Monday, April 29, 2019

തറാവീഹ് 'പുറത്തൻവാദിയുടെ ദുർബ്ബലമായ രേഖകൾ-

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎പുറത്തൻവാദിയുടെ ദുർബ്ബലമായ രേഖകൾ- തറാവീഹ്





രേഖകളെ വ്യഭിചരിക്കുകയും സ്വഹാബതിന്റെ ഇജ്മാ’ഇനെ പുറം തള്ളുകയും ലോക മുസ്ലിം ഉമ്മതിനോട് പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന എട്ട് റക്’അതു വാദികള്‍ അവലംബിക്കുന്ന രേഖകള്‍ മുഴുക്കെയും ബാലിശമാണ്. അവ ഓരോന്നും ഇവിടെ വിവരിക്കാം.

(1) ജാബിര്‍(റ)വില്‍നിന്ന് നിവേദനം: “നബി(സ്വ) ഞങ്ങള്‍ക്ക് ഇമാമായി എട്ട് റക്’അതും വിത്റും നിസ് കരിച്ചു”.

(2) ഉബയ്യുബ്നു ക’അ്ബി(റ)ല്‍ നിന്ന് നിവേദനം: “ഒരു റമള്വാനില്‍ നബി(സ്വ)യുടെ സന്നിധിയില്‍ വന്ന് അവര്‍ ഇങ്ങനെ പറഞ്ഞു. കഴിഞ്ഞ രാത്രി എന്നില്‍നിന്നൊരു സംഭവമുണ്ടായി. നബി(സ്വ) ചോദിച്ചു. അതെന്താണ്? ഉബയ്യ്(റ) ഇപ്രകാരം വിശദീകരിച്ചു. വീട്ടിലെ സ്ത്രീകള്‍ എന്റെ കൂടെ തുടര്‍ന്നു നിസ്കരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ ഇമാമായി എട്ട് റക്അതും വിത്റും നിസ്കരിച്ചു. നബി(സ്വ) ഇത് തൃപ്തിപ്പെട്ട പോലെ മൌനം ദീക്ഷിച്ചു.”

ഈ രണ്ട് ഹദീസുകളും അവയുടെ ദൌര്‍ബല്യങ്ങളും നേരത്തേ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഒന്നാമത്തെ ഹദീസിനെ സംബന്ധിച്ച് ഇസ്നാദുഹു വസത്വുന്‍ (ഇതിന്റെ നിവേദക പരമ്പര മധ്യനിലവാരത്തിലുള്ളതാണ്) എന്നാണ് ഹാഫ്വിളുദ്ദഹബി മീസാനുല്‍ ഇ’അ്തിദാല്‍ 3/311ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

ഈ ഹദീസിന്റെ നിവേദക പരമ്പരയില്‍ ബലഹീനത ഉണ്ടെന്നും അതിന്റെ നിദാനം റിപ്പോര്‍ട്ടകരില്‍ ഒരാളായ ‘ഈസബ്നുജാരിയ എന്ന അയോഗ്യ വ്യക്തിയാണെന്നും ശൈഖ് നൈമവി(റ) പറഞ്ഞശേഷം ഇപ്രകാരം തുടരുന്നു;
“എന്നാല്‍ ഈ ഹദീസിന്റെ നിവേദക പരമ്പര മധ്യനിലവാരത്തിലുള്ളതാണെന്ന ദഹബിയുടെ പരാമര്‍ശം വാസ്തവ വിരുദ്ധവും നിവേദക പരമ്പര അപ്പറഞ്ഞതിനും താഴെയുള്ളതുമാകുന്നു” (ത’അ്ലീഖ്വുആസാരിസ്സുനന്‍ 2/52).

ഇനി ഹദീസിന്റെ നിവേദക പരമ്പര പരിഗണിക്കാതെ ആശയം അംഗീകരിച്ചാല്‍ തന്നെയും പ്രസ്തുത ഹദീസില്‍ പറഞ്ഞ എട്ട് റക്’അത് തറാവീഹ് തന്നെയാണെന്നതിന് യാതൊരു രേഖയുമില്ല. ഇതിന് രണ്ട് കാരണങ്ങളുണ്ട്.

(ഒന്ന്) ഹദീസിന്റെ വാചകത്തില്‍ എട്ട് റക്’അതും വിത്റും നിസ്കരിച്ചു എന്ന് മാത്രമേയുള്ളൂ. അപ്പോള്‍ ആ പറഞ്ഞ എട്ട് റക്’അത് തഹജ്ജുദാകാന്‍ ന്യായമുണ്ട്. ഇമാം ത്വബ്റാനി(റ) ഔസത്വില്‍ അനസ്(റ) വഴിയായി നിവേദനം ചെയ്ത ഹദീസ് ഇതിനുപോല്‍ബലകമാണ്. അനസ്(റ) പറഞ്ഞു: “നബി(സ്വ) രാത്രിയെ എട്ട് റക്’അതുകളെക്കൊണ്ട് ഹയാതാക്കാറുണ്ടായിരുന്നു.” (മജ്മ’ഉസ്സവാഇദ് 2/277) ഇപ്പറഞ്ഞത് രാത്രി നിസ്കാരമായ തഹജ്ജുദിനെ സംബന്ധിച്ചാണെന്ന് പണ്ഢിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.

(രണ്ട്) ഹദീസില്‍ എട്ട് റക്’അതും വിത്റും നിസ്കരിച്ചുവെന്ന് പറഞ്ഞത് പൂര്‍ണമായും വിത്റിനെ സംബന്ധിച്ചു തന്നെയാകാം. എന്നാല്‍ പിന്നെ എട്ട് റക്’അതും വിത്റും എന്ന് പറയാനുള്ള കാരണം ആദ്യത്തെ എട്ട് റക്’അതുകള്‍ ഈരണ്ട് റക്അതുകളായി നിസ്കരിച്ചതും അവസാനത്തെ മൂന്ന് റക്’അത് ഒന്നിച്ച് നിസ്കരിച്ചതുമാണ്. അപ്പോള്‍ വിത്റ് നിസ്കരിച്ചു എന്നത് കൊണ്ടുദ്ദേശിക്കുന്നത് ആദ്യത്തെ എട്ട് റക്’അതുകള്‍ പോലെ ഇരട്ടയാക്കാതെ അവസാനത്തെ മൂന്ന് റക്’അത് ഒറ്റയാക്കിയെന്നാണ്. (വിത്റ് എന്നാല്‍ ഒറ്റ എന്നാണല്ലോ ഭാഷാര്‍ത്ഥം). ഒരു നിവേദനത്തില്‍ ‘സമാന റക്അതിന്‍ വ ഔതറ’ (എട്ട് റക്’അത് നിസ്കരിക്കുകയും ഒറ്റയായി നിസ്കരിക്കുകയും ചെയ്തു) എന്ന പ്രയോഗം തന്നെ ഇതിന് ഉപോല്‍ബലകമാണ്. ഇതു കൊണ്ട് തന്നെയാണ് ഹദീസ് റിപ്പോര്‍ട്ടു ചെയ്ത ഇബ്നു ഖുസൈമ(റ)യും മറ്റും തറാവീഹിന്റെ അധ്യായത്തില്‍ ഈ ഹദീസിനെ കൊണ്ട് വരാതെ വിത്റിന്‍റെ അധ്യായത്തില്‍ കൊണ്ടു വന്നത്. ‘വിത്റ് നിസ്കാരം നിര്‍ബന്ധമില്ലെന്നതിന് രേഖ പറയുന്ന അധ്യായം’ എന്ന തലവാചകത്തിലാണ് ഇബ്നു ഖുസൈമ(റ) സ്വഹീഹ് 2/138ല്‍ ഈ ഹദീസ് കൊണ്ടു വന്നത്. ഹദീസിന്റെ പൂര്‍ണ രൂപം കാണുക.

ജാബിര്‍ (റ) പറഞ്ഞു: “നബി(സ്വ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി എട്ട് റക്’അതും വിത്റും നിസ്കരിച്ചു. പിറ്റേ ദിവസം ഞങ്ങള്‍ പള്ളിയില്‍ ഒരുമിച്ചു കൂടുകയും നബി(സ്വ) ഞങ്ങളിലേക്ക് പ്രത്യക്ഷപ്പെടുമെന്ന് പ്രത്യാശിക്കുകയും ചെയ്തെങ്കിലും നബി(സ്വ) ഞങ്ങളിലേക്ക് പ്രത്യക്ഷപ്പെട്ടില്ല. ഞങ്ങള്‍ നേരം പുലരുന്നത് വരെ പള്ളിയില്‍ തന്നെയായിരുന്നു. അങ്ങനെ ഞങ്ങള്‍ നബി (സ്വ)യുടെ അടുക്കലേക്ക് കടന്നു ചെന്ന് ചോദിച്ചു;
അല്ലാഹുവിന്റെ റസൂലേ, തങ്ങള്‍ ഞങ്ങളിലേക്ക് പ്രത്യക്ഷപ്പെടുമെന്നും ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കുമെന്നും ഞങ്ങള്‍ ആശിച്ചിരുന്നു. നബി(സ്വ) പ്രത്യുത്തരം നല്‍കി. നിങ്ങള്‍ക്ക് വിത്റ് നിര്‍ബന്ധമാക്കപ്പെടുന്നത് ഞാനിഷ്ടപ്പെടുന്നില്ല.” (സ്വഹീഹു ഇബ്നുഖുസൈമ)

നബി(സ്വ) പതിവാക്കുക എന്നത് അല്ലാഹു ഒരു കാര്യം നിര്‍ബന്ധമാക്കാന്‍ കാരണമാകുമെന്ന് നബി(സ്വ) അറിഞ്ഞത് കൊണ്ടാണ് അവിടുന്ന് ഇപ്രകാരം പറഞ്ഞത്. ഇത് ഹദീസില്‍ പറഞ്ഞ നിസ്കാരത്തിന് ബാധകമാണല്ലോ. എട്ട് റക്’അത് സംബന്ധിച്ച് ഇത് ബാധകമല്ലായിരുന്നുവെങ്കില്‍ എട്ട് റക്അത് നിസ്കരിച്ചശേഷം വിത്റ് നിസ്കരിക്കാന്‍ വീട്ടിലേക്ക് പോയാല്‍ മതിയായിരുന്നു. ഇത് ചെയ്യാതെ വിത്റ് നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെടുന്നത് ഞാനിഷ്ടപ്പെടുന്നില്ലെന് നബി(സ്വ)പറഞ്ഞത് ആ നിസ്കാരം പൂര്‍ണമായും വിത്റാണെന്നതിന് രേഖയാണ്. വിത്റിന്റെ എട്ട് റക്അതുകള്‍ ഇരട്ടകളായും മൂന്ന് റക്അത് ഒറ്റയായും നബി(സ്വ)നിസ്കരിക്കാറുണ്ടായിരുന്നുവെന്ന് ‘അബ്ദുല്ലാഹി ബ്നു അബീഖ്വൈസി(റ)ല്‍നിന്ന് അബൂദാവൂദ്(റ) ഉദ്ധരിച്ച ഹദീസില്‍നിന്ന് വ്യക്തമാകും.

“‘അബ്ദുല്ലാഹി(റ) ‘ആഇശ(റ)യോട് ചോദിച്ചു. നബി(സ്വ)എത്ര റക്’അതുകള്‍ കൊണ്ടായിരുന്നു വിത്റ് നിസ്കരിച്ചിരുന്നത്? ‘ആഇശ(റ) പറഞ്ഞു. നാലും മൂന്നുമായും ആറും മൂന്നുമായും എട്ടും മൂന്നുമായും നിസ്കരിച്ചിരുന്നു.’ (സുനനു അബീദാവൂദ് 1/193)

ചുരുക്കത്തില്‍ മൂന്ന് റക്’അതുകള്‍ ഒന്നിച്ചു നിസ്കരിച്ചത് കൊണ്ടും മൂന്ന് എന്ന എണ്ണം ഒറ്റയായത് കൊണ്ടുമാണ് ‘വല്‍ വിത്റ, വ ഔതറ’ എന്നൊക്കെയുള്ള പരാമര്‍ശം വന്നത്. ആദ്യത്തെ എട്ട് റക്’അതുകള്‍ വിത്റ് നിസ്കാരത്തില്‍ പെട്ടതല്ലാത്തത് കൊണ്ടല്ല.

ഇനി ഹദീസില്‍ പറഞ്ഞ എട്ട് റക്’അത് തറാവീഹാണെന്ന് സമ്മതിച്ചാല്‍ തന്നെ ജാബിര്‍(റ) നബി(സ്വ)യോട് തുടര്‍ന്നു നിസ്കരിച്ചത് മുതല്‍ക്കുള്ള എണ്ണമാണ് ജാബിര്‍(റ) പരാമര്‍ശിക്കുന്നത്. ബുഖാരി, മുസ്ലിം അടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ തറാവീഹ് നിസ്കാരതിന് നബി(സ്വ) മൂന്ന് ദിവസം ജനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്നും നാലാം ദിവസം പള്ളിയിലേക്ക് വന്നില്ലെന്നുമാണുള്ളത്. ജാബിര്‍(റ)വിന്റെ റിപ്പോര്‍ട്ടിലാകട്ടെ ഒരു ദിവസം ജനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്നും പിറ്റേ ദിവസം നബി(സ്വ) ഞങ്ങളിലേക്ക് പ്രത്യക്ഷപ്പെട്ടില്ല എന്നുമാണുള്ളത്. മറ്റു ഹദീസ് ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ച നാലു രാത്രികളിലെ മൂന്ന്, നാല് രാത്രികളില്‍ മാത്രമേ ജാബിര്‍(റ) പള്ളിയില്‍ ഹാജരായിട്ടുള്ളൂവെന്ന് ഈ വാക്ക് തന്നെ കുറിക്കുന്നുണ്ട്. മൂന്നാം രാത്രിയില്‍ തന്നെ പന്ത്രണ്ട് റക്അതുകള്‍ കഴിഞ്ഞതിന് ശേഷവുമാകാം ജാബിര്‍(റ) വന്ന് തുടരുന്നത്.

ഇമാം മഹല്ലി(റ) പറയുന്നത് കാണുക: “മൂന്ന്, നാല് രാത്രികളില്‍ മാത്രമേ ജാബിര്‍(റ) പള്ളിയില്‍ വന്നിട്ടുള്ളൂവെന്നാണ് മനസ്സിലാകുന്നത്.” ഇതിനെ വ്യാഖ്യാനിച്ച് ഖല്‍യൂബി (റ) പറയുന്നു: “അത് തന്നെ എട്ടു റക്അത് മാത്രം ബാക്കിയുള്ളപ്പോഴുമാകുന്നു.” (മഹല്ലി, ഖ്വല്‍യൂബി ഹിതം 1/217)
ഇനി മൂന്നാം രാത്രിയില്‍ തറാവീഹ് നിസ്കാരത്തിന് ആദ്യം മുതല്‍ തന്നെ ജാബിര്‍(റ) ഉണ്ടായിരുന്നുവെന്ന് വെച്ചാല്‍ തന്നെയും എട്ട് റക്’അതും വിത്റും എന്ന പരാമര്‍ശത്തിനുള്ള കാരണം ആകെയുള്ള ഇരുപത്തിയൊന്ന് റക്അതുകളില്‍ ആദ്യത്തെ എട്ട് മാത്രം തറാവീഹും ശേഷമുള്ള പതിമൂന്ന് റക്അതുകള്‍ വിത്റുമാണെന്ന് ജാബിര്‍(റ) ധരിച്ചതാകാം. നബി(സ്വ) വിത്റ് പതിമൂന്ന് നിസ്കരിച്ചിരുന്നുവെന്ന് ജാബിര്‍(റ) തന്നെ നിവേദനം ചെയ്തത് ഇതിനുപോല്‍ബലകമാണ്.

ജാബിര്‍(റ) പറയുന്നു: “നിശ്ചയം നബി(സ്വ) ഇശാ നിസ്കാരത്തിനുശേഷം പതിമൂന്ന് റക്അതുകള്‍ നിസ്കരിച്ചിരുന്നു.’ (സ്വഹീഹു ഇബ്നി ഖുസൈമ 2/192)

ചുരുക്കത്തില്‍ നബി(സ്വ)ഇരുപത് റക്’അത് തറാവീഹും ഒരു റക്’അത് വിത്റും നിസ്കരിച്ചത് എട്ട് റക്’അത് തറാവീഹും പതിമൂന്ന് റക്’അത് വിത്റുമായി ജാബിര്‍(റ) മനസ്സിലാക്കിക്കാണും. ഇതിന് നിദാനം നബി(സ്വ)പതിമൂന്ന് റക്’അത് വിത്റ് നിസ്കരിച്ചുവെന്ന ഹദീസുമാണ്. ഇനി പ്രസ്തുത രാത്രിയില്‍ നബി (സ്വ) എട്ട് റക്’അത് നിസ്കരിച്ചു എന്നത് തറാവീഹിനെക്കുറിച്ചു തന്നെയാണെന്ന് സമ്മതിച്ചാല്‍ തന്നെ അത് പള്ളിയില്‍ വെച്ചു നടന്ന പൊതുവായ ജമാഅതിനെ സംബന്ധിച്ചാണ്. ബാക്കിയുള്ള പന്ത്രണ്ട് റക്അതുകള്‍ ജമാഅതായിട്ടല്ലാതെ നബി(സ്വ) നിസ്കരിച്ചിരിക്കാം.
ശബീര്‍ അഹ്മദ് തന്റെ ഫത്ഹുല്‍ മുല്‍ഹിം 2/319ല്‍ എഴുതുന്നു: “നബി(സ്വ) അവരിലേക്ക് പ്രത്യക്ഷപ്പെടും മുമ്പ് അല്ലാഹു ഉദ്ദേശിച്ചത്ര റക്’അതുകള്‍ തനിച്ചു നിസ്കരിച്ചിരിക്കാം. പിന്നെ എട്ട് റക്’അതും വിത്റും നിസ്കരിച്ചതുമാകാം.”

