Showing posts with label ഇസ്ലാം വിധി ഖദർ കളാ. Show all posts
Showing posts with label ഇസ്ലാം വിധി ഖദർ കളാ. Show all posts

Friday, May 15, 2020

ഇസ്ലാം വിധി ഖദർ കളാ, കസബ് ഇഹ്തിയാർ വിഷയത്തിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി*. 👇🏻

*ഖദർ കളാ, കസബ് ഇഹ്തിയാർ  വിഷയത്തിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി*. 👇🏻

വിധിവിശ്വാസവും സന്ദേഹങ്ങൾക്കു ദാർശനിക നിവാരണവും
                 
അല്ലാഹുവിൽ വിശ്വസിക്കുന്നതിന്റെ ഭാഗം  തന്നെയാണെങ്കിലും, പ്രവാചക വചനങ്ങളിൽ ഒരു സ്വതന്ത്ര മൗലിക ഘടകം കണക്കെ ഗണിക്കപ്പെട്ട കാര്യമാണു വിധി വിശ്വാസം. ഉമർ റ നിന്നു നിവേദനം : പ്രവാചകർ സല്ലല്ലാഹു അലൈഹി വസല്ലം പ്രസ്താവിച്ചു : “ഈമാൻ:  അല്ലാഹുവിലും, മലകുകളിലും, വേദങ്ങളിലും,  പ്രവാചകൻമാരിലും, അന്ത്യദിനത്തിലും, അല്ലാഹുവിന്റെ നിർണയത്തിലും –അതിലെ നന്മ തിന്മകളിൽ– വിശ്വസിക്കലാണ് ”

സർവ കാര്യങ്ങളും, ഉൺമയിലേക്കു കടന്നു വരൽ അല്ലാഹുവിന്റെ അനാദ്യ നിർണയമനുസരിച്ചു മാത്രമാണ്. അവയുടെ സമയം, സ്ഥലം, ദിശ, പരിമാണം, സ്വാതന്ത്ര്യം, പാരതന്ത്ര്യം, ഇതര ഗുണങ്ങൾ, എന്നിവയിൽ ഒന്നും തന്നെ ഇതിനു അപവാദമല്ല എന്നു വിശ്വസിക്കുന്നതിനാണ് വിധി വിശ്വാസമെന്നു പറയുക.

വിധിവിശ്വാസ വിഷയകമായി അനേകം അതിവാദങ്ങളും അബദ്ധ ധാരണകളും പൗരാണിക കാലം മുതൽ നിലനിന്നു പോന്നിട്ടുണ്ട്. ഇസ്‌ലാമിക സമുദായത്തിൽ ഈ വിഷയകമായ അതിവാദങ്ങളവതരിപ്പിച്ച രണ്ടു ചേരികളാണു ഖദറികളും ജബ്റികളും.ഒന്നാം ചേരി ഹിജ്റ 72 ൽ നിര്യാതനായ മഅ്ബദു ബ്നു ഖാലിദിനിൽ ജുഹനിയുടെ നേതൃത്വത്തിലും രണ്ടാം ചേരി ഹജ്റ 128 ൽ നിര്യാതനായ ജഹമു ബ്നു സഫ്വാന്റെ നേതൃത്വത്തിലുമാണ് രംഗത്തു വരുന്നത്.

കാര്യങ്ങൾ അനാദിയിൽ നിർണയിക്കപ്പെടുകയല്ല പ്രത്യുത, സംഭവിക്കുമ്പോൾ മാത്രമാണു അതു സംബന്ധമായ കൃത്യമായ അറിവ് അല്ലാഹുവിന് ലഭിക്കുന്നത്, എന്നാണു ഖദറികൾ വാദിച്ചത്.

ജബ്റികൾ വാദിച്ചത് :  മനുഷ്യരുടെ കർമങ്ങളുൾപ്പെടെ സർവ കാര്യങ്ങളും മുൻ നിർണയം അനുസരിച്ച് മാത്രം സംഭവിക്കുന്നത് കൊണ്ട്, കാറ്റത്തിട്ട പർണം കണക്കെ  സഞ്ചരിക്കുകയാണവർ/അവർക്ക് യാതൊരു തരത്തിലുള്ള കർമനിർവഹണ സ്വാതന്ത്ര്യവുമില്ല എന്നാണ്.

ഒന്ന് മനുഷ്യർക്കു കർമ നിർവഹണ സ്വാതന്ത്ര്യം സ്ഥീരികരിക്കുവാൻ അവതീർണമായ അതിവാദവും രണ്ടാമത്തേത് അതിന്റെ പ്രതി പ്രവർത്തനമെന്നോണം വിധിവിശ്വാസ സ്ഥിരീകരണാർത്ഥം എഴുന്നള്ളിക്കപ്പെട്ട വികലവാദവുമായിരുന്നു.

ഇത്തരം സംഘടിത ചേരിതിരിവ് ഉണ്ടാകും  മുമ്പ് തന്നെ ഏതാനും ഒറ്റപ്പെട്ട അപശബ്ദങ്ങൾ ഉണ്ടായപ്പോൾ അവയെ പ്രവാചക ശിഷ്യരായ ഹസ്രറത് അലീ റ, ഇബ്നു അബ്ബാസ് റ, ഇബ്നു മസ്ഊദ് റ,എന്നിവർ സംവാദാത്മകമായി നേരിട്ടത് ചരിത്രത്തിലുണ്ട്.

ഖദറികളുടെ പിൽക്കാല പതിപ്പായിരുന്നു മുഅ്തസിലികൾ. കർമങ്ങളുടെ സൃഷ്ടി കർതൃത്വം കൂടി മനുഷ്യനു ലഭിക്കാതെ അവനോട് കർമ നിർവഹണം കൽപിക്കുന്നതിന് സാംഗത്യമില്ല എന്നായിരുന്നു അവരുടെ ധാരണ. അല്ലാഹുവിന്റെ തീരുമാനം മറികടന്നാണ് മനുഷ്യർ ദുഷ്കർമങ്ങൾ ചെയ്യുക എന്നു പോലും അവരിൽ ചിലർ ജൽപിച്ചു.

ഇസ്‌ലാമിക ചിന്താലോകത്ത് ഇത്തരം  വ്യതിയാന ചിന്തകൾ പടർന്നു പിടിക്കുകയും രംഗം വളരെ കൂടുതൽ വഷളാവുകയും ചെയ്തപ്പോഴാണ്, പ്രവാചക ശിഷ്യരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മധ്യമ സരണി / ഋജു പാത കാണിച്ചു തരാൻ രണ്ട് നിസ്തുല മാർഗ ദർശകർ രംഗത്തു വരുന്നത്
ഒന്ന്: ഇമാം അബുൽ ഹസനി ൽ അശ്അരീ
(റ - ഹിജ്റ  260 - 330)
രണ്: ഇമാം അബൂ മൻസൂറിനി ൽ മാതുറീദീ
(റ - ഹിജ്റ  268)

നിരന്തര ധൈഷണിക പോരാട്ടത്തിലൂടെ പ്രതിയോഗികളുടെ കോട്ടയവർ തകർത്തു. സന്ദേഹങ്ങൾക്കു നിവാരണം നൽകി. ധാരണകൾ തിരുത്തി. വിശ്വാസ കാര്യങ്ങൾ പ്രമാണബന്ധിതമായി രേഖപ്പെടുത്തി.

പിന്നീട് അവരുടെ പിൻമുറക്കാരായ ശിഷ്യൻമാരും അവരുടെ പിൻമുറക്കാരും സമാനമായ മഹത്പ്രവർത്തനങ്ങൾ സമർപണം ചെയ്തു. അവർ വരച്ചു തന്ന നേർരേഖ സന്ദേഹ-നിവാരണ രൂപത്തിൽ വിവരിക്കാം .

[സന്ദേഹം1]
എല്ലാം അല്ലാഹുവിന്റെ വിധിയാണെങ്കിൽ ഇസ്‌ലാം കുറ്റകൃത്യമെന്നോ സുകൃതമെന്നോ വിശേഷിപ്പിക്കുന്ന കാര്യങ്ങളും അവൻ നിർണയിച്ചതാണെന്നും, അതു  ചെയ്യാതിരിക്കാൻ മനുഷ്യനു സ്വാതന്ത്ര്യമില്ലെന്നും വരുമല്ലോ. അപ്പോൾ, കൽപനകളും രക്ഷാ ശിക്ഷകളും യുക്തി ശൂന്യമാകുന്നില്ലേ ? 

[നിവാരണം ]
ഏതു കർമം ആരു നിർവഹിക്കുമ്പോഴും അതിനെ ഉൺമയിലേക്കു നയിക്കുന്നവൻ അല്ലാഹുവാണ്. മനുഷ്യർ സ്വതന്ത്രമായി കർമം നിർവഹിക്കുമ്പോൾ അതിന് ഉൺമ നൽകണമെന്ന് അനാദിയിൽ അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്.

കർമം സൃഷ്ടിക്കണമെന്നു മാത്രമല്ല അതിനു നിദാനമായ കർമനിർവഹണ സ്വാതന്ത്ര്യം അവനു നൽകണമെന്നും അല്ലാഹു ആദ്യമേ നിശ്ചയിച്ചിട്ടുണ്ട്.

മുകളിൽ നിന്ന്, താഴോട്ട് വീണു പോകുന്നതും സ്വമേധയാ ഇറങ്ങിപ്പോകുന്നതും തമ്മിൽ ആർക്കും അനുഭവവേദ്യമാകുന്ന അന്തരം ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു, പ്രമാണങ്ങൾ അതു ശാക്തീകരിക്കുന്നു.

[സന്ദേഹം 2]
മനുഷ്യർ കർമം നിർവഹിക്കുകയും   അല്ലാഹു അതിന് ഉൺമ നൽകുകയും ചെയ്യുകയോ! എങ്കിൽ പിന്നെ, പ്രശംസക്കും നിന്ദക്കും രക്ഷാ ശിക്ഷകൾക്കും എങ്ങനെ അവർ അർഹരാകും ?

[നിവാരണം ]
ഉദാഹരണത്തിലൂടെ അതു വ്യക്തമാക്കാം :
എ. ഒരു അധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് ഒരു അനുസരണ പരീക്ഷ നടത്താൻ തീരുമാനിക്കുകയും അവരെ ഒരു ഹാളിലേക്ക് നയിക്കുകയും ചെയ്തു. ഹാളിൽ രണ്ടറ്റത്തായി രണ്ടു ബൾബുകൾ തൂക്കിയിട്ടിട്ടുണ്ട്. ചുമരിൽ പരസ്പരം അകന്ന നിലയിൽ രണ്ടു ബട്ടണുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

അവയിലേക്കു വിരൽ ചൂണ്ടി അധ്യാപകൻ പറഞ്ഞു : “ഈ ബട്ടൺ അമർത്തിയാൽ പച്ച ലൈറ്റ് പ്രകാശിക്കും ആ ബട്ടൺ അമർത്തിയാൽ ചുവപ്പ് ലൈറ്റും. ചുവപ്പ് ലൈറ്റ് കത്താൻ നിമിത്തമാകുന്ന ബട്ടൺ ഒരു കാരണവശാലും ആരും അമർത്തിപ്പോകരുത്. അമർത്തിയാൽ കടുത്ത ശിക്ഷ കിട്ടും. മറ്റേതമർത്തിയാൽ സമ്മാനവും തരും” ഇതു പറഞ്ഞ് അധ്യാപകൻ ഹാളിൽ നിന്ന് നിഷ്ക്രമിച്ചു.

സത്യത്തിൽ ബട്ടണുകൾ ബൾബുകളുമായി ബന്ധിതമായിരുന്നില്ല. പ്രത്യുത, അവരുടെ പ്രവർത്തനം ക്യാമറയിലൂടെ നിരീക്ഷിച്ച് സാക്ഷാൽ ബട്ടൺ അമർത്തപ്പെടുകയും തന്മൂലം ബൾബുകൾ പ്രകാശിക്കുകയും ചെയ്യുക എന്ന സിസ്റ്റമായിരുന്നു ഇവിടെ സ്വീകരിക്കപ്പെട്ടത്.

ഈ രഹസ്യം വിദ്യാർത്ഥികൾ അറിഞ്ഞാലും ഇല്ലെങ്കിലും ചുവപ്പ് ലൈറ്റ് കത്തിയാൽ അവർ ശിക്ഷാർഹരും, പച്ച ലൈറ്റ് കത്തിയാൽ സമ്മാനാർഹരുമാകും. കാരണം ചുമരിലെ ബട്ടണുകൾ അമർത്തിയാൽ മാത്രമാണ് ബൾബുകൾ പ്രകാശിക്കുകയെന്ന് അവർക്കെല്ലാം അറിയാം.

ബി. ദൂരെ നിന്ന് അവനാ കാഴ്ച്ച കാണുകയാണ്. അതികായനായ ഒരാൾ പടുകൂറ്റൻ പാറക്കല്ല് ഉരുട്ടിമറിച്ച് ക്കൊണ്ട് പോവുന്നു. ദുർബലഗാത്രനായ മറ്റൊരാളും തള്ളാൻ സഹകരിക്കുന്നതു കാണാം.

രണ്ടാമൻ സഹകരിച്ചില്ലെങ്കിലും ഒന്നാമനു അനായാസം പാറ തള്ളി മറിക്കാനാവുമെന്ന് അടുത്തെത്തിയപ്പോൾ മനസ്സിലായി. അത്രയ്ക്കു പ്രബലനാണവൻ. രണ്ടാമൻ  ഒറ്റക്കു ശ്രമിച്ചാൽ പാറ ഒന്നനങ്ങുക പോലുമില്ല താനും.അത്രയും ദുർബലനാണവൻ.

എന്നാൽ, “പാറ ഏതു ദിശയിലേക്ക് തള്ളി കൊണ്ടു പോകാൻ വേണ്ടി അതിൽ നീ ബലം പ്രയോഗിക്കുമോ ആ ദിശയിലേക്ക് ഞാനത് തള്ളി നീക്കിത്തരും, ബലപ്രയോഗം നീ നിറുത്തിയാൽ ഞാനും നിറുത്തും” എന്നാണത്രെ ഒന്നാമൻ ദുർബലനായ രണ്ടാമനോട്  പറഞ്ഞിരിക്കുന്നത്.

ഇവിടെ ദുർബലനായ മനുഷ്യൻ ബലം പ്രയോഗിക്കുന്നുവെങ്കിലും പ്രസ്തുത ബലം പാറ നീക്കാൻ മാത്രം പര്യാപ്തമായ ബലമല്ല. എങ്കിലും അതിനാൽ സംഭവിക്കുന്ന നാശ നഷ്ടങ്ങൾക്ക് രണ്ടു കാരണങ്ങളാൽ അവൻ ഉത്തരവാദിയാണെന്നു കാണാം.

1. പാറ നീക്കാൻ പര്യാപ്തമായ ഒന്നാമന്റെ ബല പ്രയോഗത്തിനു തന്റെ ബല പ്രയോഗം ഹേതുവായി ഭവിക്കുന്നു.                   
2. താൻ ബലം പ്രയോഗിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെയാണ്.

സർവ്വ മനുഷ്യരും, ദൃശ്യ- അദൃശ്യ മനുഷ്യേതര ജീവികളും തങ്ങളുടെ കർമങ്ങളെ ഉൺമയിലേക്കു കൊണ്ടു വരാൻ വേണ്ടി ബലം പ്രയോഗിക്കുന്നു. എന്നാൽ, ആ ബല പ്രയോഗമാകുന്ന കർമനിർവഹണം ഉപര്യുക്ത ഉദാഹരണത്തിലേതു പോലെ അപര്യാപ്തവും പരിമിതവുമാണെന്നും അതിനെ തുടർന്ന് കർമത്തെ ഉൺമയിലേക്ക് നയിക്കുന്ന സമ്പൂർണ കർമനിർവഹണം അല്ലാഹുവിൽ നിക്ഷിപ്തമാണെന്നും പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

“അല്ലാഹു, നിങ്ങളെയും നിങ്ങളുടെ കർമങ്ങളേയും സൃഷ്ടിച്ചു” (വി.ഖുർആൻ 37/96)
“അല്ലാഹു സമസ്ത സൃഷ്ടികളുടേയും സ്രഷ്ടാവാണ്..” (വി.ഖുർആൻ 39/62)

[സന്ദേഹം 3]
കർമനിർവഹണവും അതിനു നിദാനമായ കർമനിർവഹണ സ്വാതന്ത്ര്യവും കർമനിർണയവും കർമനിർണയ സ്വാതന്ത്ര്യവുമെല്ലാം ആത്യന്തികമായി നിർണയിക്കുന്നത് അല്ലാഹുവായിരിക്കെ, 
മനുഷ്യന് എന്തു സ്വാതന്ത്ര്യമ‌ാണുള്ളത്?

[നിവാരണം ]
കർമനിർവഹണ സ്വാതന്ത്ര്യവും കർമനിർണയ സ്വാതന്ത്ര്യവും തത്വത്തിൽ ഒന്നാണ്. കാരണം എന്തു വേണമെന്ന് നിർണയിക്കാൻ സ്വാതന്ത്ര്യമില്ലെങ്കിൽ അതു നിർവഹിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കില്ലല്ലോ.

കർമനിർവഹണ സ്വാതന്ത്ര്യമാവട്ടേ, നമുക്ക് നേരിട്ട് അനുഭവവേദ്യകുന്ന യാഥാർത്ഥ്യമാണ്. “ഒരാത്മാവിനോടും അതിനു നിർവഹണ സ്വാതന്ത്ര്യമുള്ള കാര്യമല്ലാതെ അല്ലാഹു അനുശാസിക്കുകയില്ല” (വി.ഖുർആൻ 2/286 ) എന്ന പ്രസ്താവന അതിനു ശാക്തീകരണവുമാണ്.

പ്രസ്തുത സ്വാതന്ത്ര്യം അല്ലാഹു നിർണയിക്കുകയും നൽകുകയും ചെയ്തത് കൊണ്ട് അത് ഇല്ലാതാവുകയല്ല ഉണ്ടാവുകയാണു ചെയ്യുക. മറ്റൊരു വാക്യത്തിൽ, അല്ലാഹു സ്വാതന്ത്ര്യം നിർണയിക്കുകയും സൃഷ്ടിക്കുകയും ചെയ്തുവെങ്കിൽ, സ്വാതന്ത്ര്യമാണ് നിലവിൽ വരുക പാരതന്ത്ര്യമല്ല.

കർമനിർവഹണം കർമനിർണയത്തെ ആശ്രയിക്കുന്നവെങ്കിലും കർമനിർണയം മനുഷ്യനാണു നിർവഹിക്കുന്നത്. അവന്റെ നിർണയവും നിർണിത കർമവും നിർണയിക്കും മുമ്പ്  അല്ലാഹുവിനറിയാം.

അവൻ സ്വതന്ത്രമായി കർമനിർണയം  [തീരുമാനം] നിർവഹിക്കണമെന്നും ആ നിർണയം നടപ്പിൽ വരുത്തിക്കൊടുക്കണമെന്നുമാണ് അല്ലാഹു തീരുമാനിച്ചത്. അപ്പോൾ മാത്രമാണല്ലോ മനുഷ്യന് കർമനിർവഹണ സ്വാതന്ത്ര്യമുണ്ടെന്ന് പറയാൻ പറ്റുക.

ഇതിനു വിപരീതമായി, മനുഷ്യൻ നിശ്ചിത കർമം തന്നെ നിർണയിക്കണമെന്ന് അല്ലാഹു നിശ്ചയിക്കുന്നുവെന്ന് വന്നാൽ, കർമനിർണയ സ്വാതന്ത്ര്യവും അതിനെ ആശ്രയിച്ചു നില കൊള്ളുന്ന കർമനിർവഹണ സ്വാതന്ത്ര്യവും അവന് നൽകപ്പെടുന്നില്ല എന്നു വരും. നമ്മുടെ അനുഭവജ്ഞാനവുമായും  നടേ, നാം അവതരിപ്പിച്ച പ്രാമാണിക രേഖയുമായും അത് യോജിക്കുകയില്ല.

ഇവിടെ രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം :
1. നമ്മുടെ വിവരണത്തിൽ നിന്ന്, മനുഷ്യൻ കാര്യം തീരുമാനിക്കുകയും അല്ലാഹു അതു നിർവഹിക്കുകയും ചെയ്യുകയാണെന്നും  കോടാനു കോടി കാര്യങ്ങൾ അല്ലാഹുവല്ല തീരുമാനിക്കുന്നതെന്നും മനസ്സിലാക്കിപ്പോകരുത്. മറിച്ച്, മനുഷ്യൻ ഏതു കാര്യം തീരുമാനിക്കുമെന്ന് അനാദിയിൽ അറിയുന്ന അല്ലാഹു [ഉപര്യുക്ത രൂപത്തിൽ മനുഷ്യനതു നിർവഹിക്കുമ്പോൾ] അതു തന്നെ നടപ്പിൽ വരുത്തിക്കൊടുക്കണമെന്നു ആദ്യമേ തീരുമാനിച്ചിരിക്കുകയാണ്.

2. മനുഷ്യന്റെ കർമനിർണയവും അല്ലാഹുവിന്റെ തീരുമാനത്തിലധിഷ്ഠിതമാണ്.
കാരണം :  മനുഷ്യന് നിർണയ സ്വാതന്ത്ര്യം അല്ലാഹു നൽകുകയും അവനത് നിലനിറുത്തിക്കൊടുക്കുകയും ചെയ്തിരുന്നില്ലെങ്കിൽ ഒന്നും തന്നെ തീരുമാനിക്കാൻ മനുഷ്യന് കഴിയുമായിരുന്നില്ല.
മാത്രമല്ല, മനുഷ്യൻ എന്തു നിർണയിക്കുമെന്ന് അറിഞ്ഞിരിക്കെ തന്നെയാണ് അല്ലാഹു അവന് പ്രസ്തുത നിർണയ സ്വാതന്ത്ര്യം അനു നിമിഷം നൽകിക്കൊണ്ടിരിക്കുന്നത്.

[സന്ദേഹം 4]
അങ്ങനെയെങ്കിൽ, “അല്ലാഹു തീരുമാനിച്ചതിനാലല്ലാതെ നിങ്ങൾ തീരുമാനിക്കുന്നില്ല / കർമ നിർണയം നടത്തുന്നില്ല” (വി. ഖുർആൻ 30/81) എന്നു പറഞ്ഞത് ശരിയാകുമോ ?

[നിവാരണം ]
മേൽ പ്രസ്താവന ഗ്രഹിക്കുന്നതിൽ പലർക്കും ഭീമാബദ്ധം തന്നെ സംഭവിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ നാമിതു വരെ പറഞ്ഞതുമായി നൂറു ശതമാനം യോജിക്കുന്നതും അതിനെ ശാക്തീകരിക്കുന്നതുമായ ഒരു പ്രസ്താവനയാണത്. 

“നിങ്ങൾ സ്വതന്ത്രമായി തീരുമാനം കൈകൊള്ളണമെന്ന് അല്ലാഹു തീരുമാനിച്ചതിനാൽ മാത്രമാണ് നിങ്ങൾ സ്വതന്ത്രമായി തീരുമാനം കൈകൊള്ളുന്നത്” എന്നു പറഞ്ഞാൽ അത് സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുന്നതെങ്ങനെയാണ്! 

നിശ്ചിത കാര്യം തന്നെ തീരുമാനിക്കണമെന്ന് (ഉദാഹരണം: നിസ്കരിക്കാൻ തീരുമാനിക്കണമെന്ന്) അല്ലാഹു തീരുമാനിക്കുന്നുവെന്ന് ആ പ്രസ്താവനയിൽ ഇല്ലേയില്ല. ഉണ്ടായിരുന്നുവെങ്കിൽ, അതൊരു വൈരുദ്ധ്യാത്മക പ്രസ്താവനയാകു മായിരുന്നു.

കാരണം : തീരുമാന സ്വാതന്ത്ര്യം വിനിയോഗിക്കണമെന്ന് അല്ലാഹു തീരുമാനിച്ചുവെന്നു പറയൽ തീരുമാന സ്വാതന്ത്ര്യത്തിന്റെ സ്ഥിരീകരണമാണ്. നിശ്ചിത കർമത്തിൽ അതു വിനിയോഗിക്കണമെന്ന് അല്ലാഹു തീരുമാനിച്ചുവെന്നു പറയൽ പ്രസ്തുത സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണ്.

ഇവിടെ മുഅ്തസിലീ വിഭാഗം മൂന്ന് സുപ്രധാന ബിന്ദുക്കളിൽ നാമുമായി വിയോജിക്കുന്നതു കാണാം.

1. മനുഷ്യനു നൽകപ്പെടുന്ന ബലം കർമത്തെ ഉൺമയിലേക്കു നയിക്കാൻ പര്യാപ്തമാണെന്ന് അവരും അല്ലെന്ന് നാമും വിശ്വസിക്കുന്നു.

2. പ്രസ്തുത ബലം അവനിൽ നിന്നു നീക്കാൻ അല്ലാഹുവിനു കഴിയുമെങ്കിലും അത് മനുഷ്യന് പൂർണമായും വിട്ടു കൊടുത്തിരിക്കുകയാണെന്ന് അവർ വിശ്വസിക്കുന്നു. നാം വിശ്വസിക്കുന്നത് അത് അനുനിമിഷം നൽകപ്പെട്ടു കൊണ്ടിരിക്കുന്നു വെന്നോ നിലനിറുത്തപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നോ ആണ്.

3. മനുഷ്യന്റെ ദുഷ്കർമങ്ങൾ അല്ലാഹുവിന്റെ തീരുമാനത്തിന് വിരുദ്ധമായി സംഭവിക്കുകയാണെന്ന് അവർ കരുതുന്നു. നാം വിശ്വസിക്കുന്നത് കർമങ്ങൾ അല്ലാഹുവിന്റെ അനാദ്യ തീരുമാനമനുസരിച്ചല്ലാതെ ഉണ്മയിലേക്കു വരില്ല എന്നാണ്.

മാത്രമല്ല, മനുഷ്യന്റെ കർമനിർവഹണവും കർമനിർണയം പോലും നമ്മുടെ വീക്ഷണത്തിൽ അല്ലാഹുവിന്റെ തീരുമാനത്തിനു വിരുദ്ധമായല്ല ഉണ്ടാകുന്നത്. കാരണം, കർമ നിർവഹണ/ നിർണയ സ്വാതന്ത്ര്യം അല്ലാഹു മനുഷ്യനു നൽകൽ അവനത് സ്വതന്ത്രമായി  വിനിയോഗിക്കണമെന്ന അല്ലാഹുവിന്റെ തന്നെ തീരുമാനം അല്ലാഹു നടപ്പിൽ വരുത്തലാണ്.

[സന്ദേഹം 5]
മനുഷ്യന്റെ കർമനിർവഹണവും കർമനിർണയവും (തീരുമാനം) അല്ലാഹുവാണു സൃഷ്ടിക്കുന്നതെങ്കിൽ, മനുഷ്യന് സ്വാതന്ത്ര്യമില്ലെന്ന് വരുകയും, മനുഷ്യനാണ് സൃഷ്ടിക്കുന്നതെങ്കിൽ, സർവ സൃഷ്ടികളുടേയും സ്രഷ്ടാവ് അല്ലാഹുവാണെന്ന വസ്തുതയോട് അത് വിയോജിക്കുകയും ചെയ്യുകയില്ലേ ?

[നിവാരണം ]
കർമനിർവഹണവും കർമനിർണയവും കർമനിർവഹണ സ്വാതന്ത്ര്യത്തിന്റെയും കർമനിർണയ സ്വാതന്ത്ര്യത്തിന്റെയും പ്രയോഗവൽക്കരണം മാത്രമാണ്. കർമ്മത്തിൻറെ ഉൺമയ്ക്കപ്പുറം അവയ്ക്ക് അസ്ഥിത്വമേ ഇല്ല.

‹സൃഷ്ടിക്കൽ› പോലെയാണിത്. ‹സൃഷ്ടിക്കൽ› അസ്തിത്വമുള്ള ഒരു കാര്യമല്ലല്ലോ. ആയിരുന്നുവെങ്കിൽ, അത് അനന്തതയിലേക്കു പശ്ചാത്ഗമിക്കേണ്ടി വരുമായിരുന്നു.

[സന്ദേഹം 6]
“താങ്കളുടെ ഉടമസ്ഥൻ തീരുമാനിച്ചിരുന്നു വെങ്കിൽ ഭൂലോകത്തുള്ളവരാസകലം വിശ്വാസികളാകുമായിരുന്നു...”  “താങ്കളുടെ ഉടമസ്ഥൻ തീരുമാനിച്ചിരുന്നുവെങ്കിൽ മനുഷ്യരെയെല്ലാം അവൻ ഏക സമുദായമാക്കുമായിരുന്നു...”
എന്നെല്ലാം ഖുർആനിൽ കാണാം. ഇതിനർത്ഥം, അല്ലാഹു ചിലരെ വിശ്വാസികളും മറ്റു ചിലരെ അവിശ്വാസികളുമാക്കാൻ തീരുമാനിച്ചുവെന്നാണല്ലോ. അപ്പോൾ, അവിശ്വാസം അവർക്കു മേൽ അടിച്ചേൽപിക്കപ്പെടുന്നു എന്നു വരുന്നില്ലേ ?

