Sunday, September 30, 2018

സ്ത്രീ പള്ളി പ്രവേശനം പൂര്‍വകാല വഹാബീ വീക്ഷണം പരിശോധിക്കാം.

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


സ്ത്രീ പള്ളി പ്രവേശനം പൂര്‍വകാല വഹാബീ വീക്ഷണം പരിശോധിക്കാം.
1⃣. “സ്ത്രീകള്‍ക്ക് അവരുടെ വീട്ടില്‍ വെച്ച് നിസ്കരിക്കലാണ് ഉത്തമം. അവര്‍ക്കതിലാണ് കൂടുതല്‍ പ്രതിഫലം” പ്രബോധനം പു.6, ല. 11-16-1951).

2⃣. “സ്ത്രീകളുടെ ഉത്തമമായ പള്ളി അവരുടെ ഗൃഹാന്തര്‍ഭാഗമാണ്” പ്രബോധനം. പു.23, ല.7).

3⃣. “നബി(സ്വ)യുടെ പത്നിമാര്‍ ഇഅ്തികാഫി(ഭജന ഇരുത്തം)നിരുന്നത് മസ്ജിദുന്നബവിയിലായിരുന്നില്ല. തങ്ങളുടെ മുറികളിലായിരുന്നു. തിരുമേനിയുടെ പത്നിമാരില്‍ എല്ലാവരുടെയും മുറികള്‍ മസ്ജിദുന്നബവിയുടെ പാര്‍ശ്വങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. എല്ലാവരുടെയും വാതിലുകള്‍ പള്ളിയിലേക്ക് തുറക്കുന്നതായിരുന്നു. നബി(സ്വ)ഏത് പത്നിമാരോടൊപ്പം താമസിച്ചാലും അവിടെ നിന്ന് നേരിട്ട് പള്ളിയിലേക്ക് പ്രവേശിക്കാമായിരുന്നു. അതിനാല്‍ നബി പത്നിമാര്‍ക്ക് പള്ളിയുടെ അകത്തേക്ക് വരേണ്ട ആവശ്യമുണ്ടായിരുന്നില്ല. അതുപോലെ സ്ത്രീകളുടെ ഇഅ്തി കാഫ് പള്ളിയിലായിരിക്കുകയില്ല, വീടുകളിലായിരിക്കും. അങ്ങനെ നബി(സ്വ)യുടെ പത്നിമാരും റമളാനിലെ അവസാനത്തെ പത്ത് നാളുകളില്‍ താന്താങ്ങളുടെ മുറികളില്‍ ഇഅ്തികാഫ് ഇരുന്നിരുന്നു” (അബുല്‍ അഅ്ലാ മൌദൂദി; പ്രബോധനം വാരിക, പു.20, ല.14, പേ.3, 31-5-1986).

4⃣. “ജിഹാദ്, ജുമുഅഃ, ജമാഅത് നിസ്കാരങ്ങള്‍ തുടങ്ങി പുരുഷന് പ്രതിഫലങ്ങള്‍ വാരിക്കൂട്ടാനുള്ള അവസരങ്ങളെമ്പാടുമുണ്ടെന്നും സ്ത്രീക്ക് അതില്ലെന്നും പരാതിപ്പെട്ട വനിതക്ക് നബി(സ്വ) നല്‍കിയ മറുപടിയാണവള്‍ ഓര്‍ക്കുക. പ്രവാചകന്‍ പറഞ്ഞു: ഭര്‍ത്താവിനോടുള്ള സ്ത്രീയുടെ നല്ല പെരുമാറ്റം അവയ്ക്കൊക്കെ പകരം നില്‍ക്കും” (ആരാമം - 1996, പു.13, ലക്കം.3, പേ.48).

5⃣. “സ്ത്രീകള്‍ പള്ളിയില്‍ വെച്ചു നിസ്കരിക്കുന്നതിലേറെ ഉത്തമം അവര്‍ വീട്ടില്‍വെച്ചു നിസ്കരിക്കലാണ്. പിന്നെന്തിനാണവര്‍ ഉത്തമമായത് ഉപേക്ഷിച്ച് അതല്ലാത്തതിന് മുതിരുന്നു.” സ്ത്രീകളുടെ നിസ്കാരം രഹസ്യമാക്കുന്നതും രഹസ്യം കര്‍ക്കശമാക്കുന്നതും അവര്‍ക്ക് നല്ലതാണ്. ഇത് നിസ്കാര വിശുദ്ധിയെ പരിശുദ്ധമാക്കുന്നു (അഖ്ബാര്‍).

6⃣. “ജുമുഅഃ ജമാഅത്തുകള്‍ക്കും ഇത് ബാധകമാണെങ്കിലും സ്ത്രീകള്‍ അവയില്‍ പങ്കെടുക്കുന്നത് നബി(സ്വ)നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്നു കാണിക്കുന്ന ഹദീസുകളുണ്ട്”(മാധ്യമം 97, ഫെബ്രുവരി 7).

7⃣. “സ്ത്രീകള്‍ക്ക് ഉത്തമം സ്വന്തം വീടുകളാണെന്ന് പറഞ്ഞുകൊണ്ട് അവരുടെ പള്ളിപ്രവേശനം നബി(സ്വ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ശരിയാണ് നബി(സ്വ) പ്രോത്സാഹിപ്പിച്ചിട്ടില്ല” (മാധ്യമം 97, ഫെബ്രുവരി 7).

8⃣. “കോഴിക്കോട് നഗരത്തിലെ ഒരു പ്രധാന പള്ളിയില്‍ നിന്ന് ബലിപെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീകളുടെ ചിത്രം സ്ഥലത്തെ ഒരു പ്രധാന പത്രം പ്രസിദ്ധീകരിച്ചിരുന്നു. അത് കണ്ടപ്പോള്‍ നടുങ്ങിപ്പോയി. മതബോധമുള്ള ഏതൊരു മുസ്ലിമിന്റെയും മനഃസാക്ഷിയെ വ്രണപ്പെടുത്തുന്ന ചിത്രം. അണിഞ്ഞൊരുങ്ങി ഫാഷന്‍ പരേഡിനിറങ്ങിയ അത്യാധുനിക മഹിളകളാണെന്നേ തോന്നൂ.
പള്ളിയില്‍ കയറി ദൈവപ്രാര്‍ഥനയും നടത്തി ഒരു സരോപദേശ പ്രസംഗവും കേട്ട് പുറത്തിറങ്ങുന്ന ഭക്തകളുടെ ഒരു കോലം! ഇങ്ങനെയാണെങ്കില്‍ അവരെന്തിനു പള്ളിയില്‍ വരുന്നു. തനിക്കേറ്റവും വിലപ്പെട്ടതും മഹത്തായതും അല്ലാഹുവാണെന്നും താന്‍ അവന്റെ കല്‍പനയനുസരിച്ച് ജീവിക്കണമെന്നും പലവട്ടം പ്രതിജ്ഞ ചെയ്ത് ഭക്ത പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേക്ക് എങ്ങനെ മോഡേണ്‍ ഏജ് ലേഡിയായി മാറുന്നുവെന്നതാണ് മനസ്സിലാക്കാന്‍ കഴിയാത്തത്” (അല്‍മനാര്‍, പു.25, ല.3).

9⃣. “ജുമുഅഃയെ സംബന്ധിച്ച നിര്‍ബന്ധകല്‍പന കുട്ടികള്‍, രോഗികള്‍, യാത്രക്കാര്‍, സ്ത്രീ കള്‍ എന്നീ നാല് കൂട്ടര്‍ക്ക് ബാധകമല്ലെന്ന് റസൂലുല്ലാഹി(സ്വ) പറഞ്ഞതായി തെളിയുമ്പോള്‍ ആ ഹദീസ് ഖുര്‍ആനിനെതിരാണെന്ന് പറയല്‍ നബി(സ്വ)യെ ധിക്കരിക്കലാണ്” (അല്‍മനാര്‍. പു.4, ല.10).

1⃣0⃣. “മാന്യവായനക്കാരെ, നിങ്ങള്‍ സംശയിക്കേണ്ട, ആ ഹദീസില്‍ (സ്ത്രീകളെ) പള്ളിയിലേക്കയക്കുന്ന കാര്യം പറഞ്ഞിട്ടില്ല” (അല്‍മനാര്‍. പു.4, ല.5). സുന്നതുണ്ടെന്ന വാദം എം.സി.സി. ഇമാമുകളുടെ ഗ്രന്ഥങ്ങളില്‍ നിന്ന് തെളിയിക്കുമോ? (അല്‍മനാര്‍. പു.3, ല.23,24).

1⃣1⃣. “പ്രാമാണികരായ മുഹദ്ദിസുകളുടെയും മുഫസ്സിറുകളുടെയും ധാരാളം വാചകങ്ങള്‍ ഞാന്‍ ഉദ്ധരിച്ചു. സ്ത്രീകള്‍ക്ക് ജുമുഅഃ വുജൂബില്ല എന്നത് ഇസ്ലാമിക ലോകത്ത് ആര്‍ക്കും തന്നെ അഭിപ്രായവ്യത്യാസമില്ലാത്ത വിഷയമാണ് എന്നാണ് ഇമാം ശൌഖാനി, ഇമാം നവവി, ഇമാം ഇബ്നുല്‍ മുന്‍ദിര്‍ ഇബ്നു റുശ്ദ്, ഇമാം സ്വന്‍ആനി, ഇമാം ഇബ്നു ഹസം മുതലായവര്‍ വ്യക്തമാക്കിയതെന്ന് വായനക്കാര്‍ കണ്ടുവല്ലോ!” (ഉമര്‍ മൌലവി, അല്‍മനാര്‍. പു.4, ല.2, 1953 മെയ് 5, പേ.4).

1⃣2⃣. “വളരെ പ്രതിബന്ധങ്ങളുള്ളവരാണവര്‍, ചിലപ്പോള്‍ നിസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ആര്‍ത്തവം ഉണ്ടായെന്ന് വരാം. അത് പള്ളിയില്‍ വെച്ചായാല്‍ പള്ളി വൃത്തികേടാവും എന്നുള്ളത് മാത്രമല്ല. നാണക്കേട് സഹിക്കാന്‍ അവര്‍ക്കു കഴിയുകയുമില്ല. അവര്‍ അത്രയും അബലകളും ചപലകളുമാണ്. (അല്‍മനാര്‍. പു.4, ല.5, 1953 ജൂണ്‍ 20, പേ.4).

1⃣3⃣. വിദ്യ അഭ്യസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു എന്നുള്ളത് ശരി തന്നെ. പള്ളിയിലേക്കയക്കാന്‍ നിര്‍ബന്ധിച്ചു എന്നു പറയുന്നത് സത്യമല്ല (അല്‍മനാര്‍. 1953, ജൂലൈ 5)

1⃣4⃣. …….ജുമുഅഃയും ജമാഅത്തും സ്ത്രീകള്‍ക്ക് നിര്‍ബന്ധമില്ലാത്തതുകൊണ്ട് മാത്രമാണ് അവര്‍ അതില്‍ അനിഷ്ടം ഭാവിച്ചത്. മതത്തില്‍ അത് നിര്‍ബന്ധമാണെങ്കില്‍ ഉമറുല്‍ ഫാറൂഖിനെ പോലുള്ള മഹാന്മാരായ സ്വഹാബികള്‍ അതില്‍ അനിഷ്ടം വെച്ചുകൊണ്ടിരിക്കുമെന്ന് എനിക്ക് വിചാരിക്കാന്‍ കഴിയുന്നില്ല. അവരുടെ ചരിത്രം അറിയുന്ന യാതൊരാള്‍ക്കും അങ്ങനെ വിചാരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. (അല്‍മനാര്‍. പു.4, ല.6, 1953 ജൂലൈ 5, പേ.11).
🚷🚯🚳🚱🔞📵

Saturday, September 29, 2018

ഇസ്തിഗാസ:മരണപ്പെട്ടവർ നിർദ്ദേശം നൽകുമെന്ന് വഹാബി മൗലവി

🔵⚪🔵അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

മരണപ്പെട്ടവർ
നിർദ്ദേശം നൽകുമെന്ന്
വഹാബി മൗലവി !!
➖➖➖➖➖➖➖➖
വഫാതായവർക്ക് ജീവിച്ചിരിക്കുന്നവരുമായി ബന്ധപ്പെടാൻ ഒരു നിലക്കും കഴിയില്ല എന്നാണ് കേരള വഹാബി വിശ്വാസം.മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും തമ്മിൽ ഒരു കണക്ഷനുമില്ലത്രെ!

എന്നല്ല, മരണപ്പെട്ടവരിൽ നിന്ന് വല്ല സഹായവും ലഭിക്കും എന്നൊരാൾ വിശ്വസിച്ചാൽ അവന്റെ കഥ കഴിഞ്ഞു. അവൻ ഇസ്ലാമതത്തിൽ നിന്ന് പുറത്തായി. ഇതാണ് അവരുടെ മതം.

എന്നാൽ,
നബി(സ) വഫാതായി 547 വർഷം കഴിഞ്ഞതിനു ശേഷം നബി (സ)സ്വപ്നത്തിലൂടെ അന്നത്തെ ജീവിച്ചിരിക്കുന്ന രാജാവിനു നിർദ്ദേശം നൽകിയ ചരിത്രം കേട്ടിട്ടുണ്ടോ നിങ്ങൾ? ഇല്ലെങ്കിൽ ഇതാ വായിച്ചോളൂ. വഹാബികൾ തന്നെ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്ന്.

" ഹിജ്റാബ്ദം 557 അന്ന് മദീനയുടെ സംരക്ഷണം നൂറുദ്ധീൻ അശ്ശഹീദ് മഹ്മൂദ് സൻകി രാജാവിനായിരുന്നു. വളരെ ധർമ്മനിഷ്ഠയോടെ ജീവിക്കുന്നവനായിരുന്നു അദ്ദേഹം. നിത്യവും തഹജ്ജുദ് നിസ്കരിക്കും. പ്രത്യേകം പ്രാർത്ഥനകളും രാത്രിയിൽ നടത്തും. ഒരു ദിവസം തഹജ്ജുദ് നിസ്കാരം കഴിഞ്ഞ് അദ്ദേഹം അൽപം ഉറങ്ങി.ആ ഉറക്കത്തിൽ പ്രവാചകനെ സ്വപ്നം കണ്ടു. അവിടുന്ന് അദ്ദേഹത്തോട് പറഞ്ഞു: "പിൻഗല വർണമുള്ള ഈ രണ്ടു പേരിൽ നിന്ന് എന്നെ നീ രക്ഷിക്കുക " രണ്ടാളുടെ നേർക്ക് ചൂണ്ടിക്കൊണ്ടാണത്രെ പ്രവാചകൻ അങ്ങനെ പറഞ്ഞതായി അദ്ദേഹം സ്വപ്നം കണ്ടത്.
അദ്ദേഹം (രാജാവ്) ഉണർന്ന ഉടനെ തന്നെ സദ്വൃത്തനായ മന്ത്രി ജമാലുദ്ദീൻ മൗസിലിയുടെ അടുത്തേക്ക് പോയി ഉണ്ടായ സംഭവം വിശദീകരിച്ചു.മന്ത്രി പറഞ്ഞു: ഒട്ടും താമസിക്കാതെ നമുക്ക് മദീനയിലേക്ക് പുറപ്പെടാം. സ്വപ്നദർശനം ആരോടും പറയരുത്.
രാത്രിയിൽ തന്നെ യാത്രക്കുള്ള ഒരുക്കങ്ങൾ ചെയ്തു. രാജാവും മന്ത്രിയും ഏതാനും വ്യക്തികളും മദീനയിലേക്ക് യാത്രയായി.
രാജാവിന്റെ ആഗമനമറിഞ്ഞ് മദീനക്കാർ മുഴുവൻ പള്ളിയിലെത്തി. അവിടെ സന്നിഹിതരായവരോട് മന്ത്രി പറഞ്ഞു.: രാജാവ് പ്രവാചകന്റെ ഖബർ സന്ദർശിക്കാൻ വന്നതാണ്.അദ്ദേഹം ധാരാളം പണം കൊണ്ട് വന്നിട്ടുണ്ട്. അത് മദീനക്കാർക്ക് ധർമ്മം ചെയ്യും.
ഓരോരുത്തരോടും സുൽത്താന്റെ മുമ്പിൽ വന്ന് പണം വാങ്ങാൻ ആവശ്യപ്പെട്ടു. വരുന്നവരെയൊക്കെ സുൽത്താൻ നിരീക്ഷിച്ചു. എല്ലാവരും പണം വാങ്ങി തിരിച്ചുപോയി. ഇനി ആരെങ്കിലും ഇവിടെ പണം വാങ്ങാത്തവരായി ഉണ്ടോ എന്ന് സുൽത്താൻ ആരാഞ്ഞു.ജനങ്ങൾ പറഞ്ഞു: മഗ് രിബ് പ്രദേശത്ത് നിന്ന് വന്ന രണ്ടു പേരുണ്ട് ഇവിടെ.അവർ ആരിൽ നിന്നും ഒന്നും സ്വീകരിക്കില്ല.
ഇതു കേട്ടപ്പോൾ രാജാവിന്റെ മനസ്സ് കോരിത്തരിച്ചു. അവരെ ഇവിടെ ഹാജരാക്കൂ രാജാവ് കൽപ്പിച്ചു.അതാ പ്രവാചകൻ ചൂണ്ടിക്കാണിച്ച പിംഗല വർണത്തിൽ രണ്ടാളുകൾ രാജാവിന്റെ മുമ്പിൽ നിൽക്കുന്നു.
രാജാവ് അവരെ ചോദ്യം ചെയ്യാൻ തുടങ്ങി. അവരുടെ താമസസ്ഥലം കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. പ്രവാചകന്റെ മുറിക്ക് സമീപം അവർ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് അവരെ കൊണ്ടുപോയി. സുൽത്താൻ തനിയെ അവരുടെ വാസ സ്ഥലത്ത് ഒരു പരിശോധന നടത്തി.അവിടെ കിടന്ന ഒരു പായ ഉയർത്തി നോക്കി. അതാ ആഴത്തിൽ ഒരു കുഴി !ആ കുഴിയിൽ നിന്ന് പ്രവാചകന്റെ മുറിയിലേക്ക് എത്തുന്ന ഒരു തുരങ്കവും.ഇത് കണ്ട് ജനങ്ങളെല്ലാം അശ്ചര്യഭരിതരായി. ആ രണ്ടു പേരെയും പ്രഹരിച്ചു കൊണ്ട് സത്യം തുറന്ന് പറയാൻ നിർബന്ധിച്ചു......
പിന്നീട് രാജാവിന്റെ നിർദ്ദേശപ്രകാരം പ്രവാചകന്റെ മുറിക്കകത്ത് ആഴത്തിൽ കിടങ്ങ് കീറി. മൂന്നു ഖബറി നെയും ചുറ്റിയാണ്, വെള്ളം കാണുന്നത് വരെ ആഴത്തിൽ കുഴിച്ചത്. ആ കിടങ്ങിൽ ഈയം ഉരുക്കി  ഒഴിച്ച് ഭദ്രമായ ഒരു ഭിത്തി നിർമിച്ചു.തദനന്തരം രാജാവ് സ്വദേശത്തേക്ക് മടങ്ങി ഈ പ്രവർത്തനം മുഖേന പ്രവാചകന്റെ ജഡം മോഷ്ടിച്ചു കൊണ്ടുപോകാനുള്ള ശ്രമം എന്നെന്നേക്കുമായി പരാജയപ്പെട്ടു."