ബഹു. ‘അലിയ്യുശ്ശിബ്റാ മുല്ലസി(റ)യുടെ വാക്കുകള്‍ കാണുക: “ബാക്കിയുള്ള റക്’അതുകള്‍ പള്ളിയിലേക്ക് വരുന്നതിന് മുമ്പോ ശേഷമോ വീട്ടില്‍ വെച്ച് നബി(സ്വ)നിസ്കരിച്ചിരിക്കാന്‍ സാധ്യതയുണ്ട്.” (ഹാശിയതുന്നിഹായ 2/121)
ബിദ്’അതുകാരനായ ജസീരി പറയുന്നത് കാണുക: “അവരും(സ്വഹാബാക്കള്‍) ബാക്കിയുള്ള റക്’അതകള്‍ വീടുകളില്‍ വെച്ച് നിസ്കരിച്ചിരിക്കാം. തേനീച്ചയുടെ മൂളല്‍ ശബ്ദം പോലെയുള്ള ഒരു ശബ്ദം അവരുടെ വീടുകളില്‍നിന്ന് കേള്‍ക്കാമായിരുന്നു.” (കിതാബുല്‍ ഫിഖ്വ്ഹി ‘അലല്‍ മദാഹിബില്‍ അര്‍ബ’അ 1/341) ഇപ്രകാരം ബാജൂരി 1/139, ശര്‍വാനി 2/240 തുടങ്ങിയവയിലും കാണാം. ചുരുക്കത്തില്‍ ഈ സാധ്യതകളെല്ലാം ഉള്ള ഹദീസാണ് ജാബിര്‍(റ)വിന്റേത.്  അത് സ്വഹീഹാണെന്ന് സമ്മതിച്ചാല്‍ പോലും എട്ട് റക്’അത് വാദികള്‍ക്ക് അത് തെളിവാക്കാന്‍ യാതൊരു ന്യായവുമില്ല.

(3) ‘ആഇശ(റ)യില്‍ നിന്ന് നിവേദനം: “റമള്വാനിലും അല്ലാത്ത കാലങ്ങളിലും നബി(സ്വ) പതിനൊന്ന് റക്’തുകളെക്കാള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ല.” ഈ ഹദീസ് മിക്ക ഹദീസ് ഗ്രന്ഥങ്ങളിലും റിപ്പോര്‍ട്ടു ചെയ്തതാണ്. പക്ഷേ, ഇത് റമള്വാനില്‍ മാത്രമുള്ള തറാവീഹ് നിസ്കാരത്തെ പരാമര്‍ശിക്കുന്നതല്ലെന്ന് മാത്രം. അതിന് പല കാരണങ്ങളുമുണ്ട്.

(ഒന്ന്) ഹദീസിന്റെ വാചകത്തിലെ ‘റമള്വാനിലും അല്ലാത്ത കാലങ്ങളിലും’ എന്ന പരാമര്‍ശം തന്നെ കുറിക്കുന്നത് പ്രസ്തുത പതിനൊന്ന് റക്’അത് റമള്വാനില്‍ മാത്രമുള്ളതല്ലെന്നും എല്ലാ കാലങ്ങളിലും നിസ്കരിക്കുന്നതാണെന്നുമാണ്.  പക്ഷേ, റമള്വാനിലെ പ്രത്യേക നിസ്കാരമായ തറാവീഹിനെ നിഷേധിച്ച് എല്ലാ കാലത്തുമുള്ള ഒരു നിസ്കാരം തന്നെയാണ് തറാവീഹും വിത്റും ഖ്വിയാമുല്ലൈലും ഖ്വിയാമുറമള്വാനും തഹജ്ജുദും ഒക്കെയാകുന്നതെന്ന തലതിരിഞ്ഞ മോഡേണ്‍ വാദത്തിന് പ്രസ്തുത ഹദീസ് രേഖയാക്കിക്കൂടെന്നില്ല. എന്നാല്‍ ഇത് മുസ്ലിം ലോകമോ പൌരാണിക പുത്തന്‍ വാദികള്‍ പോലുമോ അംഗീകരിക്കുകയില്ലെന്നേയുള്ളൂ.
യഥാര്‍ഥത്തില്‍ പ്രസ്തുത ഹദീസ് പരാമര്‍ശിക്കുന്ന നിസ്കാരം വിത്റ് ആണെന്നാണ് പണ്ഢിതമതം. ഇമാം ഖ്വസ്ത്വല്ലാനി(റ)യുടെ വാക്കുകള്‍ കാണുക. “നമ്മുടെ അസ്വ്ഹാബ് ഈ ഹദീസിനെ വിത്റിന്റെ മേല്‍ ചുമത്തിയിരിക്കുന്നു.’ (ഇര്‍ശാദുസ്സാരി 3/426) ഇപ്രകാരം ഇമാം ശംസുര്‍റംലി(റ)യുടെ ഗായതുല്‍ ബയാന്‍ പേജ് 79ലും കാണാം.
ഇബ്നുഹജര്‍(റ) പറയുന്നത് കാണുക: “വിത്റില്‍ നിന്ന് അധികരിച്ചത് പതിനൊന്ന് റക്’അതുകളാകുന്നു. ‘ആഇശ(റ)യില്‍നിന്ന് അവിതര്‍ക്കിതമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഹദീസാണ് രേഖ. റമള്വാനിലും അല്ലാത്ത കാലങ്ങളിലും നബി(സ്വ)പതിനൊന്ന് റക്’അതിനെക്കാള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ലെന്നാണത് പ്രസ്തുത ഹദീസ്.’ (തുഹ്ഫ 2/225) ഇപ്രകാരം ശൈഖുല്‍ ഇസ്ലാമി (റ)ന്റെ അസ്നല്‍ മത്വാലിബ് 1/202ലും കാണാം.

ഇബ്നു തൈമിയ്യ പറയുന്നു: “നബി(സ്വ)യുടെ രാത്രി നിസ്കാരം അത് വിത്റ് തന്നെയായിരുന്നു. റമള്വാനിലും അല്ലാത്ത കാലങ്ങളിലും പതിനൊന്ന് റക്’അതായിരുന്നു നിസ്കരിച്ചിരുന്നത്.’ (മജ്മൂ’ഉല്‍ ഫതാവ 23/112)
ശൈഖ് ഇബ്റാഹീമുല്‍ ബാജൂരി(റ) ശമാഇലുല്‍ മുഹമ്മദിയ്യയുടെ വ്യാഖ്യാനമായ അല്‍മവാഹിബുല്ലദുന്നിയ്യ പേജ് 168ല്‍ എഴുതുന്നു: ” ‘ആഇശ(റ)യുടെ ഹദീസില്‍ പ്രസ്താവിച്ചത് നബി(സ്വ)ഒന്നുറങ്ങിയതിനു ശേഷമുള്ള നിസ്കാരം സംബന്ധിച്ചാണ്. അതുകൊണ്ടു തന്നെ ഉറങ്ങുന്നതിന് മുമ്പ് മറ്റൊരു സുന്നത് നിസ്കരിച്ചിരുന്നുവെന്ന ഹദീസിനോട് ഇത് എതിരല്ല. അപ്പോള്‍ റമള്വാനിലെ പ്രത്യേക നിസ്കാരമായ തറാവീഹിനെ നിഷേധിക്കുന്നവരല്ല ‘ആഇശ(റ) എന്ന് വ്യക്തം”.

ഇബ്നുതൈമിയ്യ തന്നെ പറയട്ടെ. “ഒരു വിഭാഗം ആളുകള്‍ക്ക് ഈ അടിസ്ഥാന തത്വത്തില്‍ അസ്വസ്ഥത ബാധിച്ചു. ഖുലഫാഉര്‍റാശിദുകളുടെ ചര്യയോടും ലോക മുസ്ലിംകളുടെ ‘അമലിനോടും പ്രസ്തുത ഹദീസ് എതിരാകുമെന്ന് അവര്‍ തെറ്റിദ്ധരിച്ചുപോയി.” (മജ്മൂ’ഉല്‍ ഫതാവ 23/113)

പ്രസ്തുത ഹദീസ് തറാവീഹ് സംബന്ധിച്ചുള്ളതാണെന്നും ആ ഹദീസില്‍ പതിനൊന്ന് റക്’അതുകളേ പറയുന്നുള്ളൂവെന്നും ഇത് ഖുലഫാഉറാശിദുകളുടെ ചര്യയും ലോക മുസ്ലിംകളുടെ പ്രവൃത്തിയുമായ ഇരുപത് റക്’അത് തറാവീഹിനോട് വിരുദ്ധമാകുന്നുണ്ടെന്നും ഉള്ള ധാരണ പിഴവാണെന്നാണ് ഇബ്നുതൈമിയ്യ പറയുന്നത്.

(രണ്ട്) അബൂസലമ(റ)വിന്റെ ചോദ്യത്തിന്റെ മറുപടിയായിട്ടാണ് ‘ആഇശ(റ)യുടെ ഹദീസ്. ചോദ്യം ഇപ്രകാരമായിരുന്നു. “നബി(സ്വ)യുടെ റമള്വാനിലെ നിസ്കാരം എങ്ങനെയായിരുന്നു?’ ഈ നിസ്കാരം കൊണ്ട് വിവക്ഷ രാത്രി നിസ്കാരമായ തഹജ്ജുദ് ആകാന്‍ ന്യായമുണ്ട്. ഇബ്നുഖുസൈമ(റ)യുടെ ഒരു നിവേദനം ഇതിനുപോല്‍ബലകമാണ്. അബൂസലമ(റ) ചോദിച്ചു. നബി(സ്വ)യുടെ രാത്രി നിസ്കാരത്തെ സംബന്ധിച്ചു എനിക്ക് പറഞ്ഞുതരിക. ഉമ്മുല്‍ മുഅ്മിനീന്‍!. (സ്വഹീഹു ഇബ്നിഖുസൈമ 3/341)

അപ്പോള്‍ അബൂസലമ(റ)യുടെ ചോദ്യത്തിന്റെ സംക്ഷിപ്തം ഇങ്ങനെ സംഗ്രഹിക്കാം. റമള്വാനിലായത് കൊണ്ട് സാധാരണക്കപ്പുറമായി തഹജ്ജുദിന്റെ റക്അതുകളെ നബി   (സ്വ)വര്‍ധിപ്പിക്കാറുണ്ടോ?
ബാജൂരി(റ) പറയുന്നത് കാണുക: “റമള്വാനില്‍ നബി(സ്വ)യുടെ നിസ്കാരം എങ്ങനെയായിരുന്നുവെന്ന ചോദ്യത്തിന്റെ വിവക്ഷ റമള്വാനിന്റെ രാത്രികളില്‍ തഹജ്ജുദിന്റെ സമയത്ത് വര്‍ധനവ് വരുത്താറുണ്ടോ എന്നാണ്.” (ശര്‍ഹു ശ്ശമാഇല്‍ 168)

പ്രസ്തുത ഹദീസിന് തലവാചകമായി ഇബ്നുഖുസൈമ(റ) പറയുന്നത് കാണുക: “രാത്രി നിസ്കാരത്തിന്റെ റക്അതുകളുടെ എണ്ണങ്ങളില്‍ റമള്വാനല്ലാത്തപ്പോള്‍ നിസ്കരിക്കുന്നതിലുപരി റമള്വാനില്‍ നബി(സ്വ)വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ലെന്നതിന് തെളിവ് പരാമര്‍ശിക്കുന്ന അധ്യായം.” പ്രസ്തുത ഹദീസ് തറാവീഹിനെ സ്പര്‍ശിക്കുന്നില്ലെന്നും അത് തഹജ്ജുദ് സംബന്ധമായുള്ളതാണെന്നും സംക്ഷിപ്തം.

(മൂന്ന്) ബാജൂരി(റ) പറയുന്നു: “റമള്വാനിലും അല്ലാത്തപ്പോഴും പതിനൊന്ന് റക്’അതുകളെക്കാള്‍ നബി(സ്വ) വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ലെന്ന ‘ആഇശ(റ)യുടെ പരാമര്‍ശം അവരുടെ അപ്പോഴത്തെ അറിവനുസരിച്ചാകാം. കാരണം റമള്വാനില്‍ മാത്രമുള്ള ഒരു പ്രത്യേക നിസ്കാരം നബി(സ്വ)ക്കുണ്ടായിരുന്നുവെന്ന് ആദ്യകാലഘട്ടത്തിലെ ബഹുഭൂരിപക്ഷത്തിന്റെ അടുക്കലും സ്ഥിരപ്പെട്ടതാണ്” (ബാജൂരി(റ)യുടെ മവാഹിബ്, പേജ് 168).

ഇബ്നുല്‍ ‘അറബി(റ), തിര്‍മിദി വ്യാഖ്യാനമായ ‘ആരിളതുല്‍ അഹ്വദി 2/230 ല്‍ എഴുതുന്നു. “നബി(സ്വ) പതിനൊന്ന് റക്’അതുകളെക്കാള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ലെന്നാണ് ‘ആഇശ(റ) ഉദ്ധരിക്കുന്നത്. അവരുടെ അരികില്‍വെച്ചുള്ള നിസ്കാരമുദ്ദേശിച്ചാണിത്. കാരണം മൈമൂന(റ)യുടെ വീട്ടില്‍വെച്ച് നബി(സ്വ)പതിനാറ് റക്’അത് നിസ്കരിക്കുന്നതായി ഇബ്നു ‘അബ്ബാസ്(റ) കണ്ടിട്ടുണ്ട്.”

അപ്രകാരം തന്നെ പള്ളിയില്‍വെച്ച് തറാവീഹ് ഇരുപത് റക്’അത് നിസ്കരിക്കുന്നതായും ഇബ്നു ‘അബ്ബാസ്(റ) തന്നെ കണ്ടിട്ടുണ്ട്. ‘ആഇശ(റ)യാകട്ടെ പള്ളിയില്‍ നടക്കുന്ന നിസ്കാരത്തിന് സംബന്ധിക്കാത്തത് കൊണ്ട് പള്ളിയില്‍ വെച്ചു നടന്ന തറാവീഹ് നിസ്കാരത്തെ കണ്ടിട്ടില്ല.
(നാല്) അധിക ദിവസങ്ങളിലും നബി(സ്വ) നിസ്കരിക്കുന്ന  നിശാ നിസ്കാരത്തെ സംബന്ധിച്ചാണ് പ്രസ്തുത ഹദീസ്. ഖാള്വി ഇയാള്വ്(റ) പറയുന്നു: “പതിനൊന്ന് റക്’അതുകള്‍ എന്നുള്ള ‘ആഇശ(റ)യുടെ പരാമര്‍ശം അധിക ദിവസങ്ങളിലുമുള്ളത് സംബന്ധിച്ചാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ‘ആഇശ(റ)യില്‍ നിന്ന് തന്നെയുള്ള മറ്റു റിപ്പോര്‍ട്ടുകള്‍ ചില സമയങ്ങളില്‍ മാത്രം നടന്നത് സംബന്ധിച്ചുമാകാം.” (ഉംദത്തുല്‍ഖ്വാരി 1/187)

ശബീര്‍ അഹ്മദ് പറയുന്നത് കാണുക. “അപ്പോള്‍ നബി(സ്വ)റമള്വാനില്‍ ഇരുപത് റക്’അത് നിസ്കരിച്ചിരുന്നുവെന്ന് ഇബ്നു അബീശൈബ, ത്വബ്റാനി, ബൈഹഖ്വി(റ) തുടങ്ങിയവര്‍ ഇബ്നു ‘അബ്ബാസി(റ)ല്‍ നിന്നുദ്ധരിക്കുന്ന ഹദീസിനും ‘ആഇശ(റ)യുടെ ഈ ഹദീസിനുമിടയില്‍ വൈരുദ്ധ്യമില്ല. കാരണം ഇബ്നു ‘അബ്ബാസി(റ)ന്റെ ഹദീസില്‍ പറയുന്നത് ചില രാത്രികളിലുണ്ടായ കാര്യം മാത്രമാണ്. അധിക രാത്രികളിലും ഉള്ളതല്ല.’ (ഫത്ഹുല്‍ മുല്‍ഹിം 2/320)
ഇബ്നുല്‍ ‘ആബിദീന്‍(റ) പറയുന്നു: ” ‘ആഇശ(റ)യുടെ ഹദീസിന് ഇങ്ങനെ മറുപടി പറയാം. അപ്പറഞ്ഞത് നബി(സ്വ)യുടെ അധികസന്ദര്‍ഭത്തിലുമുള്ള നിസ്കാരം സംബന്ധിച്ചാണ്. ഇത് (ഇബ്നു ‘അബ്ബാസി(റ)ന്റെ ഹദീസ്) കേവലം രണ്ട് രാത്രികളിലെ നിസ്കാരം സംബന്ധിച്ചുമാണ്. (അല്ലെങ്കില്‍ മൂന്ന് രാത്രികളില്‍) അപ്പോള്‍ ഈ ഹദീസില്‍ പറയുന്ന നിസ്കാരത്തെ ‘ആഇശ(റ) പരാമര്‍ശിച്ചിട്ടില്ല.” (മിന്‍ഹതുല്‍ ഖാലിഖ്വ് 2/66)

ഈ സാധ്യതകളെല്ലാം നിലനില്‍ക്കുമ്പോള്‍ ‘ആഇശ(റ)യുടെ പ്രസ്തുത ഹദീസ് തറാവീഹിന് രേഖയാക്കാന്‍ പറ്റുകയില്ലെന്ന് ചുരുക്കം. ബദ്ലുല്‍ മജ്ഹൂദ് 2/290ല്‍ പറയുന്നത് കാണുക. “നിശ്ചയം ഈ ഹദീസിന് തറാവീഹ് നിസ്കാരവുമായി ഒരു ബന്ധവുമില്ല. തറാവീഹ് എട്ട് റക്’അതാണെന്നതിന് ഈ ഹദീസ് രേഖയാക്കുന്നത് നിഷ്ഫലമാണ്.”

എന്നാല്‍ പിന്നെ സ്വഹീഹുല്‍ ബുഖാരിയില്‍ ഈ ഹദീസ് തറാവീഹിന്റെ അധ്യായത്തില്‍ കൊണ്ടുവന്നതെന്തിന്?  പ്രതിയോഗികളുടെ ചോദ്യമാണിത്. ഇത് ഇമാം ബുഖാരി(റ)യുടെ ഗ്രന്ഥമായ സ്വഹീഹിന്റെ അടിസ്ഥാന പ്രമാണങ്ങളെ സംബന്ധിച്ചുള്ള അജ്ഞതയില്‍ നിന്നുടലെടുത്തതാണ്. തലവാചകമായി പറയുന്ന ആശയത്തിന് അനുകൂലമോ പ്രതികൂലമോ ആയ ഹദീസുകള്‍, പ്രസ്തുത ആശയവുമായി ഏതെങ്കിലും പണ്ഢിതന്മാര്‍ ബന്ധപ്പെടുത്തിയ ഹദീസുകള്‍ തുടങ്ങിയവയൊക്കെ ആ തലവാചകത്തിന് താഴെ കൊണ്ടുവരിക ഇമാം ബുഖാരി(റ)യുടെ പതിവാണ്.  ആ ആശയങ്ങളെ ല്ലാം ഇമാം ബുഖാരി(റ) അംഗീകരിച്ചതാകണമെന്നില്ല.

