Tuesday, March 31, 2020

തബ്ലീഗ് ജമാ അത്ത്:*മുത്ത് നബി(സ്വ)യുടെ പ്രൗഡ* *ഗംഭീര ജാറത്തിനെതിരെ* *ദേവ്ബന്ദി മുഫ്തി*✍🏻 *മൗലവി ഗങ്കോഹിയുടെ* *ഫത് വ വിവാദമാകുന്നു

*മുത്ത് നബി(സ്വ)യുടെ പ്രൗഡ*
*ഗംഭീര ജാറത്തിനെതിരെ*
*ദേവ്ബന്ദി മുഫ്തി*✍🏻

*മൗലവി ഗങ്കോഹിയുടെ*
*ഫത് വ വിവാദമാകുന്നു.*

മുത്ത് നബി(സ്വ)യുടെ തേജസ്സുറ്റതും ശോഭനീയവുമായ മദീനാ ശരീഫിലെ പരിശുദ്ധ ജാറമടക്കം മുഴുവൻ ജാറങ്ങളും പിഴച്ച ബിദ്അത്താണെന്നും ഖുർആൻ സുന്നത്തുകളെ കൊണ്ട് ഇവയെ എതിർക്കണമെന്ന് ഉൽഘോഷിക്കുന്ന ഫത് വ ഇങ്ങനെ വായിക്കാം.

*ചോദ്യം?:*

"ഖബ്റുകളെ ദൃഡീകരിക്കുക.
മുകളിൽ കെട്ടിടം നിർമിക്കുക.
ഖുബ്ബ നിർമിക്കുക.വെളിച്ചം
സംവിധാനിക്കുക.
തുടങ്ങിയ കാര്യങ്ങൾക്ക് ഹദീസിൽ നിയന്ത്രണം വന്നിരിക്കെ.

നബി(സ്വ)യുടെ അനുഗ്രഹീത ജാറം പ്രതാഭത്തിലും പ്രൗഡിയിലുമായി ദൃഢമായി നിർമ്മിക്കപ്പെട്ടതിന്റെയും വെളിച്ചം സംവിധാനിച്ചതിന്റെയും കാരണം എന്താണ് ?

സ്വഹാബത്തിന്റെയും ഇമാമുമാരുടേയും നിർമ്മിക്കപ്പെട്ടിട്ടുണ്ടല്ലോ ?

ഇത്തരം കാര്യങ്ങളിൽ മതപരമോ ഭൗതികമോ ആയ വല്ല നന്മയും പ്രത്യേകതയും ഉണ്ടോ"  ?

ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർ
അമ്പിയാക്കൾ സ്വഹാബാക്കൾ മുജ്തഹിദുകളായ ഇമാമുമാർ
വിശിഷ്യാ നബി (സ്വ) യുടെ ജാറവും രേഖയായി അവതരിപ്പിക്കുന്നു.

ഇത്തരം കാര്യങ്ങളെ
അറേബ്യൻ പണ്ഡിതരും ഹറമൈനി പണ്ഡിതരും
എതിർകുന്നില്ല എന്നത്
അനുവദനീയമാകുന്നതി
ന്ന് രേഖയാക്കാൻ പറ്റുമോ'' ?

*ഉത്തരം:*

ഈ മുഴുവൻ കാര്യങ്ങളും അനുവദനീയമല്ലാത്തതും നിയമ വിരുദ്ധവുമാകുന്നു .

എവിടെയായാലും സ്വീകാര്യരായ പണ്ഡിതരല്ല നിർമിച്ചത് മറിച്ച് പൊതുജനങ്ങളും സമ്പന്നരും സുൽത്വാൻമാരുമാണ് നിർമ്മിച്ചത്.

ഇത്തരം കാര്യങ്ങളെ തടയുന്ന ഹദീസുകൾ വന്നിരിക്കെ ആരുടെ പ്രവർത്തനം കൊണ്ടും ഇവ അനുവദനീയമാവില്ല.

ഖുർആനിന്നും സുന്നത്തിനുമെതിരിൽ ആര് ചെയ്താലും അത് അനുവദനീയമല്ലാത്തതും
തെളിവിന്ന് യോഗ്യമല്ലാത്തതുമാണ്.
 ഖുർആനും ഹദീസും മുജ്തഹിദുകളുടെ വാക്കുമാണ് പരിഗണിക്കേണ്ടത്.

ശറഇൽ സ്വീകാര്യമല്ലാത്തൊരു കാര്യം അറേബ്യയിലോ ഹറമൈനിയിലോ പ്രചരിക്കപ്പെട്ടത് കൊണ്ട് അനുവദിക്കപ്പെടില്ല.

ഇത്തരം ബിദ്അത്തുകളെ
അവിടെ ആരും തടയുന്നില്ല എന്നതും അനുവദനീയമാകുന്നതിന്ന് രേഖയല്ല. ഈ വിഷയത്തിൽ മൗനം പാലിക്കാൻ യാതൊരു ന്യായവുമില്ല.
ഖുർആനും സുന്നത്തും കൊണ്ട് റദ്ദ് ചെയ്യേണ്ടതും
വിമർശിക്കേണ്ടതുമാണ്".
*[ഫതാവാറശീദിയ്യ:പേജ്: 42,43]*

വ്യത്യസ്തമായ രണ്ട് ചോദ്യങ്ങളിലെ പ്രസക്ത ഭാഗങ്ങളും അവക്കുള്ള ഉത്തരത്തിന്റെ
ആശയ വിവർത്തനവുമാണ്
മുകളിൽ നാം വായിച്ചത്.

ദേവ്ബന്ദീ പണ്ഡിതർ
 അഹ് ലുസ്സുന്ന: യിലെ മധ്യനിലപാടുകാരാണെന്നും മാതുരീതിയ്യ: അശ്അരിയ്യ:യെ അനുഗമിക്കുന്നവരുമാണെന്ന
വാദം ബാലിശമാണെന്നും
തനി വ്യാജമാണെന്നും വ്യക്തമായല്ലോ! .

മക്ക മദീന: യിലെ മഖ്ബറകൾ
തകർക്കപ്പെടുന്നതിന്ന് മുമ്പ്
നൽകിയ ഫത് വയാണ് ഇതെങ്കിൽ
തകർക്കപ്പെട്ടതിന്ന് ശേഷം
ദേവ്ബന്ദികളുടെ മുഹദ്ദിസും
തബ്ലീഗീ ജമാഅത്തിന്റെ ശില്പി ഇല്ല്യാസിന്റെ ഉസ്താദുമായ
മൗലവി ഖലീൽ അമ്പേട്ടവിയുടെ
 വരികൾ കൂടി വായിക്കൂ.
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️

 "ഈ കാലഘട്ടത്തെ പരിഗണിച്ച് വളരെയധികം മതാധിഷ്ടിത ഭരണകൂടമാണ് ഈ ഭരണകൂടമെന്ന് ഞാൻ വിശ്വസിക്കുന്നു.

സുൽത്വാൻ ഇബ്നു സഊദ് വളരെയധികം ബുദ്ധിമാനും മതനിഷ്ടയുള്ളവനും സഹനശീലമുള്ളവനുമാണ്.....
ആർകും ഒരു പരാതിയുമുണ്ടായിട്ടില്ല.

ജാഹിലീങ്ങൾ റാഫിളുകളുമായി
 കൂടിചേർന്ന് സംയുക്തമായി ദീനും
ഈമാനുമാക്കി മാറ്റിയ  ഖുബ്ബകൾ (മഖ്ബറകൾ )
പൊളിക്കുന്നതിനെ അടിസ്ഥാനമാക്കി പരാതികൾ വരുന്നു.

എന്റെ അടുത്ത് ഇവയെ
(ജാറങ്ങളെ) തകർക്കൽ
 നിശ്ചയം വാജിബാകുന്നു."

میرےنزديک انکا انھدام
يقیینا واجب ہے

(മഖ്ബറകളെ പൊളിക്കൽ നിർബന്ധമാകുന്നു.)
*മക്തൂബ് ١٣٤٥ റബീഉസ്സാനി*
മൗലവി ഖലീൽ അമ്പേട്ടവി
മൗലവി റശീദ് ഗങ്കോഹിയു
ടെ നവാസെ മൗലവിയാക്കൂബ്
സാഹിബിന്ന് 1345 ൽ എഴുതിയ കത്തിലെ ചില ഭാഗങ്ങളാണ് മുകളിൽ എഴുതിയത്.
..................................................
*മുഹമ്മദ് ഇസ്മാഈൽ അംജദി*
*മഹാരാഷ്ട്ര*
*9819631650*
💙________________________💙

പരിണാമവാദം - ഉത്തരമില്ലാത്ത സമസ്യകള്‍

പരിണാമവാദം - ഉത്തരമില്ലാത്ത സമസ്യകള്‍

ഷാഹിം സലീം

എന്താണ് പരിണാമം?
ജീവന്റെ ഉത്പത്തിയെക്കുറിച്ചുള്ള പരിണാമവാദികളുടെ കാഴ്ചപ്പാട് ശരിയാണോ?
ഡി.എന്‍.എ യുടെ ഘടന കണ്ടെത്തിയ ഫ്രാന്‍സിസ് ക്രിക്ക് പറയുന്നത് ഡി.എന്‍.എ ഒരിക്കലും സ്വയം ഉണ്ടാവില്ല എന്നാണ്, പിന്നെ ആരുണ്ടാക്കി, അന്യഗ്രഹ ജീവികളോ?
സ്രഷ്ടാവ് എന്ന സത്യത്തിന് മറയിടാന്‍ കിണഞ്ഞു ശ്രമിക്കുക മാത്രമാണ് പരിണാമ വാദികള്‍.
ഒരു കണ്ണിനകത്തെ പ്രതിഭാസങ്ങളെ കുറിച്ച് ആലോചിച്ചാൽ മാത്രം മതിയാകും അതിനു പിന്നിലെ ഒരു ഡിസൈനറെ കുറിച്ചറിയാൻ.

കുരങ്ങില്‍ നിന്ന് മനുഷ്യനുണ്ടായ ശേഷം മനുഷ്യനെന്തേ പരിണമിക്കാതിരുന്നത്?
മനുഷ്യന്‍ പരിണമിച്ച് അക്വാ മാന്‍, ബാറ്റ് മാന്‍, സ്‌പൈഡര്‍ മാന്‍ എന്നിവ ഉണ്ടാവാത്തതെന്തേ?
വെള്ത്തില്‍ ആദ്യമായി മീനുണ്ടായെങ്കില്‍ അതേ വെള്ളത്തില്‍ ഒരു തവളയുണ്ടായിക്കൂടെ?
കുരങ്ങില്‍ നിന്ന് പരിണമിച്ചതെങ്കില്‍ കോമണ്‍ ആന്‍സെസ്റ്റര്‍ ഉണ്ടാകുന്നതെങ്ങനെ?
പരിണാമവാദികള്‍ക്ക് ഉത്തരമില്ലാത്ത സമസ്യകളേറെ..

പരിണാമം എന്നൊരു പ്രക്രിയ ഉണ്ട്. അതിനര്‍ഥം പ്രപഞ്ചത്തിനൊരു എഞ്ചിനിയര്‍ ഇല്ല എന്നല്ല.

കുറേ അനുമാനങ്ങളും  അപൂര്‍ണമായ അന്ധവിശ്വാസങ്ങളും ചേര്‍ന്നതാണ് പരിണാമ വാദം. അതൊരു തെളിയിക്കപ്പെട്ട ശാസത്രീയ നിയമമല്ല. ജീവികളെ വര്‍ഗീകരിക്കുന്നതിനും മറ്റും ഉപകരിക്കുന്ന ഒരു സിദ്ധാന്തം മാത്രം. ഇന്നും തെളിയിക്കപ്പെടാത്തതും ഒരു പക്ഷേ ഒരിക്കലും തെളിയിക്കപ്പെടാനിടയില്ലാത്തതും.

എന്നെങ്കിലും മിസ്സിങ് ലിങ്കുകള്‍ ലഭിക്കുമെന്നും പരിണാമം തെളിയിക്കപ്പെടുമെന്നുമുള്ള അറ്റമില്ലാത്ത പ്രതീക്ഷയിലാണ് പരിണാമ വാദികള്‍.

https://m.facebook.com/story.php?story_fbid=164081698391117&id=112137673585520


#Realtalk #Epista_Commune 

https://youtu.be/7C1RZ632W9M

ഇസ്ലാം :ഖുർആനിൽ വൈരുദ്ധ്യ മോ? മനുഷ്യന്‍റെ ഉത്ഭവം: ഖുര്‍ആനില്‍ വൈരുധ്യമില്ല

https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

'

മനുഷ്യന്‍റെ ഉത്ഭവം: ഖുര്‍ആനില്‍ വൈരുധ്യമില്ല

Muhammad Sajeer Bukhari / 4 years ago

ചോദ്യം:

അല്ലാഹു എങ്ങനെയാണ് മനുഷ്യനെ സ്രിഷ്ടിച്ചത്‌ ..? ഖുർആനിൽ എന്താണ് പറഞ്ഞത് എന്ന് നോക്കുക .

1) മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു (.96:2)
2) അവൻ തന്നെയാണ് വെളളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹ ബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്(.25:54)
3) കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാൽ ) മുഴക്കമുണ്ടാകുന്ന കളിമണ്‍ രൂപത്തിൽ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു (15:26)
മനുഷ്യനെ എങ്ങനെ അല്ലാഹു സൃഷ്ടിച്ചു എന്നത് ഖുർആനിൽ ഇവിടെ പറഞ്ഞത് പ്രകാരം 3 വിത്യസ്ത നിലയിലാണ് കാണുന്നത് .സത്യത്തിൽ ഇത് ഒരു വൈരുധ്യം അല്ലേ .ഭ്രൂണത്തിൽ നിന്നോ , വെളളത്തിൽ നിന്നോ , അതോ കളിമണ്‍ രൂപത്തിൽ നിന്നോ എങ്ങനെ ആണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് ..?

ചോദ്യകര്‍ത്താവ്: മുശ്താഖ് കണ്ണൂര്‍ | islamis6666@gmail.com


ഈ വാക്യങ്ങളില്‍ വൈരുധ്യം ഇല്ല, വൈവിധ്യം ആണുള്ളത്. രണ്ടും രണ്ടാണ്. വിശദമാക്കാം.

മനുഷ്യ സൃഷ്ടിപ്പിന്‍റെ ആരംഭത്തെ കുറിച്ച് പറയുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ രണ്ടു തരത്തിലുള്ള വിശദീകരണങ്ങള്‍ തന്നിട്ടുണ്ട്. ഒന്ന്‍, ഏറ്റവും ആദ്യത്തെ മനുഷ്യനെപടച്ചതിനെ പറ്റിയാണ്. മറ്റേതാവട്ടെ, പ്രജനന വ്യവസ്ഥയിലൂടെ മനുഷ്യകുലം നിലനില്‍ക്കുന്നതിനെ സംബന്ധിച്ചാണ്. സ്വാഭാവികമായും രണ്ടിനും രണ്ടു തരം വിശദീകരണം ആണുണ്ടാവുക. അതാണ്‌ ഞാന്‍ പറഞ്ഞത്, വൈരുധ്യമല്ല വൈവിധ്യമാണ് എന്ന്.

ഈ രണ്ടു തരം വിശദീകരണങ്ങളെയും അതാതിന്‍റെ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്തു കൂട്ടിക്കലര്‍ത്തി അവതരിപ്പിച്ചാണ് വിശുദ്ധ ഖുര്‍ആനില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നു സ്ഥാപിക്കാന്‍ ചിലര്‍ പെടാപാടു പെടുന്നത്. തകരാര്‍ ഖുര്‍ആനിനല്ല, ആരോപകര്‍ക്കാണ്. മറിച്ച്, രണ്ടിനെയും രണ്ടായി കണ്ടു തന്നെ വായിച്ചാല്‍ ഒരു തരത്തിലുള്ള വൈരുധ്യവും അനുഭവപ്പെടുന്നില്ലെന്നു മാത്രമല്ല, ഖുര്‍ആനിന്‍റെ വ്യക്തവും കൃത്യവും ശാസ്ത്രീയവുമായ ആഖ്യാനം നിങ്ങളെ അതിശയിപ്പിക്കുക കൂടി ചെയ്യും.

മണ്ണില്‍ നിന്നാണോ?

ചോദ്യകര്‍ത്താവ് ഉദ്ധരിച്ച മൂന്നാമത്തെ ആയത്ത് ആദിമ മനുഷ്യന്‍റെ സൃഷ്ടിപ്പിനെ സംബന്ധിച്ചുള്ളതാണ്. ഈ ആശയം പ്രതിപാദിക്കുന്ന മറ്റു ചില സൂക്ത ങ്ങൾ കൂടി ചേര്‍ക്കാം.

