Showing posts with label ഇസ്തിഗാസ..സംശയങ്ങൾക്ക് മറുവടി. Show all posts
Showing posts with label ഇസ്തിഗാസ..സംശയങ്ങൾക്ക് മറുവടി. Show all posts

Tuesday, July 10, 2018

ഇസ്തിഗാസ..സംശയങ്ങൾക്ക് മറുവടി


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
അബ്ദുൽ അസീസ് സഖാഫി യുടെ
ഇസ്ലാമിക വിശ്വാസകോശം
 ഈ പുസ്തകം എല്ലാവരും വാങ്ങി വായിക്കുക

************************************


സംശയങ്ങൾക്ക് മറുവടി
ഈ ബ്ലോഗ്സിനെ കുറിച്ചുള്ള ഞിങ്ങളുടെ അഭിപ്രായങ്ങൾ എഴുതി അറിയിക്കുക. അറിയിക്കേണ്ട മെയിൽ അഡ്രസ്‌ smmoosa@gmail.com ****** MOOSA SONKAL


സുന്നി സോണ്കാൽ ബി ലോഗ്സിലൂടെ പുത്തൻ വാദികൾ സാധാരണ ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും പ്രിയപ്പെട്ട വായനക്കാർക്ക് പരിചയപ്പെടുത്തുന്നു.  


(1) ചോദ്യം: അഭൌതികമായ മാർഗത്തിലൂടെ മഹാന്മാരോട് സഹായം തേടാൻ ഹദീസിൽ വല്ല നിർദ്ദേശങ്ങളുമുണ്ടോ ?

മറുവടി : ഉണ്ട്. ഇമാം ത്വബ്റാനി(റ) അൽമുഅജമുൽകബീർ(13737) നിവിടനം ചെയ്യുന്നു. നബി(സ) പറഞ്ഞു:


إذا أضل أحدكم شيئا ، أو أراد عونا ، وهو بأرض ليس بها أنيس فليقل : يا عباد الله ، أغيثوني ; فإن لله عبادا لا نراهم " . وقد جرب ذلك . (المعجم :١٣٧٣٧)

നിങ്ങൾ മനുഷ്യരാരുമില്ലാത്ത വിജനമായ സ്ഥലത്താകുമ്പോൾ നിങ്ങളുടെ വല്ല വസ്തുവും നഷ്ടപ്പെടുകയോ നിങ്ങളിൽ ആരെങ്കിലും  വല്ല സഹായവും ഉദ്ദെഷിക്കുകയൊ ചെയ്താൽ "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു". "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു" എന്നവൻ പറഞ്ഞുകൊള്ളണം. നിശ്ചയം അല്ലാഹുവിനു നാം കാണാത്ത അടിമകളുണ്ട്. ഇത് പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. (ത്വബ്റാനി : 13737)

ഈ ഹദീസ് വിശദീകരിച്ച് ശൌകാനി എഴുതുന്നു:
وفي الحديث دليل على جواز الاستعانة بمن لا يراهم الإنسان من عباد الله من الملائكة وصالحي الجن وليس في ذلك بأس كما يجوز للإنسان أن يستعين ببني آدم إذا عثرت دابته أو انفلتت(تحفة الذاكرين : ٢٣٧)

നല്ല ജിന്നുകൾ, മലക്കുകൾ, തുടങ്ങി മനുഷ്യൻ കാനാത്തവരോട് സഹായം തേടാമെന്നതിനു ഹദീസ് രേഖയാണ്.അതിൽ യാതൊരു വിരോധവുമില്ല. മ്രഗം വഴി തെറ്റിപോകുകയോ വഴുതിപോകുകയോ ചെയ്താൽ മനുഷ്യരോട് സഹായം തേടാമല്ലോ. അതേപോലെ  വേണം ഇതിനെയും കാണാൻ. (തുഹ്ഫത്തുദ്ദാകിരീൻ: 238).

ഇമാം ത്വബ്റാനി(റ)യുടെ  മറ്റൊരു രിവായത്തിലുള്ളതിങ്ങനെയാണ്,
عن ابن عباس أن رسول الله صلى الله عليه وسلم قال : ( إن لله عز و جل ملائكة سوى الحفظة يكتبون ما سقط من ورق الشجر فإذا أصاب أحدكم عرجة بأرض فلاة فليناد أعينوا عباد الله، رواه الطّبرانيّ، ورجاله ثقات.

ഇബ്നു അബ്ബാസ്(റ) യിൽ നിന്ന് നിവേദനം: റസൂലുല്ലാഹി (സ) പറഞ്ഞു: "നിശ്ചയം അല്ലാഹുവിനു ഭൂമിയിൽ(അടിമകളുടെ) സംരക്ഷകരല്ലാത്ത ചില മലക്കുകളുണ്ട്.കൊഴിഞ്ഞുവീഴുന്ന വൃക്ഷങ്ങളുടെ ഇലകൾ അവർ രേഖപ്പെടുത്തി വെക്കും. അതിനാല വിജനമായ സ്ഥലത്തുവെച്ച് നിങ്ങളിൽ വല്ലവർക്കും വല്ല പ്രയാസവും നേരിട്ടാൽ "അല്ലാഹുവിന്റെ അടിമകളേ സഹായിക്കൂ" എന്നവൻ വിളിച്ചു പറയട്ടെ". ഇതിന്റെ നിവേദക പരമ്പരയിൽ വന്നവര വിശ്വാസയോഗ്യരാണ്‌.(മജ്മഉസ്സവാഇദ് : 4/401)

മറ്റൊരു രിവായത്തിൽ ഇപ്രകാരം കാണാം;

عن عبد الله بن مسعود قال: قال رسول الله »إذا انفلتت دابة أحدكم بأرض فلاة فليناد: يا عباد الله احبسوا علي، يا عباد الله احبسوا علي، فإن لله في الأرض سيحبسه، رواه أبو يعلى والطّابرانىّ(مجمع الزوائد : ٤١/٤)

അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "വിജനമായ സ്ഥലത്തുവെച്ച് നിങ്ങളി ആരുടെയെങ്കിലും മ്രഗം വഴി തെറ്റിപ്പോയാൽ അല്ലാഹുവിന്റെ അടിമകളേ നിങ്ങൾ തടഞ്ഞുവെക്കൂ എന്നവൻ വിളിച്ചു പറയട്ടെ. നിശ്ചയം അതിനെ പിടിച്ചു  വെക്കാൻ അല്ലാഹുവിനു ഭൂമിയിൽ  ആളുണ്ട്". അബൂയഅല(റ) യും ത്വബ്റാനി(റ) യും ഇതുദ്ദരിചിട്ടുണ്ട്. (മജ്മഉസ്സവാഇദ്: 4/401)

മഹാനായ ഇമാം നവവി(റ) യും മറ്റും ഈ നിർദ്ദേശം പരിശോധിച്ചതായും ഉടൻ വഴി തെറ്റിപോയ മ്രഗം നിന്നുപോയതായും ശർഹുൽ മുഹദ്ദബിലും അദ്കാറിലും വിവരിച്ചിട്ടുണ്ട്. ശർഹുൽ മുഹദ്ദബിൽ നിന്നു വായിക്കുക;

وإذا انفلتت دابته نادى : يا عباد الله احبسوا مرتين أو ثلاثا فقد جاء فيها آثار أوضحتها في كتاب الأذكار وجربت أنا هذا الثاني في دابة انفلتت منا وكنا جماعة عجزوا عنها فذكرت أنا هذا فقلت : يا عباد الله احبسوا . فوقفت بمجرد ذلك . وحكى لي شيخنا أبو محمد أبي اليسر رحمه الله أنه جربه فقال في بغلة انفلتت فوقفت في الحال.

ഒരാളുടെ മ്രഗം കൂട്ടം തെറ്റിപോയാൽ രണ്ടോ മൂന്നോ പ്രാവശ്യം "അല്ലാഹുവിന്റെ അടിമകളേ! (എന്റെ മ്രഗത്തെ) നിങ്ങൾ പിടിച്ചു വെക്കൂ" (يا عباد الله احبسوا) എന്നവൻ വിളിച്ചു പറയണം. തൽ വിഷയകമായി വന്ന ആസാറുകൾ അദ്കാറിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളിൽ നിന്നു തെറ്റിപോയ ഒരു മ്രഗത്തിന്റെ കാര്യത്തിൽ ഞാനിത് പരിശോദിച്ച് നോക്കിയിട്ടുണ്ട്. ഞങ്ങൾ ഒരു കൂട്ടമാളുകളുണ്ടായിരുന്നുവെങ്കിലും മ്രഗത്തെ പിടികൂടാൻ ഞങ്ങൾക്കായില്ല. അപ്പോൾ ഇക്കാര്യമോർത്ത് "അല്ലാഹുവിന്റെ അടിമകളേ! നിങ്ങൾ തടഞ്ഞു വെക്കൂ" എന്ന് ഞാൻ വിളിച്ചു പറഞ്ഞു. അതിന്റെ പേരിൽ മാത്രം ആ മ്രഗം നിന്നു. നമ്മുടെ ഷൈഖ് അബുൽയുസ്ർ(റ) അങ്ങനെ പരിശോദിച്ചതായി എന്നോട് പറഞ്ഞിട്ടുണ്ട്. തെറ്റിപോയ ഒരു കോവർകഴുതയുടെ കാര്യത്തിൽ അപ്രകാരം വിളിച്ചു പറഞ്ഞപ്പോൾ ഉടനെ മ്രഗം നിന്നു. (ശർഹുൽ മുഹദ്ദബ്: 3/284).

ഇതേ വിവരണം അദ്കാർ 201-ലും ഈളാഹ് 489- ലും കാണാം.
http://sunnisonkal.blogspot.com/                        (Moosa Sonkal)
(2)ചോദ്യം:  ഇസ്തിഗാസയെ വിമർശിക്കാൻ പുത്തൻ വാദികൾ എടുത്തുപറയുന്ന ആയത്തുകളുടെ അർത്ഥ വ്യാപ്തിയിൽ അമ്ബിയാക്കളും മലക്കുകളും ജിന്നുകളും കടന്നുവരുമെന്നു ചില തഫ്സീറുകളിൽ പറഞ്ഞിട്ടുണ്ടല്ലോ. സുന്നികൾ നടത്തുന്ന ഇസ്തിഗസക്കും പ്രസ്തുത ആയത്തുകൾ ബാധകമാണെന്നല്ലേ ഇതിനർത്ഥം?. ഉദാഹരണത്തിന് സൂറത്തിൽ അഹ്ഖാഫിലെ അഞ്ചാം വചനം വിവരിച്ച് ഇമാം റാസി(റ) പറയുന്നു:

وأيضا يجوز أن يريد كل معبود من دون الله من الملائكة وعيسى وعزير والأصنام إلا أنه غلب غير الأوثان على الأوثان .

അല്ലാഹുവിനു പുറമേ ആരാധിക്കപ്പെട്ട മലക്കുകൾ ,ഈസാ,ഉസൈർ,വിഗ്രഹങ്ങൾ എന്നിവ ഇവിടെ ഉദ്ദേശിക്കാവുന്നതാണ്.  എന്നാൽ വിഗ്രഹങ്ങൾ അല്ലാത്തവയ്ക്ക്‌ വിഗ്രഹങ്ങളേക്കാൾ പ്രാമുഖ്യം കല്പ്പിച്ച് അവയ്ക്ക് പ്രയോഗിക്കുന്ന പദങ്ങൾ പ്രയോഗിചെന്നു മാത്രം. (റാസി: 14/43)  

ഇതേ വിവരണം അബുസ്സുഊദ് 5/571- ലും കാണാം.

ഫാത്വിർ 14 വചനം വിവരിച്ച്  ഇമാം ഖുർത്വുബി(റ]) പറയുന്നു:
http://sunnisonkal.blogspot.com/                        (Moosa Sonkal)
ثم يجوز أن يرجع هذا إلى المعبودين مما يعقل ; كالملائكة والجن والأنبياء والشياطين(تفسير القرطبي : ١٤/٣٣٢)

പിശാചുക്കൾ, അമ്പിയാക്കൾ,ജിന്നുകൾ,മലക്കുകൾ, തുടങ്ങി ബുദ്ദിയുള്ള ആരാധ്യരിലേക്കും ഇത് മടങ്ങാവുന്നതാണ്.(ഖുർത്വുബി: 14/336)

മറുപടി:

ഒന്ന്: അമ്പിയാക്കൾ മുഅജിസത്തു കൊണ്ടും ഔലിയാക്കൾ കറാമത്തുകൊണ്ടും സഹായിക്കും എന്ന വിശ്വാസത്തോടെ അമ്പിയാ-ഔലിയാക്കളോട് മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസക്കും ഇത്തരം ആയത്തുകൾ ബാധകമാണെന്ന് മുഫസ്സിറുകൾ പറഞ്ഞിട്ടില്ല. പ്രത്യുത ആ ഇസ്തിഗാസ ഇത്തരം ആയത്തുകളുടെ പരിധിയിൽനിന്നൊഴിവാണെന്നു അല്ലാമ ഇസ്മാഈൽ ഹിഖി(റ) റൂഹുൽ ബയാനിൽ  പറഞ്ഞിട്ടുണ്ട്. അഅറാഫ് സൂറയിലെ 198 വചനം വിശദീകരിച്ചു അദ്ദേഹം എഴുതുന്നു:   

http://sunnisonkal.blogspot.com/                        (Moosa Sonkal)
وهذا بخلاف التوجه الى روحانية الانبياء والاولياء وان كانوا مخلوقين فان الاستمداد منهم والتوسل بهم والانتساب اليهم من حيث انهم مظاهر الحق ومجالى انواره ومرائى كمالاته وشفعاؤه فى الامور الظاهرة والباطنة له غايات جليلة وليس ذلك بشرك اصلا بل هو عين التوحيد ومطالعة الانوار من كطالعها ومكاشفة الاسرار من مصاحفها

അമ്പിയാ-ഔലിയാക്കൾ സൃഷ്ടികളാണെങ്കിലും അവർ അല്ലാഹുവിന്റെ അടുക്കൽ (അവന്റെ അനുമതിയോടെ) ശുപാർശ ചെയ്യുമെന്ന നിലക്കും അല്ലാഹു സഹായ കേന്ദ്രമായി നിശ്ചയിച്ചവരാണെന്ന നിലക്കും അവരുടെ ആത്മാക്കളിലെക്ക് മുന്നിടുന്നതും അവരിൽ  നിന്ന്  സഹായം സ്വീകരിക്കുന്നതും അവരിലേക്ക്‌ ചേരുന്നതും ഇതിന്റെ(വിഗ്രഹാരാധന) ഭാഗമോ ശിർക്കോ അല്ല. പ്രത്യുത അത് തൗഹീദ് തന്നെയാണ്. (റൂഹുൽബയാൻ: 4/354)

മറ്റൊരു സ്ഥലത്ത് അദ്ദേഹം പറയുന്നു:
وكذا الاستعانة فى الحقيقة من الله تعالى فالاستعانة من الأنبياء والأولياء انما هى استشفاع منهم فى قضاء الحاجة والموحد لا يعتقد ان فى الوجود مؤثرا غير الله(روح البيان: ٣٩٤/٣)

അമ്പിയാ-ഔലിയാക്കളോട് സഹായം തേടൽ ആവശ്യനിർവ്വഹണത്തിൽ അവരോടു ശുപാർശ ആവശ്യപ്പെടൽ മാത്രമാണ്. ലോകത്ത് അല്ലാഹു അല്ലാതെ  ഒരു "മുഅസ്സിർ" (مؤثر) സ്വയം ഫലിപ്പിക്കുന്നവൻ ഉണ്ടെന്നു ഒരു "മുവഹിദ്" (ഏകദൈവ വിശ്വാസി) വിശ്വസിക്കുകയില്ല.(റൂഹുൽ ബയാൻ: 3/394)    
http://sunnisonkal.blogspot.com/                        (Moosa Sonkal)
അതിനാല മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കലാണെന്നും ഈസാ(അ) യും ഉസൈറും (അ) അല്ലാഹുവിന്റെ ആണ്‍മക്കളാണെന്നും ജിന്നുകൾ അല്ലാഹുമായി വിവാഹബന്ധമുല്ലവരാണെന്നും വിശ്വസിച്ച് അവര്ക്ക് ആരാധന ചെയ്തവർക്കും ആയത്ത് ബന്ധമാണെന്നാണ് മുഫസ്സിറുകൾ പറഞ്ഞത്. ഈസാ, ഉസൈർ,മലക്കുകൾ, ജിന്നുകൾ, എന്നാ ഉദാഹരണം തന്നെ ഈ വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഈ വിശ്വാസവും തദനുസരണമുള്ള പ്രവർത്തനവും ശിർക്കാണെന്നതിൽ സംശയമില്ല.

രണ്ട്: ഇമാം ഖുർത്വുബി(റ) യുടെ പരമാർശത്തിലെ 'ഹാദാ' എന്നത് കൊണ്ട് സൂചിപ്പിക്കുന്നത് (ويوم القيامة يكفرون بشرككم) എന്നാ വാചകമാണ്. അതായത് ഈ വചനത്തിൽ മൂന്ന് വിഷയങ്ങളാണ് പരമാര്ശിച്ചിരിക്കുന്നത്.
(1) (إن تدعوهم لا يسمعوا دعاءكم) നിങ്ങൾ അവരെ വിളിക്കുകയാണെങ്കിൽ നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല.
(2) (ولو سمعوا ماستجابوا لكم)  അവർ കേട്ടാൽ തന്നെയും നിങ്ങൾക്കവർ ഉത്തരം നല്കുന്നതല്ല.
(3) (ويوم القيامة يكفرون بشرككم) ഉയർത്തെഴുന്നേൽപ്പിന്റെ നാളിൽ നിങ്ങൾ വരെ പങ്കാളിയാക്കിയതിനെ അവർ നിഷേധിക്കുന്നതാണ്.

ഇവയിൽ മൂന്നാമത്തെ വിഷയത്തെ സൂചിപ്പിച്ചാണ് ഇമാം ഖുർത്വുബി(റ) 'ഹാദാ' (هاذا) എന്ന് പറഞ്ഞിരിക്കുന്നത്. അതിനാൽ ഒന്നും രണ്ടും പരമാർഷങ്ങൾക്ക് അത് ബാധകമല്ല.  ഒന്നും രണ്ടും പരമാർഷങ്ങളുടെ വിശദീകരണം അവസാനിപ്പിച്ച ശേഷവുമാണ് ഇമാം ഖുർത്വുബി(റ) യുടെ പ്രസ്തുത പരമാർശമുള്ളത്. ഈ വാക്യം അവരിലേക്ക്‌ മടങ്ങിയാൽ ലഭിക്കുന്ന ഫലമാണ് ഇമാം ഖുർത്വുബി(റ) തുടർന്ന് വിവരിക്കുന്നത് അതിങ്ങനെ.

ويوم القيامة يكفرون بشرككم أي يجحدون أنكم عبدتموهم ، ويتبرءون منكم . ثم يجوز أن يرجع هذا إلى المعبودين مما يعقل ; كالملائكة والجن والأنبياء والشياطين أي يجحدون أن يكون ما فعلتموه حقا ، وأنهم أمروكم بعبادتهم ; كما أخبر عن عيسى بقوله : ما يكون لي أن أقول ما ليس لي بحق [ ص: 302 ] ويجوز أن يندرج فيه الأصنام أيضا ، أي يحييها الله حتى تخبر أنها ليست أهلا للعبادة (٣٣٧/١٤)


അതായത് അവർക്ക് ആരാധന ചെയ്യാൻ അവർ നിങ്ങളോട് കൽപ്പിച്ചുവെന്നതിനെയും നിങ്ങൾ ചെയ്തത് സത്യമാവുന്നതിനെയും അവർ നിഷേധിക്കും. "എനിക്ക് (പറയാൻ) യാതൊരവകാഷവുമില്ലാത്തത്  ഞാൻ പറയാതല്ലല്ലോ" എന്ന് ഈസാ(അ) (ആഖിറത്തിൽ വെച്ച്) പറയുന്നതായി അല്ലാഹു വിശുദ്ദ ഖുർആനിൽ വേണം ഇതിനെയും കാണാൻ. വിഗ്രഹങ്ങളും ഇവിടെ ഉദ്ദേശിക്കാവുന്നതാണ്. അതായത് അല്ലാഹു അവയെ ജീവിപ്പിച്ച് ആരാധനക്ക് അർഹരല്ലെന്നു  അവ പ്രഖ്‌യാപിക്കുന്നതാണ്.(ഖുർത്വുബി : 14/336)

ഒന്നും രണ്ടും കാര്യങ്ങൾ കൂടി ഇമാം ഖുർത്വുബി(റ) ഉദ്ദേശിച്ചിരുന്നുവെങ്കിൽ

http://sunnisonkal.blogspot.com/                        (Moosa Sonkal)
أي لا يسمعون ولا يستجبون ويجحدون

(അവർകേൾക്കുകയില്ല, അവർ ഉത്തരം ചെയ്യുകയുമില്ല. അന്ത്യനാളിൽ നിങ്ങൾ അവരെ പങ്കാളികളാക്കിയതിനെ  അവർ നിഷേധിക്കുകയും ചെയ്യും) എന്ന് കൂടി പറയേണ്ടിയിരുന്നു. പക്ഷെ അപ്രകാരം ഇമാം ഖുർത്വുബി(റ) പറഞ്ഞിട്ടില്ല.

മൂന്ന്:

ويجوز أن يندرج فيه الأصنام أيضا ، أي يحييها الله حتى تخبر أنها ليست أهلا للعبادة

"വിഗ്രഹങ്ങളും ഇവിടെ ഉദ്ദേശിക്കാവുന്നതാണ്. അതായത് അല്ലാഹു അവയെ ജീവിപ്പിച്ച് ആരാധനക്ക് അർഹരല്ലെന്നു അവ പ്രഗ്യാപിക്കുന്നതാണ്". എന്ന് ഇമാം ഖുർത്വുബി(റ) യുടെ തുടർന്നുള്ള പരാമർശവും ചർച്ച മൂന്നാം വാക്യത്തെ കുറിച്ച് മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ്.

നാല്: "നിങ്ങൾ അവരെ വിളിക്കുന്ന പക്ഷം നിങ്ങളുടെ വിളി അവർ കേള്ക്കുകയില്ല. അവർ കേട്ടാൽ തന്നേയും നിങ്ങൾക്കവർ ഉത്തരം നല്കുകയില്ല.ഉയർത്തെഴുന്നെല്പിന്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളിയാക്കിയതിനെ അവർ നിഷേധിക്കുന്നതാണ്". സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവേ) പ്പോലെ താങ്കൾക്ക് വിവരം തരാൻ ആരുമില്ല". (ഫാത്വിർ :14).  

എന്നർത്ഥം വരുന്ന ആയത്തിന്റെ വവരണത്തിൽ ഇമാം ഖുർത്വുബി(റ)യും മറ്റും അങ്ങനെ പറയുന്നത്  "ഉയർത്തെഴുന്നെല്പിന്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളിയാക്കിയതിനെ അവർ നിഷേധിക്കുന്നതാണ്" എന്ന പരമാർശം യോജിക്കുന്നത് അല്ലാഹുവിനു പുറമേ ഇലാഹാണെന്ന വിശ്വാസത്തോടെ ആരാധിക്കപ്പെട്ട ഈസാനബി(അ)യോട് ഉസൈറി(അ) നോടും മലക്കുകളോട് ജിന്നുകളോടുംമാണ്‌. ജനങ്ങൾ അവർക്കാരാധിച്ചതിനെ ആഖിറത്തിൽ വെച്ച് അവർ നിഷേധിക്കുന്നതാണ്. വിഗ്രഹങ്ങള നിർജീവ വസ്തുക്കളായത് കൊണ്ട് അവര്ക്ക് നിഷേധിക്കാനാവില്ലല്ലോ.അതിനാലാണ് വിഗ്രഹങ്ങൾക്ക് അള്ളാഹു ജീവ് നല്കി  അവയും നിശേധിക്കുമെന്നു ഇമാം ഖുർത്വുബി(റ) പറഞ്ഞത്.  
http://sunnisonkal.blogspot.com/                        (Moosa Sonkal)

ചുരുക്കത്തിൽ ഈസാനബി(അ)ക്കും ഉസൈറി(അ) നും മലക്കുകല്ക്കും ജിന്നുകല്ക്കും അവർ ദൈവ പുത്രന്മാരോ പുത്രിമാരോ  ദൈവാവതാരമോ ആണെന്ന വിശ്വാസത്തോടെ അവരെ ആരാധിച്ചവരുണ്ട്. അത്തരക്കാരുടെ ആരാധനയെ ആഖിറത്തിൽ വരുമ്പോൾ അവർ നിഷേധിക്കുമെന്നാണ് ആയത്തിന്റെ വിവക്ഷ.

