Monday, April 30, 2018

സുബ്ഹി നിസ്കാരത്തിൽ ഖുനൂത് സുന്നതാണ്. കിതാബുൻ അവ്വലു ഫിൽ അമലിയ്യാത്. ഏഴാം പതിപ്പ്




-🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
,
സുബ്ഹി നിസ്കാരത്തിൽ ഖുനൂത് സുന്നതാണ്.
കിതാബുൻ അവ്വലു ഫിൽ അമലിയ്യാത്.
ഏഴാം പതിപ്പ്
1938
പേജ്:22
രചന:
ഇ കെ മൗലവി
എം സി സി അബ്ദുറഹ്മാൻ മൗലവി
ടി കെ മൗലവി.

അല്ലാഹു വിലെ വിശ്വാസം തീരുമാനമാവാതെ: മുജാഹിദിനെന്താ കുഴപ്പം :

മുജാഹിദിനെന്താ കുഴപ്പം

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

വഹാബികളുടെ അല്ലാഹു വികലാംഗൻ

:- - - - - - - -
1''
അല്ലാഹു ആകാശത്തിലാകുന്നു. (അൽമനാർ 2005 ഏപ്രിൽ)
ആകാശം അല്ലാഹുവിന്റെ വലത്തെ കയ്യിൽ. (അത്തൗഹീദ് 126)

2: ---രാതിയിൽ അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങിവരും. (അൽമ
നാർ 2004 ജൂലായ്)

3:::    അല്ലാഹു പ്രപഞ്ചത്തിനുപുറത്ത് (പുളിക്കൽ അവതരിപ്പിച്ച പ്രബന്ധം)
അല്ലാഹുവിന് ഇടതും വലതും കെ ഉണ്ട്. (അത്തൗഹീദ് 124)

4:      അല്ലാഹുവിന് ഇടതുകയ്യില്ല. രണ്ടും വലതാണ്. (അഹ്ലുസ്സുന്നത്തി
വൽജമാഅ 25)


5:   ഭൂമി മുഴുവനും അല്ലാഹുവിന്റെ ഒരു പിടിയിൽ ഒതുങ്ങും.
അവന്റെ ഇരുകൈകളും ഇരുഭാഗവും വലതുഭാഗമാണ്. (അൽ
മനാർ ഡിസംബർ 2004)


6:   അവന്റെ ഇരുകൈകളും വലംകൈ ആണെന്നും അഥവാ അവന്
ഇടതുകൈ ഇല്ലെന്നും ഹദീസിൽ വന്നിട്ടുണ്ട്. (അഹ്ലുസ്സുന്നയുടെ
വിശ്വാസം 25)


7:  പിന്നെ ഭൂമിയെ ഇടതുകൈകൊണ്ട് ചുരുട്ടിപ്പിടിക്കും. (അൽമനാർ
2009 ജനുവരി)


8:   റഹ്മാന്റെ രണ്ട് വിരലുകൾക്കിടയിൽ മനുഷ്യഹൃദയങ്ങളാണ്.
(അല്ലാഹു)


9:   അവന്റെ പാദം നരകത്തിനുമുകളിൽ വെക്കും. (അല്ലാഹു 202, 203)


10:   അല്ലാഹുവിന് ഊരയുണ്ട് (ഇസ്ലാഹ് ഏപ്രിൽ 2004)


11:   ' അല്ലാഹുവിന് ഊരയില്ല. (ബുഖാരി പരിഭാഷ)


12:  അല്ലാഹുവിന് കണ്ണ്, മുഖം, കൈ, കണങ്കാൽ തുടങ്ങിയവ ഉണ്ടെന്ന്
വിശ്വസിക്കണം. (അൽമനാർ 2004 ഡിസംബർ, 2005 ജനുവരി)


13:   അല്ലാഹു അർഷിനുമുകളിൽ. (അൽമനാർ 2005 ഏപ്രിൽ)

14:  അർശ വഹിക്കുന്നവർ മാലാഖമാരാണ്. (അല്ലാഹു കെ.എൻ.എം.)



15:  അർഷ് ഫിർദൗസിനു മുകളിലാണ്. (അല്ലാഹു കെ. എൻ. എം.
പേജ്: 160


16:  അല്ലാഹുവിന് മുഖമുണ്ടെന്നും മുഖമൊഴിച്ച് ബാക്കിയുള്ളവ നശിക്കു
മെന്നും വിശ്വസിക്കണം. (അൽമനാർ 2004, പേജ്: 33)

17:   അവൻ ആസനത്തിൽ (ചന്തിയിൽ) കസേരയിൽ ഇരിക്കുന്നു.
(അൽമനാർ 2000 ഡിസംബർ )

18:  സ്ത്രീധനം വരുമെന്ന് അല്ലാഹു വിന് അറിയാത്തത് കൊണ്ട് ഖുർആനിൽ അതിനെക്കുറിച്ച്
ക്കുറിച്ച് പറഞ്ഞില്ല. (സകരിയാ സ്വലാഹി)

19: എന്തുകൊണ്ട് നിസ്കാരം മലയാളത്തിൽ ആക്കുന്നില്ല. അല്ലാഹു
മലയാളി അല്ലാത്തതുകൊണ്ട്. (മുജാഹിദ് ബാലുശ്ശേരി)

- ... --------
മുജാഹിദുകളുടെ അല്ലാഹുവിനെ ഓർത്ത് പൊട്ടിച്ചിരിക്കുംമുമ്പ് ഗൗരവമായി ചിന്തിക്കുക. ഇരുകൈകളും വലഭാഗത്തുള്ള ചന്തിയിൽ ഇരിക്കുന്ന
വികലാംഗനായ സാങ്കൽപിക ബിംബത്തിൽ വിശ്വസിച്ച് ആരാധിക്കുകയല്ലെ വഹാബികൾ ചെയ്യുന്നത്?


മുൻകാല വഹാബികൾ എഴുതുന്നു. അല്ലാഹുവിന് ഇരിപ്പിടം
പാർപ്പിടവും ആവശ്യമില്ല. എല്ലാ ഇരിപ്പിടവും പാർപ്പിടവും അവൻ
സൃഷ്ടിച്ചപ്പോൾ ഉണ്ടായതാണ്. അതിനുമുമ്പ് അവനുണ്ട്. അത
പോലെ ഇപ്പോഴുമുണ്ട്. അവന്റെ രൂപങ്ങൾ അഥവാ കൈ, കാൽ തുട
ങ്ങിയ അവയവങ്ങൾ ഉണ്ടെന്ന് പറയരുത്. അതിനെതൊട്ട് അവന്റെ
ദാത്ത് പരിശുദ്ധമാണ് അവൻ. എങ്ങിനെയെന്ന് ഇപ്പോൾ നമുക്കറിയില്ല
(തഖീലീദ് എ. വി. അബ്ദുൽ ഖാദിർ മൗലവി )

അല്ലാഹുവിലുളള വിശ്വാസത്തിൽ പോലും യോജിപ്പിലെത്താൻ
സാധിക്കാതെ വൈരുദ്ധ്യം പറയുകയാണ് വഹാബികൾ. ഇവർക്കിട

യിൽതന്നെ സ്വരചേർച്ചയിലെത്താൻ സാധിക്കാത്താരു വിശ്വാസത്തി
ലേക്കും തൗഹീദിലേക്കുമാണോ ഇവർ മുസ്ലിംകളെ ക്ഷണിക്കുന്നത്.
------

സ്ത്രീ ജുമുഅ ജമാഅത്ത് നിർബന്ധമില്ല സുന്നത്താണ്



-----🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

നിർബന്ധമാണ്

നിർബന്ധമില്ല

സുന്നത്താണ്

സുന്നത്തില്ല

ഈ മാജിക് ആണ്

മുജാഹിദിന്റെ

സ്ത്രീ ജുമുഅ ജമാഅത്ത് വിഷയത്തിൽ
മുസ് ലിംകളെ ചിരിപ്പിച്ചത്.
😃😃😃😃

"സ്ത്രീകളെ പള്ളിയിൽ പറഞ്ഞയക്കുന്നതിനെ സംബന്ധിച്ച്
പ്രധാനമായും മൂന്ന് ഖൗലാണുള്ളത് .
ഒന്ന്: മുത്തഫഖുൻ അലൈഹിയായ
ഹദീസിന്റെ ആജ്ഞ തന്നെ . അതായത് പറഞ്ഞയക്കൽ വാജിബ്.
[അൽ മുർശിദ് പു: 2 , പേ : 139 ]

എന്താണ് ആവോ  ഈ
മുത്തഫഖുൻ അലൈഹി ???
💢💢💢💢💢💢💢💢💢

" ഒരുങ്ങുവീൻ . നമ്മുടെ എല്ലാ പളളികളിലും ആണുങ്ങളും , പെണ്ണുങ്ങളും വരട്ടെ , ജമാഅത്തും ജുമുഅയും ജന ബാഹുല്യമുള്ളതാവട്ടെ

[ മുസ്ലിം സ്ത്രീകൾക്ക് അവകാശമുണ്ടോ         പേജ്: 16, 17 ]
💢💢💢💢💢💢💢💢💢

ഉമർ മൗലവി എഴുതുന്നു:
" പ്രാമാണികരായ മുഹദ്ദിസുകളുടെയും മുഫസ്സിറുകളുടേയും ധാരാളം വാചകങ്ങൾ ഞാൻ ഉദ്ധരിച്ചു.
സ്ത്രീകൾക്ക് ജുമുഅ നിർബന്ധമില്ല എന്നത് ഇസ് ലാമിക ലോകത്താർക്കും തന്നെ  അഭിപ്രായ വ്യത്യാസമില്ലാത്ത വിഷയമാണ്. എം. സി. സി. മൗലവി പറയുന്നത് നിശ്ചയമായും അസത്യമാണ്.
[അൽ മനാർ പു: 4 , ല: 2 1953 മെയ് 5]
💢💢💢💢💢💢💢💢💢

" ഹദീസിൽ സ്ത്രീകളെ  പള്ളിയിലേക്കയക്കുന്ന കാര്യം പറഞ്ഞിട്ടേയില്ല.
ഒരു ഹദീസിലും അങ്ങനെ ആജ്ഞാപിച്ചിട്ടില്ല "
[ അൽമനാർ പു: 4, ല: 6,1953 ജൂലൈ 5 ]

💢💢💢💢💢💢💢💢💢

ഉമർ  മൗലവി എഴുതുന്നു
[ഇദ്ദേഹത്തിനെ വാനോളം പുകഴ്ത്തി
  ഉമർ മാല രചിക്കപ്പെട്ടിട്ടുണ്ട് ]

" ആകയാൽ ചില ഉലമാക്കളല്ല സകല ഉലമാക്കളും സ്ത്രീകൾക്കു് ജുമുഅ നിർബന്ധമില്ലന്ന് വാദിച്ചവരാണെന്ന് തെളിഞ്ഞു കഴിഞ്ഞു.
സുന്നത്തുണ്ടെന്ന് ചില ഉലമാക്കൾ പറഞ്ഞുവെന്ന് എം.സി.സി. മൗലവി വാദിക്കുന്നു. ഇമാമുകളുടെ കിതാബുകളിൽ നിന്ന് അത് തെളിയിച്ച് തരാൻ അദ്ദേഹത്തിന് സാധിക്കുമോ ?
[ അൽമനാർ പു: 3, ല :23,1953 മെയ് 20]

💢💢💢💢💢💢💢💢💢

" മുസ്ലിം സ്ത്രീയ്ക്ക് ജുമുഅയും ജമാഅത്തും അനുവദനീയും സുന്നത്തുമാണെന്ന വിഷയത്തിൽ നാളിതു വരെ രണ്ടഭിപ്രായമുണ്ടായിരുന്നില്ല"

[സൽസബീൽ പു: 7 ,ല: 9, 1977 ഡിസംബർ ]

💢💢💢💢💢💢💢💢

" ഇങ്ങനെ എഴുതാൻ കാരണം നമ്മുടെ പള്ളികളിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് പുറത്ത് വരുന്ന സ്ത്രീകളുടെ ഫോട്ടോ പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് കാണുന്നത് കൊണ്ടാണ്. ഈ ദുരവസ്ഥ പരിതാപകരമാണ്. നാശകരമാണ്. മുമ്പോട്ട് നീങ്ങുന്തോറും കൂടുതൽ വഷളാകുന്ന മട്ടാണ് "

[സൽസബീൽ ,പു: 9 ,ല: 4 , 1980 ]

💢💢💢💢💢💢💢💢💢

ഉമർ മൗലവി എഴുതുന്നു.
" വളരെ പ്രതിബന്ധങളുള്ളവരാണവർ ചിലപ്പോൾ നിസ്കരിച്ച് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ആർത്തവം ഉണ്ടായെന്ന് വരാം. അത് പള്ളിയിൽ വെച്ചായാൽ പള്ളി വൃത്തികേടാകുമെന്ന് മാത്രമല്ല, നാണക്കേട് സഹിക്കുവാൻ അവർക്ക് കഴിയുകയുമില്ല.
അവർ അത്രയും അപലകളും ചപലകളുമാണ്. "
[ അൽ മനാർ 1953 ജൂൺ 20 ]
💢💢💢💢💢💢💢💢💢

മൗലിദ് കിതാബിലെ ഇസ്തിഗാസ

മുഴുവൻ വായിക്കുക...
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
പരലോക രക്ഷക്കായ്...
മൗലിദ് കിതാബിലെ ഇസ്തിഗാസ
അതെ... പല മാലയുടെയും മൌലിദിന്റെയും കുത്ബിയത്തിന്റെയും വരികളുടെ അർത്ഥങ്ങൾ തന്നെ വിശുദ്ധ ഖുർആനിന്റെ അർത്ഥ ആശയങ്ങൾക്ക്‌ എതിരാണെന്നാണ്  വഹാബിയൻ ജൽപ്പനം.
സകല നന്മകളേയും വിപാടനം ചെയ്യുകയെന്ന ഇബ്ലീസിയൻ ദൗത്യം ഏറ്റടുത്ത പടു മുജാഹിലുകൾ പറയുന്നത് പോലെയാണോ കാര്യമെന്ന് നമുക്ക് നോക്കാം.

ചില ഉദാഹരണങ്ങൾ :

ശര്‍റഫല്‍ അനം  മൌലിദില്‍:

عبدك المسكين يرجوا فضلك الجم الغفير فيك قد أحسنت ظني يا يشير يانذير
فأغثني وأجرني يا مجير من السعير يا غياثي ياملاذي في ملمات الأمور

(നബിയേ, താങ്കളുടെ സാധുവായ ഈ അടിമ താങ്കളുടെ ഔദാര്യം കാംക്ഷിക്കുന്നു... അതിനാല്‍ നരകത്തില്‍ നിന്നു രക്ഷിക്കുന്ന നബിയേ അങ്ങെന്നെ സഹായിക്കുകയും കാത്തുരക്ഷിക്കുകയും ചെയ്യേണമേ! ദുരിതങ്ങളില്‍ എന്റെ സഹായമേ അവലംബമേ!......)

ഈ വരികളിൽ എന്താണ് തെറ്റുള്ളത്?
عبد എന്ന് പറഞ്ഞത് തെറ്റല്ല കാരണം നബി തങ്ങൾ പറഞ്ഞു انا سيد ولد آدم ഞാൻ ആദം സന്തതികളുടെ നേതാവാണ്.
അപ്പോൾ നബി തങ്ങൾ സയ്യിദും ഉമ്മത്ത് അബ്ദുമാണ്. ഈ അബ്ദ് ഏതാണെന്ന് മനസ്സിലായല്ലോ..? അനുസരണയുള്ള അനുയായി എന്നാണിത് കൊണ്ട് അർത്ഥമാക്കുന്നത്. ഈ പ്രയോഗത്തിൽ തികഞ്ഞ അദബല്ലാതെ ശിർക്കില്ല.
പിന്നെ അതിലുള്ളത് സഹായതേട്ടമാണ് എന്നെ സഹായിക്കണേ നബിയേ എന്നാൽ അല്ലാഹുവിനോട് എന്റെ കാര്യത്തിൽ ശുപാർശ ചെയ്യണേ എന്നാണർത്ഥം അല്ലാതെ സ്വയം കഴിവു കൊണ്ട് സഹായിക്കണമെന്നല്ല.

فجد يا رسول الله منك برجمة لعبد أسير بالذنوب مسربل

[അല്ലാഹുവിെൻറ റസൂലേ, പാപങ്ങൾ കൊണ്ട് വലയം ചെയ്യപ്പെട്ട ഈ അടിമക്ക് അങ്ങയുടെ റഹ്മത്ത് കൊണ്ട് ഔദാര്യം ചെയ്യേണമേ]

ഈ വരിയിലെ ഗുരുതരമായ ശിർക്കാരോപണം റസൂലിനോട് നേരിട്ട് റഹ്മത്ത് ചോദിച്ചു  എന്നതാണ്. അപ്പോൾ ഈ വഹാബി ഖുർാനിലും ശിർക്ക് കണ്ടെത്തിയോ?
لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَؤُوفٌ رَحِيمٌ
മുഅ്മിനീങ്ങൾക്ക് കരുണചെയ്യുന്ന റസൂലെന്ന് ഖുർആൻ പറയുന്നു.
ഞങ്ങളൊക്കെ മുഅ്മിനുകളായതിനാലാണ് നബി തങ്ങളോട് കരുണ ചോദിക്കുന്നത് വഹാബി മുഅ്മനല്ലേ.. അല്ലെങ്കിൽ ചോദിക്കണ്ട.

أنت غفار الخطايا والذنوب الموبقات أنت ستار المساوي ................
(നബിയേ, താങ്കൾ വന്‍പാപങ്ങളും തെറ്റുകളും പൊറുക്കുന്നവനരാണ്‍. താങ്കളാണ് അഖിലദോഷങ്ങളും മൂടി വെക്കുന്നവന്‍).

ഇത് വഹാബിയുടെ ഒരു ഭീമൻ തട്ടിപ്പാണ്. അശ്രക ബൈത്തിന്റെ അവസാനത്തെ വരികൾ അല്ലാഹുവിനോടുള്ള അഭിസമ്പോധനമാണ്. റബ്ബനാ എന്നാണതിന്രെ തുടക്കം പോലും. ഇവിടെ  വഹാബി അതിന്റെ അർത്തം കോട്ടി മാറ്റി. “നബിയേ” എന്നാക്കി. പ്രസ്ഥാനത്തിന്റെ നിലനിൽപ്പിന്റെ കാര്യമല്ലെ ..!!ഇതൊക്കെ വേണ്ടിവരും പാവങ്ങൾ..

