Showing posts with label സത്രീ പള്ളി പ്രവേശം ശാഫിഈ ഇമാമിന്റെ പേരിൽ വഹാബി തട്ടിപ്പ്. Show all posts
Showing posts with label സത്രീ പള്ളി പ്രവേശം ശാഫിഈ ഇമാമിന്റെ പേരിൽ വഹാബി തട്ടിപ്പ്. Show all posts

Wednesday, October 3, 2018

സത്രീ പള്ളി പ്രവേശം ശാഫിഈ ഇമാമിന്റെ പേരിൽ വഹാബി തട്ടിപ്പ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
:''''..................
സത്രീ പള്ളി പ്രവേശം
ശാഫിഈ ഇമാമിന്റെ പേരിൽ വഹാബി തട്ടിപ്പ്
..................................


ചോദ്യം :

തടസ്സം നീങ്ങിയാൽ സ്ത്രീകൾക്കും ജുമുഅക്കു ഹാജറാവൽ ഉത്തമമാണന്ന്
ഇമാം ശാഫിഈ (റ) പറഞ്ഞിട്ടുണ്ടോ?


ജുമുഅ (ഉപേക്ഷിക്കൽ )അനുവദനീയമായ പുരുഷൻമാരിൽ നിന്ന് ഇളവുകൾ ഉള്ളവരും, അടിമ, സ്ത്രീകൾ,കുട്ടികൾ എന്നിവരും ഇമാമ് ജുമുഅയിൽ നിന്ന് പിരിഞ്ഞ ശേഷമല്ലാതെ അതിന്ന് മുൻപ് ളുഹർ നമസ്ക്കരിക്കുന്നത് ഞാനിഷ്ട​പ്പെടുന്നില്ല. അല്ലെങ്കിൽ സൂക്ഷ്മതക്ക് വേണ്ടി  നിശ്ചയമായും ഇമാം ജുമുഅയിൽ നിന്ന് പിരിഞ്ഞുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഇമാം ജുമുഅയിൽ നിന്ന് പിരിയുന്നത് വരെ  കാത്തിരിക്കണം. നിശ്ചയമായും അവർക്ക് തടസ്സങ്ങൾ നീങ്ങി ജുമുഅയിൽ പങ്കെടുക്കാൻ കഴിഞ്ഞാൽ അവർക്കതാണ് ഏററവും ഉത്തമമായിട്ടുള്ളത്"


ഇങ്ങനെ ശാഫിഈ ( റ ) പറഞ്ഞിട്ടുണ്ടോ?


മറുപടി  :

ജുമുഅക്ക് വരാൻ സാധിക്കാത്തവരെ രണ്ട് ഇനമാക്കി കൊണ്ട്  രണ്ടാം ശാഫിഈയായ ഇമാം നവവി ശറഹുൽ മുഹദബിൽ വിവരിക്കുന്നത് കാണുക '

"നമ്മുടെ പണ്ഡിതന്മാർ പറഞ്ഞു :

ജുമുഅ ഉപേക്ഷിക്കുന്നതിൽ  കാരണമുള്ളവർ രണ്ട് ഇനമാണ്.

ഒന്ന് :

കാരണം നീങ്ങുമെന്ന് പ്രതീക്ഷയുള്ളവർ
 അടിമ രോഗി യാത്രക്കാർ അവരെ പോലെയുള്ളവർ
അവർക്ക് ജുമുഅക്ക് മുമ്പ് ളുഹ്റ് നിസ്കരിക്കാമെങ്കിലും ഏറ്റവും നല്ലത് ജുമുഅ യെതൊട്ട് നിരാശയാവുന്നത് വരെ ളുഹ്റ് പിന്തിക്കലാണ് .

ജുമുഅക്ക് സൗകര്യം ലഭിക്കാൻ സാധ്യതയുണ്ട് എന്നതാണ് കാരണം.
ഇതാണ് പ്രശസ്തവും സ്വഹീഹുമായ അഭിപ്രായം:

രണ്ട്:

കാരണം നീങ്ങുമെന്ന് പ്രതീക്ഷല്ലാത്തവർ ഉദാഹരണം സ്ത്രീ ,
വാത രോഗി.

ഈ വിഭാഗെത്ത പറ്റി രണ്ട് അഭിപ്രായമുണ്ട് .

-അതിൽ ഏറ്റവും പ്രബലം അവർക്ക് ളുഹ്റിനെ ആദ്യ വഖ്തിൽ തന്നെ വേഗത്തിലാക്കൽ പുണ്യമാണ് ' ആദ്യ സമയത്തിന്റെ ശ്രേഷ്ഠതയെ സൂക്ഷിക്കാൻ വേണ്ടിയാണിത്.

ഈ അഭിപ്രായം മാത്രമെ ഉള്ളു എന്ന് മാവർദി ഇമാമും (റ) ദാരിമി (റ) യും ഖുറാസാനി പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്.

രണ്ടാം അഭിപ്രായം :

ജുമുഅ നഷ്ടപെടുന്നത് വരെ ജുമുഅയെ പിന്തിക്കൽ പുണ്യമാണന്ന് പറയുന്നവർ

അതിന്ന് അവർ കാരണം പറയുന്നത്
ജുമുഅക്ക് പോവാൻ ചിലപ്പോൾ അവർക്ക് ഉൻമേശമുണ്ടായേക്കാം.

രണ്ടാമത്തെ കാരണം
ജുമുഅ പൂർണൻമാരുടെ നിസ്കാരമാണ് അത് കൊണ്ട് അത് ആദ്യമാവട്ടെ
 (ശറഹുൽ മുഹദബ് 4/360 )

قال أصحابنا : المعذور في ترك الجمعة ضربان ( أحدهما ) : من يتوقع زوال عذره ووجوب الجمعة عليه كالعبد والمريض والمسافر ونحوهم ، فلهم أن يصلوا الظهر قبل الجمعة ، لكن الأفضل تأخيرها إلى اليأس من الجمعة لاحتمال تمكنه منها ، ويحصل اليأس برفع الإمام رأسه من ركوع الثانية ، هذا هو الصحيح المشهور ، وحكى إمام الحرمين وغيره وجها : أنه يراعى تصور الإدراك في حق كل واحد ، فإذا كان منزله بعيدا فانتهى الوقت الذي بحيث لو ذهب لم يدرك الجمعة حصل الفوات في حقه .

( الضرب الثاني ) : من لا يرجو زوال عذره كالمرأة والزمن ففيه وجهان ( أصحهما ) وبه قطع الماوردي والدارمي والخراسانيون ن - وهو ظاهر تعليل المصنف : أنه يستحب لهم تعجيل الظهر في أول الوقت محافظة على فضيلة أول الوقت ( والثاني ) : يستحب تأخيرها حتى تفوت الجمعة كالضرب الأول ; لأنهم قد ينشطون للجمعة ، ولأن الجمعة صلاة الكاملين فاستحب كونها المتقدمة ، ولو قيل بالتفصيل ، لكان حسنا ، وهو أنه إن كان هذا [ ص: 361 ]الشخص جازما بأنه لا يحضر الجمعة - وإن تمكن استحب تقديم الظهر وأن لو تمكن أو نشط حضرها - استحب التأخير والله أعلم .
(شرح المهذب 4/360 )


ഇതേ വിഷയം തുഹ്ഫയിലും പറഞ്ഞിട്ടുണ്ട്,

تحفة المحتاج في شرح المنهاج

أحمد بن محمد بن علي بن حجر الهيتمي

( ويندب لمن أمكن زوال عذره ) كقن يرجو العتق ومريض يتوقع الشفاء ، وإن لم يظن ذلك ( تأخير ظهره إلى اليأس من ) إدراك ( الجمعة ) بأن يرفع الإمام رأسه من ركوع الثانية أو يكون بمحل لا يصل منه لمحل الجمعة إلا وقد رفع رأسه منه على الأوجه رجاء لتحصيل فرض أهل الكمال

 و ) يندب ( لغيره ) وهو من لا يمكن زوال عذره ( كالمرأة والزمن ) العاجز عن الركوب [ ص: 419 ] وقد عزم على عدم فعل الجمعة ، وإن تمكن ( تعجيلها ) أي الظهر محافظة على فضيلة أول الوقت أما لو عزم على أنه إن تمكن أو نشط فعلها فيسن له تأخير الظهر لليأس منها
(تحفة المحتاج في شرح المنهاج 2/)

ഇമാം മഹല്ലി (റ) പറയുന്നു.

