Showing posts with label തറാവീഹ് ഇരുപതിന്റെ പ്രമാണം. Show all posts
Showing posts with label തറാവീഹ് ഇരുപതിന്റെ പ്രമാണം. Show all posts

Tuesday, February 20, 2018

തറാവീഹ് ഇരുപതിന്റെ പ്രമാണം.

തറാവീഹ് ഇരുപതിന്റെ പ്രമാണം.

 ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

തറാവീഹ് ഇരുപത് റക്അത്താണെന്ന് നിരവധി പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്.


ഒന്ന്: സ്വഹാബത്തിന്റെ ഇജ്മാഅ.
തനിച്ചും ചെറുസംഘങ്ങളായും പള്ളിയില വെച്ച് തറാവീഹ് നിസ്കരിച്ചിരുന്ന ജനങ്ങളെ ഹിജ്റ പതിനാലാം വർഷം ഉബയ്യുബ്നു കഅബ്(ര)ന്റെ നേത്രത്വത്തിൽ വലിയ ജമാഅത്തായി രണ്ടാം ഖലീഫ ഉമർ(റ) സംഘടിപ്പിച്ചപ്പോൾ അദ്ദേഹം ഇരുപത് റക്അത്തായിരുന്നു നിസ്കരിച്ഛത്. അന്നുണ്ടായിരുന്ന സ്വഹാബിമാരിൽ ഒരാളും അതിനെ വിമർശിക്കുകയുണ്ടായില്ല. പ്രത്യുത അവരെല്ലാം അത് അംഗീകരിക്കുകയാണ് ചെയ്തത്. മൂന്ന് രാത്രികളിൽ നബി(സ)യോട് കൂടെ പങ്കെടുത്ത പലരും അവരിലുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമാണ്. അതിനാല ഇരുപത് റക്അത്ത് തറാവീഹ് നബി(സ)യിൽ നിന്ന് അവർ മനസ്സിലാക്കിയതിനു എതിരായിരുന്നുവെങ്കിൽ അതിനെ അവർ വിമര്ഷിക്കുമെന്ന കാര്യം തീർച്ചയാണ്. ഇക്കാര്യം പണ്ഡിതന്മാർ വ്യക്തമാക്കിയതാണ്. ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ ഇബ്നു ഹജർ(റ) എഴുതുന്നു:    


وهي عندنا لغير أهل المدينة عشرون ركعة كما أطبقوا عليها في زمن عمر رضي الله عنه، لما اقتضى نظره السديد جمع الناس على إمام واحد فوافقوه.(تحفة المحتاج: ٢٤٠/٢)





നമ്മുടെ മദ്ഹബിൾ മദീനക്കാർ അല്ലാത്തവർക്ക് തറാവീഹ് ഇരുപത് റക്അത്താണ്. ഉമറി(റ) ന്റെ കാലത്ത് സ്വഹാബത്ത്(റ) അതിന്റെ മേല ഏകോപിച്ചുവല്ലോ. ഒരു ഇമാമിന്റെ കീഴിൽ ജനങ്ങളെ സംഘടിപ്പിക്കണമെന്ന്  ശരിയായ ചിന്തയാണ് ഉമറി(റ) നെ അതിനു പ്രേരിപ്പിച്ചത്. അപ്പോൾ അവരെല്ലാം അദ്ദേഹത്തോട് യോജിച്ചു. (തുഹ്ഫത്തുൽ മുഹ്താജ്  2/240)
   ശർഹുബാഫള് ലിലെ പരമാര്ഷം ഇങ്ങനെയാണ്.

