Wednesday, December 27, 2023

ഗർഭപാത്രം വാടകക്കു വാങ്ങിയാൽ

 🌹👇🌹👇🌹👇ഗർഭപാത്രം വാടകക്കു വാങ്ങിയാൽ

ചോദ്യം🌹👇🌹👇    

 എന്റെയും എന്റെ ഭാര്യയുടെയും ബീജം(ഭ്രൂണം) എടുത്ത് അത് ഒരന്യ സ്ത്രീയുടെ ഗർഭപാത്രം വാ .ടകക്ക് വാങ്ങി അതിൽ നിക്ഷേപിക്കുകയും തന്മൂലം ഗർഭണിയായ സ്ത്രീ പ്രസവിക്കുകയും ചെയ്തു. ഈ കുട്ടിക്ക് ഞാൻ പിതാവും എന്റെ ഭാര്യ മാതാവുമാകുമോ? ഇങ്ങനെ ഒരു പുരുഷന്റെ ബീജം ഒരു സ്ത്രീയിൽ നിക്ഷേപിക്കുന്നതിന്റെ വിധിയെന്ത്?


മറുപടി🌹👇🌹👇

 താങ്കൾ ആ കുട്ടിയുടെ പിതാവല്ല. സ്ഖലന വേളയിലും നിക്ഷേപ വേളയിലും 'മുഹ്തറമായ' (ശറഇല്‍ സ്ഥാനം കൽപിക്കപ്പെടുന്നത്) ബീജം നിഷേപിച്ചതിൽ ജനിച്ച കുഞ്ഞിനു മാത്രമേ ആ ബീജത്തിന്റെ ഉടമ പിതാവാകുകയുള്ളൂ. തുഹ്ഫ: 8-231. താങ്കളുടെ ബീജം നിക്ഷേപിച്ചത് ഭാര്യയല്ലാത്ത പരസ്ത്രീയിൽ ബോധപൂർവ്വ മാണല്ലോ. ആ ബീജം മുഹറമല്ല.


താങ്കളുടെ ഭാര്യ പ്രസ്തുത കുഞ്ഞിനെ പ്രസവിക്കാത്തതിനാൽ ആ കുട്ടിയുടെ മാതാവുമല്ല. വാടകക്കായാലും കുട്ടിയെ പ്രസവിച്ചുവെന്ന് സ്ഥിരപ്പെട്ടവളാണ് കുട്ടിയുടെ മാതാവ്. തുഹ്ഫ: 6-361. അന്യ പുരുഷന്റെ ശുക്ലം അഥവാ ബീജം 'ശുബ്ഹത്ത്' കൂടാതെ അന്യ സ്ത്രീയിൽ നിക്ഷേപിക്കുന്നത് ഹറാമാണ്. ശർവാനി 7-303 ഇബ്നു ഖാസിം 8-231 നോക്കുക.


 (എന്റെ അഭിവന്ദ്യ ശൈഖുനാ N K ഉസ്താദ് ന : മ :)🌹👇🌹 PAM മുണ്ടം പറമ്പ്👇

Tuesday, December 26, 2023

കറാമത്ത് ഉദ്ധേശ പ്രകാരം

 വിഷയം:*കറാമത്ത്* (ചോദ്യവും മറുപടിയും)



✍🏻

അൽത്വാഫ് ജസ്‌രി,വള്ളക്കടവ്


*ചോദ്യം*:  അല്ലാഹുവിൻെറ ഔലിയാക്കൾ അവർ വിചാരിക്കുമ്പോൾ കറാമത്ത് കാണിക്കാൻ കഴിയുമെന്ന വിഷയത്തിൽ വാദപ്രതിവാദം നടത്തുന്നതിൽ വല്ല ഗുണവുമുണ്ടോ ?


*മറുപടി* അല്ലാഹുവിന്റെ ഔലിയാക്കൾ അനേകായിരം കറാമത്തുകൾ ലോകത്ത് കാണിച്ചവരും അതെല്ലാം സംഭവിച്ച്‌ കഴിഞ്ഞതുമാണ്. സംഭവിച്ചു കഴിഞ്ഞ  ഒരു കാര്യത്തെപ്പറ്റായുള്ള ചർച്ച അസംഭവ്യമാണ്‌. 


*ചോദ്യം* :ശരി,എന്നാൽ തെളിവിനുവേണ്ടി ഔലിയാക്കൾ വിചാരിക്കുമ്പോൾ അവർക്ക് കറാമത്ത് പ്രകടപ്പിക്കാൻ കഴിയും എന്നതിന് തെളിവ് പറയാമോ?


*മറുപടി*: നടന്നുകഴിഞ്ഞ ഒരു കാര്യം ശേഷവും നടക്കുമെന്നാണ്. ആയതിനാൽ ഔലിയാക്കൾ ഉദേശിക്കുമ്പോൾ കറാമത്ത് അവർക്ക് പ്രകടപ്പിക്കാൻ സാധിക്കുമോ എന്ന ചോദ്യം തന്നെ അടിസ്ഥാനത്തരഹിതമാണ്. 


*ചോദ്യം*:താങ്കൾ ഇബ്നുതൈമിയ്യയുടെ ഗ്രന്ഥം കൊണ്ടാണല്ലോ ഇത് വരേയും വിഷയങ്ങൾ സ്ഥിരപ്പെടുത്തിയത്. എന്നാൽ മുകളിൽ നാം പരാമർശിച്ച ചോദ്യത്തിൽ ഇബ്നുതൈമിയ്യ വല്ലതും പറഞ്ഞിട്ടുണ്ടോ ?


*മറുപടി*:പറഞ്ഞിട്ടുണ്ട്. അദ്ദേഹം അൽഫുർഖാനിന്റെ   പേജ്:129-ൽ എഴുതുന്നു.


*ومما ينبغي أن يعرف أن الكرامات قدتكون بحسب حاجة الرجل فإذا احتياج إليها الضعيف الإيمان أوالمحتاج أتاه منها ما يقوي إيمانه ويسد حاجته*