എന്നാൽ അവർ അല്ലാഹുവിന്റെ അടിമകളും പ്രവാചകരും ഇഷ്ടടാസന്മാരും ആണെന്ന വീക്ഷണത്തോടെ അവരോടു സഹായം തേടുന്നതിനു ആയത്ത് എതിരല്ല. എന്ന് മാത്രമല്ല വിജനമായ സ്ഥലത്തുവെച്ച് വല്ല പ്രയാസവും നേരിട്ടാൽ ജിന്നുകളോടും മലക്കുകളോടും മറ്റും സഹായം തേടണമെന്നാണല്ലോ നബി(സ) നിർദ്ദേശം നല്കിയത്. ആയത്തിന്റെ വിവക്ഷയിൽ ഇതും കൂടി ഉൾപ്പെടുമെങ്കിൽ നബി(സ) അപ്രകാരം നിർദ്ദേശിക്കുകയോ അതനുസരിച്ച് വിശ്വവിഖ്യാത പണ്ഡിതർ പ്രവര്ത്തിക്കുകയോ ചെയ്യില്ലല്ലോ.  

(3) ചോദ്യം: മഹാനായ ഈസാനബി(അ)യും ഉസൈറും(അ) ദൈവപുത്രന്മാരാണെന്ന വീക്ഷണത്തോടെ ക്രൈസ്തവരും ജൂതന്മാരും, മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന വിശ്വാസത്തോടെ മക്കാമുശ്രിക്കുകളും അവരെ വിളിക്കുന്ന വിളി അവർ കേൾക്കുമോ? കേൾക്കുമെങ്കിൽ എന്ത്കൊണ്ടാണ് അവർ ഉത്തരം ചെയ്യാത്തത്?.


മറുവടി:  (ولو سمعوا ماستجابوا لكم) അവർ കേട്ടാല തന്നെയും അവർ നിങ്ങൾക്കുത്തരം ചെയ്യുകയില്ലെന്ന് അല്ലാഹു പറഞ്ഞതിനെ വിവരിച്ച് സയ്യിദുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ്(റ) പറയുന്നു:

(ولو سمعوا ماستجابوا لكم) من بعضهم إيّاهم.(تنوير المقابس من تفسير ابن عباس : ٤٥٥/١)

http://sunnisonkal.blogspot.com/                        (Moosa Sonkal)
അവർക്ക് അവരോടു ദേഷ്യമുണ്ടായത് കൊണ്ട് അവർ ഉത്തരം ചെയ്യുകയില്ല.(തൻ വീറുൽ മിഖ്ബാസ്: 1/455)

അല്ലാമാ ആലൂസി(റ) എഴുതുന്നു:

وَلَوْ سَمِعُوا على سبيل الفرض والتقدير مَا اسْتَجابُوا لَكُمْ لأنهم لم يرزقوا قوة التكلم والسماع لا يستلزم ذلك فالمراد بالاستجابة الاستجابة بالقول، ويجوز أن يراد بها الاستجابة بالفعل أي ولو سمعوا ما نفعوكم، لعجزهم عن الأفعال بالمرة، هذا إذا كان المدعون الأصنام وأما إذا كانوا الملائكة عليهم السّلام أو نحوهم من المقربين فعدم الاستجابة القولية لأن دعاءهم من حيث زعم أنهم آلهة وهم بمعزل عن الإلهية فكيف يجيبون زاعم ذلك فيهم وفيه من التهمة ما فيه، وعدم الاستجابة الفعلية يحتمل أن يكون لهذا أيضا،(٣٧٤/١٦)

അവർ (പ്രതിമകൾ) കേൾക്കുമെന്ന് സങ്കൽപ്പിച്ചാൽ തന്നെ അവർക്ക് സംസാരശേഷി നല്കപെട്ടിട്ടില്ലാത്തതിനാൽ അവർ ഉത്തരം നൽകുകയില്ല. കേട്ടത് കൊണ്ട് സംസാരിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ലല്ലൊ. ഇതനുസരിച്ച് വാക്കാലുള്ള ഉത്തരമാണ് ഉദ്ദേശിക്കുന്നത്. പ്രവ്ർത്തിയിലൂടെയുള്ള ഉത്തരവും ഉദ്ദേശിക്കാവുന്നതാണ്. അതായത് അവർ കേട്ടാൽ തന്നെ പ്രവ്ർത്തിക്കാൻ കഴിയാത്തതിനാൽ അവർ നിങ്ങൾക്ക് ഉപകാരം ചെയ്യുകയില്ലെന്നർത്ഥം. വിളിക്കപ്പെടുന്നവാൻ വിഗ്രഹങ്ങളായലുള്ള വിശദീകരണമാണീപറഞ്ഞത്. ഇനി വിളിക്കപ്പെടുന്നവർ മലക്കുകളോ മറ്റു അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവരോ ആയാൽ അവർ അവരുടെ  വിളിക്ക് വാക്കാൽ ഉത്തരം ചെയ്യാത്തത് അവർ ഇലാഹുകളാണെന്ന തെറ്റായ വിശ്വാസത്തോടെ അവർ വിളിക്കുന്നത് കൊണ്ടാണ്. അവരാകട്ടെ ഇലാഹാകുന്നതിൽ നിന്ന് എത്രയോ ദൂരെയാണ്. പിന്നെ എങ്ങനെയാണ് ഇലാഹാണെന്ന തെറ്റായ വിശ്വാസത്തോടെ അവരെ വിളിക്കുന്നവർക്ക് അവർ ഉത്തരം ചെയ്യുക?. ഉത്തരം ചെയ്യുകയാണെങ്കിൽ (അവർ ഇലാഹാണെന്ന) തെറ്റായധാരണ സ്ഥിരീകരിക്കപ്പെടാൻ വലിയ സാധ്യതയുമുണ്ടല്ലോ. പ്രവ്ര്ത്തിയിലൂടെ ഉത്തരം ചെയ്യാത്തതിന്റെ കാരണവും ഇതുതന്നെയാവാം(റൂഹുൽ മആനി: 16/374)   

ഇമാം ഖുർത്വുബി(റ) പറയുന്നു:

ولو سمعوا ما استجابوا لكم إذ ليس كل سامع ناطقا . وقال قتادة : المعنى لو سمعوا لم ينفعوكم . وقيل : أي لو جعلنا لهم عقولا وحياة فسمعوا دعاءكم لكانوا أطوع لله منكم ، ولما استجابوا لكم على الكف(قرطبي: ٣٣٦/١٤)

അവർ (വിഗ്രഹങ്ങൾ) കേൾക്കുമെന്ന് സങ്കൽപ്പിച്ചാൽ തന്നെ നിങ്ങൾക്കവർ ഉത്തരം ചെയ്യുകയില്ല. കാരണം കേൾക്കുന്നവരെല്ലാം സംസാരിക്കുന്നവരല്ലല്ലോ. ഖതാദ(റ) പറയുന്നു: അവർ കേട്ടാൽ തന്നെ നിങ്ങൾക്കവർ ഉപകാരം ചെയ്യുകയില്ലെന്നാണർതം. അവർക്ക് അല്ലാഹു ബുദ്ദിയും ജീവും നൽകി നിങ്ങളുടെ വിളി അവർ കേട്ടാൽ തന്നെ അവർ നിങ്ങളേക്കാളുപരി അല്ലാഹുവിനു വഴിപ്പെടുകയാണ് ചെയ്യുക. നിങ്ങളുടെ കുഫ്റിന്റെ മേൽ നിങ്ങൾക്കവർ ഉത്തരം ചെയ്യുകയില്ല. എന്നാണു ആയത്തിന്റെ വിവക്ഷയെന്നും അഭിപ്രായമുണ്ട്.(ഖുർത്വുബി: 14/336)

(4) ചോദ്യം: നിങ്ങൾ വിഷമഘട്ടത്തിൽ അവരോടു ഇസ്തിഗാസ നടത്തുകയാണെങ്കിൽ എന്നുതന്നെ മേൽ ആയത്തുകൾക്ക് മുഫസ്സിറുകൾ അർഥം നല്കിയിട്ടുണ്ടല്ലോ. ഉദാഹരണത്തിന് ഫാത്വിർ സൂറയിലെ 14 വചനം വിവരിച്ച് ഇമാം ഖുർത്വുബി(റ) എഴുതുന്നു:

قوله تعالى : إن تدعوهم لا يسمعوا دعاءكم أي إن تستغيثوا بهم لا يسمعوا دعاءكم(الجمع لأحكام القرآن: ٥٤٨/٦)

"അവരെ നിങ്ങൾ വിളിച്ചാൽ നിങ്ങളുടെ വിളി അവർ കേള്ക്കുകയില്ല". അതായത് വിപൽഘട്ടങ്ങളിൽ അവരോടു നിങ്ങൾ അവരോടു നിങ്ങൾ ഇസ്തിഗാസ നടത്തിയാൽ നിങ്ങളുടെ വിളി അവർ കേള്ക്കുകയില്ല.(ഖുർത്വുബി: 6/548,14/336)

മലക്കുകളും ജിന്നുകളും പ്രവാചകന്മാരും ഈ ആയാത്തിൽ ഉൾപ്പെടുമെന്ന് ഇമാം ഖുർത്വുബി(റ) തുടർന്ന് പറയുന്നുമുണ്ടല്ലോ?.

http://sunnisonkal.blogspot.com/                        (Moosa Sonkal)മറുവടി: മലക്കുകൾ അല്ലാഹുവിന്റെ പെണ്മക്കളാണെന്നും ഈസാ നബി(അ) യും ഉസൈറും (അ) അല്ലാഹുവിന്റെ ആണ്‍മക്കളാണെന്നും വിശ്വസിച്ച് അവരോടു നടത്തുന്ന സഹായാര്ഥന ശിർക്ക്തന്നെയാണ്. അല്ലാഹുവിന്റെ അനുമതിയോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയാൻ  അവര്ക്ക് സാധിക്കുമെന്ന വിശ്വാസമാണ് അതുൾകൊള്ളുന്നത്. ഭാഷാപരമായി അതിനും ഇഷ്തിഗാസ എന്നും പറയാവുന്നതാണ്. അതെ സമയം മലക്കുകൾ അല്ലാഹുവിന്റെ ആദരണീയരായ അടിമകളാണെന്നും മനുഷ്യര്ക്കില്ലാത്ത പല കഴിവുകളും അവർക്കുണ്ടെന്നും വിജനമായ സ്ഥലത്ത് വച്ച്  വല്ല സഹായവും ആവശ്യമായി വന്നാൽ അവരോടു ചോദിക്കാൻ നബി(സ) നിർദ്ദേശിച്ചിട്ടുണ്ടെന്നും വിശ്വസിച്ച് അവരോടും,മുഅജിസത്ത് കൊണ്ടും കറാമത്ത് കൊണ്ടും  സഹായിക്കുമെന്ന വിശ്വാസത്തോടെ അമ്പിയാ-ഔലിയാക്കളോടും സഹായം തേടുന്നത് ആയത്തിന്റെ പരിധിയിൽ വരുമെന്ന് ഒരു മുഫസ്സിറും പറഞ്ഞിട്ടില്ല. പ്രത്യുത അത് പെടില്ലെന്നു മാഹാനായ ഇസ്മാഈൽ ഹിഖി(റ) മറ്റും പറഞ്ഞിട്ടുണ്ട്.
ചുരുക്കത്തിൽ മുശ്രിക്കുകൾ അവരുടെ ദൈവങ്ങളോട് നടത്തിയിരുന്ന സഹായാർതനക്കും സുന്നികൾ അമ്പിയാ-ഔലിയാക്കളോട് നടത്തുന്ന സഹായാർതനക്കും ഭാഷാപരമായി ഇസ്തിഗാസ എന്ന് പറയുമെങ്കിലും സാങ്കേതിക തലത്തിൽ രണ്ടും രണ്ടാണ്. അതിനാൽ ഇസ്തിഗാസ എന്നാ പടം കാണുമ്പോഴേക്കു അത് സുന്നികൾ നടത്തുന്ന ഇസ്തിഗാസ തന്നെയാണെന്ന് മനസ്സിലാക്കുന്നത് തികഞ്ഞ അജ്ഞതയാണ്.

(5) ചോദ്യം: മുശ്രിക്കുകൾ നടത്തിയിരുന്ന ഇസ്തിഗാസയും സുന്നികൾ നടത്തുന്ന ഇസ്തിഗാസയും തമ്മിലുള്ള വ്യത്യാസം എന്താണ്?.

മറുവടി: അല്ലാഹുവിന്റെ അനുമതികൂടാതെ അവന്റെ അടുക്കൽ ശുപാർശ പറഞ്ഞ് കാര്യം നേടിത്തരാൻ ദൈവങ്ങൾക്ക് കഴിയുമെന്ന വിശ്വാസമാണ് മുശ്രിക്കുകൽക്കുണ്ടായിരുന്നത്. ആ വിശ്വാസത്തോടെയാണ് അവർ അവരുടെ ദൈവങ്ങളെ സഹായത്തിനു വിളിച്ചിരുന്നത്.
من ذا الّذي يشفع عنده إلاّ بإذنه
"അല്ലാഹുവിന്റെ അനുമതി കൂടാതെ അവന്റെ അടുക്കൽ ശുപാർശ പറയാൻ ആരുണ്ട്" എന്നാ ചോദ്യത്തിലൂടെ അവരുടെ വിശ്വ്വസത്തെയാണ് അല്ലാഹു ഖണ്‍ഡിക്കുന്നത്.  ഇക്കാര്യം ഇമാം റാസി(റ) യും മറ്റു മുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുണ്ട്. അതെ സമയം സുന്നികൾ മഹാന്മാരോട് ഇസ്തിഗാസ നടത്തുന്നതും ശുപാർശ ആവശ്യപ്പെടുന്നതും അല്ലാഹുവിന്റെ അനുമതി കൂടാതെ അവർക്ക് അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയാനോ സഹായിക്കാനോ കഴിയുമെന്ന വിശ്വാസത്തോടെയല്ല.മറിച്ച് അല്ലാഹുവിന്റെ അനുമതിയോടെ അവർ നിങ്ങളെ സഹായിക്കുമെന്നും പാപികൾക്ക് വേണ്ടി അവർ ശുപാർശ പറയുമെന്നും അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. അതിനാൽ രണ്ടിനേയും ഒരു പോലെ കാണുന്നത് തികഞ്ഞ വിവരക്കേടും തനി സഫാഹത്തുമാണ്.

(6) ചോദ്യം: നബി(സ) യോ സ്വഹാബത്തോ ഇസ്തിഗാസ നടത്തിയിട്ടുണ്ടോ?.

മറുവടി: ഉണ്ട്. ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാവുന്നതാണ്;


عن خولة بنت حكيم السّليمة أَنَّهَا سَمِعَتْ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , يَقُولُ : " إِذَا نَزَلَ أَحَدُكُمْ مَنْزِلا فَلْيَقُلْ : أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ ، فَإِنَّهُ لا يَضُرُّهُ شَيْءٌ حَتَّى يَرْتَحِلَ مِنْهُ "

ഖൌല(റ) യിൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് അവർ കേട്ട്: "നിങ്ങളിലൊരാൾ ഒരു സ്ഥലത്തിറങ്ങിയാൽ "അല്ലാഹുവിന്റെ  സൃഷ്ടികളുടെ ശർറിൽ നിന്ന് അല്ലാഹുവിന്റെ പരിപൂർണ്ണ കലിമത്തുകളോട് ഞാൻ കാവൽ തേടുന്നു"  എന്നാവാൻ പറയട്ടെ.എന്നാൽ ആസ്ഥലത്തുനിന്ന് അവൻ യാത്ര തിരിക്കുന്നത് വരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല. (മുസ്ലിം: 4882)

ഈ ഹദീസിൽ പരമാർശിച്ച "കളിമാത്തുല്ലാഹി" യുടെ വിവക്ഷ വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:


وأيضا ثبت في علم المعقولات أن عالم الأرواح مستول على عالم الأجسام ، وإنما هي المدبرات لأمور هذا العالم كما قال تعالى : ( فالمدبرات أمرا ) [ النازعات : 5 ] فقوله : " أعوذ بكلمات الله التامات " استعاذة من الأرواح البشرية بالأرواح العالية المقدسة الطاهرة الطيبة في دفع شرور الأرواح الخبيثة الظلمانية الكدرة ، فالمراد بكلمات الله التامات تلك الأرواح العالية الطاهرة .(التفسير الكبير: ٧٢/١)

ആത്മീയ ലോകം ശാരീരിക ലോകത്ത് ആധിപത്യം പുലർതുന്നതാനെന്നും ശാരീരിക ലോകത്തെ നിയന്ദ്രിക്കുന്നത് ആത്മീയ ലോകമാനെന്നും ആത്മത്വത ശാസ്ത്രത്തിൽ സ്ഥിരപെട്ടിടുണ്ട്. "കാര്യം നിയന്ദ്രിക്കുന്നവയും  തന്നെയാണ് സത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. അതിനാൽ(اعوذ بكلماتالله تامات) "സംബൂര്നമായ അല്ലാഹുവിന്റെ കലിമാതുകളോട് ഞാൻ കാവൽ തേടുന്നു " എന്ന വാചകം  മോശമായ ആത്മാക്കളുടെ ശല്ല്യം തടുക്കാനായി  മനുഷ്യരുടെ ആത്മാക്കൾ  പരിശുദ്ദാത്മാകളോട്  നടത്തുന്ന  കാവൽ തേട്ടമാണ്‌.  അതിനാല "കലിമതുല്ലാഹി" യുടെ വിവക്ഷ പരിശുദ്ദാത്മാകളാണ്. (തഫ്സീറു റാസി: 1/72).

മഹാനായ ഈസാ നബി (അ) യെക്കുറിച്ച് "കലിമത്" എന്ന്  വിശുദ്ദ ഖുർആൻനിൽ അള്ളാഹു പ്രയോകിച്ചത്  ഇവിടെ ശ്രദ്ദേഹമാണ്. ഇമാം റാസി തുടരുന്നു.

http://sunnisonkal.blogspot.com/                        (Moosa Sonkal)
عن خولة بنت حكيم عن النبي - صلى الله عليه وسلم - أنه قال : " من نزل منزلا فقال أعوذ بكلمات الله التامات من شر ما خلق لم يضره شيء حتى يرتحل من ذلك المنزل " ،قلت : والسبب فيه أنه ثبت في العلوم العقلية أن كثرة الأشخاص الروحانية فوق كثرة الأشخاص الجسمانية ، وأن السماوات مملوءة من الأرواح الطاهرة ، كما قال عليه الصلاة والسلام : " أطت السماء ، وحق لها أن تئط ، ما فيها موضع قدم إلا وفيه ملك قائم أو قاعد " وكذلك الأثير والهواء مملوءة من الأرواح ، وبعضها طاهرة مشرقة خيرة ، وبعضها كدرة مؤذية شريرة ، فإذا قال الرجل : " أعوذ بكلمات الله التامات " فقد استعاذ بتلك الأرواح الطاهرة من شر تلك الأرواح الخبيثة ، وأيضا كلمات الله هي قوله " كن " وهي عبارة عن القدرة النافذة ومن استعاذ بقدرة الله لم يضره شيء .

നബി(സ) യിൽ നിന്ന്  ഹകീമിന്റെ പുത്രി ഖൗല(റ) നിവേദനം ചെയ്യുന്നു: നിങ്ങളിലൊരാൾ ഒരു സ്തലതിറങ്ങിയാൽ " അല്ലാഹുവിന്റെ സൃഷ്ടികളുടെ ഷറിൽ നിന്ന്  അല്ലാഹുവിന്റെ പരിപൂർണ്ണമായ കലിമാതുകളോട് ഞ്ഞാൻ കാവൽ തേടുന്നു"  എന്നവൻ പറയട്ടെ . എന്നാൽ ആ സ്ഥലത്ത് നിന്ന്  അവൻ യാത്ര തിരിക്കുന്നത് വരെ  യാതൊന്നും അവനെ ശല്ല്യം ചെയ്യുന്നതല്ല.  ഇമാം റാസി (റ) പറയുന്നു. ആത്മീയ വ്യക്തികളുടെ ആധിക്യം ശാരീരിക വ്യക്തികളുടെ ആധിക്ക്യത്തിന്റെ  മീതെയാനെന്നും  ആകാശങ്ങൾ പരിഷുദ്ദാത്മാക്കലാൽ  നിറഞ്ഞു കിടക്കുകയാണെന്നും  ആത്മത്വത ശാസ്ത്രത്തിൽ സ്ഥിരപെട്ടിടുണ്ട്. വാനലോകം ശബ്ടിചിരിക്കുന്നു. അത് ശബ്ടിക്കെണ്ടാതുമാണ് നില്ക്കുന്നതോ ഇരിക്കുന്നതോ  ആയ ഒരു മലക്കിന്റെ സാനിട്ദ്യമല്ലാത്ത ഒരു കാല്പാദം വെക്കാനുള്ള സ്ഥലം പോലും വാന ലോകത്തില്ല " എന്ന് നബി (സ) പറഞ്ഞതും അതാണ്‌. അതുപോലെ വായുഗോളവും അതിന്റെ  മുകളിലുള്ള ഭാഗവും ആത്മാക്കലാൽ നിരഞ്ഞുനില്ക്കുകയാണ്. അവയില ചിലത് പരിഷുദ്ദാത്മാക്കലും നന്മ  ചെയ്യുന്നവയും മറ്റു ചിലത് മോശമായവയും ഉപദ്രവിക്കുന്നവയുമാനു. അപ്പോൾ അല്ലാഹുവിന്റെ പരിപൂർണ്ണമായ കലിമതിനോട്  ഞാൻ കാവൽ ചോദിക്കുന്നുവെന്ന്  ഒരാള് പറഞ്ഞാൽ മോശമായ ആത്മാകളുടെ ശല്ല്യത്തെ തൊട്ട്  ആ പരിശുദ്ദാത്മാക്കളോട് അവൻ കാവൽ തേടിയിരിക്കുന്നു. (റാസി) .

അല്ലാമ നിള്വമുദ്ദീൻ നയ്സാബൂരി (റ) വഫാ: ഹി: 724) പറയുന്നു.


المستعاذ له إنما هو الله أو كلمات الله كما جاء في الأخبار : " أعوذ
بكلمات الله التامة " وأما كلمات الله
فالمراد بها المبدعات الصادرة عنه تعالى بكلمة ) _ كن ) من غير مادة ومدة ، فكأن الأرواح
البشرية تستعيذ وتستعين بالأرواح العلوية المقدسة في دفع شرور الأرواح الخبيثة(غرائب القرآن١٦-١٥/١)

കാവൽ തേടപ്പെടുന്നവാൻ  അല്ലാഹുവോ  "കലിമതുല്ലാഹി " യോ മാത്രമാകുന്നു. 'അല്ലാഹുവിന്റെ പരിപൂർണ കലിമതി നോട്  ഞാൻ കാവൽ തേടുന്നു' എന്ന്  ഹദീസുകളിൽ വന്നിടുണ്ടല്ലോ.. 'കലിമാതുല്ലാഹിയുടെ വിവക്ഷ സമയമോ മൂലകാമോ കൂടാതെ ഉണ്ടാവു (كن) എന്ന വാചകം കൊണ്ട് അല്ലഹുവില്നിന്നുണ്ടായ അത്ഭുതകരമായ സൃഷ്ടികളാണ് .അപ്പോൾ മോശമായ ആത്മാകളുടെ ശല്ല്യം തടുക്കാൻ മനുഷ്യരുടെ ആത്മാക്കൾ പരിശുദ്ദാത്മാക്കളോട് കാവൽ തേടലാണ്  ഹദീസിന്റെ താല്പര്യം. എന്ന് മനസ്സിലാക്കാം.(ഗറാ ഇബുൽ ഖുർആൻ 1/15-16)

ചുരുക്കത്തിൽ കലിമതുല്ലഹിയുടെ  വിവക്ഷ പരിശുദ്ദത്മാക്കലാണ്. അതിനാല പരിശുദ്ദാത്മാക്കളോട്  ഉള്ള കാവൽ തേട്ടം പ്രസ്തുത ഹദീസ് ഉൾകൊള്ളുന്നു. നബി(സ) യും സ്വഹാബതും മഹാനായ ഇബ്രാഹീം നബി (അ) പ്രസ്തുത കാവൽ തേട്ടം നടത്തിയിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിടുണ്ട് .

(7) ചോദ്യം: ആത്മാക്കൾക്ക് സഹായിക്കാൻ കഴിയുമെന്നത് ആത്മതത്വശാസ്ത്രത്തിൽ (علم المعقولات) സ്ഥിരപ്പെട്ടതാണെന്നല്ലോ ഇമാം റാസി(റ) പറഞ്ഞത്. അതെങ്ങനെ വിശുദ്ദ ഇസ്ലാമിൽ പ്രമാണമായി സ്വീകരിക്കും?


മറുവടി: ആത്മാക്കൾ സഹായിക്കുമെന്നത് വിശുദ്ദ ഖുർആൻന്റെയും പണ്ഡിത പ്രസ്താവനകളുടെയും അടിസ്ഥാനത്തിലാണ് ഇമാം റാസി(റ) സമർത്തിക്കുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ദിക്കുക.


