Showing posts with label ഖുത്വുബയും മീഞ്ചന്താ പ്രമേയവും. Show all posts
Showing posts with label ഖുത്വുബയും മീഞ്ചന്താ പ്രമേയവും. Show all posts

Tuesday, February 6, 2018

ജുമുഅ ഖുതുബയും മീഞ്ചന്ത പ്രമേയവും

മുജാഹിദ് തട്ടിപ്പ്

ഖുതുബ മീഞ്ചന്ത പ്രമേയം
➡ * ചോദ്യം
മലയാള ഖുത്വുബ കേരളത്തിൽ സമസ്തമീഞ്ചന്ത പ്രമേയത്തിലൂടെയാണ് നിർത്തലാക്കിയത് എന്ന് മുജാഹിദുകൾ വാദിക്കുന്നു. ഇത് ശരിയാണോ?

ഉത്തരം.

കേരളത്തില്‍ ആദ്യമായി മട്ടാഞ്ചേരിയില്‍*
-------------------------------------------------------

                കേരളത്തിലെ ഖുതുബ

 പരിഭാഷയെ കുറിച്ച്  ഉമര്‍ മൗലവി സല്‍സബീലില്‍ എഴുതുന്നു :~

 "കൊച്ചിയുടെ ഹൃദയഭാഗത്ത് മട്ടാഞ്ചേരിയില്‍ അദ്ദേഹം (ഹാജി അബ്ദുല്ല സേട്ട്)ഒരു പള്ളി പണിയുകയും അതോടനുബന്ധിച്ച് ഒരു മദ്രസ സ്ഥാപിക്കുകയും ചെയ്തു...  അഹ്ലുല്‍ ഹദീസിന്റെ ആദര്‍ശത്തില്‍ -ഇന്നത്തെ നമ്മുടെ ഭാഷയില്‍ മുജാഹിദ് ആദര്‍ശത്തില്‍-നിലകൊള്ളുന്ന പണ്ഢിതന്‍മാരെ കേരളത്തില്‍  കിട്ടാത്തത് കാരണം ബാംഗ്ലൂരില്‍ നിന്നും പ്രഗത്ഭരായ പണ്ഢിതന്‍മാരെ ക്ഷണിച്ചു വരുത്തി അവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തു.പള്ളിയും മദ്റസയും സജീവമാക്കി.പ്രസ്തുത പള്ളിയുടെ മിമ്പറിലൂടെയാണ് ഇസ്ലാമിന്റെ ശരിയായ രൂപം കൊച്ചിയിലെ മുസ്ലിംഗള്‍ക്ക് കാണാനും ആചരിക്കാനും കഴിഞ്ഞത്.

☺ ജനങ്ങള്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്ന വിധത്തില്‍ ജുമുഅയുടെ ഖുതുബ ആദ്യമായി കേരളത്തില്‍ നടത്തപ്പെട്ടത് ഈ പള്ളിയിലാണ്." (സല്‍സബീല്‍ 1972 പുസ്തകം 2, ലക്കം 2, പേജ് 8)


 ➡ *മീഞ്ചന്ത പ്രമേയം1930 ലോ?
---------------------------------------------

1922 ല്‍ കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനം ഉടലെടുത്തെങ്കിലും അവരുടെ വിശ്വാസവും കര്‍മ്മങ്ങളും ഇതുവരെ പൂര്‍ണ്ണമായിട്ടില്ല. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍  അവരുടെ ആദര്‍ശങ്ങളും മാറിക്കൊണ്ടിരിക്കും.ഇപ്പോഴത്തെ തൗഹീദ് വിവാദം ഇതിനുദാഹരണമാണ്. തൗഹീദ്2012 എന്നാണ് അവരതിനു സ്വീകരിച്ച പേര് തന്നെ...!

ഖുതുബയുടെ ഭാഷാമാറ്റം 1936ല്‍  പുണര്‍പ്പയിലെ  ഒരു സമ്മേളനത്തില്‍ വെച്ച്  പാസാക്കിയ ഒരു പ്രമേയമായിരുന്നു. അങ്ങനെയാണ് അത് വിവാദമായി തുടങ്ങിയത്.

സ്വഹാബത്തും താബിഉകളുമെല്ലാം അറബി ഭാഷയില്‍ നിര്‍വഹിച്ചു വന്ന ആ പാരമ്പര്യവും അവര്‍ അറുത്തുമാറ്റി.

ഇതിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മീഞ്ചന്തയില്‍ ഒരു പ്രമേയം പാസാക്കി. ഇത് 1947ല്‍ ആയിരുന്നു.