അല്ലാഹു ആദമിനെ മണ്ണിൽ നിന്നും സൃഷ്ടിച്ചു. എന്നിട്ട് അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞു. അപ്പോളതാ, അവൻ(ആദം)  ഉണ്ടാകുന്നു!!(3: 59)

അവനത്രേ കളി മണ്ണിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌(6:2)

നിങ്ങളെ അവൻ മണ്ണിൽ നിന്ന്‌ സൃഷ്ടിച്ചു(30: 20)

 അല്ലാഹു നിങ്ങളെ മണ്ണിൽ നിന്നും പിന്നീട്‌ ബീജകണത്തിൽ നിന്നും സൃഷ്ടിച്ചു(35: 11)


മനുഷ്യൻ സൃഷ്ടി  മണ്ണിൽ നിന്നായിരുന്നു എന്നാണു ഉപര്യുക്ത ആയത്തുകള്‍ എല്ലാം പറയുന്നത്. മണ്ണിനെ കുറിക്കാന്‍ വ്യത്യസ്തമായ അഞ്ചു പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. അവ ഉദ്ധരിച്ചു ഖുര്‍ആനില്‍ വൈരുധ്യം തേടി നടക്കുന്നവര്‍ ഉണ്ട്. എന്നാല്‍ വാസ്തവം എന്താണെന്ന് നോക്കാം. തുറാബ് (تراب) എന്ന പദമാണ് അതിലൊന്ന്. ഇത് ഏതു തരം മണ്ണിനും പൊതുവായി പറയാവുന്ന ഒരു പദമാണ്. മണ്ണിന്‍റെ സ്വഭാവമോ വിധമോ മറ്റെന്തെങ്കിലും വിശേഷണമോ അതില്‍ നിന്ന് മനസ്സിലാകുകയില്ല. ആദമിനെ പടക്കാന്‍ ഏതു തരത്തിലുള്ള മണ്ണാണ് ഉപയോഗിച്ചത് എന്നു ചോദിക്കാവുന്നതാണ്. അതിനു ഉത്തരമായി രണ്ടു പദങ്ങള്‍ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു; ഹമഅ്(حمأ), ത്വീന്‍(طين) എന്നിവ. കളിമണ്ണ്‍, ചെളിമണ്ണ്‍ എന്നീ അര്‍ത്ഥങ്ങളി­ല്‍ ഉപയോഗിക്കുന്നതാണ് ഈ പദങ്ങ­ള്‍. കളിമണ്ണിന്‍റെ സ്വഭാവം എന്തായിരിക്കും എന്നറിയാനുള്ള അഭിവാജ്ഞക്ക് ഉത്തരമായി വീണ്ടും രണ്ടും പദങ്ങള്‍! മസ്നൂൻ(مسنون) ,സ്വൽസ്വാൽ(صلصال) എന്നിവയാണത്. പശിമയുള്ള കുഴഞ്ഞ മണ്ണ് എന്നാണു മസ്നൂനിന്‍റെ അര്‍ഥം. അനന്തരം ഉണങ്ങി വരണ്ടാല്‍ രൂപപ്പെടുന്ന “മുട്ടിയാല്‍ ചിലപ്പ്‌ കേള്‍ക്കുന്നത്” എന്നാണു സ്വല്സ്വാലിന്‍റെ വിവക്ഷ. മണ്ണി­ല്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന പൊതു പ്രസ്താവനയുടെ വിശദീകരണങ്ങളാണ് ഇതെല്ലാം എന്നു ആര്‍ക്കാണ് മനസ്സിലാകാത്തത്. ഇതെങ്ങനെ വൈരുധ്യമാകും?!

വെള്ളത്തില്‍ നിന്നാണോ?

ചോദ്യത്തില്‍ പരാമര്‍ശിച്ചിട്ടുള്ള സൂറത്തു­ല്‍ ഫുര്‍ഖാനിലെ സൂക്തം മനുഷ്യ സൃഷ്ട്ടിപ്പ് വെള്ളത്തില്‍ നിന്നാണെന്നു പരാമ­ര്‍ശിക്കുന്നു. വേരെയൊരു സൂക്തത്തില്‍ “എല്ലാ ജന്തുക്കളെയും അവൻ വെള്ളത്തിൽ നിന്ന്‌ സൃഷ്ടിച്ചിരി ക്കുന്നു”(24: 45) എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സൂക്തങ്ങള്‍ മനുഷ്യന്‍ മണ്ണില്‍ നിന്ന് പടക്കപ്പെട്ടിരിക്കുന്നു എന്ന പ്രസ്താവങ്ങളോട് കലഹിക്കുമോ? ഇല്ല, ഒരിക്കലും ഇല്ല.

ഈ സൂക്തങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള പദം “മാഅ്”(ماء) എന്നാണ്. രണ്ടു അര്‍ത്ഥങ്ങളാണ് ഈ പദത്തിനുള്ളത്. പ്രഥമാര്‍ത്ഥം ജലം എന്നു തന്നെ. ബീജം അല്ലെങ്കില്‍ അണ്ഡം എന്നാണ് അടുത്ത അര്‍ത്ഥം. “പുരുഷന്‍റെ ബീജത്തില്‍ നിന്നാണോ സ്ത്രീയുടെ അണ്ഡത്തില്‍ നിന്നാണോ ശിശു ജനിക്കുന്നത്?” എന്നു തിരുമേനി സ്വ.യോട് ജൂതന്‍ അന്വേഷിച്ച സംഭവം വിശ്രുതമാണ്. സ്വഹീഹായ അനേകം ഹദീസുഗ്രന്ഥങ്ങളില്‍ ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഇവിടെ ബീജം,അണ്ഡം എന്നീ അര്‍ത്ഥങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളത് “മാഅ്”(ماء) എന്നാണ്. സമാനമായ അനേകം ഉദാഹരണങ്ങള്‍ ചൂണ്ടി കാണിക്കാനാകും. ഈ അര്‍ത്ഥത്തി­ല്‍ “മാഇ”ല്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് എന്നു വായിക്കുമ്പോള്‍ അതി­ല്‍ സംശയത്തിനിടയില്ല.

ജലം എന്ന അര്‍ഥം തന്നെ പരിഗണിച്ചാലും ഒരു വൈരുധ്യവും ഇല്ല എന്നോര്‍ക്കുക. മനുഷ്യനെ പടച്ചത് മണ്ണിൽ നിന്നു മാത്രമാണ് എന്നോ ജലത്തിൽ നിന്നു നിന്നു മാത്രമാണ് എന്നോ വിശുദ്ധ ഖുർആനിലൊരിടത്തും പറഞ്ഞിട്ടില്ല. പിന്നെയെങ്ങനെ ഈ വചനങ്ങൾ തമ്മിൽ വൈരുധ്യമുണ്ടെന്ന്‌ പറയും?  മനുഷ്യനെ വെള്ളത്തിൽ നിന്നും മണ്ണിൽ നിന്നുമാണ് സൃഷ്ടിച്ചത് എന്നതിന്‍റെ അര്‍ഥം വെള്ളത്തിന്‍റെയും മണ്ണി​‍ന്‍റെയും മിശ്രിതത്തിൽ നിന്ന്‌ സൃഷ്ടിക്കപ്പെട്ടു എന്നാണ്.

 വെള്ളം ചേർത്ത്‌ മണ്ണ്‌ കുഴച്ച്‌ കളിമൺ രൂപമുണ്ടാക്കുക എന്നത്‌ സ്വാഭാവികമായ കാര്യമാണല്ലോ.  ഇപ്രകാരമായിരിക്കും ആദിമനുഷ്യന്‍റെ രൂപം നിർമിച്ചത്‌ എന്നാണ് ഈ ആഖ്യാനത്തില്‍ നിന്ന് മനസ്സിലാവുന്നത്. ആദി മനുഷ്യന്‍റെ സ്വരൂപം കളിമണ്ണിൽ നിന്ന്‌ പാകപ്പെടുത്തിയ ശേഷം അതില്‍  ആത്മാവിനെ സന്നിവേശിപ്പിച്ചപ്പോഴാണ്‌ മനുഷ്യനുണ്ടായതെന്നു വിശുദ്ധ ഖുർആ­ന്‍ പറഞ്ഞിട്ടുണ്ടല്ലോ(15:28,29).

ആദിമ മനുഷ്യന്‍റെ കാര്യത്തില്‍  മാത്രമല്ല എല്ലാ മനുഷ്യരുടെ യും ഘടനയില്‍ ജലം നിർണ്ണായക ഘടകമാണ്‌എന്നു അറിയാത്തവര്‍ തുച്ചമായിരിക്കും. മനുഷ്യശരീരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ജലമാണ്.നവജാതശിശുവിൽ 77ശതമാനത്തോളവും പ്രായപൂർത്തിയായ ഒരാളിൽ 70 ശതമാനത്തോളവും പ്രായം ചെന്നവരിൽ 50 ശതമാനത്തോളവും ജലം ഉണ്ട്. മസ്തിഷ്കത്തിന്റെ 95 ശതമാനവും രക്തത്തിന്റെ 82 ശതമാനവും വെള്ളമാണ്. ഉമിനീരിന്‍റെ അടിസ്ഥാനവും വെള്ളമാണ്. അതുപോലെ സന്ധികള്‍ക്ക് ചുറ്റുമുള്ള ദ്രാവകവും വെള്ളം തന്നെ. എന്തിനധികം, നമ്മുടെ അസ്ഥികളുടെ പോലും 22 ശതമാനം വെള്ളമാണ്!! ദിവസവും രണ്ട് ലിറ്റര്‍ മുതല്‍ മൂന്ന് ലിറ്റര്‍ വരെ ജലം മനുഷ്യ ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം ലഭിക്കാതെ നമുക്ക് അഞ്ചാഴ്ച പിടിച്ചു നില്‍ക്കാനാവുമെങ്കില്‍ ജലമില്ലാതെ അഞ്ച് ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കാനാകില്ല!! മനുഷ്യശരീരത്തില്‍ എപ്പോഴും 35 മുതല്‍ 40 വരെ ലിറ്റര്‍ ജലം നില്‍ക്കുന്നു. ശരീരത്തില്‍ ജലത്തിന്റെ ഒരു ശതമാനത്തിന്റെ കുറവുണ്ടാകുമ്പോഴേക്കും നമുക്ക് ദാഹിക്കും. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ശരീരത്തില്‍ ജലത്തിന്റെ അളവ് കുറയുന്നു. ഇപ്പോള്‍ നിലവിലുള്ളതിനേക്കാള്‍ 2 ശതമാനം കുറവുണ്ടായാല്‍ നിര്‍ജലീകരണത്തിന് വിധേയമാകും. ഇത് പല രോഗങ്ങള്‍ക്കും കാരണമാകും.

             വെള്ളം ഒരു ലൂബ്രികന്റായി വര്‍ത്തിക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഓക്സിജനും പോഷക ഘടകങ്ങളും എത്തിക്കുക എന്നതാണ് പ്രധാനധർമ്മം. അതോടൊപ്പം ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു. ഇപ്രകാരം ശരീരോഷ്മാവ് നിയന്ത്രിക്കുക, ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക എന്നിവയും ജലത്തിന്റെ ധർമ്മങ്ങളാണ്.

ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിച്ചാല്‍കുടലിലെ കാന്‍സര്‍ സാധ്യത 40 ശതമാനം വരെയും മൂത്രസഞ്ചിയിലെ കാന്‍സര്‍ സാധ്യത 50 ശതമാനം വരെയും കുറയുമെന്നാണ് വിവിധ പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മൂത്രാശയ അണുബാധയുള്ളവര്‍ ദിവസവും ധാരാളം വെള്ളം കുടിക്കണമെന്നാണല്ലോ വൈദ്യമതം. മനുഷ്യശരീരത്തിന്‍റെ നിലനില്‍പ്പിനും ആരോഗ്യ സംരക്ഷണത്തിനും ജലം എത്രമാത്രം അവശ്യഘടകമാണ് എന്നതിനു ഇനിയുമധികം പറയേണ്ടതില്ലല്ലോ.

                 അതുപോലെ നമ്മുടെ ശരീരത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് മണ്ണും. മനുഷ്യ ശരീരത്തിൽ  കാണുന്ന എല്ലാ ലവണങ്ങളും ധാതുക്കളും മൂലകങ്ങളും മണ്ണില്‍ അട ങ്ങിയിട്ടുണ്ട്!! നമ്മെ അതിശയിപ്പിക്കുന്ന ഒരു പഠനം സൂചിപ്പിക്കട്ടെ. പലരും ജൈവകൃഷിയിലേയ്ക്ക്‌ ആകൃഷ്ടരാകുവാൻ കാരണം വർദ്ധിച്ചുവരുന്ന രോഗങ്ങളാണല്ലോ. മണ്ണിലെ മൂലകങ്ങളുടെ കുറവ്‌ നാം ഭക്ഷിക്കുന്ന ഭക്ഷണതിലുണ്ടാകുകയും അത്‌ മൂലമാണ് പല രോഗങ്ങളുംഉണ്ടാകുന്നത് എന്ന നിരീക്ഷണത്തിനു കിട്ടിയ അംഗീകാരമാണ് ജൈവകൃഷിക്ക് കിട്ടികൊണ്ടിരിക്കുന്ന പ്രചാരം. പലരുടെയും പഠനങ്ങൾ പറയുന്ന ചില ഉദാഹരണങ്ങൽ ചുവടെ ചേർക്കുന്നു.
1. മഗ്നീഷ്യത്തിന്‍റെ അപര്യാപ്തത മൂലം ഹൃദയഘാതം ഉയര്‍ന്ന രക്തസമ്മർദം, ആസ്ത്മ,കിഡ്നിയില്‍ കല്ല്‌ മുതലായ രോഗങ്ങൾ ഉണ്ടാകുന്നു. പച്ചനിറമുള്ള ഇലകളിൽ കൂടുതൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.
2. എല്ലിനും പല്ലിനും ബലക്കുറവുണ്ടാകുന്നു കാല്‍സ്യത്തിന്‍റെ കുറവ് മൂലം ആണ്.  കാൽസ്യം ഫൊസ്ഫറസിനൊപ്പം ചേർന്നാണ്‌ ഉറപ്പുള്ള എല്ലും പല്ലും ഉണ്ടാകുന്നത്‌. പാലിലും വെണ്ണയിലും കൂടുതൽ ഉണ്ടെങ്കിലും ക്യാൽസ്യം ഡെഫിഷ്യൻസിയുള്ള പശുവിന്‍റെ പലിന്‍റെ ഗതി എന്താവും! ഡോള്ളാമൈറ്റിൽ മഗ്നീഷ്യവും ക്യൽസ്യവും അടങ്ങിയിട്ടുണ്ട്‌.  ഇത്‌ ജൈവകൃഷിക്ക്‌ അനുയോജ്യമാണ്.
3. വളർച്ചയ്ക്കും, ഗർഭധാരണത്തിനും, പാലുൽപ്പാദനത്തിനും, മുറിവുണങ്ങുവാനും, പുതിയ ചര്‍മം ഉണ്ടാകുവാനും തുടങ്ങി പലതിനും സിങ്ക്‌ ആവശ്യമാണ്‌.  വൈറൽ ഇൻഫെക്‌ഷൻസിനെതിരെ പോരാടുകയും ചെയ്യും.

                 ഇപ്പോഴും യഥാര്‍ത്ഥ മണ്ണില്‍ നിന്നുള്ള മൂലകങ്ങളും ധാതുക്കളും പോഷകങ്ങളും കൂടാതെ നമുക്ക് ജീവിക്കാന്‍ കഴിയുകയില്ല എന്നാണു പറഞ്ഞു വന്നതിന്റെ ചുരുക്കം മനുഷ്യ ശരീരത്തിന്‍റെ നിര്‍മിതിക്ക് വെള്ളവും മണ്ണും വേണമെന്ന് പറയുമ്പോള്‍ അതില്‍ എങ്ങനെയെങ്കിലും വൈരുധ്യം കണ്ടത്താന്‍ പഴുത് തേടുന്നവര്‍ ഈ പഠനങ്ങള്‍ വായിക്കുന്നത് നന്നായിരിക്കും. പറഞ്ഞുവന്നതിന്‍റെ സംക്ഷിപ്തം, മനുഷ്യൻ ജലത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന ഖുർആനിക പ്രഖ്യാപനം മണ്ണില്‍ നിന്ന് പടക്കപ്പെട്ടവന്‍ എന്നതിനോട് വിരുദ്ധമാകുന്നില്ലെന്നു മാത്രമല്ല, സൃഷ്ടിപ്പിനു വേണ്ടി ഉപയോഗിച്ച വിവിധ വസ്തുക്ക­ള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുക കൂടിയാണ് ചെയ്യുന്നത്.

ഒരു സൂക്തത്തില്‍ “എല്ലാ ജന്തുക്കളെയും അവൻ വെള്ളത്തിൽ നിന്ന്‌ സൃഷ്ടിച്ചിരി ക്കുന്നു”(24: 45) എന്നും രേഖപ്പെടുത്തിയിട്ടുണ്ട് എന്നു നടേ പറഞ്ഞുവല്ലോ. വളരെ വലിയ ഒരു ശാസ്ത്രീയ സത്യമാണ് ഇതിലൂടെ വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചത്. ഇതര ഗ്രഹങ്ങളില്‍ എവിടെയെങ്കിലും ജീവനുണ്ടോ എന്നന്വേഷിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ മുഖ്യമായും അവിടെ ജലകണികകളുണ്ടോ എന്ന അന്വേഷണമാണ് ആദ്യം നടത്തുന്നത് നാം വായിച്ചിട്ടുണ്ട്. ജലമുണ്ടെങ്കില്‍ ജീവനുണ്ടെന്നര്‍ഥം. ജലമില്ലാതെ ജീവന്‍ നിലനില്‍ക്കില്ല. നമ്മുടെ ഭൂമിക്ക് നീലഗ്രഹം എന്ന അപരനാമം കിട്ടിയത് ഇവിടുത്തെ ജലസാന്നിധ്യം കൊണ്ടാണ്. ജീവോത്പത്തി, വികാസം, പരിരക്ഷ തുടങ്ങിയവയെല്ലാം വെള്ളത്തെ ആശ്രയിച്ചാണ്. പ്രാണവായു കഴിഞ്ഞാല്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിന്‍റെ അടിസ്ഥാനം വെള്ളമാണ്. ജലാധിഷ്ഠിതമായ ഒരു ആവാസവ്യവസ്ഥയാണ് ഭൂമിക്കുള്ളത്. പ്രകൃതിയിലെ ചെറുതും വലതുമായ എല്ലാ ജീവികളും ഈ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, വായു, സസ്യങ്ങള്‍, ജന്തുക്ക­ള്‍, പറവക­ള്‍, സൂക്ഷ്മജീവിക­ള്‍ എന്നിവയുടെയെല്ലാം നിലനില്‍പ്പിന് വെള്ളം കൂടിയേ തീരൂ. പ്രകൃതിസംവിധാനത്തിലും മൂലകങ്ങളുടെ ജൈവരാസ ചാക്രിക ഗതികളിലും വെള്ളമാണ് നിര്‍ണായകഘടകം. കാലാവസ്ഥാ നിര്‍ണയത്തിലും പ്രകൃതി സംവിധാനത്തിലും വെള്ളം അത്യാവശ്യമാണെന്നര്‍ഥം.

