Showing posts with label മന്ത്രം :ഏലസ് കെട്ടൽ ശിർക്കാണെന്ന് പറയാൻ ഒഹാബി തെളിവുകളുടെ യഥാര്‍ത്ഥo. Show all posts
Showing posts with label മന്ത്രം :ഏലസ് കെട്ടൽ ശിർക്കാണെന്ന് പറയാൻ ഒഹാബി തെളിവുകളുടെ യഥാര്‍ത്ഥo. Show all posts

Saturday, September 28, 2019

മന്ത്രം :ഏലസ് കെട്ടൽ ശിർക്കാണെന്ന് പറയാൻ ഒഹാബി തെളിവുകളുടെ യഥാര്‍ത്ഥo

:


ﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚📗📓📘

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,

ഏലസ് കെട്ടൽ ശിർക്കാണെന്ന് പറയാൻ ഒഹാബി പുരോഹിതർ കൊണ്ട് വരുന്ന തെളിവുകളുടെ യഥാര്‍ത്ഥ വ്യാഖ്യാനമെന്ത്?

മറുപടി

അവരുടെ തെളിവ് 1

عن ابن مسعود قال : سمعت رسول الله يقول : إن الرقى والتمائم والتولة شركة ( أحمد أبوداود )

ഇബ്നു മസ്ഊദ്(റ) നിവേദനം നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പറയുന്നതായി ഞാൻ കേട്ടു മന്ത്രവും ഏലസും ദമ്പതിമാർ പിണങ്ങിയാല് അവരെ യോജിപ്പിക്കാനുള്ള മന്ത്രവും ശിർക്കാണ്. (അഹ്മദ് അബൂദാവൂദ് )

മറുപടി

ഈ ഹദീസിനെ പറ്റിഇബ്നു ഹജർ (റ) പറയുന്നു

وإنما كان ذلك من الشرك لأنهم أرادوا دفع المضار وجلب المنافع من عند غير الله ، ولا يدخل في ذلك ما كان باسماء الله وكلامه . ( فتح الباري : ۲۰۸ / ۱۹ ) 

അല്ലാഹു അല്ലാത്തവരിൽ നിന്ന് ഉപകാരങ്ങൾ നേടുവാനും ഉപദ്രവങ്ങൾ തട്ടി കളയുവാനും ഉദ്ദേശിച്ചത് കൊണ്ടാണ് അത് ശിർക്കിൽ പെട്ടത്. അല്ലാഹുവിൻറെ നാമങ്ങൾ കൊണ്ടും  അവൻറെ വചനങ്ങൾ കൊണ്ടും ഉള്ളവ അതിൽ പെടില്ല. ഫത്ഹുൽബാരി (16 /258)

 പുത്തൻ വാദികളുടെ നേതാവ് ശൗകാനി പറയുന്നു

شرك » جعل هذه االثلاثةمن الشرك لاعتقادهم أن ذلك يؤثر بنفسه . ( نيل الأوطار   ( ۱۸٤ / ۱۳ : )


ഈ മൂന്നെണ്ണത്തിൽ ശിർക്കിൽ ഉൾപ്പെടുത്തിയത് അവ സ്വയം ഫലിപ്പിക്കും എന്ന് അവർ വിശ്വസിച്ചതിന്റെ പേരിലാണ്. (നെയിലുൽ ഔത്താർ (13 184 )

............
ഒഹാബി ദുർവ്യാഖ്യാനിക്കുന്ന 
ഹദീസ് 2

قال رسول الله * من عقد عقدة ثم نفث فيها فقد سحر ،  ومن سحر فقد أشرك ، ومن تعلق شيئا وكل إليه ( سنن النسائي : رقم الحديث :

അബൂഹുറയ്റ ( റ ) യിൽ നിന്നു നിവേദനം . നബി ( صلى الله عليه وسلم ) പറയുന്നു. വല്ലവനും  കെട്ടി അതിൽ ഊതിയാൽ തീർച്ചയായും അവൻ മാരണം ചെയ്തിരിക്കുന്നു . വല്ലവനും മാരണം ചെയ്താൽ തീർച്ചയായും അവൻ ശിർക്ക് ചെയ്തിരിക്കുന്നു . ആരെങ്കിലും എന്തെങ്കിലും ശരീരത്തിൽ കെട്ടിയാൽ അവനെ അതിലേക്ക് ഏൽപ്പിക്കപ്പെടും.