عبارة شرح با فضل: وتعيين كونها عشرين جاء فى حديث ضعيف، لكن أجمع عليه الصحابة رضوان الله تعالى عليهم أجمعين. (حاشية الشرواني: ٢٤٠/٢)


തറാവീഹ് ഇരുപതാണെന്നു നിർണയിക്കൽ ദുർബ്ബലമായൊരു ഹദീസിൽ വന്നിട്ടുണ്ട്. ഹദീസ് ദുർബ്ബലമാണെങ്കിലും സ്വഹാബത്ത്(റ) അതിന്റെ മേല ഏകോപിച്ചിരിക്കുന്നു. (ശർവാനി 2/240)
     പ്രഗത്ഭ ഹനഫീ പണ്ഡിതൻ അലാഉദ്ദീൻ കാസാനി(റ) എഴുതുന്നു:


والصحيح قول العامة لما روي أن عمر رضي الله عنه جمع أصحاب رسول الله صلى الله عليه وسلم في شهر رمضان على أبي بن كعب فصلى بهم في كل ليلة عشرين ركعة، ولم ينكر أحد، فيكون إجماعا منهم(بدائع الصنائع: ٢٨٨/1)



എല്ലാവരും പറഞ്ഞ അഭിപ്രായമാണ് ശരി.കാരണം റമളാൻ മാസത്തിൽ നബി(സ)യുടെ അനുയായികളെ ഉബയ്യുബ്നു കഅബ്(റ)ന്റെ കീഴിൽ ഉമർ(റ) സംഘടിപ്പിക്കുകയുണ്ടായി. അവർക്കിമാമായി എല്ലാ രാത്രിയിലും ഇരുപത് റക്അത്തായിരുന്നു അദ്ദേഹം നിസ്കരിച്ചിരുന്നത്.അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാല അവരില നിന്നുള്ള ഇജ്മാആയി വേണം അതിനെ കാണാൻ.(ബദായിഉസ്സ്വനാഇഅ 1/288)

പ്രഗത്ഭ ഹമ്പലി പണ്ഡിതൻ ഇബ്നു ഖുദാമ(റ) എഴുതുന്നു:


ولنا ، أن عمر ، رضي الله عنه لما جمع الناس على أبي بن كعب ، وكان يصلي لهم عشرين ركعة...وهذا كالإجماع ، فأما ما رواه صالح ، فإن صالحا ضعيف ، ثم لا ندري من الناس الذين أخبر عنهم ؟ فلعله قد أدرك جماعة من الناس يفعلون ذلك ، وليس ذلك بحجة ، ثم لو ثبت أن أهل المدينة كلهم فعلوه لكان ما فعله عمر ، وأجمع عليه الصحابة في عصره ، أولى بالاتباع (المغني :٣٨٨/٣)l


ഉബയ്യുബ്നു കഅബ്(റ) ന്റെ നേത്രത്വത്തിൽ ഉമർ(റ) ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ അദ്ദേഹം അവര്ക്ക് ഇരുപത് റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്. ഇതാണ് തറാവീഹ് ഇരുപതാണെന്നതിനു നമ്മുടെ പ്രമാണം... ഇത് ഇജ്മാഇന് തുല്യമാണ്. "നല്പത്തിയൊന്നു റക്അത്ത് നിസ്കരിക്കുന്നതായി ജനങ്ങനെ ഞാനെത്തിച്ചു" എന്ന് നിവേദനം ചെയ്ത സ്വാലിഹ് എന്ന വ്യക്തി ദുർബ്ബലനാണ്.അദ്ദേഹം പറയുന്ന ജനങ്ങൾ ആരാണെന്ന് നമുക്കറിയില്ല. ചിലര് അപ്രകാരം പറയുന്നതായി അദ്ദേഹം  കണ്ടെത്തിച്ചിരിക്കാം. അങ്ങനെയാണെങ്കിൽ അത് പ്രമാനമല്ല. ഇനി മദീനക്കാർ മുഴുവനും അപ്രകാരമാണ് ചെയ്തിരുന്നതെന്ന് സ്ഥിരപ്പെട്ടാലും ഉമർ(റ) വിന്റെ കാലത്ത് സ്വഹാബത്ത്(റ) ഒന്നടങ്കം ഏകോപിച്ച കാര്യമാണ്   മാത്രകയാക്കാൻ കൂടുതൽ നല്ലത്(മുഗ്നി 3/388)


സാക്ഷാൽ ഇബ്നുതൈമിയ്യ എഴുതുന്നു:


فإنه ثبت أن أبي بن كعب كان يقوم بالناس عشرين ركعة في قيام رمضان، ويوتر بثلاث. فرأى كثير من العلماء أن ذلك هو السنة، لأنه أقامه بين المهاجرين والأنصار، ولم ينكره منكر.(مجموع فتاوي: ١١٢/٢٣al


ഉബയ്യുബ്നു കഅബ്(റ) ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്റുമാണ്  നിസ്കരിച്ചിരുന്നതെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. അതിന്റെയടിസ്ഥാനത്തിൽ അതാണ്‌ സുന്നത്തെന്നു ധാരാളം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. കാരണം മുഹാജിറുകളും അൻസ്വാറുകലുമായ സ്വഹാബത്തിനിടയിലാണ് ഉമർ(റ) അത് നടപ്പിലാക്കിയത്. അതിനെ ഒരാളും വിമർശിച്ചിട്ടില്ല. (മജ്മൂഉഫതാവ 23/112)


ഹനഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ ഇബ്നുആബിദീൻ(റ) പറയുന്നു:  


لأن المواظبة عليها وقعت في أثناء خلافة عمر رضي الله عنه ووافقه على ذلك عامة الصحابة ومن بعدهم إلى يومنا هذا بلا نكير وكيف لا وقد ثبت عنه صلى الله عليه وسلم عليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجذ كما رواه أبو داود(رد المحتار لابن عابدين: ٤٩٣/٢، وابحر الرائق: ٧١/٢)Moosa Sonkal


ഉമറി(റ)ന്റെ ഭരണത്തിനിടയിലാണ് സ്ഥിരമായ ജമാഅത്ത് തുടങ്ങിയത്. അന്നുണ്ടായിരുന്ന സ്വഹാബിമാരും നാളിതുവരെയുള്ള മുസ്ലിംകളും അതോടു യോജിക്കുകയാനുണ്ടായത്. ആരും തന്നെ അതിനെ വിമർശിക്കുകയുണ്ടായില്ല. "എന്റെ സുന്നത്തും ഖുലഫാഉറാഷിദുകളുടെ സുന്നത്തും നിങ്ങൾ മുറുകെ പിടിക്കുക. അവ അണപ്പല്ല്കൊണ്ട് കടിച്ചു പിടിക്കുക". (അബൂദാവൂദ്) എന്ന് നബി(സ) നിർദ്ദേശിച്ചിട്ടുണ്ടല്ലോ. (റദ്ദുൽമുഹ്താർ 2/71)  


അപ്പോൾ തറാവീഹ് ഇരുപത് റക്അത്താണെന്നതിന് പ്രമാണമായി എല്ലാ മദ്ഹബിലെയും പണ്ഡിതന്മാർ എടുത്തു പറയുന്ന പ്രമാണം സ്വഹാബത്തിന്റെ ഇജ്മാ ആണ്. അതിനേക്കാൾ സുഷക്തമായൊരു പ്രമാണം വേറെയില്ല. ഉബയ്യുബ്നു കഅബ്(റ) അന്ന് ഇരുപത് റക്അത്തായിരുന്നു തറാവീഹ് നിസ്കരിച്ചിരുന്നതെന്ന് പ്രബലമായ ധാരാളം ഹദീസുകളിൽ വന്നതാണ്. ഏതാനും ഹദീസുകൾ കാണുക.

 (1) ഇമാം ബൈഹഖി (റ) സുനനിൽ രേഖപ്പെടുത്തുന്നു:  


 أخبرنا أبو عبد الله الحسين بن محمد بن الحسين بن فنجويه الدينوري بالدامغان ثنا أحمد بن محمد بن إسحاق السني أنبأ عبد الله بن محمد بن عبد العزيز البغوي ثنا علي بن الجعد أنبأ بن أبي ذئب عن يزيد بن خصيفة عن السائب بن يزيد قال كانوا يقومون على عهد عمر بن الخطاب رضي الله عنه في شهر رمضان بعشرين ركعة قال وكانوا يقرؤون بالمئين وكانوا يتوكؤن على عصيهم في عهد عثمان بن عفان رضي الله عنه من شده القيام(السنن الكبري: ٤٩٦/٢)Mo