ഭ്രൂണത്തില്‍ നിന്നാണോ?

                   മനുഷ്യന്‍ ഭ്രൂണത്തില്‍ നിന്നാണോ സൃഷ്ടിക്കപ്പെട്ടതെന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. അതും മുകളില്‍ പറഞ്ഞതും തമ്മില്‍ ഒരു വൈരുധ്യവും ഇല്ലെന്നു ഇനി അധികം പറയേണ്ടി വരില്ല. ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു എന്നതിനെ കുറിച്ചുള്ള ഖുര്‍ആനിലെ വിവരണത്തി­ല്‍ ശാസ്ത്രീയാബദ്ധം സംഭവിച്ചിട്ടുണ്ടെന്ന ആരോപണത്തിനു ഞാന്‍ നേരത്തെ വിശദമായ മറുപടി എഴുതിയിട്ടുണ്ട്. എന്‍റെ “ഖുര്‍ആനിന്‍റെ അമാനുഷികത: വിമര്‍ശനങ്ങള്‍ക്ക് മറുപടി”യുടെ ഒന്നാം വാള്യം വായിക്കുക. വൈരുദ്ധ്യമല്ല, ഈയടുത്ത കാലത്ത് മാത്രം ശാസ്ത്രം മനസ്സിലാക്കിയ കാര്യങ്ങളാണ് പതിനാലു നൂറ്റാണ്ട് മുമ്പേ “നിരക്ഷരനായ ദൂതന്‍” ലോകത്തോട്‌ വിളിച്ചു പരാജതെന്നു മനസ്സിലാക്കാം.

ഭ്രൂണത്തി­ല്‍ നിന്നു പടക്കപ്പെട്ടുവെന്ന പ്രസ്താവം വെള്ളത്തില്‍ നിന്നോ മണ്ണില്‍ നിന്നോ പടക്കപ്പെട്ടുവെന്നതിനോട് മാത്രമല്ല, വിവിധയിടങ്ങളില്‍ വന്ന അതിന്‍റെ വിശദീകരണങ്ങള്‍ തമ്മില്‍ തമ്മിലും ഒരു വൈരുധ്യവും പുലര്‍ത്തുന്നില്ല. ഏതാനും സൂക്തങ്ങൾ ഉദ്ധരിക്കാം.

ഒരു ശുക്ളകണത്തില്‍ നിന്നാകുന്നു അവന്‍ മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് (അന്നഹ്‌ല്‍ : 4 )

മനുഷ്യനെ നാം മിശ്രിതമായ ശുക്ളകണത്തില്‍നിന്ന് സൃഷ്ടിച്ചു (അല്‍ ഇന്‍സാന്‍: 2)

(ഗര്‍ഭാശയത്തിലേക്ക്) തെറിപ്പിക്കപ്പെട്ട നിസ്സാരമായ ശുക്ളകണമായിരുന്നില്ലേ അവന്‍? (അല്‍ ഖിയാമ : 37)

മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന്‌ (ഒട്ടിപ്പിടിക്കുന്ന പിണ്ഡത്തില്‍ നിന്ന്) സൃഷ്ടിച്ചിരിക്കുന്നു(അല്‍ അലഖ് : 2)


                 ഈ സൂക്തങ്ങളെല്ലാം ലൈംഗിക പ്രത്യൽപാദനത്തിന്‍റെ വിവിധ ഘട്ടങ്ങളെ പരാമര്‍ശിക്കുന്നവയാണ്‌.  അന്നഹ്­ലിലെ مِنْ نُطْفَةٍ (മിന്‍ നുത്ഫതിന്‍) എന്ന പ്രയോഗം അണ്ഡ-ബീജ സങ്കലനം നടക്കാത്ത പുംബീജത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രയോഗമാണ്‌. അൽ ഖിയാമയിലെ نُطْفَةً مِنْ مَنِيٍّ يُمْنَى  (നുത്ഫതന്‍ മിന്‍ മനിയ്യിന്‍ യുംനാ) എന്നു പറഞ്ഞിരിക്കുന്നതും തഥൈവ. എന്നാല്‍ അല്‍ ഇന്സാനില്‍ مِنْ نُطْفَةٍ أَمْشَاجٍ(മിന്‍ നുത്ഫതിന്‍ അമ്ശാജ്- മിശ്രിത ശുക്ളം) എന്ന പ്രയോഗത്തിന്‍റെ ഉദ്ദേശം  മനുഷ്യന്റെ ജന്മം സ്ത്രീയുടെയും പുരുഷന്റെയും വെവ്വേറെയുള്ള ബീജങ്ങളില്‍ നിന്നല്ല, മറിച്ച്, രണ്ടുപേരുടെയും രേതസ്സ് കൂടിച്ചേര്‍ന്ന് ഒന്നായിത്തീര്‍ന്ന ബീജത്തില്‍നിന്നാണ് എന്നാണ്. ഭ്രൂണത്തിൽ നിന്ന്‌ അല്ലെങ്കില്‍ ഒട്ടിപ്പിടിക്കുന്ന പിണ്ഡത്തി­ല്‍ നിന്ന് എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന അൽ അലഖിലെ مِنْ عَلَقٍ  (മിന്‍ അലഖിന്‍) എന്നപദം അണ്ഡ ബീജ സംയോജനത്തിലൂടെ ഉണ്ടാകുന്ന സിക്താണ്ഡത്തെ (zygote) കുറിച്ചാണ്. عَلَقَة അലഖഃ എന്ന പദത്തിന്‍റെ ബഹുവചനമാണ് عَلَق അലഖ്. സാധാരണ പ്രയോഗത്തില്‍ ഒട്ടിപ്പിടിക്കുന്നത്, പറ്റിച്ചേര്‍ന്നു നില്‍ക്കുന്നത് എന്നൊക്കെയാണ് ഈ വാക്കിന്‍റെ അര്‍ഥം. ഗര്‍ഭധാരണം കഴിഞ്ഞു കുറച്ചുദിവസത്തേക്ക് ഭ്രൂണത്തിന്‍റെ അവസ്ഥയാണിത്! ശരീരത്തിൽ കടിച്ചുതൂങ്ങി അള്ളിപിടിച്ചു നില്‍ക്കുന്നതിനാൽ അട്ട എന്ന ജീവിക്ക്‌ `അലഖ്‌` എന്നുപറയാറുണ്ട്‌. ബീജസങ്കലനത്തിനു ശേഷമുണ്ടാകുന്ന സിക്താണ്ഡം ഗർഭാശയഭിത്തിയിൽ അള്ളിപിടിച്ചാണ്‌ വളരാനാരംഭിക്കുന്നത്‌. ഈ അവസ്ഥയിലുള്ള ഭ്രൂണത്തിന്‍റെ രൂപം അട്ടയുടേതിന്‌ സമാനവുമാണ്!! അനന്തരമുള്ള വളര്‍ച്ചാഘട്ടത്തെ  الْمُضْغَةَ (മുള്ഗ) അഥവാ, രക്തപിണ്ഡം എന്നു വിളിച്ചുഅല്‍ മുഅ്മിനൂന്‍ 13). ചുരുക്കത്തില്‍, ഭ്രൂണവളർച്ചയുടെ വിവിധ ഘട്ടങ്ങൾ പ്രതിപാദിക്കുന്ന ഖുർആൻ സൂക്തങ്ങളെല്ലാം കൃത്യവും സൂക്ഷ്മവുമായ വിവരങ്ങളാണ്‌ നൽകുന്നത്‌ എന്ന വസ്തുതയാണ്‌ നമുക്ക്‌ ഇവിടെ കാണാൻ കഴിയുന്നത്‌.


               ആദിമമനുഷ്യന്‍റെ സൃഷ്ടിപ്പും ഒപ്പം, ഭ്രൂണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ള വളര്‍ച്ചയെയും അല്‍ മുഅ്മിനൂനിലെ ഉപര്യുക്ത സൂക്തത്തില്‍ ഖുര്‍ആന്‍ ആവിഷ്കരിച്ചിട്ടുള്ളത് എത്ര കൃത്യമായാണ് എന്നു നോക്കൂ: “നിശ്ചയം, മനുഷ്യനെ നാം കളിമണ്ണിന്‍റെ സത്തില്‍നിന്നു സൃഷ്ടിച്ചു. പിന്നീടവനെ ഒരു സുരക്ഷിതസ്ഥാനത്ത് രേതസ്കണമായി(نُطْفَةً)  പരിവര്‍ത്തിച്ചു. പിന്നീട് ആ രേതസ്കണത്തെ ഒട്ടുന്നപിണ്ഡം (عَلَقَةً) ആക്കി. അനന്തരം ആ പിണ്ഡത്തെ മാംസം (مُضْغَةً ) ആക്കി. പിന്നെ മാംസത്തെ അസ്ഥികള്‍ (عِظَامًا) ആക്കി. എന്നിട്ട് ആ അസ്ഥികളെ മാംസം (لَحْمًا ) പൊതിഞ്ഞു. അനന്തരം അതിനെ തികച്ചും മറ്റൊരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു -അല്ലാഹു വളരെ അനുഗ്രഹമുടയവന്‍ തന്നെ.(അല്‍ മുഅ്മിനൂന്‍ 12, 14).



                ഏറ്റവും ഉചിതവും ശാസ്ത്രീയവുമായ തിരഞ്ഞെടുപ്പാണ് അണ്ഡ ബീജസങ്കലനത്തെയും ഭ്രൂണ വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും കുറിക്കാൻ വേണ്ടി വിശുദ്ധ ഖുർആൻ പ്രയോഗിച്ച എല്ലാ പദങ്ങളുടെയും കാര്യത്തില്‍ ഉണ്ടായിട്ടുള്ളത് എന്നു ആധുനിക ഭ്രൂണശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നു.  മനുഷ്യന്‍റെ ആദിമ സൃഷ്ടി മണ്ണിൽ നിന്നാണെന്നും ജലത്തിൽ നിന്നാണെന്നുമെല്ലാം ഉള്ള പരാമർശങ്ങളും തഥൈവ. ഇവയെല്ലാം ശരിയാണ്‌. ഇവയിൽ എവിടെയും യാതൊരു വൈരുധ്യവുമില്ല. ഒരേ വസ്തുതയുടെ വിശദാംശങ്ങള്‍ പ്രതിപാധിക്കുന്നതിനു വൈരുധ്യം എന്നാണോ വിളിക്കുക?!

ഇസ്ലാം :ഖുർആനിൽ വൈരുദ്ധ്യ മോ? മനുഷ്യന്‍റെ ഉത്ഭവം: ഖുര്‍ആനില്‍ വൈരുധ്യമില്ല

https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

'

മനുഷ്യന്‍റെ ഉത്ഭവം: ഖുര്‍ആനില്‍ വൈരുധ്യമില്ല

Muhammad Sajeer Bukhari / 4 years ago

ചോദ്യം:

അല്ലാഹു എങ്ങനെയാണ് മനുഷ്യനെ സ്രിഷ്ടിച്ചത്‌ ..? ഖുർആനിൽ എന്താണ് പറഞ്ഞത് എന്ന് നോക്കുക .

1) മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു (.96:2)
2) അവൻ തന്നെയാണ് വെളളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹ ബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്(.25:54)
3) കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാൽ ) മുഴക്കമുണ്ടാകുന്ന കളിമണ്‍ രൂപത്തിൽ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു (15:26)
മനുഷ്യനെ എങ്ങനെ അല്ലാഹു സൃഷ്ടിച്ചു എന്നത് ഖുർആനിൽ ഇവിടെ പറഞ്ഞത് പ്രകാരം 3 വിത്യസ്ത നിലയിലാണ് കാണുന്നത് .സത്യത്തിൽ ഇത് ഒരു വൈരുധ്യം അല്ലേ .ഭ്രൂണത്തിൽ നിന്നോ , വെളളത്തിൽ നിന്നോ , അതോ കളിമണ്‍ രൂപത്തിൽ നിന്നോ എങ്ങനെ ആണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് ..?

ചോദ്യകര്‍ത്താവ്: മുശ്താഖ് കണ്ണൂര്‍ | islamis6666@gmail.com


ഈ വാക്യങ്ങളില്‍ വൈരുധ്യം ഇല്ല, വൈവിധ്യം ആണുള്ളത്. രണ്ടും രണ്ടാണ്. വിശദമാക്കാം.

മനുഷ്യ സൃഷ്ടിപ്പിന്‍റെ ആരംഭത്തെ കുറിച്ച് പറയുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ രണ്ടു തരത്തിലുള്ള വിശദീകരണങ്ങള്‍ തന്നിട്ടുണ്ട്. ഒന്ന്‍, ഏറ്റവും ആദ്യത്തെ മനുഷ്യനെപടച്ചതിനെ പറ്റിയാണ്. മറ്റേതാവട്ടെ, പ്രജനന വ്യവസ്ഥയിലൂടെ മനുഷ്യകുലം നിലനില്‍ക്കുന്നതിനെ സംബന്ധിച്ചാണ്. സ്വാഭാവികമായും രണ്ടിനും രണ്ടു തരം വിശദീകരണം ആണുണ്ടാവുക. അതാണ്‌ ഞാന്‍ പറഞ്ഞത്, വൈരുധ്യമല്ല വൈവിധ്യമാണ് എന്ന്.

ഈ രണ്ടു തരം വിശദീകരണങ്ങളെയും അതാതിന്‍റെ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്തു കൂട്ടിക്കലര്‍ത്തി അവതരിപ്പിച്ചാണ് വിശുദ്ധ ഖുര്‍ആനില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നു സ്ഥാപിക്കാന്‍ ചിലര്‍ പെടാപാടു പെടുന്നത്. തകരാര്‍ ഖുര്‍ആനിനല്ല, ആരോപകര്‍ക്കാണ്. മറിച്ച്, രണ്ടിനെയും രണ്ടായി കണ്ടു തന്നെ വായിച്ചാല്‍ ഒരു തരത്തിലുള്ള വൈരുധ്യവും അനുഭവപ്പെടുന്നില്ലെന്നു മാത്രമല്ല, ഖുര്‍ആനിന്‍റെ വ്യക്തവും കൃത്യവും ശാസ്ത്രീയവുമായ ആഖ്യാനം നിങ്ങളെ അതിശയിപ്പിക്കുക കൂടി ചെയ്യും.

മണ്ണില്‍ നിന്നാണോ?

ചോദ്യകര്‍ത്താവ് ഉദ്ധരിച്ച മൂന്നാമത്തെ ആയത്ത് ആദിമ മനുഷ്യന്‍റെ സൃഷ്ടിപ്പിനെ സംബന്ധിച്ചുള്ളതാണ്. ഈ ആശയം പ്രതിപാദിക്കുന്ന മറ്റു ചില സൂക്ത ങ്ങൾ കൂടി ചേര്‍ക്കാം.

അല്ലാഹു ആദമിനെ മണ്ണിൽ നിന്നും സൃഷ്ടിച്ചു. എന്നിട്ട് അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞു. അപ്പോളതാ, അവൻ(ആദം)  ഉണ്ടാകുന്നു!!(3: 59)

അവനത്രേ കളി മണ്ണിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌(6:2)

നിങ്ങളെ അവൻ മണ്ണിൽ നിന്ന്‌ സൃഷ്ടിച്ചു(30: 20)

 അല്ലാഹു നിങ്ങളെ മണ്ണിൽ നിന്നും പിന്നീട്‌ ബീജകണത്തിൽ നിന്നും സൃഷ്ടിച്ചു(35: 11)


മനുഷ്യൻ സൃഷ്ടി  മണ്ണിൽ നിന്നായിരുന്നു എന്നാണു ഉപര്യുക്ത ആയത്തുകള്‍ എല്ലാം പറയുന്നത്. മണ്ണിനെ കുറിക്കാന്‍ വ്യത്യസ്തമായ അഞ്ചു പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. അവ ഉദ്ധരിച്ചു ഖുര്‍ആനില്‍ വൈരുധ്യം തേടി നടക്കുന്നവര്‍ ഉണ്ട്. എന്നാല്‍ വാസ്തവം എന്താണെന്ന് നോക്കാം. തുറാബ് (تراب) എന്ന പദമാണ് അതിലൊന്ന്. ഇത് ഏതു തരം മണ്ണിനും പൊതുവായി പറയാവുന്ന ഒരു പദമാണ്. മണ്ണിന്‍റെ സ്വഭാവമോ വിധമോ മറ്റെന്തെങ്കിലും വിശേഷണമോ അതില്‍ നിന്ന് മനസ്സിലാകുകയില്ല. ആദമിനെ പടക്കാന്‍ ഏതു തരത്തിലുള്ള മണ്ണാണ് ഉപയോഗിച്ചത് എന്നു ചോദിക്കാവുന്നതാണ്. അതിനു ഉത്തരമായി രണ്ടു പദങ്ങള്‍ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു; ഹമഅ്(حمأ), ത്വീന്‍(طين) എന്നിവ. കളിമണ്ണ്‍, ചെളിമണ്ണ്‍ എന്നീ അര്‍ത്ഥങ്ങളി­ല്‍ ഉപയോഗിക്കുന്നതാണ് ഈ പദങ്ങ­ള്‍. കളിമണ്ണിന്‍റെ സ്വഭാവം എന്തായിരിക്കും എന്നറിയാനുള്ള അഭിവാജ്ഞക്ക് ഉത്തരമായി വീണ്ടും രണ്ടും പദങ്ങള്‍! മസ്നൂൻ(مسنون) ,സ്വൽസ്വാൽ(صلصال) എന്നിവയാണത്. പശിമയുള്ള കുഴഞ്ഞ മണ്ണ് എന്നാണു മസ്നൂനിന്‍റെ അര്‍ഥം. അനന്തരം ഉണങ്ങി വരണ്ടാല്‍ രൂപപ്പെടുന്ന “മുട്ടിയാല്‍ ചിലപ്പ്‌ കേള്‍ക്കുന്നത്” എന്നാണു സ്വല്സ്വാലിന്‍റെ വിവക്ഷ. മണ്ണി­ല്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന പൊതു പ്രസ്താവനയുടെ വിശദീകരണങ്ങളാണ് ഇതെല്ലാം എന്നു ആര്‍ക്കാണ് മനസ്സിലാകാത്തത്. ഇതെങ്ങനെ വൈരുധ്യമാകും?!

