Showing posts with label മരണപെട്ടവർക്ക് വേണ്ടി ഖുർആൻ ഓത്ത് ഭക്ഷണ വിതരണം. Show all posts
Showing posts with label മരണപെട്ടവർക്ക് വേണ്ടി ഖുർആൻ ഓത്ത് ഭക്ഷണ വിതരണം. Show all posts

Thursday, February 15, 2018

മരണപെട്ടവർക്ക് വേണ്ടി ഖുർആൻ ഓത്ത് ഭക്ഷണ വിതരണം

: മരണപെട്ടവർക്ക് വേണ്ടി ഖുർആൻ ഓത്ത്
ഭക്ഷണ വിതരണം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ചോദ്യം: മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെ അവന്റെ മരണശേഷം ഒന്നും ലഭിക്കില്ലെന്ന് വാദിക്കുന്നവര്‍ അന്യര്‍ക്കുവേണ്ടി മയ്യിത്തു നിസ്കരിക്കുന്നതിന്റെ അര്‍ഥം എന്താണ്?
എന്ന സുന്നി ചോദ്യത്തിന് ഒരു മൌലവി മറുപടി പറയുന്നു. “അന്യര്‍ക്കുവേണ്ടിയല്ലാതെ അവനുവേണ്ടി ആര്‍ക്കും മയ്യിത്തു നിസ്കരിക്കാന്‍ കഴിയില്ലെന്ന ലളിത സത്യം ആദ്യമായി മുസ്ലിയാരെ ബോധ്യപ്പെടുത്തുക.
രണ്ടാമതായി മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല എന്നത് ഖുര്‍ആന്‍ സൂക്തമാണ്. അതിനെ എതിര്‍ക്കുന്നവര്‍ ഖുര്‍ആനിനെയാണ് എതിര്‍ക്കുന്നത്. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാം. പ്രാര്‍ഥന സ്വീകരിക്കുന്നത് പക്ഷേ, വ്യക്തിയുടെ വിശ്വാസവും കര്‍മ്മവും അനുസരിച്ചായിരിക്കും. അതുകൊണ്ടാണ് അവിശ്വാസികള്‍ക്കുവേണ്ടി പാപം പൊറുക്കാനുള്ള പ്രാര്‍ഥന പാടില്ലെന്ന് വിലക്കിയത്.

സുന്നികളും മറ്റുള്ളവരും തമ്മിലുള്ള ഭിന്നാഭിപ്രായം മരിച്ച മുസ്ലിംകള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാമോ പുണ്യകര്‍മ്മങ്ങള്‍ ചെയ്യാമോ എന്നീ കാര്യങ്ങളിലല്ല. മറിച്ച് അവരോട് പ്രാര്‍ഥിക്കാമോ മരിച്ചവരുടെ പ്രീതിക്കുവേണ്ടി നേര്‍ച്ച വഴിപാടുകള്‍ആവാമോ എന്നീ കാര്യങ്ങളിലാണ്. വ്യക്തമായും ഇസ്ലാം നിരോധിച്ച കാര്യങ്ങളാണിവ.1988 മെയ് ഏഴിലെ പ്രബോധനത്തിലെ ചോദ്യോത്തരമാണിത്. മുജീബിന്റെ പരാമര്‍ശത്തെ കുറിച്ച് എന്ത് പറയുന്നു?


ഉത്തരം: സുന്നികള്‍ ചെയ്യുന്ന മരണാനന്തര ക്രിയകള്‍ പലതും ജമാഅത്തെ ഇസ്ലാമി ശിര്‍ക്കും ബിദ്അത്തുമാണെന്ന് ചിത്രീകരിച്ച് മുസ്ലിംകളെ തമ്മിലടിപ്പിക്കുകയും കു ഴപ്പം സൃഷ്ടിക്കുകയും തെറ്റിപ്പിക്കുകയും ചെയ്തിരുന്നു.

 മുജീബിന്റെ ഉത്തരം അംഗീകരിക്കാന്‍ ഏതെങ്കിലും ജമാഅത്തെ ഇസ്ലാമിക്കാരന്‍ തയ്യാറായാല്‍ അതു സംബന്ധമായ ഫസാദ് നീങ്ങിക്കിട്ടിയല്ലോ. അത്രയും സന്തോഷം.

വൈരുദ്ധ്യങ്ങളടങ്ങിയ പ്രബോധനത്തിലെ മുജീബിന്റെ ഉത്തരം നമുക്ക് വിശകലനം ചെയ്യാം. ഉത്തരത്തില്‍ നിന്നും നമുക്ക് മനസ്സിലാകുന്നവ ഇതാണ്.

(1.) അന്യര്‍ക്കുവേണ്ടിയല്ലാതെ അവനുവേണ്ടി ആര്‍ക്കും മയ്യിത്തു നിസ്കരിക്കാന്‍ സാധ്യമല്ല.

(2.) ഈ ലളിതമായ സത്യം മുസ്ലിയാക്കന്മാര്‍ക്ക് അറിയില്ല.

(3.) മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെയില്ല എന്നത് ഖുര്‍ആന്‍ സൂക്തമാണ്. അതിനെ എതിര്‍ക്കുന്നവര്‍ ഖുര്‍ആനിനെയാണ് എതിര്‍ക്കുന്നത്.

(4.) മയ്യിത്ത് നിസ്കാരം മരിച്ചവര്‍ക്കു വേണ്ടി ചെയ്യുന്ന പുണ്യകര്‍മമാകുന്നു. അത് ഈ ഖുര്‍ആന്‍ സൂക്തത്തിന് എതിരാകുന്നു.

 (5.) ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി അന്യര്‍ക്ക് പ്രാര്‍ഥിക്കാം.

(6.) ജീവിച്ചിരിക്കുന്നവര്‍ മരിച്ചവര്‍ക്കുവേണ്ടി പുണ്യകര്‍മ്മങ്ങള്‍ ചെയ്യാം.

(7.) പക്ഷേ, പ്രാര്‍ഥന സ്വീകരിക്കുന്നത് വ്യക്തിയുടെ കര്‍മ്മവും വിശ്വാസവും അനുസരിച്ചായിരിക്കും (അപ്പോള്‍ മരിച്ചവര്‍ക്കും വിശ്വാസവും കര്‍മ്മവുമുണ്ടോ)

(8.) സുന്നികളും മറ്റുള്ളവരും തമ്മിലുള്ള ഭി ന്നാഭിപ്രായം മരിച്ച മുസ്ലിംകള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാമോ പുണ്യകര്‍മ്മങ്ങള്‍ ചെയ്യാമോ എന്നീ കാര്യത്തിലല്ല.

(9.) ജമാഅത്തെ ഇസ്ലാമിക്കാര്‍ സുന്നികളല്ല.

(10.) മരിച്ചവരോട് പ്രാര്‍ഥിക്കാമോ മരിച്ചവരുടെ പ്രീതിക്കുവേണ്ടി വഴിപാടുകള്‍ ആകാമോ എന്നീ കാര്യങ്ങളിലാണ് സുന്നികളും ജമാഅത്തുകാരും തമ്മിലുള്ള ഭിന്നത.

 (11) സുന്നികള്‍ ചെയ്യുന്ന മറ്റു കാര്യത്തിലൊന്നും ജമാഅത്തെ ഇസ്ലാമിക്കാര്‍ ഭിന്നത പ്രകടിപ്പിക്കുകയോ എതിര്‍ക്കുകയോ ഇല്ല.

(12) മരിച്ചവരോട് പ്രാര്‍ഥിക്കലും അവര്‍ക്കുവേണ്ടി നേര്‍ച്ച വഴിപാടുകള്‍ നേരലും വ്യക്തമായും ഇസ്ലാം നിരോധിച്ച കാര്യങ്ങളാകുന്നു.

ഉത്തരത്തിന്റെ ആദ്യവും അവസാനവും വൈരുദ്ധ്യമുണ്ടെന്ന് ഏതൊരാള്‍ക്കും ബോധ്യമാകും. മുജീബിന്റെ വിവരത്തിന്റെ ആഴവും പരപ്പും മനസ്സിലാകുകയും ചെയ്യും. മൌ ദൂദി സാഹിത്യം മാത്രം പഠിച്ചവന്‍ വൈരുദ്ധ്യങ്ങളും വിവരക്കേടും വിളമ്പുക സാധാരണമാണ്.

 സമാധാനിക്കാം.സ്വന്തത്തിനുവേണ്ടി മയ്യിത്തു നിസ്കരിക്കാന്‍ സാധ്യമല്ലെന്ന സത്യം മുസ്ലിയാക്കന്മാര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ ലളിതമായ സത്യം മൌദൂദികള്‍ അംഗീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്നും മുസ്ലിയാക്കന്മാര്‍ക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണല്ലോ മു സ്ലിയാര്‍ ചോദിച്ചത്.

പക്ഷേ, മുജീബ് ചോദ്യത്തിന് മുമ്പില്‍ ഉരുളുന്നത് കാണാന്‍ ഏറെ രസമുണ്ട്.