 يندب لمن امكن زوال عذره  قبل فوات الجمعةكا العبد يرجو العتق  والمريض يتوقع الخفة  تأخير ظهره الي اليأس من إدراك الجمعة لأنه قد يزول عذره قبل ذلك فياتي بها كاملا  ويندب لغيره أي لمن لا يمكن زوال عذره ما
  المرءة   والزمن تعجيلها  اي الظهر ليحوز فضيلة اول الوقت قال في الروضة وشرح المهذب  هذا اختيار الخراسيين وهو الأصح

 وقال العراقيون يستحب له تأخير الظهر حتى تفوت الجمعة لأنه قد ينشط لها والجمعة صلاة الكاملين قاستحب كونها المقدمة (شرح المحلي ٣٧١/١)

ഇവിടെ കാരണം നീങ്ങാത്ത
വാതരോഗിയും സ്ത്രീയും
ളുഹ്റ് പിന്തിക്കണം എന്ന പ്രബലമല്ലാത്ത അഭിപ്രായത്തിന് ,

ഒരു കാരണം അവൻ ജുമുഅക്ക് വേണ്ടി ഉൻമേശമായേക്കാം എന്നും

രണ്ടാം കാരണം ജുമുഅ പൂർണൻമാരുടെ നിസ്കാരമാണ് അത് ആദ്യം നടക്കട്ടെ എന്നതുമാണ്.

ഇവിടെ ശാഫിഈ (റ) മദ്ഹബിലെ
ഇമാമുമാർ ളുഹ്റ് പിന്തിക്കണം എന്ന പ്രബലമല്ലാത്ത അഭിപ്രായത്തിന്
രണ്ട് കാരണമാണ് പറഞ്ഞത് അതിൽ ഒന്ന്  അവർക്ക് വരാൻ ഉൻമേശമുണ്ടായി സാദിച്ചേക്കാം എന്നാണ് -

അത് വാതരോഗി പോലെയുള്ളവരുടെ കാരണമാണ്.

രണ്ടാമത്തെ കാരണം 'ജുമുഅ പൂർണർമാരുടെ നിസ്കാരമാണ് എന്നതാണ് അത് ആദ്യം നടക്കട്ടെ എന്നത് കൊണ്ടാണ് - ഈ കാരണം സ്ത്രീ യുടെ കാരണമാണന്ന് മനസ്സിലാക്കാം.

അത് കൊണ്ടാണ്  അവർ രണ്ട് കാരണം പറഞ്ഞത് '

ഇമാം ശാഫിഈ (റ) ഇതിൽ നിന്ന് ഒരു കാരണം മാത്രമേ പറഞ്ഞിട്ടുള്ളു.

അത് ഒരിക്കലും സ്ത്രീയുടെ കാരണമല്ല.
കാരണം സ്ത്രീകൾക്ക് വിടാണ് ഉത്തമം എന്ന് ശാഫിഈ ഇമാമടക്കം എല്ലാ ഇമാമുമാരും വ്യക്തമാക്കിയതാണ്.

വാതരോഗി പോലെയുള്ള കാരണങ്ങൾ സ്ത്രീകൾക്കും ബാധകമാക്കി ജനങ്ങളെ കബളിപ്പിക്കുകയാണ് ഒഹാബി പുരോഹിതന്മാർ.


ചുരുക്കത്തിൽ
ഇമാം ശാഫിഈ (റ) ഉമ്മിൽ  പറഞ്ഞ

(നിശ്ചയമായും അവർക്ക് തടസ്സങ്ങൾ നീങ്ങി ജുമുഅയിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കാം. അപ്പോൾ  അവർക്കതാണ് ഏററവും ഉത്തമമായിട്ടുള്ളത്" )
എന്ന കാരണം ഒരിക്കലും സ്ത്രീകൾക്ക് ബാധകമല്ല. കാരണം സ്ത്രീകൾ ജുമുഅക്ക് വരാതിരിക്കാനുള്ള കാരണം അവൾ സ്ത്രീ ആണ് എന്നതാണ്. ആ തടസ്സങ്ങൾ നീങ്ങുക എന്നത് ഒരിക്കലും സാധാരണ ഗതിയിൽ ഉണ്ടാവുകയില്ല.

തടസങ്ങൾ നീങ്ങിയാൽ വരാൻ സാധിച്ചേക്കാം എന്നാണ് ഇമാം ശാഫിഈ (റ) പറഞ്ഞത്.

 സ്ത്രീയുടെ തടസ്സം ഒരിക്കലും  നീങ്ങുകയില്ല.
അഥവാ നീങ്ങിയാൽ അതായത് സ്ത്രീ ആണായി പരിണമിച്ചാൽ അവൻ വരണമെന്നുമാവാം ഉദ്ദേശം .

സ്ത്രീ സത്രീയായി കൊണ്ടിരിക്കുമ്പോൾ ഒരിക്കലും തടസ്സം നീങ്ങി യിട്ടില്ല.

അത് കൊണ്ടാണ് ശാഫിഈ മദ്ഹബ് വിവരിച്ച മറ്റു പണ്ഡിതന്മാർ അവിടെ രണ്ട് കാരണം പറഞത് '

 ഒന്ന്. അവർക്ക് തടസം നീങ്ങിയാൽ സാധിച്ചേക്കാം എന്നതുംഅത് സ്ത്രീയുടെ കാരണമല്ല.
മറിച്ച് രോഗിയുടെ കാരണമാണ്

രണ്ട് - ജുമുഅ പൂർണൻമാരുടെ നിസ്കാരമാണ് അത് കഴിഞ്ഞ തിന്ന് ശേഷമാണ് അപൂർണർ നിസ്കരിക്കേണ്ടത് എന്നതുമാണ്
അത് സത്രീയുടെ കാരണമാണ്.

കാരണം ശാഫിഈ ഇമാം പറഞ്ഞ ആദ്യ കാരണം ഒരിക്കലും സ്ത്രീകൾക്ക് ബാധകമാക്കാൻ സാധിക്കുന്നില്ല.

കാരണം അവളുടെ തടസം നീങ്ങുകയില്ലല്ലോ


ഇമാം ശാഫിഈ (റ) പറഞ്ഞ ഒന്നാമത്തെ കാരണമായ (നിശ്ചയമായും അവർക്ക് തടസ്സങ്ങൾ നീങ്ങി ജുമുഅയിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കാം അപ്പോൾ  അവർക്കതാണ് ഏററവും ഉത്തമമായിട്ടുള്ളത്)
എന്നത് സ്ത്രീകൾക്കും ബാധകമാണന്ന് ഒഹാബി പുരോഹിത വർഗം വാദിക്കുകയാണങ്കിൽ  എങ്ങനെ യാണ് സ്ത്രീ എന്ന അവരുടെ തടസ്സം നീങ്ങുക എന്ന് വ്യക്തമാക്കേണ്ടതാണ്:
ജനങ്ങളെ കബളിപ്പിക്കുന്നതിനും വേണം ഒരതിര് ',

ഇമാം ശാഫിഈ അടക്കമുള്ള ഏതങ്കിലും പണ്ഡിതൻമാർ സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്ന് പഠിപ്പിച്ച നബി صلى الله عليه وسلم
യുടെ വാക്കിനെതിരായി പറയുമെന്ന് ഊഹിക്കാൻ പോലും സാധ്യമല്ല.

ഇമാം ശാഫിഈ  (റ)
ഇഖ്തിലാഫുൽ ഹദീസിലും  മറ്റു ലോക  പണ്ഡിതൻമാർ ഫുഖഹാക്കൾ മുഹദ്ധി സുകൾ ഖുർആൻ വ്യാഖ്യാതാക്കൾ എല്ലാ വരും   അവരുടെ സ്ത്രീകൾക്ക് വീടാണ് നിസ്കരിക്കാൻ ഉത്തമമെന്ന് പറഞ്ഞിട്ടുണ്ട്.

ശാഫിഈ മദ്ഹബ് വിവരിക്കുന്ന ഇങ്ങേ തലയിലുള്ള പത്ത് കിതാബ് മുതൽ അങ്ങേതലയിലുള്ള ശാഫിഈ ഇമാമിന്റെ ഇഖ്തിലാഫുൽ ഹദീസ് വരെയുള്ള സർവ ഗ്രന്ഥങ്ങളിലും സ്ത്രീകൾക്ക്  വീടാണ് നിസ്കരിക്കാൻ ഉത്തമമെന്ന് പറഞ്ഞിട്ടുണ്ട്.

 ചിലത് താഴെ വിവരിക്കുന്നതാണ്:

ഇതല്ലാം ഉണ്ടായിരിക്കെ രോഗിയെ പറ്റി ശാഫിഈ (റ)പറഞ്ഞ ഒരു വാചകത്തെ
സ്ത്രീകൾക്കും ബാധകമാക്കി വഞ്ചന നടത്തുകയാണ് ഒഹാബി പുരോഹിതൻമാർ.

ശാഫിഈ ഇമാം ഒരിക്കലും വൈരുധ്യം പറയുന്നവരല്ല.

സ്ത്രീകളിൽ നിന്ന് സാധാരണ ഗതിയിൽ നീങ്ങാത്ത ജുമുഅക്ക് വരാതിരിക്കാനുള്ള സ്ത്രീയാവുക എന്ന കാരണം സാധരണ നീങ്ങുകയില്ല എന്നത് അറിയാത്തവരല്ല ഇമാം ശാഫിഈ തങ്ങൾرضي الله عنه




ഇവിടെ ഷാഫിഈ ഇമാമിന്റെ ഒരു മസ് അല പറയുമ്പോൾ എല്ലാ ഭാഗവും നോക്കണം കട്ട് വെക്കുന്നത് ശരിയല്ല....