സലാം ബൈത്തില്‍:

السلام عليك يا ماحي الذنوب السلام عليك يا جالي الكروب
( തെറ്റുകള്‍ മായ്ച്ചു കളയുന്ന നബിയേ, താങ്കള്‍ക്ക് സലാം. പ്രയാസങ്ങള്‍ നീക്കിത്തരുന്നവരേ താങ്കള്‍ക്ക് സലാം

നബി തങ്ങൾ പ്രയാസങ്ങൾ നീക്കിത്തരുന്നത് അല്ലാഹു നൽകിയ കഴിവ് കൊണ്ടാണ്. ഈ പ്രയോഗം വഹാബിക്ക് തിരിയണമെങ്കിൽ ഖുർആനെങ്കിലും പഠിച്ചാൽ മതിയാകും.
وَإِنَّكَ لَتَهْدِي إِلَى صِرَاطٍ مُسْتَقِيمٍ. [الشورى:52 ]
റസൂൽ(സ) ഹിദാത്തിലേക്ക് ചേർക്കുമെന്ന് ഖുർആൻ. വഹാബി കുടുങ്ങി.
അപ്പോൾ നബി പടച്ചോനായോ?
ഇവിടെ മുഫസ്സിരീങ്ങൾ നൽകിയ അതേ വ്യാഖ്യാനം മുകളിലും സപ്പോട്ടാകും.


മങ്കൂസ് മൌലിദില്‍:

يا سيد السادات جئتك قاصدا أرجوا حماك فلا تخيب مقصدي
( നേതാക്കന്മാരുടെ നേതാവായ അങ്ങയെ ഉദ്ദേശിച്ചു കൊണ്ട്  ഞാന്‍ വന്നിരിക്കുകയാണ് അങ്ങയുടെ സംരക്ഷണം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം ടുേന്നതില്‍ അങ്ങെന്നെ നിരാശപ്പെടുത്തരുതേ')

إرتاكبت على لخطا  غير حصر و عدد
لك أشكو فيه يا سيدي خير النبي
ഞാൻ എണ്ണവും കണക്കുമില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയ്‌., ..നബിമാരിൽ ഉത്തമനായവരേ, അങ്ങയോട്‌ ഞാൻ ആവലാതി ബോധിപ്പിക്കുന്നു.

ഇത്തരം പ്രയോഗം പല സ്വഹാബികളും നടത്തിയതായി കാണാം. ഉദാഹരണം ആമിർ ബ്ൻ അക്വഅ്(റ) പാടി:
فاغفر فداء لك ما اقتفينا
(നബിയേ എന്റെ ദോഷം പൊറുക്കണേ..)
ഇത് നബി തങ്ങളോടുള്ള സമ്പോധനയായിരുന്നു എന്ന് ഫത്ഹുൽബാരി സാക്ഷ്യപ്പെടുത്തുന്നു.
ഈ സ്വഹാബി മുശ്രിക്കായോ?
ഇല്ല മറിച്ച് നബിയുടെ അനുമോദനമാണ് ലഭിച്ചത് കാരണം നബി തങ്ങൾ വഹാബി ആയിരുന്നില്ല.

...........................................................
സാദരണക്കാർ ചിന്തിക്കുക.
ഈ മൗലിദുകൾ നമുക്ക് വേണ്ടി ക്രോഡീകരിച്ച് തന്നതാരാ,..?
എന്നെയും നിങ്ങളേയും പോലോത്തവരാണോ..?
വഹാബികളെ പോലോത്ത തൗഹീദിൽ പോലും തെറ്റുപറ്റിയെന്ന് കുമ്പസരിച്ച പൊട്ടന്മാരാണോ?
അല്ല അതി സൂക്ഷമശാലികളും പണ്ഡിത സൂരികളും നിരവധി ഗ്രന്ഥങ്ങളുടെ ഉപജ്ഞാതാക്കളുമാണ്. അവർ ശിർക്കും തൗഹീദും തിരിയാത്ത പടു ജാഹിലുകളാണോ? അവരേക്കാൾ വലുതാണോ ആധുനിക വഹാബീ മുഫ്തികൾ..?
ചിന്തിക്കുക. ആഖിറം കുപ്പത്തൊട്ടിയിലെറിയണ്ട.

ഖുനൂത്തും വിഘടിത വാദങ്ങളും

 സുബ്ഹിയിലെ ഖുനൂത്തും വിഘടിത വാദങ്ങളും🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ഖുനൂത് എന്ന അറബി പദത്തിനു പ്രാര്‍ത്ഥിക്കുക,വിനയം കാണിക്കുക,മൌനം ദീക്ഷിക്കുക എന്നൊക്കെ ഭാഷാര്‍ത്ഥമുണ്ട്. എന്നാല്‍ നിസ്കാരത്തില്‍‍ നിര്‍വ്വഹി ക്കപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനയാണ് ഇവിടെ ഖുനൂത് കൊണ്ട് വിവക്ഷിക്കുന്നത്. നിസ്കാരത്തില്‍ മൂന്നുവിധം ഖുനൂത് നിര്‍വ്വഹിക്കപ്പെടുന്നു.

1. നാസിലത്തിന്റെ ഖുനൂത് : മുസ്‌ലിം സമൂഹത്തിനു പൊതുവായി എന്തെങ്കിലും വിപത്തുണ്ടാകുമ്പോള്‍ എല്ലാ നിസ്കാരത്തിലും ഒരുപോലെ നിര്‍വ്വഹിക്കപ്പെടുന്ന ഖുനൂതാണിത്. ഒരിക്കല്‍ ഒരു കൂട്ടം പ്രബോധകരെ ശത്രുപക്ഷം നിര്‍ദാക്ഷിണ്യം അറുകൊല ചെയ്തപ്പോള്‍ ഒരു മാസക്കാലം നബി(സ്വ)യും സ്വഹാബത്തും ഈ ഖുനൂത് നിര്‍വ്വഹിച്ചു.

2.വിത്റിലെ ഖുനൂത്:വിശുദ്ധ റമളാനിലെ അവസാന പകുതിയിലെ വിത്ര്‍ നിസ്കാര ത്തില്‍ മാത്രം നിര്‍വ്വഹിക്കപ്പെടുന്ന ഖുനൂതാണിത്. നബി(സ്വ)യും സ്വഹാബിമാരും ഇത് നിര്‍വ്വഹിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.

3. സ്വുബ്ഹിയിലെ ഖുനൂത് : എല്ലാ ദിവസവും സ്വുബ്ഹി നിസ്കാരത്തില്‍ നിര്‍വ്വഹിക്ക പ്പെടുന്ന ഖുനൂതാണിത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇത് സ്ഥിരീകരിക്കുന്നുണ്ട്. നബി(സ്വ) മരണംവരെ ഇത് നിര്‍വ്വഹിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇത് സുന്നത്താണെന്ന് ഇമാം ശാഫിഈ(റ) തറപ്പിച്ചുപറയുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഇവിടെ മൂന്നാമതായി പരാമര്‍ശിച്ച സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂതിന്റെ കാര്യത്തിലാണ് സുന്നികള്‍ക്കു കേരളത്തിലെ പുത്തനാശയക്കാരുമായി തര്‍ക്കമുള്ളത്.

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: സുബ്ഹിയിലെ രണ്ടാം റക്അത്തിലും റമളാനിൽ രണ്ടാം പകുതിക്ക് ശേഷം വിത്റിലെ അവസാന റക്അത്തിലും അഞ്ച് വഖ്ത് ഫർള് നിസ്കാരങ്ങളിൽ നാസിലത്തിന് വേണ്ടിയും അവസാനത്തെ റക്അത്തിൽ ഇഅ്തിദാലിൽ പതിവായി ചൊല്ലുന്ന ദിക്റിന് ശേഷം ഖുനൂത്ത് ഓതൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ: 66)

"അല്ലാഹുമ്മഹ്ദിനീ"  മുതൽ തുടങ്ങുന്ന ഖുനൂത്തിൽ ഒരു ഭാഗം ദുആയും മറ്റൊരു ഭാഗം സനാഉം (കീർത്തനം) ആകുന്നു മഅ്മൂമായി നിസ്കരിക്കുന്നവൻ ദുആയിൽ ആമീൻ പറയണം സനാഇൽ ഇമാമിനോടൊപ്പം ഓതണം

ഖുനൂത്തിൽ മഅ്മൂം ഇമാമിന്റെ ദുആക്ക് ആമീൻ പറയൽ സുന്നത്താകുന്നു വ ബാരിക് ലീ ഫീമാ അഅ്ത്വൈത വരെയാണ് ദുആയുള്ളത് ശേഷമുള്ള സനാഅ് മഅ്മൂം പതുക്കെ ചൊല്ലണം (തുഹ്ഫ:2/67)

ഖുനൂത്തിന് ശേഷം നബി (സ)യുടെ മേൽ സ്വലാത്തും സലാമും സുന്നത്താണ് ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും ഇത് ചൊല്ലണം മഅ്മൂം ചൊല്ലുകയോ ആമീൻ പറയുകയോ വേണ്ടത് നമുക്ക് നോക്കാം

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: പ്രബല അഭിപ്രായമനുസരിച്ച് നബി (സ) യുടെ മേലിലുള്ള സ്വലാത്ത് ദുആയിൽ പെട്ടതാകുന്നു ഇമാം ഉറക്കെയാക്കിയാൽ മഅ്മൂം ഉറക്കെ ആമീൻ പറയണം ഇമാമിനോടൊപ്പം ചേരുകയെന്ന അഭിപ്രായം തള്ളപ്പെട്ടതാണ് (തുഹ്ഫ:2/72)

ശാഫിഈ മദ്ഹബിലെ പ്രബല അഭിപ്രായമനുസരിച്ച് നബി (സ)യുടെ മേലിലുള്ള സ്വലാത്ത് ഇമാം ചൊല്ലുമ്പോൾ ആമീൻ പറയലാണ് മഅ്മൂമിന് സുന്നത്ത് തുഹ്ഫയിലെ പ്രബലമെന്ന വാചകത്തെ വ്യാഖ്യാനിച്ചുകൊണ്ട് അല്ലമാ ശർവാനി(റ) എഴുതുന്നത് താഴെ നോക്കുക

എങ്കിലും ഏറ്റവും നല്ലത് ആമീൻ പറയലും ചൊല്ലുകയുമാണ് ഇമാമിന്റെ സ്വലാത്തിന് ആമീൻ പറഞ്ഞതിനുശേഷം സ്വലാത്തു ചൊല്ലുക

ഇമാം റംലി(റ) വിന്റെ ശർഹുൽ ബഹ്ജയിൽ പറയുന്നത് ഇതു രണ്ടുമാവൽ വളരെ നല്ലതാണെന്നാണ് ഇതിൽ രണ്ട് അഭിപ്രായമനുസരിച്ചും കർമമുണ്ട്(ശർവാനി:2/73)


ഖുനൂത്ത് ഒറ്റക്ക് നിസ്കരിക്കുന്നവൻ ഏക വചനമായിട്ടും ഇമാം ബഹുവചനമായിട്ടുമാണ് ചൊല്ലേണ്ടത് ഒറ്റക്ക് നിസ്കരിക്കുന്നവനും മഅ്മൂമും പതുക്കെയാണ് ഖുനൂത്ത് ഓതേണ്ടത് ഇതെല്ലാം തുഹ്ഫയിൽ തന്നെ കാണാം.
[30/04, 2:54 PM] Sabir: ഇമാം നവവി(റ) അദ്കാറില്‍ പറയുന്നു:

وأعلم أن القنوت مشروع عندنا في الصبح وهو سنة مئكدة:(كتا ب الأذكار للنووي

“സ്വുബ്ഹി നിസ്കാരത്ത് തില്‍ ഖുനൂത്ത്‌ ഓതല്‍ ഷാഫി മദ്ഹബില്‍ ശക്തമായ സുന്നത്താണ്.

ഇമാം ശാഫിഈ(റ) സ്വുബ്ഹിന്റെ ഖൂനൂത് സുന്നത്താണെന്ന് പറഞ്ഞത് വ്യക്തവും ശക്തവുമായ രേഖകളുടെ അടിസ്ഥാനത്തിലാണ്. അദ്ദേഹം പറയുന്നു:

നബി(സ്വ) ഖുനൂത് ഓതിയിട്ടുണ്ട്. സ്വുബ്ഹിയിലെ ഖുനൂത് ഒരിക്കലും അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. ബിഅ്റ് മഊനക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍   മുശ്.രിക്കുകള്‍ക്കെതിരില്‍ പ്രാര്‍ര്‍ത്ഥിച്ചുകൊണ്ട് പതിനഞ്ച് രാത്രികളില്‍ ഖുനൂത് ഓതി. പിന്നീട് എല്ലാ നിസ്കാരങ്ങളിലുമുള്ള ഖുനൂത് ഉപേക്ഷിച്ചു. എന്നാല്‍, സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് നബി(സ്വ) ഉപേക്ഷിച്ചതായി ഞാനറിയില്ല. എന്നല്ല, ബിഅ്ര്‍ മഊനക്കാര്‍ കൊല്ലപ്പെടുന്നതിന്റെ മുമ്പും ശേഷവും നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നുവെന്നാണ് ഞാന്‍ അറിയുന്നത്. നബി(സ്വ)ക്ക് ശേഷം അബൂബക്ര്‍, ഉമര്‍, അലി(റ) എന്നിവരൊക്കെ റുകൂഇന് ശേഷമാണ് ഖുനൂത് നിര്‍വ്വഹിച്ചത്. ഉസ്മാന്‍(റ)ന്റെ ചില ഭരണപ്രദേശങ്ങളിലും ഇങ്ങനെ തന്നെയായിരുന്നു. പിന്നീട് നിസ്കാരത്തിലേക്ക് വൈകിയെത്തുന്നവര്‍ക്ക് ഒരു റക്അത്ത് കിട്ടാന്‍വേണ്ടി ഖുനൂത് റുകൂഇനേക്കാള്‍ മുന്തിക്കപ്പെട്ടു” (അല്‍ഉമ്മ് 7/139).

“അനസ്(റ)നോട് സ്വുബ്ഹിയിലെ ഖുനൂതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ പറഞ്ഞു: റുകൂഇനു മുമ്പും ശേഷവും ഞങ്ങള്‍ ഖുനൂത്തോതാറുണ്ടായിരുന്നു.” (ഇബ്നുമാജ: 1/374)

“ബറാഉ ബിനു ആസിബ്(റ) ഉദ്ധരിക്കുന്നു. തീര്‍ച്ചയായും നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതാറുണ്ടായിരുന്നു” (ദാരിമി 1/275).

“അനസ്(റ)നോട് ചോദിക്കപ്പെട്ടു. നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നോ? അനസ്(റ) പറഞ്ഞു: അതെ. അപ്പോള്‍ ചോദിക്കപ്പെട്ടു: റുകൂഇന് മുമ്പായിരുന്നോ? അനസ് പറഞ്ഞു: റുകൂഇന് ശേഷം അല്‍പ്പം” (ബുഖാരി, മുസ്‌ലിം)

ഹമ്പലീ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നു റജബ് ഈ ഹദീസിന്റെ അര്‍ത്ഥത്തെക്കുറിച്ച് തന്റെ ബുഖാരിയുടെ ശറഹില്‍ പറയുന്നതുകാണുക.


“നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നെന്നും റുകൂഇന് ശേഷം അല്‍പ്പം ഓതിയെന്നും ഈ ഹദീസ് അറിയിക്കുന്നു.يسيرا  . (അല്‍പ്പം) എന്ന പദം ഖുനൂതിലേക്ക് മടങ്ങുന്നതാകാം. അപ്പോള്‍ അല്‍പ്പം ഖുനൂതോതി എന്നാകും വിവക്ഷ. ഖുനൂതിന്റെ സമയത്തിലേ ക്ക് മടങ്ങുന്നതാകാനും സാധ്യതയുണ്ട്. അപ്പോള്‍ അല്‍പ്പസമയം ഓതി എന്ന അര്‍ത്ഥമായേക്കാം.” (ഇബ്നു റജബ്, ഫതഹുല്‍ബാരി 9/187)

”റബീഉബ്നു അനസ് പറഞ്ഞു: ഞാന്‍ അനസ്(റ)ന്റെ പക്കല്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അനസ്(റ)നോട് ചോദിക്കപ്പെട്ടു. റസൂല്‍(സ്വ) ഒരു മാസക്കാലം മാത്രമാണോ ഖുനൂത് ഓതിയത്. അപ്പോള്‍ അനസ്(റ) പറഞ്ഞു: റസൂല്‍(സ്വ) ദുനിയാവില്‍ നിന്നും വിട്ടുപിരിയുന്നതുവരെ സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതിയിരുന്നു” (ബൈഹഖി: 3/42, ദാറഖുത്നി: 2/28)

ഈ ഹദീസ് തികച്ചും പ്രബലമാണ്. കാരണം, ഈ ഹദീസ് ഉദ്ധരിച്ച ഇമാം ബൈഹഖി(റ) തന്നെ ഈ ഹദീസിനെ കുറിച്ച് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം പറയുന്നതുകാണുക: “ഈ ഹദീസിന്റെ പരമ്പര പ്രബലവും അതിന്റെ റിപ്പോര്‍ട്ടര്‍മാര്‍ സത്യസന്ധരുമാണ്.” (ബൈഹഖി, സുനനുല്‍ കുബ്റാ: 2/201)

ഇമാം നവവി(റ) പറയുന്നു: “ഈ ഹദീസ് പ്രബലമാണ്. ലക്ഷം ഹദീസുകള്‍ മനഃപാഠമുള്ള ഒരുകൂട്ടം ഹദീസ് പണ്ഡിതന്‍മാര്‍ ഈ ഹദീസ് ഉദ്ധരിക്കുകയും അത് സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഹാഫിള് അബൂ അബ്ദില്ലാ മുഹമ്മദ് ബ്നു അലിയ്യുല്‍ ബല്‍ഖി, ഹാകിം അബൂ അബ്ദില്ലാ, ബൈഹഖി എന്നിവരൊക്കെ ഈ ഹദീസ് സ്വഹീഹാണെന്ന് പ്രഖ്യാപിച്ചവരാണ്. ദാറഖുത്നി സ്വഹീഹായ വിവിധ പരമ്പരകളിലൂടെ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് (ഇമാം നവവി, ശറഹുല്‍ മുഹദ്ദബ്: 3/504).

ഈ ഹദീസിന്റെ പരമ്പരയിലുള്ള അബൂ ജഅ്ഫര്‍ റാസി സത്യസന്ധനല്ലെന്ന ദുര്‍ന്യായമാണ് വിമര്‍ശകര്‍ തട്ടിവിടാറുള്ളത്. എന്നാല്‍ അദ്ദേഹം സത്യസന്ധനല്ലെന്ന് ഇമാമുകള്‍ ആരും തന്നെ പറഞ്ഞിട്ടില്ല.
ഹദീസ് നിരൂപണ ശാസ്ത്രത്തിലെ ഇമാമുമാരായ ഹാകിം, ഇബ്നുസഅ്ദ്, ഇബ്നു മഈന്‍, ഇബ്നു അമ്മാര്‍, ഇബ്നു അബ്ദില്‍ ബറ്ര്‍ തുടങ്ങിയവരൊക്കെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് ثقة (സത്യസന്ധന്‍) എന്നാണ്. ഇമാം അഹ്മദും ഇബ്നു മഈനും صالح  (നല്ലവന്‍) എന്നും പറഞ്ഞിട്ടുണ്ട്. ഇമാം അബൂഹാതിം പറഞ്ഞു:സത്യസന്ധനും സത്യം പറയുന്നവനും അദ്ദേഹം ഉദ്ധരിച്ച ഹദീസുകള്‍ മെച്ചപ്പെട്ടതുമാണ്” (ഇബ്നു ഹജറില്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ്: 4/504).