മറുപടി

മേലെ ഹദീസ് വിവരിച്ച് ഇമാം സുയൂതി (റ) പറയുന്നു

أي من علق شيئا من التعاويد والتمائم وأشباههامعتقجدا آنها تجلب إله نفعا أو تدفع عنه ضرر اشرح النسائي )


ഉറുക്ക്, ഏലസ് തുടങ്ങിയവ സ്വയം ഉപകാരം വരുത്തുമെന്ന്  വിശ്വസിച്ചു വല്ലവനും കെട്ടിയാൽ അല്ലാഹു അവന്റെ കാര്യം ഏറ്റടുക്കുകയില്ലന്നർത്ഥം.
(ശർഹു ന്നസാഈ)


ഈ ഹദീസ് ഇമാം മുനാവി (റ) വിവരിക്കുന്നു

قال المناوي : ( من تعلق شيئا ) أي تمسك بشي من المداواة واعتقد انه فاعل للشفاء وكل إليه ) ، أي وكل الله شفائه إلى ذلك الى فَلَا يَمَنّ شفائه ، أو المراد من علق تميمة من تمائم الجاهلية يُظن أنها تدفع أو تقع فان ذلك حرام ، والحرام لا دواء فيه ، وكَذا لَو جهل معناها ، وإن تجرد عن الإعتقاد الْمَذكُورَفانَ مَن علّق شيئاً من اسماء الله الصريحة فهو جائز بل مطلوب محبوب ، قانَ مَن وكل إلى أسماء الله أخذ الله بيده ( فيض القدير : ۱۳۹ /

 'സ്വയം സുഖപ്പെടുത്തുമെന്ന് വിശ്വസിച്ച് ചികിത്സാരീതികളിൽ ഏതെങ്കിലും വല്ലവനും സ്വീകരിച്ചാൽ രോഗശമനം അല്ലാഹു ആ വസ്തുവിലേക്ക് ഏൽപിക്കുന്നതാണ് ' അതിനാൽ അവന്റെ രോഗം സുഖം പ്രാപിക്കുന്നതല്ല ഇതാണ് ഹദീസിന്റെ ഉദ്ദേശ്യം'

ഇനി ഹദീസിന്റെ താൽപര്യം ഇനി പറയുന്നതുമാവാം,  ജാഹിലിയാ കാലത്ത് നടപ്പുണ്ടായിരുന്ന ഉറുക്ക് അവ ഉപകാരം ചെയ്യുമെന്നോ ഉപദ്രവം തടുക്കുമെന്നോ ധരിച്ചു വല്ലുവനും കെട്ടുന്നത് നിഷിദ്ധിമാണ് '
നിഷിദ്ധമായ ഒന്നിൽ ഈ ഔഷധമുണ്ടാവില്ല. 'അർഥം അറിയാത്ത ഉറുക്കിന്റെ വിധിയും ഇങ്ങനെ തന്നെയാണ്. മേൽ പറഞ്ഞ വിശ്വാസമില്ലാതെ അല്ലാഹുവിന്റെ വ്യക്തമായ നാമങ്ങൾ എഴുതി കെട്ടുന്നത് അനുവദനീയവും അതിലുപരി സുന്നത്തുകൂടിയാണ് ' അല്ലാഹുവിന്റെ നാമങ്ങളിലേക്ക് അഭയം തേടുന്നവരുടെ കൈ അല്ലാഹു പിടിക്കുന്നതാണ്.
(ഫൈളുൽ ഖദീർ )
.........