( والنازعات غرقا والناشطات نشطا والسابحات سبحا فالسابقات سبقا فالمدبرات أمرا ) (٥-١).
الوجه الثالث في تفسير هذه الكلمات الخمسة أنها هي الأرواح، وذلك لأن نفس الميت تنزع، يقال : فلان في النزع، وفلان ينزع إذا كان في سياق الموت، والأنفس نازعات عند السياق، ومعنى ( غرقا ) أي نزعا شديدا أبلغ ما يكون وأشد من إغراق النازع في القوس، وكذلك تنشط لأن النشط معناه الخروج، ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أن مراتب الأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة، فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي ( فالمدبرات أمرا ) أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أن الغزالي قال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخير فتسمى تلك المعاونة إلهاما؟ ونظيره في جانب النفوس الشريرة وسوسة ، وهذه المعاني وإن لم تكن منقولة عن المفسرين إلا أن اللفظ [ ص: 30 ] محتمل لها جدا . (التفسير الكبير: ٣١/٣٠)

"നാസിആത് " സൂറത്തിലെ ആദ്യത്തെ അന്ജ് വചനങ്ങൾ കൊണ്ട് ഉദ്ദേശം ആത്മാക്കലാനെന്നതാണ്  മൂനാം വീക്ഷണം. കാരണം ഊരിയെടുക്കപ്പെടുന്നത്  എന്ന് മയ്യത്തിന്റെ ആത്മാവിനെ കുറിച്ച് പറയാമല്ലോ. മരണാസന്ന നിലയിലാകുമ്പോൾ ഇന്നയാൾ "നസ്ഇ" ലാണെന്ന് ഭാഷയില പ്രയോഗിക്കാറുണ്ട് . ശക്തമായ ഊരിയെടുക്കൽ  എന്നതാണ് "ഗർഖൻ "(غرق) എന്നതിന്റെ വിവക്ഷ. അതിനാല ആത്മാവ് സൌമ്യതയോട് പുറത്ത് വരുന്നതിനു "നശാത്വ" എന്ന് പറയാറുണ്ട്. ശാരീരിക ബന്ടങ്ങളിൽ നിന്നും മുക്തമായതും ഉപരി ലോകത്തേക്ക് പോകാൻ വെമ്പൽ കൊള്ളുന്നതുമായ മനുഷ്യരുടെ ആത്മാകൾ ശരീരങ്ങലാകുന്ന ഇരുളുകളിൽ നിന്ന്  പുറപ്പെട്ടു കഴിഞ്ഞാൽ  മലക്കുകളുടെ ലോകത്തേക്കും പരിശുദ്ദമായ സ്ഥാനങ്ങളിലെക്കും ഉല്ലാസ ഭരിതരായി അതിവേഗത്തിൽ പോകുന്നതാണ്. ഈ  രൂപത്തിൽ അങ്ങോട്ട്‌ പോകുന്നതിനെ പറ്റിയാണ് "ഊക്കോടെ നീന്തിവരുന്നവ" എന്ന്  പറഞ്ഞത്. ഐഹിക ലോകത്തോട്‌  വെറുപ്പ്‌   പുലർതുന്നതിലും ഉപരി ലോകത്തേക്ക് പോകുന്നതിനെ ഇഷ്ടം വെക്കുന്നതിലും  ആത്മാക്കൾ വ്യത്യസ്ത പദവികലുള്ളവയാനെന്നതിൽ സംശയമില്ല.ഇവയിലെല്ലാം പരിപൂർണ്ണത കൈവരിച്ച ആത്മാക്കല്ക്ക് അതിവേഗത്തിൽ സന്ജരിക്കനാകും. അല്ലാതവയിക്ക്  ആ ഭാരവുമായിരിക്കും. ഈ അവസ്ഥയിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുന്ന ആത്മാകൾ ശ്രേഷ്ടത ഉള്ളവയാനെന്നതിൽ സംശയമില്ലല്ലോ. അതിന്റെ പേരിലാണ് അള്ളാഹു അവയെ കൊണ്ട് സത്യം ചെയ്തു പറഞ്ഞത്. ഈ പരിശുദ്ദാത്മാക്കളിൽ ശക്തിയും സ്ഥാനവുമുല്ലവയുണ്ട്. അവയില നിന്ന് ചില പ്രതിഫലനങ്ങൾ ഐഹിക ലോകത്ത് പ്രകടമാവുകയെന്ന സംഗതിയെ വിദൂരമായ ഒന്നായി കാണേണ്ടതില്ല. "എന്നിട്ട് കാര്യം നിയന്ത്രിക്കുന്നവയും  തന്നെയാനുസത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. ഒരാള് തന്റെ ഉസ്താതിനെ സോപ്നതിൽ ദര്ഷിക്കുകയും ഉസ്താതുമായി സസ്യം പങ്കുവെക്കുകയും ഉസ്താത് സംശയം തീരത് കൊടുക്കുകയും ചെയ്യരുണ്ടല്ലോ?. മരണപ്പെട്ട പിതാവിനെ മകൻ സ്വപ്നത്തിൽ കുഴിച് മൂടപ്പെട്ട നിധിയെപറ്റി പിതാവ് മകന് ബോധനം നല്കുകയും ചെയ്യരുണ്ടല്ലോ?

ഞാൻ രോഗിയായിരുന്നു ആ രോഗത്തിന് ചികിത്സിക്കാൻ എനിക്കായില്ല. അങ്ങനെ ഞാൻ ഒരാളെ സ്വപ്നത്തിൽ ദർശിക്കുകയും അയ്‌ യാൽ എനിക്ക് ചികിത്സയുടെ രീതി പറഞ്ഞുതരികയും ചെയ്തു'. എന്ന് വിശ്രുത വൈദ്യൻ ജാലീനുസ് പറഞ്ഞിടില്ലേ?. മഹാനായ ഇമാം ഗസ്സാലി (റ) പറഞ്ഞില്ലേ?.പരിശുദ്ദത്മാകൾ അവരുടെ ശരീരവുമായി വേർപെടുകയും ആത്മാവിലും ശരീര പ്രകിർതിയിലും അതോടു സാദിർഷ്യമായ മറ്റൊരു മനുഷ്യൻ ഉണ്ടാവുകയും ചെയ്താൽ ശരീരവുമായി വേർപിരിഞ്ഞ ആത്മാവ്  ആ ശരീരവുമായി ബന്ധം സ്ഥാപിക്കുകയം നല്ല കാര്യങ്ങൾ ചെയ്യാൻ  ആ ആത്മാവ് ഈ ശരീരത്തിലുള്ള ആതമാവിനെ സഹായിക്കുന്നതുമാണ് . അതിനാണ് ഇല്ഹാം എന്ന് പറയുന്നത്. മോശമായ ആത്മാക്കൾ മോശമായ  ആത്മാവിനെ സഹായുക്കുന്നതിനു "വസ് വാസ് " എന്നും പറയും. ഇപ്പറഞ്ഞ ആശയങ്ങൾ മുഫസ്സിരുകളെ തൊട്ട് ഉദ്ടരിക്കപ്പെട്ടു കാനുനില്ലെങ്കിലും ഇവിടെ പ്രയോഗിച്ച പദപ്രയോഗം ആവയിക്ക്  നല്ല പോലെ വക നല്കുന്നവയാണ്. (റാസി: 30/31)

ഇമാം റാസി(റ) തുടർന്നു പറയുന്നു:


واعلم أن الوجوه المنقولة عن المفسرين غير منقولة عن رسول الله -صلى الله عليه وسلم- نصا، حتى لا يمكن الزيادة عليها، بل إنما ذكروها لكون اللفظ محتملا لها، فإذا كان احتمال اللفظ لما ذكرناه ليس دون احتماله للوجوه التي ذكروها لم يكن ما ذكروه أولى مما ذكرناه إلا أنه لا بد هاهنا من دقيقة، وهو أن اللفظ محتمل للكل، فإن وجدنا بين هذه المعاني مفهوما واحدا مشتركا حملنا اللفظ على ذلك المشترك; وحينئذ يندرج تحته جميع هذه الوجوه . أما إذا لم يكن بين هذه المفهومات قدر مشترك تعذر حمل اللفظ على الكل؛ لأن اللفظ المشترك لا يجوز استعماله لإفادة مفهوميه معا، فحينئذ لا نقول : مراد الله تعالى هذا، بل نقول : يحتمل أن يكون هذا هو المراد، أما الجزم فلا سبيل إليه هاهنا .

മുഫസ്സിറുകളിൽ നിന്ന് ഉദ്ദരിക്കപ്പെടുന്ന എല്ലാ അഭിപ്രായങ്ങളും നബി(സ) യിൽ നിന്ന് വ്യക്തമായി ഉദ്ദരിക്കപ്പെടുന്നവയല്ല. അങ്ങനെയായിരുന്നുവെങ്കിൽ അതല്ലാത്ത മറ്റൊരു  അഭിപ്രായം പ്രകടിപ്പിക്കാൻ വകുപ്പുണ്ടാകുമായിരുന്നില്ല. എന്നാൽ മുഫസ്സിറുകൾ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് പദപ്രയോഗത്തിൽ നിന്ന്  അത്തരം അഭിപ്രായങ്ങൾ വായിച്ചെടുക്കാൻ പറ്റുന്നത്കൊണ്ട് മാത്രമാണ്. അതിനാല നാം പറയുന്ന അഭിപ്രായം പദപ്രയോഗത്തിൽ നിന്ന് വായിച്ചെടുക്കാനുള്ള സാധ്യത അവർ പറഞ്ഞ അഭിപ്രായം വായിച്ചെടുക്കാനുള്ള സാധ്യതയുടെ താഴെയൊന്നുമല്ലെങ്കിൽ അവർ പറഞ്ഞ അഭിപ്രായത്തിന് നാം പറഞ്ഞ അഭിപ്രായത്തെക്കാൾ പ്രാമുഖ്‌യമോ പരിഗണനയോ ഉണ്ടാവുന്നതല്ല. എന്നാൽ ഒരു പോയിന്റ്‌ ഇവിടെ മനസ്സിലാക്കിയിരിക്കണം. എന്തെന്നാൽ പദപ്രയോഗങ്ങൾ എല്ലാ അർത്ഥങ്ങൾക്കും ഒരു പോലെ സാധ്യതയുള്ളതാണെന്നതോടൊപ്പം എല്ലാ അഭിപ്രായങ്ങളും ഉൾകൊള്ളുന്ന ഒരു ആശയം (قدر مشترك) അവിടെ ഉണ്ടെങ്കിൽ ആ പദത്തിനു ആ ആശയത്തിന്റെ മേൽ ചുമത്തുകയും എല്ലാ അഭിപ്രായങ്ങളും ആ ആശയത്തിൽ ഉൾപ്പെടുകയും ചെയ്യും. പ്രത്യുത അത്തരമൊരു ആശയം അവയ്ക്കിടയിൽ നിലനിലക്കുന്നില്ലെങ്കിൽ എല്ലാറ്റിന്റെയും മേൽ ആ പടത്തിനെ ചുമത്താൻ പറ്റില്ല. കാരണം ഒരു മുശ്തറകായ പദത്തെ ഒരേ സമയത്ത് അതിന്റെ രണ്ടു ആശയങ്ങളുടെ മേൽ ചുമത്താൻ പറ്റില്ലല്ലോ. ഇത്തരുണത്തിൽ അല്ലാഹുവിന്റെ ഉദ്ദേശ്യം ഇന്നതാണെന്ന് തറപ്പിച്ചു പറയാൻ നമുക്ക് പറ്റില്ല. പ്രത്യുത അല്ലാഹുവിന്റെ ഉദ്ദേശ്യം ഇന്നതാകാൻ സാധ്യതയുണ്ട് എന്നു മാത്രം നമുക്ക് പറയാം.ഒരു അർഥം തറപ്പിച്ചു പറയാൻ ഇവിടെ മാർഗമില്ല, (റാസി: 31/32

അപ്പോൾ ഹദീസിൽ വന്ന "കളിമാത്തുല്ലാഹി" ക്ക് ആത്മാക്കൾ എന്നു ഇമാം റാസി(റ) അർഥം പറഞ്ഞത് ആയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലായല്ലോ. അതിനാല ആത്മതത്വശാസ്ത്രത്തിൽ പറഞ്ഞതും ഇസ്ലാമിക  പ്രമാണങ്ങളിൽ പറഞ്ഞതും യോജിച്ചു വന്നു എന്നു മനസ്സിലാക്കാം. അതുപോലെ പരിശുദ്ദാത്മാക്കൾ എന്നതിനെ വിവക്ഷ മലക്കുകളും നല്ല ജിന്നുകളും മാത്രമല്ലെന്നും മരിച്ചുപോയ മഹാത്മാക്കളും ഉൾപ്പെടുമെന്നും ഇമാം റാസി(റ) യുടെ മേൽ വിവരണത്തിൽ നിന്ന് സുവ്യക്തമാണ്. അപ്പോൾ അത്തരം പരമാർശങ്ങൾ മലക്കുകളെ കുറിച്ചും നല്ല ജിന്നുകളെ കുറിച്ചും മാത്രമാണെന്ന പുത്താൻ വാദികളുടെ ജല്പനം നിരർതകമാണ്‌.

അല്ലാമ തഫ്താസാനി(റ) പറയുന്നു:


لماكان إدراك الجزئيات مشروطاً عند الفلاسفة بحصول الصورة في الآلات ، فعند مفارقة النفس وبطلان الآلات لا تبقى مدركة للجزئيات ضرورة انتفاء الشروط بانتفاء الشرط . وعندنا لما لم تكن الآلات شرطاً في إدراك الجزئيات ، إما أنه ليس بحصول الصورة لا في النفس ولا في الحس, وإما لأنه لا يتمنع ارتسام صورة الجزئي في النفس بل الظاهر من قواعد الإسلام أنه يكون للنفس بعد المفارقة إدراكات جزئية ، وإطلاع على بعض جزئيات أحوال الأحياء ، سيما الذين بينهم وبين الميت تعارف في الدنيا ، ولذا ينتفع بزيارة القبور, والإستعانة بنفوس الأخيار من الأموات في إستنزال الخيرات وإستدفاع الملمات ، فإن للنفس بعد المفارقة تعلقاً ما بالبدن وبالتربة التي دفن فيها . فإذا زار الحي تلك التربة ، توجهت نفسه تلقاء نفس الميت حصل بين النفسين ملاقات وإفاضات(شرح امقاصد: ٣/٣٧٣)
സൂക്ഷ്മവിവരങ്ങൾ (الجزئيات) അറിയാൻ അവയുടെ രൂപങ്ങൾ ഇന്ദ്രിയങ്ങളിൽ പതിയണമെന്ന് നിബന്ദന വച്ചവരാണ് തത്വശാസ്ത്രഞ്ജർ(الفلاسفة) ഇതുപ്രകാരം ആത്മാവ് ഭൌതിക ശരീരവുമായി വെർപിരിയുകയും ഇന്ദ്രിയങ്ങൾ നശിക്കുകയും ചെയ്യുമ്പോൾ സൂക്ഷ്മ വിവരങ്ങൾ അറിയാൻ ആത്മാവിനു കഴിയില്ല. നിബന്ധനയില്ലാത്തപ്പോൾ നിബന്ധനയ്ക്ക് വിധേയമായ കാര്യവും ഇല്ലതിരിക്കെണ്ടതുണ്ടല്ലോ. എന്നാൽ സൂക്ഷ്മ വിവരങ്ങൾ അറിയാൻ ഇന്ദ്രിയത്തിൽ നിബന്ധനയില്ലെന്നാണ് നമ്മുടെ വീക്ഷണം. കാരണം സൂക്ഷ്മ വിവരങ്ങളറിയാൻ അവയുടെ രൂപം ആത്മാവിലോ ഇന്ദ്രിയത്തിലോ പതിയണമെന്നോ സൂക്ഷ്മ വിവരങ്ങൾ ആത്മാവിൽ വന്നു പതിയാൻ പറ്റില്ലെന്നോ നമുക്ക് വാദമില്ല, എന്നുമാത്രമല്ല ഭൌതിക ശരീരവുമായി വേര്പിരിഞ്ഞ ശേഷം ചില പുതിയ ജ്ഞാനങ്ങളും ജീവിച്ചിരിക്കുന്നവരുടെ ചില വിവരങ്ങളും ആത്മാവ് അറിയുമെന്നതാണ് ഇസ്ലാമിന്റെ പൊതുതത്വങ്ങളിൽ നിന്ന് വ്യക്തമാവുന്ന ആശയം. ഐഹിക ലോകത്ത് വച്ച് മയ്യിത്തുമാായി പരിചയമുള്ള വരാണെങ്കിൽ വിശേഷിച്ചും. ഇതുകൊണ്ടാണ്  ഖബ്റ് സിയാറത്തും നന്മകൾ ലഭിക്കുവാനും ആഫത്തുകൾ തട്ടിപോകുവാനും മരണപ്പെട്ട മഹാന്മാരോടുള്ള സഹായാര്തനയും ഫലം കാണുന്നത്. കാരണം ഭൌതിക ശരീരവുമായി വേര്പിരിഞ്ഞ ആത്മാവിനു ഷരീരവുമായും ഖബ്റുമായും ബന്ധമുണ്ട്. അതിനാല ജീവിച്ചിരിക്കുന്നയാൽ ഖബ്റിടം  സന്ദർശിക്കുക്ക വഴി അവന്റെ ആത്മാവ് മയ്യത്തിന്റെ ആത്മാവിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇരു ആത്മാക്കളും പരസ്പരം ബന്ധം സ്ഥാപിക്കുന്നതും പല സഹായങ്ങളും ചൊരിയുന്നത്മാണ്‌. (ശർഹുൽ മഖാസ്വിദ്: 3/373)

ചുരുക്കത്തിൽ ആത്മാക്കൾ ഭൌതിക ലോകത്ത് നടക്കുന്ന സൂക്ഷ്മ വിവരങ്ങൾ അറിയുമെന്നും അവയ്ക്ക് ഭൌതികലോകത്തുള്ളവർക്ക് പല സഹായങ്ങളും ചെയ്യാൻ കഴിയുമെന്നുള്ള ആശയം ഇസ്ലാമിന്റെ പൊതുതത്വങ്ങളിൽ നിന്ന് അറിയപ്പെട്ടതാനെന്നും ഫല്സഫ അതിനെതിരാനെന്നും മേൽ വിവരണത്തിൽ നിന്ന് വ്യക്തമാണല്ലോ. വിജനമായ സ്ഥലത്ത് വല്ലവര്ക്കും വല്ല സഹായവും ആവശ്യമായി വന്നാൽ അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കൂ എന്നു വിളിച്ച് അഭൌതിക ശക്തികളോട് സഹായം തേടാൻ നബി(സ) നിർദ്ദേശിച്ചതും ഈ ആശയത്തെ ശരിവെക്കുന്നതാണ്. അതിനാൽ ആത്മാക്കൾ സഹായിക്കുമെന്ന ആശയം ഗ്രീക്ക് ശാസ്ത്രം മാത്രം പറയുന്നതാണെന്ന പുത്തൻ വാദികളുടെ വാദം ശരിയല്ലെന്ന് ഇപ്പോൾ ബോദ്ധ്യമായല്ലോ.

(8)ചോദ്യം :  കലിമാത്തുല്ലാഹിയുടെ വിവക്ഷ ഖുർആൻനാണെന്നും ഒരു സൃഷ്ടിയോട് നബി(സ) കാവൽ തേടാത്തത്കൊണ്ട് ഖുർആൻ സ്രിഷ്ടിയല്ലെന്നതിനു ഈ ഹദീസ് രേഖയാണെന്നും ഇമാം അഹ്മദുബ്നുഹമ്പൽ(റ) നെ ഉദ്ദരിച്ച് ഫത്ഹുൽ ബാരിയിലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ടല്ലോ?.  

  http://sunnisonkal.blogspot.com/                        (Moosa Sonkal)
മറുവടി: നബി(സ) ഒരു സ്രിഷ്ടിയോടും ഒരു വിധത്തിലും കാവൽ തെടുകയില്ല എന്നാ ആശയം ശരിയല്ല. കാരണം നബി(സ) സൃഷ്ടികളോട് കാവൽ തേടിയ ധാരാളം സംഭവങ്ങൾ പ്രബലമായ ഹദീസുകളിൽ കാണാം. സ്വഹീഹു മുസ്ലിമിൽ നിന്ന് വായിക്കുക.

قالت عائشة : أرق النبي صلى الله عليه وسلم ذات ليلة،  إذ سمعنا صوت السلاح، قال: من هذا؟ قال: سعد يا رسول الله! جئت أحرسك،  فنام النبي صلى الله عليه وسلم حتى سمعنا غطيطه(صحيح البخاري: ٦٦٩-صحيح مسلم: ٤٤٢٧)

ആഇഷാ(റ) യിൽ നിന്ന് നിവേദനം: ഒരു രാത്രി നബി(സ) ക്ക് ഉറക്കമില്ലാതെയായപ്പോൾ നബി(സ) ഇപ്രകാരം പറഞ്ഞു: "എന്റെ അനുയായികളിൽപെട്ട നല്ലൊരു പുരുഷൻ ഈ രാത്രി എനിക്ക് കാവൽ നിന്നിരുന്നെങ്കിൽ  എത്ര നന്നായിരുന്നു". തത്സമയം ഒരു ആയുധത്തിന്റെ ശബ്ദം ഞങ്ങൾ കേട്ടു. അപ്പോൾ നബി(സ) ചോദിച്ചു: ആരാണിത്?. അപ്പോൾ സഅദ്(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ!  ഇത് സഅദ് ആണ്. ഈ രാത്രി താങ്കൾക്കു കാവൽ നില്ക്കാൻ വന്നതാണ് ഞാൻ. ഉടനെ നബി(സ) സുഖ നിദ്രയിലാണ്ടു. നബി(സ) കൂർക്കം വലിക്കുന്നത് ഞങ്ങൾക്ക് കേള്ക്കാമായിരുന്നു". (ബുഖാരി: 6690- മുസ്ലിം : 4427)

ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:


فيه جواز الاحتراس من العدو ، والأخذ بالحزم ، وترك الإهمال في موضع الحاجة إلى الاحتياط . (شرح النووي على مسلم: ١٥٣/٩)

ശത്രുവിനെ തൊട്ട് കാവൽ നിറുത്തൽ അനുവടനീയമാണെന്നതിനും ആത്മവിശ്വാസത്തിനാവശ്യമായ മുന് കരുതലുകൾ സ്വീകരിക്കണമെന്നതിനും സൂക്ഷ്മത പാലിക്കെണ്ടിടത്ത് അതിൽ ഉപേക്ഷ വരുത്തരുതെന്നതിനും ഹദീസ് രേഖയാണ്.(ശർഹുൽമുസ്ലിം: 9/153)

ഇബ്നുഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:  

وفي الحديث الأخذ بالحذر والاحتراس من العدو وأن على الناس أن يحرسوا سلطانهم خشية القتل . وفيه الثناء على من تبرع بالخير وتسميته صالحا(فتح الباري: ٣١/٩)

ശത്രുവിനെ തൊട്ട് കാവൽ നിറുത്താമെന്നതിനും കൊലപാതകം ഭയപ്പെടുമ്പോൾ നേതാവിന് സംരക്ഷണം നൽകൽ ജനങ്ങളുടെ ബാധ്യതയാണെന്നതിനും നല്ലൊരു കാര്യം സൗജന്യമായി ചെയ്യാൻ മുമ്പോട്ടുവരുന്നവരെ വാഴ്ത്തിപറയാമെന്നതിനും അങ്ങനെയുള്ളവരെ "സ്വാലിഹ്" എന്ന് വിലിക്കാമെന്നതിനും പ്രസ്തുത ഹദീസ് രേഖയാണ്. (ഫത്ഹുൽബാരി: 9/31)  

സമാധാനത്തോടെ കിടന്നുറങ്ങാൻ വേണ്ടി വിശ്വസ്തനായ ഒരാൾ എനിക്ക് കാവൽ നിന്നാൽ  നന്നായിരുന്നു എന്നാണല്ലോ നബി(സ) ഇവിടെ ആഗ്രഹം പ്രകടിപ്പിക്കുന്നത്. അതനുസരിച്ച് സഅദ്(റ) കാവൽ നില്ക്കുകയും  നബി(സ) നന്നായി കിടന്നുറങ്ങുകയും ചെയ്തു. കാവൽ നിന്ന സഅദ്(റ) നെ നബി(സ) പ്രശംസിക്കുകയുണ്ടായി. അപ്പോൾ നബി(സ) ഒരു സ്രിഷ്ടിയോടും ഒരു നിലയിലും കാവൽ തേടുകയില്ലെന്നു ഇമാം അഹ്മദ് (റ) പറഞ്ഞതിന്നു അർത്ഥമാക്കാൻ പറ്റില്ല. മറിച്ച് സ്വയം പര്യാപ്തതയുണ്ടെന്ന   നിലക്കോ അന്യൂനമാണെന്ന നിലക്കോ ഒരു സ്രിഷ്ടിയോടും കാവൽ തേടുകയില്ല എന്നാണു ഇമാം അഹ്മദ്(റ) പറഞ്ഞതിനർഥം. ഇമാം ബൈഹഖി (റ) യുടെ വിവരണത്തിൽ നിന്നും ഈ ആശയം വായിച്ചെടുക്കാവുന്നതാണ്.

