Showing posts with label ഇസ്തിഗാസ هؤلاء شفعاءنا عند الله سورة يونسശഫാഅത്തും അനർഹരും. Show all posts
Showing posts with label ഇസ്തിഗാസ هؤلاء شفعاءنا عند الله سورة يونسശഫാഅത്തും അനർഹരും. Show all posts

Thursday, April 19, 2018

ഇസ്തിഗാസ هؤلاء شفعاءنا عند الله سورة يونسശഫാഅത്തും അനർഹരും

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

ശഫാഅത്തും അനർഹരും




ويعبدون من دون الله مالا يضرهم ولا ينفعهم ويقولون
هاءلاء شفعاننا عند الله قل اتنبون الله مالا يعلم في السموات ولا في الأرض سبحانه وتعالى عما يشركون يونس ۱۸)

അല്ലാഹുവിനെയും വിട്ട് അവർക്ക് ഉപകാരവും ഉപദ്രവവും ചെയ
ത്തവ(ദൈവങ്ങൾ)ക്ക് അവർ ആരാധനയർപ്പിക്കുന്നു. ഇവ അല്ലാഹുവിങ്കൽ ഞങ്ങളുടെ ശുപാർശകരാണെന്ന് അവർ പറയുകയുംചെയ്യുന്നു
പറയുക. ആകാശഭൂമികളിൽ അല്ലാഹുവിനറിവില്ലാത്തതുകൊണ്ട് നിങ്ങൾഅറിയിച്ച് കൊടുക്കുകയാണോ? അവർ പങ്കുചേർക്കുന്നതിൽനിന്നും
അവൻ എത്രയോ പരിശുദ്ധനും ഉന്നതനുമാകുന്നു. (യൂനുസ് 18)

അല്ലാഹുവിനെ വിട്ട് വിഗ്രഹങ്ങൾക്കും ദൈവങ്ങൾക്കും ആരാധന
നടത്തിയിരുന്ന മുശ്രിക്കുകളെക്കുറിച്ചാണ് ഇതിലെ പരാമർശമെന്ന് കൂടു
തൽ ചിന്തിക്കാതെതന്നെ വ്യക്തമാണ്.

ഇമാം ഇബ്നുജരീർ(റ) വിശദീകരിക്കുന്നു.

الذي لا يضرهم شيئا ولا ينفعهم في الدنيا ولا في الآخرة وذلك
هوالالهة والاصنام التي كانوا يعبدونها... رجاء شفاعتها عند الله وذلك
ان الالهة لا تشفع لهم عند الله في السموات ولا في الأرض
۰۰. ولاتنفع ولاتضر (جامع البيان 54۲/۹)

അവർ ആരാധിക്കുന്ന ഉപകാരോപദ്രവങ്ങൾ ചെയ്യാത്ത വസ്തുക്കളെന്നാൽ
 അവർ ആരാധിച്ചിരുന്ന ദൈവങ്ങളും വിഗ്രഹങ്ങളുമാകുന്നു. ഈ വിഗ്ര
ഹങ്ങൾ ശുപാർശ ചെയ്യുമെന്ന പ്രതീക്ഷയിലാണവർ.

പ്രസ്തുത വിഗ്രഹങ്ങൾ മറ്റൊരാൾക്കുവേണ്ടി ശുപാർശ ചെയ്യുക എന്നത് നടക്കുന്ന കാ
ര്യമല്ല. അവകൾ ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല. (ജാമിഉൽബയാൻ 6/542)

ഇമാം ബഗ്വി(റ) പറയുന്നു:


ويعبدون من دون الله مالا يضرهم ان عصوه وتر کوا
عبادته ولا ينفعهم أن عبدوه یعنی الأصنام (تفسير البغوي ۲۹/۲)

"എതിർ പ്രവർത്തിച്ചാൽ ഉപദ്രവം ചെയ്യാത്തതും ആരാധിച്ചാൽ ഉപ
കാരം ചെയ്യാത്തതുമായ വസ്തുക്കളെന്നാൽ വിഗ്രഹങ്ങളാകുന്നു.
(തഫ്സീറുൽ ബഗ്വി 2/294)

ഇമാം ഖുർതുബി എഴുതുന്നു:

ويعبدون من دون الله مالا يضرهم ولا ينفعهم يريد الاصنام
ويقولون هؤلاء شفغائنا عند الله) وهذه غاية الجهالة منهم حيث ينتظرون
الشفاعة في المال من لا يوجد منه تفع ولاضر فی الحال اه (قرطبی ۲۰۵/۸)

'ഉപകാരോപദ്രവങ്ങൾ ചെയ്യാത്ത വസ്തുക്കളെന്നാൽ വിഗ്രഹങ്ങളാ
കുന്നു. ഇവ അല്ലാഹുവിന്റെ അരികിൽ ശുപാർശകരാണന് പറയുന്നത്
അവരുടെ അങ്ങേയറ്റത്തെ അജ്ഞതയാണ്. കാരണം ഇപ്പോൾതന്നെ
യാതൊരു ഉപകാരവും ഇപ്രദവവും ലഭ്യമല്ലാത്ത അവസ്ഥയിൽനിന്ന്
ശുപാർശ പ്രതീക്ഷിക്കുകയാണവർ.' (തഫ്സീറുൽ ഖുർതുബി 8/205)


ഹാഫിള് ഇബ്നുകസീർ എഴുതുന്നു:

 ഉപകാരമോ ഉപദ്രവമോ
ചെയ്യാത്ത ദൈവങ്ങൾ അല്ലാഹുവിന്റെ അരികിൽ ശുപാർശ ചെയ്യുമെന്ന്
ഭാവിച്ച് അല്ലാഹുവിനോട് കൂടെ മറ്റുള്ളവർക്ക് ആരാധനയർപ്പിച്ചിരുന്ന
വരുടെ പ്രവർത്തനത്തെ നിഷേധിക്കുകയാണ് ഈ സൂക്തത്തിലൂടെ
അല്ലാഹു ചെയ്യുന്നത്. (ഇബ്നുകസീർ 2/426)

അലാമാ മുഹമ്മദ് ജാവി(റ) എഴുതുന്നു: 'ഉപകാരവും ഉപദ്രവവും
ചെയാത്ത വസ്തുക്കളെന്നാൽ വിഗ്രഹങ്ങളാകുന്നു. ത്വാഇഫുകാർ ലാത്ത
യെയും മക്കക്കാർ ഉസ്സ, മനാത്ത, ഹുബ്ദ് തുടങ്ങിയവയെയുമായിരുന്നു
രാധിച്ചിരുന്നത്. ഈ വിഗ്രഹങ്ങൾ ശുപാർശ ചെയ്യുമെന്നതിന്റെ ഉ
ദേശ്യം, ഭൗതികജീവതത്തിന്റെ നന്മക്കായി അവ ശുപാർശചെയ്യുമെന്നാ
യിരുന്നു. കാരണം മരണശേഷം പുനർജന്മമുണ്ടാക്കുന്നതിനെ അവർ
വിശ്വസിച്ചിരുന്നില്ല. (തഫ്സീറുൽ മുനീർ 1/400)

അല്ലാമാ ഇസ്മാഈൽ ഹിഖ്ഖി(റ) എഴുതുന്നു:
"ഉപകാരോപദ്രവങ്ങൾ ചെയ്യാത്ത വസ്തുക്കളെന്നാൽ ആരാധന
ഉപേക്ഷിച്ചാൽ ഉപദ്രവം ചെയ്യാനോ ആരാധന നടത്തിയാൽ ഉപകാരം
ചെയ്യാനോ യാതൊരു കഴിവുമില്ലാത്ത വിഗ്രഹങ്ങളാകുന്നു. ഈ വിഗ്ര
ഹങ്ങൾ ശുപാർശകരാണെന്ന് പറഞ്ഞതിന്റെ താൽപ്പര്യം തങ്ങളുടെമുഖ്യ
മായ ഭൗതിക കാര്യങ്ങളിൽ ശുപാർശ ചെയ്യുമെന്നാണ്. കാരണം പുനർജ
ന്മംകൊണ്ട് അവർ അംഗീകരിച്ചിരുന്നില്ലല്ലോ? അല്ലെങ്കിൽ (സാങ്കൽപ്പി
കമായ) പുനർജന്മം ഉണ്ടായാൽ പാരത്രികലോകത്ത് വെച്ച് ശുപാർശ
ചെയ്യുമെന്നുമാവാം. (റൂഹുൽബയാൻ 4/25)

ഇമാം റാസി(റ) രേഖപ്പെടുത്തുന്നു:

قال الإمام الرازي رحمه الله: واعلم انه تعالي  حکی
عنهم امرين احدهما انهم كانوا يعبدون الأصنام والثاني انهم
كانوا يقولون هولاء شفعاءنا عند الله رازي٨ ١٧/4
നി അറിയുക
 ഇവയുടെ രണ്ടു കാര്യമാണ് അല്ലാഹു ഉദ്ധരിക്കുന്നത്. ഒന്ന് അവർ വിഗ്രഹങ്ങൾക്ക് ആരാധനയർപ്പിക്കുന്നവരായിരുന്നു. രണ്ട്
നിങ്ങൾ ജനങ്ങൾക്ക് അല്ലാഹുവിങ്കൽ ശുപാർശ ചെയ്യുമെന്ന് പറയുന്നവരായിരുന്നു. (റാസി 17/48)


മേൽ ഖുർആൻ വ്യാഖ്യാനഗ്രന്ഥങ്ങളൊക്കെ വ്യക്തമാക്കിയതുപോലെ
ഈ സൂക്തം മുശ്രിക്കുകളുടെ പ്രവണതയെ കുറ്റപ്പെടുത്തുകയാണ്. വിഗ്രഹങ്ങൾക്കും ഇതരദൈവങ്ങൾക്കും ആരാധനയർപ്പിച്ചിരുന്ന മക്കയിലെ
മുശ്രിക്കുകൾ പറയുന്ന ന്യായം ഈ വിഗ്രഹങ്ങൾ തങ്ങൾക്ക് ശുപാർശ
ചെയ്യാൻ വേണ്ടിയാണ്. ഇവക്ക് ഞങ്ങൾ ആരാധിക്കുന്നതെന്നാണ്. ഇതി
നെയാണ് ഖുർആൻ ഖണ്ഠിക്കുന്നത്.

അല്ലാഹുവിനോട് കൂടെ പങ്കുവെക്കുന്ന യാതൊരു കഴിവുമില്ലാതത
വിഗ്രഹങ്ങൾക്ക് എങ്ങനെ ശുപാർശചെയ്യാൻ കഴിയും അവകൾ അചേ തന വസ്തുവല്ലേ? ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവൾക്ക്
കഴിയില്ലല്ലോ? ഈ ആശയമാണ് ഖുർആൻ മുന്നോട്ടു വെക്കുന്നത്.

എന്നാൽ ഈ സത്യം മറച്ചുവെച്ചുകൊണ്ട് ഈ സൂക്തം തവസ്സുലും ഇസ്തിഗാസയും രേഖയാക്കുകയാണ് ആധുനിക ബിദഇകൾ


ഇത് ശുദ്ധഅബദ്ധമാണ്. കാരണം ഈ സൂക്തത്തിലൂടെ അല്ലാഹു പറഞ്ഞത് ഇതര ദൈവങ്ങൾക്ക് ആരാധന നിർവഹിക്കുന്നതിനെക്കുറി
ചാണ്. ആരാധനയുടെ പരിധിയിൽ പെടാത്ത (വിളിച്ചുപാർത്ഥിച്ചാൽ എ
ന്ന മൗലവി പേരിട്ട) മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസയും നേർച്ച
കളും ഈ ആയത്തിന്റെ പരിധിയിൽ പെടുന്നില്ല. പെടുമെന്ന് ഒരു
 പണ്ഡിതനും ഒരു ഖുർആൻ വ്യാഖ്യാതാവും പറഞ്ഞിട്ടില്ല. ഉണ്ടങ്കിൽ
അതായിരുന്നു മൗലവിമാർ ഉദ്ധരിക്കേണ്ടിയിരുന്നത്.

ഖുർആനിന്റെ അധ്യപനമോ പണ്ഡിതോരണിയോ ഇല്ലാതെ 'ഈ ആയത്ത് ഇതിനും ബാധകമാണ്' എന്ന് മൗലവി എഴുതിയതുകൊണ്ടുമാത്രം മുസ്ലിംകൾക്കത് സ്വീകാര്യമല്ല.'