കാരണം ഷാഫിഈ ഇമാം ഇഖ്തിലാഫുൽ ഹദീസിൽ 7/171  വളരെ വ്യക്തമായി

بَابُ خُرُوجِ النِّسَاءِ إِلَى الْمَسَاجِدِ
_________________

സ്ത്രീകൾക്ക് പള്ളിയിലേക്ക് പുറപ്പെടുന്നതിനെ പറ്റിയുള്ള ബാബ്
==================

എന്ന ഒരധ്യായം തന്നെ കൊടുത്ത് ഇതുമായി ധാരാളം വിഷയങ്ങൾ പറയുന്നുണ്ട്

അതിൽ ഒന്നിവിടെ കൊടുക്കാം


         وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ إِلَى جُمُعَةٍ وَلَا جَمَاعَةٍ فِي مَسْجِدٍ، وَأَزْوَاجُ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَوْلَى بِأَدَاءِ الْفَرَائِضِ، فَإِنْ قِيلَ: فَإِنَّهُنَّ قَدْ ضُرِبَ عَلَيْهِنَّ الْحِجَابُ، قِيلَ: وَقَدْ كُنَّ لَا حِجَابَ عَلَيْهِنَّ، ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ، :::... ..........
(
ഇഖ്തിലാഫുൽ ഹദീസിൽ 7/171)

ഉമ്മഹാതുല്‍ മുഅ്നിനീങ്ങളില്‍ നിന്ന്‍ ഒരാളും ജുമുഅക്കോ ജമാഅത്തിനോ പോയതായി നാം അറിയില്ല.

നബി(സ)തങ്ങള്‍ മുഖേനയുള്ള സാമീപ്യം കാരണം നിര്‍ബന്ധ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഏററവും ബന്ധപ്പെട്ടത് അവിടത്തെ സഹധര്‍മ്മിണികളാണല്ലോ?

അവര്‍ക്ക് പര്‍ദ്ദ വിധി വന്നശേഷം തടയപ്പെട്ടതാണന്ന്‍ ചോദിച്ചാൽ
(മറുപടിയായി)ഇങ്ങനെ പറയാം.മുമ്പ് അവര്‍ക്ക് പര്‍ദ്ദ വിധി ഉണ്ടായിട്ടില്ലായിരുന്നു.പിന്നീട് പര്‍ദ്ദ വിധി വന്നു.


നബി (സ്വ) യുടെ കൂടെ അവരുടെ വീട്ട്കാരികളായ സ്ത്രീകളും പെൺമക്കളും ഭാര്യമാരും സേവകളും വീട്ട് കാരികളുടെ സേവകരും ഉണ്ടായിരിക്കെ അവരിൽ ഒരാളും ജുമുഅക്കോ രാത്രിയും പകലുമുള്ള മറ്റുജുമാഅത്തിനോ നടന്ന് കൊണ്ടും വണ്ടിയിലും നബി صلى الله عليه وسلم വരാറുള്ള മസ്ജിദ് ഖുബാ ഇലേക്കോ മറ്റു പള്ളി യിലേക്കോ  പുറപ്പെട്ടത് 'ഞാൻ അറിഞ്ഞിട്ടില്ല.

അല്ലാഹു വിന്റെ റസൂൽصلي الله عليه وسلم
തങ്ങളെ തൊട്ട്ള്ള അവരുടെ സ്ഥാനം കാരണം അവരായിരുന്നു  മറ്റുള്ളവരേക്കാൾ നന്മയുടെ മേൽ ഏറ്റവും ആഗ്രഹിക്കേണ്ടവരും ഏറ്റവും അറിവുമുള്ളവരും
നിശ്ചയം അവർക്ക് ഉത്തമമായത് നിർബന്ധമില്ലങ്കിൽ പോലും നബിصلي الله عليه وسلم
അവരോട് കൽപിക്കാതിരിക്കുകയില്ല.

അവരോട് നബിصلي الله عليه وسلم
സ്വദഖ കൊണ്ടും മറ്റു പുണ്യങ്ങൾ കൊണ്ടും കൽ പിക്കുന്നവരായിരുന്നു'
അവരുടെ ഭാര്യമാരോട് ഹിജാബ് കൊണ്ട് ' അവിടന്ന് കൽപിച്ചിരുന്നു ( ഇഖ്തിലാഫുൽ ഹദീസിൽ 7/171)

، وَقَدْ كَانَ مَعَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ نِسَاءٌ مِنْ أَهْلِ بَيْتِهِ وَبَنَاتِهِ وَأَزْوَاجِهِ وَمَوْلَيَاتِهِ وَخَدَمِهِ وَخَدَمِ أَهْلِ بَيْتِهِ، فَمَا عَلِمْتُ مِنْهُنَّ امْرَأَةً خَرَجَتْ إِلَى شُهُودِ جُمُعَةٍ، وَالْجُمُعَةُ وَاجِبَةٌ عَلَى الرِّجَالِ بِأَكْثَرَ مِنْ وُجُوبِ الْجَمَاعَةِ فِي الصَّلَوَاتِ غَيْرِهَا، وَلَا إِلَى جَمَاعَةٍ غَيْرِهَا فِي لَيْلٍ أَوْ نَهَارٍ، وَلَا إِلَى مَسْجِدِ قُبَاءٍ، فَقَدْ كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَأْتِيهِ رَاكِبًا وَمَاشِيًا، وَلَا إِلَى [ص:626] غَيْرِهِ مِنَ الْمَسَاجِدِ، وَمَا أَشُكُّ أَنَّهُنَّ كُنَّ عَلَى الْخَيْرِ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَحْرَصَ، وَبِهِ أَعْلَمَ مِنْ غَيْرِهِنَّ، وَأَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ لِيَدَعَ أَنْ يَأْمُرَهُنَّ بِمَا يَجِبُ عَلَيْهِنَّ، وَعَلَيْهِ فِيهِنَّ، وَمَا لَهُنَّ فِيهِ مِنَ الْخَيْرِ وَإِنْ لَمْ يَجِبْ عَلَيْهِنَّ، كَمَا أَمَرَهُنَّ بِالصَّدَقَاتِ وَالسُّنَنِ، وَأَمَرَ أَزْوَاجَهُ بِالْحِجَابِ

وَمَا عَلِمْتُ أَحَدًا مِنْ سَلَفِ الْمُسْلِمِينَ أَمَرَ أَحَدًا مِنْ نِسَائِهِ بِإِتْيَانِ جُمُعَةٍ، وَلَا جَمَاعَةٍ مِنْ لَيْلٍ وَلَا نَهَارٍ، وَلَوْ كَانَ لَهُنَّ فِي ذَلِكَ فَضْلٌ أَمَرُوهُنَّ بِهِ، وَأَذِنُوا لَهُنَّ إِلَيْهِ
(ഇഖ്തിലാഫുൽ ഹദീസിൽ 7/171)

മുസ്ലിം കളിലെ സലഫുകളായ ആരും അവരുടെ സ്ത്രീകളെ ജുമുഅക്കോ ജമാ അതിനോ ,
രാത്രിയിലോ , പകലിലോ പോകാന്‍ നിർദ്ദേ ശിച്ചതായി ഞാന്‍ അറിഞ്ഞിട്ടില്ല.. അതിലൊക്കെ
 വല്ല പുണ്യവും ഉണ്ടായിരുന്നുവെങ്കില്‍ അവരൊക്കെ അവരുടെ സ്തീകളെ അതിനു പ്രേരിപ്പിക്കുമായിരുന്നു.

എന്നല്ല നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യെ തൊട്ടുള്ള റിപ്പോർട്ടിൽ ഇങ്ങനെയുണ്ട്.

നബി(സ) പറയുന്നു: സ്ത്രീ അവളുടെ റൂമില്‍ വെച്ച് നമസ്‌ക്കരിക്കല്‍ അവളുടെ വീട്ടിലെ മറ്റു ഭാഗങ്ങളില്‍ വെച്ച് നമസ്‌ക്കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. എന്നാല്‍ അവള്‍ അവളുടെ അറയില്‍ വെച്ച് നമസ്‌ക്കരിക്കല്‍ അവളുടെ റൂമില്‍ വെച്ച് നമസ്‌ക്കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്.