മദീനയും
മസ്ജിദുന്നബവിയും.
കെ.എൻ.എം
പേജ്: 63- 67

മരണപ്പെട്ടവർ ജീവിച്ചിരിക്കുന്നവരുമായി ബന്ധപ്പെടുമെന്നും മാർഗനിർദ്ദേശങ്ങൾ നടത്തുമെന്നുമെന്നതിനും ഇനിയും തെളിവ് വേണോ?!

✍ Aboohabeeb Payyoli
◻◼◻◼◻◼◻◼

മുജാഹിദ് മ്യൂസിയാമാവുന്നു

⚫🔘⚫അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
ഒടുവിൽ അവർ
മ്യൂസിയം അന്വേഷിക്കുന്നു.!
➖➖     ➖➖ ➖➖
1921ൽ പിറന്ന് 2002ലും 2012ലുമായി അഞ്ചെട്ട് ഗ്രൂപ്പായി പിളർന്നു, 2016ൽ രണ്ട് ഗ്രൂപ്പുകൾ മാത്രം ഐക്യപ്പെട്ടു, 2018ൽ അത് തന്നെ വീണ്ടും പിളർന്നു. അങ്ങനെ പിളർന്ന് തളർന്ന മുജാഹിദ് പ്രസ്ഥാനത്തെ മ്യൂസിയത്തിലേക്ക് മാറ്റാനാണ്  നേതൃത്വത്തിന്റെ പുതിയ നീക്കം.

പ്രസ്ഥാനം മ്യൂസിയത്തിലെത്താൻ എത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്നാണ് അവർ ആലോചിക്കുന്നത്.

2018 ആഗസ്ത് മാസത്തിൽ പുറത്തിറങ്ങിയ അൽ ഇസ്ലാഹ് മാസികയുടെ എഡിറ്റോറിയൽ കോളത്തിൽ നിന്ന് വായിക്കുക:

"മഹത്തായ തൗഹീദി പ്രബോധനത്തിന് വേണ്ടി സാത്വികരായ മുൻഗാമികൾ പടുത്തുയർത്തിയ ഈ പ്രസ്ഥാനം കേവലം ചരിത്ര മ്യൂസിയത്തിലെ പ്രദർശന വസ്തുവായി മാറും. സമ്മേളനങ്ങളുടെ ജനബാഹുല്യ ചിത്രങ്ങൾ ചരിത്ര മ്യൂസിയങ്ങളിൽ കണ്ട് 'ഇങ്ങനെയൊരു പ്രസ്ഥാനം ഇവിടെയുണ്ടായിരുന്നോ?' എന്ന് ഭാവിതലമുറ അത്ഭുതം കൂറുമാറ് ചരിത്രം മാത്രമായി ഈ പ്രസ്ഥാനം മാറും. ആ ചരിത്ര മ്യൂസിയത്തിലേക്ക് ഇനിയെത്ര ദൂരം? ഓരോ മുവഹ്ഹിദും (മുജാഹിദും) ആഴത്തിൽ ചോദിക്കേണ്ട ചോദ്യമാണിത്. ആ ചോദ്യം എത്ര വൈകുന്നുവോ അത്രത്തോളം ആക്കം കൂട്ടും ഈ പ്രസ്ഥാനത്തിന്റെ അധഃപതനത്തിന്. "

അൽ ഇസ്ലാഹ് മാസിക
ആഗസ്ത് 2018 പേ: 7

✍ Aboohabeeb PayyoIi
◻◼      ◼◻ ◻◼

Friday, September 28, 2018

ഖബറിന് മുകളിൽ പൂവ് വിതറുന്നതിന് എന്താണ് തെളിവ് ?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


ചോദ്യം:

ഖബറിന് മുകളിൽ പൂവ് വിതറുന്നതിന് എന്താണ് തെളിവ് ?

ഉത്തരം :

നബി  ﷺ പച്ചഈന്തപ്പന മട്ടൽ ഖബറിന് മേൽ കുത്തിവെക്കുകയും അതിന്റെ തസ്ബീഹ് കാരണം ഖബറിൽ
ശിക്ഷക്ക് ലഘൂകരണം ലഭിക്കുന്നതാണ് എന്ന സംഭവത്തിനോട്
ഖബറിന് മേൽ പച്ച റയ്ഹാൻ പൂവ് പോലോത്തത് വിതറൽ  പതിവുള്ളതും
തുല്യമാക്കപ്പെട്ടിരിക്കുന്നു

എല്ലാ പച്ചയും തസ്ബീഹ് ചൊല്ലും എന്ന് പറഞതിൽ  റൈഹാൻ പൂവും ഉൾപെടുന്നതാണ് .

ഇബ്നു ഹജർ  (റ)ന്റെ ഫതാവയിൽ ഇങ്ങനെയുണ്ട്
നബി   ﷺ ഖബറിന്ന് മേൽ ഈന്തപ്പന മട്ടൽ വെച്ചതിൽ നിന്ന് ചെടികളും റൈഹാൻ പൂവുകളും ഖബറിൽ മേൽ വെക്കാമെന്ന് പണ്ഡിതൻമാരിൽ ചിലർ ഗവേശണം ചെയ്തിരിക്കുന്നു '

ഏത് ഖബറും ഇതിൽ ഉൾപെടുന്നതാണ്.

പച്ചമട്ടലും റൈഹാൻ പൂവുകളും ഉണങ്ങിയാൽ പഴയത് മാറ്റി പുതിയത് വെക്കൽ അത്യാവശ്യമാണ് .

അവയുടെ തസ്ബീഹിന്റെയും ദിക്റിന്റെയും ബറകത്ത് കൂടുതൽ ലഭിക്കാനാണത്.

അങ്ങിനെ ഹദീസിൽ ഉള്ളത് പോലെ

قوله: وقيس بها) أي بالجريدة الخضراء.
(وقوله: ما اعتيد من طرح نحو الريحان الرطب) اندرج تحت نحو كل شئ رطب، كعروق الجزر، وورق الخس واللفت.
وفي فتاوى ابن حجر ما نصه: استنبط العلماء من غرس الجريدتين على القبر: غرس الأشجار والرياحين، ولم يبينوا كيفيته.
لكن في الصحيح أنه غرس في كل قبر واحدة، فشمل القبر كله، فيحصل المقصود بأي محل منه.
نعم، أخرج عبد بن حميد في مسنده أنه - صلى الله عليه وسلم - وضع الجريدة على القبر عند رأس الميت.
اه.
وينبغي إبدال ما ذكر - من الجريدة الخضراء، ومن الرياحين - كلما يبس: لتحصل له بركة مزيد تسبيحه، وذكره كما في الحديث.
(قوله: ويحرم أخذ شئ منهما)


അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

തബ്ലീഗ് ജമാ അത്ത് ഗ്രന്തം തഖ്വി വിയ വഹാബിസമാണ് ശാലിയാത്തി അഹമദ് കോയ റ ചാലിയം മക്തബ ത്തുൽ അസ്ഹരിയ്യ

 തബ്ലീഗ് ജമാ അത്ത് ഗ്രന്തം തഖ്വി വിയ വഹാബിസമാണ് ശാലിയാത്തി അഹമദ് കോയ റ ചാലിയം മക്തബ ത്തുൽ അസ്ഹരിയ്യ

Monday, September 24, 2018

തബ് ലീഗ് ജമാഅത്ത്📍 വിമർശനം എന്ത് കൊണ്ട്❓2⃣*

⚠⚠⚠⚠⚠⚠⚠⚠⚠⚠
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*തബ് ലീഗ് ജമാഅത്ത്📍 വിമർശനം എന്ത് കൊണ്ട്❓2⃣*
〽〽〽〽〽〽〽〽〽

🔥തബ്‌ലീഗ് ജമാഅത്തും അബ്ദുൽ വഹാബും

ഇസ്‌ലാമിന്റെ യഥാർത്ഥ രീതികളോട് പുറം തിരിഞ്ഞ് നിൽക്കുന്ന അനേകം  പ്രസ്ഥാനങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് തബ്‌ലീഗിസം. സലഫിസത്തിന്റെ ആശയങ്ങൾ അങ്ങനെതന്നെ സ്വീകരിച്ചവരാണ് ഇക്കൂട്ടർ. പക്ഷേ, തബ്‌ലീഗിനെന്താണു കുഴപ്പമെന്ന് അവർ തന്നെ ചോദിച്ച് നടക്കുകയും ചെയ്യുന്നു.
മുജാഹിദ് പ്രസ്ഥാനത്തെയോ അതിന്റെ ആശയ പാപ്പരത്തത്തെയോ തിരിച്ചറിയാത്തവർ വിരളമായിരിക്കും. എന്നാൽ തബ്‌ലീഗിന്റെ ഇരട്ട മുഖം തിരിച്ചറിയാനാകാത്ത നിരവധി സാധാരണക്കാരുണ്ട്. തബ്‌ലീഗ് സ്ഥാപകനായ മുഹമ്മദ് ഇല്യാസിന്റെ ആശയ സ്രോതസ്സുകളായ റശീദ് അഹ്മദ് ഗംഗോഹിയും ഇസ്മാഈൽ ദഹ്‌ലവിയും മുഹമ്മദ് ബിൻ അബ്ദുൽ വഹാബിനെ പുണ്യവാളനായി കരുതുകയും പ്രചരിപ്പിക്കുകയും ചെയ്തതു മുതൽ തുടങ്ങുന്നു അവരുടെ മാർഗഭ്രംശം.
ഇബ്‌നു അബ്ദുൽ വഹാബാകട്ടെ മുസ്‌ലിംകളെ കാഫിറാക്കുന്നതിനും ക്രൂരമായി കൊന്നൊടുക്കുന്നതിനും അവരുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നതിനുമായി ജീവിതം നീക്കി വെച്ചയാളാണ്. ലോക പണ്ഡിതന്മാർ അദ്ദേഹത്തിനെതിരിൽ പ്രതിഷേധത്തിന്റെ അലകടൽ  തന്നെ തീർത്തു. മാത്രമല്ല വഹാബിസത്തെ ഏറ്റെടുക്കുന്നവരെ പണ്ഡിതലോകം പുച്ഛിച്ചു തള്ളുകയും ചെയ്തു. ഇതിനിടയിൽ തബ്‌ലീഗുകാർ വഹാബിയൻ ആശയങ്ങൾ പുതിയരൂപത്തിൽ അവതരിപ്പിക്കുകയും ജനങ്ങളെ ഇസ്‌ലാമിൽ നിന്ന് മത യുക്തിവാദത്തിലേക്ക് ഘട്ടംഘട്ടമായി മാറ്റുകയും ചെയ്തുകൊണ്ടിരുന്നു. ഈ ഘട്ടത്തിലാണ് മഹാപണ്ഡിതനും നിരവധി വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ കർത്താവുമായ അല്ലാമ അഹ്മദ് റസാഖാൻ ബറേൽവി(റ) ഇവരുടെ ഗ്രന്ഥങ്ങളിൽ നിന്നും തബ്‌ലീഗ് ജമാഅത്ത് പിഴച്ച പ്രസ്ഥാനമാണെന്നും കാഫിറാകാൻ വരെ കാരണമാകുന്ന വാദങ്ങൾ ഇവർക്കുണ്ടെന്നും തെളിയിക്കുന്ന രേഖകൾ നിരത്തി ഹുസാമുൽ ഹറമൈൻ  എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. മക്കയിലെയും മദീനയിലെയും പണ്ഡിതന്മാർ പ്രസ്തുത ഗ്രന്ഥം പരിശോധിക്കുകയും ഇവർ പിഴച്ച പ്രസ്ഥാനമാണെന്ന് വിധിയെഴുതുകയുമുണ്ടായി.
മുഖം മിനുക്കാൻ ചില അടവുകൾ
ഈ പുസ്തകത്തിന് പണ്ഡിത ലോകത്ത് വലിയ സ്വീകാര്യത ലഭിക്കുകയും തബ്‌ലീഗിസത്തിന്റെ കാപട്യം എല്ലാവരും തിരിച്ചറിയുകയും ചെയ്തപ്പോൾ തങ്ങളുടെ നിലനിൽപ്പ് അപകടകരമാണെന്ന് തിരിച്ചറിഞ്ഞ ദയൂബന്ദ് പണ്ഡിതൻ ഖലീൽ അഹ്മദ് സഹാറൻപൂരി മുഖം മിനുക്കാൻവേണ്ടി ഹുസാമുൽ ഹറമൈനിക്ക് മറുപടി എന്നപേരിൽ ചില ചോദ്യോത്തരങ്ങൾ ഉണ്ടാക്കി അത്തസ്ദീഖാത്ത് ബിദഫ്ഇത്തൽ ബീസാത്ത്/അൽ മുഹന്നദ് അലൽ മുഫന്നദ് എന്ന പുസ്തകം രചിച്ചു. ഇതിന്റെ ഉറുദു വിവർത്തനമാണ് മാളിശഫ്‌റതൈൻ അലാ ഖാദിഇ അഹ്‌ലിൽ ഹറമൈൻ എന്നത്.  അഅ്‌ലാ ഹസ്‌റത്ത് ഉന്നയിച്ച കാര്യങ്ങളെ ദുർവ്യാഖ്യാനിച്ച് അഹ്‌ലുസ്സുന്നയുടെ അഖീദയിൽതന്നെയാണ് ഞങ്ങളെന്നും ഞങ്ങൾക്കും ഞങ്ങളുടെ നേതാക്കൾക്കും വഹാബിസവുമായി യാതൊരു ബന്ധവുമില്ലെന്നും പ്രസ്തുത ഗ്രന്ഥത്തിലുടനീളം സമർത്ഥി ക്കാൻ ശ്രമിക്കുന്നത് കാണാം. അതിലെ 12-ാം ചോദ്യവും മറുപടിയും ഇങ്ങനെ വായിക്കാം:

ചോദ്യം: മുഹമ്മദ് ബിൻ അബ്ദുൽ വഹാബുന്നജ്ദി എന്ന വ്യക്തി മുസ്‌ലിംകളുടെ രക്തവും സമ്പത്തും അനുവദിക്കുകയും അവരെ മുഴുവൻ ശിർക്കിന്റെ ആളുകളായി മുദ്രകുത്തുകയും പൂർവസൂരികളെ അധിക്ഷേപിക്കുകയും ചെയ്യുന്നു. ഇതിൽ എന്താണ് നിങ്ങളുടെ വീക്ഷണം? പൂർവികരെയും മുസ്‌ലിംകളെയും കാഫിറാക്കാമോ?

ഉത്തരം: ദുർറുൽ
 മുഖ്താറിന്റെ രചയിതാവ് പറഞ്ഞതാണ് അവരെ കുറിച്ച് പറയാനുള്ളത്. ദുഷിച്ച വ്യാഖ്യാനങ്ങൾ നൽകി നമ്മുടെ രക്തവും സമ്പത്തും അനുവദനീയമാക്കുകയും സ്ത്രീകളെ തട്ടിയെടുക്കുകയും ചെയ്യുന്ന ഖവാരിജുകളാണ് വഹാബികൾ. അല്ലാമാ ശാമി പറയുന്നു. നജ്ദിൽ നിന്നു  മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ ആളുകൾ രംഗത്ത് വരികയും ഹറമൈനികൾ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയും ചെയ്തു. അവർ മാത്രമാണ് മുസ്‌ലിംകളെന്നും അവരുടെ വിശ്വാസം സ്വീകരിക്കാത്തവരെല്ലാം കാഫിറാണെന്നും അഹ്‌ലുസ്സുന്നയുടെ ആളുകളെയും അവരുടെ പണ്ഡിതരെയും കൊല്ലൽ അനുവദനീയമാണെന്നും അവർ വിശ്വസിക്കുന്നു. ഞാൻ പറയട്ടെ, മുഹമ്മദ് ബിൻ അബ്ദുൽ വഹാബോ അദ്ദേഹത്തിന്റെ അനുയായികളോ പാർട്ടിക്കാരോ ഞങ്ങളുടെ ഗുരു പരമ്പരയിൽ വരുന്നില്ല (അൽ മുഹന്നദ് പേ 18,19).