ഒഹാബി ദുർവ്യാഖ്യാനിക്കുന്ന 
ഹദീസ് 3

۲ ) عن عمران بن الحصين أنه دخل على النبي ، وفي عنقه حلقة من شعر ما هذه ؟ من الواهية قال : أيسرك أن توكل إليها

ഇമ്രാൻ ഹുസൈൻ (റ) നിവേദനം:
അദ്ദേഹം മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുസന്നിധിയിലേക്ക് വന്നു അദ്ദേഹത്തിൻറെ കഴുത്തിൽ ഒരു വട്ട കണ്ണി ഉണ്ടായിരുന്നു. വാത രോഗശമനത്തിനുള്ളതാണെന്ന് പറഞ്ഞപ്പോൾ നബി (സ) ചോദിച്ചു ' അതിലേക്ക് ഭരമേൽപ്പിക്കുന്ന അതിൽ നീ   സന്തോഷിക്കുന്നു ഉണ്ടോ? 

ഇബ്ന് മാജഹ് 'ബൈഹഖി

മറുപടി
1

ഈ ഹദീസ് ഉദ്ധരിച്ച ഇമാം നവവി  (റ) പറയുന്നു
رواه ابن ماجة والبيهقي باسنادين في كل منهما من أختلف فيهما

قال البيهقي هذا كله راجع إلى ما قلنا إنه رقية لاً يُعرف ، أو على ما كانت عليه الجاهلية  من إضافة العافية إلي الرقي لم يحز ، وإن رقى بكتاب الله اوبما يعرف من ذكر الله تعالى متبركا به و هويري نزول الشفاء من الله تعالى فلا باس به ( شرح المهذب۹۸ / ۹ ) 

ഇബ്ന് മാജയും 'ബൈഹഖിയും രണ്ട് പരമ്പരകളിലൂടെ നിവേദനം ചെയ്തിട്ടുണ്ട്. രണ്ടിലും അഭിപ്രായവ്യത്യാസമുള്ള നിവേദകൻ ഉണ്ട്.

2.ഇമാം ബൈഹഖി (റ) പറഞ്ഞു ' അറിയപ്പെടാത്ത മന്ത്രം ആയതിനാൽ ജാഹിലിയത്ത് വിശ്വസിച്ചിരുന്ന പോലെ രോഗശമനത്തിനെ മന്ത്രത്തിലേക്ക് ചേർത്തതിനാലാണ് വിലക്ക് വന്നത്.

അതേസമയം രോഗശമനം നൽകുന്നവൻ അല്ലാഹുവാണ് എന്ന് വിശ്വസിച്ച് ഖുർആൻ കൊണ്ട് അറിയപ്പെടുന്ന ദിക്റ് കൊണ്ട് മന്ത്രിച്ച് ബറക്കത്തെടുക്കുന്നത് വിരോധമില്ല'
(ശറഹുൽ മുഹദ്ധബ് 9/68)

................
ഒഹാബി ദുർവ്യാഖ്യാനിക്കുന്ന 
ഹദീസ് 4

عن عقبة بن عامر  قال رسول الله من تعلق تميمة فلا أتم الله له ومن تعلق ودعة فلا ودعه الله احمد حاكم


ഉഖ്ബത് ബ്ന് ആമിർ ( റ ) വിൽ നിന്ന് നിവേദനം . നബി (സ) പറഞു ആരങ്കിലും ശരീരത്തിൽ ഉറുക്ക് കെട്ടിയാൽ അല്ലാഹു അവന്റെ  രോഗശനം പൂർത്തിയാക്കിക്കൊടുക്കാതിരിക്കട്ടെ. ആരെങ്കിലും രക്ഷാ കവടി കെട്ടിയാൽ അവന്റെ രോഗത്തെ അല്ലാഹു സുഖപ്പെടുത്താതിരികട്ടെ.
( അഹ്മദ് , ഹാകിം ) 

മറുപടി

ഇതിനെ ഇമാം ബൈഹഖി (റ) വിവരിക്കുന്നു

ويحتمل أن يكون ذلك وما أشبهه من النهي والكرامة فيمن يعلقها وهو يري تمام العافية وزوال العلة بها ، على ما كانت عليه الجاهلية ، وأما من يعلقها متبركا بذكر الله تعالى بها ، وهو يعلم أن لا كاشف له إلا الله ، ولاً دافع عنه سواه ، فلا بأس بها إن شاء الله . ( شرح المهذب : ۹۷ / ۹ )