സാഇബുബ്നുയസീദു(റ)ല നിന്ന് നിവേദനം: ഉമറുബ്നുൽ ഖത്വാബ് (റ) ന്റെ കാലത്ത് റമളാൻ മാസത്തിൽ അവർ ഇരുപത് റക്അത്ത് നിസ്കരിക്കുമായിരുന്നു. അദ്ദേഹം പറയുന്നു: അവർ നൂറുകണക്കായ സൂക്തങ്ങൾ ഓതിയിരുന്നു.നിര്ത്തത്തിന്റെ കാഠിന്യത്താൽ ഉസ്മാന് അഫ്ഫാൻ(റ) ന്റെ ഭരണകാലത്ത് അവർ വടികളിൽ ആസ്പദമാക്കിയിരുന്നു. (അസ്സുനനുൽ കുബ്റാ 2/496)
     ഈ ഹദീസ് പ്രബലമാണെന്ന് നിരവദി ഹദീസ് പണ്ഡിതന്മാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമാം നവവി(റ) ഖുലാസ്വയിലും ശർഹുൽ മുഹദ്ദബിലും ഇബ്നുൽ ഇറാഖി(റ) ത്വർഹുത്തസരീബിലും ഇമാം സുയൂതി(റ) മസ്വാബീഹിലും ബദ്രുദ്ദീനുൽഐനി(റ) ഉംദത്തുൽ ഖാരിയിലും അത് പ്രബലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
   പ്രസ്തുത ഹദീസിന്റെ നിവേദക പരമ്പരയിൽ വന്നവർ ഇവരാണ്.
   (1) അബൂഅബ്ദില്ലാഹിൽഹുസൈനുബ്നു മുഹമ്മദുൽ ഹുസൈനുബ്നു ഫന്ജ വൈഹി(റ). അദ്ദേഹം അദ്ദേഹത്തിൻറെ കാലഘട്ടത്തിലെ ഹദീസ് പണ്ഡിതന്മാരിൽ പ്രധാനികളിൽ പെട്ടയാളാണ്. അല്ലാമ ദഹബി തദ്കീറത്തുൽ ഹുഫ്ഫാള് (3/1057) ലും സിയാറു അഅ ലാമിന്നുബലാഅ (17/383) ലും അദ്ദേഹത്തെ പരമാർഷിച്ചിട്ടുണ്ട്.

   هو من كبار المحدثين، لا يسأل عن مثله

"അദ്ദേഹം ഹദീസ് പണ്ഡിതന്മാരിൽ പ്രധാനിയാണെന്നും അദ്ദേഹത്തെ പോലോത്തവരെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും അല്ലാമ നൈമാവി(റ) തഅലീഖിൽ വ്യക്തമാക്കിയിട്ടുണ്ട്".


   (2) അഹ്മദുബ്നുമുഹമ്മദുബ്നുഇസ്ഹാഖ് (റ). ഇബ്നുസ്സുന്നി എന്നാ പേരിലാണ് മഹാൻ അറിയപ്പെട്ടത്. 'അമലുൽ യൗമി വല്ലൈല' എന്നാ ഗ്രന്ഥത്തിന്റെ കർത്താവും ഇമാം നസാഈ(റ)യുടെ നിവെദകരിൽ പെട്ട ഒരാളുമാണ്.

