Thursday, September 29, 2022

അമ്പിയാക്കളുടെ ഖബറുകൾ മസ്ജിദാക്കൽ ഈദാക്കൽ

 435 ، 425 436 - حَدَّثَنَا أَبُو الْيَمَانِ: أَبْنَا شُعَيْبٌ، عَنِ الزُّهْرِيِّ: أَخْبَرَنِي عُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ، أَنَّ عَائِشَةَ، وَعَبْدَ اللَّهِ بْنَ عَبَّاسٍ قَالَا: لَمَّا نُزِلَ بِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا عَنْ وَجْهِهِ، فَقَالَ - وَهُوَ كَذَلِكَ -: " لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى ; اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ " - يُحَذِّرُ مَا صَنَعُوا.


وفي فتح الباري 623/1


وَقَالَ الْبَيْضَاوِيُّ : لَمَّا كَانَتِ الْيَهُودُ وَالنَّصَارَى يَسْجُدُونَ لِقُبُورِ الْأَنْبِيَاءِ تَعْظِيمًا لِشَأْنِهِمْ وَيَجْعَلُونَهَا قِبْلَةً يَتَوَجَّهُونَ فِي الصَّلَاةِ نَحْوَهَا وَاتَّخَذُوهَا أَوْثَانًا لَعَنَهُمْ وَمَنَعَ الْمُسْلِمِينَ عَنْ مِثْلِ ذَلِكَ ، فَأَمَّا مَنِ اتَّخَذَ مَسْجِدًا فِي جِوَارٍ صَالِحٍ وَقَصَدَ التَّبَرُّكَ بِالْقُرْبِ مِنْهُ لَا التَّعْظِيمَ لَهُ وَلَا التَّوَجُّهَ نَحْوَهُ فَلَا يَدْخُلُ فِي ذَلِكَ الْوَعِيدِ [1

فتح الباري



وفي المرقاة الحديث712


وَقَوْلُهُ : ( اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ) : سَبَبُ لَعْنِهِمْ إِمَّا لِأَنَّهُمْ كَانُوا يَسْجُدُونَ لِقُبُورِ أَنْبِيَائِهِمْ تَعْظِيمًا لَهُمْ ، وَذَلِكَ هُوَ الشِّرْكُ الْجَلِيُّ ، وَإِمَّا لِأَنَّهُمْ كَانُوا يَتَّخِذُونَ الصَّلَاةَ لِلَّهِ تَعَالَى فِي [ ص: 601 ] مَدَافِنِ الْأَنْبِيَاءِ ، وَالسُّجُودَ عَلَى مَقَابِرِهِمْ ، وَالتَّوَجُّهَ إِلَى قُبُورِهِمْ حَالَةَ الصَّلَاةِ ; نَظَرًا مِنْهُمْ بِذَلِكَ إِلَى عِبَادَةِ اللَّهِ وَالْمُبَالَغَةِ فِي تَعْظِيمِ الْأَنْبِيَاءِ ، وَذَلِكَ هُوَ الشِّرْكُ الْخَفِيُّ لِتَضَمُّنِهِ مَا يَرْجِعُ إِلَى تَعْظِيمِ مَخْلُوقٍ فِيمَا لَمْ يُؤْذَنْ لَهُ ، فَنَهَى النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أُمَّتَهُ عَنْ ذَلِكَ لِمُشَابَهَةِ ذَلِكَ الْفِعْلِ سُنَّةَ الْيَهُودِ ، أَوْ لِتَضَّمُنِهِ الشِّرْكَ الْخَفِيَّ ، كَذَا قَالَهُ بَعْضُ الشُّرَّاحِ مِنْ أَئِمَّتِنَا ، وَيُؤَيِّدُهُ مَا جَاءَ فِي رِوَايَةِ : ( يُحَذِّرُ مَا صَنَعُوا )



وَقَالَ الْقَاضِي : كَانَتِ الْيَهُودُ وَالنَّصَارَى يَسْجُدُونَ لِقُبُورِ أَنْبِيَائِهِمْ وَيَجْعَلُونَهَا قِبْلَةً ، وَيَتَوَجَّهُونَ فِي الصَّلَاةِ نَحْوَهَا ، فَقَدِ اتَّخَذُوهَا أَوْثَانًا ، فَلِذَلِكَ لَعَنَهُمْ ، وَمَنَعَ الْمُسْلِمِينَ عَنْ مِثلِ ذَلِكَ ، أَمَّا مَنِ اتَّخَذَ مَسْجِدًا فِي جِوَارِ صَالِحٍ ، أَوْ صَلَّى فِي مَقْبَرَةٍ وَقَصَدَ الِاسْتِظْهَارَ بِرُوحِهِ ، أَوْ وَصُولَ أَثَرٍ مَا مِنْ أَثَرِ عِبَادَتِهِ إِلَيْهِ ، لَا لِلتَّعْظِيمِ لَهُ وَالتَّوَجُّهِ نَحْوَهُ ، فَلَا حَرَجَ عَلَيْهِ ، أَلَا تَرَى أَنَّ مَرْقَدَ إِسْمَاعِيلَ - عَلَيْهِ السَّلَامُ - فِي الْمَسْجِدِ الْحَرَامِ عِنْدَ الْحَطِيمِ ، ثُمَّ إِنَّ ذَلِكَ الْمَسْجِدَ أَفْضَلُ مَكَانٍ يَتَحَرَّى الْمُصَلِّي لِصَلَاتِهِ ، وَالنَّهْيُ عَنِ الصَّلَاةِ فِي الْمَقَابِرِ مُخْتَصُّ بِالْقُبُورِ الْمَنْبُوشَةِ ، لِمَا فِيهَا مِنَ النَّجَاسَةِ ، كَذَا ذَكَرَهُ الطِّيبِيُّ وَذِكْرَ غَيْرُهُ أَنَّ صُورَةَ قَبْرِ إِسْمَاعِيلَ - عَلَيْهِ السَّلَامُ - فِي الْحِجْرِ تَحْتَ الْمِيزَابِ ، وَأَنَّ فِي الْحَطِيمِ بَيْنَ الْحَجَرِ الْأَسْوَدِ وَزَمْزَمَ قَبْرُ سَبْعِينَ نَبِيًّا ، وَفِيهِ أَنَّ صُورَةَ قَبْرِ إِسْمَاعِيلَ - عَلَيْهِ السَّلَامُ - وَغَيْرِهِ مُنْدَرَسَةٌ فَلَا يَصْلُحُ الِاسْتِدْلَالُ بِهِ .



وَقَالَ ابْنِ حَجَرٍ : أَشَارَ الشَّارِحُ إِلَى اسْتِشْكَالِ الصَّلَاةِ عِنْدَ قَبْرِ إِسْمَاعِيلَ ، بِأَنَّهَا تُكْرَهُ فِي الْمَقْبَرَةِ ، وَأَجَابَ : بِأَنَّ مَحِلَّهَا فِي مَقْبَرَةٍ مَنْبُوشَةٍ لِنَجَاسَتِهَا ، وَكُلُّهِ غَفْلَةٌ عَنْ قَوْلِهِمْ : يُسْتَثْنَى مَقَابِرُ الْأَنْبِيَاءِ ، فَلَا يُكَرَهُ الصَّلَاةُ فِيهَا مُطْلَقًا ; 



لِأَنَّهُمْ أَحْيَاءٌ فِي قُبُورِهِمْ 


، وَعَلَى التَّنَزُّلِ فَجَوَابُهُ غَيْرُ صَحِيحٍ لِتَصْرِيحِهِمْ بِكَرَاهَةِ الصَّلَاةِ فِي مَقْبَرَةِ غَيْرِ الْأَنْبِيَاءِ ، وَإِنْ لَمْ تُنْبَشْ لِأَنَّهُ مُحَاذٍ لِلنَّجَاسَةِ ، وَمُحَاذَاتُهَا فِي الصَّلَاةِ مَكْرُوهَةٌ ، وَسَوَاءٌ كَانَتْ فَوْقَهُ أَوْ خَلْفَهُ أَوْ تَحْتَ مَا هُوَ وَاقِفٌ عَلَيْهِ .


.......


وفي فتح الباري لابن رجب الحنبلي440/2



وَرَوَى مَالِكٌ فِي " الْمُوَطَّأِ " عَنْ زَيْدِ بْنِ أَسْلَمَ ، عَنْ عَطَاءِ بْنِ يَسَارٍ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: " اللَّهُمَّ لَا تَجْعَلْ قَبْرِي وَثَنًا يُعْبَدُ، اشْتَدَّ غَضَبُ اللَّهِ عَلَى [ ص: 441 ] قَوْمٍ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ".



قَالَ ابْنُ عَبْدِ الْبَرِّ : الْوَثَنُ الصَّنَمُ. يَقُولُ: لَا تَجْعَلْ قَبْرِي صَنَمًا يُصَلَّى إِلَيْهِ، وَيُسْجَدُ نَحْوَهُ، وَيُعْبَدُ، فَقَدِ اشْتَدَّ غَضَبُ اللَّهِ عَلَى مَنْ فَعَلَ ذَلِكَ، وَكَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُحَذِّرُ أَصْحَابَهُ وَسَائِرَ أُمَّتِهِ مِنْ سُوءِ صَنِيعِ الْأُمَمِ قَبْلَهُمُ الَّذِينَ صَلَّوْا فِي قُبُورِ أَنْبِيَائِهِمْ، وَاتَّخَذُوهَا قِبْلَةً وَمَسْجِدًا، كَمَا صَنَعَتِ الْوَثَنِيَّةُ بِالْأَوْثَانِ الَّتِي كَانُوا يَسْجُدُونَ إِلَيْهَا وَيُعَظِّمُونَهَا، وَذَلِكَ الشِّرْكُ الْأَكْبَرُ، وَكَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُخْبِرُهُمْ بِمَا فِي ذَلِكَ مِنْ سُخْطِ اللَّهِ وَغَضَبِهِ، وَأَنَّهُ مِمَّا لَا يَرْضَاهُ ; خَشْيَةً عَلَيْهِمْ مِنِ امْتِثَالِ طُرُقِهِمْ،



وفي التمهيد لابن عبد البر " (5/45) 


الْوَثَنُ الصَّنَمُ. يَقُولُ: لَا تَجْعَلْ قَبْرِي صَنَمًا يُصَلَّى إِلَيْهِ، وَيُسْجَدُ نَحْوَهُ، وَيُعْبَدُ، فَقَدِ اشْتَدَّ غَضَبُ اللَّهِ عَلَى مَنْ فَعَلَ ذَلِكَ، وَكَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُحَذِّرُ أَصْحَابَهُ وَسَائِرَ أُمَّتِهِ مِنْ سُوءِ صَنِيعِ الْأُمَمِ قَبْلَهُمُ الَّذِينَ صَلَّوْا فِي قُبُورِ أَنْبِيَائِهِمْ، وَاتَّخَذُوهَا قِبْلَةً وَمَسْجِدًا، كَمَا صَنَعَتِ الْوَثَنِيَّةُ بِالْأَوْثَانِ الَّتِي كَانُوا يَسْجُدُونَ إِلَيْهَا وَيُعَظِّمُونَهَا، وَذَلِكَ الشِّرْكُ الْأَكْبَرُ، وَكَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُخْبِرُهُمْ بِمَا فِي ذَلِكَ مِنْ سُخْطِ اللَّهِ وَغَضَبِهِ، وَأَنَّهُ مِمَّا لَا يَرْضَاهُ ; خَشْيَةً عَلَيْهِمْ مِنِ امْتِثَالِ طُرُقِهِمْ،

.........



كتاب الميسر في شرح مصابيح السنة للتوربشتي

  ج:  ص: 256

  كتاب الصلاة  باب الصلاة على النبي - صلى الله عليه وسلم 

(من الحسان)

[631] حديث أبي هريرة- رضي الله عنه- عن النبي - صلى الله عليه وسلم - (لا تجعلوا قبري عيدا ... الحديث)




 إذا فسرنا العيد في هذا الحديث على معنى واحد الأعياد؛ ففي الكلام حذف أي لا تجعلوا زيارة قبري عيدا


 أو لا تجعلوا قبري مظهر عيد، ومعناه النهي عن الاجتماع لزيارته - صلى الله عليه وسلم - اجتماعهم للعيد إذ هو يوم رخص لهم في اللهو واللعب واتخاذ الزينة، ثم إنهم يتبرزون فيه للنزهة وإظهار السرور، وقد كانت اليهود والنصارى يسلكون هذا المسلك في زيارة قبور أنبيائهم، ولم يزل بهم صنيعهم ذلك حتى ضرب الله على قلوبهم

حجاب الغفلة ورماها بسهم القسوة



 فاتبعوا سنن أهل الأوثان في زيارة طواغيتهم فاتخذوا قبور أنبيائهم مساجد؛ ولهذا قال - صلى الله عليه وسلم - (اللهم لا تجعل قبري وثنا يعبد، اشتد غضب الله على قوم اتخذوا قبور أنبيائهم مساجد) 


وفي المرقات 744



 ، ( " وَلَا تَجْعَلُوا قَبْرِي عِيدًا " ) : هُوَ وَاحِدُ الْأَعْيَادِ ، أَيْ : لَا تَجْعَلُوا زِيَارَةَ قَبْرِي عِيدًا ، أَوْ لَا تَجْعَلُوا قَبْرِي مَظْهَرَ عِيدٍ ، فَإِنَّهُ يَوْمُ لَهْوٍ وَسُرُورٍ ، وَحَالُ الزِّيَارَةِ خِلَافُ ذَلِكَ ، وَقِيلَ : مُحْتَمَلٌ أَنْ يَكُونَ الْمُرَادُ الْحَثَّ عَلَى كَثْرَةِ زِيَارَتِهِ ، وَلَا يُجْعَلُ كَالْعِيدِ الَّذِي لَا يَأْتِي فِي الْعَامِ إِلَّا مَرَّتَيْنِ .


قَالَ الطِّيبِيُّ : نَهَاهُمْ عَنِ الِاجْتِمَاعِ لَهَا اجْتِمَاعَهُمْ لِلْعِيدِ نُزْهَةً وَزِينَةً ، وَكَانَتِ الْيَهُودُ وَالنَّصَارَى تَفْعَلُ ذَلِكَ بِقُبُورِ أَنْبِيَائِهِمْ ، فَأَوْرَثَهُمُ الْغَفْلَةَ وَالْقَسْوَةَ ، وَمِنْ عَادَةِ عَبَدَةِ الْأَوْثَانِ أَنَّهُمْ لَا يَزَالُونَ يُعَظِّمُونَ أَمْوَاتَهُمْ حَتَّى اتَّخَذُوهَا أَصْنَامًا ، وَإِلَى هَذَا أَشَارَ لِقَوْلِهِ : " اللَّهُمَّ لَا تَجْعَلْ قَبْرِي وَثَنًا يُعْبَدُ " فَيَكُونُ الْمَقْصُودُ مِنَ النَّهْيِ كَرَاهَةَ أَنْ يَتَجَاوَزُوا فِي قَبْرِهِ غَايَةَ التَّجَاوُزِ ، وَلِهَذَا وَرَدَ : " اشْتَدَّ غَضَبُ اللَّهِ عَلَى قَوْمٍ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ " ، وَقِيلَ : الْعِيدُ اسْمٌ مِنَ الِاعْتِيَادِ يُقَالُ : عَادَهُ وَاعْتَادَهُ وَتَعَوَّدَهُ ، أَيْ : صَارَ عَادَةً لَهُ ، وَالْعِيدُ مَا اعْتَادَكَ مِنْ هَمٍّ أَوْ غَيْرِهِ ، أَيْ : لَا تَجْعَلُوا قَبْرِي مَحَلَّ اعْتِيَادٍ فَإِنَّهُ يُؤَدِّي إِلَى سُوءِ الْأَدَبِ وَارْتِفَاعِ الْحِشْمَةِ 




Wednesday, September 28, 2022

ميلاد أزهار السرور بمولد

 قال الشيخ أبو موسي الزرهوني رأيت النبي صلي الله عليه وسلم في النوم فذكرت له ما يقوله الفقهاء في عمل الولائم في المولد فقال صلي الله عليه وسلم من فرح بنا فرحنا به (سبل الهدي والرشاد في سيرة خير العباد  ١ /٣٦٣ لمحمد بن يوسف الصالحي الشامي المتوفي ٩٤٢ )

മൗലിദിന്റെ വിധി

 *🌹മൗലിദിന്റെ വിധി🌹*


മൗലിദ് കർമ്മം, മീലാദ് കഴിക്കൽ, നേർച്ച കഴിക്കൽ ഇതെല്ലാം നാടൻ പ്രയോഗങ്ങളാണ്. തിരുനബി(സ്വ)യുടെയോ മറ്റു മഹാത്മാക്കളുടെയോ പേരിൽ ഗദ്യമായും പദ്യമായും ഗദ്യ പദ്യ സമ്മിശ്രമായും അറബി ഭാഷയിൽ രചിക്കപ്പെട്ട കീർത്തനങ്ങൾ പാരായണം ചെയ്യുക, അതിന്റെ മുമ്പും പിമ്പുമായി ഫാത്തിഹ ഓതി ദുആയിരക്കുക, കഴിഞ്ഞു പിരിയുമ്പോൾ വല്ല ഭക്ഷണവും കഴിക്കുക വിതരണം ചെയ്യുക എന്നീ കർമ്മങ്ങൾ ഒത്തുചേർന്ന രൂപത്തിനാണ് ബഹുജനങ്ങൾ മേൽപ്രകാരം നാമകരണം നടത്തിയത്.


ഭാഷാകസർത്തുകളുമായി ഈ നാടൻ നാമകരണത്തെ പ്രതിക്കൂട്ടിലാക്കാൻ ചിലർ തുനിയാറുണ്ട്. അതിലർത്ഥമില്ല. മാങ്ങ, ചക്ക, പേരക്ക, കറമൂസ പോലുള്ള നാമങ്ങൾ അതതു നാമങ്ങളിൽ അറിയപ്പെടുന്ന ഫലങ്ങൾക്ക് ബഹുജനങ്ങൾ പേരിട്ടു വിളിക്കുമ്പോൾ അതിൽ ഭാഷാപരമായ ന്യൂനത കണ്ടെത്താൻ ശ്രമിക്കുന്നത് വ്യർത്ഥമാണല്ലോ. പേരെന്തോ ആവട്ടെ, മേൽ വിവരിച്ച മൗലിദ് മനുഷ്യർ നടത്തുന്ന ഒരു കർമ്മമാണ്‌. മറ്റേതു കർമ്മങ്ങളെയും പോലെ ആ കർമ്മത്തിനും ശർഇൽ അംഗീകൃതമായ അഞ്ചാലൊരു വിധി അനിവാര്യമാണ്. വാജിബ്, മുബാഹ്, കറാഹത്ത്, ഹറാം, സുന്നത്ത് ഇവയാണ് അഞ്ചു വിധികൾ. ഇവയിൽ ഏതു വിധിയാണ് മൗലിദ് കർമ്മത്തിന് ഉള്ളത്? ഇതാണ് നാം ഗ്രഹിക്കേണ്ടത്.


ഇസ്ലാമിൽ ഈ അഞ്ചാലൊരു വിധിയില്ലാത്ത ഒരു മനുഷ്യ കർമ്മവും ഇല്ല. കാരണം ഇസ്ലാം സമ്പൂർണ്ണമാണ്. മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകൾക്കും വ്യാപകമായ നിയമസംഹിതയാണ്‌. മനുഷ്യന്റെ പ്രവർത്തി, മൊഴി, വിശ്വാസം ഇവയിൽ ഏതു പരിശോധിച്ചാലും അത് സംബന്ധിച്ച് ഇസ്ലാമിനു അതിന്റേതായ കാഴ്ചപ്പാടുണ്ട്; നിയമമുണ്ട്. അതാണ്‌ 'ഏതൊരു സംഭവത്തിനും ഇസ്ലാമിൽ വിധി ഇല്ലാതെയില്ല' എന്ന് ഇമാമുകൾ പ്രസ്താവിച്ചത്. (ജംഉൽ ജവാമിഅ് നോക്കുക) അതിനാൽ ബഹുജനങ്ങൾ 'മൗലൂദ് കഴിക്കൽ' എന്നോ മറ്റോ പേർവിളിച്ചു വരുന്ന കർമ്മത്തിനും പഞ്ച വിധികളിൽ ഒന്ന് ശരീഅത്തിലുണ്ടാകണം. ആ കർമ്മം ഇതേ രൂപത്തിൽ നബിയുടെ കാലത്ത് നടപ്പുണ്ടെങ്കിലും ഇല്ലെങ്കിലും, സ്വഹാബികളോ താബിഉകളോ ശേഷം വന്നവരോ നടത്തിയാലും ഇല്ലെങ്കിലും ഇതേപ്പറ്റി ഇസ്ലാമിനു വിധി വേണം. ആ വിധി എന്ത്? ഹറാം ആണോ? അതല്ല കറാഹതോ? വാജിബ് എന്നോ അതോ സുന്നത്തോ? അതുമല്ല മുബാഹോ?