എങ്കിലും അദ്ദേഹം ഉദ്ധരിച്ച ഏതാനും ചില ഹദീസുകളുടെ കൃത്യതയെക്കുറിച്ച് ചിലര്‍ നിരൂപണം നടത്തിയിട്ടുണ്ട്. നസാഇ പറഞ്ഞു: ليس بالقوي വേണ്ടത്ര ശക്തനല്ല. ഫല്ലാസ് പറഞ്ഞു: سيئ الحفظ മനഃപാഠം കുറവാണ്. ഇബ്നുഹിബ്ബാന്‍ പറഞ്ഞു: يحدث المناكير عن المشاهير പ്രസിദ്ധരില്‍ നിന്നും മുന്‍കറായ ഹദീസുകള്‍ ഉദ്ധരിക്കുന്നു (ഇബ്നു ഹജറില്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ് 4/504).
[30/04, 2:55 PM] Sabir: അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?

അബൂമാലിക്(റ) തന്റെ പിതാവിനോട് ഇപ്രകാരം ചോദിച്ചു. “താങ്കള്‍ നബി    (സ്വ)യുടെ പിന്നിലും അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുടെ പിന്നിലും കൂഫയില്‍ വെച്ച് അന്‍പതോളം വര്‍ഷം അലി(റ)ന്റെ പിന്നിലും നിസ്കരിച്ചിട്ടുണ്ടല്ലോ. അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ? പിതാവ് പറഞ്ഞു: കുഞ്ഞുമകനേ, അത് മുഹ്ദസ് (പുതുതായുണ്ടാക്കപ്പെട്ടത്) ആകുന്നു.” ഈ ഹദീസ് തിര്‍മുദി(റ)യും നസാഇ(റ)യും ഇബ്നുമാജ(റ)യും നിവേദനം ചെയ്തതായി മിശ്കാതില്‍ കാണുന്നു. ഇതിനെ സംബന്ധിച്ചെന്തു പറയുന്നു.

ഇമാം ത്വീബി(റ) ഈ ഹദീസിന് മിശ്കാത് വ്യാഖ്യാനമായ കാശിഫില്‍ ഇപ്രകാരം മറുപടി നല്‍കുന്നു. “ഈ സ്വഹാബിയുടെ ഖുനൂത് നിഷേധം കൊണ്ട് ഖുനൂത് ഇ ല്ലെന്നുവരില്ല. കാരണം ഖുനൂത് സ്ഥിരീകരിച്ചുകൊണ്ട് നല്ലൊരു സമൂഹം തന്നെ സാ ക്ഷ്യം വഹിച്ചിട്ടുണ്ട്. ഹസന്‍(റ), അബൂഹുറയ്റ(റ), അനസ്(റ), ഇബ്നുഅബ്ബാസ്(റ) തുടങ്ങിയവര്‍ അവരില്‍പെടും. മാത്രമല്ല, ഈ സ്വഹാബിക്ക് നബി(സ്വ)യോടുള്ള സഹവാസത്തെക്കാള്‍ കൂടുതല്‍ സഹവാസമുള്ളവരായിരുന്നു അവര്‍. ത്വാരിഖുബ്നു അശ് യം(റ) എന്നാണ് ഈ സ്വഹാബിയുടെ പേര്. ഏതായാലും അവര്‍ സാക്ഷ്യം വഹിച്ചതാ ണ് സുസ്ഥിരമായത്” (കാശിഫ് – 3/160).

ഇബ്നുല്‍ അല്ലാന്‍(റ) എഴുതുന്നു: “ശറഹുല്‍ മിശ്കാതില്‍ ഇബ്നുഹജര്‍(റ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. നിശ്ചയം ഖുനൂത് സ്ഥിരീകരിച്ചവര്‍ കൂടുതല്‍ ജ്ഞാനികളും എണ്ണം അധികരിച്ചവരുമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് മുന്‍ഗണന നല്‍കല്‍ നിര്‍ബന്ധമാണെന്ന് നമ്മുടെ ഇമാമുകള്‍ മറുപടി പറഞ്ഞിട്ടുണ്ട്. പ്രസ്തുത സ്വഹാബി വര്യന്‍ നിസ് കാരവേളയില്‍ വിദൂരത്തായതുകൊണ്ടോ നബി(സ്വ)യും മേല്‍പറഞ്ഞ സ്വഹാബികളും ഖുനൂത് പതുക്കെയാക്കിയതുകൊണ്ടോ കേള്‍ക്കാതിരിക്കാനും ന്യായമുണ്ടെന്ന് ഹാഫിള് ഇബ്നുഹജര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ നബി(സ്വ) വിത്റിലല്ലാതെ ഖുനൂത് ഓതിയിട്ടില്ല എന്ന ഇബ്നു മസ്ഊദി(റ)ല്‍ നിന്നുള്ള നിവേദനം വളരെ ദുര്‍ബലമാണ്” (അ ല്‍ ഫുതൂഹാതുര്‍റബ്ബാനിയ്യ – 2/286).

ചുരുക്കത്തില്‍ ഖുനൂത് സ്ഥിരീകരിച്ച നിരവധി സ്വഹാബാക്കളുടെ നിവേദനങ്ങളെ ഒഴിവാക്കി ഈ ഒരു സ്വഹാബി വര്യന്റെ നിവേദനത്തെ അവലംബിക്കാന്‍ രേഖകള്‍ സമ്മതിക്കുന്നില്ല. മാത്രമല്ല, ഈ സ്വഹാബിവര്യന്റെ വാക്ക് ‘അയ് ബുനയ്യ മുഹ്ദസുന്‍’ (കുഞ്ഞിമോനേ, പുതുതായി ഉണ്ടാക്കപ്പെട്ടതാണ്) എന്ന് മാത്രമാണ്. ഈ വാക്കിനര്‍ഥം ഖുനൂത് പുതുതായി ഉണ്ടാക്കപ്പെട്ടതാണെന്ന് തന്നെ ആയിക്കൊള്ളണമെന്നില്ല. നിരന്തരമായി ആ ചരിച്ചുപോന്ന ഖുനൂതിനെ സംബന്ധിച്ചുള്ള ചോദ്യം തന്നെ മുഹ്ദസാണെന്നും ഖുനൂതിനെ സംബന്ധിച്ച് ഇതിന് മുമ്പ് ആരും ചോദിച്ചിട്ടില്ല എന്നാവാനും സാധ്യതയുണ്ട്. ഖു നൂതിനെ സംബന്ധിച്ചാണല്ലോ ഈ സ്വഹാബിയോട് ചോദ്യമുന്നയിക്കപ്പെട്ടത്. ഈ ചോ ദ്യത്തെയാണ് മുഹ്ദസുന്‍ എന്ന വാക്കുകൊണ്ട് പ്രതികരിച്ചത്. അപ്പോള്‍ മേലില്‍ ഇപ്രകാരം ചോദിക്കുന്നത് സൂക്ഷിക്കണമെന്ന് പുത്രനെ അദബ് പഠിപ്പിക്കുകയാണ് സ്വഹാബിവര്യന്‍ ചെയ്യുന്നത്. സുബൈദുബ്നുല്‍ ഹാരിസി(റ)ല്‍ നിന്ന് ശരീക്, സുഫ്യാന്‍(റ) എന്നിവര്‍ വഴിയായി രണ്ട് നിവേദക പരമ്പരയിലൂടെ ഇബ്നു അബീശൈബ(റ) നിവേദനം ചെയ്ത ഹദീസ് മേല്‍ സാധ്യതക്ക് ശക്തി കൂട്ടുന്നു. സുബൈദ്(റ) പറഞ്ഞു. ‘സ്വു ബ്ഹി നിസ്കാരത്തിലെ ഖുനൂത് സംബന്ധമായി ഞാന്‍ ഇബ്നു അബീ ലൈല(റ)യോട് ചോദിച്ചു. അവര്‍ പറഞ്ഞു. ഖുനൂത് പണ്ട് മുതലേ നടന്നുവരുന്ന സുന്നത്താകുന്നു” (മുസ്വന്നഫു ഇബ്നി അബീശൈബ – 2/312).

ബറാഅത്ത് രാവ് എന്താണ്?



--🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

എന്താണ് ബറാഅത്ത് രാവ്
ഒരു ചെറു വിവരണം

എന്താണ് ബറാഅത്ത് രാവ് എന്നു പലരും ചോദിക്കാറുണ്ട് .അതിനെ സംബന്ധിച്ച് പണ്ടിതരുടെ വീക്ഷണം നമുക്ക് പരിശോദിക്കാം.
ഇമാം ഇബ്നു കസീര്‍ റ)പറയുന്നു;ഓരോ ച(ന്ദവര്‍ഷത്തിലും പന്ത്രണ്ട് മാസങ്ങളാണുളളത്.അവയില്‍ എട്ടാമത്തെ മാസത്തിന്‍റെ പേരാണ് ശഅബാന്‍.(തഫ്സീര്‍ ഇബ്നു കസീര്‍ 2/355)
ഈ മാസത്തിന്‍റെ പതിനഞ്ചാം രാവിന് ബറാഅത്ത് രാവെന്ന് പറയപ്പെടുന്നു.(ഹാമിശുത്തുര്‍മുദീ 112)
(പസ്തുത രാവിനെ കുറിച്ച് ബറാഅത്ത് എന്ന പ്രയോഗം തഫ്സീര്‍ റാസി 27-239ലുമുണ്ട്.കൂടാതെ മുല്ലാ അലിയ്യുല്‍ ഖാരി മിര്‍ഖാത്ത^(2-172)ലും ഈ പ്രയോഗം നടത്തിയിട്ടുണ്ട്.
ബറാഅത്ത് എന്ന അറബി പദത്തിന് മോചനം എന്നൊരര്‍ത്തമുണ്ട്.ശഅബാന്‍ പകുതിയുടെ രാവില്‍ സത്യവിശ്വാസികളായ അടിമകള്‍ക്ക് അല്ലാഹു മോചനം നല്‍കുന്നതിനാലാണ് ഈ രാവിന് ബറാഅത്ത് രാവ് എന്നു പറയാന്‍ കാരണമെന്ന് തഫ്സീര്‍ റാസി( 27-239)ലും പ്രസ്താവിച്ചിട്ടുണ്ട്.
അതിന് പുറമേ ആയിശ (റ)ല്‍ നിന്ന് ഇമാം തുര്‍മുദി ഉദ്ധരിച്ച ഹദീസും അതിനു ഭലമേകുന്നു.
ആയിശ റ)പറഞ്ഞുഃഞാന്‍ അല്ലാഹുവിന്‍റെ റസൂലിനെ ഒരു രാത്രിയില്‍ കാണാതായി.നബിയെ അന്വേ ഷിച്ചു ഞാന്‍ പുറത്തിറങ്ങി.അപ്പോള്‍ നബി (സ)മദീനയിലെ മഖ്ബറയായ ബഖീഇലായിരുന്നു.അവിടുന്നിപ്രകാരം പറഞ്ഞുഃഅല്ലാഹുവും റസൂലും നിന്നെ അക്രമിക്കുമെന്ന് നീ ഭയപ്പെട്ടുവോ.?
ഞാന്‍ പറഞ്ഞു;അല്ലാഹുവിന്‍റെ റസൂലേ ,നിങ്ങള്‍ മറ്റു മറ്റു ഭാര്യമാരുടെ അടുത്തു പോയോ എന്ന് ഞാന്‍ ധരിച്ചു.അപ്പോള്‍ നബി സ)പറഞ്ഞു ;നിശ്ചയം ശഅബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു (അവന്‍റെ അനുഗ്രഹം )ഒന്നാം ആകാശത്തേക്കിറങ്ങി വരും .പിന്നീട് ഖല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്‍റെ എണ്ണത്തേക്കാള്‍ അതികം പേര്‍ക്ക് അല്ലാഹു പാപം പൊറുത്തു കൊടുക്കുകയും ചെയ്യും.
(തുര്‍മുദി)
ആടുകള്‍ കൂടുതലുളള ഗോത്രമായിരുന്നു ഖല്‍ബ്.അത് കൊണ്ടാണ് ഈ ഹദീസില്‍ ഇവരെ പ്രത്യേകമായി എടുത്തു പറഞ്ഞത്.(മിര്‍ഖാത്ത് 2-172)
ശഅബാന്‍ പകുതിയുടെ രാവിനെ കുറിച്ചു വന്ന ശ്രേഷ്ടതയുടെ അദ്ധ്യായത്തിലാണ് ഇമാം തുര്‍മുദി ഈ ഹദീസിനെ കൊണ്ടുവന്നിട്ടുളളത്.ഇതേ ഹദീസ് ഇബ്നു മാജ,റാസിന്‍ തുടങ്ങിയവരും റിപ്പോര്‍ട്ട് ചൈതിട്ടുണ്ട്.
ശഅബാന്‍ പതിനഞ്ചാം രാവിന് പ്രസ്തുത പേരിനു പുറമേ ലൈലത്തു സ്സ്വക്ക് (പ്രമാണം തയ്യാറാക്കുന്ന രാത്രി)ലൈലത്തുല്‍ മുബാറക (പുണ്ണ്യരാത്രി) ലൈലത്തു റഹ്മ (അനുഗ്രഹീത രാത്രി)എന്നീ പെരുകള്‍ കൂടി ഉളളതായി തഫ്സീര്‍ ജമല്‍ 4-100)ലും കാണാം.
ചുരുക്കി പറഞ്ഞാല്‍ ബറാഅത്ത് രാവില്ല എന്ന് പറഞ്ഞ് ദുര്‍വ്യാഖ്യാനവുമായി നടക്കുന്ന നവീന ആശയക്കാരുടെ വാധഗതികള്‍ ശരിയല്ലന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം..

അല്ലാഹു എല്ലാം സ്വീകരിക്കട്ടെ .ആമീൻ
#കടപ്പാട്

ബറാഅത്തും യാസീനും -----

-----🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
,
ബറാഅത്തും യാസീനും
-----

ബറാഅത്ത് രാവിൽ (ശഅ്ബാൻ 14ന്
അസ്തമിച്ച രാത്രി) ഒരു പ്രാവശ്യം ദുഖാൻ
സൂറത്തും 3 യാസീനും പാരായണം ചെ
യ്യുക പതിവാണല്ലോ.

ഈ സമ്പ്രദായം
സച്ചരിതരായ പൂർവ്വികരിൽ നിന്ന് പിൽ
ക്കാലക്കാർ അനന്തരമെടുത്ത ഒരു നല്ല
ആചാരമാണ് '

 ഒന്നാമത്തേത്

 ആയുസിൽബറകത്തുണ്ടാവാനും,

രണ്ടാമത്തേത് ഭക്ഷണത്തിലുംമറ്റുംഐശ്വര്യമുണ്ടാകാനു

മൂന്നാമത്തേത്
 അന്ത്യ വേളയിൽ നന്മ
കൈവരാനുമാണ്"


يس لما قرءت له

എന്തു കാര്യം ലക്ഷ്യം
വെച്ചാണോ യാസീൻ പാരായണം ചെയ്യു
നത് അത് നിറവേറുവാൻ പോന്നതാണ്
യാസീൻ' എന്ന ഹദീസിനോട് അക്ഷ
രാർത്ഥത്തിൽ കൂറു പുലർത്തുന്നതാണ്
ഈ സമ്പ്രദായം.

 ഒരു വർഷത്തേക്കുളള
എല്ലാകാര്യങ്ങളും ഖണ്ഡിതമായി തീര
മാനിക്കുന്നത് ബറാഅത്ത് രാവിലാണെന്ന
വസ്തുത കൂടി കണക്കിലെടുക്കുമ്പോൾ
പ്രസ്തുത ആവശ്യ ലബ്ധിക്കു വേണ്ടി
യാസീൻ സൂറത്ത്പാരായണം ചെയ്ത്
അല്ലാഹുവോട് പ്രാർത്ഥിക്കുന്നത് തികച്ചും
പ്രസക്തം തന്നെ.


 ഇവ്വിഷയകമായി അല്ലാമ
മുർതളാ സബീദി(റ) എഴുതുന്നു:

وقد توارث الخلف عن السلف في إحياء هذه الليلة.. يقرا
سورة يس مرة، ويدعو بالدعاء المشهور بدعاء ليلة النصف،
ويسأل الله تعالى البركة في العمر، ثم في الثانية البركة في الرزق،
ثم في الثالثة حسن الخاتمة (إتحاف السادة المتقين: ٤ ۲۷/۳)

ബറാഅത്ത് രാവിനെ ആരാധനകൾ
കൊണ്ട് ധന്യമാക്കുകയെന്ന സമ്പ്രദായം
പിൽക്കാലക്കാർ പൂർവ്വികരിൽ നിന്ന് അനന്തരമായി സ്വീകരിച്ചതാണ്.

ഒരു പ്രാവശ്യം യാസീൻ പാരായണം ചെയ്ത് വയസ്റ്റിൽ ബറകത്തുണ്ടാകുവാനും

ഒന്നുകൂടെഓതി ഭക്ഷണത്തിൽ ബറകത്തുണ്ടാകുവാനും

 മൂന്നാമത്തേതിൽ അന്ത്യം നന്നായി
കിട്ടുവാനും അല്ലാഹുവോട് പ്രാർത്ഥി
ക്കണം. (ഇത്ഹാഫ്: 3/427)


ആരിഫീങ്ങളെ ഉദ്ധരിച്ച് ശൈഖ് മുഹ
മ്മദ് ദിംയാത്വി(റ) പറയുന്നു:

 ശഅ്ബാൻ
പകുതിയുടെ രാവിൽ ഇശാ -മഗ്രിബിനിട
യിൽ മൂന്ന് യാസീൻ തുടരെ പാരായണം
ചെയ്യുകയെന്നത് ഒഴിച്ചുകൂടാൻ പറ്റാത്ത
ഒന്നാണ്. അവയ്ക്കിടയിൽ മറ്റു കാര്യങ്ങൾ
സംസാരിക്കരുത്.

ഒന്നാം യാസീനോതു
ന്നത് സ്വന്തത്തിനും ഇഷ്ട മിത്രങ്ങൾക്കും
വയസ്സിൽ ബറകത്തുണ്ടാവുക എന്ന നിയ്യ
ത്തോടെ ആവണം.