1“മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെയില്ല എന്ന് ഖുര്‍ആന്‍ സൂക്തമുണ്ടെന്നും അതിനെ എതിര്‍ക്കുന്നവര്‍ ഖുര്‍ആനിനെയാണ് എതിര്‍ക്കുന്നതെന്നും പറഞ്ഞ മുജീബ് തന്നെ മരിച്ചവര്‍ക്ക് വേണ്ടി നിസ്കാരവും പ്രാര്‍ഥനയും (ദാനധര്‍മ്മങ്ങളും മറ്റും) ചെയ്യാമെന്ന് പറയുന്നു. മുജീബിന്റെ ഈ വാദം ഖുര്‍ആനിനെ എതിര്‍ക്കലല്ലെ?

2 ---എന്നാല്‍ മരിച്ചവര്‍ക്ക് വേണ്ടി ചെയ്യുന്ന പുണ്യകര്‍മ്മവും പ്രാര്‍ഥനയും സ്വീകരിക്കുന്നത് മരിച്ചവരുടെ കര്‍മ്മവും വിശ്വാസവുമനുസരിച്ചായിരിക്കുമെന്നാണല്ലോ മുജീബ് പറയുന്നത്. എങ്കില്‍ മരിച്ചവര്‍ക്ക് വീണ്ടും വിശ്വാസവും കര്‍മ്മവുമുണ്ടോ. ?

3 ----ഒരു ബഹുദൈവ വിശ്വാസി മരിച്ച ശേഷം ഏകദൈവ വിശ്വാസിയായാല്‍ അവന്റെ വിശ്വാസം സ്വീകരിക്കപ്പടുമോ? അവന്റെ കര്‍മ്മം ഫലവത്താകുമോ?

 പാര്‍ട്ടി ഓഫീസില്‍ തല പണയം വെച്ച മൌദൂദികളല്ലാതെ ഇത് അംഗീകരിക്കുമോ?

4---മുസ്ലിം ലോകത്തിന് അജ്ഞാതമാണീ വാദം. മരണത്തിന് മുമ്പ് അവരുടെ വിശ്വാസമനുസരിച്ചാണ് ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ഥനയും പുണ്യകര്‍മ്മവും സ്വീകരിക്കുകയെന്നാണോ മുജീബിന്റെ ഉദ്ദേശ്യം.

 എ ങ്കില്‍ മേല്‍ ഖുര്‍ആന്‍ സൂക്തത്തിനുനേരെ വിപരീതമല്ലെ ഈ വാദം. ഖുര്‍ആനെ എതി ര്‍ക്കുന്നതില്‍ മുജീബും പ്രതിയല്ലെ?
-------------
പുണ്യകർമം മരിച്ചവർക്ക്
-----------
മരണപ്പെട്ടവര്‍ക്കുവേണ്ടി പുണ്യകര്‍മ്മം ചെയ്താല്‍ അത് മരണപ്പെട്ടവര്‍ക്ക് ഫലം ചെ യ്യുമോ? എന്ന് ആദ്യം നമുക്ക് പരിശോധിക്കാം.

ശേഷം മേല്‍ സൂക്തത്തെ സംബന്ധിച്ച് ചിന്തിക്കാം.

1 ---ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) റിപ്പോര്‍ട്ടുചെയ്ത ഒരു ഹദീസില്‍ നിന്ന് ഇങ്ങനെ സംഗ്രഹിക്കാം.

“രണ്ട് ഖബറുകളുടെ അരികിലൂടെ നബി(സ്വ) തങ്ങള്‍ നടന്നുപോയി. ജനങ്ങളുടെ ഇടയില്‍ നിസ്സാരമായതും എന്നാല്‍ അല്ലാഹുവിന്റെ അടുക്കല്‍ മഹാപാപവുമായ കാര്യങ്ങള്‍ക്കുവേണ്ടി ഈ രണ്ട് ഖബറാളികളും ശിക്ഷിക്കപ്പെടുന്നുണ്ട്. ഒരാള്‍ മൂത്രത്തെ ശുദ്ധിവരുത്തുന്നതില്‍ സൂക്ഷ്മത പാലിക്കാത്തവനും അപരന്‍ ഏഷണിക്കാരനുമായിരുന്നു എന്ന് നബി(സ്വ) പറഞ്ഞു.

അനന്തരം ഒരു ഈത്തപ്പന മട്ടല്‍ എടുത്ത് രണ്ട് ഭാഗമാക്കി ഒരു ഭാഗം ഒരു ഖബറിന്റെ മേലിലും മറ്റേത് അടുത്ത ഖബറിന്റെ മുകളിലും കുത്തി. ഇവ ഉണങ്ങാതിരിക്കുന്ന കാലത്തോളം ഇവരുടെ ശിക്ഷക്ക് ഇളവ് ലഭിക്കു”മെന്ന് നബി(സ്വ) പറയുകയും ചെയ്തു.

 ഉണങ്ങാത്ത ഈത്തപ്പന മട്ടല്‍ തസ്ബീഹ് ചൊല്ലുന്ന കാരണത്താല്‍ അത് മുകളില്‍വെച്ച ഖബറാളികള്‍ക്ക് ആശ്വാസവും ശിക്ഷയില്‍ ഇളവും ലഭിക്കുമെന്നാണ് നബി(സ്വ) പറയുന്നത്. കേവലം ഒരു ഈത്തപ്പന മട്ടലിന്റെ തസ്ബീഹ് കാരണം ശിക്ഷ ലഘൂകരിക്കപ്പെടുന്നുവെങ്കില്‍

മുസ്ലിമായ മനുഷ്യന്‍ ഖബറിനരികില്‍ വെച്ച് ചെയ്യുന്ന ഖുര്‍ആന്‍ പാരായണം തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ വഴി മരണപ്പെട്ടവര്‍ ക്ക് സുഖവും സന്തോഷവും ലഭിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

2 ---ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് അല്ലാമാ ഐനി(റ) ഇമാം ഖത്വാബി(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു.

 “ഖബറിന്റെ അടുത്ത് വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് സുന്നത്താണെന്നതിന് ഈ ഹദീസില്‍ തെളിവുണ്ട്. ഒരു മരത്തിന്റെ തസ്ബീഹ് കൊണ്ട് തന്നെ ഗുണം പ്രതീക്ഷിക്കാമെങ്കില്‍ ഖുര്‍ആന്‍ ഓതുന്നത് കൊണ്ട് ഫലവും അനുഗ്രഹവും ഏറെ പ്രതീക്ഷിക്കാമല്ലോ” (ഉംദതുല്‍ ഖാരി 3/118, ശര്‍ഹു മുസ്ലിം 1/141).

3 -----മുല്ലാ അലിയ്യുല്‍ ഖാരി(റ) പറയുന്നു: “ഖബറിടത്തില്‍ വെച്ച് ഖുര്‍ആന്‍ ഓതല്‍ സുന്നത്താണെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഈ ത്തപ്പന മട്ടലിന്റെ തസ്ബീഹിനെക്കാള്‍ ഉത്തമമാണല്ലോ ഖുര്‍ആന്‍ പാരായണം എന്നതാണ് ന്യായം” (മിര്‍ഖാത് 1/286).

2 -------ഹദീസില്‍ ഇക്കാര്യം വ്യക്തമായി പരാമര്‍ശിച്ചതായി കാണാം. ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെയുണ്ട്. “നബി(സ്വ) പറഞ്ഞു: ഒരു വ്യക്തി ഖബറിനടുത്ത് സൂറത്ത് യാസീന്‍ ഓതിയാല്‍ ആ ഖബറാളികള്‍ക്ക് ശിക്ഷ ഇളവ് ചെയ്യപ്പെടുന്നതും അവയുടെ എണ്ണത്തിന് അവന് ഗുണം ലഭിക്കുന്നതുമാണ്” (മിര്‍ഖാത് 2/382).

അബ്ദുല്ലാഹിബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം:”നിങ്ങള്‍ ആരെങ്കിലും മരിച്ചാല്‍ അ വനെ താമസിപ്പിക്കരുത്. ഉടനെ മറവുചെയ്യണം. അവന്റെ തലയുടെ ഭാഗത്ത് അല്‍ബഖറയുടെ ആദ്യഭാഗവും കാല്‍ഭാഗത്ത് അവസാന ഭാഗവും പാരായണം ചെയ്യണം. എന്ന് നബി(സ്വ) പറഞ്ഞതായി ഞാന്‍ കേട്ടു” (ബൈഹഖി).
=-=-----------
ഭക്ഷണ വിതരണം
====
മറ്റ് പുണ്യകര്‍മ്മങ്ങള്‍ ചെയ്താലും മരണപ്പെട്ടവന് ഫലം ചെയ്യുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മരണപ്പെട്ടവരുടെ ഗുണത്തിനുവേണ്ടി ദാനധര്‍മ്മം ചെയ്യല്‍ പ്രത്യേകം സുന്നത്താണ്. മരണത്തോട് തൊട്ടടുത്ത ദിവസങ്ങളില്‍ പ്രത്യേകമായി ധര്‍മ്മം ചെയ്യണം.