വെള്ളത്തില്‍ നിന്നാണോ?

ചോദ്യത്തില്‍ പരാമര്‍ശിച്ചിട്ടുള്ള സൂറത്തു­ല്‍ ഫുര്‍ഖാനിലെ സൂക്തം മനുഷ്യ സൃഷ്ട്ടിപ്പ് വെള്ളത്തില്‍ നിന്നാണെന്നു പരാമ­ര്‍ശിക്കുന്നു. വേരെയൊരു സൂക്തത്തില്‍ “എല്ലാ ജന്തുക്കളെയും അവൻ വെള്ളത്തിൽ നിന്ന്‌ സൃഷ്ടിച്ചിരി ക്കുന്നു”(24: 45) എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സൂക്തങ്ങള്‍ മനുഷ്യന്‍ മണ്ണില്‍ നിന്ന് പടക്കപ്പെട്ടിരിക്കുന്നു എന്ന പ്രസ്താവങ്ങളോട് കലഹിക്കുമോ? ഇല്ല, ഒരിക്കലും ഇല്ല.

ഈ സൂക്തങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള പദം “മാഅ്”(ماء) എന്നാണ്. രണ്ടു അര്‍ത്ഥങ്ങളാണ് ഈ പദത്തിനുള്ളത്. പ്രഥമാര്‍ത്ഥം ജലം എന്നു തന്നെ. ബീജം അല്ലെങ്കില്‍ അണ്ഡം എന്നാണ് അടുത്ത അര്‍ത്ഥം. “പുരുഷന്‍റെ ബീജത്തില്‍ നിന്നാണോ സ്ത്രീയുടെ അണ്ഡത്തില്‍ നിന്നാണോ ശിശു ജനിക്കുന്നത്?” എന്നു തിരുമേനി സ്വ.യോട് ജൂതന്‍ അന്വേഷിച്ച സംഭവം വിശ്രുതമാണ്. സ്വഹീഹായ അനേകം ഹദീസുഗ്രന്ഥങ്ങളില്‍ ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഇവിടെ ബീജം,അണ്ഡം എന്നീ അര്‍ത്ഥങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളത് “മാഅ്”(ماء) എന്നാണ്. സമാനമായ അനേകം ഉദാഹരണങ്ങള്‍ ചൂണ്ടി കാണിക്കാനാകും. ഈ അര്‍ത്ഥത്തി­ല്‍ “മാഇ”ല്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് എന്നു വായിക്കുമ്പോള്‍ അതി­ല്‍ സംശയത്തിനിടയില്ല.

ജലം എന്ന അര്‍ഥം തന്നെ പരിഗണിച്ചാലും ഒരു വൈരുധ്യവും ഇല്ല എന്നോര്‍ക്കുക. മനുഷ്യനെ പടച്ചത് മണ്ണിൽ നിന്നു മാത്രമാണ് എന്നോ ജലത്തിൽ നിന്നു നിന്നു മാത്രമാണ് എന്നോ വിശുദ്ധ ഖുർആനിലൊരിടത്തും പറഞ്ഞിട്ടില്ല. പിന്നെയെങ്ങനെ ഈ വചനങ്ങൾ തമ്മിൽ വൈരുധ്യമുണ്ടെന്ന്‌ പറയും?  മനുഷ്യനെ വെള്ളത്തിൽ നിന്നും മണ്ണിൽ നിന്നുമാണ് സൃഷ്ടിച്ചത് എന്നതിന്‍റെ അര്‍ഥം വെള്ളത്തിന്‍റെയും മണ്ണി​‍ന്‍റെയും മിശ്രിതത്തിൽ നിന്ന്‌ സൃഷ്ടിക്കപ്പെട്ടു എന്നാണ്.

 വെള്ളം ചേർത്ത്‌ മണ്ണ്‌ കുഴച്ച്‌ കളിമൺ രൂപമുണ്ടാക്കുക എന്നത്‌ സ്വാഭാവികമായ കാര്യമാണല്ലോ.  ഇപ്രകാരമായിരിക്കും ആദിമനുഷ്യന്‍റെ രൂപം നിർമിച്ചത്‌ എന്നാണ് ഈ ആഖ്യാനത്തില്‍ നിന്ന് മനസ്സിലാവുന്നത്. ആദി മനുഷ്യന്‍റെ സ്വരൂപം കളിമണ്ണിൽ നിന്ന്‌ പാകപ്പെടുത്തിയ ശേഷം അതില്‍  ആത്മാവിനെ സന്നിവേശിപ്പിച്ചപ്പോഴാണ്‌ മനുഷ്യനുണ്ടായതെന്നു വിശുദ്ധ ഖുർആ­ന്‍ പറഞ്ഞിട്ടുണ്ടല്ലോ(15:28,29).

ആദിമ മനുഷ്യന്‍റെ കാര്യത്തില്‍  മാത്രമല്ല എല്ലാ മനുഷ്യരുടെ യും ഘടനയില്‍ ജലം നിർണ്ണായക ഘടകമാണ്‌എന്നു അറിയാത്തവര്‍ തുച്ചമായിരിക്കും. മനുഷ്യശരീരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ജലമാണ്.നവജാതശിശുവിൽ 77ശതമാനത്തോളവും പ്രായപൂർത്തിയായ ഒരാളിൽ 70 ശതമാനത്തോളവും പ്രായം ചെന്നവരിൽ 50 ശതമാനത്തോളവും ജലം ഉണ്ട്. മസ്തിഷ്കത്തിന്റെ 95 ശതമാനവും രക്തത്തിന്റെ 82 ശതമാനവും വെള്ളമാണ്. ഉമിനീരിന്‍റെ അടിസ്ഥാനവും വെള്ളമാണ്. അതുപോലെ സന്ധികള്‍ക്ക് ചുറ്റുമുള്ള ദ്രാവകവും വെള്ളം തന്നെ. എന്തിനധികം, നമ്മുടെ അസ്ഥികളുടെ പോലും 22 ശതമാനം വെള്ളമാണ്!! ദിവസവും രണ്ട് ലിറ്റര്‍ മുതല്‍ മൂന്ന് ലിറ്റര്‍ വരെ ജലം മനുഷ്യ ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം ലഭിക്കാതെ നമുക്ക് അഞ്ചാഴ്ച പിടിച്ചു നില്‍ക്കാനാവുമെങ്കില്‍ ജലമില്ലാതെ അഞ്ച് ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കാനാകില്ല!! മനുഷ്യശരീരത്തില്‍ എപ്പോഴും 35 മുതല്‍ 40 വരെ ലിറ്റര്‍ ജലം നില്‍ക്കുന്നു. ശരീരത്തില്‍ ജലത്തിന്റെ ഒരു ശതമാനത്തിന്റെ കുറവുണ്ടാകുമ്പോഴേക്കും നമുക്ക് ദാഹിക്കും. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ശരീരത്തില്‍ ജലത്തിന്റെ അളവ് കുറയുന്നു. ഇപ്പോള്‍ നിലവിലുള്ളതിനേക്കാള്‍ 2 ശതമാനം കുറവുണ്ടായാല്‍ നിര്‍ജലീകരണത്തിന് വിധേയമാകും. ഇത് പല രോഗങ്ങള്‍ക്കും കാരണമാകും.

             വെള്ളം ഒരു ലൂബ്രികന്റായി വര്‍ത്തിക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഓക്സിജനും പോഷക ഘടകങ്ങളും എത്തിക്കുക എന്നതാണ് പ്രധാനധർമ്മം. അതോടൊപ്പം ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു. ഇപ്രകാരം ശരീരോഷ്മാവ് നിയന്ത്രിക്കുക, ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക എന്നിവയും ജലത്തിന്റെ ധർമ്മങ്ങളാണ്.

ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിച്ചാല്‍കുടലിലെ കാന്‍സര്‍ സാധ്യത 40 ശതമാനം വരെയും മൂത്രസഞ്ചിയിലെ കാന്‍സര്‍ സാധ്യത 50 ശതമാനം വരെയും കുറയുമെന്നാണ് വിവിധ പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മൂത്രാശയ അണുബാധയുള്ളവര്‍ ദിവസവും ധാരാളം വെള്ളം കുടിക്കണമെന്നാണല്ലോ വൈദ്യമതം. മനുഷ്യശരീരത്തിന്‍റെ നിലനില്‍പ്പിനും ആരോഗ്യ സംരക്ഷണത്തിനും ജലം എത്രമാത്രം അവശ്യഘടകമാണ് എന്നതിനു ഇനിയുമധികം പറയേണ്ടതില്ലല്ലോ.

                 അതുപോലെ നമ്മുടെ ശരീരത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് മണ്ണും. മനുഷ്യ ശരീരത്തിൽ  കാണുന്ന എല്ലാ ലവണങ്ങളും ധാതുക്കളും മൂലകങ്ങളും മണ്ണില്‍ അട ങ്ങിയിട്ടുണ്ട്!! നമ്മെ അതിശയിപ്പിക്കുന്ന ഒരു പഠനം സൂചിപ്പിക്കട്ടെ. പലരും ജൈവകൃഷിയിലേയ്ക്ക്‌ ആകൃഷ്ടരാകുവാൻ കാരണം വർദ്ധിച്ചുവരുന്ന രോഗങ്ങളാണല്ലോ. മണ്ണിലെ മൂലകങ്ങളുടെ കുറവ്‌ നാം ഭക്ഷിക്കുന്ന ഭക്ഷണതിലുണ്ടാകുകയും അത്‌ മൂലമാണ് പല രോഗങ്ങളുംഉണ്ടാകുന്നത് എന്ന നിരീക്ഷണത്തിനു കിട്ടിയ അംഗീകാരമാണ് ജൈവകൃഷിക്ക് കിട്ടികൊണ്ടിരിക്കുന്ന പ്രചാരം. പലരുടെയും പഠനങ്ങൾ പറയുന്ന ചില ഉദാഹരണങ്ങൽ ചുവടെ ചേർക്കുന്നു.
1. മഗ്നീഷ്യത്തിന്‍റെ അപര്യാപ്തത മൂലം ഹൃദയഘാതം ഉയര്‍ന്ന രക്തസമ്മർദം, ആസ്ത്മ,കിഡ്നിയില്‍ കല്ല്‌ മുതലായ രോഗങ്ങൾ ഉണ്ടാകുന്നു. പച്ചനിറമുള്ള ഇലകളിൽ കൂടുതൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.
2. എല്ലിനും പല്ലിനും ബലക്കുറവുണ്ടാകുന്നു കാല്‍സ്യത്തിന്‍റെ കുറവ് മൂലം ആണ്.  കാൽസ്യം ഫൊസ്ഫറസിനൊപ്പം ചേർന്നാണ്‌ ഉറപ്പുള്ള എല്ലും പല്ലും ഉണ്ടാകുന്നത്‌. പാലിലും വെണ്ണയിലും കൂടുതൽ ഉണ്ടെങ്കിലും ക്യാൽസ്യം ഡെഫിഷ്യൻസിയുള്ള പശുവിന്‍റെ പലിന്‍റെ ഗതി എന്താവും! ഡോള്ളാമൈറ്റിൽ മഗ്നീഷ്യവും ക്യൽസ്യവും അടങ്ങിയിട്ടുണ്ട്‌.  ഇത്‌ ജൈവകൃഷിക്ക്‌ അനുയോജ്യമാണ്.
3. വളർച്ചയ്ക്കും, ഗർഭധാരണത്തിനും, പാലുൽപ്പാദനത്തിനും, മുറിവുണങ്ങുവാനും, പുതിയ ചര്‍മം ഉണ്ടാകുവാനും തുടങ്ങി പലതിനും സിങ്ക്‌ ആവശ്യമാണ്‌.  വൈറൽ ഇൻഫെക്‌ഷൻസിനെതിരെ പോരാടുകയും ചെയ്യും.

                 ഇപ്പോഴും യഥാര്‍ത്ഥ മണ്ണില്‍ നിന്നുള്ള മൂലകങ്ങളും ധാതുക്കളും പോഷകങ്ങളും കൂടാതെ നമുക്ക് ജീവിക്കാന്‍ കഴിയുകയില്ല എന്നാണു പറഞ്ഞു വന്നതിന്റെ ചുരുക്കം മനുഷ്യ ശരീരത്തിന്‍റെ നിര്‍മിതിക്ക് വെള്ളവും മണ്ണും വേണമെന്ന് പറയുമ്പോള്‍ അതില്‍ എങ്ങനെയെങ്കിലും വൈരുധ്യം കണ്ടത്താന്‍ പഴുത് തേടുന്നവര്‍ ഈ പഠനങ്ങള്‍ വായിക്കുന്നത് നന്നായിരിക്കും. പറഞ്ഞുവന്നതിന്‍റെ സംക്ഷിപ്തം, മനുഷ്യൻ ജലത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന ഖുർആനിക പ്രഖ്യാപനം മണ്ണില്‍ നിന്ന് പടക്കപ്പെട്ടവന്‍ എന്നതിനോട് വിരുദ്ധമാകുന്നില്ലെന്നു മാത്രമല്ല, സൃഷ്ടിപ്പിനു വേണ്ടി ഉപയോഗിച്ച വിവിധ വസ്തുക്ക­ള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുക കൂടിയാണ് ചെയ്യുന്നത്.

ഒരു സൂക്തത്തില്‍ “എല്ലാ ജന്തുക്കളെയും അവൻ വെള്ളത്തിൽ നിന്ന്‌ സൃഷ്ടിച്ചിരി ക്കുന്നു”(24: 45) എന്നും രേഖപ്പെടുത്തിയിട്ടുണ്ട് എന്നു നടേ പറഞ്ഞുവല്ലോ. വളരെ വലിയ ഒരു ശാസ്ത്രീയ സത്യമാണ് ഇതിലൂടെ വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചത്. ഇതര ഗ്രഹങ്ങളില്‍ എവിടെയെങ്കിലും ജീവനുണ്ടോ എന്നന്വേഷിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ മുഖ്യമായും അവിടെ ജലകണികകളുണ്ടോ എന്ന അന്വേഷണമാണ് ആദ്യം നടത്തുന്നത് നാം വായിച്ചിട്ടുണ്ട്. ജലമുണ്ടെങ്കില്‍ ജീവനുണ്ടെന്നര്‍ഥം. ജലമില്ലാതെ ജീവന്‍ നിലനില്‍ക്കില്ല. നമ്മുടെ ഭൂമിക്ക് നീലഗ്രഹം എന്ന അപരനാമം കിട്ടിയത് ഇവിടുത്തെ ജലസാന്നിധ്യം കൊണ്ടാണ്. ജീവോത്പത്തി, വികാസം, പരിരക്ഷ തുടങ്ങിയവയെല്ലാം വെള്ളത്തെ ആശ്രയിച്ചാണ്. പ്രാണവായു കഴിഞ്ഞാല്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിന്‍റെ അടിസ്ഥാനം വെള്ളമാണ്. ജലാധിഷ്ഠിതമായ ഒരു ആവാസവ്യവസ്ഥയാണ് ഭൂമിക്കുള്ളത്. പ്രകൃതിയിലെ ചെറുതും വലതുമായ എല്ലാ ജീവികളും ഈ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, വായു, സസ്യങ്ങള്‍, ജന്തുക്ക­ള്‍, പറവക­ള്‍, സൂക്ഷ്മജീവിക­ള്‍ എന്നിവയുടെയെല്ലാം നിലനില്‍പ്പിന് വെള്ളം കൂടിയേ തീരൂ. പ്രകൃതിസംവിധാനത്തിലും മൂലകങ്ങളുടെ ജൈവരാസ ചാക്രിക ഗതികളിലും വെള്ളമാണ് നിര്‍ണായകഘടകം. കാലാവസ്ഥാ നിര്‍ണയത്തിലും പ്രകൃതി സംവിധാനത്തിലും വെള്ളം അത്യാവശ്യമാണെന്നര്‍ഥം.

ഭ്രൂണത്തില്‍ നിന്നാണോ?