അദ്ദേഹം പറയുന്നു:

وَبَلَغَنِي عَنْ أَحْمَدَ بْنِ حَنْبَلٍ رَضِيَ اللَّهُ عَنْهُ , أَنَّهُ كَانَ يَسْتَدِلُّ بِذَلِكَ عَلَى أَنَّ الْقُرْآنَ غَيْرُ مَخْلُوقٍ , قَالَ : وَذَلِكَ ، لأَنَّهُ مَا مِنْ مَخْلُوقٍ إِلا وَفِيهِ نَقْصٌ(كتاب لأسمء والصفات)

ഖുർആൻ സൃഷ്ടിയല്ല എന്നതിന് ഇമാം അഹ്മദ്(റ) ഈ ഹദീസ് പ്രമാണമാക്കിയിരുന്നതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിനു കാരണമായി അദ്ദേഹം പറയുന്നത് ഏതൊരു സൃഷ്ടിയും ന്യൂനതയുള്ളതാണ് എന്നാണ്.
http://sunnisonkal.blogspot.com/                        (Moosa Sonkal)
അല്ലാഹുവിനെ വിട്ട് മറ്റൊരാളോട് കാവല തേടുന്നതിൽ അർത്ഥമുണ്ടാവേണമെങ്കിൽ അല്ലാഹുവിനെ മറികടന്ന് വല്ലതും ചെയ്യാൻ ആ സൃഷ്ടിക്ക് സാധിക്കെണ്ടാതുണ്ടല്ലോ. അങ്ങനെയുള്ള ഒരു സൃഷ്ടിയും ഇല്ലാത്തത്കൊണ്ട് ഒരു സ്രിഷ്ടിയോടും നബി(സ) കാവല തെടുകയില്ല എന്നാണ് ഇമാം അഹ്മദ്(റ) പറഞ്ഞതിന്റെ വിവക്ഷ . എന്നാൽ നബി(സ) സഅദ്(റ) വിനെ കാവല നിറുത്തിയതിയതിനോടോ അള്ളാഹു നിശ്ചയിച്ച കാരണങ്ങളുമായി ബന്ധപ്പെടുന്നതിനോടോ അത് എതിരല്ല. എന്തുകൊണ്ടെന്നാൽ തന്നെ കാക്കാൻ സഅദ്(റ) നു  സ്വയം പര്യാപ്തത ഉണ്ടെന്ന നിലക്കോ എല്ലാ നിലയിലും പൂർണ്ണത കൈവരിച്ച വ്യക്തിയാണ് സഅദ്(റ) എന്നാ നിലക്കോ അല്ല സഅദ്(റ) നെ നബി(സ) കാവൽ നിറുത്തിയത്. പ്രത്യുത അല്ലാഹു നിശ്ചയിച്ച കാരണം എന്ന നിലക്കു മാത്രമാണ്. അല്ലാഹു  നിശ്ചയിച്ച കാരണവുമായി ബന്ധപ്പെടുന്നത് യഥാർതത്തിൽ കാവൽ നൽകുന്നവൻ അല്ലാഹു മാത്രമാണെന്ന ആശയത്തിനോ പരിപൂർണമായ തവക്കുലിനോ എതിരല്ല. ഇബ്നു ഹജർ അസ്ഖലാനി (റ) എഴുതുന്നു.     


يقول ابن حجر: "فالتّوكّل لا ينافي تعاطي الأسباب لأنّ التّوكّل عمل القلب وهي عمل البدن، وقد قال إبراهيم عليه السّلام: {وَلَـٰكِن لّيَطْمَئِنَّ قَلْبِى وقال عليه الصّلاة والسّلام: ((اعقلها وتوكّل))"(فتح الباري: ٣١/٩)

കാരണങ്ങളുമായി ബന്ധപ്പെടുന്നത് തവക്കുലിനു എതിരല്ല. കാരണം തവക്കുൽ ഹ്രദയത്തിന്റെ പ്രവർത്തിയും കാരണങ്ങളുമായി ബന്ധപ്പെടൽ ശരീരത്തിന്റെ പ്രവ്ർത്തിയുമാണ്. "എനിക്ക് മനസമാധാനമുണ്ടാവാൻ വേണ്ടി" എന്ന് ഇബ്രാഹീം നബി(അ)പറഞ്ഞല്ലോ. "മ്രഗത്തെ നീ കെട്ടിയിടുകയും  നീ തവക്കുലാക്കുകയും ചെയ്യൂ" എന്ന് നബി(സ) പറഞ്ഞല്ലോ.(ഫത്ഹുൽ ബാരി: 9/31)

അത്പോലെ അല്ലാഹു നിശ്ചയിച്ച അമ്ബിയാ-ഔലിയാക്കളോട് കാവൽ തേടുന്നതിനും ആ പ്രസ്താവന എതിരല്ല. വിജനമായ സ്ഥലത്തുവെച്ച് നിങ്ങള്ക്ക് വല്ല സഹായവും ആവശ്യമായി വന്നാൽ അദ്രിശ്യരായ അല്ലാഹുവിന്റെ അടിമകളോട് സഹായം തേടാൻ നബി(സ) നിർദ്ദേശിച്ചിട്ടുണ്ടല്ലോ.  

വിശുദ്ദ ഖുർആൻ അല്ലാഹുവിന്റെ കലാമാണ്.കലാം അടക്കമുള്ള അല്ലാഹുവിന്റെ വിശേഷണങ്ങൾ എല്ലാനിലയിലും അല്ലാഹുവിൽ നിന്ന് അന്യമായതോ എല്ലാ നിലയിലും അല്ലാഹുതന്നെയോ അല്ല. അതിനാൽ ഉപരിസൂചത ഹദീസിലെ കാവൽ തേട്ടം ഖുർആനിനോടാണെന്ന് സമ്മതിച്ചാൽ തന്നെ അല്ലാഹുവോട് നേരിട്ട് കാവൽ തേടുന്നതിനു പകരം ഖുർആൻനോട് കാവൽ തേടുന്നത് ഒരു കാരണം എന്ന നിലക്കാണല്ലോ. അപ്പോൾ അല്ലാഹു നിശ്ചയിച്ച ഭൌതികവും അഭൌതികവുമായ മറ്റു കാരണങ്ങളോടും കാവൽ തേടാമെന്നാണ് അതിൽ നിന്ന് ലഭിക്കുന്ന പാഠം.

(9) ചോദ്യം: (والله يعصمك من النّاس) "ജനങ്ങളിൽ നിന്ന് അല്ലാഹു താങ്കളെ രക്ഷിക്കുന്നതാണ്". എന്നാ വചനം അവതരിക്കുന്നതിന്റെ മുമ്പാണ് നബി(സ) കാവൽ നിറുത്തിയിരുന്നത്. പ്രസ്തുത വചനം അവതരിച്ച ശേഷം നബി(സ) ആരെയും തനിക്ക് കാവൽ നിറുത്തിയിട്ടില്ല.  എന്ന് പണ്ഡിതന്മാർ പറയുന്നുണ്ടല്ലോ?.

മറുവടി: സൃഷ്ടികളോട് കാവൽ തേടുന്നത് ശിർക്കല്ലെന്ന് അതിൽ നിന്ന് മനസ്സിലാക്കാം. കാരണം വ്യക്തികളുടെ വ്യത്യാസം കൊണ്ടോ സ്ഥലകാല വ്യത്യാസം കൊണ്ടോ വ്യത്യാസപ്പെടുന്ന ഒന്നല്ലല്ലോ ശിർക്ക്. പ്രസ്തുത വചനം അവതരിച്ച ശേഷം നബി(സ) കാവൽ തേട്ടം ഒഴിവാക്കിയത് അത് ശിർക്കായതിന്റെ പേരിലല്ല. പ്രത്യുത നബി(സ)ക്ക് ആവശ്യമില്ലാത്തതിന്റെ പേരിൽ മാത്രമാണ്.  
http://sunnisonkal.blogspot.com/                        (Moosa Sonkal)
(10) ചോദ്യം: ഉമർ(റ) ഭരണകാലത്ത് നബി(സ) യുടെ റൗളയിൽ വന്നു നബി(സ) യോട്  സഹായാര്ഥന നടത്തിയ വ്യക്തി ആരാണെന്ന് അറിയപ്പെടാത്തത് കൊണ്ട് ആ സംഭവം പ്രമാണമായി സ്വീകരിക്കാൻ പറ്റില്ലെന്ന് പുത്തൻ വാദികൾ പറയുന്നുണ്ടല്ലോ?.
മറുവടി: പ്രസ്തുത വ്യക്തി ആരാണെന്ന് അറിയില്ലെന്ന വാദം ശരിയല്ല. മഹാനായ ഇബ്നു ഹജറുൽ അസ്ഖലാനി(റ) 'ഫത്ഹുൽ ബാരി' യിൽ എഴുതുന്നു:  

وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة (فتح البباري : ٤٤١/٣)

പറയപ്പെട്ട സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ ഒരാളായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) യാണെന്ന് സൈഫ് (റ) ഫുതുഹിൽ ഉദ്ദരിച്ചിട്ടുണ്ട് .(ഫത്ഹുൽബാരി : 3/441).

ഇക്കാര്യം ഹാഫിള്  ഇബ്നു കസീർ അൽബിദായത്തുവന്നിഹായ. വാ:7 പേ: 93 - ലും ഇമാം സുബ്കി(റ) ഷിഫാഉസ്സഖാമിലും ഇബ്നി ഹജറുൽ ഹൈത്തമി (റ) അൽ ജൗഹറുൽ മുനള്വമിലും ഇമാം സുംഹൂദി(ര) വഫാഉൽ വഫാ- യിലും രേകപ്പെടുത്തിയിട്ടുണ്ട്.അതിനാല പ്രസ്തുത വ്യക്തി പ്രമുഖ സ്വഹാബി വര്യനാണ്.  


(11) ചോദ്യം: സഹായാര്ഥന നടത്തിയ വ്യക്തി ബിലാലുബ്നുൽ ഹാരിസ് (റ) എന്ന് പേരായ സ്വഹാബിയാണെന്ന് അഭിപ്രായപ്പെട്ടത് സൈഫാണല്ലോ. അദ്ദേഹത്തെ ഹദീസ് നിരൂപക പണ്ഡിതന്മാർ വിലയിരുത്തുന്നതിങ്ങനെയൊക്കെയാണല്ലോ അല്ലമ ദഹബി എഴുതുന്നു:  





സൈഫുബ്നു ഉമർ അളബ്ബീ അൽ അസദീ എന്നയാൾ ദുർബ്ബലനാണ്. അദ്ദേഹത്തെ പറ്റി അബൂദാവൂദ് (റ) പറയുന്നു: അദ്ദേഹം ഒന്നുമല്ല. അബൂഹാതീം(റ) പറയുന്നു: അദ്ദേഹം ഉപേക്ഷിക്കപ്പെടെണ്ട വ്യക്തിയാണ്. യഹ് യ(റ) യെ ഉദ്ദരിച്ച് മുത്വയ്യൻ(റ) പ്രസ്താവിക്കുന്നു: അദ്ദേഹത്തേക്കാൾ നല്ലത് നായാപൈസയാണ് (മീസാനുൽ ഇഅതിദാൽ: 2/256)
എന്നിരിക്കെ സൈഫിന്റെ പ്രസ്താവനയെ ആധാരമാക്കി പ്രസ്തുത വ്യക്തിയെ എങ്ങനെ തീരുമാനിക്കും?

മറുവടി: പ്രസ്തുത പരമാർഷങ്ങളെല്ലാം ഹദീസിന്റെ വിഷയത്തിലാണ്. എന്നാൽ ചരിത്രത്തിന്റെ വിഷയത്തിൽ അദ്ദേഹം അവലംബയോഗ്യനാണ്.വിശ്വവിഖ്യാത പണ്ഡിതൻ ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു:

سيف بن عمر التميمي، صاحب كتاب الردة ويقال الضبي، ويقول غيرذالك، الكوفيّ، ضعيف فى الحديث،عمدة فى التّاريخ

"രിദ്ദത്" എന്നാ ഗ്രന്ഥത്തിന്റെ കർത്താവ് സൈഫുബ്നു ഉമർ അത്തമീമി- ളബ്ബീ എന്നും മറ്റും അദ്ദേഹത്തെ പരിചയപ്പെടുത്താറുണ്ട്. അദ്ദേഹം ഹദീസിന്റെ വിഷയത്തിൽ ദുർബ്ബലനും ചരിത്രത്തിന്റെ വിഷയത്തിൽ അവലംബിക്കാവുന്ന വ്യക്തിയുമാണ്. (തഖ്‌രീബുത്തഹ്ദീബ്)

ദഹബി തന്നെ പറയട്ടെ;
http://sunnisonkal.blogspot.com/                        (Moosa Sonkal)
كان أخباريّا عارفا.(ميزان الإعتدال)

അദ്ദേഹം പരിചയ സമ്പന്നനായ ചരിത്രകാരനായിരുന്നു.( മീസാനുൽ ഇഅതിദാൽ)

അപ്പോൾ സൈഫ് കൊള്ളരുതാത്ത വ്യക്തിയാണെന്ന് പണ്ഡിതർ പറഞ്ഞത് ഹദീസിന്റെ വിഷയത്തിലാണ്. നാം ചർച്ച ചെയ്യുന്ന ഹദീസിന്റെ നിവേദക പരമ്പരയിൽ സൈഫ് എന്നാ വ്യക്തിയില്ല. അതിന്റെ നിവേദക പരമ്പരയിലുള്ളവരെല്ലാം വിശ്വാസയോഗ്യരാണെന്ന്  ഹദീസ് പണ്ഡിതരുടെ പ്രസ്താവനകൾ നാം നേരത്തെ വായിച്ചത് കൊണ്ട് ഇനി ആവർത്തിക്കുന്നില്ല. സൈഫ് പറയുന്നത് ഹിജ്റ 17 വർഷം മദീനയിൽ നടന്ന ചരിത്രങ്ങളാണ്. ഫുതൂഹ് എന്നാ ഗ്രന്ഥവും ചരിത്ര ഗ്രന്ഥമാണ്. ഹദീസ് ഗ്രന്ഥമല്ല. അദ്ദേഹത്തിനു ശേഷം വന്ന പല ചരിത്ര പണ്ഡിതന്മാരും ചരിത്രത്തിൽ അവലംബമാക്കുന്നത് അദ്ദേഹത്തിൻറെ ഫുതൂഹാണ്. ചരിത്രപരമായി വീക്ഷണാന്തരങ്ങളുണ്ടാകുമ്പോൾ  ഹാഫിള് ഇബ്നു കസീറിനെ പോലുള്ളവർ പ്രാമുഖ്യം നല്കുന്നതും സൈഫിന്റെ അഭിപ്രായത്തിനാണ്. ഇബ്നു കസീരിന്റെ അൽ ബിദായത്തുവനിഹായ  വായിക്കുന്നവർക്ക് ഈ വസ്തുത ബോധ്യമാകും. ചരിത്രത്തിൽ അദ്ദേഹം അവലംബിക്കാവുന്ന വ്യക്തിയും പരചയസംബന്നനുമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ),ഇമാം സുബ്കി(റ),ഇബ്നു ഹജറുൽ ഹൈതമി(റ) ഇമാം സുംഹൂദി(റ) തുടങ്ങിയ മഹാന്മാർ സ്വപ്നം കണ്ട വ്യക്തി ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) എന്ന് പേരായ സ്വഹാബി വര്യനാണെന്നു തറപ്പിച്ചു പറയുന്നത്. പ്രസ്തുത പണ്ഡിതന്മാരും സൈഫിനെ കുറിച്ച് ഹദീസ് പണ്ഡിതർ നടത്തിയ പരമാർശങ്ങൾ കാണാത്തവരല്ലല്ലോ. എന്ന് മാത്രമല്ല ഹദീസിൽ സൈഫ് ദുര്ബ്ബലാനാണെന്ന് പറഞ്ഞ ഉടനെയാണ് ചരിത്രത്തിൽ അവലംബിക്കാവുന്ന ആളാണെന്നു ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറഞ്ഞത്. അതേ പോലെ സൈഫിനെ പറ്റി വ്യത്യസ്ത പ്രസ്താവനകൾ പറഞ്ഞ അതേ ഗ്രന്ഥത്തിലാണ് അദ്ദേഹം പരിചയസംബന്നനായ ചരിത്ര പണ്ഡിതനാണെന്ന് അല്ലാമാ ദഹബിയും പ്രസ്ഥാപിച്ചത്.

ചുരുക്കത്തിൽ റൗളാശരീഫിൽ വന്നു നബി(സ) യോട് മഴക്കുവേണ്ടി സഹായാര്ഥന നടത്തിയ സംഭവം പരമാർഷിക്കുന്ന ഹദീസിന്റെ നിവേദക പരമ്പരയിൽ സൈഫ് എന്ന വ്യക്തിയില്ല. പ്രത്യുത ഹിജ്റ പതിനേഴാം വർഷം മദീനയിൽ നടന്ന ചരിത്ര സത്യങ്ങളാണ് സൈഫ് ഫുതൂഹിൽ രേഖപ്പെടുത്തിയത്. റൗളയിൽ വന്നതാര്, പോയതാര്, എന്നൊക്കെ തീരുമാനിക്കുന്നത് ചരിത്രപരമായ വസ്തുതയാണല്ലോ. ചരിത്രസംബന്ധിയായ വിഷയത്തിൽ സൈഫ് അവലംബിക്കാവുന്ന വ്യക്തിയുമാണ്. അതിനാല സൈഫിന്റെ പേര് പറഞ്ഞത് ആ സംഭവത്തെ തള്ളികളയുന്നത്  തികച്ചും അന്യായമാണ്.

 (12) ചോദ്യം: റൗളയിൽ മഴക്കുവേണ്ടി നബി(സ) യോട് സഹായാര്ഥന നടത്തിയത് ബിലാലുബ്നു ഹാരിസ് (റ) എന്ന് പേരായ സ്വഹാബിവര്യനാണെന്ന് തെളിഞ്ഞാൽ തന്നെ ഒരു ഒറ്റപ്പെട്ട സംഭവമായല്ലേ അതിനെ കാണാൻ സാധിക്കൂ. ഒറ്റപ്പെട്ട സംഭവങ്ങൾ പ്രമാണയോഗ്യമല്ല എന്നല്ലേ നിദാനശാസ്ത്രം?.  

മറുവടി: ഒറ്റപ്പെട്ട സംഭവമായി അതിനെ ഒരിക്കലും കാണാൻ പറ്റില്ല. കാരണം അബ്ബാസ് (റ) വിനേയും കൂട്ടി ഇസ്ലാമിന്റെ രണ്ടാം ഖലീഫ ഉമർ(റ) മഴയെ തേടുന്ന നിസ്കാരം നടത്താൻ പുറപ്പെട്ട സംഭവം ഇമാം ബുഖാരി(റ) യും മറ്റും രേഖപ്പെടുത്തിയതാണ്. ആ പുറപ്പാട് ബിലാലുബ്നുൽ ഹാരിസ് (റ) പറഞ്ഞതിനെ അടിസ്ഥാനത്തിലായിരുന്നു. അദ്ദേഹം ഉമർ(റ) വിനെ സമീപിച്ചതും മഴയെ തേടുന്ന നിസ്കാരം നടത്താൻ ആവശ്യപ്പെട്ടതും നബി(സ) നല്കിയ നല്കിയ നിർദേശം സ്വീകരിച്ച്ചുമായിരുന്നു. ഇക്കാര്യം പുത്തൻ വാദികൾ തന്നെ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നു തൈമിയ്യ തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻറെ പരമാർഷം കാണുക.

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)
റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة)
എന്ന് വിളിക്കുന്നത്.) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട്  ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും  നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും  ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).

ഇക്കാര്യം ഇബ്നുഹജറുൽ അസ്ഖലാനി (റ) ഫത്ഹുൽബാരിയിലും  സൂചിപ്പിച്ചിട്ടുണ്ട്. ഇമാം ബുഖാരി(റ)സ്വഹീഹുൽ അദ്ധ്യായം നല്കിയിരിക്കുന്നിങ്ങനെയാണ്;

باب سؤال الناس الإمام الاستسقاء إذا قحطوا

ജലക്ഷാമം നേരിട്ടാൽ ജനങ്ങള് ഇമാമിനോടു മഴയെത്തെടാൻ ആവശ്യപ്പെടുന്ന അദ്ധ്യായം.എന്നാൽ ഈ അധ്യായത്തിൽ ഇമാം ബുഖാരി(റ) കൊണ്ടുവന്ന ഹദീസിതാനു.


عن أنس رضي الله عنه أن عمر بن الخطاب كان إذا قحطوا استسقى بالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون(صحيح البخاري٩٥٤)

അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:
“നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’ (ബുഖാരി 954).
http://sunnisonkal.blogspot.com/                        (Moosa Sonkal)
ഈ ഹദീസും ഇമാം ബുഖാരിയുടെ അദ്ധ്യായവും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞ പലരും ഇമാം ബുഖാരിയെ എതിർത്ത് സംസാരിച്ചിട്ടുണ്ട്.അതിനു ഇബ്നു ഹാജർ നല്കിയ മറുവടി വായിക്കുക.


وأما حديث أنس عن عمر فأشار به أيضا إلى ما ورد في بعض طرقه ، وهو عند الإسماعيلي من رواية محمد بن المثنى عن الأنصاري بإسناد البخاري إلى أنس قال : كانوا إذا قحطوا على عهد النبي - صلى الله عليه وسلم - استسقوا به ، فيستسقي لهم فيسقون فلما كان في إمارة عمر " فذكر الحديث وقد أشار إلى ذلك الإسماعيلي فقال : هذا الذي رويته يحتمل المعنى الذي ترجمه ، بخلاف ما أورده هو : قلت : وليس ذلك بمبتدع ، لما عرف بالاستقراء من عادته من الاكتفاء بالإشارة إلى ما ورد في بعض طرق الحديث الذي يورده . وقد روى عبد الرزاق من حديث ابن عباس " أن عمر استسقى بالمصلى ، فقال للعباس : قم فاستسق ، فقام العباس " فذكر الحديث ، فتبين بهذا أن في القصة المذكورة أن العباس كان مسئولا وأنه ينزل منزلة الإمام إذا أمره الإمام بذلك . وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري - وكان خازن عمر - قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي - صلى الله عليه وسلم - فقال : يا رسول الله استسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : ائت عمر " الحديث . وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة ، وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق(فتح الباري) . .

ഉമർ(റ)വിനെ തൊട്ട്  അനസ് (റ) റിപ്പോർട്ട്‌ ചെയ്യുന്ന ഹദീസിന്റെ വിവിധ റിപ്പോർട്ടുകളിലേക്ക് സൂചിപ്പിക്കുകയാണ് ഇവിടെ ഇമാം ബുഖാരി (റ) ചെയ്തത്. ബുഖാരി(റ) യുടെ നിവേദക പരമ്പര കൊണ്ട് അൻസ്വാരി(റ) വഴിയായി മുഹമ്മദ്ബ്നുൽ മുസന്ന(റ) വഴിയായി  ഇസ്മാഹാന്ഈല(റ) നിവേദനം ചെയ്തതാണ്  ഒരു റിപ്പോർട്ട്‌.അതിങ്ങനെയാണ്.അനസ്(റ) പറയുന്നു: നബി(സ) യുടെ കാലത്ത്  ജലക്ഷാമം നേരിട്ടാൽ നബി(സ) യോട് സഹാബിൽ കിറാം മഴയെ തേടുമായിരുന്നു. അപ്പോൾ നബി(സ) അവർക്ക് വേണ്ടി മഴയെ തേടുകയും അവർക്ക് മഴ ലഭിക്കുകയും ചെയ്യും അങ്ങനെ ഉമർ(റ) ഭരണ കാലമായപ്പോൾ...ഇസ്മാഈലി (റ) യും അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.  അദ്ദേഹം പറയുന്നു : ഈ റിപ്പോർട്ടിലുള്ള വിഷയം ഇമാം ബുഖാരി ( റ) യുടെ അധ്യായത്തിൽ പറഞ്ഞ ആശയത്തിന് വക നൽകുന്നതാണ്. ഇമാം ബുഖാരി(റ) കൊണ്ട് വന്ന റിപ്പോർട്ട്‌ അങ്ങനെയല്ല.

ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു: പുതിയ ഒരു സംഗതിയായി അതിനെ കാണേണ്ടതില്ല. ഇമാം ബുഖാരി(റ) ഒരദ്ധ്യായത്തിൽ കൊണ്ടുവരുന്ന ഹദീസിന്റെ മറ്റു രിവായത്തുകൾ സൂചിപ്പിച്ച്  അദ്ധ്യായം നൽകുക എന്ന പരിപാടി ഇമാം ബുകാരി (റ) യുടെ പതിവ് പരിശോധിച്ചതിൽ നിന്ന് ബോധ്യപ്പെട്ട കാര്യമാണ്...ഇബ്നുഅബീശൈബ(റ) പ്രബലമായ പരമ്പരയിലൂടെ അബുസ്വാലിഹുസ്സമ്മാനി(റ),മാലികുദ്ദാർ(റ) വില നിന്ന് നിവേദനം ചെയ്യുന്നു.ഉമർ(റ) കാലത്ത് ജലക്ഷാമം നേരിട്ടപ്പോൾ ഒരാള് നബി(സ) യുടെ ഖബരിങ്കൽ വന്നു ഇങ്ങനെ പറഞ്ഞു. 'അല്ലാഹുവിന്റെ റസൂലെ!. അങ്ങ് അങ്ങയുടെ സമുധായത്തിനു വേണ്ടി മഴയെ തേടിയാലും. നിശ്ചയം അവർ നശിച്ചിരിക്കുന്നു." അതെ തുടർന്ന് നബി(സ) അദ്ദേഹത്തെ സ്വപ്നത്തിലൂടെ സമീപിച്ചു പറഞ്ഞു...സൈഫ് പുതൂഹിൽ ഉദ്ദരിക്കുന്നു: പ്രസ്തുത സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ പെട്ട ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) എന്നിവരാണ്. ഈ ചരിത്രത്തിന്റെ അടിസ്ഥാനവുമായി ഇമാം ബുഖാരി(റ) യുടെ അധ്യായത്തിന് ബന്ധമുണ്ടെന്നു ഇപ്പറഞ്ഞത് കൊണ്ടെല്ലാം വ്യക്തമായിരിക്കുന്നു.(ഫത്ഹുൽബാരി : 3/441).
http://sunnisonkal.blogspot.com/                        (Moosa Sonkal)
അപ്പോൾ ഇമാം ബുഖാരി(റ) പ്രസ്തുത അധ്യായത്തിലൂടെ ഉമർ(റ) ന്റെ ഭരണ കാലത്ത് നടന്ന ആ സംഭവത്തിലേക്കും വിരല ചൂണ്ടി എന്നാണല്ലോ ഇബ്നു ഹാജർ(റ) പറഞ്ഞത്. ഈ  പ്രസ്താവനയും അതിന്റെ പ്രമനികതയും വർദ്ദിപ്പിക്കുന്നതാണ്. ഈ സംഭവത്തിന്റെ ഏതാനും ഭാഗം ഇമാം ബുഖാരി(റ) തന്നെ അടബുൽമുഫ്റദിലും താരീഖിലും രേകപ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത ഇപ്പറഞ്ഞതിനു ശക്തി പകരുന്നതാണ്.

*NB
വഹാബികളുടെ തട്ടിപ്പ്.
-------------------------------
മുകളിൽ കൊടുത്ത ഫത്ഹുൽ ബാരിയിലെ ഇബാറത്തിനിടയിൽ  വാഹബികൾ കടത്തികൂട്ടിയ ഇബാറത്താണ് താഴെ കാണുന്ന ഇബാറത്ത്. നെറ്റിൽ സെർച്ച്‌ ചെയ്താൽ കിട്ടുന്ന ഫത് ഹുൽ ബാരിയിലെ ഇബാറത്തിന്റെ കൂടെ ഞിങ്ങൽ ശ്രദ്ദിച്ചാൽ  ഫത് ഹുൽ ബാരിയിൽ ഇല്ലാത്ത വരിയും കൂടി വഹാബി ജാഹിലുകൾ കടത്തിക്കൂട്ടിയിട്ടുണ്ട്. അതിൽ പ്രിയപ്പെട്ട സുന്നിപ്രവർത്തകർ വന്ജിതാവരുത് എന്ന് പ്രത്യേകം ഓർമിപ്പിച്ചു കൊള്ളുന്നു. കടത്തി കൂട്ടിയ ഇബാറത്ത് താഴെ.

هذا الأثر - على فرض صحته كما قال الشارح - ليس بحجة على جواز الاستسقاء بالنبي - صلى الله عليه وسلم - بعد وفاته ، لأن السائل مجهول ; ولأن عمل الصحابة - رضي الله عنهم - على خلافه ، وهو أعلم الناس بالشرع ، ولم يأت أحد منهم إلى قبره يسأل السقيا ولا غيرها ، بل عدل عمر عنه لما وقع الجدب إلى الاستسقاء بالعباس ولم ينكر ذلك عليه أحد من الصحابة ، فعلم أن ذلك هو الحق ، وأن ما فعله هذا الرجل منكر ووسيلة إلى الشرك ، بل قد جعله بعض أهل العلم من أنواع الشرك . وأما تسمية السائل في رواية سيف المذكورة " بلال بن الحارث " ففي صحة ذلك نظر ولم يذكر الشارح سند سيف في ذلك ، وعلى تقدير صحته عنه لا حجة فيه ؛ لأن عمل كبار الصحابة يخالفه ، وهم أعلم بالرسول - صلى الله عليه وسلم - وشريعته من غيرهم ، والله أعلم .  

http://sunnisonkal.blogspot.com/                        (Moosa Sonkal)
(13) ചോദ്യം: ഇത് ഒരു സ്വപ്നമല്ലേ! സ്വപ്നം ഇസ്ലാമിൽ രേഖയല്ല എന്നല്ലേ പണ്ഡിത മതം?.

മറുവടി: ഈ സംഭവത്തിൽ ബിലാലുബ്നുൽ ഹാരിസ്(റ) നബി(സ) യെ കണ്ടത് മാത്രമാണ് സ്വപ്നം. അതല്ല നാം രേഖയായി സ്വീകരിക്കുന്നത്. പ്രത്യുത ഉമർ(റ) വും  അന്നുണ്ടായിരുന്ന സ്വഹാബത്തും അദ്ദേഹത്തിൻറെ പ്രവർത്തനം അംഗീകരിച്ചതാണ് നമ്മുടെ രേഖ.അദ്ദേഹം ഉമർ(റ) നെ സമീപിച്ചതും സംഭവിച്ച കാര്യങ്ങളെല്ലാം ഉമർ(റ) വിനെ ധരിപ്പിച്ചതും സ്വപ്നത്തിളല്ല. ഉണർച്ചയിൽ തന്നെയാണ്, വിശ്വവിഖ്യാത ഹദീസ്പണ്ഡിതൻ   അബ്ദുറസ്സാഖ്(റ) മുസ്വന്നഫിൽ രേഖപ്പെടുത്തിയ റിപ്പോർട്ട് ഇതിനു വ്യക്തമായ രേഖയാണ്. അതിലെ പ്രസക്തഭാഗം ഇങ്ങനെയാണ്.  

فَانْطَلَقَ الرَّجُلُ حَتَّى أَتَى عُمَرَ ، فَقَالَ : اسْتأْذِنُوا لِرَسُولِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : فَسَمِعَهُ عُمَرُ ، فَقَالَ : مَنْ هَذَا الْمُفْتَرِي عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ فَقَالَ الرَّجُلُ : لا تَعْجَلْ عَلَيَّ يَا أَمِيرَ الْمُؤْمِنِينَ ، فَأَخْبَرَهُ الْخَبَرَ ، فَبَكَى عُمَرُ " .

http://sunnisonkal.blogspot.com/                        (Moosa Sonkal)
അങ്ങനെ അദ്ദേഹം ഉമർ(റ) വിന്റെ അടുത്തെത്തി ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ റസൂലിന്റെ ദൂതനുവേണ്ടി നിങ്ങൾ സമ്മതം വാങ്ങൂ. ഇതു കേട്ട് ഉമർ(റ) ചോദിച്ചു. അല്ലാഹുവിന്റെ റസൂലിന്റെ മേൽ കള്ളത്തരം നിർമ്മിച്ച് പറയുന്നതാരാണ്. അപ്പോൾ അദ്ദേഹം പറഞ്ഞു: അമീറുൽ മുഅമിനീൻ!. എന്റെ മേൽ നിങ്ങൾ ധ്രതി കാണിക്കരുത്. അങ്ങനെ ഉമർ(റ) വോട് വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ ഉമർ(റ) കരഞ്ഞുപോയി.(മുസ്വന്നഫ് :4914)
http://sunnisonkal.blogspot.com/                        (Moosa Sonkal)

ഇബ്നു കസീർ തന്നെ പറയട്ടെ;
يقول في الصحيفة التي تليها : وقال سيف بن عمر عن سهل بن يوسف السلمي عن عبد الرحمن بن كعب بن مالك قال: كان عام الرمادة في ءاخر سنة سبع عشرة وأول سنة ثماني عشرة أصاب أهل المدينة وما حولها جوع فهلك كثير من الناس حتى جعلت الوحش تأوي إلى الإنس، فكان الناس بذلك وعمر كالمحصور عن أهل الأمصار حتى أقبل بلال بن الحرث المزني فاستأذن على عمر فقال: أنا رسول رسول الله إليك، يقول لك رسول الله صلى الله عليه وسلم :" لقد عهدتك كيسا، وما زلت على ذلك فما شأنك". قال: متى رأيت هذا ؟ قال: البارحة، فخرج فنادى في الناس الصلاة جامعة، فصلى بهم ركعتين ثم قام فقال: أيها الناس أنشدكم الله هل تعلمون مني أمرا غيره خير منه فقالوا: اللهم لا. فقال : إن بلال بن الحرث يزعم ذيت وذيت(11). قالوا : صدق بلال فاستغث بالله ثم بالمسلمين ، فبعث إليهم وكان عمر عن ذلك محصورا ، فقال: الله أكبر ، بلغ البلاء مدته فانكشف ، ما أذن لقوم في الطلب إلا وقد رفع عنهم الأذى والبلاء. وكتب إلى أمراء الأمصار أن أغيثوا أهل المدينة ومن حولها، فإنه قد بلغ جهدهم ، وأخرج الناس إلى الاستسقاء ، فخرج وخرج معه العباس بن عبد المطلب ماشيا ، فخطب وأوجز وصلّى ثم جثا لركبتيه وقال: الله إياك نعبد وإياك نستعين ، اللهم اغفر لنا وارحمنا وارض عنا. ثم انصرف، فما بلغوا المنازل راجعين حتى خاضوا الغدران.(البداية والنهاية 7/93 للشيخ الحفظ ابن كثير)

http://sunnisonkal.blogspot.com/                        (Moosa Sonkal)

സൈഫ്ബ്നു ഉമർ കഅബുബ്നു മാലിക് (റ) നിന്ന് ഉദ്ദരിക്കുന്നു: പതെനെഴാം വര്ഷത്തിന്റെ അവസാനത്തിലും പതിനെട്ടിന്റെ തുടക്കത്തിലുമായിരുന്നു.മദീനയിൽ കഠിനമായ വരൾച്ച ബാധിച്ചത്. (റമാദ് വര്ഷം).അന്ന് മദീനയിലും പരിസര പ്രദേശങ്ങളിലും വന്യ മിർഗങ്ങൽ നാട്ടിലേക്ക് ഇറങ്ങി വരുമാർ ശക്തമായ വരൾച്ച ബാധിച്ചത് കാരണം ധാരാളം പേര് മരണപ്പെട്ടു. ഞങ്ങളുടെ അവസ്ഥ ഇതായിരുന്നുവെങ്കിലും ഉമർ (റ) അത് കാര്യമായി എടുത്തിരുന്നില്ല. അപ്പോൾ ബിലാല്ബുൻ ഹാരിസുൽ മുസ്ന(റ) വന്നു ഉമർ യോട് സംസാരിക്കാൻ അനുവാദം തേടി.അദ്ദേഹം സംസാരം ആരംഭിച്ചു.ഞാൻ നിങ്ങളിലേക്ക് നിയുക്തനായ അല്ലാഹുവിന്റെ റസൂൽ(സ) ദൂതനാണ്‌. അല്ലാഹുവിന്റെ റസൂൽ(സ) താങ്കളോട് ഇപ്രകാരം ചോദിക്കുന്നു.കടുപ്പം കുറച്ച ഭരിക്കാൻ ഞാൻ നിങ്ങളോട് കരാര് ചൈതിരുന്നില്ലെ? ഇതുവരെ ആ കരാര് പ്രകാരം ആയിരുന്നല്ലോ താങ്കള് നീങ്ങിയിരുന്നത്. ഇപ്പോൾ നിങ്ങളുടെ കാര്യമെന്ത്? ഉമർ(റ) തിരിച്ചു ചോദിച്ചു: "താങ്കള് എപ്പോഴാണ് ഈ സ്വപ്നം കണ്ടത്?" ബിലാൽ ഇന്നലെ രാത്രി.ബിലാൽ ഉടനെ തന്നെ.ഉമർ (റ) ഉടനെ തന്നെ പുറത്തിറങ്ങി. മഴയെ തേടുന്ന നിസ്കാരത്തിനു ഒരുമിച്ച് കൂടാൻ ജനങ്ങൾക്ക്‌ നിര്ദ്ദേശം നല്കുകയും അവര്ക്കിമാമായി രണ്ട റകഅത് നിസ്കരിക്കുകയും ചെയ്തു. തുടർന്ന് എണീറ്റ്‌ നിന്ന് സദസ്സിനോടായി അദ്ദേഹം ചോദിച്ചു. " അല്ലയോ ജനങ്ങളെ അല്ലാഹുവേ മുന്നിർത്തി നിങ്ങളോട് ഞാൻ ചോദിക്കുന്നു.ഉത്തമമല്ലാത്ത വല്ല കാര്യവും എന്നില്നിന്നു ഉണ്ടായതായി നിങ്ങൾക്കറിയുമോ?" ജനങ്ങള് പ്രതികരിച്ചു: 'ഇല്ല'. അപ്പോൾ ഉമർ (റ) പറഞ്ഞു: ബിലാലുബ്നു ഹാരിസ് ചിലതൊക്കെ പറയുന്നുണ്ടല്ലോ?.അപ്പോൾ സദസ്സ് പ്രതികരിച്ചു ". ബിലാൽ(റ) പറയുന്നത് ശരിയാണ് അതിനാല അല്ലാഹുവോടും പിന്നെ മുസ്ലിമ്കലോടും താങ്കള് സഹായം തേടുക".അതെ തുടർന്ന് ജനങ്ങളിലേക്ക് ഉമർ (റ) വിവരമറിയിച്ചു.അതുവരെ അതിനു അദ്ദേഹം തയ്യാറായിരുന്നില്ല. അങ്ങനെ ഉമർ(റ) പറഞ്ഞു: 'അള്ളാഹു പരമോന്നതനാണ്. ഭയാനകമായ നാശം നീങ്ങിയിരിക്കുന്നു.ഒരു ജനതൈക്ക് അപേക്ഷ സമര്പ്പിക്കാൻ അള്ളാഹു അനുമതി നല്കിയിട്ടില്ല. അവരില നിന്നും ബുദ്ടിമുട്ടും പ്രയാസവും അള്ളാഹു എടുത്തു കലഞ്ഞിടല്ലാതെ.". തുടർന്ന് മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ളവരെ സഹായിക്കാൻ അടുത്ത നാടുകളിലെ ഗവർണർമാർക്ക് ഉമർ(റ) നിര്ദ്ദേശം നല്കി.തുടർന്ന് മഴ ആവശ്യപ്പെടുന്ന നിസ്കാരത്തിനു പുറപ്പെടാൻ ജനങ്ങൾക്ക്‌ ഉമർ (റ) നിര്ദ്ദേശം നല്കുകയും അദ്ദേഹവും കൂടെ അബ്ബാസ്‌ (റ) വും അതിനു വേണ്ടി പുറപ്പെടുകയും ചെയ്തു. ചുരുങ്ങിയ നിലയില ഖുതുബയും നിസ്കാരവും നിര്വഹിച്ച്ച ശേഷം മുട്ട് കുത്തിനിന്നു അദ്ദേഹം അല്ലാഹുവോട് പ്രാർഥിച്ചു.' അല്ലാഹുവേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് തന്നെ ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു. അലഹുവേ ഞങ്ങള്ക്ക് നീ പാപമോചനം കാരുന്ന്യവും നിന്റെ പ്രീതിയും നല്കേണമേ! അദ്ദേഹം പിരിഞ്ഞു പോയി. അവർ വീടുകളിലെത്തും മുമ്പായി അവര്ക്ക് നല്ല മഴ ലഭിക്കുകയും ചെയ്തു.(അൽബിദായതു വന്നിഹായ 7/93).
മേൽ ഉദ്ദരണിയിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ ഇവയാണ്.
http://sunnisonkal.blogspot.com/                        (Moosa Sonkal)
(1)ബിലാലുബ്നു ഹാരിസ്(റ) വിനെ സമീപിച്ചതും ഉണ്ടായ സംഭവങ്ങൾ അദ്ദേഹത്തെ അറിയിച്ചതും ഉണർച്ചയിൽ തന്നെയാണ് സ്വപ്നത്തിലല്ല. " നീ എപ്പോഴാണ് ഈ സ്വപ്നം കണ്ടത്" എന്ന ഉമർ(റ) ന്റെ ചോദ്യവും "ഇന്നലെ രാത്രി" എന്ന ബിലാലുബ്നു ഹാരിസ്(റ) വിന്റെ മറുവടിയും അതാണ്‌ വ്യക്തമാക്കുന്നത്.
(2) സമയമായിട്ടും മഴ ആവശ്യപ്പെടുന്ന നിസ്കാരം നിർവഹിക്കാത്തതിന്റെ പേരിലാണ് കടുപ്പം കുറച്ച് ഭരിക്കാൻ ബിലാൽബ്നുൽ ഹാരിസ്(റ)  മുഖെന നബി(സ) ഉമർ(റ) വിനു നിർദ്ദേശം നല്കിയത്.  

(3) ബിലാലുബ്നുൽ ഹാരിസ് (റ) വന്നു ആവശ്യപ്പെട്ടതനുഷരിച്ചാണ് ഉമർ(റ) അബ്ബാസ്‌(റ)നെയും കൂട്ടി നിസ്കാരത്തിനു പുറപ്പെട്ടത്.


(14) ചോദ്യം: മുത്തബിഉസുന്ന: അബ്ദുല്ലാഹിബ്നുഉമർ(റ) യുടെ കാല് കോച്ചിയപ്പോൾ "യാമുഹമ്മദു" (يا محمّد)  എന്നു വിളിച്ചത് ഇസ്തിഗാസയാണോ?
http://sunnisonkal.blogspot.com/                        (Moosa Sonkal)

മറുവടി: ഇസ്തിഗാസയാണ്. ആ ഹദീസ് വിശദീകരിച്ച്  അല്ലാമ മുല്ലാ അലിയ്യുൽ ഖാരി  എഴുതുന്നു:

كانه رضى الله تعالى عنه قصد به اظهار المحبة فى ضمن الاستغاثة(شرح الشفاء: ٤١/٢)

മഹാനായ ഇബ്നുഉമർ(റ) ഇസ്തിഗാസയിലൂടെ സ്നേഹ പ്രകടനം ലക്ഷ്യമാക്കിയെന്നു മനസ്സിലാക്കാം(ശർഹുശ്ശിഫാ: 2/14)

http://sunnisonkal.blogspot.com/                        (Moosa Sonkal)
(15) ചോദ്യം: "യാമുഹമ്മദാഹ് (يا محمّداه) എന്നാണല്ലോ മറ്റൊരു  രിവായത്തിലുള്ളത്. അത് നുദ്ബയാണെന്ന് മുല്ലാഅലിയ്യുൽഖാരി തന്നെ പറഞ്ഞിട്ടുണ്ടല്ലോ?. അപ്പോൾ അതെങ്ങനെ ഇസ്തിഗാസക്ക് രേഖയാകും?.

മറുവടി:
(1)അത് ഇസ്തിഗാസയാണെന്ന് മുല്ലാ അലിയ്യുൽഖാരി തന്നെ പറഞ്ഞത് നാം നേരത്തെ വായിച്ചതാണ്. വ്യസനത്തോടെയും ഇസ്തിഗാസ നടത്താമല്ലോ.

(2) സാങ്കേതിക തലത്തിലുള്ള നുദ്ബ രണ്ടിനമാണ്.

ഒന്ന്: യതാർതത്തിലൊ ഫലത്തിലോ ഇല്ലാതെയായ ഒരാളെ വ്യസനിച്ചു വിളിക്കുക. മരണപ്പെടുകയോ നാടുവിടുകയോ ചെയ്ത ഉറ്റ മിത്രങ്ങളെ വ്യസനിച്ചു വിളിക്കുന്നത് അതിനുദാഹരണമാണ്.
http://sunnisonkal.blogspot.com/                        (Moosa Sonkal)

രണ്ട്: വേദനയുടെ കാരണത്തെയോ വേദനിക്കുന്ന സ്ഥലത്തെയോ വിളിക്കുക. എന്റെ ദുഖമേ! എന്റെ തലയേ! തുടങ്ങിയ വിളികൾ അതിനുദാഹരണമാണ്.നുദ്ബയുടെ രണ്ടാം ഇനം ഇവിടെ ഉദ്ദെഷ്യമല്ലെന്ന കാര്യം തീർച്ചയാണ്. കാരണം അബ്ദുല്ലഹിബ്നു ഉമർ(റ) വിളിച്ചത് വേദനയുടെ കാരണത്തേയോ അതിന്റെ സ്ഥലത്തേയോ അല്ലല്ലോ. ആയിരുന്നെങ്കിൽ തന്റെ കാലിനെയായിരുന്നു അദ്ദേഹം വിളിക്കെണ്ടിയിരുന്നത്. അതുപോലെ ഒന്നാം ഇനവും ഇവിടെ ലക്ഷ്യമല്ല. കാരണം നബി(സ) യുടെ വിയോഗത്തിന്റെ വേദനിച്ചല്ലല്ലോ  മഹാനായ അബ്ദുല്ലഹിബ്നു ഉമർ(റ) ഈ സന്ദർഭത്തിൽ നബി(സ) യെ വിളിച്ചത്. പ്രത്യുത കാലിന്റെ കോച്ചലാകുന്ന വിഷമത്തിൽ നിന്ന് രക്ഷപ്പെടുത്താൻ തന്റെ മഹ്ബൂബിനെ വിളിച്ചതാണ് സാഹചര്യം അതിനെ സാക്ഷ്യപ്പെടുത്തുന്നത്. തന്നെയുമല്ല വേര്പാടിന്റെ പേരിൽ മഹ്ബൂബിനെ ഓർക്കൾ ദുഖത്തേയാണ് ഉണ്ടാക്കുക. സന്തോഷത്തെയല്ല. ഇക്കാര്യം ഏതൊരാളുടെയും അനുഭവം സാക്ഷ്യപ്പെടുത്തുന്ന സംഗതിയാണ്.മഹ്ബൂബിന്റെ വേര്പാടിന്റെ പേരിൽ മഹ്ബൂബിനെ ഓർക്കുമ്പോൾ ഉണ്ടാകുന്ന ദുഖം രോഗത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. അപ്പോൾ അത് നിമിത്തം എങ്ങനെയാണ് രോഗം ഭേദമാവുക.
http://sunnisonkal.blogspot.com/                        (Moosa Sonkal)

(3) അലിഫും സാകിനായ ഹാഉം നുദ്ബയിൽ മാത്രമല്ല പ്രവേശിക്കുക. ഇസ്തിഗാസയിലും അത് പ്രവേശിക്കാവുന്നതാണ്. അല്ലാമ ഇബ്നു ഉഖയ്ൽ(റ) പറയുന്നു:
تحذف لام المستغاث، ويؤتى بألف في آخره عوضا عنها، نحو " يا زيدا لعمرو " (شرح ابن عقيل على ألفية ابن مالك)

മുസ്തഗാസിൽ (സഹായം തേടപ്പെടുന്നവൻ) പ്രവേശിക്കുന്ന ലാമിനെ കളയപ്പെടുകയും അതിനു പകരമായി അതിന്റെ അവസാനത്തിൽ ഒരു അലിഫിനെ കൊണ്ടുവരികയും ചെയ്യാറുണ്ട്. അപ്പോൾ "യാ സൈദാ ലി അംറിൻ" എന്ന്  പറയും. (ഇബ്നു ഉഖയ്ൽ)
 
http://sunnisonkal.blogspot.com/                        (Moosa Sonkal)
അല്ലാമ ഖുള് രീ പറയുന്നു:   

إذا وقف على المستغاث  مع الألف جاز إلحاقها هاء السكت.(حاشية الخضري)

മുസ്തഗാസിന്റെ മേൽ അലിഫോട് കൂടെ വഖ്‌ഫു ചെയ്യുമ്പോൾ അതോട് ഒരു സക്തിന്റെ ഹാഇനെ ചേർക്കാവുന്നതാണ്. ഇത് പ്രകാരം "യാമുഹമ്മദാഹ്" എന്നാ പ്രയോഗം ഇസ്തിഗാസ തന്നെയാണ്.

(4) മറ്റൊരു രിവായത്തിൽ യാമുഹമ്മദു" എന്ന് തന്നെയാണുള്ളത്. ആ പ്രയോഗം ഇസ്തിഗാസയാണെന്നതിൽ സംശയമില്ല. അതിനാല ആ രിവായത്തിന്റെ വെളിച്ചത്തിൽ "യാമുഹമ്മദാഹ്" എന്ന പ്രയോഗവും ഇസ്തിഗാസയാണെന്ന് വെക്കേണ്ടതാണ്. മറിച്ചാകാൻ നേരത്തെ നാം വിവരിച്ച ബൗദ്ദികവും സാങ്കേതികവുമായ പ്രമാണങ്ങൾ തടസ്സമാണ്.  

