠിപ്പിക്കുന്നതിലും മറ്റും ഇത് വ്യക്തമാകുന്നു.

[09/04, 2:37 pm] سلام ويناد: തബ്ലീഗ്, മുജാഹിദ്: ബിദ്അത്തിന്റെ ഇരട്ടമുഖങ്ങള്‍

___________________________________

കൃത്അവസാനിച്കള്‍ക്ക് വിപണി തേടുന്നവരാരും അതിന്റെ യഥാര്‍ത്ഥ വശം വെളിപ്പെടുത്താറില്ല. സമൂഹത്തെ മതത്തിന്റെ സുതാര്യതയില്‍ നിന്നും യഥാര്‍ത്ഥ രൂപത്തിലുള്ള ആത്മീയതയില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്ന കപട ത്വരീഖത്തുകാര്‍ ഖാദിരിയ്യ, ദസൂഖിയ പോലുള്ള ശുദ്ധ രീതികളെന്നാണ് അവകാശപ്പെടാറുള്ളത്. സമാന ശൈലിയില്‍ ബിദ്അത്തുകാരും പ്രവര്‍ത്തിക്കുന്നു.

കേരള മുജാഹിദുകള്‍ പ്രതിനിധാനം ചെയ്യുന്ന പുത്തന്‍വാദ രീതിയുടെ താത്ത്വികാടിസ്ഥാനത്തില്‍ നിന്നു തന്നെയാണ് തബ്ലീഗ് ജമാഅത്തും ആദര്‍ശ സംഭരണം നടത്തിയിട്ടുള്ളത്. അവര്‍ക്കില്ലാത്ത തീവ്രത മുസ്ലിം ലോകം അംഗീകരിച്ച പല വിശ്വാസങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നേരെ ഇവര്‍ വെച്ചുപുലര്‍ത്തുന്നുമുണ്ട്. ബിദ്അത്തിന്റെ കൂരിരുള്‍ സമൂഹത്തില്‍ കുത്തിക്കയറ്റാന്‍ വേണ്ടി രൂപഭാവാദികളില്‍ ആത്മീയത പ്രസരിപ്പിച്ച് നടക്കുന്ന തനി ബിദ്അത്തുകാരാണ് ഇക്കൂട്ടര്‍ എന്നതാണ് വസ്തുത. ഏതാനും വിഷയങ്ങളിലല്ല, സര്‍വതിലും തബ്ലീഗുകാര്‍ ജന്മസ്വഭാവം പ്രകടിപ്പിക്കുന്നതു കാണാം.

മഹത്തുക്കളോടുള്ള വിരോധം അതിന്റെ മൂര്‍ധന്യതയിലെത്തിയപ്പോള്‍ തബ്ലീഗ് മൗലാന പറഞ്ഞു:‘ആരുടെയെങ്കിലും പ്രീതിയും സാമീപ്യവും കരുതി അറുക്കപ്പെടുന്ന മൃഗം പന്നിയെ പോലെയാണ്. ഒരു വിത്യാസവുമില്ല (രിസാലത്തുത്തൗഹീദ് പേ.136).

മഹത്തുക്കളിലേക്ക് ചേര്‍ത്തിപ്പറയുന്ന പശു, ആട് പോലെയുള്ള മൃഗങ്ങള്‍ നജസും ഹറാമുമാണ്. നബിയ്യിലേക്കോ, വലിയ്യിലേക്കോ മറ്റുള്ളവരിലേക്കോ ചേര്‍ത്തിപറയുന്ന മുഴുവന്‍ ജീവികളും കോഴിയോ, ഒട്ടകമോ ആവട്ടെ നജസും ഹറാമുമാണ്. ഈ പ്രവര്‍ത്തനം ശിര്‍ക്കുമാണ്’(രിസാലത്തുത്തൗഹീദ് പേ.136).

പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി തന്റെ മസ്തിഷ്കത്തില്‍ ഉദയം ചെയ്യുന്ന ചിന്തകള്‍ മതമായി പരിചയപ്പെടുത്തുകയാണ് ദഹ്ലവി. ഇതുവഴിയും മതവിരുദ്ധര്‍ക്കു പാദപൂജകരാവുന്നു ഇവര്‍.