[നിവാരണം ]
ഇത്തരം വചനങ്ങളിൽ നിന്ന് വിശ്വാസമോ വിശ്വാസരാഹിത്യമോ അടിച്ചേൽപിക്കപ്പെട്ടു വെന്നു ഗ്രഹിക്കാൻ വകുപ്പില്ല. വിശ്വാസവും അവിശ്വാസവും  നിലവിൽ വരുന്നതുമായി ബന്ധപ്പെട്ട് ഏഴു സാധ്യതകൾ നമുക്ക് പറയനാവും.
1. എല്ലാവരിലും വിശ്വാസം അടിച്ചേൽപിക്കുക
2. എല്ലാവരിലും അവിശ്വാസം അടിച്ചേൽപിക്കുക
3. ചിലരിൽ വിശ്വാസവും മറ്റു ചിലരിൽ അവിശ്വാസവും അടിച്ചേൽപിക്കുക
4. എല്ലാവർക്കും വിശ്വസിക്കാനും അവിശ്വസിക്കാനും സ്വാതന്ത്ര്യം നൽകുക
5. ചിലരിൽ വിശ്വാസം അടിച്ചേൽപിക്കുയും മറ്റു ചിലർക്കു സ്വാതന്ത്ര്യം നൽകുകയും ചെയ്യുക
6. ചിലരിൽ അവിശ്വാസം അടിച്ചേൽപ്പിക്കുകയും മറ്റു ചിലർക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്യുക.
7. ചിലരിൽ വിശ്വാസവും മറ്റു ചിലരിൽ അവിശ്വാസവും അടിച്ചേൽപിക്കുകയും മൂന്നാമതൊരു വിഭാഗത്തിന് സ്വാതന്ത്ര്യം നൽകുകയും ചെയ്യുക.

സപ്ത സാധ്യതകളിൽ ഒന്നാം സാധ്യത  മനുഷ്യരിൽ അല്ലാഹു നടപ്പിലാക്കിയില്ല എന്നു പറഞ്ഞത് കൊണ്ട് രണ്ടാം/മൂന്നാം ക്രമം അവൻ സ്വീകരിച്ചുവെന്ന് വരില്ലല്ലോ. നാലാമതു പറഞ്ഞ ക്രമമാണ് മനുഷ്യരിൽ അല്ലാഹു അനുവർത്തിച്ചിട്ടുള്ളത് എന്നതാണു വസ്തുത.

“ഒരാത്മാവിനോടും അതിനു നിർവഹണ സ്വാതന്ത്ര്യമുള്ള കാര്യമല്ലാതെ അല്ലാഹു അനുശാസിക്കുകയില്ല” (വി.ഖുർആൻ 2/286 )
“...വിശ്വസിക്കണമെന്ന് ആരെങ്കിലും തീരുമാനിക്കുന്നുവെങ്കിൽ അവൻ വിശ്വസിക്കുക, അവിശ്വസിക്കണമെന്ന് ആരെങ്കിലും  തീരുമാനിക്കുന്നുവെങ്കിൽ അവൻ അവിശ്വസിക്കുക....” (വി.ഖുർആൻ 18/29)
എന്നീ ആശയം വരുന്ന ഖുർആനിക വചനങ്ങൾ അക്കാര്യം ഉണർത്തുന്നു.

[സന്ദേഹം 7]
ചിലപ്പോൾഅല്ലാഹു വഴിതെറ്റിക്കാൻ തീരുമാനിച്ചവരെ അവൻ വഴിതെറ്റിക്കും, നേർവഴിയിലാക്കാൻ തീരുമാനിച്ചവരെ അവൻ നേർവഴിയിലാക്കുകയും ചെയ്യും എന്ന ആശയം വരുന്ന നിരവധി സൂക്തങ്ങൾ ഖുർആനിൽ കാണാം. ഇതെങ്ങനെ കർമ നിർവഹണ സ്വാതന്ത്ര്യവുമായി പൊരുത്തപ്പെടും ?

[നിവാരണം ]
വഴിതെറ്റുകയെന്നാൽ സത്യത്തെക്കുറിച്ച് അറിവ് കിട്ടാത്തതിനാൽ സത്യവിശ്വാസത്തിൽ എത്തിപ്പെടാതിരിക്കലും
വഴിതെറ്റിക്കുകയെന്നാൽ പ്രസ്തുത അറിവ് നൽകാതിരിക്കലുമാണ്.

അല്ലാഹു അല്ലാതെ ആരാധ്യനില്ല. മുഹമ്മദ് നബീ (ﷺ) അല്ലാഹുവിന്റെ തിരുദൂതരാണ് എന്ന് അംഗീകരിച്ചവർക്ക് ശാശ്വത സ്വർഗവും അംഗീകരിക്കാത്തവർക്കു ശാശ്വത നരകവുമുണ്ടെന്നു കേട്ടയാൾക്ക് അത് സത്യമാണോ എന്ന് സവിനയം അന്വേഷിക്കാനും  അവഗണിക്കാനും കർമ സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടുണ്ട്.

അവഗണിക്കാതെ അന്വേഷണത്തിനു ശ്രമിക്കുന്നവർക്ക് അതു സംബന്ധമായ അറിവ് അല്ലാഹു നൽകാതിരിക്കില്ലെന്ന് ഇസ്‌ലാമിക പ്രമാണങ്ങളിൽ കാണാം.
സത്യത്തെക്കുറിച്ച് അറിവ് കിട്ടിയിട്ടും സത്യം അംഗീകരിക്കാതിരിക്കൽ കർമ നിർവഹണ സ്വാതന്ത്ര്യത്തിന്റെ തെറ്റായ പ്രയോഗവൽക്കരണമാണെന്നു പറയേണ്ടതുമില്ല.

സത്യം ബോധ്യമായിട്ടും ബോധപൂർവ്വം വൈമനസ്യം കാണിച്ചതു കാരണത്താൽ പിന്നീട് അത് അംഗീകരിക്കുന്നതിന് മാനസികമായ വിഘ്നം അല്ലാഹു സൃഷ്ടിക്കാറുമുണ്ട്.
“അവർ അവിശ്വസിച്ചതു കാരണം അവരുടെ ഹൃദയത്തിനുമേൽ അല്ലാഹു സീൽ ചെയ്തു„ (വി. ഖുർആൻ 4/155)

[സന്ദേഹം 8]
ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും മറ്റു പലരും ഉദ്ധരിക്കുന്ന ഹദീസിൽ ഓരോ ആളുകളും ഗർഭസ്ഥ ശിശുക്കളായിരിക്കെ അവന്റെ ഭക്ഷണം, അവധി, കർമം, ജയം - പരാജയം എന്നിവ രേഖപ്പെടുത്താൻ മലകിനോട് കൽപിക്കപ്പെടുമെന്ന് കാണാം
മനുഷ്യന് തന്റെ ഭാഗധേയം നിർണയിക്കുന്നതിൽ യാതൊരു റോളുമില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാകുന്നത് ?

[നിവാരണം ]
സംഭവിപ്പിക്കുകയെന്ന ധർമമല്ല അറിവ് നിർവഹിക്കുന്നത്. മറിച്ച് സംഭവിക്കുന്ന കാര്യത്തെ സംഭവിക്കും വിധം അനാവരണം ചെയ്യുകയെന്നതാണ് അറിവിന്റെ ധർമം.

എങ്കിൽ, മനുഷ്യൻ സ്വതന്ത്ര്യത്തോടെ, കർമം നിർവഹിക്കുമെന്നും അതു മൂലം ജയ പരാജയങ്ങൾക്ക് അർഹനാവുമെന്നും അല്ലാഹു അറിയുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ, ആ കർമ നിർവഹണം സ്വാതന്ത്ര്യത്തോടു കൂടിയാവാതിരിക്കില്ല.

അറിഞ്ഞതിനാലോ രേഖപ്പെടുത്തിയതിനാലോ അപ്രകാരമാവുകയല്ല.മറിച്ച്,  അപ്രകാരമാണുണ്ടാവുകയെന്ന് അറിയുകയും രേഖപ്പെടുത്തുകയുമാണ്.

[സന്ദേഹം 9]
ഉപര്യുക്ത നബി വചനത്തിന്റെ തുടർച്ചയിൽ “നിങ്ങളിൽ ചിലർ സ്വർഗക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും,  സ്വർഗത്തിനു അവനുമിടയിൽ ഒരു മുഴം മാത്രം അകലമുണ്ട് അപ്പോൾ ലിഖിതം (വിധി) അതു മറികടക്കുകയും അവൻ, നരകക്കാരുടെ കർമ ചെയ്ത് നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിൽ ചിലർ നരകക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, അവനും നരകത്തിനുമിടയിൽ ഒരു മുഴം മാത്രമുണ്ട്. അപ്പോൾ ലിഖിതം അതു മറികടക്കുകയും അവൻ, സ്വർഗക്കാരുടെ കർമം ചെയ്ത് സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും” എന്നു കൂടി കാണാം.

നരകമാണ് വിധിച്ചതെങ്കിൽ സൽകർമം കൊണ്ടു നേട്ടമില്ല, സ്വർഗമാണു വിധിച്ചതെങ്കിൽ ദുഷ്കർമം കൊണ്ട്  കോട്ടവുമില്ല വിധിക്കു മുന്നിൽ നമുക്കൊന്നിനും കഴിയില്ല. എന്നെല്ലാം ഈ വചനം തെര്യപ്പെടുത്തുന്നില്ലേ ?

[നിവാരണം ]
അതായിരുന്നു ഉദ്ദേശ്യമെങ്കിൽ, ഒരാളുടേയും സൽ കർമങ്ങൾ അല്ലാഹു വൃഥാവിലാക്കുകയില്ല എന്നു വിളമ്പരം ചെയ്യുന്ന നിരവധി ഖുർആനിക സൂക്തങ്ങളുമായി ഈ വചനം കലഹിക്കുമായിരുന്നു.

ഇമാം മുസ്‌ലിമിന്റെ ഒരു നിവേദനത്തിൽ  “ഒരാൾ, ജനദൃഷ്ട്യാ സ്വർഗക്കാരുടെ പ്രവർത്തനം നിർവഹിച്ചു കൊണ്ടിരിക്കും, അവൻ നരകക്കാരനായിരിക്കെ. വേറൊരാൾ ജനദൃഷ്ട്യാ നരകക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, അവൻ സ്വർഗക്കാരനായിരിക്കെ” എന്നു വന്നിട്ടുണ്ട്.

എങ്കിൽ, സ്വർഗസ്ഥനാവുമെന്ന് മാലോകർക്കു തോന്നുന്ന രൂപത്തിൽ സ്വർഗക്കാരുടെ കർമങ്ങൾ ചെയ്ത ചിലർ, അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കുകയും അതിനെ നിഷ്ഫലമാക്കുന്ന മാനസിക വ്യാപാരങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യാത്തതു കൊണ്ട് നരകസ്ഥരായി മാറുന്നു “അല്ലാഹു പരിശുദ്ധനാണ്, പരിശുദ്ധ കർമങ്ങൾ മാത്രമേ അവൻ സ്വീകരിക്കൂ”

മാലോകരുടെ ദൃഷ്ടിയിൽ, നരകസ്ഥരായ ചിലർ, പശ്ചാതാപം, വിനയം, തുടങ്ങിയ മാനസിക സുകൃതങ്ങളും മറ്റു ചില രഹസ്യ സുകൃതങ്ങളും ഉള്ളവരായത് കൊണ്ട് സ്വർഗസ്ഥരായും മാറുന്നു. ബാഹ്യമുഖം മാത്രം നോക്കി വിധി പറയാൻ നമുക്കാവില്ല എന്ന ആശയമാണ് പ്രസ്തുത വചനം പ്രകാശനം ചെയ്യുന്നത്

മനുഷ്യരുടെ മനോവ്യാപാരങ്ങൾ  അല്ലാഹുവിനു ആദ്യമേ അറിയാം. തദനുസൃതം,ജീവിതത്തിന്റെ സായംസന്ധ്യയിൽ ഒന്നാം വിഭാഗത്തിന്റെ പൊയ്മുഖം വലിച്ചു കീറണമെന്നും രണ്ടാം വിഭാഗത്തെ അനുഗ്രഹിക്കണമെന്നും അല്ലാഹു അനാദിയിൽ തീരുമാനമെടുത്തിട്ടുണ്ട്.
അലംഘനീയമായ മേൽ തീരുമാനത്തിന്റെ മനോഹരമായ ആവിഷ്കരിക്കാരമാണ് ‘ലിഖിതം മറികടക്കും’ പ്രയോഗം.

[സന്ദേഹം 10]
ഇമാം ബുഖാരിയും മുസ്‌ലിമും മറ്റു പലരും ഉദ്ധരിക്കുന്നു: പ്രവാചകർ പ്രസ്താവിച്ചു
“നിങ്ങളിൽ എല്ലാവരുടെയും സ്വർഗ- നരകങ്ങളിലെ താൻ വസിക്കുന്ന ഇടം അറിയപ്പെട്ടിരിക്കുന്നു” സ്വഹാബിമാർ ചോദിച്ചു: എങ്കിൽ ഞങ്ങളെന്തിനു കർമങ്ങൾ നിർവഹിക്കുന്നു?  ഞങ്ങൾക്ക് അതിനെ ആശ്രയിച്ചു കൂടേ? പ്രവാചകർ പറഞ്ഞു: “എല്ലാവർക്കും, അവൻ എന്തിനു സൃഷ്ടിക്കപ്പെട്ടോ അതു സുഗമമാക്കപ്പെടും”
ഇമാം ബുഖാരിയുടെ ഒരു നിവേദനത്തിൽ
“എന്നാൽ വിജയികൾക്കു വിജയികളുടെ കർമം സുഗമമാക്കപ്പെടും പരാജിതർക്കു പരാജിതരുടെ കർമവും സുഗമമാക്കപ്പെടും” എന്നാണുള്ളത്.

ജയ-പരാജയം ആദ്യമേ നിർണയിക്കപ്പെടുകയും അതിനനുസൃതമായി കർമങ്ങൾക്കു സൗകര്യങ്ങൾ നൽകപ്പെടുകയുമാണെന്ന് ഇതിൽ നിന്നു മനസ്സിലാകുന്നു. എങ്കിൽ, ജയ-പരാജയം നിർണയിക്കുന്നതിൽ എന്തു സ്വാതന്ത്ര്യമാണ് മനുഷ്യനു നൽകപ്പെട്ടിട്ടുള്ളത് ?

[നിവാരണം ]
വിജയികൾ, വിജയിക്കാൻ ഹേതുവാകുന്ന സത്യവിശ്വാസവും ഇതര സുകൃതങ്ങളും സ്വതന്ത്രമായി നിർവഹിക്കുന്നവരും പരാജിതർ, പരാജയത്തിനു ഹേതുവാകുന്ന അവിശ്വാസവും ദുഷ്കർമങ്ങളും സ്വതന്ത്രമായി ചെയ്യുന്നവരുമാണെന്ന് മുൻ വിവരണങ്ങളിൽ നിന്നും വ്യക്തമായി.

അതു വഴി ആരെല്ലാം വിജയ ശ്രീലാളിതരാവുമെന്നും പരാജയം ഏറ്റു വാങ്ങുമെന്നും ത്രികാലജ്ഞനായ അല്ലാഹുവിന് ആദ്യമേ അറിയാം, എന്നത് ആ സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുന്നില്ല [സംഭവിപ്പക്കലല്ല, സംഭവിക്കാൻ പോകുന്ന കാര്യം സംഭവിക്കും വിധം അനാവരണം ചെയ്യൽ മാത്രമാണ് അറിവ് നിർവഹിക്കുന്ന ധർമമെന്ന് മുമ്പ് നാം ഉണർത്തിയല്ലോ]

മറിച്ച്, വിജയ മാർഗം തെരഞ്ഞെടുത്തവർക്ക്  വിജയിക്കാനാവശ്യമായ സൗകര്യങ്ങളും പരാജയ മാർഗം തെരെഞ്ഞെടുത്തവർക്ക് അതിനു വേണ്ട സൗകര്യങ്ങളും അവൻ നൽകിക്കൊണ്ടിരിക്കും എന്നാണ് ഈ വചനം കുറിക്കുന്നത്. നാമിതു വരെ പറഞ്ഞതിന്റെ ശാക്തീകരണം മാത്രമാണത്.

[സന്ദേഹം 11]
“എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടോ അത് സുഗമമാക്കപ്പെടും” എന്നതും “വിജയികളുടെ കർമം വിജയികൾക്കു സുഗമമാക്കപ്പെടും ” “പരാജിതരുടെ കർമം പരാജിതർക്കു സുഗമമാക്കപ്പെടും”എന്നതും ചേർത്തു വെച്ചാൽ വിജയികളെ സൽകർമത്തിനും പരാജിതരെ ദുഷ്കർമത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നു വരില്ലേ?

[നിവാരണം ]
മനുഷ്യരും ജിന്നുകളും സൽകർമം നിർവഹിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്നു ഖുർആനിൽ കാണാം. സൽകർമം ചെയ്യാൻ സൃഷ്ടക്കപ്പെട്ടവരിൽ ചിലരെ പറ്റി ദുഷ്കർമത്തിനു സൃഷ്ടിക്കപ്പെട്ടു എന്നു പറയൽ യുദ്ധത്തിൽ തോറ്റ പട്ടാളക്കാരെപ്പറ്റി ‘തോൽക്കാൻ വേണ്ടി നിയമിക്കപ്പെട്ടവർ’ എന്നു പറയുന്നതു പോലെയാണ്. തോൽക്കാൻ വേണ്ടി ആരും സൈന്യത്തിൽ നിയമിക്കപ്പെടുകയില്ല. പ്രത്യുത, തോൽവിയായിരുന്നു പരിണിതി എന്നാണതിന്റെ വിവക്ഷ.

[സന്ദേഹം 12]
ആദം നബി (അലൈഹിസ്സലാം) നെ കാണിച്ചു കൊടുക്കാൻ മൂസാ നബി   (അലൈഹിസ്സലാം) അല്ലാഹുവിനോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് കൂടിക്കാഴ്ച്ചക്ക് അവസരമൊരുങ്ങിയപ്പോൾ പിതാവിനെ സാദരം ഏതാനും വാക്യങ്ങളിലൂടെ  അഭിവാദനം ചെയ്ത ശേഷം:
“അങ്ങ് ഞങ്ങളെ സ്വർഗത്തിൽ നിന്നും പുറത്താക്കിയല്ലോ” എന്ന്  മൂസാ നബി   (അലൈഹിസ്സലാം) ചോദിക്കുകയും അതിനോട്, “ എന്നെ സൃഷ്ടിക്കുന്നതിന് നാൽപതു വർഷം മുമ്പേ അല്ലാഹു രേഖപ്പെടുത്തിയ കാര്യത്തിന് എന്നെ താങ്കൾ കുറ്റപ്പെടുത്തുന്നുവോ” എന്ന് ആദം നബി   (അലൈഹിസ്സലാം) പ്രതികരിക്കുകയും ചെയ്തു “അങ്ങനെ, ആദം നബി   (അലൈഹിസ്സലാം) മൂസാ നബി  (അലൈഹിസ്സലാം) ന്യായത്താൽ മികച്ചു” എന്ന് ഹദീസിൽ കാണാം. തന്നിൽ നിന്നു സംഭവിച്ച തെറ്റ് വിധി വിശ്വാസത്തിലൂടെ ആദം നബി (അലൈഹിസ്സലാം) ന്യായീകരിക്കുകയായിരുന്നുവോ ?

[നിവാരണം ]
ആദം നബി (അലൈഹിസ്സലാം) യിൽ നിന്നും സംഭവിച്ച കനി ഭോജനം സൂക്ഷ്മ വിശകലനത്തിൽ തെറ്റല്ലെങ്കിലും അവർ അതൊരു തെറ്റു പോലെ കരുതുകയും അല്ലാഹുവിനോട് കരഞ്ഞു മാപിരക്കുകയും ചെയ്തതാണ്. എന്നിരിക്കെ, അതും പറഞ്ഞ് അവരെ അപമാനിക്കാൻ മൂസാ നബി   (അലൈഹിസ്സലാം) മുതിരുകയില്ല, അതു ന്യായീകരിച്ചു സംസാരിക്കാൻ ആദം നബി   (അലൈഹിസ്സലാം) തയ്യാറാവുകയുമില്ല.

മറിച്ച്, മൂസാ നബി (അലൈഹിസ്സലാം) പറയുന്നത് : അങ്ങു ചെയ്തത് തെറ്റല്ലെങ്കിൽ പോലും അതു കാരണം ഞങ്ങൾ, സ്വർഗ്ഗരാജ്യത്തിനു പകരം  ഭൂവാസമനുഭവിക്കേണ്ടി വന്നല്ലോ എന്നാണ്. ആദം നബി (അലൈഹിസ്സലാം) പറയുന്നത് ഇതാണ് :
അല്ലാഹു ആദ്യമേ നമുക്കു നിശ്ചയിച്ച ധർമം ഭൂമിയിലെ പ്രാതിനിധ്യമാണ്. കനി ഭോജനം ഉപരിപ്ലവമായ ഒരു കാരണം മാത്രമാണ്.

[സന്ദേഹം 13]
ഇമാം മുസ്‌ലിം ആഇഷ (റ) ൽ നിന്നും നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം “അൻസ്വാരികളിൽപെട്ട ഒരു ബാലന്റെ ജനാസയിലേക്ക് (നിസ്കരത്തിന്) തങ്ങൾ ക്ഷണിക്കപ്പെട്ടു അപ്പൊ ഞാൻ പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ ഈ കുട്ടിയുടെയൊരു ഭാഗ്യം ! സ്വർഗത്തിലെ കുരുവികളിൽപെട്ട ഒരു കുരുവിയല്ലോ ഇവൻ. തെറ്റു ചെയ്തിട്ടില്ല , അതിന് പ്രായമായിട്ടുമില്ല. തങ്ങൾ പറഞ്ഞു : പറയേണ്ടത് മറ്റൊന്നായിരിക്കെ...(ഇങ്ങനെ പറയുന്നോ)

ആഇഷാ..സ്വർഗത്തിന് വേണ്ടി നിവാസികളെ/ അനുയോജ്യരെ അല്ലാഹു സൃഷ്ടിച്ചു. അവർ തങ്ങളുടെ പിതാക്കളുടെ മുതുകുകളിലായിരിക്കെ അവരെ അതിന് വേണ്ടി അവൻ സൃഷ്ടിച്ചു. നരകത്തിന് വേണ്ടിയും നിവാസികളെ/ അനുയോജ്യരെ അവൻ സൃഷ്ടിച്ചു. അവർ തങ്ങളുടെ പിതാക്കളുടെ മുതുകുകളിലായിരിക്കെ അവരെ അതിന് വേണ്ടി അവൻ സൃഷ്ടിച്ചു”

തെറ്റൊന്നും ചെയ്യാത്ത കുഞ്ഞിന്റെ കാര്യം അനിശ്ചിതമാണെന്നും
സ്വർഗത്തിന് വേണ്ടി ചിലരെയും നരകത്തിന് വേണ്ടി മറ്റു ചിലരെയും സൃഷ്ടിച്ചുവെന്നും പറഞ്ഞാൽ, സ്വർഗ നരകങ്ങൾ തീരുമാനിച്ചത് വിശ്വാസ കർമങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ലെന്ന് വരുന്നില്ലേ ?

[നിവാരണം]
എ. ഹദീസിലെ അനിശ്ചിതത്വം ഉടയോന്റെ ശാസനകൾ ബാധകമാകുന്ന പ്രായം തികഞ്ഞിട്ടില്ലാത്ത കുട്ടിയുടെ കാര്യത്തിലാണ്.  അനിശ്ചിതത്വം, സ്വർഗ പ്രവേശനത്തിന്റെ അഭാവത്തിൽ നരക പ്രവേശനം അനിവാര്യമാക്കുന്നില്ല. മറിച്ച്, സൽകർമ്മവും ദുഷ്കർമ്മവും അവരിൽനിന്നു സംഭവിക്കാത്തത് കൊണ്ട് സ്വർഗ്ഗവും നരകവും അല്ലാത്ത മറ്റൊരിടത്ത് അവർ പാർപ്പിക്കപ്പെടാം എന്നതാണ് മറു സാധ്യത. എന്നാൽ, അങ്ങനെയൊരു സാധ്യത കൃത്യമായ വിവരം കുട്ടികളുടെ കാര്യത്തിൽ അവതീർണമാവും മുമ്പായിരുന്നു.
മുസ്‌ലിംകളുടെ കുട്ടികൾ സ്വർഗസ്ഥരാണെന്ന കാര്യത്തിൽ ഗണ്യമായ ഭിന്നത മുസ്‌ലിം ലോകത്ത് ഇല്ലാതിരുന്നത് അത് കൊണ്ടാണ്. ഹദീസിൽ പരാമർശിക്കപ്പെട്ട കുഞ്ഞ് അൻസ്വാരി സ്വഹാബിയുടെ മകനായിരുന്നുവല്ലോ.

ബി. അവശ്യ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്കു പോയ ആളെ കോവിഡ് 19 ന്റെ കാലമായതു കാരണം പോലീസ് തല്ലിയോടിച്ചു. കിതച്ചു കൊണ്ട് വീട്ടിൽ തിരിച്ചെത്തിയ അയാൾ ഭാര്യയോട് : ഈ സമയം ഞാൻ പോയത് പോലീസിന്റെ തല്ലു വാങ്ങിക്കാൻ വേണ്ടിയാ.. പോക്ക് തല്ലിൽ കലാശിച്ചുവെന്നാണ് അയാൾ ഉദ്ദേശിച്ചത്. ‹വേണ്ടി›, ഈ അർത്ഥത്തിൽ പലപ്പോഴും പ്രയോഗിക്കപ്പടാറുണ്ട്. പിതാക്കളുടെ മുതുകുകളിലായിരിക്കെ (പുംബീജാവസ്ഥയിലായിരിക്കെ) അവരെ സ്വർഗ നരകങ്ങൾക്കു വേണ്ടി സൃഷ്ടിച്ചു എന്നതും ഇതേ പ്രയോഗമാണ്.

എന്നാൽ ഉപര്യുക്ത ഉദാഹരണത്തിൽ പോക്കിന്റെ പരിണിതി(തല്ല്) പോയ ശേഷമാണ് പോയവൻ അറിയുന്നത്. എന്നാൽ, മനുഷ്യന്റെ ആദിമ രൂപമായ ബീജത്തിന്റെ പരിണിതി സ്വർഗമാണോ നരകമാണോ എന്ന് സ്രഷ്ടാവിന് സൃഷ്ടിക്കുമ്പോൾ തന്നെ അറിയാം. കുട്ടികളല്ലാത്തവർ പ്രസ്തുത പരിണിതിയിൽ  എത്തിച്ചേരുന്നത് വിശ്വാസ കർമങ്ങൾ നിർവഹിക്കുന്നതു മൂലമാണെന്നു മാത്രം. അതു നാം മുമ്പ് തെളിയിച്ചതാണ്. ഹദീസിൽ അനുയോജ്യർ എന്ന അർത്ഥം വരുന്ന ‹അഹ്ൽ› പ്രയോഗിച്ചതും അത് കൊണ്ടാണ്. വിശ്വാസികളായ സൽകർമികൾ നരകത്തിനും അവിശ്വാസികൾ സ്വർഗത്തിനും അനുയോജ്യരല്ലല്ലോ.

സി. സ്വർഗ നരകങ്ങൾക്കും വേണ്ടി അവയ്ക്ക് അനുയോജ്യരായ ആളുകളെ സൃഷ്ടിക്കാനും, സ്വർഗത്തിന് / നരകത്തിന് അനുയോജ്യരാണ് തങ്ങളെന്ന് വിശ്വാസ കർമ്മ നിർവഹണത്തിലൂടെ അവർക്കു കൂടി ബോധ്യപ്പെടുമാറ് അവരെ സെലക്ട് ചെയ്യുവാനും തീരുമാനിച്ച അല്ലാഹുവിന്,  സത്യവിശ്വാസവും സൽകർമ്മവും ആരെല്ലാം  നിർവഹിക്കുമെന്നും അവിശ്വാസവും ദുഷ്കർമവും ആരെല്ലാം നിർവഹിക്കുമെന്നും ആദ്യമേ അറിയാം. ആ അറിവിന്റെ അടിസ്ഥാനത്തിൽ ഒന്നാം വിഭാഗത്തെ സ്വർഗത്തിന് വേണ്ടിയും രണ്ടാം വിഭാഗത്തിനെ നരകത്തിന് വേണ്ടിയുമാണ് അവൻ സൃഷ്ടിച്ചിട്ടുള്ളത്. ഇതൊരിക്കലും വിശ്വാസ കർമ സ്വാതന്ത്ര്യത്തിന് വിരുദ്ധമാവുന്നില്ലെന്നു വ്യക്തം. ഇതു ഗ്രഹിച്ചാൽ, ‹വേണ്ടി› യെ തനതായ അർത്ഥത്തിൽ നിന്നും മാറ്റിപ്രതിഷ്ഠിക്കേണ്ടി വരുന്നില്ല

[സന്ദേഹം 14]
എല്ലാ കാര്യങ്ങളും അല്ലാഹു നിശ്ചിയിച്ച് ഉറപ്പിച്ചിട്ടുണ്ടെങ്കിൽ പിന്നെ പ്രാർത്ഥന എന്തിനാണ് ?

[നിവാരണം ]
പ്രാപഞ്ചികമായ ഫലങ്ങൾ മാത്രമല്ല, അവയും കാരണങ്ങളും  തമ്മിലുള്ള [ബാഹ്യമാത്ര] ബന്ധവും അല്ലാഹു നിശ്ചിയിച്ചതു തന്നെയാണ്. ഇവിടെ ഫലം നിലവിൽ വരണമെന്നു മാത്രമല്ല. പ്രത്യുത, പ്രാർത്ഥനയെ തുടർന്ന് അതു നൽകണമെന്നു കൂടി അല്ലാഹു നിശ്ചയിച്ചിട്ടുണ്ടല്ലോ.

[സന്ദേഹം 15]
മനുഷ്യരുടെ ആയുസ്സ് മുമ്പേ തീരുമാനിച്ചതാണെങ്കിൽ ആയുസ്സ് കൂടാൻ എന്തിന് ദുആ ചെയ്യുന്നു ?