 രണ്ടാം യാസീൻ

ഭക്ഷ്ണത്തിൽ അഭിവൃദ്ധിയുണ്ടാവുകയെന്ന്
ലക്ഷ്യത്തോടെയും

മൂന്നാം യാസീൻ
വിജയി യികളുടെ പട്ടികയിൽ അവനെ ഉൾപ്പെടുത്തമെന്ന നിയ്യത്തോടെയും ആവണം (നിഹായത്തുൽ അമൽ പേ: 280)



അസ്ലം സഖാഫി
പരപ്പനങ്ങാടി

ബറാഅത്ത് രാവ് ബിദഇകൾ ചെയ്തത്

[ ബറാഅത്ത് രാവ് ബിദഇകൾ ചെയ്തത്
ബറാഅത്ത് രാവ്
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
തെറ്റുകള്‍ പൊറുക്കാന്‍ ഇന്ന് യാചിക്കുന്നവനില്ലേ, ഞാന്‍ പൊറുത്തുകൊടുക്കും. ഭക്ഷണം തേടുന്നവനില്ലേ, ഞാന്‍ ഭക്ഷണം നല്‍കും. പ്രയാസമനുഭവിക്കുന്നവനില്ലേ, ഞാന്‍ സുഖം നല്‍കും. (ബറാഅത്ത് രാവില്‍) പ്രഭാതം വരെ അല്ലാഹു ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും (ഇബ്നുമാജ).

പ്രപഞ്ചത്തില്‍ എന്തുനടക്കണം, നടക്കരുത് എന്നതെല്ലാം അല്ലാഹുവിന്‍റെ അറിവിനും ഉദ്ദേശ്യത്തിനും വിധേയമാണ്. അക്കാര്യങ്ങളെല്ലാം പണ്ടേ തീരുമാനിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഓരോ മനുഷ്യനുമായും മറ്റുള്ള ജീവികളുമായും ബന്ധപ്പെട്ട അല്ലാഹുവിന്‍റെ തീരുമാനങ്ങളുടെ രേഖകള്‍ വര്‍ഷത്തിലൊരിക്കല്‍ മലക്കുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് വിശുദ്ധറമളാനിലെ ലൈലത്തുല്‍ ഖദ്റിലാണ്. ഇത് ക്രമപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടക്കമാണ് ബറാഅത്ത് രാവ്. തുടക്കദിനം എന്നനിലക്ക് ബറാഖത്ത് രാവിനും സമാപനം എന്നനിലക്ക് ലൈലത്തുല്‍ഖദ്റിനും വളരെ പുണ്യങ്ങളര്‍ഹിക്കുന്നു. ബറാഅത്ത് എന്ന വാക്കിന്‍റെ അര്‍ത്ഥം മോചനം എന്നാണ്. ഈ രാവ് പാപികള്‍ക്ക് മോചനത്തിന് നിമിത്തമാകുന്നുവെന്നതാണ് ഇങ്ങനെ പേരുവരാന്‍ കാരണമെന്നു പണ്ഡിതരില്‍ ചിലര്‍ വ്യക്തമാക്കുന്നു. ബറാഅത്ത് രാവിലെ പ്രത്യേകമായ പാപമോചനം ഹദീസുകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

മഹത്ത്വമേറിയ രാവ്

ബറാഅത്ത്രാവിന്‍റെ മഹത്ത്വം സര്‍വ്വാംഗീകൃതമാണ്. മുസ്‌ലിംലോകം എന്നും ഈ രാവിന്‍റെ മഹത്ത്വം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇന്നും ഇരുഹറമുകളിലും ബറാഅത്ത്ദിനത്തില്‍ വിശ്വാസികള്‍ തിങ്ങിനിറയുന്നത് ബറാഅത്തിന്‍റെ മഹത്ത്വം ഉള്‍ക്കൊണ്ടാണ്. ഇത് ഈ നൂറ്റാണ്ടിലോ മറ്റോ ആരംഭിച്ച പ്രക്രിയയല്ല. മുസ്‌ലിംലോകത്തെ ഉത്തമനൂറ്റാണ്ടുകാരായ സലഫുകളാണ് ബറാഅത്ത് രാവിനെ ബഹുമാനിക്കുന്നതില്‍ നമ്മുടെ മാതൃക.

ബറാഅത്ത്രാവ് ദുആക്ക് ഉത്തരംലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ദിനങ്ങളില്‍ പെട്ടതാണെന്ന് ഇമാം ശാഫിഈ(റ) അല്‍ഉമ്മില്‍ (പേജ് 231) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രാത്രികളില്‍ ചെയ്യാനായി ചില ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ട കര്‍മങ്ങള്‍ നിര്‍ബന്ധമല്ലെങ്കിലും ഞാനിഷ്ടപ്പെടുന്നുവെന്നും ശാഫിഈ(റ) പ്രഖ്യാപിച്ചിട്ടുണ്ട്.

ഹി. 737-ല്‍ വഫാതായ ഇമാം ഇബ്നുല്‍ഹാജ്(റ) അല്‍-മദ്ഖലില്‍ രേഖപ്പെടുത്തുന്നു: ‘ബറാഅത്ത് രാവിന് വലിയ പവിത്രതയും പുണ്യവുമുണ്ട്. സലഫുകള്‍ അതിനെ ആദരിക്കുകയും ഈ ദിവസം വരുന്നതിനുമുമ്പുതന്നെ ആദരിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്നു. നന്മ കൊയ്യാന്‍ പൂര്‍ണസന്നദ്ധരായല്ലാതെ ഈ ദിവസം സലഫുകള്‍ക്ക് സമാഗതമായിരുന്നില്ല’ (പേ 299).

സജീവമാക്കണമെന്ന് ഇസ്ലാം നിര്‍ദേശിച്ച പഞ്ചദിനങ്ങളിലൊന്നായി ബറാഅത്ത് രാവിനെ വസാഇലുശാഫിഅ എന്ന ഗ്രന്ഥത്തില്‍ സയ്യിദുശരീഫ് രേഖപ്പെടുത്തിയിരിക്കുന്നു. ഹി. 795-ല്‍ വഫാതായ ഇബ്നുറജബില്‍ ഹമ്പലി(റ) ബറാഅത്ത് രാവിന്‍റെ മഹത്ത്വം ദീര്‍ഘമായി വിവരിച്ചിട്ടുണ്ട്. ഇമാം ഇബ്നുഹജര്‍(റ) ഫതാവല്‍ കുബ്റയില്‍ പറഞ്ഞു: ‘ഈ രാത്രിക്ക് വലിയ മഹത്വമുണ്ട്. ഇതില്‍ പ്രത്യേകം പാപമോചനവും പ്രാര്‍ത്ഥനക്കുത്തരവും ലഭിക്കും. ഇതാണ് ഇമാം ശാഫിഈ(റ) ഈ ദിനം ദുആക്ക് ഉത്തരം നല്‍കപ്പെടുന്നതാണെന്ന് പ്രസ്താവിച്ചത്’ (2/80).

ഇബ്നുതൈമിയ്യ പോലും ഈ രാവിന്‍റെ മഹത്ത്വം അംഗീകരിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇഖ്തിളാഉസ്വിറാതുല്‍ മുസ്തഖീം എന്ന ഗ്രന്ഥത്തിലും അദ്ദേഹത്തിന്‍റെ ഫതാവയിലും ഇതുസംബന്ധമായി കാണാം. അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ നിരാകരിച്ച ചില കാര്യങ്ങളെപ്പോലും അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞിട്ടില്ല.

ബിദഇകള്‍ ചെയ്തത്

മഹത്ത്വത്തെ ചോദ്യംചെയ്ത് അനാദരവുകള്‍ പ്രകടിപ്പിക്കുക എന്ന ഇബ്ലീസിയന്‍ സിദ്ധാന്തം പുത്തന്‍ പ്രസ്ഥാനങ്ങളിലെല്ലാം പ്രകടമാണ്. ഇതിന്‍റെ ഭാഗമായി ബറാഅത്ത് രാവിന്‍റെ സ്ഥാനവും  അവര്‍ ചോദ്യംചെയ്യുന്നു. പ്രമാണങ്ങളുടെ ക്രമവും പ്രാധാന്യവും വസ്തുതാപരമായി ഉള്‍ക്കൊള്ളാനും പഠിക്കാനും കഴിയാത്തവരെ കുതന്ത്രങ്ങള്‍ പ്രയോഗിച്ചു തെറ്റിദ്ധരിപ്പിക്കുകയാണ് പുത്തന്‍വാദികളുടെ ശൈലി. ഈ വിഷയത്തിലും അവര്‍ ചെയ്തത് മറ്റൊന്നല്ല. ഇത്തരം വിഷയങ്ങളില്‍ നമുക്ക് പ്രധാനതെളിവ് ഒരിക്കലും ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത പൂര്‍വകാല ഉലമാക്കളുടെ ഏകോപനമാണ്. പണ്ഡിത ഏകോപനത്തെ അംഗീകരിക്കണമെന്ന് ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും വ്യക്തമായ നിര്‍ദേശമുണ്ട്. ഇതവഗണിച്ച് ഖുര്‍ആനിലുണ്ടോ, ഹദീസിലുണ്ടോ എന്ന ചോദ്യമാണ് പുത്തന്‍വാദികള്‍ സ്വീകരിക്കുന്ന പതിവുകുതന്ത്രം. ഇജ്മാഅ് രൂപപ്പെട്ട വിഷയങ്ങളില്‍ ഖുര്‍ആനിലുണ്ടോ, ഹദീസിലുണ്ടോ എന്ന ചേദ്യത്തിനുതന്നെ പ്രസക്തിയില്ലന്നെ വസ്തുത സൗകര്യപൂര്‍വം അവര്‍ മറച്ചുപിടിക്കുകയും ചെയ്യുന്നു.

ബറാഅത്ത് രാവുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകളുണ്ട്. അന്ന് പാപങ്ങള്‍ക്ക് മാപ്പുനല്‍കുമെന്നും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുമെന്നും അറിയിക്കുന്ന ഹദീസുകള്‍, നബി(സ്വ) ജന്നത്തുല്‍ബഖീഇല്‍ പ്രത്യേകം സിയാറത്തുനടത്തി പ്രാര്‍ത്ഥിച്ച ഹദീസ് തുടങ്ങിയവ. ഇത്തരം ഹദീസുകളെ ഒറ്റവാക്കില്‍ നിഷേധിക്കുകയാണ് പുത്തന്‍വാദികള്‍ക്കെളുപ്പം. ഇവര്‍ ആധികാരികത കല്‍പ്പിക്കുന്ന മുബാറക്പൂരി ഈ ഹദീസുകളെ വിശകലനം ചെയ്തുകൊണ്ട് തുഹ്ഫതുല്‍ അഹ്വദിയില്‍ രേഖപ്പെടുത്തുന്നു: ‘തീര്‍ച്ച, ശഅ്ബാന്‍ പതിനഞ്ചാംരാവിന്‍റെ മഹത്ത്വവിഷയത്തില്‍ അനേകം ഹദീസുകള്‍ വന്നിട്ടുണ്ട്. ഹദീസുകളുടെ ആധിക്യം മഹത്ത്വത്തിന് അടിസ്ഥാനമുണ്ടാവുന്നതിന് രേഖയാണ്. തുടര്‍ന്ന് പേജുകളോളം ഹദീസുകള്‍ അദ്ദേഹം വിശദീകരിച്ച ശേഷം ഇങ്ങനെ രേഖപ്പെടുത്തി. ഈ ഹദീസുകളുടെ ആകെത്തുക ശഅ്ബാന്‍ പതിനഞ്ചാംരാവിന്‍റെ പവിത്രത സ്ഥിരപ്പെട്ടിട്ടില്ലെന്ന് വാദിച്ചവര്‍ക്കെതിരെ വലിയ തെളിവാണ്’ (3/365).

സൂറത്തുദ്ദുഖാനിന്‍റെ തുടക്കത്തില്‍ ഖുര്‍ആന്‍ അവതരണത്തെ സംബന്ധിച്ചു വിവരിക്കുന്ന വാക്യമുണ്ട്. ‘അനുഗ്രഹീതരാത്രി’യില്‍ നാം ഖുര്‍ആന്‍ അവതരിപ്പിച്ചുവെന്നും അന്നു കാര്യങ്ങളെല്ലാം വിശദീകരിക്കപ്പെടുമെന്നുമുള്ള ആശയം ആ വാക്യത്തില്‍ നിന്നുലഭിക്കും. ഈ സൂറത്തില്‍ പരാമര്‍ശിച്ച അനുഗ്രഹീതരാത്രി ലൈലതുല്‍ ഖദ്ര്‍ ആണെന്നാണ് പൊതുവെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വിവരണം. എന്നാല്‍, ചില പ്രമുഖ വ്യാഖ്യാതാക്കള്‍ ഇത് ബറാഅത്ത് രാവിനെ സംബന്ധിച്ചാണെന്ന് വിവരിച്ചിട്ടുണ്ട്. രണ്ടാംവ്യാഖ്യാനമായി വിവരിക്കപ്പെട്ട ഇത് ഉദ്ധരിച്ചുകൊണ്ട് ബറാഅത്ത് രാവിന്‍റെ സ്ഥാനം സ്ഥാപിക്കാന്‍വേണ്ടി ശ്രമിക്കുമ്പോള്‍ ഒന്നാം വ്യാഖ്യാനം ഉദ്ധരിച്ച് പുത്തന്‍വാദികള്‍ പുകമറ സൃഷ്ടിക്കുകയാണ് പതിവ്.

ഖുര്‍ആന്‍വാക്യത്തില്‍ പരാമര്‍ശിച്ച ‘അനുഗ്രഹീതരാവ്’ ഏതാണെന്ന ചര്‍ച്ചയില്‍ മാത്രമാണ് അത് ലൈലതുല്‍ഖദ്റാണെന്ന് വിശദീകരിക്കപ്പെടുന്നത്. എന്നാല്‍ ബറാഅത്ത് രാവിന്‍റെ വിശുദ്ധി ഈ സൂറത്തിന്‍റെ വ്യാഖ്യാനത്തില്‍ തന്നെ മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും എടുത്തുപറഞ്ഞിട്ടുണ്ട്. പരാമര്‍ശിക്കപ്പെട്ട അനുഗ്രഹീതരാത്രി ലൈലതുല്‍ ഖദ്റാണെന്ന് വ്യക്തമാക്കിയവരും ബറാഅത്ത് രാവിന്‍റെ മഹത്വം ദീര്‍ഘമായി ഉപന്യസിച്ചു

ബറാഅത്ത് രാവിന്‍റെ ശ്രേഷ്ഠതയില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് അഭിപ്രായവ്യത്യാസമില്ലെന്നര്‍ത്ഥം. ദുഖാന്‍ സൂറത്തിലെ ‘ലൈലതിമ്മുബാറക’ എന്ന പരാമര്‍ശം എന്തിനെ സംബന്ധിച്ചാണെന്നതില്‍ മാത്രമാണ് വ്യാഖ്യാന വൈവിധ്യം നിലനില്‍ക്കുന്നത്. മാത്രമല്ല, ലൈലതുല്‍ ഖദ്റിന്‍റെ മഹത്ത്വം ഒരുവിധത്തില്‍ ബറാഅത്തിന്‍റെതു കൂടിയാണ്. കാരണം മുമ്പ് വ്യക്തമാക്കിയപോലെ അല്ലാഹുവിന്‍റെ ഖദ്റുകള്‍ മലക്കുകളിലേക്ക് കൈമാറുന്ന പ്രക്രിയയുടെ ആരംഭമാണ് ബറാഅത്ത്. സമാപനം ലൈലതുല്‍ഖദ്റും. സമാപനത്തിന്‍റെ ശ്രേഷ്ഠത ആരംഭത്തിന്‍റെ മഹത്ത്വത്തിനും നിദാനമാണെന്നു പറയേണ്ടതില്ലല്ലോ.

ബറാഅത്തിനെ വരവേല്‍ക്കാന്‍ മുന്‍ഗാമികള്‍ അതിനുമുമ്പുതന്നെ സന്നദ്ധരാകുമായിരുന്നു. ഈ രാവ് ആരാധനകളാല്‍ സജീവമാകണം. പ്രാര്‍ത്ഥനാനിരതമായിരിക്കണം. ഇക്കാര്യം ധാരാളം പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. സദുദ്ദേശ്യപൂര്‍വം മൂന്ന് യാസീന്‍ സൂറത്തുകള്‍ ഓതുന്നത് നല്ലതാണ്. ഇത്ഹാഫിലും വസാഇലുശ്ശാഫിഅയിലും ഇതുസംബന്ധമായ പരാമര്‍ശങ്ങളുണ്ട്. മാത്രമല്ല, യാസീന്‍ ഉദ്ദേശ്യലബ്ധിക്ക് പൊതുവില്‍ ഉപകരിക്കുമെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ശഅ്ബാന്‍ പതിനഞ്ചാം രാവിന് പ്രത്യേകതയുണ്ടെന്നതില്‍ അംഗീകൃതമഹാന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. രാവിന്‍റെ പവിത്രത ഉള്‍ക്കൊണ്ട വിശ്വാസികള്‍ അന്നുരാത്രി തൊട്ടടുത്ത പതിനഞ്ചാം പകലിലെ നോമ്പിന് സന്നദ്ധരാവുന്നു. പതിനഞ്ചിന്‍റെ നോമ്പ് സുന്നത്താണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ല. ധാരാളം ഹദീസുകള്‍ മുഖേന എല്ലാ മാസത്തെയും പതിനഞ്ചാംദിനത്തിലെ നോമ്പ് സ്ഥിരപ്പെട്ടിട്ടുണ്ട്. രാവിന്‍റെ ശ്രേഷ്ഠത പരിഗണിച്ച് നോമ്പിന്‍റെ നിയ്യത്ത് രാത്രി അനുഷ്ഠിച്ച് പകല്‍ നോമ്പുകാരനാവാന്‍ വിശ്വാസികള്‍ ജാഗ്രതകാണിക്കുക. ശഅ്ബാന്‍ പതിനഞ്ചിലെ നോമ്പ് സുന്നത്താണെന്ന് ഇമാം റംലി(റ), ഇമാം ഇബ്നുഹജര്‍(റ) തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ നോമ്പിന് ശഅബാന്‍റെ പേരില്‍ പ്രത്യേകതയുണ്ടോ എന്ന ചര്‍ച്ച സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. നോമ്പനുഷ്ഠിക്കുന്നത് രാവിനെ സജീവമാക്കുന്നതിന്‍റെ ഭാഗമെന്ന നിലക്കാകുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ ശഅ്ബാന്‍ പതിനഞ്ചിന്‍റെ നോമ്പില്‍നിന്ന് വിശ്വാസികളെ പിന്തിരിപ്പിക്കുന്ന രൂപത്തില്‍ ഈ ചര്‍ച്ച വലിച്ചിഴക്കുന്നത് മഹാപാതകമാണ്. വിശ്വാസികളെ നന്മയില്‍നിന്ന് തടയലും സല്‍കര്‍മത്തെ നിസ്സാരപ്പെടുത്തലുമാണത്. പണ്ഡിതവേഷധാരികളുടെ അജ്ഞതയില്‍ വഞ്ചിതരാവാതിരിക്കാന്‍ വിശ്വാസികള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