ഇവരാരും വഹാബികളല്ലെന്ന് മാത്രമല്ല അവരുടെ പരമ്പരയിൽ പോലും അത്തരക്കാരില്ലെന്ന് ഖലീൽ അഹ്മദ് സഹാറൻപൂരി ഇവിടെ പ്രസ്താവിക്കുന്നു. പക്ഷേ ഇത് വാചകമടി മാത്രമാണ്. അൽ മുഹന്നദ് തന്നെ ശംസുൽ ഉലമാഇൽ ആമിലീൻ ആയി പരിചയപ്പെടുത്തിയ റശീദ് അഹ്മദ് ഗംഗോഹി തന്റെ ഫതാവയിൽ പറയുന്നത് നോക്കുക:

 മുഹമ്മദ് ബിൻ അബ്ദുൽ വഹാബിനെ വഹാബി എന്നാണ് ലോകർ പറയുന്നത്. അയാൾ നല്ല മനുഷ്യനായിരുന്നു. ഹമ്പലീ മദ്ഹബുകാരനായിരുന്നുവെന്ന് കേൾക്കുന്നുണ്ട്. ഹദീസനുസരിച്ച് അമൽ ചെയ്തിരുന്ന വ്യക്തിയായിരുന്നു. അനാചാരങ്ങൾക്കും ബഹുദൈവാരാധനക്കുമെതിരെ പടപൊരുതി. പക്ഷേ, കർക്കശ സ്വഭാവക്കാരനായിരുന്നു’ (ഫതാവാ റശീദിയ്യ പേ 280). അദ്ദേഹത്തെ പിൻപറ്റുന്നവർക്ക് വഹാബികളെന്ന് പറയപ്പെടുന്നു. വിശ്വാസപരമായി വളരെ മെച്ചപ്പെട്ടവരാണ് അദ്ദേഹവും അനുയായികളും. അവർ വളരെ നല്ല മനുഷ്യരാണ്. അവരുടെ നന്മ പൊതുജനം സ്വീകരിക്കാത്തത്‌കൊണ്ട് പലപ്പോഴും അതിരുകടന്ന് സംസാരിക്കേണ്ടി വന്നു. അതിനാൽ ചില കുഴപ്പങ്ങൾ ഉണ്ടായി (ഫതാവാ റശീദിയ്യ, പേ 280).

മറ്റൊരു നേതാവായ ഇസ്മാഈൽ ദഹ്‌ലവിയുടെ വഹാബി ബന്ധം അബുൽ ഹസൻ അലി നദ്‌വി വെളിപ്പെടുത്തുന്നത് കാണുക: ‘ഈ സംഘം (തബ്‌ലീഗ് ജമാഅത്ത്) മുഹമ്മദ് ബിൻ ഇർഫാനിന്റെയും അവരെ പോലെയുള്ളവരുടെയും മാർഗമാണ്  തൗഹീദിൽ അവലംബിച്ചത്. ശൈഖ് ഇസ്മാഈൽ ശഹീദിന്റെ പ്രബോധനവും സമരവും പരിചയപ്പെടുത്തുന്ന അമൂല്യ ഗ്രന്ഥമാണ് തഖ്‌വിയതുൽ ഈമാൻ. ഈ ഗ്രന്ഥം ബിദ്അത്തുകാരുടെയും അന്ധവിശ്വാസികളുടെയും ഉറക്കം കെടുത്തി. ഇത് കാരണം അവർ കലാപങ്ങൾ അഴിച്ചുവിട്ടു… ഈ ഗ്രന്ഥം ശൈഖ് അബ്ദുൽ വഹാബിന്റെ പ്രസിദ്ധമായ കിതാബുത്തൗഹീദിന്റെ വഴിയാണ് സ്വീകരിച്ചതെന്ന് വളരെ ശ്രദ്ധേയമാണ്. അതല്ല; അതിനേക്കാൾ മറുപടിയിലും തെളിവ് സമർപ്പണത്തിലും തഖ്‌വിയതുൽ ഈമാൻ മികച്ച് നിൽക്കുന്നു. ഇവിടെ ശ്രദ്ധേയമായ കാര്യം ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളിൽ ഈ സംഘം അറിയപ്പെടുന്നത് വഹാബികൾ എന്ന പേരിലാണ്. അന്ധമായി അനുവർത്തിച്ചു വരുന്ന ബഹു ദൈവാരാധന, ഖബ്‌റാരാധനക്കെതിരെയാണ് ഈ സംഘം ക്ഷണിക്കുന്നത്. തബ്‌ലീഗ് ജമാഅത്തെന്ന ഈ സംഘത്തോട് ഏറ്റവും ഈർഷ്യത പ്രകടിപ്പിക്കുന്നത് ശൈഖ് റസാഖാന്റെ അനുയായികളായ ബറേൽവികളാണ്  (അർറാഇദ്; ജമാദുൽ ഊല 1412, പേജ്-4).

 അപ്പോൾ ഞങ്ങൾക്കോ ഞങ്ങളുടെ നേതാക്കൾക്കോ അവരുമായി യാതൊരു ബന്ധവുമില്ലെന്ന സഹാറൻപൂരിയുടെ വാക്കുകൾ യാഥാർത്ഥ്യത്തോട് എത്രകണ്ട് യോജിക്കും?

 മാന്യ വായനക്കാർ ചിന്തിക്കുമല്ലോ.
ഒരു കുമ്പസാരം
ഇബ്‌നു  അബ്ദുൽ വഹാബുമായി തബ്‌ലീഗ് നേതാക്കളുടെ പൊക്കിൾകൊടി ബന്ധം അങ്ങാടിപ്പാട്ടാണ്. പക്ഷേ അവരുടെ നേതാക്കളിൽ ചിലർ വഹാബികളെ വിമർശിച്ചത് ഇബ്‌നു അബ്ദുൽ വഹാബിന്റെ അനുയായികളെ ചൊടിപ്പിച്ചു. അപ്പോൾ വഹാബിസത്തെ വിമർശിച്ച സഹാറൻപൂരിയെയും മദനിയെയും മറ്റുള്ളവരെയും വെള്ള പൂശാൻ പിൽകാല തബ്‌ലീഗുകാർ ശ്രമിക്കുന്നത് നമുക്ക് കാണാനാകുന്നു. മൻസൂർ നുഅ്മാനി എന്ന തബ്‌ലീഗ് നേതാവ് വഹാബി വിരുദ്ധ ആശയങ്ങൾക്ക് മറുപടി പറയാനായി അറബിയിൽ ദിആയാതു മുക്‌സിഫ: ളിദ്ദ ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബ്, ഉറുദുവിൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് കേ ഖിലാഫ് പ്രൊപഗണ്ഡ എന്നീ ഗ്രന്ഥങ്ങൾ രചിച്ചു.

 അങ്ങനെ തബ്‌ലീഗ് നേതാക്കളിൽ നിന്ന് വഹാബിസത്തെ വിമർശിച്ചവർ കൂട്ടത്തോടെ നയം മാറ്റുകയും അതിന്റെ പ്രചാരകരാവുകയും ചെയ്തു. അൽ മുഹന്നദ് അലൽ മുഫന്നദ് എന്ന ഗ്രന്ഥം എഴുതി വഹാബിസത്തെ വിമർശിച്ച ഖലീൽ അഹ്മദ് സഹാറൻപൂരിയെ സംബന്ധിച്ച് മൻസൂർ നുഅ്മാനി പറയുന്നത് നോക്കൂ:

അത്തസ്വ്ദീഖാത് (അൽമുഹന്നദ്) എന്ന ഗ്രന്ഥം എഴുതി ഇരുപത് വർഷം കഴിഞ്ഞ് ഹിജാസിലേക്ക് പുറപ്പെടുകയും മദീനയിൽ താമസിക്കുകയും ചെയ്തു. അത് ഹിജ്‌റ 1344-ൽ ആയിരുന്നു. അപ്പോഴാണ് നജ്ദീ വിഷയത്തിന്റെ ആഴവും വസ്തുതയും അദ്ദേഹത്തിന് ബോധ്യപ്പെടുന്നത്. അങ്ങനെയാണ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിനെ കുറിച്ചും അനുയായികളെ കുറിച്ചും തന്റെ വീക്ഷണങ്ങൾ മാറ്റി നല്ല അഭിപ്രായം ളഫ്ർ അലീഖാന് അയച്ചുകൊടുത്തത് (ദിആയാത് പേ 60).

മറ്റൊരു സ്ഥലത്ത് പറയുന്നു: മുഹമ്മദ് ബിൻ അബ്ദുൽ വഹാബിനെ സംബന്ധിച്ച് അദ്ദേഹം നൽകിയ മറുപടി തന്റെ വീക്ഷണമാണെന്നും ഇബ്‌നു അബ്ദുൽ വഹാബിന്റെ ഗ്രന്ഥങ്ങൾ പരിശോധിച്ച് മനസ്സിലാക്കിയ ശേഷമുള്ള നിലപാടാണെന്നും മനസ്സിലാക്കരുത്. മറിച്ച് അത് മദീനയിലെ പണ്ഡിതൻമാരിൽപ്പെട്ട ചോദ്യകർത്താവിന്റെ വിശദീകരണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് (ദിആയാത് പേ 57,58).

വീണ്ടും പറയുന്നു: അവർ രണ്ടുപേരും (ഖലീൽ അഹ്മദ് സഹാറൻപൂരിയും ഹുസൈൻ മദനിയും) മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ വിഷയത്തിലുള്ള സത്യം മനസ്സിലാക്കിയപ്പോൾ അവർ മുമ്പ് എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്ത കാര്യങ്ങളിൽ നിന്നും അവർ മടങ്ങിയിട്ടുണ്ട് (ദിആയാത്ത് 40).
മുഹമ്മദ് ബിൻ അബ്ദുൽ വഹാബിനെയും അനുയായികളെയും വിമർശിച്ച ഹുസൈൻ അഹ്മദ് നുഅ്മാനിയെ കുറിച്ച് നുഅ്മാനി പറയുന്നു:
മദനി തന്റെ അശ്ശിഹാബു സ്സാഖിബിൽ കൊണ്ടുവന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളല്ല. അന്ന് സർവ വ്യാപകമായി പ്രചരിച്ച കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുതിയതാണ് (ദിആയാത്ത് പേ 40).

 മദനിയിൽ നിന്നും നുഅ്മാനി ഉദ്ധരിക്കുന്നു: റുജൂമുൽ മദനിയ്യീൻ, അശ്ശിഹാബു സ്സാഖിബ് എന്നീ ഗ്രന്ഥങ്ങളിൽ നജ്ദികളെ വിമർശിച്ച് ഞാൻ പറഞ്ഞത് അവരുടെ ഗ്രന്ഥങ്ങളും പുസ്തകങ്ങളും അവലംബിക്കാതെയായിരുന്നു. വിമർശകരുടെയും വ്യാപകമായി പ്രചരിച്ച വാർത്തകളുടെയും അടിസ്ഥാനത്തിൽ മാത്രമായിരുന്നു. പക്ഷേ അവരുടെ ഗ്രന്ഥങ്ങൾ കൃത്യമായി പഠിക്കുമ്പോൾ അവർ അഹ്‌ലുസ്സുന്നയുടെ വിരോധികളല്ലെന്നും ചില ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും അതുകൊണ്ട് മാത്രം അവർ പിഴച്ചവരാണെന്നോ തെമ്മാടികളാണെന്നോ കാഫിറുകളാണെന്നോ പറഞ്ഞുകൂടാ (ദിആയാത്ത് പേ 125).

ഇബ്‌നു അബ്ദുൽ വഹാബിനെ വിവരം കെട്ടവനായി പരിചയപ്പെടുത്തിയ മുഹമ്മദ് അൻവർ ശാഹ് കാശ്മീരിയെ കുറിച്ച് നുഅ്മാനി പറയുന്നു: ഫൈളുൽ ബാരിയിൽ ഫാഇദ എന്ന ടൈറ്റിലിന് താഴെ വരുന്ന കാര്യങ്ങൾ ശൈഖിലേക്ക് ചേർത്തുകൂടാ. ഇബ്‌നു അബ്ദുൽ വഹാബിനെ വിമർശിച്ച ഭാഗമാകട്ടെ ഫാഇദ എന്ന ടൈറ്റിലിന് താഴെ വന്നതാണ്. ഇത്തരം ഒരു വിമർശനം അദ്ദേഹത്തിൽ നിന്നും ഉണ്ടാവില്ല. കാതിബായ ബദ്ർ ആലിം ചേർത്ത് കൊടുത്തതാവാം (ദിആയാത്ത് പേ 144).

 ഈ രീതിയിൽ തബ്‌ലീഗ് ജമാഅത്തിന്റെ മുൻകാല നേതാക്കൾ വിമർശിച്ചതെല്ലാം അവരുടെ വീക്ഷണങ്ങളല്ലെന്ന് പറഞ്ഞ് മുഖം മിനുക്കി വഹാബിസത്തോടുള്ള ബന്ധം ഉറപ്പിക്കുകയാണ് മൻസൂർ നുഅ്മാനി ചെയ്തത്.
കേരള നേതാക്കളുടെ നിലപാട്
കേരളത്തിലെ തബ്‌ലീഗുകാരും ഇബ്‌നു അബ്ദിൽ വഹാബിനെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും ആശയങ്ങളെയും അങ്ങേയറ്റം പ്രശംസിക്കുന്നവരും ആദരിക്കുന്നവരും അതെല്ലാം അംഗീകരിക്കുന്നവരുമാണ.് ദേവ്ബന്ദ് പണ്ഡിതർ നവോത്ഥാന ശിൽപ്പികൾ എന്ന പുസ്തകത്തിൽ പയുന്നത് കാണുക:

 മൗലാനാ റശീദ് അഹ്മദ് ഗൻഗോഹി, മുഹമ്മദ് ബ്‌നു അബ്ദുൽ വഹാബിനെ കുറിച്ച് നല്ല മനുഷ്യൻ എന്ന് പറഞ്ഞു. കേരള ബറേൽവികൾ വളരെ എളുപ്പത്തിൽ സാധാരണ ജനങ്ങളെ വഴിതെറ്റിക്കാൻ ഉപയോഗിക്കുന്ന തുറുപ്പു ചീട്ടാണിത്. വഹാബി നേതാവിനെ സ്തുതിച്ച് പറയുന്ന ദേവ് ബന്ദീപണ്ഡിതരും ആശയം കൊണ്ട് വഹാബികളാണെന്ന് അവർ അതുവഴി സമർത്ഥിക്കുന്നു.
മറുപടി: ഈ വിഷയം സാധാരണ സമൂഹത്തിന്റെ മുമ്പിൽ വിശദീകരിച്ചു മനസ്സിലാക്കി കൊടുക്കൽ ഒരു കാലത്ത് വലിയ പ്രയാസമുണ്ടായിരുന്നു. കാരണം, ഇബ്‌നു അബ്ദുൽ വഹ്ഹാബും അദ്ദേഹത്തിന്റെ വീക്ഷണവും തീർത്തും ഇസ്‌ലാമിക വിരുദ്ധവും അദ്ദേഹം പ്രവാചകന്റെ ശത്രുവായും പ്രചരിക്കപ്പെടുകയും ഈ കുപ്രചാരണം പരമാവധി  വിജയം കണ്ട് സർവാംഗീകാരം പിടിച്ചു പറ്റിയ വിഷയമായി മാറിയിരുന്നു ഒരു കാലം. അതിലെയല്ല, ഇതിലെ എന്നു പറയുന്നവൻ പോലും സമൂഹത്തിൽ ഒറ്റപ്പെടുമായിരുന്നു.
തുർക്കി ഭരണകൂടം ബ്രിട്ടീഷാധിപത്യത്തിലേക്കു അമർന്നു കൊണ്ടിരിക്കുന്നതു കണ്ടറിഞ്ഞ ഇബ്‌നു  അബ്ദുൽ വഹ്ഹാബ് അന്ന് മഹത്തായ കൃത്യം ചെയ്തില്ലായിരുന്നുവെങ്കിൽ മറ്റേതൊരു നാടും അധിനിവേശത്തിനിരയായതു പോലെ  ഇരു ഹറമുകളടങ്ങുന്ന സഊദിയും ബ്രിട്ടന്റെ പിടിയിലമരുമായിരുന്നു. പടച്ചവൻ ഇബ്‌നു അബ്ദുൽ വഹ്ഹാബിന്റെ കരങ്ങളെ ഹറമുകളുടെ കാവലിനായി തെരഞ്ഞെടുക്കുകയായിരുന്നു (ദേവ്ബന്ദ് ഉലമാക്കൾ നവോത്ഥാന ശിൽപികൾ പേ. 250).

ഇബ്‌നു അബ്ദുൽ വഹാബിനെ ഇരു ഹറമുകളുടെ കാവലിന് തിരഞ്ഞെടുത്തുവെന്നാണ് കേരള തബ്‌ലീഗുകാർ വിശ്വസിക്കുന്നത്. അതിന് പുറമെ  മുൻകാല നേതാക്കൾ ഇബ്‌നു അബ്ദുൽ വഹാബിനെ വിമർശിച്ചതിനും അവർക്ക് ന്യായീകരണമുണ്ട്. അത് ഇങ്ങനെ വായിക്കാം:

റഷീദ് അഹ്മദ് ഗംഗോഹി (റഹ്), ഹുസൈൻ അഹ്മദ് മദനീ(റഹ്), ഖലീൽ അഹ്മദ് സഹാറൻപൂരീ(റഹ്) തുടങ്ങിയവർ ആദ്യകാലത്ത് മുഹമ്മദ്ബ്‌നു അബ്ദിൽ വഹ്ഹാബിനെ തള്ളിപ്പറഞ്ഞ് മറുപടി കൊടുത്തത് രേഖപ്പെടുത്തപ്പെട്ടതാണ്.
ഇങ്ങനെയെല്ലാം അവരിൽ സംഭവിക്കാനുള്ള കാരണം മുഹമ്മദ്ബ്‌നു അബ്ദിൽ വഹ്ഹാബിന്റെ യഥാർത്ഥ  മസ്‌ലക് പഠിക്കാൻ അവസരം ലഭിക്കാത്തതായിരുന്നു. പ്രചരിപ്പിക്കപ്പെട്ട നുണകളിൽ നിന്നും മാത്രം കേട്ടറിവുള്ളവർ  എഴുതാൻ തുടങ്ങി. അക്കൂട്ടത്തിൽ പ്രഗത്ഭർ വരെ പെട്ട് പോയിട്ടുണ്ട്. അല്ലാമാ ശാമീ, ശൈഖ് അഹ്മദ് സൈനീ ദഹ്‌ലാൻ ശാഫിഈ(റഹ്) തുടങ്ങിയവർ ഉദാഹരണമാണ്. ശൈഖ് ദഹ്‌ലാൻ വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രം  അദ്ദുററുസ്സനിയ്യ ഫീ റദ്ദി അലൽ വഹ്ഹാബിയ്യ, ഖുലാസതുൽ കലാം എന്നീ കിതാബുകളിലൂടെ ഇബ്‌നു അബ്ദിൽ വഹ്ഹാബിന്റെ മേൽ ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി (ദേവ്ബന്ദ് ഉലമാക്കൾ നവോത്ഥാന ശിൽപികൾ പേ.251).