[നിവാരണം ]
ആയുസ് കൂടാൻ ദുആ ചെയ്യുകയെന്നാൽ, കൂടുതൽ ആയുസ്സ് കിട്ടാൻ / ദീർഘായുസ്സിന് ദുആ ചെയ്യുകയെന്നാണുദ്ദേശ്യം. ദീർഘായുസ്സിനുള്ള ദുആ / അപേക്ഷ അല്ലാഹു സ്വീകരിക്കലും ആദ്യമേ അവനത് നിശ്ചയിച്ചു വെക്കലും തമ്മിൽ സംഘട്ടനമില്ല. കാരണം : ദുആ നിർവഹിക്കപ്പെടുമെന്ന് ആദ്യമേ അറിഞ്ഞ അല്ലാഹുവിന്, ദുആ സ്വീകരിക്കണമെന്ന് മുമ്പേ തീരുമാനിക്കാമല്ലോ.

അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Sunday, May 10, 2020

നോമ്പ് ബാത്വിലക്കാൻ വേണ്ടി ഒരു ഒഹാബി പുരോഹിതൻ തട്ടി വിടുന്നു*ج

🌦 *ഒഹാബി തട്ടിപ്പ്101 പിടികൂടുന്നു*

Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA


*മുസ്ലിമീങ്ങളെ നോമ്പ് ബാത്വിലക്കാൻ വേണ്ടി
ഒരു ഒഹാബി പുരോഹിതൻ തട്ടി വിടുന്നു*
 '
🌻
السلام عليكم
*•┈┈┈┈•✿❁
ഇബ്നു അബീഔഫ(റ)  പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. ഒരാളോട് നബി(സ) പറഞ്ഞു. നിങ്ങള്‍ വാഹനത്തില്‍ നിന്നിറങ്ങി എനിക്ക് നോമ്പ് തുറക്കാന്‍ സവീക്ക് തയ്യാറാക്കിത്തരിക. അദ്ദേഹം പറഞ്ഞു: പ്രവാചകരേ? സൂര്യനസ്തമിച്ചിട്ടില്ലല്ലോ. നബി(സ) പറഞ്ഞു: നീ ഇറങ്ങി എനിക്ക് സവീക്ക് തയ്യാറാക്കിത്തരിക. പ്രവാചകരേ, സൂര്യനസ്തമിച്ചിട്ടില്ലല്ലോ. എന്നദ്ദേഹം വീണ്ടും പറഞ്ഞു. നീ ഇറങ്ങി എനിക്ക് സവീക്ക് തയ്യാറാക്കിത്തരിക എന്ന് നബി(സ) മൂന്നാമതും അരുളി: അപ്പോള്‍ അദ്ദേഹം പാനീയം തയ്യാറാക്കി കൊടുത്തു. നബി(സ) അതു കുടിച്ചു. അങ്ങോട്ടു കൈ ചൂണ്ടിക്കൊണ്ട് അരുളി: ഇവിടെ(കിഴക്ക് ഭാഗം)നിന്നും രാവ് ആരംഭിക്കുന്നതു കണ്ടാല്‍ നോമ്പ്കാരന്ന് നോമ്പുമുറിക്കാം. (ബുഖാരി. 3. 31. 162)

التالي  السابق

മറുപടി

യഥാർത്തത്തി ഹദീസ് ഇങ്ങനെയാണുള്ളത്

ഇബ്നു അബീഔഫ(റ)  പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു'
സൂര്യൻ അസ്തമിച്ചപ്പോൾ
നബി സ്വ  ഒരാളോട്പറഞ്ഞു.
ഇറങ്ങു നോമ്പ് തുറക്കാനുള്ളത് കൊണ്ട് വരു'


അദ്ദേഹം പറഞ്ഞു:
രാത്രിയിലേക്ക് കടക്കണ്ടെ നബിയെ?
നബി സ്വ  വീണ്ടും പറഞ്ഞു.
ഇറങ്ങു നോമ്പ് തുറക്കാനുള്ളത് കൊണ്ട് വരു'

അദ്ധേഹം പറഞ്ഞു ''നബിയെ ഇനിയും പകൽ ബാക്കിയുണ്ടല്ലോ

പിന്നെ നബി തങ്ങൾ നോമ്പ് തുറന്നു

എന്നിട്ട് പറഞ്ഞു

ഇവിടെ(കിഴക്ക് ഭാഗം)നിന്നും രാവ് ആരംഭിക്കുന്നതു കണ്ടാല്‍ നോമ്പ്കാരന്ന് നോമ്പുമുറിക്കാം.




1101 حدثنا أبو بكر بن أبي شيبة حدثنا علي بن مسهر وعباد بن العوام عن الشيباني عن ابن أبي أوفى رضي الله عنه قال كنا مع رسول الله صلى الله عليه وسلم في سفر فلما غابت الشمس قال لرجل انزل فاجدح لنا فقال يا رسول الله لو أمسيت قال انزل فاجدح لنا قال إن علينا نهارا فنزل فجدح له فشرب ثم قال إذا رأيتم الليل قد أقبل من ها هنا وأشار بيده نحو المشرق فقد أفطر الصائم


 عرض الحاشية

ഇതിനെ വിവരിച്ചു ഇമാം നവവി റ പറയുന്നു'

സൂര്യൻ അസ്തമിച്ചപ്പോഴാണ് നബി തങ്ങൾ ഭക്ഷണം കൊണ്ട് വരാൻ പറഞ്ഞത്

ആ സ്വഹാബി മനസ്സിലാക്കിയതി മേഘത്തിലെ ചുവപ്പു അസ്തമിച്ചതിന്റെ ശേഷമുള്ള ശോഭയുമുണ്ടായാൽ നോമ്പ് തുറക്കാൻ പാടില്ല എനന്നാണ് '
നബി തങ്ങൾ അത് കണ്ടിട്ടില്ല എന്നും അദ്ധേഹം കരുതി
അദ്ധേഹം നബി തങ്ങൾ ക്ക് അത് അറിയിച്ചു കൊടുത്തു
അപ്പോൾ നബി തങ്ങൾ
നോമ്പ് തുറക്കുകയും
രാത്രി മുന്നിട്ടാൽ നോമ്പ് തുറക്കാമെന്ന് പഠിപിച്ചു
ശറഹുമുസ്ലിം നവവി


قوله : ( كنا مع رسول الله صلى الله عليه وسلم في سفر فلما غابت الشمس قال لرجل : انزل فاجدح لنا فقال : يا رسول الله ، لو أمسيت ، فقال : انزل فاجدح لنا ، قال : إن علينا نهارا فنزل فجدح فشرب ثم قال : إذا رأيتم الليل إلى آخره ) معنى الحديث : أن رسول الله صلى الله عليه وسلم وأصحابه كانوا صياما ، وكان ذلك في شهر رمضان ، كما صرح به في رواية يحيى بن يحيى : ( فلما غربت الشمس أمره النبي صلى الله عليه وسلم بالجدح ليفطروا ) فرأى المخاطب آثار الضياء والحمرة التي بعد غروب الشمس فظن أن الفطر لا يحل إلا بعد ذهاب ذلك ، واحتمل عنده أن النبي صلى الله عليه وسلم لم يرها . فأراد تذكيره وإعلامه بذلك ، ويؤيد هذا قوله ( إن عليك نهارا ) لتوهمه أن ذلك الضوء من النهار الذي يجب صومه ، وهو معنى ( لو أمسيت ) أي تأخرت حتى يدخل المساء ، [ ص: 172 ] وتكريره المراجعة لغلبة اعتقاده على أن ذلك نهار يحرم فيه الأكل مع تجويزه أن النبي صلى الله عليه وسلم لم ينظر إلى ذلك الضوء نظرا تاما ، فقصد زيادة الإعلام ببقاء الضوء .

وفي هذا الحديث : جواز الصوم في السفر ، وتفضيله على الفطر لمن لا تلحقه بالصوم مشقة ظاهرة
وفيه : بيان انقضاء الصوم بمجرد غروب الشمس واستحباب
 تعجيل الفطر ، وتذكير العالم ما يخاف أن يكون نسيه ، وأن الفطر على التمر ليس بواجب ، وإنما هو مستحب لو تركه جاز ، وأن الأفضل بعده الفطر على الماء ، وقد جاء هذا الترتيب في الحديث الآخر في سنن أبي داود وغيره في الأمر بالفطر على تمر ، فإن لم يجد فعلى الماء فإنه طهور . شرح مسلم النووي


ബുഖാരിയുടെ റിപ്പോർട്ടിൽ ഇങ്ങനെയാണ്

كِتَابٌ : الصَّوْمُ.  بَابُ الصَّوْمِ فِي السَّفَرِ وَالْإِفْطَارِ.
1941  (المجلد : 3 الصفحة : 33)
حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ ، حَدَّثَنَا سُفْيَانُ ، عَنْ أَبِي إِسْحَاقَ الشَّيْبَانِيِّ ، سَمِعَ ابْنَ أَبِي أَوْفَى رَضِيَ اللَّهُ عَنْهُ قَالَ : كُنَّا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي سَفَرٍ، فَقَالَ لِرَجُلٍ : " انْزِلْ فَاجْدَحْ لِي ". قَالَ : يَا رَسُولَ اللَّهِ، الشَّمْسُ. قَالَ : " انْزِلْ فَاجْدَحْ لِي ". قَالَ : يَا رَسُولَ اللَّهِ، الشَّمْسُ. قَالَ : " انْزِلْ فَاجْدَحْ لِي ". فَنَزَلَ فَجَدَحَ لَهُ فَشَرِبَ، ثُمَّ رَمَى بِيَدِهِ هَاهُنَا ثُمَّ قَالَ : " إِذَا رَأَيْتُمُ اللَّيْلَ أَقْبَلَ مِنْ هَاهُنَا فَقَدْ أَفْطَرَ الصَّائِمُ "..



ബുഖാരിയിൽ അദ്ധേഹം സൂര്യൻ എന്ന് പറഞ്ഞു


 സൂര്യനസ്തമിച്ചിട്ടില്ലല്ലോ.എന്ന് പറഞ്ഞു എന്നത് ഒഹാബി കളവാണ്

 ഹദീസിന്റെ പൂർണ ഭാഗം മുസ്ലിം റിപ്പോർട്ട് ചെയ്തത് മറച്ച് വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു

അസ്ലം സഖാഫി
പരപ്പനങ്ങാടി

Saturday, May 9, 2020

നേർച്ചയാക്കൽ ഒഹാബി പുരോഹിതന്മാരുടെ തെറ്റിദ്ധരിപ്പിക്കൽന് മറുപടി*

*ബദ്രീങ്ങളുടെ പേരിലും
മറ്റു മഹാന്മാരുടെ പേരിലും നേർച്ചയാക്കൽ ഒഹാബി പുരോഹിതന്മാരുടെ തെറ്റിദ്ധരിപ്പിക്കൽന് മറുപടി*


*അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി*

Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
 ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു
... iiiiiii

#പരിശുദ്ധ_റമദാനിൽ_ബദ്രീങ്ങളുടെ_ആണ്ട്_എന്ന_പേരിൽ_അറവ്_നടത്തുന്നവർ അതിനെ സഹായിക്കുന്നവർ, സഹകരിക്കുന്നവർ കേൾക്കുക നിങ്ങൾ നാളെ റബ്ബിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരും.


മറുപടി

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക അറവ് നടത്തുക എന്നാൽ എന്താണന്ന്
മനസ്സിലാകാത്തത് കൊണ്ടാണ് ഇത്തരം ആരോപണം നടത്തുന്നത് '
താഴെ പറയുന്ന ചോദ്യത്തരം ശ്രദ്ധിച്ചാൽ തെറ്റിദ്ധാരണ നീങ്ങുന്നതാണ് '


Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ചോദ്യം

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക എന്നാൽ എന്താണ്?
അത് അനുവദനീയമാണോ?


മഹാൻമാരുടെ പേരിൽ
നേർച്ചയുടെ ലക്ഷ്യം എന്ത് ?അത് ശിർക്കാവുമോ?  നേർച്ച അല്ലാഹു വിന് മാത്രമല്ലേ ചെയ്യേണ്ടത്📚📚

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക എന്നാൽ എന്താണ്?



മറുപടി

സുന്നികൾ നേർച്ചയാക്കുന്നത് അല്ലാഹു വിന് വേണ്ടി മാത്രമാണ് '
മഹാൻമാരുടെ പേരിൽ  സ്വദഖ ചെയ്യാനോ   ഭക്ഷണം' നൽകാനോ   മൃഗത്തെ അറുത്ത് മാംസം ധർമം ചെയ്യാനോ നേർച്ചയാക്കുക എന്നാൽ  ആ നേർച്ച അല്ലാഹു വിന് വേണ്ടി മാത്രമാണ്.

മരിച്ചവർക്ക് വേണ്ടി സ്വദഖ ചെയ്യൽ അനുവദനീയമാണന്ന്
ഇബ്നു തൈമിയ്യ പോലും പറഞ്ഞിട്ടുണ്ട്
ഇബ്നു തൈമിയ്യ
പറയുന്നു
.قال  ابن تيمية: «فلا نزاع بين علماء السنة والجماعة في وصول ثواب العبادات المالية، كالصدقة والعتق، فإذا تبرع له الغير بسعيه نفعه الله بذلك، كما ينفعه بدعائه له، والصدقة عنه.
وهو ينتفع بكل ما يصل إليه من كل مسلم، سواء كان من أقاربه، أو غيرهم كما ينتفع بصلاة المصلين عليه، ودعائهم له عند قبره» (مجموع الفتاوى 24/367

അത് ഇജ്മാ കൊണ്ട് സ്ഥിരപെട്ടതാണന്നു ഇമാം നവവി പറയുന്നു'

قال الإمام النووي: «الصدقة عن الميت تنفع الميت، ويصله ثوابها وهو كذلك بإجماع العلماء».

ഇമാം നവവി(റ) പറഞ്ഞു: സ്വദഖയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നത് മുസ്‌ലിംകള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ലാത്ത വസ്തുതയാണ്. അതാണ് സത്യവും (ശര്‍ഹുമുസ്‌ലിം).


സ്വദഖ ചെയ്യുക പോലെയുള്ള പുണ്യകർമം നേർച്ചയാക്കുന്നത് പുണ്യമാണ്
ഖുർആൻ പറയുന്നു


'നിങ്ങൾ ചെലവഴിക്കുന്ന വസ്തുക്കളും നേർച്ചയാക്കുന്ന നേർച്ചകളും നിശ്ചയം അല്ലാഹു അറിയുന്നുണ്ട്. (അതിന് അവൻ പ്രതിഫലം നൽകുന്നതാണ്) ആക്രമകാരികൾക്ക് സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല"* . (അൽബഖറ 270)


ഖുർആനിൽ മറ്റൊരിടത്ത് സത്യവിശ്വാസികളുടെ സവിശേഷതകൾ എണ്ണിപ്പറഞ്ഞ കൂട്ടത്തിൽ അല്ലാഹു പറയുന്നു* 👉👉

*“അവർ നേർച്ചയാക്കിയത് പൂർത്തിയാക്കി വീട്ടുകയും ആപത്തു പടർന്നു പിടിക്കുന്ന ഒരു ദിവസത്തെ അവർ ഭയപെടുകയും ചെയ്യുന്നു”* (ഇൻസാൻ 7)

സഅ്ദുബ്‌നു ഉബാദ(റ)യെ തൊട്ടു നിവേദനം. അദ്ദേഹം പറഞ്ഞു: നബിയേ, സഅ്ദിന്റെ ഉമ്മ മരിച്ചു. അവരുടെ പേരിൽ ഏതാണ്‌ ഏറ്റവും പുണ്യം ലഭിക്കുന്ന ദാനം? നബി(സ) പറഞ്ഞു: വെള്ളം. അങ്ങനെ സഅ്ദ്‌ ഒരു കിണർ കുഴിച്ചു കൊണ്ട്‌ പറഞ്ഞു: ഇത്‌ സഅ്ദിന്റെ ഉമ്മാക്കാണ്‌" (തുർമുദി, അബൂദാവൂദ്‌, നസാഇ, ഇബ്നുമാജ, മുസ്‌നദ്‌ അഹ്‌മദ്‌


 സ്വദഖ എന്ന പുണ്യകർമം നിർബന്ധമായും ' ചെയ്യുമെന്ന് ഏറ്റടുക്കലാണ് ' നേർച്ച


ആ സ്വദഖ യുടെ പ്രതിഫലം മരണപെട്ട മഹാൻമാർക്ക് വേണ്ടിയാക്കിയാൽ അത് മരണപെട്ടവരിലേക്ക് ചേരുമെന്ന് ഇജ്മാ ഇ കൊണ്ട് സ്ഥിരപെട്ടതാണ്.
അത് ഇബ്നു തൈമിയയും അംഗീ കരിച്ചിട്ടുണ്ട്. ലോക മുസ്ലിമീങ്ങൾ ഏകോപിച്ച താണ്:

ഇങ്ങനെ മരണപ്പെട്ടു പ്പോയ മഹാൻമാരില്ലേക്ക് സ്വദഖയുടെയും നേർച്ചയുടെ പ്രതിഫലം ചേർക്കുന്നത് ' കൊണ്ടന്ന് മഹാൻമാരുടെ പേരിൽ നേർച്ച എന്നു  പറയുന്നത് ഒരിക്കലും തന്നെ ഇവിടെ നേർച്ച അള്ളാഹു അല്ലാത്തവരിലേക്കല്ല നൽക്കുന്നത്.

 സ്വദഖയുടെ പ്രതിഫലമാണ് അവർക്കെത്തുന്നത്. ഇതിനെ
പറ്റി മഹാൻമാരുടെ പേരിൽ നേർച്ച എന്നോ അവർക്ക് നേർച്ചയാക്കി എന്നോ വാചകത്തിൽ പ്രയോഗിച്ചാലും അവിടെ അള്ളാഹുവിന് തന്നെയാണ്  നേർച്ചയാക്കുന്നത്

 അതിന്റെ പ്രതിഫലം മഹാത്മാർക്ക് ഹദിയ ചെയ്യുന്നു എന്ന ഉദ്ധേശത്തിലാണ് അവരുടെ പേരിൽ നേർച്ചയാക്കി എന്ന് പറയുന്നത്.

  ഇത് ശിർക്ക് ആണെന്നോ ഹറാമാണെന്നോ തെളിയിക്കാൻ കഴിയില്ല .

മുസ്ലിമീങ്ങൾ അള്ളാഹുവല്ലാത്തവർക്ക് നേർച്ചയിക്കുന്നു എന്നു പറഞ്ഞ് ലോക മുസ്ലീമങ്ങളെ മേൽ ശിർക്ക് ആരോപിക്കുന്നവർ ആടിനെ പട്ടിയാക്കുകയാണ്  ചെയ്യുന്നത് '

ഒരു മഹാന്റെ പേരിലോ മറ്റോ നേർച്ചയാക്കിയാൽ അതുക്കൊണ്ടുദ്ദേശിക്കുന്നത് ആ  ആ മഹാന്മാരുടെ അനുസ്മരണം നടത്താൻ വേണ്ടിയോ അത് നടത്തുന്ന പള്ളിയിലേക്കോ  അവരെ സ്നേഹിക്കുന്നവർക്കോ സാധുക്കൾക്കോ അവരുടെ ഖബർ പരിപാലനത്തെയോ അവിടെയുള്ള സാധുക്കൾക്കോ മറ്റോസ്വദഖ ചെയ്യുക എന്നും ആസ്വദഖയുടെ പ്രതിഫലം മഹാൻമാരിലേക്ക് ചേരുക എന്നതും ഈ പുണ്യ കർമ്മങ്ങളെ കൊണ്ടും മഹാൻമാരോടുള്ള മഹബ്ബത്തു കൊണ്ടും ആവശ്യ'ങ്ങൾ പൂർത്തികരിക്കുക എന്നതും ആണ് .

മേൽ പറഞ്ഞ വിവരണം താഴെ പറയുന്ന പ്രമാണങ്ങളിൽ നിന്ന് ഗ്രഹിക്കുന്നതാണ്.

ഒരു സുന്നത്തായ കാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നതിനാണല്ലോ നേർച്ച എന്ന്  പറയുന്നത്. ദാനധർമ്മം ഒരു സുന്നതായ കർമമാണ് . അത് മഹാന്മാരുടെ പേരിൽ ചെയ്യാൻ നേർച്ചയാക്കുമ്പോഴും അല്ലാഹുവിനുള്ള ആരാധന തന്നെയാണ് . മഹാന്മാർക്കുള്ള ആരാധനയല്ല. മയ്യിത്തിന്ടെ പേരിലുള്ള നിസ്ക്കാരം മയ്യിത്തിനുള്ള ആരാധനയല്ലല്ലോ . അതിനാൽ അത് ശിർകോ കുഫ്റോ അല്ല .

മഹാനാരുടെ പേരിൽ നേർച്ച നേരുന്നതും അവരുടെ പേരിൽ ദാനം ചെയ്യുന്നതും , അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും വിശുദ്ധ ഇസ്ലാമിന് അവരറ്‌പ്പിച്ച അതിമഹത്തായ സേവനങ്ങളുടെ പേരിൽ അവരോടുള്ള കടപ്പാട് നിറവേറ്റാനും അതുമുകേന അലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുമാണ് . മഹാന്മാരെ ആധരിക്കുന്നതും അവരുടെ സ്മരണ ലോകത് നിലനിർത്തുന്നതും അല്ലാഹു ഇഷ്ടപ്പെടുന്ന സൽകർമമാണല്ലോ

മഹാൻമാർക്ക് നേർച്ചയ്ക്കൽ ഖാതിമതുൽ മുഹഖിഖീൽഇബ്നു ഹജർ റ പറയുന്നു.

മഹാൻമാർക്ക് നേർച്ചയ്ക്കൽ
സ്വഹീഹാണ് അത് കൊണ്ട് ഉദ്ധേശിച്ച പുണ്യ കർമ്മത്തിന് വേണ്ടി അതിനെ ചെലവഴിക്കേണ്ടത് ആണ്
ഇനി ഒരു ഉദ്ദേശവും ഇല്ലെങ്കിലും ലും പതിവുപോലെ  നന്മകൾക്ക് വേണ്ടി ചെലവഴിക്കാവുന്ന അതാണ് ആ വലിയ്യിനെ ആരാധിക്കൽനെ കരുതിയാൽ നേർച്ച പാടില്ല
 ഫതാവൽ കുബ്റാ


وسئل عن النذر لولي من الأولياء والوقف عليه هل يصح أو لا ؟ . فأجاب بقوله : إن النذر
 أو الوقف لمشاهد الأولياء والعلماء صحيح إن نوى الناذر أو الواقف أهل ذلك المحل أو صرفه في عمارته أو مصالح أو غير ذلك من وجوه القرب ، وكذا إن لم يقصد شيئاً ويصرف في °هذه الحالة لما ذكر من مصالح ذلك المحل بخلاف ما لو صد بذلك التقرب إلى من دفن هناك أو ينسب إليه ذلك المحل ، فإن النذر حينئذ لا ينعقد الفتاوي الكبري،

വലിയ്യിന്റെ പേരിൽ നേര്ച്ച നേരുന്നത് കൊണ്ട് സാധുക്കള്‍ക്ക് ഭക്ഷണം
കൊടുക്കുക അല്ലെങ്ങില്‍ വലിയ്യിന്റെ പ്രതിനിതികളേയോ സന്താനങ്ങലെയോ കരുതുക
തുടങ്ങിയ പുണ്യ കരമായ കാര്യങ്ങളും ആയി ബന്ധപ്പെട്ടതിനെ കരുതണം എന്നാണു
മഹാനവര്കള്‍ പറയുന്നത്, കാരണം അതെല്ലാം അല്ലാഹുനികള്‍ നിന്നും പ്രതിഫലം
ലഭിക്കുന്ന പുണ്യ കര്‍മ്മങ്ങള്‍ ആണ്.

വീണ്ടും പറയുന്നത് കാണുക

النَّذْرُ لِلْوَلِيِّ إنَّمَا يُقْصَدُ بِهِ غَالِبًا التَّصَدُّقُ عَنْهُ
لِخُدَّامِ قَبْرِهِ وَأَقَارِبِهِ وَفُقَرَائِهِ فَإِنْ قَصَدَ النَّاذِرُ
شَيْئًا مِنْ ذَلِكَ أَوْ أَطْلَقَ صَحَّ വലിയ്യിനുള്ള നേര്ച്ച എന്നത് കൊണ്ട്
ഉദ്ദേശ്യം സാധാരണ ഗതിയില്‍ അദ്ധേഹത്തിന്റെ പേരില്‍ കബര്‍
പരിപാലിക്കുന്നവ്ര്‍ക്കും ദരിദ്രര്‍ക്കും ഉള്ള സ്വദക ആണ്, നേര്ച്ച നേരുന്ന
വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്ച്ച സ്വഹീഹാകും (ഫതാവല്‍ കുബ്ര)
അസ് ലം സഖാഫി പരപ്പനങ്ങാടി

*ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു.*



 مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ

*അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.*

മറുപടി

ശിർക് മഹാ പാപ്പമാണന്ന് ആർക്കും തർക്കമില്ല

*ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു.*

അല്ലാഹു അല്ലാത്തവരുടെ പേരില്‍ ബലികര്‍മ്മവും മറ്റു നേര്‍ച്ചകളും.

{وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ}  : أَيْ ذُبِحَ عَلَى اسْمِ الصَّنَمِ، إذْ الْإِهْلَالُ رَفْعُ الصَّوْتِ وَمِنْهُ فُلَانٌ أَهَلَّ بِالْحَجِّ إذَا لَبَّى وَاسْتَهَلَّ الصَّبِيُّ إذَا صَرَخَ حِينَ وِلَادَتِهِ، وَالْهِلَالُ لِأَنَّهُ يُصْرَخُ عِنْدَ رُؤْيَتِهِ وَكَانُوا يَقُولُونَ عِنْدَ الذَّبْحِ بِاسْمِ اللَّاتِ وَالْعُزَّى فَحُرِّمَ عَلَيْهِمْ. فَمَعْنَى {وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ} وَمَا ذُبِحَ لِلطَّوَاغِيتِ وَالْأَصْنَامِ قَالَهُ جَمْعٌ، وَقَالَ آخَرُونَ: يَعْنِي مَا ذُكِرَ عَلَيْهِ غَيْرُ اسْمِ اللَّهِ. قَالَ الْفَخْرُ الرَّازِيّ وَهَذَا الْقَوْلُ أَوْلَى لِأَنَّهُ أَشَدُّ مُطَابَقَةً لِلَفْظِ الْآيَةِ. قَالَ الْعُلَمَاءُ لَوْ ذَبَحَ مُسْلِمٌ ذَبِيحَةً وَقَصَدَ بِذَبْحِهَا التَّقَرُّبَ بِهَا إلَى غَيْرِ اللَّهِ تَعَالَى صَارَ مُرْتَدًّا وَذَبِيحَتُهُ ذَبِيحَةُ مُرْتَدٍّ
الكتاب: الزواجر عن اقتراف الكبائر (1/362)
 ابن حجر الهيتمي

 "അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത്‌" (അല്‍ ബഖറ - 173) എന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട്  പറയുന്നു

റാസി ഇമാം പറയുന്നു: ഇത് വളരെ ബന്ധപ്പെട്ട ഒരു വാചകമാണ്, ആയത്തില്‍ പ്രതിപാദിച്ചിട്ടുള്ളതിനോട് വളരെ അനുയോജ്യമായ ആശയമാണ്, പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു.
"ഒരു മുസ്ലിം  ബലികർമ്മം നിർവ്വഹിക്കുകയും പ്രസ്തുത ബലികർമ്മം കൊണ്ടു അല്ലാഹു അല്ലാത്തവരുടെ സാമീപ്യം ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ് (മതഭ്രഷ്ട്ടൻ) ആയിതീർന്നു."
(ഇബ്ൻ ഹജർ ഹൈതമി - അസ്സവാഅജീർ- 1/362 )

മറുപടി

മൗലവി പുരോഹിതൻ  ഇബ്നു ഹജർ റ യുടെ മേൽ വാജ കത്തിൽ അർഥം പറയാതെ കട്ടഭാഗവും മൗലവി തെറ്റായി അർഥം പറഞ്ഞതും  കൂടി ഞാൻ ശരിയായി അർഥം പറയാം.
ഇബ്നു ഹജർ റ പറയുന്നത് ഇങ്ങനെ യാണ്.