ബഹു. അഹ്മദ് കോയ ശാലിയാത്തി (ന.മ) ഫതാവയില്‍ ഇതുസംബന്ധമായി വിവരിച്ചശേഷം രേഖപ്പെടുത്തുന്നു: ‘നീ മനസ്സിലാക്കുക, മുന്‍ഗാമികള്‍ മതവിഷയത്തില്‍ അറിവിന്‍റെയും സന്‍മാര്‍ഗത്തിന്‍റെയും മുകളിലാണ്. അവര്‍ സജ്ജനങ്ങളും തഖ്വയുള്ളവരുമായിരുന്നു. പാരത്രികലോകത്തേക്ക് ഭക്ഷണമൊരുക്കുന്നതില്‍ അധ്വാനിക്കുന്നവരാണവര്‍, അവരത്രെ നല്ലവര്‍! അവര്‍ക്കു പിറകില്‍ വന്നവരാണ് മടിയന്മാരായ നാശകാരികള്‍. അവര്‍ ആരാധനകളെ, മഹാന്മാരുടെ സമ്പ്രദായങ്ങളെ ആക്ഷേപിക്കുന്നു. നാശകാരികളുടെ നാശങ്ങളില്‍നിന്ന് അല്ലാഹു നമ്മെ സംരക്ഷിക്കട്ടെ’ (ഫതാവാ). മുന്‍ഗാമികള്‍ നമുക്ക് നല്‍കിയ ദീനീ പാരമ്പര്യം അടുത്തതലമുറക്ക് കൈമാറാന്‍ നമുക്ക് സാധിക്കണം. മതകര്‍മങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനങ്ങള്‍ സമൂഹത്തെ വഴിതെറ്റിക്കാനുള്ളതാണെന്ന് തിരിച്ചറിയുകയും വേണം..
🌷എന്നെയും കുടുംബത്തെയും ദുആ യിൽ ഉൾപ്പെടുത്തുമല്ലോ....                 ✍ഖുദ്സി
https://visionofahlussunna.blogspot.com/2018/04/blog-post_33.html
[30/04, 3:12 PM] عبد الرشيد ادكي: ✍ ബറാഅത്ത് രാവിന്റെ ധന്യ നിമിഷങ്ങൾ.....കുരക്കുന്നവർ കുരക്കട്ടെ...... കുറേ കഴിയുമ്പോൾ അവർ പരസ്പരം പഴിചാരുന്നത് നമുക്ക് കാണാം. ഉറ്റവരുടെ ഖബർ സിയാറത്ത് നടത്താനും മഗ്രിബിന് ശേഷം മൂന്ന് യാസീനോതാനും ആരാധനകളെക്കൊണ്ട് ഈ രാത്രി ധന്യമാക്കാനും നാളത്തെ പ്രഭാതത്തിൽ നോമ്പുകാരായി നേരം പുലരാനും പ്രിയ കൂട്ടുകാർ ശ്രദ്ധിക്കുമല്ലോ. ദുആ യിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ.... സ്നേഹപൂർവ്വം....
                🌷  ഖ

ബറാഅത്ത് രാവ് ഇബ്നുതൈമിയ്യ പറയട്ടെ!


ബറാഅത്ത് രാവ്
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി


ബറാഅത്ത് രാവ് ഇബ്നുതൈമിയ്യ പറയട്ടെ!
വഹാബീ ആചാര്യൻ ഇബ്നുതൈമിയ്യ പോലും ഈ രാവിന്റെ മഹത്ത്വം അംഗീകരിച്ചതായി രേഖകള് വ്യക്തമാക്കുന്നു. ഇഖ്തിളാഉസ്വിറാതുല് മുസ്തഖീം എന്ന ഗ്രന്ഥത്തിലും അദ്ദേഹത്തിന്റെ ഫതാവയിലും ഇതുസംബന്ധമായി കാണാം. അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര് നിരാകരിച്ച ചില കാര്യങ്ങളെപ്പോലും അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞിട്ടില്ല......
.. ﻟﻴﻠﺔ ﺍﻟﻨﺼﻒ ﻣِﻦ ﺷﻌﺒﺎﻥ . ﻓﻘﺪ ﺭﻭﻱ ﻓﻲ ﻓﻀﻠﻬﺎ ﻣﻦ ﺍﻷﺣﺎﺩﻳﺚ
ﺍﻟﻤﺮﻓﻮﻋﺔ ﻭﺍﻵﺛﺎﺭ ﻣﺎ ﻳﻘﺘﻀﻲ : ﺃﻧﻬﺎ ﻟﻴﻠﺔ ﻣُﻔﻀَّﻠﺔ . ﻭﺃﻥَّ ﻣِﻦ ﺍﻟﺴَّﻠﻒ ﻣَﻦ ﻛﺎﻥ ﻳَﺨُﺼّﻬﺎ ﺑﺎﻟﺼَّﻼﺓ ﻓﻴﻬﺎ ، ﻭﺻﻮﻡ ﺷﻬﺮ ﺷﻌﺒﺎﻥ ﻗﺪ ﺟﺎﺀﺕ ﻓﻴﻪ ﺃﺣﺎﺩﻳﺚ ﺻﺤﻴﺤﺔ . ﻭﻣِﻦ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﺴﻠﻒ، ﻣﻦ ﺃﻫﻞ ﺍﻟﻤﺪﻳﻨﺔ ﻭﻏﻴﺮﻫﻢ ﻣﻦ ﺍﻟﺨﻠﻒ : ﻣَﻦ ﺃﻧﻜﺮ ﻓﻀﻠﻬﺎ ، ﻭﻃﻌﻦ ﻓﻲ ﺍﻷﺣﺎﺩﻳﺚ ﺍﻟﻮﺍﺭﺩﺓ ﻓﻴﻬﺎ، ﻛﺤﺪﻳﺚ : ‏[ ﺇﻥ ﺍﻟﻠﻪ ﻳﻐﻔﺮ ﻓﻴﻬﺎ ﻷﻛﺜﺮ ﻣﻦ ﻋﺪﺩ ﺷﻌﺮ ﻏﻨﻢ ﺑﻨﻲ ﻛﻠﺐ ‏] ﻭﻗﺎﻝ : ﻻ ﻓﺮﻕ ﺑﻴﻨﻬﺎ ﻭﺑﻴﻦ ﻏﻴﺮﻫﺎ . ﻟﻜﻦ ﺍﻟﺬﻱ ﻋﻠﻴﻪ ﻛﺜﻴﺮٌ ﻣِﻦ ﺃﻫﻞ ﺍﻟﻌﻠﻢ ؛ ﺃﻭ ﺃﻛﺜﺮﻫﻢ ﻣﻦ ﺃﺻﺤﺎﺑﻨﺎ ﻭﻏﻴﺮﻫﻢ : ﻋﻠﻰ ﺗﻔﻀﻴﻠﻬﺎ ، ﻭﻋﻠﻴﻪ ﻳﺪﻝ ﻧﺺ ﺃﺣﻤﺪ - ﺍﺑﻦ ﺣﻨﺒﻞ ﻣﻦ ﺃﺋﻤﺔ ﺍﻟﺴﻠﻒ - ، ﻟﺘﻌﺪﺩ ﺍﻷﺣﺎﺩﻳﺚ ﺍﻟﻮﺍﺭﺩﺓ ﻓﻴﻬﺎ، ﻭﻣﺎ ﻳﺼﺪﻕ ﺫﻟﻚ ﻣﻦ ﺍﻵﺛﺎﺭ ﺍﻟﺴﻠﻔﻴَّﺔ، ﻭﻗﺪ ﺭﻭﻱ ﺑﻌﺾ ﻓﻀﺎﺋﻠﻬﺎ ﻓﻲ ﺍﻟﻤﺴﺎﻧﻴﺪ ﻭﺍﻟﺴﻨﻦ . ﻭﺇﻥ ﻛﺎﻥ ﻭﺿﻊ ﻓﻴﻬﺎ ﺃﺷﻴﺎﺀ ﺃُﺧﺮ ‏( ﺍﻗﺘﻀﺎﺀﺍﻟﺼﺮﺍﻁ ﺍﻟﻤﺴﺘﻘﻴﻢ / ﺹ 266 )
ബറാഅത്ത് രാവിന്റെ മഹത്വത്തെ സംബന്ധിച്ച് ഇബ്നു തീമിയ പറയുന്നു:
ശഅബാൻ 15 പുണ്യമാണ് എന്നതിന് ഹദീസ്, അസർ റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതിൽ പ്രത്യേക നിസ്കാരം സലഫ് നിർവഹിച്ചിട്ടുണ്ട്, ശഅബാനിലെ നോമ്പിന് സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ട്, മദീനക്കാരും, അല്ലാത്തവരുമായ പണ്ഡിതന്മാരിൽ പിൻകാമികളായ ചിലർ ശഅബാൻ 15 ന്റെ പ്രത്യേകത നിശേദിച്ചിട്ടുണ്ട്, ആ വിശയത്തിൽ വന്ന ഹദീസുകൾ വിമർശന വിദേയമാക്കി, എങ്കിലും നമുടെ അനുയായികളിൽ അധികവും ശഅബാൻ 15 ന് പ്രത്യേകത കൽപ്പിക്കുന്നവരാണ്, ആ വിഷയത്തിൽ ധാരാളം ഹദീസുകൾ വന്ന കാരണത്താൽ അഹ്മദ് ബിൻ ഹമ്പൽ (റ) ശഅബാൻ 15 ന് പ്രത്യേകത ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്, (ഇഖ്തിളഉ സ്വിറാത്വിൽ മുസ്തഖീം)

ബറാഅത്ത് രാവ്- അൽബാനി സഹീഹാക്കുന്നു.

ബറാഅത്ത് രാവ്
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം കാമിൽ സഖാഫി
ബറാഅത്ത് രാവ്- അൽബാനി സഹീഹാക്കുന്നു.
ബറാഅത്ത് രാവിന്റെ പ്രത്യേകത വിവരിക്കുന്നതും വഹാബികൾ തട്ടിക്കളിക്കുന്നതുമായ ഹദീസ് സ്വന്തം നേതാവ് അൽബാനി സഹീഹാക്കുന്നു....!!!വഹാബികളേ...... ഇനിയെങ്കിലും നിർത്തിക്കൂടേ ഈ കണ്ണുപൊത്തിക്കളി.....!!!

ബറാഅത്ത് രാവ് PDF






















Sunday, April 29, 2018

ബറാഅത്ത് രാവ് വിശദമായി

إحياء ليلة النصف من شعبان


ബറാഅത്ത് രാവ്
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി



عن معاذ بن جبل رضي الله عنه عن النبي صلى الله عليه وسلم قال:“يطلع الله إلى جميع خلقه ليلة النصف من شعبان، فيغفر لجميع خلقه، إلا لمشرك، أو مشاحن“.اهـ رواه ابن حبان وصححه.
ശഅബാൻ പകുതിയുടെ രാവിൽ അല്ലാഹു അവന്റെ സൃഷ്ടികളിലേക്ക് ഇത്തിലാ അ ചെയ്യും മുശ്രി കിനും വൈരാഗ്യവാനും ഒഴികെ എല്ലാ സൃഷ്ടികൾക്കും അല്ലാഹു പൊറുത്ത് കൊടുക്കും (ഇബ്ന് ഹിബ്ബാൻ സ്വഹീഹാക്കി)
قال الحافظ الهيثمي: رواه الطبراني في الكبير والأوسط ورجالهما ثقات.اهـ
ഹാഫിളുൽ ഹൈ സമി പറഞ്ഞു ത്വബ്രാ നി കബീറിലും ഔസത്തിലും റിപ്പോർട്ട് ചെയ്തു രണ്ട് സനദിലെ ആളുകളും വിശ്വസ്തരാണ്
قال الحافظ المنذري في الترغيب والترهيب: رواه الطبراني في الأوسط وابن حبان في صحيحه والبيهقي ورواه ابن ماجه بلفظه من حديث أبي موسى الأشعري والبزار والبيهقي من حديث أبي بكر الصديق رضي الله عنه بنحوه بإسناد لا بأس به. اهـ
ഹാഫിളുൽ മുൻദിരി പറഞ്ഞു. ത്വബ്രാനി റ  ഓസത്യിലും ഇമ്പ് ന്ഹിബ്ബാൻ സ്വഹീഹി ലും ബൈഹഖി റ യും ഇതിനെ റിപ്പോർട്ട് ചെയതു.

അബൂമൂസ ൽ അശ്അരിയുടെ ഹദീസായി ഇബ്ൻ മാജഹ്  ഇതിനെ റിപ്പോർട്ട് ചെയ്തു.

കുഴപമില്ലാത്ത സനദ് കൊണ്ട് ബൈഹഖി റ ബസ്സാർ ഇത് റിപ്പോര്ട്ടചെയ്തു
(അത്തർ ഗീബ്)
قال الشافعي في الأم: وبلغنا أنه كان يقال إن الدعاء يستجاب في خمس ليال في ليلة الجمعة وليلة الأضحى وليلة الفطر وأول ليلة من رجب وليلة النصف من شعبان.
ശാഫിഈ റ ഉമ്മിൽ പറയുന്നു. അഞ്ച് രാത്രി ദുആ ഇജാബത്തുണ്ട് വെള്ളിയാഴച്ച രാവ് ബലിപെരുന്നാൾ രാവ് ചെറിപെരുന്നാൾ രാവ്  റജബ് ആദ്യരാവ് ശഅബാൻ പകുതിയുടെ രാവ്. ഉമ്മ്




قال الشافعي: وأنا أستحب كل ما حكيت في هذه الليالي من غير أن تكون فرضا. اهـ
ശാഫിഈ റ പറഞ്ഞു ഈ രാത്രികളിൽ ഉദ്ധരിക്കപെടുന്നത് ഞാൻ ഇടപെടുന്നു. അത് ഫർളല്ല -ഉമ്മ്
قال النووي في المجموع شرح المهذب.   
قال الشافعي في الأم: وبلغنا أنه كان يقال إن الدعاء يستجاب في خمس ليال في ليلة الجمعة وليلة الأضحى وليلة الفطر وأول ليلة من رجب وليلة النصف من شعبان.

واستحب الشافعي والأصحاب الإحياء المذكور مع أن الحديث ضعيف، لـما سبق في أول الكتاب أن أحاديث الفضائل يتسامح فيها ويعمل على وفق ضعيفها. اهـ
നവവി റ പറഞ്ഞു.

ശാഫിഈ റ ഉമ്മിൽ പറയുന്നു. അഞ്ച് രാത്രി ദുആ ഇജാബത്തുണ്ട് വെള്ളിയാഴച്ച രാവ് ബലിപെരുന്നാൾ രാവ് ചെറിപെരുന്നാൾ രാവ്  റജബ് ആദ്യരാവ് ശഅബാൻ പകുതിയുടെ രാവ്.




ശാഫിഇ റ ന്റെമേൽ വാജകത്തിൽ
ശാഫിഈ ഇമാമും അനുയായികളും


പുണ്യകർമങ്ങളുടെ ഹദീസുകൾക്കനുയോജ്യമായി അമൽ ചെയാമെന്നും അതിൽ വിട്ട് വീഴ്ചയുണ്ട് എന്ന് മുമ്പ് കിതാബിന്റ തുടക്കത്തിൽ പറഞ്ഞതിന്ന് വേണ്ടി ഹദീസ് ളഈ ഫാവലോടെയും
 മേൽ രാത്രികളിൽ    (സൽകർമങ്ങളെ കൊണ്ട് ) ജിവിപ്പിക്കൽ പുണ്യമാക്കിയിരിക്കുന്നു. (ശറഹുൽ മുഹദ്ധബ് 4/50




قال ابن حجر الهيتمي في الفتاوى الفقهية الكبرى عن ليلة النصف من شعبان:

والحاصل أن لهذه الليلة فضلا وأنه يقع فيها مغفرة مخصوصة واستجابة مخصوصة ومن ثم قال الشافعي رضي الله عنه إن الدعاء يستجاب فيها. اهـ
ഇബ്നു ഹജർ ഹൈതമി പറയുന്നു:
ചുരുക്കത്തിൽ ഇവിശയമായും ഈ രാത്രിക്ക് മഹത്വമുണ്ട് ദുആ ഇജാബത് ലഭിക്കലുണ്ട് പൊറുക്കലുമുണ്ട് അതുകൊണ്ടാണ് ഷാഫിഈ (റ) പറഞ്ഞത് നിക്ഷമായും ഈ രാത്രിക്ക് ഇജാബത്ത് ലബിക്കും (ഫതാഉൽകുബ്റ)


وقال ابن نجيم من الحنفية في “البحر الرائق”: “ومن المندوبات إحياء ليالي العشر من رمضان، وليلتي العيدين، وليالي عشر ذي الحجة، وليلة النصف من شعبان، كما وردت به الأحاديث”. اهـ
 ഇമാം ഇബ്നുനജീം പറയുന്നു: ഷ അബാനിലെ പകുതിയിലെ രാത്രിയിലും ദുൽഹിജ്ജ പത്ത് രാത്രികളിലും രണ്ട് പെരുന്നാൾ രാത്രികളിലും റമളാൻ 10 രാത്രികളിലും ജീവിപ്പിക്കൽ പുണ്യമാണ് അത് ഹദീസുകളിൽ വന്നിട്ടുണ്ട് ' (ബഹ്റു റാഇഖ് )
قال أبو عبد الله المواق المالكي في التاج والإكليل لمختصر خليل: وقد رغب في صيام شعبان وقيل فيه ترفع الأعمال ورغب في صيام يوم نصفه وقيام تلك الليلة.اهـ
മാലിക്കി മദ്ഹബിലെ അബൂ അബ്ദില്ല റ
പറയുന്നു: ശഅബാനിലെ പകുതിയിലെ
ദിനത്തിലെ ന്നോമ്പും രാത്രിയിലെ നിസ്
ക്കാരവും പുണ്യമാണ് (അത്താജ് വൽഇക്ലീൽ)
قال ابن الحاج المالكي في كتابه المدخل: ليلة نصف شعبان (فصل) وبالجملة فهذه الليلة، وإن لم تكن ليلة القدر فلها فضل عظيم وخير جسيم وكان السلف رضي الله عنهم يعظمونها ويشمرون لها قبل إتيانها فما تأتيهم إلا وهم متأهبون للقائها، والقيام بحرمتها على ما قد علم من احترامهم للشعائر على ما تقدم ذكره هذا هو التعظيم الشرعي لهذه الليلة. اهـ
മാലിക്കി മദ്ഹബിലെ ഇബ്നുൽഹജ്ജ് റ
പറയുന്നു: ശഹബാനിലെ പകുതിയിലെ
രാത്രി ലൈലത്തുൽ ഖദ്റ് അല്ലെങ്കിലും
അതിന് വലിയ മഹത്വമുണ്ട് സലഫുകൾ
അതിനെ ബഹുമാനിക്കുകയും   അത് വരുന്നതിന് മുമ്പ് തന്നെ അതിന്
വേണ്ടി പരിശ്രമിക്കുകയും ചെയ്യാറുണ്ട്
അതിന് സ്വീകരിക്കാനും ബഹുമാനിക്കാനും വേണ്ടി അവർ ഒരുങ്ങിയിട്ടല്ലാതെ അത് വരികയില്ല:
ഈ രാത്രിയെ ശറഇയ്യായ ബഹുമാനമാണിത് ( മദ് ഖൽ)





قال منصور البهوتى الحنبلى في كشاف القناع عن متن الإقناع: وفي استحباب قيامها) أي ليلة النصف من شعبان (ما في) إحياء (ليلة العيد هذا معنى كلام) عبد الرحمن بن أحمد (بن رجب) البغدادي ثم الدمشقي (في) كتابه المسمى (اللطائف) في الوظائف.اهـ
ഹമ്പലിയായ മൻസൂർ റ പറയന്നു '
ശഅബാൻ പകുതിയിലെ രാത്രി നിസ്കരിക്കൽ നല്ലതാണ് പെരുന്നാൾ രാത്രിയെ പോലെ തന്നെ .