ഒരുവ്യക്തിയുടെ ആവശ്യം പരിഹരിക്കാനോ ദുർബലവിശ്വാസിയുടെ ഈമാൻ(ശക്തിപ്പെടുത്താൻ)ആവശ്യമായതിനുവേണ്ടിയോ അല്ലെങ്കിൽ   ആവശ്യം പരിഹരിക്കാൻ വേണ്ടിയോ   ഔലിയാക്കൾ കറാമത്ത് കാണിക്കുന്നതും ഈമാൻ ശക്തിപ്പെടുത്തുന്നതും ആവശ്യം പരിഹച്ചുനൽകുന്നതുമാണെന്ന കാര്യം അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യവുമായ ഒന്നാണ്.

~~~~~~~~~~~~~~~~~~~~(തുടരും..)

Sunday, December 24, 2023

സ്വപ്നവും. ഇമാം ശാഫിഈ(റ)യും സ്വപ്നവും الرؤيا

 ഇമാം ശാഫിഈ(റ)യും സ്വപ്നവും


بسم الله الرحمن الرحيم الحمدلله والصلوة والسلام على النبي صلى الله عليه وسلم وعلى اله وصحبه واتباعه أجمعين أما بعد


*ഇമാം ശാഫിഈ(റ)യും സ്വപ്നവും*



അമ്പിയാക്കളൊഴിച്ചുള്ളവരുടെ സ്വപ്നങ്ങൾ ഇസ്ലാമിൽ രേഖയല്ല. തദടിസ്ഥാനമാക്കി ശറഇൽ ഒരു നിയമം സ്ഥിരപ്പെടില്ലെന്ന് ചുരുക്കം. ഇസലാമിക വിധികൾ കർമ്മശാസ്ത്ര നിദാനങ്ങളിൽ വാജിബ്, സുന്നത്ത്, ഞാൻ കറാഹത്ത്, മുബാഹ് എന്നിങ്ങനെ അഞ്ചായി വിഭജിച്ചിട്ടുണ്ട്. ഒരു കാര്യം വാജിബെന്നൊ സുന്നത്തെന്നൊ മറ്റൊ തീരുമാനിക്കുന്നതിലുള്ള 

രേഘയായി സ്വപ്നം അവലംബിച്ചു കൂട. എന്നാൽ അമ്പിയാക്കളുടെ സ്വപ്ന ദർശനം രേഖയായി പരിഗണിക്കുന്നതാണ്.


സ്വഹാബിയുടെ സ്വപ്നവും രേഖയായി പരിഗണിക്കപ്പെടില്ല. അബ്ദുല്ലാഹിബ്നു സൈദ് (റ)ന്റെ സ്വപ്നം മാത്രം വാങ്കിന് തെളിവായി പ ഡിതന്മാർ അംഗീകരിക്കാതിരിക്കാൻ ഇതാണ് കാരണം. അവിടെ സ്വപ്നത്തോട് യോജിച്ച് കൊണ്ട് വന്ന "വഹ് യാ'ണ് വാസ്തവത്തിൽ തെളിവാ കുന്നത്. ഈ വിഷയകമായുള്ള സംശയം ഇതോടെ തീർന്നു. (മുഗ്നി : വാ: 1. 2. 133 നിഹായ വാ: 1 പേ: 400 എന്നിവ നോക്കുക).


വിധി സിപരപ്പെടാൻ സ്വപ്നം പര്യാപ്തമല്ലെങ്കിലും സ്വപ്നത്തെ കേവലം മിഥ്യയായി അവഗണിച്ചുകൂട. സ്വപ്നങ്ങളിൽ യാഥാർത്ഥ്യമുള്ള സാക്ഷാൽകരിക്കപ്പെടുന്നതുമായ ധാരാളമുണ്ട്. നുബുവ്വത് ലഭിക്കുന്നതി മുമ്പ് പ്രവാചന്മാർക്കുണ്ടാകുന്ന സ്വപ്നങ്ങൾ ഈ ഇനത്തിൽ പെട്ടതാണ് . നബി  സ്വ തന്നെ പ്രവാചകത്വ ലബ്ധിക്ക് മുമ്പ് നല്ല സ്വപ്നങ്ങൾ കണ്ട

തായും പ്രഭാതം പൊട്ടിവിടരും പോലെ അവ സാക്ഷാീകരിക്കപ്പെട്ടതായും ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.


സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും തനിക്ക് സുജൂദ്ചെയ്യുന്നതായി കുട്ടിക്കാലത്തെ യൂസുഫ് നബി (അ) സ്വപ്നം കണ്ടതും അതിന്റെ  വ്യാഖ്യാനം സാക്ഷാത്കരിക്കപ്പെട്ടപ്പോൾ “ ഇതേ സ്വപ്നത്തിന്റെ സാക്ഷാൽക്കാരമാണെന്ന് അവിടുന്ന് പറഞ്ഞതും ഖുർ ആൻ വ്യക്തമാക്കി


ജയിൽ വാസികളുടെയും രാജാവിന്റെയും സ്വപ്നത്തിന് യൂസുഫ് നബി (അ) വ്യാഖ്യാനം പറഞ്ഞത് സൂറതു യൂസുഫിൽ തന്നെ കാണാൻ കഴിയും. ഇവയെല്ലാം പ്രവാചക ലബ്ദിക്ക് മുമ്പുള്ളതായതിനാൽ അവ വഹ്യിന്റെ ഭാഗമായി പരിഗണിക്കപ്പെടില്ല. അതിനാൽ ശറഇയ്യായ വിധി സ്ഥിരീകരിക്കാൻ ഇവ കൊണ്ട് പറ്റില്ലെങ്കിലും യാഥാർത്ഥ്യവും സാക്ഷാൽ കരിക്കപ്പെടുന്നതുമായ സ്വപ്നങ്ങൾ തന്നെ ആയിരുന്നു അവ. സ്വപ്ന

 വ്യാഖ്യാനമെന്ന ഒരു വിജ്ഞാന ശാഖ തന്നെ വളർന്ന് വരാൻ ഇതാണ് കാരണം. യൂസുഫ് നബി (അ) ഈ വിജ്ഞാനത്തിൽ നൈപുണ്യം നേടിയിരുന്നു.


യൂസുഫ് സൂറത്തിലെ മുപ്പത്തി ആറാം സൂക്തം വ്യാഖ്യാനിച്ച് കൊണ്ട് ഇമാം റാസി (റ) എഴുതുന്നു. ഖുർആനും വ്യക്തമായ തെളിവും സ്വപ്ന വ്യാഖ്യാനത്തെ ശരിവെക്കുന്നുണ്ട്. ഉധ്യത സൂക്തം (ഈ വിഷയകമായി ) ഖുർആനിക രേഖയാണ്, എന്നാൽ വ്യക്തമായ മറ്റൊരു തെളിവ് ഇപ്രകാരമാണ്. “തീർച്ചയായും മനുഷ്യാത്മാവ് സൃഷ്ടിക്കപ്പെട്ടത്. അദൃശ്യ ലേകാവുമായി ബന്ധപ്പെടാനും (സൃടിലോകത്തിന്റെ പൂർണമായ ആ ണം രേഖപ്പെടുത്തപ്പെട്ട 'ലൗഹുൽ മഹ്ഫൂള് പാരായണം ചെയ്യാനും സാധ്യമാകും വിധമാണെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. പക്ഷേ പ്രസ്തുത കാര്യം നിർവ്വഹിക്കുന്നതിന്ന് ആത്മാവിന് തടസ്സമാകുന്നത്. അത് ശരീര നിയന്ത്ര ണത്തിലേർപ്പെടുന്നു എന്നതാണ്. ശാരീരിക ലോകവുമായുള്ള അതിൻറ അഭേദ്യമായ ബന്ധം മേൽ പറഞ്ഞ കാര്യങ്ങൾക്ക് തടസ്സമാകുന്നു. വെന്ന് സാരം  എന്നാൽ മനുഷ്യൻ ഉറക്കിലാകുമ്പോൾ ശരീരത്തിന്റെ നി യന്ത്രണത്തിൽ ആത്മാവിന്റെ സ്വാധീനം ഗണ്യമായി കുറയുകയും (ഭൗതിക ലോകത്ത് സ്ഥിതി ചെയ്യുന്ന) 'ലൗഫൽ മഹ്ഫൂള് പാരായണം ചെയ്യാൻ ആത്മാവ് ശക്തിയാർജിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ ആത്മാവാകുമ്പോൾ പ്രസ്തുത പരായണത്തിൽ നിന്ന് ആത്മീയ ശൈലിയിൽ കാര്യങ്ങൾ ഉൾക്കൊള്ളാൻ  ചില ലക്ഷണങ്ങൾ നമ്മുടെ മനോമണ്ഡലത്തിൽ ആത്മാവ് കൊണ്ട് വരുന്നു. ഈ ലക്ഷണങ്ങളെയാണ് സ്വപ്ന വ്യാഖ്യാതാവ് അവലംബിക്കുന്നത്. നിദ്രാവേളയിൽ ആത്മാവ് പ്രസ്തുത പാരായണത്തിലൂടെ ഗ്രഹിച്ചത് ഇന്നതാണെന്ന് മുകളിൽ പറഞ്ഞ ലക്ഷണങ്ങളെ കൊണ്ട് വ്യാഖ്യാതാവ് അനുമാനിക്കുന്നു.



ഇതെല്ലാം സ്വപ്ന വ്യാഖാനത്തെ കുറിച്ചുള്ള പൊതുവായ വിശദീ കരണമാണ്, ബൗദ്ധികമായ കാര്യങ്ങൾ അപഗ്രഥിക്കുന്ന ഗ്രന്ഥങ്ങളിൽ ഇവ യുടെ പൂർണ്ണ രൂപത്തിലുള്ള വിശദീകരണം കാണാം. ശരീഅത്തിന്റെ പിന്തുണയും ഇതിനുണ്ട്.


നബി (സ) പറഞ്ഞതായി ഇപ്രാകാരം റിപ്പോർട്ട് ചെയ്യപ്പെടുന്നു. "സ്വപ്നങ്ങൾ മൂന്ന് വിധമാണ്.


(1) മനുഷ്യാത്മാവ് അവനോട് സംസാരിക്കുക.


(2) പൈശാചിക ദുർബോധനങ്ങൾ.


(3) സത്യസന്ധമായ സ്വപ്നങ്ങൾ. ഹദീസിൽ വന്ന ഈ വിഭജനം ബൗദ്ധിക വിജ്ഞാന ശാഖയും സ്വീകരിക്കുന്നു.


നബി (സ) പറയുന്നു. “ സൽവൃത്തർ കാണുന്ന സ്വപ്നങ്ങൾ നുബുവ്വത്തിന്റെ നാൽപത്തി ആർ അംശയങ്ങളിൽ പെട്ട ഒന്നാണ്” (തഫ്സീറു റാസി: : 18, : 135)()



(1) اما القرآن فهو هذه الاية واما البرهان فهو انه قد ثبت انه سبحانه خلق جوهر النفس الناطقة بحيث يمكنها الصعود الى عالم


الافلات ومطالعة اللوح المحفوظ والمانع لها من ذلك اشتغالها بتدبير البدن وفي وقت النوم يقل هذا التشاغل فتقوى على هذه المطالعة لماذا وقعت الروح على حالة من الاحوال تركت آثارا مخصوصة مناسبة لذلك الادراك الروحانى الى عالم الخيال فالمعبر يستدل بتلك الآثار الخيالية على تلك الادراكات العقلية فهذا كلام مجمل وتفصيله مذكور في الكتب العقلية والشريعة مؤكدة له روى من النبي صلي الله عليه وسلم أنه قال الرؤيا ثلاثة رؤيا ما يحدث به الرجل نفسه و رؤيا تحدث من الشيطان ورؤيا التى هى الرؤيا الصادقة حقة . وهذا تقسيم صحيح في العلوم العقلية وقال عليه السلام رؤيا الرجل الصالح جزء من سنة واربعين جزاً من النبوة اهـ (رازی ۱۸ م (۱۲۰) -


ഹിജ്റ: 827 -ൽ വഫാത്തായ ഇമാം കർദരി (റ) എഴുതുന്നു. “എല്ലാ സ്വപ്നങ്ങളും മിഥ്യയാണെന്ന വാദം യാഥാർത്ഥ്യമറിയാത്ത പാമരന്റതാണ്. ഹദീസ് പണ്ഡിതന്മാരെല്ലാം പറയുന്നതിപ്രകാരമാണ്. ഉണർവ്വിലുള്ളവൻ ബോധ മനസ്സിൽ സൃഷ്ടിക്കുന്നത് പ്രകാരം ഉറങ്ങുന്നവന്റെ ഉപബോമനസ്സിൽ അല്ലാഹു ചില വിശ്വാസങ്ങളെ സൃഷ്ടിക്കുന്നു. അല്ലാഹു ഉദ്ദേ

ശിക്കുന്നവയെല്ലാം അവൻ സൃഷ്ടിക്കും. ഉറക്കവും ഉണർച്ചയും അവന്ന് തടസ്സമല്ല. ഉറങ്ങുന്നവന്റെ ഉപബോധ മനസ്സിൽ സൃഷ്ടിക്കപ്പെട്ട വിശ്വാസ ങ്ങളെ  സംഭവിച്ചതൊ സംഭവിക്കാനിരിക്കുന്നതൊ ആയ കാര്യ ത്തെ കുറിക്കുന്ന ഒരടയാളമാക്കിയിരിക്കുന്നു. മഴ വർഷിക്കുന്നതിന്ന് മേഘം അടയാളമായത് പ്രകാരം. നല്ല സ്വപ്നങ്ങൾ 'റുഅയാ' എന്നും അല്ലാത്തവ "ഹുൽമ്" എന്നും അറിയപ്പെടുന്നു. എല്ലാം അല്ലാഹുവിന്റെ സൃഷ്ടി തന്നെ. പക്ഷേ ചീത്ത സ്വപ്നത്തിൽ മാത്രം പിശാചിന്റെ സ്വാധീനമുണ്ടാകും. ഹദീ സിൽ അവ പിശാചിലേക്ക് ചേർക്കപ്പെടാൻ അതാണ് കാരണം, നല്ല സ്വപ്നങ്ങളുടെ ചിത്രങ്ങളുടെ സാധുത  കുറിക്കാനാണ് അവ അല്ലാഹുവിലേക്ക് ചേർത്തി യത്. (മനാഖിബു അബി ഹനീഫ: വാ: 2, പേ: 40)


അബൂഖതാദ (റ)യിൽ നിന്ന് ഇമാം ബുഖാരി (റ) നിവേദനം. നബി (സ) പറഞ്ഞു. “നല്ലസ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണ്. പിഴച്ചവ പിശാചിൽ നിന്നുള്ളതും. അത് കൊണ്ട് ആരെങ്കിലും പാഴ്കിനാവ് കണ്ടാൽ പിശാചിൽ നിന്ന് കാവൽ തേടുകയും ഇടത് ഭാഗത്തേക്ക് തുപ്പുകയും ചെയ്തു കൊള്ളട്ടെ. എന്നാൽ അതവന്ന് കേടായി ഭവിക്കില്ല.


ഇമാം ബുഖാരി (റ) അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു. നുബുവ്വത്തിൽ നിന്ന് സന്തോഷ വാർത്തകളില്ലാത്ത  മറ്റൊന്നും ബാക്കിയില്ല. അവർ ചോദിച്ചു. “എന്താണ് സന്തോഷ വാർത്തകൾ നബി (സ) പറഞ്ഞു. അത് നല്ല സ്വപ്നങ്ങളാകുന്നു. ഈ ഹദീസിന്റെ വ്യാഖാനത്തിൽ ഇബ്നു ഹജർ (റ) എഴുതുന്നു.


“ഐഹിക ജീവിതത്തിൽ തന്നെ അവർക്ക് സന്തോഷമുണ്ടെന്ന

ഖുർആനിക സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ അതു നല്ല സ്വപ്നങ്ങളാണ് എന്ന് ഉബാദതി (റ)ൽ നിന്ന് ഇമാം ഹാകിം (റ), തിർമുദി (റ) ഇബ്നു മാജ (റ) തുടങ്ങിയവർ നിവേദനം ചെയ്തിട്ടുണ്ട്. (ഫത്ഹുൽ ബാരി വാ: 1, പേ: 375)


(2) وأما قوله الرؤيا اضفات احلام قلنا هذا كلام من الجاهل بحقيقة الرؤيا والذي عليه المحدثون أن الله تعالى يخلق في قلب النائم اعتقادات كما يخلق في قلب اليقظان فالله سبحانه وتعالى يخلق ما يشاء لا يمنعه نوم لا يقظة فاذا خلق هذه الاعتقادات فكانه جعلها علما على أمر يقع في الخارج او واقع كما جعل الغيم على المطر والرؤيا الخير والعلم الشر كلها يخلق الله تعالى لكن في الشر يحضر الشيطان لا في الخير فاضيف الحلم الى الشيطان في الحديث (في صحيح مسلم أنه عليه السلام قال الرؤيا من الله والحلم من الشيطان) ويجوز ان يكون اضافة الرؤيا الخير الله الله للتشريف وان كان الكل يخلق الله تعالي وتقديره اهـ (مناقب أبي حنيفة للكردري ٢ ص ٤٠)



ധാരാളം സ്വപ്നങ്ങൾക്ക് നബി (സ) തന്നെ വ്യാഖ്യാനം പറഞ്ഞതായി- കിതാബുത്തഅബീർ എന്ന അദ്ധ്യായത്തിൽ ഇമാം ബുഖാരി (റ)  ഹദീസുകളിലൂടെ സ്ഥിരപ്പെടുത്തിയത് കാണാം.


മൗലവി ധരിച്ച് വശായ പോലെ എല്ലാ സ്വപ്നവും മിഥ്യയല്ല. ഈ വിധികൾ സ്ഥിരപ്പെടാൻ പര്യാപ്തമായ തെളിവല്ലെങ്കിലും നടന്നതോ നടക്കാനിരിക്കുന്നതോ ആയ കാര്യങ്ങൾ ഗ്രഹിക്കാൻ സ്വപ്നം അവലംബമാക്കാ എന്ന് മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്. ഈ അടിസ്ഥാനത്തിലായിരുന്നു നുബുവ്വത് ലഭിക്കുന്നതിനു മുമ്പ് തന്നെ യൂസുഫ് നബി (അ) സ്വപ്നന വ്യഖ്യാനത്തിലൂടെ വരാനിരിക്കുന്ന കാര്യത്തെ കുറിച്ച് പ്രവചിച്ചത്.


സ്വപ്നങ്ങൾക്കൊന്നും തീരെ യാഥാർത്ഥ്യമില്ലെന്ന വാദം ബിദ്അത്ത് പ്രസ്ഥാനക്കാരിൽ നിന്നുള്ള ചിലരുടെ ഒറ്റപ്പെട്ട വാദമാണെന്ന് ഫത്ഹുൽ ബാരി വാ:12, പേ: 384 ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ പെട്ടവനായിരിക്കാം ഈ മൗലവിയും അയാൾ എഴുതുന്നത് കാണുക.


“ഒരു മനുഷ്യൻ ഉറക്കിൽ നബി (സ) യെ സ്വപ്നം കാണുകയും ശേഷം നബി (സ) ഉറക്കിൽ തന്നോട് ചിലത് നിർദ്ദേശിക്കുകയും ചെയ്താൽ പോലും അത് മതത്തിൽ തെളിവായി ഉദ്ധരിക്കാൻ പാടില്ലായെന്ന് ശാഫിഈ ഹബിലെ പണ്ഡിതന്മാർ വ്യക്തമാക്കുന്നുണ്ട്. നബി (സ)യെ അഭിമുഖമായി ദർശിച്ച സ്വഹാബി വര്യന്മാർക്ക് മാത്രമെ താൻ ദർശിച്ചത് നബി (സ) യെ തന്നെയാണെന്ന് ഖണ്ഡിതമായി പറയുവാൻ സാധിക്കുകയുള്ളു. മറ്റ് രൂപ ങ്ങളിൽ നബി (സ) യാണെന്നവകാശപ്പെട്ട് കൊണ്ട് പിശാച് നമുക്ക് പ്രത്യക്ഷപ്പെടാം . (വഹാബി പുസ്തകം പേ: 64) 

നേരിട്ട് ദർശിക്കാത്തവൻ സ്വപ്നത്തിലൂടെ നബി (സ)യെ കണ്ടാൽ  യാതൊരു വിലയുമില്ലെന്ന് വരുത്താനുള്ള ശ്രമമാ

ണ് മൗലവി നടത്തുന്നത്. താൻ നബി (സ)യാണെന്നവകാശപ്പെട്ട് കൊണ്ട് മറ്റ് രൂപങ്ങളിൽ പിശാച് പ്രത്യക്ഷപ്പെടാമെന്ന സാധ്യതയാണ് അതിന്ന് കാ രണമായി മൗലവി എഴുന്നള്ളിച്ചിരിക്കുന്നത്. ഈ ന്യായപ്രകാരം നേരിട്ട് ദർശിച്ച വ്യക്തിക്കു പോലും നബി (സ)യെ സ്വപ്നം കണ്ടാൽ അത് നബി (സ) തന്നെയാണെന്ന് എങ്ങനെ ഖണ്ഡിതമായി പറയാൻ കഴിയും? ജനങ്ങളെ 

പിഴപ്പിക്കാൻ പ്രതിജ്ഞയെടുത്തവനാണല്ലോ പിശാച്. അതിന് വേണ്ടി താൻ നബിയാണെന്ന് വാദിച്ച് കൊണ്ട് ഇതര രൂപത്തിൽ പ്രത്യക്ഷപ്പെടാൻ കഴിയുന്ന പിശാചിന് എന്തുകൊണ്ട് നബി (സ) യെ നേരിൽ കണ്ട മനുഷ്യൻറ ഹൃദയത്തിൽ നിന്ന് അവിടുത്തെ യഥാർത്ഥ രൂപം എടുത്തു കളഞ്ഞ ശേഷം മറ്റൊരു രൂപത്തെ പ്രകടമാക്കി ഇത് തന്നെയായിരുന്നു താൻ പണ്ട് കണ്ട രൂപമെന്ന് തോന്നിപ്പിക്കാൻ കഴിഞ്ഞ് കൂട ഇതനുസരിച്ച് നബി (സ്വ)യ നേരിൽ ദർശിച്ചവനും അല്ലാത്തവനുമൊക്കെ താൻ കണ്ടത് നബി (സ)യ തന്നെയാണെന്ന് ഖണ്ഡിതമായി പറയാൻ കഴിയാതെ വരും. അങ്ങനെ വരുമ്പോൾ സ്വഹീഹുൽ ബുഖാരിയിൽ തന്നെ നിരവധി നിവേദന പരമ്പരയിലൂടെ വന്ന ഹദീസ് തള്ളാൻ നാം നിർബന്ധിതരാകും. ഇതായിരിക്കാം മൗലവി യുടെ ഉള്ളിലിരുപ്പ്. പക്ഷേ, ഇമാം ബുഖാരി (റ) ഉദ്ധരിച്ച ഹദീസ് അങ്ങനെ പരസ്യമായി അവഗണിക്കാൻ വഹാബികൾക്കു പോലും കഴിയില്ല.


(3) وقد ورد في قوله تعالي لهم البشرى في الحيرة الدنيا هي الرؤيا الصالحة أخرجه الترمذي وابن ماجه وصححه الحاكم - اهـ (فتح الباري


ا (٣٧٥) 


(4) وشد بعض القدرية فقال الرؤيا لاحقيقة لها اصلا - أهـ (فتح