                   മനുഷ്യന്‍ ഭ്രൂണത്തില്‍ നിന്നാണോ സൃഷ്ടിക്കപ്പെട്ടതെന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. അതും മുകളില്‍ പറഞ്ഞതും തമ്മില്‍ ഒരു വൈരുധ്യവും ഇല്ലെന്നു ഇനി അധികം പറയേണ്ടി വരില്ല. ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു എന്നതിനെ കുറിച്ചുള്ള ഖുര്‍ആനിലെ വിവരണത്തി­ല്‍ ശാസ്ത്രീയാബദ്ധം സംഭവിച്ചിട്ടുണ്ടെന്ന ആരോപണത്തിനു ഞാന്‍ നേരത്തെ വിശദമായ മറുപടി എഴുതിയിട്ടുണ്ട്. എന്‍റെ “ഖുര്‍ആനിന്‍റെ അമാനുഷികത: വിമര്‍ശനങ്ങള്‍ക്ക് മറുപടി”യുടെ ഒന്നാം വാള്യം വായിക്കുക. വൈരുദ്ധ്യമല്ല, ഈയടുത്ത കാലത്ത് മാത്രം ശാസ്ത്രം മനസ്സിലാക്കിയ കാര്യങ്ങളാണ് പതിനാലു നൂറ്റാണ്ട് മുമ്പേ “നിരക്ഷരനായ ദൂതന്‍” ലോകത്തോട്‌ വിളിച്ചു പരാജതെന്നു മനസ്സിലാക്കാം.

ഭ്രൂണത്തി­ല്‍ നിന്നു പടക്കപ്പെട്ടുവെന്ന പ്രസ്താവം വെള്ളത്തില്‍ നിന്നോ മണ്ണില്‍ നിന്നോ പടക്കപ്പെട്ടുവെന്നതിനോട് മാത്രമല്ല, വിവിധയിടങ്ങളില്‍ വന്ന അതിന്‍റെ വിശദീകരണങ്ങള്‍ തമ്മില്‍ തമ്മിലും ഒരു വൈരുധ്യവും പുലര്‍ത്തുന്നില്ല. ഏതാനും സൂക്തങ്ങൾ ഉദ്ധരിക്കാം.

ഒരു ശുക്ളകണത്തില്‍ നിന്നാകുന്നു അവന്‍ മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് (അന്നഹ്‌ല്‍ : 4 )

മനുഷ്യനെ നാം മിശ്രിതമായ ശുക്ളകണത്തില്‍നിന്ന് സൃഷ്ടിച്ചു (അല്‍ ഇന്‍സാന്‍: 2)

(ഗര്‍ഭാശയത്തിലേക്ക്) തെറിപ്പിക്കപ്പെട്ട നിസ്സാരമായ ശുക്ളകണമായിരുന്നില്ലേ അവന്‍? (അല്‍ ഖിയാമ : 37)

മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന്‌ (ഒട്ടിപ്പിടിക്കുന്ന പിണ്ഡത്തില്‍ നിന്ന്) സൃഷ്ടിച്ചിരിക്കുന്നു(അല്‍ അലഖ് : 2)


                 ഈ സൂക്തങ്ങളെല്ലാം ലൈംഗിക പ്രത്യൽപാദനത്തിന്‍റെ വിവിധ ഘട്ടങ്ങളെ പരാമര്‍ശിക്കുന്നവയാണ്‌.  അന്നഹ്­ലിലെ مِنْ نُطْفَةٍ (മിന്‍ നുത്ഫതിന്‍) എന്ന പ്രയോഗം അണ്ഡ-ബീജ സങ്കലനം നടക്കാത്ത പുംബീജത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രയോഗമാണ്‌. അൽ ഖിയാമയിലെ نُطْفَةً مِنْ مَنِيٍّ يُمْنَى  (നുത്ഫതന്‍ മിന്‍ മനിയ്യിന്‍ യുംനാ) എന്നു പറഞ്ഞിരിക്കുന്നതും തഥൈവ. എന്നാല്‍ അല്‍ ഇന്സാനില്‍ مِنْ نُطْفَةٍ أَمْشَاجٍ(മിന്‍ നുത്ഫതിന്‍ അമ്ശാജ്- മിശ്രിത ശുക്ളം) എന്ന പ്രയോഗത്തിന്‍റെ ഉദ്ദേശം  മനുഷ്യന്റെ ജന്മം സ്ത്രീയുടെയും പുരുഷന്റെയും വെവ്വേറെയുള്ള ബീജങ്ങളില്‍ നിന്നല്ല, മറിച്ച്, രണ്ടുപേരുടെയും രേതസ്സ് കൂടിച്ചേര്‍ന്ന് ഒന്നായിത്തീര്‍ന്ന ബീജത്തില്‍നിന്നാണ് എന്നാണ്. ഭ്രൂണത്തിൽ നിന്ന്‌ അല്ലെങ്കില്‍ ഒട്ടിപ്പിടിക്കുന്ന പിണ്ഡത്തി­ല്‍ നിന്ന് എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന അൽ അലഖിലെ مِنْ عَلَقٍ  (മിന്‍ അലഖിന്‍) എന്നപദം അണ്ഡ ബീജ സംയോജനത്തിലൂടെ ഉണ്ടാകുന്ന സിക്താണ്ഡത്തെ (zygote) കുറിച്ചാണ്. عَلَقَة അലഖഃ എന്ന പദത്തിന്‍റെ ബഹുവചനമാണ് عَلَق അലഖ്. സാധാരണ പ്രയോഗത്തില്‍ ഒട്ടിപ്പിടിക്കുന്നത്, പറ്റിച്ചേര്‍ന്നു നില്‍ക്കുന്നത് എന്നൊക്കെയാണ് ഈ വാക്കിന്‍റെ അര്‍ഥം. ഗര്‍ഭധാരണം കഴിഞ്ഞു കുറച്ചുദിവസത്തേക്ക് ഭ്രൂണത്തിന്‍റെ അവസ്ഥയാണിത്! ശരീരത്തിൽ കടിച്ചുതൂങ്ങി അള്ളിപിടിച്ചു നില്‍ക്കുന്നതിനാൽ അട്ട എന്ന ജീവിക്ക്‌ `അലഖ്‌` എന്നുപറയാറുണ്ട്‌. ബീജസങ്കലനത്തിനു ശേഷമുണ്ടാകുന്ന സിക്താണ്ഡം ഗർഭാശയഭിത്തിയിൽ അള്ളിപിടിച്ചാണ്‌ വളരാനാരംഭിക്കുന്നത്‌. ഈ അവസ്ഥയിലുള്ള ഭ്രൂണത്തിന്‍റെ രൂപം അട്ടയുടേതിന്‌ സമാനവുമാണ്!! അനന്തരമുള്ള വളര്‍ച്ചാഘട്ടത്തെ  الْمُضْغَةَ (മുള്ഗ) അഥവാ, രക്തപിണ്ഡം എന്നു വിളിച്ചുഅല്‍ മുഅ്മിനൂന്‍ 13). ചുരുക്കത്തില്‍, ഭ്രൂണവളർച്ചയുടെ വിവിധ ഘട്ടങ്ങൾ പ്രതിപാദിക്കുന്ന ഖുർആൻ സൂക്തങ്ങളെല്ലാം കൃത്യവും സൂക്ഷ്മവുമായ വിവരങ്ങളാണ്‌ നൽകുന്നത്‌ എന്ന വസ്തുതയാണ്‌ നമുക്ക്‌ ഇവിടെ കാണാൻ കഴിയുന്നത്‌.


               ആദിമമനുഷ്യന്‍റെ സൃഷ്ടിപ്പും ഒപ്പം, ഭ്രൂണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ള വളര്‍ച്ചയെയും അല്‍ മുഅ്മിനൂനിലെ ഉപര്യുക്ത സൂക്തത്തില്‍ ഖുര്‍ആന്‍ ആവിഷ്കരിച്ചിട്ടുള്ളത് എത്ര കൃത്യമായാണ് എന്നു നോക്കൂ: “നിശ്ചയം, മനുഷ്യനെ നാം കളിമണ്ണിന്‍റെ സത്തില്‍നിന്നു സൃഷ്ടിച്ചു. പിന്നീടവനെ ഒരു സുരക്ഷിതസ്ഥാനത്ത് രേതസ്കണമായി(نُطْفَةً)  പരിവര്‍ത്തിച്ചു. പിന്നീട് ആ രേതസ്കണത്തെ ഒട്ടുന്നപിണ്ഡം (عَلَقَةً) ആക്കി. അനന്തരം ആ പിണ്ഡത്തെ മാംസം (مُضْغَةً ) ആക്കി. പിന്നെ മാംസത്തെ അസ്ഥികള്‍ (عِظَامًا) ആക്കി. എന്നിട്ട് ആ അസ്ഥികളെ മാംസം (لَحْمًا ) പൊതിഞ്ഞു. അനന്തരം അതിനെ തികച്ചും മറ്റൊരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു -അല്ലാഹു വളരെ അനുഗ്രഹമുടയവന്‍ തന്നെ.(അല്‍ മുഅ്മിനൂന്‍ 12, 14).



                ഏറ്റവും ഉചിതവും ശാസ്ത്രീയവുമായ തിരഞ്ഞെടുപ്പാണ് അണ്ഡ ബീജസങ്കലനത്തെയും ഭ്രൂണ വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും കുറിക്കാൻ വേണ്ടി വിശുദ്ധ ഖുർആൻ പ്രയോഗിച്ച എല്ലാ പദങ്ങളുടെയും കാര്യത്തില്‍ ഉണ്ടായിട്ടുള്ളത് എന്നു ആധുനിക ഭ്രൂണശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നു.  മനുഷ്യന്‍റെ ആദിമ സൃഷ്ടി മണ്ണിൽ നിന്നാണെന്നും ജലത്തിൽ നിന്നാണെന്നുമെല്ലാം ഉള്ള പരാമർശങ്ങളും തഥൈവ. ഇവയെല്ലാം ശരിയാണ്‌. ഇവയിൽ എവിടെയും യാതൊരു വൈരുധ്യവുമില്ല. ഒരേ വസ്തുതയുടെ വിശദാംശങ്ങള്‍ പ്രതിപാധിക്കുന്നതിനു വൈരുധ്യം എന്നാണോ വിളിക്കുക?!

ഇസ്ലാം :ഖുർആനിൽ വൈരുദ്ധ്യ മോ? മനുഷ്യന്‍റെ ഉത്ഭവം: ഖുര്‍ആനില്‍ വൈരുധ്യമില്ല

https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

'

മനുഷ്യന്‍റെ ഉത്ഭവം: ഖുര്‍ആനില്‍ വൈരുധ്യമില്ല

Muhammad Sajeer Bukhari / 4 years ago

ചോദ്യം:

അല്ലാഹു എങ്ങനെയാണ് മനുഷ്യനെ സ്രിഷ്ടിച്ചത്‌ ..? ഖുർആനിൽ എന്താണ് പറഞ്ഞത് എന്ന് നോക്കുക .

1) മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു (.96:2)
2) അവൻ തന്നെയാണ് വെളളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹ ബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്(.25:54)
3) കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാൽ ) മുഴക്കമുണ്ടാകുന്ന കളിമണ്‍ രൂപത്തിൽ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു (15:26)
മനുഷ്യനെ എങ്ങനെ അല്ലാഹു സൃഷ്ടിച്ചു എന്നത് ഖുർആനിൽ ഇവിടെ പറഞ്ഞത് പ്രകാരം 3 വിത്യസ്ത നിലയിലാണ് കാണുന്നത് .സത്യത്തിൽ ഇത് ഒരു വൈരുധ്യം അല്ലേ .ഭ്രൂണത്തിൽ നിന്നോ , വെളളത്തിൽ നിന്നോ , അതോ കളിമണ്‍ രൂപത്തിൽ നിന്നോ എങ്ങനെ ആണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് ..?

ചോദ്യകര്‍ത്താവ്: മുശ്താഖ് കണ്ണൂര്‍ | islamis6666@gmail.com


ഈ വാക്യങ്ങളില്‍ വൈരുധ്യം ഇല്ല, വൈവിധ്യം ആണുള്ളത്. രണ്ടും രണ്ടാണ്. വിശദമാക്കാം.

മനുഷ്യ സൃഷ്ടിപ്പിന്‍റെ ആരംഭത്തെ കുറിച്ച് പറയുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ രണ്ടു തരത്തിലുള്ള വിശദീകരണങ്ങള്‍ തന്നിട്ടുണ്ട്. ഒന്ന്‍, ഏറ്റവും ആദ്യത്തെ മനുഷ്യനെപടച്ചതിനെ പറ്റിയാണ്. മറ്റേതാവട്ടെ, പ്രജനന വ്യവസ്ഥയിലൂടെ മനുഷ്യകുലം നിലനില്‍ക്കുന്നതിനെ സംബന്ധിച്ചാണ്. സ്വാഭാവികമായും രണ്ടിനും രണ്ടു തരം വിശദീകരണം ആണുണ്ടാവുക. അതാണ്‌ ഞാന്‍ പറഞ്ഞത്, വൈരുധ്യമല്ല വൈവിധ്യമാണ് എന്ന്.

ഈ രണ്ടു തരം വിശദീകരണങ്ങളെയും അതാതിന്‍റെ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്തു കൂട്ടിക്കലര്‍ത്തി അവതരിപ്പിച്ചാണ് വിശുദ്ധ ഖുര്‍ആനില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നു സ്ഥാപിക്കാന്‍ ചിലര്‍ പെടാപാടു പെടുന്നത്. തകരാര്‍ ഖുര്‍ആനിനല്ല, ആരോപകര്‍ക്കാണ്. മറിച്ച്, രണ്ടിനെയും രണ്ടായി കണ്ടു തന്നെ വായിച്ചാല്‍ ഒരു തരത്തിലുള്ള വൈരുധ്യവും അനുഭവപ്പെടുന്നില്ലെന്നു മാത്രമല്ല, ഖുര്‍ആനിന്‍റെ വ്യക്തവും കൃത്യവും ശാസ്ത്രീയവുമായ ആഖ്യാനം നിങ്ങളെ അതിശയിപ്പിക്കുക കൂടി ചെയ്യും.

മണ്ണില്‍ നിന്നാണോ?

ചോദ്യകര്‍ത്താവ് ഉദ്ധരിച്ച മൂന്നാമത്തെ ആയത്ത് ആദിമ മനുഷ്യന്‍റെ സൃഷ്ടിപ്പിനെ സംബന്ധിച്ചുള്ളതാണ്. ഈ ആശയം പ്രതിപാദിക്കുന്ന മറ്റു ചില സൂക്ത ങ്ങൾ കൂടി ചേര്‍ക്കാം.

അല്ലാഹു ആദമിനെ മണ്ണിൽ നിന്നും സൃഷ്ടിച്ചു. എന്നിട്ട് അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞു. അപ്പോളതാ, അവൻ(ആദം)  ഉണ്ടാകുന്നു!!(3: 59)

അവനത്രേ കളി മണ്ണിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌(6:2)

നിങ്ങളെ അവൻ മണ്ണിൽ നിന്ന്‌ സൃഷ്ടിച്ചു(30: 20)

 അല്ലാഹു നിങ്ങളെ മണ്ണിൽ നിന്നും പിന്നീട്‌ ബീജകണത്തിൽ നിന്നും സൃഷ്ടിച്ചു(35: 11)


മനുഷ്യൻ സൃഷ്ടി  മണ്ണിൽ നിന്നായിരുന്നു എന്നാണു ഉപര്യുക്ത ആയത്തുകള്‍ എല്ലാം പറയുന്നത്. മണ്ണിനെ കുറിക്കാന്‍ വ്യത്യസ്തമായ അഞ്ചു പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. അവ ഉദ്ധരിച്ചു ഖുര്‍ആനില്‍ വൈരുധ്യം തേടി നടക്കുന്നവര്‍ ഉണ്ട്. എന്നാല്‍ വാസ്തവം എന്താണെന്ന് നോക്കാം. തുറാബ് (تراب) എന്ന പദമാണ് അതിലൊന്ന്. ഇത് ഏതു തരം മണ്ണിനും പൊതുവായി പറയാവുന്ന ഒരു പദമാണ്. മണ്ണിന്‍റെ സ്വഭാവമോ വിധമോ മറ്റെന്തെങ്കിലും വിശേഷണമോ അതില്‍ നിന്ന് മനസ്സിലാകുകയില്ല. ആദമിനെ പടക്കാന്‍ ഏതു തരത്തിലുള്ള മണ്ണാണ് ഉപയോഗിച്ചത് എന്നു ചോദിക്കാവുന്നതാണ്. അതിനു ഉത്തരമായി രണ്ടു പദങ്ങള്‍ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു; ഹമഅ്(حمأ), ത്വീന്‍(طين) എന്നിവ. കളിമണ്ണ്‍, ചെളിമണ്ണ്‍ എന്നീ അര്‍ത്ഥങ്ങളി­ല്‍ ഉപയോഗിക്കുന്നതാണ് ഈ പദങ്ങ­ള്‍. കളിമണ്ണിന്‍റെ സ്വഭാവം എന്തായിരിക്കും എന്നറിയാനുള്ള അഭിവാജ്ഞക്ക് ഉത്തരമായി വീണ്ടും രണ്ടും പദങ്ങള്‍! മസ്നൂൻ(مسنون) ,സ്വൽസ്വാൽ(صلصال) എന്നിവയാണത്. പശിമയുള്ള കുഴഞ്ഞ മണ്ണ് എന്നാണു മസ്നൂനിന്‍റെ അര്‍ഥം. അനന്തരം ഉണങ്ങി വരണ്ടാല്‍ രൂപപ്പെടുന്ന “മുട്ടിയാല്‍ ചിലപ്പ്‌ കേള്‍ക്കുന്നത്” എന്നാണു സ്വല്സ്വാലിന്‍റെ വിവക്ഷ. മണ്ണി­ല്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന പൊതു പ്രസ്താവനയുടെ വിശദീകരണങ്ങളാണ് ഇതെല്ലാം എന്നു ആര്‍ക്കാണ് മനസ്സിലാകാത്തത്. ഇതെങ്ങനെ വൈരുധ്യമാകും?!

വെള്ളത്തില്‍ നിന്നാണോ?