ഇതിലേതെങ്കിലും ഒരു വിധിയില്ലാതെ ഒരു കർമ്മമില്ല. വിധി ഏതെന്നാണ് വ്യക്തമാക്കേണ്ടത്. അല്ലാതെ നബിയും സ്വഹാബത്തും അങ്ങനെ ഒരു കർമ്മം നടത്തിയിരുന്നില്ല; അത് കൊണ്ട് അത് അനാചാരമാണ് ബിദ്അത്താണ്‌ എന്ന് മൗലിദ് വിരോധികൾ അങ്ങ് വാദിക്കുക, പകരം അത് അനാചാരം അല്ലെന്നു സ്ഥാപിക്കാൻ ആ കർമ്മം നബിയും സ്വഹാബത്തും എല്ലാം നടത്തിയതാണെന്ന് നാം സുന്നികൾ 'തെളിയിക്കുക'; ഇതിലെന്തർത്ഥം? ഒരു കർമ്മം അനുവദനീയം ആണെന്നോ പുണ്യമുള്ളതാണെന്നോ പറയണമെങ്കിൽ അത് നബി(സ്വ)യോ സ്വഹാബത്തോ പ്രവർത്തിച്ചു എന്ന് തെളിയണമെന്നോ? കഷ്ടം ! നബി(സ്വ)യുടെയും സ്വഹാബാക്കളുടെയും കാലത്ത് നടപ്പില്ലാത്ത കർമങ്ങൾ എല്ലാം പുണ്യമറ്റതും അനാചാരവും ആണെന്നോ.?! ഇതെന്ത് മൗഡ്യം.! ഒരു കർമ്മത്തിന്റെ അനുവദനീയതക്ക് നിദാനം ആ കർമ്മം നബി(സ്വ)യുടെ കാലത്ത് നടപ്പുണ്ടായിരുന്നു എന്നതും നിഷിദ്ധതക്ക് തെളിവ് അക്കാലത്ത് നടന്നില്ല എന്നുമാണ് ഇസ്ലാമിലെ സ്ഥിതിയെങ്കിൽ, ഇസ്ലാമിന്റെ സമ്പൂർണ്ണതക്കും സമകാലിതക്കും അത് ഭീഷണി ആകില്ലേ? ഒരു കാര്യം നബിയും സ്വഹാബത്തും പ്രവർത്തിച്ചില്ല അത് കൊണ്ട് അത് അനാചാരമാണ് എന്ന് ഓരിയിടാൻ ഒരു വിഭാഗവും, പകരം അക്കാര്യം അനാചാരമല്ലെന്നു സ്ഥാപിക്കുവാൻ അത് നബി(സ്വ)യും സ്വഹാബാക്കളും പ്രവർത്തിച്ചതാണ് എന്ന് തെളിവ് നിരത്താൻ മറുവിഭാഗവും തുനിഞ്ഞാൽ ഇരുവിഭാഗവും കുഴഞ്ഞു പോകില്ലേ? എല്ലാ കർമ്മങ്ങളെക്കുറിച്ചും ഈ നയം അനുവർത്തിക്കാൻ ആകുമോ? ഒരിക്കലുമാവില്ല.


നോക്കുക - ഇസ്ലാമിൽ സുന്നത്തായ കർമ്മമാണ്‌ നിക്കാഹ് (വിവാഹം). ഈ കർമ്മം മുസ്‌ലിംകൾ ഏവരും ഇന്ന് നടത്തുന്ന രീതി എങ്ങനെ? നിക്കാഹിനായി കാലേ കൂട്ടി ഒരു ദിവസം നിശ്ചയിച്ചുറക്കുന്നു. വേണ്ടപ്പെട്ടവരെല്ലാം അതിനൊത്ത് ചേരുന്നു. നിശ്ചിത ദിവസത്തിന് കല്യാണമെന്നു പേര് നൽകി സാഘോഷം കൊണ്ടാടുന്നു. ക്ഷണപ്പത്രം കാലേക്കൂട്ടി അച്ചടിപ്പിച്ച്‌ വേണ്ടപ്പെട്ടവരെയെല്ലാം നേരിൽ കണ്ടും മറ്റും ക്ഷണിക്കുന്നു. കല്യാണ സുദിനത്തിന് വേണ്ടി ഒരു വലിയ പന്തൽ തയ്യാറാക്കുന്നു. തോരണങ്ങൾ ചാർത്തി പന്തൽ മോടിയാക്കുന്നു. ക്ഷണിതാക്കൾ വരുന്നു, ശാപ്പിടുന്നു, കുശലം പറയുന്നു, പിരിയുന്നു. പുതുമാരൻ സുഹൃത്തുക്കളാൽ വലയിതനായി മണവാട്ടിയുടെ വീട്ടിലേക്കാനയിക്കപ്പെടുന്നു. പുതുനാരി മറിച്ചും. അതിനിടക്ക് എപ്പോഴോ നിക്കാഹ് എന്ന ചടങ്ങ് നടക്കുന്നു. അതിനു ഖാസി അഥവാ മതപണ്ഡിതൻ കാർമ്മികത്വം നടത്തുന്നു. ഇങ്ങനെ ഒരു വിവാഹാഘോഷം തിരുനബി(സ്വ)യുടെ കാലത്തുണ്ടായിരുന്നുവോ? സ്വഹാബികളിൽ ആരെങ്കിലും ഇങ്ങനെ ആഘോഷിച്ചുവോ? അവരുടെ ആരുടെ എങ്കിലും നിക്കാഹിന് നബി(സ്വ) പദം ചൊല്ലിക്കൊടുത്തുവോ? പ്രസംഗിച്ചുവോ? നബിയുടെയും സ്വഹാബത്തിന്റെയും കാലത്തില്ല എന്ന പേര് പറഞ്ഞ് ഇന്നത്തെ മൗലിദാഘോഷത്തെ അനാചാരവും നിഷിധവുമാക്കി മുദ്രയടിക്കുന്നവർ നമ്മുടെ വിവാഹാഘോഷവും നിഷിദ്ധമാക്കുമോ? അനാചാരമാക്കുമോ? അവരങ്ങനെ ജൽപ്പിക്കുന്നതിനു ബദലായി ഈ രൂപത്തിലുള്ള വിവാഹാഘോഷം നബി(സ്വ)യും സ്വഹാബത്തും നടത്തിയിരുന്നത് തന്നെയാണെന്ന് തെളിവ് നിരത്തി പ്രസംഗിക്കുവാൻ നമ്മുടെ കൂട്ടർ തുനിയുമോ? ഗ്രന്ഥമെഴുതുമോ?


അത് പ്രകാരം ശർഇൽ നിർബന്ധമായ ഒരു കാര്യമാണ് വിദ്യയഭ്യസിക്കലും അഭ്യസിപ്പിക്കലും. ഈ നിർബന്ധ കടമ നിറവേറ്റുവാൻ കാലോചിതമായി നാമിന്നു പാഠശാലകൾ പടുത്തുയർത്തുന്നു. നഴ്സറികൾ, മദ്രസ്സകൾ, കോളേജുകൾ എന്നിവ. അവിടെ സിലബസ് സുസ്റ്റത്തിൽ അധ്യാപനം ക്രമീകരിക്കപ്പെടുന്നു. അധ്യാപകരെ ശമ്പളം കൊടുത്ത് നിയമിക്കുന്നു. വിദ്യാർഥികൾ മുറകൾ പാലിച്ച് കൊണ്ട് അഡ്മിഷൻ നേടുന്നു. ക്ളാസ്സിൽ കൃത്യസമയത്ത് ഹാജറാകുന്നു. ഹാജർ വിളിക്കപ്പെടുന്നു. നിശിത സമയത്ത് പരീക്ഷ നടക്കുന്നു... ഇങ്ങനെ ഈ രൂപത്തിൽ വിദ്യാഭ്യാസം നടത്തുന്ന വഴക്കം നബി(സ്വ)യുടെ കാലത്തുണ്ടോ? സ്വഹാബികൾ നടത്തിയോ? താബിഈങ്ങളോ? ഈ സമ്പ്രദായം ആരംഭിച്ചിട്ട് എത്ര നൂറ്റാണ്ടു കഴിഞ്ഞു? ഈ കാരണം പറഞ്ഞു ഇന്നത്തെ വിദ്യാഭ്യാസ രീതിയും ബിദ്അത്തും അനാചാരവും ആണെന്ന് മൗലിദ് വിരോധികൾ വാദിക്കുമോ? വാദിച്ചാൽ അത് സുന്നത്താണെന്ന് സ്ഥാപിക്കാൻ അവയെല്ലാം നബി(സ്വ)യും സ്വഹാബാക്കളും മുഴുക്കെ പ്രവർത്തിച്ചിരുന്നതാണെന്ന് വലിച്ചു നീട്ടി എഴുതുവാൻ നമ്മുടെ കൂട്ടർ തയ്യാറാകുമോ? ലജ്ജാകരമെന്നല്ലാതെ എന്ത് പറയാൻ?!


ഇങ്ങനെ ചോദിക്കുമ്പോൾ ചിലർക്കൊരു മുടന്തൻ ന്യായം പറയാനുണ്ടാകും: വിവാഹാഘോഷവും വിദ്യാഭ്യാസവും മറ്റും ഭൌതിക കാര്യങ്ങളാണ്. അവ നമ്മുടെ ഇഷ്ടം പോലെ കാലോചിതമായി നടത്താം. നബി(സ്വ)യും സ്വഹാബത്തുമൊന്നും പ്രവർത്തിച്ചത് നോക്കേണ്ടതില്ല. മൗലിദാഘൊഷവും മറ്റും അങ്ങനെയല്ല. അത് ദീനീ കാര്യമാണ്. അതിൽ നബി(സ്വ) ചെയ്യാത്തത് പാടില്ല. ബിദ്അതാണ്‌, അനാചാരമാണ് എന്ന്. നാണക്കേട് ! അല്ലാതെന്ത്? വാജിബായ ദീനീ വിദ്യാഭ്യാസ കാര്യവും സുന്നത്തായ നിക്കാഹ് കർമ്മവുമെല്ലാം ഭൗതികകാര്യവും പുതിയ പുതിയ രൂപങ്ങൾ കണ്ടു പിടിച്ചു നടപ്പാക്കാവുന്നതുമാണെങ്കിൽ, പ്രതിഫലാർഹവും പുണ്യകർമ്മവുമായ മൗലിദാഘോഷവും ഭൌതിക കാര്യങ്ങളുമാണെന്നങ്ങ് പറഞ്ഞാൽ പോരെയോ? എന്നാൽ വിവാഹാഘോഷത്തിന്റെ സ്ഥാനം നൽകിയെങ്കിലും ഈ ആഘോഷവും സമ്മതിക്കാമല്ലൊ. എന്തിനീ വിവാദമുണ്ടാക്കണം. അല്ലെങ്കിൽ ഒരു കമ്മത്തിന്റെ മതവിധി നിർണ്ണയിക്കും മുമ്പേ ആ കർമ്മം ദീനിയ്യ്, ദുനിയവിയ്യ് എന്ന് പറഞ്ഞു വിവേചിക്കുന്നത് തന്നെ ഒരുതരം കുരുട്ടു വിദ്യയല്ലേ.?


ഒരു കർമ്മം ദീനിയ്യ് (മതപരം), ദുനിയവിയ്യ് (ഭൗതികം) എന്ന് നിർണ്ണയിക്കുന്നതിൽ ആ കർമ്മത്തിന്റെ ഇസ്ലാമിക വിധിനിർണ്ണയത്തിനും വ്യക്തമായ സ്വാധീനമുണ്ട്. വിദ്യാഭ്യാസം അനിവാര്യമായ മാർഗ്ഗത്തിലൂടെ നടത്തുക വാജിബ് (നിർബന്ധം) ആണെന്ന് സ്ഥിരപ്പെട്ടാൽ അത് ദീനിയ്യല്ല: ഭൌതികമാണ് എന്ന് പറയാനൊക്കുമോ? ഒരിക്കലുമില്ല. ചുരുക്കത്തിൽ നബി(സ്വ)യുടെയും സ്വഹാബികളുടെയും കാലത്ത് നടപ്പില്ലെങ്കിലും ഒരു കർമ്മത്തിന്റെ മതവിധി വാജിബോ സുന്നത്തോ ആണെന്ന് വ്യക്തമായാൽ ആ കർമ്മം ദീനിയ്യ് തന്നെ. വേണ്ട മുബാഹ് (കേവലം അനുവദനീയമായത്) ആയ കാര്യങ്ങൾ പോലും സദുദ്ദേശപൂർവ്വം ആവർത്തിച്ചാൽ പ്രതിഫലാർഹമാണല്ലോ. അതും ത്വാഅത്തും ദീനീ കാര്യവും ആകുമെന്നർത്ഥം. അതിനാൽ മതപരം, ഭൗതികം എന്ന് തരംതിരിക്കുമ്പോൾ, തങ്ങൾ കൂടി പ്രവർത്തിക്കുന്ന ബിദ്അത്തുകളെല്ലാം ഭൗതികവും അപരർ മാത്രം പ്രവർത്തിക്കുന്ന ബിദ്അത്തുകൾ മതപരവുമാക്കി തടി സലാമത്താക്കുവാനൊന്നും ആരും ശ്രമിക്കേണ്ടതില്ല. നബി(സ്വ)യുടെ കാലത്തില്ലാത്തത് എന്ന അർത്ഥത്തിലുള്ള ബിദ്അത്തുകൾ അടങ്കലും അനാചാരവും നിഷിദ്ധവും എന്ന് വിധി കൽപ്പിച്ചു കൂടാ. മറിച്ച് നബി(സ്വ)യുടെ കാലത്തില്ലെങ്കിലും ഒരു കർമ്മത്തിന് പഞ്ചവിധികളിൽ ഒരു വിധി ശർഇൽ ഉണ്ടായിരിക്കും. തീർച്ച.


ഇത് കൊണ്ടാണ് വിധി നിർണ്ണയാടിസ്ഥാനത്തിൽ ബിദ്അത്ത് അഞ്ചു വിധമാണെന്ന് ബഹു: ഇമാമുകൾ രേഖപ്പെടുത്തിയത്. ഒരു ഉദ്ധരണി കാണുക. "പുതിയ ആചാരങ്ങൾ വാജിബ്, ഹറാം, സുന്നത്ത്, കറാഹത്ത്, മുബാഹ് എന്നിങ്ങനെ വിവിധ ഇനമാണ്. ഈ ആചാരങ്ങളെ ശരീഅത്തിന്റെ പൊതു പ്രമാണങ്ങളുടെ മേൽ വെളിപ്പെടുത്തി വിലയിരുത്തുകയാണ് മേൽ പ്രകാരം വിധി നിർണ്ണയിക്കുന്നതിനുള്ള മാർഗ്ഗം. വാജിബിന്റെ പ്രമാണങ്ങളിൽ വരുന്ന ബിദ്അത്ത് വാജിബായിരിക്കും. അറബി വ്യാകരണ ശാസ്ത്രം അഭ്യസിക്കൽ, അഭ്യസിപ്പിക്കൽ എന്നിതുകൾ പോലെ. ഹറാമിന്റെ പ്രമാണങ്ങളിൽ പെടുന്ന ബിദ്അത്തുകൾ ഹറാം തന്നെ. റാഫിളത്, മുജസ്സിമത്ത്, മുർജിഅത്ത്, ഖദ്‌രിയ്യത്ത്, എന്നീ മുബ്തദിഉകളുടെ ആദർശങ്ങൾ ആണിതിനുദാഹരണം. ഇനി സുന്നത്തിന്റെ പ്രമാണങ്ങളിലാണ് ബിദ്അത്ത് വരുന്നതെങ്കിലോ അത് സുന്നത്തായിരിക്കും. മദ്രസ്സകൾ, സത്രങ്ങൾ പോലെയുള്ളവ പണിയുക, ആദ്യ കാലത്ത് നടപ്പില്ലാത്ത സദുദ്ദേശപരമായ നൽക്കാര്യങ്ങൾ എന്നിതുകൾ ഉദാഹരണം. മുബാഹിന്റെ പ്രമാണങ്ങളിൽ വരുന്ന ബിദ്അത്തുകൾ മുബാഹാണ്. സുബ്ഹ് നമസ്ക്കാരത്തിനും അസർ നമസ്ക്കാരത്തിനും ഉടനെ പരസ്പരം മുസാഫഹത്ത് ചെയ്യുക, ഭക്ഷണ വസ്ത്രാദികൾ മെച്ചപ്പെടുത്തുക പോലുള്ളത് ഉദാഹരണം" (ശർവാനി 10/235).


ഇനി ഈയടിസ്ഥാനത്തിൽ മൗലിദ് കർമ്മത്തിന്റെ വിധിയെന്ത്‌ എന്ന് ചിന്തിക്കാം. ഇന്നത്തെ രീതിയിലുള്ള മൗലിദ് കഴിക്കൽ നബി(സ്വ)യുടെ കാലത്തില്ലാത്തത് എന്ന അർത്ഥത്തിൽ ഉള്ള ബിദ്അത്താണ്. എന്നാൽ ദീനിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധവും അനാചാരവും എന്ന അർത്ഥത്തിലുള്ള സാങ്കേതിക ബിദ്അത്തല്ല. മഹാന്മാരുടെ മദ്ഹ് പറയുക എന്ന കർമ്മം നബി(സ്വ)യോ സ്വഹാബത്തോ ചെയ്തിട്ടില്ലെന്ന് ഇപ്പറഞ്ഞതിനു അർത്ഥമില്ല. അത് തീർച്ചയായും നബിചര്യ തന്നെയാണ്. പ്രത്യുത, മുൻഗാമികളാൽ രചിക്കപ്പെട്ട ഒരു മൗലിദ് കിതാബ് നോക്കി അത് പാരായണം ചെയ്യുക, അതിനായി സമ്മേളിക്കുക, അത് കഴിഞ്ഞ ശേഷവും അതിനിടയിലും അന്നദാനാദി കർമ്മങ്ങൾ നടത്തുക ഇതെല്ലാം ഒത്തു ചേർന്ന് കൊണ്ടുള്ള മൗലിദ് കഴിക്കൽ തിരുമേനി(സ്വ)യുടെ കാലത്ത് പതിവില്ലാത്ത ഒരു കർമ്മം തന്നെയാണ്. ഇന്ന് നാം ഏവരും ചെയ്യുന്ന മുസ്ഹഫ് നോക്കി ഖുർആൻ പാരായണം ചെയ്യുക, കിതാബ് നോക്കി ഹദീസ് പഠിക്കുക, ഗ്രന്ഥങ്ങൾ നോക്കി ഇൽമു പഠിക്കുക, എന്നിവയെല്ലാം നബി(സ്വ)കാലത്തില്ലാത്ത ബിദ്അത്തുകളായത് പോലെ തന്നെ. അതെ സമയം ബിദ്അത്തെങ്കിലും ഇന്നത്തെ സമ്പ്രദായത്തിലുള്ള മൗലിദ് കർമ്മത്തിനും ഒരു വിധി ഉണ്ടാകുമല്ലോ.