(5) "യാമുഹമ്മദാഹ്" എന്ന പ്രയോഗം സാങ്കേതിക തലത്തിലുള്ള നുദ്ബയാണെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽ തന്നെ ആദം സന്തതികൾക്ക് വിഷമഘട്ടത്തിൽ അഭയം തേടപ്പെടാവുന്ന  തന്റെ മഹ്ബൂബിന്റെ വേർപാടിൽ ദുഖിക്കുന്നതോടപ്പം എന്തുകൊണ്ട് ഒരു മുഹിബ്ബിനു അവരോടു സഹായം തേടിക്കൂടാ?. അതിനാല മുല്ലാ അലിയ്യുൽ ഖാരിയുടെ പ്രസ്താവന രേഖയായി പറയുന്നവർ അദ്ദേഹം പറഞ്ഞത് മുഴുവനും സ്വീകരിക്കാൻ തയ്യാറാകുന്നതാണ് മാന്യത.     
http://sunnisonkal.blogspot.com/                        (Moosa Sonkal)

(16)ചോദ്യം: മഹ്ബൂബിനെ ഓർക്കുന്നതിനാൽ ഉണ്ടാകുന്ന സന്തോഷം കാരണമാണ് ഇബ്നുഉമർ(റ) ന്റെ കാലിന്റെ കോച്ചൽ സുഖമായതെന്ന് മുല്ലാ അലിയ്യുൽ ഖാരി പറഞ്ഞിട്ടുണ്ടല്ലോ? അപ്പോൾ എങ്ങനെയാണ് ഇത് ഇസ്തിഗാസക്ക് രേഖയാകുന്നത്?.
മറുവടി: "യാമുഹമ്മദാഹ്" എന്ന പ്രയോഗം ഇസ്തിഗാസയാണെന്ന് ഇസ്തിഗാസയിലൂടെ ഇബ്നുഉമർ(റ) സ്നേഹം പ്രകടിപ്പിച്ചതായി മനസ്സിലാക്കാമെന്നും മുല്ലാ അലിയ്യുൽ ഖാരി തന്നെ പറഞ്ഞല്ലോ. മഹ്ബൂബിനോട് ഇസ്തിഗാസ നടത്തുമ്പോൾ മഹ്ബൂബിനെ ഓർമ്മിക്കലും അത് മുഖേന സന്തോശവുമുണ്ടാകുമല്ലോ. രണ്ടും രോഗശമനത്തിന് നിമിത്തവുമാകാം. അതിനാല മുല്ലാ അലിയ്യുൽ ഖാരിയുടെ ഇരു പരാമർശങ്ങൾക്കുമിടയിൽ വൈരുദ്ദ്യമില്ല.  

(17) ചോദ്യം: 'ജനങ്ങളിൽവെച്ച് നിങ്ങൾക്കേറ്റം ഇഷ്ടപ്പെട്ടവരെ നിങ്ങൾ ഓർക്കുക' എന്നർത്ഥം കാണിക്കുന്ന "ഉദ്കുർ അഹബ്ബന്നാസി ഇലയ്ക" എന്ന പരാമർഷമാണല്ലോ ഹദീസിലുള്ളത്. അതെങ്ങനെ ഇസ്തിഗാസയാകും?.  
http://sunnisonkal.blogspot.com/                        (Moosa Sonkal)

മറുവടി: ഇമാം ഇബ്നുസ്സുന്നി (റ) യുടെ ഒരു രിവായത്തിൽ "ജനങ്ങളിൽവെച്ച് നിങ്ങൾക്കേറ്റം ഇഷ്ടപ്പെട്ടവരെ നിങ്ങൾ വിളിക്കുക. അപ്പോൾ അദ്ദേഹം "യാമുഹമ്മദു" എന്ന് പറഞ്ഞു"  എന്നർത്ഥം വരുന്ന (أدع أحبّ النّاس إليك فقال يا محمّد) ഉദ്ഉ അഹബ്ബന്നാസി ഇലയ്ക ഫഖാല യാമുഹമ്മദു" എന്നാണുള്ളത്. അതിനാല ഈ രിവായത്തിൽ വന്ന ദിക്റിന് മറ്റേ രിവായത്തിൽ വന്ന ദുആഇന്റെ അർഥം നല്കേണ്ടതാണ്. അപ്പോൾ എല്ലാ രിവായത്തുകളും  ഐക്യപ്പെടുന്നതും മുല്ലാ അലിയ്യുൽ ഖാരിയുടെ പരാമര്ഷത്തിന്റെ ആദ്യ ഭാഗവും അവസാന ഭാഗവും യോജിക്കുന്നതുമാണ്. മഹ്ബൂബിനെ സമരിക്കാൻ മാത്രമായിരുന്നു അദ്ദേഹത്തോട് നിർദ്ദെശിച്ചിരുന്നെങ്കിൽ "യാമുഹമ്മദു" എന്ന് അത്യുച്ചത്തിൽ അദ്ദേഹം വിളിച്ചു പറയുമായിരുന്നില്ല. ഓർക്കൾ ഹ്രദയം കൊണ്ടാണ് . നാവു കൊണ്ടല്ലല്ലോ!!!.

(18) ചോദ്യം: ഈ ഹദീസിന്റെ നിവേദക പരമ്പരയിൽ 'അബൂഇസ്ഹാഖുസ്സബീഈ എന്ന് പേരായ ഒരു വ്യക്തിയുണ്ട്. അദ്ദേഹം മുദല്ലിസാണെന്ന് ഇബ്നുഹിബ്ബാനും(റ) മറ്റും പറഞ്ഞിട്ടുണ്ട്. അദ്ദേഹം "അൻഅനത്ത്" ആയാണ് ഈ ഹദീസുദ്ദരിച്ചിട്ടുള്ളത്‌. 'മുദല്ലിസിന്റെ അൻഅനത്ത് ഹുജ്ജത്തല്ല' എന്നല്ലേ ഹദീസ് നിദാനശാസ്ത്രം?.
 
http://sunnisonkal.blogspot.com/                        (Moosa Sonkal)
മറുവടി:
(1) മുദല്ലിസിന്റെ  അൻഅനത്ത് ഹുജ്ജത്തല്ലെന്ന നിയമം നിരുപാധികമല്ല. സോപാധികമാണ്. മുദല്ലിസായ വ്യക്തി ആരിൽ നിന്നാണോ അൻഅനത്തായി റിപ്പോര്ട്ട് ചെയ്തത് അദ്ദേഹത്തിൽ നിന്ന് നേരിട്ട് ഹദീസ് കേട്ടതായി സ്ഥിരപ്പെടുകയോ മുദല്ലിസായ വ്യക്തി ഇല്ലാത്ത മറ്റു പരമ്പരകൾ ഹദീസിനുണ്ടാവുകയോ ചെയ്താൽ ആ ഹദീസ് സ്വീകരിക്കാവുന്നതാണ്. നാം ചർച്ച ചെയ്യുന്ന   ഹദീസിനു പല പരമ്പരകളുമുണ്ട്. അതിന്റെ എല്ലാ പരമ്പരകളിലും അബൂഇസ്ഹാഖുസ്സബീഈ എന്ന വ്യക്തിയില്ല. ഇബ്നുസ്സുന്നീ(റ) ഉദ്ദരിച്ച റിപ്പോര്ട്ട് കാണുക .
حَدَّثَنَا  جَعْفَرُ بْنُ عِيسَى أَبُو أَحْمَدَ ،  ثنا  أَحْمَدُ بْنُ عَبْدِ اللَّهِ بْنِ رَوْحٍ ، ثنا  سَلامُ بْنُ سُلَيْمَانَ  ، ثنا غِيَاثُ بْنُ إِبْرَاهِيمَ  ، عَنْ  عَبْدِ اللَّهِ بْنِ عُثْمَانَ بْنِ خَيْثَمٍ ، عَنْ  مُجَاهِدٍ  ، عَنِ  ابْنِ عَبَّاسٍ  رَضِيَ اللَّهُ عَنْهُمَا ، قَالَ : خَدِرَتْ رِجْلُ رَجُلٍ عِنْدَ ابْنِ عَبَّاسٍ ، فَقَالَ ابْنُ عَبَّاسٍ " اذْكُرْ أَحَبَّ النَّاسِ إِلَيْكَ . فَقَالَ : مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ . فَذَهَبَ خَدَرَهُ "

http://sunnisonkal.blogspot.com/                        (Moosa Sonkal)
ഈ പരമ്പരയിലുള്ളവർ ഇവരാണ്.
(1) ജഅഫറുബ്നു ഈസാ (റ)
(2) അഹ്മദുബ്നു അബ്ദില്ലാഹിബ്നു റൌഫ് (റ)
(3) സലാമുബ്നു സുലൈമാൻ(റ)
(4) ഗിയാസുബ്നു ഇബ്റാഹീം (റ)
(5) അബ്ദുല്ലാഹിബ്നു ഉസ്മാൻ(റ)
(6) മുജാഹിദ്(റ)
(7) ഇബ്നു അബ്ബാസ്(റ)
ഈ പരമ്പര പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ശൌകാനി "തുഫത്തുദ്ദാകിരീൻ" പേ:259-ൽ എടുത്ത് വെച്ചിട്ടുണ്ട്.
(2) മുദല്ലിസിന്റെ അൻഅനത്ത് ഹുജ്ജത്തല്ലെന്നു പ്രസ്ഥാപിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഇമാം നവവി(റ) കാലു കോച്ചിയാൽ പറയേണ്ട ദിക് റായാണ് അദ്കാറിൽ  ഈ സംഭവം രേഖപ്പെടുത്തിയിട്ടുള്ളത്. ഈ അസറിന്റെ ദുർബലതയെ കുറിച്ച്  മഹാനവര്കൾ യാതൊന്നും സംസാരിച്ചിട്ടില്ല. അദ്കാറിന്റെ ആമുഖത്തിൽ ഇമാം നവവി(റ) പറയുന്നത് വായിക്കുക.:   
http://sunnisonkal.blogspot.com/                        (Moosa Sonkal)
وأذكر إن شاء اللّه تعالى بدلاً من الأسانيد ما هو أهم منها مما يخلّ به غالباً، وهو بيان صحيح ,الأحاديث وحسنها وضعيفها ومنكرها، فإنه مما يفتقر إلى معرفته جميعُ الناس إلا النادر من المحدّثين، وهذا أهمّ ما يجب الاعتناء به، وما يُحقِّقهُ الطالبُ من جهة الحفاظ المتقنين، والأئمة الحُذَّاق المعتمدين، وأضمُّ إليه إن شاء اللّه الكريم جملاً من النفائس من علم الحديث، ودقائق الفقه، ومهمات القواعد، ورياضات النفوس، والآداب التي تتأكد معرفتُها على السالكين. وأذكرُ جميعَ ما أذكرُه مُوَضَّحَاً بحيث يسهلُ فهمه على العوام والمتفقهين.

وقد روينا في صحيح مسلم ، عن أبي هريرة رضي اللّه عنه، عن رسول اللّه صلى اللّه عليه وسلم قال:

"مَنْ دَعا إلى هُدىً كانَ لَهُ مِنَ الأجْرِ مِثْلَ أُجُورِ مَنْ تَبِعَهُ لا يَنْقُصُ ذلك مِنْ أُجُورِهِمْ شَيئاً".

http://sunnisonkal.blogspot.com/                        (Moosa Sonkal)
فأردت مساعدة أهل الخير بتسهيل طريقه والإِشارة إليه، وإيضاح سلوكه والدلالة عليه، وأذكر في أوَّلِ الكتاب فصولاً مهمة يحتاجُ إليها صاحبُ هذا الكتاب وغيره من المعتنين، وإذا كان في الصحابة مَن ليس مشهوراً عند مَن لا يعتني بالعمل نبَّهتُ عليه فقلت: روينا عن فلان الصحابيّ، لئلا يُشكَّ قي صحبته.

وأقتصر في هذا الكتاب على الأحاديث التي في الكتب المشهورة التي هي أصول الإِسلام وهي خمسة: صحيح البخاري، وصحيح مسلم، وسنن أبي داود، والترمذي، والنسائي. وقد أروي يسيراً من الكتب المشهورة غيرها.

وأما الأجزاء والمسانيد فلستُ أنقل منها شيئاً إلا في نادر من المواطن، ولا أذكرُ من الأصول المشهورة أيضاً من الضعيف إلا النادر مع بيان ضعفه، وإنما أذكر فيه الصحيح ,غالباً، فلهذا أرجو أن يكون هذا الكتاب أصلاً معتمداً(الأذكار)
http://sunnisonkal.blogspot.com/                        (Moosa Sonkal)

നിവേദക പരമ്പരകൾ വിവരിക്കുന്നതിന് പകരം അതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന,ഹദീസുകളിലെ സഹീഹും ഹസനും ളഈഫും മുൻകറും വിവരിക്കുകയായിരിക്കും ഞാൻ ചെയ്യുക. ചുരുക്കം ചില ഹദീസ് പണ്ഡിതരെ മാറ്റി നിറുത്തിയാൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട വിഷയവും അതാണ്‌. അതിനാല അക്കാര്യം പ്രത്യേകം പരിഗണിക്കേണ്ടതും അഗ്ര ഗണ്യരും നൈപുണ്യം നേടിയവരുമായ പണ്ഡിതരിൽ നിന്ന് ഒരു വിദ്യാർഥി തഹ്ഖീഖാക്കി പഠിക്കുന്നതും അതാണല്ലോ...സ്വഹീഹിൽ ബുഖാരി,സ്വഹീഹിൽ മുസ്ലിം ,സുനന്അബീദാവൂദ്,തുർമുദി,നാസാഈ എന്നീ പ്രസിദ്ദവും ഇസ്ലാമിന്റെ അടിസ്ഥാനവുമായ, അഞ്ച് ഗ്രന്ഥങ്ങളിൽ വന്ന ഹദീസുകളായിരിക്കും ഈ ഗ്രന്ഥത്തിൽ ഞാൻ പരമാർഷിക്കുക. പ്രസിദ്ദ്മായ മറ്റു ഗ്രന്ഥങ്ങളിൽ നിന്നും ചുരുങ്ങിയ ഹദീസുകൾ ഞാനുദ്ദരിക്കുന്നതാണ്. എന്നാൽ ജൂസ്ഉകളിൽ നിന്നും മുസ്നദുകളിൽ  നിന്നും അപൂര്വ്വ സ്ഥലങ്ങളിൽ മാത്രമേ ഞാനുദ്ദരിക്കൂ. പ്രസിദ്ദവും അടിസ്ഥാനവുമായ ഗ്രന്ഥങ്ങളിൽ വന്ന ദുർബ്ബലമായ ഹദീസുകൾ വളരെ അപൂർവ്വമായി പറയുമ്പോൾ അവയിലെ ദുര്ബലതെയും ഞാൻ വിവരിക്കും.  എന്നാൽ ഈ ഗ്രന്ഥത്തിൽ സ്വഹീഹായ ഹദീസുകൾ മാത്രമായിരിക്കും അധികവും ഞാൻ വിവരിക്കുക. അതിനാല ഇതൊരു അവലംബ ഗ്രന്ഥമായിത്തീരുമെന്ന പ്രതീക്ഷ എനിക്കുണ്ട്.(അദ്കാർ).

അപ്പോൾ നാം ചർച്ചക്കെടുത്ത ഹദീസ് പ്രബലമാണെന്നാണ് ഇമാം നവവി(റ) യുടെ വീക്ഷണമെന്ന് ഇതിൽ നിന്നും സുതരാം വ്യക്തമാണ്. അല്ലായിരുന്നെങ്കിൽ അതിന്റെ ദുർബ്ബലത വവരിക്കാൻ മഹാനവര്കൾ ശ്രമിക്കുമായിരുന്നല്ലോ.  
http://sunnisonkal.blogspot.com/                        (Moosa Sonkal)

(3) കാലുകോച്ചിയപ്പോൾ മഹാനായ മുത്തബിഉസ്സുന്ന അബ്ദുല്ലഹിബ്നു ഉമർ(റ) "യാമുഹമ്മദു" (يا محمّد)  എന്നു വിളിച്ചതായി ഇമാം ബുഖാരി(റ) ക്കും ഇബ്നുസ്സുന്നി(റ) ക്കും  ഇമാം നവവി(റ)ക്കും  മറ്റു ഹദീസ് പണ്ഡിതർക്കും ബോധ്യപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ കാലുകോച്ചുമ്പോൾ ഉരുവിടേണ്ടുന്ന ഒരു ദിക്റായി "യാമുഹമ്മദു" (يا محمّد) എന്നതിനെ അവരുടെ ഗ്രന്ഥങ്ങളിൽ അവർ രേഖപ്പെടുത്തുകയില്ലല്ലോ. അതിനാല അവർ ഈ അസറിനു നല്കിയ അദ്ധ്യായം അവർ അതിനെ അംഗീകരിച്ചതായും മുത്തബിഉസ്സുന്നയിൽ നിന്ന് സ്ഥിരപ്പെട്ടതായും വ്യക്തമാക്കുന്നു.  
http://sunnisonkal.blogspot.com/                        (Moosa Sonkal)

(4) ഹദീസിലെ ഹാഫിളുകൾ ഉദ്ദരിക്കുകയും അംഗീകരിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരു അസറിനെതിരെ വിധി എഴുതാനും അതിനെ തള്ളിക്കളയാനും ഹാഫിളല്ലാത്തവർക്കു അധികാരമില്ലെന്നാണ് ഹദീസ് നിദാനശാസ്ത്രം. ഇമാം സുയുതി(റ) പറയുന്നു:  

http://sunnisonkal.blogspot.com/                        (Moosa Sonkal)
وذَا الحديثِ وصفُوا ، فاخْتَصـَّـا ××× بـ" حَافظٍ "، كذا الخَطيبُ نصَّـا
وهوَ الـذَّي إليـهِ في التصْحيـحِ ××× يُرجَعُ والتَّعديـلِ والتَّجريــحِ
أنْ يحفَظَ السُّنة مَا صـَـحَّ ومَـا ××× يدْري الأسَانيد ومَا قَدْ وهِمـَا
فيهِ الـرُّواةُ زَائـدًا أو مُدرجَـا ××× ومَا بهِ الإعْلالُ فيهَـا نهَجـَـا
يدْري اصْطِلاح القَومِ والتَّميـُّـزا ××× بينَ مرَاتـبِ الرِّجـالِ ميـَّـزَا
فِي ثِقةٍ والضَّعـفِ وَالطِّبَـــاقِ ××× كذا الخَطيبُ حَـدَّ للإطْــلاقِ

സാങ്കേതികതലത്തിൽ ഹദീസു പണ്ഡിതൻ എന്നു പറയുന്നത് ഹാഫിളിനാണെന്ന് ഖത്വീബ്(റ) വ്യക്തമായി പ്രസ്ഥാപിചിട്ടുണ്ട്. ഒരു ഹദീസ് സ്വഹീഹാണെന്നോ അല്ലെന്നോ പ്രഖ്യാപിക്കുവാനും നിവേദകരുടെ യോഗ്യായോഗ്യതകൾ വിലയിരുത്തി ഹദീസിനെപ്പറ്റി തീരുമാനം പറയാനും അവലംബിക്കേണ്ടത് ഹാഫിളിനെയാണ്. ഒരാള് ഹാഫിളായിത്തീരണമെങ്കിൽ സ്വഹീഹായതും പരമ്പരകൾ അറിയുന്നതും നിവേദകർക്കു വഹ്മ് പറ്റിയതുമായ എല്ലാ ഹദീസുകളും അവൻ ഹിർദിസ്തമാക്കിയിരിക്കണം. അതുപോലെ ന്യൂനതയുള്ള ഹദീസുകളും ഹദീസ് പണ്ഡിതരുടെ സാങ്കേതിക പ്രയോഗങ്ങളും ഹദീസ് നിവേദകരുടെ  യോഗ്യായോഗ്യതകൾ അടങ്ങുന്ന വ്യത്യസ്ത പദവികളും ത്വബഖളും അവൻ പഠിച്ചിരിക്കണം. ഖത്വീബ്(റ) പറഞ്ഞ നിർവ്വചനം ഇതാണ്.
 
http://sunnisonkal.blogspot.com/                        (Moosa Sonkal)
അപ്പോൾ ഹദീസ് രംഗത്ത് ഹാഫിളല്ലാത്തവർക്ക് ഹദീസിന്റെ യോഗ്യയോഗ്യതകൾ പ്രഖ്യാപിക്കുവാൻ അധികാരമില്ല.തൽവിഷയകമായി ഹാഫിളിന്റെ പ്രസ്താവന അത്തരക്കാര്ക്ക് എടുത്തുദ്ദരിക്കാവുന്നതാണ്. അല്ലാത്ത പക്ഷം പുത്തൻ പ്രസ്താനക്കാർക്കു പിണയുന്നത് പോലെ അബദ്ദം പിണയുമെന്ന കാര്യം തീർച്ചയാണ്. കാരണം ഹദീസ് നിവേദരിൽ പെട്ട ഒരാളെ കുറിച്ച് നിരൂപക ഗ്രന്ഥങ്ങൾ പരിശോദിച്ചാൽ അയ്യാൾ യോഗ്യനാണെന്ന നിരൂപണ പണ്ഡിതന്മാർ പ്രസ്ഥാപിച്ചത് കാണാം. പക്ഷെ അതിന്റെ പേരില് മാത്രം ഹദീസ് ദുര്ബ്ബലമായികൊള്ളണമെന്നില്ല. പരമ്പരയുടെ ആധിക്യം നിമിത്തമോ മറ്റോ ഹദീസ് സ്വഹീഹോ ഹസനോ ആവാം. നിരൂപണഗ്രന്ഥം നോക്കി അത് കണ്ടെത്താൻ സാധ്യമല്ല. പ്രത്യുത അതിനു ഹദീസിന്റെ എല്ലാ പരമ്പരകളും അറിഞ്ഞിരിക്കണം. ഹാഫിളല്ലാത്തവർക്ക് അതിനു സാധ്യവുമല്ല.അതിനാൽ ഹദീസ് നിദാന ശാസ്ത്രം പൊക്കിപ്പിടിച്ച് നാം ചർച്ച ചെയ്യുന്ന ഹദീസിനെ ചോദ്യം ചെയ്യുന്നവർ നിദാനശാസ്ത്രത്തിൽ സ്ഥിരപ്പെട്ട എല്ലാ നിയമങ്ങളും അംഗീകരിക്കാൻ തയ്യാറാവണം.അതാണ്‌ മാന്യത.       http://sunnisonkal.blogspot.com/                        (Moosa Sonkal)
(19) ചോദ്യം: നബി(സ) പ്രചോദനം നൽകിയ ഒന്നാണോ ഇസ്തിഗാസ?

മറുവടി: തീർച്ചയായും ആണ്. അവിടന്ന് പറയുന്നു: (أن سيّد ولد آدم) "ഞാൻ ആദം സന്തതികളുടെ അഭയം കേന്ദ്രമാണ്". ബഹുബൂരിഭാഗം പണ്ഡിതരും സയ്യിദ് എന്ന അറബി പദത്തിനു നൽകിയ അർത്ഥം അഭയ കേന്ദ്രം എന്നാണു സയ്യിദിന്റെ അർത്ഥംതലം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:   

    http://sunnisonkal.blogspot.com/                        (Moosa Sonkal)
قال الهروي : السيد هو الذي يفوق قومه في الخير ، وقال غيره : هو الذي يفزع إليه في النوائب والشدائد ، فيقوم بأمرهم ، ويتحمل عنهم مكارههم ، ويدفعها عنهم . (شرح النووي على مسلم: ٤٧٣/٨)

ഹറവീ(റ) പറയുന്നു: നന്മയിൽ സമൂഹത്തിന്റെ മുൻ നിരയിൽ നിൽക്കുന്നയാളാണ് സയ്യിദ്. മറ്റു പണ്ഡിതർ പറയുന്നു. വിപൽ ഘട്ടങ്ങളിലും പ്രതുസന്ധികളിലും അഭയം തേടുന്നയാളാണ്  സയ്യിദ്. അപ്പോൾ അവരുടെ കാര്യങ്ങൾ നിറവേറ്റുകയും അവരുടെ പ്രയാസങ്ങളും  ബുദ്ദിമുട്ടുകളും തട്ടി ദൂരെയാക്കുകയും ചെയ്യും.(ശർഹു മുസ് ലിം: 8/473)

    http://sunnisonkal.blogspot.com/                        (Moosa Sonkal)
നബി(സ) യുടെ കൂടെ ജീവിച്ച സ്വഹാബത്തിന്റെ ജീവിതം എടുത്തു പരിശോദിച്ച് നോക്കിയാൽ നബി(സ) യുടെ ജീവിതകാലത്തും വഫാത്തിനു ശേഷവും വിപൽ ഘട്ടങ്ങളിൽ അവർ നബി(സ) യോട് സഹായം തേടിയതായി നമുക്ക് കണ്ടെത്താൻ സാധിക്കും.(ഇസ്തിഗാസ നൂറ്റാണ്ടുകൾ ഭാഗം 1, ഭാഗം 2 കാണുക.)

    http://sunnisonkal.blogspot.com/                        (Moosa Sonkal)
(20) ചോദ്യം: 'അന്ത്യദിനത്തിൽ' (يوم القيمة) എന്നുകൂടി ഹദീസിലുണ്ടല്ലോ.

    http://sunnisonkal.blogspot.com/                        (Moosa Sonkal)
മറുവടി: പ്രതിസന്ധിഘട്ടത്തിൽ അഭയം തേടപ്പെടുന്ന നേതാവാണ്‌ നബി(സ) തങ്ങളെന്ന് ഇസ്തിഗാസ വിരോധികളടക്കം എല്ലാവർക്കും ബോധ്യപ്പെടുകയും എല്ലാവരും അത് അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ എല്ലാവരും നബി(സ) യോട് ഇസ്തിഗാസ നടത്തുകയും  ചെയ്യുന്നത് അന്ത്യദിനത്തിലായത് കൊണ്ടാണ് അത് പ്രത്യേകം എടുത്തു പറഞ്ഞത്.  ഇക്കാര്യം പണ്ഡിതർ വിവരിക്കുന്നത് കാണുക.