كان دين خيرا صدوقا

"കൂടുതൽ സത്യം പറയുന്നവരും നല്ലവരും മതനിഷ്ടയുള്ളവരും ആയിരുന്നു" എന്നാണു ഹാഫിള് ദഹബി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. (സിയറുഅഅലാമിന്നുബലാഅ 16/255, തദ്കിറത്തുൽ ഹുഫ്ഫാള് 3/939)
     (3)അബ്ദുല്ലാഹിബ്നുമുഹമ്മദുബ്നുഅബ്ദിൽ അസീസിൽ ബഗ് വി(റ). അദ്ദേഹം വിശ്വാസയോഗ്യനും  സ്ഥിരതയുള്ളവരും പരിചയസമ്പന്നനുമാണ്. പ്രഗത്ഭ ഹദീസ് പണ്ടിതാൻ ദാറഖുത്ഥ്നി(റ) അദ്ദേഹത്തെ പരിചയപ്പെടുത്തിയത്

ثقة إمام جبل، أقل المشائخ خطأMoosa Sonkal

"വിശ്വാസയോഗ്യൻ, പർവത സമാനനായ ഇമാം, മശാഇഖുമാറിൽ വെച്ച് പിഴവ് കുറഞ്ഞയാൾ" എന്നൊക്കെയാണ്.  
     (4)അലിയ്യുബ്നുൽ ജഅദ്(റ). ഇദ്ദേഹം ഇമാം ബുഖാരി (റ)യുടെ ഉസ്താദുമാരിൽ ഒരാളാണ്. ഇദ്ദേഹം ثقة ثبت  വിശ്വാസയോഗ്യനും സ്ഥിരതയുള്ളയാളുമാണെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി (റ) തഖ്‌രീബിൽ വ്യക്തമാക്കിയിട്ടുണ്ട്.
    (5)യസീദുബ്നു ഖാസ്വീഫ(റ). ഇത് യസീദുബ്നു അബ്ദില്ലഹിബ്നു യസീദൽകിൻദി അൽമദനി എന്നാ വ്യക്തിയാണ്. അദ്ദേഹത്തെ പിതാമഹനിലെക്കു ചേർത്തിയും വിളിക്കാറുണ്ട്. ഇമാം അഹ്മദു(റ),യും അബൂഹാതിം (റ), നസാഈ(റ), ഇബ്നുസഅദ്(റ), ഇബ്നുഹിബ്ബാൻ(റ), ഇബ്നു അബ്ദിൽബർറ്(റ) തുടങ്ങിയവരെല്ലാം അദ്ദേഹം വിശ്വാസയോഗ്യനാണെന്ന് പ്രഖ്യാപിച്ചവരാണ്. അദ്ദേഹം (ثقة حجة) വിശ്വാസയോഗ്യനും ഹുജ്ജത്തുമാണെന്ന് ഇബ്നുമഈൻ പ്രസ്ഥാപിചിട്ടുണ്ട്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) അദ്ദേഹത്തിൻറെ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്.      

Moosa Sonkal

    (6)സാഇബുബ്നുയസീദുബ്നുസഈദുബ്നുസുമാമതൽകിന്തി(റ). അദ്ദേഹം സ്വഹാബിയാണ്. അദ്ദേഹം നബി(സ)യോടൊന്നിച്ച് ഹജ്ജത്തുൽവദാഇൽ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിനു അന്ന് ഏഴു വയസ്സ്  പ്രായമായിരുന്നു. അദ്ദേഹത്തിൽ നിന്ന് നിരവദിപേർ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്.
    അപ്പോൾ മേൽ ഹദീസ് എല്ലാ നിലയിലും പ്രബലമാണ്.
(2) ഇമാം മാലികും(റ) ഇമാം ബൈഹഖി(റ) യും നിവേദനം ചെയ്യുന്നു.


عن يزيد بن رومان  قال:  كان الناس يقومون في زمان عمر بن الخطاب رضي الله عنه في رمضان بثلاث وعشرين ركعة (السنن الكبري: ٤٩٦/٢،وموطأ ٢٣٣)


യസീദുബ്നുറുമാൻ(റ)ൽ നിന്ന് നിവേദനം: "ഉമറുബ്നുൽ ഖത്വാബ് (റ) ന്റെ കാലത്ത് റമളാനിൽ ജനങ്ങള് ഇരുപത്തിമൂന്ന് റക്അത്തുകൾ നിസ്കരിച്ചിരുന്നു" (അസ്സുനനുൽ കുബ്റാ 2/496, മുവത്വ്അ 233)