ഏതു കർമ്മങ്ങളുടെയും ഇസ്ലാമിക വിധി ഗ്രഹിക്കുന്നത് ഫിഖ്ഹ് (കർമ്മ ശാസ്ത്രം) ഗ്രന്ഥങ്ങളിൽ നിന്നാണല്ലോ. ഇന്നറിയപ്പെടുന്ന പഞ്ചവിധികളുടെ തന്നെ ഉപജ്ഞാതാക്കൾ ഫുഖഹാഅ് (കർമ്മശാസ്ത്ര പടുക്കൾ) ആണ്. അല്ലാതെ ഫിഖ്ഹ് ഗ്രന്ഥങ്ങൾ ഒഴിച്ച് നിർത്തി ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ കർമ്മങ്ങളുടെ സാങ്കേതിക ഭാഷയിലുള്ള വിധി ആർക്കും ഗ്രഹിക്കാൻ ആകുകയില്ല. ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നിന്നാകട്ടെ, മുമ്പുണ്ടായിട്ടുള്ളതും ഇനി ഉണ്ടാകാനിരിക്കുന്നതുമായ സകലമാന കർമ്മങ്ങളുടെയും മതവിധി ഗ്രഹിക്കാൻ ആകുകയും ചെയ്യും. ഈ നിലക്ക് മാത്രമേ ഇസ്ലാമിന്റെ സമഗ്രതയും സമ്പൂർണ്ണതയും സാർവ്വകാലികതയും സ്ഥിരീകരിക്കുവാനുമാകൂ. ഖുർആനും ഹദീസും മാത്രമേ പ്രമാണങ്ങളായുള്ളൂ, ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഉള്ളതെല്ലാം കേവലം 'ഖോജാക്കളുടെ ഖൗലും ഖീലയുമാണ്' എന്ന് പരിഹസിക്കുന്നവർ ടെസ്റ്റ്‌ ട്യൂബ് ശിശുവും ലിംഗമാറ്റ ശസ്ത്രക്രിയയുമെല്ലാം യാഥാർത്ഥ്യമായിരിക്കുന്ന ഇക്കാലത്തും ഈ പരിഹാസം നിർത്താത്തതിലാണത്‌ഭുതം. ഇത്തരം ആധുനിക പ്രശ്നങ്ങൾ സംബന്ധിച്ച് വിലയിരുത്താൻ നിർബന്ധിതരാകുമ്പോൾ 'ഖുർആനിലും ഹദീസിലും അവ സംബന്ധിച്ചൊന്നുമില്ലെന്നും പക്ഷെ ഇമാമുകൾ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നും' തുറന്നെഴുതാൻ ഈ നാണം കെട്ട ഖുർആൻ സുന്നത്ത് വാദികൾക്കിപ്പോൾ മടിയില്ല. ആധുനിക പ്രശ്നങ്ങൾക്ക് മുമ്പിൽ മുസ്ഹഫും ബുഖാരിയും മറിച്ച് വെച്ച് ഗവേഷണം ചെയ്യാൻ ശ്രമിച്ചിട്ട് കാറ്റ് പോകുമ്പോൾ ഫിഖ്ഹ് ഗ്രന്ഥങ്ങൾ തന്നെ ഇവറ്റകളും അവലംബമാക്കുന്നത് കാണുന്നു. 'ഗതികെട്ടാൽ പുലി പുല്ലും തിന്നും' എന്ന മൊഴിയാണ് ഓർമ്മ വരുന്നത്. ചുരുക്കത്തിൽ ഇസ്ലാമിക വിധി നിർണ്ണയത്തിൽ ഫിഖ്ഹ് ഗ്രന്ഥങ്ങൾ ആർക്കും അവഗണിക്കാനാവില്ല. അവയിലൂടെ നമുക്ക് മൗലിദ് കർമ്മത്തിന്റെ വിധി എന്താണെന്ന് നോക്കാം. ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഇന്ന് നടന്നു വരുന്ന മൗലിദ് സമ്പ്രദായത്തിന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ നൽകപ്പെട്ടിരിക്കുന്ന വിധി അത് 'മൻദൂബ്' (പ്രതിഫലാർഹവും ശറഅ് പ്രേരണ നൽകുന്നതുമായ ഒരു പുണ്യ കർമ്മം) എന്നത്രെ. (ശർവാനി 7/422) നോക്കുക.


നബിതിരുമേനി(സ്വ)യും സ്വഹാബത്തുമൊന്നും നിർവ്വഹിക്കാത്ത ഒരു കാര്യമെങ്ങനെ പുണ്യകർമ്മമാകും എന്ന് ചില അൽപ്പബുദ്ധികൾ സംശയിച്ചേക്കാം. ആ സംശയം അസ്ഥാനത്താണ്. എന്ത് കൊണ്ടെന്നാൽ ഒരു കാര്യം ശറഇൽ സുന്നത്താണ് (പ്രതിഫലാർഹമായ പുണ്യകർമ്മം) എന്നു പറയുവാൻ ആ കാര്യം നബി(സ്വ) പ്രവർത്തിച്ചതായി തെളിയുകയൊന്നും വേണ്ട. നോക്കുക - പ്രത്യേകം വിലക്കപ്പെടാത്ത സമയങ്ങളിൽ സുന്നത്ത് നിസ്ക്കാരം (നഫ്ൽ മുത്വ്‌ലഖ്) എത്രയും നിർവ്വഹിക്കുന്നത് പുണ്യകർമ്മമാണ്‌ - സുന്നത്താണ്. എന്നാൽ നബി(സ്വ) അങ്ങനെ പ്രവർത്തിച്ചു കാണിച്ചതാണെന്നോ ഇക്കാര്യം പ്രത്യേകം കൽപ്പിച്ചിട്ടുണ്ടെന്നോ ആർക്കും തെളിയിക്കാനാകില്ല. മറിച്ച് ശറഇന്റെ പൊതു നിർദ്ദേശത്തിൽ ഉൾക്കൊണ്ടിരുന്നാലും ഒരു കാര്യം സുന്നത്താണെന്ന് വിധി കൽപ്പിക്കാവുന്നതാണ്. മറ്റൊരുദാഹരണം കാണുക. നമസ്ക്കാരത്തിന്റെ സമയമായ ശേഷം ഒറ്റക്ക് നിസ്ക്കരിച്ച ആൾക്ക് ശേഷം ജമാഅത്ത് ലഭിക്കുമ്പോൾ ആ നിസ്ക്കാരം മടക്കി നിർവ്വഹിക്കൽ സുന്നത്തുണ്ട്. ഇത് സംബന്ധിച്ച് ഫുഖഹാഅ് പറയുന്നു.


وعدم نقل الاعادة عنه صلعم لا يستلزم عدم ندبها - تحفة (1-434)


(ഇങ്ങനെ നബി(സ്വ) തങ്ങളെ തൊട്ട് മടക്കി നിസ്ക്കരിച്ചതായി ഉദ്ധരിക്കപ്പെട്ടിരുന്നില്ലെന്ന് വെച്ച് അക്കാര്യം സുന്നത്തല്ലെന്ന് വരുന്നില്ല - തുഹ്ഫ 1-434).


ആകയാൽ തിരുനബി (സ്വ) പ്രവർത്തിച്ചതല്ലെങ്കിലും ഇന്നത്തെ മൗലിദു കർമ്മവും അതോടനുബന്ധിച്ച സദാചാരങ്ങളുമെല്ലാം സുന്നത്തും പ്രതിഫലാർഹവുമാണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിലൂടെ മനസ്സിലാക്കാൻ പ്രയാസമില്ല.


ഇന്ന് നടക്കുന്ന മൗലിദ് കർമ്മത്തിലുള്ളതെന്താണ്.? കുറെ മുസ്ലിംകൾ സമ്മേളിക്കും. ആരുടെ മൗലിദാണെങ്കിലും ശരി, ആദ്യം ഒരു ഫാത്തിഹ ഓതി നബി(സ്വ)യുടെയും മറ്റും പേരിൽ ഹദ്‌യ ചെയ്യും. ഇത് സുന്നത്താണെന്ന് തുഹ്ഫ 6-158 ൽ വ്യക്തമാക്കിയിട്ടുണ്ട്. ശേഷം നബി(സ്വ)യുടെ സ്ഥാനമാനങ്ങൾ വിവരിക്കുന്ന ഖുർആൻ വാക്യങ്ങൾ സമ്മേളിച്ചവർ ഓരോരുത്തരും ഓതും. ഖുർആൻ ഓതൽ പുണ്യകർമ്മമാണെന്ന് പറയേണ്ടതില്ലല്ലോ. അതിൽ പിന്നെ നബി(സ്വ)യെയോ മറ്റു മഹാത്മാക്കളെയോ പ്രകീർത്തിച്ച് കൊണ്ട് വിരചിതമായ ഗദ്യങ്ങളും പദ്യങ്ങളും ചൊല്ലും. ഇങ്ങനെ മഹാത്മാക്കളെ പ്രകീർത്തിക്കൽ സൽക്കർമ്മവും സുന്നത്തുമാണെന്നതിൽ പുത്തൻവാദികൾക്ക് പോലും സംശയമില്ല. ആ പ്രകീർത്തനം ആരോ രചിച്ച ഗ്രന്ഥത്തിൽ നോക്കിയായിപ്പോയി, അറബി ഭാഷയിലായിപ്പോയി, എന്നത് കൊണ്ട് പ്രകീർത്തനത്തിന്റെ പുണ്യം എങ്ങനെ നഷ്ടപ്പെടും? ഈ പ്രകീർത്തനം കഴിഞ്ഞു ചിലപ്പോള്‍ വീണ്ടും പ്രാരംഭത്തിൽ ചെയ്ത പോലെ ഖുർആൻ ഓതി നബി(സ്വ)ക്കും മറ്റും പ്രതിഫലം ദാനം ചെയ്ത് പ്രാർത്ഥിക്കും. അതും സുന്നത്താണെന്ന് മുകളിൽ ഉദ്ധരിച്ചുവല്ലോ. ഇനിയത്തെ കർമ്മം നബി(സ്വ)യുടെയോ മറ്റു മഹാത്മാക്കളുടെയോ പേരിൽ അന്നദാനം പോലുള്ളവ നടത്തുകയാണ്. ഇത്തരം ധർമ്മങ്ങൾ പൊതുവിൽ സുന്നത്തും മരണപ്പെട്ടവരുടെ പേരിൽ പ്രത്യേകം സുന്നത്തും മയ്യിത്തിനു ഫലവത്തുമാണെന്നത് ഇജ്‌മാഉ കൊണ്ട് സ്ഥിരപ്പെട്ടതത്രേ. ഈ ദാനധർമ്മം നബി(സ്വ)യുടെയോ മറ്റു മഹാത്മാക്കളുടെയോ പേരിലാകുമ്പോൾ പുണ്യം കൂടുകയല്ലെയുള്ളൂ? നഷ്ടപ്പെടുന്നതെങ്ങനെ? ഇത്തരം കാര്യങ്ങളാണ് ഇന്ന് സർവ്വ സാധാരണയായി മൗലിദ് കർമ്മങ്ങളിൽ ഉള്ളത്.


അവ ഓരോന്നും പുണ്യമാണ് എന്ന് തെളിഞ്ഞിരിക്കെ എല്ലാം കൂടി ഒത്തു ചേർന്ന് ഒരു രൂപമാകുമ്പോൾ അതെങ്ങനെ പുണ്യമറ്റതാകും? അനാചാരമാകും? ഈ സമ്മേളിത രൂപം 'നബി (സ്വ) പ്രവർത്തിച്ചില്ല' 'സ്വഹാബത്ത് പ്രവർത്തിച്ചില്ല' എന്ന് കരുതി ശർഇന്റെ പൊതുവായ നിർദ്ദേശങ്ങളിൽ ഇത് പെടില്ലെന്നെങ്ങനെ പറയും?! നോക്കുക - മുസ്ലിംകൾക്ക് സന്തോഷം ഉളവാകുന്ന ഏതൊരു കർമ്മവും അത് പ്രത്യേകം വിലക്കപ്പെട്ടിട്ടില്ലെങ്കിൽ അതൊരു قربة (അല്ലാഹുവിന്റെ സാമീപ്യം നേടുവാനുതകുന്ന പുണ്യ കർമ്മം) ആയിരിക്കുമെന്ന് തുഹ്ഫ 10-81 ൽ പ്രസ്താവിച്ചിട്ടുണ്ട്. ഖുർബത്ത് പ്രവർത്തിക്കുവാൻ ആകട്ടെ ഖുർആൻ ആഹ്വാനം ചെയ്തിട്ടുണ്ടല്ലോ.


وابتغو اليه الوسيلة

എന്ന ഖുർആൻ വാക്യത്തിന് അല്ലാഹുവിന്റെ സാമീപ്യം നേടുവാൻ ഉതകുന്ന 'ഖുർബത്തുകൾ' പ്രവർത്തിക്കണം എന്നാണു മുഫസ്സിറുകൾ ഒരു വ്യാഖ്യാനം നൽകിയിട്ടുള്ളത്.


അപ്രകാരം തന്നെ خير,معروف

എന്നിവ പ്രവർത്തിക്കുവാനും അതിലേക്ക് അപരരെ ക്ഷണിക്കുവാനും ഖുർആൻ നിർദ്ദേശിച്ചിട്ടുണ്ട്.


ولتكن منكم أمة يدعون إلى الخير ويأمرون بالمعروف الخ

എന്നിത് പോലുള്ള ഖുർആൻ ആയത്തുകൾ ശ്രദ്ധേയമാണ്. ഈ ഖുർആൻ വാക്യങ്ങളിൽ പറഞ്ഞ خير و معروف എന്നിവയുടെ അർത്ഥം ഖുർആൻ വ്യാഖ്യാതാക്കൾ വിവരിച്ചത് കാണുക


المعروف: اسم جامع لكل ما عرف من طاعة الله والاحسان الى الناس جمل – ٤: ٢٣٣ خازن ١: ٢٦٨


(ബഹുജനങ്ങളിലേക്കുള്ള ഔദാര്യങ്ങളും അല്ലാഹുവിനുള്ള طاعة ഉം ആയി അറിയപ്പെടുന്ന സർവ്വകാര്യങ്ങളും ഉൾക്കൊള്ളുന്ന പദമാണ്


(الخير: افعال الحسنة الموافقة للشرع)

(ശരഇനു വിരുദ്ധമല്ലാത്ത എല്ലാ നല്ല കാര്യങ്ങളും ഖൈറ് തന്നെ

(اكليل : ٣: ٤٥ التأويل: ١: ٢٦٨ )


അന്നദാനം പോലുള്ള ജനങ്ങളിലേക്കുള്ള ഔദാര്യങ്ങളും ഖുർആൻ പാരായണം, ദുആ, മദ്ഹ് കീർത്തനം, സ്വലാത്ത്, സലാം ആദിയായ طاعة കളായി അറിയപ്പെടുന്ന കാര്യങ്ങളും മാത്രമാണല്ലോ ഇന്നത്തെ മൗലീദ് കർമ്മത്തിലുള്ളത്. അത് കൊണ്ട് ഇതെല്ലാം ഖുർആൻ നിർദേശിച്ച معروف ൽപെട്ടതും ശർഇനോടനുയോജ്യമായ നല്ല പ്രവർത്തികളിൽ പെട്ടതുമാണെന്ന് സുവ്യക്തം. തദടിസ്ഥാനത്തിൽ ഇത് പുണ്യകർമ്മവും ശർഉ പ്രോത്സാഹിപ്പിച്ചതുമാണ്. ഈ നൽപ്രവർത്തനത്തിലേക്ക് സഹായകമായ മറ്റൊരു സൽപ്രവർത്തനമാണ് മൗലിദ് രചന. അത് കൊണ്ടത്രേ പ്രഗത്ഭരായ പല ഇമാമുകളും മഹാത്മാക്കളുടെ മൗലിദുകൾ രചിച്ചിരുന്നത്.


📚മൗലാനാ നജീബ്‌ ഉസ്താദ്‌ 1989ൽ എഴുതിയ ഒരു ലേഖനം*

*

മുജാഹിദ് വൈരുധ്യങ്ങൾ - 1*

 🔵🌹🔵

*നബിദിനാഘോഷം :*

*മുജാഹിദ് വൈരുധ്യങ്ങൾ -  1*


നബിദിനാഘോഷം അനിസ്‌ലാമികമെന്നത്തിന് തെളിവായി ഇസ്‌ലാമിൽ രണ്ട് ആഘോഷങ്ങളെ ഉള്ളൂ എന്നാണ് മുജാഹിദുകൾ സാധാരണ പറയാറുള്ളത്.


മുജാഹിദ് പ്രസിദ്ധീകരണമായ അൽമനാർ മാസിക എഴുതുന്നു :

" മുസ്‌ലിംകൾക്ക് മതപരമായി ആഘോഷിക്കാൻ രണ്ടു ആഘോഷങ്ങൾ മാത്രമാണ് ഇസ്‌ലാം നശ്ചയിച്ചിട്ടുള്ളത്. അത് നമുക്കറിയാവുന്നത് പോലെ ഈദുൽ ഫിത്വറും ഈദുൽ അള് ഹയുമാണ് "

(അൽമനാർ 2006 ഏപ്രിൽ പേജ്: 14)


എന്നാൽ ഇസ്‌ലാമിലെ രണ്ടു പെരുന്നാൾ അല്ലാത്ത മറ്റു ആഘോഷ ദിവസങ്ങളെ മുജാഹിദുകൾ തന്നെ പരിജയപ്പെടുത്തുന്നത് നോക്കൂ :

*1. റമദാൻ മാസം*

"നബി(സ)തിരുമേനിക്ക് വിശുദ്ധഖുർആൻ അവതരിച്ചു തുടങ്ങിയത് റമദാനിലാണ്. അല്ലാഹു മനുഷ്യർക്ക് നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹമാണത്. അതിനാൽ ആ മാസത്തെ ഒരു ആഘോഷമായി ആചരിക്കണമെന്നാണ് ശാസന.... പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വിശ്വാസികൾക്ക് ഒരാഘോഷ മാസം തന്നെ."

(അൽമനാർ മാസിക

2012 ജൂലൈ പേജ് :5)


*2 റബീഉൽ അവ്വൽ മാസം*

മുജാഹിദ് ആദ്യകാല പ്രസിദ്ധീകരണമായ അൽമുർഷിദിൽ എഴുതുന്നു :

".... താമസിയാതെ അതിസുന്ദരനായ ഒരാൺകുട്ടി പിറക്കുന്നു. ഈ ആനന്ദകരമായ റബീഉൽ അവ്വൽ മാസം പിന്നീട് ലോകത്തിലെ ഒരു പ്രബല സമുദായത്തിന്റെ പെരുന്നാൾ മാസമായി രൂപാന്തരപ്പെടുന്നു."

(അൽ മുർശിദ് മാസിക

1939 ഏപ്രിൽ)


*✍️aboohabeeb payyoli*

നബിദിനം റബി ഉൽ അവ്വൽ 12











 

Tuesday, September 27, 2022

നബിദിനത്തിൽ വിളക്ക് കത്തിച്ചു ഭംഗിയാക്കൽ

 لما سئل عما يقع في هذاليوم من وقود الشمع وغير ذلك لأجل الفرح فاجاب الذي يظهر انه عيد من أعياد المسلمين وموسم من مواسمهم وكل ما يقتضيه الفرح والسرور بذلك المولد المبارك امر مباح لا ينكر (تذكرة المحبين في اسماء سيد المرسلين لأبي عبد الله محمد بن قاسم الرصاغ  المتوفي ٨٩٤ )

Monday, September 26, 2022

നബി സ്വ ജനിച്ചത് റബി ഉൽ അവ്വൽ 12 ന്










 

دليل الميلاد

 https://www.facebook.com/105124895675696/posts/pfbid02kMN8iWikZzUQjQvzZHDrFWbepxsGRXC5Nzddx81PvSPSKRRWu2FqNatxrVLkCjhxl/?sfnsn=mo


👇👇👇👇👇👇👇👇👇👇👇👇👇👇


🔷 *اظهار الفرح والسرور في مولد سيدنا المبرور*


             عيد مولد رسول الله صل الله عليه وسلم هو يوم ولادة منقذ ومنجى البشرية محمد بن عبد الله،عليه أفضل الصلاة والسلام ولهذا اليوم مكانة خاصة بقلوب المسلمين، حيث يحتفل المسلمون بهذه المناسبة العظيمة ويتبادلون التهاني ويعدون الحلوى، ويكثرون من الصلاة  على رسول الله صلى الله عليه وسلم، 

وفي هذا المقال سنقدم كلمات عن أدلة عيد المولد النبوي مختصرا......


👈 ففى صحيح البخارى رحمة الله عليه 

قَالَ عُرْوَةُ وَثُوَيْبَةُ مَوْلاَةٌ لأَبِي لَهَبٍ كَانَ أَبُو لَهَبٍ أَعْتَقَهَا فَأَرْضَعَتِ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَمَّا مَاتَ أَبُو لَهَبٍ أُرِيَهُ بَعْضُ أَهْلِهِ بِشَرِّ حِيبَةٍ قَالَ لَهُ مَاذَا لَقِيتَ قَالَ أَبُو لَهَبٍ لَمْ أَلْقَ بَعْدَكُمْ غَيْرَ أَنِّي سُقِيتُ فِي هَذِهِ بِعَتَاقَتِي ثُوَيْبَةَ

قد اعطى الله ثوبا لإضهار فرحه بمولد رسول الله صل الله عليه وسلم وان كان كافرا.

 

👈 الوقت واليوم ثم اليلة والشهر التى ولد فيه رسول الله صل الله عليه وسلم له فضل جليل ليس فيه قولان . نالت ليلة القدر والشهر الرمضان شرفا بنزول القرأن فيه ويتكرر ذكريات  نزول القرآن عاما فعاما  فكيف لم يلصق 

الشرف والفضل فى صاحب القرآن صل الله عليه وسلم


👈 قال تعالى عن يوم ميلاد سيدنا يحيى عليه السلام (وسلام عليه يوم ولد) وقال تعالى عن ميلاد سيدنا عيسى عليه السلام على لسانه: (والسلام عليَّ يوم ولدت) إذن فأولى تعظيم ميلاد إمام المرسلين وخاتم النبيين ﷺ.


👈 وقد ثبت عنه صلى الله عليه وسلم أنه سئل عن صوم الإثنين، فقال: فيه ولدت وفيه أنزل علي. رواه مسلم

قد أعلن الله بلسان رسوله شرفية مولد رسول الله صل الله عليه وسلم.


👈 لقد صح أن النبي صلى الله عليه وسلم قال في فضل الجمعة : "وفيه خلق آدم" أخرجه مالك في الموطأ والترمذي  وقال : فقد تشرف يوم الجمعة بخلق آدم ، فبدلالة النص  وقياس الأولى ثبت فضل اليوم الذي ولد فيه المصطفى  صلى الله عليه وآله وسلم أيضا. 