എത്ര വികൃതമാണീ വരികൾ! മക്കയിലെ മുഫ്തിയായ അല്ലാമ സൈനീ ദഹ്‌ലാൻ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇതെല്ലാം എഴുതിയത് എന്ന് തബ്‌ലീഗുകാരൻ ജൽപിക്കുന്നു. വഹാബി പ്രീണനത്തിന് വേണ്ടി ഏതറ്റം വരെ പോകാനും ഇക്കൂട്ടർ തയ്യാറാണ്. മാത്രമല്ല, മുൻകാല നേതാക്കളെല്ലാം വഹാബി നിലപാട് തിരുത്തിയതും വളരെ സന്തോഷത്തോടെ ഇവർ പ്രചരിപ്പിക്കുന്നു. അതേ പുസ്തകത്തിൽ പറയുന്നത് കാണുക:

കേരള ബറേൽവിയാക്കളിൽ നിന്നും വിഭിന്നമായി ദേവ്ബന്ദീ പണ്ഡിതർ ഉഖ്‌റവീ പണ്ഡിതരായിരുന്നുവെന്നതിന്റെ തെളിവാണ് യാഥാർഥ്യം ബോധ്യമായപ്പോൾ അവർ തിരുത്തിയത്. ഖലീൽ അഹ്മദ് സഹാറൻപൂരി (റഹ്), റഷീദ് അഹ്മദ് ഗൻഗോഹി (റഹ്) തുടങ്ങിയവർ തിരുത്തിയെഴുതിയ വിശദീകരണങ്ങൾ അക്കാലത്തെ മാസികകളിലൂടെ പലതവണ പ്രസിദ്ധീകരിക്കപ്പെട്ടു'(ദേവ്ബന്ദ് ഉലമാക്കൾ നവോത്ഥാന ശിൽപികൾ പേ.253).

വഹാബി ആദർശം തബ്‌ലീഗുകാർ ഏറ്റെടുക്കുകയും അത് അവർ ഉഖ്‌റവിയ്യായ പണ്ഡിതരാണെന്നതിന് തെളിവായി സമർത്ഥിക്കുകയും  ചെയ്യുമ്പോഴും തബ്‌ലീഗിന് എന്തു കുഴപ്പമാണുള്ളതെന്ന് ചോദിക്കുന്നവർ പുറംമോടിയിലാണ് ആകൃഷ്ടരായിരിക്കുന്നത്. അതുപക്ഷേ, യാഥാർത്ഥ്യത്തിൽ നിന്ന് എത്രയോ അകലെ നിൽക്കുന്നു.(തുടരും)✍🏼

കൂടുതൽ അനേഷണത്തിനു് നേരിൽ സന്ദർശിക്കൂ
👇🏻👇🏻👇🏻👇🏻👇🏻

🕌സുന്നീ ആദർശ സംരക്ഷണ
                    കേന്ദ്രം🕌
*📚SIM-DA'WA-CENTRE📚*
               *തിരൂരങ്ങാടി*

🚨🚨🚨🚨🚨🚨🚨🚨🚨

സ്ത്രീകൾക്ക് പള്ളിയോഖുർആൻ എന്ത് പറഞ്ഞു

സ്ത്രീകൾക്ക് പള്ളിയോസ്ത്രീകൾക്ക് പള്ളിയോ ??

*സ്ത്രീകൾക്ക് പള്ളിയോ ??*

✍- സിദ്ധീഖുൽ മിസ്ബാഹ്
         (09496210086)

*മറ്റെല്ലാ സ്ഥലങ്ങളിലും പെണ്ണുങ്ങൾ പോകുന്നുണ്ടല്ലോ പള്ളിയിൽ മാത്രം എന്ത് കൊണ്ട് ഹറാമായി എന്ന ചോദ്യങ്ങൾ വരാറുണ്ട് - എന്നാൽ ഹറാമോ കറാഹത്തോ എന്നത് ഫിഖ് ഹിയായ മസ് അലകൾ - ഇമാമീങ്ങൾ നൽകിയ മസ് അലകളാണ് നോക്കുന്നതെങ്കിൽ അവർ പഠിപ്പിച്ചത് സ്വീകരിക്കണം - കാരണം ലോകത്ത് ഒരൊറ്റ ഇമാമും ആണുങ്ങൾ പള്ളിയിൽ ജുമുഅ ജമാ അത്തിന്ന് പോകുന്നത് പോലെ പെണ്ണിന്ന് പോകാൻ കൽപ്പിക്കുന്നില്ല !! പക്ഷെ ഈ ഇമാമീങ്ങളെ ചോദ്യം ചെയ്ത് വരുന്നവർ ഖണ്ഡനവുമായി ചില ഹദീസുകളാണ് ഉദ്ധരിക്കാറുള്ളത് അതിലേക്ക് കടക്കുന്നതിന്ന് മുമ്പ് പള്ളി തന്നെ സ്ത്രീകൾക്കവകാശപ്പെട്ടതല്ലെന്ന് ഖുർ ആനിലൂടെ അള്ളാഹു  വളരെ വ്യക്തമായി പഠിപ്പിക്കുമ്പോൾ പിന്നെന്തിന്ന് പള്ളിപ്രവേശന അവകാശ വാദം - ഇത്തരം വാദങ്ങൾ അള്ളാഹുവിനോടുള്ള സമരമാണോ*❓

*പള്ളിയുമായി ബന്ധപ്പെടുത്തി പുരുഷന്മാരെയാണ് അല്ലാഹു ഖുർആനിൽ പരമാർഷിക്കുന്നത്. സ്ത്രീകളെ പരമാർഷിച്ചിട്ടില്ല. അല്ലാഹു പറയുന്നു:*🔽

بُيُوتٍ أَذِنَ اللَّـهُ أَن تُرْ‌فَعَ وَيُذْكَرَ‌ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ ﴿٣٦﴾
رِ‌جَالٌ لَّا تُلْهِيهِمْ تِجَارَ‌ةٌ وَلَا بَيْعٌ عَن ذِكْرِ‌ اللَّـهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ‌ ﴿٣٧﴾(النور)

"ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്‌.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്‍റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.  ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു."

പള്ളികളിൽ വെച്ച് അല്ലാഹുവിനെ സ്മരിക്കുന്നതും നിസ്കരിക്കുന്നതും പുരുഷന്മാരാണല്ലൊ പ്രസ്തുത വചനത്തിൽ അല്ലാഹു പറയുന്നത്. അതെപ്പറ്റി മുഫസ്സിറുകൾ പറയുന്നതെന്താണെന്ന് നമുക്ക് പരിശോധിക്കാം

*ഇമാം ഖുർതുബി(റ) പറയുന്നു:*

لما قال تعالى : ( رجال ) وخصهم بالذكر دل على أن النساء لا حظ لهن في المساجد ؛ إذ لا جمعة عليهن ، ولا جماعة ، وأن صلاتهن في بيوتهن أفضل . روى أبو داود ، عن عبد الله - رضي الله عنه - عن النبي - صلى الله عليه وسلم - قال : صلاة المرأة في بيتها أفضل من صلاتها في حجرتها ، وصلاتها في مخدعها أفضل من صلاتها في بيتها .(قرطبي: ١٨٤/١٢)

അല്ലാഹു തആല 'രിജാൽ' എന്ന് പറയുകയും പുരുഷന്മാരെ മാത്രം പ്രത്യേകമാക്കുകയും ചെയ്തപ്പോൾ സ്ത്രീകള്ക്ക് പള്ളികളിൽ യാതൊരു അവകാഷവുമില്ലെന്നു അതാരിയികകുന്നു. കാരണം അവർക്ക് ജുമുഅയോ ജമാഅത്തോ ഇല്ല. നിശ്ചയം അവർക്ക് അവരുടെ വീടുകളിൽ വെച്ച് നിസ്കരിക്കുന്നതാണ്    ഉത്തമം. അബ്ദുല്ലാഹിബ്നു മസ്ഊദി(റ) ൽ നിന്ന് അബൂദാവൂദ് (റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: "സ്ത്രീ അവളുടെ വീടിന്റെ ഉള്ളിൽവെച്ച് നിസ്കരിക്കുന്നത് വീടിന്റെ തുറന്ന സ്ഥലത്ത് വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. സ്ത്രീ വീടിന്റെ ഉള്ളിന്റെ ഉള്ളിൽ വെച്ച് നിസ്കരിക്കുന്നത് അവളുടെ വീടിന്റെ ഉള്ളിൽ വെച്ച് നിസകരിക്കുന്നതിനെക്കാൾ ഉത്തമാണ്".(ഖുർതുബി: 12/184)

*അല്ലാമ ഖാസിൻ (റ) വിശദീകരിക്കുന്നു:*

خص الرجال بالذكر فى هاذه المساجد لأن النساء ليس عليهن حضور المساجد لجمعة ولا لجماعة(الخازن: ٣٣٣/٣)

ഈ പള്ളികളിൽ പുരുഷന്മാരെ മാത്രം പരമാർഷിച്ചത് സ്ത്രീകള് ജുമുഅക്കോ ജമാഅത്തിനോ പള്ളികളിൽ വരെണ്ടവരല്ലാത്തതിനാലാണ്.(ഖാസിൻ 3/333)

ചുരുക്കത്തിൽ പള്ളികളിൽ വെച്ച് അല്ലാഹുവെ ആരാധിക്കെണ്ടത് പുരുഷന്മാരാണെന്നും സ്ത്രീകൾ അല്ലാഹുവെ ആരാധിക്കേണ്ടാത് അവരുടെ വീടുകളിൽ വെച്ചാണെന്നും പ്രസ്തുത വചനം പഠിപ്പിക്കുന്നു. നിരവധി ഹദീസുകൾ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നു.

*മറ്റൊരായത്തിൽ അല്ലാഹു പറയുന്നു:*

وَالَّذِينَ اتَّخَذُوا مَسْجِدًا ضِرَ‌ارً‌ا وَكُفْرً‌ا وَتَفْرِ‌يقًا بَيْنَ الْمُؤْمِنِينَ وَإِرْ‌صَادًا لِّمَنْ حَارَ‌بَ اللَّـهَ وَرَ‌سُولَهُ مِن قَبْلُ ۚ وَلَيَحْلِفُنَّ إِنْ أَرَ‌دْنَا إِلَّا الْحُسْنَىٰ ۖ وَاللَّـهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ*لَا تَقُمْ فِيهِ أَبَدًا ۚ لَّمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِ‌جَالٌ يُحِبُّونَ أَن يَتَطَهَّرُ‌وا ۚ وَاللَّـهُ يُحِبُّ الْمُطَّهِّرِ‌ينَ(١٠٧-١٠٨)

ദ്രോഹബുദ്ധിയാലും, സത്യനിഷേധത്താലും, വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ വേണ്ടിയും മുമ്പുതന്നെ അല്ലാഹുവോടും അവന്‍റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക് താവളമുണ്ടാക്കികൊടുക്കുവാന്‍ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും (ആ കപടന്‍മാരുടെ കൂട്ടത്തിലുണ്ട്‌). ഞങ്ങള്‍ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവര്‍ ആണയിട്ട് പറയുകയും ചെയ്യും. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.  *(നബിയേ,) നിങ്ങൾ ഒരിക്കലും അതില്‍ നമസ്കാരത്തിനു നില്‍ക്കരുത്‌. ആദ്യ ദിവസം തന്നെ ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്‌. ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.(തൗബ: 107-108)

ഇവിടെയും പള്ളിയിലുള്ളത് പുരുഷന്മാരാണെന്നാണ് അല്ലാഹു പറയുന്നത്. അതിനാൽ മേൽ വിശദീകരണങ്ങളെല്ലാം ഇവിടേക്കും ബാധകമാണ്.

*അപ്പോൾ ഖുർ ആനിക കൽപ്പന പാലിച്ച് കൊണ്ടാണ് മുസ്ലിം സ്ത്രീകൾ പള്ളിയിലേക്ക് ജുമുഅ ജമാ അത്തിൽ പുറപ്പെട്ട് പോകാതിരിക്കുന്നതും വീട്ടിൽ വെച്ച് നിസ്ക്കരിക്കുന്നതും*
🔽
*അപ്പോൾ ഇവിടെ ഒരു ചോദ്യം വന്നേക്കാം സ്ത്രീകൾ പള്ളിയിൽ വന്ന ചില ഹദീസുകൾ കാണുന്നുണ്ടല്ലോ*?

എന്നാൽ ഇത് ഇസ്ലാമിന്റെ ആദ്യകാലഘട്ടത്ത് ഉണ്ടായതാണ് ഇത് ഹദീസുകളിൽ നിന്ന് തന്നെ മനസ്സിലാക്കാം - സ്ത്രീകൾ പള്ളിയിൽ വന്ന ഹദീസ് സ്വഹീഹ് ബുഖാരിയിൽ ഇമാം ബുഖാരി ഉദ്ധരിക്കുന്നിടത്ത് തന്നെ ഇത് ഇസ്ലാമിന്റെ ആദ്യകാലത്താണെന്ന് സൂചിപ്പിക്കുന്നുമുണ്ട് -

സാധാരണ ഉദ്ധരിക്കാറുള്ള ഹദീസ് ആയിഷാ ബീവി റ നിവേദനം ചെയ്യുന്ന ഹദീസാണ്  "സുബ് ഹി നമസ്ക്കാരത്തിന്ന് പെണ്ണുങ്ങൾ മൂട്പടമിട്ട് പള്ളിയിൽ ഹാജറായി എന്ന സംഭവം"

എന്നാൽ ഈ ഹദീസ്  സംബന്ധിച്ച് ഇമാമീങ്ങൾ എന്ത് പഠിപ്പിച്ചു എന്ന് നോക്കാം  - ലോകപ്രശസ്ത പണ്ഡിതൻ ഫഖ്റുദ്ദീനിറാസി (റ) പഠിപ്പിക്കുന്നു

وقال الإمام الرازي : تحت قوله تعالي : ولكل وجهة الخ ( البقرة : 148 ) :  ما أخرج في الصحيحين برواية عائشة رضي اللّه عنها أنها قالت : «كان رسول اللّه صلى اللّه عليه وسلّم ليصلي الصبح فينصرف والنساء متلفعات بمروطهن ما يعرفن من الغلس»...كان هذا في ابتداء الإسلام حين كان النساء يحضرن الجماعات ، فكان النبي صلى اللّه عليه وسلّم يصلي بالغلس كيلا يعرفن ،... ثم لما نهين عن الحضور في الجماعات ... (مفاتيح الغيب = تفسير الرازي – 4 / 149 )

*റാസി ഇമാമിന്റെ മുകളിലെ ഉദ്ധരണിയിൽ നിന്നും വളരെ വ്യക്തമാണ്  പെണ്ണുങ്ങൾ മൂട് പടമിട്ട് പോയി എന്ന് പറയുന്ന സംഭവം - كان هذا في ابتداء الإسلام - ഇസ്ലാമിന്റെ ആദ്യ കാലം അതായത് ഇസ്ലാം വ്യാപിക്കുന്നതിന്ന് മുമ്പാണ് ഈ സംഭവം ഉണ്ടായതെന്നും അവസാനം ثم لما نهين عن الحضور في الجماعات - പിന്നെ അവരെ ജമാ അത്തിന്ന് വരലിനെ തടയപ്പെട്ടു എന്നും പഠിപ്പിക്കുന്നു* (റാസി)

ഹിജ്റഃ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം അലാഉദ്ദീന്‍ അബൂബകറിബ്നു മസ്ഊദ് (റ) രേഖപ്പെടുത്തുന്നു.

وَأَمَّا النِّسْوَةُ فَهَلْ يُرَخَّصُ لَهُنَّ أَنْ يَخْرُجْنَ فِي الْعِيدَيْنِ؟ أَجْمَعُوا عَلَى أَنَّهُ لَا يُرَخَّصُ لِلشَّوَابِّ مِنْهُنَّ الْخُرُوجُ فِي الْجُمُعَةِ وَالْعِيدَيْنِ وَشَيْءٍ مِنْ الصَّلَاةِ؛ لِقَوْلِهِ تَعَالَى {وَقَرْنَ فِي بُيُوتِكُنَّ} [الأحزاب: ٣٣] وَالْأَمْرُ بِالْقَرَارِ نَهْيٌ عَنْ الِانْتِقَالِ وَلِأَنَّ خُرُوجَهُنَّ سَبَبُ الْفِتْنَةِ بِلَا شَكٍّ، وَالْفِتْنَةُ حَرَامٌ، وَمَا أَدَّى إلَى الْحَرَامِ فَهُوَ حَرَامٌ.

“ജുമുഅഃക്കോ പെരുന്നാള്‍ നിസ്കാരത്തിനോ മറ്റേതെങ്കിലും നിസ്കാരങ്ങള്‍ക്കോ പുറപ്പെടാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ലെന്ന കാര്യത്തില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരി ക്കുന്നു. വീട്ടിലിരിക്കണമെന്ന ഖുര്‍ആന്റെ കല്‍പ്പന പുറത്തുപോകരുതെന്ന നിരോധം കൂടിയാണ്. കാരണം, അവരുടെ പുറത്തിറങ്ങല്‍ ഫിത്നക്ക് ഹേതുവാണ്. ഒരു സംശയ വുമില്ല. ഫിത്ന ഹറാമാണ്. ഹറാമിലേക്ക് ചേര്‍ക്കുന്ന പുറപ്പെടലും ഹറാം തന്നെയാ കുന്നു” (അല്‍ബദാഇഉസ്സ്വനാഇഅ്, 1/408)...