(4) സാഇബി(റ)ല്‍നിന്ന് നിവേദനം: “അവര്‍ പറഞ്ഞു. ഉബയ്യുബ്നു ക’അ്ബി(റ)നോടും തമീമുദ്ദാരി(റ)യോടും ജനങ്ങള്‍ക്ക് ഇമാമായി പതിനൊന്ന് റക്’അത് നിസ്കരിക്കാന്‍ ‘ഉമര്‍(റ) ആജ്ഞാപിച്ചു. ഈ ഹദീസ് ഇമാം മാലിക്(റ) മുവത്ത്വ 1/40ലും ബൈഹഖ്വി(റ) സുനന്‍ 2/496ലും നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നുവഹ്ബ്(റ), അബ്ദുര്‍റസ്സാഖ്(റ), ള്വിയാഉല്‍ മഖ്വ്ദിസി(റ), ത്വഹാവി(റ), ജ’അ്ഫറുല്‍ ഫിര്‍യാബി(റ) തുടങ്ങിയവര്‍ ഇമാം മാലിക്(റ) വഴിയായി തന്നെ ഈ ഹദീസ് നിവേദനം ചെയ്തതായി കന്‍സുല്‍ ‘ഉമ്മാല്‍ 4/283ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഹദീസ് പല കാരണങ്ങളാലും എട്ട് റക്’അത് വാദികള്‍ക്ക് രേഖയാക്കാന്‍ പറ്റില്ല.
(ഒന്ന്) മാലികി മദ്ഹബുകാരനും സുപ്രസിദ്ധ ഹദീസ് പണ്ഢിതനുമായ ഹാഫിള്വ് ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) (മരണം ഹി. 462) പറയുന്നത് കാണുക: “ഇമാം മാലിക് അല്ലാത്തവരെല്ലാം ഈ ഹദീസ് നിവേദനത്തില്‍ ഇരുപത്തിയൊന്ന് റക്’അത് എന്നാണ് പ്രസ്താവിച്ചിട്ടുള്ളത്. അത് തന്നെയാണ് സ്വഹീഹും. മാലിക് (റ) അല്ലാതെ പതിനൊന്ന് റക്’അതെന്ന് പ്രസ്താവിച്ചതായി മറ്റാരെയും നാം അറിയുന്നില്ല. എന്റെ ബലമായ ധാരണ, പതിനൊന്ന് റക്’അതാണെന്ന പ്രസ്താവന പിഴവാകുമെന്നാണ്.” (സുര്‍ഖ്വാനി 1/239)

ഇബ്നു ‘അബ്ദില്‍ബര്‍റി(റ)ന്റെ മേല്‍ വാക്കുകള്‍ ഉദ്ധരിച്ച ശേഷം ഔജസുല്‍ മസാലിക് 1/394ല്‍ എഴുതുന്നു: “ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) പറഞ്ഞതാണ് എന്റെ വ്യക്തമായ അഭിപ്രായം. കാരണം, മിക്ക നിവേദക പരമ്പരകളിലും തറാവീഹ് ഇരുപത് റക്’അതായിരുന്നു നിസ്കരിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.”

ഇതു കൊണ്ടു തന്നെയാണ് മാലികി മദ്ഹബുകാരന്‍ തന്നെയായ ഇബ്നുല്‍ ‘അറബി(റ) തന്റെ തിര്‍മിദി വ്യാഖ്യാനമായ ‘ആരിളതുല്‍ അഹ്വദി 4/19 ല്‍ ഇപ്രകാരം പറഞ്ഞത്. “(ഉബയ്യുബ്നു ക’അ്ബ്(റ) പതിനൊന്ന് റക്’അതായിരുന്നു നിസ്കരിച്ചിരുന്നതെന്ന് ഇമാം മാലിക്(റ) നിവേദനം ചെയ്യുന്നു. എന്നാല്‍ ജനങ്ങളെല്ലാം അതിനെതിരാണ്. അവര്‍ ഇരുപത്തൊന്ന് റക്അത് നിസ്കരിച്ചിരുന്നുവെന്നാണ് പറയുന്നത്.”

ചുരുക്കത്തില്‍ തറാവീഹ് ജമാഅതായി പള്ളികളില്‍ ‘ഉമര്‍(റ) പുനഃസംഘടിപ്പിച്ചപ്പോള്‍ ഒരു റക്’അത് വിത്റ് സഹിതം ഇരുപത്തൊന്ന് റക്’അതാണ് കല്‍പ്പിച്ചതെന്നാണ് ഇമാം മാലിക്(റ) അല്ലാത്തവരുടെ നിവേദനങ്ങളിലെല്ലാം ഉള്ളത്. മാലിക്(റ)വിന്റെ നിവേദനത്തില്‍ മാത്രം പതിനൊന്ന് എന്നാണ്. ഇരുപത്തിയൊന്ന് എന്നിടത്ത് പതിനൊന്ന് എന്ന് പറഞ്ഞത് പിഴവാകാനാണ് സാധ്യത എന്ന് സംക്ഷിപ്തം.

കാരണം തറാവീഹ് ഇരുപത് റക്’അതാണ് ‘ഉമര്‍(റ) പുനഃസംഘടിപ്പിച്ചപ്പോള്‍ നിസ്കരിച്ചതെന്ന് സാഇബി(റ)ല്‍നിന്ന് ഹാരിസ്(റ) വഴിയായി മുസ്വന്നഫു അബ്ദിര്‍റസ്സാഖ് 4/261ലും, യസീദ്(റ) വഴിയായി ഇമാം മാലിക്(റ) മവത്ത്വയിലും, ബൈഹഖ്വി(റ) സുനന്‍ 2/496ലും, മുഹമ്മദുബ്നു നസ്വ്ര്‍(റ) ഖ്വിയാമുല്ലൈല്‍ പേജ് 91ലും നിവേദനം ചെയ്തിട്ടുണ്ട്. ഇപ്രകാരം തന്നെ സാഇബി(റ)ല്‍നിന്ന് മുഹമ്മദുബ്നു യൂസുഫ്(റ) വഴിയായി മുസ്വന്നഫു അബ്ദിറസ്സാഖ് 4/260ലും നിവേദനം ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇബ്നു ‘അബ്ദില്‍ബര്‍റ്(റ)പ്രസ്താവിച്ചതിന് ഖണ്ഡനമുണ്ടെന്നും കാരണം ഇമാം മാലിക്(റ) വഴിയല്ലാതെ തന്നെ പതിനൊന്ന് എന്ന പരാമര്‍ശം വന്നിട്ടുണ്ടെന്നും ഇബ്നുഹജര്‍(റ) തന്റെ ഇംദാദ് 1/103ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ഇമാം മാലിക്(റ) വഴിയല്ലാതെ പതിനൊന്ന് എന്ന പരാമര്‍ശം വന്നത് സ’ഈദു ബ്നു മന്‍സ്വൂറി(റ)ന്റെ സുനനിലാണ്. മുഹമ്മദുബ്നു യൂസുഫി(റ)ല്‍നിന്ന് ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) വഴിക്കാണ് സ’ഈദുബ്നു മന്‍സ്വൂര്‍(റ) ഇങ്ങനെ നിവേദനം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ഇമാം സുബ്കി(റ) ഇപ്രകാരം പറഞ്ഞത്. “ഇബ്നു അബ്ദില്‍ ബര്‍റ്(റ) സഈദുബ്നു മന്‍സൂറി(റ)ന്റെ സുനന്‍ കണ്ടിട്ടില്ലെന്ന് തോന്നുന്നു. കാരണം അതിലെ നിവേദനം ഇമാം മാലികി(റ)ന്റെ നിവേദനം പോലെ തന്നെയാണ്.” (ഫതാവാ സുയൂഥ്വി 1/350)

ഇപ്രകാരം തന്നെയാണ് മുഹമ്മദുബ്നു യൂസുഫി(റ)ല്‍ നിന്ന് യഹ്യബ്നു സ’ഈദ്(റ) നിവേദനം ചെയ്തിട്ടുള്ളതെന്ന് ഇബ്നു അബീശൈബ(റ)യില്‍ നിന്ന് നൈമവി(റ)യുടെ തഅ്ലീഖ്വു ആസാരിസ്സുനന്‍ 2/55ല്‍ ഉദ്ധരിച്ചിട്ടുണ്ട്. മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് ഇമാം മാലിക്(റ) തന്റെ മുവത്ത്വയില്‍ പതിനൊന്ന് റക്’അതെന്ന് പരാമര്‍ശിച്ച പോലെ അതേ മുഹമ്മദുബ്നു യൂസുഫി(റ)ല്‍നിന്ന് തന്നെ ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) പതിനൊന്ന് എന്ന് പരാമര്‍ശിച്ചതായി സ’ഈദുബ്നു മന്‍സ്വൂറിന്റെ സുനനിലും യഹ്യബ്നു സ’ഈദ്(റ) പരാമര്‍ശിച്ചതായി ഇബ്നുഅബീശൈബ(റ)യുടെ മുസ്വന്നഫിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സംക്ഷിപ്തം. അ പ്പോള്‍ ഇമാം മാലിക്(റ)വിന് പിഴവു പറ്റിയെന്ന് പറയാവതല്ല.

എന്നാല്‍ സാഇബി(റ)ല്‍ നിന്നുള്ള മിക്ക നിവേദക പരമ്പരകളിലും ഇരുപത്തിയൊന്ന് എന്നു പറയുമ്പോള്‍ സാഇബി(റ)ല്‍ നിന്ന് മുഹമ്മദുബ്നു യൂസുഫ്(റ) വഴിയായുള്ള നിവേദനത്തില്‍ മാത്രം (മുഹമ്മദ്ബ്നു യൂസുഫി(റ)യില്‍നിന്ന് ഇമാം മാലികും(റ), അബ്ദുല്‍ അസീസുദുറാര്‍ദി(റ)യും യഹ്യബ്നു സഈദും(റ) പതിനൊന്ന് എന്ന് നിവേദനം ചെയ്തതില്‍) വന്ന പിഴവ് എവിടെയാണെന്ന് പരിശോധിക്കേണ്ടതുണ്ട്.

ഔജസുല്‍ മസാലികില്‍ പറയുന്നത് കാണുക: “എന്റെ വീക്ഷണത്തില്‍ പിഴവ് സംഭവിച്ചത് മുഹമ്മദ് ബ്നു യൂസുഫി(റ)ല്‍ നിന്നാണ്. ഇമാം മാലികി(റ)ല്‍ നിന്നല്ല. സ’ഈദുബ്നു മന്‍സ്വൂറി(റ)ന്റെ സുനനില്‍ മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) പതിനൊന്ന് എന്ന് നിവേദനം ചെയ്തത് ഇതിനുപോല്‍ബലകമാണ് (ഔജസുല്‍ മസാലിക് 1/394).

മുഹമ്മദു ബ്നു യൂസുഫി(റ)ല്‍ നിന്ന് ദാവൂദു ബ്നു ഖ്വൈസ്(റ) നിവേദനം ചെയ്തപ്പോള്‍ ഇരുപത്തിയൊന്ന് എന്നു തന്നെ പ്രസ്താവിച്ചതായി മുസ്വന്നഫു ‘അബ്ദിര്‍റസ്സാഖ് 4/260ലും ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) തന്നെ മുഹമ്മദുബ്നു യൂസുഫി(റ)ല്‍ നിന്ന് മറ്റൊരിക്കല്‍ നിവേദനം ചെയ്തപ്പോള്‍ ഇതേ പോലെ ഇരുപത്തിയൊന്ന് എന്ന് പ്രസ്താവിച്ചതായി മവാഹിബുല്ലദുന്നിയ്യ 7/420ലും ഇപ്രകാരം തന്നെ മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് മുഹമ്മദു ബ്നു നസ്വ്റ്(റ) നിവേദനം ചെയ്തതായി നൈലുല്‍ ഔ ത്വാര്‍ 3/54ലും രേഖപ്പെടുത്തിയത് ഔജസില്‍ പ്രസ്താവിച്ചതിന് ഉപോല്‍ബലകമാകുന്നുണ്ട്. കാരണം മുഹമ്മദ്ബ്നു യൂസുഫ്(റ) ദാവൂദു ബ്നു ഖ്വൈസി(റ)നും ഒരിക്കല്‍ അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ)ക്കും മുഹമ്മദു ബ്നു നസ്റ്(റ)നും ഈ ഹദീസ് നിവേദനം ചെയ്ത് കൊടുത്തപ്പോള്‍ മറ്റു നിവേദനങ്ങളോട് യോജിച്ചു കൊണ്ട് ഇരുപത്തിയൊന്ന് എന്ന് പറഞ്ഞ സ്ഥിതിക്ക് അതേ മുഹമ്മദുബ്നു യൂസുഫ്(റ) ഇമാം മാലിക്(റ)നും മറ്റൊരിക്കല്‍ ‘അബ്ദുല്‍ ‘അസീസുദ്ദറാവര്‍ദി(റ)ക്കും യഹ്യബ്നു സ’ഈദി(റ)നും നിവേദനം ചെയ്തു കൊടുത്തപ്പോള്‍ പതിനൊന്ന് എന്നുപറഞ്ഞത് പിഴച്ചു പറഞ്ഞതാകാനേ നിര്‍വാഹമുള്ളൂ.

സാഇബുബ്നു യസീദി(റ)ല്‍ നിന്ന് പ്രസ്തുത ഹദീസിന്റെ നിവേദക പരമ്പരകള്‍ ഇപ്രകാരം സംഗ്രഹിക്കാം. (1) സാഇബു ബ്നു യസീദി(റ)ല്‍ നിന്ന് ഹാരിസു ബ്നു ‘അബ്ദിറഹ്മാന്‍(റ) വഴി ഇരുപത്തിമൂന്ന് എന്ന് ‘അബ്ദുര്‍റസ്സാഖ്വി(റ)ന്റെ നിവേദനം. (2) സാഇബ്ബ്നു യസീദി(റ)ല്‍നിന്ന് യസീദുബ്നു ഖസീഫ(റ) വഴി ഇരുപത് എന്ന് ഇമാം മാലിക്(റ)ന്റെയും മുഹമ്മദുബ്നു നസ്വ്റ്(റ)ന്റെയും നിവേദനം. (3) സാഇബു ബ്നു യസീദി(റ)ല്‍നിന്ന് മുഹമ്മദ് ബ്നു യൂസുഫ്(റ) വഴി ഏഴു രൂപത്തില്‍ നിവേദനം. അവ ഇപ്രകാരമാണ്. (അ) മുഹമ്മദു ബ്നു യൂസുഫി(റ)ല്‍ നിന്ന് ദാവൂദു ബ്നു ഖ്വൈസ്(റ) വഴി ഇരുപത്തിയൊന്ന് (മുസ്വന്നഫു അബ്ദിര്‍റസ്സാഖ്വ്), (ആ) മുഹമ്മദുബ്നു യൂസുഫി  (റ)ല്‍ നിന്ന് ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) വഴി ഇരുപത്തിയൊന്ന്. (അല്‍ മവാഹിബുല്ലദുന്നിയ്യ), (ഇ) മുഹമ്മദുബ്നു യൂസുഫി(റ)ല്‍നിന്ന് മുഹമ്മദുബ്നു നസ്വ്റ്(റ)വഴി ഇരുപത്തിയൊന്ന്. (നൈലുല്‍ ഔത്വാര്‍), (ഉ) മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍നിന്ന് മുഹമ്മദു ബ്നു ഇസ്ഹാഖ്വ്(റ) വഴി പതിമൂന്ന് (ഖ്വിയാമുല്ലൈല്‍), (ഋ) മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് ഇമാം മാലിക്(റ) വഴി പതിനൊന്ന്. (മുവത്ത്വ), (എ) മുഹമ്മദുബ്നു യൂസുഫി(റ)ല്‍നിന്ന് മറ്റൊരിക്കല്‍ ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) വഴി പതിനൊന്ന്. (സുനനു സ’ഈദിബ്നി മന്‍സൂര്‍), (ഏ) മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് യഹ്യബ്നു സ’ഈദ്(റ) വഴി പതിനൊന്ന്. (മുസ്വന്നഫു ഇബ്നി അബീ ശൈബ).
എന്നാല്‍ മുഹമ്മദ്ബ്നു ഇസ്ഹാഖ്വി(റ)ന്റെ നിവേദനം ദുര്‍ബലമാണ്. കാരണം മുഹമ്മദുബ്നു ഇസ്ഹാഖ്വ്(റ) അയോഗ്യനാണെന്ന് താരീഖു ബഗ്ദാദ് 1/223ലും, തഹ്ദീബുത്തഹ്ദീബ് 9/38ലും, ഖുലാസ്വത്തുല്‍ ഖസ്റജി 2/379ലും, മീസാനുല്‍ ഇ’അ്തിദാല്‍ 3/24ലും വിശദീകരിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍ ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ ‘ഉമര്‍(റ) തറാവീഹ് നിസ്കാരം പുനഃസംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്’അത് തന്നെയായിരുന്നു നിസ്കരിച്ചിരുന്നതെന്ന് മുഹമ്മദുബ്നു യൂസുഫ്(റ) വഴിയല്ലാത്ത എല്ലാ നിവേദക പരമ്പരയും ഒത്തു സമ്മതിക്കുന്നു. മുഹമ്മദുബ്നു യൂസുഫ് (റ) വഴിയായി തന്നെയുള്ള മൂന്ന് നിവേദക പരമ്പരയിലും ഇരുപത് എന്നു തന്നെയാണ്. മറ്റ് മൂന്ന് പരമ്പരകളില്‍ മാത്രമാണ് പതിനൊന്ന് എന്ന് പറയുന്നത്. അതില്‍ തന്നെ ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ)യുടെ നിവേദനം ബലഹീനവുമാണ്. കാരണം അദ്ദേഹം ഹദീസില്‍ കൂടുതല്‍ പിഴവ് സംഭവിച്ചിരുന്ന ആളായിരുന്നുവെന്ന് ത്വബഖ്വാതു ഇബ്നി സ’അ്ദ് 5/424ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

ഹാഫിള്വ് ഇബ്നുഹജര്‍(റ) പറയുന്നു: “മുവത്ത്വയിലും ഇബ്നു അബീശൈബയിലും,ബൈഹഖ്വിയിലും ഇപ്രകാരമുണ്ട്; ‘ഉമര്‍(റ) ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്’അതായിരുന്നു നിസ്കരിച്ചിരുന്നത്.” (ഹാഫിള്വിന്റെ തല്‍ഖീസ് 4/265)
ഹാഫിള്വ് ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) പറയുന്നു: “ഉബയ്യുബ്നു ക’അ്ബി(റ)ല്‍ നിന്ന് സ്വഹീഹായി വന്നിട്ടുള്ളത് ഇതു തന്നെയാണ്. സ്വഹാബതില്‍ നിന്നാര്‍ക്കും ഇതിനെതിരില്‍ അഭിപ്രായം ഉണ്ടായിട്ടില്ല. (‘ഉംദതുല്‍ ഖ്വാരി 11/127) ഇപ്രകാരം ലാമി’ഉദ്ദിറാരി 2/87ലും, ശര്‍ഹുസ്സുര്‍ഖ്വാനി അലല്‍ മവാഹിബ് 7/420ലും കാണാം.