ولا يختص هذا الفضل بنفس اليوم الذي ولد فيه رسول الله صلى الله عليه وآله وسلم فقط ، بل يكون له نفس الفضل كلما تكرر ، كما هو الفضل في يوم الجمعة


👈 أورد البهقى وحسنه السيوطي عن أنس رضي الله عنه: (أن النبى ﷺ عقَّ عن نفسه بعد النبوة)، مع أنه قد ورد أن جده عبد المطلب عقَّ عنه في سابع ولادته ﷺ، والعقيقة لا تعاد مرة ثانية ولكن هذا لتشريع الذبح أو الصدقات في مثل هذا اليوم


👈 الفرح برسول الله ﷺ، والفرح به ﷺ مطلوب بأمر القرءان من قوله تعالى: (قل بفضل الله وبرحمته فبذلك فليفرحوا)، قال ابن عباس رضي الله عنهما في تفسير هذه الآية: فضل الله العلم ورحمته محمد ﷺ قال الله تعالى: (وما أرسلناك إلا رحمة للعالمين) والفرح به ﷺ يكون طول العام ولكن يشتد في أيام ميلاده ﷺ كاالقرأة القرآن وهى تشتد فى شهر الذى أنزل


👈 ذكر ابن تيمية كلامًا عن الاحتفال بالمولد خلاصته في قوله: فتعظيم المولد، واتخاذه موسمًا  قد يفعله بعض الناس، ويكون له فيه أجر عظيم، لحسن قصده، وتعظيمه لرسول الله صلى الله عليه وآله وصحبه وسلم(اقتضاء) 

وقد علم إبن التيمية أن عمل كما المولد كما فينا ولا فضل المولد محدثة بعد خير القرون ولكن وهو يقر الى قد أعلن رسول الله صل الله عليه وسلم:

قال ﷺ: (من سن في الإسلام سنة حسنة عُمل بها بعده، كُتب له مثل أجر من عمل بها ولا ينقص من أجورهم شيئ).(رواه مسلم)

ولذالك قال الإمام الشافعي رضي الله عنه:

المحدثات من الأمور ضربان أحدهما ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه البدعة الضلالة، والثاني ما أحدث من الخير لا خلاف فيه لواحد من هذا فهذه محدثة غير مذمومة. رواه البيهقي في مناقب الشافعي (ج1/469) وذكره الحافظ ابن حجر في فتح ا

الباري (13/267).


👈 قال الإمام النووى رحمه الله 

قوله صَلَّى الله عَلَيْهِ وَسَلَّمَ (مَنْ سَنَّ فِي الإِسْلاَمِ سُنَّةً حَسَنَةً، فَلَهُ أَجْرُهَا…) إلى ءاخره، فيه الحث على الابتداء بالخيرات، وسن السنن الحسنات، والتحذير من اختراع الأباطيل والمستقبحات.


👈 وقال أبو حامد الغزالي رحمه الله في كتابه إحياء علوم الدين، كتاب ءاداب الأكل ج2/3 ما نصه:

وما يقال إنه أبدع بعد رسول الله صلى الله عليه وسلم فليس كل ما أبدع منهيا بل المنهي بدعة تضاد سنة ثابتة وترفع أمرا من الشرع مع بقاء علته بل الإبداع قد يجب في بعض الأحوال إذا تغيرت الأسباب.


👈 وقال النووى فى شرحه على صحيح مسلم رحمهما الله 

قوله صَلَّى اللهُ عَلَيهِ وَسَلَّمَ (وَكُلُّ بِدْعَةٍ ضَلاَلَةٌ) هذا عامٌّ مخصوص، والمراد غالب البدع.


👈 ابن الحاج المالكي،  قال: "فكان يجب أن نزداد يوم الاثنين الثاني عشر في ربيع الأول من العبادات والخير شكرا للمولى على ما أولانا من هذه النعم العظيمة وأعظمها ميلاد المصطفى صلى الله عليه وآله وسلم(مدخل).


👈 ابن الجوزي،  قال عن المولد النبوي: "من خواصه أنه أمان في ذلك العام وبشرى عاجلة بنيل البغية والمرام(السيرة الحلبية). 


 👈 الحافظ ابن حجر العسقلاني،  ;قال الحافظ السيوطي: "وقد سئل شيخ الإسلام حافظ العصر أبو الفضل ابن حجر عن عمل المولد فأجاب بما نصه: أصل عمل المولد بدعة لم تنقل عن السلف الصالح من القرون الثلاثة، ولكنها مع ذلك اشتملت على محاسن وضدها، فمن تحرى في عملها المحاسن وتجنب ضدها كانت بدعة حسنة، وقد ظهر لي تخريجها على أصل ثابت، وهو ما ثبت في الصحيحين من أن النبي صلى الله عليه وآله وسلم قدم المدينة فوجد اليهود يصومون يوم عاشوراء فسألهم، فقالوا: هو يوم أغرق الله فيه فرعون، ونجى موسى، فنحن نصومه شكرا لله، فيستفاد منه فعل الشكر لله على ما من به في يوم معين من إسداء نعمة، أو دفع نقمة.. إلى أن قال : وأي نعمة أعظم من نعمة بروز هذا النبي.. نبي الرحمة في ذلك اليوم، فهذا ما يتعلق بأصل عمله، وأما ما يعمل فيه: فينبغي أن يقتصر فيه على ما يفهم الشكر لله تعالى من نحو ما تقدم من التلاوة والإطعام والصدقة وإنشاد شيء من المدائح النبوية والزهدية المحركة للقلوب إلى فعل الخير والعمل للآخرة(حسن المقصد في عمل المولد، تأليف: جلال الدين السيوطي، ص10).


👈 الحافظ عبد الرحيم العراقي، حيث قال: "إن اتخاذ الوليمة وإطعام الطعام مستحب في كل وقت فكيف إذا انضم إلى ذلك الفرح والسرور بظهورنوررسول الله في هذا الشهر الشريف ولا يلزم من كونه بدعة كونه مكروها فكم من بدعة مستحبة قد تكون واجبة(شرح المواهب).


👈 الامام أبو شامة (شيخ النووي) رحمهما الله حيث قال: "ومن أحسن ما ابتدع في زماننا ما يُفعل كل عام في اليوم الموافق لمولده صلى الله عليه وآله وسلم من الصدقات، والمعروف، وإظهار الزينة والسرور، فإن ذلك مشعرٌ بمحبته صلى الله عليه وآله وسلم وتعظيمه في قلب فاعل ذلك وشكراً لله تعالى على ما منّ به من إيجاد رسوله الذي أرسله رحمة للعالمين"

( الباعث على إنكار البدع والحوادث، تأليف: أبو شامة، ص13).


👈 الامام أحمد القسطلاني (شارح البخاري)، حيث قال: "فرحم الله امرءا اتخذ ليالي شهر مولده المبارك أعيادا، ليكون أشد علة على من في قلبه مرض وإعياء داء"

(مواهب اللدنية).


👈 وقد الف العلماء من غابر الزمان الى الآن مئلفات كثير لبيان فضل مولد رسول الله صل الله عليه وسلم:-

ومن بعضها.......👇👇👇👇👇👇


١ - الحافظ عبد الرحيم العراقي: توفي 808 هـ، له مولد باسم "المورد الهني في المولد السني".

٢ - الحافظ ابن كثير: توفي 774 هـ، وله مولد طبع بتحقيق صلاح الدين المنجد.

٣ - الحافظ السخاوي: توفي 902 هـ، وله مولد باسم "الفخر العلوي في المولد النبوي".

٤ - الحافظ ابن الجوزي: توفي 597 هـ، وله مولد باسم "العروس"، وقد طبع في مصر.

٥ - الحافظ أبو الخطاب عمر بن علي بن محمد المعروف بابن دحية الكلبي: توفي 633 هـ، وله مولد باسم "التنوير في مولد البشير النذير".

٦ - شمس الدين ابن ناصر الدين الدمشقي: توفي 842 هـ، وله مولد باسم "المورد الصاوي في مولد الهادي" وكذلك "جامع الآثار في مولد المختار" و"اللفظ الرائق في مولد خير الخلائق".

٧ - الشيخ ملا علي القاري: توفي 1014 هـ، وله مولد باسم "المورد الروي في المولد النبوي" وهو مطبوع

٨ - الحافظ شمس الدين ابن الجزري: توفي 660 هـ، إمام القراء، وله مولد باسم "عرف التعريف بالمولد الشريف".

علي زين العابدين السمهودي: توفي 911 هـ، وله مولد اسمه "الموارد الهنية في مولد خير البرية".

٩ - الحافظ محمد الشيباني المعروف بابن الديبع: توفي 944 هـ.

١٠ - خاتم المحققين، الامام ابن حجر الهيتمي: توفي 974 هـ، وله مولد باسم "إتمام النعمة على العالم بمولد سيد ولد آدم".

١١ - الامام خطيب الشربيني: توفي 1014 هـ، وله مولد باسم "المولد الروي في المولد النبوي".

١٢ - المحدث جعفر بن حسن البرزنجي: توفي 1177 هـ، وله مولد باسم "عقد الجوهر في مولد النبي الأزهر"، وهو من أكثر الموالد انتشارًا في البلاد الإسلامية.

١٣ -أبو البركات أحمد الدردير: توفي 1201 هـ، وله مولد مطبوع في مصر.

١٤ - عبد الهادي نجا الأيباري المصري: توفي 1305 هـ، وله مولد مخطوط.

١٥ - الشيخ يوسف النبهاني: توفي 1350 هـ، وله مولد باسم "جواهر النظم البديع في مولد الشفيع"، طبع في بيروت.

عمر بن حفيظ: وله مولد باسم "الضياء اللامع بذكر مولد النبي الشافع".

١٦ - نوح القضاة: مفتي الأردن سابقًا: وله مولد باسم "مولد الهادي "، طبع في الأردن.

المولد العثماني. المسمى الأسرارالربانية تأليف الإمام السيد محمد عثمان المرغني (المتوفي عام 1343 هـ).


وقد خالف فيه من أئمة الاسلام تاج الدين الفاكهاني رحمة الله عليه حيث قال: "لا أعلم لهذا المولد أصلا في كتاب ولا سنّة ولا ينقل عمله عن أحد من علماء الأمة الذين هم القدوة في الدين المتمسّكون بآثار المتقدمين

وقد اجاب جلال الدين السيوطى رحمه الله فى رسالته التى صنفه لجواب الإمام الفاكهانى ولكن وليس ينكر إنكار الوهابية ولكن وهو يقول 'لا اعلم' ولكن لم يقل ليس له اصل.....

      ------------🌹🌹🌹---------------

ബിദ്അത്ത് എന്ത് ?പുത്തൻ വാദം (ഭാഗം - 1 )

 الفوائد الفضفرية

പുത്തൻ വാദം (ഭാഗം - 1 )

- July 26, 2022



പുത്തൻ വാദം


(ഭാഗം - 1 ) 




🌱☘️🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀 




'ബിദ്അത്'- ഇതിനെ നിർവ്വചിക്കുന്നതിൽ ചിലർക്ക് അൽപം ധാരണാ പിശകുകൾ വന്നിട്ടുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഭാഷാപരമായി 'മുമ്പ് ഇല്ലാത്തത് ' എന്ന് ലളിതമായി പറയാമെങ്കിലും സാങ്കേതികമായി ചില വിശദീകരണങ്ങൾ ആവശ്യമാണ്, പറയാം. 




തിരുനബി (സ്വ) തങ്ങളുടെ കാലത്തില്ലാത്ത എല്ലാം ബിദ്അതാണ്. പക്ഷെ, ചെയ്യാൻ പാടില്ലാത്തത് എന്ന അർത്ഥത്തിനല്ല ആ പ്രയോഗമുള്ളത്.   അങ്ങനെ വരണമെങ്കിൽ إجماع കൊണ്ട് സ്ഥിരപ്പെട്ടതിനോടോ, മദ്ഹബിന്റെ ഉസ്വൂല് - ഖവാഇദിനോടോ എതിരായ കാര്യമായിരിക്കണം. അപ്പോൾ മാത്രമാണ് നിഷിദ്ധമായ ബിദ്അതാവുക. ബിദ്അത് കാരണമായി أهل السنة والجماعة യിൽ നിന്ന് പുറത്തുപോയവനായി വിധി എഴുതണമെങ്കിൽ, إجماع കൊണ്ട് സ്ഥിരപ്പെട്ട കാര്യത്തെ നിഷേധിക്കുക തന്നെ ചെയ്യണം. കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട് 'ബിദ്അത്' എന്ന് പറയുന്നതിൽ മറ്റൊരു സങ്കൽപമാണുള്ളത്.  ശാഫിഈ മദ്ഹബനുസരിച്ച് വുളൂഅ് ചെയ്യുമ്പോൾ مسح الرقبة സുന്നത്തില്ല - എന്ന് പറഞ്ഞിടത്ത് അങ്ങനെ ചെയ്യുന്നത് ബിദ്അതാണെന്ന് കൂടി ഇമാം നവവി (റ) പറഞ്ഞത് കാണാം. 




ﻭﻻ ﻳﺴﻦ ﻣﺴﺢ اﻟﺮﻗﺒﺔ ﺇﺫ ﻟﻢ ﻳﺜﺒﺖ ﻓﻴﻪ ﺷﻲء ﻗﺎﻝ اﻟﻨﻮﻭﻱ: ﺑﻞ ﻫﻮ ﺑﺪﻋﺔ. اه 


(فتح المعين- ص: ١٨) 




ഇവിടെ പറഞ്ഞ ബിദ്അതിനർത്ഥം മുമ്പ് പറഞ്ഞ പോലെ, ആ കാര്യം ചെയ്തവൻ أهل السنة യിൽ നിന്ന് പുറത്ത് പോകും എന്നല്ല. കാരണം ഹനഫീ മദ്ഹബിൽ مسح الرقبة സുന്നത്താണ്. അവരും أهل السنة യിൽ പെട്ടവരാണല്ലോ. അപ്പോൾ ബിദ്അതാണെന്ന് പറയുന്നതിനർത്ഥം - നമ്മുടെ മദ്ഹബനുസരിച്ച് സുന്നത്താണെന്ന ഹുക്മ് സ്ഥിരപ്പെടുന്നതിനുള്ള دليل ഇല്ല എന്നാണ്. 




ഇനി ബിദ്അത് ആകലോടു കൂടെ നല്ലകാര്യമാവുന്നതുമുണ്ട്. തിരുനബി (സ്വ) തങ്ങളുടെ വഫാതിന് ശേഷം നടന്ന ഖുർആൻ ക്രോഡീകരണവും തറാവീഹ് നിസ്കാരം ഒരു ഇമാമിന്റെ കീഴിൽ നടത്തിയതും ഇതിനുദാഹരണമാണ്. ഖലീഫാ ഉമർ (റ) വിന്റെ ഇതു സംബന്ധിച്ച نِعْمَ البِدْعَةُ هَذِهِ എന്ന വാക്ക് പ്രസിദ്ധമാണല്ലോ. (സ്വഹീഹുൽ ബുഖാരി-2010). 




അപ്പോൾ ബിദ്അതിൽ പല ഇനങ്ങളുണ്ട്. അതിൽ അപകടകരമായത് أهل السنة യിൽ നിന്ന് പുറത്ത് പോകുന്ന ബിദ്അതാണ്. ഇതിനെ സംബന്ധിച്ചാണ് സാധാരണയിൽ  'ബിദ്അത്' എന്ന് പ്രയോഗിക്കുന്നതും. ഈ അപകടം مجمعٌ عليه ആയ കാര്യത്തെ നിഷേധിക്കുമ്പോൾ മാത്രമാണ് ഉണ്ടാവുക എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.


ഇമാം കുർദീ (റ) മുബ്തദിഇനെ നിർവ്വചിച്ചത് കാണുക: 




والمبتدع من يعتقد ما أجمع أهل السنة على خلافه. اه


(الحواشي المدنية: ٢/٤٠). 




അഹ്‌ലുസ്സുന്ന: ഏകോപിച്ച കാര്യത്തിനെതിരിൽ വിശ്വസിക്കുന്നവനാണ് മുബ്തദിഅ്. 




എന്താണ് إجماع.? 




ഇസ്‌ലാം ദീനിനെ വിശദീകരിക്കുന്നതിൽ മുജ്തഹിദുകൾക്ക് പ്രധാനമായും നാല് പ്രമാണങ്ങളാണുള്ളത് : ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ്. ഇതിന് പുറമെ ഇസ്തിഹ്സാൻ, ഇസ്തിസ്വ് ഹാബ് തുടങ്ങി വേറെയും പ്രമാണരീതികൾ ഇവർക്കിടയിലുണ്ടെങ്കിലും അവയെല്ലാം ഖണ്ഡിതമായി ഉപയോഗിക്കപ്പെടുന്നതല്ല. മുഖ്യമായ നാലെണ്ണത്തിൽ ഖുർആനിനും ഹദീസിനും അതിന്റേതായ മഹത്വം നിലനിൽക്കലോടു കൂടെ إجماع നാണ് പ്രാധാന്യം നൽകുന്നത്. ഇക്കാര്യം ഇമാം താജുദ്ദീനുസ്സുബ്കീ (റ) പറയുന്നുണ്ട്:


(و)-يرجّح- (الإجماع على النص) لأنه يؤمن فيه النسخ بخلاف النص. اه 


(جمع الجوامع: ٢/٣٧٢) 




ഇജ്മാഅ്, നസ്ഖ് ചെയ്യപ്പെടുന്നില്ല എന്നതാണ് കാരണം. എന്നല്ല, ഖുർആൻ ഖുർആനാണെന്ന് സ്ഥിരപ്പെടുന്നതും  'ഇജ്മാഅ്' എന്ന പ്രമാണം കൊണ്ടാണല്ലോ. ഇങ്ങനെ തെളിവായി കണക്കാക്കുന്നതിൽ نص നേക്കാളും സ്ഥാനമുണ്ടായതിനാൽ തന്നെയാണ് ഫുഖഹാഇന്റെ ഇബാറ: കളിലെല്ലാം 


والأصل قبل الإجماع قوله تعالى


എന്ന പ്രയോഗം കാണുന്നത്. 




'ഇജ്മാഅ്' - എന്നാൽ ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളായ ഇമാമുകളെല്ലാം ഒരു കാര്യത്തിൽ ഏകോപിക്കുക എന്നാണ്. ആ കാര്യത്തെ കുറിച്ച് കിതാബുകളിൽ مجمعٌ عليه എന്നും പറയും. ഉദാഹരണമായി, നിസ്കാരത്തിൽ കൈ കെട്ടുകയാണെങ്കിൽ അത് നെഞ്ചിന് താഴെയായിരിക്കണം എന്നതിൽ പ്രസ്തുത ഏകോപനമുണ്ടായിട്ടുണ്ട്. (കെട്ടുകയാണെങ്കിൽ - എന്ന് പറഞ്ഞത്, മാലികീ മദ്ഹബിലെ വീക്ഷണത്തെ കൂടി പരിഗണിച്ചതിനാലാണ്. തക്ബീർ ചൊല്ലിയിട്ട് രണ്ട് കൈകളും താഴ്ത്തിയിട്ട് - إرسال ആണ് വേണ്ടതെന്നും അവരുടെ മദ്ഹബിലുണ്ട് )


പൊക്കിളിന് മീതെയായിരിക്കണം എന്നതിൽ ഈ ഏകോപനമില്ല. ഹനഫീ മദ്ഹബിൽ പൊക്കിളിന് താഴെയാണ്. എന്നാലും നെഞ്ചിന് താഴെയായിരിക്കണം എന്ന് അവരും പറയുന്നുണ്ടല്ലോ. അപ്പോൾ നെഞ്ചിന് മീതെ കൈ കെട്ടുന്നത് إجماع ന് വിരുദ്ധമായതും അങ്ങനെ ആകാമെന്ന് വിശ്വസിച്ചാൽ അവൻ أهل السنة യിൽ നിന്ന് പുറത്തുപോവുന്ന مبتدع ഉം ആയിത്തീരും. അപ്പോൾ നെഞ്ചിന് മുകളിലായിരിക്കണം എന്ന് തോന്നിക്കുന്ന ഹദീസുകളെ ഈ إجماع നോട് യോജിപ്പിച്ചു കൊണ്ട് വ്യാഖാനിച്ച് മനസ്സിലാക്കണം. 'ഇജ്മാഅ്' ഒരിക്കലും പിഴക്കില്ല എന്നതാണ് ഇതിനു കാരണം.




قال رسول الله صلى الله تعالى عليه وسلم: ان الله لا يجمع أمتي على ضلالة. رواه الترمذي (رقم الحديث: ٢١٦٧). 




തറാവീഹ് നിസ്കാരത്തിലും ഇത് തന്നെയാണ് കാര്യം. അത് ഇരുപത് റക്അത് ഉണ്ട് എന്നതിൽ ഈ സമവായമുണ്ട്. (ഇരുപതേ ഉള്ളൂ എന്നല്ല. കാരണം, മാലികീ മദ്ഹബിൽ 36 റക്അത് നിസ്കരിക്കുന്ന രൂപവും ഉണ്ടല്ലോ.) ഇരുപതിൽ താഴെ എത്ര നിസ്കരിച്ചാലും അതിന്റെ പ്രതിഫലം നൽകപ്പെടുമെങ്കിലും ഇരുപത് ഇല്ല എന്ന് വിശ്വസിക്കുന്നിടത്താണ് നിഷിദ്ധമുള്ളതും ബിദ്അത് വരുന്നതും. 