സ്വന്തം വീട്ടിലുള്ള അടിമ പള്ളിയിൽ പോയതറിഞ്ഞ  അബൂബർസത്ത്(റ) എന്ന സ്വഹാബി ആ സ്ത്രീയോട് അട്ടഹസിച്ച് കൊൻ ട് പറഞ്ഞു അല്ലാഹു സ്ത്രീകളെ പുറത്തിറങ്ങുന്നത് തടയുന്നു. വീട്ടിലിരിക്കണമെന്നും ജനാസയെ പിന്തുടരുകയോ പള്ളിയിൽ പോവുകയോ ജുമുഅക്ക് സന്നിഹിതരാവുകയോ ചെയ്യരുതെന്നും കൽപ്പിക്കുന്നു (അദ്ദുററുൽ മൻസൂർ :5/195)

*അപ്പോൾ ലോകത്ത് ഒരാളും തന്നെ സ്ത്രീകൾക്ക് ജുമുഅ ജമാ അത്തിന്ന് പള്ളിയിലേക്ക് പോകണമെന്ന് പഠിപ്പിക്കുന്നില്ല -  ആദ്യകാലത്ത് പെണ്ണ് പള്ളിയിൽ വന്നു എന്നുണ്ടായ ഹദീസുകൾ കാണാത്തവരല്ല സ്വഹാബാക്കൾ - അവരാരും അവരുടെ ഭാര്യമാരെ പള്ളിയിലേക്കയച്ചിട്ടില്ല - ഖലീഫ ഉമർ റ ശക്തമായ വെറുപ്പ് പ്രകടിപ്പിച്ചിരുന്ന കാര്യമായിരുന്നു - നബി സ്വ തങ്ങൾ തന്നെ തങ്ങളടുത്ത് വന്ന് പള്ളിയിലേക്കുള്ള ജുമുഅ ജമാ അത്തിന്ന് അനുവാദം ചോദിച്ച ഉമ്മു ഹുമൈദി സ്സാഇദി റ, അസ്മാഹ് ബിന്ത് യസീദ് റ പോലുള്ള പ്രമുഖ സ്വഹാബി വനിതകളെ വീട്ടിൽ വെച്ച് നിസ്ക്കരിക്കുക അതാണ് ഉത്തമം എന്ന് പറഞ്ഞ് പള്ളിയിലുള്ള ജുമുഅ ജമാ അത്ത് അനുവാദം നൽകാതെ തിരിച്ചയക്കുകയാണ് ചെയ്തിരുന്നത് !!!!!!

*മഹതി ആയിഷബീവി (റ) തന്നെ പഠിപ്പിക്കുന്നത് നോക്കുക*

عن عائشة قالت لو ان رسول الله صلى الله عليه وسلم رأى النساء اليوم منعهن الخروج -

عبد الرزاق
ആയിഷ റ വിൽ നിന്നു നിവെദനം . ഇന്നുള്ള സ്ത്രീകളെ നബി സ കണ്ടിരുന്നുവെങ്കിൽ അവർ പള്ളിയിൽ പൊകുന്നത് നബി സ തടയുമായിരുന്നു.
(അബ്ദു റസാഖ്).

ആയിഷ( റ ) വിൽ നിന്ന് നിവേദനം നബി സ പറഞ്ഞു സ്ത്രീ തന്റെ വീട്ടിലെ സ്വന്തം റൂമിൽ വെച്ച് നിസ്കരിക്കുന്നത് പാർഷ്വ റൂമുകളിൽ വെച്ച് നിസ്കരിക്കുന്നതിലുത്തമമാണ്. പാർഷ്വ റൂമുകളിൽ വെച്ചുള്ള നിസ്കാരമാണ് പുറത്തെ ഹാളുകളിൽ വെചുള്ളതിനെക്കാള്‍ നല്ലത് അതാകട്ടെ പള്ളികളിൽ വെച്ചുള്ളതിനെക്കാള്‍ പുണ്യവുമാണ് .  (ബൈഹഖി)

*ഇത്രയും വ്യക്തമായി ഉമ്മ ആയിഷ  റ‌ തന്നെ വിവരിച്ച് തന്നു - ഇതൊന്നും ഉൾക്കൊള്ളാതെ സ്ത്രീപള്ളിപ്രവേശനം വാദം ഉന്നയിക്കുന്നവർ ഇസ്ലാമിന്റെ ശത്രുക്കൾ തന്നെയാണ്

*ഇനി മീൻ മാർക്കറ്റിലോ , റെസ്റ്റോറന്റിലോ , പാർക്കിലോ സ്ത്രീകൾ പോകുന്നുണ്ടല്ലോ എന്ന ചോദ്യമാണെങ്കിൽ ഇസ്ലാം ഹലാലായി കണ്ട യാത്ര ചെയ്യാൻ സ്ത്രീകൾക്ക് വിലക്കില്ല , അത്യാവശ്യ ഘട്ടത്തിൽ കടകളിൽ പോകുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷെ ഇവിടെയൊക്കെ  ഇസ്ലാം അനുധാവനം ചെയ്യുന്ന മാനദണ്ഡം പാലിക്കണം  ഇതല്ലാത്ത രീതിയിൽ പാടില്ല  എന്ന് മാത്രം !!! ഫിത്നയെ എവിടെ ഭയപ്പെട്ടാലും അവിടെ പോകാതിരിക്കുക. ഹജ്ജിനും ഉംറക്കും മറ്റ് സിയാറത്തിനുമൊക്കെ സ്ത്രീകൾക്ക് പോകാൻ  ഇസ്ലാം കൽപ്പിച്ച രീതിയുണ്ട് അത് പാലിച്ച് പോകുക.
അള്ളാഹു സത്യം  മനസ്സിലാക്കിത്തരട്ടെ ആമീൻ

സിദ്ധീഖുൽ മിസ്ബാഹ് - 09496210086

മുതശാബിഹായ ആയത്തുകൾ സലഫുകൾ എന്ത് പറഞ്ഞു

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

*ചോദ്യം 1⃣*

അല്ലാഹു ആകാശത്താണ്,
അർശിലാണ്,
ഇരു കൈകളും വലതാണ്,
അവന് ആസനമുണ്ട്
എന്ന് തുടങ്ങീ ഒഹാബീ മത വിശ്വാസികളുടെ പുതിയ വാദത്തിന്റെ നിജസ്ഥിതി എന്ത്?


 *മറുപടി✍🏼👇🏻*

قال الإمام سيدنا علي بن أبي طالب رضي الله عنه:    كان- الله- ولا مكان، وهو الان على ما- عليه- كان" .
رواه أبو منصور البغدادي في كتابه الفرق بين الفرق  ص / 333 .


അലിയ്യ് (റ) പറയുന്നു:

 അല്ലാഹു ഉണ്ടായിരുന്നു. അന്ന് അവന്ന് സ്ഥലമില്ല . അവൻ ഇപ്പോഴും മുമ്പ്
എങ്ങിനെയാണോ അപ്രകാരം ഉള്ളവനാണ്.

(അൽ ഫർഖു
ബൈനൽ ഫിറഖ് 333 അബൂമൻസ്വൂരിൽ ബഗ്ദാദി)

وقال رضي الله عنه أيضا : إن الله تعالى خلق العرش إظهارًا لقدرته لا مكانا لذاته اهـ.
رواه أبو منصور البغدادي في كتابه الفرق بين الفرق " ص / 333 "

അലിയ്യ് (റ) പറയുന്നു:

 അല്ലാഹു അർശിനെ സൃഷ്ടിച്ചത് അവന്റെ ഖുദ്റത്ത് വെളിവാക്കാൻ വേണ്ടിയാണ് അവന്റെ ദാത്തിനുള്ള സ്ഥലമായിട്ടല്ല.

(അൽ ഫർഖു
ബൈ നൽഫിറഖ് 333  അബൂമൻസ്വൂരിൽ ബഗ്ദാദി )

وقال رضي الله عنه: سيرجع قوم من هذه الأمة عند إقتراب الساعة كفارا يُنكرون خالقهم فيصفونه بالجسم والأعضاء"اهـ. رواه إبن المعلّم القرشي في كتابه نجم المهتدي ورجم المعتدي "ص 588"

അലിയ്യ് (റ) പറയുന്നു:

 ഖിയാമത്ത് നാൾ അടുക്കുമ്പോൾ ഈ ഉമ്മത്തിൽ ഒരു വിഭാഗം വരാനുണ്ട് അവർ സ്രഷ്ടാവിനെ നിഷേധിക്കും അവന്ന് തടിയും അവയവങ്ങളും സ്ഥാപിക്കും'

 (ഇബ്നുൽ മുഅല്ലിം നജ്മുൽ മുഹ്തദി 588 ഇബ്നുൽ മുഅല്ലം)

قال الإمام أبو حنيفة رضي الله عنه والله تعالى يُرى في الآخرة، ويراه المؤمنون وهم في الجنة بأعين رؤوسهم بلا تشبيه ولا كميّة، ولا يكون بينه وبين خلقه مسافة
الفقه الاكبر، انظر شرح الفقه الاكبر لملا علي القاري ص/ 136- 137

ഇമാം അബൂഹനീഫ (റ) പറയുന്നു:

അല്ലാഹു സാദൃശ്യമോ കമ്മിയ്യത്തോ ഇല്ലാതെ വിശ്വാസികൾ സ്വർഗത്തിൽ അവനെ കാണുന്നതാണ്
അവന്റെയും സൃഷ്ടികളുടെയും ഇടയിൽ ദുരമില്ലാതെ,

 ( ശറഹ് അൽ ഫിഖ്ഹുൽ അക്ബർ  137)

وقال رضي الله عنه:  نُقِرُ بأن الله سبحانه و تعالى على العرش استوى من غير ان يكون له حاجة اليه واستقرار عليه,وهو حافظ العرش وغير العرش من غير احتياج,فلو كان محتاجا لما قدر على ايجاد العالم وتدبيره كالمخلوقين,ولو كان محتاجا الى الجلوس والقرار فقبل خلق العرش اين كان الله,تعالى الله عن ذلك علوا كبيرا" كتاب الوصية,ضمن مجموعة رسائل ابي حنيفة بتحقيق الكوثري ,وملا علي القاري في شرح الفقه الأكبر.

ഇമാം അബൂഹനീഫ (റ) പറയുന്നു:

അർശിന്മേൽ സ്ഥിരമാവുകയോ അർശിലേക്ക് ആവശ്യ മാവുകയോ ഇല്ലാതെ പരിശുദ്ധനായ അല്ലാഹു അലൽ അർശിസ്തവാ (ഇതിന്റെ ഭാഹ്യാത്ഥം ഉദ്ധേശമല്ല. എന്ന് സലഫും ഖലഫും ഏകോപിച്ചു എന്ന് ഇമാം നവവി ശറഹു മുസ്ലിം)
അവൻ അർശിനെയും മറ്റുള്ളവയേയും സംരക്ഷിക്കുന്നവനാണ് 'അവൻ ഒന്നിലേക്കും  ആവശ്വമുള്ളവനല്ല '
അവൻ ആവശ്വമുള്ളവനാണങ്കിൽ ലോകത്തെ ഉണ്ടാക്കാനും പരിപാലിക്കാനും  കഴിയാത്തവനാകും ' സൃഷ്ടികൾക്ക് കഴിയാത്തത് പോലെ

അവൻ ഇരിക്കലിലേക്കും സ്ഥിരമാവലിലേക്കും ആവശ്വമായവനാണങ്കിൽ അർശിനെ സ്രഷടിക്കുന്നതിന് മുമ്പ് അവൻ എവിടെയായിരുന്നു.
അതിനെ തൊട്ടല്ലാം അവൻ വളരെ പരിശുദ്ധനാണ്.

 (കിതാബുൽ വസ്വിയ്യ  മജ് മൂഅത്ത് റസാഇല് അബൂഹനീഫ 25)


وقال رضي الله عنه: قلت: أرأيت لو قيل أين الله تعالى؟ فقال: يقال له كان الله تعالى ولا مكان قبل أن يخلق الخلق، وكان الله تعالى ولم يكن أين ولا خلق ولا شىء، وهو خالق كل شىء" الفقه الأبسط ضمن مجموعة رسانل أبي حنيفة بتحقيق الكوثري ص 25

ഇമാം അബൂഹനീഫ (റ) പറയുന്നു:


പരിശുദ്ധനായ അല്ലാഹു എവിടെ എന്ന് ചോദിച്ചാൽ  മറുപടി പറയും സൃഷ്ടികളെ സൃഷ്ടിക്കുന്നതിന് മുമ്പ് സ്ഥലത്തല്ലാതെ അവൻ ഉണ്ടായിരുന്നു. സൃഷ്ടികളോ വസ്തുക്കളോ എവിടെ എന്നതൊ ഇല്ലാതിരിക്കെ പരിശുദ്ധനായ അല്ലാഹു ഉണ്ട് 'അവൻ സർവ വസ്തുക്കളേയും സ്രഷടിച്ചവനാണ്.

 ' (അൽ ഫിഖ്ഹുൽ അബ്സത്വ 25)

قال الإمام مالك رضي الله عنه مهما وقع في قلبك فالله بخلاف ذلك. ذكره في كتاب بهجة النفوس

ഇമാം മാലിക് (റ) പറയു ന്നു 'നിന്റെ മനസ്സിൽ വല്ലതും കരുതിയാൽ അതല്ലാത്തതാണ് അല്ലാഹു.

 ( കിതാബ് ബഹ്ജുത്തുന്നു ഫൂസ് )

وقال رضي الله عنه الرحمن على العرش استوى كما وصف نفسه ولا يقال كيف وكيف عنه مرفوع ولم يقل مالك رحمه الله " والكيف مجهول ".
رواه الإمام البيهقي رحمه الله في كتابه الأسماء والصفات

ഇമാംമാലിക് (റ) പറയുന്നു:


الرحمن على العرش استوى

 അല്ലാഹു അവനെ എങ്ങിനെ വിശേഷിപ്പിച്ചു അങ്ങനെയാണ് എങ്ങനെ എന്ന് ചോദിക്കരുത് ' എങ്ങനെ എന്നത് അവനെ തൊട്ട് ഉയർത്തപെട്ടിരിക്കുന്നു. ഇമാം മാലിക് ഇവിടെ എങ്ങിനെ എന്നത് അറിയപെടില്ല എന്ന് പറഞ്ഞിട്ടില്ല.

 (അൽ അസ്മാഉ വസ്സി ഫാത്ത് ഇമാം ബൈഹഖി റിപോർട്ട് )

قال الإمام الشافعي رضي الله عنه "من قال أو إعتقد أنَّ الله جالسٌ على العرش فهو كافر"
رواه إبنُ المعلّم القرشيّ في كتابه نجم المهتدي ورجمُ المعتدي صَحِيفة 551

ഇമാം ശാഫിഈ ( റ ) പറയുന്നു. അല്ലാഹു അർശിന്മേൽ ഇരിക്കുന്നു എന്ന് വിശ്വസിക്കുകയോ പറയുകയോ ചെയ്താൽ അവൻ കാഫിറാണ്.

 (നജ്മുൽ മുഹ്തദി 551ഇബ്നുൽ മുഅല്ലം)

وقال رضي الله عنه "المجسّم كافِـرٌّ".
رواه الحافظ السيوطيُّ في كتابه الأشباهُ والنظائِرُ صحيفة
488

ഇമാം ശാഫിഈ (റ) പറയുന്നു:

മുജസ്സിം ( അല്ലാഹുവിന്ന് ജിസ്മ് ഉണ്ടന്ന് പറയുന്നവൻ) കാഫിറാണ് .

(അൽ അശ് ബാഹ് വന്നളാർ സുയൂത്വി 488)

وقال رضي الله عنه "لا يُكفَّر أهل القبلة وأستثني المجسم".
ذكره السيوطي في كتابه الأشباه والنظائر

ഇമാം ശാഫിഈ (റ) പറയുന്നു:

ഖിബ് ലയുടെ ആളുകളെ കാഫിറാക്കപെടരുത് -മുജസ്സിം ( അല്ലാഹുവിന്ന് ജിസ്മ് ഇണ്ടന്ന് പറയുന്നവൻ) ഒഴികെ.

(അൽ അശ് ബാഹ് വന്നളാർ സുയൂത്വി 488)


وقال رضي الله عنه: إنه تعالى كان ولا مكان فخلق المكان وهو على صفة الأزلية كما كان قبل خلقه المكان لا يجوز عليه التغيير في ذاته ولا التبديل في صفاته".
رواه الامام الزبيدي في كتاب اتحاف السادة المتقين 2/ 24

ഇമാം ശാഫിഈ (റ) പറയുന്നു :

പരിശുദ്ധനായ അല്ലാഹു സ്ഥലമില്ലാതിരിക്കെ ഉള്ളവനാണ് '
പിന്നീട് അവൻ സ്ഥലം സൃഷ്ടിച്ചു. അവൻ പണ്ടെയുള്ള വിശേഷണത്തിന് മേലാണ് . സ്ഥലം സൃഷ്ടിക്കുന്നതിന് മുമ്പ് ള്ളത് പോലെ അവനുണ്ട്- അവന്റെ ദാത്തിൽ മാറ്റമുണ്ടാവാനോ സ്വിഫാതിൽ വിത്യാസപെടലോ അനുവദനീയമല്ല

(ഇത്ഹാഫ് ഇമാം സബീദി 2/ 24)

قال الإمام أحمد رحمه الله: من قال الله جسم لا كالأجسام كـَفَـرَ.
ذكره الحافظ بدر الدين الزركشي في كتابه تشنيف المسامع ج4 / ص 684

ഇമാം അഹ്മദ് (റ) പറയുന്നു :

മറ്റു ജിസ്മുകളെ പോലെയല്ലാതെ അവൻ ജിസ്മാണ് എന്ന് പറഞ്ഞാൽ അവൻ കാഫിറാണ് .

(തശ്നീഫ് ൽ മസാമിഉ ഇമാം സർകശി 4 / 684)

قال الإمام أحمد "والله تعالى لا يلحقه تغير ولا تبدل ولا تلحقه الحدود قبل خلق العرش ولا بعد خلق العرش" ، وكان ينكر- الإمام أحمد – على من يقول إن الله في كل مكان بذاته لأن الأمكنة كلها محدودة" رواه الإمام أبو الفضل التميمي الحنبلي في كتاب إعتقاد الإمام أحمد


ഇമാം അഹമ്മദ് (റ) പറയുന്നു :
 അർശ് സൃഷ്ടിക്കുന്നതിന് മുമ്പും ശേഷവും മാറ്റമോ വിത്യാസമോ അതിർവരമ്പുകളോ പരിശുദ്ധനായ അല്ലാഹു വിന് ചേരുകയില്ല .