ഇതുതമ്മിൽ വളരെ വലിയ വ്യത്യാസമുണ്ടെന്ന് പ്രഥമദൃഷ്ട്യാതന്നെ
നമുക്ക് ഗ്രഹിക്കാനാവും. കാരണം അല്ലാഹുവിനെയും വിട്ട് വിഗ്രഹങ്ങൾക്കു്
ഇതരദൈവങ്ങൾക്കും ആരാധന നടത്തിയവരായിരുന്നു ഈ
വിഭാഗം മുശ്രിക്കുകൾ. സുന്നികൾ അല്ലാഹു അല്ലാത്ത ഒരാൾക്കും ആരാ
ധന നടത്തുന്നില്ലെന്നത് വ്യക്തമാണ്. ആരാധന അല്ലാഹുവിന് മാത്രമേ
പാടുള്ളൂവെന്ന കാര്യത്തിൽ സുന്നികൾക്ക് തീർത്തും വാശിയുമുണ്ട്.

അതുകൊണ്ട് സുന്നികളുടെ ഇസ്തിഗാസയും മക്കാ മുശ്രിക്കുകളുടെ
ആരാധനയും ഒരേപോലെയാകുന്ന പ്രശ്നമേയില്ല.

ഇവിടെയുള്ള ഒരു പ്രശ്നം മഹാന്മാർ അല്ലാഹുവിനോട് ശുപാർശ
ചെയ്യുമെന്ന് സുന്നികൾ വിശ്വസിക്കുന്നു. ഇതുപോലെ മക്കയിലെ മുശ്രിക്കുകളും പറഞ്ഞിരുന്നല്ലോ. അപ്പോൾ ഇത് രണ്ടും ഒരുപോലെയാവു
ന്നില്ലേ? അതിനാൽ അത് ശിർക്കുമല്ലേ എന്നാണ് ചിലർ തെറ്റിദ്ധരിപ്പി
ക്കുന്നത്.ഇത് തികഞ്ഞ അക്ഞ്ഞതയോ അക്ഞ്ഞത നടിക്കലോ ആണ്
കാരണം അല്ലാഹു വിന്റെ മഹാൻമാർ അല്ലാഹു വിങ്കൽ സുബാർശ ചെയ്യുമെന്ന് പറഞ്ഞതിനാലാണ് അവർ മുശ്രിക്കായത് എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടില്ല.

മറിച്ച് യാതൊരു കഴിവുമില്ലാത്ത വിഗ്രഹങ്ങൾക്ക് ആരാധന നടത്തുക വഴി മുശ്രിക്കായവർ
പറയുന്ന വാചകങ്ങളാണിതെന്നാണ് ഖുർആൻ പറയുന്നത്.
അവരുടെ هؤلاء شفعاءنا عند الله

 എന്ന ഈ വാദത്തെ ഖുർആൻ വിമർശിക്കാനുള്ള
കാരണം തികച്ചും അചേതന വസ്തുക്കളായ അവരുടെ ദൈ വങ്ങൾക്ക്
ശഫാഅത് (ശുപാർശ) ചെയ്യാനുള്ള യാതൊരു കഴിവും സമ്മതവും
അല്ലാഹു നൽകിയിട്ടില്ല. അത്തരം വസ്തുക്കളിൽനിന്ന് അവർ ശുപാർശ
തേടിയതാണിവിടെ കുഴപ്പം.

അല്ലാതെ മഹാന്മാർ അല്ലാഹുവിന
ശുപാർശ ചെയ്യുമെന്ന് വിശ്വസിച്ചതുകൊണ്ടല്ല. ഇക്കാര്യം വേർതിരിച്ചതന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇമാംറാസി(റ) തന്റെ തഫ്സീറിൽ ഇപ്രകാരം രേഖപ്പെടുത്തിയത്
കാണാം: 'കാഫിറുകൾ സ്വശരീരത്തെ അക്രമിച്ചവരാണ്. കാര്യങ്ങൾ
അസ്ഥാനത്ത് വെക്കുകവഴിയാണിത്. കാരണം അല്ലാഹുവിങ്കൽ യാതൊരു
ശുപാർശയും ചെയ്യാത്ത വസ്തുക്കൾ ശുപാർശ ചെയ്യുമെന്നു അവർ പ്രത്യാശിച്ചു.
 അവരുടെ വിഗ്രഹങ്ങളെ കുറിച്ചവർ പറഞ്ഞിരുന്നത് ഇവകൾ അല്ലാഹുവിങ്കൽ ഞങ്ങൾക്ക് ശുപാർശ ചെയ്യുമെന്നായിരുന്നു.അപ്പോൾ ഒരു ജീവനില്ലാത്ത വസ്തുവിന് ആരാധന നിർവഹിക്കുകയും
അത് അല്ലാഹുവിങ്കൽ ശുപാർശ ചെയ്യുമെന്നവർ പ്രതീക്ഷിക്കുകയും
ചെയ്തത് അക്രമമാകുന്നു. കാരണം അവയിൽനിന്നും അപ്രകാരം പതി
ക്ഷിക്കാവതല്ലല്ലോ? (റാസി 6/176)