(ഇഖ്തിലാഫുൽ ഹദീസിൽ 7/171)

،  بَلْ قَدْ رُوِيَ وَاللَّهُ أَعْلَمُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: «صَلَاةُ الْمَرْأَةِ فِي بَيْتِهَا خَيْرٌ مِنْ صَلَاتِهَا فِي حُجْرَتِهَا، وَصَلَاتُهَا فِي حُجْرَتِهَا خَيْرٌ مِنْ صَلَاتِهَا فِي الْمَسْجِدِ، أَوِ الْمَسَاجِدِ»

                                  اختلاف الحديث7/171 (مطبوع ملحقا بالأم للشافعي)

المؤلف: الشافعي أبو عبد الله محمد بن إدريس بن العباس بن عثمان بن شافع بن عبد المطلب بن عبد مناف المطلبي القرشي المكي (المتوفى: 204هـ)

ഇവിടെ ഇമാം ശാഫിഈ (റ) പറഞ്ഞ വാക്ക് വളരെ ശ്രദ്ധേയമാണ്  "വല്ല പുണ്യവും ഉണ്ടായിരുന്നുവെങ്കില്‍ അവരൊക്കെ അവരുടെ സ്ത്രീകളെ അതിനു പ്രേരിപ്പിക്കുമായിരുന്നു "

ഇങ്ങനെ പറഞ്ഞ ഇമാം  ശാഫിഈ (റ) സത്രീകൾക്ക് വരാൻ കഴിയുമെങ്കിൽ ഉത്തമമാണന്ന് ഒരിക്കലും പറയുകയില്ല.

വാതരോഗിക്ക് രോഗം മാറികൊണ്ടോ മറ്റൊ വരാൻ കഴിഞ്ഞേക്കാം എന്നാണ് പറഞ്ഞതിന്റെ ഉദ്ധേശം .

കാരണം സ്ത്രീകൾ അവർക്ക് വരാനുള്ള തടസ്സം സ്ത്രീയാവുക എന്നാണ് സാധാരണ നിലക്ക് അത് നീങ്ങുകയില്ലല്ലോ


അപ്പോൾ വാതരോഗിക്ക് പറഞ്ഞ കാരണം സ്ത്രീകൾക്കും ബാധകമാക്കുകയാണ് ഒഹാബി പുരോഹിതൻമാർ'

ഇമാം ശാഫിഈ (റ) ഒരിക്കലും വൈരുധ്യം പറയുന്നവരല്ല.

 കാരണം നീങ്ങി അവർക്ക് വരാൻ സാധിക്കുന്നവർക്ക് പറഞ്ഞ കാരണം
ഒഹാബീ പുരോഹിതന്മാർ എല്ലാവർക്കും ബാധകമാക്കി ജനങ്ങളെ കബളിപ്പിക്കുകയാണ്.
...........
ഇമാം ശാഫിഈ ( റ ) തന്നെ പറഞ്ഞതായി
രണ്ടാം ശാഫിഈ ഇമാം നവവി ഇമാം എഴുതുന്നു*

أما الأحكام ( فقال الشافعي  والأصحاب رحمهم الله : وأما ذوات الهيئات وهن اللواتي ييشتهين لجمالهن فيكره حضورهن، هذا هو المذهب والمنصوص ، وبه قطع الجمهور   (شرح المهذب 4/94)
പെരുന്നാൾ അദ്ധ്യയത്തിൽ
ഇമാം ശാഫിഈ (റ)യും മറ്റുപണ്ഡിതന്മാരും പറയുന്നു
 ഭംഗിക്കു വേണ്ടി കണ്ടാൽ ആശിക്കപ്പെടുന്ന കോലമുള്ള ഉള്ള എല്ലാ സ്ത്രികളും നിസ്കാരത്തിനു വേണ്ടി പള്ളിയിൽ ഹാളിറാവൽ (ഫിത്ന ഭയ്ക്കുന്നിലെങ്കിൽ) കറാഹത്താണ് .
ഇതാണ് ശാഫിഈ ഇമാം വ്യക്തമാക്കിയതും
മദ്ഹബും (ശാഫിഈ ഇമാമും മറ്റു പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്) .
അത് തന്നെയാണ് ഭൂരിപക്ഷവും ഉറപ്പിച്ചുപറഞ്ഞത് .

 അവർക്ക് ഒരിക്കലും പുറപ്പെടൽ സുന്നത്തില്ല എന്ന് റാഫിഈ ഇമാം അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്.

📚 ( *ശറഹുൽ മുഹദബ്‌*4/94)

             ഇതിൽ നിന്ന് സ്ത്രികൾ നിസ്കാരത്തിനു വേണ്ടി പള്ളിയിൽ വരൽ ഫിത്നയില്ലെങ്കിൽ തന്നെ കാറഹത്താണെന്ന്‌ ഇമാം നവവി വ്യകതമായി പറഞ്ഞത് നാം കണ്ടു.

 ഈ ഭാഗം വഹാബി പുരോഹിതൻമാർ കട്ട് മുറിച്ചാണു പോസ്റ്റ് ഉണ്ടാക്കിയത്.

ശാഫിഈ ഇമാമിന്റെ മദ്ഹബ് വിവരിച്ച് ഇമാം നവവി(റ) വീണ്ടും പറയുന്നു.

"സ്ത്രീകളുടെ ജമാഅത്ത് വീടുകളിൽ ഏറ്റവും ശ്രേഷ്ടത സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്ന നബി (സ്വ) പറഞ്ഞതായി ഇബ്നു ഉമർ (റ)റിപ്പോർട്ട് ചെയ്ത ഹദീസിൽ ഉണ്ട്.

ഇബ്നു ഉമർ (റ) വിന്റെ ഹദീസ് സ്വഹീഹാണ്. 'സ്വഹീഹായ സനദോടെ അബൂദാവൂദ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒരു സത്രീ പുരുഷൻമാരോട് കൂടെ പള്ളികളിൽ ഹാജറാവൽ ഉദ്ധേശിച്ചാൽ
അവൾ യുവതി യാണങ്കിൽ
അല്ലങ്കിൽ ആശിക്കപെടുന്ന പ്രായമായവളാണങ്കിൽ
അവൾ ഹാജറാവൽ കറാഹത്താണ്.

ശാഫിഈ (റ) മുഖ്തസ്വറിലും മറ്റു പണ്ഡിതൻമാരും പറഞ്ഞു പള്ളിയിലെ ജമാഅത്ത്, വീടിനേക്കാൾ പുരുഷൻമാർക്കാണ് ശ്രേഷ്ടത.


സ്ത്രീകൾ പള്ളിയിലെ ജമാഅത്തിനേക്കാൾ വീട്ടിലെ ജമാ അത്താണ് ശ്രേഷ്ടത.
മേൽ പറയപെട്ട ഹദീസിന്ന് വേണ്ടിയാണി ത്
(ശറഹുൽ മുഹദബ്‌ 4/95*)


واما النساء فجماعتهن في البيوت أفضل لما روى ابن عمر رضي الله عنهما قال ” قال رسول الله صلى الله عليه وسلم لا تمنعوا نساءكم المساجد وبيوتهن خير لهن ” فان أرادت المرأة حضور المساجد مع الرجال فان كانت شابة أو كبيرة تشتهي كره لها الحضور
حديث ابن عمر صحيح رواه أبو داود بلفظه هذا باسناد صحيح

احداها) قال الشافعي في المختصر والاصحاب فعل الجماعة للرجل في المسجد افضل من فعلها في البيت والسوق وغيرهما لما ذكرناه من الاحاديث
(شرح المهذب 4/95)


جماعة النساء في البيوت أفضل من حضورهن المساجد للحديث المذكور قال اصحابنا وصلاتها فيما كان من بيتها أستر أفضل لها لحديث عبد الله ابن مسعود أن النبي صلي الله عليه وسلم قال ” صلاة المرأة في بيتها أفضل من صلاتها في حجرتها وصلاتها في مخدعها أفضل من صلاتها في بيتها ” رواه أبو داود باسناد صحيح على شرط مسلم
(شرح المهذب 4/95)

ഇമാം നവവി(റ) ശാഫിഈ മദ്ഹബ് വിവരിച്ച് വീണ്ടും പറയുന്നു'

സ്ത്രീകൾ പള്ളികളിൽ ഹാജരാവലിനേക്കാൾ ശ്രേഷ്ടത വീടുകളിൽ അവരുടെ ജമാഅത്താണ്.

നമ്മുടെ പണ്ഡിതൻമാർ പറഞ്ഞു. സ്ത്രീ അവളുടെ വീട്ടിലെ മറയുള്ള സ്ഥലത്താണ് ഏറ്റവും ശ്രേഷ്ടത '

 ഇബ്നു മസ്ഊദ് (റ) വിന്റെ ഹദീസാണ് അതിന്റെ തെളിവ്.