അത് കൊണ്ടാണ് ഒരു അഴകുഴമ്പൻ ശൈലിയിൽ ഹദീസിന്റെ ആശയം ഉദ്ധരിച്ച് മൗലവി രക്ഷപ്പെടാൻ കാരണം. ഹദീസിൽ ഇങ്ങനെ പറയുന്നുവെങ്കിലും അതത്ര സ്വീകാര്യമല്ലെന്ന ധ്വനിയാണ് അയാൾ പ്രകടിപ്പിക്കുന്നത്. മൗലവിയുടെ വരികൾ കാണുക. എന്നാൽ നബി (സ)യുടെ  ഥാർത്ഥ രൂപത്തിൽ പിശാച് പ്രത്യക്ഷപ്പെടില്ലെന്നാണ് ഹദീസുകളിൽ പറയുന്നത് (വഹാബി പുസ്തകം, പേ: 64)


ഹദീസുകളിൽ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞ് മാറാനാണ് മൗലവി ഇവിടെ ശ്രമിക്കുന്നത്. ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസാണെന്നൊ അതിനാൽ ഈ ആശയം അംഗീകാരമുള്ളതാണെന്നോ മാലവി പറഞ്ഞില്ല. എന്നാൽ ഇമാം ബുഖാരി(റ) അടക്കമുള്ളവർ ഉദ്ധരിച്ച ഹദീസിലുള്ളത് ഇപ്രകാരമാണ്. “ആരെങ്കിലും സ്വപ്നത്തിൽ എന്നെ 

കണ്ടാൽ നിശ്ചയം അവൻ എന്നെ തന്നെയാണ് കണ്ടത്. കാരണം പിശാചി ഒരിക്കലും എന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടില്ല.


ഇമാം ഖുർതുബി (റ) എഴുതുന്നു. “ദുൻയാവിലെ അവസ്ഥക്ക് 

വ്യതസ്തമായതും നബി (സ) യോട് അനുയോജ്യമായതുമായ അവസ്ഥയിൽ നബി (സ)യെ സ്വപ്നത്തിൽ കാണാമെന്നത് ഏവർക്കും അറിയാവുന്നതാ ണ്. പ്രസ്തുത സ്വപ്നം സത്യവുമാണ്. മേൽ ഹദീസിന്റെ വ്യാഖ്യാനത്തിൽ സ്വഹീഹായ അഭിപ്രായം ഇപ്രകാരമാണ്. നബി (സ) യെ സ്വപ്നത്തിൽ കാ ണുന്നത് ഒരിക്കലും പാഴ് സ്വപ്നമൊ അവാസ്തവമൊ ആകില്ല. പ്രത്യുത

അത് എപ്പോഴും യഥാർത്ഥം തന്നെ. നബി (സ) യഥാർത്ഥ രൂപത്തിലല്ലാതെ കാണപ്പെടുന്നത് പിശാചിന്റെ സാന്നിദ്ധ്യത്താലല്ല. അതും അല്ലാഹുവിൽ നിന്നുള്ളതാണ്”. (ഫത്ഹുൽ ബാരി, വാ: 12, പേ: 384)


ഇമാം മാസൂരി (റ) പറയുന്നു.


“ഉധ്യത ഹദീസിനെ അതിന്റെ ബാഹ്യാർത്ഥത്തിൽ തന്നെ ചുമത്തിയിരിക്കയാണ് ഒരു വിഭാഗം പണ്ഡിതന്മാർ . അപ്പോൾ നബി (സ) യെ സ്വപ്നത്തിൽ കണ്ടവൻ നബിയെ തന്നെയാണ് കണ്ടതെന്ന് വിവക്ഷ. മനുഷ്യ ബുദ്ധി ഇതിനെ അസംഭവ്യമായി എണ്ണുകയോ ഇങ്ങനെ സംഭവിക്കുന്നതിന് തടസ്സമൊ ആകുന്നില്ല. അപ്പോൾ മാത്രമെ ബാഹ്യാർത്ഥത്തിൽ നിന്ന് തെറ്റിക്കേണ്ടതുള്ളു. അപ്പോൾ നബി (സ) യുടെ യഥാർത്ഥ വിശേഷണങ്ങളി ലൂടെ അല്ലാതെ കാണപ്പെടുന്നത് ദർശന സമയത്ത് പിശക് സംഭവിച്ചതോ അങ്ങനെയാണെന്ന് ഭാവനയിൽ വന്നതോ ആണ്. ചിലപ്പോൾ ഭാവനയിലുള്ള വസ്തുക്കൾ കണ്ടതായി തോന്നൽ സാധാരണയാണ്. അപ്പോൾ നബി (സ)യുടെ ശരീരം കണ്ടതും കാണപ്പെടാത്ത ഗുണങ്ങൾ കണ്ടതായി ഭാവനയിൽ സംഭവിച്ചതുമാകാം”. (ഫത്ഹുൽ ബാരി: വാ: 12, പേ: 386)


ഇമാം നവവി (റ) പറയുന്നു. “നബി (സ) അറിയപ്പെട്ട ഗുണങ്ങളിലൂടയോ അല്ലാതെയോ സ്വപ്നത്തിൽ ദർശിക്കപ്പെട്ടാലും നബി(സ)യെ തന്നയാണ് കണ്ടിട്ടുള്ളതെന്ന അഭിപ്രായമാണ് ശരിയായിട്ടുള്ളത്. ഇത് 

തന്നെയാണ് മസൂരി (റ) പറഞ്ഞിട്ടുള്ളതും" (ഫത്ഹുൽ ബാരി: വാ: 12, പേ 386) 


(5) ومن المعلوم أنه يرى في النوم على حالة تخالف حالته في الدنيا من الاحوال اللائقة به وتقع تلك الرؤيا حقا والصحيح في تأويل هذا الحديث ان مقصوده ان رئيته في كل حالة ليست باطلة ولا اضفاثا بل هي حق في نفسها ولو رؤى علي غير صورته فتصور تلك الصورة ليست من الشيطان بل هو من قبل الله - اهـ (فتح الباري : ١٢ م ٣٨٤ بحذف)


(6) ثم قال المازرى وقال آخرون بل الحديث محمول على ظاهره والمراد


ان من رأه فقد ادركه ولا مانع يمنع من ذلك ولا عقل يحيله حتى


يحتاج الي صرف الكلام عن ظاهره وأما كونه قد يرى على غير صفته


مكانين مختلفين معا فان ذلك غلط في صفته وتخيل لها


علي غير ما هي عليه وقد يظن بعض الخيالات مرايات لكون ما

يتخيل مرتبطا بما يري في العادة فتكون ذاته صلى الله عليه وسلم

مرئية وصفاته مخيلة غير مرتبة - اهـ (فتح الباري : ١٢ ص (٢٨٦).


ജീവിത കാലത്ത് നബി (സ)യെ നേരിൽ ദർശിച്ച വ്യക്തി സ്വപ്നത്തിൽ നബി (സ)യെ കണ്ടാൽ അത് യഥാർത്ഥ രൂപത്തിലല്ലെങ്കിൽ കൂടി കാണപ്പെട്ടത് നബി (സ)യാണെന്നും യഥാർത്ഥ രൂപത്തിലും ഗുണത്തിലുമല്ലാ തെ കണ്ടത് ഭാവനയിൽ വന്ന പിശകാണെന്നും മേൽ വിശദീകരണത്തിൽ നിന്നും വ്യക്തമായി. അപ്പോൾ യഥാർത്ഥ രൂപത്തിലല്ല കണ്ടതെന്ന് ഉറപ്പായിട്ടും കാണപ്പെട്ട വ്യക്തി നബി (സ) തന്നെയാണെന്ന് വരുന്നു. ഇതനുസരി ച്ച് നബി (സ) യെ അഭിമുഖമായി ദർശിക്കാത്ത വ്യക്തിക്ക് താൻ കണ്ടത് നബി (സ) യുടെ രൂപമല്ലെന്ന് ഖണ്ഡിതമായി പറയാൻ കഴിയാതെ വരുമ്പോൾ കാണപ്പെട്ട വ്യക്തി നബി (സ) അല്ലെന്ന് എങ്ങനെ പറയാനാകും. നബി (സ) യെ നേരിൽ കണ്ടവർക്കെ അവിടുത്തെ യഥാർത്ഥ രൂപം തിരിച്ചറി യാൻ കഴിയൂ എന്ന മൗലവി ജൽപനം ഇതോടെ തകരുന്നു.



(7) وقال النووى بل الصحيح انه يريه علي صفته المعروفة وغيرها


كما ذكره المازري - اهـ (فتح الباری : ۱۲ ص ٣۸۷




പൊൻമള ഉസ്താദിന്റെ ശാഫിഈ മദ്ഹബ് എന്ന പുസ്തകത്തിൽ നിന്നും


പകർത്തിയതത്

Aslam Kamil Saquafi parappanangadi

Thursday, December 21, 2023

ഖബറിന്ന് മേൽ പേര് എഴുതൽ

 *ഖബറിന്ന് മേൽ പേര് എഴുതൽ*



⛱️⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

💎💎💎💎💎💎💎💎💎

 الحمدلله والصلوة والسلام على سيدنا محمد و علي اله وصحبه واتباعه أجمعين أما بعد

ചോദ്യം


മഹാന്മാരുടെ ഖബറിന്റെ മുകളിൽ സിയാറത്ത് ചെയ്യുന്നവർക്ക് അവരെ അറിയാൻ വേണ്ടിയും അവരെ സ്മരണ നിലനിർത്താൻ വേണ്ടിയും പേരെഴുതുന്നത് പാടില്ല എന്ന് ചിലർ പറയുന്നു യഥാർത്ഥ മെന്ത് ?


മറുപടി



ഉത്തരം:


⬛ ആവശ്യമില്ലാതെ ഖബറിന് മുകളിൽ എഴുതൽ ശാഫിഈ മദ്ഹബിൽ കറാഹത്താണ്.

ഖുർആനെഴുതൽ ഹറാമുമാണ്.


ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇമാം റംലി റ  നിഹായയിൽ പറയുന്നു.


എന്നാൽ

സിയാറത്ത് ചെയ്യുമ്പോൾ ഇതാണ് മയ്യത്ത് എന്ന്  എഴുതുന്നത് അറിയാൻ വേണ്ടി  എഴുതുന്നതിലേക്ക്  

ആവശ്യമാണെങ്കിൽ എഴുതൽ ആവശ്യത്തിനുവേണ്ടി സുന്നത്താണെന്ന്  ഖബറിനെ അറിയുന്ന അടയാളം വെക്കൽ സുന്നത്താണ് എന്ന് പണ്ഡിതന്മാർ പറഞ്ഞതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.

പ്രത്യേകിച്ച് ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും കബറുകൾ .കാരണം വർഷങ്ങൾ ദീർഘമാകുമ്പോൾ ഇത്തരം അടയാളങ്ങളെ കൊണ്ടല്ലാതെ ഖബർ അറിയാൻ സാധിക്കുകയില്ല. 


(നിഹായ 2/ 140)

وفي نهاية المحتاج


نعم يؤخذ من قولهم إنه يستحب وضع ما يعرف به القبور أنه لو احتاج إلى كتابة اسم الميت لمعرفته للزيارة كان مستحبا بقدر الحاجة، لا سيما قبور الأولياء والصالحين فإنها لا تعرف إلا بذلك عند تطاول السنين، 


ഇമാം ഇബ്നു ഹജർ റ  പറയുന്നു.


وفي التحفة3/197

 نعم بحث الأذرعي حرمة كتابة القرآن لتعريضه للامتهان بالدوس والتنجيس بصديد الموتى عند تكرار الدفن ووقوع المطر


وندب كتابة اسمه لمجرد التعريف به على طول السنين لا سيما لقبور الأنبياء والصالحين لأنه طريق للإعلام المستحب

(تحفة المحتاج3/197)


എന്നാൽ കബർ തിരിച്ചറിയാൻ വേണ്ടി മാത്രം എഴുതുന്നത്(നമ്മുടെ നാടുകളിൽ ചെയുന്നത് പോലെ) സുന്നത്താണ്. പ്രത്യേഗിച്ച് അമ്പിയാക്കൾ സ്വാലിഹീങ്ങൾ എന്നിവരുടേത്. കാരണം അതൊരു സുന്നത്തിലേക്കുള്ള മാർഗമാണ്. തുഹ്ഫ 3/197


 

ഖബറിന്റെ മുകളിൽ എഴുതൽ കറാഹത്താണ് എന്ന് പണ്ഡിതന്മാരുടെ വാചകത്തെ വിവരിച്ചുകൊണ്ട് .

ഇമാം ഇബ്നു ഹജർ റ ഫതാവയിൽ  പറയുന്നു.

وقال ابن حجر الهيتمي (المتوفى: 974هـ): "

وبحث السبكي والأذرعي تقييد ذلك بالقدر الزائد عما يحصل به الإعلام بالميت، وعبارة السبكي: وسيأتي قريبًا أنَّ وضعَ شيء يُعرف به القبر مستحب، فإذا كانت الكتابة طريقًا فيه فينبغي ألَّا تكره إذا كتب بقدر الحاجة إلى الإعلام.


ഇമാം സുബിക്കി റ യും ഇമാം അദ്റഇ റ യും പറഞ്ഞു


ഖബറിന്ന് മേൽ  എഴുതൽ

 മയ്യത്തിനെ അറിയാൻ ആവശ്യമായ അളവിൽ മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് പറഞ്ഞു.

ഇമാം ഇമാം സുബികി റ യുടെവാചകം ഇങ്ങനെയാണ്.

ഖബറിന് അറിയപ്പെടുന്ന വല്ല വസ്തുവും വെക്കൽ സുന്നത്താണ് .അതുകൊണ്ടുതന്നെ ഖബർ അറിയാൻ എഴുത്ത് ഒരു വഴിയാകുമെങ്കിൽ അറിയാൻ വേണ്ടി ആവശ്യത്തിന്റെ അളവിൽ എഴുതുന്നത് കറാഹത്ത് ആവുകയില്ല.


ഇമാം  അദ്റഇ റ യുടെ വാചകം ഇങ്ങനെയാണ്.


മയ്യത്തിന്റെ പേരാണെങ്കിലും ഖബറിന് മുകളിൽ എഴുതൽ കറാഹത്താണ് എന്ന് പല പണ്ഡിതന്മാർ പറഞ്ഞങ്കിലും

ഏതാണ് ഖബർ എന്ന് അറിയാൻ വേണ്ടി അടയാളം വെക്കൽ സുന്നത്താണെന്ന് അവർ തന്നെ പറഞ്ഞതിൽ നിന്നും

ഖബറിന്മേൽ പേരെഴുതിയാൽ ഖബർ അറിയാനുള്ള വഴി ആവുമെങ്കിൽആവശ്യത്തിന്റെ അളവിൽ എഴുതലും സുന്നത്താണ് എന്ന് മനസ്സിലാക്കാം.അപ്പോൾ കറാഹത്തില്ല.

 പ്രത്യേഗിച്ച് അമ്പിയാക്കൾ സ്വാലിഹീങ്ങൾ എന്നിവരുടേത്. 

കാരണം കാലങ്ങൾ ദീർഘമാകുമ്പോൾ എഴുതിയാൽ അല്ലാതെ ഖബർ അറിയാൻ സാധിക്കുകയില്ല.

ശേഷം ഇമാം ഹാകിം റ അതുമായി ബന്ധപ്പെട്ട് പറഞ്ഞ വാചകം  ഇമാം അദ്റ ഈ  റ ഉദ്ധരിക്കുന്നു.

ശേഷം അദ്ദേഹം പറയുന്നു. ഖബർ അറിയാൻ വേണ്ടി എഴുതുന്നത് വിരോധമില്ല എന്നാണ് ഇമാം ഹാകിം ഉദ്ദേശിക്കുന്നതെങ്കിൽ അത് വളരെ വ്യക്തമാണ്.

അപ്പോൾ ഹദീസിൽ എഴുതൽ പാടില്ല എന്ന് പറഞ്ഞത് ദുരഭിമാനത്തിനോ അഹംഭാവത്തിനോ  വേണ്ടിയോ ആഡംബരത്തിനു വേണ്ടിയോഎഴുതുന്നതിനെപ്പറ്റിയും കള്ളമായ വിശേഷണങ്ങൾ എഴുതുന്നതിനെപ്പറ്റിയും അല്ലങ്കിൽ ഖുർആൻ എഴുതുകയോ ചെയ്യുന്നതിനെപ്പറ്റിയുമാണ്.

 ഇതെല്ലാം ഇമാം അദ്‌റഈ റ   പറഞ്ഞതാണ്.

(ഇബ്നു ഹജർ റ തുടരുന്നു )


 ഖബർ അറിയാൻ വേണ്ടി മയ്യത്തിന്റെ പേര് എഴുതുന്നത് കറാഹത്തില്ല എന്ന് ഇമാം സുബ്കി  റ  പറഞ്ഞും 

അത് സുന്നത്താണന്ന് ഇമാം അദ്റ ഈ റ പറഞ്ഞും വളരെ വെക്തമാണ്.


 പേരെഴുതിയാൽ അല്ലാതെ ഖബർ വേർതിരിക്കാൻ പ്രയാസമാവുകയും പേരെഴുതപ്പെട്ടത് പണ്ഡിതനോ സാലിഹോ ആവുകയും പേര് എഴുതിയിട്ടില്ലെങ്കിൽ കാലങ്ങൾ ദീർഘമാകുമ്പോൾ ഖബർ തേഞ്ഞു മാഞ്ഞു പോവാനും അറിയപ്പെടാതിരിക്കാനും സാധ്യതയുണ്ടെങ്കിൽ ആണിത് . 

 .നിരോധിച്ച ഹദീസുകൾ ഇതല്ലാത്തതിനെ  പറ്റിയാണെന്ന് മനസ്സിലാക്കേണ്ടതാണ്.കാരണം ഖുർആനിൽ നിന്ന് ഹദീസിൽ നിന്നും വ്യക്തമായി പറഞ്ഞതിൽ നിന്നും   പ്രത്തേകാർത്ഥം  നൽകുന്ന ചില ആശയങ്ങൾ കണ്ടെത്താവുന്നതാണ്.അത് ഇവിടെ ഖബറ് വേർതിരിച്ചു മനസ്സിലാക്കുക എന്ന ആവശ്യമാണ്.

ഖബറിനെ അറിയുന്ന അടയാളങ്ങൾ സുന്നത്താണ്

എന്ന് വ്യക്തമായി പറഞ്ഞതിന്മേൽ  ഖിയാസ് ആക്കി കൊണ്ടാണിത്.

എന്നല്ല അടയാളം വെക്കൽ സുന്നത്താണ് എന്ന് പറഞ്ഞതിൽ തന്നെ ഇത് ഉൾക്കൊള്ളുകയും പ്രവേശിക്കുന്നതുമാണ്.

ഖബറ്സിയാറത്ത് ചെയ്യുന്നവന്റെ മേലിൽ മരണപ്പെട്ട മഹാന്റെ ബർക്കത്ത് എത്തിച്ചേരലും അദ്ധേഹത്തിന്റെ  സ്മരണ നിലനിർത്തുക എന്ന് ആവശ്യവും കൂടി ഇതിലുണ്ട്.

ഫതാവൽ കുബ്റാ 24/2


وعبارة الأذرعي: وأما الكتابة فمكروهة، ,سواء كان المكتوب اسم الميت على لوح عند رأسه أو غيره، هكذا أطلقوه، والقياس الظاهر تحريم كتابة القرآن سواء في ذلك جميع جوانبه؛ لما فيه من تعريضه للأذى بالدوس والنجاسة، والتلويث بصديد الموتى عند تكرار النبش في المقبرة المسبلة، وأما غيره من النظم والنثر، فيحتمل الكراهة والتحريم للنهي، وأما كتابة اسم الميت فقد قالوا: إن وضع ما يُعرف به القبور مستحب، فإذا كان ذلك طريقًا في ذلك فيظهر استحبابه بقدر الحاجة إلى الإعلام بلا كراهة، ولا سيما قبور الأولياء والصالحين فإنها لا تعرف إلا بذلك عند تطاول السنين، ثم ذكر ما مرَّ عن الحاكم، وقال عقبه: فإن أراد كتابة اسم الميت للتعريف فظاهر، ويحمل النهي على ما قصد به المباهاة والزينة والصفات الكاذبة، أو كتابة القرآن وغير ذلك؛ ا.هـ.

وما بحثه السبكي من عدم الكراهة في كتابة اسم الميت للتعريف، والأذرعي من استحبابها ظاهرٌ إن تعذر تمييزه إلا بها، لو كان عالمًا أو صالحًا، وخُشِيَ من طول السنين اندراسُ قبره والجهل به لو لم يكتب اسمه على قبره، 


ويُحمل النهي على غير ذلك؛ لأنه يجوز أن يُستنبط من النص معنى يخصصه، وهو هنا الحاجة إلى التمييز، فهو بالقياس على ندب وضع شيء يُعرف به القبر، بل هو داخل فيه أو إلى بقاء ذكر هذا العالم أو الصالح؛ ليكثر الترحم عليه أو عود بركته على من زاره.


( الفتاوي الكبري )

ഹനഫി കർമശാസ്ത്ര ഗ്രന്തം അദുറുൽ മുഖ്താറിൽ പറയുന്നു.

ബദറിന്റെ അടയാളം പോവാതിരിക്കാനും നിസ്സാരപ്പെടുത്താതിരിക്കാനും എഴുത്തിലേക്ക് ആവശ്യമായാൽ എഴുതുന്നത് യാതൊരു വിരോധവും ഇല്ല .

(അദുറുൽ മുഖ്താർ 123 )


وفي الدر المختار123

لا بأس بالكتابة إن احتيج

إليها حتى لا يذهب الاثر ولا يمتهن

ദുററുൽ ൽ മുഖ്താറിന്റെ ഹാശിയിൽ ഇബ്നു ആബിദീൻ റ പറയുന്നു.


ഖബറിന്മേൽ എഴുതുന്നതിന്ന് വിരോധമില്ല.

 ലോകത്തിൻറെ എല്ലാ ഭാഗത്തെ പ്രവർത്തനവും കബറിന്മേൽ എഴുതലാണ്.

വിരോധിച്ച ഹദീസ് ഉദ്ധരിച്ച ശേഷം ഇമാം ഹാകിം പറഞ്ഞു . ഈ ഹദീസ് സ്വഹീഹാണങ്കിലും ലോക മുസ്ലിമീങ്ങളുടെ പ്രവർത്തനം ഇങ്ങനെയല്ല.കാരണം കിഴക്കും പാടിഞ്ഞാറുമുള്ള . മുസ്ലിമീങ്ങളുടെ ഇമാമുമാരുടെ കബറിന് മുകളിൽ എഴുതപ്പെട്ടിട്ടുണ്ട്.

ഇത് സലഫുകളിൽ നിന്നും പിൻഗാമികൾ പാരമ്പര്യമായി തുടർന്ന് പോരുന്നതാണ് ,

ഇത്രയും ഇമാം  ഹാക്കിം  പറഞ്ഞതാണ്.