അല്ലാഹു അല്ലാത്തതിന്ന് വേണ്ടി അറുക്കപ്പെട്ടത് എന്ന് പറഞ്ഞാൽ വിഗ്രഹത്തിന്റെ പേര് പറഞ്ഞു അറുക്കപെട്ടത് എന്നാണ് 'ലാത്തയുടെയും ഉസ്സയുടെയും പേര് കൊണ്ട് എന്ന് അവർ അറുക്കുമ്പോൾ പറയാറുണ്ടായിരുന്നു'
അപ്പോൾ
അല്ലാഹു അല്ലാത്തതിന്ന് വേണ്ടി അറുക്കപ്പെട്ടത് എന്ന് പറഞ്ഞാൽ വിഗ്രഹത്തിന്റെ പേര് പറഞ്ഞു അറുക്കപെട്ടത് എന്നാണ് 'ഒരു സംഘം പണ്ഡിതർ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
മറ്റൊരു വിഭാഗം പണ്ഡിതർ പറയുന്നത് അല്ലാഹു അല്ലാത്തവരുടെ പേര് പറഞ്ഞു അറുത്തത് എന്നാണ് ' ഈ അഭിപ്രായം ഏറ്റവും യോജിച്ച അഭിപ്രായമാണ് ' ആയത്തിന്റെ വാചകത്തിനോട് അനുയോജ്യവും ഇതാണ്

പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു.
"ഒരു മുസ്ലിം  ബലികർമ്മം നിർവ്വഹിക്കുകയും പ്രസ്തുത ബലികർമ്മം കൊണ്ടു അല്ലാഹു അല്ലാത്തവരിലേക്ക് സാമീപ്യം (ആരാധന) ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ് (മതഭ്രഷ്ട്ടൻ) ആയിതീർന്നു."
(ഇബ്ൻ ഹജർ ഹൈതമി - അസ്സവാഅജീർ- 1/362 )

ഇവിടെ പാടില്ലാത്തത് വിഗ്രഹത്തിന് വേണ്ടി അവയ്ക്ക് അരാധനയായി അറുത്തതും
വിഗ്രഹത്തിന്റെ പേര് പറഞ്ഞു അറുക്കപെട്ടതും അല്ലാഹു അല്ലാത്തവരുടെ പേര് പറഞ്ഞു അറുത്തത് എന്നാണ് 'അത് നിശിദ്ധമാവുമെന്നും
അല്ലാഹു അല്ലാത്തവരിലേക്ക് സാമീപ്യം (ആരാധന) ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ് (മതഭ്രഷ്ട്ടൻ) ആയിതീർന്നു." എന്നുമാണ് ഇതിൽ ആർക്കാണ് തർക്കമുള്ളത് ഒഹാബി

എന്നാൽ ഔലിയാക്കൾക്ക് വേണ്ടി സ്വദഖ ചെയ്യാൻ നേർച്ചയാക്കാമെന്ന് ഇബ്നു ഹജർ റ പറഞ്ഞത് നേരത്തെ ഉദ്ധരിച്ചതാണ്
അവർ പറയുന്നു


النَّذْرُ لِلْوَلِيِّ إنَّمَا يُقْصَدُ بِهِ غَالِبًا التَّصَدُّقُ عَنْهُ
لِخُدَّامِ قَبْرِهِ وَأَقَارِبِهِ وَفُقَرَائِهِ فَإِنْ قَصَدَ النَّاذِرُ
شَيْئًا مِنْ ذَلِكَ أَوْ أَطْلَقَ صَحَّ വലിയ്യിനുള്ള നേര്ച്ച എന്നത് കൊണ്ട്
ഉദ്ദേശ്യം സാധാരണ ഗതിയില്‍ അദ്ധേഹത്തിന്റെ പേരില്‍ കബര്‍
പരിപാലിക്കുന്നവ്ര്‍ക്കും ദരിദ്രര്‍ക്കും ഉള്ള സ്വദക ആണ്, നേര്ച്ച നേരുന്ന
വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്ച്ച സ്വഹീഹാകും (ഫതാവല്‍ കുബ്ര)

 ________________________________________


*മൗലവി തുടരുന്നു*

 أَنَّ النَّاذِرَ إنْ قَصَدَ تَعْظِيمَ الْبُقْعَةِ أَوْ الْقَبْرِ أَوْ التَّقَرُّبَ إلَى مَنْ دُفِنَ فِيهَا أَوْ مَنْ تُنْسَبُ إلَيْهِ وَهُوَ الْغَالِبُ مِنْ الْعَامَّةِ لِأَنَّهُمْ يَعْتَقِدُونَ أَنَّ لِهَذِهِ الْأَمَاكِنِ خُصُوصِيَّاتٍ لِأَنْفُسِهِمْ وَيَرَوْنَ أَنَّ النَّذْرَ لَهَا مِمَّا يَنْدَفِعُ بِهِ الْبَلَاءُ فَلَا يَصِحُّ النَّذْرُ فِي صُورَةٍ مِنْ هَذِهِ الصُّوَرِ لِأَنَّهُ لَمْ يُقْصَدْ بِهِ التَّقَرُّبُ إلَى اللَّهِ سُبْحَانَهُ وَتَعَالَى
الكتاب: الفتاوى الفقهية الكبرى (4/268)
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)
നേര്‍ച്ച  ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കുവാണോ, അല്ലെങ്കില്‍ ഖബറിന്‍റെയോ ഖബറാളിയുടെയോ ആ ഖബറിലേക്ക് ചെര്‍ക്കപ്പെടുന്നവരുടെയോ  സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണ്. സാധാരണക്കാരുടെ മിക്ക നേര്‍ച്ചയും ഇത് തന്നെയാണ്. ആ നേര്‍ച്ച സ്ഥലങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്നും അവിടേക്കുള്ള നേര്‍ച്ച ആപത്തിനെ തടുക്കുമെന്നും അവര്‍ വിചാരിക്കുന്നു. ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും സ്വഹീഹാവുകയില്ല. കാരണം ഈ നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിന്‍റെ സാമീപ്യമല്ല അവരുദ്ധേഷിക്കുന്നത്.


മറുപടി

ഇവിടെ ധാരാളം ഭാഗങ്ങൾ ഈ പുരോഹിതൻ കട്ടുവെച്ചിട്ടുണ്ട്
ഈ കട്ടുവെക്കൽ ജൂതന്മാരെ പോലും കടത്തിവെച്ചിരിക്കുന്നു
'ഇബ്നു ഹജർ ഫതാവയിൽ ധാരാളം പേജുകളിൽ മരണപെട്ട ഔലിയാക്കളുടെ പേരിൽ നേർച്ചയാക്കൽ അനുവദനീയമാണന്ന് പറഞ്ഞിട്ടുണ്ട് 'അതല്ലാം മൗലവീസ് കട്ടുവെച്ചച്ചതാണ്
ഇത് ഇബ്ലീസിനെ പോലും നാണിപ്പിക്കുന്നതാണ്

മൗലവി കട്ടുവെച്ച   ഫത്വയുടെ ഭാക്കി  ഭാഗം താഴെ നൽകുന്നു '
وسئل عن النذر لولي من الأولياء والوقف عليه هل يصح أو لا ؟ . فأجاب بقوله : إن النذر أو الوقف لمشاهد الأولياء والعلماء صحيح إن نوى الناذر أو الواقف أهل ذلك المحل أو صرفه في عمارته أو مصالحة أو غير ذلك من وجوه القرب ، وكذا إن لم يقصد شيئاً ويصرف في هذه الحالة لما ذكر من مصالح ذلك المحل بخلاف ما لو قصد بذلك التقرب إلى من دفن هناك أو ينسب إليه ذلك المحال ، فإن النذر حينئذ لا ينعقد ،


وقد ذكر الأذرعي وغيره في نذر نحو الشمع ووقفه على ذلك ما يفيد ما ذكرته ، وحاصله أن من نذر أو وقف ما يشتري من غلته الأسراج للمسجد أو غيره صح إن كان قد يدخله ولو على نذور من ينتفع به من مصل أو نائم وإلا لم يصح ، وكذا إذا قصد بالنذر أو الموقوف من ذلك على المشاهد التنوير على من يسكن البقعة أو يرد إليها ، لأن هذا نوع فرية أما إذا قصد به الإيقاد على القبر ولو مع قصد التنوير فلا يصح ، وكذا إذا قصد به وهو الغالب من العامة تعظيم البقعة أو الغير أو التقرب إلى صاجيه فلا ينعقد لأنهم يعتقدون أن لهذه الأماكن خصوصيات ويرون أن النذر لها مما يندفع به البلاء الفتاوى الكبري 283
അല്ലാമാഇബ്നു ഹജർ റ യോട് ചോദ്യം
ഔലിയാക്കളിൽ പെട്ട ഒരു വലിയ്യിന് നേർച്ചയാക്കാമോ

ഉത്തരം.

ഔലിയാക്കളുടെയും ഉലമാ ഇന്റയും മഖ്ബറയിലേക്ക് നേർച്ചയും വഖ്ഫും സ്വഹീഹാണ് 'അവിടെയുള്ള' നിവാസികളെ യോ ആമഖ്ബറയുടെ പരിപാലനത്തിനോ   മറ്റു പുണ്യ കർമത്തിനോ  ചെലവഴിക്കൽ കരുതേണ്ടതാണ് ഒന്നും കരുതിയില്ല ങ്കിലും  അപ്പോഴും മേൽപ്പറഞ്ഞതിലേക്ക് തന്നെയാണ് അതിനെ ചെലവഴിക്കേണ്ടത്
അവിടെ മറ പെട്ടുകിടക്കുന്ന ആളുകളിലേക്ക് ഖുർബത് (ആരാധനാ കൊണ്ടുള്ള സാമീപ്യം )കരുതാൻ പാടില്ല അപ്പോൾ നേർച്ച സഹീഹ് വകയില്ല
അവിടെ വരുന്നവർക്കോ താമസിക്കുന്നവർ 'കോ
ഉപകാരമുണ്ടങ്കിൽ എണ്ണയും നേർച്ചയാക്കാവുന്നതാണ്.
നേര്‍ച്ച  ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കുവാണോ, അല്ലെങ്കില്‍ ഖബറിന്‍റെയോ ഖബറാളിയുടെയോ ആ ഖബറിലേക്ക് ചെര്‍ക്കപ്പെടുന്നവരുടെയോ ആരാധന കൊള്ള സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണ്. (വിവരമില്ലാത്ത ചില നാടിലെ )സാധാരണക്കാരുടെ മിക്ക നേര്‍ച്ചയും ഇത് തന്നെയാണ്. ആ നേര്‍ച്ച സ്ഥലങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്നും അവിടേക്കുള്ള നേര്‍ച്ച (അല്ലാഹു അല്ല ) ആപത്തിനെ തടുക്കുമെന്നും അവര്‍ വിചാരിക്കുന്നു. ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും സ്വഹീഹാവുകയില്ല. കാരണം ഈ നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിന്‍റെ സാമീപ്യമല്ല അവരുദ്ധേഷിക്കുന്നത് (.ഫതാവ282)


സുന്നികൾ ഔലിയാക്കളുടെ പേരിൽ സ്വദഖയായി അദ്ധേഹം ആദ്യം അങ്ങീകരിച്ചിട്ടുണ്ട് ആ ഭാഗം ഒഹാബി പുരോഹിതൻ കട്ടുവെച്ചിരിക്കുകയാണ്
നേർച്ച സ്വയം ആപത്തിനെ തടുക്കുമെന്ന വിശ്വാസത്തിൽ മഹാന്മാരിലേക് ആരാധന (ഖുർബത്ത്) അർപിച്ച് കൊണ്ട് ഏതോ രാജ്യത്ത് വിവരമില്ലാത്ത ചിലർ നടത്തുന്ന നേർച്ചയേയാ ണ് മഹാനവറുകൾ എത്രിക്കുന്നത് 'മഹാന്മാരുടെ പേരിൽ സ്വദഖയായി നടത്തുന്ന നേർച്ചയേ അദ്ധേഹം ഈ ഫത് വയിലും അതിന്റെ തൊട്ടടുത്ത പേജുകളിലും വെക്തമായി ശരിവെച്ചിട്ടുണ്ട് സ്വദഖ ദുരിദങ്ങൾ നീക്കുമെന്ന് നബി സ്വ പറഞ്ഞതുമാണല്ലോ

' നേർച്ച നടത്തുന്നത് അല്ലാഹുവിലേക്ക് അടുപ്പിക്കാനും അവനുള്ള ആരാധനയായിട്ടുമാണ് ' മഹാന്മാരിലേക്ക് അടുപ്പിക്കാനോ അവർക്കുള്ള ആരാധനയായിട്ടല്ല 'നേർച്ച സ്വയം ഒരു ദുരന്തവും തടുക്കുകയില്ല. സ്വദഖയും പുണ്യകർമവും പ്രാർഥനയും കാരണം അല്ലാഹുവാണ് എല്ലാം തടുക്കുന്നത് '

ഒഹാബികൾ കട്ടൂ വെക്കുന്ന ഇബ്നു ഹജർ റ വിന്റെ ഫതാവയുടെ മറ്റു ഭാഗങ്ങൾ കാണുക.



ഔലിയാക്കളുടെ ഖബറിലേക്കോ വഫാത്തിന് ശേഷം മുത്ത് നബി صلى الله عليه وسلم
തങ്ങൾക്കോ നേർച്ചയാക്കുന്നതിന്റെ വിധി എന്ത്?

ഉത്തരം

വലിയ്യുന്നുള്ള നേർച്ച കൊണ്ട് അതികവും ഉദ്ധേശിക്കുന്നത്
അദ്ധേഹത്തിന്റെ ഖബറിന്റെ സേവകന്മാർക്കോ  കുടുംബത്തിനോ സാധുക്കൾക്കോ സ്വദഖ ചെയ്യൽനേയാണ് കരുതാറുള്ളത്
വലിയ്യിന്റെ പേരിൽ നേർച്ച കൊണ്ട് ഇത്തരം കാര്യങ്ങൾ കരുതുകയോ നിരുപാദികം നേർച്ചയാക്കുകയോ ചെയ്താൽ അത് സ്വഹീഹാണ്
മയ്യത്തിന്റെ തടിയിലേക്ക് ഖുർബത്തിനെ (ഇബാദത്ത് ) കരുതിയാൽ സ്വഹീഹല്ല
മയ്യത്തിന് നേർച്ച സ്വഹീഹല്ല എന്ന് അബുൽ ഹസനുൽ അർ സഖ് പറഞ്ഞതിനേ ഇതിന്റെ മേൽ (മയ്യത്തിന്റെ തടിയിലേക്ക് ഖുർബത്തിനെ (ഇബാദത്ത് ) കരുതിയാൽ )ചുമത്തണം
ഇമാം റാഫി റ ഇ യുടെ അസീസ് എന്ന ഗ്രന്തത്തിലും മേൽ കാര്യം പറഞ്ഞിട്ടുണ്ട്
മഖ്ബറ യുടെ ഖാദിമങ്ങൾക്കും അയൽവാസികൾക്കും സ്വദഖ കരുതൽ പതിവുള്ളപ്പോൾ ' അത് സ്വഹീഹാണന്നാണ് റാഫി ഈ റ ഇമാമിന്റെ ഉദ്ധേശം ഖാദിം എന്ന ഗ്രന്തത്തിലും ഇത് പറഞ്ഞിട്ടുണ്ട്
മുത്ത് നബിക്ക്صلي الله عليه وسلم നേർച്ചയാക്കലും മേൽ പ്രകാരം സ്വഹീഹാണ് അവിടത്തെ അയൽവാസികൾക്കൊ മഖ്ബറ യുടെ ഖാദി മുകളെയോ ഉദ്ധേശിച്ച് നേർച്ചയാക്കിയാൽ അങ്ങനെ ചെയ്യണം 'അല്ലങ്കിൽ പതിവ് പോലെ ചെയ്യണം ( ഫതാവ280)


. باب النذر وسئل رحمه الله تعالى بما لفظه ما حاصل أحكام النذر لقبور الأولياء وللمساجد وللنبي  بعد وفاته ، وما حاصل ما يجب في قسمة ذلك النذر هل هو على سكان مشهد المندور له مع التسوية بينهم ومن سبق منهم وأاخذ النذر يفوز به أو يشاركه فيه الباقون ؟ فأجاب نفعنا الله سبحانه وتعالى بعلومه بقوله : النذر للولي إنما يقصد به غالباً التصدق عنه الخدام قبره وأقاربه وفقرائه فإن قصد القادر شيئاً من ذلك أو أطلق صح وإن قصد التقرب لذات الميت كما يفعله أكثر الجهلة لم يصح وعلى هذا الأخير يحمل إطلاق أبي الحسن الأزرق عدم صحة النذر للميت . وفي العزيز في النذر لقبر جرجان ما هو صريح فيما ذكر وحذفه في الروضة لإيهامه صحة النذر للقبر مطلقاً لكن مراد الرافعي كما في الخادم أن العرف اقتضى أن يتصدق به على فقراء جبران مشهده أو خدمته والنذر للمسجد صحيح لأنه حر يملك وحينئذ يصرف لمصالحه كالوقف عليه فلا يعطي خدمته منه شيئاً إلا أن صرح الناذر بأنه قصدهم وحيث صح النذر للقبر عمل في قسمة المندور على الفقراء والخدام والأقارب وغيرهم بالعادة المطردة في ذلك وقت النذر إن علمها النادر أخذاً من كلامهم في باب الوقف من أنه يعمل فيه بالعادة بهذه الشروط ومن ثم قالوا في العادة الموجود فيها هذه الشروط أنها بمنزلة شرط الواقف فكذا نقول هنا العادة المذكورة بمنزلة شرط الناذر فيعمل بجميع ما حكمت به فلو اعتيد أن من خرج وسبق إلى الناذر وأخذ منه فاز به عمل بذلك على ما أفتى به بعضهم . قال السيد السمهوديي رحمة الله تبارك وتعالى بعد ذكره نحو ما قدمته


 وكذا القول فيمن نذر به للنبي فإن قصد النادر خدامه أو جيرانه و عمل به وإن لم يعلم قصده واطرد العرف بشيء من ذلك حمل الندر عليه اهـ ، ولم يقيد هو ولا غيره ذلك بما قدمته أن شرط العمل بالعادة أن يعرفها الناذر حين النذر ولا بد من ذلك لما علمته من كلامهم في الوقف فإن علم من حال الناذر أنه لا يعرف تلك العادة المطردة في وقت أو شك في ذلك فالذي يظهر في حالة الشك حمله على العادة ، لأن الظاهر أن الناذر أحاط بها ، وأما في حالة العلم بعدم معرفته بها فيتردد النظر فيه ولا يبعد أن يقال ينظر لعرف أهل بلد الناذر في نذرهم للقبور فإن لم يعرف بلده أو لم يكن لهم عرف في ذلك اعتبرت العادة التي يقصدها أغلب الناس فتاوى الكبرى 280 .


 ഇബ്നു ഹജർ റ നോട് ചോദ്യം
മുത്ത് നബിക്ക് നേർച്ചയാക്കിയാൽ എന്ത് ചെയ്യണം
മറുപടി

റാഫിഈ റ ഇബ്നു അബ്ദുസ്സലാം  റ അദ്റഈ റ
സർകശി റ മറ്റു മഹത്തുകളുടെ വാചകങ്ങളിൽ നിന്നും ഗ്രഹിക്കുന്നത്

മുത്ത് നബി صلي الله عليه وسلم
യുടെ പേരിൽ  നേർച്ച കൊണ്ട് മുത്ത് നബി صلي الله عليه وسلم
യുടെ പള്ളിയിലേക്കോ അയൽവാസികൾക്കോ മറ്റു പുണ്യകർമത്തിനോ ചിലവയിക്കൽ നെ കരുതിയാൽ ആ നേർച്ച സ്വഹീഹാവുന്നതാണ് മേൽപ്രകാരം ചിലവയിക്കേണ്ടതാണ് 'ഒന്നും കരുതാതെ നേർച്ചയാക്കിയാൽ പതിവ് പോലെ ചില വയിക്കണം
ഒരു പതിവുമില്ലങ്കിൽ സ്വഹീഹല്ല (.ഫതാവ281)


 وسئل إذا نذر شخص نذراً للنبي  هل يملكه  ويرصد لمصالح حجرته أو لمصالح مسجده أو لأهله فإذا صرف فهل يصرف لبنى الحسنين أو لبني هاشم وبني المطلب أو لخدام حجرته أو لخدام مسجده أو لسكان بلده أم لا ؟ وإذا أخذ نذره أحد هؤلاء  المذكورين جاز له ذلك والتصرف فيه أم لا ؟ .

 فأجاب الذي يؤخذ من مجموع كلام الرافعي وأبن عبد السلام والأذرعي والزركشي وغيرهم أن من نذر شيئاً للنبي ؟ فإن قصد صرفه في قرية تتعلق بمسجده أو بجيرانه أو بغير هما صح تذره وعمل فيه بقصده وإن لم يقصد شيئاً فإن أطرد العرف بصرف ما ينذر له و لجهة مخصوصة وعلم الناذر بذلك العرف وقت النذر صح النذر أيضاً ووجب صرفه لتلك الجهة المذكورة وإن لم يطرد بشيء أو جهله الناذر ولا قصد له كما تقرر فالذي يتجه أنه لا يصح النذر لأنه لم يقصد به قربة ولم يوجد عرف ينزل عليه وإذا خرج النذر عن هذين ولم يكن لفظه موضوعاً للقرية كان باطلاًفتاوي280

ഇബ്ൻ ഹജർ റ നോട്  ചോദ്യം
ഔലിയാക്കൾക്ക്‌ നേർച്ച സ്വഹീഹാ ണോ?
മറുപടി
ജീവിച്ചിരിക്കുന്ന വലിയ്യിന് സ്വഹീഹാണ്  അത് അദ്ധേഹത്തിന് തന്നെ നൽകണം

മരിച്ച വലിച്ചിന് നേർച്ചയിക്കൽ കൊണ്ട് അദ്ധേഹത്തിന്റെ ഖബറിന്നരികിലുള്ള സാധുക്കളെ ഭക്ഷിപ്പിക്കലോ അദ്ധേഹത്തിന്റെ ഖലീഫമാർക്കോ മക്കൾക്കോ നൽകലോ  ആ വലിയുമായി ബന്തപെട്ട മറ്റു പുണ്യകർമങ്ങളോ കരുതിയാൽ
അത് സ്വഹീഹാണ്
ഒന്നും കരുതിയില്ലങ്കിൽ പതിവ് പോലെ ചിലവാക്കണം
വലിയിലേക്ക് നേരിട്ട് നൽകൽ നേ കരുതിയാൽ സ്വഹീഹല്ല
(ഫ്താവ280)
وسئل عن النذر للأولياء هل يصح ويجب تسليم المنذور إليهم إن كانوا أحياء أو لأي فقير أو مسكين كان وإذا كان الولي ميتاً فهل يصرف لمن في ذريته أو أقاربه أو لمن ينهج منهجه أو يجلس في حلقته أو لغيره أو كيف الحال

. فأجاب بقوله : النذر الولي الحي صحيح ويجب صرفه إليه ولا يجوز صرف شيء منه لغيره ، وأما الندر لولي ميت فإن قصد النادر الميت بطل نذره وإن قصد قرية أخرى كاولاده وخلفائه أو إطعام الفقراء الذين عند قبره أو غير ذلك من القرب المتعلقة بذلك الولي صح النذر ووجب صرفه فيما قصد النادر وإن لم يقصد شيئاً لم يصح إلا أن اطردت عادة الناس في زمن النادر بأنهم يدرون الميت ويريدون جهة مخصوصة مما ذكرناه وعلم النادر بتلك العادة المطردة المستقرة فالظاهر تنزيل نذره علية أخذاً مما ذكروه في الوقت من أن العادة المستقرة المرادة في زمن الواقف تنزل منزلة شرط فتاوي الكبري280
 دك
ഇനിയും ധാരാളം ഉദ്ധരണികളും പണ്ഡിത വ ജനങ്ങളും നമുക്ക് കൊണ്ട് വരാൻ കഴിയും ധീർഘം ഭയന്നു ചുരുക്കുന്നു


*ഒഹാബി പുരോഹിതൻ വീണ്ടും തെറ്റിദ്ധരിപ്പിക്കുന്നു.*

ഇമാം നവവി(റ)പറയുന്നു: ''അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നഹദീഥിലെ 'അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കുക' എന്നതിന്റെ ഉദ്ദേശം അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കലാണ്.
.

മറുപടി:

നാം മഹാൻമാരുടെ പേരിൽ അറുക്കുക എന്നതിനാൽ ലക്ഷ്യമാക്കുന്നത്
അല്ലാഹുവിന് വേണ്ടി അറുത്ത് സാധുക്കൾക്ക് സ്വദഖ ചെയ്യുമ്പോൾ
ആ സ്വദഖയുടെ പ്രതിഫലം മരണപെട്ടവർക്ക് ഹദിയ ചെയ്യലാണന്ന് നേരത്തെ വിവരിച്ചതാണ്.

ഇത് തെറ്റാണ് ഇമാം നവവിയോ മറ്റു ഒരു പണ്ഡിത നോ പഠിപിച്ചിട്ടുണ്ടങ്കിൽ അതാണ് മൗലവി കൊണ്ട് വരേണ്ടത്.

ഇവിടെ ഇമാം നവവി പറയുന്നത്
അല്ലാഹു വിന്റെ നാമം കൊണ്ട് ഞാൻ അറുക്കുന്നു എന്ന്  അറവിന്റെ സമയത്ത് പറയുന്നതിന് പകരം
ഇന്ന വ്യക്തിയുടെ നാമത്തിൽ അറുക്കുന്നു എന്ന് പറഞ്ഞാൽ അത് ഹറാമാണ് എന്നാണ്.

واما ا لذبح لغير الله فالمراد به أن يذبح باسم غير الله تعالى (شرح مسلم)

ഇവിടെ സുന്നികളാരും അറുക്കുന്ന സമയത്ത് ഏതെങ്കിലും മഹാന്മാരുടെ പേര് ചൊല്ലി അറുക്കാറില്ല.

മഹൻമാരുടെ പേരിൽ സ്വദഖയുടെ പ്രതിഫലം ഹദിയ ചെയ്യുന്നത് കൊണ്ട്
ചിലർ അതിനെ പ്രയോഗിക്കുമ്പോൾ അവരുടെ പേരിൽ എന്ന് പറയാറുണ്ടങ്കിൽ അതിന്റെ ഉദ്ദേശം
മഹൻമാരുടെ പേരിൽ സ്വദഖയുടെ പ്രതിഫലം ഹദിയ ചെയ്യുന്നു എന്ന് മാത്രമാണ്.

പ്രയോഗത്തിലുള്ള സാമ്യതയുടെ പേരിൽ
പാവപെട്ട ജനങ്ങളെ വിഡ്ഢികളാക്കുകയും,
ആട്ടിനെ പട്ടിയാക്കുകയും ചെയ്യുന്ന വേലയാണ് മൗലവി പുരോഹിതൻ ഫൈസൽ നടത്തുന്നത്.

കബളിപ്പിക്കാതെ ഇവർക്ക് നിലനിൽപില്ലല്ലോ

.........................


واما ا لذبح لغير الله فالمراد به أن يذبح باسم غير الله تعالى كمن ذبح للصنم او الصليب أو لموسى أولعيسى صلى الله عليهما أو للكعبة ونحو ذلك فكل هذا حرام ولاتحل هذه الذبيحة سواء كان الذابح مسلما أو نصرانيا أو يهوديا نص عليه الشافعى واتفق عليه أصحابنا فإن قصد مع ذلك تعظيم المذبوح له غير الله تعالى والعبادة له كان ذلك كفرا فان كان الذابح مسلما قبل ذلك صار بالذبح مرتدا وذكر الشيخ ابراهيم المروزى من أصحابنا أن مايذبح عند استقبال السلطان تقربا إليه أفتى أهل بخارة بتحريمه لأنه مما أهل به لغير الله تعالى قال الرافعى هذا إنما يذبحونه استبشارا بقدومه فهو كذبح العقيقة لولادة المولود ومثل هذا لايوجب التحريم والله أعلم قوله

..........................

 മൗലവി പുരോഹിതൻ നവവി ഇമാമിന്റെ വാചകത്തിന് അർത്ഥം പറയുന്നത് കാണുക.


വിഗ്രഹങ്ങള്‍, കുരിശ്, മൂസാനബി(അ), ഈസാ നബി(അ), കഅ്ബ എന്നിവക്കെല്ലാം അറുക്കുന്നത് പോലെ ഇതെല്ലാം നിഷിദ്ധമാകുന്നു.




മറുപടി:

واما ا لذبح لغير الله فالمراد به أن يذبح باسم غير الله تعالى كمن ذبح للصنم او الصليب أو لموسى أولعيسى صلى الله عليهما أو للكعبة ونحو ذلك فكل هذا حرام

ഇമാം നവവി (റ) യുടെ മേൽ വാചകം കൊണ്ട് വിവക്ഷിക്കുന്നത്,

അല്ലാഹു അല്ലാത്തവർക്ക് അറുക്കൽ എന്ന തിരുവചനത്തിന്റെ ഉദ്ദേശം അല്ലാഹു അല്ലാത്തവരുടെ പേര് ചൊല്ലി അറുക്കലാണ്
'അത് പാടില്ല.

വിഗ്രഹത്തിന് വേണ്ടിയോ ,കുരിശിന് വേണ്ടിയോ, മൂസ നബി (അ) ഈസ നബി (അ) കഅബ എന്നിവക്കോ അവ പോലോത്തതിനോ വേണ്ടിയോ അറുക്കുന്നതും ഹറാമാണ്.


ഇതാണ് ഇമാം നവവി (റ)പറയുന്നത്.

ഇവിടെ സുന്നികൾ ചെയ്യുന്നത് തെറ്റാണന്ന് ഇമാം നവവി (റ) പറയുന്നില്ല.

കാരണം സുന്നികൾ അല്ലാഹുവിന്ന് വേണ്ടി മാത്രമാണ് അറവ് നടത്താറുള്ളത്.

ഏതങ്കിലും മഹാന്മാർക്ക് വേണ്ടിയോ ,വിഗ്രഹത്തിന് വേണ്ടിയോ അറവ് നടത്താറില്ല.

ഉണ്ടന്ന് തെളിയിക്കാനും സാധ്യമല്ല.

നാം മഹാൻമാരുടെ പേരിൽ അറുക്കുക എന്നതിനാൽ ലക്ഷ്യമാക്കുന്നത്
അല്ലാഹുവിന് വേണ്ടി അറുത്ത് സാധുക്കൾക്ക് സ്വദഖ ചെയ്യുമ്പോൾ
ആ സ്വദഖയുടെ പ്രതിഫലം മരണപെട്ടവർക്ക് ഹദിയ ചെയ്യലാണന്ന് നേരത്തെ വിവരിച്ചതാണ്.


.............................
മൗലവി പറയുന്നു

അങ്ങനെ അറുക്കപ്പെടല്‍ അനുവദനീയമല്ല താനും. അറുക്കുന്നവന്‍ മുസ്‌ലിമോ ജൂതനോ ക്രിസ്ത്യാനിയോ ആരാണെങ്കിലും ശരി. ഇമാം ശാഫിഈ അത് വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു.