1---ഇമാം അഹ്മദും(റ), അബൂനുഐമും(റ) റിപ്പോര്‍ട്ടുചെയ്യുന്നു. മരണപ്പെട്ടവര്‍ക്ക് ആദ്യ ത്തെ ഏഴു ദിവസം പ്രത്യേക പരീക്ഷണം ഉണ്ടാകും. അതുകാരണം ആ ദിവസങ്ങളില്‍ അന്നദാനം നടത്തുന്നത് സ്വഹാബികള്‍ ചര്യയാക്കിയിരിക്കുന്നു. (ഫതാവാ ഇബ്നു ഹജർ,

 അൽ മതാലിബുൽ ആലിയ 5/330

അൽ ഹാവി സുയൂത്വി 2 / 216

=  إِنَّ الْمَوْتَى يُفْتَنُونَ فِي قُبُورِهِمْ سَبْعًا ، فَكَانُوا يَسْتَحِبُّونَ أَنْ يُطْعَمَ عَنْهُمْ تِلْكَ الْأَيَّامِ ”رواه الإمام أحمد بن حنبل في ” الزهد ” – كما عزاه الحافظ ابن حجر في ” المطالب العالية ” (5/330)،

والسيوطي في ” الحاوي للفتاوي ” (2/216

)[] : يقول الإمام السيوطي رحمه الله :” رجال الإسناد رجال الصحيح ، وطاوس من كبار التابعين ، قال أبو نعيم في الحلية : هو أول الطبقة من أهل اليمن ، وروى أبو نعيم عنه أنه قال: أدركت خمسين من أصحاب رسول الله صلى الله عليه وسلم

 .وسفيان هو الثوري ، وقد أدرك طاوسا ، فإن وفاة طاوس سنة بضع عشرة ومائة في أحد الأقوال ، ومولد سفيان سنة سبع وتسعين ، إلا أن أكثر روايته عنه بواسطة ” انتهى من ” الحاوي ” (2/216)=

മരണപ്പെട്ടവര്‍ക്ക് വേ ണ്ടി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന ഹജ്ജ്, സ്വദഖ തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ ഫലം ചെയ്യുമെന്നതിന് തെളിവുകള്‍ നിരവധിയുണ്ട്.

 ചിന്തിക്കുന്നവര്‍ക്ക് ഇത് തന്നെ ധാരാളമല്ലോ.മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സല്‍ക്കര്‍മ്മങ്ങള്‍ ഫലം ചെയ്യുന്നതിന് മയ്യിത്ത് നിസ്കാ രം തന്നെ തെളിവാണല്ലോ.

ഇത് സമ്മതിച്ച ഒരാള്‍ക്ക് മെറ്റാരു സല്‍ക്കര്‍മ്മവും നിഷേധിക്കുക സാധ്യമല്ല. അതുകൊണ്ടാണ് മൌദൂദി മുജീബ് പോലും പുണ്യകര്‍മ്മങ്ങള്‍ ഫലം ചെയ്യുമെന്ന് പറയുന്നത്.

മരിച്ച ഏഴുദിവസം തുടര്‍ച്ചയായി സ്വഹാബികള്‍ അടിയന്തിരം കഴിച്ചിരുന്നുവെന്ന് മേല്‍ ഹദീസ് കൊണ്ട് തെളിഞ്ഞതാണല്ലോ.

 സുന്നികളഉം മൌദൂദികളും തമ്മില്‍ ദിക്റ് ചൊ ല്ലല്‍, ഖത്തപ്പുര കെട്ടല്‍ (ഖബറിന്റെയടുത്ത് ഓതല്‍), ഭക്ഷണം ധര്‍മ്മം ചെയ്യല്‍, അടിയന്തിരം കഴിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഭിന്നാഭിപ്രായമില്ലെന്ന് മുജീബ് വ്യക്തമാക്കിയിരിക്കെ കൂടുതല്‍ തെളിവുകളിലേക്ക് കടക്കുന്നില്ല.
--------------
അവരുടെ തെളിവിന്ന് മറുപടി
==== .

ان ليس للانسان الا ما سعي

എന്നാല്‍ മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെയില്ലെന്ന ഖുര്‍ആന്‍ സൂക്തത്തെ പണ് ഢിതന്മാര്‍ വ്യാഖ്യാനിച്ചിരിക്കുകയാണ്.

ഇമാം ഐനി(റ) പറയുന്നു: “ഇതു സംബന്ധമായി പണ്ഢിതന്മാര്‍ എട്ട് അഭിപ്രായക്കാരാണ്.
ഒന്ന്. ആ സൂക്തം മന്‍സൂഖ് (നിയമപ്രാബല്യമില്ലാത്തത്) ആകുന്നു. ഇബ്നുഅബ്ബാസി(റ)ന്റെ അഭിപ്രായമാണിത്.

രണ്ട്. ഇബ്രാഹിം നബി(അ), മൂസാ നബി(അ) എന്നീ രണ്ട് അമ്പിയാക്കളുടെ ജനതയെ കൊണ്ട് പ്രത്യേകമാണ് ആ നിയമം. എന്നാല്‍ നമ്മുടെ ഈ ഉമ്മത്തിന് അവര്‍ ചെയ് തതും അവര്‍ക്കുവേണ്ടി മറ്റുള്ളവര്‍ ചെയ്തതും ഉപകരിക്കും. ഇക്രിമ(റ)യുടെ അഭിപ്രായമാണിത്.

മൂന്ന്, സൂക്തത്തില്‍ പറഞ്ഞ മനുഷ്യന്‍ കൊണ്ട് വിവക്ഷ കാഫിര്‍ (അവിശ്വാസി) ആകുന്നു. റബീഉബ്നു അനസി(റ)ന്റെ അഭിപ്രായമാണിത്.

 (ഇതനുസരിച്ച് സൂക്തത്തിന്റെ അര്‍ഥമിപ്രകാരമാണ്. കാഫിറായ മനുഷ്യന് അവന്റെ അമലല്ലാതെ ഫലപ്പെടില്ല. അവനാണെങ്കില്‍ അമല്‍ ഇല്ലതാനും)

നാല്. അല്ലാഹുവിന്റെ നീതിയുടെ താത്പര്യമനുസരിച്ച് മനുഷ്യന്‍ പ്രവര്‍ത്തിച്ചത് മാത്രമേ അവന് ഫലപ്പെടുകയുള്ളൂ. എന്നാല്‍ മറ്റുള്ളവര്‍ പ്രവര്‍ത്തിച്ചത് ഫലപ്പെടുന്നത് നീതിയുടെ താത്പര്യമനുസരിച്ചല്ല.

മറിച്ച് അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് മാത്രമാണ്. അല്ലാഹു ഉദ്ദേശിച്ചത്ര ഔദാര്യം അവന് ചെയ്യാവുന്നതാണല്ലോ. ഹുസൈനുബ്നു ഫള്ലി(റ)ന്റെതാണീ അഭിപ്രായം.

അഞ്ച്. മാ സആ എന്ന വാക്കിനര്‍ഥം അവന്‍ കരുതിയത് എന്നാണ്. അബൂബക്രില്‍ വര്‍റാഖി(റ) ന്റേതാണീ അഭിപ്രായം.

 (ഇതനുസരിച്ച് സൂക്തത്തിനര്‍ഥം ഇപ്രകാരമായി. മനുഷ്യന് അവന്‍ കരുതിയതല്ലാതെ പ്രയോജനപ്പെടില്ല.) ആറ്, അവിശ്വാസിക്ക് അവന്‍ ചെയ്ത നല്‍കാര്യത്തിന് പ്രതിഫലമായി ദുനിയാവില്‍ വെച്ചുള്ള പ്രതിഫലമല്ലാതെ മെറ്റാന്നുമില്ല. പാരത്രിക ജീവിതത്തില്‍ അവനതില്‍ നിന്നൊന്നും ശേഷിക്കില്ലെന്ന് വിവക്ഷ.
സഅ്ലബി(റ)യുടേതാണീ അഭിപ്രായം.

 ഏഴ്, മനുഷ്യന് കേടായി ഭവിക്കുന്നത് അവന്‍ ചെയ്തതല്ലാതെ മെറ്റാന്നുമല്ല. (ഒരാള്‍ ചെയ്ത കുറ്റത്തിന് മറ്റൊരാളെ ശിക്ഷിക്കപ്പെടില്ലെന്ന് ചുരുക്കം.)