ഇസ്മാഈല്‍ ദഹ്ലവിയും ഗംഗോഹിയും മറ്റു നേതാക്കളും എഴുതിവിട്ട വികല ആശയങ്ങള്‍ ഇനിയും അനവധിയുണ്ട്. ചിലതുകൂടി ഇവിടെ ചേര്‍ക്കാം. നബിദിനമാഘോഷിക്കുക, തിരുജന്മം പരാമര്‍ശിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍കുക, മൂന്ന്, പത്ത്, നാല്‍പത്, ആറുമാസം മുതലായവ കൊണ്ടാടുക, വിദൂരത്തുള്ള ഖബ്റുകള്‍ ലക്ഷ്യംവെക്കുക, സിയാറത്തിനുവേണ്ടി യാത്ര സംഘടിപ്പിക്കുക, സദ്വൃത്തര്‍ക്ക് വേണ്ടി സമ്പത്ത് വിനിയോഗിക്കുക, മഖ്ബറകളിലേക്ക് ഹദ്യ കൊണ്ട്പോവുക, നേര്‍ച്ചനേരുക, ജാറം മൂടുക, ഇസ്തിഗാസ ചെയ്യുക, ആദരവിനുവേണ്ടി വിളക്ക് കത്തിക്കുക, ബറകത്തിനുവേണ്ടി അവിടെയുള്ള വെള്ളം കുടിക്കുക, ശരീരത്തില്‍ ഒഴിക്കുക, ജനങ്ങള്‍ക്ക് വിതരണം ചെയ്യുക, കൂടെയില്ലാത്തവര്‍ക്ക് വേണ്ടി കൊണ്ട്പോവുക തുടങ്ങി അനേകായിരം കാര്യങ്ങള്‍ ബഹുദൈവാരാധനയോ ദീനീവിരുദ്ധമോ ആണ്. (തഖ്വിയതുല്‍ ഈമാന്‍ പേ.92,93, രിസാലതുതൗഹീദ് പേ.58, ബറാഹീനേ ഖാത്വിഅ പേ.320, ഫതാവാ റശീദിയ്യ പേ.135,146,147,228,230,244,248).

തബ്ലീഗ് ജമാഅത്തിലെ കുലപതികളാണ് ഇത്തരം പിഴച്ച ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഇവയുടെ പ്രാമാണിക സമര്‍ത്ഥനത്തിനു മുതിരാതെ ഒരു കാര്യം ഓര്‍മിപ്പിക്കാം. ഇമാം ശാഫിഈ(റ)നെ പോലുള്ള മഹാന്മാര്‍ പഠിപ്പിച്ചതും ചെയ്തു കാണിച്ചതുമായ, മുസ്ലിം ലോകം നിര്‍വഹിച്ചുവരുന്ന ഇവ മതവിരുദ്ധമാക്കുമ്പോള്‍, പരിശുദ്ധ ഇസ്ലാം ജനശൂന്യമാകുമെന്നുറപ്പ്. അത്രമേല്‍ വിശ്വാസികളെ സ്വാധീനിച്ച കാര്യങ്ങളെല്ലാം ശിര്‍ക്കും ഹറാമുമാക്കി എഴുതിത്തള്ളുകയാണ് തബ്ലീഗുകാര്‍. സമൂഹത്തിനു ധാര്‍മിക ചൈതന്യം ഉണ്ടാക്കാനെന്ന് പ്രചരിപ്പിച്ച് വിശ്വാസവൈകല്യം അടിച്ചേല്‍പ്പിക്കുന്നതിന്റെ വളഞ്ഞവഴിയാണ് ഈ പ്രസ്ഥാനം. ഇതൊന്നും അറിയാതെ തബ്ലീഗില്‍ പെട്ടുപോയവരൊക്കെ ചിന്തിക്കുക.

ഇന്ത്യന്‍ വഹാബിസം

വഹാബിസത്തിന്റെ വാദങ്ങള്‍ പകര്‍ത്തുകയും മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബിനെ മാതൃകാ പുരുഷനായികാണുകയും ഞങ്ങള്‍ വഹാബികളാണെന്ന് സ്വയം പരിചയപ്പെടുത്തുന്നവരുമാണ് തബ്ലീഗുകാര്‍. ഗംഗോഹിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക:

മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിനെ വഹാബി എന്നാണ് ലോകര്‍ പറയുന്നത്. അയാള്‍ നല്ല മനുഷ്യനായിരുന്നു. ഹമ്പലീമദ് ഹബ്കാരനായിരുന്നുവെന്ന് കേള്‍ക്കുന്നുണ്ട്. ഹദീസനുസരിച്ച് അമല്‍ ചെയ്തിരുന്ന വ്യക്തിയായിരുന്നു. അനാചാരങ്ങള്‍ക്കും ബഹുദൈവാരാധനക്കുമെതിരെ പടപൊരുതി. പക്ഷേ; കര്‍ക്കശ സ്വഭാവക്കാരനായിരുന്നു (ഫതാവാറശീദിയ്യ പേ 280).

അയാളെ പിമ്പറ്റുന്നവര്‍ക്ക് വഹാബികളെന്ന് പറയപ്പെടുന്നു. വിശ്വാസപരമായി വളരെ മെച്ചപ്പെട്ടവരാണ് അദ്ദേഹവും അനുയായികളും. അവര്‍ വളരെ നല്ല മനുഷ്യരാണ്. അവരുടെ നന്മ പൊതുജനം സ്വീകരിക്കാത്തതുകൊണ്ട് പലപ്പോഴും അതിരുകടന്ന് സംസാരിക്കേണ്ടി വന്നു. അതിനാല്‍ ചില കുഴപ്പങ്ങള്‍ ഉണ്ടായി (ഫതാവാ റശീദിയ്യ പേ.280).