'ഇജ്മാഅ്' സ്ഥിരപ്പെട്ടു കഴിഞ്ഞാൽ പിന്നെ, ആ തലമുറ ഒന്നടങ്കം വിശ്വസിച്ച് ചെയ്ത് പോരുന്ന കാര്യമായി അത് മാറുമല്ലോ. അവരോട് തുടർന്ന് ശേഷമുള്ള തലമുറകളെല്ലാം അങ്ങനെ തന്നെ. അപ്പോൾ مجمعٌ عليه ആയ കാര്യത്തെ നിഷേധിക്കുന്ന മുബ്തദിഉകൾ ഒരു തലമുറയെ മുഴുവൻ നിഷേധിക്കുകയും കളവാക്കുകയും ചെയ്യുകയാണ്. ഇതിലൂടെ, പാരമ്പര്യമായി മാത്രം കിട്ടേണ്ട ഇസ്‌ലാമിക വിശ്വാസ- കർമ്മ കാര്യങ്ങളിൽ ഇവർക്ക് യാതൊരു ബന്ധവുമില്ലാതാവുകയുമാണ് ചെയ്യുന്നത്. കഷ്ടം ! 




ഇമാം കുർദീ(റ) യെ മുകളിൽ ഉദ്ധരിച്ചല്ലോ. ഇത് മറ്റു ഗ്രന്ഥങ്ങളിലും കാണാം. ഈ വിശദീകരണം - مجمعٌ عليه യെ നിഷേധിക്കുമ്പോഴാണ് مبتدع ആവുക എന്നതിന്റെ ഉത്‌ഭവം, പ്രധാനമായും معتزلة നെ വിശദീകരിച്ചിടത്ത് നിന്നാണ് കാണുന്നത്. ഇമാം തഫ്താസാനീ (റ) പറയുന്നു: 




لأنهم- أي المعتزلة- أول فرقة أسّسوا قواعد الخلاف، لِمَا ورد به ظاهر السنة وجرى عليه جماعة الصحابة رضوان الله عليهم أجمعين. اه


(شرح العقائد- ص: ١٢) 




സ്വഹാബതിന്റെ ഏകോപനമുണ്ടായ കാര്യത്തിനെതിരിൽ അവർ നിലകൊണ്ടതാണ് അവരുടെ പ്രശ്നമായിട്ട് പറഞ്ഞത്. 


സ്വഹാബതിന്റെ إجماع ന് എതിര് നിൽക്കൽ മാത്രമാണ് പ്രശ്നമെന്ന് പറയാൻ പറ്റില്ല. الظاهرية അങ്ങനെ വാദിച്ചിട്ടുണ്ടെങ്കിലും അത് പിഴച്ച വാദമാണെന്ന് ഇമാം താജുദ്ദീൻ അസ്സുബ്കീ (റ) വ്യക്തമാക്കിയതാണ്: 




وأنه لا يختص بالصحابة وخالف الظاهرية. اه 


(جمع الجوامع: ٢/١٧٨). 




മുഅ്തസിലതിന്റെ കാര്യത്തിൽ അവരുടെ എതിർപ്പ് സ്വഹാബതിന്റെ إجماع നെതിരായിരിക്കുമല്ലോ ഉണ്ടാവുക. കാരണം താബിഈ പ്രമുഖനായ ഹസ്വനുൽ ബസ്വരീ (റ) വിന്റെ ശിഷ്യനാണല്ലോ ഇവരുടെ തലവൻ - വാസ്വിലു ബ്നു അത്വാഅ്. അപ്പോൾ താബിഉകളുടെ കാലത്തുള്ള ഇയാളുടെ മുൻതലമുറ സ്വഹാബത് തന്നെ. അത് കൊണ്ടാണ് ശറഹുൽ അഖാഇദിൽ جماعة الصحابة എന്ന് മാത്രം പറഞ്ഞ് നിർത്തിയത്.


ഇതേ പ്രകാരം വ്യാഖ്യാനിക്കേണ്ടതാണ് താബിഇയ്യായ മുജാഹിദ് (റ) വിന്റെ അഹ്‌ലുസ്സുന്ന: യെ വിശദീകരിച്ചു കൊണ്ടുള്ള വാക്ക്: 




فعلى المؤمن اتباع السنة والجماعة ، فالسنة ما سنه رسول الله - صلى الله عليه وسلم - والجماعة ما اتفق عليه أصحاب رسول الله - صلى الله عليه وسلم وجرى عليه الصحابة. اه


(غنية: ١/١٦٥) 




അതിനാൽ ഈ ഉദ്ധരണിയും الظاهرية ന്റെ വാദത്തിന് സഹായകമല്ല. 




ഇമാം ശാഫിഈ (റ) ബിദ്അതിനെ നിർവ്വചിച്ചത് ഇങ്ങനെയാണ് : 




قال الإمام الشافعي رضي الله عنه:


المحدثات من الأمور ضربان أحدهما ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه البدعة الضلالة، والثاني ما أحدث من الخير لا خلاف فيه لواحد من هذا فهذه محدثة غير مذمومة.


رواه البيهقي في مناقب الشافعي(١/٤٦٩)


وذكره الحافظ ابن حجر في فتح الباري 




ഇതിൽ مجمعٌ عليه യെ നിഷേധിക്കുക എന്നതിന് പുറമെ ഖുർആനിനോട് എതിരായാലും ഹദീസിൽ വന്നതിനോട് എതിരായാലും, എല്ലാം ബിദ്അത് വരുമെന്ന് പറയുന്നുണ്ട്. എന്നാൽ ഇത് കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ടതിനെയും ഉൾക്കൊള്ളിക്കുന്ന വ്യാപകാർത്ഥത്തിലുള്ള നിർവ്വചനമാണ്. വാജിബ്, സുന്നത്ത് , ഹറാം, കറാഹത് , മുബാഹ് തുടങ്ങിയ പഞ്ചവിധികളിലേക്ക് ബിദ്അതിനെ ഓഹരി ചെയ്തു കൊണ്ടുള്ള പിൽക്കാല ഇമാമുകളുടെ വ്യാഖ്യാനത്തിൽ നിന്നും ഇത് വ്യക്തമാണ്. 




وقال العز بن عبد السلام: البدعة منقسمة إلى واجبة ومحرّمة ومندوبة ومكروهة ومباحة ثم قال: والطريق في ذلك أن تُعرض البدعة على قواعد الشريعة، فإن دخلت في قواعد الإيجاب فهي واجبة، أو في قواعد التحريم فهي محرمة، أو الندب فمندوبة، أو المكروه فمكروهة، أو المباح فمباحة. انتهى 


(قواعد الأحكام: ٢/١٧٢). 




ഇമാം നവവി (റ) (وَكُلُّ بِدْعَةٍ ضَلاَلَةٌ) എന്ന ഹദീസ് വ്യാഖ്യാനിച്ചു കൊണ്ട് شرح مسلم ലും ഇത് പറയുന്നുണ്ട്. അപ്പോൾ ഇമാം ശാഫിഈ(റ), ബിദ്അതിനെ വിശദീകരിച്ചത് വ്യാപകാർത്ഥത്തിലാണെന്നും അതിൽ مجمعٌ عليه ആയതിനെ നിഷേധിക്കുക എന്ന ഒരൊറ്റ പോയിന്റിൽ മാത്രമാണ് أهل السنة യിൽ നിന്ന് പുറത്തു പോകുന്ന ബിദ്അത് വരുന്നത് എന്നും മറ്റു ഗ്രന്ഥങ്ങളെല്ലാം പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്.




ഒരു കാര്യത്തിൽ إجماع വരുന്നതോടെ അത് വിശ്വാസത്തിന്റെ ഭാഗമായി- എന്നതും അടിവരയിടേണ്ടതാണ്. مجمعٌ عليه ക്ക് എതിരിലുള്ള പ്രവർത്തനത്തേക്കാൾ ഭീകരമാണ് അതിനെ നിഷേധിച്ചു കൊണ്ടുള്ള വിശ്വാസം. അതായത് مجمعٌ عليه ആയതിന്റെ എതിരിൽ വിശ്വസിക്കുമ്പോൾ മാത്രമാണ് അവൻ مبتدع ആവുക. മേലുദ്ദരിച്ച ഇമാം കുർദി(റ) യുടെ വാക്കിൽ നിന്നും ഇത് സുതരാം വ്യക്തമാണ്. മിൻഹാജിലെ 'ബിസ്മി' ഫാതിഹ:യിൽ പെട്ടതാണെന്ന് പറഞ്ഞിടത്ത് വ്യാഖ്യാതാക്കൾ عَمَلًا എന്ന് പറഞ്ഞത് കാണാം. 




( والبسملة منها)... عملا. اه


(شرح المحلي: ١/١٤٨) 




അത് -'ബിസ്മി' ഫാതിഹ:യുടെ ഭാഗമാണെന്നത് വിശ്വാസത്തിന്റെ ഭാഗമല്ല എന്നാണ് അതിന്റെ പൊരുൾ. അതിൽ മുൻകാലത്തുള്ളവരുടെ ഏകോപനമില്ല എന്നതാണ് കാരണം. ഖൽയൂബി ഇതിലേക്ക് സൂചിപ്പിച്ചത് കാണാം: 




(قوله عملا ) أي من حيث العمل، فلا يجب اعتقاد أنها من الفاتحة....لعدم تواترها. اه


(حاشية القليوبي: ١/١٤٨) 




ബിദ്അതിന്റെ ഗൗരവം ! 




ഒരു കാര്യത്തിൽ إجماع ഉണ്ടാകലോടു കൂടെ, അത് ضروري ഉം കൂടെ ആണെങ്കിൽ, അത് നിഷേധിച്ചാൽ കുഫ്റ് വരും. ضروري ഇല്ലാത്തതാണെങ്കിൽ بدعة ഉം. എന്നാൽ രണ്ട് രൂപത്തിലും കുഫ്റ് വരുമെന്ന് جوهرة التوحيد ൽ പറഞ്ഞത് പ്രബലമല്ല. 




ومن لمعلومٍ ضرورةً جَحَد # مِن دِينِنا يُقْتَلُ كُفْرًا ليس حدّ


ومثل هذا مَن نَفَى لِمُجْمعٍ # أو استباح كالزِّنى فَلْتَسْمعِ. اه 


(جوهرة التوحيد). 




ഇതിനെ വിശദീകരിച്ചു കൊണ്ട് ഇബ്റാഹീം അൽ- ബാജൂരീ പറയുന്നു: 




وظاهر كلام الناظم أن من نفى مجمعا عليه يكفر وإن لم يكن معلوما من الدين بالضرورة... وهو ضعيف وإن جزم به الناظم، والراجح أنه لا يكفر من نفى المجمع عليه إلا إذا كان معلوما من الدين بالضرورة. اه


(شرح الباجوري- ص:٣٢٤) 




ഈ അഭിപ്രായാന്തരം ഇബ്നു ഹജർ (റ) തുഹ്ഫ:യിൽ സൂചിപ്പിച്ചിട്ടുണ്ട് : 




ﻭاﻟﺠﻮاﺏ ﺑﺄﻧﺎ ﻟﻢ ﻧﻜﻔﺮﻩ ﻹﻧﻜﺎﺭ اﻟﻤﺠﻤﻊ ﻋﻠﻴﻪ ﺑﻞ ﻟﻜﻮﻧﻪ ﺿﺮﻭﺭﻳﺎ ﻻ ﻳﺘﺄﺗﻰ ﺇﻻ ﻋﻠﻰ اﻟﻤﻌﺘﻤﺪ ﺃﻧﻪ ﻻ ﺑﺪ ﻓﻲ اﻟﺘﻜﻔﻴﺮ ﻣﻦ ﻛﻮﻧﻪ ﺿﺮﻭﺭﻳﺎ. اه 


(تحفة: ٩/١٦٧) 




അപ്പോൾ مجمعٌ عليه യെ നിഷേധിച്ചാൽ بدعة വരുമെന്നതിൽ സംശയമില്ല. എന്നല്ല, കുഫ്റ് വരും എന്ന് വരെ പറഞ്ഞവരുണ്ട്. معاذ الله. 




റബ്ബ് സ്വാലിഹീങ്ങളോടു കൂടെ ചേർത്തട്ടെ - ആമീൻ.


( തുടരും - إن شاء الله )




✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം 




( തയ്യാറാക്കിയത്: 


അബൂ ഹസന: ഊരകം)


💫



الفوائد الفضفرية

Thursday, September 22, 2022

പുത്തൻ വാദിക്ക് സലാം െല്ലسلام المبتدع,








 

നബിദിനം:റബിഉൽ അവ്വലിലും മറ്റും മൗലിദ് സംഘടിപ്പിക്കൽ പുണ്യമാണ് ഫത്ഹുൽ മുഈനിന്റെ വിവരണം ഇആനത്തുത്വാലിബീൻ

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=


Aslam kamil saquafi parappanangadi

📚🔎___________________🔍📚


﷽​​


*റബിഉൽ അവ്വലിലും മറ്റും മൗലിദ് സംഘടിപ്പിക്കൽ പുണ്യമാണ് ഫത്ഹുൽ മുഈനിന്റെ വ്യാഖ്യാനം ഇആനത്തുത്വാലിബീൻ*



(فائدة) في فتاوى الحافظ السيوطي في باب الوليمة (سئل) عن عمل المولد النبوي في شهر ربيع الأول ما حكمه من حيث الشرع؟ وهل هو محمود أو مذموم؟ وهل يثاب فاعله أو لا؟ قال: (والجواب) عندي أن أصل عمل المولد الذي

هو اجتماع الناس وقراءة ما تيسر من القرآن ورواية الأخبار الواردة في مبدأ أمر النبي - صلى الله عليه وسلم - وما وقع في مولده من الآيات ثم يمد لهم سماط يأكلونه وينصرفون من غير زيادة على ذلك من البدع الحسنة التي يثاب عليها صاحبها لما فيه من تعظيم قدر النبي - صلى الله عليه وسلم - وإظهار الفرح والاستبشار بمولده الشريف.


وقد بسط الكلام على ذلك شيخ الإسلام ببلد الله الحرام مولانا وأستاذنا العارف بربه المنان سيدنا أحمد بن زيني دحلان في سيرته النبوية، ولا بأس بإيراده هنا، فأقول: قال رضي الله عنه ومتعنا والمسلمين بحياته.


(فائدة) جرت العادة أن الناس إذا سمعوا ذكر وضعه - صلى الله عليه وسلم - يقومون تعظيما له - صلى الله عليه وسلم - وهذا القيام مستحسن لما فيه من تعظيم النبي - صلى الله عليه وسلم -، وقد فعل ذلك كثير من علماء الأمة الذين يقتدى بهم.


قال الحلبي في السيرة فقد حكى بعضهم أن الإمام السبكي اجتمع عنده كثير من علماء عصره فأنشد منشده قول الصرصري في مدحه - صلى الله عليه وسلم -: قليل لمدح المصطفى الخط بالذهب على ورق من خط أحسن من كتب وأن تنهض الأشراف عند سماعه قياما صفوفا أو جثيا على الركب فعند ذلك قام الإمام السبكي وجميع من بالمجلس، فحصل أنس كبير في ذلك المجلس وعمل المولد.


واجتماع الناس له كذلك مستحسن.


قال الإمام أبو شامة شيخ النووي: ومن أحسن ما ابتدع في زماننا ما يفعل كل عام في اليوم الموافق ليوم مولده - صلى الله عليه وسلم - من الصدقات والمعروف، وإظهار الزينة والسرور، فإن ذلك - مع ما فيه من الإحسان للفقراء - مشعر بمحبة النبي - صلى الله عليه وسلم - وتعظيمه في قلب فاعل ذلك وشكر الله تعالى على ما من به من إيجاد رسول الله - صلى الله عليه وسلم - الذي أرسله رحمة للعالمين.


قال السخاوي: إن عمل المولد حدث بعد القرون الثلاثة ثم لا زال أهل الإسلام من سائر الأقطار والمدن الكبار يعملون المولد، ويتصدقون في لياليه بأنواع الصدقات، ويعتنون بقراءة مولده الكريم، ويظهر عليهم من


بركاته كل فضل عميم.


وقال ابن الجوزي: من خواصه أنه أمان في ذلك العام، وبشرى عاجلة بنيل البغية والمرام، وأول من أحدثه من الملوك الملك المظفر أبو سعيد صاحب أربل، وألف له الحافظ ابن دحية تأليفا سماه التنوير في مولد البشير النذير، فأجازه الملك المظفر بألف دينار وصنع الملك المظفر المولد، وكان يعمله في ربيع الأول ويحتفل به احتفالا هائلا، وكان شهما شجاعا، بطلا عاقلا، عالما عادلا، وطالت مدته في ملك إلى أن مات وهو محاصر الفرنج بمدينة عكا سنة ثلاثين وستمائة، محمود السيرة والسريرة.


قال سبط ابن الجوزي في مرآة الزمان: (حكى) لي بعض من حضر سماط المظفر في بعض المواليد فذكر أنه عد فيه خمسة آلاف رأس غنم شواء، وعشرة آلاف دجاجة، ومائة ألف زبدية وثلاثين ألف صحن حلوى، وكان يحضر عنده في الموالد أعيان العلماء والصوفية، فيخلع عليهم، ويطلق لهم البخور، وكان يصرف على الموالد ثلاثمائة ألف دينار.


واستنبط الحافظ ابن حجر تخريج عمل المولد على أصل ثابت في السنة، وهو ما في الصحيحين أن النبي - صلى الله عليه وسلم - قدم المدينة فوجد اليهود يصومون يوم عاشوراء، فسألهم، فقالوا هو يوم أغرق الله فيه فرعون، ونجى موسى، ونحن نصومه شكرا.


فقال نحن أولى بموسى منكم وقد جوزي أبو لهب بتخفيف العذاب عنه يوم الإثنين بسبب إعتاقه ثويبة لما بشرته بولادته - صلى الله عليه وسلم -، وأنه يخرج له من بين إصبعيه ماء يشربه كما أخبر بذلك العباس في منام رأى فيه أبا لهب.


ورحم الله القائل، وهو حافظ الشام شمس الدين محمد بن ناصر، حيث قال: إذا كان هذا كافرا جاء ذمه وتبت يداه في الجحيم مخلدا أتى أنه في يوم الإثنين دائما يخفف عنه للسرور بأحمد فما الظن بالعبد الذي كان عمره بأحمد مسرورا ومات موحدا قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لأنفقته على قراءة مولد الرسول.


قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالإيمان.


قال معروف الكرخي قدس الله سره:


من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمولده حشره الله تعالى يوم القيامة مع الفرقة الأولى من النبيين، وكان في أعلى عليين.


ومن قرأ مولد الرسول - صلى الله عليه وسلم - على دراهم مسكوكة فضة كانت أو ذهبا وخلط تلك الدراهم مع دراهم أخر وقعت فيها البركة ولا يفتقر صاحبها ولا تفرغ يده ببركة


مولد الرسول - صلى الله عليه وسلم -.


وقال الإمام اليافعي اليمنى: من جمع لمولد النبي - صلى الله عليه وسلم - إخوانا وهيأ طعاما وأخلى مكانا وعمل إحسانا وصار سببا لقراءة مولد الرسول بعثه الله يوم القيامة مع الصديقين والشهداء والصالحين ويكون في جنات النعيم.


وقال السري السقطي: من قصد موضعا يقرأ فيه مولد النبي - صلى الله عليه وسلم - فقد قصد روضة من رياض الجنة لأنه ما قصد ذلك الموضع إلا لمحبة الرسول.


وقد قال عليه السلام: من أحبني كان معي في الجنة قال سلطان العارفين جلال الدين السيوطي في كتابه الوسائل في شرح الشمائل: ما من بيت أو مسجد أو محلة قرئ فيه مولد النبي - صلى الله عليه وسلم - هلا حفت الملائكة بأهل ذلك المكان وعمهم الله بالرحمة والمطوقون بالنور - يعني جبريل وميكائل وإسرافيل وقربائيل وعينائيل والصافون والحافون والكروبيون - فإنهم يصلون على ما كان سببا لقراءة مولد النبي - صلى الله عليه وسلم - قال: وما من مسلم قرئ في بيته مولد النبي - صلى الله عليه وسلم - إلا رفع الله تعالى القحط والوباء والحرق.


والآفات والبليات والنكبات والبغض والحسد وعين السوء واللصوص عن أهل ذلك البيت، فإذا مات هون الله تعالى عليه جواب منكر ونكير، وكان في مقعد صدق عند مليك مقتدر.


(وحكي) أنه كان في زمان أمير المؤمنين هارون الرشيد شاب في البصرة مسرف على نفسه وكان أهل البلد ينظرون إليه بعين التحقير لأجل أفعاله الخبيثة، غير أنه كان إذا قدم شهر ربيع الأول غسل ثيابه وتعطر وتجمل وعمل وليمة واستقرأ فيها مولد النبي - صلى الله عليه وسلم - ودام على هذا الحال زمانا طويلا، ثم لما مات سمع أهل البلد هاتفا يقول: احضروا يا أهل البصرة واشهدوا جنازة ولي من أولياء الله فإنه عزيز عندي، فحضر أهل البلد جنازته ودفنوه، فرأوه في المنام وهو يرفل في حلل سندس واستبرق، فقيل له بم نلت هذه الفضيلة؟ قال بتعظيم مولد النبي - صلى الله عليه وسلم -.