എട്ട്. മനുഷ്യന് മനുഷ്യന്റെ പ്രയത്നമല്ലാതെയില്ല. പക്ഷേ, കാര്യങ്ങള്‍ക്കുള്ള കാരണങ്ങള്‍ പലതായത് കൊണ്ട് ചിലപ്പോള്‍ ആ പ്രയത്നം അവന്റെ സ്വന്തമായതും മറ്റുചിലപ്പോള്‍ കാരണം ഉണ്ടാകുന്നതിന്റെ വഴിയായതുമാകും. ഉദാഹരണമായി അവ ന്റെ മകന്‍ ഓതിയതിന്റെ പ്രതിഫലം അവന് ലഭിച്ചത് ആ മകന്‍ ഉണ്ടാകുന്നതില്‍ അവന് പ്രയത്നമുണ്ടായത് കൊണ്ടാണ്. ഇതുപോലെ തന്നെ മറ്റ് കൂട്ടുകാരന്‍ അവന് വേണ്ടി പ്രാര്‍ഥന നടത്തുന്നതും (അവനെ കൂട്ടുകാരനാക്കിയത് ഇവന്റെ പ്രയത്നമാണ്). അതുപോലെ തന്നെ മറ്റുചിലപ്പോള്‍ ദീനിന്റെ ഖിദ്മതിലും ഇബാദതിലുമായുള്ള പ്രയത്നം. അത് ദീനിന്റെ അഹ്ലുകാരുടെ പ്രീതിക്ക് വഴിയൊരുക്കും. ഇബ്നുസ്സഗ്വാനി(റ)യില്‍ നിന്ന് അബുല്‍ഫറജ്(റ) ഉദ്ധരിച്ചതാണിത” (ഉംദതുല്‍ ഖാരി 3/119)

.ഒരു മുസ്ലിമായ മനുഷ്യന്‍ മറ്റൊരു മരിച്ച മുസ്ലിമായ മനുഷ്യന് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ഉപര്യുക്ത ഖുര്‍ആന്‍ സൂക്തത്തിനെതിരല്ലെന്ന് ഇത്രയും വിശദീകരിച്ചതില്‍ നിന്നും വ്യക്തമായി.
===
ഇബ്നു കസീർ ചേരില്ലന്ന് പറഞ്ഞത്
========
എന്നിരിക്കെ ഇമാം ശാഫിഈ(റ)യും അനുയായികളും മരിച്ചവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം നടത്തി പ്രതിഫലം അവര്‍ക്ക് ഹദ്യ ചെയ്യുന്നത് ഫലം സിദ്ധിക്കുന്നില്ലെന്ന് ഈ സൂക്തത്തില്‍ നിന്ന് ഗവേഷണം നടത്തിയതായി ഇബ്നുകസീര്‍(റ) ഉദ്ധരിച്ചത് നാം സമര്‍ഥിച്ചതിന് വിരുദ്ധമല്ല.

കാരണം ഖുര്‍ആന്‍ പാരായണാന്തരം പ്രാര്‍ഥന നടത്താതിരുന്നതിനാലാണ് അപ്പറഞ്ഞതെന്ന് ഇബ്നുകസീറില്‍ നിന്ന് തന്നെ വ്യക്തമാകും.

അദ്ദേഹം പറയുന്നു: “എന്നാല്‍ പ്രാര്‍ഥനയും സ്വദഖയും മയ്യിത്തിലേക്ക് പ്രതിഫലം ചേരുന്നവയാണെന്നത് ഏകകണ്ഠാഭിപ്രായമാണ്. നബി(സ്വ)യില്‍ നിന്ന് തന്നെ അത് വ്യക്തമായി വന്നതുമാണ്” (തഫ്സീറു ഇബ്നുകസീര്‍ 4/258).

ഇബ്നുഹജറി(റ)ന്റെ വാക്കുകള്‍ കാണുക. “ഖബറിനരികില്‍വെച്ച് സൌകര്യമുള്ളത്ര ഖുര്‍ആന്‍ പാരായണം നടത്തിയ ശേഷം പ്രാര്‍ഥിക്കണമെന്ന ഇമാംശാഫിഈ(റ)യുടെ വാക്ക് മയ്യിത്തിന്റെ മേല്‍ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടില്ലെന്ന് മറ്റു പണ്ഢിതന്മാര്‍ പറഞ്ഞതിന് വിരുദ്ധമല്ലെയെന്ന് നീ ചോദിച്ചാല്‍ ഞാന്‍ മറുപടി പറയാം.

 വിരുദ്ധമല്ല. കാരണം, മരിച്ചവന് വേണ്ടി വെറും ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് സംബന്ധിച്ചാണ് അവര്‍ പറഞ്ഞത്. ഇമാം ശാഫിഈ(റ) പറഞ്ഞതാകട്ടെ പാരായണാനന്തരം പ്രാര്‍ഥന നടത്തുന്നത് സംബന്ധിച്ചുമാണ്. ഇത് പ്രതിഫല ലബ്ധിയുള്ളത് തന്നെയാണല്ലോ. അപ്പോള്‍ എവിടെയാണ് വൈരുദ്ധ്യം.

 എന്നല്ല, ഇമാം ശാഫഈ(റ)യുടെ പ്രസിദ്ധമായ മദ്ഹബ് തന്നെ (പാരായണ പ്രതിഫലം ചേരില്ലെന്നത്, മയ്യിത്തിന്റെ സാന്നിധ്യത്തില്‍ വെച്ചാവാതിരിക്കുകയോ പാരായണാനന്തരം പ്രാര്‍ഥിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണെന്ന പില്‍ ക്കാല പണ്ഢിതന്മാരുടെ വ്യാഖ്യാനത്തിന് ഇമാം ശാഫിഈ(റ)യുടെ ഉപര്യുക്ത വാക്ക് തന്നെ) ശക്തി നല്‍കുന്നുണ്ട്.” (അല്‍ ഫതാവല്‍ കുബ്റ 2/27).

ഇമാം നവവി(റ) പറയുന്നു: “മരിച്ച വ്യക്തിക്ക് ഒരു ്രപതിഫലവും ചേരില്ലെന്ന് ചിലര്‍ പറഞ്ഞതായി ഇമാം മാവറദി(റ) ഉദ്ധരിച്ചിട്ടുണ്ട്. പക്ഷേ, ഇത് ബാത്വിലായ മദ്ഹബാണെന്നുറപ്പുള്ളതും വ്യക്തമായ പിഴവും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വ്യക്തമായ രേഖക്കും മുസ്ലിം ലോകത്തിന്റെ ഇജ്മാഇനും വിരുദ്ധമായതുമാണ്.

 അതുകൊണ്ടുതന്നെ അത് പാടേ അവഗണിക്കപ്പെടേണ്ടതുമാകുന്നു” (ശര്‍ഹു മുസ്ലിം 1/12-13).

======മറ്റുള്ളവര്‍ ചെയ്യുന്ന ഈ പ്രവര്‍ത്തനത്തെ അല്ലാഹു സ്വീകരിക്കുന്നത് അവന്റെ ‘ഫള്ല്‍’ (ഔദാര്യം) കൊണ്ട് മാത്രമാണ്.

അതോടൊപ്പം മുസ്‌ലിമായി മരണപ്പെട്ട ഏതൊരാളും അവന്‍ മുസ്‌ലിമായി മരണപ്പെട്ടുവെന്നത് അവന്റെ പ്രവര്‍ത്തനമാണ്. ഈ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് മറ്റുള്ളവര്‍ അവനു വേണ്ടി ചെയ്യുന്ന ‘അമല്‍’ കൊണ്ട് അവനു പ്രയോജനം ലഭിക്കുന്നത്.

മരണപ്പെടുന്ന സമയത്ത് അവന്‍ മുസ്‌ലിമായിരുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ ചെയ്യുന്ന ‘അമല്‍’ കൊണ്ട് അവനു ഒരു പ്രയോജനവും ലഭിക്കില്ലായിരുന്നു.

ഇമാം അഹ്മദ് (റ) തന്റെ ‘മുസ്‌നദി’ലും ഇമാം ഇബ്‌നു അബീ ശൈബ (റ) തന്റെ ‘മുസ്വന്നഫി’ലും അംറുബ്‌നു ശുഐബി (റ)ല്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് ഇതിനു തെളിവാണ്. അദ്ദേഹത്തിന്റെ പിതാമഹന്‍ അംറുബിനുല്‍ ആസ് (റ) നബി (സ) യോട് ചോദിച്ചു. ”അല്ലാഹുവിന്റെ റസൂലേ! ആസ്വിബ്‌നു വാഇല്‍ ജാഹിലിയ്യ കാലത്ത് 100 ഒട്ടകങ്ങളെ അറുക്കാന്‍ കല്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഹിശാം അതില്‍ നിന്നു 50 എണ്ണം അറുത്തു. ഇനി അദ്ദേഹത്തിനു വേണ്ടി ഞാന്‍ അറുക്കാമോ? നബി (സ) പറഞ്ഞു: ”നിന്റെ പിതാവ് തൗഹീദ് അംഗീകരിച്ചിരുന്നുവെങ്കില്‍ നീ അദ്ദേഹത്തിനുവേണ്ടി നോമ്പ് നോറ്റാലും സ്വദഖ ചെയ്താലും അടിമയെ മോചിപ്പിച്ചാലും അതിന്റെ പ്രതിഫലം അദ്ദേഹത്തിന് ലഭിക്കുമായിരുന്നു”. (മുസ്വന്നഫു ഇബ്‌നി അബീ ശൈബ: 3:58)

.ഇമാം ഇബ്‌നുസ്വലാഹ് (റ) വിനോട് ഈ ആയത്തിനെക്കുറിച്ചും, ”ഒരാള്‍ മരിച്ചാല്‍ അവന്റെ അമലുകള്‍ മുറിഞ്ഞുപോകും; മൂന്നെണ്ണമൊഴികെ” എന്ന ഹദീസിനെക്കുറിച്ചും ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ശ്രദ്ധിക്കുക:”

ഈ വിഷയത്തില്‍ അഭിപ്രായ ഭിന്നതയുണ്ട്. മരിച്ചവരുടെ പേരില്‍ ഖുര്‍ആന്‍ ഓതുന്നതില്‍ ബറകത്ത് ഉണ്ടെന്ന് ശ്രേഷ്ഠരായ ആളുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

ഈ വിഷയത്തിലുള്ള അഭിപ്രായ ഭിന്നത, അടിസ്ഥാനപരമായ കാര്യങ്ങളില്‍ (ഉസൂല്‍) ഉള്ള ഭിന്നതപോലെയല്ല; പ്രത്യുത ശാഖാപരമായ വിഷയങ്ങളിലുള്ള ഭിന്നതയാണ്.