നബി(സ) പറയുന്നു: സ്ത്രീ അവളുടെ റൂമില്‍ വെച്ച് നമസ്‌ക്കരിക്കല്‍ അവളുടെ വീട്ടിലെ മറ്റു ഭാഗങ്ങളില്‍ വെച്ച് നമസ്‌ക്കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. എന്നാല്‍ അവള്‍ അവളുടെ അറയില്‍ വെച്ച് നമസ്‌ക്കരിക്കല്‍ അവളുടെ റൂമില്‍ വെച്ച് നമസ്‌ക്കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. മുസ്ലിം (റ) വിന്റെ നിബന്ധന ഒത്ത സ്വഹീഹായ പരമ്പരയോടെ അബൂദാവൂദ് ഇതിനെ റിപ്പോർട്ട് ചെയ്തിരിക്കുന്നു

(ശറഹുൽ മുഹദബ്‌ 4/95*)

وان أرادت المرأة حضور المسجد للصلاة قال اصحابنا ان كانت شابة أو كبيرة تشتهي كره لها وكره لزوجها ووليها تمكينها منه
(شرح المهذب 4/95)

സ്ത്രീ നിസ്കാരത്തിന് വേണ്ടി പള്ളിയിൽ ഹാജറാവാൻ ഉദ്ധേശിച്ചാൽ ശാഫിഈ പണ്ഡിതന്മാർ പറയുന്നത് '

അവൾ യുവതി യാണങ്കിൽ
അല്ലങ്കിൽ കണ്ടാൽ ആ ശിക്കപ്പെടുന്ന പ്രായമുള്ളവളാണങ്കിൽ അവൾക്ക് (ഫിത്നയില്ലെങ്കിൽ ) കറാഹത്താണ്.
അവൾക്ക് അതിന് അവളെ സൗകര്യം ചെയ്തു കൊടുക്കൽ അവളുടെ ഭർത്താവിന്നും രക്ഷിതാവിനും കറാഹത്താണ് .

(ശറഹുൽ മുഹദ്ധബ് 4/95)



ശാഫിഈ ഇമാമിന്റെ മദ് ഹബ് വിവരിച്ച്
ഇമാം സൈനുദ്ധീൻ മഖ്ദൂം (റ)പറയുന്നു'

പുരുഷൻമാർക്ക് ഫർള് നിസ്കാരത്തിൽ പള്ളിയിലെ ജമാഅത്ത് പുണ്യമാണ്.

(ഫത്ഹുൽ മുഈൻ  )

والجماعة في مكتوبة – لذكر – بمسجد أفضل، ' (فتح المعين113)

ഫത്ഹുൽ മുഈനിന്റെ വിവരണം ഇആനത്ത് 2/7 പറയുന്നു.

وخرج با الذكر المرءة فإن الجماعة لها في البيت افضل منها في المسجد لخبر لا تمتعوا نساء كم مساجد الله  وبيوتهن خير لهن

  نعم يكره لذوات الهيءات حضور المسجد مع الرجال لما في الصحيحين عن عائشة رضي الله عنها انها قالت  لو ان رسول الله صلى الله عليه وسلم رءي ما أحدث النساء لمنعهن المسجد كما منعت  نساء بني إسرائيل  ولما في ذلك من خوف الفتنة

وعبارة شرح م ر: ويكره لها - أي للمرأة - حضور جماعة المسجد إن كانت مشتهاة - ولو في ثياب بذلة - أو غير مشتهاة - وبها شئ من الزينة أو الريح الطيب.
وللإمام أو نائبه منعهن حينئذ، كما له منع من تناول ذا ريح كريه من دخول المسجد.
ويحرم عليهن بغير إذن ولي أو حليل أو سيد أوهما في أمة متزوجة، ومع خشية فتنة منها أو عليها.
اه. إعانة الطالبين ٢/٧

പുരുഷൻ പള്ളിയിൽ വരൽ പുണ്യമാണ് എന്ന് പറഞ്ഞതിൽ നിന്ന് സ്ത്രീകൾ ഒഴിവായി .സ്ത്രീകൾക്ക് പള്ളിയിലെ ജമാഅത്തിനേക്കാൾ അവളുടെ വീട്ടിലെ ജമാ അത്താണ് ഉത്തമം
സ്ത്രികൾക്ക് വീടാണ് ഉത്തമം എന്ന ഹദീസാണ് അതിന്റെ തെളിവ്


കോലമുള്ള സ്ത്രീകൾ പുരുഷൻമാരെ കൂടെ പള്ളിയിൽ   ( ഫിത്ന യില്ലങ്കിൽ )
ഹാജറാവൽ കറാഹത്താണ് '
ഫിത്നയുണ്ടങ്കിൽ ബനൂ ഇസ്റാഇൽ സ്ത്രീകളെ പള്ളികളെ തൊട്ട് തടഞ്ഞത് പോലെ തടയണം എന്ന ബുഖാരി യിലെ ഹദീസാണ് അതിന്റെ പ്രമാണം
ഫിത്നയുണ്ടാവുമോ എന്ന ഭയത്തിന് വേണ്ടിയുമാണ്.

ചുരുക്കത്തിൽ പത്ത് കിതാബ് മുതൽ ശാഫീ ഈ ഇമാമിന്റെ ഗ്രന്ഥം വരെ യുള്ള
ഏത് ഗ്രന്ഥം പരിശോധിച്ചാലും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നത് സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്നാണ് .

തുഹ്ഫയിൽ പറയുന്നത് കാണുക.

സ്ത്രീകളല്ലാത്തവർക്ക് പള്ളിയിലെ ജമാഅത്ത് ഉത്തമമാണ്.
അപ്പോൾ സ്ത്രീ അവളുടെ ജമാഅത്ത് അവളുടെ വീട്ടിൽ വെച്ചാണ് ശ്രേഷ്ടത
സ്ത്രീകൾക്ക് വീടാണ്  ഉത്തമം എന്ന സ്വഹീഹായ ഹദീസുണ്ടായതിന്ന് വേണ്ടിയാണത്.


ഇമാം മുഹമ്മദ് റംലി (റ) യുടെ വാചകം
കണ്ടാൽ ആശിക്കപെടുന്ന സ്ത്രീ ഭംഗിയില്ലാത്ത വസ്ത്രത്തിലാണിങ്കലും
ഭംഗിയിൽ നിന്ന് ഒരു വസ്തു ഉള്ളതോട് കൂടി കണ്ടാൽ
ആശിക്കപെടാത്ത സ്ത്രീയും പള്ളിയിലെ ജമാഅത്തിന് ഹാജറാവൽ (ഫിത്നിയല്ലങ്കിൽ തന്നെ )
കറാഹത്താണ്.

അപ്പോൾ ഭരണാധികാരിയും പകരക്കാരനും  അവളെ തടയേണ്ടതാണ്


അവളിൽ നിന്നോ അവളുടെ മേലിലോ ഫിത്നയുണ്ടങ്കിൽ അവൾ പള്ളിയിൽ വരൽ ഹറാമുമാണ്:

 (ഇആനത്ത് 2/7)

തുഹ്ഫ പറയുന്നത് കാണുക -

സ്ത്രീകളല്ലാത്തവർക്ക് പള്ളിയിലെ ജമാ അത്താണ് ഉത്തമം
അപ്പോൾ സ്ത്രീകൾ അവളുടെ വീട്ടിൽ അവളുടെ ജമാഅത്ത് ഉത്തമമാണ്
അവൾക്ക് വിടാണ് ഉത്തമം എന്ന സ്വഹീഹായ ഹദീസുണ്ടായതിന് വേണ്ടി.
(തുഹ്ഫ 2/253)

و ) (الجماعة ( في المسجد لغير المرأة ) ، والخنثى من ذكر ولو صبيا ( أفضل
أما المرأة فجماعتها في بيتها أفضلل لخبر الصحيح { لا تمنعوا نساءكم المساجد وبيوتهن خير لهن } ، (تحفة ٢/٢٥٣)

തടയരുത് എന്നത് നബിയുടെ കാലത്ത് എന്ന് വെക്കേണ്ടതാണ് 'അത് കൊണ്ടാണ്  ആശിക്കപെടുന്ന സ്ത്രീകൾക്കും അത് ആ ടമ്പരമല്ലാത്ത വസ്ത്രത്തിലാണങ്കിലും

അവളിൽഭംഗിയിൽ നിന്നു വല്ലതുമുള്ള ആശിക്കപെടാത്ത സ്ത്രീകളും പള്ളിയിലെ ജമാഅത്തിന് ഹാളിറാവൽ അവൾക്ക് കറാഹത്താണ്.

അവളിൽ നിന്നോ അവളുടെ മേലി ലോ ഫിത്നയുണ്ടങ്കിൽ ഹറാമുമാണ്.