ഇബ്നുതൈമിയ്യ പറയുന്നു: “റമള്വാന്‍ മാസത്തില്‍ ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് തറാവീഹും മൂന്ന് റക്’അത് വിത്റും ഉബയ്യുബ്നു ക’അ്ബ്(റ) നിസ്കരിച്ചിരുന്നതായി സ്ഥിരപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ബഹുഭൂരിപക്ഷം പണ്ഢിതരും അഭിപ്രായപ്പെടുന്നത് ഇതു തന്നെയാണ് സുന്നതെന്നാകുന്നു. കാരണം മുഹാജിറുകളും അന്‍സ്വാറുകളുമടങ്ങുന്ന സ്വഹാബതിനിടയിലാണ് ഉബയ്യുബ്നു ക’അ്ബ്(റ) ഇത് നിലനിര്‍ത്തിയത്. അവരില്‍ നിന്നാരും തന്നെ ഇതിനെ എതിര്‍ത്തിട്ടില്ല.” (മജ്മൂ’ഉല്‍ ഫതാവ 23/112) മിര്‍ഖ്വാത് 2/175ലും ഇതുദ്ധരിച്ചിട്ടുണ്ട്.

ശൈഖ് മഹ്മൂദ് ഹസന്‍ തന്റെ തഖ്വ്രീറു തിര്‍മിദി പേജ് 26ല്‍ പറയുന്നു: “സ്വഹാബതിന്റെ ഇജ്മാ’ഇനെക്കാള്‍ സുശക്തമായ മറ്റെന്തൊരു രേഖയാണുള്ളത്. കാരണം നബി (സ്വ)യുടെ വാക്കുകളും പ്രവൃത്തികളും കൂടുതല്‍ അറിയുന്നവര്‍ അവരാണല്ലോ. എന്നിരിക്കെ ഇരുപത് അല്ലാത്തതിനെ അവര്‍ ഉപേക്ഷിച്ച സ്ഥിതിക്ക് തറാവീഹിന്റെ റക്’അതുകള്‍ ഇരുപത് തന്നെയാണെന്ന് തെളിയിക്കുന്ന രേഖ നബി(സ്വ)യില്‍ നിന്ന് അവര്‍ക്ക് വ്യക്തമായിട്ടുണ്ടെന്ന് ഉറപ്പിക്കാം. അപ്പോള്‍ തങ്ങള്‍ അഹ്ലുല്‍ ഹദീസാണെന്ന് അവകാശപ്പെടുന്ന ചിലര്‍ എട്ടാക്കി ചുരുക്കിയതിന് ഹദീസുകളില്‍ യാതൊരടിസ്ഥാനവുമില്ല. അത് ചിന്തിക്കാത്തതിന്റെയും ബുദ്ധിമാന്ദ്യതയുടെയും സൃഷ്ടി മാത്രമാണ്.”

(2) ശൈഖ് ‘അത്വിയ്യ(റ) പറയുന്നു: ” ‘ഉമര്‍(റ) രണ്ട് ഇമാമുകളെ നിശ്ചയിച്ചത് പുരുഷന്മാര്‍ക്കു തന്നെയാണ്. ആ രണ്ട് ഇമാമുകള്‍ ഉയ്യുബ്നു ക’അ്ബും(റ) തമീമുദ്ദാരി(റ)യുമത്രെ. ഒരു രാത്രിയില്‍ തന്നെ രണ്ടുപേരും ഇമാമത് നില്‍ക്കും. ഒരാള്‍ അവസാനിച്ചിടത്തുനിന്ന് രണ്ടാമത്തെയാള്‍ തുടങ്ങുന്നു. ‘ഉമര്‍(റ) ഉബയ്യുബ്നു ക’അ്ബി(റ)നോടും തമീമുദ്ദാരി(റ)യോടും ജനങ്ങള്‍ക്ക് ഇമാമായി പതിനൊന്ന് റക്’അത് നിസ്കരിക്കാന്‍ ആജ്ഞാപിച്ചുവെന്ന് പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്.” (‘അത്വിയ്യ(റ)യുടെ അത്തറാവീഹു അക്സറ മിന്‍ അല്‍ഫി ആം, പേജ് 28, 29)

ഔജസിന്റെ വാക്കുകള്‍ കാണുക: “രണ്ടുപേരും കൂടി ഇമാമായി നിസ്കരിച്ചതിനെ പരിഗണിച്ചാണ് ഇരുപത്തൊന്ന് റക്അതുകള്‍ നിസ്കരിച്ചുവെന്ന നിവേദനമെന്നും ഓരോരുത്തരും നിസ് കരിച്ചത് പരിഗണിച്ചാണ് പതിനൊന്ന് റക്അത് നിസ്കരിച്ചുവെന്ന നിവേദനമെന്നും പറയാന്‍ ന്യായമുണ്ട്. രണ്ടുപേരും പത്ത് റക്’അതുകള്‍ വീതം നിസ്കരിക്കും. ഒരു റക്’അത് വിത്റ് ഒരു പ്രാവശ്യം ഒരു ഇമാമ് നിസ്കരിച്ചാല്‍ മറ്റൊരു പ്രാവശ്യം മറ്റേ ഇമാമ് നിസ്കരിക്കും. ഈ അര്‍ത്ഥത്തില്‍ രണ്ടു പേരിലേക്കും പതിനൊന്ന് എന്ന് ചേര്‍ത്തു പറയല്‍ ശരി തന്നെ. ഇതനുസരിച്ച് നിവേദനത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് പറയേണ്ടതില്ല. ഈ വിഷയമായി വന്ന മറ്റു റിപ്പോര്‍ട്ടുകളോട് ഇത് എതിരാകുന്നുമില്ല.” (ഔജസുല്‍ മസാലിക് 1/394)

ഇബ്നു സ’അ്ദി(റ)ന്റെ നിവേദനം ഇതിനുപോല്‍ബലകമാകുന്നുണ്ട്. ‘അംറ്(റ) പറയുന്നു: “നി ശ്ചയം ഉബയ്യു ബ്നു ക’അ്ബും തമീദുദ്ദാരി(റ)യും നബി(സ്വ) നിസ്കരിച്ച സ്ഥാനത്ത് തന്നെ പുരുഷന്മാര്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു.” (ത്വബഖ്വാതു ഇബ്നി സ’അ്ദ് 5/26)
ചുരുക്കത്തില്‍ അധിക നിവേദനങ്ങളിലും ഇരുപത്തൊന്ന് റക്’അതുകള്‍ എന്നു വന്നപ്പോള്‍ ചില നിവേദനങ്ങളില്‍ പതിനൊന്ന് റക്’അതുകള്‍ എന്ന് വന്നത് പരസ്പര വൈരുദ്ധ്യമല്ല. നിവേദനത്തില്‍ ഇരുപത്തിയൊന്ന് എന്ന് പറയേണ്ടിടത്ത് പതിനൊന്ന് എന്ന് പിഴവായി പറഞ്ഞതാണെന്ന് വെക്കേണ്ടതുമില്ല. കാരണം ഉബയ്യുബ്നു ക’അ്ബ്  (റ) പത്തും തമീമുദ്ദാരി(റ) പത്തും നിസ്കരിച്ച ശേഷം ഒരു റക്’അത് വിത്റ് നിസ്കാരത്തിന് ഇമാമായി ഒരാള്‍ നിന്നാല്‍ മറ്റേ ദിവസം രണ്ടാമത്തെയാള്‍ നില്‍ക്കുന്നു. ഇതനുസരിച്ച് ഇരുപത്തിമൂന്ന് റക്’അതുകള്‍ നിസ്കരിച്ചുവെന്ന് പരാമര്‍ശിക്കുന്ന ഹദീസുകള്‍ ചില ദിവസങ്ങളില്‍ വിത്റ് മൂന്ന് റക്’അത് നിസ്കരിക്കുന്നതിനെ സംബന്ധിച്ചാണെന്ന് ഗ്രഹിക്കാനാകും.

(3) നബി(സ്വ) നിസ്കരിച്ചതായും ‘ഉമര്‍(റ) തറാവീഹിന് ജനങ്ങളെ സംഘടിപ്പിച്ചതായുമുള്ള എല്ലാ റിപ്പോര്‍ട്ടുകളും നിവേദക പരമ്പരകളുടെ ബലാബലം പരിഗണിക്കാതെ ഇങ്ങനെ സമന്വയിപ്പിക്കാനാകും:- നബി(സ്വ) പടിപടിയായി റക്’അതുകള്‍ വര്‍ധിപ്പിച്ചത് പോലെ ‘ഉമര്‍(റ) വര്‍ധിപ്പിച്ചതാണ്. ആദ്യം എട്ട് റക്’അത് തറാവീഹും മൂന്ന് റക്’അത് വിത്റും നിസ്കരിക്കുകയും ശേഷം പത്ത് റക്’അത് തറാവീഹും മൂന്ന് റക്’അത് വിത്റും നിസ്കരിക്കുകയും അവസാനം ഇരുപത് റക്’അത് തറാവിഹും മൂന്ന് റക്’അത് വിത്റും നിസ്കരിക്കുകയും ചെയ്തു .

നു’അ്മാനു ബ്നു ബശീറി(റ)ല്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: “റമള്വാനിന്റെ ഇരുപത്തിമൂന്നാം രാവില്‍ രാത്രിയുടെ മൂന്നിലൊന്ന് ഭാഗം ആകുന്നത് വരെയും ഇരുപത്തഞ്ചാം രാവില്‍ രാത്രി പകുതി ആകുന്നത് വരെയും ഇരുപത്തേഴാം രാവില്‍ ഞങ്ങള്‍ക്ക് അത്താഴം നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നത് വരെയും നബി(സ്വ)യോടൊന്നിച്ച് ഞങ്ങള്‍ നിസ്കരിച്ചു.” ഈ ഹദീസ് ഇബ്നു അബീശൈബ(റ)മുസ്വന്നഫ് 2/394ലും, നസാഈ(റ)സുനന്‍ 1/182ലും, മുസ്തദ്റക് 1/44ലും, സ്വഹീഹു ഇബ്നി ഖുസൈമ 3/336ലും, ഖ്വിയാമുല്ലൈല്‍ പേജ് 89ലും നിവേദനം ചെയ്തിട്ടുണ്ട്.

അബൂ ദര്‍റി(റ)ല്‍ നിന്നുളള മറ്റൊരു നിവേദനത്തില്‍ ഇപ്രകാരം കാണാം. “ഞങ്ങള്‍ നബി(സ്വ)യോടൊന്നിച്ച് റമള്വാന്‍ മാസത്തില്‍ വ്രതമെടുത്തു. ആ മാസത്തില്‍ ഏഴ് ദിവസം ബാക്കിയാവുന്നത് വരെയുള്ള  ദിവസങ്ങളില്‍ (റമള്വാനിലെ പ്രത്യേക നിസ്ക്കാരം) ഞങ്ങള്‍ക്ക് ഇമാമായി നബി(സ്വ) നിസ്കരിച്ചില്ല. അങ്ങനെ ഏഴു ദിവസം ബാക്കിയുള്ളപ്പോള്‍ ആദ്യമായി (23 ന്റെ രാത്രിയില്‍) രാത്രിയുടെ മൂന്നിലൊരു ഭാഗം കഴിയുന്നത് വരെ ഞങ്ങള്‍ക്ക് ഇമാമായി നബി(സ്വ) നിസ്കരിച്ചു. പിറ്റേ ദിവസം നിസ്കരിച്ചില്ല. അഞ്ചു ദിവസം ബാക്കിയുള്ളപ്പോള്‍ (25 ന്റെ രാവില്‍) രാത്രി പകുതിയാകുന്നത് വരെ ഞങ്ങള്‍ക്ക് ഇമാമായി നബി(സ്വ) നിസ്കരിച്ചു. അപ്പോള്‍ ഞങ്ങള്‍ നബി(സ്വ)യോട് പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ, ബാക്കിയുള്ള രാവുകളിലും ഇങ്ങനെ ചെയ്തിരുന്നെങ്കില്‍!. നബി(സ്വ) പറഞ്ഞു: “നിശ്ചയം ഒരാള്‍ അവസാനം വരെ ഇമാമിനോടൊന്നിച്ച് നിസ്കരിച്ചാല്‍ ആ രാത്രി മുഴുക്കെയും നിസ്കരിച്ചതായി അവന് കണക്കാക്കപ്പെടുന്നു. പിറ്റേ ദിവസവും നിസ്കരിച്ചില്ല. മൂന്നു ദിവസം ബാക്കിയുള്ളപ്പോള്‍ (27 ന്റെ രാവില്‍) ഞങ്ങള്‍ക്ക് അത്താഴം നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നത് വരെ നബി(സ്വ)നിസ്കരിച്ചു. മാസത്തിലെ ബാക്കിയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിച്ചതുമില്ല.” ഈ ഹദീസ് സുനനുദ്ദാരിമി 2/27ലും, ത്വയാലിസി, ഇബ്നു സന്‍ജവൈഹി, ഇബ്നു ഹിബ്ബാന്‍, ബൈഹഖ്വി (റ) തുടങ്ങിയവര്‍ നിവേദനം ചെയ്തതായി അദ്ദുര്‍റുല്‍ മന്‍സൂര്‍ 6/374ലും കാണാം.

അപ്പോള്‍ ‘ഈസബ്നു ജാരിയ വഴിയായി ഇബ്നു ഖുസൈമ(റ)യും മറ്റും ജാബിര്‍(റ)വില്‍നിന്ന് ഉദ്ധരിച്ച ഹദീസില്‍ എട്ട് റക്’അതും വിത്റും നിസ്കരിച്ചുവെന്ന് പറഞ്ഞത് ഇരുപത്തിമൂന്നാം രാവിലും മുഹമ്മദ്ബ്നു ഇസ്ഹാഖ്വ്(റ) വഴിയായി മുഹമ്മദ്ബ്നു നസ്വ്റ് (റ) നിവേദനം ചെയ്ത ഹദീസില്‍ വിത്റ് സഹിതം പതിമൂന്ന് റക്’അതുകള്‍ എന്ന് പറഞ്ഞത് ഇരുപത്തഞ്ചാം രാവിലും അബൂ ശൈബ(റ) വഴിയായി ബൈഹഖ്വി(റ)യും മറ്റും ഇബ്നു ‘അബ്ബാസി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസില്‍ വിത്റ് സഹിതം ഇരുപത്തിമൂന്ന് റക്’അത് നിസ്കരിച്ചുവെന്നത് ഇരുപത്തിയേഴാം രാവിലും ആയിരുന്നുവെന്ന് വെക്കാന്‍ ന്യായമുണ്ട്. അപരിചിതമായ ഒരു നിസ്കാരം ആദ്യമേ ദീര്‍ഘമായ ഇരുപത്തിമൂന്ന് റക്അതുകള്‍ നിസ്കരിച്ചാല്‍ ജനങ്ങള്‍ക്ക് അലസത വരുമെന്ന് വെച്ച് തുടക്കത്തില്‍ നബി(സ്വ) ലഘൂകരിക്കുകയും പടിപടിയായി ഉയര്‍ത്തുകയും ചെയ് തുവെന്ന് സംക്ഷിപ്തം. പിന്നീട് നബി(സ്വ)യുടെ കാലവും സ്വിദ്ദീഖ്വ്(റ)വിന്റെ കാലവും ‘ഉമര്‍(റ)വിന്റെ ഭരണത്തിന്റെ ആദ്യകാലവും കഴിയുന്നത് വരെ ഈ നിസ്കാരം പള്ളിയില്‍ വെച്ച് ജമാഅതായി നടത്തപ്പെട്ടിരുന്നില്ല. ശേഷം ‘ഉമര്‍(റ) ഇത് പുനഃസംഘടിപ്പിച്ചപ്പോള്‍ അന്നത്തെ അധികജനങ്ങള്‍ക്കും അപരിചിതമായ ഈ നിസ്കാരം നബി(സ്വ)യെ അനുകരിച്ച് ഉമര്‍(റ) റക്അതുകളെ പടിപടിയായി വര്‍ധിപ്പിച്ചു. ആദ്യം ഇമാം മാലികും(റ) മറ്റും റിപ്പോര്‍ട്ടു ചെയ്ത പോലെ വിത്റ് സഹിതം പതിനൊന്നും പിന്നീട് മുഹമ്മദു ബ്നു നസ്വ്റും(റ) മറ്റും നിവേദനം ചെയ്ത പോലെ വിത്റ് സഹിതം പതിമൂന്നും അവസാനം അബ്ദുര്‍റസ്സാഖ്വും(റ) മറ്റും നിവേദനം ചെയ്ത പോലെ വിത്റ് സഹിതം ചിലപ്പോള്‍ ഇരുപത്തിയൊന്നും മറ്റു ചിലപ്പോള്‍ ഇരുപത്തിമൂന്നും ‘ഉമര്‍(റ)വിന്റെ ആജ്ഞ പ്രകാരം നിസ്കരിച്ചുവെന്ന് വെക്കാന്‍ ന്യായമുണ്ട്.