ചോദ്യത്തില്‍ പരാമര്‍ശിച്ചിട്ടുള്ള സൂറത്തു­ല്‍ ഫുര്‍ഖാനിലെ സൂക്തം മനുഷ്യ സൃഷ്ട്ടിപ്പ് വെള്ളത്തില്‍ നിന്നാണെന്നു പരാമ­ര്‍ശിക്കുന്നു. വേരെയൊരു സൂക്തത്തില്‍ “എല്ലാ ജന്തുക്കളെയും അവൻ വെള്ളത്തിൽ നിന്ന്‌ സൃഷ്ടിച്ചിരി ക്കുന്നു”(24: 45) എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സൂക്തങ്ങള്‍ മനുഷ്യന്‍ മണ്ണില്‍ നിന്ന് പടക്കപ്പെട്ടിരിക്കുന്നു എന്ന പ്രസ്താവങ്ങളോട് കലഹിക്കുമോ? ഇല്ല, ഒരിക്കലും ഇല്ല.

ഈ സൂക്തങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള പദം “മാഅ്”(ماء) എന്നാണ്. രണ്ടു അര്‍ത്ഥങ്ങളാണ് ഈ പദത്തിനുള്ളത്. പ്രഥമാര്‍ത്ഥം ജലം എന്നു തന്നെ. ബീജം അല്ലെങ്കില്‍ അണ്ഡം എന്നാണ് അടുത്ത അര്‍ത്ഥം. “പുരുഷന്‍റെ ബീജത്തില്‍ നിന്നാണോ സ്ത്രീയുടെ അണ്ഡത്തില്‍ നിന്നാണോ ശിശു ജനിക്കുന്നത്?” എന്നു തിരുമേനി സ്വ.യോട് ജൂതന്‍ അന്വേഷിച്ച സംഭവം വിശ്രുതമാണ്. സ്വഹീഹായ അനേകം ഹദീസുഗ്രന്ഥങ്ങളില്‍ ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഇവിടെ ബീജം,അണ്ഡം എന്നീ അര്‍ത്ഥങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളത് “മാഅ്”(ماء) എന്നാണ്. സമാനമായ അനേകം ഉദാഹരണങ്ങള്‍ ചൂണ്ടി കാണിക്കാനാകും. ഈ അര്‍ത്ഥത്തി­ല്‍ “മാഇ”ല്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് എന്നു വായിക്കുമ്പോള്‍ അതി­ല്‍ സംശയത്തിനിടയില്ല.

ജലം എന്ന അര്‍ഥം തന്നെ പരിഗണിച്ചാലും ഒരു വൈരുധ്യവും ഇല്ല എന്നോര്‍ക്കുക. മനുഷ്യനെ പടച്ചത് മണ്ണിൽ നിന്നു മാത്രമാണ് എന്നോ ജലത്തിൽ നിന്നു നിന്നു മാത്രമാണ് എന്നോ വിശുദ്ധ ഖുർആനിലൊരിടത്തും പറഞ്ഞിട്ടില്ല. പിന്നെയെങ്ങനെ ഈ വചനങ്ങൾ തമ്മിൽ വൈരുധ്യമുണ്ടെന്ന്‌ പറയും?  മനുഷ്യനെ വെള്ളത്തിൽ നിന്നും മണ്ണിൽ നിന്നുമാണ് സൃഷ്ടിച്ചത് എന്നതിന്‍റെ അര്‍ഥം വെള്ളത്തിന്‍റെയും മണ്ണി​‍ന്‍റെയും മിശ്രിതത്തിൽ നിന്ന്‌ സൃഷ്ടിക്കപ്പെട്ടു എന്നാണ്.

 വെള്ളം ചേർത്ത്‌ മണ്ണ്‌ കുഴച്ച്‌ കളിമൺ രൂപമുണ്ടാക്കുക എന്നത്‌ സ്വാഭാവികമായ കാര്യമാണല്ലോ.  ഇപ്രകാരമായിരിക്കും ആദിമനുഷ്യന്‍റെ രൂപം നിർമിച്ചത്‌ എന്നാണ് ഈ ആഖ്യാനത്തില്‍ നിന്ന് മനസ്സിലാവുന്നത്. ആദി മനുഷ്യന്‍റെ സ്വരൂപം കളിമണ്ണിൽ നിന്ന്‌ പാകപ്പെടുത്തിയ ശേഷം അതില്‍  ആത്മാവിനെ സന്നിവേശിപ്പിച്ചപ്പോഴാണ്‌ മനുഷ്യനുണ്ടായതെന്നു വിശുദ്ധ ഖുർആ­ന്‍ പറഞ്ഞിട്ടുണ്ടല്ലോ(15:28,29).

ആദിമ മനുഷ്യന്‍റെ കാര്യത്തില്‍  മാത്രമല്ല എല്ലാ മനുഷ്യരുടെ യും ഘടനയില്‍ ജലം നിർണ്ണായക ഘടകമാണ്‌എന്നു അറിയാത്തവര്‍ തുച്ചമായിരിക്കും. മനുഷ്യശരീരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ജലമാണ്.നവജാതശിശുവിൽ 77ശതമാനത്തോളവും പ്രായപൂർത്തിയായ ഒരാളിൽ 70 ശതമാനത്തോളവും പ്രായം ചെന്നവരിൽ 50 ശതമാനത്തോളവും ജലം ഉണ്ട്. മസ്തിഷ്കത്തിന്റെ 95 ശതമാനവും രക്തത്തിന്റെ 82 ശതമാനവും വെള്ളമാണ്. ഉമിനീരിന്‍റെ അടിസ്ഥാനവും വെള്ളമാണ്. അതുപോലെ സന്ധികള്‍ക്ക് ചുറ്റുമുള്ള ദ്രാവകവും വെള്ളം തന്നെ. എന്തിനധികം, നമ്മുടെ അസ്ഥികളുടെ പോലും 22 ശതമാനം വെള്ളമാണ്!! ദിവസവും രണ്ട് ലിറ്റര്‍ മുതല്‍ മൂന്ന് ലിറ്റര്‍ വരെ ജലം മനുഷ്യ ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം ലഭിക്കാതെ നമുക്ക് അഞ്ചാഴ്ച പിടിച്ചു നില്‍ക്കാനാവുമെങ്കില്‍ ജലമില്ലാതെ അഞ്ച് ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കാനാകില്ല!! മനുഷ്യശരീരത്തില്‍ എപ്പോഴും 35 മുതല്‍ 40 വരെ ലിറ്റര്‍ ജലം നില്‍ക്കുന്നു. ശരീരത്തില്‍ ജലത്തിന്റെ ഒരു ശതമാനത്തിന്റെ കുറവുണ്ടാകുമ്പോഴേക്കും നമുക്ക് ദാഹിക്കും. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ശരീരത്തില്‍ ജലത്തിന്റെ അളവ് കുറയുന്നു. ഇപ്പോള്‍ നിലവിലുള്ളതിനേക്കാള്‍ 2 ശതമാനം കുറവുണ്ടായാല്‍ നിര്‍ജലീകരണത്തിന് വിധേയമാകും. ഇത് പല രോഗങ്ങള്‍ക്കും കാരണമാകും.

             വെള്ളം ഒരു ലൂബ്രികന്റായി വര്‍ത്തിക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഓക്സിജനും പോഷക ഘടകങ്ങളും എത്തിക്കുക എന്നതാണ് പ്രധാനധർമ്മം. അതോടൊപ്പം ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു. ഇപ്രകാരം ശരീരോഷ്മാവ് നിയന്ത്രിക്കുക, ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക എന്നിവയും ജലത്തിന്റെ ധർമ്മങ്ങളാണ്.

ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിച്ചാല്‍കുടലിലെ കാന്‍സര്‍ സാധ്യത 40 ശതമാനം വരെയും മൂത്രസഞ്ചിയിലെ കാന്‍സര്‍ സാധ്യത 50 ശതമാനം വരെയും കുറയുമെന്നാണ് വിവിധ പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മൂത്രാശയ അണുബാധയുള്ളവര്‍ ദിവസവും ധാരാളം വെള്ളം കുടിക്കണമെന്നാണല്ലോ വൈദ്യമതം. മനുഷ്യശരീരത്തിന്‍റെ നിലനില്‍പ്പിനും ആരോഗ്യ സംരക്ഷണത്തിനും ജലം എത്രമാത്രം അവശ്യഘടകമാണ് എന്നതിനു ഇനിയുമധികം പറയേണ്ടതില്ലല്ലോ.

                 അതുപോലെ നമ്മുടെ ശരീരത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് മണ്ണും. മനുഷ്യ ശരീരത്തിൽ  കാണുന്ന എല്ലാ ലവണങ്ങളും ധാതുക്കളും മൂലകങ്ങളും മണ്ണില്‍ അട ങ്ങിയിട്ടുണ്ട്!! നമ്മെ അതിശയിപ്പിക്കുന്ന ഒരു പഠനം സൂചിപ്പിക്കട്ടെ. പലരും ജൈവകൃഷിയിലേയ്ക്ക്‌ ആകൃഷ്ടരാകുവാൻ കാരണം വർദ്ധിച്ചുവരുന്ന രോഗങ്ങളാണല്ലോ. മണ്ണിലെ മൂലകങ്ങളുടെ കുറവ്‌ നാം ഭക്ഷിക്കുന്ന ഭക്ഷണതിലുണ്ടാകുകയും അത്‌ മൂലമാണ് പല രോഗങ്ങളുംഉണ്ടാകുന്നത് എന്ന നിരീക്ഷണത്തിനു കിട്ടിയ അംഗീകാരമാണ് ജൈവകൃഷിക്ക് കിട്ടികൊണ്ടിരിക്കുന്ന പ്രചാരം. പലരുടെയും പഠനങ്ങൾ പറയുന്ന ചില ഉദാഹരണങ്ങൽ ചുവടെ ചേർക്കുന്നു.
1. മഗ്നീഷ്യത്തിന്‍റെ അപര്യാപ്തത മൂലം ഹൃദയഘാതം ഉയര്‍ന്ന രക്തസമ്മർദം, ആസ്ത്മ,കിഡ്നിയില്‍ കല്ല്‌ മുതലായ രോഗങ്ങൾ ഉണ്ടാകുന്നു. പച്ചനിറമുള്ള ഇലകളിൽ കൂടുതൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.
2. എല്ലിനും പല്ലിനും ബലക്കുറവുണ്ടാകുന്നു കാല്‍സ്യത്തിന്‍റെ കുറവ് മൂലം ആണ്.  കാൽസ്യം ഫൊസ്ഫറസിനൊപ്പം ചേർന്നാണ്‌ ഉറപ്പുള്ള എല്ലും പല്ലും ഉണ്ടാകുന്നത്‌. പാലിലും വെണ്ണയിലും കൂടുതൽ ഉണ്ടെങ്കിലും ക്യാൽസ്യം ഡെഫിഷ്യൻസിയുള്ള പശുവിന്‍റെ പലിന്‍റെ ഗതി എന്താവും! ഡോള്ളാമൈറ്റിൽ മഗ്നീഷ്യവും ക്യൽസ്യവും അടങ്ങിയിട്ടുണ്ട്‌.  ഇത്‌ ജൈവകൃഷിക്ക്‌ അനുയോജ്യമാണ്.
3. വളർച്ചയ്ക്കും, ഗർഭധാരണത്തിനും, പാലുൽപ്പാദനത്തിനും, മുറിവുണങ്ങുവാനും, പുതിയ ചര്‍മം ഉണ്ടാകുവാനും തുടങ്ങി പലതിനും സിങ്ക്‌ ആവശ്യമാണ്‌.  വൈറൽ ഇൻഫെക്‌ഷൻസിനെതിരെ പോരാടുകയും ചെയ്യും.

                 ഇപ്പോഴും യഥാര്‍ത്ഥ മണ്ണില്‍ നിന്നുള്ള മൂലകങ്ങളും ധാതുക്കളും പോഷകങ്ങളും കൂടാതെ നമുക്ക് ജീവിക്കാന്‍ കഴിയുകയില്ല എന്നാണു പറഞ്ഞു വന്നതിന്റെ ചുരുക്കം മനുഷ്യ ശരീരത്തിന്‍റെ നിര്‍മിതിക്ക് വെള്ളവും മണ്ണും വേണമെന്ന് പറയുമ്പോള്‍ അതില്‍ എങ്ങനെയെങ്കിലും വൈരുധ്യം കണ്ടത്താന്‍ പഴുത് തേടുന്നവര്‍ ഈ പഠനങ്ങള്‍ വായിക്കുന്നത് നന്നായിരിക്കും. പറഞ്ഞുവന്നതിന്‍റെ സംക്ഷിപ്തം, മനുഷ്യൻ ജലത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന ഖുർആനിക പ്രഖ്യാപനം മണ്ണില്‍ നിന്ന് പടക്കപ്പെട്ടവന്‍ എന്നതിനോട് വിരുദ്ധമാകുന്നില്ലെന്നു മാത്രമല്ല, സൃഷ്ടിപ്പിനു വേണ്ടി ഉപയോഗിച്ച വിവിധ വസ്തുക്ക­ള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുക കൂടിയാണ് ചെയ്യുന്നത്.

ഒരു സൂക്തത്തില്‍ “എല്ലാ ജന്തുക്കളെയും അവൻ വെള്ളത്തിൽ നിന്ന്‌ സൃഷ്ടിച്ചിരി ക്കുന്നു”(24: 45) എന്നും രേഖപ്പെടുത്തിയിട്ടുണ്ട് എന്നു നടേ പറഞ്ഞുവല്ലോ. വളരെ വലിയ ഒരു ശാസ്ത്രീയ സത്യമാണ് ഇതിലൂടെ വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചത്. ഇതര ഗ്രഹങ്ങളില്‍ എവിടെയെങ്കിലും ജീവനുണ്ടോ എന്നന്വേഷിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ മുഖ്യമായും അവിടെ ജലകണികകളുണ്ടോ എന്ന അന്വേഷണമാണ് ആദ്യം നടത്തുന്നത് നാം വായിച്ചിട്ടുണ്ട്. ജലമുണ്ടെങ്കില്‍ ജീവനുണ്ടെന്നര്‍ഥം. ജലമില്ലാതെ ജീവന്‍ നിലനില്‍ക്കില്ല. നമ്മുടെ ഭൂമിക്ക് നീലഗ്രഹം എന്ന അപരനാമം കിട്ടിയത് ഇവിടുത്തെ ജലസാന്നിധ്യം കൊണ്ടാണ്. ജീവോത്പത്തി, വികാസം, പരിരക്ഷ തുടങ്ങിയവയെല്ലാം വെള്ളത്തെ ആശ്രയിച്ചാണ്. പ്രാണവായു കഴിഞ്ഞാല്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിന്‍റെ അടിസ്ഥാനം വെള്ളമാണ്. ജലാധിഷ്ഠിതമായ ഒരു ആവാസവ്യവസ്ഥയാണ് ഭൂമിക്കുള്ളത്. പ്രകൃതിയിലെ ചെറുതും വലതുമായ എല്ലാ ജീവികളും ഈ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, വായു, സസ്യങ്ങള്‍, ജന്തുക്ക­ള്‍, പറവക­ള്‍, സൂക്ഷ്മജീവിക­ള്‍ എന്നിവയുടെയെല്ലാം നിലനില്‍പ്പിന് വെള്ളം കൂടിയേ തീരൂ. പ്രകൃതിസംവിധാനത്തിലും മൂലകങ്ങളുടെ ജൈവരാസ ചാക്രിക ഗതികളിലും വെള്ളമാണ് നിര്‍ണായകഘടകം. കാലാവസ്ഥാ നിര്‍ണയത്തിലും പ്രകൃതി സംവിധാനത്തിലും വെള്ളം അത്യാവശ്യമാണെന്നര്‍ഥം.

ഭ്രൂണത്തില്‍ നിന്നാണോ?

                   മനുഷ്യന്‍ ഭ്രൂണത്തില്‍ നിന്നാണോ സൃഷ്ടിക്കപ്പെട്ടതെന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. അതും മുകളില്‍ പറഞ്ഞതും തമ്മില്‍ ഒരു വൈരുധ്യവും ഇല്ലെന്നു ഇനി അധികം പറയേണ്ടി വരില്ല. ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു എന്നതിനെ കുറിച്ചുള്ള ഖുര്‍ആനിലെ വിവരണത്തി­ല്‍ ശാസ്ത്രീയാബദ്ധം സംഭവിച്ചിട്ടുണ്ടെന്ന ആരോപണത്തിനു ഞാന്‍ നേരത്തെ വിശദമായ മറുപടി എഴുതിയിട്ടുണ്ട്. എന്‍റെ “ഖുര്‍ആനിന്‍റെ അമാനുഷികത: വിമര്‍ശനങ്ങള്‍ക്ക് മറുപടി”യുടെ ഒന്നാം വാള്യം വായിക്കുക. വൈരുദ്ധ്യമല്ല, ഈയടുത്ത കാലത്ത് മാത്രം ശാസ്ത്രം മനസ്സിലാക്കിയ കാര്യങ്ങളാണ് പതിനാലു നൂറ്റാണ്ട് മുമ്പേ “നിരക്ഷരനായ ദൂതന്‍” ലോകത്തോട്‌ വിളിച്ചു പരാജതെന്നു മനസ്സിലാക്കാം.

ഭ്രൂണത്തി­ല്‍ നിന്നു പടക്കപ്പെട്ടുവെന്ന പ്രസ്താവം വെള്ളത്തില്‍ നിന്നോ മണ്ണില്‍ നിന്നോ പടക്കപ്പെട്ടുവെന്നതിനോട് മാത്രമല്ല, വിവിധയിടങ്ങളില്‍ വന്ന അതിന്‍റെ വിശദീകരണങ്ങള്‍ തമ്മില്‍ തമ്മിലും ഒരു വൈരുധ്യവും പുലര്‍ത്തുന്നില്ല. ഏതാനും സൂക്തങ്ങൾ ഉദ്ധരിക്കാം.