(253/2തുഹ്ഫ' )

 ثم الوجه حمله على زمنه صلى الله عليه وسلم

 ومن ثم كره لها حضور جماعة المسجد إن كانت تشتهى ولو في ثياب رثة أو لا تشتهى وبها شيء من الزينة أو الطيب وللإمام أو نائبه منعهن حينئذ كما أن له منع من أكل ذا ريح كريه من دخول المسجد ويحرم عليهن بغير إذن ولي أو حليل أو سيد أو هما في أمة متزوجة [ ص: 253 ] ومع خشية فتنة منها أو عليها وللإذن لها في الخروج حكمة ومثلها في كل ذلك الخنثى وبحث إلحاق الأمرد الجميل بها في ذلك أيضا وفي إطلاقه نظر .
(تحفة المحتاج ٢/٢٥٢ )

ശാഫിഈ മദ്ഹബിലെ അൽ ബയാനിൽ
 (2/ 366) വിവരിക്കുന്നത് കാണുക -


അപ്പോൾ സ്ത്രീകൾ അവളുടെ ജമാഅത്ത് വീടുകളിലാണ് ശ്രഷ്ടത
നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു അവളുടെ വീടാണ് ഉത്തമം

വല്ല സ്ത്രീയും പള്ളിയിൽ പുരുഷന്റെ കൂടെ ജമാഅത്തിന് ഹാളി റാവാൻ ഉദ്ധേശിച്ചാൽ അവൾ യുവതി യാ ണങ്കിൽ കണ്ടാൽ ആ ശിക്കപെടുന്ന പ്രായമുള്ളവളുമാണകിൽ അവൾക്ക് ഹാജരാവൽ കറാഹത്താണ് കാരണം ഫിത്തന ഭയമുള്ളത് കൊണ്ട് 'അൽബയാൻ(2/ 366)

البيان في مذهب الإمام الشافعي (2/ 366)
وأما النساء: فجماعتهن في البيوت أفضل؛ لقوله - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: «لا تمنعوا إماء الله مساجد الله، وبيوتهن خير لهن» .
فإن أرادت المرأة حضور الجماعة مع الرجل في المسجد، فإن كانت شابَّة أو كبيرة يُشتهى مِثلها. . كُرِه لها الحضور؛ لأنه يخاف الافتتان بها،

البيان ٢/٣٦٦



المجموع – (4 / 169)
(وفعلها للرجال في المسجد أفضل

ഇബ്‌നു കസീര്‍(റ) തന്നെ പറയുന്നത് കാണുക:

 فأما النساء فَصَلاتهن في بيوتهن أفضل لهن؛ لما رواه أبو داود، عن عبد الله بن مسعود، رضي الله عنه، عن النبي صلى الله عليه وسلم قال: "صلاة المرأة في بيتها أفضل من صلاتها في حجرتها، وصلاتها في مخدعها أفضل من صلاتها في بيتها" (تفسير ابن كثير422)

 അപ്പോള്‍ സ്ത്രീകളുടെ നമസ്‌ക്കാരം അവരുടെ വീടുകളിലായിരിക്കലാണ് അവര്‍ക്ക് ഉത്തമം. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)നെ തൊട്ടും അദ്ദേഹം നബി(സ)യെ തൊട്ടുമായി അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് അതിന് തെളിവ്. നബി(സ) പറയുന്നു: സ്ത്രീ അവളുടെ റൂമില്‍ വെച്ച് നമസ്‌ക്കരിക്കല്‍ അവളുടെ വീട്ടിലെ മറ്റു ഭാഗങ്ങളില്‍ വെച്ച് നമസ്‌ക്കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. എന്നാല്‍ അവള്‍ അവളുടെ അറയില്‍ വെച്ച് നമസ്‌ക്കരിക്കല്‍ അവളുടെ റൂമില്‍ വെച്ച് നമസ്‌ക്കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. (തഫ്സീർ ഇബ്‌നു കസീര്‍ 422)


ശാഫീഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ
📚 ഇബ്നു ഹജറുൽ അസ്ഖലാനി (റ) പറയുന്നു.

സ്ത്രീകൾ പള്ളിയിൽ നിസ്ക്കരിക്കുന്നതിനേക്കാൾ വീടാണ് ഉത്തമം എന്നറിയിക്കുന്ന ഹദീസുകൾ വിവിധ വഴികളിൽ വന്നിട്ടുണ്ട്.

📚അത് , ഹബീബ് ബ്നു അബീ നാബിഅ
(റ) റിപ്പോർട്ടിൽ " നിങ്ങളുടെ സ്ത്രീകളെ ( ഫിത്നയില്ലാത്ത കാലത്ത് ) പള്ളി തടയരുത്. അവർക്ക് വീടാണ് ഉത്തമം
എന്ന ഹദീസുണ്ട് .അത് അബൂ ദാവൂദ് (റ) റിപ്പോർട്ട് ചെയ്യുകയും ഇബ്നു ഖുസൈമ സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്.

📚മറ്റൊന്ന് ,
ഇമാം അഹ്മദ് - ത്വബ്റാനി റിപ്പോർട്ട്
ചെയ്യുന്നു.ഉമ്മു ഹുമൈദ്
സാഇദിയ്യ(റ)യിൽ നിന്നും അവർ പറയുന്നു.
അവർ റസൂൽ (സ) യുടെ അടുത്ത് വന്ന് പറഞ്ഞു.
അല്ലാഹുവിന്റെ റസൂലേ (സ)
തീർച്ചയായും ഞാൻ തങ്ങളെ  കൂടെ
നിസ്ക്കരിക്കാൻ ഇഷ്ടപ്പെടുന്നു.
നബി (സ) പറഞ്ഞു:
ഞാനത് അറിഞ്ഞിട്ടുണ്ട്.

✅നിങ്ങളുടെ ഉള്ളറയിൽ നിസ്കരിക്കൽ അറയിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്.

നിങ്ങളുടെ വീട്ടിൽ നിസ്കരിക്കുന്നതിനേക്കാൾ അറയിൽ നിസ്കരിക്കലാണ് ഉത്തമം .

നിങ്ങളുടെ  ( വീട്ട് വളപ്പിലെ ) പ്രൈവറ്റ്
പള്ളിയെക്കാൾ ഉത്തമം വീട്ടിൽ നിസ്കരിക്കലാണ്.
അതാണ് പൊതു ജമാഅത്തിൽ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ
ഉത്തമം.✅

📚അഹ്മദ് ഇമാം (റ)ന്റെ പരമ്പരയിൽ
ഹദീസ് ഹസനാണ്.
ഇതിന് സാക്ഷി നിൽക്കുന്ന  വേറെയും
ഹദീസ് അബൂദാവൂദ് (റ)ന്റെ അരികിലുണ്ട്.

* * * * * * * * * * * *

✅മറഞ്ഞിരുന്ന് കൊണ്ടുള്ള സ്ത്രീയുടെ നിസ്കാരം പുണ്യമാവാൻ കാരണം
ഫിത്നയെ തൊട്ട് നിർഭയമാണ് എന്നത്
ഉറപ്പാണ് എന്നാണ്.

✅ഭംഗി പ്രകടിപ്പിക്കലും ,മറ്റു സ്ത്രീകൾ പുതുതാക്കിയ മറ്റ് ഫിത്നകൾ ഉണ്ടായാൽ മറഞ്ഞിരുന്നു നിസ്കരിക്കൽ ശക്തമാവും .

✅അത് കൊണ്ടാണ് ആഇശ ബീവി (റ)
പറഞ്ഞ വാചകം
[ ഫിത്നയുണ്ടായാൽ തടയണം ]
അവർ പറഞ്ഞത്.

ഫത്ഹുൽ ബാരി 1/2 25

 . ﻭﻗﺪ ﻭﺭﺩ ﻓﻲ ﺑﻌﺾ ﻃﺮﻕ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻭﻏﻴﺮﻩ ﻣﺎ ﻳﺪﻝ ﻋﻠﻰ ﺃﻥ ﺻﻼﺓ ﺍﻟﻤﺮﺃﺓ ﻓﻲ ﺑﻴﺘﻬﺎ ﺃﻓﻀﻞ ﻣﻦ ﺻﻼﺗﻬﺎ ﻓﻲ ﺍﻟﻤﺴﺠﺪ ، ﻭﺫﻟﻚ ﻓﻲ ﺭﻭﺍﻳﺔ ﺣﺒﻴﺐ ﺑﻦ ﺃﺑﻲ ﺛﺎﺑﺖ ﻋﻦ ﺍﺑﻦ ﻋﻤﺮ ﺑﻠﻔﻆ ﻻ ﺗﻤﻨﻌﻮﺍ ﻧﺴﺎﺀﻛﻢ ﺍﻟﻤﺴﺎﺟﺪ ، ﻭﺑﻴﻮﺗﻬﻦ ﺧﻴﺮ ﻟﻬﻦ ﺃﺧﺮﺟﻪ ﺃﺑﻮ ﺩﺍﻭﺩ
ﻭﺻﺤﺤﻪ ﺍﺑﻦ ﺧﺰﻳﻤﺔ . ﻭﻷﺣﻤﺪ ﻭﺍﻟﻄﺒﺮﺍﻧﻲ ﻣﻦ ﺣﺪﻳﺚ ﺃﻡ ﺣﻤﻴﺪ ﺍﻟﺴﺎﻋﺪﻳﺔ ﺃﻧﻬﺎ ﺟﺎﺀﺕ ﺇﻟﻰ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻘﺎﻟﺖ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ، ﺇﻧﻲ ﺃﺣﺐ ﺍﻟﺼﻼﺓ ﻣﻌﻚ . ﻗﺎﻝ : ﻗﺪ ﻋﻠﻤﺖ ، ﻭﺻﻼﺗﻚ ﻓﻲ ﺑﻴﺘﻚ ﺧﻴﺮ ﻟﻚ ﻣﻦ ﺻﻼﺗﻚ ﻓﻲ ﺣﺠﺮﺗﻚ ، ﻭﺻﻼﺗﻚ ﻓﻲ ﺣﺠﺮﺗﻚ ﺧﻴﺮ ﻣﻦ ﺻﻼﺗﻚ ﻓﻲ ﺩﺍﺭﻙ ، ﻭﺻﻼﺗﻚ ﻓﻲ ﺩﺍﺭﻙ ﺧﻴﺮ ﻣﻦ ﺻﻼﺗﻚ ﻓﻲ ﻣﺴﺠﺪ ﻗﻮﻣﻚ ، ﻭﺻﻼﺗﻚ ﻓﻲ ﻣﺴﺠﺪ ﻗﻮﻣﻚ ﺧﻴﺮ ﻣﻦ ﺻﻼﺗﻚ ﻓﻲ ﻣﺴﺠﺪ ﺍﻟﺠﻤﺎﻋﺔ ﻭﺇﺳﻨﺎﺩ ﺃﺣﻤﺪ
ﺣﺴﻦ ، ﻭﻟﻪ ﺷﺎﻫﺪ ﻣﻦ ﺣﺪﻳﺚ ﺍﺑﻦ ﻣﺴﻌﻮﺩ ﻋﻨﺪ ﺃﺑﻲ ﺩﺍﻭﺩ . ﻭﻭﺟﻪ ﻛﻮﻥ ﺻﻼﺗﻬﺎ ﻓﻲ ﺍﻹﺧﻔﺎﺀ ﺃﻓﻀﻞ ﺗﺤﻘﻖ ﺍﻷﻣﻦ ﻓﻴﻪ ﻣﻦ ﺍﻟﻔﺘﻨﺔ ، ﻭﻳﺘﺄﻛﺪ ﺫﻟﻚ ﺑﻌﺪ ﻭﺟﻮﺩ ﻣﺎ ﺃﺣﺪﺙ ﺍﻟﻨﺴﺎﺀ ﻣﻦ ﺍﻟﺘﺒﺮﺝ ﻭﺍﻟﺰﻳﻨﺔ ، ﻭﻣﻦ ﺛﻢ ﻗﺎﻟﺖ ﻋﺎﺋﺸﺔ ﻣﺎ ﻗﺎﻟﺖ (،فتح الباري1/225 )