ഇബ്നു വഹാബിനെ പിമ്പറ്റുന്നവര്‍ക്ക് അവര്‍പോലും നല്‍കാത്ത വിശേഷണങ്ങള്‍ നല്‍കാനും തബ്ലീഗ് ആചാര്യന്‍ തയ്യാറാവുന്നുണ്ട്. ഇതു കാണുക: ‘ഇന്ന് നബിതങ്ങളുടെ സുന്നത്തിനെ മുറുകെ പിടിക്കുകയും ദീനീ ചിട്ടയില്‍ ജീവിക്കുകയും ചെയ്യുന്നവര്‍ക്കാണ് വഹാബികള്‍ എന്ന് പറയുന്നത്’ (ഫതാവാ റശീദിയ്യ പേ..110, അല്‍മുഹന്നദ് അലല്‍ മുഫന്നദ് പേ..9).

മുഹമ്മദ് ഇല്‍യാസിന്റെ ജീവ ചരിത്രം രചിച്ച അബുല്‍ ഹസന്‍ അലി നദ്വിയുടെ വാക്കുകള്‍ കൂടി വിലയിരുത്താം. അദ്ദേഹം എഴുതി:

ഈ സംഘം (തബ്ലീഗ് ജമാഅത്ത്) മുഹമ്മദ് ബിന്‍ ഇര്‍ഫാന്റെയും അവരെ പോലെയുള്ളവരുടെയും മാര്‍ഗമാണ് തൗഹീദില്‍ അവലംബിച്ചത്.ശൈഖ് ഇസ്മാഈല്‍ ശഹീദിന്റെ പ്രബോധനവും സമരവും പരിചയപ്പെടുത്തുന്ന അമൂല്യ ഗ്രന്ഥമാണ് തഖ്വിയതുല്‍ ഈമാന്‍. ഈ ഗ്രന്ഥം ബിദ്അത്തുകാരുടെയും അന്ധവിശ്വാസികളുടെയും ഉറക്കം കെടുത്തി. ഇത്കാരണം അവര്‍ കലാപങ്ങള്‍ അഴിച്ചുവിട്ടു…. ഈ ഗ്രന്ഥം ശൈഖ് അബ്ദുല്‍ വഹാബിന്റെ പ്രസിദ്ധമായ കിതാബുത്തൗഹീദിന്റെ വഴിയാണ് സ്വീകരിച്ചതെന്ന് വളരെ ശ്രദ്ധേയമാണ്. അതല്ല; അതിനേക്കാള്‍ മറുപടിയിലും തെളിവ് സമര്‍പ്പണത്തിലും തഖ്വിയതുല്‍ ഈമാന്‍ മികച്ച് നില്‍ക്കുന്നു. ഇവിടെ ശ്രദ്ധേയമായ കാര്യം ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളില്‍ ഈ സംഘത്തെ അറിയപ്പെടുന്നത് വഹാബികള്‍ എന്ന പേരിലാണ്. അന്ധമായി അനുവര്‍ത്തിച്ചു വരുന്ന ബഹു ദൈവാരാധന, ഖബ്റാരാധനക്കെതിരെയാണ് ഈ സംഘം ക്ഷണിക്കുന്നത്. തബ്ലീഗ് ജമാഅത്തെന്ന ഈ സംഘത്തോട് ഏറ്റവും ഈര്‍ഷ്യത പ്രകടിപ്പിക്കുന്നത് ശൈഖ് റസാഖാന്റെ അനുയായികളായ ബറേല്‍വികളാണ്’(അര്‍റാഇദ്, ജമാദുല്‍ ഊല1412, പേജ് 4).