മറുപടി:

അല്ലാഹു അല്ലാത്തവർക്ക് അറുക്കപ്പെട്ടത് ഹറാമാണന്ന് സർവ പണ്ഡിതന്മാരും  പറഞ്ഞിട്ടുണ്ട്
അതിൽ  ഇവിടെ ആർക്കും  തർക്കമില്ല.

സുന്നികൾ അല്ലാഹുവിന്ന് വേണ്ടി മാത്രമാണ് അറവ് നടത്താറുള്ളത്.

അറവ് നടത്തി സ്വദഖയുടെ പ്രതിഫലം മഹാന്മാർക്ക് ഹദിയ ചെയ്യാറുണ്ട് അത് തെറ്റാണന്ന് വല്ല തെളിവുമുണ്ടങ്കിൽ കൊണ്ട് വരിക
മൗലവി പുരോഹിതാ.........

.............................
മൗലവി പറയുന്നു

ആരുടെ പേരിലാണോ അറുക്കുന്നത് അവരെ ബഹുമാനിക്കലും, അവര്‍ക്ക് ആരാധന ചെയ്യലുമാണ് ഉദ്ദേശമെങ്കില്‍ അത് അവിശ്വാസമാണ്. അങ്ങനെ അറുത്തവന്‍ അറുക്കുന്നതിന് മുമ്പ് മുസ്‌ലിമായിരുന്നുവെങ്കില്‍ ആ അറവോട് കൂടി അവന്‍ മതഭ്രഷ്ടനായി മാറും'' (ശറഹു മുസ്‌ലിം-ഹദീഥ് നമ്പര്‍: 1978)


മറുപടി :

ഇതിലൊന്നും ഇവിടെ ആർക്കും
തർക്കമില്ല.

ഇങ്ങനെയുള്ള വിശ്വാസം സുന്നികൾക്ക് ഇല്ല മൗലവി,


അല്ലാമ സ്വാവി(റ)
പറയട്ടെ;

وأما إن قصد الذبح لله وثوابه للولي فلا بأس بذلك(۲۳۱/۱)|

അറവ് അല്ലാഹുവിനും അതിന്റെ പ്രതി
ഫലം വലിയ്യിനുമാണ് അവനുദ്ദേശിച്ചതെ
ങ്കിൽ വിരോധമില്ല. (സ്വാവി: 1/231)

സുന്നികൾ മഹാന്മാരുടെ പേരിൽ മൃഗ
ങ്ങളെ നേർച്ചയാക്കുന്നതും, അവയെ അറു
ക്കുന്നതും ഈ ഉദ്ദേശ്യത്തോടെ മാത്രമാണ് .

*ഒഹാബി മൗലവി പുരോഹിതൻ തുടരുന്നു.*


1⃣. അള്ളാഹു. പറയുന്നു :

” പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. (അവന്ന്‌) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്‌ ”

(📖കുർ ആൻ -6: 162 , 163)

2⃣. അള്ളാഹു. പറയുന്നു :

” ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക”

(📖 കുർ ആൻ – 108 : 2)



3⃣. അലി (റ)ൽ. നിന്ന്. നിവേദനം :

നാലു. വചനങ്ങൾ. നബി (സ) എന്നോട്‌. പറഞ്ഞിരിക്കുന്നു , ” അള്ളാഹു. അല്ലാത്തവർക്കായി ( പ്രീതിപ്പെടുത്താൻ ) അറുക്കുന്നവനെ. അള്ളാഹു ശപിച്ചിരിക്കുന്നു ,
(📚 ഇമാം മുസ്‌ ലിം ശേഖരിച്ച  നബിവചനം )

അല്ലാഹുവിന്ന് വേണ്ടി തന്നെയാണ് ഞങ്ങൾ നേർച്ചയും അറവും ആരാധനയും കർമങ്ങളും ചെയ്യുന്നത്
അല്ലാഹു അല്ലാത്തവർക്ക് വേണ്ടി സുന്നികൾ ആരാധിക്കുകയോ അവർക്ക് ആരാധനയായി അറവ് നടത്തുകയോ ചെയ്യാറില്ല

വിഗ്രഹാരാധകർ അവരുടെ ദൈവങ്ങളെ ആരാധിച്ചു കൊണ്ട് അറവ് നടത്തിയതിനെ എതിക്കുന്ന ആയത്തുകളും ഹദീസുകളും കൊണ്ട് വന്നു ആട്ടിനെ പട്ടിയാക്കുന്ന പരിപാടി നിർത്താൻ സമയമായി മൗലവിമാരെ
ഇത്തരം കബളിപ്പിക്കൽ കണ്ടു ഒഹാബി പുരോഹിതന്മാരുടെ ആലയത്തിൽ  പെട്ടു. പോയവർ ഇനിയെങ്കിലും ചിന്തിച്ചിരുന്നങ്കിൽ എത്ര നന്നായിരുന്നു
അല്ലാഹു  ഹിദായത്ത് നൽകട്ടെ

അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

നേർച്ചയാക്കൽ ഒഹാബി പുരോഹിതന്മാരുടെ തെറ്റിദ്ധരിപ്പിക്കൽന് മറുപടി*

നേർച്ചയാക്കൽ ഒഹാബി പുരോഹിതന്മാരുടെ തെറ്റിദ്ധരിപ്പിക്കൽന് മറുപടി*
*ബദ്രീങ്ങളുടെ പേരിലും
മറ്റു മഹാന്മാരുടെ പേരിലും നേർച്ചയാക്കൽ ഒഹാബി പുരോഹിതന്മാരുടെ തെറ്റിദ്ധരിപ്പിക്കൽന് മറുപടി*


*അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി*

Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
 ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു
... iiiiiii

#പരിശുദ്ധ_റമദാനിൽ_ബദ്രീങ്ങളുടെ_ആണ്ട്_എന്ന_പേരിൽ_അറവ്_നടത്തുന്നവർ അതിനെ സഹായിക്കുന്നവർ, സഹകരിക്കുന്നവർ കേൾക്കുക നിങ്ങൾ നാളെ റബ്ബിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരും.


മറുപടി

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക അറവ് നടത്തുക എന്നാൽ എന്താണന്ന്
മനസ്സിലാകാത്തത് കൊണ്ടാണ് ഇത്തരം ആരോപണം നടത്തുന്നത് '
താഴെ പറയുന്ന ചോദ്യത്തരം ശ്രദ്ധിച്ചാൽ തെറ്റിദ്ധാരണ നീങ്ങുന്നതാണ് '


Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ചോദ്യം

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക എന്നാൽ എന്താണ്?
അത് അനുവദനീയമാണോ?


മഹാൻമാരുടെ പേരിൽ
നേർച്ചയുടെ ലക്ഷ്യം എന്ത് ?അത് ശിർക്കാവുമോ?  നേർച്ച അല്ലാഹു വിന് മാത്രമല്ലേ ചെയ്യേണ്ടത്📚📚

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക എന്നാൽ എന്താണ്?



മറുപടി

സുന്നികൾ നേർച്ചയാക്കുന്നത് അല്ലാഹു വിന് വേണ്ടി മാത്രമാണ് '
മഹാൻമാരുടെ പേരിൽ  സ്വദഖ ചെയ്യാനോ   ഭക്ഷണം' നൽകാനോ   മൃഗത്തെ അറുത്ത് മാംസം ധർമം ചെയ്യാനോ നേർച്ചയാക്കുക എന്നാൽ  ആ നേർച്ച അല്ലാഹു വിന് വേണ്ടി മാത്രമാണ്.

മരിച്ചവർക്ക് വേണ്ടി സ്വദഖ ചെയ്യൽ അനുവദനീയമാണന്ന്
ഇബ്നു തൈമിയ്യ പോലും പറഞ്ഞിട്ടുണ്ട്
ഇബ്നു തൈമിയ്യ
പറയുന്നു
.قال  ابن تيمية: «فلا نزاع بين علماء السنة والجماعة في وصول ثواب العبادات المالية، كالصدقة والعتق، فإذا تبرع له الغير بسعيه نفعه الله بذلك، كما ينفعه بدعائه له، والصدقة عنه.
وهو ينتفع بكل ما يصل إليه من كل مسلم، سواء كان من أقاربه، أو غيرهم كما ينتفع بصلاة المصلين عليه، ودعائهم له عند قبره» (مجموع الفتاوى 24/367

അത് ഇജ്മാ കൊണ്ട് സ്ഥിരപെട്ടതാണന്നു ഇമാം നവവി പറയുന്നു'

قال الإمام النووي: «الصدقة عن الميت تنفع الميت، ويصله ثوابها وهو كذلك بإجماع العلماء».

ഇമാം നവവി(റ) പറഞ്ഞു: സ്വദഖയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നത് മുസ്‌ലിംകള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ലാത്ത വസ്തുതയാണ്. അതാണ് സത്യവും (ശര്‍ഹുമുസ്‌ലിം).


സ്വദഖ ചെയ്യുക പോലെയുള്ള പുണ്യകർമം നേർച്ചയാക്കുന്നത് പുണ്യമാണ്
ഖുർആൻ പറയുന്നു


'നിങ്ങൾ ചെലവഴിക്കുന്ന വസ്തുക്കളും നേർച്ചയാക്കുന്ന നേർച്ചകളും നിശ്ചയം അല്ലാഹു അറിയുന്നുണ്ട്. (അതിന് അവൻ പ്രതിഫലം നൽകുന്നതാണ്) ആക്രമകാരികൾക്ക് സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല"* . (അൽബഖറ 270)


ഖുർആനിൽ മറ്റൊരിടത്ത് സത്യവിശ്വാസികളുടെ സവിശേഷതകൾ എണ്ണിപ്പറഞ്ഞ കൂട്ടത്തിൽ അല്ലാഹു പറയുന്നു* 👉👉

*“അവർ നേർച്ചയാക്കിയത് പൂർത്തിയാക്കി വീട്ടുകയും ആപത്തു പടർന്നു പിടിക്കുന്ന ഒരു ദിവസത്തെ അവർ ഭയപെടുകയും ചെയ്യുന്നു”* (ഇൻസാൻ 7)

സഅ്ദുബ്‌നു ഉബാദ(റ)യെ തൊട്ടു നിവേദനം. അദ്ദേഹം പറഞ്ഞു: നബിയേ, സഅ്ദിന്റെ ഉമ്മ മരിച്ചു. അവരുടെ പേരിൽ ഏതാണ്‌ ഏറ്റവും പുണ്യം ലഭിക്കുന്ന ദാനം? നബി(സ) പറഞ്ഞു: വെള്ളം. അങ്ങനെ സഅ്ദ്‌ ഒരു കിണർ കുഴിച്ചു കൊണ്ട്‌ പറഞ്ഞു: ഇത്‌ സഅ്ദിന്റെ ഉമ്മാക്കാണ്‌" (തുർമുദി, അബൂദാവൂദ്‌, നസാഇ, ഇബ്നുമാജ, മുസ്‌നദ്‌ അഹ്‌മദ്‌


 സ്വദഖ എന്ന പുണ്യകർമം നിർബന്ധമായും ' ചെയ്യുമെന്ന് ഏറ്റടുക്കലാണ് ' നേർച്ച


ആ സ്വദഖ യുടെ പ്രതിഫലം മരണപെട്ട മഹാൻമാർക്ക് വേണ്ടിയാക്കിയാൽ അത് മരണപെട്ടവരിലേക്ക് ചേരുമെന്ന് ഇജ്മാ ഇ കൊണ്ട് സ്ഥിരപെട്ടതാണ്.
അത് ഇബ്നു തൈമിയയും അംഗീ കരിച്ചിട്ടുണ്ട്. ലോക മുസ്ലിമീങ്ങൾ ഏകോപിച്ച താണ്:

ഇങ്ങനെ മരണപ്പെട്ടു പ്പോയ മഹാൻമാരില്ലേക്ക് സ്വദഖയുടെയും നേർച്ചയുടെ പ്രതിഫലം ചേർക്കുന്നത് ' കൊണ്ടന്ന് മഹാൻമാരുടെ പേരിൽ നേർച്ച എന്നു  പറയുന്നത് ഒരിക്കലും തന്നെ ഇവിടെ നേർച്ച അള്ളാഹു അല്ലാത്തവരിലേക്കല്ല നൽക്കുന്നത്.

 സ്വദഖയുടെ പ്രതിഫലമാണ് അവർക്കെത്തുന്നത്. ഇതിനെ
പറ്റി മഹാൻമാരുടെ പേരിൽ നേർച്ച എന്നോ അവർക്ക് നേർച്ചയാക്കി എന്നോ വാചകത്തിൽ പ്രയോഗിച്ചാലും അവിടെ അള്ളാഹുവിന് തന്നെയാണ്  നേർച്ചയാക്കുന്നത്

 അതിന്റെ പ്രതിഫലം മഹാത്മാർക്ക് ഹദിയ ചെയ്യുന്നു എന്ന ഉദ്ധേശത്തിലാണ് അവരുടെ പേരിൽ നേർച്ചയാക്കി എന്ന് പറയുന്നത്.

  ഇത് ശിർക്ക് ആണെന്നോ ഹറാമാണെന്നോ തെളിയിക്കാൻ കഴിയില്ല .

മുസ്ലിമീങ്ങൾ അള്ളാഹുവല്ലാത്തവർക്ക് നേർച്ചയിക്കുന്നു എന്നു പറഞ്ഞ് ലോക മുസ്ലീമങ്ങളെ മേൽ ശിർക്ക് ആരോപിക്കുന്നവർ ആടിനെ പട്ടിയാക്കുകയാണ്  ചെയ്യുന്നത് '

ഒരു മഹാന്റെ പേരിലോ മറ്റോ നേർച്ചയാക്കിയാൽ അതുക്കൊണ്ടുദ്ദേശിക്കുന്നത് ആ  ആ മഹാന്മാരുടെ അനുസ്മരണം നടത്താൻ വേണ്ടിയോ അത് നടത്തുന്ന പള്ളിയിലേക്കോ  അവരെ സ്നേഹിക്കുന്നവർക്കോ സാധുക്കൾക്കോ അവരുടെ ഖബർ പരിപാലനത്തെയോ അവിടെയുള്ള സാധുക്കൾക്കോ മറ്റോസ്വദഖ ചെയ്യുക എന്നും ആസ്വദഖയുടെ പ്രതിഫലം മഹാൻമാരിലേക്ക് ചേരുക എന്നതും ഈ പുണ്യ കർമ്മങ്ങളെ കൊണ്ടും മഹാൻമാരോടുള്ള മഹബ്ബത്തു കൊണ്ടും ആവശ്യ'ങ്ങൾ പൂർത്തികരിക്കുക എന്നതും ആണ് .

മേൽ പറഞ്ഞ വിവരണം താഴെ പറയുന്ന പ്രമാണങ്ങളിൽ നിന്ന് ഗ്രഹിക്കുന്നതാണ്.

ഒരു സുന്നത്തായ കാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നതിനാണല്ലോ നേർച്ച എന്ന്  പറയുന്നത്. ദാനധർമ്മം ഒരു സുന്നതായ കർമമാണ് . അത് മഹാന്മാരുടെ പേരിൽ ചെയ്യാൻ നേർച്ചയാക്കുമ്പോഴും അല്ലാഹുവിനുള്ള ആരാധന തന്നെയാണ് . മഹാന്മാർക്കുള്ള ആരാധനയല്ല. മയ്യിത്തിന്ടെ പേരിലുള്ള നിസ്ക്കാരം മയ്യിത്തിനുള്ള ആരാധനയല്ലല്ലോ . അതിനാൽ അത് ശിർകോ കുഫ്റോ അല്ല .

മഹാനാരുടെ പേരിൽ നേർച്ച നേരുന്നതും അവരുടെ പേരിൽ ദാനം ചെയ്യുന്നതും , അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും വിശുദ്ധ ഇസ്ലാമിന് അവരറ്‌പ്പിച്ച അതിമഹത്തായ സേവനങ്ങളുടെ പേരിൽ അവരോടുള്ള കടപ്പാട് നിറവേറ്റാനും അതുമുകേന അലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുമാണ് . മഹാന്മാരെ ആധരിക്കുന്നതും അവരുടെ സ്മരണ ലോകത് നിലനിർത്തുന്നതും അല്ലാഹു ഇഷ്ടപ്പെടുന്ന സൽകർമമാണല്ലോ

മഹാൻമാർക്ക് നേർച്ചയ്ക്കൽ ഖാതിമതുൽ മുഹഖിഖീൽഇബ്നു ഹജർ റ പറയുന്നു.

മഹാൻമാർക്ക് നേർച്ചയ്ക്കൽ
സ്വഹീഹാണ് അത് കൊണ്ട് ഉദ്ധേശിച്ച പുണ്യ കർമ്മത്തിന് വേണ്ടി അതിനെ ചെലവഴിക്കേണ്ടത് ആണ്
ഇനി ഒരു ഉദ്ദേശവും ഇല്ലെങ്കിലും ലും പതിവുപോലെ  നന്മകൾക്ക് വേണ്ടി ചെലവഴിക്കാവുന്ന അതാണ് ആ വലിയ്യിനെ ആരാധിക്കൽനെ കരുതിയാൽ നേർച്ച പാടില്ല
 ഫതാവൽ കുബ്റാ


وسئل عن النذر لولي من الأولياء والوقف عليه هل يصح أو لا ؟ . فأجاب بقوله : إن النذر
 أو الوقف لمشاهد الأولياء والعلماء صحيح إن نوى الناذر أو الواقف أهل ذلك المحل أو صرفه في عمارته أو مصالح أو غير ذلك من وجوه القرب ، وكذا إن لم يقصد شيئاً ويصرف في °هذه الحالة لما ذكر من مصالح ذلك المحل بخلاف ما لو صد بذلك التقرب إلى من دفن هناك أو ينسب إليه ذلك المحل ، فإن النذر حينئذ لا ينعقد الفتاوي الكبري،

വലിയ്യിന്റെ പേരിൽ നേര്ച്ച നേരുന്നത് കൊണ്ട് സാധുക്കള്‍ക്ക് ഭക്ഷണം
കൊടുക്കുക അല്ലെങ്ങില്‍ വലിയ്യിന്റെ പ്രതിനിതികളേയോ സന്താനങ്ങലെയോ കരുതുക
തുടങ്ങിയ പുണ്യ കരമായ കാര്യങ്ങളും ആയി ബന്ധപ്പെട്ടതിനെ കരുതണം എന്നാണു
മഹാനവര്കള്‍ പറയുന്നത്, കാരണം അതെല്ലാം അല്ലാഹുനികള്‍ നിന്നും പ്രതിഫലം
ലഭിക്കുന്ന പുണ്യ കര്‍മ്മങ്ങള്‍ ആണ്.

വീണ്ടും പറയുന്നത് കാണുക

النَّذْرُ لِلْوَلِيِّ إنَّمَا يُقْصَدُ بِهِ غَالِبًا التَّصَدُّقُ عَنْهُ
لِخُدَّامِ قَبْرِهِ وَأَقَارِبِهِ وَفُقَرَائِهِ فَإِنْ قَصَدَ النَّاذِرُ
شَيْئًا مِنْ ذَلِكَ أَوْ أَطْلَقَ صَحَّ വലിയ്യിനുള്ള നേര്ച്ച എന്നത് കൊണ്ട്
ഉദ്ദേശ്യം സാധാരണ ഗതിയില്‍ അദ്ധേഹത്തിന്റെ പേരില്‍ കബര്‍
പരിപാലിക്കുന്നവ്ര്‍ക്കും ദരിദ്രര്‍ക്കും ഉള്ള സ്വദക ആണ്, നേര്ച്ച നേരുന്ന
വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്ച്ച സ്വഹീഹാകും (ഫതാവല്‍ കുബ്ര)
അസ് ലം സഖാഫി പരപ്പനങ്ങാടി

*ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു.*



 مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ

*അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.*

മറുപടി

ശിർക് മഹാ പാപ്പമാണന്ന് ആർക്കും തർക്കമില്ല

*ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു.*

അല്ലാഹു അല്ലാത്തവരുടെ പേരില്‍ ബലികര്‍മ്മവും മറ്റു നേര്‍ച്ചകളും.

{وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ}  : أَيْ ذُبِحَ عَلَى اسْمِ الصَّنَمِ، إذْ الْإِهْلَالُ رَفْعُ الصَّوْتِ وَمِنْهُ فُلَانٌ أَهَلَّ بِالْحَجِّ إذَا لَبَّى وَاسْتَهَلَّ الصَّبِيُّ إذَا صَرَخَ حِينَ وِلَادَتِهِ، وَالْهِلَالُ لِأَنَّهُ يُصْرَخُ عِنْدَ رُؤْيَتِهِ وَكَانُوا يَقُولُونَ عِنْدَ الذَّبْحِ بِاسْمِ اللَّاتِ وَالْعُزَّى فَحُرِّمَ عَلَيْهِمْ. فَمَعْنَى {وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ} وَمَا ذُبِحَ لِلطَّوَاغِيتِ وَالْأَصْنَامِ قَالَهُ جَمْعٌ، وَقَالَ آخَرُونَ: يَعْنِي مَا ذُكِرَ عَلَيْهِ غَيْرُ اسْمِ اللَّهِ. قَالَ الْفَخْرُ الرَّازِيّ وَهَذَا الْقَوْلُ أَوْلَى لِأَنَّهُ أَشَدُّ مُطَابَقَةً لِلَفْظِ الْآيَةِ. قَالَ الْعُلَمَاءُ لَوْ ذَبَحَ مُسْلِمٌ ذَبِيحَةً وَقَصَدَ بِذَبْحِهَا التَّقَرُّبَ بِهَا إلَى غَيْرِ اللَّهِ تَعَالَى صَارَ مُرْتَدًّا وَذَبِيحَتُهُ ذَبِيحَةُ مُرْتَدٍّ
الكتاب: الزواجر عن اقتراف الكبائر (1/362)
 ابن حجر الهيتمي

 "അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത്‌" (അല്‍ ബഖറ - 173) എന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട്  പറയുന്നു

റാസി ഇമാം പറയുന്നു: ഇത് വളരെ ബന്ധപ്പെട്ട ഒരു വാചകമാണ്, ആയത്തില്‍ പ്രതിപാദിച്ചിട്ടുള്ളതിനോട് വളരെ അനുയോജ്യമായ ആശയമാണ്, പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു.
"ഒരു മുസ്ലിം  ബലികർമ്മം നിർവ്വഹിക്കുകയും പ്രസ്തുത ബലികർമ്മം കൊണ്ടു അല്ലാഹു അല്ലാത്തവരുടെ സാമീപ്യം ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ് (മതഭ്രഷ്ട്ടൻ) ആയിതീർന്നു."
(ഇബ്ൻ ഹജർ ഹൈതമി - അസ്സവാഅജീർ- 1/362 )

മറുപടി

മൗലവി പുരോഹിതൻ  ഇബ്നു ഹജർ റ യുടെ മേൽ വാജ കത്തിൽ അർഥം പറയാതെ കട്ടഭാഗവും മൗലവി തെറ്റായി അർഥം പറഞ്ഞതും  കൂടി ഞാൻ ശരിയായി അർഥം പറയാം.
ഇബ്നു ഹജർ റ പറയുന്നത് ഇങ്ങനെ യാണ്.

അല്ലാഹു അല്ലാത്തതിന്ന് വേണ്ടി അറുക്കപ്പെട്ടത് എന്ന് പറഞ്ഞാൽ വിഗ്രഹത്തിന്റെ പേര് പറഞ്ഞു അറുക്കപെട്ടത് എന്നാണ് 'ലാത്തയുടെയും ഉസ്സയുടെയും പേര് കൊണ്ട് എന്ന് അവർ അറുക്കുമ്പോൾ പറയാറുണ്ടായിരുന്നു'
അപ്പോൾ
അല്ലാഹു അല്ലാത്തതിന്ന് വേണ്ടി അറുക്കപ്പെട്ടത് എന്ന് പറഞ്ഞാൽ വിഗ്രഹത്തിന്റെ പേര് പറഞ്ഞു അറുക്കപെട്ടത് എന്നാണ് 'ഒരു സംഘം പണ്ഡിതർ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
മറ്റൊരു വിഭാഗം പണ്ഡിതർ പറയുന്നത് അല്ലാഹു അല്ലാത്തവരുടെ പേര് പറഞ്ഞു അറുത്തത് എന്നാണ് ' ഈ അഭിപ്രായം ഏറ്റവും യോജിച്ച അഭിപ്രായമാണ് ' ആയത്തിന്റെ വാചകത്തിനോട് അനുയോജ്യവും ഇതാണ്

പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു.
"ഒരു മുസ്ലിം  ബലികർമ്മം നിർവ്വഹിക്കുകയും പ്രസ്തുത ബലികർമ്മം കൊണ്ടു അല്ലാഹു അല്ലാത്തവരിലേക്ക് സാമീപ്യം (ആരാധന) ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ് (മതഭ്രഷ്ട്ടൻ) ആയിതീർന്നു."
(ഇബ്ൻ ഹജർ ഹൈതമി - അസ്സവാഅജീർ- 1/362 )

ഇവിടെ പാടില്ലാത്തത് വിഗ്രഹത്തിന് വേണ്ടി അവയ്ക്ക് അരാധനയായി അറുത്തതും
വിഗ്രഹത്തിന്റെ പേര് പറഞ്ഞു അറുക്കപെട്ടതും അല്ലാഹു അല്ലാത്തവരുടെ പേര് പറഞ്ഞു അറുത്തത് എന്നാണ് 'അത് നിശിദ്ധമാവുമെന്നും
അല്ലാഹു അല്ലാത്തവരിലേക്ക് സാമീപ്യം (ആരാധന) ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ് (മതഭ്രഷ്ട്ടൻ) ആയിതീർന്നു." എന്നുമാണ് ഇതിൽ ആർക്കാണ് തർക്കമുള്ളത് ഒഹാബി

എന്നാൽ ഔലിയാക്കൾക്ക് വേണ്ടി സ്വദഖ ചെയ്യാൻ നേർച്ചയാക്കാമെന്ന് ഇബ്നു ഹജർ റ പറഞ്ഞത് നേരത്തെ ഉദ്ധരിച്ചതാണ്
അവർ പറയുന്നു


النَّذْرُ لِلْوَلِيِّ إنَّمَا يُقْصَدُ بِهِ غَالِبًا التَّصَدُّقُ عَنْهُ
لِخُدَّامِ قَبْرِهِ وَأَقَارِبِهِ وَفُقَرَائِهِ فَإِنْ قَصَدَ النَّاذِرُ
شَيْئًا مِنْ ذَلِكَ أَوْ أَطْلَقَ صَحَّ വലിയ്യിനുള്ള നേര്ച്ച എന്നത് കൊണ്ട്
ഉദ്ദേശ്യം സാധാരണ ഗതിയില്‍ അദ്ധേഹത്തിന്റെ പേരില്‍ കബര്‍
പരിപാലിക്കുന്നവ്ര്‍ക്കും ദരിദ്രര്‍ക്കും ഉള്ള സ്വദക ആണ്, നേര്ച്ച നേരുന്ന
വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്ച്ച സ്വഹീഹാകും (ഫതാവല്‍ കുബ്ര)

 ________________________________________


*മൗലവി തുടരുന്നു*

 أَنَّ النَّاذِرَ إنْ قَصَدَ تَعْظِيمَ الْبُقْعَةِ أَوْ الْقَبْرِ أَوْ التَّقَرُّبَ إلَى مَنْ دُفِنَ فِيهَا أَوْ مَنْ تُنْسَبُ إلَيْهِ وَهُوَ الْغَالِبُ مِنْ الْعَامَّةِ لِأَنَّهُمْ يَعْتَقِدُونَ أَنَّ لِهَذِهِ الْأَمَاكِنِ خُصُوصِيَّاتٍ لِأَنْفُسِهِمْ وَيَرَوْنَ أَنَّ النَّذْرَ لَهَا مِمَّا يَنْدَفِعُ بِهِ الْبَلَاءُ فَلَا يَصِحُّ النَّذْرُ فِي صُورَةٍ مِنْ هَذِهِ الصُّوَرِ لِأَنَّهُ لَمْ يُقْصَدْ بِهِ التَّقَرُّبُ إلَى اللَّهِ سُبْحَانَهُ وَتَعَالَى
الكتاب: الفتاوى الفقهية الكبرى (4/268)
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)
നേര്‍ച്ച  ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കുവാണോ, അല്ലെങ്കില്‍ ഖബറിന്‍റെയോ ഖബറാളിയുടെയോ ആ ഖബറിലേക്ക് ചെര്‍ക്കപ്പെടുന്നവരുടെയോ  സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണ്. സാധാരണക്കാരുടെ മിക്ക നേര്‍ച്ചയും ഇത് തന്നെയാണ്. ആ നേര്‍ച്ച സ്ഥലങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്നും അവിടേക്കുള്ള നേര്‍ച്ച ആപത്തിനെ തടുക്കുമെന്നും അവര്‍ വിചാരിക്കുന്നു. ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും സ്വഹീഹാവുകയില്ല. കാരണം ഈ നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിന്‍റെ സാമീപ്യമല്ല അവരുദ്ധേഷിക്കുന്നത്. 