രോഗശമനവും സൗഖ്യവും നൽകുന്നത് ഉറുക്ക് ആണെന്ന് ജാഹിലിയ  വിശ്വാസപ്രകാരം ഉറുക്ക് കെട്ടുന്നതാണ് വിലക്കുള്ളത്. അതേസമയം ബുദ്ധിമുട്ടുകൾ അകറ്റുന്നതിനും സൗഖ്യം നൽകുന്നതും അല്ലാഹു മാത്രമാണെന്ന് വിശ്വാസത്തോടെ ബറക്കത്ത് ഉദ്ദേശിച്ച്  ദിക്ർ എഴുതി കെട്ടുന്നതിന് വിരോധമില്ല (ശറഹുൽ മുഹദ്ദബ് 9 67)
....................
ഒഹാബി ദുർവ്യാഖ്യാനിക്കുന്ന 
ഹദീസ് 5

عن عمران بن حصين أن الني ، راي في يد رجل حلقة فقال ما هذا ؟ قال من الواهية ، قال : ما تزيدك إلا وهناً ، انبذها عنك ، فانك إن تمت وهي عليك وكلت عليها ( ابن حبان : ۹۱۹۲ )

ഇംറാൻ ബ്നു ഹുസൈൻ (റ) നിന്ന് നിവേദനം നബി സല്ലല്ലാഹു അലൈഹി വസല്ലമ ഒരു പുരുഷന്റെകയ്യിൽ ഒരു വട്ടക്കണ്ണി കാണാനിടയായി അപ്പോൾ അതേ പറ്റി ചോദിച്ച നബിസല്ലല്ലാഹു അലൈഹിവസല്ലമയോട് വാത ശമനത്തിനുള്ളതാണെന്ന് വിശദീകരണം നൽകിയപ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു ഇത് വാതരോഗത്തെ നിനക്ക് വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുക. നീ ഇത് ഊരിയെറിയുക. ഇതുമായി മരണപ്പെട്ടാൽ അതിന്റെ മേൽ നിന്നെ ഏൽപ്പിക്കപ്പെടുന്നതാണ് 

(ഇബ്നു ഹിബ്ബാൻ)

മറുപടി

ഈ ഹദീസിനെ പറ്റി ഇമാം സിന്ദി (റ) എഴുതുന്നു  നബി (സ) ഇതെല്ലാം വിലക്കാൻ കാരണം വേദനക്ക് അത് സ്വയം സംരക്ഷണം നൽകുമെന്ന് വീക്ഷണത്തിൽ ആയിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. അതിനാൽ വിലക്കപ്പെട്ട ഉറുക്കുകളുടെ കൂട്ടത്തിൽ അതും ഉൾപ്പെട്ടു (ഹാശിയത്തു സിന്ദി6 455 )

ഒഹാബി ദുർവ്യാഖ്യാനിക്കുന്ന 
ഹദീസ് 6

അബൂ ബശീർ നിവേദനം. അദ്ദേഹം ഒരിക്കൽ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെ ഒരു യാത്രയിലായിരുന്നു തത്സസമയം തിരുനബി ഒരു ദൂതൻ അയാളോട് ഇപ്രകാരം പറഞ്ഞു ''ഒട്ടകത്തിന് ശരീരത്തിൽ കണ്ണേറ് ബാധിക്കാതിരിക്കാൻ കെട്ടിയ നൂലുകളും ഞാണും മുറിച്ച് കളയണം. (ബുഖാരി മുസ്‌ലിം)

5 ) عن أبي بشير الأنصاري أنه كان مع النبي في بعض أسفاره فارسلَ رَسُولاً أن لايقين في رقبة بعير قلادة من وتر أو قلادة إلا قطعت ( بخاري مسلم )

മറുപടി

ഇബ്നു ഹജറുൽ അസ്ഖലാനി എഴുതുന്നു:
هذا كله في  تعليق التمائم وغيرها مما ليس فيه قرآن ونحوه ، فأما ما فيه ذكر الله فانه يجعل للتبرك به ، والتعوذ باسمائه وذكره ( فتح الباري ۲۱۰ / ۹ )