യഥാര്‍ത്ഥത്തില്‍ 1936ല്‍ പുണര്‍പ്പയില്‍ മൗലവിമാര്‍ പാസാക്കിയ പ്രമേയത്തിന് മറുപടിയാണിത്. ഇത് മറച്ചു വെക്കാനും  മുമ്പേ നടന്നു വരുന്ന മലയാള ഖുതുബ സമസ്തക്കാര്‍ മീഞ്ചന്ത പ്രമേയത്തിലൂടെ മാറ്റിയതാണെന്നും വരുത്തി തീര്‍ക്കാന്‍ മൗലവിമാര്‍ ഒരു കുതന്ത്രം ഒപ്പിച്ചു.പ്രമേയത്തിന്റെ തീയതി മാറ്റുക.

അങ്ങനെ സുന്നികളുടെ മീഞ്ചന്ത പ്രമേയത്തിന്റെ തീയതി ഉമര്‍ മൗലവി മാറ്റിയത് കാണുക. "
1930 ല്‍  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പാസാക്കിയ  ഒരു പ്രമേയത്തിലൂടെ അറബിയല്ലാത്ത ഭാഷയിലുള്ള ഖുതുബ നിര്‍ത്തല്‍ ചെയ്തു."(ഓര്‍മ്മകളുടെ തീരത്ത് ,ഉമര്‍ മൗലവി ,പേജ് 82)


➡ *മീഞ്ചന്ത പ്രമേയം 1935ല്‍മറ്റൊരു മൗലവിയുടെ കളവ്
--------------------------------------
     സുന്നികളുടെ പ്രമേയത്തീയതി മാറ്റിയതിലും മൗലവിമാര്‍ക്കിടയില്‍ ഐക്യം ഉണ്ടായില്ല.

അബ്ദുസ്സലാം സുല്ലമി എഴുതുന്നു  :~1935 ല്‍ കോഴിക്കോട് മീഞ്ചന്തയില്‍ വെച്ച് പ്രമേയം പാസാക്കി നിര്‍ബന്ധപൂര്‍വ്വം പള്ളിയില്‍ നിന്ന് ഖുതുബ പരിഭാഷ നീക്കം ചെയ്യുകയായിരുന്നു."(അഹ്ലുസ്സുന്ന വല്‍ ജമാഅഃ,യുവത,പേജ് 11)
     ‎        
             രണ്ട് പേരുടെയും ഉദ്ദേശം, ഭാഷാമാറ്റത്തിന് 1936ല്‍ പുണര്‍പ്പയില്‍  മുജാഹിദ് പാസാക്കിയ പ്രമേയം സുന്നികളുടെ മീഞ്ചന്ത പ്രമേയത്തിന് മറുപടി ആയിരുന്നു എന്ന് വരുത്തിത്തീര്‍ക്കലാണ്. പ്രമേയം പാസാക്കി മതമുണ്ടാക്കുന്നവരാണ് മുജാഹിദെന്ന വസ്തുത സമുദായം തിരിച്ചറിയുക.

  ➡ *മീഞ്ചന്ത പ്രമേയം 1947 ല്‍*
--------------------------------------------

എന്നാല്‍ സുന്നികളുടെ മീഞ്ചന്ത പ്രമേയം 1947ല്‍ ആയിരുന്നു എന്ന വസ്തുത മൗലവിമാര്‍ തന്നെ എഴുതി വെച്ചിട്ടുണ്ട്.അതോടെ ഈ പൊയ് വെടികളുടെ മുഖം മൂടി അഴിഞ്ഞു വീണു.

 ഇസ്ലാഹീ പ്രസ്ഥാനം എന്ന പുസ്തകത്തില്‍  എഴുതുന്നു :~

"1947 ല്‍ മീഞ്ചന്തയില്‍ വെച്ച്   കുപ്രസിദ്ധമായ 'ഖുതുബാ പ്രമേയം' സമസ്ത പാസാക്കുന്നത് വരെ ഖുതുബയുടെ ഭാഷ ഒരു തര്‍ക്ക വിഷയം ആയിരുന്നില്ല." (പേജ് 167)


ഖുത്വുബ പരിഭാഷ പ്രഷനം ഉന്നയിച്ച് മുസ് ലിംകൾക്കിടയിൽ അനൈക്യമുണ്ടാക്കിയത് പുത്തൻ വാദികളാണ് . ലോകത്ത് സദ്വൃത്താരായ മുൻഗാമികളാരും അത് നിർവഹിച്ചിട്ടില്ല എന്ന് കെ.എം മൗലവിതന്നെ പ്രസ്താവിച്ചിട്ടുണ്ട്.