ഇതു തന്നെയാണ് പതിനൊന്ന് കൊണ്ട് ആജ്ഞാപിച്ചുവെന്ന ഹദീസ് ആദ്യകാലഘട്ടത്തിലാകാനും ഇരുപത്തൊന്ന് റക്’അതുകളെന്ന് വന്നത് അവസാനമാകാനും സാധ്യതയുണ്ടെന്ന് ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) പ്രസ്താവിച്ചത്. (ശര്‍ഹുല്‍ മുവ്വത്ത്വഅ് 1/239 നോക്കുക.)
ശൈഖ് മുഹമ്മദ് ഇദ്രീസിന്റെ വാക്കുകള്‍ കാണുക. “നബി(സ്വ) ആദ്യരാത്രിയില്‍ രാത്രിയുടെ മൂന്നിലൊന്ന് വരെ എട്ട് റക്’അതും വിത്റുമായും അവസാന ദിവസം ഏകദേശം രാത്രി പൂര്‍ത്തിയാകുന്നത് വരെ ഇരുപത് റക്’അതും വിത്റുമായും പടിപടികളാക്കി വര്‍ധിപ്പിച്ചത് പോലെ ‘ഉമര്‍(റ) എട്ട് മുതല്‍ ഇരുപത് വരെ പടിപടികളായി ഉയര്‍ത്തിയിരിക്കാം.” (അത്തഅ്ലീഖ്വുസ്വബീഹ് 2/105)

അബ്ദുറഹ്മാനുല്‍ ജസീരി എഴുതുന്നു: “തറാവീഹ് ഇരുപത് റക്’അതാണെന്ന് നിശ്ചയം ‘ഉമര്‍(റ) വെ ളിപ്പെടുത്തിയിട്ടുണ്ട്. പള്ളിയില്‍ വെച്ച് അവസാനമായി ഇത്ര എണ്ണം നിസ്കരിച്ചുവെന്നതാണ് അതിനുള്ള രേഖ. അറ്റു സ്വഹാബികളെല്ലാം ‘ഉമര്‍(റ)വിനോട് യോജിക്കുകയായിരുന്നു. അവരില്‍ നിന്നോ ശേഷമുള്ളവരില്‍ നിന്നോ ഒരു എതിരഭിപ്രായവും ഉണ്ടായിട്ടേയില്ല. (അല്‍മദാഹിബുല്‍ അര്‍ബ’അ 1/341)

ഇഖ്തിയാറില്‍ പ്രസ്താവിച്ചതായി ശൈഖ് ഇബ്നു നുജൈം(റ) ഉദ്ധരിക്കുന്നു. “‘ഉമര്‍(റ) ഈ ചെയ്തതിനെ സംബന്ധിച്ച് അബൂയുസുഫ്(റ) ഇമാം അബൂഹനീഫ(റ)യോട് ചോദിച്ചു. അവിടുന്നിപ്രകാരം പ്രതിവചിക്കുകയുണ്ടായി. ഇത് ശക്തിയാര്‍ജ്ജിച്ച സുന്നതാകുന്നു. ‘ഉമര്‍(റ) സ്വന്തം അഭിപ്രായമനുസരിച്ച് ചെയ്തതല്ല ഇത്. തല്‍വിഷയത്തില്‍ ‘ഉമര്‍ ഒരു നവീന ആശയ ക്കാരനായിട്ടുമില്ല. നബി(സ്വ)യില്‍ നിന്ന് അറിയപ്പെട്ടതും അവരുടെ അരികില്‍ സ്ഥിരപ്പെട്ടതുമായ ഒരു അടിസ്ഥാന രേഖ അവലംബമാക്കിയിട്ടല്ലാതെ ‘ഉമര്‍(റ) ഇങ്ങനെ ചെയ്യാന്‍ ആജ്ഞാപിച്ചിട്ടില്ല.” (ഇബ്നു നുജൈമി(റ)ന്റെ അല്‍ ബഹ്റുര്‍ റാഇഖ്വ് 2/66)

തറാവീഹ് ഖണ്ഡനം 2 വഹാബി തെളിവ് ജാബിർ(റ) ന്റെ ഹദീസ്


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


തറാവീഹ്


ഖണ്ഡനം 2

വഹാബി തെളിവ് ജാബിർ(റ) ന്റെ ഹദീസ്



ജാബിർ(റ) ന്റെ ഹദീസ് പലകാരണങ്ങളാലും തറാവീഹ് ഏട്ടാണെന്ന വാദത്തിനു രേഖയല്ല.
    (1) ജാബിർ(റ)ന്റെ ഹദീസ് ദുർബ്ബലമാണ്. അതിനാല അത് പ്രമാണമായി സ്വീകരിക്കാൻ പറ്റില്ല. സ്വഹാബത്തിന്റെ ഇജ്മാഇനോട് എതിരായ സ്ഥിതിക്ക് വിശേഷിച്ചും. അല്ലാമ നൈമവി(റ) ജാബിർ(റ)വിന്റെ ഹദീസ് പരമാർഷിച്ച ശേഷം പറയുന്നു: (فى إسناده لين)  അതിന്റെ പരമ്പര ബലഹീനമാണ്. നൈമവി(റ) തഅലീഖിൽ പറയുന്നു:

داره على عيسى بن جارية ثم ذكر جرح ابن معين والنسائي وأبي داود ، وتوثيق أبي زرعة وابن حبان . ثم قال : قول الذهبي إسناده وسط ليس بصواب ، بل إسناده دون وسط(تحفة الأحوذي: ٢/٣٤٩)


ഈ ഹദീസിന്റെ അച്ചുതണ്ട് ഈസബ്നുജാരിയ എന്നാ വ്യക്തിയാണ്. ഇബ്നു മഈൻ, നസാഈ,അബൂദാവൂദ് എന്നിവര് അദ്ദേഹം അയോഗ്യനാണെന്ന്  പ്രസ്താവിച്ചിട്ടുണ്ട്. അബൂസുർഅയും ഇബ്നു ഹിബ്ബാനും അദ്ദേഹം വിശ്വാസയോഗ്യനാണെന്നും പറയുന്നു. ഇതിന്റെ പരമ്പര മധ്യനിലയിലുള്ളതാണെന്ന ദഹബിയുടെ പരമാർശം ശരിയല്ല. പ്രത്യുത അതിന്റെ പരമ്പര മധ്യനിലയിലും താഴെയാണ്. (തുഹ്ഫത്തുൽ അഹ് വദി 2/349)



തറാവീഹ്
വഹാബി തെളിവും
മറുപടിയും

തെളിവ് രണ്ട്
ജാബിർ റ വിന്റെ ഹദീസ്

  (2) ഇമാം  ത്വബ്റാനി(റ) നിവേദനം  ചെയ്യുന്നു:


وعن جابر بن عبد الله رضي الله عنه قال : صلى بنا رسول الله صلى الله عليه وسلم في شهر رمضان ثمان ركعات وأوتر فلما كانت القابلة اجتمعنا في المسجد ورجونا أن يخرج فلم نزل فيه حتى أصبحنا ثم دخلنا فقلنا يا رسول الله اجتمعنا البارحة في المسجد ورجونا أن تصلي بنا فقال :( إني خشيت أن يكتب عليكم )(المعجم الصغير ٥٢٦)





ജാബിർ(റ) ൽ നിന്ന് നിവേദനം: റമളാൻ മാസത്തിൽ നബി(സ) ഞങ്ങളെ കൊണ്ട് എട്ട് റക്അത്തും വിത്റും നിസ്കരിച്ചു. അടുത്ത രാത്രിയായപ്പോൾ നബി(സ) നിസ്കരിക്കാൻ വരുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ പള്ളിയിൽ മ്മേളിച്ചെങ്കിലും പ്രഭാതം വരെ നബി(സ) വന്നില്ല. പ്രഭാതമായ ശേഷം നബി(സ) വന്നപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലെ! ഇന്നലെ രാത്രി ഞങ്ങൾ പള്ളിയിൽ സമ്മേളിച്ചിരുന്നു. നിങ്ങൾ നിസ്കരിക്കാൻ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു". അപ്പോൾ നബി(സ) പ്രതിവചിച്ചു: "നിങ്ങളുടെ മേൽ ഇത് നിർബന്ധമാക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു". (അൽ മുഅജമുസ്സ്വഗീർ 526)    

(2) ജാബിർ(റ) വിന്റെ ഹദീസ് പ്രബലമാണെന്ന് വന്നാൽ തന്നെ തറാവീഹിൽ നിന്ന്  ശേഷിക്കുന്ന 12 റക്അത്തുകൾ നബി(സ) വീട്ടില് വെച്ച് നിസ്കരിക്കാനുള്ള സാധ്യത തള്ളിക്കളയാവതല്ല. അലിയ്യ്ശ്ശബ്റാമുല്ലസി(റ) പറയുന്നു:


وأما البقية فيحتمل أنه صلى الله عليه وسلم كان يفعله في بيته قبل مجيئه أو بعده. (حاشية النهاية: ١٢١/٢)


ശേഷിക്കുന്ന റക്അത്തുകൾ പള്ളിയിൽ വരുന്നതിനെ മുമ്പോ ശേഷമോ നബി(സ) വീട്ടില് വെച്ച് നിസ്കരിക്കാം. (ഹാഷിയാത്തുന്നിഹായ 2/121)   


يمكن أن يكون هو صلى الله عليه وسلم صلى قبل الخروج إليهم منفردا عنهم ما شاء الله من الركعات، ثم صلى بهم ثمان ركعات والوتر، (فتح الملهم: ٣١٩/٢)


ജനങ്ങളിലേക്ക് വരുന്നതിനു മുമ്പ് നബി(സ) തനിച്ച് അല്ലാഹു ഉദ്ദേശിച്ചത്ര റക്അത്തുകൾ നിസ്കരിച്ചിരിക്കാം. പിന്നീട് ജനങ്ങളിക്കിമാമായി എട്ടും വിത്റും നിസ്കരിക്കുകയും ചെയ്തു. (ഫത്ഹുൽ മുൽഹിം 2/319)


ويكملون باقيها في بيوتهم، فكان يسمع له أزيز كأزيز النحل(الفقه على المذاهب الأربعة : ٣١٤/١)


ബാക്കിയുള്ള റക്അത്തുകൾ സ്വഹാബത്ത്(റ) അവരുടെ വീടുകളിൽ വെച്ച് പൂർത്തിയാക്കുമായിരുന്നു. തേനിച്ച കൂട്ടത്തിന്റെ ശബ്ദത്തോട് സമാനമായ ശബ്ദം അവരില നിന്ന് കേൾക്കാമായിരുന്നു. (അൽ0ഫിഖ്ഹു അലൽ മദാഹിബിൽ അർബഅ 1/314)
Moosa sonkal
പണ്ഡിതന്മാർ മുകളില വിവരിച്ച സാധ്യത ഇനിപ്പറയുന്ന ഹദീസിൽ നിന്ന് വ്യക്തമാണ്.   


عن أنس أن النبي صلى الله عليه وسلم كان يصلي بالليل في رمضان ، فجاء قوم وصلى ، وكان يخفف ، ثم يدخل بيته فيصلي ، ثم يخرج فيخفف ، فلما أصبح قالوا : يا رسول الله ، قمنا خلفك الليلة ، فكنت تدخل بيتك ثم تخرج ؟ قال : " إنما فعلت ذلك من أجلكم " .رواه الطبراني في الأوسط ، ورجاله رجال الصحيح . (مجمع الزاوئد : ١٧٣/٣)


അനസി(റ) ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ രാത്രി നിസ്കരിക്കുമായിരുന്നു. അപ്പോൾ ജനങ്ങൾ വന്ന് നബി(സ)യെ തുടർന്ന് നിസ്കരിച്ചു. നബി(സ) നിസ്കാരം ലഘൂകരിക്കുമായിരുന്നു. പിന്നെ നബി(സ) വീട്ടില് പ്രവേശിച്ച് നിസ്കരിക്കും. പിന്നീട് വീട്ടില് നിന്ന് പുറത്തുവരും . നിസ്കാരം ലഘുവാക്കും. പ്രഭാതമായപ്പോൾ സ്വഹാബത്ത്(റ) പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! ഇന്നലെ രാത്രി അങ്ങയുടെ പിന്നിൽ നിന്ന് ഞങ്ങൾ നിസ്കരിച്ചിരുന്നു. അപ്പോൾ താങ്കൾ വീട്ടിൽ പ്രവേശിക്കുകയും പുറപ്പെടുകയും ചെയ്തുവല്ലോ". അപ്പോൾ നബി(സ) പ്രതിവചിച്ചു. "നിങ്ങളുടെ കാരണത്താലാണ് ഞാനങ്ങനെ ചെയ്തത്". ഇമാം ത്വബ്റാനി(റ) ഔസത്വിൽ ഇതുദ്ദരിചിട്ടുണ്ട്. ഇതിന്റെ നിവേദകർ സ്വഹീഹിന്റെ നിവേദകരാണ്. (മജ്മഉസ്സവാഇദ് 3/173)


ഫാഫിള് നൂറുദ്ദീൻ ഹൈസമി(റ) 'ഖിയാമുറമളാൻ' എന്ന അധ്യായത്തിലാണ് ഈ ഹദീസ് കൊടുത്തിരിക്കുന്നത്. അപ്പോൾ പള്ളിയിൽ വെച്ച് നിസ്കരിച്ചതിന്റെ ബാക്കി നബി(സ) വീട്ടിൽ വെച്ച് നിസ്കരിച്ചിരുന്നതായി ഈ ഹദീസ് വ്യക്തമാക്കുന്നു. അതിനാൽ തറാവീഹ് എട്ട് റക്അത്ത്  മാത്രമാണെന്നതിനു ജാബിർ(റ) ന്റെ ഹദീസ് രേഖയാക്കാൻ ഒരിക്കലും പറ്റില്ല.
 (3)നബി(സ) മൂന്ന് രാത്രികളിൽ പള്ളിയിൽ വന്ന് ജമാഅത്തായി തറാവീഹ് നിസ്കരിച്ചതായി ഇമാം ബുഖാരി(റ)യും മറ്റും റിപ്പോർട്ട്‌ ചെയ്ത പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. എന്നാൽ ജാബിർ(റ) ന്റെ ഹദീസിൽ പറയുന്നത് അടുത്ത രാത്രിയിൽ ഞങ്ങൾ പള്ളിയിൽ മേളിചെങ്കിലും നബി(സ) വന്നില്ല എന്നാണു. അപ്പോൾ നബി(സ) പങ്കെടുത്ത ഒന്നും രണ്ടും രാത്രികളിലെ ജമാഅത്തിൽ  ജാബിർ(റ) പങ്കെടുത്തിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:


فإن كانت القصة واحدة احتمل أن يكون جابر ممن جاء في الليلة الثالثة ، فلذلك اقتصر على وصف ليلتين.(فتح الباري شرح صحيح البخاري: ١٠٨/٤)


ഇമാം ബുഖാരിയുദെ നിവേദനത്തിൽ പറഞ്ഞതും ജാബിർ(റ) പറഞ്ഞതും വിഷയം ഒന്നാണെങ്കിൽ ജാബി(റ) മൂന്നാം രാത്രിയിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ പെട്ടവരാകാനാണ് സാധ്യത കാണുന്നത്. അത് കൊണ്ടാണ് രണ്ട് രാത്രികളുടെ കാര്യം മാത്രം ജാബിർ(റ)പറഞ്ഞത്. (ഫത്ഹുൽ ബാരി 4/108)


ഇമാം മഹല്ലി(റ) പറയുന്നു:

وكأن جابرا إنماحضر فى الليلة الثالثة والرابعة.(شرح المحلي: ١/٢١٧)


ജാബിർ(റ) മൂന്നാം രാത്രിയും നാലാം രാത്രിയുമാണ് ഹാജറായതെന്നാണ് മനസ്സിലാകുന്നത്(ശർഹുൽ മഹല്ലി 1/217)
       ഇമാം മഹല്ലി(റ)യുടെ പരമാർശത്തെ അധികരിച്ച് അല്ലാമ ഖൽയൂബി(റ) എഴുതുന്നു:

(قوله: حضر فى الليلة الثالثة) أي وكان الباقي منها ثمان ركعات أخذا مما قبله.(حاشية القليوبي: ٢١٧/١)



മൂന്നാം രാത്രി ജാബിർ(റ) വരുമ്പോൾ എട്ട്റക്അത്ത് മാത്രമായിരുന്നു തറാവീഹിൽ നിന്ന് അവശേഷിചിരുന്നതെന്ന് മുമ്പ് പറഞ്ഞതിൽ നിന്ന് വായിച്ചെടുക്കാം.(1/217)


അപ്പോൾ ആദ്യ രണ്ടു രാത്രികളിൽ നടന്ന തറാവീഹ് നിസ്കാരത്തിൽ ജാബിർ(റ) പങ്കെടുക്കുകയോ അന്ന് എത്രയായിരുന്നു നിസ്കരിച്ചിരുന്നതെന്ന് ജാബി(റ) പറയുകയോ ചെയ്തിട്ടില്ല. മൂന്നാം രാത്രി ജാബിർ(റ) വരുമ്പോൾ തറാവീഹിൽ നിന്ന് എട്ട് റക്അത്തുകൾ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. അതിൽ ജാബി(റ) പങ്കെടുക്കുകയും അന്നത്തെ എണ്ണം അദ്ദേഹം റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തു. അതിനാൽ അദ്ദേഹത്തിൻറെ പ്രസ്താവം അടിസ്ഥാനമാക്കി തറാവീഹ് എട്ട് റക്അത്തുകൾ മാത്രമാണെന്ന് പറയാൻ സാധ്യമല്ല.
 (4)പുത്തൻ വാദികളോട് സാദ്രശ്യം വരാത്ത വിധം തറാവീഹ് രണ്ടോ നാലോ ആറോ റക്അത്തുകളിൽ ചുരുക്കി നിസ്കരിക്കാമെന്നതിൽ വീക്ഷണാന്തരമില്ല. അതിനാൽ ഏതെങ്കിലുമൊരു ഹദീസിൽ നബി(സ)യോ സ്വഹാബത്തോ ഇരുപതിൽ കുറഞ്ഞ എണ്ണം നിസ്കരിച്ചതായി സ്ഥിരപ്പെട്ടാൽ തന്നെ തറാവീഹ് ഇരുപതുണ്ടെന്ന ആശയത്തെ  അത് പൊളിക്കുന്നതല്ല. മറിച്ച് ഇരുപതിൽ കുറഞ്ഞും നിസ്കരിക്കാമെന്ന കർമശാസ്ത്ര പണ്ഡിതന്മാരുടെ പ്രസ്താവനക്ക് അത് രേഖയാക്കാവുന്നതാണ്. നബി(സ) അംഗശുദ്ദി വരുത്തിയപ്പോൾ ഒരു പ്രാവശ്യമോ രണ്ട് പ്രാവശ്യമോ കഴുകിയതായി കാണിക്കുന്ന ഹദീസുകൾ മൂന്ന് പ്രാവശ്യം കഴുകിയതായി കാണിക്കുന്ന ഹദീസുകൾക്ക് എതിരല്ലല്ലോ. മറിച്ച് പ്രത്യേക സാഹചര്യങ്ങളിൽ ഒന്നോ രണ്ടോ പ്രാവശ്യം കഴുകി മതിയാക്കാമെന്നതിനു അത് രേഖയാക്കാവുന്നതാണ്. അതിനാൽ തറാവീഹ് ഇരുപതില്ലെന്നതിനു അത്തരം ഹദീസുകൾ രേഖയല്ല. ജാബി(റ)ന്റെ ഹദീസുമായി ബന്ധപ്പെട്ടു ഇത്തരം സാധ്യതകൾ നിലനിൽക്കുമ്പോൾ തറാവീഹ് എട്ട് റക്അത്തുകൾ മാത്രമാണെന്ന പുത്തൻവാദത്തിന് ഒരിക്കലും അത് രേഖയാകുന്നില്ല.  