മുഹമ്മദ് ഇല്യാസ് വിഭാവനം ചെയ്യുന്നത് ഇബ്നു അബ്ദില്‍ വഹാബിന്റെ ആദര്‍ശം തന്നെയാണെന്ന് നദ്വി ഇവിടെ തുറന്ന് സമ്മതിക്കുന്നു. ഇതേ ആശയം ഇല്ല്യാസിന്റെ ശിഷ്യന്‍ മന്‍സൂര്‍ നുഅ്മാനി വ്യക്തമായി പറയുന്നത് കാണുക: ‘ശൈഖ് മുഹമ്മദ് ബ്നു അബ്ദില്‍ വഹാബിന്റെയും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിലെ ഉന്നതന്മാരുടെയും കിതാബുകള്‍ പരിശോധിക്കുമ്പോള്‍ യഥാര്‍ത്ഥ തൗഹീദിലേക്കും സുന്നത്തിന്റെ ഇത്തിബാഇലേക്കും ക്ഷണിക്കുക, ശിര്‍ക്ക് ബിദ്അത്തുകളോട് പരമാവധി സന്ധിയില്ലാ സമരം നടത്തുക, ഇസ്ലാമിനെ അതിന്റെ തനതായ രൂപത്തില്‍ അവതരിപ്പിക്കുക തുടങ്ങിയവയായിരുന്നു അവരുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമെന്ന് നിസ്സംശയം ബോധ്യപ്പെടും. ഇന്ത്യയിലെ വഴിയറിയാത്ത ജനതക്ക് തഖ്വിയത്തുല്‍ ഈമാന്‍ എന്ന കൃതിയിലൂടെ ശാഹ് ഇസ്മാഈല്‍ ശഹീദ് നല്‍കിയ സന്ദേശം അതുതന്നെയായിരുന്നു. ശഹീദിന് ശേഷം സമുന്നത നേതാക്കളായ ഹസ്റത്ത് മൗലാനാ മുഹമ്മദ് ഖാസിം നാനൂഥവിയും ഹസ്റത്ത് മൗലാനാ റഷീദ് അഹ്മദ് ഗാങ്കോഹിയും അവരുടെ ഖലീഫമാരും ശിഷ്യന്മാരും അതേ സന്ദേശത്തിന്റെ പതാക വാഹകരായിരുന്നു’ (ശൈഖ് മുഹമ്മദ് അബ്ദില്‍ വഹാബ് കീ ഖിലാഫത് പ്രോപഗണ്ടപേ 7576).

ഈ ഗ്രന്ഥത്തില്‍ വഹാബിസത്തോടുള്ള തബ്ലീഗ് ജമാഅത്ത് നേതാക്കളുടെ ആത്മബന്ധവും ആദര്‍ശ പ്രതിബദ്ധതയും വെളിപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍. ഏതെങ്കിലും തബ്ലീഗുകാരന്‍ ഞങ്ങള്‍ സുന്നികളാണെന്ന് പ്രചരിപ്പിച്ച് ജനസ്വാധീനം നേടാന്‍ ശ്രമിക്കുന്നുവെങ്കില്‍ പ്രസ്തുത ഗ്രന്ഥമൊന്ന് വായിക്കാന്‍ നിര്‍ദ്ദേശിച്ചാല്‍ മതി.

ഇന്ത്യയിലെ ബിദ്അത്ത് പ്രചാരണത്തിന്റെ അടിസ്ഥാനം എവിടെ ആരംഭിക്കുന്നു എന്നതിനെക്കുറിച്ച് ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റി നടത്തിയ പഠനവും വഹാബിസവും തബ്ലീഗിസവും തമ്മിലുള്ള അവിശുദ്ധ ബന്ധം അനാവരണം ചെയ്തിട്ടുണ്ട്. ഈ ഭാഗം വായിക്കുക:

‘വഹാബിസം എന്നത് സാങ്കേതികമായി മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ ശിഷ്യരായ നജ്ദികള്‍ക്കും ഇന്ത്യന്‍ പരിഷ്കര്‍ത്താവായ ഇസ്മാഈല്‍ ശഹീദിന്റെ അനുയായികള്‍ക്കുമാണ് പ്രയോഗിക്കുന്നത്’ (അദ്ദഅ്വത്തു സ്സലഫിയ്യ പേ.348).

ഇസ്ലാഹി ചരിത്രത്തിനൊരു ആമുഖം എന്ന പുസ്തകത്തില്‍ കേരളമുജാഹിദുകളും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. വിശ്വാസപരമായി തബ്ലീഗിസവും വഹാബിസവും തുല്യനിലയില്‍ നില്‍ക്കുന്നു എന്നതാണ് വസ്തുത. ആത്മീയതയുടെ നിറകുടങ്ങളാണെന്ന് തോന്നിപ്പിക്കും വിധം കോപ്രായങ്ങള്‍ കാണിച്ച് പൊതുജനത്തെ കബളിപ്പിക്കുന്ന തബ്ലീഗുകാരുടെ നേതാക്കളും വാദങ്ങളും ഒരു സത്യവിശ്വാസിക്കും ഉള്‍കൊള്ളാന്‍ കഴിയാത്തതാണ്. ഇവരാണ് ദയൂബന്ദ് ഉലമാക്കളുടെ പോരിശയോതി സമൂഹത്തെ വഴി പിഴപ്പിക്കുന്നത്. സ്വഹാബികള്‍ മുതല്‍ മദ്ഹബിന്റെ ഇമാമുകള്‍ വരെയുള്ളവര്‍ക്ക് മനസ്സിലാവാത്ത ഇസ്ലാം സ്വര്‍ഗം പ്രതീക്ഷിക്കുന്നവര്‍ കരുതിയിരിക്കുക തന്നെ വേണം.