وأما قوله صلى الله عليه وسلم : ( يوم القيامة ) مع أنه سيدهم في الدنيا والآخرة ، فسبب التقييد أن في يوم القيامة يظهر سؤدده لكل أحد ، ولا يبقى منازع ، ولا معاند ، ونحوه ، بخلاف الدنيا فقد نازعه ذلك فيها ملوك الكفار وزعماء المشركين . وهذا التقييد قريب من معنى قوله تعالى : لمن الملك اليوم لله الواحد القهار مع أن الملك له سبحانه قبل ذلك ، لكن كان في الدنيا من يدعي الملك ، أو من يضاف إليه مجازا ، فانقطع كل ذلك في الآخرة .(شرح النووي على مسلم: ٧/٤٧٣)

ഇഹത്തിലും പരത്തിലും നബി(സ) സയ്യിദായിരിക്കെ അന്ത്യദിനത്തിൽ എന്ന് പ്രത്യേകം എടുത്ത് പറഞ്ഞത് നബി(സ) യുടെ 'സുദദ്' എല്ലാവർക്കും വ്യക്തമാകുന്നത് അന്ത്യദിനത്തിലായത് കൊണ്ടാണ്. അന്ന് നബി(സ) ക്ക് ശത്രുവോ പ്രതിയോഗിയോ ഉണ്ടാവില്ല. ദുന്യാവിൽ അങ്ങനെയായിരുന്നില്ല സത്യനിഷേധികളായ രാജാക്കന്മാരും മുശ്രിക്കുകളിലെ നേതാക്കളും നബി(സ) യുടെ നേത്രത്വം അംഗീകരിചിരുന്നില്ലല്ലൊ.അപ്പോൾ "ഈ ദിവസം ആർക്കാണ് രാജാധികാരം?. ഏകനും സർവ്വാധിപതിയുമായ അല്ലാഹുവിനു." എന്ന ആശയം കാണിക്കുന്ന ആയത്തുപോലെ വേണം ഇതിനെയും കാണാൻ. അതിനു മുമ്പും രാജാധികാരം അല്ലാഹുവിനു തന്നെയാണല്ലോ. പക്ഷെ ദുന്യാവിൽ രാജാധികാരം അവകാശപ്പെടുന്നവരും ആലങ്കാരികമായെങ്കിലും അധികാരികളായി പരിചയപ്പെടുത്തപ്പെടുന്നവരും ഉണ്ടായിരുന്നു. ആഖിറത്തിൽ അതെല്ലാം അവസാനിച്ചിരിക്കുന്നു.(ശർഹു മുസ് ലിം: 7/473)

(21) ചോദ്യം: "ഞാൻ ആദം സന്തതികളുടെ സയ്യിദാണ്" എന്ന നബി(സ) യുടെ പ്രസ്താവനയിൽ നബി(സ) യോട് ഇസ്തിഗാസ നടത്താൻ പ്രചോദനമെവിടെ?
മറുവടി: പവര് പറയാനല്ല നബി(സ) അങ്ങനെ പറഞ്ഞത്. പ്രത്യുത നബി(സ) യുടെ പദവി സമുദായം അറിയുവാനും അതനുസരിച്ച് അവർ പ്രവർത്തിക്കാനുമാണ്. ശർഹു മുസ്ലിമിൽ നിന്ന് വായിക്കൂ;  

http://sunnisonkal.blogspot.com/                        (Moosa Sonkal)

قال العلماء : وقوله صلى الله عليه وسلم : ( أنا سيد ولد آدم ) لم يقله فخرا ، بل صرح بنفي الفخر في غير مسلم في الحديث المشهور ( أنا سيد ولد آدم ولا فخر ) وإنما قاله لوجهين : أحدهما امتثال قوله تعالى : وأما بنعمة ربك فحدث والثاني أنه من البيان الذي يجب عليه تبليغه إلى أمته ليعرفوه ، ويعتقدوه ، ويعملوا بمقتضاه ، ويوقروه صلى الله عليه وسلم بما تقتضي مرتبته كما أمرهم الله تعالى . (شرح مسلم)

പണ്ഡിതന്മാർ പറയുന്നു: "ഞാൻ ആദം സന്തതികളുടെ സയ്യിദാണ്" എന്ന് നബി(സ) പവർ പറഞ്ഞതല്ല. "പവർ പറയുകയല്ല" എന്നർത്ഥം കാണിക്കുന്ന പരമാർഷം തന്നെ മുസ്ലിം ഒഴികെയുള്ളവർ നിവേദനം ചെയ്ത പ്രസിദ്ദമായ ഹദീസിലുണ്ട്. പിന്നെ രണ്ടാവശ്യങ്ങൾക്കാണ് നബി(സ) അങ്ങനെ പറഞ്ഞത്.

http://sunnisonkal.blogspot.com/                        (Moosa Sonkal)

ഒന്ന്: (وأمّا بنعمة ربّك فحدّث) "താങ്കൾക്ക് താങ്കളുടെ രക്ഷിതാവ് ചെയ്ത അനുഗ്രഹം എടുത്തുപറയുക" എന്ന അല്ലാഹുവിന്റെ കല്പനക്ക് വഴിപ്പെട്ടാണ് നബി(സ) അപ്രകാരം  പ്രസ്ഥാപിച്ചത്.

രണ്ട്: സമുദായം അറിഞ്ഞിരിക്കാനും വിശ്വാസിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും നബി(സ) യെ ആദരിക്കേണ്ട പ്രകാരം ആദരിക്കാനും വേണ്ടി ഉമ്മത്തിനെ അറിയിക്കൽ നിര്ബന്ധമായ സഗതിയായതിനാൽ നബി(സ) തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റിയതാണത്.(ശർഹു മുസ് ലിം: 7/473)
http://sunnisonkal.blogspot.com/                        (Moosa Sonkal)

(22) ചോദ്യം: ഈസാ നബി(അ) എന്റെ ഖബ്റിനടുത്ത് വന്ന് എന്നെ വിളിച്ചാൽ ഞാൻ ഉത്തരം ചെയ്യുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ടോ?
മറുവടി: ഉണ്ട്, മഹാനായ അബൂയഅലാ(റ) മുസ്നദിൽ രേഖപ്പെടുത്തുന്നു:    
حدثنا : أحمد بن عيسى ، حدثنا : إبن وهب ، عن أبي صخر ، أن سعيداًً المقبري ، أخبره ، أنه سمع أبا هريرة يقول : سمعت رسول الله (ص) : يقول : والذي نفس أبي القاسم بيده لينزلن عيسى إبن مريم إماماً مقسطاً وحكماً عدلاًً ، فليكسرن الصليب ، وليقتلن الخنزير ، وليصلحن ذات البين ، وليذهبن الشحناء ، وليعرضن عليه المال فلا يقبله ، ثم لئن قام على قبري فقال : يا محمد لأجيبنه.(مسند أبي يعلى، المطالب العالية للحافظ إبن الحجر العسقلاني.)

http://sunnisonkal.blogspot.com/                        (Moosa Sonkal)

അബൂ ഹുറയ്റ(റ) യിൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "അബുൽഖാസിമി(സ) ന്റെ ആത്മാവ് ആരുടെ അധീനതയിലാണോ അവൻ തന്നെ സത്യം നിശ്ചയം മർയമി(റ) ന്റെ പുത്രൻ ഈസാ (അ) ഇറങ്ങി വരും. തുടർന്ന് അദ്ദേഹം കുരിശ് തകർക്കുകയും പന്നിയെ കൊല്ലുകയും പിണക്കം തീര്ക്കുകയും വിദ്വേഷം/പക ഇല്ലായ്മ ചെയ്യുകയും ചെയ്യും. അദ്ദേഹത്തിനു നൽകുന്ന സമ്പത്ത് അദ്ദേഹം സ്വീകരിക്കില്ല. പിന്നെ അദ്ദേഹം എന്റെ ഖബ്റിടത്തിൽ  വന്നു നിന്ന് "യാമുഹമ്മദ്" എന്ന് വിളിച്ചാൽ അദ്ദേഹത്തിനു ഞാൻ ഉത്തരം നല്കും തീർച്ച". (മുസ്നദു അബീയഅലാ: ഹദീസ് നമ്പർ :6449)

ഇതേ ഹദീസ് ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി(റ) "അൽമത്വാലിബുൽ ആലിയ:" 4628 ആം നമ്പർ ഹദീസായി രേഖപ്പെടുത്തിയിട്ടുണ്ട്.പ്രസ്തുത ഹദീസിനെ അധികരിച്ച്  
നൂറുദ്ദീനുൽ ഹയ്സമീ(റ) പറയുന്നു:
قلت: هو فى الصّحيح باختصر، رواه أبو يعلى،ورجاله رجال الصّحيح.(مجمع الزوائد: ٤٨٣/٣)

http://sunnisonkal.blogspot.com/                        (Moosa Sonkal)

ഈ ഹദീസിന്റെ സംക്ഷിപ്ത രൂപം സ്വഹീഹിലുണ്ട്. ഇതേപടി അബൂയഅലാ(റ)യും നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ നിവേദകർ  സ്വഹീഹിന്റെ നിവേദകരാണ്.(മജ്മഉസ്സവാഇദ്:3/ 483)

പുത്തൻ വാദികളുടെ ഹദീസ് പണ്ഡിതനായ അൽബാനി ഹദീസിനെ വിലയിരുത്തുന്നത് കാണുക.  
و هذا إسناد جيد رجاله كلهم ثقات رجال
الشيخين غير أبي صخر - و هو حميد ابن زياد الخراط - فمن رجال مسلم وحده ، و قد تكلم فيه بعضهم ، و صحح له ابن حبان و الحاكم و البوصيري ، و مشاه المنذري(السلسلة الصحيحة للألبانى: ٥٢٤/٦)

ഇത് നല്ല പരമ്പരയാണ്. അതിലെ നിവേദർ മുഴുവനും വിശ്വാസയോഗ്യരും ശയ്ഖയ്നി(ബുഖാരി-മുസ് ലിം) യുടെ നിവേദകരുമാണ്. എന്നാൽ അബൂസ്വഖ്‌ർ എന്നയാൾ ഹുമയ്ദുബ്നുസിയാദാണ്. അദ്ദേഹം മുസ് ലിമിന്റെ മാത്രം നിവേദകരിൽ പെട്ടവരാണ്. ചിലർ അദ്ദേഹത്തിൻറെ കാര്യത്തിൽ സംസാരിച്ചിട്ടുണ്ടെങ്കിലും ഇബ്നു ഹിബ്ബാൻ ,ഹാകിം, ബൂസ്വീരീ(റ- ഹും )എന്നീ ഹദീസ് പണ്ഡിതർ അദ്ദേഹത്തിൻറെ ഹദീസ് സ്വഹീഹായി സ്വീകരിച്ചിട്ടുണ്ട്. മുൻദിരി(റ) യും അദ്ദേഹത്തിൻറെ ഹദീസ് അംഗീകരിച്ചിട്ടുണ്ട്. (സില്സിലസ്വഹീഹ: 6/524).
http://sunnisonkal.blogspot.com/                        (Moosa Sonkal)

ഈസാ നബി(അ) ഇറങ്ങി വന്ന ശേഷം നബി(സ)യുടെ ശരീഅത്തനുസരിച്ചാണല്ലോ മത നിയമങ്ങൾ കൈകാര്യം ചെയ്യുക. നബി(സ) യുടെ ശരീഅത്ത്  ഈസാ നബി(അ) ക്ക് എങ്ങനെ ലഭിക്കും?. എന്നാ സംശയത്തിന് പണ്ഡിതർ പല മരുവടിയും നല്കിയ കൂട്ടത്തിൽ ഒന്ന് ഈ ഹദീസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇമാം സുയൂത്വി(റ) പറയുന്നു:
ثم ظهر لي طريق رابع وهو أن عيسى عليه السلام إذا نزل يجتمع بالنبي صلى الله عليه وسلم في الأرض فلا مانع من أن يأخذ عنه ما احتاج إليه من أحكام شريعته ، ومستندي في هذا الطريق أمور : الأول : ما أخرجه أبو يعلى في مسنده عن أبي هريرة قال : سمعت رسول الله صلى الله عليه وسلم يقول : والذي نفسي بيده لينزلن عيسى ابن مريم ، ثم لئن قام على قبري فقال : يا محمد ، لأجيبنه . (الحاوي للفتاوي: ٣٢٧/٢)

http://sunnisonkal.blogspot.com/                        (Moosa Sonkal)

എനിക്ക് നാലാമതൊരു മാർഗ്ഗം വ്യക്തമാക്കിയിരിക്കുന്നു. ഈസാ നബി(അ) ഇറങ്ങിവന്നാൽ  ഭൂമിയിൽ നബി(സ) യോടൊന്നിച്ച് അദ്ദേഹം ഒരുമിച്ച് കൂടും. അപ്പോൾ  നബി(സ) യുടെ ശരീഅത്തിന്റെ നിയമങ്ങളിൽ നിന്ന് ആവശ്യമായത് ഈസാനബി(അ) ക്ക് നബി(സ) യിൽ നിന്ന് നേരിട്ട് പഠിക്കുന്നതിനു യാതൊരു തടസ്സവുമില്ല. ഈ ആശയത്തിന് എന്റെ അവലംഭരേഖ പലതാണ്. അവയിലൊന്ന് അബൂഹുറയ്റ (റ) യിൽ നിന്ന് അബൂയഅലാ(റ) മുസ്നദിൽ നിവേദനം ചെയ്ത ഹദീസാണ്. നബി(സ) ഇപ്രകാരം പറയുന്നത്  ഞാൻ കേട്ടു. "അബുൽഖാസിമി(സ) ന്റെ ആത്മാവ് ആരുടെ അധീനതയിലാണോ അവൻ തന്നെ സത്യം. പിന്നെ എന്റെ ഖബ്റടത്തിൽ വന്ന് നിന്ന് "യാമുഹമ്മദു" എന്ന് വിളിച്ചാൽ അദ്ദേഹത്തിനു ഞാൻ ഉത്തരം നല്കും   തീർച്ച"...(അൽ ഹാവീലിൽഫതാവാ: 2/327)     

ഈ നിയമം ഈസാ നബി(അ) ക്ക് മാത്രം ബാധകമാണെന്നതിനു രേഖയില്ല. അല്ലെന്നതിനു ധാരാളം രേഖകളുണ്ട്. വഫാത്തിനു ശേഷം നബി(സ) യുടെ ഖബ്റിങ്കൽ വന്ന് മഴയ്ക്ക് വേണ്ടി ആവശ്യപ്പെട്ട ബിലാലുബ്നുഹാരിസ്(റ) നു സ്വപ്നത്തിലൂടെ നബി(സ) ആവശ്യമായ നിർദ്ദേശം നല്കിയതും മഹാനായ സിദ്ദീഖ് (റ) വിന്റെ ജനാസ നബി(സ) യുടെ റൗളയിൽ കൊണ്ട് വന്ന് വച്ച് "അബൂബക്റിതാ കവാടത്തിൽ" എന്ന് പറഞ്ഞ സ്വഹാബത്തിനോട് "ഹബീബിനെ ഹബീബിലേക്ക് പ്രേവേഷിപ്പിച്ചോളൂ" എന്ന് നിർദ്ദേശം നല്കിയതും ഉദാഹരണം മാത്രം.   

http://sunnisonkal.blogspot.com/                        (Moosa Sonkal)

(23) ചോദ്യം:  അഭിപ്രായവ്യത്യാസത്തിലിരിക്കുന്ന ഇസ്തിഗാസ ഒഴിവാക്കലല്ലേ കരണീയം?.
മറുവടി: ഇസ്തിഗാസ ശിർക്കല്ലെന്ന ആശയം അംഗീകരിച്ചതിനു നന്ദി. പരോക്ഷമായി സമ്മതിച്ച ആ പരമസത്യം തുറന്നു പറയാൻ ഇത്തരം ചോദ്യം ഉന്നയിക്കുന്ന മാന്യന്മാർ ആദ്യമായി തയ്യാറാവണം.

http://sunnisonkal.blogspot.com/                        (Moosa Sonkal)

( وَمَن يَتَوَلَّ اللَّـهَ وَرَ‌سُولَهُ وَالَّذِينَ آمَنُوا فَإِنَّ حِزْبَ اللَّـهِ هُمُ الْغَالِبُونَ)

അല്ലാഹുവെയും അവന്‍റെ ദൂതനെയും, സത്യവിശ്വാസികളെയും മിത്രങ്ങളായി സ്വീകരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹുവിന്‍റെ പാർട്ടിയാണെന്നും അവർ വിജയിച്ചവരാണെന്നുമുള്ള(മാഇദ: 56) വിശുദ്ദ ഖുർആൻ പ്രഖ്യാപനം ഇസ്തിഗാസക്ക് പ്രചോദനമാണ്.
http://sunnisonkal.blogspot.com/                        (Moosa Sonkal)

എന്നുമാത്രമല്ല ഇമാം സുബ്കി(റ) യും മറ്റും പ്രസ്ഥാപിച്ചപോലെ അംബിയാക്കളും ഔലിയാക്കളും സച്ചരിതരായ സലഫുകളും അനുവർത്തിച്ചു വന്ന ഒന്നാണ് ഇസ്തിഗാസ. ഇബ്നുതൈമിയ്യക്ക്‌ മുംബ് ലോകത്ത് ഒരു പണ്ഡിതനും അതിനെ വിമര്ഷിക്കുകയോ അതിനെ ശിര്ക്കായി കാണുകയോ ചെയ്തിട്ടില്ല. അവിതർക്കിതമായി നടന്നുവന്ന ഇസ്തിഗാസയെ വിമര്ശിക്കുക വഴി ഇബ്നുതൈമിയ്യ പണ്ഡിത ലോകത്ത് ഒറ്റപ്പെട്ടുവെന്ന് ഇമാം സുബ്കി(റ) പറയുമ്പോൾ മറ്റു പല പണ്ഡിതന്മാർ അദ്ദേഹത്തെ ഇതിന്റെ പേരിൽ മതനിശേധിയായിവരെ കാണുകയുണ്ടായി. അതിനു പുറമേ സ്വഹാബത്തിനെ ചീത്ത പറയുകയും   സ്ഥിരപ്പെട്ട ചില ഇജ്മാഉകൾക്കും (ഉദാ: മുത്വലാഖ് ) എതിരായി ഫത് വ പുറപ്പെടുവിക്കുകയും ചെയ്ത വ്യക്തിയാണ് ഇബ്നുതൈമിയ്യ. അതിനാല ഈ വിഷയത്തിൽ അദ്ദേഹത്തിന്റെയും അദ്ദേഹത്തെ പിന്തുടരുന്നവരുടെയും വിയോജിച്ച പരിഗണന അർഹിക്കുന്നില്ല.  
http://sunnisonkal.blogspot.com/                        (Moosa Sonkal)

തന്നെയുമല്ല സ്വയം പര്യാപ്തയുണ്ടെന്നു വിശ്വസിച്ച് അമ്ബിയാ-ഔലിയാക്കളോട് സഹായം തേടുന്നതിനെ കുറിച്ചാണ് ഇബ്നുതൈമിയ്യയുടെ സംസാരം എന്ന് പണ്ടിതന്മാരുണ്ട്. അതനുസരിച്ച് സുന്നികൾ നടത്തുന്ന ഇസ്തിഗാസയിൽ ഇബ്നുതമിയ്യക്കും വിയോജിപ്പില്ലെന്ന് മനസ്സിലാക്കാം.
http://sunnisonkal.blogspot.com/                        (Moosa Sonkal)

നബി(സ)യുടെ വഫാത്തിനു ശേഷം ബിലാലുബ്നു ഹാരിസ്(റ) എന്നാ സ്വഹാബി നബി(സ) യുടെ റൗളയിൽ വന്ന് നബി(സ) യോട് മഴയ്ക്ക് വേണ്ടി ആവശ്യപ്പെട്ട സംഭവം ശരിയാണെന്നും അതിനെ നാം വിമര്ഷിക്കുന്നില്ലെന്നും അതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാമെന്നും ഇബ്നുതൈമിയ്യ തന്നെ ഇഖ്‌തിളാഇൽ പ്രസ്ഥാപിചിട്ടുണ്ടല്ലോ. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിലാണ് ഇസ്തിഗാസയെ വിമർശിക്കുന്നതെങ്കിൽ അത്തരം വിശ്വാസം വെച്ചു പുലർത്തുന്ന സാധാരണക്കാരുണ്ടെങ്കിൽ അവരുടെ അത്തരം വിശ്വാസം ശരിയാക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. ഒന്ന് പറയാം മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയും അവരെ കാഫിറാക്കുകയും ചെയ്യന്നത് ഉപേക്ഷിക്കാനാണ് ഇത്തരം സൂക്ഷ്മത പറഞ്ഞു രംഗത്തെത്തുന്നവർ അതിസൂക്ഷമത പുലർത്തേണ്ടത്.
http://sunnisonkal.blogspot.com/                        (Moosa Sonkal)

(24)ചോദ്യം: മാഇദ സൂറയിലെ 55-ആം വചനം അലി(റ) യുടെ കാര്യത്തിൽ അവതരിച്ചതാണെന്നും അദ്ദേഹം റുകൂഇലായപ്പോൾ അദ്ദേഹത്തോട് ചോദിച്ച ഒരാൾക്ക്‌ തന്റെ മോതിരം നല്കിയതിനെ പറ്റിയാണ് (وَيُؤْتُونَ الزَّكَاةَ وَهُمْ رَ‌اكِعُونَ) എന്നാ പരമാർഷമെന്നും അതിനാൽ റുകൂഅ ചെയ്യുന്നവരായിരിക്കെ അവർ സക്കാത്ത് കൊടുക്കുമെന്നാണ് ആയത്തിന്റെ അർത്ഥമെന്നും അത്തരത്തിലുള്ളവർ മാത്രമേ ആയത്തിന്റെ പരിധിയിൽ ഉള്പെടുകയുള്ളുവെന്നും ചിലർ പറയുന്നുണ്ടല്ലോ?.

മറുവടി: ഈ വാദം നിരര്തകമാണ്. ഈ വാദത്തെ ഖണ്‍ഡിച്ച് അല്ലാമ ഇബ്നു കസീർ എഴുതുന്നു:    
http://sunnisonkal.blogspot.com/                        (Moosa Sonkal)

وأما قوله ( وهم راكعون ) فقد توهم بعضهم أن هذه الجملة في موضع الحال من قوله : ( ويؤتون الزكاة ) أي : في حال ركوعهم ، ولو كان هذا كذلك ، لكان دفع الزكاة في حال الركوع أفضل من غيره ; لأنه ممدوح ، وليس الأمر كذلك عند أحد من العلماء ممن نعلمه من أئمة الفتوى ، وحتى إن بعضهم ذكر في هذا أثرا عن علي بن أبي طالب : أن هذه الآية نزلت فيه : [ ذلك ] أنه مر به سائل في حال ركوعه ، فأعطاه خاتمه ......وليس يصح شيء منها بالكلية ، لضعف أسانيدها وجهالة رجالها .