മൂന്നാം ഭാഗം തുടരും

തറാവീഹ് പതിനൊന്നി നേക്കാൾ വർദ്ധിപ്പിക്കാറില്ല. എന്ന ഹദീസിന്റെ ഉദ്ധേശ മെന്ത് ഭാഗം I

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

തറാവീഹ് (വിശദമായി) ഭാഗം 2
തറാവീഹ് പതിനൊന്നി നേക്കാൾ വർദ്ധിപ്പിക്കാറില്ല. എന്ന ഹദീസിന്റെ ഉദ്ധേശ മെന്ത് ഭാഗം I
ഇരുപതിന്റെ രഹസ്യം

തറാവീഹ് ഇരുപതായത്തിന്റെ രഹസ്യം പണ്ഡിതന്മാർ വിവരിക്കുന്നതിങ്ങനെയാണ്.

وسر العشرين أن الرواتب المؤكدة غير رمضان عشر فضوعفت فيه،  لأنه وقت جد وتشمير(تحفة المحتاج في شرح المنهاج: ٢٤١/٢)

റമളാനേതരമാസങ്ങളിൽ ശക്തമായ സുന്നത്ത്നിസ്കാരമായ റവാത്തിബ് പത്ത് റക്അത്താണല്ലോ. റമളാൻ കൂടുതൽ പരിശ്രമത്തിന്റെയും ഉത്സാഹത്തിന്റെയും മാസമായതിനാൽ പത്തിനെ ഇരട്ടിപ്പിച്ച് ഇരുപതാക്കി. (തുഹ്ഫത്തുൽ മുഹ്താജ്  2/241)

പുത്തൻ വാദികൾ പറയുന്നത്


തറാവീഹ് റമളാനിലെ പ്രത്യേക സുന്നത്ത് നിസ്കാരമാണെന്നുംഅത് ഇരുപത് റക്അത്താണെന്നും തന്നെയായിരുന്നു ആദ്യകാല വഹാബികൾ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അവർ പറഞ്ഞുകൊണ്ടിരിക്കുന്നത് നബി(സ) റമളാനിലും അല്ലാത്തപ്പോഴും 11 റക്അത്തുകൾ മാത്രമാണ് നിസ്കരിച്ചത്. അതിൽ 8 തറാവീഹും 3 വിത്റുമാണ്. ഇതിനവർ പ്രമാണമായി കാണിക്കുന്നത് മൂന്ന് ഹദീസുകളാണ്.
    (1) ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:

عن أبي سلمة بن عبد الرحمن أنه سأل عائشة رضي الله عنها كَيْفَ كَانَتْ صَلاةُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي شَهْرِ رَمَضَانَ ؟ فقَالَتْ : مَا كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَزِيدُ فِي شَهْرِ رَمَضَانَ وَلا فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكصحيح البخاري: ١٨

അബൂസലമ(റ)യിൽ നിന്ന് നിവേദനം: അദ്ദേഹം ആഇഷാ(റ) യോട് ചോദിച്ചു. റമളാനിൽ  റസൂലുല്ലാഹി(സ) യുടെ നിസ്കാരം എങ്ങനെയായിരുന്നു?. അപ്പോൾ ആഇഷ(റ) പറഞ്ഞു: "റമളാനിലും റമളാനല്ലാത്തതിലും പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല". (ബുഖാരി 1874)


  

(3) ഇബ്നുഹിബ്ബാൻ (റ) നിവേദനം:

حدثنا جابر بن عبد الله، قال: جاء أبي بن كعب إلى النبي صل الله عليه وسلم فقال: يا رسول الله! كان مني الليلة شيئ فى رمضان، قال: ((وما ذاك يا أبي؟)) قال: نسوة فى داري قلن: إنا لا نقرأ القرآن، فنصلي بصلاتك، قال: فصليت بهن ثماني ركعات، ثم أوترت، قال: فكان شبه الرضا، ولم يقل شيئا(صحيح ابن حبان: ٢٥٩٩)


ജാബിർ(റ) പറയുന്നു: "ഉബയ്യുബ്നു കഅബ്(റ) നബി(സ)യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ! റമളാനിലെ ഈന്നലത്തെ രാത്രി ഒരു സംഭവമുണ്ടായി. അതെന്താണെന്ന് നബി(സ) അന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു. എന്റെ വീട്ടിലുള്ള സ്ത്രീകൾ പറഞ്ഞു: 'ഞങ്ങൾക്ക് ഖുർആൻ ഓതാൻ അറിയില്ല. അതിനാൽ ഞിങ്ങളെ തുടർന്ന് ഞങ്ങൾ നിസ്കരിക്കാം'. അങ്ങനെ അവർക്കിമാമായി എട്ട് റക്അത്തും  പിന്നെ വിത്റും ഞാൻ നിസ്കരിച്ചു.അതെപറ്റി നബി(സ) അത്രപ്തിയായി ഒന്നും പറഞ്ഞില്ല. (ഇബ്നു ഹിബ്ബാൻ 2599)
Moosa sonkal
പുത്തൻ വാദികൾക്ക് ഖണ്ഡനം
ഖണ്ഡനം 1

ഇമാം ബുഖാരി(റ)യുടെ ഹദീസിൽ പരമാർഷിച്ച വിഷയം തറാവീഹല്ല. പ്രത്യുത വിത്റാണ്. 'സ്വഹീഹുൽ ബുഖാരി' യുടെ വ്യാഖ്യാന ഗ്രന്ഥമായ 'ഇർഷാദുസ്സാരി' യിൽ ഇമാം ഖസ്തല്ലാനി(റ) എഴുതുന്നു:

وأما قول عائشة((ما كان  يزيد في رمضان ولا في غيره على إحدى عشرة ركعة )) فحمله أصحابنا على الوتر. (إرشاد الساري: ٤٢٦/٣)



റമളാനിലും റമളാനല്ലാത്തദിലും പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല" എന്നാ ആഇഷ(റ) യുടെ പ്രസ്താവനയെ നമ്മുടെ  അസ്വഹാബ് വിത്റിന്റെ മേൽ ചുമത്തിയിരിക്കുന്നു".(ഇർഷാദുസ്സാരി 3/426)

വിത്റിൽ നിന്ന് കൂടിയത് പതിനൊന്ന് റക്അത്താണെന്നതിന് കർമ്മശാസ്ത്ര പണ്ഡിതന്മാർ ഈ ഹദീസാണ് രേഖയായി എടുത്തു കാണിക്കുന്നത്.  ഇബ്നു ഹജർ(റ) എഴുതുന്നു:

( وأكثره إحدى عشرة ) ركعة للخبر المتفق عليه عن عائشة وهي أعلم بحاله من غيرها { ما كان رسول الله صلى الله عليه وسلم يزيد في رمضان ولا في غيره على إحدى عشرة ركعة } (تحفة: ٢٢٥/٢)


വിത്റിൽ നിന്ന് കൂടിയത് പതിനൊന്ന് റക്അത്തുകളാണ് . "നബി(സ) റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനെക്കാൾ വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല" എന്ന, നബി(സ) യുടെ അവസ്ഥ മറ്റുള്ളവരേക്കാൾ കൂടുതലായി അറിയുന്ന, ആഇഷ ബീവി(റ)യിൽ നിന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും (റ)യും നിവേദനം ചെയ്ത ഹദീസാണ് അതിനു പ്രമാണം.(തുഹ്ഫ 2/225)
 പ്രസ്തുത ഹദീസിൽ പരമാർഷിച്ച നിസ്കാരം തറാവീഹല്ലെന്നു ഇനിപ്പറയുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ നമുക്ക് വ്യക്തമാകുന്നു:



ഒന്ന്: പതിനൊന്ന് റക്അത്ത് നബി(സ) നിസ്കരിച്ചിരുന്നതിന്റെ രൂപം അതെ ഹദീസിന്റെ ബാക്കി ഭാഗത്ത് ആഇഷ(റ) തന്നെ വിശദീകരിക്കുന്നുണ്ട്. അതിങ്ങനെ:    


يصلي أربعا فلا تسل عن حسنهن وطولهن ، ثم يصلي أربع فلا تسل عن حسنهن وطولهن، ثم يصلي ثلاث،


നബി(സ) നാല് റക്അത്ത് നിസ്കരിക്കും. അതിന്റെ ദൈർഘ്യത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും നീ ചോദിക്കേണ്ട.പിന്നെ നാല് റക്അത്ത് നിസ്കരിക്കും. അതിന്റെ ദൈർഘ്യത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും നീ ചോദിക്കേണ്ട. പിന്നെ മൂന്ന് റക് അത്ത് നിസ്കരിക്കും".


അപ്പോൾ 4,4,3 എന്നിങ്ങനെയാണ് നബി(സ) പതിനൊന്ന് റക്അത്ത് നിസ്കരിച്ചിരുന്നതെന്ന് ആഇഷ(റ) തന്നെ വിശദീകരിക്കുന്നു. ഇങ്ങനെ നിസ്കരിക്കാവുന്ന നിസ്കാരം വിത്റാണ്. തറാവീഹല്ല. തരാവീഹ് ഈരണ്ട് ഈരണ്ട്  റക്അത്തായി നിസ്കരിക്കൽ നിർബന്ധമാണ്‌. നാല് റക്അത്തുകൾ ഒന്നിച്ചു നിസ്കരിക്കാൻ പറ്റില്ല. നാല് മദ്ഹബുകളും ഈ വിഷയത്തിൽ ഒറ്റക്കെട്ടാണ്. തറാവീഹ് എട്ടാണെന്ന് വാദിക്കുന്നവർ പോലും അങ്ങനെയാണ് ചെയ്യുന്നതും. ഈ ഹദീസ് തറാവീഹിന്നു പ്രമാണമാക്കുന്നവർ 4,4,3 എന്നിങ്ങനെയല്ലെ നിസ്കാരിക്കേണ്ടത്?. എന്തുകൊണ്ടവർ അതിൽ നബി(സ)യുടെ മാത്രക സ്വീകരിക്കുന്നില്ല?!!!.

    ഇമാം നവവി(റ) എഴുതുന്നു:   


التراويح عشرون ركعة بعشر تسليمات، قلت : فلو صلى أربعا بتسليمة ، لم يصح،  ذكره القاضي حسين في الفتاوى، لأنه خلاف المشروع ، وينوي التراويح ، أو قيام رمضان،  ولا يصح بنية مطلقة ، بل ينوي ركعتين من التراويح في كل تسليمة . والله أعلم . (روضة الطالبين: ٣٣٤/١)


തറാവീഹ് പത്ത് പ്രാവശ്യം സലാം വീട്ടി ഇരുപത് റക്അത്താണ്. അപ്പോൾ ഒരാൾ നാല് റക്അത്തുകൾ ഒന്നിച്ചു നിസ്കരിച്ചാൽ അത് സാധുവാകുന്നതല്ല.കാരണം അതിൽ വന്നതിന്റെ മാറ്റമാണ്. തറാവീഹ് എന്നോ ഖിയാമുറമളാൻ എന്നോ അവൻ നിയ്യത്ത് ചെയ്യണം. നിരുപാധികമുള്ള നിയ്യത്തുകൊണ്ട് അത് സാധുവാകുന്നതല്ല. പ്രത്യുത ഓരോ സലാം വീട്ടിയാലും തറാവീഹിൽ നിന്നുള്ള രണ്ടു റക്അത്തിനെ അവൻ കരുതണം.(റൗളത്തുത്ത്വാലിബീൻ  1/334)
 "അത് മതത്തിൽ വന്നതിന്റെ മാറ്റമാണ്" എന്ന പരമാർശത്തെ അധികരിച്ച് ഇമാം ഖൽയൂബി(റ) എഴുതുന്നു:


قوله : ( لأنه خلاف المشروع ) أي مع تأكد هذه بطلب الجماعة فيها فأشبهت الفرائض ، فلا تغير عن الإجماع الوارد فيها ، وبذلك فارقت جواز جمع سنة الظهر ونحوها مما مر .(حاشيتا قليوبي ٢١٧/١)


തറാവീഹിൽ ജമാഅത്ത് സുന്നത്തായതിനാൽ ഫർള്  നിസ്കാരങ്ങളോടാണ് അതിനു സാദ്രശ്യമുള്ളത്. അതിനാൽ അത് എപ്രകാരമാണോ മുസ്ലിം ലോകം നിർവഹിച്ചുവന്നത്  അതിൽ മാറ്റം വരുത്താൻ പറ്റില്ല. ള്വുഹ്റിന്റെ സുന്നത്തും മറ്റും ഒന്നിച്ച് നിസ്കരിക്കാമെന്നതുമായി ഈ വീക്ഷണം തറാവീഹിനെ മാറ്റി നിർത്തുന്നു.(ഖൽയൂബി 1/217)


അപ്പോൾ തറാവീഹ് രണ്ടു റക്അത്തുകളായി തന്നെ നിർവഹിക്കണം. നാല് ഒന്നിച്ച് പറ്റില്ല. മുസ്ലിം ലോകത്തിന്റെ ഇജ്മാഅ അതാണ്‌. ആഇഷ(റ)യുടെ ഹദീസിൽ പറഞ്ഞത് സമ്പൂർണ്ണമായ നിലയിൽ നബി(സ) നാല് റക്അത്തുകൾ നിസ്കരിക്കും, പിന്നെ നാല് നിസ്കരിക്കും, പിന്നെ മൂന്നു നിസ്കരിക്കും എന്നാണല്ലോ. അതിനാൽ അത് തര്രാവീഹാകാൻ തരമില്ല. വിത്റാകാനേ തരമുള്ളൂ. വിത്ര്ർ അപ്രകാരം നിസ്കരിക്കാവുന്നതാണ്.



രണ്ട്: ഇതേ ഹദീസിന്റെ അവസാനത്തിൽ മഹതിയായ ആഇഷ(റ) പറയുന്ന ഭാഗം ശ്രദ്ദേയമാണ്.


فقلت يا رسول الله أتنام قبل أن توتر؟ قال :((يا عائشة إن عيني تنامان، ولا ينام قلبي )).(صحي البخاري: ١٨٧٤)


"അപ്പോൾ ഞാൻ  ചോദിച്ചു: വിത്റ് നിസ്കരിക്കുന്നതിന്റെ മുമ്പ് നിങ്ങൾ ഉറങ്ങുകയാണോ?". നബി(സ) പറഞ്ഞു: "ആഇഷാ! നിശ്ചയം എന്റെ രണ്ടു കണ്ണുകൾ ഉറങ്ങും. എന്റെ ഹ്രദയം ഉറങ്ങുകയില്ല".
    ഹദീസിൽ പറഞ്ഞ 11 വിത്റാണെന്ന് ആഇഷാബീവി(റ) യുടെ ഈ ചോദ്യം വ്യക്തമാക്കുന്നു. കാരണം 'ഫഖുൽത്തു' എന്ന വാക്കിലെ ഫാഇന്റെ ശേഷം പറയുന്ന വിഷയം തന്നെയായിരിക്കും ഫാഇന്റെ മുമ്പ് പറഞ്ഞ വിഷയവും. ഫാഇന്റെ ശേഷം പറഞ്ഞ വിഷയം വിഷയം വിത്റാണല്ലോ. അതിനാല ഫാഇന്റെ മുമ്പ് പറഞ്ഞ വിഷയവും വിത്റാണ്. റമളാനിലും  അല്ലാത്തപ്പോഴും വിത്റ് പതിനൊന്നിൽ കൂടുതൽ നബി(സ) നിസ്കരിക്കാറില്ല എന്നർത്ഥം. വിത്റ് നിസ്കരിക്കാതെ ഉറങ്ങാൻ പോകുന്ന ഭർത്താവിനെ വിത്റിന്റെ കാര്യം ഉണർത്തുകയാണ് മഹതി ചെയ്യുന്നത്. അതിനുള്ള കാരണം പണ്ഡിതന്മാർ വിവരിക്കുന്നതിങ്ങനെയാണ്:



قال فى الإكمال عن القاضي عياض: لما رأته أنه ينام قبل أن يوتر، وعهدت من أبيها العكس على ما علم، وكانت صغيرة ليس عندها كبير علم، ظنت أن فعل أبيها لا يجوز غيره سألت، فأجابها بذلك.(بذل المجهود: ١٠٦/٧)


മഹാനായ ഖാളീ ഇയാളീ(റ) നെ ഉദ്ദരിച്ച് 'ഇക്മാൽ' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം കാണാം: വിത്റ് നിസ്കരിക്കുന്നതിനു മുമ്പ് നബി(സ) ഉറങ്ങാൻ പോകുന്നത് മഹതി കാണുകയും തന്റെ പിതാവിന്റെ സമ്പ്രദായം ഇതിന്റെ മാറ്റമാണെന്നു മഹതി മനസ്സിലാക്കുകയും ചെറു പ്രായമായതിനാൽ അതിന്റെ മാറ്റം പ്രവർത്തിക്കാൻ പറ്റുകയില്ലെന്ന് മഹതി അനുമാനിക്കുകയും ചെയ്തതിനാലാണ് മഹതി അപ്രകാരം ചോദിച്ചത്. അപ്പോൾ നബി(സ) മേൽ പറഞ്ഞ പ്രകാരം പ്രതിവചിച്ചു. (ബദ് ലുൽ മജ്ഹൂദ്‌ 7/106)
    ഉറങ്ങുന്നതിനു മുമ്പ് വിത്റ് നിസ്കരിക്കുന്നവരായിരുന്നു ആഇഷ(റ)യുടെ പിതാവ് സിദ്ദീഖ്(റ). ഉറക്കം കാരണമായി വിത്റ് നഷ്ടപ്പെടാനുള്ള സാധ്യത പരിഗണിച്ചാണ് മഹാൻ അപ്രകാരം ചെയ്തിരുന്നത്. തന്റെ പിതാവിൽ നിന്ന് താൻ മനസ്സിലാക്കിയ സമ്പ്രദായത്തിന്നെതിരായി ഭർത്താവ് ചെയ്യുന്നത് കണ്ടപ്പോഴാണ് മഹതി അപ്രകാരം ചോദിച്ചത്. അപ്പോൾ നബി(സ) വിശദീകരിച്ചു. വിത്റ് നിസ്കരിക്കാതെ ഉറങ്ങിയത് കൊണ്ട്  ഇന്റെ വിത്റ് നഷ്ടപ്പെടുന്നതല്ല. കാരണം എൻറെ രണ്ട് കണ്ണുകൾ മാത്രമേ ഉറങ്ങൂ. എൻറെ ഹ്രദയം ഉറങ്ങുകയില്ല. മഹാനായ ഇബ്നുഅല്ലാൻ(റ) എഴുതുന്നു:


قال محمد بن علان الصديقي رحمه الله: (فقلت يا رسول الله أتنام قبل أن توتر) استفهام لبيان حكمة النوم قبله، مع أن النوم ربما يغلب على النائم، فيؤدي النوم قبله إلى فواته، (فقال) مرشدا للفرق بينه وبين باقي الأمة((إن عيني تنامان، ولا ينام قلبي)).(دليل الفالحين: ٦٥٩/٣)



"വിതര്റ നിസ്കരിക്കുന്നതിനു മുമ്പ് ഉറങ്ങുന്നതിലെ യുക്തിയെ കുറിച്ചാണ് മഹതി അന്വേഷിക്കുന്നത്. കാരണം ചിലപ്പോൾ ഉറക്ക് അതിജയിച്ച് വിത്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ടല്ലോ. അപ്പോൾ തനിക്കും മറ്റുള്ളവർക്കുമിടയിൽ നിലനില്ക്കുന്ന അന്തരം സൂചിപ്പിച്ച് അവിടുന്ന് പറഞ്ഞു: "നിശ്ചയം എൻറെ രണ്ട് കണ്ണുകൾ ഉറങ്ങും. എൻറെ ഹ്രദയം ഉറങ്ങുകയില്ല". (ദലീലുൽ ഫാലിഹീൻ 3/659)
    അനുയായികളിൽ പലരോടും ഉറങ്ങുന്നതിനു മുമ്പ് വിത്റ് നിസ്കരിക്കാൻ നബി(സ) നിർദ്ദേശിച്ചിട്ടുണ്ട്. അതിന്റെ വെലിച്ചത്തിലുമാവാം മഹതിയുടെ പ്രസ്തുത ചോദ്യം. ഇബ്റാഹീം ബൈജൂരി(റ) എഴുതുന്നു:  


قال إبراهيم البيجوري: (قوله: أتنام قبل أن توتر) أي مع أنك أمرت بعض أصحابك كأبي هريرة بالوتر قبل النوم مخافة أن يغلبه النوم، فيفوته الوتر.(المواهب اللدنية على الشمائل المحمدية: ١٤٧)


ഉറക്ക് അതിജയിച്ചു പോകുന്നതിനാൽ വിത്റ് നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് അബൂഹുറൈറ(ര)യെ  പോലുള്ള അങ്ങയുടെ അനുയായികളിൽ ചിലരോട് ഉറങ്ങുന്നത്നു മുമ്പ് വിത്റ് നിസ്കരിക്കാൻ അങ്ങ് കല്പ്പിച്ചിട്ടുണ്ടല്ലോ. അതോടപ്പം വിത്റ് നിസ്കരിക്കാതെ നിങ്ങൾ ഉറങ്ങുകയാണോ എന്നർത്ഥം. (അൽമവാഹിബുല്ലദുന്നിയ്യ പേ 147)


ഈ ഹദീസിന്റെ വിവരണത്തിൽ ഇബ്നു ഹജർ(ര) എഴുതുന്നു:


وفيه كراهة النوم قبل الوتر لاستفهام عائشة عن ذلك ، كأنه تقرر عندها منع ذلك(فتح الباري ٥٢/٤)



ആഇഷ(റ)യുടെ അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത് വിത്റ് നിസ്കരിക്കാതെ ഉറങ്ങൾ കറാഹത്താണെന്നാണ്. അത് പാടില്ലെന്ന് മഹതി മനസ്സിലാക്കിയിരിക്കാം. (ഫത്ഹുൽ ബാരി  4/52)
    ഇത് കൊണ്ടും ഹദീസിൽപ്പറഞ്ഞ 11 വിത്റാണെന്ന് വ്യക്തമാവുന്നു. റമളാൻ ഇബാദത്തുകൾ വർദിപ്പിക്കേണ്ട മാസമായതിനാൽ റമളാനേതര മാസങ്ങളിൽ നിസ്കരിക്കുന്നതിനേക്കാൾ കൂടുതൽ റക്അത്തുകൾ റമളാനിൽ  നബി(സ) വിത്റ് നിസ്കരിക്കാറുണ്ടാകുമെന്ന ധാരണയാണ് അബൂസലമ(റ) യുടെ ചോദ്യത്തിന്നാധാരം. അപ്പോൾ "റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറില്ല" എന്ന പ്രസ്ഥാവനയിലൂടെ ചോദ്യകർത്താവിന്റെ പ്രസ്തുത ധാരണ മഹതിയായ ആഇഷ(റ) തിരുത്തുകയായിരുന്നു.
    വിത്റിനെ കുറിച്ചുള്ള ഏതു ചോദ്യത്തിനും  മറുവടി പൂരിപ്പിക്കാൻ അർഹതപ്പെട്ടവർ മഹതിയായ ആഇഷബീവി(റ) തന്നെയാണ്. കാരണം അത്രമാത്രം ബന്ധം വിത്റു മായി മഹതിക്കുണ്ട്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു:   



عن عائشة قالت كان النبي صلى الله عليه وسلم يصلي وأنا راقدة معترضة على فراشه فإذا أراد أن يوتر أيقظني فأوترت(بخاري: ٤٨٢)


ആഇഷ(റ) യിൽ നിന്ന് നിവേദനം: "ഞാൻ നബി(സ)യുടെ വിരിപ്പിൽ വിലങ്ങനെ കിടന്നുറങ്ങുമ്പോൾ നബി(സ) നിസ്കരിക്കുകയായിരിക്കും. അങ്ങനെ നബി(സ) വിത്റ് നിസ്കരിക്കാനുദ്ദേശിച്ചാൽ എന്നെ ഉണർത്തും അപ്പോൾ ഞാൻ വിത്റ് നിസ്കരിക്കും". (ബുഖാരി: 482)

ഈ ഹദീസിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ ഇവയാണ്.
    (1)-വിത്റിന്നു മുമ്പ് വിത്റല്ലാത്ത നിസ്കാരം നബി(സ) നിർവഹിച്ചിരുന്നു.
    (2)-ആഇഷ(റ) ഉറങ്ങുമ്പോൾ ചില നിസ്കാരങ്ങൾ നബി(സ) നിർവഹിച്ചിരുന്നു.
    (3)- ഉറങ്ങുന്നതിനു മുമ്പ് നബി(സ) വിത്റ് നിസ്കരിക്കാറുണ്ട്.
    (4)- ഉറങ്ങുന്ന വ്യക്തിക്ക് നിസ്കരിച്ചുകൊണ്ടിരിക്കുന്ന ആളുടെ നിസ്കാരത്തിന്റെ എണ്ണം പറയാൻ കഴിയാത്തത് കൊണ്ട് അതിന്റെ എണ്ണം ആഇഷാബീവി(റ) പറഞ്ഞിട്ടില്ല.
    (5)- തറാവീഹിന്റെ ജമാഅത്ത് നടന്ന വർഷത്തെ അവസാനത്തെ 7 രാത്രികൾക്ക്‌ മുമ്പുള്ള 23 രാത്രികളിലും ആഇഷ(റ) ഉറങ്ങുമ്പോൾ വിത്റിന്നു മുമ്പ് നിസ്കരിക്കുന്ന പതിവ് നബി(സ)ക്കുണ്ടാകാവുന്നതാണ്.
    (6)- ഈ സഹചര്യത്തിൽ ആഇഷ(റ) ഉറങ്ങുമ്പോഴുള്ള നബി(സ) യുടെ നിസ്കാരത്തിൽ റമളാൻ സ്പെഷ്യൽ നിസ്കാരം ഉണ്ടാകാവുന്നതാണ്.
    (7)- നബി(സ) വീട്ടില് വെച്ച് 23 രാത്രികളിൽ തറാവീഹ് നിസ്കരിക്കുമ്പോൾ ആഇഷബീവി(റ) അതുമാത്രം കാണാതിരിക്കുകയും അങ്ങനെ വിത്റിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുവടി പറയാൻ യോഗ്യയാവുകയും ചെയ്യാവുന്നതാണ്. ഈ ഹദീസുമായി ബന്ധപ്പെട്ട് ഇത്തരം സാധ്യതകൾ നിലനിൽക്കുമ്പോൾ തറാവീഹ് ഏട്ടാണെന്നതിനു രേഖയായി അതിനെ സ്വീകരിക്കാൻ പറ്റില്ല.
    ആഇഷ(റ) അങ്ങനെ ചോദിച്ചത് 11 റക്അത്ത് നിസ്കരിച്ച ശേഷം നബി(സ) ഉറങ്ങാൻ പോകുമ്പോഴാണെന്ന് വിചാരിക്കാൻ തരമില്ല. കാരണം 11 നിസ്കരിച്ചാൽ അത് വിത്റായി പരിഗണിക്കുമല്ലോ. ഒരു രാത്രിയില രണ്ട് വിത്റില്ലെന്നു നബി(സ) പ്രഖ്യാപിച്ചതാണ്. ഇതിനു പുറമേ "എന്റെ കണ്ണുകള ഉറങ്ങും ഹ്രദയം ഉറങ്ങുകയില്ല"  എന്ന നബി(സ)യുടെ വിശദീകരണം ചോദ്യവുമായി യൊജിക്കുകയുമില്ല. അല്ലെങ്കിൽ ആഇഷാബീവി(റ) യുടെ ചോദ്യത്തെ "വിത്റ് നിസ്കരിക്കുന്നതിനു മുമ്പ് നിങ്ങൾ ഉറങ്ങാറുണ്ടോ" എന്ന അർത്ഥത്തിൽ വിലയിരുത്തെണ്ടി വരും.
   മൂന്ന്: "റമളാൻ അല്ലാത്തപ്പോഴും" എന്നർത്ഥം കാണിക്കുന്ന 'വലാ ഫീ ഗൈരിഹി' (ولا فى غيره) എന്ന ആഇഷ(റ)യുടെ പരമാർശവും ആ നിസ്കാരം റമളാനിൽ മാത്രമുള്ള തറാവീഹല്ലെന്നു വ്യക്തമാക്കുന്നു. തറാവീഹ് റമളാനിൽ മാത്രമുള്ള നിസ്കാരമാണെന്ന് പ്രമാണബദ്ദമായി നേരത്തെ സമർത്ഥിച്ചതാണ്‌. മറിച്ച് റമളാനിലും അല്ലാത്ത മാസങ്ങളിലും നിർവഹിക്കപ്പെടുന്ന വിത്റിനെ കുറിച്ചാണ് മഹതിയുടെ പരാമർശം.
  നാല്: ഇമാം മുസ്ലിം(റ) നിവേദനം ചെയ്തൊരു ഹദീസിൽ ഇപ്രകാരം കാണാവുന്നതാണ്.    

عن سعيد بن هشام بن عامر قال: يا أم المؤمنين أنبئيني عن وتر رسول الله صلى الله عليه وسلم فقالت كنا نعد له سواكه وطهوره فيبعثه الله ما شاء أن يبعثه من الليل فيتسوك ويتوضأ ويصلي تسع ركعات لا يجلس فيها إلا في الثامنة فيذكر الله ويحمده ويدعوه ثم ينهض ولا يسلم ثم يقوم فيصل التاسعة ثم يقعد فيذكر الله ويحمده ويدعوه ثم يسلم تسليما يسمعنا ثم يصلي ركعتين بعد ما يسلم وهو قاعد وتلك إحدى عشرة ركعة يا بني، فلما أسن  وأخذه اللحم أوتر بسبع وصنع في الركعتين مثل صنيعه الأول فتلك تسع يا بني.(مسلم: ١٢٣٣)


സഈദുബ്നുഹിശാം(റ) പറയുന്നു: സത്യവിശ്വാസികളുടെ മതാവായവരേ! നബി(സ)യുടെ വിത്റിനെ കുറിച്ച് എനിക്കൊന്നു പറഞ്ഞുതരൂ. അപ്പോൾ ആഇഷ(റ) പറഞ്ഞു: "ഞങ്ങൾ നബി(സ)ക്ക് ശുദ്ദിവരുത്താനുള്ള  വെള്ളവും മിസ്വാക്കും ഒരുക്കിക്കൊടുക്കുമായിരുന്നു.അല്ലാഹു ഉദ്ദേശിച്ചത്ര ഉറങ്ങിയ ശേഷം നബി(സ) എണീറ്റ്‌ മിസ്‌വാക്ക് ചെയ്യുകയും അംഗശുദ്ദി വരുത്തി ഒമ്പത് റക്അത്ത് നിസ്കരിക്കുകയും ചെയ്യും. അതിൽ എട്ടാമത്തെ റക്അത്തിൽ മാത്രമേ നബി(സ) ഇരിക്കാറുള്ളൂ. ആ ഇരുത്തത്തിൽ നബി(സ) അല്ലാഹുവിനെ സ്മരിക്കുകയും അല്ലാഹുവിനു സ്തുതി പറയുകയും അല്ലാഹുവോട് പ്രാർത്ഥിക്കുകയും ചെയ്യും. പിന്നീട് എണീക്കും സലാം വീട്ടുകയില്ല. പിന്നെ നിന്ന് ഒമ്പതാമത്തെ റക്അത്ത് നിസ്കരിക്കും.പിന്നെ ഇരുന്നു ദിക്റും ഹംദും ഉരുവിടുകയും പ്രാർത്ഥിക്കുകയും ചെയ്യും.പിന്നീട് ഞങ്ങൾ കേൾക്കും വിധം സലാം വീട്ടും. പിന്നീട് സലാം വീട്ടിയ ശേഷം ഇരുന്നു രണ്ടു റക്അത്ത് നിസ്കരിക്കും.  എന്റെ കുഞ്ഞിമോനെ! അതാണ്‌ പതിനൊന്നു റക്അത്തുകൾ. നബി(സ)ക്ക് പ്രായമായപ്പോൾ ഏഴ് റക്അത്ത് വിത്റ് നിസ്കരിക്കും. രണ്ടു റക്അത്തുകളിൽ ആദ്യത്തേതിൽ ചെയ്തത് പോലെ ചെയ്യും. എന്റെ കുഞ്ഞിമോനെ അതാണ്‌ ഒമ്പത് റക്അത്തുകൾ...". (മുസ്ലിം 1233)




വിത്റിനെ കുറിച്ചാണ് ഈ ഹദീസിൽ ആഇഷ(റ)യോട് ചോദ്യമുള്ളത്. പതിനൊന്നു റക്അത്തുകൾ നബി(സ) നിസ്കരിക്കുന്ന രൂപം വിശദീകരിച്ച് അതാണ്‌ പതിനൊന്ന് റക്അത്തുകൾ എന്ന് മഹതി തന്നെ പ്രസ്താവിക്കുന്നു. അപ്പോൾ ആഇഷ(റ) പറയുന്ന പതിനൊന്ന് വിത്റാണെന്ന്   ഇതിൽ നിന്ന് വ്യക്തമാണ്.
   അഞ്ചു: ഇമാം അഹ്മദ്(റ), ഇമാം ബൈഹഖി(റ),ഇമാം അബൂദാവൂദ് (റ) തുടങ്ങിയവർ നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം:


عن عبد الله بن أبي قيس قال: قلت لعائشة رضي الله عنها بكم كان رسول لله صل الله عليه وسلم يوتر؟ قالت: (( كان يوتر باربع وثلاث وست وثلاث،وثمان وثلاث، وعشر وثلاث، ولم يكن يوتر بانقص من سبع، ولا بأكثر من ثلاث عشرة ))(أبو داود: ١١٥٥، مسند أحمد: ٢٤٠٠٤، السنن الكبري للبيهقي: ٢٨/٣)


അബ്ദുല്ലഹിബ്നുഅബീഖൈസ്(റ) ൽ നിന്ന് നിവേദനം : നബി(സ) എത്ര റക്അത്താണ് വിത്റ് നിസ്കരിച്ചിരുന്നതെന്ന് മഹതിയായ ആഇഷ(റ)യോട് ഞാൻ ചോദിച്ചു: "നാലും മൂന്നും,ആറും മൂന്നും, എട്ടും മൂന്നും,പത്തും മൂന്നും എന്നിങ്ങനെ നബി(സ) വിത്റ് നിസ്കരിക്കാറുണ്ടായിരുന്നു. എഴിനേക്കാൾ കുറഞ്ഞും പതിമൂന്നിനെക്കാൾ കൂടിയും നബി(സ) വിത്റ് നിസ്കരിക്കാറുണ്ടായിരുന്നില്ല". (അബൂദാവൂദ് 1155,മുസ്നദ് അഹ്മദ്  24004, സുനൻ 3/26)Moosa sonkal
 ആഇഷ(റ)യുടെ സംസാരം വിത്റിനെ കുറിച്ചാണെന്ന് ഈ ഹദീസും വ്യക്തമാക്കുന്നു. എന്നാൽ നബി(സ) പതിനൊന്നിനെക്കാൾ വർധിപ്പിക്കാറുണ്ടെന്ന്  ഈ ഹദീസിൽ ആഇഷാബീവി(റ) തന്നെ പ്രസ്താവിക്കുന്നു. അതിനാൽ ചിലപ്പോൾ പതിനൊന്നും ചിലപ്പോൾ പതിമൂന്നും നിസ്കരിക്കാറുണ്ടെന്നാണ് മഹതിയുടെ വിവക്ഷയെന്നു വെച്ച് അവരുടെ രണ്ട് പ്രസ്താവനകൾ ഐക്യപ്പെടുത്തേണ്ടതുണ്ട്.   


ആറ്: തറാവീഹ് ഏട്ടാണെന്നതിന് ആഇഷ (റ)യുടെ ഹദീസ് രേഖയല്ല. കാരണം പതിനൊന്നിൽ ഏഴ് വിത്റും നാല് തറാവീഹും ആകാമല്ലോ. എഴിൽ കുറച്ച് നബി(സ) വിത്റ് നിസ്കരിക്കാറില്ലെന്നു മഹതി തന്നെ പ്രസ്താവിക്കുമ്പോൾ വിശേഷിച്ചും.  