മയ്യിത്തിനു വേണ്ടി മറ്റുള്ളവര്‍ ചെയ്യുന്ന അമലിന്റെ പ്രതിഫലം അവന് ലഭിക്കുമെന്ന അഭിപ്രായം ബാത്വിലാണെന്ന് ഉപര്യുക്ത ആയത്ത് അറിയിക്കുന്നില്ല.

മനുഷ്യന്, അവന്‍ പ്രവര്‍ത്തിച്ചതിലല്ലാതെ അവകാശമില്ലെന്നും, അതിനല്ലാതെ പ്രതിഫലം ലഭിക്കില്ലെന്നുമാണ് ആയത്തിന്റെ ഉദ്ദേശ്യം. മറ്റുള്ളവര്‍ അവന്റെ പേരില്‍ ഹദ്‌യ ചെയ്യുന്ന ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും ഇതില്‍ പെടുന്നില്ല. അതൊന്നും അവനു അവകാശപ്പെട്ടതോ, അവനു ലഭിക്കുന്ന പ്രതിഫലമോ അല്ല.

പ്രത്യുത മറ്റുള്ളവര്‍ അവനു ഹദ്‌യ നല്‍കിയതാണ്.അപ്രകാരം ഉപര്യുക്ത ഹദീസും മരിച്ചവര്‍ക്ക് ഗുണം ലഭിക്കുമെന്ന അഭിപ്രായം ബാത്വിലാണെന്ന് തെളിയിക്കുന്നില്ല. ഹദീസില്‍ പറഞ്ഞത് അവന്റെ അമലിനെക്കുറിച്ചാണ്. ഇത് മറ്റുള്ളവരുടെ അമലാണ്”. (ഫതാവാ ഇബ്‌നുസ്വലാഹ് 1:149).=

ഖുർആൻ ഓതാം
===
=അപ്പോള്‍ ഖബറിങ്ങല്‍ ഖുര്‍ആന്‍ ഓതല്‍, അല്ലെങ്കില്‍ ഖുര്‍ആന്‍ ഓതതിന്റെ കൂലി മരിച്ചവര്‍ക്കു വേണ്ടി ഹദ്‌യ ചെയ്യല്‍ അനുവദനീയമാണോ?=അതെ, അനുവദനീയമാണെന്ന് മാത്രമല്ല, സുന്നത്താണ്.?

 സ്വഹാബികളില്‍പ്പെട്ട ആരെങ്കിലും അങ്ങനെ ചെയ്യുകയോ, അതിനെ അംഗീകരിക്കുകയോ ചെയ്തിട്ടുണ്ടോ?=ഉണ്ട്.

സ്വഹാബികളില്‍പെട്ട അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) അങ്ങനെ ചെയ്യുകയും, അതിനെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

 ഹമ്പലി മദ്ഹബുകാരനായ ഇബ്‌നു ബുദാമ (റ) മുഗ്‌നിയില്‍ എഴുതുന്നു: അഹ്മദുബ്‌നു ഹമ്പല്‍ (റ) ഒരു അന്ധനെ ഖബറിങ്ങല്‍ ഓതുന്നതില്‍ നിന്നു വിലക്കി. അപ്പോള്‍ മുഹമ്മദ്ബിനു ഖുദാമ അല്‍ ജൗഹരി (റ) അദ്ദേഹത്തോട് ചോദിച്ചു:

 ”അല്ലയോ അബൂഅബ്ദില്ലാ! മുബശ്ശിറുല്‍ ഹലബിയെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു?” അദ്ദേഹം പറഞ്ഞു: ”വിശ്വസ്തനാണ്”. അപ്പോള്‍ മുഹമ്മദ്ബിനു ഖുദാമ (റ) പറഞ്ഞു:

 ”എന്നാല്‍ മുബശ്ശിറുല്‍ ഹലബി (റ)യുടെ പിതാവ്, താന്‍ മറവ് ചെയ്യപ്പെട്ടാല്‍ തന്റെ അടുക്കല്‍ അല്‍ബഖറ സൂറത്തിന്റെ തുടക്കവും അവസാനവും ഓതണമെന്ന് വസ്വിയ്യത്ത് ചെയ്യുകയും, ഇബ്‌നു ഉമര്‍ (റ) ഇങ്ങനെ വസ്വിയ്യത്ത് ചെയ്യുന്നത് ഞാന്‍ കേട്ടുവെന്ന് പറയുകയും ചെയ്തുവെന്ന് മുബശ്ശിര്‍ (റ) എന്നോട് പറഞ്ഞിരിക്കുന്നു. അപ്പോള്‍ അഹ്മദ്ബ്‌നു ഹമ്പല്‍ (റ) പറഞ്ഞു: ”നീ പോയി അയാളോട് വീണ്ടും ഓതാന്‍ പറയൂ”. (മുഗ്‌നി 2:224).

അഹ്‌ലുസ്സുന്നയുടെ ഇമാം അഹ്മദുബ്‌നു ഹമ്പല്‍ (റ) വിന് അല്ലാഹു റഹ്മത്ത് ചെയ്യട്ടെ, ഹഖ് ബോധ്യമായപ്പോള്‍ അതിലേക്ക് അദ്ദേഹം മടങ്ങി. ഇന്നത്തെ ജനങ്ങളും അദ്ദേഹത്തിന്റെ മാര്‍ഗം പിന്തുടര്‍ന്നിരുന്നെങ്കില്‍!

!അന്‍സാരികളില്‍പെട്ട ആരെങ്കിലും മരണപ്പെട്ടാല്‍ അവര്‍ ഖബറിടത്തില്‍പോയി ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നുവെന്ന് ശഅ്ബി(റ) നിന്നു ഖല്ലാല്‍ (റ) നിവേദനം ചെയ്തിരിക്കുന്നു. (അര്‍റൂഹ്: 13)

.====ഇബ്‌നു അബ്ബാസ് (റ)വിന്റെ ഹദീസ്: ജുഹൈനത്ത് ഗോത്രത്തില്‍പ്പെട്ട ഒരു സ്ത്രീ നബി (സ) യുടെ അടുക്കല്‍ വന്ന് പറഞ്ഞു: ”എന്റെ ഉമ്മ ഹജ്ജ് ചെയ്യാന്‍ നേര്‍ച്ചയാക്കി. പക്ഷേ, ഹജ്ജ് ചെയ്യുന്നതിനു മുമ്പ് തന്നെ മരണപ്പെട്ടു. ഉമ്മാക്കു വേണ്ടി ഞാന്‍ ഹജ്ജ് ചെയ്യാമോ?” അപ്പോള്‍ നബി (സ) പറഞ്ഞു: ”അതെ, ഉമ്മാക്കു വേണ്ടി നീ ഹജ്ജ് ചെയ്യുക, നിന്റെ ഉമ്മയുടെ മേല്‍ ഒരു കടമുണ്ടെങ്കില്‍ അതു നീ വീട്ടുമോ? എങ്കില്‍ അല്ലാഹുവിന്റെ കടം നിങ്ങള്‍ വീട്ടുക. അല്ലാഹുവാണ് കടം വീട്ടപ്പെടാന്‍ ഏറ്റവും അര്‍ഹന്‍”. (ബുഖാരി 2:656).

- - - - - - - - - - - - '
ഭക്ഷണ വിതരണം
========:
 മരണപ്പെട്ടവര്‍ക്കു പ്രതിഫലം ലഭിക്കാന്‍ വേണ്ടി ഭക്ഷണം വിതരണം ചെയ്യുകയും പരേതരുടെ പരലോകമോക്ഷത്തിന് ദുആ നിര്‍വഹിക്കുകയും ചെയ്യുന്ന ഏര്‍പ്പാട് മുസ്ലിങ്ങൾക്കിടയിൽ ഉണ്ട്. ഇത് മരണാനന്തരം ഏത് ദിവസവുമാകാം.. നിശ്ചിത ദിവസം തെരഞ്ഞെടുക്കുന്നതിനും വിരോധമില്ല.