ഖുര്‍ആനോ അതുപോലുള്ളതല്ലാത്ത ഉറുക്കും മറ്റും കെട്ടുന്നതിനെ പറ്റിയാണ് ഇതെല്ലാം പറഞ്ഞത്. അല്ലാഹുവിന് ദിക്റ് എഴുതിയ ഉറുക്ക് കെട്ടുന്നതിന് വിലക്ക് ബാധകമല്ല. അത് ബറക്കത്തിനും അല്ലാഹുവിൻറെ നാമങ്ങൾ കൊണ്ട് കാവൽ തേടാനും ഉള്ളതാണ് (ഫത്ഹുല്‍ ബാരി 9 210 )
...........

ഒഹാബി ദുർവ്യാഖ്യാനിക്കുന്ന 
ഹദീസ് 7


عن زينب امرأة عبد الله بن مسعود قالت : إن عبد الله رأى في عنقي خيطاً ، فقال ماهذا ؟ ، قلت رقي لي فيه ، قالت فاخذه ثم قطعه ، ثم قال انتم ال عبد  الله لأغنياءعن الشرك ، إنما كان يكفيك أن تقولي كما كان رسول الله يقول : « اذهب الناس الناس واشف أنت الشافي لا شفاء إلا شفاؤك شفاء لا يغادر سقما ، ( ابن حبان ، والحاكم

ഇബ്നു മസ്ഊദ്(റ)ന്റെ ഭാര്യ സൈനബയിൽ നിന്ന് നിവേദനം ഒരിക്കൽ എൻറെ ഭർത്താവ് ഇബ്നു മസ്ഊദ്(റ) എൻറെ കഴുത്തിൽ ഒരു നൂലു കണ്ടു അതേ പറ്റി അന്വേഷിച്ച അദ്ദേഹത്തോട്  മന്ത്രിച്ചു എഴുതിയതാണെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം അത് പിടിച്ച് മുറിച്ചു കളഞ്ഞ ശേഷം ഇപ്രകാരം പറഞ്ഞു. നിങ്ങൾ അബ്ദുള്ളയുടെ കുടുംബമാണ് ശിർക്കിന്റെ ആവശ്യം നിങ്ങൾക്കില്ല. നബി സല്ലള്ളാഹു വസല്ലമ പ്രാർത്ഥിച്ചത് പോലെ ഇപ്രകാരം പ്രാർത്ഥിച്ചാൽ മതി. ജനങ്ങളുടെ നാഥ രോഗം നീ ദൂരെ ദൂരീകരിക്കണേ ഒരു രോഗത്തെയും അവശേഷിപ്പിക്കാതെ വിധം നീ എനിക്ക് ശമനം തരണേ. നിൻറെ ശമനമല്ലാതെ യഥാർത്ഥ ശമനമില്ല (ഇബ്നു ഹിബ്ബാൻ'ഹാക്കിം ) 

മറുപടി

ഈ ഹദീസിന് വിശദീകരിച്ച് മുല്ല അലിയ്യുൽ ഖാരി പറയുന്നു.:

والمراد بالشرك اعتقاد أن ذلك سبب قوي وله تأثير ، فانه شرك خفي ، وأما إن اعتقد أنه موتر فانه شرك جلي ( مرقاة المفاتيح ) 

സ്വയം ഫലിപ്പിക്കും വിധമുള്ള ശക്തമായ കാരണമാണെന്ന് വിശ്വാസമാണ് വിവക്ഷ അത് അവ്യക്തമായ ശിർക്കാണ് അത് തന്നെയാണ് ഫലിപ്പിക്കുന്നത് എന്ന വിശ്വാസം ഉണ്ടായാൽ അത് വ്യക്തമായ ശിർക് തന്നെയായി മാറി |( മിർഖാത്ത്)