ഒരു ശുക്ളകണത്തില്‍ നിന്നാകുന്നു അവന്‍ മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് (അന്നഹ്‌ല്‍ : 4 )

മനുഷ്യനെ നാം മിശ്രിതമായ ശുക്ളകണത്തില്‍നിന്ന് സൃഷ്ടിച്ചു (അല്‍ ഇന്‍സാന്‍: 2)

(ഗര്‍ഭാശയത്തിലേക്ക്) തെറിപ്പിക്കപ്പെട്ട നിസ്സാരമായ ശുക്ളകണമായിരുന്നില്ലേ അവന്‍? (അല്‍ ഖിയാമ : 37)

മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന്‌ (ഒട്ടിപ്പിടിക്കുന്ന പിണ്ഡത്തില്‍ നിന്ന്) സൃഷ്ടിച്ചിരിക്കുന്നു(അല്‍ അലഖ് : 2)


                 ഈ സൂക്തങ്ങളെല്ലാം ലൈംഗിക പ്രത്യൽപാദനത്തിന്‍റെ വിവിധ ഘട്ടങ്ങളെ പരാമര്‍ശിക്കുന്നവയാണ്‌.  അന്നഹ്­ലിലെ مِنْ نُطْفَةٍ (മിന്‍ നുത്ഫതിന്‍) എന്ന പ്രയോഗം അണ്ഡ-ബീജ സങ്കലനം നടക്കാത്ത പുംബീജത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രയോഗമാണ്‌. അൽ ഖിയാമയിലെ نُطْفَةً مِنْ مَنِيٍّ يُمْنَى  (നുത്ഫതന്‍ മിന്‍ മനിയ്യിന്‍ യുംനാ) എന്നു പറഞ്ഞിരിക്കുന്നതും തഥൈവ. എന്നാല്‍ അല്‍ ഇന്സാനില്‍ مِنْ نُطْفَةٍ أَمْشَاجٍ(മിന്‍ നുത്ഫതിന്‍ അമ്ശാജ്- മിശ്രിത ശുക്ളം) എന്ന പ്രയോഗത്തിന്‍റെ ഉദ്ദേശം  മനുഷ്യന്റെ ജന്മം സ്ത്രീയുടെയും പുരുഷന്റെയും വെവ്വേറെയുള്ള ബീജങ്ങളില്‍ നിന്നല്ല, മറിച്ച്, രണ്ടുപേരുടെയും രേതസ്സ് കൂടിച്ചേര്‍ന്ന് ഒന്നായിത്തീര്‍ന്ന ബീജത്തില്‍നിന്നാണ് എന്നാണ്. ഭ്രൂണത്തിൽ നിന്ന്‌ അല്ലെങ്കില്‍ ഒട്ടിപ്പിടിക്കുന്ന പിണ്ഡത്തി­ല്‍ നിന്ന് എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന അൽ അലഖിലെ مِنْ عَلَقٍ  (മിന്‍ അലഖിന്‍) എന്നപദം അണ്ഡ ബീജ സംയോജനത്തിലൂടെ ഉണ്ടാകുന്ന സിക്താണ്ഡത്തെ (zygote) കുറിച്ചാണ്. عَلَقَة അലഖഃ എന്ന പദത്തിന്‍റെ ബഹുവചനമാണ് عَلَق അലഖ്. സാധാരണ പ്രയോഗത്തില്‍ ഒട്ടിപ്പിടിക്കുന്നത്, പറ്റിച്ചേര്‍ന്നു നില്‍ക്കുന്നത് എന്നൊക്കെയാണ് ഈ വാക്കിന്‍റെ അര്‍ഥം. ഗര്‍ഭധാരണം കഴിഞ്ഞു കുറച്ചുദിവസത്തേക്ക് ഭ്രൂണത്തിന്‍റെ അവസ്ഥയാണിത്! ശരീരത്തിൽ കടിച്ചുതൂങ്ങി അള്ളിപിടിച്ചു നില്‍ക്കുന്നതിനാൽ അട്ട എന്ന ജീവിക്ക്‌ `അലഖ്‌` എന്നുപറയാറുണ്ട്‌. ബീജസങ്കലനത്തിനു ശേഷമുണ്ടാകുന്ന സിക്താണ്ഡം ഗർഭാശയഭിത്തിയിൽ അള്ളിപിടിച്ചാണ്‌ വളരാനാരംഭിക്കുന്നത്‌. ഈ അവസ്ഥയിലുള്ള ഭ്രൂണത്തിന്‍റെ രൂപം അട്ടയുടേതിന്‌ സമാനവുമാണ്!! അനന്തരമുള്ള വളര്‍ച്ചാഘട്ടത്തെ  الْمُضْغَةَ (മുള്ഗ) അഥവാ, രക്തപിണ്ഡം എന്നു വിളിച്ചുഅല്‍ മുഅ്മിനൂന്‍ 13). ചുരുക്കത്തില്‍, ഭ്രൂണവളർച്ചയുടെ വിവിധ ഘട്ടങ്ങൾ പ്രതിപാദിക്കുന്ന ഖുർആൻ സൂക്തങ്ങളെല്ലാം കൃത്യവും സൂക്ഷ്മവുമായ വിവരങ്ങളാണ്‌ നൽകുന്നത്‌ എന്ന വസ്തുതയാണ്‌ നമുക്ക്‌ ഇവിടെ കാണാൻ കഴിയുന്നത്‌.


               ആദിമമനുഷ്യന്‍റെ സൃഷ്ടിപ്പും ഒപ്പം, ഭ്രൂണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ള വളര്‍ച്ചയെയും അല്‍ മുഅ്മിനൂനിലെ ഉപര്യുക്ത സൂക്തത്തില്‍ ഖുര്‍ആന്‍ ആവിഷ്കരിച്ചിട്ടുള്ളത് എത്ര കൃത്യമായാണ് എന്നു നോക്കൂ: “നിശ്ചയം, മനുഷ്യനെ നാം കളിമണ്ണിന്‍റെ സത്തില്‍നിന്നു സൃഷ്ടിച്ചു. പിന്നീടവനെ ഒരു സുരക്ഷിതസ്ഥാനത്ത് രേതസ്കണമായി(نُطْفَةً)  പരിവര്‍ത്തിച്ചു. പിന്നീട് ആ രേതസ്കണത്തെ ഒട്ടുന്നപിണ്ഡം (عَلَقَةً) ആക്കി. അനന്തരം ആ പിണ്ഡത്തെ മാംസം (مُضْغَةً ) ആക്കി. പിന്നെ മാംസത്തെ അസ്ഥികള്‍ (عِظَامًا) ആക്കി. എന്നിട്ട് ആ അസ്ഥികളെ മാംസം (لَحْمًا ) പൊതിഞ്ഞു. അനന്തരം അതിനെ തികച്ചും മറ്റൊരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു -അല്ലാഹു വളരെ അനുഗ്രഹമുടയവന്‍ തന്നെ.(അല്‍ മുഅ്മിനൂന്‍ 12, 14).



                ഏറ്റവും ഉചിതവും ശാസ്ത്രീയവുമായ തിരഞ്ഞെടുപ്പാണ് അണ്ഡ ബീജസങ്കലനത്തെയും ഭ്രൂണ വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും കുറിക്കാൻ വേണ്ടി വിശുദ്ധ ഖുർആൻ പ്രയോഗിച്ച എല്ലാ പദങ്ങളുടെയും കാര്യത്തില്‍ ഉണ്ടായിട്ടുള്ളത് എന്നു ആധുനിക ഭ്രൂണശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നു.  മനുഷ്യന്‍റെ ആദിമ സൃഷ്ടി മണ്ണിൽ നിന്നാണെന്നും ജലത്തിൽ നിന്നാണെന്നുമെല്ലാം ഉള്ള പരാമർശങ്ങളും തഥൈവ. ഇവയെല്ലാം ശരിയാണ്‌. ഇവയിൽ എവിടെയും യാതൊരു വൈരുധ്യവുമില്ല. ഒരേ വസ്തുതയുടെ വിശദാംശങ്ങള്‍ പ്രതിപാധിക്കുന്നതിനു വൈരുധ്യം എന്നാണോ വിളിക്കുക?!

ഇസ്ലാം :പ്രവാചകരും പ്രവചനങ്ങളും* - -

https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA


*പ്രവാചകരും പ്രവചനങ്ങളും*
 - -

 അനസ് ( റ ) പറയുന്നു . ' നബി ( സ ) യും അബൂബക്കർ ( റ ) ഉമർ ( റ) ഉസ്മാൻ ( റ ) എന്നിവരും ഒരിക്കൽ ഉഹദ് മലയുടെ മുകളിൽ കയറി . എന്നിട്ടു നബി ( സ ) പറഞ്ഞു " ഓ ഉഹദ് പർവ്വതാ , നിന്റെ മുകളിൽ പവാചകനും ഒരു സത്യസന്ധനും ( സിദ്ധീഖ് ) രണ്ട് രക്തസാക്ഷി കളുമാണ് നിൽക്കുന്നത് ( ബുഖാരി ) .


 *ഈ ഹദീസിൽ ഉമർ , ഉസ്മാൻ ( റ ) എന്നിവർ ഭാവിയിൽ  രക്ത സാക്ഷികളാകുന്ന പ്രവനം ഉൾക്കൊള്ളുന്നു പിന്നീടാ പ്രവചനം സത്യമായി പുലരുകയും ചെയ്തു* .


നബി ( സ ) യുടെ
ശത്രുക്കൾക്കുപോലും വിശ്വാസമുണ്ടായിരുന്നു'



സഅദ് ബുനു് മുആദ് ( റ ) ഒരിക്കൽ ഉമയ്യത്ത് ബിൻ ഖലഫിനോടു ( നബി ( സ ) യുടെ ശത്രു') പറഞ്ഞു.








 പറഞ്ഞു . ' നിന്നെ കൊല്ലുകതന്നെ ചെയ്യുമെന്നു നബി ( സ ) അരുളുന്നത് ഞാൻ കേട്ടിട്ടുണ്ട് . അവൻ ചോദിച്ചു . ' എന്നെയോ ? ' സഅദ് പറഞ്ഞു . ' അതെ ' അപ്പോഴവൻ പറഞ്ഞു ' അല്ലാഹുവാണ് മുഹമ്മദ് (അ ) സംസാരത്തിൽ കള്ളം പറയുകയില്ല . ഒടുവിൽ ബദ്റിൽ വെച്ച് അല്ലാഹു അവനെ കൊന്നുകളഞ്ഞു . ( ബുഖാരി )



ഖബ്ബാബ് ( റ ) പറയുന്നു . കഅബയുടെ തണലിൽ തന്റെ ഒരു പുതപ്പിൽ നബി ( സ ) ചാരിയിരിക്കുമ്പോൾ ഞങ്ങളിങ്ങനെ അപേക്ഷിച്ചു . " അവിടുന്നു ഞങ്ങൾക്കു സഹായത്തിന്നുവേണ്ടി അല്ലാഹുവിനോടു പാർത്ഥിക്കുന്നില്ലേ ? '

 നബി ( സ ) അരുളി ' നിങ്ങൾക്കു മുൻപ് കഴിഞ്ഞ ജനതയിലെ ചില ആളുകളെ കുഴി കുഴിച്ചു ആ കുഴിയിലിറക്കി നിർത്തും . ഈർച്ചവാൾ കൊണ്ടു വന്നു അയാളുടെ തലയിൽവെച്ച് ഈർന്നു രണ്ടായിക്കീറും . പക്ഷേ , അതൊന്നും അയാളെ സത്യമതത്തിൽ നിന്നു വ്യതിചലിപ്പിക്കുകയില്ല . പിന്നെ ഇരുമ്പിന്റെ ചീർപ്പുകൾ കൊണ്ട് അവന്റെ മാംസവും ഞരമ്പുമെല്ലാം വാർന്നെടുക്കും . ആ പീഡനവും ദീനിൽ നിന്നും അയാളെ അകറ്റുകയില്ല . അല്ലാഹുവാണ് ഈ മതം പൂർത്തിയാവുക തന്നെ ചെയ്യും . *അന്ന് ഒരു വാഹനക്കാരൻ യമനിലെ " സൻആഇൽ നിന്നു ' ഹളറമൗത്ത് വരെ സഞ്ചരിക്കും . അവന് അല്ലാ ഹുവിനെയല്ലാതെ മറ്റാരേയും ഭയപ്പെടേണ്ടി വരികയില്ല . തന്റെ ആടുകളുടെ കാര്യത്തിൽ ചെന്നായ്ക്കളെയും അവന് ഭയപ്പെടേണ്ടി വരികയില്ല . പക്ഷേ നിങ്ങൾ ധ്യതി കാണിക്കുകയാണ് ' ( ബുഖാരി )




 - നബി ( സ ) യുടെ നിശാ പ്രയാണത്തിന്റെ ( ഇസ്റാഅ് ) വിവരം  ഖുറൈശികളായ ശത്രുക്കൾ അറിഞ്ഞപ്പോൾ അവരത് നിഷേധിച്ചു . ബൈത്തുൽ മുഖദ്ദസിലെ ജനലുകളെക്കുറിച്ചും വാതിലുകളെക്കുറിച്ചും നബി ( സ ) യോടവർ അന്വേഷിച്ചു . ആ സമയത്തു നബി ( സ ) മക്കയി ലായിരിക്കെ തന്നെ അല്ലാഹു അവർക്കു ബൈത്തുൽ മുഖദ്ദസിനെ കാണിച്ചുകൊടുത്തു . അങ്ങനെ മക്കയിൽ നിന്നു ബൈത്തുൽ മുഖദ്ധിസിലേക്ക് നോക്കികൊണ്ട് അതിന്റെ ഓരോ ചിഹ്നങ്ങളും ഖുറൈശി കൾക്കു പറഞ്ഞുകൊടുത്തു . ( ബുഖാരി )


ശാമിൽപെട്ട മൂന്നുത്തത്തിൽ വെച്ചു ശത്രുസൈന്യവുമായി സമരം - നടന്നുകൊണ്ടിരിക്കുന്നു . മുസ്ലിം സൈന്യനായകന്മാരിൽ സൈദു ബ്നുൽ ഹാരിസ് ,റ അബ്ദുല്ലാഹിബ്നു റവാഹത്ത് ,റ ജഅസ്ഥർബനു അബിഥാലിബ് റ എന്നിവർ ശഹീദായി . അങ്ങകലെ മുഅത്തത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവം നബി ( സ ) മദീനയിലലുള്ള സഹാബ

 ത്തിന് അപ്പപ്പോൾ വിവരിച്ചുകൊടുക്കുന്നു . ( ബുഖാരി )


  ഒരു യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ മുസ്ലിം സൈന്യത്തിൽ പെട്ട ഒരാളെക്കുറിച്ചു സഹാബികളിൽ പലരും നല്ല അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു . ഇത് കേട്ട് നബി ( സ ) അദ്ദേഹം നരകാവകാശിയാണെന്നു പറഞ്ഞു . ഇതുകേട്ട സഹാബാക്കൾ അൽഭുത സ്ഥംബിധരായി ' മുസ്ലിം പക്ഷത്ത് യുദ്ധത്തിൽ പങ്കെടുത്ത ഒരാളെ ക്കുറിച്ചന്നല്ലോ നബി ( സ ) ഇപ്രകാരം പറഞ്ഞതെന്നവർ ചിന്തിച്ചു ' ഈപ്രവചനം കേട്ട ഒരു സഹാബി അന്നു രാത്രി തന്ന ആ മനുഷ്യൻ എന്തു ചെയ്യുന്നുവെന്നു വീക്ഷിച്ചു . യുദ്ധത്തിൽ മുറിവേറ്റ അദ്ദേഹത്തിനു വേദ കൂടുതലായപ്പോൾ സ്വന്തം ആയുധംകൊണ്ടു സ്വശരീരത്ത കൂത്തുകയും തന്റെ വാൾ മലർത്തിവെച്ച് അതിൽ ശക്തിയായി അമർന്നു കിടന്നു ആത്മഹത്യ ചെയ്യുന്നതും ആ സ്വഹാബിക്ക് കാണാൻ കഴിഞ്ഞു . ഈ സംഭവം നേരിൽ കണ്ട സ്വഹാബി വിവരം റസൂലിനോട് പറഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞു . ' അങ്ങ യുടെ വാർത്തയെ  ( പ്രവചനത്തെ ) അല്ലാഹു ശരിവച്ചിരിക്കുന്നു . ' ( ബുഖാരി )


ഈ പ്രപഞ്ചത്തിലെ കോടിക്കണക്കിലുള്ള സൃഷ്ടികളുടെ ഗതിവിഗതികൾ വെറും യാദൃശ്ചികമല്ല . അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള പ്ലാൻ അനുസരിച്ച് നടക്കുന്നതാണ് . അതായതു പ്രപഞ്ചത്തിൽ സംഭവിക്കാൻ പോവുന്ന കാര്യങ്ങളെല്ലാം പ്ലാൻ ചെയ്യപ്പെട്ടവയാണ് . അതനുസരിച്ചു കൊണ്ട് കാര്യങ്ങൾ നടക്കുകയുള്ളൂ . ആ പ്ലാനും അല്ലാഹു അവന്റെ ഇഷ്ടദാസൻമാർക്ക് അറിയിച്ചുകൊടുക്കുകയും ചെയ്യുന്നു . അവരുടെ പ്രവചനം സത്യമായിരിക്കുമ്പോൾ അഥവാ അങ്ങനെ ഒരു പ്ലാൻ പ്രവർത്തിക്കുന്നുണ്ട് എന്നു ബോധ്യപ്പെടുമ്പോൾ പ്രപഞ്ചം അല്ലാഹു വിന്റെ വ്യവസ്ഥക്ക് വിധേയമാണന്നു ജനങ്ങൾക്കു ബോധ്യപ്പെടുന്നു