وفي حاشية أبن عابدين257/2


قوله: (لا بأس بالكتابة الخ) لان النهي عنها وإن صح فقد وجد الاجماع العملي بها، فقد أخرج الحاكم النهي عنها من طرق، ثم قال: هذه الأسانيد صحيحة وليس العمل عليها، فإن أئمة المسلمين من المشرق والمغرب مكتوب على قبورهم وهو عمل أخذ به الخلف عن السلف اه‍. ويتقوى بما أخرجه أبو داود بإسناد جيد أن رسول الله (ص) حمل حجرا فوضعها عند رأس عثمان بن مظعون وقال: أتعلم بها قبر أخي وأدفن إليه من تاب من أهلي فإن الكتابة طريق إلى تعرف القبر بها،


ഇമാം ഇബ്നു ആബിദീൻ തുടരുന്നു.


നബി صلى الله عليه وسلم

ഉസ്മാന് ബ്നു മള്ഊൻ റ  ന്റെ  ഖബറിന്മേൽ അടയാളം വെച്ചപ്പോൾ അവിടന്ന് പറഞ്ഞു. ഞാൻ എന്റെ സഹോദരന്റെ ഖബറ് ഇത് കൊണ്ട് അടയാളം വെക്കുകയാണ് .

ഇമാം അബൂദാവൂദ് നല്ല പരമ്പരയോട് റിപ്പോർട്ട് ചെയ്ത ഹദീസ്  എഴുതാൻ പറ്റും എന്നതിന് ശക്തി നൽകുന്നുണ്ട്.കാരണം ഖബർ അറിയപ്പെടലിലേക്ക് എഴുത്തും കാരണമാണല്ലോ.


പക്ഷേ സലഫുകളിൽ നിന്നും ഈ പരമ്പരമായി വന്ന ഏകോപനം ഇജ്മാഅ്  എഴുതാൻ ആവശ്യമായ സമയത്താൽ ആവശ്യമായ സമയത്താണ് ,

അത് മുഹീത്ത് എന്ന ഗ്രന്ഥത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

അതിൽ പറയുന്നു അടയാളം നഷ്ടപ്പെടാതിരിക്കാനും നിസ്സാരപ്പെടുത്തപ്പെടാതിരിക്കാനും എഴുതലിലേക്ക് അടയാളം നഷ്ടപ്പെടാതിരിക്കാനും നിസ്സാരപ്പെടുത്തപ്പെടാതിരിക്കാനും എഴുതലിലേക്ക് ആവശ്യമായാൽ എഴുത്തിനെ ആദരവിരോധവും ഇല്ല ,ഒരു കാരണവുമില്ലാതെ എഴുതുന്നത് പാടില്ല.

(ഹാശിയതു ഇബ്നു ആബിദീൻ 2 / 237)

 فيها ما إذا كانت الحاجة داعية إليه في الجملة كما أشار إليه في المحيط بقوله: وإن احتيج إلى الكتابة، حتى لا يذهب الأثر ولا يمتهن فلا بأس به، فأما الكتابة بغير عذر فلا اه‍. حتى أنه يكره كتابة شئ عليه من القرآن أو الشعر أو اطراء مدح له ونحو ذلك. حلية ملخصا.. 

 فالأحسن التمسك بما يفيد حمل النهي على عدم الحاجة، كما مر. حاشية أبن عابدين

27] الدر المختار وحاشية ابن عابدين (رد المحتار) (2/ 237).


ഇമാം ഹാകിം റ മരണം 405


 ലോക മുസ്ലിമീങ്ങളുടെ പ്രവർത്തനം എഴുതലല്ല.കാരണം കിഴക്കും പാടിഞ്ഞാറുമുള്ള . മുസ്ലിമീങ്ങളുടെ ഇമാമുമാരുടെ കബറിന് മുകളിൽ എഴുതപ്പെട്ടിട്ടുണ്ട്.

ഇത് സലഫുകളിൽ നിന്നും പിൻഗാമികൾ പാരമ്പര്യമായി തുടർന്ന് പോരുന്നതാണ് ,

മുസ്തദ്റക് 1/525


وقال الحاكم (المتوفى: 405ه) عقب حديث جابر السابق: "هذه الأسانيد صحيحة، وليس العمل عليها؛ فإن أئمة المسلمين من الشرق إلى الغرب مكتوب على قبورهم، وهو عمل أخذ به الخلف عن السلف"[

 المستدرك على الصحيحين للحاكم (1/ 525).

വഹാബി നേതാവ്

ശൗകാനി പറയുന്നു.

ഖബറിന്മേൽ എഴുതലിനെ വിരോധിച്ച ഹദീസിൽ നിന്നും ആഡംബരത്തിനു വേണ്ടി അല്ലാതെ പേരെഴുതുന്നതിന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. അപ്പോൾ പേരഴുതൽ അനു വദനീയമാണ്. അത് ഒഴിവാക്കാനുള്ള തെളിവ് ഉസ്മാൻ ബ്ന് മള്ഊൻ റ എന്നവരുടെ ഖബറിനു മുകളിൽ തിരുനബി കല്ല് വെച്ച ഹദീസ് ആണ് . വിരോധിച്ച  ഹദീസിനെ പ്ര ത്തേകാർത്ഥം ഈ ഹദീസ് കൊണ്ട് നൽകേണ്ടതാണ് . അങ്ങനെ ഭൂരിപക്ഷ പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. ഇതൊരിക്കലും വ്യക്തമായ ഹദീസിനെതിരെ ഖിയാസ് എടുക്കൽ അല്ല .അത് പകൽവെളിച്ചം പോലെ വ്യക്തമാണ്. നൈലുൽ ഔതാർ 4/104


وقال الشوكاني (المتوفى: 1250هـ): "قوله: ((وأن يُكتب عليها)) فيه تحريم الكتابة على القبور، وظاهره عدم الفرق بين كتابة اسم الميت على القبر وغيرها، وقد استثنت الهادوية رسم الاسم فجوَّزوه لا على وجه الزخرفة؛ قياسًا على وضعه صلى الله عليه وسلم الحجر على قبر عثمان كما تقدم، وهو من التخصيص بالقياس، وقد قال به الجمهور، لا أنه قياس في مقابلة النص كما قال: في ضوء النهار، ولكن الشأن في صحة هذا القياس"[

 نيل الأوطار (4/ 104).


ബഹുമാനപെട്ട ഇബ്ൻ നജീം رحمه الله

പറയുന്നു


ളഹീറ എന്ന കിതാബിൽ  ഇങ്ങനെയുണ്ട്.

ഖബറിന്ന് മുകളിൽ എഴുതിയാൽ  യാതൊരു വിരോധവും ഇല്ല എന്ന് പല പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട് -

(ഇബ്ൻ നജീം പറയുന്നു )

എന്നാൽ ഹദീസ് എഴുത്തിനെ തടയുന്നുണ്ടങ്കിൽ അത് അവലംബിക്കേണ്ടതാണ്.പക്ഷേ മുഹീത്വ  എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ വിശദീകരിച്ചു.

കബറിന്റെ അടയാളങ്ങൾ പോവാതിരിക്കാനും നിസ്സാരമാക്കപ്പെടാതിരിക്കാനും എഴുത്തിലേക്ക് ആവശ്യമായാൽഎഴുതാവുന്നതാണ് -കാരണമില്ലാതെ പാടില്ല (അപ്പോൾ ഹദീസിലെ വിരോധം കാരണമില്ലാത്ത ഘട്ടത്തിലാണ് )

അൽ ബഹ്റു റാഇഖ് 2 / 209


قال ابن نجيم (المتوفى: 970هـ):


 "وفي الظهيرية: ولو وضع عليه شيء من الأشجار أو كُتب عليه شيء فلا بأس به عند البعض؛ ا.هـ، والحديث المتقدم يمنع الكتابة، فليكن المعول عليه، لكن فصل في المحيط فقال: وإن احتيج إلى الكتابة حتى لا يذهب الأثر ولا يمتهن، ، فأما الكتابة من غير عذر فلا؛ ا.هـ"]

19] البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري (2/ 209).

 

ഇമാം സൈലഗി  റ പറയുന്നു


وقال الزيلعي (المتوفى: 743 هـ): "لا بأس بالكتابة أو وضع الحجر؛ ليكون علامة"

تبيين الحقائق شرح كنز الدقائق وحاشية الشلبي (1/ 246).

 ഖബറിന്മേൽ അടയാളത്തിനു വേണ്ടി എഴുതുകയോ കല്ല് വെക്കുകയോ ചെയ്യുന്നത് വിരോധമില്ല.

തബ് യീനുൽ ഹഖാഇഖ് 1/246


ഇമാം ഐനി പറയുന്നു:

ഖാളി ഖാനിൽ ഇങ്ങനെയുണ്ട് അടയാളത്തിന് വേണ്ടി വല്ലതും എഴുതുകയോ കല്ലുവെക്കുകയോ ചെയ്യുന്നത് വിരോധമില്ല ,

കാരണം ഉണ്ടെങ്കിൽ എഴുതുന്നതിന് വിരോധമില്ലെന്ന് മുഹീത്തിൽ ഉണ്ട് 

അൽ ബിനായ ശറഹുൽ ഹിദായ 3/259

وقال العيني: "وفي (قاضي خان): ولا بأس بكتابة شيء، أو بوضع الأحجار؛ ليكون علامة، وفي (المحيط): لا بأس بالكتابة عند العذر"

  البناية شرح الهداية (3/ 259).


ഹസനുബ്നുഅമ്മാർ റ പറയുന്നു .അടയാളങ്ങൾ പോകാതിരിക്കാനും നിസ്സാരമാക്കപ്പെടാതിരിക്കാനും ഖബറിന്മേൽ എഴുതുന്നതിന് വിരോധമില്ല

മറാഖിൽ ഫലാഹ് 226


وقال حسن بن عمار (المتوفى: 1069هـ): "ولا بأس بالكتابة عليه لئلا يذهب الأثر ولا يمتهن.

 مراقي الفلاح شرح نور الإيضاح (ص: 226).

അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

💎💎💎💎💎💎💎💎💎

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


Wednesday, December 20, 2023

ഓണം, വിഷു ക്രസ്തുമസ് തുടങ്ങിയ അമുസ്ലിമീങ്ങളുടെ ആഘോഷ പരിപാടികളിൽ ഒത്തുകൂടുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്

 بسم الله الرحمن الرحيم الحمدلله والصلوة والسلام على النبي صلى الله عليه وسلم وعلى اله وصحبه واتباعه أجمعين أما بعد


ഓണം, വിഷു   ക്രസ്തുമസ് തുടങ്ങിയ അമുസ്ലിമീങ്ങളുടെ ആഘോഷ  പരിപാടികളിൽ ഒത്തുകൂടുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്❓❓ 



അത് മുസ്ലിമീങ്ങൾക്ക് പാടില്ല.

ഹറാമാണ്. ഇസ്ലാമിക ഭരണ കൂടമുള്ള രാജ്യത്ത് മുസ്ലിമീങ്ങൾ അത്തരം പ്രവർത്തികൾ ഏർപെട്ടാൽ ഭരണാധികാരി അവരെ ശിക്ഷിക്കൽ നിർബന്ധമാണ്.               🔹🔸🔹🔸🔹🔸🔹🔸🔹         



       ഇമാംശർവാനി റ  എഴുതുന്നു:                                ويعزر من وافق الكفار في أعيادهم                               🔺🔺🔺🔺🔺🔺🔺🔺🔺 അമുസ്ലിമീങ്ങളുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നവർക്കെതിരെ വേണ്ട വിധത്തിലുള്ള ശിക്ഷാ നടപടികൾ ഇമാം സ്വീകരിക്കേണ്ടതാണ്    (ശർവാനി: 9/181)            🔹🔸🔹🔸🔹🔸🔹🔸🔹                                      അല്ലാമാ ബുജൈരിമി റ എഴുതുന്നു:        


       قوله (من وافق الكفار في أعيادهم):  بأن يفعل ما يفعلونه في يوم من عيدهم وهذا حرام                    🔺🔺🔺🔺🔺🔺🔺🔺🔺     


      അവരുടെ ആഘോഷങ്ങളിൽ പങ്കുചേരുക എന്നത് കൊണ്ടുദ്ദേശിക്കുന്നത് അവരുടെ ആഘോഷ ദിവസം അവർ ചെയ്യുന്നത് പോലെയുള്ള പ്രവർത്തനങ്ങൾ ചെയ്യലാകുന്നു. അങ്ങനെ ചെയ്യൽ ഹറാമാണ്. (ബുജൈരിമി: 5/21)  

             ✍🏻


ഇമാം ഇബ്നു ഹജർ റ എന്നവരോട് ഇതേ ചോദ്യം ചോദിച്ചപ്പോൾ അവർ ഇങ്ങനെ മറുപടി പറഞ്ഞു.


അവിശ്വാസത്തിന്റെ അടയാളങ്ങളിൽ അവരോട് സാദൃശ്യമാവലിനെ കരുതി കൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ അവൻ അവിശ്വാസിയാകുന്നതാണ് തീർച്ച.


ഇനി അവിശ്വാസത്തിനോട് സാദൃശ്യമാകലില്ലാതെ

അവരുടെ ആഘോഷത്തിൽ പങ്കെടുക്കുക എന്ന നിലക്ക് മാത്രമാണെങ്കിൽ 

അത് ഹറാമാകുന്നതാണ് കുറ്റകൃത്യമാണ്.

ഇനിയാതൊരു സാദൃശ്യവും ഇല്ലാതെ വല്ലതും ചെയ്താൽ അത് കുഴപ്പമില്ല.


പിൻഗാമികളായ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.

അവിശ്വാസികളുടെ ആഘോഷങ്ങളിൽ അവരോട് സാദൃശ്യമാവൽ കരുതിക്കൊണ്ട് അവരുടെ ഭക്ഷണം കഴിക്കൽ കൊണ്ടും അവർക്ക് കാഴ്ച വസ്തുക്കൾ നൽകിക്കൊണ്ടും അവരുടെ കാഴ്ച വസ്തുക്കൾ സ്വീകരിച്ചുകൊണ്ടും അവരോട് യോജിക്കൽപാടില്ലാത്ത മോശമായ കാര്യത്തിൽ പെട്ടതാണ്.നബി സല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞു. അവിശ്വാസികളോട് ആരെങ്കിലും സാദൃശ്യമായാൽ അവൻ അവരിൽ പെട്ടവനാണ് .


ബഹുമാനപ്പെട്ട ഇബ്നുൽ ഹാജി പറഞ്ഞു.ക്രിസ്ത്യാനിയുടെ ആഘോഷത്തിന്റെ ഉപകാരവസ്തുക്കൾ അവർക്ക് വിൽപ്പന നടത്തലുംവായ്പ നൽകലും അത് മാംസം ആവട്ടെ വസ്ത്രം  മുസ്ലിമിന് ഹലാൽ  അല്ല .

ഇതെല്ലാം അവരുടെ അവിശ്വാസത്തിന് സഹായിക്കലാണ് ഇസ്ലാമിക ഭരണാധികാരികൾ മുസ്ലിമീങ്ങളെ അത്തരം കാര്യങ്ങളെ തൊട്ട് തടയേണ്ടതാണ്.

(ഫതാവൽ കുബ്റാ )


ഇസ്ലാം വിശ്വാസത്തിന് വളരെ പ്രാധാന്യം നൽകുന്നുണ്ട്. ഇസ്ലാമിക വിശ്വാസമില്ലാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇസ്ലാം വിലക്കുന്നുണ്ട്.

അത് വർഗീയതയോ തീവ്രവാദമോ അല്ല.

ഓരോ മതസ്ഥരും അവരുടെ ആചാരമാണ് സ്വീകരിക്കേണ്ടത് .മറ്റു മതസ്ഥരുടെ ആചാരത്തെ തടസ്സപ്പെടുത്തുകയോ   ചെയ്യേണ്ടതില്ല. മറ്റു മതസ്ഥർ ആരാധിക്കുന്ന ദൈവങ്ങളെ പോലും ചീത്ത പറയരുത് എന്നാണ് ഖുർആൻ പഠിപ്പിച്ചത് -പക്ഷേ ഇസ്ലാമിക വിരുദ്ധ ആചാരങ്ങൾ മുസ്ലിമീങ്ങൾ ചെയ്യാൻ പാടില്ല എന്നത് ഇസ്ലാമിൻറെ അടിസ്ഥാന നിയമമാണ്. അത് തീവ്രവാദമോ ഭീകരവാദമോ അല്ല.

മറ്റു മതസ്ഥരെ വ്യക്തിപരമായി സഹായിക്കുകയോ അവർക്ക് ഉപകാരം ചെയ്യുകയോ ചെയ്യുന്നതിന് യാതൊരു വിരോധവുമില്ല. അത് നന്മയും പുണ്യകർമ്മവും ആണ് കരൾഉള്ള ഏതൊരു ജീവിക്കും നന്മ ചെയ്യുന്നത് പുണ്യമാണെന്ന് . മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചിട്ടുണ്ട്.




അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


 (ﻭﺳﺌﻞ) 

- ﺭﺣﻤﻪ اﻟﻠﻪ ﺗﻌﺎﻟﻰ - ﻭﺭﺿﻲ ﻋﻨﻪ ﻫﻞ ﻳﺤﻞ اﻟﻠﻌﺐ ﺑﺎﻟﻘﺴﻲ اﻟﺼﻐﺎﺭ اﻟﺘﻲ ﻻ ﺗﻨﻔﻊ ﻭﻻ ﺗﻘﺘﻞ ﺻﻴﺪا ﺑﻞ ﺃﻋﺪﺕ ﻟﻠﻌﺐ اﻟﻜﻔﺎﺭ ﻭﺃﻛﻞ اﻟﻤﻮﺯ اﻟﻜﺜﻴﺮ اﻟﻤﻄﺒﻮﺥ ﺑﺎﻟﺴﻜﺮ ﻭﺇﻟﺒﺎﺱ اﻟﺼﺒﻴﺎﻥ اﻟﺜﻴﺎﺏ اﻟﻤﻠﻮﻧﺔ ﺑﺎﻟﺼﻔﺮﺓ ﺗﺒﻌﺎ ﻻﻋﺘﻨﺎء اﻟﻜﻔﺮﺓ ﺑﻬﺬﻩ ﻓﻲ ﺑﻌﺾ ﺃﻋﻴﺎﺩﻫﻢ ﻭﺇﻋﻄﺎء اﻷﺛﻮاﺏ ﻭاﻟﻤﺼﺮﻭﻑ ﻟﻬﻢ ﻓﻴﻪ ﺇﺫا ﻛﺎﻥ ﺑﻴﻨﻪ ﻭﺑﻴﻨﻬﻢ ﺗﻌﻠﻖ ﻣﻦ ﻛﻮﻥ ﺃﺣﺪﻫﻤﺎ ﺃﺟﻴﺮا ﻟﻵﺧﺮ ﻣﻦ ﻗﺒﻴﻞ ﺗﻌﻈﻴﻢ اﻟﻨﻴﺮﻭﺯ ﻭﻧﺤﻮﻩ ﻓﺈﻥ اﻟﻜﻔﺮﺓ ﺻﻐﻴﺮﻫﻢ ﻭﻛﺒﻴﺮﻫﻢ ﻭﺿﻌﻴﻔﻬﻢ ﻭﺭﻓﻴﻌﻬﻢ ﺣﺘﻰ ﻣﻠﻮﻛﻬﻢ ﻳﻌﺘﻨﻮﻥ ﺑﻬﺬﻩ اﻟﻘﺴﻲ اﻟﺼﻐﺎﺭ ﻭاﻟﻠﻌﺐ ﺑﻬﺎ ﻭﺑﺄﻛﻞ اﻟﻤﻮﺯ اﻟﻜﺜﻴﺮ اﻟﻤﻄﺒﻮﺥ ﺑﺎﻟﺴﻜﺮ اﻋﺘﻨﺎء ﻛﺜﻴﺮا ﻭﻛﺬا ﺑﺈﻟﺒﺎﺱ اﻟﺼﺒﻴﺎﻥ اﻟﺜﻴﺎﺏ اﻟﻤﺼﻔﺮﺓ ﻭﺇﻋﻄﺎء اﻷﺛﻮاﺏ ﻭاﻟﻤﺼﺮﻭﻑ ﻟﻤﻦ ﻳﺘﻌﻠﻖ ﺑﻬﻢ ﻭﻟﻴﺲ ﻟﻬﻢ ﻓﻲ ﺫﻟﻚ اﻟﻴﻮﻡ ﻋﺒﺎﺩﺓ ﺻﻨﻢ ﻭﻻ ﻏﻴﺮﻩ ﻭﺫﻟﻚ ﺇﺫا ﻛﺎﻥ اﻟﻘﻤﺮ ﻓﻲ ﺳﻌﺪ اﻟﺬاﺑﺢ ﻓﻲ ﺑﺮﺝ اﻷﺳﺪ ﻭﺟﻤﺎﻋﺔ ﻣﻦ اﻟﻤﺴﻠﻤﻴﻦ ﺇﺫا ﺭﺃﻭا ﺃﻓﻌﺎﻟﻬﻢ ﻳﻔﻌﻠﻮﻥ ﻣﺜﻠﻬﻢ ﻓﻬﻞ ﻳﻜﻔﺮ، ﺃﻭ ﻳﺄﺛﻢ اﻟﻤﺴﻠﻢ ﺇﺫا ﻋﻤﻞ ﻣﺜﻞ ﻋﻤﻠﻬﻢ ﻣﻦ ﻏﻴﺮ اﻋﺘﻘﺎﺩ ﺗﻌﻈﻴﻢ ﻋﻴﺪﻫﻢ ﻭﻻ اﻓﺘﺪاء ﺑﻬﻢ ﺃﻭ ﻻ؟


(ﻓﺄﺟﺎﺏ) ﻧﻔﻊ اﻟﻠﻪ ﺗﺒﺎﺭﻙ ﻭﺗﻌﺎﻟﻰ ﺑﻌﻠﻮﻣﻪ اﻟﻤﺴﻠﻤﻴﻦ ﺑﻘﻮﻟﻪ ﻻ ﻛﻔﺮ ﺑﻔﻌﻞ ﺷﻲء ﻣﻦ ﺫﻟﻚ ﻓﻘﺪ ﺻﺮﺡ ﺃﺻﺤﺎﺑﻨﺎ ﺑﺄﻧﻪ ﻟﻮ ﺷﺪ اﻟﺰﻧﺎﺭ ﻋﻠﻰ ﻭﺳﻄﻪ، ﺃﻭ ﻭﺿﻊ ﻋﻠﻰ ﺭﺃﺳﻪ ﻗﻠﻨﺴﻮﺓ اﻟﻤﺠﻮﺱ ﻟﻢ ﻳﻜﻔﺮ ﺑﻤﺠﺮﺩ ﺫﻟﻚ اﻩـ.

ﻓﻌﺪﻡ ﻛﻔﺮﻩ ﺑﻤﺎ ﻓﻲ اﻟﺴﺆاﻝ ﺃﻭﻟﻰ

 ﻭﻫﻮ ﻇﺎﻫﺮ ﺑﻞ ﻓﻌﻞ ﺷﻴﺌﺎ ﻣﻤﺎ ﺫﻛﺮ ﻓﻴﻪ ﻻ ﻳﺤﺮﻡ ﺇﺫا ﻗﺼﺪ ﺑﻪ اﻟﺘﺸﺒﻴﻪ ﺑﺎﻟﻜﻔﺎﺭ ﻻ ﻣﻦ ﺣﻴﺚ اﻟﻜﻔﺮ ﻭﺇﻻ ﻛﺎﻥ ﻛﻔﺮا ﻗﻄﻌﺎ


 ﻓﺎﻟﺤﺎﺻﻞ ﺃﻧﻪ ﺇﻥ ﻓﻌﻞ ﺫﻟﻚ ﺑﻘﺼﺪ اﻟﺘﺸﺒﻴﻪ ﺑﻬﻢ ﻓﻲ ﺷﻌﺎﺭ اﻟﻜﻔﺮ ﻛﻔﺮ ﻗﻄﻌﺎ، ﺃﻭ ﻓﻲ ﺷﻌﺎﺭ اﻟﻌﺒﺪ ﻣﻊ ﻗﻄﻊ اﻟﻨﻈﺮ ﻋﻦ اﻟﻜﻔﺮ ﻟﻢ ﻳﻜﻔﺮ ﻭﻟﻜﻨﻪ ﻳﺄﺛﻢ ﻭﺇﻥ ﻟﻢ ﻳﻘﺼﺪ اﻟﺘﺸﺒﻴﻪ ﺑﻬﻢ ﺃﺻﻼ ﻭﺭﺃﺳﺎ ﻓﻼ ﺷﻲء ﻋﻠﻴﻪ 



ﺛﻢ ﺭﺃﻳﺖ ﺑﻌﺾ ﺃﺋﻤﺘﻨﺎ اﻟﻤﺘﺄﺧﺮﻳﻦ ﺫﻛﺮ ﻣﺎ ﻳﻮاﻓﻖ ﻣﺎ ﺫﻛﺮﺗﻪ ﻓﻘﺎﻝ ﻭﻣﻦ ﺃﻗﺒﺢ اﻟﺒﺪﻉ ﻣﻮاﻓﻘﺔ اﻟﻤﺴﻠﻤﻴﻦ اﻟﻨﺼﺎﺭﻯ ﻓﻲ ﺃﻋﻴﺎﺩﻫﻢ ﺑﺎﻟﺘﺸﺒﻪ ﺑﺄﻛﻠﻬﻢ ﻭاﻟﻬﺪﻳﺔ ﻟﻬﻢ ﻭﻗﺒﻮﻝ ﻫﺪﻳﺘﻬﻢ ﻓﻴﻪ ﻭﺃﻛﺜﺮ اﻟﻨﺎﺱ اﻋﺘﻨﺎء ﺑﺬﻟﻚ اﻟﻤﺼﺮﻳﻮﻥ ﻭﻗﺪ ﻗﺎﻝ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - «ﻣﻦ ﺗﺸﺒﻪ ﺑﻘﻮﻡ ﻓﻬﻮ ﻣﻨﻬﻢ» 