ഇബ്നു തൈമിയ്യ
----=---
സ്ത്രീകൾ ജുമുഅക്കും ജമാഅത്തിനും വേണ്ടി അന്യ  പുരുഷൻമാർ സംഘടിക്കുന്ന പള്ളിയിൽ പോകൽ നിർബന്ധവും സുന്നത്തുമാണെന്ന്
വാദിക്കുന്നവരാണ് മുജാഹിദുകളും' ജമാഅത്തുകളും.

ഇവരുടെ പുറപ്പാട്
ധാരാളം കുഴപ്പങ്ങൾക്ക് കാരണമാകുമെന്നും അവരുടെ പള്ളികളിൽ
വലപ്പോഴായി ഇത് തെളിയിച്ചിട്ടുണ്ടെന്നും ഇക്കാരണത്താൽ തന്നെ ഇത്
നിഷിദ്ധമാണെന്നും മുസ്ലിംകൾ വാദിക്കുന്നു.

ബിദഇകൾ ശൈഖുൽ ഇസ്ലാമായി ആദരിക്കുന്ന ഇബ്നു തീമിയ
പക്ഷെ, പള്ളി നിസ്കാരത്തിൽ സ്ത്രീകൾക്ക് യാതൊരു പുണ്യവുമില്ലെന്ന്
സമർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന കാണുക:

“നാം പറയുന്നു:
സ്തീകളിൽ വളരെ അപൂർവ്വം പേരല്ലാതെ (ആദ്യകാലത്ത് പോലും)
ജുമുഅക്കോ ജമാഅത്തിനോ പങ്കെടുത്തിരുന്നില്ല. കാരണം നിശ്ചയം
നബി(സ) പറഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ മുഴുവൻ പള്ളികളിൽ നിന്നും കൂടി നിങ്ങൾ സ്ത്രീകളെ തടയരുത്. (അവർക്ക് ഹജ്ജ് ചെയ്യണമല്ലോ).
അവർക്ക് ഉത്തമം അവരുടെ വീടുകളാണ്.
 സ്വഹീഹാണന്ന് ഏകോപ്പിക്കപെട്ട ഹദീസാണ്

قلنا: ما كان يشهد الجمعة و الجماعة من النساء إلا أقلهن لأن النبي
قال: لا تمنعو إماء الله مساجد الله وبيوتهن خير لهن (متفق عليه)

 നബി(സ) സ്ത്രീകളോട് പറഞ്ഞു: നിങ്ങളിൽ ഒരാൾ അവളുടെ രഹസ്യ മുറിയിൽ നിസ്കരിക്കുന്നത് അവളുടെ സാധാരണ മുറിയിൽ നിസ്കരിക്കുന്നതിലേറെ
ശ്രഷ്ഠമാണ്. സാധാരണ മുറിയിൽ വെച്ചു നിസ്കരിക്കുന്നത് വീടിന്റെ
മറ്റു ഭാഗങ്ങളിൽ നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ്. അവിടെ വെച്ചു.
നിസ്കരിക്കുന്നതാണ് കുടുംബ മസ്ജിദിൽ നിസ്കരിക്കുന്നതിനേക്കാളും ശിഷ്ടം .


 അവിടെ നിസ്ക്കരിക്കുന്നതാണ് എന്റെ കൂടെ നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമായത് അബൂദാവൂദ്
വിശ്വാസിനികളായ സ്ത്രീകളോട് നബി(സ) പറഞ്ഞു. ജുമുഅ:
ജമാഅത്തുകൾക്ക് വരുന്നതിനേക്കാൾ അവർക്ക് ശഷ്ഠം അവരുടെ
വീടുകളിൽ വച്ചു നിസ്കരിക്കുന്നതാണ്.”

(ഫതാവാ ഇബ്നു തീമിയ വാ:6, പേ: 275. )

قلنا: ما كان يشهد الجمعة و الجماعة من النساء إلا أقلهن لأن النبي
قال: لا تمنعو إماء الله مساجد الله وبيوتهن خير لهن (متفق عليه)


وقال: صلاة  إحداكن في مخدعها أفضل من صلاتها في حجرتهاوصلاتها في حجرتها
 افضل من صلاتها في دارها وصلاتها في دارها
صلاتها في مسجد قومهاو صلاتها في مسجد قومها أفضل من صلاتها معي أو قال: خلفي رواه أبو داود فقد اخبر المؤمنات: أن صلاتهن
 في البيوت افضل لهن من شهود الجمعة والجماعة. (فتاوى ابن تيمية ٦/٢٧٥)


നോക്കുക. ,
എത്ര കണിശമായ നിലപാടാണ് ഇബ്ന് തൈമിയ്യ
സ്വീകരിച്ചിരിക്കുന്നത്. മുസ്ലിം സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ
ഇബ് നു തീമിയയെ വിട്ട് ഇബ് ലീസിനെ പിന്തുടരുകയാണ് ഈ
വിഷയത്തിലും കേരള ബിദഇകൾ.

ശൗകാനി
 ............


ഒഹാബികൾ അംഗീ കരിക്കുന്ന ശൗകാനി നൈലുൽ ഔതാരിൽ പറയുന്നു.
( 'നൈലുൽ ഔതാർ ശൗകാനി 3/157)

محمد بن علي الشوكاني
الكتب » نيل الأوطار    » أبواب صلاة الجماعة    » باب حضور النساء المساجد وفضل صلاتهن في بيوتهن

സത്രീകൾ പള്ളികളിൽ വരുന്നതിനെ പറ്റിയും
സ്ത്രീകൾ വീട്ടിൽ വെച്ച് നിസ്കരിക്കൽ ഉത്തമമാണ് എന്ന അദ്ധ്യായം.

مسألة: الجزء الثالث حضور النساء المساجد وفضل صلاتهن في بيوتهن
(نيل الاوتار ٣/١٥٧)

സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്ന് നബി (സ്വ) യുടെ വാക്ക് ഇബ്ൻ ഖുസൈമ സ്വഹീഹിൽ ഉദ്ധരിച്ചിട്ടുണ്ട്.
ത്വബ്റാനി (റ) ക്ക് ഹസനായ ഇസ്നാദ് കൊണ്ട് ഇപ്രകാരമുണ്ട്.
അബൂദാവൂദ് (റ)വിന്റെ അരികിൽ ഇബ്നു മസ്ഊദ് (റ)വിന്റെ ഹദീസിൽ ഇതിന്ന് സാക്ഷിയുണ്ട്:

( 'നൈലുൽ ഔതാർ ശൗകാനി 3/157)

قوله : " وبيوتهن خير لهن " وهذه الزيادة أخرجها ابن خزيمة في صحيحه . وللطبراني بإسناد حسن نحوها ، ولها شاهد من حديث ابن مسعود عند أبي داود ، (نيل الاوتار ٣/١٥٧)

സ്ത്രീകൾ അറിയുകയാണങ്കിൽ അവർ പള്ളിയിൽ സ്കരിക്കലാണ് അവർക്ക് ഉത്തമം പക്ഷെ പള്ളികളാണ് ഉത്തമം എന്ന് വിശ്വസിച്ചു ജമാഅത്തിലേക്ക് പുറപ്പെടലിനെ അവർ ചോദിക്കുന്നു.
വീടാണ് ഉത്തമം എന്ന് അവർ അറിയുന്നില്ല.