 തലതിരിഞ്ഞ മുജാഹിദ് മൌലവിമാർ എല്ലാത്തിലുമെന്ന പോലെ ഈ വിഷയത്തിലും എടുത്ത നിലപാട്  സുന്നികൾ എന്താണോ ചെയ്യുന്നത് അതിനെ കണ്ണടച്ച് നിഷേധിക്കുക എന്നുള്ളതാണ്..
നാട്ടിൽ ചീട്ടു കളിച്ചു നടക്കുകയും,  ഒരു സുപ്രഭാതത്തിൽ മുജായിദ് മതത്തിൽ ചേരുകയും പിന്നീട് അവരുടെ അര മൌലവിമാർ ഛര്‍ദ്ദിച്ചത് അപ്പാടെ എടുത്തു വിഴുങ്ങി യാതൊരു ഉളുപ്പുമില്ലാതെ അതെടുത്തു പാവപ്പെട്ട മുസ്ലിങ്ങളുടെ മുന്നില്‍ വിളമ്പുകയും ചെയ്യുന്ന ഇത്തരം മൗലവിമാരിൽ നിന്നും ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കണം അല്ലേ..??.


വാദിക്കുന്നതിനു പിന്നിൽ വല്ല തെളിവുകളും ഉണ്ടോ എന്ന് അന്വേഷിക്കുക പോലും ചെയ്യൽ ഇക്കൂട്ടരുടെ രീതിയല്ലാ..

ഈ ഹദീസ് കാണുക.. ഇത് മുജാഹിലുകളുടെ അടിത്തറ വരെ കൊളംതോണ്ടാൻ  പര്യാപ്തമാണ്.

الكتب » صحيح البخاري » كِتَاب الْمَنَاقِبِ » بَاب تَزْوِيجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ ...
رقم الحديث: 3559

(حديث مرفوع) حَدَّثَنِي عُمَرُ بْنُ مُحَمَّدِ بْنِ حَسَنٍ ، حَدَّثَنَا أَبِي ، حَدَّثَنَا حَفْصٌ ، عَنْ هِشَامٍ ، عَنْ أَبِيهِ ، عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا ، قَالَتْ : " مَا غِرْتُ عَلَى أَحَدٍ مِنْ نِسَاءِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا غِرْتُ عَلَى خَدِيجَةَ , وَمَا رَأَيْتُهَا وَلَكِنْ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُكْثِرُ ذِكْرَهَا , وَرُبَّمَا ذَبَحَ الشَّاةَ ثُمَّ يُقَطِّعُهَا أَعْضَاءً , ثُمَّ يَبْعَثُهَا فِي صَدَائِقِ خَدِيجَةَ فَرُبَّمَا ، قُلْتُ : لَهُ كَأَنَّهُ لَمْ يَكُنْ فِي الدُّنْيَا امْرَأَةٌ إِلَّا خَدِيجَةُ ، فَيَقُولُ : " إِنَّهَا كَانَتْ وَكَانَتْ وَكَانَ لِي مِنْهَا وَلَدٌ " .

ആഇഷ (റ) യില്‍ നിന്നും നിവേദനം, മഹതി പറഞ്ഞു, എനിക്ക് റസൂല്‍ (സ) യുടെ മറ്റു ഭാര്യമാരേക്കാള്‍ ഖദീജ (റ) യോട് അസൂയ തോന്നിയിരുന്നു, എന്നാല്‍ എന്നെ പ്രവാചകന്‍ (സ) വിവാഹം കഴിക്കുന്നതിനു മുമ്പായി മഹതി വഫാത്തായിരുന്നു. പ്രവാചകന്‍ (സ) ഖദീജ ബീവിയെ കുറിച്ച് പലപ്പോഴും കൂടുതലായി പ്രകീര്‍ത്തിക്കുമായിരുന്നു. എപ്പോഴെല്ലാം റസൂല്‍ (സ) ആടിനെ അറുത്താലും അതിന്‍റെ കഷ്ണങ്ങള്‍ മഹതിയുടെ കൂട്ടുകാര്‍ക്ക് വീതിച്ചു നല്‍കുമായിരുന്നു. മഹതിയെ പോലെ മറ്റൊരു സ്ത്രീയും ലോകത്ത് ഉണ്ടായിരുന്നില്ല എന്നതുപോലെ ആണല്ലോ അങ്ങ് മഹതിയെ കാണുന്നത് എന്ന് ഞാന്‍ പ്രവാചകരോട് പറഞ്ഞാല്‍ ഇപ്രകാരം മറുപടി പറയും, " ഖദീജ (റ) ഇന്നാലിന്ന പോലെയൊക്കെ ആയിരുന്നു, അവരില്‍ എനിക്ക് കുട്ടികള്‍ ഉണ്ടായിരുന്നു

ഈ ഹദീസിൽ പറയും പ്രകാരം അങ്ങനെ ഒരാള്‍ മരണപ്പെട്ടാൽ ശേഷം ആടിനെ അറുക്കുകയും അയാളുടെ വേണ്ടപ്പെട്ടവർക്ക് വിതരണം ചെയ്യുകയും ആവാമോ..??
ഇത് മുജായിദിന്‍റെ ആദര്‍ശത്തിന് അനുകൂലമാണോ..??

ഇത് കൊടുത്തപ്പോൾ ഒരു ജാഹിലിന്‍റെ ചോദ്യം കേള്‍ക്കണോ??
അതിൽ എവിടെ 3 ആം നാൾ, 7 ആം നാൾ, 40 ആം നാൾ ഒക്കെ ചെയ്യാം എന്നുള്ളത് എന്ന്..???

ഈ ഹദീസിൽ പറയും പ്രകാരം അമൽ ചെയ്യാൻ സുന്നികൾ ഏതു ദിവസം തിരഞ്ഞെടുത്താലും നിങ്ങള്‍ക്കെന്താ..??
ചെയ്യുന്ന പ്രവര്‍ത്തി ഇന്നാലിന്ന ദിവസങ്ങളിൽ നിങ്ങൾ ചെയ്തു പോകരുത് എന്ന് റസൂൽ (സ) പഠിപ്പിക്കാത്ത കാലത്തോളം ഞങ്ങൾ സുന്നികൾ അത് ചെയ്യും.. അതുകൊണ്ട് ബുദ്ധി കെട്ട ഈ മൗലവി കരുതിയത്‌ എന്താണെന്നോ,, സുന്നികൾ ഏതു  ദിവസം ചെയ്തോ,, ആ ദിവസം ഇത് ശിര്‍ക്കായി എന്നാണ്... ഹ ഹ.. എന്നിട്ട് ഇവിടെ കിടന്നു ചില ഡയലോഗ്സ്.. "ഹോ അപ്പോൾ മൂന്നാം നാളും ഏഴാം നാളും ചെയ്യാൻ തെളിവില്ല അല്ലേ..??" എന്ന്... എടോ പൊട്ടൻ മൌലവീ.. മരണപ്പെട്ട ശേഷം എപ്പോൾ ചെയ്താലും സുന്നത്ത് സുന്നത്ത് തന്നെയല്ലേ?? സുന്നികൾ ഏതെങ്കിലും ചില ദിവസങ്ങളിൽ ചെയ്യുന്നു എന്നത് കൊണ്ട് അത് മാറി കറാഹത്തോ ഹറാമോ ആകുമോ?? ഈ നിയമം എവിടുന്നാണ് പഠിച്ചത് മൌലവീ..??

ഇമാം ഗസ്സാലി(റ)പറഞ്ഞതായി ത്വബഖാത്തില്‍ ഇമാം സുബ്ക്കി(റ)ഉദ്ധരിക്കുന്നു:

وحكى يوما على رأس منبره عن أخيه حجة الإسلام أثرا غريبا فقال سمعت أخي حجة الإسلام قدس الله روحه يقول إن الميت من حين يوضع على النعش يوقف في أربعين موقفا يسائله ربه عز وجل:الحاوي للفتاوي 2/195

"മരണപ്പെട്ട വ്യക്തിയെ മറവു ചെയ്തു കഴിഞ്ഞാല്‍ നാല്പതു ദിവസം അല്ലാഹുവിന്‍റെ ചോദ്യത്തിന്‍ മുന്നില്‍ നില്ക്കേണ്ടിവരും"(അല്‍ഹാവി)

സുന്നികൾ ഇത്തരം കാര്യങ്ങൾ 3 ആം നാളും 7 ആം നാളും 40 ആം നാളും ചെയ്‌താൽ അത് തെറ്റാണത്രേ..?? എങ്കിൽ ഒരു കാര്യം മനസ്സിലാക്കിക്കോ അരപ്പിരി മൗലവിമാരേ..
ഞങ്ങൾ ഇക്കാര്യത്തിൽ സ്വഹാബാക്കളുടെ കൂടെയാണ്.. നിങ്ങള്‍ക്ക് എന്‍റെ ചര്യയും സ്വഹാബത്തിന്‍റെ ചര്യയും ഉണ്ട് എന്ന് പഠിപ്പിച്ച റസൂൽ (സ) യുടെ കൂടെയാണ്..

عن سفيان قال : قال طاوس : إن الموتى يفتنون في قبورهم سبعا ، فكانوا يستحبون أن يطعم عنهم تلك الأيام .

സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216).

ഇമാം സുയൂത്വി(റ)പറയുന്നു:

قال الحافظ السيوطي: أن سنة الإطعام سبعة أيام بلغني أنـها مستمرة إلى الآن بمكة والمدينة ، فالظاهر أنـها لم تترك من عهد الصحابة إلى
الآن وأنـهم أخذوها خلفا عن سلف إلى الصدر الأول .إهـ (الحاوي للفتاوي 2/183

"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് (അല്‍ ഹാവീലില്‍ ഫതാവാ)

മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കൽ (ഇവരുടെ പ്രയോഗം അനുസരിച്ച് മൂക്കുമുട്ടെ തട്ടുക) പരിഹസിച്ചു നടക്കുന്നതിനു മുമ്പ് ഇതിനെ കുറിച്ച് ആധികാരികമായി പഠിക്കൂ മൌലവീ.. സുന്നികൾ എന്തു ചെയ്തോ അതിനൊക്കെ തക്കതായ തെളിവുകൾ ഉണ്ടാകും.. അങ്ങനെ ചെയ്യുമ്പോൾ മൌലവിമാർ ഉറഞ്ഞു തുള്ളും, " മരണ വീട്ടില്‍ പോയി മൂക്ക് മുട്ടെ തട്ടി ഏമ്പക്കം ഇടുകയോ എന്ന് അല്ലേ..??

നബി(സ) തന്നെ മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചത് കാണുക;

رواه أبو داود في سننه بسند صحيح عنه عن أبيه عن رجل من الأنصار قال خرجنا مع رسول الله صلى الله عليه وسلم في جنازة فرأيت رسول الله صلى الله عليه وسلم ، وهو على القبر يوصي الحافر : أوسع من قبل رجليه ، أوسع من قبل رأسه ، فلما رجع استقبله داعي امرأته فأجاب ، ونحن معه ، فجيء بالطعام فوضع يده ، ثم وضع القوم فأكلوا الحديث . رواه أبو داود ، والبيهقي في دلائل النبوة:أبودود 4/644 والبيهقي 9/335

നബി (സ) ഒരു മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍ മരണ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഭക്ഷണം കൊണ്ടുവന്നു വെച്ചു.  നബി(സ)ഭക്ഷണം കഴിച്ചു. ഞങ്ങളും ഭക്ഷണം കഴിച്ചു;(അബൂദാവൂദ്‌,ബൈഹഖി)

സ്വഹാബികൾ തന്നെ പറയുന്നത് നോക്കാം

:عن مريم بنت فروة أن عمران بن حصين لما حضرته الوفاة قال إذا أنامت فشدوا على بطني عمامة و إذا رجعتم فانحروا و أطعموا ، قال خالد قال لي حفص ليس كما يصنع أهل بيتك آل المهلب و ثقيف . رواه الطبراني في الكبير,أنظر مجمع الزوايد 3/5[മ====ഇബ്‌നു അബ്ബാസ് (റ)വിന്റെ ഹദീസ്: ജുഹൈനത്ത് ഗോത്രത്തില്‍പ്പെട്ട ഒരു സ്ത്രീ നബി (സ) യുടെ അടുക്കല്‍ വന്ന് പറഞ്ഞു: ”എന്റെ ഉമ്മ ഹജ്ജ് ചെയ്യാന്‍ നേര്‍ച്ചയാക്കി. പക്ഷേ, ഹജ്ജ് ചെയ്യുന്നതിനു മുമ്പ് തന്നെ മരണപ്പെട്ടു. ഉമ്മാക്കു വേണ്ടി ഞാന്‍ ഹജ്ജ് ചെയ്യാമോ?” അപ്പോള്‍ നബി (സ) പറഞ്ഞു: ”അതെ, ഉമ്മാക്കു വേണ്ടി നീ ഹജ്ജ് ചെയ്യുക, നിന്റെ ഉമ്മയുടെ മേല്‍ ഒരു കടമുണ്ടെങ്കില്‍ അതു നീ വീട്ടുമോ? എങ്കില്‍ അല്ലാഹുവിന്റെ കടം നിങ്ങള്‍ വീട്ടുക. അല്ലാഹുവാണ് കടം വീട്ടപ്പെടാന്‍ ഏറ്റവും അര്‍ഹന്‍”. (ബുഖാരി 2:656).==فدهب جماعة احمد بن حنبل وجماعة من العلماءوجماعة من العلماءوجماعةمن اصحاب الشافعى الى انه يصل =ادكار140emam ahmadebene hanbal oru pade emameegal kooli kittum ara parayunnade emamnavavi===. ومن هذه الآية الكريمة استنبط الشافعي رحمه الله ومن اتبعه أن القراءة لا يصل إهداء ثوابها إلى الموتى لأنه ليس من عملهم ولا كسبهم ولهذا لم يندب إليه رسول الله صلى الله عليه وسلم أمته ولا حثهم عليه ولا أرشدهم إليه بنص ولا إيماءٍ ولم ينقل ذلك عن أحد من الصحابة رضي الله عنه ولو كان خيرا لسبقونوباب القربات يقتصر فيه على النصوص ، ولا يتصرف فيه بأنواع الأقيسة والآراء ، فأما الدعاء والصدقة فذاك مجمع على وصولهما ، ومنصوص من الشارع عليهماLas
[7/15, 7:29 PM] Sabi: മരണപ്പെട്ടവര്‍ക്കു പ്രതിഫലം ലഭിക്കാന്‍ വേണ്ടി ഭക്ഷണം വിതരണം ചെയ്യുകയും പരേതരുടെ പരലോകമോക്ഷത്തിന് ദുആ നിര്‍വഹിക്കുകയും ചെയ്യുന്ന ഏര്‍പ്പാട് മുസ്ലിങ്ങൾക്കിടയിൽ ഉണ്ട്. ഇത് മരണാനന്തരം ഏത് ദിവസവുമാകാം.. നിശ്ചിത ദിവസം തെരഞ്ഞെടുക്കുന്നതിനും വിരോധമില്ല. തലതിരിഞ്ഞ മുജാഹിദ് മൌലവിമാർ എല്ലാത്തിലുമെന്ന പോലെ ഈ വിഷയത്തിലും എടുത്ത നിലപാട്  സുന്നികൾ എന്താണോ ചെയ്യുന്നത് അതിനെ കണ്ണടച്ച് നിഷേധിക്കുക എന്നുള്ളതാണ്..
നാട്ടിൽ ചീട്ടു കളിച്ചു നടക്കുകയും,  ഒരു സുപ്രഭാതത്തിൽ മുജായിദ് മതത്തിൽ ചേരുകയും പിന്നീട് അവരുടെ അര മൌലവിമാർ ഛര്‍ദ്ദിച്ചത് അപ്പാടെ എടുത്തു വിഴുങ്ങി യാതൊരു ഉളുപ്പുമില്ലാതെ അതെടുത്തു പാവപ്പെട്ട മുസ്ലിങ്ങളുടെ മുന്നില്‍ വിളമ്പുകയും ചെയ്യുന്ന ഇത്തരം മൗലവിമാരിൽ നിന്നും ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കണം അല്ലേ..??.
വാദിക്കുന്നതിനു പിന്നിൽ വല്ല തെളിവുകളും ഉണ്ടോ എന്ന് അന്വേഷിക്കുക പോലും ചെയ്യൽ ഇക്കൂട്ടരുടെ രീതിയല്ലാ..

ഈ ഹദീസ് കാണുക.. ഇത് മുജാഹിലുകളുടെ അടിത്തറ വരെ കൊളംതോണ്ടാൻ  പര്യാപ്തമാണ്.

الكتب » صحيح البخاري » كِتَاب الْمَنَاقِبِ » بَاب تَزْوِيجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ ...
رقم الحديث: 3559

(حديث مرفوع) حَدَّثَنِي عُمَرُ بْنُ مُحَمَّدِ بْنِ حَسَنٍ ، حَدَّثَنَا أَبِي ، حَدَّثَنَا حَفْصٌ ، عَنْ هِشَامٍ ، عَنْ أَبِيهِ ، عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا ، قَالَتْ : " مَا غِرْتُ عَلَى أَحَدٍ مِنْ نِسَاءِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا غِرْتُ عَلَى خَدِيجَةَ , وَمَا رَأَيْتُهَا وَلَكِنْ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُكْثِرُ ذِكْرَهَا , وَرُبَّمَا ذَبَحَ الشَّاةَ ثُمَّ يُقَطِّعُهَا أَعْضَاءً , ثُمَّ يَبْعَثُهَا فِي صَدَائِقِ خَدِيجَةَ فَرُبَّمَا ، قُلْتُ : لَهُ كَأَنَّهُ لَمْ يَكُنْ فِي الدُّنْيَا امْرَأَةٌ إِلَّا خَدِيجَةُ ، فَيَقُولُ : " إِنَّهَا كَانَتْ وَكَانَتْ وَكَانَ لِي مِنْهَا وَلَدٌ " .