മറുപടി

ഇവിടെ ധാരാളം ഭാഗങ്ങൾ ഈ പുരോഹിതൻ കട്ടുവെച്ചിട്ടുണ്ട്
ഈ കട്ടുവെക്കൽ ജൂതന്മാരെ പോലും കടത്തിവെച്ചിരിക്കുന്നു
'ഇബ്നു ഹജർ ഫതാവയിൽ ധാരാളം പേജുകളിൽ മരണപെട്ട ഔലിയാക്കളുടെ പേരിൽ നേർച്ചയാക്കൽ അനുവദനീയമാണന്ന് പറഞ്ഞിട്ടുണ്ട് 'അതല്ലാം മൗലവീസ് കട്ടുവെച്ചച്ചതാണ്
ഇത് ഇബ്ലീസിനെ പോലും നാണിപ്പിക്കുന്നതാണ്

മൗലവി കട്ടുവെച്ച   ഫത്വയുടെ ഭാക്കി  ഭാഗം താഴെ നൽകുന്നു '
وسئل عن النذر لولي من الأولياء والوقف عليه هل يصح أو لا ؟ . فأجاب بقوله : إن النذر أو الوقف لمشاهد الأولياء والعلماء صحيح إن نوى الناذر أو الواقف أهل ذلك المحل أو صرفه في عمارته أو مصالحة أو غير ذلك من وجوه القرب ، وكذا إن لم يقصد شيئاً ويصرف في هذه الحالة لما ذكر من مصالح ذلك المحل بخلاف ما لو قصد بذلك التقرب إلى من دفن هناك أو ينسب إليه ذلك المحال ، فإن النذر حينئذ لا ينعقد ،


وقد ذكر الأذرعي وغيره في نذر نحو الشمع ووقفه على ذلك ما يفيد ما ذكرته ، وحاصله أن من نذر أو وقف ما يشتري من غلته الأسراج للمسجد أو غيره صح إن كان قد يدخله ولو على نذور من ينتفع به من مصل أو نائم وإلا لم يصح ، وكذا إذا قصد بالنذر أو الموقوف من ذلك على المشاهد التنوير على من يسكن البقعة أو يرد إليها ، لأن هذا نوع فرية أما إذا قصد به الإيقاد على القبر ولو مع قصد التنوير فلا يصح ، وكذا إذا قصد به وهو الغالب من العامة تعظيم البقعة أو الغير أو التقرب إلى صاجيه فلا ينعقد لأنهم يعتقدون أن لهذه الأماكن خصوصيات ويرون أن النذر لها مما يندفع به البلاء الفتاوى الكبري 283
അല്ലാമാഇബ്നു ഹജർ റ യോട് ചോദ്യം
ഔലിയാക്കളിൽ പെട്ട ഒരു വലിയ്യിന് നേർച്ചയാക്കാമോ

ഉത്തരം.

ഔലിയാക്കളുടെയും ഉലമാ ഇന്റയും മഖ്ബറയിലേക്ക് നേർച്ചയും വഖ്ഫും സ്വഹീഹാണ് 'അവിടെയുള്ള' നിവാസികളെ യോ ആമഖ്ബറയുടെ പരിപാലനത്തിനോ   മറ്റു പുണ്യ കർമത്തിനോ  ചെലവഴിക്കൽ കരുതേണ്ടതാണ് ഒന്നും കരുതിയില്ല ങ്കിലും  അപ്പോഴും മേൽപ്പറഞ്ഞതിലേക്ക് തന്നെയാണ് അതിനെ ചെലവഴിക്കേണ്ടത്
അവിടെ മറ പെട്ടുകിടക്കുന്ന ആളുകളിലേക്ക് ഖുർബത് (ആരാധനാ കൊണ്ടുള്ള സാമീപ്യം )കരുതാൻ പാടില്ല അപ്പോൾ നേർച്ച സഹീഹ് വകയില്ല
അവിടെ വരുന്നവർക്കോ താമസിക്കുന്നവർ 'കോ
ഉപകാരമുണ്ടങ്കിൽ എണ്ണയും നേർച്ചയാക്കാവുന്നതാണ്.
നേര്‍ച്ച  ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കുവാണോ, അല്ലെങ്കില്‍ ഖബറിന്‍റെയോ ഖബറാളിയുടെയോ ആ ഖബറിലേക്ക് ചെര്‍ക്കപ്പെടുന്നവരുടെയോ ആരാധന കൊള്ള സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണ്. (വിവരമില്ലാത്ത ചില നാടിലെ )സാധാരണക്കാരുടെ മിക്ക നേര്‍ച്ചയും ഇത് തന്നെയാണ്. ആ നേര്‍ച്ച സ്ഥലങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്നും അവിടേക്കുള്ള നേര്‍ച്ച (അല്ലാഹു അല്ല ) ആപത്തിനെ തടുക്കുമെന്നും അവര്‍ വിചാരിക്കുന്നു. ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും സ്വഹീഹാവുകയില്ല. കാരണം ഈ നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിന്‍റെ സാമീപ്യമല്ല അവരുദ്ധേഷിക്കുന്നത് (.ഫതാവ282)


സുന്നികൾ ഔലിയാക്കളുടെ പേരിൽ സ്വദഖയായി അദ്ധേഹം ആദ്യം അങ്ങീകരിച്ചിട്ടുണ്ട് ആ ഭാഗം ഒഹാബി പുരോഹിതൻ കട്ടുവെച്ചിരിക്കുകയാണ്
നേർച്ച സ്വയം ആപത്തിനെ തടുക്കുമെന്ന വിശ്വാസത്തിൽ മഹാന്മാരിലേക് ആരാധന (ഖുർബത്ത്) അർപിച്ച് കൊണ്ട് ഏതോ രാജ്യത്ത് വിവരമില്ലാത്ത ചിലർ നടത്തുന്ന നേർച്ചയേയാ ണ് മഹാനവറുകൾ എത്രിക്കുന്നത് 'മഹാന്മാരുടെ പേരിൽ സ്വദഖയായി നടത്തുന്ന നേർച്ചയേ അദ്ധേഹം ഈ ഫത് വയിലും അതിന്റെ തൊട്ടടുത്ത പേജുകളിലും വെക്തമായി ശരിവെച്ചിട്ടുണ്ട് സ്വദഖ ദുരിദങ്ങൾ നീക്കുമെന്ന് നബി സ്വ പറഞ്ഞതുമാണല്ലോ

' നേർച്ച നടത്തുന്നത് അല്ലാഹുവിലേക്ക് അടുപ്പിക്കാനും അവനുള്ള ആരാധനയായിട്ടുമാണ് ' മഹാന്മാരിലേക്ക് അടുപ്പിക്കാനോ അവർക്കുള്ള ആരാധനയായിട്ടല്ല 'നേർച്ച സ്വയം ഒരു ദുരന്തവും തടുക്കുകയില്ല. സ്വദഖയും പുണ്യകർമവും പ്രാർഥനയും കാരണം അല്ലാഹുവാണ് എല്ലാം തടുക്കുന്നത് '

ഒഹാബികൾ കട്ടൂ വെക്കുന്ന ഇബ്നു ഹജർ റ വിന്റെ ഫതാവയുടെ മറ്റു ഭാഗങ്ങൾ കാണുക.



ഔലിയാക്കളുടെ ഖബറിലേക്കോ വഫാത്തിന് ശേഷം മുത്ത് നബി صلى الله عليه وسلم
തങ്ങൾക്കോ നേർച്ചയാക്കുന്നതിന്റെ വിധി എന്ത്?

ഉത്തരം

വലിയ്യുന്നുള്ള നേർച്ച കൊണ്ട് അതികവും ഉദ്ധേശിക്കുന്നത്
അദ്ധേഹത്തിന്റെ ഖബറിന്റെ സേവകന്മാർക്കോ  കുടുംബത്തിനോ സാധുക്കൾക്കോ സ്വദഖ ചെയ്യൽനേയാണ് കരുതാറുള്ളത്
വലിയ്യിന്റെ പേരിൽ നേർച്ച കൊണ്ട് ഇത്തരം കാര്യങ്ങൾ കരുതുകയോ നിരുപാദികം നേർച്ചയാക്കുകയോ ചെയ്താൽ അത് സ്വഹീഹാണ്
മയ്യത്തിന്റെ തടിയിലേക്ക് ഖുർബത്തിനെ (ഇബാദത്ത് ) കരുതിയാൽ സ്വഹീഹല്ല
മയ്യത്തിന് നേർച്ച സ്വഹീഹല്ല എന്ന് അബുൽ ഹസനുൽ അർ സഖ് പറഞ്ഞതിനേ ഇതിന്റെ മേൽ (മയ്യത്തിന്റെ തടിയിലേക്ക് ഖുർബത്തിനെ (ഇബാദത്ത് ) കരുതിയാൽ )ചുമത്തണം
ഇമാം റാഫി റ ഇ യുടെ അസീസ് എന്ന ഗ്രന്തത്തിലും മേൽ കാര്യം പറഞ്ഞിട്ടുണ്ട്
മഖ്ബറ യുടെ ഖാദിമങ്ങൾക്കും അയൽവാസികൾക്കും സ്വദഖ കരുതൽ പതിവുള്ളപ്പോൾ ' അത് സ്വഹീഹാണന്നാണ് റാഫി ഈ റ ഇമാമിന്റെ ഉദ്ധേശം ഖാദിം എന്ന ഗ്രന്തത്തിലും ഇത് പറഞ്ഞിട്ടുണ്ട്
മുത്ത് നബിക്ക്صلي الله عليه وسلم നേർച്ചയാക്കലും മേൽ പ്രകാരം സ്വഹീഹാണ് അവിടത്തെ അയൽവാസികൾക്കൊ മഖ്ബറ യുടെ ഖാദി മുകളെയോ ഉദ്ധേശിച്ച് നേർച്ചയാക്കിയാൽ അങ്ങനെ ചെയ്യണം 'അല്ലങ്കിൽ പതിവ് പോലെ ചെയ്യണം ( ഫതാവ280)


. باب النذر وسئل رحمه الله تعالى بما لفظه ما حاصل أحكام النذر لقبور الأولياء وللمساجد وللنبي  بعد وفاته ، وما حاصل ما يجب في قسمة ذلك النذر هل هو على سكان مشهد المندور له مع التسوية بينهم ومن سبق منهم وأاخذ النذر يفوز به أو يشاركه فيه الباقون ؟ فأجاب نفعنا الله سبحانه وتعالى بعلومه بقوله : النذر للولي إنما يقصد به غالباً التصدق عنه الخدام قبره وأقاربه وفقرائه فإن قصد القادر شيئاً من ذلك أو أطلق صح وإن قصد التقرب لذات الميت كما يفعله أكثر الجهلة لم يصح وعلى هذا الأخير يحمل إطلاق أبي الحسن الأزرق عدم صحة النذر للميت . وفي العزيز في النذر لقبر جرجان ما هو صريح فيما ذكر وحذفه في الروضة لإيهامه صحة النذر للقبر مطلقاً لكن مراد الرافعي كما في الخادم أن العرف اقتضى أن يتصدق به على فقراء جبران مشهده أو خدمته والنذر للمسجد صحيح لأنه حر يملك وحينئذ يصرف لمصالحه كالوقف عليه فلا يعطي خدمته منه شيئاً إلا أن صرح الناذر بأنه قصدهم وحيث صح النذر للقبر عمل في قسمة المندور على الفقراء والخدام والأقارب وغيرهم بالعادة المطردة في ذلك وقت النذر إن علمها النادر أخذاً من كلامهم في باب الوقف من أنه يعمل فيه بالعادة بهذه الشروط ومن ثم قالوا في العادة الموجود فيها هذه الشروط أنها بمنزلة شرط الواقف فكذا نقول هنا العادة المذكورة بمنزلة شرط الناذر فيعمل بجميع ما حكمت به فلو اعتيد أن من خرج وسبق إلى الناذر وأخذ منه فاز به عمل بذلك على ما أفتى به بعضهم . قال السيد السمهوديي رحمة الله تبارك وتعالى بعد ذكره نحو ما قدمته


 وكذا القول فيمن نذر به للنبي فإن قصد النادر خدامه أو جيرانه و عمل به وإن لم يعلم قصده واطرد العرف بشيء من ذلك حمل الندر عليه اهـ ، ولم يقيد هو ولا غيره ذلك بما قدمته أن شرط العمل بالعادة أن يعرفها الناذر حين النذر ولا بد من ذلك لما علمته من كلامهم في الوقف فإن علم من حال الناذر أنه لا يعرف تلك العادة المطردة في وقت أو شك في ذلك فالذي يظهر في حالة الشك حمله على العادة ، لأن الظاهر أن الناذر أحاط بها ، وأما في حالة العلم بعدم معرفته بها فيتردد النظر فيه ولا يبعد أن يقال ينظر لعرف أهل بلد الناذر في نذرهم للقبور فإن لم يعرف بلده أو لم يكن لهم عرف في ذلك اعتبرت العادة التي يقصدها أغلب الناس فتاوى الكبرى 280 .


 ഇബ്നു ഹജർ റ നോട് ചോദ്യം
മുത്ത് നബിക്ക് നേർച്ചയാക്കിയാൽ എന്ത് ചെയ്യണം
മറുപടി

റാഫിഈ റ ഇബ്നു അബ്ദുസ്സലാം  റ അദ്റഈ റ
സർകശി റ മറ്റു മഹത്തുകളുടെ വാചകങ്ങളിൽ നിന്നും ഗ്രഹിക്കുന്നത്

മുത്ത് നബി صلي الله عليه وسلم
യുടെ പേരിൽ  നേർച്ച കൊണ്ട് മുത്ത് നബി صلي الله عليه وسلم
യുടെ പള്ളിയിലേക്കോ അയൽവാസികൾക്കോ മറ്റു പുണ്യകർമത്തിനോ ചിലവയിക്കൽ നെ കരുതിയാൽ ആ നേർച്ച സ്വഹീഹാവുന്നതാണ് മേൽപ്രകാരം ചിലവയിക്കേണ്ടതാണ് 'ഒന്നും കരുതാതെ നേർച്ചയാക്കിയാൽ പതിവ് പോലെ ചില വയിക്കണം
ഒരു പതിവുമില്ലങ്കിൽ സ്വഹീഹല്ല (.ഫതാവ281)


 وسئل إذا نذر شخص نذراً للنبي  هل يملكه  ويرصد لمصالح حجرته أو لمصالح مسجده أو لأهله فإذا صرف فهل يصرف لبنى الحسنين أو لبني هاشم وبني المطلب أو لخدام حجرته أو لخدام مسجده أو لسكان بلده أم لا ؟ وإذا أخذ نذره أحد هؤلاء  المذكورين جاز له ذلك والتصرف فيه أم لا ؟ .

 فأجاب الذي يؤخذ من مجموع كلام الرافعي وأبن عبد السلام والأذرعي والزركشي وغيرهم أن من نذر شيئاً للنبي ؟ فإن قصد صرفه في قرية تتعلق بمسجده أو بجيرانه أو بغير هما صح تذره وعمل فيه بقصده وإن لم يقصد شيئاً فإن أطرد العرف بصرف ما ينذر له و لجهة مخصوصة وعلم الناذر بذلك العرف وقت النذر صح النذر أيضاً ووجب صرفه لتلك الجهة المذكورة وإن لم يطرد بشيء أو جهله الناذر ولا قصد له كما تقرر فالذي يتجه أنه لا يصح النذر لأنه لم يقصد به قربة ولم يوجد عرف ينزل عليه وإذا خرج النذر عن هذين ولم يكن لفظه موضوعاً للقرية كان باطلاًفتاوي280

ഇബ്ൻ ഹജർ റ നോട്  ചോദ്യം
ഔലിയാക്കൾക്ക്‌ നേർച്ച സ്വഹീഹാ ണോ?
മറുപടി
ജീവിച്ചിരിക്കുന്ന വലിയ്യിന് സ്വഹീഹാണ്  അത് അദ്ധേഹത്തിന് തന്നെ നൽകണം

മരിച്ച വലിച്ചിന് നേർച്ചയിക്കൽ കൊണ്ട് അദ്ധേഹത്തിന്റെ ഖബറിന്നരികിലുള്ള സാധുക്കളെ ഭക്ഷിപ്പിക്കലോ അദ്ധേഹത്തിന്റെ ഖലീഫമാർക്കോ മക്കൾക്കോ നൽകലോ  ആ വലിയുമായി ബന്തപെട്ട മറ്റു പുണ്യകർമങ്ങളോ കരുതിയാൽ
അത് സ്വഹീഹാണ്
ഒന്നും കരുതിയില്ലങ്കിൽ പതിവ് പോലെ ചിലവാക്കണം
വലിയിലേക്ക് നേരിട്ട് നൽകൽ നേ കരുതിയാൽ സ്വഹീഹല്ല
(ഫ്താവ280)
وسئل عن النذر للأولياء هل يصح ويجب تسليم المنذور إليهم إن كانوا أحياء أو لأي فقير أو مسكين كان وإذا كان الولي ميتاً فهل يصرف لمن في ذريته أو أقاربه أو لمن ينهج منهجه أو يجلس في حلقته أو لغيره أو كيف الحال 

. فأجاب بقوله : النذر الولي الحي صحيح ويجب صرفه إليه ولا يجوز صرف شيء منه لغيره ، وأما الندر لولي ميت فإن قصد النادر الميت بطل نذره وإن قصد قرية أخرى كاولاده وخلفائه أو إطعام الفقراء الذين عند قبره أو غير ذلك من القرب المتعلقة بذلك الولي صح النذر ووجب صرفه فيما قصد النادر وإن لم يقصد شيئاً لم يصح إلا أن اطردت عادة الناس في زمن النادر بأنهم يدرون الميت ويريدون جهة مخصوصة مما ذكرناه وعلم النادر بتلك العادة المطردة المستقرة فالظاهر تنزيل نذره علية أخذاً مما ذكروه في الوقت من أن العادة المستقرة المرادة في زمن الواقف تنزل منزلة شرط فتاوي الكبري280
 دك
ഇനിയും ധാരാളം ഉദ്ധരണികളും പണ്ഡിത വ ജനങ്ങളും നമുക്ക് കൊണ്ട് വരാൻ കഴിയും ധീർഘം ഭയന്നു ചുരുക്കുന്നു


*ഒഹാബി പുരോഹിതൻ വീണ്ടും തെറ്റിദ്ധരിപ്പിക്കുന്നു.*

ഇമാം നവവി(റ)പറയുന്നു: ''അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നഹദീഥിലെ 'അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കുക' എന്നതിന്റെ ഉദ്ദേശം അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കലാണ്.
.

മറുപടി:

നാം മഹാൻമാരുടെ പേരിൽ അറുക്കുക എന്നതിനാൽ ലക്ഷ്യമാക്കുന്നത്
അല്ലാഹുവിന് വേണ്ടി അറുത്ത് സാധുക്കൾക്ക് സ്വദഖ ചെയ്യുമ്പോൾ
ആ സ്വദഖയുടെ പ്രതിഫലം മരണപെട്ടവർക്ക് ഹദിയ ചെയ്യലാണന്ന് നേരത്തെ വിവരിച്ചതാണ്.

ഇത് തെറ്റാണ് ഇമാം നവവിയോ മറ്റു ഒരു പണ്ഡിത നോ പഠിപിച്ചിട്ടുണ്ടങ്കിൽ അതാണ് മൗലവി കൊണ്ട് വരേണ്ടത്.

ഇവിടെ ഇമാം നവവി പറയുന്നത്
അല്ലാഹു വിന്റെ നാമം കൊണ്ട് ഞാൻ അറുക്കുന്നു എന്ന്  അറവിന്റെ സമയത്ത് പറയുന്നതിന് പകരം
ഇന്ന വ്യക്തിയുടെ നാമത്തിൽ അറുക്കുന്നു എന്ന് പറഞ്ഞാൽ അത് ഹറാമാണ് എന്നാണ്.

واما ا لذبح لغير الله فالمراد به أن يذبح باسم غير الله تعالى (شرح مسلم)

ഇവിടെ സുന്നികളാരും അറുക്കുന്ന സമയത്ത് ഏതെങ്കിലും മഹാന്മാരുടെ പേര് ചൊല്ലി അറുക്കാറില്ല.

മഹൻമാരുടെ പേരിൽ സ്വദഖയുടെ പ്രതിഫലം ഹദിയ ചെയ്യുന്നത് കൊണ്ട്
ചിലർ അതിനെ പ്രയോഗിക്കുമ്പോൾ അവരുടെ പേരിൽ എന്ന് പറയാറുണ്ടങ്കിൽ അതിന്റെ ഉദ്ദേശം
മഹൻമാരുടെ പേരിൽ സ്വദഖയുടെ പ്രതിഫലം ഹദിയ ചെയ്യുന്നു എന്ന് മാത്രമാണ്.

പ്രയോഗത്തിലുള്ള സാമ്യതയുടെ പേരിൽ
പാവപെട്ട ജനങ്ങളെ വിഡ്ഢികളാക്കുകയും,
ആട്ടിനെ പട്ടിയാക്കുകയും ചെയ്യുന്ന വേലയാണ് മൗലവി പുരോഹിതൻ ഫൈസൽ നടത്തുന്നത്.

കബളിപ്പിക്കാതെ ഇവർക്ക് നിലനിൽപില്ലല്ലോ

.........................


واما ا لذبح لغير الله فالمراد به أن يذبح باسم غير الله تعالى كمن ذبح للصنم او الصليب أو لموسى أولعيسى صلى الله عليهما أو للكعبة ونحو ذلك فكل هذا حرام ولاتحل هذه الذبيحة سواء كان الذابح مسلما أو نصرانيا أو يهوديا نص عليه الشافعى واتفق عليه أصحابنا فإن قصد مع ذلك تعظيم المذبوح له غير الله تعالى والعبادة له كان ذلك كفرا فان كان الذابح مسلما قبل ذلك صار بالذبح مرتدا وذكر الشيخ ابراهيم المروزى من أصحابنا أن مايذبح عند استقبال السلطان تقربا إليه أفتى أهل بخارة بتحريمه لأنه مما أهل به لغير الله تعالى قال الرافعى هذا إنما يذبحونه استبشارا بقدومه فهو كذبح العقيقة لولادة المولود ومثل هذا لايوجب التحريم والله أعلم قوله

..........................

 മൗലവി പുരോഹിതൻ നവവി ഇമാമിന്റെ വാചകത്തിന് അർത്ഥം പറയുന്നത് കാണുക.


വിഗ്രഹങ്ങള്‍, കുരിശ്, മൂസാനബി(അ), ഈസാ നബി(അ), കഅ്ബ എന്നിവക്കെല്ലാം അറുക്കുന്നത് പോലെ ഇതെല്ലാം നിഷിദ്ധമാകുന്നു.




മറുപടി:

واما ا لذبح لغير الله فالمراد به أن يذبح باسم غير الله تعالى كمن ذبح للصنم او الصليب أو لموسى أولعيسى صلى الله عليهما أو للكعبة ونحو ذلك فكل هذا حرام

ഇമാം നവവി (റ) യുടെ മേൽ വാചകം കൊണ്ട് വിവക്ഷിക്കുന്നത്,

അല്ലാഹു അല്ലാത്തവർക്ക് അറുക്കൽ എന്ന തിരുവചനത്തിന്റെ ഉദ്ദേശം അല്ലാഹു അല്ലാത്തവരുടെ പേര് ചൊല്ലി അറുക്കലാണ്
'അത് പാടില്ല.

വിഗ്രഹത്തിന് വേണ്ടിയോ ,കുരിശിന് വേണ്ടിയോ, മൂസ നബി (അ) ഈസ നബി (അ) കഅബ എന്നിവക്കോ അവ പോലോത്തതിനോ വേണ്ടിയോ അറുക്കുന്നതും ഹറാമാണ്.


ഇതാണ് ഇമാം നവവി (റ)പറയുന്നത്.

ഇവിടെ സുന്നികൾ ചെയ്യുന്നത് തെറ്റാണന്ന് ഇമാം നവവി (റ) പറയുന്നില്ല.

കാരണം സുന്നികൾ അല്ലാഹുവിന്ന് വേണ്ടി മാത്രമാണ് അറവ് നടത്താറുള്ളത്.

ഏതങ്കിലും മഹാന്മാർക്ക് വേണ്ടിയോ ,വിഗ്രഹത്തിന് വേണ്ടിയോ അറവ് നടത്താറില്ല.

ഉണ്ടന്ന് തെളിയിക്കാനും സാധ്യമല്ല.

നാം മഹാൻമാരുടെ പേരിൽ അറുക്കുക എന്നതിനാൽ ലക്ഷ്യമാക്കുന്നത്
അല്ലാഹുവിന് വേണ്ടി അറുത്ത് സാധുക്കൾക്ക് സ്വദഖ ചെയ്യുമ്പോൾ
ആ സ്വദഖയുടെ പ്രതിഫലം മരണപെട്ടവർക്ക് ഹദിയ ചെയ്യലാണന്ന് നേരത്തെ വിവരിച്ചതാണ്.


.............................
മൗലവി പറയുന്നു

അങ്ങനെ അറുക്കപ്പെടല്‍ അനുവദനീയമല്ല താനും. അറുക്കുന്നവന്‍ മുസ്‌ലിമോ ജൂതനോ ക്രിസ്ത്യാനിയോ ആരാണെങ്കിലും ശരി. ഇമാം ശാഫിഈ അത് വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു.

മറുപടി:

അല്ലാഹു അല്ലാത്തവർക്ക് അറുക്കപ്പെട്ടത് ഹറാമാണന്ന് സർവ പണ്ഡിതന്മാരും  പറഞ്ഞിട്ടുണ്ട്
അതിൽ  ഇവിടെ ആർക്കും  തർക്കമില്ല.

സുന്നികൾ അല്ലാഹുവിന്ന് വേണ്ടി മാത്രമാണ് അറവ് നടത്താറുള്ളത്.

അറവ് നടത്തി സ്വദഖയുടെ പ്രതിഫലം മഹാന്മാർക്ക് ഹദിയ ചെയ്യാറുണ്ട് അത് തെറ്റാണന്ന് വല്ല തെളിവുമുണ്ടങ്കിൽ കൊണ്ട് വരിക
മൗലവി പുരോഹിതാ.........

.............................
മൗലവി പറയുന്നു

ആരുടെ പേരിലാണോ അറുക്കുന്നത് അവരെ ബഹുമാനിക്കലും, അവര്‍ക്ക് ആരാധന ചെയ്യലുമാണ് ഉദ്ദേശമെങ്കില്‍ അത് അവിശ്വാസമാണ്. അങ്ങനെ അറുത്തവന്‍ അറുക്കുന്നതിന് മുമ്പ് മുസ്‌ലിമായിരുന്നുവെങ്കില്‍ ആ അറവോട് കൂടി അവന്‍ മതഭ്രഷ്ടനായി മാറും'' (ശറഹു മുസ്‌ലിം-ഹദീഥ് നമ്പര്‍: 1978)


മറുപടി :

ഇതിലൊന്നും ഇവിടെ ആർക്കും
തർക്കമില്ല.

ഇങ്ങനെയുള്ള വിശ്വാസം സുന്നികൾക്ക് ഇല്ല മൗലവി,


അല്ലാമ സ്വാവി(റ)
പറയട്ടെ;

وأما إن قصد الذبح لله وثوابه للولي فلا بأس بذلك(۲۳۱/۱)|

അറവ് അല്ലാഹുവിനും അതിന്റെ പ്രതി
ഫലം വലിയ്യിനുമാണ് അവനുദ്ദേശിച്ചതെ
ങ്കിൽ വിരോധമില്ല. (സ്വാവി: 1/231)

സുന്നികൾ മഹാന്മാരുടെ പേരിൽ മൃഗ
ങ്ങളെ നേർച്ചയാക്കുന്നതും, അവയെ അറു
ക്കുന്നതും ഈ ഉദ്ദേശ്യത്തോടെ മാത്രമാണ് .