ഏഴ്: ഇമാം മാലിക്(റ) ;മുവത്വയി'ൽ വിത്റിന്റെയും ഖിയാമു റമളാനിന്റെയും അദ്ധ്യായങ്ങൾ വെവ്വെറെയുണ്ട്. എന്നിരിക്കെ ആ ഇഷബീവി(റ) യുടെ ഈ ഹദീസ് അദ്ദേഹം കൊണ്ടുവന്നത് വിത്റിന്റെ അധ്യായത്തിലാണ്. ഖിയാമുറമളാനിന്റെ അധ്യായത്തിലല്ല. ഖിയാമുറമളാനിൽ അദ്ദേഹം കൊണ്ട്വന്നിരിക്കുന്നത് ഉമർ(റ) ഹദീസാണ്. ഇമാം മാലിക്(റ) മുഖേന മാത്രമാണ് ഇമാം ബുഖാരി(റ)ക്കും ഇമാം മുസ്ലിമി(റ)നും ആഇഷാബീവി(റ)യുടെ ഈ ഹദീസ് ലഭിക്കുന്നത്.അതിനാൽ പ്രസ്തുത ഹദീസിലെ ചർച്ചാവിഷയം വിത്റാണെന്ന് ഇമാം മാലിക്(റ) ഹദീസിനു നൽകിയ തല വാചകം വ്യക്തമാകുന്നു.
    ഇമാം ബുഖാരി(റ) പ്രസ്തുത ഹദീസ് തറാവീഹിന്റെ അധ്യായത്തിൽ കൊടുത്തത് റമളാനാണെങ്കിലും വിത്റ് പതിനൊന്ന് റക്അത്ത് തന്നെയാണെന്നും റമളാനായതിനാൽ അതിന്റെ എണ്ണത്തിൽ വർദ്ദനവില്ലെന്നും പടിപ്പിക്കാനാകാം. അതിനാൽ പരാമ്രഷ്ട ഹദീസിലെ ചർച്ചാ വിഷയം ത്റാവീഹാണെന്ന് അത് രേഖയാക്കാൻ പറ്റില്ല.  


എട്ട്: ഉമർ(റ) ന്റെ വഫാത്തിനു ശേഷമാണ്  ആഇഷ(റ)യുടെ മരണം. അതിനാൽ മദീനാ പള്ളിയിൽ ഉമർ(റ) ന്റെ നിർദേശ പ്രകാരം  ഉബയ്യുബ്നുകഅബ്(റ)ന്റെ നേത്രത്വത്തിൽ സ്വഹാബികിറാം(റ) ഐക്യകണ് ണ്ടേന ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിച്ചത് മഹതിയായ ആഇഷ(റ)യുടെ ജീവിതകാലത്താണെന്ന കാര്യം തീർച്ചയാണ്.  നബി(സ) എട്ട് റകഅത്ത് മാത്രമാണ് തറാവീഹ് നിസ്കരിച്ചതെന്നും പരിശുദ്ദ റമളാൻ മാസത്തിൽ, ശാരീരിക ആരാധനകളിൽ ഏറ്റവും ശ്രേഷ്ടമായ നിസ്കാരത്തിൽ, ഒറ്റയടിക്ക് 12 റക്അത്ത് സ്വഹാബാകിറാം(റ) കടത്തിക്കൂട്ടിയതാണെന്നും മഹതിക്കുറപ്പുണ്ടെങ്കിൽ അവരുടെ പ്രവർത്തനത്തെ മഹതി ചോദ്യംചെയ്യുകയും നബി(സ) തറാവീഹ് നിസ്കരിച്ചത് ഏട്ടാണെന്ന് അവർ വെട്ടിതുറന്നു പറയുകയും ചെയ്യുമെന്ന കാര്യം തീച്ചയാണ്. മഹതിയുടെ ചരിത്രം അതാണ്‌ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ അതുണ്ടായിട്ടില്ല. അതിനാൽ തറാവീഹ് ഇരുപതാണെന്നതിൽ മഹതിയും ഉമർ(റ)ന്റെയും സ്വഹാബത്തിന്റെയും പ്രവർത്തനത്തോട് യോജിച്ചുവെന്നു മനസ്സിലാക്കാം.



ഒമ്പത്: "മാകാന യസീദു" എന്ന ആഇഷബീവി(റ)യുടെ പരമാർശം തര്ക്ക ശാസ്ത്രന്ജരുടെ വീക്ഷണത്തിൽ 'ദാഇമ  മുത്ഥ് ലഖ' യാണ്. കാരണം ദവാമിനെ കുറിക്കാൻ 'കാന' വരാറുണ്ട്. അപ്പോൾ 'കാനയസീദു' എന്ന് പറഞ്ഞാൽ എപ്പോഴും വർദ്ദിപ്പിക്കും എന്നർത്ഥം ലഭിക്കും. അതിന്റെ നിഷേധ്യവാക്യം 'മുത്ഥ് ലഖ ആമ്മ' യാണ്. അപ്പോൾ എപ്പോഴും വർദ്ദിപ്പിക്കാറില്ല എന്നാണു ഹദീസിനർത്ഥം.  'മായസീദു' എന്ന് പറയാതെ 'മാകാന യസീദു' എന്ന് പറഞ്ഞത് അതിന്നാവാം. ചിലപ്പോഴൊക്കെ പതിനൊന്നിനെക്കാൾ വർദ്ദിപ്പിക്കാറുണ്ടെന്ന് അത് കാണിക്കുന്നു. "സൈദിനെ എപ്പോഴും അങ്ങാടിയിൽ കാണാറില്ല" എന്ന് പറയുന്നത് അവനെ ചിലപ്പോൾ അങ്ങാടിയിൽ കാണുന്നതിനു എതിരല്ലല്ലോ. ഇതനുസരിച്ച് വേണം നബി(സ) പതിമൂന്നും വിത്റ് നിസ്കരിക്കാറുണ്ടെന്ന ആഇഷബീവി(റ)യുടെ തന്നെ പ്രസ്താവനയെ ഈ ഹദീസുമായി ഐക്യപ്പെടുത്താൻ. അതിനാൽ റമളാനിൽ നബി(സ) ഇരുപത് തറാവീഹ് നിസ്കരിക്കുന്നതിനു ആഇഷാബീവി(റ)യുടെ പ്രസ്താവം ഒരിക്കലും എതിരല്ല.   



പത്ത്: ആഇഷ(റ)യുടെ പ്രസ്തുത പ്രസ്താവം അവരുടെ അറിവനുസരിച്ച് മാത്രമുള്ളതാണ്. അതിനാൽ നബി(സ) ഇരുപത് തറാവീഹ് നിസ്കരിക്കുന്നതിനു അതെതിരല്ല.ഇതിനൊരു ഉദാഹരണം പറയാം: ഇമാം തുർമുദി(റ) നിവേദനം ചെയ്ത രണ്ട് ഹദീസുകൾ കാണുക:


عن عائشة قالت من حدثكم أن النبي صلى الله عليه وسلم كان يبول قائما فلا تصدقوه ما كان يبول إلا قاعدا(ترمذي: ١٢)


ആഇഷാബീവി(റ) പറയുന്നു: നബി(സ) നിന്ന് മൂത്രമൊഴിച്ചിരുന്നുവെന്ന് നിങ്ങളോട് വല്ലവരും പറഞ്ഞാൽ അവരെ നിങ്ങൾ വിശ്വസിക്കരുത്. ഇരുന്നു മാത്രമായിരുന്നു നബി(സ) മൂത്രമൊഴിച്ചിരുന്നത്. (തുർമുദി: 12)


عن حذيفة قال: أتى النبي صل الله عليه وسلم سباطة قوم فبال عليها قائما،(ترمذي: ١٣)


ഹുദൈഫ(റ)യിൽ നിന്ന് നിവേദനം: "നബി(സ) ഒരു വിഭാഗത്തിന്റെ കുപ്പകുന്നിൽ ചെന്ന് നിന്ന് മൂത്രമൊഴിച്ചു". (തുർമുദി 13)


ഈ രണ്ട് ഹദീസുകൾ പണ്ഡിതന്മാർ ഐക്യപ്പെടുത്തുന്നതിങ്ങനെ:


وأجابوا عن حديث عائشة الذي أخرجه الترمذي في الباب المتقدم بأنه مستند إلى علمها ، فيحمل على ما وقع منه في البيوت . وأما في غير البيوت فلم تطلع هي عليه ، وقد حفظه حذيفة وهو من كبار الصحابة ، وعن حديثها الذي أخرجه أبو عوانة في صحيحه والحاكم قالت : ما بال رسول الله صلى الله عليه وسلم قائما منذ أنزل عليه القرآن ، بأنه أيضا مستند إلى علمها،(تحفة الأحوذي: ١٧/١)


മുൻ അധ്യായത്തിൽ ആഇഷ(റ)യിൽ നിന്ന് ഇമാം തുർമുദി(റ) ഉദ്ദരിച്ച ഹദീസിനു പണ്ഡിതന്മാർ നല്കുന്ന മറുവടി അത് അവരുടെ അറിവനുസരിച്ച് പറഞ്ഞതാണ് എന്നാണ്. അതിനാൽ വീട്ടിൽ വെച്ച് നബി(സ) സ്വീകരിച്ചിരുന്ന രീതിയാണ് മഹതി പറയുന്നത്. വീട്ടിന്റെ പുറത്ത് വെച്ച് നബി(സ) ചെയ്തത് മഹതി കണ്ടിട്ടില്ല. സ്വഹാബി പ്രമുഖരിൽപ്പെട്ട  ഹുദൈഫ(റ) അത് കണ്ടിട്ടുണ്ട്. "ഖുർആൻ അവതരിക്കൽ തുടങ്ങിയ സമയം മുതൽ നബി(സ) നിന്ന് മൂത്രമൊഴിച്ചിട്ടില്ല" എന്ന ആഇഷ(റ)യുടെ പ്രസ്താവനക്കും അതെ മറുവടി തന്നെയാണ് പണ്ഡിതന്മാർ നല്കുന്നത്. ഈ ഹദീസ് അബുഅവാന(റ)യും ഹാകിമും(റ)യും നിവേദനം ചെയ്തിട്ടുണ്ട്. (തുഹ്ഫത്തുൽ അഹ് വദി 1/17)



അതുപോലെ 'റമളാനിലും അല്ലാത്തപ്പോഴും നബി(സ) പതിനൊന്നിനെക്കാൾ വർദ്ദിപ്പിക്കാറില്ല' എന്ന് ആഇഷബീവി(റ) പറയുന്നത് വീട്ടിലെ കാര്യവും മഹതിയുടെ അറിവനുസരിച്ചുമാണ്. ഇമാം ശാഫിഈ(റ) പ്രസ്താവിച്ച പോലെ മഹതിയടക്കമുള്ള നബി(സ)യുടെ ഭാര്യമാരും മറ്റു ബന്ധുക്കളും ജുമുഅക്കോ ജമാഅത്തിനോ പള്ളിയിൽ പോകാറില്ലല്ലോ. അതിനാൽ പള്ളിയിൽ വെച്ച് നബി(സ) ഇരുപത് നിസ്കരിച്ചുവെന്നുപറയുന്നതുമായി മഹതിയുടെ പ്രസ്താവന ഏറ്റുമുട്ടുന്നില്ല. മുല്ലാ അലിയ്യുൽ ഖാരി ജംഉൽ വസാഇൽ എന്ന ഗ്രന്ഥത്തിൽ പറയുന്നു:  

قال القاري فى جمع الوسائل: سأله عن لياليه وقت التهجد، فلا ينافيه زيادة ما صلاه من صلاة التراويح، أو يقال: ما يزيد عندها، فلا ينافى ما ثبت عند غيرها، لأن الزيادة مقبولة، ومن حفظ حجة على من لم يحفظ اه من أو جز المسالك: ٢٣٠/٢


അബൂസലമ(റ) ആഇഷബീവി(റ) യോട് അന്വേഷിക്കുന്നത് റമളാൻ രാത്രികളിലെ തഹജ്ജുദിന്റെ സമയത്തെ പറ്റിയാണ്. അതിനാൽ മുമ്പ് നിസ്കരിച്ച തറാവീഹ്  പതിനൊന്നിനെക്കാൾ കൂടുന്നത് അതിനോടെതിരല്ല. അല്ലെങ്കിൽ ആഇഷബീവി(റ)യുടെ അടുത്ത് വെച്ച് പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറില്ല എന്നാണര്ത്ഥം. അതിനാൽ മറ്റുള്ളവരുടെ അടുത്ത് വെച്ച് സ്ഥിരപ്പെട്ടതിനോട് അതെതിരല്ല. കാരണം വർദ്ദനവ്‌ സ്വീകാര്യമാണ്. അറിഞ്ഞവർ അറിയാത്തവർക്കെതിരെയുള്ള പ്രമാണവുമാണ്.(ഔജസുൽ മസാലിക് 2/230)
അല്ലാമ ബൈജൂരി(റ) എഴുതുന്നു:

(قوله: كيف كانت صلوة رسول الله صل الله عليه سلم فى رمضان) أي فى لياليه وقت التحجد زيادة على ما صلاه بعد العشاء من التراويح، (المواهب اللدنية على الشمائل المحمدية: ١٤٦)


"റമളാനിൽ നബി(സ)യുടെ നിസ്കാരം എങ്ങനെയായിരുന്നു" എന്ന ചോദ്യം ഇശാഇനു ശേഷം നബി(സ) നിസ്കരിച്ച തറാവീഹിനേക്കാൾ കൂടുതലായി തഹജ്ജുദിന്റെ സമയത്ത് നിർവഹിക്കുന്ന നിസ്കാരത്തെപ്പറ്റിയാണ്‌. (അൽമവാഹിബുല്ലദുന്നിയ്യ പേ 146)   


(قوله على إحدي عشرة ركعة) أي غير مقدمة الوتر، فيكون المجموع ثلاث عشرة ركعة، وهذا بالنسبة للصلوة التي كان يصليها بعد النوم، فلا ينافيى أنه كان يصلي قبل النوم نفلا آخر غير الوتر، فلا تكون منكرة لصلوة التراويح(المواهب اللدنية : ١٤٧)


അല്ലാമ ബൈജൂരി(റ) തന്നെ പറയട്ടെ,


(قوله على إحدي عشرة ركعة) أي غير مقدمة الوتر، فيكون المجموع ثلاث عشرة ركعة، وهذا بالنسبة للصلوة التي كان يصليها بعد النوم، فلا ينافيى أنه كان يصلي قبل النوم نفلا آخر غير الوتر، فلا تكون منكرة لصلوة التراويح(المواهب اللدنية : ١٤٧)


പതിനൊന്നിനെക്കാൾ ഏറ്റാറില്ല എന്ന് പറഞ്ഞത് വിത്റിന്റെ മുന്നോടിയായി നബി(സ) നിസ്കരിക്കാറുള്ള രണ്ട് റക്അത്തുകൾ കൂടാതെയാണ്. അപ്പോൾ മൊത്തം പതിമൂന്ന് റകഅത്തുകളാകും. ഉറങ്ങിയതിനു ശേഷം നബി(സ) നിർവഹിക്കുന്ന നിസ്കാരമാണ് ഇവിടത്തെ ചർച്ചാ വിഷയം. അതിനാൽ ഉറങ്ങുന്നതിന്റെ മുമ്പ് വിത്റല്ലാത്ത മറ്റൊരു സുന്നത്ത് നിസ്കരിക്കുന്നതിനോട് മഹതിയുടെ പ്രസ്താവന എതിരല്ല. അതിനാൽ തറാവീഹ് നിസ്കാരത്തെ മഹതി നിഷേധിക്കുന്നില്ല. (അൽമവാഹിബുല്ലദുന്നിയ്യ പേ: 147)


പതിനൊന്ന്: റമളാനിൽ റമളാനേതരമാസങ്ങളേക്കാൾ വിത്റിൽ നബി(സ) വർദ്ദിപ്പിക്കാറുണ്ടാകുമെന്ന ചോദ്യകർത്താവിന്റെ ധാരണ തിരുത്താനാണ് മഹതി അപ്രകാരം പ്രസ്താവിച്ചത്. മഹതിയുടെ പ്രസ്താവനക്ക് തറാവീഹുമായി യാതൊരു ബന്ധവുമില്ല. അല്ലാമ ഖലീൽ അഹ്മദ്(റ) പറയുന്നു:


فغرضها بهذا الكلام الرد على ما يظن أنه صلى الله عليه وسلم كان يزيد فى رمضان على غيره، فلا ينافيه ما كان يصليه فى بعض الأوقات ركعتين.(بذل المجهود:١٠٥/٧ )


റമളാനിൽ അല്ലാത്തമാസങ്ങളേക്കാൾ നബി(സ) വർദ്ദിപ്പിക്കാമെന്ന ധാരണ തിരുത്താനാണ് മഹതി അപ്രകാരം പ്രസ്താവിച്ചത്. അതിനാൽ ചില സമയങ്ങളിൽ ഒരു രണ്ടു റക്അത്തും കൂടി (നബി(സ) നിസ്കരിച്ചിരുന്നുവെന്നതിനോട് മഹതിയുടെ പ്രസ്താവന എതിരല്ല. (ബദ് ലുൽ  മഝൂദു 7/105)
    അദ്ദേഹം തുടരുന്നു:


فإن هذا الحديث لا تعلق له بالتراويح لا نفيا ولا إثباتا، فكأنها صلوة أخري، والإستدلال بهاذا الحديث على أن التراويح ثمان ركعات لغو، هكذا كتب مولانا محمد يحيى المرحوم من تقرير شيخه رضي الله عنه.(بذل المجهود:١٠٥/٧ )


ആഇഷാബീവി(റ) യുടെ ഈ ഹദീസിനു തറാവീഹുമായി യാതൊരു ബന്ധവുമില്ല. തറാവീഹിനെ സ്ഥിരപ്പെടുത്തുന്നതോ നിഷേധിക്കുന്നതോ ആയി അതിനെ കാണാൻ പറ്റില്ല.അത് മറ്റൊരു നിസ്കാരമാണ്. അതിനാൽ തറാവീഹ് ഏട്ടാണെന്നതിനു അതിനെ രേഖയാക്കുന്നത് നിഷ്ഫലമാണ്. ഇപ്രകാരം മർഹൂം മൗലാനാ യഹ് യാ അദ്ദേഹത്തിനെ ശൈഖിനെ ഉദ്ദരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. (ബദ് ലുൽ മജ്ഹൂദ് 7/105)  

      മറുപടി
തുടരും

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...