( 'നൈലുൽ ഔതാർ ശൗകാനി 3/157)
قوله : ( وبيوتهن خير لهن ) أي صلاتهن في بيوتهن خير لهن من صلاتهن في المساجد لو علمن ذلك ، لكنهن لم يعلمن فيسألن الخروج إلى الجماعة يعتقدن أن أجرهن في المساجد أكثر . ووجه كون صلاتهن في البيوت أفضل : الأمن من الفتنة ، ويتأكد ذلك بعد وجود ما أحدث النساء من التبرج والزينة ، ومن ثم قالت عائشة ما قالت
(نيل الاوتار ٣/١٥٧)
ഉമ്മു സലമ (റ)ൽ നിന്ന് നബി (സ്വ)പറയുന്നു. സ്ത്രീകളുടെ പള്ളികളിൽ ഏറ്റവും ഉത്തമം അവരുടെ വീടുകളിലെ അന്തർഭാഗമാണ് '

( 'നൈലുൽ ഔതാർ ശൗകാനി 3/157)

1039 - ( وعن أم سلمة أن رسول الله صلى الله عليه وسلم قال : { خير مساجد النساء قعر بيوتهن } رواه أحمد) .


1040 - ( وعن يحيى بن سعيد عن عمرة عن عائشة قالت : لو أن رسول الله صلى الله عليه وسلم رأى من النساء ما رأينا لمنعهن من المسجد كما منعت بنو إسرائيل نساءهم ، قلت لعمرة : أو منعت بنو إسرائيل نساءها ؟ قالت : نعم . متفق عليه ) . حديث أم سلمة أخرجه أبو يعلى أيضاوالطبراني في الكبير ، وفي إسناده ابن لهيعة وقد [ ص:158 ] تقدم ما يشهد له .

وأخرج أحمد والطبراني من حديث { أم حميد الساعدية : أنها جاءت إلى رسول الله صلى الله عليه وسلم فقالت : يا رسول الله إني أحب الصلاة معك فقال صلى الله عليه وسلم : قد علمت ، وصلاتك في بيتك خير لك من صلاتك في حجرتك ، وصلاتك في حجرتك خير لك من صلاتك في دارك ، وصلاتك في دارك خير لك من صلاتك في مسجد قومك ، وصلاتك في مسجد قومك خير لك من صلاتك في مسجد الجماعة } قال الحافظ : وإسناده حسن .
(نيل الاوتار ٣/١٥٧)

ഇമാം അഹമ്മദ് (റ) ത്വബ്റാനി (റ)എന്നിവർ റിപ്പോർട്ട് ചെയ്യുന്നു'

ഉമ്മു ഹുമൈദി നിസ്സാഇദി നബി (സ്വ) യുടെ അരികിൽ വന്നു പറഞ്ഞു '
അല്ലാഹുവിന്റെ റസൂലെصلى الله عليه وسلم

നിക്ഷയം അപ്പോൾ നബി(സ) പ്രതിവചിച്ചു: "നിശ്ചയം നിനക്ക് എന്റെ കൂടെ നിസ്കരിക്കുവാൻ അതിയായ ആഗ്രഹമുണ്ടെന്ന കാര്യം ഞാൻ മനസ്സിലാക്കിയിരിക്കുന്നു. നിന്റെ പ്രൈവറ്റ് റൂമിൽ വെച്ച് നീ നിസ്കരിക്കുന്നത് നിന്റെ വീട്ടിലെ മറ്റൊരു റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിന്റെ വീട്ടിലെ ഏതെങ്കിലും ഒരു റൂമിൽ വെച്ച് നീ നിസ്കരിക്കുന്നത് വീടിന്റെ മറ്റു ഭാഗങ്ങളിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് വെച്ച് നീ നിസ്കരിക്കുന്നത് നിന്റെ ജനതയുടെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിന്റെ ജനതയുടെ പള്ളിയിൽ വെച്ച്  നിസ്കരിക്കുന്നത് എന്റെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്". അങ്ങനെ മഹതിയുടെ നിർദ്ദേശ പ്രകാരം തന്റെ വീട്ടിൽ ഏറ്റവും ഇരുൾ മുറ്റിയ ഭാഗത്ത് നിസ്കരിക്കാൻ സൗകര്യം ഏർപ്പെടുത്തി മരണം വരെ അവിടെവെച്ചായിരുന്നു മഹതി നിസ്കരിച്ചിരുന്നത്. ഹാഫിള് ഇസ്നാദ്  ഹസനാണ് -

( 'നൈലുൽ ഔതാർ ശൗകാനി 3/157)

وأخرج أبو داود من حديث ابن مسعود قال : قال صلى الله عليه وسلم : { صلاة المرأة في بيتها أفضل من صلاتها في حجرتها ، وصلاتها في مخدعها أفضل من صلاتها في بيتها}
(نيل الاوتار ٣/١٥٧)

അബു ദാവൂദ് റിപ്പോർട്ട് ചെയ്യുന്നു -
ഇബ്നുമസ്ഊദ് (റ) വിൽ നിന്ന് 'അവർ പറഞ്ഞു. നബി (സ്വ) പറഞ്ഞു .
ഒരു സ്ത്രീ അവളുടെ പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നത് അവളുടെ റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. സ്ത്രീ വീട്ടിലെ ഉള്ളറയിൽ വെച്ച് നിസ്കരിക്കുന്നത് പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്.

( 'നൈലുൽ ഔതാർ ശൗകാനി 3/157)

 قوله : ( أصابت بخورا ) فيه دليل على أن الخروج من النساء إلى المساجد إنما يجوز إذا لم يصحب ذلك ما فيه فتنة كما تقدم وما هو في تحريك الشهوة فوق البخور داخل بالأولى . (نيل الاوتار ٣/١٥٧)

സുഖന്ധം പുരട്ടിയാൽ പള്ളിയിൽ പോവരുത് എന്ന നബി (സ്വ) യുടെ വാക്കിൽ നിന്ന് ഫിത്ന യില്ലങ്കിൽ ആണ് പോകൽ ഉള്ളു എന്നതിന് തെളിവുണ്ട് അതായത് ഫിത്നയുണ്ടങ്കിൽ പോവരുത്

( 'നൈലുൽ ഔതാർ ശൗകാനി 3/157)

قوله : ( كما منعت بنو إسرائيل نساءها ) هذا وإن كان موقوفا فحكمه الرفع ; لأنه لا يقال بالرأي ، وقد روى نحوه عبد الرزاق عن ابن مسعود بإسناد صحيح .

قوله : ( قالت نعم ) يحتمل أنها تلقته عن عائشة ، ويحتمل أن يكون عن غيرها . وقد ثبت ذلك من حديث عروة عنعائشة موقوفا ، أخرجه عبد الرزاق بإسناد صحيح . ولفظه : " قالت : كن نساء بني إسرائيل يتخذن أرجلا من خشب يتشرفن لرجال في المساجد ، فحرم الله تعالى عليهن المساجد وسلطت عليهن الحيضة "


(نيل الاوتار ٣/١٥٧)

ഈ അദ്ധ്യായത്തിൽ പറഞ്ഞ ഹദീസുകളിൽ നിന്നും ഫിത്നയിലേക്ക് ക്ഷണിക്കുന്ന കാര്യങ്ങൾ ഉണ്ടായാൽ
പള്ളിയിൽ പോവൽ അനുവദനീയമല്ല.
പുറപ്പെടൽ അവൾക്ക് ഹറാമാണ് എന്ന് ലഭിക്കുന്നതാണ് - കാരണം
ഫലാ    തശ്ഹദ്ന
അപ്പോൾ സ്ത്രീകൾ ഹാജരാവരുത് എന്നാണ ല്ലോ നബി صلى الله عليه وسلم
പറഞ്ഞത് -

ഏത് അവസ്ഥയിലും അവളുടെ വീട്ടിൽ അവൾ നിസ്കരിക്കൽ പള്ളികളിൽ അവൾ നിസ്കരിക്കുന്നതിനേക്കാൽ ഉത്തമമാണ്.

 ( 'നൈലുൽ ഔതാർ ശൗകാനി 3/157)

وقد حصل من الأحاديث المذكورة في هذا الباب أن الإذن للنساء من الرجال إلى المساجد إذا لم يكن في خروجهن ما يدعو إلى الفتنة من طيب أو حلي أو أي زينة واجب على الرجال ، وأنه لا يجب مع ما يدعو إلى ذلك ولا يجوز ، ويحرم عليهن الخروج لقوله : " فلا تشهدن " وصلاتهن على كل حال في بيوتهن أفضل من صلاتهن في المساجد .

(نيل الاوتار ٣/١٥٧)

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...