ഇമാം അഹമ്മദ് (റ) 'അല്ലാഹു ദാത്ത് കൊണ്ട് സ്ഥലത്താണെന്ന് പറയുന്നവനെ എതിർക്കാറുണ്ടായിരുന്നു. കാരണം സ്ഥലങ്ങളല്ലാം അതിർ വെക്കപെട്ടതാണ് (അവന്ന് അതിരില്ല).

 ( ഇഅതിഖാദ് അഹമദ്   അബുൽ ഫള്ൽ ഹമ്പലി)

وذكر الشيخ ابن حجر الهيتمي أن الإمام أحمد كان من المنزهين لله تعالى عن الجهة والجسمية، ثم قال ابن حجر "وما اشتهر بين جهلة المنسوبين إلى هذا الإمام الأعظم المجتهد من أنه قائل بشىء من الجهة أو نحوها فكذب وبهتان وافتراء عليه" اهـ. الفتاوي الحديثية / 144

ഇബ്നു ഹജർ (റ) പറയുന്നു:

ഇമാം അഹമദ് ബ്നു ഹമ്പൽ (റ) ഭാഗത്തെ തൊട്ടും ജിസ്മിനെ തൊട്ടും പരിശുദ്ധനാക്കുന്നവരായിരുന്നു.

ഗവേഷണ പണ്ഡിതനായ മഹാനെപറ്റി അല്ലാഹു വിന് ഭാഗവും അത് പോലോേത്തതമുണ്ടന്നു വാദിക്കുന്നുണ്ടന്ന് അവരുടെ മദ്ഹബി ലേക്ക് ചേർന്ന് നിൽക്കുന്ന ചിലരിൽ നിന്ന് പ്രശസ്തിയായത് അദ്ധേഹത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കിയ കളവും കള്ളത്തരവുമാണ്.

 (അൽ ഫതാവൽ ഹദീസിയ്യ 144)

أنّه تعالى منـزّه عن الجهة والمكان والجسم وسائر أوصاف الحدوث، وهذا معتقد أهل الحقّ ومنهم الإمام أحمد وما نسبه إليه بعضهم من القول بالجهة أو نحوها كذب صراح عليه وعلى أصحابه ; كما أفاده ابن الجوزي من أكابر الحنابلة (الفتوحات الربانية على الأذكار النووية لمحمد بن علان الصديقي الشافعي رحمه الله 2/ باب الحثّ على الدعاء والإستغفار في النصف الثاني من كلّ ليلة 196)

മുഹമ്മദ് ബ്നു അലാന് ശാഫിഇയ്യ ( റ )
പറയുന്നു :

പരിശുദ്ധനായ അല്ലാഹു സ്ഥലത്തെ തൊട്ടും ഭാഗത്തെ തൊട്ടും ജിസ്മിനെ തൊട്ടും മറ്റു പുതുതാവൽന്റെ വിശേഷണത്തെ തൊട്ടും പരിശുദ്ധനാണ്.
ഇതാണ് സത്യത്തിന്റെ ( ഹഖിന്റെ ) ആളുകളുടെ വിശ്വാസം'സത്യത്തിന്റെ ( ഹഖിന്റെ ) ആളുകളിൽ പെട്ടതാണ് ഇമാം അഹമദ് 'അവർ അല്ലാഹു വിന് ഭാഗവും മറ്റുമുണ്ടന്ന് അവർ പറഞ്ഞതായി ചിലർ പറഞ്ഞത് അദ്ധേഹത്തിന്റെയും അനുയായികളുടെയും മേൽ കളവ് നിർമിച്ചതാണ് 'ഹമ്പലി മദ്ഹബിലെ ഇബ്നുൽ ജൗസി അത് വിവരിച്ചിട്ടുണ്ട്.

(അൽ ഫുതൂഹാത്തു റബ്ബാനിയ്യ - മുഹമ്മദ് ബ്നു അലാന് ശാഫിഇയ്യ് 2/196)

وقال إمام أهل السنة أبو الحسن الأشعري رضي الله عنه: "كان الله ولا مكان فخلق العرش والكرسي ولم يحتج إلى مكان، وهو بعد خلق المكان كما كان قبل خلقه" اهـ أي بلا مكان ومن غير احتياج إلى العرش والكرسي. نقل ذلك عنه الحافظ ابن عساكر نقلا عن القاضي أبي المعالي الجويني.
تبيين كذب المفتري (ص/ 150).


ഇമാമു അഹ് ലുസ്സുന്ന അബുൽ ഹസൻ അൽ അശ്അരി رضي الله عنه:
പറയുന്നു :

സ്ഥലമില്ലാത്ത നിലക്ക് അല്ലാഹു ഉണ്ടായിരുന്നു. സ്ഥലത്തിലേക്ക് ആവശ്വമില്ലാത്ത നിലക്ക് അർശും കുർസും അവൻ സൃഷ്ടിച്ചു.
അവൻ സ്ഥലത്തെ സൃഷ്ടിച്ചതിന് ശേഷം
സൃഷ്ടിക്കുന്നതിന്ന്  മുമ്പ് ഉള്ളത് പോലെയുണ്ട് അതായത് അവന്ന് സ്ഥലമില്ല. അർശിലേക്കോ കുർസിലേക്കോ ആവശ്വമുള്ളവനുമല്ല. ഹാഫിളു ബ്നു അസാകിർ റിപ്പോർട്ട്

 (തബ്യീന് കദിബിൽ മുഫ്തരി 150 ഇബ്നു അസാകിർ)

وقال رضي الله عنه في كتابه النوادر "من إعتقد أن الله جسم فهو غير عارف بربه وإنه كافر به"

അല്ലാഹു ജിസ് മാണന്ന് വല്ലവനും വിശ്വസിച്ചാൽ അവൻ റബ്ബിനെ അറിഞ്ഞവനല്ല. അവൻറബ്ബിനെ കൊണ്ട് അവിശ്വസിച്ചവനാണ് -

 (കിതാബു ന്നവാദിർ )

وقال رضي الله عنه: "إن الله تعالى لا مكان له" نقلها عنه الحافظ البيهقي في الأسماء والصفات.

നിശ്ചയം പരിശുദ്ധനായ അല്ലാഹുവിന്ന് സ്ഥലം ഇല്ല. (ഹാഫിളുൽ ബൈഹഖി അൽഅസ്മാഉ  വസ്വിഫാത്ത് )

قال إمام أهل السنة أبو منصور الماتريدي رضي الله عنه "إن الله سبحانه كان ولا مكان، وجائز ارتفاع الأمكنة وبقاؤه على ما كان، فهو على ما كان، وكان على ما عليه الان، جل عن التغير والزوال والاستحالة" اهـ. يعني بالاستحالة التحول والتطور والتغير من حال إلى حال وهذا منفي عن الله ومستحيل عليه سبحانه وتعالى.
كتاب التوحيد (ص/ 69).

ഇമാം അഹ്ലസുന്ന അബൂമൻസൂരിനിൽ മാതുരിദി (റ) പറയുന്നു.

നിശ്ചയം പരിശുദ്ധനായ അല്ലാഹു സ്ഥലമില്ലാത്ത അവസ്തയിൽ ഉണ്ടായിരുന്നു. അവൻ ഉണ്ടായിരിക്കെ സ്ഥലങ്ങൾ ഇല്ലാതെയാവാൻ പറ്റുന്നതാണ്
അവൻ മുമ്പുള്ളത് പോലെ ഇപ്പോഴും ഉണ്ട്. എപ്പോഴും ഉണ്ട് .അവൻ മാറ്റങ്ങളെ തൊട്ടും നീങ്ങൽനെ തൊട്ടും അസംബവ്യങ്ങളെ തൊട്ടും പരിശുദ്ധനാണ് '
ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറലിനെ തൊട്ട് അവൻ പരിശുദ്ധനാണ്.

(കിതാബ് തൗഹീദ് 69 ഇമാം മാതുരീദി)


وقال رضي الله عنه أيضا "وأما رفع الايدي إلى السماء فعلى العبادة، ولله أن يتعبد عباده بما شاء، ويوجههم إلى حيث شاء، وإن ظن من يظن أن رفع الأبصار إلى السماء لأن الله من ذلك الوجه إنما هو كظن من يزعم أنه إلى جهة أسفل الأرض بما يضع عليها وجهه متوجها في الصلاة ونحوها، وكظن من يزعم أنه في شرق الأرض وغربها بما يتوجه إلى ذلك في الصلاة، أو نحو مكة لخروجه إلى الحج، جل الله عن ذلك". كتاب التوحيد (ص/ 75- 76).

ഇമാം അഹ്ലസുന്ന അബൂമൻസൂരിനിൽ മാതുരിദി (റ) പറയുന്നു.

 ആകാശത്തേക്ക് കൈ ഉയർത്തുന്നതിന്റെ കാരണം അത് ആരാധനയുടെ ഭാഗമാണ് ' അല്ലാഹു ഉദ്ധേശിച്ച ഭാഗത്തേക്ക് ഉദ്ധേശിച്ചത് പോലെ അവന്റെ അടിമകളെ അവൻ ആരാധന ചെയ്യിപ്പിക്കുന്നു.
അല്ലാഹു ആ ഭാഗത്തായത് കൊണ്ടാണ് അങ്ങോട്ട് കൈ ഉയർത്തുന്നത് എന്ന് വല്ലവനും കരുതുന്നുവെങ്കിൽ നിസ്കാരത്തിലും മറ്റും നെറ്റിത്തടം ഭൂമിയിൽ വെക്കുമ്പോൾ അല്ലാഹു ഭൂമിയുടെ താഴ്ഭാഗത്താണന്ന് വാദിക്കുന്നവൻ കരുതുന്നത് പോലെയാണ്.
നമസ്കാരത്തിൽ കിഴക്കോ പടിഞ്ഞാറോ മുന്നിട്ടുമ്പോഴും ഹജ്ജിന് വേണ്ടി മക്കയിലേക്ക് പുറപ്പെടുമ്പോഴും അല്ലാഹു ആ ഭാഗത്താണന്ന് ഭാവിക്കുന്നവനെ പോലെയുമാണ് '
അല്ലാഹു അതിൽ നിന്നല്ലാം പരിശുദ്ധനാണ്.

(കിതാബ് തൗഹീദ് 75,76
അബൂമൻസൂരിനിൽ മാതുരിദി (റ) )

قال القاضي عياض: لا خلاف بين المسلمين قاطبة فقيههم ومحدثهم ومتكلمهم ونظارهم ومقلدهم أن الظواهر الواردة بذكر الله تعالى في السماء كقوله تعالى: {أأمنتم من في السماء أن يخسف بكم الأرض} ونحوه ليست على ظاهرها بل متأولة عند جميعهم.(شرح مسلم 5/17)

ഖാളി ഇയാള് (റ) പറയുന്നു.


(അല്ലാഹു ആകാശത്ത് എന്ന് ഒഹാബികൾ അർഥം പറയാറുള്ള)
 {أأمنتم من في السماء أن يخسف بكم الأرض}

പോലെയുള്ള വചനങ്ങളുടെ പ്രത്യക്ഷ അർഥം
(അല്ലാഹു ആകാശത്ത് )
 ഉദ്ധേശമല്ല.
മറിച്ച് അതിനെ വ്യാഖ്യാനിക്കേണ്ടതാണ്.
( മറ്റൊരു അർഥമാണ് ഉദ്ധേശമെന്ന് വെക്കേണ്ടതാണ്)

എല്ലാവരും അങ്ങനെയാണ് പറയുന്നത്
മുസ്ലിം പണ്ഡിതന്മാർ, ഫഖീഹ് മുഹദ്ദിസ് വിശ്വാസ ശാസ്ത്ര പണ്ഡിതൻ ,മുസ് ലിം ചിന്തകർ , മുഖല്ലിദുകൾ തുടങ്ങി മുസ്ലിമീങ്ങൾ ആരുടെ ഇടയിലും ഇതിൽ അഭിപ്രായ വിത്യാസമില്ലാത്തതാണ്.

(ശറഹു മുസ്ലിം 5/57)



ഇമാം നവവി( റ ) പറയുന്നു :

هذا الحديث من أحاديث الصفات، وفيها مذهبان تقدم ذكرهما مرات في كتاب الإيمان: أحدهما الإيمان به من غير خوض في معناه مع اعتقاد أن الله تعالى ليس كمثله شيء وتنزيهه عن سمات المخلوقات. والثاني: تأويله بما يليق به. (شرح النووي)
من محفوظات السيد/ حسين الباقوي بوناد عفا الله عنا وعنه

അല്ലാഹുവിന്റെ സ്വിഫതുകൾ വിവരിക്കുന്ന ഹദീസിനെ പറ്റി രണ്ട് അഭിപ്രായമുണ്ട്  . അത് മുമ്പ് പല തവണ കിതാബുൽ ഈമാനിൽ വിവരിച്ചതാണ്.


 ഒരു മദ്ഹബ്: ' അല്ലാഹു തആല സൃഷ്ടികളുടെ അടയാളങ്ങളെ തൊട്ട് അവൻ പരിശുദ്ധനാണന്നും അവനെ പോലെ യാതൊരു വസ്തുവും ഇല്ലന്നും വിശ്വസിക്കലോടെ ആ ഹദീസിന്റെ അർഥത്തിൽ ഇറങ്ങാതെ അത് വിശ്വസിക്കുക.

രണ്ടാമത്തെ മദ്ഹബ്'

അനിയോജ്യമായ നിലക്ക് അതിനെ വ്യാഖ്യാനിക്കുക

(ശറഹു മുസ്ലിം)

قال الإمام التـرمذي[279 هـ] في سننه: والمذهب في هذا عند أهل العلم من الأئمة مثل سفيان الثوري ومالك بن أنس وابن المبارك وابن عيينة ووكيع وغيرهم أنهم رووا هذه الأشياء ثم قالوا: تروى هذه الأحاديث ونؤمن بـها ولا يقال كيف.اهـ

ഇമാം തിർമിദി( റ ) (വഫാത്ത് 279) സുനനിൽ പറയുന്നു :

സുഫ് യാനു സൗരി ( റ ) മാലിക് (റ) ഇബ്നു മുബാറക് (റ) ഇബ്നു ഉയൈന  (റ) വക്കീഉ (റ ) തുടങ്ങി മറ്റു എല്ലാ പണ്ഡിതൻമാരും ഇമാമുമാരുടെയും അരികിലുള്ള മദ്ഹബ്
ഈ ഹദീസുകൾ നാം വിശ്വസിക്കുന്നു.
എങ്ങനെ എന്ന് ചോദിക്കരുത്.

 (സുനനുതിർമിദി)

وروى الحافظ البيهقي في كتابه الاعتقاد عن الوليد بن مسلم، قال: سئل الأوزاعي ومالك وسفيان الثوري والليث بن سعد عن هذه الأحاديث فقالوا: *أمروها كما جاءت* بلا كيفية.اهـ ثم قال البيهقي: وتكييفه يقتضي تشبيها له بخلقه في أوصاف الحدث.اهـ

ഹാഫിളുൽ ബൈഹഖി (റ) വലീദ്ബ്നു മുസ്ലിമിൽ നിന്ന് റിപ്പോർട്ട് ,
അവർ പറയുന്നു.

അവ്സാഈ (റ ) മാലിക് (റ) സുഫ്യാൻ സൗരി (റ) ലൈനുബ്നു സഅദ് എന്നിവരോട് സ്വിഫാത്ത് വിവരിക്കുന്ന മുത ശാബിഹായ ഹദീസുകളെ  (പ്രത്യക്ഷ അർഥം ഉദ്ധേശമില്ലാത്ത) പറ്റി ചോദിക്കപ്പെട്ടു.

അവർ പറഞ്ഞു.

 കൈഫിയ്യത്ത് (രൂപം) ഇല്ലാതെ അവ വന്നത് പോലെ അവയെ നിങ്ങൾ നടത്തുക.
ബൈഹഖി (റ) പറയുന്നു.
കൈഫിയ്യത്ത് (രൂപം) സ്ഥിരപെടുത്തൽ പുതുതാവൽന്റെ വിശേഷണത്തിൽ സൃഷ്ടികളോട് തുല്യപെടുത്തൽ വരുന്നതാണ്

(അൽ ഇഅതിഖാദ്)

ونقل الحافظ البيهقي في الأسماء والصفات عن الأئمة الأربعة والسفيانين والحمادين والأوزاعي والليث وشعبة وشريك وأبي عوانة وغيرهم، أنهم نَفَوْا عن الله تعالى الكيف.اهـ
ഹാഫിളുൽ ബൈഹഖി (റ)  നാല് മദ്ഹബിന്റെ
ഇമാമുമാരെ തൊട്ടും സുഫ് യാൻ ( റ )ഹമ്മാദ് അവ്സാഈ (റ)ലൈസ് (റ) ശുഅബ ( റ )ശരീക് അബൂ അവാന തുടങ്ങീ മറ്റു പണ്ഡിതൻമാരിൽ നിന്നും ഉദ്ധരിക്കുന്നു. അവരല്ലാവരും  പരിശുദ്ധനായ അല്ലാഹു വിനെ തൊട്ട് കയ്ഫിനെ( രുപത്തെ ,എങ്ങിനെയെ) നഷേധിച്ചവരായിരുന്നു.

(അൽ അസ്മാഉ വസി ഫാത്ത്)

وجاء في المنهاج القويم على المقدمة الحضرمية في الفقه الشافعي لعبد الله بن عبد الرحمن بن أبي بكر بافضل الحضرمي  رحمه الله واعلم أن القرافي وغيره حكوا عن الشافعي ومالك وأحمد وأبي حنيفة رضي الله عنهم القول بكفر القائلين بالجهة والتجسيم وهم حقيقون بذلك
.
ബാഫള് ൽ ഹള്റമി (റ) പറയുന്നു.

നി അറിയുക നിശ്ചയം ഖറാഫി (റ)യും മറ്റും ഇമാം ശാഫിഇ (റ ) മാലിക്  (റ )അഹ്മദ് (റ) അബൂഹനീഫ (റ)
رضي الله عنهم

ഇവരിൽ നിന്നും ഉദ്ധരിക്കുന്നു .