ﺑﻞ ﻗﺎﻝ اﺑﻦ اﻟﺤﺎﺝ ﻻ ﻳﺤﻞ ﻟﻤﺴﻠﻢ ﺃﻥ ﻳﺒﻴﻊ ﻧﺼﺮاﻧﻴﺎ ﺷﻴﺌﺎ ﻣﻦ ﻣﺼﻠﺤﺔ ﻋﻴﺪﻩ ﻻ ﻟﺤﻤﺎ ﻭﻻ ﺃﺩﻣﺎ ﻭﻻ ﺛﻮﺑﺎ ﻭﻻ ﻳﻌﺎﺭﻭﻥ ﺷﻴﺌﺎ ﻭﻟﻮ ﺩاﺑﺔ ﺇﺫ ﻫﻮ ﻣﻌﺎﻭﻧﺔ ﻟﻬﻢ ﻋﻠﻰ ﻛﻔﺮﻫﻢ ﻭﻋﻠﻰ ﻭﻻﺓ اﻷﻣﺮ ﻣﻨﻊ اﻟﻤﺴﻠﻤﻴﻦ ﻣﻦ ﺫﻟﻚ ﻭﻣﻨﻬﺎ اﻫﺘﻤﺎﻣﻬﻢ ﻓﻲ اﻟﻨﻴﺮﻭﺯ ﺑﺄﻛﻞ اﻟﻬﺮﻳﺴﺔ ﻭاﺳﺘﻌﻤﺎﻝ اﻟﺒﺨﻮﺭ ﻓﻲ ﺧﻤﻴﺲ اﻟﻌﻴﺪﻳﻦ ﺳﺒﻊ ﻣﺮاﺕ ﺯاﻋﻤﻴﻦ ﺃﻧﻪ ﻳﺪﻓﻊ اﻟﻜﺴﻞ ﻭاﻟﻤﺮﺽ ﻭﺻﺒﻎ اﻟﺒﻴﺾ ﺃﺻﻔﺮ ﻭﺃﺣﻤﺮ ﻭﺑﻴﻌﻪ ﻭاﻷﺩﻭﻳﺔ ﻓﻲ اﻟﺴﺒﺖ اﻟﺬﻱ ﻳﺴﻤﻮﻧﻪ ﺳﺒﺖ اﻟﻨﻮﺭ ﻭﻫﻮ ﻓﻲ اﻟﺤﻘﻴﻘﺔ ﺳﺒﺖ اﻟﻈﻼﻡ ﻭﻳﺸﺘﺮﻭﻥ ﻓﻴﻪ اﻟﺸﺒﺚ ﻭﻳﻘﻮﻟﻮﻥ ﺇﻧﻪ ﻟﻠﺒﺮﻛﺔ ﻭﻳﺠﻤﻌﻮﻥ ﻭﺭﻕ اﻟﺸﺠﺮ ﻭﻳﻠﻘﻮﻧﻬﺎ ﻟﻴﻠﺔ اﻟﺴﺒﺖ ﺑﻤﺎء ﻳﻐﺘﺴﻠﻮﻥ ﺑﻪ ﻓﻴﻪ ﻟﺰﻭاﻝ اﻟﺴﺤﺮ ﻭﻳﻜﺘﺤﻠﻮﻥ ﻓﻴﻪ ﻟﺰﻳﺎﺩﺓ ﻧﻮﺭ ﺃﻋﻴﻨﻬﻢ ﻭﻳﺪﻫﻨﻮﻥ ﻓﻴﻪ ﺑﺎﻟﻜﺒﺮﻳﺖ ﻭاﻟﺰﻳﺖ ﻭﻳﺠﻠﺴﻮﻥ ﻋﺮاﻳﺎ ﻓﻲ اﻟﺸﻤﺲ ﻟﺪﻓﻊ اﻟﺠﺮﺏ ﻭاﻟﺤﻜﺔ ﻭﻳﻄﺒﺨﻮﻥ ﻃﻌﺎﻡ اﻟﻠﺒﻦ ﻭﻳﺄﻛﻠﻮﻧﻪ ﻓﻲ اﻟﺤﻤﺎﻡ ﺇﻟﻰ ﻏﻴﺮ ﺫﻟﻚ ﻣﻦ اﻟﺒﺪﻉ اﻟﺘﻲ اﺧﺘﺮﻋﻮﻫﺎ ﻭﻳﺠﺐ ﻣﻨﻌﻬﻢ ﻣﻦ اﻟﺘﻈﺎﻫﺮ ﺑﺄﻋﻴﺎﺩﻫﻢ اﻩـ.


فتاوى الكبرى


Tuesday, December 19, 2023

ഇസ്തിഗാസ പ്രാർത്ഥനയല്ലേ

 *ഇസ്തിഗാസ*


بسم الله الرحمن الرحيم الحمدلله والصلوة والسلام على سيدنا محمد واله وصحبه واتباعه أجمعين أما بعد


മുത്തുനബിയെ രക്ഷിക്കണേ മുഹിയുദ്ദീൻ ശൈഖ് രക്ഷിക്കണേ എന്നിങ്ങനെയുള്ള തേട്ടം പ്രാർത്ഥനയാണോ ?


അങ്ങനെയുള്ള തേട്ടം ശിർക്ക് അല്ലേ



മറുപടി


മുത്തുനബിയെ രക്ഷിക്കണേ മുഹിയുദ്ദീൻ ശൈഖേ രക്ഷിക്കണേ എന്നിങ്ങനെയുള്ള തേട്ടം സാങ്കേതികമായി പ്രാർത്ഥനയല്ല അത് വെറും സഹായ തേട്ടം (ഇസ്തിഗാസ )മാത്രമാണ്.


 പ്രാർത്ഥന എന്ന് പറയുന്നത് ദൈവമാണെന്നോ ദിവ്യത്വം ഉണ്ടന്നോ വിശ്വാസത്തിലോ ആകുമ്പോൾ ആണ് .


മേൽ  വിശ്വാസമില്ലാതെ

പ്രവാചകനാണെന്നോ വലിയ്യ് ആണെന്നോ വിശ്വസിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം കിട്ടുമെന്ന് പ്രതീക്ഷയിൽ സഹായം ചോദിക്കൽ ശിർക്ക് ആണെന്നോ അത് പ്രാർത്ഥനയാണെന്ന് ഖുർആനിലെ ഹദീസിലോ വന്നിട്ടില്ല.



ബഹുദൈവ വിശ്വാസികൾ അവരുടെ വിഗ്രഹങ്ങൾക്കും മറ്റും ദിവ്യത്വം നൽകിക്കൊണ്ട് ആരാധിച്ചു വിളിച്ചു തേടിയ ആയത്തുകൾ ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ് വഹാബി പുരോഹിതന്മാർ മേൽ ഇസ്തിഗാസക്ക് തെളിവുകൊണ്ടു വരാറുള്ളത് - - പക്ഷേ അത് ഒരിക്കലും മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരുടെ സഹായം തേടൽ ശിർക്കാണ് എന്നതിന് തെളിവാകുകയില്ല



മഹാന്മാരോട് ഇസ്തിഗാസ ചെയ്യുന്നത് അല്ലാഹു പോരാത്തത് കൊണ്ടാണോ എന്ന് ചിലർ ചോദിക്കാറുണ്ട്


നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ അരികിൽ സഹാബികൾ അവിടത്തെ കൊണ്ട് സഹായം കിട്ടുമെന്ന് പ്രതീക്ഷയിൽ വലിയ വലിയ രോഗങ്ങൾ വരുമ്പോൾ  ഇസ്തിഗാസ ചെയ്യാറുണ്ട് .അതൊന്നും അല്ലാഹു പോരാത്തതുകൊണ്ട് അല്ല . മറിച്ച് അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ എന്ന നിലക്ക് ആണ്

സഹായം കിട്ടാൻ ഭൗതിക കാരണങ്ങൾ നിശ്ചയിച്ചത് പോലെ തന്നെ അഭൗതിക കാരണങ്ങളും അല്ലാഹു നിക്ഷയിച്ചിട്ടുണ്ട് 


Aslam Kamil Saquafi parappanangadi

اسلم الثقافي الكاملي المليباري الهندي


ഇൽമുൽ കലാം വിമർശകർക്ക് മറുപടി*

 


*ഇൽമുൽ കലാം വിമർശകർക്ക് മറുപടി*



⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

صلى الله عليه وسلم


Aslam Kamil Saquafi parappanangadi


https://islamicglobalvoice.blogspot.in/?m=0



ഇൽ മുൽ കലാം എന്നാൽ എന്ത് ?


ഇൽ മുൽ കലാമിനെ ചില പണ്ഡിതന്മാർ എത്രിത്തിട്ടുണ്ടോ ?

അത് ഏത് ഇൽമുൽ കലാമാണ് റ


 മറുപടി


സലഫുകളിൽ പെട്ട ചില പണ്ഡിതന്മാർ ഇൽ മുൽകലാമിനെ ആക്ഷേപിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഇമാം മഹല്ലി رحمه الله

പറയുന്നു 



ഇൽമുൽ കലാമിന്റെ   പണ്ഡിതന്മാരുടെ റൂട്ടിന്റെ മേലിൽപ്രമാണങ്ങൾ സ്ഥിരീകരിച്ചു കൊണ്ടും തെളിവുകൾ സ്ഥിരപ്പെടുത്തിക്കൊണ്ടും സംശയങ്ങൾ നീക്കിക്കൊണ്ടുംആയത്തിലുള്ള പഠനം അർഹതയുള്ളവർക്ക് ഫർള് കിഫായ ആണ്


അതിന് അർഹത ഇല്ലാത്തവരാണെങ്കിൽ അത്തരം ചിന്തകളെ കൊണ്ട് കൂടുതൽ സംശയങ്ങളിലേക്ക് നീങ്ങുന്നവർ ആണെങ്കിൽ അവരുടെ വിശ്വാസം നഷ്ടപ്പെടാൻ വരെ കാരണമാകുന്നുണ്ടെങ്കിൽ അവർക്ക് ആയത്തിലുള്ള പഠനംപാടില്ലാത്തതാകുന്നു.ഇങ്ങനെയുള്ള അർഹതയില്ലാത്തവരുടെ ആയത്തുള്ള പഠനത്തെ സംബന്ധിച്ചാണ് സലഫുകളിൽ പെട്ട ഇമാം ശാഫിയും മറ്റും വിരോധിച്ച ഇൽ മുൽകലാം


  കാരണം  മതപരമായ വിശ്വാസ കാര്യങ്ങൾ ഉറപ്പായ ഖണ്ഡിതമായ പ്രമാണങ്ങളെ കൊണ്ട്  അറിയുന്നതിനാണ് ഇൽ മുൽ കലാം ശറഹു ജംഉൽ ജവാമി 2/421


اما النظر على طريق المتكلمين من تحرير الادلة وتدقيقها و دفع الشكوك والشبه ههنا ففرضُ أن هـذ كفاية في حق المتأهلين لم يكن فى قيام بعضهم به و اما غيرهم ممن يخشى عليه من الخوض فيه الوقوع فى الشبه النظر على والضلال فليس له الخوض فيه وهذا تحمل نهى الشافعى وغيره من السلف رضى الله عنهم عن الاشتغال أيضا لان الكلام و هو العلم بالعقائد الدينية عن الأدلة اليقينية شرح جمع الحوامع2/421



 ഇതിൽ നിന്നും ഇൽമുൽ കലാമ്  എന്നാൽ വിശ്വാസ ശാസ്ത്ര വിജ്ഞാനത്തിന്റെ പേരാണെന്നും 

അത് ആയത്തിലുള്ള പഠനമാണെന്നും മനസ്സിലാക്കാം അത് പഠിക്കൽ  അർഹതയുള്ള വർക്ക് സാമൂഹിക ബാധ്യതയാണ്. ഫർള് കിഫായയാണ്

സലഫുകളിൽ പെട്ട ചില പണ്ഡിതന്മാർ എതിർത്തത് അർഹതയില്ലാത്തവർ ആയത്തിലുള്ള പഠനത്തിലേക്ക് നീങ്ങിയാൽ പൂർണമായ സംശയദൂരീകരണം സാധ്യമാവാതെ വിശ്വാസത്തിന് ഭംഗം വരെ പറ്റിയാണ് മനസ്സിലാക്കാം  


ഇമാം തഫ്താസാനി റ വിവരിക്കുന്നു.


 വിശ്വാസശാസ്ത്രം

അതിൻറെ പ്രമാണങ്ങളെ കൊണ്ട് അറിയുന്നതിനാണ് ഇൽമുൽ കലാം എന്ന് പറയുന്നത്.



മൊത്തത്തിൽ പറഞ്ഞാൽ അത് വിജ്ഞാനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതാണ്.


കാരണം അത് ശറഇയായ വിധികളുടെ അടിത്തറയാണ്. മതപരമായ വിജ്ഞാനത്തിന് നേതാവാണ്  അതിന്റെ അറിവുകൾ ഇസ്ലാമിക വിശ്വാസമാണ് 



മതപരവും ഭൗതികവുമായ വിജയങ്ങളാണ് അതിൻറെ ലക്ഷ്യം . അതിൻറെ പ്രമാണങ്ങൾ ഘണ്ഡിതമായ തെളിവുകളാണ് 

 ആ തെളിവുകൾ ഖുർആൻ സുന്നത്ത് കൊണ്ട് ശക്തിയാക്കപ്പെട്ട ആണ് .


സലഫുകളിൽ ചിലർ അതിനെ ആക്ഷേപിച്ചതായും

വിലങ്ങിയതായും

 റിപ്പോർട്ട് ചെയ്യപ്പെട്ടത്   ഘണ്ഡിതമായ കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിയില്ലാത്തവരെ പറ്റിയും

പക്ഷപാതികൾക്കും

 മുസ്ലിമീങ്ങളുടെ വിശ്വാസം നശിപ്പിക്കാൻ കരുതുന്നവരെ പറ്റിയും ഫിലോസഫിക്കാരുടെ ആവശ്യമില്ലാത്ത ചർച്ചകളിൽ ആണ്ടിറങ്ങുന്നവരെ പറ്റിയുമാണ്. അവരെ അല്ലാത്തവരെ പറ്റിയില്ല.ഇതല്ലാത്ത വാദം ശരിയല്ല  കാരണം ഈ വിജ്ഞാനം നിർബന്ധമായ വിജ്ഞാനങ്ങളുടെ അടിത്തറയാണ് ശറഇയ്യായ തത്വങ്ങളുടെ അടിസ്ഥാനമാണ്. (ശറഹുൽ അഖാഇദ് 7 )


وسموا معرفة العقاءد عن ادلتها با الكلام

.... وبالجملة : هو أشراف العلوم ، لكونه أساس الأحكام الشرعية ، ورئيس العلوم الدينية، وكون معلوماته العقائد الاسلامية، وغايه الفوز بالسعادات الدينية والدنيوية، وبراهينه الحجج القطعية، المؤيد أكثرها بالأدلة السمعية، وما نقل عن بعض السلف من الطعن فيه، والمنع عنه، فانما هو للمتعصب في الدين والقاصر عن تحصيل اليقين والقاصد إلى إفساد عقائد المسلمين والخائض فيما لا يفتقر إليه من غوامض المتفلسفين ، وإلا فكيف يتصور المنع عما هو أصل الواجبات وأساس المشروعات،



ഇൽമുൽ കലാമിനെ ഷാഫി ഈ ഇമാം رحمه اللهഅടക്കമുള്ള ധാരാളം പണ്ഡിതന്മാർ  വിമർശിച്ച ഉദ്ധരണികൾ കൊണ്ടുവന്നതിനു ശേഷം

ഇമാം ഇബ്നു ഹജറുൽ ഹൈതമി റ മിഷ്കാത്തിന്റെ ഷറഹ് ഫത്ഹുൽ ഇലാഹ് 565 എന്ന ഗ്രന്ഥത്തിൽ പറയുന്നു.

فتح الإله في شرح المشكاة/ الجزء الأول 566

(تنبيه): محل هذا الذم البليغ والزجر الأكيد ما إذا كان الخوض فيه يؤدي إلى زيغ أو ارتكاب في شبهة لا مخلص له منها، أو إلى غير ذلك من المفاسد التي كانت من أهله في زمن أولئك الأئمة، وأما بعد تلك الأزمنة فقد تميز أهل السنة من أهل البدع، وحرروا كتبهم فيه ومخضوا زيد محاسنه ودونوها، وكشفوا ساعد الجد عن جميع البدع وأهلها، وزيفوها وأيدوا ذلك بالكتاب والسنة وإجماع الأمة الذين يعول عليهم، فلا مساغ في ذمه بل هو آكد فروض الكفايات وأجلها وأقومها وأنفعها بل هو

فرض عين إذا و ذا وقع بالناس شبهة وتوقف حلها عليه. ومن ثم قال إمام الحرمين: لو بقي الناس على ما كانوا عليه في الصدر الأول


لنهينا عن علم الكلام كما نهى السلف عنه ، ، وأما الآن فقد كثر أهل الأهواء، فلا سبيل إلى ترك أمواج البدع تتلاطم أي توجب السعي في إقامة حجج الدين وتسفيه المارقين، ولا يتم ذلك إلا باتفاق هذا الكلام الذي بأيدي أهل السنة اليوم.

فتح الإله في شرح المشكاة/ الجزء الأول 566

ആ പണ്ഡിതന്മാരുടെ കാലഘട്ടത്തിൽ  ഇൽ മുൽകലാമിന്റെ ആളുകളിൽനിന്ന് ഉണ്ടായിരുന്ന ധാരാളം നാശങ്ങളും 

രക്ഷപ്പെടാൻ സാധിക്കാത്ത വിധം സംശയങ്ങളിലേക്കും പിഴവുകളിലേക്കും കൂട്ടിക്കളയുന്നവിധത്തിലുള്ള ഇൽമുൽ കലാമില്‍ ആഴത്തിലിറങ്ങുന്നതിനെ പറ്റിയുമാണ് മുൻഗാമികളായ ഈ പണ്ഡിതന്മാർ

ഇൽമുൽ കലാമിനെതിരെയുള്ള ശക്തമായ

 എതിർപ്പുകളും  ആക്ഷേപങ്ങളും ഉണ്ടായത്.


എന്നാൽ ആ കാലഘട്ടത്തിനുശേഷം പുത്തൻ വാദികളെ തൊട്ട് അഹ്ലുസ്സുന്ന വേർതിരിക്കുകയും ഇൽമുൽകലാമിലുള്ള അവരുടെ ഗ്രന്ഥങ്ങളെ എഡിറ്റ് ചെയ്യുകയും അതിലെ നന്മകൾ മാത്രം എടുത്ത് ക്രോഡീകരിക്കുകയും പുത്തൻ വാദങ്ങളെയും പുത്തൻ വാദികളുടെയും വാദങ്ങളെ തുറന്നു കാണിക്കുകയും ചെയ്തിട്ടുണ്ട്.

ഖുർആനുകൊണ്ടും സുന്നത്തുകൊണ്ടും അംഗീകരിക്കപ്പെടുന്ന പണ്ഡിതന്മാരുടെ ഏകോപനങ്ങളെ കൊണ്ടും അതിനെ ശക്തിയാക്കുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഈ ഇൽ മുൽ കലാമിനെ ആക്ഷേപിക്കുന്നതിന് യാതൊരു വകുപ്പും ഇല്ല .

എന്നല്ല കലാം ഫർള് കിഫായ യിൽ ഏറ്റവും ശക്തമായതും ഏറ്റവും ശ്രേഷ്ഠമായതും ഏറ്റവും ഏറ്റവും ഉപകാരപ്രദമായതുമാണ്.

എന്നല്ല ജനങ്ങൾക്ക് കൺഫ്യൂഷൻ ഉണ്ടാകുമ്പോൾ അതിന് പരിഹാരം ഇൽമുൽ  കലാം കൊണ്ട് മാത്രം സാധിക്കു മെങ്കിൽ അത് ഫർള് ഐനാണ്.


അതുകൊണ്ടാണ് ഇമാമുൽ ഹറമൈൻ ഇങ്ങനെ പറഞ്ഞത്

ജനങ്ങൾ ആദ്യ കാലഘട്ടത്തിൽ ഉള്ളതുപോലെയായി നിലനിൽക്കുന്നുണ്ടെങ്കിൽ

സലഫുകൾ (അന്നത്തെ) ഇൽമുൽകലാമിനെ ആക്ഷേപിച്ചത് പോലെ നാമും അതിന് ഒഴിവാക്കുന്നതാണ്.

എന്നാൽ ഇന്ന് പുത്തൻ വാദികൾ വർദ്ധിച്ചിരിക്കുന്നു.

തിരമാലകൾ പോലെ അടിച്ചു വീശുന്ന പുത്തൻ വാദങ്ങളെ  വെറുതെ വിടാൻ സാധ്യമല്ല.

അതായത് അവരുടെ വാദങ്ങളെ തെളിവുകൾ കൊണ്ട് ഗണ്ണിക്കലും അവരുടെ പോയത്തരങ്ങൾ വ്യക്തമാക്കലും ആവശ്യമാണ്.ഇന്ന് അഹ്ലുസ്സുന്നയുടെ കൈവശമുള്ള ഇൽമുൽ കലാമിലൂടെ അല്ലാതെ അത് സാധ്യമല്ല

ഫത്ഹുൽ ഇലാഹ് ശറഹുൽ മിശ്കാത്ത് 566


ചുരുക്കത്തിൽ ആദ്യകാലത്ത് ഇൽമുൽ കലാം പുത്തൻ വാദികളുടെ പുത്തൻ വാദങ്ങൾ ചേർത്തിക്കൊണ്ടുള്ളതും അതിൽ ആണ്ടിറങ്ങുന്നത് കൊണ്ട് പലരും അപകടത്തിൽ ആവുകയും ചെയ്തപ്പോൾ അവർ അതിനെയാണ് എതിർത്തത്


എന്നാൽ പിന്നീട് പുത്തൻ വാദികളുടെ പുത്തൻ വാദങ്ങളെ തൊട്ടെല്ലാം സംശുദ്ധമാക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്തുകൊണ്ട് കലാമിന് നന്നാക്കിയെടുക്കുകയും ഇസ്ലാമിലെ വിശ്വാസകാര്യങ്ങൾ പ്രമാണബദ്ധമായി തെളിയിക്കുന്ന വിജ്ഞാന ശാഖയുടെ പേരായി ഇൽ മുൽകലാം മാറുകയും ചെയ്തു. ആ ഇൽമുൽ കലാമിനെ പണ്ഡിതന്മാർ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.



ഇമാം ഇബ്നു ഹജർ റ ഫതാവൽ  ഹദീസിയ്യ പേ 206ൽ

പറയുന്നു.

കലാമിയായ പ്രമാണങ്ങൾ പഠിക്കലും അതുകൊണ്ട് നിന്നു പോരലും ഫർള് കിഫായയാണ്.

എന്നാൽ ഒരു സംഭവം ഉണ്ടാവുകയും അതിനെ മറുപടി പറയൽ ഇൽമുൽകലാമും 

അതിന് ആവശ്യമായ വിജ്ഞാനവും പഠിക്കേണ്ടതിലേക്ക് അത്യാവശ്യമായാൽ അത് പഠിക്കൽ ഫർള് ഐനാണ്.

وفي فتاوي الحديثية 206

وأما تعليم الحجج الكلامية والقيام بها للرد على المخالفين فهو فرض كفاية، اللهم إلا إن وقعت حادثة وتوقف دفع المخالف فيها على تعلم ما يتعلق بها من علم الكلام أو آلاته فيجب عينا على من تأهل لذلك تعلمه للرد على المخالفين


ഇബ്നു ഖുവൈസ് മിൻദാദ് ഇൽമുൽ കലാമിനെ എതിർത്തിട്ടുണ്ടല്ലോ എന്ന് നീ ചോദിക്കുകയാണെങ്കിൽ

എനിക്ക് പറയാനുള്ള മറുപടി


. فإن قلت: كيف هذا مع قول ابن خويز منداد كتب الكلام لا يجوز تملكها والإجارة فيها باطلة، ومتى وجدت وجب إتلافها بالغسل والحرق، ومثله كتب الأغاني واللهو وشعر السخفاء من المتأخرين وكتب الفلاسفة والعزائم ثم عدى ذلك إلى كتب اللغة والنحو، وبين ما فيهما من خوض أهلهما فيهما في أمور لا يعلمون صحتها. ثم قال: وكتب الكلام فيها الضلالة والبدع والإلحاد في أسماء الله وصفاته، والكفر بتأويل القرآن وتحريفه عن موضعه فلا يجوز بقاؤها في ديار المسلمين لئلا تضل الجاهل. فإن قيل: بعضها حق لأنكم لا بد لاحقون ببعض أقسام أهل الكلام؟ فجوابه: إن هذا خطأ علينا لأنا لا ننسب إلى الكلام ولا إلى أهله ونحن منهم براء، ولو تشاغل سني بالكلام لكان مبتدعا، والسني هو المنتسب للسلف الصالح، وكلهم زجروا عن الخوض في مثل هذا، والخائضون في هذا من سائر أهل البدع، ويكفي في الخروج إلى البدعة مسألة واحدة فكيف وقد أوقروا ظهورهم وأجمعوا نفوسهم انتهى كلام ابن خويز منداد