അപ്പോൾ അവിശ്വാസികൾക്ക് പറ്റിയ തകരാർ ശഫാഅത്തിന് അർഹ
തയില്ലാത്ത വിഗ്രഹങ്ങളായ കല്ല്, മരം തുടങ്ങിയ വസ്തുക്കളിൽനിന്ന്
അത് ആഗ്രഹിച്ചുവെന്നതാണ്. അതല്ലാതെ 'ഇവഞങ്ങളുടെ ശുപാർശ
കരാണ്. എന്നുപറഞ്ഞതുകൊണ്ട് മാത്രമല്ലെന്ന് ചുരുക്കം. അതിനാൽ
അല്ലാഹുവിനെ വിട്ട് മറ്റ് ദൈവങ്ങൾക്ക് ആരാധന നടത്തുകയും അവക്ക്
ഉപകാരോപദവങ്ങൾ നടത്താനും ശുപാർശ ചെയ്യാനും കഴിയുമെന്ന്
വിശ്വസിക്കുകയും ചെയ്തിരുന്ന മുശ്രിക്കുകളുടെ പ്രവണതയെയാണ്.
ഖുർആൻ വിമർശിക്കുന്നത്.

അതേസമയം ഇബാദത്ത് അല്ലാഹുവിനുമാത്രമേ പറ്റുകയുള്ളൂവെന്ന്
ഉറപ്പിക്കുകയും അവൻ സമ്മതം നൽകുകയും കഴിവ് നൽകുകയും
ചെയ്തു അവന്റെ ഇഷ്ടദാസന്മാരോട് സഹായാർത്ഥന നടത്തുകയും
അവർ ശുപാർശ നടത്തുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നത് ഈ ആയ
ത്തിന്റെ പരിധിയിൽ ഒരിക്കലും ഉൾപ്പെടുന്ന പ്രശ്നമേ ഉദിക്കുന്നില്ല.

മുശ്രിക്കുകൾ തേടിയിരുന്ന ശുപാർശയും മുസ്ലിമിങ്ങളുടെ ശു ബാർശ തേടലും രണ്ടാണന്ന് ചുരുക്കം
🍿🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


വെല്ലുവിളി
:::... ------------

മുസ് ലിംകളെ മുശ്രിക്കാണന്ന് പറയുന്ന
 ഒഹാബികൾ മറുപടി പറയുമോ?

 1 ...അഭൗതികമായ നിലക്ക് സഹായം തേടലാണ് ഒരു സഹായതേട്ടം ശിർക്കാവനുള്ള മാനദണ്ഡമെന്ന്
ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയോ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

2:-അഭൗതികമായ നിലക്ക് സഹായം തേടലാണ് ഒരു സഹായതേട്ടമാണ് മുശ്രിക്കുകളുടെ ശിർക്ക് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

3:-മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരരോട് സഹായം ചോദിക്കൽ ശിർക്കാണന്ന്
ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയോ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സിറോ പറഞ്ഞതായി തെളിയിക്കാമോ?

4::ഒരു സഹായതേട്ടം ശിർക്കാവാനുള്ള മാനദണ്ഡം മരണപെട്ട മഹാന്മാരോട് സഹായം തേടലാണന്ന് ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?



5' ---മരണപെട്ട മഹാന്മാരോട് സഹായം തേടലാണ്
മുശ്രിക്കുകളുടെ ശിർക്ക് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

6 :...ശിർക്കായ പ്രാത്ഥന അഭൗതികമായ നിലക്ക് സഹായം തേടലാണ് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

7:..ശിർക്കായ പ്രാത്ഥന മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരരോട് സഹായം ചോദിക്ക ലാ ണ് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?


അസ്ലം സഖാഫി പരപ്പനങ്ങാടി


പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...