[09/04, 2:37 pm] سلام ويناد: തബ്ലീഗിസം ബിദ്അത്ത് പ്രചാരണത്തിന്റെ വളഞ്ഞവഴി● 

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 

https://islamicglobalvoice.blogspot.in/?m=0

ചരിത്രത്തിലിന്നോളം മുസ്‌ലിം സമൂഹം നിര്‍വഹിക്കുന്ന പുണ്യപ്രവൃത്തിയാണ് പ്രവാചകര്‍(സ്വ)യുടെ ജന്മദിനാഘോഷവും മൗലിദ് പാരായണങ്ങളും. പൂര്‍വിക മഹാന്മാര്‍ ഇവയുടെ ആധികാരികത അന്യത്ര വിശദീകരിച്ചിട്ടുണ്ട്. ബിദ്അത്ത് ബാധിച്ചവരില്‍ കണ്ടുവരുന്ന ഒരു പൊതു രോഗമാണ് നബി(സ്വ)യുമായി ബന്ധപ്പെട്ട, അവിടുത്തെ മഹത്ത്വങ്ങള്‍ പ്രചരിക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശിക്കുക എന്നത്. തബ്ലീഗുകാരും ഈ മതവിരുദ്ധതയില്‍ കക്ഷിചേരുന്നതിന് നിരവധി തെളിവുകളുണ്ട്. അങ്ങനെ ഈ രംഗത്തു കൂടി അവര്‍ ബിദ്അത്തിന്റെ നേര്‍പതിപ്പാണെന്നു വ്യക്തമാവുന്നു.

മൗലിദില്‍ കെട്ടുകഥകളും മറ്റും ഉണ്ടായത് കൊണ്ടാണ് വിമര്‍ശിക്കുന്നതെന്ന് ചിലര്‍ വിശദീകരിക്കാറുണ്ട്. അംഗീകൃത മൗലിദുകളില്‍ കെട്ടുകഥകളുണ്ടെന്നതു തന്നെ പരമാബദ്ധമാണ്. എന്നാല്‍ ശരിയായാല്‍ പോലും പാരായണം പറ്റില്ലെന്ന് റശീദ് അഹ്മദ് ഗംഗോഹി വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുഴപ്പവുമില്ലാത്ത സ്വഹീഹായ മൗലിദുകള്‍ തന്നെയും നിഷിദ്ധമാണത്രെ! ഇത് കാണുക: “ചോദ്യം: മൗലിദിന്നിടയില്‍ നില്‍ക്കാതെ സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ മാത്രം വായിച്ച്കൊണ്ടുള്ള മൗലിദില്‍ പങ്കെടുക്കാമോ? ഉത്തരം: ഏത് രൂപത്തിലായാലും മൗലിദ് സദസ്സുകള്‍ സംഘടിപ്പിക്കല്‍ വിരോധിക്കപ്പെട്ടതാണ്’’ (ഫതാവാ റശീദിയ്യ പേ.130)


മറ്റൊരു ഫത്വകാണുക: കെട്ടുകഥകളൊന്നുമില്ലാത്ത, സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ മാത്രം അവലംബിച്ച് നടത്തുന്ന മൗലിദ് സദസ്സില്‍ പങ്കെടുക്കലുംപലകാരണങ്ങളാല്‍ അനുവദനീയമല്ല’ (ഫതാവാ റശീദിയ്യ പേ.131)


തിരുനബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള മൗലിദുകളും മൗലിദ് സദസ്സുകളും ഇവര്‍ക്ക് പുച്ഛം. ഇതു തന്നെയാണ് ബിദ്അത്തുകാരുടെ പൊതുരീതി.

നബിദിനാഘോഷം ബിദ്അത്ത്

വിശുദ്ധറബീഇന്റെ പൊന്നമ്പിളി വാനില്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും വിശ്വാസി മാനസങ്ങളില്‍ സന്തോഷം ഉയരുകയായി. പക്ഷേ; പ്രവാചക സ്നേഹം ഹൃദയാന്തരങ്ങളില്‍ ഇല്ലാത്തവരുടെ പ്രഖ്യാപനം ശ്രദ്ധിക്കൂ: “റബീഉല്‍ അവ്വലില്‍ നബിദിനമാഘോഷിക്കുക, നബിദിനാഘോഷ സദസ്സില്‍ നബി(സ്വ)യുടെ ജന്മം പരാമര്‍ശിക്കപ്പെടുമ്പോള്‍ അവിടുത്തെ ആത്മാവ് സന്നിഹിതമായിട്ടുണ്ടെന്ന വിശ്വാസത്തോടെ എഴുന്നേറ്റ് നില്‍ക്കുക. റബീഉല്‍ ആഖിര്‍ പതിനൊന്ന് (ഗൗസുല്‍ അഅ്ളമിന്റെ ആണ്ട്) കൊണ്ടാടുക… ഈ കാര്യങ്ങളും ഇത് പോലുള്ള ആയിരക്കണക്കിന് കാര്യങ്ങളും ദീനീവിരുദ്ധമാണ്’ (തഖ്വിയതുല്‍ ഈമാന്‍ പേ.92).