ഖുത്വുബഃ പരിഭാഷാ മുജാഹിദ് നേതാവ് കെ.എം മൌലവി വിശദീകരിക്കുന്നു

ولكن هاهنا شيء آخر ينبغي الإلتفاف إليه وهو أنا لم نجد في كتاب من الكتب أن السلف الصالح من الصحابة والتابعين وتابعيهم رضي الله عنهم كانوا في البلاد العجم حين ما يخطبون الخطب المشروعة يذكرون التوابع بلغة أهل البﻻد ويترجمون بها عقب ذكرها بالعربية بل نعلم أن النبي صلى الله عليه وسلم والصالحين من السلف كانوا يخطبون الخطب المشروعة أركانها و توابعها كلها بالعربية وأيضا ان العربية لغة الإسلام الواجبة على جميع المسلمين فيلزمهم نشرها لأن نشر الإسلام ﻻ يحصل إلا به ويلزمهم المحافظة على جميع الوسائل الموجبة لإنتشارها ومن تلك الوسائل كون جميع خطبهم ومحاورتهم بالعربية (الإرشاد جوﻻي 1926)

“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുത്വുബഃ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകള്‍ അതിന്റെ റുക്നുകള്‍, തവാ ബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്. കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” (അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ)



.
പിന്നീട് മുജാഹിദുകൾ പുണർപ്പയിൽ യോഗം ചേർന്ന് ഖുതുബ പരിഭാഷ പ്രമേയത്തിലൂടെ പള്ളി മുതവല്ലി മാരോടും ഖത്വീബ് മാരോടും അഭ്യർത്ഥിക്കുകയാണുണ്ടായത്. (അൽ മുർഷിദ്.പു.2 ലക്കം .3. 1936 ൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.)
ആ പ്രമേയത്തിന്റെ പ്രധാന ഭാഗം ഇപ്രകാരമായിരുന്നു

. ഇന്ന് നടന്നു വരുന്ന ജുമുഅ ഖുതുബ മനസ്സിലാക്കാൻ പ്രയാസമുള്ള അറബി ഭാഷയിലായതിനാൽ പൊതുജനങ്ങൾക്ക് മനസ്സിലാവുന്നില്ല.  ഖുതുബ ജനങ്ങൾക്ക് മനസ്സിലാകുന്നതാ വണെമെന്നതാണ് സത്യം . അതിനാൽ ഈ സംഘടന പള്ളി മുതവല്ലി മാരോടും
ഖത്വീബ് മാരോടും ശ്രോതാകൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഖുത്വുബ പരിഭാഷപ്പെടുത്താൻ ആഹ്വാനം ചെയുന്നു.

    ഈ പ്രമേയം അവതരിപ്പിക്കപ്പെട്ടതോടെ കേരള മുസ്ലീംകളിൽ ഭിന്നതയുടെ വിത്ത് വിതക്കപ്പെട്ടു. തുടർന്ന് കേരളത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഈ വ്യതിയാനത്തിനെതിരെ പ്രധിഷേധമുയരുകയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സജീവ ശ്രദ്ധ ഈ വിഷയത്തിൽ പതിയുകയുമുണ്ടായി.


അതേതുടർന്ന് 1947 മാർച്ച് 15. 16 .17 തിയതികളിൽ മീഞ്ചന്തയിൽ ചേർന്ന സമസ്താ സമ്മേളന ത്തിൽ  ഖുതുബ അറബിയിൽ തന്നെ നിർവഹിക്കണമെന്ന് ഒരു പ്രമേയത്തിലൂടെ അദ്യർത്തിച്ചിരുന്നു:

 ഈ പ്രമേയത്തിന്റെ അവതാരകൻ ഖുത്വു ബി മുഹമ്മദ് മസില്യിരും അനുവാദകൻ റശീദുദിൻ മുസ്ലിയാരും യോഗാധ്യക്ഷൻ തെന്നിന്ത്യൻ മുഫ്തിയായിരുന്ന ശൈഖ് ആദം ഹസ്രത്തുമായിരുന്ന ു.

 സമസ്തയുടെ മീഞ്ചന്ത പ്രമേയമാണ് ഖുതുബ പ്രശനം സ്ർ്ശടിച്ചതെന്ന പുത്തൻ വാദികളുടെ വാദം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കാനാണ് ഇത്രയും വിശദീകരിച്ചത്     .

*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...