ഇമാമുൽ ഹറമൈനി റ യുടെ ഇർഷാദ് എന്ന ഗ്രന്ഥത്തിൻറെ വ്യാഖ്യാതാവ് ഇബ്നു ബർസ പറയുന്നു.


ഇബ്നു ഖുവൈസ് മിൻദാദ് എന്നയാളിൽ

നിന്നുള്ള ആ റിപ്പോർട്ട് ശരിയല്ല. (അദ്ദേഹം അങ്ങനെ പറഞ്ഞതായുള്ള ആ റിപ്പോർട്ട് ഉള്ളതല്ല.)

ഇനി അദ്ദേഹത്തിന് അത് ശരിയാണെന്ന് സങ്കൽപ്പിച്ചാലും സത്യ അദ്ദേഹത്തിന് എതിരെ പ്രമാണം ഉണ്ട് എന്നതാണ് .

അശ്അരിയത്തിന്റെ തത്വങ്ങളും അവരുടെ മദ്ഹബുകളും നീ ശരിയായ നിലക്ക് പരിശോധിച്ചാൽ

ഇല്‍മുല്‍ കലാമിനെ അംഗീകരിച്ചതായി കാണാം

 അതിനെനിഷേധിക്കൽ ഖുർആനിനെ നിഷേധിക്കലാണ് .അത് പരാജയമാണ്.


 സഹാബത്തും ശേഷമുള്ള വരും ഉൾപ്പെടുന്ന

ഈ ഉമ്മത്തിലെ ശ്രേഷ്ഠന്മാരായ പണ്ഡിതന്മാരുടേയും

 ഈ മില്ലത്തിന്റെ ഉലമാഇന്റെ വാക്കിനേയും ഉപേക്ഷിക്കുകയും ഇബ്നു ഖുവൈസ്

 മിൻദാദിന്റെവാക്ക് സ്വീകരിക്കുകയും ചെയ്യൽ എങ്ങനെ ?

ആപണ്ഡിതന്മാരെ കൂട്ടത്തിൽ ഇമാം അശ്അരി ഇമാം ബാഹിലി

ഇമാം ഖലാനിസി ഇമാം മുഹാസബി ഇമാം ഇബ്നു ഫുറക് ഇമാം ഇസ്ഫറായിനി ഇമാം ബാഖില്ലാനി رحمهم الله മറ്റു അഹ് ലു സുന്നത്തിന്റെ ധാരാളം പണ്ഡിതന്മാർ ഉണ്ട് .


قلت: قال ابن برزة شارح إرشاد إمام الحرمين: هذا النقل عنه باطل، فإن صح عنه فالحق حجة عليه، وإذا تصفحت قواعد الأشعرية ومذاهبهم (ومباني) أدلتهم وجدتها راجعة لعلم الكلام بل من أنكر علم التوحيد أنكر القرآن وذلك عين الكفران والخسران، وكيف يرجع لابن خويز منداد ويترك أقاويل أفاضل الأمة وعلماء الملة من الصحابة ومن بعدهم 


كالأشعري والباهلي والقلانسي والمحاسبي وابن فورك والإسفرايني والباقلاني وغيرهم من أهل السنة، 


ഇൽമുൽ കലാമിന്റെ മഹത്വത്തിൽ പണ്ഡിതന്മാർ ഇങ്ങനെ പാടി

ഏതൊരു വിജ്ഞാനവും തേടാൻ വേണ്ടി പുറപ്പെട്ടവനേ, എല്ലാ വിജ്ഞാനവും ഇൽമുൽ കലാമിന്റെ അടിമയാണ്.

ഇമാം ഖാളി അബു ത്വയ്യിബ് റ നേട് കലാമിനെ ചിലർ ആക്ഷേപിച്ചിട്ടുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം 

ഇങ്ങനെ പറഞ്ഞു,

വിഹിതം ഇല്ലാത്ത ചിലർ ഇൽമിൽ കലാമിനെ ആക്ഷേപിച്ചു .ആക്ഷേപിച്ചത് കൊണ്ട് കലാമിന് ഒരു കുഴപ്പവുമില്ല.കാഴ്ചയില്ലാത്തവൻ  ചക്രവാളത്തിൽ കുതിച്ചുയർന്ന സൂര്യപ്രകാശത്തെ കാണാത്തതുകൊണ്ട് സൂര്യപ്രകാശത്തിന് യാതൊരു കുഴപ്പവും വന്നിട്ടില്ല.


*സലഫുകളിൽ ചിലർ അത് ബിദ്അത്താണെന്ന് പറഞ്ഞിട്ടുണ്ടോ എന്ന് നീ ചോദിച്ചാൽ

അതിൻറെ മറുപടി ഇങ്ങനെയാണ് നിശ്ചയം സലഫുകളിൽ പലരും അതിൽ ചിന്ത നടത്തിയിട്ടുണ്ട്*.

ഖലീഫ ഉമർ . അവരുടെ മകൻ അലി - ഇബ്നു അബ്ബാസ്

رضي الله عنهم

എന്നിവർ അവരിൽ പെട്ടവരാണ്.

 

وأنشدوا في تفضيله: أيها المقتدي ليطلب علما كل علم عبد لعلم الكلام وقيل للقاضي أبي الطيب: إن قوما يذمون علم الكلام، فأنشد: عاب الكلام أناس لا خلاق لهم وما عليه إذا عابوه من ضرر ما عاب شمس الضحى في الأفق طالعة أن لا يرى ضوءها من ليس ذا بصر وما قيل إنه بدعة لأنه لم ينظر فيه السلف مع أنه يورث المراء والجدال والشبهات رد بأنه نظر فيه السلف قطعا منهم عمر وابنه وعلي وابن عباس رضي الله عنهم

താബിഉകളിൽ

ഉമറുബ്നു അബദുൽ അസീസ്, റബീഅ - ഇബ്ൻ ഹുർ മുസ് :മാലിക് . ശാഫി ഇ  

رضي الله عنهم

 അതിൽ പെട്ടവരാണ്.

ഇമാം മാലിക് റ ശാഫി ഇമാം ജനിക്കുന്നതിന് മുമ്പ് അതിൽ രജന നടത്തിയിട്ടുണ്ട്.

، ومن التابعين عمر بن عبد العزيز وربيعة وابن هرمز ومالك

والشافعي رضي الله عنهم، وألف مالك رضي الله عنه فيه رسالة قبل أن يولد الشافعي رضي الله عنه،

കലാമിനെ ഇമാം അശ്അരിയിലേക്ക് ചേർക്കപ്പെട്ടത് അദ്ദേഹം മുൻഗാമികളുടെ വഴികളെ വ്യക്തമാക്കുകയും പ്രമാണങ്ങളെ സംസ്കരിക്കുകയും ചെയ്തത് കൊണ്ടാണ്.

സലഫുകൾക്ക് ശേഷം ചില സാങ്കേതിക പ്രയോഗങ്ങൾ അല്ലാതെ പുതുതായി ഉണ്ടായിട്ടില്ല.

അങ്ങനെയുള്ള സാങ്കേതിക പ്രയോഗങ്ങൾ വിജ്ഞാനത്തിന്റെ എല്ലാ ഫന്നുകളിലും പുതുതായിട്ടുണ്ടല്ലോ.

 وإنما نسب للأشعري لأنه بين مناهج الأولين ولخص موارد البراهين، ولم يحدث فيه بعد السلف إلا مجرد الألقاب والاصطلاحات، وقد حدث مثل ذلك في كل فن من فنون العلم، 

*കലാമിൽ ചിന്തിക്കൽ സലഫുകൾ വിരോധിച്ചു  എന്ന് പറയുന്നതിന് മറുപടി

അവർ വിരോധിച്ചത് പുത്തൻ വാദികളായ ജഹ്മിയ്യ ഖദരിയ്യ തുടങ്ങിയ വിഭാഗങ്ങളുടെ വിജ്ഞാനത്തെ പറ്റിയാണ്.

ഇമാം ഷാഫിയും മറ്റു സലഫുകളും വിരോധിച്ചത് അതാണ്* .


والقول بأن السلف نهوا عن النظر فيه باطل، وإنما الذي نهوا عنه علم الجهمية والقدرية وغيرهم من أهل البدع وهم الذين ذمهم الشافعي وغيره من السلف


നീ അറിയുക .നിശ്ചയം ഇൽമിൽ കലാമിന്റെ വഴി ഒരുവിധി പറയുമ്പോൾ അതിനെ എതിർക്കുന്നവർക്കെതിരെ പ്രമാണവും കൂടി പറയലാണ്.

അത് രണ്ട് ഇനമാണ്.

മൻത്വിഖി . ജദലി


ആദ്യത്തത്

ഉറപ്പായ  ഖണ്ഡിതമായ  തെളിവുകളായിരിക്കും രണ്ടാമത്തെ ഭാവനാപരമായ തെളിവുകളായിരിക്കും.

واعلم أن المذهب الكلامي أن يورد مع الحكم ردا لمنكره حجة مسلمة الاستلزام. وينقسم إلى منطقي وجدلي؛ فالأول ما كان برهانا يقيني التأليف قطعي الاستلزام، والثاني ما كانت حجته أمارة ظنية لا يفيد إلا الرجحان. وزعم الجاحظ أنه ليس في القرآن من ذلك شيء يعني من المنطقي، وأما الجدلي فهو كثير فيه كقوله: {وهو أهون عليه} [الروم: ٢٧] أي والأهون أدخل في الإمكان من بدء الخلق، ومنه: {ما اتخذ الله من ولد} [المؤمنون: ٩١] الآية، وقول إبراهيم: {أتحاجونى فى الله وقد هدانى} [الأنعام: ٨٠] ومنه أيضا عند بعض المحققين: {لو كان فيهمآ آلهة إلا الله لفسدتا} [الأنبياء: ٢٢] 

والقول بأن هذا كفر مردود كما هو مبسوط في محله من مبادىء كتب الكلام قال بعض المحققين: وكذب الجاحظ فيما ادعى بل أكثر حجج أهل الكلام مستنبطة من القرآن العظيم، وفقنا الله لفهم ذلك آمين.

ഇൽമൽ കലാം കുഫ്റാണന്ന വാദം അത് തള്ളപ്പെട്ട വാദമാണ് '

കലാമിന്റെ അധിക പ്രമാണ പ്രമാണവും ഖുർആനിൽ നിന്നും ഗവേഷണം ചെയ്തതാണ് ,ഇത് മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

(ഫതാവൽ ഹദീസിയ്യ206)


ഇമാം മസ്സാലി യുടെ ഇഹ് യാഉലൂമുദ്ദീനിൽ പല ഭാഗങ്ങളും കട്ട് വച്ച് ചില വഹാബി പുരോഹിതന്മാർ ഇൽ മുൽകലാമിനെ നിരുപാധികം ഇമാം ഗസ്സാലി എതിർത്തിട്ടുണ്ട് എന്ന് പറയാറുണ്ട് .


എന്നാൽ ഇമാം ഗസ്സാലി റ ഇൽമുൽകലാം രണ്ട് ഇനം ആക്കുകയും എതിർക്കപ്പെടേണ്ടതും എതിർ അംഗീകരിക്കപ്പെടേണ്ടതും ഉണ്ട് എന്ന് വിവരിക്കുകയാണ് ചെയ്തിട്ടുള്ളത് ,

ഇമാമിന്റെ വാചകത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും

وفي احيا علوم الدين 1/38

فإن قلت فلم لم تورد في أقسام العلوم: الكلام والفلسفة، وتبين أنهما مذمومان أو محمودان.


فاعلم أن حاصل ما يشتمل عليه علم الكلام من الأدلة التي ينتفع بها فالقرآن والأخبار مشتملة عليه وما خرج عنهما فهو إما مجادلة مذمومة وهي من البدع كما سيأتي بيانه 

إما مشاغبة بالتعلق بمناقضات الفرق لها،و تطويل بنقل المقالات التي أكثرها ترّهات و هذيانات تزدريها الطباع ،و تمجها الأسماع،و بعضها خوض فيما لا يتعلق بالدين و لم يكن شيء منه مألوفا في العصر الأول،و كان الخوض فيه بالكلية من البدع ،و لكن تغير الآن حكمه إذ حدثت البدع الصارفة عن مقتضى القرءان و السنة،و نبغت جماعة لفقوا لها شبها و رتبوا فيها كلاما مؤلفا.


فصار ذلك المحذور بحكم الضرورة مأذونا فيه،بل صار من فروض الكفايات،و هو القدر الذي يقابل به المبتدع إذا قصد الدعوة إلى البدعة ،و ذلك إلى حد محدود سنذكره في الباب الذي يلي هذا،إن شاء اللّٰه تعالى.احيا علوم الدين

ഇമാം മസ്സാലി പറയുന്നു. എന്തുകൊണ്ട് മേൽ വിജ്ഞാനത്തിന്റെവിഭാഗത്തിൽ ഇൽമുൽ കലാമിനേയും ഇൽ മുൽ ഫൽസഫ യേയും കൊണ്ടുവന്നില്ല ,അവ രണ്ടും ആക്ഷേപാർഹവും നല്ലതും ഉണ്ട് എന്ന് എന്തുകൊണ്ട് പറയുന്നു എന്ന് നീ ചോദിച്ചാൽ

അതിനുള്ള മറുപടി


ഇൽമുൽകലാം ഉൾപ്പെട്ട തെളിവുകൾ വിശുദ്ധ ഖുർആനിലും ഹദീസിലും ഉൾക്കൊണ്ടത് തന്നെയാണ്. അത് അല്ലാത്തത് മോശമായ തർക്കം ആയിരിക്കാം അത് ബിദ്അത്തിൽ പെടുന്നതാണ്.

മറ്റു പല ഇനങ്ങളും അതിൽ ഉണ്ട് .

പക്ഷേ ഇന്ന് പുത്തൻ വാദികൾ പലവിധേനയും വർധിച്ചത് കൊണ്ട് അത് പഠിക്കൽ അത്യാവശ്യമായിരിക്കുന്നു.അനുമതി നൽകപ്പെട്ടത് ആയിരിക്കുന്നു .എന്നല്ല. അത്  ഫർള് കിഫായിരിക്കുന്നു (. ഇഹ് യാഉലൂമുദീൻ1/38)



ഇമാം ഗസ്സാലി ഖവാഇദുൽ അഖാഇദ്  എന്ന ഗ്രന്ഥത്തിൽ ഇൽമുൽകലാമിനെ എതിർത്തിട്ടുണ്ട് എന്ന് ചില വഹാബി പുരോഹിതന്മാർ  പറയുന്നു ശരിയാണോ ?


മറുപടി


ഇമാം ഗസ്സാലി ഖവാഇദുൽ അഖാഇദ്  എന്ന ഗ്രന്ഥത്തിൽ

പറയുന്നു.


وفي قواءد العقاءد الغزالي


فإن قلت تعلم الجدل والكلام مذموم كتعلم النجوم أو هو مباح أو مندوب إليه


فاعلم أن للناس في هذا غلوا وإسرافا في أطراف فمن قائل إنه بدعة وحرام وأن العبد إن لقي الله عز وجل بكل ذنب سوى الشرك خير له من أن يلقاه بالكلام


ومن قائل أنه واجب وفرض إما على الكفاية أو على الأعيان وأنه أفضل الأعمال وأعلى القربات فإنه تحقيق لعلم التوحيد ونضال عن دين الله تعالى ::

ഇൽമുൽ കലാം പടിക്കൽ മോശമാണോ അല്ലെങ്കിൽ ഹലാലാണോ അല്ലെങ്കിൽ സുന്നത്താണോ എന്ന് നീ ചോദിച്ചാൽ


എന്റെ മറുപടി


നീ അറിയുക ജനങ്ങൾ പലർക്കും ഇതിൽ വിവിധ അഭിപ്രായങ്ങൾ ഉണ്ട് .

ചിലർ പാടില്ല എന്നും  ചിലർ നിർബന്ധമാണെന്നും  ചിലർ ഫർള് അയിനാണെന്നും ചിലർ ഫർള് കിഫായ ആണെന്നും  പറഞ്ഞു.



فإن قلت فما المختار عندك فيه فأعلم أن الحق فيه أن إطلاق القول بذمه في كل حال أو بحمده في كل حال خطأ بل لا بد فيه من تفصيل...........


എന്താണ് നിങ്ങളുടെ അടുക്കൽ തെരഞ്ഞെടുത്തത് എന്ന് നീ ചോദിച്ചാൽ നീ അറിയുക ഇല്മുൽ കലാമിനെ നിരുപാധികം മോശമാണെന്ന് പറയലും നിരുപാധികം നല്ലതാണെന്ന് പറയലും ശരിയല്ല

അതിൽ ചില വിവരണങ്ങൾ അത്യാവശ്യമാണ്.


ഇൽമുൽ കലാമിനെ പറ്റി  പറയുകയാണെങ്കിൽ അതിൽ ചില ഉപകാരങ്ങളും ഉപദ്രവങ്ങളും ഉണ്ട് ഉപകാരം പരിഗണിച്ച് ഉപകാരത്തിന്റെ സമയത്ത് അത് ഹലാലോ പുണ്യകർമ്മമോ നിർബന്ധമോ ആയിത്തീരും എന്നാൽ ഉപദ്രവം പരിഗണിച്ച് ഉപദ്രവ സമയത്ത് അത് ഹറാമായി തീരും.

 فنعود إلى علم الكلام ونقول إن فيه منفعة وفي مضرة فهو بإعتبار منفعته في وقت الإنتفاع حلال أو مندوب إليه أو واجب كما يقتضيه الحال وهو بإعتبار مضرته في وقت الإستضرار ومحله حرام


അതിന്റെ ഉപദ്രവവും ഉപകാരവും അറിഞ്ഞാൽ അപകടമുള്ള മരുന്ന് ഉപയോഗിക്കുന്ന ഒരു നിപുണനായ ഡോക്ടറെ പോലെയാണ് അതിന്റേതായ സ്ഥാനത്ത് ആവശ്യ സന്ദർഭത്തിൽ ആവശ്യത്തിന് അളവിൽ അത് വെക്കേണ്ടതാണ്.


وإذا وقعت الإحاطة بضرره ومنفعته فينبغي أن يكون كالطبيب الحاذق في إستعمال الدواء الخطر إذ لا يضعه إلا في موضعه وذلك في وقت الحاجة وعلى قدر الحاجة.......


 എന്നാൽ താർക്കിതനായ ഒരാൾ വന്നാൽ അവനോട് തർക്കിച്ചു കൊണ്ടല്ലാതെ അവർക്ക് സത്യം ബോധ്യപ്പെടുത്തി കൊടുക്കാൻ അസാധ്യമായാൽ അവനോട് ഇത്തരം തർക്കങ്ങൾ അനുവദനീയമാണ്.

وإستقصاء الجدل إنما ينفع في موضع واحد وهو أن يفرض عامي إعتقد البدعة بنوع جدل سمعه فيقابل ذلك الجدل بمثله فيعود إلى إعتقاد الحق وذلك فيمن ظهر له من الأنس بالمجادلة ما يمنعه عن القناعة بالمواعظ والتحذيرات العامية فقد انتهى هذا إلى حالة لا يشفيه منها إلا دواء الجدل

فجاز أن يلقى إليه


എന്നാൽ പുത്തൻ വാദികൾ വർധിച്ചത് കൊണ്ട് അത്യാവശ്യമല്ലേ അത് ഫർള് കിഫായ അല്ലേ സഹാബത്തിന്റെ കാലം അങ്ങനെയല്ലല്ലോ

എന്ന് നീ ചോദിച്ചാൽ


നീ മനസ്സിലാക്കേണ്ടത്


فإن قلت مهما اعترفت بالحاجة إليه في دفع المبتدعة والآن قد ثارت البدع وعمت البلوى وأرهقت الحاجة فلا بد أن يصير القيام بهذا العلم من فروض الكفايات كالقيام بحراسة الأموال وسائر الحقوق كالقضاء والولاية وغيرهما وما لم يشتغل العلماء بنشر ذلك والتدريس فيه والبحث عنه لا يدوم ولو ترك بالكلية لا ندرس وليس في مجرد الطباع كفاية لحل شبه المبتدعة ما لم يتعلم فينبغي أن يكون التدريس فيه والبحث عنه أيضا من فروض الكفايات بخلاف زمن الصحابة رضي الله عنهم فإن الحاجة ما كانت ماسة إليه


പുത്തൻ വാദികളെ ഗണ്ണിക്കാൻ കഴിവുള്ള ഈ വിജ്ഞാനം അറിയുന്ന ആളുകൾ ഓരോ രാജ്യത്തും ഉണ്ടാവൽ അത്യാവശ്യം ആണ്

അതുകൊണ്ടുതന്നെ അത് പഠിപ്പിക്കാൻപക്ഷേ മറ്റു വിജ്ഞാനങ്ങളെ പോലെ എല്ലാവർക്കും വ്യാപകമാക്കേണ്ടതില്ല.

.........

فاعلم أن الحق أنه لا بد في كل بلد من قائم بهذا العلم مستقل بدفع شبه المبتدعة التي ثارت في تلك البلدة وذلك يدوم بالتعليم ولكن ليس من الصواب تدريسه على العموم كتدريس الفقه والتفسير فإن هذا مثل الدواء والفقه مثل

الغذاء وضرر الغذاء لا يحذر وضرر الدواء محذور لما ذكرنا فيه من أنواع الضرر


ഇമാം ഗസാലി റ വീണ്ടും പറയുന്നു.

നി അറിയുക

ഇമാം ശാഫിഇയും മറ്റു സലഫുകളും തടഞ്ഞത്