നെല്ലിക്കുത്ത് ഇസ്മാഈൽ ഉസ്താദ് ന്റെ


മതങ്ങളിലൂടെ ഒരു പഠന പര്യടനം

എന്ന പുസ്തകത്തിൽ നിന്നും

പകർത്തിയത്
അസ് ലം സഖാഫി പരപ്പനങ്ങാടി


 - - - - - - -



. - -

ഇസ് ലാം:പ്രവാചകൻ ബുദ്ധിജീവികളുടെ വീക്ഷണത്തിൽ*

https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



*പ്രവാചകൻ ബുദ്ധിജീവികളുടെ വീക്ഷണത്തിൽ*


 വിശ്വപ്രസിദ്ധ ചരിത്രകാരൻമാരും ശാസ്ത്രജ്ഞന്മാരും നബി സ്വ യെ ക്കുറിച്ചു നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് . ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ചരിത്ര വകുപ്പ് തലവനായിരുന്ന തോമസ് നിക്കൾ ' പറയുന്നു . ' മുഹമ്മദു നബി ലോകത്തിനു വേണ്ടി ലോകത്തെ നേഹിച്ചതല്ല . ലോകത്തിനുവേണ്ടി ദൈവത്തെ സ്നേഹിച്ചതല്ല . ലോകത്തിനുവേണ്ടി ജനങ്ങളെ സ്നേഹിച്ചതല്ല . മറിച്ചു ദൈവ ത്തിനു വേണ്ടി ലോകത്തെ സ്നേഹിച്ചു . അദ്ദേഹം യഥാർത്ഥ പ്രവാചകനായി രുന്നു . ലോകത്തിനു എമ്പാടും പാഠങ്ങൾ അദ്ദേഹത്തിൽ നിന്നു പകർത്താനുണ്ട് . ' 

- *പ്രശസ്ത ചിന്തകനായിരുന്ന ബർണാഡ്ഷാ പറയുന്നു* : ' മുഹമ്മ ദിന്റെ മതത്തിന് ഞാൻ എപ്പോഴും ഉന്നതസ്ഥാനം നൽകിയിട്ടുണ്ട് . അതിന്റെ അത്ഭുതകരമായ ഊർജ്ജസ്വലതയാണു കാരണം . പരിതസ്ഥിതികളിലെ മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവ് അതിനുമാത്രമാണ് ള്ളത് ഓരോ യുഗത്തിനോടും അതിനു ആഹ്വാനം ചെയ്യാം . ആ മതത്തെ പറ്റി ഞാൻ പഠിച്ചിട്ടുണ്ട് . അത് ഇന്നത്തെയും നാളത്തേയും യൂറോപ്പിനു അംഗീകാരിക്കാം . മധ്യകാല പുരോഹിത വർഗ്ഗം അജ്ഞതകൊണ്ടോ അഹങ്കാരം കൊണ്ടോ ഇസ്ലാം ഇരുണ്ടതായി ചിത്രികരിച്ചു . ആധുനിക ലോകത്തിന്റെ ആധിപത്യം മുഹമ്മദ് നബിയെപ്പോലെയുള്ളവരുടെ കയ്യിലാണെങ്കിൽ ഇന്നത്തെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയും . ലോകത്തു ശാന്തിയും സമാധാനവും നില നിൽക്കും , യൂറോപ്പ് ആ മതം കൊണ്ടു നന്നാകാൻ തുടങ്ങുന്നു . കടുത്ത പ്രശനങ്ങൾക്കു പരിഹാരം കാണാൻ അവർ കൂടുതലായി ആ മതത്തെ ആശ്രയിക്കും 

. ' *അമേരിക്കൻ ശാസ്ത്രജ്ഞനായ മെക്കൽ ' ദി ഗ്രെയിറ്റസ്റ്റ് ഹൺട്രഡ് ഇൻ ഹിസ്റ്ററി ' എന്ന ഗ്രന്ഥത്തിൽ* ലോക ചരിത്രത്തിൽ ഏറ്റ വുമധികം ഉയർന്ന നൂറു പേരെ തിരഞ്ഞെടുത്ത് അവരുടെ ചരിത്രം  രേഖപ്പെടുത്തി മുഹമ്മദ് നബി സ്വ യെ ഈ 100 പേരിൽ ഏറ്റവും ഉത്തമനും ഒന്നാമനും ആയിട്ടാണ് മൈക്കൽ രേഖപ്പെടുത്തിയിട്ടുള്ളത്
തൻറെ മതത്തിൻറെ പ്രവാചകനായ യേശുവിനു അദ്ദേഹം മൂന്നാം സ്ഥാനമേ നൽകിയിട്ടുള്ളൂ 

*ഫ്രഞ്ച് പണ്ഡിതനായ   ലാമാർട്ടിൻ ലോകത്തോട് ഒരു വെല്ലുവിളി നടത്തി
അതിപ്രകാരമാണ്* '' മഹത്തായ ലക്ഷ്യം ലളിതമായ  മാർഗം അത്ഭുതം നിറഞ്ഞ ഫലങ്ങൾ ഇവയാണ് മനുഷ്യ പ്രതിഭയുടെ മാനദണ്ഡമെങ്കിൽ ഞാൻ ചോദിക്കുന്നു 'ഇതിൽ ആധുനികയുഗത്തിൽ ആരെയെങ്കിലും മുഹമ്മദിനോട് താരതമ്യപ്പെടുത്താൻ ആർക്കെങ്കിലും ധൈര്യമുണ്ടോ?

 തത്വജ്ഞാനി, വാഗ്മി' പ്രവാചകൻ, ഭരണാധികാരി ' ആദർശങ്ങൾ അതിജയിച്ചവൻ ബിംബങ്ങൾ ഇല്ലാത്ത വിശ്വാസത്തിൻറെ യുക്തിചിന്തകളെ വീണ്ടടുത്തവൻ 
20 ഭൗതിക സാമ്രാജ്യങ്ങളുടെ ഒരൊറ്റ ആത്മീയസാമ്രാജ്യത്വത്തിനും സ്ഥാപകൻ'
ആ മനുഷ്യനാണ് മുഹമ്മദ് '

 മനുഷ്യൻറെ മഹത്വം ഏതെല്ലാം തരത്തിൽ അളന്നാലും നമുക്ക് ധൈര്യമായി ചോദിക്കാം  അദ്ദേഹത്തെക്കാൾ മഹാനായ ഒരു മനുഷ്യനുണ്ടോ '?

*റിച്ചാൾഡ് പറയുന്നു*: ചരിത്രത്തിലെ മഹാന്മാരെ കുറിച്ച് വർഷങ്ങളോളം ഞാൻ പഠനം നടത്തിയിട്ടുണ്ട് എന്നാൽ മുഹമ്മദിനെ രണ്ടാംസ്ഥാനത്താക്കാ എനിക്ക് കഴിഞ്ഞിട്ടില്ല '


*സർവീല്യം മൂർ :പറയുന്നു* ആദർശ തത്വങ്ങളുടെ പ്രായോഗിക കൊണ്ടും മുഹമ്മദ് മനുഷ്യബുദ്ധിയെ വിസ്മയിപ്പിക്കുന്ന പ്രവർത്തനങ്ങൾ അദ്ദേഹം പൂർത്തിയാക്കി 'മുഹമ്മദ് നബിയെ പോലെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് മനുഷ്യാത്മാക്കളെ സമുദ്ധരിക്കുക യും
സദാചാരമൂല്യങ്ങൾ സ്ഥാപിക്കുകയും സത്ഗുണങ്ങളുടെ മഹത്യത്തെ പൊക്കി പിടിക്കുകയും ചെയ്ത മറ്റൊരു പരിഷ്കർത്താവ് ചരിത്രം കണ്ടിട്ടില്ല '

*പ്രൊഫസർ  ഹർഗോജ്ഞ പറയുന്നു* ': ഇസ്ലാമിക് റ പ്രവാചകൻ സംസ്ഥാപിച്ച സർവ്വ രാജ്യസഭ ഇതരരാഷ്ട്രങ്ങൾ കൂടി വെളിച്ചം കാണിക്കത്തക്കവിധമാണ്
അഖിലലോക ഐക്യത്തിന്റെയും 
 മനുഷ്യ സഹോദര്യത്തിന്റെയും സന്ദേശങ്ങളുടെ അന്താരാഷ്ട്ര അടിസ്ഥാനത്തിൽ നടന്ന
പ്രയോഗ വൽക്കരണത്തിന് ഇസ്‌ലാം നൽകിയ
  സംഭാവനകൾക്ക് തുല്യമായ  മറ്റൊന്ന് ലോകത്തിലെ ഒരു ജനതക്കും കാണിക്കാനാവില്ല ന്നതാണ് യാഥാർത്ഥ്യം.
. . 
*ഡോ ജോർജ് ബർണാഡ് ഷാ വീണ്ടും പറയുന്നു* മുഹമ്മദ് നബി  ഒരു പ്രവാചകൻ മാത്രമായിരുന്നില്ല' പ്രത്യുത അദ്ധേഹം ഒരു ഡോക്ടർ കൂടിയായിരുന്നു 'മുഹമ്മദ് അനുയായികൾക്ക് പലരോഗങ്ങൾക്കും പ്രതിരോധ മാർഗ്ഗം കാണിച്ചു കൊടുത്തിരുന്നു '



 *ജോർജ് ഹഡ്സൺ*,

 കേവലം ഇരുപത്തിമൂന്ന് വർഷം കൊണ്ട് അന്ധകാരത്തിലും മനുഷ്യത്വരഹിത പ്രവർത്തനത്തിലും മുഴുകിയിരുന്ന അറബി കാട്ടാളന്മാരുടെ സമ്പന്നരും ആദർശ ബോധം ഉളവരുമാക്കി തീർക്കുക എന്നത് തന്നെ മുഹമ്മദിന്റെ അമാനുഷികതക്ക് തെളിവാണ്.

*ഗിബ്ബൻ*:

ദൈവ സന്ദേശവാഹകൻ  ഡോക്ടർ സാഹിത്യകാരൻ പ്രാസംഗികൻ പുരോഗമന പ്രവർത്തകൻ എന്നിവ മുഹമ്മദിന് ഒത്തു കൂടിയിരിക്കുന്നു 

 *എച്ച്  ജി , വെൽസ്* ,:മുഹമ്മദിന്റെ ഉപദേശം തൻറെ അനുയായികളിൽ നിന്നും
രക്തച്ചൊരിച്ചിലും കൊള്ളയും തുടച്ചുമാറ്റി അവരുടെ ഇടയിൽ അന്തസ്സും അഭിമാനവും ഉള്ള പെരുമാറ്റവും ഔദാര്യ ശീലവും മാനുഷികമൂല്യവും നടപ്പാക്കി'

അക്രമവും ക്രൂരതയും ഇല്ലാത്ത അന്നോളം ലോകം  ദർശിച്ചിട്ടില്ലാത്ത ഒരുത്തമ സമൂഹത്തെ വാർത്തെടുക്കാൻ അദ്ദേഹത്തിനു സാധിച്ചു.

 *ജവഹർലാൽ നെഹ്റു*:

തമോ യുഗത്തിലെ  അറബികളെ സംസ്കാര സമ്പന്നരും ലോകത്തിൻറെ നേതാക്കളും ജേതാക്കളും ആക്കിമാറ്റിയത് മുഹമ്മദ് നബിയുടെ ഇസ്ലാമിക പ്രബോധനം കൊണ്ടുമാത്രമാണ്:


*മൗല ബക് പറയുന്നു*:

കയ്യിലുള്ളതന്തും നിർലോഭം ധർമ്മം ചെയ്യുന്ന അത്യുദാരയിരുന്നു 
നബി കരീം'

 മരിക്കുമ്പോൾ അദ്ദേഹത്തിന്റെ അങ്കി   വിശപ്പകറ്റാൻ ഒരു ജൂതനു കുറച്ച് ഗോതമ്പിനു പണയത്തിലായിരുന്നു '

ജസീറത്തുൽ അറബും അവിടത്തെ അതെ ഖജാനകളും അദ്ദേഹം അടക്കി ഭരിക്കുകയായിരുന്നു'
അപ്പോഴാണ് അപ്പോഴാണ് ഇതെന്നോർക്കണം'



ഭൂപ്രദേശങ്ങളും ഭൗതിക വിഭവങ്ങളും കൈയ്യിലൊതിങ്ങിയിടും അദ്ദേഹം സ്വന്തമായി ഒരു ഒരു വലിയ തുട്ടു പോലും സമ്പാദിച്ചിരുന്നില്ല '
പരുക്കൻ ഭക്ഷണവും വസ്ത്രവും കൊണ്ട് തൃപ്തിപ്പെട്ടു '
ആയിരുന്നു അനുയായികളെ പരിഹരിക്കുന്നതിൽ ആയിരുന്നു അദ്ദേഹത്തിൻറെ തൃപ്തി '

വീട്ടിലെ ജോലി ചെയ്തു തീർക്കാൻ ഒരു വേലക്കാരിയെ വേണമെന്ന് പുത്രി ഫാത്വിമത്തു സുഹ്റാ റ  അടിക്കടി
 ആവശ്യപ്പെട്ടപ്പോൾ
ക്ഷമിക്കാനാണ് നബി സ്വ
 ഉപദേശിച്ചത് '


ഉപജീവനം നേടാൻ കഴിയാത്ത വിധം അല്ലാഹുവിൻറെ മാർഗത്തിൽ ജീവിതം ഉഴിഞ്ഞുവച്ച  അഹ്ലു സുഫത്തുകാർ പിടയുമ്പോൾ തൻറെ


  ആവശ്യം നിറവേറ്റുവാൻ നിവൃത്തിയില്ലെന്നു മകളോടദ്ദേഹം തീർത്തുപറഞ്ഞു.


' *സുലൈമാൻ നദ് വി  തന്റെ പുസ്തകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു* . 

' മൂസ്ലിംകൾ നബി ( സ ) യുടെ ചരിത്രഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് . അതുപോലെ തന്നെ ഇന്ത്യയിലെ ഹിന്ദുക്കളും സിക്കു കാരും കസ്തവരും ബ്രഹ്മസമാജക്കാരുമായ പലരും നബി തിരു മേനിയുടെ ജീവചരിത്രം രചിച്ചിട്ടുണ്ട് . അവിടത്തെ മത പ്രബോധനങ്ങ ളുടെ നേരെ ജിജ്ഞാസയോടും അതീവ കൗതുകത്തോടും കൂടി വീക്ഷി ക്കുന്ന പാശ്ചാത്യ പണ്ഡിതൻമാരും സാഹിത്യപരമമോ മതപ്രചരണ പരമോ ആയ കാര്യങ്ങളെ അവലംബമാക്കി തിരുനബിയുടെ ചരിത്ര ങ്ങളെ പരാമർശിക്കുന്ന ഒട്ടധികം ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ട് .

 പതിനാറു പതിനേഴുവർഷങ്ങൾക്കു മുമ്പു ദിമി ശ്ഖില ' അൽമുഖ് ബസ്  എന്ന മാസികയിൽ നബി തിരുമേനിയുടെ ചരിത്രത്തെ സംബന്ധിച്ചുയൂറോപ്പിൽ മാത്രം ഉണ്ടായിട്ടുള്ള ഗ്രന്ഥങ്ങളുടെ ഒരു പട്ടിക ചേർത്തിയിരിക്കുന്നു ..
അതനുസരിച്ചു അന്നുവരെ ഉണ്ടായിട്ടുള്ള ഗ്രന്ഥങ്ങളുടെ എണ്ണം ആയിരത്തിമൂന്നുറ്  ആയിരുന്നു .

 അനന്തരകാലത്തുണ്ടായ പ്രസിദ്ധീകരണങ്ങൾ പ്രസ്തുത എണ്ണത്തെ ക്രാമാതീതമാം വിധം വർദ്ധിപ്പിച്ചിരിക്കുന്നു .

 ആകയാൽ ഇത്രമാത്രം ചരിത്രം രേഖപ്പെടുത്തപ്പെട്ട മറ്റൊരു ചരിത്രപുരുഷനെ ലോകത്തു കാണാൻ സാദ്ധ്യമല്ല 

. ' - *എ . ഡി . 1905 മി . ജാൺഡവൻപോർട്ട് :
തിരുനബി ( സ ) യെ സംബന്ധിച്ച ഏറ്റവും അനുഭാവപൂർണ്ണമായ ഒരു ചരിത്രം രചിച്ചിട്ടുണ്ട് .
 ' An Apology ForMuhamed ' എന്ന പേരിൽ ഇംഗ്ലീഷിൽ എതിയ കൃതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു* . '

 മുഹമ്മദു നബിയുടെ ജീവിതത്തിലെ സംഭവങ്ങൾ പോലെ അത്ര യാഥാർത്ഥ്യമായിട്ടോ അത്രമാത്രം സവിസ്താരമായിട്ടോ ജീവചരിത്ര സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടതായി നിയമ സ്ഥാപകരുടേയോ ജതാക്കളുടേയോ കൂട്ടത്തിൽ യാതൊരാളും തന്നെയില്ല


നെല്ലിക്കുത്ത് ഇസ്മാഈൽ ഉസ്താദ് ന്റെ


മതങ്ങളിലൂടെ ഒരു പഠന പര്യടനം

എന്ന പുസ്തകത്തിൽ നിന്നും

പകർത്തിയത്
അസ് ലം സഖാഫി പരപ്പനങ്ങാടി


 - - - - - - -


പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...