( وهم راكعون ) (അവർ വിനയാന്വിതരാണ്) എന്നാ പരമാർഷം ( ويؤتون الزكاة )(അവർ സക്കാത്ത് നല്കുകയും ചെയ്യും) എന്നതിൽ നിന്നും ഹാലാണെന്നും അതിനാൽ 'അവർ റുക്കൂഅ ചെയ്യുന്നവരായിരിക്കെ സക്കാത്ത് നല്കുകയും ചെയ്യും' എന്നാണ് ആയത്തിന്റെ വിവക്ഷയെന്നും ചിലർ ഊഹിച്ചിരിക്കുന്നു. കാര്യം അപ്രകാരമായിരുന്നുവെങ്കിൽ റുകൂഇന്റെ അവസരത്തിൽ സകാത്ത് നൽകൽ മറ്റു അവസരങ്ങളിൽ നൽകുന്നതിനേക്കാൾ പുണ്ണ്യകരമാണെന്ന് വരുമല്ലോ. കാരണം ആയത്തിൽ പറയുന്നത് പ്രശംസയാണല്ലോ. എന്നാൽ അപ്രകാരം ഒരു പണ്ഡിതനും ഫത്വ നല്കിയതായി നമുക്കറിയില്ല. ചില അലി(റ) യിൽ നിന്ന് ഒരു അസർ ഇവ്വിഷയകമായി ഉദ്ദരിച്ചു കാണുന്നുണ്ട്. അലി(റ) റുകൂ ഇലായിരിക്കെ അദ്ദേഹത്തോട് ചോദിച്ച ഒരാൾക്ക്‌ തന്റെ മോതിരം നല്കിയെന്നും അപ്പോൾ ഈ സൂക്തം അവതരിചെന്നുമാണ് അതിന്റെ ഉള്ളടക്കം...(പ്രസ്തുത അസറുകൾ എടുത്തുവച്ച ശേഷം അദ്ദേഹം പറയുന്നു) അവയുടെ നിവേദകർ അറിയപ്പെടാത്തവരായത് കൊണ്ട് നിവേദക പരമ്പര ദുർബ്ബലമായതു കൊണ്ടും അവയിലൊന്നും ഒരു നിലയിലും പ്രബലമല്ല.
ഇനി പ്രസ്തുത വചനം അലി(റ) യുടെ കാര്യത്തിൽ അവതരിച്ചതാണെന്നു സമ്മതിച്ചാൽ തന്നെ അവതരണ പശ്ചാത്തലം നിയമം പൊതുവാക്കുന്നതിനു തടസ്സമല്ലെന്നാണല്ലോ നിദാന ശാസ്ത്രം.
മഹാനായ ഹസൻ(റ) പ്രസ്തുത വചനത്തിനു നല്കിയ വിശദീകരണം അബൂഹയ്യാൻ (റ) വിവരിക്കുന്നു:
http://sunnisonkal.blogspot.com/                        (Moosa Sonkal)

وظاهر قوله : والذين آمنوا ، عموم من آمن من مضى منهم ومن بقي ، قاله الحسن .( تفسير البحر المحيط:٤/٤٦١)

http://sunnisonkal.blogspot.com/                        (Moosa Sonkal)

കഴിഞ്ഞുപോയവരും വരാനിരിക്കുന്നവരുമായ എല്ലാ വിശ്വാസികളും 'വിശ്വസിച്ചവർ' എന്നാ പരമാർഷത്തിൽ ഉൾപ്പെടുമെന്ന് ഹസൻ(റ) പ്രസ്ഥാപിച്ചിരിക്കുന്നു.(അൽബഹ്റുൽ മുഹീത്വ് 4/461)
 
(25) ചോദ്യം: ഞാൻ നബി(സ) യിലേക്ക് തിരിഞ്ഞു നിന്നാണോ അതല്ല കഅബയിലേക്ക്  തിരിഞ്ഞു നിന്നാണോ പ്രാർഥിക്കേണ്ടതെന്നു ഇമാം മാലിക്(റ) നോട് ചോദിച്ച അബൂജഅഫർ രാജാവിനോട് ഇമാം മാലിക് (റ) പറഞ്ഞു: 'താങ്കളുടേയും താങ്കളുടെ പിതാവ് ആദം  നബി(അ) യുടെയും വസീലയായ നബി(സ)യെ  തൊട്ട് താങ്കലെന്തിനു മുഖം തിരിക്കണം. അതിനാല നബി(സ) യിലേക്ക് തിരിഞ്ഞുനിന്നു അവിടത്തോട് ശുപാര്ശ ആവശ്യപ്പെടു.അവിടത്തെ ശുപാർശ അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു പറയുന്നു: " അവർ അവരുടെ സ്വശരീരങ്ങളോട് അക്രമം കാണിച്ച് താങ്കളെ സമീപിക്കുകയും അവർ അല്ലാഹുവോട് മാപ്പപേക്ഷിക്കുകയും റസൂൽ അവർക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ കൂടുത്തൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കാരുണ്യം ചെയ്യുന്നവനായും അല്ലാഹുവെ അവർ എത്തിക്കുന്നതാണ്'. എന്നാ ആശയം കാണിക്കുന്ന ആയത്ത് ഇമാം മാലിക്(റ) പാരായണം ചെയ്യുകയും ചെയ്തു. ഈ സംഭവം അസത്യമാണെന്ന് ഇബ്നുതമിയ്യ പറഞ്ഞിട്ടുണ്ടല്ലോ.?

മറുവടി: ഇബ്നുതൈമിയയുടെ പ്രസ്തുത വാദത്തെ പണ്ഡിതലോകം ശക്തിയുക്തം ഖണ്‍ഡിച്ചിട്ടുണ്ട്. അല്ലാമ സുർഖാനി(റ) എഴുതുന്നു:   
هذا تهور عجيب ، فإن الحكاية رواها أبو الحسن علي بن فهر في كتابه [ فضائل مالك ] بإسناد لا بأس به ، وأخرجها القاضي عياض في الشفاء من طريقه عن شيوخ عدة من ثقات مشايخه فمن أين أنها كذب ؟ ، وليس في إسنادها وضاع ولا كذاب؟(الزرقاني على المواهب: ٣٠٤/٨)

പ്രമാണങ്ങളെ തള്ളുന്നതിൽ അത്ഭുതകരമായി ധൈര്യം കാണിക്കലായി വേണം ഇബ്നുതൈമിയ്യയുടെ പ്രസ്തുത പ്രസ്താവനയെ കാണാൻ. കാരണം അലിയ്യുബ്നു ഫിഹ്ർ(റ) 'ഫളാഇലുമാലിക്' എന്നാ ഗ്രന്ഥത്തിൽ വിരോധമില്ലാത്ത പരമ്പരയിലൂടെ അത് ഉദ്ദരിച്ചിട്ടുണ്ട്. ഇതിനു പുറമെ മഹാനായ ഖാളീഇയാള് (റ) ഷിഫാ എന്നാ ഗ്രന്ഥത്തിൽ  വിശ്വാസയോഗ്യരായ ഒന്നിലധികം  ഉസ്താദ്മാരിൽ നിന്ന് അത് നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ നിവേദക പരമ്പരയിൽ കളവു പറയുന്നവരോ നിർമ്മിക്കുന്നവരോ ഇല്ലെന്നിരിക്കെ അത് കള്ളമാണെന്ന് ഇബ്നുതൈമിയ്യക്ക്‌ എവിടുന്ന് കിട്ടി?!!!(സുർഖാനി: 8/304)
അദ്ദേഹം തുടരുന്നു:
ولكنه لما ابتدع له مذهبا ، وهو عدم تعظيم القبور، وإنها إنما تزار للاعتبار والترحم بشرط أن لا يشد إليها رحل ، صار كل ما خالف ما ابتدعه بفاسد عقله لا يبالي بما يدفعه فإذا لم يجد له شبهة واهية يدفعه بها بزعمه انتقل إلى دعوى أنه كذب على من نسب إليه ، مباهتة ومجازفة ، وقد أنصف من قال فيه : علمه أكبر من عقله(الزرقاني على المواهب: ٣١٥/٨)

ഖബ്റുകളെ ആദരിക്കാൻ പാടില്ലെന്നും വാഹനത്തിൽ യാത്ര ചെയ്യാതെ പാഠമുൾക്കൊള്ളാനും മർഹമത്ത് പറയുവാനും മാത്രം ഖബ്റ് സന്ദർഷിക്കാമെന്നുമുള്ള നവീനാശയം മെനഞ്ഞുണ്ടാക്കുകയും ചെയ്ത ഇബ്നുതൈമിയ്യ അക്രമിയെ തടയുന്നവനെ പ്പോലെ അതിനോടെതിരായതിനൊക്കെ എന്തുകൊണ്ടും തള്ളാമെന്ന അവസ്ഥയിലാണ് എത്തി നില്ക്കുന്നത് . തന്റെ ആശയത്തിനെതിരായ ഉദ്ദരണിയെ  പ്രതിരോധിക്കാൻ യാതൊരു വഴിയും കാണുന്നില്ലെങ്കിൽ അത് അദ്ദേഹത്തിൻറെ മേൽ ആരോ കള്ളം പറഞ്ഞതാണെന്ന വാദം ഇബ്നുതൈമിയ്യ ഉന്നയിക്കും. 'ഇബ്നുതൈമിയ്യയുടെ വിജ്ഞാനം അദ്ദേഹത്തിൻറെ ബുദ്ദിയേക്കാൾ വലുതാണ്‌'  എന്ന് പറഞ്ഞവർ തീർച്ചയായും നീതികാണിച്ചിരിക്കുന്നു.( സുർഖാനി: 8/315 )

ഇമാം സുബ്കി(റ) ശിഫാഉസ്സഖാം (പേ:128) ലും ഇബ്നു ഹജറുൽഹയ്തമി(റ) അൽജൗഹറുൽ മുനള്വം(പേ: 158) ലും ഇബ്നു തൈമിയ്യയുടെ പ്രസ്തുത പ്രസ്താവനയെ ഖണ്‍ഡിച്ചിട്ടുണ്ട്.  

(26)ചോദ്യം: വിദൂരത്തുനിന്ന് കേൾക്കുകയെന്നത് അല്ലാഹുവിന്റെ വിശേഷണമല്ലേ, സൃഷ്ടികളിലൊരാൽ അങ്ങനെ കേൾക്കുമെന്ന് വിശ്വസിക്കുന്നത് ആ സൃഷ്ടിയെ അല്ലാഹുവിന്റെ പങ്കാളിയാക്കലാവില്ലേ?.

മറുവടി: വിദൂരത്ത് നിന്ന് സ്വയം കേള്ക്കുകയെന്നതാണ് അല്ലാഹുവിന്റെ വിശേഷണം. അപ്രകാരം ഏതെങ്കിലുമൊരു സൃഷ്ടി കേൾക്കുമെന്ന് വിശ്വസിക്കുന്നത് ശിർക്ക് തന്നെയാണ്. വിദൂരത്തുള്ളത് കാണാനും കേൾക്കാനും വാസനിക്കാനും പ്രവാചകൻമാർക്കും ഓളിയാക്കൾക്കും സാധിക്കുമെന്നതിന് ധാരാളം തെളിവുകളുണ്ട്. ഇബ്നു ഹജറുൽ അസ്ഖലാനി(റ) പ്രവാചകന്റെ സവിശേഷത ഗുണങ്ങൾ വിവരിച്ചു എഴുതുന്നു:


تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .
عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .
حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)

ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാല ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും.
പത്ത്: കേൾവിയുടെ കൂർമത. അതിനാല ഭൂമിയുടെ അറ്റത്തുനിന്നു മറ്റുള്ളവര കേൾക്കാത്തത് കേൾക്കാൻ പ്രവാചകന് സാധിക്കും.
പതിനൊന്നു: വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ)യുടെ കുപ്പായത്തിന്റെ വാസന വളരെ ദൂരെ നിന്ന് യഅഖൂബ് നബി(അ) എത്തിച്ചല്ലോ.(ഫത്ഹുൽബാരി: 19/451)

ഇബ്നു ഹജർ(റ) തുടരുന്നു:   


وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد

പ്രവാചകന് ഒരു വിശേഷണമുണ്ട്. അതുകൊണ്ട് ഉണ്ടാവാൻ പോകുന്ന അദ്രിശ്യങ്ങൾ എത്തിക്കുവാനും ലൗഹുൽമഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ദിയുള്ളവൻ ബുദ്ദിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ദിയെ നോക്കിക്കാണാൻ.( ഫത്ഹുൽബാരി:19/451)     
ഇത്തരം കഴിവുകൾ പ്രവാചകർക്കുണ്ടെന്ന് വിശ്വസിക്കുന്നത് പ്രവാചകൻമാരെ വിശ്വസിക്കുന്നതിന്റെ  ഭാഗവും തൗഹീദുമാണ്. ശിർക്കോ കുഫ്രോ അല്ല.

(27) ചോദ്യം: അമ്ബിയാക്കളും ഔലിയാക്കളും സുന്നികൾ നടത്തുന്ന ഇസ്തിഗാസ കേൾക്കുമെന്നതിനു വല്ല തെളിവുമുണ്ടോ?.

മറുവടി: ഉണ്ട്. ഖുദ്സിയായ ഹദീസിൽ അല്ലാഹു പറയുന്നു:
وما يزال يتقرب الي بانوافل حتى احبه فاذا احببته كنت سمعه الذي يسمع و وبصره الذي يبصر ويده التي يبطش بها ،ورجله التي يمشي بها ، ولئن سألني لأعـطينه ، ولئن استعاذني لأعيذنه )...( رصحيح البخاري: ٦٠٢١ )

സുന്നത്തായകർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക്‌  അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ പ്രിയം വെക്കും. ഞാനവനെ പ്രിയം വെച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നല്കുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നല്കുക തന്നെ ചെയ്യും" (ബുഖാരി: 6021)  

ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:  
وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)

അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു അടിമയുടെ ചെവിയായാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളത് അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈയായാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.(റാസി: 21/92)
           അമ്ബിയാക്കളും  ഔലിയാക്കളും ഉള്പ്പെടുന്ന അല്ലാഹുവിന്റെ ഇഷ്ട ദാസന്മാർക്ക്  അവരുടെ സമീപത്തുള്ളത് കേള്ക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുന്നത് പോലെ വിദൂരത്തുള്ളതും കേള്ക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുമെന്ന് വ്യക്തമായല്ലോ. അതുകൊണ്ടാണ് മദീനയിലെ മിംബറിൽ ഖുതുബ ഓതികൊണ്ടിരിക്കുന്ന ഉമർ(റ) എത്രെയോ കിലോ മീറ്ററുകൾ അകലേയുള്ള നഹാവന്തിലെ തന്റെ സൈന്യത്തെ മദീനയിലെ മിമ്പറിൽ നിന്ന് നോക്കിക്കണ്ടതും യുദ്ദത്തലവൻ സാരിയ(റ)യെ വിളിച്ച് അവർക്കാവശ്യമായ നിർദേശം നല്കിയതും. എന്റെ വിളി നഹാവന്തിലുള്ള സാരിയ(റ) കേൾക്കുമെന്ന വിശ്വാസം ഉമർ(റ) വിന്നു ഉണ്ടായിരുന്നത് കൊണ്ടാണല്ലോ മദീനയിൽ നിന്ന് ഉമർ(റ) അദ്ദേഹത്തെ വിളിച്ചതും ആവശ്യമായ നിർദേശം നല്കിയതും. ഇത്തരം വിശ്വാസം ശിർക്കോ കുഫ്റോ അല്ലെന്നു ഇതിൽ നിന്ന് മനസ്സിലാക്കാം.   

(28) ചോദ്യം സുന്നികൾ ഖുതുബിയ്യത്തിലൂടെയും മറ്റും സഹായം തേടുന്നത് മുഹ് യദ്ദീൻ ഷൈഖ് (റ) വിനോടാണല്ലോ. അദ്ദേഹത്തോട് സഹായം തേടാൻ അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ടോ?.

മറുവടി: ഉണ്ട്. ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:

عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول:  من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه(بهجة الأسرار: ١٠٢ )

ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ  ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും.(ബഹ്ജത്തുൽ അസ്റാർ : 102)

ശൈഖ് ജീലാനി(റ) പറയുന്നു:  


أنا قطب أقطاب الوجود حقيقــة = على سائر الأقطاب عزي وحرمتي
توسل بنا في كل هــولٍ وشـدةٍ = أغيثك في الأشياء طرا بهمــتي
أنا لمريـدي حافــظٌ ما يخافـه = وأحرسه من كل شـر وفتنــة
مريدي إذا ما كان شـرقا ومغـربا = أغثه إذا ما صار في أي بلــدة (فتوح الغيب: ٢٣٧)

സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237)

ശൈഖ്  ജീലാനി തുടരുന്നു:


مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتي
مريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــة
أنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوة

സാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം  നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവല നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)

ഇതുപോലുള്ള പരമാർശങ്ങൾ ശൈഖ് ജീലാനി(റ) യുടെ ഗ്രന്ഥങ്ങളിൽ നിന്ന് ഇനിയും ഉദ്ദരിക്കാൻ കഴിയും.  

(29) നീ സൃഷ്ടികളിൽ ഒരാളോടും ആവലാതി പറയരുതെന്ന് ശൈഖ് ജീലാനി(റ) പറഞ്ഞതായി പുത്താൻ പ്രസ്ഥാനക്കാർ ഫുതൂഹുൽ ഗൈബിൽ നിന്ന് തന്നെ ഉദ്ദരിക്കാറുണ്ടല്ലോ.?

മറുവടി: ഖൈറും ശർറും അല്ലാഹുവില്നിന്നാണെന്നും അതിനാല അനുഗ്രഹം ലഭിക്കുമ്പോഴും ബുദ്ദിമുട്ടുകൾ നേരിടുമ്പോഴും  അല്ലാഹുവിനു നന്ദിപ്രകടിപ്പിക്കുകയാണ് ചെയ്യേണ്ടെതെന്ന് പഠിപ്പിക്കുകയാണ് ശൈഖ് ജീലാനി(റ)  ചെയ്യുന്നത്. അദ്ദേഹത്തിൻറെ പരമാർഷം കാണുക.

الوصية لا تشكون إلى أحد ما نزل بك من خير كائناً من كان صديقاً أو عدواً و لا تتهمن الرب عزّ و جلّ فيما فعل فيك و أنزل بك من البلاء ، بل أظهر الخير و الشكر ، فكذبك باظهارك للشكر من غير نعمة عندك خير من صدقك في إخبارك جلية الحال بالشكوى ... من الذي خلا من نعمة الله عزَّ وجلَّ ؟؟ قال الله تعالى : ( وَ إِن تَعُدُّواْ نِعْمَةَ اللّهِ لاَ تُحْصُوهَا ) . النحل18. فكم من نعمة عندك وأنت لا تعرفها ؟؟ لا تسكن إلى أحد من الخلق، و لا تستأنس به ، و لا تطلع أحداً على ما أنت فيه ، بل يكون أنسك بالله عزَّ وجلَّ ، و سكونك إليه و شكواك منه و إليه لا ترى ثانياً ، فإنه ليس لأحد ضر و نفع ، و لا جلب و لا دفع ، و لا عزَّ و لا ذل ، و لا رفع و لا خفض ، و لا فقر و لا غنى ، و لا تحريك و لا تسكين ، الأشياء كلها خلق الله عزَّ وجلَّ و بيد الله عزَّ وجلَّ ، بأمره و إذنه جريناها ، و كل يجري لأجل مسمى ، و كل شيء عنده بمقدار ، لا مقدم لما أخر ، و لا مؤخر لما قدم ، قال الله عزَّ وجلَّ : ( وَ إِن يَمْسَسْكَ اللّهُ بِضُرٍّ فَلاَ كَاشِفَ لَهُ إِلاَّ هُوَ وَ إِن يُرِدْكَ بِخَيْرٍ فَلاَ رَآدَّ لِفَضْلِهِ يُصَيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ وَ هُوَ الْغَفُورُ الرَّحِيمُ ) يونس107 .(فتوح الغيب: ٣٣-٤٣)

നിനക്ക് നന്മ ലഭിച്ചാലും മിത്രമോ ശത്രുവോ ആയ ഒരാളോടും നീ ആവലാതി പറയരുത്. അതെ പോലെ നിന്റെ കാര്യത്തിൽ അല്ലാഹു പ്രവർത്തിക്കുന്നതിലും നിന്നില അവൻ ഇറക്കുന്ന പരീക്ഷണത്തിലും നീ അല്ലാഹുവേ തെറ്റിദ്ധരിക്കരുത്. പ്രത്യുത നന്മയും നന്ദിയും പ്രകടിപ്പിക്കുകയാണ് വേണ്ടത്. കാരണം ഒരനുഗ്രഹവും നിന്റെ പക്കലില്ലെങ്കിലും നന്ദി പ്രകടിപ്പിച്ച്  കളവുപറയുന്നതായിരിക്കും ആവലാതിപ്പെട്ട് അവസ്ഥ വെളിവാക്കി സത്യം പറയുന്നതിനേക്കാൾ ഉത്തമം. അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് ഒഴിവായവൻ ആരുണ്ട്? അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾ എണ്ണുകയാണെങ്കിൽ അവ എണ്ണി തിട്ടപ്പെടുത്താൻ നിങ്ങൾക്കാവില്ല". നീ അറിയാത്ത അല്ലാഹുവിന്റെ എത്രയെത്ര അനുഗ്രഹങ്ങൾ നിന്നിലുന്ദ്. ഒരു സ്രിഷ്ടിയിലേക്കും നീ ചായുകയോ അവനെക്കൊണ്ട്‌ അവനെക്കൊണ്ട്‌ സന്തോഷിക്കുകയോ നിന്റെ അവസ്ഥ ആരേയും അറിയിക്കുകയോ ചെയ്യരുത്. പ്രത്യുത നിന്റെ സന്തോഷവും നിന്റെ ചായ് വും നിന്റെ ആവലാതിയും എല്ലാം അല്ലാഹുവെക്കൊണ്ടാവണം. ഒരു രണ്ടാമനെ നീ കാണരുത് . കാരണം ഉപകാരോപദ്രവം വരുത്താനോ ഉപകാരം വലിച്ചുകൊണ്ട് വരാനോ ഉപദ്രവം തട്ടിക്കളയാനോ യോഗ്യതയും നിസ്സാരതയും ഔന്നിത്യവും താഴ്ചയും ദാരിദ്ര്യവും ഐശ്വര്യവും നൽകുവാനോ ചലിപ്പിക്കുവാനോ അടക്കുവാനോ ഒരാള്ക്കും കഴിയില്ല. എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ സൃഷ്ടികളും അവന്റെ നിയന്ത്രണത്തിലുമാണ്. അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരവും അവന്റെ അനുമതി പ്രകാരവും മാത്രമാണ് എല്ലാം നടക്കുന്നത്. എല്ലാം ഒരു നിശ്ചിത അവധി വരെ പ്രവർത്തിക്കുന്നതും എല്ലാറ്റിനും ഒരു തീരുമാനം അല്ലാഹുവിന്റെ അടുക്കലുണ്ട്. അല്ലാഹു പിന്തിപ്പിച്ചതിനെ മുന്തിക്കുന്നവനോ അവൻ മുന്തിപ്പിച്ചതിനെ പിന്തിപ്പിക്കുന്നവനോ ഇല്ല. അല്ലാഹു പറയുന്നു: "താങ്കൾക്ക് അല്ലാഹു വല്ല ദോഷവും ഏല്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ താങ്കൾക്ക്  വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല. തന്റെ ദാസന്മാരിൽ നിന്ന് താൻ ഇച്ചിക്കുന്നവർക്ക് അനുഗ്രഹം അവൻ അനുഭവിപ്പിക്കുന്നു. അവൻ ഏറെ  പൊറുക്കുന്നവനും  കരുണചെയ്യുന്നവനുമെത്രെ". (യൂനുസ്: 107) (ഫുതൂഹുൽഗൈബ് : 43-44).
                                     നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്നും അല്ലാഹു നന്മ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ അല്ലാഹു തിന്മ ചെയ്യാൻ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ കഴിയുന്ന ഒരു സ്രിഷ്ടിയുമില്ലെന്നുമുള്ള ആശയമാണ് ശൈഖ് ജീലാനി(റ) ഇതിലൂടെ സമർത്തിക്കുന്നത്.ഈമാൻ കാര്യങ്ങളിൽപ്പെട്ട (والقدر خيره وشرّه من الله تعال) നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണെന്ന വിശ്വാസത്തിന്റെ വിശദീകരണമാണിത്.

അല്ലാഹു നിശ്ചയിച്ച കാര്യകാരണങ്ങളുമായി ബന്ധപ്പെടുന്നതിന് ഖദറിലുള്ള വിശ്വാസം എതിരല്ലല്ലോ. ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് അല്ലാഹു തനിക്ക് നല്കിയ ബുദ്ദിമുട്ട് അവന്റെ ഉദ്ദേശ്യമോ അനുവാദമോ കൂടാതെ അകറ്റാനുള്ള കഴിവ് ആ ഡോക്ടര്മാർക്കുണ്ട് എന്നാ വിശ്വാസത്തോടെയാണോ?. ഒരിക്കലുമല്ല. പ്രത്യുത രോഗം നല്കിയവനും അത് സുഖപ്പെടുത്തുന്നവനും  അല്ലഹുമാത്രമാണെന്നും ഭൗതിക-അഭൗതിക ചികിത്സാരീതികൾ അതിന്നു അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ മാത്രമാണെന്നുമുള്ള ഉറച്ച വിശ്വാസത്തോടെ മാത്രമാണ്. ആ നിലയിൽ കാരണങ്ങളുമായി  ബന്ധപ്പെടുന്നതും ഡോക്ടറോട് രോഗത്തെ പറ്റി ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ലല്ലോ. അതുപോലെ അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ എന്നാ നിലയിൽ അംബിയാ-ഔലിയാക്കളോട് സഹായം തേടുന്നതും അവരോടു ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ല. നബി(സ) യുടെ ജീവിതക്കാലത്തും വഫാത്തിനു ശേഷവും വ്യത്യസ്ത വിഷയങ്ങൾ പറഞ്ഞ് നബി(സ) യോട് ആവലാതിപ്പെട്ടതും നബി(സ) അതിന്നു പരിഹാരം കണ്ടതുമായ ധാരാളം സംഭവങ്ങൾ പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. അതിനാല സുന്നികൾ നടത്തുന്ന ഇസ്തിഗാസക്കെതിരായ യാതൊരു പരമാർഷവും ശൈഖ് ജീലാനി(റ)യുടെ ഉദ്ദരണിയിലില്ല. സത്യവും അസത്യവും കൂട്ടിക്കുഴക്കുന്നവരാണ് ഇത്തരം തെറ്റിദ്ദാരണകൾ സൃഷ്ട്ടിക്കുന്നതെന്ന് ഇപ്പോൾ ബോദ്ധ്യമായല്ലോ.

അബ്ദുൽ അസീസ് സഖാഫി യുടെ
ഇസ്ലാമിക വിശ്വാസകോശം
 ഈ പുസ്തകം എല്ലാവരും വാങ്ങി വായിക്കുക
****************************************************

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...