(وحكي) أنه كان في زمان الخليفة عبد الملك بن مروان شاب حسن الصورة في الشام، وكان يلهو بركوب الخيل فبينما هو ذات يوم على ظهر حصانه إذ أجفل الحصان وحمله في سكك الشام ولم يكن له قدرة على منعه فوقع طريقه على باب الخليفة فصادف ولده ولم يقدر الولد على رد الحصان فصدمه بالفرس وقتله، فوصل الخبر إلى الخليفة فأمر بإحضاره، فلما أن أشرف إليه خطر على باله أن قال إن خلصني الله تعالى من هذه الواقعة أعمل وليمة عظيمة وأستقرئ فيها مولد النبي - صلى الله عليه وسلم - فلما حضر قدامه ونظر إليه ضحك بعدما كان يخنقه الغضب، فقال: يا هذا أتحسن السحر؟ قال لا والله يا أمير المؤمنين.


فقال عفوت عنك، ولكن قل لي ماذا قلت؟ قال: قلت إن خلصني الله تعالى من هذه الواقعة الجسيمة أعمل له وليمة لأجل مولد النبي - صلى الله عليه وسلم -.


فقال الخليفة قد عفوت عنك، وهذه ألف دينار لأجل مولد النبي - صلى الله عليه وسلم -، وأنت في حل من دم ولدي.


فخرج الشاب وعفى عن القصاص وأخذ ألف دينار ببركة مولد النبي - صلى الله عليه وسلم -.


وإنما أطلت


الكلام في ذلك لأجل أن يعتني ويرغب جميع الإخوان، في قراءة مولد سيد ولد عدنان، لأن من لأجله خلقت الأرواح والأجسام، بحق أن يهدى له الروح والمال والطعام.


وفقنا الله وإياكم لقراءة مولد نبيه الكريم على الدوام، وإنفاق المال لأجله في سائر الأوقات والأيام آمين


اعانة الطالبين415/3


Aslam saquafi parappanangadi


നബിദിനം അൽമുർശിദ്


 

Wednesday, September 21, 2022

നബി സ്വ യുടെ മാതാപിതാക്കൾ നരകവാസികളോവഹാബി പുരോഹിതന്മാർക്ക് മറുപടി*

 📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.


https://islamicglobalvoice.blogspot.in/?m=0




* നബി സ്വ യുടെ മാതാപിതാക്കൾ നരകവാസികളോവഹാബി പുരോഹിതന്മാർക്ക് മറുപടി*


ചോദ്യം I

ഇബ്റാഹീം നബി (അ)മിന്റെപിതാവ് ആസർ അവിശ്വാസിയായിരുന്നു വെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്


*മറുപടി*

1 -  ഖുർആനിൽ പരാമർശിച്ച ആസർ ഇബ്റാഹീം നബി (عليه السلام ) ന്റെ പിതാവല്ല പിതൃസഹോദരനാണ് . അറബികൾ പിതൃ സഹോദരന്മാർക്ക് അബ് എന്ന് പ്രയോഗിക്കാറുണ്ട് .
അൽബഖറ സൂറയിലെ 133 -ാം വചനം ഇത് തെളിയിക്കുന്നു

യഅഖൂബ് നബി ( അ) മിന്റെ പിതൃസഹോദരൻ ഇസ്മാഈൽ നബി( അ ) നെ യഅഖൂബ് നബി ( അ ) മിന്റെ പിതാക്കളുടെ കൂടെയാണ് മക്കൾ എണ്ണിയിരിക്കുന്നത് '
മാത്രവുമല്ല ആസർ ഇബ്റാഹീം നബി ( അ ) ന്റെ പിതാവല്ലെന്നും പിത്യസഹോദരനാണെന്നുമുള്ള വിഷയത്തിൽ അഹ് ലു കിതാബികൾ ഒറ്റക്കെട്ടാണ് .
ഇനി അവർ ഈ വിഷയത്തിൽ യോജിച്ചില്ലെങ്കിലും പ്രമാണങ്ങൽ സംയോജിപ്പിക്കാൻ അപ്രകാരം വ്യാഖ്യാനിച്ചേ മതിയാവൂ

ഇക്കാര്യം ഇബ്നു ഹജർ ( റ ) വ്യക്തമാ ക്കുന്നത് കാണുക

وذلك أن أهل الكتابين أجمعوا على أنه لم يكن أباه حقيقة ، إنما كان عمه ، والعرب تسمي العم أبا ، بل في القرآن ذلك فقال تعالى  ( واله آبائك ابراهيم وإسمعيل مع أنه عم يعقوب ، بل لو لم تجمعوا على ذلك وجب تأويله بهذا ، جمعا بين الأحاديث ، وأما من أخذ بظاهره كالبيضاوي وغيره فقد تساهل واستروح ( المنح الملكية في شرح الهمزية : ۱۰۲ / ۱ )

ആസർ ഇബ്റാഹീം നബി ( അ )മിന്റെ പിത്യസഹോദരനാണെന്ന് ഇബ്നുഅബീശൈബ, ഇബ്നുൽമുൻദിർ , ഇബ് അബീഹാതിം ( റഹിമഹുമുല്ല ) എന്നിവർ മുജാഹിദ് ( റ ) വിനെ ഉദ്ധരിച്ച് വിവിധ പരമ്പര കളിലൂടെ നിവേദനം ചെയ്തിട്ടുണ്ട് .
ആ പരമ്പരകളിൽ ചിലത് പ്രബലമാണ്  "

ഇബ്റാഹീം ( അ ) തന്റെ ' അബ് ആസറി നോട് പറഞ്ഞ സന്ദർഭം സ്മരിക്കുക "
എന്ന സൂക്തതം വിവരിച്ച് ഇബ്നുൽമുൻദിർ ( റ ) പ്രബലമായ പരമ്പരയിലൂടെ   ഇബ്ന് ജുറൈജ്
( റ ) ൽ നിന്നുദ്ധരിക്കു നനു ആസർ ഇബ്റാഹീം നബി ( അ ) യുടെ പിതാവല്ല . കാരണം ഇബ്റാഹീം നബി ( അ ) ഫാലഖിന്റെ മകൻ നാഹൂറിന്റെ മകൻ ശാറൂഖിന്റെ മകൻതൈറഖിന്റെയോ താറകിന്റെയോ മകനാണ്.

ഇബ്നു അബീഹാതിം ( റ) പ്രബലമായ പരമ്പരയിലൂടെ സുദ്ദി ( റ ) യെ ഉദ്ധരിച്ച് പറയുന്നു . ആസർ ഇബ്റാഹീം നബി ( അ ) മിന്റെ പിതാവാണോ എന്ന ചോദ്യത്തിന് ഇബ്റാഹീം നബി ( അ )മിന്റെ പിതാവ് താറാഖാണെന്നാണ് മറുപടി നൽകിയത്

  പ്രസ്തുത അഭിപ്രായങ്ങൾ ഉദ്ധരിച്ച ശേഷം ഇമാം സുയൂത്വി ( റ ) പറയുന്നു . ഇബ്നുൽ മുൻദിർ ( റ ) തന്റെ തഫ്സീറിൽ പ്രബലമായ പരമ്പരയിലൂടെ സുലൈമാനബ്ന്സ്വർദി ( റ ) ൽ നിന്നുദ്ധരിച്ചത് ഉപരിക്ത  ആശയത്തിനു ശക്തി പകരു ന്നതാണ് .

ഇബ്റാഹീം നബി ( അ ) നെ തിയിലിടാൻ ശത്രുക്കൾ തീരുമാനിച്ചപ്പോൾ അവർ വിറക് ശേകരിക്കാൻ തുടങ്ങി.
കിഴവികൾ വരെ വിറകുമായി വന്നിരുന്നു'
അങ്ങനെ ഇബ്റാഹീം നബി ( അ ) നെ തീയിലേക്കിടാൻ അവരുദ്ധേശിച്ചപ്പോൾ ഇബ്റാഹീം നബി ( അ ) എനിക്ക് അല്ലാഹു മതി . ഭരമേൽപ്പിക്കാൻ ഏറ്റവും നല്ലവൻ അവനാണ് എന്നർത്ഥം വരുന്ന " ദിക്ർ ' ഉരുവിട്ടു .

ഇബ്റാഹീം നബി ( അ ) നെ അവർ തീയിലേക്കെറിഞ്ഞപ്പോൾ അല്ലാഹു തീയിനോട് ഇബ്റാഹീം നബി ( അ ) മിന് തണുപ്പും രക്ഷയുമാകാൻ ആജ്ഞാ പിച്ചതനുസരിച്ച് തീ അപ്രകാരമായി . ഇതു കണ്ടപ്പോൾ ഇബ്റാഹീം നബി ( അ ) യുടെ " അമ്മ് ' പറഞ്ഞു ഞാൻ കാരണമാണ് ഇബ്റാഹീം രക്ഷപ്പെട്ടത് . അപ്പോൾ അല്ലാഹു   ഒരു തീപൊരി അവനിലേക്കയക്കുകയും കാൽ പാദത്തിൽ ചെന്നുവീണ ആ തീ അവനെ കരിക്കുകയും ചെയ്തു
ഈ അസറിൽ അമ്മ് പിതൃവ്യൻ എന്ന് തന്നെ വ്യക്തമായി പരാമർശിച്ചിട്ടുണ്ട് '

ഇബ്റാഹീം നബി ( സ ) നെ തീയിലിട്ട അതെ ദിവസം തന്നെ ആസർ മ്യതിയടഞ്ഞു എന്ന വിവരം കൂടി ഇതിൽ നിന്ന് ലഭിക്കുന്നുണ്ട് . ആസർ അല്ലാഹുവിന്റെ ശത്യുവാണെന്ന് ഇബ്റാഹീം നബി ( അ ) മിന് ബോധ്യപ്പെട്ടപ്പോൾ ആസറിനു വേണ്ടി പാപമോചനത്തിനിരക്കൽ ഇബ്റാഹീം നബി ( അ ) നിറുത്തിവച്ചതായി ഖുർആനിൽ അല്ലാഹു പറഞ്ഞിട്ടുണ്ട്,

ആസർ മുശ്രി ക്കായി മ്യതിയടഞ്ഞ പ്പോഴാണ് ഇബ്റാഹീം നബി ( അ ) മിന് അക്കാര്യം വ്യക്തമായതെന്നും അതിനു ശേഷം ആസറിന വേണ്ടി ഇബ്റാഹീം നബി ( അ ) പാപമോചനം നടത്തിയിട്ടില്ലെന്നും ഹദീസുകളും വ്യക്തമാക്കുന്നുണ്ട് . ( അൽ ഹാവി ലിൽ ഫതാവാ )
..........................

ചോദ്യം 2

ഒരാൾ നബി ( സ്വ ) യുടെ സമീപത്തു വന്ന് എന്റെ പിതാവ് എവിടെയാണെന്ന് ചോദിച്ചു . നബി ( صلى الله عليه وسلم) മറുപടി പറഞ്ഞു . നരകത്തിൽ , ഇതുകേട്ട് തിരികെ നടന്ന് അദ്ദേഹത്തെ വിളിച്ചുവരുത്തി നബി ( സ്വ ) പറഞ്ഞു .
നിശ്ചയം എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണ് . ( മുസ്ലിം :302 )

ഇതിൽ നിന്നും നബി സ്വ യുടെ പിതാവ് നരകത്തിലാണ് വരുമോ?


ഇതിന്റെ മറുപടി എന്ത്?

മറുപടി


നിശ്ചയം എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണെന്ന പരാമർശം നബി ( സ ) യുടെ പിതാവ് അബ്ദുല്ല എന്ന വർ കാഫിറാണെന്ന് കാണിക്കുന്നതല്ല . .
പിതാവിന്റെ വിവക്ഷ ഇവിടേയും നബി ( صلى الله عليه وسلم) യുടെ പിത്യസഹോദരൻ അബൂത്വാലിബ് ആകാമല്ലോ . അദ്ദേഹം നരകത്തിലാണെന്ന് പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്

( നബി ) യുടെ ശുപാർശ പ്രകാരം അബൂത്വാലിബും അവസാനം  നരകത്തിൽ നിന്ന് മോചിപ്പിക്കപ്പെടുമെന്ന് അഭിപ്രായപ്പെട്ടവരുണ്ട് . അവരുടെ ന്യായങ്ങളും പ്രമാണങ്ങളും ശർഹുൽ അഖാഇദിന്റെ  ഹാശിയ ദുററുൽ ഫവാഇദിൽ - വിവരിച്ചിട്ടുണ്ട്

പിത്യസഹോദരന് " അബ് " എന്ന് അറബികൾ പ്രയോഗിക്കാറുണ്ടെന്ന് നേരത്തെ നാം മനസ്സിലാക്കിയതാണ് ഇക്കാര്യം ഇബ് ഹജർ ( റ ) വ്യക്തമാക്കുന്നു .

وحديث مسلم يتعين تأويله واظهر تأويل له عندي أنه أراد بابيه  عمه أبا طالب ، لما تقرر أن العرب تسمي العم أبا ، وقرينة المجاز فيه الآية الآتية الشاهد يخلافه على أصح محاملها عند أهل السنة و  وان عمه الذي كفله بعد جده عبد المطلب ، او انه قصد بذلك أن يطيب خاطر ذلك الرجل ، خشية أن يرتد ، لوقوع ذلك في سمعه  أولاً ، أنّ أباه في النار بدليل انه إنماقال له بعد أن ولى ، أو كان قبل  أن يزل عليه وما كُنَّا مُعذبين حتى نبعث رسولاً ) كما وقع أنهٔ سئل عن أطفال المشركين ، فقال : هم مع آبائهم ، ثم سئل عنهم  فذكر أنهم في الجنة ( المنح المكية 153۰۳ / ۱ )
മുസ്ലിമി ( റ ) ന്റെ ഹദീസ് വ്യാഖ്യാനി ക്കൽ അനിവാര്യമാണ് അറബികൾ പിതൃ സഹോദരന് ' ആബ് എന്ന് പറയാറുണ്ടെന്ന് സ്ഥിര പ്പെട്ടതിന്റെ അടിസ്ഥാന ത്തിൽ ഇവിടെ നബി ( صلى الله عليه وسلم ) ഉദ്ധേശിച്ചത് അബൂത്വാ ലിബിനെ ആകാം ,

ഇനി പറയാൻ പോകുന്ന ആയത്തിനെ അഹ്ലുസ്സുന്ന നൽകിയ ശരിയായ വ്യാഖ്യാന പ്രകാരം വിലയിരു ത്തുമ്പോൾ മേൽ ഹദീസിലെ അത് പിതാവാകുന്നതിനെതിരാണ് . അതുകൊണ്ടാണ് പിത്യസഹോദരനാണ് വിവക്ഷയെന്നു പറഞ്ഞത് ,

അബ്ദുൽ മുത്വലിബിന് ശേഷം നബി ( അ ) യെ സംരക്ഷിച്ചത് പിതൃ സഹോദരനായിരുന്നുവല്ലോ അല്ലെങ്കിൽ തന്റെ പിതാവ് നരകത്തിലാണെന്ന് ആദ്യം കേൾക്കുമ്പോൾ ചോദ്യകർത്താവിനു മന പ്രയാസമുണ്ടാകാനും അതു വഴി അദ്ദേ ഹം ഇസ്ലാമിൽ നിന്ന് പുറത്തു പോകാനും ഹേതുവാകുമോ എന്ന ഭയം നബി (صلى الله عليه وسلم) ക്കുണ്ടായതുകൊണ്ട് ആ വ്യക്തിയുടെ മനസ്സ് സമാധാനിപ്പിക്കാൻ നബി ( صلى الله عليه وسلم ) അങ്ങിനെ പറഞ്ഞതുമാകാം ,

ചോദ്യ കർത്താവ് പിരിഞ്ഞുപോയശേഷം അദ്ധേഹെത്ത തിരിച്ചുവിളിച്ചാണ് നബി ( صلى الله عليه وسلم ) അപ്രകാരം പറഞ്ഞുതന്ന വസ്തുത ഇതാണ് കാണിക്കുന്നത് '
അല്ലെങ്കിൽ " ഒരു ദൂതനെ അയക്കും മുമ്പ് ( ആരേയും ) നാം ശിക്ഷിക്കുന്നതല്ല എന്ന ആയത്ത് അവതരിക്കും മുമ്പ് പറഞ്ഞതുമാവാം ,

മുശ്രിക്കുകളുടെ  കുട്ടികളെപ്പറ്റി നബി (صلى الله عليه وسلم ) യോട് ചോദിക്ക പ്പെട്ടപ്പോൾ അവർ അവരുടെ പിതാളോട് കൂടെയാണെന്നായിരുന്നു നബി صلى الله عليه وسلم )ആദ്യം മറുപടി പറഞ്ഞത്

പിന്നീട് അവരെപ്പറ്റി ചോദ്യമു ണ്ടായപ്പോൾ അവർ സ്വർഗ്ഗത്തിലാണെന്നും നബി ( صلى الله عليه وسلم ) മറുപടി പറഞ്ഞു . അത് പോലെ ഈ സംഭവത്തെയും കാണാമല്ലോ ( അൽ മിനഹുൽ മക്കിയ്യ 1/153 )


- ഇമാം സുയൂത്വി ( റ ) പറയുന്നു . അബു ത്വാലിബിനെ ക്കുറിച്ച് നബി (صلى الله عليه وسلم ) യുടെ പിതാവെന്ന പ്രയോഗം നബി (സ്വ ) യുടെ കാലഘട്ടത്തിൽ സർവ്വ വ്യാപകമായി നടപ്പിലുണ്ടായിരുന്ന ഒന്നാണ് . അതു കൊണ്ടാണ് ശത്രുക്കൾ അബൂത്വാലിബിനോട് ഇപ്രകാരം ആവശ്യപ്പെട്ടത് . ഞങ്ങളുടെ ആരാധ്യവസ്തുക്കളെ ചീത്ത പറയുന്ന തിൽനിന്ന് പിന്തിരിയാൻ താങ്കളുടെ മകനോട് താങ്കൾ പറയുക

മറ്റൊരിക്കൽ ശത്രുകൾ അബൂത്വാലിബിനോട് പറഞ്ഞു . താങ്കളുടെ മകനെ ഞങ്ങൾക്ക് വിട്ടുതരൂ ഞങ്ങൾ അവനെ കൊന്നുകളയാം അവനു പകരം ഈ കുട്ടിയെ താങ്കൾക്ക് ഞങ്ങൾ തരാം .
ഇതുകേട്ട അബൂത്വാലിബ് പ്രതികരിച്ചു . എന്റെ മകനെ നിങ്ങൾക്ക് വധിക്കാൻ ഞാൻ വിട്ടുതരികയും നിങ്ങളുടെ മകനെ പകരം സ്വീകരിച്ച് നിങ്ങൾക്ക് ഞാൻ വളർത്തുകയും ചെയ്യകയോ ?


ഒരിക്കൽ അബൂത്വാലിബ് ശാമിലേക്ക് പോകുമ്പോൾ നബി ( صلى الله عليه وسلم) യും കൂടെ യുണ്ടായിരുന്നു വഴി മദ്ധ്യ നബി (صلى الله عليه وسلم ) യെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോൾ അതെന്റെ മകനാണെന്നാണ് അബൂത്വാലിബ് പ്രതികരിച്ചത് .

ചുരുക്കത്തിൽ അബൂ ത്വാലിബ് ചെറുപ്പം മുതൽക്കേ നബി ( صلى الله عليه وسلم ) യെ സംരക്ഷിക്കു കയും എല്ലാ വിധ സഹായ ങ്ങളും ചെയ്തുകൊടുക്കുകയും ചെയ്ത പിത്യ സഹോദരനായതുകൊണ്ട് നബി ( صلى الله عليه وسلم) യുടെ പിതാവ് എന്ന നിലക്കാണ് അറബികളിൽ അദ്ധേഹം അറിയപ്പെട്ടിരുന്നത്. അതിനാൽ അഅറാബിയുടെ ചോദ്യം അബൂത്വാലിബിനെ കുറിച്ചാകാൻ ഏറെ സാധ്യത കാണുന്നുണ്ട് '

ഇമാം സുയൂത്വി ( റ ) തുടരുന്നു

أن أبي واياك في النار

(നീശ്ചയം എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണ് ) എന്ന പരാമർശം എല്ലാ നിവേദകരും പറത്തിട്ടില്ല . ഹമ്മാദ്ബ്നുസലമ( റ) സാബിത് (റ ) അനസ് (റ).  വഴിയായി ഉദ്ധരിക്കുന്ന റിപ്പോർട്ടിൽ മാത്രമാണ് ആ പരാമർശമുള്ളത്

ഇമാം മുസ്ലിം ( റ) വരിച്ചതും ആ പരമ്പരയാണ് . എന്നാൽ  മഅമർ ( റ ) സാബിത്തി(റ) ൽ നിന്നു ദ്ധരിക്കുന്ന ഹദീസിൽ വസ്തുത പരാമർശമില്ല .
മറിച്ച്  (നീ ഒരു കാഫിറിന്റെ ഖബ്റിന്റെ സമീ പത്തു നടന്നു പോയാൽ അവന് നീ നരകം കൊണ്ട് സന്തോഷവാർത്ത അറിയിക്കുക )
എന്നർത്ഥം വരുന്ന പരാമർശമാണുള്ളത് ഇതിൽ നബി ( സ ) യുടെ പിതാവിനെ കുറിക്കുന്ന യാതൊരു പരാമർശവും ഇല്ല.