ആഇഷ (റ) യില്‍ നിന്നും നിവേദനം, മഹതി പറഞ്ഞു, എനിക്ക് റസൂല്‍ (സ) യുടെ മറ്റു ഭാര്യമാരേക്കാള്‍ ഖദീജ (റ) യോട് അസൂയ തോന്നിയിരുന്നു, എന്നാല്‍ എന്നെ പ്രവാചകന്‍ (സ) വിവാഹം കഴിക്കുന്നതിനു മുമ്പായി മഹതി വഫാത്തായിരുന്നു. പ്രവാചകന്‍ (സ) ഖദീജ ബീവിയെ കുറിച്ച് പലപ്പോഴും കൂടുതലായി പ്രകീര്‍ത്തിക്കുമായിരുന്നു. എപ്പോഴെല്ലാം റസൂല്‍ (സ) ആടിനെ അറുത്താലും അതിന്‍റെ കഷ്ണങ്ങള്‍ മഹതിയുടെ കൂട്ടുകാര്‍ക്ക് വീതിച്ചു നല്‍കുമായിരുന്നു. മഹതിയെ പോലെ മറ്റൊരു സ്ത്രീയും ലോകത്ത് ഉണ്ടായിരുന്നില്ല എന്നതുപോലെ ആണല്ലോ അങ്ങ് മഹതിയെ കാണുന്നത് എന്ന് ഞാന്‍ പ്രവാചകരോട് പറഞ്ഞാല്‍ ഇപ്രകാരം മറുപടി പറയും, " ഖദീജ (റ) ഇന്നാലിന്ന പോലെയൊക്കെ ആയിരുന്നു, അവരില്‍ എനിക്ക് കുട്ടികള്‍ ഉണ്ടായിരുന്നു

ഈ ഹദീസിൽ പറയും പ്രകാരം അങ്ങനെ ഒരാള്‍ മരണപ്പെട്ടാൽ ശേഷം ആടിനെ അറുക്കുകയും അയാളുടെ വേണ്ടപ്പെട്ടവർക്ക് വിതരണം ചെയ്യുകയും ആവാമോ..??
ഇത് മുജായിദിന്‍റെ ആദര്‍ശത്തിന് അനുകൂലമാണോ..??

ഇത് കൊടുത്തപ്പോൾ ഒരു ജാഹിലിന്‍റെ ചോദ്യം കേള്‍ക്കണോ?? അതിൽ എവിടെ 3 ആം നാൾ, 7 ആം നാൾ, 40 ആം നാൾ ഒക്കെ ചെയ്യാം എന്നുള്ളത് എന്ന്..???

ഈ ഹദീസിൽ പറയും പ്രകാരം അമൽ ചെയ്യാൻ സുന്നികൾ ഏതു ദിവസം തിരഞ്ഞെടുത്താലും നിങ്ങള്‍ക്കെന്താ..??
ചെയ്യുന്ന പ്രവര്‍ത്തി ഇന്നാലിന്ന ദിവസങ്ങളിൽ നിങ്ങൾ ചെയ്തു പോകരുത് എന്ന് റസൂൽ (സ) പഠിപ്പിക്കാത്ത കാലത്തോളം ഞങ്ങൾ സുന്നികൾ അത് ചെയ്യും.. അതുകൊണ്ട് ബുദ്ധി കെട്ട ഈ മൗലവി കരുതിയത്‌ എന്താണെന്നോ,, സുന്നികൾ ഏതു  ദിവസം ചെയ്തോ,, ആ ദിവസം ഇത് ശിര്‍ക്കായി എന്നാണ്... ഹ ഹ.. എന്നിട്ട് ഇവിടെ കിടന്നു ചില ഡയലോഗ്സ്.. "ഹോ അപ്പോൾ മൂന്നാം നാളും ഏഴാം നാളും ചെയ്യാൻ തെളിവില്ല അല്ലേ..??" എന്ന്... എടോ പൊട്ടൻ മൌലവീ.. മരണപ്പെട്ട ശേഷം എപ്പോൾ ചെയ്താലും സുന്നത്ത് സുന്നത്ത് തന്നെയല്ലേ?? സുന്നികൾ ഏതെങ്കിലും ചില ദിവസങ്ങളിൽ ചെയ്യുന്നു എന്നത് കൊണ്ട് അത് മാറി കറാഹത്തോ ഹറാമോ ആകുമോ?? ഈ നിയമം എവിടുന്നാണ് പഠിച്ചത് മൌലവീ..??

ഇമാം ഗസ്സാലി(റ)പറഞ്ഞതായി ത്വബഖാത്തില്‍ ഇമാം സുബ്ക്കി(റ)ഉദ്ധരിക്കുന്നു:

وحكى يوما على رأس منبره عن أخيه حجة الإسلام أثرا غريبا فقال سمعت أخي حجة الإسلام قدس الله روحه يقول إن الميت من حين يوضع على النعش يوقف في أربعين موقفا يسائله ربه عز وجل:الحاوي للفتاوي 2/195

"മരണപ്പെട്ട വ്യക്തിയെ മറവു ചെയ്തു കഴിഞ്ഞാല്‍ നാല്പതു ദിവസം അല്ലാഹുവിന്‍റെ ചോദ്യത്തിന്‍ മുന്നില്‍ നില്ക്കേണ്ടിവരും"(അല്‍ഹാവി)

സുന്നികൾ ഇത്തരം കാര്യങ്ങൾ 3 ആം നാളും 7 ആം നാളും 40 ആം നാളും ചെയ്‌താൽ അത് തെറ്റാണത്രേ..?? എങ്കിൽ ഒരു കാര്യം മനസ്സിലാക്കിക്കോ അരപ്പിരി മൗലവിമാരേ..
ഞങ്ങൾ ഇക്കാര്യത്തിൽ സ്വഹാബാക്കളുടെ കൂടെയാണ്.. നിങ്ങള്‍ക്ക് എന്‍റെ ചര്യയും സ്വഹാബത്തിന്‍റെ ചര്യയും ഉണ്ട് എന്ന് പഠിപ്പിച്ച റസൂൽ (സ) യുടെ കൂടെയാണ്..

عن سفيان قال : قال طاوس : إن الموتى يفتنون في قبورهم سبعا ، فكانوا يستحبون أن يطعم عنهم تلك الأيام .

സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216).

ഇമാം സുയൂത്വി(റ)പറയുന്നു:

قال الحافظ السيوطي: أن سنة الإطعام سبعة أيام بلغني أنـها مستمرة إلى الآن بمكة والمدينة ، فالظاهر أنـها لم تترك من عهد الصحابة إلى
الآن وأنـهم أخذوها خلفا عن سلف إلى الصدر الأول .إهـ (الحاوي للفتاوي 2/183

"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് (അല്‍ ഹാവീലില്‍ ഫതാവാ)

മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കൽ (ഇവരുടെ പ്രയോഗം അനുസരിച്ച് മൂക്കുമുട്ടെ തട്ടുക) പരിഹസിച്ചു നടക്കുന്നതിനു മുമ്പ് ഇതിനെ കുറിച്ച് ആധികാരികമായി പഠിക്കൂ മൌലവീ.. സുന്നികൾ എന്തു ചെയ്തോ അതിനൊക്കെ തക്കതായ തെളിവുകൾ ഉണ്ടാകും.. അങ്ങനെ ചെയ്യുമ്പോൾ മൌലവിമാർ ഉറഞ്ഞു തുള്ളും, " മരണ വീട്ടില്‍ പോയി മൂക്ക് മുട്ടെ തട്ടി ഏമ്പക്കം ഇടുകയോ എന്ന് അല്ലേ..??

നബി(സ) തന്നെ മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചത് കാണുക;

رواه أبو داود في سننه بسند صحيح عنه عن أبيه عن رجل من الأنصار قال خرجنا مع رسول الله صلى الله عليه وسلم في جنازة فرأيت رسول الله صلى الله عليه وسلم ، وهو على القبر يوصي الحافر : أوسع من قبل رجليه ، أوسع من قبل رأسه ، فلما رجع استقبله داعي امرأته فأجاب ، ونحن معه ، فجيء بالطعام فوضع يده ، ثم وضع القوم فأكلوا الحديث . رواه أبو داود ، والبيهقي في دلائل النبوة:أبودود 4/644 والبيهقي 9/335

നബി (സ) ഒരു മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍ മരണ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഭക്ഷണം കൊണ്ടുവന്നു വെച്ചു.  നബി(സ)ഭക്ഷണം കഴിച്ചു. ഞങ്ങളും ഭക്ഷണം കഴിച്ചു;(അബൂദാവൂദ്‌,ബൈഹഖി)

സ്വഹാബികൾ തന്നെ പറയുന്നത് നോക്കാം

:عن مريم بنت فروة أن عمران بن حصين لما حضرته الوفاة قال إذا أنامت فشدوا على بطني عمامة و إذا رجعتم فانحروا و أطعموا ، قال خالد قال لي حفص ليس كما يصنع أهل بيتك آل المهلب و ثقيف . رواه الطبراني في الكبير,أنظر مجمع الزوائد 3/5

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...