എന്നാൽ വിശദീകരണം തേടിയത് ശിർക്കാണെന്ന് ഇബ്നു മസ്ഊദ്(റ) പ്രസ്താവിച്ചതിന്റെ കാരണം മഹാനായ ഖാസീ (റ) പറയുന്നു. നിരുപാധികം അത് ശിർക്കാണെന്ന് ഇബ്നു മസ്ഊദ് (റ)പറഞ്ഞത്. അദ്ദേഹത്തിൻറെ കാലത്ത് അറിയപ്പെട്ട മന്ത്രം ജാഹിലിയ്യത്തിൽ അറിയപ്പെട്ട ശിർക്ക് ഉൾക്കൊള്ളുന്ന മന്ത്രവും ഏലസും ആയിരുന്നതിനാൽ ആണ് (മിർ ഖാത്ത്)


ഒരു ജൂത പെണ്ണ് മന്ത്രിച്ച നൂൽ ആയിരുന്നു അതെന്ന പണ്ഡിതന്മാരുടെ വിശദീകരണം ഉപര്യുക്ത ആശയത്തെ ബലപ്പെടുത്തുന്നതാണ് ' ഇത്തരം ഹദീസുകൾ പൊക്കിപ്പിടിച്ച് ഉറുക്ക് കെട്ടൽ നിരുപാധികം ശിർക്കാണെന്ന പുത്തൻ വാദികളുടെ  ആശയത്തിന്റെ അടിവേരറുക്കുന്നതാണ് പ്രസ്തുത പണ്ഡിത പ്രസ്താവം

ചുരുക്കത്തിൽ ശിർക്കാണെന്നും മറ്റും ഹദീസിൽ പരാമർശിക്കുന്ന മന്ത്രവും ഏലസും ഐക്കല്ലും ചരടും ഒക്കെ ശിർക്കിന്റെ വാചകങ്ങൾ ഉൾക്കൊള്ളുന്നതോ അർത്ഥം അറിയപ്പെടാത്ത പ്രയോഗങ്ങൾ ഉള്ളതോ സ്വയം ഉപകാര ഉപദ്രവങ്ങൾ വരുത്തുമെന്ന വിശ്വാസത്തോടെ ഉപയോഗിക്കുന്നതുമായ മന്ത്രവും ഉറുക്കും ഐക്കല്ലുമാണ്. അതിൽ നിന്നെല്ലാം മുക്തമായതും ആയത്തുകളിലും ഹദീസുകളിലും വന്ന ദിക്റുകളിലും അല്ലാഹുവിൻറെ നാമങ്ങളും ഉൾക്കൊള്ളുന്ന മന്ത്രവും ഏലസും നൂലും ഉപയോഗിക്കൽ അനുവദനീയവും അതിലുപരി സുന്നത്തും കൂടിയാണ്.  അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഉറുക്കുകൾ ശിർക്കിന്റെ പദങ്ങൾ ഉൾക്കൊള്ളുന്നവയായതിന്റെ പേരിൽ നബി സല്ലല്ലാഹു അലൈഹി വസല്ലമ മദീനയിൽ വന്നപ്പോൾ അതിനു വിലക്ക് ഏർപ്പെടുത്തുകയും ശേഷം ശിർക്കിൽ നിന്ന് മുക്തമായ മന്ത്രവും ഏലസും അനുവദിക്കുകയുമാണ് ഉണ്ടായത്.

അല്ലാമാ ഇബ്നു ബ ത്വാൽ (റ) സ്വഹീഹുൽ ബുഖാരിയുടെ വിശദീകരണത്തിൽ എഴുതുന്നു

هذا الحديث رخص في الرقية من كل ذي حمّةيبين ما روي عن علي وابن مسعود أنهما قالا  « الرقي والتمائم والتولة شرك » أن المراد بذلك رقي الجاهلية ، وما يضاهي السحر من الرقي المكروهة ، روي ابن وهب عن يونس بن يزيد عن ابن شهاب قال : بلغنيي عن رجال من أهل العلم أنهم كانوا يقولون : إن رسول الله نهى عن الرقي حتي قدم المدينة ، وكان الرقي في ذلك الزمان فيها كثير من كلام الشرك ، فَلَمَّا قُدم المدينة لدع رجل من أصحابه ، قَالُوا : يَا رَسُولَ الله قَد كانَ آل حزم يرقُونَ مِنَ الْحَمَة فَلَمّا نهيت عن الرقي تركوها ، فَقَالَ رَسُول الله أدعوا إلى عمارة وكانَ شهد بدرا ، فَقال : اعرض على رقبتك ، فعرضها عليه ، فَلَم ير بها بأسا ، وأذنَ له فيها . ( شرح ابن بطال على البخاري )