ഇൽ മുൽ കലാമിൽ ആണ്ടിറങ്ങുന്നതിനാലും അതിൽ മാത്രം തനിക്കൽ നാലും  നാം മുമ്പ് പറഞ്ഞ അപകടം ഉള്ളത് കൊണ്ട് അങ്ങനെയുള്ള

ആണ്ടിറങ്ങുന്നതും അതിൽ മാത്രം തനിക്കലും മാത്രമാണ്.


എന്നാൽ ഇബ്നു അബ്ബാസ് റ ഖവാരിജി കളോട് സംവാദം നടത്തിയതും അലി റ ഖദറി കളുമായി സംവാദം നടത്തിയത് അത് വെക്തമായ കലാമ് കൊണ്ടും ആവശ്യഘട്ടത്തിലും ആയിരുന്നു. അത് കൊണ്ട് ആ കലാം നല്ലതാണ്.

ഓരോ കാലഘട്ടത്തിലും ആവശ്യങ്ങൾ വർധിക്കുമ്പോൾ ഇൽ മുൽ കലാമിന്റെ വിധിയും വിത്യാസമാവും ( അനുവധനീയമാവും)

وعرفت أن الشافعي وكافة السلف إنما منعوا عن الخوض فيه


والتجرد له لما فيه من الضرر الذي نبهنا عليه وأن ما نقل عن ابن عباس رضي الله عنهما من مناظرة الخوارج وما نقل عن علي رضي الله عنه من المناظرة في القدر وغيره كان من الكلام الجلي الظاهر وفي محل الحاجة وذلك محمود في كل حال


نعم قد تختلف الأعصار في كثرة الحاجة وقلتها فلا يبعد أن يختلف الحكم لذلك



ഇത്തറയും വിവരിച്ചതിൽ നിന്ന് ഇൽ മുൽ കലാമിൽ നിന്നും പാടില്ലാത്തഅളവും അവസ്ഥയും വ്യക്തിയും മനസ്സിലാക്കാം അപ്രകാരം കലാമിൽ  നിന്നും സുത്യർഹമായ അളവുംഅവസ്ഥയും വ്യക്തിയും മനസ്സിലാക്കാം 


فقد عرفت بهذا القدر المذموم والقدر المحمود من الكلام والحال التي يذم فيها والحال التي يحمد فيها والشخص الذي ينتفع به والشخص الذي لا ينتفع به

ഖവാഇദുൽ അഖാഇദ്


اسلم الثقافي الكاملي المليباري الهندي


Aslam Kamil Saquafi parappanangadi


Thursday, December 14, 2023

നിസ്കാര കുപ്പായവും വസ്ത്രങ്ങളും ഉജാല മുക്കിയത് ധരിച്ചു നിസ്കരിക്കൽ വിധി

 *നിസ്കാരത്തിലെ വസ്ത്രം*


ചോദ്യം


നിസ്കാര കുപ്പായവും വസ്ത്രങ്ങളും ഉജാല മുക്കിയത് ധരിച്ചു നിസ്കരിക്കൽ വിധി എന്ത് ?


മറുപടി


നെയ്തതിന് ശേഷം ചായം മുക്കിയ വസ്ത്രം കറാഹത്താണന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.


ഫത്ഹുൽ മുഈൻ പറയുന്നു.


قال شيخنا: ويكره ما صبغ بعده، ولو بغير الحمرة


ഈ അടിസ്ഥാനത്തിൽ അത് ഉപേക്ഷിക്കേണ്ടതാണ്.


ചോദ്യം


 ഇപ്പോ കുറേ ആളുകൾ കളർ നിസ്കാരക്കുപ്പായം(പുള്ളിയൊക്കെ ഉള്ളത്) ഉപയോഗിക്കുന്നത് കണ്ടു.അതിനെ കുറിച്ച് ഒന്നു പറയാമോ.


മറുപടി


 വെള്ളയാവൽ സുന്നത്താണ് 

ആ സുന്നത്ത് നഷ്ടപ്പെടും


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി





Sunday, December 10, 2023

ഐക്യ സംഘത്തിന്റെ അന്ത്യം*പലിശ

 https://m.facebook.com/story.php?story_fbid=pfbid0YzwTaCxWnWSEQJXi1Graqx7eGXfmbAzzTSQnEmvXZxShHFpP6TJHAyzFtNWyCziPl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 51/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഐക്യ സംഘത്തിന്റെ അന്ത്യം*


കുറഞ്ഞ ആയുസ്സ് മാത്രമേ ഐക്യ സംഘത്തിന് ഉണ്ടായിരുന്നുള്ളൂ. പത്ത് വയസ്സ് പൂർത്തിയാകുമ്പോഴേക്കും ആദർശ വിഷയത്തിൽ തന്നെ അതിന്റെ നേതാക്കൾ തമ്മിൽതല്ലി നാട്ടുകാരുടെ ഭിന്നിപ്പ് തീർക്കാൻ വേണ്ടി രൂപീകരിച്ച സംഘടന അതിന്റെ നേതൃത്വത്തിന്റെ ഭിന്നിപ്പിനാൽ തന്നെ അന്ത്യം കുറിക്കേണ്ടി വന്ന ദയനീയമായ കഥ ഇ.മൊയ്തു മൗലവിയുടെ മകൻ എം റഷീദ് വിവരിക്കുന്നു:


"പലിശ മുസ്ലിംകൾക്ക് നിഷിദ്ധമാണല്ലോ. അതിനാൽ ബാങ്കിംഗ് പലിശയിൽ ഉൾപ്പെടുകയില്ലെന്ന് ഒരു മത വ്യാഖ്യാനം കണ്ടുപിടിച്ചു. ഇത് ചെയ്തത് കെ എം മൗലവി ആയിരുന്നു. ഇതിന് ഹീലത്തുർരിബ എന്ന് പേരിടുകയും ചെയ്തു. ഇതോടെ അബ്ദുറഹ്മാനും സംഘവും തമ്മിൽ അഭിപ്രായഭേദം ഉണ്ടായി. അത് രൂക്ഷം പ്രാപിച്ചു. അൽ അമീനി(മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പ്രസിദ്ധീകരണം)ൽ ഹീലതുർരിബയെ വിമർശിച്ചു കൊണ്ട് നിരവധി ലേഖനങ്ങളും മുഖക്കുറിപ്പുകളും വന്നു. എം സി സി അബ്ദുറഹ്മാൻ മൗലവിയുടെ നിരൂപണം വളരെ പ്രശസ്തമായിരുന്നു. ഇതിൻെറ ഫലമായി മുസ്ലിം ബഹുജനങ്ങൾ ഐക്യ സംഘത്തിന് എതിരായി. ബാങ്ക് പ്രവർത്തനം നിർത്താൻ അവർ നിർബന്ധിതരായി. ബാങ്ക് പ്രവർത്തനം മാത്രമല്ല നിർത്തേണ്ടിവന്നത്, ഐക്യ സംഘം തന്നെ നിർത്തേണ്ടിവന്നു. ഇതേ പ്രശ്നത്തെക്കുറിച്ച് അനുഭവസ്ഥനായ മൊയ്തു മൗലവി തന്റെ ആത്മകഥയിൽ എഴുതി:


"ബാങ്ക് സ്ഥാപിച്ച് അതുവഴി സമുദായത്തിന്റെ സാമ്പത്തികമായ അധപതന നില പരിഹരിക്കാം എന്ന നിഗമനത്തിൽ അവരെത്തിച്ചേർന്നു. പുതിയ ആദർശങ്ങളെ അനുകൂലിക്കുന്ന ചില മൗലവിമാരുടെ ഫത്‌വകളും അവർ സമ്പാദിച്ചു. മിതമായി പലിശ വാങ്ങുന്നതിന് വിരോധമില്ല എന്ന വാദവും ഉന്നയിച്ചു. അങ്ങനെ ഒരു മുസ്‌ലിം ബാങ്ക് സ്ഥാപിക്കപ്പെട്ടു. അതോടുകൂടി സംഘത്തിൻെറ നേരെയുള്ള എതിർപ്പിന് ശക്തി കൂടി. ജനാബ് അബ്ദുറഹ്മാൻ സാഹിബും മറ്റും മുസ്ലിം ഐക്യ സംഘക്കാരുടെ അനാശാസ്യമായ ഈ സംരംഭത്തെ നഖശിഖാന്തം എതിർത്തു. അൽ അമീൻ പത്രത്തിന്റെ താളുകൾ അതിനായി ഉപയോഗിച്ചു. "

(മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. പേജ് 71)


ഈ മൊയ്തു മൗലവി എൻ്റെ കൂട്ടുകാരൻ എന്ന കൃതിയിൽ എഴുതുന്നു:


"അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തീരെ നിഷ്കാസനം ചെയ്യാനും വിദ്യാഭ്യാസം പ്രചരിപ്പിക്കാനുമാണെന്ന പാവനമായ ആദർശത്തെ മുൻനിർത്തിക്കൊണ്ട് വെളിക്കു വന്നിട്ടുള്ള പ്രസ്തുത സംഘടന കാലാന്തരത്തിൽ നിരവധി  വയക്കിനും വയ്യാവേലക്കും ഹേതുവായി പരിണമിച്ചു. ആദ്യം നല്ല ജനകാര്യങ്ങളിൽ ഏർപ്പെട്ടുവെങ്കിലും ഒടുവിൽ ബാങ്ക് സ്ഥാപിക്കാനും പലിശ മേടിക്കാനുള്ള ശ്രമത്തിലാണ് ഐക്യ സംഘക്കാർ എത്തിച്ചേർന്നത്. "

(എന്റെ കൂട്ടുകാരൻ - 198

ഇ.മൊയ്തു മൗലവി )


അവസാനം ഐക്യ സംഘക്കാർ ബാങ്കിന്റെ ഷെയർ വിൽക്കാൻ പോയ രസകരമായ കഥ ഈ മൊയ്തു മൗലവി വിവരിക്കുന്നുണ്ട്.


" അൽ അമീൻ അതിനെ കർശനമായും യുക്തിയുക്തമായും എതിർത്തു. തന്നിമിത്തം സീതി സാഹിബിനും അരിശം മൂത്തു.  അബ്ദുറഹ്മാൻ സാഹിബിനെയും അൽ അമീനെയും പരുഷമായ ഭാഷയിൽ ആക്ഷേപിച്ചുകൊണ്ട് മുഖ ലേഖനങ്ങളും ലേഖനങ്ങളും എഴുതി. അബ്ദുറഹ്മാൻ സാഹിബിന്റെയും അമീനിന്റെയും എതിർപ്പ് ബാങ്കിന്റെ നടത്തിപ്പിനെ സാരമായി ബാധിച്ചു.  കെ എം സീതി , മണപ്പാട്ട് കുഞ്ഞഹമ്മദാജി മുതലായവർ ഷെയർ വിൽക്കാനായി മലബാറിൽ പര്യടനം നടത്തി. ചിലർ അവരുടെ സരസമായ പ്രസംഗങ്ങൾ കേട്ട് മയങ്ങി ഓഹരികൾ സ്വീകരിച്ചുവെങ്കിലും അൽ അമീനിന്റെ മുഖപ്രസംഗം വെളിക്കു വന്നതോടുകൂടി ഐക്യസംഘം നേതാക്കൾ നിരാശരായി മടങ്ങിപ്പോവേണ്ടിവന്നു. ഒന്നാം ഗഡുവിന് പണം അടച്ചവർ അടച്ച പണം മടക്കി തരേണ്ടതില്ലെന്നും രണ്ടാമത്തെ ഗഡുവിനെ ആവശ്യപ്പെടരുതെന്നും പറഞ്ഞു ഒഴിഞ്ഞു. സമുദായത്തെ അഭിവൃദ്ധിപ്പെടുത്താനുള്ള മാർഗം അല്ലാഹു കഠിനമായി നിരോധിച്ചിരിക്കുന്ന പലിശ ഹലാൽ ആക്കുകയോ ?എന്നിപ്രകാരമാണ് കോഴിക്കോട്ടെ ചില പ്രബലന്മാർ സീതി സാഹിബിനും മണപ്പാടനും കൊടുത്ത മറുപടിയെന്നത് പ്രത്യേകം പ്രസ്താവ്യമാണ്...അതുകൊണ്ടുണ്ടായ ദോഷഫലം ഐക്യ സംഘക്കാർക്ക് നല്ലവണ്ണം അനുഭവപ്പെട്ടിട്ടുണ്ട്. അങ്ങിനെ ബാങ്ക് പൊളിഞ്ഞു തകർന്നു തരിപ്പണമായി. "

(എന്റെ കൂട്ടുകാരൻ

ഈ മൊയ്തു മൗലവി പേജ് 200)


മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ പെട്ട ഈ മൊയ്തു മൗലവിയാണ് ഈ ചരിത്രം രേഖപ്പെടുത്തുന്നത്. എന്നാൽ ആധുനിക മൗലവിമാർ ഈ ചരിത്രം മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്.

ബ്രിട്ടീഷ് സ്നേഹവും* *ബാങ്ക് പലിശയും50

 https://www.facebook.com/100024345712315/posts/pfbid02uCmCANizv79tMtJAFGcjJeKnkVkhdDUBSxMJ1a7ikN3h4Jno6y6mqsGaUbhuixoUl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 50/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ബ്രിട്ടീഷ് സ്നേഹവും*

*ബാങ്ക് പലിശയും*


കൊടുങ്ങല്ലൂർ പ്രദേശത്തെ മുസ്‌ലിംകൾ തമ്മിലുള്ള വഴക്കുകൾ  പരിഹരിക്കാനും മറ്റും പ്രാദേശികമായി രൂപം കൊണ്ട പ്രസ്ഥാനം ആയിരുന്നല്ലോ നിഷ്പക്ഷ സംഘം. അത് നല്ലൊരു പ്രവർത്തനമായി വിലയിരുത്തപ്പെടുകയും ഒരുപാട് ആളുകൾ അതിൽ ആകൃഷ്ടരാവുകയും ചെയ്തിട്ടുണ്ട്. പിന്നീട് വൈകാതെ തന്നെ അത് ഐക്യ സംഘമായി രൂപപ്പെടുകയും ഇസ്‌ലാമിക വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തപ്പോൾ വിവരമുള്ളവരൊക്കെ അതിൽ നിന്നും മാറിനിൽക്കുകയാണുണ്ടായത്. 


മത പണ്ഡിതർ മാത്രമല്ല സാധാരണക്കാർ പോലും അവരുടെ ആദർശ വ്യതിയാനങ്ങൾ മനസ്സിലാക്കി അതിൽ നിന്നും രാജി വെച്ചിട്ടുണ്ട്.

അതിൽ പ്രധാനിയാണ് കോൺഗ്രസ് നേതാവായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. 1924ൽ തന്നെ ഐക്യ സംഘവുമായി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മാറിനിന്നിട്ടുണ്ട്. രണ്ടു കാരണങ്ങളാണ് പ്രധാനമായും അതിനുള്ളത്. 

ഒന്ന് : ബ്രിട്ടീഷുകാർക്കെതിരെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് കൊണ്ടുവന്ന പ്രമേയം പിൻവലിക്കാൻ ഐക്യ സംഘക്കാർ ആവശ്യപ്പെട്ടത്.

രണ്ട് : ബാങ്ക്പലിശ അനുവദനീയമാക്കി കെഎം മൗലവി പുസ്തകം രചിച്ചത്.


ഇ. മൊയ്തു മൗലവിയുടെ മകൻ എം റഷീദ്എഴുതിയ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്ന പുസ്തകത്തിൽ വിശദമായി അക്കാര്യം പറയുന്നുണ്ട്.


"1924 ഐക്യ സംഘത്തിൻറെ രണ്ടാം വാർഷിക സമ്മേളനം ആലുവയിൽ ചേർന്നപ്പോൾ ഖിലാഫത്ത് പ്രശ്നത്തിൽ മുസ്‌ലിംകളോട് വാഗ്ദാന ലംഘനം നടത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അപലപിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ചുകൊണ്ട് അബ്ദുറഹ്മാൻ സാഹിബ് ഉജ്ജ്വലമായി പ്രസംഗിച്ചു. സ്നേഹപൂർവ്വമായ സമ്മർദ്ദം വഴി തങ്ങളുടെ കുഞ്ഞുമുഹമ്മദിനെ കൊണ്ട് ഈ പ്രമേയം പിൻവലിപ്പിക്കാൻ കഴിയുമെന്ന് കുഞ്ഞികൊച്ചു ഹാജിയും മണപ്പാടനും മറ്റും കരുതി. അത് നടക്കുകയില്ലെന്ന് ഉറപ്പായപ്പോൾ സാഹിബ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു എതിർപ്പുണ്ടായി. ഉറ്റ സുഹൃത്തും നിതാന്ത സഹചാരിയുമായ മൊയ്തു മൗലവി പ്രമേയത്തെ ശക്തിയായി എതിർത്തുകൊണ്ട് പ്രസംഗിച്ചു. അതിനുശേഷം പ്രമേയം ബോട്ടിലിട്ടപ്പോൾ എതിരാളികൾക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചു. ഈ തോൽവി വ്യക്തിപരമായി കരുതാതെ സാഹിബ് ഐക്യ സംഘവുമായുള്ള ബന്ധം തുടർന്നുവെങ്കിലും അധികം താമസിയാതെ തുറന്നെതിർക്കേണ്ട സാഹചര്യമുണ്ടായി. ഇതിനെപ്പറ്റി കെ എ കൊടുങ്ങല്ലൂർ, എസ് കെ പൊറ്റക്കാട്, പി പി ഉമർ കോയ, എൻ പി മുഹമ്മദ് എന്നിവർ 1978 കൂട്ടായി രചിച്ച മുഹമ്മദ് അബ്ദുറഹ്മാൻ എന്ന ബൃഹത് ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ് : ഐക്യ സംഘത്തിലെ ഉത്സാഹശാലികളായ ചില പ്രവർത്തകന്മാർ എറണാകുളത്ത് ഒരു മുസ്ലിം ബാങ്ക് സ്ഥാപിച്ചു. കെഎം സീതിയാണ് ഇതിൽ മുൻകൈയെടുത്തിരുന്നത്. പലിശ മുസ്ലിംകൾക്ക് നിഷിദ്ധമാണല്ലോ അതിനാൽ ബാങ്കിംഗ് പലിശയിൽ ഉൾപ്പെടുകയില്ലെന്ന് ഒരു മത വ്യാഖ്യാനം കണ്ടുപിടിച്ചു ഇത് ചെയ്തത് കെ എം മൗലവിയായിരുന്നു. ഇതിന് ഹീലത്തു രിബ എന്നു പേരിടുകയും ചെയ്തു. ഇതോടെ അബ്ദുറഹ്മാനും സംഘവും തമ്മിൽ അഭിപ്രായ ഭേദം ഉണ്ടായി. "

(മുഹമ്മദ് അബ്ദുറഹ്മാൻ 

സാഹിബ്. എം റഷീദ് പേജ് 70)

ഖുതുബ ഭാഷ മാറ്റാൻ* *യോഗതീരുമാനം49

 https://m.facebook.com/story.php?story_fbid=pfbid0ijuZ22D2gNkG6b2vra5oWkcbG3ZpZo78ZJJAeFoW7Y2JfDnTcNKFJix6MmnUVkfl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 49/313

➖➖➖➖➖➖➖➖➖➖➖

✍️Aslam saquafi payyoli


*ഖുതുബ ഭാഷ മാറ്റാൻ*

 *യോഗതീരുമാനം*


ഐക്യ സംഘത്തിന് പുറമേ ഈ പുതിയ ചിന്താഗതികൾ സമൂഹത്തിൽ വ്യാപിപ്പിക്കാൻ ചെറിയ ചെറിയ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ 'താലൂക്ക് മുസ്‌ലിം സമാജങ്ങൾ ' രൂപീകരിക്കുകയും പുതിയ ചിന്തകൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. 


ഇസ്‌ലാമിക കർമ്മങ്ങൾ തന്നെ നശിപ്പിച്ചു കളയുന്ന തീരുമാനങ്ങൾ ഈ സഭകളിലൂടെ പുറത്തുവന്നിട്ടുണ്ട്. 

മുജാഹിദ്  ചരിത്രകാരനായ എം മുഹമ്മദുക്കണ്ണ് എഴുതിയ വക്കം മൗലവി എന്ന പുസ്തകത്തിൽ നിന്ന് : 


"ചിറയിൻകീഴ് താലൂക്ക് മുസ്‌ലിം സമാജത്തിന്റെ പ്രഥമ സമ്മേളനം 1923 മെയ് 5,6 തീയതികളിൽ പെരുമാതുറ വെച്ച് കൂടാൻ തീരുമാനിച്ചു.... 

1923 മെയ് അഞ്ചാം തീയതി പെരുമാതുറ വെച്ചു കൂടിയ മഹാ സമ്മേളനം തികഞ്ഞ വിജയമായിരുന്നു. മുസ്‌ലിംകൾക്ക് മുമ്പൊരിക്കലും അത്തരം ഒരു യോഗം കൂടാൻ സാധിച്ചിട്ടില്ല. വക്കം മൗലവി അധ്യക്ഷം വഹിച്ചു. ആ യോഗത്തിന്റെ തീരുമാനങ്ങൾ പ്രാധാന്യമർഹിക്കുന്നവയാണ്. വിദൂരവ്യാപകമായ ഫലം ഉളവാക്കിയതും. അത് ചുവടെ ചേർക്കുന്നു :


6 - പള്ളികളിൽ പുരോഗമനവാദികളും പണ്ഡിതന്മാരുമായ ഖതീബന്മാരെ നിയമിക്കുക.

7 - പള്ളികളിൽ നടത്തുന്ന ഖുതുബയും വിവാഹാവസരങ്ങളിലെ ഖുതുബയും - പ്രാർത്ഥനാ ഭാഗം ഒഴികെ - മലയാളത്തിൽ നടത്തുക. "

(വക്കം മൗലവി പേജ് 97)


ബിദ്അത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ പെട്ടതാണ് കർമ്മങ്ങൾ നിഷ്ഫലമാക്കുകയെന്നത്. അത് ചിലപ്പോൾ ഇബാദത്തിന്റെ ശർത്തുകൾ ഒഴിവാക്കി കൊണ്ടോ അല്ലെങ്കിൽ ഇല്ലാത്ത നിബന്ധനകൾ കൂട്ടിച്ചേർത്തു കൊണ്ടോ ആയിരിക്കും. 