ലത്വാഇഫിൽ ഇബ്നു റജബുൽ ബഗ്ദാദിയുടെ സംസാരത്തിന്റെ അർത്തവും ഇതാണ് (കശ്ഫുൽ ഖിനാ ഉ)
قال: الحافظ زين الدين ابن رجب البغدادي ثم الدمشقي الحنبلي في لطائف المعارف فيما لمواسم العام من الوظائف: وأما صيام يوم النصف منه فغير منهي عنه فإنه من جملة أيام البيض الغر المندوب إلى صيامها من كل شهر وقد ورد الأمر بصيامه من شعبان بخصوصه.اهـ
ഹാഫിള് ഇബ്നു റജബുൽ ഹമ്പലി പറഞ്ഞു.
ശഅബാൻ പകുതിയിലെ നോമ്പ് വിരോധിക്കപെട്ടത് അല്ല  ' എല്ലാ മാസവും പുണ്യമുള്ള വെളുത്ത രാവിലും അതുൾപെടും .ശ അബാനിൽ പ്രതേകം നോമ്പ് ന്റ കൽപന വന്നിട്ടുണ്ട് ( ലതാ ഇഫ്)

وذكر ابن رجب أن ليلة النصف من شعبان كان التابعون من أهل الشام كخالد بن معدان ومكحول ولقمان بن عامر وغيرهم يعظمونها ويجتهدون فيها في العبادة وعنهم أخذ الناس فضلها وتعظيمها، ووافقهم على تعظيمها طائفة من عباد أهل البصرة وغيرهم. اهـ
ഇബ്നു റജബ് പറയുന്നു. താബിഉകളായ ശാമുകാർ ഖാലിദ് റ മക്തൂൽ, ലുഖ്മാൻ, എന്നിവരെ പോലെയുള്ളവർ ശ അബാൻ പകുതിയിലെ രാവിനെ ബഹുമാനിക്കുകയും അതിൽ ഇബാദത്തിൽ പരിശ്രമിക്കുകയും ചെയ്യും
അവരോട് യോജിച്ച് ബസ്വറക്കാരും മറ്റും ചെയ്യാറുണ്ട് (ലതാ ഇഫ്)
وقال ابن رجب أيضا: فينبغي للمؤمن أن يتفرغ في تلك الليلة (ليلة النصف من شعبان) لذكر الله تعالى ودعائه بغفران الذنوب وستر العيوب وتفريج الكروب وأن يقدم على ذلك التوبة فإن الله تعالى يتوب فيها على من يتوب.

فقم ليلة النصف الشريف مصليا … فأشرف هذا الشهر ليلة نصفه

فكم من فتى قد بات في النصف آمنا … وقد نسخت فيه صحيفة حتفه

فبادر بفعل الخير قبل انقضائه … وحاذر هجوم الموت فيه بصرفه

وصم يومها لله وأحسن رجاءه … لتظفر عند الكرب منه بلطفه

ويتعين على المسلم أن يجتنب الذنوب التي تمنع من المغفرة وقبول الدعاء في تلك الليلة وقد روي أنها الشرك وقتل النفس والزنا وهذه الثلاثة أعظم الذنوب عند الله كما في حديث ابن مسعود المتفق على صحته. اهـ
ഇബൻ റജബ് റ പറയുന്നു' ആ രാത്രി അല്ലാഹു വിന് ദിക്റ് ചൊല്ലാനും ദോശം പൊറുക്കാനും പ്രയാസം ദുരികരിക്കാനും ദുആ ചെയ്യാൻ വേണ്ടി ഒഴിഞ്ഞ് വെക്കണം -തൗബ മുന്തിക്കണം തൗബ ചെയ്യുനനവർക്ക് ആ രാത്രിയിൽ തൗബ അല്ലാഹു സ്വീകരിക്കും
അന്ന് നോമ്പനഷ്ടിക്കലും രാത്രി നിസ്കരിക്കലും നല്ലതാണ് ദുആ തടയുന്ന തെറ്റ് കളിൽ നിന്ന് മാറിനിൽക്കണം

 (ലത്താഇഫ്)


وفي مجموع الفتاوى لابن تيميةج 23 ص131 ما نصه: سئل : عن صلاة نصف شعبان ؟ .فأجاب :إذا صلى الإنسان ليلة النصف وحده أو في جماعة خاصة كما كان يفعل طوائف من السلف فهو أحسن.
ഇബ്നുതൈമിയ്യ യോട്  ശഅബാൻ രാത്രിയിലെ നിസ്കാരത്തെ പറ്റി ചോദ്യം

അയാൾ ഉത്തരം പറഞ്ഞു
സലഫുകളിൽ വിഭാകങ്ങൾ പ്രവർത്തിച്ചത് പോലെ ഒറ്റക്കോ ജമാ അത്തായോ അന്ന് നിസ്കരിച്ചാൽ അത് ഏറ്റവും നല്ലതാണ്. (മജ്മൂ ഉ 23/131)

ثم قال ابن تيمية في مجموع الفتاوى ج23 ص 131: وأما ليلة النصف فقد روي في فضلها أحاديث وآثار ونقل عن طائفة من السلف أنهم كانوا يصلون فيها فصلاة الرجل فيها وحده قد تقدمه فيه سلف وله فيه حجة فلا ينكر مثل هذا. وأما الصلاة فيها جماعة فهذا مبني على قاعدة عامة في الاجتماع على الطاعات والعبادات فإنه نوعان أحدهما سنة راتبة إما واجب وإما مستحب كالصلوات الخمس والجمعة والعيدين. وصلاة الكسوف والاستسقاء والتراويح فهذا سنة راتبة ينبغي المحافظة عليها والمداومة. والثاني ما ليس بسنة راتبة مثل الاجتماع لصلاة تطوع مثل قيام الليل أو على قراءة قرآن أو ذكر الله أو دعاء . فهذا لا بأس به إذا لم يتخذ عادة راتبة .اهـ
ഇബ്ൻ തൈമി പറയുന്നു. ശഅബാൻ പകുതിയിലെ രാത്രിയുടെ മഹത്തത്തിൽ ധാരാളം ഹദീസുകളും അസറുകളും വന്നിറ്റുണ്ട്.സലഫുകളിൽ വിഭാഗം അന്നു നിസ്കാരം നിർവഹിച്ചതായി റിപ്പോർട്ടുണ്ട്

ഒറ്റക്ക് നിസ്കരിക്കുന്നതിന് സലഫുകളിൽ മാത്രകയുണ്ട്, അതിൽ അവർക്ക് തെളിവുണ്ട്.ഇത് പോലോത്തത് എത്രിക്ക പെടരുത്.

അതിലെ നിസ്കാരം റാതിബതാക്കാതിരുന്നാൽ തെറ്റല്ല
മജ് മൂഅ 23/ 131

وقال ابن تيمية في كتابه اقتضاء الصراط المستقيم: ليلة النصف من شعبان فقد روى في فضلها من الأحاديث المرفوعة والآثار ما يقتضي أنها ليلة مفضلة وأن من السلف من كان يخصها بالصلاة فيها. اهـ
ഇബ്നുതൈമിയ പറയട്ടെ .ശഅബാൻ പകുതിയിലെ രാത്രിയുടെ മഹത്തത്തിൽ നബി സ്വയിലേക്ക് ചേർന്നതും മറ്റു റിപ്പോർട്ടുകളും ഉണ്ട്.
മേൽ രാത്രിക്ക് മഹത്ത്വമുണ്ട് എന്ന് അവതേടുന്നുണ്ട് '
സലഫുകളിൽ അന്ന് പ്രതേകം നിസ്കരിച്ചവർ ഉണ്ട് ( 'ഇഖ്തി ഇ )

قال الذهبي في تذكرة الحفاظ في ترجمة الحافظ أبي القاسم ابن عساكر:

وقال المحدث بهاء الدين القاسم: كان أبي رحمه الله مواظبا على الجماعة والتلاوة، يختم كل جمعة ويختم في رمضان كل يوم ويعتكف في المنارة الشرقية، وكان كثير النوافل والأذكار، ويحيي ليلة النصف( أي من شعبان) والعيدين بالصلاة والذكر. اه


ـദഹബി പറയുന്നു .മുഹദ്ധിസ് ബഹാഉദ്ധീൻ റ പറത്തു
 എന്റെ പിതാവ്ശഅബാൻ പകുതിയിലെ രാത്രിയെ നിസ്കാരം കൊണ്ടും ദിക്റ് കൊണ്ടും ജീവിപ്പിക്കുന്നവരായിരുന്നു.( തദ് കിറ)

🌴🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/






കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ സുന്നത്തും ബിദ്അത്തുമാക്കി വഹാബികൾ !

കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ സുന്നത്തും ബിദ്അത്തുമാക്കി വഹാബികൾ !
കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ അനാചാരം - വഹാബീ മൗലവി സലാം സുല്ലമി !
കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കാന് പാടില്ലാ എന്ന് വഹാബി പുസ്തസകത്തില്
-----------------------------------------------------------------
ഒരു സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയുടെ വലതു ചെവിയില് ബാങ്കും ഇടതു ചെവിയില് ഇഖാമത്തും കൊടുക്കുന്ന സമ്പ്രദായം ഇസ്ലാമിലെ ആചാരമെന്ന നിലക്ക് ചിലർ നടപ്പാക്കുന്നത് കാണാം .ഇതിനു പ്രവാചക ചര്യയുടെ പിന്ബലം ഇതിനില്ലാ- എന്ന് വഹാബികളുടെ പുസ്തകത്തില് പച്ചയായി എഴുതി വെച്ചിരിക്കുന്നു.
( പുസ്തകം :- മുസ്ലിംകളിലെ അനാചാരങ്ങൾ
സലാം സുല്ലമി
പേജ് :- 16 )
കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ പ്രവാചക ചര്യയെന്ന് മറ്റൊരു മൗലവി!
കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുത്തു
-------------------------------------------------------------
നബി (സ) ഫാത്തിമ ബീവി പ്രസവിച്ചപ്പോൾ കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുത്തു.
പുസ്തകം :- പ്രവാചക ചര്യകൾ
പി.മൂസ മൗലവി
പേജ് :- 128

ബറാഅത്തുരാവിലെ യാസീൻ

*ബറാഅത്തുരാവിലെ യാസീൻ ❓*🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

❓പ്രശ്നം:മുജർറബാത്തുദ്ദൈറബി പേ: 19-ൽ ഇപ്രകാരം കാണുന്നു: യാസീൻ സൂറത്തിന്റെ ഖവാസ്സിൽ പ്പെട്ടതാണ്, ശഅ്‌ബാനിന്റെ പകുതിയുടെ രാത്രി മൂന്നു യാസീൻ ഓതുകയെന്നത്.1) ദീർഘായുസ്സിനെ കരുതി 2) ബലാഇനെ തടയുന്നതിനെ കരുതി 3) മനുഷ്യരെത്തൊട്ട് ഐശ്വര്യത്തിനെ കരുതി. ശേഷം ദുആ ചെയ്യാനും ഉണ്ട്. ഈ പറഞ്ഞതിന് അടിസ്ഥാനമുണ്ടോ ? തുഹ്ഫ: 3-463 ൽ ബറാഅത്തു രാവിലാണ് വിധി നിർണ്ണയിക്കപ്പെടുന്നത് ( ഫീഹാ യുഫ്റഖു.....) എന്ന അഭിപ്രായം ഗരീബും ശാദ്ദും ആണെന്നു പറഞ്ഞ നിലക്ക് ഈ അമൽ ബറാഅത്തു രാവിൽ ചെയ്യേണ്ടതുണ്ടോ ? ലൈലത്തുൽ ഖദ്റിൽ എന്തുകൊണ്ടാണ് ആരും ഇങ്ങനെ യാസീൻ ഓതാത്തതും കൽപ്പിക്കാത്തതും ?

☑ഉത്തരം: ലൈലത്തുൽ ഖദ്ർ റമളാനിലാണല്ലോ. അതിൽ നമസ്കാരം,ഇഅ്‌തികാഫ് തുടങ്ങി അനേകം പ്രത്യേക പുണ്യകർമ്മങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഒരാൾ ഖുർആൻ പാരായണം കൊണ്ടോ അതിൽ തന്നെ സൂറത്തു യാസീൻ ഓതിക്കൊണ്ടോ ആ രാത്രി സജീവമാക്കുകയാണെങ്കിലും അതിനു പുണ്യമുണ്ട്.ശർവാനി 3-462 നോക്കുക. ലൈലത്തുൽ ഖദ്ർ ശഅ്‌ബാൻ 15-ന്റെ രാവാണെന്നു ചിലർ അഭിപ്രായപ്പെട്ടതിനെയാണു തുഹ്ഫ :പ്രസ്തുത പേജിൽ (3- 463) ഒറ്റപ്പെട്ടതും ഗരീബുമെന്നു പറഞ്ഞിട്ടുള്ളത്.അല്ലാതെ ബറാഅത്തുരാവെന്ന നിലക്ക് ശഅ്‌ബാൻ 15-ന്റെ രാവിനു പുണ്യമുണ്ടെന്ന അഭിപ്രായത്തെക്കുറിച്ചല്ല. പ്രസ്തുത രാവിനു പ്രത്യേക സ്ഥാനമുണ്ടെന്നതിനും സവിശേഷമായ പാപമോചനവും ദുആക്കുത്തരവും ആ രാത്രിയിലുണ്ടെന്നതിനും ധാരാളം തെളിവുകളുണ്ടെന്നാണ് ഇമാം ഇബ്നുഹജർ (റ) വ്യക്തമാക്കിയിട്ടുള്ളത്.ഫതാവൽ കുബ്റാ 2-80.
    ബറാഅത്തു രാവിൽ മൂന്നു. യാസീനോതുന്നതിനുള്ള അടിസ്ഥാനം താങ്കളുദ്ധരിച്ച മുജർറബാത്തിലെ ഉദ്ധരിണിയിൽ തന്നെയുണ്ടല്ലോ. ' യാസീൻ സൂറത്തിന്റെ സവിശേഷതകളിൽ പെട്ടതാണു പ്രസ്തുത രാത്രിയിലെ പ്രത്യേക ഉദ്ദേശ്യത്തോടു കൂടെയുള്ള മൂന്നു യാസീൻ ഓതലെ 'ന്ന് 'ആരീഫീങ്ങളിൽ ചിലർ പറഞ്ഞതായാ'ണു പ്രസ്തുത ഉദ്ധരണിയിലുള്ളത്. ഇമാം ദൈറബി (റ) യുടെ മുജർറബാത്ത് എന്ന ഗ്രന്ഥം പേരു സൂചിപ്പിക്കുന്നതു പോലെ പരീക്ഷിച്ചുറപ്പിക്കപ്പെട്ട അനുഭവങ്ങൾ ക്രോഡീകരിച്ചിട്ടുള്ള ഗ്രന്ഥമാണ്. ആരിഫീങ്ങളിൽ ചിലർ പ്രസ്താവിച്ച പ്രസ്തുത മൂന്നു യാസീന്റെ കാര്യവും അനുഭവത്തിൽ ഫലപ്രദമെന്നു തെളിഞ്ഞിട്ടുള്ളതെന്ന അടിസ്ഥാനത്തിലാണു ദൈറബി (റ) തന്റെ മുജർറബാത്തിൽ ഉദ്ധരിച്ചിട്ടുള്ളത്. ഇതിൽ വിശ്വാസമുള്ളവർക്കു തദടിസ്ഥാനത്തിൽ ബറാഅത്തു രാവിൽ അമൽ ചെയ്യാം. ഇതു മാത്രമേ അദ്ദേഹവും ഉദ്ദേശിച്ചിട്ടുള്ളൂ. പണ്ഡിതന്മാർ പഠിപ്പിക്കാറുമുളളൂ.