എല്ലാവിധ വിഷബാധക്കും മന്ത്രിക്കാൻ നബി സല്ലല്ലാഹു അലൈഹിവസല്ലം അനുമതി നൽകിയെന്നു പറയുന്ന ഈ ഹദീസ് "നിശ്ചയം മന്ത്രവും ഏലസും ദമ്പതിമാർ പിണങ്ങിയാൽ അവരെ യോജിപ്പിക്കുന്ന മന്ത്രവും ശിർക്കാണ്" എന്ന് അലി റളിയള്ളാഹു അൻഹുവും ഇബ്നു മസ്ഊദ് (റ)  നിവേദനം ചെയ്ത ഹദീസിന്റെ വിവക്ഷ വ്യക്തമാക്കിത്തരുന്നു. ജാഹിലിയ്യ കാലത്ത് നിലവിലുണ്ടായിരുന്നതും മാരണത്തോട് സാദൃശ്യം പുലർത്തുന്ന കറാഹത്തായ മന്ത്രങ്ങളും ആണ് അവയുടെ വിവക്ഷ ഇബ്നു വഹബ് (റ) യൂനുസ് ബ്നു യസീദ് (റ) വഴിയായി ഇബ്നു ശിഹാബി (റ)ൽ നിന്ന് ഉദ്ധരിക്കുന്നു ധാരാളം പണ്ഡിതന്മാർ ഇപ്രകാരം പ്രസ്താവിച്ചതായി എനിക്ക് വിവരം ലഭിച്ചിരിക്കുന്നു മദീനയിൽ വന്നപ്പോൾ നബി (സ) മന്ത്രംവിലക്കി അക്കാലത്തുണ്ടായിരുന്ന മന്ത്രത്തിൽ ധാരാളം ശിർക്കിനെ പദങ്ങൾ ഉണ്ടായിരുന്നു. 

മദീനയിലെത്തിയ ശേഷം സ്വഹാബിമാരിൽ ഒരാൾക്ക് വിഷബാധ ഏറ്റു അതേതുടർന്ന് സഹാബത്ത് നബി(സ) യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: അള്ളാഹു വിന്റെ റസൂലെ! ആലു ഹസ്മ് വിഷബാധയേറ്റവർക്ക് മന്ത്രിച്ചു കൊടുക്കാറുണ്ടായിരുന്നു

താങ്കൾ മന്ത്രത്തിൻ വിലക്കേർപ്പെടുത്തിയതിനാൽ അതവർ ഉപേക്ഷിച്ചിരിക്കുന്നു. ഇതു കേട്ട നബി(സ) ബദറിൽ പങ്കെടുത്ത ഉമാറ (റ)യെ വിളിക്കാൻ ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ മന്ത്രം നബി (സ)ക്ക് കാണിച്ചുകൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന്, അദ്ദേഹം കാണിച്ചു കൊടുത്ത മന്ത്രം നബി(സ) പരിശോധിക്കുകയും കുഴപ്പം ഒന്നും കാണാത്തതിന്റെ പേരിൽ അത് തുടരാൻ അദ്ദേഹത്തിനു അനുമതി നൽകുകയും ചെയ്തു (ശർഹു ഇബ്നു ബ ത്വാൽ )

ഇതേ വിവരണം ഇബ്നു അബ്ദിൽബർറി (റ) വിന്റെ തംഹീദിലും  മറ്റും കാണാവുന്നതാണ് ഉറുക്കും മന്ത്രവും നിരുപാതികം നിഷിദ്ധമാണെന്ന് വാദം ഇവിടെ തകരുകയാണ്

Aslam parappanangadi
അവലംബം വിശ്വാസകോശം
ﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚📗📓📘

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...