വെള്ളിയാഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനയാണല്ലൊ ജുമുഅ ഖുതുബ. ഖുതുബ അറബി ഭാഷയിൽ ആയിരിക്കണം എന്നത് അത് സ്വീകരിക്കപ്പെടാനുള്ള അഭിവാജ്യ ഘടകമാണ്. ആ ഘടകത്തെ ഇല്ലായ്മ ചെയ്തു കൊണ്ടുള്ള തീരുമാനമാണ് ഇത്തരം സമ്മേളനങ്ങളിലൂടെ പുറത്ത് വരുന്നത്. ഫലത്തിൽ വുളു ഇല്ലാത്ത നിസ്കാരം പോലെയായിമാറി അനറബി ഭാഷയിലെ ജുമുഅ ഖുതുബ.

ജാറം പൊളിച്ചു* *കൊണ്ടാണ് തുടക്കം47

 https://m.facebook.com/story.php?story_fbid=pfbid0EmEh4isYeVhf7oM6SU3iAjbbJ5KczpuYsCVSQBJHVnM3waUToQaM1nzSUWT3mbtkl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 47 / 313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli

*ജാറം പൊളിച്ചു*

*കൊണ്ടാണ് തുടക്കം*


ഇബ്നു അബ്ദുൽ വഹാബിന്റെ തീവ്ര ചിന്തയും മുഹമ്മദ് അബ്ദുവിന്റെ യുക്തിവാദവും ഇണങ്ങിചേർന്നതാണല്ലോ കേരള വഹാബിസം.


മക്ക മദീന പുണ്യ സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇബ്നു അബ്ദുൽ വഹാബിന്റെ പാത സ്വീകരിച്ചാണ് ഐക്യ സംഘത്തിന്റെ പ്രവർത്തനങ്ങളുടെ തുടക്കം.


മുജാഹിദ് മുഖപത്രം ശബാബ് വാരികയിൽ 

ഐക്യ സംഘം നേതാവ് മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയുടെ മകൻ എഴുതുന്നു :


"സ്വന്തം കുടുംബത്തിൻറെ പേരിൽ തന്നെ ഉണ്ടായിരുന്ന ജാറം തകർത്തുകൊണ്ടാണ് ഉപ്പ ഖബറാരാധനക്കെതിരായ പോരാട്ടം തുടങ്ങിവച്ചത്....ഈ ജാറും തകർക്കുകയാണ് ഉപ്പ ആദ്യം ചെയ്തത്. അതിൻറെ കെട്ടുകൾ എല്ലാം തകർത്തു തറനിരപ്പിൽ രണ്ട് മീസാൻ കല്ല് നാട്ടിൽ സാധാരണ ഖബറാക്കി മാറ്റി. സ്വന്തം കുടുംബക്കാരുടെ കബർ തകർത്തതു കൊണ്ട് തന്നെ ചോദ്യം ചെയ്യാനോ എതിർക്കാനോ ആരുമുണ്ടായിരുന്നില്ല."

(ശബാബ് വാരിക

2009 മാർച്ച് 20 പേജ് 18)


ഖബറു പൊളിക്ക് തുടക്കം കുറിച്ചത് ഇബ്നു തൈമിയ്യയാണത്രെ. ജാറങ്ങളും മഖ്ബറകളും പുണ്യത്തിനുവേണ്ടി സന്ദർശിക്കാൻ പാടില്ലെന്ന് അദ്ദേഹം(ഇബ്നു തൈമിയ്യ) പ്രഖ്യാപിച്ചു. കെട്ടിപ്പൊക്കിയ കബറുകൾ അദ്ദേഹം പൊളിച്ചുമാറ്റി. ജനം അദ്ദേഹത്തെ ഒരു കോട്ടപ്പുള്ളിൽ അടച്ചുപൂട്ടി. പുസ്തകങ്ങളും മഷിയും എഴുതാനുള്ള ഏടുകളും പുറത്തേക്ക് വലിച്ചെറിഞ്ഞു.

(MSM സുവനീർ 2007

പേജ്: 133)


ഹിജ്റ 661 ( ക്രി: 1263) കാലഘട്ടത്തിൽ ജീവിച്ച ഇബ്നു തൈമിയക്കുശേഷം ഈ പ്രവർത്തനം ഏറ്റുപിടിച്ചത് ഹിജ്റ 1115 ൽ ജനിച്ച ഇബ്നു അബ്ദുൽ വഹാബാണ്.


"ഇബ്നു തൈമിയക്കുശേഷം വീണ്ടും ഇരുട്ടിൽ ആയ മുസ്ലിം ലോകത്തിന് ഒരു രക്ഷകൻ വന്നത് 1115 (ക്രി 1703) ലാണ്. ഇബ്നു തൈമിയ്യയുടെ ഗ്രന്ഥങ്ങൾ പഠിച്ച് അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഉദ്ദാരണ പ്രവർത്തനത്തിനിറങ്ങിയ മഹാനത്രേ നജിദിൽ ഭൂജാതനായ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്....മഹാന്മാരുടെ മഖ്ബറകൾക്ക് പ്രത്യേകം പ്രാധാന്യം കൊടുക്കുന്നതും തെറ്റാണെന്ന് അദ്ദേഹം സമർപ്പിച്ചു മഖ്ബറകൾ പൊളിച്ചു നീക്കി. "

(എം എസ് എം സുവനീർ 

2007 പേജ്: 133 )


ഇബ്നു അബ്ദുൽ വഹാബിന്റെ ചരിത്രത്തിൽ ഒട്ടേറെ മഹാന്മാരുടെ കബറുകൾ പൊളിച്ചു തരിപ്പണമാക്കിയത് മുജാഹിദുകൾ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 


സ്വഹാബിയായ സൈദുബ്നു ഖത്താബിന്റെ മഖ്ബറ പൊളിച്ച ചരിത്രം കെ എൻ എം പ്രസിദ്ധീകരിച്ച ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 


"ജബീല പട്ടണത്തിൽ ഒരു ഖബർ ഉണ്ടായിരുന്നു. അബൂബക്കർ സിദ്ദീഖ് (റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട അതിനു ശേഷം കള്ള പ്രവാചകനായി ചമഞ്ഞ് മുസ്‌ലിം സമൂഹത്തെ എതിർത്ത മുസൈലിമതുൽ കദ്ദാബുമായുള്ള സമരത്തിൽ ശഹീദായ സൈദുബിൻ ഖത്താബിന്റേതായിരുന്നു ആ ഖബർ. അമീർ ഉസ്മാനും അറുനൂറ്  അശ്വഭടന്മാരും ഇബ്നു അബ്ദുൽ വഹാബും കൂടി ഭക്തജനങ്ങളുടെ മുന്നിൽ വച്ച് ആ ജാരം നിരപ്പാക്കി.

(പേജ് : 17 )

വഹാബികളുടെപരാജയപ്പെട്ടുപോയ* *പരമ്പര നിർമ്മാണം*46

 https://m.facebook.com/story.php?story_fbid=pfbid0qL1MD6YNj7VsQpMXmbXNSB849Z1E19Wq41r1iZvdaFCNWsp8VmBp4feBX3m1ymFUl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 46/313

➖➖➖➖➖➖➖➖➖➖➖ 

Aslamsaquafi payyoli


*പരാജയപ്പെട്ടുപോയ*

*പരമ്പര നിർമ്മാണം*


വഹാബികൾക്ക് നബി (സ) തങ്ങളിലേക്ക് എത്തിച്ചേരുന്ന ആദർശ പരമ്പരയില്ലെന്നത് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്.  

സുന്നി പണ്ഡിതർ പ്രഭാഷണങ്ങളിൽ ഇതെടുത്തു പറയുമ്പോൾ സ്വാഭാവികമായും മൗലവിമാർ പ്രതിസന്ധിയിലാകും. പരമ്പര ഇല്ലാത്തവർ എന്ന ഒരു മോശപ്പേര് ഇല്ലാതാക്കാൻ അവസാനം അവർ കണ്ടെത്തിയ വഴി മൗലാനാ ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയെ ഉസ്താദുമാരിൽ ചേർത്ത് പരമ്പര നിർമ്മിക്കുകയെന്നതാണ്. അതാവട്ടെ, പരാജയപ്പെടുകയാണ് ചെയ്തത്.


ഒരു മൗലവി എഴുതുന്നു:

" മുജാഹിദുകൾക്ക് പരമ്പരയില്ല എന്നു പറഞ്ഞ് റസൂലിലേക്ക് എത്തുന്ന തങ്ങളുടെ പരമ്പര ഒരു കോലത്തിൽ ഒപ്പിച്ചുണ്ടാക്കി അത് സ്റ്റേജിൽ വായിച്ച് മേനി നടിക്കാറുണ്ട് കാരന്തൂരികൾ. എന്നാൽ പരമ്പരയിലെ രണ്ട് കണ്ണി പിറകോട്ട് പോയി അവിടെ ചാലിലകത്ത് കുഞ്ഞമ്മത് ഹാജി എന്ന ഒരു വ്യക്തിയുള്ളതുകൊണ്ട് ആ പരമ്പര മുജാഹിദുകൾക്കും ബാധകമാണ് എന്ന് കാര്യം ഓർക്കാറില്ല. "


(ഇസ്‌ലാഹ് മാസിക 

2010 ജനുവരി പേജ് 26)


ബദർ മൗലിദ് രചിച്ച വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാരുടെ പ്രധാന ശിഷ്യനും വിദ്യാഭ്യാസ വിപ്ലവങ്ങൾക്ക് ഒട്ടേറെ മാതൃകകൾ സൃഷ്ടിച്ച, വലിയ ശിഷ്യ സമ്പത്തുള്ള മഹത് വ്യക്തിത്വമാണ് മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി.


ഖുതുബി മുഹമ്മദ് മുസ്‌ലിയാർ, തറക്കണ്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ, പുതിയറ സുലൈമാൻ മുസ്‌ലിയാർ,

തുടങ്ങിയവർ പ്രധാന ശിഷ്യന്മാരാണ്. 1919 മഹാനവർകൾ വഫാത്തായി. 


മൗലാനയുടെ വഫാത്ത് കഴിഞ്ഞ രണ്ടുവർഷം പിന്നിട്ടപ്പോഴാണ് കേരളത്തിൽ മുജാഹിദ് പ്രസ്ഥാനം ഉടലെടുക്കുന്നത്. മൗലാനയുടെ ജീവിതകാലത്ത് മുജാഹിദ് പ്രസ്ഥാനം സ്വപ്നം കാണുക പോലും ചെയ്തിട്ടില്ലെന്നർത്ഥം. പിന്നെയെങ്ങനെ ചാലിലകത്ത് മുജാഹിദ് പരമ്പരയിൽ വരും. 


എന്നാൽ മൗലാനയുടെ ശിഷ്യന്മാരിൽ പെട്ട കെ എം മൗലവി, ഇ കെ മൗലവി, എംസിസി മൗലവിമാർ അദ്ദേഹത്തിന്റെ വഫാത്തിന് ശേഷം വഴി തെറ്റി പോവുകയും പിഴച്ച കക്ഷിയായ റശീദ് രിളയെയും വക്കം മൗലവിയെയും ഉസ്താദായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ചാലിലകത്തിന്റെ വിശ്വാസ കർമ്മങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും  മുജാഹിദ് പ്രസ്ഥാനത്തിന് രൂപം നൽകുകയും ചെയ്തു.  ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി അവർകൾക്ക് അവിടുത്തെ വഫാതിന് ശേഷം വന്ന ഈ പ്രസ്ഥാനവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. 

വക്കം മൗലവിയുടെ തൗഹീദുമായി മൗലാനക്ക് യാതൊരു ബന്ധവുമില്ല യാഥാർത്ഥ്യം മൗലവിമാർ തന്നെ സമ്മതിക്കുന്നത് കാണുക:


മുജാഹിദ് പണ്ഡിതസഭയുടെ പ്രസിഡണ്ടായിരുന്ന കെ ഉമർ മൗലവി എഴുതുന്നു:

"മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഇസ്‌ലാഹി പ്രസ്ഥാനത്തിൻറെ നേതാക്കളിൽ പ്രമുഖനായി വിശേഷിപ്പിക്കാറുണ്ട്. അത് ശരിയല്ല....എന്നാൽ നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട് മൗലാന ഒരിക്കലും തൗഹീദ് പ്രസ്ഥാനത്തിന്റെ നായകനായിരുന്നില്ല "

(ഓർമ്മകളുടെ തീരത്ത്

കെ ഉമ്മർ മൗലവി 93 - 98)


കെ.കെ. കരീം എഴുതുന്നു :

"വക്കം മൗലവിയുടെ തൗഹീദ് പ്രസ്ഥാനവുമായി ചാലിലകത്ത് ഇഴുകിച്ചേർന്നില്ല "

(കെ എം മൗലവി 

ജീവചരിത്രം  പേജ് 46)


മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹ് മാസികയിൽ എഴുതുന്നു:

" അദ്ദേഹം ശാഫിഈ മദ്ഹബ് പാരമ്പര്യം പിന്തുടർന്ന ഒരു പാരമ്പര്യ യാഥാസ്ഥിതിക പണ്ഡിതനായിരുന്നു. അദ്ദേഹം ഒരു സലഫി ആദർശക്കാരനായിരുന്നില്ല."

(അൽ ഇസ്‌ലാഹ് മാസിക

2012 ഒക്ടോബർ പേജ് 31)


കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്‌ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിൽ നിന്ന് :


"മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി യഥാർത്ഥത്തിൽ സലഫി ആയിരുന്നില്ല "

(പേജ് : 58)


കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്ലാമും കേരളത്തിലെ സാമൂഹ്യ പരിവർത്തന പ്രസ്ഥാനങ്ങളും എന്ന പുസ്തകത്തിൽ നിന്ന് : 


"അദ്ദേഹത്തെ(ചാലിലകത്തിനെ) പ്രഗൽഭനായ ഒരു മത വിദ്യാഭ്യാസ പരിഷ്കർത്താവ് എന്നല്ലാതെ, ഒരു മതപരിഷ്കർത്താവ് (ഇസ്‌ലാഹി നേതാവ് ) എന്ന് വിശേഷിപ്പിക്കുന്നത് തെറ്റായിരിക്കും. "

(പേജ് : 12)


ഇത്രയും വ്യക്തമായി അവർക്ക് തന്നെ അറിയാവുന്ന ഒരു യാഥാർത്ഥ്യത്തെ മറച്ചുവെച്ചുകൊണ്ടാണ് പരമ്പര ഒപ്പിക്കാൻ മൗലാനാ ചാലിലകത്തിലേക്ക് ചേർത്തു നോക്കിയത്.

സുന്നി ഉലമാക്കളുടെ* *ഇസ്‌ലാമിക പാരമ്പര്യം

 https://www.facebook.com/100024345712315/posts/pfbid04KmuvfLp67GunxF3aRg3e6xP8QTQQ8Mz15f1fAznCu9Txw4x7G4F6GSeTiepbYJNl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 45/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സുന്നി ഉലമാക്കളുടെ*

*ഇസ്‌ലാമിക പാരമ്പര്യം*


മുജാഹിദുകളുടെ വിശ്വാസവും കർമ്മവും ശരിയല്ലെന്നതിനുള്ള ഒരു തെളിവ് അവരുടെ വിശ്വാസകർമ്മങ്ങൾക്ക് നബി (സ) യിലേക്ക് എത്തിച്ചേരുന്ന ഒരു പരമ്പര ഇല്ലെന്നതാണ്.


മത വിജ്ഞാനങ്ങൾ ആരിൽ നിന്ന് സ്വീകരിക്കുന്നു എന്നത് പ്രധാനം തന്നെയാണ്.


ഇമാം മുസ്‌ലിം (റ) തന്റെ സ്വഹീഹ് മുസ്‌ലിമിൽ രേഖപ്പെടുത്തുന്നു :

മുഹമ്മദ് ബിനു സീരീനി(റ)ൽ നിന്ന് നിവേദനം

"നിശ്ചയം ഈ വിജ്ഞാനം ദീനാണ്. അതിനാൽ ആരിൽ നിന്നാണ് നിങ്ങൾ നിങ്ങളുടെ ദീൻ സ്വീകരിക്കുന്നതെന്ന് ചിന്തിക്കൂ."


ഇബ്നുൽ മുബാറക്(റ)നെ ഉദ്ധരിച്ച് ഹദീസ് പണ്ഡിതനായ ഇമാം മുസ്‌ലിം(റ) എഴുതുന്നു :


"പരമ്പര ദീനാണ്. പരമ്പര ഇല്ലായിരുന്നുവെങ്കിൽ ഉദ്ദേശിക്കുന്നവർ ഉദ്ദേശിക്കുന്നത് പറയുമായിരുന്നു."


പരമ്പരാഗത വിജ്ഞാനത്തിന് പകരം അവനവന് തോന്നിയത് മതമായി വിളിച്ചു പറയുന്നത് കൊണ്ടാണ് കുറഞ്ഞ കാലത്തിനിടയിൽ നൂറുകണക്കിന് വൈരുദ്ധ്യങ്ങൾ വിശ്വാസത്തിലും കർമ്മത്തിലും പടച്ചുവിടാൻ മൗലവിമാർക്ക് സാധിച്ചത്.


എന്നാൽ സുന്നികളുടെ വിജ്ഞാനം പരമ്പരാഗതമാണ്. അത് നബി(സ) തങ്ങളിലേക്ക് എത്തിച്ചേരുന്ന ശക്തമായ ഗുരു പരമ്പര സുന്നികൾക്ക് ഉണ്ട്.

സുന്നി ഉലമാ ഇന്റെ വ്യത്യസ്ത ഗുരുപരമ്പരയിൽ നിന്ന് ഒന്ന് താഴെ ചേർക്കുന്നു :


1- ശൈഖുനാ സുൽത്വാനുൽ ഉലമ

2- ഉസ്താദുൽ അസാതീദ് ഒ.കെ ഉസ്താദ്

3- സ്വദഖതുല്ലാഹ് ഉസ്താദ്

4- ഖുതുബി ഉസ്താദ്

5- ചാലിലകത്ത് ഉസ്താദ്

6- വളപ്പിൽ അ: അസീസ് മുസ്ല്യാർ

7- സൈനുദ്ധീൻ റംലി ഉസ്താദ്

8- ഔക്കോയ മുസ്ലിയാർ

9 - ഉമർ ഖാസി(റ)

10 - മമ്മിക്കുട്ടി ഖാസി(റ)

11 - അലി ഹസൻ മഖ്ദൂം(റ)

12 - അഹ്മദ് മഖ്ദൂം(റ)

13 - ഖാജ മഖ്ദൂം(റ)

14 - നൂറുദ്ദീൻ മഖ്ദൂം(റ)

15 - അ:അസീസ് മഖ്ദൂം(റ)

16 - അബ്ദുറഹ്മാൻ മഖ്ദൂം (റ)

17 - ഉസ്മാൻ മഖ്ദൂം

18 - അബ്ദുറഹ്മാൻ മഖ്ദൂ (റ)

19 - സൈനുദ്ദീൻ മഖ്ദൂം(റ)

20 - ഇബ്നു ഹജറുൽ ഹൈതമി(റ)

21 - സകരിയൽ അൻസ്വാരി(റ)

22 - ഇബ്നു ഹജറുൽ അസ്ഖലാനി (റ)

23 - അബ്ദുറഹീം ഇറാഖി(റ)

24 - ഇബ്റാഹീമുൽ അത്വാർ (റ)

25 - ഇമാം നവവി (റ)

26 - സല്ലാറുബ്നുൽഹസനുബ്നു ഉമറുബ്നു സഈദുൽ അർബലി(റ)

27 - മുഹമ്മദുൽ ഖസ് വീനി (റ)

28 - അബ്ദുൽ ഗഫാറുൽ ഖസ് വീനി(റ)

29 - ഇമാം റാഫിഈ(റ)

30 - മുഹമ്മദ് റാഫിഈ(റ)

31 - ഇമാം നൈസാബൂരി (റ)

32 - ഇമാം ഗസ്സാലി(റ)

33 - ഇമാം ഹറമൈനി (റ)

34 - ഇമാം ജുവൈനി (റ)

35 - അബൂബകറുൽ മർവസി(റ)

36 - മുഹമ്മദുൽ മർവസി(റ)

37 - അബൂ ഇസ്ഹാഖുൽ മർവസി(റ)

38 - അഹ്മദുൽ ബഗ്ദാദി(റ)

39 - ഉസ്മാൻ അൽ അൻമാത്വി (റ)

40 - റബീഅ് അൽ മുറാദി(റ)

41 - ഇമാം ശാഫിഈ(റ)

42 - ഇമാം മാലിക് (റ)

43 - നാഫിഅ് മൗലാ ഇബ്നു ഉമർ(റ)

44 - സ്വഹാബിയായ അബ്ദുല്ലാഹിബ്നു ഉമർ (റ) (1630 ഹദീസുകൾ നബി(സ)യിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.)


45 അഷ്റഫുൽ ഹൽഖ് മുഹമ്മദുർറസൂലുള്ളാഹി (സ).


മുത്ത് നബി (സ) യിൽ നിന്നും പരിശുദ്ധ ദീനുൽ ഇസ്‌ലാം നമ്മിലേക്ക് കൈമാറി വന്ന ഗുരു പരമ്പര പരിശുദ്ധമാവണം. 

അവർ ഒരിക്കലും ശിർക്ക്, കുഫ്ർ, ബിദ്അത്തുകളുടെ പ്രചാരകരാവാൻ പാടില്ല. 

സുന്നികളുടെ ഗുരു പരമ്പര പൂർണമായും പരിശുദ്ധമാണെന്ന് പറയാൻ നമുക്ക് സാധിക്കും. എന്നാൽ ഇതുപോലെ മുജ - ജമകളുടെ ആദർശം ഉൾക്കൊണ്ട ഒരു പരിശുദ്ധ ഗുരു പരമ്പര അവർക്കില്ലെന്നതാണ് അവർ പിഴച്ചവരാണെന്നതിന്റെ ഏറ്റവും വലിയ രേഖ.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...