 ✍🏻മൗലാനാ എ.നജീബ് മൗലവിയുടെ പ്രശ്നോത്തരം📗
 🔰ഭാഗം :മൂന്ന്, പേജ്: 103🔰

📩അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്💌

ബറാഅത്ത് രാവ്*

*ബറാഅത്ത് രാവ്* 🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ശഅ്ബാനിലെ പതിനഞ്ചാം രാവാണ് "ബറാഅത്ത് രാവ് " ഈ രാവിന് പുണ്യവും പവിത്രതയുമുണ്ടെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസുകളും വ്യക്തമാക്കുന്നു. ഖുര്‍ആനിലെ 44 -ാം അധ്യായത്തിലെ മൂന്നാം സൂക്തം പരാമര്‍ശിക്കുന്ന അനുഗൃഹീത രാവ് ( ലൈലത്തുല്‍ മുബാറക ) കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ബറാഅത്ത് രാവാണെന്ന് നിരവധി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്.
ബറാഅത്ത് രാവിന്റെ ശ്രേഷ്ഠത വിവരിച്ച് കൊണ്ട് ഇമാം റാസി (റ) രേഖപ്പെടുത്തുന്നു: അഞ്ച് സിവിശേഷതകള്‍ ബറാഅത്ത് രാവിനുണ്ട്. ഒന്ന്, യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളും അതില്‍ തീരുമാനിക്കപ്പെടും. അല്ലാഹു പറയുന്നു. ”യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളും അതില്‍ തീരുമാനിക്കപ്പെടും” ( സൂറത്തുല്‍ ദ്ദുഖാന്‍ 4 ) രണ്ട്, ബറാഅത്ത് രാവിലെ ആരാധനകള്‍ അതിവിശിഷ്ടമാണ്. നബി ( സ്വ ) പറയുന്നു. ബറാഅത്ത് രാവില്‍ കൂടുതല്‍ നിസ്‌കരിക്കുന്നവര്‍ക്ക് മലക്കുകള്‍ പാപമോചനമര്‍ഥിക്കും. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്തയറിയിക്കും. ആപത്തുകളില്‍ നിന്ന് അവനെ രക്ഷപ്പെടുത്തും. പിശാചിന്റെ ചതിപ്രയോഗങ്ങളില്‍ നിന്ന് അവനെ തട്ടിമാറ്റും. മൂന്ന്, ബറാഅത്ത് രാവില്‍ അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കും. നബി ( സ്വ ) പറയുന്നു. കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണമനുസരിച്ച് ഈ രാത്രിയില്‍ ( ബറാഅത്ത് രാവില്‍ ) അല്ലാഹു എന്റെ സമുദായത്തിന് അനുഗ്രഹം ചൊരിയും. നാല്, പ്രത്യേകം പാപമോചനം നല്‍കപ്പെടും. നബി (സ്വ) പറയുന്നു. ബറാഅത്ത് രാവില്‍ എല്ലാ മുസ്‌ലിംകള്‍ക്കും അല്ലാഹു ദോഷങ്ങള്‍ പൊറുത്തു കൊടുക്കും. അഞ്ച് വിഭാഗം ആളുകള്‍ക്കൊഴികെ. മദ്യപാനം ശീലമാക്കിയവന്‍, മനസ്സില്‍ വദ്വേഷവും പേറി നടക്കുന്നവന്‍, വ്യഭിചാരം പതിവാക്കിയവന്‍, മാതാപിതാക്കളെ വെറുപ്പിച്ചവന്‍, ജോത്സ്യന്‍ /കൂടോത്രക്കാരന്‍ എന്നിവരാണവര്‍.
അഞ്ച്, നബി ( സ്വ ) തങ്ങള്‍ക്ക് സമുദായത്തിന് ശിപാര്‍ശ പറയാനുള്ള അധികാരം പൂര്‍ണമായി നല്‍കപ്പെട്ട ദിവസമാണിത്. ശഅ്ബാന്‍ പതിമൂന്നിന് ശിപാര്‍ശക്കുള്ള മൂന്നിലൊന്ന് അധികാരവും 14 ന് മൂന്നില്‍ രണ്ട് അധികാരവും 15 ന് പൂര്‍ണ അധികാരവും നബി ( സ്വ ) തങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഇതിനായി പ്രസ്തുത മൂന്ന് രാവുകളിലും നബി ( സ്വ )ഏറെ സമയം പ്രാര്‍ഥിച്ചിരുന്നതായും ഹദീസില്‍ കാണാം.
പ്രമുഖ കര്‍മ ശാസ്ത്ര പണ്ഡിതനായ ഇബ്‌നു ഹജറില്‍ ഹൈതമി (റ)തന്റെ ‘ഫതാവല്‍ കുബ്‌റ’യില്‍ പറയുന്നു. ബറാഅത്ത് രാവിന് മഹത്വമുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. ആ രാവില്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കും. പാപങ്ങള്‍ പൊറുക്കപ്പെടും. അതു കൊണ്ടാണ് ബറാഅത്ത് രാവില്‍ പ്രാര്‍ഥനക്കുത്തരം ലഭിക്കുമെന്ന് ഇമാം ശാഫിഈ (റ) വ്യക്തമാക്കിയത്.
ബറാഅത്ത് എന്ന പദത്തിനര്‍ഥം ‘മോചനം’ എന്നാണ്. നരക ശിക്ഷക്കര്‍ഹരായ നിരവധി അടിമകളെ ആരാവില്‍ അല്ലാഹു മോചിപ്പിക്കുമെന്നതുകൊണ്ടാണ് പ്രസ്തുത രാവിന് ബറാഅത്ത് അഥവാ മോചനത്തിന്റെ രാവ് എന്ന പേര് വന്നത്. ലൈലതുര്‍റഹ്മ ( കാരുണ്യത്തിന്റെ രാവ് ) ലൈലതുല്‍ മുബാറക്ക( അനുഗൃഹീത രാവ് ) എന്നീ പേരുകളിലും ബറാഅത്ത് രാവ് അറിയപ്പെടുന്നു.
ബറാഅത്ത് രാവിന്റെ മഹത്വങ്ങള്‍ സൂചിപ്പിക്കുന്ന നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഇബ്‌നു ഉമര്‍(റ) നിവേദനം: നബി( സ്വ ) പറഞ്ഞു. അഞ്ച് രാവുകളിലെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാതിരിക്കില്ല. വെള്ളിയാഴ്ച രാവ്, റജബ് മാസം ഒന്നാം രാവ്, ലൈലത്തുല്‍ ഖദ്ര്‍, പെരുന്നാള്‍ രാവ്, ബറാഅത്ത് രാവ് എന്നിവയാണത്. ആഇശാ ബീവി (റ) വില്‍ നിന്ന് നിവേദനം. ഒരിക്കല്‍ നബി ( സ്വ ) എന്നോട് ചോദിച്ചു. ”ആഇശാ, ശഅ്ബാന്‍ പതിനഞ്ചിന്റെ മഹത്വം അറിയുമോ? ഞാന്‍ പറഞ്ഞു: എനിക്ക് പറഞ്ഞു തന്നാലും. ഉടനെ നബി ( സ്വ ) വിശദീകരിച്ചു. ”ഈ വര്‍ഷം ജനിക്കുന്നവരും മരിക്കുന്നവരുമായ എല്ലാ മനുഷ്യരെയും ആ രാവില്‍ നിശ്ചയിക്കപ്പെടും. മനുഷ്യരുടെ കര്‍മങ്ങള്‍ ആ രാവില്‍ സ്വീകരിക്കപ്പെടും. അവരുടെ ഭക്ഷണങ്ങള്‍ അതില്‍ ഇറങ്ങുകയും ചെയ്യും. ( ബൈഹഖി )
ബറാഅത്ത് രാവില്‍ ഇശാഅ് മഗ്‌രിബിനിടയില്‍ മൂന്ന് യാസീന്‍ ഓതി ദുആ ചെയ്യുന്നത് മുമ്പ് കാലം മുതലേ നടന്നുവരുന്ന പുണ്യ കര്‍മമാണ്. നല്ലൊരു രാവ് എന്ന നിലയിലും യാസീന്‍ ഓതി ദുആ ചെയ്താല്‍ പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലുമായിരിക്കണം മുന്‍ഗാമികള്‍ ഇത് പതിവാക്കിയത്.
ആദ്യത്തെ യാസീന്‍ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയും രണ്ടാമത്തേത് സമ്പത്ത്, സന്താനങ്ങള്‍, വീട്, കുടുംബം എന്നിവയിലെല്ലാം ഐശ്വര്യമുണ്ടാകാന്‍ വേണ്ടിയും മൂന്നാമത്തേത് അവസാനം നന്നാകാനും വിശ്വാസത്തോടെ മരിക്കാനും എന്ന് കരുതിക്കൊണ്ടാണ് പാരായണം ചെയ്യേണ്ടത്. ആയുസ്സ്, ഭക്ഷണം, മറ്റനുഗ്രഹങ്ങള്‍ എന്നിവയെല്ലാം കണക്കാക്കപ്പെടുന്ന ബറാഅത്ത് രാവില്‍ പ്രസ്തുത കാര്യങ്ങള്‍ സഫലമാകുന്നതിന് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുക എന്നത് എന്തുകൊണ്ടും പ്രസക്തമാണ്.
ബറാഅത്ത് രാവ് പരാമര്‍ശിക്കപ്പെടുന്ന ഖുര്‍ആനിലെ അധ്യായമാണ് സൂറത്തുദ്ദുഖാന്‍. അതുകൊണ്ടു തന്നെ ബറാഅത്ത് രാവില്‍ പ്രസ്തുത സൂറത്ത് മുന്‍ഗാമികള്‍ പതിവാക്കുകയും പതിവാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
‘ലാ ഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക ഇന്നീ കുന്‍തു മിനല്ലാലിമീന്‍’ എന്ന ദിക്ര്‍ ബറാഅത്ത് രാവില്‍ കൂടുതലായി ചൊല്ലുന്ന പക്ഷം ആ വര്‍ഷം എല്ലാ ആപത്തുകളില്‍ നിന്നും അല്ലാഹു അവന് രക്ഷ നല്‍കുമെന്നും കടങ്ങള്‍ വീടുമെന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശഅബാന്‍ 15ന് പകല്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. ഇമാം റംലി (റ) ഫതാവയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ”ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ നിങ്ങള്‍ നിസ്‌കരിക്കുകുയും അതിന്റെ പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക” ( ഇബ്‌നുമാജ ). ചുരുക്കത്തില്‍ ബറാഅത്ത് രാവും തുടര്‍ന്ന് വരുന്ന പകലും ആരാധനാകര്‍മങ്ങള്‍ കൊണ്ട് ധന്യമാക്കാനും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും പ്രമാണങ്ങള്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നതാണിവിടെ കാണാന്‍ കഴിയുന്നത്.
_____________ <> ____________

ഇസ്തിഗാസ :ارتكبت മൗലിദ് കിതാബ്

*●

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
ﺇﺭﺗﻛﺒﺖ ﻋﻠﻰ اﻟﺨﻄﺎ ﻏﻴﺮ ﺣﺼﺮ ﻭ ﻋﺪﺩ ؛ ﻟﻚ ﺃﺷﻜﻮ ﻓﻴﻪ ﻳﺎ ﺳﻴﺪﻱ ﺧﻴﺮ ﺍﻟﻨﺒﻲ*



*‘ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയി നബിയേ.. നബിമാരിൽ ഉത്തമനായവരേ, അങ്ങയോട് മാത്രമാണ് ഞാൻ ആവലാദി ബോധിപ്പിക്കുന്നത്..'*

📖,അള്ളാഹു ഖുർഃആനിലൂടെ പറയുന്നത് പാപം പൊറുക്കാൻ
അള്ളാഹുവിലേക്ക് നബി (സ) മുന്‍ നിര്‍ത്തി തേടാനാണ്്.


وَلَوْأَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جاؤُكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّاباً رَحِيماً [النِّسَاءِ: ٦٤]
*പാപം ചെയ്ത് പോയ  എന്‍റെ അടിമകള്‍ നബിയേ അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് അവര് പാപ മോചനം തേടുകയും അതിന് പുറമെ  അവര്‍ക്ക് വേണ്ടി നബിയേ അങ്ങ് പാപ മോചനം തേടുകയും ചെമയ്താല്‍ റബ്ബ് അവരുടെ തൗബ സ്വീകരിക്കുന്നതാണ്.*

നബിതങ്ങളോട് ശഫാഅത്ത് തേടുന്നവര്‍ മുശിക്കുകളാണെന്നു വാദിക്കുന്നവര്‍ പച്ചയായി ആയത്ത് നിഷേധമാണ് നടത്തുന്നത്.

ഇതു വ്യക്തമാക്കുന്ന
ഇമാം റാസീ  (റ)വിന്‍റെ വ്യാഖ്യാനം കൂടി വായിക്കാവുന്നത് ഉപകാരപ്പെടുന്നതാണ്.


وَالْآيَةُ تَدُلُّ عَلَى أَنَّ الرَّسُولَ مَتَى اسْتَغْفَرَ لِلْعُصَاةِ وَالظَّالِمِينَ فَإِنَّ اللَّهَ يَغْفِرُ لَهُمْ، وَهَذَا يَدُلُّ عَلَى أَنَّ شَفَاعَةَ الرَّسُولِ فِي حَقِّ أَهْلِ الْكَبَائِرِ مَقْبُولَةٌ فِي الدُّنْيَا، فَوَجَبَ أَنْ تَكُونَ مَقْبُولَةً فِي الْآخِرَةِ، لِأَنَّهُ لَا قَائِلَ بِالْفَرْقِ.

(തഫ്സീറുല്‍കബീര്‍ 3/500 റാസീ)



മന്‍ഖൂസ് മൗലീദിലെ ഈ ശശഫാഅത്ത് തേട്ടത്തെ ശിര്‍ക്കാണെന്ന് വരുത്തി തീര്‍ക്കാന്‍ വിമര്‍ശകര്‍ ഓതുന്ന ആയത്തിലൊന്നും ശഫാഅത്ത് നിരോധിക്കുന്നേയില്ല.


*ﻭَﺍﻟَّﺬِﻳﻦَ ﺇِﺫَﺍ ﻓَﻌَﻠُﻮﺍ ﻓَﺎﺣِﺸَﺔً ﺃَﻭْ ﻇَﻠَﻤُﻮﺍ ﺃَﻧْﻔُﺴَﻬُﻢْ ﺫَﻛَﺮُﻭﺍ ﺍﻟﻠَّﻪَ ﻓَﺎﺳْﺘَﻐْﻔَﺮُﻭﺍ ﻟِﺬُﻧُﻮﺑِﻬِﻢْ ﻭَﻣَﻦْ ﻳَﻐْﻔِﺮُ ﺍﻟﺬُّﻧُﻮﺏَ ﺇِﻟَّﺎ ﺍﻟﻠَّﻪُ ﻭَﻟَﻢْ ﻳُﺼِﺮُّﻭﺍ ﻋَﻠَﻰٰ ﻣَﺎ ﻓَﻌَﻠُﻮﺍ ﻭَﻫُﻢْ ﻳَﻌْﻠَﻤُﻮﻥَ*

_വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അതിക്രമം കാണിക്കുകയോ ചെയ്താല് അപ്പോള്തന്നെ അല്ലാഹുവെ ഓര്ക്കുന്നവരാണവര്; തങ്ങളുടെ പാപങ്ങള്ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള് പൊറുക്കാന് അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള് ചെയ്തുപോയ തെറ്റുകളില് ബോധപൂര്വം ഉറച്ചുനില്ക്കുകയില്ല._
_*(ആലു ഇമ്രാൻ 3:135 ‏)*_

*☝🏻’പാപമോചനം അള്ളാഹുവിനോട്  തേടാന്‍ കല്‍പികുകന്നത് ശഫാഅത്തിനെതിരാവുന്നത് എങ്ങനെയാണാവോ..?*




ആ ആയത്ത് തവസ്സുലും ശഫാഅത്തും പഠിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞത് ഇമാം നസാഈ(റ)
ഇമാം ഖുര്‍ത്വുബീ(റ)
ഇമാം ഇബ്നുകസ്വീര്‍
ഇമാം സുംഹൂദീ (റ)
ഇമാം ഇബ്നുഹജര്‍(റ)
ഇമാം സുയൂഥ്വി(റ)
ഇമാം സുബുകി(റ) തുടങ്ങിവരാണ്.

തൽഖീൻഇമാം നവവി(റ) ശറഹുൽ മുഹദ്ദബിൽ പറയുന്നു

തൽഖീൻ ചൊല്ലിക്കൊടുക്കൽ 🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 സുന്നത്താണ്.
ഇമാം നവവി(റ) ശറഹുൽ മുഹദ്ദബിൽ പറയുന്നു



(الرَّابِعَةُ) قَالَ جَمَاعَاتٌ مِنْ أَصْحَابِنَا يُسْتَحَبُّ تَلْقِينُ
الْمَيِّتِ عَقِبَ دَفْنِهِ فَيَجْلِسُ عِنْدَ رَأْسِهِ إنْسَانٌ وَيَقُولُ يَا فُلَانَ ابْنَ فُلَانٍ وَيَا عَبْدَ اللَّهِ ابن أَمَةِ اللَّهِ اُذْكُرْ الْعَهْدَ الَّذِي خَرَجْت عَلَيْهِ مِنْ الدُّنْيَا شَهَادَةَ أَنْ لا اله وَحْدَهُ لَا شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّ الْجَنَّةَ حَقٌّ وَأَنَّ النَّارَ حَقٌّ وأن البعث حق وأن الساعة آتية لاريب فِيهَا وَأَنَّ اللَّهَ يَبْعَثُ مَنْ فِي الْقُبُورِ وَأَنَّك رَضِيت بِاَللَّهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَبِيًّا وَبِالْقُرْآنِ إمَامًا وَبِالْكَعْبَةِ قِبْلَةً وَبِالْمُؤْمِنِينَ إخْوَانًا زَادَ الشَّيْخُ نَصْرٌ ربي الله لا إله الا هو عله تَوَكَّلْت وَهُوَ رَبُّ الْعَرْشِ الْعَظِيمِ فَهَذَا التَّلْقِينُ عندهم مستحب ممن نَصَّ عَلَى اسْتِحْبَابِهِ الْقَاضِي حُسَيْنٌ وَالْمُتَوَلِّي وَالشَّيْخُ نَصْرٌ الْمَقْدِسِيُّ وَالرَّافِعِيُّ وَغَيْرُهُمْ وَنَقَلَهُ الْقَاضِي حُسَيْنٌ عَنْ أَصْحَابِنَا مُطْلَقًا وَسُئِلَ الشَّيْخُ أَبُو عَمْرِو بْنُ الصَّلَاحِ رَحِمَهُ اللَّهُ عَنْهُ فَقَالَ التَّلْقِينُ هُوَ الَّذِي نَخْتَارُهُ وَنَعْمَلُ بِهِ قَالَ وَرَوَيْنَا فِيهِ حَدِيثًا مِنْ حَدِيثِ أَبِي أُمَامَةَ لَيْسَ إسْنَادُهُ بِالْقَائِمِ لَكِنْ اُعْتُضِدَ بِشَوَاهِدَ وَبِعَمَلِ أَهْلِ الشَّامِ قَدِيمًا هَذَا كَلَامُ أَبِي عَمْرٍو قُلْت حَدِيثُ أَبِي أُمَامَةَ رَوَاهُ أَبُو الْقَاسِمِ الطَّبَرَانِيُّ فِي مُعْجَمِهِ بِإِسْنَادٍ ضَعِيفٍ وَلَفْظُهُ عَنْ سَعِيدِ بْنِ عَبْدِ اللَّهِ الْأَزْدِيِّ قَالَ " شَهِدْتُ أَبَا أُمَامَةَ رَضِيَ اللَّهُ عَنْهُ وَهُوَ فِي النَّزْعِ فَقَالَ إذَا مِتُّ فَاصْنَعُوا بِي كَمَا أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ إذَا مَاتَ أَحَدٌ مِنْ إخْوَانِكُمْ فَسَوَّيْتُمْ التُّرَابَ عَلَى قَبْرِهِ فَلْيَقُمْ أَحَدُكُمْ عَلَى رَأْسِ قَبْرِهِ ثُمَّ لِيَقُلْ يَا فُلَانَ ابْنَ فُلَانَةَ فَإِنَّهُ يَسْمَعُهُ وَلَا يُجِيبُ ثُمَّ يَقُولُ يَا فُلَانَ ابْنَ فُلَانَةَ فَإِنَّهُ يَسْتَوِي قَاعِدًا ثُمَّ يَقُولُ يا فلان ابن فُلَانَةَ فَإِنَّهُ يَقُولُ أَرْشِدْنَا رَحِمَك اللَّهُ وَلَكِنْ لا تشعرون فَلْيَقُلْ اُذْكُرْ مَا خَرَجْت عَلَيْهِ مِنْ الدُّنْيَا شَهَادَةِ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّك رَضِيت بِاَللَّهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ نَبِيًّا وَبِالْقُرْآنِ إمَامًا فَإِنَّ مُنْكَرًا وَنَكِيرًا يَأْخُذُ كُلُّ وَاحِدٍ مِنْهُمَا بِيَدِ صَاحِبِهِ وَيَقُولُ انْطَلِقْ بِنَا مَا نَقْعُدُ عِنْدَ مَنْ لُقِّنَ حُجَّتَهُ فَقَالَ رَجُلٌ يَا رَسُولَ اللَّهِ فَإِنْ لَمْ نَعْرِفْ أُمَّهُ قَالَ فَيَنْسُبُهُ إلَى أُمِّهِ حَوَّاءَ يَا فُلَانَ ابْنَ حَوَّاءَ " قُلْتُ فَهَذَا الْحَدِيثُ وَإِنْ كَانَ ضَعِيفًا فَيُسْتَأْنَسُ بِهِ وَقَدْ اتَّفَقَ عُلَمَاءُ الْمُحَدِّثِينَ وَغَيْرُهُمْ عَلَى الْمُسَامَحَةِ فِي أَحَادِيثِ الْفَضَائِلِ وَالتَّرْغِيبِ وَالتَّرْهِيبِ وَقَدْ اُعْتُضِدَ بِشَوَاهِدَ مِنْ الْأَحَادِيثِ كَحَدِيثِ 

ഇസ്തിഗാസ اذا سألت فا اسال الله നീ ചോദിച്ചാൽ അല്ലാഹു വിനോട്


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
,


ചോദ്യം

 നീ ചോദിക്കു ക യാണെ ങ്കിൽ
അല്ലാഹുവോട് ചോദിക്കുക. നീ സഹായം
തേടുകയാണങ്കിൽ അല്ലാഹുവാട്
സഹായം തേടുക.(തുർമുദി:2440)

ഈ ഹദീസ് മഹാന്മാരോട് മുഅ ജി സത്ത് കറാമത്ത് കൊണ്ടോ അഭൗതികമായ നിലക്കോ സഹായം തേടൽ ശിർക്കാണന്ന് വരുമോ?