ലോകപണ്ഡിതര്‍ മുഴുക്കെ സുന്നത്താണെന്ന് പ്രഖ്യാപിച്ച നബിദിനാഘോഷം ഇവര്‍ക്ക് ദീനീവിരുദ്ധം. മറ്റു ആയിരക്കണക്കിന് കാര്യങ്ങളും തനി നിഷിദ്ധം. ഈ കൊട്ടക്കണക്കില്‍ പെടുന്നത് സുന്നികളും ബിദ്അത്തുകാരും തമ്മില്‍ തര്‍ക്കത്തിലിരിക്കുന്നവയാണ്. എന്നിട്ടും തബ്ലീഗുകാരുടെ കുഴപ്പം മനസ്സിലായില്ലെന്ന് നടിക്കരുത്.

നബി(സ്വ)യെ ചിന്തിച്ച് പോകരുത്

തിരുനബി(സ്വ)യോടുള്ള തബ്ലീഗുകാരുടെ അമര്‍ശം അതി ശക്തമായിത്തന്നെ പ്രചരിപ്പിക്കുകയാണ് ഇസ്മാഈല്‍ ദഹ്ലവി. അദ്ദേഹം പറയുന്നത് നോക്കൂ: “ശൈഖിനെയോ മഹത്തുക്കളെയോ നിസ്കാരത്തില്‍ ഓര്‍ക്കുന്നത് വ്യഭിചരിക്കുന്നുവെന്ന് ചിന്തിക്കുന്നതിലും മോശമാണ് നബി(സ്വ)യെയാണ് ചിന്തിക്കുന്നതെങ്കില്‍ പോലുംകഴുതയെയോ കാളയെയോ ഓര്‍ക്കുന്നത് ഇതിനേക്കാള്‍ ഉചിതമാണ്. കാരണം ബഹുമാനത്തോടെയുള്ള ഓര്‍ക്കല്‍ ശിര്‍ക്കിലേക്ക് നയിക്കും. കഴുതയെയും കാളയെയും സംബന്ധിച്ചുള്ള ചിന്ത അപ്രകാരമല്ല, നിന്ദ്യതയോട് കൂടിയായിരിക്കും’’ (സ്വിറാതുല്‍ മുസ്തഖീം പേ.97). അത്തഹിയ്യാത്തിലെ “അയ്യുഹന്നബിയ്യു’’വിനെയാണ് ഇയാള്‍ ഭര്‍ത്സിക്കുന്നത്.

മുത്ത് നബി(സ്വ) ഇവരുടെ ശിഷ്യനോ?

തിരുനബി(സ്വ) തബ്ലീഗ് മൗലാനമാരുടെ ശിഷ്യനാണെന്ന് അന്പേട്ടവി തന്റെ ബറാഹീനെ ഖാതിഅയില്‍ രേഖപ്പെടുത്തുന്നു: “സദ്വൃത്തനായ ഒരാള്‍ നബി(സ്വ)യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി(സ്വ) ഉറുദുവില്‍ പലകാര്യങ്ങളും സംസാരിക്കുന്നത് കേട്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. അങ്ങ് ശരിയായ അറബിയായിരിക്കേ എങ്ങനെയാണ് ഈ ഭാഷ സംസാരിക്കുന്നത്? തിരു നബി(സ) പ്രതികരിച്ചു. ദയൂബന്ദ് മദ്റസയിലെ പണ്ഡിതരുമായി ബന്ധപ്പെട്ട് തുടങ്ങിയപ്പോള്‍ എനിക്ക് ഈ ഭാഷ വശമായി’’ (ബറാഹീനെ ഖാത്വിഅ പേ.30).

തിരുനബി(സ്വ)ക്ക് എല്ലാഭാഷയും പരിജ്ഞാനമുണ്ടെന്ന് ഖുര്‍ആന്‍ ആയതുദ്ധരിച്ച് ഇമാം ഇബ്നുഹജരില്‍ അസ്ഖലാനി(റ) തന്റെ ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉറുദു പരിജ്ഞാനം പക്ഷേ, തബ്ലീഗ് മൗലാനമാരില്‍ നിന്ന് നേടിയെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ധിക്കാരം അല്ലാതെയെന്ത്.