 ഇവരല്ലാവരും അല്ലാഹു വിന് ഭാഗം ജിസ്മ് എന്നിവയുണ്ട് എന്ന് പറയുന്നവർ കാഫിറാണന്ന് പറയുന്നവരാണ്
അവർ അതിന് അർഹരുമാണ് '

(അൽ മിൻഹാജുൽ ഖവിം)


അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
സംശയ നിവാരണം

മുതശാബി ഹ് ഇമാം ശാഫിഈ എന്ത് പറഞ്ഞു ഒഹാബികൾക്ക് മറുപടി

🔷🔷🔷🔷🔷🔷🔷

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

അസ്ലം സഖാഫി



അല്ലാഹു അർശിൽ ആണ് ആകാശത്ത് അവൻ തന്റെ സൃഷ്ടികളിലേക്കു അടുക്കും അവൻ ഉദ്ദേശിക്കുന്നത് പോലെ, അള്ളാഹു ഒന്നാനാകാശത്തേക്കു ഇറങ്ങിവരും ,എന്ന്
ഇമാം ശാഫിഈ പറഞ്ഞു എന്ന് ഒഹാബി പ്രചരിപ്പിക്കുന്നു എന്താണ് യഥാർഥം?


അല്ലാഹു ഇറങ്ങും, അല്ലാഹുവിന്റെ കൈ എന്നിങ്ങനെ അർഥം പറയാമോ?

മറുപടി :

ഇമാം നവവി(റ) തന്റെ ശർഹുൽ മുസ് ലിമിൽ
പറയുന്നു.

ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : ‏( ﻳﻨﺰﻝ ﺭﺑﻨﺎ ﻛﻞ ﻟﻴﻠﺔ ﺇﻟﻰ ﺍﻟﺴﻤﺎﺀ ﺍﻟﺪﻧﻴﺎ ﻓﻴﻘﻮﻝ : ﻣﻦ ﻳﺪﻋﻮﻧﻲ ﻓﺄﺳﺘﺠﻴﺐ ﻟﻪ ‏)
ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺼﻔﺎﺕ ، ﻭﻓﻴﻪ ﻣﺬﻫﺒﺎﻥ ﻣﺸﻬﻮﺭﺍﻥ ﻟﻠﻌﻠﻤﺎﺀ ﺳﺒﻖ ﺇﻳﻀﺎﺣﻬﻤﺎ ﻓﻲ ﻛﺘﺎﺏ ﺍﻹﻳﻤﺎﻥ ﻭﻣﺨﺘﺼﺮﻫﻤﺎ ﺃﻥ ﺃﺣﺪﻫﻤﺎ ﻭﻫﻮ ﻣﺬﻫﺐ ﺟﻤﻬﻮﺭ ﺍﻟﺴﻠﻒ ﻭﺑﻌﺾ ﺍﻟﻤﺘﻜﻠﻤﻴﻦ : ﺃﻧﻪ ﻳﺆﻣﻦ ﺑﺄﻧﻬﺎ ﺣﻖ ﻋﻠﻰ ﻣﺎ ﻳﻠﻴﻖ ﺑﺎﻟﻠﻪ ﺗﻌﺎﻟﻰ ، ﻭﺃﻥ ﻇﺎﻫﺮﻫﺎ ﺍﻟﻤﺘﻌﺎﺭﻑ ﻓﻲ ﺣﻘﻨﺎ ﻏﻴﺮ ﻣﺮﺍﺩ ، ﻭﻻ ﻳﺘﻜﻠﻢ ﻓﻲ ﺗﺄﻭﻳﻠﻬﺎ ﻣﻊ ﺍﻋﺘﻘﺎﺩ ﺗﻨﺰﻳﻪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻦ ﺻﻔﺎﺕ ﺍﻟﻤﺨﻠﻮﻕ ، ﻭﻋﻦ ﺍﻻﻧﺘﻘﺎﻝ ﻭﺍﻟﺤﺮﻛﺎﺕ ﻭﺳﺎﺋﺮ ﺳﻤﺎﺕ ﺍﻟﺨﻠﻖ . ﻭﺍﻟﺜﺎﻧﻲ : ﻣﺬﻫﺐ ﺃﻛﺜﺮ ﺍﻟﻤﺘﻜﻠﻤﻴﻦ ﻭﺟﻤﺎﻋﺎﺕ ﻣﻦ ﺍﻟﺴﻠﻒ ﻭﻫﻮ ﻣﺤﻜﻲ ﻫﻨﺎ ﻋﻦ ﻣﺎﻟﻚ ﻭﺍﻷﻭﺯﺍﻋﻲ : ﺃﻧﻬﺎ ﺗﺘﺄﻭﻝ ﻋﻠﻰ ﻣﺎ ﻳﻠﻴﻖ ﺑﻬﺎ ﺑﺤﺴﺐ ﻣﻮﺍﻃﻨﻬﺎ . ﻓﻌﻠﻰ ﻫﺬﺍ ﺗﺄﻭﻟﻮﺍ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﺗﺄﻭﻳﻠﻴﻦ ﺃﺣﺪﻫﻤﺎ : ﺗﺄﻭﻳﻞ ﻣﺎﻟﻚ ﺑﻦ ﺃﻧﺲ ﻭﻏﻴﺮﻩ ﻣﻌﻨﺎﻩ : ﺗﻨﺰﻝ ﺭﺣﻤﺘﻪ ﻭﺃﻣﺮﻩ ﻭﻣﻼﺋﻜﺘﻪ ﻛﻤﺎ ﻳﻘﺎﻝ : ﻓﻌﻞ ﺍﻟﺴﻠﻄﺎﻥ ﻛﺬﺍ ﺇﺫﺍ ﻓﻌﻠﻪ ﺃﺗﺒﺎﻋﻪ ﺑﺄﻣﺮﻩ . ﻭﺍﻟﺜﺎﻧﻲ : ﺃﻧﻪ ﻋﻠﻰ ﺍﻻﺳﺘﻌﺎﺭﺓ ، ﻭﻣﻌﻨﺎﻩ : ﺍﻹﻗﺒﺎﻝ ﻋﻠﻰ ﺍﻟﺪﺍﻋﻴﻦ ﺑﺎﻹﺟﺎﺑﺔ ﻭﺍﻟﻠﻄﻒ . ﻭﺍﻟﻠﻪ ﺃﻋﻠﻢ

شرح مسلم
٢ /٤٣٢



അല്ലാഹു ഇറങ്ങും
എന്ന ബാഹ്യാർഥമുള്ള
ഈ ഹദീസിലും ഇപ്രകാരം അല്ലാഹുവിന്റെ വിശേഷണങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന ഹദീസുകളിലും ആയത്തുകളിലും പ്രസിദ്ധമായ രണ്ട്
മദ് ഹബുകള്‍ ഉണ്ട് -

 ഒന്ന് :

അത് സലഫുകളിൽ ഭൂരിഭക്ഷത്തിന്റെയും  വിശ്വാസ ശാസത്ര പണ്ഡിതന്മാരിൽ ചിലരുടെയും അഭിപ്രായമാണ്.

അല്ലാഹുവിനോട് യോജിച്ച ക്രമത്തിൽ ആ  വചനങ്ങൾ സത്യമാണ് വിശ്വസിക്കുക നമുക്ക് അറിയുന്ന പ്രത്യക്ഷ അർഥം .

വഹാബികൾ പറയും പോലെ ഇറങ്ങൽ , കയറൽ , കൈ , തണ്ടൻ കാൽ
 ഊര , മുഖം )
ഉദ്ധേശ്യമല്ല:
സൃഷ്ടികള്‍ക്ക് ഉണ്ടാവുന്ന വിശേഷണങ്ങളെ തൊട്ടും
നീങ്ങൾ ഇറങ്ങലിനെ തൊട്ടും അല്ലാഹുവിനെ പരിശുദ്ധമാക്കണം
അതിനെ വ്യാഖ്യാനിക്കരുത് -

രണ്ട്:

 സലഫുകളിൽ ഒരു സംഘത്തിന്റെയും വിശ്വാസ ശാസത്ര പണ്ഡിതന്മാരിൽ ഭൂരിഭക്ഷത്തിന്റെ അഭിപ്രായവും
അത് ഇമാം മാലിക് (റ) അവ്സാ മുത ശാഈ റ എന്നിവരെ തൊട്ട് ഉദ്ധരിച്ചിട്ടുണ്ട്.

അത് ഓരോ സ്ഥലത്തിനോടും യോചിച്ച വ്യാഖ്യാനം നൽകുക എന്നതാണ്.

ഈ അടിസ്ഥാനത്തിൽ രണ്ട് വ്യാഖ്യാനം അവർ നൽകി -

ഒന്ന്: മാലിക് ബ്ൻ അനസ് ' (റ) വും മറ്റും നൽകിയ വ്യാഖ്യാനം

മേൽ ഹദീസിന്റെ ഉദ്ധേ ശാത്ഥം അല്ലാഹുവിന്റെ കൽപനയും മലക്കുകളും റഹ്മത്തും ഇറങ്ങുമെന്നാണ് '

രാജാവ് ഇന്നകാര്യം ചെയ്തു എന്നാൽ രാജാവിന്റെ കൽപനയാൽ അനുയായികൾ ചെയ്തു എന്നാണല്ലോ അർഥം -

രണ്ട്: ദുആ ചെയ്യുന്നവരുടെ മേൽ ഉത്തരം ചെയ്തുകൊണ്ടും മയം ചെയ്തുകൊണ്ടും അല്ലാഹു മുന്നിടുന്നതാണ്  അതിന്റെ അർഥം.

അപ്പോൾ തിരുവചനം ആലങ്കാരികമാണന്ന് വെക്കേണ്ടതാണ്:

ശറഹുമുസ്ലിം 2/432
..... ----..............

قال أبي منصور البغدادي في "الفرق بين الفرق" (ص 321): " وأجمعوا على أنه لَا يحويه مَكَان ، وَلَا يجرى عَلَيْهِ زمَان " انتهى .




ഒരു ഒഹാബി എഴുതുന്നു.

عَنْ أَبِي عَبْدِ اللَّهِ مُحَمَّدِ بْنِ إِدْرِيسَ الشَّافِعِيِّ رَضِيَ اللَّهُ عَنْهُ، قَالَ: الْقَوْلُ في السنة التي أَنَا عَلَيْهَا، وَرَأَيْتُ أَصْحَابَنَا عَلَيْهَا، أَهْلَ الْحَدِيثِ الَّذِينَ رَأَيْتُهُمْ (فَأَخَذْتُ عَنْهُمْ) (1) ، مِثْلَ سُفْيَانَ، وَمَالِكٍ، وَغَيْرِهِمَا، الإِقْرَارُ بِشَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ (وَذَكَرَ شَيْئًا ثُمَّ قَالَ:) (2) وَأَنَّ اللَّهَ عَلَى عَرْشِهِ فِي سَمَائِهِ، يُقَرِّبُ مِنْ خَلْقِهِ كَيْفَ شَاءَ، وَأَنَّ اللَّهَ تَعَالَى يَنْزِلُ إِلَى السَّمَاءِ الدُّنْيَا  كَيْفَ شَاءَ وَذَكَرَ سَائِرَ الاعْتِقَادِ (3) .
الكتاب : إثبات صفة العلو(1/181)
ابن قدامة المقدسي (541 - 620 هـ، 1147 - 1223 م).

ഇമാം ഷാഫി (റ) പറയുന്നു: ഞാൻ വിശ്വസിക്കുന്ന സുന്നത്തു (ഈമാൻ), ഹദീസിനെ സ്വീകരിക്കുന്ന എന്റെ ആളുകളായി ഞാൻ മനസ്സിലാക്കിയ മുൻഗാമികൾ, ഞാൻ  അങ്ങനെ ആണ് അവരെ കണ്ടത് ഞാൻ അവരിൽ നിന്നാണ് ഇതൊക്കെ പഠിച്ചത്,  സുഫിയാൻ സൗരി, മാലിക് തുടങ്ങിയ പണ്ഡിതന്മാരുടെയും വിശ്വാസം, അല്ലാഹു അർശിൽ ആണ് ആകാശത്തു, അവൻ തന്റെ സൃഷ്ടികളിലേക്കു അടുക്കും അവൻ ഉദ്ദേശിക്കുന്നത് പോലെ, അള്ളാഹു ഒന്നാനാകാശത്തേക്കു ഇറങ്ങിവരും .

 (ഇസ് ബാത്തു സിഫത്ത് ൽ ,)
ഇങ്ങനെ ശാഫിഈ ( റ )
പറഞ്ഞു.
,

മറുപടി :

 وَأَنَّ اللَّهَ عَلَى عَرْشِهِ فِي سَمَائِهِ، يُقَرِّبُ مِنْ خَلْقِهِ كَيْفَ شَاءَ، وَأَنَّ اللَّهَ تَعَالَى يَنْزِلُ إِلَى السَّمَاءِ الدُّنْيَا


എന്നതിന്ന് അതിന്റെ പ്രത്യക്ഷ അർഥം പറയണമെന്ന് ഇമാം ശാഫിഈ (റ) പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് ഉദ്ധരിക്കേണ്ടത്.


ഒഹാബി പുരോഹിതൻ മുകളിൽ എഴുതിയത് പോലെ
(അല്ലാഹു അർശിൽ ആണ് ആകാശത്തു, അവൻ തന്റെ സൃഷ്ടികളിലേക്കു അടുക്കും അവൻ ഉദ്ദേശിക്കുന്നത് പോലെ, അള്ളാഹു ഒന്നാനാകാശത്തേക്കു ഇറങ്ങിവരും )

എന്ന പ്രത്യക്ഷ അർഥം ഇമാം ശാഫിഈ (റ)യോ മറ്റു പണ്ഡിതന്മാരോ  വെക്കണമെന്ന് പറഞ്ഞിട്ടില്ല.

പ്രത്യക്ഷ അർഥം ഉദ്ധേശമില്ല എന്നതിൽ സലഫും ഖലഫും (മുൻ കാമികളും സ്വഹാബികളും താബിഉകളും പിൻ ഗാമികളും സർവ പണ്ഡിതന്മാരും ഇജ്മാ ഉണ്ട് എന്ന് ഇമാം നവവി(റ) അടക്കമുള്ള എല്ലാ പണ്ഡിതൻമാരും ഉദ്ധരിച്ചിട്ടുണ്ട്.

قال القاضي عياض: لا خلاف بين المسلمين قاطبة فقيههم ومحدثهم ومتكلمهم ونظارهم ومقلدهم أن الظواهر الواردة بذكر الله تعالى في السماء كقوله تعالى: {أأمنتم من في السماء أن يخسف بكم الأرض} ونحوه ليست على ظاهرها بل متأولة عند جميعهم.(شرح مسلم 5/17)

ഖാളി ഇയാള് (റ) പറയുന്നു.


(അല്ലാഹു ആകാശത്ത് എന്ന് ഒഹാബികൾ അർഥം പറയാറുള്ള)

 {أأمنتم من في السماء أن يخسف بكم الأرض}

പോലെയുള്ള വചനങ്ങളുടെ പ്രത്യക്ഷ അർഥം(അല്ലാഹു ആകാശത്ത് )
 ഉദ്ധേശമല്ല.
മറിച്ച് അതിനെ വ്യാഖ്യാനിക്കേണ്ടതാണ്.( മറ്റൊരു അർഥമാണ് ഉദ്ധേശമെന്ന് വെക്കേണ്ടതാണ്)

എല്ലാവരും അങ്ങനെയാണ് പറയുന്നത്
മുസ്ലിം പണ്ഡിതന്മാർ ഫഖീഹ് മുഹദ്ധിസ് വിശ്വാസ ശാസ്ത്ര പണ്ഡിതൻ മുസ് ലിം ചിന്തകർ  , മുഖല്ലിദുകൾ തുടങ്ങി മുസ്ലിമീങ്ങൾ ആരുടെ ഇടയിലും ഇതിൽ അഭിപ്രായ വിത്യാസമില്ലാത്തതാണ്.

(ശറഹു മുസ്ലിം 5/57)

മേൽ വചനങ്ങൾക്ക് ഒഹാബി പുരോഹിതൻമാർ പറഞ്ഞത് പോലെയും ദുർവ്യാഖ്യാനിച്ചത് പോലെയും , ഇമാം ശാഫിഈ (റ)യോ മറ്റു ഒരു ഇമാമും പറഞ്ഞിട്ടില്ല.

മറിച്ചു അവർ പറയുന്നത്

الرحمن علي العرش استوى
ينزل ربنا

എന്നല്ലാം ഖുർആനിലും ഹദീസിലും വന്നതാണ് അത് നാം വിശ്വസിക്കുന്നു.
അതിനെ നാം നിഷേധിക്കുന്നില്ല.
الرحمن علي العرش استوى
ينزل ربنا
എന്ന് നാം പറയുന്നു.

അതിന്റെ പ്രത്യക്ഷ അർഥം
(ഒഹാബി പുരോഹിതൻ മുകളിൽ എഴുതിയത് പോലെ
(അല്ലാഹു അർശിൽ ആണ് ആകാശത്തു, അവൻ തന്റെ സൃഷ്ടികളിലേക്കു അടുക്കും അവൻ ഉദ്ദേശിക്കുന്നത് പോലെ, അള്ളാഹു ഒന്നാനാകാശത്തേക്കു ഇറങ്ങിവരും എന്ന് )
ഉദ്ധേശമല്ല.
എന്നാണ് ശാഫിഈ (റ) യും മറ്റു പണ്ഡിതന്മാരു പറഞ്ഞതിന്റെ ഉദ്ധേശം


അവക്ക് നേരെ പ്രത്യക്ഷ അർഥം എഴുതി പിടിപ്പിച്ചു ഇമാമുമാർ ഇവർ എഴുതിയ പ്രത്യക്ഷ അർഥം പറഞ്ഞിട്ടുണ്ട് എന്നും
പ്രത്യക്ഷ അർഥം പറയണമെന്ന് അവർ
പറഞ്ഞിട്ടുണ്ട് എന്നും തെറ്റിദ്ധരിപിച്ചു ജനങ്ങളെ കബളിപ്പിക്കുകയാണ് ഒഹാബി പുരോഹിതൻമാർ

സലഫുകളുടെ ഒരു വാചകത്തിലും അത് കാണിച്ചു തരാൻ സാധ്യമല്ല.



അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
സംശയ നിവാരണം



Saturday, September 22, 2018

മുത ശിബിഹ് ശാഫിഈ ഇമാം പറഞ്ഞത്

🔷🔷🔷🔷🔷🔷🔷🔷

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി



അല്ലാഹു അർശിൽ ആണ് ആകാശത്ത്. അവൻ തന്റെ സൃഷ്ട്ടികളിലേക്കു അടുക്കും അവൻ ഉദ്ദേശിക്കുന്നത് പോലെ, അള്ളാഹു ഒന്നാനാകാശത്തേക്കു ഇറങ്ങിവരും എന്ന്
ഇമാം ശാഫിഈ പറഞ്ഞു എന്ന് ഒഹാബി പ്രചരിപ്പിക്കുന്നു എന്താണ് യഥാർത്ഥ്യം?


അല്ലാഹു ഇറങ്ങും അല്ലാഹു വിന്റെ കൈ എന്നിങ്ങനെ അർഥം പറയാമോ?

മറുപടി

ഇമാം നവവി(റ) തന്റെ ശർഹുൽ മുസ് ലിമിൽ

പറയുന്നു.

ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : ‏( ﻳﻨﺰﻝ ﺭﺑﻨﺎ ﻛﻞ ﻟﻴﻠﺔ ﺇﻟﻰ ﺍﻟﺴﻤﺎﺀ ﺍﻟﺪﻧﻴﺎ ﻓﻴﻘﻮﻝ : ﻣﻦ ﻳﺪﻋﻮﻧﻲ ﻓﺄﺳﺘﺠﻴﺐ ﻟﻪ ‏)
ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺼﻔﺎﺕ ، ﻭﻓﻴﻪ ﻣﺬﻫﺒﺎﻥ ﻣﺸﻬﻮﺭﺍﻥ ﻟﻠﻌﻠﻤﺎﺀ ﺳﺒﻖ ﺇﻳﻀﺎﺣﻬﻤﺎ ﻓﻲ ﻛﺘﺎﺏ ﺍﻹﻳﻤﺎﻥ ﻭﻣﺨﺘﺼﺮﻫﻤﺎ ﺃﻥ ﺃﺣﺪﻫﻤﺎ ﻭﻫﻮ ﻣﺬﻫﺐ ﺟﻤﻬﻮﺭ ﺍﻟﺴﻠﻒ ﻭﺑﻌﺾ ﺍﻟﻤﺘﻜﻠﻤﻴﻦ : ﺃﻧﻪ ﻳﺆﻣﻦ ﺑﺄﻧﻬﺎ ﺣﻖ ﻋﻠﻰ ﻣﺎ ﻳﻠﻴﻖ ﺑﺎﻟﻠﻪ ﺗﻌﺎﻟﻰ ، ﻭﺃﻥ ﻇﺎﻫﺮﻫﺎ ﺍﻟﻤﺘﻌﺎﺭﻑ ﻓﻲ ﺣﻘﻨﺎ ﻏﻴﺮ ﻣﺮﺍﺩ ، ﻭﻻ ﻳﺘﻜﻠﻢ ﻓﻲ ﺗﺄﻭﻳﻠﻬﺎ ﻣﻊ ﺍﻋﺘﻘﺎﺩ ﺗﻨﺰﻳﻪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻦ ﺻﻔﺎﺕ ﺍﻟﻤﺨﻠﻮﻕ ، ﻭﻋﻦ ﺍﻻﻧﺘﻘﺎﻝ ﻭﺍﻟﺤﺮﻛﺎﺕ ﻭﺳﺎﺋﺮ ﺳﻤﺎﺕ ﺍﻟﺨﻠﻖ . ﻭﺍﻟﺜﺎﻧﻲ : ﻣﺬﻫﺐ ﺃﻛﺜﺮ ﺍﻟﻤﺘﻜﻠﻤﻴﻦ ﻭﺟﻤﺎﻋﺎﺕ ﻣﻦ ﺍﻟﺴﻠﻒ ﻭﻫﻮ ﻣﺤﻜﻲ ﻫﻨﺎ ﻋﻦ ﻣﺎﻟﻚ ﻭﺍﻷﻭﺯﺍﻋﻲ : ﺃﻧﻬﺎ ﺗﺘﺄﻭﻝ ﻋﻠﻰ ﻣﺎ ﻳﻠﻴﻖ ﺑﻬﺎ ﺑﺤﺴﺐ ﻣﻮﺍﻃﻨﻬﺎ . ﻓﻌﻠﻰ ﻫﺬﺍ ﺗﺄﻭﻟﻮﺍ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﺗﺄﻭﻳﻠﻴﻦ ﺃﺣﺪﻫﻤﺎ : ﺗﺄﻭﻳﻞ ﻣﺎﻟﻚ ﺑﻦ ﺃﻧﺲ ﻭﻏﻴﺮﻩ ﻣﻌﻨﺎﻩ : ﺗﻨﺰﻝ ﺭﺣﻤﺘﻪ ﻭﺃﻣﺮﻩ ﻭﻣﻼﺋﻜﺘﻪ ﻛﻤﺎ ﻳﻘﺎﻝ : ﻓﻌﻞ ﺍﻟﺴﻠﻄﺎﻥ ﻛﺬﺍ ﺇﺫﺍ ﻓﻌﻠﻪ ﺃﺗﺒﺎﻋﻪ ﺑﺄﻣﺮﻩ . ﻭﺍﻟﺜﺎﻧﻲ : ﺃﻧﻪ ﻋﻠﻰ ﺍﻻﺳﺘﻌﺎﺭﺓ ، ﻭﻣﻌﻨﺎﻩ : ﺍﻹﻗﺒﺎﻝ ﻋﻠﻰ ﺍﻟﺪﺍﻋﻴﻦ ﺑﺎﻹﺟﺎﺑﺔ ﻭﺍﻟﻠﻄﻒ . ﻭﺍﻟﻠﻪ ﺃﻋﻠﻢ
شرح مسلم
٢ /٤٣٢



അല്ലാഹു ഇറങ്ങും എന്ന ബാഹ്യാർത്ഥമുള്ള
ഈ ഹദീസിലും ഇപ്രകാരം അല്ലാഹുവിന്റെ വിശേഷണങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന ഹദീസുകളിലും ആയത്തുകളിലും പ്രസിദ്ധമായ രണ്ട് മദ്ഹബുകള്‍ ഉണ്ട് -

. ഒന്ന്:

അത് സലഫുകളിൽ ഭൂരിഭക്ഷത്തിന്റെയും  വിശ്വാസ ശാസത്ര പണ്ഢിതന്മാരിൽ ചിലരുടെയും അഭിപ്രായമാണ്.

അല്ലാഹുവിനോട് യോജിച്ച ക്രമത്തിൽ ആ  വചനങ്ങൾ സത്യമാണെന്ന് വിശ്വസിക്കുക നമുക്ക് അറിയുന്ന പ്രത്യക്ഷ അർത്ഥം

(വഹാബികൾ പറയും പോലെ ഇറങ്ങല്‍ കയറൽ കൈ തണ്ടൻ കാൽ
ഊര മു ഖം )

ഉദ്ധേശ്യമല്ല:

സൃഷ്ട്ടികള്‍ക്ക് ഉണ്ടാവുന്ന വിശേഷണങ്ങളെ തൊട്ടും

നീങ്ങല്‍ ഇറങ്ങൽ നേ തൊട്ടുംഅല്ലാഹുവിനെ പരിശുദ്ധമാക്കണം
അതിനെ വ്യാഖ്യാനിക്കരുത് -

രണ്ട്: സലഫുകളിൽ ഒരു സംഘത്തിന്റെയും വിശ്വാസ ശാസത്ര പണ്ഢിതന്മാരിൽ ഭൂരിഭക്ഷത്തിന്റെ അഭിപ്രായവും
അത് ഇമാം മാലിക് റ അവ്സാമുത ശാഈ റ എന്നിവരെ തൊട്ട് ഉദ്ധരിച്ചിട്ടുണ്ട്.

അത് ഓരോ സ്ഥലത്തിനോടും യോജിച്ച വ്യാഖ്യാനം നൽകുക എന്നതാണ്.

ഈ അടിസ്ഥാനത്തിൽ രണ്ട് വ്യാഖ്യാനം അവർ നൽകി -
ഒന്ന്: മാലിക് ബൻ അനസ് 'റ വും മറ്റും നൽകിയ വ്യാഖ്യാനം

മേൽ ഹദീസിന്റെ ഉദ്ധേശ്വത്ഥം അല്ലാഹു വിന്റെ കൽപനയും മലക്കുകളും റഹ്മത്തും ഇറങ്ങുമെന്നാണ് '

രാജാവ് ഇന്നകാര്യം ചെയ്തു എന്നാൽ രാജാവിന്റെ കൽപനയാൽ അനുയായികൾ ചെയ്തു എന്നാണല്ലോ അർഥം -

രണ്ട്: ദുആ ചെയ്യുന്നവരുടെ മേൽ ഉത്തരം ചെയ്തുകൊണ്ടും മയം ചെയ്തുകൊണ്ടും അല്ലാഹു മുന്നിടുന്നതാണ്  അതിന്റെ അർഥം.

അപ്പോൾ തിരുവചനം ആലങ്കാരികമാണന്ന് വെക്കേണ്ടതാണ്:
ശറഹുമുസ്ലിം2/432
..... ----..............

قال أبي منصور البغدادي في "الفرق بين الفرق" (ص 321): " وأجمعوا على أنه لَا يحويه مَكَان ، وَلَا يجرى عَلَيْهِ زمَان " انتهى .




ഒരു ഒഹാബി എഴുതുന്നു.

عَنْ أَبِي عَبْدِ اللَّهِ مُحَمَّدِ بْنِ إِدْرِيسَ الشَّافِعِيِّ رَضِيَ اللَّهُ عَنْهُ، قَالَ: الْقَوْلُ في السنة التي أَنَا عَلَيْهَا، وَرَأَيْتُ أَصْحَابَنَا عَلَيْهَا، أَهْلَ الْحَدِيثِ الَّذِينَ رَأَيْتُهُمْ (فَأَخَذْتُ عَنْهُمْ) (1) ، مِثْلَ سُفْيَانَ، وَمَالِكٍ، وَغَيْرِهِمَا، الإِقْرَارُ بِشَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ (وَذَكَرَ شَيْئًا ثُمَّ قَالَ:) (2) وَأَنَّ اللَّهَ عَلَى عَرْشِهِ فِي سَمَائِهِ، يُقَرِّبُ مِنْ خَلْقِهِ كَيْفَ شَاءَ، وَأَنَّ اللَّهَ تَعَالَى يَنْزِلُ إِلَى السَّمَاءِ الدُّنْيَا  كَيْفَ شَاءَ وَذَكَرَ سَائِرَ الاعْتِقَادِ (3) .
الكتاب : إثبات صفة العلو(1/181)
ابن قدامة المقدسي (541 - 620 هـ، 1147 - 1223 م).

ഇമാം ഷാഫി പറയുന്നു: ഞാൻ വിശ്വസിക്കുന്ന സുന്നത്തു (ഈമാൻ), ഹദീസിനെ സ്വീകരിക്കുന്ന എന്റെ ആളുകളായി ഞാൻ മനസ്സിലാക്കിയ മുൻഗാമികൾ, ഞാൻ  അങ്ങനെ ആണ് അവരെ കണ്ടത് ഞാൻ അവരിൽ നിന്നാണ് ഇതൊക്കെ പഠിച്ചത്, സുഫിയാൻ സൗരി, മാലിക് തുടങ്ങിയ പണ്ഡിതന്മാരുടെയും വിശ്വാസം, അല്ലാഹു അർശിൽ ആണ് ആകാശത്തു, അവൻ തന്റെ സൃഷ്ടികളിലേക്കു അടുക്കും അവൻ ഉദ്ദേശിക്കുന്നത് പോലെ, അള്ളാഹു ഒന്നാനാകാശത്തേക്കു ഇറങ്ങിവരും
(ഇസ് ബാത്തു സിഫത്ത് ൽ ,)
ഇങ്ങനെ ശാഫിഈ റ  പറത്തി
,

മറുപടി
وَأَنَّ اللَّهَ عَلَى عَرْشِهِ فِي سَمَائِهِ، يُقَرِّبُ مِنْ خَلْقِهِ كَيْفَ شَاءَ، وَأَنَّ اللَّهَ تَعَالَى يَنْزِلُ إِلَى السَّمَاءِ الدُّنْيَا


എന്നതിന്ന് അതിന്റെ പ്രത്യക്ഷ അർഥം പറയണമെന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് ഉദ്ധരിക്കേണ്ടത്


ഒഹാബി പുരോഹിതൻ മുകളിൽ എഴുതിയത് പോലെ
(അല്ലാഹു അർശിൽ ആണ് ആകാശത്തു, അവൻ തന്റെ സൃഷ്ടികളിലേക്കു അടുക്കും അവൻ ഉദ്ദേശിക്കുന്നത് പോലെ, അള്ളാഹു ഒന്നാനാകാശത്തേക്കു ഇറങ്ങിവരും )

എന്ന പ്രത്യക്ഷ അർത്ഥം ഇമാം ശാഫിഈ റ യോ മറ്റു പണ്ഡിതന്മാരോ  വെക്കണമെന്ന് പറഞ്ഞിട്ടില്ല.

പ്രത്യക്ഷ അർത്ഥം ഉദ്ധേശമില്ല എന്നതിൽ സലഫും ഖലഫും (മുൻഗാമികളും സ്വഹാബികളും താബിഉകളും പിൻ ഗാമികളും സർവ്വ പണ്ഡിതന്മാരുടെയും ഇജ്മാഉണ്ട് എന്ന് ഇമാം നവവി അടക്കമുള്ള എല്ലാ പണ്ഡിതൻമാരും ഉദ്ധരിച്ചിട്ടുണ്ട്.

قال القاضي عياض: لا خلاف بين المسلمين قاطبة فقيههم ومحدثهم ومتكلمهم ونظارهم ومقلدهم أن الظواهر الواردة بذكر الله تعالى في السماء كقوله تعالى: {أأمنتم من في السماء أن يخسف بكم الأرض} ونحوه ليست على ظاهرها بل متأولة عند جميعهم.(شرح مسلم 5/17)

ഖാളി ഇയാള് റ പറയുന്നു.


(അല്ലാഹു ആകാശത്ത് എന്ന് ഒഹാബികൾ അർഥം പറയാറുള്ള)
{أأمنتم من في السماء أن يخسف بكم الأرض}

പോലെയുള്ള വജനങ്ങളുടെ പ്രതക്ഷ അർഥം(അല്ലാഹു ആകാശത്ത് )
ഉദ്ധേശമല്ല.
മറിച്ച് അതിനെ വ്യാഖ്യാനിക്കേണ്ടതാണ്.( മറ്റൊരു അർഥമാണ് ഉദ്ധേശ മെന്ന് വെക്കേണ്ടതാണ്)

എല്ലാവരും അങ്ങനെയാണ് പറയുന്നത്
മുസ്ലിം പണ്ഡിതന്മാർ ഫഖീഹ് മുഹദ്ധിസ് വിശ്വാസ ശാസ്ത്ര പണ്ഡിതൻ മുസ് ലിം ചിന്തകർ  മുഖല്ലിദുകൾ തുടങ്ങി മുസ്ലിമീങ്ങൾ ആരുടെ ഇടയിലും ഇതിൽ അഭിപ്രായ വിത്യാസമില്ലാത്തതാണ്
(ശറഹു മുസ്ലിം 5/57)


മേൽ വചനങ്ങൾക്ക് ഒഹാബി പുരോഹിതൻമാർ പറഞ്ഞത് പോലെയും ദുർവ്യാഖ്യാനിച്ചത് പോലെയും പറയണമെന്ന് ഇമാം ശാഫിഈ യോ മറ്റു ഒരു ഇമാമും പറഞ്ഞിട്ടില്ല.

മറിച്ചു അവർ പറയുന്നത്

الرحمن علي العرش استوى
ينزل ربنا

എന്നല്ലാം ഖുർആനിലും ഹദീസിലും വന്നതാണ് അത് നാം വിശ്വസിക്കുന്നു.
അതിനെ നാം നിഷേധിക്കുന്നില്ല
الرحمن علي العرش استوى
ينزل ربنا
എന്ന് നാം പറയുന്നു.

അതിന്റെ പ്രത്യക്ഷ അർഥം
(ഒഹാബി പുരോഹിതൻ മുകളിൽ എഴുതിയത് പോലെ
(അല്ലാഹു അർശിൽ ആണ് ആകാശത്തു, അവൻ തന്റെ സൃഷ്ട്ടികളിലേക്കു അടുക്കും അവൻ ഉദ്ദേശിക്കുന്നത് പോലെ, അള്ളാഹു ഒന്നാനാകാശത്തേക്കു ഇറങ്ങിവരും എന്ന് )
ഉദ്ധേശമല്ല.
എന്നാണ് ശാഫിഈ റ യും മറ്റു പണ്ഡിതന്മാരും പറഞ്ഞതിന്റെ ഉദ്ധേശം


അവക്ക് നേരെ പ്രതക്ഷ അർഥം എഴുതി പിടിപ്പിച്ചു ഇമാമുമാർ ഇവർ എഴുതിയ പ്രത്യക്ഷ അർഥം പറഞ്ഞിട്ടുണ്ട് എന്നും
പ്രത്യക്ഷ അർഥം പറയണമെന്ന് അവർ
പറഞ്ഞിട്ടുണ്ട് എന്നും തെറ്റിദ്ധരിപ്പിച്ചു ജനങ്ങളെ കബളിപ്പിക്കുകയാണ് ഒഹാബി പുരോഹിതൻമാർ

സലഫുകളുടെ ഒരു വാചകത്തിലും അത് കാണിച്ചു തരാൻ സാധ്യമല്ല.



അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
സംശയ നിവാരണം

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...