*ഒഹാബി മൗലവി പുരോഹിതൻ തുടരുന്നു.*


1⃣. അള്ളാഹു. പറയുന്നു :

” പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. (അവന്ന്‌) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്‌ ”

(📖കുർ ആൻ -6: 162 , 163)

2⃣. അള്ളാഹു. പറയുന്നു :

” ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക”

(📖 കുർ ആൻ – 108 : 2)



3⃣. അലി (റ)ൽ. നിന്ന്. നിവേദനം :

നാലു. വചനങ്ങൾ. നബി (സ) എന്നോട്‌. പറഞ്ഞിരിക്കുന്നു , ” അള്ളാഹു. അല്ലാത്തവർക്കായി ( പ്രീതിപ്പെടുത്താൻ ) അറുക്കുന്നവനെ. അള്ളാഹു ശപിച്ചിരിക്കുന്നു ,
(📚 ഇമാം മുസ്‌ ലിം ശേഖരിച്ച  നബിവചനം )

അല്ലാഹുവിന്ന് വേണ്ടി തന്നെയാണ് ഞങ്ങൾ നേർച്ചയും അറവും ആരാധനയും കർമങ്ങളും ചെയ്യുന്നത്
അല്ലാഹു അല്ലാത്തവർക്ക് വേണ്ടി സുന്നികൾ ആരാധിക്കുകയോ അവർക്ക് ആരാധനയായി അറവ് നടത്തുകയോ ചെയ്യാറില്ല

വിഗ്രഹാരാധകർ അവരുടെ ദൈവങ്ങളെ ആരാധിച്ചു കൊണ്ട് അറവ് നടത്തിയതിനെ എതിക്കുന്ന ആയത്തുകളും ഹദീസുകളും കൊണ്ട് വന്നു ആട്ടിനെ പട്ടിയാക്കുന്ന പരിപാടി നിർത്താൻ സമയമായി മൗലവിമാരെ
ഇത്തരം കബളിപ്പിക്കൽ കണ്ടു ഒഹാബി പുരോഹിതന്മാരുടെ ആലയത്തിൽ  പെട്ടു. പോയവർ ഇനിയെങ്കിലും ചിന്തിച്ചിരുന്നങ്കിൽ എത്ര നന്നായിരുന്നു
അല്ലാഹു  ഹിദായത്ത് നൽകട്ടെ

അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

Friday, May 8, 2020

ബദ്റിന്റെ പേരിൽ നേർച്ചകൊണ്ടാടുന്നവരോട് സ്നേഹപൂർവ്വം


Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
അസ് ലം സഖാഫി പരപ്പനങ്ങാടി


*ബദ്റിന്റെ പേരിൽ നേർച്ചകൊണ്ടാടുന്നവരോട് സ്നേഹപൂർവ്വം....*



*(ഇത് ഒരു വെല്ലുവിളിയല്ല, താങ്കളുടെ അറിവിലേക്കായി ഗുണകാംക്ഷയോടെയുള്ള ഒരറിയിപ്പ് മാത്രമാണ് താങ്കൾക്ക് വേണമെങ്കിൽ സ്വീകരിക്കാം, അല്ലെങ്കിൽ അവഗണിക്കാം......)*

*ബദ്ർ ശുഹദാക്കളുടെ പേരിൽ ആണ്ട് നേർച്ച കൊണ്ടാടുന്ന പ്രിയ സുഹൃത്തിനോട് ചില ചോദ്യങ്ങൾ....*

*ബദ്രീങ്ങൾക്ക് മഹത്വമില്ലെന്ന് ഇവിടെ ആർക്കും വാദമില്ല, അവർ മഹാൻമാരും ശുഹദാക്കളും ആണ്. ബദ്രീങ്ങളുടെ മഹത്വമെത്രത്തോളമുണ്ടെന്നോ, അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതുണ്ടെന്നോ അല്ല നിങ്ങളോട് ചോദിക്കുന്നത്.....*

ഒഹാബി പുരോഹിതൻ എഴുതുന്നു'

*🌴ഹിജ്റ രണ്ടാം വർഷം നടന്ന ബദ്ർ യുദ്ധം മുന്നിൽ നിന്ന് നയിച്ച പ്രവാചകൻ [സ്വ] ശേഷം 8 വർഷത്തോളം ജീവിച്ചു. ഈ കാലയളവിൽ ഒരിക്കൽ പോലും ബദ്റീങ്ങളുടെ പേരിൽ ഒരു നേർച്ച കൊണ്ടാടുകയോ, കൊണ്ടാടാൻ സ്വഹാബത്തിനോട് കൽപിക്കുകയോ, അന്ന് അറേബ്യയിൽ സുലഭമായി ലഭിച്ചിരുന്ന ഒട്ടകത്തെയോ, ആടിനെയോ അറുത്ത് വിതരണം ചെയ്യുകയോ ചെയ്തിട്ടുണ്ടോ?*


മറുപടി

ബദ്ര്‍ദിനം ലോക മുസ്,ലിംകള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു എന്ന സത്യം ബുദ്ധിയുള്ള ആരും സമ്മതിക്കുന്ന വസ്തുതയാണ്. എങ്കില്‍ അല്ലാഹു അവന്റെ വിശുദ്ധ ഖുര്‍ആനിലൂടെ പഠിപ്പിക്കു ന്നത് കാണുക, അല്ലാഹു പറയുന്നു:

وذكّرهم بأيام الله إنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ (سورة إبراهيم-الآية:5)

അല്ലാഹു പറയുന്നു: അവരോട് അല്ലാഹുവിന്റെ "അയ്യാമു" കളെ കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊടുക്കുക. നിശ്ചയം അങ്ങിനെ ചെയ്യുന്നതില്‍  അധികമായി ക്ഷമകൈകൊള്ളുന്നവരും അധികമായി നന്ദിചെയ്യുന്നവരുമായ മുഴുവന്‍ ആളുകള്‍ക്കും ദൃഷ്ടാന്തമുണ്ട്. (സൂറ:ഇബ് റാഹീം-5).

 ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത് കാണുക:

عن ابن عباس عن أبي بن كعب عن النبيّ صلى الله عليه وسلم: في قوله يبارك وتعالى: [وذكّرهم بأيّام الله] قال: بنعم الله تبارك وتعالى. (تفسير ابن كثير:4/478)

മഹാനായ ഇബ്നു അബ്ബാസ്(റ)വും മഹാനായ ഉബയ്യുബ്നു കഅബ്(റ)വും നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: "അവരോട് അങ്ങ് അല്ലാഹുവിന്റെ ദിനങ്ങളെ പറ്റി പറഞ്ഞു കൊടുക്കണം" അതായത് "അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ പറ്റി അവരെ ഓര്‍മ്മിപ്പിക്കണം". ഇബ്നുകസീര്‍ തന്റെ(തഫ്സീറുല്‍ ഖുര്‍ആനില്‍അളീം:4/478)ല്‍ വ്യാഖ്യാ നിച്ചതായി കാണാം. ഈ ആയത്തില്‍ പറഞ്ഞ അനുഗ്രഹം ഏതാണെന്നു കൂടി മുഫസ്സിറു കള്‍ പഠിപ്പിച്ചിട്ടുണ്ട് അതവാ മഹാനായ മൂസാനബി(അ)നെ തന്റെ ശത്രുവായ ഫിര്‍ഔ നില്‍ നിന്നും പരിവാരങ്ങളില്‍നിന്നും രക്ഷപ്പെടുത്തുകയും, കടല്‍പിളര്‍ത്തിക്കൊടുത്ത് രക്ഷ പ്പെടുകയും ചെയ്തതു പോലുള്ള അല്ലാഹു മൂസാ നബി(അ)ന്നും അനുയായികള്‍ക്കും ചെയ്തു കൊടുത്ത അനുഗ്രഹങ്ങള്‍ സ്മരിക്കാനാണ് അല്ലാഹു കല്പിക്കുന്നത്. ഇക്കാര്യം വളരെ വ്യതമായി ഇബ്നുകസീര്‍ തന്റെ തഫ്സീറില്‍ വ്യാഖ്യാനിച്ചതായികാണാം. ഇബ്നു കസീറിന്റെ തഫ്സീര്‍ ഏറ്റവും പ്രാമാണിക തഫ്സീറാണെന്ന് ഒഹാബീ പ്രസ്ഥാനത്തിന്റെ ആശയപ്രചരണരംഗത്തെ ശക്തിദുര്‍ഘമായിഒഹാബികള്‍തന്നെ പരിചയപ്പെടുത്തിയ ഔദ്യോ ഗിക മുഖപത്രമായ (അല്‍മനാര്‍-2000,ജൂലായ് ലക്ക)ത്തിലും, മുജാഹിദ്പ്രസ്ഥാനം പിളരുന്ന തിന്ന് മുമ്പ് പുറത്തിറക്കിയ "യുവത" പുറത്തിറക്കിയ (ഖുര്‍ആന്റെവെളിച്ചം) എന്ന ബുക്കിന്റെ (പേജ്/10,ലും 44)ലും പറഞ്ഞതായി കാണാവുന്നതുമാണ്. ഈ ആയത്ത് ഇബ്നു കസീര്‍ വ്യാഖ്യാനിച്ചതു പോലെ ഹിജ്റ:502.ല്‍ വഫാത്തായ ഇമാം ഖത്വീബുത്തിബ് രീസി(റ) തന്റെ(അല്‍ മുലഖ്ഖസ്വു മിന്‍ ഇഅറാബില്‍ ഖുര്‍ആന്‍:പേജ്/94)ലും, ഹിജ്റ:310. വഫാത്തായ ഇമാം ഇബ്നുജരീര്‍ അത്ത്വബ്രി(റ) തന്റെ (തഫ്സീര്‍:13/594,595)ലും, ഹിജ്റ:671. ല്‍ വഫാത്തായ ഇമാം ഖുര്‍ത്വുബി(റ)തന്റെ (അല്‍ ജാമിഉ ലിഅഹ്ക്കാമില്‍ഖുര്‍ആന്‍: 12/106)ലും, ഹിജ്റ:516.ല്‍ വഫാത്തായ മുഹ്,യിസ്സുന്ന ഇമാം ബഗ്വവി(റ) തന്റെ തഫ്സീറായ (മആലിമുത്തന്‍സീല്‍:4/335)ലും, എത്രത്തൊളം 1956.ല്‍ മരണപ്പെട്ട സൗദിയിലെ സലഫീ നേതാ വായിരുന്ന "നാസിറുസ്സഅദി" വരെ തന്റെ തന്റെ (തഫ്സീര്‍:പേജ്/418)ലും വ്യഖ്യാനിച്ചതാ യി കാണാം.

അതേ പോലെ മഹാനായ ഇമാം അഹ്മദു ബ്നു ഹമ്പല്‍(റ) തന്റെ മുസ്നദില്‍ റിപ്പോറ്ട്ട് ചെയ്യുന്നു:

روى عبد الله ابن أحمد بن حنبل عن ابن عباس، عن أبي بن كعب، عن النبي صلى الله عليه وسلم في قوله تبارك وتعالى ‏{‏وذكرهم بأيام الله‏}‏ قال بنعم الله تبارك وتعالى . (مسند الإمام أحمد:رقم الحديث-20207)

മഹാനായ ഇബ്നുഅബ്ബസ്(റ) ഉബയ്യുബ്നു കഅബ്(റ) എന്നിവരും നബി(സ്വ)യില്‍ നിന്നും സൂറ:ഇബ്റാഹീമിലെ അഞ്ചാം സൂക്തത്തില്‍ പറഞ്ഞത് "അല്ലാഹുവിന്റെ അനുഗ്രഹങ്ങ ളെ സ്മരിക്കണം" എന്നാണു പഠിപ്പിച്ചിട്ടുള്ളത്. (മുസ്നദുല്‍ ഇമാം അഹ്മദ്:ഹദീസ് നമ്പര്‍: 20207) ല്‍ കാണാവുന്നതാണ്. എന്നാല്‍ അല്ലാഹും നമുക്ക് നല്‍കിയ അനുഗ്രഹങ്ങളില്‍ വളരെ പ്രധാനപ്പെട്ടതും നാം എപ്പോഴും ഓര്‍ത്തിരിക്കേണ്ടതും ഓര്‍മ്മിപ്പിക്കേണ്ടതുമായ മഹത്തായ അനുഗ്രഹമാണു സത്യം ജയിച്ചടക്കുകയും അസത്യം തകര്‍ന്നടിയുകയും ചെയ്ത ബദ്ര്‍, അല്ലാഹു തന്നെ ആ ബദ്റിന്റെ മഹത്വവും ബദ്റില്‍ പങ്കെടുത്ത സ്വഹാബത്തി ന്റെ മഹത്വവും വിഉശുദ്ധ ഖുര്‍ആനില്‍ പഠിപ്പിച്ചതായി കാണാം, മാത്രമല്ല ആ ബദ്റ് ദിന ത്തെ അല്ലാഹു ഖുര്‍ആനില്‍ വിശേഷിപ്പിച്ചതു തന്നെ "യൗമുല്‍ഫുര്‍ഖാന്‍" (സത്യവും അസ ത്യവും വേര്‍തിരിഞ്ഞ ദിനം) എന്നാണ്. ആ ദിവസം ഒരു മുസ്,ലിമിനെ സംബന്ധിച്ചിട ത്തോളം വിസ്മരിക്കാന്‍ സാധിക്കില്ല. അതു കൊണ്ടാണ് ലോകത്തുള്ള സത്യ വിശ്വാസിക ള്‍ ബദ്റ് സമരണ പുതുക്കുകയും ബദ്റില്‍ പങ്കെടുത്ത മഹാന്മാരായ സ്വാഹാബാക്കളേ യും നബി(സ്വ)യേയും പ്രകീര്‍ത്തിക്കുകയും അന്നേ ദിനം ഭക്ഷണം ഉണ്ടാക്കി ദാനം ചെയ്യു കയും ചെയ്യുന്നത്. ഈ പ്രവര്‍ത്തിക്ക് സ്വഹാബത്തിന്റെയും നബി(സ്വ)യുടെ തന്നെയും പ്രവര്‍ത്തിയില്‍ നമുക്ക് രേഖയുണ്ട്.

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ റിപ്പോറ്ട്ട് ചെയ്യുന്നു:

حَدَّثَنَا مُسَدَّدٌ حَدَّثَنَا بِشْرُ بْنُ الْمُفَضَّلِ حَدَّثَنَا خَالِدُ بْنُ ذَكْوَانَ قَالَ قَالَتِ الرُّبَيِّعُ بِنْتُ مُعَوِّذٍ ابْنِ عَفْرَاءَ. جَاءَ النَّبِىُّ صلى الله عليه وسلم: فَدَخَلَ حِينَ بُنِىَ عَلَىَّ ، فَجَلَسَ عَلَى فِرَاشِى كَمَجْلِسِكَ مِنِّى، فَجَعَلَتْ جُوَيْرِيَاتٌ لَنَا يَضْرِبْنَ بِالدُّفِّ وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِى يَوْمَ بَدْرٍ ، إِذْ قَالَتْ إِحْدَاهُنَّ وَفِينَا نَبِىٌّ يَعْلَمُ مَا فِى غَدٍ. فَقَالَ: دَعِى هَذِهِ، وَقُولِى بِالَّذِى كُنْتِ تَقُولِينَ. (صحيح البخاري: رقم الحديث: 5147)و(4001)

റുബയ്യിഉ ബിന്ത് മുഅവ്വിദുബ്നുല്‍ അഫ്റാ(റ)പറയുന്നു: എന്റെ കല്ല്യാണ ദിവസം നബി (സ്വ) എന്റെ വീട്ടിലേക്കു വന്നു, ആ സമയത്ത് ചെറിയ പെണ്‍കുട്ടികള്‍ ദഫ് മുട്ടിക്കൊണ്ട് എന്റെ പിതാക്കളില്‍ നിന്ന് ബദ്റ് യുദ്ധത്തില്‍ ശഹീദായവരെ പ്രകീര്‍ത്തിച്ചു കൊണ്ട് പാട്ടു പാടുകയായിരുന്നു, മഹാനായ നബി(സ്വ) സദസ്സിലേക്ക് കടന്നു വന്നപ്പോള്‍ ആ കൂട്ട ത്തില്‍ ഒരു കുട്ടി (وفينا نبيّ يعلم ما في غد) (ഞങ്ങളില്‍ ഒരു നബിയുണ്ട്, ആ നബി നാളെ സംഭ വിക്കുന്ന കാര്യങ്ങള്‍ അറിയുന്നവരാണ്) എന്ന അര്‍ത്ഥം വരുന്ന പാട്ടുപാടുകയും ചെയ്തു, ആ സമയത്ത് നബി(സ്വ) പറഞ്ഞു നിങ്ങള്‍ എന്നെ കുറിച്ച് പാടുന്നത് നിര്‍ത്തി നിങ്ങള്‍ ഇതു വരെ പാടിയിരുന്ന നിങ്ങളുടെ പിതാക്കളായ ബദ്,രീങ്ങളുടെ മദ്ഹുകള്‍ തന്നെ പാടൂ, (സ്വഹീഹുല്‍ ബുഖാരി:ഹദീസ് നമ്പര്‍:5147). ഈ ഹദീസ് വ്യാഖ്യാനിച്ചു ശൈഖുല്‍ ഇസ് ലാം ഇമാം സകരിയ്യല്‍ അന്‍സ്വാരി(റ) പറയുന്നു:

)كنت تقولين) أي من المدح والثناء المتعلقين بالمغازي والشّجاعة ونحوهما. (تحفة الباري بشرح صحيح البخاري :5/341) لشيخ الإسلام زكريا الأنصاري رحمه الله.

ഈ ഹദീസില്‍ നിങ്ങള്‍ ബദ്,രീങ്ങളെ കുറിച്ച് പറഞ്ഞിരുന്നത് തന്നെ പറഞ്ഞോളൂ എന്ന് പറഞ്ഞതു കൊണ്ട് ഉദ്ധേശം ബദ്,രീങ്ങളുടെ മദ്ഹും അവരെ വാഴ്ത്തിപ്പറയലും അവരു ടെ ധീരതയെ കുറിച്ച് പറയലും ബദ്ര്‍ യുദ്ധത്തിന്റെ ചരിത്രം അവതരിപ്പിക്കലു മൊക്കെ യാണ്". ശൈഖുല്‍ ഇസ്,ലാം സകരിയ്യല്‍ അന്‍സ്വാരി(റ)യുടെ (തുഹ്ഫത്തുല്‍ ബാരി ബിശറ ഹി സ്വഹീഹില്‍ ബുഖാരി:5/341)ല്‍ വിവരിച്ചതായി കാണാം.

ഈ ഹദീസില്‍ നമുക്ക് മറ്റൊരു പാഠവും കൂടിയുണ്ട് അതായത് നബി(സ്വ) വീട്ടിലേക്ക് കട ന്നു വന്ന സമയത്ത് ഒരു കുഞ്ഞുപെണ്‍കുട്ടി, നബി(സ്വ)യെ വാഴ്ത്തിക്കൊണ്ട് "ഞങ്ങളില്‍ ഒരു നബിയുണ്ട്, നാളെ സംഭവിക്കുന്ന കാര്യങ്ങള്‍ മുന്നേ പ്രവചിക്കുന്നവരാണ്" എന്ന് പാടിയത് നബി(സ്വ) മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് ആ കുട്ടികള്‍ മനസ്സിലാ ക്കിയത് കൊണ്ടാണ്, ആ കുട്ടികള്‍ക്ക് അത് ആരു പറഞ്ഞുകൊടുത്തു അവരുടെ പിതാക്ക ളും മാതാക്കളും തന്നെ പഠിപ്പിച്ചുകൊടുത്തു, അതവാ സ്വഹാബത്തിന്റെ വിശ്വാസം നബി (സ്വ)ക്ക് ഗ്വൈബ് (മറഞ്ഞകാര്യങ്ങള്‍) അറിയാന്‍ സാധിക്കുമെന്നതായിരുന്നു എന്ന് സാരം.

അപ്പോള്‍ പിന്നെ ഒഹാബികള്‍ സാധാരണ പറയാറുള്ളതാണ്, പെണ്‍കുട്ടി അങ്ങിനെ പാടിയ സമയത്ത് നബി(സ്വ) അതിനെ വിലക്കിയിട്ടുണ്ട് എന്നാണ്, എന്നാല്‍ നമുക്ക് പറയാനുള്ള ത് ആകുട്ടികളെ നബി(സ്വ)തടഞ്ഞത് നബി(സ്വ) ഗ്വൈബ്അറിയുകയില്ല, അതുകൊണ്ട് അങ്ങി നെ പാടാന്‍ പാടില്ലാ എന്ന നിലക്കല്ല, മറിച്ച് എന്റെ മദ്ഹ് ഇപ്പോള്‍ പാടേണ്ടതില്ല, ആദ്യം നിങ്ങള്‍ പാടിയിരുന്ന നിങ്ങളുടെ പിതാക്കളായ ബദ്,രീങ്ങളുടെ മദ്ഹുകള്‍ തന്നെ തുടര്‍ന്നോളൂ എന്ന നിലക്കാണ്, അല്ലായിരുന്നുവെങ്കില്‍ നബി(സ്വ) ആ കുട്ടികളെ  പഠിപ്പി ക്കേണ്ടിയിരുന്നത് ഹദീസില്‍ പറഞ്ഞ രീതിയില്ല മറിച്ച് എനിക്ക് ഗ്വൈബ് അറിയുകയില്ല ഗ്വൈബ് അറിയുന്നവന്‍ അല്ലാഹു മാത്രമാണ് എന്ന് വ്യക്തമായി ആ കുട്ടികളെ ബോധ്യ പ്പെടുത്തുമായിരുന്നു മഹനായ നബി(സ്വ). എന്നു മാത്രമല്ല ആഹദീസ് വുശദീകരിച്ച ഇമാമു കളാരും നബി(സ്വ) ആപറഞ്ഞതില്‍ നബി(സ്വ) മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ സാധി ക്കില്ല എന്നതിന്ന് തെളിവാണെന്ന് പറഞ്ഞിട്ടുമില്ല. മറിച്ച് നബി(സ്വ) ഗ്വൈബായ കാര്യങ്ങല്‍ അറിയുമെന്നാണ് ഇമാമുകളൊക്കെ അവരുടെ കിത്താബുകളില്‍ രേഖപ്പെടുത്തി വെച്ചിട്ടു ള്ളത്.

ഇമാംബുഖാരി(റ)യുടെ ഈഹദീസ് മഹാന്മാരെ അനുസ്മരിക്കുന്നതിന്നും അവരുടെ പ്രകീ ര്‍ത്തനങ്ങള്‍ ആലപിക്കുന്നതിന്നും ഉള്ള ഖണ്ഡിതമായ രേഖയാണ്.

ഇതു പറയുമ്പോള്‍ ഒരു പക്ഷേ ഒഹാബികള്‍ ചോദിക്കാന്‍ സാധ്യതയുണ്ട്, ഇങ്ങനെ ഒരിക്കല്‍ ഒരു സ്വഹാബിയുടെ വീട്ടില്‍ ബദ്,രീങ്ങളുടെ മദ്ഹുകള്‍ പാരായണം ചെയ്തുവെന്ന് കരുതി എപ്പോഴും അങ്ങി നെ ചെയ്യന്നതിന്നും അല്ലെങ്കില്‍ ആണ്ടില്‍ ചെയ്യുന്നതിന്നും തെളിവാകില്ലല്ലോ, അതോടൊപ്പം ഈ ഒരുപ്രവര്‍ത്തി തെളിവാക്കി പിന്നെയെപ്പോഴെങ്കിലും സ്വഹാബത്ത് അങ്ങിനെ ചെയ്തി ട്ടുണ്ടോ? അതിനുള്ള മറുപടി ഒഹാബികളുടെ നാലാമത്തെ നേതാവായി മുജാഹിദ് സെന്റര്‍ കോഴിക്കോട് നിന്ന് പുറത്തിറക്കിയ (ഇസ്ലാഹീപ്രസ്ഥാന ചരിത്രത്തിനൊരാമുഖം) എന്ന ബുക്കില്‍ "മതവിധികള്‍ കണ്ടുപിടിക്കാന്‍ ഏറ്റവും പ്രാമാണിക ഗ്രന്ഥമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശൗക്കനിയുടെ (നൈലുല്‍ഔത്വാര്‍) എന്ന ഗ്രന്ഥത്തില്‍ പറയുന്നത് "നബി(സ്വ)യില്‍ നിന്നും ഒരുകാര്യം ഒരിക്കല്‍ സ്ഥിരപ്പെട്ടാല്‍ ആകാര്യം അന്ത്യനാള്‍ വരേയു ള്ള തന്റെ ഉമ്മത്തിന്നു തെളിവാണെന്നാണ്" ശൗക്കാനി പറഞ്ഞിട്ടുള്ളത്. അക്കാര്യമെങ്കിലും ഒഹാബി മനസ്സിലാക്കുന്നത് നല്ലതാണ്. മറ്റൊരുകാര്യം സ്വഹാബാക്കള്‍ ബദ്റ് സമരണകളും മറ്റും നടത്തിയിട്ടില്ലെന്നു നാം പറയണമെങ്കില്‍ സ്വഹാബാക്കളുടെ ചരിത്രങ്ങള്‍ പറയുന്ന ഗ്രന്ഥങ്ങള്‍ മുഴുവനും നാംകണ്ടവരും വായിച്ചവരുമാവണം, അതിനു നമുക്ക് സാധ്യമല്ലെ ന്നുറപ്പാണ്, അതില്ലാതെ സ്വഹാബാക്കള്‍ ചെയ്തിട്ടില്ലെന്നു പറയാന്‍ നമുക്ക് വകുപ്പില്ല. എന്നല്ല നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങളും മറ്റും മഹത്തുക്കളുടെ പ്രകീര്‍ത്തനങ്ങള്‍ പറയു ന്നതും സംഘടിപ്പിക്കുന്നതും സ്വഹാബത്തിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ട് നടന്നിരുന്നവരാണെന്നാണ് നമുക്ക് ഹദീസുകളില്‍ നിന്നും ചരിത്ര കിത്താബുകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നത്. അവരുടെ ഒരു പതിവു ജോലിയായിരുന്ന് അത്, അതു കൊണ്ടാണ് ആയിശ ബീവി(റ) പറഞ്ഞതായി മഹാന്മാരായ ഇമാമുകള്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ളത്:

كانت عائشة رضي الله عنها تقول:(إذاأردتم مجلسكم أن يطيبَ فاذكروا محاسن عمربن الخطاب). وإذا كان هذا لعمررضي الله عنه فكيف لايتمسك مجلسا بذكرختام الرسل، وحبيب الملك الوهاب، وإذا كان المجلس يطيب بذكرالفاروق، فكـيف لايطيب بذكرالصادق المصدوق ؟ ولكن عائشة رضي الله عنها إنّما ذكرت عمربن الخطاب وخصته بذلك لعلمها أنّ ما من مؤمن ولامؤمنة ولامسلم ولامسلمة تمرُّعليه سلعة أومجلس إلاّويطيب مجلسه وتزهرمحاسنه بطيب ذكرالمصطفى صلى الله عليه وسلم وبسيرة أهل الصدق والوفا. وهكذا كانت الصحابة رضي الله عنهم وأحوالهم مع حبيبهم في ذكرهم له وكثرة اللهج به، فإذا سئلوا عن أفضل الناس وأطيب النّاس، ومن تطيب بذكره الصدور،وتفرج به صعـاب الأمـور، فلايخطرببالهم إلاّزين العابدين وإمام المتقين. [تذكرة المحبين في أسماء سيد المرسلين:ص/479-480] للإمام ابن قاسم الرصاع- هـ .

ആയിശ ബീവി(റ) പറയുന്നു: "നിങ്ങളുടെ സദസ്സുകള്‍ സുഗന്ധപൂരിതമാവണമെങ്കില്‍ നിങ്ങ ള്‍ മഹാനായ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വിന്റെ പ്രകീര്‍ത്തനങ്ങള്‍ പറഞ്ഞോളൂ, ഇവിടെ മഹതിയായ ആയിശ ബീവി പറയുന്നത് ഉമര്‍(റ)വിന്റെ മദ്,ഹുകള്‍ പറയാനാണെങ്കില്‍, പിന്നെ ലോകത്തിന്റെ നേതാവായ അശ്റഫുല്‍ ഖല്‍ഖ് നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങള്‍ പറയുന്നതിനെ പറ്റി പറയേണ്ടതില്ലല്ലോ, മഹാനായ ഉമര്‍(റ)വിന്റെ മദ്,ഹുകള്‍ ആലപി ക്കല്‍ കൊണ്ട് സദസ്സുകള്‍ സുഗന്ധപൂരിതമാവുമെങ്കില്‍ മഹാനായ സയ്യിദുനാ ശഫീഉല്‍ വറാ നബി(സ്വ)യുടെ മദ്,ഹുകള്‍ പറയുന്നതു കാരണം സദസ്സുകള്‍ എങ്ങിനെ സുഗന്ധപൂരി തമാവാതിരിക്കും!!. ഇവിടെ മഹതിയായ ആയിശബീവി(റ) ഉമര്‍(റ)വിനെ പറയാന്‍ കാരണം മഹതിക്കറിയാം നിശ്ചയം ഓരോസത്യവിശ്വാസിയും അവര്‍ ഒരുസദസ്സ് സംഘടി പ്പിക്കുകയാണെങ്കില്‍ അവര്‍ നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങളെ കൊണ്ട് സദസ്സ് ധന്യ മാക്കുമെന്ന സത്യം. നബി(സ്വ)യുമായി സ്വഹാബത്തിന്റെ സമീപനവും ഇടപെടലുകളും ആ നിലക്കായിരുന്നു, സ്വഹാബാക്കളോട് ജനങ്ങളില്‍ ശ്രേഷ്ടരായ വ്യക്തിയെകുറിച്ചു ചോദി ക്കപ്പെട്ടാല്‍, ആരുടെ പ്രകീര്‍ത്തനം കൊണ്ടാണു മനശ്ശാന്തി ലഭിക്കുക, ആരെക്കൊണ്ടാണു പ്രതിസന്ധികള്‍ നീങ്ങുക, എന്നൊക്കെ ചോദിക്കപ്പെട്ടാല്‍ അവരുടെ മനസ്സില്‍ മഹാനായ തിരുനബി(സ്വ) അല്ലാത്ത മറ്റാരും ഉണ്ടാകുകയില്ല". ഇക്കാര്യം ഇമാം മുഹമ്മദു ബ്നു ഖാസിം അര്‍,റസ്സ്വാഇ(റ) തന്റെ (തദ്ക്കിറത്തുല്‍ മുഹിബ്ബീന്‍:പേജ്/479,480)ല്‍ വിവരിച്ചതാ യി കാണാം, മറ്റു ഇമാമുകളും അവരുടെ കിത്താബുകളില്‍ പറയുന്നതായി കാണാം. ഇവി ടെ സയ്യിദത്തുനാ ഉമ്മുല്‍ മുഅമിനീന ബീവി ആയിശ(റ) മഹത്തുക്കളുടെ മൗലിദു പാരാ യണം ചെയ്യാന്‍ കല്പിക്കുകയാണു ചെയ്യുന്നത്.




.........
*🌴നബി [സ്വ] യെ സ്വന്തം ജീവനക്കളേറെ സ്നേഹിച്ച പ്രിയ പത്നിമാരോ, ഖലീഫമാരോ, മറ്റു സ്വഹാബത്തോ, താബിഉ താബിഉകളോ ഒരു കാരക്കച്ചീളെങ്കിലും ദാനം ചെയ്ത് ഇങ്ങനെ ഒരാചാരം ആചരിച്ചതായി ഇസ്ലാമിക പ്രമാണങ്ങളിൽ തെളിവിണ്ടോ?*

*🌴ബദ്രീങ്ങളുടെ പേരില്‍ നേര്‍ച്ചപ്പെട്ടി വെക്കുന്നതോ ബദ്രീങ്ങളുടെ പേരില്‍ അറുക്കുന്നതോ അന്നദാനം നടത്തുന്നതോ നബി(സ)യുടെയോ സ്വഹാബികളുടെയോ ചര്യയായിരുന്നോ?*



ഇനി ബദ്റ് ദിനത്തില്‍ നബി(സ്വ)യും സ്വഹാബത്തും വല്ല പ്രവര്‍ത്തിയും ചെയ്തിരുന്നോ ആ ദിനത്തെ അവര്‍ പ്രത്യേകം പരിഗ ണിച്ചിരുന്നോ എന്നു പരിശോധിക്കാം.
.............
ഹിജ്റ:262.ല്‍ വഫാത്തായ മഹാനായ ഇമാം ഉമറുബ്നു ശബ്ബ(റ)വും മറ്റു ഇമാമുകളും റിപ്പോറ്ട്ട് ചെയ്യുന്നു:

عن محمد ابن المنكدر عن جابر كان النبي صلى الله عليه وسلم يأتي قباء صبيحة سبع عشرة من رمضان. (تاريخ المدينة المنورة:1/44)للإمام ابن شبة-262هـ، و(لطائف المعارف:ص/328)للحافظ ابن رجب الحنبلي-795هــ، و(عمدة القاري شرح صحيح البخاري:7/378)للعلامة بدرالدين العيني، و(وفاء الوفا لأخبار دار المصطفى:3/803) و(وخلاصة الوفا:2/40)للحافظ السمهودي، و(حسن النبإ في فضل مسجد قباء:ص/66)للعلامة ابن علان الشافعي.