ആദ്യത്തേതിനേക്കാൾ സ്ഥിരതയുള്ള റിപ്പോർട്ട് രണ്ടമത്തതാണ് കാരണം ഹമ്മാദ് ( റ)നേക്കാൾ സ്ഥിരതയുള്ള വ്യക്തിയാണ് മഅമർ (റ ), ഹമ്മാദി ( റ)ന്റെ മനപ്പാഠത്തെ പറ്റി ചില സംസാരമുണ്ട് .

മാത്രവുമല്ല അദ്ദേഹത്തിന്റെ ഹദീസുകളിൽ ധാരാളം മുൻകറായ ഹദീസുകൾ കടന്നു കടിയിട്ടുണ്ട് . അദ്ദേഹത്തിന്റെ പോറ്റു മകൻ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ കടത്തിക്കുറിയതാണവയന്നാണ് ഹദീസ് പണ്ഡിതർ പറയുന്നത് '
ഹമ്മാദിനു മനപാoമില്ലാത് തിന്റെ പേരിൽ ആ ഗ്രന്ഥത്തിൽ നിന്നുദ്ധരിക്കുകയു അത് നിമിത്തം അതിൽ ' പിഴവ് സംഭവിക്കുകയും ചെയ്യാറുണ്ട്


ഇതിന്റെ പേരിൽ ഇമാം ബുഖാരി ( റ ) അദ്ധേദീസ് ഉദ്ധരിച്ചിട്ടില്ല.
  . ഇമാം മുസ്ലിമും ( റ ) ഉസ്വൂലിൽ സാബിതിൽ നിന്ന് അദ്ധേഹം ഉദ്ധരിക്കുന്ന ഹദീസ് മാത്രമേ ഉദ്ധരിച്ചിട്ടുള്ളു.

ഇമാം ഹാകിം ( റ ) - ' അൽ മദ്ഖൽ ' എന്ന ഗ്രന്ഥത്തിൽ പറയുന്നു.
ഉസൂലിൽ സാബിത്തിൽ നിന്ന് ഹമ്മാദ് ഉദ്ധരിക്കുന്ന ഹദീസല്ലാം  മുസ്ലിം ഉദ്ധരിച്ചിട്ടില്ല .
ശവാഹിദിൽ പലരെ തൊട്ടും അദ്ദേഹം ഉദ്ധരിക്കുന്ന ഹദീസുകൾ മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട് .

എന്നാൽ മഅമറിന്റെ മനപ്പാഠം സംബന്ധിച്ച് സംസാരമോ അദ്ദേഹത്തിന്റെ ഹദീസുകളിൽ എതങ്കിലുമൊന്നിനെപ്പറ്റി മുൻ കറാണെന്ന അഭിപ്രായമോ ആർക്കുമില്ല .

ബുഖാരിയും മുസ്ലിമും അദ്ദേഹത്തിന്റെ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . അതിനാൽ അദ്ദേഹം കൊണ്ടുവന്ന പരാമർശമാണ് കൂടുതൽ ആധികാരികം.
തന്നെയുമല്ല സഅദ്ബ്നു അബീവഖാസ് ( റ ) വിൽ നിന്നുവന്ന നിവേദനത്തിൽ മഅമറിന്റെറിപ്പോർട്ടിലുള്ളതുപോലെയാണുള്ളത് .
ബസ്സാർ , ത്വബ്റാനി , ബൈഹഖി , ( റഹിമഹുമുല്ല) എന്നിവർ ഇബ്റാഹീമുബ്നു സഅദ് , സുഹ്രീ , ആമിറുബ്നു സഅദ് (റ) എന്നിവർ വഴിയായി ആമിറുബ്നു സഅദീ ( റ ) ന്റെ പിതാവിൽ നിന്നുദ്ധരിക്കുന്നു '

ഒരു അറാബി നബി ( صلى الله عليه وسلم) യോട് എന്റെ പിതാവ് എവിടെയാണെന്ന് ചോദിച്ചു   നരകത്തിലാണെന്ന് നബി(صلى ٠الله عليه وسلم) മറുപടി പറഞ്ഞപ്പോൾ അഅറാബി വീണ്ടും ചോദിച്ചു താങ്കളുടെ പിതാവ് എവി ടെയാണ് ? അപ്പോൾ നബി ( صلى الله عليه وسلم  ) പറഞ്ഞു . കാഫിറിന്റെ ഖബ്റിന്റെ അരികിലൂടെ നീ കടന്നുപോവുകയാണെങ്കിൽ നരകം കൊണ്ട് നീ അവന് സന്തോഷവാർത്ത അറിയിക്കുക

ബുഖാരിയുടേയും മുസ്ലിമിന്റെയും നിബ ന്ധനയൊത്ത പരമ്പരയാണ് ഈ ഹദീസിന്റെത് . അതിനാൽ ഇതിൽ വന്ന പരാമർശം അവലംബമാക്കുകയും മറ്റുള്ളതിനേക്കാൾ അതിന് മുൻഗണന നൽകുകയും ചെയ്തേ മതിയാവൂ
ത്വബ്റാനിയും  ബൈഹഖിയും (റ) ഈഹദീസിന്റെ അവസാനത്തിൽ ഇതും കൂടി പറയുന്നുണ്ട് .
ആ അഅറാബി പിന്നീട് മുസ്ലിമായി . എന്നിട്ടദ്ദേഹം പറഞ്ഞു . ഒരു പ്രയാസകരമായ കാര്യമാണ് നബി ( صلى الله عليه وسلم  ) എന്നോട് കൽപ്പിച്ചത് .
നരകം കൊണ്ട് സന്തോഷവാർത്ത അറിയിച്ചല്ലാത ഒരു കാഫിറിന്റെ  ഖബരിന്റെ അരികിലൂടെയും ഞാൻ കടന്നുപോയിട്ടില്ല .

ഇബ്റാഹീമുബ്നുസഅ്ദ് , സുഹ്രീ , സാലിം , വഴിയായി ഇബ്നുമാജ ( റ ) സാലിമി ( റ ) ന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്ത ഹദീസിലും ഇതേ പരാമർശം കാണാം . '
.
ഈ പൊതുവായ പ്രയോഗമാണ് നബി ( സ ) യിൽനിന്നുണ്ടായതെന്ന്  ഈ റിപ്പോർട്ടുകളെല്ലാം തന്നെ നമുക്ക് വ്യക്തമാക്കിത്തരുന്നു . .
ആ അഅ്റാബി ഇസ്ലാം സ്വീകരിച്ചശേഷം നിർബന്ധമായും പാലിക്കേണ്ടുന്ന ഒരു സംഗതിയായി അതിനെ കണ്ടതും അതുകൊണ്ടാണ് .

ആദ്യം പറഞ്ഞ പരാമർശമാണ് നബി(صلي الله عليه وسلم) നടത്തിയിരുന്നതെങ്കിൽ യാതൊരു വിധ കൽപ്പനയും അതിലുണ്ടാവുകയില്ലല്ലോ , അതിനാൽ ആദ്യപരാമർശം ആ ഹദീസ് നിവേദകൻ മനസ്സിലാക്കിയ ആശയം റിപ്പോർട്ട് ചെയ്തതാണെന്ന്  ഇതിൽ നിന്ന് സുവ്യക്തമാണ് . ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ ബുഖാരിയിലും  മുസ്ലിമിലും സുലഭമാണ് .

..ഉദാഹരണം ബിസ്മി ഓതുന്നതിനെ നിഷേധിക്കുന്നതിൽ വന്ന , അനസ് ( റ ) വിന്റെ ഹദീസ് ഇമാം മുസ്ലിം ( റ ) നിവേദനം ചെയ്തിട്ടുണ്ട് .

ഇമാം ശാഫി ഇ ( റ ) അതേ പറ്റിപ്പറഞ്ഞത് മറ്റു പരമ്പരയിലൂടെ സ്ഥിരപ്പെട്ടത് ബിസ്മിാതുന്നത് കേട്ടില്ല എന്ന പരാമർശമാണ് . അതിൽ നിന്ന് നിവേദകൻ ബിസ്മി ഓതിയില്ലെന്നു മനസ്സിലാക്കുകയും
ആ ആശയം റിപ്പോർട്ടു ചെയ്യുകയും ചെയ്തപ്പോൾ അബദ്ധം സംഭവിച്ചു . - എന്നാണ് . അതേ പോലെ വേണം നാം ചർച്ച ചെയ്യുന്ന ഹദീസിനേയും കാണാൻ

ഇനി എല്ലാ നിവേദകരും ആദ്യം പറഞ്ഞ വാക്ക് റിപ്പോർട്ടുചെയ്യുന്നതിൽ യോജിച്ചു എന്ന് സങ്കൽപ്പിച്ചാൽ മറ്റു പ്രമാണങ്ങൾക്ക് എതിരായ ഒന്നായി വേണം അതിനെ നോക്കിക്കാണാൻ പ്രബലമായ ഹദീസിനോട് അതിനേക്കാൾ പ്രബലമായ രേഖകൾ എതിരായി വരുമ്പോൾ ആ ഹദീസിനെ വ്യാഖ്യാനിക്കുകയും മറ്റു പ്രമാണങ്ങൾക്ക് അതിനേക്കാൾ പ്രാമുഖ്യം നൽകുകയും ചെയ്യണമെന്നാണ് ഹദീസ് നിധാന ശാസ്ത്രം ,


ഇമാം സുയൂത്വി ( റ ) തുടരുന്നു . ഒരു പറ്റം പണ്ഡിതന്മാർ നബി ( صلى الله عليه وسلم ) യുടെ മാതാ പിതാക്കളെക്കുറിച്ചുവന്ന എല്ലാ ഹദീസു കളും നിയമ പ്രാബല്യമില്ലാ ത്തതാണ് ( മൻസൂഖ് ) എന്ന അഭിപ്രായക്കാരാണ് മുശ്രിക്കുകളുടെ കുട്ടികളെപ്പറ്റി പരാമർശിക്കുന്ന ഹദീസുകൾക്കും അതേ മറുപടിയാണ് അവർ പറയുന്നത് , “ ഒരാളും മറ്റൊരാളുടെ കുറ്റം ഏറ്റെടു ക്കുന്നതല്ല " എന്നർത്ഥം കാണിക്കുന്ന ആയത്ത് മുശിക്കുകളുടെ കുട്ടികളെപ്പറ്റി പരാമർശി ക്കുന്ന എല്ലാ ഹദീസുകളേയും ദുർബ്ബലമാക്കിയെന്ന പോലെ " ഒരു ദൂതനെ അയ ക്കുംവരെ ( ആരേയും ) നാം ശിക്ഷിക്കുന്ന തല്ല ' എന്നർത്ഥം കാണിക്കുന്ന ആയത്ത് മാതാ പിതാക്കളുടെ കാര്യത്തിൽ വന്ന എല്ലാ ഹദീസു കളേയും ദുർബലമാ ക്കിയെന്നാണ് അവരുടെ പക്ഷം .
ഈ മറു പടി സംക്ഷിപ്തവും പ്രയോചന കരവുമാണ് .

ഇമാം സുയുതീ ( റ ) തുടരുന്നു .
നരക ത്തിൽ ഏറ്റവും ലളിതമായ ശിക്ഷ ലഭിക്ക നനയാൾ അബൂത്വാലിബാണന്ന് പ്രബലമായ  ഹദീസിൽ വന്നിട്ടുണ്ട്

. നബി (صلى الله عليه وسلم)
യുടെ മാതാപിതാക്കൾ നരകത്തിലല്ലെന്ന് കാണിക്കുന്ന ഒരു രേഖയാണിത്.
കാരണം അവർ നരകത്തിലാണെങ്കിൽ അബൂത്വാലിബിനേക്കാൾ ലളിതമായ ശിക്ഷ ലഭിക്കേണ്ടത് അവർക്കാണ് കാരണം നബി ( صلى الله عليه وسلم) യോട് കൂടുതൽ അടുപ്പമുള്ളവർ അവരാണല്ലോ തന്നെയുമല്ല നബി ( صلى الله عليه وسلم ) പ്രവാ ചകനായ സമയം അവർ എത്തിക്കുകയോ അവർക്കു മുമ്പിൽ നബി صلى الله عليه وسلمഇസ്ലാം അവതരിപ്പിക്കുകയാ ചെയ്യാത്തതുകൊ ണ്ട് അബൂത്വാലിബിനേക്കാൾ കാരണം ബോധിപ്പിക്കാനുള്ളതും അവർക്കാണ് ല്ലോ

,,,,,,,,,,,,,,,,,,,,,,,,,,,,,,,,

🔷🔷🔷🔷🔷🔷🔷

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0


ചോദ്യം :3
'
നബി ﷺ യുടെ മാതാവി ന്ന് വേണ്ടി ഇസ്തിഗ്ഫാർ നടത്താൻ നബി ﷺ ക്ക് ആദ്യം സമ്മതം നൽകാതിരുന്നുത്
എന്ത് കൊണ്ട്?

ഉത്തരം :

ശറഹുന്നസാഇ പറയുന്നു :

നബി ﷺയുടെ മാതാപിതാക്കൾ രക്ഷ
പ്പെട്ടവരാണെന്ന് പറയുന്നവർക്ക് ഈ
ഹദീസ് വ്യാഖ്യാനിക്കുന്ന തിൽ മൂന്ന്
മാർഗ്ഗങ്ങളുണ്ട്.

ഒന്ന്: അവർ ഇലാഹീ സന്ദേശം (ദഅ്
വത്ത് എത്താത്തവരാണ്.
"ഒരു ദൂതനെ
അയക്കുന്നതുവരെ നാം ആരേയും ശി
ക്ഷിക്കുകയില്ല'
എന്ന 'ഇസ്റാഅ് സൂറ:
യിലെ 15-ാം വചനം അത്തരക്കാർക്ക്
ശിക്ഷയില്ലെന്ന് കാണിക്കുന്നു.

ഈ മാർഗ്ഗം അവലംബിക്കുന്നവർ ഈ ഹദീസിനെ
വ്യാഖ്യാനിക്കുന്നതിങ്ങനെയാണ്. തെറ്റ്
ചെയ്യുന്നവർക്കു വേണ്ടിയാണല്ലോ പാപ
മോചനം നടത്തേണ്ടത് മതശാസന
കൾക്ക് വിധേയമായാണ് ഒരു കാര്യം
തെറ്റാണെന്ന് തീരുമാനിക്കുന്നത്. അപ്പോൾ
ഇലാഹീ സന്ദേശം എത്താത്തവരിൽ
നിന്ന് പാപം ഉണ്ടാകാനുള്ള വകുപ്പില്ലാത്ത
തുകൊണ്ട് അവർക്ക് പാപമോചനത്തിന്റെആവശ്യമില്ല.

ഇലാഹീ സന്ദേശം ലഭിച്ച
വർക്ക് മാത്രമാണ് പാപമോചനം നിയമമാക്കപ്പെട്ടതെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാണ്.

രണ്ട്: നബി (صلى الله عليه وسلم ) യുടെ മാതാപിതാക്കൾക്ക് അല്ലാഹു പുനർജന്മം നൽകി.

അവർ നബി (صلى الله عليه وسلم)യെ കൊണ്ട് വിശ്വസിച്ചു.

ഈ വീക്ഷണമുള്ളവർ അവർക്ക് പാപ
മോചനത്തിനിരക്കാൻ അല്ലാഹു നബിﷺ
ക്ക് അനുവാദം നൽകാതിരുന്നത്
ഇതിന്റെ മുമ്പാണെന്ന് വിശദീകരിക്കുന്നു '

(ശേഷം ഇസ്തിഗ്ഫാർ ചെയ്യാമെന്ന് അല്ലാഹു തീരുമാനിച്ചു)

മൂന്ന് .അവരെ അല്ലാഹു അന്ത്യനാളിൽ പരീക്ഷി
ക്കുമെന്നും ആ പരീക്ഷയിൽ നബി (صلى الله عليه وسلم)
യുടെ മാതാ പിതാക്കൾക്ക് അല്ലാഹു
വിജയം നൽകുമെന്നും പറയുന്നവർ
അത്തരക്കാർക്ക് തീരെ പാപ മോചനത്തിന്റെ ആവശ്യമില്ലന്ന് ,
ശറഹുന്നസാഇ 4/900

من يقول بنجاة الوالدين لهم ثلاث مسالك في ذلك: مسلك انهماما بلغتهما الدعوة، ولا عذاب على من لم تبلغه الدعوة
لقوله تعالى «وما كنا معذبين حتى نبعث رسولا»
(الإسراء:15)

فلعل من سلك هذا المسلك يقول في تأويل الحديث إن الإستغفار
فرع تصور الذنب لهم، وذلك في أوان التكليف، ولا يعقل ذلك
فيمن لم تبلغه الدعوة، فلا حاجة إلى الإستغفار لهم، فيمكن أنه ماشرع الإستغفار إلا لأهل الدعوة لا لغيرهم، وإن كانوا ناجحين

وأما من يقول بأن أحييا له صلي الله عليه وسلم فامنا به، في حمل هذا الحديث
على أنه كان قبل الأحياء،

وأما من يقول بأنه تعالى يوفقهما للخير
عند الإمتحان يوم القيامة وهو يقول بمنع الاستغفار لهما قطعا فلا حاجة إلى تأويل
(شرح النساءي٤/٩٠)

ഇക്കാര്യം ഇബ്നുഹജർ(റ) വ്യക്ത
മാക്കുന്നത് കാണുക.

وخبر أنه تعالى لم يأذن لنبيه صلى الله عليه وسلم في الإستغفار لأمه، إما أنه كان قبل إحيائها له، وإيمانها به ، أو أن المصلحة اقتضت تأخير الإستغفار
لها في ذلك الوقت، فلم يؤذن له فيه حينئذ

( المنح المكية )١/١٥٢

ഉമ്മക്കുവേണ്ടി പാപമോചനത്തിനിര
ക്കാൻ നബി (صلى الله عليه وسلم)ക്ക് അല്ലാഹു അനുവാദം
കൊടുക്കാതിരുന്നത് ഉമ്മക്ക് അല്ലാഹു
പുനർജന്മം നൽകി ഉമ്മ നബി (സ)യെ
പ്പ് കൊണ്ട് വിശ്വസിക്കുന്നതിന്റെ മുമ്പാകാമല്ലോ. ( പുനർജീവിപ്പിച്ചതിന്ന് ശേഷമാണല്ലോ ഇസ്തിഗ് ഫാർ ചെയ്യാൻ ഏറ്റവും നല്ലത് ).

അല്ലെങ്കിൽ പാപമോചനത്തെ പിന്തി
പ്പിക്കുന്നതിൽ വല്ല മസ്ലഹത്തും ഉണ്ടാ
യതുകൊണ്ട് സമ്മതം കൊടുക്കാതിരുന്നതു
മാവാം.

(അൽ മിന്ഹുൽ മക്കിയ്യ:1/152)


ഇമാം ഖുർതുബി (റ)പറയുന്നു :

لاتعارض بين حديث الإحياء وحديث النهي عن الإستغفار ، فانإحياء هما متأخر عن الاستغفار لهما، بدلیل حديث عائشة أن ذلك
كان في حجة الوداع، ولذلك جعله ابن شاهين ناسخا لما ذكره
من الأخبار (الحاوي للفتاوی)

നബി (സ)യുടെ മാതാപിതാക്കൾക്ക്
അല്ലാഹു പുനർജന്മം നൽകിയതായി പരാമർശിക്കുന്ന ഹദീസും അവർക്ക് പാപമോചനം നടത്താൻ അല്ലാഹു അനുവാദംകൊടുത്തില്ലെന്നു പറയുന്ന ഹദീസും തമ്മിൽ എതിരല്ല.

കാരണം അവർ രണ്ടുപേർക്കും അല്ലാഹു പുനർജന്മം നൽകി
യത് അവർക്കുവേണ്ടി പാപമോചനത്തി
നിരക്കാൻ നബി(സ) അനുവാദം ചോദി
ച്ചതിന്റെ ശേഷമാണ്.

അവർക്കല്ലാഹു
പുനർജന്മം നൽകിയത് ഹജ്ജത്തുൽ വദാഇലായിരുന്നുവെന്ന ആഇഷാബീവി (റ)യുടെ ഹദീസ് ഇതിനു രേഖയാണ്.