(3) ഇബ്നുഅബീശൈബ(റ) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു:

حدثنا وكيع عن مالك بن أنس عن يحيى بن سعيد أن عمر بن الخطاب أمر رجلا يصلي بهم عشرين ركعة .(المصنف بن أبي شيبة: ٢٨٥/٢)

യഹ് യബ്നുസഈദി(റ) ൽ നിന്ന് നിവേദനം: "ജനങ്ങൾക്ക്‌ ഇരുപത് നിസ്കരിക്കാൻ ഉമറുബ്നുൽ ഖത്വാബ്(റ)ഒരാളോട് കൽപ്പിച്ചു". (മുസ്വന്നഫ്: 2/285)


(4) ഇബ്നുഅബീശൈബ(റ) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു:


حدثنا حميد بن عبد الرحمن عن حسن عن عبد العزيز بن رفيع قال كان أبي بن كعب يصلي بالناس في رمضان بالمدينة عشرين ركعة ويوتر بثلاث .(المصنف بن أبي شيبة: ٢٨٥/٢)


അബ്ദുൽഅസീസിബ്നുറുഫൈഅ(റ) ൽ നിന്ന് നിവേദനം: "മദീനയിൽ വെച്ച് റമളാനിൽ ഉബയ്യുബ്നുകഅബ്(റ) ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിക്കുമായിരുന്നു. മൂന്ന് വിത്റും നിസ്കരിക്കും". (മുസ്വന്നഫ് 2/285)


ചുരുക്കത്തിൽ ഉമർ(റ) ന്റെ കാലത്ത് ഇരുപത് റക്അത്തായിരുന്നു സ്വഹാബാകിറാം(റ) തറാവീഹ് നിസകരിച്ചിരുന്നതെന്ന് ഉപര്യുക്ത ഹദീസുകൾ വ്യക്തമാക്കുന്നു. സ്വഹാബികളിലോ താബിഉകളിലോ പെട്ട എതെങ്കിലുമൊരാൾ അതിനെ വിമര്ശിച്ചതിന്നു യാതൊരു തെളിവുമില്ല. നബി(സ)യുടെ വാക്കുകളും പ്രവർത്തനങ്ങളും അറിയുന്നവരും അതിനെ നിഴല പോലെ പിന്തുടരുന്നവരുമായ സ്വഹാബാകിറാം(റ) ന്റെ ഇജ്മാഇനേക്കാൾ ശക്തമായ മറ്റൊരു തെളിവും കാണിക്കാനില്ല. കാരണം അവർ ഏകോപിച്ച് ഒരു കാര്യം ചെയ്താൽ നബി(സ) ചെയ്തതിനു തുല്യമാണ്. ശൈഖ് മുഹിബ്ബുല്ലാഹിൽ ബിഹാരി(റ) എഴുതുന്നു:


لو اتفقوا على فعل (بأن عمل الكل فعلا) ولا قول (هناك) فالمختار أنه كفعل الرسول صلى الله عليه وعلى آله وأصحابه وسلم لأن العصمة ثابتة (لهم) لاجماعهم، كثبوتها له صلى الله عليه وعلى آله وأصحابه وسلم.(مسلم الثبوت: هامش مستصفى: ٢٣٥/٢)


നബി(സ)യുടെ പ്രസ്താവനയില്ലാത്ത വിഷയത്തിൽ സ്വഹാബട്ത് എല്ലാവരും ഏകോപിച്ച് ഒരു കാര്യം ചെയ്താൽ അത് ഫലത്തിൽ നബി(സ)യുടെ പ്രവർത്തനം പോലെയാണെന്നാണ് പ്രബലാഭിപ്രായം. കാരണം നബി(സ)ക്ക് പിഴവ് സംഭവിക്കാത്തത് പോലെ സ്വഹാബത്തിന്റെ ഇജ്മാഇലും പിഴവ് സംഭവിക്കുകയില്ല.(മുസല്ല മുസ്സുബൂത് 2/235)


പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...