മഹാന്‍ പറയുന്നു: "ജാബിര്‍(റ)വില്‍ നിന്നും ഇബ്നുല്‍ മുന്‍കദിര്‍(റ) ഉദ്ധരിക്കുന്നു: റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയത്ത് നബി(സ്വ) ഖുബാഇല്‍ വരാറുണ്ടായിരുന്നു". ഇമാം ഇബ്നുശബ്ബ(റ) തന്റെ(താരീഖുല് മദീനത്തില്‍ മുനവ്വറ:പേജ്/44)ല്‍ ഉദ്ധരിച്ചതായി കാണാം, ഹാഫിളു ഇബ്നുറജബില്‍ ഹമ്പലി(റ) തന്റെ (ലത്വാഇഫുല്‍ മആരിഫ്:പേജ്/328) ലും, ഇമാംഐനി(റ) തന്റെ (ഉംദത്തുല്‍ഖാരി:7/378)ലും. ഹാഫിളുസ്സുംഹൂദി(റ) തന്റെ (വഫാ ഉല്‍ വഫാ:3/801)ലും തന്റെ(ഖുലാസ്വത്തുല്‍ വഫാ:2/40)ലും, അല്ലാമാ ഇബ്നുഅല്ലാന്‍ അശ്ശാഫിഈ(റ) തന്റെ(ഹുസ്നുന്നബഇ ഫീഫള്ലി മസ്ജിദി ബുഖാഇ:പേജ്/66)ലും തുടങ്ങി നിരവധി ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം.

മഹാനായ ഹാഫിള് ഇബ്നുഹജരില്‍ അസ്ഖലാനി(റ)യുടെ ഉസ്താദായ ഇമാം സൈനുദ്ദീന്‍ അല്‍ മറാഗ്വി(റ)യും ഹാഫിളുസ്സുംഹൂദി(റ) മറ്റും  ഉദ്ധരിക്കുന്നു:

وفي كتاب رزين: عن محمد بن المنكدر : أدركت الناس يأتون مسجد قباء صبيحة سبع عشرة من رمضان. (تحقيق النصرة بتلخيص معالم دارالهجرة:ص/171) للإمام زين الدين أبي بكر المراغي العثماني الشافعي-ت/816 هـ ، (وفاء الوفا لأخبار دار المصطفى:3/803) و(وخلاصة الوفا:2/40)للحافظ السمهودي، و(حسن النبإ في فضل مسجد قباء:ص/66)للعلامة ابن علان الشافعي.

മഹാന്‍ പറയുന്നു: ഇമാം റസീന്‍(റ) തന്റെ കിത്താബില്‍ മഹാനായ ഇബ്നുല്‍ മുന്‍കദിര്‍ (റ)വിനെ തൊട്ട് റിപ്പോറ്ട്ട് ചെയ്യുന്നു: ജനങ്ങള്‍ റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയ ത്ത് മസ്ജിദു ഖുബാഇല്‍ ഒരുമിച്ചുകൂടുന്നതായി ഞാന്‍എത്തിച്ചു". ഇമാംമറാഗ്വി(റ) തന്റെ (തഹ്ഖീഖുന്നുസ്വ്,റ:പേജ്/171)ലും, ഹാഫിളുസ്സുംഹൂദി(റ) തന്റെ(വഫാഉല്‍വഫാ:3/802) ലും, തന്റെ(ഖുലാസ്വത്തുല്‍വഫാ:2/40)ലും, അല്ലാമാഇബ്നുഅല്ലാന്‍ അശ്ശാഫിഈ(റ) തന്റെ (ഹുസ്നുന്നബഇ ഫീഫള്ലി മസ്ജിദിബുഖാഇ:പേജ്/66)ലും തുടങ്ങി നിരവധി ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം.

മഹാനായ നബി(സ്വ)ക്ക് ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കുകയും, നബി(സ്വ)യില്‍ നിന്നും ഹദീസുകള്‍ റിപ്പോറ്ട്ടു ചെയ്യുകയും ചെയ്തിരുന്ന മദീനയിലെ മുഫ്ത്തിയും ഖാരി ഉകളുടെ ശൈഖും നബി(സ്വ) വഹ്,യ് എഴുത്തുകാരനുമായ അന്‍സ്വാറുകളില്‍പെട്ട മഹാ നായ സ്വഹാബി സൈദുബ്നു സാബിത്ത്(റ) വിനെ തൊട്ട് ഹിജ്റ:310.ല്‍ വഫാത്തായ മഹാ നായ ഇബ്നുജരീര്‍ അത്ത്വ്,ബ്,രി(റ) പറയുന്നത് കാണുക:

عن زيد بن ثابت أنّه كان يحيي ليلة سبع عشرة من شهر رمضان وأنّه كان ليصبح وعلى وجهه أثر السهر، ويقول: فرّق الله في صبيحتها بين الحقّ والباطل وأعزّ في صبحها الإسلام وأنزل فيها القرآن، وأذلّ فيها أئمّة الكفر. (تاريخ الرسل والملوك:2/420)للإمام أبو جعفر ابن جرير الطبري-310هــ

മഹാനായ സൈദുബ്നുസാബിത്ത്(റ)വില്‍ നിന്ന് ഇമാം ത്വബ്,രി(റ) ഹിജ്റ:207.ല്‍ വഫാത്താ യ ഇമാം വാഖിദി(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു: നിശ്ചയം മഹാനായ സൈദുബ്നു സാബി ത്ത്(റ) റമളാന്‍ പതിനേഴിന്റെ രാത്രി സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യമാക്കുന്നവരായിരു ന്നു, നിശ്ചയം മഹാന്‍ നേരം പുലരുന്ന സമയത്ത് തന്റെ മുഖത്ത് ഉറക്കൊഴിച്ച അടയാളം പ്രകടമാകുമായിരുന്നു, മഹാന്‍ പറയുമായിരുന്നു: റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയ ത്താണ് അല്ലാഹു സത്യവും അസത്യവും വേര്‍തിരിച്ചതും, പരിശുദ്ദ ഇസ്,ലാമിനെ ഇസ്സത്തി ലാക്കിയതും, വിശുദ്ദ ഖുര്‍ആന്‍ ഇറങ്ങിയതും, സത്യനിശേധികളുടെ നേതാക്കളെ നിന്ദ്യതയി ലാക്കിയതും പരാചയപ്പെടുത്തിയതും". ഇമാം ഇബ്നുജരീര്‍ അത്ത്വ്,ബ്,രി(റ) തന്റെ (താരീഖുര്‍,റുസിലി വല്‍മുലൂക്ക്:2/420)ല്‍ പറയുന്നതായി കാണാം

അതേ പോലെ ഹാഫിളുദ്ദഹബി പറയുന്നു: "മഹാനായ സ്വഹാബിയായ സൈദുബ്നു സാബിത്ത്(റ) റമളാന്‍ പതിനേഴിനെ (ബദ്,ര്‍ ദിനത്തെ) പ്രത്യേകം ബഹുമാനം കല്പിക്കുക യും  അന്ന് ബദ്,ര്‍ ദിനമാണെന്ന് പറയുകയുംചെയ്തിരുന്നു". ഹാഫിളുദ്ദഹബിയുടെ (താരീ ഖുല്‍ഇസ്,ലാം:1/30)ല്‍ പറയുന്നതായി കാണാം.

ഹിജ്റ:795.ല്‍ വഫാത്തായ ഹാഫിള് ഇബ്നുറജബ് അല്‍ഹമ്പലി(റ) പറയുന്നത് കാണുക:

والمشهور عند أهل السير والمغازي: أنّ ليلة بدر كانت ليلة سبع عشرة، ... وكان زيد بن ثابت لا يحيي ليلة من رمضان كما يحيي ليلة سبع عشرة من رمضان، ويقول: إنّ الله فرّق الله في صبيحتها بين الحقّ والباطل، وأذلّ صبيحتها أئمّة الكفر... وحكي عن عامر بن عبد الله بن الزبير:أنّه كان يواصل ليلة سبع عشرة. وعن أهل مكّة أنّهم كانوا لا ينامون فيها، ويعتمرون. ... وروى أبو الشيخ الأصبهاني: بإسناد جيّد عن الحسن: قال: إنّ غلاما لعثمان بن أبي العاص، قال له:يا سيّدي إنّ البحر يعذب في هذا الشهر في ليلة. قال: فإذا كانت تلك الليلة فأعلمني. قال: فلما كانت تلك الليلة أذنه، فنظروا فوجدوه عذبا، فإذا هي ليلة سبع عشرة. وروي من حديث جابر: قال: كان رسول الله صلى الله عليه وسلم: يأتي قباء صبيحة سبع عشرة من رمضان. أيّ يوم كان. ... وأصحّ ما روي في الحوادث في هذه الليلة أنّها ليلة بدر، كما سبق أنّها كانت ليلة سبع عشرة. والمشهور أنّها كانت ليلة سبع عشرة. وسمّي يوم الفرقان. لأنّ الله تعالى فرّق فيه بين الحقّ والباطل، وأظهر الحقّ وأهلّه على الباطل وحزبه، وعلت كلمة الله وتوحيده، وذُلَّ أعدائه من المشركين وأهل الكتاب، وكان ذلك في السنة الثانية من الهجرة. (لطائف المعارف:ص/327-328-329)للحافظ ابن رجب الحنبلي-795هــ   

ഇസ്,ലാമിലെ ചരിത്രകാരന്മാരുടെയടുക്കല്‍ പ്രസിദ്ധമായത് ബദ്,ര്‍ദിനം റമളാന്‍ പതിനേഴി നാണ് എന്നതാണ്,... മഹാനായ സ്വഹാബീ വര്യന്‍ സൈദ് ബ്നു സാബിത്ത്(റ) റമളാന്‍ പതിനേഴിന്റെ രാവിനെ സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യമാക്കുന്നതു പോലെ വേറെ ഒരു രാവിനേയും ധന്യമാക്കാറില്ല, മഹാന്‍ പറയും: ഈ ദിനത്തിന്റെ സുബ്,ഹി സമയത്താണ് അല്ലാഹു സത്യവും അസത്യവും വേര്‍ത്തിരിച്ചതും, സത്യനിശേധികളുടെ നേതാക്കളെ നിന്ദ്യ രും പരാജിതരുമാക്കിയതും, മഹാനായ അബ്ദുല്ലാഹിബ്നുസ്സുബൈര്‍(റ)വിന്റെ മകന്‍ ആമി ര്‍(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: മഹാന്‍ റമളാന്‍ പതിനേഴിന്റെ രാവിനെ ആരാധ നകളില്‍ മുഴുകുന്നവരായിരുന്നു എന്ന കാര്യം, മക്കക്കാര്‍ റമളാന്‍ പതിനേഴിന്ന് ഉറങ്ങാതെ ഉംറ നിര്‍,വ്വഹിക്കുന്നതിലും മറ്റും മുഴുകുന്നവരായിരുന്നു,

ഹിജ്റ:369.ല്‍ വഫാത്തായ മഹാനായ ഇമാം അബുശ്ശൈഖ് അല്‍അസ്വ്,ബഹാനി(റ) സ്വഹീ ഹായ പരമ്പരയിലൂടെ മഹാനായ ഹസന്‍(റ)വില്‍ നിന്ന് റിപ്പോറ്ട്ട് ചെയ്യുന്നു: അബു ശ്ശൈഖ് (റ) പറയുന്നു: മഹാനായ ഉസ്മാനു ബ്നു അബില്‍ ആസ്വ്(റ)വിനോട് തന്റെ അടിമ പറഞ്ഞു: യാ സയ്യിദീ, ഈ മാസത്തിലെ ഒരു രാവില്‍ സമുദ്രത്തിലെ വെള്ളം ശുദ്ധ ജലമായി മാറും, ഉസ്മാനുബ്നു അബില്‍ആസ്വ്(റ) തന്റെ അടിമയോട് പറഞ്ഞു: ആ ദിവ സം ആകുമ്പോള്‍ എന്നോട് വിവരം പറയണം, അങ്ങിനെ ആ ദിവസം എത്തിയപ്പോള്‍ അടിമ ഉസ്മാനുബ്നു അബില്‍ ആസ്വ്(റ)നെ വിവരമറിയിച്ചു, അങ്ങിനെ മഹനായ ഉസ്മാനുബ്നു അബില്‍ആസ്വ്(റ)വും മറ്റും കടലിലെ വെള്ളം പരിശോധിച്ചു, അപ്പോള്‍ നല്ല ശുദ്ധ ജലമായി എത്തിച്ചു, ആ സംഭവം നടന്നത് റമളാന്‍ പതിനേഴിനായിരുന്നു.  മഹാനായ സ്വഹാബി ജാബിര്‍(റ) പറയുന്നു: മഹാനായ നബി(സ്വ) റമളാന്‍ പതിനേഴിന്റെ സുബ്,ഹി സമയത്ത് ഖുബാഇലേക്ക് വരാറുണ്ടായിരുന്നു, അന്ന് ദിവസം ഏതാണെങ്കിലും ശരി.

ഹാഫിള് ഇബ്നുറജബ്(റ) പറയുന്നു: റമളാന്‍ പതിനേഴിന്ന് ഉണ്ടായ സംഭവങ്ങളില്‍ ഏറ്റ വും സ്വഹീഹായത് അന്നേ ദിനം ബദ്,ര്‍ ദിനമാണെന്നതാണ്, അക്കാര്യം മുമ്പ് പ്രതിപാദി ച്ചിട്ടുണ്ട്, റമളാന്‍ പതിനേഴിനാണു ബദ്,ര്‍ യുദ്ധം നടന്നതെന്നാണ് പ്രസിദ്ധമായ അഭി പ്രായം. ആ ദിനത്തിനു "യൗമുല്‍ ഫുര്‍ഖാന്‍" എന്നും പേരുണ്ട് കാരണം ആ ദിവസത്തി ലാണ് അല്ലാഹു സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയില്‍ വേര്‍ത്തിരിച്ചത്, സത്യ ത്തെയും സത്യത്തിന്റെ ആളുകളേയും വെളിവാക്കുകയും, കലിമത്തുത്തൗഹീദ് ഉയരുക യും അല്ലാഹുവിന്റെ ഏകത്വം സ്ഥിരപ്പെടുകയും ചെയ്തതും, അല്ലാഹുവിന്റെ ശത്രുക്ക ളായ മുശ്,രിക്കുകളേയും അഹ്,ലു കിത്താബിനേയും നിന്ദ്യരാക്കപ്പെടുകയും പരാജയപ്പെടു ത്തുകയും ചെയ്തതും. ബദ്,റ് നടന്നത് ഹിജ്റയുടെ രണ്ടാം വര്‍ഷത്തിലായിരുന്നു". ഹാഫിള് ഇബ്നുറജബ്(റ) തന്റെ (ലത്വാഇഫുല്‍ മആരിഫ്:പേജ്/327,328,329)കളില്‍ വിവ രിച്ചതായി കാണാം. ഇതു പോലെ നിരവധി ഇമാമുകള്‍ വിശദീകരിച്ചതായി കാണാം

ഇതില്‍ നിന്നൊക്കെ വ്യക്തമാവുന്നത് മഹാന്മാരായ സ്വഹാബാക്കളും ബദ്,ര്‍ ദിനത്തെ പ്രത്യേകം ബഹുമാനിക്കുകയും ആ ദിവസത്തിനു പ്രത്യേകത കല്പിച്ചു കൊണ്ട് സല്‍ക ര്‍മ്മങ്ങളില്‍ മുഴുകുകയും ചെയ്തവരായിരുന്നു എന്നാണ്.

...................

ഇനി മരിച്ചവരുടെ പേരിൽ സ്വദഖ ചെയ്യൽ ആണ് ഒഹാബിക്ക് അലർജി എങ്കിൽ



🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ചോദ്യം

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക എന്നാൽ എന്താണ്?
അത് അനുവദനീയമാണോ?


മഹാൻമാരുടെ പേരിൽ
നേർച്ചയുടെ ലക്ഷ്യം എന്ത് ?അത് ശിർക്കാവുമോ?  നേർച്ച അല്ലാഹു വിന് മാത്രമല്ലേ ചെയ്യേണ്ടത്📚📚

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക എന്നാൽ എന്താണ്?



മറുപടി

സുന്നികൾ നേർച്ചയാക്കുന്നത് അല്ലാഹു വിന് വേണ്ടി മാത്രമാണ് '
മഹാൻമാരുടെ പേരിൽ  സ്വദഖ ചെയ്യാനോ   ഭക്ഷണം' നൽകാനോ   മൃഗത്തെ അറുത്ത് മാംസം ധർമം ചെയ്യാനോ നേർച്ചയാക്കുക എന്നാൽ  ആ നേർച്ച അല്ലാഹു വിന് വേണ്ടി മാത്രമാണ്.

മരിച്ചവർക്ക് വേണ്ടി സ്വദഖ ചെയ്യൽ അനുവദനീയമാണന്ന്
ഇബ്നു തൈമിയ്യ പോലും പറഞ്ഞിട്ടുണ്ട്
ഇബ്നു തൈമിയ്യ
പറയുന്നു
.قال  ابن تيمية: «فلا نزاع بين علماء السنة والجماعة في وصول ثواب العبادات المالية، كالصدقة والعتق، فإذا تبرع له الغير بسعيه نفعه الله بذلك، كما ينفعه بدعائه له، والصدقة عنه.
وهو ينتفع بكل ما يصل إليه من كل مسلم، سواء كان من أقاربه، أو غيرهم كما ينتفع بصلاة المصلين عليه، ودعائهم له عند قبره» (مجموع الفتاوى 24/367

അത് ഇജ്മാ കൊണ്ട് സ്ഥിരപെട്ടതാണന്നു ഇമാം നവവി പറയുന്നു'

قال الإمام النووي: «الصدقة عن الميت تنفع الميت، ويصله ثوابها وهو كذلك بإجماع العلماء».

ഇമാം നവവി(റ) പറഞ്ഞു: സ്വദഖയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നത് മുസ്‌ലിംകള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ലാത്ത വസ്തുതയാണ്. അതാണ് സത്യവും (ശര്‍ഹുമുസ്‌ലിം).


സ്വദഖ ചെയ്യുക പോലെയുള്ള പുണ്യകർമം നേർച്ചയാക്കുന്നത് പുണ്യമാണ്
ഖുർആൻ പറയുന്നു


'നിങ്ങൾ ചെലവഴിക്കുന്ന വസ്തുക്കളും നേർച്ചയാക്കുന്ന നേർച്ചകളും നിശ്ചയം അല്ലാഹു അറിയുന്നുണ്ട്. (അതിന് അവൻ പ്രതിഫലം നൽകുന്നതാണ്) ആക്രമകാരികൾക്ക് സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല"* . (അൽബഖറ 270)


ഖുർആനിൽ മറ്റൊരിടത്ത് സത്യവിശ്വാസികളുടെ സവിശേഷതകൾ എണ്ണിപ്പറഞ്ഞ കൂട്ടത്തിൽ അല്ലാഹു പറയുന്നു* 👉👉

*“അവർ നേർച്ചയാക്കിയത് പൂർത്തിയാക്കി വീട്ടുകയും ആപത്തു പടർന്നു പിടിക്കുന്ന ഒരു ദിവസത്തെ അവർ ഭയപെടുകയും ചെയ്യുന്നു”* (ഇൻസാൻ 7)

സഅ്ദുബ്‌നു ഉബാദ(റ)യെ തൊട്ടു നിവേദനം. അദ്ദേഹം പറഞ്ഞു: നബിയേ, സഅ്ദിന്റെ ഉമ്മ മരിച്ചു. അവരുടെ പേരിൽ ഏതാണ്‌ ഏറ്റവും പുണ്യം ലഭിക്കുന്ന ദാനം? നബി(സ) പറഞ്ഞു: വെള്ളം. അങ്ങനെ സഅ്ദ്‌ ഒരു കിണർ കുഴിച്ചു കൊണ്ട്‌ പറഞ്ഞു: ഇത്‌ സഅ്ദിന്റെ ഉമ്മാക്കാണ്‌" (തുർമുദി, അബൂദാവൂദ്‌, നസാഇ, ഇബ്നുമാജ, മുസ്‌നദ്‌ അഹ്‌മദ്‌


 സ്വദഖ എന്ന പുണ്യകർമം നിർബന്ധമായും ' ചെയ്യുമെന്ന് ഏറ്റടുക്കലാണ് ' നേർച്ച


ആ സ്വദഖ യുടെ പ്രതിഫലം മരണപെട്ട മഹാൻമാർക്ക് വേണ്ടിയാക്കിയാൽ അത് മരണപെട്ടവരിലേക്ക് ചേരുമെന്ന് ഇജ്മാ ഇ കൊണ്ട് സ്ഥിരപെട്ടതാണ്.
അത് ഇബ്നു തൈമിയയും അംഗീ കരിച്ചിട്ടുണ്ട്. ലോക മുസ്ലിമീങ്ങൾ ഏകോപിച്ച താണ്:

ഇങ്ങനെ മരണപ്പെട്ടു പ്പോയ മഹാൻമാരില്ലേക്ക് സ്വദഖയുടെയും നേർച്ചയുടെ പ്രതിഫലം ചേർക്കുന്നത് ' കൊണ്ടന്ന് മഹാൻമാരുടെ പേരിൽ നേർച്ച എന്നു  പറയുന്നത് ഒരിക്കലും തന്നെ ഇവിടെ നേർച്ച അള്ളാഹു അല്ലാത്തവരിലേക്കല്ല നൽക്കുന്നത്.

 സ്വദഖയുടെ പ്രതിഫലമാണ് അവർക്കെത്തുന്നത്. ഇതിനെ
പറ്റി മഹാൻമാരുടെ പേരിൽ നേർച്ച എന്നോ അവർക്ക് നേർച്ചയാക്കി എന്നോ വാചകത്തിൽ പ്രയോഗിച്ചാലും അവിടെ അള്ളാഹുവിന് തന്നെയാണ്  നേർച്ചയാക്കുന്നത്

 അതിന്റെ പ്രതിഫലം മഹാത്മാർക്ക് ഹദിയ ചെയ്യുന്നു എന്ന ഉദ്ധേശത്തിലാണ് അവരുടെ പേരിൽ നേർച്ചയാക്കി എന്ന് പറയുന്നത്.

  ഇത് ശിർക്ക് ആണെന്നോ ഹറാമാണെന്നോ തെളിയിക്കാൻ കഴിയില്ല .

മുസ്ലിമീങ്ങൾ അള്ളാഹുവല്ലാത്തവർക്ക് നേർച്ചയിക്കുന്നു എന്നു പറഞ്ഞ് ലോക മുസ്ലീമങ്ങളെ മേൽ ശിർക്ക് ആരോപിക്കുന്നവർ ആടിനെ പട്ടിയാക്കുകയാണ്  ചെയ്യുന്നത് '

ഒരു മഹാന്റെ പേരിലോ മറ്റോ നേർച്ചയാക്കിയാൽ അതുക്കൊണ്ടുദ്ദേശിക്കുന്നത് ആ  ആ മഹാന്മാരുടെ അനുസ്മരണം നടത്താൻ വേണ്ടിയോ അത് നടത്തുന്ന പള്ളിയിലേക്കോ  അവരെ സ്നേഹിക്കുന്നവർക്കോ സാധുക്കൾക്കോ അവരുടെ ഖബർ പരിപാലനത്തെയോ അവിടെയുള്ള സാധുക്കൾക്കോ മറ്റോസ്വദഖ ചെയ്യുക എന്നും ആസ്വദഖയുടെ പ്രതിഫലം മഹാൻമാരിലേക്ക് ചേരുക എന്നതും ഈ പുണ്യ കർമ്മങ്ങളെ കൊണ്ടും മഹാൻമാരോടുള്ള മഹബ്ബത്തു കൊണ്ടും ആവശ്യ'ങ്ങൾ പൂർത്തികരിക്കുക എന്നതും ആണ് .

മേൽ പറഞ്ഞ വിവരണം താഴെ പറയുന്ന പ്രമാണങ്ങളിൽ നിന്ന് ഗ്രഹിക്കുന്നതാണ്.

ഒരു സുന്നത്തായ കാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നതിനാണല്ലോ നേർച്ച എന്ന്  പറയുന്നത്. ദാനധർമ്മം ഒരു സുന്നതായ കർമമാണ് . അത് മഹാന്മാരുടെ പേരിൽ ചെയ്യാൻ നേർച്ചയാക്കുമ്പോഴും അല്ലാഹുവിനുള്ള ആരാധന തന്നെയാണ് . മഹാന്മാർക്കുള്ള ആരാധനയല്ല. മയ്യിത്തിന്ടെ പേരിലുള്ള നിസ്ക്കാരം മയ്യിത്തിനുള്ള ആരാധനയല്ലല്ലോ . അതിനാൽ അത് ശിർകോ കുഫ്റോ അല്ല .

മഹാനാരുടെ പേരിൽ നേർച്ച നേരുന്നതും അവരുടെ പേരിൽ ദാനം ചെയ്യുന്നതും , അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും വിശുദ്ധ ഇസ്ലാമിന് അവരറ്‌പ്പിച്ച അതിമഹത്തായ സേവനങ്ങളുടെ പേരിൽ അവരോടുള്ള കടപ്പാട് നിറവേറ്റാനും അതുമുകേന അലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുമാണ് . മഹാന്മാരെ ആധരിക്കുന്നതും അവരുടെ സ്മരണ ലോകത് നിലനിർത്തുന്നതും അല്ലാഹു ഇഷ്ടപ്പെടുന്ന സൽകർമമാണല്ലോ

മഹാൻമാർക്ക് നേർച്ചയ്ക്കൽ ഖാതിമതുൽ മുഹഖിഖീൽഇബ്നു ഹജർ റ പറയുന്നു.

മഹാൻമാർക്ക് നേർച്ചയ്ക്കൽ
സ്വഹീഹാണ് അത് കൊണ്ട് ഉദ്ധേശിച്ച പുണ്യ കർമ്മത്തിന് വേണ്ടി അതിനെ ചെലവഴിക്കേണ്ടത് ആണ്
ഇനി ഒരു ഉദ്ദേശവും ഇല്ലെങ്കിലും ലും പതിവുപോലെ  നന്മകൾക്ക് വേണ്ടി ചെലവഴിക്കാവുന്ന അതാണ് ആ വലിയ്യിനെ ആരാധിക്കൽനെ കരുതിയാൽ നേർച്ച പാടില്ല
 ഫതാവൽ കുബ്റാ


وسئل عن النذر لولي من الأولياء والوقف عليه هل يصح أو لا ؟ . فأجاب بقوله : إن النذر
 أو الوقف لمشاهد الأولياء والعلماء صحيح إن نوى الناذر أو الواقف أهل ذلك المحل أو صرفه في عمارته أو مصالح أو غير ذلك من وجوه القرب ، وكذا إن لم يقصد شيئاً ويصرف في °هذه الحالة لما ذكر من مصالح ذلك المحل بخلاف ما لو صد بذلك التقرب إلى من دفن هناك أو ينسب إليه ذلك المحل ، فإن النذر حينئذ لا ينعقد الفتاوي الكبري،

വലിയ്യിന്റെ പേരിൽ നേര്ച്ച നേരുന്നത് കൊണ്ട് സാധുക്കള്‍ക്ക് ഭക്ഷണം
കൊടുക്കുക അല്ലെങ്ങില്‍ വലിയ്യിന്റെ പ്രതിനിതികളേയോ സന്താനങ്ങലെയോ കരുതുക
തുടങ്ങിയ പുണ്യ കരമായ കാര്യങ്ങളും ആയി ബന്ധപ്പെട്ടതിനെ കരുതണം എന്നാണു
മഹാനവര്കള്‍ പറയുന്നത്, കാരണം അതെല്ലാം അല്ലാഹുനികള്‍ നിന്നും പ്രതിഫലം
ലഭിക്കുന്ന പുണ്യ കര്‍മ്മങ്ങള്‍ ആണ്.

വീണ്ടും പറയുന്നത് കാണുക

النَّذْرُ لِلْوَلِيِّ إنَّمَا يُقْصَدُ بِهِ غَالِبًا التَّصَدُّقُ عَنْهُ
لِخُدَّامِ قَبْرِهِ وَأَقَارِبِهِ وَفُقَرَائِهِ فَإِنْ قَصَدَ النَّاذِرُ
شَيْئًا مِنْ ذَلِكَ أَوْ أَطْلَقَ صَحَّ വലിയ്യിനുള്ള നേര്ച്ച എന്നത് കൊണ്ട്
ഉദ്ദേശ്യം സാധാരണ ഗതിയില്‍ അദ്ധേഹത്തിന്റെ പേരില്‍ കബര്‍
പരിപാലിക്കുന്നവ്ര്‍ക്കും ദരിദ്രര്‍ക്കും ഉള്ള സ്വദക ആണ്, നേര്ച്ച നേരുന്ന
വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്ച്ച സ്വഹീഹാകും (ഫതാവല്‍ കുബ്ര)

അസ് ലം സഖാഫി
പരപ്പനങ്ങാടി

〰〰

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...