മുസ്‌ലിംകള്‍ ബഹുദൈവ വിശ്വാസികള്‍

അല്ലാഹുവിന്റെ വലിയ്യെന്ന് തബ്ലീഗുകാര്‍ വിശേഷിപ്പിച്ച ഇസ്മാഈല്‍ ദഹ്ലവി പറയുന്നു: ഇന്ത്യയിലെ ബഹുദൈവാരാധകര്‍ അവരുടെ ദേവന്‍മാരോട് വെച്ചുപുലര്‍ത്തുന്ന വിശ്വാസം തന്നെയാണ് അമ്പിയാക്കള്‍, ഔലിയാക്കള്‍, ശുഹദാക്കള്‍… എന്നിവരോട് മുസ്‌ലിംകള്‍ സ്വീകരിച്ചത്. അവരെ ചാണോട് ചാണും മുഴത്തിന് മുഴവുമായി ഈ വിഭാഗം പൂര്‍ണ്ണമായും പിന്തുടര്‍ന്നു’(രിസാലത്തുത്തൗഹീദ് പേ.51).

ദേവിദേവന്‍മാര്‍ക്ക് പകരം അമ്പിയാക്കളെയും ഔലിയാക്കളെയും പ്രതിഷ്ഠിച്ചവരാണ് മുസ്‌ലിംകളത്രെ. നജ്ദിയന്‍ തൗഹീദിന്റെ പ്രചാരണത്തിനു വേണ്ടിയുള്ള കപടവേഷധാരികളാണ് തബ്ലീഗുകാരെന്ന് ഈ വാചകവും തെളിയിക്കുന്നു.

അബൂജഹലിനുതുല്യം

ലോകമുസ്‌ലിംകളെ മതത്തിന് പുറത്ത് നിറുത്തുകയാണ് ഇസ്മാഈല്‍ ദഹ്ലവി. അദ്ദേഹത്തിന്റെ വാക്കുകള്‍: തിരുനബി(സ)യുടെ കാലത്തുണ്ടായിരുന്ന കുഫ്ഫാറുകള്‍ അവരുടെ ആരാധ്യരും അല്ലാഹുവും സമന്‍മാരാണെന്ന് ഒരിക്കലും വാദിച്ചിരുന്നില്ല. മറിച്ച്, അവരെല്ലാം അവന്റെ സൃഷ്ടികളും അടിമകളും മാത്രമായിരുന്നു എന്ന് അംഗീകരിക്കുന്നവരായിരുന്നു. അവരെ വിളിച്ചു, നേര്‍ച്ചകള്‍ നേര്‍ന്നു, ശിപാര്‍ശകരാക്കി ഇതെല്ലാമാണ് അവര്‍ ചെയ്തത്. ഇപ്രകാരം ആരുചെയ്താലും അവരും അബൂജഹലും ബഹുദൈവാരാധനയില്‍ തുല്യരാണ്’(രിസാലത്തുത്തൗഹീദ് പേ.54).

ഇസ്ലാമിക ചരിത്ര പാരമ്പര്യത്തെയും പ്രമാണങ്ങളെയും അവഗണിച്ച് വിശ്വാസികളെ ശിര്‍ക്കുകാരാക്കാനുള്ള ഹീനശ്രമം. ഈ അതിക്രമം സാധിപ്പിച്ചെടുക്കാന്‍ റസൂലിന്റെ കൊടിയ ശത്രു അബൂജഹ്ലിനെ വരെ ന്യായീകരിക്കുന്നു. മക്കാ മുശ്രിക്കുകളെ തൗഹീദുകാരും ലോക മുസ്‌ലിംകളെ ശിര്‍ക്കുകാരുമാക്കുന്ന മുജാഹിദ് രീതിയുടെ തനിയാവര്‍ത്തനം. നിസ്കരിപ്പിക്കലിന്റെ മേന്പൊടിയില്‍ ഇത്തരം കാപട്യങ്ങള്‍ ഒളിപ്പിച്ചു വെക്കാനാവില്ല തന്നെ.

ഇസ്തിഗാസക്കെതിരെ

ഇന്ത്യയില്‍ ബിദ്അത്ത് നട്ടുപിടിപ്പിച്ച ഇസ്മാഈല്‍ ദഹ്ലവി പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ യാ ശൈഖ് അബ്ദല്‍ഖാദിര്‍ ജീലാനീ ശൈഅന്‍ ലില്ലാഹ് (ശൈഖവര്‍കളേ, അല്ലാഹു മുഖേന ഞങ്ങളെ സഹായിക്കൂ) എന്ന വാചകം പ്രസിദ്ധമാണ്. ഇത് പരസ്യമായ ശിര്‍ക്കാണ്. ഇതില്‍ നിന്നും മുസ്‌ലിംകളെ അല്ലാഹു രക്ഷിക്കട്ടെ’(തഖ്വിയതുല്‍ ഈമാന്‍ പേ.68, രിസാലത്തുതൗഹീദ് പേ.161).