ഉത്തരം

ഈ ഹദീസ് ഭൗതികവും അഭൗതിക
വും, മറഞ്ഞതും തെളിഞ്ഞതും, സൃഷ്ടി
കളുടെ കഴിവിന്നധീനവും അതീതവുമായ
മുഴുവൻ വിഷയങ്ങളും അല്ലാഹുവിനോട്
ചോദിക്കണമെന്നാണ് പഠിപ്പിക്കുന്നത്.
ഹദീസിന്റെ ബാക്കിഭാഗം കൂടി വായി
ച്ചാൽ ഇക്കാര്യം വ്യക്തമാകുന്നതാണ്.
അപ്പോൾ അല്ലാഹു നൽകുന്ന സഹായമെന്ന നിലക്ക് ഭൗതിക മായ കാര്യ ങ്ങ ൾഅല്ലാഹു അല്ലാത്തവരോട് ചോദിക്കുന്നത് ഈ ഹദീസിന്നെതിരല്ലാത്തപോലെ അതേ
വീക്ഷണത്തിൽ മഹാന്മാരോട് നടത്തുന്ന
ഇസ്തിഗാസയും ഹദീസിന്നെതിരല്ല.


ഭൗതികത്തെയും അഭൗതികത്തയും
ഈഹദീസ് ഉൾക്കൊള്ളിക്കുമെന്നിരിക്ക
അഭൗതികത്തിൽ മാത്രം അതിനെ പരിമി
തപ്പെടുത്തുന്നത് തികച്ചും അന്യായമാണ്.

ഭൗതികമായ കാര്യങ്ങൾ അല്ലാഹു അല്ലാ
ത്തവരോട് ചോദിക്കാമെന്നറിയിക്കുന്ന
മറ്റു പ്രമാണങ്ങൾ ഉള്ളതുകൊണ്ടാണ്
അവയെ ഈ ഹദീസിൽ നിന്ന് ഒഴിവാക്കു
ന്നതെങ്കിൽ അഭൗതികമായ കാര്യങ്ങൾ


അല്ലാഹു അല്ലാത്തവരോട് ചോദിക്കാമെ
ന്നറിയിക്കുന്ന തെളിവുകളു മുണ്ടല്ലോ.
എന്നിരിക്കെ ഒന്നിനെ കൊള്ളുകയും
മറ്റേതിനെ തള്ളുകയും ചെയ്യുന്നത്
തികച്ചും അ ന്യായമല്ലേ?. ഹദീസിന്റെ
പൂർണ്ണ രൂപം ഇങ്ങനെയാണ്.

عن ابن عباس قال گنت خلف رسول اللله صلي الله عليه وسلم يوما، فقال: يا
غلام إني أعلمك كلمات، احفظ الله يحفظك، احفظ الله تجده
تجاهك ، إذا سألت فاسأل الله، وإذا استعنت فاستعن بالله ،
واعلم أن الأمة لو اجتمعت على أن ينفعوك بشي لم ينفعوك
الأبشيء قد كتبه الله لك، ولو اجتمعوا على أن يضروك
بشي لم يضروك إلا بشيئ قد كتبه الله عليك، رفعت الأقلام

جامع الترمذي ٢٤٤٠
ഇബ്നു അബ്ബാസ് (റ) യിൽ നിന്നു
നിവേദനം. ഒരു ദിവസം ഞാൻ നബി
صلي الله عليه وسلم
യുടെ പിന്നിലുണ്ടായിരുന്നു. അപ്പോൾ
നബി صلي اللهഎന്നോട് പറഞ്ഞു. മോനേ!
നിനക്കു ഞാൻ ചില കാര്യങ്ങൾ പഠിപ്പി
ച്ചുതരാം. നീ അല്ലാഹുവെ സൂക്ഷിക്കുക,
എന്നാൽ അല്ലാഹു നിന്നെയും സൂക്ഷി
ക്കും. നീ അല്ലാഹുവെ സൂക്ഷിക്കുക,
എന്നാൽ അല്ലാഹുവെ നിന്റെ മുമ്പിൽ
നിനക്ക് എത്തിക്കാനാവും. നീ ചോദിക്കു
കയാണെങ്കിൽ അല്ലാഹുവോട് ചോദിക്കു
ക. നീ സഹായം തേടുകയാണെങ്കിൽ
അല്ലാഹുവോട് സഹായം തേടുക. നീ
അറിയുക. സമുദായം മുഴുവനും നിന
ക്കൊരു ഉപകാരം ചെയ്യാൻ വിചാരിച്ചാൽ
അല്ലാഹു നിനക്കു കണക്കാക്കിയ ഉപകാ
രമല്ലാതെ അവർക്ക് നിനക്കുചെയ്തത
രാൻ കഴിയില്ല. സമുദായം ഒന്നടങ്കം നിന
ക്കൊരു ഉപ്രദവം ചെയ്യാൻ വിചാരിച്ചാൽ

അല്ലാഹു നിനക്കു കണക്കാക്കിയ ഉപ്രദ
വമല്ലാതെ നിനക്കേൽപ്പിക്കാൻ അവർക്കാവില്ല. പേനകൾ ഉയർത്തപ്പെടുകയും ഏടു
കൾ വറ്റിപ്പോവുകയും ചെയ്തിരുക്കുന്നു.
(എല്ലാം തീരുമാനിച്ചു കഴിഞ്ഞു എന്നർ
ത്ഥം)

ഖദ്ർ ഖളാഇലൂള്ള വിശ്വാസമാണ്
ഹദീസിലെ വിഷയം. അഥവാ അല്ലാഹു
വിന്റെ തീരുമാനത്തെ മറികടന്ന് ഒരാൾ
ക്കും യാതൊന്നും ചെയ്യാൻ സാധ്യമല്ല.
ഈമാൻ കാര്യങ്ങളിൽ ആറാമ ത്ത ത്
നന്മയും തിന്മയും അല്ലാഹുവിൽ നിന്നാ
ണ് എന്നതാണല്ലോ. അതേ ആശയം
തന്നെ യാണ് ഈ ഹദീസും നമുക്ക്
പകർന്നു തരുന്നത്. അതിനാൽ അല്ലാഹു
നന്മ ഉദ്ധേശിച്ചു യാൾക്ക് തിന്മ വരുത്തു
വാനോ അല്ലാഹു തിന്മ ഉദ്ധേശിച്ചയാൾക്ക്
നന്മ ചെയ്യുവാനോ കഴിവുള്ള ഒരാളും
ലോകത്തില്ലെന്നാണ് പ്രസ്തുത ഹദീസ്
നൽകുന്ന പാഠം. അപ്രകാരം ചെയ്യാൻ
കഴിവുള്ളവർ ഉണ്ടെന്ന് വിശ്വസിച്ച് അത്ത
രക്കാരോട് ചോദിക്കുന്ന തിനു ഹദീസ്
എതിരാണ്. ആ വിശ്വാസത്തോടുകൂടെയ
ല്ലാതെ ഭൗതികമോ അഭൗതികമോ ആയ
കാര്യങ്ങൾ അല്ലാഹു അല്ലാത്തവരോട്
ചോദിക്കുന്നതിനു ഹദീസ് എതിരല്ല.
പ്രസ്തുത ഹദീസിൽ “നീ ചോദിക്കു
കയാണെങ്കിൽ അല്ലാഹുവോട് ചോദി
ക്കുക' എന്നിടത്ത് ചോദിക്കപ്പെടുന്ന
കാര്യം (മഫ്ളൽ) പറയാത്തതുകൊണ്ട്
എന്ത് ചോദിക്കുകയാണെങ്കിലും അല്ലാഹു
വോടു ചോദിക്കുക എന്ന അർത്ഥം ലഭി
ക്കുന്നു. അഥവാ ഭൗതികവും അഭൗതിക
വുമായ കാര്യങ്ങൾ അല്ലാഹുവോടുമാ
ത്രമേ ചോദിക്കാവൂ എന്നർത്ഥം. ഈ ഹദീ
സിനെ പണ്ഡിതന്മാർ വിശദീകരിക്കുന്നതു
കാണുക. പുത്തൻ പ്രസ്താനക്കാർ ഉദ്ധ
രിക്കാറുള്ള തുഹ്ഫത്തുൽ അഹ്ദി(8/
308)യിൽ നിന്നു വായിക്കുക

وإذا استعنت) أي أردت الإستعانة في الطاعة وغيرها من
أمور الدنيا والآخرة (تحفة الأحوذي: ۳۰۸/۶)

ഇബാദ ത്തിനും മറ്റു ഐഹികവും
പാരത്രികവുമായ കാര്യങ്ങൾക്കും നീസഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക.
 തുഹ്ഫത്തുൽ അഹ് വദി 6/3 08


സുബ്ദുസ്സലാം എന്ന ഗ്രന്ഥത്തിൽ പറ
യുന്നു.

 وقوله إذا استعنت فاستعن بالله مأخوذ من قوله وإياك نستعين
 أي تفرده بالإستعانة، أمره  أن يستعين بالله
في كل أموره (سبل السلام: ۱۱۲/۷)

നീ സഹായം ചോദിക്കുകയാണ
ങ്കിൽ അല്ലാഹുവോട് ചോദിക്കുക. എന്ന
ആശയം “നിന്നോടു ഞങ്ങൾ
സഹായം തേടുന്നു" എന്നതിൽ നിന്നെ
ടുത്തതാണ്. എല്ലാകാര്യങ്ങളിലും അല്ലാ
ഹുവോട് സഹായം തേടാനാണ് ഇബ്
അബ്ബാസി(റ)നോട് നബി(സ)കൽപ്പിച്ചത്.
(സുബുലുസ്സലാം.1/112)

ഇതേ വിവരണം മറ്റു ഗ്രന്തങ്ങളിലും
കാണാം. ചുരുക്കത്തിൽ അല്ലാഹുവിന്റെ
തീരുമാനം മറികടന്ന് ഉപകാരമോ ഉപദ്ര
വമോ വരുത്താൻ കഴിയുന്ന ഒരാളും
ഇല്ലാത്ത തുകൊണ്ട് അല്ലാഹുവോടുമാ
ത്രമേ ചോദിക്കാവു എന്നാണ് ഹദീസിന്റെ
താൽപര്യം.

 ഭൗതികമായ കാര്യങ്ങളിൽ
അല്ലാഹു അല്ലാത്തവരോട് ചോദിക്കുന്നത്
അല്ലാഹുവിന്റെ തീരുമാനം മറികടന്ന്
അവർക്ക് ഉപകാരോപദ്രവങ്ങൾ വരു
ത്താൻ കഴിയുമെന്ന വീക്ഷണത്തോടെ
അല്ലല്ലോ. പ്രത്യുത അ ല്ലാഹുവിന്റെ
നിർദേശം സ്വീകരിച്ചും അല്ലാഹു അടിമ
കളെ സഹായിക്കുന്നത് മറ്റു സൃഷ്ടികൾ
മുഖേന ആയതുകൊണ്ടുമാണല്ലോ. അതേപോലെ അമ്പിയാ ഔലിയാക്കളോട്
അഭൗതിക മാർഗ്ഗത്തിലൂടെ സുന്നികൾ
സഹായം തേടുന്നത് അല്ലാഹുവിന്റെ
തീരുമാനം മറികടന്ന് അവർക്ക് ഉപകാരോപ്രദവങ്ങൾ വരുത്താൻ കഴിയുമെന്ന നിലക്കല്ല.

മറിച്ച് അല്ലാഹു അ വർ ക്കു
നൽകുന്ന മുഅ്ജിസത്തുകൊണ്ടും കറാ
മത്തുകൊണ്ടും അല്ലാഹുവിന്റെ അനുവാ
ദത്തോടു കൂടിയും ഇറാദത്തോടുകൂടിയും
അവർ സഹാ യിക്കുമെന്ന വിശ്വാ സ
ത്തോടെ മാത്രമാണ്. ആദ്യത്തെതിന്
പ്രസ്തുത ഹദീസ് എതിരല്ലാത്തപോലെ
രണ്ടാമത്തേതിനും ഹദീസ് എതിരല്ല.


ഫാതിഹയിലെ നിന്നോട്
ഞങ്ങൾ സഹായം തേടുന്നു എന്ന വചന
ത്തിനും എല്ലാ വിഷയത്തിനും എന്നു ത
ന്നെയാണ് വിവക്ഷ.

അവിടെ മനുഷ്യക
ഴീവീന്നതീതമായ വിഷ യ ങ്ങ ളി ൽ
നിന്നോടു മാത്രം ഞങ്ങൾ സഹായം
തേടുന്നു എന്ന അർത്ഥ കൽപന പുത്തൻ
പ്രസ്ഥാനക്കാരുടെ സൃഷ്ടിയാണ്.

പൂർവ്വകാല മുഫസ്സിറുകളിൽ ഒരാളും അത്തരമൊരു അർത്ഥം അതിനു നൽകിയിട്ടില്ല


അങ്ങനെയുണ്ടകിൽ അതാണ് ഇവർ തെളിയിക്കേണ്ടത് '

മഹാനായ മുഫസ്സിറുകളുടെ നേതാവ്ഇബ്നു അബ്ബാസ് (റ)നെ ഉദ്ധരിച്ച് ഇബ്കസീർ എഴുതുന്നു.



وإياك نستعينه على طاعتك وعلى أمورنا گلها

നിനക്ക് ഇബാദത്തെടുക്കുന്നതിനും
ഞങ്ങളുടെ എല്ലാകാര്യങ്ങൾക്കും നിന്നോ
ട് ഞങ്ങൾ സഹായം തേടുന്നു (ഇബ്

കസീർ) അബൂജഅ്ഫർ(റ)പറയുന്നു.

قال أبو جعفر ومعنى قوله وإياك نستعين وإياك ربنا نستعين
على عبادتنا إياك، وطاعتنا لك، وفي أمورنا كلها (جامع البيان)

നിന്നോട് ഞങ്ങൾ സഹായം തേടുന്നു
എന്നതിനർത്ഥം ഞങ്ങളുടെ രക്ഷിതാവേ!
നിനക്ക് ഞങ്ങൾ ചെയ്യുന്ന ആരാധന
യിലും ഞങ്ങളുടെ മറ്റെല്ലാ കാര്യങ്ങളിലും
നിന്നോട് ഞങ്ങൾ സഹായം തേടുന്നു എ
ന്നാണ്. (ജാമിഉൽ ബയാൻ)


 ഇബ്നുഅബ്ബാസ്(റ)ൽ നിന്നു നിവേദ
നം. അവർ പറയുന്നു. നിനക്ക് വഴിപ്പെടു
 ന്നതിലും ഞങ്ങളുടെ എല്ലാകാര്യങ്ങളിലും
 നിന്നോട് തന്നെ ഞങ്ങൾ സഹായം തേടു ന്നു. (ജാമിഉൽ ബയാൻ)


അപ്പോൾ ഭൗതികവും അഭൗതികവും
സ്യഷ്ടികളുടെ കഴിവിനനധീനവും, അതീതവുമായ എല്ലാ വിഷയങ്ങളിലും ഒരു
സത്യവിശ്വാസി സഹായം തേടുന്നത്, 
അല്ലാഹുവോട് തന്നെയാണ്. എന്നാൽ
അല്ലാഹു സഹായ ത്തിന് നിശ്ചയിച്ച
കേന്ദ്രങ്ങളിൽനിന്ന് ഭൗതികമായ
സഹായം തേടുന്നത് “നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു" എന്ന ആയ
ത്തിനും "നീ സഹായം തേടുകയാണ

ങ്കിൽ അല്ലാഹുവോട് സഹായം തേടുക"
എന്ന ഹദീസിനും എതിരല്ലാത്തതുപോലെ
സ്യഷ്ടികളെ സഹായിക്കാൻ അല്ലാഹു

നിശ്ചയിച്ച കേന്ദ്രങ്ങളെന്ന നിലയിൽ
അമ്പിയാ-ഒൗലിയാക്കളോട് അഭൗതിക
മായ സഹായം തേടുന്നതും പ്രസ്തുത
ആയത്തിനും ഹദീസിനും എതിരല്ല.
ഒന്നാം വകുപ്പിനെ മാറ്റി നിറുത്താൻ തെളി
വുള്ളതുപോലെ രണ്ടാം വകുപ്പിനെ മാറ്റി

നിറുത്താനും തെളിവുണ്ട്. എന്നിരിക്കെ

ചില പ്രമാണങ്ങൾ കൊള്ളുകയും ചിലത് തള്ളുകയും ചെയ്യുന്നത് അന്യായമല്ലേ


ഇതേ ആശയമാണ് മുഹ് യദ്ധീൻ ശൈഖ റ വിന്റെ ചില ഉദ്ധരണിയുടെ ഉദ്ധേശവും

കാരണം ശൈഖ് തന്നെ നബി സ്വ യുടെ ഖബർ സിയാറത്തിന് വന്നാൽ ഖുർആൻ ആയത്ത് ഓതി നബി സ്വ യെ കൊണ്ട് തവസ്സുല്ലും അവിടത്തോട് റക്കമെന്റ അതായത് സുബാർശ ചെയ്യാൻ തേടണമെന്ന് പറഞ്ഞിട്ടുണ്ട്.

അമ്പിയാ-ഒൗലിയാക്കളോട് അഭൗതിക
മായ സഹായം തേടുന്നത് ശിർക്കാണന്ന് ശൈഖ് എവിടെയും പറഞ്ഞത് തെളിയിക്കാൻ ഒരാൾക്കാൻ സാദ്യമല്ല

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...