ഇവ്വി
ഷയകമായിവന്ന എല്ലാ ഹദീസുകളെയും
ദുർബ്ബലപ്പെടു ത്തുന്നതാണ് അല്ലാഹു
അവർക്ക് പുനർജന്മം നൽകിയതായി പരാമർശിക്കുന്ന ഹദീസെന്ന് ഇബ്നു ശാഹീൻ(റ) പ്രസ്താവിച്ചത് അതിന്റെ അടിസ്ഥാനത്തിലാണ്.

(അൽ ഹാവി ലിൽ ഫതാവാ)


അസ്ലം സഖാഫി പരപ്പനങ്ങാടി


ചോദ്യം 4

ഇമാം നവവി  റ നബിസല്ലല്ലാഹു വസല്ലമ യുടെ മാതാപിതാക്കൾ വിശ്വാസികളാണെന്ന് പറഞ്ഞിട്ടുണ്ടോ?


മറുപടി


ഒരിക്കലുമില്ല അങ്ങനെ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല


മറിച്ച് അതിൽ പറയുന്നത് ഇങ്ങനെയാണ്

ഇമാം മുസ്ലിം ( റ ) നിവേദനം ചെയ്ത ഹദീസ് വിശദീകരിച്ച് ഇമാം നവവി ( റ ) എഴുതിയതും മറ്റുപക്ഷം എടുത്തുകാണി ക്കാറുണ്ട് .അതിപ്രാരമാണ് ,

പ്രവാചകന്മാരില്ലാത്ത കാലത്ത് വിഗ്രഹാരാധനടത്തി മരണപ്പെട്ടവർ നരകത്തി ലാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു ദിവ്യ സന്ദേശം എത്തും മുമ്പ് ശിക്ഷിക്കുന്നതായി ഇതിനെ കാണാൻ വയ്യ . കാരണം അവർ ഇബ്റാഹീം നബി ( അ ) യുടെയും മറ്റു പ്രവാ ചകന്മാരു ടേയും സന്ദേശം ) എത്തിയവരാണ് . ( ശർഹു മുസ്ലിം)

وفيه أن من مات في الفترة على ما كانت عليه العرب من عبادة الأوثان فهو في النار ، وليس في هذا مؤاخذة قبل بلوغ الدعوة فان هؤلاء كانت قد بلعتهم دعوة إبراهيم وغيره من الأنبياء صلوات الله تعالى وسلامه عليهم   شرح مسلم



ഇതിൽ എവിടെയാണ് നബിസല്ലല്ലാഹു വസല്ലമ തങ്ങളുടെ മാതാപിതാക്കൾ അവിശ്വാസികൾ ആണെന്ന് പറയുന്നത് അങ്ങനെ ഒരിക്കലും ഇതിൽ കാണിക്കാൻ സാധ്യമല്ല

എന്നാൽ ഇമാം നവവി മേൽപ്പറഞ്ഞ വാചകവും വിഗ്രഹാരാധകരെ പറ്റിയാണെന്ന് വെക്കുമ്പോൾ അത് അംഗീകരിക്കപ്പെടുന്നതാണ് നബിസല്ലല്ലാഹു അലൈഹി വസല്ലമ  യുടെ മാതാപിതാക്കൾ  വിഗ്രഹാരാധന നടത്തിയതായി  യാതൊരു തെളിവും ഇല്ല എന്നത് യഥാർത്ഥമാണ് '

അതുകൊണ്ടുതന്നെ ഇമാം നവവിയുടെ വാചകത്തിൽ വഹാബി  പാതിരിമാർക്ക് തെളിവായി യാതൊന്നുമില്ല

പക്ഷേ നബിസല്ലല്ലാഹു വസല്ലമയുടെ മുൻപുള്ള  എല്ലാ വെക്തികളും നരകത്തിലാണ് എന്നാണ്  അദ്ദേഹം പറഞ്ഞതെങ്കിൽ അവിടെ ചിന്തിക്കേണ്ടതുണ്ട് കാരണം നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്കു മുമ്പുള്ള ഫത് റത്തിൻറെ കാലത്തുള്ള എല്ലാവരും നരകത്തിലാണ് എന്ന് വാദം പണ്ഡിതന്മാർ പറഞ്ഞതിന് വിരുദ്ധമാണ്



ഇമാം നവവിയുടെ വാചകം വിവരിച്ചുകൊണ്ട് ഇബ്ന് ഹജർ റ പറയുന്നത് കാണുക
وأما قول النووي رحمه الله في حديث مسلم إن من مات . قبعيد جدا للاتفاق على أن إبراهيم ومن بعده لم يرسلوا للعرب ، ورسالة إسماعيل إليهم انتهت بموته ، إذ لم يعلم لغير نبينا عموم بعثه بعد الموت ، وقد يؤول كلامه بحمله على عباد الأوثان الذين ورد فيهم أنهم في النار ، وبهذا يرد كلام الفخر الرازي من كلام النووي المنح المكية 1/154


(പക്ഷേ നബിസല്ലല്ലാഹു വസല്ലമയുടെ മുൻപുള്ള  എല്ലാ വെക്തികളും നരകത്തിലാണ് എന്നാണ്  അദ്ദേഹം ഉദ്ധേശിച്ചത്തിൽ)

- ഇമാം നവവി ( റ ) യുടെ പ്രസ്തുത പരാ - മർശം സത്യവുമായി ബഹുദൂരം അകലെ യാണ് . കാരണം ഇബ്റാഹീം നബി ( അ ) മും  അവർക്കു ശേഷം വന്നവരും അറ ബികളിലേക്ക് നിയുക്തരല്ലന്ന കാര്യം എല്ലാവരും അംഗീകരിച്ചതാണ് .

അവരിലേക്ക് നിയുക്തരായ ഇസ്മാഈൽ നബി ( അ ) യുടെ സന്ദേശം അവരുടെ മരണത്തോടെ അവസാനിക്കുകയും  ചെയ്തു .
കാരണം മരണശേഷവും പ്രവാചകത്വം പൊതുവായി നിലനിൽക്കുന്ന തായി നമ്മുടെ നബി ( صلي الله عليه وسلم) ക്കല്ലാതെ മറ്റാർക്കും അറിയപ്പെട്ടിട്ടില്ല .

ഇനി നരകത്തിലാണെന്ന് ഹദീസുകളിൽ വന്ന വിഗ്രഹാരാധകരെക്കുറിച്ചാണ് ഇമാം നവവി ( റ ) യുടെ പരാമർശമെന്ന് വെക്കാവുന്നതാണ് .
ഇമാം നവവി ( റ ) യുടെ പരാമർശത്തോട്സാമീപ്യം പുലർത്തുന്ന പരാമർശം നടത്തിയ ഇമാം റാസി ( റ ) യെയും ഇതേ വിവരണം കൊണ്ട് ഖണ്ഡിക്കാവുന്നതാണ് . '
( അൽ മിനഹുൽ മക്കിയ്യ : 1 / 154 )


  ഇബ്നു ഹജർ ( റ ) തുടരുന്നു


. ثم رأيت الأبي شارح مسلم بالغ في الرد على النووي ، بأن كلامه مُتَناف ، لحكمه بأنهم أهل فترة وبأنّ الدعوة بلغتهم ، ومن بلغتهم الدعوة ليسوا أهل فَترة ، لأنهم الأمم الكائنة بين أزمنة الرّسُل الذين لم يرسل إليهم الأول ، ولاأدركوا الثاني ، ثم قال : إنه لما دلّت القواطع على أنه لا تعذيب حتى تقوم الحجة علمنا أن أهل الفترة غيرمعذبين انتهى ، وهو موافق لما ذكرته . المنح المكية 1/154


മുസ്ലിമിനു വ്യാഖ്യാനമെഴുതിയ ഉബയ് ( റ ) അതിശക്തമായ ഭാഷയിൽ ഇമാം നവവി ( റ ) യെ വിമർശിച്ചത് കാണാനിടയായി . ഇമാം നവവി ( റ ) പറഞ്ഞത് വൈരുദ്ധ്യ മാണെന്നാണ് അദ്ദേഹം സമർത്ഥിക്കുന്നത്
കാരണം അവർ ഫത്റത്തിൽ ഉള്ളവ രാണെന്നു പറഞ്ഞ ഇമാം നവവി ( റ ) തന്നെഅവർക്ക് ദീവ്യസന്ദേശം ലഭിച്ചുവെന്നും പറയുന്നു

'ദിവ്യസന്ദേശം ലഭിച്ചവർ ഫത്റിത്തിന്റെ ആളുകളല്ലല്ലോ . കാരണം ഫത്റത്തിന്റെ ആളുകൾ പ്രവാചകന്മാരുടെ കാലങ്ങൾ ക്കിടയിൽ ജീവിച്ചവരാണ് അഥവാ ആദ്യപ്രവാചകൻ അവരിലേക്ക് നിയുക്തനല്ല . രണ്ടാം പ്രവാചകനെ അവർ എത്തിച്ചിട്ടുമില്ല . പ്രമാണം ലഭിക്കാത്തവർക്ക് ശിക്ഷയില്ലെന്നു കാ ണി ക്കുന്നഖണ്ഡിതമായ പ്രമാണങ്ങൾ ഉള്ളതു കൊണ്ട് ഫതറത്തിന്റെ ആളുകൾക്ക് ശിക്ഷയില്ലെന്ന് നമു ക്കുറപ്പിക്കാമെന്ന് അദ്ദേഹം തുടർന്നുപറയുന്നു ഞാൻ പറഞഞ്ഞ തിനോട് യോജിക്കുന്ന ആശയമാനത് . ( അൽ മിനഹുൽ മക്കിയ്യ 1 / 154 )
................
ചോദ്യം 3

നബി സ്വ യുടെ മാതാപിതാക്കൾ അവിശ്വാസികളാണന്ന് ഇമാം അബൂ ഹനീഫ റ പറഞ്ഞിട്ടുണ്ടോ?

മറുപടി

അല്ലാമാ ബാജൂരി ( റ ) പറയുന്നു

وأما ما نقل عن
أبي حنيفة في الفقه الأكبر من أن والدي المصطفى ماتا عَلَى الْكُفر ، فمدسوس عليه ، وحاشاه أن يقول في والدي المصطفى لك ، وَغلَط مَلاً على القاري ، يغفر الله له ، في كلمة شنيعة قَالَها ، فالحق الذي نلقى الله عليه أن أبويه ناجيان . . ( حاشية الباجوري : ۲۰ )

- നബി ( صلى الله عليه وسلم ) യുടെ മാതാപിതാക്കൾ അവിശ്വാസികളായാണ് മരണപ്പെട്ടതെന്ന് ഇമാം അബൂഹനീഫ ( റ ) യെ ഉദ്ധരിച്ച് ഫിഖ്ഹുൽ അക്ബറിൽ കാണുന്ന പരാമർശം അദ്ദേഹത്തിന്റെ പേരിൽ ആരോ കടത്തിക്കൂട്ടിയതാണ് അദ്ദേഹം ഒരിക്കലും അത്തരം പരാമർശം നടത്തുകയില്ല .

മുല്ലാ അലിയ്യുൽ ഖാരി (റ) പ്രസ്തുത ആശയം സമർത്ഥിക്കാൻ ഒരു പ്രബന്ധ രചനനട ത്തിയതിൽ അദ്ദേഹത്തിനു പിഴവ് സംഭ വിച്ചിരിക്കുന്നു . അദ്ദേഹത്തിന് അല്ലാഹു
പൊറുത്തു കൊടുക്കട്ടെ .   അതിനാൽ നബി ( സ ) യുടെ മാതാപിതാ ക്കൾ രക്ഷപ്പെട്ടവരാണെന്നസത്യവുമായാണ് നാം അല്ലാഹുവിനെ സമീപിക്കാൻ പോകുന്നത് ( ബാജൂരി പേ : 20 )


- മുല്ലാ അലിയ്യുൽ ഖാരിയുടെ മയ്യിത്ത് കുളിപ്പിക്കുന്നയാൾ നാവ് മുറിക്കപ്പെട്ടനിലയിൽ അദ്ദേഹത്തെ കണ്ടതായും നബി ( صلى الله عليه وسلم) യുടെ മാതാപിതാക്കൾ അവിശ്വാസി കളായിരുന്നുവെന്ന് സമർത്ഥിക്കാൻ ഗ്രന്ഥരചന നടത്തിയതിന് ലഭിച്ച ശിക്ഷ യാണ് അതെന്ന് സ്വപ്നത്തിലുടെ കുളിപ്പിച്ചയാളെ അദ്ദേഹം അറിയിച്ചതായും അല്ലാമാ സിൻദി ( റ ) ത്വവാലിഉൽ അൻവാർ എന്ന ഗ്രന്ഥത്തിൽ പറഞ്ഞതായി മഹാനായ അഹ്മദ് കോയ ശാലിയാ തി ( നവ്വറല്ലാഹു മർഖദ ) ഫതാവൽ അസ്ഹരിയ്യ പേജ്   20) ൽ രേഖപ്പെടുത്തിയിട്ടുണ്ട് .

ഇമാം മുസ്ലിമിന്റെ ഹദീസ് ഉദ്ധരിച്ച ശേഷം അല്ലാമാ സുഹലി ( റ ) എഴുതുന്നു.،


  وليس لنا نحن أن نقول ذلك في أبويه
. ، لقوله : « لأتوذوا الأحياء بسب الأموات » ، والله عز وجل يقول إن الذين يُوَذونَ الله ورسوله لعنهم الله في الدنيا والآخرة


നബി ( അ ) യുടെ മാതാപിതാക്കൾ നര കത്തിലാണെന്നുപറയാൻ നമുക്കർഹതയി ല്ല . മരണപ്പെട്ടവരെ ആക്ഷേപിച്ച് ജീവിച്ചിരിക്കുന്നവരെ നിങ്ങൾ ബുദ്ധിമുട്ടാക്കരുതന്ന് നബി ( صلى الله عليه وسلم ) നിർദേശിച്ചിട്ടുണ്ട് . അല്ലാഹു പറയുന്നു . അല്ലാഹുവെയും വന്റെ റസൂലിയും ദ്രോഹിക്കുന്നവിരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു ( അൽ റൗളുൽ ഉസഫ് 1 / 200 )

നബി ( സ ) യുടെ മാതാവ് നരകത്തിലാ ണന്ന് പറയാമോ എന്ന് മാലികീ മദ്ഹബിൽ ഇമാമുകളിൽപ്പെട്ട ഖാളീ അബു ബക്ർ ഇബ്നുൽ അറബി ( റ ) യോട് ചോദിക്കപ്പെട്ടപ്പോൾ അവൻ ശപിക്കപ്പെട്ടവനാ ണെന്നാണ് അദ്ദേഹം മറുപടി കൊടുത്ത് '
എന്നിട്ട് “ അല്ലാഹുവെയും അവന്റെ ' സുലിനെയും ദ്രോഹിക്കുന്നവരാരോ അവരെ  ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു ” എന്നർത്ഥം വരുന്ന ആയത്ത് അതിനു പ്രമാണമായി അദ്ദേഹം ഓതുകയുണ്ടായി . ( അൽഹാവീലിൽ ഫതാവാ )
'
അല്ലാമാ മുഹമ്മദുബ്നു യൂസുഫു സ്സാലിഹി അശ്ശാമി  ( റ ) പറയുന്നു . ( വഫാത് . ഹി : 942 )




  وقد وقعت على فتوى ، بخط بعض علماء المغاربية ، بسط فيها الكلام على هذا المقام ومن جملة ماذكره أن المتكلم في هذا المقام على ثلاثة أقسام قسم يوجب تكفير قائله وزندقه ، وليس فيه إلا القتل دون تلعثم ، وهو حيث يتكلم بمثل هذا الكلام المؤذي في أبويه ، قاصدًا لأذيته وتعيره والازدراء به والتحسر على جهته العزيزة ، بما يصادم تعظيمه وتوقيره

وقسم ليس على المتكلم به وصم ، وهو حيث بدعوه داعوضروري إلى الكلام به ، كما إذا تكلم على الحديث مفسرا له و مقررا ، ونحو ذلك مما يدعو إلى الكلام به ، من الدواعى الشرعية ،

وقسم يحرم علينا التكلّهم فيه ، ولا يلغ بالتكلم به إلى القتل ، وهو حيث لايدعوه داع شرعي إلى الكلام به ، فيذا يؤدب على حسب حاله ، ويشدّد في أدبه إن علم منه الجر ءةوعدم التحفَظ في اللسان ، ويعزل عن الوظائف الشرعية واستدل بعزل عمر بن عبد العزيز عامله ( سبل الهدي و الرشاد ( ۱۷۳ / ۲ )

ഈ  വിഷയം സമഗ്രമായി ചർച്ച ചെയ്ത പാശ്ചാത്യപണ്ഡിതന്മാരിൽ ചിലർ രേഖപ്പെടുത്തിവെച്ച ഫത്വവ കാണാനിടയായി , ഈ വിഷയത്തിൽ സംസാരിക്കുന്നവരെ  മൂന്ന് വിഭാഗമായി തരം തിരിച്ചാണ് ആ ഫത്വയിൽ പറയുന്നത് .


നബി ( صلى الله عليه وسلم) യെ പരമ്പരയേ ബുദ്ധിമുട്ടിക്കലും അവിടുത്ത സ്ഥാനം ഇടിച്ചുതാഴ്ത്തലും ലക്ഷ്യംവച്ച് നബി (സ്വ ) യുടെ മാതാപിതാക്കളെ കുറ്റം പറയുന്നവരാണ് ഒരു വിഭാഗം
അത്തരക്കാർ കാഫിറോ സിൻദീകോ ആകുന്നതാണ് . വധശിക്ഷയല്ലാതെ മറ്റൊന്നും അവർ അർഹിക്കുന്നതല്ല .
മതപരമായ അനിവാര്യതക്കുവേണ്ടി സംസാരിക്കുന്ന വരാണ് മറ്റൊരു വിഭാഗം പ്രസ്തുത ഹദീസ് വിശദീകരിക്കാനുള്ള സംസാരം ഉദാഹരണമായെടുക്കാം അ വർക്ക് യാതൊരു കുറ്റവും മില്ല

മതപരമായ യാതൊരു അനിവാര്യതയുമില്ലാതെ അതേ പ്പറ്റി സംസാരിക്കുന്നവരാണ് മൂന്നാം വിഭാഗം ഇത്തരം സംസാരം ഹറാമാണ് ഇത്തരം സംസാരത്തെ തൊട്ട് നാവിനെ സൂക്ഷിക്കാത്തവനും സംസാരിക്കാൻ ധൈര്യം കാണിക്കുന്നവനുമാണങ്കിൽ ശക്തമായ രീതിയിൽ അവനു മര്യാദ പഠിപ്പിക്കേണ്ടതും മതപരമായ ജോലികളിൽ നിന്ന് അവനെ സ്ഥാന ഭൃഷ്ടനാക്കോണ്ടതുമാണ്  ഉമറുബ്നു അബ്ദുൽ അസീസ് ( റ ) തന്റെ ഗവർണ്ണറെ സ്ഥാന ഭ്യഷ്ടനാക്കിയ താണ് ഇതിന്റെ രേഖയായി അദ്ദേഹം എടുത്തു പറയുന്നത് . ( സുബുലുൽ ഹുദാ വർറശാദ് : 2 / 173 )


നബി ( صلى الله عليه وسلم) യുടെ മാതാപിതാക്കൾ സത്യനിഷേധികളായിരുന്നുവെന്ന ആശ യത്ത ശരിവച്ച് ഇമാം റംലി ( റ ) ഫതാവായിൽ സംസാരിച്ചത് അത് ശിയാ ക്കളുടെ വാദംമാത്രമാണെന്ന് അബൂഹ യ്യാൻ ( റ ) പറഞഞ്ഞതിനോട് പിൻപറ്റിയാണെന്നും ഇബ്നുഹജർ ( റ ) അതിനെ ഖണ്ഡിച്ചിട്ടുണ്ടെന്നും അഹ്മദ് കോയ ശാലിയാതി ( ന - മ ) ഫതാവയിൽ രേഖപ്പെടു ത്തിയിട്ടുണ്ട് . ( പേ : 20 )


ചുരുക്കത്തിൽ നബി ( صلى الله عليه وسلم) യുടെ മാതാ പിതാക്കളെയോ അവിടുത്തെ കുടുംബ പരമ്പരയേയോ തരം താഴ്ത്തുംവിധമോ
അവർ കാഫിറാണെന്ന് പ്രസ്താവിക്കുക വഴി നബി ( സ്വ ) യെ ബുദ്ധിമുട്ടാക്കും വിധമോ ഉള്ള യാതൊരുവിധ സംസാ രവും ഒരു സത്യവിശ്വാസിയുടെ ഭാഗത്തു നിന്നുണ്ടാവാൻ പാടില്ല . ഇക്കാര്യത്തിൽ എല്ലാ പണ്ഡിതന്മാരും ഒറ്റക്കെട്ടാണെന്ന് ഇതു വരെയുള്ള വിവരണത്തിൽ നിന്നും സ്പഷ്ടമായി


അസ്ലം സഖാഫി
പരപ്പനങ്ങാടി

അവലമ്പം
വിശ്വാസകോശം

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...