മുസ്‌ലിം സമൂദായത്തെ ഇവരുടെ ഫിത്നയിയില്‍ നിന്നും അല്ലാഹു രക്ഷിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

വിളികേള്‍ക്കുമെന്ന് കരുതിയാല്‍

ഇസ്മാഇല്‍ ദഹ്ലവി തുടരുന്നു: “മഹാന്മാരെ ദൂരേ നിന്നും വിളിച്ച് തങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് അങ്ങു പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നത് ശിര്‍ക്കാണ്. ഇവിടെ ആവശ്യ പൂര്‍ത്തീകരണത്തിന് അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ത്ഥിച്ചതെങ്കിലും മഹത്തുക്കളെ വിളിച്ചതിലൂടെ ശിര്‍ക്ക് സംഭവിച്ചു’’ (തഖ്വിയതുല്‍ ഈമാന്‍ പേ.32, രിസാലത്തുത്തൗഹീദ് പേ.105)

മഹത്തുക്കള്‍ക്ക് അല്ലാഹു നല്‍കുന്ന കേള്‍വിക്കും കാഴ്ചക്കും പരിധി നിശ്ചയിക്കാവതല്ല. മദീനയിലെ മിമ്പറില്‍ നിന്നും ഉമര്‍(റ) നല്‍കിയ “പര്‍വ്വതത്തിന്റെ പിന്നിലുള്ള ശത്രുക്കളെ സൂക്ഷിക്കുക’’ എന്ന നിര്‍ദേശം നഹാവന്ദിലെ സാരിയ(റ) കട്ടത് പ്രസിദ്ധമാണ്. അതിവിദൂരതയില്‍ നിന്നുള്ള ദൃശ്യം ഖലീഫ(റ) കണ്ടതും സാരിയ(റ) കേട്ടതും ഇതില്‍ നിന്നു വ്യക്തം. മറ്റനവധി രേഖകളും ഇതു തെളിയിക്കുന്നു. അവ വിശദീകരിക്കുക ഇവിടെ ലക്ഷ്യമല്ലാത്തതിനാല്‍ മറ്റൊരു കാര്യം സൂചിപ്പിക്കാം.

മഹാന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവുകൊണ്ട് അവര്‍ സഹായിക്കുമെന്ന വിശ്വാസവും അതനുസരിച്ചുള്ള സഹായാര്‍ത്ഥനയും ഇസ്ലാമിക ചരിത്രത്തില്‍ ഇന്നോളം നടന്നുവരുന്നതാണ്. ഇത് ശിര്‍ക്കാണെന്നു പ്രഖ്യാപിക്കുകവഴി ഇസ്ലാമിക ജ്ഞാനശൃംഖലയുടെ ഓരോ കണ്ണിയെയും മതത്തില്‍ നിന്നു പുറന്തള്ളുകയാണ് ചെയ്യുന്നത്. എല്ലാ ബിദ്അത്തുകാരുടെയും പൊതു സ്വഭാവം തബ്ലീഗുകാരും പ്രകടിപ്പിക്കുന്നതാണിത്. ഇതേപ്രകാരം തന്നെ അദൃശ്യജ്ഞാനം പോലുള്ളവയിലും ഇവര്‍ സമൂഹധാരയില്‍ നിന്നു പുറംതിരിഞ്ഞാണ് നില്‍ക്കുന്നത്.

അദൃശ്യജ്ഞാനം ഒരാള്‍ക്കുമില്ല

തബ്ലീഗ് നേതാവ് പറയുന്നത് നോക്കൂ. ‘നബി, വലിയ്യ്, ഇമാം, ശഹീദ് മുതലായവര്‍ അദൃശ്യകാര്യങ്ങള്‍ അറിയുമെന്ന വിശ്വാസം ശരിയല്ല. നബി(സ്വ) അറിയുമെന്ന വിശ്വാസം ഒട്ടും ശരിയല്ല’(രിസാലത്തുത്തൗഹീദ് പേ.108)

അല്ലാഹുവിനെ തിരുത്തുന്ന തബ്ലീഗുകാര്‍!

അദൃശ്യം അറിയിച്ചുകൊടുക്കുമെന്ന് ഖുര്‍ആനും പ്രമാണങ്ങളും പറയുമ്പോള്‍ അവയ്ക്ക് തിരുത്ത് നടത്തുകയാണ് തബ്ലീഗുകാര്‍. മതത്തിന്റെ അടിയാധാരങ്ങളെ മുഴുവന്‍ അപഹസിക്കുന്ന ഇവര്‍ക്ക് ആരാധനാ കാര്യങ്ങളില്‍ ഉപദേശിക്കുന്നതിനനര്‍ഹതയേയില്ല. വിശ്വാസമാണല്ലോ പ്രധാനം. അതിന്റെ അനുബന്ധം മാത്രമാണ് ഇബാദത്തുകള്‍.

തുടരും


അബ്ദുറശീദ് സഖാഫി മേലാറ്റൂര്‍

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...